SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Vallathol_Narayana_Menon_2.jpg
Vallathol Narayana Menon, a photograph by anonymous .
വ­ള്ള­ത്തോൾ
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

അ­നു­ദി­ന­മെ­ന്നോ­ണം ഞാൻ ഓർ­മ്മി­ക്കു­ന്ന പേ­രാ­ണു് വ­ള്ള­ത്തോൾ എന്ന ത്ര്യ­ക്ഷ­രി. ഇ­ന്ന­വി­ധ­മെ­ന്നു പ­റ­ഞ്ഞ­റി­യി­ക്കാൻ വ­യ്യാ­ത്ത ഒരു മമതാ ബ­ന്ധ­ത്തി­ന്റെ കു­ളുർ­മ്മ ആ മനോഹര നാ­മ­ധേ­യം എ­ന്നി­ലു­ള­വാ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. മ­ന­സ്സി­ന്റെ ക­ല­വ­റ­യിൽ മാ­യാ­തെ കി­ട­ക്കു­ന്ന സ്മരണ പ­ര­മ്പ­ര­യ്ക്കു ന­വ­ജീ­വൻ നൽ­കു­ന്ന ഒരു മാ­ന്ത്രി­ക­പ്പേ­രാ­ണ­തു്. നി­ത്യ­ദർ­ശ­ന­ത്തി­നാ­യി എന്റെ വാ­യ­ന­മു­റി­യിൽ വ­ച്ചി­ട്ടു­ള്ള മൂ­ന്നു നാലു ഛായാ പ­ട­ങ്ങ­ളി­ലൊ­ന്നു് വ­ള്ള­ത്തോ­ളി­ന്റേ­താ­ണു്. ഒരു കൊ­ച്ച­നു­ജ­നോ­ടു­ള്ള സ്നേ­ഹം അ­ദ്ദേ­ഹം മ­രി­ക്കു­ന്ന­തു­വ­രെ എ­ന്നിൽ ചൊ­രി­ഞ്ഞു­കൊ­ണ്ടി­രു­ന്നു. എത്ര ദീർ­ഘ­വും ദൃ­ഢ­വു­മാ­യൊ­രു ബ­ന്ധ­മാ­യി­രു­ന്നു അതു്! ഏ­താ­ണ്ടു് നാൽ­പ്പ­ത്ത­ഞ്ചു­കൊ­ല്ലം യാ­തൊ­രു ഉടവും തടവും കൂ­ടാ­തെ അതു നീ­ണ്ടു­നി­ന്നു. എ­റ­ണാ­കു­ള­ത്തു് പു­ത്ര­ഗൃ­ഹ­ത്തിൽ രോ­ഗ­ഗ്ര­സ്ത­നാ­യി­ക്കി­ട­ക്കു­മ്പോ­ഴാ­ണു് ഞാൻ മ­ഹാ­ക­വി­യെ അ­വ­സാ­ന­മാ­യി­ക്ക­ണ്ട­തു്. എന്റെ മു­ഖ­ത്തു നോ­ട്ടം ത­റ­പ്പി­ച്ചു­കൊ­ണ്ടു് കു­റേ­നേ­രം അ­ദ്ദേ­ഹം ഒ­ന്നും മി­ണ്ടാ­തെ കി­ട­ന്നു; ആളെ അ­റി­യാ­ഞ്ഞി­ട്ട­ല്ല വി­കാ­ര­സ­മ്മർ­ദ്ദം ആ നേ­ത്ര­ങ്ങ­ളിൽ പ്ര­തി­ഫ­ലി­ച്ചി­രു­ന്നു. ഒ­ടു­വിൽ “വ­യ­സ്സ് എ­ഴു­പ­ത്തൊ­മ്പ­താ­യി” എന്നു മാ­ത്രം പ­റ­ഞ്ഞു നിർ­ത്തി. അൽ­പ്പം ക­ഴി­ഞ്ഞു് എന്റെ കൂടെ ഉ­ണ്ടാ­യി­രു­ന്ന­വ­രെ­പ്പ­റ്റി ചിലതു ചോ­ദി­ച്ചു—അ­ത്ര­മാ­ത്രം. അ­ട­ക്കാൻ വ­യ്യാ­ത്ത സ­ങ്ക­ട­ത്തോ­ടെ ഞാൻ യാത്ര പ­റ­ഞ്ഞു. ആ സ­ന്ദർ­ശ­ന­ത്തി­നു ശേഷം ഏ­താ­നും ദി­വ­സ­മേ അ­ദ്ദേ­ഹം ജീ­വി­ച്ചി­രു­ന്നു­ള്ളു. അ­ക്കൊ­ല്ലം ആ­ലു­വാ­യിൽ വ­ച്ചു് ന­ട­ത്താൻ നി­ശ്ച­യി­ച്ചി­രു­ന്ന സാ­ഹി­ത്യ ശിൽ­പ­ശാ­ല­യു­ടെ (Literary workshop) പ്ര­വർ­ത്ത­നം തു­ട­ങ്ങി­യ­തു് ആ­യി­ട­യ്ക്കാ­യി­രു­ന്നു. അതിൽ ചേരാൻ വ­ന്നി­രു­ന്ന രണ്ടു യു­വ­സാ­ഹി­ത്യ­കാ­ര­ന്മാർ ഒരു ദിവസം പ്ര­ഭാ­ത­ത്തിൽ എന്റെ വ­സ­തി­യിൽ എത്തി. അ­വ­രാ­ണു് ഹൃ­ദ­യ­ഭേ­ദി­യാ­യ ആ മ­ര­ണ­വാർ­ത്ത എന്നെ ആ­ദ്യ­മാ­യി അ­റി­യി­ച്ച­തു്. അ­പ്ര­തീ­ക്ഷി­ത­മ­ല്ലെ­ങ്കി­ലും അതു കേ­ട്ട­പ്പോൾ സ­ങ്ക­ടം ഉ­ള്ളി­ലൊ­തു­ക്കാൻ ക­ഴി­ഞ്ഞി­ല്ല. കൊ­ച്ചു­കു­ട്ടി­യെ­പ്പോ­ലെ ഞാൻ പൊ­ട്ടി­ക്ക­ര­ഞ്ഞു­പോ­യി. വ­ന്ന­വർ തെ­ല്ലൊ­ന്ന­മ്പ­ര­ന്നു. അ­വർ­ക്ക­റി­യാ­മാ­യി­രു­ന്നി­ല്ല, പ­രേ­ത­നും ഞാനും ത­മ്മി­ലു­ണ്ടാ­യി­രു­ന്ന സ്നേ­ഹ­ബ­ന്ധ­ത്തി­ന്റെ ദാർ­ഢ്യ­വും പ­ഴ­ക്ക­വും. എന്റെ അമ്മ അ­കാ­ല­ച­ര­മ­മ­ട­ഞ്ഞ­പ്പോ­ഴും മ­ഹാ­ത്മ­ജി­യു­ടേ­യും പ­ണ്ഡി­റ്റ് നെ­ഹ്റു­വി­ന്റേ­യും മ­ര­ണ­വാർ­ത്ത കേ­ട്ട­പ്പോ­ഴും മാ­ത്ര­മേ ഞാൻ ഇ­തു­പോ­ലെ പൊ­ട്ടി­ക്ക­ര­ഞ്ഞി­ട്ടു­ള്ളൂ.

