SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_last_load.jpg
The last load, a painting by George Cole (1810–1883).
വാ­ക്കു കാണൽ—ഗ­ദ്യ­ത്തി­ലെ പ­ഴ­മ­യും പു­തു­മ­യും
ഡോ. സ്ക­റി­യ സ­ക്ക­റി­യ

ഭാ­ഷാ­സാ­ഹി­ത്യ­പ­ഠ­ന­ത്തിൽ ആ­ശ­യാ­വ­ലി­കൾ­ക്കും സ­ങ്കൽ­പ്പ­ന­ങ്ങൾ­ക്കും സി­ദ്ധാ­ന്ത­ങ്ങൾ­ക്കു­മു­ള്ള പ്രാ­ധാ­ന്യം ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ഉ­ത്ത­രാർ­ദ്ധം മുതൽ വർ­ദ്ധി­ച്ചു­വ­രു­ക­യാ­ണു്. ഭാ­ഷാ­ശാ­സ്ത്ര­ത്തി­ന്റെ പരിധി വ്യാ­ക­ര­ണ­പ­ര്യ­വ­സി­ത­മാ­യി­രു­ന്ന ഘ­ട്ട­ത്തിൽ­നി­ന്നു് അർ­ത്ഥ­മ­ണ്ഡ­പ­ത്തി­ലേ­ക്കു ക­ട­ന്ന­തു­മു­തൽ ഭാ­ഷാ­പ­ഠ­ന­ത്തിൽ ഈ പ്ര­വ­ണ­ത പ്ര­ക­ട­മാ­യി. ഭാ­ഷാ­ശാ­സ്ത്ര­ത്തി­ന്റെ സൈ­ദ്ധാ­ന്തി­ക­ത പല പാ­ര­മ്പ­ര്യ­വാ­ദി­ക­ളാ­യ ഭാ­ഷാ­സാ­ഹി­ത്യ അ­ധ്യാ­പ­ക­രെ­യും അ­ലോ­സ­ര­പ്പെ­ടു­ത്തി. ‘അ­ര­സി­കർ’ എന്ന വി­ശേ­ഷ­ണം അവർ ഭാ­ഷാ­ശാ­സ്ത്ര­പ­ക്ഷ­പാ­തി­കൾ­ക്കു ചാർ­ത്തി­ക്കൊ­ടു­ത്തി­രു­ന്നു. ത­ങ്ങ­ളു­ടെ അ­ഭി­രു­ചി­ക­ളി­ലേ­ക്കും അ­റി­വു­ശീ­ല­ങ്ങ­ളി­ലേ­ക്കും സാ­ഹി­ത്യ­വി­ജ്ഞാ­ന­ത്തെ വെ­ട്ടി­ച്ചു­രു­ക്കു­ന്ന പ്ര­വ­ണ­ത­യും ഇ­ത്ത­ര­ക്കാ­രു­ടെ കർ­മ്മ­മ­ണ്ഡ­ല­ങ്ങ­ളിൽ കാ­ണാ­മാ­യി­രു­ന്നു. പു­തു­മ­യോ­ടു­ള്ള പ­ഴ­മ­യു­ടെ കെ­റു­വ് പതിവു പോലെ ദുർ­ബ­ല­മാ­യി­ത്തീർ­ന്നു. പിൽ­ക്കാ­ല­ത്തു ഭാ­ഷാ­ശാ­സ്ത്ര­ത്തിൽ നി­ന്നു ഘ­ട­നാ­വാ­ദം, വ്യ­വ­ഹാ­രാ­പ­ഗ്ര­ഥ­നം, ചി­ഹ്ന­വി­ജ്ഞാ­നീ­യം തു­ട­ങ്ങി­യ­വ സാ­ഹി­ത്യ­മ­ട­ക്ക­മു­ള്ള സാം­സ്ക്കാ­രി­ക­മേ­ഖ­ല­ക­ളി­ലേ­ക്കു വ്യാ­പി­ച്ചു. ഇ­താ­ണു് മാ­ന­വി­ക­വി­ജ്ഞാ­ന­ങ്ങ­ളി­ലെ­യും സാ­മൂ­ഹി­ക­ശാ­സ്ത്ര­ങ്ങ­ളി­ലെ­യും ഭാ­ഷാ­ഭി­മു­ഖ്യം (linguistic turn). ഇ­തി­നൊ­പ്പം വിവിധ വി­ജ്ഞാ­ന­ങ്ങ­ളിൽ സാം­സ്ക്കാ­രി­ക­നിർ­ണ്ണ­യ­നം (social determination) എന്ന ആശയം പ്ര­ബ­ല­മാ­യി. അ­റി­വി­നെ­ക്കു­റി­ച്ചു­ള്ള അ­റി­വി­നെ സാ­ര­മാ­യി ബാ­ധി­ച്ച­താ­ണു് നിർ­ണ്ണ­യ­ന­വാ­ദം. സു­നി­ശ്ചി­ത­വും അ­ചാ­ല്യ­വും വ­സ്തു­നി­ഷ്ഠ­വും കി­റു­കൃ­ത്യ­വു­മാ­യ അ­റി­വു് എന്ന അ­ന്വേ­ഷ­ണ­വി­ഷ­യം ഇതോടെ അ­ട്ടി­മ­റി­ക്ക­പ്പെ­ട്ടു. വം­ശ­വർ­ഗ്ഗ­ലിം­ഗ­ഭേ­ദ­മ­നു­സ­രി­ച്ചു് അ­റി­വി­നു മാ­റ്റ­മു­ണ്ടാ­കും എന്നു നിർ­ണ്ണ­യ­ന­വാ­ദം. ഇ­തി­നർ­ത്ഥം ആ­ണ­റി­വും പെ­ണ്ണ­റി­വും ദ­ളി­തു് അ­റി­വും തൊ­ഴി­ലാ­ളി­യ­റി­വും മു­ത­ലാ­ള­യ­റി­വും വ്യ­തി­രി­ക്ത­ങ്ങ­ളാ­യി രൂ­പ­പ്പെ­ടു­ന്നു എ­ന്നാ­ണു്. നിർ­ണ്ണ­യ­ന­വാ­ദം പ്ര­ബ­ല­മാ­യ­തു് ഘ­ട­നാ­വാ­ദാ­ന­ന്ത­ര­ഘ­ട്ട­ത്തി­ലാ­ണു്. സ്ത്രീ­വാ­ദം, ദ­ളി­തു്വാ­ദം, കോ­ള­ണി­യ­ന­ന്ത­ര­ത തു­ട­ങ്ങി­യ­വ­യു­ടെ പ്ര­ഭാ­വ­കാ­ലം. അ­റി­വി­ന്റെ വ്യ­തി­രി­ക്ത­ത വ­സ്തു­നി­ഷ്ഠ­വും വി­ഷ­യ­നി­ഷ്ഠ­വു­മാ­ണു് എന്ന ധാ­ര­ണ­യാ­ണു് ഇതോടെ തകിടം മ­റി­ഞ്ഞ­തു്. മ­റി­ച്ചു്, വിഷയ-​വിഷയീബന്ധമാണു് അ­റി­വി­നെ നിർ­ണ്ണ­യി­ക്കു­ന്ന സു­പ്ര­ധാ­ന ഘടകം. വൈ­ശി­ക­ത­ന്ത്രം വാ­യി­ക്കു­ന്ന­തു നി­ഘ­ണ്ടു­വി­ലെ ശീ­തീ­ക­രി­ച്ച അർ­ത്ഥം നോ­ക്കി­യ­ല്ല. വാ­യ­ന­ക്കാ­ര­നും പ്ര­ക­ര­ണ­വു­മാ­ണു് ശ്ര­ദ്ധി­ക്ക­പ്പെ­ടേ­ണ്ട­തു്. ആരു്, എ­ന്തി­നു്, എ­ങ്ങ­നെ, എ­പ്പോൾ, എവിടെ വാ­യി­ക്കു­ന്നു എ­ന്ന­ത­നു­സ­രി­ച്ചു് വൈ­ശി­ക­ത­ന്ത്ര­പ്പൊ­രുൾ മാറും.

മലയാള വൈ­ജ്ഞാ­നി­ക­പാ­ര­മ്പ­ര്യ­ത്തിൽ ക­ളി­മ­ട്ടി­ലു­ള്ള (playful) വാ­യ­ന­യു­ടെ സാ­ന്നി­ദ്ധ്യം ശ്ര­ദ്ധേ­യ­മാ­ണു്. വെ­ടി­വ­ട്ട­ശൈ­ലി എന്നു ന­മു­ക്ക­തി­നെ വി­ളി­ക്കാം. ച­ന്ദ്രോ­ത്സ­വം, ഉ­ണ്ണു­നീ­ലി­സ­ന്ദേ­ശം, ച­മ്പു­ക്കൾ, തു­ള്ള­ലു­കൾ തു­ട­ങ്ങി­യ­വ­യെ­ല്ലാം ക­ളി­മ­ട്ടിൽ എ­ങ്ങ­നെ വാ­യി­ക്കാം എ­ന്നു് പ്ര­മു­ഖ പ­ണ്ഡി­തർ­ത­ന്നെ കാ­ട്ടി­ത്ത­ന്നി­ട്ടു­ണ്ടു്. അതു്, അ­ങ്ങ­നെ­യേ വാ­യി­ക്കാ­വൂ എന്ന മ­ട്ടി­ലാ­ണു് പലരും ഈ കാ­ഴ്ച­പ്പാ­ടി­നെ മ­ന­സ്സി­ലാ­ക്കു­ന്ന­തു്. മ­റി­ച്ചു്, വാ­യ­ന­യു­ടെ സാ­ധ്യ­ത­ക­ളാ­യി അ­ത്ത­രം വാ­യ­ന­ക­ളെ മ­ന­സ്സി­ലാ­ക്കി­യാൽ ന­ന്നാ­യി­രു­ന്നു. പാ­ഠ­വൈ­വി­ധ്യം, പാ­രാ­യ­ണ­വൈ­വി­ധ്യം, പാ­രാ­യ­ണ­പ­രി­ണാ­മം തു­ട­ങ്ങി­യ സ­ങ്കൽ­പ്പ­ന­ങ്ങൾ ഇവിടെ പ്ര­സ­ക്ത­മാ­ണു്. ശൃം­ഗാ­ര­കാ­വ്യ­ങ്ങ­ളെ ഹാ­സ്യ­ക­വ­ന­ങ്ങ­ളും പു­ണ്യ­പു­രാ­ണ­ങ്ങ­ളെ സാ­മൂ­ഹി­ക­വി­മർ­ശ­ന­കൃ­തി­ക­ളു­മാ­ക്കു­ന്ന വാ­യ­നാ­ത­ന്ത്ര­മാ­ണി­തു്. വായന വെറും അർ­ത്ഥ­ഗ്ര­ഹ­ണ (discovery of meaning) മ­ല്ലെ­ന്നും വ്യാ­ഖ്യാ­ന­ത്തി­നും (interpretation) നിർ­മ്മി­തി­ക്കും (construction) വാ­യ­ന­യിൽ ഇ­ട­മു­ണ്ടെ­ന്നും മ­ല­യാ­ളി­ക്കു സാ­ഹി­ത്യ­ച­രി­ത്ര­ങ്ങ­ളിൽ­നി­ന്നു മ­ന­സ്സി­ലാ­ക്കാം. എ­ന്നാൽ ഗ­ദ്യ­ര­ച­ന­ക­ളിൽ പാ­ഠ­ലീ­ല ഏറെ പ­രീ­ക്ഷി­ച്ചു ക­ണ്ടി­ട്ടി­ല്ല. മാ­ധ­വി­ക്കു­ട്ടി യുടെ എന്റെ കഥ, ഒ. വി. വി­ജ­യ­ന്റെ ധർ­മ്മ­പു­രാ­ണം തു­ട­ങ്ങി­യ­വ നിർ­മ്മാ­ണ­പ­ര­മാ­യ വാ­യ­ന­യ്ക്കു് ഏറെ സാ­ദ്ധ്യ­ത­ക­ളു­ള്ള­വ­യാ­ണു്.

