SFNസായാഹ്ന ഫൌണ്ടേഷൻ
images/Fox_in_a_Trap.jpg
Fox in a Trap, a painting by Constant Troyon (1810–1865).
ച­ങ്ങ­ല­ക്കു ഭ്രാ­ന്തു­പി­ടി­ക്കു­മ്പോൾ
കെ. രാ­ജേ­ശ്വ­രി
images/Moolam_Thirunal_Rama_Varma.jpg
ശ്രീ­മൂ­ലം തി­രു­നാൾ

ന­മ്മു­ടെ കാ­ല­ഘ­ട്ട­ത്തി­ലെ ഒരു മഹാ സ്ഥാ­പ­ന­മാ­കു­ന്നു കേരള ഹൈ­ക്കോ­ട­തി. സ്വാ­തി തി­രു­നാൾ മ­ഹാ­രാ­ജാ­വി­ന്റെ ഭ­ര­ണ­കാ­ല­ത്തു്, കൊ­ല്ല­വർ­ഷം 1010-​മാണ്ടിലാണു് (1834) തി­രു­വി­താം­കൂ­റിൽ അ­പ്പീൽ കോടതി സ്ഥാ­പി­ത­മാ­യ­തു്. ശ്രീ­മൂ­ലം തി­രു­നാ­ളി ന്റെ കാ­ല­ത്തു് അ­പ്പീൽ­കോ­ട­തി തി­രു­വി­താം­കൂർ ഹൈ­ക്കോ­ട­തി­യാ­യി പു­നർ­നാ­മ­ക­ര­ണം ചെ­യ്യ­പ്പെ­ട്ടു. 1948-ൽ തിരുവിതാംകൂർ-​കൊച്ചി സം­യോ­ജ­ന­ത്തോ­ടെ ഹൈ­ക്കോ­ട­തി­യു­ടെ ആ­സ്ഥാ­നം എ­റ­ണാ­കു­ള­മാ­യി. 1956 നവംബർ 1-നു് ഭാഷാ സം­സ്ഥാ­ന രൂ­പ­വ­ത്ക്ക­ര­ണ­ത്തോ­ടൊ­പ്പം കേരള ഹൈ­ക്കോ­ട­തി­യും നി­ല­വിൽ വന്നു.

images/Alladi_Krishnaswamy_Iyer.jpg
സർ അ­ല്ല­ടി കൃ­ഷ്ണ­സ്വാ­മി അയ്യർ

ബ്രി­ട്ടീ­ഷ് ഭ­ര­ണ­കാ­ല­ത്തു തന്നെ സു­ശ­ക്ത­മാ­യ നീ­തി­ന്യാ­യ സം­വി­ധാ­നം ഇ­ന്ത്യ­യിൽ നി­ല­വി­ലു­ണ്ടാ­യി­രു­ന്നു. 1950 ജ­നു­വ­രി 26-നു് നി­ല­വിൽ­വ­ന്ന ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന, സ്വ­ത­ന്ത്ര­വും നി­ഷ്പ­ക്ഷ­വു­മാ­യ നീ­തി­ന്യാ­യ സ­മ്പ്ര­ദാ­യം ഉ­റ­പ്പു­വ­രു­ത്തി­യി­രി­ക്കു­ന്നു. കേന്ദ്ര-​സംസ്ഥാന സർ­ക്കാ­റു­കൾ ത­മ്മി­ലു­ള്ള തർ­ക്ക­ങ്ങൾ പ­രി­ഹ­രി­ക്കാ­നും നി­യ­മ­നിർ­മാ­ണ­സ­ഭ­ക­ളു­ടെ­യും ഭ­ര­ണ­കർ­ത്താ­ക്ക­ളു­ടെ­യും ക­ട­ന്നാ­ക്ര­മ­ണ­ങ്ങ­ളിൽ നി­ന്നു് പൗ­രാ­വ­കാ­ശ­ങ്ങ­ളെ കാ­ത്തു­സൂ­ക്ഷി­ക്കാ­നും പ്ര­തി­ജ്ഞാ­ബ­ദ്ധ­മാ­ണു് സു­പ്രീം­കോ­ട­തി. ലോ­ക­ത്തി­ലെ ഏ­റ്റ­വും ശ­ക്ത­മാ­യ നീ­തി­പീ­ഠ­മാ­ണു് ന­മ്മു­ടെ സു­പ്രീം­കോ­ട­തി എ­ന്നാ­ണു് ഭ­ര­ണ­ഘ­ട­നാ ശിൽ­പി­ക­ളിൽ പ്ര­മു­ഖ­നാ­യ സർ അ­ല്ല­ടി കൃ­ഷ്ണ­സ്വാ­മി അയ്യർ അ­ക്കാ­ല­ത്തു­ത­ന്നെ അ­വ­കാ­ശ­പ്പെ­ട്ടി­രു­ന്ന­തു്.

ഓരോ സം­സ്ഥാ­ന­ത്തും ഹൈ­ക്കോ­ട­തി ഉ­ണ്ടാ­യി­രി­ക്ക­ണം എ­ന്നു് ഭ­ര­ണ­ഘ­ട­ന­യു­ടെ 214-ാം അ­നു­ച്ഛേ­ദം അ­നു­ശാ­സി­ക്കു­ന്നു. സം­സ്ഥാ­ന സർ­ക്കാ­റി­നോ­ടും ഹൈ­ക്കോ­ട­തി സു­പ്രീം­കോ­ട­തി ചീഫ് ജ­സ്റ്റി­സു­മാ­രോ­ടും കൂ­ടി­യാ­ലോ­ചി­ച്ച­ശേ­ഷം രാ­ഷ്ട്ര­പ­തി (ഫ­ല­ത്തിൽ കേ­ന്ദ്ര­മ­ന്ത്രി­സ­ഭ)യാണു് ഹൈ­ക്കോ­ട­തി ജ­ഡ്ജി­മാ­രെ നി­യ­മി­ക്കു­ന്ന­തു്. 1993-ലെ സു­പ്രീം­കോ­ട­തി വി­ധി­പ്ര­കാ­രം നി­യ­മ­ന­കാ­ര്യ­ത്തിൽ സീ­നി­യ­റാ­യ സ­ഹ­പ്ര­വർ­ത്ത­ക­രോ­ടു് കൂ­ടി­യാ­ലോ­ചി­ക്കാൻ ചീഫ് ജ­സ്റ്റി­സു­മാർ നിർ­ബ­ന്ധി­ത­രാ­യി; സു­പ്രീം­കോ­ട­തി ചീഫ് ജ­സ്റ്റി­സി­ന്റെ ഉ­പ­ദേ­ശ­മ­നു­സ­രി­ച്ചു് ജ­ഡ്ജി­മാ­രെ നി­യ­മി­ക്കാൻ രാ­ഷ്ട്ര­പ­തി­യും. അ­ങ്ങ­നെ, ജ­ഡ്ജി­മാ­രെ ജ­ഡ്ജി­മാർ തന്നെ നി­യ­മി­ക്കു­ന്ന ലോ­ക­ത്തി­ലെ ഏ­ക­രാ­ജ്യം എന്ന ഖ്യാ­തി­യും ഇ­ന്ത്യ­ക്കു­ണ്ടാ­യി.

