SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/TwitteringMachine.jpg
Twittering Machine, a painting by Paul Klee (1879–1940).
പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
അ­ഷ്ട­മൂർ­ത്തി: സിം­ഗ­പ്പൂ­രി­ലെ പ­ക്ഷി­കൾ
ന­ന്ദി­നി മേനോൻ:
വൃ­ത്തി­യും വെ­ടി­പ്പും സ്വാ­ത­ന്ത്യ­വും നി­റ­ഞ്ഞ പ­റു­ദീ­സ­ക­ളി­ലെ മ­നു­ഷ്യ നിർ­മ്മി­തി­കൾ­ക്ക­ക­ത്ത് മു­ഖ­ക്കോ­ണ­ക­ങ്ങ­ളു­മാ­യി മ­നു­ഷ്യൻ പ­രി­മി­ത­പ്പെ­ട്ടു പോയ ഇ­ക്കാ­ല­ത്ത് ഉ­യ­ര­ത്തെ കൊ­മ്പി­ലെ തു­ഞ്ച­ത്തെ കൂ­ട്ടി­ലി­രു­ന്ന് കി­ളി­കൾ ക­ളി­യാ­യി പ­റ­യു­ന്നെ­തെ­ന്താ­ണ്…! നല്ല എ­ഴു­ത്ത് കു­ട്ടേ­ട്ടാ….
സി­യാ­റ്റിൽ മൂ­പ്പൻ (തു­ടർ­ച്ച)
ന­ന്ദി­നി മേനോൻ:
മൂ­പ്പ­ന്റെ ആ­ത്മ­ഗ­തം, പുതിയ സാ­ഹ­ച­ര്യ­ത്തിൽ പു­നർ­വാ­യ­ന… വെ­ളു­ത്ത മൂ­പ്പ­ന്റെ ദൈ­വ­ത്തെ അവൻ തന്നെ സൃ­ഷ്ടി­ക്കു­ന്നു. നി­ല­വിൽ ചു­വ­ന്ന മൂ­പ്പ­ന് വി­ട്ടു­കൊ­ടു­ക്കാൻ വെ­ളു­ത്ത മൂ­പ്പ­ന്റെ കൈവശം വേറെ ലോ­ക­മി­ല്ല. വെ­ളു­ത്ത മൂ­പ്പ­ന്റെ ഏ­കാ­ന്ത­രാ­വു­ക­ളിൽ ചു­വ­ന്ന മൂ­പ്പൻ നി­റ­യു­ന്നി­ല്ല, കാരണം ചു­വ­ന്ന മൂ­പ്പ­ന് മരണം പോലും സ്വ­ന്ത­മാ­യി­ല്ല. സ­ക്ക­റി­യ സാ­റി­ന് പൂ­ച്ചെ­ണ്ടു്!
സജിനാ വിപിൻ:
സി­യാ­റ്റിൽ മൂ­പ്പ­ന്റെ വി­ശ്വ­പ്ര­ശ­സ്ത­മാ­യ പ്ര­സം­ഗ­ത്തി­ന്റെ പ­രി­ഭാ­ഷ വാ­യി­ച്ച ക­ണ്ണൂർ സർ­വ്വ­ക­ലാ­ശാ­ല നി­യ­മ­വി­ഭാ­ഗം അ­ഞ്ചാം സെ­മ­സ്റ്റർ ഡി­ഗ്രി വി­ദ്യാർ­ത്ഥി­കൾ പങ്കു വെച്ച അ­ഭി­പ്രാ­യ­ങ്ങൾ:
അലീന ക്രി­സ്റ്റി:
ചു­വ­പ്പ്, വെ­ളു­പ്പ് എന്നീ നി­റ­ങ്ങ­ളു­ടെ പേരിൽ മ­നു­ഷ്യർ മ­നു­ഷ്യ­നിൽ തീർ­ക്കു­ന്ന അ­ന്ത­രം വ­ലു­താ­ണ്. മ­ണ്ണി­നെ ജീ­വ­ന്റെ സ­ത്താ­യി ക­രു­തു­ന്ന മ­ണ്ണി­ന്റെ മ­ക്ക­ളെ അ­റ­പ്പോ­ടെ കാ­ണു­ന്ന ജനത ഇ­ന്നു­മു­ണ്ടെ­ന്ന­തി­ന്റെ തെ­ളി­വാ­ണ് അ­മേ­രി­ക്ക­യിൽ ഈ­യി­ടെ­യു­ണ്ടാ­യ സംഭവം വ്യ­ക്ത­മാ­ക്കു­ന്ന­ത്. വി­ക­സ­ന­മെ­ന്ന വാ­ക്കി­നാൽ പാ­ര­മ്പ­ര്യ­ത്തെ­യും പ്ര­കൃ­തി­യെ­യും തന്നെ തു­ട­ച്ചു മാ­റ്റു­മ്പോൾ മ­നു­ഷ്യ­ന് ന­ഷ്ട­മാ­കു­ന്ന­ത് അ­വ­ന്റെ ആദിമ വേരു ത­ന്നെ­യാ­ണ്. ഭൂ­മി­യു­ടെ സ്വ­ന്ത­മാ­യ­തി­നെ­യെ­ല്ലാം മ­നു­ഷ്യൻ പ­കു­ത്തെ­ടു­ത്തു, ആ പ­ങ്കു­വ­യ്ക്ക­ലിൽ ഒ­റ്റ­പ്പെ­ട്ടു പോ­യ­വ­രാ­ണ് ആ­ദി­വാ­സി ജ­ന­ങ്ങൾ. നാ­മെ­ല്ലാ­വ­രും ഒരു കു­ടും­ബ­ത്തെ ഒ­ന്നാ­ക്കു­ന്ന ര­ക്ത­ത്തെ­പ്പോ­ലെ ത­മ്മിൽ ബ­ന്ധി­പ്പി­ക്ക­പ്പെ­ട്ട­വ­രാ­ണ് യാ­ഥാർ­ത്ഥ്യ­ത്തിൽ അവിടെ വേർ­തി­രി­വു­കൾ പാ­ടു­ള്ള­ത­ല്ല. സി­യാ­റ്റിൽ മൂ­പ്പൻ പ­റ­ഞ്ഞ­തു­പോ­ലെ ഭൂമി മ­നു­ഷ്യ­ന്റെ­യ­ല്ല മ­നു­ഷ്യൻ ഭൂ­മി­യു­ടേ­താ­ണ്.
അക്ഷയ കെ:
വാ­സ്ത­വ­ത്തിൽ ഭൂ­മി­യു­ടെ ഭാവി ആ­ലോ­ചി­ച്ചു നൊ­ന്തു പൊ­ള്ളു­ക­യാ­യാ­യി­രു­ന്നു സി­യാ­റ്റിൽ മൂ­പ്പൻ. ഭൂ­മി­ദേ­വി­യു­ടെ സ­മ്പ­ത്തി­നു ലോ­ക­ത്തി­ലു­ള്ള എല്ലാ മ­നു­ഷ്യ­രു­ടെ­യും ആ­വ­ശ്യ­ങ്ങൾ നി­റ­വേ­റ്റാൻ ഉള്ള കെൽ­പ്പു­ണ്ട് പക്ഷെ, ഒ­രാ­ളെ­യു­ടെ­യും ദു­ര­മാ­റ്റാൻ ഭൂ­മി­ക്ക് വിഭവം ഇല്ല എന്ന ഗാ­ന്ധി­ജി­യു­ടെ വാ­ക്കു­കൾ ഇവിടെ പ്ര­സ­ക്ത­മാ­ണ്. പ­രി­ഹാ­സ­വും ക്ഷോ­ഭ­വും എ­ല്ലാം ക­ലർ­ന്ന മൂ­പ്പ­ന്റെ വാ­ക്കു­കൾ എല്ലാ കാ­ല­ത്തെ­യും സാ­മൂ­ഹി­ക പ­രി­സ­ര­ത്തി­ന് ഒരു ആ­ഘാ­ത­മാ­ണ്.
ആര്യ എം:
വി­ക­സ­നം എ­ന്ന­ത് ഒ­ഴി­ച്ചു­കൂ­ടാൻ പ­റ്റാ­ത്ത ഒരു അ­വി­ഭാ­ജ്യ ഘ­ട­ക­മാ­ണ്. എ­ന്നി­രു­ന്നാ­ലും “നാ­ടോ­ടു­മ്പോൾ നടുവെ ഓടണം” എന്ന മ­ല­യാ­ളി­യു­ടെ പ­ഴ­ഞ്ചൊ­ല്ലാ­ണ് എ­നി­ക്ക് ഓർമ്മ വ­ന്ന­ത്. പൂർ­വ്വി­കർ പ­കർ­ന്നു­ത­ന്ന പ്ര­കൃ­തി­യു­ടെ മ­നോ­ഹാ­ര്യ­ത നാം ആണ് കാ­ത്തു­സൂ­ക്ഷി­ക്കേ­ണ്ട­ത്. ഓരോ ജീ­വ­ജാ­ല­ങ്ങ­ളും പ്ര­കൃ­തി­യു­ടെ സ­മ്പ­ത്താ­ണ്. അത് സം­ര­ക്ഷി­ച്ചു നി­ല­നിർ­ത്തേ­ണ്ട­ത് നാം ഓ­രോ­രു­ത്ത­രും ആണ്. പ്ര­കൃ­തി സം­ര­ക്ഷ­ണ­ത്തി­ന്റെ അ­നി­വാ­ര്യ­ത­യും അ­തി­ന്റെ പ്ര­ത്യാ­ഘാ­ത­ങ്ങൾ ആണ് സി­യാ­റ്റിൽ മൂ­പ്പ­ന്റെ വാ­ക്കു­ക­ളിൽ പ്ര­തി­ഫ­ലി­ക്കു­ന്ന­ത്. അ­ടു­ത്ത ത­ല­മു­റ­യ്ക്കു­കൂ­ടി കാണാൻ പ­റ്റു­ന്ന ത­ര­ത്തി­ലു­ള്ള വി­ക­സ­ന­മാ­യി­രി­ക്ക­ണം ഇനി ഉ­ണ്ടാ­വേ­ണ്ട­ത്. വി­ക­സ­നം ന­ല്ല­താ­ണ് പക്ഷെ അ­തൊ­രി­ക്ക­ലും പ്ര­കൃ­തി­യു­ടെ മേൽ പ്ര­ത്യാ­ഘാ­ത­ങ്ങൾ ഉ­ള­വാ­ക്കു­ന്ന­വ­യാ­യി­രി­ക്ക­രു­ത്.
ജയ്:
ച­രി­ത്രം ആ­വർ­ത്തി­ക്കാ­തി­രി­ക്കാൻ, അ­മേ­രി­ക്ക­യി­ലെ ത­ദ്ദേ­ശീ­യ­രാ­യ റെ­ഡി­ന്ത്യൻ­സ് എന്ന വി­ഭാ­ഗ­ത്തി­ന്റെ വേദന ന­മ്മു­ടെ നാ­ട്ടി­ലെ ആ­ദി­വാ­സി (ആ­ദി­മ­വാ­സി) ജ­ന­ത­യ്ക്ക് വ­ന്നു­കൂ­ടാ… മു­മ്പ് വാ­യി­ച്ച ലേ­ഖ­ന­ങ്ങ­ളെ­യും മുൻ­നിർ­ത്തി ഞാൻ വീ­ണ്ടും പ­റ­യു­ന്നു, വി­ക­സ­നം മ­നു­ഷ്യ­ത്വ­ത്തെ മ­റ­ക്കാ­നു­ള്ള മ­റ­യാ­യി മാ­റു­മ്പോൾ ന­ഷ്ട­മാ­ക്കു­ന്ന­ത് തി­രി­ച്ചു­പി­ടി­ക്കാൻ ആ­വു­ന്ന­വ­യ­ല്ല…
അഫ്ര:
പൂർ­വി­ക­ന്മാർ ന­മ്മു­ടെ പ്ര­കൃ­തി­യെ ഒരു കേ­ടു­പാ­ടും ആകാതെ ആണ് അ­വ­രു­ടെ പൂർ­വി­ക­രിൽ നി­ന്ന് ന­മ്മു­ക്ക് ത­ന്ന­ത്, അത് ന­മ്മ­ളും അ­ടു­ത്ത ത­ല­മു­റ­ക്ക് വേ­ണ്ടി നി­ല­നിർ­ത്ത­ണം എന്ന് ഈ പ­രി­ഭാ­ഷ ന­മ്മ­ളെ ഓർ­മി­പ്പി­ക്കു­ന്നു.
