SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Arrival_of_the_Normandy_Train.jpg
Arrival of the Normandy Train, Gare Saint-​Lazare, a painting by Claude Monet (1840–1926).
പ്ര­തി­ക­ര­ണ­ങ്ങൾ
വാ­യ­ന­ക്കാർ
മനോജ് കെ. പു­തി­യ­വി­ള: ത­ന­തു­ലി­പി തന്നെ വേണം; അ­തു­മാ­ത്രം പോര (തു­ടർ­ച്ച)
കെ. എച്ച്. ഹുസൈൻ:
1975 ജൂൺ 25 അ­ടി­യ­ന്തി­ര പ്ര­ഖ്യാ­പ­ന­ത്തി­ന്റെ 45-ാം വാർ­ഷി­കം. ആ ഇ­രു­ണ്ട കാ­ല­ത്തി­ന്റെ അ­വ­ശേ­ഷി­പ്പു­കൾ വലിയ സൗ­ഹൃ­ദ­ങ്ങൾ­ക്കു വ­ഴി­തെ­ളി­യി­ച്ചു. ടി. എൻ. ജോയി, മു­ഹ­മ്മ­ദ­ലി, ഷംസു, മോ­ഹൻ­ദാ­സ്, ഹേ­മ­ച­ന്ദ്രൻ, തുളസി, ചി­ത്ര­ജ­കു­മാർ, അ­ശോൿ­കു­മാർ, സി­വി­ആർ. മ­ല­യാ­ള­ത്തി­ന്റെ അ­ക്ഷ­ര­ങ്ങൾ വീ­ണ്ടെ­ടു­ക്കു­ന്ന­തി­ന്റെ സ്നേ­ഹ­പ­ഥ­ങ്ങ­ളാ­ണ­വ. വർ­ഷ­ങ്ങ­ളേ­റെ ക­ഴി­ഞ്ഞി­ട്ടും അ­ന്ന­ത്തെ യു­വ­ത്വ­വും ആ­വേ­ശ­വും മാ­മൂ­ലു­കൾ­ക്കെ­തി­രെ­യു­ള്ള നി­ല­പാ­ടു­ക­ളും വാർ­ദ്ധ­ക്യ­ത്തി­നു ചേ­ത­ന­യേ­കു­ന്നു. ഇ­ന്നും ഉ­ട­യാ­ത്ത കൂ­ട്ടാ­യ്മ പുതിയ വി­താ­ന­ങ്ങൾ സൃ­ഷ്ടി­ക്കു­ന്നു. അ­ര­നൂ­റ്റാ­ണ്ട­ടു­ക്കു­മ്പോൾ ഇ­രുൾ­ച്ച­യ്ക്കു് ക­ന­പ്പേ­റു­ക­യാ­ണു്. പുതിയ യു­വ­ത്വം കൂ­ടു­തൽ ധീ­ര­വും സർ­ഗ്ഗാ­ത്മ­വു­മാ­ക­ട്ടെ. രചന ഫോ­ണ്ട് അ­ണി­യ­റ­യിൽ രൂ­പം­കൊ­ള്ളു­ന്ന നാ­ളു­ക­ളിൽ, 1999 ആദ്യം, ഒരു ദിവസം ചി­ത്ര­ജ­കു­മാ­റു­മൊ­ത്തു് പ്രൊഫ. എം. കൃ­ഷ്ണൻ­നാ­യ­രെ കാ­ണാ­നാ­യി പോ­യ­തു് ഓർ­ക്കു­ന്നു. കൂടെ ഹേ­മ­ച­ന്ദ്ര­നും തു­ള­സി­യും ഉ­ണ്ടാ­യി­രു­ന്നു. അ­വ­രെ­ല്ലാം യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­രാ­യി­രു­ന്നു. പ­ഴ­യ­ലി­പി­യു­ടെ വീ­ണ്ടെ­ടു­പ്പി­നെ­കു­റി­ച്ചു് പ­റ­യു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം എ­ന്താ­യി­രി­ക്കു­മെ­ന്ന­തി­നെ­പ്പ­റ്റി ആർ­ക്കും ഊ­ഹ­മു­ണ്ടാ­യി­രു­ന്നി­ല്ല. സാ­ഹി­ത്യ­ത്തി­ലെ പ്ര­ധാ­ന എ­തി­ര­നാ­യി­രു­ന്ന­ല്ലൊ അ­ദ്ദേ­ഹം. എ­തിർ­പ്പാ­ണു് പ­റ­യു­ന്ന­തെ­ങ്കിൽ ത­ല്ലു­പി­ടി­ക്കാ­നാ­യി ചി­ത്ര­ജൻ ഒ­രു­ങ്ങി­നി­ന്നു. ഞാ­ന­ദ്ദേ­ഹ­ത്തെ ആ­ദ്യ­മാ­യി കാ­ണു­ക­യാ­യി­രു­ന്നു. പഴയ ശി­ഷ്യ­രെ ക­ണ്ട­തോ­ടെ അ­ദ്ദേ­ഹം അ­ത്യ­ന്തം ആ­ഹ്ലാ­ദ­വാ­നാ­യി. ആ­ഗ­മ­നോ­ദ്ദേ­ശം അ­റി­ഞ്ഞ­തോ­ടെ ആ­ഹ്ലാ­ദം ഇ­ര­ട്ടി­ച്ചു. ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടി­ന്റേ­യും പ്ര­ബോ­ധ­ച­ന്ദ്രൻ നാ­യ­രു­ടേ­യും നേ­തൃ­ത്വ­ത്തിൽ അ­ര­ങ്ങേ­റാൻ പോ­കു­ന്ന പുതിയ വെ­ട്ടി­മു­റി­ക്കൽ പ്ര­സ്ഥാ­നം (‘മ­ല­യാ­ള­ത്ത­നി­മ’) അ­റി­ഞ്ഞ­തോ­ടെ അ­ദ്ദേ­ഹം കോ­പാ­കു­ല­നാ­യി. വി­റ­ച്ചു. ഇ­തു­പോ­ലെ­യു­ള്ള ഒരു തീ­വ്ര­പ്ര­തി­ക­ര­ണം അ­തി­നു­മു­മ്പു് ക­ണ്ട­തു് പ്രൊഫ. പന്മന രാ­മ­ച­ന്ദ്ര­നിൽ നി­ന്നാ­യി­രു­ന്നു. ര­ച­ന­യു­ടെ സ­മ്മേ­ള­നം ക­ഴി­ഞ്ഞ­തോ­ടെ അ­ദ്ദേ­ഹം ടി. എൻ. ജ­യ­ച­ന്ദ്രൻ നായരെ ഫോണിൽ വി­ളി­ച്ചു് ‘ശല്യ’പ്പെ­ടു­ത്താൻ തു­ട­ങ്ങി. സ­മ­കാ­ലി­ക­മ­ല­യാ­ള­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന വാ­ര­ഫ­ലം ത­ന­തു­ലി­പി­യിൽ തന്നെ വേ­ണ­മെ­ന്ന­താ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ആ­വ­ശ്യം. ജ­യ­ച­ന്ദ്രൻ­നാ­യ­രും രചന മൂ­വ്മെ­ന്റി­ന്റെ ഇ­ഷ്ട­ക്കാ­ര­നാ­യി­രു­ന്നു. അ­ദ്ദേ­ഹ­മാ­ണു് ര­ച­ന­യു­ടെ വ­ര­വ­റി­യി­ച്ചു­കൊ­ണ്ടു­ള്ള മനോജ് പു­തി­യ­വി­ള­യു­ടെ ദീർ­ഘ­ലേ­ഖ­നം അ­ത്യ­ന്തം പ്രാ­ധാ­ന്യ­ത്തോ­ടെ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന­തു്. പ്രൊഫ. കൃ­ഷ്ണൻ­നാ­യ­രു­ടെ ലേഖനം ത­ന­തു­ലി­പി­യിൽ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന­തി­ന്റെ പ്രാ­ധാ­ന്യം അ­ന്നു് വളരെ വ­ലു­താ­യി­രു­ന്നു. ‘വലിയ’ സാ­ഹി­ത്യ­കാ­ര­ന്മാ­രാ­രും ഇ­ന്നും പ­രി­ഗ­ണി­ക്കാ­ത്ത ഒ­ന്നാ­ണ­തു്. അ­ക്ഷ­രം ഏതു കോ­ല­ത്തി­ലാ­യാ­ലും വേ­ണ്ടി­ല്ല ‘സാ­ഹി­ത്യം’ മ­ഹ­ത്ത­ര­മാ­ക­ണം എന്നേ അ­വർ­ക്കു് ആ­ലോ­ച­ന­യു­ള്ളു. വലിയ പ്ര­യാ­സ­ങ്ങൾ സ­ഹി­ച്ചാ­ണു് വാ­ര­ഫ­ലം അ­ദ്ദേ­ഹം മ­രി­ക്കു­ന്ന­തു­വ­രെ സ­മ­കാ­ലി­ക മ­ല­യാ­ള­ത്തിൽ ഓരോ ആ­ഴ്ച­യും ടൈ­പ്പ്സെ­റ്റ് ചെ­യ്തി­രു­ന്ന­തു്. ഇ­ന്ന­ത്തെ യൂ­ണി­കോ­ഡി­ന്റെ എ­ളു­പ്പ­ങ്ങ­ളൊ­ക്കെ പ­തി­റ്റാ­ണ്ടു­കൾ­ക്ക­പ്പു­റ­ത്താ­യി­രു­ന്നു. ഓരോ ആ­ഴ്ച­യും മ­ല­യാ­ള­ത്തി­ന്റെ ത­ന­തു­ലി­പി­യിൽ അ­ച്ച­ടി­ച്ച താ­ളു­കൾ കാ­ണു­ന്ന­തു് ര­ച­ന­യു­ടെ പ്ര­വർ­ത്ത­ന­ത്തി­നു് നൽകിയ ഊർ­ജ്ജം വി­വ­ര­ണാ­തീ­ത­മാ­ണു്. ഇ­ന്നു് അതേ വാ­ര­ഫ­ലം അതേ അ­ക്ഷ­ര­ങ്ങ­ളിൽ സാ­യാ­ഹ്ന­യിൽ കാ­ണു­ന്ന­തും ആ­വേ­ശ­ക­രം തന്നെ. പ­ന്മ­ന­യോ കൃ­ഷ്ണൻ­നാ­യ­രോ ഭാ­ഷാ­ചി­ന്ത­ക­ളു­ടെ­യും സാ­ഹി­ത്യ­വി­മർ­ശ­ന­ത്തി­ന്റെ­യും കാ­ര്യ­ത്തിൽ അ­ഗ­ണ്യ­രാ­യി­രി­ക്കാം. പൈ­ങ്കി­ളി എ­ന്നാ­ണു് അ­ന്നും ഇ­ന്നും അവരെ ക­ന­പ്പെ­ട്ട­വർ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്. പക്ഷെ അവർ അ­ക്ഷ­ര­ങ്ങ­ളി­ലൂ­ടെ ദർ­ശി­ച്ച ഭാ­ഷ­യു­ടെ സൗ­ന്ദ­ര്യം ഇ­ന്നും ‘മ­ഹാ­ന്മാ­രാ­യ’ പല സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും അ­ജ്ഞാ­ത­മാ­ണു്.
ഡോ: ബാബു ചെ­റി­യാൻ:
മാ­ന­കീ­ക­ര­ണം (standardisation) വർ­ണ­വി­ന്യാ­സ­ക്ര­മ­ത്തി­നും ബാ­ധ­ക­മാ­കേ­ണ്ട­താ­ണു് (വ്യ­ക്തി­ഭാ­ഷ­കൾ ഭാ­ഷ­ണ­ത­ല­ത്തിൽ പ്ര­സ­ക്ത­മാ­ണു്; ആകാം). നി­ഘ­ണ്ടു­ക്കൾ പ­ദ­ത്തി­ന്റെ അർ­ഥ­ത്തെ­മാ­ത്ര­മ­ല്ല, രൂ­പ­ത്തെ­യും ‘വേ­ലി­കെ­ട്ടി’ സു­ര­ക്ഷി­ത­മാ­ക്കു­ന്നു­ണ്ടു്.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
‘കേരള കവിത, സ­മീ­ക്ഷ, ന­വ­സാ­ഹി­തി, ഗോ­പു­രം ഈ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളും ഡി­ജി­റ്റൈ­സ് ചെ­യ്യ­ണം’. കേരള കവിത – അ­യ്യ­പ്പ­പ്പ­ണി­ക്കർ, കെ. എസ്. നാ­രാ­യ­ണ­പി­ള്ള, സ­മീ­ക്ഷ, നവ സാ­ഹി­തി, ഗോ­പു­രം: എം. ഗോ­വി­ന്ദൻ, സി. ജെ. തോമസ്, കെ. സി. എസ്. പ­ണി­ക്കർ – ആരും ഇ­ന്നി­ല്ല. കോ­പ്പി­റൈ­റ്റ് പ്ര­ശ്നം വ­രാ­നു­മി­ല്ല. കേരള കവിത പ്രിയ ദാ­സി­ന്റെ (സം­ക്ര­മം) ക­യ്യി­ലു­ണ്ടാ­കും. തി­രു­വ­ന­ന്ത­പു­ര­ത്തു ത­ന്നെ­യാ­ണ­ല്ലോ.
സി. വി. രാ­ധാ­കൃ­ഷ്ണൻ:
മാ­ന­കീ­ക­ര­ണ­ത്തി­നെ­ക്കു­റി­ച്ചു് സാ­ഹി­ത്യ­കാ­ര­ന്മാ­രും വാ­യ­ന­ക്കാ­രും അ­ക്കാ­ദ­മിൿ സ­മൂ­ഹ­വും സജീവ സം­വാ­ദ­ത്തി­ലേർ­പ്പെ­ടു­ക­യും അ­തി­ലൂ­ടെ ഒരു രൂ­പ­രേ­ഖ ത­യ്യാ­റാ­ക്കു­വാ­നും ക­ഴി­ഞ്ഞാൽ ന­മു­ക്കു് ഈ രം­ഗ­ത്തു് താ­ല്പ­ര്യ­മു­ള്ള­വ­രെ­യെ­ല്ലാം പ­ങ്കെ­ടു­പ്പി­ച്ചു­കൊ­ണ്ടു് വെ­ബി­നാ­റു­കൾ ന­ട­ത്തി പ്ര­യോ­ജ­ന­പ്പെ­ടു­ന്ന തീ­രു­മാ­ന­ങ്ങ­ളെ­ടു­ക്കു­ക­യും മലയാള പ്ര­സാ­ധ­ന­ത്തി­നു് ഉ­ത­കു­ന്ന ശൈ­ലീ­പു­സ്ത­ക ര­ച­ന­യി­ലേർ­പ്പെ­ടു­ക­യും ചെ­യ്യാ­മെ­ന്നു സാ­യാ­ഹ്ന ആ­ശി­ക്കു­ന്നു. ഈ വി­ഷ­യ­ത്തിൽ പ്ര­ബ­ന്ധ­ങ്ങ­ളും നീണ്ട പ്ര­തി­ക­ര­ണ­ങ്ങ­ളും ഇ­നി­യും വ­ള­രെ­യ­ധി­കം പ്ര­തീ­ക്ഷി­ക്കു­ക­യാ­ണു്. ലേഖകർ അ­വ­ലം­ബ­ങ്ങൾ കൂടി ഉ­പ­യോ­ഗി­ക്കു­ക­യാ­ണെ­ങ്കിൽ നി­ല­പാ­ടു­ക­ളെ ചൊ­ല്ലി­യു­ള്ള വി­വാ­ദ­ങ്ങൾ ന­മു­ക്കു് പ­റ്റു­ന്നി­ട­ത്തോ­ളം ഒ­ഴി­വാ­ക്കു­ക­യും ഭാ­ഷാ­സ­മൂ­ഹ­ത്തി­നു് പ്ര­യോ­ജ­ന­മു­ള്ള നി­ഗ­മ­ന­ങ്ങ­ളിൽ വേ­ഗ­മെ­ത്തു­വാൻ ക­ഴി­യു­ക­യും ചെ­യ്യും. അ­ക്കാ­ദ­മിൿ സ­മൂ­ഹ­ത്തി­ന്റെ സ­ജീ­വ­പ­ങ്കാ­ളി­ത്തം വ­ള­രെ­യ­ധി­കം വേണ്ട ഒരു സം­രം­ഭ­മാ­ണി­തു്. ഏ­വ­രെ­യും ഹാർ­ദ്ദ­മാ­യി ക്ഷ­ണി­ക്കു­ന്നു. ലേ­ഖ­ന­ങ്ങ­ളും പ്ര­ബ­ന്ധ­ങ്ങ­ളും പ്ര­തി­ക­ര­ണ­ങ്ങ­ളും ന­മു­ക്കു് വെ­ബി­നാ­റു­ക­ളോ­ടൊ­പ്പം തന്നെ പ്ര­സി­ദ്ധീ­ക­രി­ക്കു­ക­യും ചെ­യ്യാം.
സ­ക്ക­റി­യ: ര­ഹ­സ്യ­പ്പൊ­ലീ­സ് (തു­ടർ­ച്ച)
സു­ഭാ­ഷ് കു­ര്യാ­ക്കോ­സ്:
ര­ഹ­സ്യ­പ്പൊ­ലീ­സി­ന്റെ ആ­രം­ഭ­ത്തിൽ­ത­ന്നെ ഉമ്മ നൽ­കു­ന്ന കാ­മു­കി­യു­ടെ ജീ­വി­തം ഭൂമി പോലെ ഉ­രു­ണ്ടാ­ണി­രി­യ്ക്കു­ന്ന­തെ­ന്ന വി­ട­പ­റ­ച്ചി­ലിൽ ക­ഥാ­ന്ത്യം ഊ­ഹി­യ്ക്കാ­വു­ന്ന­താൽ കഥ സൃ­ഷ്ടി­യ്ക്കു­ന്ന സ­ക്ക­റി­യ കഥ സ­ഹ­ജ­മാ­യ ബ­ഷീ­റി­നു് പിൻ­ഗാ­മി­യാ­കു­മോ?
