images/Under_the_Stars.jpg
Under the Stars, a painting by Edvard Munch (1863–1944).
അ­വ­ശേ­ഷി­ക്കു­ന്ന­വർ
സാബു ഹ­രി­ഹ­രൻ

‘കു­റ­ച്ചു് നേ­ര­മാ­യി ഞാൻ ശ്ര­ദ്ധി­ക്കു­ന്നു, നി­ന­ക്കു് ക­ഴി­ഞ്ഞ തവണ ക­ണ്ട­പ്പോ­ഴു­ള്ള…ആ ഒരു ഉ­ന്മേ­ഷ­മി­ല്ല­ല്ലോ…’

രാ­മ­കൃ­ഷ്ണൻ പ­റ­ഞ്ഞ­തു് ഞാൻ ശരി വെ­ച്ചു. പ­തി­വി­ല്ലാ­തെ ഞാൻ ഒരു കാ­ര്യം—ഒ­രൊ­റ്റ കാ­ര്യ­ത്തെ­ക്കു­റി­ച്ചു് മാ­ത്രം തു­ടർ­ച്ച­യാ­യി ചി­ന്തി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു. ഒരു വലിയ വൃ­ത്ത­ത്തി­ലൂ­ടെ നിർ­ത്താ­തെ ഓ­ടു­ന്ന പോ­ലെ­യാ­ണ­തു്. കു­റ­ച്ചു് ക­ഴി­യു­മ്പോൾ, എവിടെ നി­ന്നാ­ണു് ഓ­ട്ട­മാ­രം­ഭി­ച്ച­തെ­ന്നു് പോലും തി­രി­ച്ച­റി­യാ­നാ­കാ­തെ പോ­കു­ന്ന അവസ്ഥ! ഇ­താ­ദ്യ­മാ­യി­ട്ടൊ­ന്നു­മ­ല്ല, ഇ­ത്ത­ര­മൊ­രു അ­വ­സ്ഥ­യി­ലൂ­ടെ ഞാൻ ക­ട­ന്നു് പോ­കു­ന്ന­തു്. ഇ­ട­യ്ക്കി­ടെ ഇതു് സം­ഭ­വി­ക്കും. അ­പ്പോ­ഴൊ­ക്കെ ഞാൻ മൗനി ബാബ ആ­യി­പ്പോ­വും! എ­ന്തു് ചെ­യ്തു കൊ­ണ്ടി­രി­ക്കു­ന്നു, എ­വി­ടേ­ക്കു് പോ­കു­ന്നു എ­ന്നി­ങ്ങ­നെ­യു­ള്ള കാ­ര്യ­ങ്ങ­ളൊ­ക്കെ പാടെ വി­സ്മ­രി­ച്ചു പോകും. അ­പ്പോൾ തോ­ന്നും, ചു­റ്റു­മു­ള്ള ലോകം അ­വ­സാ­നി­ക്കാൻ പോ­വു­ക­യാ­ണെ­ന്നു്. ചി­ല­പ്പോൾ ഞാൻ തന്നെ അ­വ­സാ­നി­ക്കാൻ പോ­വു­ക­യാ­ണെ­ന്നും.

രാ­മ­കൃ­ഷ്ണ­നും ഞാനും വർ­ഷ­ങ്ങൾ­ക്കു് മുൻ­പു് ഒരേ ഇ­ഞ്ചി­നീ­യ­റിം­ഗ് കോ­ളേ­ജിൽ ഒ­ന്നി­ച്ചു് പ­ഠി­ച്ച­താ­ണു്. അ­ന്നു് പണിത സൗ­ഹൃ­ദ­മ­തിൽ ഇ­ന്നും, ഇതാ ഈ നി­മി­ഷം വ­രേ­യ്ക്കും വി­ള്ള­ലേ­തു­മി­ല്ലാ­തെ നി­ല­നിൽ­ക്കു­ന്നു. കാ­ല­ച­ക്രം ര­ണ്ടി­ട­ങ്ങ­ളി­ലേ­ക്കു് ചു­ഴ­റ്റി എ­റി­ഞ്ഞ­പ്പോ­ഴും വർ­ഷ­ത്തി­ലൊ­രി­ക്കൽ അ­ല്ലെ­ങ്കിൽ ര­ണ്ടു് വർഷം കൂ­ടു­മ്പോൾ പ­ര­സ്പ­രം ചെ­ന്നു് കാണുക എന്ന കാ­ര്യം വി­ട്ടു­വീ­ഴ്ച്ച­യി­ല്ലാ­തെ ഞങ്ങൾ പാ­ലി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു. ഈ സ­ന്ദർ­ശ­ന­ങ്ങൾ ഒരു ‘ഊർ­ജ്ജ­സം­ഭ­ര­ണ­പ്ര­ക്രി­യ’യുടെ ഭാ­ഗ­മാ­ണു്. അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും ഉർ­ജ്ജം പ­ക­രാ­നു­ള്ള അവസരം! ഇ­പ്പോൾ ഞാ­ന­വ­ന്റെ കോ­ഴി­ക്കോ­ടു­ള്ള വീ­ട്ടി­ലാ­ണു്. കോ­ഴി­ക്കോ­ടു് ജോലി ഉ­റ­പ്പി­ച്ച­പ്പോൾ അവൻ അവിടെ നി­ന്നു് തന്നെ ത­നി­ക്കു് പ­റ്റി­യ ഒരു ഇ­ണ­യേ­യും ക­ണ്ടെ­ത്തി. കുടി ഉ­റ­പ്പി­ച്ചു. ഇ­പ്പോൾ സ്വ­സ്ഥം റി­ട്ട­യർ­മെ­ന്റ് ജീ­വി­തം. കോ­ഴി­ക്കോ­ടു് ചെ­ല്ലു­മ്പോൾ മി­ഠാ­യി­ത്തെ­രു­വു്, മാ­നാ­ഞ്ചി­റ മൈ­താ­നം, ഗോ­തീ­ശ്വ­രം ക­ട­പ്പു­റം… അ­ങ്ങ­നെ പ­ല­യി­ട­ത്തും ഞങ്ങൾ ന­ട­ക്കാൻ പോകും. സ­മ­യ­ത്തേ­ക്കു­റി­ച്ചു­ള്ള വേ­വ­ലാ­തി­ക­ളൊ­ന്നു­മി­ല്ലാ­തെ കാ­ഴ്ച്ച­കൾ ക­ണ്ടു് ന­ട­ക്കും. പഴയ കാ­ര്യ­ങ്ങൾ അ­യ­വി­റ­ക്കു­ക­യും, പുതിയ കാ­ര്യ­ങ്ങ­ളെ മുൻ­വി­ധി­ക­ളി­ല്ലാ­തെ വി­ചാ­ര­ണ ചെ­യ്യു­ക­യും ചെ­യ്യും. അവൻ അ­വ­ന്റെ ചു­വ­ന്ന ആൾ­ട്ടോ കാറിൽ എന്നെ കോഫി ഹൗ­സി­ലും, തളി ക്ഷേ­ത്ര­ത്തി­ലും കൊ­ണ്ടു പോവും. ഈ പ­തി­വു­ക­ളൊ­ക്കെ­യും ഞങ്ങൾ ആ­ചാ­ര­മ­നു­ഷ്ഠി­ക്കു­ന്ന നി­ഷ്ഠ­യോ­ടെ ചെ­യ്യാ­റു­ണ്ടു്.

കാ­പ്പി­കു­ടി ക­ഴി­ഞ്ഞു് വി­ശ്ര­മി­ക്കു­മ്പോൾ പെ­ട്ടെ­ന്നു് ഓർ­ത്തെ­ടു­ത്ത­തു് പോലെ രാമൻ ചോ­ദി­ച്ചു,

‘എഡാ, ന­മ്മു­ടെ കോ­ളേ­ജിൽ പ­ഠി­ച്ചി­രു­ന്ന റോ­ബർ­ട്ടി­നെ ഓർ­മ്മ­യു­ണ്ടോ?’

