SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Traditional_wall_painting.jpg
Woman’s head with ear rings. Traditional wall painting by villagers, near Katni, M.P., India, a painting by .
അവനവൾ
ഷാഹിന, ഇ. കെ.

“ഞ­ങ്ങ­ളൊ­രു­മി­ച്ചു് ജീ­വി­യ്ക്കു­ക­യാ­ണു്”

നി­ശ്ശ­ബ്ദ­ത­യു­ടെ നീല ജ­ല­പ്പ­ര­പ്പി­നെ ഒ­റ്റ­വാ­ച­കം കൊ­ണ്ടു­ല­ച്ചു് മ­ക­നൊ­ച്ച എ­ന്നോ­ടു പ­റ­ഞ്ഞു. അതു് വളരെ ഋ­ജു­വും ല­ളി­ത­വു­മെ­ന്നു തോ­ന്നി­പ്പി­യ്ക്കു­ന്ന ഒരു പ്ര­സ്താ­വ­ന­യോ പ്ര­ഖ്യാ­പ­ന­മോ ആ­യി­രു­ന്നു­വെ­ങ്കി­ലും ആ നി­മി­ഷ­ത്തി­നാ­യി അ­വ­നെ­പ്പോ­ഴോ­ക്കെ­യോ ന­ട­ത്തി­ക്ക­ഴി­ഞ്ഞ പൂർ­വ്വ­പ­രി­ശീ­ല­ന­ങ്ങ­ളു­ടെ ഒ­ട്ടും മോ­ശ­മാ­വാ­ത്ത ഒരു പൂർ­ത്തീ­ക­ര­ണ­മാ­യി­രു­ന്നു അ­തെ­ന്നു് ഏറെ ചി­ന്തി­യ്ക്കാ­തെ­ത്ത­ന്നെ എ­നി­യ്ക്കു് മ­ന­സ്സി­ലാ­യി. ഉ­ള്ളിൽ പൊ­ടു­ന്ന­നെ­യു­ണ്ടാ­യ ന­ടു­ക്ക­ങ്ങ­ളെ മ­റ­യ്ക്കാൻ പാ­ടു­പെ­ട്ടു­കൊ­ണ്ടു് ഞാൻ, മ­ക­ന്റെ വി­റ­പൂ­ണ്ട, വി­യർ­പ്പു പൊ­ടി­യു­ന്ന മു­ഖ­ത്തേ­യ്ക്ക­ന്തം­വി­ട്ടു നോ­ക്കി. തീർ­ത്തും അ­ല­ങ്കോ­ല­മാ­യ ഒരു നോ­ട്ട­മാ­യി­രു­ന്നു അതു്. ഒ­ന്നു­കിൽ പ­ഴ­യ­കാ­ല സി­നി­മാ­ഭി­നേ­താ­ക്ക­ളു­ടെ നാ­ട­കീ­യ­മാ­യ ഭാ­വാ­ഭി­ന­യം പോലെ, അ­ല്ലെ­ങ്കിൽ ആ­ദ്യ­മാ­യി­ട്ട­ഭി­ന­യി­ക്കാ­നെ­ത്തി­യ ഒരു ന­ടി­യു­ടെ ഭ­യ­പ്പാ­ടു മു­റ്റി­യ പ്ര­ക­ട­നം പോലെ. ര­ണ്ടാ­യാ­ലും ആ­ക­പ്പാ­ടെ നാ­ശ­മാ­യ ഒ­ന്നാ­യി­രു­ന്നു അ­തെ­ന്നേ എ­നി­യ്ക്കു പ­റ­യാ­നാ­വൂ. എന്റെ ചു­ണ്ടു­ക­ളിൽ നി­ന്നു് ഭീ­രു­ക്ക­ളാ­യ യോ­ദ്ധാ­ക്ക­ളെ­പ്പോ­ലെ വാ­ക്കു­ക­ളാ­യ വാ­ക്കു­ക­ളെ­ല്ലാ­മ­ന്നേ­രം തൊ­ണ്ട­ക്കു­ഴി­യി­ലൂ­ടെ, നെ­ഞ്ചി­ലൂ­ടെ പെ­ട്ടെ­ന്നെ­ങ്ങോ­ട്ടോ പിൻ­തി­രി­ഞ്ഞോ­ടി­ക്ക­ള­ഞ്ഞു.

ഞാൻ അ­വ­ന്റെ വാ­ച­ക­ത്തി­ലെ പ്ര­ധാ­ന ഊന്നൽ ഭാ­ഗ­മാ­യ ‘ഞ­ങ്ങ­ളെ’ന്ന­തി­ലെ മ­റു­പാ­തി­യെ നോ­ക്കി. അ­വ­ന്റെ ചു­മ­ലി­നു പി­ന്നി­ലാ­യി മ­റ­ഞ്ഞു നി­ല്ക്കു­ക­യാ­ണു് അവൾ. പൊ­ക്കം കു­റ­ഞ്ഞു വെ­ളു­ത്ത ഒരു പെൺ­കു­ട്ടി. ക­ഴു­ത്തി­നൊ­പ്പം ക­ത്രി­ച്ചി­ട്ട ചെ­മ്പൻ മു­ടി­യി­ഴ­ക­ളും പു­രി­ക­ക്കൊ­ടി­കൾ­ക്കു ന­ടു­വി­ല­ത്തെ വ്യാ­ളീ രൂ­പ­മു­ള്ള പൊ­ട്ടും തെ­ല്ലു­യർ­ന്ന നെ­റ്റി­ത്ത­ട­വും മാ­ത്ര­മെ­നി­യ്ക്കു മു­ന്നിൽ വെ­ളി­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് അ­വ­ളെ­നി­ക്ക­ദൃ­ശ്യ­യാ­യി അ­വ­ന്റെ വലിയ ശ­രീ­ര­ത്തി­നു­പി­റ­കിൽ ഒ­ളി­ച്ചെ­ന്ന പോലെ നി­ന്നു.

images/shahina-avanaval-03-t.png

എന്റെ ക­ണ്ണു­പ­റി­യ്ക്കാ­നോ­ട്ട­ങ്ങ­ളിൽ ഞാൻ പോ­ലു­മ­റി­യാ­തെ ക­ട­ന്നു­കൂ­ടി­യ ക­ട­ന്നൽ­ക്കു­ത്തു സ­ഹി­യ്ക്കാ­ഞ്ഞി­ട്ടാ­വ­ണം, നേർ­ത്തൊ­ര­സ­ഹ്യ­ത­യോ­ടെ എ­നി­യ്ക്കൊ­ട്ടും കാ­ണാ­നാ­വാ­ത്ത വിധം അവൾ തന്റെ മുഖം കൂ­ടു­തൽ കു­നി­ച്ചു പി­ടി­ച്ചു. ഞാ­നെ­ന്റെ ശൂ­ന്യ­മാ­യ നോ­ട്ടം വീ­ണ്ടും മ­ക­നു­മേ­ലാ­ക്കി. ഇത്ര നേ­ര­മാ­യി അവർ ര­ണ്ടും മു­റ്റ­ത്ത­ങ്ങ­നെ നിൽ­ക്കു­ക­യാ­യി­രു­ന്നു­വ­ല്ലോ­യെ­ന്നു് ആ ഉ­ല­ച്ചി­ലി­നി­ട­യി­ലും എ­നി­യ്ക്കു­ള്ളി­ലെ­യ­മ്മ പൊ­ടു­ന്ന­നെ­യോർ­ത്തു.

മു­റ്റ­ത്തു്, നല്ല വെ­യി­ലാ­യി­രു­ന്നു മാർ­ച്ച് മാ­സ­ത്തി­ലെ മ­ഞ്ഞ­ച്ചു തി­ള­ങ്ങു­ന്ന, പൊ­ള്ളി­യ്ക്കു­ന്ന വെയിൽ.

