SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/guru.jpg
Narayana guru, oil on canvas by Madhusudhanan .
ന­വോ­ത്ഥാ­നം—ബദൽ സ­മീ­പ­ന­ത്തി­നു് ഒ­രാ­മു­ഖം
ബി. രാ­ജീ­വൻ
images/lamb.jpg
‘ആ­ത്മോ­പ­ദേ­ശ ശതകം’ ആ­ധാ­ര­മാ­ക്കി മ­ധു­സൂ­ദ­നൻ ചെയ്ത ശി­ല്പം. ഫൈബർ ഗ്ലാ­സ്സ്, മെ­റ്റൽ, ഇ­ല­ക്ട്രി­ക് ബൾ­ബു­കൾ—2018.

ഇ­ന്ത്യൻ ന­വോ­ത്ഥാ­ന പ്ര­സ്ഥാ­ന­ങ്ങ­ളെ കു­റി­ച്ചു­ള്ള ചർ­ച്ച­ക­ളു­ടെ ഏ­റ്റ­വും വലിയ പ­രി­മി­തി ഈ ന­വോ­ത്ഥാ­നം ആരുടെ ന­വോ­ത്ഥാ­നം എന്ന ചോ­ദ്യം അവർ വി­ട്ടു­ക­ള­യു­ന്നു എ­ന്ന­താ­ണു്. ന­വോ­ത്ഥാ­ന­ത്തെ ജാ­തി­പ­ര­മോ വർ­ഗ്ഗ­പ­ര­മോ ആയ വി­ഭ­ജ­ന­ങ്ങ­ളു­ടെ അഥവാ കീഴാള മേലാള വി­ഭ­ജ­ന­ങ്ങ­ളു­ടെ സ­വി­ശേ­ഷ പ്ര­ശ്ന­ങ്ങ­ളെ സ്പർ­ശി­ക്കാ­ത്ത ആ­ധു­നി­ക വ­ത്ക്ക­ര­ണ­ത്തി­ലൂ­ടെ­യു­ള്ള പു­രോ­ഗ­തി­യെ കു­റി­ക്കു­ന്ന ഒരു പൊതു പ­രി­ക­ല്പ­ന­യാ­യാ­ണു് പൊ­തു­വേ ഈ ചർ­ച്ച­ക­ളെ­ല്ലാം പ­രി­ഗ­ണി­ച്ചു­പോ­രു­ന്ന­തു്.

സതി അ­ട­ക്ക­മു­ള്ള അ­നാ­ചാ­ര­ങ്ങൾ­ക്കു് എ­തി­രേ­യും സ്ത്രീ­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി­യും ഉ­യർ­ന്ന ശ­ബ്ദ­ങ്ങൾ എ­ല്ലാം ആ­ധു­നി­ക നവ സ­വർ­ണ്ണ പു­രു­ഷ­ന്റേ­താ­യി­രു­ന്നു. ഇവിടെ സ്ത്രീ­ക്കു വേ­ണ്ടി സം­സാ­രി­ക്കു­ന്ന ര­ക്ഷ­ക­നാ­യ മേലാള പു­രു­ഷ­ന്റെ ശബ്ദം കീ­ഴാ­ള­യാ­യ സ്ത്രീ­യെ നി­ശ്ശ­ബ്ദ­യാ­ക്കു­ന്നു.

പാ­ശ്ചാ­ത്യ മു­ഖ്യ­ധാ­രാ ആ­ധു­നി­ക­ത­യു­ടേ­യും രാ­ഷ്ട്ര­മീ­മാം­സ­യു­ടേ­യും മാ­ന­ദ­ണ്ഡ­ങ്ങ­ളി­ലൊ­തു­ങ്ങു­ന്ന ഒരു ന­വോ­ത്ഥാ­ന സ­ങ്ക­ല്പ­മാ­ണി­തു്. പാ­ശ്ചാ­ത്യ മു­ഖ്യ­ധാ­രാ ആ­ധു­നി­ക­ത ലോ­ക­ത്തെ ബ­ഹു­ഭൂ­രി­പ­ക്ഷം വ­രു­ന്ന പാ­ശ്ചാ­ത്യേ­ത­ര സമൂഹ സം­സ്കൃ­തി­ക­ളെ മു­ഴു­വൻ പ്രാ­കൃ­ത­മെ­ന്നു് മു­ദ്ര­കു­ത്തി­യ കൊ­ളോ­ണി­യൽ മേ­ധാ­വി­ത്വ­ത്തി­ന്റെ ഒരു അധികാര-​ജ്ഞാന ഘ­ട­ന­യാ­യി­രു­ന്നു എന്ന വ­സ്തു­ത ഇ­ന്നു് വെ­ളി­വാ­ക്ക­പ്പെ­ട്ടു­ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. ഇ­ന്ത്യൻ മു­ത­ലാ­ളി­ത്ത വർഗ്ഗ താ­ല്പ­ര്യ­ങ്ങ­ളും മത-​ദേശീയ പ്ര­ത്യ­യ­ശാ­സ്ത്ര­ങ്ങ­ളും കൂ­ടി­ക്കു­ഴ­ഞ്ഞു രൂ­പ­പ്പെ­ട്ട ന­മ്മു­ടെ മേലാള ന­വോ­ത്ഥാ­ന സ­ങ്ക­ല്പ­ങ്ങൾ­ക്കു് അ­ടി­സ്ഥാ­ന­മാ­യി­ത്തീർ­ന്ന­തു് ഈ കൊ­ളോ­ണി­യൽ അ­ധി­കാ­ര ജ്ഞാന ഘ­ട­ന­ത­ന്നെ­യാ­യി­രു­ന്നു. ആ­ദി­വാ­സി­ക­ളും ദ­ളി­ത­രും കൈ­വേ­ല­ക്കാ­രും കൃ­ഷി­ക്കാ­രു­മ­ട­ങ്ങു­ന്ന ബ­ഹു­ഭൂ­രി­പ­ക്ഷം വ­രു­ന്ന ഇ­ന്ത്യൻ കീഴാള ജ­ന­സ­ഞ്ച­യ­ത്തി­ന്മേൽ ആ­ധി­പ­ത്യം സ്ഥാ­പി­ക്കു­ന്ന­തി­നും അവരെ അ­ധഃ­കൃ­ത­രാ­യി നി­ര­ന്ത­രം പാർ­ശ്വ­വ­ത്ക്ക­രി­ക്കു­ന്ന­തി­നും ഇ­ന്ത്യൻ ഭ­ര­ണ­വർ­ഗ്ഗ­ങ്ങൾ­ക്കു് ഏ­റ്റ­വും പ­റ്റി­യ ഒ­രു­പ­ക­ര­ണ­മാ­യി­രു­ന്നു പാ­ശ്ചാ­ത്യ ആ­ധു­നി­ക­ത­യിൽ അ­ടി­യു­റ­ച്ച ഈ ന­വോ­ത്ഥാ­ന സ­ങ്ക­ല്പം.

ഈ­പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു്, “കീ­ഴാ­ളർ­ക്കു് ഉ­രി­യാ­ടാൻ ക­ഴി­യു­മോ?” (Can the Subaltern Speak?) എന്ന ഗാ­യ­ത്രി ച­ക്ര­വർ­ത്തി സ്പി­വാ­ക്കി ന്റെ ചോ­ദ്യം പ്ര­സ­ക്ത­മാ­കു­ന്ന­തു്. കീ­ഴാ­ള­രെ പൂർ­ണ്ണ­മാ­യും നി­ശ്ശ­ബ്ദ­രാ­ക്കു­ന്ന നവ സ­വർ­ണ്ണ വ­രേ­ണ്യ ന­വോ­ത്ഥാ­ന­ത്തി­ന്റെ അ­ധി­കാ­ര ബ­ന്ധ­ത്തി­ലേ­ക്കാ­ണു് ഗാ­യ­ത്രി സ്പി­വാ­ക്കി­ന്റെ ഈ ചോ­ദ്യം വിരൽ ചൂ­ണ്ടു­ന്ന­തു്. കീ­ഴാ­ള­രു­ടെ ശബ്ദം ന­വോ­ത്ഥാ­ന­ത്തി­ന്റെ പേരിൽ മേ­ലാ­ളർ ഏ­റ്റെ­ടു­ക്കു­മ്പോൾ കീ­ഴാ­ളർ ശ­ബ്ദി­ക്കാ­നാ­വാ­ത്ത­വ­രാ­യി തീ­രു­ന്നു. രാ­ജാ­റാം മോഹൻ റോയി യെ പോ­ലു­ള്ള­വർ ന­യി­ച്ച മേലാള ന­വോ­ത്ഥാ­ന പ്ര­സ്ഥാ­ന­ങ്ങ­ളി­ലെ­ല്ലാം ഇതാണു സം­ഭ­വി­ച്ച­തു്. സതി അ­ട­ക്ക­മു­ള്ള അ­നാ­ചാ­ര­ങ്ങൾ­ക്കു് എ­തി­രേ­യും സ്ത്രീ­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തി­നു വേ­ണ്ടി­യും ഉ­യർ­ന്ന ശ­ബ്ദ­ങ്ങൾ എ­ല്ലാം ആ­ധു­നി­ക നവ സ­വർ­ണ്ണ പു­രു­ഷ­ന്റേ­താ­യി­രു­ന്നു. ഇവിടെ സ്ത്രീ­ക്കു വേ­ണ്ടി സം­സാ­രി­ക്കു­ന്ന ര­ക്ഷ­ക­നാ­യ മേലാള പു­രു­ഷ­ന്റെ ശബ്ദം കീ­ഴാ­ള­യാ­യ സ്ത്രീ­യെ നി­ശ്ശ­ബ്ദ­യാ­ക്കു­ന്നു. ഈ മാ­തൃ­ക­യി­ലാ­ണു് ആ­ധു­നി­ക ന­വോ­ത്ഥാ­ന­ത്തി­നു് മുൻ­പിൽ കീ­ഴാ­ളർ എ­ങ്ങ­നെ നാ­വി­ല്ലാ­ത്ത­വ­രാ­യി അ­ല്ലെ­ങ്കിൽ ഉ­രി­യാ­ടാൻ ക­ഴി­യാ­ത്ത­വ­രാ­യി­ത്തീ­രു­ന്നു എ­ന്നു് ഗാ­യ­ത്രി സ്പി­വാ­ക്ക് വ്യ­ക്ത­മാ­ക്കു­ന്ന­തു്.

