SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_War.jpg
The Martians fire their gas-​guns., a painting by Henrique Alvim Correa (187–1910).
സ­ഞ്ജ­യ­ന്റെ പ്ര­ത്യേ­ക വി­ജ്ഞാ­പ­നം
സ­ഞ്ജ­യൻ

ഓം തദേവ സതു്.

അ­വി­ഘ്ന­മ­സ്തു.

ശ്രീ­ഗു­രു­ഭ്യോ നമഃ

ശ്രീ­യു­ത് സകല ദുർ­ഗ്ഗു­ണ­സ­മ്പൂർ­ണ്ണ­രാ­ന സകലജന മ­നോ­സം­പീ­ഡി­ത­രാ­ന മ­ഹാ­രാ­ജ­മാ­ന്യ രാ­ജ­മാ­ന്യ രാ­ജ­മാ­ന്യ

പ­ത്രാ­ധി­പർ:
എ­ന്താ­ണി­തു്? പൊ­ട്ടു­വീ­ണ ഗ്രാ­മ­ഫോൺ റി­ക്കാർ­ഡു­പോ­ലെ ഇ­തി­ന്റെ അ­പ്പു­റ­ത്തു ക­ട­ക്കു­ക­യി­ല്ലേ?
സ­ഞ്ജ­യൻ:
കുറേ കി­ട­ക്ക­ട്ടെ; ആർ­ക്കെ­ന്തു ചേതം?

രാ­ജ­മാ­ന്യ­രാ­ജ ശ്രീ സ­ഞ്ജ­യൻ അവർകൾ കോ­ഴി­ക്കോ­ട്ടു മു­നി­സി­പ്പാ­ലി­റ്റി­ക്കു­ള്ളി­ലും പു­റ­മെ­യു­ള്ള സ­ക­ല­മാ­ന­പേ­രേ­യും തെ­ര്യ­പ്പെ­ടു­ത്തു­ന്ന­താ­വി­തു്.

എ­ന്നാൽ കോ­ഴി­ക്കോ­ടു് മു­നി­സി­പ്പാ­ലി­റ്റി വക തി­ര­ഞ്ഞെ­ടു­പ്പു­കൾ അ­ടു­ത്തു വന്ന കാ­ര്യ­വും മറ്റു ചെ­യ്തി­ക­ളും, വൈസ് ചെ­യർ­മാ­നൊ­ഴി­കെ, എ­ല്ലാ­വ­രും ബോ­ധി­ച്ച­ല്ലോ ഇ­രി­ക്കു­ന്നു.

എ­ന്നാൽ തി­ര­ഞ്ഞെ­ടു­പ്പു­കാ­ല­ത്തു് സേ­വ­യും ശി­പാർ­ശി­യും മ­റ്റും പ്ര­മാ­ണ­മാ­യി­ക്ക­രു­തി­യും, മ­റ്റ­നേ­കം വി­ധ­ത്തിൽ പ്രേ­രി­ത­ന്മാ­രാ­യും, വോ­ട്ട­റ­ന്മാർ ത­ങ്ങ­ളു­ടെ വോ­ട്ട­ധി­കാ­രം ദു­രു­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­താ­യും, അതു ഹേ­തു­വാ­യി­ട്ടു ചളി, പൊടി, ദുർ­ഗ്ഗ­ന്ധം, പ­കർ­ച്ച­വ്യാ­ധി, കൗൺ­സിൽ ക­ശ­പി­ശ­കൾ ഇ­ങ്ങ­നെ അ­നേ­ക­മ­നേ­കം ദുഃ­ഖ­ങ്ങ­ളും ദു­രി­ത­ങ്ങ­ളും ശ­ല്യ­ങ്ങ­ളും ആ­പ­ത്തു­ക­ളും അവർ ആ­ജീ­വ­നാ­ന്തം അ­നു­ഭ­വി­യ്ക്കേ­ണ്ടി വ­രു­ന്ന­താ­യും ക­ണ്ടും കേ­ട്ടും ന­മു­ക്കു പ­രി­ച­യ­വും വ­ന്ന­താ­കു­ന്നു.

എ­ന്നാൽ വോ­ട്ട­റ­ന്മാർ ത­ങ്ങ­ളു­ടെ അ­ധി­കാ­ര­ങ്ങ­ളെ എ­ങ്ങി­നെ ഉ­പ­യോ­ഗി­യ്ക്കേ­ണ്ടു എന്നു മ­റ്റും കാ­ണി­ച്ചു് ഒരു പ്ര­സം­ഗം ചെ­യ്വാൻ തക്ക സ്ഥലം അ­ന്വേ­ഷി­ച്ചു ന­ട­ന്ന­തിൽ കോ­ഴി­ക്കോ­ട്ടു ഹ­ജൂർ­ക­ച്ചേ­രി­യു­ടെ വ­ട­ക്കു പ­ടി­ഞ്ഞാ­റെ മൂ­ല­യ്ക്കു­ള്ള ഗേ­യി­റ്റി­ന്നു പു­റ­ത്തു് നി­ര­ത്തു­വ­ക്കിൽ­വെ­ച്ചു് ആ­ക്കാ­മെ­ന്നു തീ­രു­മാ­നി­ച്ച­തു് അവിടെ പ­തി­വാ­യി വൈ­കു­ന്നേ­രം പ്ര­സം­ഗം ന­ട­ത്തി­വ­രു­ന്ന മ­ത­പ്രാ­സം­ഗി­ക­ന്മാർ­ക്കും സാ­ഹി­ത്യ­പ്രാ­സം­ഗി­ക­ന്മാർ­ക്കും രു­ചി­യ്ക്കാ­ത്ത­തി­നാൽ നാം കോ­ഴി­ക്കോ­ട്ടു് ദീ­പ­സ്തം­ഭ­ത്തി­ന്മേൽ വെ­ച്ചു ചെ­യ്യു­വാൻ തീർ­ച്ച­പ്പെ­ടു­ത്തി­യി­രി­യ്ക്കു­ന്ന പ്ര­കാ­രം,

മ­ക­ര­ശ്ശ­നി തു­ലാ­വ്യാ­ഴം വർ­ഷ­ത്തിൽ കൊ­ല്ലം 1110-​ാമതു് കന്നി മാസം 2-നു കു­ജ­വാ­ര­വും, ശു­ക്ല­പ­ക്ഷ­ത്തിൽ ദ­ശ­മി­യും പൂ­രാ­ടം ന­ക്ഷ­ത്ര­വും ക­ഴു­ത­ക്ക­ര­ണ­വും ശോ­ഭ­ന­നാ­മ­നി­ത്യ­യോ­ഗ­വും കൂടിയ ശു­ഭ­ദി­ന­ത്തു­ന്നാൾ ഉ­ദ­യാൽ­പ­രം ഒരു നാഴിക രണ്ടു ഫർ­ല്ലോ­ങ്ങ് സ­മ­യ­ത്തു കന്നി ആ­ദി­ദ്രേ­ക്കാ­ണം കൊ­ണ്ടു്, ന­മു­ക്കു­ത­ന്നെ അർ­ത്ഥ­ങ്ങ­ളെ­ക്കു­റി­ച്ചു യാ­തൊ­രു എ­ത്തും­പി­ടി­യു­മി­ല്ലാ­ത്ത വലിയ വലിയ സം­സ്കൃ­ത­വാ­ക്കു­ക­ളും മ­റ്റും പ്ര­യോ­ഗി­ച്ചു വെ­യി­ലി­നു് ചൂടു പ­റ്റു­ന്ന­തു­വ­രെ നാം പ്ര­സം­ഗി­യ്ക്കു­ന്ന­താ­ണെ­ന്നും,

