SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Album_Cover_with_Shiva.jpg
Sculpture, Shiva as the Destroyer of the Three Cities of the Demons (Tripurantaka), Sandalwood with silver fittings, a photograph by N. Sivappa .
ആമുഖം
വിനയ ചൈ­ത­ന്യ

“ആ­ദ്യ­രു­ടെ അ­റു­പ­തു­വ­ച­ന­ത്തി­നു്

ദ­ണ്ണാ­യ­ക­രു­ടെ ഇ­രു­പ­തു­വ­ച­നം!

ദ­ണ്ണാ­യ­ക­രു­ടെ ഇ­രു­പ­തു­വ­ച­ന­ത്തി­നു്

പ്ര­ഭു­ദേ­വ­രു­ടെ പ­ത്തു­വ­ച­നം!

പ്ര­ഭു­ദേ­വ­രു­ടെ പ­ത്തു­വ­ച­ന­ത്തി­നു്

അ­ജ­ഗ­ണ്ണ­ന്റെ അ­ഞ്ചു­വ­ച­നം!

അ­ജ­ഗ­ണ്ണ­ന്റെ അ­ഞ്ചു­വ­ച­ന­ത്തി­നു്

കൂ­ട­ല­ച­ന്ന­സം­ഗ­യ്യ­നിൽ

മ­ഹാ­ദേ­വി­യ­ക്ക­ഗ­ളു­ടെ ഒരു വചനം നിർ­വ്വ­ച­നം,

കാണൂ സി­ദ്ധ­രാ­മ­യ്യാ”…

അ­ക്ക­ന്റെ സ­മ­കാ­ലീ­ന­നും, പ്ര­സി­ദ്ധ­വ­ച­ന­കാ­ര­നു­മാ­യ ച­ന്ന­ബ­സ­വ­ണ്ണ­ന്റെ ഒരു വ­ച­ന­മാ­ണു് മു­ക­ളിൽ ഉ­ദ്ധ­രി­ച്ചി­ട്ടു­ള്ള­തു്. അ­ക്ക­ന്റെ വ­ച­ന­ങ്ങ­ളെ മറ്റു വ­ച­ന­കാ­ര­ന്മാർ എ­ങ്ങ­നെ ക­ണ്ടു­വെ­ന്ന­തി­നു് ന­ല്ലൊ­രു­ദാ­ഹ­ര­ണ­മാ­ണു് ഈ വചനം. ഇതിൽ പ­രാ­മർ­ശി­ക്ക­പ്പെ­ടു­ന്ന വ­ച­ന­കാ­ര­ന്മാർ ക­ന്ന­ഡ­ത്തിൽ സു­പ്ര­സി­ദ്ധ­രാ­ണു്. ‘ആദ്യർ’ എ­ന്ന­റി­യ­പ്പെ­ടു­ന്ന ‘ആദയ്യ’യാണു് ആ­ദ്യ­വ­ച­ന­കാ­ര­നാ­യി അ­റി­യ­പ്പെ­ടു­ന്ന­തു്. ‘എ­നി­ക്കു തോ­ന്നി­യ പോലെ ഞാൻ പാടും’ എന്നു സ­ധൈ­ര്യം പ­റ­യു­ക­മാ­ത്ര­മ­ല്ല, മ­നു­ഷ്യ­മ­ന­സ്സി­ന്റെ ഉ­യ­ര­ങ്ങ­ളും ആ­ഴ­ങ്ങ­ളും സാ­മൂ­ഹി­ക ഉ­ച്ച­നീ­ച­ത്വ­ങ്ങൾ­ക്കു് അ­തീ­ത­മാ­യി എ­ല്ലാ­വർ­ക്കും പ്രാ­പ്യ­മാ­ണെ­ന്നും ആ­ദ്ധ്യാ­ത്മി­ക­ത­ത്വ­ങ്ങൾ പ്ര­തി­പാ­ദി­ക്കു­ന്ന­തി­നു് സം­സ്കൃ­തം­പോ­ലെ നാ­ട്ടു­ഭാ­ഷ­ക­ളും തി­ക­ച്ചും പ­ര്യാ­പ്ത­ങ്ങ­ളാ­ണെ­ന്നും തെ­ളി­യി­ക്കു­ക­വ­ഴി, യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തോ­ടു­ള്ള വെ­ല്ലു­വി­ളി­യാ­യി­ട്ടാ­ണു് പ­ത്താം­നൂ­റ്റാ­ണ്ടിൽ വ­ച­ന­ങ്ങ­ളു­ടെ ആ­വിർ­ഭാ­വം ക­ന്ന­ഡ­യി­ലു­ണ്ടാ­യ­തു്. എ­ല്ലാ­വ­രും ശി­വ­ന്റെ മ­ക്ക­ളാ­ണെ­ന്നും സോ­ദ­ര­ങ്ങൾ­ക്കി­ട­യിൽ അ­സ­മ­ത്വ­ങ്ങ­ളി­ല്ലെ­ന്നും ഈ സത്യം എല്ലാ വീ­ര്യ­ത്തോ­ടും­കൂ­ടി അ­നു­ഷ്ഠി­ക്കേ­ണ്ട­താ­ണെ­ന്നും ഈ ശി­വ­ശ­ര­ണർ വി­ശ്വ­സി­ച്ചു. ഇവരിൽ പ്ര­മു­ഖ­രാ­യി­രു­ന്നു വീ­ര­ശൈ­വ­മ­ത­സ്ഥാ­പ­ക­നാ­യി ഗ­ണി­ക്ക­പ്പെ­ടു­ന്ന ശ്രീ­ബ­സ­വേ­ശ്വ­രൻ, അ­ദ്ദേ­ഹ­ത്തി­ന്റെ ഗു­രു­വാ­യി ക­രു­ത­പ്പെ­ടു­ന്ന അ­ല്ല­മ­പ്ര­ഭു, തന്റെ നി­ഷ്ഠ­യിൽ എ­ല്ലാ­വ­രേ­യും അ­തി­ശ­യി­ച്ച അ­ജ­ഗ­യ്യ തു­ട­ങ്ങി മേ­ലു­ദ്ധ­രി­ച്ച വ­ച­ന­ത്തിൽ പ­റ­യു­ന്ന ശരണർ.

പ­ത്തു­മു­തൽ പ­തി­നാ­ലാം നൂ­റ്റാ­ണ്ടു­വ­രെ കർ­ണ്ണാ­ട­ക­ത്തിൽ വ­ലി­യൊ­രു മാ­റ്റം വ­രു­ത്താൻ വീ­ര­ശൈ­വ­പ്ര­സ്ഥാ­ന­ത്തി­നു ക­ഴി­ഞ്ഞു. പ­ന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടിൽ ജീ­വി­ച്ചി­രു­ന്ന ബ­സ­വ­ണ്ണ­നെ സ്ഥാ­പ­ക­നാ­യി ക­രു­തു­ന്നു­വെ­ങ്കി­ലും പു­രാ­ത­ന­മാ­ണു് ഈ മാർ­ഗ്ഗ­മെ­ന്നും, ജ­ന­ത­യു­ടെ ആ­ദി­ബോ­ധ­ത്തിൽ ഉ­റ­ങ്ങു­ന്ന ‘ശി­വ­ജ്ഞാ­ന’ത്തെ തൊ­ട്ടു­ണർ­ത്തു­ക മാ­ത്ര­മേ തങ്ങൾ ചെ­യ്യു­ന്നു­ള്ളു­വെ­ന്നും ഇവർ പ­റ­യു­ന്നു. ത­മി­ഴ്‌­നാ­ട്ടി­ലെ ന­യി­നാർ­മാ­രെ പു­രാ­ത­ന­രെ­ന്നു വി­ളി­ക്കു­ന്ന ഇവർ ഭാ­ര­ത­ത്തിൽ പ­ണ്ടു­മു­തൽ നി­ല­നി­ന്നി­രു­ന്ന ശൈ­വ­പാ­ര­മ്പ­ര്യ­ത്തെ­ത്ത­ന്നെ പു­ന­രു­ദ്ധ­രി­ക്ക­യാ­ണു ചെ­യ്ത­തു്. ‘ദേഹം തന്നെ ദേ­വാ­ല­യം’, ‘കർ­മ്മം തന്നെ കൈ­ലാ­സം’ തു­ട­ങ്ങി­യ വ­ച­ന­ങ്ങൾ ആ­ദ്യ­നോ­ട്ട­ത്തിൽ തി­ക­ച്ചും ല­ളി­ത­മെ­ന്നു തോ­ന്നാ­മെ­ങ്കി­ലും അവ പൗ­രോ­ഹി­ത്യ­മേൽ­ക്കോ­യ്മ­യു­ടെ വി­ഗ്ര­ഹാ­രാ­ധ­ന, തൊ­ഴി­ല­നു­സ­രി­ച്ചു­ള്ള ജാ­തി­ശ്രേ­ണീ­ക­ര­ണം, തു­ട­ങ്ങി­യ ജ­ഡി­ല­ത­കൾ­ക്കെ­തി­രേ ശ­ക്ത­മാ­യ വെ­ല്ലു­വി­ളി­കൾ ഉ­യർ­ത്തു­ന്നു­ണ്ടെ­ന്ന­തു് ശ്ര­ദ്ധേ­യ­മാ­ണു്. ബ്രാ­ഹ്മ­ണ്യ­ത്തി­ന്റെ അ­ത്ത­രം യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തി­നു മ­റു­വ­ശ­മാ­യെ­ന്നോ­ണം സാ­മ്പ്ര­ദാ­യി­ക­മാ­യ­തി­നെ­യെ­ല്ലാം നി­ഷേ­ധി­ക്കു­ന്ന ജൈ­ന­പാ­ര­മ്പ­ര്യ­വും അ­ന്ന­ത്തെ കർ­ണ്ണാ­ട­ക­ത്തിൽ പ്ര­ബ­ല­മാ­യി­രു­ന്നു. ഇ­സ്ലാം­മ­ത­വും അതു വാ­ഗ്ദാ­നം­ചെ­യ്ത സാ­മൂ­ഹി­ക സ­മ­ത്വ­വും അ­തേ­കാ­ല­ത്തു് ജ­ന­ങ്ങ­ളെ ആ­കർ­ഷി­ച്ചു തു­ട­ങ്ങി­യി­രു­ന്നു. ഇ­തി­നെ­ത്ത­ട­യാൻ ശ്ര­മി­ച്ച ന­വോ­ത്ഥാ­ന­മാ­യി­രു­ന്നു ‘ഭ­ക്തി­പ്ര­സ്ഥാ­ന’മെ­ന്നു്, വീ­ര­ശൈ­വ­പ്ര­സ്ഥാ­ന­ത്തെ­യും അ­തി­ന്റെ ഭാ­ഗ­മാ­യാ­ണു് കാ­ണേ­ണ്ട­തെ­ന്നു്, അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­വ­രു­ണ്ടു്. എ­ന്നാൽ ആ­യി­ര­ക്ക­ണ­ക്കി­നു് ‘ശ­ര­ണ­രും’ ജാതി-​മത ഭാഷാ ലിം­ഗ­ഭേ­ദ­ങ്ങ­ളി­ല്ലാ­തെ തി­ക­ഞ്ഞ സാ­മൂ­ഹി­ക (രാ­ഷ്ട്രീ­യ) ബോ­ധ­ത്തോ­ടെ ഒ­രു­മി­ച്ചു­ജീ­വി­ച്ചി­രു­ന്ന, ആ­ഴ­മ­റ്റ ജ്ഞാ­ന­സം­വാ­ദ­ങ്ങ­ളും മ­റ്റും എ­ത്ര­യും സ­ജീ­വ­മാ­യി­രു­ന്ന ‘അനുഭവ മണ്ഡപ’ത്തി­ന്റെ മൂ­ല്യ­മാ­ന­ങ്ങൾ ‘ഭ­ക്തി­പ്ര­സ്ഥാ­ന’മെന്ന അ­ക്കാ­ദ­മി­ക് സം­വർ­ഗ­ത്തി­നു് (category) ഉൾ­ക്കൊ­ള്ളാ­വ­ത­ല്ല.