images/Swaraj-prakash-gupta.jpg
എസ്. പി. ഗുപ്ത

കേവലം നി­യ­മ­പാ­ണ്ഡി­ത്യ­ത്തി­ലു­പ­രി ഹൈ­ക്കോ­ട­തി ജ­ഡ്ജി­മാർ­ക്കു­ണ്ടാ­കേ­ണ്ട വിവിധ ഗു­ണ­ങ്ങ­ളെ­പ്പ­റ്റി എസ്. പി. ഗുപ്ത യുടെ കേസിൽ (1982 എ. ഐ. ആർ., എസ്. സി. 149) ജ­സ്റ്റി­സ് പി. എൻ. ഭഗവതി ദീർ­ഘ­മാ­യി ഉ­പ­ന്യ­സി­ച്ചി­ട്ടു­ണ്ടു്. “The appointment of a judge is dependent not merely upon his profession and functional suitability but also on several other considerations such as honesty, integrity and general pattern of behaviour which would ensure dispassionate and objetive adjudication with an open mind, free and fearless approach to matters in issue, social acceptability of the person concerned to the high judicial office in terms current norms and ethos of the society, commitment to democracy and the rule of law, faith in the constitutional objectives indicating his approach towards the preamble and the Directive Principles of state Policy, sympathy or absence there or with the constitutional goals and the needs of an activist judicial system.”

images/PN_Bhagwati.jpg
പി. എൻ. ഭഗവതി

എ­പ്ര­കാ­ര­മു­ള്ള ന്യാ­യാ­ധി­പ­രെ­യാ­ണു് ഇ­ന്ത്യ­ക്കാ­വ­ശ്യം എ­ന്നും ജ­സ്റ്റി­സ് ഭഗവതി പ­റ­ഞ്ഞു­വെ­ച്ചി­ട്ടു­ണ്ടു്: “…We need judges who are alive to the socio-​economic realities of Indian life, who are anxious to wipe every tear from every eye. who have faith in the constitutional values and who are ready to use law as an instrument for achieving the constitutional objectives.” അതേ കേ­സിൽ­ത­ന്നെ ഒരു ന്യാ­യാ­ധി­പ­നു് ആ­വ­ശ്യം­വേ­ണ്ട ഗു­ണ­ഗ­ണ­ങ്ങൾ എ­ണ്ണി­പ്പ­റ­ഞ്ഞു, ജ­സ്റ്റി­സ് ഡി. എ. ദേ­ശാ­യി. ജ­സ്റ്റി­സു­മാ­രാ­യ എ. സി. ഗുപ്ത യും മുർ­താ­സാ ഫസൽ അലി യും അ­വ­ര­വ­രു­ടെ മ­നോ­ധർ­മ­ത്തി­നൊ­ത്ത­വി­ധം ജ­ഡ്ജി­മാ­രു­ടെ യോ­ഗ്യ­ത­കൾ നി­ഷ്കർ­ഷി­ച്ചു.

images/K_T_Thomas.jpg
കെ. ടി. തോമസ്

പ്രഥമ ജ­സ്റ്റി­സ് കെ. ടി. കോശി മു­തൽ­ക്കി­ങ്ങോ­ട്ടു് പ്ര­ഗ­ല്ഭ­മ­തി­ക­ളാ­യ എ­ത്ര­യോ ന്യാ­യാ­ധി­പ­രു­ണ്ടാ­യി­ട്ടു­ണ്ടു്. കേരള ഹൈ­ക്കോ­ട­തി­യിൽ. സി. എ. വൈ­ദ്യ­ലിം­ഗം, കെ. കെ. മാ­ത്യു, വി. ആർ. കൃ­ഷ്ണ­യ്യർ, പി. സു­ബ്ര­ഹ്മ­ണ്യം പോ­റ്റി, വി. ഖാ­ലി­ദ്, ഡോ. കൊ­ച്ചു­തൊ­മ്മൻ, കെ. ടി. തോമസ് എ­ന്നി­ങ്ങ­നെ മ­ല­നാ­ട്ടി­ലും മ­റു­നാ­ട്ടി­ലും പേ­രു­കേ­ട്ട എ­ത്ര­യോ പേർ. നീ­തി­നി­ഷ്ഠ­രും നിർ­ഭ­യ­രു­മാ­യ ന്യാ­യാ­ധി­പ­ന്മാ­രാ­യി­രു­ന്നു എ­ക്കാ­ല­ത്തും കേരള ഹൈ­ക്കോ­ട­തി­യു­ടെ യ­ശ­സ്സു കാ­ത്തു­സൂ­ക്ഷി­ച്ച­തു്. പൊ­തു­ജീ­വി­ത­ത്തെ­യാ­ക­മാ­നം അ­ഴി­മ­തി ഗ്ര­സി­ച്ച­പ്പോ­ഴും നീ­തി­യു­ടെ പ­ച്ച­ത്തു­രു­ത്താ­യി ഹൈ­ക്കോ­ട­തി നി­ല­നി­ന്നു. ഇൻ­സാ­ഫ് കാ മ­ന്ദിർ ഹേ, യേ ഭ­ഗ്വാൻ കാ ഘർ ഹേ!

images/vr_krishna_iyyar.jpg
വി. ആർ. കൃ­ഷ്ണ­യ്യർ

സ­മീ­പ­കാ­ല­ത്തു് സു­പ്ര­ധാ­ന­മാ­യ എ­ത്ര­യോ വി­ധി­ന്യാ­യ­ങ്ങ­ളാ­ണു് കേരള ഹൈ­ക്കോ­ട­തി­യിൽ നി­ന്നു­ണ്ടാ­യ­തു്. ബ­ന്ദും ഹർ­ത്താ­ലും ഗതാഗത ത­ട­സ്സ­മു­ണ്ടാ­ക്കു­ന്ന പ്ര­ക­ട­ന­ങ്ങ­ളും നി­രോ­ധി­ച്ച­തു്, പൊ­തു­സ്ഥ­ല­ങ്ങ­ളിൽ പു­ക­വ­ലി ശി­ക്ഷാർ­ഹ­മാ­ക്കി­യ­തു്, സ്കൂൾ പാർ­ല­മെ­ന്റു തെ­ര­ഞ്ഞെ­ടു­പ്പിൽ ക­ക്ഷി­രാ­ഷ്ട്രീ­യം പാ­ടി­ല്ലെ­ന്നു വി­ധി­ച്ച­തു്, പേര്യ മ­രം­മു­റി­ക്കേ­സ് സി. ബി. ഐ.-ക്കു വി­ട്ട­തു്. പി­രി­ച്ചു­വി­ട­പ്പെ­ട്ട ച­രി­ത്ര ഗവേഷണ കൗൺ­സിൽ സർ­വൈ­ശ്വ­ര്യ­ങ്ങ­ളോ­ടും കൂടി പു­നഃ­സ്ഥാ­പി­ച്ച­തു്…

