SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Happiness_Tree.jpg
Happiness Tree, a painting by Denis Barsukov .
അ­ങ്ക­മാ­ലി­യി­ലെ പ്ര­ധാ­ന­മ­ന്ത്രി
സി. സ­ന്തോ­ഷ് കുമാർ

‘കി­ലു­ക്കം’ എന്ന സി­നി­മ­യിൽ അ­ങ്ക­മാ­ലി­യി­ലെ പ്ര­ധാ­ന­മ­ന്ത്രി­യാ­ണു് തന്റെ അ­മ്മാ­വൻ എ­ന്നു് രേവതി പ­റ­യു­ന്ന പ്ര­സി­ദ്ധ­മാ­യ ആ സീൻ കാ­ണു­മ്പോൾ ഗു­പ്തൻ നാ­യർ­ക്കു് മ­റ്റു­ള്ള­വ­രെ­പ്പോ­ലെ ചിരി വ­രാ­റി­ല്ല. മ­റി­ച്ചു് രേവതി പ­റ­യു­ന്ന­തു് എ­ന്തു­കൊ­ണ്ടു സ­ത്യ­മാ­യി­ക്കൂ­ടാ എന്ന ചോ­ദ്യം അ­യാ­ളു­ടെ മ­ന­സ്സിൽ ഉ­യ­രു­ക­യാ­ണു് പ­തി­വു്. ഒപ്പം രേവതി പ­റ­ഞ്ഞ­തു് സ­ത്യ­മാ­യി­ത്തീ­ര­ട്ടെ എ­ന്നു് അയാൾ തീ­വ്ര­മാ­യി ആ­ഗ്ര­ഹി­ക്കാൻ തു­ട­ങ്ങു­ക­യും ചെ­യ്യും.

ഒരു കാ­ര്യം സ­ത്യ­മാ­ണെ­ന്നു സ്ഥാ­പി­ക്കാൻ അ­തെ­ക്കു­റി­ച്ചു­ള്ള ഉ­ത്ത­മ­ബോ­ധ്യ­ത്തി­ന­പ്പു­റം അ­തി­നു് ഉ­പോ­ദ്ബ­ല­ക­മാ­യ തെ­ളി­വു­കൾ കൂടി ഉ­ണ്ടാ­യി­രി­ക്ക­ണ­മ­ല്ലോ.

അ­തു­കൊ­ണ്ടു് രേവതി മോ­ഹൻ­ലാ­ലി­നു് ഒരു ഫോൺ നമ്പർ കൈ­മാ­റു­ന്ന­താ­യും മോ­ഹൻ­ലാൽ ആ ന­മ്പ­റി­ലേ­യ്ക്കു ഡയൽ ചെ­യ്യു­മ്പോൾ മ­റു­പു­റ­ത്തു നി­ന്നു് “പ്രൈം മി­നി­സ്റ്റർ ഓഫ് അ­ങ്ക­മാ­ലി ഹിയർ” എന്ന, അ­ധി­കാ­രം തു­ളു­മ്പു­ന്ന ഒരു ഘ­ന­ശ­ബ്ദം റി­സീ­വ­റിൽ വന്നു നി­റ­യു­ന്ന­താ­യും ഗു­പ്തൻ നായർ സ­ങ്ക­ല്പി­ക്കും.

കു­സൃ­തി നി­റ­ഞ്ഞു നിന്ന മോ­ഹൻ­ലാ­ലി­ന്റെ മുഖം അതോടെ ഗൗരവം പൂ­ണ്ടു മു­റു­കും.

മോ­ഹൻ­ലാ­ലി­ന്റെ മുഖം ഒരു കാ­ര്യ­ത്തെ പ്രതി ഗൗരവം പൂ­ണ്ടാൽ പി­ന്നെ പ­റ­യേ­ണ്ട­തി­ല്ല­ല്ലോ; അ­തി­ന്റെ ഉ­ണ്മ­യെ­സ്സം­ബ­ന്ധി­ച്ചു­ള്ള ചോ­ദ്യ­ങ്ങ­ളെ­ല്ലാം അതോടെ അ­സ്ഥാ­ന­ത്താ­യി­ത്തീ­രും.

മോ­ഹൻ­ലാ­ലി­ന്റെ മു­ഖ­ത്തെ ഗൗരവം പ­തു­ക്കെ ചു­റ്റു­മു­ള്ള­വ­രു­ടെ മു­ഖ­ങ്ങ­ളി­ലേ­യ്ക്കു കൂടി വ്യാ­പി­ക്കു­ക­യും അ­വ­രു­ടെ­യെ­ല്ലാം ആദരവു നി­റ­ഞ്ഞ നോ­ട്ടം രേ­വ­തി­യു­ടെ നേർ­ക്കു നീളാൻ തു­ട­ങ്ങു­ക­യും ചെ­യ്യും.

അതോടെ അ­ങ്ക­മാ­ലി എന്നു പേ­രു­ള്ള ഒരു രാ­ജ്യം പി­റ­വി­യെ­ടു­ക്കു­ക­യും അ­തി­നു് ഒരു പ്ര­ധാ­ന­മ­ന്ത്രി ഉ­ണ്ടാ­യി­ത്തീ­രു­ക­യും ചെ­യ്യും.

വേണു നാ­ഗ­വ­ള്ളി എഴുതി പ്രി­യ­ദർ­ശൻ സം­വി­ധാ­നം ചെയ്ത ‘കി­ലു­ക്ക’ത്തോ­ടു് ഗു­പ്തൻ നായർ വിട പ­റ­യു­ന്ന ഘട്ടം അ­താ­ണു്.

തു­ടർ­ന്നു് അയാൾ മു­ന്നോ­ട്ടു പോവുക തന്റെ സ്വ­ന്തം കി­ലു­ക്ക­വു­മാ­യി­ട്ടാ­യി­രി­ക്കും.

ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ തീ­യേ­റ്റ­റി­ലും ടി. വി. യി­ലു­മാ­യി ഗു­പ്തൻ നായർ പ­ത്തു­പ­ന്ത്ര­ണ്ടു തവണ കി­ലു­ക്കം ക­ണ്ടി­ട്ടു­ണ്ടെ­ങ്കി­ലും വേണു നാ­ഗ­വ­ള്ളി­യോ പ്രി­യ­ദർ­ശ­നോ ത­ങ്ങ­ളു­ടെ ഒരു ജാര സ­ന്ത­തി­യാ­യി പോലും പ­രി­ഗ­ണി­ക്കാൻ സാ­ധ്യ­ത­യി­ല്ലാ­ത്ത കി­ലു­ക്ക­മാ­യി­രു­ന്നു അ­വ­യെ­ല്ലാം.

ഗു­പ്തൻ നായർ ഒരു കഥയോ നോവലോ വാ­യി­ക്കു­മ്പോ­ഴും ഇതു ത­ന്നെ­യാ­യി­രു­ന്നു സ്ഥി­തി. ഒരു ഘ­ട്ട­ത്തിൽ ക­ഥാ­കൃ­ത്തി­നെ അ­ല്ലെ­ങ്കിൽ നോ­വ­ലി­സ്റ്റി­നെ പ­ടി­ക്കു പു­റ­ത്താ­ക്കി­ക്കൊ­ണ്ടു് അയാൾ സ്വ­ന്തം കഥയും നോ­വ­ലും സൃ­ഷ്ടി­ച്ചു കൊ­ണ്ടു മു­മ്പോ­ട്ടു പോകും.

ക­ഴി­ഞ്ഞ ഞാ­യ­റാ­ഴ്ച നടന്ന സം­ഭ­വ­ങ്ങൾ പ­രി­ശോ­ധി­ച്ചാൽ കാ­ര്യ­ങ്ങൾ ഒ­ന്നു­കൂ­ടി വ്യ­ക്ത­മാ­കും.

ചാർലി എന്നു പേ­രു­ള്ള തന്റെ വ­ളർ­ത്തു നാ­യ­യ്ക്കു് ഇ­റ­ച്ചി വാ­ങ്ങു­ന്ന­തി­നു വേ­ണ്ടി അ­തി­രാ­വി­ലെ വീ­ട്ടിൽ നി­ന്നു് പു­റ­പ്പെ­ട്ട ഗു­പ്തൻ നായർ എ­വി­ടേ­യ്ക്കെ­ന്ന­റി­യാ­തെ അ­പ്ര­ത്യ­ക്ഷ­നാ­യ ദിവസം അ­ന്നാ­യി­രു­ന്നു­വ­ല്ലോ.

ഒന്നര വ­യ­സ്സു­ള്ള, ലാ­ബ്ര­ഡോർ ഇ­ന­ത്തിൽ പെട്ട ചാർ­ലി­ക്കു് അ­ത്താ­ഴ­ത്തി­നു് ഇ­റ­ച്ചി നിർ­ബ്ബ­ന്ധ­മാ­യി­രു­ന്നു. വെ­ളു­ത്ത നി­റ­വും ആ­രോ­ഗ്യം തു­ടി­ക്കു­ന്ന ശ­രീ­ര­വും തേ­ക്കിൻ കാ­ത­ലി­ന്റെ ഉ­റ­പ്പു­ള്ള കു­ര­യു­മാ­യി ചാർലി ഗു­പ്തൻ നാ­യ­രു­ടെ വീ­ട്ടു­മു­റ്റ­ത്തെ ഇ­രു­മ്പു കൂ­ട്ടിൽ സു­ഭി­ക്ഷ­മാ­യി ജീ­വി­ച്ചു. ചാർ­ലി­യു­ടെ പ്ര­തി­രോ­ധ കു­ത്തി­വ­യ്പ്പു­ക­ളും വിര മ­രു­ന്നു സേ­വ­യും മുതൽ ഷാംപൂ തേ­ച്ചു­ള്ള കുളി വരെ ഗു­പ്തൻ നാ­യ­രു­ടെ നേ­രി­ട്ടു­ള്ള മേൽ­നോ­ട്ട­ത്തി­ലാ­യി­രു­ന്നു ന­ട­ന്നി­രു­ന്ന­തു്.

പൂ­ട്ടി­യി­ട്ടു വ­ളർ­ത്തു­ന്ന ഒരു മി­ണ്ടാ­പ്രാ­ണി എന്ന നി­ല­യ്ക്കു് ഗു­പ്തൻ നാ­യ­രു­ടെ അ­നു­ക­മ്പ ചാർ­ലി­യു­ടെ മേൽ വേ­ണ്ടു­വോ­ളം ഉ­ണ്ടാ­യി­രു­ന്നു.

പ്രാ­പി­ക്കാൻ ഒരു ഇ­ണ­യി­ല്ലാ­ത്ത­തി­ന്റെ ദുഃഖം മാ­ത്രം കു­തിർ­ന്ന പ­ന­ങ്കു­രു പോ­ലെ­യു­ള്ള അ­വ­ന്റെ ക­ണ്ണു­ക­ളിൽ തി­രി­ച്ച­റി­യ­പ്പെ­ടാ­തെ കി­ട­ന്നു.

ചാർലി ഒഴികെ അ­യാ­ളു­ടെ വീ­ട്ടി­ലെ മ­റ്റം­ഗ­ങ്ങ­ളെ­ല്ലാം സ­സ്യാ­ഹാ­രി­ക­ളാ­യി­രു­ന്നു.

മ­റ്റം­ഗ­ങ്ങ­ളെ­ന്നാൽ അ­യാ­ളു­ടെ ഭാര്യ ലത മു­ര­ളീ­ധ­ര­നും അ­വ­രു­ടെ രണ്ടു മ­ക്ക­ളാ­യ, യ­ഥാ­ക്ര­മം പ­തി­ന­ഞ്ചും പ­തി­ന്നാ­ലും വ­യ­സ്സു­ള്ള മനു മു­ര­ളീ­ധ­ര­നും മീര മു­ര­ളീ­ധ­ര­നും.

