SFNസായാഹ്ന ഫൌണ്ടേഷൻ
images/Still_Life_before_an_Open_Window.jpg
Still Life before an Open Window, Place Ravignan, a painting by Juan Gris (1887–1927).
കവിത താ­ണ്ടു­ന്ന കാ­ടി­നെ­ക്കു­റി­ച്ചു്
സ്നേഹ എച്ച്. എൻ.
images/Robert_Frost.jpg
റോ­ബർ­ട്ട് ഫ്രോ­സ്റ്റ്

ക­വി­ത­യു­ടെ കാ­ഴ്ച­വ­ട്ടം വ­ള­രെ­യേ­റെ വി­ശാ­ല­മാ­ണു്. ദേശം, ഭാഷ, കാലം എ­ന്നി­വ­കൾ­ക്ക­പ്പു­റം നീ­ന്തു­ന്ന ഒ­റ്റ­യാൻ പോ­രാ­ളി­യാ­യി ക­വി­ത­കൾ പ്ര­ത്യ­ക്ഷ­പ്പെ­ടാ­റു­ണ്ടു്. വി­വർ­ത്ത­ന ക­വി­ത­ക­ളി­ലേ­ക്കു് വ­രു­മ്പോൾ ക­വി­ത­യു­ടെ ഈ പോ­രാ­ട്ടം കു­റ­ച്ച­ധി­കം ശ­ക്ത­മാ­കു­ന്ന­തു് കാണാം. “വി­വർ­ത്ത­ന­ത്തി­ലൂ­ടെ ന­ഷ്ട­മാ­കു­ന്ന­തെ­ന്തോ അ­താ­ണു് കവിത” എന്ന ഫ്രോ­സ്റ്റി­ന്റെ പ്ര­സ്താ­വ­ന­യോ­ടു് പ­ര­സ്യ­മാ­യി മ­ല്ലി­ടു­ന്ന, അ­ദ്ദേ­ഹ­ത്തി­ന്റെ തന്നെ ക­വി­ത­കൾ­ക്കു് വ­ന്നി­ട്ടു­ള്ള വി­വർ­ത്ത­ന­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി­യു­ള്ള അ­ന്വേ­ഷ­ണ­മാ­ണി­തു്. “കവിത മ­റ്റൊ­രു ഭാ­ഷ­യാ­ണു്, ഭാ­ഷ­യ്ക്കു­ള്ളി­ലെ മ­റ്റൊ­രു ഭാഷ” എന്ന പോൾ വ­ലേ­റി­യു­ടെ വാചകം ഈ പ­ഠ­ന­ത്തി­നു് ആ­പ്ത­വാ­ക്യ­മാ­യി വരാം. ക­ണ്ടെ­ത്ത­ലു­ക­ളി­ലേ­ക്കും വീ­ണ്ടെ­ടു­പ്പി­ലേ­ക്കും വ്യാ­പി­ക്കു­ന്ന സർ­ഗാ­ത്മ­ക­മാ­യ അർ­ത്ഥാ­ന്വേ­ഷ­ണ­ങ്ങ­ളാ­യി വി­വർ­ത്ത­ന­ത്തെ മ­ന­സ്സി­ലാ­ക്കേ­ണ്ട­തു­ണ്ടു്. റോ­ബർ­ട്ട് ഫ്രോ­സ്റ്റ് 1923-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച “Stopping by the woods on a snowy evening ” എന്ന ക­വി­ത­ക്കു്, വ്യ­ത്യ­സ്ത കാ­ല­യ­ള­വിൽ മ­ല­യാ­ള­ത്തിൽ വന്ന ഏ­താ­നും വി­വർ­ത്ത­ന­ങ്ങ­ളെ സ­വി­ശേ­ഷ­മാ­യി പ­ഠി­ക്കു­ക­യാ­ണു് ഈ ലേ­ഖ­ന­ത്തി­ലൂ­ടെ ചെ­യ്യു­ന്ന­തു്. ക­വി­ക്കു് കവിത ജീ­വി­ത­ത്തി­ലു­ട­നീ­ളം പ്ര­കോ­പ­ന പ്ര­ധാ­ന­മാ­ണു്. വാ­ക്കു­കൾ­ക്കു വേ­ണ്ടി മ­ണ്ണും മലയും കടലും ആ­കാ­ശ­വും ചി­ക­ഞ്ഞു­കൊ­ണ്ടേ­യി­രി­ക്കു­ന്ന അ­വി­ശ്ര­മ­നാ­യ കു­ട്ടി­യാ­ണു് കവി. ഈ പ്ര­വൃ­ത്തി­യു­ടെ ഏ­റ്റ­വും ബ­ല­വ­ത്താ­യ സാ­ക്ഷാ­ത്കാ­ര­മാ­ണു് ക­വി­താ­വി­വർ­ത്ത­നം. അവിടെ ഭി­ന്ന­ഭാ­ഷാ­നി­ഘ­ണ്ടു­ക്കൾ ത­മ്മി­ലു­ള്ള സ­ന്ധി­ചർ­ച്ച­യ­ല്ല മ­റി­ച്ചു് വ്യ­തി­യാ­ന­ങ്ങ­ളാൽ സ­മ്പ­ന്ന­മാ­യ മ­റ്റൊ­രു ക­ലാ­സൃ­ഷ്ടി­യാ­ണു­ണ്ടാ­കേ­ണ്ട­തു്.

