SFNസായാഹ്ന ഫൌണ്ടേഷൻ
images/Noah_mosaic.jpg
Boats, a painting by Amadeo de Souza Cardoso (1887–1918).
images/gala.png

റി­ങ്മാ­സ്റ്റർ പ­റ­ഞ്ഞു:

“ഈ കൂ­ടാ­ര­ത്തിൽ ഭൂ­മി­യി­ലെ പ­ല­ജാ­തി മൃ­ഗ­ങ്ങ­ളു­ണ്ടു് കൂ­ട്ട­രേ, അ­വ­യെ­യെ­ല്ലാം നി­ങ്ങ­ളെ കാ­ണി­ക്കാ­നും അ­ങ്ങ­നെ ഈ ലോകം എത്ര വൈ­വി­ദ്ധ്യ­മാർ­ന്ന­താ­ണെ­ന്നു ബോ­ദ്ധ്യ­പ്പെ­ടു­ത്തു­വാ­നു­മാ­ണു് ഞങ്ങൾ, ഇവിടെ ഇതാ നി­ങ്ങ­ളു­ടെ ന­ഗ­ര­ത്തിൽ ഏറെ വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം വീ­ണ്ടും വ­ന്നു­ചേർ­ന്നി­രി­ക്കു­ന്ന­തു്. ഏ­വർ­ക്കും സ്വാ­ഗ­തം! നാ­നാ­ദേ­ശ­ക്കാ­രാ­യ ഈ ജീ­വി­കൾ­ക്കും അ­ല്പ­മൊ­ര­വ­കാ­ശം ഭൂ­മി­യു­ടെ മേ­ലു­ണ്ടെ­ന്നു് ഞങ്ങൾ വി­ചാ­രി­ക്കു­ന്നു. ലോകം മൊ­ത്ത­മാ­യും പ്ര­ള­യ­ത്തി­ന­ടി­പ്പെ­ടു­മ്പോൾ നോ­ഹ­യ്ക്കു ര­ക്ഷി­ക്കാ­വു­ന്ന­ത്ര­യും ജീ­വ­ജാ­ല­ങ്ങ­ളു­ടെ പേ­ട­ക­മാ­ണു് ഞ­ങ്ങ­ളു­ടെ കൂ­ടാ­ര­മെ­ന്നു് പ­റ­യു­വാൻ എന്നെ അ­നു­വ­ദി­ക്കു­ക. കു­ട്ടി­ക­ളേ, വെ­റു­തെ നോ­ക്കി­നിൽ­ക്കാ­തെ വീ­റോ­ടെ ഒന്നു കൈ­യ­ടി­ച്ചോ­ളൂ.

പോരാ… പോരാ… ഒ­രു­ശി­രു­മി­ല്ലാ­ത്ത ത­ല­മു­റ­യാ­ണ­ല്ലോ സു­ഹൃ­ത്തു­ക്ക­ളേ നി­ങ്ങ­ളി­വി­ടെ ഉ­പേ­ക്ഷി­ച്ചു­പോ­കു­ന്ന­തു്. കൊ­ച്ചു­ചെ­റു­പ്പ­ത്തി­ലേ ക­ണ്ണ­ട­യി­ട്ടും ഗൗരവം പൂ­ണ്ടും നി­ങ്ങ­ളാ­കെ വ­യ­സ്സ­ന്മാ­രാ­യി­ക്ക­ഴി­ഞ്ഞു. തെ­റ്റി­യും തെ­ന്നി­യും ന­ട­ക്കു­ന്ന നി­ങ്ങ­ളു­ടെ പ്രാ­യ­ത്തിൽ എ­ല്ലാ­വ­രും പ­ട്ടാ­ള­ച്ചി­ട്ട ന­ടി­ക്കു­ന്നു. ഒ­ന്നു­പ­റ­യാം. വേ­ച്ചു ന­ട­ക്കാ­നും വാ­ക്കു­കൾ തെ­റ്റാ­യു­ച്ച­രി­ക്കാ­നും ഏതു ന­ട്ട­പ്പാ­തി­ര­ക്കും എ­ഴു­ന്നേ­റ്റി­രു­ന്നു് അ­ല­റി­ക്ക­ര­യാ­നും പ്ര­പ­ഞ്ച­ത്തിൽ നി­ങ്ങൾ­ക്കു­മാ­ത്ര­മേ അ­നു­വാ­ദ­മു­ള്ളൂ. ലോകം ശി­ശു­ക്ക­ളെ­പ്പോ­ലെ­യു­ള്ള­വ­രു­ടേ­താ­ക­ട്ടെ. അ­തി­നാൽ കൈ­യ­ടി­ക്കു­ക. വലിയ ആളുകൾ ര­ണ്ടു­കൈ ചേർ­ത്തു­ണ്ടാ­ക്കു­ന്ന ശബ്ദം ഒ­റ്റ­ക്കൈ­കൊ­ണ്ടു­ത­ന്നെ നി­ങ്ങൾ ഉ­ണ്ടാ­ക്ക­ണം, ആ… ഏ­താ­ണ്ടു്… മു­മ്പു്, എ­ന്നു­പ­റ­ഞ്ഞാൽ എ­ന്റെ­യൊ­ക്കെ ചെ­റു­പ്പ­ത്തിൽ ഇ­ത്ത­ര­മൊ­രു­സം­ഘം ഗ്രാ­മ­ത്തിൽ വ­ന്നാൽ, കു­ട്ടി­ക­ളേ ഞങ്ങൾ വീ­ടു­മു­പേ­ക്ഷി­ച്ചു് അതിനെ ചു­റ്റി­പ്പ­റ്റി ന­ട­ക്കു­മാ­യി­രു­ന്നു. അ­തു­ക­ഴി­ഞ്ഞേ ഞ­ങ്ങൾ­ക്കു് മ­റ്റെ­ന്തു­മു­ള്ളൂ. മ­റ്റൊ­രു ലോ­ക­ത്തെ­ക്കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണം എത്ര കൗ­തു­ക­ക­ര­മാ­യി­രു­ന്നു! കാലം മാ­റി­മാ­റി­വ­ന്നു് എ­വി­ടെ­യും ഭ­യ­ങ്ക­ര­ന്മാ­രാ­യ മ­നു­ഷ്യ­രെ­ക്കൊ­ണ്ടു് നി­റ­ഞ്ഞി­രി­ക്കു­ന്നു. അവറ്റ പെ­രു­വ­യ­റും­കൊ­ണ്ടു് ലോ­ക­മെ­ല്ലാം തി­ന്നൊ­ടു­ക്കു­ന്നു. ര­ണ്ടു­കാ­ലും­കൊ­ണ്ടു് മൂ­ന്ന­ടി­വ­ച്ചു് പ്ര­പ­ഞ്ച­മാ­കെ അ­ള­ന്നെ­ടു­ക്കു­ന്നു. ഒ­റ്റ­നോ­ട്ടം­കൊ­ണ്ടു് സർ­വ്വ­വും ഭ­സ്മ­മാ­ക്കു­വാൻ­പോ­ന്ന അ­വ­രു­ടെ ക­ണ്ണു­ക­ളി­ലെ ശി­വ­ശ­ക്തി! ഈ മ­നു­ഷ്യ­രെ­ക്കൊ­ണ്ടു് ഭൂമി പൊ­റു­തി മു­ട്ടി­യി­രി­ക്കു­ക­യാ­ണു്. അ­തി­നാൽ കു­ഞ്ഞു­ങ്ങൾ­ക്കു് പാ­രി­തോ­ഷി­ക­മാ­യി ഈ കാ­ഴ്ച­കൾ ഞാൻ സ­മർ­പ്പി­ക്കു­ന്നു. അവർ ആവോളം ആ­സ്വ­ദി­ക്ക­ട്ടെ. അ­ച്ഛ­ന­മ്മ­മാ­രേ, നി­ങ്ങ­ളോ­ടു ഞാ­നൊ­രു ര­ഹ­സ്യം പറയാം. അതു നി­ങ്ങ­ളു­ടെ കു­ഞ്ഞു­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു്. അ­വ­രു­ടെ ആ­യു­സ്സി­ലെ ഏ­റ്റ­വും ലോ­ല­മാ­യ ന­ന്മ­ക­ളി­ലൂ­ടെ­യാ­ണു് നാം ഇ­നി­യു­ള്ള കാലം ക­ഴി­ഞ്ഞു­കൂ­ടാൻ പോ­കു­ന്ന­തു്. അ­വ­രു­ടെ നി­ശ്വാ­സ­ത്തി­ന്റെ വി­ശു­ദ്ധി­യിൽ­നി­ന്നേ ഇനി പൂ­ക്കൾ­ക്കു് വി­രി­യാ­നൊ­ക്കൂ. ഇ­തൊ­ക്കെ നി­ങ്ങ­ളെ അ­റി­യി­ക്കാ­നു­ള്ള ഭാ­ഗ്യം, സം­ഗ­തി­വ­ശാൽ ഞ­ങ്ങൾ­ക്കു വ­ന്നു­ചേർ­ന്നെ­ന്നേ­യു­ള്ളൂ.

