SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/venkiti-kpsasi-04.jpg
K. P. Sasi, a photograph by A. J. Joji .

1970-കൾ തൊ­ട്ടു് ഇ­ന്ത്യ­യിൽ നടന്ന എല്ലാ ജ­ന­കീ­യ­പ്ര­ക്ഷോ­ഭ­ങ്ങ­ളു­ടെ­യു­മൊ­പ്പം സ­ഞ്ച­രി­ക്കു­ക­യും സം­വ­ദി­ക്കു­ക­യും അവയെ തന്റെ സി­നി­മ­ക­ളി­ലൂ­ടെ രേ­ഖ­പ്പെ­ടു­ത്തു­ക­യും ചെയ്ത ഒ­രാ­ളാ­ണു് കെ പി ശശി. എ­ല്ലാ­വി­ധ അ­ധി­കാ­ര­രൂ­പ­ങ്ങ­ളോ­ടും വ്യ­വ­സ്ഥ­ക­ളോ­ടും ക­ല­ഹി­ച്ചു­കൊ­ണ്ടേ­യി­രു­ന്ന­പ്പോ­ഴും ജീ­വി­ത­ത്തിൽ പ്ര­സ­ന്ന­ത­യും സൗ­ന്ദ­ര്യ­വും ആർ­ദ്ര­ത­യും സൂ­ക്ഷി­ക്കാൻ ക­ഴി­ഞ്ഞ ഒ­രാ­ളാ­യി­രു­ന്നു ശശി. ഒ­രി­ക്ക­ലെ­ങ്കി­ലും ഇ­ട­പെ­ട്ടി­ട്ടു­ള്ള ആർ­ക്കും ശ­ശി­യു­ടെ കു­സൃ­തി­യും സ്നേ­ഹ­വും ക­ലർ­ന്ന ചിരി മ­റ­ക്കാ­നാ­വി­ല്ല. രാ­ഷ്ട്രീ­യ­വി­ഷ­യ­ങ്ങ­ളിൽ കർ­ക്ക­ശ­മാ­യ നി­ല­പാ­ടു­കൾ പു­ലർ­ത്തു­മ്പോ­ഴും വ്യ­ത്യ­സ്ത­വും വി­രു­ദ്ധ­വു­മാ­യ ഏതൊരു ആ­ശ­യ­ത്തോ­ടും മ­ന­സ്സും ബു­ദ്ധി­യും തു­റ­ന്നു­വെ­ച്ച ഒരു ചി­ന്താ­ശാ­ലി കൂ­ടി­യാ­യി­രു­ന്നു ശശി. ഇ­ന്ത്യ­യി­ലെ­യും പ്ര­ത്യേ­കി­ച്ചു് മ­ല­യാ­ള­ത്തി­ലെ­യും ഡോ­ക്യു­മെ­ന്റ­റി പ്ര­സ്ഥാ­ന­ത്തി­നു് രൂ­പ­വും ദി­ശ­യും നൽ­കു­ന്ന­തിൽ ശശി മു­ഖ്യ­പ­ങ്കു് വ­ഹി­ച്ചി­ട്ടു­ണ്ടു്: ജ­ന­കീ­യ­ശാ­സ്ത്ര­പ്ര­സ്ഥാ­നം, മ­രു­ന്നു­വ്യ­വ­സാ­യം, പ­രി­സ്ഥി­തി, ലിം­ഗ­നീ­തി, മ­നു­ഷ്യാ­വ­കാ­ശം, വർ­ഗ്ഗീ­യ­ത, ആ­ദി­വാ­സി­ജീ­വി­തം, പ്ര­കൃ­തി­ദു­ര­ന്ത­ങ്ങൾ, ലോ­ക­സ­മാ­ധാ­നം, വി­ക­സ­ന­ദു­ര­ന്ത­ങ്ങൾ, ആ­ഗോ­ളീ­ക­ര­ണം, കാ­ലാ­വ­സ്ഥാ­വ്യ­തി­യാ­നം തു­ട­ങ്ങി­യ വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ശ­ശി­യു­ടെ രേ­ഖാ­ചി­ത്ര­ങ്ങൾ സ്വാ­ത­ന്ത്ര്യാ­ന­ന്ത­ര ഇ­ന്ത്യൻ സ­മൂ­ഹ­ത്തി­ന്റെ മ­റു­ച­രി­ത്രം ത­ന്നെ­യാ­ണു് രേ­ഖ­പ്പെ­ടു­ത്തി­യ­തു്. ഇലയും മു­ള്ളും, ഏക് അലഗ് മൗസം, ശ് ശ് സൈ­ലൻ­സ് പ്ലീ­സ് തു­ട­ങ്ങി­യ ചി­ത്ര­ങ്ങൾ ശ­ശി­യി­ലെ ക­ഥാ­കാ­ര­നെ വെ­ളി­പ്പെ­ടു­ത്തു­ന്ന­വ­യാ­ണു്. സാ­മൂ­ഹ്യ­പ്ര­സ­ക്തി­യു­ള്ള വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യു­ന്ന ഒരു ഡോ­ക്യു­മെ­ന്റ­റി ര­ച­യി­താ­വും ശ­ശി­യിൽ എ­ക്കാ­ല­ത്തു­മു­ണ്ടാ­യി­രു­ന്ന കാർ­ട്ടൂ­ണി­സ്റ്റും ഈ ചി­ത്ര­ങ്ങ­ളിൽ ഒ­ത്തു­ചേ­രു­ന്നു. സി­നി­മ­യ്ക്കു പുറമെ കാർ­ട്ടൂൺ, സം­ഗീ­തം, എ­ഴു­ത്തു് തു­ട­ങ്ങി­യ മേ­ഖ­ല­ക­ളും ശ­ശി­ക്കു് പ്രി­യ­പ്പെ­ട്ട­വ­യാ­യി­രു­ന്നു.

ഈ ക്രി­സ്മ­സ് ദി­ന­ത്തി­ലാ­ണു് ശശി നമ്മെ വി­ട്ടു­പോ­യ­തു്.

ശ­ശി­യു­മാ­യു­ള്ള നീണ്ട സൗ­ഹൃ­ദ­ത്തി­ന്റെ ഓർ­മ്മ­യ്ക്കാ­യി 2019-ൽ ച­ല­ച്ചി­ത്ര­സ­മീ­ക്ഷ­ക്കാ­യി ന­ട­ത്തി­യ ഈ അ­ഭി­മു­ഖം സ­മർ­പ്പി­ക്കു­ന്നു.

ഡോ­ക്യു­മെ­ന്റ­റി സം­വി­ധാ­യ­കൻ കെ പി ശ­ശി­യു­മാ­യു­ള്ള അ­ഭി­മു­ഖം
സി. എസ്. വെ­ങ്കി­ടേ­ശ്വ­രൻ
images/kpsasi.jpg
കെ പി ശശി.

