SFNസായാഹ്ന ഫൌണ്ടേഷൻ
images/Old_man.jpg
Old man, a painting by Sejdikapllanaj .
images/ussr-c2.png

ഒ­ന്നു്

പാ­തി­രാ­ത്രി­യും പി­ന്നി­ട്ടു­വെ­ങ്കി­ലും അപ്പർ ബർ­ത്തിൽ ച­രി­ഞ്ഞു­കി­ട­ക്കു­ന്ന ജ­മീ­ല­യും എ­തിർ­വ­ശ­ത്തെ ലോവർ ബർ­ത്തി­ലെ ഓർമ്മ ന­ശി­ച്ച വൃ­ദ്ധ­നും ഉ­റ­ങ്ങി­യി­രു­ന്നി­ല്ല. വൃ­ദ്ധൻ കി­ട­ക്കു­ക പോലും ചെ­യ്തി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. ആ­റ­ടി­ക്കു­മേ­ലെ ഉ­യ­ര­മു­ള്ള അയാൾ, മ­റ്റൊ­രു വൃ­ദ്ധൻ കൂർ­ക്കം വ­ലി­ച്ചു കി­ട­ന്നു­റ­ങ്ങു­ന്ന മിഡിൽ ബർ­ത്തിൽ തല ത­ട്ടാ­തെ, ജനാല താ­ഴ്ത്തി­യി­ട്ടി­ല്ലാ­ത്ത­തി­നാൽ അ­ഴി­ക­ളിൽ ത­ട്ടി­ച്ചി­ന്നി അ­ക­ത്തേ­യ്ക്കു് ഊ­ക്കോ­ടെ ചി­ത­റു­ന്ന പെ­രു­മ­ഴ­യാൽ ഒരു ചെ­ടി­യെ­ന്ന വണ്ണം ന­ന­യ്ക്ക­പ്പെ­ട്ടു്, അ­ങ്ങ­നെ ന­ന­യ്ക്ക­പ്പെ­ടു­ന്ന­തിൽ യാ­തൊ­രു ഭാ­വ­മാ­റ്റ­വും പ്ര­ക­ടി­പ്പി­ക്കാ­തെ, തീ­വ­ണ്ടി­യു­ല­യു­ന്ന താ­ള­ത്തിൽ, സീ­റ്റി­ന്റെ ഒത്ത ന­ടു­വിൽ ചു­രു­ണ്ടു­കൂ­ടി­യി­രു­ന്നാ­ടു­ന്ന­തു് തേ­നീ­ച്ച­ക്കൂ­ടു പോ­ല­ത്തെ മു­ടി­യു­ള്ള ജമീല തന്റെ ഐ-​ഫോണിന്റെ പ്ര­കാ­ശ­ത്തിൽ നോ­ക്കി­ക്കി­ട­ന്നു. ഓർമ്മ ന­ശി­ച്ച ഒരു മ­നു­ഷ്യ­നാ­ണു് അ­യാ­ളെ­ന്ന കാ­ര്യം, ഹൗ­റ­യിൽ നി­ന്നും എ­റ­ണാ­കു­ളം വരെ പോ­കു­ന്ന ആ തീ­വ­ണ്ടി ഹൗ­റ­യിൽ നി­ന്നും യാത്ര തു­ട­ങ്ങു­ന്ന­തി­നു മുൻ­പു്, അയാളെ ജ­മീ­ല­യ്ക്കു് എ­തി­രെ­യു­ള്ള ജ­നാ­ല­സീ­റ്റിൽ ഇ­രു­ത്തി­യ ഉടൻ തന്നെ മിഡിൽ ബർ­ത്തി­ലെ വൃ­ദ്ധൻ ജ­മീ­ല­യോ­ടു് പ­റ­ഞ്ഞി­രു­ന്നു. താൻ കേ­ര­ള­ത്തിൽ സു­വി­ശേ­ഷ­വേ­ല ചെ­യ്യു­ന്ന ഒരു പാ­സ്റ്റ­റാ­ണെ­ന്നു് പ­രി­ച­യ­പ്പെ­ടു­ത്തി­യ അയാൾ തന്റെ പേരു് പ­റ­ഞ്ഞ­തു് ജമീല അ­പ്പോൾ തന്നെ മ­റ­ന്നു. കൂ­ടെ­യു­ള്ള വൃ­ദ്ധൻ കൊൽ­ക്ക­ത്ത­യിൽ തന്റെ സഭ ന­ട­ത്തു­ന്ന ഏതോ സ്ഥാ­പ­ന­ത്തി­ലെ ജോ­ലി­ക്കാ­ര­നാ­ണെ­ന്നും കു­റ­ച്ചു നാ­ളാ­യി ഓർ­മ്മ­യും ബോ­ധ­വു­മി­ല്ലെ­ന്നും ഇനി ശി­ഷ്ട­കാ­ലം നാ­ട്ടി­ലെ ഏ­തെ­ങ്കി­ലും സ്ഥാ­പ­ന­ത്തിൽ നിർ­ത്താ­നാ­ണു് സ­ഭ­യു­ടെ തീ­രു­മാ­ന­മെ­ന്നും കൊൽ­ക്ക­ത്ത­യിൽ നി­ന്നു് അയാളെ കൂ­ട്ടി­ക്കൊ­ണ്ടു­വ­രാൻ സഭ നി­യോ­ഗി­ച്ച ആ­ളാ­ണു് താ­നെ­ന്നും അയാൾ പ­റ­ഞ്ഞു. ഇ­തെ­ല്ലാം ത­ന്നോ­ടു് പ­റ­യു­ന്ന­തെ­ന്തി­നെ­ന്നു് ജ­മീ­ല­യ്ക്കു് മ­ന­സ്സി­ലാ­യി­ല്ലെ­ങ്കി­ലും അവൾ എ­ല്ലാം ശ്ര­ദ്ധാ­പൂർ­വ്വം കേൾ­ക്കു­ക­യും തി­രി­ച്ചൊ­ന്നും പ­റ­യാ­തെ ത­ല­യാ­ട്ടി­യി­രി­ക്കു­ക­യും ഇതൊരു വെറും നു­ണ­ക്ക­ഥ മാ­ത്ര­മാ­ണെ­ന്നു് ഉ­റ­പ്പി­ക്കു­ക­യും നു­ണ­ക്ക­ഥ­യാ­യാ­ലെ­ന്തു് അ­ല്ലെ­ങ്കി­ലെ­ന്തു് എ­ന്നു് സ്വയം ചോ­ദി­ക്കു­ക­യും ചെയ്ത ശേഷം, പാ­സ്റ്റ­റിൽ നി­ന്നും ശ്ര­ദ്ധ വി­ടു­വി­ച്ചു്, ആ സമയം മു­ഴു­വൻ അ­ഴി­ക­ളിൽ തല ചേർ­ത്തു­വെ­ച്ചു് പ്ലാ­റ്റ്ഫോ­മി­ലേ­യ്ക്കു് നോ­ക്കി­യി­രി­ക്കു­ക­യാ­യി­രു­ന്ന ഓർമ്മ ന­ശി­ച്ച വൃ­ദ്ധ­നെ നോ­ക്കി, മൂ­ടൽ­മേ­ഘ­ങ്ങ­ളു­ടെ നി­റ­വും ഭാ­വ­വു­മു­ള്ള അ­യാ­ളും പാ­സ്റ്റ­റും ഒ­രേ­പോ­ല­ത്തെ, തന്റെ കു­ട്ടി­ക്കാ­ല­ത്തെ കാ­മു­കൻ അ­വ­ന്റെ ആ­ദ്യ­കുർ­ബ്ബാ­ന­യ്ക്കി­ട്ടി­രു­ന്ന­തു പോ­ല­ത്തെ, ഉ­ടു­പ്പു­ക­ളാ­ണ­ല്ലോ ഇ­ട്ടി­രി­ക്കു­ന്ന­തെ­ന്നു് ജി­ജ്ഞാ­സ­പ്പെ­ട്ടു. അ­യാ­ളു­ടെ തേ­ച്ചു­വെ­ടി­പ്പാ­ക്കി­യ ക­റു­ത്ത പാ­ന്റ്സും അ­ര­ക്ക­യ്യൻ വെള്ള ഷർ­ട്ടും ക­റു­ത്ത ബെൽ­റ്റും തി­ള­ങ്ങി­മി­നു­ങ്ങു­ന്ന ക­റു­ത്ത ലെതർ ഷൂസും സൂ­ക്ഷ്മ­മാ­യി പ­രി­ശോ­ധി­ക്കു­ന്ന­തി­നി­ട­യിൽ പാ­സ്റ്റ­റാ­യി­രി­ക്കു­മോ അയാളെ ഉ­ടു­പ്പി­ടീ­പ്പി­ച്ചി­ട്ടു­ണ്ടാ­വു­ക എന്ന കൗ­തു­കം അവളിൽ ഒരു നി­മി­ഷം മി­ന്നി; ഇ­ത്ര­യും ശൂ­ന്യ­മാ­യ ക­ണ്ണു­കൾ­ക്കു മാ­ത്രം സാ­ധ്യ­മാ­വു­ന്ന പ്ര­പ­ഞ്ച­ങ്ങൾ എ­ന്തൊ­ക്കെ­യാ­യി­രി­ക്കാം എന്ന മ­റ്റൊ­രു കൗ­തു­കം അവളെ കൂ­ടു­തൽ ര­സി­ച്ച­പ്പോൾ അതു് മ­റ­ഞ്ഞു.