ഇ. പി. ഉണ്ണി: കാർ­ട്ടൂ­ണി­സ്റ്റ് വിജയൻ-​ഒരു പ്ര­ശ്ന­വി­ചാ­രം (തു­ടർ­ച്ച)
കെ. ജി. എസ്.:
‘ര­ഹ­സ്യ­പ്പൊ­ലീ­സ്’ പെ­ട്ടെ­ന്നു് വി­ട്ട­യ­ച്ചെ­ങ്കി­ലും ചില വി­വർ­ത്ത­ന­ക്കു­രു­ക്കു­ക­ളിൽ കു­ടു­ങ്ങി എന്റെ മൂ­ന്നു് ദിവസം അ­ന്യാ­ധീ­ന­മാ­യി. സാ­യാ­ഹ്ന­യിൽ വ­രു­ന്ന­വ കാ­ണു­ന്നു­ണ്ടെ­ങ്കി­ലും വാ­യി­ക്കാൻ ക­ഴി­യാ­താ­യി. വാ­യ­ന­ക്കു­ടി­ശ്ശി­ക ഒ­ടു­ക്കു­മെ­ന്ന ശപഥം ഇ­ന്നു് പു­ലർ­ച്ചെ പാ­ലി­ച്ചു. പു­ലർ­ന്ന­പ്പോൾ വി­സ്മ­യം മു­ന്നിൽ: അ­യി­ഷ­യും zentangle ചി­ത്ര­ങ്ങ­ളും. അയിഷ താ­ണ്ടി­യ അപൂർവ ജ്ഞാന/സഹന/സാധന/സർഗ്ഗ/സ്വ­പ്ന ദൂ­ര­ങ്ങ­ളു­ടെ വ­ര­വ­ഴി­കൾ ഞാ­നൊ­രു സെൻ ഗു­രു­വി­നെ കൂ­ടെ­ക്കൂ­ട്ടി ന­ട­ന്നു് തീർ­ക്കാ­നി­റ­ങ്ങി. പ­ട­യ­ണി­ക്കോ­ല­വും മു­ഗൾ­പ്പ­ര­വ­താ­നി­ക­ളും ഹോ­ങ്കോ­ങ് ഗ്രാ­ഫി­റ്റി­ക­ളും ഓർ­മ്മി­പ്പി­ച്ച സാ­മ്യ­മൂ­ല­കാ­ല­ങ്കാ­ര­ങ്ങൾ ഒ­ന്നൊ­ന്നാ­യി വേഗം മ­റ­ഞ്ഞു. അ­യി­ഷ­യു­ടെ നിബിഡ പ്ര­പ­ഞ്ചം കാഴ്ച നി­റ­ഞ്ഞു. സ­മ­യ­ച്ചി­ല്ല­യിൽ അ­യി­ഷ­യു­ടെ ജ്ഞാ­നി­മൂ­ങ്ങ­യെ ക­ണ്ട­തും സെൻ­ഗു­രു: “അതു് ഞാൻ തന്നെ. നീയും അതു് തന്നെ.” എ­ന്നു് ജ­പി­ച്ചു് കാ­ണാ­മ­റ അ­ണി­ഞ്ഞു. ത­നി­ച്ചാ­യ ഞാൻ വീ­ണ്ടും ഇ. പി. ഉ­ണ്ണി­യു­ടെ വി­ജ­യൻ­വാ­യ­ന­യി­ലേ­ക്കു് മ­ട­ങ്ങി. ഉ­ണ്ണി­യു­ടെ എ­ഴു­ത്തി­നു് നല്ല നാ­ട്ടു­മൂർ­ച്ച. ഇ­ട­യ്ക്കി­ടെ ഫി­ലോ­സ­ഫി­ക്കൽ ക­യ­റ്റി­റ­ക്ക­ങ്ങ­ളും ച­രി­ത്ര­നി­ര­പ്പു­ക­ളു­മു­ള്ള ര­സ­ക­ര­മാ­യ ബൌ­ദ്ധി­ക­മൂർ­ച്ച. എ­ഴു­ത്തി­നും വ­ര­യ്ക്കും മു­ന­യും മൂർ­ച്ച­യും ഉൾ­ക്കാ­ഴ്ച­യും നിർ­ബ്ബ­ന്ധം കാർ­ട്ടൂ­ണി­സ്റ്റി­നു്. ചി­രി­പ്പി­ക്ക­ലി­ന­പ്പു­റം ചി­ന്തി­പ്പി­ക്ക­ലി­ലേ­ക്കു്, ചി­രി­ക്ക­ണ വി­ദ്വാൻ ഭീ­ക­ര­മാ­യ­തു് കേൾ­ക്കാ­നി­രി­ക്കു­ന്നേ­യു­ള്ളെ­ന്ന തരം ബ്രെ­ഹ്റ്റി­യൻ മു­ന്ന­റി­യി­പ്പു­ക­ളി­ലേ­ക്കു്, പാ­ത­ക­ളോ പ­ട­വു­ക­ളോ ര­ച­ന­യിൽ വേ­ണ­മെ­ന്ന നിർ­ബ്ബ­ന്ധം. വാ­ച്യ­ത്തിൽ വി­ര­മി­ക്കാൻ മ­ടി­ക്കു­ന്ന വരയും കു­റി­യും. ഓർ­ക്കി­ഡു­ക­ളു­ടേ­യും മുൾ­ച്ചെ­ടി­ക­ളു­ടേ­യും മ­റ്റൊ­രു തോ­ട്ട­ക്കാ­രൻ ഇ. പി. ഉ­ണ്ണി­യു­മെ­ന്നു് ഞാ­നു­റ­പ്പി­ച്ചു. വി­ജ­യൻ­കാർ­ട്ടൂ­ണു­ക­ളു­ടെ വ­ര­പ്ര­കാ­ര­വും ഉ­രി­പ്പൊ­രു­ളും ശ­ക്തി­ശാ­സ്ത്ര­വും (സൌ­ന്ദ­ര്യ­ശാ­സ്ത്ര­മെ­ന്നു് പ­റ­യു­ന്ന­തു് കാർ­ട്ടൂ­ണി­നു് ര­സി­ക്കി­ല്ല). ഉ­ണ്ണി­യു­ടെ പ്ര­ശ്ന­വി­ചാ­ര­ത്തിൽ തെ­ളി­യു­ന്ന­തു് ല­ഗ്നാ­ലും ച­ന്ദ്രാ­ലും സ്വ­പ്നാ­ലും ച­രി­ത്രാ­ലും വെ­ട്ടി­ത്തി­ള­ങ്ങു­ന്ന വി­ജ­യൻ­ഗ­രി­മ. നീ­രൊ­ലി­ക്കു­ന്ന പാ­ല­ക്കാ­ടൻ ശി­ലാ­മൂർ­ത്തി­ക­ളെ മ­ഴ­ക്കാ­ല­ത്തെ ഉ­ച്ച­ത്തോർ­ച്ച­യിൽ കാ­ണു­ന്ന­തു് പോലെ. അ­ലി­വും ദാർ­ഢ്യ­വും ചേർ­ന്ന ഇ­ണ­ക്ക­ത്തി­ന്റെ പ്രാ­ചീ­ന­ഭാ­ഷ കാ­ല­ത്തിൽ മു­ന്നി­ലേ­ക്കെ­ത്തി ക­ണ്മു­ന്നിൽ എ­ണീ­റ്റു് നിൽ­ക്കു­ന്ന­തു് പോലെ. വേരു് പാ­ല­ക്കാ­ട്ടു­ണ്ടെ­ങ്കിൽ എ­ഴു­ത്തിൽ നർ­മ്മം ഉ­റ­പ്പെ­ന്നു­ണ്ടോ? കു­ഞ്ച­നും ചാ­ക്യാ­രും വി­ജ­യ­നും വി. കെ. എ­ന്നും ഉ­ണ്ണി­യു­മൊ­ക്കെ ഒരേ ദേ­ശ­നൂ­ലി­ലോ? നർ­മ്മ­മർ­മ്മ­ങ്ങ­ളു­ടെ താളം തു­ളു­മ്പു­ന്ന ഒരേ മി­ഴാ­വി­ലോ അവർ അ­ധി­കാ­ര­വി­മർ­ശ­ന­ത്തി­ന്റെ പല യാമം കൊ­ട്ടു­ന്ന­തു്? പ­ച്ച­ക്കു­തി­ര സ­ച്ചി­ക്കു­തി­ര­യാ­യി മാ­ന്ത്രി­ക­ച്ചി­റ­കു് വീശി ലോ­കാ­ന്ത­ര­ങ്ങ­ളെ ആ­വാ­ഹി­ച്ചു് മ­ല­യാ­ള­ത്താ­ളിൽ ചൊ­ല്ലി­യി­രു­ത്തി­യ കാ­ല­ത്തു് വാ­യി­ച്ച­പ്പോ­ഴും ഇ. പി. ഉ­ണ്ണി­യു­ടെ ഈ ലേഖനം പെരിയ ഊർ­ജ്ജം തന്നു. ആഗോള ഫാ­സി­സ്റ്റു വി­രു­ദ്ധ ട്രാൻ­സ്ഫോർ­മ­റു­ക­ളാ­യ കാർ­ട്ടൂ­ണു­ക­ളും സി­നി­മ­ക­ളും ക­വി­ത­ക­ളും ചി­ന്ത­ക­ളും ത­രു­ന്നു ന­മ്മി­ലെ­യെ­ല്ലാം പ്ര­തി­രോ­ധി­കൾ­ക്കു് ഊർ­ജ്ജം. അ­ന്നു് രാവിൽ ഞാൻ ആ­യു­ധ­ങ്ങ­ളെ സ്വ­പ്നം കണ്ടു. കു­ന്തം, കഠാര, വാൾ, അമ്പ്, വി­ല്ല്, അ­ണു­ബോം­ബ്, കു­ഴി­ബോം­ബ്, നാടൻ തോ­ക്ക്, മെ­ഷീൻ­ഗൺ, പു­ല്ലാ­ങ്കു­ഴൽ, സ്വ­സ്തി­ക്, തൊ­പ്പി­ക­ളി­ലെ ന­ക്ഷ­ത്ര­ങ്ങൾ, പ­ട്ടാ­ള­ട്ര­ക്കു­കൾ, ടാ­ങ്കു­കൾ, മി­സ്സൈ­ലു­കൾ… എ­ല്ലാം വി­ജ­യ­ന്റെ­യും മ­റ്റും ഫാ­സി­സി­റ്റു­വി­രു­ദ്ധ കാർ­ട്ടൂ­ണു­കൾ വി­ട്ടി­റ­ങ്ങി സ്വ­പ്ന­ത്തിൽ വ­ന്നു് നി­ര­ന്ന­വ. അ­വ­യു­ടെ ഓരോ കൂർ­പ്പി­ലു­മു­ണ്ടാ­യി­രു­ന്നു പി­ക്കാ­സോ­ശൈ­ലി­യിൽ ഓരോ സ­മാ­ധാ­ന­പ്രാ­വ്.
ദാ­മോ­ദർ പ്ര­സാ­ദ്:
ല­ഘു­വാ­യൊ­രു വാ­ട്സ് ആപ്പ് മെ­സ്സേ­ജ് പോലും ക­വി­ത­യോ­ടു് അ­ടു­പ്പി­ക്കു­ന്ന കെ. ജി. എസ്. മാ­ഷി­ന്റെ എ­ഴു­ത്തു് ഒരു രസം തന്നെ.
സി. സ­ന്തോ­ഷ് കുമാർ: സൽമ റേ­ഡി­യോ­സ്
ലി­സ്സി മാ­ത്യു:
“സൽമ റേ­ഡി­യോ­സ്” ഇ­ഷ്ട­മാ­യി. യു­ക്തി­യു­ടെ മേൽ ഭാ­വ­ന­യു­ടെ കു­ട­മാ­റ്റം, കൂ­ടു­മാ­റ്റം. ആ­മു­ഖ­ത്തോ­ടു നീ­തി­പു­ലർ­ത്തു­ന്ന ക­ഥാ­ന്ത്യം. ജ­നി­മൃ­തി­കൾ­ക്കി­ട­യിൽ പല വാ­തി­ലു­കൾ ക­ട­ന്നു­പോ­ക­ണ­മ­ല്ലോ. നഗരം, പ­ഴ­യ­കെ­ട്ടി­ടം, പിൻ­വാ­തിൽ, പു­ഴ­യോ­രം, തു­റ­സ്സ്, ചൂണ്ട… ഇ­ങ്ങ­നെ വെ­ളി­ച്ച­ത്തി­ന്റെ­യും ഇ­ട­ത്തി­ന്റെ­യും വി­വി­ധ­വി­ന്യാ­സ­ങ്ങൾ… എ­ന്നാൽ ‘ജ­ര­യു­ടെ ചു­ളി­വു­കൾ’ എന്ന പ്ര­യോ­ഗ­ത്തിൽ വി­യോ­ജി­പ്പു്.
അനൂപ് നായർ:
“മ­രി­ച്ച ക­ണ്ണു­ക­ളിൽ കൂടി പ­ര­ലോ­ക­ത്തെ കാ­ഴ്ച­കൾ ക­ണ്ടു­കൊ­ണ്ടു് അവ ശാ­ന്ത­രാ­യി കി­ട­ന്നു”. സ­ന്തോ­ഷ്കു­മാ­റി­ന്റെ “സൽമ റേ­ഡി­യോ­സ്” അ­സ്വ­സ്ഥ­മാ­യ ഒരു സ്വ­പ്ന­ത്തി­ലെ വി­ഹ്വ­ല­ത­യാ­യി മ­ന­സ്സിൽ നി­റ­യു­ന്നു!
വി. കെ. ആദർശ്:
കഥ ന­ന്നാ­യി. എ­ഞ്ചി­നീ­യ­റിം­ഗ് പ­ദ­ങ്ങൾ വളരെ ക­യ്യ­ട­ക്ക­ത്തോ­ടെ ഉ­പ­യോ­ഗി­ച്ചി­രി­ക്കു­ന്നു. സാദാ ബൾബ് അ­ല്ലെ­ങ്കിൽ ഉണ്ട ബൾബ് എ­ന്നു് പ­റ­യു­ന്ന­തി­നു് പകരം കൃ­ത്യ­മാ­യ ഇൻ­കാൻ­ഡ­സ­ന്റ് എ­ന്നു്. ന­ന്നാ­യി.
എം. എച്ച്. സുബൈർ:
സി. സ­ന്തോ­ഷ് കു­മാ­റി­ന്റെ ‘സൽമ റേ­ഡി­യോ­സ്’ ഉൾ­ക്കാ­മ്പു­ള്ള, സൂ­ക്ഷ്മ വായന അർ­ഹി­ക്കു­ന്ന ഒരു ക­ഥ­യാ­ണു്. ‘ന­മ്മ­ളൊ­ക്കെ ജീ­വി­ക്കു­ന്ന­തു് ന­മ്മു­ടെ തന്നെ ജീ­വി­ത­ങ്ങ­ളാ­ണു് എ­ന്ന­തി­നു് എ­ന്താ­ണു് ഉ­റ­പ്പു­ള്ള­തു്’. എ­ന്നു് ചോ­ദി­ച്ചു കൊ­ണ്ടു് ക­ഥാ­കാ­രൻ ഒരു തത്വ ശാ­സ്ത്ര പ്ര­ശ്ന­ത്തെ ന­മു­ക്കാ­യി ക­ഥ­യി­ലൂ­ടെ വച്ചു നീ­ട്ടു­ന്നു. ഗണിത സ­മ­വാ­ക്യ­ങ്ങ­ളിൽ ഉ­ത്ത­രം ക­ണ്ടെ­ത്താൻ ക­ഴി­യാ­ത്ത യഥാർത്ഥ-​അയഥാർത്ഥ ലോ­ക­ങ്ങ­ളു­ടെ വേർ­തി­രി­വു­കൾ, ആ ലോ­ക­ങ്ങ­ളി­ലെ അ­നു­ഭ­വ­ങ്ങൾ. ഗ­ഹ­ന­മാ­യൊ­രു വി­ഷ­യ­ത്തെ ല­ളി­ത­മാ­യ വാ­ക്കു­ക­ളാൽ വ­ര­ച്ചി­ട്ട സി. സ­ന്തോ­ഷ് കു­മാ­റി­നു് അ­ഭി­ന­ന്ദ­ന­ങ്ങൾ. സാ­യാ­ഹ്ന­ക്കു് നന്ദി.
E. P. Unny: Cartoons
സജിന കാവിൽ:
ഇ­ന്ന­ത്തെ ഇ­ന്ത്യൻ ഭ­ര­ണ­കൂ­ട­ത്തി­ന്റെ യ­ഥാർ­ത്ഥ മുഖം ചി­ത്രീ­ക­രി­ക്കു­ന്ന ശ്രീ ഇ. പി. ഉ­ണ്ണി­യു­ടെ കാർ­ട്ടൂ­ണി­നോ­ടൊ­പ്പം എന്റെ പ്രി­യ­വി­ദ്യാർ­ത്ഥി­ക­ളു­ടെ പ്ര­തി­ക­ര­ണ­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ച സാ­യാ­ഹ്ന­യോ­ടു­ള്ള ഇഷ്ടം ഏ­റി­വ­രു­ന്നു.
മനോജ് കെ. പു­തി­യ­വി­ള: ത­ന­തു­ലി­പി തന്നെ വേണം; അ­തു­മാ­ത്രം പോര
ന­ന്ദി­നി മേനോൻ:
മനോജ് പു­തി­യ­വി­ള­യു­ടെ തനതു ലിപി… ഇം­ഗ്ലീ­ഷ് അ­ക്ഷ­ര­മാ­ല പ­ഠി­പ്പി­ച്ചു തു­ട­ങ്ങു­ന്ന­തു് A B എ­ന്ന­ല്ല, standing line, leaning line, sleeping line, curve ഇവ കു­ട്ടി­ക­ളെ കൊ­ണ്ടു് വ­ര­പ്പി­ച്ചാ­ണു്. അതൊരു കളി പോ­ലാ­ണു്, ഇതു നാലും ഉ­റ­ച്ചു ക­ഴി­ഞ്ഞാൽ ഇം­ഗ്ലീ­ഷി­ലെ എല്ലാ അ­ക്ഷ­ര­ങ്ങ­ളും എ­ഴു­താം. എന്റെ മകൻ ഇ­തു­പോ­ലെ വളരെ അ­നാ­യാ­സം അ­ക്ഷ­ര­മാ­ല എ­ഴു­തു­ന്ന­തു് നേരിൽ ക­ണ്ട­റി­വു്.