images/Narayana_Guru.jpg
നാ­രാ­യ­ണ ഗുരു

എ­ന്നാൽ ഈ നി­രീ­ക്ഷ­ണം നമ്മെ ന­യി­ക്കു­ന്ന­തു് കീ­ഴാ­ള­രു­ടെ നി­ശ്ശ­ബ്ദ­ത­യി­ലേ­ക്കു മാ­ത്ര­മ­ല്ല ആ നി­ശ്ശ­ബ്ദ­ത­യെ തി­രി­ച്ച­റി­യാ­നു­ള്ള സാ­ദ്ധ്യ­ത­യി­ലേ­ക്കും അ­തു­കൊ­ണ്ടു­ത­ന്നെ അതിനെ ഭേ­ദി­ക്കാ­നു­ള്ള അ­വ­രു­ടെ ശ­ക്തി­ക­ളി­ലേ­ക്കും കൂ­ടി­യാ­ണു്. പാ­ശ്ചാ­ത്യ ആ­ധു­നി­ക­ത­യു­ടെ പു­രോ­ഗ­മ­ന­വാ­ദ­ത്തി­നും അ­തി­ന്റെ പ്ര­തി­ദ്ധ്വ­നി­യാ­യ ഇ­ന്ത്യൻ മേലാള ദേശീയ ന­വോ­ത്ഥാ­ന വാ­ദ­ങ്ങൾ­ക്കും മ­ധ്യ­ത്തി­ലൂ­ടെ­യാ­ണു് ഈ സാ­ദ്ധ്യ­ത­കൾ തു­റ­ക്ക­പ്പെ­ടു­ന്ന­തു്. കീ­ഴാ­ള­ബ­ദൽ ന­വോ­ത്ഥാ­ന­ശ­ക്തി­ക­ളു­ടെ രൂ­പ­പ്പെ­ട­ലും മു­ന്നേ­റ്റ­വു­മാ­ണു് ഈ മ­ധ്യ­മാർ­ഗ്ഗ­ത്തിൽ സം­ഭ­വി­ക്കു­ന്ന­തു്. ആ­ധു­നി­ക ഇ­ന്ത്യ­യു­ടെ ച­രി­ത്രം തന്നെ ഇതിനു തെ­ളി­വാ­ണു് ഇതു് തി­രി­ച്ച­റി­യ­ണ­മെ­ങ്കിൽ ആ­ധു­നി­ക ഇ­ന്ത്യ­രൂ­പ­പ്പെ­ട്ട­തു് ഇ­ന്ത്യൻ മേ­ലാ­ള­ന­വോ­ത്ഥാ­ന­ത്തി­ലൂ­ടെ­യും അതിനെ തു­ടർ­ന്നു­വ­ന്ന വ­രേ­ണ്യ­ദേ­ശീ­യ രാ­ഷ്ട്രീ­യ പ്ര­സ്ഥാ­ന­ത്തി­ലൂ­ടെ­യും ആ­ണെ­ന്ന പാ­ഠ­പു­സ്ത­ക ച­രി­ത്ര ധാ­ര­ണ­യിൽ നി­ന്നു് നാം പു­റ­ത്തു ക­ട­ക്കേ­ണ്ടി­യി­രി­ക്കു­ന്നു

സ്വ­ത­ന്ത്ര ജ­നാ­ധി­പ­ത്യ ഇ­ന്ത്യ­യു­ടെ സ്ര­ഷ്ടാ­ക്കൾ വ­രേ­ണ്യ ന­വോ­ത്ഥാ­ന­പ്ര­സ്ഥാ­ന­ങ്ങ­ളോ ഇ­ന്ത്യൻ നാഷണൽ കോൺ­ഗ്ര­സ്സ് പോ­ലെ­യു­ള്ള ലിബറൽ രാ­ഷ്ട്രീ­യ പാർ­ട്ടി­ക­ളോ അല്ല… ഗ്രാ­മീ­ണ കർ­ഷ­ക­രും ഇ­ട­ത്ത­ര­ക്കാ­രും കൈ­വേ­ല­ക്കാ­രും ആ­ദി­വാ­സി­ക­ളും ദ­ളി­ത­രു­മെ­ല്ലാ­മ­ട­ങ്ങു­ന്ന ജ­ന­കോ­ടി­ക­ളു­ടെ സ്വാ­ത­ന്ത്ര്യ­വാ­ഞ്ഛ­യിൽ­നി­ന്നും ഐ­ക്യ­ത്തിൽ­നി­ന്നു­മാ­ണു് പുതിയ സ്വ­ത­ന്ത്ര ഇ­ന്ത്യ പി­റ­വി­യെ­ടു­ത്ത­തു്. സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ ഉ­ള്ള­ട­ക്കം ഈ­കീ­ഴാ­ള ജ­ന­കീ­യ­ജ­നാ­ധി­പ­ത്യ ശ­ക്തി­യാ­യി­രു­ന്നു. ആ മ­ഹാ­സ­മ­ര ശ­ക്തി­യു­ടെ ബാ­ഹ്യ­മാ­യ ച­ട്ട­ക്കൂ­ടു മാ­ത്ര­മാ­യി­രു­ന്നു മേലാള ന­വോ­ത്ഥാ­ന പ്ര­സ്ഥാ­ന­ങ്ങ­ളും ലിബറൽ രാ­ഷ്ട്രീ­യ പാർ­ട്ടി­ക­ളും. കീഴാള ച­രി­ത്ര­ര­ച­ന­യു­ടെ ഉ­പ­ജ്ഞാ­താ­വാ­യ ര­ണ്ജി­ത് ഗുഹ യുടെ പ­രി­ക­ല്പ­ന­കൾ ക­ട­മെ­ടു­ത്താൽ, മേലാള നവോത്ഥാന-​രാഷ്ട്രീയ പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ ആ­ധി­പ­ത്യ­ത്തി­നു (Dominance) കീ­ഴ്പ്പെ­ടേ­ണ്ടി­വ­ന്നെ­ങ്കി­ലും ഇ­ന്ത്യ­യെ സ്വാ­ത­ന്ത്ര്യ­ത്തി­ലേ­ക്കു ന­യി­ച്ച ശക്തി കീ­ഴാ­ള­ജ­ന­ത­യു­ടെ സ്വാ­ധി­കാ­ര (Hegemony) ത്തി­ന്റേ­താ­യി­രു­ന്നു.

ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­യെ മുൻ­നിർ­ത്തി ഭരണ വർ­ഗ്ഗ­ങ്ങൾ കീഴാള ജനതയെ വം­ശ­നാ­ശ­ത്തി­ലേ­ക്കു ന­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു എന്നു വ്യ­ക്ത­മാ­യ­പ്പോൾ ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­ക്കു തീ കൊ­ളു­ത്താൻ ആ­രെ­ങ്കി­ലും ത­യ്യാ­റാ­യാൽ അ­തി­നു് മു­ന്നിൽ നി­ല്ക്കു­ന്ന­തു് താ­നാ­യി­രി­ക്കും എന്നു പ്ര­ഖ്യാ­പി­ച്ച അം­ബേ­ദ്ക്ക­റാ­ണു്.

