SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Yellow_sunrise.jpg
Sunrise over the Philippines, a photograph by Jpogi .
കർ­മ്മ­യോ­ഗി
images/Agamananda.png
ആ­ഗ­മാ­ന­ന്ദ­സ്വാ­മി­കൾ

ശ്രീ­രാ­മ­കൃ­ഷ്ണ സ­ന്ന്യാ­സി പ­ര­മ്പ­ര­യി­ലെ മ­ഹാ­പ­ണ്ഡി­ത­നാ­യ സ­ന്ന്യാ­സി ആ­യി­രു­ന്നു ആ­ഗ­മാ­ന­ന്ദ­സ്വാ­മി­കൾ. പെ­രി­യാർ തീ­ര­ത്തു് ചി­ത­യിൽ 1961 ഏ­പ്രിൽ 17-നു് അ­ദ്ദേ­ഹ­ത്തി­ന്റെ ഭൗ­തി­ക­ശ­രീ­രം അഗ്നി ഏ­റ്റു­വാ­ങ്ങു­ന്ന­തി­നു് ഞാൻ സാ­ക്ഷി­യാ­ണു്. എ­നി­ക്കു് ജോലി ത­ന്ന­തു് അ­ദ്ദേ­ഹ­മാ­ണു് എന്നു പ­റ­ഞ്ഞാൽ പോരാ, ഞാൻ അ­റി­യാ­തെ എന്റെ ജോലി സം­ര­ക്ഷി­ച്ചു ത­ന്ന­തും അ­ദ്ദേ­ഹ­മാ­ണു്. ആ വിവരം സ്വാ­മി­ജി­യു­ടെ സ­മാ­ധി­ക്കു­ശേ­ഷം വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞാ­ണു് മറ്റു ചിലർ പ­റ­ഞ്ഞു് ഞാൻ അ­റി­ഞ്ഞ­തു്. കാലടി ശ്രീ­ശ­ങ്ക­രാ­കോ­ളേ­ജ് ഭ­ര­ണ­സ­മി­തി­യു­ടെ പ്ര­സി­ഡ­ന്റാ­യി­രു­ന്നു ആ­ഗ­മാ­ന­ന്ദ­സ്വാ­മി­കൾ ഞാൻ അവിടെ നി­യ­മി­ത­നാ­കു­മ്പോൾ. എന്റെ കു­ട്ടി­ക്കാ­ല­ത്തു് ഇ­ട­പ്പ­ള്ളി­യിൽ എന്റെ വീ­ടി­ന­ടു­ത്തു­ള്ള അ­മ്പ­ല­ത്തിൽ ഉ­ത്സ­വ­കാ­ല­ത്തു് മ­ത­പ്ര­ഭാ­ഷ­ണ­ത്തി­നു് വ­രാ­റു­ള്ള സ്വാ­മി­ജി­യെ ക­ണ്ടി­ട്ടു­ണ്ടു് എ­ന്നു­മാ­ത്രം. (സ്വാ­മി­ജി­യു­ടെ പ്ര­സം­ഗം ക­ഴി­ഞ്ഞു് ആ­രം­ഭി­ക്കു­ന്ന കു­റ­ത്തി­യാ­ട്ടം കാ­ണാ­നു­ള്ള തി­ടു­ക്ക­ത്തി­ലാ­യി­രു­ന്നു ഞാനും കൂ­ട്ടു­കാ­രും!).

ശ­ങ്ക­രാ കോ­ളേ­ജി­ലെ ഉ­ദ്യോ­ഗ­ത്തി­നു് അ­പേ­ക്ഷ­യും ഡ­യ­റ­ക്ടർ ബോർ­ഡി­ലെ ക­രു­ത്ത­നാ­യ പ്രാ­ക്കു­ളം രാ­മൻ­പി­ള്ള­യു­ടെ ശു­പാർ­ശ­ക്ക­ത്തും ആ­യി­ട്ടാ­ണു് ഞാൻ സ്വാ­മി­ജി­യെ സ­മീ­പി­ക്കു­ന്ന­തു്. ആ­ശ്ര­മ­ത്തിൽ എ­ത്തി­യ എ­ന്നോ­ടു് സ്വാ­മി­ജി ആദ്യം ചോ­ദി­ച്ച­തു് പ­ഠി­ക്കു­ക­യാ­ണോ എ­ന്നാ­ണു്! കാണാൻ ചെ­ന്ന­തി­ന്റെ ഉ­ദ്ദേ­ശ്യം വി­വ­രി­ച്ചു് ക­ത്തു­കൊ­ടു­ത്തു. തു­ടർ­ന്നു് സ്വാ­മി­ജി ചോ­ദി­ച്ച­തു്, ഞാൻ വി­വേ­കാ­ന­ന്ദ സ്വാ­മി­ക­ളു­ടെ ഏ­തെ­ങ്കി­ലും കൃതി വാ­യി­ച്ചി­ട്ടു­ണ്ടോ എ­ന്നാ­ണു്. അവിടെ ഭാ­ഗ്യം എന്റെ കൂടെ ആ­യി­രു­ന്നു. എന്റെ വ­ല്യ­ച്ഛൻ വലിയ വി­വേ­കാ­ന­ന്ദ ഭ­ക്ത­നാ­യി­രു­ന്നു. അ­ദ്ദേ­ഹം, ഞാൻ ബി. എ. പാ­സ്സാ­യ­പ്പോൾ സ്വാ­മി­ജി­യു­ടെ സ­മ്പൂർ­ണ്ണ കൃ­തി­കൾ എ­നി­ക്കു് വാ­യി­ക്കാൻ തന്നു. ഞാ­ന­തു് വാ­യി­ച്ചു. എന്നെ അ­ത്ഭു­ത­പ്പെ­ടു­ത്തി­യ­തു് സ്വാ­മി­ജി­യു­ടെ ഇം­ഗ്ലീ­ഷാ­ണു്. എന്തു ശക്തി, എന്തു ഭംഗി! ഭാഷ ആ­ത്മാ­വി­ഷ്ക്കാ­രം തന്നെ.

ഭാ­ഗ്യ­വ­ശാൽ എ­നി­ക്കു് ജോലി കി­ട്ടി. 1958-ൽ. ഏ­താ­നും മാ­സ­ങ്ങൾ­ക്ക­കം വി­മോ­ച­ന­സ­മ­രം പൊ­ട്ടി­പ്പു­റ­പ്പെ­ട്ടു. അ­തി­ന്റെ പി­ന്നി­ലെ പ്ര­ത്യ­യ­ശാ­സ്ത്ര­ത്തെ­ക്കാൾ അ­തി­ന്റെ തെ­മ്മാ­ടി­ത്ത­മാ­ണു് കാ­ല­ടി­അ­ങ്ക­മാ­ലി പ്ര­ദേ­ശ­ത്തെ ബാ­ധി­ച്ച­തു്. അതു് അ­ന്ത­രീ­ക്ഷ­ത്തെ ക­ലു­ഷി­ത­മാ­ക്കി. തു­ടർ­ന്നു് തെ­ര­ഞ്ഞെ­ടു­പ്പു് ക­ണ­യ­ന്നൂർ താ­ലൂ­ക്കിൽ ക­മ്യൂ­ണി­സ്റ്റ് സ്ഥാ­നാർ­ത്ഥി സ­ഖാ­വു് ടി. കെ. രാ­മ­കൃ­ഷ്ണൻ. രാ­മ­കൃ­ഷ്ണ­ന്റെ ഇ­ല­ക്ഷൻ ക­മ്മി­റ്റി പ്ര­സി­ഡ­ന്റ് എന്റെ അച്ഛൻ ആ­യി­രു­ന്നു. ക­മ്യൂ­ണി­സ്റ്റ് വി­രു­ദ്ധ­നാ­യി­രു­ന്ന പ്രാ­ക്കു­ളം രാ­മൻ­പി­ള്ള­യ്ക്കു് ആ സം­രം­ഭ­ത്തിൽ­നി­ന്നും അ­ച്ഛ­നെ പിൻ­തി­രി­പ്പി­ക്ക­ണം എന്ന വാശി. നേ­രി­ട്ടു് പ­റ­ഞ്ഞി­ട്ടു ഫ­ല­മി­ല്ല എന്നു ബോ­ധ്യ­മാ­യ­പ്പോൾ ല­ക്ഷ്യ­പ്രാ­പ്തി­ക്കു് എന്റെ ഉ­ദ്യോ­ഗം കരു ആ­ക്കാ­നാ­ണു് അ­ദ്ദേ­ഹം തീ­രു­മാ­നി­ച്ച­തു്. എന്നെ ജോ­ലി­യിൽ നി­ന്നും പി­രി­ച്ചു­വി­ട­ണം എ­ന്ന­ദ്ദേ­ഹം ആ­ഗ­മാ­ന­ന്ദ­നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു­പോ­ലും. മാ­നേ­ജിം­ഗ് ക­മ്മി­റ്റി സെ­ക്ര­ട്ട­റി­ക്കും അതു സ്വീ­കാ­ര്യം—അ­ദ്ദേ­ഹം തനി രാ­ഷ്ട്രീ­യ­ക്കാ­രൻ. കോൺ­ഗ്ര­സ്സ് എക്സ് എം. എൽ. എ. ഉ­പ­ജാ­പ­ങ്ങ­ളിൽ ചാ­ണ­ക്യൻ എ­ന്നാ­ണു് കേ­ട്ട­റി­വു്. പ്ര­ശ്നം ഡ­യ­റ­ക്ടർ ബോർ­ഡി­നു മു­ന്നിൽ ചർ­ച്ച­യ്ക്കു വരും; എന്നെ പി­രി­ച്ചു­വി­ടാൻ തീ­രു­മാ­നം ഉ­ണ്ടാ­വും. നി­യ­മ­ങ്ങൾ ഉ­ണ്ടാ­ക്കു­ന്ന­തു് മാ­നേ­ജർ­മാ­രാ­യി­രു­ന്നു. പ്ര­ശ്നം പ­രാ­മർ­ശി­ക്ക­പ്പെ­ട്ടു. മി­ക­ച്ച റി­സൽ­ട്ട് ചൂ­ണ്ടി­ക്കാ­ട്ടി പി­രി­ച്ചു­വി­ട­ലും നി­യ­മ­ന­വും ഒ­ന്നും പ­രി­ഗ­ണി­ക്കേ­ണ്ട­തി­ല്ല അ­പ്പോൾ എ­ന്നു് സ്വാ­മി­ജി പ്ര­ഖ്യാ­പി­ച്ചു. ആ കാ­ര്യം തന്നെ അ­ജൻ­ഡ­യിൽ ഉൾ­പ്പെ­ടു­ത്തി­യി­ല്ല. സ്വാ­മി­ജി ഉ­റ­ച്ചു­നി­ന്നി­രു­ന്നി­ല്ല എ­ങ്കിൽ, ഞാൻ പു­റ­ത്തേ­ക്കു വ­ലി­ച്ചെ­റി­യ­പ്പെ­ടു­മാ­യി­രു­ന്നു, തീർ­ച്ച, സ്വാ­മി­ജി എ­ന്നോ­ടു് ഇ­ക്കാ­ര്യ­ത്തെ­പ്പ­റ്റി ഒ­രി­ക്ക­ലും സം­സാ­രി­ച്ചി­ട്ടി­ല്ല. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് മറ്റു ചിലർ പ­റ­ഞ്ഞാ­ണു് ഞാൻ അ­റി­ഞ്ഞ­തു്. ഋ­ഷി­ക്കാ­രു­ണ്യം എ­ന്ന­ല്ലാ­തെ മ­റ്റൊ­ന്നും എ­നി­ക്കു പ­റ­യു­വാൻ ഇല്ല.