ആ­ദ്യ­കാ­ല­പ­രി­ച­യം

അ­ര­നൂ­റ്റാ­ണ്ടി­നു­മു­മ്പു ഹൈ­സ്ക്കൂ­ളിൽ പ­ഠി­ക്കു­ന്ന കാ­ല­ത്താ­ണു് ഞാൻ വ­ള്ള­ത്തോൾ­ക്ക­വി­ത വാ­യി­ക്കാൻ തു­ട­ങ്ങി­യ­തു്. പ്ര­സി­ദ്ധ നി­രൂ­പ­ക­നാ­യ വി­ദ്വാൻ സി. എസ്. നായർ അ­ന്നു് അവിടെ മ­ല­യാ­ള­പ­ണ്ഡി­ത­നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­ത്വം എന്റെ സാ­ഹി­ത്യ­വാ­സ­ന വി­ക­സി­ക്കാൻ വ­ള­രെ­യ­ധി­കം സ­ഹാ­യി­ച്ചി­ട്ടു­ണ്ടെ­ന്നു് ഇവിടെ കൃ­ത­ജ്ഞ­ത­യോ­ടെ സ്മ­രി­ക്ക­ട്ടെ. ക്ലാ­സ്സിൽ പ­ഠി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ സ­ന്ദർ­ഭോ­ചി­ത­മാ­യി വ­ള്ള­ത്തോൾ കവിത ചൊ­ല്ലി­ക്കേൾ­പ്പി­ക്കു­ക ഈ ഗൂ­രു­വ­ര്യ­ന്റെ ഒരു പ­തി­വാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് അ­ദ്ദേ­ഹം മ­ഹാ­ക­വി­യു­ടെ ക­വ­ന­പാ­ട­വ­ത്തെ­പ്പ­റ്റി മണ്ഡന രൂ­പ­ത്തിൽ ധാ­രാ­ളം ലേ­ഖ­ന­ങ്ങൾ എ­ഴു­തി­യി­രു­ന്നു. അ­വ­യൊ­ക്കെ വാ­യി­ച്ച­പ്പോൾ എ­നി­ക്കും അ­തു­പോ­ലൊ­രു നി­രൂ­പ­ക­നാ­ക­ണ­മെ­ന്ന മോ­ഹ­മു­ദി­ച്ചു. വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കു­മ്പോൾ­ത്ത­ന്നെ ഞാൻ ചി­ല­തൊ­ക്കെ കു­ത്തി­ക്കു­റി­ച്ച­തു് ഒ­ന്നു­ര­ണ്ടു മാ­സി­ക­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­രു­ന്നു. ഗു­രു­നാ­ഥൻ അ­തു­ക­ണ്ടു പ്രോ­ത്സാ­ഹി­പ്പി­ച്ച­പ്പോൾ തു­ടർ­ന്നെ­ഴു­താൻ ധൈ­ര്യം തോ­ന്നി. ഹൈ­സ്ക്കൂൾ പഠനം പൂർ­ത്തി­യാ­ക്കി­യ­ശേ­ഷം 1922-ൽ ആലുവാ അ­ദ്വൈ­താ­ശ്ര­മ­സം­സ്കൃ­ത­പാ­ഠ­ശാ­ല­യിൽ ഞാൻ ഒ­ര­ദ്ധ്യാ­പ­ക­നാ­യി­ച്ചേർ­ന്നു. അ­ന്നു­മു­തൽ­ക്കാ­ണു് വ­ള്ള­ത്തോൾ­ക്ക­വി­ത­യെ­പ്പ­റ്റി കൂ­ടു­ത­ലെ­ഴു­താൻ തു­ട­ങ്ങി­യ­തു്. മ­ഹാ­ക­വി­യു­ടെ പ­ത്രാ­ധി­പ­ത്യ­ത്തിൽ കു­ന്നം­കു­ള­ത്തു­നി­ന്നു പു­റ­പ്പെ­ട്ടി­രു­ന്ന ആ­ത്മ­പോ­ഷി­ണി­മാ­സി­ക­യ്ക്കു്, സാ­ഹി­ത്യ­ത്തി­ന്റെ പ­ര­മോ­ദ്ദേ­ശം എന്ന പേരിൽ ഒരു ലേഖനം ഞാൻ ആ­യി­ട­യ്ക്ക­യ­ച്ചു കൊ­ടു­ത്തു. വ­ള്ള­ത്തോ­ളി­ന്റെ പ­ത്രാ­ധി­പ­ത്യം, മാ­സി­ക­യോ, പേരും പെ­രു­മ­യു­മു­ള്ള ഒ­ന്നാം­കി­ട എ­ഴു­ത്തു­കാ­രു­ടെ കേ­ളീ­രം­ഗ­വും. മാ­ദൃ­ശ­രാ­യ കി­ഞ്ചി­ജ്ഞർ­ക്കു് അതിൽ സ്ഥലം കി­ട്ടു­മോ എന്നു ശ­ങ്കി­ച്ചും പേ­ടി­ച്ചു­മാ­ണു് ലേ­ഖ­ന­മ­യ­ച്ച­തു്. അ­ടു­ത്ത ല­ക്ക­ത്തിൽ­ത്ത­ന്നെ ഒ­ന്നാ­മ­ത്തെ ലേ­ഖ­ന­മാ­യി അതു പ്ര­സി­ദ്ധീ­ക­രി­ച്ചു­ക­ണ്ട­പ്പോ­ഴു­ണ്ടാ­യ ആ­ഹ്ലാ­ദം എ­ന്താ­യി­രു­ന്നു­വെ­ന്നോ! അ­തോ­ടൊ­പ്പം പ­ത്രാ­ധി­പ­രു­ടെ ഒരു അ­ഭി­ന­ന്ദ­ന­ക്ക­ത്തും. എ­നി­ക്കു് ഒരു നി­ധി­കി­ട്ടി­യ­പോ­ലെ തോ­ന്നി. വ­ള്ള­ത്തോ­ളി­നു് എന്റെ പേരു് സു­പ­രി­ചി­ത­മാ­യ­തു് അ­ന്നു­മു­തൽ­ക്കാ­ണു്. പി­ന്നീ­ടു് പ­ര­സ്പ­രം ക­ത്തു­കൾ എഴുതി പ­രി­ച­യം ഉ­റ­പ്പി­ക്കാൻ എ­ത്ര­യോ സ­ന്ദർ­ഭ­ങ്ങ­ളു­ണ്ടാ­യി. ആ­ത്മ­പോ­ഷി­ണി­യിൽ­ത്ത­ന്നെ, വ­ള്ള­ത്തോൾ­ഗാ­ന­ങ്ങൾ എന്ന പേരിൽ ഞാൻ രണ്ടോ മൂ­ന്നോ ലേ­ഖ­ന­ങ്ങ­ളെ­ഴു­തി. കി­ളി­കൊ­ഞ്ചൽ, കർ­മ്മ­ഭൂ­മി­യു­ടെ പി­ഞ്ചു­കാൽ, കൃ­ഷ്ണ­പ്പ­രു­ന്തി­നോ­ടു് എന്നീ ഗാ­ന­ക­വി­ത­ളു­ടെ ആ­സ്വാ­ദ­ന­മാ­യി­രു­ന്നു അ­വ­യി­ലെ ഉ­ള്ള­ട­ക്കം. അ­ക്കാ­ല­ത്തു­ത­ന്നെ­യാ­ണെ­ന്നു തോ­ന്നു­ന്നു സ­മ­ഭാ­വി­നി എ­ന്നൊ­രു­മാ­സി­ക­യിൽ സാ­ഹി­ത്യ­മ­ഞ്ജ­രി മൂ­ന്നാം ഭാ­ഗ­ത്തെ­പ്പ­റ്റി സ­മ­ഗ്ര­മാ­യൊ­രു നി­രൂ­പ­ണം ഞാ­നെ­ഴു­തി­യ­തു്. ക­വി­ത­യ്ക്ക­ക­ത്തു­പോ­ലും രാ­ജ­ദ്രോ­ഹം ഒ­ളി­ഞ്ഞു­കി­ട­പ്പു­ണ്ടോ എന്നു ബ്രി­ട്ടീ­ഷ് ഭ­ര­ണാ­ധി­കാ­രി­കൾ അ­ന്വേ­ഷി­ച്ചു­കൊ­ണ്ടി­രു­ന്ന കാ­ല­മാ­യി­രു­ന്നു. ഗം­ഗാ­ന­ദി­യെ അ­ഭി­സം­ബോ­ധ­ന­ചെ­യ്തു­കൊ­ണ്ടു­ള്ള വി­ജ­യി­പ്പൂ­താ­ക എ­ന്നൊ­രു ക­വി­ത­യു­ണ്ട­ല്ലോ മൂ­ന്നാം­ഭാ­ഗ­ത്തിൽ. അതിൽ ധ്വ­നി­ക്കു­ന്ന ദേ­ശാ­ഭി­മാ­നോ­ജ്ജ്വ­ല­മാ­യ രാ­ഷ്ട്രീ­യ­ചി­ന്ത ഞാൻ വി­ശ­ദീ­ക­രി­ച്ചി­രു­ന്ന­തു വാ­യി­ച്ച­പ്പോൾ “വ്യം­ഗ്യം കു­ത്തി­പ്പൊ­ക്കു­ന്ന­തു സൂ­ക്ഷി­ച്ചു­വേ­ണം” എന്നു പ­റ­ഞ്ഞു­കൊ­ണ്ടു വ­ള്ള­ത്തോൾ എ­നി­ക്കൊ­രു ക­ത്ത­യ­യ്ക്കു­ക­യു­ണ്ടാ­യി. എന്റെ തൂ­ലി­കാ­വ്യാ­പാ­രം ഇ­ങ്ങ­നെ തു­ടർ­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യിൽ മ­ഹാ­ക­വി­യെ നേ­രി­ട്ടു കാ­ണാ­നു­ള്ള ഭാ­ഗ്യം വി­ചാ­രി­ച്ചി­രി­ക്കാ­തെ വ­ന്നു­ചേർ­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ മൂ­ത്ത­മ­ക­ളു­ടെ വി­വാ­ഹം കു­ന്നം­കു­ള­ത്തു­വ­ച്ചു് ആ­ഘോ­ഷി­ക്കു­ന്ന­തിൽ പ­ങ്കു­കൊ­ള്ളാ­നു­ള്ള ഒരു ക്ഷ­ണ­ക്ക­ത്തു് എ­നി­ക്കു കി­ട്ടി. തൃ­ശൂ­രിൽ­നി­ന്നു കാൽ­ന­ട­യാ­യി­ട്ടാ­ണു് അന്നു ഞാൻ കു­ന്നം­കു­ള­ത്തെ­ത്തി­യ­തു്. മ­ണ­ക്കു­ളം രാ­ജാ­വി­ന്റെ കൊ­ട്ടാ­ര­ത്തിൽ വ­ച്ചാ­യി­രു­ന്നു ക­ല്യാ­ണാ­ഘോ­ഷം.

