SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/monument.jpg
monument in Bangladesh, a photograph by Md. Rushdul Kabir .
ക­ബീ­റി­ന്റെ ല­ഘു­ക­വി­ത­കൾ

പ­രി­ഭാ­ഷ: സ­ച്ചി­ദാ­ന­ന്ദൻ

ആ­ദി­ഗ്ര­ന്ഥ­ത്തിൽ നി­ന്നു്:

കബീർ ഗ്ര­ന്ഥാ­വ­ലി­യി­ലെ സാ­ഖി­കൾ

‘ബീജകി’ൽ നി­ന്നു­ള്ള സാ­ഖി­കൾ

ആ­ദി­ഗ്ര­ന്ഥ­ത്തിൽ നി­ന്നു്:

1

എന്റെ ജാ­തി­പ്പേർ പ­റ­ഞ്ഞു ചി­രി­ക്കു­ന്നു

എ­ല്ലാ­രു, മെ­ന്നാൽ കബീർ ഞാൻ

എൻ ജാതി തൻ ബ­ലി­യാ­ടാ­യി­യെ­ങ്കി­ലും

എന്റെ സ്ര­ഷ്ടാ­വി­ലെൻ ജീവൻ.

(കബീരാ മേരീ ജാതി കൌ)

2

ലോകം ക­രി­ക്കു­ഴി, വീ­ഴു­ന്ന­തി­ല­ന്ധർ

നേരേ, അതിൽ പെ­ട്ട­വർ­ക്കാ­യ്

ഞാൻ ര­ക്ത­സാ­ക്ഷി­യാം, എ­ങ്കി­ലും ഞാൻ വരും

കേ­റി­പ്പു­റ­ത്തേ­യ്ക്കു വേഗം.

(കബീരാ ജഗു കാജല കീ കോഠരീ)

images/satchi-kabir-02.jpg

3

വേ­ണ്ട­ഹ­ങ്കാ­രം കബീർ,

തോൽ പൊതിഞ്ഞുള്ളൊ-​

രെ­ല്ലി­ന്റെ കൂടു മാ­ത്രം നീ

വർ­ണ്ണ­ക്കു­ട­യിൽ കു­തി­ര­പ്പു­റ­ത്ത് പോം

പൊ­ണ്ണർ ഉടൻ ചേ­റ്റി­ലാ­ഴും.

(കബീരാ ഗരഹു ന കീ­ജി­യാ­യ്)

4

പ­ത്തി­ലൊ­ന്നാ­യ ക­ടു­കു­മ­ണി പോലെ

മോ­ക്ഷ­ത്തി­ലേ­യ്ക്കു­ള്ള വാതിൽ

മർ­ത്ത്യ­മ­ന­സ്സോ ഒരാന പോൽ, സോദരാ,

അ­ക്ക­ത­കെ­ങ്ങി­നെ താ­ണ്ടും?

(കബീര മുകതി ദ്വാ­രാ സ­ന്കൂ­രാ)

images/satchi-kabir-03.jpg

5

വീണൂ മകൻ കമാൽ ജ­ന്മ­മെ­ടു­ത്ത നാൾ

താഴെ ക­ബീ­റിൻ കു­ടും­ബം:

താ­ഴെ­യെ­റി­ഞ്ഞൂ ഹരി തൻ ജപമാല

വീടു നി­റ­ച്ച­വൻ സ്വ­ത്താൽ.

(ബൂഢാ ബംഗു കബീരാ കാ)

6

ഹേ, കബീർ, നിൻ മ­ര­ത്തിൽ തീർ­ത്ത വീ­ടി­താ

ആ­ളു­ന്ന തീ തി­ന്നു തീർ­ത്തൂ;

ജ്ഞാ­നി­ക­ളൊ­ക്കെ­യും വെ­ന്തു പോയ്,

അജ്ഞാനി-​

യായോർ പി­ടി­ച്ചു നി­ന്ന­ല്ലോ!

(കബീര കോഠീ കാഠാ കീ)

images/satchi-kabir-04.jpg

7

കഽബ­യി­ലേ­യ്ക്കു കബീർ പോയി ഹ­ജ്ജി­ന്,

ആ വഴി ദൈ­വ­ത്തെ കണ്ടൂ;

പോ­രി­ന്നു വ­ന്ന­വൻ ചോ­ദി­ച്ചു, ‘അ­ങ്ങോ­ട്ടു

പോ­കു­വാ­നാ­രേ­പ­റ­ഞ്ഞൂ?’