“മ­നോ­ഹ­രം മ­ഹാ­വ­നം ഇ­രു­ണ്ട­ഗാ­ധ­മെ­ങ്കി­ലും

അ­നേ­ക­മു­ണ്ടു് കാ­ത്തി­ടേ­ണ്ട

മാമക പ്ര­തി­ജ്ഞ­കൾ,

അ­ന­ക്ക­മ­റ്റു നി­ദ്ര­യിൽ ല­യി­പ്പ­തി­ന്നു മുൻ­പി­ലാ­യ്

എ­നി­ക്ക­തീ­വ ദൂ­ര­മു­ണ്ട­വി­ശ്ര­മം ന­ട­ക്കു­വാൻ.”

images/Kadaman.jpg
ക­ട­മ്മ­നി­ട്ട രാ­മ­കൃ­ഷ്ണൻ

‘ഞാനും കി­ളി­യും’ എന്ന തന്റെ ക­വി­ത­യ്ക്കു് ആ­മു­ഖ­മാ­യി ക­ട­മ്മ­നി­ട്ട വി­വർ­ത്ത­നം ചെയ്ത വ­രി­ക­ളാ­ണി­തു്. സം­സ്കൃ­ത­ത്തി­ലെ താ­ളാ­ത്മ­ക വൃ­ത്ത­ങ്ങ­ളിൽ ഒ­ന്നാ­യ പ­ഞ്ച­ചാ­മ­ര­ത്തിൽ ര­ചി­ക്ക­പെ­ട്ട ഈ വരികൾ ഷ­ഹ­ബാ­സി­ന്റെ ഗ­സ­ലി­ലേ­ക്കും ഊ­രാ­ളി­യു­ടെ പൊ­ലി­മ­യാർ­ന്ന സം­ഗീ­ത­ത്തി­ലേ­ക്കും ഈ അ­ടു­ത്തു് ഇ­ടം­ചേ­രു­ക­യു­ണ്ടാ­യി. ഫ്രോ­സ്റ്റ് ഒ­രു­പ­ക്ഷേ, ക­ട­മ്മ­നി­ട്ട­യു­ടെ വരികൾ വാ­യി­ച്ചി­രു­ന്നെ­ങ്കിൽ “Poetry is what gets beautified in translation” എന്നു തി­രു­ത്തി എ­ഴു­തി­യേ­നെ എന്നു കൂടി തോ­ന്നു­ന്നു­ണ്ടു്. ഭാ­ഷ­യും ഭാ­വ­വും താ­ളാ­ത്മ­ക­മാ­കു­ന്നു­ണ്ടി­വി­ടെ. തന്റെ ഗ്രാ­മ­ത്തി­ലൂ­ടെ അ­ന്തി­യാ­വോ­ള­മു­ള്ള ക­വി­സ­ഞ്ചാ­രം ആ­വി­ഷ്ക­രി­ച്ച ക­ട­മ്മ­നി­ട്ട രാ­മ­കൃ­ഷ്ണ ന്റെ ക­ട­മ്മ­നി­ട്ട എന്ന ക­വി­ത­യും, തന്റെ ഗ്രാ­മ­ത്തി­ലെ ജീ­വി­താ­വ­സ്ഥ ആ­വി­ഷ്ക­രി­ക്കു­ന്ന ‘ഞാ­നി­ന്നു­മെ­ന്റെ ഗ്രാ­മ­ത്തി­ലാ­ണു്’ എന്ന ക­വി­ത­യും ഈ വി­വർ­ത്ത­ന­ത്തോ­ടു ചേർ­ത്തു വാ­യി­ക്കേ­ണ്ട­തു­ണ്ടു്. ക­ട­മ്മ­നി­ട്ട­യു­ടെ അതേ സൗ­ന്ദ­ര്യാ­ത്മ­ക ദർ­ശ­ന­ങ്ങ­ളി­ലൂ­ടെ സ്ഫു­ടം ചെ­യ്തെ­ടു­ത്ത­താ­ണു് ഈ വ­രി­ക­ളും. ഫ്രോ­സ്റ്റി­ന്റെ ക­വി­ത­ക­ളിൽ നി­റ­യു­ന്ന ബു­ദ്ധ­ദർ­ശ­ന­ങ്ങ­ളു­ടെ­യും, അ­സ്തി­ത്വാ­ന്വേ­ഷ­ണ­ത്തി­ന്റെ­യും, പ്രാദേശിക-​പ്രകൃതി ബിം­ബ­ങ്ങ­ളു­ടെ­യും വി­വർ­ത്ത­ന­മാ­ണു് ക­ട­മ്മ­നി­ട്ട നിർ­വ­ഹി­ച്ച­തു്. കാ­ല­ദേ­ശ­സ­ങ്ക­ല്പ­ങ്ങ­ളിൽ നി­ന്നു സ്വ­ത­ന്ത്ര­മാ­യ ക­വി­ത­ക്കു­ള്ളി­ലെ ഭാ­ഷ­യാ­ണു് ഇവിടെ വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ട്ട­തു് എന്നു സാരം. വാൾ­ട്ടർ ബെ­ഞ്ച­മിൻ സൂ­ചി­പ്പി­ച്ചു പോയ ശു­ദ്ധ­ഭാ­ഷ അഥവാ നി­ഗൂ­ഢ­മാ­യ അ­ന്തഃ­സ­ത്ത­യാ­ണു് വി­വർ­ത്ത­ന­പ്ര­ക്രി­യ­ക്കു് ആ­ധാ­ര­മാ­കേ­ണ്ട­തു് എ­ന്നു് ഇവിടെ തെ­ളി­യു­ന്നു­ണ്ടു്.