“പ­ര­സ്പ­ര­ത­പ­സ്സ­മ്പ­ത

ഫ­ലാ­യി­ത­പ­ര­സ്പ­രൗ

പ്ര­പ­ഞ്ച­മാ­താ­പി­ത­രൗ

പ്രാ­ഞ്ചൗ ജാ­യാ­പ­തീ­സ്തു­മഃ”

എന്ന പദ്യം വി­വാ­ഹ­മ­ണ്ഡ­പ­ത്തി­ന്റെ പ്ര­വേ­ശ­ക­വാ­ട­ത്തിൽ എ­ഴു­തി­വ­ച്ചി­രു­ന്ന­തു ഇ­പ്പോ­ഴും ഓർ­ക്കു­ന്നു. പ്ര­ശ­സ്താ­തി­ഥി­ക­ളെ സ­ത്ക്ക­രി­ക്കു­ന്ന തി­ര­ക്കി­നി­ട­യി­ലും വ­ള്ള­ത്തോൾ എന്നെ മ­റ­ന്നി­ല്ല; ആ­ലു­വാ­യിൽ­നി­ന്നൊ­രു ചെ­റു­പ്പ­ക്കാ­രൻ വ­ന്നി­ട്ടു­ണ്ടോ എ­ന്ന­ന്വേ­ഷി­ച്ചു­കൊ­ണ്ടി­രു­ന്നു. വിവരം അ­റി­ഞ്ഞ­പ്പോൾ­ത്ത­ന്നെ അ­ദ്ദേ­ഹം വേഗം വ­ന്നു് എന്നെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി അ­ടു­ത്തി­രു­ത്തി. വി­ശേ­ഷ­ങ്ങൾ പലതും ചോ­ദി­ച്ച­റി­ഞ്ഞു. കൂടെ നാ­ല­പ്പാ­ട്ടും ഉ­ണ്ടാ­യി­രു­ന്നു, സം­ഭാ­ഷ­ണ­ത്തിൽ സ­ഹാ­യി­ക്കാൻ. അ­തു­കൊ­ണ്ടു മ­റു­പ­ടി പ­റ­ഞ്ഞു ധ­രി­പ്പി­ക്കാൻ ഞാൻ അധികം വി­ഷ­മി­ച്ചി­ല്ല. നാ­ല­പ്പാ­ട്ടു് ദ്രു­ത­ഗ­തി­യിൽ കൈ­യി­ലെ­ഴു­തി­ക്കാ­ണി­ക്കു­ന്ന­തും വ­ള്ള­ത്തോൾ ഉ­ട­നു­ടൻ അതു നോ­ക്കി മ­ന­സ്സി­ലാ­ക്കു­ന്ന­തും കണ്ടു ഞാൻ അ­ത്ഭു­ത­പ്പെ­ട്ടു. പി­ന്നീ­ടു് ഈ വിദ്യ കു­റെ­യൊ­ക്കെ എ­നി­ക്കും വ­ശ­മാ­യി. ആ­ത്മ­പോ­ഷി­ണി മാ­നേ­ജ­രു­മാ­യി ഞാൻ പ­രി­ച­യ­പ്പെ­ട്ട­തും അ­ന്നാ­ണു്. മ­ഹാ­ക­വി ത­ന്നെ­യാ­ണു് പ­രി­ച­യ­പ്പെ­ടു­ത്തി­യ­തു് എ­ന്നെ­പ്പ­റ്റി അ­ദ്ദേ­ഹം നേ­ര­ത്തേ മാ­നേ­ജ­രോ­ടു സം­സാ­രി­ച്ചി­രു­ന്നു­വെ­ന്നു വർ­ത്ത­മാ­ന­ത്തിൽ­നി­ന്നു മ­ന­സ്സി­ലാ­യി. ഈ പ­രി­ച­യ­പ്പെ­ടു­ത്ത­ലിൽ ഒ­രു­ദ്ദേ­ശ്യ­മു­ണ്ടാ­യി­രു­ന്നു. വ­ള്ള­ത്തോ­ളി­നു് എന്തോ അ­സൗ­ക­ര്യം നേ­രി­ട്ട­തി­നാൽ കുറെ നാ­ള­ത്തേ­യ്ക്കു മാ­സി­ക­യു­ടെ പ­ത്രാ­ധി­പ­ത്യ­സം­ബ­ന്ധ­മാ­യ ജോലി നിർ­വ്വ­ഹി­ക്കാൻ ഒരാളെ വേ­ണ്ടി­യി­രു­ന്നു. അതിനു ഞാൻ മ­തി­യെ­ന്നു ര­ണ്ടു­പേ­രും കൂടി അന്നു നി­ശ്ച­യി­ച്ചു. അൽ­പ്പം അ­മ്പ­ര­പ്പോ­ടെ­യാ­ണു് ഞാൻ സ­മ്മ­തം മൂ­ളി­യ­തു്. ഈ വക കാ­ര്യ­ങ്ങ­ളിൽ തീരെ അ­പ­രി­ചി­ത­നും അ­പ­ക്വ­മ­തി­യു­മാ­യ ഒരു യു­വാ­വു് മ­ഹാ­ക­വി ഇ­രു­ന്ന സ്ഥാ­ന­ത്തു ചാ­ടി­ക്ക­യ­റു­ന്ന­തു സാ­ഹ­സ­മാ­ണെ­ന്നു തോ­ന്നി. എ­ങ്കി­ലും ആ­ചാ­ര്യ­ന്റെ ആ­ജ്ഞ­യാ­ണ­ല്ലോ എ­ന്നോർ­ത്തു സ­മാ­ധാ­നി­ക്ക­യും ചെ­യ്തു. ആ­പ്പീ­സിൽ വ­ന്നു­കൂ­ടു­ന്ന മാ­റ്റർ എ­നി­യ്ക്ക­യ­യ്ക്കു­ക; ഞാൻ അതു പ­രി­ശോ­ധി­ച്ചു് അ­ത­തു­മാ­സ­ത്തേ­യ്ക്കു വേണ്ട ലേ­ഖ­ന­ങ്ങൾ തി­ര­ഞ്ഞെ­ടു­ത്തു തി­രി­ച്ച­യ­യ്ക്കു­ക­യും പ­തി­വു­ള്ള പ­ത്രാ­ധി­പ­ക്കു­റി­പ്പു­ക­ളെ­ഴു­തു­ക­യും ചെ­യ്യു­ക. ഇ­തു­മാ­ത്ര­മേ ചെ­യ്യേ­ണ്ടി­യി­രു­ന്നു­ള്ളൂ. കു­റി­പ്പു­ക­ളെ­ഴു­താ­നാ­യി­രു­ന്നു ബു­ദ്ധി­മു­ട്ടു്. വ­ള്ള­ത്തോൾ­തൂ­ലി­ക വി­ള­യാ­ടി­യി­രു­ന്നി­ട­ത്തു ഞാ­നെ­ന്തെ­ഴു­തും! എ­ങ്കി­ലും ഒ­രു­വി­ധം ഒ­പ്പി­ച്ചു മാ­റി­യെ­ന്നു പറയാം. അ­ങ്ങ­നെ രണ്ടോ മൂ­ന്നോ മാസം ഞാൻ ആ­രു­മ­റി­യാ­തെ ആ­ത്മ­പോ­ഷി­ണി പ­ത്രാ­ധി­പ­രാ­യി വിലസി. ഇ­ട­യ്ക്കൊ­രു നേ­രം­പോ­ക്കു­ണ്ടാ­യി. ചി­ത്ര­മെ­ഴു­ത്തു കെ. എം. വർ­ഗ്ഗീ­സി­ന്റെ ഒരു ഗ­ദ്യ­ക­വി­ത പ്ര­സി­ദ്ധീ­ക­ര­ണ­ത്തി­നു വന്നു. ആ­ത്മ­പോ­ഷി­ണി­യി­ലെ ഒരു സ്ഥി­രം ലേ­ഖ­ക­നാ­യി­രു­ന്നു അ­ദ്ദേ­ഹം. ഗ­ദ്യ­ക­വി­ത വാ­യി­ച്ചു­നോ­ക്കി­യ­പ്പോൾ എ­നി­ക്ക­ത്ര പി­ടി­ച്ചി­ല്ല. “ശബ്ദ ജാലം മ­ഹാ­ര­ണ്യം ചി­ത്ത­ഭ്ര­മ­ണ­കാ­ര­ണം” ആ. പ—എ­ന്നൊ­രു അ­ടി­ക്കു­റി­പ്പോ­ടു­കൂ­ടി­യാ­ണു് ഞാൻ അതു് അ­ടു­ത്ത­ല­ക്ക­ത്തിൽ ചേർ­ക്കാ­ന­യ­ച്ചു­കൊ­ടു­ത്ത­തു്. ലേഖനം പു­റ­ത്തു വ­ന്ന­പ്പോൾ വലിയ ഒ­ച്ച­പ്പാ­ടി­നു കാ­ര­ണ­മാ­യി. ഞാ­നാ­ണു് ഈ കു­സൃ­തി­കാ­ണി­ച്ച­തെ­ന്നു് എ­ങ്ങ­നെ­യോ ലേഖകൻ മ­ന­സ്സി­ലാ­ക്കി. അ­ദ്ദേ­ഹം വളരെ ക്ഷോ­ഭി­ച്ചു്, ഒരു ധി­ക്കാ­രി­യാ­ണു് ഞാ­നെ­ന്നും എന്നെ വി­ശ്വ­സി­ക്ക­രു­തെ­ന്നും മ­റ്റും പ­റ­ഞ്ഞു് മാ­നേ­ജർ­ക്കു് ഒരു പ­രാ­തി­ക്ക­ത്ത­യ­ച്ചു. ചി­ത്ര­മെ­ഴു­ത്തു വർ­ഗ്ഗീ­സ്, മാ­നേ­ജ­രു­ടെ ചി­ര­കാ­ല സു­ഹൃ­ത്താ­യി­രു­ന്നെ­ങ്കി­ലും ഇ­ക്കാ­ര്യ­ത്തിൽ അ­ദ്ദേ­ഹം മൗ­നം­ദീ­ക്ഷി­ച്ച­തേ ഉള്ളൂ; എന്നെ വി­വ­ര­മ­റി­യി­ച്ച­തു­പോ­ലു­മി­ല്ല. വി­ദ്വാൻ സി. എസ്. നാ­യ­രിൽ നി­ന്നാ­ണു് ഞാ­നി­തൊ­ക്കെ പി­ന്നീ­ട­റി­യാ­നി­ട­യാ­യ­തു്.