images/ussr-1.jpg

പി­ന്നെ­യു­മെ­ന്തൊ­ക്കെ­യോ പ­റ­ഞ്ഞു­കൊ­ണ്ടി­രു­ന്ന പാ­സ്റ്റ­റെ പൂർ­ണ്ണ­മാ­യും അ­വ­ഗ­ണി­ച്ചു് അവൾ പ്ലാ­റ്റ്ഫോ­മി­ലേ­യ്ക്കു് നോ­ക്കി: വി­വി­ധ­യി­നം മ­നു­ഷ്യർ; വി­വി­ധ­യി­നം ഉ­ടു­പ്പു­കൾ; വി­വി­ധ­യി­നം കാ­ത്തി­രി­പ്പു­കൾ; വി­വി­ധ­യി­നം യാ­ത്ര­യ­യ­ക്ക­ലു­കൾ; വി­വി­ധ­യി­നം തി­ര­ക്കു­കൾ; വി­വി­ധ­യി­നം മൊ­ബൈൽ­ഫോ­ണു­കൾ; വി­വി­ധ­യി­നം ക­ണ്ണു­കൾ; വി­വി­ധ­യി­നം കൃ­ഷ്ണ­മ­ണി­കൾ; വി­വി­ധ­യി­നം ചെ­വി­കൾ; വി­വി­ധ­യി­നം കൈ­യ്യാം­ഗ്യ­ങ്ങൾ; വി­വി­ധ­യി­നം വി­ര­ലു­കൾ; വി­വി­ധ­യി­നം കാ­ലു­കൾ; വി­വി­ധ­യി­നം പാ­ദ­ര­ക്ഷ­കൾ; വി­വി­ധ­യി­നം ച­ല­ന­താ­ര­കൾ; പ്ലാ­റ്റ്ഫോ­മിൽ കെ­ട്ടി­ക്കി­ട­ക്കു­ന്ന മ­ഴ­വെ­ള്ള­ത്തിൽ ക­ട­ലാ­സു­വ­ള്ള­മി­റ­ക്കു­ന്ന ഒരു കു­ട്ടി; ആ കു­ട്ടി­യു­ടെ ക­ട­ലാ­സു­വ­ള്ള­ത്തി­ന്റെ ഊതനീല; അ­ന്തി­മ­ഴ­വെ­ളി­ച്ച­ത്തി­ന്റെ നരച്ച വി­ഷാ­ദ­ത്തിൽ അ­തി­ന്റെ നി­ഴ­ലി­ള­ക്ക­ങ്ങൾ. ജമീല പ്ലാ­റ്റ്ഫോ­മിൽ നി­ന്നും നോ­ട്ടം പിൻ­വ­ലി­ച്ചു് വീ­ണ്ടും വൃ­ദ്ധ­നെ നോ­ക്കി; ഇ­ട­ത്തു­നി­ന്നും വ­ല­ത്തേ­യ്ക്കു് പ­ര­ത്തി­ച്ചീ­കി­വ­ച്ചി­രി­ക്കു­ന്ന അ­യാ­ളു­ടെ ജെൽ തേ­ച്ചു­പി­ടി­പ്പി­ച്ച­തു പോ­ലെ­യു­ള്ള സ­മൃ­ദ്ധി­യാർ­ന്ന വെ­ള്ളി­ത്ത­ല­മു­ടി­യെ നോ­ക്കി; ചെ­കു­ത്താൻ­ചെ­വി­ക­ളിൽ നി­ന്നും ആ­ന്റി­ന­ക്ക­മ്പി­കൾ പോലെ പു­റ­ത്തേ­യ്ക്കെ­ഴു­ന്നു നിൽ­ക്കു­ന്ന രോ­മ­ങ്ങ­ളെ നോ­ക്കി; ക­ണ്ണു­ക­ളു­ടെ ശൂ­ന്യ­ത­യെ രാ­കി­ക്കൂർ­പ്പി­ക്കു­ന്ന തി­മി­ര­വെ­ളു­പ്പി­നെ നോ­ക്കി; വി­ദ­ഗ്ദ്ധ­മാ­യി ക്ഷൗ­രം ചെയ്ത ക­വി­ളു­ക­ളു­ടെ കു­ഴി­ഞ്ഞ ഞൊ­റി­വു­ക­ളെ നോ­ക്കി; നീ­ളൻ­മൂ­ക്കി­നെ­യും നീ­ളൻ­മൂ­ക്കി­ന്റെ ഒത്ത ന­ടു­വി­ലെ കു­ഞ്ഞു­കാ­ക്ക­പ്പു­ള്ളി­യെ­യും നോ­ക്കി; വി­ണ്ടു­വി­ള­റി­യ ചു­ണ്ടി­ലെ തു­പ്പൽ­ച്ചാ­ലു­ക­ളെ നോ­ക്കി; ടർ­ക്കി­ക്കോ­ഴി­ക­ളു­ടേ­തു പോ­ലെ­യു­ള്ള ക­ഴു­ത്തി­ലൂ­ടെ ന­ട­ന്നു­പോ­കു­ന്ന ഒരു തടിയൻ ചു­വ­ന്നു­റു­മ്പി­നെ നോ­ക്കി. പെ­ട്ടെ­ന്നൊ­രു പ്രേ­ര­ണ­യിൽ അവൾ കൈ നീ­ട്ടി ഉ­റു­മ്പി­നെ തൂ­ത്തു­ക­ള­ഞ്ഞി­ട്ടു്, എ­ന്തി­നാ­ണു് അ­ങ്ങ­നെ ചെ­യ്ത­തെ­ന്ന­റി­യാ­തെ, അ­യാ­ളു­ടെ ഇ­ള­കാ­ത്ത­തും രാ­ഗ­വൈ­രാ­ഗ്യ­ര­ഹി­ത­വു­മാ­യ നോ­ട്ട­ത്തി­ന്റെ അതേ ദി­ശ­യി­ലേ­യ്ക്കു്, ക­ട­ലാ­സു­വ­ള്ള­മി­റ­ക്കി­യ കു­ട്ടി അ­തി­നോ­ട­കം അ­പ്ര­ത്യ­ക്ഷ­മാ­യി­ക്ക­ഴി­ഞ്ഞി­രു­ന്ന ഇ­ട­ത്തേ­യ്ക്കു്, ആ കു­ട്ടി­യു­ടെ ച­ഞ്ഞ­ര­ഞ്ഞ നൗകയെ നോ­ക്കി ഒരു നി­മി­ഷ­മി­രു­ന്ന ശേഷം അ­യാ­ളു­ടെ ക­ണ്ണു­ക­ളി­ലെ ശൂ­ന്യ­ത­യി­ലേ­യ്ക്കു് തി­രി­ച്ചെ­ത്തി. കു­റ­ച്ചു­നേ­രം കൂടി അയാളെ നോ­ക്കി അവിടെ ഇ­രി­ക്ക­ണ­മെ­ന്നു് തോ­ന്നി­യെ­ങ്കി­ലും, അ­ങ്ങ­നെ ചെ­യ്താൽ പാ­സ്റ്റ­റു­മാ­യി സം­സാ­രി­ച്ചി­രി­ക്കേ­ണ്ടി­വ­രു­മെ­ന്നു് അ­റി­യാ­വു­ന്ന­തി­നാ­ലും മ­നു­ഷ്യ­രു­മാ­യി സം­സാ­രി­ക്കു­ന്ന­തി­ലെ വി­മു­ഖ­ത നി­മി­ത്തം കു­ടും­ബ­ത്തിൽ നി­ന്നും കൂ­ട്ടു­കാ­രിൽ നി­ന്നും കാ­മു­ക­രിൽ നി­ന്നും അ­പ­രി­ചി­ത­രിൽ നി­ന്നു­പോ­ലും അ­ക­ന്ന­ക­ന്ന­ക­ന്ന­ക­ന്നു­പോ­യ ഒ­രു­വ­ളാ­യ­തി­നാ­ലും അ­ങ്ങ­നെ­യൊ­രു­വ­ള­ല്ലാ­യി­രു­ന്നെ­ങ്കിൽ കൂടി ബം­ഗാ­ളി­ലെ കു­ഗ്രാ­മ­ങ്ങ­ളി­ലൂ­ടെ­യും സി­ക്കി­മി­ലെ മ­ഞ്ഞു­മ­ല­ക­ളി­ലൂ­ടെ­യും ഏ­റെ­നാൾ ത­നി­ച്ചു് അ­ല­ഞ്ഞു­തി­രി­ഞ്ഞ­തി­ന്റെ ക്ഷീ­ണം ഉച്ചി മുതൽ പാദം വരെ അ­പ്ര­തി­രോ­ധ്യ­മാം വിധം പ­ടർ­ന്നു­പി­ടി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്ന­തി­നാ­ലും അവൾ, ഉ­റ­ഞ്ഞു­പോ­യ ഒരു നോ­ട്ട­ത്തിൽ പൂ­ണ്ടു് വർ­ഷ­ങ്ങൾ­ക്ക­പ്പു­റ­മു­ള്ള ഒരു തീ­വ­ണ്ടി­യിൽ ഇ­രി­ക്കു­ന്ന ഒ­രു­വ­ളു­ടെ ത­ല­മു­ടി­യി­ലൂ­ടെ­യെ­ന്ന പോലെ, വൃ­ദ്ധ­ന്റെ ത­ല­മു­ടി­യി­ലൂ­ടെ വി­ര­ലു­ക­ളോ­ടി­ച്ച ശേഷം ബാ­ക്ക്പാ­ക്കു­മാ­യി അപ്പർ ബർ­ത്തിൽ കയറി, ഇ­ളം­മ­ഞ്ഞ വ­ര­ക­ളു­ള്ള തന്റെ ക­ടും­നീ­ല ട്രാ­ക്കു് സ്യൂ­ട്ടി­ന്റെ പോ­ക്ക­റ്റിൽ വ­ച്ചി­രി­ക്കു­ന്ന ഒരു ദ­ശ­ക­ത്തോ­ളം പ­ഴ­ക്ക­മു­ള്ള ഐ­പോ­ഡി­ന്റെ ഇ­യർ­ഫോൺ ചെ­വി­ക­ളിൽ തി­രു­കി, ക­ണ്ണു­ക­ള­ട­ച്ചു്, ബാ­ക്ക്പാ­ക്കിൽ ത­ല­വ­ച്ചു്, നീ­ണ്ടു­നി­വർ­ന്നു­കി­ട­ന്നു. എ­റ­ണാ­കു­ള­ത്തേ­യ്ക്കു­ള്ള ടി­ക്ക­റ്റാ­ണു് ബു­ക്ക് ചെ­യ്തി­രു­ന്ന­തെ­ങ്കി­ലും ഭു­ബ­നേ­ശ്വ­റി­ലി­റ­ങ്ങി ചിൽ­ക­യി­ലെ ദേ­ശാ­ട­ന­പ്പ­ക്ഷി­ക­ളെ കാണാൻ പോ­കാ­മെ­ന്നോ അ­ല്ലെ­ങ്കിൽ വി­ശാ­ഖ­പ്പ­ട്ട­ണ­ത്തി­റ­ങ്ങി ര­ണ്ടു­മൂ­ന്നു നാൾ കടൽ ക­ണ്ടും കടലിൽ കു­ളി­ച്ചും ക­ട­ല­ല­കൾ­ക്കു മീതെ തെ­ന്നി­ത്തി­മിർ­ത്തും ക­ഴി­യാ­മെ­ന്നോ ആ­യി­രു­ന്നു, തീ­വ­ണ്ടി സ്റ്റേ­ഷൻ വി­ടു­ന്ന­തി­നു മു­മ്പു തന്നെ മ­യ­ങ്ങി­ത്തു­ട­ങ്ങി­യ അ­വ­ളു­ടെ പ­ദ്ധ­തി. ഗാ­ഢ­നി­ദ്ര­യി­ലേ­യ്ക്കു് വൈ­കാ­തെ പ­രി­ണ­മി­ച്ച മ­യ­ക്ക­ത്തിൽ നി­ന്നും അ­വ­ളു­ണർ­ന്ന­പ്പോൾ പാ­തി­രാ­ത്രി­യും ഭു­ബ­നേ­ശ്വ­റും പി­ന്നി­ടു­ക­യും വൃ­ദ്ധ­നൊ­ഴി­ച്ചു് മറ്റു ബർ­ത്തു­ക­ളി­ലെ മ­നു­ഷ്യർ ഉ­റ­ക്ക­ത്തി­ന്റെ പല ഘ­ട്ട­ങ്ങ­ളിൽ ആ­ഴു­ക­യും ചെ­യ്തി­രു­ന്നു. താനും ഉ­റ­ക്ക­ത്തി­ന്റെ തു­ടർ­ച്ച­യി­ലാ­ണെ­ന്നൊ­രു പ്ര­തീ­തി ഉ­റ­ക്ക­മു­ണർ­ന്ന ശേഷം അൽ­പ­നേ­ര­ത്തേ­യ്ക്കു് അവളെ പൊ­തി­ഞ്ഞു. ഐ­പോ­ഡി­ന്റെ ഇ­യർ­ഫോൺ ട്രാ­ക്ക്സ്യൂ­ട്ടി­ന്റെ പോ­ക്ക­റ്റിൽ ചു­രു­ട്ടി­ക്കൂ­ട്ടി വ­ച്ചു്, ക­ണ്ണു­തി­രു­മ്മി, ക­ണ്ണു­ചി­മ്മി, ക­ണ്ണു­മി­ഴി­ച്ചു്, ഐ­ഫോ­ണിൽ സമയം നോ­ക്കി, അവൾ ബാ­ക്ക്പാ­ക്കിൽ നി­ന്നും മു­ക്കാ­ലോ­ളം കാ­ലി­യാ­യ ഒരു കു­പ്പി വെ­ള്ള­മെ­ടു­ത്തു് കു­റ­ച്ചു തു­ള്ളി­കൾ ക­ണ്ണു­ക­ളിൽ അ­വ­ശേ­ഷി­ച്ച ഉ­റ­ക്ക­ത്തി­ലേ­യ്ക്കു് ഇ­റ്റി­ച്ചു; ബാ­ക്കി മു­ഴു­വൻ വാ­യി­ലേ­യ്ക്കു് ക­മി­ഴ്ത്തി. താ­ഴെ­യി­റ­ങ്ങി, ജ­നാ­ല­യു­ടെ ഷ­ട്ട­റി­ട്ടു്, വൃ­ദ്ധ­ന്റെ അ­ടു­ത്തു് ചെ­ന്നി­രി­ക്ക­ണ­മെ­ന്നു് തോ­ന്നി­യെ­ങ്കി­ലും അവൾ വൃ­ദ്ധ­നെ നോ­ക്കി, അ­യാ­ളി­ലേ­യ്ക്കു് ചി­ത­റു­ന്ന മഴയെ നോ­ക്കി, മ­റ്റൊ­രി­ട­ത്തു് ഹാജർ രേ­ഖ­പ്പെ­ടു­ത്തി­യ മ­ന­സ്സു­മാ­യി അപ്പർ ബർ­ത്തിൽ തന്നെ കി­ട­ന്നു. ഉ­റ­ക്ക­ത്തി­ലെ­പ്പോ­ഴോ അവൾ അയാളെ ഇ­ന്ദ്ര­നീ­ല­ത്തി­ര­മാ­ല­കൾ­ക്കു് മീതെ, അ­ല­സ­സു­ന്ദ­ര­മാ­യ ഒരു പാ­ട്ടു പോലെ, ഒരു പ­രു­ന്തി­ന്റെ ചി­റ­കു­ക­ളെ­ന്ന വണ്ണം കൈകൾ വി­രി­ച്ചു്, അ­വ­ളു­ടെ ട്രാ­ക്ക്സ്യൂ­ട്ടി­ന്റേ­തി­നു സ­മാ­ന­മാ­യ ഇ­ളം­മ­ഞ്ഞ വ­ര­ക­ളു­ള്ള ഒരു ക­ടും­നീ­ല സർ­ഫിം­ഗ് സ്യൂ­ട്ട് ധ­രി­ച്ചു്, സർ­ഫ്ബോർ­ഡി­ല്ലാ­തെ സർഫ് ചെ­യ്യു­ന്ന പ­ടു­തി­യിൽ ക­ണ്ടി­രു­ന്നു. മഴയിൽ കു­തിർ­ന്ന അ­യാ­ളു­ടെ ക­റു­ത്ത പാ­ന്റ്സും അ­ര­ക്ക­യ്യൻ വെള്ള ഷർ­ട്ടും ക­ണ്ട­പ്പോൾ ഉ­റ­ക്ക­ത്തി­ലെ ക­ട­ലി­ലും അതേ വേ­ഷ­വ്യ­വ­സ്ഥ­യിൽ അയാൾ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­രു­ന്നെ­ങ്കിൽ എ­ന്നൊ­രു വ്യർ­ത്ഥ­ത അവളെ ബാ­ധി­ച്ചു. ഐ­ഫോ­ണി­ന്റെ വെ­ളി­ച്ചം ഒരു നി­മി­ഷ­ത്തേ­യ്ക്കു് അ­യാ­ളു­ടെ നനഞ്ഞ ഉ­ടു­പ്പു­കൾ­ക്കു നേരെ, മു­ഖ­ത്തി­നു നേരെ, ക­ണ്ണു­കൾ­ക്കു നേരെ, തി­രി­ച്ചു­പി­ടി­ച്ച അവൾ, കൂർ­ത്തു­മൂർ­ത്ത ശൂ­ന്യ­ത­യ്ക്കു പകരം അ­വി­ദി­ത­മാ­യ ഏ­തെ­ല്ലാ­മോ ആ­സ­ക്തി­ക­ളു­ടെ ആ­ഴ­ങ്ങൾ ആ ക­ണ്ണു­ക­ളിൽ പ­ട­രു­ന്ന­തു് ശ്ര­ദ്ധി­ച്ചു്, എ­ന്തു­കൊ­ണ്ടെ­ന്നു തി­രി­ച്ച­റി­യാൻ പ­റ്റാ­തി­രു­ന്ന ഒരു കു­റ്റ­ബോ­ധ­ത്താൽ കു­ത്തി­നോ­വി­ക്ക­പ്പെ­ട്ടു്, ആ വെ­ളി­ച്ചം അ­യാ­ളിൽ നി­ന്നു് പിൻ­വ­ലി­ച്ച­യു­ടൻ അയാൾ സീ­റ്റിൽ നി­ന്നു് കൂ­നി­ക്കു­നി­ഞ്ഞെ­ണീ­റ്റു്, വാ­തി­ലി­ന­ടു­ത്തേ­യ്ക്കു് നീണ്ട ദ്രു­ത­ചു­വ­ടു­ക­ളു­മാ­യി ന­ട­ന്നു­പോ­യി. അതു് ക­ണ്ടു് ഒരു നി­മി­ഷം മ­ന­സ്സു ചിതറി നി­ശ്ച­ല­യാ­യെ­ങ്കി­ലും പെ­ട്ടെ­ന്നു തന്നെ സ­മ­ചി­ത്ത­ത വീ­ണ്ടെ­ടു­ത്തു് അവൾ താ­ഴേ­യ്ക്കു് ചാ­ടി­യി­റ­ങ്ങി. തു­റ­ന്നു­കി­ട­ന്ന ടോ­യ്ല­റ്റിൽ നി­ന്നും വ­മി­ച്ച മൂ­ത്ര­വാ­ട­യും അൽപം മുൻ­പു് ആരോ ആ­ഞ്ഞു­വ­ലി­ച്ച ബീ­ഡി­യു­ടെ പു­ക­യി­ല­ച്ചൂ­രും പലതരം നി­ശാ­വാ­സ­ന­ക­ളും കൂ­ടി­ക്ക­ലർ­ന്ന ഒരു നി­ശി­ത­ഗ­ന്ധം ത­ങ്ങി­നി­ന്ന വാ­തി­ലി­ന­ടു­ത്തെ­ത്തി­യ­പ്പോൾ, കാ­ട്ടു­വ­ള്ളി­ക­ളിൽ തൂ­ങ്ങി­യാ­ടു­ന്ന അ­തി­കാ­യ­നാ­യ ഒ­രു­വ­നെ പോലെ, ഇ­ട­തു­കൈ വ­ഴു­വ­ഴു­ക്കു­ന്ന വാ­തിൽ­പ്പി­ടി­യിൽ പി­ടി­ച്ചും, വ­ല­തു­കൈ അ­വി­ടെ­യു­മി­വി­ടെ­യും ഒ­റ്റ­പ്പെ­ട്ട ചില കു­ടി­ലു­ക­ളും അ­തി­ലും ഒ­റ്റ­പ്പെ­ട്ട ചില മ­ര­ങ്ങ­ളും മാ­ത്ര­മു­ള്ള ത­രി­ശു­നി­ല­ങ്ങ­ളി­ലൂ­ടെ പാ­ഞ്ഞ­ല­യു­ന്ന കാ­റ്റി­ലേ­യ്ക്കു് വി­ടർ­ത്തി­നീ­ട്ടി­യും, ച­ങ്കു­പ­റി­ച്ചു് പി­ച്ചും പേ­യു­മ­ല­റു­ന്ന വ­ള­രെ­വ­ള­രെ­വ­ള­രെ പഴയ ഒരു മ­നു­ഷ്യ­നാൽ ഭൂ­താ­വി­ഷ്ട­മാ­യി­ട്ടെ­ന്ന വണ്ണം പെ­യ്തു­മ­ദി­ക്കു­ന്ന പാ­തി­രാ­പ്പേ­മാ­രി­യു­ടെ വെ­ളി­പാ­ടു­ക­ളി­ലേ­യ്ക്കു് ചാ­ഞ്ഞും ചെ­രി­ഞ്ഞും നി­ശ്ശ­ബ്ദ­നാ­യി ഇ­ള­കി­യാ­ടു­ന്ന വൃ­ദ്ധ­നെ അവൾ കണ്ടു. അവൾ അ­ന­ക്ക­മ­റ്റു് നി­ന്നു. അ­ടു­ത്തേ­യ്ക്കു് ചെ­ന്നു് അയാളെ കം­പാർ­ട്ട്മെ­ന്റി­ന­ക­ത്തേ­യ്ക്കു് പി­ടി­ച്ചു­വ­ലി­ക്കാൻ ശ്ര­മി­ച്ചാൽ അയാൾ പി­ടി­വി­ട്ടു് തെ­റി­ച്ചു­വീ­ഴു­മെ­ന്നൊ­രു തോ­ന്നൽ അ­വ­ളു­ടെ നി­ശ്ച­ല­ത­യെ കൂ­ടു­തൽ നി­ശ്ച­ല­മാ­ക്കി­യ­പ്പോൾ അവൾ ക­ണ്ണു­കൾ മു­റു­ക്കി­യ­ട­ച്ചു. നീ­ണ്ടു­നീ­ണ്ടു പോയ ഏ­താ­നും നി­മി­ഷ­ങ്ങൾ­ക്കു ശേഷം തീ­വ­ണ്ടി ഒരു പാ­ല­ത്തി­ലേ­യ്ക്കു് വേഗം കു­റ­ച്ചു് പ്ര­വേ­ശി­ക്കു­ന്ന­തി­ന്റെ ശ­ബ്ദ­വ്യ­തി­യാ­നം കേ­ട്ടു് അവൾ ക­ണ്ണു­കൾ തു­റ­ക്കു­മ്പോൾ, അ­സം­ബ­ന്ധ­മാ­യ ഒരു പ്രാർ­ത്ഥ­ന­യ്ക്കു മാ­ത്രം പ്രാ­പ്യ­മാ­യ ധ്യാ­നാ­ത്മ­ക­ത­യോ­ടെ കൈകൾ കൂ­പ്പി പ­ടി­ക­ളി­ലി­രു­ന്നു്, എ­വി­ടെ­നി­ന്നോ പ­റ­ന്നെ­ത്തി­യ മൂ­ന്നു മി­ന്നാ­മി­നു­ങ്ങു­ക­ളാൽ ഭ്ര­മ­ണം ചെ­യ്യ­പ്പെ­ട്ടു്, മഴയിൽ നി­റ­ഞ്ഞു­ക­വി­ഞ്ഞൊ­ഴു­കു­ന്ന ഏതോ ന­ദി­യു­ടെ ഗാ­ഢ­വി­സ്തൃ­തി­യി­ലേ­യ്ക്കു്, അ­തി­ന്റെ മു­ഴ­ങ്ങു­ന്ന ആ­ഴ­ങ്ങ­ളിൽ വീ­ണു­കി­ട­ക്കു­ന്ന പ്ര­ഭ­യ­റ്റ ഒരു പൂർ­ണ്ണ­ച­ന്ദ്ര­നി­ലേ­യ്ക്കു്, അ­തി­ന്റെ ഒരു കരയിൽ മി­ന്നൽ­പ്പി­ണ­രു­ക­ളു­ടെ­യും തീ­വ­ണ്ടി­ക്കൂ­പ്പ­ക­ളു­ടെ­യും ചു­ക്കി­ച്ചു­ളി­ഞ്ഞ നി­ലാ­വി­ന്റെ­യും വെ­ളി­ച്ച­ങ്ങ­ളിൽ മി­ന്നി­യും മ­റ­ഞ്ഞും മി­ന്നി­യും ദൃ­ശ്യ­മാ­യ ത­കർ­ന്ന­ടി­ഞ്ഞു­കി­ട­ക്കു­ന്ന ഒരു തോ­ണി­യി­ലേ­യ്ക്കു് നോ­ക്കി­യി­രി­ക്കു­ക­യാ­യി­രു­ന്നു വൃ­ദ്ധൻ. ഉ­റ­ക്ക­മി­ല്ലാ­ത്ത ഇ­രുൾ­പ­ക്ഷി­ക­ളിൽ നാ­ലെ­ണ്ണം ഒ­ന്നി­നു പിറകെ ഒ­ന്നാ­യി അയാളെ തൊ­ട്ടു­തൊ­ട്ടി­ല്ല എന്ന വണ്ണം താ­ണു­പ­റ­ന്നു് ചി­റ­ക­ടി­ച്ചു ക­ട­ന്നു­പോ­യി. നീണ്ട ആ പാ­ല­ത്തിൽ നി­ന്നും തീ­വ­ണ്ടി പു­റ­ത്തെ­ത്തി­ക്ക­ഴി­ഞ്ഞ­പ്പോൾ അയാൾ അ­തീ­വ­ശ്ര­ദ്ധ­യോ­ടെ പ­ടി­ക­ളിൽ നി­ന്നെ­ണീ­റ്റു്, അ­വ­ളു­ടെ സാ­ന്നി­ധ്യ­ത്തെ പ­രി­ഗ­ണി­ക്കു­ക­യേ ചെ­യ്യാ­തെ, അവളെ ക­ട­ന്നു് തി­രി­ച്ചു് സീ­റ്റിൽ ചെ­ന്നി­രു­ന്നു. അ­ഗോ­ച­ര­മാ­യ ഏ­തെ­ല്ലാ­മോ ബോ­ധ­ങ്ങ­ളാൽ ബാ­ധി­ത­യാ­യി കു­റ­ച്ചു­നേ­രം കൂടി അവിടെ അ­ങ്ങ­നെ നിന്ന ശേഷം അവളും തി­രി­ച്ചു­ന­ട­ന്നു്, ചു­രു­ണ്ടു­കൂ­ടി ത­ണു­ത്തു­വി­റ­ച്ചി­രി­ക്കു­ക­യാ­യി­രു­ന്ന വൃ­ദ്ധ­ന്റെ എ­തിർ­വ­ശ­ത്തു്, എത്ര നേരം അയാളെ നോ­ക്കി­യി­രു­ന്നാ­ലും അയാൾ തന്നെ കാ­ണു­ക­യി­ല്ലെ­ന്നു് അ­റി­യാ­മാ­യി­രു­ന്നി­ട്ടും അ­യാ­ളെ­ത്ത­ന്നെ കുറേ നേരം തു­റി­ച്ചു­നോ­ക്കി­യി­രു­ന്നു. പി­ന്നെ ജ­നാ­ല­യു­ടെ ഷട്ടർ താ­ഴ്ത്തി, കൈ മു­ക­ളി­ലേ­യ്ക്കു നീ­ട്ടി അപ്പർ ബർ­ത്തിൽ നി­ന്നും ബാ­ക്ക്പാ­ക്ക് താ­ഴേ­യ്ക്കി­റ­ക്കി, അതിൽ നി­ന്നും ഒരു ട­വ്വ­ലെ­ടു­ത്തു്, അ­ങ്ങ­നെ­യൊ­രു കാ­ര്യം അവിടെ സം­ഭ­വി­ക്കു­ന്നേ­യി­ല്ലെ­ന്ന മ­ട്ടി­ലി­രി­ക്കു­ന്ന വൃ­ദ്ധ­ന്റെ തലയും കൈ­ക­ളും ന­ല്ല­തു­പോ­ലെ തോർ­ത്തി, അ­യാ­ളു­ടെ ന­ന­ഞ്ഞു­കു­തിർ­ന്ന ഉ­ടു­പ്പു­കൾ ഒ­ന്നൊ­ന്നാ­യി അ­ഴി­ച്ചു­ക­ള­ഞ്ഞു്, നിറയെ ചി­ത്ര­പ്പ­ണി­ക­ളു­ള്ള തന്റെ ഒരു നീല പൈ­ജാ­മ­യും ഒരു ക­റു­ത്ത ടീ ഷർ­ട്ടും ഒരു ചു­വ­ന്ന കൈ­യി­ല്ലാ­സ്വെ­റ്റ­റും ഒ­ട്ടും പാ­ക­മ­ല്ലാ­തി­രു­ന്നി­ട്ടും അയാളെ ഉ­ടു­പ്പി­ച്ചു്, അ­യാ­ളിൽ നി­ന്നും യാ­തൊ­രു വി­ധ­ത്തി­ലു­ള്ള പ്ര­തി­രോ­ധ­വും ഉ­ണ്ടാ­വു­ക­യി­ല്ലെ­ന്നു് അ­റി­ഞ്ഞു­കൊ­ണ്ടു­ത­ന്നെ ബർ­ത്തി­ലേ­യ്ക്കു് അയാളെ നീ­ണ്ടു­നി­വർ­ത്തി കി­ട­ത്തി­ച്ചു്, മ­ഞ്ഞ­പ്പു­ള്ളി­ക­ളു­ള്ള ഒരു പി­ങ്കു് ക­ട്ടി­പ്പു­ത­പ്പു­കൊ­ണ്ടു് അയാളെ മൂടി, ബർ­ത്തി­നു പു­റ­ത്തേ­യ്ക്കു് നീ­ണ്ടു­കി­ട­ക്കു­ന്ന അ­യാ­ളു­ടെ കാ­ലു­ക­ളെ എന്തു ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ അ­ങ്ങ­നെ കി­ട­ക്കു­ന്ന അയാളെ കു­റ­ച്ചു­നേ­രം കൂടി നോ­ക്കി­നി­ന്നു്, അ­പ്ര­കാ­രം നോ­ക്കി­നിൽ­ക്കെ അയാൾ തന്റെ കൈകൾ നെ­ഞ്ചിൽ പി­ണ­ച്ചു വ­യ്ക്കു­ന്ന­തും അ­യാ­ളു­ടെ ക­ണ്ണു­കൾ ഒരു താ­രാ­ട്ടി­ന്റെ താ­ള­ത്തി­നു് ചു­വ­ടു­കൾ വ­യ്ക്കു­ന്ന­തു­പോ­ലെ ഒരു മ­യ­ക്ക­ത്തി­ലേ­യ്ക്കു് അ­ണ­ഞ്ഞു­കൂ­മ്പു­ന്ന­തും ക­ണ്ടു്, ഉ­റ­ങ്ങു­ന്ന മ­നു­ഷ്യ­രു­ടെ ര­ഹ­സ്യ­ങ്ങൾ പി­ടി­ച്ചെ­ടു­ക്കാൻ അ­ല­യു­ന്ന മ­നു­ഷ്യർ­ക്കേ ആവൂ എ­ന്നു് ഏറെ വർ­ഷ­ങ്ങൾ­ക്കു് ശേഷം താൻ എ­ത്തി­പ്പെ­ടാൻ പോ­കു­ന്ന ഒരു ത­ത്ത്വ­ത്തി­ന്റെ ആ­ദി­വി­ത്തു് ഉ­ള്ളി­ന്റെ­യു­ള്ളി­ന്റെ­യു­ള്ളി­ന്റെ­യു­ള്ളിൽ മു­ള­പൊ­ട്ടു­ന്ന­ത­റി­യാ­തെ, ഉ­റ­ങ്ങു­ന്ന അയാളെ പി­ന്നെ­യും കു­റ­ച്ചു­നേ­രം കൂടി നോ­ക്കി­നി­ന്നു്, ഇനി മതി എ­ന്നു് തീ­രു­മാ­നി­ച്ചു്, അവൾ ബാ­ക്ക്പാ­ക്കു­മെ­ടു­ത്തു് വാ­തി­ലി­ന­ടു­ത്തേ­യ്ക്കു് ന­ട­ന്നു. മഴ തോർ­ന്നു­തു­ട­ങ്ങി­യി­രു­ന്നു. തീ­വ­ണ്ടി അ­വൾ­ക്കു് പേ­ര­റി­യാ­ത്ത ഏതോ സ്റ്റേ­ഷ­നി­ലേ­യ്ക്കു് വളരെ പ­തു­ക്കെ പ്ര­വേ­ശി­ക്കു­ക­യാ­യി­രു­ന്നു. ശു­ഷ്ക­മാ­യ ഒരു ചൂ­ളം­വി­ളി­ച്ചു്, ഒരു പറ്റം ന­ത്തു­കൾ ഒ­രു­മി­ച്ചു് ക­ര­യു­ന്ന­തി­ന്റെ കി­രു­കി­രു­പ്പോ­ടെ അതു് അവിടെ നിർ­ത്തി­യ­പ്പോൾ അവൾ അധികം മ­നു­ഷ്യ­രി­ല്ലാ­ത്ത പ്ലാ­റ്റ്ഫോ­മി­ലി­റ­ങ്ങി, തി­രി­ഞ്ഞു­നോ­ക്കി­യാൽ വാ­തിൽ­പ്പി­ടി­യിൽ തൂ­ങ്ങി­യാ­ടി ത­ന്നെ­യും നോ­ക്കി­നിൽ­ക്കു­ന്ന വൃ­ദ്ധ­നെ കാ­ണാ­നാ­വും എ­ന്ന­റി­യാ­മാ­യി­രു­ന്നി­ട്ടും തി­രി­ഞ്ഞു നോ­ക്കാ­തെ ന­ട­ന്നു.