ആ പ്ര­സം­ഗം ശ്ര­ദ്ധ­വെ­ച്ചു കേ­ട്ടു­മ­ന­സ്സി­ലാ­ക്കു­വാ­നാ­യി കോ­ഴി­ക്കോ­ട്ടെ, ആ­ബാ­ല­വൃ­ദ്ധം ജ­ന­ങ്ങൾ നല്ല വ­സ്ത്ര­ങ്ങ­ളും മ­റ്റും ധ­രി­ച്ചു പ്ര­സ്തു­ത­സ­മ­യ­ത്തി­ന്നു വളരെ മു­മ്പു പ്ര­സ്തു­ത­ദീ­പ­സ്തം­ഭ­ത്തി­ന്റെ കീഴിൽ ന­മു­ക്കു് “കീ—ജേ” വി­ളി­ച്ചു­കൊ­ണ്ടു കൂ­ടേ­ണ്ട­താ­ണെ­ന്നും,

പ്ര­സം­ഗ­സ­മ­യ­ത്തു് മു­നി­സി­പ്പാൽ കൗൺ­സിൽ സ­ഭ­ക­ളിൽ ഈ­യി­ടെ­യാ­യി ഉ­പ­യോ­ഗി­ച്ചു­വ­രു­ന്ന യാ­തൊ­രു വാ­ക്കു­ക­ളും സ­ദ­സ്യ­രു­ടെ ഇടയിൽ നി­ന്നു കേൾ­ക്കു­വാൻ പാ­ടി­ല്ലെ­ന്നും,

ചു­രു­ട്ടു്, ബീഡി, സി­ഗ­ര­റ്റ്, വെ­ത്തി­ല­പ്പാ­ക്കു്, യൂ­ക്കാ­ലി­പ്റ്റ­സ്സ് തൈലം മു­ത­ലാ­യ­വ വിൽ­ക്കു­ന്ന യാ­തൊ­രു കൂ­ട്ട­രും സ്ഥ­ല­ത്തു് ഹാ­ജ­രു­ണ്ടാ­യി­രി­ക്ക­രു­തെ­ന്നും, ഇ­തി­നാൽ എ­ല്ലാ­വ­രേ­യും അ­റി­യി­ച്ചി­രി­ക്കു­ന്നു.

ന­മ്മു­ടെ കൂടെ പ്ര­സം­ഗ­സ­മ­യ­ത്തു് ഉ­ണ്ടാ­യി­രി­യ്ക്കു­ന്ന ഒരു ചു­രു­ക്കെ­ഴു­ത്തു­കാ­രൻ പ്ര­സം­ഗ­ത്തെ മു­ഴു­വൻ ചു­രു­ക്കെ­ഴു­ത്തി­ലാ­ക്കി പി­ന്നീ­ടു് സ­മ­യ­മു­ള്ള­പ്പോൾ വി­വ­ര­മാ­യെ­ഴു­തി നമ്മെ കാ­ണി­യ്ക്കു­ന്ന­തും സ­ഭ­യിൽ­വെ­ച്ചു് ന­ട­ക്കു­വാ­നി­ട­യു­ള്ള വാ­ദ­പ്ര­തി­വാ­ദ­ത്തിൽ ന­മു­ക്കു് അ­പ­മാ­ന­ക­ര­ങ്ങ­ളാ­യ മു­ഴു­വൻ സം­ഗ­തി­ക­ളും ത­ട­ഞ്ഞ­തി­ന്നു­ശേ­ഷം നാം ആ റി­പ്പോർ­ട്ട് കേ­ര­ള­പ­ത്രി­കാ എന്ന ക­ട­ലാ­സ്സിൽ പ്ര­സി­ദ്ധം ചെ­യ്വാൻ­വേ­ണ്ടി അ­യ­ക്കു­ന്ന­തും, പ­ത്രാ­ധി­പൻ അതു മാ­റ്റ­ങ്ങ­ളൊ­ന്നും കൂ­ടാ­തെ പ്ര­സി­ദ്ധം ചെ­യ്യേ­ണ്ട­തും ആ­കു­ന്നു.

എ­ന്നാൽ ന­മ്മു­ടെ പ്ര­സം­ഗ­ത്തിൽ മു­നി­സി­പ്പാൽ ഭ­ര­ണ­ത്തെ­പ്പ­റ്റി പുതിയ വാർ­ത്ത­ക­ളും നി­രൂ­പ­ണ­ങ്ങ­ളും അ­ന്യ­മു­നി­സി­പ്പാ­ലി­റ്റി­ക­ളു­മാ­യി താ­ര­ത­മ്യ­വി­വേ­ച­ന­വും, മതം, സാ­ഹി­ത്യം, സ­ദാ­ചാ­രം, സ­മു­ദാ­യം, മ­രു­മ­ക്ക­ത്താ­യ ആക്ട്, കോൺ­ഗ്ര­സ്സ്, പ­യ­റ്റു്, പ­ഴം­ക­ഞ്ഞി­കു­ടി മു­ത­ലാ­യ വി­ഷ­യ­ങ്ങ­ളെ­പ്പ­റ്റി, സ­ദ­സ്യ­രു­ടെ അ­റി­വി­ന്നും, അ­വർ­ക്കു് മ­ടു­പ്പു് വ­രാ­തി­രി­ക്കാ­നും വേ­ണ്ടി ഇ­ട­ക്കി­ട­ക്കു­ള്ള വി­മർ­ശ­ന­ങ്ങ­ളും കൂ­ടി­യു­ണ്ടാ­യി­രി­ക്കു­ന്ന­താ­ണെ­ന്നും നാം അ­റി­യി­ക്കു­ന്നു.

സഭയിൽ സ്ത്രീ­കൾ ഹാ­ജ­രു­ണ്ടാ­യി­രി­ക്കു­വാൻ ഇ­ട­യു­ള്ള­തി­നാൽ കു­റേ­നേ­രം നാം അ­വ­രു­ടെ­നേ­രെ തി­രി­ഞ്ഞു് നാം കൊ­ടു­ക്കു­ന്ന നി­കു­തി­ജ­മ, ന­മ്മു­ടെ അ­പാ­ര­മാ­യ പാ­ണ്ഡി­ത്യ­വും കേൾ­വി­യും, സ്ത്രീ­വി­ദ്യാ­ഭ്യാ­സം, സ്ത്രീ­ക­ളു­ടെ വോ­ട്ട­ധി­കാ­രം, പാ­ച­ക­വി­ധി­കൾ, ശി­ശു­പ­രി­ച­ര­ണം, ഭർ­ത്താ­ക്ക­ന്മാ­രെ ഇ­പ്പോ­ഴ­ത്തെ­പ്പോ­ലെ മേ­ലി­ലും ഭൃ­ത്യ­ന്മാ­രാ­ക്കി നിർ­ത്തേ­ണ്ട­തി­ന്നു­ള്ള ഉ­പാ­യ­ങ്ങൾ, തു­ട­ങ്ങി­യ അനേകം ഗൌ­ര­വ­സം­ഗ­തി­ക­ളെ­പ്പ­റ്റി ശ്രു­തി, യു­ക്തി, അ­നു­ഭ­വം ഇവയെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി ചി­ല­തൊ­ക്കെ പ­റ­യു­ന്ന­തു­മാ­കു­ന്നു.

എ­ന്നാൽ ഈ­ശ്വ­രൻ ഉണ്ടോ ഇ­ല്ല­യോ എന്ന വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് ഈ അ­വ­സ­ര­ത്തിൽ­ത്ത­ന്നെ തീർ­പ്പു വ­രു­ത്തു­ന്ന­തു് ഈ­ശ്വ­ര­നു­ണ്ടെ­ങ്കിൽ അ­യാൾ­ക്കും, ഇ­ല്ലെ­ങ്കിൽ മ­റ്റു­ള്ള­വർ­ക്കും, രണ്ടു നി­ല­യി­ലും വാ­ഗ്ഭ­ടാ­ന­ന്ദ ഗു­രു­ദേ­വർ, സർദാർ കു­ഞ്ഞി­രാ­മൻ­നാ­യർ ഇ­വർ­ക്കും ഇ­വ­രു­ടെ സിൽ­ബ­ന്ധി­കൾ­ക്കും, ഉ­പ­കാ­ര­പ്ര­ദ­മാ­യി­ത്തീ­രു­ന്ന­തി­നാൽ, ഈ ചോ­ദ്യ­വും ന­മ്മു­ടെ പ്ര­സം­ഗ­ത്തി­ന്നു് വി­ഷ­യീ­ഭൂ­ത­മാ­കു­ന്ന­താ­കു­ന്നു.