പൊ­തു­ഭ­ര­ണ വ­കു­പ്പിൽ സെ­ക്ഷൻ ഓ­ഫീ­സ­റാ­യി ജോലി ചെ­യ്യു­ന്ന ഗു­പ്തൻ നാ­യ­രു­ടെ ശ­രി­ക്കു­ള്ള പേരു് എം. കെ. മു­ര­ളീ­ധ­രൻ നായർ എ­ന്നാ­യി­രു­ന്നു. ഗു­പ്തൻ നായർ എ­ന്ന­തു് അ­ന്തർ­മു­ഖ­നും മൗ­നി­യു­മാ­യ അ­യാൾ­ക്കു് സ­ഹ­പ്ര­വർ­ത്ത­ക­രും വി­ര­ലി­ലെ­ണ്ണാൻ മാ­ത്ര­മു­ള്ള അ­യാ­ളു­ടെ സു­ഹൃ­ത്തു­ക്ക­ളും പ­തി­ച്ചു നൽ­കി­യി­രു­ന്ന ഒരു പേ­രാ­യി­രു­ന്നു. അതു് ത­നി­ക്കു നന്നെ യോ­ജി­ക്കു­ന്ന ഒരു പേ­രാ­ണെ­ന്നു് അ­യാൾ­ക്കും ബോ­ധ്യ­പ്പെ­ട്ടി­രു­ന്നു. അ­തു­കൊ­ണ്ടു തന്നെ അയാൾ സ്വയം വി­ശേ­ഷി­പ്പി­ച്ചി­രു­ന്ന­തും ഗു­പ്തൻ നായർ എന്നു ത­ന്നെ­യാ­യി­രു­ന്നു. ഗു­പ്തൻ എന്നു മാ­ത്ര­മാ­യി­രു­ന്നു ആ പേ­രെ­ങ്കിൽ അതു ത­നി­ക്കു് ഒന്നു കൂടി ഇ­ണ­ങ്ങു­മാ­യി­രു­ന്നു എ­ന്നും അ­യാൾ­ക്കു തോ­ന്നി. എ­ന്താ­യാ­ലും മു­ര­ളീ­ധ­രൻ നായർ എ­ന്നു­ള്ള അ­യാ­ളു­ടെ യ­ഥാർ­ത്ഥ പേരു് ഔ­ദ്യോ­ഗി­ക രേ­ഖ­ക­ളിൽ മാ­ത്ര­മാ­യി ചു­രു­ങ്ങി.

ഓരോ മ­നു­ഷ്യ­ന്റെ ജീ­വി­ത­ത്തി­ലും ഇ­ഹ­ലോ­ക­ത്തി­നു സ­മാ­ന്ത­ര­മാ­യി ഒരു അ­പ­ര­ലോ­കം കൂടി ഗോ­പ്യ­മാ­യി സ­ഞ്ച­രി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു­ണ്ടു് എന്നു വി­ശ്വ­സി­ച്ചി­രു­ന്ന ഒ­രാ­ളാ­യി­രു­ന്നു ഗു­പ്തൻ നായർ. ഇഹലോക ജീ­വി­ത­ത്തെ സ­മ്പൂർ­ണ്ണ­വും സ­ന്തു­ലി­ത­വു­മാ­യ ഒ­ന്നാ­ക്കി­ത്തീർ­ക്കാൻ സ­മാ­ന്ത­ര­മാ­യി സ­ഞ്ച­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ആ അ­പ­ര­ലോ­ക­ത്തെ­ക്കൂ­ടി ഒപ്പം കൂ­ട്ടു­ക­യേ വേ­ണ്ടൂ എ­ന്നും അയാൾ വി­ശ്വ­സി­ച്ചു. അ­ത്ത­രം ഒരു ജീ­വി­ത­ത്തി­നു് ഉ­പ­യു­ക്ത­മാ­കു­ന്ന വി­ധ­ത്തിൽ ത­നി­ക്കു­ള്ള­തു­പോ­ലെ ഒരു ഇ­ര­ട്ട­പ്പേ­രു് ഒരോ വ്യ­ക്തി­യ്ക്കും ഉ­ണ്ടാ­യി­രി­ക്കു­ന്ന­തു് എ­ന്തു­കൊ­ണ്ടും ന­ല്ല­താ­ണു് എന്ന പക്ഷം കൂടി ഉ­ണ്ടാ­യി­രു­ന്നു അ­യാൾ­ക്കു്.

പ­റ­മ്പി­ലെ മ­ര­ത്ത­ണ­ലിൽ ക­സേ­ര­യി­ട്ടി­രു­ന്നു് പു­സ്ത­കം വാ­യി­ക്കു­ക­യോ പാ­ട്ടു­കേൾ­ക്കു­ക­യോ മ­നോ­രാ­ജ്യം കാ­ണു­ക­യോ ചെ­യ്യു­ക, തന്റെ ഹെർ­ക്കു­ലീ­സ് സൈ­ക്കി­ളു­മെ­ടു­ത്തു് എ­വി­ടേ­യ്ക്കെ­ന്നി­ല്ലാ­തെ സവാരി പോവുക, വ­ളർ­ത്തു­നാ­യ ചാർ­ലി­യു­ടെ തു­ട­ലിൽ പി­ടി­ച്ചു കൊ­ണ്ടു് കാ­ടെ­ന്നോ മേ­ടെ­ന്നോ ഇ­ല്ലാ­തെ അവൻ ന­യി­ക്കു­ന്ന ഇ­ട­ങ്ങ­ളി­ലെ­ല്ലാം സ­ഞ്ച­രി­ക്കു­ക തു­ട­ങ്ങി­യ ല­ളി­ത­വും സാ­ധാ­ര­ണ­വു­മാ­യ ചില പ്ര­വൃ­ത്തി­ക­ളിൽ ഏർ­പ്പെ­ട്ടു­കൊ­ണ്ടാ­ണു് ഗു­പ്തൻ നായർ തന്റെ ഞാ­യ­റാ­ഴ്ച­കൾ ചെ­ല­വ­ഴി­ച്ചി­രു­ന്ന­തു്.

പക്ഷേ, അ­പ്പൊ­ഴെ­ല്ലാം അയാളെ ഗ്ര­സി­ച്ചു നിന്ന ഒരു അ­പ­ര­ലോ­ക­ത്തി­ന്റെ സാ­ന്നി­ധ്യം ല­ളി­ത­വും സാ­ധാ­ര­ണ­വു­മാ­യ ആ പ്ര­വൃ­ത്തി­ക­ളെ അ­സാ­ധാ­ര­ണ­വും സ­ങ്കീർ­ണ്ണ­വു­മാ­യ ഒ­ന്നാ­യി മ­റ്റു­ള്ള­വ­രി­ലേ­യ്ക്കു് വി­നി­മ­യം ചെ­യ്തു.

അ­യാ­ളു­ടെ പ്ര­കൃ­തം അ­റി­യാ­വു­ന്ന ഭാ­ര്യ­യും മ­ക്ക­ളും ഞാ­യ­റാ­ഴ്ച­ക­ളിൽ അയാളെ സ്വ­ന്തം പാ­ട്ടി­നു വി­ടു­ക­യാ­യി­രു­ന്നു പ­തി­വു്.

മറ്റു ദി­വ­സ­ങ്ങ­ളി­ലാ­ക­ട്ടെ അ­വ­രു­ടെ അ­നു­വാ­ദ­മി­ല്ലാ­തെ തന്നെ അയാൾ സ്വ­ന്തം പാ­ട്ടി­നു ന­ട­ന്നു.

സ്വ­തഃ­സി­ദ്ധ­മാ­യ രീ­തി­യിൽ ജീ­വി­തം മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കാൻ അ­യാൾ­ക്കു് ആ­രു­ടെ­യെ­ങ്കി­ലും അ­നു­വാ­ദം വേ­ണ്ടി­യി­രു­ന്നി­ല്ല എ­ന്ന­താ­ണു് സത്യം.

വ­ളർ­ത്തു നായ ചാർ­ലി­യ്ക്കു­ള്ള ഇ­റ­ച്ചി ത­ലേ­ന്നു് തീർ­ന്നു പോയ കാ­ര്യം ഞാ­യ­റാ­ഴ്ച രാ­വി­ലെ മാ­ത്ര­മാ­ണു് അ­യാ­ളു­ടെ ഭാര്യ ല­ത­യ്ക്കു് ഓർമ്മ വ­ന്ന­തു്. ചാർ­ലി­ക്കു വേ­ണ്ടു­ന്ന ഇ­റ­ച്ചി ആ­ഴ്ച­യി­ലൊ­രി­ക്കൽ വാ­ങ്ങി പാകം ചെ­യ്തു് ഫ്രി­ഡ്ജിൽ വ­യ്ക്കു­ക­യാ­ണു് പ­തി­വു്.

ഞാ­യ­റാ­ഴ്ച­ത്തെ പതിവു ചി­ട്ട­വ­ട്ട­ങ്ങൾ മാ­റ്റി വെ­ച്ചു് രാ­വി­ലെ തന്നെ തന്റെ ഹെർ­ക്കു­ലീ­സ് സൈ­ക്കി­ളു­മെ­ടു­ത്തു് പ­ട്ട­ണ­ത്തി­ലെ അ­റ­വു­ശാ­ല­യി­ലേ­യ്ക്കു് ഗു­പ്തൻ നാ­യർ­ക്കു് പു­റ­പ്പെ­ടേ­ണ്ടി വ­ന്ന­തു് അ­തു­കൊ­ണ്ടാ­ണു്.

ഗു­പ്തൻ നാ­യ­രു­ടെ ഹെർ­ക്കു­ലീ­സ് സൈ­ക്കിൾ നെൽ­പ്പാ­ട­ങ്ങ­ളെ നെ­ടു­കെ മു­റി­ച്ചു കി­ട­ന്ന ചെ­മ്മൺ നി­ര­ത്തി­ലൂ­ടെ മു­ന്നോ­ട്ടു നീ­ങ്ങി. നെൽ­പ്പാ­ട­ങ്ങൾ­ക്കു കു­റു­കെ­യു­ള്ള ആ നി­ര­ത്തു് ആറു കി­ലോ­മീ­റ്റർ അകലെ കി­ട­ന്ന പ­ട്ട­ണ­ത്തി­ലേ­യ്ക്കു­ള­ള കു­റു­ക്കു­വ­ഴി­യാ­യി­രു­ന്നു. അ­താ­കു­മ്പോൾ ക­ഷ്ടി­ച്ചു് നാലു കി­ലോ­മീ­റ്റർ ച­വു­ട്ടി­യാൽ അ­യാൾ­ക്കു് പ­ട്ട­ണ­ത്തി­ലെ­ത്താൻ ക­ഴി­യു­മാ­യി­രു­ന്നു.

നി­ര­ത്തി­നി­രു­വ­ശ­വും യൗ­വ­ന­ത്തി­ലെ­ത്തി­യ നെൽ­ച്ചെ­ടി­ക­ളു­ടെ ഇ­രു­ണ്ട പച്ച അറ്റം കാ­ണാ­തെ കി­ട­ന്നു. പ്ര­ഭാ­ത­ത്തി­ന്റെ ആവി നി­റ­ഞ്ഞ വെയിൽ ആ ഇ­രു­ണ്ട പ­ച്ച­യെ ഒരു നീ­ല­പ്പു­ക­പോ­ലെ പൊ­തി­ഞ്ഞു നി­ന്നി­രു­ന്നു.