ബു­ദ്ധി­പ­ര­വും വൈ­കാ­രി­ക­വും സൗ­ന്ദ­ര്യ­പ­ര­വു­മാ­യ ഇ­ട­പെ­ട­ലു­കൾ­കൊ­ണ്ടു് പ്ര­തി­ജ­ന­ഭി­ന്ന­മാ­വു­ക­യാ­ണു് വായന. നി­ഷ്ക­ള­ങ്ക­മാ­യ വാ­യ­ന­യി­ല്ല. എല്ലാ വാ­യ­ന­ക­ളി­ലും അ­ധി­കാ­ര­ത്തി­ന്റെ നി­റ­ഭേ­ദ­ങ്ങ­ളു­ണ്ടു്. സ­മൂ­ഹ­പ്ര­ക്രി­യ­യു­ടെ ഭാ­ഗ­മാ­യ ആ­ശ­യാ­ദർ­ശ­ങ്ങൾ വാ­യ­ന­യി­ലെ അർ­ത്ഥ­ത്തി­ലേ­ക്കു സം­ക്ര­മി­ക്കു­ന്നു. അർ­ത്ഥം എന്ന പ്ര­യോ­ഗ­ത്തിൽ സൂ­ക്ഷ്മ­ത­ക്കു­റ­വു­ണ്ടു്. അർ­ത്ഥ­ത്തി­നു­മ­പ്പു­റ­മു­ള്ള പൊ­രു­ളാ (significance) ണു് വാ­യ­ന­യു­ടെ ഉ­ല്പ­ന്നം. അതു സ്ഥ­ല­കാ­ല­ങ്ങ­ളി­ലൂ­ടെ പ്ര­തി­ജ­ന­ഭി­ന്ന­മാ­യി സം­ക്ര­മി­ക്കു­ക­യാ­ണു്. മാ­റ്റ­പ്പൊ­രു­ളാ­യി വേണം അതിനെ അ­ട­യാ­ള­പ്പെ­ടു­ത്താൻ. സ­ന്ദർ­ഭം മാ­റു­ന്ന­തി­ന­നു­സ­രി­ച്ചു പൊരുൾ പ­രി­ണ­മി­ക്കു­ന്നു. ഇ­ത്ത­രം പ­രി­ണാ­മ­വാ­ദ­വു­മാ­യി പൊ­രു­ത്ത­പ്പെ­ടാൻ ക­ഴി­യാ­ത്ത പ­ഠി­താ­ക്കൾ വ­ല്ലാ­ത്ത അ­ങ്ക­ലാ­പ്പി­ലാ­ണു്. അർ­ത്ഥ­ഭേ­ദ­ങ്ങൾ എന്നു കേൾ­ക്കു­ന്ന­തു­ത­ന്നെ അവരെ അ­ലോ­സ­ര­പ്പെ­ടു­ത്തു­ന്നു. വൈ­ശി­ക­ത­ന്ത്രം സ്ത്രീ­ക­ളും പു­രു­ഷ­ന്മാ­രും സ­വർ­ണ്ണ­രും അ­വർ­ണ്ണ­രും ഒരേ മ­ട്ടി­ല­ല്ല പൊരുൾ തി­രി­ക്കു­ന്ന­തു്. സ്ത്രീ­വാ­ദി­കൾ­ത­ന്നെ ഒരേ മ­ട്ടി­ല­ല്ല പൊരുൾ നിർ­ണ്ണ­യ­നം ന­ട­ത്തു­ന്ന­തു്. ശരീരം അപകട ഇ­ട­മാ­ണെ­ന്നു ക­രു­തു­ന്ന­വർ സ്ത്രീ­വാ­ദി­ക­ളി­ലു­മു­ണ്ടു്, പു­രു­ഷാ­ധി­പ­ത്യ­ക്കാ­രി­ലു­മു­ണ്ടു്. അ­വ­രു­ടെ ആ­ശ­യാ­വ­ലി­കൾ ഉ­ദാ­ഹ­ര­ണ­ത്തി­നു സ്ത്രീ­യു­ടെ ഉടൽ സ്ഫോ­ട­ക­വ­സ്തു­പോ­ലെ കൈ­കാ­ര്യം ചെ­യ്യ­ണ­മെ­ന്ന വി­ശ്വാ­സം വൈ­ശി­ക­ത­ന്ത്ര­പ്പൊ­രു­ളി­നെ മാ­റ്റി­മ­റി­ക്കു­ന്നു. വാ­യ­ന­യിൽ കൊ­ള്ളൽ­കൊ­ടു­ക്ക­ലു­ക­ളും (negotiations) ഉ­ണ്ടാ­കു­ന്നു. വി­ഷ­യ­വും വി­ഷ­യി­യും പ്ര­ക­ര­ണ­ബ­ല­ത്തിൽ പ­ര­സ്പ­രം മാ­റ്റ­ങ്ങ­ളു­ണ്ടാ­ക്കു­ന്നു. ഇതു് ആ­ദേ­ശ­സ്വ­ഭാ­വ­മു­ള്ള യു­ക്തി­സ­ഹ­മാ­യ മാ­റ്റ­ങ്ങ­ളാ­ണു്. ഇം­ഗ്ലീ­ഷ് ബൈ­ബി­ളി­നെ concubine മ­ല­യാ­ളം ബൈ­ബി­ളിൽ ഉ­പ­ഭാ­ര്യ­യാ­യി മാ­റു­ന്ന­തു് സാം­സ്കാ­രി­ക കൊ­ള്ളൽ­കൊ­ടു­ക്ക­ലു­ക­ളി­ലൂ­ടെ­യാ­ണു്. ചി­ല­പ്പോൾ അ­ട്ടി­മ­റി­കൾ­ത­ന്നെ വാ­യ­ന­യി­ലു­ണ്ടാ­കാം. വാ­ല്മീ­കി രാ­മാ­യ­ണ­ത്തി­ലെ പ്ര­തി­നാ­യ­ക­നാ­യ രാവണൻ ദാ­ക്ഷി­ണാ­ത്യ­പാ­രാ­യ­ണ­ങ്ങ­ളിൽ ഉ­ജ്ജ്വ­ല­പ്ര­ഭാ­വ­നാ­കു­ന്ന­തു് (ക­മ്പ­രാ­മാ­യ­ണം, ല­ങ്കാ­ല­ക്ഷ്മി, കൂ­ടി­യാ­ട്ടം തു­ട­ങ്ങി­യ­വ ഓർ­മ്മി­ക്കു­ക) അ­ട്ടി­മ­റി (manipulations) യി­ലൂ­ടെ­യാ­ണു്. ഇ­തൊ­ക്കെ വാ­യ­ന­യു­ടെ ലോ­ക­ത്തു സർ­വ­സാ­ധാ­ര­ണ­മാ­ണെ­ങ്കി­ലും സാ­മാ­ന്യ­ബു­ദ്ധി നൽ­കു­ന്ന പ്ര­തീ­തി പാ­ഠ­ത്തിൽ­നി­ന്നു അർ­ത്ഥം ഖനനം ചെ­യ്തു് എ­ടു­ക്കു­ന്നു എ­ന്ന­താ­ണു്. ഈ സാ­മാ­ന്യ­ബു­ദ്ധി­യാ­ണു് ഇ­പ്പോൾ വി­ചാ­ര­ണ ചെ­യ്യ­പ്പെ­ടു­ന്ന­തു്.

സു­പ­രി­ചി­ത പ­ദാ­വ­ലി ഉ­പ­യോ­ഗി­ച്ചാൽ വാ­യ­ന­യ­ല്ല, വാ­യി­ച്ചെ­ടു­ക്ക­ലാ­ണു് ന­ട­ക്കു­ന്ന­തു്. വാ­യ­ന­യെ ഒരു സം­ഭ­വ­മാ­യി വേണം ക­ണ­ക്കാ­ക്കാൻ. അതിൽ അനേകം ഘ­ട­ക­ങ്ങ­ളു­ടെ പ­ങ്കാ­ളി­ത്ത­മു­ണ്ടു്. ഭാ­ഷ­യു­ടെ പ്ര­കാ­ശ­ന­ശേ­ഷി സം­ഭ­വ­ത്തി­ലൂ­ടെ­യാ­ണു് വെ­ളി­പ്പെ­ടു­ത്തു­ന്ന­തു്. സംഭവ വി­വ­ര­ണ­വും വി­ശ­ദീ­ക­ര­ണ­വും വ്യാ­ഖ്യാ­ന­വു­മാ­ണു് പ­ഠി­താ­വി­ന്റെ­യും ഗ­വേ­ഷ­ക­ന്റെ­യും നി­യോ­ഗം. ഭാ­ഷ­യു­ടെ വാ­ച്യാർ­ത്ഥ­മാ­ണോ ധ്വ­നി­യാ­ണോ മു­ന്നി­ട്ടു­നിൽ­ക്കു­ന്ന­തു് എന്ന ആലോചന ഇ­ത്ര­ത്തോ­ളം എ­ത്തു­ന്നി­ല്ല. അ­ല­ങ്കാ­ര­ങ്ങ­ളോ ചി­ഹ്ന­ങ്ങ­ളോ ബിം­ബ­ങ്ങ­ളോ സു­ല­ഭ­മാ­യ ഭാ­ഷാ­വ്യ­വ­ഹാ­ര­ങ്ങ­ളിൽ മാ­ത്ര­മ­ല്ല ഇ­ത്ത­രം സ­ങ്കീർ­ണ്ണ­ത­ക­ളു­ള്ള­തു്. ല­ളി­ത­മാ­യ ല­ഘു­വാ­ക്യ­ങ്ങൾ­ക്കു­പോ­ലു­മു­ണ്ടു് സ­ന്ദർ­ഭ­നി­ഷ്ഠ­മാ­യ സം­വേ­ദ­ന­മൂ­ല്യം. നി­ത്യ­ജീ­വി­ത­ത്തി­ലെ സാ­ധാ­ര­ണ സം­ഭാ­ഷ­ണ­ശ­ക­ല­ങ്ങൾ­പോ­ലും ഇ­ത്ത­രം സ­ങ്കീർ­ണ്ണ ബ­ന്ധ­ങ്ങ­ളി­ലൂ­ടെ­യാ­ണു് പൊരുൾ തി­രി­ക്ക­പ്പെ­ടു­ന്ന­തു് എന്ന തി­രി­ച്ച­റി­വു സാ­ഹി­ത്യ­പ­ഠ­ന­ത്തി­നും ഭാ­ഷാ­പ­ഠ­ന­ത്തി­നും ഒ­രു­പോ­ലെ ബാ­ധ­ക­മാ­ണു്. രൂ­പ­ക­ങ്ങൾ­ക്കു് എ­ല്ലാ­യി­ട­ത്തും ക­ട­ന്നു­ചെ­ന്നു അ­റി­വു­വ­ഴി­കൾ നി­യ­ന്ത്രി­ക്കാൻ ക­ഴി­യും. അ­തി­നാൽ രൂ­പ­ക­കേ­ന്ദ്രി­ത­മാ­കു­ന്നു­ണ്ടു് പല സം­വേ­ദ­ന­ചർ­ച്ച­ക­ളും.