മ­ഞ്ജ­രീ­പ്ര­സാ­ധ­നം
images/P-kunhiraman_nair.jpg
പി. കു­ഞ്ഞി­രാ­മൻ­നാ­യർ

ഒ­ന്നു­ര­ണ്ടു­കൊ­ല്ലം ക­ഴി­ഞ്ഞു മ­റ്റൊ­രു ബ­ഹു­മ­തി­കൂ­ടി മ­ഹാ­ക­വി എ­നി­ക്കു സ­മ്മാ­നി­ച്ചു. അതും എന്റെ അ­ന്ന­ത്തെ പ്രാ­യ­ത്തി­നും പ­ഠി­പ്പി­നും താ­ങ്ങാൻ വ­യ്യാ­ത്ത ഒ­ന്നാ­യി­രു­ന്നു. സാ­ഹി­ത്യ­മ­ഞ്ജ­രി ര­ണ്ടാം­ഭാ­ഗം ര­ണ്ടാം പ­തി­പ്പി­ന്റെ­യും അ­ഞ്ചാം­ഭാ­ഗം ഒ­ന്നാം­പ­തി­പ്പി­ന്റേ­യും പ്ര­സാ­ധ­ക­ത്വം അ­ദ്ദേ­ഹം എന്നെ ഏൽ­പ്പി­ച്ചു. ആ ജോ­ലി­യും ഒരു വിധം തൃ­പ്തി­ക­ര­മാ­യി ചെ­യ്യാൻ ക­ഴി­ഞ്ഞു­വെ­ന്നാ­ണു് എന്റെ വി­ശ്വാ­സം. ര­ണ്ടി­ലും ഇന്നു കാ­ണു­ന്ന ടി­പ്പ­ണി­യും അ­വ­താ­രി­ക­ക്കു­റി­പ്പും അന്നു ഞാ­നെ­ഴു­തി­യ­താ­ണു്. 1926-​ലാണു് അ­ഞ്ചാം­ഭാ­ഗം പ്ര­സി­ദ്ധീ­ക­രി­ച്ച­തു്. അതിലെ അ­വ­താ­രി­ക­ക്കു­റി­പ്പി­ലു­ള്ള “കാല പ്ര­വാ­ഹ­ത്തിൽ­പെ­ട്ടു മ­ര­ണാർ­ണ്ണ­വർ­ത്തി­ലേ­യ്ക്കു പാ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന ജീ­വ­ജാ­ല­ങ്ങ­ളെ ഒരു സാ­ക്ഷി­യെ­ന്ന നി­ല­യിൽ സൂ­ക്ഷ്മ­വീ­ക്ഷ­ണം ചെ­യ്യു­ന്ന­വ­നാ­ണു് കവി” എന്ന പ്ര­ഥ­മ­വാ­ക്യം, ന­മ്മു­ടെ മ­ഹാ­ക­വി. പി. കു­ഞ്ഞി­രാ­മൻ­നാ­യർ അ­ടു­ത്ത­കാ­ല­ത്തു് എന്നെ ചൊ­ല്ലി­ക്കേൾ­പ്പി­ക്കു­ക­യു­ണ്ടാ­യി. അ­ദ്ദേ­ഹം പ­ട്ടാ­മ്പി സം­സ്കൃ­ത­കോ­ളേ­ജിൽ പ­ഠി­ച്ചി­രു­ന്ന കാ­ല­ത്താ­ണ­ത്രേ സാ­ഹി­ത്യ­മ­ഞ്ജ­രി അ­ഞ്ചാം­ഭാ­ഗം വാ­യി­ക്കാ­നി­ട­യാ­യ­തു്. നാൽ­പ്പ­ത്തി­ര­ണ്ടു കൊ­ല്ല­ത്തെ പ­ഴ­ക്ക­മു­ള്ള, എ­ഴു­തി­യ ആൾ­ക്കു­പോ­ലും ഓർ­മ്മ­യി­ല്ലാ­ത്ത ഒരു വാ­ക്യം ആ സു­ഹൃ­ത്തു സം­ഭാ­ഷ­ണ­മ­ധ്യേ ഉ­ദ്ധ­രി­ച്ച­തു കേ­ട്ട­പ്പോൾ അ­ത്ഭു­ത­മോ ആ­ന­ന്ദ­മോ ഏ­താ­ണു് കൂ­ടു­തൽ അ­നു­ഭ­വ­പ്പെ­ട്ട­തെ­ന്നു പ­റ­ക­വ­യ്യാ. ഒരു ക­വി­ഹൃ­ദ­യ­ത്തിൽ ഇത്ര ദീർ­ഘ­കാ­ലം കു­ടി­പാർ­ക്കാൻ ആ വാ­ച­ക­ത്തി­നു ഭാ­ഗ്യം ഉ­ണ്ടാ­യ­തിൽ അൽ­പ്പ­മൊ­ര­ഭി­മാ­ന­വും തോ­ന്നാ­തി­രു­ന്നി­ല്ല. വ­ള്ള­ത്തോൾ എന്നു കേൾ­ക്കു­മ്പോൾ എന്റെ മ­ന­സ്സിൽ അ­ല­ത­ല്ലു­ന്ന ഭ­ക്തി­സ്നേ­ഹാ­ദ­ര­ങ്ങ­ളു­ടെ തൂ­ടി­പ്പു­കൾ­മാ­ത്ര­മാ­ണു് വാ­സ്ത­വ­ത്തിൽ ആ കു­റി­പ്പു­കൾ. ഒരു നി­രൂ­പ­കൻ ഇ­ന്നെ­ടു­ത്തു­നോ­ക്കു­മ്പോൾ അ­പാ­ക­ത­യു­ടെ അ­ട­യാ­ള­ങ്ങൾ അവയിൽ ക­ണ്ടേ­യ്ക്കാം.