ഗു­പ്തൻ നായർ എ­ത്തു­മ്പോൾ അ­റ­വു­ശാ­ല­യു­ടെ മു­ന്നിൽ ഒരു ഉ­ത്സ­വ­ത്തി­ന്റെ തി­ര­ക്കാ­യി­രു­ന്നു. പ­ട്ട­ണ­ത്തി­ലെ ച­ന്ത­യിൽ ഞാ­യാ­റാ­ഴ്ച സ­ജീ­വ­മാ­കു­ന്ന ഒ­രേ­യൊ­രു ഇ­ട­മാ­യി­രു­ന്നു അതു്. അ­റ­വു­ശാ­ല­യു­ടെ മു­ന്നി­ലെ ക്യൂ ച­ന്ത­യ്ക്കു പു­റ­ത്തു്, പ­ട്ട­ണ­ത്തി­ന്റെ പ്ര­ധാ­ന നി­ര­ത്തു വരെ നീ­ണ്ടു പോ­യി­രു­ന്നു.

അ­പ­ര­ലോ­ക­ത്തു നി­ന്നു് ഇ­റ­ച്ചി വാ­ങ്ങു­വാൻ വേ­ണ്ടി ഇ­ഹ­ലോ­ക­ത്തേ­യ്ക്കു വന്ന ഒ­രാ­ളു­ടെ മ­നോ­വ്യാ­പാ­ര­ങ്ങ­ളോ­ടെ അയാൾ അ­റ­വു­ശാ­ല­യു­ടെ മു­ന്നി­ലെ ക്യൂ­വിൽ അ­ണി­ചേർ­ന്നു.

ഇ­രു­മ്പു കൊ­ളു­ത്തു­ക­ളിൽ ചോ­ര­യി­റ്റി­ച്ചു കൊ­ണ്ടു് തൂ­ങ്ങി­ക്കി­ട­ക്കു­ന്ന തു­ട­യി­റ­ച്ചി ത­ന്റേ­തു ത­ന്നെ­യെ­ന്നു തെ­ളി­യി­ക്കാൻ പോ­ത്തു് അ­റു­ത്തെ­ടു­ത്ത സ്വ­ന്തം തല അ­റ­വു­ശാ­ല­യു­ടെ മു­ന്നിൽ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു.

വ­ള­ഞ്ഞു കൂർ­ത്ത, ല­ക്ഷ­ണ­മൊ­ത്ത അ­തി­ന്റെ കൊ­മ്പു­കൾ ജ­യി­ക്കാ­നു­ള്ള യു­ദ്ധ­ങ്ങൾ മ­രി­ച്ചാ­ലും ബാ­ക്കി കി­ട­ക്കും എ­ന്നു് വി­ളം­ബ­രം ചെ­യ്തു. ഒരു സുഖ നിർ­വൃ­തി നു­ണ­യാൻ ഇ­ട­യ്ക്കു് ഒരു ഇ­ള­വെ­ടു­ത്ത­താ­ണു് എന്ന മ­ട്ടിൽ അ­തി­ന്റെ ക­ണ്ണു­കൾ പാതി കൂ­മ്പി­യി­രു­ന്നു.

ആ­ടി­ന്റെ­യും പ­ന്നി­യു­ടെ­യും ഇ­റ­ച്ചി കൂടി വി­ല്പ­ന­യ്ക്കു­ണ്ടാ­യി­രു­ന്നു­വെ­ങ്കി­ലും അവ അ­റു­ത്തെ­ടു­ത്ത തലകൾ പ്ര­ദർ­ശി­പ്പി­ച്ചു് ത­ങ്ങ­ളു­ടെ സാ­ന്നി­ധ്യം അവിടെ അ­റി­യി­ച്ചി­രു­ന്നി­ല്ല. ഇ­റ­ച്ചി­യി­ലൂ­ടെ തി­രി­ച്ച­റി­യാൻ ക­ഴി­യു­ന്ന­വർ ത­ങ്ങ­ളെ അ­റി­ഞ്ഞാൽ മതി എന്ന ഒരു ശാ­ഠ്യം അ­വ­യ്ക്കു് ഉ­ണ്ടാ­യി­രു­ന്നി­രി­ക്ക­ണം; തന്റെ സൃ­ഷ്ടി­ക­ളി­ലൂ­ടെ മാ­ത്രം തി­രി­ച്ച­റി­യ­പ്പെ­ടാൻ ആ­ഗ്ര­ഹി­ക്കു­ന്ന ഒരു ക­ലാ­കാ­ര­ന്റെ ശാ­ഠ്യം പോലെ.

അ­റ­വു­ശാ­ല­യെ ച­ല­നാ­ത്മ­ക­മാ­ക്കി­യി­രു­ന്ന­തു് കോ­ഴി­ക­ളാ­യി­രു­ന്നു. അ­റ­വു­ശാ­ല­യു­ടെ ചോ­ര­ച്ചു­വ­പ്പി­നെ കൂ­ട്ടിൽ പല ത­ട്ടു­ക­ളി­ലാ­യി നി­റ­ഞ്ഞു കി­ട­ന്ന കോ­ഴി­ക­ളു­ടെ വെ­ളു­പ്പു് നേർ­പ്പി­ച്ചു് ഇ­ല്ലാ­യ്മ ചെ­യ്തു കൊ­ണ്ടി­രു­ന്നു. സ­ത്യ­ത്തിൽ കോ­ഴി­കൾ­ക്കു് നി­ന്നു തി­രി­യാൻ സ­മ­യ­മി­ല്ലാ­യി­രു­ന്നു. തീറ്റ കൊ­ത്തി­പ്പെ­റു­ക്കു­ക, വെ­ള്ളം കു­ടി­ക്കു­ക, ഊഴം വെ­ച്ചു് അ­റ­വു­കാ­ര­ന്റെ ക­ത്തി­ക്കു് ക­ഴു­ത്തു നീ­ട്ടു­ക, നീല നി­റ­മു­ള്ള ഒരു പ്ലാ­സ്റ്റി­ക് ഡ്ര­മ്മി­ലേ­യ്ക്കു് ര­ക്താ­ഭി­ഷി­ക്ത­രാ­യി വീണു് ത­ല­യി­ല്ലാ­ത്ത ഉ­ട­ലു­മാ­യി നൃ­ത്തം ച­വി­ട്ടു­ക എ­ന്നി­ങ്ങ­നെ തി­ര­ക്കോ­ടു തി­ര­ക്കാ­യി­രു­ന്നു അ­വ­യ്ക്ക്.

മ­ന്ദ­ഗ­തി­യി­ലാ­ണെ­ങ്കി­ലും വരി മു­ന്നോ­ട്ടു നീ­ങ്ങു­ന്നു­ണ്ടെ­ന്നു് വരി നിൽ­ക്കു­ന്ന ആരും തന്നെ വി­ശ്വ­സി­ച്ച മ­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. ഒരു പ്ര­തീ­ക്ഷ­യി­ല്ലാ­യ്മ എ­ല്ലാ­വ­രു­ടെ­യും മു­ഖ­ങ്ങ­ളിൽ ദൃ­ശ്യ­മാ­യി­രു­ന്നു.

ഓ­രോ­രു­ത്ത­രു­ടെ­യും ഊ­ഴ­മെ­ത്തു­ന്ന­തും അവർ ഇ­റ­ച്ചി വാ­ങ്ങി­ക്കൊ­ണ്ടു പോ­കു­ന്ന­തും എന്തോ അ­ദ്ഭു­തം സം­ഭ­വി­ക്കു­ന്ന­തു പോ­ലെ­യാ­ണു് വരി നി­ന്നി­രു­ന്ന എ­ല്ലാ­വ­രും നോ­ക്കി­ക്ക­ണ്ട­തു്.

ആ­ഗ്ര­ഹി­ക്കു­ന്ന ഒരു കാ­ര്യം സാ­ധി­ച്ചു കി­ട്ടു­ന്ന­തോ­ടെ അ­തി­ന്റെ സ്വാ­ഭാ­വി­ക­മാ­യ പ­രി­ണ­തി മ­റ­ന്നു പോ­വു­ക­യും അതിനെ ഏ­തെ­ങ്കി­ലും ഒരു അ­ത്ഭു­ത­ത്തി­ന്റെ ക­ണ­ക്കിൽ വരവു വ­യ്ക്കു­ക­യും ചെ­യ്യു­ന്ന ഒരു സാധു ജീ­വി­യാ­ണു് മ­നു­ഷ്യൻ എന്നു ഗു­പ്തൻ നാ­യർ­ക്കു തോ­ന്നി.

അ­യാൾ­ക്കു മു­ന്നിൽ വരി നിൽ­ക്കു­ന്ന­വ­രാ­യി അ­പ്പോൾ ഏ­താ­നും പേർ മാ­ത്ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. പി­ന്നി­ലെ വ­രി­യാ­ക­ട്ടെ സമയം ചെ­ല്ലു­ന്തോ­റും വ­ളർ­ന്നു് നീളം വെ­ച്ചു കൊ­ണ്ടു­മി­രു­ന്നു.

അ­യാൾ­ക്കു വേ­ണ്ടി­യി­രു­ന്ന ഉ­ല്പ­ന്ന­ത്തി­ന്റെ വില സ്ലേ­റ്റിൽ ചോ­ക്കു കൊ­ണ്ടെ­ഴു­തി അ­റ­വു­ശാ­ല­യു­ടെ മു­ന്നിൽ പ്ര­ദർ­ശി­പ്പി­ച്ചു­ണ്ടാ­യി­രു­ന്നു. ‘വ­ട്ടും കരളും. കിലോ അ­റു­പ­തു രൂപ.’ മാം­സ­ഭു­ക്കു­ക­ളാ­യ മ­നു­ഷ്യർ താ­ല്പ­ര്യം കാ­ണി­ക്കാ­തി­രു­ന്ന കോ­ഴി­യു­ടെ ര­ണ്ടു് അ­വ­യ­വ­ങ്ങൾ, ആ­മാ­ശ­യ­വും കരളും, മാം­സ­ഭു­ക്കു­ക­ളാ­യ മറ്റു മൃ­ഗ­ങ്ങ­ളെ ഉ­ദ്ദേ­ശി­ച്ചു് കു­റ­ഞ്ഞ വി­ല­യിൽ വി­ല്പ­ന­യ്ക്കു വെ­ച്ചി­രു­ന്ന­തി­ന്റെ പ­ര­സ്യ­മാ­യി­രു­ന്നു അതു്.

ഇ­റ­ച്ചി വാ­ങ്ങി അയാൾ അ­റ­വു­ശാ­ല­യിൽ നി­ന്നി­റ­ങ്ങു­മ്പോൾ നേരം ഉ­ച്ച­യോ­ട­ടു­ത്തി­രു­ന്നു.

ച­ന്ത­യു­ടെ പ്ര­ധാ­ന തെ­രു­വിൽ വെയിൽ കു­പ്പി­ച്ചി­ല്ലു പോലെ പൊ­ട്ടി­ച്ചി­ത­റാൻ തു­ട­ങ്ങി­യി­രു­ന്നു.

എ­ങ്ങും ആ­ള­ന­ക്ക­മു­ണ്ടാ­യി­രു­ന്നി­ല്ല.

മ­ല­ഞ്ച­ര­ക്കു­ക­ളു­ടെ എ­രി­വു­മ­ണം പേറിയ ഒരു കാ­റ്റു മാ­ത്രം തെ­രു­വി­ന്റെ പ­ടി­ഞ്ഞാ­റെ­യ­റ്റ­ത്തു നി­ന്നു് കി­ഴ­ക്കേ­യ­റ്റ­ത്തേ­യ്ക്കു് അ­ല­സ­മാ­യി സ­ഞ്ച­രി­ച്ചു­കൊ­ണ്ടി­രു­ന്നു.

