SFNസായാഹ്ന ഫൌണ്ടേഷൻ
images/Cerquozzi_Rest.jpg
Rest of vagabonds in the ruins of the Colosseum, a painting by Michelangelo Cerquozzi (1602–1660).
ജോസഫ് മെ­ക്കാർ­ത്തി­യു­ടെ പ്രേ­തം
കെ. രാ­ജേ­ശ്വ­രി
images/Nagamaiya-Trivandrum.jpg
വി. നാ­ഗ­മ­യ്യ

ക­ള്ളു് സഹകരണ സം­ഘ­ങ്ങ­ളെ­ന്ന­പോ­ലെ കേരള ച­രി­ത്ര ഗവേഷണ കൗൺ­സി­ലും പി­രി­ച്ചു­വി­ടാൻ പ്ര­തി­ജ്ഞാ­ബ­ദ്ധ­മാ­ണു് ഐ­ക്യ­ജ­നാ­ധി­പ­ത്യ­മു­ന്ന­ണി സർ­ക്കാർ. ര­ണ്ടും സ­ഖാ­ക്ക­ളു­ടെ നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള­വ; അ­ക്കാ­ര­ണം­കൊ­ണ്ടു­ത­ന്നെ മ­നു­ഷ്യ­സ­മു­ദാ­യ­ത്തി­നു് ആ­പ­ത്ക­ര­വും. ക­ള്ളു­വിൽ­പ­ന ആരെ ഏൽ­പി­ക്ക­ണ­മെ­ന്ന കാ­ര്യ­ത്തിൽ പ­ള്ളി­ക്കാ­രും വെ­ള്ളാ­പ്പ­ള്ളി­യും ത­മ്മിൽ അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­മു­ള്ള­തി­നാൽ അ­ന്തി­മ­തീ­രു­മാ­നം ഉ­ണ്ടാ­യി­ട്ടി­ല്ല. ച­രി­ത്ര­ര­ച­ന­യെ­പ്പ­റ്റി സ­ന്ദേ­ഹ­മൊ­ന്നു­മി­ല്ല—ഗ­സ­റ്റി­യർ വ­കു­പ്പു് പു­നഃ­സ്ഥാ­പി­ക്കു­ക­ത­ന്നെ.

images/The_Imperial_Gazetteer_of_India.jpg

ച­രി­ത്ര­ര­ച­ന­ക്കു് ഗ­സ­റ്റി­യർ വ­കു­പ്പു് ധാ­രാ­ളം മ­തി­യെ­ന്നാ­ണു് സാം­സ്കാ­രി­ക­മ­ന്ത്രി­യു­ടെ മതം. ഗ­സ­റ്റും ഗ­സ­റ്റി­യ­റും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­മെ­ങ്കി­ലും അ­റി­യാ­വു­ന്ന­വർ വേണം സാം­സ്കാ­രി­ക­മ­ന്ത്രി­യാ­കാൻ എ­ന്നു് ഭ­ര­ണ­ഘ­ട­ന­യിൽ വ്യ­വ­സ്ഥ­യി­ല്ല. അ­തു­കൊ­ണ്ടു് വായിൽ വ­ന്ന­തു് മ­ന്ത്രി­ക്കു് പാ­ട്ടു്.

images/Malabar_Manual.jpg

സർ­ക്കാർ ഗ­സ­റ്റ് ത­യ്യാ­റാ­ക്കു­ന്ന­യാ­ളെ­യാ­ണു് ആ­ദ്യ­കാ­ല­ത്തു് ഗ­സ­റ്റി­യർ എന്നു പ­റ­ഞ്ഞു­വ­ന്നി­രു­ന്ന­തു്. 1703-ൽ ലോ­റൻ­സ് എ­ച്ചാർ­ഡ് പ്ര­സി­ദ്ധീ­ക­രി­ച്ച ‘ഗ­സ­റ്റി­യേ­ഴ്സ് ഓർ ന്യൂ­സ്മെൻ­സ് ഇ­ന്റർ­പ്ര­റ്റർ’ എന്ന ഭൂ­മി­ശാ­സ്ത്ര ഗ്ര­ന്ഥ­ത്തി­ലാ­ണു് ഭൂമിശാസ്ത്ര-​സ്ഥലനാമസൂചിക എന്ന അർ­ത്ഥ­ത്തിൽ ഗ­സ­റ്റി­യർ എന്ന പദം ആ­ദ്യ­മാ­യി ഉ­പ­യോ­ഗി­ച്ച­തു്. തങ്ങൾ കീ­ഴ­ട­ക്കി ഭ­രി­ക്കു­ന്ന നാ­ടി­നെ­പ്പ­റ്റി, ജ­ന­വി­ഭാ­ഗ­ങ്ങ­ളെ­പ്പ­റ്റി, പ്ര­കൃ­തി വി­ഭാ­ഗ­ങ്ങ­ളെ­പ്പ­റ്റി സൂ­ക്ഷ്മ­മാ­യ വി­വ­ര­ങ്ങൾ ശേ­ഖ­രി­ക്കേ­ണ്ട­തു് ആ­വ­ശ്യ­മാ­യി­രു­ന്ന­തി­നാൽ ഇം­ഗ്ലീ­ഷ് ഈ­സ്റ്റ് ഇ­ന്ത്യാ ക­മ്പ­നി­യാ­ണു് ഇ­ന്ത്യ­യിൽ ഗ­സ­റ്റി­യർ ര­ച­ന­ക്കു് മുൻകൈ എ­ടു­ത്ത­തു്. വി­ല്യം ഹ­ണ്ട­റു ടെ പ­ത്രാ­ധി­പ­ത്യ­ത്തിൽ ഇം­പീ­രി­യൽ ഗ­സ­റ്റി­യർ ഓഫ് ഇ­ന്ത്യ 1881-ൽ പ്ര­സി­ദ്ധീ­കൃ­ത­മാ­യി. ഇ­തി­ന്റെ ര­ണ്ടാം പ­തി­പ്പു് 14 വാ­ല്യ­ങ്ങ­ളാ­യി 1887–97 കാ­ല­ത്തു് പ്ര­സി­ദ്ധീ­ക­രി­ച്ചു.