ഈ വെ­ളി­ച്ച­ത്തിൽ പ­രി­ശോ­ധി­ക്കു­മ്പോ­ഴാ­ണു് ഇ­ന്ത്യൻ ന­വോ­ത്ഥാ­നം പാ­ശ്ചാ­ത്യ മു­ഖ്യ­ധാ­രാ ആ­ധു­നി­ക­ത­യു­ടെ­യും അ­തി­ന്റെ ഇ­ന്ത്യൻ മാ­റ്റൊ­ലി­ക­ളു­ടെ­യും മാർ­ഗ്ഗ­ത്തിൽ നി­ന്നു് ഭി­ന്ന­വും ന്യൂ­ന­പ­ക്ഷാ­ത്മ­ക­വും (Minoritarian) ആയ കീഴാള ബദൽ ധാ­ര­ക­ളിൽ നി­ന്നും രൂ­പ­മെ­ടു­ത്ത ഒരു സാ­മൂ­ഹ്യ പ്ര­തി­ഭാ­സ­മാ­ണെ­ന്നു് വ്യ­ക്ത­മാ­വു­ക. ഈ കീഴാള ബദൽ ധാ­ര­കൾ­ക്കു നേ­തൃ­ത്വം കൊ­ടു­ത്ത­വ­രാ­ണു് ഗാ­ന്ധി, അം­ബേ­ദ്ക്കർ, ഫുലേ, വൈ­കു­ണ്ഠ സ്വാ­മി­കൾ, നാ­രാ­യ­ണ ഗുരു, അ­യ്യ­ങ്കാ­ളി, പൊ­യ്ക­യിൽ അ­പ്പ­ച്ചൻ തു­ട­ങ്ങി­യ­വർ. ഈ ഗാ­ന്ധി ഇ­ന്ത്യൻ ബൂർ­ഷ്വാ­സി­യു­ടെ നേ­താ­വെ­ന്നു് തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ട്ട ഗാ­ന്ധി­യ­ല്ല. ഇ­ന്ത്യൻ ബൂർ­ഷ്വാ­സി­യെ മുൻ നിർ­ത്തി­ക്കൊ­ണ്ടു് ഗ്രാ­മീ­ണ കീഴാള ജ­ന­കോ­ടി­ക­ളെ ന­യി­ച്ച ഗാ­ന്ധി­യാ­ണു്. മ­റ്റൊ­രു­ത­ര­ത്തിൽ പ­റ­ഞ്ഞാൽ ബ്രി­ട്ടീ­ഷ് വി­രു­ദ്ധ മേലാള ശ­ക്തി­ക­ളു­മാ­യി ഐക്യം സ്ഥാ­പി­ച്ചു കൊ­ണ്ടു് കീഴാള ഗ്രാ­മീ­ണ ജനതയെ സ്വാ­ത­ന്ത്ര്യ സ­മ­ര­മെ­ന്ന ജനകീയ ജ­നാ­ധി­പ­ത്യ വി­പ്ല­വ­ത്തി­ലേ­ക്കു് ന­യി­ച്ച ഗാ­ന്ധി­യാ­ണു്. അ­തു­പോ­ലെ തന്നെ ഈ അം­ബേ­ദ്ക്കർ ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­യു­ടെ ഡ്രാ­ഫ്റ്റി­ങ് ക­മ്മി­റ്റി ചെ­യർ­മാ­നിൽ ഒ­തു­ങ്ങു­ന്ന അം­ബേ­ദ്ക്ക­റ­ല്ല. അ­താ­യ­തു് അം­ബേ­ദ്ക്ക­റു­ടെ മരണ ശേഷം അ­ദ്ദേ­ഹ­ത്തി­ന്റെ വി­പ്ല­വ­ക­ര­മാ­യ ചി­ന്ത­യെ ഇ­ന്ത്യൻ ഭരണ വർ­ഗ്ഗ­ത്തി­നു് അ­നു­സൃ­ത­മാ­യി വെ­ട്ടി­മു­റി­ച്ച കാം­ബ്ലെ യു­ടെ­യോ ഗേ­യ്ക്ക് വാർ­ഡി­ന്റെ­യോ അം­ബേ­ദ്ക്ക­റ­ല്ല. ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­യെ മുൻ­നിർ­ത്തി ഭരണ വർ­ഗ്ഗ­ങ്ങൾ കീഴാള ജനതയെ വം­ശ­നാ­ശ­ത്തി­ലേ­ക്കു ന­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു എന്നു വ്യ­ക്ത­മാ­യ­പ്പോൾ ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­ക്കു തീ കൊ­ളു­ത്താൻ ആ­രെ­ങ്കി­ലും ത­യ്യാ­റാ­യാൽ അ­തി­നു് മു­ന്നിൽ നി­ല്ക്കു­ന്ന­തു് താ­നാ­യി­രി­ക്കും എന്നു പ്ര­ഖ്യാ­പി­ച്ച അം­ബേ­ദ്ക്ക­റാ­ണു്. ഗാ­ന്ധി കൊ­ല­ചെ­യ്യ­പ്പെ­ട്ട­പ്പോൾ ആ സ്ഥാ­ന­മേ­റ്റെ­ടു­ത്തു­കൊ­ണ്ടു് ഇ­ന്ത്യൻ കീഴാള ജ­ന­സ­ഞ്ച­യ­ത്തെ ന­യി­ക്കാൻ ഇനി അം­ബേ­ദ്ക്കർ മു­ന്നോ­ട്ടു­വ­ര­ണ­മെ­ന്നു് ലോ­ഹ്യാ ആ­ഹ്വാ­നം ചെ­യ്ത­പ്പോൾ ഷെ­ഡ്യൂൾ­ഡ് കാ­സ്റ്റ് ഫെ­ഡ­റേ­ഷൻ പി­രി­ച്ചു­വി­ട്ടു­കൊ­ണ്ടു് അ­തേ­റ്റെ­ടു­ക്കാൻ ത­യ്യാ­റാ­യ അം­ബേ­ദ്ക്ക­റാ­ണു്. പാ­ശ്ചാ­ത്യ മു­ഖ്യ­ധാ­രാ ആ­ധു­നി­ക­ത­യു­ടെ മർ­മ്മ­മാ­യ മ­ത­വി­രു­ദ്ധ­ത­യെ ത­ള്ളി­ക്ക­ള­ഞ്ഞു­കൊ­ണ്ടു് സ്വയം ബു­ദ്ധ­മ­താ­ചാ­ര്യ­സ്ഥാ­നം ഏ­റ്റെ­ടു­ത്ത അം­ബേ­ദ്ക്ക­റാ­ണു്.

പാ­ശ്ചാ­ത്യ മു­ഖ്യ­ധാ­രാ ആ­ധു­നി­ക­ത­യു­ടെ രാ­ഷ്ട്രീ­യ ചി­ന്ത­യ്ക്കു­ള്ള ആ­ധി­പ­ത്യം­മൂ­ലം ഇ­നി­യും വേ­ണ്ട­വ­ണ്ണം വെ­ളി­പ്പെ­ട്ടി­ട്ടി­ല്ലാ­ത്ത ഈ ഇ­ന്ത്യൻ കീഴാള ബദൽ രാ­ഷ്ട്രീ­യ­ചി­ന്ത­യു­ടെ പ­ശ്ചാ­ത്ത­ല­ത്തിൽ വേണം സ­മീ­പ­കാ­ല­ത്തു് കേ­ര­ള­ത്തിൽ ഉ­യർ­ന്നു­വ­ന്ന ന­വോ­ത്ഥാ­ന ചി­ന്ത­യു­ടെ ത­നി­നി­റം എ­ന്തെ­ന്നു നോ­ക്കാൻ. ഏ­റ്റ­വും ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ പാ­ശ്ചാ­ത്യ ആ­ധു­നി­ക­ത­യു­ടേ­യും അ­തി­ന്റെ ഇ­ന്ത്യൻ പ­തി­പ്പു­ക­ളു­ടേ­യും ചു­വ­ടു് അ­പ്പാ­ടെ പി­ന്തു­ട­രു­ന്ന വ­രേ­ണ്യ ന­വോ­ത്ഥാ­ന സ­മീ­പ­ന­ത്തി­ലും മു­ത­ലാ­ളി­ത്ത പു­രോ­ഗ­മ­ന­വാ­ദ­ത്തി­ലും അ­ടി­യു­റ­ച്ച­താ­യി­രു­ന്നു ഈ സ­മീ­പ­കാ­ല ചർ­ച്ച­ക­ളിൽ ഏറിയ പ­ങ്കും…

images/Kumaran_Asan.jpg
കു­മാ­ര­നാ­ശാൻ

മ­നു­ഷ്യ­ജീ­വി­ത പു­രോ­ഗ­തി­ക്കു് ഒ­ഴി­വാ­ക്കാ­നാ­വാ­ത്ത­തു് എ­ന്നു് ക­രു­ത­പ്പെ­ട്ടു പോന്ന ‘മു­ത­ലാ­ളി­ത്ത വി­ക­സ­നം’ എ­ങ്ങ­നെ­കാ­ടും പു­ഴ­ക­ളും മ­ല­ക­ളും ഇ­ല്ലാ­താ­ക്കി ജീ­വ­ജാ­ല­ങ്ങ­ളു­ടേ­യും മ­നു­ഷ്യ­രു­ടേ­യും ആ­വാ­സ­വ്യ­വ­സ്ഥ­യെ ത­കർ­ത്തു­ക­ള­ഞ്ഞു­വോ അ­തി­നു് സമാനം ത­ന്നെ­യാ­ണു് ആ­ധു­നി­ക മു­ത­ലാ­ളി­ത്ത പു­രോ­ഗ­മ­ന വാദം മ­നു­ഷ്യ­ജീ­വി­ത ലോ­ക­ത്തി­ന്റെ ആ­ന്ത­രി­ക പ­രി­സ്ഥി­തി­യേ­യും ന­ശി­പ്പി­ക്കു­ന്ന­തു്. മ­നു­ഷ്യ­ജീ­വി­ത­ത്തെ, പ്ര­കൃ­തി­പ­രി­സ്ഥി­തി, സ­മൂ­ഹ­പ­രി­സ്ഥി­തി, മാ­ന­സി­ക പ­രി­സ്ഥി­തി എ­ന്നി­ങ്ങ­നെ മൂ­ന്നു­പ­രി­സ്ഥി­തി­ക­ളു­ടെ (Three Ecologies) വേർ­പെ­ടു­ത്താ­നാ­വാ­ത്ത ഒരു സമഗ്ര വ്യ­വ­സ്ഥ­യാ­യാ­ണു് ഫെലിസ ഗ­ത്താ­രി കാ­ണു­ന്ന­തു് ചു­രു­ക്ക­ത്തിൽ പഴയ വി­ക­സ­ന­വാ­ദ­ത്തോ­ടൊ­പ്പം പഴയ പു­രോ­ഗ­മ­ന വാ­ദ­ത്തെ­യും ഇന്നു നാം ഒ­ഴി­വാ­ക്കി നിർ­ത്തു­ക ത­ന്നെ­വേ­ണം.