പ­ണ്ടു്, എ­ന്നു­പ­റ­യു­മ്പോൾ ഇ­ന്നു് പ്രാ­വു­ക­ളെ­പ്പോ­ലെ വെ­ളു­ത്ത താ­ടി­യു­ള്ള എ­ന്റെ­യൊ­ക്കെ ബാ­ല്യ­ത്തിൽ—ഞാ­നോർ­മ്മി­ക്ക­ട്ടെ—എന്റെ അമ്മ എല്ലാ ആ­ഴ്ച­യും പ­ള്ളി­യിൽ പോ­യി­വ­ന്ന­ശേ­ഷം വ­ലി­യൊ­രു ചൂ­ട്ടു­മെ­ടു­ത്തു് തൊ­ടി­യി­ലേ­ക്കി­റ­ങ്ങു­ക­യാ­യി. ച­ട്ട­യും മു­ണ്ടു­മാ­യി­രു­ന്നു അ­വ­രു­ടെ വേഷം. അ­വ­ര­ങ്ങ­നെ വ­ല്ലാ­ത്ത അ­ലി­വോ­ടെ­ചെ­ന്നു മ­ര­ത്തി­ന്റെ ചി­ല്ല­യിൽ കൂ­ടു­കൂ­ട്ടി­യി­രു­ന്ന ഭ­യ­ങ്ക­ര­ന്മാ­രാ­യ ക­ട­ന്ന­ലു­ക­ളെ ഒ­റ്റ­വ­യ്പ്പി­നു ക­ത്തി­ക്കും. ‘എ­ത്ര­യും ദ­യ­വാ­യി’ എന്നു ഞാൻ ഊ­ന്നു­ക­യാ­ണു്. പു­ണ്യ­വാ­ള­ന്മാ­രേ! അ­ത്ര­യും വി­രു­തു­ള്ളൊ­രു സ്ത്രീ­യെ ഞാ­നെ­ന്റെ ലോ­ക­യാ­ത്ര­കൾ­ക്കി­ട­യ്ക്കൊ­ന്നും ക­ണ്ടി­ട്ടേ­യി­ല്ല, സ­ത്യ­മാ­ണു് പ­റ­യു­ന്ന­തു്. ഒറ്റ ക­ട­ന്നൽ­ക്കു­ഞ്ഞു­പോ­ലും ആ ദ­ഹ­ന­കാ­രു­ണ്യ­ത്തിൽ­നി­ന്നും ര­ക്ഷ­പ്പെ­ടു­മാ­യി­രു­ന്നി­ല്ല. അതൊരു പ­തി­വാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് ഞങ്ങൾ കു­ട്ടി­കൾ—നി­ങ്ങ­ളു­ടെ­പോ­ലെ ഒ­റ്റ­ക്കു­ഞ്ഞി­നെ­മാ­ത്രം പ്ര­സ­വി­ച്ചു­നിർ­ത്തു­ന്ന അ­മ്മ­മാ­രു­ടെ കാ­ല­മ­ല്ല അതു്—“ഇ­തെ­ന്താ­ണ­മ്മ­ച്ചീ” എന്നു ചോ­ദി­ച്ചാൽ, “പൊ­ന്നു­മ­ക്ക­ളേ, അ­തു­ങ്ങ­ളു­പെ­രു­കി നി­ങ്ങ­ടെ കു­ഞ്ഞു­ദേ­ഹ­ത്തിൽ തൂ­ശി­പോ­ലെ കു­ത്തി­നോ­വി­ക്കി­ല്ലേ” എ­ന്നു­ത്ത­രം കി­ട്ടും. എന്റെ അമ്മ ദൈ­വ­ഭ­യ­മു­ള്ള­വ­ളാ­യി­രു­ന്ന­തി­നാൽ എല്ലാ ആ­ഴ്ച­യും ഈയൊരു കാ­ര്യം വേ­ദ­ന­യോ­ടെ കു­മ്പ­സാ­രി­ക്കു­മാ­യി­രു­ന്നു. നി­ങ്ങൾ ചി­രി­ക്കു­ക­യാ­ണോ? ഒരു ക­ട­ന്നൽ, അ­തി­ന്റെ കു­ഞ്ഞു­ങ്ങൾ, അ­വ­യു­ടേ­യും കു­ഞ്ഞു­ങ്ങൾ ഇ­ങ്ങ­നെ­യെ­ല്ലാം ചേർ­ന്നു് ന­മ്മെ­യൊ­ക്കെ മൂടി ഒരു ക­ട­ന്നൽ­പ്പു­റ്റാ­ക്കി മാ­റ്റു­ന്ന രംഗം ഓർ­ത്തു­നോ­ക്കി­യി­ട്ടു­ണ്ടോ? ആ—അ­താ­ണു­പ്ര­ശ്നം. എ­ന്നാൽ, ഞാൻ വ­ലു­താ­യ­പ്പോൾ ഒരു ക­ട­ന്നൽ­ക്കൂ­ടു­തേ­ടി എ­ത്ര­ദൂ­രം ന­ട­ന്നു! പ്രി­യ­മു­ള്ള­വ­രേ, ഭൂ­മി­യി­ലെ എല്ലാ അ­മ്മ­മാ­രും ഇ­ങ്ങ­നെ ക­ട­ന്ന­ലു­കൾ­ക്കു് തീ വ­യ്ക്കു­മാ­യി­രു­ന്നു­വെ­ന്നു ഞാ­നി­പ്പോൾ മ­ന­സ്സി­ലാ­ക്കു­ന്നു. ഇ­നി­യി­പ്പോൾ ഈ ചി­ല്ലു­കു­പ്പി­യിൽ ഏ­ക­നാ­യി ഭ്ര­മ­ണം­ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന ഈ ക­ട­ന്നൽ മാ­ത്ര­മേ ശേ­ഷി­ക്കു­ന്നു­ള്ളൂ. ഒ­രി­ക്ക­ലും അ­രു­താ­ത്ത അ­തി­ന്റെ ഘോ­ര­മാ­യ ഏ­കാ­ന്ത­ത­യിൽ എ­നി­ക്കു ദു:ഖ­മു­ണ്ടു്. അ­തി­ന്റെ വംശം നി­ല­നിൽ­ക്ക­ണ­മെ­ന്നു­ത­ന്നെ ഞാ­നാ­ഗ്ര­ഹി­ക്കു­ന്നു. അ­തി­നാൽ, ഈ ക­ട­ന്ന­ലി­നു് ഒ­രി­ണ­തേ­ടു­ക എന്ന ദു­ഷ്ക­ര­മാ­യ കൃ­ത്യം എന്റെ മു­ന്നി­ലു­ണ്ടു്. പക്ഷേ, ഒന്നു കു­ത്തി­നോ­വി­ക്കാൻ പോലും ഒ­രെ­ണ്ണം നമ്മൾ മ­നു­ഷ്യ­രു­ടെ പി­ന്നാ­ലെ കൂ­ടു­മോ എന്നു സം­ശ­യ­മാ­ണു്.

ഇ­നി­യും ഞാൻ കു­ഞ്ഞു­ങ്ങ­ളോ­ടു സം­സാ­രി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്നു. ഒരു കൊ­ച്ചു ചോ­ദ്യം! എന്റെ പ്രി­യ­പ്പെ­ട്ട കു­ട്ടി­ക­ളേ. എ­വി­ടെ­യാ­ണു് ഈ ഭൂ­മി­യു­ടെ അ­ച്ചു­ത­ണ്ടു്? അതേ, ഒ­ന്നു­കൂ­ടി വ്യ­ക്ത­മാ­യി പ­റ­ഞ്ഞാൽ, കാ­ല­ച­ക്ര­ത്തി­ന്റെ പാ­ത­യി­ലൂ­ടെ ഇ­ങ്ങ­നെ നിർ­ത്താ­തെ തി­രി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന ഈ ഭൂ­മി­യു­ടെ ക­ട­വു­കോൽ എ­വി­ടെ­യാ­ണു് ? ങേ? വേണ്ട, വേണ്ട. അ­ക്ഷം­ശ­വും രേ­ഖം­ശ­വു­മൊ­ക്കെ പ­റ­ഞ്ഞു് നി­ങ്ങ­ളു­ടെ ഗു­രു­ക്ക­ന്മാ­രു­ടെ വാ­ക്കു­കൾ—അ­വർ­ക്കു­ത­ന്നെ അ­ബ­ദ്ധ­പ­ഞ്ചാം­ഗ­ങ്ങ­ളിൽ­നി­ന്നും കി­ട്ടി­യ­വ—ആ­വർ­ത്തി­ക്കേ­ണ്ട­തി­ല്ല. പകരം ഭാ­വ­ന­യെ തു­റ­ന്നു­വി­ടൂ, ശ­ല­ഭ­ങ്ങ­ളെ­പ്പോ­ലെ. എ­വി­ടെ­യാ­ണു്? അ­ല്ലെ­ങ്കിൽ ഞാൻ തന്നെ പറയാം. ഈ താ­ടി­വെ­ളു­ത്തു് പ­ഞ്ഞി­യാ­കും­വ­രെ ഞാ­നീ­മ­ണ്ണി­ലാ­കെ സ­ഞ്ച­രി­ക്കു­ക­യാ­യി­രു­ന്നു. എ­നി­ക്കു­റ­പ്പു­പ­റ­യാ­നാ­കും, അതു് മ­രു­ഭൂ­മി­യു­ടെ ഏ­റ്റ­വും ന­ടു­ക്കാ­ണു്. ക­ട­ലി­ലോ കൊടും മ­ഞ്ഞു­മ­ല­ക­ളി­ലോ അല്ല. എ­ന്തെ­ന്നാൽ കാ­റ്റു് ഒരു തി­രി­വു­കോ­ലാ­യി ക­റ­ങ്ങി, ആ­ഞ്ഞു­വീ­ശാ­നാ­രം­ഭി­ക്കു­ന്ന­തു് മ­രു­ഭൂ­മി­യു­ടെ നാ­ഭി­യിൽ­നി­ന്നാ­ണു്. അതേ, എ­നി­ക്കു­റ­പ്പു­പ­റ­യാ­നാ­കും. അ­തി­നാൽ ഭൂ­മി­യാ­കെ തി­രി­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന­തു് തീ പി­ടി­ച്ച ത­ല­ച്ചോ­റു­ള്ള മ­രു­ഭൂ­മി­യി­ലാ­ണു്. നി­ങ്ങ­ളു­ടെ പ്ര­വാ­ച­ക­ന്മാർ അ­വി­ടെ­ത്ത­ന്നെ­യാ­ണ­ല്ലോ ജ­നി­ച്ച­തും. ഇതാ ഈ മണൽ മേ­ഖ­ല­യു­ടെ പ്ര­തി­നി­ധി­യാ­യി, ഭാ­വ­ന­യി­ലെ മ­ണൽ­ക്കാ­ടു­കൾ ഇ­പ്പോ­ഴും അ­ല­ഞ്ഞു­തീർ­ക്കു­ന്ന വൃ­ദ്ധ­നാ­യ എന്റെ സു­ഹൃ­ത്തി­നെ പ­രി­ച­യ­പ്പെ­ടു­ത്തു­ക­യാ­ണു്.”