പ­തി­റ്റാ­ണ്ടു­കൾ കൊ­ണ്ടു­നേ­ടി­യ സൽ­പേ­രു് ന­ഷ്ട­പ്പെ­ടാൻ ഒ­രൊ­റ്റ അ­നി­ഷ്ട­സം­ഭ­വം ധാ­രാ­ളം മതി. വ്യ­ക്തി­കൾ­ക്കെ­ന്ന­പോ­ലെ സ്ഥാ­പ­ന­ങ്ങൾ­ക്കും ഈ ത­ത്ത്വം ബാ­ധ­ക­മാ­ണു്. ഡി­സം­ബർ 2-ാം തീയതി ഒരു ജഡ്ജി ബൈ­ക്കു യാ­ത്ര­ക്കാ­ര­നെ കൈ­യ്യേ­റ്റം ചെയ്ത സംഭവം സം­സ്ഥാ­ന­ത്തെ നീ­തി­ന്യാ­യ സ്ഥാ­പ­ന­ങ്ങൾ­ക്കു­മേൽ ക­രി­നി­ഴൽ പ­ര­ത്തി­യി­രി­ക്കു­ന്നു. പ­ട്ടാ­പ്പ­കൽ, ആൾ­ത്തി­ര­ക്കേ­റി­യ മേനക ജ­ങ്ഷ­നിൽ വെ­ച്ചാ­യി­രു­ന്നു ന്യാ­യാ­ധി­പ­ന്റെ പ­രാ­ക്ര­മം. ഔ­ദ്യോ­ഗി­ക വാ­ഹ­ന­ത്തി­നു് സൈഡു കൊ­ടു­ത്തി­ല്ല എ­ന്ന­താ­യി­രു­ന്നു ബൈ­ക്കു­കാ­രൻ ചെയ്ത അ­പ­രാ­ധം. കോ­പാ­കു­ല­നാ­യ ജഡ്ജി കാ­റിൽ­നി­ന്നു് ചാ­ടി­യി­റ­ങ്ങി പ­ത്ര­ത്തി­ല­ച്ച­ടി­ക്കാൻ കൊ­ള്ളാ­ത്ത ഭാ­ഷ­യിൽ പു­ല­ഭ്യം പ­റ­യു­ക­യും (തെ­റി­യു­ടെ ഡോസു കേ­ട്ട­പ്പോൾ പോ­ലീ­സാ­യി­രി­ക്കു­മെ­ന്നാ­ണ­ത്രെ പ­യ്യൻ­സ് ക­രു­തി­യ­തു്.) ബൈ­ക്കു യാ­ത്ര­ക്കാ­ര­ന്റെ ക­ര­ണ­ത്ത­ടി­ക്കു­ക­യും ചെ­യ്തു­വെ­ന്നാ­ണു് ആ­രോ­പ­ണം.

images/Padmanabhan_Subramanian_Poti.jpg
പി. സു­ബ്ര­ഹ്മ­ണ്യം പോ­റ്റി

ഇ­ന്ത്യൻ ശി­ക്ഷാ നി­യ­മ­ത്തി­ലെ വിവിധ വ­കു­പ്പു­കൾ പ്ര­കാ­രം കു­റ്റ­ക­ര­വും ശി­ക്ഷാർ­ഹ­വു­മാ­ണു് ന്യാ­യാ­ധി­പ­ന്റെ ചെ­യ്തി­കൾ. എ­ന്നാൽ കേസ് റ­ജി­സ്റ്റർ ചെ­യ്യാ­നോ അ­ന്വേ­ഷ­ണം ന­ട­ത്താ­നോ പോ­ലീ­സ് ഒ­രു­മ്പെ­ട്ടി­ല്ല. സംഭവം ‘ഒ­തു­ക്കി’ത്തീർ­ക്കാ­നാ­യി­രു­ന്നു ബ­ന്ധ­പ്പെ­ട്ട­വർ ആദ്യം മുതലേ ശ്ര­മി­ച്ച­തു്. ക­ര­ണ­ത്ത­ടി­ച്ചി­ല്ല. കോ­ള­റിൽ പി­ടി­ച്ച­തേ­യു­ള്ളൂ എ­ന്നാ­ണു് ഹൈ­ക്കോ­ട­തി വ­ക്താ­വു് വാർ­ത്താ ലേ­ഖ­ക­രെ അ­റി­യി­ച്ച­തു്. ഒരു ഫർ­ണീ­ച്ചർ ക­ട­യി­ലെ സെ­യിൽ­സ്മാ­നു് ഏതു് പ­രി­ധി­വ­രെ സ­മ്മർ­ദ­ത്തെ അ­തി­ജീ­വി­ക്കാൻ ക­ഴി­യും? മ­റ്റൊ­രു ജ­ഡ്ജി­യു­ടെ ചെം­ബ­റിൽ നടന്ന ചർ­ച്ച­ക്കി­ട­യിൽ, തുടർ ന­ട­പ­ടി­കൾ­ക്കു് തന്റെ കക്ഷി തൽ­പ­ര­ന­ല്ല എ­ന്നു് പ­രാ­തി­ക്കാ­ര­ന്റെ അ­ഭി­ഭാ­ഷ­കൻ അ­റി­യി­ക്കു­ക­യാൽ പ്രൊ­സി­ക്യൂ­ഷൻ ഭീഷണി ഒ­ഴി­വാ­യി.

images/MP_Gangadharan.jpg
എം. പി. ഗം­ഗാ­ധ­രൻ

ബൈ­ക്കു­യാ­ത്ര­കാ­ര­നെ ജഡ്ജി മർ­ദി­ച്ച­താ­യു­ള്ള പ­രാ­തി­യെ­പ്പ­റ്റി ഡി­സം­ബർ 3-ാം തീ­യ­തി­യി­ലെ മ­ല­യാ­ള­മ­നോ­ര­മ മൗനം പാ­ലി­ച്ചു. കാരണം സു­വ്യ­ക്തം, സു­ല­ളി­തം: ആരോപണ വി­ധേ­യൻ മാ­മോ­ദീ­സാ വെ­ള്ളം വീണ ക്രി­സ്ത്യാ­നി­യാ­കു­ന്നു. സെ­ന്റ് തെ­രേ­സാ­സ് കോ­ളേ­ജ് ഹോ­സ്റ്റ­ലിൽ ദലിത് വി­ദ്യാർ­ഥി­നി­കൾ വി­വേ­ച­ന­ത്തി­നി­ര­യാ­യ­പ്പോ­ഴും കോ­ഴി­ക്കോ­ട്ടെ ചില ആ­തു­രാ­ല­യ­ങ്ങൾ ആ­ദി­വാ­സി­ക­ളു­ടെ വൃക്ക മു­റി­ച്ചു വി­റ്റ­പ്പോ­ഴും ‘മ­ല­യാ­ള­ത്തി­ന്റെ സു­പ്ര­ഭാ­തം’ നി­ശ­ബ്ദ­ത പാ­ലി­ക്കു­ക­യാ­യി­രു­ന്ന­ല്ലോ? ഇ­ത്ത­വ­ണ­യും മൗനം മ­നോ­ര­മ­ക്കു ഭൂഷണം. ഡി­സം­ബർ 4-ാം തീ­യ­തി­യാ­കു­മ്പോ­ഴേ­ക്കും സം­ഭ­വ­ത്തിൽ ദു­രൂ­ഹ­ത­യു­ണ്ടെ­ന്നു് മനോരമ ക­ണ്ടു­പി­ടി­ച്ചു.