ന­മ്മു­ടെ നാ­ട്ടി­ലെ ശാ­സ്ത്ര­വാ­ദ­വും യു­ക്തി­വാ­ദ­വും പ്ര­തി­നി­ധാ­നാ­ത്മ­ക­സാ­ഹി­ത്യ പു­രോ­ഗ­മ­ന­വാ­ദ­വു­മെ­ല്ലാം ആ­ധു­നി­ക­ത­യു­ടെ കാ­ല­ഹ­ര­ണ­പ്പെ­ട്ട യാ­ന്ത്രി­ക പു­രോ­ഗ­മ­ന വാ­ദ­ത്തി­ലാ­ണു് ഉൾ­പ്പെ­ട്ടി­രി­ക്കു­ന്ന­തു്.

ഇന്നു ന­മ്മു­ടെ നാ­ട്ടിൽ ന­ട­ക്കു­ന്ന ഏ­താ­ണ്ടു് എല്ലാ സം­ഘ­പ­രി­വാർ വി­മർ­ശ­ന­ങ്ങ­ളും കാ­ല­ഹ­ര­ണ­പ്പെ­ട്ട ‘ഭൂ­രി­പ­ക്ഷാ­ത്മ­ക­മാ­യ’ മു­ത­ലാ­ളി­ത്ത ന­വോ­ത്ഥാ­ന സ­ങ്ക­ല്പ­ങ്ങ­ളിൽ അ­ടി­യു­റ­ച്ച­വ­യാ­ണു് അ­തി­നാൽ കാ­ല­ഹ­ര­ണ­പ്പെ­ട്ട രണ്ടു വി­രു­ദ്ധ രീ­തി­ശാ­സ്ത്ര­ങ്ങൾ പ­ര­സ്പ­രം ഏ­റ്റു­മു­ട്ടു­ന്ന­തി­ന്റെ ഒരു നിഴൽ നാടകം മാ­ത്ര­മാ­യി അതു് അ­വ­സാ­നി­ക്കും. നി­ശ്ച­യ­മാ­യും വി­മർ­ശ­കർ­ക്കും അ­തു­കേ­ട്ടു ര­സി­ച്ചു് സ്വയം പ്ര­ബു­ദ്ധ­രാ­കു­ന്നു എന്നു ഭ്ര­മി­ക്കു­ന്ന­വർ­ക്കും ഈ നാടകം ആ­ത്മ­സം­തൃ­പ്തി­യും രാ­ഷ്ട്രീ­യ കൃ­ത­കൃ­ത്യ­താ ബോ­ധ­വും പ്ര­ദാ­നം ചെ­യ്യു­ന്നു­ണ്ടാ­വാം. പക്ഷേ, മു­ന്നേ­റു­ന്ന സം­ഘ­പ­രി­വാർ രാ­ഷ്ട്രീ­യ­ത്തി­നു് അതു് ഒരു ദോ­ഷ­വും ചെ­യ്യു­ന്നി­ല്ല എ­ന്നു­മാ­ത്ര­മ­ല്ല സം­ഘ­പ­രി­വാർ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന ഭ­ര­ണ­വർ­ഗ്ഗ രാ­ഷ്ട്രീ­യ­ത്തി­ന്റെ യ­ഥാർ­ത്ഥ താ­ല്പ­ര്യ­ങ്ങ­ളെ ഈ ച­രി­ത്ര പ്ര­ത്യ­യ ശാ­സ്ത്ര ചർ­ച്ചാ പ്ര­ഹ­സ­ന­ങ്ങൾ ന­ന്നാ­യി മ­റ­ച്ചു പി­ടി­ക്കു­ക­യും ചെ­യ്യു­ന്നു.

ഗാ­ന്ധി­യു­ടേ­യും അം­ബേ­ദ്ക്ക­റു­ടെ­യും കാ­ര്യ­ത്തി­ലെ­ന്ന­പോ­ലെ വൈ­കു­ണ്ഠ­സ്വാ­മി­ക­ളും ശ്രീ നാ­രാ­യ­ണ­ഗു­രു­വും ശ്രീ അ­യ്യ­ങ്കാ­ളി യും എ­ല്ലാം പ്ര­തി­നി­ധാ­നം ചെയ്ത കീഴാള ബദൽ ന­വോ­ത്ഥാ­ന പാ­ര­മ്പ­ര്യ­ത്തെ മു­ത­ലാ­ളി­ത്ത വി­ക­സ­ന­ത്തിൽ അ­ധി­ഷ്ഠി­ത­മാ­യ മേലാള ന­വോ­ത്ഥാ­ന­ധാ­ര തകിടം മ­റി­ച്ച­താ­ണു് ഈ ദുഃ­സ്ഥി­തി­ക്കു് കാരണം. നവ സ­വർ­ണ്ണ മു­ത­ലാ­ളി­ത്ത­ത്തി­നും പാ­ശ്ചാ­ത്യ ആ­ധു­നി­ക­ത­യു­ടെ വൈ­പ­രീ­ത്യ­ങ്ങൾ­ക്കു­മെ­തി­രെ ശ­ക്ത­മാ­യ നി­ല­പാ­ടു് കൈ­ക്കൊ­ണ്ട­വ­രാ­ണു് അയ്യാ വൈ­കു­ണ്ഠ­സ്വാ­മി­ക­ളും ശ്രീ­നാ­രാ­യ­ണ ഗു­രു­വും. അ­തു­കൊ­ണ്ടു തന്നെ അവർ ഉ­ദ്ഘാ­ട­നം ചെയ്ത ന­വോ­ത്ഥാ­ന­ത്തി­ന്റെ യ­ഥാർ­ത്ഥ­മാ­യ പൊരുൾ പൂർ­ണ്ണ­മാ­യും ത­മ­സ്ക­രി­ക്ക­പ്പെ­ടു­ക­യും അവരെ ആ­ധി­പ­ത്യം പു­ലർ­ത്തു­ന്ന വ്യ­വ­സ്ഥ­യു­ടെ നോ­ക്കു­കു­ത്തി­ക­ളാ­ക്കി മാ­റ്റു­ക­യും ചെ­യ്തു. ശ്രീ­നാ­രാ­യ­ണ ഗുരു സ്ഥാ­പി­ച്ച ശി­വ­ഗി­രി­മ­ഠ­ത്തിൽ ബി. ജെ. പി. യുടെ അ­ഖി­ലേ­ന്ത്യാ പ്ര­സി­ഡ­ണ്ടാ­യ അമിത് ഷായെ ശ്രീ നാ­രാ­യ­ണ­ന്റെ അ­നു­യാ­യി­യു­ടെ വേഷം കെ­ട്ടു­ന്ന വെ­ള്ളാ­പ്പ­ള്ളി നടേശൻ ആ­ദ­രി­ച്ചാ­ന­യി­ക്കു­ന്ന ദു­ര­ന്ത രംഗം ഇ­ക്ക­ഴി­ഞ്ഞ ദി­വ­സ­ങ്ങ­ളി­ലാ­ണു് നാം ക­ണ്ട­തു്.

ഈ സ­ന്ദർ­ഭ­ത്തി­ലാ­ണു് വൈ­കു­ണ്ഠ സ്വാ­മി­ക­ളും ശ്രീ­നാ­രാ­യ­ണ ഗു­രു­വും തു­ട­ങ്ങി­വ­ച്ച ന­വോ­ത്ഥാ­ന­ത്തി­ന്റെ യ­ഥാർ­ത്ഥ പൊ­രു­ളും ശ­ക്തി­യും വീ­ണ്ടെ­ടു­ക്കു­ക എന്ന ദൗ­ത്യം പ­ര­മ­പ്ര­ധാ­ന­മാ­യി തീ­രു­ന്ന­തു്.

ദ­ളി­ത­രും ആ­ദി­വാ­സി­ക­ളും കൈ­വേ­ല­ക്കാ­രും മു­ക്കു­വ­രും കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളും ഒ­ക്കെ­യ­ട­ങ്ങു­ന്ന കീഴാള സ­മൂ­ഹ­ങ്ങ­ളെ മു­ഴു­വൻ നി­ഷ്ഠു­ര­വും നി­ഷ്ക്ക­രു­ണ­വു­മാ­യി പാർ­ശ്വ­വ­ത്ക്ക­രി­ച്ചു കൊ­ണ്ടു് ശ­ക്തി­പ്പെ­ട്ട കേ­ര­ള­ത്തി­ലെ മു­ഖ്യ­ധാ­രാ സ­മൂ­ഹ­ത്തി­നു­വേ­ണ്ടി­യ­ല്ല വൈ­കു­ണ്ഠ സ്വാ­മി­യും ശ്രീ­നാ­രാ­യ­ണ ഗു­രു­വും നി­ല­കൊ­ണ്ട­തു്.

