SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Gustav_Klimt.jpg
The Tree of Life, a painting by Gustav Klimt (1862–1918).
കു­റി­പ്പു്

1958 ഒ­ക്ടോ­ബർ 19-ാം തീ­യ­തി­യി­ലെ ജ­ന­യു­ഗം പ­ത്ര­ത്തിൽ­വ­ന്ന രണ്ടു വ്യ­ത്യ­സ്ത കു­റി­പ്പു­ക­ളാ­ണു് ഇവിടെ കൊ­ടു­ക്കു­ന്ന­തു്. ആ­ദ്യ­ത്തെ ക­മ്യൂ­ണി­സ്റ്റ് മ­ന്ത്രി­സ­ഭ­യു­ടെ കാ­ല­ത്തു് വി­ദ്യാ­ഭ്യാ­സ­ബി­ല്ലി­നെ തു­ടർ­ന്നു വന്ന സി­ല­ബ­സ് പ­രി­ഷ്ക­ര­ണ­ത്തി­നെ­തി­രെ നടന്ന വി­മർ­ശ­ന­ങ്ങൾ­ക്കു­ള്ള മ­റു­പ­ടി­ക­ളിൽ നി­ന്നു­ള്ള­താ­ണു് ഈ ര­ണ്ടു­കു­റി­പ്പു­ക­ളും. ഒ­ന്നു് മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പി­ന്റേ­തും മ­റ്റൊ­ന്നു് തി­രു­ന­ല്ലൂർ ക­രു­ണാ­ക­ര­ന്റേ­തു­മാ­ണു്. സാ­യാ­ഹ്ന ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന ജ­ന­യു­ഗ­ത്തി­ന്റെ ഡി­ജി­റ്റൈ­സേ­ഷൻ പ്ര­വർ­ത്ത­ന­ത്തി­നി­ടെ ശ്ര­ദ്ധ­യിൽ പെ­ട്ട­താ­ണു് ഇവ.

സാ­യാ­ഹ്ന

‘നായ’യ്ക്ക­ല്ല ഗ­തി­കേ­ടു്
ജി. ശ­ങ്ക­ര­ക്കു­റു­പ്പ്, തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ

ജി. ശ­ങ്ക­ര­ക്കു­റു­പ്പ്

കോ­ഴി­ക്കോ­ടു്, ഒക്ടോ: 15—മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പെ­ഴു­തു­ന്നു:

മാ­തൃ­ഭൂ­മി­യു­ടെ ക­ഴി­ഞ്ഞൊ­രു ല­ക്ക­ത്തിൽ മലയാള പാ­ഠ്യ­പു­സ്ത­ക­ങ്ങ­ളെ പ­രാ­മർ­ശി­ച്ചു­കൊ­ണ്ടു് മ­ഹാ­പ­ണ്ഡി­ത­നാ­യ ശ്രീ: അ­ഴി­ക്കോ­ട്ടു സു­കു­മാ­രൻ എ­ഴു­തി­യി­രു­ന്ന ലേഖനം ആ­ദ­ര­കൗ­തു­ക­ങ്ങ­ളോ­ടു­കൂ­ടി ഞാൻ വാ­യി­ച്ചു. അതു മ­റ്റൊ­രാൾ­ക്കു­ള്ള മ­റു­പ­ടി­യാ­ണു്: എ­ന്നാ­ലും പാ­ഠ്യ­പു­സ്ത­ക ര­ചി­താ­ക്ക­ളിൽ ഒ­രാ­ളെ­ന്ന­നി­ല­യ്ക്കു്, ഒ­ന്നാം പാ­ഠ­ത്തെ­പ്പ­റ്റി­യു­ള്ള അ­ധി­ക്ഷേ­പ­ങ്ങൾ­ക്കു­ള്ള മ­റു­പ­ടി പ­റ­യേ­ണ്ട­തു് എന്റെ ചു­മ­ത­ല­യാ­ണെ­ന്നു വ­ന്നി­രി­ക്കു­ന്നു.