പ്ര­സം­ഗാ­ന­ന്ത­രം രണ്ടു മ­ണി­ക്കൂർ­നേ­രം സ­ദ­സ്യ­രു­ടെ ചോ­ദ്യ­ങ്ങൾ­ക്കു നാം മ­റു­പ­ടി പ­റ­യു­ന്ന­തും, എ­ന്നാൽ ചോ­ദ്യ­ക്കാ­രൻ ക­ല്ലു്, കത്തി, വടി, തോ­ക്കു്, ബോ­മ്പ് മു­ത­ലാ­യ യാ­തൊ­രു സാ­മ­ഗ്രി­ക­ളും കൂ­ടാ­തെ മു­മ്പോ­ട്ടു് വ­ന്നു് ന­മു­ക്കു് അ­ഭി­മു­ഖ­മാ­യി നി­ന്നു്, താണു് നിലം പ­റ്റി­ത്തൊ­ഴു­തു്, ന­ടു­നി­വർ­ത്താ­തെ ആ നി­ല­യിൽ ചോ­ദ്യ­ങ്ങ­ളെ­ല്ലാം ചോ­ദി­ക്കേ­ണ്ട­തും, ഉ­ത്ത­രം കി­ട്ടി­യ ഉടനെ സ്വ­സ്ഥാ­ന­ത്തി­ലേ­ക്കു് മ­ട­ങ്ങേ­ണ്ട­തു­മാ­കു­ന്നു.

പോ­ലീ­സ്സു­കാർ­ക്കും ന­മ്മു­ടെ ചു­രു­ക്കെ­ഴു­ത്തു­കാ­ര­നൊ­ഴി­കെ മറ്റു റി­പ്പോർ­ട്ടർ­മാർ­ക്കും സഭയിൽ പ്ര­വേ­ശ­നം കൊ­ടു­ക്കു­ന്ന­ത­ല്ല.

ഈ നോ­ട്ടീ­സ്സു­പ്ര­കാ­രം അ­വ­ര­വർ­ത­ന്നെ­യോ വ­ക്കീൽ­മു­ഖാ­ന്ത­ര­മോ സഭയിൽ ഹാ­ജ­രാ­വാ­ത്ത­വ­രു­ടെ പേരിൽ സമൺസ് പ­തി­ച്ചു ന­ട­ത്തി മേ­പ്പ­ടി തീ­യ­തി­ക്കു­ത­ന്നെ തീർ­ച്ച­വി­ചാ­ര­ണ­യും ന­ട­ക്കു­ന്ന­താ­ണെ­ന്നും അ­ന്യാ­യ­ക്കാ­രു­ടേ­യും പ്ര­തി­യു­ടേ­യും വ­ക്കീ­ലാ­യ നാം എ­ല്ലാ­വ­രെ­യും അ­റി­യി­ക്കു­ന്നു.

എ­ന്നു് 1109 പ­ര­ക്കം പാ­യു­ന്ന ചി­ങ്ങം 5-നു്, 1934 സെ­പ്ത­മ്പർ 15-നു ശ­നി­യാ­ഴ്ച അർ­ദ്ധ­രാ­ത്രി­ക്കു്.

ക്ഷ്മ-​ഷ്റാ-ശ്രീ

16-9-’34

(സ­ഞ്ജ­യ­ന്റെ ഒ­പ്പു്)

കൂ­ടാ­ത്ത മ­ഹാ­യോ­ഗം
സ­ഞ്ജ­യൻ
സ­ഞ്ജ­യ­ന്റെ പ്ര­ക്ഷോ­ഭ­ജ­ന­ക­മാ­യ പ്ര­സം­ഗം
“ര­ണ്ടും ര­ണ്ടും കൂ­ട്ടി­യാൽ നാ­ലാ­ണെ­ന്നു് ഞാൻ പറയും!” (സ്പെ­ഷൽ റി­പ്പോർ­ട്ടർ)

കോ­ഴി­ക്കോ­ടു്, സ­പ്തെ­മ്പർ 18

സ­പ്തെ­മ്പർ 18-നു രാ­വി­ലെ കോ­ഴി­ക്കോ­ടു് നഗരം മു­ഴു­വൻ ഹി­റ്റ്ല­രു­ടെ തി­ര­ഞ്ഞെ­ടു­പ്പു­സ­മ­യ­ത്തു് ബർ­ലിൻ­ന­ഗ­ര­മെ­ന്ന­പോ­ലെ പ്ര­ക്ഷു­ബ്ധ­മാ­യി കാ­ണ­പ്പെ­ട്ടു. കോ­ഴി­ക്കോ­ട്ടു ന­ഗ­ര­ത്തി­ലെ പൊടി ശ്വ­സി­ച്ചു മ­ഹാ­രോ­ഗ­ത്തിൽ­പ്പെ­ട്ടു വ­ല­യു­ന്ന ആ വ­മ്പി­ച്ച ജ­ന­സം­ഖ്യ ഒഴികെ ബാ­ക്കി­യെ­ല്ലാ­വ­രും ദീ­പ­സ്തം­ഭ­ത്തി­ന്നു കീ­ഴി­ലും ക­ട­പ്പു­റ­ത്തു­മാ­യി ത­ലേ­ദി­വ­സം അർ­ദ്ധ­രാ­ത്രി­മു­തൽ­ക്കു­ത­ന്നെ സ­മ്മേ­ളി­യ്ക്കു­വാൻ തു­ട­ങ്ങി­യി­രു­ന്നു. കൂ­ടി­യി­രു­ന്ന പു­രു­ഷാ­ര­ത്തി­ന്റെ സംഖ്യ നാ­ല്പ­തി­നാ­യി­ര­മെ­ന്നും നാ­ലെ­ന്നും അ­ഭി­പ്രാ­യ­വ്യ­ത്യാ­സ­ങ്ങ­ളു­ണ്ടു്. ജ­ന­ങ്ങൾ ഇ­ട­യ്ക്കി­ടെ “സ­ഞ്ജ­യൻ­ജി—കീ—ജേ!” എന്നു വി­ളി­ച്ചു­കൊ­ണ്ടി­രു­ന്നു.

കൃ­ത്യം 6.30-നു് മേ­ല്പു­ര­യി­ല്ലാ­ത്ത പൊ­ളി­ഞ്ഞ ഒരു ഒ­റ്റ­ക്കാ­ള­വ­ണ്ടി­യിൽ, കൃ­ത്രി­മ­താ­ടി­മീ­ശ­ക­ളും, ഒരു പ­ച്ച­ക്ക­ണ്ണ­ട­യും, തലയിൽ കൊ­ടു­ങ്ങ­ല്ലൂർ ഭ­ര­ണി­ക്കാ­രു­ടെ തൊ­പ്പി­യും ധ­രി­ച്ചു് പ്രാ­സം­ഗി­ക­ന്റെ വരവു തു­ട­ങ്ങി. അ­ദ്ദേ­ഹം വലിയ ഒരു ക­രി­മ്പ­ടം കൊ­ണ്ടു് തന്റെ ദേ­ഹ­ത്തെ ആ­ച്ഛാ­ദ­നം ചെ­യ്തി­രു­ന്നു. മു­ഖ­ത്തു് ഒരു രൌ­ദ്ര­ര­സ­മാ­ണു് പ്ര­ധാ­ന­മാ­യി സ്ഫു­രി­ച്ചി­രു­ന്ന­തു്. വ­ണ്ടി­യു­ടെ ഇ­ള­ക്കം­കൊ­ണ്ടു് താ­ഴെ­വീ­ണു­പോ­കാ­തി­രി­പ്പാൻ അ­ദ്ദേ­ഹം ര­ണ്ടു­കൈ­കൊ­ണ്ടും ഇ­രു­വ­ശ­മു­ള്ള മു­ള­വേ­ലി പി­ടി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. ഈ വ­ന്ദ്യ­നേ­താ­വി­ന്റെ പി­ന്നിൽ അ­ദ്ദേ­ഹ­ത്തി­ന്റെ പ്രൈ­വ­റ്റു സെ­ക്ര­ട്ട­റി­യാ­യ ഒരു ചെ­റു­പ്പ­ക്കാ­രൻ ഒരു ഓ­ല­ക്കു­ട­യും പി­ടി­ച്ചു നിൽ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു.