(കബിരാ ഹജ കാബേ ഹൌ ജായ് ഥാ)

8

മു­ഷ്ക്കു കാ­ട്ടു­ന്നോ, കബീർ, തെ­റ്റ്, ദൈവത്തി-​

നു­ത്ത­രം നൽ­കി­യേ തീരൂ

ചി­ത്ര­ഗു­പ്തൻ നിൻ ക­ണ­ക്കു നോ­ക്കും, അടി

കി­ട്ടും കൊ­ടു­ത്ത­ത്ര തന്നെ.

(കബീരാ ജൊരു കിയാ സൊ ജൂ­ലു­മു ഹൈ)

images/satchi-kabir-05.jpg

9

ഇ­ത്ത­രം വി­ത്തു വി­ത­യ്ക്കൂ, ന­ശി­ക്കാ­ത്ത

വൃ­ക്ഷം മു­ള­യെ­ടു­ക്ക­ട്ടെ

നി­ത്യം തണൽ, ഫലം ധാ­രാ­ളം, പ­ക്ഷി­കൾ

എ­ത്ര­യോ ത­ത്തും ഇലകൾ.

(കബിരാ ഐസാ ബീജു സോയ്)

10

കേൾ­ക്കൂ സഖീ, എൻ­പ്രി­യൻ എ­ന്റെ­യു­ള്ളി­ലോ,

ഞാനെൻ പ്രി­യ­നി­ലോ വാസം?

ഞാനാർ, പ്രി­യ­നാർ, അ­റി­വീ­ല, എൻ മെ­യ്യിൽ

ആരാണ്, ഞാനോ പ്രി­യ­നോ?

(സുനു സഖീ, പിയാ മ­ഹി­ജീ­യു ബസയ്)

കബീർ ഗ്ര­ന്ഥാ­വ­ലി­യി­ലെ സാ­ഖി­കൾ
images/satchi-kabir-06.jpg

11

എ­ന്റെ­യൊ­ന്നു­മെ­ന്റെ­യ­ല്ല

എ­ന്റെ­യൊ­ക്കെ നി­ന്റെ;

നി­ന്റെ­യൊ­ക്കെ, പി­ന്നെ നിന-

ക്കെ­ന്റെ­യെ­ന്തു ബാ­ക്കി?

(മേരാ മുഝാ മേം കി­ച്ചൂ നഹീം)

12

ഏഴു ക­ട­ലാ­കെ മഷി-

യായി രൂപം മാ­റ്റാം,

പേ­ന­യാ­ക്കാം വൃ­ക്ഷ­മൊ­ക്കെ,

ഭൂമി ക­ട­ലാ­സ്സും:

ദൈ­വ­ഗു­ണ­മാ­കെ­യെ­ന്നാൽ

ആ­വു­കി­ല്ലെ­ഴു­താൻ.

(സാത സ­മു­ന്ദ കീ മസി കരൌ)

images/satchi-kabir-07.jpg

13

ഞാ­നു­ള്ള­പ്പോ­ഴി­ല്ല ഹരി,

ഞാ­നി­ല്ലെ­ങ്കി­ലു­ണ്ട്

മാ­ഞ്ഞു പോയീ ഇ­രു­ട്ടെ­ല്ലാം

ആ വി­ള­ക്കു കാൺകെ.

(ജബ മേം ഥാ തബ ഹരി നഹീം)

14

ഓ കബീർ, ഞാൻ മോ­ശ­മെ­ല്ലാ

മാ­നു­ഷ­രെ­ക്കാ­ളും;

മാനുഷരെല്ലാരുമെന്നെ-​

ക്കാൾ ഗു­ണ­മി­യ­ന്നോർ:

ആർ മ­ന­സ്സി­ലാ­ക്കു­മി,താ

ആ­ളെ­നി­ക്ക് മി­ത്രം.

(കബിരാ സബ തേ ഹമ്മാ ബുരെ)

images/satchi-kabir-08.jpg

15

ആർ­ക്കു­മേ തി­രി­യു­കി­ല്ലാ

എൻ കി­ഴ­ക്കൻ പേ­ച്ച്,

ആർ­ക്ക­തു തി­രി­യു­മോ ആ

ആൾ കി­ഴ­ക്കൻ തന്നെ.

(ബോലീ ഹമരീ പൂരബീ)

‘ബീജകി’ൽ നി­ന്നു­ള്ള സാ­ഖി­കൾ
images/satchi-kabir-24.jpg

16

നിൻ കരളിൽ കണ്ണാടിയൊ-​

ന്നു­ണ്ട­തിൽ നിൻ മോന്ത

ക­ണ്ടാ­ലാ­കാ സ­ഹി­ക്കാൻ, നിൻ

സംശയം മാ­റാ­തെ.

(ഹൃദയാ ഭീതം ആരസീ)

images/satchi-kabir-09.jpg

17

പ­ണ്ഡി­ത­ന്മാർ പോയ വഴി

പാമരർ നി­ര­ന്നൂ,

രാ­മ­നാ­യ് കബീർ കയറും

കു­ത്ത­നെ­യീ­ക്കേ­റ്റം.