എൻ. വി. കൃ­ഷ്ണ­വാ­ര്യർ “വ­ന­ത്തിൽ ഒരു ഹി­മ­സാ­യാ­ഹ്നം” എന്ന ശീർ­ഷ­കം നൽകി ഈ കവിത പ­ദാ­നു­പ­ദ­വി­വർ­ത്ത­നം ചെ­യ്ത­പ്പോൾ വാ­ക്കു­ക­ളു­ടെ തി­ര­ഞ്ഞെ­ടു­പ്പിൽ അ­ദ്ദേ­ഹം കാ­ണി­ച്ച സൂ­ക്ഷ്മ­ത മ­ല­യാ­ള­ക­വി­ത­യി­ലേ­ക്കു് മ­ഞ്ഞു­പെ­യ്യു­ന്ന ആ ഇ­രു­ണ്ട വൈ­കു­ന്നേ­ര­ത്തെ ആ­വാ­ഹി­ക്കാൻ ശേ­ഷി­യു­ള്ള­താ­യി തീർ­ന്നു.

“The woods are lovely, dark and deep,

But I have promises to keep,

And miles to go before I sleep,

And miles to go before I sleep”

എന്ന ഫ്രോ­സ്റ്റി­ന്റെ വരികൾ

“മോഹനം വനം സാ­ന്ദ്ര­ഗ­ഹ­നം നീ­ല­ശ്യാ­മം

ഞാൻ പക്ഷേ പാ­ലി­ക്കേ­ണം

ഒ­ട്ടേ­റെ പ്ര­തി­ജ്ഞ­കൾ

പോ­കേ­ണ­മേ­റെ ദൂരം വീ­ണു­റ­ങ്ങീ­ടും മു­ന്നേ,

പോ­കേ­ണ­മേ­റെ ദൂരം വീ­ണു­റ­ങ്ങീ­ടും മു­ന്നേ.”

എന്നു വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ട്ടു. ‘The darkest

evening of the year’ എന്ന പ്ര­യോ­ഗ­ത്തി­നു് ‘ആ­ണ്ടി­ലു­മേ­റ്റ­വു­മി­രുൾ­മു­റ്റി­യ­താം ഈ അ­ന്തി­ക്കു്’ എ­ന്നാ­ണു് എൻ. വി. ഉ­പ­യോ­ഗി­ച്ച­തു്. എൻ. വി. നൽകിയ ഈ വി­വർ­ത്ത­നം അ­ക്ഷ­രാർ­ത്ഥ­ത്തിൽ മ­നോ­ഹ­ര­മാ­യൊ­രു മ­ഹാ­വ­ന­ത്തെ മ­ല­യാ­ള­ക­വി­ത­യി­ലേ­ക്കു വ­ര­ച്ചി­ട്ടു. മ­ഞ്ഞി­ന്റെ ത­ണു­പ്പും ഉ­റ­ഞ്ഞു­പോ­യ പൊ­യ്ക­യും ഫ്രോ­സ്റ്റി­നോ­ളം ആ­ഴ­ത്തിൽ വാ­യ­ന­കാ­രി­ലേ­ക്കു് എൻ. വി. എ­ത്തി­ക്കു­ന്ന­താ­യി കാണാം. ഏ­റെ­ക്കു­റെ ഒ­രേ­യാ­ഴ­ത്തിൽ കണ്ട കാ­ടു­ക­ളാ­യി അ­തു­കൊ­ണ്ടു് തന്നെ ഫ്രോ­സ്റ്റി­ന്റെ­യും എൻ. വി.യു­ടെ­യും ക­വി­ത­യെ വി­ല­യി­രു­ത്താം.

“മ­നോ­ഹ­രം, ശ്യാമ,മ­ഗാ­ധ­മാ­ണീ

വ­നാ­ന്ത­രം സു­ന്ദ­ര,മെ­ങ്കി­ലും ഹാ!

