SFNസായാഹ്ന ഫൌണ്ടേഷൻ
images/Severini_Ballerina_Blu.jpg
Severini – Ballerina Blu, a painting by Jackrosso .
images/janani-cal.png

ആ സ­ന്ധ്യ­യ്ക്കു് ഡോ­ക്ടർ ബാ­ല­ഗോ­പാ­ലൻ വെ­റു­തെ പു­റ­ത്തേ­യ്ക്കു് നോ­ക്കി നി­ന്നു. പെൺ­കു­ട്ടി­കൾ ചെ­റു­സം­ഘ­ങ്ങ­ളാ­യി ക­ട­ന്നു പോ­കു­ന്നു; ത­മാ­ശ­കൾ പ­റ­ഞ്ഞും നി­ഷ്ക­ള­ങ്ക­മാ­യി പൊ­ട്ടി­ച്ചി­രി­ച്ചും. ഏതോ കോ­ളേ­ജ് ഹോ­സ്റ്റ­ലി­ലെ അ­ന്തേ­വാ­സി­ക­ളാ­യി­രി­ക്ക­ണം. എ­ന്നെ­ന്നും അ­വർ­ക്കി­ങ്ങ­നെ ചി­രി­ച്ചു­ല്ല­സി­ക്കാൻ ക­ഴി­യ­ട്ടെ എ­ന്നു് അയാൾ മനസാ ആ­ശം­സി­ച്ചു.

പു­രു­ഷ­നാൽ പ­ങ്കി­ല­യാ­വാ­തി­രി­ക്കു­ന്നി­ട­ത്തോ­ള­മേ പെൺ­കു­ട്ടി­കൾ­ക്കി­ങ്ങ­നെ പൊ­ട്ടി­ച്ചി­രി­ക്കാ­നാ­വൂ. പ്രേ­മ­മെ­ന്ന ഭാവം ഒരു സ്വ­പ്ന­മാ­യി, അ­ക­ല­ങ്ങ­ളിൽ ത­ത്തി­ക്ക­ളി­ക്കു­ന്ന സു­ഗ­ന്ധം മാ­ത്ര­മാ­യി അവളെ ചൂ­ഴ്‌­ന്നു നിൽ­ക്കു­ന്ന കാ­ല­ത്തോ­ളം, അവൾ അ­വൾ­ക്കു­ത­ന്നെ ഒ­ര­ത്ഭു­ത പ്ര­തി­ഭാ­സ­മാ­യി­രി­ക്കു­ന്ന പ്രാ­യ­ത്തോ­ളം മാ­ത്രം.

images/venu-janani-02.jpg

ബാ­ല­ഗോ­പാ­ല­ന്റെ ഏ­കാ­ന്ത­ചി­ന്ത­ക­ളെ മു­റി­ച്ചു­കൊ­ണ്ടു വീ­ണ്ടും ആ ചെ­റു­പ്പ­ക്കാ­രൻ ക­ട­ന്നു വന്നു. ഒ­ര­മ്മാ­വ­ന്റെ ഭാ­ര്യ­യു­ടെ അ­നു­ജ­ന്റെ ബ­ന്ധു­വാ­ണെ­ന്ന­വ­കാ­ശ­പ്പെ­ടു­ന്ന­വൻ: “വാ­സ­ന്തി­യെ ലേ­ബർ­റൂ­മി­ലേ­ക്കു മാ­റ്റി.”

അ­യാ­ളു­ടെ മു­ഖ­ത്തു പ്ര­സ­വ­ത്തി­ന്റെ ഞെ­ര­ക്കം.

“അ­ത്രേ­യ­ല്ലേ­യു­ള്ളൂ?” ബാ­ല­ഗോ­പാ­ലൻ ചി­രി­ച്ചു:

“ഇ­നി­യും സ­മ­യ­മെ­ടു­ക്കും. കു­ഴ­പ്പ­മൊ­ന്നു­മി­ല്ല.”

പക്ഷേ, ആ പ­യ്യൻ­ഭർ­ത്താ­വി­നു് ആ­ശ്വാ­സ­മാ­യി­ല്ല.

അയാൾ നി­ന്നു പു­ള­ഞ്ഞു.

ബാ­ല­ഗോ­പാ­ലൻ ഈർ­ഷ്യ­യ­ട­ക്കാൻ ബ­ദ്ധ­പ്പെ­ട്ടു. വാ­സ­ന്തി­യു­ടെ കന്നി പ്ര­സ­വ­മാ­ണു്. നാ­ലാം­മാ­സം മുതൽ ആ­ഴ്ച­യി­ലൊ­രി­ക്കൽ ഇവിടെ കൊ­ണ്ടു­വ­ന്നു സ്പെ­ഷ്യ­ലി­സ്റ്റി­നെ കാ­ണി­ക്കു­ന്നു­ണ്ടു്. അ­സാ­ധാ­ര­ണ­മാ­യി­ട്ടൊ­ന്നു­മി­ല്ല. ഒൻപതു മാസം തി­ക­ഞ്ഞ­പ്പോ­ഴേ പേ­വാർ­ഡ് ബു­ക്കു­ചെ­യ്തു കു­ടി­യേ­റി. രണ്ടു സ്പെ­ഷ്യ­ലി­സ്റ്റു­ക­ളെ പ്ര­ത്യേ­കം ഏർ­പ്പാ­ടു ചെ­യ്തി­ട്ടു­ണ്ടു്. പക്ഷേ, ഒ­ന്നി­ലും ആ­രി­ലും വി­ശ്വാ­സ­മി­ല്ലാ­ഞ്ഞ­മ­ട്ടു പെ­ട­പെ­ട­പ്പാ­ണു്…

ദി­വ­സേ­ന ശ­രാ­ശ­രി എ­ഴു­പ­തും എൺ­പ­തും പ്ര­സ­വം ന­ട­ക്കു­ന്ന ആ­ശു­പ­ത്രി­യാ­ണി­തു്. ഒരു മാ­സ­മാ­യി വാ­സ­ന്തി­യും ഭർ­ത്താ­വും ആ യാ­ന്ത്രി­ക­വൃ­ത്തി കാ­ണു­ന്നു­മു­ണ്ടു്.

“ഡോ­ക്ടർ രേവതി വന്നു നോ­ക്കി­യി­ട്ടു­പോ­യി” അയാൾ പു­ല­മ്പി.

“എന്തു പ­റ­ഞ്ഞു?” ബാ­ല­ഗോ­പാ­ലൻ വെ­റു­തെ ചോ­ദി­ച്ചു.

“സ­മ­യ­ത്തു വ­രാ­മെ­ന്നു പ­റ­ഞ്ഞു”

“ഉം”

“ഡോ­ക്ടർ ചെ­ന്നൊ­ന്നു നോ­ക്കി­യാൽ വേ­ണ്ടി­ല്ല.”