പു­റം­വാ­തി­ലിൽ നി­ന്നു വീ­ട്ടു­വ­രാ­ന്ത വരെ ക­മാ­ന­മി­ട്ട ക­മ്പി­ക­ളിൽ പ­ടർ­ന്ന പൂ­വ­ള്ളി­ക­ളിൽ­നി­ന്നു് വാ­ട്ടം ത­ട്ടാ­ത്ത ഒ­രോ­റ­ഞ്ചു പൂവു് നി­ല­ത്തു പൊ­ഴി­ഞ്ഞു കി­ട­ന്നി­രു­ന്നു. രണ്ടു വ­ഴ­ക്കാ­ളി­ക്കാ­ക്ക­കൾ അ­സാ­ധാ­ര­ണ­വും വൃ­ത്തി­കെ­ട്ട­തു­മാ­യ ഒ­രൊ­ച്ച­യിൽ പ­ര­സ്പ­ര­മെ­ന്തോ പ­റ­യു­ന്നു­ണ്ടാ­യി­രു­ന്നു. അ­പ്പു­റ­ത്തു­മി­പ്പു­റ­ത്തു നി­ന്നും ചില ജ­നാ­ല­കൾ അത്ര സ്വാ­ഭാ­വി­ക­മെ­ന്നോ­ണം തു­റ­ന്ന­ട­യു­ന്ന­തു­കാ­ണ­വേ അവ ഒ­രു­പ­ക്ഷേ, ഞ­ങ്ങ­ളു­ടെ നേർ­ക്കാ­യി­രി­യ്ക്കാ­മെ­ന്ന ആശങ്ക മൂ­ത്തു് ഞാൻ, ഞാൻ പോ­ലു­മ­റി­യാ­തെ ഇടറിയ, ര­സ­ക്കേ­ടാൽ ക­ന­ത്തൊ­രൊ­ച്ച­യിൽ ‘വരൂ’വെ­ന്നു് അ­വ­രെ­യ­ക­ത്തേ­യ്ക്ക­ങ്ങു വി­ളി­ച്ചു പോയി. തൊ­ട്ട­ടു­ത്ത നി­മി­ഷം തന്നെ വേ­ണ്ടി­യി­രു­ന്നി­ല്ലെ­ന്നു് ഒരു നൂ­റു­വ­ട്ടം ക­രു­തി­പ്പോ­യെ­ങ്കി­ലും അ­ത്ര­ത­ന്നെ ഞാ­നെ­ന്നെ സ്വയം ശ­പി­ച്ചെ­ങ്കി­ലും ഞാൻ, വി­ളി­ച്ചു­പോ­യി­രു­ന്നു.

ഇ­തു­വ­രേ­യ്ക്കും വലിയ കാ­റ്റും കോ­ളു­മൊ­ന്നു­മി­ല്ലാ­തെ ക­ട­ന്നു പൊ­യ്ക്കൊ­ണ്ടി­രു­ന്ന ഞങ്ങൾ മൂ­ന്നു­പേ­രു­ടേ­തു­മാ­യ വെ­യിൽ­ഭം­ഗി­യു­ള്ള ദി­വ­സ­ങ്ങ­ളു­ടെ ഭാ­വി­യെ­ക്കു­റി­ച്ചോർ­ക്ക­വേ എന്റെ നെ­ഞ്ചി­ലൊ­രു ക­ര­ച്ചിൽ ഭാ­രി­ച്ചു തി­ങ്ങാൻ തു­ട­ങ്ങി.

പെ­ട്ടെ­ന്നു്, അത്ര പെ­ട്ടെ­ന്നു്, എന്റെ ജീ­വി­തം സി­നി­മ­ക­ളിൽ പ­ല­കു­റി­യാ­വർ­ത്തി­ച്ചി­ട്ടു­ള്ള ഒരു മ­ടു­പ്പൻ രം­ഗ­മാ­യി­ത്തീർ­ന്ന­തു പോലെ എ­നി­യ്ക്കു തോ­ന്നി.

അ­വ­ന്റെ കൂ­ടെ­യു­ള്ള പെ­ണ്ണി­നോ­ടു് കു­റ­ച്ചു­കൂ­ടി മ­സൃ­ണ­മാ­കാ­നോ മ­ര്യാ­ദ­കാ­ട്ടാ­നോ ഒ­ക്കെ­യു­ള്ള ഒരു മാ­ന­സി­കാ­വ­സ്ഥ ഒ­രു­പ­ക്ഷേ, എ­നി­യ്ക്കു­ണ്ടാ­യേ­നെ. മു­മ്പു്, ഒ­രി­യ്ക്ക­ലെ­ങ്കി­ലും അവനീ ദി­വ­സ­ത്തെ­ക്കു­റി­ച്ചു്, അ­വ­ളെ­ക്കു­റി­ച്ചു്, നേർ­ത്തൊ­രു സൂ­ച­ന­യെ­ങ്കി­ലും എ­നി­യ്ക്കു ത­ന്നി­രു­ന്നു­വെ­ങ്കിൽ. അ­ങ്ങ­നെ­യോർ­ത്ത നി­മി­ഷം­ത­ന്നെ പക്ഷേ, പൊ­ടു­ന്ന­നെ ഞാ­നെ­ന്റെ ഭർ­ത്താ­വി­നെ­യും ഓർ­ത്തു. പ്ര­ണ­യ­മെ­ന്നു കേ­ട്ടാൽ ഒ­ര­ശ്ലീ­ല­വാ­ക്കെ­ന്ന­പോ­ലെ ക­ലി­തു­ള്ളു­ന്ന ഒരു അ­റേ­ഞ്ച്ഡ് വി­വാ­ഹ­വാ­ദി. “പ്രേ­മം എ­ന്നൊ­ന്നി­ല്ല അതു് സെ­ക്സി­നു വേ­ണ്ടി­യു­ള്ള ഒരു മു­ന്നൊ­രു­ക്കം മാ­ത്ര­മാ­ണെ”ന്നു് അത്ര ക­ടു­പ്പി­ച്ചു­റ­പ്പി­ച്ചു വി­ശ്വ­സി­ക്കു­ക­യും എ­വി­ടെ­യും സ­മർ­ത്ഥി­ക്കു­ക­യും ചെ­യ്യാ­റു­ള്ള ഒരാൾ. അ­ത്ര­മേൽ വാ­ത്സ­ല്യ­ത്തോ­ടെ കൊ­ണ്ടു­ന­ട­ന്നി­രു­ന്ന സ്വ­ന്തം അ­ന­ന്ത­ര­വ­ളോ­ടു് അ­വ­ളു­ടെ പ്രണയ-​വഴക്കു വി­വാ­ഹ­ത്തി­ന്റെ പേരിൽ—തെ­ര­ഞ്ഞെ­ടു­ത്ത­തൊ­രു നല്ല പ­യ്യ­നെ­യാ­യി­ട്ടു­കൂ­ടി—അ­വ­ളു­ടെ അ­ച്ഛ­ന­മ്മ­മാർ അവരെ ഇ­രു­വ­രെ­യും സ്വീ­ക­രി­ച്ചി­ട്ടു­കൂ­ടി—ഇ­പ്പോ­ഴും മുഖം ക­റു­പ്പി­ച്ചു ന­ട­ക്കാ­റു­ള്ളൊ­രാൾ. ആ പ്രണയ വി­രോ­ധി­യോ­ടു് എ­ങ്ങ­നെ­യാ­ണി­വ­രെ­ക്കു­റി­ച്ചു പ­റ­യു­ക­യെ­ന്ന ആ­ധി­യ്ക്കൊ­പ്പം ഞ­ങ്ങ­ളു­ടേ­തു മാ­ത്ര­മാ­യ ആ സ്നേ­ഹ­വ­ല­യം ഒരു നി­മി­ഷം കൊ­ണ്ടു് നി­സ്സാ­ര­മൊ­രു ച്യൂ­യി­ങ്ഗ­ക്കു­മി­ള പോലെ പൊ­ട്ടി­പ്പോ­യ­ല്ലോ എന്ന വ്യ­സ­നം കൂടി എ­ന്നെ­യ­പ്പോൾ വ­ല്ലാ­തെ മ­ഥി­ക്കാൻ തു­ട­ങ്ങി.

ഇ­ത്ര­യൊ­ക്കെ കൂ­ട്ടാ­യി­രു­ന്നി­ട്ടും ഒ­രു­വാ­ക്കു­മെ­ന്നോ­ടു­രി­യാ­ടാ­തെ അവൻ അ­വ­ന്റേ­തു മാ­ത്ര­മാ­യൊ­രു സ്വ­കാ­ര്യ ലോകം കെ­ട്ടി­പ്പ­ടു­ക്കു­ക­യാ­യി­രു­ന്നു ഇത്ര നാ­ളു­മെ­ന്നോർ­ക്കേ എ­നി­യ്ക്കെ­ന്റെ മ­ക­നോ­ടു് അ­സ­ഹ്യ­മാ­യ നിന്ദ തോ­ന്നി.