images/William_Wilson_Hunter.png
വി­ല്യം ഹണ്ടർ

ഇം­പീ­രി­യൽ ഗ­സ­റ്റി­യ­റി­നെ തു­ടർ­ന്നു് അതതു് ജി­ല്ല­ക­ളു­ടെ ച­രി­ത്ര­ത്തെ­യും സം­സ്കാ­ര­ത്തെ­യും ഭ­ര­ണ­ത്തെ­യും കു­റി­ച്ചു് പ്ര­തി­പാ­ദി­ക്കു­ന്ന സ്റ്റേ­റ്റ് മാ­ന്വ­ലു­കൾ പ്ര­സി­ദ്ധീ­ക­രി­ക്കാ­നാ­യി പ­ദ്ധ­തി. 1875–88 കാ­ല­ത്തു് മലബാർ ക­ല­ക്ട­റാ­യി­രു­ന്ന വി­ല്യം­ലോ­ഗൻ ആ­യി­രു­ന്നു മലബാർ മാ­ന്വൽ എ­ഴു­താൻ നി­യോ­ഗി­ച്ച­തു്. ര­ണ്ടു് വാ­ല്യ­ങ്ങ­ളി­ലാ­യി നാലു് അ­ധ്യാ­യ­ങ്ങ­ളു­ള്ള­താ­ണു് ലോ­ഗ­ന്റെ മലബാർ മാ­ന്വൽ. മ­ല­ബാ­റി­ന്റെ ഭൂ­മി­ശാ­സ്ത്രം ഒ­ന്നാ­മ­ധ്യാ­യ­ത്തി­ലും ജാതി, മതം, ആ­ചാ­ര­സ­മ്പ്ര­ദാ­യ­ങ്ങൾ, ഭാഷ, സാ­ഹി­ത്യം, വി­ദ്യാ­ഭ്യാ­സം തു­ട­ങ്ങി­യ­വ ര­ണ്ടാ­മ­ധ്യാ­യ­ത്തി­ലും പ്രാ­ചീ­ന­കാ­ലം മുതൽ ബ്രി­ട്ടീ­ഷ് അ­ധി­നി­വേ­ശം വ­രെ­യു­ള്ള സം­ക്ഷി­പ്ത ച­രി­ത്രം മൂ­ന്നാ­മ­ധ്യാ­യ­ത്തി­ലും കു­ടി­യാ­യ്മ, ഭൂ­നി­കു­തി എ­ന്നി­വ­യു­ടെ വി­ശ­ദാം­ശ­ങ്ങൾ നാ­ലാ­മ­ധ്യാ­യ­ത്തി­ലും ചർച്ച ചെ­യ്യു­ന്നു. 1908-ൽ എച്ച്. വി. ഇ­വാൻ­സ് പ­രി­ഷ്ക­രി­ച്ച മലബാർ ഡി­സ്ട്രി­ക്ട് ഗ­സ­റ്റി­യർ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി.

images/William_Logan.jpg
വി­ല്യം­ലോ­ഗൻ

മലബാർ മാ­ന്വ­ലി­ന്റെ പ്ര­സി­ദ്ധീ­ക­ര­ണം തി­രു­വി­താം­കൂർ സർ­ക്കാ­റി­ന്റെ ക­ണ്ണു­തു­റ­പ്പി­ച്ചു. ധർ­മ­രാ­ജ്യ­ത്തി­ന്റെ ഭൂ­മി­ശാ­സ്ത്ര­പ­ര­വും ച­രി­ത്ര­പ­ര­വും സാം­സ്കാ­രി­ക­വു­മാ­യ പ്ര­ത്യേ­ക­ത­കൾ ഉൾ­പ്പെ­ടു­ത്തി മാ­ന്വൽ ത­യാ­റാ­ക്കാൻ ശ്രീ­മൂ­ലം തി­രു­നാൾ രാ­മ­വർ­മ്മ മ­ഹാ­രാ­ജാ­വു് കൽ­പി­ച്ചു. അ­ന്നു് ദിവാൻ പേ­ഷ്കാ­രാ­യി­രു­ന്ന വി. നാ­ഗ­മ­യ്യ എന്ന തെ­ലു­ങ്കു­ബ്രാ­ഹ്മ­ണ­നെ 1904-ൽ മു­ഴു­സ­മ­യ സ്റ്റേ­റ്റ് മാ­ന്വൽ ഓ­ഫീ­സ­റാ­യി നി­യ­മി­ച്ചു. ആ­ഴ­ത്തി­ല­ല്ലെ­ങ്കി­ലും പ­ര­പ്പിൽ ലോഗനെ അ­തി­ശ­യി­പ്പി­ക്കു­ന്ന തി­രു­വി­താം­കൂർ സ്റ്റേ­റ്റ് മാ­ന്വൽ 1906-ൽ മൂ­ന്നു വാ­ല്യ­ങ്ങ­ളി­ലാ­യി പു­റ­ത്തു­വ­ന്നു. ചി­ത്തി­ര­ത്തി­രു­നാ­ളി ന്റെ ഭ­ര­ണ­കാ­ല­ത്തു് സ്റ്റേ­റ്റ് മാ­ന്വൽ പ­രി­ഷ്ക­രി­ക്കാ­നു­ള്ള ചു­മ­ത­ല­യേ­ല്പി­ച്ച­തു് പ്ര­മു­ഖ അ­ഭി­ഭാ­ഷ­ക­നും നി­യ­മ­സ­ഭാ സാ­മാ­ജി­ക­നു­മാ­യ ടി. കെ. വേ­ലു­പ്പി­ള്ള­യെ ആ­യി­രു­ന്നു. 1940-ൽ നാ­ലു­വാ­ല്യ­ങ്ങ­ളു­ള്ള തി­രു­വി­താം­കൂർ സ്റ്റേ­റ്റ് മാ­ന്വൽ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ടു. തി­രു­വി­താം­കൂ­റി­ന്റെ അ­ഞ്ചി­ലൊ­ന്നേ വി­സ്തീർ­ണ­മു­ള്ളു­വെ­ങ്കി­ലും കൊ­ച്ചി മൽ­സ­ര­ബു­ദ്ധി കൈ­വി­ട്ടി­ല്ല. ച­ങ്ങ­രം­പൊ­ന്ന­ത്തു് അ­ച്യു­ത­മേ­നോ­ന്റെ കൊ­ച്ചിൻ സ്റ്റേ­റ്റ് മാ­ന്വൽ 1911-ൽ പു­റ­ത്തി­റ­ങ്ങി.