‘ഏതു് റോ­ബർ­ട്ട്?’ ആ ചോ­ദ്യം എന്റെ മു­ഖ­ത്തു് തെ­ളി­ഞ്ഞു വ­ന്നെ­ന്നു് തോ­ന്നു­ന്നു.

അവൻ ഒന്നു ര­ണ്ടു് കാ­ര്യ­ങ്ങൾ കൂടി പ­റ­ഞ്ഞു് എന്റെ ഓർ­മ്മ­യി­ലേ­ക്കു് വെ­ളി­ച്ചം വി­ത­റാൻ ശ്രമം ന­ട­ത്തി.

ര­ണ്ടു് വട്ടം മി­ന്നി­യ ശേഷം ഓർമ്മ തെ­ളി­ഞ്ഞു.

‘ഓ… ആ ജാവ ബൈ­ക്കിൽ വ­ന്നി­രു­ന്ന… മെ­ക്കി­ലു­ണ്ടാ­യി­രു­ന്ന… അല്ലെ?’

‘ങാ… അവൻ തന്നെ… ഞാ­നി­ന്നാ­ള് അ­ള­കാ­പു­രി­യിൽ വെ­ച്ചു് കണ്ടു… ബാറിൽ നി­ന്നി­റ­ങ്ങു­മ്പോൾ’

അതും പ­റ­ഞ്ഞു് അവൻ ചി­രി­ച്ചു.

രാമൻ ചി­രി­ക്കു­മ്പോൾ ഞാൻ റോ­ബർ­ട്ടി­നെ കു­റി­ച്ചു് ഓർ­ക്കു­ക­യാ­യി­രു­ന്നു. പ്ലേ­ബോ­യ്… കൂ­ട്ട­ത്തിൽ രേ­ഷ്മ­യേ­യും. ഒരേ ബ്രാ­ഞ്ചിൽ അ­ല്ലാ­യി­രു­ന്നെ­ങ്കി­ലും അ­വ­രു­ടെ കഥ സെൻ­സേ­ഷ­ണ­ലാ­യി­രു­ന്നു. രേ­ഷ്മ­യു­ടെ അ­പ­ക­ട­മ­ര­ണം… റെയിൽ ക്രോ­സ്സ് ചെ­യ്യു­മ്പോൾ ശ്ര­ദ്ധി­ക്കാ­തി­രി­ക്കാൻ തീരെ ചെറിയ കു­ട്ടി­യൊ­ന്നു­മ­ല്ലാ­യി­രു­ന്ന­ല്ലോ അവൾ. കോ­ളേ­ജിൽ എ­ല്ലാ­വ­രും ഒ­ത്തു­കൂ­ടി ദുഃ­ഖ­മാ­ച­രി­ച്ച­തു് വീ­ണ്ടും തെ­ളി­ഞ്ഞു. അതൊരു സൂ­യി­സൈ­ഡ് ആ­യി­രു­ന്നു­വെ­ന്നു് അ­ന്നും ഇ­ന്നും ഞാൻ വി­ശ്വ­സി­ക്കു­ന്നു. കു­റ­ഞ്ഞ­പ­ക്ഷം ഞാ­നെ­ങ്കി­ലും.

‘അ­വ­നി­പ്പോ സി­ങ്ക­പ്പൂ­രി­ലാ… ഇവിടെ ഏതോ റി­ലേ­റ്റീ­വി­ന്റെ വെ­ഡ്ഡി­ങ്ങി­നു വ­ന്ന­താ…’

ഞാൻ ത­ല­യാ­ട്ടി­ക്കൊ­ണ്ടി­രു­ന്നു.

എന്റെ നി­ശ്ശ­ബ്ദ­ത രാമൻ ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടാ­വ­ണം.

‘നീ… രേ­ഷ്മ­യെ കു­റി­ച്ചാ­വും ആ­ലോ­ചി­ക്കു­ന്ന­തു് അല്ലെ?’

ഞാൻ സ­മ്മ­തി­ച്ചു.

‘നി­ന്റെ തിയറി എ­നി­ക്ക­റി­യാം… പക്ഷേ… റോ­ബർ­ട്ടി­നെ ഒരു വലിയ… കു­റ്റ­വാ­ളി­യാ­യി­ട്ടൊ­ന്നും കാണാൻ എ­നി­ക്കു് പ­റ്റി­ല്ല… ഒരു അഫയറ് പോ­യെ­ന്നും വെ­ച്ചു് സൂ­യി­സൈ­ഡ് ചെ­യ്യേ­ണ്ട കാ­ര്യ­മൊ­ന്നു­മി­ല്ല… എ­നി­ക്ക­തൊ­രു ആ­ക്സി­ഡ­ന്റ് ആ­യി­ട്ടേ തോ­ന്നി­യി­ട്ടു­ള്ളൂ’

അവൻ നയം വ്യ­ക്ത­മാ­ക്കി.

‘ഓ­രോ­രു­ത്ത­രും ബ­ന്ധ­ങ്ങൾ­ക്കു് കൊ­ടു­ക്കു­ന്ന വില ഒരേ പോലെ ആ­വി­ല്ല’

‘അഫയർ പോ­യ­തൊ­ന്നു­മാ­വി­ല്ല കാരണം… അ­തി­ന്റെ ഇൻ­സൾ­ട്ട് താ­ങ്ങാൻ അ­വൾ­ക്കാ­യി­ട്ടു­ണ്ടാ­വി­ല്ല’

‘ഒ­രു­പ­ക്ഷേ, അ­തി­നു് ശേ­ഷ­മ­വൾ­ക്കു് വീ­ണ്ടു­മൊ­രാ­ളെ അ­ത്ര­യ്ക്കും തീ­ക്ഷ്ണ­മാ­യി സ്നേ­ഹി­ക്കാൻ ക­ഴി­യു­മോ­ന്നു് സംശയം തോ­ന്നി­ട്ടു­ണ്ടാ­വും’

വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ഞാൻ നി­ര­ത്തി­യ അതേ വാ­ദ­ങ്ങൾ വീ­ണ്ടും അ­വ­ത­രി­പ്പി­ക്കാ­നോ ആതേ മാ­ന­സി­ക­പീ­ഡ ഒ­രി­ക്കൽ കൂടി അ­നു­ഭ­വി­ക്കാ­നോ ത­യ്യാ­റ­ല്ലാ­ത്ത­തു് കൊ­ണ്ടു് മൗനം പാ­ലി­ച്ചു.

പകരം ഒ­രി­ക്ക­ലും എന്റെ ചി­ന്ത­ക­ളിൽ ക­ട­ന്നു­വ­രാ­ത്ത, തി­ക­ച്ചും ബാ­ലി­ശ­മാ­യ, യു­ക്തി­ര­ഹി­ത­മാ­യൊ­രു വാചകം എ­ങ്ങ­നെ­യോ നാവിൽ നി­ന്നും തെ­ന്നി വീണു.

‘ഏയ്… അതു് ചി­ല­പ്പോൾ… ഒരു ആ­ക്സി­ഡ­ന്റ് തന്നെ ആ­യി­രി­ക്കും…’

എന്റെ അ­നു­വാ­ദ­മി­ല്ലാ­തെ എ­ന്നിൽ നി­ന്നും പു­റ­ത്തു് ചാടിയ ജീ­വ­നി­ല്ലാ­ത്ത വാ­ക്കു­കൾ.

ആ സമയം മ­റ്റൊ­രാ­ളെ­ക്കു­റി­ച്ചു് ഞാൻ ആ­ലോ­ചി­ക്കു­ക­യാ­യി­രു­ന്നു. വെറും ഒ­റ്റ­ത്ത­വ­ണ മാ­ത്രം ക­ണ്ടു­മു­ട്ടി­യ ഒ­രാ­ളെ­ക്കു­റി­ച്ചു്.