എന്റെ അ­ക­ത്തേ­യ്ക്കു­വി­ളി ഒരു നി­മി­ഷ­ത്തേ­യ്ക്കു് മ­ക­ന്റെ മു­ഖ­ത്തു് സ­ന്തോ­ഷ­ത്തി­ന്റെ­യൊ­രു ര­ക്ത­ച്ഛ­വി പ­ടർ­ത്തു­ന്ന­തും എ­ന്നാ­ല­തേ വേ­ഗ­ത്തി­ല­വി­ടെ അ­തി­നേ­ക്കാ­ളേ­റെ­യി­രു­ണ്ട വി­ഷാ­ദം പ­ര­ക്കു­ന്ന­തും ഞാ­ന­പ്പോൾ കണ്ടു. അവൻ, അ­വൾ­ക്കു മു­ന്നി­ലാ­യി പ­ടി­ക­ളിൽ കാ­ല­മർ­ത്തി­ച്ച­വി­ട്ടി ഭാ­രി­ച്ച­തെ­ന്തോ ചി­ന്തി­ച്ചെ­ന്ന­പോ­ലെ ഒ­രു­മാ­ത്ര നി­ന്നു; പി­ന്നെ പതിയെ വി­ളി­ച്ചു.

“അമ്മാ, ഒരു നി­മി­ഷം… അ­പർ­ണ്ണ… ”

വി­റ­കൊ­ണ്ട നേർ­ത്ത ശ­ബ്ദ­ത്തിൽ ആ പേ­രു­മാ­ത്രം ഉ­ച്ച­രി­ച്ചു കൊ­ണ്ടു് അവൻ അ­വ­ളു­ടെ മു­ന്നിൽ നി­ന്നും പൂർ­ണ്ണ­മാ­യി മാ­റി­നി­ന്നു. അ­ന്നേ­ര­മാ­ണു് ഞാ­നാ­കെ­പ്പാ­ടെ­യ­ങ്ങ് ന­ടു­ങ്ങി­പ്പോ­യ­തും. ആ ഞെ­ട്ട­ലി­ന്റെ മു­ഴു­വൻ ചു­ഴി­ക­ളും എന്റെ മു­ഖ­ത്ത­ത്ര പ്ര­ക­ട­മാ­യി­ക്കാ­ണ­ണം; ഞാൻ അ­ലർ­ച്ച­യോ­ടെ മി­ടി­ക്കു­ന്ന ഹൃ­ദ­യ­ത്തോ­ടെ­യും കാ­റ്റു­പോ­ലൂ­ക്ക­നാ­യ ശ്വാ­സ­ങ്ങ­ളോ­ടെ­യും ത­ള്ളി­പ്പോ­യ ക­ണ്ണു­ക­ളോ­ടെ­യും അ­വ­ളെ­യൊ­ന്നു­കൂ­ടി നോ­ക്കു­ക­യും “ഊഹ്” എ­ന്നു് അ­റി­യാ­തെ­യൊ­രാ­ന്തൽ എന്റെ ഉ­ള്ളിൽ നി­ന്നു് ത­ള്ളി­പ്പു­റ­പ്പെ­ടു­ക­യും ചെ­യ്തു.

‘അപർണ’യെന്ന തീർ­ത്തും മൃ­ദു­വും സ്ത്രൈ­ണ­വു­മാ­യ പേ­രി­നെ­യും ആ ആ­കാ­ര­ത്തെ­യും ത­മ്മിൽ പൊ­രു­ത്ത­പ്പെ­ടു­ത്താ­നാ­വാ­തെ ഞാ­നു­മി­നീർ വ­റ്റി­പ്പ­ക­ച്ചു നി­ന്നു.

ഇളം ചു­വ­പ്പു ടോ­പ്പും നീ­ല­യിൽ പൂ­വി­ല­ച്ചി­ത്ര­ങ്ങ­ളു­ള്ള പുതിയ തരം പാ­വാ­ട­യു­മാ­യി­രു­ന്നു വേഷം. ഒ­രാ­ണി­ന്റെ­യും പെ­ണ്ണി­ന്റെ­യും കൈ­വ­ര­ച്ചി­ത്ര­മു­ള്ള ലോ­ക്ക­റ്റോ­ടു കൂടിയ നീളൻ മ­ണ്ണാ­ഭ­ര­ണം ക­ഴു­ത്തിൽ. കാ­തു­ക­ളിൽ അതേ ശൈ­ലി­യി­ലു­ള്ള വലിയ ക­മ്മ­ലു­കൾ. ക­ഴു­ത്തി­നൊ­പ്പം വീണു കി­ട­പ്പു­ള്ള ചു­ളു­ക്കു നി­വർ­ത്തി­ച്ച, മു­ടി­യ്ക്കു് ഒരു കൃ­ത്രി­മ­ത്തി­ള­ക്ക­മു­ണ്ടാ­യി­രു­ന്നു.

ചു­ണ്ടു­ക­ളിൽ ക­രി­ഞ്ചു­വ­പ്പു ചായം തേ­ച്ചി­രു­ന്നു. കൈ വി­ര­ലു­കൾ ത­വി­ട്ടു നിറം കൊ­ണ്ടു് പോ­ളി­ഷ് ചെ­യ്തി­രു­ന്നു. അവയിൽ മൂ­ന്നെ­ണ്ണ­ത്തിൽ മാ­ത്രം ക­റു­പ്പു് നി­റ­ത്താൽ നേർ­ത്തൊ­രു വള്ളി വ­ര­ച്ചി­ട്ടി­രു­ന്നു. മു­ഖ­ത്തു്, വി­ശേ­ഷി­ച്ചും മൂ­ക്കി­ന­ടി­യിൽ അത്ര കനത്ത മേ­യ്ക്ക­പ്പി­നു­ള്ളി­ലും മാ­ഞ്ഞു പോകാൻ കൂ­ട്ടാ­ക്കാ­തെ ആ പ­ച്ച­ച്ഛ­വി­യു­ണ്ടാ­യി­രു­ന്നു. എത്ര തൂ­ത്തു ക­ള­ഞ്ഞി­ട്ടും പൊ­യ്പോ­കാ­ത്ത പ­ച്ച­യാ­യ, പ­ച്ച­യാ­യ പു­രു­ഷാ­ട­യാ­ള­ങ്ങൾ. ടി­വി­യി­ലെ­പ്പോ­ഴോ ക­ണ്ടു­പോ­യ ആ കൂ­ട്ട­ങ്ങ­ളെ ഞാ­ന­ന്നേ­ര­മ­റ­പ്പോ­ടെ­യോർ­ത്തു. കോലൻ മു­ടി­യും പ­ല­നി­റ­ക്കു­പ്പാ­യ­ങ്ങ­ളും പൊ­ങ്ങൻ മു­ല­ക­ളും ബ­ലി­ഷ്ട­മാ­യ കൈ­കാ­ലു­ക­ളു­മു­ള്ള ആൺ­പെ­ണ്ണു­ങ്ങൾ. അ­തു­പോ­ലൊ­ന്നാ­ണു് ദൈവമേ, ഇ­വി­ടെ­യി­പ്പോൾ എന്റെ വീ­ട്ടു­മു­റ്റ­ത്തു്.

images/shahina-avanaval-02-t.png

ഞാൻ തീർ­ത്തും ത­ളർ­ന്നു­പോ­യി. എ­നി­യ്ക്കു സ­ഹി­യ്ക്കാ­നാ­വാ­തെ­യാ­യി. എന്റെ വി­ളി­യ്ക്കു പി­ന്നാ­ലെ­യ­വ­നൊ­പ്പം പ­ടി­ക­യ­റാൻ ഭാ­വി­ക്കു­ന്ന അ­വ­ളോ­ടു്—അല്ല, അ­വ­നോ­ടു്–എ­നി­യ്ക്കു് അ­വ­നാ­യോ അ­വ­ളാ­യോ എ­ങ്ങ­നെ­യാ­ണ­തി­നെ ഞാൻ തി­രി­ച്ച­റി­യേ­ണ്ട­തെ­ന്നു കൂടി അ­റി­യു­ന്നു­ണ്ടാ­യി­രു­ന്നി­ല്ല—വാ­തിൽ­ക്കൽ കൈ ത­ട­യി­ട്ടു നി­ന്നു് ‘നിൽ­ക്കു്. ക­ട­ന്നു­പോ’യെ­ന്നു് അത്ര ക­ടു­പ്പ­ത്തോ­ടെ അ­ല­റി­പ്പ­റ­യ­ണ­മെ­ന്നൊ­രു തോ­ന്നൽ അ­പ്പോ­ഴു­ണ്ടാ­യെ­ങ്കി­ലും പ­രി­ഭ്ര­മ­ത്താൽ എന്റെ നി­യ­ന്ത്ര­ണ­ത്തി­ലൊ­രു ത­ര­ത്തി­ലും നി­ല്ക്കാ­തെ, തോ­ന്നി­യ പോലെ ച­ലി­യ്ക്കാൻ തു­ട­ങ്ങി­യ ക­ണ്ണു­ക­ളെ­യും ചു­ണ്ടു­ക­ളെ­യും പു­രി­ക­ങ്ങ­ളെ­യും കൈ­കാ­ലു­ക­ളെ­യു­മൊ­ക്കെ ഒരു നി­ഴൽ­നാ­ട­ക­പ്പാ­വ­യെ എന്ന പോലെ ച­ര­ടു­വ­ലി­ച്ച­ട­ക്കി നിർ­ത്താൻ പാ­ടു­പെ­ടു­ക­യാ­യി­രു­ന്ന ഞാൻ ഒരു വികൃത ഭാ­വ­ത്തോ­ടെ­യ­പ്പോൾ ഒ­ന്നും മി­ണ്ടാ­നാ­വാ­തെ ത­ളർ­ന്നു നി­ല്പാ­ണു­ണ്ടാ­യ­തു്; ഒ­രർ­ദ്ധ സ­മ്മ­തം അ­വ­രി­രു­വർ­ക്കും കൊ­ടു­ത്തു­കൊ­ണ്ടെ­ന്ന പോലെ.

