SFNസായാഹ്ന ഫൌണ്ടേഷൻ
images/Die_ersten.jpg
Die ersten Blüten, a painting by Eduard Niczky (1850–1919).
ച­രി­ത്ര­ര­ച­ന: ച­ങ്കൂ­റ്റ­ത്തി­ന്റ പ്ര­ശ്ന­ങ്ങൾ; സാ­ധ്യ­ത­കൾ
കെ. രാ­ജേ­ശ്വ­രി

കെ. ആർ. ഗൗ­രി­യ­മ്മ­യെ വി­സ്മ­രി­ച്ചു് കേ­ര­ള­ത്തി­ലെ ‘സ്ത്രീ മു­ന്നേ­റ്റ­ങ്ങ­ളു­ടെ’ ച­രി­ത്രം ര­ചി­ക്കാൻ സാ­ധ്യ­മാ­ണോ? നാലര പ­തി­റ്റാ­ണ്ടി­ലേ­റെ നി­യ­മ­സ­ഭാം­ഗ­മാ­യി­രു­ന്ന നാ­ലു­വ­ട്ടം മ­ന്ത്രി­യാ­യ, ആ­ധു­നി­ക കേ­ര­ളീ­യ സ­മൂ­ഹ­ത്തെ അ­പ്പാ­ടെ മാ­റ്റി­മ­റി­ച്ച ര­ണ്ടു് നിയമനിർമ്മാണങ്ങളുടെ-​1959-ലെ കാർ­ഷി­ക ബന്ധ നി­യ­മ­വും ’69-ലെ ഭൂ­പ­രി­ഷ്ക്ക­ര­ണ നിയമവും-​മുഖ്യ ശിൽ­പി­യെ മ­റ­ന്നു­കൊ­ണ്ടു് കേരള ച­രി­ത്ര­മേ എ­ഴു­താ­നാ­വി­ല്ല എ­ന്നാ­യി­രി­ക്കും നി­ങ്ങ­ളു­ടെ ഉ­ത്ത­രം.

images/KR_Gouriamma.jpg
ഗൗ­രി­യ­മ്മ

എ­ന്നാൽ, മാ­ന്യ­രേ ആ അ­ദ്ഭു­തം സം­ഭ­വി­ച്ചു­ക­ഴി­ഞ്ഞു. കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ ഗവേഷണ സ്കോ­ളർ­ഷി­പ്പ് പ്ര­യോ­ജ­ന­പ്പെ­ടു­ത്തി സി. എസ്. ച­ന്ദ്രി­ക ര­ചി­ച്ച ‘കേ­ര­ള­ത്തി­ലെ സ്ത്രീ മു­ന്നേ­റ്റ­ങ്ങ­ളു­ടെ ച­രി­ത്രം’ എന്ന പഠന ഗ്ര­ന്ഥ­ത്തി­ലാ­ണു് നാടക ന­ടി­ക­ളാ­യ നി­ല­മ്പൂർ ആ­യി­ഷ­ക്കും ഇ­രി­ങ്ങൽ നാ­രാ­യ­ണി­ക്കും കി­ട്ടി­യ പ്രാ­ധാ­ന്യം പോലും ല­ഭി­ക്കാ­തെ ഗൗ­രി­യ­മ്മ ത­ഴ­യ­പ്പെ­ട്ട­തു്.

images/ROSAMMA.jpg
റോ­സ­മ്മ

“മാ­റു­മ­റ­യ്ക്കൽ സമരം തൊ­ട്ടു­ള്ള സ്ത്രീ പ്ര­തി­രോ­ധ­ങ്ങ­ളു­ടെ ച­രി­ത്ര­ത്തി­ലൂ­ടെ ക­ട­ന്നു് സ­മൂ­ഹ­ത്തി­ന്റെ വിവിധ ത­ല­ങ്ങ­ളിൽ സ്ത്രീ­ക്കു് നേ­രി­ടേ­ണ്ടി­വ­ന്ന പ്ര­ശ്ന­ങ്ങ­ളെ സ­വി­സ്ത­രം വി­ല­യി­രു­ത്തു­ന്ന ഗ്ര­ന്ഥ­മാ­ണി­തെ­ന്നാ­ണു് പ്ര­സാ­ധ­ക­ക്കു­റി­പ്പിൽ അ­ക്കാ­ദ­മി സെ­ക്ര­ട്ട­റി ഊറ്റം കൊ­ള്ളു­ന്ന­തു്! മാർ­ക്സി­സ­ത്തി­ന്റെ ച­രി­ത്ര­പ­ര­വും ഭൗ­തി­ക­വാ­ദ­പ­ര­വു­മാ­യ രീ­തി­യും പു­രു­ഷാ­ധി­പ­ത്യ­ത്തെ അ­പ­ഗ്ര­ഥി­ക്കു­ന്ന ശാ­സ്ത്രീ­യ ഫെ­മി­നി­സ്റ്റ് രീ­തി­യും സ­മ­ന്വ­യി­പ്പി­ച്ചു്, സാ­മ്പ്ര­ദാ­യി­ക ച­രി­ത്ര­ത്തി­ന്റെ ഭൂ­രി­ഭാ­ഗം അം­ശ­ത്തെ­യും നി­രാ­ക­രി­ച്ചു്, മു­ത­ലാ­ളി­ത്ത സ­മൂ­ഹ­ത്തെ­ക്കു­റി­ച്ചും ആ സ­മൂ­ഹ­ത്തി­ലെ സ്ത്രീ-​പുരുഷ ബ­ന്ധ­ങ്ങ­ളി­ലെ സ­ങ്കീർ­ണ­ത­ക­ളെ­ക്കു­റി­ച്ചും തി­രി­ച്ച­റി­യാ­നും അ­ത്ത­ര­മൊ­രു വി­ക­സി­ച്ച അ­വ­ബോ­ധ­ത്തിൽ­നി­ന്നു­കൊ­ണ്ടു് കേ­ര­ള­ത്തി­ന്റെ സ്ത്രീ ച­രി­ത്രം ക­ണ്ടെ­ത്താ­നു­മാ­ണു് താൻ ശ്ര­മി­ക്കു­ന്ന­തു് എ­ന്നാ­ണു് ഗ്ര­ന്ഥ­കാ­രി­യു­ടെ സ­ത്യ­വാ­ങ്മൂ­ലം.