“ഒ­ന്നാം­പു­സ്ത­കം ഈ തെ­റ്റി­നു ഒ­ന്നാം സ­മ്മാ­നം­ത­ന്നെ വാ­ങ്ങി­യേ­ക്കും” എ­ന്നു് ആ സു­ഹൃ­ത്തു് ആ­ഹ്ലാ­ദി­ക്കു­ന്നു. സ­മ്മാ­ന­ദാ­താ­വു് അ­ദ്ദേ­ഹ­മ­ല്ല­ല്ലോ എ­ന്നു­മാ­ത്ര­മാ­ണു് ഞാൻ വി­ഷാ­ദി­ക്കു­ന്ന­തു്. എ­ന്തെ­ല്ലാ­മാ­ണെ­ന്നോ തെ­റ്റു­കൾ! “നായ അതിൽ പൊ­തു­വെ ‘നാ’ ആണു്. ‘നായും’ ‘നാ­യ്ക്കു’ എ­ന്നൊ­ക്കെ­യാ­ണു് പ്ര­യോ­ഗം” ഒ­ന്നാം­പാ­ഠ­ത്തിൽ ‘നാ’ എ­ന്നൊ­രു നാമം പ്ര­യോ­ഗി­ച്ചി­ട്ടേ ഇല്ല. ‘നായ + ഉം’ ‘നായ + ക്കു്’ ഈ പ്ര­കൃ­തി പ്ര­ത്യ­യ­യോ­ഗ­ങ്ങ­ളിൽ­നി­ന്നാ­ണു് ‘നായും’ ‘നാ­യ്ക്കു് ’ ഈ പ­ദ­ങ്ങൾ ഉ­ണ്ടാ­കു­ന്ന­തു്. ‘നായ’ എന്ന പ്ര­യോ­ഗം തെ­റ്റാ­ണെ­ന്നാ­ണു് വാ­ദ­മെ­ങ്കിൽ എ­ഴു­ത്ത­ച്ഛ­നും കു­ഞ്ചൻ­ന­മ്പ്യാ­രും പ്രൊ­ഫ­സ്സർ സു­കു­മാ­ര­ന്റെ ക്ലാ­സ്സിൽ പ­ഠി­ക്കാൻ ഒ­രി­ക്കൽ­കൂ­ടി പി­റ­ക്കേ­ണ്ടി­വ­രു­മെ­ന്നു­തോ­ന്നു­ന്നു. ‘നാ­യ്ക്കും ന­രി­ക്കും’ എന്നു തു­ഞ്ച­ത്താ­ചാ­ര്യൻ എ­ഴു­തി­പ്പോ­യി­ട്ടു­ണ്ടു്. ‘പാ­ണ്ടൻ നാ­യു­ടെ പ­ല്ലി­നു­ശൗ­ര്യം പ­ണ്ടേ­പ്പോ­ലെ ഫ­ലി­ക്കു­ന്നി­ല്ല’ എന്നു ന­മ്പ്യാ­രും പ­റ­ഞ്ഞു­പോ­യി­ട്ടു­ണ്ടു്. ‘നായ്, നായു്, നായ’ ഈ മൂ­ന്നു രൂ­പ­ങ്ങ­ളും സാ­ധു­ക്ക­ളാ­ണെ­ന്നാ­ണു് ഞ­ങ്ങ­ളൊ­ക്കെ പ­ഠി­ച്ചു­പോ­യ­തും ധ­രി­ച്ചു­പോ­ന്ന­തും. പായ്, കായ്, വായ് ഈ നാ­മ­ങ്ങൾ­ക്കു­മു­ണ്ടു് സം­വൃ­തോ­കാ­രാ­ന്ത­ങ്ങ­ളും അ­കാ­രാ­ന്ത­ങ്ങ­ളും ആയ രൂ­പാ­ന്ത­ര­ങ്ങൾ. ‘പാ­യ്മ­രം’ ‘പായ വി­രി­ച്ചു’ ‘പാ­യി­ട്ടി­രു­ത്തി­പ്പ­ല­പേർ­ക്കു ഭ­ക്ഷ­ണം’ മു­ത­ലാ­യ പ­ദ­ങ്ങ­ളും പാ­ദ­ങ്ങ­ളും യ­ഥാ­സൗ­ക­ര്യം ഓർ­ക്കു­ന്ന­തു് ന­ന്നാ­യി­രി­ക്കും. അ­പ്പോൾ മ­ന­സ്സി­ലാ­വും ‘നായ്’യ്ക്ക­ല്ല ഗ­തി­കേ­ടു പെ­ട്ട­തെ­ന്നു്.

ഇനി നി­യോ­ജ­ക­പ്ര­കാ­ര­ത്തി­ന്റെ മ­ദ്ധ്യ­രൂ­പ­ത്തെ­ക്കു­റി­ച്ചാ­ണു്. അതു ദീർ­ഗ്ഘാ­ന്ത­മാ­ണെ­ന്നാ­ണു്, സു­കു­മാ­ര­ന്റെ പ്ര­തി­ജ്ഞ. അ­ദ്ദേ­ഹ­ത്തി­ന്നു് എ­ന്തൊ­ര­വ­ലം­ബ­മാ­ണ­തി­നു­ള്ള­തെ­ന്നു സ്പ­ഷ്ട­മാ­ക്കി­യി­രു­ന്നെ­ങ്കിൽ എ­നി­ക്കു് അതു ഗ്ര­ഹി­ക്കാ­മാ­യി­രു­ന്നു ആ ദയ ശ്രീ: സു­കു­മാ­രൻ പ്ര­ദർ­ശി­പ്പി­ച്ചി­ല്ല. ക­വി­ത­യിൽ മാ­ത്രാ­ലാ­ഭ­ത്തി­നോ സ്വ­ര­ദൈർ­ഘ്യം­കൊ­ണ്ടു് നേ­ടാ­വു­ന്ന ര­ച­നാ­സൗ­കു­മാ­ര്യ­ത്തി­നോ­വേ­ണ്ടി യ­ഥേ­ച്ഛ ക്രി­യാ­പ­ദ­ത്തി­ലെ അ­ന്ത്യ­സ്വ­ര­ത്തി­നു് നീളം വ­രു­ത്താ­റു­ണ്ടു്. അതു് നി­യോ­ജ­ക­മ­ദ്ധ്യ­രൂ­പ­ത്തിൽ മാ­ത്ര­മ­ല്ല­താ­നും. ‘നന്നൂ, ശ­മ­ത്സ­മാം’, ‘മു­ഴ­ങ്ങി­ടു­ന്നൂ ഘ­ന­സ­ഞ്ച­യം’ എ­ന്നൊ­ക്കെ പ്ര­യോ­ഗി­ക്കാ­റു­ണ്ട­ല്ലോ. ‘തരൂ, വരൂ’ എ­ന്നൊ­ക്കെ നി­യോ­ജ­ക­മ­ദ്ധ്യ­മ­ക്രി­യാ­രൂ­പ­ത്തി­ലെ ‘അ­ന്ത്യോ­കാ­രം’ നീ­ട്ടു­ന്ന­തും മാ­ത്രാ­ലാ­ഭ­ത്തി­നോ ഗാ­നാ­ത്മ­ക­ത­യ്ക്കോ വേ­ണ്ടി മാ­ത്ര­മാ­ണു്. ‘പു­സ്ത­കം വാ­യി­ക്കൂ, അ­ക്ഷ­രം പ­ഠി­ക്കൂ, നി­രൂ­പ­ണം എഴുതൂ’ എന്നോ ‘പു­സ്ത­കം വാ­യി­ക്കൂ. അ­ക്ഷ­രം പ­ഠി­ക്കൂ, നി­രൂ­പ­ണം എഴുതൂ’ എന്നൊ പ­റ­യേ­ണ്ട­തെ­ന്നു് ശ്രീ: സു­കു­മാ­രൻ­ത­ന്നെ തീർ­ച്ച­യാ­ക്കി­യാൽ­മ­തി. ‘വരു വരു കരുണ ധാമമേ, മ­ന്ദ­മ­ന്ദം’. എ­ന്നാ­ണു് കൊ­ച്ചു­ണ്ണി­ത്ത­മ്പു­രാ­നും, ‘പോ­വ­ട്ടെ ഞാൻ വിടു, വി­ടി­ല്ല ക­ട­ന്നു­കൂ­ടാ’ എ­ന്നാ­ണു് വ­ള്ള­ത്തോ­ളും. ‘നീ മ­യ­ങ്ങു കു­ഞ്ഞേ’ എ­ന്നാ­ണു് ഉ­ള്ളൂ­രും പ്ര­യോ­ഗി­ച്ചി­ട്ടു­ള്ള­തു്. ഇ­തൊ­ക്കെ അ­സാ­ധു­പ്ര­യോ­ഗ­ങ്ങ­ളാ­ണെ­ന്നാ­ണു പ­ണ്ഡി­ത­നാ­യ ലേ­ഖ­ക­ന്റെ വാദം? ഒ­ന്നാം­പാ­ഠ­ത്തി­ലെ ഒരു വാ­ക്യ­ത്തിൽ ‘തരൂ’ എ­ന്നൊ­രു മ­ല­യാ­ള­ക്രി­യാ­പ­ദം ക­ണ്ടാൽ ഉടനേ സം­സ്കൃ­ത­ത്തി­ലെ ഒരു നാ­മ­പ­ദ­ത്തി­ന്റെ അർ­ത്ഥം ഗ്ര­ഹി­ച്ചു­പോ­ക­ത്ത­ക്ക­വ­ണ്ണ­മു­ള്ള ഭാ­ഷാ­ശാ­സ്ത്ര­പാ­ണ്ഡി­ത്യം ഒ­ന്നാം­ക്ലാ­സ്സിൽ പ­ഠി­ക്കു­ന്ന ചെറിയ കു­ട്ടി­കൾ­ക്കു­ണ്ടാ­കു­മെ­ന്നു ഞാൻ ഇ­പ്പോ­ഴും ഭ­യ­പ്പെ­ടു­ന്നി­ല്ല.

