SFNസായാഹ്ന ഫൌണ്ടേഷൻ
images/Solitude.jpg
Loneliness, a painting by Felix Nussbaum (1904–1944).
ഏ­കാ­ന്ത­ത­യു­ടെ ലയം
images/Gabriel_García_Márquez.jpg
മാർ­കേ­സ്

ഈ ലോ­ക­ത്തു മൂ­ന്നു കാ­ര­ണ­ങ്ങൾ കൊ­ണ്ടു പ­രി­വർ­ത്ത­ന­ങ്ങൾ സം­ഭ­വി­ക്കാ­മെ­ന്നു ചി­ന്ത­കൻ­മാർ പ­റ­യു­ന്നു. ഒന്ന്: സാ­മ്പ­ത്തി­ക­ങ്ങ­ളാ­യ പ്ര­തി­സ­ന്ധി­കൾ; രണ്ട്: രാ­ഷ്ട്ര വ്യ­വ­ഹാ­ര­പ­ര­ങ്ങ­ളാ­യ സി­ദ്ധാ­ന്ത­ങ്ങൾ; മൂ­ന്ന്: മ­ഹാ­വ്യ­ക്തി­കൾ. സാ­മ്പ­ത്തി­ക വ്യ­വ­സ്ഥ­യോ­ടു ബ­ന്ധ­പ്പെ­ട്ട സ്ഥി­തി­വി­ശേ­ഷ­ങ്ങ­ളാ­ണ് ഫ്ര­ഞ്ച് വി­പ്ല­വ­ത്തി­നു ഹേ­തു­ക്ക­ളാ­യ­ത്. മാർ­ക്സി­ന്റെ സി­ദ്ധാ­ന്ത­ങ്ങൾ റഷ്യൻ വി­പ്ല­വ­ത്തി­നു വഴി തെ­ളി­ച്ചു. മ­ഹാൻ­മാ­രും ലോ­ക­ത്തു പ­രി­വർ­ത്ത­ന­മു­ണ്ടാ­ക്കു­ന്നു. ഗാ­രീ­ബാൾ­ഡീ യും

images/Giuseppe_Garibaldi.jpg
ഗാ­രീ­ബാൾ­ഡി

ബി­സ്മാർ­ക്കും ലെ­നി­നും ഗാ­ന്ധി­യും മാ­വോ­സേ­തൂ­ങ്ങും യ­ഥാ­ക്ര­മം ഇ­റ്റ­ലി­ക്കും റ­ഷ്യ­യ്ക്കും ഇ­ന്ത്യ­യ്ക്കും ചൈ­ന­യ്ക്കും നൂതന വ്യ­വ­സ്ഥി­തി­കൾ പ്ര­ദാ­നം ചെ­യ്തു. ആ മ­ഹാ­വ്യ­ക്തി­കൾ ജ­നി­ച്ചി­ല്ലാ­യി­രു­ന്നെ­ങ്കിൽ? ഇ­പ്പ­റ­ഞ്ഞ രാ­ജ്യ­ങ്ങൾ­ക്ക് ഇ­ന്ന­ത്തെ മ­ഹ­നീ­യ­ത കൈ­വ­രു­മാ­യി­രു­ന്നി­ല്ല. മ­ഹാൻ­മാ­രു­ടെ സ­വി­ശേ­ഷ­ത­യാർ­ന്ന ധിഷണ സ­വി­ശേ­ഷ­ത­യാർ­ന്ന സ­മു­ദാ­യ­ങ്ങ­ളിൽ പ്ര­വർ­ത്തി­ക്കു­മ്പോൾ ആ സ­മു­ദാ­യ­ങ്ങൾ പ­രി­വർ­ത്ത­ന­ങ്ങൾ­ക്കു വി­ധേ­യ­ങ്ങ­ളാ­വു­ക­യാ­ണ്. ക­ലാ­കാ­രൻ­മാ­രും

images/Gandhi.jpg
ഗാ­ന്ധി

ഇ­മ്മ­ട്ടിൽ പ­രി­വർ­ത്ത­നം ജ­നി­പ്പി­ക്കു­ന്നു. വാ­ല്മീ­കി­യു­ടെ­യും കാ­ളി­ദാ­സ­ന്റെ­യും സോ­ഫോ­ക്ളീ­സി­ന്റെ­യും ഷേ­ക്സ്പി­യ­റു­ടെ­യും പ്ര­തി­ഭ അ­വ­രു­ടെ കാ­ല­ഘ­ട്ട­ങ്ങ­ളി­ലെ സ­മു­ദാ­യ­ങ്ങ­ളു­മാ­യി സ­മ്പർ­ക്ക­ത്തി­ലേർ­പ്പെ­ട്ട­പ്പോൾ, അ­ങ്ങ­നെ പ്ര­വർ­ത്ത­ന­വും പ്ര­തി­പ്ര­വർ­ത്ത­ന­വും ന­ട­ന്ന­പ്പോൾ സാ­ഹി­ത്യ­ത്തി­ന് നവീനത ല­ഭി­ച്ചു. ഈ വി­ധ­ത്തിൽ

images/Otto_von_Bismarck.jpg
ബി­സ്മാർ­ക്ക്

വി­ശ്വ­സാ­ഹി­ത്യ­സം­സ്ക്കാ­ര­ത്തി­ന് വി­കാ­സം നൽകിയ മ­ഹാ­നാ­ണ് ഈ വർ­ഷ­ത്തെ നോബൽ സ­മ്മാ­നം നേടിയ കൊ­ളം­ബി­യൻ നോ­വ­ലി­സ്റ്റ് ഗാ­ബ്രീ­യൽ ഗാർ­സീ­യാ മാർ­കേ­സ് (Gabriel Garcia Marquez, ജനനം 1928). ഓരോ വ്യ­ക്തി­യും മു­മ്പു­ള്ള പല വ്യ­ക്തി­ക­ളു­ടെ­യും “അ­ന­ന്ത­ര­ഫ­ല’ മാ­ണെ­ന്ന സത്യം ഇവിടെ നി­ഷേ­ധി­ക്കു­ന്നി­ല്ല. എ­ങ്കി­ലും വ്യ­ക്തി­നി­ഷ്ഠ­മാ­യ മൗ­ലി­ക­ത­യ്ക്ക് സ്ഥാ­ന­മു­ണ്ട്. അ­മേ­രി­ക്കൻ

images/William_Faulkner.jpg
വി­ല്യം ഫോ­ക്നർ

നോ­വ­ലി­സ്റ്റ് വി­ല്യം ഫോ­ക്ന­റും ലാ­റ്റി­ന­മേ­രി­ക്കൻ ക­ഥാ­കാ­രൻ ബോർ­ഹെ­സും മാർ­കേ­സി­ന്റെ സാ­ഹി­ത്യ­സം­സ്കാ­ര­ത്തെ രൂ­പ­പ്പെ­ടു­ത്തി­യി­രി­ക്കാം. പക്ഷേ, മാർ­കേ­സ് സം­സ്ക്കാ­ര­ത്തെ വ്യാ­ഖ്യാ­നി­ച്ച­ത് അ­ദ്ദേ­ഹ­ത്തി­ന്റേ­തു മാ­ത്ര­മാ­യ മാർ­ഗ്ഗ­ത്തി­ലൂ­ടെ­യാ­ണ്. സം­സ്ക്കാ­ര­ത്തി­ന്റെ പ­രി­വർ­ത്ത­ന­ത്തി­ന് അ­ദ്ദേ­ഹം കാ­ര­ണ­ക്കാ­ര­നാ­യ­ത് സ്വ­കീ­യ­മാ­യ സർ­ഗ­വൈ­ഭ­വ­ത്താ­ലാ­ണ്. അ­ങ്ങ­നെ നോ­ക്കു­മ്പോൾ

images/Jorge_Luis_Borges.jpg
ബോർ­ഹെ­സ്

മാർ­കേ­സ്ന് ആ­രോ­ടും ആ­ധ­മർ­ണ്യ­മി­ല്ല. ഗാ­ബ്രീ­യൽ ഗാർ­സീ­യാ മാർ­കേ­സി­നു തു­ല്യം ഗാ­ബ്രീ­യൽ ഗാർ­സി­യ മാർ­കേ­സ് മാ­ത്രം.