അ­ഞ്ജ­ലി:
യ­ന്ത്ര­വൽ­കൃ­ത­മാ­യ ഇ­ന്ന­ത്തെ സ­മൂ­ഹ­ത്തിൽ വി­ക­സ­നം അ­നി­വാ­ര്യ­മാ­ണ്, എ­ന്നാൽ അത് പ്ര­കൃ­തി­യു­ടെ ആ­ത്മാ­വിൽ പോറൽ ഏൽ­പ്പി­ക്കു­ന്ന­തും, ആ­ദി­വാ­സി ജ­ന­ത­യു­ടെ ജീ­വി­ത­ത്തി­നെ­യും നി­ല­നിൽ­പ്പി­നെ­യും ബാ­ധി­ക്കു­ന്ന ത­ര­ത്തി­ലും ആവാതെ ശ്ര­ദ്ധി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. പൂർ­വി­കർ ന­മു­ക്ക് പ­കർ­ന്ന പ്ര­കൃ­തി­യു­ടെ സ­മ്പ­ത്തും സം­ര­ക്ഷ­ണ­വും വരും ത­ല­മു­റ­യ്ക്കു വേ­ണ്ടി കാ­ത്തു­സൂ­ക്ഷി­ക്കേ­ണ്ട ചുമതല ന­മു­ക്കു­ണ്ട്. പ്ര­കൃ­തി സം­ര­ക്ഷ­ണ­ത്തി­ന്റെ അ­നി­വാ­ര്യ­ത, പ്ര­കൃ­തി­യും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള ആ­ത്മ­ബ­ന്ധ­ത്തി­ന്റെ തീ­വ്ര­ത എ­ന്നി­വ സി­യാ­റ്റിൽ മൂ­പ്പ­ന്റെ വാ­ക്കു­ക­ളിൽ തെ­ളി­ഞ്ഞു കാ­ണു­ന്നു. പ്ര­കൃ­തി­ക്ഷോ­ഭ­ങ്ങൾ വർ­ധി­ക്കു­ന്ന ഇ­ന്ന­ത്തെ സ­മൂ­ഹ­ത്തിൽ മ­നു­ഷ്യൻ ഭൂ­മി­യു­ടേ­താ­ണ് എന്ന് വി­ശ്വ­സി­ക്കു­ന്ന, അ­വ­ന്റെ അ­മ്മ­യാ­ണ് ഭൂമി എന്നു വി­ശ്വ­സി­ക്കു­ന്ന മൂ­പ്പ­ന്റെ വാ­ച­ക­ങ്ങൾ ജീ­വി­ത­ദർ­ശ­ന­ത്തി­ന്റെ പലതരം അർ­ത്ഥ­ങ്ങ­ളാ­ണ് നൽ­കു­ന്ന­ത് അ­തി­ന്റെ പ്ര­സ­ക്തി­യും വളരെ വ­ലു­താ­ണ് ഇ­ന്ന­ത്തെ സ­മൂ­ഹ­ത്തിൽ.
രേവതി:
ഇ­ന്ന­ത്തെ സമൂഹം വി­ക­സ­ന­ത്തി­ന് പി­ന്നാ­ലെ പോ­വു­ക­യാ­ണ്, എ­ന്നാൽ ആ വി­ക­സ­നം മ­നു­ഷ്യ­ജീ­വ­നു തന്നെ ഭീഷണി ഉ­യർ­ത്തു­ന്നു. ഇവിടെ എ­നി­ക്ക് ഓർമ വ­രു­ന്ന­ത് ഗാ­ന്ധി­ജി­യു­ടെ വാ­ക്കു­ക­ളാ­ണ്—എ­ന്തെ­ന്നാൽ മ­നു­ഷ്യ­ന് ആ­വ­ശ്യ­മു­ള്ള­ത് പ്ര­കൃ­തി­യിൽ ഉണ്ട്, എ­ന്നാൽ അ­ത്യാ­ഗ്ര­ഹ­ത്തി­നു­ള്ള­ത് ഇല്ല. പ്ര­കൃ­തി എ­ല്ലാ­വർ­ക്കും തു­ല്യം ആണ് എ­ന്നാൽ ചിലർ അത് ത­ന്റേ­ത് മാ­ത്രം എന്ന് കരുതി മ­റ്റു­ള്ള­വ­നെ ചൂഷണം ചെ­യ്യു­ന്നു. വി­ക­സ­നം എന്ന പേരിൽ പ്ര­കൃ­തി ന­ശി­ക്ക­പ്പെ­ടു­ന്നു എ­ന്ന­ത് തർ­ക്കം ഇ­ല്ലാ­ത്ത കാ­ര്യ­മാ­ണ്. വി­ക­സ­നം എന്ന പ്ര­ക്രി­യ­യെ നാം ക­ണ്ണും അ­ട­ച്ച് സ്വീ­ക­രി­ക്കു­ന്നു. വി­ക­സ­നം വേണ്ട എ­ന്ന­ല്ല വി­നാ­ശം പാ­ടി­ല്ല എന്ന ആശയം ആണ് നാം മു­ന്നോ­ട്ട് വെ­ക്കേ­ണ്ട­ത്. ഭൂ­മി­യി­ലെ ജീവനെ പ­രി­ഗ­ണി­ച്ച് കൊ­ണ്ടാ­വ­ണം വി­ക­സ­നം.
തെ­സ്നീ­മ:
പ്ര­കൃ­തി­യും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ ചൂ­ണ്ടി­കാ­ണി­ക്കു­ക­യാ­ണ് ഇവിടെ സി­യാ­റ്റിൽ മൂ­പ്പൻ, അത് അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­ക­ളിൽ നി­ന്നും വ്യ­ക്ത­മാ­ണ്. മൂ­പ്പ­ന്റെ ഓരോ വാ­ക്കി­ന്റെ­യും പ്ര­സ­ക്തി കാ­ല­ത്തി­ന്നി­പ്പു­റ­വും ജ്വ­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. പ്ര­കൃ­തി സം­ര­ക്ഷ­ണ­ത്തി­ന്റെ അ­നി­വാ­ര്യ­ത­യെ കു­റി­ച്ച് അ­ദ്ദേ­ഹം പ­റ­യു­ന്ന­താ­യി ന­മു­ക്ക് കാണാം. ഭൂമി അ­മ്മ­യാ­ണ്, ആ­യ­തു­കൊ­ണ്ടു­ത­ന്നെ ഭൂമി മ­നു­ഷ്യ­ന്റേ­ത­ല്ല മ­റി­ച്ച് മ­നു­ഷ്യൻ ഭൂ­മി­യു­ടെ­താ­ണ്. ഭൂ­മി­ക്ക് സം­ഭ­വി­ക്കു­ന്ന­തെ­ല്ലാം ഭൂ­മി­യു­ടെ മ­ക്കൾ­ക്കും സം­ഭ­വി­ക്കും. അതെ നാം ഇന്ന് ചെ­യ്ത­തി­ന്റെ ഫലം നാളെ ന­മ്മ­ളെ കാ­ത്തി­രി­ക്കു­ന്നു എ­ന്ന­താ­ണ് വാ­സ്ത­വം. ജീ­വ­ന്റെ വല നെ­യ്ത­തു മ­നു­ഷ്യ­ന­ല്ല അ­വ­ന­തിൽ ഒരു ഇഴ മാ­ത്ര­മാ­ണ്. പൂർ­വി­കർ ന­മു­ക്ക് ക­രു­ത­ലോ­ടെ നൽകിയ പ്ര­കൃ­തി­യെ നാം വരും ത­ല­മു­റ­യ്ക്കു­കൂ­ടി നൽ­കേ­ണ്ട­തു­ണ്ട്. ആ­യ­തി­നാൽ അ­തി­ന്റെ സം­ര­ക്ഷ­ണം നാം ഉ­റ­പ്പ് വ­രു­ത്തൽ അ­നി­വാ­ര്യ­മാ­ണ്. കാ­ല­ത്തി­നി­പ്പു­റ­വും മ­നു­ഷ്യ­നും പ്ര­കൃ­തി­യും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തിൽ മങ്ങൽ ഏൽ­ക്കാ­തെ കാ­ത്തു­സൂ­ക്ഷി­ക്കു­ക എ­ന്ന­ത് മ­നു­ഷ്യ­നെ­ന്ന നി­ല­യിൽ നാം ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ടെ­ന്ന് മൂ­പ്പ­ന്റെ വാ­ക്കു­ക­ളിൽ നി­ന്നും മ­ന­സി­ലാ­ക്കാം.
ഹൃതു:
വി­ക­സ­നം, അത് അ­നി­വാ­ര്യ­മാ­ണ്. എ­ന്നാൽ അത് പ­രി­സ്ഥി­തി­യെ നോ­വി­ച്ചു കൊ­ണ്ടോ അ­തി­ന്റെ ആ­ന്ത­രി­ക ബാഹ്യ വ­സ്തു­ത­ക­ളെ ക­ണ്ടി­ല്ല എന്ന് ന­ടി­ച്ചു കൊ­ണ്ടോ ആ­വ­രു­ത്. സി­യാ­റ്റിൽ മൂ­പ്പൻ പ­റ­ഞ്ഞ­ത് പോലെ തന്നെ പ്ര­കൃ­തി എ­ന്നും അ­തി­ന്റെ ഓരോ സ്പ­ന്ദ­ന­വും അ­റി­യു­ന്ന ആ­ദി­മ­നി­വാ­സി­ക­ളു­ടെ കൂ­ടെ­യാ­ണ്. പ­രി­സ്ഥി­തി പ്ര­ശ്ന­ങ്ങൾ നമ്മൾ ചർച്ച ചെ­യ്യു­ന്നു­ണ്ടെ­ങ്കി­ലും ഒ­രി­ക്ക­ലും ത­ദ്ദേ­ശീ­യ ജ­ന­ത­യു­ടെ വി­ഭ­വാ­ധി­കാ­ര­ത്തി­ന്റെ പ്ര­ശ്ന­മാ­യി അത് മ­ന­സി­ലാ­ക്ക­പെ­ട്ടി­ട്ടി­ല്ല… ഇ­പ്പോൾ വാർ­ത്താ പ്രാ­ധാ­ന്യം നേടിയ അ­തി­ര­പ്പി­ള്ളി പ­ദ്ധ­തി ത­ന്നെ­യെ­ടു­ക്കാം: അ­ണ­ക്കെ­ട്ട് നിർ­മ്മി­ക്കു­മ്പോൾ വെ­ള്ള­ച്ചാ­ട്ട­ത്തി­ന്റെ ഭംഗി ന­ശി­പ്പി­ക്കാ­തെ­യു­ള്ള മാർ­ഗ­ങ്ങൾ തേടും എന്ന് പ­റ­യു­ന്ന­വർ അ­തി­ര­പ്പി­ള്ളി–വാ­ഴ­ച്ചാൽ മേ­ഖ­ല­യി­ലെ ഊരു ഗ്രാ­മ­ങ്ങ­ളിൽ ഏ­താ­ണ്ട് എൺ­പ­തോ­ളം കാടർ എന്ന ഗോത്ര വി­ഭാ­ഗ­ത്തിൽ­പെ­ട്ട കു­ടും­ബ­ങ്ങൾ താ­മ­സി­ക്കു­ന്നു­ണ്ട്. അന്യം നി­ന്ന് പോ­കു­ന്ന ഈ ഗോത്ര വി­ഭാ­ഗ­ത്തെ കു­റി­ച്ച് ആ­രെ­ങ്കി­ലും ചി­ന്തി­ക്കു­ന്നു­ണ്ടോ? ഇല്ല. പ്ര­കൃ­തി അ­ല്കെ­ങ്കിൽ ഭൂമി എ­ല്ലാ­വർ­ക്കും ഉ­ള്ള­താ­ണ്. സി­യാ­റ്റിൽ മൂ­പ്പൻ പ­റ­ഞ്ഞ­പോ­ലെ ഭൂമി മ­നു­ഷ്യ­രു­ടെ­യ­ല്ല മ­നു­ഷ്യൻ ഭൂ­മി­യു­ടെ­താ­ണ്.
ഹംദാൻ മൻസൂർ:
പ­രി­സ്ഥി­തി ന­ശി­ക്കു­മെ­ല്ലൊ എന്ന് കരുതി ഒ­ന്നും ചെ­യ്യാ­തി­രി­ക്കാൻ ക­ഴി­യു­മോ? പ­രി­സ്ഥി­തി­യു­ടെ വ­ളർ­ച്ച­ക്ക് നമ്മൾ ആ­ധു­നി­ക രീ­തി­യിൽ വഴികൾ ക­ണ്ടെ­ത്ത­ണം.
മു­നീ­ഫ്:
പ്ര­കൃ­തി­യും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ ചൂ­ണ്ടി കാ­ണി­ക്കു­ക­യാ­ണ് ഇവിടെ സി­യാ­റ്റിൽ മൂ­പ്പൻ. പ്ര­കൃ­തി സം­ര­ക്ഷ­ണ­ത്തി­ന്റെ അ­ത്യാ­വ­ശ്യ­മാ­ണ് സി­യാ­റ്റില്‍ മൂ­പ്പ­ന് ഇവിടെ പ്ര­സ്താ­വി­ച്ച­ത്. വി­ക­സ­ന­ത്തി­ന്റെ പേ­രില്‍ പ്ര­കൃ­തി­യെ ന­ശി­പ്പി­ക്കാന്‍ പാ­ടി­ല്ല എ­ന്നാ­ണ് അ­ദ്ദേ­ഹം പ­റ­യു­ന്ന­ത്. എ­ന്നി­രു­ന്നാ­ലും വി­ക­സ­നം ഒരു അ­നി­വാ­ര്യ ഘടകം ആണ്. പ്ര­കൃ­തി­യെ ചൂഷണം ചെ­യ്യാ­തെ വി­ക­സ­നം ന­ട­പ്പി­ലാ­ക്കു­ക.
