SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Redwood_Trees_of_California.jpg
Giant Redwood Trees of California, a painting by Albert Bierstadt (1830–1902).
വ­ട­ക്കൻ­പാ­ട്ടു­സി­നി­മ; സാം­സ്കാ­രി­ക­വി­ശ­ക­ല­നം
പി. എസ്. രാ­ധാ­കൃ­ഷ്ണൻ
images/Umminithanka.jpg

സി­നി­മ­യി­ലെ ദേ­ശീ­യ­പ്ര­തി­നി­ധാ­ന­ങ്ങൾ പ­രി­ച­ര­ണ­ത്തി­ലും അ­വ­ത­ര­ണ­ത്തി­ലും ഏ­ക­സ്വ­ര­മാ­യി­രു­ന്നി­ല്ല. ജ­ന­കീ­യ­വി­പ­ണി­ക്കും വി­പ­ണി­യു­ടെ രാ­ഷ്ട്രീ­യ­ത്തി­നും അ­നു­കൂ­ല­മാ­യി ദേ­ശീ­യ­വ്യ­വ­ഹാ­ര­ങ്ങ­ളെ പു­നർ­നിർ­മ്മി­ക്കു­ക­യാ­ണു് സിനിമ. ജ­ന­കീ­യ­പ്ര­മേ­യം, രാ­ഷ്ട്ര­നിർ­മാ­ണ­ത്തി­നു പാ­ക­മാ­വു­ന്ന സ­ന്ദർ­ഭ­ങ്ങൾ, സ­മ­കാ­ലി­ക­സാ­മൂ­ഹി­ക­പ്ര­ശ്ന­ങ്ങൾ എ­ന്നി­വ കൈ­കാ­ര്യം ചെ­യ്യു­ന്ന പ്ര­മേ­യ­ങ്ങൾ­ക്കാ­യി­രു­ന്നു ഔ­പ­ചാ­രി­ക­മാ­യ സ്വീ­കാ­ര്യ­ത. സർ­ക്കാർ ന­യ­ങ്ങൾ­ക്കു് ഒ­ത്താ­ശ ചെ­യ്യാ­നാ­യി­ല്ലെ­ങ്കി­ലും അ­നു­കൂ­ലി­ക്കു­ന്ന­തെ­ങ്കി­ലു­മാ­ക­ണം ദേ­ശീ­യ­സി­നി­മ. അ­ധീ­ശ­വ്യ­വ­ഹാ­ര­ങ്ങ­ളു­ടെ നിർ­ദേ­ശി­ക­കൾ­ക്കു­ള്ളി­ലാ­ണു് സി­നി­മ­ക­ളി­ലെ ദേ­ശ­ഭാ­വ­ന­പോ­ലും നിർ­ണ്ണ­യി­ക്ക­പ്പെ­ടു­ന്ന­തു്. നെ­ഹ്റു­വി­യൻ സോ­ഷ്യ­ലി­സ­മെ­ന്നു് വി­ളി­പ്പേ­രു­ള്ള ദേ­ശ­പു­നർ­നി­മ്മാ­ണ­പ­ദ്ധ­തി­ക്കാ­യി­രു­ന്നു ഭ­ര­ണ­ത­ല­ത്തിൽ ഊന്നൽ. ആ­ധു­നി­ക­ത­യു­ടെ ഈ ആൾ­മാ­റാ­ട്ടം അ­ക്കാ­ല­ത്തെ സി­നി­മ­ക­ളു­ടെ ആ­ഖ്യാ­ന­ത്തെ­യും ഘ­ട­ന­യെ­യും വ­ല്ലാ­തെ ആ­വേ­ശി­ച്ചി­ട്ടു­ണ്ടു്. ഉ­ത്ത­രേ­ന്ത്യൻ ചി­ത്ര­ങ്ങ­ളിൽ ഇവ കൂ­ടു­തൽ വൈ­കാ­രി­ക­മാ­യ നാ­ട­കീ­യ­ത­യോ­ടെ തുടരെ പ്ര­ത്യ­ക്ഷ­പ്പെ­ട്ട­പ്പോൾ തെ­ക്കേ­യി­ന്ത്യ­യിൽ—പ്ര­ത്യ­കി­ച്ചും മ­ല­യാ­ള­ത്തിൽ—അവ പ­രോ­ക്ഷ പ്രേ­ര­ണ­യാ­യി­ട്ടാ­ണു് നി­ല­കൊ­ണ്ട­തു്. ഐ­ക്യ­കേ­ര­ള­മെ­ന്ന രാ­ഷ്ട്രീ­യ യാ­ഥാർ­ത്ഥ്യ­വു­മാ­യി പൊ­രു­ത്ത­പ്പെ­ടാൻ ത­യ്യാ­റാ­യി വ­രു­ന്ന പ്ര­ദേ­ശ­മാ­യി­രു­ന്ന­ല്ലോ 1950-​കളുടെ ആ­ദ്യ­പ­കു­തി­യി­ലെ കേരളം. അ­ന്ന­ത്തെ സാം­സ്കാ­രി­ക കാ­ലാ­വ­സ്ഥ­യിൽ ഇതര ഇ­ന്ത്യൻ ഭാ­ഷ­ക­ളി­ലെ­ന്ന­പോ­ലെ മ­ല­യാ­ള­ത്തി­ലും പു­രാ­ണ­ങ്ങ­ളെ അ­വ­ലം­ബി­ച്ചു് ചി­ത്ര­ങ്ങൾ നിർ­മി­ച്ചി­രു­ന്നു. പ്ര­ഹ്ലാ­ദ (1941), ഹ­രി­ശ്ച­ന്ദ്ര (1955), സീത (1960), ഭ­ക്ത­കു­ചേ­ല (1961), കൃ­ഷ്ണ­കു­ചേ­ല (1961), ശ്രീ­രാ­മ­പ­ട്ടാ­ഭി­ഷേ­കം (1962) തു­ട­ങ്ങി­യ ചി­ത്ര­ങ്ങൾ സ­മ­കാ­ലി­ക­മൂ­ല്യ­ങ്ങ­ളെ അ­തി­വി­ദൂ­ര ഭൂ­ത­ത്തിൽ നി­ന്നു ക­ണ്ടെ­ടു­ക്കാ­നാ­ണു് ശ്ര­മി­ച്ച­തു്. ഭൂ­താ­വി­ഷ്ട­മാ­യ രാ­ഷ്ട്ര­ഭാ­വ­ന മ­ല­യാ­ള­ത്തിൽ എ­ത്ര­ത്തോ­ളം സ­ഫ­ല­മാ­യെ­ന്ന ചോ­ദ്യ­ത്തെ­ക്കാൾ പ്ര­സ­ക്തം എ­ന്തു­കൊ­ണ്ട­വ വി­ഫ­ല­മാ­യെ­ന്ന­താ­ണു്.

images/Krishna_Kuchela.jpg

മ­ല­യാ­ള­സി­നി­മാ­ച­രി­ത്ര­ത്തിൽ വിവിധ ജ­നു­സ്സു­ക­ളി­ലെ ചി­ത്ര­ങ്ങ­ളു­ടെ ഒ­ത്തു­ചേ­രൽ കൊ­ണ്ടു് നിർ­ണ്ണാ­യ­ക­മാ­യ വർ­ഷ­മാ­ണു് 1961. വ­ട­ക്കൻ­പാ­ട്ടി­ന്റെ പു­ന­രാ­ഖ്യാ­ന­മാ­യ ഉ­ണ്ണി­യാർ­ച്ച, ച­രി­ത്രാ­നു­ക­ല്പ­ന­മാ­യ ഉ­മ്മി­ണി­ത­ങ്ക, ഭ­ക്തി­വി­ഷ­യ­ക­മാ­യ കൃ­ഷ്ണ­കു­ചേ­ല യും ഭ­ക്ത­കു­ചേ­ല യും, ഇ­തി­ഹാ­സാ­സ്പ­ദ­മാ­യ സീ­താ­ക­ല്യാ­ണം, ആ­ദ്യ­വർ­ണ­ചി­ത്ര­മാ­യ കണ്ടം ബെച്ച കോ­ട്ട്, പ്രാ­ദേ­ശി­ക റി­യ­ലി­സ­ത്തി­ന്റെ പ­രു­ഷ­ത­യു­ള്ള മു­ടി­യ­നാ­യ പു­ത്രൻ, പ്രാ­ദേ­ശി­ക പു­രാ­ണ­മാ­യ ശ­ബ­രി­മ­ല അ­യ്യ­പ്പൻ തു­ട­ങ്ങി വിവിധ ജ­നു­സ്സു­ക­ളി­ലു­ള്ള ചി­ത്ര­ങ്ങൾ 1961-ന്റെ പ്ര­ത്യേ­ക­ത­യാ­ണു്. പക്ഷേ, വ­ട­ക്കൻ­പാ­ട്ടു­ക­ളു­ടെ പു­ന­രാ­ഖ്യാ­ന­വും മു­ടി­യ­നാ­യ പു­ത്ര­നിൽ കാ­ണു­ന്ന കാ­ല്പ­നി­ക­റി­യ­ലി­സ­വും മാ­ത്ര­മേ തു­ടർ­ന്നു­ള്ള സി­നി­മാ­ച­രി­ത്ര­ത്തിൽ സ­ജീ­വ­മാ­കു­ന്നു­ള്ളൂ.

1961-ൽ ഉ­ണ്ണി­യാർ­ച്ച­യോ­ടെ തു­ട­ങ്ങു­ന്ന വ­ട­ക്കൻ­പാ­ട്ടു ചി­ത്ര­ങ്ങ­ളു­ടെ തേ­രോ­ട്ടം മു­പ്പ­തു വർ­ഷ­ത്തോ­ളം തു­ടർ­ന്നു. രണ്ടു വർ­ഷ­ത്തി­ലൊ­രു ചി­ത്ര­മെ­ന്ന നി­ല­യ്ക്കു് പ­തി­നെ­ട്ടോ­ളം ചി­ത്ര­ങ്ങൾ ഇ­ക്കാ­ല­യ­ള­വിൽ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. അവയിൽ ക­ട­ത്ത­നാ­ടൻ അ­മ്പാ­ടി യും (1990) പു­ത്തൂ­രം പു­ത്രി ഉ­ണ്ണി­യാർ­ച്ച യും (2002) ഒ­ഴി­കെ­യു­ള്ള­വ പ്ര­ദർ­ശ­ന­വി­ജ­യ­ങ്ങ­ളാ­യി­രു­ന്നു. പു­രാ­ണേ­തി­ഹാ­സ­ങ്ങ­ളെ­യോ ച­രി­ത്ര­ക­ഥ­ക­ളെ­യോ അ­പേ­ക്ഷി­ച്ചു് ജ­ന­പ്രി­യ­ജ­നു­സ്സിൽ­പ്പെ­ട്ട വ­ട­ക്കൻ­പാ­ട്ടു­ചി­ത്ര­ങ്ങൾ അ­റു­പ­തു­ക­ളി­ലും എ­ഴു­പ­തു­ക­ളി­ലും വ­ലി­യൊ­രാ­ഘോ­ഷ­മാ­യി സ്വീ­ക­രി­ക്ക­പ്പെ­ട്ടി­രു­ന്നു. സി­നി­മ­യ്ക്കു് പു­റ­ത്തു് എ­ഴു­ത്തു­കാ­രെ­ന്ന നി­ല­യ്ക്കു് അ­ത്ര­യൊ­ന്നും അ­റി­യ­പ്പെ­ട്ടി­ട്ടി­ല്ലാ­ത്ത ശാ­ര­ങ്ഗ­പാ­ണി­യും നടനും നാ­ട­ക­കൃ­ത്തു­മാ­യി­രു­ന്ന എൻ. ഗോ­വി­ന്ദൻ­കു­ട്ടി യു­മാ­യി­രു­ന്നു ക­ട­ത്താ­നാ­ടൻ വീ­ര­ഗാ­ഥ­ക­ളിൽ മി­ക്ക­വ­യ്ക്കും ര­ച­ന­യും സം­ഭാ­ഷ­ണ­വും എ­ഴു­തി­യ­തു്. എ­ടു­ത്തു­പ­റ­യേ­ണ്ട മ­റ്റൊ­രു സംഗതി മ­ല­യാ­ള­ത്തി­ലെ വമ്പൻ നിർ­മ്മാ­ണ­ക­മ്പ­നി­ക­ളാ­യ ഉ­ദ­യ­യും ന­വോ­ദ­യ­യും സ്വ­രൂ­പി­ച്ചെ­ടു­ത്ത ലാ­വ­ണ്യ­ശാ­സ്ത്ര­ചേ­രു­വ­യ്ക്കു­ള്ളി­ലേ­യ്ക്കു് പാ­ക­പ്പെ­ടേ­ണ്ടി വ­ന്ന­താ­ണു് വ­ട­ക്കൻ­ക­ഥാ­ഗാ­ന­ചി­ത്ര­ങ്ങ­ളു­ടെ സാ­ധ്യ­ത­യും പ­രി­മി­തി­യു­മെ­ന്ന­താ­ണു്.