images/Mukundan_C_Menon.jpg
മു­കു­ന്ദൻ സി. മേനോൻ

മു­കു­ന്ദൻ സി. മേ­നോ­ന്റെ ഒ­റ്റ­പ്പെ­ട്ട ഉ­ദാ­ഹ­ര­ണം ഒ­ഴി­വാ­ക്കി­യാൽ മ­നു­ഷ്യാ­വ­കാ­ശ പ്ര­വർ­ത്ത­ക­രും മൗനം ഭ­ജി­ച്ചു. ഡി. സി. സി. പ്ര­സി­ഡ­ന്റ് ധ­ന­പാ­ല­നും സി. പി. എം. ജി­ല്ലാ സെ­ക്ര­ട്ട­റി ഗോ­പി­യു­മൊ­ഴി­ച്ചു­ള്ള രാ­ഷ്ട്രീ­യ­ക്കാ­രും തഥൈവ. ഡി­സം­ബർ 11-നു് പി. രാ­ജ­നും ഡോ. കെ. എസ്. രാ­ധാ­കൃ­ഷ്ണ­നും മേനക ജ­ങ്ഷ­നിൽ ഒരു യോഗം ന­ട­ത്തി ജ­ഡ്ജി­യു­ടെ അ­തി­ക്ര­മ­ത്തെ അ­പ­ല­പി­ച്ചു.

ഇ­റാ­നി­ലെ ഭൂ­ക­മ്പ­മാ­യാ­ലും പാ­ക്കി­സ്ഥാ­നി­ലെ പ­ട്ടാ­ള അ­ട്ടി­മ­റി­യാ­ണെ­ങ്കി­ലും ആ­ധി­കാ­രി­ക­മാ­യി അ­ഭി­പ്രാ­യം പ­റ­യു­ന്ന­യാ­ളാ­ണു് ജ­സ്റ്റി­സ് വി. ആർ. കൃ­ഷ്ണ­യ്യർ. വി­ശ്വ­വി­ഖ്യാ­ത­മാ­യ ബഷീർ ക­ഥ­യി­ലെ സഖാവ് മൂ­ക്ക­ന്റെ സ്ഥാ­ന­മാ­ണു് കേ­ര­ളീ­യ സ­മൂ­ഹ­ത്തിൽ സ്വാ­മി­ക്കു­ള്ള­തു്. നി­യ­മ­വും നീ­തി­ശാ­സ്ത്ര­വു­മാ­യി ബ­ന്ധ­പ്പെ­ട്ട കാ­ര്യ­മാ­ണെ­ങ്കിൽ ശൗ­ര്യം കൂടും. മാ­തൃ­ഭൂ­മി പ­ത്രാ­ധി­പ­രു­ടെ കോ­ട­തി­യ­ല­ക്ഷ്യ­ക്കേ­സി­നെ­പ്പ­റ്റി അ­ഭി­പ്രാ­യം പ­റ­ഞ്ഞു് സ്വയം കോ­ട­തി­യ­ല­ക്ഷ്യ ന­ട­പ­ടി­ക്കു­വി­ധേ­യ­നാ­യ ധീ­ര­പാ­ര­മ്പ­ര്യ­വു­മു­ണ്ടു് സ്വാ­മി­ക്കു്. ബൈ­ക്കു­യാ­ത്ര­കാ­ര­നെ ജഡ്ജി മർ­ദി­ച്ചു എന്ന വാർ­ത്ത കേ­ട്ട­വ­രൊ­ക്കെ ചോ­ദി­ച്ചു—അതേ പറ്റി കൃ­ഷ്ണ­യ്യർ എ­ന്തു­പ­റ­ഞ്ഞു? അ­ദ്ഭു­ത­മെ­ന്നേ പ­റ­യേ­ണ്ടു. നീ­തി­യു­ടെ നി­ത്യ­ചൈ­ത­ന്യം നി­ശ്ശ­ബ്ദ­ത പാ­ലി­ച്ചു.

images/R_Balakrishna_Pillai.jpg
ആർ. ബാ­ല­കൃ­ഷ്ണ­പി­ള്ള

അ­ഭി­ഭാ­ഷ­ക സം­ഘ­ട­ന­ക­ളു­ടെ കൂ­ട്ട­ത്തിൽ, മാർ­ക്സി­സ്റ്റ് നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള ആൾ ഇ­ന്ത്യാ ലോ­യേ­ഴ്സ് യൂ­നി­യൻ മാ­ത്ര­മേ ജ­ഡ്ജി­യു­ടെ ന­ട­പ­ടി­യെ ഉടനടി അ­പ­ല­പി­ക്കാ­നു­ള്ള ധൈ­ര്യം കാ­ട്ടി­യു­ള്ളൂ. നീ­തി­പീ­ഠ­ത്തി­നു തീ­രാ­ക്ക­ള­ങ്ക­മു­ണ്ടാ­ക്കി­യ ജഡ്ജി തെ­റ്റു­മ­ന­സ്സി­ലാ­ക്കി സ്ഥാ­ന­ത്തു­നി­ന്നു് പി­രി­ഞ്ഞു­പോ­കാ­നു­ള്ള മാ­ന്യ­ത കാ­ണി­ക്ക­ണം, അ­ല്ലാ­ത്ത­പ­ക്ഷം അ­ദ്ദേ­ഹ­ത്തെ പു­റ­ത്താ­ക്കി കർശന നി­യ­മ­ന­ട­പ­ടി­കൾ­ക്കു വി­ധേ­യ­നാ­ക്ക­ണം എ­ന്നാ­വ­ശ്യ­പ്പെ­ട്ടു് യൂ­നി­യൻ ജനറൽ സെ­ക്ര­ട്ട­റി 3-ാം തീയതി തന്നെ പ്ര­സ്താ­വ­ന­യി­റ­ക്കി. പ­രാ­തി­ക്കാ­രൻ തുടർ ന­ട­പ­ടി­ക­ളിൽ നി­ന്നു് പി­ന്മാ­റി­യ­ശേ­ഷ­വും ലോ­യേ­ഴ്സ് യൂ­നി­യ­ന്റെ നി­ല­പാ­ടിൽ മാ­റ്റ­മി­ല്ല.