മഞ്ജു:
മനോജ് പു­തി­യ­വി­ള­യു­ടെ ‘ത­ന­തു­ലി­പി തന്നെ വേണം; അതു മാ­ത്രം പോര’ എന്ന ലേഖനം വിഷയ പ്രാ­ധാ­ന്യം കൊ­ണ്ടും ആ ലേഖനം അ­ച്ച­ടി­ച്ച രീ­തി­കൊ­ണ്ടും ശ്ലാ­ഘ­നീ­യം തന്നെ. ‘ഭാ­ഷാ­വി­ദ­ഗ്ദ്ധർ’ ഭാ­ഷാ­വി­ദ­ഗ്ധർ ആ­കു­ന്ന­തും അ­ദ്ധ്യാ­പ­കൻ – അ­ധ്യാ­പ­കൻ, മ­ദ്ധ്യ­വർ­ത്തി – മ­ധ്യ­വർ­ത്തി­യാ­കു­ന്ന­തും പുതിയ ലിപി പ­രി­ഷ്ക­ര­ണ­ത്തി­ന്റെ ഭാഗം ത­ന്നെ­യ­ല്ലെ? അ­ക്ഷ­ര­ങ്ങ­ളു­ടെ ഉ­ച്ചാ­ര­ണ വ്യ­ത്യാ­സ­ങ്ങ­ളിൽ ‘ദ’യും ‘ധ’ യും ‘ഗ’യും ‘ഘ’യും വേർ­തി­രി­ച്ച­റി­യാൻ പുതിയ ത­ല­മു­റ­യ്ക്കു് സാ­ധി­ക്കാ­തെ പോ­കു­ന്നു­ണ്ടു്. ‘അ­ദ്ധ്യാ­പ­കൻ – അ­ധ്യാ­പ­കൻ’ ആ­കു­മ്പോൾ ‘ദയ’ ഇ­ല്ലാ­താ­വു­ക­യും ‘ധനം’ മാ­ത്രം നി­ല­നി­ല്ക്കു­ക­യും ചെ­യ്യു­ന്നു എ­ന്നു് വാ­യി­ച്ച ഓർമ്മ പങ്കു വ­യ്ക്കു­ന്നു. ച­ന്ദ്ര­ക്ക­ല ഒ­ഴി­വാ­ക്കി അ­ക്ഷ­ര­ങ്ങൾ കൂ­ട്ടി എ­ഴു­തു­ന്ന­തു പോലെ പ്രാ­ധാ­ന്യം ഇ­ത്ത­രം അക്ഷര ലോ­പ­ങ്ങൾ­ക്കി­ല്ലെ? എന്ന സം­ശ­യ­വും ഉ­ട­ലെ­ടു­ക്കു­ന്നു. യൂ­ണി­ക്കോ­ഡി­ന്റെ സാ­ധ്യ­ത ഇ­ത്ത­രം പ­ദ­ങ്ങ­ളു­ടെ കാ­ര്യ­ത്തി­ലും സ്വീ­ക­രി­ക്കേ­ണ്ട­ത­ല്ലെ? ഒരു ഗവേഷക എന്ന നി­ല­യിൽ ഒരു പ്ര­ബ­ന്ധ­ത്തിൽ ഒരേ വാ­ക്കു് രണ്ടു രീ­തി­യിൽ എ­ഴു­ത­രു­തു് ഉദാ: ‘അ­ദ്ധ്യാ­പ­കൻ – അ­ധ്യാ­പ­കൻ’. എ­ന്നാൽ ഇ­വ­യി­ലേ­തെ­ങ്കി­ലു­മൊ­ന്നു­റ­പ്പി­ച്ച് തുടർ എ­ഴു­ത്തു­കൾ ന­ട­ത്താം. ഈ പ­ദ­ത്തി­ന്റെ ശ­രി­യാ­യ രൂപം എ­താ­ണു്? ‘ത­ന­തു­ലി­പി’ എന്ന പ്ര­യോ­ഗ­ത്തിൽ ഇ­ത്ത­രം പ­ദ­ങ്ങൾ ഏതു രൂ­പ­ത്തി­ലാ­ണു് സ്വീ­ക­രി­ക്ക­പ്പെ­ടു­ക എന്ന സം­ശ­യ­വും നി­ല­നിൽ­ക്കു­ന്നു.
ചാരു മഞ്ജു:
അ­ച്ച­ടി­യെ കു­റി­ച്ചും ലി­പി­യെ കു­റി­ച്ചും പഠനം ന­ട­ത്തു­ന്ന­വർ­ക്കു് ഉ­പ­കാ­ര­പ്ര­ദ­മാ­യ ലേ­ഖ­ന­മാ­ണു് മനോജ് പു­തി­യ­വി­ള­യു­ടേ­തു്. കഥകൾ മാ­ത്ര­മ­ല്ലാ­തെ ലേ­ഖ­ന­ങ്ങ­ളും ഉൾ­പ്പെ­ടു­ത്തു­ന്ന­തു് ന­ല്ല­താ­ണു്.
സി. വി. രാ­ധാ­കൃ­ഷ്ണൻ:
സാ­യാ­ഹ്ന ക­ഥ­കൾ­ക്കു് മുൻ­തൂ­ക്കം കൊ­ടു­ക്കു­ന്നു എന്ന സൂചന തെ­റ്റു്. ഇ­തു­വ­രെ പ്ര­സാ­ധ­നം ചെ­യ്ത­തു് വർ­ഗ്ഗം തി­രി­ച്ചു് കാണുക: 12 കഥ 24 ലേഖനം 15 കവിത 23 സാ­ഹി­ത്യ­വാ­ര­ഫ­ലം 13 ഐ­തി­ഹ്യ­മാ­ല 04 കാർ­ട്ടൂൺ സ­മാ­ഹ­ര­ണം 06 പലവക ആകെ: 97 സാ­ക്ഷ്യം: www.sayahna.org
ടി. ജി­തേ­ഷ്:
ഈ ലേഖനം നേ­ര­ത്തേ­ത­ന്നെ വാ­യി­ച്ചി­ട്ടു­ണ്ടു്. പ­രി­ഷ്ക­രി­ച്ചു പ്ര­സി­ദ്ധീ­ക­രി­ച്ച­തു് വളരെ ന­ന്നാ­യി­ട്ടു­ണ്ടു്. അ­ഭി­ന­ന്ദ­ന­ങ്ങൾ. ലിപി പ­രി­ഷ്ക­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു് അ­നി­വാ­ര്യ­മാ­യും ന­ട­ക്കേ­ണ്ട കാ­ര്യ­ങ്ങൾ തി­ക­ച്ചും യു­ക്തി­യു­ക്ത­മാ­യി ചർച്ച ചെ­യ്തി­രി­ക്കു­ന്നു. ഭാ­ഷാ­പ­ര­മാ­യ അ­വ്യ­വ­സ്ഥ­ക­ളെ­ക്കു­റി­ച്ചു­ള്ള ചിന്ത ലി­പി­യു­ടെ ഉ­ചി­ത­മാ­യ രൂ­പ­ത്തെ­ക്കു­റി­ച്ചു­ള്ള ചർ­ച്ച­യിൽ­ത്ത­ന്നെ തു­ട­ങ്ങു­ന്നു­വെ­ന്നു് മ­ന­സ്സി­ലാ­ക്കാൻ പ്ര­യാ­സ­മി­ല്ല. പഴയ കൃ­തി­കൾ മു­ത­ലി­ങ്ങോ­ട്ടു­ള്ള­വ­യു­ടെ അ­ച്ച­ടി­രൂ­പം പ­രി­ശോ­ധി­ക്കു­മ്പോൾ കാ­ല­ത്തി­ന­നു­സ­രി­ച്ചു­ള്ള മാ­റ്റ­ങ്ങൾ ഉൾ­ക്കൊ­ണ്ടു ത­ന്നെ­യാ­ണു് അ­വ­യോ­രോ­ന്നും രേ­ഖ­പ്പെ­ടു­ത്ത­പ്പെ­ട്ടി­ട്ടു­ള്ള­തെ­ന്ന­തിൽ സം­ശ­യ­മി­ല്ല. ത­ന­തു­ലി­പി­യെ സം­ബ­ന്ധി­ക്കു­ന്ന കൃ­ത്യ­മാ­യ നി­ല­പാ­ടു് സർ­ക്കാ­രു­കൾ­ക്കും മ­ല­യാ­ള­ഭാ­ഷാ­പ­ഠ­ന­വി­ഭാ­ഗ­ങ്ങൾ­ക്കും ഉ­ണ്ടാ­വേ­ണ്ട­താ­ണു്. മാ­ത്ര­മ­ല്ല, നിർ­ബ­ന്ധ­മാ­യും അ­തി­ലേ­ക്കു് ഭാ­ഷാ­പ­ഠി­താ­ക്കൾ എ­ത്തു­ക­യും വേണം. പുതിയ കാലം ആ­വ­ശ്യ­പ്പെ­ടു­ന്ന­തും അതു ത­ന്നെ­യാ­ണു്. ഏ­തു­ത­രം ഗാ­ഡ്ജ­റ്റി­ലും ഒ­രേ­പോ­ലെ ത­ട­സ്സ­മി­ല്ലാ­തെ ഉ­പ­യോ­ഗി­ക്കാൻ ക­ഴി­യു­ന്ന രീ­തി­യി­ലേ­ക്കു് മാ­റ­ണ­മെ­ന്ന നിർ­ദ്ദേ­ശം ഔ­ദ്യോ­ഗി­ക­ത­ല­ത്തിൽ ഉ­ണ്ടാ­കു­ന്ന­തു­പോ­ലും ന­ല്ല­താ­ണെ­ന്നു് ചി­ല­പ്പോൾ തോ­ന്നി­യി­ട്ടു­ണ്ടു്. അ­ത്ര­മാ­ത്രം വ്യ­വ­സ്ഥ­യി­ല്ലാ­യ്മ സാ­ങ്കേ­തി­ക­വി­ദ്യ­യു­ടെ കാ­ര്യ­ത്തി­ലേ­ക്കു വ­രു­മ്പോൾ ഭാ­ഷ­യിൽ നി­ല­നിൽ­ക്കു­ന്നു­ണ്ടു്. എ­ഴു­ത്തി­നും അ­ച്ച­ടി­ക്കും ഒരു പൊ­തു­മാ­തൃ­ക ഉ­ണ്ടാ­വേ­ണ്ട­തു് അ­നി­വാ­ര്യ­മാ­ണു്. മാ­ന­കീ­ക­ര­ണം തന്നെ. ഒ­ര­ഭി­പ്രാ­യം – ര­ണ്ടാം ഭാ­ഷ­യാ­യി മ­ല­യാ­ളം പ­ഠി­ക്കു­ന്ന­വർ­ക്കു് റ-ന-ത രീ­തി­യാ­ണു് ന­ല്ല­തെ­ന്നാ­ണു് മ­ന­സ്സി­ലാ­ക്കാ­നാ­യി­ട്ടു­ള്ള­തു്. അതു് ലി­പി­പ­ഠ­ന­ത്തി­നു് അ­നു­യോ­ജ്യ­മാ­യ രീ­തി­യാ­ണു്. ഒ­ന്നാം ഭാ­ഷ­ക്കാർ ഭാഷ പ­രി­ച­യി­ച്ചു വ­രു­ന്ന­തി­നാ­ലും സം­സാ­രി­ക്കാൻ അ­റി­യു­ന്ന­തി­നാ­ലും പ­ഠ­ന­രീ­തി വ്യ­ത്യ­സ്ത­മാ­യി­രി­ക്കും. ഒരു മ­ണി­ക്കൂർ വീ­ത­മു­ള്ള പത്തു ക്ലാ­സു­കൾ കൊ­ണ്ടു­ത­ന്നെ അ­ന്യ­സം­സ്ഥാ­ന­ക്കാ­രാ­യ വി­ദ്യാർ­ത്ഥി­കൾ മലയാള അ­ക്ഷ­ര­ങ്ങൾ പൊ­തു­വെ പൂർ­ണ്ണ­മാ­യും പ­രി­ച­യ­പ്പെ­ടാ­റു­ണ്ടു്. അ­ക്ഷ­ര­പ­ഠ­നം, സം­സാ­ര­ഭാ­ഷ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട ഡ്രി­ല്ലു­കൾ എ­ന്നി­വ­യ­ട­ക്ക­മാ­ണു് ഇതു സാ­ധി­ക്കു­ന്ന­തു്. എ­ന്നാൽ ര­ണ്ടു­ത­രം ലി­പി­രീ­തി­ക­ളും പ­രി­ച­യ­പ്പെ­ടു­ത്തേ­ണ്ടി വ­രു­ന്ന അ­വ­സ്ഥ­യും ഇ­തോ­ടൊ­പ്പം നി­ല­നിൽ­ക്കു­ന്നു­ണ്ടു്. എ­ഴു­താ­നും വാ­യി­ക്കാ­നും കൂ­ടു­തൽ താ­ല്പ­ര്യ­മു­ള്ള­വർ പ­രി­ച­യ­ത്തി­ലൂ­ടെ ഈ വ്യ­ത്യാ­സം മ­ന­സ്സി­ലാ­ക്കി­യെ­ടു­ക്കു­ന്ന­തു് പ­ല­പ്പോ­ഴും അ­ത്ഭു­ത­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ഭാഷ ഉ­പ­യോ­ഗി­ച്ചു തു­ട­ങ്ങു­മ്പോൾ ന­ട­ക്കു­ന്ന ഇ­ത്ത­രം സ്വാ­ഭാ­വി­ക­ത­ക­ളെ ഉൾ­ക്കൊ­ണ്ടു­ത­ന്നെ­യ­ല്ലേ നാം വാ­യി­ക്കു­ന്ന­തും ആ­സ്വ­ദി­ക്കു­ന്ന­തും…
മുരളി മം­ഗ­ല­ത്ത്:
പി ഡി എഫ് വേർഡ് ഫോ­മാ­റ്റി­ലേ­യ്ക്കു് പ­രി­വർ­ത്ത­നം ചെ­യ്യു­മ്പോൾ മറ്റു ഭാഷകൾ ശ­രി­യാ­യ രൂ­പ­ത്തിൽ­ത്ത­ന്നെ കി­ട്ടും. മ­ല­യാ­ളം കി­ട്ടാ­റി­ല്ല. ആ­ധു­നി­ക സാ­ങ്കേ­തി­ക ലോകം മ­ല­യാ­ള­ത്തി­നു് ഇ­തു­വ­രെ വേണ്ട രീ­തി­യിൽ കീ­ഴ­ട­ക്കാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല എ­ന്ന­തി­ന്റെ ഉ­ദാ­ഹ­ര­ണ­മാ­യി­ട്ടാ­ണു് ഈ പ്ര­യാ­സ­ത്തെ ഞാൻ കാ­ണു­ന്ന­തു്. എ­ല്ലാ­വ­രും ഒ­രു­പോ­ലെ ഉ­പ­യോ­ഗി­ക്കു­ന്ന യു­ണീ­ക്കോ­ഡ് ലി­പി­യു­ടെ അ­ഭാ­വ­ത്തി­ലേ­ക്കാ­ണു് ഇതു വിരൽ ചൂ­ണ്ടു­ന്ന­തു്. ഇ­ക്കാ­ര്യ­ത്തിൽ സർ­ക്കാ­രി­ന്റേ­ത­ട­ക്കം മൊ­ത്തം മ­ല­യാ­ളി കേ­ന്ദ്ര­ങ്ങ­ളിൽ­നി­ന്നു് കൂ­ട്ടാ­യ യത്നം അ­ത്യാ­വ­ശ്യ­മാ­ണു്. നമ്മൾ പ­ണ്ടു­തൊ­ട്ടേ ഉ­പ­യോ­ഗി­ച്ചു­വ­ന്നി­ട്ടു­ള്ള തനതു ലി­പി­യി­ലേ­ക്കു­ള്ള തി­രി­ച്ചു­പോ­ക്കു് ക്ഷി­പ്ര­സാ­ധ്യ­മാ­ണെ­ന്നു് മനോജ് കെ. പു­തി­യ­വി­ള വി­ശ­ദ­മാ­ക്കി­യി­ട്ടു­ള്ള­തു് സാ­ങ്കേ­തി­ക­രം­ഗ­ത്തെ വർ­ധി­ച്ച മു­ന്നേ­റ്റ­ത്തെ മു­ന്നിൽ ക­ണ്ടാ­ണെ­ന്നു് വ്യ­ക്ത­മാ­ണു്. ഈ അ­റി­വു­കൾ മ­ല­യാ­ള­ത്തി­ന്റെ പൂർ­വ­കാ­ല­പ്ര­താ­പം നില നിർ­ത്താൻ പ്ര­യോ­ജ­ന­പ്പെ­ടു­ത്തേ­ണ്ട­തു് അ­ത്യാ­വ­ശ്യ­മാ­ണെ­ന്ന കാ­ര്യം ആർ­ക്കും ബോ­ധ്യ­പ്പെ­ടു­ന്നി­ല്ല­ല്ലോ എന്ന ധർ­മ്മ­സ­ങ്ക­ട­മാ­ണു് എന്നെ നി­രാ­ശ­പ്പെ­ടു­ത്തു­ന്ന­തു്. മനോജ് തന്നെ ചൂ­ണ്ടി­ക്കാ­ട്ടു­ന്ന­തു­പോ­ലെ മ­ല­യാ­ള­മ­ല്ലേ, ഇ­തൊ­ക്കെ മതി എന്ന വി­ചാ­ര­മാ­ണോ ഇതിനു കാ­ര­ണ­മെ­ന്നു് ഞാൻ ആ­ശ­ങ്ക­പ്പെ­ടു­ന്നു. എ­ന്താ­യാ­ലും ഈ സ്ഥി­തി മാറാൻ ബോ­ധ­പൂർ­വ­മു­ള്ള ശ്രമം എല്ലാ ഭാ­ഗ­ത്തു­നി­ന്നും ഉ­ണ്ടാ­ക­ണ­മെ­ന്നു് തീ­വ്ര­മാ­യി­ത്ത­ന്നെ ആ­ഗ്ര­ഹി­ക്കു­ന്നു. ക­മ്പ്യൂ­ട്ടർ ഭാ­ഷ­യി­ലെ പ­രി­മി­ത­ജ്ഞാ­ന­മാ­ണു് പുതിയ ലി­പി­യിൽ എന്നെ ത­ള­ച്ചി­ടു­ന്ന­തു് എ­ന്ന­തിൽ ഞാൻ ല­ജ്ജി­ക്കു­ന്നു. പഴയ ലി­പി­യു­ടെ­യും പുതിയ ലി­പി­യു­ടെ­യും സ­ങ്ക­ര­ക്ക­ട­ലിൽ­പ്പെ­ട്ടു് എന്റെ വി­ദ്യാർ­ഥി­കൾ മു­ങ്ങി­പ്പൊ­ങ്ങി­വ­ല­യു­ന്ന­തു് നി­ത്യ­വും ക­ണ്ടു് സ­ങ്ക­ട­പ്പെ­ടു­ന്ന ഒ­ര­ധ്യാ­പ­ക­നാ­ണു് ഞാൻ. അവരെ അ­തിൽ­നി­ന്നു കര ക­യ­റ്റാൻ എ­ന്തെ­ങ്കി­ലും ചെ­യ്യ­ണ­മെ­ന്ന മോ­ഹ­ത്തി­നു് സ­മർ­ത്ഥ­മാ­യ ഒരു വഴി തെ­ളി­യു­മെ­ന്നു് മ­നോ­ജി­ന്റെ ലേഖനം പ്ര­തീ­ക്ഷ നൽ­കു­ന്നു. ക­ള്ളു­ഷാ­പ്പ്, തൽ­ക്കാ­ലം, ഉൽ­ഘാ­ട­നം തു­ട­ങ്ങി­യ പ­ദ­ങ്ങൾ ഒ­രേ­പോ­ലെ എ­ഴു­തു­ന്ന ഒരു കാലം അ­തി­വി­ദൂ­ര­മ­ല്ല എ­ന്നാ­ശി­ക്ക­ട്ടെ. ഇം­ഗ്ലീ­ഷിൽ ABC എ­ളു­പ്പ­ത്തിൽ പ­ഠി­പ്പി­ച്ചു തു­ട­ങ്ങാൻ അ­വർ­ക്കാ­കു­ന്നു­ണ്ടെ­ങ്കി­ലും എ­ഴു­തി­പ്പ­ഠി­ക്കു­ന്ന­തിൽ മ­ല­യാ­ള­ത്തിൽ റ നല്ല തു­ട­ക്ക­മാ­ണു് എ­ന്നും വി­ശ്വ­സി­ക്കു­ന്നു. സ്വ­ര­ങ്ങ­ളും വ്യ­ഞ്ജ­ന­ങ്ങ­ളും ക്ര­മ­ത്തിൽ­ത്ത­ന്നെ വായിൽ ഉ­റ­പ്പി­ച്ച­ശേ­ഷം ‘റ’യിൽ എ­ഴു­തി­ത്തു­ട­ങ്ങ­ട്ടെ. റ അ­ടി­സ്ഥാ­ന ലി­പി­രൂ­പ­മാ­യെ­ടു­ത്തു് അതിൽ പ­രി­ഷ്കാ­ര­ങ്ങൾ വ­രു­ത്തി മ­റ്റ­ക്ഷ­ര­ങ്ങ­ളി­ലേ­യ്ക്കു് എ­ങ്ങ­നെ സ­ഞ്ച­രി­ക്കാം എന്നു കു­ട്ടി­കൾ പ­രി­ശീ­ലി­ക്കു­ന്ന­തിൽ തെ­റ്റൊ­ന്നും ഉ­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ഈ അ­ഭി­പ്രാ­യ­ങ്ങൾ പൂർ­ണ്ണ­മാ­യും ശ­രി­യാ­വ­ണ­മെ­ന്നി­ല്ല. എ­ങ്കി­ലും ചില വി­ചാ­ര­ങ്ങൾ പ­ങ്കു­വ­ച്ചു എന്നു ക­രു­തി­യാൽ മതി.