images/CSChandrika-n.jpg
സി. എസ്. ച­ന്ദ്രി­ക

സ്ത്രീ മു­ന്നേ­റ്റ­ങ്ങ­ളു­ടെ ച­രി­ത്രം ച­ട്ട­പ്പ­ടി, ‘മാ­റു­മ­റ­യ്ക്കൽ സമര’ത്തിൽ­നി­ന്നു് ആ­രം­ഭി­ക്കു­ന്നു. “ലൈം­ഗി­ക അ­പ­മാ­ന­ത്തി­ന്റെ അ­സ­ഹ്യ­ത­യിൽ­നി­ന്നാ­ണു് കേ­ര­ള­ത്തി­ന്റെ ജാ­തീ­യ­ത­ക്കെ­തി­രെ­യും സ­വർ­ണ്ണ പു­രു­ഷ­മേ­ധാ­വി­ത്ത­ത്തി­നെ­തി­രെ­യും മാ­റു­മ­റ­യ്ക്കൽ സമരം ഉ­ണ്ടാ­കു­ന്ന­തു്. ചാ­ന്നാർ സ്ത്രീ­ക­ളു­ടെ മാ­റു­മ­റ­യ്ക്കൽ സമരം കേ­ര­ള­ത്തി­ലെ ജാ­തി­വി­രു­ദ്ധ പ്ര­സ്ഥാ­ന­ത്തി­ന്റെ വ­ളർ­ച്ച­ക്കു് ശ­ക്തി­പ­ക­രു­ന്ന വി­ധ­ത്തി­ലു­ള്ള പ്രോ­ത്സാ­ഹ­നം കൂ­ടി­യാ­യി­രു­ന്നു. ഇതു് സ്ത്രീ­ക­ളു­ടെ സം­ഘ­ടി­ത രൂ­പ­ത്തി­ലു­ള്ള ഒരു സ­മ­ര­പ്ര­സ്ഥാ­ന­മാ­യി­രു­ന്നി­ല്ല. ഈ സ­മ­ര­ത്തി­നു് അ­വ­രു­ടെ പു­രു­ഷ­ന്മാ­രു­ടെ പി­ന്തു­ണ­യും ചേർ­ന്ന­പ്പോൾ ‘ന­മ്മു­ടെ സ്ത്രീ­കൾ­ക്കു് അ­പ­മാ­ന­ക­രം’ എ­ന്ന­താ­യി­രു­ന്നു സ­മ­ര­ത്തി­ന്റെ പ്ര­ചാ­ര­ണ­ത്തിൽ ഉ­യർ­ത്ത­പ്പെ­ട്ട മു­ദ്രാ­വാ­ക്യം. അ­തെ­ന്താ­യാ­ലും മാ­റു­മ­റ­യ്ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യം അ­നു­വ­ദി­ച്ചു­കൊ­ണ്ടു് 1859 ജൂലൈ 26-നു് തി­രു­വി­താം­കൂർ രാ­ജാ­വി­നു് പു­റ­പ്പെ­ടു­വി­ക്കേ­ണ്ടി വന്ന വി­ളം­ബ­രം സൂ­ചി­പ്പി­ക്കു­ന്ന­തു് ലൈം­ഗി­ക അ­ടി­മ­ക­ളാ­യ ഒ­രു­കൂ­ട്ടം സ്ത്രീ­ക­ളു­ടെ ഉ­ണർ­ന്ന സ­മ­ര­ബോ­ധ­ത്തി­ന്റെ വ­ലു­താ­യ ശ­ക്തി­യെ­ത്ത­ന്നെ­യാ­ണു്.”

മാ­റു­മ­റ­യ്ക്കൽ സമരം എ­ന്നു് ഗ്ര­ന്ഥ­കാ­രി വി­ശേ­ഷി­പ്പി­ക്കു­ന്ന ചാ­ന്നാർ ല­ഹ­ള­യു­ടെ യ­ഥാർ­ത്ഥ സ്വ­ഭാ­വം അൽ­പ­മൊ­ന്നു വി­ശ­ദീ­ക­രി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. നി­യ­ത­മാ­യ അർ­ഥ­ത്തിൽ ഒരു സ­മ­ര­മാ­യി­രു­ന്നി­ല്ല അതു്. മാ­റി­ടം മ­റ­യ്ക്കു­ന്ന അവർണ സ്ത്രീ­ക­ളെ സ­വർ­ണ­രാ­യ ച­ട്ട­മ്പി­കൾ ആ­ക്ര­മി­ക്കു­ക­യും നാടാർ സ­മു­ദാ­യ­ക്കാർ സം­ഘ­ടി­ത­രാ­യി തി­രി­ച്ച­ടി­ക്കു­ക­യു­മാ­ണ് ഉ­ണ്ടാ­യ­തു്. അ­തു­കൊ­ണ്ടു­ത­ന്നെ മേൽ­ശീ­ല­ക്ക­ലാ­പം, സാ­ന്റോ­ര­ടി തു­ട­ങ്ങി­യ പേ­രു­ക­ളി­ലാ­ണു് ഈ സം­ഭ­വ­ങ്ങൾ അ­റി­യ­പ്പെ­ടു­ന്ന­തു്.

1822-ൽ കൽ­ക്കു­ളം താ­ലൂ­ക്കി­ലെ കൊ­ത്ത­നാ­വി­ള എന്ന സ്ഥ­ല­ത്തു് ഉ­ത്സ­വ­ച്ച­ന്ത­യിൽ റൗക്ക ധ­രി­ച്ചു­വ­ന്ന നാടാർ സ്ത്രീ­ക­ളെ പി­ടി­ച്ചു­നിർ­ത്തി അ­വ­രു­ടെ റൗക്ക നായർ ച­ട്ട­മ്പി­കൾ വ­ലി­ച്ചു­കീ­റി. ക്രി­സ്തു­മ­തം സ്വീ­ക­രി­ച്ച നാടാർ സ്ത്രീ­ക­ളാ­ണു് മി­ഷ­ന­റി­മാ­രു­ടെ സ്വാ­ധീ­നം നി­മി­ത്തം മാ­റു­മ­റ­യ്ക്കാൻ ആ­രം­ഭി­ച്ച­തു്. മതം മാ­റി­യാ­ലും ജാ­തീ­യ­മാ­യ ആചാരം മാ­റ്റാ­നാ­വി­ല്ല എ­ന്നാ­യി­രു­ന്നു നായർ, വെ­ള്ളാ­ള പ്ര­മാ­ണി­മാ­രു­ടെ മു­ഷ്ക്ക്. കൊ­ത്ത­നാ­വി­ള­യിൽ­നി­ന്നു് ഇ­ര­ണി­യൽ, ത­ല­ക്കു­ളം, അരുമന എ­ന്നി­വി­ട­ങ്ങ­ളി­ലേ­ക്കും ലഹള വ്യാ­പി­ച്ചു. ക്രി­സ്ത്യാ­നി­ക­ളു­ടെ പ­ള്ളി­ക­ളും പ­ള്ളി­ക്കൂ­ട­ങ്ങ­ളും ചു­ട്ടു­ക­രി­ച്ചു; വേ­ദ­പു­സ്ത­കം ചീ­ന്തി­യെ­റി­ഞ്ഞു. അ­വ­സാ­നം കൊ­ല്ല­ത്തു­നി­ന്നു് പ­ട്ടാ­ള­ത്തെ കൊ­ണ്ടു­വ­ന്നാ­ണു് ലഹള അ­മർ­ച്ച­ചെ­യ്ത­തു്. 1829 ഫെ­ബ്രു­വ­രി 28-ാം തീയതി, ക്രി­സ്തു­മ­തം സ്വീ­ക­രി­ച്ച ചാ­ന്നാ­ത്തി­കൾ­ക്കു് ജാ­ക്ക­റ്റി­ടാം. മേൽ­മു­ണ്ടു് പാ­ടി­ല്ല എന്ന വി­ളം­ബ­രം ഉ­ണ്ടാ­യി, കലാപം ക്ര­മേ­ണ ഒ­തു­ങ്ങി.