എ­നി­യ്ക്കെ­ന്നോ­ടു തന്നെ ക­ഠി­ന­മാ­യ നിന്ദ തോ­ന്നി. അ­ല്ലെ­ങ്കി­ലും അ­ത­ങ്ങ­നെ­യാ­യി­രു­ന്നു ഞാൻ; ഇ­പ്പോ­ളെ­ന്ന­ല്ല ചെ­റു­പ്പം തൊ­ട്ടേ. വലിയ തീ­രു­മാ­ന­ങ്ങ­ളു­ടെ ഉ­രു­ക്കു വാ­ച­ക­ങ്ങൾ ഉ­ള്ളു­ല­യി­ലൂ­തി­പ്പ­ഴു­പ്പി­ക്കു­ക­യും പാ­ക­പ്പെ­ടു­ത്തി പ്ര­യോ­ഗി­യ്ക്കാ­നൊ­ളി­ച്ചു വ­യ്ക്കു­ക­യും സ­ന്ദർ­ഭ­ങ്ങൾ പ­രി­ശീ­ലി­യ്ക്കു­ക­യു­മൊ­ക്കെ ചെ­യ്തു്, അ­തു­പ­യോ­ഗി­ക്കേ­ണ്ടി­വ­രു­ന്ന നേ­ര­ത്തു് തീർ­ത്തും ബാ­ലി­ശ­മാ­യ ചില മ­റു­പ­ടി­കൾ കൊ­ണ്ടു് സ്വയം തോ­റ്റൊ­തു­ങ്ങി­പ്പോ­വാ­റു­ള്ള­വൾ. സ്നേ­ഹ­മു­ള്ള­വ­നെ­ങ്കി­ലും സ്വ­ന്ത­മ­ഭി­പ്രാ­യ­ങ്ങ­ള­ടി­ച്ചേ­ല്പി­ക്കു­ന്ന കാ­ര്യ­ത്തിൽ വി­ട്ടു­വീ­ഴ്ച­യി­ല്ലാ­ത്ത­യാ­ളാ­യി­രു­ന്നു ഭർ­ത്താ­വും. അ­തു­കൊ­ണ്ടു തന്നെ ഞാൻ ദുർ­ബ­ല­മാ­യ അ­ഭി­പ്രാ­യ പ്ര­ക­ട­ന­ങ്ങ­ളു­ടെ, തോൽ­വി­ക­ളു­ടെ ഒരു ഞാൻ ത­ന്നെ­യാ­യി­ത്തീർ­ന്നു പി­ന്നീ­ട­ങ്ങോ­ട്ടു് സ്ഥി­ര­മാ­യി­ട്ടും.

എ­നി­യ്ക്കു് മു­ഖ­മു­യർ­ത്താ­നോ ഇ­നി­യു­മ­വ­ളെ നോ­ക്കാ­നോ ക­ഴി­യാ­താ­യി. അവളും അവനും എ­ന്റെ­യ­നു­വാ­ദ­ത്തി­നു കാ­ത്തു നിൽ­ക്കാ­തെ പതിയെ വ­രാ­ന്ത­യി­ലേ­ക്കു കയറി. അതു് വ­ലം­കാൽ വ­ച്ചാ­യി­രു­ന്നെ­ന്നും അ­വ­രി­രു­വ­രും വി­ര­ലു­കൾ പ­ര­സ്പ­രം കൊ­രു­ത്തു പി­ടി­ച്ചി­രു­ന്നു­വെ­ന്നും ആ കു­ഴ­മ­റി­ച്ചി­ലു­കൾ­ക്കു­മി­ട­യിൽ എന്റെ ത­ല­ച്ചോർ സൂ­ക്ഷ്മം രേ­ഖ­പ്പെ­ടു­ത്തി. നാ­ദ­സ്വ­ര­ങ്ങ­ളു­ടെ അ­പ­ശ്രു­തി­ക­ളും നി­ല­വി­ളി­കൾ­പോ­ലെ കു­ര­വ­ക­ളും ചീഞ്ഞ പൂ­ക്ക­ളു­ടെ ഗ­ന്ധ­വു­മ­ന്നേ­ര­മെ­ന്റെ ത­ല­വേ­ദ­ന­പ്പി­ച്ചു തി­ങ്ങി.

“അമ്മേ”

പൊ­ടു­ന്ന­നെ എ­ന്നോ­ട­ടു­ത്തു നി­ന്നു് അവൾ വി­ളി­ച്ചു. ആ ആ­ണൊ­ച്ച­യു­ടെ പെൺ­ചി­ല­മ്പ­ലിൽ ഞാൻ വീ­ണ്ടും ന­ടു­ങ്ങി. അവൾ കു­നി­ഞ്ഞു്, എന്റെ കാൽ­തൊ­ട്ടു. അ­ന്നേ­ര­മ­വ­ളു­ടെ ഇ­റ­ക്കി­വെ­ട്ടി­യ പുറം ക­ഴു­ത്തും, അ­വി­ട­ത്തെ ക­റു­ത്തു് വൃ­ത്താ­കൃ­തി­യി­ലു­ള്ള ഒരു മ­റു­ക­ട­യാ­ള­വും പല വ­ലി­പ്പ­ത്തി­ലു­ള്ള മൂ­ന്നു ന­ക്ഷ­ത്ര­ങ്ങ­ളു­ടെ പ­ച്ച­കു­ത്തും ക്ഷ­ണ­ദ്യു­തി­പോ­ലെ ഞാൻ കണ്ടു. അവൾ നി­വർ­ന്നു് തീർ­ത്തും ദ­യ­നീ­യ­മാ­യും എ­ങ്കി­ലു­മെ­ന്തോ പ്ര­തീ­ക്ഷി­ച്ചെ­ന്ന പോ­ലെ­യും ഒരു നി­മി­ഷ­മെ­ന്റെ ക­ണ്ണു­ക­ളി­ലേ­യ്ക്കു് അ­ശ­ക്ത­മാ­യൊ­രു നോ­ട്ടം നോ­ക്കി. ആ നോ­ട്ട­ത്തെ, അ­റി­യാ­തെ­യു­ണ്ടാ­യൊ­രു മുഖം വെ­ട്ടി­യ്ക്ക­ലാൽ ത­ട്ടി­മാ­റ്റി, ഞാ­നെ­ന്റെ കൈകൾ ര­ണ്ടും സാ­രി­ത്ത­ല­പ്പി­ന്റെ ചു­രു­ളു­ക­ളി­ലൊ­ളി­പ്പി­ച്ചു് വെ­റു­ങ്ങ­ലി­ച്ചു നി­ന്നു. തീർ­ത്തും ദ­യ­നീ­യ­മാം വിധം ഞാ­നെ­ന്റെ മകനെ നോ­ക്കി. പ­ത്തി­രു­പ­ത്താ­റു വ­യ­സ്സാ­യി­ട്ടും എന്റെ മ­ടി­യിൽ കി­ട­ന്നി­പ്പോ­ഴും കൊ­ഞ്ചാ­റു­ണ്ടാ­യി­രു­ന്ന­വൻ. പ­ര­സ്പ­ര­മെ­ല്ലാം പ­ങ്കു­വെ­യ്ക്കാ­റു­ണ്ടെ­ന്നു് സ്വ­കാ­ര്യ­മാ­യു­മ­ല്ലാ­തെ­യു­മെ­ന്നെ­ക്കൊ­ണ്ട­ഹ­ങ്ക­രി­പ്പി­ച്ചി­ട്ടു­ള്ള­വൻ എ­ന്നി­ട്ടാ­ണു്—ഇ­ങ്ങ­നെ ത­ന്നി­ഷ്ട­പ്ര­കാ­രം അ­വ­നൊ­രാ­ളെ കൊ­ണ്ടു­വ­രി­ക­യെ­ന്നൊ­രു സ­ങ്ക­ല്പം പോലും എ­നി­യ്ക്കൊ­രി­ക്ക­ലും ഉ­ണ്ടാ­യി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. അ­ങ്ങ­നെ­യൊ­ന്നും സ­ങ്ക­ല്പി­ക്കേ­ണ്ട ആ­വ­ശ്യ­വു­മു­ണ്ടാ­യി­രു­ന്നി­ല്ല. അ­തെ­ന്തു­ത­ന്നെ­യാ­യി­രു­ന്നാ­ലും എന്റെ സ്വ­പ്ന­ങ്ങൾ­ക്കി­ത്തി­രി മു­ള്ളു പോ­റു­മാ­യി­രു­ന്നെ­ങ്കിൽ കൂടി അ­ങ്ങ­നെ­യൊ­ന്നു സം­ഭ­വി­ച്ചാ­ലും ഞാ­ന­വ­നെ മ­ന­സ്സി­ലാ­ക്കു­മാ­യി­രു­ന്നു. പ­ക്ഷേ­യി­തു്, ഇ­ങ്ങ­നെ­യൊ­രാ­ളെ…