images/Alexander_Dumas.jpg
അ­ല­ക്സാ­ണ്ടർ ഡ്യൂമ

എ­ന്നാൽ ഇ­തു­കൊ­ണ്ടൊ­ന്നും ഒരു സ­വി­ശേ­ഷ­ഗ­ണം ജ­ന­പ്രി­യ­മാ­ക­ണ­മെ­ന്നി­ല്ല. വൻ­മു­തൽ­മു­ട­ക്കു­ള്ള സം­രം­ഭ­മെ­ന്ന നി­ല­യ്ക്കും കാ­തോ­ടു കാതു പ­റ­ഞ്ഞു­കേ­ട്ടും വാ­യി­ച്ച­റി­ഞ്ഞും പ്ര­ച­രി­ച്ച ജ­ന­കീ­യ­ഗാ­ന­ങ്ങ­ളു­ടെ ദൃ­ശ്യാ­നു­ക­ല്പ­ന­മെ­ന്ന വി­ധ­ത്തി­ലും വ­ട­ക്കൻ­പാ­ട്ടു ചി­ത്ര­ങ്ങൾ അ­ന്ന­ത്തെ മു­ഖ്യ­ധാ­രാ­സി­നി­മ­ക­ളിൽ നി­ന്നും പ­ല­തു­കൊ­ണ്ടും വേ­റി­ട്ടു­നിൽ­ക്കു­ന്നു. പു­ത്തൂ­രം പാ­ട്ടു­ക­ളി­ലും ത­ച്ചോ­ളി­പ്പാ­ട്ടു­ക­ളി­ലും പാ­ടി­പ്പ­തി­ഞ്ഞ­വ­യിൽ ചി­ല­തു് സി­നി­മ­യാ­യി­ട്ടു­ണ്ടു്. മ­റ്റു­പ­ല­തി­നെ­യും­പോ­ലെ പാ­ടി­പ്പ­തി­യാ­ത്ത ത­ച്ചോ­ളി ഒ­തേ­ന­നും മകൻ കു­ഞ്ഞി­ക്കേ­ളു­വു­മാ­യു­ള്ള പോ­രി­നെ വി­ഷ­യീ­ക­രി­ച്ചും (ഒ­തേ­ന­ന്റെ മകൻ 1970) സി­നി­മ­യു­ണ്ടാ­യി­ട്ടു­ണ്ടു്. ക­ട­ത്ത­നാ­ടും കോ­ല­ത്തു­നാ­ടു­മൊ­ക്കെ പ­ശ്ചാ­ത്ത­ല­ത്തിൽ നി­ല­നിർ­ത്തി­ക്കൊ­ണ്ടു് അ­ല­ക്സാ­ണ്ടർ ഡ്യൂമ യുടെ മോ­ണ്ടി ക്രി­സ്റ്റോ എന്ന ആ­ഖ്യാ­യി­ക­യു­ടെ സ്വ­ത­ന്ത്ര­പു­ന­രാ­ഖ്യാ­ന­മാ­യും സി­നി­മ­യു­ണ്ടാ­യി; ന­വോ­ദ­യ­യു­ടെ പ­ട­യോ­ട്ടം (1982).

പ്രാ­ദേ­ശി­ക­ച­രി­ത്ര­കാ­രൻ­മാർ ക­ട­ത്ത­നാ­ടി­നെ സാ­മൂ­തി­രി­യു­ടെ­യും കോ­ല­ത്തി­രി­യു­ടെ­യും ക­യ്യേ­റ്റ­ങ്ങ­ളെ അ­തി­ജീ­വി­ച്ച ഭൂ­പ്ര­ദേ­ശ­മാ­യാ­ണു് സ്ഥാ­ന­പ്പെ­ടു­ത്തു­ന്ന­തു്. പു­ത്തൂ­രം പാ­ട്ടു­ക­ളി­ലെ ഉ­ള്ള­ട­ക്ക­ത്തിൽ­നി­ന്നും ക­ട­ത്ത­നാ­ട്ടി­ലെ ദേ­ശ­ച­ര്യ­ക­ളും നാ­ടു­വാ­ഴി­ക­ളു­ടെ സ്ഥാ­ന­മ­ഹി­മ­ക­ളും മ­ന­സ്സി­ലാ­ക്കാം. ര­ണ്ടു­നൂ­റ്റാ­ണ്ടി­നു ശേ­ഷ­മു­ള്ള ത­ച്ചോ­ളി­പ്പാ­ട്ടു­ക­ളി­ലെ­ത്തു­മ്പോൾ നാ­ടി­ന്റെ ഘ­ട­ന­യും വ്യ­വ­സ്ഥ­യു­മൊ­ക്കെ കൂ­ടു­തൽ ശി­ഥി­ല­മാ­യ­താ­യി തെ­ളി­യു­ന്നു. ടി­പ്പു­വി­ന്റെ­യും തു­ടർ­ന്നു് ബ്രി­ട്ടീ­ഷു­കാ­രു­ടെ­യും അ­ധി­നി­വേ­ശ­ത്തി­നു തൊ­ട്ടു­മുൻ­പു­ള്ള ക­ട­ത്ത­നാ­ട്ടി­ന്റെ ഏ­ക­ദേ­ശ­രൂ­പം ക­ഥാ­ഗാ­ന­ങ്ങ­ളിൽ തെ­ളി­യു­ന്നു­ണ്ടു്. ക­ഥാ­ഗാ­ന­ങ്ങ­ളി­ലെ പ­ട­ക്കു­റു­പ്പൻ­മാർ മാ­ട­മ്പി­വാ­ഴ്ച­യിൽ അ­ഭി­ര­മി­ക്കു­ന്ന­വ­രും കൊ­ളോ­ണി­യൽ ആ­ധു­നി­ക­ത­യു­ടെ വി­ഭ­വ­ങ്ങ­ളെ പേ­ടി­ക്കു­ന്ന­വ­രു­മാ­ണു്.

images/Kandam_Becha_Kottu.jpg

വെ­ള്ള­ക്കാ­രെ­യും അ­വ­രു­ടെ യു­ദ്ധ­ക്കോ­പ്പു­ക­ളാ­യ തോ­ക്കി­നെ­യും പീ­ര­ങ്കി­യെ­യു­മൊ­ക്കെ ശ­ത്രു­ക്ക­ളാ­യാ­ണു് ഇ­ക്കൂ­ട്ടർ പ­രി­ഗ­ണി­ക്കു­ന്ന­തു്. വെ­ള്ള­ക്കാ­രെ ത­ച്ചു­കൊ­ല്ലു­ന്ന ആ­ഗ്ര­ഹ­സൂ­ച­ക­മാ­യി ഒ­തേ­ന­നു് പാ­ട്ടു­ക­ളിൽ രൂ­പാ­ന്ത­ര­മു­ണ്ടാ­യ­തു ജനകീയ അ­ബോ­ധ­ത്തി­ന്റെ സാ­ക്ഷാ­ത്കാ­ര­മെ­ന്ന നി­ല­യ്ക്കാ­ണു്. ഇതേ ഒതേനൻ ത­ന്നെ­യാ­ണു് ജ­ന്മി­ത്തം അ­വ­സാ­നി­ക്കു­ക­യും വെ­ള്ള­ക്കാർ രാ­ജ്യം പി­ടി­ച്ച­ട­ക്കു­ക­യും ചെ­യ്യു­ന്ന സാ­ഹ­ച­ര്യം വ­ന്നാൽ പി­ന്നെ ജീ­വ­നോ­ടി­രി­ക്ക­രു­തെ­ന്നു് മകൻ അ­മ്പാ­ടി­യോ­ടു് സ്വ­പ്ന­ത്തിൽ പ­റ­യു­ന്ന­തു്. കാ­വി­ലും ചാ­ത്തോ­ത്തു് കു­ഞ്ഞ­മ്പാ­ടി, അച്ഛൻ പ­റ­ഞ്ഞ­തു­പോ­ലെ പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്തു. ഒ­തേ­ന­ന്റെ അ­ന്ത്യ­വും തോ­ക്കി­നോ­ടേ­റ്റാ­യി­രു­ന്നു­വെ­ന്നു് ഇവിടെ ഓർ­ക്കേ­ണ്ട­തു­ണ്ടു്. കൊ­ളോ­ണി­യൽ ആ­ധു­നി­ക­ത­യു­ടെ അ­ധി­കാ­ര­സൂ­ച­ക­ങ്ങ­ളു­മാ­യി ത­ച്ചോ­ളി­പ്പാ­ട്ടു­ക­ളി­ലെ ക­ഥാ­പു­രു­ഷൻ­മാർ നി­ര­ന്ത­ര­സ­മ­ര­ത്തി­ലാ­യി­രു­ന്നു­വെ­ന്ന­തു് വ്യ­ക്തം. ആ­ധു­നി­ക­നാ­യ പ്ര­ജ­യാ­യി തി­ര­ച്ച­റി­യ­പ്പെ­ടാൻ വി­സ­മ്മ­തി­ക്കു­ന്ന നാ­ട്ടു­പൗ­ര­ന്റെ പി­രി­മു­റു­ക്കം പാ­ട്ടു­ക­ളിൽ ആ­ഴ്‌­ന്നു­പ­തി­ഞ്ഞി­ട്ടു­ണ്ടു്. ക­ട­ത്ത­നാ­ടി­ന്റെ ദേ­ശ­സ്വ­ത്വം കൂ­ടി­യാ­യി ഇതിനെ കാണാം. ച­ല­ച്ചി­ത്ര­മാ­കാ­നി­രി­ക്കു­ന്ന വീ­ര­ഗാ­ഥ­ക­ളു­ടെ സാം­സ്കാ­രി­ക­രാ­ഷ്ട്രീ­യം ഏ­താ­ണ്ടി­ങ്ങ­നെ­യാ­യി­രു­ന്നു.