ര­ണ്ടു്
images/ussr-2.jpg

പ­തി­നേ­ഴു ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞു്, വെയിൽ തി­ള­ച്ചു­മ­റി­ഞ്ഞ ഒരു ഏ­പ്രിൽ പ­ക­ലി­ന്റെ അ­റു­തി­യിൽ, പു­തു­ക്കി­പ്പ­ണി­ത ശേഷം വെ­ട്ടി­ത്തി­ള­ങ്ങു­ന്ന ചെ­ഞ്ചാ­യ­മ­ടി­ച്ച എ­ഴു­പ­തു­ക­ളി­ലെ ഒരു വെ­സ്പ­യിൽ, നെ­ഞ്ച­ത്തു് ഓം­കാ­രം പ­തി­ച്ച ഒരു കാവി ഫാബ് ഇ­ന്ത്യ കുർ­ത്ത­യും ത­വി­ട്ടു നി­റ­ത്തി­ലു­ള്ള ഒരു അയഞ്ഞ ലിനൻ പാ­ന്റ്സും ധ­രി­ച്ച വൃ­ദ്ധ­നെ പി­ന്നി­ലി­രു­ത്തി, നൈ­ക്കി ശരി വച്ച ഒരു ക­ടും­പ­ച്ച ടീ ഷർ­ട്ടും നരച്ച ഡെനിം ജീൻ­സും ധ­രി­ച്ച ഒരു ചെ­റു­പ്പ­ക്കാ­രൻ, വ­ല്ല­പ്പോ­ഴു­മെ­ങ്കി­ലും ഇ­രി­ക്കാ­നു­ള്ള അ­വ­കാ­ശ­ത്തി­നു വേ­ണ്ടി സമരം ചെ­യ്ത­തി­ന്റെ പേരിൽ കു­ല­വ­ധു സിൽ­ക്സ് എന്ന വ­സ്ത്രാ­ല­യ­ത്തിൽ നി­ന്നും പി­രി­ച്ചു­വി­ട­പ്പെ­ട്ട സെ­യിൽ­സ് ഗേളായ രജനി എന്ന പൂ­ച്ച­ക്ക­ണ്ണു­കാ­രി യു­വ­തി­യെ കാണാൻ, കു­ടി­യേ­റ്റ­ത്തൊ­ഴി­ലാ­ളി­കൾ­ക്കു് വാ­ട­ക­യ്ക്കു് കൊ­ടു­ക്കാ­നാ­യി അ­ഞ്ചു് ഇ­ടു­ങ്ങി­യ ഒ­റ്റ­മു­റി­ക­ളാ­യി വി­ഭ­ജി­ക്ക­പ്പെ­ട്ട ആ­ലു­വ­യി­ലെ ഒരു പഴയ ഗോ­ഡൗ­ണി­ലെ, ആ അഞ്ചു മു­റി­കൾ­ക്കും പൊ­തു­വാ­യു­ള്ള കു­ളി­മു­റി­യോ­ടു് ചേർ­ന്നു­കി­ട­ക്കു­ന്ന ഒരു മു­റി­യു­ടെ മു­ന്നി­ലെ­ത്തി. അ­വി­ടെ­യാ­ണു് വഹാബ് ഹസ്സൻ എന്ന തന്റെ കാ­മു­ക­നു­മൊ­ത്തു് രജനി മൂ­ന്നു മാ­സ­മാ­യി താ­മ­സി­ക്കു­ന്ന­തു്. ബം­ഗ്ലാ­ദേ­ശ് അ­തിർ­ത്തി­യി­ലു­ള്ള കി­ഴ­ക്കൻ ബം­ഗാ­ളി­ലെ ഒരു ഗ്രാ­മ­ത്തിൽ നി­ന്നും രണ്ടു ജോഡി പഴയ ഉ­ടു­പ്പു­ക­ളും അ­റു­നൂ­റ്റി­യ­റു­പ­ത്തി­ര­ണ്ടു് രൂ­പ­യും ഒരു മൗ­ത്ത് ഓർ­ഗ­നു­മാ­യി മൂ­ന്നു വർ­ഷ­ങ്ങൾ­ക്കു മുൻ­പു് എ­റ­ണാ­കു­ള­ത്തു് വന്ന, കു­ല­വ­ധു സിൽ­ക്സി­ന്റെ മു­ന്നിൽ ചാ­ട്ട് മസാല വിൽ­ക്കു­ന്ന ഉ­ന്തു­വ­ണ്ടി­ക്ക­ട ന­ട­ത്തു­ന്ന, സ­മ­ര­നാ­ളു­ക­ളിൽ ര­ജ­നി­ക്കു വേ­ണ്ടി നി­ത്യ­വും ഉ­ച്ച­ഭ­ക്ഷ­ണം പാകം ചെ­യ്തു­കൊ­ണ്ടു­വ­ന്നി­രു­ന്ന വ­ഹാ­ബി­നെ നി­രോ­ധി­ക്ക­പ്പെ­ട്ട പു­ക­യി­ല ഉ­ത്പ­ന്ന­ങ്ങൾ തീ­വ­ണ്ടി­മാർ­ഗ്ഗം കേ­ര­ള­ത്തി­ലേ­യ്ക്കു് ക­ട­ത്തു­ന്ന സം­ഘ­ത്തി­ലെ അം­ഗ­മാ­ണെ­ന്ന കു­റ്റ­മാ­രോ­പി­ച്ചു് രണ്ടു ദി­വ­സ­ങ്ങൾ­ക്കു മുൻ­പു് പൊ­ലീ­സ് പി­ടി­ച്ചു­കൊ­ണ്ടു പോ­യി­രു­ന്നു. വാ­തി­ലിൽ മു­ട്ടു കേ­ട്ട­പ്പോൾ, ആ യു­വാ­വിൽ കൊ­ഞ്ച­ലും കാ­മ­വും ചേർ­ന്ന ഒരു അ­ര­ക്കെ­ട്ടി­ള­ക്കം എ­പ്പോ­ഴും അ­ഴി­ച്ചു­വി­ടു­ന്ന ഒരു ബം­ഗ്ലാ ഗാനം, മു­ഷി­ഞ്ഞു ചു­ളു­ങ്ങി­യ ഒരു പച്ച വി­രി­പ്പി­ട്ട മെ­ത്ത­യിൽ മ­ലർ­ന്നു­കി­ട­ന്നു് മൗ­ത്തു് ഓർ­ഗ­നിൽ വാ­യി­ക്കാൻ ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്ന രജനി ക­രു­തി­യ­തു് പൊ­ലീ­സു­കാ­രോ തന്റെ ഭർ­ത്താ­വാ­യ സ­ത്യ­നോ ആ­യി­രി­ക്കും പു­റ­ത്തെ­ന്നാ­ണു്. വ­ഹാ­ബി­ന്റെ കൂടെ രജനി താമസം തു­ട­ങ്ങി­യ­തിൽ പി­ന്നെ പഴയ പു­സ്ത­ക­ങ്ങൾ വിൽ­ക്കു­ന്ന ക­ച്ച­വ­ട­ക്കാ­ര­നാ­യ സത്യൻ ഇ­ട­യ്ക്കി­ട­യ്ക്കു് അവിടെ വ­രു­ക­യും അവർ ര­ണ്ടു­പേ­രെ­യും ചെവി പൊ­ട്ടു­ന്ന ഒ­ച്ച­യിൽ പ­ച്ച­ത്തെ­റി വി­ളി­ക്കു­ക­യും ചെ­യ്യു­മാ­യി­രു­ന്നു. ഒരു ദിവസം അയാൾ വ­ഹാ­ബി­നെ പൊ­തി­രെ ത­ല്ലു­ക­യും ചെ­യ്തു. അ­ത്ര­യും നാൾ അ­യാ­ളോ­ടു് പ്ര­തി­ക­രി­ക്കു­ക­യേ ചെ­യ്യാ­തി­രു­ന്ന രജനി, അ­ന്നു്, തന്റെ ഇ­രു­ണ്ടു മെ­ലി­ഞ്ഞ അ­ഞ്ച­ടി ര­ണ്ടി­ഞ്ചു­ട­ലി­ലേ­യ്ക്കു് ആ­വാ­ഹി­ക്കാ­വു­ന്ന­ത്ര ക­രു­ത്തു് ആ­വാ­ഹി­ച്ചു്, താ­നൊ­രു ക­രാ­ട്ടെ­ക്കാ­രി­യാ­യി മാറിയ ഒരു സ്വ­പ്ന­ത്തി­ന്റെ പി­ടി­കി­ട്ടാ­പ്പൊ­രു­ളി­ലേ­യ്ക്കു് വി­വാ­ഹ­ത്ത­ലേ­ന്നു് വി­യർ­ത്തു­കു­ളി­ച്ചു് ഞെ­ട്ടി­യു­ണർ­ന്ന­തി­ന്റെ ആ­ന്ത­ലി­നെ ഒ­രി­ക്കൽ­ക്കൂ­ടി­യ­റി­ഞ്ഞു്, ആ സ്വ­പ്ന­ത്തി­ന്റെ പൊരുൾ തി­രി­ച്ച­റി­ഞ്ഞു്, അ­യാ­ളു­ടെ ലിം­ഗ­ത്തിൽ ആ­ഞ്ഞു­ച­വു­ട്ടി. കൂ­റ്റ­നൊ­രു നി­ല­വി­ളി­യോ­ടെ തെ­റി­ച്ചു­വീ­ണ അയാൾ രണ്ടു മി­നി­റ്റ് അ­ന­ക്ക­മ­റ്റു് കി­ട­ന്നു. പി­ന്നെ, ഞെ­ങ്ങി­ഞെ­രു­ങ്ങി ഞെ­ളി­പി­രി­കൊ­ണ്ടു് എ­ണീ­റ്റു് ‘നി­ന്റെ ക­ഴ­പ്പു് ഞാൻ രണ്ടു ദി­വ­സ­ത്തി­നു­ള്ളിൽ തീർ­ത്തോ­ളാ­ടീ കൂ­ത്തി­ച്ചീ’ എ­ന്ന­ല­റി അവിടെ നി­ന്നും വേ­ച്ചു­വേ­ച്ചു ന­ട­ന്നു­പോ­യി. അ­തി­ന്റെ പ­ത്താം നാ­ളാ­ണു് വ­ഹാ­ബി­നെ പൊ­ലീ­സ് പി­ടി­ച്ചു­കൊ­ണ്ടു പോ­കു­ന്ന­തു്.

പൊ­ലീ­സു­കാ­രാ­വ­ട്ടെ, സ­ത്യ­നാ­വ­ട്ടെ, എ­തി­രി­ടു­ക തന്നെ എ­ന്നൊ­രു ദൃ­ഢ­നി­ശ്ച­യ­ത്തോ­ടെ, വാ­യി­ച്ചു­കൊ­ണ്ടി­രു­ന്ന ഈണം പൂർ­ത്തി­യാ­ക്കാ­തെ മൗ­ത്തു് ഓർഗൻ മെ­ത്ത­യിൽ വ­ച്ചു് എ­ഴു­ന്നേ­റ്റു്, പി­ഞ്ഞി­ത്തു­ട­ങ്ങി­യ റോസ് നി­റ­ത്തി­ലു­ള്ള കോ­ട്ടൺ സാ­രി­യു­ടെ സ്ഥാ­നം നേ­രെ­യാ­ക്കി, ഒരു ദീർ­ഘ­ശ്വാ­സ­മെ­ടു­ത്തു് വാ­തി­ലി­ന­ടു­ത്തേ­യ്ക്കു് ചെ­ന്നു്, തു­റ­ക്ക­ണോ വേ­ണ്ട­യോ എ­ന്നു് ആ­ശ­ങ്ക­പ്പെ­ട്ടു് വാതിൽ തു­റ­ന്ന രജനി, തന്നെ നോ­ക്കി പ­രു­ങ്ങ­ലോ­ടെ വി­ടർ­ന്നു­പു­ഞ്ചി­രി­ക്കു­ന്ന ചെ­റു­പ്പ­ക്കാ­ര­നെ­യും തന്റെ പി­ന്നി­ലെ അ­ട­ഞ്ഞു­കി­ട­ക്കു­ന്ന ജനാല തു­റ­ന്നാൽ കാ­ണാ­നാ­വു­ന്ന കാ­ഴ്ച­ക­ളിൽ ദൃ­ഷ്ടി ഉ­റ­പ്പി­ച്ചെ­ന്ന വണ്ണം നിർ­ന്നി­മേ­ഷ­നാ­യി നിൽ­ക്കു­ന്ന വൃ­ദ്ധ­നെ­യും ക­ണ്ടു്, അ­വ­രി­രു­വ­രെ­യും മാ­റി­മാ­റി നോ­ക്കി, സ്ഥ­ല­കാ­ല­ബോ­ധം ന­ഷ്ട­പ്പെ­ട്ട ഒ­രു­വ­ളെ­പ്പോ­ലെ ഒരു നി­മി­ഷം നി­ന്നു. തൊ­ട്ട­ടു­ത്ത നി­മി­ഷം തന്നെ, അ­ത്ത­രം വി­വേ­ച­ന­ഭ്രം­ശ­ങ്ങ­ളു­ടെ നി­മി­ഷ­ങ്ങൾ­ക്കു് വ­ഹി­ക്കേ­ണ്ട കനത്ത ചെ­ല­വു് താ­ങ്ങാ­നാ­വി­ല്ലെ­ന്നു് അ­റി­യാ­വു­ന്ന ഒ­രു­വ­ളു­ടെ ആർ­ജ്ജ­വ­ത്തോ­ടെ, അവൾ ആ ബോധം വീ­ണ്ടെ­ടു­ത്തു. തന്റെ പോ­ല­ത്തെ പൂ­ച്ച­ക്ക­ണ്ണു­ക­ളു­ള്ള ആ നീ­ണ്ടു­രു­ണ്ട ചെ­റു­പ്പ­ക്കാ­ര­നെ അ­വൾ­ക്കു് അ­റി­യാ­മാ­യി­രു­ന്നു. രണ്ടു വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് രണ്ടു തവണ അ­യാ­ളു­മാ­യി അവൾ സം­സാ­രി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്നു. എട്ടു വ­യ­സ്സു­വ­രെ അ­യാ­ളു­ടെ പേരു് ലെനിൻ എ­ന്നാ­യി­രു­ന്നെ­ന്നും പി­ന്നീ­ടു് അ­യാ­ളു­ടെ അമ്മ അ­യാ­ളു­ടെ പേരു് മ­റ്റെ­ന്തോ ആയി ഔ­ദ്യോ­ഗി­ക­മാ­യി തി­രു­ത്തു­ക­യാ­യി­രു­ന്നെ­ന്നും, പുതിയ ആ പേ­രെ­ന്തെ­ന്നു് ഓർ­ത്തെ­ടു­ക്കാൻ ക­ഴി­ഞ്ഞി­ല്ലെ­ങ്കി­ലും, അ­വൾ­ക്കു് അ­റി­യാ­മാ­യി­രു­ന്നു. കൂ­ടെ­യു­ള്ള വൃ­ദ്ധൻ ആ­രാ­ണെ­ന്നു് അ­റി­യി­ല്ലാ­യി­രു­ന്നെ­ങ്കി­ലും, അയാൾ ആ­രാ­യി­രു­ന്നാ­ലും ഇതു് തന്റെ അ­ച്ഛ­നാ­ണെ­ന്നു പ­റ­ഞ്ഞാ­യി­രി­ക്കും ചെ­റു­പ്പ­ക്കാ­രൻ അയാളെ പ­രി­ച­യ­പ്പെ­ടു­ത്തു­ക എ­ന്നും അ­വൾ­ക്ക­റി­യാ­മാ­യി­രു­ന്നു.

“ഞാൻ… ”

“എ­നി­ക്കു് ഓർ­മ്മ­യു­ണ്ട്”, രജനി അ­യാൾ­ക്കു പി­ന്നി­ലെ ചു­വ­ന്ന വെ­സ്പ­യിൽ നോ­ക്കി, അ­തി­നു­മുൻ­പു് രണ്ടു തവണ അയാളെ ക­ണ്ട­പ്പോ­ഴും അയാൾ ഒരു ക­റു­ത്ത ബു­ള്ള­റ്റി­ലാ­യി­രു­ന്ന­ല്ലോ വ­ന്ന­തു് എ­ന്നു് ഓർ­ത്തു­കൊ­ണ്ടു് പ­റ­ഞ്ഞു.

“ഇ­തെ­ന്റെ അ­ച്ഛ­നാ­ണു്”.

അ­ട­ഞ്ഞു­കി­ട­ക്കു­ന്ന ജ­നാ­ല­യിൽ തന്നെ മു­ഴു­കി, ആ ജ­നാ­ല­യൊ­ഴി­ച്ചു് അവിടെ സം­ഭ­വി­ക്കു­ന്ന­തെ­ല്ലാം എ­ത്ര­യ­പ്ര­സ­ക്ത­മെ­ന്ന മ­ട്ടിൽ നിൽ­ക്കു­ക­യാ­യി­രു­ന്ന വൃ­ദ്ധ­നെ ചെ­റു­പ്പ­ക്കാ­രൻ ത­ന്നി­ലേ­യ്ക്കു് ചേർ­ത്തു­നിർ­ത്തി. രജനി ‘അ­തു­കൊ­ണ്ടു്?’ എ­ന്നു് തന്റെ പു­രി­ക­ക്കൊ­ടി ചു­ളി­ച്ചു. വൃ­ദ്ധൻ ചെ­റു­പ്പ­ക്കാ­ര­നിൽ നി­ന്നും കു­ത­റി­മാ­റി വീ­ണ്ടും തന്റെ നോ­ട്ടം ജ­നാ­ല­യിൽ ത­റ­ച്ചു­നിർ­ത്തി.

“ഒരു കാ­ര്യം സം­സാ­രി­ക്കാ­നാ­ണു് വ­ന്ന­തു്. ബു­ദ്ധി­മു­ട്ടി­ല്ലെ­ങ്കിൽ…”