കാ­ല­ടി­യിൽ ഒ­രു­പാ­ടു പേർ­ക്കു്—പഴയ ത­ല­മു­റ­ക്കാ­രാ­യ പ­ലർ­ക്കും—അ­റി­യാ­വു­ന്ന പല കഥകൾ ഉ­ണ്ടു് സ്വാ­മി­ജി­യെ­പ്പ­റ്റി. അവയിൽ എന്നെ വ­ല്ലാ­തെ സ്പർ­ശി­ച്ച ചി­ല­തു് ഓർ­ത്തെ­ടു­ക്ക­ട്ടെ.

പെ­രി­യാർ തീ­ര­ത്തു് പ­റ­യ­ത്തു ഗോ­വി­ന്ദ­മേ­നോൻ എന്ന ജ­ന്മി­ദാ­ന­മാ­യി നൽകിയ ഏ­താ­നും ഏക്കർ പ്ര­ദേ­ശ­ത്താ­ണു് ശ്രീ­രാ­മ­കൃ­ഷ്ണാ­ശ്ര­മം തു­ട­ങ്ങി­യ­തു്. ആ­ശ്ര­മം എ­ന്നൊ­ന്നും പ­റ­യാ­നി­ല്ല. നാ­ലു­മു­ള­ങ്കാ­ലിൽ ഓ­ല­മേ­ഞ്ഞ ഒരു കുടിൽ. അ­ത്ര­മേൽ വി­നീ­ത­മാ­യി­രു­ന്നു തു­ട­ക്കം. സ്വാ­മി­ജി കേ­ര­ള­ത്തി­ലാ­കെ അ­റി­യ­പ്പെ­ട്ടി­രു­ന്നു അ­ക്കാ­ല­ത്തു തന്നെ.

വൈ­ക്കം സ­ത്യാ­ഗ്ര­ഹ കാ­ല­ത്തു് യാ­ഥാ­സ്ഥി­തി­ക­നും മ­ഹാ­ദേ­വ ക്ഷേ­ത്ര­ത്തി­ന്റെ ഊ­രാ­ള­രിൽ പ്ര­മു­ഖ­നും ആ­യി­രു­ന്ന ഇ­ണ്ട­ന്തു­രു­ത്തി ന­മ്പ്യാ­തി­രി, ഹ­രി­ജ­ന­ങ്ങ­ളെ അ­ക­റ്റി­നിർ­ത്തേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത­യെ­പ്പ­റ്റി മ­ഹാ­ത്മ­ജി­യോ­ടു് ശ്രു­തി­സ്മൃ­തി­ക­ളു­ടെ പിൻ­ബ­ല­ത്തോ­ടെ വാ­ദി­ച്ച­പ്പോൾ, അ­തി­നു് യു­ക്തി­ഭ­ദ്ര­മാ­യി മ­റു­പ­ടി പ­റ­ഞ്ഞ­തു് സ­ന്ന്യാ­സം സ്വീ­ക­രി­ച്ചു് ആ­ഗ­മാ­ന­ന്ദൻ ആ­കു­ന്ന­തി­നു മുൻ­പു­ള്ള കൃ­ഷ്ണൻ ന­മ്പ്യാ­തി­രി ആ­യി­രു­ന്നു. ഗു­രു­വാ­യൂർ സ­ത്യാ­ഗ്ര­ഹ­കാ­ല­ത്തും ആ­ഗ­മാ­ന­ന്ദ­ന്റെ വീ­ര­വാ­ണി കേ­ര­ള­ത്തിൽ മു­ഴ­ങ്ങി. ആ­ശ്ര­മം തു­ട­ങ്ങി­യ­പ്പോൾ സ്വാ­മി­ജി ആദ്യം ചെ­യ്ത­തു് ര­ണ്ടു് ഹരിജൻ കു­ട്ടി­ക­ളെ ദ­ത്തെ­ടു­ക്കു­ക­യാ­ണു്. അവരെ സം­സ്കൃ­തം പ­ഠി­പ്പി­ച്ചു. ഭ­ക്ഷ­ണം നൽകാം എ­ന്ന­താ­യി­രു­ന്നു ആ കു­ട്ടി­കൾ­ക്കു നൽകിയ വാ­ഗ്ദാ­നം. ആരോ ഒരാൾ കു­ട്ടി­കൾ­ക്കു് സം­സ്കൃ­ത­ത്തി­ലെ ബാ­ല­പാ­ഠ­ങ്ങൾ പ­റ­ഞ്ഞു­കൊ­ടു­ക്കാൻ ത­യ്യാ­റാ­യി. ക­ണ്ണീ­രു­പ്പു പു­ര­ട്ടി, വി­ശ­പ്പു­ണ്ടു ശീ­ലി­ച്ച ആ പാവം കു­ട്ടി­കൾ രാ­വി­ലെ ഏ­ഴു­മ­ണി­യാ­വു­മ്പോ­ഴേ­ക്കും ആ­ശ്ര­മ­ത്തിൽ എ­ത്തും.

സ്വാ­മി­ജി­യോ? ആ­റു­മ­ണി­യാ­വു­മ്പോ­ഴേ­ക്കും അ­ദ്ദേ­ഹം പെ­രി­യാ­റ്റിൽ കു­ളി­ക്കാ­നി­റ­ങ്ങും. ഉ­ടു­വ­സ്ത്രം ന­ന­ച്ചു പി­ഴി­ഞ്ഞു് മ­ണ­പ്പു­റ­ത്തു വി­രി­ക്കും. ക­ച്ച­മു­ണ്ടു് ഉ­ടു­ത്തു് വെ­ള്ള­ത്തിൽ കി­ട­ക്കും. ഒ­ന്നു് ഒന്നര മ­ണി­ക്കൂർ അ­പ്പോ­ഴേ­ക്കും കരയിൽ വി­രി­ച്ച മു­ണ്ടു് ഈറൻ വ­ലി­ഞ്ഞി­ട്ടു­ണ്ടാ­വും. അതു് ഉ­ടു­ക്കും. അ­ത­ല്ലാ­തെ മ­റ്റൊ­ന്നി­ല്ല മാറി ഉ­ടു­ക്കാൻ. നനവു വി­ട്ടി­ട്ടി­ല്ലാ­ത്ത മു­ണ്ടു് ഉ­ടു­ത്തു് ഒരു പാ­ത്ര­വും ആയി സ്വാ­മി­ജി ചില വീ­ടു­ക­ളിൽ ഭിക്ഷ യാ­ചി­ച്ചു ചെ­ല്ലും. ചിലർ എ­ന്തെ­ങ്കി­ലും കൊ­ടു­ക്കും. തലേ ദിവസം ബാ­ക്കി വന്ന ചോറു്, ഒന്നോ രണ്ടോ പഴം, ചി­ല­പ്പോൾ കു­റ­ച്ചു് അരി, അര അണയോ കാ­ല­ണ­യോ തു­ട്ടു­കൾ. ഒൻപതു മ­ണി­യാ­വു­മ്പോ­ഴേ­ക്കും ഭി­ക്ഷാ­പാ­ത്രം നി­റ­ഞ്ഞി­ട്ടു­ണ്ടാ­വും. അ­തു­മാ­യി സ്വാ­മി­ജി വീ­ണ്ടും ആ­ശ്ര­മ­ത്തി­ലേ­ക്കു് പ­ഠി­പ്പി­ച്ചി­രു­ന്ന അ­ദ്ധ്യാ­പ­കൻ സ്ഥലം വി­ട്ടി­ട്ടു­ണ്ടാ­വും. കു­ട്ടി­കൾ ആ­ശ്ര­മ­മു­റ്റ­ത്തു് ഇ­ള­വെ­യിൽ കാ­ഞ്ഞു് സ്വാ­മി­ജി­യെ കാ­ത്തി­രി­ക്കു­ക­യാ­വും. അന്നു കി­ട്ടി­യ ഭിക്ഷ അ­ദ്ദേ­ഹം അ­വർ­ക്കു് വി­ള­മ്പി­ക്കൊ­ടു­ക്കും. കു­ട്ടി­ക­ളു­ടെ വയർ നി­റ­ഞ്ഞാൽ ബാ­ക്കി ഉ­ള്ള­തു് സ്വാ­മി­ജി ക­ഴി­ക്കും. ആ ഭ­ക്ഷ­ണം അവർ മൂ­വർ­ക്കും ഏറെ സ്വാ­ദി­ഷ്ട­മാ­യി­രു­ന്നു. വി­ശ­പ്പി­നോ­ളം നല്ല ഉ­പ­ദം­ശം വേറെ ഇ­ല്ല­ല്ലോ.