images/Karunakaran_Kannoth.jpg
ക­രു­ണാ­ക­രൻ

ഡി­സം­ബർ 12-നു് ഹൈ­ക്കോർ­ട്ട് അ­ഡ്വ­ക്കേ­റ്റ് അ­സോ­സി­യേ­ഷ­ന്റെ അ­സാ­ധാ­ര­ണ പൊ­തു­യോ­ഗം ക­ര­ണ­ത്ത­ടി സം­ഭ­വ­ത്തെ­ക്കു­റി­ച്ചു് അ­ന്വേ­ഷ­ണം ആ­വ­ശ്യ­പ്പെ­ട്ടു പ്ര­മേ­യം പാ­സാ­ക്കി: “ഡി­സം­ബർ 2-നു് ഹൈ­ക്കോ­ട­തി­യി­ലെ ഒരു ജ­ഡ്ജി­യുൾ­പ്പെ­ട്ട സംഭവം ന­ട­ന്ന­താ­യി പ­ത്ര­ങ്ങ­ളിൽ വന്ന വാർ­ത്ത­യെ അതീവ ഉ­ത്ക­ണ്ഠ­യോ­ടെ­യും അ­മ്പ­ര­പ്പോ­ടെ­യു­മാ­ണു് അ­ഭി­ഭാ­ഷ­ക സമൂഹം വീ­ക്ഷി­ക്കു­ന്ന­തു്. നിയമ സ­മൂ­ഹ­ത്തെ ഒ­ട്ടാ­കെ ബാ­ധി­ക്കു­ന്ന­തി­നാ­ലും അ­ഭി­ഭാ­ഷ­കർ കോ­ട­തി­യി­ലെ ഉ­ത്ത­ര­വാ­ദ­പ്പെ­ട്ട ഉ­ദ്യോ­ഗ­സ്ഥ­രാ­യ­തി­നാ­ലും നീ­തി­ന്യാ­യ വ്യ­വ­സ്ഥ­യിൽ വി­ശ്വാ­സ­മു­ള്ള ജനം സത്യം അ­റി­യേ­ണ്ട­തി­നാ­ലും ചീഫ് ജ­സ്റ്റി­സ് അ­ന്വേ­ഷ­ണം ന­ട­ത്ത­ണ­മെ­ന്നു് അ­സോ­സി­യേ­ഷൻ ആ­വ­ശ്യ­പ്പെ­ടു­ന്നു. ഹൈ­ക്കോ­ട­തി­യി­ലെ ഒരു ജ­ഡ്ജി­യു­ടെ സാ­ന്നി­ധ്യ­ത്തിൽ തർ­ക്കം ഒ­ത്തു­തീർ­ന്ന­താ­യി പ­ത്ര­ത്തിൽ വാർ­ത്ത കണ്ട സാ­ഹ­ച­ര്യ­ത്തിൽ സ­ത്യാ­വ­സ്ഥ വെ­ളി­പ്പെ­ടേ­ണ്ട­തു് ആ­വ­ശ്യ­മാ­ണു്. ജ­ഡ്ജി­യും ബൈ­ക്ക് യാ­ത്ര­ക്കാ­ര­നും ത­മ്മി­ലു­ള്ള കേവല തർ­ക്ക­മാ­യി സം­ഭ­വ­ത്തെ കാ­ണാ­നാ­വി­ല്ല. ഈ സംഭവം സ­മാ­ന­ത­ക­ളി­ല്ലാ­ത്ത­താ­ണു്. നീ­തി­പീ­ഠ­ത്തി­ന്റെ നിർ­മ­ല­ത­യി­ലും നീതി ന­ട­പ്പാ­ക്കു­ന്ന­വ­രു­ടെ വി­ശ്വാ­സ്യ­ത­യി­ലും അ­സോ­സി­യേ­ഷൻ അതീവ താൽ­പ­ര്യം പ്ര­ക­ടി­പ്പി­ക്കു­ന്നു.”

images/J_Jayalalithaa.jpg
ജ­യ­ല­ളി­ത

ഭ­ര­ണ­ഘ­ട­ന­യു­ടെ 219-ാം അ­നു­ച്ഛേ­ദ­പ്ര­കാ­രം ഓരോ ജ­ഡ്ജി­യും സ്ഥാ­ന­മേൽ­ക്കു­മ്പോൾ നിർ­ദി­ഷ്ട­മാ­യ പ്ര­തി­ജ്ഞ­യെ­ടു­ക്കേ­ണ്ട­തു­ണ്ടു്. പ്ര­തി­ജ്ഞ­യു­ടെ പൂർ­ണ­രൂ­പം ഇ­താ­ണു്: “… ആയ ഞാൻ ഹൈ­ക്കോ­ട­തി­യി­ലെ ഒരു ജ­ഡ്ജി­യാ­യി നി­യ­മി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തി­നാൽ നി­യ­മം­വ­ഴി നി­ല­വിൽ വന്ന ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­യോ­ടു് നിർ­വ്യാ­ജ­മാ­യ കൂറും വി­ശ്വ­സ്ത­ത­യും പു­ലർ­ത്തു­മെ­ന്നും എന്റെ ഉ­ദ്യോ­ഗ­ത്തി­ന്റെ കർ­ത്ത­വ്യ­ങ്ങൾ മു­റ­പ്ര­കാ­ര­വും വി­ശ്വ­സ്ത­ത­യോ­ടു­കൂ­ടി­യും എന്റെ ക­ഴി­വി­ന്റെ­യും അ­റി­വി­ന്റെ­യും നിർ­ണ­യ­ശ­ക്തി­യു­ടെ­യും പ­ര­മാ­വ­ധി ഭീ­തി­യോ പ­ക്ഷ­പാ­ത­മോ പ്രീ­തി­യോ വി­ദ്വേ­ഷ­മോ കൂ­ടാ­തെ അ­നു­ഷ്ഠി­ക്കു­മെ­ന്നും ഭ­ര­ണ­ഘ­ട­ന­യും നി­യ­മ­ങ്ങ­ളും ഉ­യർ­ത്തി­പ്പി­ടി­ക്കു­മെ­ന്നും ദൈ­വ­നാ­മ­ത്തിൽ­ദൃ­ഢ­മാ­യി പ്ര­തി­ജ്ഞ ചെ­യ്തു­കൊ­ള്ളു­ന്നു.”

images/Bhimrao_Ambedkar.jpg
അം­ബേ­ദ്കർ

ഭ­ര­ണ­ഘ­ട­ന­യും നി­യ­മ­ങ്ങ­ളും ഉ­യർ­ത്തി­പ്പി­ടി­ക്കാൻ പ്ര­തി­ജ്ഞാ­ബ­ദ്ധ­നാ­യ ഒരാൾ, അതും പൗ­രാ­വ­കാ­ശ­ങ്ങ­ളു­ടെ കാ­വൽ­ഭ­ടൻ, പ­ട്ടാ­പ്പ­കൽ ന­ടു­റോ­ഡിൽ നൂ­റു­ക­ണ­ക്കി­നാ­ളു­കൾ നോ­ക്കി­നിൽ­ക്കെ നിയമം കൈ­യി­ലെ­ടു­ക്കു­മ്പോൾ, നി­യ­മ­വാ­ഴ്ച­യെ­യും നീ­തി­ന്യാ­യ സ­മ്പ്ര­ദാ­യ­ത്തെ­യും­പ­റ്റി ജ­ന­ങ്ങൾ­ക്കു­ള്ള മ­തി­പ്പു് പ­പ്പ­ട­വ­ട­യാ­കും. നി­യ­മ­ത്തി­നു മു­മ്പിൽ എല്ലാ പൗ­ര­ന്മാ­രും സ­മ­ന്മാ­രാ­നെ­ന്നും നി­യ­മ­ങ്ങ­ളു­ടെ പ­രി­ര­ക്ഷ എ­ല്ലാർ­ക്കും ഒ­രു­പോ­ലെ­യു­ണ്ടാ­കു­മെ­ന്നും ഭ­ര­ണ­ഘ­ട­ന­യു­ടെ 14-ാം അ­നു­ച്ഛേ­ദം ഉ­റ­പ്പു നൽ­കു­ന്നു­ണ്ടു്. നി­യ­മ­ത്തി­നു­മു­മ്പിൽ ഹൈ­ക്കോ­ട­തി ജ­ഡ്ജി­മാർ കു­റ­ച്ച­ധി­കം സ­മ­ന്മാ­രാ­ണെ­ന്നു­വ­രു­മോ?