രൂ­പ­ക­ങ്ങ­ളെ (metaphor) ക്കു­റി­ച്ചു­ള്ള തി­രി­ച്ച­റി­വു് അറിവു വ­ഴി­ക­ളി­ലേ­ക്കു കൂ­ടു­തൽ വെ­ളി­ച്ച­മ­ടി­ക്കു­ന്നു. അ­നു­ദി­ന ജീ­വി­ത­ത്തി­ലെ രൂ­പ­ക­ങ്ങൾ സ­ജീ­വ­ചർ­ച്ചാ­വി­ഷ­യ­മാ­ക്കു­ന്നു. മ­നു­ഷ്യ­വി­ഭ­വം (human resource) നിർ­ദ്ദോ­ഷ പ­ദ­പ്ര­യോ­ഗ­മ­ല്ല. മ­നു­ഷ്യ­നെ­ക്കു­റി­ച്ചു­ള്ള മ­റ്റൊ­രു അ­റി­വാ­ണു്. അതിനു സ്വ­ന്ത­മാ­യ അ­റി­വു­ശൃം­ഖ­ല­യു­ണ്ടു്. മറ്റു ഭൗ­തി­ക­വി­ഭ­വ­ങ്ങ­ളു­മാ­യി ഈ രൂ­പ­ക­ത്തി­ലൂ­ടെ മ­നു­ഷ്യൻ ക­ണ്ണി­ചേർ­ക്ക­പ്പെ­ടു­ന്നു. മു­ത­ലാ­ളി­ത്ത വ്യ­വ­സ്ഥ­യു­ടെ വിജയം വിഭവം ചു­രു­ങ്ങി­യ ചെ­ല­വിൽ സ­മ്പാ­ദി­ച്ചു വലിയ ലാ­ഭ­മു­ണ്ടാ­ക്കു­ന്ന­തി­ലാ­ണു്. മ­നു­ഷ്യ­വി­ഭ­വ­വും ഇ­ങ്ങ­നെ­യാ­ണു് ഉ­പ­യോ­ഗി­ക്കേ­ണ്ട­തു് എന്ന അ­റി­വു് പുതിയ ഉ­ന്ന­ങ്ങൾ­ക്കും ത­ന്ത്ര­ങ്ങൾ­ക്കും പ്ര­ചോ­ദ­ന­മാ­കു­ന്നു. മ­നു­ഷ്യ­നെ വി­ഭ­വ­മാ­ക്കു­ന്ന ഭാ­ഷാ­പ്ര­യോ­ഗം ഇവിടെ ചെ­റു­ക്ക­പ്പെ­ടേ­ണ്ട സാ­മൂ­ഹി­ക­ബാ­ധ­യാ­യി മാ­റു­ന്നു. ഇ­ക്കാ­ര്യം പ­തി­റ്റാ­ണ്ടു­കൾ­ക്കു മു­മ്പു­ത­ന്നെ സം­സ്കാ­ര­പ­ഠി­താ­ക്ക­ളും ഭാ­ഷാ­ശാ­സ്ത്ര­ജ്ഞ­രും ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടു് (Lakoff 1980). ഇവിടെ പുതിയ വാ­ക്കും പുതിയ ലോ­ക­ബോ­ധ­വും ലോ­ക­ക്ര­മ­വും ത­മ്മി­ലു­ള്ള ശൃം­ഖ­ല­ബ­ന്ധം തെ­ളി­ഞ്ഞു­കി­ട്ടു­ന്നു. മ­നു­ഷ്യ­വി­ഭ­വം എന്ന ഭാ­ഷാ­പ്ര­യോ­ഗ­ത്തി­ന്റെ മറ്റു ശൃം­ഖ­ല­ബ­ന്ധ­ങ്ങൾ വി­സ്മ­രി­ക്കാ­തെ തന്നെ ഈ പഠനം സ­മാ­ന്ത­ര­മാ­യി മു­ന്നോ­ട്ടു­കൊ­ണ്ടു­പോ­കാം.

ഭാ­ഷാ­സം­വേ­ദ­ന­ത്തിൽ ഒ­രി­നം­മാ­ത്ര­മാ­ണു് സാ­ഹി­ത്യ­സം­വേ­ദ­നം, സാ­ഹി­ത്യ­സം­വേ­ദ­നം പ്ര­ക­ര­ണ­ബ­ലം­കൊ­ണ്ടു മറ്റു സം­വേ­ദ­ന ശൃം­ഖ­ല­ക­ളു­മാ­യി കെ­ട്ടു­പി­ണ­ഞ്ഞു­കി­ട­ക്കു­ന്നു. ഭാ­ഷാ­സാ­ഹി­ത്യ­പ­ഠ­ന­ത്തി­ന്റെ ഇ­ന്ന­ത്തെ ഏ­റ്റ­വും കൗ­തു­ക­ക­ര­മാ­യ മുഖം സം­വേ­ദ­ന­ത­ന്ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­മാ­ണു്. ഇ­ത്ര­ത്തോ­ള­മെ­ത്തു­മ്പോൾ നിർ­ണ്ണാ­യ­ക സ­ങ്ക­ല്പ­ന­മാ­യി സം­വേ­ദ­നം മാ­റു­ന്നു. സം­വേ­ദ­ന­ത­ന്ത്ര­ങ്ങ­ളാ­ണു് ഇവിടെ സാ­ഹി­തീ­യ­ത­യും നാ­ട­കീ­യ­ത­യും മ­റ്റും. ദൃ­ശ്യ­സം­സ്ക്കാ­ര­ത്തി­ന്റെ വ­ളർ­ച്ച മ­റ്റെ­ല്ലാ സം­വേ­ദ­ന രീ­തി­ക­ളെ­യും സ്വാ­ധീ­നി­ക്കു­ന്നു എ­ന്ന­തു മാ­ധ്യ­മ­യു­ഗ­ത്തി­ന്റെ പ്ര­ത്യേ­ക­ത­യാ­ണു്. ക­ണ്ടു­ക­ണ്ട­ങ്ങി­രി­ക്കും­പോ­ലെ തോ­ന്ന­ണം വാ­യ­ന­ക്കാ­ര­നും ശ്രോ­താ­വി­നും (Levin 1984). അ­ത്ത­ര­ത്തിൽ പു­നർ­ക്ര­മീ­ക­രി­ക്ക­പ്പെ­ടു­ക­യാ­ണു് സാ­ഹി­ത്യ­ഭാ­ഷ­യും പ­ര­സ്യ­ഭാ­ഷ­യും. ഇ­തി­നു് ഏകോപന (convergence) സ­ങ്കേ­തം ഉ­പ­ക­രി­ക്കും. രോഗി ഡോ­ക്ട­റോ­ടു രോ­ഗ­വി­വ­ര­ങ്ങൾ അ­റി­യി­ക്കു­ന്ന­തും കവി കവിത ചൊ­ല്ലു­ന്ന­തും പു­രോ­ഹി­തൻ മ­ത­വി­ജ്ഞാ­നം നൽ­കു­ന്ന­തു­മെ­ല്ലാം മാ­ധ്യ­മ­യു­ഗ­ത്തിൽ ഏ­കോ­പ­ന­സ­ങ്കേ­ത­ങ്ങൾ പ്ര­യോ­ജ­ന­പ്പെ­ടു­ത്തി­യാ­ണു്. ക­മ്പ്യൂ­ട്ട­റും മൊ­ബൈ­ലും ഫേ­സ്ബു­ക്കും ട്വി­റ്റ­റു­മെ­ല്ലാം ഇതിൽ പ­ങ്കാ­ളി­ക­ളാ­കു­ന്നു. പ­ഴ­യ­കാ­ല­ത്തു ക്ഷേ­ത്ര­ങ്ങ­ളിൽ പു­രാ­ണ­ക­ഥാ­പ്ര­സം­ഗം ന­ട­ത്തി­യി­രു­ന്ന­വ­രും കൂ­ത്തു പ­റ­ഞ്ഞി­രു­ന്ന­വ­രും ഉ­പ­ദേ­ശി­മാ­രും ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ലെ ക­ഥാ­പ്ര­സം­ഗ­ക്കാ­രും ക­വി­യ­ര­ങ്ങു­കാ­രും പുതിയ റി­യാ­ലി­റ്റി ഷോ­ക്കാ­രു­മെ­ല്ലാം വ­ച­ന­ത്തെ ഏ­കോ­പ­ന­ത്തി­ലൂ­ടെ മാം­സ­മാ­ക്കു­ന്ന­വ­രാ­ണു്. വചനം മാം­സ­മാ­കു­മ്പോൾ ഇ­ന്ദ്രി­യ­ത­യു­ടെ നൂ­റാ­യി­രം ബ­ന്ധ­ങ്ങ­ളി­ലേ­ക്കു് അതു ക­ണ്ണി­ചേർ­ക്ക­പ്പെ­ടു­ന്നു. അ­ങ്ങ­നെ അതു് പ­രി­ണ­മി­ച്ചെ­ാ­ഴു­കു­ന്നു. വി­നി­മ­യ­ശൃം­ഖ­ല­യിൽ. അ­ത്ത­രം പ­രി­ണാ­മ ശൃം­ഖ­ല­ക­ളി­ലേ­ക്കു ക­ട­ന്നു­ചെ­ല്ലാൻ മ­ല­യാ­ള­പ­ഠി­താ­ക്ക­ളെ സ­ഹാ­യി­ക്കു­ന്ന­വ­യാ­ണു് ന­മ്പ്യാ­ന്ത­മി­ഴ് കൃ­തി­കൾ. പ്രാ­ചീ­ന മ­ല­യാ­ള­ഗ­ദ്യ­ത്തി­ന്റെ മാ­തൃ­ക­കൾ എന്ന നി­ല­യിൽ അം­ബ­രീ­ഷോ­പാ­ഖ്യാ­നം, ബ്ര­ഹ്മാ­ണ്ഡ­പു­രാ­ണം, ദൂ­ത­വാ­ക്യം തു­ട­ങ്ങി­യ കൃ­തി­കൾ­ക്കു് പ്രാ­ധാ­ന്യ­മു­ണ്ടു്. അവ രം­ഗ­പാ­ഠ­ങ്ങ­ളാ­യി പ­രി­ഗ­ണി­ക്കാം. അ­ര­ങ്ങി­ലെ­ത്തു­ന്ന ഗ­ദ്യ­ശി­ല്പ­ങ്ങൾ. നാ­ട­കീ­യ പ്ര­ക­ട­ന­ത്തി­ന്റെ ഭാ­ഗ­മാ­യി വേണം അതിലെ വാ­ക്യ­ങ്ങ­ളു­ടെ പൊരുൾ തി­രി­ക്കാൻ. അ­വ­യി­ലൂ­ടെ പു­രാ­ണ­പ്പൊ­രു­ളി­നു­ണ്ടാ­കു­ന്ന പ­രി­ണാ­മം­കൂ­ടി ശ്ര­ദ്ധി­ക്കാൻ ക­ഴി­ഞ്ഞാൽ പ്രാ­ചീ­ന­ഗ­ദ്യ­പ­ഠ­നം കൂ­ടു­തൽ ഊർ­ജ്ജ­സ്വ­ല­മാ­യി­ത്തീ­രും. ന­മ്പ്യാ­ന്ത­മി­ഴ് കൃ­തി­ക­ളി­ലെ സാ­ഹി­ത്യ­മു­ദ്ര­ക­ളിൽ (കൃ­ത്യ­മാ­യി­പ്പ­റ­ഞ്ഞാൽ കാ­വ്യ­ചി­ഹ്ന­ങ്ങ­ളിൽ) കു­ടു­ങ്ങി­പ്പോ­കു­ന്നു പല സാ­ഹി­ത്യ­പ­ഠി­താ­ക്ക­ളും. അ­തി­നു­മ­പ്പു­റം ഒരു സം­വേ­ദ­ന­രൂ­പം/ സം­വേ­ദ­ന സംഭവം എന്ന നി­ല­യിൽ ന­മ്പ്യാ­ന്ത­മി­ഴ് കൃ­തി­ക­ളു­ടെ ചേരുവ (texture) പ­രി­ശോ­ധി­ക്കാൻ ക­ഴി­യേ­ണ്ടി­യി­രി­ക്കു­ന്നു.