ദിൽന:
അ­നു­ദി­നം പ­രി­ണ­മി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന സ­മൂ­ഹ­ത്തി­ന് അഥവാ ന­മ്മു­ടെ ചു­റ്റു­പാ­ടി­ന് വി­ക­സ­നം അ­നി­വാ­ര്യ­മാ­ണ്. എ­ന്നാൽ വി­ക­സ­ന­ത്തി­ന്റെ പേ­രില്‍ കാ­ട്ടി­ക്കൂ­ട്ടു­ന്ന ചില ചെ­യ്തി­കള്‍ മ­നു­ഷ്യ­രാ­ശി­യു­ടെ നി­ല­നി­ല്പി­നെ തന്നെ പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കു­ന്ന കാ­ഴ്ച­ക­ളാ­ണ് ഈ­യി­ടെ­യാ­യി നാം കാ­ണു­ന്ന­ത്. കാ­ട്ടാ­ള­നും മ­റ്റൊ­രു ത­ര­ത്തിൽ പ­റ­ഞ്ഞാൽ കാ­ടി­നെ ആ­ളു­ന്ന­വ­നും പ്ര­കൃ­തി­യും ത­മ്മി­ലു­ള്ള അ­ഭേ­ദ്യ­മാ­യ ബന്ധം ന­മു­ക്കി­വി­ടെ കാ­ണാന്‍ സാ­ധി­ക്കും. ഭൂ­മി­യി­ലെ ഓരോ ഭാ­ഗ­വും ഓരോരോ സ്മ­ര­ണ­കള്‍ കൊ­ണ്ടും പ്ര­ത്യേ­ക­ത­കള്‍ കൊ­ണ്ടും വി­ശു­ദ്ധ­വും പ­വി­ത്ര­വു­മാ­ണെ­ന്നും, മ­നു­ഷ്യ­നും മ­ണ്ണും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തി­ന്റെ ആഴവും വ്യ­ക്ത­മാ­ക്കി ത­രു­ന്ന വ­രി­ക­ളാ­ണ് ഓ­രോ­ന്നും. എല്ലാ ജീ­വി­ക­ളും പ­ങ്കു­വ­യ്ക്കു­ന്ന­ത് ഒരേ ശ്വാ­സ­മാ­ണ്. അതു കൊ­ണ്ട് തന്നെ ഭൂ­മി­യു­ടെ ശ്വാ­സോ­ച്ഛ ്വാ­സ­ത്തെ തകിടം മ­റി­ക്കു­ന്ന കാ­ര്യ­ങ്ങൾ ചെ­യ്യു­ന്ന­തി­ലൂ­ടെ നാം ന­മ്മു­ടെ ജീവൻ ത­ന്നെ­യാ­ണ് ന­ശി­പ്പി­ക്കു­ന്ന­ത്. ന­മ്മു­ടെ പുതിയ ത­ല­മു­റ­കള്‍ക്ക് വേ­ണ്ടി പ്ര­കൃ­തി­യെ സം­ര­ക്ഷി­ക്കേ­ണ്ട­ത് ന­മ്മു­ടെ ഓ­രോ­രു­ത്ത­രു­ടെ­യും കര്‍ത്ത­വ്യ­മാ­ണ്. അ­തു­കൊ­ണ്ട് തന്നെ പ്ര­കൃ­തി­യു­ടെ സ­ന്തു­ലി­താ­വ­സ്ഥ­യ്ക്ക് കോ­ട്ടം ത­ട്ടാ­തെ വി­ക­സ­ന­ങ്ങള്‍ പ്രാ­വര്‍ത്തി­ക­മാ­ക്കു­ക എന്ന സ­ന്ദേ­ശ­മാ­ണ് ഇവിടെ വ്യ­ക്ത­മാ­കു­ന്ന­ത്.
ആരതി കെ ആർ:
പ്ര­കൃ­തി­യും മ­നു­ഷ്യ­നും ത­മ്മി­ലു­ള്ള അ­ഭേ­ദ്യ­മാ­യ ബന്ധം സി­യാ­റ്റിൽ മൂ­പ്പ­ന്റെ വാ­ക്കു­ക­ളി­ലൂ­ടെ ന­മു­ക്കു മു­ന്നിൽ വ­ര­ച്ചു കാ­ണി­ക്കു­ന്നു­ണ്ട്. വി­ക­സ­നം എ­ന്ന­തു ഒ­രി­ക്ക­ലും പ­രി­സ്ഥി­തി­യെ ഹ­നി­ക്കു­ന്ന ത­ര­ത്തി­ലാ­വ­രു­ത്. കാടും മേടും കാ­ട്ടു ജീ­വി­ത­വും ഉൾ­ക്കൊ­ണ്ടും ആ സ്വാ­ഭാ­വി­ക പ­രി­സ്ഥി­തി­യിൽ ഒ­തു­ങ്ങി അ­വ­രു­ടെ ജീ­വി­തം അവർ ജീ­വി­ക്കു­ന്നു. പ­രി­ഷ്കൃ­തർ എന്നു സ്വയം വി­ശ്വ­സി­ക്കു­ന്ന നമ്മൾ അവരെ എ­ന്നും ത­ഴ­യു­ക­യ­ല്ലേ ചെ­യ്യു­ന്ന­ത്.
ആര്യ ശശി:
മ­ഴ­ത്തു­ള്ളി­കൾ പൊ­ഴി­യാ­തെ, ഇളം വെയിൽ പ­ര­ക്കാ­തെ പ­രി­സ്ഥി­തി­യു­ടെ താ­ള­ക്ര­മ­ങ്ങൾ ഉ­ല­ഞ്ഞു­പോ­കു­ന്ന ഒരു കാലം മ­നു­ഷ്യ­നെ ഭ­യ­പ്പെ­ടു­ത്തു­ന്നു. അ­ത്ത­ര­മൊ­രു ദു­ര­വ­സ്ഥ­യി­ലേ­യ്ക്ക് വഴി തെ­ളി­ക്കു­ന്ന­ത് അ­വ­ന്റെ തന്നെ ചെ­യ്തി­ക­ളാ­ണെ­ന്നും കാണാം. അ­തു­കൊ­ണ്ടു­ത­ന്നെ, അ­ടി­സ്ഥാ­ന­പ­ര­മാ­യി പ്ര­കൃ­തി­യോ­ട് ചേർ­ന്നു­നിൽ­ക്കു­ന്ന മ­നു­ഷ്യ­ന്റെ ജീ­വി­തം പ­രി­സ്ഥി­തി­യു­ടെ താ­ള­ക്ര­മ­ങ്ങ­ളോ­ട് ഒ­ത്തു­പോ­കു­മ്പോ­ഴാ­ണ് സ­ന്തു­ലി­ത­മാ­യ ഭൂ­മി­യു­ടെ അ­വ­സ്ഥ­ക­ളിൽ മ­നു­ഷ്യ­നു ഭാ­ഗ­മാ­കാൻ ക­ഴി­യു­ന്ന­ത്.
സലീക്:
പ്ര­കൃ­തി സം­ര­ക്ഷ­ണ­ത്തി­ന്റെ അ­നി­വാ­ര്യ­ത­യാ­ണ് സി­യാ­റ്റിൽ മൂ­പ്പൻ ഇവിടെ പ്ര­സ്താ­വി­ച്ച­ത്. എന്റെ അ­ഭി­പ്രാ­യ­ത്തിൽ വി­ക­സ­നം മ­നു­ഷ്യ­രെ സം­ബ­ന്ധി­ച്ച് വളരെ അ­നി­വാ­ര്യ­മാ­ണ്. അത് പ്ര­കൃ­തി­ക്കു കോ­ട്ടം ത­ട്ടി­ക്കു­ന്ന വി­ധ­ത്തിൽ ആ­വ­രു­ത്. അ­തു­പോ­ലെ ഈ വി­ക­സ­ന­ങ്ങ­ളു­ടെ എല്ലാ ഗു­ണ­ങ്ങ­ളും ഓരോ മ­നു­ഷ്യർ­ക്കും ഒരു ത­ര­ത്തി­ലു­ള്ള വി­വേ­ച­ന­വും ഇ­ല്ലാ­തെ തു­ല്യ­മാ­യി അ­നു­ഭ­വി­ക്കാ­നും സാ­ധി­ക്ക­ണം.
കെ എച്ച് ഹുസൈൻ: സൈബർ കാ­ല­ത്തെ മലയാള അ­ക്ഷ­ര­ങ്ങൾ (തു­ടർ­ച്ച)
കെ എച്ച് ഹുസൈൻ:
1999 ജൂലൈ 7-ലെ രചന സ­മ്മേ­ള­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് വി­ട്ടു­പോ­യ ചിലത്: ഖ­ത്ത­റി­ലു­ള്ള ‘പ്ര­വാ­സി’യുടെ സ്പോൺ­സർ­ഷി­പ്പ് ത­ര­മാ­യ­ത് തൃ­ശ്ശൂ­രു­ള്ള സു­ഹൃ­ത്ത് ഷം­സു­വി­ന്റെ ശ്ര­മ­ഫ­ല­മാ­യാ­ണ്. അ­ദ്ദേ­ഹം ഇ­പ്പോൾ സാ­യാ­ഹ്ന­യു­ടെ സ­ഹ­യാ­ത്രി­ക­നാ­ണ്. ‘Sayahna 4’ ഗ്രൂ­പ്പി­ന്റെ അ­ഡ്മി­നു­മാ­ണ്. ര­ച­ന­യും സ­മ്മേ­ള­ന­വും ല­ഘു­ലേ­ഖ­യും സ­മർ­പ്പി­ച്ച­ത് ഗുരു നി­ത്യ­യ­തി­ക്കാ­ണ്. അ­ദ്ദേ­ഹ­ത്തി­ന്റെ ‘തു­മ്പ­പ്പൂ മുതൽ സൂ­ര്യൻ വരെ’ എന്ന പു­സ്ത­കം (ര­ച­ന­യിൽ ആ­ദ്യ­മ­ച്ച­ടി­ച്ച പു­സ്ത­കം) വൈ­കു­ന്നേ­രം നടന്ന സ­മാ­പ­ന­സ­മ്മേ­ള­ന­ത്തിൽ പ്ര­കാ­ശ­നം ചെ­യ്തു. അതു നിർ­വ്വ­ഹി­ച്ച­ത് സു­ഗ­ത­കു­മാ­രി ക­ട­മ്മ­നി­ട്ട­യ്ക്കു കൊ­ടു­ത്താ­ണ് എ­ന്നാ­ണോർ­മ്മ. കോ­ഴി­ക്കോ­ട്ടെ മൾ­ബ­റി­യാ­യി­രു­ന്നു അത് പ­ബ്ലി­ഷ് ചെ­യ്ത് വി­ത­ര­ണ­ത്തി­നാ­യി ഒ­രു­ക്കി­യ­ത്. മൾ­ബ­റി­യു­ടെ ഡ­യ­റ­ക്ട­രാ­യി­രു­ന്ന ഷെൽവി എ­ടു­ത്ത സാ­ഹ­സി­ക­മാ­യ തീ­രു­മാ­ന­മാ­യി­രു­ന്നു ഇതു സാ­ദ്ധ്യ­മാ­ക്കി­യ­ത്. കു­ന്ദം­കു­ള­ത്തു് ഡി­റ്റി­പി ചെ­യ്തി­രു­ന്ന അ­ലീ­ഷാ­ണ് വ്യ­ത്യ­സ്ത­മാ­യൊ­രു കീ­ബോർ­ഡിൽ പ്ര­യാ­സ­പ്പെ­ട്ട് അ­ത­ടി­ച്ച് പേ­ജ്മേ­ക്ക­റിൽ ലേ­ഔ­ട്ട് ചെ­യ്ത­ത്. ഇ­തി­നാ­യി ഒ­രാ­ഴ്ച­യോ­ളം രാ­ത്രി­യിൽ അ­ദ്ദേ­ഹം കു­ന്ദം­കു­ള­ത്തു­നി­ന്നും പീ­ച്ചി­യി­ലെ­ത്തി. അലീഷ് ത­ന്നെ­യാ­ണ് കു­ന്ദം­കു­ള­ത്തെ പ്ര­സ്സിൽ 100 പോ­സ്റ്റ­റു­കൾ അ­ച്ച­ടി­ച്ചു ത­യ്യാ­റാ­ക്കി­യ­തും. ഞങ്ങൾ ര­ണ്ടു­പേ­രും ചേർ­ന്ന് ട്രെ­യ്നിൽ സ­മ്മേ­ള­ന­ത്തി­നു നാലു ദിവസം മു­മ്പ് തൃ­ശ്ശൂ­രു നി­ന്നും തി­രു­വ­ന­ന്ത­പു­ര­ത്ത് അ­തെ­ത്തി­ച്ചു. റെ­യിൽ­വെ സ്റ്റേ­ഷ­നിൽ ത­ല­ച്ചു­മ­ടാ­യാ­യി അ­തും­കൊ­ണ്ടു ന­ട­ന്ന് തീ­വ­ണ്ടി­യിൽ ക­യ­റ്റി­യി­റ­ക്കി­യ­ത് ര­സ­ക­ര­മാ­യൊ­രോർ­മ്മ­യാ­ണ്. തി­രു­വ­ന­ന്ത­പു­ര­ത്തെ പ്ര­ധാ­ന സെ­ന്റ­റു­ക­ളിൽ മാ­ത്രം പ­തി­ച്ച ആ പോ­സ്റ്റ­റു­ക­ളിൽ പലതും ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടി­ലെ ചിലർ കീ­റി­ക്ക­ള­ഞ്ഞു. സ­മ്മേ­ള­ന­ത്തി­ന്റെ ത­ലേ­ദി­വ­സം രാ­ത്രി­യിൽ വ­ഴു­ത­ക്കാ­ടു­വ­ച്ച് പോ­സ്റ്റർ കീ­റു­ന്ന­തിൽ വ്യ­പൃ­ത­രാ­യി­രു­ന്ന അവരെ ചി­ത്ര­ജ­ന്റെ നേ­തൃ­ത്വ­ത്തിൽ ക­യ്യോ­ടെ പി­ടി­കൂ­ടി. അർ­ദ്ധ­രാ­ത്രി­യിൽ അവിടെ വ­ച്ചു­ണ്ടാ­യ വാ­ക്കേ­റ്റ­വും ലിപി തർ­ക്ക­വും ക­യ്യാ­ങ്ക­ളി­യു­ടെ അ­ടു­ത്തു­വ­രെ­യെ­ത്തി. അവരിൽ പലരും ചി­ത്ര­ജ­ന്റെ പ­രി­ച­യ­ക്കാ­രാ­യി­രു­ന്നു.