ഇ­നി­യും കാ­ണി­ക്കു­ന്നു­ണ്ടു്, വ­ലി­യൊ­രു തെ­റ്റു്; ‘കൈത നി­ല്ക്കു­ന്നു’ എന്ന വാ­ക്യ­ത്തി­ലാ­ണ­തു്. കൈത നി­ല്ക്കു­ക­യും കി­ട­ക്കു­ക­യും­മ­റ്റും ചെ­യ്യു­മോ എ­ന്നാ­ണു സംശയം. ‘മു­റ്റ­ത്തു മാ­വു­നി­ല്ക്കു­ന്നു’, ‘വ­ഴി­യിൽ ഒരു മാവു വീ­ണു­കി­ട­ക്കു­ന്നു’ എ­ന്നൊ­ക്കെ മ­ല­യാ­ളി­കൾ പ­റ­യാ­റു­ണ്ടു്. മ­ല­യാ­ളി­കൾ­ക്കു് അർ­ത്ഥ­ബോ­ധ­മു­ണ്ടാ­കാ­റു­മു­ണ്ടു്. ‘മാവു് ഇ­റ­യ­ത്തു­ക­യ­റി ഇ­രു­ന്നു­ക­ള­യു­മോ’, ‘മാവു് എ­ഴു­ന്നേ­റ്റു പൊ­യ്ക്ക­ള­യു­മോ’ എ­ന്നൊ­ന്നു ആരും ശ­ങ്കി­ക്കാ­റു­മി­ല്ല. ഇ­തൊ­ക്കെ സാ­മാ­ന്യ­ജ­ന­ങ്ങ­ളു­ടെ സാ­മാ­ന്യ­ബു­ദ്ധി­യെ­ക്കു­റി­ച്ചു­ള്ള പ്ര­സ്താ­വ­മാ­ണെ­ന്നു ഞാൻ സ­മ്മ­തി­ക്കു­ന്നു.

ത­ല­ക്കെ­ട്ടു­ത­ന്നെ തെ­റ്റു്, പിന്നല്ലേ-​ഉള്ളടക്കം! ക­ത്തോ­ലി­ക്കാ­നേ­താ­ക്ക­ളു­ടെ വി­മർ­ശ­ന­ത്തി­ന്റെ ത­നി­നി­റം വെ­ളി­ച്ച­ത്തു്
ജി. ശ­ങ്ക­ര­ക്കു­റു­പ്പ്, തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ

തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ

ഏ­റ്റ­വും രൂ­ക്ഷ­മാ­യ നി­രൂ­പ­ണം കേൾ­ക്കേ­ണ്ടി­വ­ന്ന­തു് ബ­ഷീ­റി­ന്റെ ‘ന്റു­പ്പാ­പ്പാ­ക്കൊ­രാ­നേ­ണ്ടാർ­ന്നു’ എന്ന പു­സ്ത­ക­മാ­ണു്. പ്ര­സ്തു­ത നോവൽ മ­ല­യാ­ള­ത്തി­ലെ ഒ­ര­ന­ശ്വ­ര­ക­ലാ­സൃ­ഷ്ടി­യാ­ണെ­ന്നു് സാ­ഹി­ത്യം എ­ന്തെ­ന്ന­റി­യാ­വു­ന്ന­വ­രെ­ല്ലാം സ­മ്മ­തി­ക്കും. ഈ മനോഹര ക­ലാ­ശി­ല്പ­ത്തെ­ക്കു­റി­ച്ചു് ഒ­രാ­സ്വാ­ദ­ന­മോ നി­രൂ­പ­ണ­മോ എ­ഴു­തു­ക ഇവിടെ സാ­ദ്ധ്യ­മ­ല്ല.