കാ­ശ്മീ­രം മുതൽ കേരളം വ­രെ­യു­ള്ളി­ട­ങ്ങ­ളിൽ­നി­ന്നു­വ­ന്ന ‘ശരണരി’ൽ പ­ല­രു­ടെ­യും വ­ച­ന­ങ്ങൾ നാ­മ­മാ­ത്ര­മാ­യെ­ങ്കി­ലും അ­വ­ശേ­ഷി­ക്കു­ന്നു­ണ്ടു്. കേ­ര­ള­ത്തിൽ­നി­ന്നു­വ­ന്ന ‘ഗു­ഗ്ഗ­വ്വ’യുടെ (കു­ക്കൃ­മ്മ?) പേരു് ഇവിടെ സ്മ­ര­ണീ­യ­മാ­ണു്. ‘ധൂ­പ­കാ­യ­ക­ദ ഗു­ഗ്ഗ­വ്വ’യു­ടേ­തെ­ന്ന­റി­യ­പ്പെ­ടു­ന്ന (ധൂപം പു­ക­യ്ക്കൽ തൊ­ഴി­ലാ­ക്കി­യ ഗു­ഗ്ഗ­വ്വ) നാ­ല­ഞ്ചു­വ­ച­ന­ങ്ങ­ളു­ണ്ടു്. ‘ശൂ­ന്യ­സ­മ്പാ­ദ­നെ’ എ­ന്ന­റി­യ­പ്പെ­ടു­ന്ന ഗ്ര­ന്ഥ­ങ്ങ­ളി­ലാ­ണു് വ­ച­ന­കാ­ര­രാ­യ പ­ല­രു­ടെ­യും പേ­രു­കൾ പ­റ­യു­ന്ന­തു്; എ­ങ്കി­ലും അ­വ­രു­ടെ­യെ­ല്ലാം വ­ച­ന­ങ്ങൾ ക­ണ്ടു­കി­ട്ടി­യി­ട്ടി­ല്ല. ഓ­ല­ഗ്ര­ന്ഥ­ങ്ങൾ സൂ­ക്ഷി­ക്കാ­നു­ള്ള പ്ര­യാ­സ­വും (ചി­ത­ലി­നു പ്ര­സി­ദ്ധ­മാ­ണു് കർ­ണ്ണാ­ട­കം) കാ­ല­ത്തി­ന്റെ മ­ഹ­ത്വ­വും ഇതിനു കാ­ര­ണ­മാ­യി­രി­ക്കാം. ഏ­താ­യാ­ലും അ­ക്ക­മ­ഹാ­ദേ­വി­യു­ടേ­താ­യി ഏ­താ­ണ്ടു് നാ­നൂ­റ്റി­ഇ­രു­പ­തു വ­ച­ന­ങ്ങൾ ക­ണ്ടു­കി­ട്ടി­യി­ട്ടു­ണ്ടു്. ല­ഭ്യ­മാ­യ എല്ലാ വ­ച­ന­സം­ഗ്ര­ഹ­ങ്ങ­ളും താ­ളി­യോ­ല­ക­ളും പ­രി­ശോ­ധി­ച്ചു്, താ­ര­ത­മ്യ­ങ്ങ­ളും പ­ഠ­ന­ങ്ങ­ളും ന­ട­ത്തി വ­ച­ന­സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തിൽ തന്റെ ചി­ര­മു­ദ്ര പ­തി­പ്പി­ച്ച പ്രെ­ാ­ഫ. (ഡോ.) എൽ. ബ­സ­വ­രാ­ജു സം­ശോ­ധ­നം ചെ­യ്തു്, ഗീതാ ബു­ക്ക് ഹൗസ് (മൈസൂർ) പ്ര­കാ­ശി­പ്പി­ച്ചി­ട്ടു­ള്ള അ­ക്ക­ന്റെ വ­ച­ന­ങ്ങൾ (അക്കന വ­ച­ന­ഗ­ളു) എന്ന ഗ്ര­ന്ഥ­ത്തിൽ നി­ന്നു­ള്ള­വ­യാ­ണു് ഞാൻ ഇവിടെ വി­വർ­ത്ത­നം ചെ­യ്തി­രി­ക്കു­ന്ന വ­ച­ന­ങ്ങൾ. ഇവയിൽ ഇ­രു­ന്നൂ­റ്റി­മൂ­ന്നു് വ­ച­ന­ങ്ങൾ ഈ ലേഖകൻ പ­രി­ഭാ­ഷ ചെ­യ്ത­തു് Songs For Siva എന്ന പേരിൽ Yale University Press പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. (എന്റെ അ­റി­വിൽ­പ്പെ­ട്ടി­ട­ത്തോ­ളം) ക­ന്ന­ഡ­ത്തിൽ­നി­ന്നു് നേ­രി­ട്ടു് മ­ല­യാ­ള­ത്തി­ലേ­ക്കു് ഇ­താ­ദ്യ­മാ­യാ­ണു് അ­ക്ക­ന്റെ വ­ച­ന­ങ്ങൾ വി­വർ­ത്ത­നം ചെ­യ്യ­പ്പെ­ടു­ന്ന­തു്. (ശ്രീ. ഡി. വിനയ ച­ന്ദ്ര­നും, ശ്രീ. എം. രാ­മ­യു­മ­ട­ങ്ങി­യ­വർ ചേർ­ന്നു ചെ­യ്ത­തും സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ദ്ധീ­ക­രി­ച്ച­തു­മാ­യ വ­ച­ന­ങ്ങ­ളെ വി­സ്മ­രി­ക്കു­ന്നി­ല്ല). ശ്രീ. എ. കെ. രാ­മാ­നു­ജൻ വി­വർ­ത്ത­നം ചെ­യ്തു് ‘പെൻ­ഗ്വിൻ’ പു­റ­ത്തി­റ­ക്കി­യ Speaking of Siva-​യിലൂടെയാണു് ആ­ധു­നി­കർ വ­ച­ന­ങ്ങ­ളെ അ­ധി­ക­മാ­യി അ­റി­യാൻ തു­ട­ങ്ങി­യ­തു്. ഇതിൽ അ­ക്ക­ന്റെ അ­മ്പ­തു വ­ച­ന­ങ്ങ­ളും അല്ലമ പ്രഭു, ബ­സ­വ­ണ്ണൻ, ഭാ­സി­മ­യ്യ എ­ന്നി­വ­രു­ടെ തി­ര­ഞ്ഞെ­ടു­ത്ത വ­ച­ന­ങ്ങ­ളു­മാ­ണു­ള്ള­തു്. നി­ത്യൻ (ഗുരു നി­ത്യ­ചൈ­ത­ന്യ­യ­തി) ഇ­തിൽ­നി­ന്നു­ള്ള പല ശ്ലോ­ക­ങ്ങ­ളും മ­ല­യാ­ള­ത്തി­ലാ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ഒ­രി­ക്കൽ അവ നി­ത്യ­നു­മൊ­ത്തു് മൂ­ല­വു­മാ­യി ചേർ­ത്തു­വ­ച്ചു പ­ഠി­ക്കു­മ്പോ­ഴാ­ണു് ക­ന്ന­ഡ­യിൽ­നി­ന്നു നേ­രി­ട്ടൊ­രു വി­വർ­ത്ത­നം ന­ന്നാ­യി­രി­ക്കു­മെ­ന്ന പൊ­തു­വ­ഭി­പ്രാ­യ­മു­ണ്ടാ­യ­തു്. ഇ­രു­പ­തു വർ­ഷ­ത്തി­ല­ധി­ക­മാ­യി ഈ ശ്രമം തു­ട­ങ്ങി­യി­ട്ടെ­ന്നും ഇ­പ്പോ­ഴെ­ങ്കി­ലും ഇതു വെ­ളി­ച്ചം കാ­ണു­ന്ന­തിൽ വളരെ സ­ന്തോ­ഷ­വും ആ­ശ്വാ­സ­വും ഉ­ണ്ടെ­ന്നും പ­റ­ഞ്ഞു­കൊ­ണ്ടു് അ­ക്ക­ന്റെ ജീ­വ­ച­രി­ത്ര­ത്തി­ലേ­ക്കു് കു­റ­ഞ്ഞൊ­ന്നു പ്ര­വേ­ശി­ക്കാൻ ശ്ര­മി­ക്കാം.

ച­ന്ന­മ­ല്ലി­കാർ­ജ്ജു­ന­നെ­ന്ന ശി­വ­നോ­ടു് അ­ക്ക­മ­ഹാ­ദേ­വി­ക്കു­ള്ള പാ­ര­സ്പ­ര്യ­ത്തി­ന്റെ തീ­വ്ര­ത­യാ­ലാ­ക­ണം, അ­ക്ക­യെ ശ്രീ­പാർ­വ്വ­തി­യു­ടെ അ­വ­താ­രം­ത­ന്നെ­യാ­യാ­ണു് വീ­ര­ശൈ­വർ കാ­ണു­ന്ന­തു്, അ­തു­കൊ­ണ്ടു തന്നെ ച­രി­ത്ര­വ­സ്തു­ത­ക­ളും തീ­യ­തി­ക­ളും അ­പ്ര­സ­ക്ത­മാ­കു­ന്നു. എ­ന്നാൽ, അക്ക വി­വാ­ഹം­ചെ­യ്തു­വെ­ന്നു വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന കൗ­ശി­കൻ പ­ന്ത്ര­ണ്ടാം നൂ­റ്റാ­ണ്ടിൽ കർ­ണ്ണാ­ട­ക­ത്തി­ലെ ‘ശി­വ­മൊ­ഗ’ ജി­ല്ല­യി­ലു­ണ്ടാ­യി­രു­ന്ന ഒരു ജൈ­ന­നാ­ടു­വാ­ഴി­യാ­യി­രു­ന്നു­വെ­ന്ന­തി­നു രേ­ഖ­ക­ളു­ണ്ടു്. അ­തി­സു­ന്ദ­രി­യാ­യ മ­ഹാ­ദേ­വി­യെ­ക്ക­ണ്ടു മോ­ഹി­ച്ചു കൗ­ശി­ക­രാ­ജാ­വു് വി­വാ­ഹം ചെ­യ്യാൻ ആ­ഗ്ര­ഹം പ്ര­ക­ടി­പ്പി­ച്ചു­വെ­ങ്കി­ലും ശൈ­വ­പാ­ര­മ്പ­ര്യം പിന്തുടenumerateർന്നിരുന്ന അ­വ­ളു­ടെ മാ­താ­പി­താ­ക്കൾ വി­സ­മ്മ­തി­ച്ചെ­ന്നും എ­ന്നാൽ അവരെ രാ­ജ­കോ­പ­ത്തിൽ­നി­ന്നും ര­ക്ഷി­ക്കാ­നാ­യി അക്ക വി­വാ­ഹ­ത്തി­നു സ­മ്മ­തി­ച്ചെ­ന്നും വി­ശ്വ­സി­ക്ക­പ്പെ­ടു­ന്നു. ബാ­ല്യം മു­തൽ­ക്കു­ത­ന്നെ ശിവനെ സ്വ­യം­വ­രി­ച്ചി­രു­ന്ന മ­ഹാ­ദേ­വി മൂ­ന്നു നി­ബ­ന്ധ­ന­ക­ളോ­ടെ­യാ­ണു് കൗ­ശി­ക­നു വി­വാ­ഹ­സ­മ്മ­തം കൊ­ടു­ത്ത­തു്.

ഒ­ന്നു്, താൻ സ്വ­ന്തം ഇ­ച്ഛ­പോ­ലെ ശി­വ­ധ്യാ­ന­ത്തി­ലേർ­പ്പെ­ടും; ര­ണ്ടു്, സ്വ­ന്തം ഇ­ച്ഛ­പോ­ലെ ശി­വ­ശ­ര­ണ­രു­മൊ­ത്തു സമയം ക­ഴി­ക്കും; മൂ­ന്നു്, സ്വ­ന്തം ഇ­ച്ഛ­പോ­ലെ ഗു­രു­സേ­വ­യിൽ ഏർ­പ്പെ­ടും. തന്റെ ഈ മൂ­ന്നു നി­ബ­ന്ധ­ന­കൾ കൗ­ശി­ക­രാ­ജാ­വു് ലം­ഘി­ക്കാ­ത്തി­ട­ത്തോ­ളം താൻ അ­ദ്ദേ­ഹ­ത്തി­ന്റെ കൂടെ ക­ഴി­യും; അവ തെ­റ്റി­ച്ചാൽ സ്വ­ത­ന്ത്ര­യാ­യി ജീ­വി­ക്കും. മ­ഹാ­ദേ­വി­യു­ടെ ആ ഉ­ട­മ്പ­ടി രാ­ജാ­വു് അം­ഗീ­ക­രി­ച്ചു. അവ വളരെ പ്ര­യാ­സ­പ്പെ­ട്ടു­ത­ന്നെ പാ­ലി­ച്ചു­പോ­ര­വേ ഒ­രി­ക്കൽ, ഭി­ക്ഷാം­ദേ­ഹി­യാ­യ ഒരു ജംഗമൻ (ശൈ­വ­ഭി­ക്ഷു) കൊ­ട്ടാ­ര­ത്തിൽ വന്നു. മ­ഹാ­ദേ­വി അ­പ്പോൾ വി­ശ്ര­മി­ക്ക­യാ­യി­രു­ന്ന­തി­നാൽ ഉ­ണർ­ത്തേ­ണ്ട­തി­ല്ലെ­ന്നു രാ­ജാ­വു് ഭൃ­ത്യ­രോ­ടു പ­റ­ഞ്ഞ­തു് അവർ അ­നു­സ­രി­ച്ചെ­ങ്കി­ലും ഉ­ണർ­ന്നു­വ­ന്ന മ­ഹാ­ദേ­വി ഇനി രണ്ടു ക­രാ­റു­ക­ളേ ശേ­ഷി­ക്കു­ന്നു­ള്ളു­വെ­ന്നു രാ­ജാ­വി­നോ­ടു പ­റ­ഞ്ഞു.