പി. തോമസ്:
ശ്രീ മനോജ് പു­തി­യ­വി­ള­യു­ടെ ലേഖനം വാ­യി­ച്ചു നി­യ­ത­മാ­യ സ്പെ­ല്ലിം­ഗി­നെ­ക്കു­റി­ച്ച് കണ്ടു. അ­ങ്ങി­നെ എ­ന്നും അ­ങ്ങ­നെ എ­ന്നും എ­ഴു­താ­മോ. കൈ ഇ­ല്ലാ­തെ കൈ­യ്യ­ക്ഷ­രം എ­ഴു­താ­മോ. ലേ­ഖ­ന­ത്തെ സർ­വ്വാ­ത്മ­നാ പി­ന്തു­ണ­യ്ക്കു­ന്നു.
അ­ഷ്റ­ഫ്:
അ­ന്ന­ത്തെ അ­വ­സ്ഥ­യിൽ ‘സാവാഫ’ ഒരു സാ­ഹി­ത്യ‘ഗൂഗിൾ’ ആ­യി­രു­ന്നു. ആ­ധു­നി­ക വേ­ഗ­ത്തിൽ, പല സൗ­ക­ര്യ­ങ്ങ­ളോ­ടെ അ­റി­വി­ന്റെ പുതിയ ല­ക്ക­ങ്ങൾ വ­രു­മ്പോൾ, പഴയവ വി­ല­യി­രു­ത്തു­ന്ന­തിൽ ഇ­പ്പോ­ഴ­ത്തെ അ­ള­വു­കോ­ലു­കൾ ഇ­ട­ങ്കോ­ലാ­വ­രു­തു് എ­ന്നു് മാ­ത്രം. വാ­യ­ന­ക്കാ­രു­ടെ മ­തി­പ്പു­കൾ പ­ല­തു­മാ­കാം. അവ പ­ങ്കി­ടാൻ ന­ല്ലൊ­രു വേദി സാ­യാ­ഹ്ന സൃ­ഷ്ടി­ച്ചു. ക­ട­ന്നു പോ­ന്ന­വ ഒരു ച­രി­ത്ര­മെ­ന്ന നി­ല­യിൽ മ­ല­യാ­ള­ത്ത­നി­മ­യിൽ സൂ­ക്ഷി­ച്ചു­വെ­ക്കാൻ സാ­യാ­ഹ്ന എ­ടു­ത്ത തീ­രു­മാ­നം പ്ര­ശം­സ­നീ­യ­മാ­ണു്. (വെ­ങ്കി­ടി­യു­ടെ മെയ് 21 ലെ സാ­യാ­ഹ്ന മെ­സ്സേ­ജ് റെഫർ ചെ­യ്യാ­വു­ന്ന­താ­ണു്).
അയിഷ ശ­ശി­ധ­രൻ: ZENTANGLES
കെ. സ­ച്ചി­ദാ­ന­ന്ദൻ:
രാ­വി­ലെ പ­തി­വു­ള്ള യോഗ ക­ഴി­ഞ്ഞാ­ണു് അ­യി­ഷ­യു­ടെ രചനകൾ ക­ണ്ട­തു്. അ­പ്പോൾ ധ്യാ­ന­വു­മാ­യി.
കെ. ജി. എസ്.:
അ­യി­ഷ­യു­ടെ ജ്ഞാ­നി മൂങ്ങ എ­ങ്ങും പോ­യി­ട്ടി­ല്ല പോ­കു­ന്നി­ല്ല പോ­വു­ക­യു­മി­ല്ല ഞാ­നെ­ന്നി­രി­ക്കു­ന്ന­തു് ഒരു നി­ശ്ച­ല സ­മ­യ­ച്ചി­ല്ല­യിൽ. കാ­ത­ങ്ങൾ ആ ചില്ല കാ­റ്റി­ലാ­ടി­യ ദൂ­ര­മെ­ല്ലാം അ­യി­ഷ­യു­ടെ വ­ര­ക­ളിൽ വ­ള­ഞ്ഞും നി­വർ­ന്നും വി­ടർ­ന്നും കൊ­ഴി­ഞ്ഞും അ­റി­ഞ്ഞും മ­റ­ന്നും കു­രു­ങ്ങി­യും തെ­ളി­ഞ്ഞും, പ­ല­താ­യി പ­ല­രാ­യി ജ­നി­ച്ചു്, സ­മ­യ­ച്ചി­ല്ല­യി­ലി­രു­ന്നു്, ന­മ്മോ­ടു് കടംകഥ പ­റ­യു­ന്നു.
ന­ന്ദി­നി മേനോൻ:
ആയിഷ ശ­ശി­ധ­രൻ ക­റു­ത്ത ലോ­ക­ത്തു് വെ­ളു­ത്ത മഷി കൊ­ണ്ടെ­ഴു­തി­യ മനോഹര ചി­ത്ര­ങ്ങൾ…
ഡോ. താര:
സു­ന്ദ­ര­മാ­യ ചി­ത്ര­ങ്ങൾ! ചി­ത്ര­ങ്ങ­ളു­ടെ അ­ടി­ക്കു­റി­പ്പു­ക­ളും ധ്യാ­ന­ത്തി­നു പ്രേ­ര­കം. സാ­യാ­ഹ്ന­യ്ക്കും,… നന്ദി!
Ashraf:
Ayisha sketches – entangled zentangles of poetry with striking sharpness of patience…!
Chithrasenan:
johnyml.blogspot.com/2020/06/ayisha-​sasidharans-zentangles Here is a fantastic evaluation of “Ayisha’s Zentangles” by Johny, M. L., an art critic. Take a look for an indepth study of today’s release by Sayahna.
Damodar Prasad:
This is a very interesting note to understand and appreciate zentangle pictographic art. It is also quite interesting to note the fusion of two contradictory ideas – Zen and Tangle – that creates a meditative art. Tangle actually means a confused sort of state or all messed up. Applying Zen Philosophy into it creates a new dimension of aesthetic. Beauty also lies in the patterning of curves, lines and also in foregrounding certain images at the surfacial plane. I have not seen much of Zentangle art. But today after seeing this I visited a few sites and tried to get an awe of it. What striked me in Ayesha Sasidharan’s Zentangle pictography is the ethnic motifs and owl being one such representative of a kind with an eastern mystic aura. I also liked the first picture which is quite different from the rest in which you have a vertical surfacial urbanscape merging into an infinite skyscape littered with stars.
വി. കെ. സുബൈദ: ഇരിപ്പ്-​നടപ്പ്
കെ. സ­ച്ചി­ദാ­ന­ന്ദൻ:
പി. പി. രാ­മ­ച­ന്ദ്ര­നു­മാ­യു­ള്ള അ­ഭി­മു­ഖം ഉ­ചി­ത­വും പ്ര­സ­ക്ത­വു­മാ­യി. ബാ­ല­ച­ന്ദ്ര­ന്റെ­യും മ­റ്റും തീവ്ര ക­വി­ത­കൾ­ക്കു ശേഷം മലയാള ക­വി­ത­യിൽ ഗു­ണാ­ത്മ­ക­മാ­യ ഒരു മാ­റ്റം പി. പി. രാ­മ­ച­ന്ദ്ര­നും പി. രാ­മ­നും അൻ­വ­റും അ­നി­ത­യു­മുൾ­പ്പെ­ട്ട ഒരു ത­ല­മു­റ­യാ­ണു് കൊ­ണ്ടു­വ­രു­ന്ന­തു്. വ്യ­ക്തി­യു­ടേ­താ­യ സാ­മൂ­ഹി­ക­ത, ഭാ­ഷാ­ശ്ര­ദ്ധ, ബിം­ബ­ശ്ര­ദ്ധ, പ്ര­ത്യ­ക്ഷ­രാ­ഷ്ട്രീ­യ­ത്തോ­ടു­ള്ള വി­ര­ക്തി ഇ­തെ­ല്ലാം ഈ ഇ­ട­ത്ത­ല­മു­റ­യു­ടെ സ­വി­ശേ­ഷ­ത­ക­ളാ­യി­രു­ന്നു.
ന­ന്ദി­നി മേനോൻ:
പി. പി. ആ­റു­മാ­യു­ള്ള അ­ഭി­മു­ഖം, കാ­വ്യാ­ത്മ­കം. അഞ്ചു വർ­ഷ­ങ്ങൾ ത­ല­മു­റ­ക­ളു­ടെ വി­ട­വു് സൃ­ഷ്ടി­ക്കു­ന്ന പു­തു­ക്കാ­ല­ത്തിൽ സ്വയം പ­രി­ഷ്ക്ക­രി­ച്ചു­ക്കൊ­ണ്ടി­രി­ക്കു­ന്ന­തി­ന്റെ പ്ര­സ­ക്തി, മാ­ത്ര­മ­ല്ല അതു ചി­ന്ത­ക­ളി­ലു­ണ്ടാ­ക്കു­ന്ന വെ­ടി­പ്പു്. സ­ന്ധി­ചെ­യ്യാ­ത്ത പി­ണ­ക്ക­ങ്ങ­ളു­ടെ കാ­ല­ങ്ങ­ളിൽ നി­ന്നു് സ­മ­ര­സ­പ്പെ­ട­ലി­ന്റെ പു­ത്തൻ സ­മ­യ­ങ്ങ­ളി­ലേ­ക്കു സ്വാ­ഭാ­വി­ക­മാ­യി പൊ­രു­ത്ത­പ്പെ­ട്ട ക­വി­ത­കൾ, ക­യ്പ്പു കു­റ­ഞ്ഞി­രി­ക്കാം പക്ഷെ ഏറിയ മ­ധു­ര­മി­ല്ല, കുതറൽ കു­റ­ഞ്ഞി­രി­ക്കാം പക്ഷെ കു­തി­പ്പി­ല്ലാ­തെ­യു­മി­ല്ല. സം­ഭാ­ഷ­ണ­ത്തി­ലു­ട­നീ­ളം തി­ര­ഞ്ഞെ­ടു­ത്ത വാ­ക്കു­കൾ…
എം. കൃ­ഷ്ണൻ­നാ­യർ: സാ­ഹി­ത്യ­വാ­ര­ഫ­ലം
ഇ. വി. രാ­മ­കൃ­ഷ്ണൻ:
സാ­യാ­ഹ്ന എ­ത്തി­ക്കു­ന്ന രചനകൾ നല്ല നി­ല­വാ­രം പു­ലർ­ത്തു­ന്നു. എ­ന്നാൽ കൃ­ഷ്ണൻ നാ­യ­രു­ടെ സാ­ഹി­ത്യ വാ­ര­ഫ­ല­ത്തി­നു് ക­ല്പി­ച്ചു കൊ­ടു­ക്കു­ന്ന ക്ലാ­സി­ക്ക് പദവി അതു് അർ­ഹി­ക്കു­ന്നി­ല്ല എന്ന സത്യം വി­ന­യ­പൂർ­വ്വം ഇവിടെ രേ­ഖ­പ്പെ­ടു­ത്താൻ ആ­ഗ്ര­ഹി­ക്കു­ന്നു. മ­ല­യാ­ളി­യെ ചി­ന്താ­ജാ­ഡ്യ­ത്തി­ലേ­ക്കാ­ണു് ഈ കോളം ന­യി­ച്ച­തു്. വാ­യ­നാ­സു­ഖ­ത്തി­ന്റെ പേരിൽ അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­തി­ലോ­മ­സ­മീ­പ­ന­ങ്ങൾ സ്വീ­കാ­ര്യ­ത നേടി. അ­ദ്ദേ­ഹം പ­റ­യു­ന്ന വി­ശ്വ­സാ­ഹി­ത്യം ച­തി­ക്കു­ഴി­കൾ നി­റ­ഞ്ഞ വർ­ഗീ­ക­ര­ണ­മാ­ണു്, അ­ന്നും ഇ­ന്നും. പ്ര­ജ്ഞാ­വി­രു­ദ്ധ­ത­യെ അ­ദ്ദേ­ഹം ആ­ഘോ­ഷി­ച്ച­തു് മ­ല­യാ­ളി­യു­ടെ ബു­ദ്ധി­ജീ­വി­വി­രു­ദ്ധ­ത ഏ­റ്റെ­ടു­ത്തു. ആ­ശ­യ­ങ്ങ­ളിൽ സൗ­ന്ദ­ര്യ­മു­ണ്ടു് എ­ന്നു് നാം തി­രി­ച്ച­റി­യ­ണം. ഒരു വലിയ നോവലോ ചി­ത്ര­മോ ചെറിയ ക­വി­ത­യോ പ്ര­സ­രി­പ്പി­ക്കു­ന്ന ഊർ­ജ­ത്തിൽ അ­തി­ന്റെ സൗ­ന്ദ­ര്യ­വും ഉ­ണ്ടു്. അ­തി­ലു­ള്ള പലതരം ചേ­രു­വ­ക­ളിൽ പ്ര­ധാ­നം അ­തി­ന്റെ പി­റ­കിൽ പ്ര­വർ­ത്തി­ച്ച പ്ര­ജ്ഞ­ത­ന്നെ­യാ­ണു്. അ­ല­സ­വാ­യ­ന­യി­ലൂ­ടെ കി­ട്ടു­ന്ന സി­നി­ക്കൽ സ­മീ­പ­ന­ങ്ങൾ കൊ­ണ്ടു് ലോ­ക­ത്തെ അ­ള­ക്കാൻ മ­ല­യാ­ളി­യെ പ്രേ­രി­പ്പി­ച്ച ഈ കോ­ള­ത്തി­നു് ന­മ്മു­ടെ ഇ­ന്ന­ത്തെ സ­മൂ­ഹ­ത്തിൽ ഒരു പ്ര­സ­ക്തി­യും ഞാൻ കാ­ണു­ന്നി­ല്ല.
കെ. ജി. എസ്.:
ഒരു സാ­ധു­മ­നു­ഷ്യ­ന്റെ അ­സാ­ധു­പ്ര­വർ­ത്ത­ന­മാ­യേ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തെ ഞാൻ ക­ണ്ടി­ട്ടു­ള്ളൂ. ഇ. വി. രാ­മ­കൃ­ഷ്ണ­നും ചി­ത്ര­ഭാ­നു­വും സ­ച്ചി­യും സ­ക്ക­റി­യ­യും മ­റ്റെ­ത്ര­യോ പേരും അതിലെ ശൂ­ന്യ­ത തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ടു്. ഏ­തെ­ങ്കി­ലു­മൊ­രു ച­കി­ത­മ­ന­സ്സി­ന്റെ ഗൃ­ഹാ­തു­ര­ത കാരണം സാ­യാ­ഹ്ന­യിൽ ഈ പ­ഴ­ങ്കാ­ല പാ­വ­ത്ത­രം വ­ന്നു് പോ­കു­ന്ന­താ­ണെ­ന്നേ ഞാൻ ക­രു­തി­യി­ട്ടു­ള്ളൂ. സനിൽ, വി. വാ­ര­ഫ­ല­ത്തെ­പ്പ­റ്റി എ­ഴു­തി­യ ലേഖനം ഇവിടെ കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഭാ­വു­ക­ത്വ­മ­ര­വി­പ്പി­നു് സാ­ഹി­ത്യ­വാ­ര­ഫ­ലം കനത്ത സം­ഭാ­വ­ന കൊ­ടു­ത്തി­ട്ടു­ണ്ടു്. അ­ന്യ­സാ­ഹി­ത്യ വാ­ഴ്ത്തു് ധാര കോ­രു­ന്ന­താ­ണു് മ­ല­യാ­ള­ത്തി­ലെ എ­ഴു­ത്തിൽ അ­ദ്ദേ­ഹം കണ്ട വി­ളർ­ച്ച, ദർ­ശ­ന­മാ­ന്ദ്യം, മ­ഹ­ത്വ­ക്കു­റ­വു്, എ­ന്നി­വ മാ­റാ­നും ഓ­ജ­സ്സും സൗ­ന്ദ­ര്യ­വും ധാ­തു­പു­ഷ്ടി­യും എ­ഴു­ത്തിൽ പെ­രു­കാ­നും, കൃ­ഷ്ണൻ നായർ സാർ സ്വീ­ക­രി­ച്ച ചി­കി­ത്സാ­ക്ര­മം. വാ­യ­നാ­വി­കൃ­തി­യാ­യേ, ഏ­റി­യാൽ വായനാ വി­നോ­ദ­മാ­യേ, അതു് ഫ­ലി­ച്ചു­ള്ളൂ. അ­തേൽ­പ്പി­ച്ച സാം­സ്കാ­രി­ക­പ്പ­രി­ക്കു് അത്ര നി­സ്സാ­ര­മ­ല്ല.