(ജെഹി മാരഗാ ഗയെ പ­ണ്ഡി­താ)

18

ക­ണ്ട­തി­ല്ലാ ഹൃദയമി-​

ല്ലാ­ത്ത­വ­നാ നാട്;

എ­ങ്കി­ലും അതേക്കുറിച്ചാ-​

ണെ­പ്പൊ­ഴും പ­റ­ച്ചിൽ

ഉപ്പു തി­ന്നേ ക­ഴി­യു­ന്നൂ

വി­റ്റി­ടു­ന്നു പക്ഷേ

മ­റ്റു­ള്ളോർ­ക്കു കർ­പ്പൂ­രം, ഒ-

രൽ­പ്പം കാശു നേടാൻ.

(ബിന ദേഖേ വഹ ദേശ കീ)

images/satchi-kabir-10.jpg

19

ച­ന്ദ­ന­മി­തെ­ന്തു ചെ­യ്യാൻ,

പാ­മ്പ­തി­നെ­ച്ചു­റ്റീ,

എ­ങ്ങു­മേ വിഷം കയറി

എ­ങ്ങ­മൃ­തു കേറാൻ?

(ചന്ദന സർപ്പ ല­പേ­ട്ടി­യാ)

20

നേരു നെ­ഞ്ചി­ലു­ള്ള­വ­രേ

ന­ല്ല­വർ, നേരില്ലാ-​

താ­വു­കി­ലാ­ഹ്ലാ­ദ­മെ­ങ്ങ്!

വേറെ വ­ഴി­യെ­ത്ര

കോടി തേ­ടി­യാ­ലു­മ­തു

പാ­ഴി­ലാ­വും തീർ­ച്ച.

(സഭ തെ സാ­ഞ്ചാ ഹൈ ഭലാ)

images/satchi-kabir-11.jpg

21

ചെ­യ്തി­യെ­ല്ലാ­മു­ള്ളി­ലി­ട്ടു

നല്ല പോൽ മ­ഥി­ക്ക:

നേരു മാ­ത്രം പ്ര­വർ­ത്തി­ക്ക

വേ­രി­ലേ വി­പ­ത്താം

നേ­രു­കേ­ട്, നേടുക നീ

സ­ത്യ­മെ­ന്ന രത്നം.

(സാ­ഞ്ചാ സൌദാ കീ­ജി­യേ)

22

തു­ള്ളി ചേരും കടലിലെ-​

ന്നി­ല്ല­റി­യാ­താ­രും;

തു­ള്ളി­യിൽ ചേരും കടലെ-

ന്നി­ല്ല­റി­വോ­രെ­റെ.

(ബൂന്ദ ജോ പഡാ സ­മു­ദ്ര മേം)

images/satchi-kabir-12-new.jpg

23

നാ­വ­ട­ക്കാ­നാ­കാ­ത്തോ­ന്റെ

കൂടെ ന­ട­ക്ക­ല്ലേ,

നേരു നെ­ഞ്ചി­ലി­ല്ലാ­ത്ത­വൻ

മാ­ര­ക­മാ­യ് തീരും

നീ ന­ട­ത്തും യാ­ത്ര­യൊ­ട്ടു

തീ­രു­വ­തിൻ മുൻപേ.

(ജാകേ ജി­ഭ്യാ ബന്ദ് നഹീം)

24

കു­ര­ങ്ങു­ക­ളി­ക്കാ­ര­ന്റെ

കു­ര­ങ്ങി­നെ­പ്പോ­ലെ

മ­നു­ഷ്യ­ന്റെ മനസ്സ,വൻ

അതു തോളിൽ വെ­യ്ക്കും,

ക­ളി­പ്പി­ക്കും ജ­ന­ങ്ങൾ­ക്കാ­യ്

ക­ളി­യാ­ട്ട­മൊ­ക്കെ.

(ബാ­ജീ­ഗ­ര കാ ബാ­ന്ദ­രാ)

images/satchi-kabir-13.jpg

25

മാ­യ­യും മ­ന­സ്സു­മൊ­ന്നേ

ചേ­രു­മൊ­ന്നിൽ മറ്റേ,-

താ­രൊ­ടി­തു ചൊ­ല്ലാൻ, മായ

മൂ­ന്നു­ല­കും മു­ക്കീ.

(മന മായാ തോ ഏക് ഹൈ)

26

ദു­ഷ്ക­രം മ­നു­ഷ്യ­ജ­ന്മം

കി­ട്ടു,കി­രു­വ­ട്ടം

കി­ട്ടു­കി­ല്ല, വീണ പഴം

പോ­കു­മോ മ­ര­ത്തിൽ?

