SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Trinidad_Tobago.jpg
Morang River in Trinidad, a painting by Peeteman Studios .
ശാ­സ്ത്രീ­യ­മാ­യി മ­രി­ക്കേ­ണ്ട­തെ­ങ്ങ­നെ?—കൊ­റോ­ണ­യോ­ടൊ­പ്പം
വി. സനിൽ

എ­ന്തി­നാ­ണു് ഇത്ര ഗ­തി­കെ­ട്ട ചോ­ദ്യം ഉ­ന്ന­യി­ക്കു­ന്ന­തു് എന്നു തോ­ന്നി­യേ­ക്കാം. ശാ­സ്ത്രീ­യ­മാ­യി ജീ­വി­ക്കേ­ണ്ട­തു് എ­ങ്ങ­നെ എ­ന്ന­ല്ലേ ചോ­ദി­ക്കേ­ണ്ടി­യി­രു­ന്ന­തു്? ന­ന്നാ­യി ജീ­വി­ക്ക­ണ­മെ­ന്നു­ണ്ടെ­ങ്കിൽ ശാ­സ്ത്രീ­യ­മാ­യി ജീ­വി­ക്ക­ണം എന്ന കാ­ര്യ­ത്തിൽ ഏ­താ­ണ്ടു് തീ­രു­മാ­ന­മാ­യി­ട്ടു­ണ്ടു്. എ­ങ്ങ­നെ മ­രി­ക്ക­ണം എന്ന ചോ­ദ്യ­ത്തി­നു് ഇ­ന്നി­ട­മി­ല്ല. മരണം ഒരു സം­ഭ­വ­മാ­ണു്. ചെ­യ്തി­യ­ല്ല. അ­നി­വാ­ര്യ­മെ­ങ്കി­ലും ക­ഴി­വ­തും ഒ­ഴി­വാ­ക്കേ­ണ്ട, നീ­ട്ടി­വെ­യ്ക്കേ­ണ്ട ഒ­ര­പ­ക­ട­മാ­ണ­തു്. മ­രി­ക്കാ­നാ­യി ഒ­ന്നും അ­റി­യേ­ണ്ട­തി­ല്ല, എ­ന്നാൽ മ­ര­ണ­ത്തെ നീ­ട്ടി­വെ­ച്ചു ജീ­വി­ക്കാൻ ആ­രോ­ഗ്യ­ശാ­സ്ത്രം പ­റ­യു­ന്ന­തു് അ­നു­സ­രി­ക്ക­ണം.

കൊ­റോ­ണ­യിൽ­നി­ന്നു് നമ്മൾ പ­ഠി­ക്കേ­ണ്ട­തെ­ന്താ­ണു്? ശാ­സ്ത്ര­ത്തിൽ വി­ശ്വ­സി­ക്കു­ക. ശാ­സ്ത്ര­ത്തിൽ മാ­ത്രം വി­ശ്വ­സി­ക്കു­ക; സാ­ഹി­ത്യ­കാ­ര­ന്മാ­രും മ­താ­ധി­ഷ്ഠി­ത രാ­ഷ്ട്രീ­യ പ്ര­സ്ഥാ­ന­ത്തി­ന്റെ നേ­താ­ക്ക­ളും ന­മ്മോ­ടു് പ­റ­ഞ്ഞു­കൊ­ണ്ടേ­യി­രി­ക്കു­ന്നു. ഇവിടെ ശാ­സ്ത്രം എ­ന്ന­തു് രോ­ഗ­കാ­ര­ണം, പ്ര­തി­വി­ധി, മുൻ­ക­രു­ത­ലു­കൾ ഇ­വ­യെ­ക്കു­റി­ച്ചു­ള്ള അ­റി­വാ­ണു്. ഈ അ­റി­വു് ഉ­പ­യോ­ഗി­ക്കു­ക മാ­ത്ര­മ­ല്ല, ഈ അ­റി­വി­നു പി­റ­കി­ലു­ള്ള ശാ­സ്ത്രീ­യ­രീ­തി­യിൽ ജീ­വി­ക്കു­ക­യും വേണം. ശാ­സ്ത്രം വ­സ്തു­നി­ഷ്ഠ­വും സാർ­വ്വ­ത്രി­ക­വു­മാ­യ അ­റി­വാ­ണു്. അതു സാ­ധ്യ­മാ­കു­ന്ന­തു് ശാ­സ്ത്ര­ത്തി­നും അ­തി­ന്റേ­താ­യ ഒരു രീ­തി­യു­ള്ള­തു­കൊ­ണ്ടാ­ണു്. ഈ രീ­തി­യെ നമ്മൾ ജീ­വി­ത­ത്തി­ന്റെ എല്ലാ തു­റ­ക­ളി­ലും പ­കർ­ത്ത­ണം. ‘ശാ­സ്ത്രീ­യം’ എ­ന്ന­തി­നെ പ്രാ­യോ­ഗി­ക ബു­ദ്ധി എന്ന നി­ല­യി­ലും നാം ഉ­പ­യോ­ഗി­ക്കാ­റു­ണ്ടു്. ശാ­സ്ത്രീ­യ­മാ­യി റോഡ് മു­റി­ച്ചു­ക­ട­ക്കേ­ണ്ട­തെ­ങ്ങ­നെ എന്നു ചോ­ദി­ക്കാം. ഉ­ത്ത­ര­ത്തി­നു് ശാ­സ്ത്ര­വു­മാ­യി വലിയ ബ­ന്ധ­മൊ­ന്നു­മി­ല്ലെ­ങ്കി­ലും.

ഇ­ന്നു് ശാ­സ്ത്ര­മോ പ്രാ­യോ­ഗി­ക ബു­ദ്ധി­യോ എ­ങ്ങ­നെ മ­രി­ക്ക­ണം എന്നു നമ്മെ പ­ഠി­പ്പി­ക്കു­ന്നി­ല്ല. ലോ­ക്ഡൗൺ ഉ­യർ­ത്തു­ന്ന ചോ­ദ്യ­ങ്ങൾ ശ്ര­ദ്ധി­ക്കൂ. ജീ­വ­നാ­ണോ പ്ര­ധാ­നം അതോ സ­മ്പ­ത്തോ? ജീവനോ? സ്വാ­ത­ന്ത്ര്യ­മോ? ഉ­ത്ത­രം വ്യ­ക്ത­മാ­ണു്. ഒരേ ഒരു ഉ­ത്ത­ര­മേ­യു­ള്ളു—ജീവൻ. കാരണം ജീ­വ­നൊ­ടു­ക്കു­ന്ന മ­ര­ണ­ത്തെ­പ്പ­റ്റി ചി­ന്തി­ക്കാ­നോ അതു തെ­ര­ഞ്ഞെ­ടു­ക്കാ­നു­ള്ള സാ­ധ്യ­ത ആ­രാ­യാ­നോ ന­മ്മു­ടെ ക­യ്യിൽ കോ­പ്പു­ക­ളൊ­ന്നു­മി­ല്ല. കൊ­വി­ഡി­നു മുൻ­പാ­യി­രു­ന്നെ­ങ്കിൽ ‘പാ­ര­ത­ന്ത്ര്യം മാ­നി­കൾ­ക്കു് മൃ­തി­യേ­ക്കാൾ ഭ­യാ­ന­കം’ എ­ന്നൊ­ക്കെ ത­ട്ടി­വി­ട്ടേ­നെ!

ക­ഴി­യു­മെ­ങ്കിൽ ആരും മ­രി­ക്ക­രു­തു്. ഒ­ഴി­വാ­ക്കാ­നാ­വി­ല്ലെ­ങ്കിൽ എ­ത്ര­ത്തോ­ളം നീ­ട്ടി­വെ­യ്ക്കാ­മോ അ­ത്ര­യും ന­ല്ല­തു്. താൻ മ­റ്റൊ­രു­വ­ന്റെ മ­ര­ണ­കാ­ര­ണ­മാ­വ­രു­തു്. താൻ തന്റെ തന്നെ പോലും മ­ര­ണ­കാ­ര­ണ­മാ­വ­രു­തു്. ആ­ത്മ­ര­ക്ഷ അ­പ­ര­ര­ക്ഷ ത­ന്നെ­യാ­ണു്. അ­ന്യ­നെ രോ­ഗ­വാ­ഹ­ക­നും മ­ര­ണ­കാ­ര­ണ­വു­മാ­യി കാണണം. ത­ന്നെ­ത്ത­ന്നെ­യും അ­ങ്ങ­നെ തന്നെ കാണണം. ഞാൻ എന്റെ ജീവനെ തെ­ര­ഞ്ഞെ­ടു­ക്കു­ന്ന­തു് അ­ന്യ­ന്റെ ജീവനെ സം­ര­ക്ഷി­ക്കു­ന്ന­തി­നു വേ­ണ്ടി­യാ­ണു്. ഇ­താ­ണു് ഇ­ന്ന­ത്തെ ലോ­ക്ഡൗൺ ധാർ­മ്മി­ക­ത. അ­പ­ര­നു­വേ­ണ്ടി മ­രി­ക്കു­ന്ന­തി­ല­ല്ല, ജീ­വി­ച്ചി­രി­ക്കു­ന്ന­തി­ലാ­ണു് ധീരത. (ആ­രോ­ഗ്യ­പ്ര­വർ­ത്ത­ക­രും ഭ­ക്ഷ­ണ­വി­ത­ര­ണ­ക്കാ­രും പൊ­ലീ­സു­കാ­രും ന­മു­ക്കു­വേ­ണ്ടി മ­രി­ച്ചേ­ക്കാം. അ­തു­കൊ­ണ്ടാ­ണു് അ­വ­രെ­യൊ­ക്കെ പ­ട്ടാ­ള­ക്കാ­രോ­ടു് ഉ­പ­മി­ക്കു­ന്ന­തു്. എ­ന്നാൽ, മേൽ­പ്പ­റ­ഞ്ഞ­വർ­ക്കൊ­ന്നും പ­ട്ടാ­ള­ക്കാ­രു­ടെ വീ­ര­മൃ­ത്യു വി­ധി­ച്ചി­ട്ടി­ല്ല. അ­വ­രു­ടേ­തു് വെറും ഒ­ഴി­വാ­ക്കേ­ണ്ടി­യി­രു­ന്ന ദയനീയ മ­ര­ണ­ങ്ങൾ മാ­ത്രം!)

അ­ന്യ­നെ സം­ശ­യ­ത്തോ­ടെ വീ­ക്ഷി­ക്കു­ന്ന­തു് ഇതു് ആ­ദ്യ­മാ­യ­ല്ല. അപരൻ ത­രു­ന്ന ഭ­ക്ഷ­ണ­മോ വാ­ക്കോ സ­മ്മാ­ന­മോ അവൻ ഉ­പേ­ക്ഷി­ച്ചു പോ­കു­ന്ന വ­സ്തു­ക്ക­ളോ സ്വീ­ക­രി­ക്ക­രു­തെ­ന്ന മു­ന്ന­റി­യി­പ്പു് ഭീ­ക­ര­വാ­ദി­യെ നേ­രി­ടാൻ പണ്ടേ ന­ല്കി­ത്തു­ട­ങ്ങി­യ­താ­ണു്. ഇ­ന്നു് പ­രി­ഭ്രാ­ന്തി­യോ­ടെ നാം ന­മ്മെ­ത്ത­ന്നെ സം­ശ­യി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­ന്നു.

പ­രി­ഭ്രാ­ന്തി­യാ­ണു് ഇ­ന്നി­ന്റെ വി­കാ­രം. അ­ത­ണ­യ്ക്കാ­നു­ള്ള ഏതു ശ്ര­മ­ത്തേ­യും നാം സം­ശ­യ­ത്തോ­ടെ കാ­ണു­ന്നു. കൊ­വി­ഡ് മ­ര­ണ­നി­ര­ക്കു് കു­റ­ഞ്ഞു­വ­രു­ന്നു­വെ­ന്നോ ഇ­തു­മൂ­ലം മ­രി­ക്കു­ന്ന­തി­നേ­ക്കാൾ ഏറെ ആളുകൾ ഇ­ന്ത്യ­യിൽ വാ­ഹ­നാ­പ­ക­ട­ങ്ങ­ളിൽ (ഒ­രു­മാ­സം ഏ­ക­ദേ­ശം പ­തി­നാ­യി­രം പേർ) മ­രി­ക്കാ­റു­ണ്ടെ­ന്നോ പ­റ­യു­ന്ന­വൻ ക്രൂ­ര­നാ­ണു്, മ­നു­ഷ്യ­പ്പ­റ്റി­ല്ലാ­ത്ത­വ­നാ­ണു്. ഇതൊരു പ­കർ­ച്ച­വ്യാ­ധി­യാ­ണു്. ഏതു മ­ഹാ­വ്യാ­ധി­യേ­യും പോലെ കു­റേ­പ്പേർ മ­രി­ക്കും. അതിനെ വൈ­കി­പ്പി­ക്കാ­മെ­ന്ന­ല്ലാ­തെ ത­ട­യാ­നാ­വി­ല്ല! ഇ­ങ്ങ­നെ­യെ­ങ്ങാൻ പ­റ­ഞ്ഞു­പോ­യാൽ നി­ങ്ങ­ളെ ട്രം­പി­ന്റേ­യും ബോൾ സൊ­നാ­രോ­യു­ടേ­യും കൂ­ട്ട­ത്തിൽ പെ­ടു­ത്തും. ഭാ­വി­യ­ല്ല പ്ര­ശ്നം. ഇ­ന്നു് ഈ നി­മി­ഷ­ത്തിൽ സം­ഭ­വി­ച്ചേ­ക്കാ­വു­ന്ന ഓരോ മ­ര­ണ­ത്തി­നും ത­ട­യി­ടു­ക. ഇ­താ­ണു് ധാർ­മ്മി­ക­ത. ഈ ധാർ­മ്മി­ക­ത­യു­ടെ സ്രോ­ത­സ്സാ­ണു് നാം അ­ന്വേ­ഷി­ക്കേ­ണ്ട­തു്. ഒപ്പം ഈ ധാർ­മ്മി­ക­ത­യ്ക്കു് അ­റി­വും അ­ധി­കാ­ര­വു­മാ­യു­ള്ള ബ­ന്ധ­വും.

മ­ര­ണ­വും അ­ക­ല­വും

ഈ ആ­സ­ന്ന­മ­ര­ണ ചി­ന്ത­യ്ക്കു് വ്യ­ക്തി­പ­ര­മാ­യ വശം കൂ­ടി­യു­ണ്ടു്. സാ­മൂ­ഹി­ക­മാ­യ അകലം എ­ന്ന­തു് കൊ­വി­ഡി­നു മുൻപേ തന്നെ ന­മ്മ­ളിൽ പലരും ഒരു ജീ­വി­ത­വീ­ക്ഷ­ണ­വും അ­സ്തി­ത്വ­ബോ­ധ­വു­മാ­യി സ്വയം തെ­ര­ഞ്ഞെ­ടു­ത്ത­താ­ണു്. സാ­മൂ­ഹി­ക­ത­യിൽ­നി­ന്നു­ള്ള ഉൾ­വ­ലി­യൽ സൃ­ഷ്ടി­പ­ര­മാ­യ ജീ­വി­ത­ത്തി­ന്റെ അ­ടി­സ്ഥാ­ന നി­ല­യാ­യി തി­രി­ച്ച­റി­യു­ക­യാ­ണു് ഇവിടെ. അ­ദ്ധ്യാ­പ­കൻ, ശാ­സ്ത്ര­ജ്ഞൻ, ക­ലാ­കാ­രൻ എ­ന്തി­നു്, രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­നു­പോ­ലും സാ­മൂ­ഹി­ക­മാ­യ അകലം ഒ­ഴി­ച്ചു­കൂ­ടാ­നാ­വാ­ത്ത­താ­ണു്.

യൂ­ണി­വേ­ഴ്സി­റ്റി എ­ന്നും ഒരു ക്വാ­റ­ന്റൈൻ ആ­യി­രു­ന്നു. നി­ത്യ­ജീ­വി­ത­ത്തി­ന്റെ സ­മ്മർ­ദ്ദ­ങ്ങ­ളിൽ­നി­ന്നു് മാ­റി­നി­ന്നു് അ­റി­യാ­നും അ­ന്വേ­ഷി­ക്കാ­നു­മു­ള്ള സ്ഥാ­പ­ന­വ­ല്കൃ­ത­മാ­യ ഒ­രി­ട­മാ­ണ­തു്. ത­ത്ത്വ­ചി­ന്ത­ക­നാ­യ കാ­ന്റ് യൂ­ണി­വേ­ഴ്സി­റ്റി­യു­ടെ ആ­ശ­യ­പ­ര­മാ­യ ഘടന അ­വ­ത­രി­പ്പി­ക്കു­ന്നു­ണ്ടു്. വൈ­ദ്യം, വേ­ദ­ശാ­സ്ത്രം, നീ­തി­ന്യാ­യ­ശാ­സ്ത്രം തു­ട­ങ്ങി­യ പ്രാ­യോ­ഗി­ക വി­ഷ­യ­ങ്ങൾ സ­മൂ­ഹ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടും ശു­ദ്ധ­ശാ­സ്ത്ര­വും ഗ­ണി­ത­വു­മൊ­ക്കെ സ­മൂ­ഹ­ത്തിൽ­നി­ന്നു് പിൻ­വാ­ങ്ങി സ്വ­ച്ഛ­ന്ദ­മാ­യ ജ്ഞാ­നാ­ന്വേ­ഷ­ണം ന­ട­ത്തി­യു­മാ­ണു് യൂ­ണി­വേ­ഴ്സി­റ്റി ന­ട­ന്നു­പോ­രു­ന്ന­തു്. ലൈ­ബ്ര­റി, പ­രീ­ക്ഷ­ണ­ശാ­ല, സ്റ്റു­ഡി­യോ തു­ട­ങ്ങി­യ സ്ഥ­ല­ങ്ങൾ സാ­മൂ­ഹി­ക­മാ­യ അ­ക­ല­ത്തിൽ പ­രി­ര­ക്ഷി­ക്ക­പ്പെ­ടു­ന്ന­തും യു­ക്തി­യു­ടെ പ­ര­സ്യ­പ്ര­യോ­ഗം ന­ട­ക്കു­ന്ന­തു­മാ­യ ദ്വീ­പു­ക­ളാ­ണു്. ഒരു രാ­ഷ്ട്രീ­യ സാ­ഹ­ച­ര്യ­ത്തി­ലെ പൊ­തു­സ­മ്മ­തി­യോ­ടു് തെ­റ്റി ന്യൂ­ന­പ­ക്ഷ നി­ല­പാ­ടിൽ നി­ന്നു­കൊ­ണ്ടു് സാർ­വ്വ­ത്രി­ക പ്ര­സ­ക്തി­യു­ള്ള തീ­രു­മാ­ന­ങ്ങ­ളെ­ടു­ക്കു­ന്ന രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ക­നും ഗോൾ­കീ­പ്പ­റു­ടെ ഏ­കാ­ന്ത­ത പ്ര­ധാ­ന­മാ­ണു്.

ഈ സ്വ­ച്ഛ­ന്ദ സ്വൈ­ര­ത­യി­ലേ­യ്ക്കാ­ണു് സാ­മൂ­ഹി­ക അകലം എന്ന മു­ദ്രാ­വാ­ക്യ­വു­മാ­യി ഇ­ന്നു് പൊ­തു­ജ­നം ഇ­ടി­ച്ചു­ക­യ­റു­ന്ന­തു്. ഒ­ട്ടേ­റെ റി­സ്കു­കൾ എ­ടു­ത്തും പ്ര­ലോ­ഭ­ന­ങ്ങ­ളെ അ­തി­ജീ­വി­ച്ചും പൊ­തു­മൂ­ല്യ­ങ്ങ­ളെ നി­ഷേ­ധി­ച്ചും—പലരും നല്ല വ­രു­മാ­ന­ത്തോ­ടെ—പ­രി­പാ­ലി­ച്ചി­രു­ന്ന സ്വൈ­ര­ത­യെ­യാ­ണു് ആൾ­ക്കൂ­ട്ടം അപര ര­ക്ഷ­യെ­ന്ന പേരിൽ ക­യ്യാ­ളി­യി­രി­ക്കു­ന്ന­തു്. എ­ല്ലാ­വ­രും ത­ന്റേ­താ­യ ഇ­ട­ങ്ങ­ളി­ലേ­യ്ക്കു് ഒ­തു­ങ്ങി­യി­രി­ക്കു­ന്നു. മ­രി­ക്കാ­തി­രി­ക്കു­ക എന്ന ഒരേ ഒരു ല­ക്ഷ്യ­ത്തോ­ടെ.

അ­ല്പ­നും ന­ശ്വ­ര­നു­മാ­യ മ­നു­ഷ്യ­ന്റെ യു­ക്തി­ക്കു് അ­ന­ശ്വ­ര­ത എന്ന ആ­ശ­യ­ത്തെ ചി­ന്താ­മ­ണ്ഡ­ല­ത്തിൽ നി­ല­നിർ­ത്തി­കൊ­ണ്ടു മാ­ത്ര­മേ ഭൗ­തി­ക­ലോ­ക­ത്തി­ന്റെ അ­റി­വി­നും അ­നു­ഭ­വ­ത്തി­നും വി­ഷ­യ­മാ­ക്കാ­നാ­വൂ. അ­ന­ശ്വ­ര­ത­യെ ന­മു­ക്കു് അ­റി­യാ­നോ അ­നു­ഭ­വി­ക്കാ­നോ ആ­വി­ല്ല. എ­ന്നാൽ, യു­ക്തി­യു­ടെ അ­നി­വാ­ര്യ­മാ­യ ഒരു സ­ങ്ക­ല്പ­നം എന്ന നി­ല­യിൽ അതു് മ­ര­ണ­ത്തി­ന്റെ സ­പോ­ട്ടു് ലൈ­റ്റി­നെ ജീ­വി­ത­ത്തി­നു നേരെ തി­രി­ച്ചു­വെ­യ്ക്കു­ന്നു.

മ­നു­ഷ്യ­വം­ശം ഇ­താ­ദ്യ­മാ­യാ­ണു് അ­തി­ന്റെ തന്നെ നാ­ശ­ത്തെ തൽ­ക്ഷ­ണ സം­പ്രേ­ഷ­ണ­ത്തി­ലൂ­ടെ നേർ­ക്കു­നേർ ഓൺ­ലൈ­നാ­യി കാ­ണു­ന്ന­തു്. ഓ­രോ­രു­ത്ത­രും സ്വ­ന്തം മ­ര­ണ­ത്തി­നു സ­മ­കാ­ലീ­ന­നാ­യി­രി­ക്കു­ന്നു. ന­മ്മു­ടെ ഭീതി അ­ടി­സ്ഥാ­ന­ര­ഹി­ത­മാ­ണെ­ന്നി­രി­ക്കാം. കൊ­വി­ഡ് വെറും ഫ്ലൂ­വി­നേ­ക്കാൾ മ­ഹ­ത്താ­യ മാ­രി­യൊ­ന്നു­മ­ല്ലാ­യി­രി­ക്കാം. എ­ന്നാൽ, പ­രി­ഭ്രാ­ന്തി­ക്കു് ല­ക്ഷ്യ­മോ കാ­ര്യ­കാ­ര­ണ ബ­ന്ധ­മോ വേ­ണ­മെ­ന്നി­ല്ല. ടി. വി.യിലും വാർ­ത്ത­യി­ലും വാ­ട്ട്സാ­പ്പി­ലു­മൊ­ക്കെ അ­ക്ക­വും അ­ക്ഷ­ര­വും പ­ട­വു­മാ­യി അ­ര­ങ്ങേ­റു­ന്ന തൽസമയ നാ­ട്യ­ത്തി­ലെ സാ­ന്നി­ദ്ധ്യ­മാ­ണു് പ­രി­ഭ്രാ­ന്തി. ഒരു ഫു­ട്ബോൾ മ­ത്സ­രം ലൈ­വാ­യി കാ­ണു­ന്ന­തു­പോ­ലെ­യാ­ണു് പ­രി­ഭ്രാ­ന്ത­ബോ­ധം മ­ര­ണ­ത്തി­നു സ­മ­കാ­ലി­ക­മാ­കു­ന്ന­തു്. ഓ­രോ­രു­ത്ത­രും സ്വ­ന്തം വീ­ട്ടി­ലേ­യ്ക്കു് വ­ലി­യു­മ്പോ­ഴും ഈ പ­രി­ഭ്രാ­ന്തി­യു­ടെ രൂ­പ­ത്തിൽ ആൾ­ക്കൂ­ട്ടം എല്ലാ സ്വ­കാ­ര്യ­ത­യി­ലേ­യ്ക്കും സ്വ­ച്ഛ­ന്ദ­ര­ഹി­ത­മാ­യ സാ­ന്നി­ദ്ധ്യ­മാ­യി ത­ള്ളി­ക്ക­യ­റു­ന്നു. ഇതു് മ­ര­ണ­ഭ­യം പോ­ലു­മ­ല്ല. ഭ­യ­ത്തി­നു് വ­സ്തു­ബോ­ധ­വും സാ­ഹ­ച­ര്യ­ങ്ങ­ളി­ലു­ള്ള പി­ടി­പ്പ­മു­ണ്ടാ­യി­രി­ക്കും. എ­ന്നാൽ, പ­രി­ഭ്രാ­ന്തി­യാ­വ­ട്ടെ, എ­ന്തി­നെ­യാ­ണു് ഭ­യ­ക്കു­ന്ന­തെ­ന്നു­പോ­ലു­മ­റി­യാ­തെ ല­ക്കും ല­ഗാ­നും ന­ഷ്ട­പ്പെ­ട്ടു് വെ­കി­ളി­പി­ടി­ച്ചു­ള്ള ന­ട­പ്പാ­ണു്.

സാ­മൂ­ഹി­ക അകലം എന്ന ആശയം തന്നെ ഈ ‘പാ­നി­ക്’ പി­ടി­ച്ച പൊ­തു­ബോ­ധ­ത്തി­നു് അം­ഗീ­ക­രി­ക്കാ­നാ­വു­ന്നി­ല്ല. അകലം വെറും ശാ­രീ­രി­കം മാ­ത്ര­മാ­ണെ­ന്നു് അതു് വാശി പി­ടി­ക്കു­ന്നു. ശാ­രീ­രി­ക അകലം സാ­മൂ­ഹി­ക­മാ­യ ഒ­രു­മ­യാ­ണെ­ന്നു് അതു സ്വയം ആ­ശ്വ­സി­പ്പി­ക്കു­ന്നു. വീ­ട്ടി­ലി­രു­ന്നു് ഡി­ജി­റ്റൽ മാ­ധ്യ­മ­ങ്ങ­ളി­ലൂ­ടെ സ്ക്രീൻ സാ­മൂ­ഹി­ക­ത­യു­ടെ ആർ­പ്പു­വി­ളി­കൾ ഉ­യർ­ത്തു­ന്നു.

ഗ­വേ­ഷ­ക­നും വി­പ്ല­വ­കാ­രി­യും ക­ലാ­കാ­ര­ന്മാ­രും ക­മി­താ­ക്ക­ളും സൂ­ക്ഷി­ച്ചി­രു­ന്ന സ്വ­കാ­ര്യ­ത­യാ­ണു് കൊ­വി­ഡ് ത­കർ­ത്തെ­റി­ഞ്ഞ­തു്. വീ­ടു­ക­ളു­ടെ ഇ­ര­മ്പ­ലിൽ­നി­ന്നു് സ്വ­കാ­ര്യ­ത­യു­ടെ പുതിയ രൂ­പ­ങ്ങൾ നമ്മൾ പ­ണി­ഞ്ഞെ­ടു­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഇതു് ആ­ത്മീ­യ­മാ­യ പുതിയ അ­ന്വേ­ഷ­ണം ആ­വ­ശ്യ­പ്പെ­ടു­ന്നു. മ­ര­ണ­വു­മാ­യി പുതിയ ബന്ധം സ്ഥാ­പി­ക്കു­ന്ന­തി­ലൂ­ടെ­യേ ഇതു സാ­ധ്യ­മാ­കൂ.