സി­നി­മ­യു­ടെ ല­ക്ഷ്യ­ങ്ങ­ളി­ലൊ­ന്നു്, ദൃ­ശ്യ­വൽ­ക്ക­രി­ക്കാ­വു­ന്ന ക­ഥ­നോ­പാ­ധി­ക­ളെ സ്വ­മാ­ധ്യ­മ­ത്തി­നും വർ­ത്ത­മാ­ന­കാ­ല­ത്തി­നും അ­നു­കൂ­ല­മാ­ക്കി­ത്തീർ­ക്കു­ക­യെ­ന്ന­താ­ണു്. അ­തു­വ­ഴി കാ­ല­ത്തി­ന്റെ ആ­വ­ശ്യ­ങ്ങ­ളി­ലേ­ക്കും ആ­ഗ്ര­ഹ­ങ്ങ­ളി­ലേ­ക്കും ദേ­ശ­ത്തി­ന്റെ ഈ­ടു­വ­യ്പ്പു­ക­ളെ സം­ക്ര­മി­പ്പി­ക്കു­ക­യു­മാ­വാം. ഐ­ക്യ­കേ­ര­ള­മെ­ന്ന ആ­വ­ശ്യം രാ­ഷ്ട്രീ­യ­മാ­യി രൂ­പ­പ്പെ­ടു­ന്ന അ­മ്പ­തു­ക­ളി­ലെ ജ­ന­സ­മൂ­ഹ­ത്തി­ന്റെ സ്വ­ത്വ­സ്ഥാ­പ­ന­താൽ­പ­ര്യം ഉ­ണ്ണി­യാർ­ച്ച (1961) പോ­ലൊ­രു വ­ട­ക്കൻ­പാ­ട്ടു ചി­ത്ര­ത്തിൽ യാ­ദൃ­ച്ഛി­ക­മാ­യി വി­രു­ന്നു വ­ന്ന­ത­ല്ല. സി­നി­മ­ക­ളിൽ ദൃ­ശ്യാ­ഖ്യാ­ന­മാ­ണു് വ­സ്തു­ത­കൾ­ക്കു് രൂപം ച­മ­യ്ക്കു­ന്ന­തു്. ഓർ­മ്മ­ക­ളു­ടെ കാ­ഴ്ച­പ്പെ­ടു­ത്ത­ലു­കൾ ഔ­ദ്യോ­ഗി­ക­മാ­യ ച­രി­ത്ര­നി­ഷ്ക്കർ­ഷ­കൾ­ക്കു് വ­ഴ­ങ്ങു­ന്ന­താ­വ­ണ­മെ­ന്നി­ല്ല. ഓർ­മ്മ­ക­ളിൽ­നി­ന്നും ച­രി­ത്ര­ത്തെ

images/K_N_Panikkar.jpg
കെ. എൻ. പ­ണി­ക്കർ

വീ­ണ്ടെ­ടു­ക്കു­മ്പോൾ പ്ര­സ­ക്ത­മാ­കു­ന്ന രണ്ടു സ്രോ­ത­സ്സു­ക­ളെ­ക്കു­റി­ച്ചു് ഡോ. കെ. എൻ. പ­ണി­ക്കർ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. അതു് വാ­മൊ­ഴി പാ­ര­മ്പ­ര്യ­ത്തി­ന്റെ­യും വ­ര­മൊ­ഴി­ച­രി­ത്ര­ത്തി­ന്റെ­യു­മാ­ണു്. സി­നി­മ­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം വാ­മൊ­ഴി­വ­ഴ­ക്ക­ങ്ങ­ളെ­യും ച­രി­ത്രാ­ഖ്യാ­ന­ങ്ങ­ളെ­യും ആ­നു­കാ­ലി­ക­മാ­ക്കു­ക­യാ­ണു് പ്ര­ധാ­നം.

വി­ഭി­ന്ന­പ്രാ­ദേ­ശീ­യ­ത­ക­ളു­ടെ ഏ­കീ­ക­ര­ണം ഔ­പ­ചാ­രി­ക­മാ­യി പൂർ­ത്തി­യാ­യി­ക്ക­ഴി­ഞ്ഞ രാ­ഷ്ട്രീ­യ­കാ­ലാ­വ­സ്ഥ­യി­ലാ­ണു് ഉ­ണ്ണി­യാർ­ച്ച­യെ­ന്ന ചി­ത്രം പ്ര­ദർ­ശി­പ്പി­ക്കേ­ണ്ടി വ­രു­ന്ന­തു്. ഐ­ക്യ­കേ­ര­ള­ത്തെ മാ­ന­സി­ക­യാ­ഥാർ­ത്ഥ്യ­മാ­ക്കി­ത്തീർ­ക്കു­ന്ന പ്ര­ക്രി­യ അ­പ്പോ­ഴും പൂർ­ത്തി­യാ­യി­രു­ന്നി­ല്ല. അ­തി­നാൽ സ­മൂ­ഹ­മ­ന­സ്സിൽ തിരു-​കൊച്ചി-മലബാറുകൾ 1956-നു ശേ­ഷ­വും വ്യ­ത്യ­സ്ത പ്ര­വി­ശ്യ­ക­ളാ­യി തു­ട­രു­ക­യാ­യി­രു­ന്നു­വെ­ന്നു പറയാം. നാ­ട­ക­വും ക­ഥാ­പ്ര­സം­ഗ­വും സി­നി­മ­യും ഉൾ­പ്പെ­ടെ­യു­ള്ള ജ­ന­കീ­യ­ക­ലാ­രൂ­പ­ങ്ങ­ളെ­ല്ലാം ഈ പ്ര­ക്രി­യ­യിൽ ഇ­ട­പെ­ടു­ന്നു­ണ്ടു്. കാ­ലാ­ന്ത­ര­ത്തിൽ, 1960-​കളോടെ സിനിമ കൂ­ടു­തൽ ജ­ന­പ്രി­യ­മാ­വു­ക­യും ചെ­യ്തു. സി­നി­മ­യ്ക്കു് സം­ബോ­ധ­ന ചെ­യ്യേ­ണ്ടി­യി­രു­ന്ന കാ­ണി­ക­ളു­ടെ എ­ണ്ണ­വും താ­ര­ത­മ്യേ­ന വി­പു­ല­മാ­യി­രു­ന്നു. നി­ല­നിൽ­ക്കു­ന്ന രാ­ഷ്ട്രീ­യ­സ­ന്ദർ­ഭ­വു­മാ­യി സം­വ­ദി­ക്കു­മ്പോൾ തന്നെ ദേ­ശ­പ്പ­ഴ­മ­യെ കാൽ­പ്പ­നി­ക­വൽ­ക്ക­രി­ക്കാ­നും ച­ല­ച്ചി­ത്ര­ങ്ങൾ മു­തി­രാ­റു­ണ്ടു്. സം­സ്കാ­ര­രൂ­പീ­ക­ര­ണ­ത്തി­ന്റെ സ­വി­ശേ­ഷ­വേ­ള­യിൽ വീ­രാം­ഗ­ന­മാ­രെ­യും വീ­ര­പു­രു­ഷൻ­മാ­രെ­യും ഓർ­മ്മ­യു­ടെ­യും കേ­ട്ടു­കേൾ­വി­യു­ടെ­യും പു­രാ­വ­സ്തു­ശേ­ഖ­ര­ത്തിൽ നി­ന്നും തേ­ടി­യെ­ടു­ക്കു­ക സ്വാ­ഭാ­വി­ക­മാ­ണു്. എല്ലാ ഉ­പ­സം­സ്കാ­ര­ങ്ങ­ളി­ലും ഇ­ത്ത­രം ക­ണ്ടെ­ത്ത­ലു­കൾ ന­ട­ക്കാ­റു­ണ്ടു്. എ­ങ്കിൽ­പ്പോ­ലും വ­ട­ക്കൻ­പാ­ട്ടു­ക­ളു­ടെ വ്യാ­വ­ഹാ­രി­ക­ഭൂ­മി­ക­യി­ലേ­ക്കു് കേ­ര­ളീ­യ­ത­യെ അ­ധ്യാ­രോ­പി­ക്കു­ക അ­ത്ര­യെ­ളു­പ്പ­മാ­യി­രു­ന്നി­ല്ല. ക്ലി­പ്ത­മാ­യ സ്ഥ­ല­രാ­ശി­യിൽ നിൽ­ക്കു­ക­യും ച­രി­ക്കു­ക­യും ചെ­യ്യു­ന്ന വീ­ര­ക­ഥാ­ഗാ­ന­ങ്ങ­ളിൽ നി­ന്നാ­ണു് ദേ­ശ­സ്വ­ത്വ­ത്തെ നിർ­ധ­രി­ക്കേ­ണ്ടി­വ­രു­ന്ന­തു്. വി­ഭി­ന്ന­മാ­യ പ്രാ­ദേ­ശി­ക­ത­യി­ലേ­ക്കു് സ്ഥാ­നാ­ന്ത­ര­ണം വന്ന ജ­ന­ത­യു­ടെ അ­വ­ബോ­ധ­ത്തെ­യാ­ണു് സി­നി­മ­യ്ക്കു് സം­ബോ­ധ­ന ചെ­യ്യേ­ണ്ട­തു്.