images/CP_Achutha_menon.png
ച­ങ്ങ­രം­പൊ­ന്ന­ത്തു് അ­ച്യു­ത­മേ­നോൻ

സ്വാ­ത­ന്ത്ര്യ പ്രാ­പ്തി­ക്കു­ശേ­ഷം ‘ഇം­പീ­രി­യൽ ഗ­സ­റ്റി­യർ’ കാ­ല­ഹ­ര­ണ­പ്പെ­ട്ടു എ­ന്നു­തോ­ന്നു­ക­യാൽ ഗ­സ­റ്റി­യർ ഓഫ് ഇ­ന്ത്യ എന്നു പു­നർ­നാ­മ­ക­ര­ണം ചെ­യ്തു് പഴയ പു­സ്ത­ക­ങ്ങൾ പു­നഃ­പ­രി­ശോ­ധ­ന ന­ട­ത്തി പ്ര­കാ­ശി­പ്പി­ക്കാൻ തു­ട­ങ്ങി. കേ­ന്ദ്ര നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു് സം­സ്ഥാ­ന­ത്തു് ഗ­സ­റ്റി­യർ വ­കു­പ്പു് ആ­രം­ഭി­ച്ച­തു് 1958-ൽ ആ­യി­രു­ന്നു. ഹാർ­വാ­ഡിൽ നി­ന്നു് പഠനം ക­ഴി­ഞ്ഞെ­ത്തി­യ എ. ശ്രീ­ധ­ര­മേ­നോ­നെ 1959-ൽ സ്റ്റേ­റ്റ് എ­ഡി­റ്റ­റാ­യി നി­യ­മി­ച്ചു. ച­രി­ത്ര­പ­ണ്ഡി­ത­രും സാം­സ്കാ­രി­ക­പ്ര­വർ­ത്ത­ക­രു­മ­ട­ങ്ങു­ന്ന ഉ­പ­ദേ­ശ­ക­സ­മി­തി­യും രൂ­പ­വ­ത്ക­രി­ച്ചു. 1962-ൽ തി­രു­വ­ന­ന്ത­പു­രം ജി­ല്ലാ ഗ­സ­റ്റി­യർ പു­റ­ത്തി­റ­ങ്ങി. 1968-ൽ മേനോൻ കേരള സർ­വ­ക­ലാ­ശാ­ല ര­ജി­സ്ട്രാ­റാ­യി പോ­കു­മ്പോ­ഴേ­ക്കും എട്ടു ജി­ല്ല­ക­ളു­ടെ ഗ­സ­റ്റി­യ­റു­കൾ പ്ര­സി­ദ്ധീ­ക­രി­ച്ചു­ക­ഴി­ഞ്ഞി­രു­ന്നു. ഡോ. സി. കെ. കരീമി ന്റെ പ­ത്രാ­ധി­പ­ത്യ­ത്തിൽ പാ­ല­ക്കാ­ടു്, മ­ല­പ്പു­റം ജി­ല്ലാ ഗ­സ­റ്റി­യ­റു­ക­ളും പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. പത്തു ജി­ല്ല­കൾ­ക്കും ഗ­സ­റ്റി­യർ ആ­യ­പ്പോൾ സ­പ്ലി­മെ­ന്റ­റി ഗ­സ­റ്റി­യ­റു­കൾ പു­റ­ത്തി­റ­ക്ക­ലാ­യി വ­കു­പ്പി­ന്റെ പണി. അതും തീർ­ന്ന­പ്പോൾ കേരളാ സ്റ്റേ­റ്റ് ഗ­സ­റ്റി­യർ (മൂ­ന്നു വാ­ല്യ­ങ്ങൾ).

images/K_N_Panikkar-1.jpg
ഡോ. കെ. എൻ. പ­ണി­ക്കർ

ലോഗൻ സാ­യ്പും നാ­ഗ­മ­യ്യ­യും വെ­ട്ടി­ത്തെ­ളി­ച്ച അതേ പാ­ത­യി­ലൂ­ടെ­യാ­ണു് ശ്രീ­ധ­ര­മേ­നോ­നും പിൻ­ഗാ­മി­ക­ളും സ­ഞ്ച­രി­ച്ച­തു്. 1978-ൽ ത­യ്യാ­റാ­ക്കി­യ­തും 1986-ൽ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ട­തു­മാ­യ മ­ല­പ്പു­റം ജി­ല്ലാ ഗ­സ­റ്റി­യർ നോ­ക്കു­ക. 19 അ­ധ്യാ­യ­ങ്ങൾ, 900-​ത്തിലേറെ പേ­ജു­കൾ. ഒ­ന്നാ­മ­ധ്യാ­യ­ത്തിൽ ജി­ല്ല­യെ­ക്കു­റി­ച്ചു­ള്ള പൊ­തു­വാ­യ വി­വ­ര­ങ്ങൾ, ഭൂ­പ്ര­കൃ­തി, കാ­ലാ­വ­സ്ഥ. ര­ണ്ടാ­മ­ധ്യാ­യ­ത്തിൽ ച­രി­ത്രം. മൂ­ന്നാ­മ­ധ്യാ­യ­ത്തിൽ സാ­മൂ­ഹി­ക­ഹ­ജീ­വി­തം. നാ­ലു­മു­തൽ പ­തി­നാ­ലു­വ­രെ അ­ധ്യാ­യ­ങ്ങ­ളിൽ കൃഷി, ജ­ല­സേ­ച­നം, വ്യ­വ­സാ­യം, വാ­ണി­ജ്യം, മറ്റു തൊ­ഴി­ലു­കൾ, സാ­മ്പ­ത്തി­ക ജീ­വി­തം, പൊ­തു­ഭ­ര­ണം, റ­വ­ന്യൂ, നീ­തി­ന്യാ­യം, ത­ദ്ദേ­ശ സ്വ­യം­ഭ­ര­ണ സ്ഥാ­പ­ന­ങ്ങൾ. പ­തി­ന­ഞ്ചാ­മ­ധ്യാ­യ­ത്തിൽ വി­ദ്യാ­ഭ്യാ­സം, സം­സ്കാ­രം. തു­ടർ­ന്നു് പൊ­തു­ജ­നാ­രോ­ഗ്യം, സാ­മൂ­ഹി­ക സം­ഘ­ട­ന­കൾ, പ്ര­ധാ­ന സ്ഥ­ല­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ണം. ഇതിൽ ച­രി­ത്രം, സമൂഹം എ­ന്നി­വ­യൊ­ഴി­കെ­യു­ള്ള അ­ധ്യാ­യ­ങ്ങൾ കേവലം സ്ഥി­തി­വി­വ­ര­ക്ക­ണ­ക്കു­കൾ മാ­ത്ര­മാ­ണു്. മനോരമ ഇ­യർ­ബു­ക്കി­ലു­ള്ള­തി­നെ­ക്കാൾ വളരെ കൂ­ടു­ത­ലൊ­ന്നു­മി­ല്ല ഗ­സ­റ്റി­യ­റു­ക­ളിൽ. ഭാഷ ആം­ഗ­ലേ­യ­മാ­യ­തി­നാൽ സാ­ധാ­ര­ണ­ക്കാർ വാ­യി­ച്ചു് ഉ­ദ്ബു­ദ്ധ­രാ­കു­മെ­ന്ന ഭയമേ വേണ്ട. മ­റു­നാ­ട്ടു­കാ­രാ­യ വല്ല ഐ. എ. എസ്-ഐ. പി. എസ്. ഉ­ദ്യോ­ഗ­സ്ഥ­രോ മറ്റോ വാ­യി­ച്ചാ­ലാ­യി.