വാ­ക്സിൻ ക­ണ്ടു­പി­ടി­ക്കു­ന്ന­തു­വ­രെ­യു­ള്ള താൽ­ക്കാ­ലി­ക ക്ര­മീ­ക­ര­ണം മാ­ത്ര­മാ­ണു് സാ­മൂ­ഹി­ക­മാ­യ അകലം എ­ന്നാ­ണു് പൊ­തു­വി­ശ്വാ­സം. എ­ന്നാൽ, വാ­ക്സിൻ സാ­മൂ­ഹി­ക­മാ­യ അ­ക­ല­ത്തെ ശ­രീ­ര­ത്തിൽ കു­ത്തി­വെ­യ്ക്കു­ക­യാ­ണു് ചെ­യ്യു­ക. അതു് സാ­മൂ­ഹി­ക­മാ­യ അ­ക­ല­ത്തെ ഒരു ജൈ­വ­വ­സ്തു­ത­യാ­യി സാ­മാ­ന്യ­വൽ­ക്ക­രി­ക്കു­ന്നു. പ്ര­തി­രോ­ധ കു­ത്തി­വെ­യ്പ്പെ­ടു­ത്തു ക­ഴി­ഞ്ഞാൽ നി­ങ്ങൾ­ക്കു് ഏതു് സ്വ­കാ­ര്യ­ത­യി­ലും ഇ­ടി­ച്ചു­കേ­റാം. ഈ സാ­മാ­ന്യ­വൽ­ക്ക­ര­ണ­ത്തി­നെ­തി­രെ­യാ­ണു് പു­തി­യൊ­രു സ്വ­കാ­ര്യ­ത നിർ­മ്മി­ച്ചെ­ടു­ക്കേ­ണ്ട­തു്. ഇതു് സു­ര­ക്ഷാ­ക­വ­ച­ങ്ങ­ളി­ല്ലാ­തെ­യു­ള്ള ശ­രീ­ര­ത്തി­ന്റെ പ­ര­സ്യ­പ്ര­ക­ട­നം ത­ന്നെ­യാ­ണു്. ഈ വൈ­രു­ദ്ധ്യം നമ്മൾ കാ­ണാ­തി­രി­ക്ക­രു­തു്. സാ­മൂ­ഹി­ക അകലം ന­ശി­പ്പി­ച്ച സ്വ­കാ­ര്യ­ത­യ്ക്കു് പ­ക­രം­വെ­യ്ക്കു­ന്ന സ്വ­കാ­ര്യ­ത ശ­രീ­ര­ങ്ങ­ളു­ടെ പ­ര­സ്യ­പ്ര­യോ­ഗ­മാ­ണു്. രാ­ഷ്ട്രീ­യം എ­ന്ന­തു് പൊ­തു­വി­ട­ങ്ങ­ളി­ലെ ശ­രീ­ര­ത്തി­ന്റെ പ­ര­സ്യ­പ്ര­ദർ­ശ­ന­വും പ്ര­ക­ട­ന­വു­മാ­ണെ­ന്നു് ഹന്നാ അ­ര­ണ്ട്. ഇതു കാ­ണാ­തെ പോ­കു­ന്ന ഡി­ജി­റ്റൽ ഒ­രു­മ­കൾ ഒ­രു­പ­ക്ഷേ, പൊ­തു­തെ­ര­ഞ്ഞെ­ടു­പ്പി­നെ തന്നെ ഡി­ജി­റ്റ­ലാ­ക്കി­യേ­ക്കാം! ജാ­ഥ­യു­ടെ കോ­ലാ­ഹ­ല­മി­ല്ല. ക­ലാ­ശ­ക്കൊ­ട്ടി­ല്ല. അ­ഴി­മ­തി­യും കു­റ­യും. ന­മ്പ­രു­കൾ ച­വ­ച്ച­ര­യ്ക്കു­ന്ന ബിഗ് ഡാറ്റ അ­ന­ലി­സ്റ്റു­കൾ ഒരു ജ­ന­ത­യു­ടെ അ­ബോ­ധ­മാ­യ തെ­ര­ഞ്ഞെ­ടു­പ്പി­നെ­ത്ത­ന്നെ­യും ക­ണ­ക്കു­കൂ­ട്ടി­യെ­ടു­ക്കും. മ­ര­ണ­ത്തെ­പ്പ­റ്റി­യു­ള്ള എ­ന്ത­റി­വാ­ണു് ശ­രീ­ര­ത്തെ സാ­മൂ­ഹി­ക­മാ­യ അ­ക­ല­ത്തിൽ­നി­ന്നും അ­ക­ലെ­യാ­യി പുതിയ സാ­ന്നി­ദ്ധ്യ­മാ­ക്കു­ന്ന­തു്? മെയ് വ­ഴ­ക്ക­ത്തി­ന്റെ ഏതു സാ­ധ്യ­ത­യാ­ണു് പു­തി­യൊ­രു രാ­ഷ്ട്രീ­യം തു­ട­ങ്ങി­വെ­യ്ക്കു­ക. ഓൺലൈൻ ഒ­രു­മ­യു­ടെ നൈ­സർ­ഗ്ഗി­ക ശും­ഭ­ത്വ­ത്തി­നു വെ­ളി­യിൽ എ­വി­ടെ­യാ­ണു് ആ ജൈ­വ­മ­ണ്ഡ­ലം?

എന്റെ മരണം എന്റെ മാ­ത്രം

ആദി മുതലേ മരണം മ­നു­ഷ്യ­നെ അ­ല­ട്ടി­യി­രു­ന്നു. ഭാ­ഷാ­ബ­ദ്ധ­മാ­യ സാം­സ്കാ­രി­ക രൂ­പ­ങ്ങൾ­ക്കും എ­ത്ര­യോ മുൻപേ തന്നെ മ­നു­ഷ്യൻ ശ­വ­സം­സ്കാ­ര ച­ട­ങ്ങു­ക­ളും പി­ര­മി­ഡു­ക­ളും സൃ­ഷ്ടി­ച്ചു. മ­ര­ണ­ത്തോ­ടെ ഒരാൾ ഈ ലോ­ക­ത്തു­നി­ന്നു് അ­പ്ര­ത്യ­ക്ഷ­നാ­കു­ന്നു. എ­ന്നാൽ, അ­യാ­ളു­ടെ സാ­ന്നി­ദ്ധ്യം ഇ­വി­ടെ­യു­ണ്ടു്. ഉ­ണ്ടാ­വ­ണം. ശവം ത­ന്നെ­യാ­യി­രു­ന്നു മ­രി­ച്ച­യാ­ളു­ടെ ഇ­ഹ­ലോ­ക­ത്തി­ലെ സജീവ സാ­ന്നി­ദ്ധ്യം. അ­തു­ത­ന്നെ ആ­യി­രി­ക്ക­ണം മ­നു­ഷ്യൻ ക­ണ്ടെ­ത്തി­യ ആദ്യ ഇ­മേ­ജും. ഇന്നു മ­ര­ണ­ത്തെ പ­റ്റി­ക്കാൻ നാം ധ­രി­ക്കു­ന്ന മാ­സ്കു് അ­ന്നു് ശ­വ­ത്തിൽ ആ­ത്മാ­വി­നെ ആ­വാ­ഹി­ച്ചു നിർ­ത്താൻ തീർ­ത്ത­താ­യി­രി­ക്ക­ണം.

മ­ര­ണ­ത്തോ­ടു­ള്ള പോ­രിൽ­നി­ന്നാ­ണു് കല പി­റ­ന്ന­തു്. ഇ­തി­നെ­ക്കു­റി­ച്ചു് ഗാ­ന്ധാ­ര പാ­ര­മ്പ­ര്യ­ത്തിൽ ഒരു ക­ഥ­യു­ണ്ടു്. ഗാ­ന്ധാ­ര രാ­ജാ­വാ­യി­രു­ന്ന ഭ­യ­ജി­ത്തി­ന്റെ കാ­ല­ത്തു് എ­ങ്ങും ധർ­മ്മം വി­ള­ങ്ങി­യി­രു­ന്നു. ആരും മ­രി­ച്ചി­രു­ന്നി­ല്ല. എ­ന്നാൽ, ഒ­രി­ക്കൽ ഒ­രാ­ളു­ടെ മകൻ മ­ര­ണ­മ­ട­ഞ്ഞു. അയാൾ രാ­ജാ­വി­നോ­ടു് കാ­ര­ണ­മാ­രാ­ഞ്ഞു. ഭ­യ­ജി­ത്തു് നേരെ യ­മ­ധർ­മ്മ­നെ പോയി കണ്ടു. ഒരാൾ മ­രി­ക്കാ­നാ­യി എന്തു ധർ­മ്മ­ച്യു­തി­യാ­ണു് തന്റെ രാ­ജ്യ­ത്തു­ണ്ടാ­യ­തു്? യമനു് ഉ­ത്ത­ര­മു­ണ്ടാ­യി­രു­ന്നി­ല്ല. ധർ­മ്മ­ത്തി­നു് ഒരു ചേ­ത­വു­മി­ല്ല. അ­ങ്ങ­നെ­യെ­ങ്കിൽ യ­മ­നെ­ടു­ത്ത ജീവനെ തി­രി­ച്ചു­ത­ര­ണ­മെ­ന്നാ­യി ഭ­യ­ജി­ത്തു്. അതു ന­ട­പ്പി­ല്ലെ­ന്നു് യമൻ. ഒ­ടു­വിൽ ഭ­യ­ജി­ത്തും യ­മ­ലോ­ക­രും ത­മ്മിൽ യു­ദ്ധ­മാ­യി. യ­മ­ന്റെ പ­ര­ലോ­ക­ത്തു­ള്ള­വർ ന­ഗ്ന­ശ­രീ­രി­ക­ളാ­ണു്. ആ­ട­യാ­ഭ­ര­ണ­ങ്ങ­ളോ അ­ട­യാ­ള­ങ്ങ­ളോ ഇ­ല്ലാ­ത്ത ബെയർ ബോ­ഡി­കൾ! ന­ഗ്ന­ശ­രീ­രി­ക­ളെ യു­ദ്ധ­ത്തിൽ തോ­ല്പി­ച്ചു് ഭ­യ­ജി­ത്തു്, ന­ഗ്ന­ജി­ത്താ­യി. ഒ­ടു­വിൽ യമൻ ഒരു ഉ­ട­മ്പ­ടി­വെ­ച്ചു. മ­രി­ച്ച­യാ­ളെ ഇ­ഹ­ലോ­ക­ത്തി­ലേ­യ്ക്കു് ജീ­വ­ശ­രീ­ര­ത്തോ­ടെ തി­രി­ച്ച­യ­യ്ക്കാ­നാ­വി­ല്ല. എ­ന്നാൽ, അ­യാ­ളു­ടെ ചി­ത്രം വ­ര­യ്ക്കു­ക. അതിൽ അ­യാ­ളു­ടെ സാ­ന്നി­ദ്ധ്യ­മു­ണ്ടാ­കും. പ­ര­ലോ­ക­ത്തി­ലെ വെറും ശ­രീ­ര­ങ്ങൾ­ക്കു് വ­സി­ക്കാൻ ഇ­ഹ­ലോ­ക­ത്തിൽ നിർ­മ്മി­ക്കു­ന്ന രൂ­പ­ങ്ങ­ളാ­ണു് ക­ലാ­സൃ­ഷ്ടി­കൾ.

എ­ന്നാൽ, യു­ക്തി­യു­ടെ ച­രി­ത്ര­ത്തി­ലെ­വി­ടെ­യോ മ­രി­ച്ചു­പോ­യ­വ­രു­ടെ പോ­ക്കു­വ­ര­ത്തു­കൾ നി­ല­ച്ചു. മ­നു­ഷ്യ­നു് തീയും ടെ­ക്നോ­ള­ജി­യും നൽകിയ അ­സ്കെ­ല­സി­ന്റെ പ്രൊ­മി­ത്യു­സ് പ­ക­ര­മാ­യി മ­നു­ഷ്യ­ന്റെ ഒ­ര­റി­വു് എ­ടു­ത്തു­ക­ള­ഞ്ഞു—മ­ര­ണ­ത്തെ പ്ര­തീ­ക്ഷി­ക്കാ­നു­ള്ള അ­റി­വു്. ആ ഗ്യാ­പ്പി­ലാ­ണു് മ­നു­ഷ്യ­ന്റെ ചിന്ന ചിന്ന ആശകൾ മു­ള­ച്ച­തു്. ഇതോടെ പരലോക ശ­രീ­ര­ങ്ങ­ളു­ടെ സാ­ന്നി­ദ്ധ്യം ന­ഷ്ട­പ്പെ­ട്ട ചി­ത്ര­ങ്ങൾ വെറും ‘സാ­മ്യം’ മാ­ത്ര­മു­ള്ള പ്ര­തി­രൂ­പ­ങ്ങ­ളാ­യി മാറി. കല അ­നു­ക­ര­ണ­മാ­ണോ എന്ന ചോ­ദ്യ­ത്തി­ന്റെ തു­ട­ക്കം ഇ­വി­ടെ­യാ­ണു്. ഗ്രീ­ക്കു് ട്രാ­ജ­ഡി­യിൽ നാ­യ­ക­ന്റെ മരണം കൊ­ണ്ടു­വ­രു­ന്ന സാ­ന്നി­ദ്ധ്യം ന­ഗ­ര­രാ­ഷ്ട്ര­ത്തി­ലെ നി­യ­മ­ത്തി­ന്റേ­താ­ണു്. പ­ര­ലോ­ക­വു­മാ­യു­ള്ള കൊ­ടു­ക്കൽ വാ­ങ്ങ­ലു­കൾ ഇതോടെ അ­വ­സാ­നി­ച്ചു. മ­ര­ണ­ത്തോ­ടെ ശരീരം റ­ദ്ദു് ചെ­യ്യ­പ്പെ­ടു­ന്നു എന്നു നി­ശ്ച­യി­ക്ക­പ്പെ­ട്ടു. ഇനി മ­ര­ണ­ത്തെ അ­തി­ജീ­വി­ക്കു­ന്ന­തു് അ­ച­ര­മാ­യ ആ­ത്മാ­വു മാ­ത്ര­മാ­ണു്.

ആ­ത്മാ­വി­ന്റെ നി­ത്യ­ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് ശാ­സ്ത്ര­മോ ത­ത്ത്വ­ചി­ന്ത­യോ ചി­ന്തി­ച്ചു മി­ന­ക്കെ­ടു­ക­യി­ല്ല. മ­ര­ണോ­ന്മു­ഖ­മാ­യ ഈ ധാർ­മ്മി­ക­ത­യിൽ അ­റി­വും അ­ധി­കാ­ര­വും ത­മ്മി­ലു­ള്ള ബ­ന്ധ­മെ­ന്താ­ണു്? ജീ­വി­ത­ത്തി­നു­ള്ളി­ലെ മ­ര­ണ­ത്തി­ന്റെ ചി­ല­മ്പ­ലു­കൾ വൈ­ദ്യ­ശാ­സ്ത്ര­വും ജീ­വ­ശാ­സ്ത്ര­വും ശ്ര­ദ്ധി­ക്കു­ന്ന­തെ­ങ്ങ­നെ­യാ­ണു്?

ക്രി­സ്തു­മ­തം ആ­ത്മാ­വി­ന്റെ നി­ത്യ­ജീ­വ­നെ പൂർ­ണ്ണ­മാ­യും ഏ­റ്റെ­ടു­ക്കു­ന്ന­തു­വ­രെ­യെ­ങ്കി­ലും ‘എ­ങ്ങ­നെ മ­രി­ക്ക­ണം’ എ­ന്ന­തു് പാ­ശ്ചാ­ത്യ ധർ­മ്മ­ശാ­സ്ത്ര­ത്തി­ലെ പ്ര­ധാ­ന ചോ­ദ്യ­ങ്ങ­ളി­ലൊ­ന്നാ­യി­രു­ന്നു. സെ­നേ­ക്ക യുടെ (Seneca) ‘How to Die’ ജീ­വി­ത­ത്തെ മ­ര­ണ­ത്തി­നു­ള്ള അ­പ്ര­ന്റി­സ്ഷി­പ്പാ­യി കാ­ണു­ന്നു. ന­ഷ്ട­ബോ­ധം പ­രി­ഹ­രി­ച്ചു് മ­ര­ണ­ത്തി­നു തൊ­ട്ടു­മുൻ­പു­ള്ള നി­മി­ഷ­ത്തെ ജീ­വി­തം പൂർ­ണ്ണ­മാ­യി എന്ന തി­രി­ച്ച­റി­വിൽ ആ­ന­ന്ദ­തു­ന്തി­ല­മാ­ക്കു­ക. ഇ­തി­നു­ള്ള ത­യ്യാ­റെ­ടു­പ്പു­ക­ളി­ലൂ­ടെ പുതിയ കർ­തൃ­ത്വ­വും ധാർ­മ്മി­ക­ത­യും സൃ­ഷ്ടി­ക്കു­ക. മ­ര­ണ­ത്തി­ന്റെ വ­ക്കിൽ­നി­ന്നു­കൊ­ണ്ടു് ജീ­വി­ത­ത്തെ ലാ­ളി­ക്കു­ക. അ­ങ്ങ­നെ മ­ര­ണ­ത്തെ വ­ലി­യൊ­രു സം­ഭ­വ­മ­ല്ലാ­താ­ക്കു­ക. ഇ­താ­യി­രു­ന്നു സെ­നേ­ക്ക­യു­ടെ ജീ­വി­ത­ത്തി­ന്റെ മ­ര­ണ­ത­ന്ത്രം. (സ്റ്റോ­യി­ക്കു­കൾ­ക്കു് മ­ര­ണ­ത്തോ­ടു് അ­ഭി­നി­വേ­ശ­മു­ണ്ടാ­യി­രു­ന്നു എ­ന്ന­തു് നേരു്. എ­ന്നാൽ ആ­ത്മ­ഹ­ത്യ അ­വർ­ക്കെ­ളു­പ്പ­മാ­യി­രു­ന്നി­ല്ല. നിർ­ബ്ബ­ന്ധ­മു­ള്ള­വർ അതു പ­ര­സ്യ­മാ­യി പൊ­തു­സ്ഥ­ല­ത്തു ചെ­യ്യേ­ണ്ടി­യി­രു­ന്നു; അതും ചോ­ര­വാർ­ന്നോ സ്വയം പ­ട്ടി­ണി­ക്കി­ട്ടോ ഒക്കെ.)

ക്രി­സ്തു­മ­ത­ത്തി­ന്റെ വ­ര­വോ­ടെ മ­ര­ണ­വും ജീ­വി­ത­വും ത­മ്മി­ലു­ള്ള അ­തി­രു­കൾ മാ­റ്റി വ­ര­യ്ക്ക­പ്പെ­ട്ടു. പാ­പ­ത്തി­ന്റെ ശ­മ്പ­ള­മാ­ണു് മരണം. ക്രി­സ്തു­വി­ന്റെ ഉ­യിർ­ത്തെ­ഴു­ന്നേ­ല്പു് നി­ത്യ­ജീ­വ­ന്റെ മ­റ്റൊ­രു കാ­ല­പ്ര­മാ­ണം ന­ട­പ്പി­ലാ­ക്കി. പാ­പി­യാ­യി സ്വയം വി­ധി­ക്കു­ന്ന ആ­ത്മാ­വി­നു് ഓരോ നി­മി­ഷ­വും മ­ര­ണ­മാ­ണു്. എ­ന്നാൽ, ‘വേണ്ട വേണ്ട, ഭൂ­പ്ര­ദേ­ശം അല്ല എന്റെ പാർ­പ്പി­ടം’ എന്നു തി­രി­ച്ച­റി­യു­ന്ന ആ­ത്മാ­വു് സ­മ­യ­മാം ര­ഥ­ത്തി­ലേ­റി സ്വ­ദേ­ശ­ത്തേ­യ്ക്കു് വീ­ണ്ടെ­ടു­ക്ക­പ്പെ­ടാ­നു­ള്ള അ­ന്തി­മ വിധി വ­രേ­യ്ക്കു­മു­ള്ള മ­റ്റൊ­രു യാ­ത്ര­യ്ക്കു് ത­യ്യാ­റാ­വു­ന്നു. ഇ­ന്ന­ല­യെ­ക്കാ­ളും ഇ­ന്നി­നോ­ട­ടു­ത്തു നിൽ­ക്കു­ന്ന നാ­ളെ­യി­ലേ­യ്ക്കാ­ണു് ഈ യാത്ര.

എ­ന്നാൽ, ആ­ധു­നി­ക ചി­ന്ത­യും ശാ­സ്ത്ര­വും മ­ര­ണാ­ന­ന്ത­ര ജീ­വി­ത­ത്ത അ­റി­വിൽ­നി­ന്നു വി­ടു­വി­ച്ചു് ധാർ­മ്മി­ക­മാ­യ ആ­ഗ്ര­ഹ­ത്തി­ന്റെ ഭാ­ഗ­മാ­ക്കി. ഭൗതിക ലോ­ക­ത്തു് കാ­ര്യ­കാ­ര­ണ ബ­ന്ധ­ത്തി­നു വ­ശ­പ്പെ­ട്ടു ന­ട­ക്കു­ന്ന സം­ഭ­വ­ങ്ങ­ളാ­ണു് ശാ­സ്ത്രീ­യ­മാ­യ അ­റി­വി­ന്റെ വിഷയം. നി­ത്യ­ജീ­വ­നും ആ­ത്മാ­വും ശാ­സ്ത്ര­ത്തി­ന്റെ വി­ഷ­യ­ങ്ങ­ള­ല്ല. എ­ന്നാൽ, അ­ല്പ­നും ന­ശ്വ­ര­നു­മാ­യ മ­നു­ഷ്യ­ന്റെ യു­ക്തി­ക്കു് അ­ന­ശ്വ­ര­ത എന്ന ആ­ശ­യ­ത്തെ ചി­ന്താ­മ­ണ്ഡ­ല­ത്തിൽ നി­ല­നിർ­ത്തി­കൊ­ണ്ടു മാ­ത്ര­മേ ഭൗ­തി­ക­ലോ­ക­ത്തി­ന്റെ അ­റി­വി­നും അ­നു­ഭ­വ­ത്തി­നും വി­ഷ­യ­മാ­ക്കാ­നാ­വൂ. അ­ന­ശ്വ­ര­ത­യെ ന­മു­ക്കു് അ­റി­യാ­നോ അ­നു­ഭ­വി­ക്കാ­നോ ആ­വി­ല്ല. എ­ന്നാൽ, യു­ക്തി­യു­ടെ അ­നി­വാ­ര്യ­മാ­യ ഒരു സ­ങ്ക­ല്പ­നം എന്ന നി­ല­യിൽ അതു് മ­ര­ണ­ത്തി­ന്റെ സ­പോ­ട്ടു് ലൈ­റ്റി­നെ ജീ­വി­ത­ത്തി­നു നേരെ തി­രി­ച്ചു­വെ­യ്ക്കു­ന്നു. ഈ വെ­ളി­ച്ച­ത്തി­ലാ­ണു് നമ്മൾ ജീ­വി­ത­ത്തെ അ­റി­യു­ന്ന­തും അ­നു­ഭ­വി­ക്കു­ന്ന­തും. ജീ­വി­ച്ചി­രി­ക്കു­ന്ന ഓരോ നി­മി­ഷ­ത്തി­ലും അ­നി­വാ­ര്യ­വും അ­പ്ര­തീ­ക്ഷി­ത­വു­മാ­യ മ­ര­ണ­ത്തി­ന്റെ സാ­ന്നി­ദ്ധ്യം ക­ണ്ട­റി­ഞ്ഞു ജീ­വി­ക്കു­ക. മ­ര­ണ­ത്തി­ന്റെ സാ­ന്നി­ദ്ധ്യ­മാ­ണു് ന­മ്മു­ടെ നി­മി­ഷ­ങ്ങ­ളെ ഭാ­വി­യി­ലേ­യ്ക്കു് തു­റ­ന്നു­വെ­യ്ക്കു­ന്ന­തു്.

പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടി­ലെ യൂ­റോ­പ്പിൽ ജ്ഞാ­നോ­ദ­യ­മു­ണ്ടാ­യ­തു് മ­നു­ഷ്യ­ന്റെ പ­രി­മി­തി­യെ­ക്കു­റി­ച്ചു­ള്ള തീ­വ്ര­ബോ­ധ­ത്തിൽ­നി­ന്നാ­ണു്. മ­നു­ഷ്യൻ തന്റെ പ­രി­മി­തി­യെ തി­രി­ച്ച­റി­യു­ന്ന­തു് മ­നു­ഷ്യാ­തീ­ത­മാ­യ അ­പാ­ര­ത­യു­മാ­യി താ­ര­ത­മ്യം ചെ­യ്തു­കൊ­ണ്ട­ല്ല. അ­ങ്ങ­നെ താ­ര­ത­മ്യം ചെ­യ്യ­ണ­മെ­ങ്കിൽ ന­മു­ക്കു് അ­പാ­ര­ത­യെ അ­റി­യാ­നാ­ക­ണം. മ­നു­ഷ്യ­ന്റെ അ­റി­വു് പ­രി­മി­ത­മാ­ണു്. ഈ പ­രി­മി­തി­ക്കു­ള്ളിൽ­നി­ന്നും സ്വ­ന്തം പ­രി­മി­തി­യെ തി­രി­ച്ച­റി­യു­ന്ന­വ­നാ­ണു് മ­നു­ഷ്യൻ. സ്വ­ന്തം പ­രി­മി­തി­ക്കു­ള്ളി­ലെ അ­നു­ര­ണ­ന­ങ്ങ­ളി­ലാ­ണു് അവൻ അ­പാ­ര­ത­യെ അ­റി­യു­ന്ന­തു്.