എന്റെ ഉ­ന്മേ­ഷ­ക്കു­റ­വി­നെ­ക്കു­റി­ച്ചു­ള്ള രാ­മ­ന്റെ ഉ­ത്ക­ണ്ഠ ഞാൻ ശ­മി­പ്പി­ച്ച­തു് വൈ­കി­ട്ടു് മാ­നാ­ഞ്ചി­റ മൈ­താ­ന­ത്തിൽ വെ­ച്ചാ­ണു്. ര­ണ്ടു് കാ­ല­ങ്ങ­ളി­ലാ­യി നടന്ന ര­ണ്ടു് സം­ഭ­വ­ങ്ങൾ. പ­ര­സ്പ­ര­ബ­ന്ധ­മു­ണ്ടെ­ന്നു് തോ­ന്നി­പ്പി­ക്കു­ന്ന­വ. അ­താ­ണെ­ന്നെ ചി­ന്താ­വൃ­ത്ത­ത്തി­ലൂ­ടെ നിർ­ത്താ­തെ ചു­റ്റി­ക്കു­ന്ന­തെ­ന്ന കാ­ര്യം അ­വ­നോ­ടു് വെ­ളി­പ്പെ­ടു­ത്തി. ര­ണ്ടു് കാ­ര്യ­ങ്ങ­ളും യാ­ദൃ­ച്ഛി­ക­മാ­യി­രി­ക്കാം. എ­ങ്കി­ലും ചി­ല­പ്പോൾ ചില യാ­ദൃ­ച്ഛി­ക­ത­കൾ ന­മ്മ­ളെ തന്നെ ഉന്നം വെ­ച്ചു് വ­രു­ന്ന­താ­യി തോ­ന്നാ­റി­ല്ലേ? യാ­ദൃ­ച്ഛി­കം എ­ന്നു് തോ­ന്ന­ലി­നെ അ­പ്ര­സ­ക്ത­മാ­ക്കും വിധം? ഉ­ദാ­ഹ­ര­ണ­ത്തി­നു് വാ­ട്സ­പ്പിൽ ഒരു ഗ്രൂ­പ്പിൽ, ചെ­റു­പ്പ­ക്കാർ ക്രീം കേ­ക്ക് പ­ര­സ്പ­രം മു­ഖ­ത്തു് വാരി തേ­ച്ചു് പി­റ­ന്നാൾ ആ­ഘോ­ഷി­ക്കു­ന്ന­തി­ന്റെ വീ­ഡി­യോ കി­ട്ടു­ന്ന ദിവസം തന്നെ മ­റ്റൊ­രു ഗ്രൂ­പ്പിൽ, ഭിക്ഷ യാ­ചി­ക്കു­ന്ന തെ­രു­വു ബാ­ലി­ക­യ്ക്കു് ഭ­ക്ഷ­ണ­പ്പൊ­തി കൊ­ടു­ക്കു­ന്ന അ­ജ്ഞാ­ത­നെ­ക്കു­റി­ച്ചു­ള്ള വീ­ഡി­യോ കി­ട്ടു­ക, രാ­ഷ്ട്രീ­യ കൊ­ല­പാ­ത­കം ന­ട­ത്തി­യ ആൾ­ക്കു് ജാ­മ്യം അ­നു­വ­ദി­ച്ചു കി­ട്ടി എന്ന വാർ­ത്ത വാ­യി­ച്ച ദിവസം തന്നെ തൊ­ട്ട­ടു­ത്തു­ള്ള വീ­ട്ടിൽ മോ­ഷ­ണ­ശ്ര­മ­ത്തി­നി­ട­യിൽ പി­ടി­യി­ലാ­യ ആളെ കെ­ട്ടി വെ­ച്ചു് നാ­ട്ടു­കാർ പൊ­തി­രെ ത­ല്ലു­ന്ന­തു് കാ­ണേ­ണ്ടി വരിക. പ്ര­ത്യ­ക്ഷ­ത്തിൽ സം­ഭ­വ­ങ്ങൾ­ക്കൊ­ന്നും ഒരു ബ­ന്ധ­വും ഉ­ണ്ടാ­വി­ല്ല. എ­ന്നാൽ ര­ണ്ടും ഒരേ ദിവസം, ഒ­ന്നി­നു് പിറകെ ഒ­ന്നു് എന്ന മ­ട്ടിൽ മു­ന്നി­ലേ­ക്കു് വ­രു­മ്പോൾ, ഒ­ക്കെ­യും അ­ദൃ­ശ്യ­നാ­യ ആരോ ആ­സൂ­ത്ര­ണം ചെ­യ്തു് കാ­ഴ്ച്ച­യു­ടെ മു­ന്നി­ലേ­ക്കു് നീ­ക്കി വെ­ച്ച­താ­ണെ­ന്ന പ്ര­തീ­തി ഉ­ണ്ടാ­വു­ക­യും ഞാൻ ചി­ന്താ­വൃ­ത്ത­ത്തിൽ കു­ടു­ങ്ങി പോ­വു­ക­യും ചെ­യ്യും! ഇ­തൊ­ക്കെ­യും എന്നെ മാ­ത്രം തേടി വ­രു­ന്ന­തെ­ന്തി­നാ­ണു്? അ­തേ­ക്കു­റി­ച്ചാ­വും പി­ന്നീ­ടു­ള്ള ചിന്ത! പ­ണ്ടു് മു­തൽ­ക്കെ പ്ര­ഹേ­ളി­കൾ പ­രി­ഹ­രി­ച്ചു് ശീ­ല­മി­ല്ലാ­ത്ത­തി­നാൽ, ഇ­തൊ­ക്കെ­യും ചെറിയ സ്വൈ­ര­ക്കേ­ടൊ­ന്നു­മ­ല്ല എ­നി­ക്കു് സ­മ്മാ­നി­ക്കു­ന്ന­തു്.

എല്ലാ ത­വ­ണ­യും ഞാൻ ബ­സ്സി­ലാ­ണു് തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നും കോ­ഴി­ക്കോ­ടേ­ക്കു വരിക. അതു് ന­മ്മു­ടെ ബസ്സ് സർ­വ്വീ­സി­നോ­ടു­ള്ള ആ­രാ­ധ­ന­യോ, കോർ­പ്പ­റേ­ഷൻ ര­ക്ഷ­പെ­ട­ണം എന്ന അ­നു­ക­മ്പാ­പൂർ­ണ്ണ­മാ­യ പ­രി­ഗ­ണ­ന­യോ കൊ­ണ്ട­ല്ല. യാത്ര ട്രെ­യി­നി­ലാ­യാൽ, മ­നു­ഷ്യ­വാ­സം അ­ധി­ക­മി­ല്ലാ­ത്ത പ്ര­ദേ­ശ­ങ്ങ­ളി­ലൂ­ടെ കൂവി പാ­ഞ്ഞു് അ­ത­ങ്ങു് പോവും! ദൂ­ര­ക്കാ­ഴ്ച്ച­ക­ളാ­ണ­ധി­ക­വും. സൗ­ന്ദ­ര്യാ­രാ­ധ­ക­നാ­യ എ­നി­ക്കു് അതത്ര ഇ­ഷ്ട­മു­ള്ള കാ­ര്യ­മ­ല്ല. മ­നു­ഷ്യ­രെ­യൊ­ക്കെ ക­ണ്ടു്, ജീ­വി­തം കു­റ­ച്ചു കൂടി അ­ടു­ത്തു് കാണാൻ പാ­ക­ത്തിൽ സ­ഞ്ച­രി­ക്കാ­നു­ള്ള സൗ­ക­ര്യ­മു­ള്ള­പ്പോൾ എ­ന്തി­നു് ആ അവസരം ന­ഷ്ട­പ്പെ­ടു­ത്ത­ണം? അ­ങ്ങ­നെ ബ­സ്സിൽ കു­ലു­ങ്ങി­യും കു­തി­ച്ചും, ഇ­ട­യ്ക്കി­ടെ­യു­ള്ള മ­ണി­യ­ടി­ശ­ബ്ദം ആ­സ്വ­ദി­ച്ചും ഞാൻ വ­രി­ക­യാ­യി­രു­ന്നു. അയാൾ എവിടെ നി­ന്നാ­ണു് ക­യ­റി­യ­തു്? ശ­രി­ക്കു് ഓർ­ക്കു­ന്നി­ല്ല. വിൻ­ഡോ­യ്ക്ക­രി­കി­ലു­ള്ള സീ­റ്റിൽ ഇ­രു­ന്ന­തു് കൊ­ണ്ടു് ബ­സ്സി­ലേ­ക്കു് അയാൾ ക­യ­റു­ന്ന­തു് ഞാൻ ക­ണ്ടി­രു­ന്നു. തോളിൽ ഒരു ബാഗ്. മു­ണ്ടും ഷർ­ട്ടും വേഷം. എന്റെ അ­രി­കി­ലാ­ണു് അയാൾ വ­ന്നു് ഇ­രി­പ്പു­റ­പ്പി­ച്ച­തു്.