images/Dr_K_N_Ganesh.jpg
ഡോ. കെ. എൻ. ഗണേഷ്

ഡോ. കെ. എൻ. ഗണേഷ് സ്റ്റേ­റ്റ് എ­ഡി­റ്റ­റാ­യി­രി­ക്ക­വേ ഗ­സ­റ്റി­യേ­ഴ്സ് വ­കു­പ്പു് സം­ഘ­ടി­പ്പി­ച്ച ച­രി­ത്ര­ര­ച­നാ­ശി­ല്പ­ശാ­ല­യി­ലാ­യി­രു­ന്നു ച­രി­ത്ര­ഗ­വേ­ഷ­ണ കൗൺ­സിൽ എന്ന ആശയം ഉ­രു­ത്തി­രി­ഞ്ഞ­തു്. ച­രി­ത്ര­ഗ­വേ­ഷ­ക കു­ല­ഗു­രു എം. ജി. എസ്. നാ­രാ­യ­ണ­നാ ണു് സ്വ­യം­ഭ­ര­ണാ­വ­കാ­ശ­മു­ള്ള ഗ­വേ­ഷ­ണ­സ­മി­തി എന്ന ആശയം ആ­ദ്യ­മാ­യി അ­വ­ത­രി­പ്പി­ച്ച­തു്. സ്വ­പ്നം സാ­ക്ഷാ­ത്ക­രി­ക്ക­പ്പെ­ടും­മു­മ്പു് ര­ണ്ടാം നാ­യ­നാർ മ­ന്ത്രി­സ­ഭ പോയി; ഗണേഷ് കാ­ലി­ക്ക­റ്റ് സർ­വ­ക­ലാ­ശാ­ല­യി­ലേ­ക്കും മ­ട­ങ്ങി. ക­ഴി­ഞ്ഞ സർ­ക്കാ­റി­ന്റെ കാ­ല­ത്തു് ഡോ. പി. ജെ. ചെ­റി­യാൻ ഗ­സ­റ്റി­യർ വ­കു­പ്പിൽ സ്റ്റേ­റ്റ് എ­ഡി­റ്റ­റാ­യി വ­ന്ന­പ്പോൾ സ്വ­പ്ന­ങ്ങൾ­ക്കു് വീ­ണ്ടും ചി­റ­കു് മു­ള­ച്ചു. സാം­സ്കാ­രി­ക­മ­ന്ത്രി ടി. കെ. രാ­മ­കൃ­ഷ്ണ നും കൗൺ­സി­ലി­നു് പ­ച്ച­ക്കൊ­ടി കാ­ട്ടി. 2000 ഫെ­ബ്രു­വ­രി 18-നു് നി­യ­മ­സ­ഭ­യിൽ ന­ട­ത്തി­യ ന­യ­പ്ര­ഖ്യാ­പ­ന­പ്ര­സം­ഗ­ത്തിൽ ഗവർണർ ച­രി­ത്ര­ഗ­വേ­ഷ­ണ കൗൺ­സിൽ രൂ­പ­വ­ത്ക­ര­ണം സം­ബ­ന്ധി­ച്ച സർ­ക്കാർ തീ­രു­മാ­നം പ്ര­ഖ്യാ­പി­ച്ചു.

images/D_BABU_PAUL.jpg
ഡോ. ബാബു പോൾ

കൗൺ­സിൽ രൂ­പ­വ­ത്ക­ര­ണ­ത്തി­നാ­വ­ശ്യ­മാ­യ പഠനം ന­ട­ത്തി മൂ­ന്നു മാ­സ­ത്തി­ന­കം റി­പ്പോർ­ട്ട് സ­മർ­പ്പി­ക്കാൻ ഡോ. ചെ­റി­യാ­നെ സ്പെ­ഷൽ ഓ­ഫീ­സ­റാ­യി നി­യോ­ഗി­ച്ചു. ശ്രീ­ചി­ത്രാ മെ­ഡി­ക്കൽ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് റി­ജ്യ­നൽ കാൻസർ സെ­ന്റർ, സെ­ന്റർ ഫോർ ഡെ­വ­ല­പ്മെ­ന്റ് സ്റ്റ­ഡീ­സ് എ­ന്നി­വ­യു­ടെ മാ­തൃ­ക­യി­ലു­ള്ള ഗ­വേ­ഷ­ണ­സ്ഥാ­പ­ന­മാ­ണു് ശി­പാർ­ശ ചെ­യ്യ­പ്പെ­ട്ട­തു്. അ­ന്ന­ത്തെ സാം­സ്കാ­രി­ക വ­കു­പ്പു് സെ­ക്ര­ട്ട­റി ഡോ. ബാബു പോളി ന്റെ അ­നു­ഗ്ര­ഹാ­ശി­സ്സു­ക­ളും റി­പ്പോർ­ട്ടി­നു­ണ്ടാ­യി­രു­ന്നു.

images/CK_Kareem.png
ഡോ. സി. കെ. കരീം

ച­രി­ത്ര­ഗ­വേ­ഷ­ണ കൗൺ­സിൽ രൂ­പ­വ­ത്ക­രി­ക്കാൻ 2001 മാർ­ച്ച് എ­ട്ടി­നു് മ­ന്ത്രി­സ­ഭ തീ­രു­മാ­നി­ച്ചു. ഗ­സ­റ്റി­യർ വ­കു­പ്പു് ച­രി­ത്ര­കൗൺ­സി­ലാ­ക്കി പ­രി­വർ­ത്ത­നം ചെ­യ്യാ­നു­ള്ള തീ­രു­മാ­നം മാർ­ച്ച് 15-നു് സർ­ക്കാർ ഉ­ത്ത­ര­വാ­യി പു­റ­ത്തു­വ­ന്നു. തിരുവിതാംകൂർ-​കൊച്ചി സാ­ഹി­ത്യ, ശാ­സ്ത്രീ­യ, ധർ­മ­സ്ഥാ­പ­ന സൊ­സൈ­റ്റീ­സ് ര­ജി­സ്ടേ­ഷൻ നി­യ­മ­പ്ര­കാ­രം ര­ജി­സ്റ്റർ ചെ­യ്യ­പ്പെ­ടു­ന്ന സ്വ­യം­ഭ­ര­ണ സ്ഥാ­പ­ന­മാ­യി­രി­ക്കും കൗൺ­സി­ലെ­ന്നാ­യി­രു­ന്നു സർ­ക്കാർ നിർ­ദ്ദേ­ശി­ച്ച­തു്. ഗ­സ­റ്റി­യർ വ­കു­പ്പി­ന്റെ പ്ര­വർ­ത്ത­നം അതോടെ അ­വ­സാ­നി­ച്ചു. സ്റ്റേ­റ്റ് എ­ഡി­റ്റ­റെ കൗൺ­സി­ലി­ന്റെ ഡ­യ­റ­ക്ട­റാ­യി നി­യ­മി­ക്കു­ക­യും ചെ­യ്തു. കൗൺ­സി­ലിൽ ചെ­യർ­മാ­നും സർ­ക്കാർ നാ­മ­നിർ­ദ്ദേ­ശം ചെ­യ്യു­ന്ന ഒ­മ്പ­തു ച­രി­ത്ര­കാ­ര­ന്മാർ­ക്കും പുറമെ ധ­ന­കാ­ര്യ, സാം­സ്കാ­രി­ക വ­കു­പ്പു് സെ­ക്ര­ട്ട­റി­മാ­രും ആർ­ക്കൈ­വ്സ്, ആർ­ക്കി­യോ­ള­ജി ഡ­യ­റ­ക്ടർ­മാ­രും അം­ഗ­ങ്ങ­ളാ­ണു്. ഗ­സ­റ്റി­യർ വ­കു­പ്പി­ന്റെ ആ­സ്തി­കൾ കൗൺ­സി­ലി­നു് കൈ­മാ­റി; ആ­സ്ഥാ­നം വൈ­ലോ­പ്പി­ള്ളി സം­സ്കൃ­തി­ഭ­വ­നി­ലേ­ക്കു് മാ­റ്റു­ക­യും ചെ­യ്തു.