എന്റെ മ­ര­ണ­മാ­ണു് മ­റ്റാർ­ക്കും വെ­ച്ചു­മാ­റാ­നാ­കാ­ത്ത എന്റെ ഒരേ ഒരു ജീ­വി­ത­വൃ­ത്തി. എന്റെ മരണം എ­നി­ക്കേ മ­രി­ക്കാ­നാ­വൂ. എ­ന്നാൽ, എന്റെ മരണം എന്റെ ജീ­വി­ത­ത്തി­ലെ മ­റ്റൊ­രു സം­ഭ­വ­മോ ചെ­യ്തി­യോ അ­ല്ല­താ­നും. എന്റെ മ­ര­ണ­മാ­ണു് ആൾ­ക്കൂ­ട്ട­ങ്ങ­ളിൽ­നി­ന്നു് എന്നെ വേ­റി­ട്ട­റി­യി­ച്ചു് എ­നി­ക്കു് വ്യ­ക്ത­ത­യും വ്യ­ക്തി­ത്വ­വും ത­രു­ന്ന­തു്. ഞാൻ ചി­ന്തി­ക്കു­ന്നു, അ­തി­നാൽ ഞാ­നു­ണ്ടു് എ­ന്ന­തി­നേ­ക്കാൾ ഞാൻ മ­രി­ക്കും, അ­തി­നാൽ ഞാ­നു­ണ്ടു് എ­ന്ന­താ­വും ശരി. മരണം മു­ട്ടി തു­റ­ക്കു­ന്ന­താ­ണു് ഭാ­വി­യി­ലേ­യും അ­ന്യ­നി­ലേ­യ്ക്കു­മു­ള്ള എന്റെ വാ­തി­ലു­കൾ. ഞാൻ എന്റെ സ­ഹോ­ദ­ര­ന്റെ കാ­വൽ­ക്കാ­ര­നാ­ണോ എന്ന ചോ­ദ്യ­ത്തി­നു ഉ­ത്ത­ര­മാ­ണു് ഞാൻ. ഞാൻ ഇ­രി­ക്കു­ന്ന ഇടം—എന്റെ അ­സ്തി­ത്വം തന്നെ. ഇവിടെ ഇ­രി­ക്കേ­ണ്ടി­യി­രു­ന്ന മ­റ്റൊ­രു­വ­നിൽ­നി­ന്നു കടം കൊ­ണ്ട­താ­ണു്. മ­റ്റൊ­രു­വ­ന്റെ മ­ര­ണ­ത്തി­നു് ഉ­ത്ത­ര­വാ­ദി­യാ­യേ എ­നി­ക്കു ജീ­വി­ത­മു­ള്ളു. മ­ര­ണ­മു­ള്ള മർ­ത്ത്യ­ന്റെ ചി­ന്ത­യ്ക്കു­ള്ളി­ലെ പ്ര­ക­മ്പ­ന­ത്തി­നോ പ്ര­ചോ­ദ­ന­ത്തി­നോ അ­പ്പു­റം അ­മർ­ത്യ­ത­യ്ക്കു് ഇനി ഒരു പ്രാ­ധാ­ന്യ­വു­മി­ല്ല. ആ­ത്മാ­വി­ന്റെ നി­ത്യ­ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് ശാ­സ്ത്ര­മോ ത­ത്ത്വ­ചി­ന്ത­യോ ചി­ന്തി­ച്ചു മി­ന­ക്കെ­ടു­ക­യി­ല്ല. മ­ര­ണോ­ന്മു­ഖ­മാ­യ ഈ ധാർ­മ്മി­ക­ത­യിൽ അ­റി­വും അ­ധി­കാ­ര­വും ത­മ്മി­ലു­ള്ള ബ­ന്ധ­മെ­ന്താ­ണു്? ജീ­വി­ത­ത്തി­നു­ള്ളി­ലെ മ­ര­ണ­ത്തി­ന്റെ ചി­ല­മ്പ­ലു­കൾ വൈ­ദ്യ­ശാ­സ്ത്ര­വും ജീ­വ­ശാ­സ്ത്ര­വും ശ്ര­ദ്ധി­ക്കു­ന്ന­തെ­ങ്ങ­നെ­യാ­ണു്?

മ­ര­ണ­വും ആ­ധു­നി­ക വൈ­ദ്യ­വും

പ­തി­നെ­ട്ടു്, പ­ത്തൊൻ­പ­തു് നൂ­റ്റാ­ണ്ടു­ക­ളിൽ ആ­ധു­നി­ക വൈ­ദ്യം പി­റ­ക്കു­ന്ന­തു് അ­റി­വും മ­ര­ണ­വും ത­മ്മി­ലു­ണ്ടാ­യ പുതിയ കൂ­ട്ടു­കെ­ട്ടി­ലൂ­ടെ­യാ­ണു്. ഇനി മ­ര­ണ­മെ­ന്ന­തു് ശരീരം ക്ര­മേ­ണ ക്ഷ­യി­ച്ചു് ജ­ഡ­വ­സ്തു­ക്ക­ളാ­യി പി­രി­ഞ്ഞു­പോ­കു­ന്ന­ത­ല്ല. മരണം ജീ­വി­ത­ത്തി­ന്റെ തന്നെ ഒരു ത­ല­മാ­ണു്. മ­ര­ണ­ത്തി­ന്റെ പ്ര­കാ­ശം ശ­രീ­ര­ത്തി­നു­ള്ളി­ലെ ഇ­രു­ളി­നെ തെ­ളി­ക്കു­മ്പോ­ഴാ­ണു് ന­മു­ക്കു് ജീവനെ അ­റി­യാ­നാ­വു­ന്ന­തു്.

ജീവനെ അ­ജൈ­വ­വ­സ്തു­വിൽ­നി­ന്നു് വേർ­തി­രി­ക്കു­ന്ന­തു് സ്വയം ന­ശി­ക്കാ­നു­ള്ള പ്ര­വ­ണ­ത­യാ­ണു്. Apoptosis: മരണം ജീ­വ­നിൽ പ്രോ­ഗ്രാം ചെ­യ്തു വെ­ച്ചി­രി­ക്കു­ക­യാ­ണു്. ആ­ധു­നി­ക വൈ­ദ്യം രോ­ഗ­ല­ക്ഷ­ണ­ത്തെ­യാ­ണു് ചി­കി­ത്സി­ക്കു­ന്ന­തെ­ന്നും രോ­ഗ­ത്തേ­യോ രോ­ഗി­യേ­യോ അല്ല എ­ന്നു­മൊ­രു പ­രാ­തി­യു­ണ്ടു്. വാ­സ്ത­വ­ത്തിൽ രോ­ഗ­വും ല­ക്ഷ­ണ­വും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ പു­നർ­നിർ­മ്മി­ച്ചു­കൊ­ണ്ടാ­ണു് വൈ­ദ്യ­ത്തി­ലെ ആ­ധു­നി­ക­ത­യു­ടെ തു­ട­ക്കം.

ഫൂ­ക്കോ ‘ക്ലി­നി­ക്കി­ന്റെ പിറവി’യിൽ ശവം കീ­റി­യു­ള്ള പ­രി­ശോ­ധ­ന വൈ­ദ്യ­ജ്ഞാ­ന­ത്തി­ന്റെ ഭാ­ഗ­മാ­യ­തെ­ങ്ങ­നെ എ­ന്ന­തു വി­ശ­ദീ­ക­രി­ക്കു­ന്നു­ണ്ടു്. മരണം ജീ­വ­ന്റെ അ­ഭാ­വ­മെ­ങ്കിൽ ശവം കീറി പ­ഠി­ച്ച­തു­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം. അ­ന്ധ­വി­ശ്വാ­സ­ങ്ങൾ അ­നു­വ­ദി­ക്കാ­ത്ത­തു­കൊ­ണ്ട­ല്ല. പാ­ര­മ്പ­ര്യ­വൈ­ദ്യം ശ­വ­ത്തിൽ കു­ത്താ­തി­രു­ന്ന­തു്. ആ­ധു­നി­ക വൈ­ദ്യം മ­ര­ണ­ത്തെ ജീ­വ­ന്റെ ക­ണ്ണാ­ടി­യും വെ­ളി­ച്ച­വു­മാ­ക്കി­യ­പ്പോ­ഴേ ശവം അ­റി­വി­ന്റെ ഉ­റ­വി­ട­മാ­യു­ള്ളു. ജനനം മുതലേ നാം മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. നമ്മൾ ഒ­രി­ക്ക­ലും മ­രി­ച്ചു­തീ­രു­ന്നി­ല്ല എന്നു പറയാം. രോഗം വ­രു­ന്ന­തു­കൊ­ണ്ട­ല്ല നമ്മൾ മ­രി­ക്കു­ന്ന­തു്. മ­റി­ച്ച്, മ­ര­ണ­മു­ള്ള­തു­കൊ­ണ്ടാ­ണു് നമ്മൾ രോ­ഗി­ക­ളാ­വു­ന്ന­തു്. മ­ര­ണ­വും ജീ­വി­ത­വു­മാ­യു­ള്ള ബ­ന്ധ­ത്തി­ലെ ഈ ത­കി­ടം­മ­റി­യ­ലി­ലാ­ണു് ആ­ധു­നി­ക വൈ­ദ്യ­ത്തി­ലെ പ­തോ­ള­ജി­ക്കൽ അ­നാ­ട്ട­മി­യു­ടെ പിറവി.

ആ­ധു­നി­ക വൈ­ദ്യം ആ­ശു­പ­ത്രി­യെ രോ­ഗ­ത്തെ പ­ഠി­ക്കാ­നും ചി­കി­ത്സി­ക്കാ­നു­മു­ള്ള സ്ഥ­ല­മാ­ക്കി­യെ­ടു­ത്തു. അ­തു­വ­രെ രോ­ഗി­കൾ ആ­ശു­പ­ത്രി­യിൽ പോ­യി­രു­ന്ന­തു് മ­രി­ക്കാ­നാ­യി­രു­ന്നു. പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടോ­ടെ രോഗം മാറി ആ­ശു­പ­ത്രി­യിൽ­നി­ന്നു പു­റ­ത്തി­റ­ങ്ങാ­മെ­ന്നാ­യി. മ­ര­ണ­ത്തെ ആ­ശു­പ­ത്രി­യി­ലേ­യ്ക്കു് ആ­ന­യി­ച്ചു­കൊ­ണ്ടാ­ണി­തു് സാ­ധ്യ­മാ­ക്കി­യ­തു്. പാ­തോ­ള­ജി­ക്കൽ അ­നാ­ട്ട­മി ശ­രീ­ര­ത്തെ ആ­ശു­പ­ത്രി­യി­ലേ­യ്ക്കു കൊ­ണ്ടു­വ­രു­ന്ന­തു് മ­ര­ണ­ത്തി­ന്റെ പ്ര­കാ­ശ­ത്തിൽ കു­ളി­പ്പി­ച്ചാ­ണു്. ആ­രോ­ഗ്യം എന്ന സ­ങ്ക­ല­ന­മി­ല്ലാ­തെ­ത­ന്നെ ആ­ധു­നി­ക വൈ­ദ്യ­ത്തി­നു് രോ­ഗ­ത്തെ അ­റി­യാ­നും ചി­കി­ത്സി­ക്കാ­നും ക­ഴി­യും. ഈ പുതിയ നോ­ട്ട­ത്തി­ന്റെ വ്യ­വ­സ്ഥ­ക­ളാ­ണു് ഫൂ­ക്കോ അ­വ­ത­രി­പ്പി­ച്ച­തു്.

ശ­രീ­ര­ത്തി­ന്റെ ഇ­രു­ട്ടി­നെ മ­ര­ണ­ത്തി­ന്റെ വെ­ളി­ച്ചം­കൊ­ണ്ടു് കീ­റി­മു­റി­ച്ചു പ­ഠി­ക്കു­ന്ന സർ­ജ­നാ­ണു് രോഗം. രോഗം ശ­രീ­ര­ത്തെ ജീർ­ണ്ണി­പ്പി­ക്കു­ക­യ­ല്ല, വി­ശ­ക­ല­നം ചെ­യ്യു­ക­യാ­ണു്. ആ­രോ­ഗ്യ­മ­ല്ല. രോ­ഗ­ത്തി­ന്റേ­യും ചി­കി­ത്സ­യു­ടേ­യും മാ­ന­ദ­ണ്ഡം. മൃ­ത്യ­കി­ര­ണ­ങ്ങൾ രോ­ഗ­ത്തേ­യും ജീ­വ­നേ­യും പാ­തോ­ള­ജി­ക്കൽ അ­നാ­ട്ട­മി­യു­ടെ നോ­ട്ട­ത്തി­നു മു­ന്നിൽ തെ­ളി­ച്ചു നിർ­ത്തു­ന്നു. സത്യം പ­റ­യി­പ്പി­ക്കു­ന്നു. രോഗം ശ­രീ­ര­ത്തെ വൈ­ദ്യ­ദൃ­ഷ്ടി­ക്കു­വേ­ണ്ടി അ­ഴി­ച്ചെ­ടു­ക്കു­ന്നു. മരണം ജീ­വി­ത­ത്തി­ലു­ണ്ടാ­ക്കു­ന്ന ഒരു ക്ര­മ­ഭം­ഗ­ത്തി­ലൂ­ടെ­യാ­ണു് ജീവൻ അതിനെ തന്നെ നോ­ക്കി­ക്കാ­ണു­ന്ന­തും അ­റി­യു­ന്ന­തും. മരണം ജീ­വി­ത­ത്തി­ലെ മാ­ത്ര­മ­ല്ല, അ­റി­വി­ലേ­യും റി­സ്കാ­ണു്. ഈ റി­സ്ക്കി­ലൂ­ടെ­യാ­ണു് ശ­രീ­ര­ത്തി­ന്റെ സ്ഥ­ല­ത­യി­ലേ­യ്ക്കു് രോ­ഗ­ത്തി­ന്റെ കാ­ല­പ്ര­മാ­ണം ആ­ലേ­ഖ­നം ചെ­യ്യ­പ്പെ­ടു­ന്ന­തു്. ഫൂ­ക്കോ തന്റെ സ്വ­ത­സി­ദ്ധ­മാ­യ പൊ­ട്ടി­ച്ചി­രി­യോ­ടെ പ­റ­യു­ന്നു­ണ്ട്—ത­ത്ത്വ­ചി­ന്ത ഇ­ന്നി­തു­വ­രെ ഗ­ണി­ത­ത്തി­ലും ശാ­സ്ത്ര­ത്തി­ലും വെ­റു­തെ തി­ര­ഞ്ഞു­പോ­ന്ന വി­ശ്ലേ­ഷ­ണ­യു­ക്തി ഒ­ടു­വിൽ അ­വ­ത­രി­ക്കു­ന്ന­തു് പ­തോ­ള­ജി­യെ സാ­ധ്യ­മാ­ക്കി­യ മ­ര­ണ­ലീ­ല­യാ­യാ­ണു്.

രോഗം ഒരു വ്യ­തി­യാ­ന­മാ­ണു്. എ­ന്നാൽ, ഈ തെ­റ്റ­ലി­നൊ­രു ക്ര­മ­മു­ണ്ടു്. ഈ ക്ര­മ­ത്തി­ന്റെ ഉ­റ­വി­ടം മ­ര­ണ­ത്തി­ലേ­യ്ക്കു് വ­ഴു­തി­നിൽ­ക്കു­ന്ന പ­രി­മി­ത­മാ­യ ജീ­വ­നാ­ണു്. രോഗം ജീ­വി­തം ത­ന്നെ­യാ­ണു്. നി­ല­തെ­റ്റി­യ ജീ­വ­ന്റെ വ­ഴി­വി­ട്ട രൂപം ത­ന്നെ­യാ­ണു് ഇ­തി­ന്റേ­തു്. മ­ര­ണ­വും ജ­ഡ­ത്വ­വും ത­മ്മി­ലു­ള്ള ബന്ധം ജീ­വ­വ­സ്തു­വും അ­ജൈ­വ­വ­സ്തു­വും ത­മ്മി­ലു­ള്ള സാമ്യ-​വൈജാത്യങ്ങളെ അ­പ്ര­സ­ക്ത­മാ­ക്കി. ഭൗതിക ശ­രീ­ര­ത്തി­ലെ ക­ല­ക­ളിൽ രോ­ഗ­കാ­ര­ണം തെ­ര­യു­ന്ന വൈ­ദ്യ­യു­ക്തി­യെ ല­ഘൂ­ക­ര­ണ­മോ ന്യൂ­നീ­ക­ര­ണ­മോ ആയി കാ­ണാ­നാ­കി­ല്ല. മ­ര­ണ­ത്താൽ ന­യി­ക്ക­പ്പെ­ട്ടാ­ണു് രോഗം ശ­രീ­ര­ത്തിൽ അ­തി­ന്റെ ഭൗ­തി­ക­മാ­യ ഇടവും അ­ടി­സ്ഥാ­ന­വും ക­ണ്ടെ­ത്തു­ന്ന­തു്. ജീവനെ അ­ജൈ­വ­വ­സ്തു­വിൽ­നി­ന്നു് വേർ­തി­രി­ക്കു­ന്ന­തു് സ്വയം ന­ശി­ക്കാ­നു­ള്ള പ്ര­വ­ണ­ത­യാ­ണു്. Apoptosis: മരണം ജീ­വ­നിൽ പ്രോ­ഗ്രാം ചെ­യ്തു വെ­ച്ചി­രി­ക്കു­ക­യാ­ണു്. ആ­ധു­നി­ക വൈ­ദ്യം രോ­ഗ­ല­ക്ഷ­ണ­ത്തെ­യാ­ണു് ചി­കി­ത്സി­ക്കു­ന്ന­തെ­ന്നും രോ­ഗ­ത്തേ­യോ രോ­ഗി­യേ­യോ അല്ല എ­ന്നു­മൊ­രു പ­രാ­തി­യു­ണ്ടു്. വാ­സ്ത­വ­ത്തിൽ രോ­ഗ­വും ല­ക്ഷ­ണ­വും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ പു­നർ­നിർ­മ്മി­ച്ചു­കൊ­ണ്ടാ­ണു് വൈ­ദ്യ­ത്തി­ലെ ആ­ധു­നി­ക­ത­യു­ടെ തു­ട­ക്കം. പാ­ര­മ്പ­ര്യ വൈ­ദ്യ­ത്തിൽ ല­ക്ഷ­ണ­ങ്ങ­ളി­ലൂ­ടെ രോഗം വൈ­ദ്യ­നോ­ടു് സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു. രോ­ഗ­ത്തി­ലൂ­ടെ ശ­രീ­ര­വും ല­ക്ഷ­ണ­ത്തി­ലൂ­ടെ രോ­ഗ­വും, വേ­ദ­ന­യു­ടേ­യും സ­ഹ­ന­ത്തി­ന്റേ­യും കാ­ര്യ­കാ­ര­ണ­ങ്ങ­ളു­ടേ­യും കഥകൾ പ­റ­ഞ്ഞു. എ­ന്നാൽ, ആ­ധു­നി­ക­ത­യോ­ടെ ഈ സം­ഭാ­ഷ­ണം നി­ല­ച്ചു. ല­ക്ഷ­ണ­ങ്ങൾ മൗ­നി­ക­ളാ­യി. രോഗം ല­ക്ഷ­ണ­ങ്ങൾ­ക്കു പി­റ­കിൽ മ­റ­ഞ്ഞി­രി­ക്കു­ന്ന സത്ത അ­ല്ലാ­താ­യി.

ല­ക്ഷ­ണ­ങ്ങ­ളു­ടെ സം­ഘാ­ത­മാ­ണു് രോഗം. എ­ന്നാൽ, ല­ക്ഷ­ണം രോ­ഗ­ത്തി­ന്റെ ആ­വി­ഷ്കാ­ര­മ­ല്ല, മ­റി­ച്ചു് സൂ­ച­ക­മാ­ണു്. രോ­ഗ­ത്തി­നു് സ­ത്ത­യി­ല്ലെ­ങ്കി­ലും അ­തി­നൊ­രി­ട­മു­ണ്ടു്. പാ­ര­മ്പ­ര്യ വൈ­ദ്യ­ത്തി­ലെ­പ്പോ­ലെ അ­വ­യ­വ­ങ്ങ­ളു­ടേ­യോ അ­ടി­സ്ഥാ­ന മൂ­ല­ക­ങ്ങ­ളു­ടേ­യും വർ­ഗ്ഗീ­ക­ര­ണ­ത്തി­ലൂ­ടെ­യ­ല്ല. ആ­ധു­നി­ക വൈ­ദ്യം രോ­ഗ­ത്തി­ന്റെ ഇ­രി­പ്പി­ടം ക­ണ്ടെ­ത്തു­ന്ന­തു്. ക­ല­ക­ളി­ലെ ക്ഷ­ത­ത്തിൽ രോ­ഗ­ത്തി­നു സ്ഥാ­നം കാ­ണു­ന്ന­തു് ഒരു പുതിയ നോ­ട്ട­വും ശ്ര­ദ്ധ­യു­മാ­ണു്.

ചുമ പല രോ­ഗ­ങ്ങ­ളു­ടേ­യും ല­ക്ഷ­ണ­മാ­ണു്. ആ­ധു­നി­ക വൈ­ദ്യം ചുമയെ മ­റ്റൊ­ന്നി­ന്റെ ക­ല­മ്പി­യ ഭാ­ഷ­ണ­മാ­യി കാ­ണാ­തെ ചു­മ­യിൽ ചു­മ­യു­ടെ ക­ല­മ്പൽ മാ­ത്രം കേൾ­ക്കു­ന്നു. അ­തി­ന്റെ സ്ഥാ­നം നോ­ക്കു­ന്നു. പാ­ര­മ്പ­ര്യ­വൈ­ദ്യൻ നാ­ഡി­മി­ടി­പ്പിൽ രോ­ഗ­ത്തി­ന്റെ സം­സാ­രം ശ്ര­ദ്ധി­ക്കു­ന്നു. മ­ഹാ­വൈ­ദ്യ­നു് നാ­ഡി­സ്പ­ന്ദ­ത്തിൽ പ്ര­പ­ഞ്ച­ത്തി­ന്റെ സം­ഗീ­തം തന്നെ കേൾ­ക്കാം! (ആ­രോ­ഗ്യ­നി­കേ­ത­ന­ത്തി­ലെ ജീവൻ മ­ശാ­യി­യെ ഓർ­ക്കു­ക!) ആ­ധു­നി­ക വൈ­ദ്യ­ത്തി­നു് നാ­ഡീ­സ്പ­ന്ദം ക­ല­ക­ളി­ലെ ക്ഷ­ത­ത്തി­ന്റെ സൂ­ച­ന­യാ­ണു്. മു­ദ്ര­വാ­ക്യ­ക്കാർ പ­റ­യു­മ്പോ­ലെ സൂചന സൂചന സൂചന മാ­ത്രം!

ല­ക്ഷ­ണ­ശാ­സ്ത്ര­ത്തിൽ­നി­ന്നു സൂ­ച­ക­ശാ­സ്ത്ര­ത്തി­ലേ­യ്ക്കു­ള്ള മാ­റ്റ­മാ­ണു് ആ­ധു­നി­ക വൈ­ദ്യം കൊ­ണ്ടു­വ­ന്ന­തു്. രോ­ഗി­യു­ടെ യാ­ത­ന­യും ആ­വ­ലാ­തി­ക­ളും ത­ങ്ങ­ളു­ടെ ശ്ര­ദ്ധ തി­രി­ക്കാ­തി­രി­ക്കാൻ ചില പാ­ര­മ്പ­ര്യ നാഡീ വൈ­ദ്യ­ന്മാർ രോ­ഗി­ക­ളെ കാ­ണാ­മ­റ­യ­ത്തു നിർ­ത്തി അ­വ­രു­ടെ കൈ­ത്ത­ണ്ട­യിൽ കെ­ട്ടി­യ ച­ര­ടി­ന്റെ മറ്റേ അ­റ്റ­ത്തു പി­ടി­ച്ചു് സ്പ­ന്ദ­മ­റി­ഞ്ഞി­രു­ന്നു­വ­ത്രെ. ആ­ധു­നി­ക വൈ­ദ്യ­മാ­ക­ട്ടെ, നാ­ഡീ­സ്പ­ന്ദ­ത്തെ മ­റ്റു് പല തെ­ളി­വു­കൾ­ക്കു­മൊ­പ്പം രോ­ഗി­യു­ടെ കേസ് ഷീ­റ്റിൽ എ­ഴു­തി­വെ­യ്ക്കു­ന്നു.

രോഗമോ രോ­ഗി­യോ അല്ല, ‘കേസ്’ ആണു് ആ­ധു­നി­ക വൈ­ദ്യ­ത്തി­ന്റെ അ­ടി­സ്ഥാ­ന യൂ­ണി­റ്റ്. ഓരോ കേസും വ്യ­ത്യ­സ്ത­ങ്ങ­ളാ­ണു്. അ­തി­നു് ശ­രീ­ര­ത്തിൽ വ്യ­ക്ത­വും വ്യ­തി­രി­ക്ത­വു­മാ­യ ഒ­രി­ട­മു­ണ്ടു്. ഇ­തു­റ­പ്പി­ക്കു­ന്ന­തി­നു­ള്ള ടെ­സ്റ്റ് പ­രീ­ക്ഷ­ണ­മ­ല്ല, പ­രി­ശോ­ധ­ന­യാ­ണു്. രോ­ഗ­സൂ­ച­ന­ക­ളു­ടെ ഈ വ്യ­ക്തീ­ക­ര­ണം സാ­ധ്യ­മാ­ക്കു­ന്ന­തു് ശ­രീ­ര­വും മ­ര­ണ­വു­മാ­യു­ള്ള ബ­ന്ധ­മാ­ണു്. മ­ര­ണ­ത്തിൽ മാ­ത്രം വ്യ­ക്ത­മാ­കു­ന്ന വ്യ­ക്തി­ശ­രീ­ര­ത്തി­ന്റെ വ്യ­തി­രി­ക്ത­മാ­യ വ്യാ­സ­ത്തി­ലാ­ണു് രോ­ഗ­ത്തി­ന്റെ ഇടം. ഇ­വി­ടെ­യാ­ണു് ല­ക്ഷ­ണ­ങ്ങൾ തെ­ളി­യു­ന്ന­തു്.

ദാ­രി­ദ്ര്യ­വും അ­ല­മ്പൻ തൊ­ഴി­ലു­ക­ളും 18-ാം നൂ­റ്റാ­ണ്ടു മുതലേ ആ­രോ­ഗ്യ­പ്ര­ശ്ന­ങ്ങ­ളാ­യി­രു­ന്നി­ട്ടു­ണ്ടു്. ക­ണ്ണു­വെ­ട്ടി­ച്ചു­ള്ള ചേരി ജീ­വി­ത­ങ്ങൾ, ക­ണ­ക്കു­വെ­ട്ടി­ച്ചു­ള്ള അ­വ­രു­ടെ പ്ര­യാ­ണ­ങ്ങൾ ഇ­തൊ­ക്കെ വൈ­ദ്യ­നും പൊ­ലീ­സി­നും എ­ന്നും പ്ര­ശ്ന­മാ­യി­രു­ന്നി­ട്ടു­ണ്ടു്. മെ­ഡി­ക്കൽ പൊ­ലീ­സ് എ­ന്നൊ­രു വി­ഭാ­ഗം തന്നെ നി­ല­വിൽ വന്നു. പൗ­ര­വ്യ­ക്തി­ത്വ­ത്തി­നു പ­റ്റി­യ ശരീരം രൂ­പ­മെ­ടു­ക്കു­ന്ന­തും ഇ­ക്കാ­ല­ത്താ­ണു്.