കു­റ­ച്ചു­നാൾ ക­ഴി­ഞ്ഞു്, ധ്യാ­ന­ത്തിൽ മു­ഴു­കി­യി­രു­ന്ന മ­ഹാ­ദേ­വി­യെ­ക്ക­ണ്ടു് ആ­സ­ക്ത­നാ­യി രാ­ജാ­വു് അവളെ ക­യ­റി­പ്പു­ണർ­ന്ന­പ്പോൾ, ഇ­നി­യും ഒരു കരാർ മാ­ത്ര­മേ ത­നി­ക്കും സ്വാ­ത­ന്ത്ര്യ­ത്തി­നു­മി­ട­യിൽ ഉ­ള്ളൂ­വെ­ന്നു് മ­ഹാ­ദേ­വി കൗ­ശി­ക­നെ ഓർ­മ്മി­പ്പി­ച്ചു. മ­റ്റൊ­രി­ക്കൽ, കൗ­ശി­ക­നു­മൊ­ത്തു് മ­ഹാ­ദേ­വി കി­ട­പ്പ­റ­യി­ലാ­യി­രി­ക്കു­മ്പോൾ അ­വ­ളു­ടെ ദീ­ക്ഷാ­ഗു­രു കൊ­ട്ടാ­ര­ത്തി­ലേ­ക്കു വന്നു. ഗുരു വ­ന്ന­ത­റി­ഞ്ഞു് സ്വീ­ക­രി­ക്കാൻ ഓ­ടി­ച്ചെ­ന്ന മ­ഹാ­ദേ­വി­യോ­ടു ഗുരു, ‘പോയി വ­സ്ത്രം ധ­രി­ച്ചി­ട്ടു വരൂ മകളെ’ എന്നു പ­റ­ഞ്ഞ­ത­നു­സ­രി­ച്ചു് ദേവി കി­ട­പ്പ­റ­യി­ലേ­ക്കു് മ­ട­ങ്ങി­യെ­ങ്കി­ലും കു­പി­ത­നാ­യ രാ­ജാ­വു്, ‘മ­ഹാ­ശ­ര­ണ­യാ­യ നി­ന­ക്കു് ഉ­ടു­തു­ണി­യെ­ന്തി­നു്’, എ­ന്നു­ചോ­ദി­ച്ചു് വ­സ്ത്രം കൊ­ടു­ക്കാൻ വി­സ­മ്മ­തി­ച്ചു. അ­പ്പോൾ മ­ഹാ­ദേ­വി മൂ­ന്നു നി­ബ­ന്ധ­ന­ക­ളും ലം­ഘി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു­വെ­ന്നും ഇനി താൻ പൂർ­ണ്ണ­സ്വ­ത­ന്ത്ര­യാ­ണെ­ന്നും രാ­ജാ­വി­നോ­ടു പ­റ­ഞ്ഞി­ട്ടു് കൊ­ട്ടാ­രം വി­ട്ടി­റ­ങ്ങി­യെ­ന്നു പ­റ­യ­പ്പെ­ടു­ന്നു.

ഒരു യു­വ­തി­ക്കു് ന­ഗ്ന­യാ­യി തെ­രു­വി­ലി­റ­ങ്ങി ന­ട­ക്കു­ക­യെ­ന്ന­തു് അ­ചി­ന്ത്യ­മാ­യി­രി­ക്കു­ന്ന ഇ­ക്കാ­ല­ത്തു്, എ­ട്ടു­നൂ­റ്റാ­ണ്ടു് മു­മ്പു് അ­ങ്ങ­നെ ചെ­യ്യാൻ ഒ­രു­മ്പെ­ട്ട മ­ഹാ­ദേ­വി വളരെ പ്ര­സ­ക്ത­മാ­യ ചില സ­മ­സ്യ­കൾ ന­മു­ക്കു­മു­ന്നിൽ ഉ­യർ­ത്തു­ന്നു­ണ്ടു്. എ­ന്തു­കൊ­ണ്ടാ­ണു് ശരീരം ന­മു­ക്കു ല­ജ്ജാ­വ­ഹ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്ന­തു്? ആദവും ഹ­വ്വ­യും നന്മ-​തിന്മകളുടെ കനി പ­റി­ച്ചു­തി­ന്നു­ന്ന­തോ­ടെ അ­ത്തി­യി­ല­കൾ­കൊ­ണ്ടു് സ്വയം മ­റ­യ്ക്കാൻ മാ­ത്രം നാ­ണി­ച്ചു­പോ­കു­ന്ന­തു് എ­ന്താ­ണു്? അ­തു­മു­തൽ ഇ­ങ്ങോ­ട്ടു് എ­ന്തെ­ല്ലാം­ത­രം ‘നാ­ണ­ങ്ങൾ’ ന­മു­ക്കു മ­റ­ച്ചു­വെ­യ്ക്കേ­ണ്ടി വ­രു­ന്നു? കൊ­ട്ടാ­രം വി­ട്ടി­റ­ങ്ങി ന­ട­ക്കു­ന്ന അ­ക്ക­മ­ഹാ­ദേ­വി പൂ­ക്ക­ളോ­ടും കി­ളി­ക­ളോ­ടും തു­മ്പി­ക­ളോ­ടു­മെ­ല്ലാം തന്റെ ച­ന്ന­മ­ല്ലി­കാർ­ജ്ജു­നൻ എ­വി­ടെ­യാ­ണെ­ന്നു് അ­ന്വേ­ഷി­ക്കു­ന്നു­ണ്ടു്. അ­ക്ക­യു­ടെ ആ അ­ന്വേ­ഷ­ണം അ­വ­സാ­നി­ക്കു­ന്ന­തു് ഉ­ള്ള­തെ­ല്ലാം തന്റെ പ­തി­ത­ന്നെ­യാ­ണെ­ന്ന തി­രി­ച്ച­റി­വി­ലാ­ണു്. അ­ങ്ങ­നെ, എല്ലാ ശ­രീ­ര­വും ശി­വ­ന്റെ­യാ­ണെ­ന്ന ന­ഗ്ന­സ­ത്യ­ത്തെ അ­റി­യു­ന്ന അ­ക്ക­യ്ക്കു് ആ ശ­രീ­ര­ത്തിൽ ല­ജ്ജി­ക്കേ­ണ്ട­താ­യി യാ­തൊ­ന്നു­മി­ല്ലെ­ന്നു് സു­വ്യ­ക്ത­മാ­ണു്. ശി­വ­ന്റെ ഉ­ള്ളി­ലാ­യ­വ­ളാ­ണു് താ­നെ­ന്നു് അ­ക്ക­ത­ന്നെ ഒ­രി­ട­ത്തു് പ­റ­യു­ന്നു­ണ്ടു്. ഇവിടെ, താ­നാ­യി­രി­ക്കു­ന്ന ഉ­ണ്മ­യു­ടെ പൂർ­ണ്ണ­ത­യെ, വി­ശ്വ­വ്യാ­പ­ക­ത­യെ, അ­റി­യു­ന്ന­താ­ണു് ഭ­യ­ങ്ങ­ളിൽ­നി­ന്നെ­ല്ലാം അ­ക്ക­യെ മോ­ചി­പ്പി­ക്കു­ന്ന­തു്. ഇ­തി­നു­വി­രു­ദ്ധ­മാ­യി തന്റെ സ്വ­ത്വ­ത്തെ നന്മ-​തിന്മകളുടെ സാ­പേ­ക്ഷി­ക­ത­യി­ലൂ­ടെ, ഉ­ള്ള­തിൽ­നി­ന്നെ­ല്ലാം അ­ന്യ­വൽ­ക്ക­രി­ച്ചു്, കാ­ണു­ന്ന അ­ശ്ലീ­ല­ത്തിൽ­നി­ന്നാ­ണു് ഭ­യ­ങ്ങ­ളും നാ­ണ­ങ്ങ­ളു­മെ­ല്ലാം ഉ­ട­ലെ­ടു­ക്കു­ന്ന­തു്. ദൈ­വ­രാ­ജ്യ­ത്തിൽ (ഏദൻ തോ­ട്ട­ത്തിൽ) ത­ങ്ങ­ളെ­ന്നു പ്ര­വേ­ശി­ക്കു­മെ­ന്നു ചോ­ദി­ക്കു­ന്ന ശി­ഷ്യ­രോ­ടു് യേശു, ‘നി­ങ്ങൾ എന്നു ശി­ശു­ക്ക­ളെ­പ്പോ­ലെ ഉ­ടു­തു­ണി­കൾ ഉ­രി­ഞ്ഞു ക­ള­ഞ്ഞി­ട്ടു്, അ­വ­യു­ടെ മേൽ നൃ­ത്തം ച­വി­ട്ടു­മോ, അന്നു നി­ങ്ങൾ ദൈ­വ­രാ­ജ്യ­ത്തിൽ പ്ര­വേ­ശി­ക്കും’ എ­ന്നാ­ണു് മ­റു­പ­ടി പ­റ­യു­ന്ന­തു് (തോ­മ­സി­ന്റെ സു­വി­ശേ­ഷം, വചനം: 37).