എ­നി­ക്കു പാ­ലി­ച്ചി­ടു­വാ­ന­നേ­കം

പ്ര­തി­ജ്ഞ­യു­ണ്ടി­ന്നി­യു­മെ­ന്റെ മു­ന്നിൽ,

കി­ട­പ്പു കാതങ്ങളനേകമിക്ക-​

ണ്ണ­ട­ഞ്ഞി­ടും മു­മ്പി­വ­നി­ന്നു താ­ണ്ടാൻ

കി­ട­പ്പു കാതങ്ങളനേകമിക്ക-​

ണ്ണ­ട­ഞ്ഞി­ടും മു­മ്പി­വ­നി­ന്നു താ­ണ്ടാൻ!”

എ­ന്ന­വ­സാ­നി­ക്കു­ന്ന 1979-ൽ പ്ര­സി­ദ്ധീ­ക­രി­ക്ക­പ്പെ­ട്ട ഉ­മേ­ഷി­ന്റെ വി­വർ­ത്ത­നം പ­രി­ശോ­ധി­ക്കു­മ്പോൾ സം­സ്കൃ­ത­വൃ­ത്ത­ങ്ങൾ­ക്കു് വി­ധേ­യ­പ്പെ­ട്ട­തു­വ­ഴി ക­വി­ത­യു­ടെ ഭംഗി അ­വി­ടി­വി­ടാ­യി അ­സ്വ­സ്ഥ­ത­മാ­കു­ന്ന­താ­യി കാണാം. ‘മഞ്ഞു മൂടിയ സ­ന്ധ്യ­യിൽ വ­ന­ത്തിൻ ചാരെ നിൽ­ക്ക­വേ’ എ­ന്നാ­ണു് ക­വി­താ­ശീർ­ഷ­ക­മാ­യി കൊ­ടു­ത്തി­രി­ക്കു­ന്ന­തു്.

“വ­ന­ത്തി­നി­ന്നു­ള്ളൊ­രു ഭംഗി കാണാൻ

വ­ഴി­ക്കു ഞാൻ വണ്ടി നി­റു­ത്തി”

എന്ന വ­രി­ക­ളിൽ ‘വണ്ടി’ എന്ന ബിംബം ഫ്രോ­സ്റ്റി­ന്റെ വ­ന­പ്പ­ര­പ്പിൽ­നി­ന്നും ഏറെ ദൂ­ര­യാ­ണു്. മ­ഞ്ഞി­ന്റെ ത­ണു­പ്പു് വാ­യ­ന­കാ­ര­നു കൈ­മാ­റാൻ ഈ വി­വർ­ത്ത­നം മ­റ­ന്നു പോ­കു­ന്നു­മു­ണ്ടു്. ഫ്രോ­സ്റ്റിൽ നി­ന്നും ദൂരെ മാ­റി­പോ­കു­ന്നു­ണ്ടെ­ങ്കി­ലും സർ­ഗാ­ത്മ­ക­വി­വർ­ത്ത­ന­ത്തി­ന്റെ­താ­യ സാ­ധ്യ­ത­കൾ ഉമേഷ് ഇവിടെ ഉ­പ­യോ­ഗി­ക്കു­ന്നു­ണ്ടു്.

മ­ല­യാ­ള­ക­വി­ത­യി­ലേ­ക്കു് അ­രി­കു­വ­ത്കൃ­ത­രു­ടെ കാ­ഴ്ച­യും മൊ­ഴി­ക­ളും സ്വാം­ശീ­ക­രി­ച്ചെ­ഴു­തി­യ എസ്. ജോസഫ് ‘മ­ഞ്ഞു­മൂ­ടി­യ വൈ­കു­ന്നേ­രം മ­ര­ങ്ങൾ­ക്ക­രി­കിൽ നിൽ­ക്കു­മ്പോൾ’ എന്ന പേരിൽ ഫ്രോ­സ്റ്റി­ന്റെ കവിത പ­രി­ഭാ­ഷ­പെ­ടു­ത്തി­യി­ട്ടു­ണ്ടു്.

“വ­ന­ങ്ങൾ ര­മ­ണീ­യം, ഗഹനം, ക­രി­നീ­ലം

എ­നി­ക്കു് പ­ക്ഷേ­യു­ണ്ടു്

പാ­ലി­ക്കാൻ വാ­ഗ്ദാ­ന­ങ്ങൾ

ദൂ­ര­ങ്ങ­ളൊ­രു­പാ­ടു­ണ്ടു­റ­ങ്ങും മുൻപേ താ­ണ്ടാൻ

ദൂ­ര­ങ്ങ­ളൊ­രു­പാ­ടു­ണ്ടു­റ­ങ്ങും മുൻപേ താ­ണ്ടാൻ”