സ­ഹ­യാ­ത്രി­കൻ സ­ന്തോ­ഷ­വും ആ­ത്മ­വി­ശ്വാ­സ­വു­മു­ള്ള ഒ­രാ­ളാ­ണെ­ന്നു് ഒ­റ്റ­നോ­ട്ട­ത്തിൽ തോ­ന്നി. വളരെ ഉ­ത്സാ­ഹ­പൂർ­വ്വം അ­യാ­ളെ­ന്നെ നോ­ക്കി സൗ­ഹാർ­ദ്ദം നി­റ­ഞ്ഞ ചിരി സ­മ്മാ­നി­ച്ചു. ബ­സ്സിൽ ക­യ­റു­ന്ന ഒ­രാ­ളു­ടെ പ­തി­വു് ചേ­ഷ്ട­ക­ളെ­നി­ക്കു് മ­നഃ­പാ­ഠ­മാ­ണു്. ക­ഴു­ത്തും മു­ഖ­വും തൂ­വാ­ല­യെ­ടു­ത്തു് തു­ട­യ്ക്കു­ക, വെ­റു­തെ വാ­ച്ചിൽ സമയം നോ­ക്കു­ക, ചു­റ്റി­ലും ഇ­രി­ക്കു­ന്ന­വ­രെ അവർ കാ­ണു­ന്നി­ല്ല എന്ന ഭാ­വ­ത്തിൽ നോ­ക്കു­ക. അ­തൊ­ക്കെ­യും ഞാ­നാ­സ്വ­ദി­ക്കാ­റു­ണ്ടു്. എന്റെ അ­രി­കി­ലി­രു­ന്ന ആൾ എ­ന്നോ­ടു് ചോ­ദി­ക്കു­മാ­യി­രി­ക്കും—‘ഇ­ന്നു് ചെ­ല­പ്പൊ മഴ പെ­യ്യു­മാ­യി­രി­ക്കും… അല്ലെ?’ അ­ല്ലെ­ങ്കിൽ ‘തൃ­ശൂ­രി­ലേ­ക്കാ­യി­രി­ക്കും?’ അ­തു­മ­ല്ലെ­ങ്കിൽ ‘ഈ സ്പീ­ഡി­ല് പോയാൽ സ­മ­യ­ത്തു് എ­ത്തു­വോ എന്തോ?’

ആ­ത്മ­ഗ­തം ക­ലർ­ന്ന അ­ത്ത­ര­മൊ­രു പ­തി­വു് ചോ­ദ്യ­വും പ്ര­തീ­ക്ഷി­ച്ചു് ഞാൻ ഇ­രു­ന്നു.

‘ന­മ്മ­ളെ­ങ്ങോ­ട്ടാ?’

‘കോ­ഴി­ക്കോ­ടു്’

ഓ! അ­ത്ര­യും ദൂരമോ?—ഭൂ­മി­യു­ടെ മ­റു­ഭാ­ഗ­ത്തേ­ക്കു് പോ­കു­ന്ന ഒരാളെ കാ­ണു­ന്ന­തു് പോ­ലെ­യൊ­രു ആ­ശ്ച­ര്യം ആ മു­ഖ­ത്തു് ഒരു നി­മി­ഷം തെ­ളി­ഞ്ഞു് മ­റ­ഞ്ഞു.

ഇ­ങ്ങോ­ട്ടു് പ­രി­ച­യ­പ്പെ­ട്ട സ്ഥി­തി­ക്കു് അ­ങ്ങോ­ട്ടും ലോ­ഹ്യാ­ന്വേ­ഷ­ണ­മു­ണ്ടാ­യി­ല്ലെ­ങ്കിൽ അതു് മ­ര്യാ­ദ­കേ­ടാ­യി പോവും. പേരും, പോ­കേ­ണ്ട ഇടവും ചോ­ദി­ച്ച­റി­ഞ്ഞു.

അ­യ്യ­പ്പൻ കോ­ട്ട­യ­ത്തേ­ക്കു് പോ­വു­ക­യാ­ണു്. അ­പ്പോൾ കോ­ട്ട­യം വരെ മി­ണ്ടി­യും പ­റ­ഞ്ഞും ഇ­രി­ക്കാൻ ഒ­രാ­ളാ­യി. ചിലരെ ക­ണ്ടാൽ ന­മു­ക്കു് തോ­ന്നാ­റി­ല്ലേ ആ വ്യ­ക്തി ഒരു നല്ല കേൾ­വി­ക്കാ­ര­നാ­യി­രി­ക്കു­മെ­ന്നു്? ചിലരെ ക­ണ്ടാൽ ന­ല്ലൊ­രു സം­സാ­ര­പ്രി­യ­നെ­ന്നും. എന്നെ പലരും ഒരു കേൾ­വി­ക്കാ­ര­നാ­ണെ­ന്നു് ധ­രി­ച്ചു പോ­കു­ന്ന­തി­ന്റെ കാരണം ഇ­തു­വ­രെ­യും പി­ടി­കി­ട്ടി­യി­ട്ടി­ല്ല. അ­ടു­ക്കൽ വ­ന്നി­രി­ക്കു­ന്ന­തു് ഒരു കേൾ­വി­ക്കാ­ര­നാ­ണെ­ങ്കിൽ ഞാനും ആ വ്യ­ക്തി­യും വ­ല­ഞ്ഞു പോ­വു­ക­യേ ഉള്ളൂ. യാത്ര മു­ഴു­വ­നും മൗനം പ­ങ്കു­വെ­യ്ക്കേ­ണ്ടി വരും. അ­യ്യ­പ്പൻ അ­ല്പ­നേ­രം കൊ­ണ്ടു് തന്നെ എന്നെ, അ­യാ­ളു­ടെ അ­ടു­ത്ത സു­ഹൃ­ത്തു­ക്ക­ളു­ടെ പ­ട്ടി­ക­യിൽ ചേർ­ത്തെ­ന്നു് തോ­ന്നി. ദീർ­ഘ­കാ­ല പ­രി­ച­യ­മു­ള്ള­തു് പോലെ സം­സാ­രി­ച്ചു തു­ട­ങ്ങി. പു­ള്ളി­ക്കാ­രൻ കോ­ട്ട­യ­ത്തേ­ക്കു് പോ­കു­ന്ന­തു് ഒരു പ്ര­ത്യേ­ക ദൗ­ത്യ­ത്തി­നാ­ണു്. ഒരു പഴയ സു­ഹൃ­ത്തി­നെ കൂ­ട്ടി­ക്കൊ­ണ്ടു വ­രു­വാൻ. വെ­റു­തെ­യ­ല്ല, ഇ­നി­യു­ള്ള കാലം കൂടെ താ­മ­സി­പ്പി­ക്കു­വാൻ! സ്വാ­ഭാ­വി­ക­മാ­യും അ­തെ­ക്കു­റി­ച്ചു് കൂ­ടു­ത­ല­റി­യാ­നു­ള്ള ഉ­ത്ക­ണ്ഠ­യു­ണ്ടാ­യി. ഒരു മ­നു­ഷ്യ­ന്റെ ഉ­ള്ളി­ലു­ള്ള കാ­ഴ്ച്ച­യു­ടെ ആഴവും പരവും വ­ലി­പ്പ­വു­മൊ­ന്നും ഒ­രി­ക്ക­ലും പു­റം­കാ­ഴ്ച്ച­കൾ­ക്കു­ണ്ടാ­വി­ല്ലെ­ന്നു­റ­പ്പു­ള്ള­തു് കൊ­ണ്ടു് തൊ­ട്ട­ടു­ത്തി­രി­ക്കു­ന്ന മ­നു­ഷ്യ­നി­ലേ­ക്കു് ഞാൻ ശ്ര­ദ്ധ കേ­ന്ദ്രീ­ക­രി­ച്ചു.