നൂതന സാ­ഹി­ത്യ­സം­സ്ക്കാ­ര­ത്തി­ന്റെ പ്ര­യോ­ക്താ­വെ­ന്ന നി­ല­യിൽ ആ­ദ­രി­ക്ക­പ്പെ­ടു­ന്ന ഈ ഉ­ജ്ജ്വ­ല പ്ര­തി­ഭാ­ശാ­ലി­യു­ടെ കൃ­തി­കൾ­ക്കു­ള്ള സ­വി­ശേ­ഷ­ത എ­ന്താ­ണ്? അ­തി­നു­ത്ത­രം നൽ­കാൻ­വേ­ണ്ടി വേ­റൊ­രു സാ­ഹി­ത്യ­കാ­ര­നെ­ക്കു­റി­ച്ച് പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. അ­ടു­ത്ത­കാ­ല­ത്ത് അ­ന്ത­രി­ച്ച ഫ്ര­ഞ്ച് നോ­വ­ലി­സ്റ്റ് റോ­മാ­ങ് ഗാരി യുടെ The Roots of Heaven എന്ന നോ­വ­ലിൽ ഒരു ജർ­മ്മൻ ത­ട­ങ്കൽ­പ്പാ­ള­യ­ത്തി­ന്റെ വർ­ണ്ണ­ന­മു­ണ്ട്. അവിടെ കി­ട­ക്കു­ന്ന

images/TheRootsofHeaven.jpg

ഫ്ര­ഞ്ച് ഭ­ടൻ­മാർ ഒ­ന്നി­നൊ­ന്നു ത­കർ­ച്ച­യി­ലേ­ക്കു നീ­ങ്ങു­ന്നു. ഈ ത­കർ­ച്ച­യിൽ­നി­ന്നു ര­ക്ഷ­പ്രാ­പി­ക്കാൻ ത­ട­വു­കാ­രു­ടെ നേ­താ­വാ­യ റോബർ ഒരു മാർഗം കണ്ടു പി­ടി­ക്കു­ന്നു. ത­ട­വു­മു­റി­യു­ടെ ഒരു മൂ­ല­യിൽ ഒരു പെൺ­കു­ട്ടി ഇ­രി­ക്കു­ന്ന­താ­യി സ­ങ്കൽ­പി­ക്കു­ക എ­ന്ന­താ­ണ് ഈ ഉപായം. ആ­രെ­ങ്കി­ലും അ­ന്ന­നാ­ള­ത്തി­ന്റെ മ­റ്റേ­യ­റ്റം­കൊ­ണ്ടു ശ­ബ്ദ­മു­ണ്ടാ­ക്കി­യാൽ അയാൾ ആ സാ­ങ്കൽ­പി­ക­ക­ന്യ­ക­യോ­ടു ക്ഷ­മാ­യാ­ച­നം ചെ­യ്യ­ണം. വ­സ്ത്ര­ങ്ങൾ മാ­റ്റു­മ്പോൾ അവൾ കാ­ണാ­തി­രി­ക്കാ­നാ­യി യവനിക തൂ­ക്ക­ണം. ഈ സ­ങ്കൽ­പ­ത്തി­നും അതിന് അ­നു­സ­രി­ച്ചു­ള്ള പ്ര­വർ­ത്ത­ന­ത്തി­നും ഫ­ല­മു­ണ്ടാ­യി. ത­ട­വു­കാർ ത­കർ­ച്ച­യിൽ­നി­ന്ന് ര­ക്ഷ­പ്പെ­ട്ടു. ജർ­മ്മൻ

images/Guimaraes_Rosa_anos_1960.jpg
റോസ

സൈ­നി­കോ­ദ്യോ­ഗ­സ്ഥൻ ഇ­ത­റി­ഞ്ഞു. അയാൾ അ­വി­ടെ­നി­ന്ന് അ­റി­യി­ച്ചു: “നി­ങ്ങൾ ഇവിടെ ഒരു പെൺ­കു­ട്ടി­യെ താ­മ­സി­പ്പി­ച്ചി­ട്ടു­ണ്ടെ­ന്ന് എ­നി­ക്ക­റി­യാം. നാ­ളെ­ക്കാ­ല­ത്ത് ഞാ­നി­വി­ടെ ഭ­ടൻ­മാ­രു­മാ­യി വരും. അ­പ്പോൾ അവളെ വി­ട്ടു­ത­ര­ണം. ഞാ­ന­വ­ളെ വേ­ശ്യാ­ല­യ­ത്തി­ലേ­യ്ക്ക് അ­യ­യ്ക്കും, ജർ­മ്മൻ ഭ­ടൻ­മാ­രു­ടെ ആ­വ­ശ്യ­ത്തി­ലേ­ക്കു­വേ­ണ്ടി”. പെൺ­കു­ട്ടി­യെ വി­ട്ടു­കൊ­ടു­ത്താൽ അവളെ വീ­ണ്ടും സൃ­ഷ്ടി­ക്കാ­നാ­വി­ല്ല എന്ന് ഫ്ര­ഞ്ചു­ത­ട­വു­കാർ­ക്ക് അ­റി­യാം. അ­തു­കൊ­ണ്ട് അവളെ വി­ട്ടു­കൊ­ടു­ക്കേ­ണ്ട­തി­ല്ലെ­ന്ന് റോ­ബ­റും കൂ­ട്ടു­കാ­രും തീ­രു­മാ­നി­ച്ചു. അ­ടു­ത്ത ദിവസം റോബർ “ഏ­കാ­ന്ത­ത­ട­വി”ലേ­ക്കു ന­യി­ക്ക­പ്പെ­ട്ടു. ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞു. അയാൾ മ­രി­ച്ചി­രി­ക്കു

images/Jose_Maria_Arguedas.jpg
അർ­ഗേ­താ­സ്

മെ­ന്നാ­ണ് സു­ഹൃ­ത്തു­ക്കൾ ക­രു­തി­യ­ത്. ഒരു ദിവസം ക്ഷീ­ണി­ച്ചു ത­ളർ­ന്ന റോ­ബ­റി­നെ കൂ­ട്ടു­കാർ കണ്ടു. “നി­ങ്ങ­ളെ­ങ്ങ­നെ­യാ­ണ് മ­രി­ക്കാ­തി­രു­ന്ന­ത്?” എന്ന് അവർ ചോ­ദി­ച്ച­പ്പോൾ അയാൾ മ­റു­പ­ടി നൽകി: പെൺ­കു­ട്ടി­യെ സ­ങ്കൽ­പി­ച്ചെ­ടു­ത്ത­തു­പോ­ലെ അയാൾ വി­ശാ­ല­ങ്ങ­ളാ­യ സ­മ­ത­ല­ങ്ങ­ളിൽ ആനകൾ ന­ട­ന്നു­പോ­കു­ന്ന­താ­യി സ­ങ്കൽ­പി­ച്ചു­പോ­ലും. ഈ സ­ങ്കൽ­പം അയാളെ ത­കർ­ച്ച­യിൽ നി­ന്ന് ര­ക്ഷി­ച്ചു. യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ ഒരു ത­ല­ത്തിൽ നി­ന്നു­കൊ­ണ്ട് മ­റ്റൊ­രു യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ തലം സാ­ക്ഷാ­ത്ക­രി­ക്കു­ക­യാ­യി­രു­ന്നു റോബർ. സ­ങ്കൽ­പ­ത്തി­ന്റെ ഫലമായ ഈ ര­ണ്ടാ­മ­ത്തെ യാ­ഥാർ­ത്ഥ്യ­ത­ല­ത്തി­ന് ആ­ദ്യ­ത്തെ യാ­ഥാർ­ത്ഥ്യ­ത­ല­ത്തേ­ക്കാൾ സ­ത്യാ­ത്മ­ക­ത ഉ­ണ്ടാ­യി­രി­ക്കും. മാർ­കേ­സ് അ­നു­ഷ്ഠി­ച്ച കൃ­ത്യം ഇ­തു­ത­ന്നെ­യാ­ണ്. അ­ദ്ദേ­ഹം ജ­നി­ച്ച­ത് കൊ­ളം­ബി­യ­യി­ലെ ഒരു അ­നൂ­പ­പ്ര­ദേ­ശ­ത്താ­ണ്. ച­തു­പ്പു­നി­ല­ങ്ങൾ

images/Rulfo_por_Lyon.jpg
ഹ്വാൻ റൂൾ­ഫോ­യും

നി­റ­ഞ്ഞ ഈ പ്ര­ദേ­ശ­മാ­ണ് മാർ­കേ­സി­ന്റെ കൃ­തി­ക­ളി­ലെ മേ­ക്കോ­ണ്ട­പ്പ­ട്ട­ണ­മാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ന്ന­ത്. അ­ദ്ദേ­ഹ­ത്തി­ന്റെ Leaf storm and other stories എന്ന ക­ഥാ­സ­മാ­ഹാ­ര­ഗ്ര­ന്ഥം വാ­യി­ക്കൂ. മേ­ക്കോ­ണ്ട­പ്പ­ട്ട­ണം കാണാം. ആ ഗ്ര­ന്ഥ­ത്തി­ലാ­ണ് ഈ ടൗൺ­ഷി­പ്പ് ആ­ദ്യ­മാ­യി പ്ര­ത്യ­ക്ഷ­മാ­കു­ന്ന­ത്. ഇ­തി­ന്റെ ‘ഗു­രു­ത്വാ­കർ­ഷ­ണ­ത്തി’നു വി­ധേ­യ­മാ­യി­ട്ടാ­ണ് മാർ­കേ­സി­ന്റെ മ­റ്റു­ള്ള കൃ­തി­കൾ ആ­വിർ­ഭ­വി­ച്ച­തും. മേ­ക്കോ­ണ്ട­യിൽ എ­ല്ലാം ജീർ­ണ്ണി­ക്കു­ന്നു. രാ­ഷ്ട്രീ­യ മ­ണ്ഡ­ല­ങ്ങ­ളിൽ അ­സ­ഹ­നീ­യ­മാ­യ മർ­ദ്ദ­നം ന­ട­ക്കു­ന്നു. സ­ദാ­ചാ­ര­ത്തി­ന് ഒരു വി­ല­യു­മി­ല്ല അവിടെ. ഭൂ­മി­യു­ടെ ഉ­ട­മ­സ്ഥൻ­മാർ