മ­ധു­സൂ­ദ­നൻ: ഗാ­ന്ധി­ജി­യും വ­സ്തു­ക്ക­ളും
പി രാമൻ:
മ­ധു­സൂ­ദ­നൻ മാ­ഷി­ന്റെ ചി­ത്ര­ങ്ങ­ളും എ­ഴു­ത്തും വ­ള­രെ­യേ­റെ പ്ര­ചോ­ദ­നാ­ത്മ­കം. പു­തു­മ­യു­ള്ള­ത്. ചർക്ക, കസേര, ഉപ്പ്, വീട് — വ­സ്തു­ക്കൾ ഗാ­ന്ധി­യു­ടെ ക­യ്യിൽ എ­ങ്ങ­നെ വ­ളർ­ന്നു എന്ന നി­രീ­ക്ഷ­ണം വ്യ­ത്യ­സ്തം. ഗാ­ന്ധി­യു­ടെ ക­സേ­ര­യെ ഒ­സു­വി­ന്റെ ക്യാ­മ­റ­യു­മാ­യി ചേർ­ത്തു­വെ­ച്ച നി­രീ­ക്ഷ­ണ­ത്തി­ന് പ്ര­ത്യേ­കം സലാം.
അ­ഷ്റ­ഫ്:
നല്ല ഉ­ള്ള­ട­ക്കം എ­ത്തി­ച്ചു ത­രു­ന്ന­തി­ന് സാ­യാ­ഹ്ന­ക്ക് നന്ദി. സു­ന്ദ­ര­മാ­യ ഉ­ള്ളി­ല­ട­ക്ക­ത്തി­ന് മ­ധു­സൂ­ദ­നൻ മാ­ഷി­നും നന്ദി. ക­ല­യു­ടെ ഊർ­ജ­ത്തിൽ ജീ­വി­തം അ­റി­യാ­നു­ള്ള അ­ല­ങ്കാ­ര­ങ്ങ­ളി­ല്ലാ­ത്ത വാതിൽ തു­റ­ന്നി­ട്ട് കൊ­ണ്ടു­ള്ള… വളരെ നല്ല ഉൾ­ക്കാ­മ്പി­ന്, നന്ദി പ­റ­ഞ്ഞാൽ തീ­രി­ല്ല! (Art is one step from visibly known towards the unknown എന്ന് എ­പ്പോ­ഴോ എ­വി­ടെ­യോ വാ­യി­ച്ച്, ഇ­ഷ്ട­ത്തോ­ടെ മ­ന­സ്സിൽ കൊ­ണ്ടു­ന­ട­ന്ന­ത് വെ­റു­തെ­യാ­യി­ല്ല എന്ന്, സ­ന്തോ­ഷ­വും തോ­ന്നി.)
കെ­ജി­എ­സ്:
സി­യാ­റ്റി­ലെ മൂ­പ്പൻ പ്ര­വാ­ച­ക­ന്റെ സു­വി­ശേ­ഷം സ­ക്ക­റി­യ മ­ല­യാ­ള­ത്തിൽ കേൾ­പ്പി­ച്ച­പ്പോൾ അതിൽ ജീ­വ­രാ­ശി­ക­ളു­ടെ­യെ­ല്ലാം ജീവൻ മി­ടി­ക്കു­ന്ന പോ­ലെ­യും നി­ത്യ­ത മു­ഴ­ങ്ങു­ന്ന പോ­ലെ­യും ഭാഷ ചെറു പ­ക്കി­ക­ളു­ടെ­യും വൻ പ­രു­ന്തു­ക­ളു­ടെ­യും ചി­റ­കൊ­ച്ച­കൾ കേ­ട്ടു. സ്വ­ര­ഭേ­ദ­ത്തിൽ അ­നു­ഭ­വ­ത്തി­ന്റെ മ­ഹാ­വ്യാ­പ്തി. ഇന്ന് മ­ധു­വി­ന്റെ എ­ഴു­ത്തി­ലും ചി­ത്ര­ത്തി­ലും ദൃ­ശ്യ­ഭേ­ദ­ത്തിൽ ച­രി­ത്ര­ത്തി­ന്റെ അനുഭവ പ­ര­മ്പ­ര. വർ­ക്ക­ല തു­ര­പ്പ് ക­ട­ന്ന് കൂ­ക്കി വി­ളി­യും റാ­ന്തൽ വി­ള­ക്കും താ­ഴ്ത്തി പു­റ­ത്തേ­ക്ക് വ­രു­ന്ന ച­ര­ക്കു വ­ള്ള­ത്തെ നോ­ക്കി ഭ­യ­ന്നും വി­ര­ണ്ടും ത്ര­സി­ച്ചും നി­ന്നി­ട്ടു­ണ്ട് കു­ട്ടി­ക്കാ­ല­ത്ത് ഞാൻ. മ­ധു­വി­ന്റെ ചി­ത്ര­ങ്ങ­ളും എ­ഴു­ത്തു­ക­ളും വ­രു­ന്ന­ത് നീണ്ട ഇരുൾ തു­ര­ങ്കം താ­ണ്ടി­യാ­ണെ­ന്നാ­ണ് മു­തു­കാ­ല­ത്ത് എന്റെ തോ­ന്നൽ. അവ വെ­ളി­ച്ച­ത്തെ കണ്ടു പ­ടി­ക്കു­ന്ന യാ­ത്ര­കൾ. HISTORY IS A SILENT FILM, എന്ന് വി­ശ്വ­സി­ക്കു­ന്ന മധു പ­തി­റ്റാ­ണ്ടു­ക­ളാ­യി ഇ­രു­ട്ടു­ക­ളു­ടെ­യും വെ­ളി­ച്ച­ങ്ങ­ളു­ടെ­യും നി­റ­ങ്ങ­ളു­ടെ­യും നി­ല­വ­റ­യി­ലി­രു­ന്ന് മ­നു­ഷ്യ­ച­രി­ത്ര­മെ­ഴു­തു­ന്നു. ചി­ത്ര­ഗു­പ്ത­നാ­യും ച­ല­ച്ചി­ത്ര­ഗു­പ്ത­നാ­യും ഇ­രു­ന്നും ന­ട­ന്നു­മെ­ഴു­തു­ന്നു. നി­ശി­ത­ഗ­ഹ­ന­മാ­യ സ്വ­ന്തം ചി­ത്ര­ഭാ­ഷ­ക­ളിൽ. ആ­ലാ­പ­ന­ങ്ങ­ളിൽ. നി­ല­വി­ളി­ക­ളിൽ. ക­ഥ­ന­ങ്ങ­ളിൽ. വെ­ളി­പാ­ടു­ക­ളിൽ. കാ­ഫ്ക­യിൽ നി­ന്ന് മ­ധു­വി­ന്റെ കൂ­ടെ­പ്പോ­ന്ന ഒരു വെ­ളി­ച്ച­ക്കീ­റ് അവയിൽ അ­വി­ചാ­രി­ത­മാ­യി നാം ക­ണ്ടു­മു­ട്ടു­ന്നു. ഡ­യോ­ജ­നീ­സി­ന്റെ ന­ട്ടു­ച്ച­റാ­ന്തൽ പോലെ ഓരോ ച­രി­ത്ര­നാ­യ­ക­ന്റെ­യും മു­ഖ­ത്തേ­ക്ക് ആ ചൂ­ട്ട് അ­ടു­പ്പി­ച്ച് പി­ടി­ച്ച് മധു മാർ­ക്സ്, ഗാ­ന്ധി, സ്റ്റാ­ലിൻ, ലെനിൻ, ഗാമ, ഗുരു, ബഡേ ഗുലാം അലി ഖാൻ, ടാഗോർ, മദർ, ഓ വി വിജയൻ, ബാ­ലാ­മ­ണി­യ­മ്മ, കാഫ്ക, ചക്രം, സൈ­ക്കിൾ, കപ്പൽ, എലി, പൂച്ച, പുലി, തു­ട­ങ്ങി ഐ­തി­ഹ്യ/പുരാണ ച­രി­ത്ര­ചി­ഹ്ന­ങ്ങ­ളു­ടെ വലിയ ബിം­ബ­ശാ­ല ന­മ്മു­ടെ സ്വ­ത­ന്ത്ര വാ­യ­ന­യ്ക്ക്, പു­തു­കാ­ണ­ലി­ന്, പു­തു­നോ­ട്ട­ത്തി­ന്, വെ­ളി­ച്ചം പാ­ക­പ്പെ­ടു­ത്തി­ത്ത­രു­ന്നു. വളരെ നാൾ കൊ­ണ്ട് മാ­ത്രം കണ്ട് തീ­രു­ന്ന ദൃ­ശ്യ­ക്ക­യ­ങ്ങൾ, ലോ­ക­ങ്ങ­ളും ലോ­ക­ച­രി­ത്ര­ങ്ങ­ളും, മധു ന­മ്മു­ടെ വി­ചാ­ര­ത്തി­നും വി­ചാ­ര­ണ­യ്ക്കും ത­രു­ന്നു. പീനൽ കോ­ള­നി­യാ­ണ് പ­രി­സ­രം, സ­മ­കാ­ലം, അ­സ­മ­കാ­ലം, വി­ഷ­മ­ച­രി­ത്രം, എന്ന് കാ­ണി­ക്കാൻ മ­ധു­വി­ന് ഹരം.
കെ സ­ച്ചി­ദാ­ന­ന്ദൻ:
മധു ക­ലാ­വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാലം മുതൽ ജീ­വി­ത­ത്തി­ന്റെ ഭാ­ഗ­മാ­യ­തി­നാൽ ദൂ­ര­ക്കാ­ഴ്ച്ച പ­റ്റു­ന്നി­ല്ല. നല്ല വാ­യ­ന­ക്കാർ ഏ­റ്റ­വും കു­റ­വു­ള്ള രണ്ടു വി­ഭാ­ഗ­ക്കാർ കേ­ര­ള­ത്തിൽ കോ­ളേ­ജ­ദ്ധ്യാ­പ­ക­രും ചി­ത്ര­കാ­ര­ന്മാ­രു­മാ­ണ്. പക്ഷെ മധു എ­ക്കാ­ല­വും മ­റ്റെ­ല്ലാ ക­ല­ക­ളു­മാ­യും ചി­ന്താ­ധാ­ര­ക­ളു­മാ­യി ഗാ­ഢ­വും സ്വ­കാ­ര്യ­വു­മാ­യ ഒരു ബന്ധം നി­ല­നിർ­ത്തി, കഠിന കാ­ല­ങ്ങ­ളി­ലൂ­ടെ ഒ­രി­ക്ക­ലും സന്ധി ചെ­യ്യാ­തെ ക­ട­ന്നു പോ­ന്നു, എ­ന്നും പ­ഠി­ച്ചു, ഏ­റ്റ­വും പുതിയ കല നിർ­മ്മി­ച്ചു. മാർ­ക്സ് ആർ­ക്കൈ­വും ഗാ­ന്ധി പ­ര­മ്പ­ര­യും ക­ല­യു­ടെ­യും ചി­ന്ത­യു­ടെ­യും ലോ­ക­ക­ല­യിൽ തന്നെ അ­പൂർ­വ്വ­മാ­യ സ­മ­ന്വ­യ­ങ്ങൾ സാ­ധി­ക്കു­ന്നു. ക­ല­യു­ടെ ഭാ­ഷ­യും ചി­ന്ത­യു­ടെ ഭാ­ഷ­യും ഇവയിൽ ഒരു പോലെ ഉ­ണർ­ന്നി­രി­ക്കു­ന്നു. പ­ല­കു­റി കണ്ട ഈ ചി­ത്ര­ങ്ങ­ളും എ­ന്നും മധു അ­യ­ച്ചു ത­രാ­റു­ള്ള ഈ കു­റി­പ്പു­ക­ളും പു­തി­യ­തു പോലെ വീ­ണ്ടും കാ­ണു­ന്നു, വാ­യി­ക്കു­ന്നു.