അയാൾ കഥ പ­റ­ഞ്ഞു തു­ട­ങ്ങി.

‘ഞാനും അവനും സ്കൂ­ള് തൊ­ട്ടേ ഒ­ന്നി­ച്ചു് പ­ഠി­ച്ച­താ. പ­ഠി­ക്കാൻ വ­ല്ല്യ മെ­ടു­ക്ക­നൊ­ന്നു­മ­ല്ലാ­യി­രു­ന്നു—എന്നെ പോലെ! പക്ഷേ, അവനും ഞാനും എ­ങ്ങ­നെ­യോ ത­ട്ടീം മു­ട്ടീം എ­ല്ലാം പാ­സ്സാ­യി. ചെ­റി­യൊ­രു ജോലി അവൻ ഒ­പ്പി­ക്കു­ക­യും ചെ­യ്തു. എന്റെ അ­പ്പ­നു് ഒരു ബി­സി­ന­സ്സ് ഉ­ണ്ടാ­യി­രു­ന്ന­തു് കൊ­ണ്ടു് ഞാൻ അ­തു­മാ­യി­ട്ട­ങ്ങു് കൂടി. എന്റെ ക­ല്ല്യാ­ണം ക­ഴി­ഞ്ഞി­ട്ടാ­യി­രു­ന്നു അ­വ­ന്റെ ക­ല്ല്യാ­ണം. നല്ല ഒരു പെൺ­കു­ട്ടി. പക്ഷേ, അവനു് കു­ട്ടി­ക­ളൊ­ന്നും ഉ­ണ്ടാ­യി­ല്ല. ഒരു ദിവസം എന്തോ ഒരു കാരണം കൊ­ണ്ടു് അ­വ­ന്റെ ഭാര്യ പി­ണ­ങ്ങി പോയി. പി­ന്നീ­ടാ­ണ­റി­ഞ്ഞ­തു് അവള് അവൾടെ പഴയ ഇ­ഷ്ട­ക്കാ­ര­ന്റെ കൂടെ ഓ­ടി­പ്പോ­യ­താ­ണെ­ന്നു്. ആ ദിവസം ഞാൻ മ­റ­ക്കി­ല്ല മാഷെ… അ­ന്നു് വരെ കാ­ണാ­ത്ത ഒ­രു­ത്ത­നാ­യി­ട്ടാ­ണു് അവൻ എ­ന്റെ­യ­ടു­ത്തു് വ­ന്ന­തു്. അ­ങ്ങ­നെ അവൻ ക­ര­യ­ണ­തു് ഞാൻ മു­മ്പു് ക­ണ്ടി­ട്ടേ­യി­ല്ലാ­യി­രു­ന്നു. ഭാര്യ മ­രി­ച്ചു പോയാ മ­നു­ഷ്യ­ര് ക­ര­ഞ്ഞു പോ­വു­മാ­യി­രി­ക്കും… പക്ഷേ, വേ­റൊ­രു­ത്ത­ന്റെ കൂടെ പോയാ ആ­രെ­ങ്കി­ലും ക­ര­യു­വോ?! അവനെ സ­മാ­ധാ­നി­പ്പി­ക്കാൻ നോ­ക്കി­യെ­ങ്കി­ലും ന­ട­ന്നി­ല്ല… കു­റ­ച്ചു് നാള് ക­ഴി­ഞ്ഞ­പ്പോ…’

‘ഒരു മി­നി­ട്ടേ…’ അതും പ­റ­ഞ്ഞു് അ­യ്യ­പ്പൻ കഥ പ­റ­ച്ചിൽ നിർ­ത്തി, ബാഗ് തു­റ­ന്നു് ഒരു കു­പ്പി എ­ടു­ത്തു. ആ പ്ലാ­സ്റ്റി­ക് കു­പ്പി­യി­ലെ ജീരക വെ­ള്ളം ര­ണ്ടു് കവിൾ അ­ക­ത്താ­ക്കി­യ­പ്പോൾ അ­യാ­ളു­ടെ മു­ഖ­ത്തു് മ­ങ്ങി­ത്തു­ട­ങ്ങു­ക­യാ­യി­രു­ന്ന ഉ­ന്മേ­ഷ­വെ­ട്ടം വീ­ണ്ടും തെ­ളി­ഞ്ഞു വന്നു.

ഞാൻ ‘എ­ന്നി­ട്ട്?’ എന്ന ഭാ­വ­ത്തിൽ കാ­ത്തി­രു­ന്നു ആ നി­മി­ഷ­മ­ത്ര­യും.

പ­റ­ഞ്ഞ­തി­ന്റെ പാതി പറയും പോലെ അയാൾ തു­ടർ­ന്നു,

‘എ­ന്നി­ട്ടു് എ­ന്തു് പ­റ­യാ­നാ? അ­വ­നാ­ള് ആ­കെ­യ­ങ്ങു് മാറി. ആ­രോ­ടും മി­ണ്ടാ­ട്ട­മി­ല്ലാ­താ­യി. ജോ­ലി­ക്കു് ശ­രി­ക്കു് പോ­കാ­താ­യി. താടീം മുടീം ഒക്കെ വ­ളർ­ത്തി ഒരു പ്രാ­ന്ത­നെ പോലെ ആയി. അ­വ­ളു­മാ­യി­ട്ടു് ബന്ധം വി­ടു­വി­ച്ചി­ട്ടു് വേ­റൊ­രു ക­ല്ല്യാ­ണം ക­ഴി­ക്കാൻ ഞാ­ന­വ­നോ­ടു് പ­ല­വ­ട്ടം പ­റ­ഞ്ഞു നോ­ക്കി. എവിടെ? കേ­ക്ക­ണ്ടെ? പി­ന്നെ ഒരു ദെവസം എന്റെ അ­ടു­ത്തു് വന്നു പ­റ­ഞ്ഞു—‘ഞാൻ കോ­ട്ട­ത്തു് പോ­വാ­ണൂ്’ എ­ന്നു്. എ­ന്തി­നെ­ന്നോ? പ്രാ­ന്തി­നു് ചി­കി­ത്സി­ക്കാൻ! ആ­രെ­ങ്കി­ലും സ്വയം പ്രാ­ന്താ­ണെ­ന്നും പ­റ­ഞ്ഞു് പ്രാ­ന്താ­ശൂ­ത്രീ­ല് കേറി ചെ­ല്ലു­വോ? എ­ന്നോ­ടു്… കൂടെ ചെ­ല്ലാൻ പ­റ­ഞ്ഞ­താ പക്ഷേ, ഞാൻ പോ­യി­ല്ല. അ­വ­നോ­ടു് പോ­ണ്ടെ­ന്നു് ഒ­രു­പാ­ടു് തവണ പ­റ­ഞ്ഞ­താ… കേ­ട്ടി­ല്ല… അ­ങ്ങ­നെ പോയ അവനാ ഇ­ന്ന­ലെ­യെ­ന്നെ വി­ളി­ച്ചു് ‘നി­ന­ക്കെ­ന്നെ തി­രി­കെ വി­ളി­ച്ചോ­ണ്ടു് പോവാൻ പ­റ്റു­വോ­ടാ?’ എ­ന്നു് ചോ­ദി­ച്ച­തു്. അ­വ­ന്റെ പ്രാ­ന്തൊ­ക്കെ മാ­റി­യെ­ന്നാ പ­റ­യു­ന്ന­തു്. ഏ­താ­ണ്ടൊ­രു പ­ത്തു് വർഷം അവൻ അവിടെ കെ­ട­ന്നി­ട്ടു­ണ്ടാ­വും… ഇപ്പൊ… അ­വ­ന്റെ സൂ­ഖേ­ടൊ­ക്കെ മാ­റീ­ട്ടൊ­ണ്ടാ­വും…’

ആ ഒരു നി­മി­ഷം ഓർ­മ്മ­ക­ളെ­ന്നെ മി­ന്നൽ­വേ­ഗ­ത്തിൽ വർ­ഷ­ങ്ങൾ­ക്കു് പി­ന്നി­ലേ­ക്കു് വ­ലി­ച്ചെ­ടു­ത്തു കൊ­ണ്ടു പോയി. ഞാൻ ഞെ­ട്ടി­ത്ത­രി­ച്ചു് ഇ­രു­ന്നു.