വി­ദ്യാ­ഭ്യാ­സ­മൂ­ല്യം, സാ­ഹി­ത്യ­മൂ­ല്യം, സാം­സ്കാ­രി­ക­മൂ­ല്യം, ധാർ­മ്മി­ക­മൂ­ല്യം എന്നീ നാലു മൂ­ല്യ­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു് ഈ ഉ­പ­പാ­ഠ­പു­സ്ത­ക­ത്തെ ക­ത്തോ­ലി­ക്കാ കോൺ­ഗ്ര­സ് എ­തിർ­ക്കു­ന്ന­തു്. ഭാ­ഷാ­പ­ഠ­ന­ത്തിൽ ഒരു ഉ­പ­പാ­ഠ­പു­സ്ത­ക­ത്തി­ന്റെ പ­ങ്കു് എ­ന്താ­ണെ­ന്ന­കാ­ര്യം വി­സ്മ­രി­ച്ചു കൊ­ണ്ടാ­ണു് നി­രൂ­പ­ക­ന്മാർ ഈ നാലു മൂ­ല്യ­ങ്ങ­ളു­ടേ­യും മാ­ന­ദ­ണ്ഡം കൊ­ണ്ടു് ഈ പു­സ്ത­ക­ത്തെ വി­മർ­ശി­ക്കാൻ ഒ­രു­മ്പെ­ട്ട­തു്. അതും മ­ത­ത്തി­ന്റേ­താ­യ ഒരു വീ­ക്ഷ­ണ­കോൺ അ­വ­ലം­ബി­ച്ചു­കൊ­ണ്ടു്.

സു­ന്ദ­ര­മൊ­യൊ­രു ക­ലാ­സൃ­ഷ്ടി

പാ­ഠ­പു­സ്ത­ക­ങ്ങ­ളു­ടെ പഠനം കൊ­ണ്ടു വി­ദ്യാർ­ത്ഥി­കൾ നേടിയ പ­രി­ജ്ഞാ­നം സ്വയം പ്ര­യോ­ഗി­ക്കാ­നും വാ­ക്യ­ര­ച­നാ­പ­രി­ശീ­ല­ന­ത്തി­നു­മാ­ണു പ്ര­ധാ­ന­മാ­യും ഉ­പ­പാ­ഠ­പു­സ്ത­ക­ങ്ങൾ ഉ­പ­യോ­ഗ­പ്പെ­ടേ­ണ്ട­തു്.

അ­തു­കൊ­ണ്ടാ­ണു നോ­വ­ലു­ക­ളോ അ­വ­യു­ടെ സം­ഗ്ര­ഹ­ങ്ങ­ളോ ഉ­പ­പാ­ഠ­പു­സ്ത­ക­ങ്ങ­ളാ­യി പ്രാ­യേ­ണ അം­ഗീ­ക­രി­ക്ക­പ്പെ­ടു­ന്ന­തും. ഈ അ­ടി­സ്ഥാ­ന­ത്തിൽ നോ­ക്കി­യാൽ ബ­ഷീ­റി­ന്റെ നോ­വ­ലി­നു് ഒരു ഉ­പ­പാ­ഠ­പു­സ്ത­ക­മാ­ക്കാൻ തി­ക­ച്ചും അർ­ഹ­ത­യു­ണ്ടു്. മു­സ്ലീം സ­മു­ദാ­യ­ത്തി­ന്റെ പു­തു­മ­യു­ള്ള അ­ന്ത­രീ­ക്ഷ­വും സാ­ഹി­ത്യ­ത്തി­ലും വാ­യ­ന­ക്കാ­രു­ടെ ഓർ­മ്മ­യി­ലും ഇ­ന്നും ജീ­വി­ക്കു­ന്ന ക­ഥാ­പാ­ത്ര­ങ്ങ­ളും ആ­കെ­ക്കൂ­ടി ഒരു സ്വാ­ഭാ­വോ­ക്ത്യാ­ല­ങ്കാ­രം­പോ­ലെ ഹൃ­ദ­യ­സ്പർ­ശി­യാ­യി ഋ­ജു­വാ­യി വി­ക­സി­ക്കു­ന്ന ക­ഥാ­ഗാ­ത്ര­വും സ­സൂ­ക്ഷ്മ­മാ­യ ജീ­വി­ത­നി­രീ­ക്ഷ­ണ­വും സ­മ­ഞ്ജ­സ­മാ­യി സം­യോ­ജി­ച്ചു­ള്ള ഈ നോവൽ ഒരു വി­ല­പ്പെ­ട്ട സം­ഭാ­വ­ന­യാ­യി വി­ദ്യാർ­ത്ഥി­കൾ ക­രു­തും. സ­ന്ദർ­ഭ­ങ്ങ­ളു­ടെ വി­ശ­ദാം­ശ­മോ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ ചി­ത്രീ­ക­ര­ണ­മോ എ­ഴു­താൻ അ­വ­രോ­ടാ­വ­ശ്യ­പ്പെ­ട്ടാൽ അ­ദ്ധ്യാ­പ­ക­ന്റെ ഭീ­ഷ­ണി­യൊ­ന്നു­മി­ല്ലാ­തെ അവരതു വേ­ണ്ടും­വ­ണ്ണം നിർ­വ­ഹി­ക്കു­ക­യും­ചെ­യ്യും. എ­ന്തു­കൊ­ണ്ടെ­ന്നാൽ മ­ല­യാ­ള­ത്തി­ലെ സു­ന്ദ­ര­മാ­യ ഒരു ക­ലാ­സൃ­ഷ്ടി ഉ­പ­പാ­ഠ­പു­സ്ത­ക­മാ­യി കി­ട്ടു­ക­യെ­ന്ന വ­ല്ല­പ്പോ­ഴും മാ­ത്ര­മു­ണ്ടാ­കു­ന്ന ഒരു ഭാ­ഗ്യ­മാ­ണു്. ഇ­തൊ­ക്കെ­യാ­ണു് ഒരു ഉ­പ­പാ­ഠ­പു­സ്ത­ക­ത്തി­ന്റെ വി­ദ്യാ­ഭ്യാ­സ­പ­ര­വും സാ­ഹി­ത്യ­പ­ര­വു­മാ­യ മൂ­ല്യം.