ഇ­ത്ത­ര­മൊ­രു പ­രി­ശ്ര­മം നമ്മെ കൊ­ണ്ടെ­ത്തി­ക്കു­ന്ന­തു് നി­ശ്ച­യ­മാ­യും പ­ടി­ഞ്ഞാ­റും കി­ഴ­ക്കു­മു­ള്ള മു­ത­ലാ­ളി­ത്ത ആ­ധു­നി­ക­ത­ക്കെ­തി­രെ പ്ര­വർ­ത്തി­ക്കു­ന്ന ഒരു ബദൽ ആ­ധു­നി­ക (Alter Modern) ഇ­ന്ത്യൻ ജീ­വി­ത­ത്തെ വി­ഭാ­വ­നം ചെയ്ത വൈ­കു­ണ്ഠ സ്വാ­മി­യി­ലും ശ്രീ­നാ­രാ­യ­ണ­ഗു­രു­വി­ലും ആ­യി­രു­ന്നു. സ്നേ­ഹ­ത്തി­ലും ത്യാ­ഗ­ത്തി­ലും അ­ധി­ഷ്ഠി­ത­മാ­യ ഈ ബദൽ ജീവിത ഭാ­വ­ന­യു­ടെ രാ­ഷ്ട്രീ­യ ശ­ക്തി­ക­ളെ വേ­ണ്ട­വ­ണ്ണം പു­റ­ത്തെ­ടു­ത്താൽ അതിനു മു­ന്നിൽ പൊ­ടി­ഞ്ഞു പോ­കു­ന്ന­തേ­യു­ള്ളൂ, ഒരു വ­ശ­ത്തു സ­മൂ­ഹ­ത്തെ ഒ­ന്നാ­കെ നവ സ­വർ­ണ്ണ മൂ­ല്യ­ങ്ങൾ­ക്കു് കീ­ഴ്പ്പെ­ടു­ത്തു­ന്ന സം­ഘ­പ­രി­വാർ മു­ത­ലാ­ളി­ത്ത­ത്തി­ന്റെ യാ­ഥാ­സ്ഥി­തി­ക­ത്വ­വും മ­റു­വ­ശ­ത്തു് മു­ത­ലാ­ളി­ത്ത ആ­ധു­നി­ക­ത­യു­ടെ യാ­ന്ത്രി­ക പു­രോ­ഗ­മ­ന യു­ക്തി­വാ­ദ­വും. കാരണം, ദ­ളി­ത­രും ആ­ദി­വാ­സി­ക­ളും കൈ­വേ­ല­ക്കാ­രും മു­ക്കു­വ­രും കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­ക­ളും ഒ­ക്കെ­യ­ട­ങ്ങു­ന്ന കീഴാള സ­മൂ­ഹ­ങ്ങ­ളെ മു­ഴു­വൻ നി­ഷ്ഠു­ര­വും നി­ഷ്ക്ക­രു­ണ­വു­മാ­യി പാർ­ശ്വ­വ­ത്ക്ക­രി­ച്ചു കൊ­ണ്ടു് ശ­ക്തി­പ്പെ­ട്ട കേ­ര­ള­ത്തി­ലെ മു­ഖ്യ­ധാ­രാ സ­മൂ­ഹ­ത്തി­നു­വേ­ണ്ടി­യ­ല്ല വൈ­കു­ണ്ഠ സ്വാ­മി­യും ശ്രീ­നാ­രാ­യ­ണ ഗു­രു­വും നി­ല­കൊ­ണ്ട­തു്. അവർ നി­ല­കൊ­ണ്ട­തു് അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട കീഴാള ജ­ന­ത­യു­ടെ മോ­ച­ന­ത്തി­നു വേ­ണ്ടി­യാ­യി­രു­ന്നു. കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തെ കു­റി­ച്ചു­ള്ള ആ­ധു­നി­ക മു­ഖ്യ­ധാ­രാ ഭാ­ഷ്യ­ങ്ങ­ളിൽ തീർ­ത്തും ത­മ­സ്ക­രി­ക്ക­പ്പെ­ട്ട­തു് ഈ യാ­ഥാർ­ത്ഥ്യ­മാ­ണു്.

ഇ­ന്ത്യൻ ന­വോ­ത്ഥാ­ന ച­രി­ത്ര­ത്തിൽ ഇ­ന്നും അ­വ­ഗ­ണി­ക്ക­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന ഒരു നാ­മ­മാ­ണു് അയ്യാ വൈ­കു­ണ്ഠ സ്വാ­മി­യു­ടേ­തു്. ഇ­ന്ത്യൻ ന­വോ­ത്ഥാ­ന­ത്തി­ന്റെ പി­തൃ­ത്വം ആ­രോ­പി­ക്ക­പ്പെ­ട്ട രാജാ റാം മോഹൻ റായ് ന­യി­ച്ച പ്ര­സ്ഥാ­നം യ­ഥാർ­ത്ഥ­ത്തിൽ ഉ­ത്ത­രേ­ന്ത്യ­യി­ലെ നവ സ­വർ­ണ്ണ മേ­ലാ­ള­ന്മാ­രു­ടെ ഉ­ന്ന­തി­ക്കു­വേ­ണ്ടി­യു­ള്ള ഒ­രാ­ധു­നി­ക മു­ത­ലാ­ളി­ത്ത പ്ര­സ്ഥാ­ന­മാ­യി­രു­ന്നു. രാജാ റാം മോഹൻ റായ് ബ്ര­ഹ്മ­സ­മാ­ജം സ്ഥാ­പി­ച്ച­പ്പോൾ ഏ­താ­ണ്ടു് അതേ കാ­ല­ത്തു തന്ന വൈ­കു­ണ്ഠ സ്വാ­മി­കൾ സ്ഥാ­പി­ച്ച­തു് ‘സ­മ­ത്വ­സ­മാ­ജ’മാണു്. പേ­രു­ക­ളു­ടെ ഈ അ­ന്ത­രം പൊ­രു­ളി­ലേ­ക്കു് വ്യാ­പി­ക്കു­ന്ന­തു് കാണുക. രാജാ റാം മോഹൻ റായിൽ നി­ന്നു് വ്യ­ത്യ­സ്ത­മാ­യി വൈ­കു­ണ്ഠ സ്വാ­മി­കൾ താൻ പ്ര­തി­നി­ധാ­നം ചെയ്ത കീഴാള ജ­ന­ത­യു­ടെ ഒ­ന്നാ­മ­ത്ത ശ­ത്രു­വാ­യി ക­ണ്ട­തു് പാ­ശ്ചാ­ത്യ ആ­ധു­നി­ക­ത­യു­ടെ വ­ക്താ­ക്കൾ ആയ കൊ­ളോ­ണി­യൽ ശ­ക്തി­ക­ളെ­യാ­ണു്. ര­ണ്ടാ­മ­ത്തെ ശ­ത്രു­വാ­യി അ­ദ്ദേ­ഹം വി­ധി­ച്ച­തു് ആ കൊ­ളോ­ണി­യൽ ശ­ക്തി­കൾ­ക്കു് സാ­മ­ന്ത വൃ­ത്തി ചെ­യ്തി­രു­ന്ന നാ­ടു­വാ­ഴി­യെ ആണു്. ഒ­ന്നാ­മ­ത്തെ ശ­ത്രു­വി­നു് അ­ദ്ദേ­ഹം പേ­രി­ട്ട­തു് ‘വെൺ നീ­ച­ന്മാർ’ എ­ന്നാ­ണു്. ര­ണ്ടാ­മ­ത്തെ ശ­ത്രു­വി­നെ, രാ­ജാ­വി­നെ, അ­ദ്ദേ­ഹം വി­ളി­ച്ച­തു് ‘കരി നീചൻ’ എ­ന്നും. ചു­രു­ക്ക­ത്തിൽ, ഒ­രു­വ­ശ­ത്തു് പാ­ശ്ചാ­ത്യ ആ­ധു­നി­ക­ത­ക്കും കൊ­ളോ­ണി­യൽ കൊ­ള്ള­യ്ക്കും മ­റു­വ­ശ­ത്തു് നാടൻ നവ സ­വർ­ണ്ണ മു­ത­ലാ­ളി­മാ­രു­ടെ അ­ടി­ച്ച­മർ­ത്ത­ലി­നും എ­തി­രെ­യാ­ണു് വൈ­കു­ണ്ഠ സ്വാ­മി­കൾ തന്റെ വി­ട്ടു­വീ­ഴ്ച­യി­ല്ലാ­ത്ത സമരം തു­ടർ­ന്ന­തു്. ഇ­ങ്ങ­നെ കൊ­ളോ­ണി­യൽ ആ­ധു­നി­ക­ത­യു­ടേ­യും നാടൻ മു­ത­ലാ­ളി­ത്ത ആ­ധു­നി­ക­ത­യു­ടേ­യും മു­ന്നേ­റ്റ­ങ്ങൾ­ക്കെ­തി­രെ ഒരു കീഴാള ബദൽ ആ­ധു­നി­ക­ത­യു­ടെ (Subaltern Alter-​Modernity) ധാർ­മ്മി­ക ലോ­ക­ത്തെ ധീ­ര­മാ­യി ഭാവന ചെ­യ്യു­ക­യും അ­തി­ന്റെ സാ­ക്ഷാ­ത്ക്കാ­ര­ത്തി­നാ­യി പ്ര­വർ­ത്തി­ക്കു­ക­യും ചെയ്ത മ­ഹാ­ത്മാ­വാ­ണു് വൈ­കു­ണ്ഠ സ്വാ­മി­കൾ. കൊടിയ പീ­ഡ­ന­ങ്ങൾ സ­ഹി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം തന്റെ പാ­ത­യിൽ മു­ന്നോ­ട്ടു­പോ­യി. എ­ന്നാൽ സ്വാ­ത­ന്ത്ര്യാ­ന­ന്ത­ര ഇ­ന്ത്യൻ രാ­ഷ്ട്രീ­യം തെ­ക്കൻ തി­രു­വി­താം­കൂ­റി­ലെ നാടാർ സ­മു­ദാ­യ­ത്തെ ഒരു കീഴാള വോ­ട്ടു ബാ­ങ്കാ­യി ബ­ന്ധി­ച്ച­തോ­ടെ വൈ­കു­ണ്ഠ സ്വാ­മി­ക­ളു­ടെ നാമം ഒരു ജാ­തി­ഗു­രു­വി­ന്റേ­തു മാ­ത്ര­മാ­യി ചു­രു­ങ്ങി.