ജൈ­ന­രി­ലെ തീവ്ര ആ­ദ്ധ്യാ­ത്മി­ക­പാ­ര­മ്പ­ര്യ­മു­ള്ള ‘ദി­ഗം­ബ­ര­രും’ അ­ക്ക­യ്ക്കു പ്ര­ചോ­ദ­നം നൽ­കി­യി­രി­ക്കാം. കൊ­ട്ടാ­ര­ത്തിൽ­നി­ന്നും അ­നു­ഭ­വ­മ­ണ്ഡ­പ­ത്തി­ലേ­യ്ക്കാ­ണു് മ­ഹാ­ദേ­വി പോ­കു­ന്ന­തു്. വ­ച­ന­ങ്ങ­ളു­ടെ വി­പ്ല­വം ജ്വ­ലി­ച്ചു­നി­ന്ന കാ­ല­മാ­യി­രു­ന്നു അ­ന്നു്. ബ­സ­വാ­ദി ശ­ര­ണ­രു­ടെ പ്ര­ശ­സ്തി­യും അ­തി­ന്റെ മൂർ­ദ്ധ­ന്യ­ത്തി­ലാ­യി­രു­ന്നു. ഇ­തൊ­ക്കെ മ­ഹാ­ദേ­വി­യെ അ­ങ്ങോ­ട്ടാ­കർ­ഷി­ച്ചി­രി­ക്ക­ണം. അ­വി­ടെ­യെ­ത്തി­യ­പ്പോൾ അ­ദ്ധ്യ­ക്ഷ­സ്ഥാ­ന­ത്തി­രു­ന്ന ഗുരു അ­ല്ല­മ­പ്ര­ഭു, മ­ഹാ­ദേ­വി­യോ­ടു് കർ­ക്ക­ശ­മാ­യ ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്നു: ‘നി­ന്റെ ഭർ­ത്താ­വാ­രു്?’ എ­ന്നാ­യി­രു­ന്നു ആ­ദ്യ­ചോ­ദ്യം. ‘ശിവനേ, നീ­യെ­ന്റെ പ­തി­യാ­ക­ണ­മെ­ന്നു് അ­ന­ന്ത­കാ­ലം ത­പി­ച്ച­വൾ ഞാൻ…’ എന്ന സു­പ്ര­സി­ദ്ധ വ­ച­ന­മാ­യി­രു­ന്നു ഉ­ത്ത­രം. ‘ദേ­ഹാ­ഭി­മാ­നം ഇ­ല്ലാ­ത്ത­വ­ളെ­ങ്കിൽ എ­ന്തി­നു മു­ടി­കൊ­ണ്ടു ശരീരം മ­റ­യ്ക്കു­ന്നു’വെ­ന്ന­താ­യി­രു­ന്നു പ്ര­ഭു­ദേ­വ­രു­ടെ അ­ടു­ത്ത ചോ­ദ്യം. ‘നെ­ഞ്ചിൽ കാ­മ­ദേ­വ­ന്റെ മു­ദ്ര­യു­ള്ള­തു് ക­ണ്ടു് നി­ങ്ങൾ­ക്കു് മ­ന­ക്ഷോ­ഭം ഉ­ണ്ടാ­യെ­ങ്കി­ലോ എന്ന ശ­ങ്ക­യാ­ലാ­ണു് താൻ മാ­റു­മ­റ­ച്ച­തെ­ന്നും, ച­ന്ന­മ­ല്ലി­കാർ­ജ്ജു­ന­ന്റെ ഉ­ള്ളി­ലാ­യ­വ­ളെ ചോ­ദ്യം ചെ­യ്യേ­ണ്ട­തി­ല്ലെ­ന്നും മ­റു­പ­ടി പറഞ്ഞ മ­ഹാ­ദേ­വി­യെ അ­ല്ല­മ­പ്ര­ഭു തന്റെ ജേ­ഷ്ഠ­സ­ഹോ­ദ­രി­യാ­യി ഗ­ണി­ക്കു­ക­യും ‘അക്ക’ എന്നു വി­ളി­ക്കു­ക­യും ചെ­യ്തു. അ­ങ്ങി­നെ­യാ­ണു് മ­ഹാ­ദേ­വി ‘അ­ക്ക­മ­ഹാ­ദേ­വി’യാ­യ­തു്. ബ­സ­വ­ണ്ണ­നാ­ക­ട്ടെ ‘എന്നെ പെറ്റ അമ്മ’ എ­ന്നു­പ­റ­ഞ്ഞു് മ­ഹാ­ദേ­വി­യു­ടെ സാ­ക്ഷാ­ത്കാ­ര­ത്തി­ന്റെ ഔ­ന്ന­ത്യം അം­ഗീ­ക­രി­ക്കു­ക­യാ­ണു്. അ­ക്ക­യ്ക്ക്, അ­ല്ല­മ്മ­പ്ര­ഭു­വി­നോ­ടും ബ­സ­വ­ണ്ണ­നോ­ടു­മു­ള്ള പാ­ര­സ്പ­ര്യ­വും അ­ക്ക­യു­ടെ വ­ച­ന­ങ്ങ­ളിൽ പ­ല­യി­ട­ത്തും കാ­ണാ­വു­ന്ന­താ­ണു്.

അ­ക്ക­ന്റെ ‘ച­ന്ന­മ­ല്ലി­കാർ­ജ്ജു­നൻ’ എന്ന പദം ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ടു്. ‘ചന്ന’ എ­ന്നാൽ ‘ച­ന്ത­മു­ള്ള’, ‘പ്രി­യ­പ്പെ­ട്ട’ എ­ന്നൊ­ക്കെ­യാ­ണു് അർ­ത്ഥം. ‘മ­ല്ലി­ക’ മു­ല്ല­പ്പൂ­വാ­ണ­ല്ലോ, ‘അർ­ജ്ജു­നൻ’ എ­ന്നാൽ ‘വെ­ളു­ത്ത­വൻ’ എ­ന്നും. ശി­വ­നിൽ­നി­ന്നു് ‘പാ­ശു­പ­താ­സ്ത്രം’ നേ­ടു­വാൻ ത­പ­സ്സു­ചെ­യ്ത അർ­ജ്ജു­ന­ന്റെ യോ­ഗ്യ­ത പ­രീ­ക്ഷി­ക്കാൻ ‘കിരാത’രായി ശി­വ­പാർ­വ്വ­തി­മാർ പ്ര­ത്യ­ക്ഷ­പ്പെ­ട്ടെ­ന്നും അർ­ജ്ജു­ന­നും ശി­വ­നു­മാ­യി മ­ത്സ­രി­ച്ചു­ന­ട­ന്ന ശ­ര­വർ­ഷ­ത്തിൽ ദേവി ഇ­ട­പെ­ടു­ക­യും, അർ­ജ്ജു­ന­നെ­യ്ത അ­മ്പു­കൾ മു­ല്ല­പ്പൂ­ക്ക­ളാ­യി ശിവനെ മൂ­ടു­ക­യാൽ ശിവൻ മു­ല്ല­പ്പു­പോ­ലെ വെ­ളു­ത്തെ­ന്നും അ­ങ്ങ­നെ ച­ന്ന­മ­ല്ലി­കാർ­ജ്ജു­ന­നാ­യെ­ന്നു­മാ­ണു് ഐ­തി­ഹ്യം. ഏ­താ­യാ­ലും ഇ­ക്ക­ഥ­യി­ല­ട­ങ്ങി­യി­രി­ക്കു­ന്ന സ്ത്രീ­ത്വ­ത്തി­ന്റെ ഇ­ട­പെ­ടൽ ശ്ര­ദ്ധേ­യ­മാ­ണു്, സ്നേ­ഹ­ത്തി­ന്റെ ശക്തി, അ­ന്യ­ത­യു­ടേ­യും മ­ത്സ­ര­ത്തി­ന്റെ­യും കൂ­ര­മ്പു­ക­ളെ എ­ത്ര­യും ത­ര­ള­മാ­യ മു­ല്ല­പ്പൂ­ക്ക­ളാ­ക്കു­ന്നു.

‘കവിത’ എന്നു നാം വി­വ­ക്ഷി­ക്കാ­റു­ള്ള ഒ­രർ­ത്ഥ­വും ‘വചന’ത്തി­നി­ല്ല. ‘വാ­ക്കു കൊ­ടു­ക്കു­ക’ എന്ന അർ­ത്ഥ­മാ­ണു­ള്ള­തു്; ‘വ­ച­ന­ഭ്ര­ഷ്ട­ത്വം’ എ­ങ്ങ­നെ­യും ഒ­ഴി­വാ­ക്കേ­ണ്ട­തു­മാ­ണു്. വൃ­ത്തം, ഛ­ന്ദ­സ്സ്, എ­ന്നൊ­ന്നും കെ­ട്ടി­യൊ­തു­ക്കാ­നാ­വാ­ത്ത­പോ­ലെ­യാ­യി­രു­ന്നു വ­ച­ന­ത്തി­ന്റെ തി­ര­ത­ള്ളൽ. പ്ര­ഥ­മ­വ­ച­ന­കാ­ര­നാ­യി അ­റി­യ­പ്പെ­ടു­ന്ന­തു് പ­ത്താം നൂ­റ്റാ­ണ്ടു­കാ­ര­നാ­യ ദാ­സി­മ­യ്യ­യാ­ണു്. പ­കു­തി­യെ­ങ്കി­ലും വ­ച­ന­ങ്ങൾ ചോ­ദ്യ­ങ്ങൾ­ക്കോ സ­ന്ദർ­ഭ­ങ്ങൾ­ക്കോ ഉള്ള പ്ര­തി­ക­ര­ണ­ങ്ങ­ളാ­ണു്. ഇ­വ­യ­ധി­ക­വും ‘ശൂ­ന്യ­സ­മ്പാ­ദ­നെ’ എ­ന്ന­റി­യ­പ്പെ­ടു­ന്ന ഗ്ര­ന്ഥാ­വ­ലി­ക­ളി­ലുൾ­പ്പെ­ടു­ന്ന­വ­യാ­ണു്. വി­വർ­ത്ത­ന­ങ്ങ­ളിൽ മാ­ത്ര­മ­ല്ല, മൂ­ല­ത്തി­ലും അർ­ത്ഥം ഗ്ര­ഹി­ക്കാൻ പ്ര­യാ­സ­മു­ള്ള പല വ­ച­ന­ങ്ങ­ളു­മു­ണ്ടു് ഇ­ക്കൂ­ട്ട­ത്തിൽ. ഉ­ദാ­ഹ­ര­ണ­ത്തി­നു് ‘ര­ണ്ടി­നും വിട്ട കി­ടാ­വി­നെ­പ്പോ­ലെ’ എ­ന്നു­ള്ള വചനം. അ­തി­നെ­ക്കു­റി­ച്ചു് ക­ന്ന­ഡ­പ­ണ്ഡി­ത­രോ­ടു പ­ല­രോ­ടും ചോ­ദി­ച്ചെ­ങ്കി­ലും ആർ­ക്കും അ­സ­ന്ദി­ഗ്ദ്ധ­മാ­യി ഒ­രു­ത്ത­ര­വും പ­റ­യാ­നി­ല്ല. എ­ന്നാൽ ഏ­ത­കി­ട്ടിൽ­നി­ന്നു് മു­ല­കു­ടി­ക്ക­ണം എന്നു ശ­ങ്കി­ച്ചു നിൽ­ക്കു­ന്ന ഒരു പ­ശു­ക്കു­ട്ടി­യെ സ­ങ്കൽ­പ്പി­ക്കു­മ്പോൾ ന­മു­ക്കു് ഉ­ഭ­യ­ങ്ങൾ­ക്കി­ട­യിൽ­പ്പെ­ട്ടു കു­ഴ­യു­ന്ന സ്വ­ന്തം മ­ന­സ്സി­ന്റെ അ­വ­സ്ഥ­ത­ന്നെ ഓർ­മ്മ­വ­രു­ന്നു.

വ­ച­ന­ങ്ങൾ മ­ല­യാ­ള­ത്തി­ലാ­ക്കു­ന്ന­തിൽ ഏ­റ്റ­വും ബു­ദ്ധി­മു­ട്ട­നു­ഭ­വ­പ്പെ­ട്ട­തു് ര­ണ്ടു­ഭാ­ഷ­ക­ളു­ടെ സാ­മ്യം മൂ­ല­മാ­ണു്. ക­ന്ന­ഡ­യും മ­ല­യാ­ള­വും ത­മ്മിൽ വ്യ­ത്യ­സ്ഥ­ത­ക­ളെ­ക്കാൾ സ­മാ­ന­ത­ക­ളാ­ണു­ള്ള­തു്. ചില സ­ന്ദി­ഗ്ദ്ധ­ത­കൾ അ­ടി­ക്കു­റി­പ്പു­ക­ളാ­യി കൊ­ടു­ത്തി­ട്ടു­ണ്ടു്. മൂ­ല­വ­ച­ന­ങ്ങ­ളി­ലെ ഭാഷയെ ക­ഴി­വ­തും അ­ങ്ങ­നെ തന്നെ മ­ല­യാ­ള­ത്തി­ലാ­ക്കാ­നു­ള്ള ശ്ര­മ­മാ­ണു് വാ­യ­നാ­നു­ഭ­വ­ത്തെ ബാ­ധി­ക്കാ­നി­ട­യു­ള്ള മ­റ്റൊ­രു കാ­ര്യം. ‘ഗണ്ട’ എന്ന ക­ന്ന­ഡ­പ­ദം ഭർ­ത്താ­വു് എ­ന്നർ­ത്ഥ­മു­ള്ള­താ­ണു്. കണ്ടൻ എ­ന്ന­താ­ണു് ത­ത്തു­ല്യ­മാ­യ മലയാള പദം. ഗണ്ടൻ വ­രു­ന്ന ഓരോ വ­ച­ന­വും ‘കണ്ട’നായി എന്നെ പ്ര­ലോ­ഭി­പ്പി­ച്ചെ­ങ്കി­ലും ‘ഭർ­ത്താ­വു്’ എ­ന്നു­ത­ന്നെ­യാ­ണു് ഈ കൃ­തി­യിൽ വി­വർ­ത്ത­നം ചെ­യ്തി­ട്ടു­ള്ള­തു്. ‘വേശ്യ’ എ­ന്നർ­ത്ഥ­മു­ള്ള ‘സൂളെ’യാണു് സ­മാ­ന­മാ­യ മ­റ്റൊ­രു പദം. ‘ചൂല’ (വേശ്യ) എ­ന്നു് മ­ല­യാ­ളം നി­ഘ­ണ്ടു­വി­ലു­ണ്ടെ­ങ്കി­ലും ‘വേശ്യ’ എ­ന്നു­ത­ന്നെ ഒ­ത്തു­തീർ­പ്പാ­ക്കു­ക­യാ­യി­രു­ന്നു ഒ­ടു­വിൽ. ‘അംഗം-​ലിംഗം’, ‘ഭക്തൻ-​ഭവി’ തു­ട­ങ്ങി­യ ദ്വ­ന്ദ­ങ്ങ­ളെ ക­ഴി­വ­തും അക്ക ഉ­പ­യോ­ഗി­ച്ച­രീ­തി­യിൽ­ത്ത­ന്നെ മ­ല­യാ­ള­ത്തി­ലാ­ക്കി­യി­ട്ടു­ണ്ടു്. ‘ലിം­ഗാം­ഗ­സാ­മ­ര­സ്യം’ (ലിം­ഗ­വും അം­ഗ­വും ഒരേ ര­സ­മു­ള്ള­താ­കൽ) ആണു് സാ­ധ­ന­യു­ടെ ല­ക്ഷ്യം.