‘നി­ങ്ങ­ടെ കൂ­ട്ടു­കാ­ര­ന്റെ പേ­രെ­ന്താ?’ ഞാൻ ആ­കാം­ക്ഷ­യോ­ടെ ചോ­ദി­ച്ചു.

‘ശിവൻ… ശി­വൻ­കു­ട്ടി…’

‘അയാളെ വി­ട്ടു് പോയ… ആ പെ­ണ്ണി­ന്റെ പേരു് പാർ­വ്വ­തി എ­ന്നാ­ണോ?’

‘ങാ… അതു് മാ­ഷി­നെ­ങ്ങ­നെ അ­റി­യാം?!’ അ­യ്യ­പ്പ­ന്റെ ക­ണ്ണു­കൾ വി­ടർ­ന്നു് വ­ലു­താ­വു­ന്ന­തു് ഞാൻ ക­ണ്ടി­ല്ലെ­ന്നു് ന­ടി­ച്ചു.

എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു, അ­യ്യ­പ്പ­ന്റെ ശി­വൻ­കു­ട്ടി­യെ എ­നി­ക്കും പ­രി­ച­യ­മു­ണ്ടെ­ന്നു് പ­റ­ഞ്ഞാൽ അ­യാ­ളെ­ന്ന­ല്ല, ആരും വി­ശ്വ­സി­ക്കു­ക­യി­ല്ലെ­ന്നു്.

കഥ ഇ­ത്ര­യും ആ­യ­പ്പോൾ രാ­മ­ന്റെ ഉ­ച്ച­ത്തി­ലു­ള്ള ചിന്ത കേ­ട്ടു.

‘ശ­രി­ക്കും… ഈ ശി­വൻ­കു­ട്ടീ­ടെ ഭ്രാ­ന്തു് മാ­റി­യി­ട്ടു­ണ്ടാ­വു­മോ?’

തൊ­ട്ട­ടു­ത്ത നി­മി­ഷം അവനാ ചോ­ദ്യ­മു­പേ­ക്ഷി­ച്ചു് എ­ന്നോ­ടു് ചോ­ദി­ച്ചു,

‘അല്ല, നി­ന­ക്കെ­ങ്ങ­നെ ഈ ശി­വൻ­കു­ട്ടി­യെ അ­റി­യാം?’

‘നീ ചെ­ല­പ്പൊ മ­റ­ന്നു് കാണും… ഒ­രെ­ട്ടു് പ­ത്തു് വർഷം മു­മ്പു് ഇതേ പോലെ നി­ന്നെ കാണാൻ വ­ന്ന­പ്പോ ഈ പ­റ­യു­ന്ന ശി­വൻ­കു­ട്ടി­യെ ഞാൻ ബ­സ്സിൽ വെ­ച്ചു് പ­രി­ച­യ­പ്പെ­ട്ടി­രു­ന്നു… അ­ന്നു് ഞാ­ന­യാ­ളു­ടെ കാ­ര്യം നി­ന്നോ­ടു് പ­റ­ഞ്ഞി­ട്ടു­മു­ണ്ടു്… ശി­വ­നും പാർ­വ്വ­തി­യും… ശ­രി­ക്കും ജീ­വി­ത­ത്തിൽ പാർ­വ്വ­തി ശിവനെ ഉ­പേ­ക്ഷി­ച്ചു് പോയി എ­ന്നൊ­ക്കെ പ­റ­ഞ്ഞു് നീ ചി­രി­ച്ച­തൊ­ക്കെ എ­നി­ക്കോർ­മ്മ­യു­ണ്ടു്’

രാമൻ മ­റ­വി­രോ­ഗം ബാ­ധി­ച്ച­വ­നെ പോലെ ഇ­രു­ന്നു. ആ­കാ­ശ­ത്തേ­ക്കു് നോ­ക്കി അ­തൊ­ക്കെ­യും ഓർ­ത്തെ­ടു­ക്കാ­നൊ­രു ശ്രമം ന­ട­ത്തു­ന്ന­തു് കണ്ടു. പി­ന്നീ­ടു് ശ്രമം ഉ­പേ­ക്ഷി­ച്ചു് എന്റെ നേർ­ക്കു് നോ­ക്കി. ആ സമയം ഒരു പ­ന്തു് എന്റെ മു­ന്നി­ലേ­ക്കു് ഉ­രു­ണ്ടു് വ­ന്ന­തോ, ആ പ­ന്തെ­ടു­ത്തു് അ­തി­ന്റെ പി­ന്നാ­ലെ വന്ന ചെറിയ പെൺ­കു­ട്ടി­ക്കു് ഞാൻ കൊ­ടു­ത്ത­തോ അവൻ ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടാ­വി­ല്ല.

‘നീ… ശി­വൻ­കു­ട്ടി­യെ കണ്ട കാ­ര്യം ഒ­ന്നൂ­ടെ പ­റ­ഞ്ഞെ’

‘അപ്പോ ഞാ­ന­ന്നു് പ­റ­ഞ്ഞ­തൊ­ന്നും നി­ന­ക്കി­പ്പൊ ഓർ­മ്മ­യി­ല്ല?’

‘പക്ഷേ, നീ മ­റ­ന്നി­ല്ല­ല്ലോ…’

മ­റ­ക്കാ­തി­രി­ക്കാൻ കാ­ര­ണ­മു­ണ്ടു്. ശ­രീ­ര­ത്തി­ന്റെ അ­സ്വാ­സ്ഥ്യ­ങ്ങ­ളെ പൊ­തു­വെ ആരും അ­വ­ഗ­ണി­ക്കാ­റി­ല്ല. എ­ന്നാൽ മ­ന­സ്സി­നൊ­രു പോ­റ­ലു് സം­ഭ­വി­ച്ചാൽ അതു് മ­റ­യ്ക്കാ­നാ­യി­രി­ക്കും ആരും ആവതും ശ്ര­മി­ക്കു­ക. അ­ങ്ങ­നെ ഒരു പൊ­തു­ചി­ന്ത­യ്ക്കു് ന­ടു­വിൽ ജ­നി­ച്ചു വ­ളർ­ന്ന ഒരാൾ സ്വ­ന്തം അസുഖം തി­രി­ച്ച­റി­യു­ക­യും സ്വയം ചി­കി­ത്സ­യ്ക്കാ­യി പോ­വു­ക­യും ചെ­യ്യു­ക എ­ന്ന­തു് അത്ര പെ­ട്ടെ­ന്നാ­രും മ­റ­ന്നു പോ­കി­ല്ല­ല്ലോ.