ക­ത്തു­കൾ

പ­ദ്യ­ത്തി­ലെ­ന്ന­തു­പോ­ലെ ഗ­ദ്യ­ത്തി­ലും കൃ­ത­ഹ­സ്ത­നാ­യി­രു­ന്ന­ല്ലോ വ­ള്ള­ത്തോൾ. ആ­ത്മ­പോ­ഷി­ണി­യിൽ­നി­ന്നു ശേ­ഖ­രി­ച്ചു പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ള്ള ‘ഗ്ര­ന്ഥ­വി­ഹാ­രം’ തന്നെ ഇ­തി­നു­ദാ­ഹ­ര­ണ­മാ­ണു്. മ­റ്റെ­ങ്ങും കാ­ണാ­ത്ത മാ­ധു­ര്യ­വും മ­നോ­ഹാ­രി­ത­യു­മാ­ണു് മ­ഹാ­ക­വി­യു­ടെ ക­ത്തു­കൾ­ക്കു­ള്ള­തു്. മേൽ­വി­ലാ­സ­ത്തി­ലെ കൈ­പ്പ­ട ക­ണ്ടാ­ല­റി­യാം അതു വ­ള്ള­ത്തോ­ളി­ന്റെ ക­ത്താ­ണെ­ന്നു്. ഒ­രി­ക്ക­ലും മ­ങ്ങാ­ത്ത നിറം ക­ലർ­ന്ന വ­യ­ല­റ്റു­മ­ഷി­യി­ലേ അ­ദ്ദേ­ഹം ക­ത്തെ­ഴു­താ­റു­ള്ളൂ. എ­ത്ര­യോ കൊ­ല്ലം തു­ടർ­ച്ച­യാ­യി എ­നി­ക്കു കി­ട്ടി­ക്കൊ­ണ്ടി­രു­ന്ന ക­ത്തു­കൾ കെ­ട്ടു­കെ­ട്ടാ­യി ഞാൻ സൂ­ക്ഷി­ച്ചു­വ­ച്ചി­രു­ന്നു. ക­ഷ്ട­കാ­ല­ത്തി­നു് അ­വ­യെ­ല്ലാം എ­ങ്ങ­നെ­യോ ന­ഷ്ട­പ്പെ­ട്ടു. ഈ ക­ത്തു­ക­ളി­ലൊ­ന്നി­ലെ­ങ്കി­ലും മ­റ്റൊ­രു­മ­ഷി ഉ­പ­യോ­ഗി­ച്ച­താ­യി ക­ണ്ടി­ല്ല. ഒ­രേ­മ­ട്ടി­ലു­ള്ള ച­ന്ത­ഞ്ചേർ­ന്ന അ­ക്ഷ­ര­വ­ടി­വു്, വെ­ട്ടും തി­രു­ത്തും വ­ള­വു­മി­ല്ലാ­ത്ത സ­മാ­ന്ത­ര­ങ്ങ­ളാ­യ വാ­ച­ക­ങ്ങൾ, ഹൃ­ദ­യാ­വർ­ജ്ജ­ക­മാ­യ സു­ന്ദ­ര­ശൈ­ലി, സ­മു­ചി­ത­പ­ദ­പ്ര­യോ­ഗം, പ്ര­സ­ന്ന­മാ­യ പ്ര­തി­പാ­ദ­നം, ആ­ത്മാർ­ത്ഥ­ത ഇ­വ­യെ­ല്ലാം കൂ­ടി­ച്ചേർ­ന്നു വ­ള്ള­ത്തോൾ­ക­ത്തു­ക­ളു­ടെ അകവും പു­റ­വും ക­മ­നീ­യ­മാ­ക്കു­ന്നു. ഈയിടെ പഴയ പു­സ്ത­ക­ക്കെ­ട്ടു­കൾ പ­രി­ശോ­ധി­ച്ച­പ്പോൾ ഭാ­ഗ്യ­വ­ശാൽ ഒരു കത്തു കണ്ടു കി­ട്ടി, ഇ­ട­തു­വ­ശ­ത്തു വ­ള്ള­ത്തോൾ എ­ന്നും വ­ല­തു­വ­ശ­ത്തു കു­ന്ദം­കു­ളം എ­ന്നും അ­ച്ച­ടി­ച്ചി­ട്ടു­ള്ള ല­റ്റർ­പേ­പ്പ­റിൽ 18-​മിഥുനം 1101 എന്നു തി­യ്യ­തി വ­ച്ചി­രി­ക്കു­ന്നു. നാൽ­പ്പ­ത്തി­മൂ­ന്നു­കൊ­ല്ലം ക­ഴി­ഞ്ഞി­രി­ക്കു­ന്നു അ­തെ­ഴു­തി­യി­ട്ടു്. എ­ന്നി­ട്ടും ആ വ­യ­ല­റ്റു­മ­ഷി­ക്കു് ഇ­പ്പോ­ഴും വലിയ മ­ങ്ങൽ­പ­റ്റി­യി­ട്ടി­ല്ല. മ-​രാ-രാ-വിദ്വാൻ കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള അവർകൾ, അ­ദ്വൈ­താ­ശ്ര­മം, ആലുവാ എ­ന്നാ­ണു് മേൽ­വി­ലാ­സം. പഴയ കൊ­ച്ചി അഞ്ചൽ സ്റ്റാ­മ്പ് പ­തി­ച്ചി­ട്ടു­ള്ള ആ കവറും കൈ­പ്പ­ട­യും ക­ണ്ട­പ്പോൾ ഞാൻ ഏ­റെ­നേ­രം