images/CPRamaswami_Aiyar.jpg
സർ സി. പി.

ശ്രീ­നാ­രാ­യ­ണ ഗു­രു­വും വൈ­കു­ണ്ഠ സ്വാ­മി­ക­ളെ പോ­ലെ­ത്ത­ന്നെ കേ­ര­ള­ത്തി­ലെ അ­ധഃ­കൃ­ത കീഴാള വർ­ഗ്ഗ­ത്തി­നു­മേൽ ആ­ധി­പ­ത്യം പു­ലർ­ത്തി­യ കൊ­ളോ­ണി­യൽ ന­വ­സ­വർ­ണ്ണ ഭരണ കൂ­ട്ടു­കെ­ട്ടി­നു് എ­തി­രെ­യാ­ണു നി­ല­കൊ­ണ്ട­തു്. അ­താ­യി­രു­ന്നു ഗു­രു­വി­ന്റെ ധാർ­മ്മി­ക ന­വോ­ത്ഥാ­ന പ­ദ്ധ­തി­യു­ടെ രാ­ഷ്ട്രീ­യം. ചു­രു­ക്ക­ത്തിൽ കൊ­ളോ­ണി­യൽ ആ­ധു­നി­ക­ത­ക്കും നാ­ട്ടിൽ വ­ളർ­ന്നു­വ­ന്ന ലിബറൽ മു­ത­ലാ­ളി­ത്ത ആ­ധു­നി­ക­ത­ക്കും പകരം നിൽ­ക്കാൻ പോന്ന അ­തി­ശ­ക്ത­മാ­യ ഒരു ബദൽ ആ­ധു­നി­ക­ത­ക്കാ­ണു് (Alter-​Modernity) നാ­രാ­യ­ണ­ഗു­രു­വും ജന്മം ന­ല്കി­യ­തു്.

എ­ന്നാൽ ഗാ­ന്ധി­ജി ഇ­ന്ത്യൻ മു­ത­ലാ­ളി­മാ­രെ മുൻ­നിർ­ത്തി സ്വാ­ത­ന്ത്ര്യ സ­മ­ര­മെ­ന്ന ജനകീയ ജ­നാ­ധി­പ­ത്യ­പ്ര­സ്ഥാ­ന­ത്തി­നു് നേ­തൃ­ത്വം കൊ­ടു­ത്ത­പോ­ലെ ഗുരു ഈ­ഴ­വ­മു­ത­ലാ­ളി­മാ­രെ മുൻ­നിർ­ത്തി­യാ­ണു് തന്റെ കീഴാള ന­വോ­ത്ഥാ­ന­പ്ര­സ്ഥാ­നം ന­യി­ച്ച­തു്. ഇ­ന്ത്യൻ മു­ത­ലാ­ളി­ത്ത മൂ­ല­ധ­ന­ത്തി­ന്റെ ഉ­ത്കർ­ഷേ­ച്ഛ ഗാ­ന്ധി­യെ ത­ട്ടി­ത്തെ­റി­പ്പി­ക്കു­ക­യാ­ണു് ചെ­യ്ത­തെ­ങ്കിൽ കേ­ര­ള­ത്തിൽ ഈഴവ മു­ത­ലാ­ളി­ത്തം നാ­രാ­യ­ണ ഗു­രു­വി­നെ പൂർ­ണ്ണ­മാ­യി കീഴാള വർ­ഗ്ഗ­ങ്ങ­ളിൽ നി­ന്നു് ത­ട്ടി­യെ­ടു­ക്കു­ക­യാ­ണു് ചെ­യ്ത­തു്. അ­ധി­കാ­ര കൈ­മാ­റ്റ കാ­ല­ത്തു് ഗാ­ന്ധി­യു­ടെ ദുഃഖം പോ­ലെ­ത്ത­ന്നെ തീ­വ്ര­മാ­യി­രു­ന്നു ജീ­വി­താ­വ­സാ­ന കാ­ല­ത്തു് ഗു­രു­വി­ന്റെ ദുഃ­ഖ­വും. എസ്. എൻ. ഡി. പി. യോ­ഗ­ത്തെ സ്വ­ന്തം വർ­ഗ്ഗ­താ­ല്പ­ര്യം സം­ര­ക്ഷി­ക്കാ­നു­ള്ള ഒ­രു­പ­ക­ര­ണ­മാ­ക്കി മാ­റ്റു­ക­യും ശ്രീ­നാ­രാ­യ­ണ ധർ­മ്മ­ത്തെ സ്വയം നവ സ­വർ­ണ്ണ­വ­ത്ക്ക­ര­ണ­ത്തി­നു­ള്ള ഒരു പ­ദ്ധ­തി­യാ­ക്കി മാ­റ്റു­ക­യു­മാ­ണു് അവർ ചെ­യ്ത­തു്. നാ­രാ­യ­ണ ഗുരു ഇ­ക്കാ­ര്യം തു­റ­ന്നു­പ­റ­ഞ്ഞു­കൊ­ണ്ടു് ഡോ­ക്ടർ പല്പു വിനു് എ­ഴു­തി­യ ക­ത്തു­കൾ ഇ­തി­നു് തെ­ളി­വാ­ണു്. കേ­ര­ളീ­യ കീഴാള ന­വോ­ത്ഥാ­ന­ത്തെ ത­ട്ടി­യെ­ടു­ത്ത ഈഴവ നവ സ­വർ­ണ്ണ മു­ത­ലാ­ളി­വർ­ഗ്ഗം എസ്. എൻ. ഡി. പി. യോ­ഗ­ത്ത ത­ട്ടി­യെ­ടു­ക്കു­ന്ന­തി­നു വേ­ണ്ടി ന­ട­ത്തി­യ ഉ­പ­ജാ­പ­ങ്ങ­ളു­ടെ വർ­ണ്ണ­ന­യാ­ണു് യ­ഥാർ­ത്ഥ­ത്തിൽ കു­മാ­ര­നാ­ശാ­ന്റെ ‘ഗ്രാമ വൃ­ക്ഷ­ത്തി­ലെ കുയിൽ’ എന്ന കാ­വ്യം. എസ്. എൻ. ഡി. പി. യുടെ സ്ഥാ­പ­ക­നേ­താ­വാ­യ ഡോ. പ­ല്പു­വി­നെ അവർ ദ­ശാ­ബ്ദ­ങ്ങൾ നീണ്ട നി­രാ­ലം­ബ­മാ­യ ഏ­കാ­ന്ത ജീ­വി­ത­ത്തി­ലേ­ക്കും ഭ്രാ­ന്തി­ലേ­ക്കും ബ­ല­മാ­യി ത­ള്ളി­യി­ട്ടു. ഡോ. പ­ല്പു­വി­ന്റെ ധി­ഷ­ണാ­ശാ­ലി­യും മ­ഹാ­പ­ണ്ഡി­ത­നു­മാ­യ പു­ത്ര­നെ അവർ ശി­വ­ഗി­രി മ­ഠ­ത്തിൽ നി­ന്നു് അ­വ­മാ­നി­ച്ചു പു­റ­ത്താ­ക്കി. കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ ഈ അ­ട്ടി­മ­റി­യു­ടെ കഥ ഇവിടം കൊ­ണ്ടു് അ­വ­സാ­നി­ക്കു­ന്നി­ല്ല.