മ­ഞ്ഞു­പെ­യ്യു­ന്ന വൈ­കു­ന്നേ­ര­വും മ­ഹാ­വ­ന­വും വി­ട്ടു്, നി­ന്നു­പോ­യ കു­തി­ര­ക്കു­ഞ്ഞ­നി­ലേ­ക്കു ശ്ര­ദ്ധ­ക്ഷ­ണി­ക്കു­ന്ന­താ­ണു് ജോ­സ­ഫി­ന്റെ വി­വർ­ത്ത­നം. തന്റെ മ­റ്റു­ക­വി­ത­ക­ളു­ടെ­തു­പോ­ലെ നി­റ­ങ്ങ­ളും വ­ര­ക­ളും ലോ­ല­ഭാ­വ­ങ്ങ­ളും ഈ ക­വി­ത­യി­ലേ­ക്കും ചേർ­ത്തു­ച്ച­രി­ക്കു­ക­യാ­ണു് കവി.

യു­വ­ക­വി സു­ജീ­ഷി­ലൂ­ടെ 2020-ൽ ഫ്രോ­സ്റ്റ് പി­ന്നെ­യും വി­വർ­ത്ത­നം­ചെ­യ്യ­പ്പെ­ടു­ന്നു­ണ്ടു്. മ­ഞ്ഞു­തി­രും സ­ന്ധ്യ­യിൽ കാ­ട­രി­കിൽ എ­ന്നാ­ണു് അ­ദ്ദേ­ഹം നൽകിയ ശീർ­ഷ­കം.

“ഇ­രു­ണ്ട­ഗാ­ധം—മ­നോ­ഹ­രം ഈ കാ­ടെ­ങ്കി­ലും

പാ­ലി­ക്കാ­നു­ണ്ടേ­റെ വാ­ക്കെ­നി­ക്കു്,

നാഴിക താ­ണ്ടാ­നു­ണ്ടേ­റെ ഉ­റ­ങ്ങും മുൻ­പു്,

നാഴിക താ­ണ്ടാ­നു­ണ്ടേ­റെ ഉ­റ­ങ്ങും മുൻ­പു്”

എന്നു സു­ജീ­ഷ് ആ ക­വി­ത­യെ പു­തി­യ­വാ­ക്കു­ക­ളോ­ടു ചേർ­ത്തു­വെ­ച്ചു.

images/Walter_Benjamin.jpg
വാൾ­ട്ടർ ബെ­ഞ്ച­മിൻ

ഈ വി­വർ­ത്ത­ന­ങ്ങ­ളിൽ കവിത താ­ണ്ടു­ന്ന ദൂരം വ്യ­ത്യ­സ്ത­മാ­ണു്. വാ­ക്കു­ക­ളു­ടെ തെ­ര­ഞ്ഞെ­ടു­പ്പിൽ ഓ­രോ­രു­ത്ത­രി­ലും അ­വ­രു­ടെ എ­ഴു­ത്തി­ന്റെ പ­രി­സ്ഥി­തി­ക്കു് വ്യ­ക്ത­മാ­യ സ്വാ­ധീ­ന­മു­ണ്ടു്. ഫ്രോ­സ്റ്റി­ന്റെ ക­വി­ത­യി­ലെ ‘കാടു്’ പി­ന്തു­ടർ­ന്നു വന്ന ധാ­രാ­ളം ക­വി­കൾ­ക്കു് മോ­ഹ­വ­സ്തു­വാ­യി­ട്ടു­ണ്ടു്. അ­തി­ന്റെ ആഴവും പ­ര­പ്പും ക­വി­താ­വി­വർ­ത്ത­ന­ങ്ങ­ളെ പ­ല­വി­ധം സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടു്. ഈ സ്വാ­ധീ­നം വി­വർ­ത്ത­ന­ത്തെ പാ­ഠ­ഭേ­ദ­മാ­യോ ഒരു സ്വാ­ത­ന്ത്ര്യ­കൃ­തി­യാ­യോ മ­ന­സി­ലാ­ക്കാ­നും വി­ല­യി­രു­ത്താ­നും ആ­വ­ശ്യ­പെ­ടു­ന്നു. ഫ്രോ­സ്റ്റ് കാ­ണി­ച്ചു തന്ന കാടും ഉ­തിർ­ന്നു­വീ­ണ മ­ഞ്ഞും വി­വർ­ത്ത­കർ­ക്കു് ഉൾ­പ്രേ­ര­ക­ങ്ങ­ളാ­യെ­ങ്കിൽ കൂടി വി­വർ­ത്ത­ന­ങ്ങ­ളി­ലെ കാടും, മ­ഞ്ഞും, താ­ണ്ടാ­നു­ള്ള ദൂ­ര­വും വേറേ ത­ന്നെ­യാ­ണു്. എൻ. വി. യു­ടെ­യും ക­ട­മ്മ­നി­ട്ട­യു­ടെ­യും ക­വി­ത­കൾ ന­ഷ്ട­ങ്ങ­ള­ല്ലാ സൗ­ന്ദ­ര്യാ­ത്മ­ക­ത­യു­ടെ ക­ണ്ടെ­ത്ത­ലാ­ണു് ക­വി­താ­വി­വർ­ത്ത­നം സാ­ധ്യ­മാ­ക്കു­ന്ന­തു് എ­ന്നു് ഉ­റ­പ്പി­ക്കു­ന്നു­ണ്ടു്. ഭാ­ഷ­ദേ­ശാ­തി ബിം­ബ­ങ്ങൾ­ക്കു­മ­പ്പു­റം കേസരി പ­റ­ഞ്ഞു വെച്ച ഏ­ക­വി­ശ്വ­സാ­ഹി­ത്യ സ­ങ്ക­ല്പ­വും സാം­സ്കാ­രി­ക­ല­യ­ന­വും സാ­ധ്യ­മാ­കു­ന്ന വിശേഷ പ്ര­ക്രി­യ­യാ­ണു് വി­വർ­ത്ത­നം. പക്ഷേ, വി­വർ­ത്ത­ന വി­നി­മ­യ­ത്തിൽ വി­വർ­ത്ത­ക­ന്റെ ഭാ­ഷ­ക്കും ദേ­ശ­ത്തി­നും അ­ഭേ­ദ്യ­മാ­യ സ്വാ­ധീ­നം ഉ­ണ്ടു്. അ­തു­കൊ­ണ്ടു തന്നെ വി­വർ­ത്ത­നം ഒരു സർ­ഗാ­ത്മ­ക പ്ര­ക്രി­യ­യാ­ണു്. അ­തി­ന്റെ കാ­ത­ലാ­യ സ­വി­ശേ­ഷ­ത വ്യ­തി­ച­ല­നം ആ­യി­രി­ക്കേ­ണ്ട­തു­ണ്ടു്.