ഈ രാ­ത്രി കാ­ഷ്വാ­ലി­റ്റി ഡ്യൂ­ട്ടി ല­ഭി­ച്ച കാ­ല­ദോ­ഷ­ത്തെ പ­ഴി­ച്ചും തന്റെ ബ­ന്ധു­വർ­ഗ്ഗ­ത്തെ­യാ­ക­മാ­നം ഉ­ള്ളാ­ലെ ശ­പി­ച്ചും ബാ­ല­ഗോ­പാ­ലൻ പ­റ­ഞ്ഞു.

“ഞാൻ വി­ളി­ച്ചു ചോ­ദി­ക്കാം”.

പി­ന്നെ ഇ­ന്റേ­ണൽ ഫോണിൽ സി­സ്റ്റ­റി­നോ­ടു വിവരം തി­ര­ക്കി. സി­സ്റ്റർ അ­റി­യി­ച്ചു. “പെയിൻ തു­ട­ങ്ങി­യി­ട്ടേ­യു­ള്ളു”.

ഫോൺ തി­രി­കെ വെ­ച്ചു് ചെ­റു­പ്പ­ക്കാ­ര­നെ ആ­ശ്വ­സി­പ്പി­ക്കാ­നൊ­രു­ങ്ങു­മ്പോ­ഴേ­ക്കും അയാൾ വി­ങ്ങി­പൊ­ട്ടും­മ­ട്ടിൽ ചൊ­ല്ലി: “ഒരു കൊ­ച്ചു­വേ­ദ­ന പോലും സ­ഹി­ക്കാ­ത്ത­വ­ളാ വാ­സ­ന്തി”.

‘അതു നേ­ര­ത്തെ ഓർ­ക്കാ­മാ­യി­രു­ന്നി­ല്ലേ? എ­ന്നു് ചോ­ദി­ക്കാ­നാ­ണു് ബാ­ല­ഗോ­പാ­ല­ന്റെ നാവു ത­രി­ച്ച­തു്.’

അ­പ്പോൾ ഒരു ആ­സ്ത്മാ­രോ­ഗി വ­ന്നു­ചേർ­ന്ന­തു് ഒരു ഇ­ട­ക്കാ­ലാ­ശ്വാ­സ­മാ­യി. ദു­രി­താ­ശ്വാ­സ­ത്തി­നു പി­ട­യു­ന്ന ആ സ്ത്രീ­യ്ക്കു് ഇ­ഞ്ച­ക്ഷൻ കൊ­ടു­ത്തി­ട്ടു തി­രി­ഞ്ഞു നോ­ക്കു­മ്പോൾ കാ­ത്തു­നിൽ­ക്കു­ന്ന വാ­സ­ന്തി­യു­ടെ ജനകൻ.

“മോളെ പ്ര­സ­വ­മു­റി­യി­ലാ­ക്കി”. വൃ­ദ്ധ­നും വ­ല്ലാ­ത്ത പ­രി­ഭ്ര­മം.

“അ­റി­ഞ്ഞു”

“ഞാ­നി­പ്പൊ ഡോ­ക്ടർ ആ­ലീ­സി­നെ കണ്ടു. സ­മ­യ­ത്തി­ങ്ങു വ­ന്നേ­ക്കാ­മെ­ന്നു പ­റ­ഞ്ഞി­ട്ടു് അവരു പോയി. സ­മ­യ­ത്തു് ആ­രു­മി­ല്ലാ­ണ്ടു വരുമോ?”

“ഇ­ത­വ­രു­ടെ ഡ്യൂ­ട്ടി­യ­ല്ലേ? ഡോ­ക്ടർ വ­ന്നോ­ളും”.

“എ­ങ്കി­ലും… ഡോ­ക്ടർ ചെ­ന്നു് ആ നേ­ഴ്സ്മാ­രോ­ടു് എന്റെ സ്വ­ന്തം ആ­ളാ­ണെ­ന്നൊ­ന്നു് പറയണം”.

“അ­വർ­ക്കു് അ­റി­യാം”

വൃ­ദ്ധ­നു് ആ ഉ­ത്ത­രം തൃ­പ്തി­യാ­യി­ല്ല. ഒരു സൊല്ല ഒ­ഴി­വാ­ക്കാൻ ബാ­ല­ഗോ­പാ­ലൻ പ­റ­ഞ്ഞു: ‘ശരി, ഇ­പ്പൊ­ത്ത­ന്നെ ഞാ­ന­ങ്ങോ­ട്ടൊ­ന്നു പോകാം’.

താൻ ലേ­ബർ­റൂ­മി­ലേ­ക്കു പു­റ­പ്പെ­ടാ­തെ വൃ­ദ്ധൻ പിൻ­വാ­ങ്ങു­ക­യി­ല്ല­ന്നു് ബാ­ല­ഗോ­പാ­ല­ന­റി­യാം. അ­തി­നാൽ അയാൾ ന­ട­ന്നു തു­ട­ങ്ങി.

അയാളെ അ­നു­ഗ­മി­ച്ചു­കൊ­ണ്ടു് ആ പി­താ­വു് ആ­രാ­ഞ്ഞു: ‘ര­ക്ത­മോ മറ്റോ അ­ട­യ്ക്കേ­ണ്ടി വരുമോ?’

എ­ഴു­താ­പ്പു­റം വാ­യി­ക്കു­ന്ന­വ­രോ­ടെ­ന്തു പ­റ­യ­ണ­മെ­ന്ന­റി­യാ­തെ ബാ­ല­ഗോ­പാ­ലൻ പ­ല്ലി­റു­മ്മി. പക്ഷേ, തു­ടർ­ന്നു: ‘അല്ല, അ­തി­നും ഞാൻ ക­രു­തീ­ട്ടൊ­ണ്ടു്. നാ­ട്ടീ­ന്നു് മൂ­ന്നു­നാ­ലു പേരെ വ­രു­ത്തീ­ട്ടു­ണ്ടു്.’

‘ന­ന്നാ­യി’ എ­ന്ന­ഭി­ന­ന്ദി­ച്ചു കൊ­ണ്ടു് ബാ­ല­ഗോ­പാ­ലൻ മു­മ്പോ­ട്ടു പോയി.

ലേബർ റൂ­മി­ന്റെ വ­രാ­ന്ത­യിൽ വാ­സ­ന്തി നി­ല്പു­ണ്ടു്. അ­വ­ളു­ടെ അ­മ്മ­യുൾ­പ്പ­ടെ നാ­ല­ഞ്ചു പെ­ണ്ണു­ങ്ങൾ ചു­റ്റു­മു­ണ്ടു്. അ­വ­രോ­ടൊ­രു കുശലം പ­റ­ഞ്ഞി­ട്ടു് ബാ­ല­ഗോ­പാ­ലൻ തി­രി­കെ ന­ട­ന്നു.