പി­ന്നെ ആ­ശ്ര­മം വ­ളർ­ന്നു. ഞാൻ കാ­ണു­മ്പോ­ഴേ­ക്കു് അതൊരു വലിയ സ്ഥാ­പ­നം ആയി… സ്വാ­മി­ജി സ­മാ­ധി­യാ­യി… ആ കു­ട്ടി­ക­ളിൽ ഒരാൾ പ­ഠി­ച്ചു. വി­ദ്യാ­ഭാ­സ­വ­കു­പ്പിൽ ഉ­യർ­ന്ന ഉ­ദ്യോ­ഗ­സ്ഥ­നാ­യി. സർ­ക്കാർ വാ­ഹ­ന­ത്തിൽ അ­ദ്ദേ­ഹം പലതവണ ആ­ശ്ര­മ­ത്തിൽ എത്തി. ഓരോ തവണ വ­രു­മ്പോ­ഴും അ­പ്പോ­ഴ­ത്തെ ആ­ശ്ര­മാ­ധി­പ­തി­യെ ക­ണ്ടു് വ­ന്ദി­ച്ചു് കുശലം പ­റ­ഞ്ഞ­ശേ­ഷം അ­ദ്ദേ­ഹം പെ­രി­യാർ­തീ­ര­ത്തു് സ്വാ­മി­ജി­യു­ടെ ഭൗ­തി­ക­ശ­രീ­രം ഏ­റ്റു­വാ­ങ്ങി­യ ചിത എ­രി­ഞ്ഞ­ട­ങ്ങി­യ സ്ഥ­ല­ത്തേ­ക്കു പോകും. അ­വി­രാ­മം ഒ­ഴു­കു­ന്ന തെ­ളി­ഞ്ഞ പെ­രി­യാ­റി­ലെ ജ­ല­വി­താ­ന­ത്തി­ലേ­ക്കു നോ­ക്കി­നി­ശ്ശ­ബ്ദ­നാ­യി, നി­രു­ദ്ധ­ക­ണ്ഠ­നാ­യി കൈ­കൂ­പ്പി നിൽ­ക്കും. ഭു­ഗർ­ഭ­ത്തി­ലെ മ­ഹാ­ജ­ല­ധി­യിൽ­നി­ന്നും ആർ­ദ്ര­ത­യു­ടെ ഒരു ക­ണി­ക­യാ­യി നദി ഒ­ലി­ച്ചി­റ­ങ്ങു­ന്ന­പോ­ലെ ആ മ­നു­ഷ്യ­ന്റെ മ­ന­സ്സിൽ ഇ­ര­മ്പു­ന്ന കൃ­താ­ജ്ഞ­താ­നിർ­ഭ­ര­മാ­യ ദുഃഖം ഒരു തു­ള്ളി ക­ണ്ണു­നീ­രാ­യി ആ മി­ഴി­ക­ളിൽ നി­റ­യും. ഒ­ര­ക്ഷ­രം മി­ണ്ടാ­തെ കി­ഴ­ക്കൻ ച­ക്ര­വാ­ള­ത്തി­ലെ നീ­ല­ക്കു­ന്നു­ക­ളേ­യും തെ­ളി­ഞ്ഞ ആ­കാ­ശ­ത്തേ­യും സാ­ക്ഷി­യാ­ക്കി, മ­ന­സ്സിൽ അ­ദ്ദേ­ഹം തി­ലോ­ദ­കം അർ­പ്പി­ച്ചു് മ­ട­ങ്ങും. അ­ടു­ത്ത വ­ര­വു­വ­രെ കർ­മ്മ­നി­ര­തൻ ആ­വാ­നു­ള്ള ഊർ­ജ്ജം ഏ­കാ­ന്ത­നീ­ര­വ­മാ­യ ആ അർ­ച്ച­ന അ­ദ്ദേ­ഹ­ത്തി­നു പ­കർ­ന്നു നൽ­കി­യി­ട്ടു­ണ്ടാ­വും എ­ന്നെ­നി­ക്കു് ഉ­റ­പ്പു്.

ആ­ശ്ര­മം അ­തി­ന്റെ ബാ­ലാ­രി­ഷ്ട­ത­കൾ പി­ന്നി­ടു­ന്ന­തി­നു് മുൻ­പു­ണ്ടാ­യ മ­റ്റൊ­രു സംഭവം ആ­ഗ­മാ­ന­ന്ദ­സ്വാ­മി­ക­ളു­ടെ മ­റ്റൊ­രു മു­ഖ­മാ­ണു് കാ­ണി­ച്ചു­ത­രു­ന്ന­തു്. കാ­ല­ടി­യിൽ ശൃം­ഗേ­രി­മ­ഠം, രാ­മ­കൃ­ഷ്ണാ­ശ്ര­മ സ്ഥാ­പ­ന­ത്തി­നു് ദ­ശാ­ബ്ദ­ങ്ങൾ മുൻ­പു­ത­ന്നെ, ശാരദാദേവി-​ശങ്കരാചാര്യക്ഷേത്രങ്ങളോടും വേ­ദ­പാ­ഠ­ശാ­ല­യോ­ടും­കൂ­ടി തു­ട­ങ്ങി­യി­രു­ന്നു. അ­വ­യു­ടെ ഭാ­ഗ­മാ­യി ത­മി­ഴു് ബ്രാ­ഹ്മ­ണർ താ­മ­സി­ക്കു­ന്ന അ­ഗ്ര­ഹാ­ര­വും—ഗ്രാ­മം. മൈ­സൂ­രിൽ­നി­ന്നു് വ­ല്ല­പ്പോ­ഴും—ചി­ല­പ്പോൾ ഒന്നോ രണ്ടോ ആഴ്ച താ­മ­സി­ക്കും. മ­താ­ചാ­ര­ങ്ങ­ളു­ടെ നേരെ തി­ക­ച്ചും യാ­ഥാ­സ്ഥി­തി­ക­മ­നോ­ഭാ­വ­ത്തോ­ടെ­യാ­യി­രു­ന്നു ശൃം­ഗേ­റി മ­ഠ­ത്തി­ന്റെ സ­മീ­പ­നം. ഇ­ന്നും വലിയ മാ­റ്റം വ­ന്നി­ട്ടു­ണ്ടോ? ആ­ഗ­മ­നാ­ന­ന്ദ­നു് ഭ്ര­ഷ്ടു് ക­ല്പി­ച്ചു. ശൃം­ഗേ­രി­ക്ഷേ­ത്ര­ങ്ങൾ­ക്കു മു­ന്നിൽ ഒരു ബോർഡ് എഴുതി വെ­ച്ചു “അ­വർ­ണ്ണർ­ക്കും ആ­ഗ­മാ­ന­ന്ദ­നും പ്ര­വേ­ശ­നും ഇല്ല!”.

സാ­ത്വി­ക­നാ­യ ഒരു സ­ന്ന്യാ­സി ഈ മാ­തി­രി വ­ങ്ക­ത്ത­ങ്ങൾ­ക്കു് നേരെ സ­ഹാ­താ­പ­ജ­ന്യ­മാ­യ മൗനം പാ­ലി­ക്കു­ക­യ­ല്ലേ ചെ­യ്യു­ക. എ­ന്നാൽ ആ­ഗ­മാ­ന­ന്ദ­ന്റെ ജ­നു­സ്സ് മ­റ്റൊ­ന്നാ­യി­രു­ന്നു. സ്വാ­മി­ജി ഒത്ത വ­ലി­പ്പ­മു­ള്ള വ്യ­ക്തി­യാ­യി­രു­ന്നു. ആറടി ഉയരം. അ­തി­നൊ­ത്ത ശ­രീ­ര­പു­ഷ്ടി ഈ ബോർ­ഡി­നെ­പ്പ­റ്റി ആരോ പ­റ­ഞ്ഞു് സ്വാ­മി അ­റി­ഞ്ഞു. പി­ന്നെ ഒരു നി­മി­ഷം പോലും സം­ശ­യി­ക്കു­ക ഉ­ണ്ടാ­യി­ല്ല. തന്റെ തോ­ള­റ്റം ഉ­യ­ര­മു­ള്ള ഉ­ല­ക്ക­പോ­ലു­ള്ള ഒരു കാ­ഞ്ഞി­ര­വ­ടി­യെ­ടു­ത്തു് ര­ണ്ടു് ഹരിജൻ കു­ട്ടി­ക­ളേ­യും കൂ­ട്ടി അ­ദ്ദേ­ഹം നേരെ ശൃം­ഗേ­രി ക്ഷേ­ത്ര­സ­മു­ച്ച­യ­ത്തി­ലേ­ക്കു ചെ­ന്നു. അവിടെ ചാ­രി­വ­ച്ചി­രു­ന്ന ബോർഡ് എ­ടു­ത്തു് ച­വി­ട്ടി­ക്കൂ­ട്ടി വ­ലി­ച്ചെ­റി­ഞ്ഞു് കു­ട്ടി­ക­ളോ­ടൊ­പ്പം അ­മ്പ­ല­ത്തി­ലേ­ക്കു കയറി. ഓ­ടി­ക്കൂ­ടി­യ ത­മി­ഴു് ബ്രാ­ഹ്മ­ണർ സ്വാ­മി­യെ തടയാൻ മു­ന്നോ­ട്ടാ­ഞ്ഞ­പ്പോൾ കു­ട്ടി­ക­ളെ പി­ന്നിൽ നിർ­ത്തി സ്വാ­മി തി­രി­ഞ്ഞു­നി­ന്നു. നീണ്ട വടി ഊ­ന്നി­ക്കൊ­ണ്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: “എന്നെ തടയാൻ വ­രു­ന്ന­വ­നെ, അ­താ­രാ­യാ­ലും വേ­ണ്ടി­ല്ല, അ­ടി­ച്ചു് നി­ല­ത്തി­ടും ഞാൻ.” ഈ ന­ര­സിം­ഹാ­വ­താ­രം അവർ പ്ര­തീ­ക്ഷി­ച്ച­തേ അല്ല. ആരും സ്വാ­മി­ജി­യെ ത­ട­ഞ്ഞി­ല്ല. തടയാൻ ധൈ­ര്യ­പ്പെ­ട്ടി­ല്ല. വൈ­ക്ക­ത്തു് എ­ണ്ണൂ­ല­ധി­കം നാൾ നീ­ണ്ടു് ഭാ­ഗി­ക­മാ­യി ജ­യി­ച്ച, ഗു­രു­വാ­യൂ­രിൽ ഒ­രാ­ണ്ടു നീ­ണ്ടു് പ­രാ­ജ­യ­പ്പെ­ട്ട കാ­ര്യ­മാ­ണു് സ്വാ­മി­ജി ഒ­റ്റ­യ്ക്കു് അഞ്ചു മി­നി­ട്ടു­കൊ­ണ്ടു് പ­രി­പൂർ­ണ്ണ വി­ജ­യ­ത്തിൽ എ­ത്തി­ച്ച­തു്. അഭയം വൈ ബ്ര­ഹ്മ എ­ന്ന­തി­നു് ഇതു് ഉ­ദാ­ഹ­ര­ണ­മാ­വു­മോ? എ­നി­ക്ക­റി­ഞ്ഞു­ക്കൂ­ട!