images/Alejo_Carpentier.jpg
അലേഹോ കാർ­പെ­ന്റി­യർ

അ­ധി­കാ­രി­ക­ളെ വ­ശ­പ്പെ­ടു­ത്തി­ക്കൊ­ണ്ട് പാ­വ­പ്പെ­ട്ട കർ­ഷ­ക­രെ അ­ടി­ച്ചൊ­തു­ക്കു­ന്നു. ഈ അ­സ­മ­ത്വ­ങ്ങ­ളെ­യും അ­നീ­തി­ക­ളെ­യും മാർ­കേ­സി­നു മുൻ­പു­ള്ള നോ­വ­ലി­സ്റ്റു­ക­ളും ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ട്. പക്ഷേ, മാർ­കേ­സി­ന്റെ ചി­ത്രീ­ക­ര­ണ­ത്തിൽ അ­വ­യ്ക്കു സാർ­വ­ലൗ­കി­ക­ത­ല­ത്തിൽ പ്രാ­ധാ­ന്യം ല­ഭി­ക്കു­ക­യു­ണ്ടാ­യി. ഇതിന് അ­ദ്ദേ­ഹം അം­ഗീ­ക­രി­ച്ച മാർ­ഗ്ഗ­വും വി­ഭി­ന്ന­മാ­യി­രു­ന്നു. ഒ­ര­ള­വിൽ ബീ­ഭൽ­സം എന്നു വി­ളി­ക്കാ­വു­ന്ന സ്ഥൂ­ലീ­ക­ര­ണ­ത്തി­ലൂ­ടെ­യും അ­ത്യു­ക്തി­യി­ലൂ­ടെ­യും ഹാ­സ്യാ­ത്മ­ക­മാ­യി അ­ദ്ദേ­ഹം ചൂ­ഷ­ണ­ങ്ങ­ളെ­യും മർ­ദ്ദ­ന­ങ്ങ­ളെ­യും ആ­വി­ഷ്ക­രി­ച്ചു. നി­സ്സം­ഗ­നാ­യി­ട്ടാ­ണ് അ­ദ്ദേ­ഹം ചി­ത്ര­ങ്ങൾ വ­ര­ച്ച­ത്. ഫലമോ? വാ­യ­ന­ക്കാ­രെ ചി­ന്ത­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു വ­ലി­ച്ചെ­റി­യു­ന്ന ക­ലാ­ശിൽ­പ­ങ്ങൾ. അവയിൽ നോ­വ­ലി­സ്റ്റി­ന്റെ ആ­ക്ര­മ­ണോ­ത്സു­ക­ത ഇ­ല്ല­താ­നും. മാർ­കേ­സി­നു മു­മ്പു­ള്ള നോ­വ­ലി­സ്റ്റു­കൾ റോസ യും (Rosa) അർ­ഗേ­താ­സും (Arguedas) ഹ്വാൻ റൂൾ­ഫോ­യും (Juan Rulfo) ഇതേ വിഷയം പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ട്. മറ്റു നോ­വ­ലി­സ്റ്റു­ക­ളാ­യ അലേഹോ കാർ­പെ­ന്റി­യ­റും (Alejo Carpentier) മാ­റി­യോ വാർ­ഗ്ഗാ­സ്യോ­സ­യും (Mario Vargas Llosa) ഈ പ്ര­തി­പാ­ദ്യ വിഷയം നി­രാ­ക­രി­ച്ചി­ല്ല. എ­ങ്കി­ലും

images/Mario_Vargas_Llosa.jpg
മാ­റി­യോ വാർ­ഗ്ഗാ­സ്യോ­സ

മാർ­കേ­സി­നു ക­ഴി­ഞ്ഞ­തു­പോ­ലെ അസുലഭ ശോ­ഭ­യോ­ടെ അവ സ്ഫു­ടീ­ക­രി­ക്കാൻ അ­വർ­ക്കു സാ­ധി­ച്ചി­ല്ല. അ­സാ­ധാ­ര­ണം എന്നു വി­ശേ­ഷി­പ്പി­ക്കാ­വു­ന്ന ഒ­രു­ത­രം പ്ര­തി­രൂ­പാ­ത്മ­ക­ത്വ­വും ഫാ­ന്റ­സി­യു­മാ­ണ് ഈ പ്ര­തി­ഭാ­ശാ­ലി­യു­ടെ ക­ലാ­സൃ­ഷ്ടി­ക­ളി­ലു­ള്ള­ത്. അവയിൽ നി­ന്നു രൂ­പം­കൊ­ള്ളു­ന്ന മേ­ക്കോ­ണ്ടാ­പ്പ­ട്ട­ണം സാർവ ലൗകിക പ്രാ­ധാ­ന്യം ആ­വ­ഹി­ക്കു­ന്നു.

ഈ മേ­ക്കോ­ണ്ട പ­ട്ട­ണ­ത്തി­ന്റെ നൂറു കൊ­ല്ല­ത്തെ ഏ­കാ­ന്ത ച­രി­ത്രം മാർ­കേ­സി­ന്റെ മാ­സ്റ്റർ­പീ­സാ­യ One hundred Years of Solitude എന്ന നോ­വ­ലിൽ അ­ന്യാ­ദൃ­ശ­സൗ­ന്ദ­ര്യ­ത്തോ­ടെ ആ­ലേ­ഖ­നം ചെ­യ്യ­പ്പെ­ടു­ന്നു. അ­തി­നാ­യി അ­ദ്ദേ­ഹം സ്വീ­ക­രി­ക്കു­ന്ന ‘ടെ­ക്നി­ക് ’ റി­യ­ലി­സ­ത്തി­ന്റേ­ത­ല്ല. നോ­ക്കു­മ്പോൾ ക­ണ്ണി­നു വി­ഷ­യ­മാ­കു­ന്ന യാ­ഥാർ­ത്ഥ്യ­ത്തെ സർ­ഗാ­ത്മ­ക­ത്വം­കൊ­ണ്ടു വേ­റൊ­രു യാ­ഥാർ­ത്ഥ്യ­മാ­ക്കി­ത്തീർ­ക്കു­ക­യാ­ണ് മാർ­കേ­സ്. ബ്വേ­ണ്ടി­യ കു­ടും­ബ­ത്തി­ന്റെ കഥ പ­റ­യു­ക­യാ­ണ് നോ­വ­ലി­സ്റ്റ്. ആ കു­ടും­ബ­ത്തിൽ­പ്പെ­ട്ട ഒരു കു­ട്ടി സ്ക്കൂ­ളിൽ­നി­ന്നു മ­ട­ങ്ങി­യെ­ത്തി­യ­പ്പോൾ അ­റു­പ­ത്തി­യെ­ട്ടു കൂ­ട്ടു­കാ­രെ­ക്കൂ­ടെ കൊ­ണ്ടു­വ­ന്നു­പോ­ലും. കി­ട­ക്കാൻ പോ­കു­ന്ന­തി­നു മുൻപ് അവർ ഓ­രോ­രു­ത്ത­രാ­യി കു­ളി­മു­റി­യിൽ പോകാൻ തു­ട­ങ്ങി. രാ­ത്രി ഒരു മ­ണി­യാ­യി­ട്ടും എ­ല്ലാ­വ­രും പോ­യി­ക്ക­ഴി­ഞ്ഞി­ല്ല. പ്രാ­യം കൂടിയ ഒരു ബ്വേ­ണ്ടി­യ കു­ടും­ബാം­ഗം മ­രി­ച്ച­പ്പോൾ ആ­കാ­ശ­ത്തു­നി­ന്നു മ­ഞ്ഞ­പ്പൂ­ക്ക­ളു­ടെ വർ­ഷ­മു­ണ്ടാ­യി. മ­രി­ച്ച ഒ­രു­ത്തൻ ജീ­വ­നോ­ടെ മേ­ക്കോ­ണ്ട­യിൽ തി­രി­ച്ചെ­ത്തി. അ­യാൾ­ക്ക് മ­ര­ണ­ത്തി­ന്റെ ഏ­കാ­ന്ത­ത സ­ഹി­ക്കാൻ ക­ഴി­ഞ്ഞി­ല്ല­ത്രേ. മുൻപു പറഞ്ഞ ബ്വേ­ണ്ടി­യ കു­ടു­ബാം­ഗം മ­രി­ച്ച­ത് അ­യാ­ളു­ടെ അമ്മ ഉർസൂല അ­റി­യു­ന്ന­ത് വി­ചി­ത്ര­മാ­യ രീ­തി­യി­ലാ­ണ്. മ­രി­ച്ച­യാ­ളി­ന്റെ വീ­ട്ടിൽ­നി­ന്ന് ഒ­ഴു­കാൻ തു­ട­ങ്ങി­യ ര­ക്ത­രേ­ഖ റോ­ഡി­ലെ വ­ള­വു­ക­ളെ­ല്ലാം തി­രി­ഞ്ഞ് ഉർ­സൂ­ല­യു­ടെ വീ­ട്ടിൽ എ­ത്തി­ച്ചേർ­ന്നു. അ­പ്പോൾ ഉർസൂല റൊ­ട്ടി­യു­ണ്ടാ­ക്കാ­നാ­യി മു­പ്പ­ത്തി­യാ­റു മുട്ട ഉ­ട­യ്ക്കാൻ ഭാ­വി­ക്കു­ക­യാ­യി­രു­ന്നു. മേ­ക്കോ­ണ്ട­യിൽ എ­ന്തെ­ല്ലാ­മാ­ണ് സം­ഭ­വി­ക്കു­ന്ന­ത്!