images/C_Kesavan.jpg
സി. കേശവൻ

ഇ­ങ്ങ­നെ കീ­ഴാ­ള­ന­വോ­ത്ഥാ­നം അ­ട്ടി­മ­റി­ക്ക­പ്പെ­ട്ടി­ട്ടും കേ­ര­ള­ത്തി­ലെ വർ­ഗ്ഗ­സ­മ­ര­ത്തി­ലൂ­ടെ ഒരു നൂതന വ്യ­വ­ഹാ­ര­മാ­യി അതു മു­ന്നേ­റു­ന്നു­ണ്ടു്. പു­ന്ന­പ്ര­വ­യ­ലാർ സമര ത്തി­നു പി­ന്നിൽ ശ്രീ­നാ­രാ­യ­ണ പ്ര­സ്ഥാ­ന­ത്തി­ന്റെ സ്വാ­ധീ­നം എ­ത്ര­മാ­ത്ര­മു­ണ്ടെ­ന്നു് സി. കേ­ശ­വ­ന്റെ യും മ­റ്റും വി­വ­ര­ണ­ങ്ങ­ളിൽ നി­ന്നു് ഇന്നു വ്യ­ക്ത­മാ­യി ന­മു­ക്ക­റി­യാം. എ­ന്നാൽ പുന്നപ്ര-​വയലാർ സ­മ­ര­കാ­ല­ത്തു് ആർ. ശ­ങ്ക­റി ന്റെ നേ­തൃ­ത്വ­ത്തിൽ ആ­യി­രു­ന്ന എസ്. എൻ. ഡി. പി., സർ സി. പി. യുടെ ഭാ­ഗ­ത്താ­യി­രു­ന്നു. അ­തി­നു­ശേ­ഷ­മാ­ണു് ആർ. ശ­ങ്ക­റും മ­ന്ന­വും ചേർ­ന്നു് ‘ഹി­ന്ദു­മ­ഹാ­മ­ണ്ഡ­ലം’ എന്ന ഹൈ­ന്ദ­വ മ­ത­രാ­ഷ്ട്രീ­യ പ്ര­സ്ഥാ­ന­ത്തി­നു് രൂപം കൊ­ടു­ക്കു­ന്ന­തു്. അ­ക്കാ­ല­ത്തു് മ­ന്ന­ത്തു് പ­ദ്മ­നാ­ഭ­ന്റെ ഡ­യ­റി­ക്കു­റി­പ്പു­ക­ളിൽ ഗോൾ­വാ­ക്ക­റും അ­ദ്ദേ­ഹ­വു­മാ­യി നി­ല­നി­ന്ന അ­ടു­ത്ത രാ­ഷ്ട്രീ­യ ബ­ന്ധ­ത്തെ കു­റി­ച്ചു് ഇ­ന്നു് ന­മു­ക്കു് വാ­യി­ക്കാൻ ക­ഴി­യും. സ­വർ­ണ്ണ­വ­ത്ക­രി­ക്ക­പ്പെ­ട്ട കേ­ര­ളീ­യ മു­ത­ലാ­ളി വർ­ഗ്ഗം കീഴാള ജ­ന­ത­യു­ടെ ന­വോ­ത്ഥാ­ന­ത്തെ അ­ട്ടി­മ­റി­ക്കു­ന്ന­തി­ന്റെ ഒരു പുതിയ ഘ­ട്ട­മാ­യി­രു­ന്നു ‘ഹി­ന്ദു­മ­ഹാ­മ­ണ്ഡ­ലം’. ഇ­തി­നു­ശേ­ഷം ശ­ക്തി­പ്പെ­ടു­ന്ന വിവിധ മത-​സാമുദായിക രാ­ഷ്ട്രീ­യ പ്ര­സ്ഥാ­ന­ങ്ങൾ കീഴാള രാ­ഷ്ട്രീ­യ മു­ന്നേ­റ്റ­ങ്ങൾ­ക്കെ­തി­രെ ഐ­ക്യ­പ്പെ­ടു­ന്ന­തും അ­ടു­ത്ത ചുവടു വെ­യ്ക്കു­ന്ന­തും നാം കാ­ണു­ന്ന­തു് വി­മോ­ച­ന സ­മ­ര­ത്തി­ലാ­ണു്.

വി­മോ­ച­ന സ­മ­ര­ത്തി­ന്റെ വി­ജ­യ­ത്തി­നു­ശേ­ഷം കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ പ­ര­സ്പ­രം ഏ­റ്റു­മു­ട്ടി­യ മേലാള-​കീഴാള ധാരകൾ ത­മ്മി­ലു­ള്ള അ­ന്ത­രം വി­സ്മ­രി­ക്ക­പ്പെ­ടു­ക­യും ന­വോ­ത്ഥാ­ന­മെ­ന്ന­തു് ആ­ധു­നി­ക കേ­ര­ള­ത്തി­ന്റെ നിർ­മ്മി­തി­യിൽ പ്ര­വർ­ത്തി­ച്ച ഒ­രൊ­റ്റ ലിബറൽ സാം­സ്കാ­രി­ക പ്ര­സ്ഥാ­ന­മാ­യി അ­വ­ത­രി­പ്പി­ക്ക­പ്പെ­ടാൻ തു­ട­ങ്ങു­ക­യും ചെ­യ്തു. അ­ങ്ങ­നെ ന­വോ­ത്ഥാ­നം കേ­ര­ള­സ­മൂ­ഹം ഒ­ന്നാ­കെ അ­ണി­നി­ര­ന്നു് ‘അ­ടി­വ­ച്ച­ടി­വ­ച്ചു’ മു­ന്നോ­ട്ടു വന്ന ഒരു പ്ര­ക്രി­യ­യാ­യി ചി­ത്രീ­ക­രി­ക്ക­പ്പെ­ടാ­നും തു­ട­ങ്ങി. ഇ­തി­ന്റെ ഫ­ല­മാ­യാ­ണു് നാ­രാ­യ­ണ­ഗു­രു­വും ഡോ. പ­ല്പു­വും കു­മാ­ര­നാ­ശാ­നും അ­യ്യ­ങ്കാ­ളി­യും വി. ടി. ഭ­ട്ട­തി­രി­പ്പാ­ടും മ­റ്റും ന­യി­ച്ചു് കേ­ര­ള­ത്തി­ലെ കീഴാള ജനകീയ ന­വോ­ത്ഥാ­ന പ്ര­സ്ഥാ­ന­ത്തു് ഇ­ന്നു് വെ­ള്ളാ­പ്പ­ള്ളി ന­ടേ­ശ­നും മകനും സു­കു­മാ­രൻ നാ­യർ­ക്കും സം­ഘ­പ­രി­വാ­റി­നു് അ­നാ­യാ­സം അടിയറ വ­യ്ക്കു­ന്ന­തു്.

ഇ­ന്ത്യൻ മു­ത­ലാ­ളി­ത്ത മൂ­ല­ധ­ന­ത്തി­ന്റെ ഉ­ത്കർ­ഷേ­ച്ഛ ഗാ­ന്ധി­യെ ത­ട്ടി­ത്തെ­റി­പ്പി­ക്കു­ക­യാ­ണു് ചെ­യ്ത­തെ­ങ്കിൽ കേ­ര­ള­ത്തിൽ ഈഴവ മു­ത­ലാ­ളി­ത്തം നാ­രാ­യ­ണ ഗു­രു­വി­നെ പൂർ­ണ്ണ­മാ­യി കീഴാള വർ­ഗ്ഗ­ങ്ങ­ളിൽ നി­ന്നു് ത­ട്ടി­യെ­ടു­ക്കു­ക­യാ­ണു് ചെ­യ്ത­തു്. അ­ധി­കാ­ര കൈ­മാ­റ്റ കാ­ല­ത്തു് ഗാ­ന്ധി­യു­ടെ ദുഃഖം പോ­ലെ­ത്ത­ന്നെ തീ­വ്ര­മാ­യി­രു­ന്നു ജീ­വി­താ­വ­സാ­ന കാ­ല­ത്തു് ഗു­രു­വി­ന്റെ ദുഃ­ഖ­വും.

ഇ­തി­ന്റെ ഒരു ദയനീയ വശം ഈ പ്ര­ക്രി­യ­യെ ചെ­റു­ത്തു നിൽ­ക്കു­ന്നു എ­ന്ന­വ­കാ­ശ­പ്പെ­ടു­ന്ന പു­രോ­ഗ­മ­ന ശാസ്ത്ര-​സാംസ്കാരിക പ്ര­സ്ഥാ­ന­ങ്ങൾ­ക്കൊ­ന്നും എ­ത്ര­യോ കാ­ല­മാ­യി മേ­ലാ­ള­ന്മാർ നിർ­ണ്ണ­യി­ക്കു­ന്ന ക­ളി­ക്ക­ള­ത്തി­ന­പ്പു­റ­ത്തേ­ക്കു് പോകാൻ ക­ഴി­യു­ന്നി­ല്ല എ­ന്ന­താ­ണു്. ഈ പ്ര­സ്ഥാ­ന­ങ്ങ­ളൊ­ന്നും ശ്രീ­നാ­ര­യ­ണ­ന്റെ­യും ഡോ. പ­ല്പു­വി­ന്റെ­യും കു­റ്റി­പ്പു­ഴ­യു­ടേ­യും ഒ­ന്നും ഉ­ജ്ജ്വ­ല ചി­ന്താ­പാ­ര­മ്പ­ര്യ­ത്തെ പി­ന്തു­ട­രാൻ പ്രാ­പ്തി­യു­ള്ള­വ­യ­ല്ല. ഇ­തി­ന്റെ ഫ­ല­മാ­യി ഇവരും ചെ­യ്ത­തു് കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്ത ഏ­ക­രൂ­പ­വും ഏ­ക­മു­ഖ­വു­മാ­യ ഒരു ലിബറൽ പു­രോ­ഗ­മ­ന പ്ര­സ്ഥാ­ന­മാ­ക്കി അ­തി­ന്റെ രാ­ഷ്ട്രീ­യ ഉ­ള്ള­ട­ക്ക­ത്തെ ചോർ­ത്തി­ക്ക­ള­യു­ക­യാ­ണു്. ഈ വി­ധ­ത്തിൽ നിർ­വീ­ര്യ­മാ­ക്ക­പ്പെ­ട്ട ന­വോ­ത്ഥാ­ന­ത്തി­ന്റെ ച­രി­ത്രം എത്ര ആ­വേ­ശ­ത്തോ­ടെ ആ­വർ­ത്തി­ച്ചാ­ലും അ­വർ­ക്കു് കേ­ര­ള­ത്തി­ന്റെ ധാർ­മ്മി­ക ജീ­വി­ത­ത്തെ ഗ്ര­സി­ക്കു­ന്ന സം­ഘ­പ­രി­വാർ രാ­ഷ്ട്രീ­യ­ത്തി­നെ­തി­രാ­യ സ­മ­ര­ത്തിൽ ന­വോ­ത്ഥാ­ന­ത്തി­ന്റെ ജനകീയ കീഴാള പാ­ര­മ്പ­ര്യ­ത്തെ ഒപ്പം കൂ­ട്ടാൻ ക­ഴി­യി­ല്ല.