ന­ന്ദി­നി മേനോൻ:
ശ്രീ മ­ധു­സൂ­ദ­ന­ന്റെ ‘ഗാ­ന്ധി­ജി­യും വ­സ്തു­ക്ക­ളും’ നല്ല വായന. ക­സേ­ര­കൾ എന്ന ആശയം… ക­സേ­ര­കൾ മോ­ഷ്ടി­ക്ക­പ്പെ­ടു­ന്ന­ത് പ­ല­പ്പോ­ഴും അ­തി­ലി­രി­ക്കാ­ന­ല്ല, ഭ­യാ­ന­ക­മാം­വ­ണ്ണം ഒ­ഴി­ഞ്ഞ സ്വ­ന്തം പൂ­മു­ഖ­ങ്ങ­ളു­ടെ നഗ്നത മ­റ­യ്ക്കാൻ കൂ­ടി­യാ­ണ്…
ജോയ് മാ­ത്യു: ഉ­ന്മാ­ദ­ത്തി­ന്റെ സൂ­ര്യ­കാ­ന്തി­പ്പൂ­വു്
കെ സ­ച്ചി­ദാ­ന­ന്ദൻ:
ജോയ് മാ­ത്യു­വി­ന്റെ കു­റി­പ്പിൽ ഒരു കാ­ല­ത്തി­ന്റെ പാർ­ശ്വ കി­ര­ണ­ങ്ങൾ കണ്ടു. ഒ­രു­പാ­ട് ഓർ­മ്മ­കൾ.
സനൽ ഹ­രി­ദാ­സ്:
ബൗ­ദ്ധി­ക­മാ­യി എ­ത്ര­യേ­റെ മു­ന്നോ­ട്ടു പോ­യാ­ലും പ­ണ­ത്തോ­ടു­ള്ള സ­മീ­പ­നം മി­ക്ക­വ­രി­ലും പൊ­തു­ബോ­ധ സ­മാ­ന­മാ­ണെ­ന്നു തോ­ന്നു­ന്നു. ജോയ് മാ­ത്യു­വി­ന്റെ തു­റ­ന്നു പ­റ­ച്ചി­ലി­നോ­ട് ബ­ഹു­മാ­ന­മു­ണ്ട്. എ­ന്നാൽ ധന വി­ന­മ­യ­ത്തി­ലെ സാ­മ്പ്ര­ദാ­യി­ക ചി­ന്ത­ക­ളോ­ട് വി­യോ­ജി­പ്പും. ടി. എൻ. ജോ­യി­യെ ഞാൻ പ­രി­ച­യ­പ്പെ­ടു­ന്ന­ത് പ­ത്തൊൻ­പ­താം വ­യ­സ്സി­ലാ­ണ്. അ­ധി­ക­മൊ­ന്നും അ­ദ്ദേ­ഹ­ത്തെ അ­ടു­ത്ത­റി­യാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല. ക­ഴി­ഞ്ഞി­രു­ന്നെ­ങ്കിൽ ജീവിത യത്നം അൽ­പ­മെ­ങ്കി­ലും സു­ഗ­മ­മാ­യേ­നെ എന്ന് ഇ­പ്പോൾ ക­രു­തു­ന്നു. കവി ലൂ­യി­സ് പീ­റ്റ­റി­ലൂ­ടെ­യാ­ണ് നോ­ട്ടു­ക­ളു­ടെ ആ­പേ­ക്ഷി­ക നി­സ്സാ­ര­ത ഞാൻ കൂ­ടു­ത­ലും അ­റി­ഞ്ഞി­ട്ടു­ള്ള­തെ­ന്നു കൂടി ഈ­യ­വ­സ­ര­ത്തിൽ ഓർ­ക്കു­ന്നു.
രമേശൻ കേശവൻ:
പോ­ലീ­സ് ക­സ്റ്റ­ഡി­യിൽ ആറര മാസം ഒ­റ്റ­ച­ങ്ങ­ല­യിൽ ക­ഴി­ഞ്ഞ­വ­രാ­ണ് ജോ­യി­യും ഞാനും. കൂടെ കി­ട­ന്ന മ­റ്റാ­ളു­കൾ­ക്കു വേറെ വേറെ ച­ങ്ങ­ല­കൾ ആ­യി­രു­ന്നു. ജോയ് കാൽ വ­ലി­ച്ചാൽ ഞാൻ ഉണരും തി­രി­ച്ചും. അ­ന്നു­തൊ­ട്ടു മ­ര­ണം­വ­രെ­യും അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങൾ ഉ­ള്ള­പ്പോ­ഴും വ­ക്തി­ബ­ന്ധ­ത്തിൽ ഒരു വി­ള്ള­ലും ഇ­ല്ലാ­തെ മരണം വരെ ക­ഴി­ഞ്ഞു. സ്വ­കാ­ര്യ ജീ­വി­ത­ത്തിൽ പ്ര­ശ്ന­ങ്ങൾ ഉ­ണ്ടാ­ക്കാ­വു­ന്ന കാ­ര്യ­ങ്ങൾ പോലും ഞങ്ങൾ ത­മാ­ശ­യാ­യെ­ടു­ത്തു. ജയറാം പ­ടി­ക്ക­ലി­ന്റെ നേ­തൃ­ത്വ­ത്തിൽ ഉ­രു­ട്ടൽ ന­ട­ത്തി­യ­പ്പോൾ ജോയ് ക­ര­ഞ്ഞി­ല്ല. പക്ഷേ അ­തു­ക­ഴി­ഞ്ഞു ചോ­ദ്യം ചെ­യ്യ­ലിൽ ജോ­യി­ക്കു പി ടി തോമസ് ആകാൻ ക­ഴി­ഞ്ഞി­ല്ല. ആ കാ­ര­ണ­ത്താൽ ആ­പ്പോ­ഴേ പ്ര­വർ­ത്ത­ന­ത്തിൽ നി­ന്നും മാ­ന­സി­ക­മാ­യി പി­ന്മാ­റി. വളരെ ന­ന്മ­കൾ ഉ­ണ്ടാ­യി­രു­ന്ന നല്ല സു­ഹൃ­ത്തു്.
എം പി പോൾ: സൗ­ന്ദ­ര്യ­ത്തി­ന്റെ അ­ധി­ഷ്ഠാ­നം
ഐറിസ് കൊ­യ്ലി­യോ:
ഗഹനം, സു­ന്ദ­രം! ഏ­കാ­ഗ്ര­ത­യോ­ടെ­യു­ള്ള വായന ആ­വ­ശ്യ­പ്പെ­ടു­ന്നു എം പി പോ­ളി­ന്റെ പ്ര­ശ­സ്ത രചന. ലാ­വ­ണ്യ­ശാ­സ്ത്ര­ത്തി­ന് മ­ല­യാ­ള­ത്തി­ന്റെ സം­ഭാ­വ­ന! ലോ­ക­ത­ത്ത്വ­ചി­ന്ത­ക­രെ­യും സാ­ഹി­ത്യ­മീ­മാം­സ­ക­രെ­യും ഏ­കോ­പി­പ്പി­ച്ചു­ള്ള ഈ എ­ഴു­ത്ത്, സാ­ഹി­ത്യ­ര­ച­ന­യു­ടെ അ­ന­ന്യ­ത­യും ഗൗ­ര­വ­വും വി­ളി­ച്ചു­പ­റ­യു­ന്നു­ണ്ട്. സ­ഹൃ­ദ­യ­ത്വം എത്ര ദുർ­ല­ഭ­മാ­ണ് എന്ന് ഓർ­മി­പ്പി­ക്കു­ന്നു. ഇ­ന്നും പ്ര­ചോ­ദി­പ്പി­ക്കു­ന്ന ആ­ഴ­ത്തി­ലു­ള്ള വായന!
വി ആർ സ­ന്തോ­ഷ്: ചോ­ര­യു­ടെ കഥ അഥവാ അ­വ­യ­വ­മി­ല്ലാ­ത്ത ശരീരം
ലി­സ്സി മാ­ത്യു:
വി ആർ സ­ന്തോ­ഷ്, അനിത ത­മ്പി­യു­ടെ ‘ചോ­ര­യു­ടെ കഥ’യ്ക്കെ­ഴു­തി­യ പഠനം വളരെ ഇ­ഷ്ട­മാ­യി. ച­രി­ത്രം ചോ­ര­ത്തി­ള­പ്പി­നോ­ട് പൗ­രു­ഷം ചേർ­ത്തു വ­ച്ച­തി­നു ബ­ദ­ലാ­യി. പെ­ണ്ണു­ട­ലി­ന്റെ ചോ­ര­യൊ­ഴു­ക്കു­ക­ളു­ടെ അർ­ത്ഥ­സാ­ധ്യ­ത­കൾ കൂ­ടു­തൽ വെ­ളി­ച്ചം പ്ര­സ­രി­പ്പി­ക്കു­ന്നു. ച­രി­ത്ര­ത്തിൽ ത­ഴ­യ­പ്പെ­ട്ട­വ­രു­ടെ ചോര കൊ­ണ്ടു­ള്ള പി­ഴ­യൊ­ടു­ക്ക­ലു­കൾ ആ­ധു­നി­കാ­ന­ന്ത­ര­കാ­ല­ത്ത് വേ­റി­ട്ട ശ­ബ്ദ­മാ­കു­ന്ന­ത് എ­ങ്ങ­നെ­യാ­ണെ­ന്ന് സൗ­മ്യ­മാ­യി അ­വ­ത­രി­പ്പി­ച്ച സ­ന്തോ­ഷി­നോ­ട് യോ­ജി­ക്കു­ന്നു. കവിത സാ­ധാ­ര­ണ­ക്കാ­രിൽ നി­ന്ന് അ­ക­ന്നു പോയത് രൂ­പ­ത്തി­ലും സ്വ­ഭാ­വ­ത്തി­ലും അത് കൊ­ണ്ടു­വ­ന്ന ദു­രൂ­ഹ­ത­കൾ നി­മി­ത്ത­മാ­ണ്. പല ക­വി­താ­പ­ഠ­ന­ങ്ങ­ളും ക­വി­താ­സ്വാ­ദ­നം കൂ­ടു­തൽ സ­ങ്കീർ­ണ്ണ­മാ­ക്കി. ഗവേഷണ പ്ര­ബ­ന്ധ­ങ്ങ­ളും ഇ­ക്കാ­ര്യ­ത്തിൽ ഒ­ട്ടും പി­ന്നി­ല­ല്ല. ആ­ധു­നി­ക പാ­ശ്ചാ­ത്യ ചി­ന്ത­ക­രോ­ട് ചേർ­ത്തു­വ­ച്ചാൽ മ­ല­യാ­ള­ത്തി­ന്റെ പ­രി­മി­തി­കൾ മ­റി­ക­ട­ക്കാ­മെ­ന്നൊ­രു ധാരണ പൊ­തു­വെ­യു­ണ്ട്. അത് താ­ങ്ങാ­നു­ള്ള കെ­ല്പ് ജ­ന­സാ­മാ­ന്യ­ത്തി­നു­ണ്ടാ­യ­തു­മി­ല്ല. ഇ­വി­ട­ത്തെ മ­ണ്ണിൽ വേ­രോ­ട്ടം ഉ­ണ്ടാ­കു­മ്പോ­ഴേ പുതിയ പൊ­ടി­പ്പു­ക­ളും പൂ­ക്ക­ളു­മു­ണ്ടാ­യി ചി­ന്ത­കൾ ഫ­ല­വ­ത്താ­വു­ക­യു­ള്ളൂ. സ­ന്തോ­ഷി­ന്റെ പ്ര­ബ­ന്ധം വേ­റി­ട്ടു നിൽ­ക്കു­ന്ന­ത് അ­തി­ന്റെ വ്യ­ക്ത­ത കൊ­ണ്ടാ­ണ്. ഒ­ന്നാ­മ­ത്തെ ഖ­ണ്ഡി­ക തന്നെ എത്ര ല­ളി­ത­വും ഉ­ദാ­ത്ത­വു­മാ­ണ്. സ­ന്തോ­ഷ് വീ­ണ്ടും വീ­ണ്ടും എ­ഴു­തു­ക, ക­വി­ത­യു­ടെ ശി­ഷ്ട­കാ­ലം ക­ഷ്ട­ര­ഹി­ത­മാ­ക­ട്ടെ.
സ­ക്ക­റി­യ: ര­ഹ­സ്യ­പ്പൊ­ലീ­സ്
നി­ര­ഞ്ജൻ:
പ­തി­വു­പോ­ലെ ഒ­റ്റ­യി­രി­പ്പു വാ­യ­ന­ക്ക് കൂടെ വ­ലി­ച്ചു­കൊ­ണ്ടു പോ­കു­ന്ന സ­ക്ക­റി­യ­ക്ക­ഥ­യു­ടെ മ­ന്ത്ര­വാ­ദം. സാ­യാ­ഹ്ന­ക്ക് നന്ദി! ഭ­ജ­ഗോ­വി­ന്ദം!