images/Trevelyan.jpg
സർ ചാ­റൽ­സ് ട്രെ­വ­ലി­യൻ

ക്രി­സ്ത്യൻ സ്ത്രീ­ക­ളെ അ­നു­ക­രി­ച്ചു് ഹി­ന്ദു ചാ­ന്നാ­ത്തി­ക­ളും റൗക്ക ധ­രി­ക്കാൻ തു­ട­ങ്ങി. അവർ സവർണ ഹി­ന്ദു­സ്ത്രീ­ക­ളെ അ­നു­ക­രി­ച്ചു് തോൾ­ശീ­ല (ഉ­ത്ത­രീ­യം) അ­ണി­യാൻ തു­ട­ങ്ങി­യ­പ്പോൾ വീ­ണ്ടും ല­ഹ­ള­ക­ളു­ണ്ടാ­യി. ഉ­ത്രം­തി­രു­നാൾ മ­ഹാ­രാ­ജാ­വി­യി­രി­ക്കേ, കു­ഴ­പ്പം മൂർ­ധ­ന്യ­ത്തി­ലെ­ത്തി. 1958 ഡി­സം­ബർ 27-നു് മേ­ക്കാ­ടു­പ­ള്ളി സവർണർ ക­ത്തി­ച്ചു. 30-ാം തീയതി കോ­ട്ടാ­റിൽ ല­ഹ­ള­ക­ളു­ണ്ടാ­യി. ഈ ഘ­ട്ട­ത്തിൽ അ­ന്ന­ത്തെ മ­ദ്രാ­സ് ഗവർണർ സർ ചാ­റൽ­സ് ട്രെ­വ­ലി­യൻ ഇ­ട­പെ­ടു­ക­യും 1829-ലെ വി­ളം­ബ­രം കാ­ലോ­ചി­ത­മ­ല്ലെ­ന്നും ഒരു പ­രി­ഷ്കൃ­ത സ­മൂ­ഹ­ത്തി­നു് യോ­ജി­ച്ച­ത­ല്ലെ­ന്നും അ­ഭി­പ്രാ­യം ഉ­ന്ന­യി­ക്കു­ക­യും ചെ­യ്തു. അ­തേ­തു­ടർ­ന്നാ­ണു് 1959 ജൂലൈ 26-ാം തീ­യ­തി­യി­ലെ വി­ളം­ബ­രം ഉ­ണ്ടാ­യ­തു്:

“1034-​മാണ്ടു് കർ­ക്ക­ട­കം 1-ാം തീ­യ­തി­യി­ലെ തി­രു­വെ­ഴു­ത്തു വി­ളം­ബ­രം എ­ന്തെ­ന്നാൽ ചാ­ന്നാ­ട്ടി­ക­ളു­ടെ മേൽ­ശീ­ല സം­ഗ­തി­യെ­ക്കു­റി­ച്ചു് 1004-​ാമാണ്ടു് മ­ക­ര­മാ­സം 23-ാം തീയതി ചെ­യ്തി­ട്ടു­ള്ള വി­ളം­ബ­ര­ത്തി­ലെ നി­ബ­ന്ധ­ന­ക­ളെ­ക്കൊ­ണ്ടു് സ­ങ്ക­ടം ഉ­ണ്ടാ­യ­താ­യി നാം അ­റി­വാൻ ഇ­ട­വ­ന്നി­രി­ക്ക­ക്കൊ­ണ്ടു്, എല്ലാ ആ­ളു­കൾ­ക്കും സ­ങ്ക­ടം കൂ­ടാ­തെ ആ­കു­ന്നി­ട­ത്തോ­ളം ന­ട­ത്തി­ക്ക­ണ­മെ­ന്നു് ന­മു­ക്കു് വളരെ മ­ന­സ്സി­ലാ­യി­രി­ക്കെ­ക്കൊ­ണ്ടും ഇ­തി­നാൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­തെ­ന്തെ­ന്നാൽ ക്രി­സ്തു­മ­ത­ത്തിൽ ചേർ­ന്നി­രി­ക്കു­ന്ന ചാ­ന്നാ­ട്ടി­ക­ളെ­പ്പോ­ലെ എല്ലാ മ­ത­ത്തി­ലു­മു­ള്ള ചാ­ന്നാ­ട്ടി­ക­ളും കു­പ്പാ­യ­മി­ട്ടു­കൊ­ള്ളു­ക­യോ മു­ക്കു­വ­ത്തി­ക­ളെ­പ്പോ­ലെ കെ­ട്ടു­ശീ­ല കെ­ട്ടി­ക്കൊ­ള്ളു­ക­യോ മേൽ­ജാ­തി­യി­ലു­ള്ള സ്ത്രീ­ക­ളെ­പ്പോ­ലെ അ­ല്ലാ­തെ ഏ­തു­വി­ധ­ത്തി­ലെ­ങ്കി­ലും മാ­റു­മ­റ­ച്ചു­കൊ­ള്ളു­ക­യോ ചെ­യ്യു­ന്ന­തി­നു് വി­രോ­ധ­മി­ല്ലാ­ഴി­കൊ­ണ്ടു് ഈ വിവരം സ­ക­ല­മാ­ന പേരും അ­റി­ഞ്ഞു ന­ട­ന്നു­കൊ­ള്ളു­ക­യും വേണം.”

ചാ­ന്നാർ ല­ഹ­ള­ക്കു് വ­ഴി­തെ­ളി­ച്ച സാ­ഹ­ച­ര്യ­ങ്ങൾ പ്ര­ധാ­ന­മാ­യും മൂ­ന്നെ­ണ്ണ­മാ­ണു്. ഒ­ന്നാ­മ­താ­യി തി­രു­വി­താം­കൂ­റി­ലെ ബ്രി­ട്ടീ­ഷ് അ­ധി­നി­വേ­ശം—മ­ദ്രാ­സ് ഗ­വ­ണ്മെ­ന്റി­ന്റെ­യും റ­സി­ഡ­ന്റു സാ­യ്പ്പി­ന്റെ­യും പ­രോ­ക്ഷ പി­ന്തു­ണ­യി­ല്ലാ­യി­രു­ന്നെ­ങ്കിൽ ചാ­ന്നാ­ന്മാ­രെ നി­ഷ്ക്ക­രു­ണം അ­ടി­ച്ചൊ­തു­ക്കു­മാ­യി­രു­ന്നു. ര­ണ്ടാ­മ­താ­യി തെ­ക്കൻ തി­രു­വി­താം­കൂ­റി­ലെ പ്രൊ­ട്ട­സ്റ്റ­ന്റു മി­ഷ­ന­റി പ്ര­വർ­ത്ത­നം—അ­നാ­ചാ­ര­ങ്ങൾ­ക്കെ­തി­രെ പ്ര­തി­ക­രി­ക്കാ­നും നാ­ടു­വാ­ഴി­കൾ­ക്കെ­തി­രെ കലാപം ന­ട­ത്താ­നും അ­വർ­ണ­രെ പ്രേ­രി­പ്പി­ച്ച­തു് പാ­തി­രി­മാ­രാ­യി­രു­ന്നു. അ­വ­സാ­ന­മാ­യി ഇം­ഗ്ലീ­ഷ് വി­ദ്യാ­ഭ്യാ­സം—പാ­ശ്ചാ­ത്യ ആ­ശ­യ­ങ്ങൾ ഉ­ദ്ദീ­പി­പ്പി­ച്ച സ­മ­ത്വ­ബോ­ധം.