അ­ടു­ത്തെ­ത്തി­യ­പ്പോ­ഴേ­യ്ക്കു് സ­ദ­സ്യ­രു­ടെ ഇ­ട­യിൽ­നി­ന്നു തന്റെ നേർ­ക്കു ബാ­ണം­പോ­ലെ വന്ന രണ്ടു ക­ല്ലു­കൾ ത­ല­യ്ക്കു കൊ­ള്ളാ­തി­രി­പ്പാൻ അ­ദ്ദേ­ഹം തല താ­ഴ്ത്തി. ഏ­റു­ക­ളിൽ ഒന്നു ഓ­ല­ക്കു­ട­ക്കു കൊ­ള്ളു­ക­യാൽ അ­തി­ന്റെ മേൽ­ഭാ­ഗം തെ­റി­ച്ചു­പോ­യി.

ദീ­പ­സ്തം­ഭ­ത്തി­ന്നി­ട­യിൽ അ­ധി­കൃ­ത­ന്മാർ തു­റ­ന്നു­വെ­ച്ച വാ­തി­ലിൽ­ക്കൂ­ടി അ­ദ്ദേ­ഹം അ­ക­ത്തു പ്ര­വേ­ശി­ച്ചു. വാതിൽ പി­ന്നിൽ അ­ട­ഞ്ഞു. ഏ­ക­ദേ­ശം പത്തു മി­നി­ട്ടു ക­ഴി­ഞ്ഞ­പ്പോൾ കൊ­ടു­ങ്ങ­ല്ലൂർ തൊ­പ്പി­യും പ­ച്ച­ക­ണ്ണ­ട­യും ദീ­പ­സ്തം­ഭ­ത്തി­ന്റെ ഉ­പ­രി­ഭാ­ഗ­ത്തു പ്ര­ത്യ­ക്ഷ­പ്പെ­ട്ടു. ഈ പ്രാ­വ­ശ്യ­ത്തെ ഏറു ദീ­പ­ത്തി­ന്നു ചു­റ്റു­മു­ള്ള ക­ണ്ണാ­ടി­ച്ചി­ല്ലു­കൾ പൊ­ളി­ച്ചു.

ഹ­ജൂർ­ക­ച്ചേ­രി­യു­ടെ അ­രി­കിൽ­വെ­ച്ചു പ്ര­സം­ഗി­യ്ക്കു­ന്ന മ­ത­പ്രാ­സം­ഗി­ക­ന്മാർ­ക്കു­ള്ള­തു­പോ­ലെ സ­ജീ­വ­മാ­യ ഒരു ലൌ­ഡ്സ്പീ­ക്കർ സ­ഞ്ജ­യ­ന്നും ഉ­ണ്ടാ­യി­രു­ന്നു. അതു് ഒരു മു­നി­സി­പ്പാൽ കൗൺ­സി­ലർ വേഷം മാ­റി­നി­ന്ന­താ­ണെ­ന്നും അ­ല്ലെ­ന്നും ജ­ന­പ്ര­സ്താ­വ­മു­ണ്ടു്. അ­ദ്ദേ­ഹം സ­ഞ്ജ­യ­ന്റെ ഓരോ വാ­ക്കും പറഞ്ഞ ഉടനെ അ­ത്യു­ച്ച­ത്തിൽ ആ­വർ­ത്തി­ച്ചി­രു­ന്നു. പ്ര­സം­ഗ­ത്തി­ന്റെ ഫുൾ റി­പ്പോർ­ട്ട് താഴെ ചേർ­ക്കു­ന്നു.

പ്ര­സം­ഗം

അ­ല്ല­യോ മാ­ന്യ­മ­ഹോ­ദ­ര­ങ്ങ­ളെ!

അ­സ്ത­പർ­വ്വ­ത­നി­തം­ബ­ത്തെ അ­ഭി­മു­ഖീ­ക­രി­ച്ചു് ലം­ബ­മാ­ന­മാ­യ അം­ബു­ജ­ബ­ന്ധു­ബിം­ബ­ത്തിൽ­നി­ന്നും അം­ബ­ര­മ­ദ്ധ്യ­ത്തിൽ­നി­ന്നും വിസൃ—വിസൃ അം­ബ­ര­മ­ദ്ധ്യ­ത്തിൽ വിസൃ—(ചി­രി­യും ഹ­സ്ത­താ­ഡ­ന­വും) എ­ത്ര­യോ തവണ ഉ­രു­വി­ട്ടു പ­ഠി­ച്ച ഈ ഒ­ന്നാ­ന്ത­രം ഗ­ദ്യ­ശ­ക­ല­ത്തി­ന്റെ ബാ­ക്കി തോ­ന്നാ­ത്ത­തു് എ­ന്റേ­യും നി­ങ്ങ­ളു­ടേ­യും നിർ­ഭാ­ഗ്യ­മെ­ന്നേ പ­റ­യു­വാ­നു­ള്ളൂ.

ഇനി ഞാൻ തോ­ന്നി­യ­തും പറയും.

മഹാ വ­ങ്ക­ശി­രോ­മ­ണി­ക­ളേ!

നി­ങ്ങൾ ഇവിടെ കൂ­ടി­യി­രി­യ്ക്കു­ന്ന­തു് എ­ന്തി­നാ­ണെ­ന്നു് എ­നി­യ്ക്കു ന­ല്ല­വ­ണ്ണ­മ­റി­യാം. നി­ങ്ങൾ­ക്കു ചി­രി­യ്ക്കു­വാൻ ത­ക്ക­വ­ണ്ണം വല്ല വി­ഡ്ഢി­ത്ത­വും ഞാൻ പ­റ­യു­മെ­ന്നു വി­ചാ­രി­ച്ചാ­ണു് നി­ങ്ങൾ വായും പി­ളർ­ന്നു നിൽ­ക്കു­ന്ന­തു്. ഈ­ശ്വ­ര­നാ­ണേ സത്യം, ഞാൻ മഹാ ഗൗ­ര­വ­മാ­യി­ട്ടാ­ണു് ഇന്നു സം­സാ­രി­യ്ക്കു­വാൻ പോ­കു­ന്ന­തു്. നി­ങ്ങൾ ചി­രി­ച്ചാ­ലും ശരി; ക­ര­ഞ്ഞാ­ലും ശരി; പ­ല്ലു­ക­ടി­ച്ചാ­ലും ശരി. ര­ണ്ടും ര­ണ്ടും കൂ­ട്ടി­യാൽ നാ­ലാ­ണെ­ന്നു ഞാൻ പറയും. എ­നി­യ്ക്കു പേ­ടി­യൊ­ന്നു­മി­ല്ല.