മു­റ്റ­ത്തെ ചെ­ടി­കൾ­ക്കി­ടി­യിൽ പ്രാ­ണ­വേ­ദ­ന­യോ­ടെ ക­റ­ങ്ങു­ന്ന ത­ന്ത­യോ­ടും ഭർ­ത്താ­വി­നോ­ടും ന­ല്ല­തു മാ­ത്രം ചൊ­ല്ലി­യി­ട്ടു് ബാ­ല­ഗോ­പാ­ലൻ കാ­ഷ്വാ­ലി­റ്റി­യിൽ മ­ട­ങ്ങി­യെ­ത്തി.

അ­ന്നേ­രം ഗേ­റ്റു ക­ട­ന്നു് ഒരു സംഘം ആളുകൾ വ­രു­ന്ന­തു കണ്ടു. ഒരു സ്ത്രീ­യാ­ണു മു­ന്നിൽ. അവൾ കൈ­യി­ലൊ­രു പ­ഴ­ന്തു­ണി­ക്കെ­ട്ടു് തൂ­ക്കി­പ്പി­ടി­ച്ചി­ട്ടു­ണ്ടു്. അ­വൾ­ക്കി­രു­വ­ശ­വും പോ­ലീ­സു­കാർ. പി­റ­കി­ലൊ­രു പോ­ലീ­സ് വനിത. ആ­ഘോ­ഷ­പൂർ­വ്വം അ­നു­ഗ­മി­ക്കു­ന്ന ജ­ന­ക്കൂ­ട്ട­വും.

images/venu-janani-03.jpg

മുൻ­നി­ര അ­ക­ത്തെ­ത്തി. പി­ന്ന­ണി വ­രാ­ന്ത­യോ­ര­ത്തു ത­മ്പ­ടി­ച്ചു. ഹെഡ് കൊൺ­സ്റ്റ­ബിൾ ര­ണ്ട­ടി മു­ന്നേ­റി സ­ല്യൂ­ട്ട് ചെ­യ്തു് വി­വ­ര­മു­ണർ­ത്തി­ച്ചു: ‘ഈ ന­ശി­ച്ച പെ­ണ്ണു് പെറ്റ ചോ­ര­ക്കു­ഞ്ഞി­നെ വെ­ള്ള­ത്തി­ലെ­റി­ഞ്ഞു കൊ­ന്നു. സ­ന്ധ്യ­യ്ക്കാ­ണു സംഭവം. നാ­ട്ടു­കാർ കൈ­യോ­ടെ പി­ടി­കൂ­ടി. കേസ് ചാർജു ചെ­യ്തി­രി­ക്കു­ക­യാ­ണു്.’

ആ ഘാതകി പൊ­തി­ക്കെ­ട്ടു നി­ല­ത്തു വെ­ച്ചി­ട്ടു് നീ­ണ്ടു നി­വർ­ന്നു നി­ന്നു. അ­വ­ളു­ടെ ക­ണ്ണിൽ പ­രി­ഭ്ര­മ­ത്തി­ന്റെ ഒരു ക­ര­ടു­പോ­ലു­മി­ല്ല!

ഇവിടെ, ആ­രോ­ഗ്യ­വ­കു­പ്പി­നു് കർ­മ്മം ര­ണ്ടാ­ണെ­ന്നു് ബാ­ല­ഗോ­പാ­ലൻ ഓർ­ത്തു:

ഒ­ന്നു്: ഇവളിൽ അ­ധു­നാ­ത­ന­പ്ര­സ­വ­ത്തി­ന്റെ ല­ക്ഷ­ണ­ങ്ങ­ളു­ണ്ടോ എന്നു നോ­ക്കു­ക.

ര­ണ്ടു്: ഈ കു­ഞ്ഞു താനെ ച­ത്ത­താ­ണോ, കൊല ചെ­യ്യ­പ്പെ­ട്ട­താ­ണോ എന്നു തി­ട്ടം വ­രു­ത്തു­ക.

താൻ ഈ വ­യ്യാ­വേ­ലി­യിൽ നി­ന്നു ത­ല­യൂ­രു­ന്ന­താ­ണു ന­ന്നെ­ന്നു് ബാ­ല­ഗോ­പാ­ല­നു് അ­പ്പോൾ തോ­ന്നി. താൻ സ്പെ­ഷ്യ­ലി­സ്റ്റ­ല്ല. ഇ­തി­നെ­യൊ­ക്കെ തൊ­ട്ടാൽ ചി­ല­പ്പോൾ കോ­ട­തി­യി­ലും ക­യ­റേ­ണ്ടി വരും. ച­ട്ട­പ്ര­കാ­രം ഇ­തൊ­ക്കെ ആർ. എം. ഒ.-യുടെ ചു­മ­ത­ല­യാ­ണു­താ­നും. അവർ പ്ര­സി­ദ്ധ ഗൈ­ന­ക്കോ­ള­ജി­സ്റ്റാ­ണു്.

ബാ­ല­ഗോ­പാ­ലൻ ഹെ­ഡ്കോൺ­സ്റ്റ­ബി­ളി­നോ­ടു് പ­റ­ഞ്ഞു. ആർ. എം. ഒ. മു­ക­ളി­ലു­ണ്ടു്. അവിടെ ചെ­ന്നു പറയൂ.

ആർ. എം. ഒ. വ­ന്ന­പാ­ടു് ബാ­ല­ഗോ­പാ­ല­നോ­ടു ചോ­ദി­ച്ചു ‘ഡോ­ക്ടർ ത­ന്നെ­യ­ങ്ങു ചെ­യ്താൽ പോരെ?’

‘ഞാൻ സ്പെ­ഷ്യ­ലി­സ്റ്റ­ല്ല­ല്ലോ’

‘സെൻസ് ഓഫ് റീ­സ­ന്റ് ഡ­ലി­വ­റി നോ­ക്കാൻ സ്പെ­ഷ്യ­ലി­സ്റ്റ് വേണോ?’

‘എ­നി­ക്കു വയ്യ മാഡം’

അവർ ത­മ്മി­ലു­ള്ള സം­വാ­ദം കേ­ട്ടു നിന്ന ഘാതകി പ­റ­ഞ്ഞു: ‘ഡോ­ക്ട­റെ, നി­ങ്ങ­ള് പി­ണ­ങ്ങ­ണ്ട. എന്നെ പ­രി­ശോ­ധി­ക്ക­ണ­മെ­ന്നു­മി­ല്ല. ഞാൻ പെ­റ്റ­തു­ത­ന്നെ­യാ ഇദു്. സംശയം വേണ്ട.’

‘എപ്പൊ പ്ര­സ­വി­ച്ചു?’ ആർ. എം. ഒ. ചോ­ദി­ച്ചു.

‘ഇ­ന്ന­ലെ ത്രി­സ­ന്ധ്യ­യ്ക്ക്’.