(മാനുഖ ജനമ ദുരലഭ ഹൈ)

images/satchi-kabir-14.jpg

27

ആ­ട്ടു­ക­ല്ലു തി­രി­യു­മ്പോൾ

കൺ നി­റ­യെ­ക്ക­ണ്ണീർ,

ആർ­ക്കു പ­റ്റും അരയാത-​

ക്ക­ല്ലിൽ നി­ന്നു ചാടാൻ?

(ചക്കീ ച­ല­ത്തി ദേ­ഖി­കെ)

28

യ­ജ്ഞ­ഹ­വി­സ്സാ­യ് മ­രി­ക്കും

നെ­യ്യു തരും പാല്:

നാലു വേ­ദ­മി­താ കബീർ

ഒറ്റ വാ­ക്യ­മാ­ക്കീ.

(ബ­ലി­ഹാ­രി വഹി ദൂധാ)

images/satchi-kabir-15.jpg

29

പോയ് വ­ലി­യോർ അ­ഹ­ന്ത­യിൽ

രോ­മ­മെ­ല്ലാം ചീർ­ത്ത്;

ആ­ര­റി­യു­ന്നി­ല്ല സർവ്വ-​

നാഥനെ, യാ­രാ­ട്ടെ

നാ­ലു­വർ­ണ്ണ­ക്കാ­രു­മ­വർ

കേ­വ­ല­മ­സ്പൃ­ശ്യർ.

(ബഡേ ഗയേ ബ­ഡാ­പ്പ­നേ)

30

എല്ലു ക­ത്തും മരം പോലെ,

പു­ല്ലു­പോ­ലെ രോമം,

വീ­ട്ടിൽ തിരി പോലെ ക­ത്തും

രാ­മ­നിൽ ക­ബീ­റും.

(ഹാഡ ജരയ് ജസ ലാകഡീ)

images/satchi-kabir-16.jpg

31

അറിവ് മു­ന്നിൽ, അറിവ് പി­ന്നിൽ

അ­റി­വി­ടം വ­ല­ത്തും.

അറിവതെന്തെന്നറിയുമറി-​

വതു താ­നെ­നി­ക്ക­റി­വ്.

(ഫഹമ ആഗെ ഫഹമ പാഛേ)

32

അ­തി­രി­നു­ള്ളിൽ ക­ഴി­യു­വോ­നേ

നരൻ, അ­തി­രി­ല്ലാ­ത്തോൻ

ഋഷി, അ­വ­നി­ല്ല­തി­രു­കേ­ടും:

ആ­ഴ­മേ­റും ചിന്ത.

(ഹഡ ചലെ സോ മാനവാ)

images/satchi-kabir-17.jpg

33

എ­ന്നെ­യ­റി­യു­ന്ന­വ­നേ

ഞാ­ന­റി­യു­ന്നോ­നും;

വ­യ്യെ­നി­ക്കു ലോകം, വേദം,

ചൊ­ല്ലു­വ­ത് ചെ­യ്യാൻ.

(ജോ മോഹി ജാനയ് താഹി മേം ജാനൌം)

34

നല്ല കൂ­ട്ടു­കാ­രിൽ സൌ­ഖ്യം,

ചീ­ത്ത­യിൽ അ­സൌ­ഖ്യം,

ചൊ­ല്ലും കബീർ: പോക നല്ല

കൂ­ട്ടു­കാ­രെ­ത്തേ­ടി.

(സംഗതി സെ സുഖ ഊപജെ)

images/satchi-kabir-18.jpg

35

തു­ട­ക്ക­ത്തിൽ പി­ടി­ച്ചോ­നെ

ഒ­ടു­ക്ക­വും പി­ടി­ക്ക;

കല്ല് ക­ല്ലാ­യ് മൂ­ല­ധ­നം

കോ­ടി­യാ­യ് പെ­രു­ക്ക.

(ജയ്സീ ലാഗീ വൊര കീ)

36

ഏകനവൻ എ­ല്ലാ­രി­ലും

എ­ല്ലാ­വ­രു­മ­വ­നിൽ;

ക­ബീ­റി­ന്നു­ണ്ട­ദ്വൈ­ത­മാം

ഈ­യ­റി­വെ­ന്നോർ­ക്ക.

(ഏക സമാനാ സകല മേം)

images/satchi-kabir-19.jpg

37

ഒന്നു നേടൂ, എ­ല്ലാം നേടാം,

എ­ല്ലാം ചെ­യ്കിൽ ന­ല്ല­ത് പോം

വേരിൽ ന­ന­ച്ചാൽ ചെ­ടി­കൾ

പൂവ് തരും, കായും.