രാ­ഷ്ട്രീ­യ­വും സാ­മൂ­ഹി­ക­വു­മാ­യ അ­ന്തർ­ധാ­ര­കൾ മ­ന­സ്സി­ലാ­ക്കാ­തെ­യും പ­ഠി­ക്കാ­തെ­യും മാ­റു­മ­റ­യ്ക്കൽ സ­മ­ര­ത്തെ ഒരു വീ­ര­ഗാ­ഥ­യാ­യി പാ­ടി­പ്പു­ക­ഴ്ത്തി എ­ന്ന­യി­ട­ത്താ­ണു് പു­സ്ത­ക­ത്തി­ന്റെ പ­രാ­ജ­യം. ചാ­ന്നാർ ലഹള ഒ­റ്റ­പ്പെ­ട്ട ഒരു സം­ഭ­വ­മ­ല്ല. ഏ­തെ­ങ്കി­ലും സാ­ഹ­സി­ക­ന്റെ മ­സ്തി­ഷ്ക­ത്തി­ലു­ദി­ച്ച ആ­ശ­യ­വു­മ­ല്ല. തി­രു­വി­താം­കൂ­റി­ലെ സാ­മൂ­ഹി­ക മാ­റ്റ­ങ്ങ­ളി­ലെ ഒരു പ്ര­ധാ­ന ക­ണ്ണി­യാ­ണു് മേൽ­ശീ­ല­ക്ക­ലാ­പം.

images/John_Munro-n.jpg
കേണൽ മൺറോ

1792-ലെ ശ്രീ­രം­ഗ പ­ട്ട­ണം ഉ­ട­മ്പ­ടി­യോ­ടെ മ­ല­ബാ­റി­ന്റെ ഭരണം ബ്രി­ട്ടീ­ഷു­കാർ കൈ­വ­ശ­പ്പെ­ടു­ത്തി. 1799 ആ­കു­മ്പോ­ഴേ­ക്കും തെ­ക്കൻ കർ­ണ്ണാ­ട­ക­വും വ­യ­നാ­ടും കൂടി ബ്രി­ട്ടീ­ഷു­കാ­രു­ടേ­താ­യി. 1791-ൽ കൊ­ച്ചി രാ­ജാ­വു് ഇം­ഗ്ലീ­ഷ് ക­മ്പ­നി­യു­മാ­യി ഉ­ട­മ്പ­ടി­യു­ണ്ടാ­ക്കു­ക­യും ആ­ണ്ടു­തോ­റും കപ്പം കൊ­ടു­ക്കു­ന്ന സാ­മ­ന്ത­നാ­വു­ക­യും ചെ­യ്തി­രു­ന്നു. ആ സാ­ഹ­ച­ര്യ­ത്തിൽ തി­രു­വി­താം­കൂ­റി­നും അ­ധി­ക­കാ­ലം പി­ടി­ച്ചു­നിൽ­ക്കാ­നാ­കു­മാ­യി­രു­ന്നി­ല്ല. 1795-ൽ ഈ­സ്റ്റി­ന്ത്യാ ക­മ്പ­നി­യു­മാ­യി ഉ­ണ്ടാ­ക്കി­യ ഉ­ട­മ്പ­ടി പ്ര­കാ­രം മ­ഹാ­രാ­ജാ­വു് ബ്രി­ട്ടീ­ഷ് മേൽ­ക്കോ­യ്മ അം­ഗീ­ക­രി­ച്ചു. 1805-ലെ ഉ­ട­മ്പ­ടി­യോ­ടെ തി­രു­വി­താം­കൂ­റി­ന്റെ സ്വ­ത­ന്ത്ര അ­സ്തി­ത്വം പാടേ ഇ­ല്ലാ­താ­യി—ബ്രി­ട്ടീ­ഷു­കാർ­ക്കു് പ്ര­തി­വർ­ഷം എ­ട്ടു­ല­ക്ഷം രൂപ കപ്പം കൊ­ടു­ക്കാ­മെ­ന്നും ആ­ഭ്യ­ന്ത­ര കാ­ര്യ­ങ്ങ­ളിൽ ബ്രി­ട്ടീ­ഷ് റ­സി­ഡ­ന്റി­ന്റെ ഉ­പ­ദേ­ശം സ്വീ­ക­രി­ച്ചു­കൊ­ള്ളു­മെ­ന്നു­മാ­യി­രു­ന്നു വ്യ­വ­സ്ഥ­കൾ. 1809-ൽ വേ­ലു­ത്ത­മ്പി­യു­ടെ വി­പ്ല­വ­മു­ന്നേ­റ്റം അ­ടി­ച്ച­മർ­ത്ത­പ്പെ­ട്ട­തോ­ടെ ബ്രി­ട്ടീ­ഷ് ശക്തി പൂർ­ണ­മാ­യും ഉ­റ­ച്ചു. 1810-ൽ ഉ­മ്മി­ണി­ത്ത­മ്പി­ക്കു പകരം കേണൽ മൺറോ ദി­വാ­നാ­യി വ­ന്ന­പ്പോൾ ദൈ­നം­ദി­ന ഭ­ര­ണ­വും ക­മ്പ­നി­യു­ടെ നി­യ­ന്ത്ര­ണ­ത്തി­ലാ­യി.