ഇ. ദി­വാ­ക­രൻ:
കെ. ജി. എ­സ്സി­ന്റെ അ­ഭി­പ്രാ­യ­ത്തോ­ടു് നൂ­റു­ശ­ത­മാ­നം യോ­ജി­യ്ക്കു­മ്പോൾ­ത്ത­ന്നെ, സാ­യാ­ഹ്ന­യു­ടെ ജ­നാ­ധി­പ­ത്യ­പ­ര­മാ­യ മൂ­ല്യ­ബോ­ധ­ത്തോ­ടു് ആ­ദ­ര­വു് രേ­ഖ­പ്പെ­ടു­ത്താൻ അ­തി­യാ­യ സ­ന്തോ­ഷ­മു­ണ്ടു്.
സെ­ന്തിൽ:
കൃ­ഷ്ണൻ നാ­യ­രെ­ക്കു­റി­ച്ചു് രാ­മ­കൃ­ഷ്ണൻ ന­ട­ത്തി­യ നി­രീ­ക്ഷ­ണം പൂർ­ണ­മാ­യി ശ­രി­യ­ല്ല. 80-​മുതലേ വാ­ര­ഫ­ല­ത്തെ വി­മർ­ശി­ക്കു­ന്ന കൂ­ട്ട­ത്തി­ലാ­ണു് ഞാൻ. ഇ­ന്റർ­നെ­റ്റ് ഒ­ന്നും ഇ­ല്ലാ­തി­രു­ന്ന ഒരു സ­മ­യ­ത്തു് പാ­ശ്ചാ­ത്യ എ­ഴു­ത്തു­കാ­രെ­യും ചി­ന്ത­ക­രെ­യും മ­റ്റും പ്രൊഫ. എം. കൃ­ഷ്ണൻ നായർ മ­ല­യാ­ളി­ക്കു് പ­രി­ച­യ­പ്പെ­ടു­ത്തി. നല്ല കാ­ര്യം ത­ന്നെ­യാ­ണ­തു്. പക്ഷേ വളരെ biased ആ­യി­രു­ന്നു കൃ­ഷ്ണൻ നായർ. അ­ദ്ദേ­ഹ­ത്തി­ന്റെ ശൈ­ലി­യാ­വ­ട്ടെ യാ­ഥാ­സ്ഥി­തി­ക­വും. ലി­റ്റ­റ­റി ജേർ­ണ­ലി­സം മാ­ത്ര­മാ­ണു് തന്റെ പം­ക്തി എ­ന്നു് അ­ദ്ദേ­ഹം തന്നെ സ­മ്മ­തി­ച്ചി­ട്ടു­ണ്ടു്. പ­ല­പ്പോ­ഴും തരം താണ ഗോ­സി­പ്പു­കൾ അ­തി­ലു­ണ്ടാ­യി­രു­ന്നു. വി. സി. ഹാ­രി­സ്, കൃ­ഷ്ണൻ നാ­യ­രു­ടെ സാ­ഹി­ത്യ സ­മീ­പ­ന­ത്തെ വി­മർ­ശി­ച്ചു് എ­ഴു­തി­യ­തോർ­ക്കു­ന്നു. ഇ­ന്ന­ത്തെ കാ­ല­ത്തു് വാ­ര­ഫ­ല­ത്തി­നു് പ്ര­സ­ക്തി­യു­ണ്ടോ എ­ന്ന­തു് ചർ­ച്ച­യ്ക്കു് പ­റ്റി­യ വി­ഷ­യ­മാ­ണു്.
Chitrabhanu;
What Sri. Ramakrishnan told about Sahithyavarabhalam is exactly correct. I always wondered why Sayahna is giving importance to this column. In most of the cases I find his views were superficial or shallow.
Resmi Revindran:
Senthil, what you are saying regarding Krishnan Nair’s Sahithya Varaphalam is mostly spot on. Some of the content in these columns are petty and prejudiced and often quite derogatory and that is to say nothing of his snide remarks regarding women! But see, there is also the fact that there has never been something quite like it in Malayalam before; atleast simply for the range of works and the span of writers that have been covered. Also, Sayahna’s publication of SVP is mostly intended as a digital preservation initiative. Even though written from a myopic point of view, SVP is still a record of some of the major literary happenings of that period in history. Moreover, it is still undeniable that for the average Malayali, the chances of reading about a reclusive writer in Uruguay or a short story about a bus in Ghana through SVP is more than her/him digging it out from the internet. Of course, some of the readers in the Sayahna groups are probably familiar with the column already and we understand that being presented the content all over again with its apparent superficiality can be quite exacting. But for the younger and new readers, knowing such a column existed in Malayalam is still a revelation. So for their sake, we only hope that the senior, more experienced readers like you will bear with this inclusion a bit longer. Anyway, much love for sharing your feedback as I am sure it reflects the opinion of many members of the group! We have put it up for consideration with the Sayahna editorial board.
Damodar Prasad:
One refraining accusation against Prof. M. Krishnan Nair is ‘prejudice’ and ‘bias’. They are not synonyms. Very interesting indeed!! As if Malayalam literary criticism pre and post Krishnan Nair is bereft of bias and free of prejudice!!! പ­ക്ഷ­പാ­തം സി­ദ്ധാ­ന്ത­മാ­ക്കി­യ ച­രി­ത്ര­മാ­ണു് മലയാള സാ­ഹി­ത്യ വി­മർ­ശ­ന­ത്തി­ന്റേ­തു്! Is there no single person to speak for Prof. Krishnan Nair just for the even the sake of being contrarian and moving against the main current views.
സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ:
സാ­യാ­ഹ്ന ഫൗ­ണ്ടേ­ഷൻ ലിബറൽ ജ­ന­കീ­യ­മൂ­ല്യ­ങ്ങ­ളിൽ അ­ധി­ഷ്ഠി­ത­മാ­ണു്. ഇ­തി­ന്റെ പ്ര­വർ­ത്ത­ക­രെ അ­റി­യു­ന്ന ആരും തന്നെ സാ­ഹി­ത്യ­വാ­ര­ഫ­ലം മു­ന്നോ­ട്ടു് വെ­യ്ക്കു­ന്ന ഫ്യൂ­ഡൽ സ്ത്രീ­വി­രു­ദ്ധ­നി­ല­പാ­ടു­കൾ പി­ന്തു­ട­രു­ന്ന­വ­രാ­ണെ­ന്നു് വി­ശ്വ­സി­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല. എ­ന്നി­രി­ക്കി­ലും സാ­ഹി­ത്യ­വാ­ര­ഫ­ലം തു­ടർ­ച്ച­യാ­യി എ­ന്തു­കൊ­ണ്ടു് പ്ര­സി­ദ്ധീ­ക­രി­ക്കു­ന്നു എ­ന്ന­തി­നു് ഒരു വി­ശ­ദീ­ക­ര­ണം ഇ­പ്പോൾ ആ­വ­ശ്യ­മാ­യി വ­ന്നി­രി­ക്കു­ന്നു.
  • 36 കൊ­ല്ല­ക്കാ­ലം മു­ട­ങ്ങാ­തെ (കണ്ണു ശ­സ്ത്ര­ക്രി­യ­യു­ടെ കാ­ല­മൊ­ഴി­ച്ചു്) നടന്ന ഒരു പം­ക്തി­യാ­ണു് സാ­ഹി­ത്യ­വാ­ര­ഫ­ലം. രശ്മി ചൂ­ണ്ടി­ക്കാ­ണി­ച്ച­പോ­ലെ അതൊരു കാ­ല­ഘ­ട്ട­ത്തി­ന്റെ ക­ലാ­സാം­സ്കാ­രി­ക സം­ഭ­വ­ങ്ങ­ളു­ടെ രേ­ഖ­യാ­ണു്. മ­റ്റാ­രും ഈ ദൗ­ത്യം ഇത്ര നീ­ണ്ട­കാ­ലം ഇത്ര ശു­ഷ്കാ­ന്തി­യോ­ടെ ചെ­യ്ത­താ­യി അ­റി­വി­ല്ല. ച­രി­ത്ര­രേ­ഖ­കൾ ഭാ­വ­നാ­ശൂ­ന്യ­വും ആ­ശ­യ­ദാ­രി­ദ്ര്യം നേ­രി­ടു­ന്ന­താ­ണെ­ങ്കിൽ­പ്പോ­ലും ത­ല­മു­റ­കൾ­ക്കു­വേ­ണ്ടി സം­ര­ക്ഷി­ക്കു­ക എ­ന്ന­തു് ന­മ്മു­ടെ ക­ട­മ­യാ­ണു്.
  • സാ­ഹി­ത്യ­വാ­ര­ഫ­ലം പോലെ സം­ര­ക്ഷി­ക്ക­പ്പെ­ടേ­ണ്ട ചില സാ­ഹി­ത്യ­സം­ഭ­വ­ങ്ങ­ളു­ണ്ടു്: എ­ഴു­പ­തു­ക­ളിൽ മ­ല­യാ­ള­നാ­ടു് വാ­രി­ക­യിൽ ഏ­താ­ണ്ടു് ഒന്നര കൊ­ല്ല­ക്കാ­ലം നീ­ണ്ടു­നി­ന്ന “മ­ല­യാ­ള­സാ­ഹി­ത്യം എ­ങ്ങോ­ട്ടു്?” എന്ന ചർ­ച്ചാ­പ­ര­മ്പ­ര. അ­ന്ന­ത്തെ ര­ണ്ടു് ത­ല­മു­റ­ക­ളിൽ­പെ­ട്ട എല്ലാ എ­ഴു­ത്തു­കാ­രും പ­ങ്കെ­ടു­ത്ത സ­ജീ­വ­ചർ­ച്ച­യാ­യി­രു­ന്നു. പി­ന്നൊ­ന്നു് ടി എൻ ജ­യ­ച­ന്ദ്രൻ മ­ല­യാ­ള­ത്തി­ലെ മി­ക്ക­വാ­റും എ­ഴു­ത്തു­കാ­രു­മാ­യി ന­ട­ത്തി­യ ദീർ­ഘ­സം­ഭാ­ഷ­ണ­ങ്ങൾ (മാ­തൃ­ഭൂ­മി വാ­രി­ക­യിൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു് എ­ന്നാ­ണു് ഓർമ്മ).
  • ഇവ മൂ­ന്നും ഇ­ന്ന­ത്തെ വാ­യ­നോ­പ­ക­ര­ണ­ങ്ങ­ളിൽ എ­ത്തി­ച്ചാൽ മാ­ത്ര­മേ ന­മ്മു­ടെ സാ­ഹി­ത്യ­ത്തി­ന്റെ വി­കാ­സ­ച­രി­ത്രം ന­മ്മു­ടെ കു­ട്ടി­കൾ­ക്കു് പ്രാ­പ്യ­മാ­വു­ക­യു­ള്ളൂ. അ­വർ­ക്കു് ദി­ശാ­ബോ­ധം ന­ഷ്ട­പ്പെ­ടാ­തി­രി­ക്കു­വാൻ ഇ­തു­പോ­ലു­ള്ള പൊ­തു­ചർ­ച്ച­യും അ­തി­ന്റെ ഡോ­ക്കു­മെ­ന്റേ­ഷ­നും സ­ഹാ­യി­ക്കും എ­ന്നാ­ണു് സാ­യാ­ഹ്ന ക­രു­തു­ന്ന­തു്.
  • സാ­യാ­ഹ്ന ഒരു ഡി­ജി­റ്റൽ ഗ്ര­ന്ഥ­ശാ­ല­യാ­ണു്. അവിടെ എ­ല്ലാം സൂ­ക്ഷി­ക്ക­പ്പെ­ടു­ന്നു, വി­വേ­ച­ന­പൂർ­വ്വം കൊ­ള്ളേ­ണ്ട­തും ത­ള്ളേ­ണ്ട­തും വാ­യ­ന­ക്കാ­രാ­ണു്.
  • പ്രഫ എം കൃ­ഷ്ണൻ നായർ മു­ന്നോ­ട്ടു് വെ­യ്ക്കു­ന്ന­തു് ഏ­താ­നും ആ­ശ­യ­ങ്ങ­ളാ­ണു്. ഏതു ആ­ശ­യ­ങ്ങ­ളും കാ­ല­ത്തി­ന്റെ കൂടി സൃ­ഷ്ടി­യാ­ണെ­ന്നും അവയെ ശ­രി­യാ­യി വി­ല­യി­രു­ത്തു­ന്ന­തു് പിൻ­ത­ല­മു­റ­ക­ളാ­ണെ­ന്നും സാ­യാ­ഹ്ന വി­ശ്വ­സി­ക്കു­ന്നു. ആ­ശ­യ­ങ്ങ­ളു­ടെ അർ­ത്ഥ­ശൂ­ന്യ­ത­പോ­ലും പു­റ­ത്തു­കൊ­ണ്ടു­വ­രു­വാൻ ഏ­റ്റ­വും നല്ല മാർ­ഗ്ഗം അതു പൊ­തു­വാ­യ­ന­യ്ക്കും പൊ­തു­ചർ­ച്ച­യ്ക്കും വി­ധേ­യ­മാ­ക്കു­ക എ­ന്ന­താ­ണു്. അ­ങ്ങി­നെ മാ­ത്ര­മേ ത­ല­മു­റ­ക­ളു­ടെ കാ­ഴ്ച­പ്പാ­ടു­കൾ ശു­ദ്ധീ­ക­രി­ക്ക­പ്പെ­ടു­ക­യു­ള്ളു. ത­മ­സ്ക­ര­ണം ന­മു­ക്കു് ചേർ­ന്ന­ത­ല്ല.
  • മ­റ്റെ­ല്ലാ വി­യോ­ജി­പ്പു­ക­ളും നി­ല­നിൽ­ക്കെ അ­പ്ര­ധാ­ന­മെ­ങ്കി­ലും വ­ള­രെ­യ­ധി­കം യോ­ജി­പ്പു­ള്ള ഒന്നു രണ്ടു കാ­ര്യ­ങ്ങൾ കൂടി പ­റ­യേ­ണ്ട­തു­ണ്ടു്:
  • ത­ന­തു­ലി­പി ഡി­ജി­റ്റൽ ടൈ­പ്സെ­റ്റി­ങ്ങിൽ ക­ട­ന്നു­വ­ന്ന കാ­ല­ത്തു് അ­തി­നു­വേ­ണ്ടി വാ­ശി­പി­ടി­ച്ചു് സാ­ഹി­ത്യ­വാ­ര­ഫ­ലം ത­ന­തു­ലി­പി­യിൽ അ­ച്ച­ടി­ച്ചു പ്ര­സി­ദ്ധീ­ക­രി­ക്കു­വാൻ ശ്രീ കൃ­ഷ്ണൻ നാ­യർ­ക്കു് ക­ഴി­ഞ്ഞു. ഇന്നു പോലും പല എ­ഴു­ത്തു­കാർ­ക്കും ആ­ഗ്ര­ഹ­മു­ണ്ടെ­ങ്കി­ലും അതു ന­ട­ക്കു­ന്നി­ല്ല.
  • 2013-ൽ സാ­യാ­ഹ്ന പ്ര­വർ­ത്ത­ന­മാ­രം­ഭി­ച്ച കാ­ല­ത്തു സ്വ­ത­ന്ത്ര­പ്ര­കാ­ശ­ന­ത്തി­നു വേണ്ട ഉ­ള്ള­ട­ക്ക­ത്തി­നാ­യി സ­മീ­പി­ച്ച­പ്പോൾ സാ­യാ­ഹ്ന­യ്ക്കു മു­ഴു­വൻ കൃ­തി­ക­ളും നൽകി അ­ത്ഭു­ത­പ്പെ­ടു­ത്തി­യ ര­ണ്ടു­പേ­രാ­ണു്: ഈയിടെ അ­ന്ത­രി­ച്ച ശ്രീ ഇ ഹ­രി­കു­മാർ, പി­ന്നെ പ്രഫ എം കൃ­ഷ്ണൻ നാ­യ­രു­ടെ അ­വ­കാ­ശി­കൾ. സ്വ­ത­ന്ത്ര­പ്ര­കാ­ശ­നം ഇ­ന്നും അ­ത്ര­യ്ക്കു സ്വീ­കാ­ര്യ­ത നേ­ടി­യി­ട്ടി­ല്ല എ­ന്ന­തു് ഏ­വർ­ക്കും അ­റി­വു­ള്ള­താ­ണു്.
  • ഏ­റ്റ­വും കൂ­ടു­തൽ ഡൗൺ­ലോ­ഡ് ചെ­യ്യ­പ്പെ­ടു­ന്ന­വ­യാ­ണു് വാ­ര­ഫ­ല­ത്തി­ന്റെ പി­ഡി­എ­ഫു­കൾ, ഇ­ന്നും അവ ജ­ന­കീ­യാം­ഗീ­കാ­രം നി­ല­നി­റു­ത്തു­ന്നു.
ഒ. വി. ഉഷ:
ഞാൻ യോ­ജി­ക്കു­ന്നു.