(ഏക സാധെ സബ സാ­ധി­യാ)

38

സം­സാ­രി­ക്കാ­ന­റി­വോ­ന്റെ

സം­സാ­ര­മ­മൂ­ല്യം;

വായ വിടും മുൻപ് വാ­ക്ക്

തൂ­ക്ക­ണം മ­ന­സ്സിൽ.

(ബോലീ തോ അ­ന­മോ­ലാ ഹൈ)

images/satchi-kabir-20.jpg

39

കി­നാ­വു ക­ണ്ടു­റ­ങ്ങു­ന്നോൻ

കൺ തു­റ­ന്നു നോ­ക്കെ,

ഉ­ണർ­ന്നി­രി­പ്പ­വൻ മൂകം

കൊള്ള ചെ­യ്യു­ന്നെ­ല്ലാം.

(സപ്നേ സോയാ മാനവാ)

40

മ­ധു­ര­വാ­ണി അമൃതു പോലെ,

ക­ഠി­ന­വാ­ണി അ­സ്ത്രം,

ചെവിയിലൂടെയുള്ളിലേറി-​

യുടൽ നെ­ടു­കെ­ക്കീ­റും.

(മ­ധു­ര­വ­ച­ന ഔഖഡീ)

images/satchi-kabir-21.jpg

41

നാ­ട്ടി­ലും പു­റ­ത്തു­മെ­ല്ലാം

യാത്ര ചെ­യ്തി­തേ­റെ,

നാ­ട്ടു­വ­ഴി ക­ട­ന്നു ഞാൻ

പോയി ഏ­റെ­ക്കാ­തം;

ക­ണ്ട­തി­ല്ല വിവേകിയാ-​

മാ­രെ­യും ഞാ­നെ­ന്നാൽ

എ­ന്തി­നെ­യും അ­തെ­ന്തെ­ന്നു

ചൊ­ല്ലു­വാൻ ക­ഴി­ഞ്ഞോർ.

(ദേസ വി­ദേ­സേ ഹം ഫിരാ)

42

വാ തു­റ­ന്നാ­ല­റി­യാ­മാർ

കള്ള,നാർ സ­ന്യാ­സി

വാ­യി­ലൂ­ടെ വ­രു­ന്നു­ള്ളിൻ

രീ­തി­കൾ തൻ കാതൽ.

(ബോലതാ ഹീ പ­ഹ­ചാ­നി­യെ)

images/satchi-kabir-22.jpg

43

വാർ­പ്പു­മ­നു­ഷ്യൻ, തലച്ചോ-​

റില്ല, തൂവൽ പോലെ

എന്ത് ചെ­യ്യാൻ,മണമില്ലാ-​

ച്ചെ­മ്പ­നീ­രു പോലെ.

(ബനാ ബനായാ മാനവ)

44

ഇ­രി­പ്പ­വൻ പ­ല­ച­ര­ക്കു

നിൽ­പ്പ­വൻ പാൽ വിൽ­പ്പോൻ

ഉ­റ­ങ്ങാ­ത്തോൻ കാ­വ­ലാ­ളും

തീറ്റ മൃ­തി­യ്ക്കെ­ല്ലാം.

(ബൈഠാ രഹെ തോ ബനിയാ)

images/satchi-kabir-23.jpg

45

വ­ര­യ­ല്ല, രൂ­പ­മ­ല്ല,

ദേ­ഹ­മി­ല്ല, മ­ണ്ണും;

വരൂ, നി­രാ­കാ­ര­ന­താ

വാ­നി­തിൻ ന­ടു­ക്കൽ!

(രേഖ രൂപ വഹാ ഹയ് നഹീ)

46

അ­റി­വി­ന്റെ മി­ഴി­ക­ള­ല്ലോ

സർ­വ്വ­സാ­ക്ഷി കാ­വ്യം,

അ­റി­യ­ണ­മ­തെ­ങ്കിൽ പോരൂ

മ­ന­മി­തിൽ, ഹാ, ഹൃ­ത്തിൽ.

തെ­ളി­വ് നൽകാൻ പാ­ട്ടി­ല്ലെ­ങ്കിൽ

ക­ല­ഹ­മെ­ന്നു­മു­ല­കിൽ.