images/shahina-avanaval-01-t.png

കു­റ­ച്ചു നാ­ളാ­യി ഉ­ള്ളിൽ അ­വ­നോ­ടു­ചേർ­ത്തൊ­ഴി­ച്ചി­ട്ട ഒരു ക­ള­ത്തിൽ ഞാൻ സ­ങ്ക­ല്പി­ച്ചു വെ­ച്ചി­രു­ന്ന എന്റെ പു­ത്ര­വ­ധു­വി­ന്റെ ചി­ത്രം—കൊ­ലു­ന്ന­നെ­യു­ള്ള ശ­രീ­ര­വും ശ്രീ­യു­ള്ള മു­ഖ­വു­മു­ള്ളൊ­രു പെൺ­കു­ട്ടി—സ­ത്യ­ത്തിൽ ആ ഛായ ഒരു ഭാ­വ­ന­യൊ­ന്നു­മാ­യി­രു­ന്നി­ല്ല. ഭർ­ത്താ­വി­ന്റെ സു­ഹൃ­ത്താ­യ സു­ധീ­റി­ന്റെ മകൾ. ഇ­ക്കാ­ര്യ­മൊ­ന്നും ഞ­ങ്ങ­ളു­ടെ കു­ടും­ബ­ങ്ങൾ പ­ര­സ്പ­രം പ­റ­ഞ്ഞി­രു­ന്നി­ല്ലെ­ങ്കിൽ കൂടി അ­വ­ളു­ടെ പ­രീ­ക്ഷ­കൾ ക­ഴി­യു­ന്ന­തോ­ടെ ഔ­പ­ചാ­രി­ക­മാ­യ ഒ­രാ­ലോ­ച­ന­യു­മാ­യി അ­ങ്ങോ­ട്ടു ചെ­ല്ല­ണ­മെ­ന്നു് ഞാനും ഭർ­ത്താ­വും ഉ­ള്ളി­ലു­റ­പ്പി­ച്ച, മ­ന­സ്സിൽ ഞ­ങ്ങ­ളു­ടെ മ­രു­മ­ക­ളാ­യി വച്ച ആ പെൺ­കു­ട്ടി. അ­വൾ­ക്കു­മ­വ­നെ ഇ­ഷ്ട­മാ­ണെ­ന്ന­തു് ഞ­ങ്ങ­ളു­ടെ ഇ­ട­പെ­ടൽ നേ­ര­ങ്ങ­ളിൽ നി­ന്നു് എന്റെ സൂ­ത്ര­ക്ക­ണ്ണു­ക­ളെ­ന്നേ പി­ടി­ച്ചെ­ടു­ത്തി­രു­ന്ന­താ­ണു്. അ­വ­നാ­ക­ട്ടെ എ­ല്ലാ­വ­രോ­ടു­മെ­ന്ന പോലെ സൗ­ഹൃ­ദ­ത്തോ­ടെ, സ്നേ­ഹ­ത്തോ­ടെ­യ­വ­ളോ­ടു് ഇ­ട­പെ­ടാ­റു­ള്ള­തു­മാ­ണു്. എ­ന്നി­ട്ടു്, എ­ന്നി­ട്ടാ­ണു് പെൺ­വേ­ഷം കെ­ട്ടി­യ ആ­ണൊ­രു­ത്ത­നെ­യും കൊ­ണ്ടു് ഒ­രു­ളു­പ്പു­മി­ല്ലാ­തെ അ­വ­നെ­ന്റെ മു­ന്നി­ലി­ങ്ങ­നെ.

ഇ­ട­യ്ക്ക­വ­ളൊ­ന്നു ച­ലി­ച്ച­പ്പോൾ ഇടം ക­യ്യിൽ കു­ത്തി­നി­റ­ച്ചി­ട്ട പ­ല­നി­റ­ച്ചി­ല്ലു­വ­ള­ക­ളൊ­ന്നി­ള­കി. അ­വ­യൊ­രു­മി­ച്ചു കൂടി അ­ന്നേ­ര­മൊ­രൊ­റ്റ­ച്ചി­രി ചി­രി­ച്ചു. അവൾ പൊ­ടു­ന്ന­നെ­യ­വ­യെ തൊ­ട്ടു്, കൂ­ട്ടി­പ്പി­ടി­ച്ചു. അ­ന്നേ­ര­മ­വ­ളി­ലെ പാ­തി­പ്പു­രു­ഷ­നും മ­റു­പാ­തി­പ്പെ­ണ്ണും അ­വ­രു­ടേ­തു മാ­ത്ര­മാ­യ ചില ച­ല­ന­ങ്ങൾ­കൊ­ണ്ടു് അവളെ, അ­വ­ളി­ലെ­യ­വ­നെ പൂർ­ണ­മാ­യു­മ­ട­യാ­ള­പ്പെ­ടു­ത്തി.

ചി­ല­പ്പോ­ളൊ­ക്കെ നി­സ്സാ­ര­കാ­ര്യ­ങ്ങ­ളെ­ച്ചൊ­ല്ലി ഞാ­നു­മ­വ­ന്റെ­യ­ച്ഛ­നും വ­ഴ­ക്കു­ക­ളു­ണ്ടാ­വു­മ്പോൾ എ­പ്പോ­ഴു­മെ­ന്റെ പക്ഷം ചേർ­ന്നു് എ­ന്നാ­ല­ത­ങ്ങ­നെ­യ­ല്ലെ­ന്ന പോലെ ഞ­ങ്ങ­ളെ പൂ­രി­പ്പി­ക്കാ­റു­ണ്ടാ­യി­രു­ന്ന­വൻ, എ­ന്റെ­യു­ള്ളി­ലെ എ­ന്നെ­പ്പോ­ലും ചി­ല­പ്പോ­ളൊ­ക്കെ മ­ന്ത്ര­ക്ക­ണ്ണു­ക­ളാൽ ക­ണ്ടെ­ത്താ­റു­ണ്ടാ­യി­രു­ന്ന­വൻ, ഒ­രി­ക്ക­ലും ഒ­ച്ച­യു­യർ­ത്തി­പ്പ­റ­യാ­റി­ല്ലാ­ത്ത­വൻ, അ­ത്ര­യ്ക്കു് ശാ­ന്ത­നാ­ക­യാൽ ബു­ദ്ധ­നെ­ന്നു് ഞാ­നി­ട­യ്ക്കു് ക­ളി­യാ­യി വി­ളി­യ്ക്കാ­റു­ണ്ടാ­യി­രു­ന്ന­വൻ, അ­ത്ര­മേ­ലെ­ന്നെ­യ­റി­യു­ന്ന­വൻ അ­വ­നെ­ന്റെ മു­ന്നിൽ നി­ശ്ശ­ബ്ദം നിൽ­ക്കു­ക­യാ­ണി­പ്പോൾ; ഞാ­നെ­ന്തെ­ങ്കി­ലും പ­റ­യു­ന്ന­തു കാ­ത്തെ­ന്ന­പോ­ലെ, എ­ന്ന­ത്തേ­യും പോലെ എന്റെ പ­റ­ച്ചി­ലു­ക­ളിൽ നി­ന്നു് ഭം­ഗി­യു­ള്ളൊ­രു വാ­ച­ക­മു­ണ്ടാ­ക്കി­ത്തു­ട­ങ്ങാ­നെ­ന്ന പോലെ. ആ നി­ല്പു നോ­ക്കി നി­ല്ക്ക­വേ ഉ­ള്ളാ­കെ ന­ന­യു­ക­യും നേർ­വി­പ­രീ­തം പോലെ ക­ണ്ണു് വ­റ്റി­പ്പോ­വു­ക­യും ചെ­യ്യു­ന്ന വ­ല്ലാ­ത്തൊ­ര­വ­സ്ഥ ഞാ­ന­റി­ഞ്ഞു കൊ­ണ്ടി­രു­ന്നു.