images/Kadathanadan_Ambadi.jpg

പ്രാ­ദേ­ശി­ക­മാ­യ ച­രി­ത്രാ­നു­ഭ­വ­ത്തെ­യാ­ണു് ദേ­ശി­യ­താ­നിർ­മ്മി­തി­യു­ടെ ക­രു­വാ­ക്കി­ത്തീർ­ക്കേ­ണ്ട­തു്. പാ­ട്ടു­കെ­ട്ടി­യ കാ­ല­ത്തിൽ ഉ­റ­ഞ്ഞു­കൂ­ടി­യ പ്രാ­ദേ­ശി­കാ­വ­ബോ­ധം ഇ­ന്ത്യൻ ബൃ­ഹ­ദ്ദേ­ശീ­യ­ത­യു­ടെ­കൂ­ടി ഭാ­ഗ­മാ­ണെ­ന്ന തി­രി­ച്ച­റി­വു് ഈ ഗ­ണ­ത്തിൽ­പ്പെ­ട്ട പല ചി­ത്ര­ങ്ങൾ­ക്കു­മു­ണ്ടാ­യി­രു­ന്നു. ദേ­ശീ­യ­ത­യു­ടെ ഇരട്ട ഈ­ടു­വ­യ്പ്പു­കൾ­പോ­ലെ ഓർ­മ്മാ­നു­ഭ­വ­ങ്ങ­ളും വാ­മൊ­ഴി­പാ­ര­മ്പ­ര്യ­വും രാ­ഷ്ട്ര­നിർ­മ്മി­തി­യിൽ വി­ല­പ്പെ­ട്ട­താ­ണെ­ന്ന വി­ചാ­ര­മാ­ണു് ഇ­ത്ത­രം ചി­ത്ര­ങ്ങ­ളിൽ നി­ന്നും പ്ര­സ­രി­ക്കു­ന്നു­തു്. ആ­ചാ­ര­വ­ഴ­ക്ക­ങ്ങ­ളി­ലും സാം­സ്കാ­രി­ക­പ്ര­യോ­ഗ­ങ്ങ­ളി­ലും വ­രു­ന്ന സൂ­ക്ഷ്മ­മാ­യ മാ­റ്റ­ങ്ങ­ളു­ടെ അ­നു­സ്യൂ­തി ഒ­രു­പ­രി­ധി­വ­രെ നി­ല­നിർ­ത്തി­ക്കൊ­ണ്ടാ­ണു് ഇ­ന്ത്യൻ ദേ­ശീ­യ­ത­യി­ലേ­ക്കു­ള്ള പ്രാ­ദേ­ശീ­യ­ത­ക­ളു­ടെ സം­ക്ര­മ­ണം യാ­ഥാർ­ത്ഥ്യ­മാ­കു­ന്ന­തു്. പ്രാ­ദേ­ശി­ക­ഘ­ട­ക­ങ്ങൾ­ക്കു് സ്ഥാ­ന­വും പ­രി­ച­ര­ണ­വും ഉ­റ­പ്പു­വ­രു­ത്തു­ന്ന കരാർ കൂ­ടി­യാ­ണി­തു്. സ്വാ­ഭാ­വി­ക­മാ­യും കാ­ര്യ­ങ്ങൾ പുറമെ കാ­ണു­മ്പോ­ലെ സു­ഗ­മ­മാ­യി­രു­ന്നി­ല്ല. സി­നി­മ­യാ­വ­ട്ടെ ദേശീയ-​പ്രാദേശീയസംഘർഷസ്ഥാനങ്ങൾക്കിടയിൽ മാ­ധ്യ­സ്ഥ്യ­ത്തി­നാ­ണു് എ­പ്പോ­ഴും മു­തിർ­ന്നി­ട്ടു­ള്ള­തു്.

വ­ട­ക്കൻ­പാ­ട്ടു­ചി­ത്ര­ങ്ങൾ സ്വ­രൂ­പി­ക്കു­ന്ന പ്രാ­ദേ­ശീ­യാ­വി­ഷ്കാ­ര­ങ്ങൾ വി­പ­ണി­യു­ടെ ആ­വ­ശ്യ­ത്തോ­ടൊ­പ്പം മ­റ്റു­ചി­ല രാ­ഷ്ട്രീ­യ­പ്ര­ശ്ന­ങ്ങ­ളെ­യും അ­ഭി­മു­ഖീ­ക­രി­ക്കു­ന്നു­ണ്ടു്. വ­ട­ക്കൻ­പാ­ട്ടു­ചി­ത്ര­ങ്ങ­ളിൽ ആ­ദ്യ­ത്തേ­താ­യ ഉ­ണ്ണി­യാർ­ച്ച­യു­ടെ തു­ട­ക്കം തന്നെ ചേ­ക­വൻ­മാ­രു­ടെ ഗോ­ത്ര­പ്പെ­രു­മ­യെ­യും ദേ­ശ­പ്പ­ഴ­മ­യെ­യും പാ­ടി­പ്പു­ക­ഴ്ത്തു­ന്ന­താ­ണു്. പു­കൾ­പെ­റ്റ വീ­ര­ക­ഥാ­ഗാ­ന­ത്തി­ന്റെ ദൃ­ശ്യാ­ഖ്യാ­നം കാ­ഴ്ച­ക്കാർ­ക്കു് സ്വീ­കാ­ര്യ­മാ­ക്കു­ന്ന­തി­നു് ഇ­ങ്ങ­നെ­യൊ­രു തു­ട­ക്കം ആ­വ­ശ്യ­മാ­ണു്. ന­വ­ദേ­ശീ­യ­ത­യി­ലേ­ക്കു് ക­ഥ­യെ­യും ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും പാ­ക­പ്പെ­ടു­ത്തി­യെ­ടു­ക്കു­ന്ന­തി­നു് ഇതു് അ­നി­വാ­ര്യ­വു­മാ­ണു്. ജ­പ്പാ­നി­ലെ സാ­മു­റാ­യി­ക­ളെ­പ്പോ­ലെ നാ­ടി­ന്റെ സു­ര­ക്ഷ­യ്ക്കും നീ­തി­ന്യാ­യ­ന­ട­ത്തി­പ്പി­നു­മാ­യി നി­യോ­ഗി­ക്ക­പ്പെ­ട്ട­വ­രാ­ണു് ചേ­ക­വൻ­മാർ. പ്ര­ശ്ന­പ­രി­ഹാ­ര­ത്തി­നാ­യി വി­ല­ക്കെ­ടു­ക്കാ­നാ­വു­ന്ന പോ­രാ­ളി­കൾ. പോരും പോർ­വീ­റു­മൊ­ക്കെ അ­ങ്ങ­നെ നോ­ക്കി­യാൽ ഉൽ­പ്പ­ന്ന­ങ്ങൾ കൂ­ടി­യാ­ണു്. ക­യ്യൂ­ക്കി­നാൽ നിർ­ണ്ണ­യി­ക്ക­പ്പെ­ടു­ന്ന സാമൂഹിക-​സാമ്പത്തിക ബ­ന്ധ­ങ്ങൾ­ക്കാ­ണു് മേൽ­ക്കൈ. ശ­രീ­ര­ത്തെ ആ­ഘോ­ഷി­ക്കു­ന്ന സാം­സ്കാ­രി­ക­രാ­ഷ്ട്രീ­യ­മാ­ണു് വ­ട­ക്കൻ­പാ­ട്ടു­ക­ളു­ടേ­തു്. ചേ­ക­വ­പ്പോ­രാ­ളി­കൾ ഈ­ഴ­ത്തു­നാ­ട്ടിൽ­നി­ന്നും ക­ട­ത്ത­നാ­ട്ടേ­ക്കു് ഏഴു കുടം സ്വർ­ണ്ണ­വു­മാ­യാ­ണു് ക­ട­ന്നു­വ­രു­ന്ന­തു്. ചേ­ക­വ­ന്മാ­രെ ഓ­ല­യെ­ഴു­തി അ­യ­ച്ചു­വ­രു­ത്തി­യ ചേ­ര­മാൻ പെ­രു­മാ­ളാ­ക­ട്ടെ നാലു കുടം സ്വർ­ണ്ണ­മാ­ണു് അ­വർ­ക്കു ദാനം ചെ­യ്യു­ന്ന­തു്. നാ­ടു­വാ­ഴി­ക്കു് ഒരു കുടം സ്വർ­ണ്ണം കാഴ്ച വ­ച്ചു് ചേ­ക­വ­ന്മാർ പു­ത്തൂ­രം­വീ­ടും ക­ള­രി­യും അ­ട്ടി­പ്പേ­റാ­യി എഴുതി വാ­ങ്ങു­ന്നു. ആ­യി­ര­ത്തൊ­ന്നു പ­ണ­മി­ട്ടു കെ­ട്ടി­യ 101 കി­ഴി­യാ­ണു് അ­ങ്ക­പ്പ­ണ­മാ­യി ആ­രോ­മൽ­ചേ­ക­വർ ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്. അ­ത­യാൾ­ക്കു് ല­ഭി­ക്കു­ന്നു­മു­ണ്ടു്. സൗ­വർ­ണ­സു­ഗ­ന്ധം ഇ­യ­ലു­ന്ന ഭൂ­ത­കാ­ല­ത്തോ­ടെ­യാ­ണു് ചി­ത്ര­ത്തി­ന്റെ തു­ട­ക്കം. ഉ­ണ്ണി­യാർ­ച്ച­യും ആ­രോ­മ­ലും വെ­ള്ളി­ത്തി­ര­യിൽ വ­രു­ന്ന­തു് ഇ­തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു്. പാ­ണ­ന്റെ പാ­ട്ടി­ലൂ­ടെ ന­ട­ക്കു­ന്ന ക­ഥാ­ക­ഥ­നം ഭൂ­ത­കാ­ല­ത്തെ സ­മ­കാ­ലി­കീ­ക­രി­കി­ക്കു­ന്ന­തി­നു് സ­ഹാ­യ­ക­മാ­ണു്. ച­ല­ച്ചി­ത്രാ­ഖ്യാ­ന­ത്തി­നു് വ­സ്തു­താ­പ­ര­മാ­യ ഘടന പ­ക­രു­ന്ന­തും പാ­ണ­ന്റെ ക­ഥ­ന­മാ­ണു്. ഭൂത-​വർത്തമാനങ്ങൾക്കിടയിലെ ദൂരം കു­റ­യ്ക്കാ­നു­ത­കു­ന്ന സ­ങ്കേ­തം കൂ­ടി­യാ­ണു് പാ­ണ­പ്പാ­ട്ടു്.