മ­നോ­രാ­ജ്യ­ത്തി­ലാ­ണ്ടു­പോ­യി. എ­ന്തെ­ല്ലാം സ്മ­ര­ണ­ക­ളാ­ണു് അ­ന്ത­രം­ഗ­ത്തി­ലു­ണർ­ന്നു പൊ­ന്തി­വ­ന്ന­തു്! ആലുവാ യൂ­ണി­യൻ ക്രി­സ്ത്യൻ­കോ­ളേ­ജിൽ ഞാൻ ജോ­ലി­ക്ക­പേ­ക്ഷി­ച്ച­പ്പോൾ അ­ദ്ദേ­ഹം അ­യ­ച്ചു­ത­ന്ന ഒരു സാ­ക്ഷി­പ­ത്രം (Testimonial) ആ­യി­രു­ന്നു ആ ക­ത്തു്. അ­തു­മു­ഴു­വൻ ഇവിടെ പ­കർ­ത്താൻ ആ­ഗ്ര­ഹ­മു­ണ്ടെ­ങ്കി­ലും ആ­ത്മ­പ്ര­ശം­സ­യാ­കു­മോ എന്നു ഭ­യ­ന്നു് ഒ­ടു­വി­ല­ത്തെ വാ­ക്യം മാ­ത്രം ഇവിടെ കു­റി­ക്ക­ട്ടെ.

“വി­നീ­ത­നും സു­നിർ­മ്മ­ല­സ്വ­ഭാ­വ­നു­മാ­യ ഈ യു­വാ­വി­നു്, ഇ­ദ്ദേ­ഹ­ത്തി­ന്റെ ഉൽ­കൃ­ഷ്ടാ­ദർ­ശ­ങ്ങ­ളെ ലാ­ക്കാ­ക്കി­ക്കൊ­ണ്ടു­ള്ള ജീ­വി­ത­യാ­ത്ര­യിൽ, ഞാൻ അ­നർ­ഗ്ഗ­ള­മാ­യ മാർ­ഗ്ഗ­സൗ­ഖ്യ­ത്തെ ആ­ശം­സി­ക്കു­ന്നു.”

ഇതിലെ യു­വാ­വു് ഇന്നു വൃ­ദ്ധ­നാ­ണു്, ഇ­തെ­ഴു­തി­യ മ­ഹാ­ശ­യൻ ഇ­ന്നി­ല്ല.

ഒരു ജൂ­ബി­ലി­പ്ര­സം­ഗം

യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജിൽ ഞാൻ അ­ദ്ധ്യാ­പ­ക­നാ­യി­ച്ചേർ­ന്ന­കാ­ല­ത്തു യാ­ദൃ­ച്ഛി­ക­മാ­യി­ട്ടൊ­രി­ക്കൽ വ­ള്ള­ത്തോൾ ആ സ്ഥാ­പ­നം സ­ന്ദർ­ശി­ക്കു­ക­യു­ണ്ടാ­യി. ക­ലാ­മ­ണ്ഡ­ലം ഭാ­ഗ്യ­ക്കു­റി­യു­ടെ ടി­ക്ക­റ്റു വിൽ­ക്കാൻ­വേ­ണ്ടി, നാ­ല­പ്പാ­ട്ടു­മൊ­രു­മി­ച്ചു് അ­ദ്ദേ­ഹം അ­വി­ട­വി­ടെ സ­ഞ്ച­രി­ക്കു­ക­യാ­യി­രു­ന്നു; അ­തി­നി­ട­യിൽ ഒരു ദിവസം എന്നെ അ­ന്വേ­ഷി­ച്ചാ­ണു് കോ­ളേ­ജിൽ വ­ന്ന­തു്. ഒരു മു­ന്ന­റി­യി­പ്പും ഉ­ണ്ടാ­യി­രു­ന്നി­ല്ല. പ­ത്തു­മ­ണി­ക്കു് ക്ലാ­സ്സാ­രം­ഭി­ച്ചു് പ­ഠി­ത്തം ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന സമയം. വ­ള്ള­ത്തോൾ വ­ന്നി­രി­ക്കു­ന്നു എന്ന വാർ­ത്ത ഒരു നി­മി­ഷം കൊ­ണ്ടു് അ­വി­ടെ­യെ­ല്ലാം പ­ര­ന്നു. അ­ധ്യാ­പ­ക­രും വി­ദ്യാർ­ത്ഥി­ക­ളും ആ­ഹ്ളാ­ദ­മ­ത്ത­രാ­യി. അ­വർ­ക്കു് മ­ഹാ­ക­വി­യെ ഒ­ന്ന­ടു­ത്തു­കാ­ണ­ണം. ത­ര­പ്പെ­ടു­മെ­ങ്കിൽ ഒരു പ്ര­സം­ഗം കേൾ­ക്ക­ണം. വി­ചാ­രി­ച്ചി­രി­ക്കാ­തെ വ­ന്നു­ചേർ­ന്ന ഈ അ­സു­ല­ഭാ­വ­സ­രം പാ­ഴാ­ക്ക­രു­തെ­ന്നു പ്രിൻ­സി­പ്പാ­ളും നി­ശ്ച­യി­ച്ചു. കോ­ളേ­ജി­നു ര­ണ്ടു­മ­ണി­ക്കൂർ ഒ­ഴി­വു­കൊ­ടു­ത്തു­കെ­ാ­ണ്ടു് അ­ദ്ദേ­ഹം പെ­ട്ടെ­ന്നൊ­രു സ­മ്മേ­ള­നം വി­ളി­ച്ചു­കൂ­ട്ടി വി­ശി­ഷ്ടാ­തി­ഥി­യെ സ്വാ­ഗ­തം ചെ­യ്തു.