ഏതു കാ­രു­ണ്യ­പ്ര­വൃ­ത്തി­യും ആഘോഷം ആ­ക്കു­ന്ന­വ­രാ­യി മാ­റി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു നമ്മൾ. ഒരു പാ­വ­പ്പെ­ട്ട കു­ട്ടി­ക്കു് പ­ഠി­ക്കാൻ പു­സ്ത­ക­മോ ഫീസോ നൽ­കു­ന്ന­തും ഒരു സാധു സ്ത്രീ­ക്കു് ഉ­പ­ജീ­വ­ന­ത്തി­നു് ഒരു ത­യ്യൽ­യ­ന്ത്രം കൊ­ടു­ക്കു­ന്ന­തും ഒക്കെ, ഒ­രു­പാ­ടു പണം ചെ­ല­വാ­ക്കി വി­ളി­ച്ചു­കൂ­ട്ടു­ന്ന സ­മ്മേ­ള­ന­ങ്ങ­ളു­ടെ അ­നു­ബ­ന്ധ­ച്ച­ട­ങ്ങു മാ­ത്രം! പൊ­ങ്ങ­ച്ച­ത്തൊ­പ്പി കൂ­ടാ­തെ കാ­രു­ണ്യ­പ്ര­വർ­ത്ത­നം വയ്യ എ­ന്ന­താ­ണു് അവസ്ഥ. ഇതു് ക­ച്ച­വ­ട­ത­ന്ത്ര­മാ­വാം. വലതു കൈ­ക്കൊ­ണ്ടു കൊ­ടു­ക്കു­ന്ന­തു് ഇടതു കൈ അ­റി­യ­രു­തു് എന്ന ചൊ­ല്ലു് കാ­ല­ഹ­ര­ണ­പ്പെ­ട്ട വി­ശു­ദ്ധി­യു­ടെ വി­വേ­ക­മാ­ണു്. ച­ന്ത­യു­ടെ സം­സ്ക്കാ­ര­ത്തിൽ അ­തി­നു് പ്ര­സ­ക്തി ഇല്ല.

ഇതു പ­റ­യു­വാ­നും കാരണം ആ­ഗ­മാ­ന­ന്ദ­നാ­ണു്. അ­ദ്ദേ­ഹ­ത്തെ­പ്പ­റ്റി ഗു­പ്തൻ­നാ­യർ സാർ പ­റ­ഞ്ഞു തന്ന ഒ­ര­നു­ഭ­വ കഥ. ആ­ശ്ര­മം അ­തി­ന്റെ ബാ­ലാ­രി­ഷ്ട­ത­കൾ പി­ന്നി­ട്ടു എന്നേ പ­റ­യാ­നാ­വൂ. ദു­രി­ത­വും ദാ­രി­ദ്ര്യ­വും എ­പ്പോ­ഴും സ­ഹ­യാ­ത്രി­ക­രാ­യു­ണ്ടു്. സ്കൂ­ളും ഹോ­സ്റ്റ­ലും ഉ­ണ്ടു്. ഒ­രേ­സ­മ­യം നേ­ട്ട­വും ബാ­ദ്ധ്യ­ത­യും ആ­യി­രു­ന്നു ര­ണ്ടും. അ­ക്കാ­ല­ത്തു് ശ­ങ്ക­ര­ജ­യ­ന്തി­യും ക്രി­സ്തു­മ­സ്സും ശി­വ­രാ­ത്രി­യും ഒക്കെ ആ­ശ്ര­മ­ത്തിൽ ആ­ഘോ­ഷി­ച്ചി­രു­ന്നു—ആ­ച­രി­ച്ചി­രു­ന്നു എ­ന്ന­താ­ണു് നല്ല വാ­ക്കു്. ആർ­ഭാ­ട­ങ്ങൾ ഒ­ട്ടും ഇ­ല്ലാ­ത്ത ചില ച­ട­ങ്ങു­കൾ മാ­ത്രം. അ­ത്ത­രം ഒരു ച­ട­ങ്ങിൽ പ്ര­സം­ഗി­ക്കാ­നാ­ണു് ഗു­പ്തൻ­നാ­യർ സാർ എ­ത്തി­യ­തു്. പ്ര­ഭാ­ഷ­ണം ക­ഴി­ഞ്ഞു് അ­ന്നു് സാർ ആ­ശ്ര­മ­ത്തിൽ താ­മ­സി­ച്ചു.

ദീർ­ഘ­യാ­ത്ര, പ­രി­ച­യം ഇ­ല്ലാ­ത്ത സ്ഥ­ല­ത്തെ കി­ട­പ്പു്, ത­ണു­പ്പു്—സാ­റി­നു് ഉ­റ­ക്കം വ­ന്നി­ല്ല. സമയം രാ­ത്രി പ­തി­നൊ­ന്നു ക­ഴി­ഞ്ഞി­ട്ടു­ണ്ടാ­വും. സാർ തി­രി­ഞ്ഞും മ­റി­ഞ്ഞും കി­ട­ക്കു­ക­യാ­ണു്. അ­പ്പോൾ ആ മു­റി­ക്കു മു­ന്നി­ലെ വ­രാ­ന്ത­യി­ലൂ­ടെ റാ­ന്തൽ വി­ള­ക്കു­മാ­യി ഒരാൾ പോ­കു­ന്നു. ഈ അ­സ­മ­യ­ത്തു് ആ­രാ­ണു് ന­ട­ക്കു­ന്ന­തു്? ജി­ജ്ഞാ­സ മൂലം ഗു­പ്തൻ­നാ­യർ സാർ പു­റ­ത്തി­റ­ങ്ങി. കു­റ­ച്ചു പി­ന്നി­ലാ­യി അ­ദ്ദേ­ഹം ആ വി­ള­ക്കി­നെ പി­ന്തു­ടർ­ന്നു.

തൊ­ട്ടു് അ­പ്പു­റ­ത്തെ കെ­ട്ടി­ട­ത്തി­ലാ­ണു് കു­ട്ടി­കൾ താ­മ­സി­ക്കു­ന്ന­തു്. വി­ള­ക്കേ­ന്തി­യ ആൾ അ­ങ്ങോ­ട്ടാ­ണു് പോ­കു­ന്ന­തു്. കു­ട്ടി­കൾ കി­ട­ക്കു­ന്ന ഹാ­ളി­ന്റെ വാതിൽ തു­റ­ന്നു് ആ ആൾ അ­ക­ത്തേ­ക്കു ക­ട­ക്കു­മ്പോൾ ഗു­പ്തൻ­നാ­യർ സാർ ആ മുഖം കണ്ടു— ആ­ഗ­മാ­ന­ന്ദൻ. തി­രി­താ­ഴ്ത്തി അ­ദ്ദേ­ഹം ആ മു­റി­യിൽ പാ­യ­യിൽ കി­ട­ക്കു­ന്ന ഒ­രെ­ട്ടു­വ­യ­സ്സു­കാ­ര­ന്റെ അ­രി­കി­ലെ­ത്തി.

പു­റ­ത്തു് വ­രാ­ന്ത­യിൽ നിൽ­ക്കു­ന്ന പ്രൊ­ഫ­സർ സ്വാ­മി­ജി­യു­ടെ ശബ്ദം കേ­ട്ടു. സ്വാ­മി­ജി ആ കു­ട്ടി­യോ­ടു് ഒച്ച താ­ഴ്ത്തി ചോ­ദി­ക്കു­ന്നു:

“നി­ന­ക്കു് ന­ന്നാ­യി വേ­ദ­നി­ക്കു­ന്നു­ണ്ടോ?”

“ഉം”-ഒരു നേർ­ത്ത സ്വരം.