ചോ­ദ്യം:
താ­ങ്ക­ളു­ടേ­തു് ഒരു രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­ക­രു­ടെ കു­ടും­ബ­മാ­ണു്. പൊ­തു­വെ സിനിമ എ­ന്ന­തു് അത്ര ഗൌ­ര­വ­മർ­ഹി­ക്കു­ന്ന, ‘കൊ­ള്ളാ­വു­ന്ന­വർ­ക്കു് പ­റ്റി­യ പണി’ അല്ല, എ­ന്നാ­ണു് പൊ­തു­വാ­യു­ണ്ടാ­യി­രു­ന്ന ധാരണ. ശശി എ­ങ്ങി­നെ­യാ­ണു് സി­നി­മ­യി­ലേ­ക്കു് ആ­കർ­ഷി­ത­നാ­കു­ന്ന­തു്? രാ­ഷ്ട്രീ­യ­ത്തിൽ­നി­ന്നു് സി­നി­മ­യി­ലേ­ക്കു വ­ന്ന­താ­ണോ അതോ മ­റി­ച്ചോ?
ശശി:
കു­ട്ടി­ക്കാ­ലം മുതൽ തന്നെ സി­നി­മ­യിൽ താ­ല്പ­ര്യ­മു­ണ്ടാ­യി­രു­ന്നു. സിനിമ കാണാൻ സ്ഥി­ര­മാ­യി പോ­കു­മാ­യി­രു­ന്നു. സ്കൂ­ളിൽ പ­ഠി­ക്കു­മ്പോൾ ക്ലാ­സ് കട്ട് ചെ­യ്തു് സി­നി­മ­ക്കു പോ­യ­തി­നു് ഒ­രി­ക്കൽ ശി­ക്ഷി­ക്ക­പ്പെ­ട്ടി­ട്ടു­മു­ണ്ടു്. തി­യ്യ­റ്റ­റിൽ വ­രു­ന്ന സി­നി­മ­ക­ളാ­ണു് ക­ണ്ടി­രു­ന്ന­തു്. പി­ന്നീ­ടു് 1975-ൽ ജെ. എൻ. യു.വിൽ പോ­യ­പ്പോ­ഴാ­ണു് മ­റ്റു­ത­രം സി­നി­മ­കൾ കാ­ണാ­നി­ട­യാ­യ­തു്. അ­വി­ട­ത്തെ ഫിലിം സൊ­സൈ­റ്റി സ്ഥി­ര­മാ­യി ചി­ത്ര­ങ്ങൾ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു. ഇ­ന്ത്യ­യി­ലും പു­റ­ത്തും നി­ന്നു­ള്ള പ്ര­ധാ­ന­പ്പെ­ട്ട സി­നി­മ­കൾ അ­പ്പോ­ഴാ­ണു് കാ­ണു­ന്ന­തു്. പഥേർ പാ­ഞ്ചാ­ലി. ഘ­ട്ട­ക് ചി­ത്ര­ങ്ങൾ എ­ല്ലാം അ­വി­ടെ­വെ­ച്ചാ­ണു് ക­ണ്ട­തു്. അതു് അ­ടി­യ­ന്ത­രാ­വ­സ്ഥ കാ­ല­മാ­യി­രു­ന്നു. ആ കാ­ല­ഘ­ട്ട­മാ­ണു് എ­ന്നിൽ രാ­ഷ്ട്രീ­യ­ബോ­ധ­മു­ണർ­ത്തു­ന്ന­തു്; ഇ­ന്ത്യ­യിൽ ആ­ദ്യ­മാ­യി ഭ­ര­ണ­കൂ­ട ഭീകരത നമ്മൾ അ­നു­ഭ­വി­ക്കു­ക­യാ­യി­രു­ന്നു. ജെ. എൻ. യു.വിൽ അ­ന്നു് എസ്. എഫ്. ഐ.യിലെ ഒരു കു­ട്ടി­യെ റാ­ഞ്ചി­ക്കൊ­ണ്ടു­പോ­വു­ക­യു­ണ്ടാ­യി, അതു് ഒരു വലിയ പ്ര­ശ്ന­മാ­യി മാറി. വി­ദ്യാർ­ത്ഥി­കൾ സമരം ചെ­യ്തു. അ­തെ­ന്റെ ക­ണ്മു­ന്നി­ലാ­ണു് സം­ഭ­വി­ച്ച­തു്; അതു് ഒരു വ­ല്ലാ­ത്ത അ­നു­ഭ­വ­മാ­യി­രു­ന്നു; എന്നെ മാ­റ്റി­യ ഒ­ന്നു്. അ­ന്ന­വി­ടെ റാ­ഡി­ക്കൽ സ്റ്റു­ഡ­ന്റ്സ് സർ­ക്കിൾ, ന്യൂ ലെ­ഫ്റ്റ് ഗ്രൂ­പ്പ് തു­ട­ങ്ങി­യ കൂ­ട്ടാ­യ്മ­കൾ അ­വി­ടെ­യു­ണ്ടാ­യി­രു­ന്നു. ന്യൂ ലെ­ഫ്റ്റ് രാ­ഷ്ട്രീ­യ­ത്തി­ലേ­ക്കു് ആ­കൃ­ഷ്ട­നാ­കു­ന്ന­തു് ആ സ­മ­യ­ത്താ­ണു്. അതു രാ­ഷ്ട്രീ­യ­ത്തി­ലും സാ­ഹി­ത്യ­ത്തി­ലും നാ­ട­ക­ത്തി­ലും സി­നി­മ­യി­ലു­മെ­ല്ലാം മാ­റ്റ­ങ്ങൾ സം­ഭ­വി­ക്കു­ന്ന കാ­ല­മാ­യി­രു­ന്നു. റാ­ഡി­ക്കൽ രാ­ഷ്ട്രീ­യ­ത്തി­ന്റെ സ്വാ­ധീ­നം എ­ല്ലാ­റ്റി­ലു­മു­ണ്ടാ­യി­രു­ന്നു. ഞാനും സ്വാ­ഭാ­വി­ക­മാ­യി ഇ­തൊ­ക്കെ­യാ­യി ബ­ന്ധ­പ്പെ­ട്ടി­രു­ന്നു. ഞാൻ ഒരു കാർ­ട്ടൂ­ണി­സ്റ്റ് ആയി ജോലി ചെ­യ്യു­ന്നു­ണ്ടാ­യി­രു­ന്നു. അന്നു രാ­ഷ്ട്രീ­യ­ത്തെ­യും ക­ല­യെ­യും ഒ­ക്കെ­ക്കു­റി­ച്ചു ധാ­രാ­ളം ഗൌ­ര­വ­പൂർ­ണ­മാ­യ ചർ­ച്ച­കൾ ഉ­ണ്ടാ­യി­രു­ന്നു; ഒരു കൂ­ട്ടം സ്വ­പ്ന­ങ്ങ­ളു­ടെ കാ­ല­മാ­യി­രു­ന്നു അതു്; യാ­ഥാർ­ഥ്യ­വു­മാ­യി വ­ലി­യ­ബ­ന്ധ­മൊ­ന്നു­മി­ല്ലാ­ത്ത കുറേ സ്വ­പ്ന­ങ്ങൾ. പക്ഷേ, ഉ­പ­രോ­ധ­ത്തെ­ക്കു­റി­ച്ചു് ചില കാ­ഴ്ച­പ്പാ­ടു­കൾ അതു് വി­ക­സി­പ്പി­ച്ചു. ഭ­ര­ണ­കൂ­ട­ത്തെ­യും മു­ത­ലാ­ളി­ത്ത­ത്തെ­യും മറ്റു സ്ഥാ­പ­ന­ങ്ങ­ളെ­യും മ­ന­സ്സി­ലാ­ക്കാ­നു­ള്ള താ­ത്വി­ക ഉ­പ­ക­ര­ണ­ങ്ങൾ നൽകി. അ­തി­ന­പ്പു­റ­ത്തു് അതു് വെറും യു­ടോ­പ്യ­യാ­യി­രു­ന്നു. പ­ല­പ്പോ­ഴും യാ­ന്ത്രി­ക മാർ­ക്സി­സ്റ്റ് ആ­ശ­യ­ങ്ങ­ളെ അ­ടി­സ്ഥാ­ന­മാ­ക്കി­യ അ­ന്ന­ത്തെ ചി­ന്ത­കൾ ജാതി, ലിംഗം തു­ട­ങ്ങി­യ പ്ര­ശ്ന­ങ്ങൾ ഒ­രി­ക്ക­ലും ക­ണ്ട­തു­മി­ല്ല.
ചോ­ദ്യം:
സി­നി­മ­യെ ഗൌ­ര­വ­പൂർ­വ്വം സ­മീ­പി­ക്കു­ന്ന­തു് അ­ക്കാ­ല­ത്താ­ണോ?
ശശി:
സി­നി­മ­കാ­ണ­ലാ­ണു് എന്റെ രാ­ഷ്ട്രീ­യ­ധാ­ര­ണ­ക­ളെ കൂ­ടു­തൽ സൂ­ക്ഷ്മ­മാ­ക്കി­യ­തു്. ആദ്യം ‘മെയ്ൻ സ്ട്രീ’മിലും പി­ന്നീ­ടു് ‘സെ­ക്യു­ലർ ഡെ­മോ­ക്ര­സി’ എന്ന പ്ര­സി­ദ്ധീ­ക­ര­ണ­ത്തി­ലും കാർ­ട്ടൂൺ വ­ര­ച്ചി­രു­ന്നു. അ­താ­യി­രു­ന്നു പ്ര­ധാ­ന വ­രു­മാ­ന­മാർ­ഗ്ഗം. അന്നു വലിയ ചി­ല­വൊ­ന്നു­മി­ല്ല. ആകെ 128 രൂ­പ­യാ­ണു് ഹോ­സ്റ്റൽ പ­ഠ­ന­ചി­ല­വു­കൾ­ക്കു് പ്ര­തി­മാ­സം വേ­ണ്ടി­യി­രു­ന്ന­തു്. 110 രൂപ സ്കോ­ളർ­ഷി­പ്പ് ഉ­ണ്ടാ­യി­രു­ന്നു. ബസ് പാ­സി­നു അഞ്ചു രൂപ. അ­ത്ര­യൊ­ക്കെ­യേ ചി­ല­വു­ള്ളൂ. 80 രൂപ കാർ­ട്ടൂൺ വ­ര­ച്ചു­കി­ട്ടു­മാ­യി­രു­ന്നു അ­തിൽ­നി­ന്നു് മറ്റു ചി­ല­വു­കൾ സാ­ധ്യ­മാ­കും: സിനിമ, മറ്റു യാ­ത്ര­കൾ, പു­റ­ത്തു­ള്ള ഭ­ക്ഷ­ണം, വ­ല്ല­പ്പോ­ഴും ഒരു ബിയർ… അ­ക്കാ­ല­ത്തു് പ­തി­നെ­ട്ടോ­ളം പ­ത്ര­ങ്ങ­ളിൽ ഞാൻ കാർ­ട്ടൂൺ വ­ര­ച്ചി­ട്ടു­ണ്ടു്. പി­ന്നെ ഫി­നാൻ­ഷ്യൽ എ­ക്സ്പ്ര­സിൽ ഒരു പോ­ക്ക­റ്റ് കാർ­ട്ടൂൺ എല്ലാ ദി­വ­സ­വും വ­ര­യ്ക്കാൻ തു­ട­ങ്ങി, അതോടെ കു­റ­ച്ചു­കൂ­ടി വ­രു­മാ­ന­വും ല­ഭി­ച്ചു. ദി­വ­സ­വും 50 രൂപ ത­രു­മാ­യി­രു­ന്നു അവർ. ഒ­രർ­ത്ഥ­ത്തിൽ വളരെ ‘റി­ച്ച്’ ആയ ജീ­വി­തം അ­പ്പോ­ഴേ­ക്കും ഞ­ങ്ങ­ളു­ടെ ഗ്രൂ­പ്പ് പി­രി­ഞ്ഞു­തു­ട­ങ്ങി­യി­രു­ന്നു. 1980-​കളുടെ തു­ട­ക്ക­ത്തോ­ടെ അ­ടി­യ­ന്ത­രാ­വ­സ്ഥ­ക്കാ­ല­ത്തു­ണ്ടാ­യി­വ­ന്ന ഗ്രൂ­പ്പു­കൾ വ­ഴി­മാ­റി സ­ഞ്ച­രി­ച്ചു­തു­ട­ങ്ങി­യി­രു­ന്നു. എം. എൽ. തു­ട­ങ്ങി­യ പാർ­ട്ടി­ക­ളിൽ വി­ഭ­ജ­നം സം­ഭ­വി­ച്ചു. രാ­ഷ്ട്രീ­യ­ത്തെ­ക്കാൾ സാം­സ്കാ­രി­ക­രം­ഗ­ത്തി­നു­വ­ന്ന പ്രാ­ധാ­ന്യം പ­ല­രെ­യും അ­സ്വ­സ്ഥ­പ്പെ­ടു­ത്തി. ഒ­രു­പാ­ടു ചെ­റു­പ്പ­ക്കാർ അന്നു നി­രാ­ശ­യിൽ വീണു: ചിലർ ആ­ത്മ­ഹ­ത്യ ചെ­യ്തു, ചിലർ ല­ഹ­രി­യി­ലേ­ക്കു സ­ഞ്ച­രി­ച്ചു. സാ­സ്കാ­രി­ക­രം­ഗ­ത്തു് സ­ജീ­വ­മാ­യ­വർ­ക്കു് കു­റ­ച്ചു­കൂ­ടി ഫ­ല­പ്ര­ദ­മാ­യി തു­ട­രാൻ ക­ഴി­ഞ്ഞു. എ­നി­ക്കു കാർ­ട്ടൂൺ വര ഉ­ണ്ടാ­യി­രു­ന്ന­തി­നാൽ പി­ടി­ച്ചു­നിൽ­ക്കാൻ ക­ഴി­ഞ്ഞു. 1981-82-ൽ ബോം­ബേ­യിൽ ഞാൻ “ഫ്രീ­പ്ര­സ് ജേർ­ണ­ലി ”ൽ സ്റ്റാ­ഫ് കാർ­ട്ടൂ­ണി­സ്റ്റ് ആയി ജോലി ചെ­യ്യു­ന്ന സ­മ­യ­മാ­യി­രു­ന്നു അതു്. അ­പ്പോ­ഴാ­ണു് ഞാൻ ആ­ന­ന്ദ് പ­ട്വർ­ധ­ന്റെ യും തപൻ ബോ­സി­ന്റെ യും ഡോ­ക്യു­മെ­ന്റ­റി­കൾ ‘പ്രി­സ­ണേ­ഴ്സ് ഓഫ് കോൺ­ഷ്യൻ’സും (പ്രി­സ­ണേ­ഴ്സ് ഓഫ് കോൺ­ഷ്യൻ)‘ആൻ ഇ­ന്ത്യൻ സ്റ്റോ­റി’യും മ­റ്റും കാ­ണു­ന്ന­തു്. ഈ രണ്ടു ചി­ത്ര­ങ്ങൾ എന്നെ ആ­ഴ­ത്തിൽ സ്വാ­ധീ­നി­ച്ചു, അ­തു­വ­രെ ഞാൻ കണ്ടു ശീ­ലി­ച്ചി­രു­ന്ന ഫി­ലിം­സ് ഡി­വി­ഷൻ ചി­ത്ര­ങ്ങ­ളിൽ­നി­ന്നു് തി­ക­ച്ചും വ്യ­ത്യ­സ്ത­മാ­യി­രു­ന്നു ഇവ. ഫി­ലിം­സ് ഡി­വി­ഷ­നിൽ തന്നെ വ്യ­ത്യ­സ്ത­മാ­യ ചി­ത്ര­ങ്ങൾ ചെയ്ത സു­ഖ്ദേ­വ്, പ്ര­മോ­ദ് പതി തു­ട­ങ്ങി­യ­വ­രു­ടെ ചി­ത്ര­ങ്ങൾ പി­ന്നെ­യാ­ണു് ഞാൻ കാ­ണു­ന്ന­തു്. ആ­ന­ന്ദി­ന്റെ­യും തപൻ ബോ­സി­ന്റെ­യും ചി­ത്ര­ങ്ങൾ ക­ണ്ട­തോ­ടെ എ­നി­ക്കു് എന്റെ വഴി ഇ­താ­ണു് എ­ന്നു് ബോ­ധ്യ­പ്പെ­ട്ടു. ദി­വ­സ­വും രാ­ഷ്ട്രീ­യ കാർ­ട്ടൂൺ വ­ര­യ്ക്കു­ക എന്ന ജോലി എ­നി­ക്കു് വളരെ യാ­ന്ത്രി­ക­മാ­യി അ­നു­ഭ­വ­പ്പെ­ട്ടു­തു­ട­ങ്ങി­യി­രു­ന്നു. രാ­വി­ലെ പത്രം തു­റ­ന്നു് എന്റെ കാർ­ട്ടൂൺ ആ­ദ്യ­പേ­ജിൽ കാ­ണു­മ്പോൾ എ­നി­ക്കു ഒരു ചെറിയ കി­ക്ക് കി­ട്ടും അതു ക­ഴി­ഞ്ഞാൽ ഒ­ന്നു­മി­ല്ല. അ­പ്പോ­ഴേ­ക്കും ചു­റ്റു­മു­ണ്ടാ­യി­രു­ന്ന ഗ്രൂ­പ്പും പി­രി­ഞ്ഞു­പോ­യ­തോ­ടെ ഞാൻ ഒ­രു­ത­രം ഡി­പ്ര­ഷ­നി­ലേ­ക്കു വീ­ഴു­ക­യാ­യി­രു­ന്നു. രാ­വി­ലെ­ത്ത­ന്നെ അ­ന്ന­ത്തെ രാ­ഷ്ട്രീ­യ­വാർ­ത്ത­കൾ വാ­യി­ക്കു­ന്നു, ഓ­ഫീ­സി­ലെ­ത്തു­മ്പോ­ഴേ­ക്കും ഒ­ന്നു­ര­ണ്ടു കാർ­ട്ടൂൺ ആ­ശ­യ­ങ്ങൾ മ­ന­സ്സി­ലു­ണ്ടാ­കും; അ­ത­വി­ടെ­ച്ചെ­ന്നു് വ­ര­യ്ക്കു­ന്നു, അതോടെ എന്റെ ജോ­ലി­തീർ­ന്നു. പി­ന്നെ പു­റ­ത്തി­റ­ങ്ങി സു­ഹൃ­ത്തു­ക്ക­ളെ കാ­ണു­ന്നു, അ­വ­രു­മാ­യു­ള്ള ചർ­ച്ച­കൾ, സിനിമ, പാ­ട്ടു് അ­ല്ലെ­ങ്കിൽ ഏ­തെ­ങ്കി­ലും സ­മ­ര­ത്തി­ലോ പ്ര­ക­ട­ന­ത്തി­ലോ പ­ങ്കെ­ടു­ക്കു­ന്നു, രാ­ത്രി പി­ന്നെ­യും ചർ­ച്ച­കൾ സു­ഹൃ­ദ്സം­ഗ­മ­ങ്ങൾ. അ­ങ്ങ­നെ പോ­വു­ക­യാ­യി­രു­ന്നു അ­വി­ട­ത്തെ ജീ­വി­തം. ആ­വർ­ത്ത­ന വി­ര­സ­മാ­യി­ത്തു­ട­ങ്ങി­യി­രു­ന്നു ജോ­ലി­യും. വ­ര­ച്ചു­വ­ര­ച്ചു് ഏതൊരു രാ­ഷ്ട്രീ­യ നേ­താ­വി­നെ­യും ഉ­റ­ക്ക­ത്തി­ലും വ­ര­ക്കാം എന്ന അവസ്ഥ. രാ­ഷ്ട്രീ­യ­ത്തിൽ സ്വാ­ധീ­ന­വും ശ­ക്തി­യു­മു­ള്ള­വ­രെ കാർ­ട്ടൂ­ണി­ലൂ­ടെ ദി­വ­സ­വും ക­ളി­യാ­ക്കു­ക, എ­ന്നാൽ രാ­ത്രി­യി­ലെ ചർ­ച്ച­കൾ­ക്കു് അവിടെ സം­സാ­രി­ക്കു­ന്ന കാ­ര്യ­ങ്ങൾ­ക്കു് ഇ­തു­മാ­യൊ­ന്നും യാ­തൊ­രു ബ­ന്ധ­വു­മി­ല്ല­താ­നും. അ­ങ്ങി­നെ രണ്ടു ട്രാ­ക്കു­ക­ളാ­യി ജീ­വി­തം നീ­ങ്ങു­ക­യാ­യി­രു­ന്നു. ഈ വൈ­രു­ദ്ധ്യം എ­ന്നിൽ സം­ഘർ­ഷം സൃ­ഷ്ടി­ച്ചു. ഡോ­ക്യു­മെ­ന്റ­റി എന്ന വഴി ഇ­തു­ര­ണ്ടി­നെ­യും ബ­ന്ധി­പ്പി­ക്കും എ­ന്നു് എ­നി­ക്കു തോ­ന്നി, അതോടെ ജോലി വി­ടാ­നും സി­നി­മ­യി­ലേ­ക്കു് തി­രി­യാ­നും തീ­രു­മാ­ന­മെ­ടു­ത്തു. അ­പ്പോ­ഴേ­ക്കും കറന്റ്-​ബ്ലിറ്റ്സ് വാ­രി­ക­യിൽ­നി­ന്നു് എ­നി­ക്കു് ഒരു നല്ല ഓഫറും വന്നു. പക്ഷേ, ആ­രോ­ഗ്യ­പ്ര­ശ്ന­മു­ണ്ടാ­യി­രു­ന്ന­തി­നാൽ ഞാൻ നാ­ട്ടി­ലേ­ക്കു വന്നു.
ചോ­ദ്യം:
ആ­ദ്യ­കാ­ല സി­നി­മാ­നിർ­മ്മാ­ണ ശ്ര­മ­ങ്ങൾ അ­ക്കാ­ല­ത്താ­ണ­ല്ലോ തു­ട­ങ്ങി­യ­തു്. അ­തി­ന്നു­ള്ള സാ­ഹ­ച­ര്യ­ങ്ങ­ളെ­ന്താ­യി­രു­ന്നു?
ശശി:
ആ സ­മ­യ­ത്തു് തൃ­ശൂ­രിൽ വെ­ച്ചാ­ണു് പ­ല­രു­മാ­യും രാ­ഷ്ട്രീ­യ­ചർ­ച്ച­ക­ളിൽ ഏർ­പ്പെ­ടു­ന്ന­തും സി­നി­മ­കൾ കാണാൻ തു­ട­ങ്ങു­ന്ന­തും. അ­ന്നു് ഒരു 8 എം. എം. ക്യാ­മ­റ ഞ­ങ്ങ­ളു­ടെ കൂ­ട്ട­ത്തിൽ ഒ­രാ­ളു­ടെ ക­യ്യി­ലു­ണ്ടാ­യി­രു­ന്നു. പ്രൊ­ജ­ക്റ്റ­റും സ്പ്ലൈ­സ­റും ഉ­ണ്ടാ­യി­രു­ന്നു. പഴയ മോഡൽ ക്യാ­മ­റ­യാ­യി­രു­ന്നു അതു്; 16 ഫ്രെ­യിം­സ് പെർ സെ­ക്കൻ­ഡ് സ്പീ­ഡു­ള്ള­തു്, ബ്ലാ­ക് ആന്റ് വൈ­റ്റ് ഫിലിം, സൌ­ണ്ട് ട്രാ­ക്കി­ല്ല, നെ­ഗ­റ്റീ­വി­ല്ല, നേ­രി­ട്ടു് പോ­സി­റ്റീ­വ് എ­ടു­ക്കാം. 1950-​കളിലൊക്കെ പലരും ക­ല്യാ­ണ­മൊ­ക്കെ ഷൂ­ട്ട് ചെ­യ്യാൻ അ­തു­പ­യോ­ഗി­ച്ചി­രു­ന്നു. അ­ങ്ങി­നെ ശാ­സ്ത്ര­സാ­ഹി­ത്യ­പ­രി­ഷ­ത്തി­നെ­ക്കു­റി­ച്ചു് ഒരു ഡോ­ക്യു­മെ­ന്റ­റി എ­ടു­ക്കാൻ ഞങ്ങൾ തീ­രു­മാ­നി­ച്ചു. സൈ­ല­ന്റ് വാലി സ­മ­ര­മൊ­ക്കെ ക­ഴി­ഞ്ഞ സമയം. വി­ക­സ­ന­ത്തെ­യും പ­രി­സ്ഥി­തി­യെ­യു­മൊ­ക്കെ­ക്കു­റി­ച്ചു് പ­രി­ഷ­തു് വളരെ ശ­ക്ത­മാ­യ നി­ല­പാ­ടു­കൾ എ­ടു­ത്തി­രു­ന്ന സമയം. ഡാ­മു­ക­ളെ­ക്കു­റി­ച്ചാ­യി­രു­ന്നു അതു്. ആ ഗ്രൂ­പ്പിൽ മോഹൻ കു­മാ­റൊ­ക്കെ ഉ­ണ്ടാ­യി­രു­ന്നു. കോ­ളേ­ജു­കൾ, മറ്റു ഗ്രൂ­പ്പു­കൾ അ­ങ്ങി­നെ പ­ല­യി­ട­ത്തു­നി­ന്നും വാ­ങ്ങി­യ ചെറിയ സം­ഭാ­വ­ന­ക­ളാ­ണു് മൂ­ല­ധ­നം. അഞ്ചു പൈസ പത്തു പൈസ തു­ട­ങ്ങി ഒരു രൂപ അ­ഞ്ചു­രൂ­പ വരെ എ­ന്തും. മോഹൻ കുമാർ തന്റെ യൂ­ണി­യൻ ബ­ന്ധ­ങ്ങ­ളു­പ­യോ­ഗി­ച്ചു് സർ­ക്കാർ ഉ­ദ്യോ­ഗ­സ്ഥ­രിൽ­നി­ന്നു് സം­ഭാ­വ­ന­കൾ വാ­ങ്ങി. ഗോപി കേ­ര­ള­വർ­മ്മ കോ­ളേ­ജിൽ­നി­ന്നു് പി­രി­ച്ചു. അ­ങ്ങി­നെ മൂ­ന്നു ദിവസം കൊ­ണ്ടു് ഞങ്ങൾ 2000 രൂപ പി­രി­ച്ചെ­ടു­ത്തു. അ­ങ്ങി­നെ ജോണൊ ക്കെ പ­രീ­ക്ഷി­ക്കു­ന്ന­തി­നു­മു­മ്പു് ജ­ന­ങ്ങ­ളിൽ­നി­ന്നു് പി­രി­ച്ചെ­ടു­ത്തു് ഞങ്ങൾ സി­നി­മ­യു­ണ്ടാ­ക്കി. ഞങ്ങൾ തന്നെ എ­ഡി­റ്റ് ചെ­യ്തു, സം­ഗീ­തം നൽകി, സി­ങ്ക് സൌ­ണ്ട് ഒ­ന്നു­മി­ല്ല, ടേപ് റെ­ക്കോർ­ഡർ ഒ­രു­വ­ശ­ത്തു് പ്ലേ ചെ­യ്തു് മി­ക്സ് ചെ­യ്തു. അതു പൂർ­ത്തി­യാ­ക്കി­യ­പ്പോൾ എ­നി­ക്കും സി­നി­മ­യു­ണ്ടാ­ക്കാൻ ക­ഴി­യും എന്ന ആ­ത്മ­വി­ശ്വാ­സം തോ­ന്നി ഈ സിനിമ പ­രി­ഷ­ത്തി­ന്റെ മീ­റ്റി­ങിൽ കാ­ണി­ക്കു­ക­യു­ണ്ടാ­യി. അന്നു തന്നെ ആ സാ­ങ്കേ­തി­ക­വി­ദ്യ കാ­ല­ഹ­ര­ണ­പ്പെ­ട്ടി­രു­ന്നു. പ­രി­ഷ­ത്തി­ന്റെ ജാ­ഥ­യൊ­ക്കെ പോ­കു­ന്ന­തു് പ്ര­ത്യേ­ക സ്പീ­ഡി­ലാ­യി­രു­ന്നു. ഏ­ക­ദേ­ശം പ­ത്തു­മി­നി­റ്റിൽ താ­ഴെ­യാ­യി­രു­ന്നു ദൈർ­ഘ്യം. പി­ന്നെ ബാ­ബു­രാ­ജും സ­തീ­ശു­മൊ­ക്കെ ചേർ­ന്നു് അ­ഗ­സ്ത്യ­വ­ന­ത്തെ­ക്കു­റി­ച്ചൂ­ള്ള ഒരു ഡോ­ക്യു­മെ­ന്റ­റി പ്ലാൻ ചെ­യ്തു. 