images/macondo_marquez.jpg
Macondo

അ­ല­മാ­രി­ക്ക­ക­ത്തു വച്ചു മറന്ന ഒരു ഫ്ലാ­സ്ക്കി­ന്റെ കനം കൂടി. മേ­ശ­പ്പു­റ­ത്തു­വ­ച്ച ഒരു പാ­ത്ര­ത്തി­ലെ വെ­ള്ളം തീ­യി­ല്ലാ­തെ തി­ള­ച്ചു. അര മ­ണി­ക്കൂർ ക­ഴി­ഞ്ഞ­പ്പോൾ അത് ആ­വി­യാ­യി പോ­കു­ക­യും ചെ­യ്തു. അ­വാ­സ്ത്വി­ക­ങ്ങ­ളാ­യ ഈ സം­ഭ­വ­ങ്ങൾ മാർ­കേ­സ് വർ­ണ്ണി­ക്കു­ന്ന­തെ­ന്തി­നാ­ണ്? നിത്യ ജീവിത സ­ത്യ­ത്തി­നും അ­പ്പു­റ­ത്തു­ള്ള മ­റ്റൊ­രു സത്യം ചൂ­ണ്ടി­കാ­ണി­ച്ചു­ത­രാ­നാ­ണ് അ­ദ്ദേ­ഹം അ­മ്മ­ട്ടിൽ പ്ര­വർ­ത്തി­ക്കു­ന്ന­ത്. അ­ല്ലെ­ങ്കിൽ നാം എ­ന്നും കാ­ണു­ന്ന കാ­ര്യ­ങ്ങൾ സ­ത്യ­മാ­ണെ­ന്ന­തി­ന് എന്തു തെ­ളി­വു­ക­ളു­ണ്ട്. ബം­ഗാ­ളി­ലെ വ­ന­ത്തിൽ ന­ട­ക്കു­ന്ന ക­ടു­വ­യെ കാൻ­വാ­സിൽ വ­ര­ച്ചു­വ­ച്ചാൽ ആ ക­ടു­വ­യ്ക്കും വ­ന­ത്തി­ലെ ക­ടു­വ­യ്ക്കും ത­മ്മിൽ വലിയ വ്യ­ത്യാ­സ­മു­ണ്ടാ­യി­രി­ക്കും. വ്യ­ത്യാ­സ­മു­ണ്ടെ­ങ്കിൽ, കാൻ­വാ­സി­ലെ കടുവ വെറും സ­ങ്കൽ­പ­മാ­ണെ­ങ്കിൽ അതിനു മൂ­ന്നു കാലു മാ­ത്ര­മേ­യു­ള്ളൂ എന്നു പ­റ­ഞ്ഞു­കൂ­ടേ? ആ കടുവ മൂ­ന്നു കാ­ലു­വ­ച്ച് ഹോ­ക്കി­ക­ളി­ച്ചു എ­ന്നും പ­റ­ഞ്ഞു­കൂ­ടേ? അ­സാ­ധാ­ര­ണ­വും അ­വി­ശ്വ­സ­നീ­യ­വു­മാ­യ ഇ­ത്ത­രം സം­ഭ­വ­ങ്ങ­ളു­ടെ വർ­ണ്ണ­ന­മാ­ണ് മാർ­കേ­സി­ന്റെ ക­ല­യു­ടെ സ­വി­ശേ­ഷ­ത. അത് യ­ഥാർ­ത്ഥ ലോ­ക­ത്തു നി­ന്ന് ഒരു മാ­ന്ത്രി­ക ലോ­ക­ത്തേ­ക്കു നമ്മെ ന­യി­ക്കു­ന്നു. അ­പ്പോ­ഴു­ണ്ടാ­കു­ന്ന വി­മോ­ച­ന­ത്തി­ന്റെ ബോധം ന­മു­ക്ക് എ­ന്തെ­ന്നി­ല്ലാ­ത്ത ആ­ശ്വാ­സ­മ­രു­ളു­ന്നു.

ഹോസ് ആർ­കേ­ദി­യോ ബ്വേ­ണ്ടി­യ ഒരു രാ­ത്രി ക­ണ്ണാ­ടി­ച്ചു­വ­രു­ക­ളു­ള്ള ഒരു പ­ട്ട­ണം സ്വ­പ്നം കണ്ടു. അ­ടു­ത്ത ദിവസം അയാൾ ആ വി­ധ­ത്തി­ലൊ­രു പ­ട്ട­ണ­ത്തി­ന്റെ പ്ര­തി­ഷ്ഠാ­പ­ക­നാ­യി. അ­യാ­ളു­ടേ­യും അ­യാൾ­ക്കു ശേ­ഷ­മു­ള്ള നാലു ത­ല­മു­റ­ക­ളു­ടേ­യും ക­ഥ­യാ­ണ് ഈ നോ­വ­ലി­ലു­ള്ള­ത്; നൂറു വർ­ഷ­ത്തെ ഏ­കാ­ന്ത­യു­ടെ കഥ. അത് ആ­ഖ്യാ­നം­ചെ­യ്തു ക­ഴി­യു­മ്പോൾ നോവൽ അ­വ­സാ­നി­ക്കു­ന്നു. ഹോസ് ആർ­കേ­ദി­യോ­യു­ടെ കി­നാ­വു­പോ­ലെ മേ­ക്കോ­ണ്ട­യും അ­പ്ര­ത്യ­ക്ഷ­മാ­കു­ന്നു.

ഹോസ് ആർ­കേ­ദി­യോ നഗരം സ്ഥാ­പി­ച്ച­പ്പോൾ അവിടെ ഒരു ജി­പ്സി വ­ന്നെ­ത്തി. അയാൾ ബ്വേ­ണ്ടി­യ കു­ടും­ബ­ത്തി­ന് അ­ജ്ഞാ­ത­മാ­യ ഭാ­ഷ­യിൽ ര­ചി­ക്ക­പ്പെ­ട്ട ഒരു കൈ­യെ­ഴു­ത്തു­പ്ര­തി കൊ­ടു­ത്തു. കു­ടും­ബ­ത്തി­ലെ നാലാം ത­ല­മു­റ­യിൽ­പ്പെ­ട്ട ഒ­റീ­ലി­നി­യോ അതു വാ­യി­ച്ചു മ­ന­സി­ലാ­ക്കു­ന്നു. പി­താ­മ­ഹൻ­മാ­രു­ടെ­യും പ്ര­പി­താ­മ­ഹൻ­മാ­രു­ടെ­യും കഥകൾ അ­തിൽ­നി­ന്ന് അയാൾ ഗ്ര­ഹി­ക്കു­ന്നു. തന്റെ കഥയും അ­തി­ലു­ണ്ട്. അത് എ­ന്തെ­ന്ന­റി­യാൻ അയാൾ തി­ടു­ക്ക­ത്തോ­ടെ പു­റ­ങ്ങൾ മ­റി­ച്ചു. അ­പ്പോൾ ച­ക്ര­വാ­ത­മു­ണ്ടാ­യി. ആ കൊ­ടു­ങ്കാ­റ്റിൽ­പ്പെ­ട്ട് മേ­ക്കോ­ണ്ട നഗരം ത­കർ­ന്നു­വീ­ഴും. ഒ­റീ­ലി­നി­യോ മു­റി­വി­ട്ടു പു­റ­ത്തു­പോ­കി­ല്ല. നമ്മൾ വാ­യി­ച്ച നോവൽ ജി­പ്സി നൽകിയ കൈ­യെ­ഴു­ത്തു പ്ര­തി­ത­ന്നെ. ഈ ഭാ­ഗ­ത്തെ­ത്തു­മ്പോൾ വാ­യ­ന­ക്കാ­രാ­യ ന­മ്മ­ളും ച­ക്ര­വാ­ത­ത്തിൽ പെ­ട്ട്പോ­കു­ന്നു എന്ന തോ­ന്നൽ. ച­കി­ത­രാ­യി, പ്ര­ക­മ്പ­ന­ത്തി­നു വി­ധേ­യ­രാ­യി നമ്മൾ മു­റി­വി­ട്ടു പു­റ­ത്തു­പോ­കാ­തെ ഇ­രു­ന്നു­പോ­കു­ന്നു. ശൂ­ന്യ­ത­യു­ടെ ബോ­ധ­മു­ള­വാ­ക്കു­ന്ന നോ­വ­ലു­ക­ളിൽ ഈ നോവൽ അ­ത്യുൽ­കൃ­ഷ്ട­മാ­ണ്.