ഹോ­സ്റ്റൽ അ­ന്തേ­വാ­സി­ക­ളു­ടെ കൂ­ട്ട­ത്തിൽ ഉള്ള അ­നാ­ഥ­നാ­യ ഒരു ഹ­രി­ജൻ­കു­ട്ടി. അവനു് വാ­ത­ത്തി­ന്റെ അസുഖം ആണു്. ത­ണു­പ്പ­ടി­ച്ചാൽ സ­ന്ധി­കൾ വേ­ദ­നി­ക്കും.

സ്വാ­മി­ജി അ­വ­ന്റെ പാ­യ­യിൽ ഇ­രി­ക്കു­ന്ന­തു് ഗു­പ്തൻ­നാ­യർ സാർ മ­ങ്ങി­യ വെ­ളി­ച്ച­ത്തിൽ കണ്ടു. അ­ദ്ദേ­ഹം പ­റ­യു­ന്ന­തു കേ­ട്ടു. “സാ­ര­മി­ല്ല, നീ ക­ണ്ണ­ട­ച്ചു്,നാമം ചൊ­ല്ലി­ക്കൊ­ണ്ടു് കി­ട­ന്നോ. ഞാൻ ത­ട­വി­ത്ത­രാം.”

സ്വാ­മി­ജി അ­വ­ന്റെ കാ­ലു­കൾ പ­തു­ക്കെ ത­ട­വി­ക്കൊ­ണ്ടി­രു­ന്നു. എത്ര സമയം? അ­ര­മ­ണി­ക്കൂർ, ഒരു മ­ണി­ക്കൂർ… അ­റി­യി­ല്ല. കു­ട്ടി ഉ­റ­ങ്ങി എ­ന്നു് ഉ­റ­പ്പാ­യ­പ്പോൾ സ്വാ­മി­ജി ഒച്ച ഉ­ണ്ടാ­ക്കാ­തെ എ­ഴു­ന്നേ­റ്റു. ഒരു മു­ണ്ടു­കൊ­ണ്ടു് അവനെ പു­ത­പ്പി­ച്ചു. വി­ള­ക്കു­മാ­യി സ്വ­ന്തം മു­റി­യി­ലേ­ക്കു് ന­ട­ന്നു­പോ­യി. പു­റ­ത്തു് നി­ഴ­ലിൽ തൂ­ണി­ന­രി­കിൽ നി­ന്നി­രു­ന്ന പ്രൊ­ഫ­സ­റെ അ­ദ്ദേ­ഹം ക­ണ്ട­തു­പോ­ലും ഇല്ല.

ഈ കഥ എ­ന്നോ­ടു പ­റ­ഞ്ഞ­പ്പോൾ, ഗു­പ്തൻ­നാ­യർ സാർ കു­റ­ച്ചു­സ­മ­യം വി­തു­മ്പി­ക്ക­ര­ഞ്ഞു­പോ­യി. പി­ന്നെ നി­റ­മി­ഴി­കൾ ഒപ്പി, ഇടറിയ സ്വ­ര­ത്തിൽ അ­ദ്ദേ­ഹം പ­റ­ഞ്ഞു: “എടോ, ആ നി­മി­ഷ­ത്തിൽ ഞാൻ ഈ­ശ്വ­ര­നെ കാ­ണു­ക­യാ­യി­രു­ന്നു. സ്വാ­മി­ജി­യു­ടെ പാ­ദ­ങ്ങ­ളിൽ വീണു് ആ കാ­ലു­കൾ കെ­ട്ടി­പ്പി­ടി­ച്ചു് കരയണം എന്നു തോ­ന്നി എ­നി­ക്കു്. മ­ന­സ്സു­കൊ­ണ്ടു് ഞാനതു ചെ­യ്തു. ഒ­രി­ക്ക­ല­ല്ല, നൂ­റു­വ­ട്ടം.”

സ്വാ­മി­ജി­ക്കു് ചില നേ­ര­മ്പോ­ക്കു­ക­ളും ഉ­ണ്ടു്. അ­ക്കാ­ല­ത്തു് ആ­ശ്ര­മ­ത്തിൽ പ്രാ­തൽ ക­ഞ്ഞി­യാ­ണു്. ധാ­രാ­ളം പ്ലാ­വു­കൾ ഉ­ള്ള­തു­കൊ­ണ്ടു് ചക്ക ഉ­ണ്ടാ­വും. ക­ഞ്ഞി­യു­ടെ കൂടെ ച­ക്ക­പ്പു­ഴു­ക്കും. ഉ­ച്ച­യ്ക്കും ക­ഞ്ഞി­യും ച­ക്ക­പ്പു­ഴു­ക്കും. അ­ത്താ­ഴ­വും. സ്വാ­മി ക­ഞ്ഞി­യും ച­ക്ക­പ്പു­ഴു­ക്കും എ­ന്ന­ല്ല പറയുക. കഞ്ഞി കൂ­ട്ടി ച­ക്ക­പ്പു­ഴു­ക്കു ക­ഴി­ച്ചു എ­ന്നാ­ണു്. ദാ­രി­ദ്ര്യ­ത്തി­ന്റെ നി­സ്സ­ഹാ­യ­ത ചി­രി­യാ­ക്കി മാ­റ്റു­ന്ന നി­സ്സം­ഗ­ത. ആ­ശ്ര­മ­ത്തി­ലേ­ക്കു വഴി ചോ­ദി­ക്കു­ന്ന­വ­രോ­ടു് സ്വാ­മി­ജി പറയും: “കാലടി ക­വ­ല­യിൽ എ­ത്തി­യാൽ ഒരു എ­ക്സൈ­സ് ഓഫീസ് കാണും. അവിടെ ചോ­ദി­ച്ചാൽ അവർ. അ­ടു­ത്ത ക­ള്ളു­ഷാ­പ്പി­ലേ­ക്കു­ള്ള വഴി പ­റ­ഞ്ഞു­ത­രും. ഷാ­പ്പി­നു മു­ന്നി­ലെ­ത്തി­യിൽ വ­ല­ത്തോ­ട്ടു് നാ­ല­ഞ്ചു് മി­നി­ട്ട് ന­ട­ന്നാൽ ആ­ശ്ര­മ­ത്തി­നു മു­ന്നി­ലെ­ത്തും. ഷാ­പ്പി­നു മു­ന്നി­ലെ­ത്തി­യാൽ എവിടെ കേറണം എന്നു തീ­രു­മാ­നി­ക്കാ­നു­ള്ള സ്വാ­ത­ന്ത്ര്യം നി­ങ്ങൾ­ക്കാ­ണു്.”

എൻ. വി. എന്ന നി­ത്യ­വി­സ്മ­യം

എൻ. വി. കൃ­ഷ്ണ­വാ­ര്യ­രോ­ടു് മ­ല­യാ­ള­ത്തി­ലെ അ­ക്കാ­ദ­മി­ക്—പ­ണ്ഡി­ത­ലോ­ക­ത്തി­നു് ‘എൻ. വി.’ (അസൂയ, വി­ദ്വേ­ഷം) ആ­യി­രു­ന്നു എന്നു പ­റ­യാ­മോ? എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. എ­ന്നാൽ, ആ മ­ഹാ­പ­ണ്ഡി­ത­നെ മ­ല­യാ­ളം വേ­ണ്ട­ത്ര ആ­ദ­രി­ച്ചി­ല്ല എന്ന കാ­ര്യ­ത്തിൽ എ­നി­ക്കു് സം­ശ­യ­മൊ­ന്നു­മി­ല്ല. ഇ­ങ്ങ­നെ ബ­ഹു­മു­ഖ­മാ­യ പാ­ണ്ഡി­ത്യം വേറെ എവിടെ ക­ണ്ടി­ട്ടു­ണ്ടു് മ­ല­യാ­ളം? ക്ഷീ­ണി­ക്കാ­ത്ത മ­നീ­ഷ­യും മഷി ഉ­ണ­ങ്ങി­ടാ­ത്ത പൊൻ­പേ­ന­യും എന്ന ചൊ­ല്ലു് എൻ. വി.യെ സം­ബ­ന്ധി­ച്ചാ­വു­മ്പോൾ വ­സ്തു­സ്ഥി­തി കഥനം മാ­ത്രം. ആ മ­ഹാ­പ്ര­ഭാ­വ­ത്തി­ന്റെ സാ­ന്നി­ദ്ധ്യം, സാ­മീ­പ്യം നൽകിയ ഓർ­മ്മ­കൾ ഇ­പ്പോ­ഴും ഞാൻ മ­ന­സ്സിൽ ആ­ഹ്ലാ­ദാ­ഭി­മാ­ന­ങ്ങ­ളോ­ടെ സൂ­ക്ഷി­ക്കു­ന്നു.