നി­ങ്ങ­ളു­ടെ മു­നി­സി­പ്പാ­ലി­റ്റി­യെ­പ്പ­റ്റി ഞാൻ കേ­ര­ള­പ­ത്രി­ക­യിൽ എ­ഴു­തു­ന്ന­തു­കൊ­ണ്ടു് മറ്റു ദേ­ശ­ക്കാർ­ക്കു് എ­ന്നോ­ടു ര­സ­മി­ല്ലാ­താ­യി­രി­ക്കു­ന്നു.“ലോ­ക­ത്തിൽ കോ­ഴി­ക്കോ­ടു് മു­നി­സി­സി­പ്പാ­ലി­റ്റി­യേ ഉള്ളൂ?” എ­ന്നാ­ണു് അവർ ചോ­ദി­യ്ക്കു­ന്ന­തു്. കാ­ര്യം നേ­ര­ല്ലേ? ഞാൻ ഈ മു­നി­സി­പ്പാ­ലി­റ്റി­യെ­പ്പ­റ്റി പ­റ­ഞ്ഞ­ത്ര ഡാ­ന്റി ന­ര­ക­ത്തെ­പ്പ­റ്റി­യോ, വ­ള്ള­ത്തോൾ കീ­റ­ത്ത­ല­യ­ണ­യെ­പ്പ­റ്റി­യോ. കു­ഞ്ചൻ­ന­മ്പ്യാർ നാ­യ­ന്മാ­രെ­പ്പ­റ്റി­യോ പ­റ­ഞ്ഞി­ട്ടി­ല്ല. അ­തി­ന്റെ പകതി പ­റ­ഞ്ഞി­ട്ടി­ല്ല.

എ­ന്നി­ട്ടോ? നി­ങ്ങൾ­ക്കു വല്ല കു­ലു­ക്ക­വു­മു­ണ്ടാ­യോ? ഇത്ര ദുർ­ഗ­ന്ധ­മോ ഇത്ര മാ­ലി­ന്യ­മോ, ഇത്ര പൊ­ടി­യോ ഉള്ള വേ­റൊ­രു സ്ഥലം നി­ങ്ങൾ ലോ­ക­ത്തിൽ ക­ണ്ടി­ട്ടു­ണ്ടോ? മറ്റു മു­നി­സി­പ്പാ­ലി­റ്റി­ക­ളി­ലു­ള്ള­തി­നേ­ക്കാൾ ഇവിടെ ജ­ന­സം­ഖ്യ­യു­ണ്ടെ­ങ്കിൽ ഇവിടെ അ­തി­ന്ന­നു­സ­രി­ച്ചു നി­കു­തി പി­രി­വു­മി­ല്ലേ? ഈ പണം ഇവർ ന്യാ­യ­മാ­യി­ട്ടാ­ണോ ചെ­ല­വാ­ക്കു­ന്ന­തെ­ന്നു് നി­ങ്ങൾ­ക്ക­ന്വേ­ഷി­ച്ചു­കൂ­ടേ? ഈ പൊടി ശ്വ­സി­ച്ചു പകൽ മു­ഴു­വ­നും സ്ക്കൂ­ളിൽ ക­ഴി­ച്ചു­കൂ­ട്ടു­ന്ന നി­ങ്ങ­ളു­ടെ കു­ട്ടി­ക­ളു­ടെ ആ­രോ­ഗ്യം ന­ശി­ച്ചു പോ­കു­ന്ന­തു നി­ങ്ങൾ കാ­ണു­ന്നി­ല്ലേ? നി­ങ്ങൾ­ക്കു ക­ണ്ണും, തലയും ആ­ണ­ത്ത­വും ഒ­ന്നും ഇല്ലേ?

(പൊ­ട്ടി­ക്ക­ര­ച്ചി­ലും ഹ­സ്ത­താ­ഡ­ന­വും)

നി­ര­ത്തി­ലെ പൊ­ടി­യ­മർ­ത്താ­നു­ള്ള ഒരു വെ­ള്ള­വ­ണ്ടി പൂ­ജി­ക്കു­വാൻ വേ­ണ്ടി വെ­ച്ച­താ­ണോ എന്നു നി­ങ്ങൾ തെ­ര­ഞ്ഞെ­ടു­ത്ത­യ­ച്ച ആ­രെ­ക്കൊ­ണ്ടെ­ങ്കി­ലും നി­ങ്ങൾ­ക്കു ചോ­ദി­പ്പി­ക്ക­രു­തോ? നി­ങ്ങ­ളോ­ടു വോ­ട്ടി­ന്നു് വന്നു ചോ­ദി­ക്കു­ന്ന­വ­രെ ക­ടൽ­ക്ക­ര മുതൽ പ­ച്ച­ക്ക­റി­പ്പാ­ള­യ­ത്തിൽ­ക്കൂ­ടി ബ്ര­ഹ്മ­സ­മാ­ജ­മ­ന്ദി­രം വ­രെ­യും മ­ട­ങ്ങി ബീ­ച്ചി­ലേ­യ്ക്കും നൂ­റ്റ­മ്പ­തു പ്രാ­വ­ശ്യം ന­ട­ത്തി­ച്ച­തി­നു­ശേ­ഷം, ആയാൾ ബാ­ക്കി­യു­ണ്ടെ­ങ്കിൽ, ആ മ­നു­ഷ്യൻ അ­നു­ഭ­വി­ച്ച ന­ര­ക­ത്തെ­പ്പ­റ്റി എന്തു ചെ­യ്വാൻ പോ­കു­ന്നു എന്നു പ­റ­ഞ്ഞ­തി­നു­ശേ­ഷ­മേ വോ­ട്ടു കൊ­ടു­ക്കു­ക­യു­ള്ളൂ എന്നു നി­ങ്ങൾ­ക്കു പ­റ­യ­രു­തോ?

(ദീർ­ഘ­നി­ശ്വാ­സ­ങ്ങൾ)

നി­ങ്ങൾ­ക്കു സ്വ­രാ­ജ്യം വേണം—ഇല്ലേ? തേ­ങ്ങാ­പ്പി­ണ്ണാ­ക്കാ­ണു് നി­ങ്ങൾ­ക്കു ത­രേ­ണ്ട­തു്. ഇത്ര ചൊ­ടി­യും ഉ­ണർ­വു­മി­ല്ലാ­തെ, ഈ ച­ളി­ക്കു­ഴി­യിൽ കൃ­മി­ക­ളെ­പ്പോ­ലേ ക­ഴി­ച്ചു­കൂ­ട്ടു­വാൻ മ­ടി­ക്കാ­ത്ത നി­ങ്ങൾ­ക്കെ­ന്തി­നാ­ണു­പോ­ലും സ്വ­രാ­ജ്?

(സ­ദ­സ്യ­രിൽ ഒരാൾ: “ബോർ!”)

എന്റെ പ്ര­സം­ഗം ബോ­റാ­കു­ന്നു­ണ്ടെ­ന്നു് എ­നി­ക്ക­റി­യാം; നി­ങ്ങ­ളേ­ക്കാൾ ന­ല്ല­വ­ണ്ണ­മ­റി­യാം, പക്ഷേ, നി­ങ്ങ­ളെ ബോ­റാ­ക്കു­വാൻ ത­ന്നെ­യാ­ണു് ഞാൻ പ­റ­യു­ന്ന­തു്.