ലി­സ്സി:
സാ­ഹി­ത്യ­വാ­ര­ഫ­ലം എന്റെ ജീ­വി­ത­ത്തെ വ­ഴി­തി­രി­ച്ചു­വി­ട്ട ഒ­ന്നാ­ണു്. മ­ണ്ണെ­ണ്ണ­വി­ള­ക്കും ആ­കാ­ശ­വാ­ണി­യും ആ­ഡം­ബ­ര­മാ­യി അ­നു­ഭ­വി­ച്ചി­രു­ന്ന ഒരു കാ­ല­ത്തു് നെ­രൂ­ദ­യെ­യും ക­വാ­ബ­ത്ത­യേ­യും മാർ­കേ­സി­നേ­യു­മൊ­ക്കെ ആരു കാ­ണി­ച്ചു­ത­രാൻ? പൊതു ഇ­ട­ങ്ങ­ളും വാ­യ­ന­ശാ­ല­യും സംവാദ വേ­ദി­ക­ളും വൈ­കു­ന്നേ­ര­ങ്ങ­ളും സ്ത്രീ­കൾ­ക്കു് അ­ന്യ­മാ­യി­രു­ന്നു. കൃ­ഷ്ണൻ­നാ­യർ സ്പൂ­ണിൽ കോ­രി­ത്ത­ന്ന­തൊ­ക്കെ പി­ന്നീ­ടു് തേ­ടി­പ്പി­ടി­ച്ചു വാ­യി­ച്ചു. ആ എ­ഴു­ത്തി­നു് പ­രി­മി­തി­ക­ളു­ണ്ടാ­വാം. സ്ത്രീ­വി­രു­ദ്ധ­ത­യും ആ­ഴ­ക്കു­റ­വും വ്യ­ക്തി അ­ധി­ക്ഷേ­പ­വു­മൊ­ക്കെ അതിൽ കാണാം. അ­ന്നു് അ­ധി­ക്ഷേ­പി­ക്ക­പ്പെ­ട്ട­വ­രിൽ പലരും ഇ­ന്നു് സാം­സ്കാ­രി­ക രം­ഗ­ത്തു് മുൻ­നി­ര­യിൽ ഉ­ള്ള­വ­രാ­ണു്. അതൊരു പ്ര­ശ്ന­മാ­യി ചി­ല­പ്പോൾ തോ­ന്നി­യേ­ക്കാം പക്ഷേ അതു് കു­റ­വാ­യി കാ­ണേ­ണ്ട കാ­ര്യ­മി­ല്ല. ഒരു കാ­ല­ത്തെ ത്ര­സി­പ്പി­ച്ച ആ ചി­ന്ത­കൾ വാ­യ­ന­ക്കാർ­ക്കു മു­മ്പിൽ അ­വ­ത­രി­പ്പി­ക്കു­ന്ന സാ­യാ­ഹ്ന­യോ­ടു് ചേർ­ന്നു നിൽ­ക്കു­ന്നു… But the caravan moves.
മനോജ് പു­തി­യ­വി­ള:
ചർ­ച്ച­യു­ടെ ഭാ­ഗ­മാ­യി കു­റി­ക്കു­ന്ന­ത­ല്ല, ഒരു ഓർമ്മ പ­ങ്കു­വ­യ്ക്കൽ മാ­ത്രം. നി­ല­പാ­ടു­പ­ര­മാ­യ വി­യോ­ജി­പ്പു­കൾ ഉ­ള്ള­പ്പോ­ഴും മ­ല­യാ­ള­ത്തി­ലെ സാംസ്കാരിക-​സാഹിത്യ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളിൽ ഏ­റ്റ­വും വാ­യി­ക്ക­പ്പെ­ട്ട പം­ക്തി ഒ­രു­പ­ക്ഷെ, സാ­ഹി­ത്യ­വാ­ര­ഫ­ലം ആ­യി­രു­ന്നു. ര­ണ്ടു­മൂ­ന്നു കൊ­ല്ല­ത്തി­ലേ­റെ അ­തു­മാ­യി ബ­ന്ധ­പ്പെ­ട്ടു പ്ര­വർ­ത്തി­ക്കാൻ അവസരം കി­ട്ടി­യ ആൾ (സ­മ­കാ­ലി­ക­മ­ല­യാ­ളം വാ­രി­ക­യിൽ ജോലി ചെ­യ്യു­മ്പോൾ) എ­ന്ന­നി­ല­യിൽ എന്നെ അ­ത്ഭു­ത­പ്പെ­ടു­ത്തി­യ­തു് അ­ക്കാ­ര്യ­ത്തിൽ കൃ­ഷ്ണൻ നായർ സർ പു­ലർ­ത്തി­യ നി­ഷ്ഠ­യാ­ണു്. എ­ഴു­തി­യ­യ­ച്ചു­ത­രു­ന്ന­ത്തി­ലെ നി­ഷ്ഠ­യെ­പ്പ­റ്റി CVR പ­റ­ഞ്ഞു. അതല്ല, ഒരു ചെറിയ തെ­റ്റു­പോ­ലും അ­ദ്ദേ­ഹ­ത്തി­നു് അ­സ­ഹ്യ­മാ­യി­രു­ന്നു. വാരിക ക­യ്യിൽ കി­ട്ടി­യാ­ലു­ടൻ നി­ഷ്കൃ­ഷ്ട­മാ­യി പ­രി­ശോ­ധി­ച്ചു് എ­ന്തെ­ങ്കി­ലും പിശകു ക­ണ്ടാൽ അ­പ്പോൾ വി­ളി­ക്കും. അ­ദ്ദേ­ഹ­ത്തി­നു­ത­ന്നെ പ­റ്റി­യ പി­ഴ­വാ­ണെ­ങ്കിൽ അ­ടു­ത്ത ല­ക്ക­ത്തിൽ സ്വയം തി­രു­ത്താ­യി ചേർ­ക്കും. അ­തൊ­ക്കെ­ക്കൊ­ണ്ടു­ത­ന്നെ പ­ത്രാ­ധി­പർ ജ­യ­ച്ച­ന്ദ്രൻ നായർ സർ ‘അ­തി­പാ­വ­ന­ത്വ’ത്തോ­ടെ­യാ­ണു് അതു പ­രി­ഗ­ണി­ച്ചി­രു­ന്ന­തെ­ന്ന­തും ഓർ­ക്കു­ന്നു. മൂ­ന്നും ചി­ല­പ്പോൾ നാലും തവണ പ്രൂ­ഫ് നോ­ക്കി­ച്ചും നമ്മൾ തെ­ര­ഞ്ഞെ­ടു­ക്കു­ന്ന ലീഡും ബ്ലർ­ബ്ബു­ക­ളു­മൊ­ക്കെ നേ­രി­ട്ടു നോ­ക്കി ബോ­ദ്ധ്യ­പ്പെ­ട്ടു­മേ എ­ഡി­റ്റർ അ­ച്ച­ടി­ക്കു­മാ­യി­രു­ന്നു­ള്ളൂ. അന്നു പ്രൂ­ഫ് റീ­ഡ­റാ­യി­രു­ന്ന വേണു ബാ­ല­കൃ­ഷ്ണൻ അതു് ആ­സ്വ­ദി­ച്ചു നിർ­വ്വ­ഹി­ച്ചി­രു­ന്നെ­ങ്കി­ലും എ­നി­ക്കാ­യി­രു­ന്നു മി­ക്ക­പ്പൊ­ഴും മൂ­ന്നാം­വാ­യ­ന­യു­ടെ­യും ലീഡ്/ബ്ലർ­ബ് എ­ഴു­തു­ന്ന­തി­ന്റെ­യും അ­ധി­ക­ച്ചു­മ­ത­ല. (അ­ന്നു് M V ബെ­ന്നി­യും V R ജ്യോ­തി­ഷും എ­ഡി­റ്റോ­റി­യൽ വി­ഭാ­ഗ­ത്തി­ലു­ണ്ടു്. അവരും ഇ­തൊ­ക്കെ നിർ­വ്വ­ഹി­ച്ചി­രു­ന്നു). മ­ല­യാ­ള­ത്തി­ന്റെ സ­മ്പൂർ­ണ്ണ­ലി­പി­സ­ഞ്ച­യം ഡി­ജി­റ്റൽ അ­ച്ച­ടി­യിൽ സാ­ദ്ധ്യ­മാ­യ­പ്പോൾ തന്റെ പം­ക്തി അ­തിൽ­ത്ത­ന്നെ വേ­ണ­മെ­ന്നു് അ­ദ്ദേ­ഹം നി­ഷ്കർ­ഷി­ച്ച­തു് വളരെ സ­ന്തോ­ഷ­മു­ണ്ടാ­ക്കി­യെ­ങ്കി­ലും യൂ­ണി­ക്കോ­ഡി­നു മു­മ്പ­ത്തെ അ­വ­സ്ഥ­യിൽ എല്ലാ ആ­ഴ്ച­യും അതു നിർ­വ­ഹി­ക്കാൻ ടൈ­പ്പ് സെ­റ്റി­ങ് വി­ഭാ­ഗം (ഹ­രി­ദാ­സും ഗോ­പ­ക­മാ­റും) അ­നു­ഭ­വി­ച്ചി­രു­ന്ന പ്ര­യാ­സ­ങ്ങ­ളും ഓർ­ക്കു­ന്നു. K H ഹു­സൈ­നെ­യൊ­ക്കെ ഇ­ട­യ്ക്കി­ടെ വി­ളി­ച്ചു­വ­രു­ത്തേ­ണ്ടി വ­രു­മാ­യി­രു­ന്നു. പം­ക്തീ­കാ­ര­ന്റെ നി­ല­പാ­ടു­ക­ളോ­ടു കൃ­ത്യ­മാ­യ വി­യോ­ജി­പ്പു­ള്ള കാ­ല­ത്തു­ത­ന്നെ­യാ­ണു് ഇ­തൊ­ക്കെ­യെ­ങ്കി­ലും അതിലെ ലോ­ക­സാ­ഹി­ത്യം പ­രി­ച­യ­പ്പെ­ടു­ത്ത­ലും എ­ന്താ­ണു (നല്ല) സാ­ഹി­ത്യം എന്ന ബോ­ദ്ധ്യ­പെ­ടു­ത്ത­ലും ‘ക്ഷു­ദ്ര’ സാ­ഹി­ത്യ­ത്തി­നെ­തി­രാ­യ ആ­ക്ര­മ­ണ­വും (വി­യോ­ജി­പ്പു­കൾ ഉ­ണ്ടു്) ഒക്കെ പ്ര­സ­ക്ത­മാ­യി­ത്ത­ന്നെ തോ­ന്നി­യി­രു­ന്നു. മ­ല­യാ­ളം ആ­നു­കാ­ലി­ക­ങ്ങ­ളു­ടെ ച­രി­ത്ര­ത്തി­ലെ സം­ര­ക്ഷി­ക്ക­പ്പെ­ടേ­ണ്ട ഒരു ഏടു ത­ന്നെ­യാ­ണ­തു്.
അ­ബ്ദുൾ റസാൿ:
സാ­ഹി­ത്യ­വാ­ര­ഫ­ലം അതു് പ്ര­സി­ദ്ധീ­ക­രി­ച്ചു തു­ട­ങ്ങി­യ­തു മുതൽ ഞ­ങ്ങ­ളു­ടെ തലമുറ വാ­യി­ച്ചി­രു­ന്നു. അതിനു വേ­ണ്ടി കാ­ത്തി­രു­ന്നി­രു­ന്നു എന്നു പ­റ­യു­ന്ന­താ­ണു് കൂ­ടു­തൽ ശരി. അ­തി­നേ­ക്കാൾ ശ്ര­ദ്ധി­ക്ക­പ്പെ­ട്ട മ­റ്റൊ­രു പം­ക്തി മ­ല­യാ­ള­നാ­ടു് വാ­രി­ക­യിൽ ഉ­ണ്ടാ­യി­രു­ന്നു. ഒ. വി. വി­ജ­യ­ന്റെ ഇ­ന്ദ്ര­പ്ര­സ്ഥം.
സെ­ന്തിൽ:
എൺ­പ­തു­ക­ളു­ടെ തു­ട­ക്ക­ത്തിൽ തി­രു­വ­ന­ന്ത­പു­രം പ­ബ്ലി­ക് ലൈ­ബ്ര­റി­യി­ലെ വാ­യ­ന­മു­റി­യിൽ ഇ­രി­ക്കു­മ്പോൾ ആദ്യം കൈകൾ ചെ­ന്നെ­ത്തു­ന്ന­തു് എ­പ്പോ­ഴും “മ­ല­യാ­ള­നാ­ട്” വാ­രി­ക­യി­ലേ­ക്കാ­വും. അതിൽ തന്നെ ആദ്യം വാ­യി­ക്കു­ന്ന­തു് പ്രഫ. എം. കൃ­ഷ്ണൻ നാ­യ­രു­ടെ “സാ­ഹി­ത്യ­വാ­ര­ഫ­ല­വും”, ഒ. വി. വി­ജ­യ­ന്റെ “ഇ­ന്ദ്ര­പ്ര­സ്ഥ­വും”, എസ്. കെ. നാ­യ­രു­ടെ ഓർ­മ­ക്കു­റി­പ്പു­ക­ളും ആവും. എസ്കെ-​യുടെ ഭാഷ അ­തി­സു­ന്ദ­ര­മാ­യി­രു­ന്നു. വിജയൻ ആ­വ­ട്ടെ ഭാഷയെ പൊ­ളി­ച്ചെ­ഴു­തി തനതു ശൈ­ലി­യിൽ ഏറെ തീ­ക്ഷ­ണ­മാ­യി സാ­മൂ­ഹ്യ, രാ­ഷ്ട്രീ­യ വി­ഷ­യ­ങ്ങ­ളെ അ­പ­ഗ്ര­ഥി­ക്കു­മാ­യി­രു­ന്നു. “സാ­ഹി­ത്യ­വാ­ര­ഫ­ലം” ഏറെ ശ്ര­ദ്ധ പി­ടി­ച്ചു പ­റ്റി­യ­തു് പാ­ശ്ചാ­ത്യ എ­ഴു­ത്തു­കാ­രെ­യും ചി­ന്ത­ക­രെ­യും മ­ല­യാ­ളി­ക്കു് പ­രി­ച­യ­പ്പെ­ടു­ത്തി­യ­തി­നാ­ലാ­ണു്. പു­സ്ത­ക­ശാ­ല­കൾ കു­റ­വാ­യി­രു­ന്ന ഒരു കാ­ല­ത്തു്, ഇ­ന്റർ­നെ­റ്റ് ഇ­ല്ലാ­തി­രു­ന്ന ഒരു സ­മ­യ­ത്തു്, കൃ­ഷ്ണൻ നായർ പുതിയ പു­സ്ത­ക­ങ്ങൾ വാ­യി­ച്ചു് അവയെ കു­റി­ച്ചു് എ­ഴു­തി­യ­തു് ഏറെ സ­ഹാ­യ­ക­മാ­യി. സ­റി­ന്റെ ചില പ്ര­സ്താ­വ­ങ്ങ­ളും നി­രീ­ക്ഷ­ണ­ങ്ങ­ളും നി­ഗ­മ­ന­ങ്ങ­ളും പ­ല­പ്പോ­ഴും പ­ല­രെ­യും അ­ലോ­സ­ര­പ്പെ­ടു­ത്തി. വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ വി­ശി­ഷ്ട­മാ­യ കൃ­തി­കൾ­ക്ക­ടു­ത്തെ­ങ്ങും മ­ല­യാ­ള­ത്തിൽ എ­ഴു­ത­പ്പെ­ടു­ന്ന കൃ­തി­കൾ എ­ത്തു­ന്നി­ല്ല എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ നി­ഗ­മ­നം പ­ല­രെ­യും നി­രാ­ശ­രാ­ക്കി, ചി­ല­പ്പോ­ഴെ­ങ്കി­ലും ക്ഷു­ഭി­ത­രാ­ക്കി. അ­പ്രി­യ­ക­ര­മെ­ങ്കി­ലും ത­നി­ക്കു പ­റ­യു­വാ­നു­ള്ള­തു് തു­റ­ന്നു പ­റ­യാ­നു­ള്ള മ­നഃ­സ്ഥി­തി കൃ­ഷ്ണൻ നായർ സ­റി­നു് ഉ­ണ്ടാ­യി­രു­ന്നു. ബെർ­ട്ര­ണ്ട് റസ്സൽ ഒരു എ­ഴു­ത്തു­കാ­ര­നു് വി­ശേ­ഷി­ച്ചും ഒരു ചി­ന്ത­ക­നു് അ­വ­ശ്യം ഉ­ണ്ടാ­വേ­ണ്ട “intellectual honesty”-യെ കു­റി­ച്ച് പ­രാ­മർ­ശി­ച്ചി­ട്ടു­ള്ള­തു് സർ ചൂ­ണ്ടി­ക്കാ­ണി­ക്കു­മാ­യി­രു­ന്നു. സാ­ഹി­ത്യ­വാ­ര­ഫ­ലം “ലി­റ്റ­റ­റി ക്രി­ട്ടി­സി­സം” ആണോ അതോ “ലി­റ്റ­റ­റി ജേർ­ണ­ലി­സം” ആണോ എന്ന ചോ­ദ്യം പലരും ഉ­യർ­ത്തി. പ്രഫ കൃ­ഷ്ണൻ നാ­യർ­ക്ക് ഒരു “നയം” (policy) ഉ­ണ്ടാ­യി­രു­ന്നു. സാ­ഹി­ത്യ­ത്തെ സ­മീ­പി­ക്കേ­ണ്ട ഒരു നയം. അ­ത്ത­ര­ത്തിൽ സാ­ഹി­ത്യ വാ­ര­ഫ­ലം ഒരു “ലി­റ്റ­റ­റി പോ­ലീ­സിം­ഗ്”-ഉം (literary policing), “ലി­റ്റ­റ­റി പോ­ളി­സീ­യിം­ഗ്”-ഉം (literary policy-​ing) ആ­യി­രു­ന്നു. അ­ദ്ദേ­ഹ­വു­മാ­യി എ­നി­ക്കു് വർ­ഷ­ങ്ങ­ളു­ടെ പ­രി­ച­യം ഉ­ണ്ടാ­യി­രു­ന്നു. ആദ്യം നേ­രി­ട്ടു് കണ്ടു സം­സാ­രി­ക്കു­ന്ന­തു് 1980-ൽ ആവണം. ഏറെ സ്നേ­ഹി­ച്ച, ഏറെ അ­റി­വു് പ­കർ­ന്നു തന്ന മ­നു­ഷ്യൻ. സറിനെ മ­രു­തം­കു­ഴി­യി­ലെ വീ­ട്ടി­ലും ജവഹർ ന­ഗ­റി­ലെ വീ­ട്ടി­ലും വച്ച് പല തവണ ക­ണ്ടു് സം­സാ­രി­ച്ചി­ട്ടു­ണ്ടു്. ക­ട­ന്നു പോ­കു­ന്ന­തി­നു് കുറെ നാൾ മു­മ്പും ഫോ­ണി­ലൂ­ടെ സം­സാ­രി­ച്ചി­രു­ന്നു. കുറെ നല്ല ഓർ­മ്മ­കൾ ഉ­ണ്ടു്. പി­ന്നീ­ടു് പങ്കു വെ­ക്കാം.
മഞ്ജു:
സാ­ഹി­ത്യ വാ­ര­ഫ­ലം സാ­യാ­ഹ്ന­യിൽ വ­രു­ന്ന­തി­നെ­ക്കു­റി­ച്ചു­ള്ള ചർച്ച ന­ട­ക്കു­ന്ന­തി­നാൽ സാ­യാ­ഹ്ന­യു­ടെ വാ­യ­ന­ക്കാ­രി എന്ന നി­ല­യിൽ, ആ കൃതി ഇ­ങ്ങ­നെ ഓരോ ഭാ­ഗ­ങ്ങ­ളാ­യി വ­രു­ന്ന­തു കൊ­ണ്ടു തന്നെ വായന ന­ട­ന്നു പോ­കു­ന്നു. ആ കാ­ല­ഘ­ട്ട­ത്തിൽ അ­പ്രാ­പ്യ­മാ­യ കൃ­തി­ക­ളെ എ­ങ്ങ­നെ­യാ­ണു് അ­ത്ര­യും പ­രി­മി­ത­മാ­യ പ­രി­ത­സ്ഥി­തി­യിൽ എം. കൃ­ഷ്ണൻ നായർ മ­ല­യാ­ളി വാ­യ­ന­ക്കാ­രെ പ­രി­ച­യ­പ്പെ­ടു­ത്തി­യ­തു് എ­ന്ന­തു് ഞ­ങ്ങ­ളു­ടെ ഈ ത­ല­മു­റ­യി­ലു­ള്ള­വർ­ക്കു് മ­ന­സ്സി­ലാ­ക്കാൻ ഇ­തി­ലൂ­ടെ സാ­ധി­ക്കു­ന്നു. സാ­ഹി­ത്യ വാ­ര­ഫ­ല­മെ­ടു­ത്തു് ഒ­റ്റ­യി­രു­പ്പിൽ വാ­യി­ച്ചു തീർ­ക്കു­ക എ­ന്ന­തു് അ­സാ­ധ്യ­മാ­യ കാ­ര്യ­മാ­ണു്. മു­ക­ളിൽ ചർച്ച ചെ­യ്യ­പ്പെ­ട്ട കു­റെ­യേ­റെ പ്ര­ശ്ന­ങ്ങൾ വാ­യ­ന­ക്കി­ട­യിൽ രൂ­പ­പ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും, വായന ന­ട­ക്കു­ന്നു­ണ്ടു്. അ­തി­നു് സാ­യാ­ഹ്ന­യ്ക്കു് നന്ദി.
ഡോ. ആഷ്ലി മേരി ബേബി:
സാ­ഹി­ത്യ­വാ­ര­ഫ­ലം ആ­ദ്യ­മാ­യി വാ­യി­ക്കു­ന്ന­തു് സാ­യാ­ഹ്ന­യി­ലൂ­ടെ­യാ­ണു്. മ­ല­യാ­ളം വായന സ­ജീ­വ­മാ­യ­തിൽ സ­ന്തോ­ഷ­മു­ണ്ടു്. ഇ­ന്ന­ല­ത്തെ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ കൃ­ഷ്ണൻ നായർ പ­റ­യു­ന്ന­തു് പുതിയ കാ­ല­ത്തെ കാ­ര്യ­ങ്ങൾ തന്നെ ആ­ണെ­ന്നു് തോ­ന്നി­പ്പോ­യി. നല്ല പോ­സ്റ്റു­കൾ പ്ര­തീ­ക്ഷി­ക്കു­ന്നു.
പ്രൊഫ. എസ്. കെ. വ­സ­ന്തൻ:
സാ­ഹി­ത്യ വാ­ര­ഫ­ല­ത്തെ എ­തിർ­ക്കു­ന്ന­വർ ഓർ­ക്കാ­ത്ത ഒരു കാ­ര്യം ഉ­ണ്ടു് – ഒ­ട്ടേ­റെ ച­വ­റു­കൾ അ­ര­ങ്ങിൽ എ­ത്താ­തി­രു­ന്ന­തു് കൃ­ഷ്ണൻ നായരെ പേ­ടി­ച്ചാ­ണു്. ഇ­ന്നു് കൃ­ഷ്ണൻ നായർ ഉ­ണ്ടാ­യി­രു­ന്നു എ­ങ്കിൽ “കോവർ ക­വി­ത­കൾ” ഇ­ത്ര­യ­ധി­കം ശല്യം ചെ­യ്യു­മാ­യി­രു­ന്നി­ല്ല.
സ­ന്ദീ­പ്, കെ. പി.
എം കൃ­ഷ്ണൻ നായർ, വാ­ര­ഫ­ലം എ­ഴു­തി­യി­രു­ന്ന കാ­ല­ത്തു് ധാ­രാ­ളം ശ­ത്രു­ക്കൾ ഉ­ണ്ടാ­യി­രു­ന്നു—ഏ­താ­ണ്ടെ­ല്ലാ­വ­രും സാ­ഹി­ത്യ­കാ­ര­ന്മാർ—അവർ ടെ­ലി­ഫോ­ണിൽ വി­ളി­ച്ചു തെറി പ­റ­യു­മാ­യി­രു­ന്നു എ­ന്നും മറ്റു ചിലർ ഊ­മ­ക്ക­ത്തു­കൾ അ­യ­ക്കു­മാ­യി­രു­ന്നു എ­ന്നും അ­ദ്ദേ­ഹം എ­ഴു­തി­യി­ട്ടു­ണ്ടു്—ബ­ഷീ­റി­നെ കു­റി­ച്ചും ഒ വി വി­ജ­യ­നെ­ക്കു­റി­ച്ചും അ­ദ്ദേ­ഹം മോ­ഷ­ണ­മാ­രോ­പി­ച്ചി­ട്ടു­ണ്ടു്—ഇ­ന്നു് എം കൃ­ഷ്ണൻ നാ­യർ­ക്കെ­തി­രെ ആളുകൾ വിളറി പി­ടി­ക്കു­ന്ന­തു് കാ­ണു­മ്പോൾ, അ­ദ്ദേ­ഹം അ­വ­രു­ടെ സ്വ­പ്ന­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടു അ­വ­രു­ടെ സൃ­ഷ്ടി­ക­ളെ ക­രു­ണ­യി­ല്ലാ­തെ വി­മർ­ശി­ക്കു­ന്നു­ണ്ടാ­കും എ­ന്നു് വേണം ക­രു­താൻ.
Sreeprakash:
He was a great inspiration and an in gate to world classics, for me. I do remember those days waiting for weekly Sahityavarabhalam in my school-​college days with gratitude as I learned a lot from his writings, not only literature but also about history, fine arts etc. Writers move with time, but the people like him are unmatchable. Here in Andamans we are facing internet problems and frequent reading using links given in Sayahna is difficult. However, thanks.
വേണു എ­ട­ക്ക­ഴി­യൂർ:
മാ­തൃ­ഭൂ­മി­യിൽ വ­ന്നി­രു­ന്ന ടി. എൻ. ജ­യ­ച­ന്ദ്ര­ന്റെ അ­ഭി­മു­ഖ­ങ്ങൾ അ­ക്കാ­ല­ത്തു് തന്നെ എൻ. ബി. എ­സ്സി­ന്റെ പു­സ്ത­ക­മാ­യി­ട്ടു­ണ്ടു്. അ­ദ്ദേ­ഹം എം. ടി­യു­മാ­യി ന­ട­ത്തി­യ അ­ഭി­മു­ഖം ജ­ന­യു­ഗ­ത്തി­ലാ­ണു് വ­ന്ന­തു്. താൻ എ­ഡി­റ്റർ ആ­യി­രി­ക്കെ ത­ന്നെ­ക്കു­റി­ച്ച് ഒരു അ­ഭി­മു­ഖം മാ­തൃ­ഭൂ­മി­യിൽ വ­രു­ന്ന­തു് അ­നു­ചി­ത­മാ­ണു് എ­ന്നു് എം. ടി. പ­റ­ഞ്ഞ­തു കൊ­ണ്ടാ­യി­രു­ന്നു അതു് എ­ന്നു് അ­തി­ന്റെ ആ­മു­ഖ­ത്തിൽ ഉ­ണ്ടു്.
മോഹൻ കാ­ക്ക­നാ­ടൻ:
രാ­മ­കൃ­ഷ്ണൻ സർ പ­റ­ഞ്ഞ­തി­നോ­ടു് അൽപം വി­യോ­ജി­പ്പു­ണ്ടു്. ബൗ­ദ്ധി­ക­മാ­യി ആ കോളം അ­ധി­ക­മൊ­ന്നും പ്ര­ദാ­നം ചെ­യ്തി­ല്ലെ­ങ്കി­ലും എന്റെ ത­ല­മു­റ­യെ ലോ­ക­സാ­ഹി­ത്യ­വു­മാ­യി ബ­ന്ധി­പ്പി­ക്കാൻ അ­തി­നാ­യി എന്നു ത­ന്നെ­യാ­ണെ­ന്റെ വി­ശ്വാ­സം. ലാ­റ്റി­ന­മേ­രി­ക്ക­യി­ലെ­യും യൂ­റോ­പ്പി­ലെ­യും പുതിയ എ­ഴു­ത്തു­കൾ ഞ­ങ്ങ­ളി­ലെ­ത്തി­ച്ച­തി­ന്റെ ക്രെ­ഡി­റ്റ് തീർ­ച്ച­യാ­യും കൃ­ഷ്ണൻ നായർ സാ­റി­നു­ണ്ടു്. ഒ­ട്ട­ന­വ­ധി എ­ഴു­ത്തു­കാ­രെ പ­രി­ച­യ­പ്പെ­ടാൻ അതു് സ­ഹാ­യി­ച്ചു.
ആ­ലു­ക്ക അ­ബ്ദുൾ ഗഫൂർ:
സാ­ഹി­ത്യ വാ­ര­ഫ­ലം പ­ലർ­ക്കും പല രീ­തി­യിൽ ആണു് ഉൾ­ക്കൊ­ള്ളാ­നാ­യ­തു്. ഞാൻ വർ­ഷ­ങ്ങ­ളോ­ളം വാ­യി­ച്ചി­രു­ന്ന ഒരു പം­ക്തി. പ­ലർ­ക്കും എതിർ അ­ഭി­പ്രാ­യം ഉ­ണ്ടാ­കാം, എ­ങ്കി­ലും അ­ന്ന­ത്തെ മലയാള വാ­യ­ന­ക്കാർ­ക്കി­ട­യിൽ സ­മ്മ­തി നേടിയ ഒ­ന്നു് എന്ന നി­ല­യിൽ അതു് പ­രി­ഗ­ണി­ക്ക­പ്പെ­ടേ­ണ്ട­തു് ത­ന്നെ­യാ­ണു്.
ഇ. പി. ഉണ്ണി:
വന്ന കാ­ല­ത്തു് വാ­ര­ഫ­ല­ത്തി­നെ­തി­രെ ര­ണ്ടു് വാ­ദ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു. ഒ­ന്നു്: ക­ന­പ്പെ­ട്ട നി­രൂ­പ­ണ­ത്തെ പു­റം­ത­ള്ളി. ര­ണ്ടു്: ആ­നു­കാ­ലി­ക­ങ്ങൾ ഇ­തു­പോ­ല­ത്തെ പം­ക്തി­ക­ളി­ലേ­ക്കു് തി­രി­യും. ആ­ദ്യ­ത്തെ കാ­ര്യം കൃ­ഷ്ണൻ നാ­യ­രു­ടെ സാ­ന്നി­ദ്ധ്യം കൊ­ണ്ടു് മാ­ത്രം ന­ട­ന്ന­താ­വ­ണ­മെ­ന്നി­ല്ല. ര­ണ്ടാ­മ­ത്തേ­തു് ന­ട­ന്നി­ട്ടി­ല്ല. അ­തു­പോ­ലെ മ­റ്റാ­രും എ­ഴു­തി­യി­ട്ടി­ല്ല.
കെ. സ­ച്ചി­ദാ­ന­ന്ദൻ:
കൃ­ഷ്ണൻ നാ­യർ­ക്കു് നാ­ല­ഞ്ചു് അ­നു­കർ­ത്താ­ക്ക­ളു­ണ്ടാ­യി. ഇ­പ്പോ­ഴും രണ്ടു ആ­നു­കാ­ലി­ക­ങ്ങ­ളിൽ പം­ക്തി­ക­ളു­ണ്ടു്. പക്ഷേ കൃ­ഷ്ണൻ നാ­യർ­ക്കു­ണ്ടാ­യി­രു­ന്ന മൂ­ന്നു കാ­ര്യ­ങ്ങൾ ഇ­വർ­ക്കി­ല്ല, പരന്ന വായന, നർ­മ്മ­ബോ­ധം, അനെക് ഡോ­ട്ടു­ക­ളിൽ കാ­ണി­ച്ച ആ­ഖ്യാ­ന പാടവം. പേ­രു­കൾ പ­റ­യു­ന്നി­ല്ല. ഇ­പ്പോ­ഴും എ­ഴു­ത്തു് എന്ന ചെറു മാ­സി­ക­യി­ലും കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി മാ­സി­ക­യി­ലും (genre-​wise) തു­ട­രു­ന്നു­ണ്ടു്. ക­ലാ­കൗ­മു­ദി­യി­ലും ഒരാൾ എ­ഴു­തു­ന്നു. മ­റ്റൊ­രാൾ സർഗ്ഗ ര­ച­ന­യി­ലേ­യ്ക്കു ‘വ­ളർ­ന്നു’.
ജമാൽ:
ന­ല്ലോ­ണം ആ­സ്വ­ദി­ച്ചാ­ണു് വാ­ര­ഫ­ലം വാ­യി­ച്ച­തു്. അ­തു­പോ­ലെ­ത്ത­ന്നെ ന­ല്ലോ­ണം ആ­സ്വ­ദി­ച്ചാ­ണു് വി. സി. ഹാ­രി­സി­ന്റെ വാ­ര­ഫ­ലം നി­രൂ­പ­ണം – കി­ടി­ലോൽ­ക്കി­ടി­ലം – വാ­യി­ച്ച­തു്. വാ­യ­നാ­സു­ഖം ഒ­ര­സു­ഖ­മാ­ണോ ഡോ­ക്ടർ? ജ­ന­കീ­യ­മാ­യ­തി­നോ­ടൊ­ക്കെ ഒരു തരം പു­ളി­ച്ച സ­മീ­പ­നം ഇ­ല്ലാ­ത്ത­തു് ബു­ദ്ധി കു­റ­വി­ന്റെ ല­ക്ഷ­ണ­മാ­ണോ ഡോ­ക്ടർ?
കെ. ജി. എസ്.:
അ­ക്കാ­ദ­മി­യു­ടെ സാ­ഹി­ത്യ ച­ക്ര­വാ­ളം ആ വൈ­റ­സിൽ നി­ന്നു് തൽ­ക്കാ­ലം മു­ക്തം.
പ്ര­ദീ­പ് പ­ന­ങ്ങാ­ട്:
എ­ഴു­ത്തു­മാ­സി­ക­യും വൈറസ് വി­മു­ക്ത­മാ­യി എ­ന്നു് തോ­ന്നു­ന്നു.