ഇ­ത്ര­യും പ­റ­ഞ്ഞു­കൊ­ണ്ടു് സം­ഘ­ത്ത­ല­വ­നാ­യ, ക്രി­സ്മ­സ് അ­പ്പൂ­പ്പ­ന്റെ മു­ഖ­ച്ഛാ­യ­യു­ള്ള ആ മ­നു­ഷ്യൻ ഒരു കൂടു് സ്വയം ത­ള്ളി­ക്കൊ­ണ്ടു­വ­ന്നു. ന­ഴ്സ­റി റൈ­മു­കൾ­ക്കൊ­പ്പം ചി­ട്ട­യോ­ടെ ക­യ്യ­ടി­ച്ചു­ശീ­ലി­ച്ച കു­ട്ടി­കൾ അ­വി­ശ്വാ­സം നി­ഴ­ലി­ക്കു­ന്ന ക­ണ്ണു­ക­ളോ­ടെ ആ കാഴ്ച നോ­ക്കി­നി­ന്നു. അതു് ഒരു ഒ­ട്ട­ക­മാ­യി­രു­ന്നു. അ­തി­ന്റെ ക­ണ്ണു­കൾ അ­ന­ന്ത­ത­യി­ലേ­ക്കു നീ­ണ്ടു. ഏ­റ്റ­വും ശ­ക്ത­മാ­യ ക­ണ്ണ­ട­കൾ ധ­രി­ച്ചി­ട്ടും അ­തി­ന്റെ ക­ണ്ണി­ലെ പ്രാ­ചീ­ന­ത­യു­ടെ ആഴം അ­വർ­ക്ക­ള­ക്കാ­നാ­കു­മാ­യി­രു­ന്നി­ല്ല. അ­വ­രു­ടെ കൈ­യ­ടി­യു­ടെ കു­ഞ്ഞു­സ്വ­ര­ങ്ങ­ളേ­യും റി­ങ്മാ­സ്റ്റ­റു­ടെ ക­ന­മു­ള്ള മൂ­ള­ലു­ക­ളേ­യും, എ­ന്തി­നു് തന്റെ കൂ­ടി­ന്റെ ബ­ല­വ­ത്താ­യ ഇ­രു­മ്പു­ക­മ്പി­ക­ളെ­പ്പോ­ലും നിർ­വ്വി­കാ­ര­മാ­യ ഒരു നോ­ട്ട­ത്തോ­ടെ അതു് അ­വ­ഗ­ണി­ച്ചു. അ­പ്പോൾ അവിടെ കൂ­ടി­യി­രു­ന്ന കു­ട്ടി­ക­ളെ­ല്ലാം ചേർ­ന്നു് നേർ­ത്ത കൈ­യ്യ­ടി­യോ­ടെ “മ­രു­ഭൂ­മി­യി­ലെ കപ്പൽ, മ­രു­ഭൂ­മി­യി­ലെ കപ്പൽ” എന്നു വി­ളി­ച്ചു പ­റ­യു­ക­യാ­യി­രു­ന്നു. അ­വ­രു­ടെ ശ­ബ്ദ­ങ്ങ­ളൊ­ന്നും ഉ­ന്ന­ത­നാ­യ ആ മൃ­ഗ­ത്തി­ന്റെ കർ­ണ്ണ­പു­ട­ങ്ങ­ളിൽ യാ­തൊ­രു ച­ല­ന­വും ഉ­ണ്ടാ­ക്കി­യി­ല്ല. ഒ­ട്ടു­നേ­രം ക­ഴി­ഞ്ഞ­പ്പോൾ അതു് തന്റെ ചു­ണ്ടു­കൾ ഒ­രു­വ­ശ­ത്തേ­ക്കു് നീ­ക്കി പു­ച്ഛ­ത്തോ­ടെ ചി­രി­ച്ചു. പി­ന്നെ, തന്റെ കൂ­ട്ടി­ലെ ച­ക്ര­ങ്ങ­ളു­ടെ സ­ഹാ­യ­ത്തോ­ടെ, അടഞ്ഞ കൂ­ടാ­ര­ത്തി­ന്റെ വി­താ­ന­ങ്ങൾ വ­ക­ഞ്ഞു­മാ­റ്റി ഉ­ള്ളി­ലേ­ക്കു­പോ­യി.

images/santhosh-galappa-02.png

റി­ങ്മാ­സ്റ്റർ വൃ­ത്താ­കൃ­തി­യി­ലു­ള്ള പ്ര­ദർ­ശ­ന­സ്ഥ­ലം മു­ഴു­വൻ ചി­ന്താ­ക്ലാ­ന്ത­നാ­യി ന­ട­ന്നു­തീർ­ക്കു­ക­യാ­യി­രു­ന്നു അ­പ്പോൾ. കു­റ­ച്ചു­നേ­ര­ത്തെ മൗനം കൂ­ടാ­ര­ത്തിൽ നി­റ­ഞ്ഞു. പി­ന്നെ അയാൾ തു­ടർ­ന്നു: “കൂ­ട്ട­രേ, ഭൂ­മി­യി­ലെ ജീ­വ­ജാ­ല­ങ്ങൾ എന്നെ എ­ല്ലാ­ക്കാ­ല­ത്തും ആ­കർ­ഷി­ച്ചി­രു­ന്നു. അ­വ­യു­ടെ വൈ­വി­ധ്യം, ആ­ക്ര­മ­ണ­വും പിൻ­വാ­ങ്ങ­ലും ഇ­ണ­ചേ­ര­ലും അ­ങ്ങ­നെ­യെ­ല്ലാം­ത­ന്നെ… എ­ന്നാൽ ഞാൻ തി­ക­ച്ചും ആ­രാ­ധ­ന­യോ­ടെ കാ­ണു­ന്ന ഒരു മൃ­ഗ­മു­ണ്ടു്. അ­തി­ന്റെ വ­ന്യ­മാ­യ പ്ര­ണ­യ­ഭേ­രി­കൾ പർ­വ്വ­ത­ങ്ങ­ളെ കു­ലു­ക്കു­ന്നു. അ­ലർ­ച്ച­കൾ കി­ളു­ന്നു­മാൻ­കു­ട്ടി­ക­ളെ ദൂ­ര­ങ്ങ­ളു­ടെ കാ­മു­ക­ന്മാ­രാ­ക്കു­ന്നു. ഒ­ന്നാ­ലോ­ചി­ച്ചാൽ എത്ര ഉ­ചി­ത­ജ്ഞ­ത­യോ­ടെ­യാ­ണു് ഒരു രാ­ജാ­വി­ന്റെ പട്ടം നാ­മ­യാൾ­ക്കു­കൊ­ടു­ത്തി­ട്ടു­ള്ള­തു്!”