images/Padayottam.jpg

ഇവിടെ സ­മ­കാ­ലി­ക­സ­ന്ദർ­ഭം കൂടി പ­രി­ഗ­ണി­ക്കേ­ണ്ട­താ­യു­ണ്ടു്. 1956-ൽ നി­ന്നും 1961-ൽ എ­ത്തു­മ്പോ­ഴേ­ക്കും ജ­നാ­വ­ബോ­ധ­ത്തിൽ സ­മൂ­ല­മാ­യ മാ­റ്റ­ങ്ങൾ വ­ന്നു­ചേർ­ന്നു­വെ­ന്നു് ക­രു­താ­നാ­വി­ല്ല. ഐ­ക്യ­കേ­ര­ള­ത്തി­ലെ ആ­ദ്യ­സർ­ക്കാ­രി­ന്റെ പ­ത­ന­വും തു­ടർ­ന്നു സം­ഭ­വി­ച്ചു­കൊ­ണ്ടി­രു­ന്ന രാ­ഷ്ട്രീ­യ­നീ­ക്ക­ങ്ങ­ളു­മെ­ല്ലാം ജ­നാ­ധി­പ­ത്യ­വ്യ­വ­സ്ഥ­യെ­ക്കു­റി­ച്ചു് വീ­ണ്ടു­വി­ചാ­ര­ത്തി­നു് പ്രേ­രി­പ്പി­ക്കു­ന്ന­താ­യി­രു­ന്നു. മ­ന്ത്രി­സ­ഭ­കൾ വ­ന്നും പോ­യു­മി­രി­ക്കു­ന്ന അ­ര­ക്ഷി­ത­കാ­ല­ത്തി­ന്റെ കു­തി­പ്പും കി­ത­പ്പും സ­മൂ­ഹ­ഘ­ട­ന­യെ­യും പു­നർ­ക്ര­മീ­ക­രി­ച്ചി­ട്ടു­ണ്ടു്. അ­സ്ഥി­ര­മാ­യ രാ­ഷ്ട്രീ­യ­സ­ന്ദർ­ഭം ഭാ­വി­കാ­ല­ത്തെ­ക്കു­റി­ച്ചു് ദു­ശ്ശ­ങ്ക­യു­ള­വാ­ക്കു­ന്ന­താ­യി­രു­ന്നു. ഏ­തു­നി­ല­യ്ക്കും പ്ര­ത്യാ­ശാ­ഭ­രി­ത­മാ­യ വർ­ത്ത­മാ­ന­മാ­യി­രു­ന്നു അ­റു­പ­തു­ക­ളി­ലേ­തെ­ന്നു് അ­നാ­യാ­സ­മാ­യി പ­റ­യാ­നാ­വു­മാ­യി­രു­ന്നി­ല്ല. ച­രി­ത്ര­പ­ര­മാ­യ അ­നി­വാ­ര്യ­ത­കൾ അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന­തി­നും സ്വ­ന്തം തി­രി­ച്ച­റി­വു­കൾ നി­ജ­പ്പെ­ടു­ത്തു­ന്ന­തി­നും സമൂഹം ഒ­രു­ങ്ങി­വ­രു­ന്ന സ­ന്ദർ­ഭം കൂ­ടി­യാ­യി­രു­ന്നു അ­ക്കാ­ലം. ഈ സാംസ്കാരിക-​രാഷ്ട്രീയ സാ­ഹ­ച­ര്യ­ത്തി­ലാ­ണു് ഉ­ണ്ണി­യാർ­ച്ച­യും ആരോമൽ ചേ­ക­വ­രും ത­ച്ചോ­ളി ഒ­തേ­ന­നും പാ­ലാ­ട്ടു കോ­മ­നു­മൊ­ക്കെ സു­സ്ഥി­ര­ത­യു­ടെ പ്ര­തി­നി­ധാ­ന­ങ്ങ­ളാ­യി വെ­ള്ളി­ത്തി­ര­യിൽ നി­റ­ഞ്ഞാ­ടി­യ­തു്. രാ­ഷ്ട്രീ­യ­വർ­ത്ത­മാ­നം പ­കർ­ന്ന മോ­ഹ­ഭം­ഗ­ങ്ങൾ­ക്കു് പ­ക­ര­മാ­യി ഈ ചി­ത്ര­ങ്ങൾ മു­ന്നോ­ട്ടു­വ­ച്ച­തു് കാ­ല്പ­നി­ക­മാ­യ ച­രി­ത്രാ­നു­ഭ­വ­ങ്ങ­ളാ­യി­രു­ന്നു. ആ­ധു­നി­ക­ത­യു­ടെ ഉൽ­പ്പ­ന്ന­മാ­യ സിനിമ പ്രാ­ദേ­ശി­ക­ഭേ­ദ­ങ്ങൾ മ­റി­ക­ട­ന്നു് വി­ഭി­ന്ന­മാ­യി­രു­ന്ന ‘കേ­ര­ളീ­യ­ത’കളെ ഏ­കോ­പി­പ്പി­ക്കു­ന്ന സാം­സ്കാ­രി­ക­പ്ര­വർ­ത്ത­ന­ത്തി­ലും ഏർ­പ്പെ­ടു­ന്നു­ണ്ടു്. ഇ­ത­ര­ദേ­ശ­ങ്ങ­ളെ അ­പേ­ക്ഷി­ച്ചു് കേ­ര­ള­ത്തി­നു­ള്ള വ്യ­തി­രി­ക്ത­ത അ­ട­യാ­ള­പ്പെ­ടു­ത്തു­ക­യെ­ന്ന ധർ­മ്മ­വും വ­ട­ക്കൻ­പാ­ട്ടു ചി­ത്ര­ങ്ങൾ­ക്കു­ണ്ടാ­യി­രു­ന്നു. ച­ല­ച്ചി­ത്ര­പാ­ഠ­ത്തി­നു­ള്ളിൽ ഉ­രു­ത്തി­രി­യു­ന്ന­തു് മാ­ന­വി­ക­ത­യു­ടെ കാൽ­പ്പ­നി­ക­ലോ­ക­മാ­ണു്;അ­ഭി­ലാ­ഷ­സൂ­ച­ക­ങ്ങ­ളാ­ണു്. ലിം­ഗ­നി­ഷ്ഠ­വും ജാ­തി­കേ­ന്ദ്രി­ത­വു­മാ­യ അ­ധി­കാ­ര­മു­ഷ്കി­നെ ചി­ത്ര­ങ്ങൾ നേ­രി­ടു­ന്ന­തും ഇ­തി­നു­ള്ളിൽ നി­ന്നാ­ണു്.

കു­ടും­ബ­മെ­ന്ന സ്ഥാ­പ­ന­ത്തെ മാ­ത്ര­മ­ല്ല നാ­ടു­വാ­ഴി­ത്താ­ധി­കാ­ര­ത്തെ­യും പാ­ട്ടു­ക­ഥ­ക­ളി­ലെ പെ­ണ്ണു­ങ്ങൾ വെ­ല്ലു­വി­ളി­ക്കു­ന്നു­ണ്ടു്. ച­ല­ച്ചി­ത്രാ­ഖ്യാ­നം ഇതു മ­റ­ച്ചു­വ­യ്ക്കു­ന്നി­ല്ല. അ­ല്ലി­മ­ലർ­ക്കാ­വിൽ കൂ­ത്തു­കാ­ണാൻ പോ­ക­ണ­മെ­ന്നു ശ­ഠി­ക്കു­ന്ന ഉ­ണ്ണി­യാർ­ച്ച ഭർ­ത്താ­വാ­യ കു­ഞ്ഞി­രാ­മ­നോ­ടു് ചോ­ദി­ക്കു­ന്ന­തു് ‘ആ­ണി­ന്റെ തു­ണ­യി­ല്ലാ­തെ പെ­ണ്ണി­നു പെ­രു­വ­ഴി ന­ട­ക്കു­ന്ന­തി­നു് ജീവൻ കളഞ്ഞ ചേ­കോ­ത്തി­യെ­ക്കു­റി­ച്ചു് അ­ഭി­മാ­ന­മി­ല്ലേ?’ എ­ന്നാ­ണു്. ഈ സം­ഭാ­ഷ­ണ­സ­ന്ദർ­ഭ­ത്തി­ന്റെ ഒ­ടു­ക്ക­ത്തിൽ ആർച്ച ക­യർ­ക്കു­ന്ന­തു് ‘പെ­ണ്ണി­നു് പേ­റി­നും പി­റ­പ്പി­നും അ­പ്പു­റ­മൊ­ന്നു­മി­ല്ലേ?’എ­ന്നാ­ണു്. രോ­ഷാ­കു­ല­യാ­യ ഉ­ണ്ണി­യാർ­ച്ച­യു­ടെ സം­ഭാ­ഷ­ണ­ങ്ങ­ളിൽ ഏ­റി­യ­വ­യും ചോ­ദ്യ­രൂ­പ­ത്തി­ലാ­ണു്. താ­നുൾ­പ്പെ­ടെ­യു­ള്ള പെ­ണ്ണു­ങ്ങൾ­ക്കു് അ­ന്ന­ത്തെ കു­ടും­ബ­ഘ­ട­ന­യ്ക്കു­ള്ളിൽ നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന അ­വ­കാ­ശ­തർ­ക്കം മാ­ത്ര­മ­ല്ലി­തു്. സ്ത്രീ­യു­ടെ­മേ­ലു­ള്ള സാ­മൂ­ഹി­ക­മാ­യ­നി­യ­ന്ത്ര­ണ­ത്തെ­യാ­ണു് ആർച്ച ചോ­ദ്യം ചെ­യ്യു­ന്ന­തു്. മ­നോ­ഭാ­വ­ത്തോ­ടാ­ണു് ക­യർ­ക്കു­ന്ന­തു്. പെ­ണ്ണി­നെ കാ­ഴ്ച­പ്പ­ണ്ട­മാ­ക്കു­ന്ന നാ­ട്ടു­ന­ട­പ്പി­നെ­തി­രെ­യാ­ണു് ഉറുമി വീ­ശു­ന്ന­തു്. പൊ­തു­സാം­സ്കാ­രി­ക­ജീ­വി­ത­ത്തി­ലേ­ക്കു് പ്ര­വേ­ശി­ക്കാ­നു­ള്ള സ്ത്രീ­യു­ടെ ആ­ഗ്ര­ഹ­മാ­ണു് ഉ­ണ്ണി­യാർ­ച്ച­യും കാ­വി­ലും ചാ­ത്തോ­ത്തു് കു­ഞ്ഞി­ച്ചീ­രു­വും ത­ച്ചോ­ളി­ക്കു­മ്പ­യും കു­ഞ്ഞി­മ്മാ­തു­വു­മൊ­ക്കെ പ്ര­ക­ടി­പ്പി­ക്കു­ന്ന­തെ­ന്നു് പി. പ­വി­ത്രൻ നി­രീ­ക്ഷി­ക്കു­ന്നു­ണ്ടു് (രാഘവൻ പ­യ്യ­നാ­ട് എ. ഡി. 2000: 119). ആ­ഗ്ര­ഹം നി­റ­വേ­റാ­താ­യ­പ്പോൾ ത­ന്റേ­തു് ആ­വ­ശ്യ­വും അ­വ­കാ­ശ­വു­മാ­ണെ­ന്നു് വാ­ദി­ക്കു­ക­യാ­ണു് ഉ­ണ്ണി­യാർ­ച്ച.