‘എ­വി­ടെ­വ­ച്ചു് ?’

‘ആ ആ­റ്റി­ന്റെ ക­ര­യി­ലെ ക­രി­മ്പിൻ പ­ട­പ്പി­നെ­ട­യിൽ­ക്കെ­ട­ന്നു്. ദൈവം സ­ഹാ­യി­ച്ചു വല്യ വെ­ഷ­മൊ­ന്നു­മു­ണ്ടാ­യി­ല്ല. ഞാൻ ത­നി­ച്ചേ ഒ­ണ്ടാ­യി­രു­ന്നൊ­ള്ളു.’

‘നി­ന­ക്കി­വി­ടെ വ­ന്നു­കൂ­ടാ­യി­രു­ന്നോ?’

‘ആ­ശു­പ­ത്രീ­ലു് പെ­റാ­നു­ള്ള പാ­ങ്ങൊ­ന്നും ഞ­ങ്ങൾ­ക്കി­ല്ല.’

‘അ­തി­നു് പാ­ങ്ങെ­ന്തി­നു്?’

‘ഡോ­ക്ട­റ­മ്മേ, എ­ന്നെ­ക്കൊ­ണ്ട­തു പ­റ­യി­ക്ക­ണ­മോ? ഇ­ദി­ന്റെ മൂ­ത്ത­തി­നെ പെറാൻ ഞാ­നി­വി­ടെ വ­ന്ന­താ. നാണം കെ­ട്ടു നേ­ടി­വ­ച്ച­തും ക­ടം­വാ­ങ്ങി­യ­തു­മെ­ല്ലാം തീർ­ന്നു. ഇ­റ­ങ്ങി­പ്പോ­കു­മ്പോ പി­ള്ള­യും ഉ­ടു­തു­ണീം മി­ച്ചം കി­ട്ടി. എ­ന്നി­ട്ടോ, കി­ട്ടി­യ ആ­ട്ടി­നും തു­പ്പി­നും വല്ല കൊ­റ­വു­മു­ണ്ടോ? വേ­ണോ­ങ്കി ആളും പേ­രു­മെ­ല്ലാം ഞാ­മ്പ­റ­ഞ്ഞു തരാം’.

വിഷയം മാ­റ്റു­ന്ന­താ­ണു ന­ന്നെ­ന്നു് ആ ഭി­ഷ­ഗ്വ­രി­ക്കു തോ­ന്നി.

‘ആട്ടെ, മൂ­ത്ത­കു­ട്ടി എവിടെ?’

‘ഒ­ന്ന­ല്ല. ര­ണ്ടൊ­ണ്ടു്. ബസ് സ്റ്റാൻ­ഡി­ലോ, റ­യി­ലാ­പ്പീ­സി­ലോ കാണും. ഞാൻ ക­ണ്ടി­ട്ടു് നാലു ദെ­വ­സ­മ­യി. ആ­മ്പി­ള്ളേ­രു­ത­ന്നെ. അ­തു­ങ്ങ­ളു വ­ളർ­ന്നോ­ളും.’

ഇതിനെ നീ കൊ­ന്ന­താ­ണോ?

‘ഡോ­ക്ട­റെ, സത്യം ഞാൻ പറയാം. ഇ­ന്ന­ലെ വൈ­കീ­ട്ടു് പെ­റ്റു. ഇതും ആ­ങ്കൊ­ച്ചു തന്നെ. ഇ­ന്നു്, നേരം വെ­ളു­ത്തു് ഒരു പ­ത്തു­മ­ണി­യാ­യ­പ്പോ അ­തി­ന്റെ കാ­റ്റു­പോ­യി. ഞാ­നെ­ന്തു ചെ­യ്യും? ഈ ശവം ഒ­ന്നു് മാ­ന്തി­വെ­യ്ക്കാൻ എന്റെ തന്ത സ­മ്പാ­ദി­ച്ചു തന്ന മ­ണ്ണി­ല്ല. ഞാനീ പി­ണ­വും കൊ­ണ്ടു് അ­ന്നേ­രം മൊ­ത­ലു് ന­ട­ക്കു­കാ, ആ­ളൊ­ഴി­ഞ്ഞ ഒരിടം കി­ട്ടി­യാ­ലു് തോ­ണ്ടി­പു­ന്തി­വ­യ്ക്കാ­മെ­ന്നും കരുതി ഈ സി­റ്റി­യി­ലെ മു­ടു­ക്കും മൂ­ല­യും മു­ഴു­വൻ ന­ട­ന്നു. തെ­ക്കു­വ­ട­ക്ക­ല­ഞ്ഞു് കാ­ലു­ക­ഴ­ച്ച­തും ചൊ­മ­ന്നു് കൈ­കൊ­ഴ­ഞ്ഞ­തും മി­ച്ചം. എ­വി­ടേ­ങ്കി­ലും ചു­രു­ട്ടി­ക്കൂ­ട്ടി­യി­ട്ടാ­ലു് പട്ടി ക­ടി­ച്ചു വ­ലി­ക്കും. അതു് പെ­റ്റ­വ­യ­റു പൊ­റു­ക്കു­മോ? അ­തു­കൊ­ണ്ടു് ഇ­രു­ട്ടു വീ­ഴു­ന്ന­പ്പൊ ആ ആ­റ്റി­ലു കൊ­ണ്ടി­ട്ട­തു്.

‘കള്ളി! ക­ള്ള­മാ­ണു് പ­റ­യു­ന്ന­തു്.’ കാ­തോർ­ത്തു നി­ല്ക്കു­ന്ന ജനം ആ­ക്രോ­ശി­ച്ചു.

‘ഹോ! കൊറെ ഹ­രി­ശ്ച­ന്ദ്ര­മാ­രു വ­ന്നി­രി­ക്ക്ണ്! ഇ­വ­രാ­രെ­ങ്കി­ലും തരുമോ ഒ­ന്ന­ര­യ­ടി മ­ണ്ണു്? ഡോ­ക്ട­റു ചോ­ദി­ക്ക­ണം… ഒരു പക്ഷേ, അ­തി­ന്റെ ത­ന്ത­യും കാ­ണു­മീ കൂ­ട്ട­ത്തി­ല്…’

ആ­രു­മൊ­ന്നും മി­ണ്ടി­യി­ല്ല. തെ­ല്ലു ക­ഴി­ഞ്ഞു് അവൾ തു­ടർ­ന്നു: ‘കൊ­ന്നു വെ­ള്ള­ത്തിൽ ത­ള്ള­ണ­മെ­ങ്കി­ലു് എ­നി­ക്കു് ഇ­ത്തി­രി­ക്കൂ­ടി ഇ­രു­ട്ടി­യി­ട്ടു് ചെ­യ്തൂ­ടി­യോ? ഇ­ല്ലെ­ങ്കി­ലു് രാ­ത്രി റെ­യിൽ­പ്പാ­ള­ത്തിൽ കൊ­ണ്ടു­വെ­ച്ചാ പോ­രാ­യോ? എ­ല്ലാം മൊ­ക­ളി­ലു് ക­ണ്ണും തൊ­റ­ന്നി­രി­ക്കു­ന്ന ഒ­രു­ത്തൻ കാ­ണ­ണൊ­ണ്ടു്. അ­ദ്ദേ­ഹം ആ­യു­സ്സു കൊ­ടു­ത്തി­രു­ന്നെ­ങ്കി­ലു് ഞാൻ ഇ­തി­നേം ന­ട­ക്കാ­റാ­കും വരെ വ­ളർ­ത്തി­യേ­നെ.