images/MGS_Narayanan.jpg
എം. ജി. എസ്. നാ­രാ­യ­ണൻ

മ­ന്ത്രി­സ­ഭാ തീ­രു­മാ­നം സർ­ക്കാ­റു­ത്ത­ര­വാ­യി പു­റ­ത്തു­വ­രും­മു­മ്പു­ത­ന്നെ മലയാള മനോരമ വെ­ടി­പൊ­ട്ടി­ച്ചു. ധന-​നിയമ വ­കു­പ്പു­ക­ളു­ടെ ത­ട­സ്സ­വാ­ദ­ങ്ങൾ മ­റി­ക­ട­ന്നു­കൊ­ണ്ടാ­ണു് മാർ­ക്സി­സ്റ്റു­കാ­രെ കു­ത്തി­നി­റ­ച്ചു് കൗൺ­സിൽ രൂ­പ­വ­ത്ക­രി­ക്കു­ന്ന­തു് എന്ന സ്തോ­ഭ­ജ­ന­ക­മാ­യ വാർ­ത്ത മാർ­ച്ച് 13-നു് പ­ത്ര­ത്തിൽ വന്നു. കൗൺ­സിൽ രൂ­പ­വ­ത്ക­ര­ണ­ത്തെ തീ­ര­ഞ്ചും എ­തിർ­ത്തു­കൊ­ണ്ടു് ഭാ­ര­തീ­യ വി­ചാ­ര­കേ­ന്ദ്ര­വും ഇ­തി­ന­കം വി. എച്ച്. പി. സ­ഹ­യാ­ത്രി­ക­നാ­യി­ത്തീർ­ന്ന എം. ജി. എസ്. നാ­രാ­യ­ണ­നും രം­ഗ­ത്തു­വ­ന്നു. കൗൺ­സി­ലി­നെ എ­തിർ­ക്കു­ന്ന വാർ­ത്ത­കൾ ദി­നം­പ്ര­തി പൊ­ലി­പ്പി­ച്ച മനോരമ, മാർ­ച്ച് 17-നു് അ­നു­ക­ര­ണീ­യ­മാ­യ ശൈ­ലി­യിൽ മു­ഖ­പ്ര­സം­ഗ­വും എഴുതി.

images/A_Sreedhara_Menon.jpg
ശ്രീ­ധ­ര­മേ­നോൻ

കൗൺ­സി­ലേ­ക്കു് നാ­മ­നിർ­ദ്ദേ­ശം ചെ­യ്യ­പ്പെ­ട്ട­വ­രിൽ നാ­ലു­പേർ—എം. ജി. എസ്. നാ­രാ­യ­ണൻ, എം. ഗം­ഗാ­ധ­രൻ, ശ്രീ­ധ­ര­മേ­നോൻ, കു­സു­മൻ—അം­ഗ­ത്വം നി­രാ­ക­രി­ച്ചു. ഡോ. കെ. എൻ. പ­ണി­ക്കർ ചെ­യർ­മാ­നും ഡോ. രാജൻ ഗു­രു­ക്കൾ, കെ. കെ. എൻ. കു­റു­പ്പ്, മീരാ വേ­ലാ­യു­ധൻ, എം. ആർ. രാ­ഘ­വ­വാ­ര്യർ, മൈ­ക്കിൾ തരകൻ, കേശവൻ വെ­ളു­ത്താ­ട്ട്, കെ. എൻ. ഗണേഷ്, കെ. എസ്. മാ­ത്യു, എസ്. എം. മു­ഹ­മ്മ­ദ്കോ­യ എ­ന്നി­വ­രെ അം­ഗ­ങ്ങ­ളു­മാ­ക്കി 17.3.2001-ൽ സർ­ക്കാർ ഉ­ത്ത­ര­വു് പു­റ­പ്പെ­ടു­വി­ച്ചു.

images/K_K_N_Kurup.jpg
കെ. കെ. എൻ. കു­റു­പ്പ്

നി­യ­മ­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ ഇ­ട­തു­പ­ക്ഷ ജ­നാ­ധി­പ­ത്യ­മു­ന്ന­ണി ക­ട­പു­ഴ­കു­ക­യും വ­ല­തു­മു­ന്ന­ണി­യു­ടെ താ­ക്കോൽ­സ്ഥാ­ന­ത്തു് മലയാള മ­നോ­ര­മ­യു­ടെ വി­ശ്വ­സ്ത­നാ­യ ഉ­മ്മൻ­ചാ­ണ്ടി വ­രി­ക­യും ചെ­യ്ത­തോ­ടെ ച­രി­ത്ര കൗൺ­സി­ലി­ന്റെ നാ­ളു­കൾ എ­ണ്ണ­പ്പെ­ട്ടു എന്ന കിം­വ­ദ­ന്തി അ­ന­ന്ത­പു­രി­യിൽ പ­ടർ­ന്നു­പി­ടി­ച്ചു. ഒരു സർ­ക്കാർ ഉ­ത്ത­ര­വു­കൊ­ണ്ടു് ഇ­ല്ലാ­താ­ക്കാ­നാ­കും എന്ന ചില ധു­ര­ന്ധ­ര­ന്മാർ അ­ട­ക്കം പ­റ­ഞ്ഞു. പു­നഃ­സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന ഗ­സ­റ്റി­യർ വ­കു­പ്പി­ന്റെ അ­മ­ര­ക്കാ­ര­നാ­കാൻ ചില ഖ­ദർ­ധാ­രി­കൾ ശ്രമം തു­ട­ങ്ങാ­തെ­യു­മി­രു­ന്നി­ല്ല. കാർ­ത്തി­കേ­യൻ പക്ഷേ, കൗൺ­സിൽ പി­രി­ച്ചു­വി­ടു­മെ­ന്ന സൂ­ച­ന­യൊ­ന്നും നൽ­കി­യി­ല്ല. ആ­രോ­ഗ്യ­മ­ന്ത്രി ശ­ങ്ക­ര­ന്റെ ധർ­മ­പ­ത്നി പേ­രാ­മ്പ്ര സർ­ക്കാർ കോ­ളേ­ജിൽ­നി­ന്നു് ഡെ­പ്യൂ­ട്ടേ­ഷൻ വാ­ങ്ങി ച­രി­ത്ര കൗൺ­സി­ലിൽ വ­ന്ന­പ്പോൾ പി­രി­ച്ചു വിടൽ ഇ­നി­യു­ണ്ടാ­കി­ല്ല എ­ന്നു­പോ­ലും ക­രു­തി­പ്പോ­യി. കൗൺ­സി­ലാ­ണെ­ങ്കിൽ ഹൈ­സ്ക്കൂൾ വി­ദ്യാർ­ത്ഥി­കൾ­ക്കു­ള്ള ച­രി­ത്രാ­ന്വേ­ഷ­ണ­യാ­ത്ര­ക­ളു­മാ­യി മു­ന്നോ­ട്ടു­നീ­ങ്ങു­ക­യും ചെ­യ്തു.