images/Tobias.jpg
ഡ­ബ്ല്യു. ടി. റിം­ഗിൾ­റ്റാ­ബ്

19-ാം നൂ­റ്റാ­ണ്ടി­ന്റെ ആരംഭം മു­തൽ­ത­ന്നെ പ്രൊ­ട്ട­സ്റ്റ­ന്റ് മി­ഷ­ന­റി­മാ­രു­ടെ പ്ര­വർ­ത്ത­ന­വും തു­ട­ങ്ങി­യി­രു­ന്നു. 1806-ൽ ഡ­ബ്ല്യു. ടി. റിം­ഗിൾ­റ്റാ­ബ് എന്ന പ്ര­ഷ്യൻ മി­ഷ­ന­റി നാ­ഗർ­കോ­വി­ലിൽ ആ­ദ്യ­ത്തെ ഇം­ഗ്ലീ­ഷ് സ്കൂൾ ആ­രം­ഭി­ച്ചു. തെ­ക്കൻ തി­രു­വി­താം­കൂ­റിൽ അ­ദ്ദേ­ഹം വേറെ അഞ്ചു സ്ക്കൂ­ളു­കൾ കൂടി ആ­രം­ഭി­ച്ചു. 1816-ൽ നാ­ഗർ­കോ­വിൽ കേ­ന്ദ്ര­മാ­ക്കി ലണ്ടൻ മിഷൻ സൊ­സൈ­റ്റി പ്ര­വർ­ത്ത­നം തു­ട­ങ്ങി. കോ­ട്ട­യ­ത്തും ആ­ല­പ്പു­ഴ­യി­ലും ചർ­ച്ച് മിഷൻ സൊ­സൈ­റ്റി­യും സ­ജീ­വ­മാ­യി. പ­ള്ളി­കൾ പ­ണി­യാൻ ക­ര­മൊ­ഴി­വാ­യി സ്ഥ­ല­വും വില കൂ­ടാ­തെ ത­ടി­യും സർ­ക്കാ­റിൽ­നി­ന്നും അ­നു­വ­ദി­ച്ചു. ലണ്ടൻ മിഷൻ സൊ­സൈ­റ്റി­യി­ലെ പ്ര­മു­ഖ വി­ദ്യാ­ഭ്യാ­സ പ്ര­വർ­ത്ത­ക­നാ­യി­രു­ന്ന റവ. മീഡ് ക്രി­സ്ത്യൻ സ്ത്രീ­കൾ­ക്കു് മാ­റു­മ­റ­യ്ക്കാൻ അ­വ­കാ­ശം നൽകിയ 1829-ലെ വി­ളം­ബ­ര­ത്തി­ന്റെ പ്രേ­ര­ക­ശ­ക്തി­യു­മാ­യി­രു­ന്നു. ഊഴിയം വേല എ­ന്ന­റി­യ­പ്പെ­ട്ടി­രു­ന്ന അ­ടി­മ­സ­മ്പ്ര­ദാ­യം അ­വ­സാ­നി­പ്പി­ച്ച­തും മി­ഷ­ന­റി­മാ­രു­ടെ പ്ര­വർ­ത്ത­ന ഫ­ല­മാ­യി­ട്ടാ­യി­രു­ന്നു.

സ്വാ­തി­തി­രു­നാൾ മ­ഹാ­രാ­ജാ­വി­ന്റെ കാ­ല­ത്തു് 1834-ൽ തി­രു­വ­ന­ന്ത­പു­ര­ത്തു് ഇം­ഗ്ലീ­ഷ് സ്കൂൾ ആ­രം­ഭി­ച്ചു. അ­ന­ന്ത­ര­വ­നാ­യ ഉ­ത്രം­തി­രു­നാൾ മാർ­ത്താ­ണ്ഡ­വർ­മ്മ 1859-ൽ പെൺ­കു­ട്ടി­കൾ­ക്കാ­യി ഒരു സ്കൂൾ ആ­രം­ഭി­ച്ചു. ശ്രീ­മൂ­ലം തി­രു­നാ­ളി­ന്റെ ഭ­ര­ണ­കാ­ല­ത്തു് തി­രു­വ­ന­ന്ത­പു­രം വി­മൻ­സ് കോ­ളേ­ജും പ്ര­വർ­ത്ത­നം തു­ട­ങ്ങി.

images/Nafeezathbevi.jpg
എ. ന­ഫീ­സ­ത്തു­ബീ­വി

മി­ഷ­ന­റി പ്ര­വർ­ത്ത­നം ശ­ക്ത­മാ­യി­രു­ന്ന തെ­ക്കൻ തി­രു­വി­താം­കൂ­റി­ലാ­ണു് ഹി­ന്ദു­മ­ത പ­രി­ഷ്കർ­ത്താ­ക്ക­ളും ഉ­ദ­യം­കൊ­ണ്ട­തു്—വൈ­കു­ണ്ഠ സ്വാ­മി­കൾ (1809–1851), ച­ട്ട­മ്പി­സ്വാ­മി­കൾ (1854–1924), ശ്രീ­നാ­രാ­യ­ണ ഗുരു (1856–1928). അ­ന്ധ­വി­ശ്വാ­സ­ങ്ങ­ളെ­യും അ­നാ­ചാ­ര­ങ്ങ­ളെ­യും നിർ­മാർ­ജ­നം ചെ­യ്യാ­നും അ­തു­വ­ഴി സാ­മൂ­ഹി­ക­നീ­തി ഉ­റ­പ്പാ­ക്കാ­നു­മാ­ണു് മ­ത­ന­വീ­ക­ര­ണ ആ­ചാ­ര്യ­ന്മാ­രും സാ­മൂ­ഹി­ക പ­രി­ഷ്കർ­ത്താ­ക്ക­ളും ശ്ര­മി­ച്ച­തു്. 1911-​മാണ്ടു് ജ­നു­വ­രി­യിൽ (1086 മകരം) നെ­യ്യാ­റ്റിൻ­ക­ര­ക്ക­ടു­ത്തു് ക­രി­ങ്കു­ള­ത്തു­ള്ള ഒരീഴവ പ്ര­മാ­ണി­യു­ടെ ഏ­ക­പു­ത്രി­യു­ടെ താ­ലി­കെ­ട്ടു ക­ല്യാ­ണം ശ്രീ­നാ­രാ­യ­ണ­ഗു­രു നേ­രി­ട്ടു് പ­ങ്കെ­ടു­ത്തു് മു­ട­ക്കി­യ­തു് സ്മ­ര­ണീ­യ­മാ­ണു്. എസ്. എൻ. ഡി. പി. യോ­ഗ­ത്തി­ന്റെ­യും എൻ. എസ്. എ­സി­ന്റെ­യും പ്ര­വർ­ത്ത­ന­ഫ­ല­മാ­യാ­ണു് തി­ര­ണ്ടു­ക­ല്യാ­ണ­വും പു­ളി­കു­ടി­യു­മൊ­ക്കെ നി­ല­ച്ചു­പോ­യ­തു്. യോ­ഗ­ക്ഷേ­മ സഭാ പ്ര­വർ­ത്ത­ന­ങ്ങ­ളെ­പ്പ­റ്റി­യും ‘അ­ടു­ക്ക­ള­യിൽ­നി­ന്നു് അ­ര­ങ്ങ­ത്തേ­ക്കു്’ തു­ട­ങ്ങി­യ നാ­ട­ക­ങ്ങ­ളെ­ക്കു­റി­ച്ചും ഗ്ര­ന്ഥ­കാ­രി ആ­വേ­ശം­കൊ­ള്ളു­ന്നു­ണ്ടു്. അ­ത്ര­യേ­റെ നാ­ട­കീ­യ­മ­ല്ലാ­ത്ത­തു­കൊ­ണ്ടോ എന്തോ മ­റ്റു് സ­മു­ദാ­യ­ങ്ങ­ളി­ലെ പ­രി­ഷ്ക­ര­ണ സം­രം­ഭ­ങ്ങ­ളെ പാടേ വി­ട്ടു­ക­ള­ഞ്ഞി­രി­ക്കു­ന്നു. “സ്ത്രീ വി­ദ്യാ­ഭ്യാ­സ­ത്തി­ലും സ്വാ­ത­ന്ത്ര്യ­ത്തി­ലും ഊ­ന്നു­ന്ന കാ­ഴ്ച­പ്പാ­ടു് ശ്രീ­നാ­രാ­യ­ണ ഗു­രു­വി­നു­ണ്ടാ­യി­രു­ന്നെ­ങ്കിൽ അതു് എസ്. എൻ. ഡി. പി­ക്കു് പൊ­തു­വാ­യ ഒരു രാ­ഷ്ട്രീ­യ കാ­ഴ്ച­പ്പാ­ടാ­യി വി­ക­സി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല” എ­ന്നൊ­രു കു­ത്തു­വാ­ക്കും പ­റ­ഞ്ഞി­രി­ക്കു­ന്നു. ദൂ­ര­സ്ഥ­ല­ങ്ങ­ളിൽ താ­മ­സി­ച്ചു് വി­ദ്യാ­ഭ്യാ­സം ചെ­യ്യു­ന്ന അവർണ യു­വ­തി­കൾ­ക്കു് ശ്രീ­നാ­രാ­യ­ണ വനിതാ (എസ്. എൻ. വി.) സ­ദ­ന­ങ്ങൾ എ­ത്ര­മാ­ത്രം ഉ­പ­യോ­ഗ­പ്പെ­ട്ടി­ട്ടു­ണ്ടു് എ­ന്നെ­ങ്കി­ലും ഓർ­മി­ക്കേ­ണ്ട­താ­യി­രു­ന്നു.