സാ­ഹി­ത്യം, സാ­ഹി­ത്യേ­ത­രം എന്ന വി­ഭ­ജ­നം അ­പ്ര­സ­ക്ത­മാ­ക്കു­ന്ന ത­ര­ത്തി­ലാ­ണു് ഭാ­ഷ­യു­ടെ വി­നി­മ­യ ശൃംഖല വ­ള­രു­ന്ന­തു്. പ­ര­സ്യ­ങ്ങൾ ശ്ര­ദ്ധി­ച്ചാൽ ഇ­ക്കാ­ര്യം ബോ­ധ്യ­മാ­കും. വി­പ­ണ­ന­മാ­ണു് പ­ര­സ്യ­ത്തി­ന്റെ ല­ക്ഷ്യം. പ­ര­സ്യ­ത്തിൽ സൗ­ന്ദ­ര്യ­ക്ക­ലർ­പ്പു് വേ­ണ്ടു­വോ­ള­മു­ണ്ടു്. പക്ഷേ, അ­റി­യി­ക്കേ­ണ്ട വി­വ­ര­ങ്ങൾ കൃ­ത്യ­മാ­യി­ത്ത­ന്നെ നൽ­കു­ക­യും ചെ­യ്യു­ന്നു. ഭാ­ഷാ­ശാ­സ്ത്ര­സ­ങ്കൽ­പ്പ­ന­ങ്ങ­ളും സാ­ഹി­ത്യ­സ­ങ്കൽ­പ്പ­ന­ങ്ങ­ളും സം­വേ­ദ­ന­ത­ന്ത്ര­ങ്ങ­ളും പ­രി­ഗ­ണി­ച്ചി­ട്ടു­വേ­ണം പ­ര­സ്യ­ങ്ങൾ പ­ഠ­ന­ഗ­വേ­ഷ­ണ­വി­ഷ­യ­മാ­ക്കാൻ. അ­തി­നു­മ­പ്പു­റം പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­മാ­യ പ­രി­ഗ­ണ­ന­ക­ളു­മാ­കാം. ഗ­ദ്യ­പ­ഠ­ന­ത്തിൽ ഇ­ന്ന­ത്തെ നി­ല­യിൽ ഏ­റ്റ­വും ഊർ­ജ്ജ­സ്വ­ല­മാ­കേ­ണ്ട മേ­ഖ­ല­യാ­ണു് പ­ര­സ്യ­പ­ഠ­നം. ഇതിനു ബ­ഹു­വി­ജ്ഞാ­നീ­യ സ­മീ­പ­നം വേണം. ശു­ദ്ധ­സാ­ഹി­ത്യ­ത്തി­നു വ­ഴി­പ്പെ­ടാ­ത്ത­തു­കൊ­ണ്ടാ­വ­ണം പാ­ഠ്യ­പ­ദ്ധ­തി­ക­ളിൽ പ­ര­സ്യ­പ­ഠ­നം മ­ങ്ങൂ­ഴ­ത്തി­ലാ­യി­പ്പോ­കു­ന്ന­തു്. ഭാ­ഷ­യു­ടെ പു­തു­മ­യും കൃ­ത്യ­ത­യും ബ­ഹു­മു­ഖ­ത്വ­വും ഏ­റ്റ­വും പ്ര­ക­ട­മാ­കു­ന്ന ഊർ­ജ്ജി­ത­മേ­ഖ­ല­യാ­ണു് പ­ര­സ്യ­ങ്ങൾ. അതു വി­മർ­ശ­നാ­ത്മ­ക സാം­സ്കാ­രി­ക­പ­ഠ­ന­മാ­യി വി­ക­സി­പ്പി­ക്കാം. പക്ഷേ, വി­മർ­ശ­ന­ത്തിൽ പ­ര­സ്യ­പ­ഠ­ന­വും ഗ­വേ­ഷ­ണ­വും ത­റ­ഞ്ഞു­പോ­ക­രു­തു്. സം­വേ­ദ­ന­ത­ന്ത്ര­ങ്ങ­ളിൽ കേ­ന്ദ്രീ­ക­രി­ക്കു­ന്ന­താ­വ­ണം മ­ല­യാ­ള­വി­ജ്ഞാ­ന­ത്തി­ന്റെ ഭാ­ഗ­മാ­യ പുതിയ പ­ര­സ്യ­പ­ഠ­നം. സ­മൂ­ഹ­പ്ര­ക്രി­യ­യു­മാ­യി പ­ര­സ്യ­സം­വേ­ദ­ന­ത്തെ കൂ­ട്ടി­യി­ണ­ക്കാൻ ക­ഴി­ഞ്ഞാൽ വേ­ണ്ടു­വോ­ളം സാ­മൂ­ഹി­ക­പ്ര­സ­ക്തി­യു­ണ്ടാ­കും ഇ­ത്ത­രം പ­ഠ­ന­ത്തി­നു്. പ­ര­സ്യ­ത്തിൽ രാ­ഷ്ട്രീ­യം എ­ന്നു് ഇതിനെ വി­ശേ­ഷി­പ്പി­ക്കാം.

മ­ല­യാ­ളി­സ­മൂ­ഹ­ത്തി­ന്റെ ഉ­പ­ഭോ­ഗ­വ്യ­ഗ്ര­ത­യിൽ ഇ­ട­പെ­ട്ടു­കൊ­ണ്ടു് പ­ര­സ്യ­ങ്ങൾ എ­ങ്ങ­നെ ക­മ്പോ­ളാ­ധി­പ­ത്യം വ­ളർ­ത്തു­ന്നു എന്ന പഠനം സു­പ്ര­ധാ­ന­മാ­ണു്. എ­ന്നാൽ അ­തി­നു­മ­പ്പു­റം സാം­സ്ക്കാ­രി­ക­പൗ­ര­ത്വം വി­ക­സി­പ്പി­ക്കാ­നു­ള്ള ഉ­പാ­ദാ­ന­മാ­യി പ­ര­സ്യ­ങ്ങൾ ഉ­പ­യോ­ഗി­ക്കാം. മ­ല­യാ­ളി­യു­ടെ ഭാ­വ­ന­യും ലോ­ക­ബോ­ധ­വും ഭാ­ഷാ­ഭം­ഗി­യും അ­ഭി­രു­ചി­ക­ളും വീ­ണ്ടു­വി­ചാ­ര­ത്തി­ലൂ­ടെ മ­ന­സ്സി­ലാ­ക്കാ­നു­ള്ള വൈ­ജ്ഞാ­നി­ക ഇ­ട­മാ­യി പ­ര­സ്യ­പ­ഠ­നം വി­ക­സി­ക്ക­ണം. മ­ന­സ്സി­ലാ­ക്കൽ അ­താ­ണു് മാ­ന­വി­ക­വി­ജ്ഞാ­ന­ങ്ങ­ളു­ടെ കേ­ന്ദ്രം. വി­ല­യി­രു­ത്തൽ മ­ന­സ്സി­ലാ­ക്ക­ലി­ന്റെ ബ­ല­ത്തി­ലാ­ക­ണം. വീ­ണ്ടു­വി­ചാ­ര (reflexivity) മാണു് മാ­തൃ­കാ­പ­ഠ­ന­ത്തി­ന്റെ ല­ക്ഷ­ണം. വീ­ണ്ടു­വി­ചാ­ര­ത്തി­ലൂ­ടെ സ­മൂ­ഹ­പ്ര­ക്രി­യ­യു­മാ­യി കൂ­ട്ടി­യി­ണ­ക്ക­പ്പെ­ടു­ന്ന വ്യ­ക്തി സാം­സ്കാ­രി­ക പൗ­ര­ത്വ (cultural citizenship) ത്തി­ലേ­ക്കു വ­ള­രു­ന്നു.