images/N-V-Krishnavariar.jpg
എൻ. വി. കൃ­ഷ്ണ­വാ­ര്യർ

എൻ. വി. ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടി­ന്റെ ഡ­യ­റ­ക്ട­റാ­യി­രു­ന്ന കാ­ല­ത്തു് കേ­ന്ദ്ര സർ­ക്കാ­രി­ന്റെ ഒരു പ­ദ്ധ­തി അവിടെ ന­ട­പ്പി­ലാ­ക്കി. കുറേ ചെ­റു­പ്പ­ക്കാർ­ക്കു് വി­വർ­ത്ത­ന­ത്തിൽ പ­രി­ശീ­ല­നം നൽകുക എ­ന്ന­താ­ണു് പ­ദ്ധ­തി. എൻ­ജി­നീ­യ­റി­ങ്ങ് ബി­രു­ദ­ധാ­രി­ക­ളാ­യ പത്തു പേർ. ഭാഷാ സാ­ഹി­ത്യ­ത്തിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദം നേടിയ പ­ത്തു­പേർ. ചരിത്ര-​സാമ്പത്തികശാസ്ത്ര-രാഷ്ട്രമീമാംസയിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദ­ധാ­രി­ക­ളാ­യ പ­ത്തു­പേർ, ജീ­വ­ശാ­സ്ത്രം പ­ഠി­ച്ച പ­ത്തു­പേർ, ഊർജ്ജതന്ത്രം-​ഗണിതം-രസതന്ത്രം പ­ഠി­ച്ചു് ബി­രു­ദാ­ന­ന്ത­ര ബി­രു­ദം നേടിയ പ­ത്തു­പേർ. അ­ങ്ങ­നെ അൻപതു പേ­രെ­യാ­ണു് പ­രി­ശീ­ല­ന­ത്തി­നു് തെ­ര­ഞ്ഞെ­ടു­ത്ത­തു്. അ­വർ­ക്കു പ­രി­ശീ­ല­നം ന­ല്കാൻ അതതു വി­ഷ­യ­ങ്ങ­ളിൽ ബി­രു­ദാ­ന­ന്ത­ര ബി­രു­ദ­ധാ­രി­ക­ളാ­യ അ­ഞ്ചു് അ­സി­സ്റ്റ­ന്റ് എ­ഡി­റ്റർ­മാർ. ഈ അൻ­പ­ത്തി­അ­ഞ്ചു പേ­രു­ടെ പ്ര­വർ­ത്ത­നം നി­യ­ന്ത്രി­ക്കാൻ എ­ഡി­റ്റ­റാ­യി പി. ടി. ഭാ­സ്ക്ക­ര­പ്പ­ണി­ക്കർ. എ­ല്ലാ­ത്തി­നും മു­ക­ളിൽ ഡ­യ­റ­ക്ട­റാ­യ എൻ. വി.യും—അ­താ­യി­രു­ന്നു സം­വി­ധാ­നം. എ­ന്നും രാ­വി­ലെ 8 മുതൽ ഉ­ച്ച­യ്ക്കു് 2 വരെ ആ­യി­രു­ന്നു പ­രി­ശീ­ല­നം. അൻ­പ­തു് സബ് എ­ഡി­റ്റർ­മാർ­ക്കും എല്ലാ വി­ഷ­യ­ങ്ങ­ളി­ലും സാ­മാ­ന്യ­ജ്ഞാ­നം കി­ട്ട­ണം എന്ന ഉ­ദ്ദേ­ശ്യ­ത്തോ­ടെ പ­രി­ശീ­ല­ന­ത്തി­ന്റെ ഭാ­ഗ­മാ­യി അവർ അൻ­പ­തു് പ്ര­ഭാ­ഷ­ണ­ങ്ങൾ കേൾ­ക്കേ­ണ്ടി­യി­രു­ന്നു. എ­ന്നും രാ­വി­ലെ 8 മുതൽ 10 വരെ അ­ത്ത­രം ക്ലാ­സ്സു­കൾ. ക്ലാ­സ്സിൽ പ­ഠ­ന­വി­ഷ­യം ഇ­ന്ത്യൻ ഭ­ര­ണ­ഘ­ട­ന­യാ­വാം. ഇ­ന്ത്യ­യു­ടെ ശൂ­ന്യാ­കാ­ശ ഗവേഷണ ശ്ര­മ­ങ്ങ­ളാ­വാം, ആ­ധു­നി­ക ചി­കി­ത്സാ­സ­മ്പ്ര­ദാ­യ­ങ്ങ­ളാ­വാം, കേ­ര­ള­ത്തി­ന്റെ സാ­മൂ­ഹ്യ­ന­വോ­ത്ഥാ­ന ച­രി­ത്ര­മാ­വാം, ഭൂ­പ­രി­ഷ്ക­ര­ണ നിയമമാവാം-​എന്തുമാവാം. അൻപതു വി­ഷ­യ­ങ്ങൾ, അൻ­പ­തു് വി­ദ­ഗ്ധാ­ദ്ധ്യാ­പ­കർ. അ­ദ്ധ്യാ­പ­ക­രെ തെ­ര­ഞ്ഞെ­ടു­ത്ത­തും വി­ഷ­യ­ങ്ങൾ നി­ശ്ച­യി­ച്ച­തും എൻ. വി-പി. ടി. ഭാ­സ്ക്ക­ര­പ്പ­ണി­ക്കർ ടീം. ഞങ്ങൾ അഞ്ചു പേ­രു­ടെ ചുമതല ഈ വി­ദ­ഗ്ദ്ധ­രെ ക­ണ്ടു് സമയം തീർ­ച്ച­യാ­ക്കി. പ്ര­ഭാ­ഷ­ണ പ­ര­മ്പ­ര പ്രാ­വർ­ത്തി­ക­മാ­ക്കു­ക എ­ന്ന­താ­യി­രു­ന്നു. രണ്ടു മൂ­ന്നാ­ഴ്ച ക്ലാ­സ്സു­കൾ ഭം­ഗി­യാ­യി ന­ട­ന്നു.

images/p-t-bhaskarapanicker.jpg
പി. ടി. ഭാ­സ്ക്ക­ര­പ്പ­ണി­ക്കർ

ഒരു ദിവസം രാ­വി­ലെ ഏഴു മണി ക­ഴി­ഞ്ഞ­പ്പോൾ, അ­ന്നു് ക്ലാ­സ്സ് എ­ടു­ക്കേ­ണ്ട ആൾ എന്നെ വി­ളി­ച്ചു­പ­റ­ഞ്ഞു. അന്നു ക്ലാ­സ്സെ­ടു­ക്കു­വാ­നാ­വി­ല്ല, സു­ഖ­മി­ല്ല എ­ന്നു്. ഞാൻ എ­ന്തു­ചെ­യ്യും. ഓടി എൻ. വി.യുടെ മു­ന്നി­ലേ­ക്കു്. വിവരം അ­റി­യി­ച്ചു. പകരം ഒരാളെ ക­ണ്ടെ­ത്ത­ണം. അ­ദ്ദേ­ഹ­ത്തി­നു് ഭം­ഗി­യാ­യി കൈ­കാ­ര്യം ചെ­യ്യാ­വു­ന്ന വി­ഷ­യ­വും വേണം.

“ആ­രെ­യെ­ങ്കി­ലും സ­ജ­സ്റ്റ് ചെ­യ്യാ­നു­ണ്ടോ?”എൻ. വി. എ­ന്നോ­ടു ചോ­ദി­ച്ചു.

“ഉ­വ്വു്” ഞാൻ ധൈ­ര്യ­മാ­യി­പ്പ­റ­ഞ്ഞു.

“ഒ­രാ­ളു­ണ്ടു്.”

“ആരാ?”

“എൻ. വി. കൃ­ഷ്ണ­വാ­ര്യർ.”

“ഞാനോ?”

“മ­റ്റൊ­രാ­ളെ അ­ര­മ­ണി­ക്കൂ­റി­ന­കം ക­ണ്ടെ­ത്തി ഇവിടെ എ­ത്തി­ക്കു­ക അ­സാ­ദ്ധ്യം.”

“ഞാൻ എന്തു പ­റ­യാ­നാ­ണു്” അ­ദ്ദേ­ഹം ഒരു നി­മി­ഷം ആ­ലോ­ചി­ച്ചി­രു­ന്നു. എ­ന്നി­ട്ടു് ചോ­ദി­ച്ചു:“ഞാൻ നി­ഘ­ണ്ടു­ക്ക­ളെ­പ്പ­റ്റി പ­റ­ഞ്ഞാ­ലോ?”

ഇ­പ്പോൾ അ­മ്പ­ര­ന്ന­തു് ഞാ­നാ­ണു്. ഡി­ക്ഷ­ണ­റി­ക­ളെ­പ്പ­റ്റി ക്ലാ­സ്സോ? അ­ങ്ങ­നെ ഒ­ന്നു് അ­ന്നോ­ളം ഞാൻ സ­ങ്ക­ല്പി­ച്ചി­ട്ടു­പോ­ലു­മി­ല്ല! എൻ. വി. തീർ­ച്ച­യാ­ക്കി. “അ­തു­മ­തി. എ­ട്ടി­നു് ഞാൻ വരാം.”

സ­മാ­ധാ­ന­ത്തോ­ടെ ഞാൻ ക്ലാ­സ്സ് ന­ട­ക്കു­ന്ന ഹാ­ളി­ലേ­ക്കു് ചെ­ന്നു.