images/Anna_chandy.jpg
അ­ന്നാ­ചാ­ണ്ടി

അ­ദ്ഭു­ത­ക­ര­മെ­ന്നു പ­റ­യ­ട്ടെ, മ­ല­യാ­ളി വ­നി­ത­ക­ളു­ടെ വി­ദ്യാ­ഭ്യാ­സ പു­രോ­ഗ­തി­യെ­പ്പ­റ്റി ഈ പു­സ്ത­ക­ത്തിൽ യാ­തൊ­രു പ­രാ­മർ­ശ­വു­മി­ല്ല. ഇ­ന്ത്യാ രാ­ജ്യ­ത്തെ ആദ്യ വനിതാ ഹൈ­ക്കോ­ട­തി ജ­ഡ്ജി­യും (അ­ന്നാ­ചാ­ണ്ടി) വനിതാ ചീഫ് എ­ഞ്ചി­നീ­യ­റും (പി. കെ. ത്രേ­സ്യാ) വനിതാ സു­പ്രീം കോടതി ജ­ഡ്ജി­യും (ഫാ­ത്തി­മാ­ബീ­വി) മ­ല­യാ­ളി­ക­ളാ­യി­രു­ന്നു എന്ന കാ­ര്യം ഗ്ര­ന്ഥ­കാ­രി­ക്കു് അ­റി­യാ­മോ എന്തോ?

images/Aysha_Bai.jpg
കെ. ഒ. ഐ­ഷാ­ബാ­യി

കെ. ആർ. ഗൗ­രി­യെ വി­സ്മ­രി­ച്ച ഗ്ര­ന്ഥ­കാ­രി കെ. ഒ. ഐ­ഷാ­ബാ­യി യെയോ ഭാർ­ഗ­വി ത­ങ്ക­പ്പ­നെ യോ ഓർ­മി­ച്ചാ­ലേ അ­ദ്ഭു­ത­ത്തി­നു് അ­വ­കാ­ശ­മു­ള്ളൂ. കോൺ­ഗ്ര­സി­ലെ വീ­രാം­ഗ­ന­മാ­രാ­യി­രു­ന്ന കെ. ആർ. സ­ര­സ്വ­തി­യ­മ്മ യു­ടെ­യും എ. ന­ഫീ­സ­ത്തു­ബീ­വി യു­ടെ­യും കാ­ര്യ­വും തഥൈവ. എ­ന്നാൽ, മേ­രി­റോ­യി യോ? തി­രു­വി­താം­കൂർ കൊ­ച്ചി ഭാ­ഗ­ത്തെ ക്രി­സ്ത്യൻ സ്ത്രീ­കൾ­ക്കു് പി­തൃ­സ്വ­ത്തിൽ തു­ല്യാ­വ­കാ­ശം കി­ട്ടാൻ സു­പ്രീം കോ­ട­തി­യിൽ അ­ങ്കം­വെ­ട്ടി ജ­യി­ച്ച മേരി റോയ് ഇ­ല്ലാ­തെ കേ­ര­ള­ത്തിൽ സ്ത്രീ­മു­ന്നേ­റ്റ ച­രി­ത്ര­മു­ണ്ടോ?

images/Fathima_Beevi.jpg
ഫാ­ത്തി­മാ­ബീ­വി

ച­രി­ത്ര­ത്തെ കു­ഴ­ച്ചു മ­റി­ക്കാ­നും വ­ള­ച്ചൊ­ടി­ക്കാ­നും ശ്രമം ധാ­രാ­ള­മാ­യി ന­ട­ത്തി­യി­ട്ടു­ണ്ടു്. ഒ­രു­ദാ­ഹ­ര­ണം നോ­ക്കു­ക. 1938-ലെ ഉ­ത്ത­ര­വാ­ദ ഭ­ര­ണ­പ്ര­ക്ഷോ­ഭ­ത്തെ­പ്പ­റ്റി: ‘ആനി മ­സ്ക്രീൻ, അ­ക്ക­മ്മ, റോ­സ­മ്മ, സു­ഭ­ദ്രാ­മ്മ, രാ­ധ­മ്മ, ഗൗ­രി­യ­മ്മ, കൂ­ത്താ­ട്ടു­കു­ളം മേരി തു­ട­ങ്ങി­യ­വ­രൊ­ക്കെ സ­മ­ര­ത്തി­നൊ­ടൊ­പ്പം നിൽ­ക്കു­ന്ന­വ­രാ­യി­രു­ന്നു. ആനി മ­സ്ക്രീൻ, അ­ക്കാ­മ്മ ചെ­റി­യാൻ, റോ­സ­മ്മ പു­ന്നൂ­സ് എ­ന്നി­വർ സ­മ­ര­ത്തിൽ നേ­രി­ട്ടു പ­ങ്കെ­ടു­ത്ത­വ­രാ­ണു്. ഗ്ര­ന്ഥ­കാ­രി സൂ­ചി­പ്പി­ക്കു­ന്ന ഗൗ­രി­യ­മ്മ, സ­ഖാ­വു് കെ. ആർ. ഗൗ­രി­യാ­ണെ­ങ്കിൽ അ­വ­ര­ന്നു് കൊ­ച്ചി സം­സ്ഥാ­ന­ത്തു­ള്ള എ­റ­ണാ­കു­ളം സെ­ന്റ് തെ­രേ­സാ­സ് കോ­ളേ­ജിൽ ബി. എ.ക്കു് പ­ഠി­ക്കു­ക­യാ­ണു്. സു­ഭ­ദ്രാ­മ്മ­യും രാ­ധ­മ്മ­യും (ശ­ങ്ക­ര­നാ­രാ­യ­ണൻ ത­മ്പി­യു­ടെ സ­ഹോ­ദ­രി­മാർ) കൂ­ത്താ­ട്ടു­കു­ളം മേ­രി­യും അ­ക്കാ­ല­ത്തു് സ്ക്കൂൾ വി­ദ്യാർ­ഥി­നി­ക­ളാ­കാ­നേ ത­ര­മു­ള്ളൂ! മേൽ­പ്പ­റ­ഞ്ഞ നാൽ­വ­രും പീ­ഡ­ന­മ­നു­ഭ­വി­ച്ച­തു് കൽ­ക്ക­ത്താ തീ­സീ­സി­നെ­ത്തു­ടർ­ന്നു് ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി നി­രോ­ധി­ക്ക­പ്പെ­ട്ട 1948-52 കാ­ല­ഘ­ട്ട­ത്തി­ലാ­യി­രു­ന്നു.