images/K_N_Ezhuthachan.jpg
കെ. എൻ. എ­ഴു­ത്ത­ച്ഛൻ

മ­ല­യാ­ളി­സ­മൂ­ഹം ഒരു വൈ­ജ്ഞാ­നി­ക­സ­മൂ­ഹം (knowledge society) എന്ന നി­ല­യിൽ സ്വയം അ­ട­യാ­ള­പ്പെ­ടു­ത്താൻ നി­ര­ന്ത­രം പ­രി­ശ്ര­മി­ക്കു­ക­യാ­ണു്. കോ­ള­ണീ­ക­ര­ണ­ത്തി­നു­മു­മ്പു­ത­ന്നെ വൈ­ജ്ഞാ­നി­കാ­ഭി­മു­ഖ്യ­ങ്ങൾ കേ­ര­ള­ത്തിൽ ശക്തി പ്രാ­പി­ച്ചി­രു­ന്നു. സം­സ്കൃ­ത­ഭാ­ഷ­യി­ലാ­ണു് അ­ത്ത­രം പ­രി­ശ്ര­മ­ങ്ങൾ വെ­ളി­ച്ചം­ക­ണ്ട­തു്. കേ­ര­ള­ത്തി­ലെ പ്ര­ശ­സ്ത ഗ­ണി­ത­ജ്ഞ­രും ശ­ങ്ക­രാ­ചാ­ര്യ­രെ പ്പോ­ലു­ള്ള ദാർ­ശ­നി­ക­രും ഇ­തി­ന്റെ ദൃ­ഷ്ടാ­ന്ത­ങ്ങ­ളാ­ണു്. പാ­ശ്ചാ­ത്യ­സ­മ്പർ­ക്ക­ത്തി­നു­മു­മ്പു­ത­ന്നെ വി­ജ്ഞാ­ന­വ­ഴി­കൾ മ­ല­യാ­ള­ത്തിൽ തു­റ­ന്നി­രു­ന്നു എ­ന്ന­തി­നു തെ­ളി­വാ­ണു്. 10–12 നൂ­റ്റാ­ണ്ടു­ക­ളി­ലെ ഭാ­ഷാ­കൗ­ട­ലീ­യം. ഭാ­ഷാ­കൗ­ട­ലീ­യ­ത്തി­ന്റെ പ്രാ­ധാ­ന്യം വേ­ണ്ട­ത്ര ലോകം ശ്ര­ദ്ധി­ക്കാ­തെ പോയതു വി­ചി­ത്ര­മാ­യ സാ­ഹ­ച­ര്യ­ത്തി­ലാ­ണു്. കൗ­ട­ല്യ­ന്റെ അർ­ത്ഥ­ശാ­സ്ത്രം ലോ­ക­ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­ന്ന ശ്യാ­മ­ശാ­സ്ത്രി­കൾ (മൈസൂർ) ഭാ­ഷാ­കൗ­ട­ലീ­യ­ത്തി­ന്റെ ആ­ഖ്യാ­ന­മാ­തൃ­ക മ­ന­സ്സി­ലാ­ക്കാ­തെ അതിനെ ത­ള്ളി­പ്പ­റ­ഞ്ഞു. മറ്റു പല പ­ണ്ഡി­ത­ന്മാ­രും സം­സ്കൃ­ത­മൂ­ല­ത്തോ­ടു­ള്ള വി­ശ്വ­സ്ത­ത­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ (ഇതു പാ­ശ്ചാ­ത്യ സ­ങ്കൽ­പ്പ­ന­മാ­ണു്, ബൈബിൾ വി­വർ­ത്ത­ന­ത്തെ ചു­റ്റി­പ്പ­റ്റി­യു­ണ്ടാ­യ തർജമ സ­ങ്കൽ­പ്പ­നം) ഭാ­ഷാ­കൗ­ട­ലീ­യ­ത്തെ ഇ­ക­ഴ്ത്തി. കൗ­ട­ലീ­യ­ത്തി­ന്റെ കേ­ര­ളീ­യ­ഭാ­ഷ്യ­മാ­ണു് ഭാ­ഷാ­കൗ­ട­ലീ­യം എന്ന കാ­ര്യം ശ്ര­ദ്ധി­ക്ക­പ്പെ­ട്ടി­ല്ല. ഭാ­ഷാ­പ­രി­ണാ­മ ശൃം­ഖ­ല­യി­ലും പാ­ഠ­ഭേ­ദ­പ­ര­മ്പ­ര­യി­ലും ശ്ര­ദ്ധ­യർ­പ്പി­ച്ചു പഠനം ന­ട­ത്തി­യ കെ. എൻ. എ­ഴു­ത്ത­ച്ഛൻ ഈ പ്രാ­ചീ­ന ഗ­ദ്യ­കൃ­തി­യു­ടെ ഭാ­ഷാ­ച­രി­ത്ര­മൂ­ല്യം കൃ­ത്യ­മാ­യി അ­ട­യാ­ള­പ്പെ­ടു­ത്തി. കേ­ര­ള­ഭാ­ഷ­യു­ടെ വി­കാ­സ­പ­രി­ണാ­മ­ങ്ങ­ളി­ലെ ക­ണ്ണി­യാ­യി ഇ­ളം­കു­ളം കു­ഞ്ഞൻ­പി­ള്ള ഭാ­ഷാ­കൗ­ട­ലീ­യ­ത്തെ കാ­ട്ടി­ത്ത­ന്നു. എം. ജി. എസ്. നാ­രാ­യ­ണ­നാ കട്ടെ (2005) കേ­ര­ളീ­യ വി­ജ്ഞാ­ന ശൃം­ഖ­ല­യി­ലെ ക­ണ്ണി­യാ­യി­ട്ടാ­ണു് ഭാ­ഷാ­കൗ­ട­ലീ­യ­ത്തെ അ­വ­ത­രി­പ്പി­ച്ച­തു്. വി­ജ്ഞാ­ന­കേ­ര­ള­ത്തി­ന്റെ വി­നി­മ­യ ശൃം­ഖ­ല­യി­ലെ സു­പ്ര­ധാ­ന­ക­ണ്ണി­യാ­ണു്, എം. ജി. എ­സി­ന്റെ പ­ഠ­ന­ത്തിൽ ഭാ­ഷാ­കൗ­ട­ലീ­യം. കൗ­ട­ലീ­യ­ത്തി­ന്റെ മ­ഹാ­പാ­ര­മ്പ­ര്യ­ത്തെ പ്രാ­ദേ­ശി­ക­വൽ­ക്ക­രി­ക്കു­ക (provincialise) യാണു് ഭാ­ഷാ­കൗ­ട­ലീ­യം. മ­ഹാ­ര­ച­ന­ക­ളോ­ടു് ഇ­താ­യി­രു­ന്നു ആ­ധു­നി­ക ഭാ­ര­തീ­യ ഭാ­ഷാ­സ­മൂ­ഹ­ങ്ങ­ളു­ടെ പ്ര­തി­ക­ര­ണം. കോ­ള­നീ­ക­ര­ണ­മാ­ണു് മൂലം–അ­നു­ക­ര­ണം–തർജമ എ­ന്നി­വ­യ­ട­ങ്ങു­ന്ന ശ്രേ­ണീ­കൃ­ത­സ­മീ­പ­നം ഉ­റ­പ്പി­ച്ചെ­ടു­ത്ത­തു്. രാ­മാ­യ­ണ­ത്തി­നു ഭാ­ര­ത­ത്തി­ന്റെ വിവിധ ഭാ­ഗ­ങ്ങ­ളിൽ വൈ­വി­ധ്യ­ത്തോ­ടെ നി­ല­നിൽ­ക്കാൻ ക­ഴി­ഞ്ഞു. വ്യ­ത്യ­സ്ത ആ­ശ­യാ­വ­ലി­ക­ളു­ടെ കാ­ന്തി­ക­ത­യിൽ പലതരം ഭാ­ര­ത­ങ്ങൾ ഭാ­ര­ത­ത്തി­ലു­ണ്ടാ­യി. ക­മ്പ­രാ­മാ­യ­ണം, തു­ള­സീ­ദാ­സ രാ­മാ­യ­ണം, ക­ണ്ണ­ശ്ശ­രാ­മാ­യ­ണം എ­ന്നൊ­ന്നും കേ­ട്ടാൽ വാൽ­മീ­കി­രാ­മാ­യ­ണ ഭ­ക്തർ­ക്കു അ­ലോ­സ­ര­മു­ണ്ടാ­കാ­ത്ത ജ്ഞാ­നാ­വ്യ­വ­സ്ഥ­യാ­യി­രു­ന്നു അതു്. ആ വ്യ­വ­സ്ഥ­യ്ക്കു­ള്ളി­ലാ­ണു് രാ­മാ­യ­ണ­നാ­ട­ക­മാ­യ ആ­ശ്ച­ര്യ­ചൂ­ഡാ­മ­ണി ഉ­ണ്ടാ­യ­തു്. കേ­ര­ള­ത്തിൽ പ്ര­ചാ­ര­ത്തി­ലി­രു­ന്ന കേ­ര­ളോൽ­പ്പ­ത്തി­കൾ മ­റ്റൊ­രു­ദാ­ഹ­ര­ണ­മാ­ണു്. അ­വ­യു­ടെ വൈ­വി­ധ്യ­ഭം­ഗി പാ­ശ്ചാ­ത്യ­നാ­യ ഗു­ണ്ടർ­ട്ടി നു­പോ­ലും ഹൃ­ദ്യ­മാ­യി തോ­ന്നി­യ­തു­കൊ­ണ്ടാ­വ­ണം ഒ­റ്റ­നോ­ട്ട­ത്തിൽ അവ വേർ­പി­രി­ച്ച­റി­യാൻ ക­ഴി­യു­ന്ന ത­ര­ത്തിൽ അ­ദ്ദേ­ഹം അതു സം­വി­ധാ­നം ചെ­യ്തു് അ­ച്ച­ടി­ച്ച­തു്. പ്രാ­ചീ­ന മ­ല­യാ­ള­ഗ­ദ്യ­പ­ഠ­നം ഈ വ­ഴി­ക്കു ദൃ­ഷ്ടി തി­രി­ക്ക­ണം. ഭാ­ഷാ­കൗ­ട­ലീ­യം മുൻ­നി­റു­ത്തി എം. ജി. എസ്. നാ­രാ­യ­ണൻ തു­ട­ക്ക­മി­ട്ടി­രി­ക്കു­ന്ന പ­ഠ­ന­ശൈ­ലി മ­ല­യാ­ള­ഗ­ദ്യ­പ­ഠ­ന­ത്തിൽ രാ­ജ­പാ­ത­യാ­യി വി­ക­സി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