അയാൾ അ­ത്ര­യും പ­റ­ഞ്ഞു­തീർ­ന്ന­പ്പോൾ കൂ­ടു­തൽ ബ­ല­വ­ത്താ­യ ഇ­രു­മ്പു­ക­മ്പി­ക­ളു­ടെ ബ­ന്ധ­ന­ത്തിൽ, ഒരു സിംഹം പ്ര­ത്യ­ക്ഷ­നാ­യി. കൂ­ടി­നു­ള്ളിൽ വ­ല്ലാ­ത്തൊ­രു വേ­ഗ­ത്തോ­ടെ അതു് ഉ­ലാ­ത്തി­ക്കൊ­ണ്ടി­രു­ന്നു. ആദ്യം നടന്ന ദി­ശ­യിൽ കൂ­ടി­ന്റെ ഭി­ത്തി­യെ­ത്തു­ന്ന­തി­നു മു­മ്പാ­യി അ­ല്പ­നേ­രം നിൽ­ക്കും; പി­ന്നെ തി­രി­ച്ചു­ന­ട­ക്കും. ഇതു് നിർ­ത്താ­തെ ആ­വർ­ത്തി­ച്ചു­കൊ­ണ്ടി­രു­ന്നു. അ­സാ­ധാ­ര­ണ­മെ­ന്നു­പ­റ­യ­ട്ടെ—കു­ട്ടി­കൾ അതു് പേ­ടി­യോ­ടെ പ്ര­തീ­ക്ഷി­ച്ചി­രു­ന്നെ­ങ്കി­ലും—ആ ന­ട­ത്ത­ത്തി­നി­ട­യിൽ ഒ­രി­ക്കൽ­പ്പോ­ലും വ­ന്യ­മാ­യ ഒ­ര­ലർ­ച്ച കാ­ണി­കൾ­ക്കു് ല­ഭി­ച്ച­തേ­യി­ല്ല. കാർ­ട്ടൂ­ണു­ക­ളും വ­ന്യ­ജീ­വി­ക­ളു­ടെ സീ­രി­യ­ലു­ക­ളും ക­ണ്ടു­പ­രി­ച­യി­ച്ച കു­ട്ടി­കൾ ഈ മൃ­ഗ­ങ്ങൾ ഉ­ടു­പ്പി­ടാ­തെ നിൽ­ക്കു­ന്ന­തെ­ന്താ­ണെ­ന്നു­മാ­ത്രം ര­ക്ഷി­താ­ക്ക­ളോ­ടു ചോ­ദി­ച്ചു­കൊ­ണ്ടി­രു­ന്നു.

പ്ര­ദർ­ശ­നം നീ­ണ്ടു­പോ­വു­ക­യാ­ണു്. ഭൂ­മി­യി­ലെ ജീ­വ­ജാ­ല­ങ്ങ­ളു­ടെ വൈ­വി­ധ്യം എ­ല്ലാ­വ­രെ­യും അ­മ്പ­ര­പ്പി­ച്ചു. ഞ­ങ്ങ­ളൊ­രി­ക്ക­ലും കാ­ണാ­ത്ത വി­വി­ധ­നി­റ­മു­ള്ള ഇ­ഴ­ജ­ന്തു­ക്കൾ, കു­ങ്കു­മ­ച്ചു­ണ്ടു­ള്ള വലിയ ത­ത്ത­കൾ, പ­തി­നാ­ലു­ലോ­ക­ങ്ങ­ളും വാ­യി­ലൊ­ളി­പ്പി­ക്കാ­വു­ന്ന നീർ­ക്കു­തി­ര­കൾ, കൂ­ടി­ന്റെ അ­ഴി­കൾ­ക്കു­ള്ളിൽ കോ­പ­വും സ്നേ­ഹ­വും ക­ലർ­ത്തി പ­ര­സ്പ­രം അ­റി­ഞ്ഞു­കൊ­ണ്ടി­രു­ന്ന പ്ര­ത്യേ­ക­ത­രം കു­ര­ങ്ങു­കൾ, പല നി­റ­ങ്ങ­ളിൽ കൂ­ടാ­ര­മാ­കെ പാ­റി­ന­ട­ന്ന പൂ­മ്പാ­റ്റ­കൾ (അ­വ­യു­ടെ പ്ര­ത്യേ­ക­മാ­യ വി­ധ­ത്തി­ലു­ള്ള ഒരു കൂ­ടി­ച്ചേ­ര­ലു­ണ്ടാ­യ­പ്പോൾ നി­റ­ങ്ങ­ളെ­ല്ലാം അ­സാ­ധാ­ര­ണ­മാ­യ രീ­തി­യിൽ അ­ലി­ഞ്ഞു് വെ­ള്ള­നി­റ­മു­ണ്ടാ­യി. അതു സം­ഘ­ത്ത­ല­വ­ന്റെ വെ­ളു­ത്ത­താ­ടി­പോ­ലെ­ത്ത­ന്നെ ശു­ഭ്ര­മാ­യി­രു­ന്നു. അ­ല്പ­നേ­ര­ത്തെ വെ­ണ്മ­യ്ക്കു­ശേ­ഷം പൂ­മ്പാ­റ്റ­കൾ പി­രി­ഞ്ഞു. കൂ­ടാ­ര­ത്തി­ലെ­ങ്ങും വർ­ണ്ണ­ങ്ങൾ വി­രി­യു­ക­യാ­യി). കൂ­ടാ­രം അ­ത്ഭു­ത­ങ്ങ­ളു­ടെ പേടകം ത­ന്നെ­യാ­യി­രു­ന്നു.

* * *

ന­ഗ­ര­ത്തി­ലെ പ്ര­ദർ­ശ­നം ആ­ഴ്ച­കൾ നീ­ണ്ടു­പോ­യി. ഇ­പ്പോൾ കൂ­ടാ­ര­ത്തി­ലെ ആളുകൾ ഞ­ങ്ങൾ­ക്കു പ­രി­ചി­ത­രാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. ആ­ദ്യ­മെ­ല്ലാം യാ­ത്രാ­ക്ഷീ­ണം പ്ര­ക­ട­മാ­യി­രു­ന്ന അ­വ­രു­ടെ ക­ണ്ണു­കൾ­ക്കു് തി­ള­ക്കം കൈ­വ­ന്നു. സൈ­ക്കി­ളിൽ അ­ഭ്യാ­സം ന­ട­ത്തു­ന്ന ചി­ല­രെ­ങ്കി­ലും ന­ഗ­ര­പ്രാ­ന്ത­ങ്ങ­ളി­ലേ­ക്കു യാ­ത്ര­ചെ­യ്യു­മാ­യി­രു­ന്നു. വി­ചി­ത്ര­മാ­യ ഒരു വ­സ്തു­ത, കൂ­ടാ­ര­ത്തി­നു­വെ­ളി­യിൽ അവർ, നമ്മൾ സാ­ധാ­ര­ണ­ക്കാ­രെ­പ്പോ­ലെ മാ­ത്ര­മേ സൈ­ക്കിൾ ച­വി­ട്ടി­യി­രു­ന്നു­ള്ളൂ എ­ന്ന­താ­ണു്. പാ­ത­യു­ടെ നി­യ­മ­ങ്ങൾ അവർ ക­ണി­ശ­മാ­യും പാ­ലി­ച്ചു. അ­സാ­ധാ­ര­ണ­മാ­യ അ­ഭ്യാ­സ­ങ്ങൾ ചെ­യ്യു­ന്ന­വ­രെ­ങ്കി­ലും അ­വ­രു­ടെ ന­ട­ത്ത­ത്തി­ന്റെ ലാ­ളി­ത്യ­വും സം­ഭാ­ഷ­ണ­ങ്ങ­ളി­ലെ വി­ന­യ­വും മ­റ­ക്കാ­നാ­വു­ക­യി­ല്ല.

പക്ഷേ, വ­യ­സ്സ­നാ­യ റി­ങ്മാ­സ്റ്റർ കാ­ര്യ­മാ­യൊ­ന്നും പു­റ­ത്തി­റ­ങ്ങി­യി­രു­ന്നി­ല്ല. അയാൾ കൂ­ടാ­ര­ത്തി­ന­ടു­ത്തു­ത­ന്നെ സ­ജ്ജ­മാ­ക്കി­യി­രു­ന്ന ചെ­റി­യൊ­രു ടെ­ന്റിൽ ക­ഴി­ഞ്ഞു­കൂ­ടി. പ­ഞ്ഞി­യെ­ല്ലാം ഒ­ര­രി­കി­ലേ­ക്കു ക്ര­മം­തെ­റ്റി­ക്കി­ട­ന്ന ഒരു പ­ഴ­ഞ്ചൻ കി­ട­ക്ക­യിൽ പ­കൽ­മു­ഴു­വ­നും ആർ­ക്കും വ്യ­ക്ത­മാ­കാ­ത്തൊ­രു സം­ഗീ­ത­വും കേ­ട്ടു് അ­യാ­ള­ങ്ങ­നെ കി­ട­ക്കു­ക­യാ­യി­രി­ക്കും. ഒ­ന്നു­റ­പ്പാ­ണു്. അ­തി­ക­ഠി­ന­മാ­യ ദുഃഖം ആ മു­ഖ­ത്തു­ണ്ടു്. ചി­ന്ത­കൾ ഒ­ന്നിൽ­നി­ന്നൊ­ന്നാ­യി ബ­ഹു­ദൂ­രം യാ­ത്ര­ചെ­യ്യു­ക­യാ­ണു്. വി­ഷാ­ദ­ത്തി­ന്റെ നി­ഴ­ലു­കൾ ആ ക­ണ്ണു­ക­ളിൽ ഇ­ട­യ്ക്കി­ടെ പ്ര­ത്യ­ക്ഷ­മാ­യി­രു­ന്നു. ഇ­പ്പോൾ ഈ കൂ­ടാ­രം ന­മ്മു­ടെ ന­ഗ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. കൂ­ടാ­രം നാ­ട്ടി­യ ഇ­രു­മ്പു­തൂ­ണു­കൾ­ക്കു്, സാ­ധി­ക്കു­മെ­ങ്കിൽ വേ­രു­ക­ളാ­ഴ്ത്തി ഈ ഭൂ­മി­യിൽ­ത്ത­ന്നെ തു­ട­രാ­വു­ന്ന­തേ­യു­ള്ളൂ.