images/Saraswathy_Amma.jpg
കെ. ആർ. സ­ര­സ്വ­തി­യ­മ്മ

അ­ക്കാ­മ്മ ചെ­റി­യാ­ന്റെ വീരകഥ പറഞ്ഞ ആ­റാ­മ­ധ്യാ­യ­ത്തിൽ­നി­ന്നു് ഏ­ഴാ­മ­ധ്യാ­യ­ത്തിൽ പ്ര­വേ­ശി­ക്കു­മ്പോൾ വാ­യ­ന­ക്കാ­രൻ ഞെ­ട്ടി­പ്പോ­കു­ന്നു. 1938-​ൽനിന്നു് മ­ല­ക്കം മ­റി­യു­ന്ന­തു് 1982-ലെ വാ­വ­ന്നൂർ സ­മ്മേ­ള­ന­ത്തി­ലേ­ക്കും പ്ര­ചോ­ദ­ന, ചേതന, ബോധന, മാ­നു­ഷി, മാനവി മു­ത­ലാ­യ ഗ്രൂ­പ്പു­ക­ളി­ലേ­ക്കു­മാ­ണു്. സാറാ ജോസഫ്, ഇ­ന്ദി­ര, പാർ­വ­തി, സു­മം­ഗ­ല­ക്കു­ട്ടി എന്നീ കോ­ളേ­ജ് അ­ധ്യാ­പ­കർ ചേർ­ന്നു് ‘മാനവി’ രൂ­പ­വ­ത്ക്ക­രി­ക്കു­ന്ന­തും നാ­ലു­പേ­രും സ്ഥലം മാറി നാ­ലി­ട­ത്തേ­ക്കു പോ­യ­പ്പോൾ ഗ്രൂ­പ്പ് ഇ­ല്ലാ­താ­കു­ന്ന­തും ക­ണ്ടു് മൂ­ക്ക­ത്തു് വിരൽ വെ­ക്കു­ന്നു.

1938-നും 1982-​നുമിടയ്ക്കു് ഏ­റ്റ­വും കു­റ­ഞ്ഞ­തു് ഒരു പ്രാ­വ­ശ്യ­മെ­ങ്കി­ലും വ­മ്പി­ച്ച സ്ത്രീ പ­ങ്കാ­ളി­ത്ത­ത്തോ­ടെ ബഹുജന മു­ന്നേ­റ്റം ഉ­ണ്ടാ­യി­ട്ടു­ണ്ടു്—ക­ത്തോ­ലി­ക്കാ തി­രു­സ­ഭ­യും നായർ ക­ര­യോ­ഗ­ങ്ങ­ളും മ­ത്സ­രി­ച്ചു് സ്ത്രീ­ക­ളെ രം­ഗ­ത്തി­റ­ക്കി­യ 1959-ലെ വി­മോ­ച­ന സമരം. മി­സി­സ് ആർ. വി. തോമസ് (ഏ­ലി­ക്കു­ട്ടി തോമസ്—എഡി.) ആ­യി­രു­ന്നു വി­മോ­ച­ന സ­മ­ര­സ­മി­തി­യു­ടെ വനിതാ വി­ഭാ­ഗം കൺ­വീ­നർ. ഭാരതി ഉ­ദ­യ­ഭാ­നു, എ. വി. കു­ട്ടി­മാ­ളു അമ്മ, ന­ഫീ­സ­ത്തു­ബീ­വി, ഗ്രേ­സി ഓ­സ്റ്റിൻ, ത­ങ്ക­മ്മ അ­ന്ത്ര­പ്പേർ, പൊ­ന്ന­മ്മ പോ­ത്തൻ എ­ന്നി­വ­രൊ­ക്കെ പി­ക്ക­റ്റിം­ഗി­നു് നേ­തൃ­ത്വം കൊ­ടു­ത്തു് അ­റ­സ്റ്റു­വ­രി­ച്ച­വ­രാ­ണു്.

images/bharathy_udayabhanu.jpg
ഭാരതി ഉ­ദ­യ­ഭാ­നു

“ല­ക്ഷ­ക്ക­ണ­ക്കി­നു രൂപ ചെ­ല­വാ­ക്കി വി­ദ്യാ­ല­യ­ങ്ങൾ കെ­ട്ടി­പ്പൊ­ക്കി­യ­തി­നും ആ­തു­രാ­ല­യ­ങ്ങ­ളും ആ­ശു­പ­ത്രി­ക­ളും ന­ട­ത്തു­ന്ന­തി­നും ക­ത്തോ­ലി­ക്കർ­ക്കു് ക­മ്യൂ­ണി­സ്റ്റ് ഗ­വ­ണ്മെ­ന്റ് നൽ­കു­ന്ന പ്ര­തി­ഫ­ലം അ­ടി­യും ഇ­ടി­യും വെ­ടി­യു­മാ­ണ­ത്രെ. എ­ന്നാൽ, ഇ­ക്ക­ളി ഒന്നു കാ­ണാ­മ­ല്ലോ? ഇ­ന്നാ­ട്ടി­ലെ രാ­ഷ്ട്രീ­യ പ്ര­ബു­ദ്ധ­രാ­യ പു­രു­ഷ­ന്മാ­രോ­ടൊ­പ്പം ചൂലും കെ­ട്ടു­മാ­യി കൊ­ത്തു­കോ­ഴി­ക­ളെ­പ്പോ­ലെ സ്ത്രീ­ക­ളും അ­ണി­നി­ര­ക്കു­ക­യാ­ണു്. ഈ സർ­ക്കാ­റി­നെ അ­വ­രു­ടെ ക­സേ­ര­യിൽ­നി­ന്നു മ­റി­ച്ചി­ട്ട­ല്ലാ­തെ ഇ­ന്നാ­ട്ടി­ലെ പെ­ണ്ണു­ങ്ങൾ അ­ട­ങ്ങു­ക­യി­ല്ല.” കോൺ­ഗ്ര­സി­ലെ തീ­പ്പൊ­രി നേ­താ­വു് ആനി ജോസഫ് (ആനി ത­യ്യിൽ) ഗർ­ജി­ച്ചു.