പെ­ട്ടെ­ന്നു് അ­യാൾ­ക്കു് ഒരു കെ­ട്ടു പ­പ്പ­ടം കൂടി വാ­ങ്ങി­യാ­ലോ എന്നു തോ­ന്നി. കാ­ച്ചി­യ പ­പ്പ­ടം അ­യാ­ളു­ടെ പ്രി­യ­പ്പെ­ട്ട ഉ­പ­ദം­ശ­മാ­യി­രു­ന്നു. അ­യാ­ളു­ടെ അ­ച്ഛ­നാ­ക­ട്ടെ ചുട്ട പ­പ്പ­ട­മാ­യി­രു­ന്നു പ്രി­യം. അ­ച്ഛ­ന്റെ അ­ത്താ­ഴം തന്നെ പൊ­ടി­യ­രി­ക്ക­ഞ്ഞി­യും ചുട്ട പ­പ്പ­ട­വു­മാ­യി­രു­ന്നു. വീ­ട്ടിൽ മ­റ്റാർ­ക്കും പ­പ്പ­ട­ത്തോ­ടു് പ്രി­യ­മൊ­ന്നു­മി­ല്ലാ­യി­രു­ന്നു. പ­പ്പ­ടം വി­ല്ക്കു­ന്ന കട ഞാ­യ­റാ­ഴ്ച തു­റ­ന്നി­ട്ടു­ണ്ടാ­കു­മോ എ­ന്നു് അ­യാൾ­ക്കു് ഉ­റ­പ്പി­ല്ലാ­യി­രു­ന്നു. ഉ­യർ­ന്ന കൊ­ള­സ്ട്രോ­ളി­ന്റെ അളവു് അയാളെ പ­പ്പ­ടം ക­ഴി­ക്കു­ന്ന­തിൽ നി­ന്നു വി­ല­ക്കി­യി­ട്ടു­ണ്ടാ­യി­രു­ന്നു. അ­ച്ഛ­നാ­ക­ട്ടെ എട്ടു വർഷം മു­മ്പു മ­രി­ച്ചു പോ­വു­ക­യും ചെ­യ്തി­രു­ന്നു. പക്ഷേ, അ­തൊ­ന്നും പ­പ്പ­ടം വാ­ങ്ങാ­നു­ള്ള തീ­രു­മാ­ന­ത്തിൽ നി­ന്നു് അയാളെ പി­ന്തി­രി­പ്പി­ക്കു­ക­യു­ണ്ടാ­യി­ല്ല.

ച­ന്ത­യു­ടെ കി­ഴ­ക്കേ­യ­റ്റ­ത്തു്, പ്രാ­ചീ­ന­മാ­യ ഒരു കൽ­ക്കു­രി­ശി­നു സ­മീ­പ­മാ­യി­രു­ന്നു പ­പ്പ­ടം വി­റ്റി­രു­ന്ന കട. കു­രി­ശി­ന്റെ ചു­വ­ടു്, ക­ത്തി­ത്തീ­രും മു­മ്പു് അ­ണ­ഞ്ഞു­പോ­യ അ­സം­ഖ്യം മെ­ഴു­കു­തി­രി­ക­ളു­ടെ ഒരു സെ­മി­ത്തേ­രി­യാ­യി­രു­ന്നു.

അയാളെ അ­ത്ഭു­ത­പ്പെ­ടു­ത്തി­ക്കൊ­ണ്ടു്, ഞാ­യ­റാ­ഴ്ച­യാ­യി­രു­ന്നി­ട്ടു കൂടി, മ­ട­ക്കു പ­ല­ക­ക­ളു­ള്ള വാ­തി­ലു­കൾ തു­റ­ന്നു വെ­ച്ചു് പ­പ്പ­ടം വി­ല്ക്കു­ന്ന കട അ­തി­ന്റെ ഉ­പ­ഭോ­ക്താ­ക്ക­ളെ കാ­ത്തി­രു­ന്നു.

കു­ട്ടി­യാ­യി­രു­ന്ന കാലം മുതൽ അയാൾ അ­ച്ഛ­ന്റെ വി­ര­ലിൽ തൂ­ങ്ങി വ­ന്നി­രു­ന്ന ക­ട­യാ­യി­രു­ന്നു അതു്. അ­വി­ട­ത്തെ പ­പ്പ­ട­മി­ല്ലെ­ങ്കിൽ ചോറു് ഇ­റ­ങ്ങാ­തി­രു­ന്ന കു­ട്ടി­ക്കാ­ല­ത്തി­ന്റെ ഒരു ഘട്ടം പോലും അ­യാൾ­ക്കു­ണ്ടാ­യി­രു­ന്നു. മു­തിർ­ന്നി­ട്ടും അയാൾ ഊണു ക­ഴി­ച്ചി­രു­ന്ന­തു് ആ പ­പ്പ­ടം തി­ന്നാ­നു­ള്ള കൊതി കൊ­ണ്ടു മാ­ത്ര­മാ­യി­രു­ന്നു. അതു് അ­യാൾ­ക്കു മാ­ത്ര­മ­റി­യു­ന്ന ഒരു ര­ഹ­സ്യ­വു­മാ­യി­രു­ന്നു.

കടയിൽ സ്ഥി­രം കാ­ണാ­റു­ള്ള വൃ­ദ്ധൻ ഉ­ണ്ടാ­യി­രു­ന്നി­ല്ല. പകരം യൗ­വ­ന­ത്തി­ന്റെ തു­ടി­പ്പും ത­ന്റേ­ട­വു­മു­ള്ള ഒരു ചെ­റു­പ്പ­ക്കാ­ര­നാ­യി­രു­ന്നു.

ക­ട­യി­ലു­ണ്ടാ­യി­രു­ന്ന ചെ­റു­പ്പ­ക്കാ­ര­നോ­ടു് സ്ഥി­രം കാ­ണാ­റു­ള്ള വൃ­ദ്ധ­ന്റെ മ­ക­നാ­ണോ എന്നു ചോ­ദി­ക്കേ­ണ്ട കാ­ര്യ­മു­ണ്ടാ­യി­രു­ന്നി­ല്ല. വൃ­ദ്ധ­നെ മു­റി­ച്ചു വെ­ച്ച­തു പോലെ ഉ­ണ്ടാ­യി­രു­ന്നു അയാൾ.

വൃ­ദ്ധ­നെ­ക്കു­റി­ച്ചു് അ­യാ­ളോ­ടു് അ­ന്വേ­ഷി­ക്കാൻ തു­ട­ങ്ങു­മ്പോ­ഴാ­ണു് ക­ട­യു­ടെ ചു­വ­രിൽ വൃ­ദ്ധ­ന്റെ ഒരു പു­തു­പു­ത്തൻ ചി­ത്രം മാ­ല­യി­ട്ടു വെ­ച്ചി­രു­ന്ന­തു് ഗു­പ്തൻ നാ­യ­രു­ടെ ശ്ര­ദ്ധ­യിൽ­പ്പെ­ട്ട­തു്.

മ­രി­ച്ചു പോ­കു­വാൻ വേ­ണ്ടി വൃ­ദ്ധൻ പ­പ്പ­ടം വി­ല്പ­ന­യു­ടെ നൈ­ര­ന്ത­ര്യ­ത്തിൽ നി­ന്നു് ഒ­ര­വ­ധി­യെ­ടു­ക്കു­മെ­ന്നു് അയാൾ ഒ­ട്ടും പ്ര­തീ­ക്ഷി­ച്ചി­രു­ന്നി­ല്ല. ഭാ­വി­യിൽ എ­ന്നെ­ങ്കി­ലും തന്റെ ചെ­റു­മ­ക­ന്റെ കൈയും പി­ടി­ച്ചു് വ­രു­മ്പോ­ഴും അയാൾ ത­ന്നെ­യാ­വും പ­പ്പ­ടം വി­ല്ക്കു­ന്നു­ണ്ടാ­വു­ക എ­ന്നു് ഗു­പ്തൻ നായർ എന്തു കൊ­ണ്ടോ വി­ശ്വ­സി­ച്ചു പോ­ന്നി­രു­ന്നു. പക്ഷേ, തനി സ്വ­രൂ­പ­ത്തിൽ മ­ക്ക­ളു­ണ്ടാ­കു­ന്നി­ട­ത്തോ­ളം കാലം മ­രി­ച്ചാ­ലും അ­ങ്ങ­നെ ര­ക്ഷ­പ്പെ­ട്ടു പോ­കാ­നൊ­ന്നു­മൊ­ക്കി­ല്ല എ­ന്നു് ചു­വ­രി­ലെ ചി­ത്ര­ത്തിൽ നി­ന്നു് വൃ­ദ്ധ­ന്റെ ക­ണ്ണു­കൾ വി­ളി­ച്ചു പ­റ­യു­ന്നു­ണ്ടാ­യി­രു­ന്നു. ഒരു കെ­ണി­യിൽ അ­ക­പ്പെ­ട്ട­തി­ന്റെ ഭാവം അ­യാ­ളു­ടെ മു­ഖ­ത്തി­ന­പ്പാ­ടെ ഉ­ണ്ടാ­യി­രു­ന്നു.

പ­പ്പ­ടം വാ­ങ്ങി പു­റ­ത്തി­റ­ങ്ങു­മ്പോൾ ആദ്യം കണ്ട കാ­റ്റു് വീ­ണ്ടും അ­യാൾ­ക്കു് എ­തിർ­പെ­ട്ടു.

കാ­റ്റു് അ­പ്പോൾ തെ­രു­വി­ന്റെ കി­ഴ­ക്കേ­യ­റ്റ­ത്തു നി­ന്നു് ഉ­ണ­ക്ക­മീ­നി­ന്റെ ക­ട­ലു­പ്പു മണവും പേറി പ­ടി­ഞ്ഞാ­റെ­യ­റ്റ­ത്തേ­യ്ക്കു് മ­ട­ങ്ങു­ക­യാ­യി­രു­ന്നു.

ത­ന്നി­ഷ്ട­ത്തി­നു് ഓരോ മണവും പേറി ന­ട­ക്കു­ന്ന കാ­റ്റി­നെ ത­ന്ത­യി­ല്ലാ­ത്ത­വൻ എന്നു വി­ളി­ക്കാ­നാ­ണു് ഗു­പ്തൻ നാ­യർ­ക്കു് അ­പ്പോൾ തോ­ന്നി­യ­തു്.

ഇ­റ­ച്ചി­യും പ­പ്പ­ട­വും വാ­ങ്ങി വീ­ട്ടി­ലേ­യ്ക്കു മ­ട­ങ്ങി­യ ഗു­പ്തൻ നായരെ, നെൽ­പ്പാ­ട­ങ്ങ­ളെ നെ­ടു­കെ മു­റി­ച്ചു കി­ട­ന്ന ചെ­മ്മൺ നി­ര­ത്തിൽ ന­ട്ടു­ച്ച­യു­ടെ ഗം­ഭീ­ര­മാ­യ വന്യത എ­തി­രേ­റ്റു.

പകുതി വഴി പി­ന്നി­ട്ട­പ്പൊ­ഴേ­യ്ക്കും വെ­യി­ലും കാ­റ്റും ചു­റ്റും തി­ര­യി­ള­കു­ന്ന പ­ച്ച­യും ചേർ­ന്നു് അയാളെ മോ­ഹാ­ല­സ്യ­പ്പെ­ടു­ത്തി­ക്ക­ള­യു­മെ­ന്നാ­യി.