അ­ഡ്വ­ക്കേ­റ്റ് ജ­ന­റ­ലി­നോ­ടോ നി­യ­മ­വ­കു­പ്പി­നോ­ടോ കൂ­ടി­യാ­ലോ­ചി­ക്കാ­തെ­യും തി­ടു­ക്ക­പ്പെ­ട്ടു­മാ­ണു് കൗൺ­സിൽ പി­രി­ച്ചു­വി­ടാൻ തീ­രു­മാ­ന­മെ­ടു­ത്ത­തു് എന്ന കാ­ര്യം പ­കൽ­പോ­ലെ വ്യ­ക്ത­മാ­ണു്. സൊ­സൈ­റ്റീ­സ് ആ­ക്ടി­ലെ വ്യ­വ­സ്ഥ­കൾ പാ­ലി­ക്കാ­തെ­യാ­ണു് കൗൺ­സിൽ പി­രി­ച്ചു­വി­ടാൻ തു­നി­ഞ്ഞ­തു്. അ­ക്കാ­ര­ണം­കൊ­ണ്ടു് തന്നെ കൗൺ­സിൽ അം­ഗ­ങ്ങൾ­ക്കു് ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ച്ചു് സ്റ്റേ­വാ­ങ്ങാ­നും ക­ഴി­ഞ്ഞു.

images/MR_Raghava_variyar.jpg
എം. ആർ. രാ­ഘ­വ­വാ­ര്യർ

നി­ക്ഷി­പ്ത­മാ­യ ചു­മ­ത­ല­കൾ നിർ­വ­ഹി­ക്കു­ന്ന­തി­നു് പകരം അ­ധി­കാ­ര­ദുർ­വി­നി­യോ­ഗ­മാ­ണു് കൗൺ­സിൽ ന­ട­ത്തു­ന്ന­തെ­ന്നു് ക­ണ്ടെ­ത്തി­യ­തി­നാ­ലാ­ണു് പി­രി­ച്ചു­വി­ടൽ എ­ന്നാ­ണു് സെ­പ്തം­ബർ 19-ാം തീയതി മു­ഖ്യ­മ­ന്ത്രി വാർ­ത്താ­ലേ­ഖ­ക­രോ­ടു് പ­റ­ഞ്ഞ­തു്. അ­ധി­കാ­ര­ദുർ­വി­നി­യോ­ഗ­ത്തി­ന്റെ വി­ശ­ദാം­ശ­ങ്ങ­ളൊ­ന്നും വെ­ളി­പ്പെ­ടു­ത്താൻ ആ­ദർ­ശ­ധീ­രൻ കൂ­ട്ടാ­ക്കി­യ­തു­മി­ല്ല. സെ­പ്റ്റം­ബർ 22-ാം തീയതി സാം­സ്കാ­രി­ക വ­കു­പ്പു് സെ­ക്ര­ട്ട­റി തു­ല്യം ചാർ­ത്തി­യ സർ­ക്കാർ ഉ­ത്ത­ര­വിൽ പി­രി­ച്ചു­വി­ട­ലി­നു് യാ­തൊ­രു കാ­ര­ണ­വും പ­റ­ഞ്ഞി­ട്ടി­ല്ല. സാ­മ്പ­ത്തി­ക­പ­രാ­ധീ­ന­ത മൂ­ല­മാ­ണു് കൗൺ­സി­ലി­ന്റെ പി­രി­ച്ചു­വി­ടു­ന്ന­തെ­ന്നാ­ണു് ഹൈ­ക്കോ­ട­തി­യിൽ സർ­ക്കാർ ബോ­ധി­പ്പി­ച്ച എ­തിർ­സ­ത്യ­വാ­ങ്മൂ­ലം. കൗൺ­സിൽ ചെ­യർ­മാൻ തന്നെ നേ­രി­ട്ടു് വ­ന്നു് കാ­ണു­ക­പോ­യി­ട്ടു്, ഫോണിൽ വി­ളി­ക്കാ­നു­ള്ള മ­ര്യാ­ദ­പോ­ലു­മി­ല്ലാ­ത്ത­യാ­ളാ­ണു് എ­ന്നാ­ണു് കാർ­ത്തി­കേ­യൻ പ­രാ­തി­പ്പെ­ടു­ന്ന­തു്. തി­രു­മുൽ­ക്കാ­ഴ്ച സ­മർ­പ്പി­ച്ചു് തി­രു­മു­മ്പിൽ ഓ­ച്ചാ­നി­ച്ചു­നിൽ­ക്കാൻ സാം­സ്കാ­രി­ക­മ­ന്ത്രി­യു­ടെ പാ­ട്ട­ക്കാ­രോ കു­ടി­യാ­ന്മാ­രോ ആണോ ച­രി­ത്ര­കാ­ര­ന്മാർ?

images/M_gangadharan.jpg
എം. ഗം­ഗാ­ധ­രൻ

സെ­പ്റ്റം­ബർ 22-​നുതന്നെ മ­റ്റൊ­രു ഉ­ത്ത­ര­വു­പ്ര­കാ­രം ഗ­സ­റ്റി­യർ വ­കു­പ്പി­ന്റെ ചുമതല ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ഡ­യ­റ­ക്ട­റെ ഏൽ­പി­ക്കു­ക­യും ചെ­യ്തു. എം. തോമസ് മാ­ത്യു അ­ന്നു­ത­ന്നെ ചാർ­ജെ­ടു­ക്കു­ക­യും ചെ­യ്തു. ഹൈ­ക്കോ­ട­തി സ്റ്റേ നി­മി­ത്തം ര­ണ്ടാ­മ­ത്തെ ഉ­ത്ത­ര­വു് ജ­ല­രേ­ഖ­യാ­യെ­ന്നു­മാ­ത്രം (ആ­ത്മാ­വി­ന്റെ മു­റി­വു­കൾ!). 18.5.2001-​നുശേഷം ഡെ­പ്യൂ­ട്ടേ­ഷൻ വ്യ­വ­സ്ഥ­യിൽ കേരള ഹി­സ്റ്റോ­റി­ക്കൽ റി­സർ­ച്ച് കൗൺ­സി­ലിൽ നി­യോ­ഗി­ച്ച­വർ­ക്കു് ഗ­സ­റ്റി­യർ വ­കു­പ്പിൽ തു­ട­രാൻ ര­ണ്ടാ­മ­ത്തെ ഉ­ത്ത­ര­വു് അ­നു­വാ­ദം നൽ­കി­യി­ട്ടു­ണ്ടു്. മെയ് 18-​നുശേഷം ഡെ­പ്യൂ­ട്ടേ­ഷ­നിൽ വന്ന ഏ­ക­വ്യ­ക്തി ആ­രോ­ഗ്യ­മ­ന്ത്രി­യു­ടെ ധർ­മ­ദാ­ര­ങ്ങൾ മാ­ത്ര­മാ­ണു്. മ­ന്ത്രി­മ­ന്ദി­ര­ത്തി­ലെ കു­ടും­ബ­ക­ല­ഹ­മൊ­ഴി­വാ­ക്കി­യ സാം­സ്കാ­രി­ക­വ­കു­പ്പു് സെ­ക്ര­ട്ട­റി­ക്കു് ന­മോ­വാ­കം!