images/SP_Bharucha.jpg
എസ്. പി. ബ­റൂ­ച്ച

ജു­ഡി­ഷ്യ­റി­ക്കി­പ്പോൾ അ­പ­ഹാ­ര­കാ­ല­മാ­ണു്. ന്യാ­യാ­ധി­പ­രിൽ 20 ശ­ത­മാ­ന­മെ­ങ്കി­ലും അ­ഴി­മ­തി­ക്കാ­രാ­ണെ­ന്നു് സു­പ്രീം­കോ­ട­തി ചീഫ് ജ­സ്റ്റി­സ് എസ്. പി. ബ­റൂ­ച്ച വെ­ളി­പ്പെ­ടു­ത്തി­യി­ട്ടു് അധികം കാ­ല­മാ­യി­ല്ല. ബ­റൂ­ച്ച­യു­ടെ മുൻ­ഗാ­മി­ക­ളാ­യ കെ. എൻ. സിംഗ്, എ. എം. അ­ഹ്മ­ദി, എം. എം. പു­ഞ്ചി എ­ന്നി­വ­രൊ­ക്കെ ആ­രോ­പ­ണ­വി­ധേ­യ­രാ­യി­രു­ന്നു. ചീഫ് ജ­സ്റ്റി­സ് എ. എസ്. ആ­ന­ന്ദി ന്റെ ഭാ­ര്യ­യും അ­മ്മാ­യി­യ­മ്മ­യും ചേർ­ന്നു്, മ­ധ്യ­പ്ര­ദേ­ശി­ലെ ഗുണെ ജി­ല്ല­യിൽ 1.24 കോടി രൂപ വി­ല­മ­തി­ക്കു­ന്ന 47,847 ഹെ­ക്ടർ സ്ഥലം ക­ള്ള­ക്കേ­സു­കൊ­ടു­ത്തു് സർ­ക്കാ­റിൽ നി­ന്നു് ത­ട്ടി­യെ­ടു­ത്തു എന്ന ഗു­രു­ത­ര­മാ­യ ആ­രോ­പ­ണം ഉ­ന്ന­യി­ച്ച­തു കേ­ന്ദ്ര നി­യ­മ­മ­ന്ത്രി രാം­ജെ­ത്മ­ലാ­നി. ആ­ന­ന്ദി­ന്റെ ജ­ന­ന­ത്തീ­യ­തി­യെ സം­ബ­ന്ധി­ച്ചു­മു­ണ്ടാ­യി സം­ശ­യ­ങ്ങൾ. ജെ­ത്മ­ലാ­നി­യെ കു­രു­തി കൊ­ടു­ത്തു് വാ­ജ്പേ­യി നീ­തി­പീ­ഠ­വു­മാ­യു­ള്ള സൗ­ഹാർ­ദം വീ­ണ്ടെ­ടു­ത്തു. രേഖകൾ സഹിതം ആ­രോ­പ­ണം പ്ര­സി­ദ്ധീ­ക­രി­ച്ച കാൽ­ച­ക്ര പ­ത്രാ­ധി­പർ വി­നീ­ത് നാ­രാ­യൺ കോ­ട­തി­യ­ല­ക്ഷ്യ ന­ട­പ­ടി­കൾ നേ­രി­ടു­ക­യാ­ണു്.

images/KN_Singh.jpg
കെ. എൻ. സിംഗ്

പഞ്ചാബ്-​ഹരിയാന ഹൈ­ക്കോ­ട­തി­യി­ലെ മൂ­ന്ന് ജ­ഡ്ജി­മാർ—അമർ ബീർ­സിം­ഗ് ഗിൽ, എം. എൽ. സിം­ഗാൾ, മേ­താ­ബ് സിംഗ് ഗിൽ—കു­പ്ര­സി­ദ്ധ­മാ­യ പ­ഞ്ചാ­ബ് പി. എസ്. സി. ഉ­ദ്യോ­ഗ­ത്ത­ട്ടി­പ്പു കേസിൽ ആരോപണ വി­ധേ­യ­രാ­യി അ­ന്വേ­ഷ­ണം നേ­രി­ടു­ക­യാ­ണു്. ചോ­ദ്യ­ക്ക­ട­ലാ­സു­കൾ മുൻ­കൂർ ത­ര­പ്പെ­ടു­ത്തി­യും മാർ­ക്കു് തി­രു­ത്തി­യും അ­മർ­ബീർ­ഗി­ല്ലി­ന്റെ മകൾ അമലും സിം­ഗാ­ളി­ന്റെ മകൾ സ­പ്ന­യും സർ­ക്കാ­റു­ദ്യോ­ഗം നേ­ടി­യെ­ന്നാ­ണു് ആ­രോ­പ­ണം. മേ­താ­ബ് ഗിൽ അ­ഴി­മ­തി­വീ­ര­നാ­യ പി. എസ്. സി. ചെ­യർ­മാൻ രവി ഇ­ന്ദർ­പാൽ സിംഗ് സി­ദ്ദു­വി­ന്റെ ഇ­ട­നി­ല­ക്കാ­ര­നാ­യി പ്ര­വർ­ത്തി­ച്ചു എ­ന്നാ­ണു് ആ­ക്ഷേ­പം. ജ­ഡ്ജി­മാർ­ക്കെ­തി­രാ­യ ആ­രോ­പ­ണം തേ­ച്ചു­മാ­ച്ചു­ക­ള­യാൻ പ­ഞ്ചാ­ബ് പൊ­ലീ­സും മു­ഖ്യ­മ­ന്ത്രി അ­മ­രീ­ന്ദർ­സിം­ഗും പ­ഠി­ച്ച പണി പ­ത്തൊ­മ്പ­തും പ­യ­റ്റി­യെ­ങ്കി­ലും ഫ­ലി­ച്ചി­ല്ല. പൊ­ലീ­സ് ശേ­ഖ­രി­ക്കു­ന്ന വി­വ­ര­ങ്ങൾ പ­ത്ര­ങ്ങൾ­ക്കു കൈ­മാ­റ­രു­തെ­ന്ന ജ­സ്റ്റി­സ് കെ. എസ്. ഗ്രേ­വാ­ളി­ന്റെ ഉ­ത്ത­ര­വു­പോ­ലും വി­പ­രീ­ത ഫ­ല­മാ­ണു­ണ്ടാ­ക്കി­യ­തു്.