അയാൾ സൈ­ക്കി­ളിൽ നി­ന്നി­റ­ങ്ങി നി­ര­ത്തു വ­ക്കി­ലെ ചെ­ന്തെ­ങ്ങി­ന്റെ തണലിൽ അ­ല്പ­നേ­രം ഇ­ള­വേ­റ്റു.

ദൂരെ നെൽ­പ്പാ­ട­ങ്ങൾ­ക്കു ന­ടു­വി­ലെ, വി­ജ­ന­ദ്വീ­പു പോലെ തോ­ന്നി­ച്ച ഒരു പ­ച്ച­ത്തു­രു­ത്തു് അ­പ്പോൾ ഒരു കാ­ന്തം പോലെ അയാളെ ആ­കർ­ഷി­ക്കു­വാൻ തു­ട­ങ്ങി. ആ തു­രു­ത്തിൽ നി­ന്നു് മ­രീ­ചി­ക­യു­ടെ സ്ഫ­ടി­ക­ത്തി­ര­കൾ തന്റെ നേർ­ക്കു പു­റ­പ്പെ­ട്ടു വ­രു­ന്ന­താ­യി അ­യാൾ­ക്കു തോ­ന്നി.

കു­റ്റി­ച്ചെ­ടി­ക­ളും വയൽ സ­സ്യ­ങ്ങ­ളും കാ­ടു­പോ­ലെ വ­ളർ­ന്നു നി­റ­ഞ്ഞു്, നി­ഗൂ­ഢ­ത­യു­ടെ നിഴൽ വീണു നിന്ന ആ തു­രു­ത്തു്, മു­മ്പും അ­തു­വ­ഴി ക­ട­ന്നു പോ­യി­ട്ടു­ള്ള സ­ന്ദർ­ഭ­ങ്ങ­ളിൽ, അയാളെ മോ­ഹി­പ്പി­ച്ചി­ട്ടു­ള്ള ഒ­ന്നാ­യി­രു­ന്നു.

അ­വി­ടേ­യ്ക്കു് ത­നി­ച്ചു ക­ട­ന്നു ചെ­ല്ലു­ക എ­ന്ന­തു് അ­ട­ക്കി നിർ­ത്താൻ ക­ഴി­യാ­ത്ത ഒ­രാ­ഗ്ര­ഹ­മാ­യി അ­പ്പൊ­ഴൊ­ക്കെ അ­യാ­ളു­ടെ ഉ­ള്ളിൽ വ­ളർ­ന്നി­ട്ടു­ള്ള­തു­മാ­ണു്.

പക്ഷേ, ഓരോ ത­വ­ണ­യും എന്തോ ഒരു ഭയം അ­ങ്ങോ­ട്ടു­ള്ള യാ­ത്ര­യിൽ നി­ന്നു് അയാളെ പി­ന്തി­രി­പ്പി­ച്ചു പോ­ന്നു.

എ­ങ്കി­ലും ആ തു­രു­ത്തി­നു­ള്ളി­ലെ കാ­ഴ്ച­കൾ എ­ന്തൊ­ക്കെ­യാ­യി­രി­ക്കും എ­ന്നു് അയാൾ പ­ല­പ്പോ­ഴും ഭാവന ചെ­യ്തു നോ­ക്കാ­റു­ണ്ടാ­യി­രു­ന്നു.

അ­നു­ഭ­വി­ക്കാ­നി­ട­യി­ല്ല എ­ന്നു് ഉ­റ­പ്പു­ള്ള കാ­ര്യ­ങ്ങ­ളാ­യി­രി­ക്കും മ­നു­ഷ്യൻ പൊ­തു­വെ ഭാവന ചെ­യ്യു­ക എന്നു ഗു­പ്തൻ നായർ വി­ശ്വ­സി­ച്ചു.

അ­നു­ഭ­വി­ക്കാ­നു­ള്ള എ­ന്തെ­ങ്കി­ലും സാ­ധ്യ­ത തെ­ളി­യു­ന്ന­തോ­ടെ ഭാവന അ­ന്ത്യ­ശ്വാ­സം വ­ലി­ക്കു­ക­യും പ്രാ­യോ­ഗി­ക­ത പിറവി കൊ­ള്ളു­ക­യും ചെ­യ്യും. അതോടെ, ഭ­യ­പ്പെ­ടു­ത്തു­ന്ന ഒ­ന്നാ­യി­രു­ന്നു തന്റെ ഭാ­വ­ന­യെ­ങ്കിൽ അതിൽ നി­ന്നു ര­ക്ഷ­പ്പെ­ടാ­നു­ള്ള വഴികൾ മ­നു­ഷ്യൻ ആ­സൂ­ത്ര­ണം ചെ­യ്തു തു­ട­ങ്ങും; തീ­വ്ര­മാ­യി ആ­ഗ്ര­ഹി­ച്ചി­രു­ന്ന ഒ­ന്നാ­യി­രു­ന്നു അ­തെ­ങ്കിൽ അതിനെ എ­ത്തി­പ്പി­ടി­ക്കാ­നു­ള്ള ക­രു­ക്കൾ നീ­ക്കു­ക­യും ചെ­യ്യും.

എ­ങ്കി­ലും അ­നു­ഭ­വി­ക്കാ­തെ മറ്റു ത­ര­മി­ല്ല എന്ന ഗ­ണ­ത്തിൽ­പ്പെ­ടു­ന്ന ചില ഭാ­വ­ന­ക­ളെ, അതു തേ­ടി­യെ­ത്തു­ന്ന­തു വരെ കാ­ത്തി­രി­ക്കാ­നു­ള്ള ക്ഷ­മ­യി­ല്ലാ­തെ ചിലർ അ­ങ്ങോ­ട്ടു പോയി അ­നു­ഭ­വി­ച്ചു കളയും. ആ­ത്മ­ഹ­ത്യ ചെ­യ്യു­ന്ന­വർ മ­ര­ണ­ത്തോ­ടു ചെ­യ്യാ­റു­ള്ള­തു പോലെ.

പാ­ട­ത്തി­നു ന­ടു­വി­ലെ ആ തു­രു­ത്തി­ലേ­യ്ക്കു­ള്ള ഗു­പ്തൻ നാ­യ­രു­ടെ യാത്ര അ­ങ്ങ­നെ സം­ഭ­വി­ച്ച ഒ­ന്നാ­യി­രു­ന്നു.

പാ­ട­ത്തി­ന്റെ ചെ­റു­വ­ര­മ്പു­ക­ളി­ലൊ­ന്നി­ലൂ­ടെ തു­രു­ത്തി­നെ ല­ക്ഷ്യ­മാ­ക്കി ന­ട­ക്കു­മ്പോൾ അ­യാ­ളു­ടെ മ­ന­സ്സു് ഭയവും ആ­കാം­ക്ഷ­യു­മൊ­ക്കെ പൊ­യ്പ്പോ­യി അ­നി­വാ­ര്യ­മാ­യ ഒ­ന്നി­നെ സ്വീ­ക­രി­ക്കാൻ പോ­കു­ന്ന­തി­ന്റെ നി­സ്സം­ഗ­ത കൊ­ണ്ടു് നി­റ­ഞ്ഞി­രു­ന്നു.

തു­രു­ത്തി­നു­ള്ളി­ലെ കാ­ഴ്ച­കൾ അയാൾ ഭാ­വ­ന­യിൽ ക­ണ്ടി­രു­ന്ന­തിൽ നി­ന്നു് ഏ­റെ­യൊ­ന്നും വ്യ­സ്ത­സ്ത­മാ­യി­രു­ന്നി­ല്ല.

അയാൾ തു­രു­ത്തി­ലേ­യ്ക്കു് കാ­ലെ­ടു­ത്തു കു­ത്തി­യ പാടെ ഇ­ടി­വെ­ട്ടേ­റ്റു് തല പോയി നി­ന്നി­രു­ന്ന ഒരു തെ­ങ്ങി­ന്റെ പൊ­ത്തിൽ നി­ന്നു് രണ്ടു ക­വ­ളം­കാ­ളി­കൾ നി­ല­വി­ളി­ച്ചു കൊ­ണ്ടു പ­റ­ന്നു പൊ­ങ്ങി.

ഇ­ര­ട്ട­ക­ളെ­പ്പോ­ലെ തോ­ന്നി­ച്ച രണ്ടു ന­ത്തു­കൾ പു­ന്ന­മ­ര­ത്തി­ന്റെ ചി­ല്ല­യി­ലി­രു­ന്നു് അ­യാ­ളെ­ത്ത­ന്നെ തു­റി­ച്ചു നോ­ക്കി.

കൊ­ത്തി­പ്പെ­റു­ക്കി ന­ട­ന്നി­രു­ന്ന ഒരു കു­ള­ക്കോ­ഴി തന്റെ കു­ഞ്ഞു­ങ്ങ­ളെ­യും കൂ­ട്ടി മി­ന്നൽ വേ­ഗ­ത്തിൽ ഓ­ട­പ്പു­ല്ലു­കൾ­ക്കി­ട­യിൽ മ­റ­ഞ്ഞു.

തണലിൽ ര­തി­യി­ലേർ­പ്പെ­ട്ടു­കൊ­ണ്ടി­രു­ന്ന രണ്ടു കീ­രി­കൾ ഒരു നി­മി­ഷം ത­ല­യു­യർ­ത്തി നോ­ക്കി പ­ര­സ്പ­രം എന്തോ അ­ട­ക്കം പ­റ­ഞ്ഞ­തി­നു ശേഷം തങ്ങൾ ചെ­യ്തു കൊ­ണ്ടി­രു­ന്ന പ്ര­വൃ­ത്തി തു­ട­രാൻ തന്നെ തീ­രു­മാ­നി­ച്ചു.

ഒരു മ­ഞ്ഞ­ച്ചേ­ര മാ­ത്രം ഒ­ന്നു­മ­റി­യാ­തെ പൂ­വ­ര­ശി­ന്റെ താ­ഴ­ത്തെ കൊ­മ്പിൽ പി­ണ­ഞ്ഞു കി­ട­ന്നു് പ­ക­ലു­റ­ക്കം ന­ട­ത്തി.

പെ­ട്ടെ­ന്നു് അ­യാൾ­ക്കു് മ­റ്റൊ­രു മ­നു­ഷ്യ ജീ­വി­യു­ടെ കൂടി സാ­ന്നി­ധ്യം ആ തു­രു­ത്തിൽ ഉ­ള്ള­താ­യി­ത്തോ­ന്നി.

അധികം തി­ര­യാ­തെ തന്നെ അ­യാൾ­ക്കു് ആ മ­നു­ഷ്യ­നെ ക­ണ്ടെ­ത്താ­നാ­യി. പാ­ട­ത്തേ­യ്ക്കു് ക­ട­പു­ഴ­കി വീണ ഒരു തെ­ങ്ങി­ന്മേൽ, കൈകൾ ത­ല­യ്ക്കു പി­റ­കിൽ പി­ണ­ച്ചു­വെ­ച്ചു് നീ­ണ്ടു നി­വർ­ന്നു കി­ട­ക്കു­ക­യാ­യി­രു­ന്നു അയാൾ. ജട കെ­ട്ടി­യ തലയും താ­ടി­യും. വെ­ള്ളം ക­ണ്ടി­ട്ടി­ല്ലാ­ത്ത വ­സ്ത്ര­ങ്ങൾ.

പ്ര­യാ­ഗ ട്യൂ­ട്ടോ­റി­യൽ­സിൽ പ­ത്താം ക്ലാ­സ്സിൽ തന്നെ കെ­മി­സ്ട്രി പ­ഠി­പ്പി­ച്ചി­രു­ന്ന ജോൺ സാർ ആ­യി­രു­ന്നു അതു് എ­ന്നു് ഗു­പ്തൻ നായർ തി­രി­ച്ച­റി­ഞ്ഞു.