16 എം. എം. ആ­യി­രു­ന്നു, പ­ത്തു­ദി­വ­സ­ത്തെ ഷൂ­ട്ട്. അ­ന്നു് ഫി­ലി­മി­നൊ­ക്കെ നല്ല വി­ല­യാ­യി­രു­ന്നു, ഷൂ­ട്ട് തീർ­ന്ന­തോ­ടെ ക­യ്യി­ലു­ള്ള പൈ­സ­യും തീർ­ന്നു, ആ പ്രോ­ജ­ക്റ്റ് അവിടെ നി­ന്നു. ആ സ­മ­യ­ത്തു് ഡൽ­ഹി­യി­ലെ സെ­ന്റി­റ്റ് എന്ന സംഘടന എന്നെ വി­ളി­ച്ചു, അ­വർ­ക്കു് ദൂർ­ദർ­ശ­നു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ഒരു പ്രൊ­ജ­ക്റ്റ് ഉ­ണ്ടാ­യി­രു­ന്നു. അതു് ചെ­യ്യാ­മോ എ­ന്നു് ചോ­ദി­ച്ചു, ഞാൻ ത­യ്യാ­റാ­ണെ­ന്നു് പ­റ­ഞ്ഞു. അ­ങ്ങി­നെ 1984-​ലാണു് ആ­ദ്യ­ത്തെ ‘പ്രോ­പ്പർ’ സിനിമ ചെ­യ്യു­ന്ന­തു്. ‘സയൻസ് ടു പീ­പ്പിൾ’ എന്ന പേ­രി­ലു­ള്ള ആ ചി­ത്രം പ­രി­ഷ­ത്തി­നെ­ക്കു­റി­ച്ചു­ള്ള ആദ്യ ചി­ത്ര­മാ­ണു്. അതു് വളരെ വ്യാ­പ­ക­മാ­യി പ്ര­ദർ­ശി­പ്പി­ക്ക­പ്പെ­ട്ടു, പ്ര­ത്യേ­കി­ച്ചും ശാ­സ്ത്ര­പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ­യും പ­രി­സ്ഥി­തി/ശാ­സ്ത്ര­പ്ര­വർ­ത്ത­ക­രു­ടെ­യും മ­റ്റും ഇടയിൽ അതു് ചർച്ച ചെ­യ്യ­പ്പെ­ട്ടു, അ­വ­ര­തു­വ­രെ ഇ­ത്ത­രം ഡോ­ക്യു­മെ­ന്റേ­ഷ­നെ­കു­റി­ച്ചു് ഗൌ­ര­വ­മാ­യി ആ­ലോ­ചി­ച്ചി­രു­ന്നി­ല്ല. സി­നി­മ­യ്ക്കു് അ­വ­രു­ടെ പ്ര­സ്ഥാ­ന­ത്തെ സ­ഹാ­യി­ക്കാൻ ക­ഴി­യു­മെ­ന്നു് അവർ ചി­ന്തി­ച്ചി­രു­ന്നി­ല്ല. അ­തൊ­രു­പ­രി­ധി വരെ മ­ന­സ്സി­ലാ­ക്കി­യ ഒ­രാ­ളാ­യി­രു­ന്നു ശ­ങ്കർ­ഗു­ഹ നി­യോ­ഗി യെ പോ­ലു­ള്ള­വർ. അ­ദ്ദേ­ഹ­വു­മാ­യി എ­നി­ക്കു് ബ­ന്ധ­മു­ണ്ടാ­യി­രു­ന്നു, അ­വ­രു­ടെ മൂ­വ്മെ­ന്റി­നു­വേ­ണ്ടി ഞാൻ കാർ­ട്ടൂ­ണും പോ­സ്റ്റ­റു­മൊ­ക്കെ ചെ­യ്തി­രു­ന്നു. അ­വർ­ക്കു് ആ­ശു­പ­ത്രി­യൊ­ക്കെ­യു­ണ്ടാ­യി­രു­ന്നു അ­വി­ടു­ത്തെ ജീ­വ­ന­ക്കാർ ഒരു മാസം ഒരു രൂ­പ­വീ­തം ഇ­രു­പ­ത്തി അ­യ്യാ­യി­രം പേർ സം­ഭാ­വ­ന ചെ­യ്തു ഒരു ചി­ത്ര­മു­ണ്ടാ­ക്കാ­നാ­യി­രു­ന്നു പ­ദ്ധ­തി. ആ­ദി­വാ­സി­ക­ളു­ടെ സ­മ­ര­ച­രി­ത്ര­ത്തെ­ക്കു­റി­ച്ചു­ള്ള, അ­വ­രു­ടെ ഇടയിൽ തന്നെ കാ­ണി­ക്കാ­നും മ­റ്റു­മാ­യി ഒരു ചി­ത്രം എ­ന്ന­താ­യി­രു­ന്നു ഉ­ദ്ദേ­ശം. 25000 രൂ­പ­യ്ക്കു് ഒരു ബ്ലാ­ക് ആന്റ് വൈ­റ്റ് സിനിമ. നി­യോ­ഗി­ക്കു് ആശയം വളരെ ഇ­ഷ്ട­പ്പെ­ട്ടു, പക്ഷേ, യൂ­ണി­യൻ ചർച്ച ചെ­യ്ത­പ്പോൾ അ­വർ­ക്കു് അതത്ര ബോ­ധ്യ­മാ­യി­ല്ല, 25000 രൂ­പ­യ്ക്കു് സി­നി­മ­യെ­ക്കാൾ അ­ടി­യ­ന്ത­ര സ്വ­ഭാ­വ­മു­ള്ള മ­റ്റു­പ­ല­തും ചെ­യ്യാം എ­ന്നു് അ­വർ­ക്കു് തോ­ന്നി. സി­നി­മ­യ്ക്കു് മാ­റ്റ­ങ്ങൾ കൊ­ണ്ടു­വ­രാ­നാ­കും എ­ന്ന­വർ­ക്കു് തോ­ന്നി­യി­ല്ല. ഇ­പ്പോൾ അ­ത്ത­രം നി­ല­പാ­ടു­ക­ളിൽ മാ­റ്റം വ­ന്നി­ട്ടു­ണ്ടു്. അ­ങ്ങ­നെ അതു് ന­ട­ന്നി­ല്ല. പ­രി­ഷ­ത്തി­നെ­ക്കു­റി­ച്ചു­ള്ള ചി­ത്രം ദൂർ­ദർ­ശൻ പ്ര­ക്ഷേ­പ­ണം ചെ­യ്തു, പല ഗ്രൂ­പ്പു­ക­ളും കാ­ണി­ച്ചു ചർച്ച ചെ­യ്തു. യു­മാ­റ്റി­ക് ലോ­ബാൻ­ഡി ലാ­യി­രു­ന്നു ആ വീ­ഡി­യോ ചി­ത്രം. വി. എച്. എസ്. കോ­പ്പി­ക­ളാ­ണു് പ്ര­ദർ­ശ­ന­ത്തി­നു് ഉ­പ­യോ­ഗി­ച്ച­തു്.
images/venkiti-kpsasi-01.jpg
ഫോ­ട്ടോ: എ. ജെ. ജോജി.
ചോ­ദ്യം:
പി­ന്നെ നിർ­മ്മി­ച്ച ഡോ­ക്യു­മെ­ന്റ­റി­കൾ?
ശശി:
അ­തി­നു­ശേ­ഷം 1985-ൽ മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­ക­ളെ­ക്കു­റി­ച്ചു് ഒരു ഡോ­ക്യു­മെ­ന്റ­റി ചെ­യ്തു, ട്രോ­ളർ വി­രു­ദ്ധ സ­മ­ര­ത്തിൽ ഏർ­പ്പെ­ട്ടി­രു­ന്ന പ്ര­സ്ഥാ­ന­ത്തി­നു വേ­ണ്ടി­ത്ത­ന്നെ. അതു വലിയ രീ­തി­യിൽ പ്ര­സ്ഥാ­ന­ത്തെ സ­ഹാ­യി­ച്ചു; അ­തി­നെ­ത്തു­ടർ­ന്നാ­ണു് ട്രോ­ളർ നി­യ­ന്ത്ര­ണ­മൊ­ക്കെ വ­ന്ന­തു്. ആ സിനിമ വഴി ദേ­ശീ­യ­വും അ­ന്തർ­ദ്ദേ­ശീ­യ­വു­മാ­യ ഐ­ക്യ­ദാർ­ഢ്യം നേ­ടാ­നും ക­ഴി­ഞ്ഞു. അ­തി­നു­ശേ­ഷ­മാ­ണു് ന്യൂ­ക്ലി­യർ പ്ലാ­ന്റു­ക­ളെ­ക്കു­റി­ച്ചു­ള്ള ഡോ­ക്യു­മെ­ന്റ­റി ചെ­യ്ത­തു്, 1986-ൽ. ആ­ദ്യ­മാ­യി റേ­ഡി­യേ­ഷൻ ക്യാൻ­സ­റി­നു കാ­ര­ണ­മാ­കും എ­ന്നു് പറഞ്ഞ ചി­ത്ര­മാ­യി­രു­ന്നു അതു്. അ­ന്നു് ന്യൂ­ക്ലി­യർ വി­രു­ദ്ധ പ്ര­സ്ഥാ­ന­ങ്ങൾ ഇവിടെ ആ­രം­ഭി­ക്കു­ന്ന­തേ­യു­ണ്ടാ­യി­രു­ന്നു­ള്ളൂ. പ്ര­ഫുൽ ബി­ദ്വാ­യ്, ഗി­രി­ധർ ശർമ്മ തു­ട­ങ്ങി­യ­വർ മാ­ത്രം. അ­പ്പോ­ഴാ­ണു് പി. ടി. ഭാ­സ്ക­ര­പ്പ­ണി­ക്ക­രു ടെ തോ­റി­യം ഉ­ല്പാ­ദ­ന­ത്തെ­ക്കു­റി­ച്ചു­ള്ള പഠനം വ­രു­ന്ന­തു്, തി­രു­വ­ന­ന്ത­പു­ര­ത്തു് ഒരു ഗ്രൂ­പ്പ് രൂപം കൊ­ണ്ടു, സു­രേ­ന്ദ്ര­നാ­ഥ്, ശർ­മ്മാ­ജി തു­ട­ങ്ങി­യ­വ­രു­ടെ മുൻ കൈയിൽ. ഈ ചി­ത്രം സി അ­ച്യു­ത­മേ­നോ­നെ കാ­ണി­ക്കു­ക­യു­ണ്ടാ­യി, ക­ണ്ട­തി­നു­ശേ­ഷം അ­ദ്ദേ­ഹം വളരെ പ്ര­സ­ക്ത­മാ­യ കു­റ­ച്ചു ചോ­ദ്യ­ങ്ങൾ ഞ­ങ്ങ­ളോ­ടു് ചോ­ദി­ച്ചു. അ­തി­നു­ശേ­ഷം അ­ദ്ദേ­ഹം വളരെ ശ­ക്ത­മാ­യ ഒരു നി­ല­പാ­ടു് ഇ­ക്കാ­ര്യ­ത്തിൽ സ്വീ­ക­രി­ക്ക­യും ചെ­യ്തു. അ­തു­പോ­ലെ പ­വ­ന­നും ചി­ത്രം ക­ണ്ട­തി­നു­ശേ­ഷം ശ­ക്ത­മാ­യ ന്യൂ­ക്ലി­യർ വി­രു­ദ്ധ നി­ല­പാ­ടു് സ്വീ­ക­രി­ച്ചു. അ­തു­വ­രെ ന്യൂ­ക്ലി­യർ ഊർ­ജ്ജം പ്ര­ശ്ന­മ­ല്ലെ­ന്നും ആ­വ­ശ്യ­മാ­ണെ­ന്നും ക­രു­തി­യ പലരും അ­ക്കാ­ല­ത്തു് നി­ല­പാ­ടു­കൾ മാ­റ്റി. ഭാ­സ്ക­ര­പ്പ­ണി­ക്ക­രു­മാ­യു­ള്ള ഒരു ചർ­ച്ച­യാ­ണു് ആ ചി­ത്രം നിർ­മ്മി­ക്കാ­നു­ള്ള പ്രേ­ര­ണ. ഡൽ­ഹി­യി­ലും ബാം­ഗ­ളൂ­രി­ലു­മു­ള്ള ഗ്രൂ­പ്പു­കൾ ഞ­ങ്ങ­ളെ ഈ ദൌ­ത്യ­ത്തിൽ സ­ഹാ­യി­ച്ചു. പി­ന്നെ­യാ­ണു് ഔ­ഷ­ധ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള ഡോ­ക്യു­മെ­ന്റ­റി ചെ­യ്ത­തു്. ‘ഇൻ ദ നെയ്ം ഓഫ് മെ­ഡി­സിൻ’. ഔ­ഷ­ധ­വ്യ­വ­സാ­യ­ത്തെ­ക്കു­റി­ച്ചു­ള്ള ആ­ദ്യ­ത്തെ വി­മർ­ശ­നാ­ത്മ­ക­മാ­യ ഡോ­ക്യു­മെ­ന്റ­റി­യാ­ണ­തു്. നർ­മ്മ­ദ­യെ­ക്കു­റി­ച്ചു് 1988-​ലാണു് ചി­ത്രം നിർ­മ്മി­ച്ച­തു്. അതും നർ­മ്മ­ദാ­സ­മ­ര­ത്തെ­ക്കു­റി­ച്ചു­ള്ള ആ­ദ്യ­ത്തെ സി­നി­മ­യാ­യി­രു­ന്നു, പി­ന്നീ­ടു് പലരും ആ വി­ഷ­യ­ത്തെ പ്ര­മേ­യ­മാ­ക്കു­ക­യു­ണ്ടാ­യി. ആ സ­മ­ര­ത്തിൽ ഞങ്ങൾ സ­ജീ­വ­പ­ങ്കാ­ളി­ക­ളു­മാ­യി­രു­ന്നു. സി­നി­മ­യും ആ­ക്ടി­വി­സ­വും ചേർ­ന്നു­ള്ള ഒരു പ്ര­വർ­ത്ത­ന­മാ­യി­രു­ന്നു അ­ന്ന­ത്തേ­തു്. പി­ന്നെ­യാ­ണു് ആ­ദ്യ­ത്തെ ക­ഥാ­ചി­ത്രം ‘ഇലയും മു­ള്ളും’(1994) ചെ­യ്ത­തു്. തു­ടർ­ന്നും അനവധി ഡോ­ക്യു­മെ­ന്റ­റി­ക­ളും ‘ഏക് അലഗ് മൌസം’ (2003/ഹി­ന്ദി) എന്ന ക­ഥാ­ചി­ത്ര­വും സം­വി­ധാ­നം ചെ­യ്തു. ഈ ഡോ­ക്യു­മെ­ന്റ­റി­കൾ ചെ­യ്യു­ന്ന­തി­ന്റെ ഇടയിൽ ഇ­ന്ത്യ­യി­ലൊ­ട്ടാ­കെ സ­ഞ്ച­രി­ക്കു­ക­യും വിവിധ ജ­ന­കീ­യ­സ­മ­ര­ങ്ങ­ളു­മാ­യും പ്ര­സ്ഥാ­ന­ങ്ങ­ളു­മാ­യും ബ­ന്ധ­പ്പെ­ടു­ക­യും ചെ­യ്തു. സി­നി­മ­വ­ഴി­യും അ­ല്ലാ­തെ­യും. സി­നി­മ­യും ആ­ക്ടി­വി­സ­വും ഒ­രു­മി­ക്കു­ക എ­ന്ന­തു് എ­ളു­പ്പ­മ­ല്ല, അതു് പ­ല­പ്പോ­ഴും നമ്മെ സം­ഘർ­ഷ­ത്തി­ലാ­ക്കു­ക­യും ചെ­യ്യും.
ചോ­ദ്യം:
ഇ­ന്ന­ത്തെ ഡി­ജി­റ്റൽ കാ­ല­ത്തു് സി­നി­മാ­നിർ­മ്മാ­ണ­വും പൊ­ളി­റ്റി­ക്കൽ ആ­ക്ടി­വി­സ­വു­മാ­യി ബ­ന്ധി­പ്പി­ക്കു­ക എ­ന്ന­തു് കു­റ­ച്ചു­കൂ­ടി സു­ഗ­മ­മാ­യി മാ­റി­യി­ട്ടി­ല്ലേ? സാ­ങ്കേ­തി­ക­വി­ദ്യ വ­ള­രെ­യ­ധി­കം ല­ളി­ത­വും സാ­മ്പ­ത്തി­ക ബാ­ധ്യ­ത കു­റ­ഞ്ഞ­തു­മാ­യ­തും, ലോ­ക­ത്തെ­മ്പാ­ടും നി­ന്നു­ള്ള വി­വ­ര­ങ്ങൾ/ദൃ­ശ്യ­ങ്ങൾ/ആർ­ക്കൈ­വ് രേഖകൾ എ­ല്ലാം ഡി­ജി­റ്റൽ രൂ­പ­ത്തിൽ ല­ഭ്യ­മാ­കു­ന്ന ഒരു കാ­ല­ത്തു് ഡോ­ക്യു­മെ­ന്റ­റി സി­നി­മാ­നിർ­മ്മാ­ണം കു­റ­ച്ചു­കൂ­ടി എ­ളു­പ്പ­മ­ല്ലേ?
ശശി:
അതിൽ രണ്ടു ഘ­ട­ക­ങ്ങ­ളു­ണ്ടു്; തീർ­ച്ച­യാ­യും ക്യാ­മ­റ എ­ഡി­റ്റി­ങ് തു­ട­ങ്ങി­യ സാ­ങ്കേ­തി­ക­ജോ­ലി­കൾ സൌ­ക­ര്യ­ങ്ങൾ എ­ന്നി­വ കൂ­ടു­തൽ എ­ളു­പ്പ­മാ­യി. പക്ഷേ, അ­തോ­ടൊ­പ്പം തന്നെ ഇന്നു ഡോ­ക്യു­മെ­ന്റ­റി സം­വി­ധാ­യ­ക­ന്റെ ക്യാൻ­വാ­സ് വളരെ വി­പു­ല­മാ­ണു്. ഇ­ന്നു് എ­നി­ക്കു് 2000 രൂ­പ­യ്ക്കോ രണ്ടു ലക്ഷം രൂ­പ­യ്ക്കോ സി­നി­മ­യു­ണ്ടാ­ക്കാൻ ക­ഴി­യി­ല്ല. എ­നി­ക്കു് തോ­ന്നു­ന്ന­തു് സിനിമ ഉ­ണ്ടാ­ക്കൽ തന്നെ ഒരു സ്ട്ര­ഗിൾ ആ­യി­ത്തീ­രു­മ്പോൾ ആ മാ­ധ്യ­മ­വു­മാ­യു­ള്ള നി­ങ്ങ­ളു­ടെ ബന്ധം വ്യ­ത്യ­സ്ത­മാ­ണു്: നി­ങ്ങൾ വളരെ ഫോ­ക്ക­സ്ഡ് ആ­യി­രി­ക്കും, ഫിലിം സ്റ്റോ­ക്ക് വി­ല­പി­ടി­ച്ച ഒ­ന്നാ­യ­തി­നാൽ­ത­ന്നെ അ­ങ്ങേ­യ­റ്റം ശ്ര­ദ്ധ­യോ­ടെ­യേ നി­ങ്ങൾ ഷൂ­ട്ട് ചെ­യ്യു­ക­യു­ള്ളൂ. നി­ങ്ങൾ­ക്കു് ധനമോ സമയമോ ഊർ­ജ്ജ­മോ പാ­ഴാ­ക്കാ­നാ­വി­ല്ല. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ‘ഇൻ ദ് നെയ്ം ഓഫ് മെ­ഡി­സിൻ’ ഞാൻ എ­ടു­ത്ത­തു് അഞ്ചു ദിവസം കൊ­ണ്ടാ­യി­രു­ന്നു. പ­രി­ഷ­ത്തി­നെ­ക്കു­റി­ച്ചു­ള്ള സി­നി­മ­യും അ­ഞ്ചു­ദി­വ­സ­ത്തെ ഷൂ­ട്ടിം­ഗ് ആ­യി­രു­ന്നു. അഞ്ചു ജി­ല്ല­ക­ളി­ലാ­യി­ട്ടാ­ണു് അതു് ഷൂ­ട്ട് ചെ­യ്ത­തു്. രാ­ത്രി മു­ഴു­വൻ യാത്ര, പകൽ മു­ഴു­വൻ ഷൂ­ട്ടി­ങും ആ­യി­രു­ന്നു. ഇ­തി­നി­ട­യിൽ ഒരു നി­മി­ഷം പോലും പാ­ഴാ­ക്കാ­നാ­വി­ല്ല. ഇ­ന്നു് എ­നി­ക്ക­ങ്ങ­നെ ചെ­യ്യാ­നാ­വി­ല്ല. ബോം­ബേ­യിൽ പീക് സ­മ­യ­ത്തു് ട്രെ­യി­നിൽ ക്യാ­മ­റ­യു­മാ­യി കയറി ഞാൻ ഷൂ­ട്ട് ചെ­യ്തി­ട്ടു­ണ്ടു്. പക്ഷേ, ഇ­ന്നെ­നി­ക്കു് അതു സാ­ധ്യ­മ­ല്ല. ആ ശ്ര­ദ്ധ നി­ങ്ങൾ ക്യാ­മ­റാ വർ­ക്ക് ശ്ര­ദ്ധി­ച്ചാൽ വ്യ­ക്ത­മാ­കും. ഉ­ദാ­ഹ­ര­ണ­ത്തി­നു് ഗു­രു­ദ­ത്തി­ന്റെ ചി­ത്ര­ത്തിൽ മൂർ­ത്തി യുടെ വർ­ക്കു് നോ­ക്കു­ക. അ­ന്നു് 400 എ. എസ്. എ. 1000 എ. എസ്. എ. ഒ­ന്നു­മി­ല്ല. അ­ന്നു് ഒരു പക്ഷേ, 50 അ­ല്ലെ­ങ്കിൽ 100 എ. എസ്. എ. മാ­ത്ര­മേ­യു­ള്ളൂ. വെ­ളി­ച്ചം അ­ന്നു് അ­ങ്ങേ­യ­റ്റം പ്ര­ശ്ന­മാ­യി­രു­ന്നു, അ­തു­കൊ­ണ്ടു തന്നെ അ­ന്നു് ലൈ­റ്റി­ങി­നെ­ക്കു­റി­ച്ചു് അ­തി­സൂ­ക്ഷ്മ­മാ­യ ഗ്രാ­ഹ്യ­മി­ല്ലാ­ത്ത ഒ­രാൾ­ക്കു് ക്യാ­മ­റാ­മാൻ ആകാൻ ക­ഴി­യി­ല്ല, ഇന്നു നി­ങ്ങൾ­ക്കു് അ­ത്ത­രം പ്ര­ശ്ന­ങ്ങ­ളൊ­ന്നു­മി­ല്ല, മൊബൈൽ ഫോണിൽ പോലും സിനിമ ഷൂ­ട്ട് ചെ­യ്യാ­നാ­കും. അ­ന്നു് സാ­ങ്കേ­തി­ക­വി­ദ്യ വെ­ല്ലു­വി­ളി­കൾ നി­റ­ഞ്ഞ­താ­യി­രു­ന്നു, ഛാ­യാ­ഗ്രാ­ഹ­കൻ തി­ക­ഞ്ഞ സാ­ങ്കേ­തി­ക­ജ്ഞാ­ന­മു­ള്ള­യാൾ ആ­യി­രി­ക്ക­ണ­മാ­യി­രു­ന്നു. ഇ­ന്ന­തി­ന്റെ ആ­വ­ശ്യ­മി­ല്ല, ആർ­ക്കും ഷൂ­ട്ട് ചെ­യ്യാം. അ­തു­കൊ­ണ്ടു­ത­ന്നെ അ­ത്ത­രം ഛാ­യാ­ഗ്രാ­ഹ­ക­രെ ഇ­ന്നു് വ്യ­വ­സാ­യം ഉ­ല്പാ­ദി­പ്പി­ക്കു­ന്നി­ല്ല, അതു് ആ­വ­ശ്യ­പ്പെ­ടു­ന്നു­മി­ല്ല. അ­ന്ന­ത്തെ ചി­ത്ര­ങ്ങൾ നോ­ക്കി­യാൽ തന്നെ അ­വർ­ക്കു് വെ­ളി­ച്ച­ത്തെ­ക്കു­റി­ച്ചു­ള്ള അ­റി­വും ശ്ര­ദ്ധ­യും സൂ­ക്ഷ്മ­ത­യും ന­മു­ക്കു് മ­ന­സി­ലാ­കും. ഇ­ന്നു് 1000 എ. എസ്. എ. ഒക്കെ ഉള്ള കാ­ല­ത്തു് ഒരു മെ­ഴു­കു­തി­രി വെ­ളി­ച്ച­ത്തി­ലും നി­ങ്ങൾ ഷൂ­ട്ട് ചെ­യ്യാം. ആദ്യം വീ­ഡി­യോ പി­ന്നെ ഡി­ജി­റ്റൽ കൂടി വ­ന്ന­പ്പോൾ അ­ത്ത­രം കാ­ര്യ­ങ്ങൾ വളരെ എ­ളു­പ്പ­മാ­യി­ത്തീർ­ന്നു. സാ­ങ്കേ­തി­ക­വി­ദ്യ ഒരു വെ­ല്ലു­വി­ളി അ­ല്ലാ­തെ­യാ­യി­രി­ക്കു­ന്നു; നി­ങ്ങൾ­ക്കു് ഇ­ന്നു് എത്ര വേ­ണ­മെ­ങ്കി­ലും ഷൂ­ട്ട് ചെ­യ്യാം. അ­ന്നി­തെ­ല്ലാം വളരെ കാ­ശു­ചി­ല­വു­ള്ള കാ­ര്യ­ങ്ങ­ളാ­യി­രു­ന്നു. ഒരു സം­വി­ധാ­യ­ക­ന്റെ­യോ സാ­ങ്കേ­തി­ക­വി­ദ­ഗ്ദ്ധ­ന്റെ­യോ മു­ന്നിൽ വെ­ല്ലു­വി­ളി­കൾ ഇ­ല്ലാ­തെ­യാ­കു­മ്പോൾ, സ്ട്ര­ഗിൾ ഇ­ല്ലാ­താ­വു­മ്പോൾ, എ­ല്ലാം സു­ഗ­മ­മാ­യി­ത്തീ­രു­മ്പോൾ, മാ­ധ്യ­മ­ത്തി­ലു­ള്ള ശ്ര­ദ്ധ കു­റ­യു­ന്നു. ഒപ്പം ആ­ക്ടി­വി­സ­ത്തോ­ടു­ള്ള നി­ല­പാ­ടു­ക­ളും മാറി. ഇ­പ്റ്റ, കെ. പി. എ. സി. പോ­ലു­ള്ള സം­ഘ­ട­ന­ക­ളി­ലൂ­ടെ വന്ന പല ക­ലാ­കാ­ര­ന്മാ­രും സാ­ങ്കേ­തി­ക­വി­ദ­ഗ്ദ്ധ­രും പി­ന്നീ­ടു് മു­ഖ്യ­ധാ­രാ­സി­നി­മ­യു­ടെ ഭാ­ഗ­മാ­യി—ഹി­ന്ദി­യി­ലും മ­ല­യാ­ള­ത്തി­ലും അതു് സം­ഭ­വി­ച്ചി­ട്ടു­ണ്ടു്. ക­ല­യെ­ക്കു­റി­ച്ചു­ള്ള അ­ന്ന­ത്തെ ചർ­ച്ച­ക­ളും വ്യ­ത്യ­സ്ത­മാ­യി­രു­ന്നു. ‘സാ­മൂ­ഹ്യ­മാ­റ്റ­ത്തി­നു കല’, ‘ക­ല­യ്ക്കു വേ­ണ്ടി കല’ തു­ട­ങ്ങി­യ തർ­ക്ക­ങ്ങ­ളാ­യി­രു­ന്നു അ­ന്നു­ണ്ടാ­യി­രു­ന്ന­തു്. ഞാൻ ഇതു ര­ണ്ടി­ലും വി­ശ്വ­സി­ക്കു­ന്നി­ല്ല, എ­നി­ക്കു് കല പ്രേ­ക്ഷ­ക­രു­മാ­യു­ള്ള സം­വേ­ദ­ന­മാ­ണു്. അതു് ക­ലാ­കാ­ര­നും മാ­ധ്യ­മ­വും പ്രേ­ക്ഷ­ക­രും ത­മ്മി­ലു­ള്ള ഒരു മു­ഖാ­മു­ഖ­മാ­ണു്. അ­തെ­ന്താ­യി­രി­ക്ക­ണം എന്നു പു­റ­ത്തു­നി­ന്നു­ള്ള­വർ പ­റ­യു­ന്ന, നിർ­ദ്ദേ­ശി­ക്കു­ന്ന ഒരു രീ­തി­യോ­ടു് എ­നി­ക്കു് യോ­ജി­പ്പി­ല്ല. കല നേ­രി­ട്ടു് ഒരു സാ­മൂ­ഹ്യ­മാ­റ്റ­വും ഉ­ണ്ടാ­ക്കു­ന്നു­ണ്ടാ­വി­ല്ല പക്ഷേ, കല മ­നു­ഷ്യ­നെ സ്പർ­ശി­ക്കു­ന്നു, അ­ഗാ­ധ­മാ­യി സ്വാ­ധീ­നി­ക്കു­ന്നു, നി­ങ്ങ­ളു­ടെ ആ­ത്മാ­വി­നെ ഉ­ണർ­ത്തു­ന്നു, ഉ­യർ­ത്തു­ന്നു… അ­ങ്ങ­നെ അതു ചെ­യ്യു­ന്നു­ണ്ടു് എ­ങ്കിൽ കല അ­തി­ന്റെ ധർ­മ്മം നിർ­വ­ഹി­ക്കു­ന്നു­ണ്ടു് എ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. ഇതു തി­രി­ച്ച­റി­യാൻ ക­ഴി­യാ­തെ അ­ന്ന­ത്തെ തർ­ക്ക­ങ്ങൾ യാ­ന്ത്രി­ക­വും വ­ര­ണ്ട­തു­മാ­യി മാറി. എ­ല്ലാം ജാർ­ഗ­ണു­കൾ ആയി മാറി. അതു മാ­റ്റി­യ­തു് ഡോ­ക്യു­മെ­ന്റ­റി­ക­ളാ­ണു്, അ­പൂർ­വ്വം ചില ക­ഥാ­ചി­ത്ര­ങ്ങ­ളും