രാ­ജ­ഗോ­പാൽ:
അ­സാ­ദ്ധ്യ കഥ. ന­മി­ക്കു­ന്നു. ക­റി­യാ­ച്ച­ന് സ്നേ­ഹം.
ലി­സ്സി മാ­ത്യു:
ര­ഹ­സ്യ­പോ­ലീ­സ് വി­സ്മ­യി­പ്പി­ക്കു­ന്ന ക്രാ­ഫ്റ്റ് കൊ­ണ്ട് തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­യ ഒരു കഥ. തി­ര­ക്കിൽ­പ്പെ­ട്ട് വായന വൈകി. (രാ­വി­ലെ വാഹനം കാ­ത്ത് 15 മി­നി­റ്റ് മഴ നോ­ക്കി­നിൽ­ക്കേ­ണ്ടി വ­രു­മെ­ന്ന­റി­ഞ്ഞ­പ്പോൾ നേരെ ക­ഥ­യി­ലേ­ക്ക് കയറാൻ അ­വ­സ­ര­മാ­രു­ക്കി­യ സാ­യാ­ഹ്ന­യ്ക്കു പ്ര­ത്യേ­കം നന്ദി). ജീ­വി­തം എത്ര വേ­ഗ­ത്തി­ലും തീ­വ്ര­ത­യി­ലു­മാ­ണ് മു­ന്നോ­ട്ടോ­ടു­ന്ന­ത്. അ­റി­യാ­ര­ഹ­സ്യ­മാ­യി പ്ര­പ­ഞ്ച­വും ജാ­തി­യും മതവും തൊ­ഴി­ലും രാ­ഷ്ട്രീ­യ­വും എന്നു വേണ്ട ഉണ്മ തന്നെ ചോ­ദ്യം ചെ­യ്യ­പ്പെ­ടു­ന്നു. അ­ല­സ­മാ­യും ആ­ഴ­മി­ല്ലാ­തെ­യും ജീ­വി­ത­ത്തെ നേ­രി­ടു­ന്ന­വ­ന് ക്ഷ­ണി­ക­മാ­യ ആ­ന­ന്ദ­വാ­ദം മു­റു­കെ പി­ടി­ക്കാം, അ­തി­നു­മ­പ്പു­റം ചി­ല­തു­ണ്ട് ഉ­രു­ണ്ട ഭൂ­മി­യിൽ. ക­ഥ­യി­ലെ കാ­മു­കി ഒ­ന്നാ­ന്ത­രം. അ­ണ്ണാ­റ­ക്ക­ണ്ണ­നും ത­ന്നാ­ലാ­യ­തെ­ന്ന് ക­ഥ­യി­ലെ അ­ണ്ണാ­റ­ക്ക­ണ്ണൻ ഓർ­മി­പ്പി­ച്ചു. വീ­ഞ്ഞു­പോ­ലെ നു­ര­യു­ന്ന കഥ! അ­തി­ന്റെ ല­ഹ­രി­യുൾ­ക്കൊ­ണ്ട വായന!! ശ­രി­ക്കും സു­പ്ര­ഭാ­തം
അ­ബ്ദു­സ­ലാം:
ക­ഥ­യെ­ഴു­തു­ന്ന ക്രാ­ഫ്റ്റി­ല്ലേ,അതു ബ­ഷീ­റി­ന് ശേഷം സ­ക്ക­റി­യാ­യി­ലാ­ണ് മ­ല­യാ­ളി കാ­ണു­ന്ന­ത്.
ഡോ. ആഷ്ലി മേരി ബേബി:
സ­ക്ക­റി­യ­യു­ടെ ര­ഹ­സ്യ­പ്പോ­ലീ­സ് ഒരു പാട് ചി­രി­പ്പി­ച്ചു.

“വി­നാ­ശ­കാ­ലേ സം­പ്രാ­പ്തേ

കാകഃ കാകഃ പികഃ പികഃ”

കൊ­റേ­ണ­ക്കാ­ല­ത്തി­നു ചേർ­ന്ന നി­രീ­ക്ഷ­ണം. ചി­ത്ര­വും ഗം­ഭീ­ര­മാ­യി.

പ്ര­ദീ­പ്:
സ­ക്ക­റി­യ­യു­ടെ രഹസ്യ പ്പൊ­ലീ­സ് മ­നോ­ഹ­ര­മാ­യ വാ­യ­നാ­നു­ഭ­വ­മാ­ണ് നൽ­കി­യ­ത്.
ശ്രീ­കു­മാർ എ. ജി: ര­ഹ­സ്യ­ത്തി­ന്റെ നാ­നാർ­ത്ഥ­ങ്ങൾ:
ആ­ധു­നി­കാ­ന­ന്ത­ര കഥ ആ­ഖ്യാ­ന സ­വി­ശേ­ഷ­ത കൊ­ണ്ടും പ്ര­മേ­യ­ത്തി­ലെ വ്യ­ത്യ­സ്ത­ത കൊ­ണ്ടും അ­തി­ന്റെ തന്നെ ഉ­ള്ള­ട­ക്ക­ത്തെ പ­ല­പ്പോ­ഴും പു­തു­ക്കി കൊ­ണ്ടി­രി­ക്കു­ന്നു. ദേ­ശീ­യ­ത, ഹിംസ, വം­ശീ­യ­ത, പാ­സ്റ്റി­ഷ്… എ­ന്നി­ങ്ങ­നെ പല പ്ര­ശ്ന­പ­രി­സ­ര­ങ്ങൾ കഥയിൽ ആ­വി­ഷ്ക­രി­ക്കു­ന്നു. ഹാ­സ്യ­ത്തി­ന്റെ അ­മ്ല­രു­ചി­യി­ലാ­ണ് സ­ക്ക­റി­യ­യു­ടെ ക­ഥാ­ലോ­കം പ­ടു­ത്തു­യർ­ത്തി­യി­രി­ക്കു­ന്ന­ത്. അ­തി­ന്റെ ഗ­ന്ധ­വും രു­ചി­യും രഹസ്യ പോ­ലീ­സി­ലു­ണ്ട്. “എ­ല്ലാ­വ­രി­ലും ഒരു രഹസ്യ പോ­ലീ­സു­ണ്ട്. ആ ചുവട് പി­ടി­ച്ചു പോയാൽ പ്ര­ശ്നം തീർ­ന്നു. അതു പോലെ തന്നെ നാ­യ­രിൽ ഒരു ക്രി­സ്ത്യാ­നി­യി­രി­പ്പു­ണ്ട് ക്രി­സ്ത്യാ­നി­യിൽ ഒരു നാ­യ­രും ഉണ്ട്”. ദേ­ശ­സ്നേ­ഹ­ത്തി­ന്റെ രഹസ്യ കു­പ്പാ­യം ഇട്ടു നിർ­ത്തി­യി­രി­ക്കു­ന്ന സു­ഖ­ലോ­ലു­പ­ത­യു­ടെ ലോ­ക­ത്തെ തു­റ­ന്നു കാ­ട്ടു­ന്നു. ര­ഹ­സ്യ­ത്തി­ന്റ നാ­നാർ­ത്ഥം തേ­ടു­ന്നു കഥ.
കെ­ജി­എ­സ്:
സ­ക്ക­റി­യ­യു­ടെ ‘ര­ഹ­സ്യ­പ്പോ­ലീ­സ് ’ സൌ­മ്യ­വ­ന്യ­മാ­യ ഒരു ഭ­ദ്ര­ക­ഥ. ഇ­ന്ന­ലെ സാ­യാ­ഹ്ന­യിൽ വാ­യി­ച്ച­പ്പോ­ഴും ഈ­സ്റ്റാം­ബുൾ ബാം­ഗ്ലൂ­രി­നു് മേൽ നീർ­ത്തി വി­ര­ചി­ക്ക­പ്പെ­ട്ടു. ഇ­ന്ന­ലെ­യും ബോ­സ്ഫ­റ­സ് കടൽ നീല നി­റ­ത്തിൽ ചി­രി­ച്ചു. മു­മ്പ­ത്തെ­പ്പോ­ലെ മേ­ഘ­ങ്ങൾ യൂ­റോ­പ്പി­ലേ­ക്ക് പോ­യി­ക്കൊ­ണ്ടി­രു­ന്നു. ക­ട­ലി­നും ആ­കാ­ശ­ത്തി­നും ന­ഗ­ര­പ്രാ­ചീ­ന­ത­യ്ക്കും ഇടയിൽ വെ­ള്ളി­മ­ഠം തി­രു­മേ­നി ജ­പി­ച്ചെ­ഴു­തി­യ ഏലസ് ഇ­ന്ന­ലെ­യും പ്ര­പ­ഞ്ച­ര­ഹ­സ്യ­ങ്ങ­ളു­ടെ സ്വ­കാ­ര്യ റി­മോ­ട് ക­ണ്ട്രോൾ ആയി ഇമ ചി­മ്മു­ന്നു­ണ്ടാ­യി­രു­ന്നു. ര­ഹ­സ്യം എന്ന ഗ­ഹ­ന­പ്ര­തി­ഭാ­സം എ­ന്തെ­ന്ന­റി­യാൻ ശൂ­ന്യ­വി­സ്തൃ­തി­യി­ലേ­ക്ക് തൊ­ടു­ത്തു വിട്ട ഉ­പ­ഗ്ര­ഹ­മാ­യി ആ ഏ­ല­സ്സ് ചെ­റു­തോ­ട്ട­ത്തിൽ ജോസഫ് ജെ­യിം­സി­ലെ ര­ഹ­സ്യാ­സ്തി­ത്വ­മാ­യ വേ­ലി­ത്താ­ഴ­ത്ത് ഗോ­പി­നാ­ഥൻ നായർ പോ­ലു­മ­റി­യാ­തെ അ­ജ്ഞാ­ത­വി­സ്തൃ­തി­യിൽ സ­ഞ്ച­രി­ക്കു­ന്നു­ണ്ടെ­ന്ന് ഇ­ന്ന­ലെ­യും എ­നി­ക്ക് തോ­ന്നി. വാ­യി­ച്ച­പ്പോ­ഴൊ­ക്കെ ഈ കഥ എ­നി­ക്ക് ക­ഥ­യ്ക്കു­ള്ളിൽ സ­ഞ്ച­രി­ക്കാൻ ഇഷ്ടം പോലെ വഴികൾ തന്നു. ദൂ­ര­വും ആഴവും ച­രി­ത്ര­വും തൃ­ഷ്ണ­ക­ളു­ടെ വി­ള­യാ­ട്ട­ങ്ങ­ളും കാണാൻ ഉ­യ­ര­ത്തിൽ ജ­നാ­ല­കൾ തു­റ­ന്നു തന്നു. പു­തു­വെ­ളി­വ് തന്നു. സ്വാ­ത­ന്ത്ര്യം തന്നു. ഒരു ദർ­ശ­ന­ത്തി­ന്റെ­യും പേരു് പ­റ­യു­ന്നി­ല്ലെ­ങ്കി­ലും, ചെ­റു­പു­ഞ്ചി­രി­യെ­ങ്കി­ലും ഇ­ല്ലാ­ത്തൊ­രു വാ­ക്ക് പോലും ഈ ക­ഥ­യി­ലി­ല്ലെ­ങ്കി­ലും, ഏത് ദാർ­ശ­നി­ക­ക­ഥ പോലെ ഒ­ട്ടും ല­ഘു­വ­ല്ല ഇ­തി­ന്റെ­യും രഹസ്യ ഉൾ­ക്ക­നം. ര­ഹ­സ്യാ­ന്വേ­ഷി­ക­ളാ­യ ഋ­ഷി­ക­ളു­ടെ, ശ­ങ്ക­ര­ന­ദ്ദേ­ഹ­ത്തി­ന്റെ­യും മ­റ്റും, പ­ര­മ്പ­ര­യി­ലാ­ണു് ഈ ക­ഥ­യി­ലെ ഐ പി എസ് ബി­രു­ദൻ ര­ഹ­സ്യ­പ്പോ­ലീ­സി­നെ, വേ­ലി­ത്താ­ഴ­ത്ത് ഗോ­പി­നാ­ഥൻ നായരെ, ചെ­റു­തോ­ട്ട­ത്തിൽ ജോസഫ് ജെ­യിം­സാ­യി സ­ക്ക­റി­യ ഒ­ളി­വിൽ പാർ­പ്പി­ച്ചി­രി­ക്കു­ന്ന­ത്. ക്രി­സ്ത്യാ­നി­യിൽ നായരെ. ഇ­രു­വ­രി­ലും മ­ന്ത്ര­ത­ന്ത്ര വി­ശ്വാ­സി­യാ­യ ആർഷനെ. ആ­ധു­നി­ക­നിൽ പ്രാ­ചീ­ന­നെ. പ്രേ­മ­ത്തിൽ ന­യ­ത്തെ. കാ­മ­ത്തിൽ ത­ന്ത്ര­ത്തെ. എ­ല്ലാ­വ­രി­ലും ആ­സ­ക്ത­രെ. അ­ങ്ങ­നെ­യ­ങ്ങ­നെ ര­ഹ­സ്യ­ത്തെ മൂ­ടു­ന്ന ര­ഹ­സ്യം, അതിനെ മൂ­ടു­ന്ന ര­ഹ­സ്യം, ദൈ­നം­ദി­ന­വും ദാർ­ശ­നി­ക­വും ശാ­സ്ത്രീ­യ­വു­മാ­യി