അ­തി­നാൽ ന­മ്മു­ടെ നാ­ട്ടിൽ ന­ട­ക്കു­ന്ന ന­വോ­ത്ഥാ­നോ­ത്സ­വ­ങ്ങ­ളു­ടെ, സം­ഘ­പ­രി­വാർ മു­ത­ലാ­ളി­ത്ത­ത്തി­നു് ശ­ക്തി­പ­ക­രു­ന്ന ഈ ദയനീയ സ്ഥി­തി നാം മ­റി­ക­ട­ന്നേ മ­തി­യാ­വൂ. അ­തി­നു് തു­ട­ക്ക­ത്തിൽ സൂ­ചി­പ്പി­ച്ച­തു­പോ­ലെ മു­ത­ലാ­ളി­ത്ത ആ­ധു­നി­ക­ത­യു­ടെ പ­രി­മി­തി­ക­ളെ മു­റി­ച്ചു­ക­ട­ക്കു­ന്ന കീഴാള ജ­നാ­ധി­പ­ത്യ­ത്തിൽ അ­ടി­യു­റ­ച്ച ബദൽ ആ­ധു­നി­ക­ത­യു­ടെ കാ­ഴ്ച­പ്പാ­ടു് നാം തി­രി­ച്ച­റി­യു­ക­യും അ­തി­ന­നു­സൃ­ത­മാ­യി ധീ­ര­മാ­യ വീ­ണ്ടു­വി­ചാ­ര­ങ്ങ­ളിൽ ഏർ­പ്പെ­ടു­ക­യും ചെ­യ്യേ­ണ്ടി­യി­രി­ക്കു­ന്നു.

(തു­ഞ്ച­ത്തെ­ഴു­ത്ത­ച്ഛൻ മലയാള സർ­വ്വ­ക­ലാ­ശാ­ല സം­ഘ­ടി­പ്പി­ച്ച ‘ഇ­ന്ത്യൻ ന­വോ­ത്ഥാ­ന­ത്തി­ന്റെ വി­ഭി­ന്ന ധാരകൾ’ എന്ന ദേശീയ സെ­മി­നാ­റിൽ അ­വ­ത­രി­പ്പി­ച്ച പ്ര­ബ­ന്ധം.)

ബി. രാ­ജീ­വൻ
images/B_Rajeevan.jpg

പ്ര­മു­ഖ മലയാള സാ­ഹി­ത്യ വി­മർ­ശ­ക­നും അ­ദ്ധ്യാ­പ­ക­നു­മാ­ണു് ബി. രാ­ജീ­വൻ (ജനനം: 1946). 1946-ൽ കാ­യം­കു­ള­ത്തു് ജ­നി­ച്ചു. കൊ­ല്ലം എസ്. എൻ. കോ­ളേ­ജി­ലും തി­രു­വ­ന­ന്ത­പു­രം യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജി­ലും പ­ഠി­ച്ചു. 1971 മുതൽ ഗ­വ­ണ്മെ­ന്റ് കോ­ളേ­ജു­ക­ളിൽ മലയാള സാ­ഹി­ത്യം പ­ഠി­പ്പി­ക്കു­ന്നു. 1975-ൽ ‘അ­ടി­യ­ന്ത­രാ­വ­സ്ഥ’യ്ക്കെ­തി­രെ നി­ല­കൊ­ണ്ട ന­ക്സ­ലൈ­റ്റ് അ­നു­ഭാ­വി എന്ന നി­ല­യിൽ പോ­ലീ­സ് മർ­ദ്ദ­ന­വും വീ­ട്ടു­ത­ട­ങ്ക­ലും നേ­രി­ട്ടു. 1980-ൽ ‘ജനകീയ സാം­സ്കാ­രി­ക­വേ­ദി’യുടെ സം­സ്ഥാ­ന ക­മ്മി­റ്റി­യിൽ പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടു് വിവിധ സ­മ­ര­ങ്ങ­ളിൽ പ­ങ്കെ­ടു­ത്തു. വി­ല­ക്കു­കൾ ലം­ഘി­ച്ച­തി­ന്റെ പേരിൽ അ­റ­സ്റ്റു ചെ­യ്യ­പ്പെ­ടു­ക­യും ദീർ­ഘ­കാ­ലം കോ­ളേ­ജ­ദ്ധ്യാ­പ­ക­ജോ­ലി­യിൽ­നി­ന്നു പു­റ­ത്താ­ക്ക­പ്പെ­ടു­ക­യും ചെ­യ്തു. 1969 മുതൽ ത­ത്ത്വ­ശാ­സ്ത്രം, സൗ­ന്ദ­ര്യ­ശാ­സ്ത്രം, ച­രി­ത്രം, രാ­ഷ്ട്രീ­യ­ചി­ന്ത, സിനിമ, കവിത തു­ട­ങ്ങി­യ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചു് പ്ര­ബ­ന്ധ­ങ്ങൾ എ­ഴു­തു­ന്നു.

കൃ­തി­കൾ
  • സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സ­മ­ഗ്ര­ത
  • ജൈ­വ­രാ­ഷ്ട്രീ­യ­വും ജ­ന­സ­ഞ്ച­യ­വും
  • മാർ­ക്സി­സ­വും ശാ­സ്ത്ര­വും
  • അ­ന്യ­വ­ത്ക­ര­ണ­വും യോ­ഗ­വും
  • ജ­ന­നി­ബി­ഡ­മാ­യ ദ­ന്ത­ഗോ­പു­രം
  • വർ­ത്ത­മാ­ന­ത്തി­ന്റെ ച­രി­ത്രം
  • വാ­ക്കു­ക­ളും വ­സ്തു­ക്ക­ളും
  • ഇ. എം. എ­സി­ന്റെ സ്വ­പ്നം
പു­ര­സ്കാ­ര­ങ്ങൾ
  • കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്കാ­രം (2011)—വാ­ക്കു­ക­ളും വ­സ്തു­ക്ക­ളും
  • കേരള ലൈ­ബ്ര­റി കൗൺ­സിൽ അ­വാർ­ഡ്, 2015
  • എം. എൻ. വിജയൻ അ­വാർ­ഡ്, 2014
  • ഒ. വി. വിജയൻ പു­ര­സ്കാ­രം, 2013
  • ഡോ. സി. പി. മേനോൻ പു­ര­സ്കാ­രം, 2013
  • ബഷീർ പു­ര­സ്കാ­രം, 2011
  • ന­രേ­ന്ദ്ര പ്ര­സാ­ദ് ഫൗ­ണ്ടേ­ഷൻ അ­വാർ­ഡ്, 2011
  • ഗുരു ദർശന അ­വാർ­ഡ്, 2011

(ചി­ത്ര­ങ്ങൾ­ക്കും വി­വ­ര­ങ്ങൾ­ക്കും വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.)

Colophon

Title: Randam Swathanthrya Samaraththinte prabhatha bheri! Karshaka Samaraththe Munnirththi Bhavi Rashtriyaththinu Oramugham (ml: ര­ണ്ടാം സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ പ്ര­ഭാ­ത ഭേരി! കർഷക സ­മ­ര­ത്തെ മുൻ­നിർ­ത്തി ഭാവി രാ­ഷ്ട്രീ­യ­ത്തി­നു് ഒ­രാ­മു­ഖം).

Author(s): B. Rajeevan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-23.

Deafult language: ml, Malayalam.

Keywords: Article, B. Rajeevan, Randam Swathanthrya Samaraththinte prabhatha bheri! Karshaka Samaraththe Munnirththi Bhavi Rashtriyaththinu Oramugham, ബി. രാ­ജീ­വൻ, ര­ണ്ടാം സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ പ്ര­ഭാ­ത ഭേരി! കർഷക സ­മ­ര­ത്തെ മുൻ­നിർ­ത്തി ഭാവി രാ­ഷ്ട്രീ­യ­ത്തി­നു് ഒ­രാ­മു­ഖം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Narayana guru, oil on canvas by Madhusudhanan . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.