“എ­റ­ണാ­കു­ള­ത്തു്, ക­ട­വ­ന്ത്ര­യ്ക്ക­ടു­ത്താ­ണു് അ­പർ­ണ­യു­ടെ വീടു്”

എന്റെ ഊ­മ­നി­ല്പു തു­ട­രു­ക­യേ­യു­ള്ളു­വെ­ന്ന തി­രി­ച്ച­റി­വിൽ നേർ­ത്തൊ­ന്നു മു­ര­ട­ന­ക്കി മ­ക­ന­പ്പോൾ പ­റ­ഞ്ഞു.

“കു­റ­ച്ചു കാ­ല­ങ്ങ­ളാ­യി ഞങ്ങൾ പ­രി­ച­യ­പ്പെ­ട്ടി­ട്ടു്, ശ­രി­യ്ക്കു് പ­റ­ഞ്ഞാൽ ഒ­രാ­റു­കൊ­ല്ല­ത്തോ­ളം”

ഉ­ള്ളി­ലെ­യാ­ധി­കൾ­ക്കു് ത­ട­യി­ടാ­നെ­ന്നോ­ണം അവൻ ഉ­ച്ച­ത്തിൽ വാ തു­റ­ന്നൊ­ന്നു നി­ശ്വ­സി­ച്ചു. ക­ണ്ണ­ട­ച്ചു് ഒരു നി­മി­ഷം നി­ന്നു.

അ­ന്നേ­ര­മ­ത്ര­യും ആ­റു­കൊ­ല്ല­ത്തെ അ­വ­രു­ടെ പ­രി­ച­യ­ത്തെ, പ്ര­ണ­യ­ത്തെ എ­ന്നോ­ടു­പ­റ­യാ­നു­ള്ള ഭം­ഗി­യു­ള്ള ചെ­റു­വാ­ച­ക­ങ്ങ­ളാ­ക്കി മാ­റ്റാ­നാ­യി അ­ത്യ­ദ്ധ്വാ­നം ചെ­യ്യു­ക­യാ­ലാ­യി­രി­യ്ക്ക­ണം, അ­വ­ന്റെ ക­രി­മ്പ­ച്ച കു­പ്പാ­യം നെ­ഞ്ച­ത്തെ വി­യർ­പ്പി­ന്റെ ന­ന­വി­ലൊ­ട്ടി­പ്പി­ടി­ച്ചു. അ­വ­രു­ടെ ക­ണ്ടു­മു­ട്ട­ലു­ക­ളു­ടെ, വർ­ത്ത­മാ­ന­ങ്ങ­ളു­ടെ, പ്ര­ണ­യ­ത്തി­ന്റെ പി­ന്നെ­യൊ­രു പക്ഷേ—അ­തോർ­ത്ത­പ്പോൾ എ­നി­യ്ക്കു് മ­നം­പു­ര­ട്ടി. അ­ന്നേ­ര­മെ­ന്റെ ക­ണ്ണു­കൾ അ­വ­ളു­ടെ തെ­ല്ലു­യർ­ന്നു നി­ല്ക്കു­ന്ന വെ­പ്പു­മു­ല­ക­ളിൽ—അ­ത­ങ്ങ­നെ­യാ­യി­രു­ന്നു­വോ­യെ­ന്നു് സ­ത്യ­ത്തി­ലെ­നി­യ്ക്ക­റി­ഞ്ഞു കൂടാ—ചെ­ന്നു പറ്റി.

എത്ര വേ­ണ്ടെ­ന്നു­വ­ച്ചി­ട്ടും അ­ന്നേ­രം ന­ഗ്ന­മാ­യ രണ്ടു നീ­ല­യു­ട­ലു­ക­ളു­ടെ ദ്രു­ത­നൃ­ത്തം പോലെ അ­വ്യ­ക്ത­മാ­യ ചില വേ­ഗ­ച­ല­ന­ങ്ങൾ എ­ന്റെ­യു­ള്ളി­ലൂ­ടെ പ­ഴു­പ്പി­ച്ച ഒ­രി­രു­മ്പു­ക­മ്പി­യാ­രോ വ­ലി­ച്ചി­ഴ­യ്ക്കും­പോ­ലെ ക­ട­ന്നു പോയി.

“അ­രു­തു് ”

ഞാ­നെ­ന്നെ­ത്ത­ന്നെ ശാ­സി­ച്ചു. ഒരു മ­ക­നെ­ക്കു­റി­ച്ചു് ഒ­രി­യ്ക്ക­ലും ഓർ­മ്മി­യ്ക്കാൻ പാ­ടി­ല്ലാ­ത്ത—

ന­ടു­ക്ക­ത്തോ­ടെ ഞാൻ തല കു­ട­ഞ്ഞു. ആറു കൊ­ല്ലം.

ആറു കൊ­ല്ല­ത്തെ ഞ­ങ്ങ­ളു­ടെ ജീ­വി­ത­ത്തെ ഒ­രൊ­റ്റ­ച്ചി­ത്രം പോ­ലെ­യൊ­ന്നോർ­ത്തെ­ടു­ക്കാൻ ഞാ­ന­ന്നേ­ര­മൊ­രു വൃ­ഥാ­ശ്ര­മം ന­ട­ത്തു­ക­യാ­യി­രു­ന്നു. മൂ­ന്നു­പേ­രു­ടെ ഒ­രൊ­റ്റ­ജീ­വി­തം. നല്ല തി­രി­ച്ച­റി­വു­ണ്ടാ­യി­രു­ന്ന ഞ­ങ്ങ­ളു­ടെ കു­ട്ടി. അ­ച്ഛ­ന്റെ പി­ടി­വാ­ശി­കൾ­ക്കു മു­ന്നിൽ അവൻ മ­റ്റൊ­ര­വ­നും എന്റെ ആ­വ­ലാ­തി­കൾ­ക്കു­മു­ന്നിൽ മ­റ്റൊ­ന്നു­മാ­യി അ­വ­നെ­ന്നും ഞ­ങ്ങ­ളെ ചേർ­ത്തു്, പൊ­തി­ഞ്ഞു പി­ടി­ച്ചു് ഞ­ങ്ങ­ളു­ടെ മാ­ത്ര­മ­വ­നാ­യി…

ഒ­രു­പ­ക്ഷേ, ഞ­ങ്ങൾ­ക്കു തി­രി­ച്ച­റി­യാ­നാ­വാ­തെ പോയ മ­റ്റൊ­രു അ­വ­നു­ണ്ടാ­യി­രു­ന്നി­രി­യ്ക്കാ­മെ­ന്നും അ­താ­ണു് എ­നി­യ്ക്കു മു­ന്നിൽ നിൽ­ക്കു­ന്ന ഈ അ­പ­രി­ചി­ത­നെ­ന്നും എ­നി­യ്ക്ക­പ്പോൾ തോ­ന്നി.

“അ­പർ­ണ­യ്ക്കി­പ്പോൾ വീ­ടി­ല്ല. ആരും ത­ന്നെ­യി­ല്ല. അ­വ­ര­വ­ളെ എന്നേ പു­റ­ത്താ­ക്കി­യ­താ­ണു്. ഇ­പ്പോ­ഴും പ­ല­പ്പോ­ഴു­മ­വ­ളെ അ­ക്ര­മി­യ്ക്കാൻ ശ്ര­മി­യ്ക്കു­ക­കൂ­ടി… ”

“മതി… മ­തി­യാ­ക്കു്”…

ഞാ­ന­വ­നെ പ­റ­യാ­ന­നു­വ­ദി­യ്ക്കാ­തെ അ­വ­ന്റെ­യൊ­ച്ച­കൾ­ക്കു­മീ­തെ അലറി വി­ളി­ച്ചു. എന്റെ അ­ട­ഞ്ഞു­പോ­യ തൊ­ണ്ട­തു­റ­ന്നു് ഞാ­നി­ന്നു വരെ പ­റ­യാ­ത്ത നൂ­റു­ക­ണ­ക്കി­നു് തീ­വാ­ക്കു­ക­ളൊ­രു ല­ജ്ജ­യു­മി­ല്ലാ­തെ പു­റം­ചാ­ടി, വ്യർ­ത്ഥം ഞ­ങ്ങൾ­ക്കി­ട­യിൽ ചിതറി.