ഗുരു-​ലിംഗം-ജംഗമൻ എന്ന വാ­ക്കു­കൾ പ­ല­വു­രു വ­ച­ന­ങ്ങ­ളിൽ കാ­ണാ­വു­ന്ന­താ­ണു്. ‘വീ­ര­ശൈ­വ’ പ്ര­സ്ഥാ­ന­ത്തി­ന്റെ അ­ടി­സ്ഥാ­നം തന്നെ ആ­യി­രി­ക്കു­ന്ന ഈ വാ­ക്കു­ക­ളെ കു­റ­ഞ്ഞൊ­ന്നു മ­ന­സ്സി­ലാ­ക്കു­ന്ന­തു് ന­ന്നാ­യി­രി­ക്കും. ‘ഗുരു’ എ­ന്നാൽ ‘ഇ­രു­ട്ടി­നെ ഇ­ല്ലാ­താ­ക്കു­ന്ന­തു്’ എ­ന്നാ­ണർ­ത്ഥം. അ­റി­വു­വെ­ളി­ച്ചം ശി­ഷ്യ­രിൽ സ­ഹ­ജ­മാ­യു­ള്ള­താ­ണു്, ജീ­വി­ത­ത്തി­ലെ വ്യാ­വ­ഹാ­രി­ക­ത­ക­ളു­ണ്ടാ­ക്കു­ന്ന ആശയക്കുഴപ്പത്തെ-​ഇരുട്ടിനെ അ­ക­റ്റു­ക­യേ ഗുരു ചെ­യ്യു­ന്നു­ള്ളൂ. സോ­ക്ര­ട്ടീ­സ്, ഗു­രു­വി­നെ ഒരു വ­യ­റ്റാ­ട്ടി­യോ­ടാ­ണു് ഉ­പ­മി­ക്കു­ന്ന­തു്. സ്വാർ­ത്ഥ­ചി­ന്ത­യേ­തു­മി­ല്ലാ­ത്ത, ത്യാ­ഗി­യാ­യ, ഗു­രു­വി­നു് ശി­ഷ്യ­നെ പൂർ­ണ്ണ­ബോ­ധ­ത്തി­ലേ­യ്ക്കു ന­യി­ക്കു­ക­യെ­ന്ന­ല്ലാ­തെ മ­റ്റൊ­രു­ദ്ദേ­ശ­വു­മി­ല്ല. ഗു­രു­വി­ന്റെ അ­നു­ജ്ഞ­യി­ല്ലാ­ത്ത ഒരു ജ്ഞാ­ന­വും സു­നി­ശ്ചി­ത­മ­ല്ല. സാ­ധ­ക­ന്റെ (ശി­ഷ്യ­യു­ടെ) മ­ന­ക­ല്പി­ത­മാ­യ വി­ഭ്രാ­ന്തി­ക­ളിൽ­നി­ന്നും മോ­ഹ­ങ്ങ­ളിൽ­നി­ന്നും ഇ­ത­യാ­ളെ ര­ക്ഷി­ക്കു­ന്നു. ഗുരു, ജ്ഞാ­ന­ത്തി­ന്റെ, ‘രഹസ്യ’ങ്ങ­ളി­ലേ­ക്കു് ശി­ഷ്യ­നെ ‘ദീ­ക്ഷി’ത­നാ­ക്കു­ന്നു. ആ ര­ഹ­സ്യ­ങ്ങൾ ആരും ഒ­ളി­ച്ചു­വെ­ക്കു­ന്നു­വെ­ന്ന­ല്ല, എ­ല്ലാ­വ­രും തി­രി­ച്ച­റി­യു­ക­യോ കാ­ണു­ക­യോ ചെ­യ്യാ­ത്ത­തു­കൊ­ണ്ടു മാ­ത്രം ‘രഹസ്യ’ങ്ങ­ളാ­യി­രി­ക്കു­ന്ന­വ­യാ­ണു്.

വീ­ര­ശൈ­വ­ദീ­ക്ഷ­യിൽ ഗുരു ശി­ഷ്യ­നു് ഒരു ‘ലിംഗം’ നൽ­കു­ന്നു. ‘ലിംഗ’മെ­ന്നാൽ ‘അ­ട­യാ­ളം’. വ­ള­രെ­യ­ധി­കം തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ട്ട ഒരു പ്ര­തീ­ക­മാ­ണു് ശി­വ­ലിം­ഗം. സ്ത്രീ­പു­രു­ഷ­രു­ടെ നി­ത്യ­മാ­യ ഒ­രു­മ­യു­ടെ പ്ര­തീ­ക­മാ­യ ‘ലിംഗ’ത്തി­നു് പല മാ­ന­ങ്ങ­ളു­മു­ണ്ടു്. പ­ല­പ്പോ­ഴും അതൊരു ജ്യേ­ാ­തിർ­ലിം­ഗ­മാ­ണു്. ബൈ­ബി­ളി­ലെ പഴയ നി­യ­മ­ത്തിൽ കല്ലു ത­ല­യി­ണ­യാ­ക്കി ഉ­റ­ങ്ങി­യ ‘യാ­ക്കോ­ബ്’ ഒരു സ്വ­പ്നം കാ­ണു­ന്നു. സ്വ­പ്ന­ത്തിൽ മാ­ലാ­ഖ­മാർ ക­യ­റു­ക­യും ഇ­റ­ങ്ങു­ക­യും ചെ­യ്യു­ന്ന ഒരു ‘ഗോവണി’യാണു് യാ­ക്കോ­ബ് കാ­ണു­ന്ന­തു്. ഉ­റ­ക്ക­മു­ണർ­ന്ന യാ­ക്കോ­ബ്, കല്ലു നി­വർ­ത്തി­വ­ച്ചു്, അതിനെ എ­ണ്ണ­കൊ­ണ്ടു് ‘അ­ഭി­ഷേ­കം’ ചെ­യ്യു­ന്നു (ഇ­ന്നും ശി­വ­ഭ­ക്തർ ചെ­യ്യു­ന്ന­തു­പോ­ലെ­ത­ന്നെ) ഭൂ­മി­യെ­യും സ്വർ­ഗ്ഗ­ത്തെ­യും കൂ­ട്ടി­യി­ണ­ക്കു­ന്ന, അന്നം മുതൽ ആ­ന­ന്ദം വരെ നീ­ളു­ന്ന ഒരു മൂ­ല്യ­വ്യ­സ്ഥ­യെ­യാ­ണി­തു് അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­തു്. ഗുരു നൽ­കു­ന്ന ലിം­ഗ­രൂ­പം ജീ­വി­ത­ത­ത്വ­ങ്ങ­ളെ­യെ­ല്ലാം ഉൾ­ക്കൊ­ള്ളു­ന്ന അ­റി­വി­ന്റെ പ്ര­തീ­ക­മാ­ണു്. ആരും ജ­ന്മ­നാ വീ­ര­ശൈ­വ­രാ­കു­ന്നി­ല്ല. ഗു­രു­വി­നാൽ ദീ­ക്ഷി­ത­നാ­യാ­ലേ ‘വീ­ര­ശൈ­വ’നാ­കു­ക­യു­ള്ളു.

‘ജംഗമ’നെ­ന്നാൽ ‘വ­ന്നും­പോ­യും’ ഇ­രി­ക്കു­ന്ന­വൻ ത­ത്വ­ത്തിൽ ‘സ്ഥാ­വ­ര’ത്തി­ന്റെ മ­റു­വ­ശ­മാ­ണു്. ‘ലിംഗം’ സ്ഥാ­വ­ര­മെ­ങ്കിൽ, മു­ക്ത­നാ­യി ച­രി­ക്കു­ന്ന ദീ­ക്ഷി­തൻ ‘ജംഗമ’നാണു്. ‘വാ­ക്കും അർ­ത്ഥ­വും’ ഒ­രു­മി­ക്കു­ന്ന­തു് ‘ജംഗമ’നി­ലാ­ണു്. അ­തി­നാൽ­ത്ത­ന്നെ ‘ജംഗമൻ’ പൂ­ജ­നീ­യ­നാ­ണു്. ‘വ­ഴി­പോ­ക്ക’രാ­യി­ത്തീ­രാൻ യേ­ശു­വും ശി­ഷ്യ­രെ ഉ­പ­ദേ­ശി­ക്കു­ന്നു­ണ്ടു്.

കർ­ണ്ണാ­ട­ക­ത്തി­ലെ ഗ്രാ­മ­ങ്ങ­ളിൽ വ­സി­ക്കു­മ്പോൾ ‘വാ­മൊ­ഴി’യാ­യി­ത്ത­ന്നെ­യാ­ണു് ഞാൻ ആ­ദ്യ­മാ­യി ‘വ­ച­ന­ങ്ങൾ’ കേ­ട്ട­തു്. ഇ­ന്നും വ­ച­ന­ങ്ങ­ളും കീർ­ത്ത­ന­ങ്ങ­ളും പാടി അ­ല­യു­ന്ന ധാ­രാ­ളം ‘സാ­ധു­ക്കൾ’ കർ­ണ്ണാ­ട­ക­ത്തി­ലെ ഗ്രാ­മ­ങ്ങ­ളി­ലു­ണ്ടു്. ഇവരിൽ ‘നി­ര­ക്ഷ­ര’രാ­യ­വർ­ക്കുൾ­പ്പെ­ടെ നൂ­റു­ക­ണ­ക്കി­നു് പാ­ട്ടു­കൾ ഹൃ­ദി­സ്ഥ­മാ­ണു്. ഈ പാ­ട്ടു­കൾ കേൾ­ക്കു­മ്പോൾ അ­വ­യു­ടെ വഴികൾ പ­ല­പ്പോ­ഴും തെ­ളി­ഞ്ഞും മ­റ­ഞ്ഞും എന്റെ ഉ­ള്ളി­ലും മു­ഴ­ങ്ങു­ന്ന­താ­യി എ­നി­ക്കു് അ­നു­ഭ­വ­പ്പെ­ട്ട­തി­നാ­ലാ­ണു് ഞാൻ ഈ വി­വർ­ത്ത­ന­ത്തി­നു് മു­തിർ­ന്ന­തു്.

ഇ­ത്ര­യും ആ­മു­ഖ­മാ­യി­പ്പ­റ­ഞ്ഞു­കൊ­ണ്ടു്, പ്രിയ വാ­യ­ന­ക്കാ­രേ, അ­ക്ക­മ­ഹാ­ദേ­വി­യെ ഞാൻ നി­ങ്ങ­ളു­ടെ കൈ­യി­ലേൽ­പ്പി­ക്കു­ന്നു…

വി­ന­യ­ചൈ­ത­ന്യ

1.

നി­ല­ത്തിൻ മ­റ­യി­ലെ നി­ധി­പോ­ലെ,

ഫ­ല­ത്തിൻ മ­റ­യി­ലെ രു­ചി­പോ­ലെ,

ശി­ല­യിൻ മ­റ­യി­ലെ പൊ­ന്നു­പോ­ലെ,

തി­ല­ത്തിൻ മ­റ­യി­ലെ തൈലം പോലെ,

മ­ര­ത്തിൻ മ­റ­യി­ലെ തീ പോലെ,

ഭാ­വ­ത്തിൻ മറയിൽ ബ്ര­ഹ്മ­മാ­യി­രി­ക്കും

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ നില ആർ­ക്കു­മ­റി­യി­ല്ല.

2.

എന്നെ ഞാ­ന­റി­യാ­തി­രു­ന്ന­പ്പോൾ

എ­വി­ടി­രു­ന്നു നീ, ചൊ­ല്ല­യ്യാ.