ഇനി ആ­ധു­നി­ക ശാ­സ്ത്ര­ത്തി­ന്റെ പി­റ­വി­യു­ടെ സാ­മൂ­ഹി­ക സാ­ഹ­ച­ര്യ­ങ്ങൾ അ­ന്വേ­ഷി­ക്കാം. ന­മ്മു­ടെ ലോ­ക്ക് ഡൗൺ സ­ന്ദർ­ഭ­ത്തി­ലെ പ്ര­തി­സ­ന്ധി­യു­മാ­യി ഈ സാ­ഹ­ച­ര്യ­ങ്ങൾ­ക്കു­ള്ള ബ­ന്ധ­മെ­ന്താ­ണു്? ജീ­വ­നാ­ണോ സ­മ്പ­ദ്വ്യ­വ­സ്ഥ­യാ­ണോ പ്ര­ധാ­നം? ജീവൻ വേണോ? സ്വാ­ത­ന്ത്ര്യം വേണോ? ക­രു­ത­ലി­ന്റേ­യും കാ­രു­ണ്യ­ത്തി­ന്റേ­യും ഉ­ട­ലെ­ടു­ത്ത രൂ­പ­മാ­യ ആ­ധു­നി­ക വൈ­ദ്യം ഒരു വ­ശ­ത്തും ക­ണ്ണിൽ ചോ­ര­യി­ല്ലാ­ത്ത ക്യാ­പ്പി­റ്റ­ലി­സ്റ്റു­ക­ളും (ഗ­തി­കി­ട്ടാ­ത്ത അ­ല­മ്പൻ (അതിഥി) തൊ­ഴി­ലാ­ളി­ക­ളും മ­റു­വ­ശ­ത്തും നി­ന്നു­ള്ള ആ­ശ­യ­സം­ഘ­ട്ട­ന­മാ­യാ­ണു് ഇതു് അ­വ­ത­രി­ക്ക­പ്പെ­ടു­ന്ന­തു്. എ­ന്നാൽ, ഈ വി­വാ­ദ­ത്തി­നു് ഒരു പു­തു­മ­യു­മി­ല്ല. ആ­ധു­നി­ക വൈ­ദ്യം പി­റ­ന്ന­തും വ­ളർ­ന്ന­തും ഈ പ്ര­തി­സ­ന്ധി­യിൽ കി­ട­ന്നു ക­ളി­ച്ചു­കൊ­ണ്ടാ­ണു്. ഈ പ്ര­തി­സ­ന്ധി­കൾ അ­തി­ന്റെ മാർ­ഗ്ഗ­ത്തിൽ എ­വി­ടെ­നി­ന്നോ പൊ­ട്ടി­വീ­ണ ആ­ധു­നി­ക വൈ­ദ്യ­ത്തി­ന്റെ മു­ള­പൊ­ട്ട­ലി­ലും സ്ഥാ­പ­ന­വൽ­ക്ക­ര­ണ­ത്തി­ലും ഉൾ­ച്ചേർ­ന്നി­രി­ക്കു­ന്ന­താ­ണു് ഈ പ്ര­തി­സ­ന്ധി­കൾ. ലോക് ഡൗൺ നിർ­ഭാ­ഗ്യ­ക­ര­മാ­ണു്; പക്ഷേ, വേറെ നി­വൃ­ത്തി­യി­ല്ല എ­ന്നു് ഒരു വൈ­ദ്യൻ പ­റ­യു­മ്പോൾ 18, 19 നൂ­റ്റാ­ണ്ടു് മുതൽ സാ­മൂ­ഹ്യ സാ­മ്പ­ത്തി­ക മ­ണ്ഡ­ല­ങ്ങ­ളു­മാ­യി വൈ­ദ്യം ന­ട­ത്തി­പ്പോ­രു­ന്ന ചില ഇ­ട­പാ­ടു­കൾ തു­ട­രു­ക മാ­ത്ര­മാ­ണു് ചെ­യ്യു­ന്ന­തു്.

ആ­ധു­നി­ക വൈ­ദ്യ­ത്തി­ന്റെ ഉ­റ­വി­ട­മാ­യി ഫൂ­ക്കോ ക­ണ്ടെ­ത്തു­ന്ന പ്ര­വ­ണ­ത­കൾ ഇ­വ­യാ­ണു്: സ­മൂ­ഹ­ത്തി­ന്റെ പൂർ­ണ്ണ­മാ­യ വൈ­ദ്യ­വ­ല്ക്ക­ര­ണം, വൈ­ദ്യ­ത്തി­ന്റെ ദേ­ശീ­യ­വ­ല്ക്ക­ര­ണ­വും ന­ഗ­ര­വൽ­ക്ക­ര­ണ­വും ജൈ­വ­ച­രി­ത്ര­ത്തി­ന്റെ പിറവി, ഹെൽ­ത്ത് എ­ക്ക­ണോ­മി­ക്സി­ന്റെ സ്ഥാ­പ­നം. അ­റി­വും രോ­ഗ­വും മ­ര­ണ­വു­മാ­യി പുതിയ ബ­ന്ധ­ങ്ങൾ സൃ­ഷ്ടി­ച്ചു­കൊ­ണ്ടാ­ണു് ക്ലി­നി­ക്ക് എന്ന ക്ര­മീ­ക­ര­ണം നി­ല­വിൽ വ­ന്ന­തു്. ക്ലി­നി­ക്ക് രോ­ഗ­ത്തെ പ­ഠി­ക്കാ­നും ചി­കി­ത്സി­ക്കാ­നു­മു­ള്ള കൃ­ത്രി­മ­മാ­യ സാ­ഹ­ച­ര്യ­മൊ­രു­ക്കി. അ­തേ­സ­മ­യം ഈ ക്ലി­നി­ക്കി­നെ സ­മൂ­ഹ­മൊ­ട്ടാ­കെ വ്യാ­പി­പ്പി­ക്കു­ക­യും ചെ­യ്തു. ശു­ചി­ത്വം, വ്യാ­യാ­മം, ലൈം­ഗി­ക­ത തു­ട­ങ്ങി ഇ­തു­വ­രെ വൈ­ദ്യ­ത്തി­ന്റെ ഭാ­ഗ­മ­ല്ലാ­തി­രു­ന്ന പലതും അ­തി­നു­ള്ളി­ലാ­യി.

വൈ­ദ്യം ദേ­ശീ­യ­വൽ­ക്ക­രി­ക്ക­പ്പെ­ട്ടു. പൊ­തു­ജ­നാ­രോ­ഗ്യം, ജ­ന­ന­നി­ര­ക്കും മ­ര­ണ­നി­ര­ക്കും ക­ണ­ക്കാ­ക്കി­യു­ള്ള പ്ലാ­നി­ങ്, പ­കർ­ച്ച­വ്യാ­ധി­ക­ളു­ടെ ഡേ­റ്റ­യു­ടെ പ്രാ­മാ­ണ്യം—ഇ­തൊ­ക്കെ ദേ­ശീ­യ­ത­യു­ടെ ഭാ­ഗ­മാ­ണു്. ദാ­രി­ദ്ര്യ­വും അ­ല­മ്പൻ തൊ­ഴി­ലു­ക­ളും 18-ാം നൂ­റ്റാ­ണ്ടു മുതലേ ആ­രോ­ഗ്യ­പ്ര­ശ്ന­ങ്ങ­ളാ­യി­രു­ന്നി­ട്ടു­ണ്ടു്. ക­ണ്ണു­വെ­ട്ടി­ച്ചു­ള്ള ചേരി ജീ­വി­ത­ങ്ങൾ, ക­ണ­ക്കു­വെ­ട്ടി­ച്ചു­ള്ള അ­വ­രു­ടെ പ്ര­യാ­ണ­ങ്ങൾ ഇ­തൊ­ക്കെ വൈ­ദ്യ­നും പൊ­ലീ­സി­നും എ­ന്നും പ്ര­ശ്ന­മാ­യി­രു­ന്നി­ട്ടു­ണ്ടു്. മെ­ഡി­ക്കൽ പൊ­ലീ­സ് എ­ന്നൊ­രു വി­ഭാ­ഗം തന്നെ നി­ല­വിൽ വന്നു. പൗ­ര­വ്യ­ക്തി­ത്വ­ത്തി­നു പ­റ്റി­യ ശരീരം രൂ­പ­മെ­ടു­ക്കു­ന്ന­തും ഇ­ക്കാ­ല­ത്താ­ണു്. തോ­ക്കും പുതിയ പ­ട്ടാ­ള­ത­ന്ത്ര­ങ്ങ­ളും പ­ട്ടാ­ള­ക്കാ­ര­ന്റെ ശ­രീ­ര­ത്തെ സൃ­ഷ്ടി­ച്ച­തു­പോ­ലെ ക്ലി­നി­ക്കി­ലെ നി­രീ­ക്ഷ­ണ ലേഖന സ­മ്പ്ര­ദാ­യ­ങ്ങ­ളും പുതിയ ക­ണ­ക്കെ­ടു­പ്പു് രീ­തി­ക­ളും പൗ­ര­വ്യ­ക്തി ശ­രീ­ര­ത്തെ പ­രു­വ­പ്പെ­ടു­ത്തി­യെ­ടു­ത്തു.

ഭീ­ക­ര­വാ­ദി­യു­ടേ­യും പ­കർ­ച്ച­വ്യാ­ധി­യു­ടേ­യും രൂ­പ­ത്തിൽ വ­രു­ന്ന മ­ര­ണ­ത്തി­നെ­തി­രെ ഭ­ര­ണ­കൂ­ട­ങ്ങൾ നെ­ഞ്ചു­വി­രി­ച്ചും മ­സി­ലു­പി­ടി­ച്ചും ചില ന­മ്പ­രു­കൾ ഇ­റ­ക്കി­യേ­ക്കാം. എ­ന്നാൽ, ബോം­ബ­റും വൈ­റ­സും പോ­യാ­ലും ഭ­ര­ണ­കൂ­ട­മി­റ­ക്കി­യ സു­ര­ക്ഷാ­ന­മ്പ­രു­കൾ പൂർ­വ്വാ­ധി­കം പ്രാ­ബ­ല്യ­ത്തോ­ടെ നി­ല­നി­ല്ക്കും.

എ­ന്നാൽ, വൈ­ദ്യ­വ­ല്ക്ക­ര­ണ­ത്തി­നു ചു­റ്റം തു­ട­ക്കം മുതലേ വി­വാ­ദ­ങ്ങ­ളു­ണ്ടാ­യി­രു­ന്നു. ആ­ശു­പ­ത്രി രോ­ഗ­വി­ത­ര­ണ കേ­ന്ദ്ര­മാ­ണെ­ന്ന­താ­യി­രു­ന്നു ഒരു അ­പ­ഖ്യാ­തി. ഡോ­ക്ടർ­മാർ പ­ണി­മു­ട­ക്കു­മ്പോ­ഴൊ­ക്കെ മ­ര­ണ­നി­ര­ക്കു് കു­റ­യു­ന്നു! ക­ണ്ണിം­ഗാ­മും കൂ­ട്ട­രും 2008-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച ഒരു പേ­പ്പ­റു­ണ്ടു് ഇ­തി­നെ­ക്കു­റി­ച്ചു്—ഡോ­ക്ടർ­മാ­രു­ടെ പ­ണി­മു­ട­ക്കും മ­ര­ണ­നി­ര­ക്കും (S. A. Cunningham, Doctor’s Strikes and Mortality a review, 2008) 1976 മുതൽ 2003 വ­രെ­യു­ള്ള ഡോ­ക്ടർ­മാ­രു­ടെ അ­ഞ്ചു് പ്ര­ധാ­ന പ­ണി­മു­ട­ക്കു­ക­ളെ­ക്കു­റി­ച്ചാ­ണു് പഠനം. എവിടെ ഡോ­ക്ടർ­മാർ പ­ണി­മു­ട­ക്കു­ന്നു­വോ അവിടെ മ­ര­ണ­നി­ര­ക്കു് കു­റ­യും! ഇ­തി­ന്റെ കാ­ര്യ­കാ­ര­ണ­ങ്ങ­ളെ­ക്കു­റി­ച്ചു് ന­മു­ക്കു വലിയ പി­ടി­യൊ­ന്നു­മി­ല്ല. വേ­റെ­യു­മു­ണ്ടു് അ­പ­ഖ്യാ­തി­കൾ. ആ­ന്റി­ബ­യോ­ട്ടി­ക് മ­രു­ന്നു­കൾ രോ­ഗ­പ്ര­തി­രോ­ധ­ശ­ക്തി കു­റ­യ്ക്കു­ന്നു. വാ­ക്സിൻ ഒരു രോ­ഗ­ത്തെ പ്ര­തി­രോ­ധി­ക്കു­മ്പോൾ പല മ­ഹാ­രോ­ഗ­ങ്ങൾ വ­രു­ത്തി­വെ­യ്ക്കു­ന്നു.

സ­മൂ­ഹ­ത്തി­ന്റെ വൈ­ദ്യ­വൽ­ക്ക­ര­ണ­ത്തി­നൊ­പ്പം ആ­ധു­നി­ക വൈ­ദ്യം മ­റ്റൊ­ന്നി­നു­കൂ­ടെ തു­ട­ക്ക­മി­ട്ടു: മ­നു­ഷ്യ­ന്റെ ജൈ­വ­ച­രി­ത്രം. ജൈ­വ­രാ­ഷ്ട്രീ­യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടു കി­ട­ക്കു­ന്ന­താ­ണു് ച­രി­ത്രം. പ­തി­നെ­ട്ടാം നൂ­റ്റാ­ണ്ടോ­ടെ അ­ധി­കാ­രം ജ­ന­ങ്ങ­ളു­ടെ ജീ­വ­നി­ലും ആ­രോ­ഗ്യ­ത്തി­ലും നേ­രി­ട്ടു് ഇ­ട­പെ­ട്ടു തു­ട­ങ്ങി. വ­ധ­ഭീ­ഷ­ണി­യി­ലൂ­ടെ­യ­ല്ല ഇനി അ­ധി­കാ­രം പ്ര­വർ­ത്തി­ക്കു­ക. മ­നു­ഷ്യ­രെ ത­മ്മി­ല­ടി­ച്ചു മ­രി­ക്കാ­തെ സം­ര­ക്ഷി­ച്ചു നിർ­ത്തു­ക­യു­മ­ല്ല ഭ­ര­ണ­കൂ­ട­ത്തി­ന്റെ ല­ക്ഷ്യം. അതു് ജീ­വ­നി­ലും സു­ര­ക്ഷ­യി­ലും നേ­രി­ട്ടു് കൈ­വ­ച്ചു തു­ട­ങ്ങി. ഭീ­ക­ര­വാ­ദി­യു­ടേ­യും പ­കർ­ച്ച­വ്യാ­ധി­യു­ടേ­യും രൂ­പ­ത്തിൽ വ­രു­ന്ന മ­ര­ണ­ത്തി­നെ­തി­രെ ഭ­ര­ണ­കൂ­ട­ങ്ങൾ നെ­ഞ്ചു­വി­രി­ച്ചും മ­സി­ലു­പി­ടി­ച്ചും ചില ന­മ്പ­രു­കൾ ഇ­റ­ക്കി­യേ­ക്കാം. എ­ന്നാൽ, ബോം­ബ­റും വൈ­റ­സും പോ­യാ­ലും ഭ­ര­ണ­കൂ­ട­മി­റ­ക്കി­യ സു­ര­ക്ഷാ­ന­മ്പ­രു­കൾ പൂർ­വ്വാ­ധി­കം പ്രാ­ബ­ല്യ­ത്തോ­ടെ നി­ല­നി­ല്ക്കും. മ­നു­ഷ്യൻ ജീ­വ­നിൽ ന­ട­ത്തു­ന്ന ഇ­ട­പെ­ട­ലു­ക­ളെ അ­വ­ന്റെ വം­ശ­ച­രി­ത്ര­ത്തി­ലേ­യ്ക്കു് ആ­രോ­പി­ച്ചു് എ­ഴു­ത­പ്പെ­ടു­ന്ന­താ­ണു് ജൈ­വ­ച­രി­ത്രം.

ഹെൽ­ത്ത് എ­ക്ക­ണോ­മി­ക്സി­ന്റെ ഏ­റ്റ­വും വലിയ സം­ഭാ­വ­ന­യാ­ണു് ആ­രോ­ഗ്യ ഇൻ­ഷു­റൻ­സ്. ഇ­തി­ന്റെ പേരിൽ ആ­ശു­പ­ത്രി­കൾ രോ­ഗി­ക­ളെ കൊ­ള്ള­യ­ടി­ച്ചു പോ­രു­ന്നു. മാ­ത്ര­മ­ല്ല, പാ­വ­ങ്ങ­ളു­ടെ പ­ണം­കൊ­ണ്ടു് കെ­ട്ടി­പ്പ­ടു­ത്ത ആ­ശു­പ­ത്രി­ക­ളിൽ സ­മ്പ­ന്നർ സു­ഖ­ചി­കി­ത്സ ആ­സ്വ­ദി­ക്കു­ക­യും ചെ­യ്യു­ന്നു.

നി­ങ്ങ­ളെ പ­രി­ശോ­ധി­ക്കു­ന്ന ഡോ­ക്ടർ ഒരു വ്യ­ക്തി­യി­ല­ല്ല മ­നു­ഷ്യൻ എന്ന സ്പീ­ഷി­സി­ന്റെ ച­രി­ത്ര­ത്തി­ലാ­ണു് ഇ­ട­പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. നി­യ­ത­മാ­യ സ­ത്ത­യി­ല്ലാ­ത്ത, വൈ­ജാ­ത്യ­ങ്ങ­ളിൽ വ്യാ­പ­രി­ക്കു­ന്ന ബ­ഹു­രൂ­പി­യാ­യ ‘പോ­പ്പു­ലേ­ഷൻ’ എന്ന ജൈ­വ­സം­ഘാ­ത­ത്തി­ലാ­ണു് ഡോ­ക്ട­റു­ടെ ഇ­ട­പെ­ടൽ. ഈ ജൈ­വ­ച­രി­ത്ര­ത്തെ പ­ണ്ടു­ണ്ടാ­യി­രു­ന്ന പ്ര­കൃ­തി ച­രി­ത്ര­ത്തിൽ (Natural History) നി­ന്നു വേ­റി­ട്ടു കാണണം. പ്ര­കൃ­തി ച­രി­ത്ര­ത്തിൽ മ­നു­ഷ്യൻ തനതു സ്വ­ഭാ­വ­മു­ള്ള മറ്റു പ­ല­തി­നു­മൊ­പ്പം ഒരു ജീവി മാ­ത്ര­മാ­യി­രു­ന്നു. മ­ര­ണ­ത്തോ­ടെ അ­ച­ര­ങ്ങ­ളാ­യ പ­ദാർ­ത്ഥ­ങ്ങ­ളാ­യി അ­തി­ന്റെ ശരീരം പി­രി­ഞ്ഞു­പോ­വു­ക­യും മ­ര­ണ­മി­ല്ലാ­ത്ത ആ­ത്മാ­വു് പ­ര­ലോ­കം പൂ­കു­ക­യും ചെ­യ്തു. എ­ന്നാൽ, ജൈ­വ­ച­രി­ത്രം മ­ര­ണ­ത്തെ ജീ­വ­ശ­രീ­ര­ത്തിൽ പ്ര­വേ­ശി­പ്പി­ക്കു­ക­യും ജീ­വ­നെ­ക്കു­റി­ച്ചു­ള്ള അ­റി­വി­ന്റെ തെ­ളി­ച്ച­മാ­ക്കു­ക­യും ചെ­യ്തു. ഇ­തു­വ­രെ പു­റ­ത്തു­നി­ന്നു നമ്മെ വി­ര­ട്ടി­യി­രു­ന്ന മ­ര­ണ­ത്തി­നു് ജീ­വി­തം ഒരു പ­ണി­കൊ­ടു­ത്തു എന്നു പറയാം. ഇതോടെ ജീ­വ­ശാ­സ്ത്ര സ­ങ്ക­ല്പ­ന­ങ്ങൾ ച­രി­ത്ര­വി­ജ്ഞാ­ന­ത്തിൽ ഇ­ട­പെ­ട്ടു തു­ട­ങ്ങി. ല­ക്ഷ­ണ­ങ്ങൾ­ക്കു പി­റ­കിൽ മി­ടി­ക്കു­ന്ന ചി­ര­ന്ത­ന സ­ത്ത­യാ­യി­രു­ന്നു നാ­ച്ചു­റൽ ഹി­സ്റ്റ­റി­യി­ലെ ജീവൻ. എ­ന്നാൽ, ജൈ­വ­ച­രി­ത്ര­ത്തി­ലെ ജീവൻ കാ­ല­ത്താൽ മി­ത­പ്പെ­ട്ട പ­രി­ണാ­മ­ബ­ദ്ധ­മാ­യ പ­ല­താ­ണു്. ജീ­വ­നെ­ക്കു­റി­ച്ചു­ള്ള അ­റി­വു് ജീ­വ­ന്റെ പ­രി­ണാ­മ­ത്തി­ലു­ണ്ടാ­യി­വ­രു­ന്ന­തും അ­തി­ലി­ട­പെ­ടു­ന്ന­തു­മാ­ണു്.

വൈ­ദ്യ­വൽ­ക്ക­ര­ണ­ത്തോ­ടും ജൈ­വ­ശാ­സ്ത്ര­ത്തോ­ടു­മൊ­പ്പം പി­റ­ന്ന­താ­ണു് ആ­രോ­ഗ്യ സ­മ്പ­ദ്ശാ­സ്ത്രം. ആ­രോ­ഗ്യം ഒരു ഉ­പ­ഭോ­ഗ­വ­സ്തു­വും ഉ­ല്പ­ന്ന­വു­മാ­യി മാറി. ആ­രോ­ഗ്യ­ത്തിൽ സ­മ്പ­ദ്ശാ­സ്ത്ര­ത്തി­നു് നേ­രി­ട്ടൊ­രു താ­ല്പ­ര്യ­മു­ട­ലെ­ടു­ത്തു എന്നു പറയാം. വ്യ­വ­സാ­യ വി­പ്ല­വ­ത്തി­ന്റെ ആ­ദ്യ­കാ­ലം വരെ സ­മ്പ­ദ്ശാ­സ്ത്ര­ത്തി­ന്റെ താ­ല്പ­ര്യം തൊ­ഴി­ലാ­ളി­ക്കു് പ­ണി­യെ­ടു­ക്കാ­നു­ള്ള ആ­രോ­ഗ്യം ഉ­റ­പ്പു­വ­രു­ത്തു­ക­യാ­യി­രു­ന്നു. എ­ന്നാൽ, പി­ന്നീ­ടു് സി­ക്ക് ലീവ് തൊ­ഴി­ലാ­ളി­യു­ടെ അ­വ­കാ­ശ­മാ­യി മാറി. രോ­ഗ­മു­ണ്ടെ­ങ്കിൽ ശ­മ്പ­ള­ത്തോ­ടെ അ­വ­ധി­യെ­ടു­ത്തു ചി­കി­ത്സ നേടാം.

എ­ന്നാൽ, ആ­രോ­ഗ്യ­ത്തി­ലു­ള്ള സ­മ്പ­ദ്ശാ­സ്ത്ര­ത്തി­ന്റെ താ­ല്പ­ര്യം വിവാദ വി­ഷ­യ­മാ­യി­രു­ന്നി­ട്ടു­ണ്ടു്, അ­ന്നും ഇ­ന്നും. ആ­രോ­ഗ്യം ച­ര­ക്കാ­യെ­ങ്കി­ലും അ­തി­ന്റെ ഉ­പ­ഭോ­ഗം ജീ­വി­ത­നി­ല­വാ­രം മെ­ച്ച­പ്പെ­ടു­ത്തി എന്നു പ­റ­യാ­നാ­വി­ല്ല. പ്രാ­ഥ­മി­ക വി­ദ്യാ­ഭ്യാ­സ­വും ശ­മ്പ­ള­വർ­ദ്ധ­ന­യു­മൊ­ക്കെ മ­രു­ന്നി­നേ­ക്കാൾ ജീ­വി­ത­നി­ല­വാ­ര­മു­യർ­ത്താൻ സ­ഹാ­യി­ക്കു­ന്നു­ണ്ടു്. ക­മ്പോ­ള­ച്ച­ര­ക്കാ­ക്കി­യ­തു് ആ­രോ­ഗ്യ­ത്തെ മെ­ച്ച­പ്പെ­ടു­ത്തി എന്നു പ­റ­യാ­നാ­വി­ല്ല. ഹെൽ­ത്ത് എ­ക്ക­ണോ­മി­ക്സി­ന്റെ ഏ­റ്റ­വും വലിയ സം­ഭാ­വ­ന­യാ­ണു് ആ­രോ­ഗ്യ ഇൻ­ഷു­റൻ­സ്. ഇ­തി­ന്റെ പേരിൽ ആ­ശു­പ­ത്രി­കൾ രോ­ഗി­ക­ളെ കൊ­ള്ള­യ­ടി­ച്ചു പോ­രു­ന്നു. മാ­ത്ര­മ­ല്ല, പാ­വ­ങ്ങ­ളു­ടെ പ­ണം­കൊ­ണ്ടു് കെ­ട്ടി­പ്പ­ടു­ത്ത ആ­ശു­പ­ത്രി­ക­ളിൽ സ­മ്പ­ന്നർ സു­ഖ­ചി­കി­ത്സ ആ­സ്വ­ദി­ക്കു­ക­യും ചെ­യ്യു­ന്നു.

ചു­രു­ക്ക­ത്തിൽ ഇ­ന്നു് ആ­രോ­ഗ്യ­ത്തി­നു ചു­റ്റും ഭ­ര­ണ­കൂ­ട­വും ശാ­സ്ത്ര­വും സ­മ്പ­ദ്വ്യ­വ­സ്ഥ­യും പെ­ട്ടു­കി­ട­ക്കു­ന്ന പ്ര­തി­സ­ന്ധി­ക­ളും വി­വാ­ദ­ങ്ങ­ളും പു­തി­യ­വ­യ­ല്ല. കൊറോണ കൊ­ണ്ടു­വ­ന്ന­തു­മ­ല്ല. ആ­ധു­നി­ക വൈ­ദ്യ­ത്തി­ന്റെ പിറവി തന്നെ ഈ ച­ളി­ക്കു­ണ്ടി­ലാ­ണു്. വൈ­ദ്യ­വും വൈദ്യ വി­മർ­ശ­ന­വും ഒ­രു­പോ­ലെ പെ­ട്ടു­കി­ട­ക്കു­ക­യാ­ണു് ഇവിടെ. വൈ­ദ്യ­ത്തി­ന്റെ അ­റി­വി­നോ­ടും അ­ധി­കാ­ര­ത്തോ­ടു­മു­ള്ള ബ­ന്ധ­ത്തെ മാ­റ്റി­പ്പ­ണി­തു­കൊ­ണ്ടു­മാ­ത്ര­മേ ആ­രോ­ഗ്യ­ത്തോ­ടു് മ­റ്റൊ­രു സ­മീ­പ­നം സാ­ധ്യ­മാ­കൂ.