ദേ­ശ്യ­പ്ര­യോ­ഗ­ങ്ങൾ

ഇതൊരു നല്ല നോ­വ­ലാ­യ­തു­കൊ­ണ്ടു് ക­ഥാ­പാ­ത്ര­ങ്ങൾ അ­വ­രു­ടെ സ്വ­ന്തം ഭാ­ഷ­യി­ലാ­ണു സം­സാ­രി­ക്കു­ന്ന­തു്. ത­ന്മ­യ­ത്വം­തി­ക­ഞ്ഞ, സ­ജീ­വ­മാ­യ ആ പ്രാ­ദേ­ശി­ക സം­ഭാ­ഷ­ണ ശൈ­ലി­യെ ഏ­റ്റ­വും വലിയ ഒരു ദോ­ഷ­മാ­യി­ട്ടാ­ണു് ക­ത്തോ­ലി­ക്കാ കോൺ­ഗ്ര­സു­കാർ എ­ടു­ത്തു­കാ­ണി­ക്കു­ന്ന­തു്. ഇതൊരു ദോ­ഷ­മ­ല്ല. കേ­ര­ള­ത്തിൽ പാ­ഠ­പു­സ്ത­ക­ങ്ങ­ളാ­യി­രു­ന്നി­ട്ടു­ള്ള പല നോ­വ­ലു­ക­ളി­ലും ഈ പ്ര­ത്യേ­ക­ത കാണാം. ഉ­ദാ­ഹ­ര­ണ­ത്തി­നു ദൂ­രെ­യെ­ങ്ങും പോ­കേ­ണ്ട­തി­ല്ല. 11-ാം സ്റ്റാൻ­ഡേർ­ഡിൽ ക­ഴി­ഞ്ഞ­കൊ­ല്ലം ഉ­പ­പാ­ഠ­പു­സ്ത­ക­മാ­യി­രു­ന്ന ‘മാർ­ത്താ­ണ്ഡ­വർ­മ്മ’ നോ­ക്കു­ക. ശ്രീ. സി. വി. രാ­മൻ­പി­ള്ള­യു­ടെ എല്ലാ നോ­വ­ലു­ക­ളി­ലും ഇതു കാണാം. ഒരു നോ­വ­ലി­സ്റ്റ് എന്ന നി­ല­യിൽ ശ്രീ. സി. വി.-​യ്ക്കുണ്ടായ വി­ജ­യ­ത്തി­ന്റെ ന­ല്ലൊ­രു പ­ങ്കു് ഈ ദേ­ശ്യ­പ്ര­യോ­ഗ­ങ്ങ­ളു­ടെ ത­ന്മ­യ­ത്വ­ത്തി­നു ക­ട­പ്പെ­ട്ടി­രി­ക്കു­ന്നു. ദേ­ശ്യ­സം­ഭാ­ഷ­ണ­ശൈ­ലി­കൾ ധാ­രാ­ള­മു­ള്ള­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ഗ്ര­ന്ഥ­ങ്ങൾ വി­ദ്യാ­ല­യ­ങ്ങ­ളിൽ ആരും നി­ഷേ­ധി­ച്ചി­ട്ടി­ല്ല. പി­ന്നെ­ന്തേ ബ­ഷീ­റി­ന്റെ പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു പ­റ­യു­മ്പോൾ­മാ­ത്രം ആ പ്ര­ത്യേ­ക­ത­യിൽ ഇ­ങ്ങ­നെ തൂ­ങ്ങി­ക്കി­ട­ക്കാൻ?

ഈ നാടൻ സം­ഭാ­ഷ­ണ ശൈ­ലി­കൾ­ക്കെ­തി­രെ ബഷീർ എന്ന നോ­വ­ലെ­ഴു­ത്തു­കാ­ര­ന്റെ സ്വ­ന്തം ഗ­ദ്യ­ശൈ­ലി അ­ങ്ങ­നെ വെ­ട്ടി­ത്തി­ള­ങ്ങി നിൽ­ക്കു­ന്ന­തു ക­ണ്ടു­കൂ­ടേ? “ഗ്ര­ന്ഥ­ത്തി­ന്റെ പ്ര­തി­പാ­ദ­ന­രീ­തി ല­ളി­ത­വും ശാ­ലീ­ന­വും” ആ­ണെ­ന്നു് ക­ത്തോ­ലി­ക്കാ കോൺ­ഗ്ര­സു­കാ­രും സ­മ്മ­തി­ക്കു­ന്നു­ണ്ട­ല്ലോ. ബ­ഷീ­റി­ന്റെ ആ മ­ണി­കെ­ട്ടി­യ ഭാ­ഷാ­ശൈ­ലി­യാ­ണു്, അ­ല്ലാ­തെ മു­സ്ലീം കാ­വ്യ­പാ­ത്ര­ങ്ങ­ളു­ടെ സം­ഭാ­ഷ­ണ­രീ­തി­യ­ല്ല വി­ദ്യാർ­ത്ഥി­കൾ അ­നു­ക­രി­ക്കാൻ ഇ­ട­യു­ള്ള­തു്. “ആ­ഴ­ത്തിൽ മു­ങ്ങി­യെ­ടു­ക്കേ­ണ്ട ഭാ­ഷാ­വി­ജ്ഞാ­നം” ഈ കൃ­തി­യിൽ­നി­ന്നു ല­ഭി­ക്കു­ക­യി­ല്ലെ­ന്നാ­ണു പ­രാ­തി­യെ­ങ്കിൽ ആ ന്യൂ­ന­ത പ­രി­ഹ­രി­ക്കാൻ വേറെ പാ­ഠാ­വ­ലി­കൾ ഉ­ണ്ടെ­ന്നു സ­മാ­ധാ­ന­പ്പെ­ടാം. ഭാ­ഷാ­വി­ജ്ഞാ­ന­ത്തി­നു് ആ­ഴ­ത്തിൽ മു­ങ്ങി­നോ­ക്കേ­ണ്ട­തു് ഉ­പ­പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ല­ല്ല. “ഒരു ടെ­ക്സ്റ്റു ബു­ക്കെ­ന്ന­തു­പോ­ലെ, പ­ഠി­പ്പി­ച്ചെ­ങ്കി­ലേ അതു ഗ്ര­ഹി­ക്കാ­നാ­വൂ” എ­ന്നു് ഏ­ഴാം­സ്റ്റാൻ­ഡേർ­ഡി­ലെ ഉ­പ­പാ­ഠ­പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് കു­റ്റം പറഞ്ഞ ക­ത്തോ­ലി­ക്കാ കോൺ­ഗ്ര­സു­കാർ ആ വ­സ്തു­ത ഇ­വി­ടെ­യും ഓർ­മ്മി­ക്കേ­ണ്ട­താ­യി­രു­ന്നു.