(സാഖി ആംഖി ഗ്യാം­നാ കീ)

images/satchi.jpg
സ­ച്ചി­ദാ­ന­ന്ദൻ

ചി­ത്ര­ങ്ങൾ: വി. മോഹനൻ

മൂ­ന്നു പ­തി­റ്റാ­ണ്ടി­ലേ­റെ­യാ­യി ഞാൻ ഇ­ന്ത്യൻ ഭക്തി-​സൂഫി കവിത യുടെ ഒ­രെ­ളി­യ പ­ഠി­താ­വാ­ണു്: ഇ­ന്ത്യൻ ക­വി­ത­യി­ലെ ശ­ക്ത­മാ­യ ഒരു പ്ര­തി­പാ­ര­മ്പ­ര്യ­മാ­യാ­ണു് പ­തി­ന­ഞ്ചു നൂ­റ്റാ­ണ്ടു­ക­ളാ­യി തു­ട­രു­ന്ന ഈ ദാർ­ശ­നി­ക കാ­വ്യ­ധാ­ര­യെ ഞാൻ കാ­ണു­ന്ന­തു്. ഈ രീ­തി­യിൽ ഇതിനെ ഞാൻ ആ­ദ്യ­മാ­യി ക­ണ്ട­വ­ത­രി­പ്പി­ച്ച­തു് 1993-ൽ ബ­നാ­റ­സ് ഹി­ന്ദു സർ­വ്വ­ക­ലാ­ശാ­ല യിൽ ന­ട­ത്തി­യ പു­രോ­ഹി­ത് സ്വാ­മി സ്മാ­ര­ക പ്ര­ഭാ­ഷ­ണ­പ­ര­മ്പ­ര­യി­ലാ­ണു്. പി­ന്നീ­ട­തു് പല പ്ര­ബ­ന്ധ­ങ്ങ­ളി­ലും പ്ര­ഭാ­ഷ­ണ­ങ്ങ­ളി­ലും കൂടി വി­ക­സി­പ്പി­ച്ചു.

ഭക്തി-​സൂഫി കവിത ഒരു പ്ര­തി­പ­ക്ഷ­കാ­വ്യ­ധാ­ര­യാ­കു­ന്ന­തു് പ്ര­ധാ­ന­മാ­യും ഇ­ക്കാ­ര­ണ­ങ്ങ­ളാ­ലാ­ണു്: ഒ­ന്നാ­മ­താ­യി, ഈ കവികൾ പൊ­തു­വേ—അ­പൂർ­വ്വം ചില അ­പ­വാ­ദ­ങ്ങ­ളൊ­ഴി­ച്ചാൽ—പൗ­രോ­ഹി­ത്യം, ആ­ചാ­ര­നി­ഷ്ഠ­മാ­യ മതം ഇവയെ നി­രാ­ക­രി­ക്കു­ക­യും സൃ­ഷ്ടി­കൾ­ക്കു് നേ­രി­ട്ടു് ദൈ­വ­വു­മാ­യി സം­വ­ദി­ക്കാ­മെ­ന്നു വി­ശ്വ­സി­ക്കു­ക­യും ചെ­യ്തു. ര­ണ്ടാ­മ­താ­യി, ഇ­തി­ന്റെ തു­ടർ­ച്ച­യെ­ന്ന­പോ­ലെ, ബ്രാ­ഹ്മ­ണ­മേ­ധാ­വി­ത്ത­ത്തെ­യും വർണ്ണ-​ജാതി വ്യ­വ­സ്ഥ­യെ­യും അവർ വെ­ല്ലു­വി­ളി­ച്ചു, പലരും ക്ഷേ­ത്ര­ങ്ങ­ളെ­യും വി­ഗ്ര­ഹ­ങ്ങ­ളെ­യും തന്നെ നി­രാ­ക­രി­ച്ചു് നിർ­ഗു­ണോ­പാ­സ­ന­യിൽ മു­ഴു­കു­ക­യും ചെ­യ്തു. മൂ­ന്നാ­മ­താ­യി, രാ­ഷ്ട്രീ­യാ­ധി­കാ­രം, ഭൗ­തി­ക­സ­മ്പ­ത്തു് ഇവയെ ഇവർ തൃ­ണ­വ­ത്ഗ­ണി­ച്ചു. നാ­ലാ­മ­താ­യി, മ­ത­ങ്ങ­ളു­ടെ ഉ­റ­വ­യാ­യ ആ­ത്മീ­യ­ത­യും സ്ഥാ­പ­ന­വ­ത്കൃ­ത­മാ­യ മതവും മി­ക്ക­പ്പോ­ഴും വി­പ­രീ­ത­ദി­ശ­ക­ളി­ലാ­ണു് സ­ഞ്ച­രി­ക്കു­ന്ന­തെ­ന്നു് ഈ കവികൾ തി­രി­ച്ച­റി­ഞ്ഞു. ഇതു് മ­ത­സ്ഥാ­പ­ന­ങ്ങൾ നിർ­മ്മി­ച്ച നി­യ­മ­ങ്ങ­ളെ ധി­ക്ക­രി­ക്കാൻ ഇ­വർ­ക്കു ക­രു­ത്തു നൽകി. അ­ഞ്ചാ­മ­താ­യി, ജ്ഞാ­ന­ത്തെ തീർ­ത്തും അ­വ­ഗ­ണി­ച്ചോ അ­പ്ര­ധാ­ന­മാ­യി പ­രി­ഗ­ണി­ച്ചോ ഈ­ശ്വ­രാ­നു­ഭ­വ­ത്തി­ന്നു പ്രാ­ഥ­മ്യം നൽകി. ആ­റാ­മ­താ­യി, മ­ത­ങ്ങൾ പ്ര­ത്യ­ക്ഷ­ത്തിൽ വ്യ­ത്യ­സ്ത­മാ­യി­രി­ക്കെ­ത്ത­ന്നെ അ­വ­യു­ടെ ചൈ­ത­ന്യ പ്ര­ഭ­വം ഒന്നു തന്നെ എ­ന്നു് ഇവർ കണ്ടു.