എ­ന്തു് കാ­ര്യ­മാ­ണു് അ­യാൾ­ക്കു് സം­സാ­രി­ക്കാ­നു­ള്ള­തെ­ന്നും എ­ന്താ­യി­രി­ക്കും അ­തി­നോ­ടു­ള്ള തന്റെ പ്ര­തി­ക­ര­ണ­മെ­ന്നും അ­റി­യാ­മാ­യി­രു­ന്നി­ട്ടും രജനി അയാളെ അ­ക­ത്തേ­യ്ക്കു് ക്ഷ­ണി­ച്ചു. പു­റ­ത്തെ വെ­ളി­മ്പ്ര­ദേ­ശ­ത്തു് നി­ക്ഷേ­പി­ക്കു­ന്ന ന­ഗ­ര­മാ­ലി­ന്യ­ങ്ങ­ളു­ടെ­യും അതിനെ നേ­രി­ടാൻ സദാ അ­ക­ത്തു് പു­ക­യ്ക്കു­ന്ന കു­ന്തി­രി­ക്ക­ത്തി­ന്റെ­യും ഗ­ന്ധ­ങ്ങൾ ഇ­ട­ക­ലർ­ന്നു് കെ­ട്ടി­ക്കി­ട­ക്കു­ന്ന ആ മു­റി­യി­ലേ­യ്ക്കു് ചി­ര­പ­രി­ചി­ത­മാ­യ ഒ­രി­ട­ത്തി­ലേ­യ്ക്കെ­ന്ന വണ്ണം അ­യാൾ­ക്കു മുൻപേ പ്ര­വേ­ശി­ച്ച വൃ­ദ്ധൻ, ചി­ര­പ­രി­ചി­ത­മാ­യ ഒ­രി­ട­ത്തി­ലെ ഇ­ഷ്ട­സ്ഥാ­ന­ത്തേ­യ്ക്കെ­ന്ന വണ്ണം, ദ്ര­വി­ച്ചു­തു­ട­ങ്ങി­യ രണ്ടു നീ­ല­പ്പാ­ളി­ക­ളു­ള്ള ത­ടി­ജ­നാ­ല­യു­ടെ ദി­ശ­യി­ലേ­യ്ക്കു് ന­ട­ന്നു്, അ­തി­ന്റെ വ­ല­തു­പാ­ളി തു­റ­ന്നു. മു­റി­യി­ലേ­യ്ക്കു് ന­ഗ­ര­ത്തി­ന്റെ നാ­റ്റം ഇ­ര­ച്ചു­ക­യ­റി; മ­ന്ദ­താ­ള­ത്തി­ലു­ള്ള ഒരു സ്വ­പ്ന­ത്തിൽ നി­ന്നെ­ന്ന­പോ­ലെ ര­ണ്ടീ­ച്ച­ക­ളും ഒരു തു­മ്പി­യും ഒപ്പം പ­റ­ന്നു­വ­ന്നു. ജ­നാ­ല­യ്ക്ക­പ്പു­റം, കൊ­ടും­വേ­ന­ലിൽ ഉ­ണ­ങ്ങി­ത്ത­ളർ­ന്ന ര­ണ്ടു് വാ­ഴ­ക­ളി­ലേ­യ്ക്കോ, അ­തി­ന്റെ ക­രി­ഞ്ഞ ഇ­ല­ക­ളി­ലൊ­ന്നി­ലൂ­ടെ പതിയെ ന­ട­ന്നു­പോ­കു­ന്ന ഒരു ഉ­റു­മ്പിൻ­കൂ­ട്ട­ത്തി­ലേ­യ്ക്കോ, ആ വാ­ഴ­ക­ളു­ടെ സമീപം പൂ­ത്തു­ല­ഞ്ഞു നിൽ­ക്കു­ന്ന മാ­വി­ലേ­യ്ക്കോ, ആ മാവിൽ ക­ളി­ച്ചു­ല്ല­സി­ക്കു­ന്ന ര­ണ്ടു് അ­ണ്ണാ­ന്മാ­രി­ലേ­യ്ക്കോ, ഒരു ധ്യാ­ന­ലീ­ല­യി­ലെ­ന്ന പോലെ അതേ മാവിൽ അ­ള്ളി­പ്പി­ടി­ച്ചു കി­ട­ന്നു് നാ­ക്കു് നീ­ട്ടു­ന്ന ഒ­രു­ടു­മ്പി­ലേ­യ്ക്കോ, നി­ല­ത്തു വീണ മാ­ങ്ങ­ക­ളി­ലേ­യ്ക്കോ, ആ മാ­ങ്ങ­ക­ളു­ടെ അ­ളി­ഞ്ഞു­പു­ളി­ഞ്ഞ മ­ഞ്ഞ­യെ ആർ­ത്തി­യോ­ടെ പൊ­തി­യു­ന്ന ഈ­ച്ച­ക­ളി­ലേ­യ്ക്കോ, പെരിയ ഒരു മാ­ള­ത്തി­ലേ­യ്ക്കു് നു­ഴ­ഞ്ഞു­പോ­കു­ന്ന ഒരു പെ­രു­ച്ചാ­ഴി­യി­ലേ­യ്ക്കോ, ആ മാ­ള­ത്തി­ന്റെ കു­റ­ച്ച­പ്പു­റം തൊ­ഴി­ലാ­ളി­ക­ളി­ലാ­രോ ന­ട്ടു­പി­ടി­പ്പി­ച്ച, ര­ണ്ടാ­ഴ്ച ക­ഴി­ഞ്ഞു് എ­ക്സൈ­സു­കാർ അതു് വെ­ട്ടി­ന­ശി­പ്പി­ക്കു­മ്പോൾ ഭൂ­മി­യി­ലെ ചെ­ടി­കൾ നി­രോ­ധി­ക്കാൻ ഭൂ­മി­യി­ലെ മ­നു­ഷ്യർ­ക്കു് എ­ന്തു് അ­ധി­കാ­രം എ­ന്നൊ­രു ക്ഷോ­ഭ­ക്ഷു­ബ്ധ­മാ­യ സം­ശ­യ­ത്തി­ലേ­യ്ക്കു് ഏറെ വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് തെ­ന്നി­ന്ത്യ­യു­ടെ ക­ഞ്ചാ­വു­റാ­ണി എ­ന്നു് വാർ­ത്താ­മാ­ധ്യ­മ­വി­വ­ര­ണ­ങ്ങ­ളിൽ അ­റി­യ­പ്പെ­ടേ­ണ്ട­വ­ളാ­യ ര­ജ­നി­യെ പി­ടി­ച്ചു­ല­യ്ക്കാൻ പോ­കു­ന്ന കൂ­മ്പി­യ ഒരു ക­ഞ്ചാ­വു­ചെ­ടി­യി­ലേ­യ്ക്കോ, അ­തി­ന്റെ അ­വ­ശ­മാ­യ ഇ­ല­ക­ളി­ലേ­യ്ക്കോ, ഗോ­ഡൗ­ണി­നെ വെ­ളി­മ്പ്ര­ദേ­ശ­ത്തു നി­ന്നും വേർ­തി­രി­ക്കു­ന്ന ഇ­ടി­ഞ്ഞു­പൊ­ളി­ഞ്ഞു വീ­ഴാ­റാ­യ ഒരു വെ­ട്ടു­കൽ­ച്ചു­മ­രി­ലേ­യ്ക്കോ, അ­തി­ന്റെ നെ­ടു­ങ്കൻ പി­ളർ­പ്പു­ക­ളി­ലേ­യ്ക്കോ, അതിൽ പ­തി­പ്പി­ച്ചി­ട്ടു­ള്ള ബ­ഹു­വർ­ണ്ണ പ­ര­സ്യ­ങ്ങ­ളി­ലെ ന­രേ­ന്ദ്ര മോ­ദി­യി­ലേ­യ്ക്കോ പി­ണ­റാ­യി വി­ജ­യ­നി­ലേ­യ്ക്കോ, ആ ചു­മ­രി­ന്റെ അ­പ്പു­റം വെ­ളി­മ്പ്ര­ദേ­ശ­ത്തു് മാ­ലി­ന്യ­ങ്ങൾ നി­ക്ഷേ­പി­ക്കാൻ എ­ത്തി­യ ഒരു ലോ­റി­യു­ടെ മേലെ നി­ന്നു് വലിയ ച­പ്പു­വീ­പ്പ­കൾ താ­ഴേ­യ്ക്കു് വ­ലി­ച്ചെ­റി­യു­ന്ന സ്ത്രീ­യി­ലേ­യ്ക്കോ, ആ സ്ത്രീ­യി­ലേ­യ്ക്കു് ചാ­ഞ്ഞു­ചി­ന്നു­ന്ന അ­സ്ത­മ­യ­സൂ­ര്യ­ന്റെ കി­ര­ണ­ങ്ങ­ളി­ലേ­യ്ക്കോ, ആ­രി­ലേ­യ്ക്കെ­ന്നോ എ­ന്തി­ലേ­യ്ക്കെ­ന്നോ തി­ട്ട­പ്പെ­ടു­ത്താ­നാ­വാ­ത്ത ഒരു നോ­ട്ട­വു­മാ­യി, നരച്ച കു­റ്റി­ത്താ­ടി ചി­ത­റി­ക്കി­ട­ക്കു­ന്ന തന്റെ വി­യർ­ത്തു നനഞ്ഞ കവിൾ പൂ­ത­ലി­ച്ച മ­ര­യ­ഴി­ക­ളോ­ടു് ചേർ­ത്തു­വ­ച്ചു് നിൽ­ക്കു­ന്ന വൃ­ദ്ധ­നെ ഒരു നീണ്ട നി­മി­ഷ­ത്തേ­യ്ക്കു്, ചെ­റു­പ്പ­ക്കാ­രൻ അയാളെ അവിടെ നി­ന്നും പി­ടി­ച്ചു­മാ­റ്റു­ന്ന­തു വരെ, അ­യാ­ളു­ടെ വീ­തി­യേ­റി­യ ചു­മ­ലു­കൾ­ക്കു മു­ക­ളി­ലൂ­ടെ രജനി നോ­ക്കി നി­ന്നു. ര­ജ­നി­യോ­ടു് ക്ഷമ ചോ­ദി­ച്ചു്, തു­റ­ന്നു­കി­ട­ന്ന ജ­നാ­ല­പ്പാ­ളി അ­ട­ച്ചു്, ആ ജ­നാ­ല­യോ­ടു് ചേർ­ന്നു­ള്ള മൂ­ല­യി­ലെ ഒരു ചു­വ­ന്ന പ്ലാ­സ്റ്റി­ക്കു് ക­സേ­ര­യിൽ വൃ­ദ്ധ­നെ ഇ­രു­ത്തി, ചെ­റു­പ്പ­ക്കാ­രൻ അ­യാ­ളു­ടെ അ­ടു­ത്തു്, അ­യാ­ളു­ടെ ത­ല­മു­ടി­യി­ലൂ­ടെ വി­ര­ലു­ക­ളോ­ടി­ച്ചു് നി­ന്നു. ആ വി­ര­ലു­ക­ളു­ടെ പെ­രു­മാ­റ്റ­ത്തിൽ അ­സ്വാ­ര­സ്യം പ്ര­ക­ടി­പ്പി­ച്ചു് വൃ­ദ്ധൻ അവയിൽ നി­ന്നും തന്റെ തല ഉടൻ കു­ട­ഞ്ഞു വി­ടു­വി­ച്ചു. അതു് ക­ണ്ടു് മ­ന്ദ­ഹ­സി­ച്ച രജനി, മെ­ത്ത­യു­ടെ ഒ­ര­റ്റ­ത്തു് നി­ല­ത്തു് വ­ച്ചി­രി­ക്കു­ന്ന ടേബിൾ ഫാ­നി­ന്റെ വേഗം കൂ­ട്ടി­യ ശേഷം കു­ന്തി­രി­ക്ക­ത്തി­ന്റെ രണ്ടു കു­റ്റി­കൾ കൂടി ക­ത്തി­ച്ചു. അ­തി­ന്റെ ഗ­ന്ധ­ത്തി­ലേ­യ്ക്കു് ചെ­റു­പ്പ­ക്കാ­ര­ന്റെ ഡി­യോ­ഡ­റ­ന്റ് മണം ക­ലർ­ന്ന­പ്പോൾ, മുൻ­പു് രണ്ടു തവണ ക­ണ്ട­പ്പോ­ഴും അയാൾ ഇതേ ഡി­യോ­ഡ­റ­ന്റാ­യി­രു­ന്ന­ല്ലോ പൂ­ശി­യി­രു­ന്ന­തെ­ന്നു് അവൾ ഓർ­മ്മി­ച്ചു; ലെനിൻ എന്ന പേരിൽ നി­ന്നും വിൻ­സെ­ന്റ് എന്ന പേ­രി­ലേ­യ്ക്കാ­ണു് എ­ട്ടാം വ­യ­സ്സിൽ അ­യാ­ളു­ടെ അമ്മ അയാളെ തി­രു­ത്തി­യ­തെ­ന്നും അ­വൾ­ക്കു് ഓർമ്മ വന്നു.

“ഞാൻ വീ­ട്ടി­ലു് പോ­യി­രു­ന്നു.”

“എ­ന്നി­ട്ടു്?”

“സ­ത്യേ­ട്ട­നെ കണ്ടു.”

“അ­ങ്ങേ­രു് എന്തു പ­റ­ഞ്ഞു?”

“രജനി അയാളെ ഇ­ട്ടേ­ച്ചു് പോ­യെ­ന്നു് പ­റ­ഞ്ഞു.”

“അതു മാ­ത്ര­മേ പ­റ­ഞ്ഞു­ള്ളൂ?”

“വ­ഹാ­ബി­ന്റെ കൂ­ടെ­യാ പോ­യ­തെ­ന്നും പ­റ­ഞ്ഞു.”

“തെ­റി­യൊ­ന്നും പ­റ­ഞ്ഞി­ല്ലേ?”

“അതു്… അതു് പി­ന്നെ… പു­ള്ളി­ക്കാ­രൻ കൊറേ നേരം ക­ര­ഞ്ഞു…”

“ഓഹോ!”

“ഞാൻ വ­ന്ന­തു്…”

“അ­ങ്ങേ­രു­ടെ വ­ക്കാ­ല­ത്തു­മാ­യി­ട്ടാ­ണോ?”

“ഏയ് അതല്ല…”

“അ­ങ്ങേ­രാ­ണോ ഇ­വി­ടെ­യാ­ണു് ഞാൻ താ­മ­സി­ക്കു­ന്ന­തെ­ന്നു് പ­റ­ഞ്ഞ­തു്?”

“അ­ല്ല­ല്ല. രജനി എ­വി­ടെ­യാ താ­മ­സി­ക്കു­ന്നേ­ന്നു് അ­റി­യി­ല്ലെ­ന്നാ സ­ത്യേ­ട്ടൻ പ­റ­ഞ്ഞ­തു്.”

“അപ്പൊ എ­ങ്ങ­നെ­യാ ഈ അ­ഡ്ര­സ്സ് ത­പ്പി­പ്പി­ടി­ച്ച­തു്?”

“അതു്… വ­ഹാ­ബി­ന്റെ അ­റ­സ്റ്റി­നെ കു­റി­ച്ചു­ള്ള വാർ­ത്ത ടി. വി. -ലും പ­ത്ര­ത്തി­ലു­മൊ­ക്കെ വാ­യി­ച്ച­പ്പൊ… ”

“ഓ, അ­ങ്ങ­നെ.”

“വ­ഹാ­ബി­നെ പു­റ­ത്തി­റ­ക്കാ­നു­ള്ള നി­യ­മ­വ­ഴി വ­ല്ല­തും… ”

“നിയമം ഉ­പ­ദേ­ശി­ക്കാ­നാ­ണോ ഇപ്പൊ ഇ­ങ്ങോ­ട്ടു് വ­ന്ന­തു്? വന്ന കാ­ര്യ­മെ­ന്താ­ന്നു് വ­ച്ചാൽ അതു് പ­റ­ഞ്ഞി­ട്ട­ങ്ങ് പോ­യാ­പ്പോ­രേ?”

“അതു്…”

“ആ പു­സ്ത­ക­ങ്ങൾ വേ­ണോ­ന്നു് പ­റ­യാ­നാ­ണു് വ­ന്ന­തെ­ങ്കിൽ അധികം നേരം ഇ­വി­ടെ­യി­ങ്ങ­നെ ഇ­രി­ക്ക­ണോ­ന്നി­ല്ല വിൻ­സെ­ന്റേ.”