ആ ഒരു നി­മി­ഷം അവൾ തേ­ങ്ങി­പ്പോ­കു­മെ­ന്നു തോ­ന്നി.

വാ­സ­ന്തി­യു­ടെ ഭർ­ത്താ­വി­ന്റെ തല അ­ങ്ങ­ക­ലെ ബാ­ല­ഗോ­പാ­ലൻ കണ്ടു. എന്തോ പറയാൻ ഓ­ടി­വ­ന്ന­പ്പോൾ അ­പ്ര­തീ­ക്ഷി­ത­മാ­യി ഈ ജ­ന­ക്കൂ­ട്ടം കണ്ടു പ­ക­ച്ചു് അകലെ മാ­റി­നി­ന്നു കി­ത­യ്ക്കു­ക­യാ­ണു്. ബാ­ല­ഗോ­പാ­ല­നെ ആ ദൃ­ശ്യം ര­സി­പ്പി­ച്ചു. അയാൾ ഘാ­ത­കി­ക്കു് മ­നം­കൊ­ണ്ടു് സ്തു­തി­ചൊ­ല്ലി. ആർ. എം. ഒ. നിർ­ദ്ദേ­ശി­ച്ചു. ‘ഏ­താ­യാ­ലും കേസ് ര­ജി­സ്റ്റ­റി­ലെ­ഴു­തി വ­യ്ക്കൂ.’ ‘പേരു് പ­റ­ഞ്ഞു കൊ­ടെ­ടീ.’ ഒരു പോ­ലീ­സു­കാ­ര­ന്റെ അ­ധി­കാ­രം നാ­വു­യർ­ത്തി. ‘പഴയ പേരു മതിയോ, പുതിയ ഒ­രെ­ണ്ണം പ­റ­യ­ട്ടെ?’ ഘാതകി ചോ­ദി­ച്ചു.

‘വെ­ള­യു­ന്നോ? മ­ര്യാ­ദ­യ്ക്കു സം­സാ­രി­ക്കെ­ടീ…’ അയാൾ പല്ലു ഞെ­രി­ച്ചു.

‘ഓ ഇനി ഇ­ങ്ങേ­രാ എന്നെ മ­ര്യാ­ദ പ­ഠി­പ്പി­ക്ക­ണ­ത്! പ­ണ്ടു് ഒരു ഹേ­ഡ്ങ്ങു­ന്നു പ­ഠി­പ്പി­ച്ചു തന്ന മ­ര്യാ­ദ­യാ­ണു് ഇപ്പൊ റ­യി­ലാ­പ്പീ­സി­ലു കെ­ട­ന്നു് തെ­ണ്ട­ണ ചെ­റു­ക്കൻ… സാറെ, ദേ­വ­കി­യെ­ന്നോ, ച­ന്ദ്ര­മ­തി­യെ­ന്നോ വ­ല്ല­തു­മെ­ഴു­തി­ക്കൊ­ള്ളീൻ. അ­ല്ലെ­ങ്കി­ലു് ച­ന്ദ്ര­മ­തി മതി.’

‘സ്ഥലം പ­റ­യെ­ടീ.’ വീ­ണ്ടും പോ­ലീ­സ് നിർ­ദ്ദേ­ശം.

‘മ­ണ­ക്കാ­ടോ, വേ­ളി­യോ, പൂ­ജ­പ്പു­ര­യോ എ­ഴു­ത­ണം സാറെ, ഞ­ങ്ങൾ­ക്കെ­ല്ലാം ഒ­ന്നു­ത­ന്നെ.’

‘അ­ധി­ക­പ്ര­സം­ഗം കാ­ട്ടാ­തെ ശ­രി­യാ­യ സ്ഥലം പ­റ­യെ­ടീ.’

‘അപ്പൊ തി­രു­വ­ന്ത­ര­മെ­ന്നു മതി.’

‘വ­ക­തി­രി­വി­ല്ലാ­ത്ത കൂ­ട്ടം.’ പെൺ­പോ­ലീ­സ് മു­ര­ണ്ടു.

‘ശരിയാ, അ­തൊ­ണ്ടെ­ങ്കി­ലു് ഇ­ദൊ­ക്കെ വരുമോ?’

ഘാതകി അ­ങ്ങോ­ട്ടു തി­രി­ഞ്ഞു; ‘ഞ­ങ്ങ­ള് ഊരും പേരും ശ­രി­യാ­യി­ട്ട­ങ്ങു പ­റ­ഞ്ഞു­ത­ന്നു പെറ്റ ത­ള്ള­യ്ക്കും ത­ന്ത­യ്ക്കും നാ­ണ­ക്കേ­ടൊ­ണ്ടാ­ക്കാ­ത്ത­താ­ണോ വ­ക­തി­രി­വു­കേ­ടു്?’

ആ ചോ­ദ്യ­ത്തി­നു് ആരും ഉ­ത്ത­രം പ­റ­ഞ്ഞി­ല്ല.

‘പ­രി­ശോ­ധ­ന­യൊ­ക്കെ നേരം വെ­ളു­ത്തി­ട്ടു്. ഇവള് ഇ­ന്നി­വി­ടെ കി­ട­ക്ക­ട്ടെ.’ ആർ. എം. ഒ. പ­റ­ഞ്ഞു. ഉടനെ ജനം പ്ര­തി­ഷേ­ധം തു­ട­ങ്ങി. ആർ. എം. ഒ. അ­വ­രു­ടെ നേരെ തി­രി­ഞ്ഞു. ‘കു­ഞ്ഞു ച­ത്ത­തോ, ഇവളു കൊ­ന്ന­തോ ആ­യി­ക്കോ­ട്ടെ. നി­ങ്ങ­ളീ വി­ന­യൊ­ക്കെ പൊ­ക്കി­ക്കൊ­ണ്ടു­വ­ന്നു മ­നു­ഷ്യ­നെ ഉ­പ­ദ്ര­വി­ക്കു­ന്ന­തെ­ന്തി­നു്?’

‘ഇ­തൊ­ന്നു­മ­ങ്ങ­നെ വിടാൻ പ­റ്റൂ­ല’—ഒരു പയ്യൻ.