പല ക­വി­ക­ളും വർണ്ണ-​ജാതി-ലിംഗാതീതമായ ചെറു സ­മൂ­ഹ­ങ്ങൾ തന്നെ രൂ­പീ­ക­രി­ച്ചു. ഇവരിൽ മ­ഹാ­ഭൂ­രി­പ­ക്ഷ­വും കർഷകർ, തൊ­ഴി­ലാ­ളി­കൾ, കൈ­വേ­ല­ക്കാർ തു­ട­ങ്ങി­യ­വ­രാ­യി­രു­ന്ന­തു കൊ­ണ്ടു­കൂ­ടി നി­ല­നിൽ­ക്കു­ന്ന മ­ത­ങ്ങൾ­ക്കു ബ­ദ­ലാ­കാ­വു­ന്ന ഒരു ജ­ന­കീ­യ­മ­തം രൂ­പ­പ്പെ­ടു­ത്താ­നാ­യി­രു­ന്നു ഈ ക­വി­ക­ളു­ടെ ശ്രമം. ദാർ­ശ­നി­ക­മാ­യ ക­വി­ത­യ്ക്കു ചേർ­ന്ന, പ­ല­പ്പോ­ഴും ദൈ­നം­ദി­ന­ജീ­വി­ത­ത്തിൽ നി­ന്നെ­ടു­ത്ത പ്ര­തീ­ക­ങ്ങ­ളും ബിം­ബ­ങ്ങ­ളും ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന ഒരു പുതിയ കാ­വ്യ­ഭാ­ഷ­യ്ക്കും അനേകം ഗാന-​നൃത്ത-നാട്യ രൂ­പ­ങ്ങൾ­ക്കും ഇവർ പിറവി നൽകി. സം­സ്കൃ­ത­ത്തി­ന്റെ മേൽ­ക്കോ­യ്മ­യെ ചോ­ദ്യം­ചെ­യ്ത് ഇവർ നാ­ട്ടു­ഭാ­ഷ­ക­ളെ പു­ഷ്ടി­പ്പെ­ടു­ത്തി.

ഇവയിൽ മിക്ക കാ­ര്യ­ങ്ങ­ളും ക­ബീ­റിൽ ക­ണ്ടെ­ത്താം. ക­ബീ­റി­ന്റെ കാ­ല­ത്തെ­ക്കു­റി­ച്ചു് പ­ണ്ഡി­തർ­ക്കി­ട­യിൽ തർ­ക്ക­ങ്ങ­ളു­ണ്ടെ­ങ്കി­ലും പ­തി­നാ­ലാം നൂ­റ്റാ­ണ്ടി­ന്റെ ഒ­ടു­വിൽ തു­ട­ങ്ങി പ­തി­ന­ഞ്ചാം നൂ­റ്റാ­ണ്ടി­ന്റെ ന­ടു­വിൽ അ­വ­സാ­നി­ച്ച­താ­യി­രു­ന്നു ക­ബീ­റി­ന്റെ ജീ­വി­ത­കാ­ല­മെ­ന്നാ­ണു് പൊതു നി­ഗ­മ­നം. വാ­മൊ­ഴി­ക്ക­വി­ത­ക­ളാ­യ­തി­നാൽ പ­ല­തി­ന്നും വ്യ­ത്യ­സ്ത­പാ­ഠ­ങ്ങ­ളു­ണ്ടു്. പലരും ഗുരു നാ­നാ­ക്കി­ന്റെ ആ­ദി­ഗ്ര­ന്ഥ­ത്തി­ലു­ള്ള­വ ആ­ധി­കാ­രി­ക പാ­ഠ­ങ്ങ­ളാ­യി ക­രു­തു­ന്നു. ഈ പ­രി­ഭാ­ഷ­കൾ ബ്രജ് മൂ­ല­ക­വി­ത­ക­ളും വ്യ­ത്യ­സ്ത ആ­ധു­നി­ക ഇം­ഗ്ലീ­ഷ് പ­രി­ഭാ­ഷ­ക­ളും ഒത്തു നോ­ക്കി ചെ­യ്ത­വ­യാ­ണു്. ചി­ല­പ്പോൾ വലിയ ക­ബീർ­ഗാ­യ­കർ ഉ­പ­യോ­ഗി­ക്കു­ന്ന പാ­ഠ­ങ്ങ­ളും ക­ണ­ക്കി­ലെ­ടു­ത്തി­ട്ടു­ണ്ടു്.