ര­ഹ­സ്യ­ത്തി­നു് അ­ന­ന്ത­മാ­യ അ­ട­രു­കൾ കാ­ണു­ന്ന കഥ. ര­ഹ­സ്യ­ത്തി­ന്റെ മോ­ഹി­പ്പി­ക്കു­ന്ന ന­ട­ന­വേ­ദി­യാ­വു­ന്ന കഥ. അ­ന്വേ­ഷി­ക്കാം, ക­ണ്ടു­പി­ടി­ക്കാം, നിർ­മ്മി­ക്കാം, മോ­ഷ്ടി­ക്കാം, ന­ഷ്ട­പ്പെ­ടാം, രതി പോലെ ര­സി­ക്കാം ര­ഹ­സ്യം. സ്വ­ത്തി­നും സ­ത്യ­ത്തി­നും അ­ധി­കാ­ര­ത്തി­നും ആ­യു­ധ­ക്ക­ച്ച­വ­ട­ത്തി­നും സു­ഖ­ത്തി­നു­മു­ള്ള­ത് പോലെ ര­ഹ­സ്യ­ത്തി­നു­മു­ണ്ട് നി­യ­മ­വി­ചാ­ര­സാ­ധ്യ­ത­കൾ. ലാഭ/നഷ്ട സാ­ധ്യ­ത­കൾ. വി­മർ­ശ­നാ­ത്മ­ക വാ­യ­ന­കൾ. പ്രേ­മം, സാ­ഹോ­ദ­ര്യം, ദേ­ശ­ഭ­ക്തി, നാ­ഗ­രി­ക­ത… ര­ഹ­സ്യ­ത്തി­നു് താ­വ­ള­മാ­കാ­തെ അ­റി­വി­ലും അ­നു­ഭ­വ­ത്തി­ലും ഓർ­മ്മ­യി­ലും യു­ക്തി­യി­ലും ഭാ­ഷ­യി­ലും ആരും ഒ­ന്നും ഇ­ല്ലെ­ന്നി­ട­ത്തോ­ളം, ആ­രി­ലു­മു­ണ്ടൊ­രു ര­ഹ­സ്യ­പ്പോ­ലീ­സ്. ര­ഹ­സ്യാ­ന്വേ­ഷി­യാ­യ ഒരു ദാർ­ശ­നി­കൻ, എ­ന്നി­ട­ത്തോ­ളം, ഈ കഥയിൽ ര­ഹ­സ്യ­ത്തി­നു് ലോ­ക­വ്യാ­പ്തി. സൂ­ക്ഷ്മ­നർ­മ്മ­ങ്ങ­ളു­ടെ ബ­ഹു­നി­ല­ക­ളിൽ നിർ­മ്മി­ത­മാ­യ ഒരു ബ­ന്ധ­ഗോ­പു­രം, ഈ കഥ. വി­മാ­ന­മോ വേ­ദാ­ന്ത­മോ പോലെ ഗണിത ക­ണി­ശ­മാ­യ ഉ­യ­ര­ലും നി­ര­ക്ക­ലും താ­ഴ­ലും—ക­ഥ­ന­ത്തി­ന്റെ സൂ­ക്ഷ്മ­സം­ഗീ­ത­മു­ള്ള­ത്. ഈ ര­ഹ­സ്യ­പ്പോ­ലീ­സി­ന്റെ വേരും തൈയും സ­ക്ക­റി­യ­യു­ടെ ക­ഥ­ക­ളിൽ­ത്ത­ന്നെ­യു­ണ്ട്. ര­ഹ­സ്യ­ദർ­ശ­നം, അഥവാ, രഹസ്യ നി­രീ­ക്ഷ­ണം സ­ക്ക­റി­യ­യ്ക്ക് എ­ന്നും പ്രി­യം. ഒരു ചാരൻ, സദാ മ­റു­പു­റം വാ­യി­ച്ച് ഇ­പ്പു­റ­ത്ത് ന­ട­ക്കു­ന്ന ജാരൻ പോ­ലൊ­രു ര­ഹ­സ്യാ­രൂ­ഢൻ, സ­ക്ക­റി­യ­യു­ടെ ഭാ­വ­നാ­സേ­ന­യി­ലു­ണ്ട്. അ­വി­ചാ­രി­ത­മാ­യി പു­ഴ­യോ­ര­ത്ത് ഒ­ര­വി­ഹി­തം ക­ണ്ണിൽ­പ്പെ­ട്ട് നി­ഷി­ദ്ധ­സാ­ക്ഷ്യം സ­ഹി­ക്കേ­ണ്ടി വന്ന കു­ട്ടി­യാ­യി­രു­ന്നു ആ­ദ്യ­മ­യാൾ. കു­യി­ലി­ന്റെ പാ­ട­ലിൽ വെ­ളി­പ്പെ­ട്ട് പോ­കു­ന്ന കാ­ക്ക­സ­ത്യം കാ­ണി­ച്ച ശ­ങ്ക­ര­നോ­ളം ചി­ല­പ്പോ­ള­യാൾ. പല കാ­മു­കി­മാ­രോ­ട് പല ചിരി ചി­രി­ച്ച് ചി­രി­യി­ലും ജോ­സ­ഫി­ലും മ­റ­ഞ്ഞ് നിൽ­ക്കു­ന്ന ഗോപി ഇ­നി­യൊ­രാൾ. വേ­റെ­യും എ­ത്ര­യോ പേർ. ഇ­വ­രി­ലൂ­ടെ­ല്ലാം ര­ഹ­സ്യ­ത്തി­നു സം­ഭ­വി­ക്കു­ന്ന­ത് പു­രാ­ണ­ങ്ങ­ളി­ലെ ത­ത്ത്വ­നിർ­ദ്ധാ­ര­ണ­ത്തി­ന്റെ പാരഡി പോ­ലൊ­ന്ന്, അ­പ­നിർ­മ്മി­തി പോ­ലൊ­ന്ന്, ഉ­ദാ­ത്ത­ങ്ങ­ളിൽ തെ­റി­ച്ച് വീ­ഴു­ന്ന പ­രി­ഹാ­സം പോ­ലൊ­ന്ന്, ജോസഫ് ജെ­യിം­സി­ലെ ഗോ­പി­യിൽ, ക്രി­സ്ത്യാ­നി­യി­ലെ നാ­യ­രിൽ, ഉന്നത ബി­രു­ദ­വും ഏലസും ചാർ­ത്തി­യ യു­വ­കോ­മ­ള­നിൽ, ഈ­സ്റ്റാം­ബു­ളിൽ സം­ഭ­വി­ക്കു­ന്നു­ണ്ട്. പ­രി­ഹാ­സ­പ്പ­രി­ക്കേൽ­ക്കാ­ത്ത പാ­ര­മ്പ­ര്യം വാ­ത്സ്യാ­യ­ന­നും കാ­മ­സൂ­ത്ര­ത്തി­നും മാ­ത്രം. ആ­ധു­നി­ക ലോ­ക­ത്തെ അ­ധി­കാ­രാ­ന­ന്ദ­ത്തി­ലെ­വി­ടെ­യു­മു­ണ്ട്. ഏത് ന­യാ­ന­ന്ദ­ത്തി­ലു­മു­ണ്ട്. ര­ഹ­സ്യ­ദർ­ശ­ന ച­രി­ത്രം, സ­ക്ക­റി­യാ­ക്ക­ഥ­യു­ടെ ച­രി­ത്രം എന്ന് ക­ഥാ­വി­മർ­ശ­കർ­ക്ക് തോ­ന്നി­പ്പോ­കു­ന്ന­ത് വെ­റു­മൊ­രു ക­ഥാ­സ്നേ­ഹി­യാ­യ എ­നി­ക്കും തോ­ന്നി­ത്തു­ട­ങ്ങി­യാൽ ഈ വാ­യ­ന­ക്ക­ളി പാളി. എ­ന്താ­യി­രി­ക്കു­മോ എന്തോ അ­തി­നു­ട­യ ര­ഹ­സ്യം? എ­ല്ലാ­റ്റി­ലും ര­ഹ­സ്യം പു­ര­ണ്ടി­രി­ക്കു­ന്നു, പൂ­ണ്ടി­രി­ക്കു­ന്നു, എന്ന ര­ഹ­സ്യ­ദർ­ശ­നം ഒരു നാൾ ഒരു കു­ന്നിൻ മു­ക­ളിൽ നിൽ­ക്കു­മ്പോൾ തീവാൾ പോലെ, അഥവാ സാർ­ത്രെ­യൻ ത­ണ്ടർ­ബോൾ­ട് പോലെ, സ്വാ­ത­ന്ത്ര്യ ക­ല്പ­ന­കൾ പോലെ, തലയിൽ വെ­ളി­പാ­ടാ­യി വ­ന്നു് പ­തി­ച്ച­ത് മുതൽ സ­ക്ക­റി­യ ക­ഥ­യെ­ഴു­ത്ത് എന്ന ര­ഹ­സ്യാ­ന്വേ­ഷ­ണം തു­ട­ങ്ങി­യെ­ന്നാ­ണെ­നി­ക്ക് തോ­ന്നാ­റു­ള്ള­ത്… ക­ഥ­യാ­ണു് ഭൂ­മി­യിൽ ര­ഹ­സ്യ­ത്തി­ന്റെ പ്രി­യ­വാ­ഹ­നം. തെ­ന്നു­വ­ണ്ടി മുതൽ വി­മാ­ന­വും സാ­റ്റ­ലൈ­റ്റും വരെ വാ­ഹ­ന­വം­ശം മു­ഴു­വൻ, ച­രാ­ച­ര­ചാ­ര­പ്ര­പ­ഞ്ചം മു­ഴു­വൻ, ര­ഹ­സ്യ­ങ്ങ­ളു­മാ­യി സദാ നമ്മെ കേ­റ്റി­യും കേ­റ്റാ­തെ­യും ചു­റ്റി­സ­ഞ്ച­രി­ക്കു­ന്നു. ര­ഹ­സ്യ­ത്തി­ന്റെ പേ­ട­ക­മാ­കാ­നാ­ണു് വ­സ്തു­ക്ക­ളു­ടേ­യും നി­ഘ­ണ്ടു­ക്ക­ളു­ടേ­യും കാ­മ­സൂ­ത്ര­ത്തി­ന്റെ­യും ഉന്നത ബി­രു­ദ­ങ്ങ­ളു­ടേ­യും ക­ഥ­ക­ളു­ടേ­യും നി­യോ­ഗം. ഏ­ല­സ്സി­ന്റെ ക­ണ്ടു­പി­ടു­ത്ത­ത്തോ­ടെ സ­ക്ക­റി­യ കഥയെ മ­ഹാ­ച­രി­ത്ര­മാ­ക്കി; ച­ക്ര­ത്തി­ന്റെ ക­ണ്ടു­പി­ടു­ത്ത­ത്തോ­ടെ ച­രി­ത്ര­കാ­രൻ ച­രി­ത്ര­ത്തെ മ­ഹാ­ക­ഥ­യാ­ക്കി­യ പോലെ എന്ന് തോ­ന്നി. ഏ­ല­സ്സ് ര­ഹ­സ്യ­ങ്ങ­ളു­ടെ എ­വ­റ­സ്റ്റ്, റോം, ഈ­സ്റ്റാം­ബുൾ… എ­വി­ട­വും. ഈ ക­ഥ­യിൽ­ത്ത­ന്നെ ര­ഹ­സ്യ­ത്തി­നു് പാർ­ക്കാൻ ഒളി, അണ്ടർ കവർ, ഡി­പ്ലൊ­മാ­റ്റി­ക് പാ­സ്പോർ­ട്ട്, മൈ­ക്രോ­ചി­പ്, മ­ന്ത്ര­വാ­ദം, ഏലസ്, ഭ­ജ­ഗോ­വി­ന്ദം, തു­ട­ങ്ങി പല പല മു­ന്തി­രി­ത്തോ­പ്പു­കൾ. സ­ക്ക­റി­യ, സാ­യാ­ഹ്ന, സു­പ്ര­ഭാ­തം.
ഇ പി ഉണ്ണി: കാർ­ട്ടൂ­ണി­സ്റ്റ് വിജയൻ—ഒരു പ്ര­ശ്ന­വി­ചാ­രം
കെ സ­ച്ചി­ദാ­ന­ന്ദൻ:
സ­ക്ക­റി­യ­യു­ടെ ഗം­ഭീ­ര­വും ര­സ­ക­ര­വും സ­ങ്കീർ­ണ്ണ­വു­മാ­യ ക­ഥ­യ്ക്കു ശേഷം, വി­ജ­യ­നെ­ക്കു­റി­ച്ചു­ള്ള ഉ­ണ്ണി­യു­ടെ ഉൾ­ക്കാ­ഴ്ച്ച­യു­ള്ള ലേഖനം ഗം­ഭീ­ര­മാ­യി. അത് ആദ്യം പ്ര­സി­ദ്ധീ­ക­രി­ക്കാൻ ഭാ­ഗ്യ­മു­ണ്ടാ­യ­ത് എ­നി­ക്കാ­യി­രു­ന്നു, പ­ച്ച­ക്കു­തി­ര­യു­ടെ ത്രൈ­മാ­സി­ക­മാ­യി­രു­ന്ന പൂർ­വ്വ­ജ­ന്മ­ത്തിൽ അ­തി­ന്റെ സ്ഥാ­പ­ക പ­ത്രാ­ധി­പ­രെ­ന്ന നി­ല­യിൽ. വീ­ണ്ടും വാ­യി­ക്കു­മ്പോ­ഴും പു­തു­ത്. നന്ദി.