ധാർ­മ്മി­ക­മൂ­ല്യം

ഈ പു­സ്ത­ക­ത്തിൽ സം­സ്ക്കാ­രി­ക­വും ധാർ­മ്മി­ക­വു­മാ­യ മൂ­ല്യം ക­മ്മി­യാ­ണെ­ന്നു പ­റ­യു­ന്ന­തും ശ­രി­യ­ല്ല. വേ­ദ­പു­രാ­ണേ­തി­ഹാ­സ­ങ്ങ­ളി­ലെ സാം­സ്ക്കാ­രി­ക­മോ ധാർ­മ്മി­ക­മോ ആയ മൂ­ല്യം ഇതിൽ ഇ­ല്ലെ­ന്ന­തു വാ­സ്ത­വ­മാ­ണു്. ഇതൊരു നോ­വ­ലാ­ണു്, പ­തി­നൊ­ന്നാം സ്റ്റാൻ­ഡേർ­ഡി­ലെ ഉ­പ­പാ­ഠ­പു­സ്ത­ക­വു­മാ­ണു്. ഒരു നല്ല നോവൽ വാ­യി­ച്ചാൽ ല­ഭി­ക്കു­ന്ന സാംസ്ക്കാരിക-​ധാർമ്മികമൂല്യങ്ങൾ അ­വ­യു­ടെ മു­ഴു­വൻ­തോ­തിൽ ഇതിൽ നി­ന്നു ല­ഭി­ക്കും. നല്ല ക­ഥാ­പാ­ത്ര­ങ്ങ­ളോ­ടു ത­ന്മ­യീ­ഭാ­വം പ്രാ­പി­ച്ചു് അ­വ­രു­ടെ സു­ഖ­ദുഃ­ഖ­ങ്ങ­ളിൽ പ­ങ്കെ­ടു­ത്തു് ആ ക­ഥാ­പാ­ത്ര­ങ്ങ­ളാ­യി­ത്ത­ന്നെ ജീ­വി­ക്കു­മ്പോൾ വി­ദ്യാർ­ത്ഥി­കൾ­ക്കു് എന്തു മാ­ന­സി­ക­വി­കാ­സ­വും ആ­ന­ന്ദ­വും ഉ­ണ്ടാ­കു­മോ അ­തു­ത­ന്നെ­യാ­ണു് ഇ­തി­ന്റെ സം­സ്ക്കാ­രി­ക­മൂ­ല്യം. അ­ന്ധ­വി­ശ്വാ­സ­ങ്ങ­ളോ­ടും പാ­ര­മ്പ­ര്യ­ത്തെ­ച്ചൊ­ല്ലി­യു­ള്ള അർ­ത്ഥ­ശൂ­ന്യ­മാ­യ മേ­നി­ന­ടി­ക്ക­ലി­നോ­ടും വി­ദ്യാർ­ത്ഥി­കൾ­ക്കു് എ­ന്തെ­ങ്കി­ലും എ­തിർ­പ്പു­തോ­ന്നു­മെ­ങ്കിൽ അ­തു­ത­ന്നെ­യാ­ണു് ഇ­തി­ന്റെ ധാർ­മ്മി­ക­മൂ­ല്യം. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ ഈ ഒ­ന്നാ­ന്ത­രം നോവൽ ഒ­രൊ­ന്നാ­ന്ത­രം ഉ­പ­പാ­ഠ­പു­സ്ത­ക­വു­മാ­ണു്. സം­ശ­യ­മു­ള്ള­വർ അല്പം ക്ഷ­മി­ക്ക­ട്ടെ. ഈ വി­ദ്യാ­ല­യ­വർ­ഷ­ത്തി­ന്റെ ഒ­ടു­വിൽ ന­മ്മു­ടെ വി­ദ്യാർ­ത്ഥി­കൾ അതു തെ­ളി­യി­ക്കും.

ക­ത്തോ­ലി­ക്കാ കോൺ­ഗ്ര­സു­കാ­രോ­ടു് ഒരു കാ­ര്യ­ത്തിൽ നാം ന­ന്ദി­പ­റ­യ­ണം. പാ­ഠ­പു­സ്ത­ക­ങ്ങ­ളിൽ ക­മ്മ്യൂ­ണി­സം കു­ത്തി­ത്തി­രു­കി­യി­രി­ക്കു­ന്നു എന്നു തെ­ളി­യി­ക്കു­വാൻ ഇ­റ­ങ്ങി­പ്പു­റ­പ്പെ­ട്ട അ­വർ­ക്കു് ഈ ഏ­ഴു­പു­സ്ത­ക­ങ്ങ­ളിൽ ഒ­ന്നി­ലും ഒ­രൊ­റ്റ­വ­രി­യിൽ­പോ­ലും ക­മ്മ്യൂ­ണി­സം ക­ണ്ടു­പി­ടി­ക്കാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല.