സൃ­ഷ്ടി­യെ നെ­യ്ത്താ­യും ആ­ത്മാ­വി­നെ അ­ര­യ­ന്ന­മാ­യും മ­റ്റും സ­ങ്ക­ല്പി­ക്കു­ന്ന ക­ബീ­റി­ന്റെ പ്ര­തീ­ക­പ­ദ്ധ­തി, അ­ദ്വൈ­ത­ത്തോ­ടും സൂഫി ദർ­ശ­ന­ത്തോ­ടും അ­ടു­ത്തു നിൽ­ക്കു­ന്ന ത­ത്വ­വി­ചി­ന്ത­നം, ആഴം ന­ഷ്ട­പ്പെ­ടു­ത്താ­ത്ത ലാ­ളി­ത്യം, ദാർ­ശ­നി­ക­മാ­യ നർ­മ്മ­ബോ­ധം, ചൊ­ല്ലാ­വു­ന്ന­തോ പാ­ടാ­വു­ന്ന­തോ ആയ വാ­ഗ്ശി­ല്പം ഇവ ഉൾ­ക്കൊ­ള്ളാൻ ക­ഴി­വി­നൊ­ത്തു് ശ്ര­മി­ച്ചി­ട്ടു­ണ്ടു്.

നീണ്ട ക­വി­ത­കൾ ഇവിടെ ചേർ­ത്തി­ട്ടി­ല്ല. അ­വ­യുൾ­പ്പെ­ടെ നൂ­റി­ലേ­റെ ക­വി­ത­കൾ ഉൾ­ക്കൊ­ള്ളു­ന്ന സ­മാ­ഹാ­രം കൂ­ടു­തൽ സ­മ­ഗ്ര­മാ­യ അ­വ­താ­രി­ക­യും കു­റി­പ്പു­ക­ളും ചേർ­ത്തു് ‘ദൈ­വ­വു­മാ­യു­ള്ള സം­ഭാ­ഷ­ണ­ങ്ങൾ’ എന്ന ശീർ­ഷ­ക­ത്തിൽ മാ­തൃ­ഭൂ­മി ബു­ക്സ് താ­മ­സി­യാ­തെ പു­റ­ത്തി­റ­ക്കു­ന്നു­ണ്ടു്. സാ­ഹ­സി­ക­മെ­ങ്കി­ലും ആ­ഹ്ലാ­ദ­ക­ര­വു­മാ­യി­രു­ന്നു മൂ­ല­ത്തോ­ടു് അ­ടു­ത്തു­നിൽ­ക്കാൻ ശ്ര­മി­ക്കു­ന്ന ഈ വി­വർ­ത്ത­ന­പ­രി­ശ്ര­മം.

മതം ആ­ത്മീ­യ­ത ന­ഷ്ട­പ്പെ­ട്ടു് വി­ദ്വേ­ഷാ­ധി­ഷ്ഠി­ത­മാ­യ വർ­ഗ്ഗീ­യ­ത­യാ­യോ, സ്നേ­ഹോ­പ­ക­ര­ണ­മാ­കു­ന്ന­തി­നു പകരം അ­ധി­കാ­രോ­പാ­ധി­യാ­യോ മാ­റു­ന്ന ഇ­ക്കാ­ല­ത്തു് ക­ബീ­റി­നെ­പ്പോ­ലു­ള്ള­വ­രു­ടെ ക­വി­ത­ക­ളു­ടെ പ­രി­ഭാ­ഷ­യെ ഒരു നൈതിക പ്ര­തി­രോ­ധ­മാ­യാ­ണു് ഞാൻ കാ­ണു­ന്ന­തു്.

—സ­ച്ചി­ദാ­ന­ന്ദൻ

Colophon

Title: Kabeerinte Lakhukavithakal (ml: ക­ബീ­റി­ന്റെ ല­ഘു­ക­വി­ത­കൾ).

Author(s): K. Satchidanandan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-10.

Deafult language: ml, Malayalam.

Keywords: Poem, K. Satchidanandan, Kabeerinte Lakhukavithakal, കെ. സ­ച്ചി­ദാ­ന­ന്ദൻ, ക­ബീ­റി­ന്റെ ല­ഘു­ക­വി­ത­കൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: monument in Bangladesh, a photograph by Md. Rushdul Kabir . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.