images/p_pavithran.jpg
പി. പ­വി­ത്രൻ

സ്വ­ന്തം കാ­മ­ന­ക­ളെ തു­റ­ന്നു് പ്ര­ക­ടി­പ്പി­ക്കു­ക­യും ശ­രീ­ര­ത്തെ സ്വ­ത്വ­ത്തി­ന്റെ നി­ദാ­ന­മാ­യി ഉ­ദാ­ഹ­രി­ച്ചു് സ­മർ­ത്ഥി­ക്കു­ക­യു­മാ­ണു് ഉ­ണ്ണി­യാർ­ച്ച ചെ­യ്ത­തു്. സ്ത്രൈ­ണ­ലൈം­ഗി­ക­ത­യു­ടെ­മേ­ലു­ള്ള യാ­തൊ­രു ശി­ക്ഷ­ണ­വും വ­ച്ചു­പൊ­റു­പ്പി­ക്കു­ന്ന­വ­ള­ല്ല ആർച്ച. നാ­ഗ­പു­ര­ത്ത­ങ്ങാ­ടി­യി­ലെ തെ­മ്മാ­ടി­ക­ളെ വി­ര­ട്ടി­യോ­ടി­ച്ചു് ക­ലി­കൊ­ണ്ടു­നിൽ­ക്കു­ന്ന ആർ­ച്ച­യെ സ­മാ­ധാ­നി­പ്പി­ക്കാൻ വ­രു­ന്ന ത­മ്പു­രാ­ട്ടി­യോ­ടു് അവർ ത­ട്ടി­ക്ക­യ­റു­ന്ന­തു് ‘എ­നി­ക്കും ത­മ്പു­രാ­ട്ടി­ക്കും മാ­ളി­ക­പ്പു­ര­യി­ലും നാ­ലു­കെ­ട്ടി­ലും ക­ഴി­ഞ്ഞു­കൂ­ടാം. പാ­വ­പ്പെ­ട്ട പെ­ണ്ണു­ങ്ങൾ­ക്കു് വ­ഴി­ന­ട­ക്ക­ണ്ടേ?’ എ­ന്നാ­ണു്. തു­ടർ­ന്നു് ത­മ്പു­രാ­ട്ടി­യു­ടെ ദ്ര­വ്യോ­പ­ഹാ­രം ത­ട്ടി­ത്തെ­റി­പ്പി­ക്കു­ന്നു­മു­ണ്ടു്. പാ­ട്ടി­ലു­ള്ള­തി­നേ­ക്കാൾ വീ­റി­ന്റെ തോതു് കൂ­ടു­ത­ലാ­ണു് സി­നി­മ­യി­ലെ ഉ­ണ്ണി­യാർ­ച്ച­യ്ക്ക്. ആ­രോ­മ­ലി­നെ കൊ­ന്ന­തി­നു് പ­ക­പോ­ക്കാൻ ച­ന്തു­വി­നെ കു­തി­ര­പ്പു­റ­ത്തു് പി­ന്തു­ടർ­ന്നു് ആ­ക്ര­മി­ക്കു­ന്ന ഉ­ണ്ണി­യാർ­ച്ച­യേ­യും സി­നി­മ­യിൽ കാണാം. വർ­ത്ത­മാ­ന­കാ­ല­ത്തെ ജ­ന­കീ­യ­രാ­ഷ്ട്രീ­യം കൊ­ണ്ടു് ഭൂ­ത­കാ­ല­ത്തെ പു­നർ­നിർ­മ്മി­ക്കു­ക­യാ­ണു് സിനിമ. ആ­ധു­നി­ക­മാ­യ സാ­മൂ­ഹി­കാ­വ­ബോ­ധ­ത്തി­നു് നി­ര­ക്കു­ന്ന താൻ­പോ­രി­മ­യു­ള്ള പ്ര­തി­നി­ധാ­ന­ങ്ങ­ളാ­യി­ട്ടാ­ണു് വ­ട­ക്കൻ­പാ­ട്ടി­ലെ പെ­ണ്ണു­ങ്ങ­ളെ ശാ­ര­ങ്ഗ­പാ­ണി­യും ഗോ­വി­ന്ദൻ­കു­ട്ടി­യു­മൊ­ക്കെ ച­ല­ച്ചി­ത്ര­വ­ത്ക­രി­ച്ച­തു്. നീ­തി­ന്യാ­യ­ങ്ങൾ പ്ര­ഖ്യാ­പി­ക്കു­ക­യും ത­നി­ക്കു­വേ­ണ്ട­തു് സ്വയം തി­ര­ഞ്ഞെ­ടു­ക്കു­ക­യും ചെ­യ്യു­ന്ന സ്ത്രീ­യെ ക­ട­ത്ത­നാ­ട്ടു മാ­ക്ക­ത്തിൽ (1978) കാണാം. ത­ത്ത്വ­ത്തിൽ വ­ട­ക്കൻ­ക­ഥാ­ഗാ­ന­ത്തിൽ പെ­ടു­ന്ന­ത­ല്ലെ­ങ്കി­ലും അതേ ജ­നു­സ്സിൽ­പ്പെ­ട്ട മാ­മാ­ങ്ക­ത്തിൽ (1979) ക­ഥാ­നാ­യി­ക­യാ­യ മങ്ക സാ­മൂ­തി­രി മാ­ന­വി­ക്ര­മ­നെ ചോ­ദ്യം ചെ­യ്തു് പ­രി­ഹ­സി­ക്കു­ന്നു­ണ്ടു്. ‘(നി­ങ്ങൾ) ശ­ത്രു­വി­നോ­ടു് നേ­രി­ട്ടു നി­ന്നി­ട്ടു­ണ്ടോ? ഉ­ട­വാ­ളൊ­ന്നു­വീ­ശി­യി­ട്ടു­ണ്ടോ? ന­ട്ടെ­ല്ലൊ­ന്നു നി­വർ­ന്നു നിൽ­ക്കാൻ നാ­ലാ­ളു വേ­ണ്ടി­വ­രി­ല്ലേ?’ തു­ട­ങ്ങി­യ മ­ങ്ക­യു­ടെ ചോ­ദ്യ­ങ്ങൾ ഏതൊരു ഭ­ര­ണാ­ധി­കാ­രി­യ്ക്കും ന­ടു­ക്ക­മു­ണ്ടാ­ക്കും.

images/Thacholi_Ambu.jpg

ദേ­ശീ­യ­പ്ര­ശ്ന­മാ­യി ഇ­പ്പോ­ഴും പ്ര­സ­ക്ത­മാ­കു­ന്ന ജാ­തി­നി­ഷ്ഠ­മാ­യ അ­സ­മ­ത്വ­ങ്ങൾ­ക്കു് വ­ട­ക്കൻ­പാ­ട്ടു ചി­ത്ര­ങ്ങൾ അ­വ­യു­ടെ ആ­ഖ്യാ­ന­പ­രി­ധി­യിൽ നി­ന്നു് പ­രി­ഹാ­രം തേ­ടു­ന്നു­ണ്ടു്. സ­മാ­ന്ത­ര­മാ­യി മാ­ന­വി­ക­ത­യ്ക്കു് പ്രാ­മു­ഖ്യം നൽകി മ­ത­ങ്ങൾ­ക്കി­ട­യി­യി­ലെ സൗ­ഹാർ­ദ­ത്തെ നി­ര­ന്ത­രം പ­രി­ച­രി­ക്കു­ന്നു­മു­ണ്ടു്. ഉ­ണ്ണി­യാർ­ച്ച­യോ­ടെ തു­ട­ങ്ങി­യ വ­ഴ­ക്ക­മാ­ണി­തു്. കൂ­ത്തു­കാ­ണാൻ പോ­കു­ന്ന ഉ­ണ്ണി­യാർ­ച്ച­യു­ടെ വ­ഴി­ത­ട­യു­ന്ന­തും ത­ട്ടി­ക്കൊ­ണ്ടു­പോ­കാൻ നോ­ക്കു­ന്ന­തും ജോ­ന­ക­രാ­ണെ­ന്നാ­ണു് പാ­ട്ടു­കൾ ആ­വർ­ത്തി­ക്കു­ന്ന­തു്. സി­നി­മ­യി­ലാ­ക­ട്ടെ, അ­ങ്ങ­നെ­യു­ള്ള ഗോ­ത്ര­ക്കാ­ര­ല്ല അ­ക്ര­മി­കൾ. ജോ­ന­കേ­ത­ര­രാ­ണ­വ­രിൽ അ­ധി­ക­വു­മെ­ന്നു­വ­രെ പറയാം. തു­ടർ­ന്നു വന്ന പല വ­ട­ക്കൻ­പാ­ട്ടു ചി­ത്ര­ങ്ങ­ളി­ലും ഏ­തെ­ങ്കി­ലു­മൊ­രു പ്ര­ത്യേ­ക­സ­മു­ദാ­യ­ത്തെ എണ്ണം പറഞ്ഞ പ്ര­തി­നാ­യ­ക­രാ­ക്കു­ന്ന­തിൽ യാ­തൊ­രു തി­ടു­ക്ക­വും കാ­ണു­ന്നി­ല്ല. എ­ന്നു­മാ­ത്ര­മ­ല്ല, പാ­ട്ടു­ക­ളിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി വി­ളു­മ്പു­ക­ളി­ലു­ള്ള­വ­രെ മു­ഖ്യ­ധാ­ര­യി­ലേ­ക്കു് കൊ­ണ്ടു­വ­രു­ന്നു­മു­ണ്ടു്. ത­ച്ചോ­ളി അമ്പു (1978) എന്ന ചി­ത്ര­ത്തിൽ ഒ­തേ­ന­ന്റെ കൊ­ല­പാ­ത­ക­ത്തി­നു് ഉ­ത്ത­ര­വാ­ദി­യെ­ന്നു് കു­പ്ര­സി­ദ്ധ­നാ­യ ചൂ­ണ്ടാ­പൊ­യി­ലിൽ മാ­യൻ­കു­ട്ടി കു­റ്റ­വി­മു­ക്ത­നാ­ക്ക­പ്പെ­ടു­ന്നു­ണ്ടു്. ഒ­തേ­ന­ന്റെ ഉ­റു­ക്കും നൂലും ത­ട്ടി­യെ­ടു­ക്കു­ന്ന­തും അ­ങ്ക­ത്ത­ട്ടിൽ വെ­ടി­വെ­ച്ചു­കൊ­ല്ലു­ന്ന­തും അ­യാ­ളു­ടെ അളിയൻ ത­ന്നെ­യാ­ണു്. ഒ­തേ­ന­ന്റെ ഭാര്യ കു­ഞ്ഞി­ത്തേ­യി­യു­ടെ ആങ്ങള ഒ­തേ­ന­നെ വെ­ടി­വെ­ച്ച തോ­ക്കു് മാ­യൻ­കു­ട്ടി­യു­ടെ മകനായ ബാ­പ്പു­ട്ടി­യെ ഏ­ല്പി­ക്കു­ക­യാ­യി­രു­ന്നു. അ­ങ്ങ­നെ ഒ­തേ­ന­ന്റെ ബ­ന്ധു­ക്ക­ളാ­യ പ­രു­ന്തു­ങ്കൽ കോ­ട്ട­ക്കാർ ചെയ്ത ച­തി­ക്കു് ആ­ജീ­വ­നാ­ന്തം പ­ഴി­കേൾ­ക്കേ­ണ്ടി­വ­ന്ന­തു് മാ­യൻ­കു­ട്ടി­യും കു­ടും­ബ­വു­മാ­യി­രു­ന്നു. വി­പ­ണി­താ­ല്പ­ര്യ­ങ്ങൾ­ക്ക­പ്പു­റ­മു­ള്ള വ­ഴി­മാ­റ്റ­മാ­യി ഇതിനെ കാ­ണേ­ണ്ട­തു­ണ്ടു്. നാ­ട്ടി­ലെ ഏ­ത­ക്ര­മ­ത്തി­നും എ­പ്പോ­ഴും പ്ര­തി­സ്ഥാ­ന­ത്താ­ക്ക­പ്പെ­ടു­ന്ന സ­മു­ദാ­യ­ത്തെ­യാ­ണു് ത­ച്ചോ­ളി അമ്പു പോ­ലു­ള്ള ചി­ത്ര­ങ്ങൾ മു­ഖ്യ­ധാ­ര­യി­ലേ­ക്കു് വീ­ണ്ടെ­ടു­ക്കു­ന്ന­തു്. മാ­യൻ­കു­ട്ടി­യും കു­ഞ്ഞാ­ലി­യു­മ­ട­ങ്ങു­ന്ന കൂ­ട്ടാ­യ്മ­യാ­ണു് അ­മ്പു­വി­ന്റെ പ്ര­തി­കാ­ര­പൂ­ര­ണ­ത്തി­നു് അ­വ­സ­ര­മൊ­രു­ക്കു­ന്ന­തും നിർ­ണ്ണാ­യ­ക­വേ­ള­യിൽ അ­യാൾ­ക്കു് തു­ണ­യാ­കു­ന്ന­തും. വ­ട­ക്കൻ­പാ­ട്ടു ക­ഥ­യ­ല്ലെ­ങ്കി­ലും മാ­മാ­ങ്ക­ത്തി­ലും ഇ­ത്ത­ര­ത്തി­ലു­ള്ള മ­താ­ത്മ­ക­സ­ന്തു­ല­ന­മു­ണ്ടു്. ച­ന്തു­ണ്ണി(നസീർ)യ്ക്കും മൂസ(ജയൻ)യ്ക്കും ഒരേ പ­രി­ഗ­ണ­ന­യാ­ണു് ആ­ഖ്യാ­ന­ത്തിൽ. ഇ­രു­വ­രും ഒരേ പ­ന്തി­യിൽ ഉ­ണ്ണാ­നി­രി­ക്കു­ന്നു. ഒ­രു­മി­ച്ചു കാ­ളി­യാർ­ക്കാ­വിൽ കൂ­ത്തു കാണാൻ പോ­കു­ന്നു.