‘ഇവളെ കോടതി ശി­ക്ഷി­ച്ചെ­ന്നു­വെ­ച്ചോ, അതോടെ ഈ നാ­ട­ങ്ങു ര­ക്ഷ­പ്പെ­ട്ടു രാ­മ­രാ­ജ്യ­മാ­കു­മോ?’

‘അ­തൊ­ന്നു­മ­ല്ല ഡോ­ക്ട­റെ, ഞ­ങ്ങൾ­ക്കു് ആ­റ്റി­ലു് കു­ളി­ക്ക­ണം. പി­ള്ളേ­രെ­ക്കൊ­ന്നു് അതിലു കൊ­ണ്ടി­ട­ണ­തു് ഒരു പ­തി­വാ­യി തീർ­ന്നി­രി­പ്പാ. മു­ങ്ങി നി­വ­രു­മ്പം മൊ­ഖ­ത്തും ത­ല­യി­ലും വ­ന്നി­ടി­ക്കും പ്രേ­തം. ഇ­തൊ­ന്ന­വ­സാ­നി­ക്ക­ണം’ —കൂ­ട്ട­ത്തിൽ മൂ­പ്പ­നാ­യ ഒരാൾ പ­റ­ഞ്ഞു.

‘ശരി, ശരി.’ ആർ. എം. ഒ. കൂ­ടു­തൽ സം­സാ­ര­ത്തി­നി­ട നൽ­കാ­തെ പി­രി­ഞ്ഞു.

പെൺ­പോ­ലീ­സ് ഒരു വെ­ട്ടി­ലാ­യി. അ­വർ­ക്കി­നി സ്വ­ന്തം വീ­ട്ടിൽ പോകാൻ പ­റ്റി­ല്ല. ഘാ­ത­കി­ക്കു കാ­വ­ലു­കി­ട­ന്നേ തീരു. ആ പെൺ­പു­ലി­യും സ­ദാ­ചാ­ര­കു­തു­കി­ക­ളാ­യ പൊ­തു­ജ­ന­ത്തെ പ്രാ­കി.

അ­ങ്ങ­നെ ആ രാ­ത്രി അവളെ സു­ര­ക്ഷി­ത­മാ­യി കി­ട­ത്തേ­ണ്ട ചുമതല ബാ­ല­ഗോ­പാ­ല­ന്റെ ത­ല­യി­ലാ­യി. അ­വൾ­ക്കു ക­ട്ടിൽ കൊ­ടു­ക്കാം. പക്ഷേ, കു­ഞ്ഞി­നെ എന്തു ചെ­യ്യും? ശ­വ­ത്തെ ക­ട്ടി­ലിൽ കി­ട­ത്താൻ സർ­ക്കാർ­വ­കു­പ്പി­ല്ല. സാ­ധ­ന­ത്തെ ദൂരെ മാ­റ്റി­വ­ച്ചാൽ ആ­ശു­പ­ത്രി വ­ള­പ്പിൽ റോ­ന്തു ചു­റ്റു­ന്ന നാ­യ്ക്കൾ ത­ട്ടി­ക്കൊ­ണ്ടു­പോ­യേ­ക്കാം. തൊ­ണ്ടി കൈ­മോ­ശം­വ­ന്നാൽ നീ­തി­ന്യാ­യം കോ­പി­ക്കും.

കാ­ഷ്വാ­ലി­റ്റി ഡ്യൂ­ട്ടി­ക്കാ­രൊ­ന്നാ­യി തല കൂ­ട്ടി­യി­ടി­ച്ചു് ഒരു പോം­വ­ഴി ക­ണ്ടെ­ത്തി. ത­ള്ള­യേ­യും പി­ള്ള­യേ­യും നി­ല­ത്തു ബെ­ഡ്ഷീ­റ്റിൽ കി­ട­ത്തു. അ­ല­ക്കി­വെ­ച്ചി­ട്ടു­ള്ള­തിൽ നി­ന്നു കീ­റി­യ­തു നോ­ക്കി മൂ­ന്നു ഷീ­റ്റെ­ടു­ത്തു് അ­വൾ­ക്കി­ട്ടു കൊ­ടു­ത്തു.

ഘാ­ത­കി­യെ ഒ­ബ്സർ­വേ­ഷൻ മു­റി­യു­ടെ വ­രാ­ന്ത­യി­ലാ­ക്കി. വനിതാ പോ­ലീ­സി­നു് അവിടെ ഒരു ക­ട്ടി­ലി­ട്ടു­കൊ­ടു­ത്തു. പ്രതി ചാ­ടി­പ്പോ­കാ­തി­രി­ക്കാൻ വ­രാ­ന്ത­യി­ലെ ഗ്രിൽ ഭ­ദ്ര­മാ­യി പൂ­ട്ടി താ­ക്കോൽ ബാ­ല­ഗോ­പാൽ തന്നെ കീ­ശ­യി­ലാ­ഴ്ത്തി.

ഉ­ത്ക­ണ്ഠാ­ഭ­രി­ത­രാ­യ ജനം എ­ന്നി­ട്ടും പി­രി­ഞ്ഞു പോ­യി­ല്ല. അവർ മു­റ്റ­ത്തെ മ­ര­ച്ചു­വ­ട്ടിൽ താ­വ­ള­മ­ടി­ച്ചി­രി­പ്പാ­യി.

ബാ­ല­ഗോ­പാ­ലൻ അ­പ്പോൾ കൊ­ണ്ടു­വ­ന്ന ഒരു രോ­ഗി­യു­ടെ അ­ടു­ത്തേ­ക്കു പോയി. ആ ഹൃ­ദ്രോ­ഗി­യു­ടെ നാ­ഡി­മി­ടി­പ്പു പ­രി­ശോ­ധി­ക്കു­മ്പോൾ വാ­സ­ന്തി­യു­ടെ അച്ഛൻ പാ­ഞ്ഞു വ­ന്ന­റി­യി­ച്ചു: ‘ഡോ­ക്ടർ രേ­വ­തി­യെ­ത്തി… പക്ഷേ, ആലീസ് ഡോ­ക്ട­റെ ക­ണ്ടി­ല്ല.’