ത­നി­ക്കു് അ­യാ­ളു­ടെ പേരു് ഇ­പ്പോ­ഴും ഓർ­മ്മ­യു­ണ്ടെ­ന്ന ബോ­ധ്യ­ത്തി­ന്റെ അ­ന്ധാ­ളി­പ്പിൽ അയാൾ തന്നെ പ­ക­ച്ചു നോ­ക്കു­ന്ന­തും അ­യാ­ളു­ടെ ആ­വ­ശ്യ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട തന്റെ നി­ല­പാ­ടിൽ ഇ­പ്പോ­ഴും മാ­റ്റ­മി­ല്ലെ­ന്ന വ­സ്തു­ത­യെ നേ­രി­ടാ­നാ­വാ­തെ അയാൾ ആ നോ­ട്ടം പിൻ­വ­ലി­ച്ചു് തല താ­ഴ്ത്തു­ന്ന­തും രജനി കൗ­തു­ക­ത്തോ­ടെ നോ­ക്കി­നി­ന്നു. അ­വ­രു­ടെ സം­ഭാ­ഷ­ണ­ത്തിൽ യാ­തൊ­രു താ­ത്പ­ര്യ­വും പ്ര­ക­ടി­പ്പി­ക്കാ­തെ, ക­സേ­ര­യു­ടെ ചു­വ­ട്ടിൽ വ­ച്ചി­രു­ന്ന മൺ­കൂ­ജ­യെ­ടു­ത്തു് അതിലെ ക­രി­ങ്ങാ­ലി­യി­ട്ടു് തി­ള­പ്പി­ച്ച വെ­ള്ളം വാ­യി­ലേ­യ്ക്കു് ക­മി­ഴ്ത്തു­ക­യാ­യി­രു­ന്നു വൃ­ദ്ധൻ അ­പ്പോൾ. ദാഹം തീർ­ത്തി­ട്ടു് കൂജ അ­തി­ന്റെ സ്ഥാ­ന­ത്തു് തി­രി­ച്ചു വച്ച അയാൾ, പി­ന്നെ, ആ മു­റി­യിൽ ര­ജ­നി­യു­ടെ­യും വ­ഹാ­ബി­ന്റെ­യും ബാ­ഗു­കൾ വ­ച്ചി­രി­ക്കു­ന്നി­ട­ത്തേ­യ്ക്കും, അ­വ­രു­ടെ അ­ല­ക്കാ­നു­ള്ള ഉ­ടു­പ്പു­കൾ കൂ­ട്ടി­യി­ട്ടി­രി­ക്കു­ന്നി­ട­ത്തേ­യ്ക്കും, ടേബിൾ ഫാൻ ക­ട­ക­ടാ­ന്നു് ക­റ­ങ്ങു­ന്നി­ട­ത്തേ­യ്ക്കും, കു­ന്തി­രി­ക്കം പു­ക­യു­ന്നി­ട­ത്തേ­യ്ക്കും, ഭ­ക്ഷ­ണ­സാ­മ­ഗ്രി­ക­ളും ഇൻ­ഡ­ക്ഷൻ കു­ക്ക­റും മി­ക്സി­യും കെ­റ്റി­ലും പാ­ത്ര­ങ്ങ­ളും ഗ്ലാ­സ്സു­ക­ളും സ്പൂ­ണു­ക­ളും കു­പ്പി­ക­ളും ഡ­പ്പ­ക­ളും ഡ­പ്പി­ക­ളും വ­ച്ചി­ട്ടു­ള്ള ത­ട്ടി­രി­ക്കു­ന്നി­ട­ത്തേ­യ്ക്കും, ആ ത­ട്ടി­ന്റെ കു­റ­ച്ച­പ്പു­റം ഒരു പുൽ­ച്ചൂ­ലും ച­പ്പു­കോ­രി­യും ച­വ­റ്റു­കു­ട്ട­യും വ­ച്ചി­രി­ക്കു­ന്നി­ട­ത്തേ­യ്ക്കും, കാ­ന്ത­ല്ലൂ­രി­ലെ ഒരു സ്ട്രോ­ബെ­റി­ത്തോ­ട്ട­ത്തി­ന്റെ ന­ടു­വിൽ ര­ജ­നി­യും വ­ഹാ­ബും കെ­ട്ടി­പ്പി­ടി­ച്ചു് നിൽ­ക്കു­ന്ന ഒരു ഫോ­ട്ടോ ചു­മ­രിൽ ഫ്രെ­യിം ചെ­യ്തി­ട്ടു­ള്ളി­ട­ത്തേ­യ്ക്കും, ര­ജ­നി­യു­ടെ മൂ­ന്നു് ചു­വ­ന്ന പൊ­ട്ടു­കൾ ഒ­ട്ടി­ച്ചു­വ­ച്ചി­രി­ക്കു­ന്ന ഒരു മു­ഖ­ക്ക­ണ്ണാ­ടി തൂ­ക്കി­യി­ട്ടി­രി­ക്കു­ന്നി­ട­ത്തേ­യ്ക്കും, ഇ­തൊ­ന്നു­മ­ല്ല താൻ തി­ര­യു­ന്ന­തെ­ന്ന മ­ട്ടിൽ നോ­ക്കി­യ ശേഷം, താ­നി­രി­ക്കു­ന്ന ക­സേ­ര­യു­ടെ എ­തിർ­മൂ­ല­യി­ലെ മെ­ത്ത­യിൽ കി­ട­ക്കു­ന്ന മൗ­ത്തു് ഓർ­ഗ­നി­ലേ­യ്ക്കു്, ഇ­താ­ണു്, ഇതു ത­ന്നെ­യാ­ണു് താൻ തി­ര­യു­ന്ന­തെ­ന്ന മ­ട്ടിൽ നോ­ക്കി­യി­രി­ക്കു­ന്ന­തു് ര­ജ­നി­യും, രജനി വൃ­ദ്ധ­നെ നോ­ക്കു­ന്ന­തു് ക­ണ്ടു് വൃ­ദ്ധ­നെ നോ­ക്കി­യ വിൻ­സെ­ന്റും കണ്ടു. വൃ­ദ്ധൻ ക­സേ­ര­യിൽ നി­ന്നെ­ഴു­ന്നേ­റ്റു ചെ­ന്നു് ആ മൗ­ത്തു് ഓർ­ഗ­നു­മെ­ടു­ത്തു് തി­രി­ച്ചു് ക­സേ­ര­യിൽ വ­ന്നി­രു­ന്നു. അതോടെ ആ ഉ­പ­ക­ര­ണ­ത്തി­ലു­ള്ള താ­ത്പ­ര്യം ഒ­ടു­ങ്ങി­യെ­ന്ന പോലെ, അതു് മ­ടി­യിൽ വ­ച്ചു്, പു­റ­ത്തേ­യ്ക്കു­ള്ള വ­ഴി­യ­ട­ഞ്ഞു് മു­റി­യിൽ കു­ടു­ങ്ങി­യ തു­മ്പി­യാൽ വലയം ചെ­യ്യ­പ്പെ­ട്ടു്, കൂ­ടു­തൽ കൂ­ടു­തൽ വി­യർ­ത്തു്, അയാൾ പി­ന്നെ­യും അ­ട­ഞ്ഞു­കി­ട­ക്കു­ന്ന ജ­നാ­ല­യിൽ നോ­ക്കി­യി­രി­ക്കാൻ തു­ട­ങ്ങി. “വിൽ­ക്കാൻ താ­ത്പ­ര്യ­മി­ല്ലെ­ങ്കിൽ വേണ്ട. പക്ഷേ, എന്നെ ആ പു­സ്ത­ക­ങ്ങൾ ഒന്നു കാ­ണി­ക്കു­ക­യെ­ങ്കി­ലും ചെ­യ്യാ­മോ? എ­നി­ക്ക­ല്ല, അ­ച്ഛ­നു വേ­ണ്ടി­യാ­ണു്.” ഇ­രു­ട്ടു് ക­ന­ത്തു തു­ട­ങ്ങി­യ മു­റി­യിൽ ക­ണ്ണു­കു­ത്തു­ന്ന തൂ­വെ­ള്ള പ്ര­കാ­ശ­മു­ള്ള ഒരു സി.എഫ്.എൽ ബൾബ് തെ­ളി­ച്ച ശേഷം രജനി വൃ­ദ്ധ­നെ­യും വിൻ­സെ­ന്റി­നെ­യും മാ­റി­മാ­റി നോ­ക്കി. ആ പു­സ്ത­ക­ങ്ങൾ കാ­ണി­ക്കാ­നാ­വി­ല്ലെ­ന്നോ അവ ഇ­പ്പോൾ തന്റെ ക­യ്യി­ലി­ലെ­ന്നോ പ­റ­ഞ്ഞു് വിൻ­സെ­ന്റി­നെ പ­റ­ഞ്ഞു­വി­ടു­ക­യാ­ണു് വേ­ണ്ട­തെ­ന്നു് അ­റി­യാ­മാ­യി­രു­ന്നെ­ങ്കി­ലും, വൃ­ദ്ധ­ന്റെ നി­ശ്ശ­ബ്ദ സാ­ന്നി­ധ്യ­ത്തി­ലെ, ഒരേ സമയം വി­ശു­ദ്ധ­മെ­ന്നും കു­ത്സി­ത­മെ­ന്നും അ­വൾ­ക്കു് തോ­ന്നി­യ, ഏതോ പ്ര­ഭാ­വ­ത്താൽ പാ­ട്ടി­ലാ­ക്ക­പ്പെ­ട്ടി­ട്ടെ­ന്ന പോലെ, അവൾ തന്റെ ബാഗിൽ നി­ന്നും എ­ഴു­പ­തു­ക­ളി­ലും എൺ­പ­തു­ക­ളി­ലും മ­ല­യാ­ള­ത്തി­ലി­റ­ങ്ങി­യ റാ­ദു­ഗ­യു­ടെ­യും പ്രോ­ഗ്ര­സ്സി­ന്റെ­യും മിർ പ­ബ്ലി­ഷേ­ഴ്സി­ന്റെ­യും സോ­വി­യ­റ്റ് ബാ­ല­സാ­ഹി­ത്യ പു­സ്ത­ക­ങ്ങ­ളു­ടെ പൊ­ടി­പി­ടി­ച്ച ഒരു കെ­ട്ടെ­ടു­ത്തു് വിൻ­സെ­ന്റി­നു് നീ­ട്ടി. ഒരു തു­ണി­മിൽ തൊ­ഴി­ലാ­ളി­യാ­യി­രു­ന്ന ര­ജ­നി­യു­ടെ അച്ഛൻ കു­ട്ടി­ക്കാ­ല­ത്തു് അ­വൾ­ക്കു് സ­മ്മാ­നി­ച്ച, അവൾ വാ­യി­ച്ചു കേൾ­പ്പി­ക്കു­മ്പോൾ ആ മ­നു­ഷ്യ­ന്റെ ചു­വ­ന്നു ക­ല­ങ്ങി­യ ക­ണ്ണു­ക­ളി­ലും ബീ­ഡി­ക്ക­റ പ­ടർ­ന്ന ചു­ണ്ടു­ക­ളി­ലും ഒരു കു­ണു­ങ്ങു­ന്ന കു­സൃ­തി സദാ ഇ­ള­ക്കി­വി­ടു­മാ­യി­രു­ന്ന ക­ഥ­ക­ളു­ള്ള, ആ ക­ഥ­ക­ളൊ­ന്നും അ­ത്ര­യ്ക്കു് അവളെ ഹരം പി­ടി­പ്പി­ക്കു­ന്ന­വ­യാ­യി­രു­ന്നി­ല്ലെ­ങ്കി­ലും അവളെ പലതരം അ­ദ്ഭു­ത­ലോ­ക­ങ്ങ­ളി­ലേ­യ്ക്കു് അ­ക്കാ­ല­ത്തു് വ­ശീ­ക­രി­ച്ചു കൊ­ണ്ടു­പോ­യി­രു­ന്ന ഒ­ത്തി­രി­യൊ­ത്തി­രി ചി­ത്ര­ങ്ങ­ളു­ള്ള ആ പു­സ്ത­ക­ങ്ങൾ അ­ന്വേ­ഷി­ച്ചാ­ണു് വിൻ­സെ­ന്റ് അതിനു മുൻ­പു് രണ്ടു ത­വ­ണ­യും ര­ജ­നി­യെ കാ­ണാ­നെ­ത്തി­യ­തു്. ആ­ദ്യ­ത്തെ തവണ, പഴയ സോ­വി­യ­റ്റ് ബാ­ല­സാ­ഹി­ത്യ പു­സ്ത­ക­ങ്ങൾ ഇ­പ്പോൾ ല­ഭ്യ­മാ­ണോ എ­ന്ന­റി­യാൻ റ­യിൽ­വേ മേൽ­പ്പാ­ല­ത്തി­നു കീ­ഴി­ലു­ള്ള തന്റെ പഴയ പു­സ്ത­ക­ങ്ങൾ വിൽ­ക്കു­ന്ന കടയിൽ ചെന്ന അയാളെ സത്യൻ തന്റെ ര­ണ്ടു­മു­റി വാടക വീ­ട്ടി­ലേ­യ്ക്കു് വി­ളി­ച്ചു­കൊ­ണ്ടു വന്ന ദിവസം, ര­ജ­നി­യു­ടെ ബാഗിൽ നി­ന്നും സത്യൻ ആ പു­സ്ത­ക­ങ്ങ­ളെ­ടു­ത്തു് ഒരു ചെ­റു­പ്പ­ക്കാ­ര­നെ കാ­ണി­ക്കു­ന്ന­തും തു­ള­ച്ചു­ക­യ­റു­ന്ന തരം ഗ­ന്ധ­മു­ള്ള ഒരു ഡി­യോ­ഡ­റ­ന്റു് പൂശിയ ആ ചെ­റു­പ്പ­ക്കാ­ര­നു­മാ­യി അയാൾ വില പേ­ശു­ന്ന­തും അ­ടു­ക്ക­ള­യിൽ നി­ന്നും ശ്ര­ദ്ധി­ച്ച രജനി, ത­റ­യി­ലേ­യ്ക്കു് ഇ­റ്റി­റ്റു­വീ­ഴു­ന്ന മ­ത്തി­ച്ചാ­റി­ന്റെ മു­ള­ക­ര­ച്ച തു­ള്ളി­കൾ പ­റ്റി­പ്പി­ടി­ച്ച ഒരു ത­വി­യു­മാ­യി, ചുമലു ക­വി­ഞ്ഞു­കി­ട­ക്കു­ന്ന ഈറൻ മു­ടി­യു­ല­ച്ചു്, നി­സ്സാ­ര­മാ­യ ഏതോ കാ­ര്യ­ത്തി­ന്റെ പേരിൽ രാ­വി­ലെ സ­ത്യ­നു­മാ­യി ഉ­ണ്ടാ­യ ക­ശ­പി­ശ­യ്ക്കി­ട­യിൽ ഇടതു ക­ക്ഷ­ത്തു നി­ന്നും വയറു വരെ നെ­ടു­കെ കീ­റി­പ്പോ­യ ഒരു നൈ­റ്റി­യാ­ണ­ല്ലോ താൻ ധ­രി­ച്ചി­രി­ക്കു­ന്ന­തെ­ന്നു് തല പൊ­ക്കി­യ ഒരു സ­ങ്കോ­ച­ത്തെ അ­പ്പോൾ തന്നെ ച­വു­ട്ടി­ക്കൂ­ട്ടി, നിറയെ നീ­ല­പ്പൂ­ക്ക­ളു­ള്ള കീറിയ ഒരു വെള്ള നൈ­റ്റി ധ­രി­ച്ചു് അ­ടു­ക്ക­ള­യിൽ നി­ന്നും പാ­ഞ്ഞു­വ­ന്നു്, ആ പു­സ്ത­ക­ങ്ങൾ വിൽ­ക്കാ­നു­ള്ള­ത­ല്ല എ­ന്നു് അ­ല­റു­ക­യും അതു് കേ­ട്ടു് ഞെ­ട്ടി­വി­റ­ച്ച ചെ­റു­പ്പ­ക്കാ­ര­ന്റെ ക­യ്യിൽ നി­ന്നും അയാൾ മ­റി­ച്ചു നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്ന എൻ ദൂ­ബൊ­വി­ന്റെ ക­ട­ലോ­ര­ത്തു് ഒരു ബാലൻ എന്ന പു­സ്ത­കം താഴെ വീ­ഴു­ക­യും ചെ­യ്തി­രു­ന്നു. ര­ജ­നി­യു­ടെ നേർ­ക്കു് ചീ­റ്റ­ലോ­ടെ ചാടിയ സ­ത്യ­നെ പി­ടി­ച്ചു മാ­റ്റി, വിൽ­ക്കാ­നു­ള്ള­ത­ല്ലെ­ങ്കിൽ ആ പു­സ്ത­ക­ങ്ങൾ ത­നി­ക്കു വേ­ണ്ടെ­ന്നു് പ­റ­ഞ്ഞു് ഉടൻ തന്നെ അവിടെ നി­ന്നും പു­റ­ത്തു് ക­ട­ന്നു്, തന്റെ ക­റു­ത്ത ബു­ള്ള­റ്റു് സ്റ്റാർ­ട്ടു് ചെ­യ്തു് അ­തി­വേ­ഗ­ത്തിൽ ഓ­ടി­ച്ചു പോയ അയാൾ, പി­ന്നീ­ടു്, രണ്ടു മാ­സ­ങ്ങൾ ക­ഴി­ഞ്ഞു്, ര­ജ­നി­യെ ഒ­റ്റ­യ്ക്കു ക­ണ്ടു് സം­സാ­രി­ക്ക­ണ­മെ­ന്നു പ­റ­ഞ്ഞു്, അ­വി­ടേ­യ്ക്കു് അതേ ബു­ള്ള­റ്റിൽ, അതേ ഡി­യോ­ഡ­റ­ന്റു് പൂശി തി­രി­ച്ചെ­ത്തി. ഒരു പ­ര­സ്യ­സ്ഥാ­പ­ന­ത്തി­ലെ കോ­പ്പി­റൈ­റ്റ­റെ­ന്നു് സ്വയം പ­രി­ച­യ­പ്പെ­ടു­ത്തി­യ അയാൾ, ആ പു­സ്ത­ക­ങ്ങൾ ത­രാ­മെ­ങ്കിൽ രജനി ചോ­ദി­ക്കു­ന്ന പണം നൽ­കാ­മെ­ന്നു് പ­റ­ഞ്ഞു് ആ­യി­ര­ത്തി­ന്റെ ഒരു കെ­ട്ടു് നോ­ട്ടു് അ­വൾ­ക്കു് നീ­ട്ടി­യ ആ വ­ര­വി­ലാ­ണു്, ത­നി­ക്കു് ആ പു­സ്ത­ക­ങ്ങൾ അ­ത്ര­യ്ക്കു് വി­ല­പ്പെ­ട്ട­താ­കു­ന്ന­തു് എന്തു കാ­ര­ണ­ത്താ­ലാ­ണു് എ­ന്ന­തി­ന്റെ വി­ശ­ദീ­ക­ര­ണ­മാ­യി, തൊ­ണൂ­റ്റി­യൊ­ന്നിൽ യു.എസു്.എസു്.ആർ. ത­കർ­ന്ന­തി­ന്റെ മൂ­ന്നാം ദിവസം വീ­ട്ടിൽ നി­ന്നും നാ­ട്ടിൽ നി­ന്നും കാ­ണാ­താ­യ, അ­ന്നു് ലെനിൻ എന്ന എട്ടു വ­യ­സ്സു­കാ­ര­നാ­യി­രു­ന്ന താൻ പി­ന്നീ­ടൊ­രി­ക്ക­ലും ക­ണ്ടി­ട്ടി­ല്ലാ­ത്ത, വിൻ­സെ­ന്റ് എന്ന പേരിൽ മു­തിർ­ന്ന­തി­നു ശേഷം പലരിൽ നി­ന്നാ­യി ശേ­ഖ­രി­ച്ച വ­സ്തു­ത­ക­ളിൽ നി­ന്നും കെ­ട്ടു­ക­ഥ­ക­ളിൽ നി­ന്നും താൻ നിർ­മി­ച്ചെ­ടു­ത്ത, വി­ഷാ­ദ­വാ­നും നി­രാ­ശാ­ഭ­രി­ത­നും ഒ­ളി­വു­കാ­ല­ത്തെ ഒ­റ്റു­കാ­ര­നു­മാ­യ എ­ഴു­പ­തു­ക­ളി­ലെ ഒരു ക­ലാ­പ­കാ­രി­യാ­യി­രു­ന്ന തന്റെ അ­ച്ഛ­നെ­ക്കു­റി­ച്ചു് ര­ജ­നി­യോ­ടു് പ­റ­യു­ന്ന­തു്. സാ­മാ­ന്യം ദീർ­ഘ­വും വിൻ­സെ­ന്റി­ന്റെ സൂ­ക്ഷ്മ­വും ച­ടു­ല­വു­മാ­യ ശ­ബ്ദ­വി­ന്യാ­സ­ത്താൽ വ­ശ്യ­വു­മാ­യി­രു­ന്ന, എ­ന്തു­കൊ­ണ്ടാ­യി­രി­ക്കാം ഒരു അ­പ­രി­ചി­ത­യോ­ടു് ഇയാൾ ഇ­ത്ര­യും സ്വ­കാ­ര്യ­മാ­യ കാ­ര്യ­ങ്ങൾ പ­ങ്കു­വെ­യ്ക്കു­ന്ന­തെ­ന്നും ഇയാൾ പ­റ­യു­ന്ന­തെ­ല്ലാം പെ­രും­നു­ണ­ക­ളാ­ണോ എ­ന്നും ഇയാൾ ത­ട്ടി­പ്പു­കാ­ര­നാ­യ ഒരു ക­ഥ­പ­റ­ച്ചി­ലു­കാ­ര­നോ അ­ല്ലെ­ങ്കിൽ ഒരു വ­ട്ട­നോ ആണോ എ­ന്നും താൻ ഇ­യാൾ­ക്കു് ഒരു പ­രീ­ക്ഷ­ണ­വ­സ്തു ആണോ എ­ന്നും എ­ന്നെ­ങ്കി­ലു­മൊ­രി­ക്കൽ തന്റെ ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് ഒരു അ­പ­രി­ചി­ത വ്യ­ക്തി­യോ­ടു് ത­നി­ക്കു് ഇതു പോലെ പ­റ­യാ­നാ­കു­മോ എ­ന്നു­മു­ള്ള സ­ന്ദി­ഗ്ദ്ധ­ത­കൾ അവളിൽ പ്ര­വർ­ത്തി­പ്പി­ക്കു­ക­യും ചെയ്ത ആ പി­തൃ­വി­വ­ര­ണ­ത്തിൽ ര­ജ­നി­യെ സ്പർ­ശി­ച്ച­തു് ര­ണ്ടു് സം­ഭ­വ­ങ്ങ­ളാ­ണു്: ഒ­ന്നു്) അ­ച്ഛ­നെ കാ­ണാ­താ­യ­തി­ന്റെ അ­ടു­ത്ത ദിവസം, വിൻ­സെ­ന്റി­ന്റെ അമ്മ ലെനിൻ എന്ന അ­യാ­ളു­ടെ പേരു് വിൻ­സെ­ന്റ് എ­ന്നാ­ക്കി തി­രു­ത്തു­ന്ന­തു്; ര­ണ്ടു്) അ­ച്ഛ­നെ കാ­ണാ­താ­യ­തി­നെ തു­ടർ­ന്നു­ള്ള രാ­ത്രി­ക­ളി­ലൊ­ന്നിൽ, അ­ച്ഛ­ന്റെ മു­റി­യി­ലെ വലിയ പു­സ്ത­ക­ശേ­ഖ­രം പ­ര­തി­യ­പ്പോൾ കി­ട്ടി­യ സോ­വി­യ­റ്റ് ബാ­ല­സാ­ഹി­ത്യ കൃ­തി­ക­ളു­ടെ ഒരു കെ­ട്ടിൽ നി­ന്നു­മെ­ടു­ത്ത അർ­ക്കാ­ദി ഗൈ­ദാ­റി­ന്റെ, നീ­ല­മ­ല­യ്ക്ക­ടു­ത്തു­ള്ള കാ­ട്ടിൽ ഭൂ­ഗർ­ഭ­ഗ­വേ­ഷ­ണ കേ­ന്ദ്ര­ത്തി­ന്റെ ത­ല­വ­നാ­യി ജോലി ചെ­യ്യു­ന്ന സെ­രോ­ഗ് എന്നു പേ­രു­ള്ള അ­ച്ഛ­നെ കാണാൻ മോ­സ്കോ­നി­വാ­സി­ക­ളാ­യ ചു­ക്കും ഗെ­ക്കും അ­വ­രു­ടെ അ­മ്മ­യും ഒരു ശൈ­ത്യ­കാ­ല­ത്തു് ന­ട­ത്തു­ന്ന സാ­ഹ­സി­ക­യാ­ത്ര വി­വ­രി­ക്കു­ന്ന ചു­ക്കും ഗെ­ക്കു­മെ­ന്ന പു­സ്ത­കം, അതിലെ ചി­ത്ര­ങ്ങൾ പ­രി­ഗ­ണി­ക്കു­ക­യേ ചെ­യ്യാ­തെ, കഥയിൽ അ­തു­മി­തും ആ­ലോ­ചി­ച്ചു­ന­ട­ക്കു­ന്ന പ്ര­കൃ­ത­ക്ക­ര­നാ­യ, ത­നി­ക്കു് സ­ന്തോ­ഷം തോ­ന്നു­മ്പോൾ ലോ­ക­ത്തു­ള്ള മ­റ്റെ­ല്ലാ­വ­രും സ­ന്തു­ഷ്ട­രാ­യി­രി­ക്കു­മെ­ന്നു് വി­ശ്വ­സി­ക്കു­ന്ന ഗെ­ക്കാ­യി സ്വയം സ­ങ്കൽ­പ്പി­ച്ചു് വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്ന വിൻ­സെ­ന്റി­ന്റെ മു­റി­യി­ലേ­യ്ക്കു് “നി­ന്നോ­ടാ­രാ ഇ­തൊ­ക്കെ വാ­യി­ക്കാൻ പ­റ­ഞ്ഞ­ത് ” എ­ന്നു് ചോ­ദി­ച്ചു­കൊ­ണ്ടു് അമ്മ ക­യ­റി­വ­രു­ന്ന­തും, അ­വ­ന്റെ ക­യ്യിൽ നി­ന്നും ആ പു­സ്ത­കം പി­ടി­ച്ചു വാ­ങ്ങി, അ­ച്ഛ­ന്റെ മു­റി­യി­ലെ മ­റ്റു് നൂ­റു­ക­ണ­ക്കി­നു് പു­സ്ത­ക­ങ്ങൾ­ക്കൊ­പ്പ­മി­ട്ടു് ക­ത്തി­ച്ചു ചാ­മ്പ­ലാ­ക്കു­ന്ന­തും. അ­മ്മ­യു­ടെ ആ ര­ണ്ടു് കൃ­ത്യ­ങ്ങ­ളു­ടെ­യും പ്രേ­ര­ക കാ­ര­ണ­ങ്ങൾ വിൻ­സെ­ന്റ് തന്റെ വി­വ­ര­ണ­ത്തിൽ ഉൾ­പ്പെ­ടു­ത്തി­യി­രു­ന്നി­ല്ലെ­ങ്കി­ലും, അ­വ­യു­ടെ നിർ­വ്വ­ഹ­ണ­നി­മി­ഷ­ങ്ങ­ളിൽ ആ സ്ത്രീ­യിൽ ഏതു പി­ട­പ്പാ­ണോ പു­ള­ഞ്ഞി­ട്ടു­ണ്ടാ­വു­ക, ആ പി­ട­പ്പി­ന്റെ പു­ള­ച്ചിൽ ത­നി­ക്കും പ­രി­ചി­ത­മാ­ണ­ല്ലോ­യെ­ന്നു് ര­ജ­നി­ക്കു് തോ­ന്നി; ആ­യി­ര­ത്തി­ന്റെ നോ­ട്ടു­കെ­ട്ടു് നീ­ട്ടി ക­ച്ച­വ­ട­വാ­ഗ്ദാ­നം ന­ട­ത്തി­യ വിൻ­സെ­ന്റി­നെ ‘മേലാൽ ഇതും പ­റ­ഞ്ഞി­നി ഈ വഴി വ­ന്നു­പോ­യേ­ക്ക­രു­ത്’ എ­ന്നു് ആ­ട്ടി­പ്പാ­യി­ക്കു­മ്പോൾ, തൊ­ട്ട­റി­യാ­നാ­വു­ന്ന­തു പോലെ അവരെ അ­റി­യാ­നാ­വു­ന്ന­ണ്ട­ല്ലോ എ­ന്നും അ­വൾ­ക്കു് തോ­ന്നി. രജനി നീ­ട്ടി­യ പു­സ്ത­ക­ങ്ങൾ ഒ­ന്നൊ­ന്നാ­യി മ­റി­ച്ചു നോ­ക്കി­യ ശേഷം വിൻ­സെ­ന്റ് അവയിൽ ചി­ല­തു്, അ­ട­ഞ്ഞു­കി­ട­ക്കു­ന്ന ജ­നാ­ല­യിൽ ആ­മ­ഗ്ന­നാ­യി ക­സേ­ര­യി­ലി­രി­ക്കു­ന്ന, വൃ­ദ്ധ­ന്റെ മ­ടി­യിൽ വച്ചു. വൃ­ദ്ധൻ അ­വ­യി­ലേ­യ്ക്കു് വെ­റു­തെ­യെ­ങ്കി­ലു­യൊ­ന്നു നോ­ക്കു­ക പോലും ചെ­യ്യാ­തെ, പ­ക­ലി­ന്റെ ചൂടു് വി­ട്ടു­മാ­റി­യി­ട്ടി­ല്ലാ­ത്ത ത­റ­യി­ലേ­യ്ക്കു് അ­വ­യെ­ല്ലാം പൊടി പ­റ­ത്തി ത­ട്ടി­യി­ട്ട ശേഷം, മ­ടി­യി­ലെ മൗ­ത്തു് ഓർഗൻ വലതു ക­യ്യിൽ മു­റു­ക്കെ­പ്പി­ടി­ച്ചു് ക­സേ­ര­യിൽ നി­ന്നെ­ഴു­ന്നേ­റ്റു്, മു­ഖ­ത്തെ വി­യർ­പ്പു് തു­ട­ച്ചു്, ജ­നാ­ല­യു­ടെ അ­ടു­ത്തേ­യ്ക്കു് ചെ­ന്നു് വീ­ണ്ടും അ­തി­ന്റെ വ­ല­തു­പാ­ളി തു­റ­ന്നു. മു­റി­യി­ലേ­ക്കു്, മുൻ­പ­ത്തേ­തി­ലും പ്ര­ച­ണ്ഡ­മാ­യ നാ­റ്റം അ­ടി­ച്ചു­ക­യ­റി. മു­റി­യി­ല­ക­പെ­ട്ടു പോ­യി­രു­ന്ന തു­മ്പി­ക­ളും ഈ­ച്ച­ക­ളും പു­റ­ത്തേ­യ്ക്കു് ക­ട­ന്നു. മ­റ്റൊ­രു തു­മ്പി അ­ഴി­ക­ളെ ചു­റ്റി­പ്പ­റ്റി ഒരു നി­മി­ഷം ചി­റ­ക­ടി­ച്ചി­ട്ടു് അ­ക­ത്തേ­യ്ക്കു ക­യ­റാ­തെ പ­റ­ന്ന­ക­ന്നു. വിൻ­സെ­ന്റു്, വൃ­ദ്ധ­നെ അവിടെ നി­ന്നും പി­ടി­ച്ചു മാ­റ്റാ­നോ ജ­നാ­ല­പ്പാ­ളി അ­ട­യ്ക്കാ­നോ പോ­വാ­തെ, നിർ­മ്മ­മ­മെ­ന്നോ മ­ഥി­ത­മെ­ന്നോ വ്യ­വ­ച്ഛേ­ദി­ക്കാ­നാ­വാ­ത്ത ക­ണ്ണു­ക­ളു­മാ­യി പു­റ­ത്തേ­യ്ക്കു് നോ­ക്കി­നിൽ­ക്കു­ന്ന വൃ­ദ്ധ­നെ പോലെ താഴെ വീണു കി­ട­ക്കു­ന്ന പു­സ്ത­ക­ങ്ങ­ളെ നോ­ക്കി നിൽ­ക്കു­ന്ന­തു്, അ­യാ­ളിൽ ഇ­പ്പോൾ ക­ല­മ്പി­ക്കൊ­ണ്ടി­രി­ക്കു­ന്ന ആ­ശ­യ­ങ്ങൾ എ­ന്തൊ­ക്കെ­യാ­യി­രി­ക്കാം, അ­യാ­ളിൽ ഇ­പ്പോൾ പ­ണി­യെ­ടു­ത്തു­കൊ­ണ്ടി­രി­ക്കു­ന്ന പ­ദ്ധ­തി­കൾ എ­ന്തൊ­ക്കെ­യാ­യി­രി­ക്കാം, അ­യാ­ളിൽ ഇ­പ്പോൾ ഓ­ടി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഓർ­മ്മ­കൾ എ­ന്തൊ­ക്കെ­യാ­യി­രി­ക്കാം എ­ന്നൊ­രു തോ­ന്ന­ലിൽ മു­ഴു­കി രജനി നോ­ക്കി­നി­ന്നു. മാ­വി­ന്റെ തു­ഞ്ച­ത്തെ ചി­ല്ല­ക­ളിൽ നി­ന്നും കാ­ക്ക­ക­ളു­ടെ ഒരു കൂ­റ്റൻ കൂ­ട്ടം രാ­ത്രി സം­ക്ര­മി­ച്ചു തു­ട­ങ്ങി­യ സ­ന്ധ്യ­യു­ടെ ചു­വ­പ്പി­ലേ­യ്ക്കു് വലിയ ഒ­ച്ച­യിൽ ചി­ത­റു­ന്ന­താ­യി­രി­ക്കാം വൃ­ദ്ധൻ നോ­ക്കി­നിൽ­ക്കു­ന്ന­തെ­ന്നു് അവൾ സ­ങ്കൽ­പ്പി­ച്ചു. കാ­ക്ക­ക­ളെ­ല്ലാം പ­റ­ന്നു പോ­യി­ക്ക­ഴി­ഞ്ഞ­പ്പോൾ, ഇ­ള­കി­യു­ല­യു­ന്ന ഇ­ല­ക­ളി­ലേ­യ്ക്കു് ക­ണ്ണു­ക­ളു­യർ­ത്തി, അ­വി­ടെ­ത്ത­ന്നെ ഒരു നി­മി­ഷം ത­ങ്ങി­യ ശേഷം, വൃ­ദ്ധൻ ജ­നാ­ല­യ­ട­ച്ചു് തി­രി­കെ ക­സേ­ര­യിൽ വ­ന്നി­രു­ന്നു.