“കാ­ടൊ­ക്കെ രസം ത­ന്ന്യാ­ണു്.

ഇ­രു­ട്ടും പ­ര­പ്പും ഒ­ക്കെ­ണ്ടെ­ങ്കി­ലും യ്ക്കു്

കൊ­റ­ച്ചു് വാ­ക്കു് പാ­ലി­ക്കാൻ ണ്ടു്.

ചാ­വു­ന്നേ­നു മു­മ്പു്

കൊ­റേ­ക്കാ­ര്യ­ങ്ങ­ള് ചെ­യ്യാ­നൂം­ണ്ടു്”

ഗീതാ സൂ­ര്യ­ന്റെ ഈ വി­വർ­ത്ത­ന­മാ­ക­ട്ടെ ഫ്രോ­സ്റ്റി­ന്റെ ഇ­രു­ണ്ട­ഗാ­ധ­മാ­യ വ­ന­ത്തെ കോ­ഴി­ക്കോ­ടി­ന്റെ പ്രാ­ദേ­ശി­ക ഭാ­ഷാ­പ­രി­സ­ര­ത്തി­ലേ­ക്കു കൊ­ണ്ടെ­ത്തി­ക്കു­ന്നു. കേ­ര­ള­ത്തി­ന്റെ വാ­മൊ­ഴി­വ­ഴ­ക്ക­ങ്ങ­ളി­ലേ­ക്കു­കൂ­ടി ഫ്രോ­സ്റ്റി­ന്റെ കവിത അ­വി­ശ്ര­മം സ­ഞ്ച­രി­ക്കു­ക­യാ­ണി­വി­ടെ.