images/AM_Ahmadi.jpg
എ. എം. അ­ഹ്മ­ദി

കർ­ണാ­ട­ക­ത്തിൽ നി­ന്നു­ള്ള വാർ­ത്ത­കൾ ഇ­തി­ലും വ­ഷ­ളാ­ണു്. അ­വി­ടെ­യും മൂ­ന്നു് ന്യാ­യാ­ധി­പർ—ഗോ­പാ­ല­ഗൗ­ഡ, ച­ന്ദ്ര­ശേ­ഖ­ര­യ്യ, വീ­ര­ഭ­ദ്ര­യ്യ—അ­ന്വേ­ഷ­ണം നേ­രി­ടു­ക­യാ­ണു്. ഇ­ക്ക­ഴി­ഞ്ഞ നവംബർ 3-നു് രാ­ത്രി­യിൽ മൈ­സൂ­രി­ലെ ഒരു റി­സോർ­ട്ടിൽ ന്യാ­യാ­ധി­പ­ന്മാ­രെ മൂ­ന്നു് യു­വ­തി­ക­ളൊ­ടൊ­പ്പം ആ­ള­റി­യാ­തെ പോ­ലീ­സ് പി­ടി­കൂ­ടു­ക­യാ­യി­രു­ന്നു. ആ­ളു­ക­ളെ തി­രി­ച്ച­റി­ഞ്ഞ­യു­ടൻ വി­ട്ട­യ­ക്കു­ക­യും ചെ­യ്തു. ര­ന്ധ്രാ­ന്വേ­ഷി­ക­ളാ­യ പ­ത്ര­ക്കാർ അതു് കു­ത്തി­പ്പൊ­ക്കി ലൈം­ഗി­കാ­പ­വാ­ദ­മാ­ക്കി. ഇ­പ്ര­കാ­ര­മൊ­രു സം­ഭ­വ­മേ ന­ട­ന്നി­ട്ടി­ല്ല എ­ന്നു് പോ­ലീ­സും റി­സോർ­ട്ടു­ട­മ­യും ആ­ണ­യി­ട്ടു­പ­റ­ഞ്ഞി­ട്ടും പ­ത്ര­ക്കാർ വി­ടാ­നു­ള്ള ഭാ­വ­മി­ല്ല.

images/MM_Punchhi.jpg
എം. എം. പു­ഞ്ചി

ലൈം­ഗി­ക­വേ­ഴ്ച­ക്കു വ­ഴ­ങ്ങി­യാൽ ഒരു കേസിൽ നി­ന്നു് ര­ക്ഷ­പ്പെ­ടു­ത്താ­മെ­ന്ന ദൂ­തു­മാ­യി ഹൈ­ക്കോ­ട­തി ഡെ­പ്യൂ­ട്ടി റ­ജി­സ്ട്രാ­റെ ഒരു ലേഡീ ഡോ­ക്ട­റു­ടെ അ­ടു­ത്തേ­ക്ക­യ­ച്ചു എ­ന്നാ­ണു് രാ­ജ­സ്ഥാ­നി­ലെ ജ­സ്റ്റി­സ് അരുൺ മ­ദ­നി­നെ­തി­രാ­യ ആ­രോ­പ­ണം. അ­വി­ടെ­യും അ­ന്വേ­ഷ­ണം ന­ട­ക്കു­ന്നു.

images/Ram_Jethmalani.jpg
രാം­ജെ­ത്മ­ലാ­നി

കു­റ്റാ­രോ­പ­ണ­ങ്ങൾ തെ­ളി­ഞ്ഞാൽ പോലും ഹൈ­ക്കോ­ട­തി ജ­ഡ്ജി­മാ­രെ പി­രി­ച്ചു­വി­ട­ണ­മെ­ങ്കിൽ ഇം­പീ­ച്ച്മെ­ന്റ് നടപടി ആ­വ­ശ്യ­മാ­ണു്. പാർ­ല­മെ­ന്റി­ന്റെ ഇ­രു­സ­ഭ­ക­ളും മൊ­ത്തം അം­ഗ­ങ്ങ­ളു­ടെ പ­കു­തി­യി­ല­ധി­ക­ത്തി­ന്റെ­യും ഹാ­ജ­രാ­യി വോ­ട്ടു ചെ­യ്യു­ന്ന­വ­രിൽ മൂ­ന്നിൽ ര­ണ്ടു­ഭാ­ഗ­ത്തി­ന്റെ­യും ഭൂ­രി­പ­ക്ഷ­ത്തോ­ടെ പ്ര­മേ­യം പാ­സാ­ക്കി­യാ­ലേ ഇം­പീ­ച്ച്മെ­ന്റു് പ്രാ­വർ­ത്തി­ക­മാ­ക്കൂ. 1993-​മാണ്ടിൽ, തെ­ളി­യി­ക്ക­പ്പെ­ട്ട കു­റ്റാ­രോ­പ­ണ­ങ്ങ­ളെ ചൊ­ല്ലി സു­പ്രീം­കോ­ട­തി ജഡ്ജി വി. രാ­മ­സ്വാ­മി യെ ഇം­പീ­ച്ചു ചെ­യ്യാൻ ശ്ര­മി­ച്ചു് പാർ­ല­മെ­ന്റ് ഇ­ളി­ഭ്യ­രാ­യ­താ­ണു്. അണ്ണാ ഡി. എം. കെ.-യുടെ പി­ന്തു­ണ­യോ­ടെ ന­ര­സിം­ഹ­റാ­വു പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രി­ക്കു­ന്ന കാലം. ത­മി­ഴ­നാ­യ രാ­മ­സ്വാ­മി യെ കു­റ്റ­വി­ചാ­ര­ണ ചെ­യ്യു­ന്ന­തു് ദ്രാ­വി­ഡ­രു­ടെ സ്വ­യം­മ­ര്യാ­ദ­ക്കു് എ­തി­രാ­ണെ­ന്നു് ശെൽവി ജ­യ­ല­ളി­ത വി­ധി­ച്ചു. നി­ങ്ങ­ളിൽ അ­ഴി­മ­തി­ക്കാ­ര­ല്ലാ­ത്ത­വർ ഇവനെ ക­ല്ലെ­റി­യ­ട്ടെ. കോൺ­ഗ്ര­സു­കാർ ഒ­ന്ന­ട­ങ്കം കല്ലു താ­ഴെ­യി­ട്ടു. ഇം­പീ­ച്ച്മെ­ന്റ് പ്ര­മേ­യം പാ­സാ­യി­ല്ല. 1999-ലെ പൊതു തെ­ര­ഞ്ഞെ­ടു­പ്പിൽ രാ­മ­സ്വാ­മി അണ്ണാ ഡി. എം. കെ. ടി­ക്ക­റ്റിൽ ശി­വ­കാ­ശി­യിൽ നി­ന്നു് ലോ­ക്സ­ഭ­യി­ലേ­ക്കു് മൽ­സ­രി­ച്ചു. ഇനം ഇ­ന­ത്തിൽ­ച്ചേ­രും എ­ന്നാ­ണ­ല്ലോ? എരണ്ട വെ­ള്ള­ത്തിൽ, അ­ഴി­മ­തി­ക്കാർ അണ്ണാ ഡി. എം. കെ.-യിൽ. കോൺ­ഗ്ര­സും മാർ­ക്സി­സ്റ്റു­പാർ­ട്ടി­യും ന്യാ­യാ­ധി­പ­ശ്രേ­ഷ്ഠ­നു പി­ന്തു­ണ നൽകി. ജ­ന­ത്തി­നു വി­വ­ര­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് മ­റു­മ­ലർ­ച്ചി ഡി. എം. കെ.-യിലെ ഗോ­പാ­ല­സ്വാ­മി (വൈകോ)യാണു് ജ­യി­ച്ച­തു്. ഗോ­പാ­ല­സ്വാ­മി­ക്കു് 325829 വോ­ട്ടു­കി­ട്ടി­യ­പ്പോൾ നീ­തി­പ­തി രാ­മ­സ്വാ­മി­ക്കു 251048, തമിഴ് മാ­നി­ലാ കോൺ­ഗ്ര­സി­ലെ ഗു­ണ­ശേ­ഖ­ര­നു് 152817, സർ­വ­ത­ന്ത്ര സ്വ­ത­ന്ത്രൻ താ­മ­ര­ക്ക­നി ക്കു് 36977. വൈ­കോ­യു­ടെ ഭൂ­രി­പ­ക്ഷം 74781.