ത­ല­ക്കെ­ട്ടു­ത­ന്നെ തെ­റ്റു്

ഒ­ര­പേ­ക്ഷ­യെ­ങ്കി­ലും ക­ത്തോ­ലി­ക്കാ കോൺ­ഗ്ര­സു­കാർ സദയം സ്വീ­ക­രി­ക്ക­ണം. പാ­ഠ­പു­സ്ത­ക­ങ്ങ­ളി­ലെ ചില പ്ര­യോ­ഗ­ങ്ങ­ളു­ടെ ഭാ­ഷാ­ശു­ദ്ധി­യെ അവർ ചോ­ദ്യം ചെ­യ്യു­ക­യു­ണ്ടാ­യ­ല്ലോ. ഭാ­ഷാ­പ­ര­മാ­യ പ­രി­ച­യ­ക്കു­റ­വു­കൊ­ണ്ടു് അവർ അ­ങ്ങ­നെ ചെ­യ്തു­പോ­യ­താ­ണു് സാ­ര­മി­ല്ല. അ­വ­രു­ടെ നി­രൂ­പ­ണ­ഗ്ര­ന്ഥ­ത്തി­ലെ ഭാ­ഷാ­ശു­ദ്ധി­യെ­ക്കു­റി­ച്ചു് ഇ­വി­ടൊ­ന്നും പ­റ­യു­ന്നി­ല്ല, പറയാൻ ഇ­ട­മി­ല്ല. എ­ങ്കി­ലും പു­സ്ത­ക­ത്തി­ന്റെ ത­ല­ക്കെ­ട്ടിൽ കാ­ണു­ന്ന­തും ഉ­ട­നീ­ളം ആ­വർ­ത്തി­ച്ചി­ട്ടു­ള്ള­തു­മാ­യ ആ തെ­റ്റെ­ങ്കി­ലും തി­രു­ത്ത­ണം ന­മ്മു­ടെ വി­ദ്യാർ­ത്ഥി­ക­ളിൽ ആ­രെ­ങ്കി­ലും അതു കാണാൻ ഇ­ട­വ­ന്നാൽ അവർ എ­ന്തു­വി­ചാ­രി­ക്കും. ‘പാ­ഠ­പ്പു­സ്ത­കം’ എ­ന്നെ­ഴു­ത­രു­തു്. പാ­ഠ­പു­സ്ത­കം എ­ന്നു­മ­തി. അ­ങ്ങി­നെ പ്ര­യോ­ഗി­ക്കാ­വൂ. ത­ല­ക്കെ­ട്ടു­ത­ന്നെ അ­ബ­ദ്ധ­മാ­ണെ­ങ്കിൽ ഉ­ള്ള­ട­ക്ക­ത്തി­ന്റെ കാ­ര്യം പി­ന്നെ പ­റ­യാ­നു­ണ്ടോ!

ജി. ശ­ങ്ക­ര­ക്കു­റു­പ്പ്
images/shankarakurup.jpg

മ­ല­യാ­ള­ത്തി­ലെ ഒരു ക­വി­യും ഉ­പ­ന്യാ­സ­കാ­ര­നും സർ­വ്വ­ക­ലാ­ശാ­ല അ­ദ്ധ്യാ­പ­ക­നു­മാ­യി­രു­ന്നു ജി. ശ­ങ്ക­ര­ക്കു­റു­പ്പ്. ജ്ഞാ­ന­പീ­ഠ പു­ര­സ്കാ­രം നേ­ടു­ന്ന ആദ്യ മലയാള സാ­ഹി­ത്യ­കാ­ര­നാ­ണു് ശ­ങ്ക­ര­ക്കു­റു­പ്പ്.

1901 ജൂൺ 3-നു്, നെ­ല്ലി­ക്കാ­മ്പ­ള്ളി വാ­ര്യ­ത്ത് ശ­ങ്ക­ര­വാ­ര്യ­രു­ടേ­യും വ­ട­ക്കി­നി മാ­രാ­ത്ത് ല­ക്ഷ്മി­ക്കു­ട്ടി വാ­രാ­സ്യാ­രു­ടേ­യും മ­ക­നാ­യി എ­റ­ണാ­കു­ളം ജി­ല്ല­യി­ലെ കാ­ല­ടി­ക്ക­ടു­ത്തു­ള്ള നാ­യ­ത്തോ­ട് എന്ന സ്ഥ­ല­ത്തു് ജ­നി­ച്ചു. 17-ആം വ­യ­സ്സിൽ ഹെഡ് മാ­സ്റ്റ­റാ­യി ജോ­ലി­യിൽ പ്ര­വേ­ശി­ച്ചു. 1937-ൽ എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ അ­ദ്ധ്യാ­പ­ക­നാ­യി നി­യ­മി­ക്ക­പ്പെ­ട്ടു. 1956-ൽ അ­ദ്ധ്യാ­പ­ക­ജോ­ലി­യിൽ നി­ന്നും വി­ര­മി­ച്ചു. കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ്, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, രാ­ജ്യ­സ­ഭാം­ഗം എന്നീ നി­ല­ക­ളിൽ സേവനം അ­നു­ഷ്ഠി­ച്ചു. 1978 ഫെ­ബ്രു­വ­രി 2-നു് അ­ന്ത­രി­ച്ചു.