വൈ­ദ്യ­നി­രാ­സം: അ­റി­വും വി­ശ്വാ­സ­വും

വൈ­ദ്യം ശാ­സ്ത്ര­മാ­ണോ എ­ന്ന­ത­ല്ല പ്ര­ശ്നം. ഭൗ­തി­ക­ശാ­സ്ത്ര­ങ്ങ­ളെ­പ്പോ­ലെ ഗ­ണി­ത­ത്തി­നു വ­ഴ­ങ്ങി അ­നു­ഭ­വ­ങ്ങ­ളെ നി­യ­ന്ത്രി­ച്ചു നിർ­ണ്ണ­യി­ക്കാൻ ശേ­ഷി­യു­ള്ള ശാ­സ്ത്ര­രൂ­പ­മ­ല്ല വൈ­ദ്യം. എല്ലാ ശാ­സ്ത്ര­ങ്ങ­ളും ഫി­സി­ക്സി­നെ പി­ന്തു­ട­ര­ണം എ­ന്നു് വാ­ശി­പി­ടി­ക്കേ­ണ്ട­തി­ല്ല. സ­നാ­ത­ന­മാ­യ മാർ­ഗ്ഗ­മോ രീ­തി­യോ ചോ­ദ്യം ചെ­യ്യാ­നാ­വാ­ത്ത അ­ടി­സ്ഥാ­ന പ്ര­മാ­ണ­ങ്ങ­ളോ ഒരു ജ്ഞാ­ന­രൂ­പ­ത്തെ ശാ­സ്ത്ര­മാ­ക്കി­ല്ല. ശാ­സ്ത്ര­ത്തി­നു് ഇ­തൊ­ന്നും വേ­ണ്ട­താ­നും. എ­ന്നാൽ, ആ­ധു­നി­ക വൈ­ദ്യം അ­ഭി­മാ­ന­ത്തോ­ടെ എ­ഴു­ന്ന­ള്ളി­ക്കു­ന്ന Evidence Based Medicine (EBM), Randomized controlled Trials (RCT), Meta analysis തു­ട­ങ്ങി­യ രീ­തി­കൾ അതിനെ അ­നു­ഭ­വ­ത്തി­നു­മേ­ലു­ള്ള വെറും ക­ട­ന്നു­ക­യ­റ്റ­ത്തി­ന­പ്പു­റ­ത്തു­ള്ള മാ­ന്യ­മാ­യ ശാ­സ്ത്ര­വ്യ­വ­ഹാ­ര­ത്തി­ലേ­യ്ക്കു് ഉ­യർ­ത്തു­ന്നു­ണ്ടോ? ചോ­ദ്യം പ്ര­സ­ക്ത­മാ­ണെ­ങ്കി­ലും നാ­മി­വി­ടെ അതിനെ ചർ­ച്ച­ക്കെ­ടു­ക്കു­ന്നി­ല്ല. ഇതര വൈ­ദ്യ­സ­മ്പ്ര­ദാ­യ­ങ്ങ­ളു­ടെ ശാ­സ്ത്രീ­യ­ത­യും ഇവിടെ വി­ഷ­യ­മാ­ക്കു­ന്നി­ല്ല. ആ­ധു­നി­ക വൈ­ദ്യ­ത്തി­ന്റെ തൊ­ട്ടി­ലിൽ ക­ട­ന്നു­ക­യ­റാ­നു­ള്ള ശ്ര­മ­ത്തി­ലാ­ണു് അവയിൽ പലതും. ആയുഷ് വ­കു­പ്പു് എ­ല്ലാ­വ­രേ­യും കാ­ത്തു­ര­ക്ഷി­ക്ക­ട്ടെ എ­ന്നു് പ്രാർ­ത്ഥി­ച്ചു­കൊ­ണ്ടു് ന­മു­ക്കു് ചർച്ച തു­ട­രാം. (ഗണിത രീ­തി­യിൽ അ­ടി­സ്ഥാ­ന പ്ര­മാ­ണ­ങ്ങ­ളിൽ ഉ­റ­ച്ചു­ള്ള അ­ന്വേ­ഷ­ണം ആ­രോ­ഗ്യ­കാ­ര്യ­ത്തിൽ അ­സാ­ധ്യ­മൊ­ന്നു­മ­ല്ല. ഹി­പ്പോ­ക്ര­റ്റ്സി­ന്റെ വൈ­ദ്യം അ­ത്ത­ര­ത്തി­ലു­ള്ള­താ­യി­രു­ന്നു. ആ­ധു­നി­ക ജ­നി­ത­ക­ശാ­സ്ത്ര­ത്തി­നും ഇതു സാ­ദ്ധ്യ­മാ­യേ­ക്കാം. ആ­ധു­നി­ക വൈ­ദ്യ­ത്തി­നു് ഇതു സാ­ധ്യ­മാ­കാ­ത്ത­തെ­ന്തു­കൊ­ണ്ടാ­ണു്? വൈ­ദ്യ­ത്തി­ന്റെ അ­ര­ക്ഷി­ത­ത്വം ജ­നി­ത­ക­ബ­ദ്ധ­മാ­യ ജീ­വ­ശാ­സ്ത്ര­ത്തെ പി­ന്നോ­ട്ടു വ­ലി­ക്കു­ന്നു­ണ്ടോ? വൈ­ദ്യം യാതന മാ­റ്റി­യാൽ പോരേ, ശാ­സ്ത്രീ­യ­മാ­കേ­ണ്ട­തു­ണ്ടോ? ഇവിടെ ഇ­ട­മി­ല്ലാ­ത്ത ചോ­ദ്യ­ങ്ങൾ പ­ല­തു­ണ്ടു്.)

മേൽ­പ്പ­റ­ഞ്ഞ ചോ­ദ്യ­ങ്ങൾ മാ­റ്റി­വെ­ച്ചി­ട്ടു് ആ­ധു­നി­ക വൈ­ദ്യ­ത്തി­ന്റെ നി­ശ്ച­യ­ങ്ങ­ളെ മു­ഖ­വി­ല­യ്ക്കെ­ടു­ക്കാൻ ത­ന്നെ­യാ­ണു് ന­മ്മു­ടെ ഭാവം! വൈ­ദ്യം മു­ന്നോ­ട്ടു­വെ­യ്ക്കു­ന്ന അ­റി­വി­നോ­ടു് നമ്മൾ എന്തു നി­ല­പാ­ടെ­ടു­ക്ക­ണം? ഉ­ദാ­ഹ­ര­ണ­ത്തി­നു് തെ­ളി­വു­റ­പ്പ­ള്ള വൈ­ദ്യം (EBM) ത­ന്നെ­യെ­ടു­ക്കു­ക. ഈ പേരു കേ­ട്ടാൽ തോ­ന്നു­ക ഇതിനു മുൻ­പു­ള്ള വൈ­ദ്യ­സ­മ്പ്ര­ദാ­യ­ങ്ങ­ളൊ­ന്നും എ­ന്തി­നു്, ആ­ധു­നി­ക വൈ­ദ്യം ത­ന്നെ­യും തെ­ളി­വി­ല­ല്ല ഉ­റ­പ്പു­നേ­ടി­യി­രു­ന്ന­തെ­ന്നു്. വൈ­ദ്യം ശാ­സ്ത്ര­മാ­ണെ­ങ്കിൽ തെ­ളി­വി­ലാ­ണു് ഉ­റ­പ്പെ­ന്നു് എ­ടു­ത്തു­പ­റ­യേ­ണ്ട­തു­ണ്ടോ? തെ­ളി­വ­ല്ലാ­തെ മ­റ്റെ­ന്തു് ഉ­റ­പ്പാ­ണു് ന­മു­ക്കു് ആ­വ­ശ്യ­പ്പെ­ടാ­നാ­വു­ക?

1980-കളിൽ ക­മ്പോ­ള പ­ണ­വ്യ­വ­സ്ഥ­യെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­ങ്ങ­ളിൽ­നി­ന്നു് എ­ക്ക­ണോ­മി­സ്റ്റു­കൾ ഔട്ട് ആയി. എൻ­ജി­നീ­യർ­മാ­രും ഗ­ണി­ത­ശാ­സ്ത്ര­ജ്ഞ­ന്മാ­രു­മൊ­ക്കെ­യാ­ണു് ഈ രം­ഗ­ത്തു് ഗ­വേ­ഷ­ണ­ത്തിൽ തെ­ളി­ഞ്ഞു­നി­ന്ന­തു്. ഇ­തി­നൊ­രു കാരണം ക­മ്പോ­ള­ത്തേ­യോ പ­ണ­ത്തേ­യോ കു­റി­ച്ചു് സ­മ്പ­ദ്ശാ­സ്ത്ര­ത്തി­നു് ഒരു ക്ലൂ­വും ഇ­ല്ലാ­താ­യി എ­ന്ന­തു­ത­ന്നെ. ക­മ്പോ­ള­ത്തിൽ ക­ളി­ക്കാൻ എ­ക്ക­ണോ­മി­ക്സി­ന്റെ സഹായം വേ­ണ്ടാ­താ­യി. ക­ണ­ക്കും കം­പ്യൂ­ട്ട­റും ക­യ്യി­ലു­ള്ള ആർ­ക്കും അവിടെ മേ­യാ­മെ­ന്നാ­യി.

പ­ര­മ്പ­രാ­ഗ­ത ശാ­സ്ത്ര­ത്തിൽ തെ­ളി­വു് സി­ദ്ധാ­ന്ത­ബ­ദ്ധ­മാ­ണു്. സി­ദ്ധാ­ന്ത­ത്തി­ന്റെ വെ­ളി­ച്ച­ത്തി­ലേ വ­സ്തു­ത­കൾ തെ­ളി­ഞ്ഞു് തെ­ളി­വാ­വു­ക­യു­ള്ളു. സി­ദ്ധാ­ന്ത നി­ര­പേ­ക്ഷ­മാ­യ തെ­ളി­വു് എ­ന്നൊ­ന്നി­ല്ല. എ­ന്നാൽ ഇ. ബി. എം. അ­വ­ത­രി­പ്പി­ക്കു­ന്ന­തു് സി­ദ്ധാ­ന്ത­ബ­ദ്ധ­മ­ല്ലാ­ത്ത ശുദ്ധ തെ­ളി­വു­ക­ളാ­ണു്. ക­ഴി­വ­തും പ­ക്ഷ­പാ­ത­ങ്ങൾ ഒ­ഴി­വാ­ക്കി വ­സ്തു­ത­ക­ളെ നി­ര­ത്തി­വെ­യ്ക്കു­ക­യാ­ണു് ഇവിടെ. പ­ക്ഷ­പാ­തം പൂർ­ണ്ണ­മാ­യും ഒ­ഴി­വാ­ക്കാ­നാ­വു­മോ എന്ന ചോ­ദ്യം ഉ­യർ­ന്നേ­ക്കാം. അ­തി­ലും വലിയ മ­റ്റൊ­രു പ്ര­ശ്ന­മു­ണ്ടു്. സി­ദ്ധാ­ന്ത­വു­മാ­യി നൂൽ­ബ­ന്ധ­മി­ല്ലെ­ന്നു് അ­വ­കാ­ശ­പ്പെ­ടു­ന്ന ഈ തെ­ളി­വു­കൾ ഏതു സി­ദ്ധാ­ന്ത­ത്തെ­യാ­ണു് തെ­ളി­യി­ക്കു­ക? (കാ­ക്ക­കൾ എ­ല്ലാം ക­റു­ത്ത­താ­ണു് എന്നു തെ­ളി­യി­ക്ക­ണ­മെ­ന്നി­രി­ക്ക­ട്ടെ. ആ വാ­ദ­ത്തെ ഇ­ങ്ങ­നെ­യും എ­ഴു­താം—ക­റു­ത്ത­ത­ല്ലാ­തൊ­ന്നും കാ­ക്ക­യ­ല്ല. ഒരു വെ­ളു­ത്ത മുയൽ ഈ ര­ണ്ടാം വാ­ദ­ത്തി­നു് തെ­ളി­വാ­ണു്. എ­ന്നാൽ, വെ­ളു­ത്ത മുയൽ, ര­ണ്ടാം വാ­ദ­ത്തി­ന്റെ പ­രാ­വർ­ത്ത­ന­മാ­യ ‘കാ­ക്ക­കൾ ക­റു­ത്ത­താ­ണു്’ എന്ന വാ­ദ­ത്തി­നു തെ­ളി­വാ­കു­മോ?) പോ­ട്ടെ, ഇ. ബി. എം.-നെ മു­ഖ­വി­ല­യ്ക്കെ­ടു­ത്തേ­യ്ക്കാം!

കൊ­വി­ഡി­നി­ട­യി­ലെ ആ­ധു­നി­ക വൈ­ദ്യ­സം­ബ­ന്ധി­യാ­യ ഗ­വേ­ഷ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ചില വ­സ്തു­ത­കൾ ര­സ­ക­ര­ങ്ങ­ളാ­ണ് ! ദ്രുത ഗ­വേ­ഷ­ണ­മാ­ണു് ഇ­ന്ന­ത്തെ ന­ട­പ്പു­രീ­തി. സാ­മ്പ്ര­ദാ­യി­ക ഗ­വേ­ഷ­ണ­ത്തി­ന്റെ ഉ­ര­ക­ല്ലാ­യ ‘പീർ റി­വ്യു’വി­നൊ­ന്നും പലരും മി­ന­ക്കെ­ടു­ന്നി­ല്ല. റി­വ്യു­വി­നു മുൻപേ ഗവേഷണ പ്ര­ബ­ന്ധ­ങ്ങൾ ഇ­ന്റർ­നെ­റ്റിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്നു. ഫേ­സ്ബു­ക്കി­ലും ട്വി­റ്റ­റി­ലു­മൊ­ക്കെ­യാ­ണു് ചർ­ച്ച­കൾ.

ലോ­ക­മെ­ങ്ങും നി­ല­വിൽ വന്ന ലോ­ക്ഡൗൺ ന­യ­ത്തി­ന്റെ ശാ­സ്ത്രീ­യ അ­ടി­ത്ത­റ­യാ­യി ഉ­യർ­ത്തി കാ­ണി­ക്ക­പ്പെ­ട്ട ല­ണ്ട­നി­ലെ ഇം­പീ­രി­യൽ കോ­ളേ­ജി­ലെ നീൽ ഫെർ­ഗൂ­സ­ണി ന്റെ (Niel Ferguson) പേ­പ്പർ (March 2020) പിയർ റി­വ്യു ചെയ്ത പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു് ജൂൺ 2020-ൽ മാ­ത്ര­മാ­ണു്. അതിനു മുൻപേ അതു് പോ­ളി­സി­യെ നിർ­ണ്ണ­യി­ച്ചി­രു­ന്നു. മാ­ധ്യ­മ ശ്ര­ദ്ധ നേടിയ ആ­ദ്യ­ത്തെ പ­തി­പ്പിൽ റി­വ്യു­വി­നെ­ത്തു­ടർ­ന്നു് പിൻ­വ­ലി­ക്ക­പ്പെ­ട്ട മ­റ്റൊ­രു പേ­പ്പർ ഫെർ­ഗൂ­സ­ണി­ന്റെ വിവാദ പേ­പ്പ­റി­ന്റെ ഗ്ര­ന്ഥ­വ­രി­യി­ലു­ണ്ടു­താ­നും. (ഏ­താ­യാ­ലും താൻ ന്യാ­യീ­ക­രി­ച്ച ലോ­ക്ഡൗൺ നി­യ­മ­ങ്ങൾ ലം­ഘി­ച്ചു് കാ­മു­കി­യെ വീ­ട്ടിൽ വ­രു­ത്തി­യ­തി­ന്റെ പേരിൽ ഫെർ­ഗൂ­സ­ണി­നു് തന്റെ കൊറോണ ഉ­പ­ദേ­ശ­ക­പ­ദ­വി ന­ഷ്ട­പ്പെ­ടു­ക­യും ചെ­യ്തു).

കൊ­വി­ഡി­നെ­ക്കു­റി­ച്ചു­ള്ള ഗ­വേ­ഷ­ണ­പ്ര­ബ­ന്ധ­ങ്ങൾ ഓരോ പ­തി­ന്നാ­ലു ദി­വ­സ­വും ഇ­ര­ട്ടി­ക്കു­ന്നു­വെ­ന്നു് ക­ണ്ടെ­ത്തി­യി­ട്ടു­ണ്ടു്. ഡോ­ക്ടർ­മാർ മാ­ത്ര­മ­ല്ല ഗ­വേ­ഷ­കർ. മി­ക്ക­വാ­റും പേ­പ്പ­റു­ക­ളൊ­ക്കെ കം­പ്യൂ­ട്ടർ വി­ദ­ഗ്ദ്ധ­രും സ്റ്റാ­റ്റി­സ്റ്റീ­ഷ്യൻ­സും സ­മ്പ­ദ്ശാ­സ്ത്ര­ജ്ഞ­രു­മൊ­ക്കെ എ­ഴു­തി­യ­താ­ണു്. 1980-കളിൽ ക­മ്പോ­ള പ­ണ­വ്യ­വ­സ്ഥ­യെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­ങ്ങ­ളിൽ­നി­ന്നു് എ­ക്ക­ണോ­മി­സ്റ്റു­കൾ ഔട്ട് ആയി. എൻ­ജി­നീ­യർ­മാ­രും ഗ­ണി­ത­ശാ­സ്ത്ര­ജ്ഞ­ന്മാ­രു­മൊ­ക്കെ­യാ­ണു് ഈ രം­ഗ­ത്തു് ഗ­വേ­ഷ­ണ­ത്തിൽ തെ­ളി­ഞ്ഞു­നി­ന്ന­തു്. ഇ­തി­നൊ­രു കാരണം ക­മ്പോ­ള­ത്തേ­യോ പ­ണ­ത്തേ­യോ കു­റി­ച്ചു് സ­മ്പ­ദ്ശാ­സ്ത്ര­ത്തി­നു് ഒരു ക്ലൂ­വും ഇ­ല്ലാ­താ­യി എ­ന്ന­തു­ത­ന്നെ. ക­മ്പോ­ള­ത്തിൽ ക­ളി­ക്കാൻ എ­ക്ക­ണോ­മി­ക്സി­ന്റെ സഹായം വേ­ണ്ടാ­താ­യി. ക­ണ­ക്കും കം­പ്യൂ­ട്ട­റും ക­യ്യി­ലു­ള്ള ആർ­ക്കും അവിടെ മേ­യാ­മെ­ന്നാ­യി. ഒ­ടു­വിൽ എല്ലാ ക­ണ­ക്കു­ക­ളേ­യും തെ­റ്റി­ച്ചു് 2008-ൽ ക­മ്പോ­ളം ത­ക­രു­ക­യും ചെ­യ്തു. വൈ­ദ്യ­ഗ­വേ­ഷ­ണ­ത്തി­ന്റെ ഇ­ന്ന­ത്തെ സ്ഥി­തി­യും ഇ­തിൽ­നി­ന്നും ഏറെ വ്യ­ത്യ­സ്ത­മ­ല്ല. ഈ പുതിയ വൈ­റ­സി­നെ­ക്കു­റി­ച്ചോ അ­തി­നു­ള്ള പ്ര­തി­വി­ധി­യെ­ക്കു­റി­ച്ചോ വൈ­ദ്യ­ത്തി­നു് പ്ര­ത്യേ­കി­ച്ചൊ­ന്നും പ­റ­യാ­നി­ല്ല. ജൈ­വ­വ­സ്തു­വി­ന്റെ സ­വി­ശേ­ഷ­ത­ക­ളിൽ­നി­ന്നു് ഏറെ അകലം സൂ­ക്ഷി­ക്കു­ന്ന മോ­ഡ­ലു­ക­ളി­ലൂ­ടെ­യാ­ണു് നാം വൈ­റ­സി­നെ പ­ഠി­ക്കു­ന്ന­തു്.

ഏതു് അ­നു­മാ­ന­മാ­ണു് പ­രി­ശോ­ധി­ക്ക­പ്പെ­ടു­ക എ­ന്ന­തി­നു പു­റ­കിൽ നി­ക്ഷി­പ്ത താ­ല്പ­ര്യ­ങ്ങ­ളു­ണ്ടാ­കാം. ‘ഹോ­ട്ട്’ വി­ഷ­യ­ങ്ങ­ളിൽ ഒ­രു­പാ­ടു­പേർ ഒരേ സമയം ഗ­വേ­ഷ­ണം ന­ട­ത്തു­മ്പോൾ ചെറിയ ക­ണ്ടെ­ത്ത­ലു­കൾ­പോ­ലും ഊ­തി­വീർ­പ്പി­ക്ക­പ്പെ­ടും. അ­നു­മാ­ന­ത്തെ അ­തി­ന്റെ നി­ഷേ­ധ­ത്തിൽ വേർ­തി­രി­ക്കു­ന്ന നേരിയ ഇ­ഫ­ക്ട് സൈ­സി­ന്റെ ബലമേ കാണു ഈ അ­വ­കാ­ശ­വാ­ദ­ത്തി­നു്. നി­ഷേ­ധ­ത്തെ അം­ഗീ­കാ­ര­മാ­ക്കാ­നു­ള്ള രീ­തി­ശാ­സ്ത്ര­പ­ര­മാ­യ ത­രി­കി­ട­കൾ വേ­റെ­യു­ണ്ടു്. ക­യ്യിൽ കി­ട്ടു­ന്ന ഹൈ­പ്പോ­തി­സി­സെ­ല്ലാം പ­രി­ശോ­ധി­ച്ചു തു­ട­ങ്ങു­മ്പോൾ ഇല്ലാ തെ­ളി­വു­കൾ­ക്കു­ള്ള (false positives) സാ­ധ്യ­ത കൂടും.

പ­രീ­ക്ഷ­ണ­ശാ­ല­യിൽ കാ­ര്യ­ങ്ങൾ വ്യ­ത്യ­സ്ത­മാ­ണു് എന്നു തോ­ന്നി­യേ­ക്കാം. അവിടെ പ്ര­വർ­ത്തി­ക്കു­ന്ന ബ­യോ­ടെ­ക്നോ­ള­ജി എന്ന അ­റി­വി­ന്റെ സ്വ­ഭാ­വ­വും വൈ­ദ്യ­ത്തി­നു നി­ര­ക്കു­ന്ന­ത­ല്ല. കൊ­വി­ഡി­നെ ജ­നി­ത­ക­ക്കു­റി വാ­യി­ക്കാൻ ഉ­പ­യോ­ഗി­ക്കു­ന്ന പി. സി. ആർ. (PCR) ടെ­സ്റ്റി­ന്റെ കാ­ര്യം പ­റ­യു­ന്ന പോൾ റാ­ബി­നോ­യു­ടെ മേ­ക്കിം­ഗ് ഓഫ് പി. സി. ആർ. ഇതു കാ­ണി­ച്ചു­ത­രു­ന്നു­ണ്ടു്. ഗവേഷണ-​കച്ചവട-ബിസിനസ്സ് മോ­ഡ­ലു­കൾ ഒ­രു­മി­ക്കു­ന്ന സീ­റ്റ­സ് (Cetus) എന്ന സ്ഥാ­പ­ന­ത്തി­ലാ­ണു് ഈ ഗ­വേ­ഷ­ണം ന­ട­ത്തു­ന്ന­തു്. പി. സി. ആർ. ക­ണ്ടു­പി­ടു­ത്ത­ത്തി­നു് നൊബേൽ നേടിയ കാരി മു­ല്ലി­സ് (Kary Mullis) നു് മോ­ളി­ക്കു­ലാർ ബയോ കെ­മി­സ്ട്രി­യിൽ വലിയ പി­ടി­യൊ­ന്നു­മി­ല്ലെ­ന്നു് ലാ­ബി­ലു­ള്ള­വർ തു­റ­ന്ന­ടി­ച്ചി­രു­ന്നു. ചിലർ അയാളെ സാ­ക്ഷ­ര­നാ­ക്കാൻ സ­ഹാ­യി­ക്കാ­നും ത­യ്യാ­റാ­യി­രു­ന്നു. കം­പ്യൂ­ട്ടർ പ്രോ­ഗ്രാ­മി­ങ്ങി­ലാ­യി­രു­ന്നു മു­ല്ലി­സി­ന്റെ ഭ്രാ­ന്തു്. ലാബിൽ പോ­കാ­തെ വീ­ട്ടി­ലി­രു­ന്നു പ­രീ­ക്ഷ­ണ­ങ്ങ­ളെ നി­യ­ന്ത്രി­ക്കാ­നു­ള്ള പ്രോ­ഗ്രാ­മു­കൾ എ­ഴു­തു­ക­യാ­യി­രു­ന്നു മു­ല്ലി­സി­ന്റെ ഹോബി. നൊബേൽ ക­ണ്ടു­പി­ടു­ത്ത­ത്തി­നു് ഏ­താ­നും മാ­സ­ങ്ങൾ­ക്കു മുൻ­പു­പോ­ലും വ­ഴ­ക്കാ­ളി­യാ­യ മു­ല്ലി­സി­നെ ലാ­ബി­നു പു­റ­ത്താ­ക്ക­ണ­മെ­ന്ന ആ­വ­ശ്യം ശ­ക്ത­മാ­യി­രു­ന്നു. തന്റെ പി. സി. ആറിനെ ഒരു ഉ­പ­ക­ര­ണം എ­ന്ന­തി­നേ­ക്കാൾ ആ­ശ­യ­മാ­യാ­ണു് അയാൾ ക­ണ്ട­തു്. അ­തി­നു് ജ­നി­ത­ക­ഘ­ട­ന­യെ പ്ര­കാ­ശി­പ്പി­ക്കാ­നാ­വു­മെ­ങ്കി­ലും വൈ­റ­സി­നെ തി­രി­ച്ച­റി­യാ­നാ­വി­ല്ലെ­ന്നു് അയാൾ തു­റ­ന്ന­ടി­ച്ചു. എഡിസ് രോഗം വൈ­റ­സ്സു­ണ്ടാ­ക്കു­ന്ന­താ­ണെ­ന്നു് മു­ല്ലി­സ് അം­ഗീ­ക­രി­ച്ചി­ല്ല. ത­ന്നെ­യു­മ­ല്ല മ­യ­ക്കു­മ­രു­ന്നു­കൾ ഉ­പ­യോ­ഗി­ക്കു­ക­യും അ­ന്യ­ഗ്ര­ഹ­ജീ­വി­ക­ളോ­ടു് സം­സാ­രി­ക്കു­ക­യും ചെ­യ്തു.

ഇ­ങ്ങ­നെ ക­ല­ങ്ങി ക­ല­മ്പി നാ­ഥ­നി­ല്ലാ­ക്ക­ള­രി­യാ­യി പൊ­ടി­പൊ­ടി­ക്കു­ന്ന വൈ­ദ്യ­രം­ഗ­ത്തെ ദ്രു­ത­ഗ­വേ­ഷ­ണ ഫ­ല­ങ്ങൾ എ­ത്ര­ത്തോ­ളം വി­ശ്വാ­സ­യോ­ഗ്യ­മാ­ണു്? ‘പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ടു­ന്ന ഗവേഷണ പ­ഠ­ന­ങ്ങൾ മി­ക്ക­വാ­റും തെ­റ്റാ­വു­ന്ന­തു് എ­ന്തു­കൊ­ണ്ടു്’ എ­ന്നൊ­രു പാനം സ്റ്റാൻ­ഫോർ­ഡ് സർ­വ്വ­ക­ലാ­ശാ­ല­യി­ലെ മെ­ഡി­സിൻ പ്രൊ­ഫ­സ­റാ­യ ജോൺ ഇ­യോ­നി­ഡി­സ് (John Ioannidis) ന­ട­ത്തി­യി­ട്ടു­ണ്ടു്. പ്ര­ധാ­ന വൈദ്യ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളിൽ ക­ഴി­ഞ്ഞ പ­തി­മൂ­ന്നു് വർ­ഷ­മാ­യി പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ട നാ­ല്പ­ത്ത­ഞ്ചു് പ്ര­ബ­ന്ധ­ങ്ങ­ളാ­ണു് ഈ പഠനം പ­രി­ശോ­ധി­ച്ച­തു്. ഇതിൽ പ­തി­നൊ­ന്നെ­ണ്ണ­ത്തി­ലേ­യും പ­രീ­ക്ഷ­ണ­ങ്ങൾ പി­ന്നീ­ടൊ­രി­ക്ക­ലും ആ­വർ­ത്തി­ക്ക­പ്പെ­ടു­ക­യോ പു­നഃ­പ­രി­ശോ­ധി­ക്ക­പ്പെ­ടു­ക­യോ ഉ­ണ്ടാ­യി­ട്ടി­ല്ല. പ­തി­ന്നാ­ലെ­ണ്ണ­ത്തി­ലെ പ­രീ­ക്ഷ­ണ­ങ്ങൾ ആ­വർ­ത്തി­ക്കാൻ ശ്ര­മി­ച്ചെ­ങ്കി­ലും പ­രാ­ജ­യ­പ്പെ­ട്ടു. ചു­രു­ക്ക­ത്തിൽ ശാ­സ്ത്ര­സ­ത്യ­മാ­യി ക­രു­ത­പ്പെ­ടു­ന്ന നാ­ല്പ­ത്ത­ഞ്ചു് ഫ­ല­ങ്ങ­ളിൽ ഇ­രു­പ­ത്ത­ഞ്ചെ­ണ്ണ­ത്തി­നേ­യും വി­ശ്വ­സി­ക്കാ­നാ­വി­ല്ല. അ­ക്കാ­ദ­മി­ക ഗവേഷണ ഫ­ല­ങ്ങ­ളെ വ്യ­വ­സാ­യ­ങ്ങൾ ഏ­റ്റെ­ടു­ക്കു­മ്പോൾ ഇ­രു­പ­ത്ത­ഞ്ചു് ശ­ത­മാ­ന­വും പ­രാ­ജ­യ­പ്പെ­ടു­ക­യാ­ണ­ത്രെ.