ദാ­മോ­ദർ പ്ര­സാ­ദ്:
ഗം­ഭീ­രം. രാ­വി­ലെ തന്നെ ഉ­ഷാ­റാ­യി. ഒ വി വി­ജ­യ­ന്റെ­യും ഇ പി ഉ­ണ്ണി­യു­ടെ­യും കാർ­ട്ടൂ­ണു­ക­ളിൽ കാ­ണാ­വു­ന്ന ചില സാ­ദൃ­ശ്യ­ത­ക­ളു­ണ്ട്. അതൊരു ജ­നാ­ധി­പ­ത്യ­പ­ര­മാ­യ അ­രാ­ജ­ക­ത്വ രാ­ഷ്ട്രീ­യ ബോ­ധ­ത്തിൽ നി­ന്നു വ­രു­ന്ന­താ­ണ്. എ­ത്ര­മേൽ പ്രാ­ദേ­ശി­ക­മാ­ണോ അ­ത്ര­മേൽ അ­ന്താ­രാ­ഷ്ട്രീ­യ­വു­മാ­ണ­ത്. ലു­ട്ടി­യൻ­സി­ന്റെ വ­രേ­ണ്യ ബിം­ബ­ങ്ങ­ളെ­യും അ­ധി­കാ­ര ചി­ഹ്ന­ങ്ങ­ള­യും കൊ­ച്ചാ­ക്കി മാ­റ്റു­ന്ന ഒ വി വി­ജ­യ­ന്റെ വേ­ല­യെ­ക്കു­റി­ച്ച് ഇ പി ഉ­ണ്ണി­യു­ടെ നി­രീ­ക്ഷ­ണം ര­സ­ക­ര­മാ­യി. ഒ വി വി­ജ­യ­ന്റെ രാ­ഷ്ട്രീ­യ ലേ­ഖ­ന­ങ്ങ­ളി­ലും ഈ പ­രി­ഹാ­സം കേൾ­ക്കാം. അത് ലൂ­ട്ടി­യൻ­സി­നെ­തി­രെ എന്ന പേരിൽ ലിബറൽ നെ­ഹ്റു­വി­യൻ കാ­ല­ത്തോ­ടും ആ­ശ­യ­ങ്ങ­ളോ­ടും ഹി­ന്ദു­ത്വ പ്ര­ചോ­ദി­ത­രാ­യ വ­ല­തു­പ­ക്ഷ മാ­ധ്യ­മ­ങ്ങൾ പ്ര­ച­രി­പ്പി­ക്കു­ന്ന വെ­റു­പ്പ­ല്ല. പ്ര­ത്യേ­കി­ച്ചും ടൈംസ് നൗ ചാ­ന­ലും ചില വലതു പക്ഷ കോ­ള­മി­സ്റ്റു­ക­ളും. അത് വാ­സ്ത­വ­ത്തിൽ കൊതി കുറവ് പോലെ എന്തോ ഒ­ന്നിൽ നി­ന്നു­ണ്ടാ­വു­ന്ന വെ­റു­പ്പാ­ണ്. ഒ വി വി­ജ­യ­ന്റെ­ത് പ­രി­ഹാ­സ­മാ­ണ്. അത് വേ­റേ­യാ­ണ്. അ­തി­ലൊ­രു കേ­ര­ളീ­യ­മാ­യ മാ­ന­മു­ണ്ട്. അത് കേ­ര­ള­ത്തി­ന്റെ പ­രി­തോ­വ­സ്ഥ­യിൽ നി­ന്നു സ­മ്പാ­ദ്യ­മാ­കു­ന്ന ചില സ്വ­ത­ന്ത്ര അരാജക വീ­ക്ഷ­ണ­ങ്ങ­ളാ­ണ്. ഇ പി ഉ­ണ്ണി­യു­ടെ കാർ­ട്ടൂ­ണു­ക­ളി­ലും ഇത് ദൃ­ശ്യ­മാ­വും—വ­ര­യി­ലും കു­റി­പ്പി­ലും. ഇ പി ഉ­ണ്ണി­യു­ടെ മെയ് ഡേ കാർ­ട്ടൂ­ണി­ലെ റോ­ബോ­ട്ടി­ക്സി­നെ കു­റി­ച്ചു­ള്ള ആ നി­രീ­ക്ഷ­ണം നോ­ക്കൂ. അതൊരു മ­ല­യാ­ളി­ക്ക് മാ­ത്രം ഒരു പക്ഷേ അ­നു­ഭ­വ­പ്പെ­ടു­ന്ന ഒ­ന്നാ­യാ­ണ് എ­നി­ക്ക് തോ­ന്നി­യ­ത്.
ബഷീർ അ­ബ്ദുൾ:
ഇത്ര സൂ­ക്ഷ്മ­ത­യോ­ടെ വി­ജ­യ­ന്റെ കാർ­ട്ടൂ­ണു­കൾ വി­ല­യി­രു­ത്ത­പ്പെ­ട്ടി­ട്ടു­ണ്ടോ എ­ന്ന­റി­യി­ല്ല. അ­വ­യു­ടെ ഉൾ­ക്ക­ന­വും ച­രി­ത്ര­പ­ര­മാ­യ സാം­ഗ­ത്യ­വും അതീവ ശ്ര­ദ്ധ­യോ­ടെ, നി­രീ­ക്ഷ­ണ പ­ടു­വും സ­മ­ശീർ­ഷ­നു­മാ­യ മ­റ്റൊ­രു കാർ­ട്ടൂ­ണി­സ്റ്റി­ന്റെ പ­രി­പ­ക്വ­മാ­യ നോ­ട്ട­പ്പാ­ടിൽ ആ­ലേ­ഖ­നം ചെ­യ്തി­രി­ക്കു­ന്നു. ഗൗ­ര­വ­മാ­യി കാർ­ട്ടൂ­ണി­നെ കാ­ണു­ന്ന­വർ­ക്ക് ഒരു തി­ക­ഞ്ഞ പാ­ഠ­പു­സ്ത­കം. വരും ത­ല­മു­റ­യ്ക്ക് വേ­ണ്ടി വി­ജ­യ­ന്റെ കാർ­ട്ടൂ­ണു­ക­ളു­ടെ സ­മ്പൂർ­ണ്ണ ശേഖരം ഉ­ണ്ടാ­കു­മെ­ന്ന് ആ­ഗ്ര­ഹി­ക്കാം.
ദാ­മോ­ദർ പ്ര­സാ­ദ്:
ഒ വി വി­ജ­യ­ന്റെ കാർ­ട്ടൂ­ണു­ക­ളു­ടെ സ­മ്പൂർ­ണ്ണ ശേഖരം പ്ര­സി­ദ്ധീ­ക­രി­ക്കാൻ പ­റ്റി­യ സ­മ­യ­മാ­ണ്. ഒ വി വിജയൻ കാർ­ട്ടൂ­ണിൽ പ്ര­മേ­യ­വ­ല്ക്ക­രി­ച്ച രാ­ഷ്ട്രീ­യാ­ശ­യ­ങ്ങൾ പ്ര­സ­ക്ത­മാ­യി­രി­ക്കു­ക­യും പുതിയ വാ­യ­ന­കൾ ആ­വ­ശ്യ­പ്പെ­ടു­ക­യും ചെ­യ്യു­ന്ന സമയം. ഡി. സി. പു­റ­ത്തി­റ­ക്കി­യ കാർ­ട്ടൂ­ണു­ക­ളു­ടെ അ­പൂർ­ണ്ണ­മാ­യ സ­മാ­ഹാ­രം ഇ­പ്പോൾ സ്റ്റോ­ക്കൗ­ട്ടാ­ണെ­ന്നാ­ണ് മ­ന­സ്സി­ലാ­ക്കു­ന്ന­ത്.
രാ­ധാ­കൃ­ഷ്ണൻ:
അതെ, തീർ­ച്ച­യാ­യും. ജീ­വി­ച്ചി­രി­ക്കെ സ­മ്മ­തം വാ­ങ്ങാൻ വി­ട്ടു­പോ­യ ര­ച­യി­താ­ക്ക­ളു­ടെ സൃ­ഷ്ടി­ക­ളു­ടെ കാ­ര്യ­മൊ­ക്കെ ഇ­ങ്ങ­നെ­യാ­ണു്. അ­വ­കാ­ശി­കൾ മി­ക്ക­വാ­റും­പേർ സ്വ­ത­ന്ത്ര­പ്ര­കാ­ശ­ന­ത്തെ­ക്കു­റി­ച്ചു് അ­റി­വു­ള്ള­വ­രോ ഇതിൽ താ­ല്പ­ര്യം കാ­ണി­ക്കു­ന്ന­വ­രോ അല്ല. മി­ക്ക­വാ­റും സൃ­ഷ്ടി­കൾ ഏ­തെ­ങ്കി­ലും പ്ര­സാ­ധ­ക­ന്റെ ഇ­രു­മ്പ­ഴി­ക്കു­ള്ളിൽ അ­വ­സാ­നി­ക്കു­ക­യാ­ണു് പ­തി­വു്. ര­ച­യി­താ­വി­ന്റെ മ­ര­ണാ­ന­ന്ത­രം സൃ­ഷ്ടി­ക­ളു­ടെ വാ­ണി­ജ്യ­സാ­ദ്ധ്യ­ത കു­റ­യു­ന്ന­തി­നാൽ പ്ര­സാ­ധ­കർ­ക്കു് അ­ച്ച­ടി­ച്ചി­റ­ക്കാൻ നന്നെ വൈ­മു­ഖ്യ­മു­ണ്ടു്. ഇ­തു­ത­ന്നെ­യാ­ണു് ഒ വി വി­ജ­യ­ന്റെ കാർ­ട്ടൂ­ണു­ക­ളു­ടെ­യും സ്ഥി­തി. വാ­യ­നാ­സ­മൂ­ഹം അ­ങ്ങേ­യ­റ്റം ആ­ദ­രി­ക്കു­ന്ന ഒരു കാർ­ട്ടൂ­ണി­സ്റ്റി­ന്റെ സൃ­ഷ്ടി­കൾ സ്വ­ത­ന്ത്ര ഡി­ജി­റ്റൽ പ­തി­പ്പു­ക­ളാ­യി ഇ­റ­ങ്ങു­ന്ന­തു­കൊ­ണ്ടു് അ­ച്ച­ടി­പ്പ­തി­പ്പി­ന്റെ വി­പ­ണ­ന­ത്തെ ഒ­ന്നു­കൊ­ണ്ടും പ്ര­തി­കൂ­ല­മാ­യി ബാ­ധി­ക്കു­ന്നി­ല്ല, മാ­ത്ര­വു­മ­ല്ല, പ­ല­പ്പോ­ഴും അ­ച്ച­ടി­പ്പ­തി­പ്പി­ന്റെ വി­ല്പ­ന­യെ ന­ന്നാ­യി പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നു­മു­ണ്ടു് എ­ന്നാ­ണു് അ­നു­ഭ­വം. അ­തു­കൊ­ണ്ടു് വാ­യ­ന­ക്കാർ, വി­ശി­ഷ്യാ വി­ദ്യാർ­ത്ഥി­സ­മൂ­ഹം ഒ­ന്നാ­യി വി­ജ­യ­ന്റെ അ­വ­കാ­ശി­ക­ളോ­ടു് കാർ­ട്ടൂ­ണു­കൾ­ക്കു് സ്വ­ത­ന്ത്ര ഡി­ജി­റ്റൽ പ്ര­കാ­ശ­ന­ത്തി­നു് അ­നു­വാ­ദം നൽ­ക­ണ­മെ­ന്നു് അ­പേ­ക്ഷി­ക്കു­ക­യാ­ണു് ഇ­പ്പോൾ ചെ­യ്യേ­ണ്ട­തു്. യു­വ­ത­ല­മു­റ മു­ന്നോ­ട്ടു വ­ന്നാ­ലും.
സ­ച്ചി­ദാ­ന­ന്ദൻ:
യോ­ജി­ക്കു­ന്നു. ധാ­രാ­ളം അ­നു­ഭ­വ­ങ്ങൾ.

(ജൂൺ 14 മുതൽ 20 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്.)

Colophon

Title: Responses—3 (ml: പ്ര­തി­ക­ര­ണ­ങ്ങൾ—3).

Author(s): Readers.

First publication details: Sayahna Foundation; Trivandrum, Kerala; 2020-06-22.

Deafult language: ml, Malayalam.

Keywords: Response, Readers, Responses—3, വാ­യ­ന­ക്കാർ, പ്ര­തി­ക­ര­ണ­ങ്ങൾ—3, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Twittering Machine, a painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.