  • 1901 ജനനം
  • 1921 വൈ­ക്കം കോൺ­വെ­ന്റ് സ്കൂ­ളിൽ അ­ധ്യാ­പ­കൻ
  • 1926 തൃശൂർ ട്രെ­യി­നി­ങ് കോ­ളേ­ജിൽ
  • 1937 എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ അ­ധ്യാ­പ­കൻ
  • 1961 കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്കാ­രം
  • 1963 കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ്
  • 1965 ജ്ഞാ­ന­പീ­ഠം
  • 1978 മരണം

1961-ൽ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ്, 1963-ൽ കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ് എ­ന്നി­വ അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വ­ദർ­ശ­നം എന്ന കൃ­തി­ക്കു് ല­ഭി­ച്ചു. ആ­ദ്യ­ത്തെ ജ്ഞാ­ന­പീ­ഠം ജേ­താ­വാ­യി­രു­ന്നു അ­ദ്ദേ­ഹം. 1967-ൽ സോ­വി­യ­റ്റ് ലാ­ന്റ് നെ­ഹ്റു അ­വാർ­ഡ് ല­ഭി­ച്ചു. 1965-ൽ ഓ­ട­ക്കു­ഴൽ എന്ന കൃ­തി­ക്കാ­ണു് അ­ദ്ദേ­ഹ­ത്തി­നു് ജ്ഞാ­ന­പീ­ഠം ല­ഭി­ച്ച­തു്. കൂ­ടാ­തെ പ­ദ്മ­ഭൂ­ഷൺ ബ­ഹു­മ­തി­യും അ­ദ്ദേ­ഹ­ത്തി­നു് ല­ഭി­ച്ചി­ട്ടു­ണ്ടു്.

തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ
images/Thirunaloor_karunakaran.jpg

1924 ഒ­ക്ടോ­ബർ 8-നു് കൊ­ല്ലം താ­ലൂ­ക്കിൽ അ­ഷ്ട­മു­ടി­ക്കാ­യൽ­ത്തീ­ര­ഗ്രാ­മ­മാ­യ പെ­രി­നാ­ട് പി. കെ. പ­ത്മ­നാ­ഭ­ന്റെ­യും എൻ. ല­ക്ഷ്മി­യു­ടെ­യും മ­ക­നാ­യാ­ണു് തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ ജ­നി­ച്ച­തു്. പ്രാ­ഥ­മി­ക വി­ദ്യാ­ഭ്യാ­സ­വും സം­സ്കൃ­ത­പ­ഠ­ന­വും ഒ­ന്നി­ച്ചാ­യി­രു­ന്നു. എസ്. എൽ. സി.-​ക്കു് പ്രാ­ക്കു­ളം എൻ. എസ്. എസ്. ഇം­ഗ്ലീ­ഷ് ഹൈ­സ്ക്കൂ­ളി­ലും ബി. എ.-​യ്ക്കു് കൊ­ല്ലം എസ്. എൻ. കോ­ളേ­ജി­ലും പ­ഠി­ച്ചു.

ച­രി­ത്ര­ത്തിൽ ബി­രു­ദം നേടിയ ഇ­ദ്ദേ­ഹം­‌ കൊ­ല്ലം എസ്. എൻ. കോ­ളേ­ജിൽ മ­ല­യാ­ളം ട്യൂ­ട്ട­റാ­യാ­ണു് ഔ­ദ്യോ­ഗി­ക­ജീ­വി­തം ആ­രം­ഭി­ച്ച­തു്. ഒരു വർഷം ജോലി ചെ­യ്തു. 1954-ൽ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ നി­ന്നു് മലയാള സാ­ഹി­ത്യ­ത്തിൽ എം. എ. നേടി. ആ വർഷം തന്നെ കോ­ളേ­ജ് അ­ദ്ധ്യാ­പ­ക­നാ­യി സർ­ക്കാർ സർ­വ്വീ­സിൽ പ്ര­വേ­ശി­ച്ചു. ആ­ദ്യ­ത്തെ മൂ­ന്നു­വർ­ഷം ഗവ. ആർ­ട്സ് കോ­ളേ­ജി­ലും അ­തി­നു­ശേ­ഷം 1975 വരെ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജി­ലും. 1975-ൽ കേരള പ­ബ്ലി­ക് സർ­വീ­സ് ക­മ്മീ­ഷൻ അം­ഗ­മാ­യി. 1981-ൽ ഔ­ദ്യോ­ഗി­ക ജീ­വി­ത­ത്തിൽ­നി­ന്നു് വി­ര­മി­ച്ചു.

തി­രു­ന­ല്ലൂർ ക­രു­ണാ­ക­ര­ന്റെ ക­വി­ത­കൾ എന്ന സ­മാ­ഹാ­ര­ത്തി­നു് 1985-ലെ ആശാൻ പു­ര­സ്കാ­ര­വും 1988-ലെ വയലാർ അ­വാർ­ഡും ല­ഭി­ച്ചു. ഗ്രീ­ഷ്മ സ­ന്ധ്യ­കൾ­ക്കു് മൂ ലൂർ അ­വാർ­ഡും അ­ബു­ദാ­ബി ശക്തി അ­വാർ­ഡും ല­ഭി­ച്ചു. കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി­യു­ടെ സമഗ്ര സം­ഭാ­വ­നാ­പു­ര­സ്കാ­ര­വും ല­ഭി­ച്ചി­ട്ടു­ണ്ടു്.

Colophon

Title: ‘Naya’ykkalla Gathikedu, Thalakkettuthanne Thettu, Pinnalle-​Ulladakkam! (ml: ‘നായ’യ്ക്ക­ല്ല ഗ­തി­കേ­ടു്, ത­ല­ക്കെ­ട്ടു­ത­ന്നെ തെ­റ്റു്, പിന്നല്ലേ-​ഉള്ളടക്കം!).

Author(s): G. Sankarakuruppu, Thirunalloor Karunakaran.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-20.

Deafult language: ml, Malayalam.

Keywords: Article, G. Sankarakuruppu, Thirunalloor Karunakaran, ‘Naya’ykkalla Gathikedu, Thalakkettuthanne Thettu, Pinnalle-​Ulladakkam!, ജി. ശ­ങ്ക­ര­ക്കു­റു­പ്പ്, തി­രു­ന­ല്ലൂർ ക­രു­ണാ­ക­രൻ, ‘നായ’യ്ക്ക­ല്ല ഗ­തി­കേ­ടു്, ത­ല­ക്കെ­ട്ടു­ത­ന്നെ തെ­റ്റു്, പിന്നല്ലേ-​ഉള്ളടക്കം!, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Tree of Life, a painting by Gustav Klimt (1862–1918). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.