ഉ­ണ്ടാ­യി­രു­ന്നു. ഗു­ജ­റാ­ത്തി­ലോ, കാ­ശ്മീ­രി­ലോ പോയി എ­ഴു­തു­ന്ന ഒരു എ­ഴു­ത്തു­കാ­രൻ ചെ­യ്യു­ന്ന­തു് അ­യാ­ളു­ടെ കാ­ഴ്ച­പ്പാ­ടി­ലൂ­ടെ പ്ര­ശ്ന­ത്തെ അ­വ­ത­രി­പ്പി­ക്കു­ക എ­ന്ന­താ­ണു്. നേ­രെ­മ­റി­ച്ചു് ഡോ­ക്യു­മെ­ന്റ­റി­യാ­ണെ­ങ്കിൽ അവിടെ അ­വി­ട­ത്തെ മ­നു­ഷ്യർ നി­ങ്ങ­ളോ­ടു നേ­രി­ട്ടു സം­സാ­രി­ക്കു­ക­യാ­ണു്. അതു് നി­ങ്ങ­ളു­ടെ ഭാ­ഷ്യ­മ­ല്ല, നി­ങ്ങൾ ഇ­ര­കൾ­ക്കാ­യി ഒരു വേ­ദി­യൊ­രു­ക്കു­ക­യാ­ണു്, മ­ണി­പ്പൂ­രി­ലെ­യും ഗു­ജ­റാ­ത്തി­ലെ­യും നർ­മ്മ­ദ­യി­ലേ­യും ക­ശ്മീ­രി­ലെ­യും മ­നു­ഷ്യർ­ക്കു് കേ­ര­ള­ത്തി­ലോ മ­റ്റി­ട­ങ്ങ­ളി­ലോ ഉള്ള മ­നു­ഷ്യ­രു­മാ­യി നേ­രി­ട്ടു സം­വ­ദി­ക്കാൻ ഒരു വേ­ദി­യൊ­രു­ക്കു­ക­യാ­ണു് ഡോ­ക്യു­മെ­ന്റ­റി­കൾ. അതിൽ ഇ­ട­നി­ല­ക­ളി­ല്ല; തീർ­ച്ച­യാ­യും അ­വി­ടെ­യും സ­വി­ധാ­യ­ക­ന്റെ നി­ല­പാ­ടു­ക­ളു­ണ്ടു്, പക്ഷേ, മ­നു­ഷ്യർ നേ­രി­ട്ടു സം­സാ­രി­ക്കു­ന്നു­ണ്ടു് ഇവിടെ. നർ­മ്മ­ദ­യി­ലോ ക­ശ്മീ­രി­ലോ വ­ട­ക്കു­കി­ഴ­ക്കൻ സം­സ്ഥാ­ന­ങ്ങ­ളി­ലോ ഉള്ള മ­നു­ഷ്യർ­ക്കു് അ­വ­രു­ടെ കഥ പറയാൻ കേ­ര­ള­ത്തി­ലേ­ക്കു് സ­ഞ്ച­രി­ക്കേ­ണ്ട­തി­ല്ല, അവർ പ­റ­ഞ്ഞ­തു് വേ­റൊ­രാ­ളു­ടെ വാ­ക്കു­കൾ വ­ഴി­യു­മ­ല്ല അതു് ന­മ്മി­ലേ­ക്കെ­ത്തു­ന്ന­തു്, മ­റി­ച്ചു് നേ­രി­ട്ടാ­ണു്. ആ സാ­ധ്യ­ത തു­റ­ന്നു­ത­ന്ന­തു് ഡോ­ക്യു­മെ­ന്റ­റി­ക­ളാ­ണു്. ആ­ശ­യ­ങ്ങൾ കൂ­ടു­തൽ ആൾ­ക്കാ­രി­ലേ­ക്കെ­ത്താ­നും പ്ര­തി­രോ­ധ രാ­ഷ്ട്രീ­യ­ത്തെ അ­ങ്ങ­നെ ശ­ക്തി­പ്പെ­ടു­ത്താ­നും ഈ മാ­ധ്യ­മം സ­ഹാ­യി­ക്കു­ന്നു. മു­മ്പു് ആ­ന­ന്ദ് പ­ട്വർ­ദ്ധൻ തപൻ ബോസ് തു­ട­ങ്ങി­യ­വർ മാ­ത്ര­മാ­ണു് ഈ രം­ഗ­ത്തു­ണ്ടാ­യി­രു­ന്ന­തു്; പി­ന്നീ­ടു് ഒ­രു­പാ­ടു പേർ ഈ രം­ഗ­ത്തേ­ക്കു ക­ട­ന്നു­വ­ന്നു. അതിൽ പലരും ആ­ക്ടി­വി­സ്റ്റു­ക­ളാ­യി­രു­ന്നി­ല്ല, പക്ഷേ, സാ­മൂ­ഹ്യ പ്ര­ശ്ന­ങ്ങ­ളെ­ക്കു­റി­ച്ചു ചി­ത്ര­ങ്ങൾ നിർ­മ്മി­ക്കു­ന്ന ച­ല­ച്ചി­ത്ര­കാ­ര­ന്മാ­രാ­ണു്. വളരെ പ­രീ­ക്ഷ­ണാ­ത്മ­ക­വും മി­ശ്രി­ത­വും ബ­ഹു­സ്വ­ര­വു­മാ­യ ഒ­ര­വ­സ്ഥ­യാ­ണു് ഇ­ന്നു് ഇ­ന്ത്യൻ ഡൊ­ക്യു­മെ­ന്റ­റി രം­ഗ­ത്തി­നു­ള്ള­തു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് ഫി­ലിം­സ് ഡി­വി­ഷ­ന്റെ സു­ഖ്ദേ­വി­നെ എ­ടു­ക്കു­ക, അ­ദ്ദേ­ഹ­ത്തി­നു് കൃ­ത്യ­മാ­യ രാ­ഷ്ട്രീ­യ കാ­ഴ്ച­പ്പാ­ടു­ണ്ടാ­യി­രു­ന്നു; അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­നാ­യി­രു­ന്നു തപൻ ബോസ്. അ­ദ്ദേ­ഹം ആദ്യം അ­വി­ഭ­ക്ത ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി­യു­ടെ­യും പി­ന്നീ­ടു് എം. എൽ. മറ്റു പ്ര­തി­രോ­ധ­പ്ര­സ്ഥാ­ന­ങ്ങൾ എ­ന്നി­വ­യു­മാ­യി ബ­ന്ധ­പ്പെ­ട്ടു് പാർ­ട്ടി­ഘ­ട­ന­കൾ­ക്കു­പു­റ­ത്തു പ്ര­വർ­ത്തി­ക്കു­ന്ന ഒരു ച­ല­ച്ചി­ത്ര­കാ­ര­നാ­യി­രു­ന്നു. മേ­ഘ്നാ­ഥ് ത­പ­ന്റെ ശി­ഷ്യ­നാ­ണു്. അ­ദ്ദേ­ഹം സി­നി­മ­കൾ നിർ­മ്മി­ച്ചു, ബിജു തൊ­പ്പോ മേ­ഘ്നാ­ഥി­ന്റെ ശി­ഷ്യ­നാ­ണു്. അ­പ്പോൾ സു­ഖ്ദേ­വ് മുതൽ ബിജു വരെ നീ­ളു­ന്ന നിര നോ­ക്കു­മ്പോൾ ചി­ത്രം വളരെ ര­സ­ക­ര­മാ­ണു്. സ്വ­ന്തം ശൈ­ലി­കൾ തു­ട­രു­മ്പോ­ഴും അവർ ഒരു തു­ടർ­ച്ച­യു­ടെ ഭാ­ഗ­മാ­ണു്. ഹി­ന്ദു­സ്ഥാ­നി സം­ഗീ­ത­ത്തി­ലെ ഘരാന പോ­ലെ­യു­ള്ള ഒരു ഗു­രു­ശി­ഷ്യ പ­ര­മ്പ­ര­യാ­ണി­തും. ഇ­ത്ത­രം ത­ല­മു­റ­കൾ നീ­ളു­ന്ന പാ­ര­മ്പ­ര്യ­ത്തി­ന്റെ സ­വി­ശേ­ഷ­ത അ­തി­ലൂ­ടെ വ­രു­ന്ന­വർ­ക്കു് സി­നി­മാ­നിർ­മ്മാ­ണ­ത്തി­ന്റെ എല്ലാ വ­ശ­ങ്ങ­ളെ­യും കു­റി­ച്ചു­ള്ള അറിവ് ഉ­ണ്ടു് എ­ന്നു­ള്ള­താ­ണു്. ആ അ­റി­വു്/പ­രി­ശീ­ല­നം നി­ങ്ങൾ­ക്കു് ഒരു ഫിലിം സ്കൂ­ളിൽ­നി­ന്നും ല­ഭി­ക്കു­ക­യി­ല്ല. ഒ­രു­ത­രം ഘരാനാ സം­സ്കാ­ര­മാ­ണ­തു്. ഒ­രാ­ളു­ടെ ഐ­ഡ­ന്റി­റ്റി ആ ഘ­രാ­ന­യു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു, അ­ല്ലാ­തെ നി­ങ്ങൾ­ക്കു് സർ­ക്കാ­രിൽ­നി­ന്നു് കി­ട്ടി­യ അ­വാർ­ഡ­ല്ല അതു് നി­ശ്ച­യി­ക്കു­ന്ന­തു്. എന്റെ ചി­ത്ര­ങ്ങൾ­ക്കും ചില സംസ്ഥാന-​ദേശീയസർക്കാർ പു­ര­സ്കാ­ര­ങ്ങൾ ല­ഭി­ച്ചി­ട്ടു­ണ്ടു്, അ­തു­കൊ­ണ്ടു് മറ്റു ഗു­ണ­ങ്ങ­ളൊ­ന്നു­മി­ല്ലെ­ങ്കി­ലും അ­തി­ന്റെ കൂ­ടെ­യു­ള്ള പണം വളരെ പ്ര­ധാ­ന­മാ­ണു്, അതു് ക­ട­ങ്ങൾ വീ­ട്ടാൻ സ­ഹാ­യ­ക­ര­മാ­ണു്, അ­ല്ലാ­തെ ആ കു­റ്റി­കൾ കൊ­ണ്ടു് എ­ന്താ­ണു പ്ര­യോ­ജ­നം? എന്റെ വീ­ട്ടി­ലു­ണ്ടാ­യി­രു­ന്ന­വ­യൊ­ക്കെ ഒരു ദിവസം മു­സ്ത­ഫ എന്ന എന്റെ സു­ഹൃ­ത്തു് പൊ­ടി­ത­ട്ടി അ­ടു­ക്കി­വെ­ച്ചു, പി­റ്റേ­മാ­സം വാ­ട­ക­വാ­ങ്ങാൻ വന്ന വീ­ട്ടു­ട­മ­സ്ഥൻ അ­തു­ക­ണ്ടു, എ­ന്നോ­ടു് എ­ന്താ­ണു് അ­വ­യൊ­ക്കെ എ­ന്നു് അ­ന്വേ­ഷി­ച്ചു. ഞാൻ കാ­ര്യം പ­റ­ഞ്ഞ­പ്പോൾ അയാൾ വളരെ ഇ­മ്പ്ര­സ്ഡ് ആയി, പി­ന്നീ­ടു് അ­യാൾ­ക്കു് എ­ന്നോ­ടു് ബ­ഹു­മാ­നം കൂടി. വാ­ട­ക­സ­മ­യ­ത്തി­ന്റെ കാ­ര്യ­ത്തിൽ അധികം ബലം പി­ടി­ക്കാ­തെ­യാ­യി. അ­ത്ത­രം പ്ര­യോ­ജ­ന­ങ്ങൾ അ­വാർ­ഡു­കൾ കൊ­ണ്ടു് ഉ­ണ്ടു്, അ­ല്ലാ­തെ നി­ങ്ങ­ളു­ടെ സി­നി­മ­യെ­ക്കു­റി­ച്ചു് അ­വ­യൊ­ന്നും പ­റ­യു­ന്നി­ല്ല. ഇ­ത്ത­രം അ­വാർ­ഡു­കൾ വ്യ­ക്തി­പ­ര­മാ­യ നേ­ട്ട­ങ്ങൾ­ക്കു­ള്ള അം­ഗീ­കാ­ര­ങ്ങ­ളാ­യാ­ണു് ക­ണ­ക്കാ­ക്ക­പ്പെ­ടു­ന്ന­തു്, പക്ഷേ, സിനിമ കൂ­ട്ടാ­യ ഒരു പ്ര­വർ­ത്ത­ന­ത്തി­ന്റെ അ­ന്ത്യ­ഫ­ല­മാ­ണു്. അ­തു­കൊ­ണ്ടു­ത­ന്നെ ‘സ്വ­ത­ന്ത്ര’സിനിമ എ­ന്നൊ­ന്നി­ല്ല എ­പ്പോ­ഴും സിനിമ മ­റ്റു­ള്ള­വ­രെ ആ­ശ്ര­യി­ച്ചി­ട്ടാ­ണു് നിർ­മ്മി­ക്ക­പ്പെ­ടു­ന്ന­തു്. പലതരം ആ­ശ്രി­ത­ത്വ­ങ്ങൾ സി­നി­മ­യി­ലു­ണ്ടു്—ഷൂ­ട്ടി­ങ്, എ­ഡി­റ്റി­ങ്, ശബ്ദം, എ­ല്ലാ­റ്റി­ലും. അ­തി­ലും പുറമെ ക­ലാ­കാ­ര­ന്മാർ, ഡൊ­ക്യു­മെ­ന്റ­റി­യാ­ണെ­ങ്കിൽ മ­റ്റൊ­രു­പാ­ടു് ബാ­ഹ്യ­ഘ­ട­ക­ങ്ങ­ളെ ആ­ശ്ര­യി­ച്ചാ­ണു് സിനിമ നിർ­മ്മി­ക്ക­പ്പെ­ടു­ന്ന­തു്. അ­ങ്ങി­നെ നോ­ക്കു­മ്പോൾ ‘സ്വ­ത­ന്ത്ര’സിനിമ എ­ന്നൊ­ന്നി­ല്ല. അ­ങ്ങി­നെ വ്യ­ക്തി­പ­ര­മാ­യ ആ­വി­ഷ്കാ­ര­മാ­യി ഡോ­ക്യു­മെ­ന്റ­റി­യെ അ­വ­ത­രി­പ്പി­ക്കാൻ പല ശ്ര­മ­ങ്ങ­ളും ഉ­ണ്ടെ­ങ്കി­ലും. എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ‘ഇ­ന്റി­പെ­ന്റ­ന്റ്’ സി­നി­മ­യി­ല്ല്, ‘ഡി­പ്പ­ന്റ­ന്റ്’ സി­നി­മ­യേ ഉള്ളൂ. ഒരു കൂ­ട്ടാ­യ്മ­യി­ല്ലാ­തെ ഡോ­ക്യു­മെ­ന്റ­റി സിനിമ സാ­ധ്യ­മ­ല്ല. ഇ­ന്നു് കൂ­ട്ടാ­യ്മ­കൾ­ക്കു് വലിയ രീ­തി­യിൽ ഉ­ല­ച്ചിൽ ത­ട്ടി­യി­ട്ടു­ണ്ടു് എ­ങ്കി­ലും.
ചോ­ദ്യം:
എ­ല്ലാ­വ­രും വ്യ­ക്തി­പ­ര­മാ­യ ഒരു സാ­ഹ­സ­മാ­യും നേ­ട്ട­മാ­യും സ്വ­ന്തം സി­നി­മ­യെ­ക്കാ­ണു­ന്ന ഒരു രീ­തി­യി­ലേ­ക്കു് ഡോ­ക്യു­മെ­ന്റ­റി­പോ­ലും ചു­വ­ടു­മാ­റി­യി­ട്ടു­ണ്ടോ?
ശശി:
ഒരു പ­രി­ധി­വ­രെ അതു സം­ഭ­വി­ച്ചി­ട്ടു­ണ്ടു്, പ്ര­ത്യേ­കി­ച്ചും ആ­ഗോ­ള­വൽ­ക്ക­ര­ണാ­ന­ന്ത­ര­കാ­ല­ത്തു്. മു­മ്പു് ഡോ­ക്യു­മെ­ന്റ­റി­കൾ പ­ല­പ്പോ­ഴും ജനകീയ/പ്ര­ക്ഷോ­ഭ­ങ്ങ­ളും പ്ര­സ്ഥാ­ന­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണു് നിർ­മ്മി­ക്ക­പ്പെ­ട്ടി­രു­ന്ന­തു്, ഇ­ന്നു് ആ ബന്ധം പ­ല­പ്പോ­ഴും അത്ര ശ­ക്ത­മ­ല്ല.
images/venkiti-kpsasi-02.jpg
ഫോ­ട്ടോ: എ. ജെ. ജോജി.
ചോ­ദ്യം:
ഇന്നു പൊ­തു­വെ ഡോ­ക്യു­മെ­ന്റ­റി രം­ഗ­ത്തു പോലും ഒ­രു­ത­രം വ്യ­ക്തി­പ­ര­ത ക­ട­ന്നു­വ­രു­ന്ന­താ­യി തോ­ന്നി­യി­ട്ടു­ണ്ടു്. സ­മാ­ന്ത­ര­ധാ­ര­യി­ലു­ള്ള­വർ പോലും അവർ നേ­രി­ടു­ന്ന ഭൌ­തി­ക­വും രാ­ഷ്ട്രീ­യ­വും ബൌ­ദ്ധി­ക­വും ആയ വെ­ല്ലു­വി­ളി­കൾ ഒ­ന്നു­ത­ന്നെ­യാ­യി­രി­ക്കെ അ­വർ­ക്കി­ട­യിൽ പോ­ലു­മു­ള്ള കൂ­ട്ടാ­യ്മാ­ബോ­ധം/ഊർ­ജ്ജം കു­റ­ഞ്ഞു­വ­ന്ന­താ­യി തോ­ന്നി­യി­ട്ടു­ണ്ടു്. എ­ല്ലാ­വ­രും വ്യ­ക്തി­പ­ര­മാ­യ ഒരു സാ­ഹ­സി­ക­പ്ര­യാ­ണ­ത്തി­ലേർ­പ്പെ­ട്ടി­രി­ക്കു­ന്ന­തു­പോ­ലെ.
ശശി:
‘ആർട് ’ സി­നി­മ­യു­ടെ കാ­ര്യ­ത്തിൽ പൊ­തു­വെ അതു ശ­രി­യാ­യി­രി­ക്കാം അവിടെ ക­ച്ച­വ­ട സി­നി­മ­ക്കാർ­ക്കി­ട­യിൽ പോ­ലു­മു­ള്ള സാ­ഹോ­ദ­ര്യ ബോ­ധ­മി­ല്ല. പക്ഷേ, സാ­മൂ­ഹ്യ പ്ര­സ്ഥാ­ന­ങ്ങ­ളു­മാ­യി ഇ­ട­പ­ഴ­കി­യും അ­വ­യു­ടെ ഭാ­ഗ­മാ­യും ഡോ­ക്യു­മെ­ന്റ­റി­കൾ നിർ­മ്മി­ക്കു­ന്ന­വ­രു­ടെ ഇടയിൽ ഇ­ന്നും കൂ­ട്ടാ­യ്മ­ക­ളു­ണ്ടു്. ഈ അ­വാർ­ഡു­ക­ളും പു­ര­സ്കാ­ര­ങ്ങ­ളു­മെ­ല്ലാം അതിൽ വലിയ പ­ങ്കു­വ­ഹി­ക്കു­ന്നു­ണ്ടു്; അ­വാർ­ഡു­കൾ വ്യ­ക്തി­കൾ­ക്ക­ള്ള­താ­ണു്. പക്ഷേ, സിനിമ ഒരു കൂ­ട്ടാ­യ്മ­യു­ടെ ഫ­ല­മാ­ണു്; ഒ­രു­പാ­ടു­പേ­രു­ടെ സർ­ഗ്ഗാ­ത്മ­ക­ത­യു­ടെ പ­രി­ണി­ത ഫ­ല­മാ­ണു് ഓരോ സി­നി­മ­യും. അ­തു­കൊ­ണ്ടു­ത­ന്നെ എ­നി­ക്കു് ‘ഇൻ­ഡി­പെ­ന്റ­ന്റ്’ സിനിമ എ­ന്ന­തിൽ വി­ശ്വാ­സ­മി­ല്ല. സിനിമ അ­ങ്ങേ­യ­റ്റം ‘ഡി­പ­ന്റ­ന്റ്’ ആയ ഒരു മാ­ധ്യ­മ­മാ­ണു്. എന്റെ സിനിമ ഡി­പ­ന്റ­ന്റ് സി­നി­മ­യാ­ണു്; അതു് ഒ­ട്ടേ­റെ മ­നു­ഷ്യ­രെ, സാ­ഹ­ച­ര്യ­ങ്ങ­ളെ, അ­വ­സ്ഥ­ക­ളെ ഒക്കെ ആ­ശ്ര­യി­ച്ചാ­ണു് ഉ­ണ്ടാ­കു­ന്ന­തു്. ഒരു ഡോ­ക്യു­മെ­ന്റ­റി ഉ­ണ്ടാ­ക­ണെ­മെ­ങ്കിൽ അ­തി­ന്റെ വി­ഷ­യ­ങ്ങ­ളാ­കു­ന്ന മ­നു­ഷ്യ­രു­ടെ വി­ശ്വാ­സം നമ്മൾ നേ­ടി­യെ­ടു­ക്ക­ണം, അ­ല്ലാ­തെ ആ സിനിമ സാ­ധ്യ­മ­ല്ല. അ­വ­രു­ടെ വി­ശ്വാ­സം ഒരു ഡി­പ്പ­ന്റൻ­സി ആണു്. അ­ത്ത­രം പല ആ­ശ്ര­യ­ങ്ങ­ളി­ലൂ­ടെ­യാ­ണു് ഓരോ ഡോ­ക്യു­മെ­ന്റ­റി­സി­നി­മ­യും ഉ­ണ്ടാ­കു­ന്ന­തു്, അ­ല്ലാ­തെ ഒരു വ്യ­ക്തി­പ്ര­തി­ഭ­യു­ടെ സ്വ­ച്ഛ­പ്ര­കാ­ശ­ന­മ­ല്ല അതു്. ഒരു പക്ഷേ, വ്യ­ക്തി­ക്കു് തീ­രു­മാ­ന­ങ്ങ­ളെ­ടു­ക്കു­ന്ന­തിൽ കൂ­ടു­തൽ അ­ധി­കാ­രം ഉ­ണ്ടാ­യി­രി­ക്കാ­മെ­ന്നു­മാ­ത്രം. പക്ഷേ, ആ ഗ്രൂ­പ്പും ടീമും വളരെ പ്ര­ധാ­ന­മാ­ണു് ഓരോ സി­നി­മ­യു­ടെ­യും സാ­ങ്കേ­തി­ക­വും ലാ­വ­ണ്യ­പ­ര­വും ആയ രം­ഗ­ങ്ങ­ളി­ലെ­ല്ലാം തന്നെ അതു നിർ­ണാ­യ­ക­മാ­ണു്. പക്ഷേ, ഇ­ന്നു്—പ്ര­ത്യേ­കി­ച്ചു് ആ­ഗോ­ള­വൽ­ക്ക­ര­ണാ­ന­ന്ത­ര­കാ­ല­ത്തു്—അ­ത്ത­രം കൂ­ട്ടാ­യ്മ­കൾ­ക്കു് പ്ര­ക്രി­യ­കൾ­ക്കു് വലിയ ശോഷണം സം­ഭ­വി­ച്ചി­രി­ക്കു­ന്നു എ­ന്നു് തോ­ന്നു­ന്നു. സി­നി­മ­ക്കാർ­ക്കി­ട­യിൽ ഇ­ന്നു് ഒരു സാ­ഹോ­ദ­ര്യ ബോ­ധ­മി­ല്ല.
ചോ­ദ്യം:
ശശി ഏ­ക­ദേ­ശം മൂ­ന്നു­പ­തി­റ്റാ­ണ്ടു­ക­ളാ­യി ചി­ത്ര­ങ്ങൾ നിർ­മ്മി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­ന്നു­ണ്ടു്. പ­രി­ഷ­ത്തി­നെ­യും ഔ­ഷ­ധ­ങ്ങ­ളെ­യും കു­റി­ച്ചൊ­ക്കെ­യു­ള്ള ചി­ത്ര­ങ്ങൾ ചെ­യ്യു­ന്ന കാ­ല­ത്തു് നി­ങ്ങൾ­ക്കു­ണ്ടാ­യി­രു­ന്ന പ്രേ­ക്ഷ­കർ ദൃ­ശ്യ­മാ­ധ്യ­മ­ങ്ങ­ളു­ടെ ഇ­ന്ന­ത്തേ­തു­പോ­ലു­ള്ള കു­ത്തൊ­ഴു­ക്കി­നു ന­ടു­വി­ല­ല്ല ജീ­വി­ച്ചി­രു­ന്ന­തു്. ഒരു സി­നി­മാ ദൃ­ശ്യ­ത്തി­നു് അ­ന്നു­ണ്ടാ­യി­രു­ന്ന ആ­ഘാ­ത­ശേ­ഷി പ്രേ­ക്ഷ­കർ­ക്കി­ട­യിൽ ഇ­ന്നു­ണ്ടോ? അ­ന്നു് ദൃ­ശ്യ­ങ്ങ­ളു­ടെ ലഭ്യത പ്ര­ത്യേ­കി­ച്ചും ഡോ­ക്യു­മെ­ന്റ­റി­കൾ അ­പൂർ­വ്വ­മാ­യി­രു­ന്നു. ഇ­ന്ന­ത­ല്ല സ്ഥി­തി, അ­തു­കൊ­ണ്ടു­ത­ന്നെ ഇ­ന്നു് സിനിമ കാ­ണു­മ്പോൾ പ്രേ­ക്ഷ­ക ശ്ര­ദ്ധ­യു­ടെ ആഴം/തീ­വ്ര­ത വളരെ അ­ക്ഷ­മ­വും ചി­ത­റി­യ­തു­മാ­ണു്. അ­ത്ത­ര­മൊ­രു കാല-​അവസ്ഥയെ ഒരു ഡോ­ക്യു­മെ­ന്റ­റി സം­വി­ധാ­യ­കൻ എന്ന നി­ല­യിൽ നി­ങ്ങൾ എ­ങ്ങി­നെ കാ­ണു­ന്നു?
ശശി:
ദൃ­ശ്യ­ങ്ങ­ളു­ടെ മാ­ത്ര­മ­ല്ല, വാർ­ത്ത­ക­ളു­ടെ­യും വി­വ­ര­ങ്ങ­ളു­ടെ­യു­മെ­ല്ലാം ആ­ധി­ക്യം ഇ­ന്നു­ണ്ടു്. ഞാൻ മു­മ്പൊ­രു പോ­സ്റ്റ് ഇ­ട്ടി­രു­ന്നു ‘ നി­ങ്ങൾ സിനിമ കാ­ണ­രു­തു്, ക­ണ്ടാൽ നി­ങ്ങൾ­ക്കു് സിനിമ നിർ­മ്മി­ക്കാ­നാ­വി­ല്ല, നി­ങ്ങൾ എ­ഴു­ത്തു­കാ­ര­നാ­ണെ­ങ്കിൽ വായന നിർ­ത്തു­ക, വാ­യി­ച്ചാൽ നി­ങ്ങൾ­ക്കു് എ­ഴു­താ­നാ­വി­ല്ല, നി­ങ്ങൾ­ക്കു് ഒരു നല്ല സം­ഗീ­ത­ജ്ഞ­നാ­ക­ണ­മെ­ന്നു­ണ്ടെ­ങ്കിൽ കേൾ­ക്കു­ന്ന­തു് നിർ­ത്തൂ’ എ­ന്നു്. അതു് വ­ലി­യ­രീ­തി­യിൽ ചർച്ച ചെ­യ്യ­പ്പെ­ട്ടു, അതിലെ ഹാ­സ്യം പ­ലർ­ക്കും പി­ടി­കി­ട്ടി­യി­ല്ല. പലരും അതു് വാ­ച്യാർ­ഥ­ത്തിൽ എ­ടു­ത്തു എ­ങ്കി­ലും പലരും അ­തി­നെ­ക്കു­റി­ച്ചു് ആശങ്ക പ­ങ്കി­ട്ടു. എ­ന്തെ­ന്നാൽ ഇ­ന്നു് ആർ­ക്കും വേ­ണ്ടാ­ത്ത ദൃ­ശ്യ­ങ്ങൾ, സി­നി­മ­കൾ, വി­വ­ര­ങ്ങൾ എ­ല്ലാം പ­ല­യി­ട­ത്തു­നി­ന്നും ല­ഭ്യ­മാ­യി­രി­ക്കു­ന്ന, ആ പ്ര­വാ­ഹ­ത്തിൽ­നി­ന്നു് നി­ങ്ങൾ­ക്കു് പ്ര­സ­ക്ത­മാ­യ­തു്, ആ­വ­ശ്യ­മാ­യ­തു് ചി­ക­ഞ്ഞെ­ടു­ക്കു­ക അ­സാ­ധ്യ­മാ­ണു്. പി­ന്നെ ന­മ്മു­ടെ ഏക ആ­ശ്ര­യം ആരു പ­റ­യു­ന്നു എ­ന്ന­തൊ­ക്കെ മാ­ത്ര­മാ­ണു്. അ­ല്ലാ­തെ അ­തു­മു­ഴു­വൻ ക­ണ്ടി­ട്ടോ വാ­യി­ച്ചി­ട്ടോ നി­ങ്ങൾ­ക്കൊ­രു തി­ര­ഞ്ഞെ­ടു­പ്പ് ദുഃ­സാ­ധ്യ­മാ­ണു്. നി­ങ്ങൾ ഒരാളെ സു­ഹൃ­ത്താ­ക്കു­മ്പോൾ അ­യാ­ളു­ടെ മറ്റു നി­ല­പാ­ടു­ക­ളൊ­ക്കെ നോ­ക്കി­യി­ട്ടാ­ണു്, അ­ല്ലെ­ങ്കിൽ നി­ങ്ങൾ ഈ പ്ര­വാ­ഹ­ത്തിൽ മു­ങ്ങി­പ്പോ­കാ­നാ­ണി­ട. പക്ഷേ, സോ­ഷ്യൽ മീഡിയ പ­ല­രീ­തി­യി­ലും മു­ഖ്യ­ധാ­ര­യെ ഇ­ന്നു് സ്വാ­ധീ­നി­ക്കു­ന്നു­ണ്ടു്, പ­ല­പ്പോ­ഴും ന­യി­ക്കു­ന്നു­ണ്ടു് എ­ന്നെ­നി­ക്കു തോ­ന്നു­ന്നു. ഏ­റ്റ­വും നല്ല ചർ­ച്ച­കൾ ഇന്നു ന­ട­ക്കു­ന്ന­തു് സാ­മൂ­ഹ്യ­മാ­ധ്യ­മ­ങ്ങ­ളി­ലാ­ണു്, ഇ­ന്നു് മു­ഖ്യ­ധാ­ര അവയെ പി­ന്തു­ട­രു­ക­യാ­ണു ചെ­യ്യു­ന്ന­തു്. ഡോ­ക്യു­മെ­ന്റ­റി/സ­മാ­ന്ത­ര സി­നി­മ­ക­ളിൽ­നി­ന്നും മു­ഖ്യ­ധാ­ര പലതും സ്വീ­ക­രി­ക്കു­ന്നു­ണ്ടു്. രാ­ഷ്ട്രീ­യ­നി­ല­പാ­ടു­ക­ളെ സ്വാ­ധീ­നി­ക്കു­ന്ന­തി­ലും സാ­മൂ­ഹ്യ­മാ­ധ്യ­മ­ങ്ങൾ വലിയ ഒരു പങ്കു വ­ഹി­ക്കു­ന്നു­ണ്ടു്.