സ­ത്യ­മാ­യും ഞാൻ സർദാർ കു­ഞ്ഞി­രാ­മൻ­നാ­യ­ര­വർ­ക­ളു­ടെ ഭാ­ഗ­ത്താ­ണു്. ദൈ­വ­മി­ല്ല. ഉ­ണ്ടെ­ങ്കിൽ­ത്ത­ന്നെ അയാൾ പെൻഷൻ പറ്റി പി­രി­ഞ്ഞി­രി­ക്കു­ന്നു. ദൈവം ഉ­ദ്യോ­ഗ­ത്തി­ലി­രി­ക്കു­മ്പോൾ സൃ­ഷ്ടി­ച്ച മ­നു­ഷ്യർ ഇത്ര അ­വ­ശ­ന്മാ­രാ­യി­ത്തീ­രു­വാൻ സം­ഗ­തി­യി­ല്ല. അ­ദ്ദേ­ഹം ആളൊരു യോ­ഗ്യ­നാ­ണെ­ന്നാ­ണു് ഞാൻ കേ­ട്ടി­രു­ന്ന­തു്. പക്ഷേ, നി­ങ്ങ­ളു­ടെ ഇ­ട­യ്ക്കു് എന്തു ചെ­യ്വാ­നാ­ണു്? ഇ­ത്ര­ത്തോ­ളം ആ­ലോ­ചി­ക്കു­മ്പോ­ഴേ­യ്ക്കു് ഞാൻ വാ­ഗ്ഭ­ടാ­ന­ന്ദ ഗു­രു­ദേ­വ­രു­ടെ ഭാ­ഗ­ത്താ­ണെ­ന്നും തോ­ന്നു­ന്നു. ദൈ­വ­മു­ണ്ടു്. പക്ഷേ, ഞങ്ങൾ മൂ­ന്നാ­ളു­കൾ—ഞാനും, ഗു­രു­ദേ­വ­രും ദൈ­വ­വും—വി­ചാ­രി­ച്ചാൽ എന്തു ചെ­യ്വാൻ ക­ഴി­യും? നി­ങ്ങ­ളൊ­ക്കെ ഞ­ങ്ങ­ളു­ടെ എ­തി­ര­ല്ലേ?

നി­ങ്ങ­ളു­ടെ കൗൺ­സി­ലിൽ വെ­ച്ചു് ഈയിടെ ഒരു ഗു­മ­സ്ത­നെ­ക്കൊ­ണ്ടു് ക­മ്പ­രാ­മാ­യ­ണം മു­ഴു­വൻ വാ­യി­പ്പി­ച്ചു, കർ­ണ്ണാ­ട­ക­ത്തിൽ തർ­ജ്ജ­മ ചെ­യ്യി­ച്ചു എന്നു കേ­ട്ടു. ഇതു സ­ത്യ­മാ­ണോ എ­ന്നു് അ­ന്വേ­ഷി­ക്കു­വാൻ എ­നി­ക്കു സമയം കി­ട്ടീ­ട്ടി­ല്ല. പക്ഷേ, ഞാനതു വി­ശ്വ­സി­ക്കു­ന്നു. അതും അ­തി­ല­പ്പു­റ­വും ഇ­വി­ടെ­വെ­ച്ചു ന­ട­ക്കും.

പ്ര­സം­ഗം ഇ­ത്ര­ത്തോ­ള­മാ­യ­പ്പോ­ഴേ­യ്ക്കും സ­ഞ്ജ­യ­ന്റെ ല­ഘു­ഭ­ക്ഷ­ണ­ത്തി­നു­വേ­ണ്ടി ത­യ്യാ­റാ­ക്കി­യ ച­ക്ക­പ്പു­ഴു­ക്കും ക­ഞ്ഞി­യും പ്രൈ­വ­റ്റ് സെ­ക്ര­ട്ട­റി ഹാ­ജ­രാ­ക്കി­യ­തു­കൊ­ണ്ടു് അതു ക­ഴി­പ്പാൻ അ­ദ്ദേ­ഹം താ­ഴ­ത്തേ­യ്ക്കി­റ­ങ്ങി. ആ­ളു­ക­ളിൽ അ­ധി­കം­പേ­രും തേ­ങ്ങി­ക്ക­ര­യു­ന്നു­ണ്ടാ­യി­രു­ന്നു.

19-9-’34

പ്ര­സം­ഗ­ത്തി­ന്റെ ബാ­ക്കി
സ­ഞ്ജ­യൻ
ക­ഞ്ഞി­യും, സ്ത്രീ­ക­ളും, ക­വി­ത­യും മ­റ്റും

(സ്പെ­ഷൽ റി­പ്പോർ­ട്ടർ)

ഒരു മ­ണി­ക്കൂർ നേ­ര­ത്തെ ല­ഘു­ഭ­ക്ഷ­ണാ­ന­ന്ത­രം ശ്രീ­ജി­ത്ത് സ­ഞ്ജ­യൻ അവർകൾ പ്ര­സം­ഗം തു­ടർ­ന്നു.

എന്റെ മു­ഖ­ത്തു് വ­ല്ലാ­ത്ത ഒരു പ്ര­സ­ന്ന­ത കാ­ണു­ന്നി­ല്ലേ? അതു് കഞ്ഞി കു­ടി­ച്ച­തി­ന്റെ കോ­ളാ­ണു്. ശ്രീ­മാൻ കെ. എം. നാ­യ­ര­വർ­കൾ പ­റ­യു­ന്ന­തിൽ കാ­ര്യ­മു­ണ്ടെ­ന്നു നി­ങ്ങൾ­ക്കി­പ്പോൾ മ­ന­സ്സി­ലാ­യ­ല്ലോ? കഞ്ഞി ക­ഞ്ഞി­ത­ന്നെ­യാ­ണു്. പ­ഴ­യ­രി­ക്ക­ഞ്ഞി അ­മൃ­തി­ന്നു സ­മ­മാ­ണെ­ന്നു പ­റ­യു­വാൻ വാ­ഗ്ഭ­ടൻ ആ­ലോ­ചി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. പു­ഴു­ക്കും ക­ഞ്ഞി­യു­മു­ണ്ടാ­യാൽ ഏതു ക­ഴി­ച്ചി­ട്ടാ­ണു് തൃ­പ്തി­യാ­വു­ക­യെ­ന്നു് ഒരു ചോ­ദ്യം അ­ടു­ത്ത ബോർഡ് യോ­ഗ­ത്തിൽ ഒരു മെ­മ്പർ ചോ­ദി­ച്ചേ­ക്കാം.

“ക­ഞ്ഞീ­ടെ ചോടു വ­ടി­വോ­ട­ഥ കി­ട്ടു­മെ­ങ്കിൽ

ചോ­റേ­റി­യോ­ന്റെ കൃ­പ­യെ­ന്തി­നു കു­ന്നിൽ­മാ­തേ?”

എ­ന്നു് ഒരു മ­ഹാ­ക­വി ചോ­ദി­ച്ചി­ട്ടു­ള്ള­തും ഇവിടെ ഓർ­ക്ക­വ്യ­മാ­ണു്. കാ­ഞ്ഞി­രം എന്ന വാ­ക്കി­നു ക­ഞ്ഞി­യു­മാ­യി ബ­ന്ധ­മു­ണ്ടെ­ന്നു മി­സ്റ്റർ സി. എൻ. എ. രാ­മ­യ്യ­ശാ­സ്ത്രി പ­റ­യു­ന്ന­തു­വ­രെ ഞാൻ വി­ശ്വ­സി­ക്കു­ക­യി­ല്ല. കഞ്ഞി അവിടെ നിൽ­ക്ക­ട്ടെ.

(സ­ദ­സ്യ­രിൽ ഒരാൾ: എവിടെ?)