ചു­രു­ക്ക­ത്തിൽ ശാ­സ്ത്രീ­യ­മാ­യി ത­യ്യാർ ചെ­യ്യ­പ്പെ­ടു­ന്ന വൈ­ദ്യ­പ­ഠ­ന­ങ്ങ­ളിൽ പ­കു­തി­യേ­യും വി­ശ്വ­സി­ക്കാൻ കൊ­ള്ളി­ല്ല. എ­ന്തു­കൊ­ണ്ടാ­ണി­തു് സം­ഭ­വി­ക്കു­ന്ന­തു്? (ഇ­യോ­നി­ഡി­സി­ന്റെ ര­സ­ക­ര­മാ­യ മ­റ്റൊ­രു പാ­ന­മു­ണ്ടു്. ബോ­സ്റ്റ­ണി­ലെ പാചക സ്കൂ­ളി­ലെ പു­സ്ത­ക­ത്തി­ലെ കു­റി­പ്പു­ക­ളിൽ­നി­ന്നു് അൻ­പ­തു് ഭ­ക്ഷ്യ­പ­ദാർ­ത്ഥ­ങ്ങൾ തെ­ര­ഞ്ഞെ­ടു­ത്തു. എ­ന്നി­ട്ടു് അവയും കാൻ­സ­റു­മാ­യു­ള്ള ബ­ന്ധ­ത്തെ­ക്കു­റി­ച്ചു് ഗവേഷണ പ്ര­ബ­ന്ധ­ങ്ങ­ളു­ണ്ടോ എന്നു നോ­ക്കി. ഇതിൽ നാ­ല്പ­തി­നേ­യും കാൻ­സ­റു­മാ­യി ബ­ന്ധി­പ്പി­ക്കു­ന്ന ഒരു പ­ഠ­ന­മെ­ങ്കി­ലു­മു­ണ്ടാ­യി­രു­ന്നു. ഇ­രു­പ­തു് ഐ­റ്റ­ങ്ങ­ളെ­പ്പ­റ്റി പത്തു പ­ഠ­ന­ങ്ങ­ളെ­ങ്കി­ലും ന­ട­ന്നി­രു­ന്നു. പ­രി­മി­ത­മാ­യ സ്റ്റാ­റ്റി­സ്റ്റി­ക്സ് തെ­ളി­വു­ക­ളു­ടെ ബ­ല­ത്തി­ലാ­ണു് ഈ പ­ഠ­ന­ങ്ങ­ളെ­ങ്കി­ലും ഒരു ആഹാരം ഒ­ന്നി­നു പകരം രണ്ടു തവണ ക­ഴി­ച്ചാൽ കാൻ­സ­റി­നു­ള്ള സാ­ധ്യ­ത എത്ര കൂ­ടു­മെ­ന്നു­പോ­ലും അവർ പ്ര­വ­ചി­ച്ചു­ക­ള­യും!) ഇ­യോ­ണി­ഡി­സ് ക­ണ്ടെ­ത്തി­യ കാ­ര­ണ­ങ്ങ­ളിൽ ചി­ല­തു് ഇതാ: ഏതു് അ­നു­മാ­ന­മാ­ണു് പ­രി­ശോ­ധി­ക്ക­പ്പെ­ടു­ക എ­ന്ന­തി­നു പു­റ­കിൽ നി­ക്ഷി­പ്ത താ­ല്പ­ര്യ­ങ്ങ­ളു­ണ്ടാ­കാം. ‘ഹോ­ട്ട്’ വി­ഷ­യ­ങ്ങ­ളിൽ ഒ­രു­പാ­ടു­പേർ ഒരേ സമയം ഗ­വേ­ഷ­ണം ന­ട­ത്തു­മ്പോൾ ചെറിയ ക­ണ്ടെ­ത്ത­ലു­കൾ­പോ­ലും ഊ­തി­വീർ­പ്പി­ക്ക­പ്പെ­ടും. അ­നു­മാ­ന­ത്തെ അ­തി­ന്റെ നി­ഷേ­ധ­ത്തിൽ വേർ­തി­രി­ക്കു­ന്ന നേരിയ ഇ­ഫ­ക്ട് സൈ­സി­ന്റെ ബലമേ കാണു ഈ അ­വ­കാ­ശ­വാ­ദ­ത്തി­നു്. നി­ഷേ­ധ­ത്തെ അം­ഗീ­കാ­ര­മാ­ക്കാ­നു­ള്ള രീ­തി­ശാ­സ്ത്ര­പ­ര­മാ­യ ത­രി­കി­ട­കൾ വേ­റെ­യു­ണ്ടു്. ക­യ്യിൽ കി­ട്ടു­ന്ന ഹൈ­പ്പോ­തി­സി­സെ­ല്ലാം പ­രി­ശോ­ധി­ച്ചു തു­ട­ങ്ങു­മ്പോൾ ഇല്ലാ തെ­ളി­വു­കൾ­ക്കു­ള്ള (false positives) സാ­ധ്യ­ത കൂടും.

വൈ­ദ്യ­ഗ­വേ­ഷ­ണ­ത്തി­ലെ പ­രി­താ­പ­ക­ര­മാ­യ ഈ അ­വ­സ്ഥ­യെ വി­പു­ല­മാ­യ പ­രി­സ­ര­ങ്ങ­ളിൽ വെ­ച്ചു് പ­രി­ശോ­ധി­ക്കു­ന്ന­താ­ണു് വൈ­ദ്യ­ചി­ന്ത­ക­നാ­യ ജേ­ക്ക­ബ് സ്റ്റെ­ഗെൻ­ഗ (Jacob Stegenga) യുടെ മെ­ഡി­ക്കൽ നി­ഹി­ലി­സം എന്ന പു­സ്ത­കം. വൈ­ദ്യ­ഗ­വേ­ഷ­ണം സ­ത്യ­മെ­ന്ന­വ­കാ­ശ­പ്പെ­ടു­ന്ന ഫ­ല­ങ്ങൾ സ­ത്യ­മാ­കാ­നു­ള്ള സാ­ധ്യ­ത എ­ത്ര­യെ­ന്നു് വൈ­ദ്യ­ത്തി­നു­ത­ന്നെ സ­മ്മ­ത­മാ­യ രീ­തി­യിൽ ഗ­ണി­ച്ചു­നോ­ക്കു­ക­യാ­ണു് സ്റ്റെ­ഗെൻ­ഗ. വളരെ പ­രി­മി­ത­മാ­ണു് ഈ സാ­ധ്യ­ത. നാൾ­ക്കു­നാൾ ഈ സാ­ധ്യ­ത കു­റ­യാ­നാ­ണു് കൂ­ടു­തൽ സാ­ധ്യ­ത! വൈ­ദ്യ­ത്തി­ന്റെ സ­ത്യ­ങ്ങൾ സ­ത്യ­ങ്ങ­ളാ­യി­രി­ക്കു­മ്പോൾ­ത്ത­ന്നെ അവയിൽ വി­ശ്വാ­സ­മർ­പ്പി­ക്കാൻ മ­തി­യാ­യ ഉ­റ­പ്പി­ല്ല. അ­തു­കൊ­ണ്ടു് വൈ­ദ്യ­ത്തി­ന്റെ സ­ത്യ­ങ്ങ­ളിൽ ജീ­വ­നിൽ കൊ­തി­യു­ള്ള­വർ എ­ത്ര­യും കു­റ­വു് മാ­ത്രം വി­ശ്വ­സി­ക്കു­ക—ഇ­താ­ണു് വൈദ്യ നി­രാ­സ­വാ­ദം! (Medical Nihilism)

വൈ­ദ്യ­ത്തി­ന്റെ ഇ­ട­പെ­ടൽ ഒ­ഴി­വാ­ക്കാ­നാ­വി­ല്ല. പ­കർ­ച്ച­വ്യാ­ധി­ക­ളും മ­ഹാ­മാ­രി­ക­ളും വ­രു­മ്പോൾ ആ­ധു­നി­ക വൈ­ദ്യ­മേ സ­ഹാ­യ­ത്തി­നു­ള്ളു. അ­വി­ക­സി­ത രാ­ജ്യ­ങ്ങ­ളി­ലെ ആ­രോ­ഗ്യ­നി­ല­വാ­രം ഉ­യർ­ത്താൻ മ­രു­ന്നു­വേ­ണം; മ­ന്ത്രം പോരാ.

H എ­ന്ന­താ­ണു് ന­മ്മു­ടെ ഹൈ­പ്പോ­തി­സി­സ് എന്നു ക­രു­തു­ക. E-​യാണു് അ­തി­നു­വേ­ണ്ടി നി­ര­ത്തി­യി­ട്ടു­ള്ള തെ­ളി­വു്. ഈ തെ­ളി­വി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ H സ­ത്യ­മാ­കാ­നു­ള്ള സാ­ധ്യ­ത P. ഇതിനെ P (H/E) എന്നു രേ­ഖ­പ്പെ­ടു­ത്താം. ഈ ഹൈ­പ്പോ­തി­സി­സ് H ശ­രി­യാ­ണെ­ന്നു വെ­യ്ക്കു­ക; എ­ങ്കിൽ E എന്ന തെ­ളി­വു് ക­ണ്ടെ­ത്താ­നു­ള്ള സാ­ധ്യ­ത P (E/H) അ­ല്ലെ­ങ്കിൽ P1 എ­ന്നെ­ടു­ക്കു­ക. പ­രീ­ക്ഷ­ണ­ത്തി­നു മുൻപേ ഈ ഹൈ­പ്പോ­തി­സി­സ് ശ­രി­യാ­യി­രി­ക്കാ­നു­ള്ള സാ­ദ്ധ്യ­ത­യാ­ണു് P(H) അ­ല്ലെ­ങ്കിൽ P2. ഈ ഹൈ­പ്പോ­തി­സി­സ് തെ­റ്റാ­ണെ­ന്നി­രി­ക്ക­ട്ടെ, എ­ങ്കി­ലും ഈ തെ­ളി­വു കി­ട്ടാ­നു­ള്ള സാ­ധ്യ­ത­യാ­ണു് P3. സം­ഭാ­വ്യ­താ ശാ­സ്ത്ര­ത്തി­ലെ ബേ­യ്സ് തി­യ­റ­മ­നു­സ­രി­ച്ചു് (Bayes Theorem) (P1 ×P2)/P3. ആദ്യം P2 എ­ടു­ക്കു­ക. തെ­ളി­വു­ക­ളി­ലേ­യ്ക്കു ക­ട­ക്കു­ന്ന­തി­നു മുൻ­പു് വൈ­ദ്യം ഇന്നു മു­ന്നോ­ട്ടു­വെ­യ്ക്കു­ന്ന ഒരു ഹൈ­പ്പോ­തി­സി­സ് ശ­രി­യാ­കാ­നു­ള്ള സാ­ധ്യ­ത വളരെ കു­റ­വാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് കൊ­വി­ഡ് വാ­ക്സിൻ എ­ടു­ക്കു­ക. ക­ഴി­ഞ്ഞ കുറെ വർ­ഷ­ങ്ങ­ളിൽ ഫലം ക­ണ്ടി­ട്ടു­ള്ള പുതിയ വാ­ക്സി­നു­കൾ അ­ത്ര­യൊ­ന്നും ഉ­ണ്ടാ­യി­ട്ടി­ല്ല. വ­സൂ­രി­ക്കെ­തി­രാ­യ വാ­ക്സിൻ, പോ­ളി­യോ വാ­ക്സിൻ അ­ല്ലെ­ങ്കിൽ ആ­ന്റി­ബ­യോ­ട്ടി­ക്കു­കൾ തു­ട­ങ്ങി­യ ഫ­ല­പ്ര­ദ­മാ­യ വൻ വി­ജ­യ­ങ്ങൾ വൈ­ദ്യ­ത്തി­ന്റെ സ­മ­കാ­ലീ­ന ച­രി­ത്ര­ത്തിൽ കു­റ­വാ­ണു്. ഒ­രു­പാ­ടു് ഔഷധ അ­മ്പു­കൾ തൊ­ടു­ക്ക­പ്പെ­ടു­ന്നു­വെ­ങ്കി­ലും ഉ­ന്ന­ത്തി­ലെ­ത്തു­ന്ന­വർ കു­റ­വാ­ണു്. ഓരോ പുതിയ അ­മ്പും ഉന്നം കാ­ണാ­നു­ള്ള സാ­ധ്യ­ത കു­റ­ഞ്ഞു­വ­രി­ക­യാ­ണു്.

ഇനി P1 എ­ടു­ക്കാം. H ശ­രി­യാ­ണെ­ങ്കിൽ E എന്ന തെ­ളി­വു കി­ട്ടാ­നു­ള്ള സാ­ധ്യ­ത­യും കു­റ­ഞ്ഞു­വ­രി­ക­യാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് കൊ­വി­ഡ് വാ­ക്സിൻ ഫ­ല­പ്ര­ദ­മ­ല്ല എന്ന നി­ഗ­മ­ന­ത്തി­നു­ള്ള തെ­ളി­വാ­ണു് E എന്നു ക­രു­തു­ക. ആ തെ­ളി­വു് നമ്മൾ ശ്ര­ദ്ധി­ക്കാ­നു­ള്ള സാ­ധ്യ­ത ഇന്നു കു­റ­വാ­ണു്. ശ­രി­തെ­റ്റു­കൾ തി­രി­ച്ച­റി­യാ­നു­ള്ള എ­ഫ­ക്റ്റ് സൈസ് ചു­രു­ങ്ങു­ന്ന­താ­ണു് ഇതിനു കാരണം. പ­രീ­ക്ഷ­ണ­വി­ധേ­യ­മാ­കു­ന്ന രോ­ഗി­ക­ളു­ടെ നി­യ­ന്ത്രി­ത കൂ­ട്ട­വും പ്ലാ­സി­ബോ എ­ടു­ക്കു­ന്ന കൂ­ട്ട­വും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം കു­റ­വാ­ണി­ന്നു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് സ്റ്റാ­റ്റിൻ മ­രു­ന്നു­കൾ 1.2 ശ­ത­മാ­നം മ­ര­ണ­നി­ര­ക്കേ കു­റ­യ്ക്കു­ന്നു­ള്ളൂ. എ­ന്നാൽ, ബെൻ­ഡി­ങ്ങ് ഇൻ­സു­ലിൻ ക­ണ്ടു­പി­ടി­ച്ച കഥ വേ­റൊ­ന്നാ­യി­രു­ന്നു. പ­ഞ്ച­സാ­ര­യു­ടെ അ­ള­വു­കൂ­ടി കോ­മ­യി­ലാ­യി­രു­ന്ന കു­ട്ടി­കൾ ഇൻ­സു­ലിൻ കു­ത്തി­വ­യ്ക്ക­പ്പെ­ട്ട­പ്പോൾ ചാടി എ­ണീ­റ്റു­വ­ത്രെ. ഇ­ത്ത­രം വ്യ­ക്ത­മാ­യ വ്യ­ത്യാ­സ­ങ്ങൾ ഇന്നു ഔ­ഷ­ധ­പ­രീ­ക്ഷ­ണ­ങ്ങൾ രേ­ഖ­പ്പെ­ടു­ത്തു­ന്നി­ല്ല.

ഇനി P3. H ശരിയോ തെ­റ്റോ ആ­ക­ട്ടെ, പക്ഷേ, അതു ശ­രി­യാ­ണെ­ന്ന തെ­ളി­വു­കി­ട്ടാ­നു­ള്ള സാ­ധ്യ­ത വളരെ കൂ­ടു­ത­ലാ­ണു്. നാ­മി­ന്നു പ­രി­ശോ­ധി­ക്കു­ന്ന ഒരു വാ­ക്സി­നെ അ­നു­കൂ­ലി­ക്കു­ന്ന തെ­ളി­വു് നാം ശ്ര­ദ്ധി­ക്കാ­നു­ള്ള സാ­ധ്യ­ത­യാ­ണു്. ഒ­രർ­ത്ഥ­ത്തിൽ നി­ഷ്ക­ള­ങ്ക­മാ­യ ഒരു പ­ക്ഷ­ഭേ­ദ­മാ­ണി­തു്. മ­രു­ന്നു­ക­മ്പ­നി­കൾ ത­മ്മി­ലു­ള്ള മ­ത്സ­ര­വും ലാ­ഭേ­ച്ഛ­യും ഈ ചാ­യ്വി­നെ പ്രോ­ത്സാ­ഹി­പ്പി­ച്ചേ­ക്കാം.

അ­പ്പോൾ P1 ഉം P2 ഉം കു­റ­യു­ന്നു. P3 കൂ­ടു­ന്നു. ഫ­ല­ത്തിൽ P കു­റ­യു­ന്നു. അ­താ­യ­തു് E എന്ന തെ­ളി­വി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ H-ൽ ശ­രി­യാ­കാ­നു­ള്ള സാ­ധ്യ­ത കു­റ­വാ­ണു്. കു­റ­ഞ്ഞു­വ­രി­ക­യാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് നി­ങ്ങ­ളു­ടെ കൊ­ള­സ്ട്രോൾ നില കൂ­ടു­മ്പോൾ വൈ­ദ്യം പ­റ­യു­ന്ന­ത­നു­സ­രി­ച്ചു് ഡോ­ക്ടർ നി­ങ്ങൾ­ക്കു് സ്റ്റാ­റ്റിൻ മ­രു­ന്നു­കൾ നിർ­ദ്ദേ­ശി­ച്ചേ­ക്കാം. എ­ന്നാൽ ആ ഗവേഷണ ഫ­ല­ത്തിൽ നി­ങ്ങൾ പൂർ­ണ്ണ­മാ­യി വി­ശ്വ­സി­ക്കേ­ണ്ട­തി­ല്ല. രോഗി മാ­ത്ര­മ­ല്ല, ഡോ­ക്ട­റും ആ­രോ­ഗ്യ­പ്ര­വർ­ത്ത­ക­രു­മൊ­ന്നും വൈ­ദ്യ­ഗ­വേ­ഷ­ണ ഫ­ല­ങ്ങ­ളെ വി­ശ്വാ­സ­ത്തി­ലെ­ടു­ക്ക­രു­തു്.

സാ­ധാ­ര­ണ­ഗ­തി­യിൽ രീ­തി­ശാ­സ്ത്ര­പ­ര­മാ­യ പ­രി­ഗ­ണ­ന­ക­ളാ­ണു്, മാ­നു­ഷി­ക മൂ­ല്യ­ങ്ങ­ള­ല്ല ഈ പ­രീ­ക്ഷ­ണ­ത്തെ നി­യ­ന്ത്രി­ക്കേ­ണ്ടി­യി­രു­ന്ന­തു്. പ­ക്ഷ­പാ­ത­മേ­തു­മി­ല്ലാ­തെ ന­ല്ല­പോ­ലെ ക­ശ­ക്കി, നി­യ­ന്ത്രി­ത ഗ്രൂ­പ്പും പ്ലാ­സെ­ബോ ഗ്രൂ­പ്പ­മാ­ക്കു­ക­യാ­ണു് പ­രീ­ക്ഷ­ണ­ത്തി­ന്റെ പതിവു രീതി. എ­ന്നാൽ, എബോള പോ­ലൊ­രു മ­ഹാ­മാ­രി പ­ട­രു­മ്പോൾ പ­രീ­ക്ഷ­ണ­ത്തി­നു­വേ­ണ്ടി പ്ലാ­സെ­ബോ കൊ­ടു­ക്കു­ന്ന­തു് രോ­ഗി­കൾ­ക്കു് ചി­കി­ത്സ നി­ഷേ­ധി­ക്കു­ന്ന­തി­നു തു­ല്യ­മാ­ണു്. അ­തു­കൊ­ണ്ടു് ഈ പ­രീ­ക്ഷ­ണ­ത്തിൽ താ­മ­സി­ച്ചു വാ­ക്സിൻ എ­ടു­ത്ത­വ­രെ­യാ­ണു് പ്ലാ­സ­ബോ ഗ്രൂ­പ്പാ­ക്കി­യ­തു്.

ശാ­സ്ത്ര­ചി­ന്ത­യു­ടെ ഭാ­ഗ­മാ­യി ആ­ഘോ­ഷി­ക്ക­പ്പെ­ടു­ന്ന വി­മർ­ശ­നാ­ത്മ­ക­മാ­യ സ­ന്ദേ­ഹ­വാ­ദ­മ­ല്ല ഇതു്. എ­ന്നാൽ, ശാ­സ്ത്ര­വി­രു­ദ്ധ­വു­മ­ല്ലി­തു്. ശാ­സ്ത്ര­സ­ത്യ­ങ്ങൾ മാ­റി­മ­റി­യാ­മെ­ന്നും അ­തു­കൊ­ണ്ടു് അ­റി­വി­നോ­ടു് വി­മർ­ശ­നാ­ത്മ­ക­മാ­യ അകലം സൂ­ക്ഷി­ക്ക­ണ­മെ­ന്നു വാ­ദി­ക്കാ­റു­ണ്ടു്. എ­ന്നാൽ, ന്യൂ­ട്ട­ന്റെ ച­ല­ന­നി­യ­മ­ങ്ങൾ സ­ത്യ­മാ­ണെ­ന്നു നമ്മൾ അം­ഗീ­ക­രി­ച്ചാൽ അതിൽ വി­ശ്വാ­സ­മർ­പ്പി­ക്കാ­തെ ത­ര­മി­ല്ല. എ­ന്നാൽ, വൈ­ദ്യ­ത്തി­ന്റെ സ­ത്യ­ത്തേ­യും അ­തി­ലു­ള്ള ഉ­റ­പ്പി­നേ­യും വേർ­തി­രി­ച്ചു കാ­ണാ­നാ­ണു് സ്റ്റെ­ഗെൻ­ഗാ ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്. വൈ­ദ്യ­ത്തി­ന്റെ ഇ­ട­പെ­ടൽ ഒ­ഴി­വാ­ക്കാ­നാ­വി­ല്ല. പ­കർ­ച്ച­വ്യാ­ധി­ക­ളും മ­ഹാ­മാ­രി­ക­ളും വ­രു­മ്പോൾ ആ­ധു­നി­ക വൈ­ദ്യ­മേ സ­ഹാ­യ­ത്തി­നു­ള്ളു. അ­വി­ക­സി­ത രാ­ജ്യ­ങ്ങ­ളി­ലെ ആ­രോ­ഗ്യ­നി­ല­വാ­രം ഉ­യർ­ത്താൻ മ­രു­ന്നു­വേ­ണം; മ­ന്ത്രം പോരാ. എ­ന്നാൽ, ശാ­സ്ത്ര­മെ­ന്ന വൈ­ദ്യ­ത്തി­ന്റെ അ­വ­കാ­ശ­വാ­ദ­ത്തിൽ­നി­ന്നു് ന­മ്മു­ടെ വി­ശ്വാ­സ­ത്തെ പിൻ­വ­ലി­ച്ചു­കൊ­ണ്ടു് വൈ­ദ്യ­വു­മാ­യു­ള്ള ഇ­ട­പെ­ട­ലാ­ണു് സ്റ്റെ­ഗെൻ­ഗ­യു­ടെ വൈ­ദ്യ­നി­രാ­സം. വി­ശ്വാ­സ­ത്തെ പാ­ക­പ്പെ­ടു­ത്തു­ന്ന­തു് ശാ­സ്ത്ര­രീ­തി­യ­ല്ല, മ­റി­ച്ചു് രാ­ഷ്ട്രീ­യ, സാം­സ്കാ­രി­ക, ധാർ­മ്മി­ക പ­രി­ശീ­ല­ന­ത്തി­ലൂ­ടെ ആർ­ജ്ജി­ക്കു­ന്ന അ­റി­വും ഉൾ­ക്കാ­ഴ്ച­യും അ­ച്ച­ട­ക്ക­വു­മാ­ണു്. ഒ­രു­പ­ക്ഷേ, ബോ­ധ­മു­ള്ള മി­ക്ക­വാ­റും ആ­ധു­നി­ക വൈ­ദ്യ­ന്മാർ ഇ­ങ്ങ­നെ ചി­ന്തി­ക്കു­ന്ന­വ­രാ­ണു്. ജേർ­ണ­ലു­ക­ളി­ലെ തെ­ളി­വു­ക­ള­ല്ല, സ്വ­ന്തം പ്രാ­ക്ടീ­സി­ലൂ­ടെ ആർ­ജ്ജി­ച്ച അ­നു­ഭ­വ­മാ­ണു് അവരെ ന­യി­ക്കു­ന്ന­തു്. വൈ­ദ്യ­ജ്ഞാ­ന­ത്തെ­പ്പ­റ്റി ഒരു പ­ഴ­ഞ്ചൊ­ല്ലു­ണ്ടു്. എല്ലാ വൈ­ദ്യ­ന്മാർ­ക്കു­മ­റി­യാം എ­ങ്ങ­നെ ശ­സ്ത്ര­ക്രി­യ ചെ­യ്യ­ണ­മെ­ന്നു്. ഒ­രു­വി­ധം നല്ല വൈ­ദ്യ­ന്മാർ­ക്ക­റി­യാം എ­പ്പോ­ള­തു് ചെ­യ്യ­ണ­മെ­ന്നു്. എ­ന്നാൽ, വി­ദ­ഗ്ദ്ധ­നേ അറിയൂ എ­പ്പോൾ ശ­സ്ത്ര­ക്രി­യ ചെ­യ്യ­രു­തെ­ന്നു്?

എ­ന്നാൽ, മ­ര­ണ­ത്തെ സ്വയം തെ­ര­ഞ്ഞെ­ടു­ക്കു­ന്ന­തി­ല­ല്ല, മ­റി­ച്ചു് മ­ര­ണ­ത്തി­നു പകരം ജീ­വ­ന്റെ പ്ര­കാ­ശ­ത്തിൽ സ്വ­യ­മ­റി­യാ­നും നിർ­ണ്ണ­യി­ക്കാ­നു­മു­ള്ള സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സാ­ധ്യ­ത എ­ന്താ­ണു്? മ­ര­ണ­ത്തി­ന്റെ കാ­ര­ണ­ങ്ങൾ അ­റി­ഞ്ഞു് അതിനെ നി­യ­ന്ത്രി­ക്കാൻ ശ്ര­മി­ക്കു­ന്ന­തി­നു പകരം അ­റി­വി­നെ ജീ­വി­ത­ത്തിൽ ഉ­റ­പ്പി­ച്ചു­നിർ­ത്തി. മ­ര­ണ­ത്തി­ന്റെ കാ­റ്റൂ­രി­ക്ക­ള­യാൻ ക­ഴി­യു­മോ?