ശി­വൻ­കു­ട്ടി­യെ ഓർ­ത്തെ­ടു­ക്കാൻ ശ്ര­മി­ച്ചു. മ­ഴ­ത്തു­ള്ളി­കൾ നി­റ­ഞ്ഞ ചി­ല്ലു­ജ­നാ­ല­യി­ലൂ­ടെ കാ­ണു­ന്ന കാ­ഴ്ച്ച പോലെ അ­വ്യ­ക്ത­മാ­യി­രു­ന്നു ആ മുഖം ഓർ­ത്തെ­ടു­ക്കാ­നാ­ദ്യം ശ്ര­മി­ച്ച­പ്പോൾ. മു­ഷി­ഞ്ഞ വ­സ്ത്ര­ങ്ങൾ­ക്കു­ള്ളിൽ കു­ടു­ങ്ങി പോ­യെ­ന്നു് തോ­ന്നി­പ്പി­ക്കും വിധം മു­ഷി­ഞ്ഞ ഒരു രൂപം പതിയെ തെ­ളി­ഞ്ഞു. അ­യാ­ളൊ­രു ബാഗ് മു­റു­ക്കെ ചേർ­ത്തു് പി­ടി­ച്ചി­രു­ന്നു. ന­ര­ച്ചു തു­ട­ങ്ങി­യ താ­ടി­രോ­മ­ങ്ങ­ളി­ലൂ­ടെ വി­ര­ലോ­ടി­ച്ചു്, ചി­രി­ക്കു­ക­യാ­ണോ ക­ര­യു­ക­യാ­ണോ എ­ന്നു് തി­രി­ച്ച­റി­യാൻ ക­ഴി­യാ­ത്ത വി­ധ­ത്തിൽ സ്വ­ന്തം കഥ പ­റ­യു­ന്ന ശി­വൻ­കു­ട്ടി­യെ എ­നി­ക്കു് കാ­ണാ­നാ­യി. അയാൾ ഇ­ട­യ്ക്കി­ടെ വി­തു­മ്പു­ക­യും, എ­ന്തൊ­ക്കെ­യോ പി­റു­പി­റു­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടാ­യി­രു­ന്നു. മുൻ­വ­ശ­ത്തെ സീ­റ്റി­ന്റെ പി­ന്നിൽ അയാൾ നഖം കൊ­ണ്ടു് പോ­റി­യ­പ്പോൾ, അതു് ക­ണ്ടു് ഞാൻ ഞെ­ളി­പി­രി കൊ­ണ്ടു. ഓർ­മ്മ­യി­ലേ­ക്കു് മു­ഴു­വൻ ശ്ര­ദ്ധ­യും കൂ­ട്ടി­പ്പി­ടി­ച്ചു് വെ­ച്ചി­ട്ടു­പോ­ലു­മെ­നി­ക്കു് അ­യാ­ള­ന്നു് പറഞ്ഞ ഏ­താ­നും വാ­ക്കു­കൾ മാ­ത്ര­മേ ഇ­ഴ­പി­രി­ച്ചെ­ടു­ക്കാ­നാ­യു­ള്ളൂ.

‘അവള് പോയി സാറെ… ഞാ­ന­വ­ളെ ഒന്നു വ­ഴ­ക്കു പ­റ­ഞ്ഞി­ട്ടു കൂ­ടി­യി­ല്ല അറിയോ?… ആ എന്നെ ആണു് അവള് ക­ള­ഞ്ഞി­ട്ടു് പോ­യ­തു്…’

ഒരാളെ വെ­റു­ക്കാൻ കൂടി ക­ഴി­യാ­തെ ക­ഷ്ട­പ്പെ­ടു­ന്ന ഒരു മ­നു­ഷ്യ­നെ ആ­ദ്യ­മാ­യി­ട്ടാ­യി­രു­ന്നു ഞാൻ കാ­ണു­ന്ന­തു്. വെ­റു­ക്കാ­നെ­ത്ര എ­ളു­പ്പ­മാ­ണു്! പ­ത്ര­ങ്ങ­ളിൽ കാ­ണു­ന്ന ഏ­തെ­ങ്കി­ലും ദു­ഷി­ച്ച വാർ­ത്ത­യി­ലെ ഒരു വരി വാ­യി­ച്ചു നോ­ക്കൂ. തൊ­ട്ട­ടു­ത്ത നി­മി­ഷം ആ വാർ­ത്ത­യി­ലെ വ്യ­ക്തി­യെ നമ്മൾ പൂർ­ണ്ണ­മാ­യും വെ­റു­ത്തു ക­ഴി­ഞ്ഞി­രി­ക്കും. അ­ത്ര­യ്ക്കും എ­ളു­പ്പ­മാ­ണ­തു്. ലോ­ക­ത്തി­ലേ­ക്കും വെ­ച്ചു് ഏ­റ്റ­വും ലാ­ഘ­വ­ത്തോ­ടെ ചെ­യ്യാ­വു­ന്ന പ്ര­വൃ­ത്തി. അ­ര­ക്ഷ­ണം പോലും വേണ്ട അ­തി­നു്. പക്ഷേ, അ­തൊ­ന്നും തന്നെ ശി­വൻ­കു­ട്ടി­യെ­ന്ന മ­നു­ഷ്യ­നെ ബാ­ധി­ച്ചി­രു­ന്നി­ല്ല. അയാൾ അ­തി­നാ­യി മ­ന­സ്സി­നെ പാ­ക­പ്പെ­ടു­ത്തു­ക­യോ പ­രി­ശീ­ലി­പ്പി­ക്കു­ക­യോ ചെ­യ്തി­ട്ടു­ണ്ടാ­വി­ല്ല. വെ­റു­പ്പി­നെ­ക്കു­റി­ച്ചു­ള്ള ചി­ന്ത­കൾ തന്ന സ്വൈ­ര്യ­ക്കേ­ടു് അയാളെ മ­റ­ക്കാ­തി­രി­ക്കാൻ കാ­ര­ണ­മാ­യി. പു­രാ­ണ­ക­ഥ­യി­ലെ ശി­വ­നും പാർ­വ്വ­തി­യും എ­നി­ക്കു് ആ ദിവസം എ­ന്ന­ന്നേ­യ്ക്കു­മാ­യി ന­ഷ്ട­മാ­യി. ജീ­വി­ത­ക­ഥ­യി­ലെ ശിവനെ ഞാ­നു­ള്ളിൽ പ്ര­തി­ഷ്ഠി­ച്ചു. കാ­ല­പ്പ­ഴ­ക്കം കൊ­ണ്ടു് ക്ഷേ­ത്ര­ച്ചു­വ­രു­കൾ ത­കർ­ന്ന­ടി­ഞ്ഞി­ട്ടു­ണ്ടാ­വാം. പക്ഷേ, മൂർ­ത്തി അ­പ്പോ­ഴും, എ­പ്പോ­ഴും അവിടെ ഉ­ണ്ടാ­യി­രു­ന്നു. ക്രൂ­ര­ത­യു­ടെ പ­ര്യാ­യ­മു­ഖ­ങ്ങൾ പ­ത്ര­വാർ­ത്ത­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­മ്പോ­ഴൊ­ക്കെ, ഒരു മ­റു­വാ­ദ­മെ­ന്ന നി­ല­യിൽ അ­യാ­ളു­ടെ മുഖം, ഓർ­മ്മ­കൾ എന്റെ മു­ന്നി­ലേ­ക്കെ­ടു­ത്തു വെ­ച്ചു തന്നു. ഒ­രു­പ­ക്ഷേ, മ­നു­ഷ്യ­നി­ലു­ള്ള വി­ശ്വാ­സം ന­ഷ്ട­പ്പെ­ടാ­തി­രി­ക്കാൻ എന്റെ അ­ബോ­ധ­മ­ന­സ്സു് സ്വയം ക­ണ്ടു­പി­ടി­ച്ച ഒരു മാർ­ഗ്ഗ­മാ­വാ­മ­തു്.

രാ­മ­നു് പി­ന്നെ­യും സം­ശ­യ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു.

‘അല്ല… എ­നി­ക്കു് മ­ന­സ്സി­ലാ­വ­ണി­ല്ല… ഈ ഭ്രാ­ന്തു് മാ­റി­യോ ഇ­ല്ല­യോ­ന്നു് അത്ര ഉ­റ­പ്പി­ല്ലാ­ത്ത ഒ­രു­ത്ത­നെ… എ­ന്തി­നാ ഒരാള് വീ­ട്ടി­ലേ­ക്കു് വി­ളി­ച്ചോ­ണ്ടു് പോ­ണ­തു്?’