കൃ­ത്യം എ­ട്ടി­നു് എൻ. വി. വന്നു. രണ്ടു മ­ണി­ക്കൂർ അ­ദ്ദേ­ഹം ഡി­ക്ഷ­ണി­ക­ളെ­പ്പ­റ്റി സം­സാ­രി­ച്ചു. ആ ക്ലാ­സ്സി­നെ­പ്പ­റ്റി ഓർ­ക്കു­മ്പോൾ ഇ­പ്പോ­ഴും എന്റെ അ­ത്ഭു­ത­വും അ­മ്പ­ര­പ്പും മാ­റു­ന്നി­ല്ല. ഡി­ക്ഷ­ണ­റി നിർ­മ്മാ­ണ­ത്തി­ന്റെ മു­ന്നൊ­രു­ക്ക­ങ്ങൾ, പ­ദ­ശേ­ഖ­ര­ണം, പ­ദ­നി­രു­ക്തി, പ്രാ­ദേ­ശി­ക പ­ദ­ങ്ങ­ളു­ടെ സ്ഥാ­നം, സാ­ങ്കേ­തി­ക പ­ദ­ങ്ങൾ, ഉ­ച്ചാ­ര­ണം, ദ്വി­ഭാ­ഷാ നി­ഘ­ണ്ടു, ത്രി­ഭാ­ഷാ നി­ഘ­ണ്ടു, സാ­ങ്കേ­തി­ക പ­ദ­ങ്ങൾ മാ­ത്ര­മു­ള്ള കോ­ശ­ങ്ങൾ, പ­ര്യാ­യ­നി­ഘ­ണ്ടു, തെ­സാ­റ­സ്, അ­മ­ര­കോ­ശം, മ­ല­യാ­ള­ത്തി­ലെ നി­ഘ­ണ്ടു­ക്കൾ, വി­ദേ­ശി­കൾ എ­ഴു­തി­യ മലയാള നി­ഘ­ണ്ടു­ക്കൾ… നി­ഘ­ണ്ടു­വി­നെ­പ്പ­റ്റി ഇ­ത്ര­യൊ­ക്കെ പ­റ­യാ­നു­ണ്ടു് എ­ന്നു് ഞങ്ങൾ മ­ന­സ്സി­ലാ­ക്കി­യ­തു് അ­ന്നാ­ണു്. ഞാൻ മ­ന­സ്സിൽ ഉ­രു­വി­ട്ടു: “മ­റ്റെ­ന്തി­തിൻ നേർ­ക്കു ന­മ­സ്ക്ക­രി­ക്ക സാ­ഷ്ടാം­ഗ­മാ­യ് നീ മലയാള ഭാഷേ… ”

ഈ മ­ഹാ­പ­ണ്ഡി­തൻ, തന്റെ കു­ലീ­ന­മാ­യ നർ­മ്മ­ത്താൽ ദീ­പ്ത­മാ­ക്കി­യ ചില സ­ന്ദർ­ഭ­ങ്ങൾ കൂടി ഓർ­ക്ക­ട്ടെ. ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടിൽ ഒരു തവണ ക്ലാ­സ്സെ­ടു­ക്കാൻ വ­ന്ന­തു് എന്റെ ഒരു പഴയ സ­ഹ­പ്ര­വർ­ത്ത­ക­നാ­ണു്. കാ­ല­ടി­യി­ലെ ജോലി വി­ട്ടു് അ­ദ്ദേ­ഹം അ­മേ­രി­ക്ക­യി­ലേ­ക്കു പോയി. അവിടെ പല സർ­വ്വ­ക­ലാ­ശാ­ല­ക­ളി­ലും പ­ഠി­പ്പി­ച്ചു. അ­വി­ടെ­വ­ച്ചു് നരവംശ ശാ­സ്ത്ര­ത്തി­ലും ആർ­ക്കി­യോ­ള­ജി­യി­ലും പ­രി­ശീ­ല­നം നേടി. പ­ണ്ടു് ഇം­ഗ്ലീ­ഷ് ആണു് നാ­ട്ടിൽ പ­ഠി­പ്പി­ച്ചി­രു­ന്ന­തു്. അ­ന്നു് മ­ല­യാ­ള­ത്തിൽ ചില ചെ­റു­ക­ഥ­ക­ളും ചില യാ­ത്രാ­വി­വ­ര­ണ­ങ്ങ­ളും എ­ഴു­തി­യി­രു­ന്നു. ഓരോ തവണ അ­മേ­രി­ക്ക­യിൽ­നി­ന്നു് വ­രു­മ്പോ­ഴും കേ­ര­ള­ത്തി­ന്റെ മു­ഖ­ച്ഛാ­യ മാ­റ്റു­ന്ന ചില പ­ദ്ധ­തി­ക­ളെ­പ്പ­റ്റി മ­ന്ത്രി­മാ­രു­മാ­യും ചില എം. എൽ. എ.മാ­രു­മാ­യി ചർച്ച ന­ട­ത്തും. തി­രി­കെ­പ്പോ­കും. അ­ത്ര­ത­ന്നെ. കേരള ച­രി­ത്ര­ഗ­വേ­ഷ­ണ­ത്തി­ന്റെ അ­പ­ര്യാ­പ്ത­ത­ക­ളെ­പ്പ­റ്റി­യാ­ണു് ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടിൽ പ­രി­ശീ­ല­നം നേ­ടു­ന്ന ചെ­റു­പ്പ­ക്കാ­രോ­ടു് അ­ദ്ദേ­ഹം സം­സാ­രി­ച്ച­തു്. ന­മ്മു­ടെ ച­രി­ത്ര­ഗ­വേ­ഷ­ണ­ത്തി­ന്റെ പോ­രാ­യ്മ­ക­ളെ­പ്പ­റ്റി പ­റ­ഞ്ഞ­പ്പോൾ അ­ദ്ദേ­ഹം വി­കാ­ര­ഭ­രി­ത­നാ­യി. വാ­ചാ­ല­നാ­യി. അ­ദ്ധ്യ­ക്ഷ­സ്ഥാ­ന­ത്തി­രു­ന്ന എൻ. വി.യെ നോ­ക്കി അ­ദ്ദേ­ഹം ചോ­ദി­ച്ചു: “ഇവിടെ വേ­ണ്ട­ത്ര ഉ­ദ്ഖ­ന­ന­ങ്ങൾ ന­ട­ന്നി­ട്ടു­ണ്ടോ? ന­ട­ക്കു­ന്നു­ണ്ടോ?”

എൻ. വി. നി­ശ­ബ്ദ­നാ­യി ഇ­രി­ക്കു­ക­യാ­ണു്. പ്ര­സം­ഗ­കൻ ക­ത്തി­ക്ക­യ­റി. “ഇതാ ഇവിടെ, ഇവിടെ കു­ഴി­ച്ചാൽ ന­മു­ക്കു് വി­ല­പ്പെ­ട്ട എ­ന്തെ­ങ്കി­ലും കി­ട്ടും. ഇല്ലേ?”

ഇ­ത്ത­വ­ണ എൻ. വി. ശാ­ന്ത­നാ­യി മ­റു­പ­ടി പ­റ­ഞ്ഞു:“അ­റി­യി­ല്ല. കി­ട്ടാം, കി­ട്ടാ­തി­രി­ക്കാം. പക്ഷേ, ഒന്നു തീർ­ച്ച. ഇവിടെ കു­ഴി­ച്ചാൽ എന്റെ ജോലി ന­ഷ്ട­പ്പെ­ടും.”

സ­ദ­സ്സി­ന്റെ പൊ­ട്ടി­ച്ചി­രി ഇ­പ്പോ­ഴും ഞാൻ കേൾ­ക്കു­ന്നു.

അ­ടു­ത്ത രംഗം ഏ­താ­നും ആ­ഴ്ച­കൾ ക­ഴി­ഞ്ഞാ­ണു് ഉ­ണ്ടാ­യ­തു്. പ­രി­ശീ­ല­നം പൂർ­ത്തി­യാ­ക്കി­യ ചെ­റു­പ്പ­ക്കാർ­ക്കു് സർ­ട്ടി­ഫി­ക്ക­റ്റു­കൾ നൽകാൻ എ­ത്തി­യ­തു് അ­ന്ന­ത്തെ ഉ­പ­മു­ഖ്യ­മ­ന്ത്രി കെ. ക­രു­ണാ­ക­രൻ ആ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ സ്വാ­ഗ­തം ചെ­യ്യു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് പ്ര­സി­ദ്ധീ­ക­രി­ച്ച രണ്ടു പു­സ്ത­ക­ങ്ങൾ നൽ­കി­ക്കൊ­ണ്ടു് എൻ. വി. പ­റ­ഞ്ഞു: “ഞങ്ങൾ അ­ഞ്ഞൂ­റോ­ളം പു­സ്ത­ക­ങ്ങൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. അ­വ­യു­ടെ എ­ല്ലാം ഓരോ കോ­പ്പി അ­ങ്ങേ­യ്ക്കു ത­ന്നാൽ കൊ­ള്ളാം എ­ന്നു­ണ്ടു്. ത­ന്നാൽ അതു കൊ­ണ്ടു­പോ­കാൻ വി­ഷ­മ­മാ­വും… ” ഒരു നി­മി­ഷ­ത്തെ നി­ശ്ശ­ബ്ദ­ത­യ്ക്കു­ശേ­ഷം എൻ. വി. ഇ­ത്ര­കൂ­ടി പ­റ­ഞ്ഞു: “കൊ­ണ്ടു­പോ­യാൽ അ­തി­ലും വി­ഷ­മ­മാ­വും.” സ­ദ­സ്സി­ന്റെ ചി­രി­യിൽ മ­ന്ത്രി­യും ഒരു കാ­ലു­ഷ്യ­വു­മി­ല്ലാ­തെ പ­ങ്കു­ചേർ­ന്നു.