ഒരാളെ കാണാൻ വ­ന്ന­പ്പോൾ ഇ­ങ്ങ­നെ­യൊ­രു ദുർ­ഘ­ട­ത്തിൽ ചാ­ടു­മെ­ന്നു് വ­ള്ള­ത്തോൾ തീരെ വി­ചാ­രി­ച്ചി­ല്ല. എ­ങ്കി­ലും പ്രിൻ­സി­പ്പാ­ളി­ന്റെ അ­ഭ്യർ­ത്ഥ­ന­യ്ക്കു വ­ഴ­ങ്ങി അ­ദ്ദേ­ഹം ഫ­ലി­ത­വി­ല­സി­ത­മാ­യ ഒരു സ­ര­സ­പ്ര­ഭാ­ഷ­ണം­കൊ­ണ്ടു സ­ദ­സ്യ­രെ സം­തൃ­പ്ത­രാ­ക്കി. അ­ന്ന­ത്തെ സ­ന്ദർ­ശ­ന­ത്തി­നു­ശേ­ഷം രണ്ടോ മൂ­ന്നോ തവണ മ­ഹാ­ക­വി ഈ കോ­ളേ­ജിൽ­വ­ന്നു പ്ര­സം­ഗി­ച്ചി­ട്ടു­ണ്ടെ­ന്നു തോ­ന്നു­ന്നു. ഒ­ടു­വിൽ വ­ന്ന­തു് 1947-ലെ ര­ജ­ത­ജു­ബി­ലി­യാ­ഘോ­ഷ­ത്തിൽ പ­ങ്കു­കൊ­ള്ളാ­നാ­ണു്. ആ­ഘോ­ഷ­ത്തി­നു­ള്ള ഒ­രു­ക്ക­ങ്ങൾ ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യിൽ ഒരു ദിവസം ന­ട്ടു­ച്ച­യ്ക്കു് പ്രിൻ­സി­പ്പാൾ വി­യർ­ത്തൊ­ലി­ച്ചു് എന്റെ വ­സ­തി­യിൽ വന്നു. എ­ന്തു­കാ­ര്യ­ത്തി­നാ­യാ­ലും ഒരാളെ പ­റ­ഞ്ഞ­യ­യ്ക്കു­ന്ന­തി­നു പകരം ഇ­ദ്ദേ­ഹം­ത­ന്നെ ഇത്ര ക്ലേ­ശി­ച്ചെ­ന്തി­നു­വ­ന്നു­വെ­ന്ന­റി­യാ­തെ ഞാ­നൊ­ന്ന­മ്പ­ര­ന്നു. കോ­ളേ­ജ­ധി­കാ­രി­കൾ­ക്കു് വ­ള്ള­ത്തോ­ളി­നോ­ടു­ള്ള ആ­ദ­രാ­തി­രേ­കം അ­ന്നാ­ണു് എ­നി­ക്കു് തി­ക­ച്ചും ബോ­ദ്ധ്യ­മാ­യ­തു്. ജൂ­ബി­ലി­ക്കു മോ­ടി­കൂ­ട്ടാൻ മ­ഹാ­ക­വി­കൂ­ടി വേ­ണ­മെ­ന്നു് അ­വർ­ക്കൊ­രു നിർ­ബ­ന്ധം. എ­ങ്ങ­നെ­യെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തെ ഒന്നു ക്ഷ­ണി­ച്ചു കൊ­ണ്ടു­വ­ര­ണം. പ്ര­സം­ഗം ചെ­യ്തി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ മഹനീയ സാ­ന്നി­ദ്ധ്യം ഉ­ണ്ടാ­യാൽ മതി. അ­ത്ര­യും കൊ­ണ്ടു­ത­ന്നെ അവർ തൃ­പ്തി­പ്പെ­ട്ടു­കൊ­ള്ളും. ഇ­തി­നു് എന്റെ ഒരു ശു­പാർ­ശ­ക്ക­ത്തു­കൂ­ടി വേണം. പ്രിൻ­സി­പ്പാൾ ഇ­ത്ര­യൊ­ക്കെ­പ­റ­യാ­നും എന്റെ ക­ത്താ­വ­ശ്യ­പ്പെ­ടാ­നും ഒരു പ്ര­ത്യേ­ക കാ­ര­ണ­മു­ണ്ടു്. അന്നു വ­ള്ള­ത്തോൾ ദേ­ഹാ­സ്വാ­സ്ഥ്യം­മൂ­ലം മി­ക്ക­വാ­റും കി­ട­പ്പി­ലാ­ണെ­ന്നൊ­രു വാർ­ത്ത പ­ത്ര­ങ്ങ­ളിൽ ക­ണ്ടി­രു­ന്നു. ആ സ്ഥി­തി­ക്കു്, ഔ­പ­ചാ­രി­ക­മാ­യ ക്ഷണം കൊ­ണ്ടു­മാ­ത്രം കാ­ര്യം ഫ­ലി­ക്കു­ക­യി­ല്ലെ­ന്നു പ്രിൻ­സി­പ്പാ­ളി­നു തോ­ന്നി. അ­തു­കൊ­ണ്ടാ­ണു് എ­ന്നെ­ക്കൊ­ണ്ടു ക­ത്തെ­ഴു­തി­ക്കാൻ അ­ദ്ദേ­ഹം­ത­ന്നെ ഇ­റ­ങ്ങി­പു­റ­പ്പെ­ട്ട­തു്. സു­ഖ­ക്കേ­ടാ­യി കി­ട­ക്കു­ന്ന മ­ഹാ­ക­വി­ക്കു് എ­ങ്ങ­നെ എ­ഴു­തും? ഞാൻ ധർ­മ്മ­സ­ങ്ക­ട­ത്തി­ലാ­യി. എ­ങ്കി­ലും ര­ണ്ടും കൽ­പ്പി­ച്ചു് ഒ­ന്നെ­ഴു­തി. സാ­ഹ­ച­ര്യ­ങ്ങ­ളെ­ല്ലാം വി­വ­രി­ച്ച­തി­നു­ശേ­ഷം എ­ന്നെ­വി­ചാ­രി­ച്ചെ­ങ്കി­ലും വ­ന്നു­ചേ­ര­ണേ എ­ന്നൊ­രു യാ­ച­ന­യും ഒ­ടു­വിൽ പ്ര­ത്യേ­കം ചേർ­ത്തി­രു­ന്നു. സു­ഖ­യാ­ത്ര­യ്ക്കു വേ­ണ്ട­തെ­ല്ലാം ചെ­യ്യാ­മെ­ന്നും ഏ­തു­വി­ധേ­ന­യും കൂ­ട്ടി­ക്കൊ­ണ്ടു­പോ­ര­ണ­മെ­ന്നും കാ­ണി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ പു­ത്രൻ അ­ച്യു­ത­ക്കു­റു­പ്പി­നും ഞാൻ ഒരു ക­ത്തു­കൊ­ടു­ത്തു. കോ­ളേ­ജി­ന്റെ പ്ര­തി­നി­ധി­യാ­യി ഒരു വി­ദ്യാർ­ത്ഥി അ­ടു­ത്ത ദി­വ­സം­ത­ന്നെ ചെ­റു­തു­രു­ത്തി­ക്കു പു­റ­പ്പെ­ട്ടു. അ­നു­കൂ­ല­മാ­യ മ­റു­പ­ടി­യും കൊ­ണ്ടു് അയാൾ തി­രി­ച്ചെ­ത്തി­യ­പ്പോൾ ഞ­ങ്ങ­ളെ­ല്ലാ­വ­രും ആ­ഹ്ളാ­ദാ­പ്ലാ­വി­ത­രാ­യി എ­ന്നു­ത­ന്നെ പ­റ­യ­ട്ടെ. അ­ന്ന­ത്തെ വ­മ്പി­ച്ച സ­ദ­സ്സിൽ വ­ള്ള­ത്തോൾ ചെയ്ത പ്രൗ­ഢ­പ്ര­സം­ഗം ജൂ­ബി­ലി­സൂ­വി­നീ­റിൽ­ച്ചേർ­ത്തു് ഇ­ന്നും കോ­ളേ­ജിൽ സൂ­ക്ഷി­ച്ചു­വ­ച്ചി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­നു് എ­ന്നോ­ടു തോ­ന്നി­യി­രു­ന്ന അ­നിർ­വ്വാ­ച്യ­മാ­യ സ്നേ­ഹ­വി­ശേ­ഷ­ത്തി­ന്റെ അ­കൃ­ത്രി­മ­പ്ര­തി­ഫ­ല­നം ആ പ്ര­സം­ഗ­ത്തിൽ കാണാം. പ്ര­സ്തു­ത ഭാഗം ഇവിടെ ഉ­ദ്ധ­രി­ക്കാ­തി­രി­ക്കാൻ മ­ന­സ്സു സ­മ്മ­തി­ക്കു­ന്നി­ല്ല.