ഒ­ടു­വിൽ, അ­പ്ര­തീ­ക്ഷി­ത­മാ­യ ഒരു ദിവസം, സംഘം യാ­ത്ര­തു­ട­രാൻ തീ­രു­മാ­നി­ച്ചി­ട്ടു­ള്ള­താ­യി വാർ­ത്ത പ­ര­ന്നു. അ­തു­കൊ­ണ്ടാ­വ­ണം, ആ­ഴ്ച­യു­ടെ അ­വ­സാ­ന­ത്തെ ദിവസം പ­തി­വി­ലേ­റെ ആളുകൾ പ്ര­ദർ­ശ­ന­ത്തി­നെ­ത്തി­ച്ചേർ­ന്നു. ഏറെ നാൾ­ക്കു­ശേ­ഷം, റി­ങ്മാ­സ്റ്റർ തന്റെ ഗം­ഭീ­ര­മാ­യ ശ­ബ്ദ­ത്തിൽ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു.

“ന­ന്നാ­യി”. അയാൾ തു­ട­ങ്ങി: “നി­ങ്ങൾ കു­ഞ്ഞു­ങ്ങ­ളെ വീ­ണ്ടും കൊ­ണ്ടു­വ­ന്നി­രി­ക്കു­ന്നു. അ­ത്ര­യും ന­ന്നു്. ഞാൻ ആ­ദ്യ­ദി­വ­സം പ­റ­ഞ്ഞ­തു­പോ­ലെ ലോകം ശി­ശു­ക്ക­ളെ­പ്പോ­ലു­ള്ള­വ­രു­ടേ­താ­യി­രു­ന്നെ­ങ്കിൽ! ഒരു തോ­ട്ട­ത്തിൽ വി­രി­യു­ന്ന പൂ­ക്ക­ളിൽ ഞാൻ കു­ഞ്ഞു­ങ്ങ­ളു­ടെ ചിരി കാ­ണു­ന്നു. എ­ന്നാൽ ഏറെ നാൾ­ക്കു­ശേ­ഷം ഞാ­നി­വി­ടെ­യെ­ത്തു­മ്പോൾ, ഒരു കാ­ല­ത്തു് കു­ഞ്ഞു­ചി­രി­ക­ളിൽ വി­രി­ഞ്ഞി­രു­ന്ന നി­ങ്ങ­ളെ­ല്ലാം വലിയ മ­നു­ഷ്യ­രാ­യി­ത്തീർ­ന്നു­ക­ഴി­ഞ്ഞു. ഒ­ന്നും നി­ങ്ങ­ളെ വി­സ്മ­യം കൊ­ള്ളി­ക്കു­ന്നി­ല്ല. ക­ഷ്ട­മെ­ന്നു പറയാം, നി­ങ്ങ­ളു­ടേ­തു­മാ­ത്ര­മാ­യ ദുഃ­സ്വ­പ്ന­ങ്ങൾ ക­ണ്ടു­പേ­ടി­ച്ച ഈ കു­ട്ടി­ക­ളും ചി­രി­മ­റ­ന്നു­പോ­യി­രി­ക്കു­ന്നു. ഞാൻ പ­ഴ­ങ്ക­ഥ­ക­ളി­ലെ ന­ന്മ­കൾ പ­റ­ഞ്ഞു് നി­ങ്ങ­ളെ വി­മർ­ശി­ക്കു­ക­യ­ല്ല. പു­ത്തൻ ദേ­ശ­ങ്ങ­ളു­ടെ, പു­ത്തൻ കാ­ല­ത്തി­ന്റെ, പു­ത്തൻ ജീ­വി­ത­ത്തി­ന്റെ­ത­ന്നെ­യും ആ­രാ­ധ­ക­നാ­ണു ഞാൻ. എ­ന്നാൽ ഈ പ്ര­ദർ­ശ­ന­മൊ­ക്കെ ന­ട­ത്തു­മ്പോ­ഴും വ­ല്ലാ­ത്തൊ­രു­കു­റ്റ­ബോ­ധം എന്നെ വേ­ട്ട­യാ­ടു­ക­യാ­യി­രു­ന്നു”. അ­ത്ര­യും പ­റ­ഞ്ഞു് അയാൾ ചി­ന്താ­മ­ഗ്ന­നാ­യി ന­ട­ന്നു തു­ട­ങ്ങി. ഭാ­ര­മേ­റി­യ ആ കാൽ­വ­യ്പു­കൾ ടെ­ന്റി­നെ­ത്ത­ന്നെ കു­ലു­ക്കി­യി­രു­ന്നു. കൂ­ടാ­ര­ത്തി­ലെ അ­ഭ്യാ­സി­കൾ, സൈ­ക്കി­ളു­കൾ, തൂ­ക്കി­ക്കെ­ട്ടി­യ ട്ര­പ്പീ­സ് ബാ­റു­കൾ, പല നി­റ­ത്തി­ലു­ള്ള അ­സം­ഖ്യം വി­ള­ക്കു­കൾ ഒ­ക്കെ­യും ആ മ­നു­ഷ്യ­നെ നോ­ക്കി­ക്കൊ­ണ്ടു­നിൽ­ക്കു­ക­യാ­ണെ­ന്നു ഞ­ങ്ങൾ­ക്കു­തോ­ന്നി. മൃ­ഗ­ങ്ങൾ താ­മ­സി­ച്ചി­രു­ന്ന കൂ­ടാ­ര­ത്തി­ലെ ഉൾവശം ഞ­ങ്ങൾ­ക്കു കാ­ണാ­നാ­കു­മാ­യി­രു­ന്നി­ല്ല. ആ ഭാഗം ആ­കാ­ശ­നീ­ലി­മ­യു­ള്ള ഒരു വി­രി­കൊ­ണ്ടു് പ്ര­ത്യേ­കം മ­റ­ച്ചി­രു­ന്നു.

അയാൾ തു­ടർ­ന്നു:

“ഞാൻ എന്റെ അ­മ്മ­യെ­ക്കു­റി­ച്ചു് ഒ­രി­ക്കൽ പ­റ­ഞ്ഞു. ഞങ്ങൾ കു­ഞ്ഞു­ങ്ങ­ളോ­ടു­ള്ള അ­മി­ത­സ്നേ­ഹം­കൊ­ണ്ടു് ആ പാവം സ്ത്രീ തൊ­ടി­യി­ലെ ക­ട­ന്നൽ­ക്കൂ­ടു­കൾ ഒ­ന്നാ­കെ തീ­വെ­യ്ക്കു­മാ­യി­രു­ന്നു. പ്രി­യ­പ്പെ­ട്ട­വ­രേ, ഈ ഭൂ­മി­യി­ലെ അ­മ്മ­മാർ കു­ഞ്ഞു­ങ്ങ­ളോ­ടു­ള്ള അ­ന്ധ­മാ­യ സ്നേ­ഹ­ലാ­ള­ന­മൂ­ലം അ­ഗ്നി­ക്കി­ര­യാ­ക്കി­യ ക­ട­ന്നൽ­ക്കൂ­ടു­ക­ളാ­ണു് എന്റെ ശി­ര­സ്സി­ല­ത്ര­യും. അവയോ, ആർ­ത്ത­മാ­യ നി­ല­വി­ളി­ക­ളോ­ടെ എന്നെ പി­ന്തു­ട­രു­ക­യും. ഒ­രു­പ­ക്ഷേ, എ­ങ്ങു­മു­റ­യ്ക്കാ­തെ ഈ ലോകം മു­ഴു­വൻ ഞാ­ന­ല­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നു­ള്ള കാ­ര­ണ­വും അ­തു­ത­ന്നെ­യ­ല്ലേ? ഇ­ങ്ങ­നെ എല്ലാ ക­ട­ന്ന­ലു­ക­ളും ഇ­ഴ­ജ­ന്തു­ക്ക­ളും പാ­റ്റ­ക­ളും മ­ത്സ്യ­ങ്ങ­ളു­മെ­ല്ലാം ന­ഷ്ട­പ്പെ­ട്ടു­പോ­കു­മ്പോൾ, ഒ­ക്കെ­യും വി­സ്മൃ­ത­മാ­ക്കു­ന്ന ഒരു പ്ര­ള­യ­കാ­ല­ത്തു്, ജീ­വ­ന്റെ പെ­ട്ട­കം നാ­മെ­ങ്ങ­നെ നി­റ­യ്ക്കും? (അ­തു­പ­റ­ഞ്ഞ­ശേ­ഷം ആ­ദി­മ­മാ­യ ഒരു നാ­ദ­ത്തോ­ടെ, നോഹ ചു­മ­യ്ക്കു­ന്ന­തു­പോ­ലെ­ത്ത­ന്നെ, അയാൾ ചു­മ­ച്ചു). ഈ ഒരു കു­റ്റ­ബോ­ധം എന്നെ പീ­ഡി­പ്പി­ച്ചി­രു­ന്നു; എ­ന്നും എ­വി­ടെ­യും. മ­നു­ഷ്യ­രേ, നി­ങ്ങൾ ഈ കൂ­ടാ­ര­ത്തി­ലെ പ­ല­ജാ­തി മൃ­ഗ­ങ്ങ­ളെ കാണാൻ വ­ന്നി­രി­ക്കു­ന്നു. ഒ­രി­ക്ക­ലെ­ങ്കി­ലും, ഒ­രി­ക്ക­ലെ­ങ്കി­ലും, നി­ങ്ങൾ ശ്ര­ദ്ധി­ച്ചി­ട്ടു­ണ്ടോ ഈ മൃ­ഗ­ങ്ങൾ നി­ങ്ങ­ളോ­ടെ­ങ്ങ­നെ പ്ര­തി­ക­രി­ക്കു­ന്നു­വെ­ന്നു്? ദൈ­വ­ത്തി­ലെ ആ­കാ­ര­ത്തിൽ സൃ­ഷ്ടി­ക്ക­പ്പെ­ട്ട നാം മ­നു­ഷ്യ­രെ അവ എ­ങ്ങ­നെ­യാ­ണു് നോ­ക്കി­ക്കാ­ണു­ന്ന­തു്? എന്റെ കു­ട്ടി­ക­ളേ, നി­ങ്ങൾ അവരെ കാ­ണു­ന്നു. അവർ നി­ങ്ങ­ളേ­യോ?”