“ത­രി­ല്ലെ­ന്ന­റി­യാം. പക്ഷേ, ചോ­ദി­ച്ചി­ല്ല എന്നു പി­ന്നീ­ടു് തോ­ന്ന­രു­ത­ല്ലോ. ഈ മ­നു­ഷ്യ­നെ ഓർ­ത്തെ­ങ്കി­ലും എ­നി­ക്കീ പു­സ്ത­ക­ങ്ങൾ തരുമോ?”

ഈ പു­സ്ത­ക­ങ്ങൾ കൈ­വ­ശ­മു­ള്ള മറ്റു മ­നു­ഷ്യ­രെ­യും തന്നെ വന്നു ക­ണ്ട­തു പോലെ വിൻ­സെ­ന്റ് ക­ണ്ടി­ട്ടു­ണ്ടാ­യി­രി­ക്കു­മോ എ­ന്നു് നാ­വി­ന്റെ തു­മ്പ­ത്തേ­യ്ക്കു് തി­ക­ട്ടി വന്ന ഒരു സം­ശ­യ­ത്തെ അ­ട­ക്കി­നിർ­ത്തി­യ രജനി, അ­യാ­ളു­ടെ അരണ്ട ക­ണ്ണു­ക­ളി­ലേ­യ്ക്കു്, അ­വ­യി­ലി­ഴ­യു­ന്ന ഉ­ഴൽ­ച്ച­ക­ളി­ലേ­യ്ക്കു്, തന്റെ നോ­ട്ട­ത്തി­ന്റെ വാ­യ്ത്ത­ല­യെ അ­ഭി­മു­ഖീ­ക­രി­ക്കാ­നാ­വാ­തെ ആ ക­ണ്ണു­കൾ താ­ഴേ­യ്ക്കു് താ­ഴേ­യ്ക്കു് പൂ­ന്തു പോ­വു­ന്ന­തു വരെ, ഒ­ന്നും പ­റ­യാ­തെ, ഈ പു­സ്ത­ക­ങ്ങൾ കൈ­വ­ശ­മു­ള്ള മറ്റു മ­നു­ഷ്യ­രെ­യും തന്നെ വന്നു ക­ണ്ട­തു പോലെ അയാൾ ക­ണ്ടി­ട്ടു­ണ്ടാ­വു­മെ­ങ്കിൽ ആ മ­നു­ഷ്യർ അ­യാ­ളോ­ടു് എ­പ്ര­കാ­ര­മാ­വും പ്ര­തി­ക­രി­ച്ചി­ട്ടു­ണ്ടാ­വു­ക എന്ന സം­ശ­യ­ത്തെ പ­രി­ഗ­ണി­ച്ചു് നോ­ക്കി നി­ന്നു. അ­ച്ഛ­നെ­ക്കു­റി­ച്ചു­ള്ള മ­റ്റൊ­രു ദീർഘ വി­വ­ര­ണ­ത്തി­ലേ­യ്ക്കാ­ണു് അയാൾ ആ­ഴു­ന്ന­തെ­ന്നു് അ­വൾ­ക്കു് തീർ­ച്ച­യാ­യി­രു­ന്നു. എ­ന്തി­നാ­ണു് ഇ­തൊ­ക്കെ അയാൾ ത­ന്നോ­ടു് പ­റ­യു­ന്ന­തെ­ന്നും എ­ന്തി­നാ­ണു് ഇ­തൊ­ക്കെ താൻ കേൾ­ക്കാൻ നിൽ­ക്കു­ന്ന­തെ­ന്നും തു­ട­ക്ക­ത്തിൽ തോ­ന്നി­യെ­ങ്കി­ലും, ശ­ബ്ദ­വി­ന്യാ­സ സ­ങ്കേ­ത­ങ്ങ­ളെ ആ­ശ്ര­യി­ക്കാ­തെ, ഒരു ആ­ത്മ­ഭാ­ഷ­ണം പോലെ അയാൾ ന­ട­ത്തി­യ ആ ആ­ഖ്യാ­ന­ത്തി­ലെ മൂ­ന്നു് ദൃ­ശ്യ­ങ്ങൾ, പിൽ­ക്കാ­ല­ത്തു് പ­ല­പ്പോ­ഴും, കോട പു­ത­ഞ്ഞു­കി­ട­ക്കു­ന്ന വ­ള­ഞ്ഞു­പു­ള­ഞ്ഞ മ­ല­മ്പാ­ത­ക­ളി­ലൂ­ടെ ത­നി­ച്ചു് ക­ഞ്ചാ­വു് ക­ട­ത്തി­ക്കൊ­ണ്ടു വ­രു­ന്ന രാ­ത്രി­ക­ളിൽ പ്ര­ത്യേ­കി­ച്ചും, അ­വ­ളി­ലേ­യ്ക്കു് ആ­വർ­ത്തി­ച്ചു് തി­രി­ച്ചെ­ത്താൻ ത്രാ­ണി­യു­ള്ള തീ­ക്ഷ്ണ­ത­യോ­ടെ, അവളെ ബാ­ധി­ച്ചു. ഒ­ന്നു്) അ­ച്ഛ­ന്റെ പഴയ ഉ­റ്റ­സു­ഹൃ­ത്തും എ­ഴു­പ­തു­ക­ളി­ലെ ഒരു ഒ­ളി­വു­കാ­ല­ത്തു് അച്ഛൻ ഒ­റ്റു­കൊ­ടു­ക്കു­ക­യും ചെയ്ത, പി­ന്നീ­ടു് തൊ­ണ്ണൂ­റു­ക­ളിൽ ഒരു പെ­ന്ത­ക്കോ­സ്തു് പാ­സ്റ്റ­റാ­യി മാറിയ ഒരാൾ, ബം­ഗാ­ളി­ലൂ­ടെ ന­ട­ത്തി­യ ഒരു സു­വി­ശേ­ഷ­പ്ര­ഘോ­ഷ­ണ യാ­ത്ര­യ്ക്കി­ട­യിൽ ഹൂ­ഗ്ലി ന­ദി­യു­ടെ കരയിൽ ത­മ്പ­ടി­ച്ച ഒരു സംഘം നാ­ടോ­ടി­ക­ളു­ടെ കൂ­ട്ട­ത്തിൽ നി­ന്നും താൻ ക­ണ്ടെ­ടു­ത്ത തന്റെ പഴയ കൂ­ട്ടു­കാ­ര­നെ വിൻ­സെ­ന്റി­ന്റെ വൈ­റ്റി­ല­യി­ലു­ള്ള പ­തി­നാ­ലാം നി­ല­യി­ലെ ഫ്ലാ­റ്റി­ലെ­ത്തി­ച്ച ദിവസം, ഓർമ്മ ന­ശി­ച്ച ഈ മ­നു­ഷ്യൻ ത­ന്നെ­യാ­ണോ എന്റെ അച്ഛൻ, പാ­സ്റ്റർ പ­റ­യു­ന്ന കാ­ര്യ­ങ്ങ­ളെ­ല്ലാം സ­ത്യ­മാ­ണോ, സ­ത്യ­മാ­ണെ­ങ്കിൽ ഈ മ­നു­ഷ്യ­നെ ഞാ­നി­നി എന്തു ചെ­യ്യും എ­ന്നു് കു­ഴ­ഞ്ഞു­ക­ല­ങ്ങി­യ വിൻ­സെ­ന്റ് അ­മ്മ­യു­ടെ ഒരു പഴയ ആൽ­ബ­ത്തി­ലെ അ­ച്ഛ­ന്റെ കു­പി­ത­യൗ­വ­ന­കാ­ല­ത്തെ ഫോ­ട്ടോ­കൾ മ­റി­ച്ചു നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ, ഒരു ക­ളി­പ്പാ­ട്ടം പി­ടി­ച്ചു­വാ­ങ്ങു­ന്ന കു­ട്ടി­യെ പോലെ ആ ആൽബം അ­യാ­ളിൽ നി­ന്നും പി­ടി­ച്ചു­വാ­ങ്ങി­യ വൃ­ദ്ധൻ, അതിലെ ഒരു ഫോ­ട്ടോ­യിൽ ത­ന്റെ­യൊ­പ്പം ഒരു ക­ടൽ­ത്തീ­ര­ത്തു് സി­ഗ­ര­റ്റു് വ­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന തന്റെ കൂ­ട്ടു­കാ­ര­നെ­യും ബാൽ­ക്ക­ണി­യി­ലെ മ­ട­ക്കു­ക­സേ­ര­യി­ലി­രു­ന്നു് ഇ­രു­പ­ത്തി­യൊൻ­പ­തു് പു­ക­യി­ല­മു­ക്ത വർ­ഷ­ങ്ങൾ­ക്കു് ശേഷം ആ­ദ്യ­മാ­യി ഒരു സി­ഗ­ര­റ്റു് വ­ലി­ക്കു­ക­യാ­യി­രു­ന്ന പാ­സ്റ്റ­റി­നെ­യും മാറി മാറി നോ­ക്കു­ന്നു. ര­ണ്ടു്) അ­മ്മ­യു­ടെ ശ­വ­ക്ക­ല്ല­റ കാ­ണി­ക്കാൻ അ­ച്ഛ­നെ­യും കൂ­ട്ടി വിൻ­സെ­ന്റ് പ­ള്ളി­യി­ലേ­യ്ക്കു് പോയ ദിവസം, ഒരു സെ­മി­ത്തേ­രി­ച്ചെ­ടി­യിൽ നി­ന്നും കു­റ­ച്ചു് വ­യ­ല­റ്റു് പൂ­ക്കൾ പ­റി­ച്ചു് വൃ­ദ്ധൻ ക­ല്ല­റ­യ്ക്കു് മേലെ വി­ത­റു­ന്നു. മൂ­ന്നു്) അ­ച്ഛ­ന്റെ പഴയ വെസ്പ പു­തു­ക്കി­പ്പ­ണി­ത ശേഷം അതിൽ അ­യാ­ളെ­യു­മി­രു­ത്തി ലുലു മാ­ളി­ലേ­യ്ക്കു് ചെന്ന ദിവസം, അ­ച്ഛ­നെ ഇവിടെ ഉ­പേ­ക്ഷി­ച്ചി­ട്ടു് ക­ട­ന്നു­ക­ള­യാം എ­ന്നൊ­രു തോ­ന്ന­ലി­ന്റെ സാ­ധ്യ­ത­കൾ­ക്കു് വ­ശം­വ­ദ­പ്പെ­ട്ടു് അ­ച്ഛ­നിൽ നി­ന്നും ആൾ­ക്കൂ­ട്ട­ത്തി­ലേ­യ്ക്കു് മറഞ്ഞ വിൻ­സെ­ന്റ് അൽ­പ­നേ­രം ക­ഴി­ഞ്ഞു് ഒരു സി.സി.റ്റി.വി. ക്യാ­മ­റ­യു­ടെ സാ­ധ്യ­ത­കൾ­ക്കു് വി­ധേ­യ­പ്പെ­ട്ടു് അ­ച്ഛ­നെ ഉ­പേ­ക്ഷി­ച്ച ആഡംബര വാ­ച്ചു­ക­ട­യു­ടെ മു­ന്നിൽ തി­രി­ച്ചെ­ത്തി അവിടെ അ­ച്ഛ­നി­ല്ലെ­ന്നു് ക­ണ്ടു് ത­ണു­ത്തു­റ­ഞ്ഞു് നിൽ­ക്കു­മ്പോൾ, വൃ­ദ്ധൻ താ­ഴ­ത്തെ നി­ല­യിൽ നി­ന്നും ഒരു എ­സ്ക­ലേ­റ്റ­റിൽ ഉ­യർ­ന്നു വ­ന്നു് അ­ടു­ത്ത നി­ല­യി­ലേ­യ്ക്കു­ള്ള എ­സ്ക­ലേ­റ്റ­റി­ലേ­യ്ക്കു് ന­ട­ന്നു പോ­കു­ന്നു.

അ­ച്ഛ­ന്റെ തി­രി­ച്ചു­വ­ര­വി­നെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ണം അ­വ­സാ­നി­പ്പി­ച്ചു ക­ഴി­ഞ്ഞു് വിൻ­സെ­ന്റ് പ്ര­ത്യാ­ശ­യോ­ടെ ര­ജ­നി­യെ നോ­ക്കി­നി­ന്നു. എ­ന്താ­ണു് അ­യാ­ളോ­ടു് പ­റ­യേ­ണ്ട­തെ­ന്നും എ­ങ്ങ­നെ­യാ­ണു് അതു് പ­റ­യേ­ണ്ട­തെ­ന്നും അ­റി­യാ­മാ­യി­രു­ന്നെ­ങ്കി­ലും, രജനി അൽ­പ­നേ­രം നി­ശ്ശ­ബ്ദ­യാ­യി, ഭാ­ര്യ­യു­ടെ ക­ല്ല­റ­യിൽ വ­യ­ല­റ്റു് പൂ­ക്കൾ വി­ത­റു­ന്ന വൃ­ദ്ധ­നിൽ കു­രു­ങ്ങി­നി­ന്ന ശേഷം, വിൻ­സെ­ന്റി­നെ നോ­ക്കി മ­ന്ദ­ഹ­സി­ച്ചു്, താൻ പറയാൻ പോ­കു­ന്ന കാ­ര്യം പ­റ­യു­ന്ന­തി­നു മുൻപേ കേ­ട്ടി­ട്ടെ­ന്ന പോലെ അയാൾ മ­ങ്ങി­വി­ള­റു­ന്ന­തു് ക­ണ്ടു്, “ആർ­ക്കു വേ­ണ്ടി­യാ­ണെ­ങ്കി­ലും, എത്ര പൈസ ത­രാ­മെ­ന്നു് പ­റ­ഞ്ഞാ­ലും, ഞാൻ ഈ പു­സ്ത­ക­ങ്ങൾ തരാനോ വിൽ­ക്കാ­നോ ഉ­ദ്ദേ­ശി­ക്കു­ന്നി­ല്ല; അ­തു­കൊ­ണ്ടു് അ­ച്ഛ­നു­മാ­യി ഇ­നി­യും ഇവിടെ നി­ക്ക­ണോ­ന്നി­ല്ല, വിൻ­സെ­ന്റേ,” എ­ന്നു് അ­യാ­ളോ­ടു് പ­റ­ഞ്ഞു. വിൻ­സെ­ന്റി­ന്റെ വി­വ­ര­ണ­ത്തിൽ താൻ സെ­മി­ത്തേ­രി­യിൽ എ­ത്തി­യ­പ്പോൾ മുതൽ, മൗ­ത്തു് ഓർഗൻ ചു­ണ്ട­ത്തു് വ­ച്ചു്, ഉ­ള്ളി­ലൊ­ഴു­കു­ന്ന നി­റ­ങ്ങ­ളെ തന്റെ വാ­ദ്യ­ത്തി­ലേ­യ്ക്കു് ആ­വാ­ഹി­ക്കാ­നാ­വാ­ത്ത ഒരു സം­ഗീ­ത­ജ്ഞ­നാൽ വി­ഭാ­വ­നം ചെ­യ്യ­പ്പെ­ട്ട ഒ­രാ­ളെ­ന്ന വണ്ണം ഇ­രി­ക്കു­ക­യാ­യി­രു­ന്ന വൃ­ദ്ധൻ, അ­പ്പോൾ, അതിൽ നി­ന്നും ദു­രൂ­ഹ­മോ­ഹ­ന­മാ­യ ഒരീണം പു­റ­പ്പെ­ടു­വി­ച്ചു്, അ­ന­വ­ധി­യ­ന­വ­ധി വർ­ഷ­ങ്ങൾ നീണ്ട ഒരു ശീ­ത­കാ­ല­നി­ദ്ര­യിൽ നി­ന്നും അ­ത്ര­യും വർ­ഷ­ങ്ങൾ മു­ഴു­വൻ ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്ന ഒരു അ­സം­ബ­ന്ധ സ്വ­പ്ന­ത്തി­ന്റെ ഏ­റ്റ­വും സു­ന്ദ­ര­മാ­യ പ­രി­ണ­തി­യി­ലേ­യ്ക്കു് ഉ­ണർ­ന്നു­വ­രു­ന്ന ഒരു ജീ­വി­യെ­പ്പോ­ലെ, ര­ജ­നി­യെ നോ­ക്കി പൂ­ത്തു­തി­ള­ങ്ങി, അ­ഴി­ഞ്ഞു­ല­ഞ്ഞു് ചി­രി­ച്ചു.