ഭ്രാ­ന്തി­ല്ലെ­ന്നു് സ്വയം നല്ല നി­ശ്ച­യ­മു­ള്ള എ­നി­ക്കും രാമൻ ചോ­ദി­ച്ച അതേ ചോ­ദ്യം ചോ­ദി­ക്കാ­നു­ണ്ടാ­യി­രു­ന്നു. മ­ര്യാ­ദ­യു­ടെ ല­ക്ഷ്മ­ണ­രേ­ഖ മ­റി­ക­ട­ക്കാൻ മ­ടി­യു­ള്ള­തു് കൊ­ണ്ടു് ചോ­ദി­ച്ചി­ല്ല എ­ന്നേ­യു­ള്ളൂ. എ­ന്നാൽ ചോ­ദി­ക്കാ­തെ തന്നെ അ­യ്യ­പ്പൻ അ­തി­നു് ഉ­ത്ത­രം ത­ന്നി­രു­ന്നു എ­ന്നോർ­ക്കു­മ്പോൾ അ­തി­ശ­യം.

വീ­ണ്ടും അ­യ്യ­പ്പ­ന്റെ പ­തി­ഞ്ഞ ശബ്ദം കേ­ട്ടു.

‘മാഷെ… പ്ര­സ­വ­ത്തി­ലാ­ണെ­ന്റെ ഭാര്യ പോ­യ­തു്… ഒരു പെ­ങ്കൊ­ച്ചി­നേം ത­ന്നു് അവള് പോ­യ­പ്പോ… ഞാൻ ശി­വൻ­കു­ട്ടി­യെ ഓർ­ത്തു… പ­ണ്ടു് അ­വ­നെ­ന്റെ മു­ന്നി­ലി­രു­ന്നു് ക­ര­ഞ്ഞ­തൊ­ക്കെ ഓർ­ത്തു… ആ ദെവസം പെ­ട്ടെ­ന്നു് ഞാ­നൊ­റ്റ­യ്ക്കാ­യി പോയി. എന്റെ മോളെ… അ­മ്മ­യി­ല്ലാ­ത്ത ദുഖം അ­റി­യി­ക്കാ­തെ… എ­നി­ക്കാ­വു­ന്ന പോലെ ന­ന്നാ­യി വ­ളർ­ത്തി… കെ­ട്ടി­ച്ചും വി­ട്ടു… മോള് വീ­ട്ടീ­ന്നു് പോ­യ­പ്പോ… ഞാൻ വീ­ണ്ടും ഒ­റ്റ­യ്ക്കാ­യി… അ­പ്പോ­ഴും ഞാൻ ശി­വൻ­കു­ട്ടി­യെ ഓർ­ത്തു… മി­ന്നി­യാ­ന്നു് അ­വ­നെ­ന്നെ വി­ളി­ച്ച­പ്പോ ഞാൻ ശ­രി­ക്കും അ­ന്തി­ച്ചു പോയി… ഇത്ര നാള് ക­ഴി­ഞ്ഞി­ട്ടും…അവന്… എന്റെ ഫോൺ ന­മ്പ­റ് മാ­ത്രേ ഓർ­മ്മ­യു­ള്ളൂ എ­ന്നു് പ­റ­ഞ്ഞ­പ്പോ… അവനെ ഞാ­നെ­ങ്ങ­നെ ഉ­പേ­ക്ഷി­ക്കും?… അവനെ വി­ളി­ച്ചോ­ണ്ടു് വരണം… പഴയ കാ­ല­മൊ­ക്കെ ഓർ­ത്തെ­ടു­ത്തു് പറയാൻ ഇപ്പൊ എന്തോ… എ­നി­ക്കു് അവൻ മാ­ത്രേ ഉള്ളൂ എ­ന്നൊ­രു തോ­ന്നൽ… ആർ­ക്ക­റി­യാം… അവനു് അ­തൊ­ക്കെ ഓർ­മ്മ­യു­ണ്ടോ എന്തോ…’

അതും പ­റ­ഞ്ഞു് പു­റ­ത്തേ­ക്കു് നോ­ക്കി സ്വ­പ്നം കാണും പോലെ ഇ­രു­ന്ന മ­നു­ഷ്യ­നെ ഞാൻ വീ­ണ്ടും കണ്ടു.

രാമൻ ഒ­ന്നും മി­ണ്ടി­യ­തേ­യി­ല്ല. കഥ പ­റ­ഞ്ഞു ക­ഴി­ഞ്ഞ­പ്പോൾ പ്ര­പ­ഞ്ചം മു­ഴു­ക്കെ­യും നി­റ­ഞ്ഞി­രി­ക്കു­ന്ന ശൂ­ന്യ­ത­യു­ടെ ഒരു ഭാ­ഗ­മാ­യി ഞാൻ മാ­റി­ക്ക­ഴി­ഞ്ഞ­തു് പോലെ തോ­ന്നി. പതിയെ ഞാൻ വൃ­ത്ത­ത്തി­ലൂ­ടെ വീ­ണ്ടും സ­ഞ്ച­രി­ച്ചു തു­ട­ങ്ങി.

കുറെ നേരം ക­ഴി­ഞ്ഞു് രാ­മ­ന്റെ ശബ്ദം, എന്നെ ചി­ന്താ­വൃ­ത്ത­ത്തി­നു് പു­റ­ത്തേ­ക്കു് വ­ലി­ച്ചി­ട്ടു. താ­ത്കാ­ലി­ക­മോ­ച­നം.

‘നേ­ര­മി­രു­ട്ടി… വാ… പോവാം…’

ഞാൻ മു­ക­ളി­ലേ­ക്കു് നോ­ക്കി.

വ്യ­ക്ത­മാ­യി കണ്ടു, അ­ങ്ങി­ങ്ങാ­യി തെ­ളി­ഞ്ഞു് നി­ല്ക്കു­ന്ന ചില ന­ക്ഷ­ത്ര­ങ്ങൾ.

ഇല്ല, തീർ­ത്തും ഇ­രു­ട്ടാ­യി­ട്ടി­ല്ല.

ഞ­ങ്ങ­ളി­രു­വ­രും എ­ഴു­ന്നേ­റ്റു.

സാബു ഹ­രി­ഹ­രൻ
images/sabu_hariharan.jpg

ജനനം: 1972 ൽ.

സ്വ­ദേ­ശം: തി­രു­വ­ന­ന്ത­പു­രം.

അമ്മ: പി. ലളിത.

അച്ഛൻ: എം. എൻ. ഹ­രി­ഹ­രൻ.

കെ­മി­സ്ട്രി­യിൽ ബി­രു­ദ­വും, ക­മ്പ്യൂ­ട്ടർ സ­യൻ­സിൽ ബി­രു­ദാ­ന­ന്ത­ര ഡി­പ്ലോ­മ­യും. സോ­ഫ്റ്റ് വെയർ എ­ഞ്ചി­നീ­യർ. വായന, എ­ഴു­ത്തു്, യാത്ര, ഭ­ക്ഷ­ണം എ­ന്നി­വ­യിൽ താ­ത്പ­ര്യം.

പു­സ്ത­ക­ങ്ങൾ
  1. ‘നി­യോ­ഗ­ങ്ങൾ’ (പൂർണ പ­ബ്ലി­ക്കേ­ഷൻ­സ്, 2015).
  2. ‘ഉ­ടൽ­ദാ­നം’ (സൈകതം ബു­ക്സ്, 2017).
  3. ‘ഓർ­വ്വ്’ (ധ്വനി ബു­ക്സ്, 2022).

പു­ര­സ്കാ­രം: നന്മ സി വി ശ്രീ­രാ­മൻ ക­ഥാ­മ­ത്സ­രം 2020 ഒ­ന്നാം സ­മ്മാ­നം.

ക­ഴി­ഞ്ഞ പ­ത്തു് വർ­ഷ­ങ്ങ­ളാ­യി ന്യൂ സീ­ലാ­ന്റിൽ ഭാ­ര്യ­യും മ­ക­നു­മൊ­ത്തു് താമസം.

ഭാര്യ: സിനു

മകൻ: നന്ദൻ

Colophon

Title: Avaseshikkunnavar (ml: അ­വ­ശേ­ഷി­ക്കു­ന്ന­വർ).

Author(s): Sabu Hariharan.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, Sabu Hariharan, Avaseshikkunnavar, സാബു ഹ­രി­ഹ­രൻ, അ­വ­ശേ­ഷി­ക്കു­ന്ന­വർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 17, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Under the Stars, a painting by Edvard Munch (1863–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.