“സൂ­ക്ഷി­ച്ചു­നോ­ക്കൂ; ഈ കൂ­ടാ­ര­ത്തി­ലെ മൃ­ഗ­ങ്ങ­ളൊ­ന്നും നി­ങ്ങ­ളെ ശ്ര­ദ്ധി­ക്കു­ന്ന­തേ­യി­ല്ല. സ­ത്യ­മാ­യും, അവ ഒ­രി­ക്കൽ­പോ­ലും നി­ങ്ങ­ളെ ശ്ര­ദ്ധി­ക്കു­ന്നി­ല്ലെ­ന്നു് ഞാൻ ഉ­റ­പ്പി­ച്ചു­പ­റ­യു­ന്നു. പ­ന്തു­ക­ളി­ക്കു­ന്ന ക­ര­ടി­യോ, അ­ഭി­വാ­ദ്യം ചെ­യ്യു­ന്ന ആനയോ, ക­ണ­ക്കു­കൂ­ട്ടു­ന്ന പ­ട്ടി­യോ, പു­ലി­യോ ഒ­ന്നും നി­ങ്ങ­ളു­ടെ നാ­ഗ­രി­ക­ത­യെ നോ­ക്കു­ന്ന­തു­പോ­ലു­മി­ല്ല.

പ­ശ്ചാ­ത്താ­പ­വി­വ­ശ­നാ­യി, രാ­ത്രി­ക­ളി­ലേ­റെ­യും ഞാൻ ഉ­രു­കി­ത്തീ­രു­ക­യാ­യി­രു­ന്നു. സു­ഹൃ­ത്തു­ക്ക­ളേ, ന­ഗ­ര­ത്തി­ന്റെ വ­ന്യ­ത­യി­ലേ­ക്കു് ഇവയെ എ­ങ്ങ­നെ വ­ലി­ച്ചെ­റി­യു­മെ­ന്ന ഭീ­തി­കൊ­ണ്ടു­മാ­ത്രം, ശി­ര­സ്സിൽ നി­റ­ച്ചും പാ­പ­ബോ­ധ­വു­മാ­യി ഞാനീ ഭൂ­മി­യെ ഭ്ര­മ­ണം ചെ­യ്തു. ഒരു പക്ഷേ, അ­വ­യെ­ന്നോ­ടി­ണ­ങ്ങു­ക­യും ചെ­യ്തി­രി­ക്ക­ണം. പ്രാ­യ­ശ്ചി­ത്ത­ത്തി­ന്റെ ഒരു ചെ­റു­വി­ര­ല­ന­ക്ക­മെ­ന്നോ­ണം ഒ­റ്റ­ക്ക­ട­ന്ന­ലി­നെ ഞാ­നെ­ന്റെ നെ­റ്റി­യിൽ­ത്ത­ന്നെ വെ­ക്കു­മാ­യി­രു­ന്നു. നീ­ല­വി­ഷം പേ­റു­ന്ന പാ­മ്പു­ക­ളെ ക­ണ്ഠ­ത്തിൽ­ത്ത­ന്നെ കി­ട­ത്തി­യി­രു­ന്നു. ഒ­റ്റ­യ്ക്കു്, അതും വി­ശ­ന്നി­രി­ക്കു­ന്ന പു­ലി­യു­ടെ കൂ­ട്ടി­ലേ­ക്കു് ക­യ­റി­ച്ചെ­ന്നി­ട്ടു­ണ്ടു്. പക്ഷേ, ഒരു ക­ട­ന്നൽ­ക്കു­ത്തോ സർ­പ്പ­ദം­ശ­മോ ഒ­ന്നു­കൊ­ണ്ടും അ­വ­യെ­ന്നെ അ­നു­ഗ്ര­ഹി­ച്ചി­ട്ടി­ല്ല. കൂ­ടു­ക­ളി­ലു­ള്ള ചെ­റു­തും നി­സ്സാ­ര­വു­മാ­യ ലോ­ക­ങ്ങൾ­കൊ­ണ്ടു് അ­വ­യെ­ല്ലാം ഈ ഭൂ­മി­യെ മൊ­ത്ത­മാ­യും അ­ള­ന്നെ­ടു­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നു ഞാൻ, എന്റെ സ­ന്ധ്യ­യിൽ, ഇ­പ്പോൾ മ­ന­സ്സി­ലാ­ക്കു­ന്നു. അ­ത്ര­യും ന­ല്ല­തു്. എത്ര അ­ന്ത­സ്സാ­ര­ശൂ­ന്യ­മാ­യ ന­മ്മു­ടെ ലോകം! ഈയിടെ കാ­ണി­ക­ളി­ലൊ­രാൾ ചോ­ദി­ച്ചു: “നി­ങ്ങ­ളീ ജ­ന്തു­ക്ക­ളെ­യും കൊ­ണ്ടു് ഒരു ചൂ­ഷ­ക­നെ­പ്പോ­ലെ ഊ­രു­ചു­റ­റു­ക­യാ­യി­രു­ന്നി­ല്ലേ?” അ­ക്ഷ­രം­പ്ര­തി ശ­രി­യാ­ണു സ്നേ­ഹി­താ. എ­ന്നാൽ ആ­വേ­ശ­ത്തി­നി­ട­യ്ക്കു് അ­ദ്ദേ­ഹം വി­ട്ടു­പോ­യ ഒരു ചെറിയ സം­ഗ­തി­കൂ­ടി­യു­ണ്ടു്. ഇ­ക്കാ­ല­മ­ത്ര­യും ഏ­ക­നാ­യി ഞാനും ഈ­രു­ചു­റ­റു­ക­യാ­യി­രു­ന്നു. എന്റെ ഏ­കാ­ന്ത­ത­യെ ന­മ്മു­ടെ സ്നേ­ഹി­തൻ വി­ട്ടു­ക­ള­ഞ്ഞു. പോരാ, ഈ മൃ­ഗ­ങ്ങ­ളു­ടെ ജി­വി­ത­ത്തി­ന്റെ ഒ­രേ­ടു് ഞാ­നെ­ന്റെ ജീ­വി­ത­ത്തി­ലും പ­കർ­ത്തി­യി­ട്ടു­ണ്ടു്. നി­ങ്ങ­ളി­തു­വ­രെ­യും കാ­ണാ­ത്ത ഒരു വലിയ അ­ദ്ധ്യാ­യം. എന്റെ അ­ടു­ത്ത ഇനം അ­താ­ണു്”.

അ­പ്പോൾ കൂ­ടാ­ര­ത്തി­ലെ നീ­ല­വി­രി­പ്പു­കൾ ര­ണ്ടാ­യി പി­ളർ­ത്തി­ക്കൊ­ണ്ടു് ഒരു കൂടു് പ്ര­ദർ­ശ­ന­മ­ദ്ധ്യ­ത്തി­ലേ­ക്കു വന്നു. അ­ര­ങ്ങി­ലെ ഇ­രു­ണ്ട പ്ര­കാ­ശ­ത്തിൽ ഞങ്ങൾ സൂ­ക്ഷി­ച്ചു­നോ­ക്കു­ക­യാ­യി­രു­ന്നു. ഞ­ങ്ങൾ­ക്കു് വി­ശ്വ­സി­ക്കാ­നാ­യി­ല്ല. ആ കൂ­ടി­ന്റെ ഒരു മൂ­ല­യിൽ കൂ­നി­ക്കൂ­ടി­യി­രി­ക്കു­ക­യാ­യി­രു­ന്നു അത്.

images/santhosh-galappa-01.png

“ഒരു മ­നു­ഷ്യൻ”. കു­ട്ടി­കൾ വ­ളി­ച്ചു­പ­റ­ഞ്ഞു.

“അതേ”, അയാൾ സ­മ്മ­തി­ച്ചു. “ഇതാ ഒരു മൃ­ഗ­ത്തി­ന്റെ എല്ലാ ഏ­കാ­ന്ത­ത­യും ഏ­റ്റു­വാ­ങ്ങി­യ ഒരു മ­നു­ഷ്യൻ. എ­ന്നെ­യും നി­ങ്ങ­ളെ­യും പോലെ ഒരാൾ. അ­ല്ലെ­ങ്കിൽ ദൈ­വ­ത്തി­ന്റെ സ്വ­ന്തം രൂ­പ­ത്തിൽ ഒരാൾ”.