പൊ­ന്നി­നു­ള്ളി­ലെ നിറം പോലെ

എ­ന്നു­ള്ളി­ലി­രു­ന്ന­യ്യാ.

എ­ന്നു­ള്ളി­ലി­രു­ന്നി­ട്ടും ഇ­ല്ലാ­ത്ത ഭേദം ഞാൻ

നി­ന്നിൽ കണ്ടു, ക­ണ്ടി­ല്ലേ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

3.

പാ­ലി­നു നെ­യ്യെ വി­ഴു­ങ്ങി വേ­റാ­കാ­നാ­കു­മോ?

സൂ­ര്യ­കാ­ന്ത­സ്ഫ­ടി­ക­ത്തിൻ അ­ഗ്നി­യെ

ആർ­ക്കു ഭേ­ദി­ക്കാ­നാ­കും?

അ­പാ­ര­മ­ഹി­മൻ ച­ന്ന­മ­ല്ലി­കാർ­ജു­നാ.

നീ എ­ന്നു­ള്ളി­ല­ട­ങ്ങി­യി­രി­ക്കും വഴി

വേ­റി­ല്ലാ­തെ കണ്ടു കൺ­തു­റ­ന്നേൻ.

4.

നാരകം, ചെ­റു­നാ­ര­കം, മാവു മാ­ത­ള­ത്തി­നു

പു­ളി­നീ­രൊ­ഴി­ച്ച­വർ ആ­ര­യ്യാ?

ക­രി­മ്പു വാഴ പ്ലാ­വു നാ­ളി­കേ­ര­ത്തി­നു

മ­ധു­ര­നീ­രൊ­ഴി­ച്ച­വർ ആ­ര­യ്യാ?

കഴമ വരകു നെ­ല്ല­രി­കൾ­ക്കു

പോ­ഷ­ക­ത്തി­ന്നു­ദ­കം ഒ­ഴി­ച്ച­വർ ആ­ര­യ്യാ?

മ­രു­വ­കം മ­ല്ലി­ക കർ­പ്പൂ­ര­ത്തു­ള­സി­ക്കു

പരിമള ഉ­ദ­ക­മൊ­ഴി­ച്ച­വർ ആ­ര­യ്യാ?

ഇന്നീ ജലവും ഒ­ന്നു്, നി­ല­വും ഒ­ന്നു്,

ആ­കാ­ശ­വും ഒന്നു്-​

ജ­ല­ത്തിൽ പ­ല­ദ്ര­വ്യ­ങ്ങ­ളും കൂടി

തന്റെ വിധം വേ­റാ­യി­രി­ക്കും പടി

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യൻ

പല ജ­ഗ­ങ്ങ­ളെ­യും കൂ­ടി­യി­രു­ന്നാ­ലെ­ന്തു?

തന്റെ വിധം വേറെ.

5.

കാ­യ­ത്തെ നി­ഴ­ലാ­യി ബാ­ധി­ച്ചു മായ,

പ്രാ­ണ­നെ മ­ന­മാ­യി ബാ­ധി­ച്ചു മായ,

മ­ന­ത്തെ നി­ന­വാ­യി ബാ­ധി­ച്ചു മായ,

നി­ന­വി­നെ അ­റി­വാ­യി ബാ­ധി­ച്ചു മായ,

അ­റി­വി­നെ മ­റ­വാ­യി ബാ­ധി­ച്ചു മായ,

ജ­ഗ­ത്തിൻ കൂ­ട്ട­ങ്ങ­ളെ ചെ­ങ്കോ­ലെ­ടു­ത്തു

ബാ­ധി­ച്ചു മായ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ, നീ വി­രി­ച്ച മായയെ

ആരും വെ­ല്ലി­ല്ല.

6.

ഹരിയെ വി­ഴു­ങ്ങി മായ, അജനെ വി­ഴു­ങ്ങി മായ,

ഇ­ന്ദ്ര­നെ വി­ഴു­ങ്ങി മായ, ച­ന്ദ്ര­നെ വി­ഴു­ങ്ങി മായ,

അ­റി­യാ­മെ­ന്ന വ­മ്പ­ന്മാ­രെ വി­ഴു­ങ്ങി മായ,

അ­റി­യി­ല്ലെ­ന്ന അ­ജ്ഞാ­നി­ക­ളെ വി­ഴു­ങ്ങി മായ,

ഈരേഴു ഭു­വ­ന­ങ്ങ­ളെ­യും ആവരണം ചെ­യ്തു മായ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

എന്റെ മായയെ മാ­റ്റൂ, ക­രു­ണ­യിൽ.

7.

വി­ട്ടേ­നെ­ന്നാ­ലും വി­ടി­ല്ലീ­മാ­യ,

വി­ടാ­തി­രു­ന്നാൽ പു­റ­ത്തേ­റു­മീ മായ,

യോ­ഗി­ക്കു യോ­ഗി­നി­യാ­യി ഈ മായ,

ശ്ര­മ­ണ­നു ശ്ര­മ­ണി­യാ­യി ഈ മായ,

യ­തി­യ്ക്കു സ്തു­തി­പാ­ഠി­യാ­യി ഈ മായ,

നി­ന്റെ മാ­യ­യ്ക്കു ഞാൻ അ­ഞ്ചു­ന്നോ­ള­ല്ല,

ച­ന്ന­മ­ല്ലി­കാർ­ജു­നാ, നി­ന്നാ­ണെ.

8.

അ­ല്ലെ­ന്നാൽ അ­തെ­യെ­ന്നു് ഈ മായ,

വേ­ണ്ടെ­ന്നാ­ലും വി­ടി­ല്ല ഈ മായ,

എ­നി­യ്ക്കി­തു വി­ധി­യോ!

ഒ­ത്തു് അടി പ­ണി­ഞ്ഞാൽ[1] പി­ന്നെ വേ­റു­ണ്ടോ?

കാ­ക്ക­യ്യാ, ശിവധോ!

9.

എന്റെ മാ­യ­യു­ടെ മ­ദ­ത്തെ മു­റി­ക്ക­യ്യാ,

എന്റെ കാ­യ­ത്തിൻ ക­ല­പി­ല­യെ കെ­ടു­ത്ത­യ്യാ,

എന്റെ ജീ­വ­ന്റെ ചാ­ഞ്ചാ­ട്ടം മാ­റ്റ­യ്യാ,

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

എന്നെ ചു­റ്റി­യ പ്ര­പ­ഞ്ച­ത്തെ വി­ടീ­യ്ക്കൂ,

നി­ന്റെ ധർ­മ്മം.[2]

10.

ക­ണ്ടേ­നെ­ന്നാൽ ദൃ­ഷ്ടി മ­റ­യാ­കും,

കൂ­ടി­യേ­നെ­ന്നാൽ ഭാവം മ­റ­യാ­കും

അ­റി­ഞ്ഞേ­നെ­ന്നാൽ മറവു മ­റ­യാ­കും

നി­ന്റെ മായയെ മ­റി­ക­ട­ക്കൽ എ­ന്നാ­ലാ­മോ?

കാ­ക്ക­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

11.

എന്റെ കായം മ­ണ്ണു്, ജീവൻ വെളി,[3]

ഏതിനെ പി­ടി­യ്ക്കു­മ­യ്യാ, ദേവാ!

നി­ന്നെ എ­വ്വി­ധം നി­ന­യ്ക്കു­മ­യ്യാ?

എന്റെ മായയെ മാ­റ്റ­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

12.

പി­ന്നിൽ തോടു്, മു­ന്നിൽ പുഴ-

പോ­കേ­ണ്ട വ­ഴി­യെ­ങ്ങു, ചൊ­ല്ലൂ.

പി­ന്നിൽ ചിറ, മു­ന്നി­ലെ വല-

എ­ളു­പ്പ­മി­തി­ലേ­തു നീ ചൊ­ല്ലൂ.

നീ­യി­ട്ട മായ കൊ­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു,

കാ­ക്ക­യ്യാ, കാ­ക്ക­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

13.

ഉ­ള്ള­തൊ­രു തനു, ഉ­ള്ള­തൊ­രു മനം,

ഞാ­നി­നി ഏതു മ­ന­സ്സിൽ ധ്യാ­നി­യ്ക്ക­ണ­മ­യ്യാ?

സം­സാ­ര­ത്തെ ഇനി ഏതു

മ­ന­സ്സിൽ ത­ല്ലീ­ന­മാ­ക്കു­മ­യ്യാ?

അ­യ്യ­യ്യോ, കെ­ട്ടു, ഞാൻ കെ­ട്ടു!

സം­സാ­ര­ത്തി­ന­ല്ല, പ­ര­മാർ­ത്ഥ­ത്തി­ന­ല്ല,

ര­ണ്ടി­നും വിട്ട കി­ടാ­വി­നെ­പ്പോ­ലെ![4]

വി­ല്വ­വും വി­ളാ­പ്പ­ഴ­വും[5] ഒ­രു­മി­ച്ചു പി­ടി­യ്ക്കാ­മോ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ?

14.

പ­ഞ്ചേ­ന്ദ്രി­യ­ങ്ങൾ, സ­പ്ത­ധാ­തു­ക്കൾ,

അഷ്ടമദങ്ങൾ-​

കൊ­ന്നു കൊ­ല­വി­ളി­ച്ച­ല്ലോ!

ഹ­രി­ബ്ര­ഹ്മ­രു­ടെ പെരുമ മു­റി­ച്ചു

കൊ­ന്നു­കൊ­ല­വി­ളി­ച്ച­ല്ലോ!

മഹാ ഋ­ഷി­മാ­രു­ടെ ത­പ­സ്സു­കെ­ടു­ത്തി കൊ­ന്നു കൊ­ല­വി­ളി­ച്ച­ല്ലോ!

ച­ന്ന­മ­ല്ലി­കാർ­ജു­ന­നേ ശ­ര­ണ­മെ­ന്നു

നമ്പി ആ­ശ്ര­യി­ച്ചാൽ[6]

അഞ്ചി നി­ന്നു­വ­ല്ലോ!

15.

എ­രു­മ­യെ്ക്കാ­രു ചിന്ത,

തോ­ല്പ­ണി­ക്കാ­ര­നു് ഒരു ചിന്ത,

എ­നി­ക്കെ­ന്റെ ചിന്ത,

ത­നി­ക്കു തന്റെ കാ­മ­ത്തി­ന്റെ ചിന്ത.

ഇല്ല, വേണ്ട, ചേല വിടൂ മഠയാ,

എ­നി­ക്കു് ച­ന്ന­മ­ല്ലി­കാർ­ജു­ന ദേവൻ

ഇ­ണ­ങ്ങു­മോ ഇ­ണ­ങ്ങി­ല്ല­യോ എന്ന ചിന്ത.

16.

ക­ല്ലും ചു­മ­ന്നു കടലിൽ മു­ങ്ങി­യാൽ

ഇ­ട­രു­കൾ തീ­രു­മോ, അമ്മാ?

ഉ­ണ്ടി­ട്ടും വി­ശ­ക്കു­ന്നെ­ന്നാൽ കഷ്ടം തന്നെ!

കണ്ട ക­ണ്ടി­ട­ത്തെ­ല്ലാം മനം വെ­ന്താൽ

കാ­ന്തൻ ച­ന്ന­മ­ല്ലി­കാർ­ജു­നൻ

എ­ങ്ങ­നെ ഇ­ണ­ങ്ങു­മ­യ്യാ?

17.

അയ്യാ, നി­ന്നെ തൊ­ട്ടി­ട്ടും

തൊ­ടു­ന്നി­ല്ലെ­ന്റെ മനം, കണ്ടോ,

അ­ഴി­ഞ്ഞു കു­ഴ­ഞ്ഞി­തെ­ന്റെ മനം,

പ­ട്ട­ണ­വാ­തി­ലി­ലെ ചു­ങ്ക­ക്കാ­ര­നെ­പ്പോ­ലെ

എ­രി­പി­രി കൊ­ണ്ടെ­ന്റെ മനം,

ര­ണ്ടെ­ന്ന­തു മ­റ­ന്നു് ഒ­ഴി­യു­ന്നി­ല്ലെ­ന്റെ മനം,

നീ ഞാ­നാ­കും വ­ഴി­യേ­തു ചൊ­ല്ലൂ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

18.