ഞാൻ ക­ര­യു­ക­യാ­യി­രു­ന്നു.

മകൻ, അ­വ­ന്റെ മു­ന്ന­ത്തെ വാചകം പൂ­രി­പ്പി­യ്ക്കാ­തെ, ഇ­നി­യൊ­ന്നും പ­റ­യാ­നി­ല്ലെ­ന്ന­പോ­ലെ ക­മ്പി­യ­ഴി­കൾ­ക്കി­ട­യി­ലൂ­ടെ മു­റ്റ­ത്തേ­യ്ക്കു് നോ­ക്കി­ക്കൊ­ണ്ടു നി­ന്നു. ചൂടു കാ­റ്റി­ന്റെ വേ­ഗ­പ്പോ­ക്കിൽ ഒരു പൂ­വു­കൂ­ടി ക­രി­യി­ല­ക്കൊ­പ്പം പൊ­ഴി­ഞ്ഞു. ആ­ധി­യു­ടെ നെ­ഞ്ചി­ടി­പ്പു­കൾ­ക്കു് സം­ഭീ­ത­മാ­യൊ­രു താ­ള­മാ­ണെ­ന്നു് എന്റെ കാ­തു­കൾ­ക്കു തോ­ന്നി. അതു് നെ­ഞ്ചി­ടി­പ്പു­ക­ളു­ടേ­ത­ല്ലെ­ന്നും ഭർ­ത്താ­വു് ഗൃ­ഹാ­തു­ര­ത സ­ഹി­ക്കാ­ഞ്ഞു് സ്വ­ന്തം വീ­ട്ടു ചു­മ­രിൽ നി­ന്നി­ള­ക്കി­ക്കൊ­ണ്ടു പോന്ന, ആ­യാ­സ­പ്പെ­ട്ടു ച­ലി­യ്ക്കു­ന്ന ആ കൂ­റ്റൻ ഘ­ടി­കാ­ര­ത്തി­ന്റെ മി­ടി­പ്പൊ­ച്ച­ക­ളാ­ണെ­ന്നും തി­രി­ച്ച­റി­ഞ്ഞ നി­മി­ഷം എന്നെ ഞെ­ട്ടി­ച്ചു­കൊ­ണ്ടു് അതു് അഞ്ചു വട്ടം മു­ഴ­ങ്ങി.

ക­റു­ത്ത ച­തു­ര­ബാ­ഗ് നെ­ഞ്ചി­നു കു­റു­കെ­യി­ട്ടു്, ‘എ­ന്തെ­ങ്കി­ലും പ്ര­ത്യേ­കം വാ­ങ്ങേ­ണ്ട­തു­ണ്ടോ’ എ­ന്നൊ­രൊ­റ്റ­ച്ചോ­ദ്യ­ത്തി­നാ­യി ഇ­ടം­ചെ­വി­യിൽ മൊ­ബൈൽ­ഫോ­ണ­മർ­ത്തി, തന്റെ വാ­ഹ­ന­ത്തി­ന­രി­കി­ലേ­യ്ക്കു് ന­ട­ന്നു­വ­രി­ക­യാ­വും ഭർ­ത്താ­വി­പ്പോ­ളെ­ന്നു് ച­ങ്കി­ടി­പ്പോ­ടെ ഞാ­നോർ­ത്തു.

“പോ… ക­ട­ന്നു പൊ­യ്ക്കോ ഇ­വി­ട­ന്നു്… എ­നി­യ്ക്കാ­വി­ല്ല കൂ­ടെ­നി­ല്ക്കാ”നെ­ന്നു് മേ­ശ­പ്പു­റ­ത്തെ എന്റെ സെൽ­ഫോ­ണി­ലേ­യ്ക്കും മ­ക­ന്റെ മു­ഖ­ത്തേ­യ്ക്കും നോ­ക്കി, അ­വ­ളു­ടെ നേർ­ക്കു് വീ­ണ്ടു­മൊ­രി­യ്ക്കൽ കൂടി നോ­ക്കാൻ­വ­യ്യാ­തെ ഞാ­നൊ­ച്ച­യി­ട്ടു പ­റ­ഞ്ഞു.

“അച്ഛൻ കൊ­ന്നു­ക­ള­യും നി­ന്നെ”

എന്റെ ഭാ­വ­മാ­റ്റ­ങ്ങ­ളി­ലേ­യ്ക്ക­ന്നേ­രം ശാ­ന്തം നോ­ക്കി­ക്കൊ­ണ്ടു് മകൻ പ­റ­ഞ്ഞു. “അച്ഛൻ വ­ര­ട്ടെ­യ­മ്മേ. എ­നി­യ്ക്കു് ഒ­ന്നു­മൊ­ളി­യ്ക്കാ­നി­ല്ല. അ­ച്ഛ­നെ­ക്കൂ­ടി കാണാൻ വേ­ണ്ടി­ത്ത­ന്നെ­യാ­ണു് ഞങ്ങൾ… ”

‘ഞ­ങ്ങ­ളെ’ന്ന­തു് അ­ത്ര­യ്ക്കു­റ­പ്പോ­ടെ­യാ­ണു് അ­വ­നി­പ്പോ­ളു­ച്ച­രി­ക്കു­ന്ന­തെ­ന്നു് ഞാ­ന­റി­ഞ്ഞു. അ­വ­രി­വി­ടെ വ­ന്ന­ശേ­ഷം ഒ­രി­യ്ക്കൽ പോലും ഞാ­നു­പ­യോ­ഗി­ക്കാൻ കൂ­ട്ടാ­ക്കാ­ത്ത ‘നി­ങ്ങ­ളെ’ന്ന ബ­ഹു­വ­ച­ന­ത്തെ അ­ത­ങ്ങ­നെ­യാ­ണി­നി എ­ന്ന­ത്ര ശ­ക്ത­മു­റ­പ്പി­ച്ചാ­യി­രു­ന്നു, എന്നെ ബോ­ധ്യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­യി­രു­ന്നു അ­തെ­ന്നു് ഇ­പ്പോ­ളെ­നി­ക്കു ശ­രി­യ്ക്കും തി­രി­ച്ച­റി­യാ­നാ­കു­ന്നു­ണ്ടാ­യി­രു­ന്നു. ആ വാ­ക്കൂ­ന്നൽ എന്നെ വ­ല്ലാ­തെ സ്പർ­ശി­ക്കു­ക­യും ഞാ­നെ­ന്നും ഞ­ങ്ങ­ളെ­ന്നും ഞ­ങ്ങൾ­ക്കി­ട­യിൽ ര­ണ്ടു­ല­ക­ങ്ങൾ ഉരുവം കൊ­ണ്ട­താ­യും എ­നി­യ്ക്കു തോ­ന്നി.

ഞാ­നെ­ന്റെ­യു­ല­ക­ത്തിൽ തീർ­ത്തും തോ­റ്റു നി­ന്നു.