ന­മു­ക്കു് ഇനി സ്ത്രീ­ക­ളെ­പ്പ­റ്റി കു­റ­ച്ചു് ആ­ലോ­ചി­ക്കാം. പു­രു­ഷ­ന്മാർ­ക്കു­ള്ളേ­ട­ത്തോ­ളം അ­ധി­കാ­രം ത­ങ്ങൾ­ക്കു കി­ട്ടേ­ണ­മെ­ന്നു സ്ത്രീ­ക­ളും, സ്ത്രീ­കൾ­ക്കു­ള്ള­തി­ന്റെ പ­കു­തി­യെ­ങ്കി­ലും അ­ധി­കാ­രം ത­ങ്ങൾ­ക്കു കി­ട്ടി­യാൽ മ­തി­യാ­യി­രു­ന്നു എ­ന്നു് പു­രു­ഷ­ന്മാ­രും നി­ല­വി­ളി­ക്കു­ന്ന ഈ വി­ഷ­മ­ഘ­ട്ട­ത്തിൽ അ­വ­രെ­പ്പ­റ്റി എ­ന്തെ­ങ്കി­ലും പ­റ­യു­ന്ന­തു് വളരെ ആ­ലോ­ചി­ച്ചു വേ­ണ്ട­താ­ണു്. ഏ­താ­യാ­ലും സ്ത്രീ­യു­ടെ അബലാ എന്ന പ­ര്യാ­യം എ­ടു­ത്തു­ക­ള­യേ­ണ്ട­താ­ണെ­ന്നു ഞാൻ ബ­ല­മാ­യി അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. ഇ­ന്നാ­ളൊ­രു ദിവസം—(സ­ദ­സ്യ­രു­ടെ ഇ­ട­യി­ലു­ള്ള ചി­രി­കൊ­ണ്ടു് ഇവിടെ അ­ഞ്ചു­പ­ത്തു വാ­ച­ക­ങ്ങൾ കേൾ­ക്കാൻ സാ­ധി­ച്ചി­ല്ല.) അ­ന്നാ­ണു് സ്ത്രീ മ­റ്റെ­ന്താ­യാ­ലും അ­ബ­ല­യ­ല്ലെ­ന്നു് ഞാൻ തീർ­ച്ച­പ്പെ­ടു­ത്തി­യ­തു്. അ­മ­ര­കോ­ശ­ത്തിൽ­നി­ന്നു് ഈ പേർ നീ­ക്കം ചെ­യ്വാൻ ഒരു പ്ര­മേ­യം നി­ങ്ങ­ളു­ടെ ബോർ­ഡിൽ ഹാ­ജ­രാ­ക്കേ­ണ്ട­താ­ണു്.

(ഹ­സ്ത­താ­ഡ­നം)

സാ­ഹി­ത്യ­ത്തെ­പ്പ­റ്റി­പ്പ­റ­യു­വാൻ പേ­ടി­യാ­കു­ന്നു, എ­നി­ക്കു് നി­ങ്ങ­ളു­ടെ പുതിയ പ്ര­സ്ഥാ­ന­മൊ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല. ആശാൻ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ എ­ന്നൊ­ക്കെ ചില പേ­രു­കൾ കേ­ര­ള­പ­ത്രി­ക­യി­ലും മറ്റു പ­ത്ര­ങ്ങ­ളി­ലും ഇ­ട­യ്ക്കി­ട­യ്ക്കു് കാ­ണാ­റു­ണ്ടു്. ഞാ­ന­വ­രു­ടെ ക­വി­ത­കൾ കു­റെ­യൊ­ക്കെ വാ­യി­ച്ചു­നോ­ക്കി. എ­നി­ക്കു് ഒ­ന്നും പി­ടി­ച്ചി­ട്ടി­ല്ല. എ­ന്തി­നാ­ണു് മ­ല­യാ­ള­ശ്ലോ­ക­ത്തി­നു് കോ­മ­യും സെ­മി­ക്കോ­ള­നും ഡേഷും ബ്രാ­ക്ക­റ്റു­മൊ­ക്കെ? തു­ഞ്ച­നും കു­ഞ്ച­നും ഇ­തൊ­ന്നും ഉ­പ­യോ­ഗി­ച്ചി­ട്ടി­ല്ല­ല്ലോ. എ­ന്നു­മാ­ത്ര­മ­ല്ല, ആ മ­ഹാ­ക­വി­കൾ ചെ­യ്ത­തു­പോ­ലെ ഇ­വർ­ക്കു് താ­ളി­യോ­ല­യിൽ എ­ഴു­ത്താ­ണി­കൊ­ണ്ടു് എ­ഴു­തി­യാൽ പോരെ? അതു് അ­വ­സ്ഥ­യ്ക്കു് പോ­രാ­യി­രി­ക്കാം! എന്നു മാ­ത്ര­മോ? ഗ്ര­ന്ഥ­കർ­ത്താ വ­ള്ള­ത്തോൾ, ഗ്ര­ന്ഥ­കർ­ത്താ ഉ­ള്ളൂർ! എന്തു ഗോ­ഷ്ടി­യാ­ണി­ത്! വ­ള്ള­ത്തോൾ വീടും, ഉ­ള്ളൂർ ഗ്രാ­മ­വു­മാ­ണോ ക­വി­ത­യെ­ഴു­തു­ന്ന­ത്! ഗോ­ഷ്ടി­മ­യം എ­നി­ക്കു് പഴയ ശ്ലോ­ക­ങ്ങ­ളാ­ണി­ഷ്ടം. പഴയ ശ്ലോ­ക­ങ്ങ­ളു­ടെ ഒരു യോ­ജ­ന­ദൂ­രെ നി­ല്ക്കു­വാൻ­കൊ­ള്ളു­ന്ന ശ്ലോ­ക­ങ്ങൾ ഇ­ന്നാ­രും എ­ഴു­തീ­ട്ടി­ല്ല.

“വെ­ള്ള­ത്തിൽ­നി­ന്നു ക­ണ്ടേൻ ഞാൻ

കു­റ്റി­പോ­ലൊ­രു മീ­നി­നെ

ഒ­റ്റ­ലും­കൊ­ണ്ടു ചെ­ന്ന­പ്പോ­ള

വി­ടെ­ത്ത­ന്നെ താ­ണു­പോ­യ്”

ഇതു് ഏ­താ­ണ്ടു് പാ­ണ്ടൻ­പ­റ­മ്പ­ത്തു് കോ­ടൻ­ഭ­ര­ണി­യി­ലെ ഉ­പ്പു­മാ­ങ്ങ­യു­ടെ പ­ഴ­ക്ക­മു­ള്ള ഒരു ശ്ലോ­ക­മാ­ണു്. അ­തി­ന്റെ ഗുണം എത്ര ആ­സ്വാ­ദ്യ­മാ­യി­രി­ക്കു­ന്നു! കോ­മ­യി­ല്ല, സെ­മി­ക്കോ­ള­നി­ല്ല, ദു­രാ­ന്വ­യ­മി­ല്ല, പ്രാ­സ­ത്തി­നു­വേ­ണ്ടി സർ­ക്ക­സ്സി­ല്ല, ഒ­രൊ­റ്റ നി­രർ­ത്ഥ­പ­ദ­മി­ല്ല. മീ­നി­നെ കു­റ്റി­പോ­ലെ എ­ന്നു­പ­മി­ച്ച­തി­ന്റെ സ്വാ­ര­സ്യം മ­ഹാ­ക­വി­കൾ മാ­ത്ര­മേ അറിയൂ. ഇതു് “നി­ത്യഃ സർ­വ്വ­ഗ­തഃ സ്ഥാ­ണു­ര­ച­ലോ­യം സ­നാ­ത­നഃ” എന്ന ഗീ­താ­ശ്ലോ­ക­ത്തെ ഓർ­മ്മ­പ്പെ­ടു­ത്തു­ന്നു. അ­വി­ടെ­ത്ത­ന്നെ താ­ണു­പോ­യ് എന്ന വ­രി­യിൽ­ക്കൂ­ടി പൊ­ട്ടി­പു­റ­ത്തു­വ­രു­ന്ന ആ­ശാ­ഭം­ഗ­ത്തി­ന്റെ ആഴം ക­ണ്ട­വ­രാ­രു­ണ്ടു്? ഇ­ങ്ങ­നെ ര­ച­നാ­സൗ­ന്ദ­ര്യ­വും, അ­ല­ങ്കാ­ര­ഗു­ണ­വും ഉള്ള ഒരു ശ്ലോ­കം വ­ള്ള­ത്തോ­ളോ ഉ­ള്ളൂ­രോ എ­ഴു­തു­ന്ന­തു് എ­നി­ക്കൊ­ന്നു കാണണം.

ആ­ശ­യ­ത്തിൽ ആ­ശാ­നാ­ണു പോലും കേമൻ. നോൺ­സെൻ­സ്. നി­ങ്ങൾ­ക്കു് ആ­ശ­യ­ത്തി­ന്റെ ഗാം­ഭീ­ര്യം കാ­ണ­ണ­മോ? ഞാ­നൊ­രു ശ്ലോ­കം ചൊ­ല്ല­ട്ടെ?