ചോ­ദ്യം:
പക്ഷേ, അതു് പോ­സി­റ്റീ­വ് ആയ സ്വാ­ധീ­ന­ങ്ങ­ളാ­ണോ?
ശശി:
നി­ങ്ങൾ ഒരു നല്ല ഡോ­ക്യു­മെ­ന്റ­റി­യാ­ണു് ചെ­യ്തി­ട്ടു­ള്ള­തെ­ങ്കിൽ സാ­മൂ­ഹ്യ മാ­ധ്യ­മ­ങ്ങൾ വഴി അ­തി­നു് പ്ര­ചാ­രം നൽ­കാ­നും ആ­ശ­യ­ങ്ങൾ പ്ര­ച­രി­പ്പി­ക്കാ­നും മ­റ്റും ഇ­ന്നു് അ­വ­സ­ര­ങ്ങ­ളു­ണ്ടു്, മു­മ്പു് അ­തു­ണ്ടാ­യി­രു­ന്നി­ല്ല. സ­മാ­നാ­ശ­യ­ങ്ങ­ളു­ള്ള മ­നു­ഷ്യർ അതു് ഷെയർ ചെ­യ്യു­ന്നു, മ­റ്റു­ള്ള­വ­രി­ലേ­ക്കു് എ­ത്തി­ക്കു­ന്നു. അതും വളരെ വേ­ഗ­ത്തിൽ. മു­മ്പു് നി­ങ്ങൾ ഒരു വി. എച്. എസ്. കാ­സ­റ്റ് നൽ­കി­യാൽ അതു് കൈ­മാ­റ­പ്പെ­ടാ­നും കാ­ണ­പ്പെ­ടാ­നും ഒ­രു­പാ­ടു് സമയം വേ­ണ­മാ­യി­രു­ന്നു, ഇ­ന്ന­തു് പെ­ട്ടെ­ന്നു സാ­ധ്യ­മാ­ണു്. ഇ­ന്നു് ആൾ­ക്കാർ സി­നി­മ­യു­ടെ ഡി­വി­ഡി­യൊ­ക്കെ വാ­ങ്ങാ­നും പ­ല­പ്പോ­ഴും പ്ര­ദർ­ശി­പ്പി­ക്കാ­നു­മൊ­ക്കെ ത­യ്യാ­റാ­ണു്. പ്ര­ദർ­ശി­പ്പി­ക്കാ­നു­ള്ള ഇ­ട­ങ്ങൾ വ­ള­രെ­യ­ധി­കം വർ­ദ്ധി­ച്ചി­ട്ടു­ണ്ടു്. ച­ല­ച്ചി­ത്ര­മേ­ള­ക­ളിൽ പോലും ഇ­ത്ത­രം സി­നി­മ­കൾ­ക്കു് ഇ­ന്നു് ഇ­ട­മു­ണ്ടു്, പ­ണ്ടു് അവയെ ‘ആർട് ’ സി­നി­മ­യാ­യി ആരും പ­രി­ഗ­ണി­ച്ചി­രു­ന്നി­ല്ല. മേ­ള­ക­ളിൽ ശ്ര­ദ്ധി­ക്ക­പ്പെ­ടു­ന്ന­തോ­ടെ അ­തി­നു് പു­റ­ത്തും ശ്ര­ദ്ധ ല­ഭി­ക്കു­ന്നു. പ­രീ­ക്ഷ­ണാ­ത്മ­ക­മാ­യ സി­നി­മ­ക­ളു­ടെ­യും സ്ഥി­തി ഇ­ന്നു് മെ­ച്ച­പ്പെ­ട്ടി­രി­ക്കു­ന്നു. ഇ­ന്നാ­രും ഇ­ത്ത­രം സി­നി­മ­ക­ളെ അ­വ­ഹേ­ളി­ക്കു­ന്നി­ല്ല. പക്ഷേ, ആ­ഗോ­ള­വൽ­ക്ക­ര­ണം വ­ലി­യ­രീ­തി­യിൽ പൊതു അ­ന്ത­രീ­ക്ഷ­ത്തെ സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടു്. 1994-നു ശേ­ഷ­മു­ള്ള കാ­ല­ഘ­ട്ട­ത്തിൽ മു­ഖ്യ­ധാ­ര­യിൽ­നി­ന്നും രാ­ഷ്ട്രീ­യ രം­ഗ­ത്തു­നി­ന്നു­മു­ള്ള എ­തിർ­പ്പു വർ­ദ്ധി­ച്ചി­ട്ടു­ണ്ടു്. സിനിമ നിർ­മ്മി­ക്കു­ന്ന­വർ പ്രാ­ഥ­മി­ക­മാ­യും മാ­ന്ത്രി­ക­രാ­ണു്; ലൂ­മി­യർ സ­ഹോ­ദ­ര­ന്മാ­രു­ടെ കാലം മു­തൽ­ത­ന്നെ മാ­ന്ത്രി­ക­ത­യു­ടെ അംശം സി­നി­മ­യി­ലു­ണ്ടു്. ക­ച്ച­വ­ട­സി­നി­മ എ­ന്ന­തു് ഈ മാ­യി­ക­ത­യെ ചൂഷണം ചെ­യ്യു­ന്ന­വ­രാ­ണു്. വലിയ കെ­ട്ടു­കാ­ഴ്ച­കൾ ഉ­ണ്ടാ­ക്കി അവർ കാ­ണി­ക­ളെ ആ­കർ­ഷി­ക്കു­ന്നു. മ­നു­ഷ്യർ ഇവ ക­ണ്ടു­ക­ണ്ടു് ക്ര­മേ­ണ ഇ­താ­ണു് സിനിമ എ­ന്നു് ധ­രി­ക്കാ­നി­ട­യാ­വു­ന്നു. അ­ത്ത­രം പ്രേ­ക്ഷ­കർ­ക്കു് ഒന്നര മ­ണി­ക്കൂർ നീ­ള­മു­ള്ള ഒരു ഡോ­ക്യു­മെ­ന്റ­റി ക­ണ്ടി­രി­ക്കാ­നാ­വി­ല്ല. അവർ ക­ണ്ണ­ഞ്ചി­ക്കു­ന്ന കാ­ഴ്ച­ക­ളാ­ണു് പ്ര­തീ­ക്ഷി­ക്കു­ന്ന­തു്. ലൂ­മി­യ­റി­ന്റെ ആ­ദ്യ­ചി­ത്ര­ങ്ങൾ ഒരു ക­ഥാ­ചി­ത്ര­മ­ല്ല യ­ഥാർ­ത്ഥ­ത്തിൽ അതു് ഒരു ഡോ­ക്യു­മെ­ന്റ­റി ആ­യി­രു­ന്നു. ഒരു സ്റ്റേ­ഷ­നി­ലേ­ക്കു് ഒരു തീ­വ­ണ്ടി വ­ന്നു­ചേ­രു­ന്നു, ഒരു ഫാ­ക്ട­റി­യിൽ­നി­ന്നു് തൊ­ഴി­ലാ­ളി­കൾ ഇ­റ­ങ്ങി­പ്പോ­കു­ന്നു എ­ന്നി­ങ്ങ­നെ. സാ­ധാ­ര­ണ­മാ­യ ദൃ­ശ്യ­ങ്ങൾ, പക്ഷേ, സിനിമ എന്ന മാ­ധ്യ­മം മാ­യി­ക­മാ­യി­രു­ന്നു. ഇന്നു സി­നി­മ­ക്കാർ സ്വയം മാ­ന്ത്രി­ക­രാ­ണു് എ­ന്നു് തെ­റ്റി­ദ്ധ­രി­ച്ചി­രി­ക്കു­ന്നു, അ­വി­ടെ­യാ­ണു് പ്ര­ശ്നം. പ­ണ്ട­ത്തെ മാ­ന്ത്രി­കർ സാ­ങ്കേ­തി­ക­വി­ദ്യ­യെ­യ­ല്ല ആ­ശ്ര­യി­ച്ച­തു് അ­വ­രു­ടെ സ്വ­ന്തം ക­ഴി­വി­നെ­യും കാ­ണി­ക­ളു­മാ­യു­ള്ള ഇ­ട­പ­ഴ­ക­ലി­നെ­യു­മാ­യി­രു­ന്നു. മ­നു­ഷ്യർ ആ മാ­യി­ക­ത­യിൽ വി­ശ്വ­സി­ച്ചു, ക­യ്യ­ടി­ച്ചു. പക്ഷേ, ഇ­ന്നു് പല സി­നി­മ­ക്കാ­രും വി­ശ്വ­സി­ക്കു­ന്ന­തു് അ­വ­രാ­ണു് മാ­ന്ത്രി­കർ എ­ന്നാ­ണു്. ഈ സാ­ങ്കേ­തി­ക­വി­ദ്യ എ­ങ്ങ­നെ ഫ­ല­പ്ര­ദ­മാ­യി ലാ­വ­ണ്യാ­ത്മ­ക­മാ­യി ഉ­പ­യോ­ഗി­ക്കാം എ­ന്ന­തു് ഒരു ക­ലാ­പ­ര­മാ­യ വൈ­ഭ­വ­മാ­ണു്. അതു് മാ­ജി­ക്കു് അല്ല. പക്ഷേ, മാ­ജി­ക്കു് ആണു് പ്ര­ധാ­നം, സി­നി­മ­യ­ല്ല എന്നു വി­ശ്വ­സി­ച്ചു തു­ട­ങ്ങി­യാൽ പ്ര­ശ്ന­മാ­ണു്. മു­മ്പ­തു് ഉ­ണ്ടാ­യി­രു­ന്നി­ല്ല, ഉ­ദാ­ഹ­ര­ണ­ത്തി­നു് ഹൃ­ഷി­കേ­ശ് മു­ക്കർ­ജി, ഗു­രു­ദ­ത്തു്, തു­ട­ങ്ങി­യ മു­ഖ്യ­ധാ­രാ­സി­നി­മ­കൾ നോ­ക്കൂ, അ­വ­രൊ­ന്നും സ്വയം മാ­ന്ത്രി­ക­രാ­യി ക­രു­തി­യി­രു­ന്നി­ല്ല. പക്ഷേ, ആ­ഗോ­ള­വൽ­ക്ക­ര­ണ­ത്തി­നു­ശേ­ഷ­മു­ള്ള സ്ഥി­തി അതല്ല. ഇവിടെ എ­ല്ലാ­വ­രും മാ­ന്ത്രി­ക­രാ­ണെ­ന്നു് സ്വയം വി­ശ്വ­സി­ക്കു­ന്നു, അ­തു­കൊ­ണ്ടു­ത­ന്നെ ന­മ്മു­ടെ സം­സ്കാ­രം, സാ­ഹി­ത്യം, കല, സിനിമ എ­ല്ലാം മാ­റി­യി­രി­ക്കു­ന്നു, പു­സ്ത­കം വാ­ങ്ങൽ വർ­ധി­ക്കു­ന്നു, വായന കു­റ­യു­ന്നു. സം­ഗീ­തം ആൾ­ക്കാർ വാ­ങ്ങു­ന്നു ആരും കേൾ­ക്കു­ന്നി­ല്ല എന്ന അവസ്ഥ. ഇ­ന്നു് എല്ലാ ചി­ത്ര­ങ്ങ­ളും നെ­റ്റി­ലൂ­ടെ ല­ഭ്യ­മാ­കു­ന്നു, പ­ണ്ടു് അതിനു ന­മു­ക്കു് ച­ല­ച്ചി­ത്ര­മേ­ള­ക­ളി­ലേ­ക്കോ പ്ര­ദർ­ശ­ന­യി­ട­ങ്ങ­ളി­ലേ­ക്കോ പോ­ക­ണ­മാ­യി­രു­ന്നു, അവിടെ മ­നു­ഷ്യർ ത­മ്മി­ലു­ള്ള ഇ­ട­പെ­ട­ലും ചർ­ച്ച­ക­ളും ഉ­ണ്ടാ­യി­രു­ന്നു, ഇ­ന്നു് അ­തി­ന്റെ ആ­വ­ശ്യ­മി­ല്ല; മ­നു­ഷ്യർ ത­മ്മി­ലു­ള്ള മു­ഖാ­മു­ഖ­ങ്ങ­ളു­മി­ല്ല. ഞാൻ ഇ­ന്നു് ഒരു ച­ല­ച്ചി­ത്ര­മേ­ള­യി­ലേ­ക്കു് പോ­കു­ന്ന­തു് മ­നു­ഷ്യ­രു­മാ­യി ഇ­ട­പ­ഴ­കാ­നും ചർച്ച ചെ­യ്യാ­നും സം­സാ­രി­ക്കാ­നു­മാ­ണു്, സിനിമ കാണൽ എ­ന്ന­തു് ഇന്നു പ്ര­ശ്ന­മേ­യ­ല്ല. പക്ഷേ, നേ­രി­ട്ടു­ള്ള മു­ഖാ­മു­ഖ­ങ്ങൾ കു­റ­ഞ്ഞു­വ­ന്നി­രി­ക്കു­ന്നു. ഇ­ന്നു് തന്റെ സിനിമ നെ­റ്റിൽ ല­ഭ്യ­മാ­ക്കി­യി­ല്ലെ­ങ്കിൽ അ­യാൾ­ക്കു ന­ഷ്ട­പ്പെ­ടു­ന്ന­തു് സ്വ­ന്തം പ്രേ­ക്ഷ­ക­രെ­യാ­ണു്.
images/venkiti-kpsasi-03.jpg
ഫോ­ട്ടോ: എ. ജെ. ജോജി.
ചോ­ദ്യം:
മു­മ്പു് സാ­മൂ­ഹ്യ­പ്ര­ശ്ന­ത്തെ­ക്കു­റി­ച്ചു­ള്ള ഒരു ഡൊ­ക്യു­മെ­ന്റ­റി പു­തി­യ­തും പ്രേ­ക്ഷ­കർ കാ­ണാ­ത്ത­തു­മാ­യ ഒ­രു­പാ­ടു് കാ­ര്യ­ങ്ങൾ അ­വ­ത­രി­പ്പി­ക്കാൻ ഉ­ത­കു­ന്ന­താ­യി­രു­ന്നു, പക്ഷേ, ഇ­ന്നു് ടെ­ലി­വി­ഷ­നും ഇ­ന്റർ­നെ­റ്റും വഴി എ­ല്ലാ­റ്റി­നെ­ക്കു­റി­ച്ചു­മു­ള്ള പലതരം വി­വ­ര­ങ്ങൾ ല­ഭ്യ­മാ­കു­ന്ന സാ­ഹ­ച­ര്യ­ത്തിൽ മു­മ്പു­ള്ള­തു­പോ­ലു­ള്ള ഒരു ആ­ഘാ­ത­ശേ­ഷി ഡോ­ക്യു­മെ­ന്റ­റി­കൾ­ക്കു­ണ്ടോ?
ശശി:
അതു് കൂ­ടി­യി­ട്ടു­ണ്ടു് എ­ന്നാ­ണു് എ­നി­ക്കു തോ­ന്നു­ന്ന­തു്. എ­ന്തെ­ന്നാൽ ഇ­ന്നു് പ്ര­ശ്ന­ങ്ങൾ വളരെ സ­ങ്കീർ­ണ­വും തീ­ക്ഷ്ണ­വു­മാ­ണു്. ഞാൻ എ­വി­ടെ­ച്ചെ­ന്നാ­ലും മ­നു­ഷ്യർ അ­വി­ടു­ത്തെ പ്ര­ശ്ന­ങ്ങ­ളെ­ക്കു­റി­ച്ചു് ഡോ­ക്യു­മെ­ന്റ­റി­യു­ണ്ടാ­ക്കാൻ ഇ­ന്നും ആ­വ­ശ്യ­പ്പെ­ടു­ന്നു­ണ്ടു്. സാ­മൂ­ഹ്യ­പ്ര­സ്ഥാ­ന­ങ്ങ­ളെ സ­ഹാ­യി­ക്കാ­നു­ള്ള ശേ­ഷി­യും ശ­ക്തി­യും ഇ­ന്നു് ഡോ­ക്യു­മെ­ന്റ­റി­കൾ­ക്കു കൂ­ടു­ത­ലു­ണ്ടു് എ­ന്നാ­ണു് എന്റെ അ­നു­ഭ­വം. രാ­ഷ്ട്രീ­യ­പ്ര­വർ­ത്ത­ന­ങ്ങ­ളി­ലേർ­പ്പെ­ടു­ന്ന ഒരു അ­മേ­രി­ക്കൻ സ­ഘ­ത്തോ­ടു് ഞാൻ ഒ­രി­ക്കൽ ചോ­ദി­ച്ചു, വി­വ­ര­ങ്ങൾ­ക്കും വി­ശ­ക­ല­ന­ങ്ങൾ­ക്കു­മാ­യി നി­ങ്ങൾ ഏതു മാ­ധ്യ­മ­ത്തെ­യാ­ണു് ആ­ശ്ര­യി­ക്കു­ന്ന­തു് എ­ന്നു്. അവർ പ­റ­ഞ്ഞ­തു് അവർ പ­ത്ര­ങ്ങ­ളെ­യോ ടെ­ലി­വി­ഷ­നെ­യോ അല്ല, മ­റി­ച്ചു് സാ­മൂ­ഹ്യ­മാ­ധ്യ­മ­ങ്ങ­ളെ­യും ഡോ­ക്യു­മെ­ന്റ­റി­ക­ളെ­യു­മാ­ണു് എ­ന്നാ­ണു്. ഒരു രാ­ഷ്ട്രീ­യ ഉ­പ­ക­ര­ണ­മെ­ന്ന രീ­തി­യി­ല­ല്ല, സ്വ­പ്ന­ങ്ങൾ­ക്കാ­യു­ള്ള ഒരു ഉ­പ­ക­ര­ണം എന്ന നി­ല­യിൽ. അതു് ലൂ­മി­യർ കാലം തൊ­ട്ടു­ള്ള­താ­ണു താനും, പക്ഷേ, ഇ­വി­ടു­ത്തെ പ്ര­ശ്നം ഏ­തു­ത­രം സ്വ­പ്നം എ­ന്ന­താ­ണു്. വി­പ­ണി­യു­ടെ സ്വ­പ്ന­മാ­കാം അ­ല്ലെ­ങ്കിൽ രാ­ഷ്ട്രീ­യ സ്വ­പ്ന­മാ­കാം അതു്. ചി­ല­തു് യാ­ഥാർ­ഥ്യ­ത്തെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്നു, ചി­ല­തു് യാ­ഥാർ­ഥ്യ­ത്തെ മാ­റ്റു­വാൻ ശ്ര­മി­ക്കു­ന്നു. യാ­ഥാർ­ഥ്യ­ത്തെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന സി­നി­മ­കൾ ക­ച്ച­വ­ട­ധാ­ര­യിൽ ധാ­രാ­ള­മു­ണ്ടു്. പക്ഷേ, എ­ന്തു­ത­രം യാ­ഥാർ­ഥ്യ­ത്തെ­യാ­ണു് അവർ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന­തു് എ­ന്ന­താ­ണു പ്ര­ശ്നം. അ­വ­യെ­ല്ലാം കാ­ണി­ക­ളു­ടെ ബോ­ധ­ത്തെ സ്വാ­ധീ­നി­ക്കു­ന്നു. അവ ന­മ്മു­ടെ ബോ­ധ­ത്തെ സ്വാ­ധീ­നി­ക്കു­ന്ന­തു­വ­ഴി ന­മ്മു­ടെ കർ­മ്മ­ങ്ങ­ളെ­യും സ്വാ­ധീ­നി­ക്കു­ന്നു­ണ്ടു്. അ­തു­കൊ­ണ്ടു് അവ ന­മ്മു­ടെ ശ­രീ­ര­ത്തെ­യാ­ണു് തൊ­ഴി­ക്കു­ന്ന­തു്. നമ്മൾ എ­ങ്ങി­നെ ന­ട­ക്കു­ന്നു, ച­ലി­ക്കു­ന്നു, വേഷം ധ­രി­ക്കു­ന്നു, മു­ടി­ചീ­കു­ന്നു എ­ന്ന­തി­നെ­യെ­ല്ലാം അതു് സ്വാ­ധീ­നി­ക്കു­ന്നു­ണ്ടു്. പ­ണ്ടു് ചെ­ന്നൈ­യിൽ ര­ക്ത­ബാ­ങ്കിൽ വെ­ള്ളി­യാ­ഴ്ച തി­ര­ക്കേ­റു­ന്ന­തി­നെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ച്ച­പ്പോൾ ക­ണ്ടെ­ത്തി­യ­തു് എം. ജി. ആർ. സിനിമ കാ­ണാ­നാ­യു­ള്ള പ­ണ­ത്തി­നാ­യി­ട്ടാ­യി­രു­ന്നു അതു് എ­ന്നാ­ണു്. രക്തം വി­റ്റു സിനിമ കാ­ണു­ക­യാ­യി­രു­ന്നു അവർ. രാ­ജേ­ഷ് ഖന്ന മുതൽ അ­മീർ­ഖാൻ വ­രെ­യു­ള്ള കാ­ല്പ­നി­ക നായക ന­ട­ന്മാർ­ക്കു് പെൺ­കു­ട്ടി­കൾ അ­വ­രു­ടെ രക്തം കൊ­ണ്ടെ­ഴു­തി­യ പ്രേ­മ­ലേ­ഖ­ന­ങ്ങൾ കി­ട്ടി­യി­ട്ടു­ണ്ടു്. രാ­ജേ­ഷ് ഖന്ന വി­വാ­ഹം ചെ­യ്ത­പ്പോൾ പെൺ­കു­ട്ടി­കൾ പലരും ആ­ത്മ­ഹ­ത്യ ചെ­യ്തി­ട്ടു­ണ്ടു്, അയാൾ അ­വ­രെ­യൊ­ന്നും ഒ­രി­ക്ക­ലും ക­ണ്ടി­ട്ടോ അ­വ­രു­മാ­യി സം­സാ­രി­ച്ചി­ട്ടോ ഇല്ല, എ­ങ്കി­ലും രാ­ജേ­ഷ്ഖ­ന്ന മാ­ജി­ക്കു് അവരെ ജീവൻ കൊ­ടു­ക്കു­ന്ന­ത്ര അ­ഴ­ത്തിൽ സ്വാ­ധീ­നി­ച്ചു­ക­ഴി­ഞ്ഞി­രു­ന്നു. അ­താ­യ­തു് അ­വ­രു­ടെ ബോ­ധ­ത്തെ ആ മാ­യി­ക­ത ഭ­രി­ക്കു­വാൻ തു­ട­ങ്ങു­ന്നു എ­ന്നു­ള്ള­താ­ണു്. അ­ത്ര­യും ശ­ക്തി­യു­ള്ള ഒരു മാ­ധ്യ­മ­മാ­ണു് സിനിമ. മ­റ്റൊ­രു സ­ന്ദർ­ഭ­മെ­ടു­ക്കു­ക. ബാബറി മ­സ്ജി­ദ് പൊ­ളി­ച്ച­തി­നു­ശേ­ഷ­മു­ണ്ടാ­യ അ­ക്ര­മ­ത്തി­നെ­തി­രാ­യി ആദ്യം പ്ര­തി­ക­രി­ച്ച­തു് ബോംബേ ഫിലിം വ്യ­വ­സാ­യ­മാ­യി­രു­ന്നു. സുനിൽ ദ­ത്തു് തു­ട­ങ്ങി­യ­വ­രാ­ണു് അ­തി­നെ­തി­രെ ആ­ദ്യ­മി­റ­ങ്ങി­യ­തു്. അ­തി­ന­ദ്ദേ­ഹം പി­ന്നീ­ടു് വലിയ വില കൊ­ടു­ക്കേ­ണ്ടി­യും വന്നു. അ­തി­നു­ശേ­ഷം വ­ല­തു­പ­ക്ഷ സം­ഘി­കൾ അ­ദ്ദേ­ഹ­ത്തെ ത­കർ­ക്കാ­നാ­യി ഒ­രു­മ്പെ­ട്ടി­റ­ങ്ങി. ആ­യി­ട­ക്കു് ദി­ല്ലി­യിൽ നടന്ന ഒരു പ­ത്ര­സ­മ്മേ­ള­ന­ത്തിൽ ന­സ്രു­ദ്ദീൻ ഷാ­യോ­ടു് പ­ത്ര­ക്കാർ ചോ­ദി­ച്ചു: നി­ങ്ങ­ളു­ടെ സി­നി­മ­യിൽ ഇ­ത്ത­രം ഹിം­സ­യും അ­ക്ര­മ­വു­മു­ണ്ട­ല്ലോ പി­ന്നെ എ­ന്തി­നാ­ണു് നി­ങ്ങൾ ഈ സം­ഭ­വ­ത്തെ എ­തിർ­ക്കു­ന്ന­തു്? അ­തി­ന­ദ്ദേ­ഹം മ­റു­പ­ടി പ­റ­ഞ്ഞ­തു് സി­നി­മ­യി­ലു­ള്ള ഹിംസ എ­ന്ന­തു് യാ­ഥാർ­ഥ്യ­ത്തി­ന്റെ ഒരു പ്ര­തി­ഫ­ല­നം മാ­ത്ര­മാ­ണു് കർ­മ്മ­ത്തി­നാ­യു­ള്ള ആ­ഹ്വാ­ന­മ­ല്ല എ­ന്നു­പ­റ­ഞ്ഞു­കൊ­ണ്ടാ­ണു്. വേഷം മുടി ചീകൽ ഫാഷൻ എ­ന്ന­തി­നൊ­ക്കെ­യു­പ­രി സി­നി­മ­യെ അ­നു­ക­രി­ക്കു­ന്ന­തു് അ­പ­ക­ട­ക­ര­മാ­ണു്. എ­ന്നാ­യി­രു­ന്നു വി­ശ­ദീ­ക­ര­ണം. പക്ഷേ, അ­ത്ത­രം അ­നു­ക­ര­ണ­ത്തി­ന്റെ ഒ­രു­പാ­ടു് ഉ­ദാ­ഹ­ര­ണ­ങ്ങൾ ന­മു­ക്കു ചു­റ്റും ഒ­രു­പാ­ടു­ണ്ടു്. ക­മ­ല­ഹാ­സ­ന്റെ ശി­ക­പ്പു­രോ­ജാ­ക്കൾ­ക്കു ശേഷം അതിനെ അ­നു­ക­രി­ച്ചു­കൊ­ണ്ടു­ള്ള ബ­ലാ­ത്സം­ഗ­വും കൊ­ല­പാ­ത­ക­വും ന­ട­ത്തി­യ ആ­രാ­ധ­ക­രു­ണ്ടാ­യി. ശ­ക്തി­മാൻ സീ­രി­യൽ ക­ണ്ടി­ട്ടു് ടെ­റ­സിൽ­നി­ന്നു് കു­ട്ടി­കൾ ചാ­ടു­ന്നു. ഇ­തൊ­ക്കെ സൂ­ചി­പ്പി­ക്കു­ന്ന­തു് സിനിമ ന­മ്മു­ടെ മ­ന­സ്സി­നെ­യും അ­തു­വ­ഴി ശ­രീ­ര­ത്തെ­യും സ്വാ­ധീ­നി­ക്കു­ന്നു അ­ല്ലെ­ങ്കിൽ നി­യ­ന്ത്രി­ക്കു­ന്നു എ­ന്നു­ള്ള­താ­ണു്. അ­വി­ടെ­യാ­ണു് അ­തി­ന്റെ അപകടം പ­തി­യി­രി­ക്കു­ന്ന­തു്. ഡോ­ക്യു­മെ­ന്റ­റി­ക­ളു­ടെ കാ­ര്യ­മെ­ടു­ത്താൽ അവർ കൈ­കാ­ര്യം ചെ­യ്തി­രു­ന്ന സാ­മൂ­ഹ്യ­പ്ര­ശ്ന­ങ്ങൾ 90-​കൾക്കു ശേഷം അ­ങ്ങേ­യ­റ്റം രൂ­ക്ഷ­മാ­യി­ട്ടു­ണ്ടു്; വർ­ഗ്ഗീ­യ ഹിം­സ­യാ­യാ­ലും ആ­ഗോ­ള­വൽ­ക്ക­ര­ണ­ത്തി­ന്റെ പ്ര­ശ്ന­ങ്ങ­ളാ­യാ­ലും അ­തെ­ല്ലാം കൂ­ടു­തൽ രൂ­ക്ഷ­മാ­യി­രി­ക്ക­യാ­ണു്, അ­തു­കൊ­ണ്ടു­ത­ന്നെ ഡോ­ക്യു­മെ­ന്റ­റി സി­നി­മ­യു­ടെ പ്ര­സ­ക്തി­യും അതു നേ­രി­ടു­ന്ന വെ­ല്ലു­വി­ളി­ക­ളും വ­ള­രെ­യ­ധി­കം വർ­ദ്ധി­ച്ചി­രി­ക്ക­യാ­ണി­ന്നു്. അ­തു­പോ­ലെ ഡോ­ക്യു­മെ­ന്റ­റി പ്ര­ദർ­ശ­ന­ങ്ങ­ളും മേ­ള­ക­ളും ഇന്നു വർ­ദ്ധി­ച്ചി­രി­ക്കു­ന്നു. സ­ഞ്ജ­യ് ജോ­ഷി­യു­ടെ ഉത്തർ പ്ര­ദേ­ശി­ലെ മേ­ള­യ്ക്കു് അ­തി­ന്റെ പ്രേ­ക്ഷ­ക­രു­ണ്ടു്. ഒ­രി­ക്കൽ മേ­ഘ­നാ­ദി­ന്റെ ‘അയേൺ ഈസ് ഹോ­ട്ട്’ എന്ന ചി­ത്ര­ത്തി­നു് ഒ­രൊ­റ്റ പ്ര­ദർ­ശ­ന­ത്തി­നു് അവിടെ ഏ­ഴാ­യി­ര­ത്തി­ല­ധി­കം പേർ ഉ­ണ്ടാ­യി­രു­ന്നു. അ­ങ്ങ­നെ നോ­ക്കു­മ്പോൾ അ­ത്ത­രം സി­നി­മ­ക­ളു­ടെ പ്ര­സ­ക്തി­യും സ്വീ­കാ­ര്യ­ത­യും വർ­ദ്ധി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, അ­വ­ക്കു് കൊ­ടു­ക്കേ­ണ്ട സ്പേ­സ് മു­ഖ്യ­ധാ­ര­യിൽ ഒ­രി­ക്ക­ലും ല­ഭി­ക്കു­ന്നി­ല്ല എ­ന്ന­താ­ണു പ്ര­ശ്നം. പ്ര­ത്യേ­കി­ച്ചും ടെ­ലി­വി­ഷൻ ചാ­ന­ലു­കൾ­ക്കു് ഡോ­ക്യു­മെ­ന്റ­റി­കൾ കാ­ണി­ക്കാ­വു­ന്ന­താ­ണു്, അവ കാ­ണു­ന്ന, കാ­ണാ­നാ­ഗ്ര­ഹി­ക്കു­ന്ന ഒരു വലിയ കാ­ണി­സ­മൂ­ഹ­മു­ണ്ടു്. തീർ­ച്ച­യാ­യും കേ­ര­ള­ത്തിൽ അതു വളരെ കൂ­ടു­ത­ലാ­ണു്, പക്ഷേ, ഒരു ചാ­ന­ലും അതിനു ത­യ്യാ­റാ­വു­ന്നി­ല്ല എ­ന്ന­തു ദൌർ­ഭാ­ഗ്യ­ക­ര­മാ­ണു്. ഈ ഡോ­ക്യു­മെ­ന്റ­റി­കൾ പ്ര­തി­പാ­ദി­ക്കു­ന്ന പല പ്ര­ശ്ന­ങ്ങ­ളും ഈ ചാ­ന­ലു­ക­ളിൽ പ­ല­രീ­തി­യിൽ വാർ­ത്താ­പ­രി­പാ­ടി­ക­ളി­ലും മ­റ്റും വ­രു­ന്നു­മു­ണ്ടു്. പ­ല­പ്പോ­ഴും മു­ഖ്യ­ധാ­രാ­പ­ത്ര­പ്ര­വർ­ത്ത­കർ—ടെ­ലി­വി­ഷ­നാ­യാ­ലും പ­ത്ര­മാ­യാ­ലും—സാ­മൂ­ഹ്യ­മാ­ധ്യ­മ­ങ്ങ­ളെ­യും ഡോ­ക്യു­മെ­ന്റ­റി­ക­ളേ­യും അ­വ­രു­ടെ പ­ണി­യിൽ ഉ­പ­യോ­ഗി­ക്കു­ന്നു­മു­ണ്ടു്. അ­ങ്ങി­നെ എ­ല്ലാം കൂ­ടി­ച്ചേ­രു­ന്ന വളരെ സ­ങ്കീർ­ണ­മാ­യ ഒരു ദൃ­ശ്യ­സാ­ഹ­ച­ര്യ­ത്തി­ലാ­ണു് നാ­മി­പ്പോൾ. അ­തു­കൊ­ണ്ടു തന്നെ ഡോ­ക്യു­മെ­ന്റ­റി­ക­ളു­ടെ പ്ര­സ­ക്തി കൂടി വ­രു­ന്ന­താ­യി­ട്ടാ­ണു് എ­നി­ക്കു് തോ­ന്നു­ന്ന­തു്.
ചോ­ദ്യം:
ഇ­ന്നു് ഡി­ജി­റ്റൽ സാ­ങ്കേ­തി­ക­വി­ദ്യ സി­നി­മാ­നിർ­മ്മാ­ണ­ത്തെ വ­ള­രെ­യ­ധി­കം സു­ഗ­മ­മാ­ക്കി­യി­ട്ടു­ണ്ടു്. വൈ­യ­ക്തി­ക­വും പ­രീ­ക്ഷ­ണാ­ത്മ­ക­വു­മാ­യ ചി­ത്ര­ങ്ങൾ വളരെ ചെറിയ ബ­ജ­റ്റി­ലെ­ടു­ക്കാൻ ഇ­ന്നു് ന­മു­ക്കു് ക­ഴി­യും. ഇ­ന്ത്യൻ ഡോ­ക്യു­മെ­ന്റ­റി­ക­ളു­ടെ ഇ­ന്ന­ത്ത അവസ്ഥ നോ­ക്കു­മ്പോൾ ഈ സാ­ങ്കേ­തി­ക­സൌ­ക­ര്യം ഈ മേ­ഖ­ല­യെ സ­മ്പ­ന്ന­വും ജ­നു­സു­പ­ര­മാ­യി വൈ­വി­ധ്യ­പൂർ­ണ­വു­മാ­ക്കി­യി­ട്ടു­ണ്ടോ?
ശശി:
എ­നി­ക്കു തോ­ന്നു­ന്ന­തു് അതു സാ­ധ്യ­മാ­യി­ട്ടു­ണ്ടു് എ­ന്നാ­ണു്, ഉ­ദാ­ഹ­ര­ണ­ത്തി­നു് ഇ­ന്ത്യ­യിൽ ഡോ­ക്യു­മെ­ന്റ­റി­യിൽ നി­ല­നി­ന്നി­രു­ന്ന പ്ര­രൂ­പ­ങ്ങ­ളെ മാ­റ്റി­യ ആ­ദ്യ­ത്തെ­യാ­ളാ­ണു് ആ­ന­ന്ദ് പ­ട്വർ­ദ്ധൻ.
ചോ­ദ്യം:
അ­താ­യ­തു് ഡോ­ക്യു­മെ­ന്റ­റി എ­ന്ന­തി­നെ ഒരു ഭ­ര­ണ­കൂ­ട­ഭാ­ഷ­ണം എന്ന നി­ല­യിൽ­നി­ന്നു് മാ­റ്റി പൌ­ര­സ­മൂ­ഹ­ത്തി­ന്റെ ശ­ബ്ദ­മാ­യി അ­വ­ത­രി­പ്പി­ച്ച­തു് ആ­ന­ന്ദാ­ണു്.
ശശി:
അതു് ഉ­ള്ള­ട­ക്ക­ത്തി­ന്റെ കാ­ര്യ­മാ­ണു്. ആ­ന­ന്ദി­ന്റെ സം­ഭാ­വ­ന അ­തി­ന്റെ രൂ­പ­പ­ര­വും കൂ­ടി­യാ­ണു്. അ­തു­വ­രെ­യു­ള്ള ഡോ­ക്യു­മെ­ന്റ­റി എ­ന്ന­തു് ഫി­ലിം­സ് ഡി­വി­ഷ­ന്റെ­യോ അ­തി­ന്റെ രൂ­പ­ഘ­ട­ന­കൾ പി­ന്തു­ട­രു­ന്ന­വ­യോ ആ­യി­രു­ന്നു. ആ­ന­ന്ദി­ന്റെ ‘ബോംബേ ഹമാര ശഹർ’ അതിൽ നി­ന്നൊ­ക്കെ­യു­ള്ള ഒരു വി­ഛേ­ദ­മാ­യി­രു­ന്നു. ഒരു വോ­യ്സ് ഓ­വ­റു­മു­പ­യോ­ഗി­ക്കാ­തെ­യു­ള്ള ഒരു രീതി ആ­ദ്യ­മാ­യാ­ണു് അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്. അതു പി­ന്നെ പലരും പി­ന്തു­ടർ­ന്നു, രാ­ഷ്ട്രീ­യം പ്ര­ത്യ­ക്ഷ­ത്തിൽ കൈ­കാ­ര്യം ചെ­യ്യാ­ത്ത­വർ പോലും അതിനെ അ­നു­ക­രി­ച്ചു. പി­ന്നെ ഒരു തരം കാ­വ്യാ­ത്മ­ക­മാ­യ പ­രീ­ക്ഷ­ണം കാ­ണാ­വു­ന്ന­തു് അമർ ക­ണ്വ­റി ലാണു്. അ­ങ്ങ­നെ നോ­ക്കു­മ്പോൾ വിവിധ തരം പ­രി­ച­ര­ണ­ങ്ങൾ­ക്കും പ­രീ­ക്ഷ­ണ­ങ്ങൾ­ക്കു­മു­ള്ള ഇടം ഡോ­ക്യു­മെ­ന്റ­റി നൽ­കു­ന്നു­ന്നു­ണ്ടു് എന്നു കാണാം.
ചോ­ദ്യം:
ശ­ശി­യു­ടെ ഡോ­ക്യു­മെ­ന്റ­റി നിർ­മ്മാ­ണ രീതി എ­ന്താ­ണു്?
ശശി:
എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഒരു വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് ഡൊ­ക്യു­മെ­ന്റ­റി ചെ­യ്യു­മ്പോൾ ഞാൻ അ­തി­നെ­ക്കു­റി­ച്ചു­ള്ള പ്ര­സ­ക്ത­മാ­യ എല്ലാ വി­വ­ര­ങ്ങ­ളും ആദ്യം ശേ­ഖ­രി­ക്കു­ന്നു. എ­തിർ­വാ­ദ­ങ്ങൾ­ക്കു­മെ­തി­രാ­യു­ള്ള ന്യാ­യ­ങ്ങ­ളെ­ല്ലാം ചി­ത്ര­ത്തിൽ ഉൾ­ക്കൊ­ള്ളി­ക്കാൻ ശ്ര­മി­ക്കും. അ­ത്ത­രം എ­തിർ­വാ­ദ­ങ്ങൾ­ക്കെ­ല്ലാം മ­റു­പ­ടി കൊ­ടു­ക്കാ­നു­ള്ള ഉ­ത്ത­ര­വാ­ദി­ത്തം കൂടി എ­നി­ക്കു­ണ്ടു്. പി­ന്നീ­ടു് അ­വ­യെ­ക്കു­റി­ച്ചു് സം­ശ­യ­ങ്ങൾ അ­വ­ശേ­ഷി­ക്ക­രു­തു്. നമ്മൾ കൃ­ത്യ­മാ­യ ഒരു നി­ല­പാ­ടു് സ്വീ­ക­രി­ക്കു­ന്നു­ണ്ടു്. അ­താ­യ­തു് എന്റെ മ­ദ­നി­യെ­ക്കു­റി­ച്ചു­ള്ള ചി­ത്രം ക­ണ്ടു­ക­ഴി­ഞ്ഞാൽ പി­ന്നെ മദനി ഒരു തീ­വ്ര­വാ­ദി­യാ­ണു് എ­ന്നു് ആരും പ­റ­യ­രു­തു്. അ­ത്ത­രം ഒരു സി­നി­മാ­പ്ര­വർ­ത്ത­ന­മാ­ണു് എന്റെ രീതി. ന­മ്മു­ടെ നി­ല­പാ­ടി­നെ ഉ­റ­പ്പി­ക്കു­ന്ന എല്ലാ വാ­ദ­ങ്ങ­ളും അ­ണി­നി­ര­ത്തു­ക, എ­ല്ലാം വെ­ളി­പ്പെ­ടു­ത്തു­ക. പി­ന്നെ അവിടെ നി­ന്നു തു­ട­ങ്ങാൻ ക­ഴി­യ­ണം… പക്ഷേ, ഓ­രോ­രു­ത്ത­രും അ­വ­രു­ടെ രീ­തി­ക­ളാ­ണു് ഡോ­ക്യു­മെ­ന്റ­റി­യിൽ പി­ന്തു­ട­രു­ന്ന­തു്. സു­ഖ്ദേ­വി­ന്റെ ശി­ഷ്യ­നാ­ണെ­ങ്കി­ലും മേ­ഘ­നാ­ദി­നു് സ്വ­ന്തം രീ­തി­ക­ളു­ണ്ടു്, അ­ടു­ത്ത ത­ല­മു­റ­യി­ല്പെ­ട്ട ബിജു മ­റ്റൊ­രു വ­ഴി­യി­ലാ­ണു് സ­ഞ്ച­രി­ക്കു­ന്ന­തു്. സർ­ഗ്ഗാ­ത്മ­ക­മാ­യ ഒ­ര­ന്വേ­ഷ­ണം അ­വ­രെ­ലി­ലെ­ല്ലാ­മു­ണ്ടു്. അ­ങ്ങ­നെ നോ­ക്കു­മ്പോൾ ഇ­ന്നു് ഡോ­ക്യു­മെ­ന്റ­റി­യിൽ വിവിധ അ­ട­രു­ക­ളു­ണ്ടു്. മു­മ്പു് 1980-​കളിലൊക്കെ ന­മ്മു­ടെ ഡോ­ക്യു­മെ­ന്റ­റി­കൾ നമ്മൾ തന്നെ കൊ­ണ്ടു­ന­ട­ന്നു കാ­ണി­ക്ക­ണ­മാ­യി­രു­ന്നു; പക്ഷേ, ഇ­ന്നു് ഒ­രു­പാ­ടു് ചെറിയ മേ­ള­ക­ളു­ണ്ടു്, വളരെ പ്ര­മേ­യ­പ­ര­മാ­യി ഫോ­ക്ക­സ്ഡ് ആയ മേ­ള­ക­ളു­ണ്ടു്, പു­തി­യ­വേ­ദി­ക­ളു­ണ്ടു്. പ്രേ­ക്ഷ­ക­രു­ടെ ഒരു ക­ലർ­പ്പു് ഉ­ണ്ടാ­യി­വ­ന്നി­ട്ടു­ണ്ടു്. വി­ബ്ജ്യോർ പോ­ലു­ള്ള മേ­ള­ക­ളു­ണ്ടു്. അ­ങ്ങി­നെ ഡോ­ക്യു­മെ­ന്റ­റി­കൾ കൂ­ടു­തൽ കാ­ണി­ക്ക­പ്പെ­ടു­ന്നു­ണ്ടു്, കാ­ണ­പ്പെ­ടു­ന്നു­ണ്ടു്. അതു് വളരെ പോ­സി­റ്റീ­വ് ആയ ഒരു കാ­ര്യ­മാ­ണു്. മു­ഖ്യ­ധാ­രാ­മാ­ധ്യ­മ­ങ്ങൾ പ­ല­വി­ഷ­യ­ങ്ങ­ളും കൈ­കാ­ര്യം ചെ­യ്യു­ന്നു­ണ്ടു് എ­ങ്കി­ലും അവ ഡോ­ക്യു­മെ­ന്റ­റി­ക­ളെ­പ്പോ­ലെ ആ­ഴ­ത്തിൽ അവയെ വി­ശ­ക­ല­നം ചെ­യ്യു­ന്നി­ല്ല. ഉ­ദാ­ഹ­ര­ണ­ത്തി­നു് എന്റെ മ­ദ­നി­യെ­ക്കു­റി­ച്ചു­ള്ള ഡോ­ക്യു­മെ­ന്റ­റി ക­ണ്ടി­ട്ടു് പലരും അ­ക്കാ­ര്യ­ത്തി­ന്റെ ഗൌരവം അ­പ്പോ­ഴാ­ണു് തി­രി­ച്ച­റി­യു­ന്ന­തു് എന്നു പ­റ­ഞ്ഞു. ഇതു് സൂ­ചി­പ്പി­ക്കു­ന്ന­തു് ഡോ­ക്യു­മെ­ന്റ­റി­ക­ളു­ടെ സ­വി­ശേ­ഷ പ്ര­സ­ക്തി­യാ­ണു്. സിനിമ ക­ണ്ടി­ട്ടു് സ്വയം മാ­റു­ന്ന­വ­രു­ണ്ടു്, അവരിൽ പലരും—പ്ര­ത്യേ­കി­ച്ചു് വി­ദ്യാർ­ഥി­കൾ—പി­ന്നീ­ടു് സാ­മൂ­ഹ്യ­പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ ഭാ­ഗ­മാ­യി മാ­റു­ക­യും ചെ­യ്യു­ന്നു­ണ്ടു്. പല പ്ര­സ്ഥാ­ന­ങ്ങ­ളും മേളകൾ സം­ഘ­ടി­പ്പി­ക്കു­ന്നു­ണ്ടു്. ഇ­തെ­ല്ലാം തന്നെ വളരെ പ്രോ­ത്സാ­ഹ­ന­ജ­ന­ക­മാ­യ വി­കാ­സ­ങ്ങ­ളാ­ണു്. പി­ന്ന­ത്തെ ചോ­ദ്യം ഇ­ന്ത്യ­യിൽ ആ­രാ­ണു് ഡോ­ക്യു­മെ­ന്റ­റി­കൾ നിർ­മ്മി­ക്കു­ന്ന­തു് എ­ന്ന­താ­ണു്. ഏ­റ്റ­വും കൂ­ടു­തൽ ഡോ­ക്യു­മെ­ന്റ­റി­കൾ ഇവിടെ നിർ­മ്മി­ക്കു­ന്ന­തു് ഭ­ര­ണ­കൂ­ട­വും കോർ­പ്പ­റേ­റ്റു­ക­ളു­മാ­ണു്. ഞ­ങ്ങ­ളെ­പ്പോ­ലു­ള്ള വ്യ­ക്തി­ക­ളും പ്ര­സ്ഥാ­ന­ങ്ങ­ളും അ­തി­ന­ക­ത്തെ ചെറിയ ഒരു അടരു മാ­ത്ര­മാ­ണു്. അ­പ്പോൾ അ­തി­ന­ക­ത്തു­നി­ന്നാ­ണു് നമ്മൾ സം­സാ­രി­ക്കു­ന്ന­തു്. പക്ഷേ, അതിൽ പല സ­മ­യ­ങ്ങ­ളി­ലാ­യി ഉ­ണർ­ച്ച­ക­ളു­ണ്ടാ­യി­ട്ടു­ണ്ടു്. അ­ടി­യ­ന്ത­രാ­വ­സ്ഥ­യ്ക്കു ശേ­ഷ­മു­ള്ള സമയം അ­ത്ത­ര­ത്തി­ലു­ള്ള ഒ­ന്നാ­യി­രു­ന്നു, അ­തു­പോ­ലെ 1980-കൾ, പി­ന്നെ ബാ­ബ്രി മ­സ്ജി­ദ് ത­കർ­ച്ച­യ്ക്കു ശേഷം. പി­ന്നീ­ടു­ള്ള ദ­ശ­ക­ങ്ങ­ളിൽ ചെറിയ മാ­ന്ദ്യ­മു­ണ്ടാ­യി­രു­ന്നു എ­ങ്കി­ലും ഇന്നു ഡോ­ക്യു­മെ­ന്റ­റി രംഗം വീ­ണ്ടും സ­ജീ­വ­മാ­യി­രി­ക്കു­ന്ന ഒരു സ­മ­യ­മാ­ണു്. അതിനു പ്ര­ധാ­ന കാരണം ഇ­ന്ന­ത്തെ ഭ­ര­ണ­കൂ­ട­ത്തി­ന്റെ നി­ല­പാ­ടു­ക­ളാ­ണു്. നാ­വ­ട­ക്കാ­നാ­ണു് അതു് ക­ല്പി­ക്കു­ന്ന­തു്. അതു് നി­ങ്ങൾ എന്തു വേഷം ധ­രി­ക്ക­ണം, എന്തു ഭ­ക്ഷ­ണം ക­ഴി­ക്ക­ണം എ­ന്നൊ­ക്കെ ക­ല്പി­ക്കാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു. എല്ലാ സ്ഥാ­പ­ന­ങ്ങ­ളെ­യും വ­ല­തു­പ­ക്ഷം പി­ടി­ച്ച­ട­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. അ­ങ്ങ­നെ നോ­ക്കു­മ്പോൾ നമ്മൾ വളരെ ഇ­രു­ണ്ട­കാ­ല­ത്തി­ലൂ­ടെ­യാ­ണു് ക­ട­ന്നു­പോ­കു­ന്ന­തു്.
images/venkiti-kpsasi-04.jpg
കെ. പി. ശശി.
ചോ­ദ്യം:
മ­ല­യാ­ള­ത്തി­ലെ ഡോ­ക്യു­മെ­ന്റ­റി രം­ഗ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സർ­ഗ്ഗാ­ത്മ­ക­മാ­യ അ­ത്ത­രം വൈ­വി­ധ്യം കാ­ണ­പ്പെ­ടു­ന്നു­ണ്ടോ?
ശശി:
വളരെ ആ­ഴ­ത്തിൽ ചി­ന്തി­ക്കാ­നു­ള്ള വി­മു­ഖ­ത­യു­ണ്ടെ­ന്നു തോ­ന്നു­ന്നു. പലരും ഡോ­ക്യു­മെ­ന്റ­റി­യെ ഗൌ­ര­വ­മാ­യി എ­ടു­ക്കു­ന്നി­ല്ല. ഒരു ഹ്ര­സ്വ­കാ­ല വീ­ക്ഷ­ണ­മാ­ണു് പു­ലർ­ത്തു­ന്ന­തു്, പ­ല­പ്പോ­ഴും ഒരു ഫീ­ച്ചർ ഫിലിം എ­ടു­ക്കു­ന്ന­തി­നു മു­മ്പാ­യു­ള്ള ഒരു ച­വി­ട്ടു­പ­ടി­യാ­ണു് ഡോ­ക്യു­മെ­ന്റ­റി പ­ലർ­ക്കും. മാ­ധ്യ­മ­ത്തോ­ടും പ്ര­ശ്ന­ങ്ങ­ളോ­ടും അർ­പ്പ­ണ­ബോ­ധ­മി­ല്ലാ­ത്ത അവസ്ഥ. ഫിലിം സ്കൂ­ളൂ­കൾ­ക്കു് ഇതിൽ പ­ങ്കു­ണ്ടെ­ന്നു തോ­ന്നു­ന്നു. ഫിലിം സ്കൂ­ളു­കൾ വി­ദ്യാർ­ഥി­ക­ളെ ചി­ന്തി­ക്കാ­തി­രി­ക്കാ­നാ­ണു് പ്രേ­രി­പ്പി­ക്കു­ന്ന­തു്.
ചോ­ദ്യം:
അ­വ­രു­ടെ മു­ഴു­വൻ ശ്ര­ദ്ധ­യും സാ­ങ്കേ­തി­ക­വി­ദ്യ പ­ഠി­പ്പി­ക്കു­ന്ന­തി­ലാ­ണു്; ച­രി­ത്രം, പ്ര­ത്യ­യ­ശാ­സ്ത്രം, ലാ­വ­ണ്യ­ശാ­സ്ത്രം തു­ട­ങ്ങി­യ­വ­യ്ക്കു് പ്രാ­ധാ­ന്യ­മേ നൽ­കു­ന്നി­ല്ല. അ­തി­ന്റെ ഫ­ല­മാ­യി­രി­ക്കാം ഇ­ത്ത­രം ഒരു കാ­ഴ്ച്ച­പ്പാ­ടു്.
ശശി:
അതെ. അവർ ആ­ഴ­ത്തിൽ വി­ഷ­യ­ങ്ങൾ പ­ഠി­പ്പി­ക്കു­ന്നി­ല്ല, ത­മി­ഴ്‌­നാ­ടു് പോലും എ­ത്ര­യോ വ്യ­ത്യ­സ്ത­മാ­ണു് ഇ­ക്കാ­ര്യ­ത്തിൽ. ഡോ­ക്യു­മെ­ന്റ­റി­യു­ടെ കാ­ര്യ­ത്തിൽ സാ­ങ്കേ­തി­ക­യെ­ക്കാൾ എ­ന്തു­പ­യോ­ഗി­ച്ചും ല­ഭ്യ­മാ­യ എ­ന്തിൽ നി­ന്നും, സ്വ­ന്തം സി­നി­മ­യു­ണ്ടാ­ക്കാ­നു­ള്ള ക­ഴി­വാ­ണാ­വ­ശ്യം. ചി­ല­പ്പോൾ മൊബൈൽ ദൃ­ശ്യ­ങ്ങ­ളാ­വും ല­ഭ്യ­മാ­വു­ക, അ­തെ­ങ്ങ­നെ ഉ­പ­യോ­ഗി­ക്കാ­മെ­ന്നു­ള്ള ചി­ന്ത­യും ന­മു­ക്കു­ണ്ടാ­വേ­ണ്ട­തു­ണ്ടു്. ഭൌതിക സാ­ഹ­ച­ര്യ­ങ്ങ­ളെ­ല്ലാം ഒ­രു­ക്ക­പ്പെ­ട്ട ഒരു അ­വ­സ്ഥ­യി­ല­ല്ല ഒരു ഡോ­ക്യു­മെ­ന്റ­റി സം­വി­ധാ­യ­കൻ ചി­ത്രം നിർ­മ്മി­ക്കു­ന്ന­തു്. ഒരു ഫിലിം സ്കൂ­ളി­നും അ­ത്ത­രം ഒരു സാ­ഹ­ച­ര്യ­ത്തെ എ­ങ്ങി­നെ നേ­രി­ടാ­മെ­ന്നു് പ­ഠി­പ്പി­ക്കാ­നാ­വി­ല്ല. ഒ­രു­പാ­ടു് ഷൂ­ട്ട് ചെ­യ്യു­ക­യും പി­ന്നെ അ­തു­വെ­ച്ചു് എ­ന്തു­ചെ­യ്യ­ണ­മെ­ന്നു് അ­റി­യാ­തെ കു­ഴ­ങ്ങു­ക­യും ചെ­യ്യു­ന്ന പല വി­ദ്യാർ­ഥി­ക­ളെ­യും കാണാം. ത­യ്യാ­റെ­ടു­പ്പും പ­ഠ­ന­വും ഇ­ല്ലാ­തെ ന­മു­ക്കു ഡോ­ക്യു­മെ­ന്റ­റി­യു­ണ്ടാ­ക്കാ­നാ­വി­ല്ല. വെറും ബൈ­റ്റു­കൾ മാ­ത്രം തേടി ഇ­റ­ങ്ങാ­നാ­വി­ല്ല. എ­ന്തും സം­ഭ­വി­ക്കാ­വു­ന്ന ഒരു സാ­ഹ­സി­ക­യാ­ത്ര പോ­ലെ­യാ­ണ­തു്. അതിനു ത­യ്യാ­റു­ള്ള തു­റ­ന്ന മ­ന­സ്സ് ആ­വ­ശ്യ­മു­ണ്ടു്. ഒരു അ­ന്വേ­ഷ­ണ­മാ­യി അതിനെ കാ­ണു­ന്നി­ല്ല. എ­പ്പോൾ വേ­ണ­മെ­ങ്കി­ലും എ­ന്തും മാ­റാ­വു­ന്ന ഒരു യാ­ത്ര­യാ­ണ­തു്. പ്ര­തി­ഫ­ല­നാ­ത്മ­ക­ത­യാ­ണു് അ­തി­ന്റെ കാതൽ. ഓരോ ഡോ­ക്യു­മെ­ന്റ­റി­യും എന്നെ ഒ­രു­പാ­ടു കാ­ര്യ­ങ്ങൾ പ­ഠി­പ്പി­ക്കു­ന്നു, എന്റെ വീ­ക്ഷ­ണ­ങ്ങൾ തന്നെ മാ­റി­മ­റി­യു­ന്നു, ക്യാ­മ­റ­യ്ക്കു പി­ന്നിൽ നി­ന്നു് നി­ങ്ങൾ അ­ന്വേ­ഷി­ച്ചു­കൊ­ണ്ടേ­യി­രി­ക്ക­യാ­ണു്.അതു ന­മ്മെ­ത്ത­ന്നെ മാ­റ്റു­ന്ന ഒരു പ്ര­ക്രി­യ­യാ­ണു്. സ്വയം മാ­റാ­നു­ള്ള ധൈ­ര്യം ന­മു­ക്കു വേണം. പ­ല­പ്പൊ­ഴും അ­ത്ത­രം അ­ന്വേ­ഷ­ണ­ത്തി­നു­ള്ള ക്ഷമ വേണം. ഫിലിം സ്കൂ­ളിൽ­നി­ന്നു വ­രു­ന്ന­വർ­ക്കു് അ­ന്തി­മ ഉ­ല്പ­ന്നം മാ­ത്ര­മാ­ണു് പ്ര­ധാ­നം, അ­തു­ണ്ടാ­കു­ന്ന പ്ര­ക്രി­യ അല്ല. എന്നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ആ പ്ര­ക്രി­യ­യാ­ണു് രസകരം. നമ്മൾ അ­തി­നി­ട­യിൽ പ­ല­രേ­യും കാ­ണു­ന്നു, പ­ല­കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചും സം­സാ­രി­ക്കു­ന്നു. അ­തി­നൊ­ക്കെ­യി­ട­യിൽ ക്യാ­മ­റ­യു­ണ്ടെ­ന്നേ­യു­ള്ളൂ. പ­ല­പ്പോ­ഴും ന­മ്മ­ള­തു അ­റി­യു­ന്നു­പോ­ലു­മു­ണ്ടാ­വി­ല്ല. ഷൂ­ട്ടി­ങി­ന്റെ ആദ്യ ഒ­രു­ക്ക­ങ്ങൾ ക­ഴി­ഞ്ഞാൽ പി­ന്നെ ക്യാ­മ­റ­യു­ടെ സാ­ന്നി­ദ്ധ്യം പ്ര­ശ്ന­മ­ല്ലാ­താ­വു­ന്നു; എ­ഡി­റ്റി­ങി­ന്റെ ഘ­ട്ട­ത്തി­ലും അ­തു­ത­ന്നെ­യാ­ണു് സം­ഭ­വി­ക്കു­ന്ന­തു്. അ­വി­ടെ­യും നമ്മൾ ഒ­രു­പാ­ടു് കാ­ര്യ­ങ്ങൾ പ­ഠി­ക്കു­ന്നു. ന­മ്മു­ടെ കാ­ഴ്ച­പ്പാ­ടു­കൾ­ക്കു് പല മാ­റ്റ­ങ്ങ­ളും സം­ഭ­വി­ക്കു­ന്നു. ഒരു പ­ഠ­ന­പ്ര­ക്രി­യ­യാ­ണു് യ­ഥാർ­ഥ­ത്തിൽ ഡോ­ക്യു­മെ­ന്റ­റി നിർ­മ്മാ­ണം. അ­മ്പും വി­ല്ലും പോ­ലെ­യാ­ണ­തു്; വി­ല്ല് എ­ത്ര­ക­ണ്ടു് വ­ലി­യു­ന്നു­വോ—നമ്മൾ എ­ത്ര­യ­ധി­കം ആ­ഴ­ത്തിൽ അ­ന്വേ­ഷി­ക്കു­ന്നു­വോ—അ­ത്ര­യും ദൂരം അ­മ്പും സ­ഞ്ച­രി­ക്കു­ന്നു. നി­ങ്ങൾ വി­ല്ല് കൂ­ടു­തൽ വ­ലി­ക്കാൻ ത­യ്യാ­റാ­യി­ല്ലെ­ങ്കിൽ നി­ങ്ങ­ളു­ടെ അമ്പ് അ­ധി­ക­ദൂ­രം സ­ഞ്ച­രി­ക്കാ­നി­ട­യി­ല്ല. പ­ല­പ്പോ­ഴും ഫിലിം സ്കൂ­ളു­കൾ ചി­ന്തി­ക്കാ­തി­രി­ക്കാ­നാ­ണു് പ­രി­ശീ­ലി­പ്പി­ക്കു­ന്ന­തു്. സ്ക്കൂ­ളിൽ നി­ന്നി­റ­ങ്ങു­ന്ന­വർ വി­ചാ­രി­ക്കു­ന്ന­തു് അ­വർ­ക്കു സിനിമ അ­റി­യാ­മെ­ന്നാ­ണു്, ഇ­നി­യൊ­ന്നും പ­ഠി­ക്കാ­നി­ല്ല എന്ന മ­ന­സ്ഥി­തി. നി­ങ്ങൾ ഒരു വി­ദ­ഗ്ദ്ധ­നാ­യി­ട്ടാ­ണു് പു­റ­ത്തി­റ­ങ്ങു­ന്ന­തു്. പി­ന്നെ നി­ങ്ങ­ളെ സ­ഹാ­യി­ക്കു­ക എ­ന്ന­തു് സ­മൂ­ഹ­ത്തി­ന്റെ/പു­റ­ത്തു­ള്ള­വ­രു­ടെ ബാ­ധ്യ­ത­യാ­ണു് എന്ന നി­ല­യ്ക്കാ­ണു് അവർ പെ­രു­മാ­റു­ന്ന­തു്. പ­ഠി­ച്ച­തു പ്ര­യോ­ഗി­ക്കു­ക എ­ന്ന­ത­ല്ലാ­തെ, സി­നി­മാ നിർ­മ്മാ­ണ­പ്ര­ക്രി­യ­യി­ലൂ­ടെ എ­ന്തെ­ങ്കി­ലും പ­ഠി­ക്കാ­നു­ണ്ടു് എ­ന്നു് അവർ ക­രു­തു­ന്നി­ല്ല.
ചോ­ദ്യം:
കേ­ര­ള­ത്തി­ലെ പൊ­തു­വാ­യ സാ­ഹ­ച­ര്യം ഡോ­ക്യു­മെ­ന്റ­റി നിർ­മ്മാ­ണ­ത്തി­നു് അ­നു­കൂ­ല­മാ­ണു്. പക്ഷേ, ശ്ര­ദ്ധേ­യ­മാ­യ സൃ­ഷ്ടി­ക­ള­ധി­കം ഇ­വി­ടെ­നി­ന്നു­ണ്ടാ­വു­ന്നി­ല്ല.
ശശി:
കേ­ര­ള­ത്തി­ലെ പല സ­മ­ര­സ­ന്ദർ­ഭ­ങ്ങ­ളിൽ­നി­ന്നും ധാ­രാ­ളം ഡോ­ക്യു­മെ­ന്റ­റി­കൾ ഉ­ണ്ടാ­വു­ന്നു­ണ്ടു്: കേ­ര­ള­ത്തിൽ വ്യ­വ­സ്ഥാ­പി­ത രാ­ഷ്ട്രീ­യ­ത്തി­നു പു­റ­ത്തു് ഇ­രു­ന്നൂ­റോ­ളം ജനകീയ സ­മ­ര­ങ്ങൾ ന­ട­ക്കു­ന്നു­ണ്ടു്—അ­വ­യെ­ക്കു­റി­ച്ചൊ­ക്കെ വ്യ­ത്യ­സ്ത­മാ­യ ഡോ­ക്യു­മെ­ന്റ­റി­കൾ ഉ­ണ്ടാ­യി­ട്ടു­മു­ണ്ടു്—പ്ലാ­ച്ചി­മ­ട, അ­തി­ര­പ്പി­ള്ളി, എ­ന്റോ­സൾ­ഫാൻ, തു­ട­ങ്ങി പലതും ഇവിടെ നി­ന്നു് വ­ന്നി­ട്ടു­ണ്ടു്. പ്ര­സ്ഥാ­ന­ങ്ങൾ­ക്കും അ­ത്ത­രം സി­നി­മ­കൾ ആ­വ­ശ്യ­വു­മു­ണ്ട് കേ­ര­ള­ത്തി­ന്റെ മ­റ്റൊ­രു പ്ര­ത്യേ­ക­ത­യാ­യി ഞാൻ കാ­ണു­ന്ന­തു് സാം­സ്കാ­രി­ക­മാ­യ സ­ങ്ക­ര­ത്വം ഏ­റ്റ­വു­മ­ധി­കം സം­ഭ­വി­ച്ച ഇ­ട­മെ­ന്ന നി­ല­യി­ലാ­ണു്—കാ­പ്പാ­ടു് ക­ട­പ്പു­റ­ത്തു­നി­ന്നു തു­ട­ങ്ങു­ന്ന ആ പാ­ര­മ്പ­ര്യ­മാ­ണു്. അ­റ­ബി­ക­ളും ചൈ­ന­ക്കാ­രും പോർ­ത്തു­ഗീ­സു­കാ­രും മ­റ്റും ക­ട­ന്നു­വ­ന്ന ഒരു ക­വാ­ട­മാ­ണു് കേരളം. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­യി­രി­ക്ക­ണം ധാ­രാ­ള­മാ­യി മ­ല­യാ­ളി­കൾ കേ­ര­ള­ത്തിൽ­നി­ന്നു പു­റ­ത്തേ­ക്കു പോകാൻ തു­ട­ങ്ങു­ന്ന­തും, ആദ്യം സിലോൺ, മ­ലേ­ഷ്യ, സിം­ഗ­പ്പൂർ, പി­ന്നെ ഗൾഫ്, ഇ­പ്പോൾ അ­മേ­രി­ക്ക, കാനഡ തു­ട­ങ്ങി എ­ല്ലാ­യി­ടേ­ത്തേ­ക്കും മ­ല­യാ­ളി­കൾ പോ­യി­ട്ടു­ണ്ടു്. അ­വ­രു­ടെ സ­മ്പാ­ദ്യം ന­മ്മി­ലേ­ക്കു് എ­ത്തി­യി­ട്ടു­ണ്ടു്. പക്ഷേ, അ­വ­രു­ടെ അ­വി­ട­ത്തെ ജീ­വി­തം പലവിധ ഒ­ത്തു­തീർ­പ്പു­ക­ളു­മ­ട­ങ്ങി­യ­താ­ണു്. അവർ അവിടെ പോ­യ­തു് സ­മ്പ­ത്തു­ണ്ടാ­ക്കാ­നും തി­രി­ച്ചു­വ­ന്നു് സു­ഖ­മാ­യി ജീ­വി­ക്കാ­നു­മാ­ണു്. അ­വ­രു­ടെ ഈ ജീവിത ദർശനം—ഇ­വി­ട­ത്തെ സ­മ്പ­ന്ന­മാ­യ ജി­വി­തം—നമ്മെ സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ടു്. അതു് ഒരു മാ­തൃ­ക­യാ­യി­മാ­റു­ക­യും എ­ല്ലാ­വ­രും അ­ത്ത­രം ജീ­വി­തം ആ­ഗ്ര­ഹി­ക്കു­ക­യും ചെ­യ്യു­ന്നു. അ­ങ്ങി­നെ മ­നു­ഷ്യർ വേ­രു­ക­ളു­ള്ള­പ്പോ­ഴും വേ­രു­റ­പ്പി­ല്ലാ­ത്തെ ഒരു സം­സ്കാ­ര­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന ഒ­ര­വ­സ്ഥ ഇ­വി­ടെ­യു­ണ്ടു്. ഒ­രു­പ­ക്ഷേ, ത­മി­ഴ്‌­നാ­ടിൽ ഇ­ത്ത­രം സ­ങ്ക­ര­ത്വം കാ­ണി­ല്ല. അ­തു­കൊ­ണ്ടാ­യി­രി­ക്ക­ണം മറ്റു സ്ഥ­ല­ങ്ങ­ളിൽ­നി­ന്നു് വ്യ­ത്യ­സ്ത­മാ­യി നമ്മൾ ‘വരത്ത’ന്മാ­രെ—പ്ര­ത്യേ­കി­ച്ചും വെ­ളു­ത്ത തൊ­ലി­യു­ള്ള­വ­രെ—ബ­ഹു­മാ­നി­ക്കു­ന്ന­തും നമ്മൾ അ­വ­രെ­ക്കാൾ താ­ഴെ­യാ­ണു് നാം എന്നു ക­രു­തു­ന്ന­തും. ജാർ­ഖ­ണ്ഡിൽ നേ­രെ­മ­റി­ച്ചു് വ­ര­ത്ത­ന്മാർ ത­ദ്ദേ­ശീ­യ­രെ­ക്കാൾ താ­ഴെ­യാ­യി­ട്ടാ­ണു് ക­രു­ത­പ്പെ­ടു­ന്ന­തു്. ‘ഡി­ക്കു’ എ­ന്നാ­ണു് അവർ പു­റ­ത്തു­നി­ന്നു­വ­ന്ന­വ­രെ വി­ളി­ക്കു­ക. അ­തു­കൊ­ണ്ടാ­ണു് നമ്മൾ വി­ഴി­ഞ്ഞം പ­ദ്ധ­തി­യെ­ക്കു­റി­ച്ചു് പ­റ­യു­മ്പോൾ ‘സിം­ഗ­പൂർ’ ‘ദു­ബാ­യ്’ എ­ന്നി­ട­ങ്ങ­ളെ ആ­ദർ­ശ­വും മാ­തൃ­ക­യു­മാ­ക്കു­ന്ന­തു്. കേരളം എ­ന്തി­നു സിം­ഗ­പൂ­രോ ദു­ബാ­യോ ആകണം? കേ­ര­ള­ത്തി­നു കേ­ര­ള­മാ­യി­ക്കൂ­ടെ?
images/venkiti-kpsasi-05.jpg
ഫോ­ട്ടോ: എ. ജെ. ജോജി.
ചോ­ദ്യം:
ഇ­ന്ന­ത്തെ ഇ­ന്ത്യൻ സാ­ഹ­ച­ര്യ­ത്തെ­യും അ­തി­ന­ക­ത്തു് ഡോ­ക്യു­മെ­ന്റ­റി­ക­ളു­ടെ ധർ­മ്മ­ത്തെ­യും എ­ങ്ങി­നെ കാ­ണു­ന്നു?
ശശി:
മാ­ധ്യ­മ രം­ഗ­ത്തു് ഇവിടെ രണ്ടു രീ­തി­യി­ലു­ള്ള പ്ര­തി­ക­ര­ണ­ങ്ങൾ ഉ­ണ്ടാ­കു­ന്നു­ണ്ടു്; ഒ­ന്നു് സ­മ­വാ­യ­ത്തി­ന്റേ­തു്. പി­ന്നെ അതിനെ തി­രി­ച്ച­റി­യു­ന്ന­തും പ്ര­തി­രോ­ധി­ക്കു­ന്ന­തും. ടെ­ലി­വി­ഷ­ന്റെ ആ­ധി­ക്യ­മാ­യാ­ലും പ­ത്ര­ത്തി­ന്റെ­യോ ഇ­ന്റർ­നെ­റ്റി­ന്റെ­യോ ആ­യാ­ലും അ­വ­യെ­ല്ലാം പ­ഠി­പ്പി­ക്കു­ന്ന­തു് ഒരു സ­മ­വാ­യ­ത്തി­ന­ക­ത്തു ജീ­വി­ക്കാ­നാ­ണു്. ആ സ­മ­വാ­യ­ത്തെ ത­കർ­ക്ക­രു­തു് എ­ന്നാ­ണു് അവർ ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്. പക്ഷേ, ഈ സ­മ­വാ­യം ആരുടെ നിർ­മ്മി­തി­യാ­ണു് എ­ന്ന­താ­ണു് പ്ര­ശ്നം അതു് കോർ­പ്പ­റേ­റ്റു­ക­ളും വർ­ഗ്ഗീ­യ­വാ­ദി­ക­ളും ഭ­ര­ണ­കൂ­ട­വും നിർ­മ്മി­ക്കു­ന്ന­താ­ണ­തു്. അ­തു­കൊ­ണ്ടാ­ണു് ഡി­മോ­ണീ­റ്റൈ­സേ­ഷ­നാ­യാ­ലും ജി.എസ്.റ്റി. ആ­യാ­ലും അ­ത്ര­യ­ധി­കം എ­തിർ­പ്പു­ക­ളി­ല്ലാ­ത്ത­തു്. എല്ലാ ഭ­ര­ണ­കൂ­ട­ങ്ങ­ളും ഈ സ­മ­വാ­യ­ത്തി­ന്റെ ഭാ­ഗ­മാ­ണു്. ഈ സ­മ­വാ­യ­ത്തെ തകിടം മ­റി­യ്ക്കു­ന്ന പുതിയ നീ­തി­ബോ­ധ­മാ­ണു് ന­മു­ക്കാ­വ­ശ്യം. ഒരു ഹി­ന്ദു­രാ­ഷ്ട്ര­മാ­ണു് ഇ­ന്ന­ത്തെ രാ­ഷ്ട്രീ­യ അ­ജ­ണ്ട­യു­ടെ അ­ന്തി­മ­ല­ക്ഷ്യം. 2024-ഓടെ ഒരു ഹി­ന്ദു­രാ­ഷ്ട്രം ഉ­ണ്ടാ­കു­മെ­ന്നു് അവർ പലതവണ പ്ര­ഖ്യാ­പി­ച്ചി­ട്ടു­ള്ള­താ­ണു്. 2019-​ലാണു് അ­ടു­ത്ത പൊ­തു­തി­ര­ഞ്ഞെ­ടു­പ്പ്. അ­പ്പോൾ ന­മു­ക്കു­ള്ള­തു് രണ്ടു വർ­ഷ­മാ­ണു്. 2019-ലെ തി­ര­ഞ്ഞെ­ടു­പ്പ് ഹി­ന്ദു­രാ­ഷ്ട്ര­ത്തി­ന്റെ വി­ധി­നിർ­ണ­യി­ക്കും. എ­ന്നാൽ പ്ര­തി­പ­ക്ഷം ഈ ഭീ­ഷ­ണി­യെ തി­രി­ച്ച­റി­ഞ്ഞി­ട്ടു­പോ­ലു­മു­ണ്ടെ­ന്നു് തോ­ന്നു­ന്നി­ല്ല. അവസാന അ­വ­സ­ര­മാ­ണി­തു് എ­ന്ന­വർ തി­രി­ച്ച­റി­യു­ന്നി­ല്ല. 2019 വരെ അവർ എന്തു ചെ­യ്യു­ന്നു എ­ന്ന­തു് നിർ­ണ­യി­ക്കും അ­തി­നു­ശേ­ഷ­മു­ള്ള സിനിമ, സാ­ഹി­ത്യം കല എ­ല്ലാം എ­ന്താ­യി­രി­ക്കും എ­ന്നു്. ഫാ­ഷി­സം ഒരു യാ­ഥാർ­ഥ്യ­മാ­ണോ എ­ന്ന­തു് 2019-ൽ തീ­രു­മാ­നി­ക്ക­പ്പെ­ടും. ഇ­തി­ന്റെ ഗൌരവം പ്ര­തി­പ­ക്ഷം എ­ത്ര­ക­ണ്ടു് മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു് എന്ന കാ­ര്യം സം­ശ­യ­മാ­ണു്; ഫാ­ഷി­സം ഇ­ത്ര­യ­ടു­ത്തെ­ത്തി­യി­ട്ടും ഒരു സെൻസ് ഓർ അർ­ജൻ­സി അവരിൽ ഞാൻ കാ­ണു­ന്നി­ല്ല. സി­നി­മ­യു­ടെ­യൊ­ക്കെ ഭാവി ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. വി­മർ­ശ­ന­ത്തി­നു ഇനി ഇ­ട­മു­ണ്ടാ­കു­മോ എ­ന്ന­തു­ത­ന്നെ സം­ശ­യ­മാ­ണു്. ഒരു പഴയ ക­ഥ­യാ­ണു് ഓർ­മ്മ­വ­രു­ന്ന­തു്. സോ­വി­യ­റ്റ് യൂ­ണി­യ­നിൽ­നി­ന്നു് ഒരു നായ അ­വി­ടെ­നി­ന്നു് ര­ക്ഷ­പ്പെ­ട്ടു് ഓ­ടി­പ്പോ­വു­ക­യാ­ണു്. അ­തേ­സ­മ­യം ഫ്രാൻ­സിൽ നി­ന്നു് മ­റ്റൊ­രു നാ­യ­യും അ­വി­ടെ­നി­ന്നു ര­ക്ഷ­പ്പെ­ട്ടോ­ടി വ­രു­ന്നു­ണ്ടാ­യി­രു­ന്നു. അവർ വ­ഴി­യിൽ വെ­ച്ചു ക­ണ്ടു­മു­ട്ടി. അവർ അ­വ­ര­വ­രു­ടെ അ­നു­ഭ­വ­ങ്ങൾ പ­ങ്കു­വെ­ച്ചു. ഫ്രാൻ­സിൽ എ­ന്താ­ണു പ്ര­ശ്നം എ­ന്നു് സോ­വി­യ­റ്റ് നായ ചോ­ദി­ച്ചു, ഫ്രാൻ­സിൽ ഭ­യ­ങ്ക­ര സാ­മ്പ­ത്തി­ക­പ്ര­ശ്ന­ങ്ങ­ളാ­ണു്, വി­ല­ക്ക­യ­റ്റം, ഇൻ­ഫ്ലേ­ഷൻ, തൊ­ഴി­ലി­ല്ലാ­യ്മ, സാ­മൂ­ഹ്യ സു­ര­ക്ഷ­യി­ല്ലാ­യ്മ അ­ങ്ങി­നെ പലതും. സോ­വി­യ­റ്റ് യൂ­ണി­യ­നിൽ എ­ന്താ­ണു് സ്ഥി­തി എന്നു മറ്റേ നായ ചോ­ദി­ച്ചു. റഷ്യൻ നായ പ­റ­ഞ്ഞു അവിടെ സാ­മൂ­ഹ്യ­സു­ര­ക്ഷ, വി­ദ്യാ­ഭ്യാ­സം, ആ­രോ­ഗ്യ­സു­ര­ക്ഷ, തൊഴിൽ എ­ല്ലാ­മു­ണ്ടു് എ­ന്നു്. അ­പ്പോൾ നീ എ­ന്തി­നാ­ണു് അ­വി­ടെ­നി­ന്നു് ഓ­ടി­ര­ക്ഷ­പ്പെ­ടു­ന്ന­തു്? ഇ­തെ­ല്ലാ­മു­ണ്ടെ­ങ്കി­ലും എ­നി­ക്കു് ഇ­ട­യ്ക്കു് കു­ര­യ്ക്ക­ണ­മെ­ന്നു തോ­ന്നും അ­ത­വി­ടെ സാ­ധ്യ­മ­ല്ല, അ­തു­കൊ­ണ്ടാ­ണ്… അ­ത്ത­ര­മൊ­രു പ്ര­തി­സ­ന്ധി­യി­ലേ­ക്കാ­ണു് നമ്മൾ അ­ടു­ത്തു­കൊ­ണ്ടി­രി­ക്കു­ന്ന­തു്, 2019 വി­ധി­നിർ­ണാ­യ­ക­മാ­യ ഒരു വർ­ഷ­മാ­ണു്. അ­തി­ന്റെ ഗൌരവം നമ്മൾ തി­രി­ച്ച­റി­യേ­ണ്ടി­യി­രി­ക്കു­ന്നു. സാ­മ്പ്ര­ദാ­യി­ക­മാ­യ പ്ര­തി­പ­ക്ഷം ശോ­ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഈ സാ­ഹ­ച­ര്യ­ത്തിൽ ച­ല­ച്ചി­ത്ര­കാ­ര­ന്മാ­രും, ക­വി­ക­ളും എ­ഴു­ത്തു­കാ­രും ക­ലാ­കാ­ര­ന്മാ­രും ജനകീയ പ്ര­സ്ഥാ­ന­ങ്ങ­ളും മ­റ്റു­മാ­ണു് യ­ഥാർ­ത്ഥ പ്ര­തി­പ­ക്ഷ­മാ­യി ഇവിടെ നി­ല­നിൽ­ക്കു­ന്ന­തു്. സാം­സ്കാ­രി­ക പ്ര­തി­രോ­ധ­ത്തി­നു് നിർ­ണാ­യ­ക­മാ­യ പ്ര­സ­ക്തി­യും ആ­വ­ശ്യ­വു­മാ­ണു് ഇ­ന്നു് വ­ന്നു­ചേർ­ന്നി­രി­ക്കു­ന്ന­തു്. ഇ­ന്നു് കല എ­ന്ന­തു് അ­ടി­സ്ഥാ­ന­പ­ര­മാ­യ ഒരു രാ­ഷ്ടീ­യ പ്ര­വർ­ത്ത­ന­മാ­യി­രി­ക്കു­ന്നു. ഡോ­ക്യു­മെ­ന്റ­റി­കൾ അ­തി­ന്റെ കേ­ന്ദ്ര­ത്തി­ലു­ണ്ടു്.
ചോ­ദ്യം:
ഇ­ന്ന­ത്തെ അവസ്ഥ വെ­ച്ചു നോ­ക്കു­മ്പോൾ ഡോ­ക്യു­മെ­ന്റ­റി­ക­ളെ സ­മാ­ന്ത­രം എ­ന്ന­തി­നെ വി­ശേ­ഷി­പ്പി­ക്കേ­ണ്ട­തി­ല്ല എന്നു തോ­ന്നു­ന്നു.
ശശി:
സ­മാ­ന്ത­ര മാ­ധ്യ­മ­ങ്ങ­ളു­ടെ­യും പ്ര­കാ­ശ­ന­ങ്ങ­ളു­ടെ­യും വ്യാ­പ്തി ഇ­ന്നു് എ­ത്ര­യോ മ­ട­ങ്ങു വർ­ദ്ധി­ച്ചി­രി­ക്കു­ന്നു. ഒരു പു­സ്ത­ക­മോ പ്ര­സി­ദ്ധീ­ക­ര­ണ­മോ ആ­യി­ര­ങ്ങ­ളി­ലേ­ക്കെ­ത്തു­മ്പോൾ ഒരു സിനിമ ല­ക്ഷ­ങ്ങ­ളി­ലേ­ക്കു് അ­നാ­യാ­സം എ­ത്തി­ച്ചേ­രു­ന്നു­ണ്ടു്. ഒരു സാം­സ്കാ­രി­ക വാരിക രണ്ടോ മൂ­ന്നോ ആയിരം പേ­രി­ലേ­ക്കെ­ത്തു­മ്പോൾ സ­മാ­ന്ത­ര­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന ഒരു വെ­ബ്സൈ­റ്റ്—ഉ­ദാ­ഹ­ര­ണം കൌ­ണ്ടർ­ക­റ­ന്റ്സ്—ലോ­ക­ത്തെ­മ്പാ­ടു­മു­ള്ള ല­ക്ഷ­ക്ക­ണ­ക്കി­നാ­ളു­ക­ളി­ലേ­ക്കു് എ­ത്തു­ന്നു. എ­ന്നി­ട്ടും പ്ര­സി­ദ്ധീ­ക­ര­ണ­ത്തെ നമ്മൾ മു­ഖ്യ­ധാ­ര എ­ന്നും മ­റ്റു­ള്ള­വ­യെ സ­മാ­ന്ത­രം എ­ന്നും വി­ളി­ക്കു­ന്നു. ഇതു് എന്തു ന്യാ­യ­മാ­ണു്? എ­ന്നോ­ടു് ഒ­രി­ക്കൽ മേ­ഘ്നാ­ദ് പ­റ­യു­ക­യു­ണ്ടാ­യി. എ­ന്താ­ണു് അവർ എ­ത്ര­യോ മ­നു­ഷ്യർ­ക്കി­ട­യി­ലേ­ക്കു് ഇ­റ­ങ്ങി­ച്ചെ­ല്ലു­ന്ന ന­മ്മു­ടെ സി­നി­മ­ക­ളെ ‘സ­മാ­ന്ത­രം’ (ആൾ­ട്ടർ­നേ­റ്റീ­വ്) എ­ന്നും അ­വ­രു­ടേ­തി­നെ മു­ഖ്യ­ധാ­ര എ­ന്നും വി­ളി­ക്കു­ന്ന­തു്? നമ്മൾ ഇതിനെ തി­രി­ച്ചി­ടേ­ണ്ടി­യി­രി­ക്കു­ന്നു, ന­മ്മ­ള­ല്ലേ യഥാർഥ ‘നേ­റ്റീ­വ്സ്’? അ­പ്പോൾ അ­വ­ര­ല്ലേ യ­ഥാർ­ഥ­ത്തിൽ ‘ആൾട്ടർ-​നേറ്റീവ് ’?
Filmography