images/Amarinder_Singh.jpg
അ­മ­രീ­ന്ദർ­സിം­ഗ്

ബൈ­ക്കു­യാ­ത്ര­ക്കാ­ര­ന്റെ ക­ര­ണ­ത്ത­ടി­ച്ച­യാ­ളെ പി­രി­ച്ചു­വി­ട­ണ­മെ­ങ്കിൽ പക്ഷേ, ഇം­പി­ച്ച്മെ­ന്റി­ന്റെ ആ­വ­ശ്യ­മി­ല്ല. 224-ാം അ­നു­ച്ഛേ­ദ­പ്ര­കാ­രം നി­യ­മി­ക്ക­പ്പെ­ട്ട അ­ഡീ­ഷ­നൽ ജ­ഡ്ജി­യാ­ണു് അ­ദ്ദേ­ഹം. സ്ഥി­രം ജ­ഡ്ജി­മാ­രു­ടെ കാ­ര്യ­ത്തി­ലേ ഇം­പീ­ച്ച്മെ­ന്റ് നിർ­ബ­ന്ധ­മു­ള്ളൂ.

അ­ന്വേ­ഷ­ണ വി­ധേ­യ­രാ­യ ജ­ഡ്ജി­മാ­രെ സ­സ്പെ­ന്റ് ചെ­യ്യാൻ ഭ­ര­ണ­ഘ­ട­ന­യിൽ വ്യ­വ­സ്ഥ­യി­ല്ല. (മേ­താ­ബ് സിംഗ് ഗി­ല്ലി­നെ പോ­ലു­ള്ള­വർ ഹൈ­ക്കോ­ട­തി ജ­ഡ്ജി­മാ­രാ­കും എ­ന്നു് സ­ങ്കൽ­പി­ക്കാൻ അം­ബേ­ദ്ക­റാ ദി­ക­ളാ­യ ഭ­ര­ണ­ഘ­ട­നാ ശിൽ­പി­കൾ­ക്കു ക­ഴി­ഞ്ഞി­രി­ക്കി­ല്ല.) എ­ന്നാൽ ആരോപണ വി­ധേ­യ­രാ­യ ജ­ഡ്ജി­മാ­രെ കേസ് കേൾ­ക്കു­ന്ന ചു­മ­ത­ല­യിൽ നി­ന്നു് ഒ­ഴി­വാ­ക്കാ­നു­ള്ള ആർജവം പഞ്ചാബ്-​ഹരിയാന ചീഫ് ജ­സ്റ്റി­സ് അരുൺ ബി. സ­ഹാ­ര്യ പ്ര­ക­ടി­പ്പി­ച്ചു. കർ­ണാ­ട­ക­ത്തിൽ ആരോപണ വി­ധേ­യർ കേസു കേൾ­ക്ക­രു­തെ­ന്നു് ആ­വ­ശ്യ­പ്പെ­ടു­ന്ന ഹർജി ത­ള്ള­പ്പെ­ട്ടു. ആ­രോ­പ­ണം പ്ര­സി­ദ്ധീ­ക­രി­ച്ച 14 പ­ത്ര­സ്ഥാ­പ­ന­ങ്ങൾ­ക്കെ­തി­രെ കോ­ട­തി­യ­ല­ക്ഷ്യ നടപടി വേ­റെ­യും ന­ട­ക്കു­ന്നു.

images/Pvnarshimarao.jpg
ന­ര­സിം­ഹ­റാ­വു

രാജൻ കേ­സി­ലെ സ­ത്യ­വാ­ങ്മൂ­ലം വേ­ണ്ട­ത്ര സ­ത്യ­സ­ന്ധ­മ­ല്ല (…there has been an attempt, at suppressing truth than in divulging it) എന്ന ഹൈ­ക്കോ­ട­തി­യു­ടെ പ­രാ­മർ­ശ­ത്തെ­ത്തു­ടർ­ന്നാ­ണു് 1977 ഏ­പ്രിൽ 25-നു് ക­രു­ണാ­ക­ര­നു് മു­ഖ്യ­മ­ന്ത്രി­പ­ദം ഒ­ഴി­യേ­ണ്ടി വ­ന്ന­തു്. ‘പ­ഞ്ചാ­ബ് മോഡൽ’ പ്ര­സം­ഗം വഴി, മ­ന്ത്രി­യെ­ന്ന നി­ല­ക്കു­ള്ള സ­ത്യ­പ്ര­തി­ജ്ഞ ലം­ഘി­ച്ചു എന്ന നി­രീ­ക്ഷ­ണം കോടതി ന­ട­ത്തു­ക­യാൽ 1985 ജൂൺ 5-നു് ആർ. ബാ­ല­കൃ­ഷ്ണ­പി­ള്ള ക്കും രാ­ജി­വെ­ക്കേ­ണ്ടി വന്നു. പ്രാ­യ­പൂർ­ത്തി­യാ­കും­മു­മ്പു് മ­ക­ളു­ടെ വി­വാ­ഹം ന­ട­ത്തി­യ­തി­നു് ശൈശവ വിവാഹ നി­യ­ന്ത്ര­ണ നി­യ­മ­പ്ര­കാ­രം പ്ര­ഥ­മ­ദൃ­ഷ്ട്യാ കേസ് നി­ല­നിൽ­ക്കും എന്ന പ­രാ­മർ­ശ­ത്താൽ 1986 മാർ­ച്ച് 12-നു് എം. പി. ഗം­ഗാ­ധ­ര­നും മ­ന്ത്രി­ക്ക­സേ­ര ന­ഷ്ട­മാ­യി.

നി­യ­മ­വാ­ഴ്ച­യോ­ടു് എം. പി. ഗം­ഗാ­ധ­ര­നും ആർ. ബാ­ല­കൃ­ഷ്ണ­പി­ള്ള ക്കു­മു­ള്ള ബ­ഹു­മാ­ന­മെ­ങ്കി­ലും ന്യാ­യാ­ധി­പർ കാ­ണി­ക്കേ­ണ്ട­ത­ല്ലേ?

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Changalaykku Bhranthupidikkumbol (ml: ച­ങ്ങ­ല­ക്കു ഭ്രാ­ന്തു­പി­ടി­ക്കു­മ്പോൾ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Changalaykku Bhranthupidikkumbol, കെ. രാ­ജേ­ശ്വ­രി, ച­ങ്ങ­ല­ക്കു ഭ്രാ­ന്തു­പി­ടി­ക്കു­മ്പോൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 6, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Fox in a Trap, a painting by Constant Troyon (1810–1865). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.