വൈ­ദ്യ­നി­രാ­സ­ത്തെ നീ­ച്ചേ­യു­ടെ­യും മറ്റം ജ്ഞാ­ന­നി­രാ­സ­ത്തി­ന്റേ­യും മൂ­ല്യ­നി­രാ­സ­ത്തി­ന്റേ­യും പി­ന്തു­ടർ­ച്ച­യാ­യി കാണാം. നീ­ച്ചെ നി­ഷേ­ധി­യാ­യി­രു­ന്നെ­ങ്കി­ലും ആ­പേ­ക്ഷി­ക­താ­വാ­ദി­യാ­യി­രു­ന്നി­ല്ല. അ­റി­വി­ന്റെ ന­ട­പ്പു­രൂ­പ­ങ്ങ­ളെ നി­ര­സി­ക്കു­ന്ന­തു് ജ്ഞാ­ന­തൃ­ഷ്ണ­യെ ജീ­വ­തൃ­ഷ്ണ­യാ­ക്കി മാ­റ്റി അ­റി­വി­നെ ഏ­റ്റെ­ടു­ക്കാൻ വേ­ണ്ടി­യാ­ണു്. മൂ­ല്യ­ചി­ന്ത­യെ ജീ­വി­ത­നി­ഷേ­ധ­ത്തിൽ­നി­ന്നു് വി­ടു­വി­ച്ചു് ജീ­വ­ന്റെ അ­തി­ജീ­വ­ന വ്യ­ഗ്ര­ത­യി­ലേ­യ്ക്കു് ക­ണ്ണി­ചേർ­ക്കു­ക­യാ­ണു് മൂ­ല്യ­നി­രാ­സം. പ­തി­നെ­ട്ടു് പ­ത്തൊൻ­പ­തു് നൂ­റ്റാ­ണ്ടു­ക­ളിൽ പുതിയ വൈ­ദ്യം എന്ന പേരിൽ നി­ല­വിൽ വന്ന ജീ­വി­ത­ത്തി­ന്റെ വൈ­ദ്യ­വൽ­ക്ക­ര­ണ­ത്തേ­യും അ­തി­നോ­ട­നു­ബ­ന്ധി­ച്ചു­വ­ന്ന ജൈവ രാഷ്ട്രീയ-​സാമ്പത്തിക സം­വി­ധാ­ന­ത്തേ­യു­മാ­ണു് വൈ­ദ്യ­നി­രാ­സം ല­ക്ഷ്യ­മാ­ക്കു­ന്ന­തു്. ജീ­വ­നും അ­റി­വും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ ഈ മെഡിക്കൽ-​പൊലീസ്-സാമ്പത്തിക സം­വി­ധാ­ന­ത്തിൽ­നി­ന്നു വി­ടു­വി­ച്ചു് ഒരു പുതിയ ജൈവ ജാ­ഗ്ര­ത­യു­ടെ ഭാ­ഗ­മാ­ക്കാ­നാ­ണു് ശ്രമം. രീ­തി­ശാ­സ്ത്ര­പ­ര­മാ­യി തെ­ളി­യി­ക്ക­പ്പെ­ട്ട വി­ശ്വാ­സ­മാ­ണു് അ­റി­വു് എന്ന ധാ­ര­ണ­യാ­ണു് ചോ­ദ്യം ചെ­യ്യ­പ്പെ­ടു­ന്ന­തു്. വി­ശ്വാ­സം എന്ന വി­ഷ­യി­ക്കു­ന്ന ആ­ത്മ­നി­ഷ്ഠ­മാ­യ നി­ല­പാ­ടിൽ ഒ­ട്ടൊ­ന്നു മാ­റി­നി­ന്നു് അ­റി­വി­നെ അ­തി­ന്റേ­താ­യ വ­സ്തു­നി­ഷ്ഠ­ത­യി­ലും മൂർ­ത്ത­ത­യി­ലും നേ­രി­ടു­ക­യാ­ണു് വേ­ണ്ട­തു്.

ഈ നി­ല­പാ­ടു് സ­മ­കാ­ലീ­ന വൈ­ദ്യ­ത്തി­നു് അ­ന്യ­മ­ല്ല. എബോള വാ­ക്സിൻ പ­രീ­ക്ഷ­ണ­ത്തെ­ക്കു­റി­ച്ചു് ജോബി വർ­ഗ്ഗീ­സി­ന്റെ ശ്ര­ദ്ധേ­യ­മാ­യ ഒരു പ്ര­ബ­ന്ധ­മു­ണ്ടു്. (Influence and prioritization of non epistemic values in Clinical trial designs: A study of Ebola ca Suffit trial, Syntheses, 2018) ആ­ഫ്രി­ക്ക­യി­ലെ ഗ­യാ­ന­യി­ലാ­യി­രു­ന്നു, സെ­ബോ­വ് എന്ന ഈ വാ­ക്സിൻ പ­രീ­ക്ഷി­ക്ക­പ്പെ­ട്ട­തു്. സാ­ധാ­ര­ണ­ഗ­തി­യിൽ രീ­തി­ശാ­സ്ത്ര­പ­ര­മാ­യ പ­രി­ഗ­ണ­ന­ക­ളാ­ണു്, മാ­നു­ഷി­ക മൂ­ല്യ­ങ്ങ­ള­ല്ല ഈ പ­രീ­ക്ഷ­ണ­ത്തെ നി­യ­ന്ത്രി­ക്കേ­ണ്ടി­യി­രു­ന്ന­തു്. പ­ക്ഷ­പാ­ത­മേ­തു­മി­ല്ലാ­തെ ന­ല്ല­പോ­ലെ ക­ശ­ക്കി, നി­യ­ന്ത്രി­ത ഗ്രൂ­പ്പും പ്ലാ­സെ­ബോ ഗ്രൂ­പ്പ­മാ­ക്കു­ക­യാ­ണു് പ­രീ­ക്ഷ­ണ­ത്തി­ന്റെ പതിവു രീതി. എ­ന്നാൽ, എബോള പോ­ലൊ­രു മ­ഹാ­മാ­രി പ­ട­രു­മ്പോൾ പ­രീ­ക്ഷ­ണ­ത്തി­നു­വേ­ണ്ടി പ്ലാ­സെ­ബോ കൊ­ടു­ക്കു­ന്ന­തു് രോ­ഗി­കൾ­ക്കു് ചി­കി­ത്സ നി­ഷേ­ധി­ക്കു­ന്ന­തി­നു തു­ല്യ­മാ­ണു്. അ­തു­കൊ­ണ്ടു് ഈ പ­രീ­ക്ഷ­ണ­ത്തിൽ താ­മ­സി­ച്ചു വാ­ക്സിൻ എ­ടു­ത്ത­വ­രെ­യാ­ണു് പ്ലാ­സ­ബോ ഗ്രൂ­പ്പാ­ക്കി­യ­തു്. അ­തേ­പോ­ലെ രോ­ഗി­ക­ളെ ഒ­റ്റ­ക്കൊ­റ്റ­യ്ക്ക­ല്ല ക­ശ­ക്കി­യ­തു് (Randomization). മ­റി­ച്ചു് ചെ­റു­കൂ­ട്ട­ങ്ങ­ളാ­യി തി­രി­ച്ചു് വാ­ക്സിൻ നൽകി കൂ­ട്ട­മാ­യി ക­ശ­ക്കി താ­ര­ത­മ്യം ചെ­യ്യ­പ്പെ­ടു­ന്ന ഗ്രൂ­പ്പു­ക­ളി­ലേ­യ്ക്കു ചേർ­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. ഇതും പ­രീ­ക്ഷ­ണ­ത്തി­ന്റെ ശാ­സ്ത്രീ­യ­ത­യെ ബാ­ധി­ക്കു­ന്ന ന­ട­പ­ടി­യാ­ണു്. എ­ന്നാൽ, ധാർ­മ്മി­ക­ത ഇ­തി­ലാ­ണു്.

വ്യ­ക്തി­ക­ളാ­യി ത­രം­തി­രി­ച്ചു വാ­ക്സിൻ കൊ­ടു­ക്കു­മ്പോൾ രോഗം പ­ക­രാ­നു­ള്ള സാ­ധ്യ­ത­യു­ണ്ടു്. എ­ന്നാൽ, ഒ­രു­മി­ച്ചു ക­ഴി­യു­ന്ന ഒരു കൂ­ട്ട­ത്തെ ഒ­ന്നാ­യി വാ­ക്സി­നേ­റ്റ് ചെ­യ്യു­മ്പോൾ ഇതു നി­യ­ന്ത്രി­ക്കാം. ത­ന്നെ­യു­മ­ല്ല, എ­ല്ലാ­വർ­ക്കും ഒ­രു­പോ­ലെ നീതി ഉ­റ­പ്പാ­ക്കു­ക­യും ചെ­യ്യു­ന്നു. ചു­രു­ക്ക­ത്തിൽ രീ­തി­ശാ­സ്ത്ര­പ­ര­മാ­യി ശാ­സ്ത്രീ­യ­ത കു­റ­ഞ്ഞ രീ­തി­കൾ നീ­തി­ശാ­സ്ത്ര­പ­ര­മാ­യ മൂ­ല്യ­ങ്ങ­ളു­ടെ പേരിൽ സ്വീ­ക­രി­ക്കാൻ വൈ­ദ്യ­ഗ­വേ­ഷ­ണം ത­യ്യാ­റാ­യി. അ­ടു­ത്ത കാ­ല­ത്തു് ഫ്ര­ഞ്ചു ഡോ­ക്ട­റാ­യ ദിദേർ റൂവൂ (Didier Raoult) കൊ­വി­ഡി­നു പ്ര­തി­വി­ധി­യാ­യി ഹൈ­ഡ്രോ­ക്സി ക്ലോ­റെ­ക്വിൻ ഉ­പ­യോ­ഗി­ച്ചു. മ­രു­ന്നി­ന്റെ ശാ­സ്ത്രീ­യ­മാ­യ പ­രീ­ക്ഷ­ണ­ത്തി­നൊ­ന്നും കാ­ത്തു­നി­ല്ക്കാൻ ഈ ഡോ­ക്ടർ ത­യ്യാ­റാ­യി­ല്ല. പ­രീ­ക്ഷ­ണ­ത്തി­നു­വേ­ണ്ടി ഒരു രോ­ഗി­ക്കു് മ­രു­ന്നു നി­ഷേ­ധി­ക്കാ­നാ­വി­ല്ല എ­ന്ന­യാൾ ശ­ഠി­ച്ചു.

ചു­രു­ക്ക­ത്തിൽ വൈ­ദ്യ­നി­രാ­സം ചി­കി­ത്സ­യ്ക്കും മ­രു­ന്നി­നും പു­റം­തി­രി­ഞ്ഞു നിൽ­ക്ക­ല­ല്ല, മ­റി­ച്ചു് വ്യ­വ­സ്ഥാ­പി­ത ഗ­വേ­ഷ­ണ­രീ­തി­ശാ­സ്ത്ര­ങ്ങ­ളു­ടെ ഉ­റ­പ്പി­നെ വേ­ണ്ടെ­ന്നു­വെ­ച്ചു് വൈ­ദ്യ­ത്തി­ലെ അ­റി­വി­നോ­ടും പ്ര­യോ­ഗ­ത്തോ­ടും മൂ­ല്യ­ബ­ദ്ധ­വും ജാ­ഗ്ര­ത്തു­മാ­യ പുതിയ ബന്ധം സ്ഥാ­പി­ക്ക­ലാ­ണു്.

അതോ ഇതോ എന്ന വ്യ­വ­ച്ഛേ­ദി­ച്ചു വി­വ­രി­ക്കാ­വു­ന്ന നാ­ളെ­യെ­യാ­ണു് ന­മ്മു­ടെ ഭാ­വി­യാ­യി കാ­ണു­ന്ന­തു്. വാലും ത­ല­യു­മു­ള്ള നാ­ണ­യ­മോ ആറു വ­ശ­ങ്ങ­ളു­ള്ള പ­കി­ട­യോ ഒക്കെ ക­ശ­ക്കി­യെ­റി­ഞ്ഞു് ഫലം പ­റ­യാ­വു­ന്ന ഭാ­വി­യാ­ണി­തു്. എ­ന്നാൽ, മ­ര­ണ­ഭ­യം ഇ­ങ്ങ­നെ ക­വി­ടി­നി­ര­ത്തി പ­റ­യാ­വു­ന്ന ഭാ­വി­യെ­പ്പ­റ്റി­യ­ല്ല. ഭാവി തന്നെ ഉണ്ടോ ഇ­ല്ല­യോ എ­ന്ന­താ­ണു് പ്ര­ശ്നം. അതോ ഇതോ എ­ന്ന­ത­ല്ല. അതും ഇതും ഒ­ന്നും ഇ­ല്ലാ­താ­വു­ന്നു എ­ന്ന­താ­ണു് ഭ­യ­കാ­ര­ണം.

മ­ര­ണ­ത്തി­ന്റെ വെ­ട്ട­ത്തിൽ ജീവനെ വ്യ­ക്തി­വൽ­ക്ക­രി­ക്കു­ക­യും അ­റി­യു­ക­യും ചെ­യ്യു­ന്ന ആ­ധു­നി­ക വൈ­ദ്യ­ജ്ഞാ­ന രൂ­പ­ത്തി­നു വെ­ളി­യിൽ മ­ര­ണ­ത്തെ കാണാൻ വൈ­ദ്യ­നി­രാ­സ­ത്തെ സ­ന്ന­ദ്ധ­മാ­ക്കേ­ണ്ട­തു­ണ്ടു്. മൃ­ത്യോ­ന്മു­ഖ­മാ­യ കാ­ല­സ­ങ്ക­ല്പ­ത്തി­നു­ള്ളിൽ മ­ര­ണ­വു­മാ­യി പല ക­ളി­ക­ളും അ­മേ­രി­ക്കൻ സയൻസ് ഫി­ക്ഷൻ സി­നി­മ­കൾ (ഉദാ: റിഡി സ്കോ­ട്ടി­ന്റെ ബ്ലേ­ഡ് റണ്ണർ) ക­ളി­ച്ചു­നോ­ക്കി­യി­ട്ടു­ണ്ടു്. അ­പൂർ­വ്വം ത­ത്ത്വ­ചി­ന്ത­ക­രും ചില ന­മ്പ­രു­കൾ പ­യ­റ്റി­യി­ട്ടു­ണ്ടു്. ഡാ­നി­യൽ ഡെ­ന്ന­റ്റ് (Daniel Dennett), കോ­ശ­വി­നാ­ശ­ത്തെ (cell apoptosis) പ്രോ­ഗ്രാം ചെ­യ്താ­ലോ എന്നു ചോ­ദി­ക്കു­ന്നു­ണ്ടു്. അ­താ­യ­തു് 85 വ­യ­സ്സാ­കു­ന്ന­തോ­ടെ നി­ങ്ങ­ളു­ടെ ബാ­ദ്ധ്യ­ത­ക­ളും ചു­മ­ത­ല­ക­ളു­മൊ­ക്കെ തീർ­ന്നു് നി­ങ്ങൾ മ­ര­ണ­ത്തി­നു റെ­ഡി­യാ­വു­മെ­ന്നു ക­രു­തു­ക. നേ­ര­ത്തേ­കൂ­ട്ടി നി­ങ്ങൾ 85-നും 90-നും ഇ­ട­യ്ക്കു് മ­രി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ കോ­ശ­വി­നാ­ശം പ്ലാൻ ചെ­യ്യാം. ഈ മരണം സ്വാ­ഭാ­വി­ക­മാ­യി­രി­ക്കും. ഒപ്പം അ­പ്ര­തീ­ക്ഷി­ത­വും. കൃ­ത്യ­മാ­യ തീ­യ­തി­യും സ­മ­യ­വും നിർ­ണ്ണ­യി­ക്കാ­നാ­വി­ല്ല. എ­ന്നാൽ, പ്ലാൻ ചെയ്ത കാ­ലാ­വ­ധി­ക്കു­ള്ളിൽ മ­രി­ക്കു­ക­യും ചെ­യ്യും.

എ­ന്നാൽ, മ­ര­ണ­ത്തെ സ്വയം തെ­ര­ഞ്ഞെ­ടു­ക്കു­ന്ന­തി­ല­ല്ല, മ­റി­ച്ചു് മ­ര­ണ­ത്തി­നു പകരം ജീ­വ­ന്റെ പ്ര­കാ­ശ­ത്തിൽ സ്വ­യ­മ­റി­യാ­നും നിർ­ണ്ണ­യി­ക്കാ­നു­മു­ള്ള സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സാ­ധ്യ­ത എ­ന്താ­ണു്? മ­ര­ണ­ത്തി­ന്റെ കാ­ര­ണ­ങ്ങൾ അ­റി­ഞ്ഞു് അതിനെ നി­യ­ന്ത്രി­ക്കാൻ ശ്ര­മി­ക്കു­ന്ന­തി­നു പകരം അ­റി­വി­നെ ജീ­വി­ത­ത്തിൽ ഉ­റ­പ്പി­ച്ചു­നിർ­ത്തി. മ­ര­ണ­ത്തി­ന്റെ കാ­റ്റൂ­രി­ക്ക­ള­യാൻ ക­ഴി­യു­മോ?

മരണം വാ­തിൽ­ക്കൽ ഒ­രു­നാൾ…

മ­ര­ണ­ഭ­യം ഭാ­വി­യെ­ക്കു­റി­ച്ചു­ള്ള വേ­വ­ലാ­തി­യാ­ണു്. ഭാവി തന്നെ ഉ­ണ്ടാ­യി­രി­ക്കു­മോ എന്ന ഭ­യ­മാ­ണ­തു്. നാളെ ന­ട­ക്കേ­ണ്ട ഒരു കാ­ര്യം ന­ട­ക്കു­മോ ഇ­ല്ല­യോ എന്ന ആശങ്ക സാ­ധാ­ര­ണ­മാ­ണു്. അതു സം­ഭാ­വ്യ­താ ശാ­സ്ത്ര­ത്തി­ന്റെ വി­ഷ­യ­മാ­ണു്. ഇ­ന്ന­ത്തെ ലോ­ക­ത്തിൽ സം­ഗ­ത­മാ­യി­ട്ടു­ള്ള ചില സ്ഥി­തി­വി­ശേ­ഷ­ങ്ങൾ—നാളെ മ­ഴ­പെ­യ്യു­മോ ഇ­ല്ല­യോ, സ്വർ­ണ്ണ­ത്തി­ന്റെ വി­ല­കു­റ­യു­മോ കൂ­ടു­മോ—നാളെ സം­ജാ­ത­മാ­കാ­നു­ള്ള സാ­ധ്യ­ത­യാ­ണു് ന­മ്മു­ടെ ശ­ങ്ക­യു­ടെ വിഷയം. അതോ ഇതോ എന്ന വ്യ­വ­ച്ഛേ­ദി­ച്ചു വി­വ­രി­ക്കാ­വു­ന്ന നാ­ളെ­യെ­യാ­ണു് ന­മ്മു­ടെ ഭാ­വി­യാ­യി കാ­ണു­ന്ന­തു്. വാലും ത­ല­യു­മു­ള്ള നാ­ണ­യ­മോ ആറു വ­ശ­ങ്ങ­ളു­ള്ള പ­കി­ട­യോ ഒക്കെ ക­ശ­ക്കി­യെ­റി­ഞ്ഞു് ഫലം പ­റ­യാ­വു­ന്ന ഭാ­വി­യാ­ണി­തു്. എ­ന്നാൽ, മ­ര­ണ­ഭ­യം ഇ­ങ്ങ­നെ ക­വി­ടി­നി­ര­ത്തി പ­റ­യാ­വു­ന്ന ഭാ­വി­യെ­പ്പ­റ്റി­യ­ല്ല.

ഭാ­വി­യെ സം­ഭാ­വ്യ­താ ശാ­സ്ത്ര­ത്തി­നു പു­റ­ത്തേ­യ്ക്കു തു­റ­ന്നു­വി­ടാ­നാ­കു­മോ? എന്റെ ഉൺമയെ ആ­സ്പ­ദ­മാ­ക്കി­യ­ല്ലാ­തെ എന്റെ കു­ട്ടി­കൾ, എന്റെ പു­സ്ത­കം, എന്റെ ക­ലാ­സൃ­ഷ്ടി എന്ന ക­രു­ത­ലു­ക­ളി­ലൂ­ടെ ഭാ­വി­യെ കാ­ണാ­നാ­വു­മോ? ആ­രെ­ങ്കി­ലും പകിട എ­റി­യാ­തെ എന്തു ചാൻസ്? കൃ­തി­യെ ഭാ­വി­യി­ലേ­യ്ക്കു ക­ശ­ക്കി എ­റി­ഞ്ഞു­വി­ടു­ന്ന­തു് കർ­ത്താ­വി­ന്റെ ക­ര­ങ്ങ­ളാ­ണു്. കർ­ത്താ­വി­ന്റെ മരണം എ­ന്നൊ­ക്കെ വെ­റു­തെ പ­റ­യു­ന്ന­താ­ണ്! കൃതി കർ­ത്താ­വി­നെ എ­ന്ന­തു­പോ­ലെ കർ­ത്താ­വു് കൃ­തി­യേ­യും അ­തി­ജീ­വി­ക്കു­ന്നു­ണ്ടു്.

ഭാവി തന്നെ ഉണ്ടോ ഇ­ല്ല­യോ എ­ന്ന­താ­ണു് പ്ര­ശ്നം. അതോ ഇതോ എ­ന്ന­ത­ല്ല. അതും ഇതും ഒ­ന്നും ഇ­ല്ലാ­താ­വു­ന്നു എ­ന്ന­താ­ണു് ഭ­യ­കാ­ര­ണം. അ­തു­കൊ­ണ്ടു­ത­ന്നെ സം­ഭാ­വ്യ­താ­ശാ­സ്ത്ര­ത്തി­ന്റെ സ­ങ്ക­ല്പ­ന­ങ്ങൾ മ­ര­ണ­ത്തെ­ക്കു­റി­ച്ചോ മ­ര­ണാ­ന­ന്ത­ര­ത­യെ­ക്കു­റി­ച്ചോ ചി­ന്തി­ക്കാൻ അ­പ­ര്യാ­പ്ത­മാ­ണു്. മ­ര­ണ­നി­ര­ക്കു പോ­ലെ­യു­ള്ള ക­ണ­ക്കു­കൾ ഉ­ണ്ടു്, ഇല്ല, ഞാനും നീയും എ­ന്നി­ങ്ങ­നെ പ­കു­ത്തെ­ടു­ക്കാ­വു­ന്ന സാ­ദ്ധ്യ­ത­ക­ളു­ടെ ക­ണ­ക്കു­കൂ­ട്ട­ലാ­ണു്. എ­ന്നാൽ, മരണം മു­ന്നിൽ വെ­യ്ക്കു­ന്ന­തു് പല ജീ­വി­താ­വ­സ്ഥ­ക­ളു­ടെ സം­ഭാ­വ്യ­ത­യ­ല്ല. ക­ശ­ക്കി എ­റി­യു­ന്ന പകിട താഴെ വ­രാ­തി­രി­ക്കാ­നു­ള്ള സാ­ധ്യ­ത­കൂ­ടി­യാ­ണു് മ­ര­ണ­ത്തിൽ തി­ര­ഞ്ഞു­നോ­ക്കു­ന്ന­തു്. നാ­ണ­യ­വും പ­കി­ട­യും ക­വ­ടി­യു­മെ­ല്ലാം നീ­ള­മ­ള­ക്കാ­നു­ള്ള സ്കെ­യി­ലോ പനി അ­ള­ക്കാ­നു­ള്ള തെർമോ മീ­റ്റ­റോ പോലെ മുൻ­കൂ­ട്ടി കാ­ലി­ബ്രേ­റ്റ് (Calibrate) ചെയ്ത ഉ­പ­ക­ര­ണ­ങ്ങ­ളാ­ണു്. ഈ കാ­ലി­ബ്രേ­ഷൻ ന­മ്മു­ടെ ലോ­ക­ത്തി­ന്റെ ആ­പേ­ക്ഷി­ക­മാ­ണു്. ഈ കാ­ലി­ബ്രേ­ഷ­നു­കൾ തന്നെ ക­ല­മ്പി­പ്പോ­കു­ന്ന ഭാ­വി­യാ­ണു് മ­ര­ണ­ത്തി­ന്റേ­തു്. അ­തു­കൊ­ണ്ടാ­ണു് നമ്മൾ മ­ര­ണ­ത്തെ ഭ­യ­പ്പെ­ട്ട­പ്പോൾ എ­ന്തി­നെ­യാ­ണു് ഭ­യ­പ്പെ­ടു­ന്ന­തു് എന്നു പു­രാ­ത­ന ചി­ന്ത­കർ ചോ­ദി­ച്ച­തു്. ന­മ്മു­ടെ ഉ­ത്ത­ര­ങ്ങ­ളു­ടെ യു­ക്തി­രാ­ഹി­ത്യം ചൂ­ണ്ടി­ക്കാ­ട്ടി ഭ­യ­ക്കാ­തി­രി­ക്കാ­നാ­ണു് അവരും ഉ­പ­ദേ­ശി­ച്ച­തു്. മ­ര­ണ­ശേ­ഷം ഞാ­നി­ല്ലാ­താ­കും ഭയം വേണ്ട. കാരണം, ജ­ന­ന­ത്തി­നു മുൻ­പും ഞാ­നി­ല്ലാ­യി­രു­ന്ന­ല്ലോ? എ­ന്നാൽ, നാം ഭ­യ­ക്കു­ന്ന­തു് എ­ന്തി­നെ­യെ­ന്നു് തി­രി­ച്ച­റി­ഞ്ഞു് ഭ­യ­ത്തെ അ­തി­ജീ­വി­ക്കാ­നാ­കു­മോ?

മ­ര­ണ­ത്തെ അ­തി­ജീ­വി­ക്കാ­നു­ള്ള ഒ­ട്ടേ­റെ പ­രി­പാ­ടി­കൾ ന­മു­ക്കു് പ­രി­ചി­ത­ങ്ങ­ളാ­ണു്. സ­ന്താ­ന­ങ്ങ­ളെ ഉ­ല്പാ­ദി­പ്പി­ച്ചു് വ­ളർ­ത്തി ജൈ­വി­ക­മാ­യും അ­വ­രു­ടെ സ്മ­ര­ണ­ക­ളി­ലൂ­ടെ­യും ന­മു­ക്കു് തു­ട­രാം. ചിലർ മ­ര­ണ­ത്തെ അ­തി­ജീ­വി­ക്കു­ന്ന പു­സ്ത­ക­ങ്ങ­ളെ­ഴു­തു­ന്നു. ചിലർ ക­ലാ­സൃ­ഷ്ടി­ക­ളി­ലൂ­ടെ എ­ക്കാ­ല­വും ജീ­വി­ക്കു­ന്നു. എ­ന്നാൽ, ഇ­തൊ­ന്നും മ­ര­ണ­ത്തെ നേ­രി­ടാൻ നമ്മെ സ­ന്ന­ദ്ധ­മാ­ക്കു­ന്നി­ല്ല. ഒപ്പം ഞാ­നി­ല്ലെ­ങ്കിൽ കു­ട്ടി­കൾ­ക്കു് എ­ന്തു് ആ­ന­ന്ദം? സ്വീ­ക­രി­ക്കാൻ ഞാ­നി­ല്ലെ­ങ്കിൽ പ്ര­ശ­സ്തി­ക്കും പ്ര­ശം­സ­യ്ക്കും എ­ന്തർ­ത്ഥം? ചു­രു­ക്ക­ത്തിൽ അ­തി­ജീ­വി­ക്കാ­നു­ള്ള സിം­ബോ­ളി­ക് കോ­പ്പു­കൾ ത­യ്യാ­റാ­ക്കി­യാ­ലും അ­വ­യൊ­ക്കെ നമ്മെ ജീ­വി­ത­ത്തി­ലേ­യ്ക്കു തന്നെ പി­ടി­ച്ചു താ­ഴ്ത്തു­ന്നു. അ­വ­യു­ടെ ഭാ­വി­യെ ഈ ജീ­വി­ത­ത്തിൽ കാ­ലി­ബ്രേ­റ്റ് ചെയ്ത ഉ­പ­ക­ര­ണ­ങ്ങ­ളി­ലൂ­ടെ മുൻ­കൂ­ട്ടി കണ്ടു നി­യ­ന്ത്രി­ക്കാ­നാ­ണു് ന­മ്മു­ടെ ശ്രമം. എ­ന്നാൽ, ഭാ­വി­യെ സം­ഭാ­വ്യ­താ ശാ­സ്ത്ര­ത്തി­നു പു­റ­ത്തേ­യ്ക്കു തു­റ­ന്നു­വി­ടാ­നാ­കു­മോ? എന്റെ ഉൺമയെ ആ­സ്പ­ദ­മാ­ക്കി­യ­ല്ലാ­തെ എന്റെ കു­ട്ടി­കൾ, എന്റെ പു­സ്ത­കം, എന്റെ ക­ലാ­സൃ­ഷ്ടി എന്ന ക­രു­ത­ലു­ക­ളി­ലൂ­ടെ ഭാ­വി­യെ കാ­ണാ­നാ­വു­മോ? ആ­രെ­ങ്കി­ലും പകിട എ­റി­യാ­തെ എന്തു ചാൻസ് ? കൃ­തി­യെ ഭാ­വി­യി­ലേ­യ്ക്കു ക­ശ­ക്കി എ­റി­ഞ്ഞു­വി­ടു­ന്ന­തു് കർ­ത്താ­വി­ന്റെ ക­ര­ങ്ങ­ളാ­ണു്. കർ­ത്താ­വി­ന്റെ മരണം എ­ന്നൊ­ക്കെ വെ­റു­തെ പ­റ­യു­ന്ന­താ­ണ്! കൃതി കർ­ത്താ­വി­നെ എ­ന്ന­തു­പോ­ലെ കർ­ത്താ­വു് കൃ­തി­യേ­യും അ­തി­ജീ­വി­ക്കു­ന്നു­ണ്ടു്. ഈ അ­തി­ജീ­വ­ന­ങ്ങ­ളു­ടെ പാ­ര­സ്പ­ര്യ­ത്തെ താ­ങ്ങി­നിർ­ത്തു­ന്ന­താ­ണു് എ­ഴു­ത്തു്.