യ­ഥാർ­ത്ഥ­വും സാ­ങ്കൽ­പി­ക­വു­മാ­യ വ­സ്തു­ത­ക­ളു­ടെ അ­തിർ­ത്തി­രേ­ഖ­കൾ ഈ നോ­വ­ലിൽ മാ­ഞ്ഞു­പോ­കു­ന്നു. മ­നു­ഷ്യാ­വ­സ്ഥ­യു­ടെ ഒരു ‘മെ­റ്റ­ഫ­റാ’ണ് ഈ നോ­വ­ലെ­ന്നും പറയാം. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ട്രാ­ജ­ഡി­യെ ഇ­തി­നേ­ക്കൾ ഉ­ദാ­ത്ത­ത­യോ­ടെ മ­റ്റാ­രും ചി­ത്രീ­ക­രി­ച്ചി­ട്ടി­ല്ല. ലാ­റ്റി­ന­മേ­രി­ക്ക­യു­ടെ ച­രി­ത്രം കൂ­ടി­യാ­ണ് ഈ നോവൽ. അതിന് സാർ­വ­ജ­നീ­ന­ത­യും സാർ­വ­ലൗ­കി­ക­ത­യും വ­രു­ത്തി മാർ­കേ­സ് അ­നു­പ­മ­മാ­യ ക­ലാ­ശിൽ­പം സൃ­ഷ്ടി­ച്ചി­രി­ക്കു­ന്നു.

മാർ­കേ­സി­ന്റെ വേ­റൊ­രു മാ­സ്റ്റർ­പീ­സ­ണ് “വർ­ഗാ­ധി­പ­തി­യു­ടെ വീഴ്ച”—The Autumn of the Patriarch—എന്ന നോവൽ.

images/TheAutumnofThePatriarch.jpg
The Autumn of the Patriarch

ഫാ­ന്റ­സി­യി­ലൂ­ടെ സ്വേ­ച്ഛാ­ധി­പ­ത്യ­ത്തി­ന്റെ കുൽ­സി­ത­ത്വം ചി­ത്രീ­ക­രി­ക്കു­ന്ന ഈ കൃതി വാ­യി­ക്കു­ന്ന­ത് സാ­ധാ­ര­ണ­മാ­യ അ­നു­ഭ­വ­മ­ല്ല, മ­ഹ­നീ­യ­മാ­യ അ­നു­ഭ­വ­മാ­ണ്. നോവൽ ആ­രം­ഭി­ക്കു­മ്പോൾ സ്വേ­ച്ഛാ­ധി­പ­തി­യു­ടെ അ­ഴു­കി­യ ശ­വ­മാ­ണ് നമ്മൾ കാ­ണു­ന്ന­ത്. ക­ഴു­കൻ­മാർ അ­തി­ന്റെ അ­ടു­ക്ക­ലെ­ത്തി­ക്ക­ഴി­ഞ്ഞു. പിറകേ വി­പ്ല­വ­കാ­രി­ക­ളും. അവർ ക­മ­ഴ്‌­ന്നു­കി­ട­ന്ന ആ മൃ­ത­ദേ­ഹം മ­റി­ച്ചി­ട്ടു­നോ­ക്കി. സ്വേ­ച്ഛാ­ധി­പ­തി­യു­ടെ മൃ­ത­ശ­രീ­രം ത­ന്ന­യോ അത്? അ­റി­ഞ്ഞു­കൂ­ടാ. വി­പ്ല­കാ­രി­കൾ അയാളെ ക­ണ്ടി­ല്ല­ല്ലോ. പി­ന്നെ എ­ങ്ങ­നെ­യാ­ണ് അ­വർ­ക്ക് അയാളെ തി­രി­ച്ച­റി­യാൻ ക­ഴി­യു­ക? ഭ­യ­ങ്ക­ര­നാ­യ ആ സ്വേ­ച്ഛാ­ധി­പ­തി ആരാണ്? ഭൂമി കു­ലു­ക്ക­മു­ണ്ടാ­യാൽ അതു തടയാൻ ക­ഴി­യു­ന്ന­വൻ. ഗ്ര­ഹ­ണം ഉ­ണ്ടാ­കു­മെ­ന്നു ക­ണ്ടാൽ നി­രോ­ധ­നാ­ജ്ഞ­കൊ­ണ്ട് അത് ഇ­ല്ലാ­താ­ക്കാൻ പ്രാ­ഗൽ­ഭ്യ­മു­ള്ള­വൻ. നോവൽ ആ­രം­ഭി­ക്കു­മ്പോൾ ഈ ലോകം വി­ട്ടു­പോ­യി­രി­ക്കു­ന്ന ആ രാ­ക്ഷ­സൻ പ­ല­രു­ടേ­യും ആ­ഖ്യാ­ന­ത്തി­ലൂ­ടെ ന­മ്മു­ടെ മു­മ്പിൽ വ­ന്നു­നിൽ­ക്കു­ന്നു. പ്ര­തി­യോ­ഗി­യാ­യ ഒരു മ­ന്ത്രി­യെ കൊ­ന്നു വെ­ള്ളി ട്രേ­യിൽ­വ­ച്ച് ബാൻ­ക്വി­റ്റി­നു കൊ­ണ്ടു­വ­ന്ന­വ­നാ­ണ് ഡി­ക്ടേ­റ്റർ. അ­തി­ഥി­കൾ­ക്ക് കോ­ളി­ഫ്ള­വ­റോ­ടു­കൂ­ടി അ­യാ­ളു­ടെ മാംസം ഭ­ക്ഷി­ക്കേ­ണ്ടി­വ­ന്നു.

മാർ­കേ­സി­ന്റെ ‘വിഷൻ’ ഇ­വി­ടെ­യും സ്ഥൂ­ലീ­ക­ര­ണ­മാർ­ന്നു കാ­ണ­പ്പെ­ട­ന്നു. ഇതിനു കാ­ര­ണ­മു­ണ്ട്. കൊ­ളം­ബി­യ­യി­ലെ ആ­ഭ്യ­ന്ത­ര­യു­ദ്ധ­ങ്ങൾ മറ്റു ലാ­റ്റി­ന­മേ­രി­ക്കൻ രാ­ജ്യ­ങ്ങ­ളി­ലെ ആ­ഭ്യ­ന്ത­ര­യു­ദ്ധ­ങ്ങ­ളെ­ക്കാൾ വി­ചി­ത്ര­ത­ര­മാ­ണ്. ‘ഫാൻ­റ്റാ­സ്റ്റി­ക് ’ എന്ന ഇം­ഗ്ലീ­ഷ്പ­ദം അ­തി­ന്റെ സ്വ­ഭാ­വം കൂ­ടു­തൽ വ്യ­ക്ത­മാ­ക്കി­ത്ത­രു­മെ­ന്നു തോ­ന്നു­ന്നു. 1899-ലെ ആ­ഭ്യ­ന്ത­ര­യു­ദ്ധ­ത്തിൽ ഒരു ല­ക്ഷ­ത്തി­ല­ധി­കം ആളുകൾ വ­ധി­ക്ക­പ്പെ­ട്ടു. 1948-നും 1953-നും ഇ­ട­യ്ക്കു­ണ്ടാ­യ വി­പ്ല­വ­ത്തിൽ ര­ണ്ടു­ല­ക്ഷ­ത്തി­ല­ധി­കം പേ­രാ­ണ് മ­രി­ച്ച­ത്. 1953-ൽ

images/Gustavo_Rojas_Pinilla.jpg
ഖു­സ്റ്റാ­വോ റോ­ഹാ­സ്പീ­നീ­യാ

ഖു­സ്റ്റാ­വോ റോ­ഹാ­സ്പീ­നീ­യാ (Gustavo Rojas Pinilla) എന്ന സൈനിക മേ­ധാ­വി പ്ര­സി­ഡ­ന്റാ­യി­രു­ന്ന ഗോ­മേ­ത്തി­നെ (Gomez) നി­ഷ്കാ­സ­നം ചെ­യ്തി­ട്ട് അ­ധി­കാ­രം പി­ടി­ച്ചെ­ടു­ത്തു. അ­യാ­ളു­ടെ മർ­ദ്ദ­ന­ഭ­ര­ണ­വും കൊ­ളം­ബി­യൻ ജ­ന­ത­ക്ക് സ­ഹി­ക്കേ­ണ്ടി­വ­ന്നു. 1957-ൽ റോ­ഹാ­സും സ്ഥാ­ന­ഭ്ര­ഷ്ട­നാ­യി. 1977-ൽ പ­ട്ടാ­ള­നി­യ­മം വന്നു. എ­ത്ര­യെ­ത്ര മ­ര­ണ­ങ്ങ­ളാ­ണ് അ­തി­നു­ശേ­ഷ­മു­ണ്ടാ­യ­ത്.