“ന­മ്പ്യാ­രു നങ്ങി നാ­ര­ങ്ങാ

ന­മ്പി­ഷ്ടാ­തി­രി­യും തഥാ

ആനേ മേ­ക്കു­ന്ന പാ­പ്പാ­നും

വെൾ­ച്ച­പ്പാ­ടും തഥൈവച.”

നി­ങ്ങൾ­ക്കെ­ന്താ­ണു് മ­ന­സ്സി­ലാ­യ­തു്? ഒരു മ­ണ്ണും മ­ന­സ്സി­ലാ­യി­ട്ടി­ല്ല; മരണം വരെ മ­ന­സ്സി­ലാ­വു­ക­യു­മി­ല്ല. അ­താ­ണു് ആ­ശ­യ­ഗാം­ഭീ­ര്യം.

ഇ­ങ്ങി­നെ എ­ത്ര­യെ­ങ്കി­ലും ശ്ലോ­ക­ങ്ങൾ ഞാ­ന­റി­യും. ഇ­വ­യു­ടെ ക­വി­ക­ളിൽ അ­ധി­കം­പേ­രും നന്നെ ചെ­റു­പ്പ­ത്തിൽ അ­തി­ബു­ദ്ധി­കൊ­ണ്ടു് തല തെ­റി­ച്ചു­പോ­യ­വ­രാ­യ­തു് നി­ങ്ങ­ളു­ടെ മ­ഹാ­ക­വി­ക­ളു­ടെ­യൊ­ക്കെ മ­ഹാ­ഭാ­ഗ്യ­മെ­ന്ന­ല്ലാ­തെ മ­റ്റെ­ന്തു് പറയും?

ഞാ­നി­താ ത­ല്ക്കാ­ല­ത്തേ­യ്ക്കു് എന്റെ പ്ര­സം­ഗം മ­തി­യാ­ക്കു­ന്നു. അഹോ! സ­ഭാ­വാ­സി­കൾ മു­ഴു­വ­നും എന്റെ പ്ര­സം­ഗ­മാ­ധു­ര്യ­ത്തിൽ ല­യി­ച്ചു. സ്ത­ബ്ധ­ചി­ത്ത­വൃ­ത്തി­ക­ളാ­യി, ചി­ത്ര­ത്തി­ലെ­ഴു­ത­പ്പെ­ട്ട­വ­രെ­ന്ന­പോ­ലെ, ക­ണ്ണു­മ­ട­ച്ചു് കൂർ­ക്കം വ­ലി­ച്ചു­റ­ങ്ങു­ന്ന­വ­രാ­യി സ്ഥി­തി ചെ­യ്യു­ന്നു­വ­ല്ലോ! മാ­ന്യ­രേ! മാ­ന്യ­രേ! ഇ­തെ­ന്തു ക­ഥ­യാ­ണ്! (മു­ന്നോ­ട്ടാ­ഞ്ഞു കൈ­കൊ­ട്ടി­ക്കൊ­ണ്ടു്) ഹേ! മാ­ന്യ­രേ! മാ—ന്യ—രേ! ഞാൻ പ്ര­സം­ഗം അ­വ­സാ­നി­പ്പി­ക്കു­ന്നു. (ക­ല­ശ­ലാ­യ ഹ­സ്ത­താ­ഡ­ന­വും ചി­യേ­ഴ്സും) ഇനി ഞാൻ അ­ടു­ത്തൊ­ന്നും പ്ര­സം­ഗി­ക്കു­ക­യി­ല്ല. (വീ­ണ്ടും ഹ­സ്ത­താ­ഡ­നം) എ­നി­ക്കു മാ­ല­യി­ടാ­നാ­ണെ­ന്നും പ­റ­ഞ്ഞു് ഒരു വി­ദ്വാൻ ഇ­ങ്ങോ­ട്ടു ക­യ­റി­വ­രാൻ ശ്ര­മി­ക്കു­ന്നു­ണ്ടു്. സ­ഹോ­ദ­ര­രേ! അവനെ വി­ട­രു­തേ! പി­ടി­ച്ചു നിർ­ത്ത­ണേ! എ­നി­ക്കു മാല വേണ്ട. മാ­ല­യി­ടു­ന്ന ആളുടെ ക­യ്യിൽ എ­ന്തി­നാ­ണു് ചൂരൽ! അതു ചോ­ദി­ക്കിൻ. ഇല്ല. ഞാൻ ഇ­റ­ങ്ങി­വ­രി­ല്ല. എ­ല്ലാ­വ­രും പോ­യ­തി­ന്നു ശേഷമേ ഞാൻ ഇ­വി­ടെ­നി­ന്നു് ഒരു പടി ഇ­റ­ങ്ങു­ക­യു­ള്ളു. ഗു­ഡ്ബൈ!

(പ്രാ­സം­ഗി­കൻ പു­റ­ത്തേ­യ്ക്കു വ­രു­മെ­ന്നു പ്ര­തീ­ക്ഷി­ച്ചു പലരും അരയിൽ മു­ണ്ടു­കെ­ട്ടി ക­റു­വ­ടി­യു­മാ­യി വ­ള­രെ­നേ­രം കാ­ത്തു­നി­ന്നു. ഒ­ടു­ക്കം ഭ­ഗ്നാ­ശ­രാ­യി അവർ മ­ട­ങ്ങി. പ്രാ­സം­ഗി­കൻ ദീ­പ­സ്തം­ഭ­ത്തിൽ­ത്ത­ന്നെ­യി­രി­ക്കു­ന്നു­ണ്ടു്. നി­ങ്ങ­ളു­ടെ റി­പ്പോർ­ട്ടർ അ­ന്വേ­ഷി­ച്ച­പ്പോൾ ബ്ര­ഹ്മ­ദ്ധ്യാ­നം ചെ­യ്ക­യാ­ണെ­ന്നു് ആ പെ­രു­ങ്ക­ള്ളൻ പ്രൈ­വ­റ്റു­സി­ക്ര­ട്ട­റി പ­റ­ഞ്ഞി­രി­ക്കു­ന്നു.)

23-9-’34

യൂ­റോ­പ്പിൽ ആർ­ക്കും യു­ദ്ധം വേ­ണ­മെ­ന്നി­ല്ലെ­ന്നു മു­സ്സോ­ളി­നി പ­റ­യു­ന്നു.

ഇ­ങ്ങ­നെ ത­ന്നെ­ത്ത­ന്നെ മ­റ­ന്നു­ക­ള­യു­ന്ന ഒരു വി­ന­യ­ബു­ദ്ധി അ­ദ്ദേ­ഹ­ത്തി­ന്നു­ണ്ടെ­ന്നു­ള്ള വിവരം ഞ­ങ്ങൾ­ക്കു പു­ത്ത­നാ­ണു്.

(കേ. പ.)

“ഭൂ­മി­യിൽ ഒ­ന്നും വ­ള­രാ­ത്ത ഒരു സ്ഥ­ല­ത്തി­ന്റെ പേർ പ­റ­യാ­മോ?”

“ക­ഷ­ണ്ടി­ക്കാ­ര­ന്റെ തല.”

(കേ. പ.)

സ­ഞ്ജ­യ­ന്റെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Sanjayante Prathyeka Vijnapanam (ml: സ­ഞ്ജ­യ­ന്റെ പ്ര­ത്യേ­ക വി­ജ്ഞാ­പ­നം).

Author(s): Sanjayan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-05-14.

Deafult language: ml, Malayalam.

Keywords: Article, Sanjayan, Sanjayante Prathyeka Vijnapanam, സ­ഞ്ജ­യൻ, സ­ഞ്ജ­യ­ന്റെ പ്ര­ത്യേ­ക വി­ജ്ഞാ­പ­നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Martians fire their gas-​guns., a painting by Henrique Alvim Correa (187–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.