ആളുകൾ അ­വി­ശ്വാ­സ­ത്തോ­ടെ അ­ര­ങ്ങി­ലേ­ക്കു നോ­ക്കി­ക്കൊ­ണ്ടി­രു­ന്നു. സം­ഘ­ത്ത­ല­വൻ മു­ഴ­ക്ക­ത്തോ­ടെ തു­ടർ­ന്നു:

“വി­ശ്വാ­സ­മാ­വു­ന്നി­ല്ല അല്ലേ? കൂ­ട്ട­രേ, ഇ­തെ­ന്റെ മ­ക­നാ­ണു്. എന്റെ ചോ­ര­ത­ന്നെ ഇ­വ­നി­ലും പ്ര­വ­ഹി­ക്കു­ന്നു”.

കൂ­ടാ­രം ഒരു നാ­ട­ക­ശാ­ല­യാ­യി അ­തി­വേ­ഗം മാ­റു­ക­യാ­ണെ­ന്നു് തോ­ന്നി­ച്ചു. വെ­ളി­ച്ച­ത്തി­നു കൂ­ടു­തൽ ദു­രൂ­ഹ­ത കൈ­വ­ന്നു. പക്ഷേ, സർ­ക്ക­സ്സി­ലെ അ­ഭ്യാ­സി­ക­ളെ­ല്ലാം ഇ­തൊ­ക്കെ­യും വെറും സാ­ധാ­ര­ണ­മെ­ന്ന­മ­ട്ടിൽ ക­ണ്ടു്, ത­ങ്ങ­ളു­ടെ പ്ര­ക­ട­ന­ങ്ങൾ­ക്കാ­യി കാ­ത്തു­നിൽ­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോൾ കൂ­ടാ­ര­ത്തി­ന്റെ പി­ന്നിൽ നി­ന്നും ചെറിയ ഒ­ച്ച­ക­ളു­യർ­ന്നു. പി­ന്നെ വ­ലു­താ­യി. ഗ്യാ­ല­റി­ക­ളിൽ നി­ന്നു് ഇ­റ­ങ്ങി­വ­ന്ന ചെ­റു­പ്പ­ക്കാ­രൻ സം­ഘ­ത്ത­ല­വ­നോ­ടു പ­റ­ഞ്ഞു:

“ദ്രോ­ഹീ, നീ ചോ­ര­യും നീ­രു­മു­ള്ള ഒരു മ­നു­ഷ്യ­നെ ജ­ന്തു­വി­നെ­പ്പോ­ലെ അ­ട­ച്ചി­ട്ടി­രി­ക്കു­ന്നു. തന്നെ ഞങ്ങൾ വെ­റു­തെ വി­ടി­ല്ല. ഇ­യാ­ളൊ­രു പെ­രും­ക­ള­ള­നാ­ണു്. ഞ­ങ്ങ­ളി­തു് ആദ്യം മുതലേ ഊ­ഹി­ച്ച­താ­ണു്. എ­ന്തെ­ങ്കി­ലും കാ­ട്ടി പി­ഴ­ച്ചു­പോ­ക­ട്ടെ­യെ­ന്നു കരുതി. ക­ളി­ച്ചു­ക­ളി­ച്ചു് കളി കാ­ര്യ­മാ­യി­രി­ക്കു­ന്നു. എടോ പ­ര­ട്ടു­കി­ഴ­വാ, അയാളെ തു­റ­ന്നു­വി­ടു്”.

നി­യ­മ­പാ­ല­ക­രു­ടെ നി­ര­യും മു­ന്നി­ലും വന്നു.

“ഞാ­നൊ­രു ത­ട­സ്സ­മ­ല്ല­ല്ലോ”. കൈ­യി­ലെ നീണ്ട ദ­ണ്ഡു­യർ­ത്തി റി­ങ്മാ­സ്റ­റർ പ­റ­ഞ്ഞു. “എ­ന്നാൽ ഒ­ക്കെ­യും അ­ടി­പ്പെ­ടു­ന്ന പ്ര­ള­യ­ത്തിൽ ജീ­വ­ന്റെ പെ­ട്ട­കം നി­റ­യ്ക്കാൻ നി­ങ്ങ­ളു­ടെ കു­ല­ത്തിൽ നി­ന്നാ­രും വേ­ണ്ട­ന്നാ­ണോ?”

“ത­ന്റെ­യൊ­രു പെ­ട്ട­കം! അതിൽ താൻ കേ­റി­യി­രു­ന്നു തു­ഴ­ഞ്ഞോ!” അ­തി­നു­ശേ­ഷം ഒരുവൻ കൂ­ടി­ന­ടു­ത്തേ­ക്കു­ചെ­ന്നു് അ­തി­ന്റെ ഇ­രു­മ്പു­സാ­ക്ഷ ഊരാൻ തു­ട­ങ്ങി. അ­പ്പോൾ റി­ങ്മാ­സ്റ­റർ തന്റെ ദ­ണ്ഡു­യർ­ത്തി ഉ­റ­ക്കെ പ­റ­ഞ്ഞു:

“അ­ട­ങ്ങൂ യു­വാ­വേ, അ­തി­നു­മു­മ്പ് നീ­തി­പൂർ­വ്വ­ക­മാ­യ മ­റ്റൊ­ന്നു­ചെ­യ്യാ­നു­ണ്ടു്. എ­ന്നി­ട്ടു­മാ­ത്രം മതി ഇ­തെ­ല്ലാം”.

ക­ണ്ണ­ട­ച്ചു തു­റ­ക്കും മു­മ്പ് കൂ­ടാ­ര­ത്തി­ന്റെ വി­രി­പ്പു­കൾ ഭേ­ദി­ച്ചു് ഒ­ട്ടേ­റെ കൂ­ടു­കൾ അ­ര­ങ്ങി­ലെ­ത്തി. ആനകൾ, മ­യി­ലു­കൾ, ഒ­ട്ട­ക­ങ്ങൾ, പാ­മ്പു­കൾ, പു­ലി­ക­ളും സിം­ഹ­ങ്ങ­ളും—അ­ങ്ങ­നെ ലോ­ക­ത്തി­ലെ എല്ലാ ജ­ന്തു­ക്ക­ളും ഒ­റ്റ­യാ­യോ ഇ­ണ­യാ­യോ അ­വ­രി­ലു­ണ്ടാ­യി­രു­ന്നു.

“തു­റ­ക്കൂ”. അയാൾ ആ­ജ്ഞാ­പി­ച്ചു. പെ­ട്ടെ­ന്നു് ജീ­വ­ന­ക്കാർ വ­ന്നു് ആ കൂ­ടു­ക­ളൊ­ന്നൊ­ന്നാ­യി തു­റ­ന്നു മൃ­ഗ­ങ്ങ­ളെ പു­റ­ത്തേ­ക്കു­കൊ­ണ്ടു­വ­ന്നു. ഗ്യാ­ല­റി­ക­ളിൽ­നി­ന്നു­വ­ന്ന ചെ­റു­പ്പ­ക്കാർ പേ­ടി­ച്ചു­വി­വ­ശ­രാ­യി. അ­വർ­ക്കു് ച­ലി­ക്കാ­നാ­വാ­ത്ത­വി­ധം സം­ഘ­ത്ത­ല­വൻ തന്റെ ദണ്ഡ് നീ­ട്ടി­പ്പി­ടി­ച്ചി­രു­ന്നു.

images/santhosh-galappa-03.png

“എ­ല്ലാം ത­ക­ര­ട്ടെ! ഈ ഭൂമി പ്ര­ള­യ­ത്താൽ മൂ­ട­ട്ടെ. നി­ന്ദ്യ­രാ­യ മ­നു­ഷ്യർ തു­ല­യ­ട്ടെ. ഒ­ന്നും അ­വ­ശേ­ഷി­ക്കു­ക­യി­ല്ല; ഒ­ന്നും…”

ഒരു ദുർ­മ­ന്ത്ര­വാ­ദി­യെ­പ്പോ­ലെ അയാൾ പു­ല­മ്പി­ക്കൊ­ണ്ടി­രു­ന്നു. വി­ചി­ത്ര­മെ­ന്നു പ­റ­യ­ട്ടെ, പു­റ­ത്തു­വ­ന്ന മിക്ക മൃ­ഗ­ങ്ങ­ളും ഒരു ഭാ­ഗ­ത്തു് കൂ­നി­ക്കൂ­ടി­യി­രു­ന്നു. ചു­റ്റും ഇ­രു­മ്പു­കൂ­ടു­ക­ളു­ണ്ടെ­ന്ന വി­ശ്വാ­സ­ത്തി­ലാ­ണെ­ന്നു­തോ­ന്നും അ­വ­യു­ടെ ഇ­രി­പ്പു­ക­ണ്ടാൽ. മൃ­ഗ­രാ­ജ­നാ­യ സിംഹം ഉ­ലാ­ത്തു­ക­യാ­യി­രു­ന്നു. അതു കു­റ­ച്ചു­ദൂ­രം പോയി പെ­ട്ടെ­ന്നു­വെ­ട്ടി­ത്തി­രി­ഞ്ഞു് പി­ന്നെ­യും ന­ട­ന്നു് ഉ­ലാ­ത്തൽ തു­ടർ­ന്നു­കൊ­ണ്ടി­രു­ന്നു. “മ­രു­ഭൂ­മി­യി­ലെ കപ്പൽ” എന്നു കു­ട്ടി­കൾ ആർ­ത്തു­പ­റ­ഞ്ഞ ഒ­ട്ട­കം അ­ന­ന്ത­വും ശൂ­ന്യ­വു­മാ­യ അ­ക­ല­ങ്ങ­ളി­ലേ­ക്കു നോ­ട്ടം തു­ടർ­ന്നു. പ­ല­നി­റ­മു­ള്ള ശ­ല­ഭ­ങ്ങൾ ഒ­ത്തു­ചേർ­ന്നു വെ­ളു­പ്പു­ണ്ടാ­ക്കു­ക­യും പി­രി­ഞ്ഞു് നാ­നാ­നി­റ­ങ്ങ­ളാ­വു­ക­യും ചെ­യ്തു.