പ്രാ­കൃ­ത­രൂ­പി­യും മലിന വേ­ഷ­ധാ­രി­യു­മാ­യ ആ രൂ­പ­ത്തിൽ നി­ന്നു് ഗു­പ്തൻ നായർ, ജോൺ സാ­റി­നെ ക­ണ്ടെ­ടു­ക്കു­ക­യാ­യി­രു­ന്നു എന്നു വേണം പറയാൻ.

ജോൺ സാർ പ്രേ­മ­നൈ­രാ­ശ്യ­ത്തിൽ പെ­ട്ട­തും ചി­ത്ത­ഭ്ര­മം ബാ­ധി­ച്ച­തു­മൊ­ക്കെ­യാ­യ കാ­ര്യ­ങ്ങൾ അ­യാൾ­ക്കു് അ­റി­വു­ള്ള­താ­യി­രു­ന്നു. അ­യാ­ളു­ടെ ഡി­വി­ഷ­നാ­യ പ­ത്തു് സി യിലെ മെർലി എന്ന പ­ച്ച­ക്ക­രി­മ്പി­നോ­ടാ­യി­രു­ന്നു സാ­റി­ന്റെ അ­സ്ഥി­യ്ക്കു പി­ടി­ച്ച പ്ര­ണ­യം.

ജോൺ സാ­റി­ന്റെ ആ വിഫല പ്ര­ണ­യ­ത്തെ­ക്കു­റി­ച്ചു് താൻ അ­ക്കാ­ല­ത്തു് ‘മാം­സ­നി­ബ­ദ്ധം’ എന്ന പേരിൽ ഒരു ക­ഥ­യെ­ഴു­തി­യി­ട്ടു­ണ്ട­ല്ലോ എന്ന കാ­ര്യം അ­പ്പോൾ ഗു­പ്തൻ നാ­യർ­ക്കു് ഓർമ്മ വന്നു. എ­ഴു­തു­ക­യ­ല്ല, എ­ഴു­താൻ തീ­രു­മാ­നി­ക്കു­ക മാ­ത്ര­മാ­ണു് ഉ­ണ്ടാ­യ­തു് എന്നു പെ­ട്ടെ­ന്നു് അയാൾ തന്റെ ഓർ­മ്മ­ത്തെ­റ്റു് തി­രു­ത്തി. ര­ണ്ടും ത­മ്മിൽ വ്യ­ത്യാ­സ­മൊ­ന്നും ഇ­ല്ലെ­ന്നും അയാൾ അ­പ്പോൾ ഓർ­ത്തു. ഒരാൾ ഒരു കഥ എ­ഴു­താൻ തീ­രു­മാ­നി­ക്കു­ന്ന­തോ­ടെ ആ കഥ പി­റ­വി­യെ­ടു­ത്തു ക­ഴി­യു­ന്നു. എ­ഴു­ത­പ്പെ­ട്ടോ, എ­ഴു­ത­പ്പെ­ട്ടെ­ങ്കിൽ­ത്ത­ന്നെ പ്ര­സി­ദ്ധീ­ക­രി­ച്ചോ, എത്ര പേർ അതു വാ­യി­ച്ചു തു­ട­ങ്ങി­യ കാ­ര്യ­ങ്ങൾ ഒരു ക­ഥ­യെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­പ്ര­സ­ക്ത­മാ­ണു്. ക­ഥ­യു­ടെ നി­യോ­ഗ­മെ­ന്ന­തു് ഏ­തെ­ങ്കി­ലും ഒരു മ­ന­സ്സിൽ പി­റ­വി­യെ­ടു­ക്കു­ക എ­ന്ന­തു മാ­ത്ര­മാ­ണു്. മ­റ്റു­ള്ള­തൊ­ക്കെ ക­ഥാ­കൃ­ത്തി­ന്റെ­യും പ­ത്രാ­ധി­പ­രു­ടേ­യും വാ­യ­ന­ക്കാ­രു­ടേ­യും സ്വാർ­ത്ഥ­ത­കൾ മാ­ത്രം.

ഗു­പ്തൻ നായർ ആ കഥ ഒ­ന്നു് ഓർ­ത്തെ­ടു­ക്കാ­നു­ള്ള ശ്രമം ന­ട­ത്തി. അതു് ഏ­താ­ണ്ടു് ഇ­പ്ര­കാ­ര­മാ­യി­രു­ന്നു:

ഇളം ചൂടു പ്ര­സ­രി­ച്ച പു­ഴ­വെ­ള്ള­ത്തിൽ ക­ഴു­ത്ത­റ്റം മു­ങ്ങി നി­ല്പാ­ണു് മെർലി. ക­ര­യ്ക്കു് മെർ­ലി­യു­ടെ വീ­ട്ടു­മു­റ്റ­ത്തെ തെ­ങ്ങിൽ ചാരി ജോൺ. ചു­റ്റും കതിർ പ്രാ­യ­മെ­ത്തി­യ നെ­ല്പാ­ട­ത്തി­ന്റെ പച്ച. സ­ന്ധ്യ അ­തി­ന്റെ വി­ശു­ദ്ധ­മാ­യ വെ­ളി­ച്ചം വിതറി എ­ല്ലാ­റ്റി­നെ­യും അ­ഭൗ­മ­മാ­ക്കി­ക്കൊ­ണ്ടി­രു­ന്നു.

“ജോൺ ”

“ഉം”

“ഞാൻ ഇ­വി­ടു­ണ്ടെ­ന്നു് നീ എ­ങ്ങ­നെ­യ­റി­ഞ്ഞു?”

“ഞാൻ വീ­ട്ടിൽ അ­ട­ച്ചി­രി­പ്പാ­ണെ­ന്നു നി­ന­ക്കു് അ­റി­യു­മ­ല്ലോ. ഇ­രു­ട്ടു് ഇ­തു­വ­രെ നല്ല ഒരു കൂ­ട്ടു­കാ­ര­നു­മാ­യി­രു­ന്നു. ഈ­യി­ടെ­യാ­യി ഇ­രു­ട്ടി­ന്റെ പ്ര­കൃ­തം മാറി. ഇ­ട­യ്ക്കു് ക­ഴു­ത്തു ഞെ­രി­ച്ചു് കൊ­ല്ലാൻ വരും. അതു കൊ­ണ്ടു് ഒന്നു പു­റ­ത്തി­റ­ങ്ങി­യ­താ­ണു്. ഒരു സാ­യാ­ഹ്ന ന­ട­ത്ത­യ്ക്ക്. അ­പ്പൊ­ഴു­ണ്ടു് അതാ ടാർ നി­ര­ത്തു് ക­റു­ത്ത ഒരു പായ പോലെ എന്റെ നേർ­ക്കു് അ­തി­വേ­ഗം ചു­രു­ണ്ടു വ­രു­ന്നു. എ­ന്നെ­യും തെ­റു­ത്തെ­ടു­ത്തു കൊ­ണ്ടു് പോ­കാ­നു­ള്ള പു­റ­പ്പാ­ടാ­ണു് നി­ര­ത്തി­ന്റേ­തെ­ന്നു് മ­ന­സ്സി­ലാ­യ­പ്പോൾ ജീ­വ­നും കൊ­ണ്ടു് ഓടി ര­ക്ഷ­പ്പെ­ട്ട­താ­ണു്.”

പു­ഴ­ക്ക­രെ­യു­ള്ള, ചെ­ങ്കൽ കെ­ട്ടി ഓ­ടു­മേ­ഞ്ഞ മെർ­ലി­യു­ടെ വീ­ട്ടിൽ ഇ­പ്പോൾ ആൾ­ത്താ­മ­സ­മി­ല്ല. അവളെ കെ­ട്ടി­ച്ചു വി­ട്ടു് അധികം വൈ­കാ­തെ അ­പ്പ­നും പി­ന്നീ­ടു് അ­മ്മ­യും ചു­റ്റു­മു­ള്ള വ­യ­ലി­ന്റെ പ­ച്ച­യിൽ അ­ലി­ഞ്ഞു ചേർ­ന്നു.

എ­ങ്കി­ലും അവൾ ഭർ­ത്താ­വി­ന്റെ വീ­ട്ടിൽ നി­ന്നു് മാ­സ­ത്തിൽ ഒ­രി­ക്കൽ വരും. എ­ല്ലാം അ­ടി­ച്ചു തു­ട­ച്ചു്, പഴയ ഓർ­മ്മ­ക­ളി­ലും ഗ­ന്ധ­ങ്ങ­ളി­ലും ഒരു രാ­ത്രി കി­ട­ന്നു­റ­ങ്ങി മ­ട­ങ്ങും.

“ഞാൻ ഇവിടെ, എ­ന്റെ­യീ പഴയ വീ­ട്ടിൽ എ­ത്തി­യി­ട്ടു­ണ്ടെ­ന്നു് നീ എ­ങ്ങ­നെ­യ­റി­ഞ്ഞു, ജോൺ?”

“പ്രാ­ണ­നും കൊ­ണ്ടു­ള്ള ഓട്ടം എന്നെ നി­ന്റെ അ­രി­കി­ല­ല്ലാ­തെ മ­റ്റെ­വി­ടെ­യെ­ത്തി­ക്കാ­നാ­ണു്?”

പ്ര­യാ­ഗ ട്യൂ­ട്ടോ­റി­യൽ­സി­ലെ ക്ലാ­സ്സ് മു­റി­യിൽ, ബ്ലാ­ക് ബോർ­ഡി­നു മു­ന്നിൽ, ചോ­ക്കു പൊടി പു­ര­ണ്ട മൂ­ക്കിൻ തു­മ്പു­മാ­യി നി­ന്നു് കെ­മി­സ്ട്രി പ­ഠി­പ്പി­ക്കു­ന്ന ജോൺ അ­പ്പോൾ മെർ­ലി­യു­ടെ ക­ണ്മു­ന്നിൽ തെ­ളി­ഞ്ഞു. ക്ഷൗ­രം ചെയ്ത ആ ക­വി­ളു­ക­ളിൽ തു­ടി­ച്ച പൗ­രു­ഷ­വും ക­ണ്ണു­ക­ളു­ടെ സൂ­ചി­മൂർ­ച്ച­യും പെൺ­കു­ട്ടി­ക­ളിൽ മെർലി മാ­ത്രം കണ്ടു.

പു­ഴ­യിൽ ഒന്നു മു­ങ്ങി നി­വർ­ന്നു് മെർലി ജോ­ണി­നെ നോ­ക്കി. കാ­ടു­പി­ടി­ച്ച തലയും താ­ടി­യും. ചി­ത്ത­ഭ്ര­മം മൂർ­ച്ഛി­ച്ച ക­ണ്ണു­കൾ.

“മെർലി”

“ഉം”

“നി­ന­ക്ക­റി­യു­മോ?”

“എ­ന്തു്?”

“ഈ­യി­ടെ­യാ­യി കാമം തൊ­ടു­ത്തു നിർ­ത്തി­യ ഒരു ധ­നു­സ്സാ­ണു് ഞാൻ. രാ­ത്രി എ­നി­ക്കു് ഉ­റ­ക്ക­മി­ല്ല. ചി­ല­പ്പോൾ നി­യ­ന്ത്ര­ണം വിടും. ക­ണ്ണിൽ കാ­ണു­ന്ന­തെ­ല്ലാം ത­ല്ലി­ത്ത­കർ­ക്കും. അ­മ്മ­ച്ചി­യും പെ­ങ്ങ­ളും ഇ­ട­യ്ക്കു കയറും. നെ­ഞ്ച­ത്ത­ടി­യും നി­ല­വി­ളി­യു­മാ­കും. ക­ണ്ണീ­രും ക­യ്യു­മാ­യി ആ ദിവസം ഒ­ടു­ങ്ങും.”