‘വ­ന്നെ­ത്തും.’ ബാ­ല­ഗോ­പാ­ല­ന്റെ സ്വ­ര­ത്തിൽ ഈർഷ്യ പ്ര­ക­ട­മാ­യി­രു­ന്നു. വൃ­ദ്ധൻ പി­ന്നൊ­ന്നും പ­റ­യാ­തെ തി­രി­കെ പാ­ഞ്ഞു­പോ­യി. അ­ര­മ­ണി­ക്കൂ­റോ­ളം ക­ഴി­ഞ്ഞു് വ­രാ­ന്ത­യി­ലി­റ­ങ്ങി­യ ബാ­ല­ഗോ­പാ­ലൻ വെ­റു­തെ ഗ്രി­ല്ലി­ന­പ്പു­റ­ത്തേ­ക്കു നോ­ക്കി. പോ­ലീ­സ് മഹിള ഉ­റ­ങ്ങി­ക്ക­ഴി­ഞ്ഞു. ഘാതകി, നി­ല­ത്തു വി­രി­ച്ച ബെ­ഡ്ഷീ­റ്റിൽ കാ­ലു­നീ­ട്ടി­യി­രി­പ്പാ­ണു്. അവൾ മ­റ്റൊ­രു ഷീ­റ്റു കൊ­ണ്ടു് ആ ചോ­ര­ക്കു­ഞ്ഞി­ന്റെ ജ­ഡ­ത്തെ ചു­റ്റി­വി­രി­ഞ്ഞു പൊ­തി­യു­ക­യാ­ണു്.

പു­റ­ത്തു നേരിയ മ­ഞ്ഞു­ണ്ട­ല്ലോ. കു­ഞ്ഞി­നു ത­ണു­പ്പേ­ല്ക്ക­രു­തെ­ന്നു ക­രു­തി­യി­ട്ടാ­വും—ബാ­ല­ഗോ­പാ­ല­ന്റെ മ­ന­സ്സി­ലൊ­രു തമാശ മു­ള­ച്ചു.

അയാൾ ഡ്യൂ­ട്ടി­റൂ­മി­ലേ­ക്കു മ­ട­ങ്ങി.

വീ­ണ്ടും ഒന്നു രണ്ടു രോ­ഗി­ക­ളെ­ത്തി. ഇ­ട­യ്ക്കു് ഫോണിൽ വാ­സ­ന്തി­യു­ടെ വി­ശേ­ഷം തി­ര­ക്കാ­നും മ­റ­ന്നി­ല്ല.

തി­ര­ക്കൊ­ഴി­ഞ്ഞ­പ്പോൾ ക­സേ­ര­യിൽ ചാ­രി­യി­രു­ന്നു ലേശം മ­യ­ങ്ങി­പ്പോ­യി ബാ­ല­ഗോ­പാ­ലൻ.

സി­സ്റ്റർ അയാളെ വി­ളി­ച്ചു­ണർ­ത്തി­പ്പ­റ­ഞ്ഞു: ‘ഡോ­ക്ട­റെ ഒരാൾ വി­ളി­ക്കു­ന്നു. നേ­ര­ത്തെ അ­ന്വേ­ഷി­ച്ചു­വ­ന്ന ആ­ളാ­ണു്.’

ബാ­ല­ഗോ­പാൻ വ­രാ­ന്ത­യി­ലേ­ക്കു ചെ­ന്നു. വാ­സ­ന്തി­യു­ടെ ഭർ­ത്താ­വു്. പ്ര­സ­വം ക­ഴി­ഞ്ഞ­തി­ന്റെ ആ­ശ്വാ­സ­വും ഒരു വി­ളർ­ത്ത­ചി­രി­യും അ­യാ­ളു­ടെ മു­ഖ­ത്തു­ണ്ടു്.

‘വാ­സ­ന്തി പ്ര­സ­വി­ച്ചു. പെൺ­കു­ഞ്ഞാ­ണു്.’

ബാ­ല­ഗോ­പാ­ലൻ ആ ന­വ­ജാ­ത­പി­താ­വി­നെ അ­ഭി­ന­ന്ദി­ക്കും­മ­ട്ടു് പു­ഞ്ചി­രി­ച്ചു.

‘എ­ല്ലാം സു­ഖ­മാ­യി ക­ഴി­ഞ്ഞ­ല്ലോ?’

‘ഉ­വ്വു്.’

പി­ന്നേം എന്തോ പ­റ­യാ­നു­ണ്ടെ­ന്ന മ­ട്ടിൽ ആ യു­വാ­വു് നി­ന്നു വട്ടം ചു­റ്റി.

‘വി­ശേ­ഷി­ച്ചെ­ന്തെ­ങ്കി­ലും…? അ­യാ­ളു­ടെ വൈ­ഷ­മ്യം പോ­ക്കാൻ ബാ­ല­ഗോ­പാ­ലൻ തി­ര­ക്കി.’

‘ഈ സി­റ്റി­യിൽ കു­ഞ്ഞു­ങ്ങ­ളെ നോ­ക്കാൻ ആരാ എ­ക്സ്പർ­ട്ട്? ഐമീൻ, പീ­ഡി­യാ­ട്രീ­ഷൻ…’

ബാ­ല­ഗോ­പാ­ലൻ പാ­ടു­പെ­ട്ടു് ചിരി തൊ­ണ്ട­യി­ലൊ­തു­ക്കി: ‘ഇപ്പൊ പ്ര­ശ്ന­മൊ­ന്നു­മി­ല്ല­ല്ലോ?’

‘ഇല്ല. എ­ങ്കി­ലും…’ അയാൾ കാ­ത­ര­മാ­യി നോ­ക്കി.

ബാ­ല­ഗോ­പാ­ലൻ ഒരു വി­ദ­ഗ്ദ്ധ­ന്റെ പേരു പ­റ­ഞ്ഞു കൊ­ടു­ത്തു. വാ­സ­ന്തി­യു­ടെ ഭർ­ത്താ­വി­നു വളരെ ആ­ശ്വാ­സ­മാ­യി. അയാൾ ത­ല­കു­മ്പി­ട്ടു് പിൻ­വാ­ങ്ങി.

തി­രി­കെ ഡ്യൂ­ട്ടി­റൂ­മിൽ ക­യ­റും­മു­മ്പു് ഇ­ന്ന­ത്തെ അ­തി­ഥി­യു­ടെ സ്ഥി­തി­യൊ­ന്നു നോ­ക്കി­യേ­ക്കാ­മെ­ന്നു് ബാ­ല­ഗോ­പാൻ വി­ചാ­രി­ച്ചു. അയാൾ ഗ്രി­ല്ലി­ന­ടു­ത്തു ചെ­ന്നു. ഘാതകി നീ­ണ്ടു നി­വർ­ന്നു­കി­ട­ന്നു് ഉ­റ­ങ്ങു­ക­യാ­ണു്, കൂർ­ക്കം വ­ലി­യോ­ടെ.

അ­വ­ളു­ടെ തല ഉ­യർ­ന്നി­രി­ക്കു­ന്ന­തു് ബാ­ല­ഗോ­പാ­ലൻ ശ്ര­ദ്ധി­ച്ചു. അ­വൾ­ക്കു് തലയണ കൊ­ടു­ത്തി­ല്ലെ­ന്ന കാ­ര്യം പൊ­ടു­ന്ന­നെ ഓർ­ത്തു.