2016 Voices From The Ruins—Kandhamal In Search of Justice—About the aftermath of communal violence in Kandhamal, Odisha.

images/still-voicesfromtheruins-r.jpg
Stills, Voices From The Ruins.
images/still-voicesfromtheruins1-r.jpg
Stills, Voices From The Ruins.

2013 Farbicated— Documentary film on the fabricated cases on Adbul Nasar Maudany and others.

images/still-fabricated-r.jpg
Still, Farbicated.

2009 A Climate Call from the Coast This documentary film is a call from coastal communities in Kerala state of south India, who are beginning to see the impacts of global warming and climate change at close quarters. While scientists have yet to establish how exactly weather, wind and waves change, the fisher folk find an angrier sea carving out more and more of their land. They are concerned about the changing course of ocean currents and disappearance of small fish from the coastal waters. Pollution and construction along the shore make things even worse. Though their carbon footprint is very small, these local coastal communities bear the brunt of mounting emissions worldwide. They call for leaner, cleaner production processes and demand a place in the climate change debate.

2009 Like Leaves in a Storm A documentary on hardships and the effect of globalization on tea garden workers in India.

2009 Tsunami Rehabilitation: An Unfinished Business Four years on, rehabilitation with an unprecedented level of humanitarian support has helped a large number of tsunami affected people get back their livelihoods. At the same time tsunami rehabilitation is also the story of failed promises and missed lessons. This scenario raises questions about humanitarian standards and the rights of the disaster-​affected people. Besides, there is the challenge of ensuring safe life on the coasts. There is also the issue of dilution of coastal environmental norms to make way for business as part of the global neoliberal agenda. In the film humanitarian workers and local communities analyse these aspects of rehabilitation and seek answers.

2009 Gaon chodab nahin—(Music Video-​5 mins.) The adivasis, the original or indigenous dwellers, face massive displacement due to developmental projects, destroying the roots of their survival base. A voice of assertion that echoes throughout this music video that captures the marginalization of adivasis all over India and forces us to ask: In whose favour does the God of development work, and whom does it curse?

2007 ‘Resisting Coastal Invasion’, a documentary film about one of the most pressing issues of coastal India—the aggressive attempts being made to commercialize India’s already-​degraded coasts. Fundamental policy reforms are on the anvil threatening the lives of fisher folk and also our fragile marine and coastal ecosystems—reforms against which vigorous public dissent is fast building up.

2006 ‘If It Rains Again’, a documentary that brings out the agony of the life in post-​tsunami shelters in Tamil Nadu. More than two years after the Dec 2004 tsunami, most of the disaster survivors still remain in temporary shelters. A large population still continue to live without the basic amenities with constant threat of fire and rain.

2005 ‘The time after Tsunami’, a film that captures the testimonials of the survivors of the deadly tsunami that struck the coast of southern India on 26 December 2004.

2005 ‘Redefining Peace-​Women lead the way’, a film that captures the work of a few among a thousand remarkable women from all over the world who were nominated by networks of women’s groups for the Nobel Peace Prize 2005. This film received the best film award and the best documentary award at the 3rd Swaralaya International Film Festival in July 2006.

2005 ‘America, America!’, an anti-​war music video, that is a satirical but severe indictment of America’s role in escalating world conflict.

images/still-musical-america-america-r.jpg
Still musical, America, America!

2004 ‘The Source of Life for Sale’ on the impact of privatization of water in India and the subsequent struggles of the local communities in different parts of the country.

2003 ‘Shhh… Silence Please’, a silent comedy film. Theatre release of the film 2002 ‘Development at Gunpoint’, a documentary on the struggle of the adivasis in Kashipur affected by the bauxite mining.

2002–3 Short documentaries on the activities of the Latur earthquake survivors.

2001 ‘Voices from a Disaster’, a documentary on the problems of the earthquake survivors in Gujarat.

1998 Hindi feature film ‘Ek Alag Mausam’, on the human rights violations of the HIV patients in India. The film is scripted by Mahesh Dattani and the main cast includes Nandita Das, Rajit Kapoor, Anupam Kher, Renuka Shahane and Bharat Gopi. 1994 ‘The Wings of Kokkrebellur’, on the conservation values of the villagers of Kokkrebellur in Karnataka, who conserved and protected rare birds.

images/still-eklag-mausam-r.jpg
Stills, Ek Alag Mausam.
images/still-eklag-mausam1-r.jpg
Stills, Ek Alag Mausam.

1993 A short film ‘Appukkuttan in Time Runs’, on the problems of the changing pace of life in modern times for Asianet.This programme was telecast at least 35 times in Asianet.

1991 The feature film Ilayum Mullum (Leaves and Thorns), on the social and psychological violence on women in Kerala.The main cast of the film includes Pallavi Joshi, Shanti Krishna, Thilakan and Nedumudi Venu.

images/stills-from-ilayum-mullum.jpg
Stills from Ilayum Mullum.
images/stills-from-ilayum-mullum1.jpg
Stills from Ilayum Mullum.
images/stills-from-ilayum-mullum2.jpg
Stills from Ilayum Mullum.
images/stills-from-ilayum-mullum3.jpg
Stills from Ilayum Mullum.

1988 The documentary ‘A Valley Refuses to Die’, on the social and ecological problems created by the Narmada Dams.

1989 ‘A Campaign Begins’ on the national march of the fisher people with a slogan ‘Protect Waters, Protect Life’.

1988 The short film, ‘The Rope’, on the need for collective action.

1987 ‘In the Name of Medicine’ on the hazardous and banned pharmaceutical drugs in India.

1986 The documentary ‘Living in Fear’ on the radiation hazards created by the Indian Rare Earths Ltd an undertaking of the Dept. Of Atomic Energy. This was the first anti-​nuclear film in India, documenting social and ecological problems of a nuclear establishment.

1985 The documentaries ‘We Who Make History’ and ‘That Angry Arabian Sea’ on the social and ecological problems of trawling and the subsequent protest of the fisher people in Kerala.

1984 The documentary, ‘Science to People’ (On the People’s Science Movement in Kerala) for Doordarshan.

1982 Experimented with films on 8mm.

As Cartoonist

2004—Published ‘InPosters’ a book of posters on contemporary social issues.

2000—Published ‘When the Birds Stop Singing’, a book on the problems of pesticides.

1996–1998: Initiated a study on the social and ecological problems of pesticides.

സി. എസ്. വെ­ങ്കി­ടേ­ശ്വ­രൻ
images/CSVenkiteswaran.jpg

തൃശൂർ ജി­ല്ല­യി­ലെ ചാ­ല­ക്കു­ടി­യിൽ 1959-ൽ ജ­നി­ച്ചു. ച­ല­ച്ചി­ത്ര­പ്ര­വർ­ത്ത­കൻ.

Colophon

Title: Documentary Samvidhayakan K P Sasiyumayulla Abhimugham (ml: ഡോ­ക്യു­മെ­ന്റ­റി സം­വി­ധാ­യ­കൻ കെ പി ശ­ശി­യു­മാ­യു­ള്ള അ­ഭി­മു­ഖം).

Author(s): C. S. Venkiteswaran.

First publication details: Sayahna Foundation; Trivandrum, Kerala; 2023-01-04.

Deafult language: ml, Malayalam.

Keywords: Interview, C. S. Venkiteswaran, Documentary Samvidhayakan K P Sasiyumayulla Abhimugham, സി. എസ്. വെ­ങ്കി­ടേ­ശ്വ­രൻ, ഡോ­ക്യു­മെ­ന്റ­റി സം­വി­ധാ­യ­കൻ കെ പി ശ­ശി­യു­മാ­യു­ള്ള അ­ഭി­മു­ഖം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 4, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: K. P. Sasi, a photograph by A. J. Joji . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.