images/Irfan_Habib.jpg
ഇർഫാൻ ഹബീബ്

അ­ഫ്ഗാൻ യു­ദ്ധ­സ­ന്നാ­ഹ­ങ്ങൾ­ക്കി­ട­യി­ലും കൗൺ­സി­ലി­ന്റെ പി­രി­ച്ചു­വി­ടൽ വലിയ വാർ­ത്താ­പ്രാ­ധാ­ന്യം നേടി. ഇം­ഗ്ലീ­ഷ് പ­ത്ര­ങ്ങ­ളും ടെ­ലി­വി­ഷൻ ചാ­ന­ലു­ക­ളു­മാ­ണു് മുൻ­കൈ­യെ­ടു­ത്ത­തു്. ഇർഫാൻ ഹ­ബീ­ബും ആർ. എസ്. ശർമ യു­മ­ട­ക്ക­മു­ള്ള ച­രി­ത്ര­കാ­ര­ന്മാർ സർ­ക്കാർ ന­ട­പ­ടി­യെ അ­പ­ല­പി­ച്ചു. സ­ക്ക­റി­യ യും ബി. രാ­ജീ­വ­നും കെ. ജി. ശ­ങ്ക­ര­പ്പി­ള്ള യു­മൊ­ക്കെ പി­രി­ച്ചു­വി­ട­ലി­നെ എ­തിർ­ത്തു് പ്ര­സ്താ­വ­ന­ക­ളി­റ­ക്കി. മ­റു­ഭാ­ഗ­ത്തു് ഭാ­ര­തീ­യ വി­ചാ­ര­കേ­ന്ദ്ര­ത്തി­ന്റെ പി­ന്തു­ണ­യേ സർ­ക്കാ­റി­നു് കി­ട്ടി­യു­ള്ളു. മാർ­ക്സി­സ്റ്റ് വി­രു­ദ്ധ­രാ­യ എ. ശ്രീ­ധ­ര­മേ­നോ­നും ടി. കെ. ര­വീ­ന്ദ്ര­നും പി­രി­ച്ചു­വി­ട­ലി­നെ ശ്ലാ­ഘി­ച്ചു. എം. ജി. എ­സി­ന്റെ കാ­ര്യം പ­റ­യാ­നു­മി­ല്ല. “പാർ­ട്ടി­ക്കു­വേ­ണ്ടി, പാർ­ട്ടി­ക്കാ­രെ നി­റ­ച്ചു്, പാർ­ട്ടി­ക്കാ­രാൽ നിർ­മ്മി­ക്ക­പ്പെ­ട്ട ഒ­ന്നാ­യി­രു­ന്നു കേരള ച­രി­ത്ര­ഗ­വേ­ഷ­ണ കൗൺ­സിൽ.”

images/Ram_Sharan_Sharma.jpg
ആർ. എസ്. ശർമ

പ­ത്ര­ങ്ങ­ളിൽ, കേരള കൗ­മു­ദി മി­ക്ക­വാ­റും മൗനം പാ­ലി­ച്ചു. (ഗ­സ­റ്റി­യർ വ­കു­പ്പി­ന്റെ സ്റ്റേ­റ്റ് എ­ഡി­റ്റർ സ്ഥാ­ന­ത്തേ­ക്കു് പ­റ­ഞ്ഞു­കേൾ­ക്കു­ന്ന പേ­രു­ക­ളിൽ ഒ­ന്നു് പ­ത്രാ­ധി­പ­രു­ടെ അ­ന­ന്ത­ര­വ­ന്റേ­താ­ണു്). മ­നോ­ര­മ­യു­ടെ അ­ജ­ണ്ട­യാ­ണു് സർ­ക്കാർ ന­ട­പ്പാ­ക്കു­ന്ന­തെ­ന്ന തി­രി­ച്ച­റി­വു­കൊ­ണ്ടാ­വാം. ‘മാ­തൃ­ഭൂ­മി’ അ­വ­സ­ര­ത്തി­നൊ­ത്തു­യർ­ന്നു. പി­രി­ച്ചു­വി­ട­ലി­നെ നി­ശി­ത­മാ­യി വി­മർ­ശി­ച്ചു­കൊ­ണ്ടു് ഒ­ക്ടോ­ബർ നാ­ലി­നു് മു­ഖ­പ്ര­സം­ഗം എഴുതി: “…വി­വാ­ദം തു­ട­രു­മ്പോ­ഴും കൗൺ­സിൽ പി­രി­ച്ചു­വി­ടാ­നു­ള്ള യ­ഥാർ­ത്ഥ കാ­ര­ണ­ങ്ങൾ വെ­ളി­പ്പെ­ടു­ത്താൻ സർ­ക്കാർ ത­യ്യാ­റാ­കു­ന്നി­ല്ല. ആ നി­ല­ക്കു് അതിനു പി­ന്നിൽ സ്ഥാ­പി­ത താൽ­പ­ര്യ­ങ്ങ­ളു­ണ്ടെ­ന്നു് ആരും സം­ശ­യി­ച്ചു­പോ­കും. ച­രി­ത്ര കൗൺ­സിൽ ഒരു മാർ­ക്സി­സ്റ്റ് സ്ഥാ­പ­ന­മാ­ണെ­ന്നും പുതിയ സർ­ക്കാ­റി­ന്റെ കാ­ല­ത്തു് അ­ങ്ങ­നെ­യൊ­ന്നു് ആ­വ­ശ്യ­മി­ല്ലെ­ന്നു­മാ­ണു് ചില യു. ഡി. എഫ്. നേ­താ­ക്കൾ പ­റ­യു­ന്ന­തു്. അതു് സർ­ക്കാ­റി­ന്റെ ഔ­ദ്യോ­ഗി­ക അ­ഭി­പ്രാ­യ­മാ­യി ക­ണ­ക്കാ­ക്കാ­മെ­ങ്കിൽ, പി­രി­ച്ചു­വി­ട­ലി­ന്റെ പി­ന്നിൽ വെറും രാ­ഷ്ട്രീ­യ­മാ­ണു­ള്ള­തു്. അ­ക്കാ­ദ­മി­ക വൈ­ശി­ഷ്ട്യ­ത്തി­ന്റെ പ്ര­തീ­ക­മാ­വേ­ണ്ട ച­രി­ത്ര കൗൺ­സിൽ പോ­ലു­ള്ള സ്ഥാ­പ­ന­ങ്ങ­ളെ നി­യ­ന്ത്രി­ക്കു­ന്ന­തു് ത­രം­താ­ഴ്‌­ന്ന രാ­ഷ്ടീ­യ­ത്തി­ന്റെ വി­വേ­ക­മി­ല്ലാ­ത്ത കൈ­ക­ളാ­ണെ­ങ്കിൽ, അ­തി­ന്റെ ദു­ഷ്ഫ­ലം സമൂഹം മു­ഴു­വൻ അ­നു­ഭ­വി­ക്കേ­ണ്ടി­വ­രും. …സർ­ക്കാ­റി­നു് ധാർ­മി­ക ധീ­ര­ത­യു­ണ്ടെ­ങ്കിൽ രാ­ഷ്ടീ­യ ചാ­യ്വി­ല്ലാ­ത്ത പ്ര­ഗ­ല്ഭ­രെ അ­തി­ന്റെ ചുമതല ഏൽ­പി­ക്കാ­നാ­വും. കൗൺ­സി­ലി­ന്റെ നി­യ­മാ­വ­ലി­യും മ­റ്റും അ­ത­നു­സ­രി­ച്ചു് ഭേ­ദ­ഗ­തി ചെ­യ്യാ­വു­ന്ന­തേ­യു­ള്ളൂ. അ­ങ്ങ­നെ ചെ­യ്തെ­ങ്കിൽ സർ­ക്കാ­റി­നും കേ­ര­ള­ത്തി­ലെ ച­രി­ത്ര­സ്നേ­ഹി­കൾ­ക്കും അതൊരു നേ­ട്ട­മാ­യേ­നെ. അ­തി­നു­പ­ക­രം കൗൺ­സിൽ തന്നെ പി­രി­ച്ചു­വി­ടു­ന്ന­തു് രോഗം മാ­റ്റാൻ രോ­ഗി­യെ കൊ­ല്ലു­ന്ന­തി­നു് തു­ല്യ­മാ­ണു്…”