ക­വി­താ­വി­വർ­ത്ത­ന­ത്തിൽ ഭാഷ താ­ണ്ടു­ന്ന ദൂ­ര­വും ചു­റ്റി­സ­ഞ്ച­രി­ക്കു­ന്ന കാടും വൈ­രു­ധ്യ­മാ­ന­മാ­കു­ന്ന കാ­ഴ്ച­യോ­ടു­കൂ­ടി­യാ­ണു് ഈ ക­വി­ത­ക­ളെ­യെ­ല്ലാം വി­ല­യി­രു­ത്തേ­ണ്ട­തു്. ആ­ദ്യ­പാ­ഠം അഥവാ മൂ­ല­കൃ­തി­യിൽ നി­ന്നു കെ­ട്ടു­പൊ­ട്ടി­ച്ചോ­ടു­വാൻ തക്ക പാ­ക­മാ­യൊ­രു ഭാഷ വി­വർ­ത്ത­ക­ന്റെ എ­ഴു­ത്തിൽ ആ­വാ­ഹി­ക്ക­പ്പെ­ടു­ന്നു­ണ്ടി­വി­ടെ, ആ­യ­തി­നാൽ വി­വർ­ത്ത­ന പാ­ഠ­ങ്ങൾ­ക്കു് സ്വാ­ത­ന്ത്ര­മാ­യൊ­രു അ­സ്തി­ത്വം ഉ­ണ്ടെ­ന്ന­തു് തർ­ക്ക­വി­ഷ­യ­മാ­കേ­ണ്ട­തി­ല്ല. റോ­ബർ­ട്ട് ഫ്രോ­സ്റ്റി­ന്റെ പ്ര­സ്തു­ത കവിത, വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ടു­മ്പോൾ ക­വി­ത­യി­ലെ മ­ഹാ­വ­ന­മ­ല്ലാ ക­വി­ത­ക്കു­ള്ളിൽ അ­ന്തർ­ലീ­ന­മാ­യി­ട്ടു­ള്ള നി­ഗൂ­ഢ­വ­ന­മാ­ണു് വി­വർ­ത്ത­ന വി­ഷ­യ­മാ­കു­ന്ന­തു്. അ­തി­നാൽ തന്നെ ചേർ­ച്ച­യ­ല്ല വൈ­വി­ദ്ധ്യ­മാ­ണു് കവിതാ വി­വർ­ത്ത­ന­ത്തി­നു് സൗ­ന്ദ­ര്യം പ്ര­ദാ­നം ചെ­യ്യു­ന്ന­തു്. പോൾ വലേറി പ­റ­ഞ്ഞു­വെ­ച്ച ക­വി­ത­ക്കു­ള്ളി­ലെ ഭാ­ഷ­യി­ലേ­ക്കു­ള്ള അ­ന്വേ­ഷ­ണ­മാ­ണു് ഓരോ വി­വർ­ത്ത­ന­വും. ഫ്രോ­സ്റ്റി­നെ വാ­യി­ച്ചു മ­ട­ങ്ങു­മ്പോൾ ആ കവിതാ ശ­ക­ല­ത്തിൽ നി­ന്നു­പോ­യ­വ­രാ­ണു് അ­ധി­ക­വും. വാ­യ­ന­യു­ടെ തി­ര­യേ­റ്റ­ങ്ങ­ളിൽ പ­ല­തി­ലും ക­ട­ലി­ലേ­ക്കു മു­ങ്ങാ­ങ്കു­ഴി­യി­ടു­ന്ന ക­വി­ത­യാ­ണു് ഫ്രോ­സ്റ്റി­ന്റേ­തു്. ഈ വി­വർ­ത്ത­ന പ­ഠ­ന­ത്തി­നി­ട­ക്കു് എ­ന്റെ­യു­ള്ളിൽ ഈ വിധം പ്ര­സ്തു­ത കവിത വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ടു­ന്നു എ­ന്നു­കൂ­ടി സൂ­ചി­പ്പി­ക്ക­ട്ടെ.

“മ­ഞ്ഞു­പെ­യ്യു­ന്ന ഈ സ­ന്ധ്യ­യിൽ

നി­ന്റെ വ­ന്യ­ത­യി­ലേ­ക്കു്

കവിത ന­ട്ടു് ഞാ­നി­താ നി­ന്നു­പോ­കു­ന്നു.

നി­ന്റെ ഉ­ട­ലൊ­ഴു­ക്കു­ക­ളി­ലേ­ക്കു്,

കൺ­തോ­ട്ടി­ലേ­ക്കു്,

ന­ക്ഷ­ത്ര­ത്തു­രു­ത്തി­ലേ­ക്കു്

എ­നി­ക്ക­തീ­വ­ദൂ­ര­മു­ണ്ട­വി­ശ്ര­മം ന­ട­ക്കു­വാൻ,

എ­നി­ക്ക­തീ­വ­ദൂ­ര­മു­ണ്ട­വി­ശ്ര­മം ന­ട­ക്കു­വാൻ…!”

ക­വി­ത­കൾ ഒ­രി­ക്ക­ലും അ­വ­സാ­നി­ക്കു­ന്നി­ല്ല, ഒ­ഴു­കാ­നു­ള്ള സാ­ധ്യ­ത­ക­ളും പേറി ഭാ­ഷ­യും ദേ­ശ­വും കാ­ല­വും മു­റി­ച്ചു­ക­ട­ന്നു­കൊ­ണ്ടേ­യി­രി­ക്കു­മ­തു്. 1924-ൽ എ­ഴു­ത­പ്പെ­ട്ട ഒരു ക­വി­ത­യ്ക്കു് തൊ­ണ്ണൂ­റിൽ­പ­രം വർ­ഷ­ങ്ങൾ­ക്കു ശേ­ഷ­വും വി­വർ­ത്ത­ന­ങ്ങൾ വ­രു­ന്നു­വെ­ന്ന­തു് ക­വി­ത­യു­ടെ ആ സാ­ധ്യ­ത­യെ ഒ­രാ­വർ­ത്തി കൂടി അ­ടി­വ­ര­യി­ടു­ന്നു­ണ്ടു്.