എ­പ്പോ­ഴും എന്റെ മനം ഉ­ദ­ര­ത്തി­ലേ­ക്കൊ­ഴു­കു­ന്നു,

കാ­ണാ­നാ­കു­ന്നി­ല്ല­യ്യാ, നി­ന്റെ മുഖം,

ഭേ­ദി­യ്ക്കാ­ന­റി­യി­ല്ല­യ്യാ, നി­ന്റെ മായയെ;

മാ­യ­യു­ടെ സം­സാ­ര­ത്തിൽ പെ­ട്ടി­രി­ക്കു­ന്നേൻ,

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നി­ന്നെ പൊ­തി­യും പോ­ലാ­ക്കൂ എന്നെ,

നി­ന്റെ ക­രു­ണ­യാൽ.

19.

മനം തന്റെ സാ­ക്ഷി­യെ­ക്ക­ണ്ടു് അ­നു­ഭ­വി­യ്ക്കാൻ

നി­ജ­സ്മൃ­തി­യാൽ[7] ആ­കു­മെ­ന്ന­ല്ലാ­തെ

അതു പ്ര­മാ­ണ­ത്തിൽ അ­ട­ങ്ങു­മോ?

എടീ തള്ളേ, നീ മഠയി തന്നെ.

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­നു് ഇ­ണ­ങ്ങി

സ്വയം വി­റ്റു­പോ­യ­വൾ ഞാൻ,

നി­ന്റെ താ­യ­ത്ത­മൊ­ന്നും വേണ്ട, പോടീ.

20.

ഊരു ന­ടു­വി­ലൊ­രു വേ­ട്ട­യി­ര വീണിരുന്നു-​

ആരു ക­ണ്ട­വ­രു­ണ്ടു്, കാ­ണി­ക്ക­യ്യാ.

ഊ­രി­ല­റി­യി­ക്കും, പു­ര­വാ­തി­ലിൽ വ­യ്ക്കും ഞാൻ,

അ­റി­യി­ക്കും ഞാ­നെ­ന്റെ വേ­ട്ട­യി­തു്,

അ­റി­ഞ്ഞു് അ­റി­യാ­തൊ­രു വേ­ട്ട­യാ­ടി ഞാൻ,

അ­റി­യി­ച്ചു തരൂ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

21.

ക­ല്ലി­ന്ന­ക­ത്തു­പോ­യാൽ ക­ല്ലാ­യി വ­രു­ന്നു,

ഗി­രി­യിൽ ഒ­ളി­ച്ചാൽ ഗി­രി­യാ­യി വ­രു­ന്നു,

പാഴു സം­സാ­ര­മേ, മു­തു­കിൽ നി­ന്നു മു­തു­കേ­റി വന്നേ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ, ഇ­നി­യെ­ന്തു്, ഇ­നി­യെ­ന്തു?

22.

വെന്ത സം­സാ­രം വി­ടാ­തെ പീ­ഡി­പ്പി­ക്കു­ന്ന­യ്യാ,

എ­ന്തെ­ന്തു് ചെ­യ്യു­മേൻ അയ്യാ?

അ­ന്ന­ന്ന­ത്തെ സ­ന്താ­പ­ത്തി­നു് എ­ന്തു്, എ­ന്തു് അയ്യാ?

വെന്ത ഉ­ട­ലു­ചു­മ­ക്കാൻ ഞാ­നി­ല്ല,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

കൊ­ല്ലൂ, കാ­ക്കൂ, അതു് നി­ന്റെ ധർ­മ്മം.

23.

സം­സാ­ര­മെ­ന്ന പ­ക­യാ­ണ­യ്യാ എന്റെ തന്ത,

എന്റെ വം­ശ­ക്കാർ എ­ങ്ങും വി­ടാ­തെ

തെ­ര­ക്കി വ­രു­ന്നു­ണ്ട­യ്യാ,

എന്നെ തെ­ര­ഞ്ഞു­തെ­ര­ഞ്ഞു്

പി­ടി­ച്ചു­കൊ­ല്ലു­ന്ന­യ്യാ,

നി­ന്നെ ഞാൻ അ­ടി­പ­ണി­ഞ്ഞാൽ കാ­ക്ക­യ്യാ,

എ­ന്റെ­യീ സ­ങ്ക­ടം അറിയൂ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

24.

ത­നു­വി­ന്റെ സ­ത്ത്വ­ത്തെ ത­ടു­ത്തു,

മ­ന­സ്സിൻ വി­ര­ക്തി­യെ കെ­ടു­ത്തി,

ഘ­ന­ത്തെ[8] കാണാൻ വി­ടാ­ത്ത ദുഃഖം,

വ­ലു­വ­മ്പ­ന്മാ­രെ­യും അ­ടി­മു­ടി ബാ­ധി­ച്ചു.

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നി­ന്നെ മൂ­ടു­ന്ന സം­സാ­ര­ത്തി­ന്റെ മ­റ­ശ്ശീ­ല

എന്നെ വരാൻ വി­ടു­ന്നി­ല്ല­യ്യാ.

25.

ഞാൻ പി­റ­ന്ന­പ്പോൾ സം­സാ­രം പി­റ­ന്നു,

സം­സാ­രം പി­റ­ന്ന­പ്പോൾ അ­ജ്ഞാ­നം പി­റ­ന്നു,

അ­ജ്ഞാ­നം പി­റ­ന്ന­പ്പോൾ ആശ പി­റ­ന്നു,

ആശ പി­റ­ന്ന­പ്പോൾ കോപം പി­റ­ന്നു,

ആ കോ­പാ­ഗ്നി­യു­ടെ താ­മ­സ­ധൂ­മം മൂ­ടി­യ­പ്പോൾ

ഞാൻ നി­ന്നെ മ­റ­ന്നു് ഭ­വ­ദുഃ­ഖ­ത്തി­നു് ഇ­ര­യാ­യി.

നീ ക­രു­ണ­യോ­ടെ എ­ടു­ത്തെ­ന്റെ മറവി മാ­റ്റി

നി­ന്റെ പാദം അ­റി­യി­ക്ക­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

26.

അ­ടു­പ്പിൽ കയറി എരിതീ മ­റ­ന്ന­വ­ളെ,

മ­ല­യേ­റി ബഹളം മ­റ­ന്ന­വ­ളെ നോ­ക്കൂ,

സം­സാ­ര­സം­ബ­ന്ധം നോ­ക്കൂ,

സം­സാ­ര­സം­ബ­ന്ധം വരും ജ­ന്മ­ങ്ങ­ളി­ലും

മു­തു­കിൽ നി­ന്നി­റ­ങ്ങി­ല്ല.

അ­ര­ഞ്ഞാ­ണും അ­ര­ഞ്ഞാ­ണി­ല്ലാ­യ്മ­യും ഒന്നായവൾ-​

എ­ന്നി­ലെ­ന്തു നോ­ക്കു­മ­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

27.

അ­യ്യ­യ്യോ, സം­സാ­ര­ത്തിൻ

പൊ­ള്ള­ത്ത­രം വ­ന്നു് ആ­ടി­യ­ല്ലോ!

അപ്പൻ, ബൊ­പ്പൻ എന്ന വേ­ഷ­മ­തു്

ആ­ദ്യ­മേ വ­ന്നു് ആടി,

നെ­യ്മി­നു­ക്കി­യ മീ­ശ­യു­ള്ള വേ­ഷ­മ­തു ന­ട്ട­ന­ടു­വി­ലാ­ടി,

മു­പ്പു­മു­തു­ക്കെ­ന്ന വേ­ഷ­മ­തു് ഏ­റ്റ­വു­മൊ­ടു­വി­ലാ­ടി,

നി­ന്റെ നോ­ട്ടം തീർ­ന്നാൽ ഉടൻ

ജ­ഗ­ന്നാ­ട­ക­വും തീർ­ന്നു,

അല്ലേ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

28.

എ­നി­ക്കെ­ന്തി­ന­യ്യാ ചാവും പ്ര­പ­ഞ്ച­ത്തിൻ ക­ളി­പ്പാ­വ?

മാ­യി­ക­ത്തിൻ മ­ല­ഭാ­ണ്ഡം, ആ­തു­ര­ത്തിൻ ഭ­വ­നി­ല­യം,

കും­ഭ­ത്തിൻ വി­ട­വിൽ ജലം പ­ര­ക്കു­ന്ന

നിലം എ­നി­ക്കെ­ന്തി­ന­യ്യാ?

വിരൽ പഴം ഞെ­ക്കു­ക­യ­ല്ലാ­തെ ച­വ­യ്ക്കു­മോ?

ചി­ത്തെ­ല്ലാം ജീവൻ, അ­തൊ­ക്കാ­ത്ത ത­ര­മെ­നി­ക്കു്.

എന്റെ പിഴകൾ പൊ­റു­ത്തു­കൊ­ള്ളൂ.

ച­ന്ന­മ­ല്ലി­കാർ­ജു­ന ദേ­വ­ദേ­വൻ

നി­ങ്ങൾ­ത­ന്നെ അ­ണ്ണ­ന്മാ­രേ.

29.

തന്റെ വി­നോ­ദ­ത്തി­നു താനേ

സൃ­ജി­ച്ചു സകല ജ­ഗ­ത്തും,

തന്റെ വി­നോ­ദ­ത്തി­നു താനേ

ചു­റ്റി­യ­തിൽ സകല പ്ര­പ­ഞ്ച­വും,

തന്റെ വി­നോ­ദ­ത്തി­നു താനേ

ചു­ഴ­റ്റി അനന്ത ഭ­വ­ദുഃ­ഖ­ങ്ങ­ളിൽ.

ഇ­ങ്ങ­നെ എന്റെ ച­ന്ന­മ­ല്ലി­കാർ­ജു­നൻ

എന്ന പ­ര­മ­ശി­വൻ

തന്റെ ജ­ഗ­ദ്വി­ലാ­സം മ­തി­യാ­യാൽ പി­ന്നെ

താനേ അ­റു­ക്കും അതിൻ മാ­യാ­പാ­ശ­ത്തെ.

30.

അ­രു­താ­ത്ത ഭ­വ­ങ്ങ­ളിൽ വ­ന്നേ­ന­യ്യാ,

ഒ­ടു­ങ്ങാ­ത്ത താ­പ­ങ്ങ­ളിൽ നൊ­ന്ത്

നി­ന്റെ ക­രു­ണ­യു­ടെ വഴി വ­ന്നേ­ന­യ്യാ.

ഇ­തി­നാൽ എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­നു്

തനു ഇ­ണ­ങ്ങി, മനം വി­റ്റു.

മ­റ്റൊ­ന്നി­ല്ലാ­ത്ത തീ­വ്ര­സ്നേ­ഹ­ത്തി­നു്

ഇനി ത­ര­മെ­ങ്ങ്, ചൊ­ല്ലൂ, തന്തേ.

31.

പി­റ­ക്കാ­ത്ത യോ­നി­ക­ളിൽ ജ­നി­പ്പി­ച്ചു്,

അ­രു­താ­ത്ത ഭ­വ­ങ്ങ­ളിൽ വ­രു­ത്തി,

ഉ­ണ്ണാ­ത്ത ഊണും ഊട്ടി, വി­ധി­ക്കു­ള്ളിൽ­പ്പെ­ടു­ത്തു­ന്നോൻ, കേൾ­ക്ക­ണ്ണാ.

ത­ന്റെ­യോ­രെ­ന്നാൽ പൊ­റു­ക്കു­ന്നോ­നോ?

അ­ടു­ത്തി­രു­ന്ന ഭൃം­ഗി­യു­ടെ തോലു വ­ലി­ച്ചു­രി­ച്ച­വൻ

വേ­റാ­രെ അ­റി­യാൻ?

ഇ­ത­റി­ഞ്ഞു് വി­ടാ­തി­രി, വി­ടാ­തി­രി;

ച­ന്ന­മ­ല്ലി­കാർ­ജു­നൻ ഇ­ത്ത­രം വ­ഞ്ച­ക­ന­മ്മാ.

32.

പ­ട്ടു­നൂൽ­പ്പു­ഴു തന്റെ സ്നേ­ഹ­ത്താൽ വീ­ടു­കെ­ട്ടി

തന്റെ നൂലു ത­ന്നെ­യേ ചു­റ്റി ചാ­വു­മ്പോ­ലെ,

മനം വ­ന്ന­തൊ­ക്കെ ആ­ശി­ച്ചു

ഞാൻ വെ­ന്തു­രു­കു­ന്ന­യ്യാ.

എന്റെ മ­ന­സ്സിൻ ദു­രാ­ശ­യെ മാ­റ്റി

നി­ന്നോ­ടു ചേർ­ക്കൂ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

33.