images/Joseph_McCarthy.jpg
ജോസഫ് മെ­ക്കാർ­ത്തി

സെ­ന്റർ ഫോർ ഡെ­വ­ല­പ്മെ­ന്റ് സ്റ്റ­ഡീ­സ് പോലെ, ശ്രീ­ചി­ത്രാ മെ­ഡി­ക്കൽ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് പോലെ കേ­ര­ളീ­യർ­ക്കാ­കെ അ­ഭി­മാ­ന­ക­ര­മാ­കേ­ണ്ടി­യി­രു­ന്ന സ്ഥാ­പ­ന­മാ­ണു് ച­രി­ത്ര­ഗ­വേ­ഷ­ണ കൗൺ­സിൽ. ര­ണ്ടു് ച­രി­ത്ര­കാ­ര­ന്മാർ ത­മ്മി­ലു­ള്ള മൂ­പ്പി­ള­മ­ത്തർ­ക്ക­ത്തി­ലും ഒരു പ­ത്ര­സ്ഥാ­പ­ന­ത്തി­ന്റെ അ­ന്ധ­മാ­യ ക­മ്യൂ­ണി­സ്റ്റ് വി­രോ­ധ­ത്തി­ലും­പെ­ട്ടു് അതു് ന­ശി­ച്ചു­പോ­കു­ക­യാ­ണു്. സെ­ന­റ്റർ ജോസഫ് മെ­ക്കാർ­ത്തി യുടെ പ്രേ­ത­മാ­ണി­പ്പോൾ ആ­ന്റ­ണി യി­ലൂ­ടെ­യും കാർ­ത്തി­കേ­യ­നി ലൂ­ടെ­യും സം­സാ­രി­ക്കു­ന്ന­തു്. ച­രി­ത്ര­പ­ഠ­ന­ത്തെ നാ­ഗ­മ­യ്യ യുടെ കാ­ല­ത്തേ­ക്കു് തി­രി­ച്ചു­കൊ­ണ്ടു­പോ­കാ­നു­ള്ള നീ­ക്കം മി­ത­മാ­യ ഭാ­ഷ­യിൽ വി­വ­ര­ക്കേ­ടാ­ണു്, വ­ങ്ക­ത്ത­മാ­ണു്.

അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ
images/ajayasankar.jpg

അ­ഭി­ഭാ­ഷ­ക­നും രാ­ഷ്ട്രീ­യ നി­രീ­ക്ഷ­ക­നും രാ­ഷ്ട്രീ­യ നി­രൂ­പ­ക­നു­മാ­ണു് അ­ഡ്വ­ക്ക­റ്റ് എ. ജ­യ­ശ­ങ്കർ. മാ­ധ്യ­മം ദി­ന­പ­ത്ര­ത്തിൽ ‘കെ. രാ­ജേ­ശ്വ­രി’ എന്ന തൂ­ലി­കാ നാ­മ­ത്തിൽ എ­ഴു­തി­യ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­രു­ന്നു. മ­ല­യാ­ളി­കൾ­ക്കി­ട­യിൽ അ­ദ്ദേ­ഹം കൂ­ടു­തൽ പ്ര­ശ­സ്തി നേ­ടി­യ­തു് ഇ­ന്ത്യാ­വി­ഷൻ ചാ­ന­ലി­ലെ പ്ര­തി­വാ­ര ദി­ന­പ­ത്ര അ­വ­ലോ­ക­ന പ­രി­പാ­ടി­യാ­യ വാ­രാ­ന്ത്യം എന്ന പ­രി­പാ­ടി­യി­ലൂ­ടെ­യാ­ണു്. തനതായ ഒരു അവതരണ ശൈ­ലി­യാ­ണു് ഈ പ­രി­പാ­ടി­യിൽ അ­ദ്ദേ­ഹം പ്ര­ക­ട­മാ­ക്കു­ന്ന­തു്. മ­ല­യാ­ള­ത്തി­ലെ പ്ര­മു­ഖ വാർ­ത്താ ചാ­ന­ലു­ക­ളി­ലെ­ല്ലാം രാ­ഷ്ട്രീ­യ ചർ­ച്ച­ക­ളിൽ സ്ഥി­രം സാ­ന്നി­ധ്യ­മാ­ണു് ഇ­ദ്ദേ­ഹം. കേരള രാ­ഷ്ട്രീ­യ­ത്തി­ലെ­യും ഇ­ന്ത്യൻ രാ­ഷ്ട്രീ­യ­ത്തി­ലെ­യും ജ­യ­ശ­ങ്ക­റി­ന്റെ അ­ഗാ­ധ­മാ­യ അ­റി­വി­നൊ­പ്പം ഹാ­സ്യ­വും ഗൗ­ര­വ­വും ക­ലർ­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നിർ­ഭ­യ­ത്വ­തോ­ടെ­യു­ള്ള അവതരണ രീ­തി­യും ഏറെ ജ­ന­പ്രി­യ­മാ­ണു്.

Colophon

Title: Joseph McCarthyude Pretham (ml: ജോസഫ് മെ­ക്കാർ­ത്തി­യു­ടെ പ്രേ­തം).

Author(s): K. Rajeswari.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, K. Rajeswari, Joseph McCarthyude Pretham, കെ. രാ­ജേ­ശ്വ­രി, ജോസഫ് മെ­ക്കാർ­ത്തി­യു­ടെ പ്രേ­തം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: February 9, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Rest of vagabonds in the ruins of the Colosseum, a painting by Michelangelo Cerquozzi (1602–1660). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.