അ­റു­പ­തു­ക­ളി­ലും എ­ഴു­പ­തു­ക­ളി­ലും എൺ­പ­തു­ക­ളു­ടെ ആ­ദ്യ­പാ­ദ­ത്തി­ലും സ­ജീ­വ­മാ­യി­രു­ന്ന ജ­ന­കീ­യ­സാ­മാ­ന്യ­ബോ­ധ­ത്തിൽ നി­ന്നാ­ണു് വ­ട­ക്കൻ­പാ­ട്ടു­സി­നി­മ­കൾ പാ­ഠാ­ന്ത­രം യാ­ഥാർ­ത്ഥ്യ­മാ­ക്കി­യ­തു്. സി­നി­മ­യു­ടെ ജ­ന­പ്രി­യ­സൂ­ത്ര­വാ­ക്യ­ങ്ങൾ­പോ­ലും ആ­ഗ്ര­ഹ­പൂ­ര­ണ­വു­മാ­യി മ­റു­വ­ശ­ത്തു­നിൽ­ക്കു­ന്ന കാ­ണി­ക­ളാ­ണു് ച­മ­യ്ക്കു­ന്ന­തു്. ച­ല­ച്ചി­ത്ര­ക­ഥ­ന­ത്തി­ലെ സാമൂഹിക-​രാഷ്ട്രീയബന്ധങ്ങൾപോലും ആ­സൂ­ത്രി­ത­മാ­യ നിർ­മ്മി­തി­യാ­ണു്. ഇതേ ബ­ന്ധ­ങ്ങൾ ത­ന്നെ­യാ­ണു് സി­നി­മ­യു­ടെ ഘ­ട­ന­യെ­യും ആ­ഖ്യാ­ന­ത്തെ­യും നി­യ­ന്ത്രി­ക്കു­ന്ന­തു്. തൊ­ണ്ണൂ­റു­ക­ളി­ലും ന­വ­ശ­താ­ബ്ദ­ത്തി­ലും വ­ട­ക്കൻ­പാ­ട്ടു­ഗ­ണ­ത്തിൽ­പ്പെ­ട്ട സി­നി­മ­കൾ നാ­മാ­വ­ശേ­ഷ­മാ­യ­തി­ന്റെ കാ­ര്യ­വും കാ­ര­ണ­വും മേൽ­പ്പ­റ­ഞ്ഞ ബ­ന്ധ­ങ്ങ­ളി­ലു­ണ്ടു്. വ­ട­ക്കൻ­പാ­ട്ടു­ചി­ത്ര­ങ്ങൾ ആർ­ക്കൊ­ക്കെ­യാ­ണോ വെ­ള്ളി­ത്തി­ര­യിൽ കേ­ന്ദ്ര­സ്ഥാ­നം നൽ­കി­യ­തു് അതേ കൂ­ട്ടർ തൊ­ണ്ണൂ­റു­ക­ളോ­ടെ സി­നി­മ­യി­ലും സാ­ഹി­ത്യ­ത്തി­ലും വി­ല്ലൻ­മാ­രും ദേ­ശ­ദ്രോ­ഹി­ക­ളു­മാ­യി. സാ­മാ­ന്യ­വ­ത്ക്ക­ര­ണ­പ്ര­ക്രി­യ­യി­ലൂ­ടെ ഒരു സ­മു­ദാ­യ­മാ­കെ പ്ര­തി­സ്ഥാ­ന­ത്താ­ക്ക­പ്പെ­ടു­ക­യോ നി­ര­ന്ത­ര­നി­രീ­ക്ഷ­ണ­ത്തി­നു വി­ധേ­യ­രാ­ക്ക­പ്പെ­ടു­ക­യോ ചെ­യ്തു. 1979-ലെ മാ­മാ­ങ്ക­ത്തിൽ മൂ­സ­യ്ക്കു്, നാ­യ­ക­നാ­യ ച­ന്തു­ണ്ണി­യ്ക്കൊ­പ്പം വെ­ള്ളി­ത്തി­ര­യിൽ ഇടം കി­ട്ടു­ന്നു­ണ്ടു്. ആ­ഖ്യാ­ന­ത്തി­നു­ള്ളിൽ ച­ന്തു­ണ്ണി­യി­ലെ അ­ഭാ­വ­ങ്ങൾ പ­രി­ഹ­രി­ക്കു­ന്ന ഇ­ര­ട്ടി­പ്പാ­ണു് മൂ­സ­യി­ലൂ­ടെ നി­റ­വേ­റു­ന്ന­തു്.

images/Sabarimala_Ayyappan.jpg

ത­ച്ചോ­ളി അ­മ്പു­വി­ലും (1980) മ­റ്റൊ­രു ത­ല­ത്തിൽ ഇതേ ധർ­മ്മം കാണാം. 1997-ലെ ആറാം ത­മ്പു­രാ­നി­ലെ­ത്തു­മ്പോൾ മൂ­സ­യെ­പ്പോ­ലൊ­രാ­ളു­ടെ സ്ഥാ­നം കോ­വി­ല­ക­ത്തി­നു പു­റ­ത്താ­ണു് (അ­തു­വ­ഴി വെ­ള്ളി­ത്തി­ര­യി­ലെ മു­ഖ്യ­സ്ഥ­ല­ത്തി­നും). ഈ പു­റ­ത്താ­ക്കൽ ‘അയാൾ’ സ്വയം ക­ല്പി­ച്ചു­ണ്ടാ­ക്കു­ന്ന ‘ഔ­ചി­ത്യ’മാ­ണെ­ന്നാ­ണു് (അതോ നീ­ച­ത്വ­മോ?) സിനിമ കാ­ണി­ക­ളെ വി­ശ്വ­സി­പ്പി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു്. ഏ­ക­പ­ക്ഷീ­യ­മാ­യ ഇ­ത്ത­രം ജാതി-​മതവിവേചനങ്ങളെ സാ­ധൂ­ക­രി­ക്കാൻ വ­ട­ക്കൻ­പാ­ട്ടു­ചി­ത്ര­ങ്ങൾ തെ­ല്ലും ആ­യാ­സ­പ്പെ­ടു­ന്നി­ല്ല. മ­റ്റെ­ന്തു കു­റ്റ­വും കു­റ­വും ആ­രോ­പി­ച്ചാ­ലും അവ പ­രി­ച­രി­ക്കു­ന്ന സാ­മൂ­ഹി­ക­ബ­ന്ധ­ങ്ങൾ ആ­ധു­നി­ക­മാ­ന­വി­ക­ത­യു­ടേ­താ­ണു്. 16–17 നൂ­റ്റാ­ണ്ടു­ക­ളു­ടെ കാ­ലി­ക­ത­യിൽ നി­ന്നാ­ണു് പാ­ട്ടു­കൾ ഉ­യിർ­ത്ത­തു്. അതേ പ്ര­തി­നി­ധാ­ന­ങ്ങ­ളെ രൂ­പീ­ക­ര­ണ­ദ­ശ­യി­ലാ­യി­രി­ക്കു­ന്ന ദേ­ശ­ത്തി­ലേ­ക്കും കാ­ല­ത്തി­ലേ­ക്കും ആ­ദേ­ശി­ക്കു­ക­യാ­ണ­ല്ലോ ച­ല­ച്ചി­ത്രം ചെ­യ്ത­തു്. ആ­ധു­നി­ക­മാ­യ കാ­ല­ത്തെ­യും രാ­ഷ്ട്ര­ത്തെ­യു­മാ­ണു് ച­ല­ച്ചി­ത്ര­ഭാ­വ­ന­കൾ അ­ട­യാ­ള­പ്പെ­ടു­ത്തി­യ­തു്. സ­മാ­ന്ത­ര­മാ­യി, പ്രാ­ദേ­ശീ­യ­വ്യ­വ­ഹാ­ര­ങ്ങ­ളു­മാ­യു­ള്ള സം­വാ­ദ­ത്തി­ലൂ­ടെ സി­നി­മ­യു­ടെ സ്ഥല-​കാലങ്ങൾ നിർ­മ്മി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു. പ്രാ­ദേ­ശി­ക­വ­ഴ­ക്ക­ങ്ങൾ­ക്കു് മു­ഖ്യ­ദേ­ശീ­യ­ത­യിൽ സ്ഥാ­ന­വും പ­രി­ച­ര­ണ­വും ഉ­റ­പ്പു­വ­രു­ത്തു­ന്ന പ്ര­ക്രി­യ­യു­ടെ ഭാ­ഗ­മാ­ണി­തു്. അ­തു­വ­ഴി പ്രാ­ദേ­ശി­ക­മാ­യ വാ­മൊ­ഴി­പാ­ര­മ്പ­ര്യ­വും ച­രി­ത്ര­വും രാ­ഷ്ട്ര­നിർ­മ്മി­തി­യിൽ ഏർ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. ചു­രു­ക്ക­ത്തിൽ, സി­നി­മ­യി­ലെ രാ­ഷ്ട്ര­സ­ങ്കൽ­പ്പം ഒരു പ്ര­ത്യ­യ­ശാ­സ്ത്ര­നിർ­മ്മി­തി­യാ­ണു്. അ­തേ­പോ­ലെ, ദേ­ശീ­യ­താ­വ്യ­വ­ഹാ­ര­ങ്ങൾ സി­നി­മ­യു­ടെ ഘ­ട­ന­യെ­യും ആ­ഖ്യാ­ന­ത്തെ­യും മാ­ത്ര­മ­ല്ല, അ­വ­യ്ക്കു പു­റ­ത്തു­ള്ള സാ­മ്പ­ത്തി­ക­ബ­ന്ധ­ങ്ങ­ളെ­പ്പോ­ലും നിർ­മ്മി­ക്കു­ക­യോ നിർ­ണ്ണ­യി­ക്കു­ക­യോ ചെ­യ്യു­ന്നു­ണ്ടു്. ഈ വിധം നി­ല­നിൽ­ക്കു­ന്ന പ­ര­സ്പ­ര­ധാ­ര­ണ­യു­ടെ­യും അ­ന്യോ­ന്യ­പൂ­ര­ണ­ത്തി­ന്റെ­യും ഉൽ­പ്പ­ന്ന­ങ്ങ­ളാ­ണു് മ­ല­യാ­ള­ത്തി­ലെ വ­ട­ക്കൻ­പാ­ട്ടു ജ­നു­സ്സിൽ­പ്പെ­ട്ട ചി­ത്ര­ങ്ങൾ.