പ­ടു­കൂ­റ്റൻ ആമകൾ, ത­ല­യു­യർ­ത്തി­നിൽ­ക്കു­ന്ന ഒ­ട്ട­കം, അർ­ദ്ധ­നി­മീ­ലി­ത­നാ­യ പുലി, ഉ­ലാ­ത്തു­ന്ന സിംഹം, ചു­റ്റി­പ്പി­ണ­യു­ന്ന പാ­മ്പു­കൾ, പേ­ടി­തോ­ന്നും­വി­ധം വ­ലി­പ്പ­മു­ള്ള പ­ല്ലി­കൾ, നൃ­ത്തം ചെ­യ്യു­ന്ന മയിൽ, വാ­യു­വിൽ തൂ­ങ്ങി­ക്കി­ട­ന്നു് സ്വ­പ്ന­ങ്ങൾ ത­ല­തി­രി­ച്ചു­കാ­ണാൻ കെ­ല്പു­ള്ള വ­വ്വാ­ലു­കൾ, വാ തു­റ­ന്നു­പി­ടി­ച്ച നീർ­ക്കു­തി­ര, ഗ­ണി­ത­വി­ദ­ഗ്ധ­നാ­യ പട്ടി, പ്ര­ണ­യി­ച്ചു­കൊ­ണ്ടി­രു­ന്ന ചില കു­ര­ങ്ങു­കൾ, കു­റു­ക്ക­ന്മാർ, പൊ­യ്ക്കാ­ലു­കൾ­വ­ച്ച ചി­ല­ന്തി­കൾ, കൂ­ടാ­ര­ത്തി­ലെ നി­റ­ങ്ങ­ളെ അ­നു­നി­മി­ഷം മാ­റ്റി­ക്കൊ­ണ്ടി­രു­ന്ന ഉ­ര­ഗ­ശ്രേ­ഷ്ഠ­രാ­യ ര­ണ്ടു് ഓ­ന്തു­കൾ എ­ന്നി­ങ്ങ­നെ പ­ല­ജാ­തി ജ­ന്തു­ക്കൾ, ത­ല­യു­യർ­ത്താ­തെ­നി­ന്ന ഒരു മ­നു­ഷ്യൻ—എ­ല്ലാം­ചേർ­ന്നു് ഒ­രി­ക്കൽ അ­ഗ്നി­ക്കി­ര­യാ­വു­ക­യും പ്ര­പ­ഞ്ച­ത്തി­ലെ സൃ­ഷ്ടി­വൈ­ചി­ത്ര്യ­ങ്ങൾ മു­ഴു­വൻ സ­മ­ന്വ­യി­ക്കു­ക­യും ചെ­യ്തി­രു­ന്ന പ്രാ­ചീ­ന­മാ­യൊ­രു ദ്വീ­പാ­യി മാ­റു­ക­യാ­യി­രു­ന്നു അവിടം.

(ഗാ­ല­പ്പ­ഗോ­സ്: ഇ­ക്വ­ഡോ­റി­ന്റെ ഉ­ട­മ­യി­ലു­ള്ള തെ­ക്കെ അ­മേ­രി­ക്കൻ പ­രി­സ­ര­ത്തെ, ശാ­ന്ത­സ­മു­ദ്ര­ത്തി­ലെ ദ്വീ­പ­സ­മൂ­ഹം. ഡാർ­വിൻ പ­രി­ണാ­മ­ത്തെ­ക്കു­റി­ച്ചു് പ­ഠി­ച്ച­തു് ഇ­വി­ട­ത്തെ ജൈ­വ­വൈ­വി­ധ്യം ക­ണ്ടു­കൊ­ണ്ടാ­യി­രു­ന്നു.)

ഇ. സ­ന്തോ­ഷ് കുമാർ
images/ESanthoshKumar.jpg

കാല്‍ നൂ­റ്റാ­ണ്ടോ­ളം മലയാള ചെ­റു­ക­ഥാ­ലോ­ക­ത്തു് വന്‍ ച­ല­ന­ങ്ങള്‍ സൃ­ഷ്ടി­ച്ച ആ­ധു­നി­ക­ത ആ­വര്‍ത്ത­ന വി­ര­സ­വും ‘ക്ലി­ഷേ’യും പ­രി­ഹാ­സ്യ­വു­മാ­യ­പ്പോള്‍ പുതിയ ഭാ­വു­ക­ത്വ­വു­മാ­യി തൊ­ണ്ണൂ­റു­ക­ളില്‍ രം­ഗ­പ്ര­വേ­ശം ചെയ്ത യുവ ക­ഥാ­കൃ­ത്തു­ക്ക­ളില്‍ പ്ര­മു­ഖ­നാ­ണു് ഇ. സ­ന്തോ­ഷ് കു­മാര്‍. മി­ക­ച്ച കഥാ സ­മാ­ഹാ­ര­ത്തി­നും നോ­വ­ലി­നു­മു­ള്ള കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്കാ­രം അ­ട­ക്കം നി­ര­വ­ധി പു­ര­സ്കാ­ര­ങ്ങൾ നേ­ടി­യി­ട്ടു­ണ്ടു്.

കൃ­തി­കൾ
കഥകൾ
  • ഗാ­ല­പ്പ­ഗോ­സ്
  • മൂ­ന്ന് അ­ന്ധ­ന്മാർ ആനയെ വി­വ­രി­ക്കു­ന്നു, ക­റ­ന്റ് ബു­ക്സ് (2003).
  • ചാ­വു­ക­ളി (ചെ­റു­ക­ഥ) ഡി. സി. ബു­ക്സ് (2005).
  • മൂ­ന്നു വി­ര­ലു­കൾ, ഡി. സി. ബു­ക്സ് (2008).
  • നീ­ച­വേ­ദം, ഡി. സി. ബു­ക്സ് (2010).
  • കഥകൾ, ഡി. സി. ബു­ക്സ് (2013).
നോവൽ
  • അ­മ്യൂ­സ്മെ­ന്റ് പാർ­ക്ക്, എൻ. ബി. എസ് കോ­ട്ട­യം (2002).
  • വാ­ക്കു­കൾ, ക­റ­ന്റ് ബു­ക്സ് (2007).
  • ത­ങ്ക­ച്ചൻ മ­ഞ്ഞ­ക്കാ­രൻ, ഗ്രീൻ ബു­ക്സ് (2009).
  • അ­ന്ധ­കാ­ര­ന­ഴി (നോവൽ) മാ­തൃ­ഭൂ­മി ബു­ക്സ് (2012).
  • കു­ന്നു­കൾ ന­ക്ഷ­ത്ര­ങ്ങൾ, മാ­തൃ­ഭൂ­മി ബു­ക്സ് (2014).
പ­രി­ഭാ­ഷ
  • റെ­യി­നർ മാരിയ റിൽ­ക്കേ­യു­ടെ ‘യുവ ക­വി­ക്കു­ള്ള ക­ത്തു­കൾ, പാ­പ്പി­യോൺ (2004).
ബാ­ല­സാ­ഹി­ത്യം
  • കാ­ക്ക­ര­ദേ­ശ­ത്തെ ഉ­റു­മ്പു­കൾ, കേരള ബാ­ല­സാ­ഹി­ത്യ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് (2008).
പു­ര­സ്കാ­ര­ങ്ങൾ
  • പ്രഥമ തോമസ് മു­ണ്ട­ശ്ശേ­രി ക­ഥാ­പു­ര­സ്കാ­രം, 2002.
  • വി. പി. ശി­വ­കു­മാർ കേളി അ­വാർ­ഡ്, 2006.
  • ടി. പി. കിഷോർ അ­വാർ­ഡ്, 2006.
  • ‘ചാ­വു­ക­ളി’യ്ക്കു് കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ്, 2006.
  • കാ­ക്ക­ര­ദേ­ശ­ത്തെ ഉ­റു­മ്പു­കൾ­ക്കു് കേരള ബാ­ല­സാ­ഹി­ത്യ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് പു­ര­സ്കാ­രം (2011).
  • അ­ന്ധ­കാ­ര­ന­ഴി­ക്കു് കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡ് (2012).
  • കഥകൾ എന്ന സ­മാ­ഹാ­ര­ത്തി­നു് കേസരി നാ­യ­നാര്‍ കഥാ പു­ര­സ്കാ­രം—2014.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Galapagos (ml: ഗാ­ല­പ്പ­ഗോ­സ്).

Author(s): E.Santhosh Kumar.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-13.

Deafult language: ml, Malayalam.

Keywords: Short story, E.Santhosh Kumar, Galapagos, ഇ. സ­ന്തോ­ഷ് കുമാർ, ഗാ­ല­പ്പ­ഗോ­സ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Boats, a painting by Amadeo de Souza Cardoso (1887–1918). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.