images/Gabriel_Garcia_Marques_caricature.png
മാർ­കേ­സ്

ഇ­വ­യൊ­ക്കെ­ക്ക­ണ്ട് മാർ­ക്കേ­സി­ന്റെ വി­കാ­ര­ലോ­ല­മാ­യ ഹൃദയം പി­ട­ഞ്ഞി­രി­ക്ക­ണം. മ­തി­വി­ഭ്ര­മ­ജ­ന­ക­മാ­യ ഈ വി­പ്ല­വ­ങ്ങ­ളു­ടെ സ്വ­ഭാ­വം ആ­വി­ഷ്ക­രി­ക്കു­മ്പോൾ നോ­വ­ലു­കൾ­ക്കും മ­തി­വി­ഭ്ര­മ­ജ­ന­ക സ്വ­ഭാ­വം വന്നേ മ­തി­യാ­വൂ. സ്വ­സ്ഥ­ത­യു­ള്ള മ­നു­ഷ്യൻ പ്രാ­പ­ഞ്ചി­ക­സം­ഭ­വ­ങ്ങ­ളെ നേരെ കാണും. അ­ടി­ക്ക­ടി വി­പ്ല­വം ന­ട­ക്കു­ന്ന രാ­ജ്യ­ത്തു­ള്ള ജ­ന­ങ്ങൾ അ­സ്വ­സ്ഥ­രാ­യി­രി­ക്കും. ആ അ­സ്വ­സ്ഥ­ത­യോ­ടെ നോ­ക്കു­മ്പോൾ സം­ഭ­വ­ങ്ങൾ രൂ­പ­പ­രി­വർ­ത്ത­നം വന്ന മ­ട്ടി­ലേ പ്ര­ത്യ­ക്ഷ­ങ്ങ­ളാ­വൂ. മാർ­കേ­സി­ന്റെ ഫാ­ന്റ­സി­ക്ക് ഹേതു ഇതാണ്. ഈ നോ­വ­ലി­ലെ ഡി­ക്ടേ­റ്റർ­ക്ക് ‘അ­ധി­ക­ദി­ന­വൽ­സ­രം’—leap year—വ­ന്നാൽ അ­തി­ല്ലാ­തെ­യാ­ക്കാൻ ക­ഴി­യും. ഗോ­പു­ര­ത്തി­ലെ മണി പ­ന്ത്ര­ണ്ട­ടി­ക്കാ­റാ­യ­പ്പോൾ അത് പാ­ടി­ല്ല, രണ്ടു തവണ മാ­ത്ര­മേ അത് ശ­ബ്ദി­ക്കാ­വൂ എന്ന് അയാൾ ആ­ജ്ഞാ­പി­ച്ചു. പ്ര­ത്യ­ക്ഷ­ത്തിൽ അ­സം­ബ­ന്ധ­മെ­ന്ന് തോ­ന്നാ­വു­ന്ന ഈ സം­ഭ­വ­ങ്ങൾ വി­പ്ല­വം കൊ­ണ്ട് ക്ഷോ­ഭി­ച്ച­കൊ­ളം­ബി­യൻ ജ­ന­ത­യു­ടെ മാ­ന­സി­ക­നി­ല­യ്ക്ക് യോ­ജി­ച്ച­വ­യാ­ണ്. സാം­സ്കാ­രി­ക­വും രാ­ഷ്ട്ര­വ്യ­വ­ഹാ­ര­പ­ര­വു­മാ­യ അ­വ­സ്ഥാ­വി­ശേ­ഷ­ങ്ങ­ളിൽ ഫാ­ന്റ­സി­കൾ നി­വേ­ശ­നം ചെ­യ്ത് സ­ത്യ­ത്തി­ലേ­ക്ക് നമ്മെ കൊ­ണ്ടു­ചെ­ല്ലു­ന്ന നോ­വ­ലാ­ണ് “വർ­ഗ്ഗാ­ധി­പ­തി­യു­ടെ വീഴ്ച”.

1973 സെ­പ്റ്റം­ബ­റിൽ “കൂ ദേ താ” യിൽ­ക്കൂ­ടി (Coup d’etat)–അ­ട്ടി­മ­റി­വി­പ്ല­വ­ത്തിൽ­ക്കൂ­ടി ചി­ലി­യിൽ അ­ധി­കാ­രം പി­ടി­ച്ചെ­ടു­ത്ത ഔ­ഗു­സ്റ്റോ പീ­നോ­ചേ ഊ­ഗാർ­തേ (Augusto Pinochet Ugarte) സ്ഥാ­ന­ഭ്ര­ഷ്ട­നാ­കു­ന്ന­തു­വ­രെ താൻ നോ­വ­ലെ­ഴു­തു­ക­യി­ല്ലെ­ന്ന് മാർ­കേ­സ് 1973-ൽ പ്ര­ഖ്യാ­പി­ച്ചു.

images/Pinochet_Ugarte.jpg
ഔ­ഗു­സ്റ്റോ പീ­നോ­ചേ ഊ­ഗാർ­തേ

എ­ങ്കി­ലും അ­ദ്ദേ­ഹം Chronicle of a Death Foretold എന്ന മ­റ്റൊ­രു പ്ര­കൃ­ഷ്ട­കൃ­തി ന­മു­ക്ക് നൽകി. എ­നി­ക്ക് അത് വാ­യി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. അ­തു­കൊ­ണ്ട് നി­രൂ­പ­കർ പ­റ­ഞ്ഞ­ത് എ­ടു­ത്തെ­ഴു­താ­നേ എ­നി­ക്കു കഴിയൂ. “വ­ട­ക്കേ കൊ­ളം­ബി­യ­യു­ടെ കാ­യൽ­വാ­ര­ങ്ങ­ളിൽ നി­ദ്ര­യിൽ വിലയം കൊണ്ട ഒരു പ­ട്ട­ണം ഉ­ണർ­ന്നെ­ഴു­ന്നേൽ­ക്കു­ന്നു. ഒരു വി­വാ­ഹാ­ഘോ­ഷ­ത്തി­നു­വേ­ണ്ടി. വ­ധു­വി­ന് വേ­റൊ­രു­ത്തൻ കാ­മു­ക­നാ­യി ഉ­ണ്ടെ­ന്ന­റി­ഞ്ഞ വരൻ അവളെ ഉ­പേ­ക്ഷി­ച്ചു­പോ­കു­ന്നു. വ­ധു­വി­ന് ശാ­ശ്വ­ത­മാ­യ ദുഃ­ഖ­വും ഏ­കാ­ന്ത­യും അ­വ­ളു­ടെ ഇ­ര­ട്ട­പെ­റ്റ സ­ഹോ­ദ­രൻ­മാർ പ്ര­തി­കാ­ര­നിർ­വ­ഹ­ണ­ത്തി­ന് സ­ന്ന­ദ്ധ­രാ­കു­ന്നു”.