images/Elamkulam_Kunjan_Pilla.jpg
ഇ­ളം­കു­ളം കു­ഞ്ഞൻ­പി­ള്ള

ഏ­താ­നും പ­ദ­ങ്ങ­ളും പ­ദ­സം­ഹി­ത­ക­ളും ഭാ­ഷാ­കൗ­ട­ലീ­യ­ത്തിൽ­നി­ന്നു തി­ര­ഞ്ഞെ­ടു­ത്തു് അ­വ­യു­ടെ പൊരുൾ തേ­ടു­ക­യാ­ണു് എം. ജി. എസ്. വ­ള­രെ­ക്കാ­ലം കേ­ര­ളീ­യ­രും മ­റു­നാ­ട്ടു­കാ­രു­മാ­യ പ­ണ്ഡി­ത­ന്മാ­രെ അ­ലോ­സ­ര­പ്പെ­ടു­ത്തി­യ ചില പ്ര­യോ­ഗ­ങ്ങ­ളാ­ണ­വ. ഉ­ദാ­ഹ­ര­ണ­ത്തി­നു ശാ­സ­ന­പ­ഠ­ന­ത്തിൽ കീ­റാ­മു­ട്ടി­യാ­യ ക­ല­മ­റു­പ്പ് എന്ന പ്ര­യോ­ഗം പു­ണ്യ­പു­ട­ഭേ­ദ­ന­മാ­ണെ­ന്നു് എം. ജി. എസ്. ക­ണ്ടെ­ത്തു­ന്ന­തു് ഭാ­ഷാ­കൗ­ട­ലീ­യ­ത്തി­ലൂ­ടെ­യാ­ണു്. ശാ­സ­ന­മ­ല­യാ­ള­വും ഭാ­ഷാ­കൗ­ട­ലീ­യ മ­ല­യാ­ള­വും സം­സ്കൃ­ത കൗ­ട­ലീ­യ­വും ചേർ­ത്തു­വ­ച്ചു പ­രി­ശോ­ധി­ക്കു­മ്പോൾ എം. ജി. എസ്. നൽ­കു­ന്ന തി­രി­ച്ച­റി­വു് വൈ­ജ്ഞാ­നി­ക­ത്തി­ള­ക്ക­മു­ള്ള­താ­ണു്. ഗ­ദ്യ­പ­ഠ­ന­ത്തി­ന്റെ മൗ­ലി­ക­ബ­ലം വി­ജ്ഞാ­ന­ത്തി­ന്റേ­താ­ണു്. അതു വൈ­ജ്ഞാ­നി­ക കേ­ര­ള­ത്തി­ന്റെ സ­മ­കാ­ലി­ക അ­ഭി­രു­ചി­ക­ളു­മാ­യി പൊ­രു­ത്ത­പ്പെ­ട്ടു­പോ­കു­ന്നു. ബ­ഹു­വി­ജ്ഞാ­നീ­യ­ത­യി­ലേ­ക്കു വ­ള­രാ­നു­ള്ള പ­രി­ശീ­ല­ന­മാ­ണു് പ്രാ­ചീ­ന ഗ­ദ്യ­പ­ഠ­ന­ത്തി­ലൂ­ടെ ഉ­ണ്ടാ­കേ­ണ്ട­തു്. നിർ­ഭാ­ഗ്യ­വ­ശാൽ മ­ല­യാ­ള­സ്നേ­ഹി­കൾ ഓ­മ­നി­ക്കാ­നു­ള്ള ഭാ­ഷ­യാ­യി­ട്ടാ­ണു് മ­ല­യാ­ള­ത്തെ പ­രി­ഗ­ണി­ക്കു­ന്ന­തു് (കാ­ര്യം പറയാൻ ഇം­ഗ്ലീ­ഷ്). കവിത, കഥ, നാടകം തു­ട­ങ്ങി­യ­വ­യി­ലാ­ണു് പലരും ഓ­മ­ന­ത്ത­മു­ള്ള മ­ല­യാ­ള­മു­ഖം തേ­ടു­ന്ന­തു്. ഇ­വ­യെ­ല്ലാം വി­ല­പ്പെ­ട്ട­തു തന്നെ. എ­ന്നാൽ സം­വേ­ദ­ന മാ­ധ്യ­മം എന്ന നി­ല­യിൽ മ­ല­യാ­ളം മ­ല­യാ­ളി­യെ രൂ­പ­പ്പെ­ടു­ത്തു­ന്ന­തു വി­ശാ­ല­മാ­യ വൈ­ജ്ഞാ­നി­ക­ലോ­ക­ത്തി­ലാ­ണു്. “സാ­മാ­ന്യ­ബു­ദ്ധി” എന്ന ഭാ­വ­ത്തിൽ ജീ­വി­ത­ത്തി­ന്റെ സമസ്ത മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കും മ­ല­യാ­ളം വ്യാ­പി­ച്ചു നിൽ­ക്കു­ന്നു. മാ­ധ്യ­മ­മ­ല­യാ­ളം സാ­ധ്യ­മാ­യ എല്ലാ വൈ­വി­ധ്യ­ങ്ങ­ളോ­ടും­കൂ­ടി അ­നു­ദി­നം വ­ള­രു­ക­യാ­ണു്. അ­തി­നൊ­പ്പം നിൽ­ക്കാൻ സാ­ഹി­ത്യ­മ­ല­യാ­ളം ത­ത്ര­പ്പെ­ടു­ന്നു­ണ്ടു്. മ­ല­യാ­ള­ത്തി­ന്റെ സ്കൂൾ–കോളജ് ത­ല­ങ്ങ­ളി­ലെ പാ­ഠ്യ­പ­ദ്ധ­തി­യെ­ക്കു­റി­ച്ചു ന­ട­ക്കു­ന്ന തർ­ക്ക­ങ്ങ­ളിൽ ഈ വി­രു­ദ്ധാ­ഭി­മു­ഖ്യ­ങ്ങൾ പ്ര­ക­ട­മാ­ണു്. മ­ല­യാ­ള­ഭാ­ഷ വൈ­ജ്ഞാ­നി­ക­യു­ഗ­ത്തിൽ സം­വേ­ദ­ന­മാ­ധ്യ­മ­മാ­യി വി­ക­സി­ക്ക­ണ­മെ­ങ്കിൽ ഏറെ ആ­സൂ­ത്ര­ണം ആ­വ­ശ്യ­മു­ണ്ടു്. ഭാ­ഷാ­സൂ­ത്ര­ണം ഇ­ന്നും മ­ല­യാ­ള­വി­ജ്ഞാ­ന­ത്തിൽ അർ­ഹി­ക്കു­ന്ന ഇടം നേ­ടി­യി­ട്ടി­ല്ല. ഭാ­ഷാ­സൂ­ത്ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി പാ­ഠ്യ­പ­ദ്ധ­തി പ­രി­ഷ്ക്ക­രി­ക്ക­ണം, പുതിയ ബോ­ധ­ന­ത­ന്ത്ര­ങ്ങൾ വി­ക­സി­പ്പി­ക്ക­ണം. ഏ­താ­യാ­ലും മ­ല­യാ­ള­ത്തെ പൈ­ങ്കി­ളി­ഭാ­ഷ­യാ­യും വീ­ട്ടു­ഭാ­ഷ­യാ­യും വി­നോ­ദ­ഭാ­ഷ­യാ­യും പ­രി­മി­ത­പ്പെ­ടു­ത്താ­നു­ള്ള ശ്ര­മ­ങ്ങൾ പ്രോ­ത്സാ­ഹി­പ്പി­ക്കാ­നാ­വി­ല്ല. വൈ­ജ്ഞാ­നി­ക കേ­ര­ള­ത്തി­ന്റെ ഭാ­ഷ­യാ­യി മ­ല­യാ­ളം വി­ക­സി­പ്പി­ക്ക­ണം. വൈ­ജ്ഞാ­നി­ക­മ­ല­യാ­ള­ത്തി­ന്റെ വേ­രു­കൾ തേ­ടു­ന്ന­വർ പ്രാ­ചീ­ന ഗ­ദ്യ­മാ­തൃ­ക­കൾ വി­ശ­ക­ല­നം ചെ­യ്യ­ണം.

images/MGS_Narayanan.jpg
എം. ജി. എസ്. നാ­രാ­യ­ണൻ

കോ­ള­നീ­ക­ര­ണം മ­ല­യാ­ള­ത്തി­ന്റെ സാ­മൂ­ഹി­ക­പ­ദ­വി­യിൽ വ­മ്പി­ച്ച മാ­റ്റ­ങ്ങ­ളു­ണ്ടാ­ക്കി. അ­തി­ന്റെ ഫ­ല­മാ­യി മ­ല­യാ­ളം വ്യ­വ­സ്ഥാ­പി­ത പ­ഠ­ന­ത്തി­ന്റെ ഭാ­ഗ­മാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ട്ടു. സാ­ഹി­ത്യ­ര­സി­ക­ന്മാർ പെൺ­മ­ല­യാ­ള­മാ­യി കൊ­ണ്ടു­ന­ട­ന്നി­രു­ന്ന കു­സൃ­തി­ഭാ­ഷ­യെ പുതിയ അ­റി­വി­ന്റെ മാ­ധ്യ­മ­മാ­ക്കു­ന്ന­തിൽ വി­ദേ­ശി­കൾ വ­ഹി­ച്ച പ­ങ്കു് ശ്ര­ദ്ധേ­യ­മാ­ണു്. ഉ­ദ­യം­പേ­രൂർ സൂ­ന­ഹ­ദോ­സി­ന്റെ കാ­നോ­ന­ക­ളും (1599) റോ­സി­ന്റെ നി­യ­മാ­വ­ലി­യും പേ­രു­കൾ സൂ­ചി­പ്പി­ക്കു­ന്ന­തു­പോ­ലെ കൊ­ളോ­ണി­യൽ ആ­ധു­നി­ക­ത­യു­ടെ മൗ­ലി­ക­രേ­ഖ­ക­ളാ­ണു്. അവ മ­ല­യാ­ള­ത്തിൽ ത­യ്യാ­റാ­ക്കി­യ­തു് സാ­ധാ­ര­ണ ജ­ന­ങ്ങ­ളു­ടെ മ­ത­ബോ­ധ­ത്തെ ന­വീ­ക­രി­ക്കാ­നും ചി­ട്ട­പ്പെ­ടു­ത്താ­നു­മാ­യി­രു­ന്നു. ഇതു ക­ളി­യ­ല്ല, കാ­ര്യ­മാ­ണു്. കൃ­ത്യ­ത­യും വ്യ­ക്ത­ത­യു­മാ­ണു് ഇ­തി­ന്റെ പ്ര­ത്യേ­ക­ത­കൾ. പ­ദ­വാ­ക്യ­ത­ല­ങ്ങ­ളി­ലെ­ല്ലാം പാ­ര­മ്പ­ര്യ­വും പു­തു­മ­യും ഇ­ട­ക­ലർ­ത്തു­ന്ന­വ­യാ­ണു് ഈ കൃ­തി­കൾ. (സ്ക­റി­യ സ­ക്ക­റി­യ 1976, 1994, 2000)