ഒ­ടു­വി­ല­ത്തെ പ­കി­ട­ക­ളി

എ­ഴു­ത്തു് ഭാ­വി­യു­ടെ സാ­ധ്യ­ത­ക­ളെ പുൽ­കു­ന്ന­തു് എ­ങ്ങ­നെ എ­ന്ന­തി­നു് നല്ല ഉ­ദാ­ഹ­ര­ണ­മാ­ണു് ബോർ­ഹ­സി­ന്റെ പിയറെ മെ­നാർ­ഡ്. ഓഹരി ക­മ്പോ­ള­ത്തി­ലെ ഊ­ഹ­ക്ക­ച്ച­വ­ട­ക്കാ­ര­നും ത­ത്ത്വ­ചി­ന്ത­ക­നു­മാ­യ ഏലി അ­യാ­ച്ചേ (Elie Ayache) സം­ഭാ­വ്യ­താ­ശാ­സ്ത്ര­ത്തി­നു വെ­ളി­യി­ലു­ള്ള വി­പ­ണി­യു­ടെ മ­ര­ണ­ചാൻ­സി­ന്റെ പ്ര­തീ­ക­മാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­തു് മെ­നാർ­ഡി­ന്റെ എ­ഴു­ത്തി­നെ­യാ­ണു്. പ­തി­നേ­ഴാം നൂ­റ്റാ­ണ്ടിൽ സെർ­വാ­ന്റീ­സ് എ­ഴു­തി­യ നോ­വ­ലാ­ണ­ല്ലോ ഡോൺ ക്വി­ഹോ­ട്ടെ. ഇ­രു­പ­താം നൂ­റ്റാ­ണ്ടിൽ പിയറെ മെ­നാർ­ഡ് എ­ന്നൊ­രാൾ ഈ കൃതി തന്നെ വീ­ണ്ടും പു­തി­യ­താ­യി എ­ഴു­തു­ക­യാ­ണു്. പഴയ പു­സ്ത­ക­ത്തി­ന്റെ കോ­പ്പി­യ­ടി­യോ പു­ന­രാ­ഖ്യാ­ന­മോ ഒ­ന്നു­മ­ല്ല മെ­നാർ­ഡി­ന്റെ ല­ക്ഷ്യം. തന്റെ അ­നു­ഭ­വ­വും ഭാ­വ­ന­യും ഉ­പ­യോ­ഗി­ച്ചു് പു­തി­യ­താ­യി അതേ വാ­ക്കു­ക­ളും വ­രി­ക­ളും ഒ­ന്നു­കൂ­ടി എ­ഴു­തു­ക­യാ­ണു് അയാൾ. സാ­ധാ­ര­ണ­ഗ­തി­യിൽ വാ­ക്കു­ക­ളു­ടേ­യും വ­രി­ക­ളു­ടേ­യും പല കോ­മ്പി­നേ­ഷ­നു­ക­ളാ­യാ­ണു് ഒരു കൃ­തി­യു­ടെ പല സാ­ധ്യ­ത­ക­ളെ നാം കാ­ണു­ന്ന­തു്. രചന ക­ഴി­യു­ന്ന­തോ­ടെ അർ­ത്ഥ­വ­ത്തും അ­ല്ലാ­ത്ത­തു­മാ­യി പല കോ­മ്പി­നേ­ഷ­നു­ക­ളിൽ ഒ­ന്നു് യാ­ഥാർ­ത്ഥ്യ­മാ­യി തീ­രു­ന്നു. എ­ന്നാൽ, മെ­നാർ­ഡി­ന്റെ മുൻ­പിൽ ഇ­ത്ത­രം പല കോ­മ്പി­നേ­ഷ­നു­കൾ ഇല്ല. അയാൾ ഭാ­വ­ന­യിൽ വാ­ക്കു­ക­ളെ ക­ശ­ക്കി­യെ­റി­യു­ന്ന­തു് ഡോൺ ക്വി­ഹോ­ട്ടെ എന്ന ഒ­റ്റ­ക്ര­മ­ത്തിൽ വ­ന്നു­വീ­ഴാ­നാ­ണു്. ക്ഷ­ണ­ച­ഞ്ച­ല­മാ­യ ഈ പ്ര­പ­ഞ്ചം ഓരോ നി­മി­ഷ­ത്തി­ലും ന്യൂ­ട്ട­ണി­ന്റെ ച­ല­ന­നി­യ­മ­ങ്ങ­ളി­ലേ­യ്ക്കു തന്നെ പ­തി­ക്കു­ന്ന­തു­പോ­ലെ. ഭാ­വി­യി­ലേ­യ്ക്കു­ള്ള തു­റ­വി­നെ പല ഓ­പ്ഷ­നു­ക­ളു­ടെ ല­ഭ്യ­ത­യാ­യ­ല്ല മെ­നാർ­ഡ് കാ­ണു­ന്ന­തു്. ഒരേ ഒരു ഓ­പ്ഷ­നി­ലേ­യ്ക്കു് എ­ടു­ക്കു­ന്ന റി­സ്കാ­ണു് എ­ഴു­ത്തു്. ഈ റി­സ്കാ­ണു് ക്വി­ഹോ­ട്ട­യിൽ മെ­നാർ­ഡി­ന്റെ ക­യ്യൊ­പ്പാ­യി മാ­റു­ന്ന­തു്. ക്വി­ഹോ­ട്ടെ എന്ന കൃതി വാ­യ­ന­ക്കാർ ചാർ­ത്തി­ക്കൊ­ടു­ക്കു­ന്ന പുതിയ അർ­ത്ഥ­ങ്ങ­ളി­ലൂ­ടെ അ­തി­ന്റെ കർ­ത്താ­വി­നേ­യും ര­ച­ന­യു­ടെ ച­രി­ത്ര സ­ന്ദർ­ഭ­ത്തേ­യും അ­തി­ജീ­വി­ക്കു­ന്നു. മെ­നാർ­ഡാ­ക­ട്ടെ, എ­ഴു­ത്തു­കാ­രൻ എന്ന സർവ്വ സ്വാ­ത­ന്ത്ര്യ­വു­മെ­ടു­ത്തു് ഭാ­വ­നാ­വി­ലാ­സ­ത്തോ­ടെ ക്വി­ഹോ­ട്ടെ എന്ന ല­ക്ഷ്യ­ത്തി­ലേ­യ്ക്കു് കൃ­ത്യ­മാ­യി എഴുതി കൃ­തി­യേ­യും അ­തി­ന്റെ നാ­നാർ­ത്ഥ­ങ്ങ­ളേ­യും അ­തി­ജീ­വി­ക്കു­ന്നു. ക്രി­യാ­ഫ­ല­ത്തെ­ക്കു­റി­ച്ചു­ള്ള ആ­ശ­ങ്ക­കൾ­ക്ക­പ്പു­റ­ത്തേ­യ്ക്കു് ക്രി­യ­യെ അ­തി­ന്റെ പൂർ­ണ്ണ­മാ­യ അ­സ്ഥി­ര­ത­യോ­ടെ മുൻ­പോ­ട്ടു വെ­യ്ക്കു­ക­യാ­ണു് മെ­നാർ­ഡി­ന്റെ എ­ഴു­ത്തു്. എ­ന്തും സം­ഭ­വി­ച്ചേ­ക്കാ­വു­ന്ന ലോകം ഒ­രു­പ­ക്ഷേ, അ­ങ്ങ­നെ തന്നെ മാ­റ്റ­മൊ­ന്നും കൂ­ടാ­തെ ഇ­രു­ന്നേ­ക്കാം. എ­ന്നാൽ, ആ അസ്ഥിര-​സ്ഥിരതയെ അ­ങ്ങ­നെ­യാ­ക്കു­ന്ന ക്രിയ കൂ­ടി­യേ തീരൂ. അ­തു­കൊ­ണ്ടാ­ണു് മെ­നാർ­ഡി­നു് ക്വി­ഹോ­ട്ടെ എ­ഴു­തേ­ണ്ടി­വ­രു­ന്ന­തു്.

കൊ­വി­ഡി­നെ­ക്കു­റി­ച്ചോ അ­തി­ന്റെ വ്യാ­പ­ന­ത്തേ­യും ചി­കി­ത്സ­യേ­യും കു­റി­ച്ചോ ന­മു­ക്കു് കാ­ര്യ­മാ­യ അ­റി­വൊ­ന്നു­മി­ല്ല എ­ന്നു് എ­ല്ലാ­വ­രും സ­മ്മ­തി­ക്കു­ന്നു­ണ്ടു്. ഈ അ­റി­വി­ല്ലാ­യ്മ­യെ നമ്മൾ എ­ങ്ങ­നെ നേ­രി­ട­ണം? നാളയെ കാ­ത്തി­രി­ക്കു­ന്ന എ­ന്തു­റ­പ്പാ­ണു് ഇ­ന്നു­ള്ള­തു്? അജ്ഞത സൃ­ഷ്ടി­ക്കു­ന്ന പ­രി­ഭ്രാ­ന്തി­ക്ക­പ്പു­റം ജീവനെ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്ന­തു് എ­ങ്ങ­നെ­യാ­ണു്?

കൊ­റോ­ണ­യെ­ക്കു­റി­ച്ചു­ള്ള അ­ജ്ഞ­ത­യി­ലും മ­ര­ണ­ഭീ­തി­യി­ലും വ­ല­യു­മ്പോ­ഴും അ­ട­ങ്ങി­യി­രി­ക്കാ­തെ മ­നു­ഷ്യർ അ­വർ­ക്കു­ള്ള അ­റി­വെ­ല്ലാം പാ­ച­ക­വി­ധി മുതൽ സം­ഗീ­തം വരെ, പൂ­ന്തോ­ട്ട നിർ­മ്മാ­ണം മുതൽ ജ്യോ­തി­ഷം വരെ ഇ­ന്റർ­നെ­റ്റിൽ പ്ര­തി­ഫ­ലേ­ച്ഛ­യി­ല്ലാ­തെ ഷെയർ ചെ­യ്യു­ക­യ­ല്ലേ? അ­റി­വി­നു് വെ­ളി­വാ­കാൻ ഉ­റ­പ്പു­കൾ കൂ­ടി­യേ തീരൂ എ­ന്നി­ല്ല.

കൊറോണ പി­ടി­ച്ച കാ­ല­ത്തി­ന്റെ ഭാ­വി­യെ­ക്കു­റി­ച്ചു് ഗൗ­ര­വ­മാ­യി ചി­ന്തി­ക്കു­ന്ന­വ­രാ­ണു് ഫൈസൽ ദേ­വ്ജി­യും അഖിൽ ബിൽ­ഗ്രാ­മി­യും. ദേ­വ്ജി­യു­ടെ നോ­ട്ട­ത്തിൽ കൊറോണ സ്റ്റേ­റ്റി­ന്റെ ആ­ഭി­മു­ഖ്യ­ത്തി­ലു­ള്ള ദീർ­ഘ­കാ­ല പ്ലാ­നിം­ഗ് എന്ന ആ­ശ­യ­ത്തെ അ­പ്ര­സ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നു. അ­ത്ത­രം പ്ലാ­നിം­ഗി­നു­വേ­ണ്ടി അ­റി­വൊ­ന്നും ന­മ്മു­ടെ ക­യ്യി­ലി­ല്ല. ആ അ­റി­വി­നു­ള്ള കൊതി അ­പ­ക­ട­വു­മാ­ണു്. പഴയ പ­കർ­ച്ച­വ്യാ­ധി­ക­ളു­ടെ അ­നു­ഭ­വ­ത്തി­ന്റെ വെ­ളി­ച്ച­ത്തിൽ പുതിയ കൊ­റോ­ണ­യെ തെ­ര­യു­ക. വൈ­റ­സി­ന്റെ ഉ­റ­വി­ട­ത്തേ­യും ഉ­ത്ത­ര­വാ­ദി­യേ­യും തെ­ര­യു­ക. ഇ­തി­ന്റെ­യൊ­ക്കെ ബ­ല­ത്തിൽ വ­രാ­നി­രി­ക്കു­ന്ന പ്ര­തി­രോ­ധ­ശ­ക്തി­യേ­യും വാ­ക്സി­നേ­യും കു­റി­ച്ചു് ആശ കൊ­ടു­ക്കു­ക. ഭീ­തി­യേ­യും യാ­ത­ന­യേ­യും അ­വ­ഗ­ണി­ച്ചു് സാ­മ്പ­ത്തി­ക­രം­ഗം തു­റ­ന്നു­കൊ­ടു­ക്കു­ക. ഇ­തൊ­ക്കെ ഭാ­വി­പ­രി­പാ­ടി­ക­ളി­ലൂ­ന്നു­ന്ന രാ­ഷ്ട്രീ­യ­ത്തി­ലെ അ­പ­ക­ട­ങ്ങ­ളാ­ണു്. ജ­ന­ങ്ങ­ളാ­ക­ട്ടെ, ഇ­ത്ത­രം പ്ലാ­നി­ങി­നെ­തി­രെ മുഖം തി­രി­ച്ചു് ത­ങ്ങൾ­ക്കു് ഇന്നു ചെ­യ്യാൻ പ­റ്റു­ന്ന ചെറിയ കാ­ര്യ­ങ്ങൾ—മാ­സ്ക്കി­ടു­ക, അകലം പാ­ലി­ക്കു­ക—മാ­ത്രം ശ്ര­ദ്ധി­ക്കു­ന്നു. ല­ക്ഷ്യ­ത്തി­നു പകരം മാർ­ഗ്ഗ­ത്തിൽ ഊ­ന്നു­ന്ന രാ­ഷ്ട്രീ­യ­മാ­ണു് അ­വ­രു­ടേ­തു്.

എ­ന്നാൽ, അഖിൽ ബിൽ­ഗ്രാ­മി ഇതേ കാ­ല­സ­ന്ധി­യെ എ­തിർ­ദി­ശ­യിൽ­നി­ന്നു കാ­ണു­ന്നു. കൊ­റോ­ണ­യു­ടെ ഗതിയെ കൃ­ത്യ­മാ­യി പ്ര­വ­ചി­ക്കാൻ ശാ­സ്ത്ര­ത്തി­നു ക­ഴി­യു­ന്നി­ല്ലാ­യി­രി­ക്കാം. എ­ന്നാൽ, ഇ­ന്നി­ന്റെ കൊ­ച്ചു കൊ­ച്ചു തീർ­ച്ച­ക­ളിൽ­നി­ന്നു് ഭാ­വി­യെ തു­റ­ന്നി­ടാ­നു­ള്ള കരുതൽ മ­നു­ഷ്യ­സ­ഹ­ജ­മാ­ണു്. ഇതിനു ഭാ­വി­യെ­ക്കു­റി­ച്ചു­ള്ള ഉ­റ­പ്പു­കൾ വേണ്ട. പുതിയ വൈ­റ­സ്സു­ക­ളു­ടെ വ­ര­വി­നെ­ക്കു­റി­ച്ചു­ള്ള ഉ­റ­പ്പു­ക­ളി­ല്ലാ­ത്ത­തെ­ങ്കി­ലും മു­ന്ന­റി­യി­പ്പു­കൾ ന­മു­ക്കു കി­ട്ടി­യി­രു­ന്നു. അ­വ­യു­ടെ തെ­ളി­ച്ച­ത്തിൽ ആ­രോ­ഗ്യ­സു­ര­ക്ഷ­യൊ­രു­ക്കാ­നു­ള്ള റി­സ്കു് നമ്മൾ എ­ടു­ക്കേ­ണ്ടി­യി­രു­ന്നു. കൊ­റോ­ണ­യെ­ക്കു­റി­ച്ചു­ള്ള അ­ജ്ഞ­ത­യി­ലും മ­ര­ണ­ഭീ­തി­യി­ലും വ­ല­യു­മ്പോ­ഴും അ­ട­ങ്ങി­യി­രി­ക്കാ­തെ മ­നു­ഷ്യർ അ­വർ­ക്കു­ള്ള അ­റി­വെ­ല്ലാം പാ­ച­ക­വി­ധി മുതൽ സം­ഗീ­തം വരെ, പൂ­ന്തോ­ട്ട നിർ­മ്മാ­ണം മുതൽ ജ്യോ­തി­ഷം വരെ ഇ­ന്റർ­നെ­റ്റിൽ പ്ര­തി­ഫ­ലേ­ച്ഛ­യി­ല്ലാ­തെ ഷെയർ ചെ­യ്യു­ക­യ­ല്ലേ? അ­റി­വി­നു് വെ­ളി­വാ­കാൻ ഉ­റ­പ്പു­കൾ കൂ­ടി­യേ തീരൂ എ­ന്നി­ല്ല. ബിൽ­ഗ്രാ­മി­യു­ടെ ക­ണ്ണിൽ ആ­പൽ­സൂ­ച­ന­യും പ്ര­വ­ച­ന­വും ത­മ്മിൽ വലിയ വ്യ­ത്യാ­സ­മൊ­ന്നു­മി­ല്ല.

ദേ­വ്ജി­യും ബിൽ­ഗ്രാ­മി­യും വി­പ­രീ­ത ധ്രു­വ­ങ്ങ­ളി­ലാ­ണെ­ന്നു തോ­ന്നി­യേ­ക്കാം. ഒരാൾ പ്ര­വ­ച­ന­ങ്ങൾ­ക്കു് എതിരെ തി­രി­ഞ്ഞു് ഇ­ന്നി­ന്റെ ഉ­റ­പ്പു­ക­ളി­ലൂ­ന്നു­ന്നു. മ­റ്റെ­യാൾ ഇ­ന്നി­ന്റെ ഉ­റ­പ്പു­കൾ­ക്ക­പ്പു­റ­ത്തു് പ്ര­വ­ച­ന­ത്തി­ന്റെ ക­രു­ത­ലിൽ ആ­ശ­യർ­പ്പി­ക്കു­ന്നു. എ­ന്നാൽ, ര­ണ്ടു­പേ­രു­ടേ­യും ശ്ര­ദ്ധ അ­റി­വും ഭാ­വി­യും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തി­ലാ­ണു്. ശാ­സ്ത്ര­നി­യ­മ­ങ്ങ­ളു­ടെ ഉ­റ­പ്പിൽ ഭാ­വി­യെ പ്ര­വ­ചി­ച്ചു­കൊ­ണ്ടു് പ്ലാ­നും പ­ദ്ധ­തി­യു­മി­ട്ടു് ജീ­വി­ക്കേ­ണ്ട­തി­ല്ലെ­ന്നു് ര­ണ്ടു­പേ­രും സ­മ്മ­തി­ക്കു­ന്നു. എ­ന്നാൽ, ഗാ­ന്ധി­ഭ­ക്ത­ന്മാ­രാ­യ ഇ­രു­വ­രും അ­റി­വും സാ­ങ്കേ­തി­ക­വി­ദ്യ­യും സ­മ­യ­വും ത­മ്മി­ലു­ണ്ടെ­ന്നു് ക­രു­തു­ന്ന നി­ഷ്ക­ള­ങ്ക­വും സു­താ­ര്യ­വു­മാ­യ ബ­ന്ധ­ത്തി­ലാ­ണു് ഊ­ന്നു­ന്ന­തു്. ഭാ­വി­യി­ലേ­ക്കു­ള്ള തു­റ­വും വർ­ത്ത­മാ­ന­ത്തി­ലു­ള്ള ഉ­റ­പ്പു­മൊ­ന്നും ശാസ്ത്ര-​സാങ്കേതിക-ഭരണകൂട വി­ദ്യ­ക­ളു­ടെ ഇ­ട­പെ­ട­ലു­ക­ളി­ല്ലാ­തെ സാ­ധ്യ­മ­ല്ല. വൈ­ദ്യ­ത്തി­ലാ­യാ­ലും ക­മ്പോ­ള­ത്തി­ലാ­യാ­ലും ചാൻസ് കം­പ്യൂ­ട്ട­റി­ലും ക­ണ­ക്കു­കൂ­ട്ട­ലു­ക­ളി­ലും കൂടെ പ­ണി­തെ­ടു­ക്കു­ന്ന­താ­ണു്. പ്ര­വ­ച­നാ­തീ­ത­മാ­യ സം­ഭ­വ­ങ്ങൾ—നാസിം നി­ക്കോ­ളാ­സ് താ­ലേ­ബി ന്റെ (Nassim Nicholas Taleb) ക­റു­ത്ത അ­ര­യ­ന്ന­ങ്ങൾ—ന­മ്മു­ടെ അ­റി­വി­ന്റെ പ­രി­മി­തി­യേ­ക്കാൾ അ­റി­വി­ന്റെ തന്നെ അ­തിർ­ണ്ണ­നീ­യ­ങ്ങ­ളാ­യ ഇ­ട­പെ­ട­ലു­ക­ളെ­യാ­ണു് കാ­ണി­ക്കു­ന്ന­തു്. ദേ­വ്ജി­യും ബിൽ­ഗ്രാ­മി­യും വി­ശ്വാ­സ­മർ­പ്പി­ച്ചി­രി­ക്കു­ന്ന സാദാ മ­നു­ഷ്യ­നും അ­വ­ന്റെ ദൈ­നം­ദി­ന കാ­ല­പ്ര­മാ­ണ­വും മോ­ഡ­ലു­ക­ളി­ലും ബിഗ് ഡേ­റ്റ­യി­ലും ഉ­യർ­ന്നു­വ­ന്നേ­ക്കാ­വു­ന്ന അ­പൂർ­വ്വ പ്ര­തി­ഭാ­സം മാ­ത്ര­മാ­ണു്. അ­തു­കൊ­ണ്ടു­ത­ന്നെ വൈ­ദ്യ­നി­രാ­സം പോ­ലെ­യു­ള്ള ജാ­ഗ്ര­ത­യി­ലും ചി­ന്താ­പ­ര­മാ­യ തെ­ര­ഞ്ഞെ­ടു­പ്പ­ക­ളി­ലും കൂടി മാ­ത്ര­മേ സം­ഭ­വ്യ­താ ശാ­സ്ത്ര­ത്തി­ന­പ്പു­റ­ത്തേ­യ്ക്കു് ചാൻ­സി­നെ തു­റ­ന്നി­ടാ­നാ­കൂ. ആ­ത്മ­ഹ­ത്യ­യും കൊ­ല­യ്ക്കും അ­പ്പു­റം, ബ­ലി­യാ­ടോ ര­ക്ത­സാ­ക്ഷി­യോ ആകാതെ മ­ര­ണ­ത്തെ ജീ­വി­തം ത­ന്നെ­യാ­യി കാ­ണാ­നു­ള്ള രാ­ഷ്ട്രീ­യ ബാ­ദ്ധ്യ­ത­യാ­ണു് കൊറോണ മു­ന്നോ­ട്ടു­വ­യ്ക്കു­ന്ന­തു്.

സനിൽ, വി.
images/sanil.jpg

ത­ല­യോ­ല­പ്പ­റ­മ്പ് സ്വ­ദേ­ശി. ദി­ല്ലി ഐ. ഐ. റ്റി. യിലെ ഹൂ­മാ­നി­റ്റീ­സ് ആന്റ് സോ­ഷ്യൽ സ­യൻ­സ­സ് വി­ഭാ­ഗ­ത്തിൽ പ്രൊ­ഫ­സ­റാ­ണു്. തി­രു­വ­ന­ന്ത­പു­രം ഗ­വൺ­മെ­ന്റ് എൻ­ജി­നീ­യ­റി­ങ് കോ­ളേ­ജിൽ നി­ന്നു് മെ­ക്കാ­നി­ക്കൽ എൻ­ജി­നീ­യ­റി­ങ് ബി­രു­ദം, കാൻ­പൂർ ഐ. ഐ. റ്റി.-യിൽ നി­ന്നു പി­എ­ച്ച്.ഡി. ശാ­സ്ത്രം, സാ­ങ്കേ­തി­ക­വി­ദ്യ, കല, രാ­ഷ്ട്രീ­യം തു­ട­ങ്ങി­യ മ­ണ്ഡ­ല­ങ്ങ­ളിൻ ത­ത്ത്വ­ചി­ന്താ­പ­ര­മാ­യ അ­ന്വേ­ഷ­ണ­ങ്ങ­ളിൽ താ­ല്പ­ര്യം. അനേകം ഗവേഷണ പ്ര­ബ­ന്ധ­ങ്ങൾ ഇം­ഗ്ലീ­ഷിൽ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. അ­മേ­രി­ക്ക­യി­ലെ ഹവായ് യൂ­ണി­വേ­ഴ്സി­റ്റി­യി­ലെ വാ­റ്റു­മൽ പ്രൊ­ഫ­സർ, ബ്രി­ട്ട­നി­ലെ ലി­വർ­പൂൾ യൂ­ണി­വേ­ഴ്സി­റ്റി­യിൽ ചാൾസ് വാലസ് ഫെലോ, പാ­രീ­സി­ലെ മിസോ ദി­സ്യോ­സ് ദ്ലൂ­മി­ലെ അ­സോ­സ്സി­യേ­റ്റ് റി­സർ­ച്ച് ഡ­യ­റ­ക്ടർ, ബു­ഡോ­പെ­സ്റ്റ് സെൻ­ട്രൽ യൂ­റോ­പ്യൻ യൂ­ണി­വേ­ഴ്സി­റ്റി­യി­ലെ റി­സേർ­ച്ച് എ­ക്സ­ലൻ­സ് ഫെലോ എന്നീ നി­വൃ­ത്തി­ക­ളി­ലും ഏർ­പ്പെ­ട്ടി­ട്ടു­ണ്ടു്.

(ചി­ത്ര­ങ്ങൾ­ക്കും വി­വ­ര­ങ്ങൾ­ക്കും വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്).

Colophon

Title: Sasthreeyamaayi Marikkendathengane?—Coronayodoppam (ml: ശാ­സ്ത്രീ­യ­മാ­യി മ­രി­ക്കേ­ണ്ട­തെ­ങ്ങ­നെ?—കൊ­റോ­ണ­യോ­ടൊ­പ്പം).

Author(s): V. Sanil.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-12.

Deafult language: ml, Malayalam.

Keywords: Article, V. Sanil, Sasthreeyamaayi Marikkendathengane?—Coronayodoppam, വി. സനിൽ, ശാ­സ്ത്രീ­യ­മാ­യി മ­രി­ക്കേ­ണ്ട­തെ­ങ്ങ­നെ?—കൊ­റോ­ണ­യോ­ടൊ­പ്പം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 15, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Morang River in Trinidad, a painting by Peeteman Studios . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.