“ക­വി­താ­വി­വർ­ത്ത­നം

ഒരു കൂടു വി­ട്ടു കൂ­ടു­മാ­റ്റ­മാ­ണു്

മ­ത്സ്യം വെ­ള്ള­ത്തി­ലൂ­ടെ ഊ­ളി­യി­ടു­ന്ന­തു­പോ­ലെ

വി­വർ­ത്ത­കൻ മ­ന­സ്സു­ക­ളി­ലൂ­ടെ ഊ­ളി­യി­ടു­ന്നു

ഓരോ വാ­ക്കി­ന്റെ­യും തീ­ര­ത്തു്

അവൻ ത­രി­മ­ണ­ലിൽ കു­നി­ഞ്ഞി­രി­ക്കു­ന്നു

ഓരോ ക­ക്ക­യു­ടെ­യും നിറം പ­ഠി­ക്കു­ന്നു

ഓരോ ശംഖും ഊ­തി­നോ­ക്കു­ന്നു.”

സ­ച്ചി­ദാ­ന­ന്ദ­ന്റെ ഈ വ­രി­ക­ളി­ലേ­തു­പോ­ലെ ക­വി­താ­വി­വർ­ത്ത­നം ക­ട­ലി­നെ അ­റി­യ­ലാ­ണു്. ഒ­ഴു­ക്കി­നെ, മ­ത്സ്യ­ത്തെ, ഉൾ­പ­വി­ഴ­ങ്ങ­ളെ ആ­ഴ­ത്തിൽ ചെ­ന്നു് തൊ­ട്ടു­കൊ­ണ്ടേ­യി­രി­ക്ക­ലാ­ണു്, സർ­ഗാ­ത്മ­ക­മാ­യ ച­ല­ന­മാ­ണ­തു്.

ഗ്ര­ന്ഥ­സൂ­ചി
  1. അ­ച്യു­തൻ എം. പ്രൊഫ. – പ­ശ്ചാ­ത്യ­സാ­ഹി­ത്യ­ദർ­ശ­നം, കോ­ട്ട­യം: ഡി. സി ബു­ക്ക്സ്, 1962.
  2. അജയ് പി. മ­ങ്ങാ­ട്ടു് – പ­റ­വ­യു­ടെ സ്വാ­ത­ന്ത്ര്യം, കോ­ട്ട­യം: ഡി. സി. ബു­ക്ക്സ്, 2020.
  3. ജോസഫ് എസ്. -​ഓർഫ്യൂസ്, ഡി. സി. ബു­ക്ക്സ്, 2021.
  4. മാ­ത്യൂ­സ് പി.എഫ്.– മു­ഴ­ക്കം, മാ­തൃ­ഭൂ­മി ബു­ക്ക്സ്, 2021.
  5. സ­ച്ചി­ദാ­ന­ന്ദൻ - മ­ല­യാ­ള­ക­വി­താ­പ­ഠ­ന­ങ്ങൾ, മാ­തൃ­ഭൂ­മി ബു­ക്ക്സ്, 2009.
  6. സ­ച്ചി­ദാ­ന­ന്ദൻ -​തെരഞ്ഞെടുത്ത ക­വി­ത­കൾ, സാ­യാ­ഹ്ന ഫൗ­ണ്ടേ­ഷൻ, 1999.
  7. https://youtu.be/IY9qwIrfzPI
  8. https://trell.co/read/-1602e5467bfc
  9. https://kalamnews.in/interview-​s.joseph-​kala-savithri-sun-day-special
  10. https://www.manoramaonline.com/literature/literaryworld/kadammanitta-​ramakrishnan-death-anniversary.html
  11. https://umeshnair.wordpress.com/2005/05/18/robert-​frost-miles-togo/
  12. https://www.sujeesh.in/2020/11/Robert-​Frost-Poem.html?m=1
സ്നേഹ എച്ച്. എൻ.
images/sneha.jpg

എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ മ­ല­യാ­ള­ത്തിൽ ബി­രു­ദം നേടി. കേരള സർ­വ്വ­ക­ലാ­ശാ­ല കാ­ര്യ­വ­ട്ടം കാ­മ്പ­സിൽ മ­ല­യാ­ള­ത്തിൽ ബി­രൂ­ദാ­ന­ന്ത­ര ബിരുദ വി­ദ്യാർ­ത്ഥി­യാ­ണു്. മ­ല­പ്പു­റം പൊ­ന്നാ­നി സ്വ­ദേ­ശി.

(ചി­ത്ര­ങ്ങൾ­ക്കും വി­വ­ര­ങ്ങൾ­ക്കും വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്).

Colophon

Title: Kavitha thandunna kadinekurichu (ml: കവിത താ­ണ്ടു­ന്ന കാ­ടി­നെ­ക്കു­റി­ച്ചു്).

Author(s): Sneha HN.

First publication details: Sayahna Foundation; Trivandrum, Kerala; 2022-10-04.

Deafult language: ml, Malayalam.

Keywords: Article, Sneha HN, Kavitha thandunna kadinekurichu, സ്നേഹ എച്ച്. എൻ., കവിത താ­ണ്ടു­ന്ന കാ­ടി­നെ­ക്കു­റി­ച്ചു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Still Life before an Open Window, Place Ravignan, a painting by Juan Gris (1887–1927). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.