പ്ര­ണ­യി­ച്ചി­രു­ന്ന നാ­ളു­ക­ളിൽ താൻ ഒരു ശരീരം കൂ­ടി­യാ­ണെ­ന്നു് ജോ­ണി­നെ പ­ല­പ്പൊ­ഴും ഓർ­മ്മി­പ്പി­ക്കേ­ണ്ടി വ­ന്നി­ട്ടു­ണ്ടു് മെർ­ലി­ക്കു്. പക്ഷേ, പ്ര­യോ­ജ­ന­മൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല. അ­ര­ണ­യെ­പ്പോ­ലെ തൊ­ട്ട­ടു­ത്ത നി­മി­ഷം തന്നെ ജോൺ അതു മ­റ­ന്നു പോ­കു­മാ­യി­രു­ന്നു.

വെ­ള്ള­ത്തി­ന്ന­ടി­യിൽ രണ്ടു ജ­ല­ജീ­വി­ക­ളെ­പ്പോ­ലെ നീ­ന്താൻ കൊ­തി­ച്ചു നിൽ­ക്കു­ന്ന തന്റെ മു­ല­ക­ളി­ലേ­ക്കു് മെർലി നോ­ക്കി. രണ്ടു മ­ക്ക­ളെ ഊ­ട്ടി­യ­താ­ണെ­ന്നു പ­റ­യി­ല്ല. ജോ­ണി­ന്റെ കൊ­തി­പൂ­ണ്ട ഒരു നോ­ട്ട­ത്തി­നു് ഒ­രി­ക്കൽ ദാ­ഹി­ച്ചി­രു­ന്നു അവ.

നെ­ല്പാ­ട­ങ്ങ­ളു­ടെ പച്ച ഇ­രു­ളു­ക­യും പ­ക്ഷി­കൾ കൂടു തേ­ടു­ക­യും ചെ­യ്തു.

മെർലി അരയിൽ ചു­റ്റി­യി­രു­ന്ന തോർ­ത്തു കൂടി പു­ഴ­യി­ലു­പേ­ക്ഷി­ച്ചു് പൂർ­ണ്ണ ന­ഗ്ന­യാ­യി കു­ളി­ക്ക­ട­വി­ന്റെ പ­ട­വു­കൾ കയറി.

വ­റ്റാൻ ബാ­ക്കി­യു­ണ്ടാ­യി­രു­ന്ന അ­സ്ത­മ­യ­ത്തി­ന്റെ ഇ­ത്തി­രി വെ­ളി­ച്ചം അ­വ­ളു­ടെ നനഞ്ഞ ഉടലിൽ വീണു് പൊ­ട്ടി­ച്ചി­ത­റി.

ജോ­ണി­ന്റെ ക­ണ്ണു­കൾ ആർ­ത്തി പൂ­ണ്ടു് തു­റി­ച്ചു.

“തൊ­ട്ടു പോ­ക­രു­തു് ” മെർലി പ­റ­ഞ്ഞു, “ഇന്നു രാ­ത്രി കാമം നി­ന്നെ ഒരു ധ­നു­സ്സാ­ക്കി കു­ല­ച്ചു നിർ­ത്തു­മ്പോൾ എന്റെ ഈ ന­ഗ്ന­ദേ­ഹം കൂടി ഓർ­മ്മ­യി­ലു­ണ്ടാ­വ­ട്ടെ.”

മു­ടി­ത്തു­മ്പിൽ നി­ന്നു് വെ­ള്ള­ത്തു­ള്ളി­കൾ ഇ­റ്റു­വീ­ണു് ന­ന­യു­ന്ന നി­തം­ബം വ­ശ്യ­മാ­യി ച­ലി­പ്പി­ച്ചു കൊ­ണ്ടു് അവൾ വീ­ടി­നു­ള്ളി­ലേ­ക്കു ന­ട­ന്നു കയറി.

ക­ഥ­യ­ത്ര­യും വള്ളി പു­ള്ളി വി­ടാ­തെ ഓർ­മ്മ­യിൽ വ­ന്ന­തോ­ടെ ഗു­പ്തൻ നാ­യ­രു­ടെ ഉ­ള്ളിൽ ജോൺ സാ­റി­നെ പ്രതി അ­ലി­വും സ്നേ­ഹ­വും നി­റ­ഞ്ഞു.

ജോൺ സാർ ഗു­പ്തൻ നായരെ തി­രി­ച്ച­റി­യു­ക­യു­ണ്ടാ­യി­ല്ല. എ­ങ്കി­ലും എ­ന്തൊ­ക്കെ­യു­ണ്ടു് സാർ വർ­ത്ത­മാ­ന­ങ്ങൾ എന്ന അ­യാ­ളു­ടെ കു­ശ­ല­ത്തി­നു് “ക­റു­ത്ത വെ­യി­ലാ­ണു് പെ­യ്യു­ന്ന­തു്” എന്നു മാ­ത്രം മ­റു­പ­ടി പ­റ­ഞ്ഞു് ജോൺ സാർ മൗ­ന­ത്തി­ലേ­യ്ക്കു മ­ട­ങ്ങി­പ്പോ­യി.

അയാൾ മ­റ്റൊ­ന്നും ചെ­യ്യാ­നി­ല്ലാ­തെ ജോൺ സാർ കി­ട­ന്ന തെ­ങ്ങി­ന്റെ മ­റ്റേ­യ­റ്റ­ത്തു് കൈകൾ ത­ല­യ്ക്കു പി­റ­കിൽ പി­ണ­ച്ചു വെ­ച്ചു് വെ­റു­തെ മ­ലർ­ന്നു കി­ട­ന്നു.

കി­ളി­ക­ളു­ടെ ചി­ല­യും കാ­റ്റി­ന്റെ സീൽ­ക്കാ­ര­വു­മാ­യി നേരം ക­ട­ന്നു പോയി.

“ഇതു് ഏതാണു സ്ഥലം എന്നു നി­ന­ക്കു നി­ശ്ച­യ­മു­ണ്ടോ?” മ­യ­ക്ക­ത്തിൽ നി­ന്നു­ണർ­ന്ന ജോൺ സാർ ഗു­പ്തൻ നായരെ ക­ണ്ട­പാ­ടെ ചോ­ദി­ച്ചു, “ഞാൻ ആ­രാ­ണെ­ന്നും?”

“എ­നി­ക്കു് നി­ശ്ച­യ­മു­ണ്ടു്. ഇതു് അ­ങ്ക­മാ­ലി എന്ന രാ­ജ്യം. അങ്ങ് ഈ രാ­ജ്യ­ത്തി­ന്റെ പ്ര­ധാ­ന­മ­ന്ത്രി.”

“അ­തി­ശ­യ­മാ­യി­രി­ക്കു­ന്നു”, ജോൺ സാ­റി­ന്റെ ക­ണ്ണു­കൾ സ­ന്തോ­ഷം കൊ­ണ്ടു നി­റ­ഞ്ഞു, “ആ­ദ്യ­മാ­യി­ട്ടാ­ണു് എന്റെ ഒരു പ്രജ എന്നെ തി­രി­ച്ച­റി­യു­ന്ന­തു്.”

ജോൺ സാർ ഗു­പ്തൻ നായരെ വികാര പാ­ര­വ­ശ്യ­ത്തോ­ടെ ഗാ­ഢ­മാ­യി ആ­ശ്ലേ­ഷി­ച്ചു. ജോൺ സാ­റി­ന്റെ ഉടലിൽ നി­ന്നു­ള്ള വി­യർ­പ്പു ഗന്ധം തന്റെ ത­ല­ച്ചോർ പി­ളർ­ക്കു­മെ­ന്നു് ഗു­പ്തൻ നാ­യർ­ക്കു തോ­ന്നി.

“എ­നി­ക്കു സ­ന്തോ­ഷ­മാ­യി”, ജോൺ സാർ പ­റ­ഞ്ഞു, “നി­ന­ക്കു് എ­ന്താ­ണു വേ­ണ്ട­തു്, ചോ­ദി­ച്ചു കൊ­ള്ളൂ.”

“മ­റ്റൊ­ന്നും വേണ്ട. സ്ഥി­ര­മാ­യി ഇവിടെ ക­ഴി­യാൻ എന്നെ അങ്ങ് അ­നു­വ­ദി­ച്ചാൽ മാ­ത്രം മതി.”

“നീ എ­ന്തു­ദ്ദേ­ശി­ച്ചാ­ണു്?”, പെ­ട്ടെ­ന്നു് ജോൺ സാ­റി­ന്റെ ഭാവം മാ­റു­ക­യും ശബ്ദം ക­ന­ത്തു് മൂർ­ച്ച­യേ­റു­ക­യും ചെ­യ്തു, “ഇതു് അ­ങ്ക­മാ­ലി എന്ന രാ­ജ്യ­വും ഞാൻ ഈ രാ­ജ്യ­ത്തി­ന്റെ പ്ര­ധാ­ന­മ­ന്ത്രി­യും തന്നെ; സം­ശ­യ­മി­ല്ല. പക്ഷേ, അ­തി­ലു­പ­രി നമ്മൾ നിൽ­ക്കു­ന്ന ഈ തു­രു­ത്തു് ഭൂ­മി­യെ ത­ള­ച്ചി­ട്ടി­രി­ക്കു­ന്ന ന­ങ്കൂ­ര­ങ്ങ­ളി­ലൊ­ന്നി­ന്റെ മു­ക­ള­റ്റ­മാ­ണു്. ഇ­ങ്ങ­നെ­യു­ള്ള നൂ­റ്റി­യെ­ട്ടു് ന­ങ്കൂ­ര­ങ്ങ­ളിൽ ത­ള­യ്ക്ക­പ്പെ­ട്ടാ­ണു് ഭൂ­മി­യു­ടെ കി­ട­പ്പു്. അ­ങ്ക­മാ­ലി എന്ന രാ­ജ്യ­ത്തി­ന്റെ പ്ര­ധാ­ന­മ­ന്ത്രി എ­ന്ന­തി­നേ­ക്കാൾ ഞാൻ ഈ ന­ങ്കൂ­ര­ത്തി­ന്റെ കാ­വൽ­ക്കാ­ര­നാ­ണു്. എ­ന്നിൽ നി­ക്ഷി­പ്ത­മാ­യി­രി­ക്കു­ന്ന ജോ­ലി­യാ­ണ­തു്. എ­ന്നെ­പ്പോ­ലെ നൂ­റ്റി­യെ­ട്ടു പ്ര­ധാ­ന­മ­ന്ത്രി­മാർ ഇ­ത്ത­രം നൂ­റ്റി­യെ­ട്ടു ന­ങ്കൂ­ര­ങ്ങൾ­ക്കു് കാവൽ നി­ല്ക്കു­ന്ന­തു കൊ­ണ്ടാ­ണു് ഭൂമി അ­തി­ന്റെ തുലനം തെ­റ്റാ­തെ ഇ­ങ്ങ­നെ ച­രി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന­തു്. അതിനെ നീ­യാ­യി­ട്ടു് തെ­റ്റി­ക്ക­രു­തു്. പോ, തി­രി­ച്ചു പോ.”

ജോൺ സാർ പ­റ­ഞ്ഞ­തി­ന്റെ ഗൗരവം ഗു­പ്തൻ നായർ ത­രി­മ്പും ചോ­രാ­തെ ഉൾ­ക്കൊ­ണ്ടു. അതു് താൻ ഏ­റ്റെ­ടു­ക്കാൻ പോ­കു­ന്ന കർ­ത്ത­വ്യ­ത്തെ­ക്കു­റി­ച്ചു് അയാളെ കൂ­ടു­തൽ ബോ­ധ്യ­മു­ള്ള­വ­നാ­ക്കി.