മൂ­ന്നു്
images/ussr-3.jpg

അന്നു രാ­ത്രി, നിറയെ ചി­ത്ര­പ്പ­ണി­ക­ളു­ള്ള ഒരു നീല പൈ­ജാ­മ­യും ഒരു ക­റു­ത്ത ടീ ഷർ­ട്ടും ഒരു ചു­വ­ന്ന കൈ­യി­ല്ലാ­സ്വെ­റ്റ­റും ധ­രി­ച്ചു്, ക­സേ­ര­യിൽ ച­രി­ഞ്ഞു കി­ട­ന്നു­റ­ങ്ങു­ന്ന കാ­വൽ­ക്കാ­ര­നെ ഉ­ണർ­ത്താ­ത്ത ചു­വ­ടു­ക­ളു­മാ­യി അ­പ്പാർ­ട്ട്മെ­ന്റി­ന്റെ ഗെ­യ്റ്റ് തു­റ­ന്നു് ഇ­റ­ങ്ങി വ­രു­ന്ന ന­ഗ്ന­പാ­ദ­നാ­യ വൃ­ദ്ധ­നെ ക­ണ്ട­പ്പോൾ, ചാ­ഞ്ഞു നിൽ­ക്കു­ന്ന ഒരു തെ­രു­വു­വി­ള­ക്കി­ന്റെ ചു­വ­ട്ടി­ലെ ധൂ­മി­ല­മാ­യ മഞ്ഞ വെ­ളി­ച്ച­ത്തിൽ, ഈ­യ­ലു­ക­ളാൽ പൊ­തി­യ­പ്പെ­ട്ടും രണ്ടു ദിവസം മുൻ­പു് മ­റ്റൊ­രു പൂ­ച്ച­യു­മാ­യി ഉ­ണ്ടാ­യ ഏ­റ്റു­മു­ട്ട­ലിൽ മു­തു­കി­ലും മുൻ­കാ­ലു­ക­ളി­ലു­മേ­റ്റ പ­രു­ക്കു­ക­ളാൽ വ­ല­യ്ക്ക­പ്പെ­ട്ടും ഇ­നി­യെ­ങ്ങോ­ട്ടു് എന്ന അ­തി­പു­രാ­ത­ന ആ­ഖ്യാ­ന­സ­മ­സ്യ­യാൽ ഞെ­രു­ക്ക­പ്പെ­ട്ടും ഏറെ നേ­ര­മാ­യി ദാർ­ശ­നി­ക­മാ­യ ഒരു നി­ശ്ച­ല­ത­യിൽ നി­ല­കൊ­ള്ളു­ക­യാ­യി­രു­ന്ന രാ­സാ­ത്തി എ­ന്നു് പേ­രു­ള്ള ഒരു ത­ടി­ച്ചി പു­ള്ളി­പ്പൂ­ച്ച­യ്ക്കു്, ഈ മ­നു­ഷ്യ­നു് എന്നെ ഓർ­മ്മ­യു­ണ്ടാ­വു­മോ എ­ന്നൊ­രു സം­ശ­യ­മു­ണ്ടാ­യി. രണ്ടു ദിവസം മുൻ­പു് വരെ ആ അ­പ്പാർ­ട്ട്മെ­ന്റി­ന്റെ പ­ന്ത്ര­ണ്ടാം നി­ല­യി­ലെ ഫ്ലാ­റ്റിൽ, ത­നി­ക്കു് ഓർമ്മ വ­ച്ച­പ്പോൾ മുതൽ തന്നെ പോ­റ്റി­വ­ളർ­ത്തു­ന്ന ഒരു യു­വ­തി­യു­ടെ കൂടെ താ­മ­സി­ക്കു­ക­യാ­യി­രു­ന്ന അവൾ, അതിനു മുൻ­പു് ഒ­രി­ക്കൽ, ആ ഫ്ലാ­റ്റി­ലേ­യ്ക്കു് ഇ­ട­യ്ക്കി­ടെ വ­രാ­റു­ള്ള ഒരു ചെ­റു­പ്പ­ക്കാ­രൻ അ­യാ­ളെ­യും കൂ­ട്ടി തന്റെ യ­ജ­മാ­ന­ത്തി­യെ കാണാൻ രണ്ടു ദിവസം മുൻ­പു് വ­ന്ന­പ്പോൾ, വൃ­ദ്ധ­നെ ക­ണ്ടി­ട്ടു­ണ്ടാ­യി­രു­ന്നു. കാ­ര­ണ­ര­ഹി­ത­മാ­യി നി­റ­ഞ്ഞു­തൂ­വു­ന്ന ഒരു സ­ങ്ക­ട­മ­ല്ലാ­തെ ഉ­പേ­ക്ഷി­ച്ചു പോകാൻ മറ്റു കാ­ര­ണ­ങ്ങ­ളി­ല്ലാ­ത്ത ഫ്ലാ­റ്റി­ലെ സു­ഭി­ക്ഷ­വും സു­ര­ക്ഷി­ത­വു­മാ­യ ജീ­വി­ത­മു­പേ­ക്ഷി­ച്ചു് കാ­ര­ണ­ര­ഹി­ത­മാ­യി പെ­രു­കി­മു­റു­കു­ന്ന ഒരു ത­രി­പ്പ­ല്ലാ­തെ സീ­ക­രി­ക്കാൻ മ­റ്റു് കാ­ര­ണ­ങ്ങ­ളി­ല്ലാ­ത്ത തെ­രു­വി­ന്റെ അ­നി­ശ്ചി­ത­വും ക­ലു­ഷി­ത­വു­മാ­യ ജീ­വി­തം സ്വീ­ക­രി­ക്ക­ണോ വേ­ണ്ട­യോ എന്ന, ദിവസം ചു­രു­ങ്ങി­യ­തു് പ­തി­നെ­ട്ടു മ­ണി­ക്കൂ­റെ­ങ്കി­ലും ഉ­റ­ങ്ങാൻ ഇ­ഷ്ട­പ്പെ­ട്ടി­രു­ന്ന ഒ­രു­വ­ളിൽ നി­ന്നും ഏ­റി­യാൽ മൂ­ന്നോ നാലോ മ­ണി­ക്കൂർ മാ­ത്രം ഉ­റ­ങ്ങാ­നാ­വു­ന്ന ഒ­രു­വ­ളാ­യി അവളെ രൂ­പാ­ന്ത­ര­പ്പെ­ടു­ത്തി­യ ഒരു അ­സ്തി­ത്വ­പ്ര­തി­സ­ന്ധി­യി­ലൂ­ടെ അവൾ ക­ട­ന്നു­പൊ­യ്ക്കോ­ണ്ടി­രു­ന്ന കാ­ല­മാ­യി­രു­ന്നു അതു്. അ­ന്നു്, വൃ­ദ്ധ­നു് ഒരു കപ്പ് ചാ­യ­യും ഒരു പ്ലേ­റ്റ് ഉ­പ്പു­ബി­സ്ക­റ്റും നൽകി സ്വീ­ക­ര­ണ­മു­റി­യു­ടെ മൂ­ല­യി­ലെ ഒരു ബീൻ­ബാ­ഗി­ലി­രു­ത്തി­യി­ട്ടു് അ­വ­ളു­ടെ യ­ജ­മാ­ന­ത്തി­യും ചെ­റു­പ്പ­ക്കാ­ര­നും കി­ട­പ്പു­മു­റി­യി­ലേ­യ്ക്കു് പോയി വാ­തി­ല­ട­ച്ചു ക­ഴി­ഞ്ഞ­പ്പോൾ, അ­ത്ര­യും നേരം ബാൽ­ക്ക­ണി­യ­ഴി­കൾ­ക്കി­ട­യി­ലൂ­ടെ ത­ല­യി­ട്ടു് ഇ­ല്ലാ­ക്കാ­ഴ്ച­ക­ളിൽ നോ­ക്കി, ഇ­ല്ലാ­ശ­ബ്ദ­ങ്ങൾ­ക്കു് ചെ­വി­യോർ­ത്തി­രി­ക്കു­ക­യാ­യി­രു­ന്ന അവൾ വൃ­ദ്ധ­ന്റെ അ­ടു­ത്തേ­യ്ക്കു് വ­ന്നു്, അ­യാ­ളു­ടെ കാൽ­ച്ചു­വ­ട്ടിൽ ചു­രു­ണ്ടു­കൂ­ടി, എ­ന്തു­കൊ­ണ്ടെ­ന്നു് അ­വൾ­ക്കു് തി­രി­ച്ച­റി­യാ­നാ­വാ­തി­രു­ന്ന ഒരു തീ­വ്ര­ത­യോ­ടെ, അ­യാ­ളു­ടെ ക­ണ്ണു­ക­ളിൽ ഏ­താ­നും നി­മി­ഷ­ങ്ങൾ ആ­ണ്ടു­പൂ­ണ്ടു­കി­ട­ന്നു. തന്റെ ത­ല­യി­ലൂ­ടെ കു­റ­ച്ചു കാ­ല­മാ­യി ചൂളം വി­ളി­ച്ച­ല­റി­യ­ല­യു­ന്ന ക്ഷു­ദ്ര­ജീ­വി­കൾ ഈ മ­നു­ഷ്യ­ന്റെ ത­ല­യി­ലൂ­ടെ­യും ഇ­പ്പോൾ ചൂളം വി­ളി­ച്ച­ല­റി­യ­ല­യു­ന്നു­ണ്ടെ­ന്നു്, അ­ങ്ങ­നെ തോ­ന്നാൻ പ്ര­ത്യേ­കി­ച്ചെ­ന്തെ­ങ്കി­ലും കാ­ര­ണ­മോ തെ­ളി­വോ അ­വ­ളു­ടെ പ­ക്ക­ലി­ല്ലാ­യി­രു­ന്നെ­ങ്കി­ലും, ആ കി­ട­പ്പിൽ അ­വൾ­ക്കു് തോ­ന്നി. അവളെ ശ്ര­ദ്ധി­ക്കാ­തെ, എ­തിർ­വ­ശ­ത്തെ പാൽ­പ്പാ­ട­നി­റ­മു­ള്ള ഭി­ത്തി­യിൽ ഒരു കൂ­റ്റൻ ചി­ല­ന്തി, മ­ഹ­ത്താ­യ ഒരു ക­ലാ­സൃ­ഷ്ടി­യിൽ ഏർ­പ്പെ­ടു­ന്ന ഏ­കാ­ഗ്ര­ത­യോ­ടെ, പ്രാ­ണി­പി­ടു­ത്ത­ത്തിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന­തു് ഉ­ദ്വേ­ഗ­ഭ­രി­ത­നാ­യി വീ­ക്ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു, വൃ­ദ്ധൻ അ­പ്പോൾ. അതു് ക­ണ്ടു്, ഇതോ ക­ലാ­മ­ഹി­മ എ­ന്നൊ­ര­വ­ജ്ഞ­യോ­ടെ, ചി­ല­ന്തി­യി­റ­ച്ചി­യോ­ടു് വലിയ മ­മ­ത­യു­ള്ള രു­ചി­സ്പർ­ശി­നി­കൾ ഇ­ല്ലാ­യി­രു­ന്നെ­ങ്കി­ലും ചി­ല­ന്തി­ക­ളെ വേ­ട്ട­യാ­ടാ­നു­ള്ള അ­സാ­മാ­ന്യ പ്ര­തി­ഭ­യാൽ അ­നു­ഗൃ­ഹീ­ത­യാ­യി­രു­ന്ന രാ­സാ­ത്തി ചാ­ടി­മ­റി­ഞ്ഞു് ഞൊ­ടി­യി­ട­യിൽ ആ ചി­ല­ന്തി­യെ കൊ­ല­പ്പെ­ടു­ത്തി ഭ­ക്ഷി­ച്ചു. കൃ­ത്യം നിർ­വ്വ­ഹി­ച്ച ശേഷം, തന്റെ പ്ര­ക­ട­നം വൃ­ദ്ധ­നെ ചൊ­ടി­പ്പി­ച്ചി­ട്ടു­ണ്ടാ­വു­മോ എ­ന്നൊ­ര­ങ്ക­ലാ­പ്പിൽ അ­യാ­ളെ­ത്ത­ന്നെ നോ­ക്കി­യി­രു­ന്ന അവൾ, നി­ശ­ബ്ദ­ത­യു­ടെ ഹ്ര­സ്വ­മാ­യ ഒ­രി­ട­വേ­ള­യ്ക്കു് ശേഷം കൊ­ള്ളാം കൊ­ള്ളാം കൊ­ള്ളാം എ­ന്നു് അയാൾ പതിയെ ക­യ്യ­ടി­ക്കു­ന്ന­തു് ക­ണ്ടു് മ­ന­സ്സു് നി­റ­ഞ്ഞു്, നാ­ത്തു­മ്പി­ലേ­യ്ക്കു് അ­പ്പോ­ഴേ­യ്ക്കും തി­ക്കു­മു­ട്ടി­വ­ന്നി­രു­ന്ന ഓ­ക്കാ­ന­ത്തെ ത­ത്ക്കാ­ല­ത്തേ­യ്ക്കു് വ­രു­തി­യിൽ നിർ­ത്തി, വൈ­കാ­തെ താൻ ഛർ­ദ്ദി­ച്ചു് അ­വ­ശ­യാ­കു­മെ­ന്നു് അ­റി­യാ­മാ­യി­രു­ന്നി­ട്ടും, ആ മു­റി­യു­ടെ ഭി­ത്തി­ക­ളി­ലും ത­റ­യി­ലു­മു­ണ്ടാ­യി­രു­ന്ന മറ്റു മൂ­ന്നു ചി­ല­ന്തി­ക­ളെ­ക്കൂ­ടി ഓ­ടി­ന­ട­ന്നു് കൊ­ല­പ്പെ­ടു­ത്തി ഭ­ക്ഷി­ച്ചു; ഓരോ ത­വ­ണ­യും വൃ­ദ്ധൻ അവളെ ക­യ്യ­ടി­ച്ചു് അ­ഭി­ന­ന്ദി­ക്കു­ക­യും ചെ­യ്തു. ത­നി­ക്കു് മൂ­ന്നു നേരം പു­ഷ്ടി­പ്ര­ദ­മാ­യ പൂ­ച്ച­ഭ­ക്ഷ­ണ­വും രു­ചി­ക­ര­മാ­യ പാലും ത­രു­മാ­യി­രു­ന്നെ­ങ്കി­ലും, തന്നെ വേ­ണ്ട­വി­ധം കൊ­ഞ്ചി­ക്കു­ക­യും പു­ന്നാ­രി­ക്കു­ക­യും ക­ളി­പ്പി­ക്കു­ക­യും ചെ­യ്യു­മാ­യി­രു­ന്നെ­ങ്കി­ലും, ചി­ല­ന്തി­ക­ളെ പി­ടി­കൂ­ടാ­നു­ള്ള തന്റെ പാ­ട­വ­ത്തെ മാ­ത്രം, പ­ല­പ­ല­ത­ണ പ­ല­പ­ല­വി­ധ­ത്തിൽ താ­ന­തു് പ്ര­ദർ­ശി­പ്പി­ച്ചി­ട്ടും, തന്റെ യ­ജ­മാ­ന­ത്തി ഇ­ക്കാ­ല­ത്തി­നി­ട­യിൽ ഒ­രി­ക്കൽ പോലും ശ്ര­ദ്ധി­ക്കു­ക­യോ അം­ഗീ­ക­രി­ക്കു­ക­യോ ചെ­യ്തി­രു­ന്നി­ല്ലെ­ന്ന­തു് അ­വ­ളു­ടെ വലിയ നി­രാ­ശ­ക­ളി­ലൊ­ന്നാ­യി­രു­ന്നാ­യ­തി­നാൽ, തന്റെ സി­ദ്ധി­യെ ആ­ദ്യ­മാ­യി ഒരാൾ വാ­ഴ്ത്തു­ന്ന­തു് ക­ണ്ട­പ്പോൾ, അ­തി­നോ­ടു് എ­ങ്ങ­നെ പ്ര­തി­ക­രി­ക്ക­ണ­മെ­ന്നോ അ­യാ­ളോ­ടു് എ­പ്ര­കാ­രം നന്ദി പ­റ­യ­ണ­മെ­ന്നോ അ­റി­യാ­തെ അവൾ ആ­ന­ന്ദ­ത്താൽ സ്വയം മ­റ­ന്നു് അയാളെ നോ­ക്കി­യി­രു­ന്നു. കു­റ­ച്ചു നേരം ക­ഴി­ഞ്ഞു് അ­ക­ത്തെ മു­റി­യിൽ നി­ന്നും വാതിൽ തു­റ­ന്നു് പു­റ­ത്തേ­യ്ക്കു് വന്ന യ­ജ­മാ­ന­ത്തി­യും ചെ­റു­പ്പ­ക്കാ­ര­നും വൃ­ദ്ധ­നെ­യും കൂ­ട്ടി ഫ്ലാ­റ്റി­ന്റെ പു­റ­ത്തേ­യ്ക്കി­റ­ങ്ങു­ന്ന­തു് ക­ണ്ടു്, അവൾ അ­വ­രു­ടെ പി­ന്നാ­ലെ, അ­യാ­ളു­ടെ ദേ­ഹ­ത്തു് ചാടി മൂ­ത്ര­മൊ­ഴി­ച്ചു് അയാളെ തന്റെ പ്ര­വി­ശ്യ­യാ­യി പ്ര­ഖ്യാ­പി­ക്കാ­നു­ള്ള അ­ട­ക്കാ­നാ­വാ­ത്ത പ്ര­ലോ­ഭ­ന­ത്തെ എ­ങ്ങ­നെ­യൊ­ക്കെ­യോ അ­ട­ക്കി­നിർ­ത്തി, വാതിൽ വരെ ന­ട­ന്നു. വാതിൽ പൂ­ട്ടാ­തെ ഒ­രി­ക്കൽ പോലും ഫ്ലാ­റ്റി­ന്റെ പു­റ­ത്തേ­യ്ക്കി­റ­ങ്ങാ­റി­ല്ലാ­ത്ത അ­വ­ളു­ടെ യ­ജ­മാ­ന­ത്തി അ­ന്നു് ആ­ദ്യ­മാ­യി വാതിൽ പൂ­ട്ടാ­തെ പു­റ­ത്തി­റ­ങ്ങി­യ­തി­നെ, അ­വ്യാ­ഖ്യേ­യ­മാ­യ ഏ­തെ­ല്ലാ­മോ ഉ­ണർ­ച്ച­ക­ളാൽ ഉ­ന്മ­ത്ത­യാ­യി, തന്റെ ഉ­റ­ക്കം അ­പ­ഹ­രി­ച്ച പ്ര­ഹേ­ളി­ക­യു­ടെ പ­രി­ഹാ­ര­മാ­യി വ്യാ­ഖ്യാ­നി­ച്ച അവൾ, ആ വ്യാ­ഖ്യാ­ന­ത്തി­ന്റെ ആ­ഘാ­ത­ത്തിൽ അൽ­പ­സ­മ­യം ഉ­റ­ങ്ങി­യ ശേഷം, തു­റ­ന്നു കി­ട­ന്ന വാ­തി­ലി­ലൂ­ടെ പു­റ­ത്തു ചാടി, ഒൻ­പ­താം നി­ല­യി­ലും മൂ­ന്നാം നി­ല­യി­ലും വ­ച്ചു് ഛർ­ദ്ദി­ച്ചു് പ­ന്ത്ര­ണ്ടു നി­ല­ക­ളു­ടെ പ­ടി­ക­ളി­റ­ങ്ങി, അ­പ്പാർ­ട്ട്മെ­ന്റി­ന്റെ ഗെ­യ്റ്റു് ക­ട­ന്നു്, ഇനി മ­ട­ക്ക­മി­ല്ലെ­ന്നു് ത­ന്നോ­ടു് ആ­വർ­ത്തി­ച്ചു­പ­റ­ഞ്ഞു്, വി­ട്ടു­പോ­രു­ന്ന ഇ­ട­ത്തേ­യ്ക്കു് ഒ­രി­ക്കൽ കൂടി തി­രി­ഞ്ഞു നോ­ക്കി, തെ­രു­വി­ലേ­യ്ക്കി­റ­ങ്ങി. ഇ­നി­യെ­ന്തു ചെ­യ്യു­മെ­ന്നു് വ­ല­ഞ്ഞും വി­ശ­ന്നു പൊ­രി­ഞ്ഞ­പ്പോൾ ച­പ്പു­കൂ­ന­ക­ളിൽ പ­ര­തി­യും ആ­ദ്യ­മാ­യി ലൈം­ഗി­കാ­ന­ന്ദം അ­റി­ഞ്ഞും ര­തി­യി­ലേർ­പ്പെ­ട്ട ശേഷം എ­ങ്ങോ­ട്ടോ ഓ­ടി­പ്പോ­യ ത­വി­ട്ടു­നി­റ­മു­ള്ള ഒരു പൂ­ച്ച­യെ കാ­ത്തും അ­ങ്ങ­നെ കാ­ത്തു­നിൽ­ക്കു­മ്പോൾ അവളെ ലൈം­ഗി­ക­മാ­യി സ­മീ­പി­ച്ച മ­റ്റൊ­രു പൂ­ച്ച­യെ തി­ര­സ്ക­രി­ച്ചും തി­ര­സ്ക­രി­ക്ക­പ്പെ­ട്ട­ത്തിൽ ഇ­ളി­ഭ്യ­നാ­യി ചാ­ര­നി­റ­മു­ള്ള ആ പൂച്ച അവളെ ആ­ക്ര­മി­ച്ച­പ്പോൾ പ­രു­ക്കേ­റ്റി­ട്ടും ധീ­ര­മാ­യി പൊ­രു­തി അവനെ തു­ര­ത്തി­യും ത­വി­ട്ടു നി­റ­മു­ള്ള പൂച്ച ഇ­നി­യൊ­രി­ക്ക­ലും തി­രി­ച്ചു­വ­രി­ല്ലെ­ന്നു് ഹ­താ­ശ­യാ­യും യ­ജ­മാ­ന­ത്തി­യെ ഓർ­ത്തു് സ­ങ്ക­ട­പ്പെ­ട്ടും ഒ­ന്നും പ­റ­യാ­തെ യ­ജ­മാ­ന­ത്തി­യെ വി­ട്ടു­പി­രി­ഞ്ഞ­തിൽ മനം നൊ­ന്തും ജീ­വി­ച്ച രണ്ടു ദി­വ­സ­ങ്ങൾ­ക്കു് ശേഷം ഫ്ലാ­റ്റി­ലേ­യ്ക്കു് തി­രി­ച്ചു­ചെ­ല്ലാ­മെ­ന്നു് തീ­രു­മാ­നി­ച്ചു് അ­ങ്ങോ­ട്ടേ­യ്ക്കു് ചെന്ന അവൾ, അ­പ്പാർ­ട്ട്മെ­ന്റി­ന്റെ ഗെ­യ്റ്റി­ന്റെ മു­ന്നി­ലെ­ത്തി­യ­പ്പോൾ, വേണ്ട, മ­ട­ങ്ങി­ല്ലെ­ന്നു് ഉ­റ­പ്പി­ച്ച