images/Hermann_Gundert.jpg
ഗു­ണ്ടർ­ട്ട്

കാ­നോ­ന­ക­ളു­ടെ­യും നി­യ­മാ­വ­ലി­യു­ടെ­യും ഭാ­ഷാ­ശാ­സ്ത്ര­വി­ശ­ക­ല­നം കേരള സർ­വ­ക­ലാ­ശാ­ലാ ഭാ­ഷാ­ശാ­സ്ത്ര­വ­കു­പ്പിൽ ഈ ലേഖകൻ സ­മർ­പ്പി­ച്ച വ്യാ­ക­ര­ണ­പ്ര­ബ­ന്ധ­ത്തിൽ ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. പിൽ­ക്കാ­ല­ത്തു കാ­നോ­ന­കൾ പു­സ്ത­ക­രൂ­പ­ത്തിൽ പു­നഃ­പ്ര­സി­ദ്ധീ­ക­രി­ച്ച­പ്പോൾ എ­ഴു­തി­ച്ചേർ­ത്ത ആ­മു­ഖ­പ­ഠ­ന­ത്തി­ലും അ­ടി­ക്കു­റി­പ്പി­ലും പ്രാ­ചീ­ന­ഗ­ദ്യ­പ­ഠ­നം സം­സ്കാ­ര­പ­ഠ­ന­മാ­യി വി­ക­സി­പ്പി­ക്കാ­നു­ള്ള ശ്രമം ന­ട­ത്തി­യി­ട്ടു­ണ്ടു്. ഇ­ണ­ങ്ങർ, യോഗം, മാർ­ക്ഷം, പിഴ മൂളുക തു­ട­ങ്ങി­യ പ­ദ­ങ്ങ­ളി­ലൂ­ടെ സ­ഞ്ച­രി­ച്ചു് സാ­ന്നി­ധ്യ­ങ്ങ­ളും അ­സാ­ന്നി­ധ്യ­ങ്ങ­ളും പ­രി­ഗ­ണി­ച്ചു കോ­ള­നീ­ക­ര­ണ­ത്തി­ന്റെ­യും പ്ര­തി­രോ­ധ­ത്തി­ന്റെ­യും മേൽ­ക്കോ­യ്മ­യു­ടെ­യും നി­ഷ്കോ­ള­ണീ­ക­ര­ണ­ത്തി­ന്റെ­യും വേ­രു­ക­ളും വ­ഴി­ക­ളും അ­ട­യാ­ള­പ്പെ­ടു­ത്താൻ ശ്ര­മി­ച്ചി­രി­ക്കു­ന്നു. ഇതു സൂ­ചി­പ്പി­ക്കു­ന്ന­തു പ്രാ­ചീ­ന­ഗ­ദ്യ­പ­ഠ­ന­ത്തി­നു സം­സ്കാ­ര­പ­ഠ­ന­ത്തി­ലേ­ക്കു വ­ഴി­തു­റ­ക്കാൻ ക­ഴി­യു­മെ­ന്നാ­ണു്. ഉ­ത്ത­മ­ച­രി­ത്ര­രേ­ഖ­ക­ളിൽ­നി­ന്നും മറ്റു പാ­ഠ­ങ്ങ­ളിൽ­നി­ന്നും ഉ­പാ­ദാ­ന­ങ്ങൾ ശേ­ഖ­രി­ക്കു­ക എ­ന്ന­തു പ്ര­ധാ­ന­മാ­ണു്. ക­ഴി­യു­ന്നി­ട­ത്തോ­ളം സൂ­ക്ഷ്മ­മാ­ക­ണം ഉ­പാ­ദാ­ന­ശേ­ഖ­ര­ണം. പി­ന്നെ വേ­ണ്ട­തു് ആ­ശ­യാ­വ­ലി­ക­ളാ­ണു്. ഭാഷ, സം­സ്ക്കാ­രം, കോ­ള­ണീ­ക­ര­ണം തു­ട­ങ്ങി­യ­വ­യെ­ക്കു­റി­ച്ചു വ്യ­ത്യ­സ്ത­ങ്ങ­ളാ­യ ആ­ശ­യാ­വ­ലി­കൾ നി­ല­വി­ലു­ണ്ടു്. അവയിൽ ചിലതു ത­ള്ളാ­നും മറ്റു ചിലതു കൊ­ള്ളാ­നും ക­ഴി­യ­ണം. അ­ടു­ത്ത­ഘ­ട്ട­ത്തിൽ വേ­ണ്ട­തു സ­ങ്കൽ­പ്പ­ന­ങ്ങ­ളാ­ണു്. സ­ങ്കൽ­പ്പ­ന­ങ്ങൾ മാറി മാറി ഉ­പ­യോ­ഗി­ച്ചാൽ വ്യ­ത്യ­സ്ത അ­റി­വു­കൾ പ­ഠ­ങ്ങ­ളിൽ­നി­ന്നു് ഉൽ­പ്പാ­ദി­പ്പി­ക്കാം. സി­ദ്ധാ­ന്ത­ങ്ങ­ളാ­ണു് പ്ര­സ­ക്ത­മാ­യ മ­റ്റൊ­രി­നം. ഓ­റി­യ­ന്റി­ലി­സം പോലെ എ­ത്ര­യെ­ത്ര സി­ദ്ധാ­ന്ത­ങ്ങൾ ത­യ്യാർ ചെയ്ത രൂ­പ­ത്തിൽ ല­ഭ്യ­മാ­ണു്. അവ പ­രീ­ക്ഷി­ച്ചു നോ­ക്കാം. അ­ല്ലെ­ങ്കിൽ പ്ര­ക­ര­ണ­ത്തി­നി­ണ­ങ്ങും­വി­ധം പ­രി­ഷ്ക­രി­ച്ചു പ­രീ­ക്ഷി­ച്ചു നോ­ക്കാം. പുതിയ പുതിയ ഉ­പാ­ദാ­ന­ങ്ങ­ളിൽ പ്ര­യോ­ഗി­ക്കു­മ്പോൾ പ­രി­ഷ്ക്ക­രി­ക്ക­പ്പെ­ടാ­വു­ന്ന­വ­യാ­ണു് സി­ദ്ധാ­ന്ത­ങ്ങൾ. ഓരോ പ­ഠ­ന­വും ഓരോ ഘ­ട്ട­ത്തി­ലും ആ­ശ­യാ­വ­ലി­കൾ, സ­ങ്കൽ­പ്പ­ന­ങ്ങൾ, സി­ദ്ധാ­ന്ത­ങ്ങൾ എ­ന്നി­വ­യെ­ക്കു­റി­ച്ചു തീ­ക്ഷ്ണ­ബോ­ധം നി­ല­നി­റു­ത്തേ­ണ്ട­തു­ണ്ടു്. അ­ങ്ങ­നെ­യു­ണ്ടാ­കു­ന്ന വീ­ണ്ടു­വി­ചാ­രം അ­റി­വി­നെ ആ­ഴ­പ്പെ­ടു­ത്തും. അ­റി­വി­നെ­ക്കു­റി­ച്ചു­ള്ള അറിവു വ­ളർ­ത്തും. പ­ഠ­ന­ഗ­വേ­ഷ­ണ­ങ്ങ­ളിൽ ഒ­ഴി­വാ­ക്കാ­നാ­വാ­ത്ത ഗു­ണ­മാ­യി മാ­റി­യി­രി­ക്കു­ന്നു വീ­ണ്ടു­വി­ചാ­രം. വൈ­ജ്ഞാ­നി­ക­ത­യ്ക്കു് ഊന്നൽ നൽ­കു­ന്ന ഗ­ദ്യ­പ­ഠ­ന­ത്തിൽ അതു മർ­മ്മ­പ്ര­ധാ­ന­മാ­ണു്.

സ­മ­കാ­ലി­ക വി­ജ്ഞാ­ന­ശൃം­ഖ­ല­യിൽ മ­ല­യാ­ള­ത്തി­നു കാ­ര്യ­ക്ഷ­മ­മാ­യി ഇ­ട­പെ­ടാൻ ക­ഴി­യു­ന്നി­ല്ലെ­ന്ന പരാതി വ്യാ­പ­ക­മാ­ണു്. ഗ­ദ്യ­ഗ­തി പ­രി­ഗ­ണി­ക്കു­മ്പോൾ അ­ത്ര­യ്ക്കു നി­രാ­ശ­യ്ക്കു കാ­ര­ണ­മി­ല്ല. സാ­ഹി­ത്യ­മ­ല­യാ­ളം­പോ­ലെ വർ­ണ്ണ­പ്പ­കി­ട്ടു നേ­ടു­ന്നി­ല്ലെ­ങ്കി­ലും ഒരു ജീ­വൽ­ഭാ­ഷ എന്ന നി­ല­യിൽ മ­ല­യാ­ളം കേ­ര­ളീ­യ ജീ­വി­ത­ത്തി­ലാ­കെ സ­ന്നി­ഹി­ത­മാ­ണു്. മാ­ധ്യ­മ­ങ്ങ­ളാ­ണു് ഈ വ­ഴി­ക്കു മ­ല­യാ­ള­ത്തെ മു­ന്നോ­ട്ടു­കൊ­ണ്ടു­പോ­കു­ന്ന­തു്. സാ­ഹ­സി­ക­മാ­യി ഭാഷയെ പു­തു­മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കു ന­യി­ക്കു­ന്ന­വർ ശു­ദ്ധി­വാ­ദ­ക്കാ­രു­ടെ വി­മർ­ശ­ന­ത്തി­നു് ഇ­ര­യാ­കു­ന്നു. പുതിയ വാ­ക്കു­ക­ളാ­ണു് ഏറെ വി­മർ­ശ­നം നേ­രി­ടു­ന്ന­തു്. ഇ­ഷ്ട­മാ­യാ­ലും ഇ­ല്ലെ­ങ്കി­ലും പു­തു­വാ­ക്കു­കൾ ഉ­പ­യോ­ഗി­ച്ചേ തീരൂ. പ്ര­യോ­ഗി­ക്കു­ക അ­ല്ലെ­ങ്കിൽ അവസരം ന­ഷ്ട­പ്പെ­ടു­ത്തു­ക എ­ന്ന­താ­ണു് ദ്രുത സാ­ങ്കേ­തി­ക വി­ദ്യാ­സ­മൂ­ഹ­ത്തി­ന്റെ സ­മീ­പ­നം. ഭാ­ഷാ­കൗ­ട­ലീ­യ­കാ­ല­ത്തും കാ­നോ­ന­ക­ളു­ടെ കാ­ല­ത്തും ഇതേ പ്ര­തി­സ­ന്ധി­ത­ന്നെ ഗ­ദ്യ­ര­ച­ന നേ­രി­ട്ടി­രു­ന്നു. ശാ­സ്ത്ര­സ­ങ്കേ­തി­ക­വി­ദ്യ­ക­ളി­ലെ പു­തു­മ­കൾ ആ­ശ­യ­ങ്ങ­ളി­ലും ഉൽ­പ്പ­ന്ന­ങ്ങ­ളി­ലും മാ­ത്ര­മ­ല്ല, അവയെ പ­രാ­മർ­ശി­ക്കു­ന്ന വാ­ക്കു­ക­ളി­ലും വാ­ക്യ­ങ്ങ­ളി­ലു­മു­ണ്ടു്. ജ­നി­ത­ക­വി­ജ്ഞാ­ന­വും നാനോ ടെ­ക്നോ­ള­ജി­യും ബ­യോ­ടെ­ക്നോ­ള­ജി­യും ഇൻ­ഫർ­മേ­ഷൻ സ­യൻ­സും ഉ­ണ്ടാ­ക്കു­ന്ന ന­വ­ത­രം­ഗ­ങ്ങൾ ഭാ­ഷ­യിൽ ത­ത്സ­മ­ങ്ങ­ളാ­യും ത­ത്ഭ­വ­ങ്ങ­ളാ­യും പു­തു­വാ­ക്കു­ക­ളാ­യും പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. ഓരോ സാ­ങ്കേ­തി­ക­പ­ദ­ത്തി­ന്റെ­യും നിർ­വ­ച­നം, ഉൽ­പ്പ­ത്തി, പ്ര­ക­ര­ണം, പ്ര­യോ­ഗ­പ്പൊ­രുൾ എ­ന്നി­വ വി­ശ­ദീ­ക­രി­ക്കു­ന്ന വൈ­ജ്ഞാ­നി­കാ­ന്വേ­ഷ­ണ­ങ്ങൾ ഇ­ന്നു് ഏറെ പ്ര­സ­ക്ത­മാ­യി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് മ­ല­യാ­ള­ഗ­ദ്യ­മേ­ഖ­ല വാ­ക്കു­ച­ന്ത­യോ വാ­ക്കു­മേ­ള­യോ ആയി അ­നു­ഭ­വ­പ്പെ­ട്ടാൽ പ­രി­ഭ­വി­ച്ചി­ട്ടു കാ­ര്യ­മി­ല്ല. ഭാ­ഷാ­കൗ­ട­ലീ­യ­വും കാ­നോ­ന­ക­ളും ഇ­ത്ത­രം ച­ന്ത­ക­ളു­ടെ ച­രി­ത്ര­സ്മാ­ര­ക­ങ്ങ­ളോ മ്യൂ­സി­യ­ങ്ങ­ളോ ആണു്. മ്യൂ­സി­യ­ങ്ങൾ ച­രി­ത്ര­വ്യാ­ഖ്യാ­ന­ത്തി­നാ­ണു് ഇ­ന്നു് ഊന്നൽ നൽ­കു­ന്ന­തു്. അ­തു­പോ­ലെ ഭാ­ഷാ­കൗ­ട­ലീ­യം പോ­ലെ­യു­ള്ള പ്രാ­ചീ­ന­ഗ­ദ്യ­കൃ­തി­ക­ളു­ടെ പഠനം ഭാ­ഷ­യു­ടെ സ­മ­കാ­ലി­ക­സ­മ­സ്യ­കൾ വി­ശ­ദീ­ക­രി­ക്കാൻ ഉ­പ­ക­രി­ക്ക­ണം. പ­ദ­സ്നേ­ഹി­കൾ­ക്കും ശാ­സ്ത്ര­വി­ശാ­ര­ദർ­ക്കും സാ­ധാ­ര­ണ­ക്കാർ­ക്കും വാ­ക്കു­കാ­ണ­ലി­നു­ള്ള (അ­ടു­ക്ക­ള­കാ­ണൽ, വയറു കാണൽ, പെ­ണ്ണു­കാ­ണൽ ഇ­വ­പോ­ലെ) അ­വ­സ­ര­മൊ­രു­ക്കു­ന്ന­താ­യി­രി­ക്ക­ണം പ്രാ­ചീ­ന­ഗ­ദ്യ­പ­ഠ­നം. വാ­ക്കും ആ­ശ­യ­ങ്ങ­ളും ത­മ്മി­ലു­ള്ള രാ­ഗ­ദ്വേ­ഷ­ങ്ങൾ വി­നി­മ­യ­ശൃം­ഖ­ല­യി­ലൂ­ടെ ശീ­ലി­ക്കാൻ ഗ­ദ്യ­ത്തി­ന്റെ വേ­രു­ക­ളും വ­ഴി­ക­ളും പ­ഠി­ച്ച­റി­യ­ണം.