സൂ­ര്യൻ അ­സ്ത­മി­ക്കാൻ തു­ട­ങ്ങു­ക­യാ­യി­രു­ന്നു.

തന്റെ സാ­ന്നി­ധ്യം മൂലം ജോൺ സാ­റി­നു് എ­ന്തെ­ങ്കി­ലും ജാ­ഗ്ര­ത­ക്കു­റ­വു് ഉ­ണ്ടാ­യി­ട്ടു­ണ്ടാ­വു­മോ, അതു് അ­ന്ന­ത്തെ അ­സ്ത­മ­യ­ത്തെ ഏ­തെ­ങ്കി­ലും ത­ര­ത്തിൽ ബാ­ധി­ക്കു­മോ എ­ന്നെ­ല്ലാം ഗു­പ്തൻ നാ­യർ­ക്കു് അ­പ്പോൾ ഭയം തോ­ന്നി.

എ­ന്താ­യാ­ലും, അ­യാൾ­ക്കു് ആ­ശ്വാ­സം ന­ല്കി­ക്കൊ­ണ്ടു് അ­സ്ത­മ­യ­സൂ­ര്യൻ ക­ടു­കി­ട വ്യ­തി­ച­ലി­ക്കാ­തെ പ­ടി­ഞ്ഞാ­റൻ ച­ക്ര­വാ­ള­ത്തി­ലേ­യ്ക്കു് കൃ­ത്യ­മാ­യി താ­ഴ്‌­ന്നു കൊ­ണ്ടി­രു­ന്നു.

“അങ്ങു ക്ഷ­മി­ക്ക­ണം,” അ­വ­കാ­ശം സ്ഥാ­പി­ച്ചെ­ടു­ക്കു­ന്ന­തി­ന്റെ ഒരു ധ്വനി തന്റെ ശ­ബ്ദ­ത്തിൽ ഉ­ണ്ടാ­വാ­തി­രി­ക്കാൻ പ­ര­മാ­വ­ധി ശ്ര­ദ്ധി­ച്ചു കൊ­ണ്ടു് ഗു­പ്തൻ നായർ പ­റ­ഞ്ഞു, “ഇനി മുതൽ ഈ ന­ങ്കൂ­ര­ത്തി­ന്റെ കാവൽ ഞാൻ ഏ­റ്റെ­ടു­ക്കു­ന്നു; അ­ങ്ക­മാ­ലി എന്ന ഈ രാ­ജ്യ­ത്തി­ന്റെ പ്ര­ധാ­ന­മ­ന്ത്രി പദവും. അ­ങ്ങേ­യ്ക്കു് വി­ശ്ര­മി­ക്കാൻ സ­മ­യ­മാ­യി­രി­ക്കു­ന്നു.”

“വെ­റു­തെ എ­തിർ­ക്കാൻ നിൽ­ക്ക­രു­തു്,” ഗു­പ്തൻ നായർ ഒരു താ­ക്കീ­തി­ന്റെ സ്വ­ര­ത്തിൽ തു­ടർ­ന്നു, “എ­തിർ­ക്കാ­നാ­ണു ഭാ­വ­മെ­ങ്കിൽ, അ­ങ്ങേ­യ്ക്കു് തോൽവി ഏ­റ്റു­വാ­ങ്ങേ­ണ്ടി വരും.”

ജോൺ സാർ ഒ­ന്നും മി­ണ്ടി­യി­ല്ല. അ­സ്ത­മ­യ­ത്തി­ന്റെ ചു­വ­ന്ന വെ­ളി­ച്ച­ത്തിൽ അ­ഭി­ഷി­ക്ത­നാ­യി ഒരു ശില പോലെ അയാൾ നി­ന്നു.

അ­യാ­ളു­ടെ ഇരു ക­ണ്ണു­ക­ളി­ലു­മാ­യി എ­രി­ഞ്ഞു നിന്ന ര­ണ്ടു് അ­ഗ്നി­പർ­വ്വ­ത­ങ്ങൾ എ­ന്നെ­ന്നേ­യ്ക്കു­മാ­യി അ­ണ­ഞ്ഞു പോ­കു­ന്ന­തു് ഗു­പ്തൻ നായർ കണ്ടു.

ഇ­ടി­വെ­ട്ടേ­റ്റു് തല പോയി നിന്ന തെ­ങ്ങി­ന്റെ പൊ­ത്തിൽ നി­ന്നു് ഉ­ച്ച­യ്ക്കു് നി­ല­വി­ളി­ച്ചു കൊ­ണ്ടു് പ­റ­ന്നു പോയ രണ്ടു ക­വ­ളം­കാ­ളി­കൾ അ­സ്ത­മ­യ­ത്തി­ന്റെ ആ­കാ­ശ­ത്തെ മു­റി­ച്ചു് അ­പ്പോൾ തു­രു­ത്തി­ലേ­യ്ക്കു മ­ട­ങ്ങി­യെ­ത്തി.

എം­പ്ലോ­യീ­സ് അ­സ്സോ­സി­യേ­ഷൻ ജനറൽ സെ­ക്ര­ട്ട­റി വി. എം. കു­ഞ്ഞി­രാ­മ­നും പ്ര­സി­ഡ­ന്റ് എ. കെ. ഷൺ­മു­ഖാ­ന­ന്ദ­നും ഗു­പ്തൻ നാ­യ­രു­ടെ വീ­ട്ടി­ലെ­ത്തി­യ­തു് ഒരു സ­ന്ധ്യ­യ്ക്കാ­യി­രു­ന്നു.

ഗു­പ്തൻ നായർ മ­ട­ങ്ങി­യെ­ത്താ­താ­യി­ട്ടു് അ­ന്നേ­യ്ക്കു് നാലു ദി­വ­സ­മാ­യി­രു­ന്നു.

ഗു­പ്തൻ നാ­യ­രു­ടെ ഭാര്യ ലത അവരെ സ്വീ­ക­രി­ച്ചി­രു­ത്തി.

“ഞങ്ങൾ എല്ലാ സോ­ഴ്സ് ഉ­പ­യോ­ഗി­ച്ചും അ­ന്വേ­ഷി­ച്ചു. ആൾ എ­വി­ടേ­യ്ക്കാ­ണു പോ­യ­തു് എ­ന്നു് ഒരു എ­ത്തും പിടീം കി­ട്ട­ണി­ല്ല, വി. എം. കു­ഞ്ഞി­രാ­മൻ ല­ത­യോ­ടു പ­റ­ഞ്ഞു, “ലീ­വി­നൊ­ന്നും അ­പേ­ക്ഷി­ച്ചി­ട്ടി­ല്ലാ­ത്ത സ്ഥി­തി­ക്കു് ഇ­നി­യി­പ്പം അൺ ഓ­ഥ­റൈ­സ്ഡ് ആ­ബ്സൻ­സ് കാ­ണി­ക്കാ­തെ നി­വൃ­ത്തി­യി­ല്ല. എന്റെ അ­ഭി­പ്രാ­യ­ത്തിൽ നി­ങ്ങൾ പോ­ലീ­സ് സ്റ്റേ­ഷ­നിൽ ഒരു മാൻ മി­സ്സി­ങ്ങ് കം­പ്ലെ­യ്ന്റ് ഉടൻ ന­ല്കു­ന്ന­തു് ന­ന്നാ­യി­രി­ക്കും. നി­ങ്ങ­ളു­ടെ സെ­യ്ഫ്റ്റി­ക്കും അതാണു ന­ല്ല­തു്.”

“ഒ­പ്പ­മു­ണ്ടാ­യി­രു­ന്ന ഒരാൾ പൊ­ടു­ന്ന­നെ ഇ­ല്ലാ­താ­യാൽ ന­മ്മ­ളെ­ന്തു ചെ­യ്യും?” ലത കു­ഞ്ഞി­രാ­മ­നോ­ടു ചോ­ദി­ച്ചു, “അയാൾ ഇനി മുതൽ ഇല്ല എന്നു കരുതി ന­മ്മ­ള­ങ്ങു ജീ­വി­ക്കും, അത്ര തന്നെ. അ­തി­ന്റെ വേദന ന­മ്മ­ള­ങ്ങു സ­ഹി­ക്കും. പക്ഷേ, ഒരാൾ ഒ­പ്പ­മു­ണ്ടാ­യി­രി­ക്കെ­ത്ത­ന്നെ ഇ­ല്ലാ­തി­രി­ക്കു­ന്ന­തി­നു തു­ല്യ­മാ­യ അ­വ­സ്ഥ­യു­ണ്ട­ല്ലോ, അ­തി­ന്റെ വേദന അ­നു­ഭ­വി­ച്ച­വർ­ക്കേ മ­ന­സ്സി­ലാ­കൂ… എ­വി­ടെ­യെ­ങ്കി­ലും, ഏ­തെ­ങ്കി­ലു­മൊ­രു ലോ­ക­ത്തു് ആൾ ഉ­ണ്ടാ­യി­രി­ക്ക­ണം. എ­നി­ക്കു് അ­ത്ര­യേ വേ­ണ്ടൂ. അതു മാ­ത്ര­മേ വേ­ണ്ടൂ.”

വി. എം. കു­ഞ്ഞി­രാ­മ­നും എ. കെ. ഷൺ­മു­ഖാ­ന­ന്ദ­നും ഒ­ന്നും മ­ന­സ്സി­ലാ­കാ­തെ മു­ഖ­ത്തോ­ടു മുഖം നോ­ക്കി.

സി. സ­ന്തോ­ഷ് കുമാർ
images/santhoshkumar.jpg

ജനനം: 25.05.1971.

സ്വ­ദേ­ശം: കോ­ട്ട­യം ജി­ല്ല­യി­ലെ എ­ഴു­മാ­ന്തു­രു­ത്ത് എന്ന ഗ്രാ­മം.

ഇ­രു­പ­തു വർ­ഷ­ത്തെ സേ­വ­ന­ത്തി­നു ശേഷം 2012-ൽ വ്യോ­മ­സേ­ന­യിൽ നി­ന്നു വി­ര­മി­ച്ചു. ഇ­പ്പോൾ ഇ­ന്ത്യൻ ഓ­ഡി­റ്റ് ആന്റ് അ­ക്കൗ­ണ്ട്സ് ഡി­പാർ­ട്മെ­ന്റിൽ ജോലി ചെ­യ്യു­ന്നു.

ഒരു ഡ­സ­നോ­ളം ചെ­റു­ക­ഥ­കൾ എ­ഴു­തി­യി­ട്ടു­ണ്ടു്. പു­സ്ത­ക­ങ്ങ­ളൊ­ന്നും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടി­ല്ല.

ഭാര്യ: രാധ.

മക്കൾ: ആ­ദി­ത്യൻ, ജാനകി.

ചി­ത്രീ­ക­ര­ണം: വി. പി. സുനിൽ കുമാർ

Colophon

Title: Ankamaliyile Pradhanamanthri (ml: അ­ങ്ക­മാ­ലി­യി­ലെ പ്ര­ധാ­ന­മ­ന്ത്രി).

Author(s): C. Santhosh Kumar.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-29.

Deafult language: ml, Malayalam.

Keywords: Short Story, C. Santhosh Kumar, Ankamaliyile Pradhanamanthri, സി. സ­ന്തോ­ഷ് കുമാർ, അ­ങ്ക­മാ­ലി­യി­ലെ പ്ര­ധാ­ന­മ­ന്ത്രി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 16, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Happiness Tree, a painting by Denis Barsukov . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.