ദാ­മോ­ദർ പ്ര­സാ­ദ്:
തന്റെ ആ­രാ­ധ­ക­വൃ­ന്ദ­ത്തി­ന്റെ മ­ന­സ്സിൽ എം. കൃ­ഷ്ണൻ നാ­യർ­ക്കു് ഒരു സാ­ഹി­ത്യ ദ്രോഹ വി­ചാ­ര­ക­ന്റെ രൂ­പ­വും ദൗ­ത്യ­വു­മാ­യി­രു­ന്നു­വെ­ന്നു തോ­ന്നു­ന്നു. വ­ലി­യൊ­രു ഫാൻ ബേ­സു­ള്ള കോ­ള­മി­സ്റ്റാ­യി­രു­ന്നു എം. കൃ­ഷ്ണൻ നായർ. ഇ­ത്ര­യ­ധി­കം ആ­രാ­ധ­ക­വൃ­ന്ദ­മു­ള്ള മ­റ്റൊ­രു കോ­ള­മി­സ്റ്റും അ­ദ്ദേ­ഹ­ത്തി­നു് മു­മ്പും ശേ­ഷ­വും (ഇ­തു­വ­രെ) ഉ­ണ്ടാ­യി­ട്ടി­ല്ല. അത്ര കൃ­ത്യ­മാ­യ ഓർ­മ്മ­യി­ല്ലെ­ങ്കി­ലും, ഒ. വി. വി­ജ­യ­ന്റെ മഹത് രചന ക­ടൽ­തീ­ര­ത്തു് അലൻ പേ­റ്റ­ണി­ന്റെ ക്രൈ, ദ ബി­ല­വ­ഡ് ക­ണ്ട്രി­യു­ടെ അ­നു­ക­ര­ണ­മെ­ന്നു് ആ­രോ­പി­ച്ചു കൊ­ണ്ടു് ലേഖനം വന്ന പ­ത്ര­ത്തി­ന്റെ സ­പ്ലി­മെ­ന്റ് പേജിൽ ഒ. വി. വിജയൻ പ്ര­തി­കൂ­ട്ടിൽ നി­ല്കു­ന്ന ചി­ത്ര­മാ­യി­രു­ന്നു വ­ര­ച്ചു വെ­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു­തെ­ന്നു തോ­ന്നു­ന്നു. വി­ചാ­ര­ണ­യാ­യി­രു­ന്നു എം. കൃ­ഷ്ണൻ നായർ അ­വ­ലം­ബി­ച്ച രീതി. ശിക്ഷ വി­ധി­ച്ചി­രു­ന്ന­തും ഐപിസി ച­ട്ട­പ്ര­കാ­രം. മോശം കഥയോ ക­വി­ത­യോ എ­ഴു­തു­ന്ന­തു് ക്രി­മി­നൽ കു­റ്റ­മാ­ണു്. എം. കൃ­ഷ്ണൻ നായർ തന്നെ ഇൻ­വ­സ്റ്റി­ഗേ­ഷൻ ന­ട­ത്തും, വി­ചാ­ര­ണ ചെ­യ്യും, ശി­ക്ഷാ വിധി പ്ര­ഖ്യാ­പി­ക്കും. ഈയൊരു ദ്രോഹ വി­ചാ­ര­ണ രീ­തി­യും ഭാ­ഷ­യു­മാ­ണു് ആ­രാ­ധ­ക­വൃ­ന്ദ­ത്തെ കൃ­ഷ്ണൻ നാ­യ­രി­ലേ­ക്കു് ആ­കർ­ഷി­ച്ച­തെ­ന്നു് തോ­ന്നു­ന്നു. അ­തി­ലൊ­രു വ­ധ­ശി­ക്ഷ­യു­ടെ spectacle കാ­ണു­ന്ന സു­ഖ­വും സ­ന്തോ­ഷ­വും അവർ അ­നു­ഭ­വി­ച്ചി­രി­ക്ക­ണം. ഇതു് പോലെ സെമി പോൺ രീ­തി­യി­ലു­ള്ള തി­ക­ച്ചും സെ­ക്സി­സ്റ്റാ­യ നി­രീ­ക്ഷ­ണ­ങ്ങൾ—ഇതും ഒരു ആ­കർ­ഷ­ക­മാ­യ കാ­ര്യ­മാ­ണു് പ­ലർ­ക്കും. ഇ­ന്നാ­യി­രു­ന്നെ­ങ്കിൽ എം. കൃ­ഷ്ണൻ നായർ വ­ല്ലാ­തെ ബു­ദ്ധി­മു­ട്ടി പോ­കു­മാ­യി­രു­ന്നു. പെ­ണ്ണെ­ഴു­ത്തു് പോ­ലു­ള്ള തൊ­ണ്ണൂ­റു­ക­ളിൽ മ­ല­യാ­ള­ത്തിൽ അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ട പുതിയ സ­ങ്ക­ല്പ­ന­ങ്ങ­ളോ­ടൊ­ക്കെ യാ­ഥാ­സ്ഥി­തി­ക­മാ­യ അ­വ­ജ്ഞ­യാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­നു്. ഇ­ന്നാ­യി­രു­ന്നു­വെ­ങ്കിൽ, സ്ത്രീ­വാ­ദ നി­ല­പാ­ടിൽ നി­ന്നു് എ­ഴു­തു­ക­യും ഇ­ട­പെ­ടു­ക­യും ചെ­യ്യു­ന്ന­വർ എം. കൃ­ഷ്ണൻ നായരെ ശ­രി­ക്കും എ­തി­രി­ട്ടി­ട്ടു­ണ്ടാ­കു­മാ­യി­രു­ന്നു. കൃ­ഷ്ണൻ നാ­യ­രു­ടെ അ­നു­കർ­ത്താ­ക്കൾ ഇ­ന്നു് വ്യ­വ­ഹ­രി­ക്കു­ന്ന ലോകം വ­ല്ലാ­തെ മാറി പോയ ഒ­ന്നാ­ണു്. ലാ­റ്റിൻ അ­മേ­രി­ക്കൻ സാ­ഹി­ത്യ­ത്തി­ലെ ക­ട്ടി­ങ്ങ് എ­ഡ്ജിൽ നി­ല്ക്കു­ന്ന ഒരു നോവൽ വാ­യി­ച്ചു് തൊ­ട്ട­പ്പു­റ­ത്തെ നി­മി­ഷം മ­ല­യാ­ള­ത്തിൽ ച­ങ്ങ­മ്പു­ഴ­യു­ടെ ക­വി­ത­യു­ടെ അ­നു­ഭൂ­തി ത­ല­ത്തിൽ ഒ­തു­ങ്ങി നി­ല്ക്കു­ന്ന സെൻ­സി­ബി­ലി­റ്റി­യു­മാ­യി പുതിയ എ­ഴു­ത്തു­കാ­രെ കൊ­ല്ലാ­കൊ­ല ചെ­യ്യും എം. കൃ­ഷ്ണൻ നായർ. അതും ഇ­ന്നു് സാ­ധ്യ­മ­ല്ല. ഇ­തൊ­ക്കെ ത­ന്നെ­യാ­ണെ­ങ്കി­ലും, എം. കൃ­ഷ്ണൻ നായർ പുതിയ ര­ച­ന­ക­ളെ മ­ല­യാ­ള­ത്തി­നു് പ­രി­ച­യ­പ്പെ­ടു­ത്തു­ന്ന­തിൽ നല്ല വാ­യ­ന­ക്കാർ­ക്കു് പു­തു­വ­ഴി തു­റ­ന്നു കൊ­ടു­ത്ത ലി­റ്റ­റ­റി ജേർ­ണ­ലി­സ്റ്റാ­ണു്. ഈയിടെ അ­ദ്ദേ­ഹ­ത്തി­ന്റെ അ­സാ­ന്നി­ധ്യം ഓർ­ക്കാൻ ഇ­ട­യാ­യി. അതു് സ്പാ­നി­ഷ് നോ­വ­ലി­സ്റ്റ് കാൾ റുയി സാഫോൺ മ­രി­ച്ച വാർ­ത്ത അ­റി­ഞ്ഞ­പ്പോ­ഴാ­ണു്. സാ­ഫോ­ണി­ന്റെ Shadow of the Wind പല നല്ല വാ­യ­ന­ക്കാർ പോലും ശ്ര­ദ്ധി­ച്ചി­ട്ടി­ല്ല എ­ന്നു് മ­ന­സ്സി­ലാ­യി. ഒരു വരി അ­നു­ശോ­ച­നം എ­വി­ടെ­യും ക­ണ്ടി­ല്ല. ഒരു പക്ഷേ, എം. കൃ­ഷ്ണൻ നായർ ജീ­വി­ച്ചി­രി­ക്കു­ന്നു­വെ­ങ്കിൽ പു­സ്ത­ക വാ­യ­ന­യും സ്നേഹ ബ­ന്ധ­ങ്ങ­ളൊ­ക്കെ ചേ­രു­വ­യാ­യി വ­രു­ന്ന ഒരു മലയാള നോവൽ എ­ഴു­തു­ക­യാ­ണെ­ങ്കിൽ തന്റെ പ്രേ­ര­ണ സാ­ഫോ­ണാ­യി­രി­ക്കു­മെ­ന്നെ­ങ്കി­ലും എം. കൃ­ഷ്ണൻ നായർ ക­ണ്ടെ­ത്തി പ­റ­യു­മാ­യി­രു­ന്നു എ­ന്നൊ­രു തോ­ന്നൽ നോ­വ­ലി­സ്റ്റി­നു് ഉ­ണ്ടാ­വാ­തി­രി­ക്കി­ല്ല. പക്ഷേ, കൃ­ഷ്ണൻ നാ­യ­രു­ടെ അ­നു­കർ­ത്താ­ക്കൾ എന്നു പ­റ­യു­ന്ന­വർ ഒരു വ­സ്തു­വും വാ­യി­ക്കാ­ത്ത­വ­രാ­ണെ­ന്ന ഉത്തമ ബോ­ധ്യ­ത്തിൽ പ്രേ­ര­ണ പോ­ട്ടെ മൊ­ത്ത­ത്തിൽ പ­കർ­ത്തി­യാൽ പോലും അതു് പു­റ­ത്തു­കൊ­ണ്ടു­വ­രാ­നു­ള്ള സാ­ഹി­ത്യ ഫോ­റൻ­സിൿ വി­ദ­ഗ്ദർ ഒ­ന്നും ഇ­ല്ലാ­തെ­യാ­യി എ­ന്ന­തു് ചി­ലർ­ക്കെ­ങ്കി­ലും ആ­ശ്വാ­സ­ക­ര­മാ­യ കാ­ര്യ­മാ­ണു്.
സനിൽ, വി.: വായന ജീ­വി­തം തന്നെ
കെ. എച്ച്. ഹുസൈൻ:
മലയാള ഗ്ര­ന്ഥ­സൂ­ചി­യെ രൂ­പ­ക­ല്പ­ന­ചെ­യ്ത കെ. എം. ഗോ­വി­യെ സു­കു­മാർ അ­ഴീ­ക്കോ­ട് പ­രി­ഹ­സി­ച്ച­തു് ‘പു­സ്ത­ക­പ്പേ­രു­കാ­രൻ’ എ­ന്നാ­ണു്. കാൽ­നൂ­റ്റാ­ണ്ടി­നു­ശേ­ഷം അ­ദ്ദേ­ഹ­മി­പ്പോൾ ‘മ­ല­യാ­ള­ത്തി­ന്റെ പൈ­തൃ­ക­സൂ­ക്ഷി­പ്പു­കാ­രൻ’ ആ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. (ശ്രീ­കു­മാർ, എ. ജി., പി­എ­ച്ച്ഡി പ്ര­ബ­ന്ധം). എം. കൃ­ഷ്ണൻ­നാ­യർ ഭൂ­രി­പ­ക്ഷം എ­ഴു­ത്തു­കാർ­ക്കും സാ­ഹി­ത്യ­ചി­ന്ത­കർ­ക്കും അ­ന്നും ഇ­ന്നും വെ­റു­മൊ­രു ‘കാ­റ്റ­ലോ­ഗർ’ മാ­ത്ര­മാ­ണു്. ഗീ­താ­ഹി­ര­ണ്യൻ മ­ര­ണ­ത്തോ­ട­ടു­ത്ത ദി­വ­സ­ങ്ങ­ളിൽ ഏ­റ്റ­വും ആ­ഗ്ര­ഹി­ച്ച­തു് അ­ദ്ദേ­ഹ­വു­മാ­യി ഫോ­ണി­ലൊ­ന്നു് സം­സാ­രി­ക്കാ­നാ­യി­രു­ന്നു. ഒ­രൊ­റ്റ സ്നാ­പ്പിൽ ഒ­തു­ങ്ങു­ന്ന­താ­യി­രു­ന്ന­ത­ല്ല­ല്ലൊ അ­വ­രു­ടെ വി­ചാ­ര­ങ്ങൾ. വാ­യ­ന­ക്കാ­ര­നു­മാ­യി എ­പ്പോ­ഴും കൂടെ ന­ട­ന്ന­വ­നെ­ന്നു് എം. കൃ­ഷ്ണൻ­നാ­യ­രെ സനിൽ പു­നർ­വാ­യ­ന­യിൽ ക­ണ്ടെ­ത്തു­മ്പോ­ഴും അ­ദ്ദേ­ഹം എ­ഴു­ത്തു­കാ­രു­ടേ­യും സ­ഹ­ചാ­രി­യാ­യി­രു­ന്നു – വൻ­ക­ര­ക­ളിൽ എ­ഴു­ത്തു­കാ­രെ­ത്തേ­ടി എ­പ്പോ­ഴു­മ­ല­ഞ്ഞ യാ­ത്രി­കൻ. അ­ദ്ദേ­ഹം വാ­യ­ന­ക്കാ­രെ എ­ഴു­ത്തു­കാർ­ക്കു് ഒ­റ്റു­കൊ­ടു­ക്കാ­ത്ത മ­റ്റൊ­രെ­ഴു­ത്തു­കാ­ര­നാ­യി­രു­ന്നു. ഒരു എം. കൃ­ഷ്ണൻ­നാ­യ­രെ പു­തി­യ­കാ­ലം ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ടു്. ജീ­വി­തം തന്നെ ചവറും ഭാ­വു­ക­ത്വം മാ­യ­യും ആ­കു­ന്ന കെ­ട്ട­കാ­ല­ത്തു് ‘ഭാ­വു­ക­ത്വ­മ­ര­വി­പ്പി’ന്റെ സർവ്വ കാ­ര­ണ­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­നു­മേൽ മാ­ത്രം കെ­ട്ടി­വെ­ക്കാൻ പ­റ്റാ­ത്ത അ­വ­സ്ഥ­യി­ലേ­ക്കു് കാ­ര്യ­ങ്ങ­ളി­ന്നു് അ­ടി­ഞ്ഞി­രി­ക്കു­ന്നു. പ­ത്തു­നാ­ല്പ­തു വർ­ഷ­ത്തെ എ­ഴു­ത്തു­കാ­രു­ടെ ജീ­വി­ത­വും സ­ത്യ­സ­ന്ധ­ത­യും എം. കൃ­ഷ്ണൻ­നാ­യ­രെ കു­റ്റ­വി­മു­ക്ത­നാ­ക്കു­ന്നു­ണ്ടു്. മു­ട്ട­ത്തു­വർ­ക്കി­യെ പ­രി­ഹ­സി­ക്കു­ക­യും അ­ദ്ദേ­ഹ­ത്തി­ന്റെ പേ­രി­ലു­ള്ള അ­വാർ­ഡും പണവും വാ­ങ്ങു­ന്ന­വർ നിർ­മ്മി­ച്ചെ­ടു­ത്ത ഒരു ലോ­ക­ത്തെ നോ­ക്കി ഏ­റ്റ­വും ന­ന്നാ­യി ഇ­ന്നു് ചി­രി­ക്കു­ന്ന­തു് അ­ദ്ദേ­ഹ­മാ­യി­രി­ക്കും. കൃ­ഷ്ണൻ­നാ­യ­രെ കൂ­ട്ടു­പി­ടി­ച്ചെ­ങ്കി­ലും ന­മ്മു­ടെ കു­ട്ടി­കൾ സനിൽ കൃ­ത്യ­മാ­യി ക­ണ്ടെ­ത്തു­ന്ന വാ­യ­ന­യു­ടെ ജ­നാ­ധി­പ­ത്യം തി­രി­ച്ചു­പി­ടി­ക്ക­ട്ടെ. സ്വ­ന്തം കൃ­തി­കൾ ഒന്നു പ­കർ­ത്തി പ­ങ്കു­വെ­ക്കാൻ­പോ­ലും നി­ഷേ­ധി­ക്കു­ന്ന എ­ഴു­ത്തു­കാ­രു­ടെ കോ­പ്പി­റൈ­റ്റ് ഏ­കാ­ധി­പ­ത്യ­ത്തിൽ­നി­ന്നു­ള്ള മോചനം വാ­യ­ന­ക്കാർ ഇ­ന്നു് ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ടു്. ഡി­ജി­റ്റൽ കാലം അതു് സാ­ദ്ധ്യ­മാ­ക്കു­ന്നു­മു­ണ്ടു്. തെ­രു­വി­ലെ മ­നു­ഷ്യ­രു­ടെ സൃ­ഷ്ടി­പ­ര­ത­യാ­യി അതു മാ­റി­യി­രി­ക്കു­ന്നു – Creative Commons. അ­ഞ്ചു­വർ­ഷം­കൊ­ണ്ടു് ആയിരം കോ­പ്പി­യി­ലൂ­ടെ­യു­ള്ള വി­ത­ര­ണം ഒ­റ്റ­ദി­വ­സം­കൊ­ണ്ടു് പ­തി­നാ­യി­രം പേ­രി­ലേ­ക്കു­ള്ള വ്യാ­പ­ന­മാ­യി മാ­റു­ന്ന­തി­ന്റെ ആ­ദ്യ­കൃ­തി­ക­ളി­ലൊ­ന്നു് സാ­ഹി­ത്യ­വാ­ര­ഫ­ല­മാ­കു­ന്ന­തിൽ ഒരു കാ­വ്യ­നീ­തി­യു­ണ്ടു്. ജ­നാ­ധി­പ­ത്യ വാ­യ­ന­യു­ടെ പ്രോ­ദ്ഘാ­ട­ന­മാ­ണു് ദി­വ­സേ­ന സാ­യാ­ഹ്ന­യി­ലൂ­ടെ അ­ര­ങ്ങേ­റു­ന്ന­തു്; സ­നി­ലി­ന്റേ­തു് ക­ന­പ്പെ­ട്ട ഒരു ആ­മു­ഖ­വും.
ദാ­മോ­ദർ പ്ര­സാ­ദ്:
സ­മ­കാ­ലീ­ന ക­വി­ത­യു­ടെ ല­ക്ക­ങ്ങ­ളും ഡി­ജി­റ്റ­ലൈ­സ് ചെ­യ്തി­ട്ടി­ല്ല എ­ന്നാ­ണു് മ­ന­സ്സി­ലാ­ക്കു­ന്ന­തു്. കെ. ജി. എസ്. എ­ഡി­റ്റു ചെ­യ്തി­രു­ന്ന ഈ ക­വി­ത­യ്ക്കു മാ­ത്ര­മാ­യു­ള്ള ജേർ­ണ­ലിൽ ഇ­ന്നി­പ്പോൾ യൗവനം താ­ണ്ടി­യ യുവ കവികൾ എ­ഴു­തി­യി­രു­ന്നു. സ­മ­കാ­ലീ­ന കവിത എ­ന്നൊ­രു ജേർണൽ വി­സ്മൃ­ത­മാ­യ­തു പോലെ. പ്ര­ത്യ­ക്ഷ രാ­ഷ്ട്രീ­യ­ത്തോ­ടു് മാ­ത്ര­മ­ല്ല പ്ര­ത്യ­ക്ഷ ച­രി­ത്ര­ത്തോ­ടും വി­മു­ഖ­മാ­യി­രി­ക്കു­ന്ന­തി­ന്റെ സുഖം ഒന്നു വേറേ ത­ന്നെ­യാ­ണു്. ദി­ലീ­പ് രാജും എസ്. സ­ഞ്ജീ­വും എ­ഡി­റ്റ് ചെ­യ്തി­രു­ന്ന പ­ച്ച­ക്കു­തി­ര മാ­സി­ക­യിൽ 2005 ലാണു് വി. സ­നി­ലി­ന്റെ വായന തന്നെ ജീ­വി­തം എന്ന ലേഖനം ആദ്യം പ്ര­സി­ദ്ധീ­ക­രി­ച്ച­തു്.

(ജൂൺ 21 മുതൽ 27 വരെ ല­ഭി­ച്ച പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു് ഈ ല­ക്ക­ത്തി­ലു­ള്ള­തു്).

Colophon

Title: Responses—5 (ml: പ്ര­തി­ക­ര­ണ­ങ്ങൾ—5).

Author(s): Readers.

First publication details: Sayahna Foundation; Trivandrum, Kerala; 2020-06-29.

Deafult language: ml, Malayalam.

Keywords: Response, Readers, Responses—5, വാ­യ­ന­ക്കാർ, പ്ര­തി­ക­ര­ണ­ങ്ങൾ—5, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Arrival of the Normandy Train, Gare Saint-​Lazare, a painting by Claude Monet (1840–1926). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.