ഒ­ര­നു­ഭ­വം­കൂ­ടി. അതു ന­ട­ന്ന­തു് കാ­ല­ടി­യിൽ വ­ച്ചാ­ണു് എൻ. വി. കു­റ­ച്ചു­കാ­ലം കാ­ല­ടി­യിൽ ആ­ഗ­മാ­ന­ന്ദ­സ്വാ­മി­കൾ തു­ട­ങ്ങി­യ സ്കൂ­ളിൽ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു. അ­ന്നു് അ­ദ്ദേ­ഹം ര­ചി­ച്ച പ്രാർ­ത്ഥ­നാ­ഗാ­നം ആണു് “യ­ദി­ന­ഭാ­തി സൂ­ര്യേ­ന്ദു­താ­ര­കം… ” എന്ന ഗാനം. ക്വി­റ്റ് ഇ­ന്ത്യാ പ്ര­ക്ഷോ­ഭം ക­ത്തി­പ്പ­ടർ­ന്ന കാ­ല­ത്താ­ണു് എൻ. വി. സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തിൽ പ­ങ്കെ­ടു­ക്കാൻ ജോലി രാ­ജി­വ­ച്ച­തു്. സ്വാ­മി­ജി­യു­മാ­യി അ­ഭി­പ്രാ­യ­വ്യ­ത്യാ­സം മൂ­ല­മാ­യി­രു­ന്നു രാജി എ­ന്നൊ­രു തെ­റ്റി­ദ്ധാ­ര­ണ എ­ങ്ങ­നെ­യോ പ­ര­ന്നി­ട്ടു­ണ്ടു്. അതല്ല വാ­സ്ത­വം. എൻ. വി.ക്കും ആ­ഗ­മ­ന­ന്ദ­നും പ­ര­സ്പ­രം വലിയ ആ­ദ­ര­മാ­യി­രു­ന്നു. മാ­ത്ര­മ­ല്ല ആ­ഗ­മാ­ന­ന്ദ സ്വാ­മി­ക­ളു­ടെ സ്കൂ­ളി­ലാ­ണു് ക­മ്യൂ­ണി­സ്റ്റ് പാർ­ട്ടി ടി­ക്ക­റ്റിൽ നി­യ­മ­സ­ഭ­യി­ലേ­ക്കു മ­ത്സ­രി­ച്ച കു­മാ­ര­മേ­നോൻ ഏ­റെ­ക്കാ­ലം അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്ന­തു്. ക­മ്യൂ­ണി­സ്റ്റു­കാ­ര­നാ­യ കെ. പി. ജി. ന­മ്പൂ­തി­രി ആ സ്കൂ­ളി­ലെ ഭാ­ഷാ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു. അവിടെ മിഡിൽ സ്കൂ­ളി­ലെ ഹെഡ് മാ­സ്റ്റർ ആയി വി­ര­മി­ച്ച രാ­ഘ­വൻ­പി­ള്ള കാ­ല­ടി­യി­ലെ ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി ലോ­ക്കൽ ക­മ്മി­റ്റി സെ­ക്ര­ട്ട­റി­യാ­യി­രു­ന്നു. അ­ദ്ധ്യാ­പ­ക നി­യ­മ­ന­ത്തിൽ അ­ന്നൊ­ന്നും രാ­ഷ്ട്രീ­യ പ­രി­ഗ­ണ­ന­കൾ ആ­ശ്ര­മ­ത്തി­നു് ഉ­ണ്ടാ­യി­രു­ന്നി­ല്ല.

ക്വി­റ്റ് ഇന്താ പ്ര­ക്ഷോ­ഭം, ര­ഹ­സ്യ­മാ­യി ന­ട­ത്തി­യ സാ­ഹ­സി­ക­പ­ത്ര­പ്ര­വർ­ത്ത­നം, ഇ­തൊ­ക്കെ ച­രി­ത്ര­ത്തി­ന്റെ ഭാ­ഗ­മാ­യി­ക്ക­ഴി­ഞ്ഞു. ക­റ­ങ്ങി­ത്തി­രി­ഞ്ഞു് എൻ. വി. മാ­തൃ­ഭൂ­മി­യിൽ എത്തി. അ­ക്കാ­ല­ത്താ­ണു് ആ­ശ്ര­മ­ത്തിൽ ഒരു യോ­ഗ­ത്തിൽ പ്ര­സം­ഗി­ക്കു­വാ­നാ­യി അ­ദ്ദേ­ഹം എ­ത്തി­യ­തു്. പ്ര­സം­ഗ­ത്തി­നി­ട­യിൽ എൻ. വി. പ­റ­ഞ്ഞു:“സ്വാ­മി­ജി­ക്കു് ഈ പെ­രി­യാ­റി­ന്റെ തീ­ര­ത്തു് ജീ­വി­ത­പ്ര­വാ­ഹം പോലെ അ­നു­സ്യൂ­തം ഒ­ഴു­കു­ന്ന ജ­ല­വി­താ­ന­ത്തി­ലേ­ക്കു നോ­ക്കി ശാ­ന്ത­നാ­യി ഇ­രി­ക്കു­വാ­നാ­ണു് ഇഷ്ടം. എ­നി­ക്കാ­ക­ട്ടെ, പുഴ തീ­രം­ത­ല്ലി ക­വി­ഞ്ഞു് ക­ല­ങ്ങി­മ­റി­ഞ്ഞു് ഒ­ഴു­കു­മ്പോൾ അ­തി­ലേ­ക്കു് എ­ടു­ത്തു­ചാ­ടി ഒ­ഴു­ക്കി­നെ­തി­രെ നീ­ന്താ­നാ­ണു് ഇഷ്ടം. അ­താ­ണു് ഞാൻ ചെ­യ്ത­തും. സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ ചു­ഴി­യി­ലേ­ക്കു് ഞാൻ എ­ടു­ത്തു­ചാ­ടി. സ്വാ­മി­ജി അ­ക്ഷോ­ഭ്യ­നാ­യി, അതു നോ­ക്കി ഇ­രു­ന്ന­തേ ഉള്ളൂ.” സ­ദ­സ്സു് നീണ്ട കൈ­യ്യ­ടി­യാൽ എൻ. വി.യുടെ വാ­ക്കു­ക­ളെ അം­ഗി­ക­രി­ച്ചു.

തന്റെ ഊഴം വ­ന്ന­പ്പോൾ ആ­ഗ­മാ­ന­ന്ദ സ്വാ­മി­കൾ മ­റു­പ­ടി പ­റ­ഞ്ഞൂ: “എൻ. വി. സാ­ഹ­സി­ക­നാ­ണു്. ക­ല­ങ്ങി­മ­റി­ഞ്ഞ പ്ര­വാ­ഹ­ത്തി­ലേ­ക്കു്, ജീവൻ പ­ണ­യ­പ്പെ­ടു­ത്തി അയാൾ എ­ടു­ത്തു­ചാ­ടും; ഒ­ഴു­ക്കി­നെ­തി­രെ നീ­ന്തും. കാരണം, അ­യാൾ­ക്കു തീർ­ച്ച­യു­ണ്ടു്, മു­ങ്ങി­ച്ചാ­വും എന്ന ഘട്ടം എ­ത്തി­യാൽ അയാളെ പി­ടി­ച്ചു­ക­യ­റ്റു­വാൻ ഇവിടെ ഈ കരയിൽ ഞാ­നു­ണ്ടു് എ­ന്നു്!”

എൻ. വി. അ­പ്പോൾ ചി­രി­ച്ച ചിരി!

എസ്. കെ. വ­സ­ന്തൻ

1935-ൽ എ­റ­ണാ­കു­ളം ജി­ല്ല­യിൽ ഇ­ട­പ്പ­ള്ളി ക­രു­ണാ­ക­ര­മേ­നോ­ന്റെ­യും ത­ത്ത­മ്പി­ള്ളി സ­ര­സ്വ­തി­യ­മ്മ­യു­ടെ­യും മ­ക­നാ­യി ജ­നി­ച്ചു. എം. എ. (മ­ല­യാ­ളം) പി­എ­ച്ച്. ഡി., എം. എ. (ഇം­ഗ്ലീ­ഷ്). ശ്രീ­ശ­ങ്ക­രാ കോ­ളേ­ജി­ലും ശ്രീ­ശ­ങ്ക­രാ­ചാ­ര്യ സം­സ്കൃ­ത സർ­വ്വ­ക­ലാ­ശാ­ല­യി­ലും അ­ദ്ധ്യാ­പ­നം, കേരള ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടിൽ അ­ല്പ­കാ­ലം അ­സി­സ്റ്റ­ന്റ് എ­ഡി­റ്റർ.

പ്ര­ധാ­ന കൃ­തി­കൾ: കേരള സം­സ്ക്കാ­ര ച­രി­ത്ര നി­ഘ­ണ്ടു, നമ്മൾ നടന്ന വഴികൾ, പ­ടി­ഞ്ഞാ­റൻ കാ­വ്യ­മീ­മാം­സ മ­ല­യാ­ളി­കൾ­ക്കു്, ജിൻ­ക്രി­സ്റ്റ­ഫ് വി­വർ­ത്ത­നം. കൂ­ടാ­തെ ഉ­പ­ന്യാ­സം, നോവൽ, ചെ­റു­ക­ഥ, നാടകം എന്നീ ഇ­ന­ങ്ങ­ളി­ലാ­യി ഏ­താ­നും ഗ്ര­ന്ഥ­ങ്ങൾ.

പ്ര­ധാ­ന പു­ര­സ്ക്കാ­ര­ങ്ങൾ: കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി സ­മ­ഗ്ര­സം­ഭാ­വ­നാ പു­ര­സ്ക്കാ­രം, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി വൈ­ജ്ഞാ­നി­ക ഗ്ര­ന്ഥ­ത്തി­നു­ള്ള പു­ര­സ്ക്കാ­രം, കേരള ഹി­സ്റ്റ­റി അ­സോ­സി­യേ­ഷൻ പു­ര­സ്ക്കാ­രം, എം. എസ്സ്. മേനോൻ പു­ര­സ്ക്കാ­രം, ശൂ­ര­നാ­ടു് കു­ഞ്ഞൻ­പി­ള്ള പു­ര­സ്ക്കാ­രം. അ­ങ്ക­ണം വി­ശി­ഷ്ട സാ­ഹി­തീ സേ­വാ­പു­ര­സ്ക്കാ­രം, കെ. ദാ­മോ­ദ­രൻ പ്ര­സ്ക്കാ­രം.

ഭാര്യ: പി. പ്രേമ

മക്കൾ: ജ­യ­ദേ­വൻ, ജ­യ­കൃ­ഷ്ണൻ

Colophon

Title: Karmayogi (ml: കർ­മ്മ­യോ­ഗി).

Author(s): S. K. Vasanthan.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-16.

Deafult language: ml, Malayalam.

Keywords: Article, S. K. Vasanthan, Karmayogi, എസ്. കെ. വ­സ­ന്തൻ, കർ­മ്മ­യോ­ഗി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 25, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sunrise over the Philippines, a photograph by Jpogi . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.