ഇ­ട­ത്തേ­യ്ക്കു് മ­ട­ങ്ങ­ണ്ടെ­ന്നു് ത­ന്നോ­ടു് ആ­വർ­ത്തി­ച്ചു­പ­റ­ഞ്ഞു് അവിടെ നി­ന്നും തി­രി­ച്ചു­ന­ട­ന്നു. അൽ­പ­സ­മ­യം ക­ഴി­ഞ്ഞ­പ്പോൾ നിറയെ ചി­ത്ര­പ്പ­ണി­ക­ളു­ള്ള ഒരു നീല പൈ­ജാ­മ­യും ഒരു ക­റു­ത്ത ടീ ഷർ­ട്ടും ഒരു ചു­വ­ന്ന കൈ­യി­ല്ലാ­സ്വെ­റ്റ­റും ധ­രി­ച്ചു്, ക­സേ­ര­യിൽ ച­രി­ഞ്ഞു കി­ട­ന്നു­റ­ങ്ങു­ന്ന കാ­വൽ­ക്കാ­ര­നെ ഉ­ണർ­ത്താ­ത്ത ചു­വ­ടു­ക­ളു­മാ­യി അ­പ്പാർ­ട്ട്മെ­ന്റി­ന്റെ ഗെ­യ്റ്റു് തു­റ­ന്നു് ഇ­റ­ങ്ങി വ­രു­ന്ന ന­ഗ്ന­പാ­ദ­നാ­യ വൃ­ദ്ധ­നെ അവൾ കണ്ടു. ഈ മ­നു­ഷ്യൻ പാ­തി­രാ­ത്രി­ക്കു് ഉ­ലാ­ത്താ­നി­റ­ങ്ങി­യ­താ­ണോ അതോ ത­ന്നെ­പ്പോ­ലെ എ­ക്കാ­ല­ത്തേ­യ്ക്കു­മാ­യി തെ­രു­വി­ലേ­യ്ക്കി­റ­ങ്ങി­യ­താ­ണോ എ­ന്നു് കു­ഴ­ങ്ങി നിന്ന അ­വ­ളെ­യും ക­ട­ന്നു് വൃ­ദ്ധൻ മു­ന്നോ­ട്ടു് ന­ട­ന്നു. അതു് ക­ണ്ടു് ഒരു നി­മി­ഷം കൂടി സ­ന്ദേ­ഹി­ച്ചു നിന്ന അവൾ, മ്യാ­വൂ­മ്യാ­വൂ­മ്യാ­വൂ എ­ന്നു് മൂ­ന്നു വട്ടം വി­ളി­ച്ചി­ട്ടും തന്നെ ശ്ര­ദ്ധി­ക്കു­ക­യേ ചെ­യ്യാ­തെ ന­ട­പ്പു് തു­ട­രു­ക­യാ­യി­രു­ന്ന വൃ­ദ്ധ­ന്റെ പി­ന്നാ­ലെ, തന്നെ ഇയാൾ ശ്ര­ദ്ധി­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും, തന്നെ ഇ­യാൾ­ക്കു് ഓർ­മ്മ­യു­ണ്ടെ­ങ്കി­ലും ഇ­ല്ലെ­ങ്കി­ലും, ഈ രാ­ത്രി താൻ ഇ­യാ­ളു­ടെ­യൊ­പ്പം തന്നെ ന­ട­ക്കും എന്ന തീർ­ച്ച­പ്പെ­ടു­ത്ത­ലോ­ടെ, എ­ന്തി­നാ­ണി­പ്പോൾ അ­ങ്ങ­നെ­യൊ­രു തീർ­ച്ച­പ്പെ­ടു­ത്ത­ലെ­ന്നു് ഉ­ത്ക­ണ്ഠ­പ്പെ­ട്ട ഒരു പ്ര­തി­ലോ­മ വി­ചാ­ര­ത്തെ പോ­പോ­പോ എ­ന്നു് ആ­ട്ടി­പ്പാ­യി­ച്ചു്, പ­രു­ക്കു പ­റ്റി­യ കാ­ലു­ക­ളി­ലെ വേ­ദ­ന­യെ ക­ടി­ച്ചു­പി­ടി­ച്ചു്, ഓ­ടി­ച്ചെ­ന്നു. അ­വർ­ക്കൊ­പ്പം കൂടിയ ഒരു വെ­ള്ള­പ്പൂ­ച്ച­യെ അവൾ ഒരു പു­ള്ളി­പ്പു­ലി­യെ­യെ­പ്പോ­ലെ വാ പി­ളർ­ത്തി ചീ­റി­യ­ല­റി അവിടെ നി­ന്നും തു­ര­ത്തി. ആ പൂ­ച്ച­പ്പോ­രി­ന്റെ പല സ്ഥാ­യി­യി­ലു­ള്ള ശ­ബ്ദ­ങ്ങൾ വൃ­ദ്ധ­ന്റെ ശ്ര­ദ്ധ­യെ ത­ന്നി­ലേ­ക്കെ­ത്തി­ക്കു­മെ­ന്നു് അവൾ വി­ചാ­രി­ച്ചെ­ങ്കി­ലും അവൾ വി­ചാ­രി­ച്ച­തു പോലെ സം­ഭ­വി­ച്ചി­ല്ല. അ­യാ­ളു­ടെ കാലിൽ തോ­ണ്ടാ­മെ­ന്നോ അ­ല്ലെ­ങ്കിൽ അ­യാ­ളു­ടെ തോ­ള­ത്തു് ചാ­ടി­ക്ക­യ­റാ­മെ­ന്നോ ഉള്ള ആ­ലോ­ച­ന­ക­ളെ അ­ങ്ങ­നെ ചെ­യ്താൽ അയാൾ തന്നെ ചു­രു­ട്ടി­ക്കൂ­ട്ടി വ­ലി­ച്ചെ­റി­യു­മെ­ന്നും അ­യാ­ളു­ടെ മു­ന്നിൽ കയറി ന­ട­ക്കാ­മെ­ന്ന ആ­ലോ­ച­ന­യെ അ­ങ്ങ­നെ ചെ­യ്താൽ അയാൾ അ­വ­ളു­ടെ ക­ണ്ണു­വെ­ട്ടി­ച്ചു് ക­ട­ന്നു­ക­ള­യു­മെ­ന്നും ഭ­യ­ന്നു് അവൾ ത­ള്ളി­ക്ക­ള­ഞ്ഞു. അവർ ന­ട­ന്നു­കൊ­ണ്ടി­രു­ന്ന സി­മ­ന്റു് പാകിയ ഇടവഴി നാലു വ­ള­വു­കൾ താ­ണ്ടി ഹൈ­വേ­യി­ലേ­യ്ക്കു് പ്ര­വേ­ശി­ക്കു­ന്ന ഇ­ടു­ങ്ങി­യ തി­രി­വി­ലെ­ത്തി­യ­പ്പോൾ, ആ തി­രി­വി­ന്റെ വ­ക്കിൽ നിൽ­ക്കു­ന്ന ഒരു മരം, താ­ക്കീ­തി­ല്ലാ­തെ ആ­ഞ്ഞു­വീ­ശി­യ ഒരു പൊ­ടി­ക്കാ­റ്റിൽ ന­ടു­ങ്ങി­യു­ല­ഞ്ഞു്, വൃ­ദ്ധ­ന്റെ­യും അ­വ­ളു­ടെ­യും മേലെ വരണ്ട ഇ­ല­ക­ളും മ­ഞ്ഞ­പ്പൂ­ക്ക­ളും വാ­രി­വി­ത­റി. വെ­കി­ളി­പി­ടി­ച്ചി­ക്കി­ളി­പ്പെ­ട്ടു് അവൾ അതു് മു­ഴു­വൻ അ­പ്പോൾ തന്നെ കു­ട­ഞ്ഞു ക­ള­ഞ്ഞു. പക്ഷേ, തൊ­ട്ട­ടു­ത്ത നി­മി­ഷം, ഇ­ല­ക­ളും പൂ­ക്ക­ളും ചൂടി ഹൈ­വേ­യി­ലേ­യ്ക്കു് പ്ര­വേ­ശി­ക്കു­ന്ന വൃ­ദ്ധ­നെ ക­ണ്ട­പ്പോൾ, ഇ­ല­ക­ളും പൂ­ക്ക­ളും ചൂടി ന­ട­ക്കു­ന്ന ഒരു മ­നു­ഷ്യ­നെ കാണാൻ ഇ­ത്ര­യും ച­ന്ത­മു­ണ്ടെ­ങ്കിൽ, ഇ­ല­ക­ളും പൂ­ക്ക­ളും ചൂടി ന­ട­ക്കു­ന്ന തന്നെ കാണാൻ എ­ന്തോ­രം ച­ന്ത­മു­ണ്ടാ­വു­മാ­യി­രു­ന്നു എ­ന്നൊ­രു ഖേദം അ­വൾ­ക്കു­ണ്ടാ­യി. ഹൈ­വേ­യിൽ പ്ര­വേ­ശി­ച്ച വൃ­ദ്ധൻ ന­ട­പ്പി­ന്റെ വേഗം കൂ­ട്ടി­യ­തോ­ടെ അ­യാൾ­ക്കൊ­പ്പം ന­ട­ന്നെ­ത്താൻ ആ­വ­ശ്യ­മാ­യി വന്ന കാ­യ­ക്ലേ­ശം അ­വ­ളു­ടെ കാ­ലു­ക­ളി­ലെ വേ­ദ­ന­യെ ഒരു കാ­റി­ക്ക­ര­ച്ചി­ലി­ന്റെ വ­ക്കി­ലെ­ത്തി­ച്ചു; വേ­ദ­ന­യ്ക്കു് ആ വ­ക്കു് മു­റി­ച്ചു­ക­ട­ക്കാ­തി­രി­ക്കാ­നാ­വി­ല്ലെ­ന്നാ­യ­പ്പോൾ അവൾ കാ­റി­ക്ക­ര­യു­ക­യും എ­ന്നി­ട്ടു­പോ­ലും ഇയാൾ എ­ന്തു­കൊ­ണ്ടാ­ണു് തന്നെ ശ്ര­ദ്ധി­ക്കാ­ത്ത­തെ­ന്നു് ഉടൻ നി­രാ­ശ­പ്പെ­ടു­ക­യും ചെ­യ്തു. വേ­ദ­നി­ച്ചും നി­രാ­ശ­പ്പെ­ട്ടും നടന്ന ആ ന­ട­പ്പി­നി­ട­യി­ലും അ­വ­ളു­ടെ ശ്ര­ദ്ധ­യെ സ്വാ­ധീ­നി­ച്ച കു­തി­ച്ചോ­ടു­ന്ന വാ­ഹ­ന­ങ്ങ­ളെ­യോ ക­ട­ത്തി­ണ്ണ­ക­ളി­ലു­റ­ങ്ങു­ന്ന മ­നു­ഷ്യ­രെ­യോ ച­പ്പു­കൂ­ന­ക­ളിൽ പ­ര­തു­ന്ന കാ­ക്ക­ക­ളെ­യോ പ­ടു­കൂ­റ്റൻ പ­ര­സ്യ­പ്പ­ല­ക­ക­ളെ­യോ ശ്ര­ദ്ധി­ക്കാ­തെ, വേ­ച്ചു­വേ­ച്ചു­കു­ഴ­ഞ്ഞു­വ­ലി­ഞ്ഞി­ഴ­യു­ന്ന മ­ധു­ര­ശ­ബ്ദ­ത്തിൽ ജി­ന്നി­നും ജി­ന്നു­കൾ­ക്കു­മൊ­രു സ്തു­തി­ഗീ­തം ആ­ല­പി­ക്കു­ന്ന ഒരു പാ­പ്പാ­നെ­യും പു­റ­ത്തി­രു­ത്തി ആ­ടി­യാ­ടി പോ­കു­ന്ന ഒരു ആനയെ പോലും ശ്ര­ദ്ധി­ക്കാ­തെ, അയാൾ ഏ­റെ­ദൂ­രം തല താ­ഴ്ത്തി, വരണ്ട ഇ­ല­ക­ളും മ­ഞ്ഞ­പ്പൂ­ക്ക­ളും പൊ­ഴി­ച്ചു്, ഒരു അ­സം­ബ­ന്ധ­വൃ­ക്ഷ­മെ­ന്ന പോലെ ന­ട­ന്നു. എത്ര ദൂരം ഇ­യാ­ളി­ങ്ങ­നെ ന­ട­ക്കു­മെ­ന്ന അ­വ­ളു­ടെ കൗ­തു­കം എത്ര ദൂരം ഇ­യാ­ളി­ങ്ങ­നെ ന­ട­ക്കു­മെ­ന്ന ഒരു പ­രി­ഭ്ര­മ­മാ­യി വ­ള­രു­ന്ന­തി­നി­ട­യിൽ, ക­ലി­ച്ചു­തു­ള്ളി ക­ട­ന്നു­പോ­യ ഒരു ടി­പ്പർ ലോ­റി­യിൽ നി­ന്നും ര­ണ്ടു് യു­വാ­ക്കൾ ആ നാ­ലു­വ­രി­പ്പെ­രു­മ്പാ­ത­യി­ലേ­യ്ക്കു് വ­ലി­ച്ചെ­റി­ഞ്ഞ പ്ലാ­സ്റ്റി­ക്കു് ക­വ­റു­ക­ളിൽ നി­ന്നും ചി­ത­റി­യ കോ­ഴി­ക­ളു­ടെ­യും പ­ന്നി­ക­ളു­ടെ­യും പ­ശു­ക്ക­ളു­ടെ­യും പോ­ത്തു­ക­ളു­ടെ­യും ആ­ടു­ക­ളു­ടെ­യും അ­ളി­ഞ്ഞ മാം­സ­ത്തു­ണ്ടു­കൾ ക­ണ്ടു് അയാൾ പെ­ട്ടെ­ന്നു് ന­ട­പ്പു നിർ­ത്തി നി­ശ്ച­ല­നാ­യി. അ­തി­ലൊ­രു കവർ അ­യാ­ളു­ടെ കാൽ­ച്ചു­വ­ട്ടി­ലാ­ണു് വീ­ണ­തു്. വ­ഴി­യി­ലെ ഇ­റ­ച്ചി­ക്ക­ഷ­ണ­ങ്ങ­ളി­ലേ­യ്ക്കു് എ­വി­ടെ­നി­ന്നൊ­ക്കെ­യോ ഓ­ടി­യ­ടു­ത്ത തെ­രു­വു­നാ­യ്ക്ക­ളിൽ ര­ണ്ടെ­ണ്ണം അ­യാ­ളു­ടെ കാൽ­ച്ചു­വ­ട്ടി­ലു­മെ­ത്തി. അയാളെ പോലെ അവരും അവളെ ശ്ര­ദ്ധി­ക്കു­ക­യേ ചെ­യ്യു­ന്നി­ല്ലാ­യി­രു­ന്നെ­ങ്കി­ലും, അവരെ അ­ത്ര­യും അ­ടു­ത്തു് ക­ണ്ടു് പേ­ടി­ച്ചു കി­ടു­കി­ടു­ത്ത രാ­സാ­ത്തി, എ­ത്ര­യും പെ­ട്ടെ­ന്നു് ഇയാൾ ഇവിടെ നി­ന്നും ന­ട­ന്നു പോകണേ എ­ന്നൊ­രു പ്രാർ­ത്ഥ­ന­യിൽ മു­ഴു­കി, ആ പ­ട്ടി­ക­ളിൽ ഒരു കാ­ലി­ല്ലാ­ത്ത ഒ­രു­വ­ന്റെ ക­ണ്ണു­ക­ളി­ലെ വി­ശ­പ്പി­ലേ­യ്ക്കു് പാ­ളി­പ്പാ­ളി­നോ­ക്കി, അ­യാ­ളു­ടെ പി­ന്നിൽ പ­മ്മി­പ്പ­മ്മി നി­ന്നു. അ­തി­ദീർ­ഘ­മാ­യ രണ്ടു നി­മി­ഷ­ങ്ങൾ­ക്കു ശേഷം അയാൾ മുൻ­പ­ത്തെ­ക്കാൾ വേ­ഗ­ത്തിൽ അവിടെ നി­ന്നും ന­ട­ന്ന­ക­ന്നെ­ങ്കി­ലും കി­ടു­കി­ടു­പ്പി­ന്റെ വി­ടാ­പ്പി­ടു­ത്ത­ത്തിൽ നി­ന്നും മോ­ചി­ത­യാ­വാൻ അ­വൾ­ക്കു് പി­ന്നെ­യും ഏറെ നേരം വേ­ണ്ടി­വ­ന്നു. അ­വ­രി­രു­വ­രും തീ­വ­ണ്ടി­പ്പാ­ള­ങ്ങൾ­ക്കു് മേലെ പണിത ഒരു ഫ്ലൈ­യോ­വ­റി­ന്റെ ചു­വ­ട്ടി­ലെ­ത്തി­യ­പ്പോൾ, അ­വ­ളു­ടെ ഊഹം ശ­രി­വ­ച്ചു­കൊ­ണ്ടു്, അയാൾ അതിൽ ക­യ­റാ­തെ, അ­രി­കു­ക­ളിൽ അ­വി­ടെ­യു­മി­വി­ടെ­യും ഏ­താ­നും മ­നു­ഷ്യ­രും ഏ­താ­നും നാ­യ്ക്ക­ളും ചി­ത­റി­യു­റ­ങ്ങു­ന്ന അ­ടി­പ്പാ­ത­യി­ലേ­യ്ക്കു്, ന­ട­പ്പി­ന്റെ വേഗം കു­റ­ച്ചു്, നടന്ന ദൂ­ര­ങ്ങ­ളു­ടെ കി­ത­പ്പോ­ടെ പ്ര­വേ­ശി­ച്ചു. തൊ­ട്ടു­പി­റ­കെ ഒരു പൊ­ലീ­സ് റോ­ന്തു­ചു­റ്റൽ വണ്ടി അ­വി­ടേ­യ്ക്കു് സൈറൺ മു­ഴ­ക്കി വ­ന്നു് സ­ഡൻ­ബ്രേ­ക്കി­ട്ടു് നി­ന്നു. വ­ണ്ടി­യിൽ നി­ന്നു­മി­റ­ങ്ങി വന്ന ഒരു പൊ­ലീ­സു­കാ­രൻ വൃ­ദ്ധ­നെ ചോ­ദ്യം ചെ­യ്യു­ന്ന­തും അ­യാ­ളോ­ടു് തി­രി­ച്ച­റി­യൽ രേഖ ചോ­ദി­ക്കു­ന്ന­തും ഒരു മ­റു­പ­ടി­യും പ­റ­യാ­തെ ഫ്ലൈ­യോ­വ­റി­ന്റെ തൂണിൽ ആരോ കോറിയ അ­വ്യ­ക്ത­മാ­യ ഒരു മു­ദ്രാ­വാ­ക്യ­വും നോ­ക്കി നിൽ­ക്കു­ന്ന അയാളെ കോ­ള­റിൽ പി­ടി­ച്ചു് വ­ണ്ടി­യി­ലേ­യ്ക്കു് വ­ലി­ച്ചി­ഴ­യ്ക്കു­ന്ന­തും ക­ണ്ടു് എ­ന്താ­ണു് സം­ഭ­വി­ക്കു­ന്ന­തെ­ന്ന­റി­യാ­തെ പേ­ടി­ച്ച­ര­ണ്ട രാ­സാ­ത്തി, പിൽ­ക്കാ­ല­ത്തു് പ­ല­പ്പോ­ഴും, അ­വീൻ­ചെ­ടി­കൾ പൂത്ത ഒരു താ­ഴ്‌­വ­ര­യിൽ മരണം കാ­ത്തു­കി­ട­ന്ന ഒരു ത­ണു­ത്ത മാ­ദ­ക­രാ­വിൽ പോലും, അവളെ ഹർ­ഷ­പു­ള­കി­ത­യാ­ക്കി­യ ഒരു നീ­ക്ക­ത്തിൽ, പൊ­ലീ­സു­കാ­ര­ന്റെ നേരെ കു­തി­ച്ചു ചാടി അ­യാ­ളു­ടെ മുഖം മാ­ന്തി­പ്പ­റി­ച്ചു. വി­ര­ണ്ടു കുതറി മാ­റു­ന്ന­തി­നി­ട­യിൽ ആ പൊ­ലീ­സു­കാ­രൻ നില തെ­റ്റി വീ­ണ­തും, അവളെ ഞെ­ട്ടി­ച്ചു­കൊ­ണ്ടു് വൃ­ദ്ധൻ അ­വ­ളെ­യും കോ­രി­യെ­ടു­ത്തു് അ­ടി­പ്പാ­ത­യി­ലൂ­ടെ കു­തി­ച്ചു്, പാ­ഞ്ഞു­വ­രി­ക­യാ­യി­രു­ന്ന ഒരു തീ­വ­ണ്ടി­ക്കു കു­റു­കെ ഒരു ലോം­ഗ്ജ­മ്പു­കാ­ര­നെ പോലെ ചാടി പാ­ള­ങ്ങൾ മു­റി­ച്ചു­ക­ട­ന്നു്, അ­വ­ളു­ടെ ചൂ­ടു­മൂ­ത്ര­ത്താൽ ന­ന­യ്ക്ക­പ്പെ­ട്ടു് ഇ­രു­ട്ടിൽ മ­റ­ഞ്ഞു.

(2016).

സു­രേ­ഷ് പി. തോമസ്
images/suresh.jpg

മാ­ധ്യ­മ പ്ര­വർ­ത്ത­കൻ. മൂ­ന്നു് പു­സ്ത­ക­ങ്ങൾ പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: ക­രു­ണാ­ക­രൻ

Colophon

Title: U. S. S. R. (ml: യു.എസ്.എസ്.ആർ.).

Author(s): Suresh P. Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2021-05-22.

Deafult language: ml, Malayalam.

Keywords: Short Story, Suresh P. Thomas, U. S. S. R., സു­രേ­ഷ് പി. തോമസ്, യു.എസ്.എസ്.ആർ., Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 13, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Old man, a painting by Sejdikapllanaj . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.