“On the day they were going to kill him, Santiago Nasar awoke at five-​thirty in the morning…” എ­ന്നാ­ണ് നോ­വ­ലി­ന്റെ തു­ട­ക്കം. കോ­ടി­ക്ക­ണ­ക്കി­ന് നോവൽ വി­റ്റ­ഴി­ഞ്ഞു. ഇം­ഗ്ലീ­ഷി­നു പുറമേ മറ്റു പത്തു ഭാ­ഷ­ക­ളിൽ അ­തി­ന്റെ തർ­ജ്ജ­മ വന്നു ക­ഴി­ഞ്ഞു.

images/NoOneWritesToTheColonel.jpg

മാർ­കേ­സി­ന്റെ ചെ­റു­ക­ഥ­ക­ളും ദീർ­ഘ­ത­യാർ­ന്ന ക­ഥ­ക­ളും അ­വ­യു­ടെ മാ­ന്ത്രി­ക­സൗ­ന്ദ­ര്യം­കൊ­ണ്ട് ഹൃ­ദ­യാ­വർ­ജ്ജ­ക­ങ്ങ­ളാ­യി­രി­ക്കു­ന്നു. ‘No one writes to the Colonel’ എന്ന നീ­ണ്ട­ക­ഥ­യിൽ ഒ­രി­ക്ക­ലും വ­രാ­ത്ത പെൻ­ഷ­നു­വേ­ണ്ടി എ­ന്നും പോ­സ്റ്റാ­ഫി­സിൽ പോ­കു­ന്ന ഒരു പ­ട്ടാ­ള­ക്കാ­ര­നെ കാണാം. അ­യാ­ളു­ടെ സ്വ­ഭാ­വം ചി­ത്രീ­ക­രി­ക്കു­ന്ന രീതി അ­ന്യാ­ദൃ­ശ്യ­മെ­ന്നേ പ­റ­യാ­നാ­വൂ. മാർ­കേ­സി­ന്റെ ‘The Other Side of Death’ എന്ന കഥ ഇ­ര­ട്ട­പെ­റ്റ സ­ഹോ­ദ­രൻ­മാ­രിൽ ഒ­രാ­ളു­ടെ മ­ര­ണ­ത്തെ വർ­ണ്ണി­ക്കു­ന്ന കഥ–മ­ര­ണ­ത്തേ­ക്കാൾ സു­ശ­ക്ത­മാ­ണ്.

ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ ഈ നോ­വ­ലു­കൾ­ക്കും ചെ­റു­ക­ഥ­കൾ­ക്കും ഒരു സാ­മാ­ന്യ­ധർ­മ്മ­മു­ണ്ട്. അതു പ്ര­കൃ­തി­യു­ടെ ലയം ത­ന്നെ­യാ­ണ്. മേ­ക്കോ­ണ്ട­യിൽ കൊ­ടു­ങ്കാ­റ്റ­ടി­ക്കു­ന്ന­തി­ന് തൊ­ട്ടു മുൻപ് ഭൂ­ജാ­ത­നാ­യ ഒരു ശി­ശു­വി­നെ എ­റു­മ്പു­കൾ തി­ന്നു­ക­ള­യു­ന്നു. മേ­ക്കോ­ണ്ട ന­ശി­ക്കു­ന്നു; ഡി­ക്ടേ­റ്റ­റും അ­യാ­ളു­ടെ രാ­ജ്യ­വും ന­ശി­ക്കു­ന്നു സ്ഥി­ര­മാ­യി നിൽ­ക്കു­ന്ന­ത് പ്ര­കൃ­തി­മാ­ത്രം. അ­തി­ന്റെ ലയം മാ­ത്രം.

images/Aleksandr_Solzhenitsyn_1974crop.jpg
സോൾ­ഷെ­നി­സ്റ്റ്സ്യൻ

വലിയ ക­ലാ­ക­രൻ­മാ­രു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ പ­രി­തഃ­സ്ഥി­ക­ളിൽ ആ­ഘാ­ത­മേൽ­പി­ക്കു­ന്നു. ടോൾ­സ്റ്റോ­യി യുടെ വാർ ആൻഡ് പീസ്’ എന്ന നോവൽ അ­ങ്ങ­നെ ആ­ഘാ­ത­മു­ള­വാ­ക്കി. ഈ ആ­ഘാ­ത­ങ്ങൾ പ്ര­തി­ഭ കു­റ­ഞ്ഞ­വ­രു­ടെ മ­സ്തി­ഷ്ക­ത്തിൽ ഒരു ‘പാ­റ്റേൺ’ സൃ­ഷ്ടി­ക്കു­ന്നു. ആ പാ­റ്റേ­ണിൽ­നി­ന്നു മാ­റി­നിൽ­ക്കാൻ അ­വർ­ക്കു ക­ഴി­യു­ക­യി­ല്ല. സോൾ­ഷെ­നി­സ്റ്റ്സ്യ ന്റെ ച­രി­ത്ര­നോ­വൽ (August 1914) ടോൾ­സ്റ്റോ­യി­യു­ടെ പ­രി­വേ­ഷ­ത്തി­ന­ക­ത്തു ഭ്ര­മ­ണം ചെ­യ്യു­ന്ന ഷ­ട്പ­ദം മാ­ത്ര­മാ­ണ്. ഈ പാ­റ്റേ­ണിൽ­നി­ന്ന് വി­ട്ടു­മാ­റി ബാ­ഹ്യ­പ­രി­തഃ­സ്ഥി­ക­ളിൽ ആ­ഘാ­ത­മേൽ­പി­ക്കാൻ ഏതു ക­ലാ­കാ­ര­ന് ക­ഴി­യു­മോ അ­യാ­ളാ­ണ് ഉ­ജ്ജ്വ­ല പ്ര­തി­ഭാ­ശാ­ലി. മാർ­കേ­സ് ആ വി­ധ­ത്തി­ലൊ­രു ക­ലാ­കാ­ര­നാ­ണ്.

എം. കൃ­ഷ്ണൻ നായർ
images/Mkn-06.jpg

തി­രു­വ­ന­ന്ത­പു­ര­ത്ത് വി കെ മാ­ധ­വന്‍ പി­ള്ള­യു­ടെ­യും ശാ­ര­ദാ­മ്മ­യു­ടെ­യും മ­ക­നാ­യി 1923 മാർ­ച്ച് 3-നു ശ്രീ എം കൃ­ഷ്ണന്‍ നായർ ജ­നി­ച്ചു. സ്കൂള്‍ വി­ദ്യാ­ഭ്യാ­സ­ത്തി­നു ശേഷം തി­രു­വ­ന­ന്ത­പു­രം യൂ­ണി­വേ­ഴ്സി­റ്റി കോ­ള­ജിൽ നി­ന്ന് മ­ല­യാ­ള­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദം നേടി. പ­ഠ­ന­ത്തി­നു ശേഷം മലയാള സാ­ഹി­ത്യാ­ധ്യാ­പ­ക­നാ­യി അ­ദ്ദേ­ഹം പല ക­ലാ­ല­യ­ങ്ങ­ളി­ലും സേവനം അ­നു­ഷ്ഠി­ച്ചു. എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ള­ജിൽ നി­ന്നു മലയാള വി­ഭാ­ഗം ത­ല­വ­നാ­യി വി­ര­മി­ച്ചു.

സാ­ഹി­ത്യ­വാ­ര­ഫ­ലം

36 വർ­ഷ­ത്തോ­ളം തു­ടർ­ച്ച­യാ­യി അ­ദ്ദേ­ഹം എ­ഴു­തി­യ (1969 മുതൽ മ­ര­ണ­ത്തി­നു ഒ­രാ­ഴ്ച്ച മുന്‍പു വരെ) സാ­ഹി­ത്യ­വാ­ര­ഫ­ലം ഒ­രു­പ­ക്ഷേ ലോ­ക­ത്തി­ലെ തന്നെ ഏ­റ്റ­വും കൂ­ടു­തൽ കാലം പ്ര­സി­ദ്ധീ­ക­രി­ച്ച സാ­ഹി­ത്യ പം­ക്തി ആ­യി­രി­ക്കും. മ­ല­യാ­ള­നാ­ട് വാ­രി­ക­യി­ലാ­ണ് അ­ദ്ദേ­ഹം തന്റെ പം­ക്തി എ­ഴു­തി­ത്തു­ട­ങ്ങി­യ­ത്. മ­ല­യാ­ള­നാ­ട് നി­ന്നു­പോ­യ­തി­നു ശേഷം ക­ലാ­കൗ­മു­ദി ആ­ഴ്ച­പ്പ­തി­പ്പി­ലും അതിനു ശേഷം സ­മ­കാ­ലി­ക മ­ല­യാ­ളം വാ­രി­ക­യി­ലും സാ­ഹി­ത്യ വാ­ര­ഫ­ലം പ്ര­സി­ദ്ധീ­ക­രി­ച്ചു. ലോ­ക­സാ­ഹി­ത്യ­ത്തിൽ അ­ഗാ­ധ­മാ­യ അ­റി­വു­ണ്ടാ­യി­രു­ന്ന അ­ദ്ദേ­ഹം തെ­ക്കേ അ­മേ­രി­ക്ക മുതൽ യൂ­റോ­പ്പു വ­രെ­യും, ആ­ഫ്രി­ക്ക മുതൽ ജ­പ്പാൻ വ­രെ­യു­മു­ള്ള എ­ഴു­ത്തു­കാ­രെ കേ­ര­ള­ത്തി­ലെ വാ­യ­ന­ക്കാർ­ക്കു പ­രി­ച­യ­പ്പെ­ടു­ത്തി. പാ­വ്ലോ നെരൂദ, മാർ­ക്വേ­സ്, തോമസ് മാൻ, യ­സു­നാ­രി ക­വ­ബാ­ത്ത തു­ട­ങ്ങി­യ വി­ശ്വ­സാ­ഹി­ത്യ­കാ­ര­ന്മാ­രെ മ­ല­യാ­ളി­ക­ളു­ടെ വാ­യ­നാ­മേ­ശ­യിൽ എ­ത്തി­ക്കു­ന്ന­തിൽ കൃ­ഷ്ണന്‍ നാ­യ­രു­ടെ പങ്കു ചെ­റു­ത­ല്ല.