വി­മോ­ച­ന സ­മ­ര­ക്കാർ­ക്കു് കി­ട്ടി­യ ഏ­റ്റ­വും ക­ന­പ്പെ­ട്ട ര­ക്ത­സാ­ക്ഷി­യും ഒരു സ്ത്രീ­യു­മാ­യി­രു­ന്നു—ജൂലൈ 3-നു് ചെറിയ തു­റ­യിൽ പോ­ലീ­സി­ന്റെ വെ­ടി­യേ­റ്റു മ­രി­ച്ച ഫ്ലോ­റി എന്ന മു­പ്പ­തു­കാ­രി. അ­ഞ്ചു­കു­ട്ടി­ക­ളു­ടെ മാ­താ­വാ­യ ഫ്ലോ­റി മരണ സ­മ­യ­ത്തു് ഗർ­ഭി­ണി­യു­മാ­യി­രു­ന്നു. വെ­ടി­യേ­റ്റു വീണ ഫ്ലോ­റി­യു­ടെ ചി­ത്രം വി­മോ­ച­ന സ­മ­ര­ത്തി­ന്റെ­യും പോ­ലീ­സ് അ­തി­ക്ര­മ­ത്തി­ന്റെ­യും മൂർ­ത്ത­രൂ­പ­മാ­യി മാറി.

“തെ­ക്കു­തെ­ക്കൊ­രു ദേ­ശ­ത്തു്

അ­ല­മാ­ല­ക­ളു­ടെ തീ­ര­ത്തു്.

ഭർ­ത്താ­വി­ല്ലാ­ത്ത നേ­ര­ത്തു്

ഫ്ളോ­റി­യെ­ന്നൊ­രു ഗർ­ഭി­ണി­യെ.

വെ­ടി­വ­ച്ചു­കൊ­ന്ന സർ­ക്കാ­റേ,

പകരം ഞങ്ങൾ ചോ­ദി­ക്കും!”

എന്ന മു­ദ്രാ­വാ­ക്യം സം­സ്ഥാ­ന­മൊ­ട്ടാ­കെ അ­ല­യ­ടി­ച്ചു. ഫ്ലോ­റി­യു­ടെ ചി­ത്രം പ­തി­നാ­യി­ര­ക്ക­ണ­ക്കി­നു് അ­ച്ച­ടി­ച്ചു വി­ത­ര­ണം ചെ­യ്തു. ജൂലൈ 26-ന്റെ ദീ­പി­ക­യിൽ സി­സ്റ്റർ മേരി ബ­നീ­ഞ്ഞ ‘ര­ക്ത­സാ­ക്ഷി ഫ്ലോ­റി’ എന്ന ക­വി­ത­യെ­ഴു­തി. ജി. ശ­ങ്ക­ര­ക്കു­റു­പ്പി­ന്റെ ‘അ­ന്ത്യ­മാ­ല്യം’ എന്ന കവിത ഫ്ലോ­റി­യു­ടെ പി­റ­ക്കാ­ത്ത കു­ഞ്ഞി­നു് അ­ഭി­വാ­ദ­ന­മർ­പ്പി­ക്കു­ന്ന­താ­ണു്.

images/Kuttimalu_Amma.jpg
എ. വി. കു­ട്ടി­മാ­ളു അമ്മ

ജൂലൈ 18-നു് കോ­ട്ട­യ­ത്തു് സ്ത്രീ­കൾ വ­മ്പി­ച്ച കു­റ്റി­ച്ചൂൽ പ്ര­ക­ട­നം ന­ട­ത്തി. കു­റ്റി­ച്ചൂൽ ഉ­യർ­ത്തി­പ്പി­ടി­ച്ചു്, “അ­രി­വാ­ള­ല്ലി­തു ചു­റ്റി­ക­യ­ല്ലി­തു് കു­റ്റി­ച്ചൂ­ലാ സർ­ക്കാ­റേ” എന്ന മു­ദ്രാ­വാ­ക്യ­വും മു­ഴ­ക്കി­യാ­യി­രു­ന്നു പ്ര­ക­ട­നം. സ്ത്രീ­മു­ന്നേ­റ്റ­ത്തി­ന്റെ ച­രി­ത്രം പുതിയ പ­തി­പ്പി­റ­ക്കു­മ്പോൾ കു­റ്റി­ച്ചൂൽ സ­മ­ര­ത്തെ­പ്പ­റ്റി­യെ­ങ്കി­ലും ര­ണ്ടു­വാ­ക്കു് കൂ­ട്ടി­ച്ചേർ­ക്കാ­വു­ന്ന­താ­ണു്.

images/anie_thayil.jpg
ആനി ത­യ്യിൽ

അ­ക്ഷ­ര­ത്തെ­റ്റു­ക­ളും വി­ല­ക്ഷ­ണ­മാ­യ പ്ര­യോ­ഗ­ങ്ങ­ളും എ­ത്ര­യെ­ങ്കി­ലു­മു­ണ്ടു് ‘സ്ത്രീ­മു­ന്നേ­റ്റ­ങ്ങ­ളു­ടെ ച­രി­ത്ര’ത്തിൽ. (ഗ്ര­ന്ഥ­കാ­രി മലയാള സാ­ഹി­ത്യ ബി­രു­ദ­ധാ­രി­യാ­ണു്). കേരള പാ­ണി­നീ­യ­വും സാ­ഹി­ത്യ­സാ­ഹ്യ വു­മൊ­ക്കെ പു­രു­ഷ­കോ­യ്മ­യു­ടേ­താ­ണെ­ന്നും മലയാള വ്യാ­ക­ര­ണം സ്ത്രീ­പ­ക്ഷ വീ­ക്ഷ­ണ­ത്തിൽ ഉ­ട­ച്ചു­വാർ­ക്ക­ണ­മെ­ന്നു­മാ­യി­രി­ക്കും ഗ്ര­ന്ഥ­കാ­രി­യു­ടെ നി­ല­പാ­ടു്.

കേ­ര­ളീ­യ സ്ത്രീ­ച­രി­ത്ര­ത്തെ­പ്പ­റ്റി സ­മ­ഗ്ര­മാ­യ പ­ഠ­ന­ങ്ങ­ളു­ണ്ടാ­കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത നമ്മെ ഓർ­മ്മി­പ്പി­ക്കു­ന്നു ച­ന്ദ്രി­ക­യു­ടെ പു­സ്ത­കം. അ­തോ­ടൊ­പ്പം ഒരു ച­രി­ത്ര­പു­സ്ത­കം എ­ങ്ങ­നെ­യാ­ക­രു­തു് എ­ന്ന­തി­ന്റെ നി­സ്തു­ല മാ­തൃ­ക­യാ­യി പ­രി­ല­സി­ക്കു­ക­യും ചെ­യ്യു­ന്നു.

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Charithrarachana: Chankoottaththinte Prasnangal; Sadhyathakal (ml: ച­രി­ത്ര­ര­ച­ന: ച­ങ്കൂ­റ്റ­ത്തി­ന്റ പ്ര­ശ്ന­ങ്ങൾ; സാ­ധ്യ­ത­കൾ).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Charithrarachana: Chankoottaththinte Prasnangal; Sadhyathakal, കെ. രാ­ജേ­ശ്വ­രി, ച­രി­ത്ര­ര­ച­ന: ച­ങ്കൂ­റ്റ­ത്തി­ന്റ പ്ര­ശ്ന­ങ്ങൾ; സാ­ധ്യ­ത­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 1, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Die ersten Blüten, a painting by Eduard Niczky (1850–1919). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.