പ­തി­വു­വി­ട്ടു ചി­ന്തി­ക്കാ­നും ശീ­ലം­വി­ട്ടു കാ­ണാ­നും ക­ഴി­ഞ്ഞാ­ലേ ചി­ന്തി­ച്ചും ക­ണ്ടും അ­റി­വാ­ള­രാ­കാൻ കഴിയൂ. ഇ­തി­നു­ള്ള ചില വി­ജ്ഞാ­ന­മു­ഹൂർ­ത്ത­ങ്ങൾ ഒ­രു­ക്കാൻ മ­ല­യാ­ള­ഗ­ദ്യ­ത്തി­ന്റെ പാ­ഠ്യ­പ­ദ്ധ­തി­ക്കും പ­ഠ­ന­ക്ര­മ­ത്തി­നും ക­ഴി­യ­ണം.

ഗ്ര­ന്ഥ/ലേ­ഖ­ന­സൂ­ചി
  • എ­ഴു­ത്ത­ച്ഛൻ, കെ. എൻ., 1960, ഭാ­ഷാ­കൗ­ട­ലീ­യം (അ­ധി­ക­ര­ണ­ങ്ങൾ 4–7), മ­ദി­രാ­ശി സർ­വ­ക­ലാ­ശാ­ല.
  • ഗു­ണ്ടർ­ട്ട്, ഹെർമൻ, 1843, കേ­ര­ളോൽ­പ­ത്തി, മം­ഗ­ലാ­പു­രം.
  • സ­ക്ക­റി­യ, സ്ക­റി­യ, 1994, ഉ­ദ­യം­പേ­രൂർ സൂ­ന­ഹ­ദോ­സി­ന്റെ കാ­നോ­ന­കൾ, ഓശാന മൗ­ണ്ട്, ഇ­ട­മ­റ്റം, പാലാ.
  • … 1976, രണ്ടു പ്രാ­ചീ­ന­ഗ­ദ്യ­കൃ­തി­കൾ, ച­ങ്ങ­നാ­ശ്ശേ­രി.
  • … 2000, മി­ഷ­ന­റി­ഗ­ദ്യം, മ­ല­യാ­ള­ഭാ­ഷാ­ച­രി­ത്രം (എഡി. എസ്. വി. വേ­ണു­ഗോ­പൻ നായർ) മാ­ളൂ­ബൻ, തി­രു­വ­ന­ന്ത­പു­രം.
  • Kaufmann, Jodi, Dec. 2010, Post Structural Analysis: Analysing Empirical Matter of New Meanings, Qualitative Inquiry 17(2) 148–154.
  • Keats, Jonathon, 2010, Virtual Words: Language on the Edge of Science and Technology, Oxford University Press, USA.
  • Lakoff, George, 2003, Metaphors We live By, The University of Chicago Press.
  • Levin, 1984, Modernity and the Hegemony of Vision, University of California Presss.
  • Narayanan, MGS, Oct. 2005, The Malayalam Commentary on Arthasastra TAPASAM Vol. 1. 2.

ഡോ. സ്ക­റി­യ സ­ക്ക­റി­യ
images/scaria-zacharia.jpg

മ­ല­യാ­ളം അ­ദ്ധ്യാ­പ­കൻ, എ­ഡി­റ്റർ, ഗ്ര­ന്ഥ­കർ­ത്താ­വു്, ഗ­വേ­ഷ­കൻ എന്നീ നി­ല­ക­ളിൽ പ്ര­സി­ദ്ധ­നാ­യ വ്യ­ക്തി­യാ­യി­രു­ന്നു സ്ക­റി­യ സ­ക്ക­റി­യ (1947–2022 ഒ­ക്ടോ­ബർ 18). ട്യൂ­ബി­ങ്ങൺ സർ­വ്വ­ക­ലാ­ശാ­ല­യിൽ ഗു­ണ്ടർ­ട്ടി­ന്റെ ഗ്ര­ന്ഥ­ശേ­ഖ­രം ക­ണ്ടെ­ത്തി­യ­തിൽ ഇ­ദ്ദേ­ഹം പ­ങ്കു് വ­ഹി­ച്ചി­രു­ന്നു. ജൂ­ത­മ­ല­യാ­ളം, മ­ല­യാ­ളം എ­ന്നി­വ­യാ­ണു് ഇ­ദ്ദേ­ഹ­ത്തി­നു് താ­ല്പ­ര്യ­മു­ള്ള വി­ഷ­യ­ങ്ങൾ.

ജീ­വി­ത­രേ­ഖ

സ്ക­റി­യാ സ­ക്ക­റി­യ 1947-ൽ എ­ട­ത്വാ ചെ­ക്കി­ടി­ക്കാ­ടു് ക­രി­ക്കം­പ­ള്ളിൽ കു­ടും­ബ­ത്തിൽ ജ­നി­ച്ചു. ഭൗ­തി­ക­ശാ­സ്ത്ര­ത്തിൽ ബി­രു­ദ­മെ­ടു­ത്ത­തി­നു­ശേ­ഷം ച­ങ്ങ­നാ­ശ്ശേ­രി എസ്. ബി. കോ­ളേ­ജിൽ നി­ന്നു് 1969-ൽ മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ ബി­രു­ദാ­ന­ന്ത­ര­ബി­രു­ദം നേടി.

1992-ൽ കേരള സർ­വ്വ­ക­ലാ­ശാ­ല­യി­ലെ ലിം­ഗ്വി­സ്റ്റി­ക്സ് വി­ഭാ­ഗ­ത്തിൽ നി­ന്നു് ഇ­ദ്ദേ­ഹ­ത്തി­നു പി­എ­ച്ച്. ഡി. ല­ഭി­ച്ചു. ‘പ്രാ­ചീ­ന­മ­ല­യാ­ള­ഗ­ദ്യ­ത്തി­ന്റെ വ്യാ­ക­ര­ണ­വി­ശ­ക­ല­നം’ (A Grammatical Analysis of Early Missionary Malayalam Prose Texts) ആ­യി­രു­ന്നു ഇ­ദ്ദേ­ഹ­ത്തി­ന്റെ ഗ­വേ­ഷ­ണ­വി­ഷ­യം. 1990-ൽ ഫ്രെ­യ്ബർ­ഗ്ഗി­ലെ ഗെ­യ്ഥെ ഇൻ­സ്റ്റി­റ്റ്യൂ­ട്ടിൽ ജർ­മ്മൻ ഭാ­ഷാ­പ­ഠ­നം. അ­ല­ക്സാ­ണ്ടർ ഫോൺ ഹും­ബോൾ­ട്ട് ഫെ­ല്ലോ എന്ന നി­ല­യിൽ ജർ­മ്മ­നി­യി­ലും സ്വി­റ്റ്സർ­ലാ­ണ്ടി­ലു­മു­ള്ള സർ­വ്വ­ക­ലാ­ശാ­ല­ക­ളി­ലും ഗ്ര­ന്ഥ­ശേ­ഖ­ര­ങ്ങ­ളി­ലും ഗ­വേ­ഷ­ണ­പ­ഠ­ന­ങ്ങൾ ന­ട­ത്തി.

1962 മുതൽ 82 വരെ ച­ങ്ങ­നാ­ശ്ശേ­രി എസ്. ബി. കോ­ളേ­ജിൽ ഇ­ദ്ദേ­ഹം ല­ക്ച­റ­റും 1982 മുതൽ 94 വരെ പ്ര­ഫ­സ­റും ആയി ജോലി ചെ­യ്തി­രു­ന്നു. 1994 മുതൽ 1997 വരെ ഇ­ദ്ദേ­ഹം കാ­ല­ടി­യി­ലെ ശ്രീ ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത സർ­വ്വ­ക­ലാ­ശാ­ല­യിൽ മ­ല­യാ­ളം വി­ഭാ­ഗ­ത്തിൽ റീ­ഡ­റാ­യും 1997 മുതൽ 2007 വരെ മ­ല­യാ­ളം പ്ര­ഫ­സ­റാ­യും അ­തോ­ടൊ­പ്പം കോ-​ഓർഡിനേറ്ററായും പ്ര­വർ­ത്തി­ച്ചു.

കോ­ട്ട­യ­ത്തു് മ­ഹാ­ത്മാ­ഗാ­ന്ധി സർ­വ്വ­ക­ലാ­ശാ­ല­യ്ക്കു കീ­ഴി­ലു­ള്ള സ്കൂൾ ഓഫ് ലെ­റ്റേ­ഴ്സി­ലും കേരള ക­ലാ­മ­ണ്ഡ­ല­ത്തി­ലും ഇ­ദ്ദേ­ഹം വി­സി­റ്റിം­ഗ് പ്ര­ഫ­സ­റാ­യി­രു­ന്നു. കേ­ര­ള­ത്തെ­പ്പ­റ്റി­യു­ള്ള പ­ഠ­ന­ങ്ങൾ­ക്കാ­യു­ള്ള താപസം എന്ന ജേ­ണ­ലി­ന്റെ എ­ഡി­റ്റ­റാ­യി­രു­ന്നു. ഓശാന മൗ­ണ്ടി­ന്റെ ബൈബിൾ തർ­ജ­മ­യിൽ എൻ. വി. കൃ­ഷ്ണ­വാ­ര്യ­രു­മാ­യി സ­ഹ­ക­രി­ച്ചു. കേരള സർ­ക്കാ­രി­ന്റെ മു­സി­രി­സ് പൈതൃക പ­ദ്ധ­തി­യു­ടെ ഉ­പ­ദേ­ഷ്ടാ­വാ­യും പ്ര­വർ­ത്തി­ച്ചു. ത­ല­ശ്ശേ­രി ഹെർമൻ ഗു­ണ്ടർ­ട്ട് മ്യൂ­സി­യ­ത്തി­ന്റെ ക്യു­റേ­റ്റർ.

ബെൻ സ്വി ഇൻ­സ്റ്റി­റ്റ്യൂ­ട്ട്, ജെ­റു­സ­ലേ­മി­ലെ ഹീ­ബ്രൂ സർ­വ്വ­ക­ലാ­ശാ­ല എ­ന്നി­വ­യു­മാ­യി സ­ഹ­ക­രി­ച്ചു് ഡോ. സ്ക­റി­യാ സ­ക്ക­റി­യ ‘ജൂ­ത­രു­ടെ മ­ല­യാ­ളം പെൺ­പാ­ട്ടു­കൾ’ ശേ­ഖ­രി­ച്ചു് പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

2022 ഒ­ക്ടോ­ബർ 18-നു് അ­ന്ത­രി­ച്ചു.

Colophon

Title: Vakku Kanal—Gadyaththile Pazhamayum Puthumayum (ml: വാ­ക്കു കാണൽ—ഗ­ദ്യ­ത്തി­ലെ പ­ഴ­മ­യും പു­തു­മ­യും).

Author(s): Dr. Scaria Zacharia.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Dr. Scaria Zacharia, Vakku Kanal—Gadyaththile Pazhamayum Puthumayum, ഡോ. സ്ക­റി­യ സ­ക്ക­റി­യ, വാ­ക്കു കാണൽ—ഗ­ദ്യ­ത്തി­ലെ പ­ഴ­മ­യും പു­തു­മ­യും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 11, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The last load, a painting by George Cole (1810–1883). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.