തെ­ര­ഞ്ഞെ­ടു­ത്ത ഗ്ര­ന്ഥ­സൂ­ചി
  1. അ­ച്യു­താ­ന­ന്ദൻ കെ. വി. 1988 24 വ­ട­ക്കൻ­പാ­ട്ടു­കൾ തൃശൂർ: എച്ച് & സി.
  2. ആൻറണി പി. (എഡി.) 2003 ത­ച്ചോ­ളി­പ്പാ­ട്ടു­കൾ കോ­ട്ട­യം: ഡി. സി. ബി.
  3. പ­ണി­ക്കർ കെ. എ­ന്നും മ­റ്റും 2007 പ്ര­ദേ­ശം രാ­ഷ്ട്രം: ക­ട­ത്ത­നാ­ടി­ന്റെ സാ­ഹി­ത്യ­പാ­ര­മ്പ­ര്യം ക­ട­ത്ത­നാ­ടു്: ജ­ന­സം­സ്കാ­ര­പ­ഠ­ന­കേ­ന്ദ്രം.
  4. പ­ണി­ക്കോ­ട്ടി എം. കെ. 1999 വ­ട­ക്കൻ­പാ­ട്ടു­ക­ളി­ലൂ­ടെ കോ­ട്ട­യം: എസ്. പി. സി. എസ്.
  5. രാഘവൻ പ­യ്യ­നാ­ട് (എഡി.) 2000 വ­ട­ക്കൻ­പാ­ട്ടു് പ­ഠ­ന­ങ്ങൾ കോ­ഴി­ക്കോ­ട്: കാ­ലി­ക്ക­ട്ട് സർ­വ­ക­ലാ­ശാ­ല ഗ­വേ­ഷ­ണ­പ­ഠ­ന­കേ­ന്ദ്രം.
  6. വി­ഷ്ണു­ന­മ്പൂ­തി­രി എം. വി. 2006 വ­ട­ക്കൻ­പാ­ട്ടു­കൾ (വാ­ല്യം 1) കോ­ഴി­ക്കോ­ടു്: പൂർണ.
  7. വി­ഷ്ണു­ന­മ്പൂ­തി­രി എം. വി. 2008 വ­ട­ക്കൻ­പാ­ട്ടു­കൾ (വാ­ല്യം 2) കോ­ഴി­ക്കോ­ടു്: പൂർണ.
  8. സി­നി­ക് 1970 മ­ല­യാ­ള­സി­നി­മ തൃശൂർ: ക­റ­ന്റ് ബു­ക്സ്.

പി. എസ്. രാ­ധാ­കൃ­ഷ്ണൻ
images/p_s_radhakrishnan.jpg

പ്ര­മു­ഖ എ­ഴു­ത്തു­കാ­ര­നും മ­ല­യാ­ള­ച­ല­ച്ചി­ത്ര­നി­രൂ­പ­ക­നു­മാ­ണു് പി. എസ്. രാ­ധാ­കൃ­ഷ്ണൻ (ജനനം: 1967). മി­ക­ച്ച ച­ല­ച്ചി­ത്ര­നി­രൂ­പ­ക­നു­ള്ള 2012-ലെ ദേശീയ ച­ല­ച്ചി­ത്ര­പു­ര­സ്കാ­രം ല­ഭി­ച്ചു.

ജീ­വി­ത­രേ­ഖ

എം. പി. ഷൺ­മു­ഖ­ത്തി­ന്റെ­യും മീ­നാ­ക്ഷി­അ­മ്മാ­ളു­ടെ­യും മ­ക­നാ­യി കോ­ട്ട­യ­ത്തു ജ­നി­ച്ചു. കോ­ട്ട­യം സി. എം. എസ്. കോ­ളേ­ജ്, ബ­സേ­ലി­യ­സ് കോ­ളേ­ജ്, ച­ങ്ങ­നാ­ശ്ശേ­രി എസ്. ബി. കോ­ളേ­ജ്, എ­ന്നി­വി­ട­ങ്ങ­ളിൽ വി­ദ്യാ­ഭ്യാ­സം. മ­ഹാ­ത്മാ­ഗാ­ന്ധി സർ­വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ‘ഭാ­ര­തീ­യ­സൗ­ന്ദ­ര്യ­ദർ­ശ­ന­ത്തി­ന്റെ സ്വാ­ധീ­നം മലയാള വി­മർ­ശ­ന­ത്തിൽ: കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു­ടെ കൃ­തി­ക­ളെ ആ­ധാ­ര­മാ­ക്കി ഒരു പഠനം’ എന്ന വി­ഷ­യ­ത്തിൽ പി. എച്ച്. ഡി. ല­ഭി­ച്ചു. യു. ജി. സി. ഗ­വേ­ഷ­ണ­പ­ദ്ധ­തി­യു­ടെ ഭാ­ഗ­മാ­യി ‘ജ­ന­പ്രി­യ സാ­ഹി­ത്യ­ത്തി­ലും സം­സ്ഥാ­ന­ച­ല­ച്ചി­ത്ര അ­ക്കാ­ദ­മി­യു­ടെ ഫെ­ല്ലോ­ഷി­പ്പിൽ ‘ദേ­ശീ­യ­ത­യും സി­നി­മ­യും’ എന്ന വി­ഷ­യ­ത്തി­ലും ഉ­പ­രി­പ­ഠ­നം. സം­സ്കൃ­ത സർ­വ്വ­ക­ലാ­ശാ­ല­യിൽ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു (1995–2010). നി­ല­വിൽ മ­ഹാ­ത്മാ­ഗാ­ന്ധി സർ­വ­ക­ലാ­ശാ­ല­യിൽ സ്കൂൾ ഓഫ് ലെ­റ്റേ­ഴ്സി­ന്റെ ഡ­യ­റ­ക്ട­റാ­ണു്.

ദേശീയ ച­ല­ച്ചി­ത്ര­പു­ര­സ്കാ­രം
  • ‘ദേശീയ പൗരൻ’.
  • ‘നവ സിനിമ’, നടൻ സത്യൻ, മധു എ­ന്നി­വ­രു­ടെ അ­ഭി­ന­യ­ജീ­വി­തം.
  • തി­ല­ക­ന്റെ അ­ഭി­ന­യ­ത്തെ­ക്കു­റി­ച്ചു­ള്ള വി­ശ­ക­ല­നം.
  • സി­നി­മ­യിൽ പാ­ട്ടു­ക­ളെ­ത്തും­മു­മ്പേ പാ­ട്ടു­ക­ളു­ണ്ടാ­യി­രു­ന്നു­വെ­ന്നു് സ­മർ­ത്ഥി­ക്കു­ന്ന ‘പാ­ട്ട­ക­ങ്ങ­ളി­ലെ സം­സ്കാ­ര­രൂ­പ­ങ്ങൾ’.

എന്നീ ലേ­ഖ­ന­ങ്ങ­ളാ­ണു് ദേശീയ ച­ല­ച്ചി­ത്ര­പു­ര­സ്കാ­ര­ത്തി­നാ­യി പ­രി­ഗ­ണി­ച്ച­തു്.

കൃ­തി­കൾ
  • കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു­ടെ സൗ­ന്ദ­ര്യ­ദർ­ശ­നം (1999).
  • സാ­ഹി­ത്യം ച­രി­ത്രം സം­സ്കാ­രം മാ­റു­ന്ന സ­മ­വാ­ക്യ­ങ്ങൾ (2005).
  • കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു് (2010).
  • ച­രി­ത്ര­വും ച­ല­ച്ചി­ത്ര­വും; ദേശ്യ ഭാ­വ­ന­യു­ടെ ഹർ­ഷ­മൂ­ല്യ­ങ്ങൾ (2010).
  • ഭാ­വ­ന­യു­ടെ ച­രി­ത്രാ­വർ­ത്തം; മ­ല­യാ­ള­ക­ഥ­യു­ടെ കാ­ലാ­വ­സ്ഥ­കൾ.
  • ദൃ­ശ്യ­ഹർ­ഷ­ത്തി­ന്റെ സ­മ­യ­രേ­ഖ­കൾ; ഇ­ന്ത്യൻ സി­നി­മ­യു­ടെ നൂറു വർ­ഷ­ങ്ങൾ (2013).
  • മാ­രാ­രും മ­ല­യാ­ള­വി­മർ­ശ­ന­വും: ര­സ­ധ്വ­നി വാ­യ­ന­കൾ (2016).
  • സം­സ്കാ­ര­ദേ­ശീ­യ­ത­യു­ടെ ച­ല­ച്ചി­ത്ര പാ­ഠ­ങ്ങൾ (2016).
  • എ­തിർ­ദി­ശ­കൾ: സാ­ഹി­ത്യ­ച­രി­ത്ര­ത്തി­ലെ പ­ക്ഷ­പാ­ത­ങ്ങൾ (2017).
  • ദൃ­ശ്യ­ഹർ­ഷം (മാ­ഹാ­ത്മാ­ഗാ­ന്ധി സർ­വ­ക­ലാ­ശാ­ല ബി. എ/ബി. എസ്. സി സെമസ്റ്റർ-​3 കോമൺ കോ­ഴ്സ് മ­ല­യാ­ളം പാ­ഠ­പു­സ്ത­കം).
പു­ര­സ്കാ­ര­ങ്ങൾ
  • മി­ക­ച്ച ച­ല­ച്ചി­ത്ര­നി­രൂ­പ­ക­നു­ള്ള ദേശീയ ച­ല­ച്ചി­ത്ര­പു­ര­സ്കാ­രം (2012).
  • സം­സ്ഥാ­ന ച­ല­ച്ചി­ത്ര­പു­ര­സ്കാ­രം (2008, 2009, 2010 വർ­ഷ­ങ്ങ­ളിൽ തു­ടർ­ച്ച­യാ­യി മൂ­ന്നു തവണ).
  • ഫിലിം ക്രി­ട്ടി­ക്സ് പു­ര­സ്കാ­രം (2006-ലും 2008-ലും 2013-ലും).
  • ച­ല­ച്ചി­ത്ര അ­ക്കാ­ദ­മി­യു­ടെ ഫെ­ലോ­ഷി­പ്പ് (ദേ­ശീ­യ­ത­യും സി­നി­മ­യും).
  • മി­ക­ച്ച സാ­ഹി­ത്യ നി­രൂ­പ­ക­നു­ള്ള താ­യാ­ട്ടു് അ­വാർ­ഡ് (2012).

(ചി­ത്ര­ങ്ങൾ­ക്കും വി­വ­ര­ങ്ങൾ­ക്കും വി­ക്കി­പ്പീ­ഡി­യ­യോ­ടു് ക­ട­പ്പാ­ടു്.)

Colophon

Title: Vadakkanpaattucinema; Samskarikavisakalanam (ml: വ­ട­ക്കൻ­പാ­ട്ടു­സി­നി­മ; സാം­സ്കാ­രി­ക­വി­ശ­ക­ല­നം).

Author(s): P. S. Radhakrishanan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-30.

Deafult language: ml, Malayalam.

Keywords: Article, P. S. Radhakrishanan, Vadakkanpaattucinema; Samskarikavisakalanam, പി. എസ്. രാ­ധാ­കൃ­ഷ്ണൻ, വ­ട­ക്കൻ­പാ­ട്ടു­സി­നി­മ; സാം­സ്കാ­രി­ക­വി­ശ­ക­ല­നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 16, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Giant Redwood Trees of California, a painting by Albert Bierstadt (1830–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.