“സ­ത്യ­ത്തിൽ ഇ­തൊ­ന്നും ഇ­ന്നേ­യ്ക്കു് പ്ലാൻ ചെയ്ത ഒരു നാ­ട­ക­മൊ­ന്നു­മ­ല്ല അമ്മ ക­രു­തും പോലെ”

മകൻ പ­റ­ഞ്ഞു. “സാ­ഹ­ച­ര്യം അ­ങ്ങ­നെ­യാ­യി­രു­ന്നു. പി­ന്നെ… ഞ­ങ്ങ­ളെ­ക്കു­റി­ച്ചു് നേ­ര­ത്തെ പ­റ­യാ­മാ­യി­രു­ന്നു. അ­ങ്ങ­നെ ചെ­യ്തി­രു­ന്നു­വെ­ങ്കിൽ എന്നെ മ­ന­സ്സി­ലാ­ക്കാ­നാ­കു­മാ­യി­രു­ന്നോ നി­ങ്ങൾ­ക്കു്? ഒ­രി­യ്ക്ക­ലു­മു­ണ്ടാ­വി­ല്ല. അ­തെ­ന്താ­യാ­ലും എ­നി­യ്ക്കു് ഇ­ത­ല്ലാ­തെ മ­റ്റൊ­രു ജീ­വി­ത­മു­ണ്ടാ­വി­ല്ല… ആർ­ക്കു­മെ­ന്നെ പി­ന്തി­രി­പ്പി­ക്കാ­നു­മാ­വി­ല്ല. ഇ­ത്ര­യൊ­ക്കെ­യാ­യി­ട്ടു് ഇ­വ­ളെ­യ­ങ്ങ­നെ വ­ഴി­യി­ലു­പേ­ക്ഷി­ച്ചു പോകാൻ പ­റ്റി­ല്ലെ­നി­യ്ക്കു്”

ഇ­പ്പോൾ, “മു­തു­കു­നൊ­ന്തു്, അ­തി­ഥി­ക­ളൊ­ക്കെ­യും വേഗം സ്ഥലം വി­ട്ടോ­ളു­മെ”ന്നു് മകൻ ക­ളി­പ­റ­യാ­റു­ള്ള വ­രാ­ന്ത­യി­ലെ കൈ­ക­ളി­ല്ലാ­ക്ക­സേ­ര­ക­ളി­ലൊ­ന്നിൽ അ­വ­നി­രി­യ്ക്കു­ന്നു. നാ­ട­കീ­യ­മാ­യ ഒ­രൊ­തു­ക്ക­ത്തോ­ടെ, ഭ­യ­പ്പാ­ടോ­ടെ എത്ര വെ­റു­ത്തി­ട്ടു­മെ­ന്നെ­യു­ല­യ്ക്കു­ന്ന നി­റ­ക­ണ്ണു­ക­ളോ­ടെ, എ­നി­യ്ക്കൊ­ട്ടും പ­രി­ചി­ത­മ­ല്ലാ­ത്തൊ­രു പെൺ­ഭാ­വ­ത്തോ­ടെ അ­വ­ന­രി­കിൽ പ­തു­ങ്ങി അവളും. ആ മു­ഖ­പ്പ­ച്ച­ക­ളെ ഇ­നി­യും കാ­ണാ­തി­രി­യ്ക്കു­വാ­നാ­യി ഞാ­ന­വ­ളു­ടെ മു­ഖ­ത്തേ­യ്ക്കു നോ­ക്കു­ന്നേ­യി­ല്ല. ഇ­നി­യും ചില നി­മി­ഷ­ങ്ങൾ­ക്ക­കം എന്റെ ഫോൺ പു­ല്ലാ­ങ്കു­ഴ­ലൊ­ച്ച­യിൽ ‘കൃ­ഷ്ണാ നീ ബേഗനേ’ പാടും. ഒ­രി­ത്തി­രി നേ­രം­കൂ­ടി­ക്ക­ഴി­ഞ്ഞാൽ ചി­ര­പ­രി­ചി­ത­മാ­യ ആ ബൈ­ക്കി­ന്റെ ശബ്ദം തു­റ­ന്നു കി­ട­ക്കു­ന്ന ഗേ­റ്റു­ക­ട­ന്നെ­ത്തും. അ­വ­നെ­യും ‘അ­വ­ന­വ­ളെ’യു­മെ­ന്തു ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ, തീർ­ത്തും വെ­റു­ക്ക­വ­യ്യാ­തെ, ഒ­ട്ടു­മേ സ്നേ­ഹി­യ്ക്ക­വ­യ്യാ­തെ, ഞാ­ന­വർ­ക്കു് മുൻ­പി­ലി­ങ്ങ­നെ ചു­വ­രു­ചാ­രി­ത്ത­ളർ­ന്നു നി­ല്പാ­ണു്. തു­ന്നി­യു­മ­ഴി­ച്ചും ഇ­ത്ര­നേ­രം കൊ­ണ്ടെ­ന്റെ മ­ന­സ്സി­നാ­ക­പ്പാ­ടെ കൂ­ട്ടി­ക്കെ­ട്ടി­യു­ണ്ടാ­ക്കാ­നാ­യ­തു് അ­ത്ര­യു­മേ­യു­ണ്ടാ­യി­രു­ന്നു­ള്ളു; ഇ­ട­യ്ക്കെ­പ്പോ­ഴോ എ­ന്റെ­യു­ള്ളി­ലു­രു­വം കൊണ്ട, എ­ന്റേ­തെ­ന്നു് യാ­തൊ­രു­റ­പ്പു­മി­ല്ലാ­ത്ത ‘അവനവൾ’ എ­ന്നൊ­രൊ­റ്റ വാ­ക്കു്

(മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്)

ഷാഹിന, ഇ. കെ.
images/shahina.jpg

അ­ന­ന്ത­പ­ത്മ­നാ­ഭ­ന്റെ മ­ര­ക്കു­തി­ര­കൾ, പു­തു­മ­ഴ­ച്ചൂ­രു­ള്ള ചും­ബ­ന­ങ്ങൾ, ഫാ­ന്റം ബാ­ത്ത്, കഥ, ‘അ’ എന്നീ ചെ­റു­ക­ഥാ സ­മാ­ഹാ­ര­ങ്ങ­ളും ‘നീ­ല­ത്തീ­വ­ണ്ടി’ (നോ­വെ­ല്ല­കൾ), പ്ര­വാ­ച­കൻ (വി­വർ­ത്ത­നം), ഗൊ­ദാർ­ദും യ­ക്ഷി­ക്ക­ഥ­ക­ളും, പ്ര­ണ­യ­ത്തി­ന്റെ തീ­ക്കാ­ടി­നു­മ­പ്പു­റം (കു­റി­പ്പു­കൾ), ഒ­റ്റ­ഞൊ­ടി­ക്ക­വി­ത­കൾ (കവിതാ സ­മാ­ഹാ­രം), ഉണ്ണി എ­ക്സ്പ്ര­സ്സ്—ഡൽ­ഹീ­ന്നു് മു­ത്ത­ശ്ശി­വീ­ട്ടി­ലേ­യ്ക്ക്, ടു­ട്ടൂ­സി­ന്റെ മി­ന്നാ­മി­ന്നി­ക്കൂ­ട്ടം (ബാ­ല­സാ­ഹി­ത്യം) എന്നീ കൃ­തി­ക­ളും പ്ര­സി­ദ്ധീ­ക­രി­ച്ചു. കൃ­തി­കൾ മറ്റു ഭാ­ഷ­ക­ളി­ലേ­ക്കു് മൊ­ഴി­മാ­റ്റം ചെ­യ്യ­പ്പെ­ടു­ക­യും സർ­വ­ക­ലാ­ശാ­ലാ പാ­ഠ­പു­സ്ത­ക ഭാ­ഗ­മാ­വു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. ഇ­ട­ശ്ശേ­രി അ­വാർ­ഡ്, ടി. വി. കൊ­ച്ചു­ബാ­വ കഥാ പു­ര­സ്ക്കാ­രം, മു­തു­കു­ളം പാർ­വ­തി­യ­മ്മ കഥാ പു­ര­സ്ക്കാ­രം, ഗൃ­ഹ­ല­ക്ഷ്മി കഥാ പു­ര­സ്ക്കാ­രം, വനിത ക­ഥാ­പു­ര­സ്ക്കാ­രം, അ­വ­നീ­ബാ­ല കഥാ പു­ര­സ്ക്കാ­രം, ക­ട­ത്ത­നാ­ട്ടു് മാ­ധ­വി­യ­മ്മ കവിതാ പു­ര­സ്ക്കാ­രം, ഡി. ശ്രീ­മാൻ ന­മ്പൂ­തി­രി സാ­ഹി­ത്യ പു­ര­സ്ക്കാ­രം എന്നീ അം­ഗീ­കാ­ര­ങ്ങ­ളും അ­ങ്ക­ണം അ­വാർ­ഡ്, അ­റ്റ്ല­സ്—കൈരളി കഥാ പു­ര­സ്ക്കാ­രം, കമല സു­ര­യ്യ കഥാ പു­ര­സ്ക്കാ­രം, ഡോ. സു­കു­മാർ അ­ഴീ­ക്കോ­ടു് ത­ത്വ­മ­സി അ­വാർ­ഡ് എന്നീ ജൂറി പു­ര­സ്ക്കാ­ര­ങ്ങ­ളും ല­ഭി­ച്ചു.

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Avanaval (ml: അവനവൾ).

Author(s): Shahina, E. K..

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-06.

Deafult language: ml, Malayalam.

Keywords: Short Story, Shahina, E. K., Avanaval, ഷാഹിന, ഇ. കെ., അവനവൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Woman’s head with ear rings. Traditional wall painting by villagers, near Katni, M.P., India, a painting by . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.