സൗ­മ്യ­സ്വ­ഭാ­വി­യും ശാ­ന്ത­നും ആ­ഥി­ത്യ­മ­ര്യാ­ദ­ക്കാ­ര­നു­മാ­യി­രു­ന്ന കൃ­ഷ്ണന്‍ നായർ സാ­ഹി­ത്യ വി­മർ­ശ­ന­ത്തിൽ കർ­ശ­ന­മാ­യ മാ­ന­ദ­ണ്ഡ­ങ്ങൾ അ­വ­ലം­ബി­ച്ചു. ര­ചി­താ­വി­ന്റെ പേരും പ്ര­ശ­സ്തി­യും അ­ദ്ദേ­ഹ­ത്തി­ന് പ്ര­ശ്ന­മാ­യി­രു­ന്നി­ല്ല. ക­ലാ­പ­ര­മാ­യി ഔ­ന്ന­ത്യ­മു­ള്ള രചനകൾ മാ­ത്ര­മാ­ണ് സാ­ഹി­ത്യ­മെ­ന്നും മ­റ്റെ­ല്ലാം വ്യർ­ത്ഥ­വ്യാ­യാ­മ­ങ്ങ­ളാ­ണെ­ന്നും അ­ദ്ദേ­ഹം ഉ­റ­ച്ചു വി­ശ്വ­സി­ച്ചു. സ്വ­ന്തം ലേ­ഖ­ന­ങ്ങ­ളെ­പ്പോ­ലും ‘സാ­ഹി­ത്യ പ­ത്ര­പ്ര­വർ­ത്ത­ന­ത്തി­ന്റെ­യും ഏ­ഷ­ണി­യു­ടെ­യും ഒരു അ­വി­യല്‍’ എന്നു വി­ശേ­ഷി­പ്പി­ച്ച അ­ദ്ദേ­ഹം അ­നു­ബ­ന്ധ­മാ­യി, ‘അ­തു­കൊ­ണ്ടാ­ണ­ല്ലൊ, ചു­മ­ട്ടു­തൊ­ഴി­ലാ­ളി­കൾ­വ­രെ­യും 35 വർ­ഷ­മാ­യി സാ­ഹി­ത്യ വാ­ര­ഫ­ലം വാ­യി­ക്കു­ന്ന­ത്’ എ­ന്നും കൂ­ട്ടി­ച്ചേർ­ത്തു. ര­സ­ക­ര­മാ­യ ര­ച­നാ­ശൈ­ലി­യും കു­റി­ക്കു കൊ­ള്ളു­ന്ന നർ­മ­വും മ­ല­യാ­ളി­ക­ളു­ടെ ജീവിത ശൈ­ലി­യെ­ക്കു­റി­ച്ചു­ള്ള നി­ശി­ത­വും ഹാ­സ്യാ­ത്മ­ക­വു­മാ­യ നി­രീ­ക്ഷ­ണ­ങ്ങ­ളും സാ­ഹി­ത്യ വാ­ര­ഫ­ല­ത്തെ വാ­യ­ന­ക്കാർ­ക്കു പ്രി­യ­ങ്ക­ര­മാ­ക്കി.

images/MKN-letter.jpg
1995 ജൂൺ 25-ന് ക­ലാ­കൗ­മു­ദി പ്ര­സി­ദ്ധീ­ക­രി­ച്ച കത്ത്.

അ­തി­ഗ­ഹ­ന­മാ­യ വാ­യ­ന­യു­ടെ ഉ­ട­മ­യാ­യി­രു­ന്നു കൃ­ഷ്ണൻ നായർ. ഓ­ട്ടോ­റി­ക്ഷാ ഡ്രൈ­വർ­മാർ മുതൽ കോ­ളേ­ജ് പ്രൊ­ഫ­സർ­മാർ വ­രെ­യും ന­വ­ക­വി­കൾ മുതൽ വി­ദ്യാർ­ത്ഥി­കൾ വ­രെ­യും സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ന്റെ പുതിയ ല­ക്ക­ങ്ങള്‍ക്കു­വേ­ണ്ടി കാ­ത്തി­രു­ന്നു. മ­ല­യാ­ള­സാ­ഹി­ത്യ­ത്തിൽ മൗ­ലി­ക­ത­യു­ള്ള എ­ഴു­ത്തു­കാർ ഇ­ല്ലെ­ന്നും ടോള്‍സ്റ്റോ­യി­യും തോമസ് മാനു മായി താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോൾ മലയാള സാ­ഹി­ത്യ­കാ­ര­ന്മാർ ബ­ഹു­ദൂ­രം സ­ഞ്ച­രി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു എന്ന് അ­ദ്ദേ­ഹം വി­ശ്വ­സി­ച്ചു.

തി­രു­വ­ന­ന്ത­പു­ര­ത്തെ സാ­യാ­ഹ്ന ന­ട­ത്ത­ക്കാർ­ക്ക് പ­രി­ചി­ത­നാ­യി­രു­ന്നു കൃ­ഷ്ണന്‍ നായർ. ഇ­ന്ത്യന്‍ കോഫി ഹൌ­സി­ലെ പ­തി­വു­കാ­ര­നാ­യി­രു­ന്ന അ­ദ്ദേ­ഹം തി­രു­വ­ന­ന്ത­പു­ര­ത്തെ മോ­ഡേണ്‍ ബുക് സെ­ന്റ­റിൽ സ്ഥി­രം സ­ന്ദർ­ശ­ക­നും ഉ­പ­യു­ക്താ­വു­മാ­യി­രു­ന്നു. സാ­ഹി­ത്യ­രം­ഗ­ത്തെ സേ­വ­ന­ങ്ങള്‍ക്ക് അ­ദ്ദേ­ഹ­ത്തി­നു ജി. കെ. ഗോ­യെ­ങ്ക പു­ര­സ്കാ­രം ല­ഭി­ച്ചു. കേരള യൂ­ണി­വേ­ഴ്സി­റ്റി ലൈ­ബ്ര­റി അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­കള്‍ക്കാ­യി ഒരു പ്ര­ദർ­ശ­നം ന­ട­ത്തി. അ­ദ്ദേ­ഹ­ത്തി­ന്റെ ആദ്യ കാല ഉ­പ­ന്യാ­സ­ങ്ങ­ളാ­യ ‘സ്വ­പ്ന­മ­ണ്ഡ­ലം’ (1976), സൗ­ന്ദ­ര്യ­ത്തി­ന്റെ സ­ന്നി­ധാ­ന­ത്തിൽ (1977), ചി­ത്ര­ശ­ല­ഭ­ങ്ങൾ പ­റ­ക്കു­ന്നു (1979), സാ­ഹി­ത്യ വാ­ര­ഫ­ല­ത്തി­ന്റെ ആദ്യ പ്ര­തി­കൾ തു­ട­ങ്ങി­യ­വ ഈ പ്ര­ദർ­ശ­ന­ത്തിൽ ഉള്‍ക്കൊ­ള്ളി­ച്ചി­രു­ന്നു.

ഫെ­ബ്രു­വ­രി 23, 2006-ൽ തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു സ്വ­കാ­ര്യ ആ­ശു­പ­ത്രി­യിൽ കൃ­ഷ്ണന്‍ നായർ അ­ന്ത­രി­ച്ചു. ന്യു­മോ­ണി­യ­യും ഹൃ­ദ­യ­ത്തി­ലെ ര­ക്ത­ത­ട­സ്സ­വു­മാ­യി­രു­ന്നു മരണ കാരണം.

(ഈ ജീ­വ­ച­രി­ത്ര­ക്കു­റി­പ്പി­ന് മ­ല­യാ­ളം വി­ക്കി­പ്പീ­ഡി­യ­യോ­ട് ക­ട­പ്പാ­ട്)

Colophon

Title: Ekanthathayude Layam (ml: ഏ­കാ­ന്ത­ത­യു­ടെ ലയം).

Author(s): M. Krishnan Nair.

First publication details: Sayahna Foundation; Trivandrum, Kerala; 2020-05-19.

Deafult language: ml, Malayalam.

Keywords: Article, M. Krishnan Nair, Ekanthathayude Layam, എം. കൃ­ഷ്ണൻ നായർ, ഏ­കാ­ന്ത­ത­യു­ടെ ലയം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 3, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Loneliness, a painting by Felix Nussbaum (1904–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: Rashmi; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.