“ഞാൻ ഡോ­ക്ട­റു­ടെ ചി­കി­ത്സ­യിൽ ആ­യി­രു­ന്നു. ചി­ന്തി­ച്ചു­കൂ­ടാ, വാ­യി­ച്ചു­കൂ­ടാ, വെ­ടി­പ­റ­യു­ക­പോ­ലും പാ­ടി­ല്ല എ­ന്നാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ചട്ടം. എന്റെ സി­ര­ക­ളെ പ­ണി­മു­ട­ക്കാൻ പ്രേ­രി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്ന അ­ദ്ദേ­ഹ­ത്തെ ഒരു ക­മ്യൂ­ണി­സ്റ്റാ­ണെ­ന്നു ധ­രി­ച്ചു ന­മ്മു­ടെ ഭ­ര­ണാ­ധി­കാ­രി­കൾ ശി­ക്ഷി­ക്ക­ത്ത­ക്ക­വി­ധ­ത്തി­ലാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ പെ­രു­മാ­റ്റം. അ­ങ്ങ­നെ മൗ­ന­വും ആം­ഗ്യ­വും ആ­യു­ള്ള എന്റെ കി­ട­പ്പിൽ­നി­ന്നു്, പ­ണ്ട­ത്തെ നാ­ഡി­വി­ദ്യ­കൊ­ണ്ടെ­ന്ന­പോ­ലെ പ്രിൻ­സി­പ്പാൾ ശ്രീ. ഇ­ട്ടീ­ര എന്നെ എ­ഴു­ന്നേൽ­പ്പി­ച്ചു­കൊ­ണ്ടു­വ­ന്നി­രി­ക്ക­യാ­ണു്. എന്റെ മർ­മ്മം നോ­ക്കി അ­ദ്ദേ­ഹം ഒരു പ്ര­യോ­ഗം­ചെ­യ്തു. എന്റെ ഒരു മർ­മ്മ­മാ­ണു് ഈ കോ­ളേ­ജി­ലെ മ­ല­യാ­ള­പ­ണ്ഡി­തൻ കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള. അ­ദ്ദേ­ഹ­ത്തി­ന്റെ ഒ­ട്ടു­വ­ള­രെ സ്നേ­ഹ­കോ­മ­ള­മാ­യ പി­ടി­ച്ചു­വ­ലി എന്നെ ദീ­ന­ക്കി­ട­ക്ക­യിൽ­നി­ന്നു് ഇവിടെ എ­ത്തി­ച്ചു. അ­ദ്ദേ­ഹം അ­ങ്ങ­നെ എന്നെ നിർ­ബ­ന്ധി­ക്കാ­തി­രു­ന്നെ­ങ്കിൽ ഇവിടെ വ­ന്നു് ഈ സഭയിൽ പ­ങ്കു­കൊ­ള്ളു­ക എന്ന സ­ന്തോ­ഷം എ­നി­ക്കു ന­ഷ്ട­പ്പെ­ടു­മാ­യി­രു­ന്നു.” ഇതു വാ­യി­ക്കു­മ്പോ­ഴൊ­ക്കെ എന്റെ ക­ണ്ണു­നി­റ­യാ­റു­ണ്ടു്. കോ­ളേ­ജി­ലെ ക­ന­ക­ജൂ­ബി­ലി കാണാൻ താൻ ജീ­വി­ച്ചി­രി­ക്കി­ല്ല എ­ന്നു് പ്ര­സം­ഗാ­വ­സാ­ന­ത്തിൽ അ­ദ്ദേ­ഹം പ്ര­വ­ചി­ക്കു­ക­യു­ണ്ടാ­യി. അ­തു­പോ­ലെ­ത­ന്നെ സം­ഭ­വി­ച്ചു…

കു­ഞ്ഞി­ക്കു­ട്ടൻ­ത­മ്പു­രാ­ന്റെ അ­കാ­ല­ച­ര­മ­ത്തെ­പ്പ­റ്റി വ­ള്ള­ത്തോ­ളെ­ഴു­തി­യ വി­ലാ­പ­ക­വി­ത­യി­ലെ ര­ണ്ടു­വ­രി­കൊ­ണ്ടു് ഈ സ്മ­ര­ണ­കൾ­ക്കു വി­രാ­മ­മി­ട­ട്ടെ!

“നി­ന­യ്ക്ക­വ­യ്യെൻ മ­ല­യാ­ള­ഭാ­ഷേ

നിർ­ഭാ­ഗ്യ­യാം നിൻ ഗ­തി­യെ­ന്തു മേലിൽ”!

—സ്മ­ര­ണ­മ­ഞ്ജ­രി.

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, ക്രേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Vallathol (ml: വ­ള്ള­ത്തോൾ).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Vallathol, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, വ­ള്ള­ത്തോൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 22, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Vallathol Narayana Menon, a photograph by anonymous . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.