അയാൾ വീ­ണ്ടും നി­രീ­ക്ഷി­ച്ചു. ആ തൊ­ണ്ടി­സാ­ധ­നം കാ­ണാ­നി­ല്ല! അ­യാ­ളു­ടെ ഉ­ള്ളൊ­ന്നു പി­ട­ഞ്ഞു. തറയിൽ നി­ന്നു അ­ര­യി­ഞ്ചു പൊ­ങ്ങി വീ­ണ്ടും നോ­ക്കി.

images/venu-janani-01.jpg

ആ തൊ­ണ്ടി­മു­തൽ­ത­ന്നെ­യാ­ണു് അവൾ പൊ­തി­ഞ്ഞു് ഭ­ദ്ര­മാ­യി ത­ല­യ്ക്കു കീഴിൽ സസുഖം സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന­തെ­ന്നു് ബോ­ധ്യ­മാ­യ നി­മി­ഷം ബാ­ല­ഗോ­പാ­ലൻ ആ ഇ­രു­മ്പ­ഴി­ക­ളിൽ അ­ള്ളി­പ്പി­ടി­ച്ചു.

(മാ­തൃ­ഭൂ­മി വാരിക 1985.)

എസ്. വി. വേ­ണു­ഗോ­പൻ നായർ
images/SVVenugopanNair_01.jpg

ചെ­റു­ക­ഥാ­കൃ­ത്തും അ­ദ്ധ്യാ­പ­ക­നു­മാ­യ എസ്. വി. വേ­ണു­ഗോ­പൻ നായർ, അ­ദ്ദേ­ഹ­ത്തി­ന്റെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ, “ഉ­ച്ച­രാ­ശി­ക­ളിൽ ര­വി­യും ശു­ക്ര­നും വ്യാ­ഴ­വും, മേ­ട­ത്തിൽ ബു­ധ­നും ഇ­ട­വ­ത്തിൽ ശ­നി­യും നിൽ­ക്കെ, കു­ജ­സ്ഥി­ത­മാ­യ മി­ഥു­നം ല­ഗ്ന­മാ­യി, അ­വി­ട്ടം മൂ­ന്നാം പാ­ദ­ത്തിൽ ജ­നി­ച്ചു”.

അച്ഛൻ: പി. സ­ദാ­ശി­വൻ തമ്പി

അമ്മ: വി­ശാ­ലാ­ക്ഷി­യ­മ്മ

ജ­ന്മ­ദേ­ശ­മാ­യ നെ­യ്യാ­റ്റിൻ­ക­ര താ­ലൂ­ക്കി­ലെ സ്കൂ­ളു­ക­ളി­ലും യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജി­ലും പ­ഠി­ച്ചു. ബി. എസ്. സി, എം. എ., എം. ഫിൽ., പി. എച്ച്. ഡി. ബി­രു­ദ­ങ്ങൾ നേടി. എൻ. എസ്. എസ്. കോ­ളേ­ജി­യ­റ്റ് സർ­വ്വീ­സിൽ അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്നു. ഇ­പ്പോൾ, തി­രു­വ­ന­ന്ത­പു­രം മ­ഹാ­ത്മാ­ഗാ­ന്ധി കോ­ളേ­ജിൽ നി­ന്നു് വി­ര­മി­ച്ച് വി­ശ്ര­മ­ജീ­വി­തം ന­യി­ക്കു­ന്നു.

‘രേ­ഖ­യി­ല്ലാ­ത്ത ഒരാൾ’ ഇ­ട­ശ്ശേ­രി അ­വാർ­ഡി­നും ‘ഭൂ­മി­പു­ത്ര­ന്റെ വഴി’ കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി അ­വാർ­ഡി­നും അർ­ഹ­മാ­യി. ഏ­റ്റ­വും നല്ല ഗവേഷണ പ്ര­ബ­ന്ധ­ത്തി­നു­ള്ള ഡോ. കെ. എം. ജോർ­ജ്ജ് അ­വാർ­ഡും ല­ഭി­ച്ചു.

ഭാര്യ: കെ. വത്സല

മക്കൾ: ശ്രീ­വ­ത്സൻ, ഹ­രി­ഗോ­പൻ, നി­ശാ­ഗോ­പൻ

പ്ര­ധാ­ന­കൃ­തി­കൾ
  • ക­ഥ­ക­ള­തി­സാ­ദ­രം (ക­ഥാ­സ­മാ­ഹാ­രം, സാ­യാ­ഹ്ന­യിൽ ല­ഭ്യ­മാ­ണു്)
  • ഗർ­ഭ­ശ്രീ­മാൻ (ക­ഥാ­സ­മാ­ഹാ­രം)
  • മൃ­തി­താ­ളം (ക­ഥാ­സ­മാ­ഹാ­രം)
  • ആ­ദി­ശേ­ഷൻ (ക­ഥാ­സ­മാ­ഹാ­രം)
  • തി­ക്തം തീ­ക്ഷ്ണം തി­മി­രം (ക­ഥാ­സ­മാ­ഹാ­രം)
  • രേ­ഖ­യി­ല്ലാ­ത്ത ഒരാൾ (ക­ഥാ­സ­മാ­ഹാ­രം)
  • ഒ­റ്റ­പ്പാ­ലം (ക­ഥാ­സ­മാ­ഹാ­രം)
  • ഭൂ­മി­പു­ത്ര­ന്റെ വഴി (ക­ഥാ­സ­മാ­ഹാ­രം)
  • ബു­ദ്ധി­ജീ­വി­കൾ (നാടകം)
  • വാ­ത്സ­ല്യം സി. വി.-യുടെ ആ­ഖ്യാ­യി­ക­ക­ളിൽ (പഠനം)
  • ആ മ­നു­ഷ്യൻ (നോവൽ വി­വർ­ത്ത­നം)
  • ചു­വ­ന്ന അ­ക­ത്ത­ള­ത്തി­ന്റെ കി­നാ­വു് (നോവൽ വി­വർ­ത്ത­നം)
  • ജിം­പ്ര­ഭു (നോവൽ വി­വർ­ത്ത­നം)
  • മലയാള ഭാ­ഷാ­ച­രി­ത്രം (എ­ഡി­റ്റ് ചെ­യ്ത­തു്)

(ഈ ജീ­വ­ച­രി­ത്ര­ക്കു­റി­പ്പു് ക­ഥ­ക­ള­തി­സാ­ദ­രം എന്ന പു­സ്ത­ക­ത്തിൽ നി­ന്നു്.)

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Janani (ml: ജനനി).

Author(s): S. V. Venugopan Nair.

First publication details: Sayahna Foundation; Trivandrum, Kerala; 2021-04-13.

Deafult language: ml, Malayalam.

Keywords: Short story, S. V. Venugopan Nair, Janani, എസ്. വി. വേ­ണു­ഗോ­പൻ നായർ, ജനനി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 10, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Severini – Ballerina Blu, a painting by Jackrosso . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.