അ­മേ­ദ്യ­ത്തി­ന്റെ മൺ­കു­ടം, മൂ­ത്ര­ത്തി­ന്റെ മൊന്ത,

എ­ല്ലി­ന്റെ പ­ന­മ്പു്, പ­ഴു­പ്പി­ന്റെ നാറ്റം-​

ചു­ട­ട്ടെ ഈ ദേ­ഹ­ത്തെ;

ഉടൽ പി­ടി­ച്ചു തു­ല­യ­ല്ലേ

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ അ­റി­യാ­ത്ത മഠയാ.

34.

ഒ­ന്ന­ല്ല, ര­ണ്ട­ല്ല, മൂ­ന്ന­ല്ല, നാലല്ല-​

എൺ­പ­ത്തി­നാ­ലു ലക്ഷം

യോ­നി­ക­ളിൽ വ­ന്നേൻ വന്നേ.

വ­ര­രു­താ­ത്ത ഭ­വ­ങ്ങ­ളിൽ വന്നു വ­ന്നു്

ഉണ്ടു ഞാൻ സു­ഖാ­സു­ഖ­ങ്ങ­ളെ.

പി­ന്നി­ലെ ജന്മം താ­നെ­ന്തും ആ­യ്ക്കൊ­ള്ള­ട്ടെ

മു­ന്നെ നീ കരുണ ചെ­യ്യൂ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

35.

കെ­ടാ­തി­രി, കെ­ടാ­തി­രി, മൃ­ഡ­ന­ടി പി­ടി­യെ­ടോ,

ദൃ­ഢ­മ­ല്ല നോ­ക്കു­കീ നി­ന്നു­ട­ലു്,

ദൃ­ഢ­മ­ല്ല നോ­ക്കെ­ടോ സം­സാ­ര­സു­ഖ­വും;

ച­ന്ന­മ­ല്ലി­കാർ­ജു­നൻ എ­ഴു­തി­യ അ­ക്ഷ­രം

തു­ട­ച്ചു­മാ­റ്റു­മ്മു­മ്പു് തെ­രു­തെ­രെ ശിവനു ശ­ര­ണ­മാ­കൂ.

36.

പു­ഴു­പോ­ലെ വ­ല­ഞ്ഞു പു­ള­ഞ്ഞു്

മ­ണൽ­പോ­ലെ തി­രി­ഞ്ഞു പി­രി­ഞ്ഞു്,

കി­നാ­വി­ലും ക­ല­ങ്ങി ഞാൻ വി­ര­ണ്ടേ.

ആ­വി­യി­ലെ­ന്ന­പോ­ലെ പു­ഴു­ങ്ങി­വെ­ന്തേൻ;

ആ­പ­ത്തിൽ സ­ഖി­ക­ളാ­രും ഇ­ല്ലെ­നി­ക്കു തു­ണ­യാ­യി.

പരതി കാ­ണാ­ത്ത ത­നു­വും

ചേർ­ന്നു് അ­ക­ലാ­ത്ത സു­ഖ­വും

എ­നി­ക്കു നീ അ­രു­ള­ണേ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

37.

കേൾ­ക്കെ­ന്റെ യാചന, ലാ­ളി­ക്കെ­ന്റെ യാചന.

പാ­ലി­ക്കെ­ന്റെ യാചന;

എന്തേ എൻ­മു­റ­വി­ളി നീ കേൾ­ക്കാ­ത്തൂ, തന്തേ?

നീ­യ­ല്ലാ­തെ മ­റ്റി­ല്ല, മ­റ്റി­ല്ല.

നീയേ എ­നി­ക്കു ഗതി, നീയേ എ­നി­ക്കു മതി, അയ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

38.

കൂ­ട്ടം തെ­റ്റി പി­ടി­പെ­ട്ട കു­ഞ്ജ­രം

തന്റെ വി­ന്ധ്യ­നെ നി­ന­യ്ക്കു­മ്പോ­ലെ

നി­ന­യ്ക്കു­ന്നേ­ന­യ്യാ.

ബ­ന്ധ­ന­ത്തി­ലാ­യ കിളി

തന്റെ ബ­ന്ധു­വെ നി­ന­യ്ക്കു­മ്പോ­ലെ

നി­ന­യ്ക്കു­ന്നേ­ന­യ്യാ.

മകനേ, നീ ഇ­ങ്ങു­വാ എ­ന്നു്

നീ നി­ന്റെ നില കാ­ട്ട­യ്യാ

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

39.

ലോ­ക­ത്തിൻ ചേ­ഷ്ട­ക്കു് രവി ബീ­ജ­മാ­യ­തു­പോ­ലെ

ക­ര­ണ­ങ്ങ­ളു­ടെ ചേ­ഷ്ട­ക്കു മ­ന­സ്സേ ബീജം.

എ­നി­ക്കു­ള്ള­തൊ­രു മനം-

ആ മനം നി­ന്നിൽ കു­രു­ങ്ങി­യാൽ പി­ന്നെ

എ­നി­ക്കു ഭവം ഉണ്ടോ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

40.

സം­സാ­ര­സം­ഗ­ത്തി­ലാ­യി­രു­ന്നു ഞാൻ, നോ­ക്കൂ;

സം­സാ­രം നി­സ്സാ­ര­മെ­ന്നു

കാ­ട്ടി­ത്ത­ന്നെ­നി­ക്കു് ശ്രീ­ഗു­രു.

അം­ഗ­വി­കാ­ര­ത്തിൻ സം­ഗ­ത്തെ നി­റു­ത്തി

ലിം­ഗ­ത്തെ അം­ഗ­ത്തി­ന്മേൽ സ്ഥാ­പി­ച്ചു എന്റെ ഗുരു,

ക­ഴി­ഞ്ഞ ജന്മം തു­ട­ച്ചു­മാ­യ്ച്ചു്

മു­ന്നോ­ട്ടു വ­ഴി­കാ­ട്ടി എന്റെ തന്ത,

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ നി­ജ­ത്തെ

കാ­ട്ടി­ത്ത­ന്നെ­ന്റെ ഗുരു.

41.

പൃ­ഥ്വി പൃ­ഥ്വി­യോ­ടു കൂ­ടു­ന്ന­തിൻ മു­മ്പു്,

വെ­ള്ളം വെ­ള്ള­ത്തോ­ടു കൂ­ടു­ന്ന­തിൻ മു­മ്പു്,

തേ­ജ­സ്സു് തേ­ജ­സ്സോ­ടു കൂ­ടു­ന്ന­തിൻ മു­മ്പു്,

വായു വാ­യു­വി­നോ­ടു കൂ­ടു­ന്ന­തിൻ മു­മ്പു്,

ആകാശം ആ­കാ­ശ­ത്തോ­ടു കൂ­ടു­ന്ന­തിൻ മു­മ്പു്

പ­ഞ്ചേ­ന്ദ്രി­യ­ങ്ങ­ളെ­ല്ലാം പി­ഞ്ചി­പ്പ­റി­യു­മ്മു­മ്പ്

ച­ന്ന­മ­ല്ലി­കാർ­ജു­ന­നു ശരണം ചൊ­ല്ലു്.

42.

അകമേ ശോ­ധി­ച്ചു്, പുറമേ ശു­ദ്ധി­ചെ­യ്തു്,

അകം പു­റ­മെ­ന്ന ഉ­ഭ­യ­ശ­ങ്ക ക­ള­ഞ്ഞു്,

സ്ഫ­ടി­ക­ത്തിൻ ശ­ലാ­ക­പോ­ലെ തെ­ളു­തെ­ളെ വി­ള­ക്കി,

സു­ക്ഷേ­ത്ര­മ­റി­ഞ്ഞു വിത്തുവിതയ്ക്കുമ്പോലെ-​

ശി­ഷ്യ­ന്റെ സർ­വ്വ­പ്ര­പ­ഞ്ച­വും നി­വർ­ത്തി­ച്ചു്

നി­ജോ­പ­ദേ­ശം അരുളി

ആ ശി­ഷ്യ­നു് നി­ജ­പ­ഥം കാ­ട്ടു­വോൻ ജ്ഞാ­ന­ഗു­രു.

ആ സ­ഹ­ജ­ഗു­രു­വേ ജ­ഗ­ദാ­രാ­ദ്ധ്യൻ;

അ­വ­ന്റെ ശ്രീ­പാ­ദ­ത്തി­നു ന­മോ­ന­മോ എ­ന്നേൻ

കണ്ടോ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

43.

സ­ദ്ഗു­രു­സ്വാ­മി ശി­ഷ്യ­നു്

അ­നു­ഗ്ര­ഹം അ­രു­ളി­യാൽ,

ശി­ഷ്യ­ന്റെ മ­സ്ത­ക­ത്തി­ന്മേൽ തന്റെ ശ്രീ­ഹ­സ്ത­മി­ട്ടാൽ,

ലോ­ഹ­ത്തി­ന്മേൽ ചി­ന്താ­മ­ണി വീ­ണ­പോ­ലാ­യി അയ്യാ.

ചേ­രു­ന്ന ശ്രീ­വി­ഭൂ­തി­യാൽ നെ­റ്റി­യിൽ

പട്ടം കെ­ട്ടി­യാൽ

മു­ക്തി­രാ­ജ്യ­ത്തി­നു് ഉ­ട­യോ­നാ­യി പട്ടം കെ­ട്ടി­യ­യ്യാ.

സ­ദ്യോ­ജാ­ത വാ­മ­ദേ­വ അഘോര

ത­ത്പു­രു­ഷ ഈ­ശാ­ന­മെ­ന്ന

പ­ഞ്ച­ക­ല­ശ­ത്തിൽ­നി­ന്നു് അ­ഭി­ഷേ­കം ചെ­യ്താൽ

ശി­വ­ന്റെ ക­രു­ണാ­മൃ­തം

മാ­രി­കോ­രി­ച്ചൊ­രി­ഞ്ഞ­പോ­ലാ­യി;

നി­ര­ന്ന ശി­വ­ഗ­ണ­ങ്ങൾ­ക്കു ന­ടു­വിൽ

മ­ഹാ­ലിം­ഗം ക­ര­ത­ലാ­മ­ല­ക­മാ­യി

ശി­ഷ്യ­ന്റെ ക­ര­സ്ഥ­ല­ത്തു് ഇ­രു­ത്തി,

അം­ഗ­ത്തിൽ പ്ര­തി­ഷ്ഠി­ച്ചു്,

പ്രണവ പ­ഞ്ചാ­ക്ഷ­രി ഉ­പ­ദേ­ശം

ചെ­വി­യി­ലോ­തി, ക­ങ്ക­ണം കെ­ട്ടി­യാൽ

കായമേ കൈ­ലാ­സ­മാ­യി,

പ്രാ­ണ­നേ പ­ഞ്ച­ബ്ര­ഹ്മ­മ­യ­ലിം­ഗ­മാ­യി.

ഇ­ങ്ങ­നെ മു­മ്പു­കാ­ട്ടി, പി­മ്പു വി­ടീ­ച്ച

ശ്രീ­ഗു­രു­വിൻ സാ­ന്നി­ദ്ധ്യ­ത്താൽ

ഞാൻ ര­ക്ഷ­പെ­ട്ടേ­ന­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

44.

പ­ണ­ക്കാ­രൻ പ­ത്താ­യം തു­റ­ക്കു­മ്പൊ­ഴേ­ക്കും

പാ­വ­ങ്ങ­ളു­ടെ പ്രാ­ണൻ പാ­റി­പ്പോ­യ­പോ­ലെ ആയി.

നീ അ­വ­ഹേ­ളി­ച്ചു പ­രീ­ക്ഷി­ച്ചു നോ­ക്കി ക­ഴി­യും­വ­രെ

എ­നി­ക്കി­തു വി­ധി­യോ, ചൊ­ല്ലൂ തന്തേ!

മൂ­ന്നും ആറും വരെ-

എരുമ കാ­റ്റിൽ പ­റ­ന്ന­പോ­ലാ­യി.

എ­നി­ക്കു നീ എ­ങ്ങ­നെ ക­രു­ണ­ചെ­യ്യു­മ­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ?

45.

നീ­ര­ക്ഷീ­രം പോലെ നീ­യി­രി­ക്ക­യാൽ

ഏതു മു­മ്പു്, ഏതു പി­മ്പു് എ­ന്ന­റി­യി­ല്ല,

ആരു കർ­ത്താ­വു്, ആരു ഭൃ­ത്യൻ എ­ന്ന­റി­യി­ല്ല,

ഏതു ഘനം, ഏതു ചെ­റു­തു് എ­ന്ന­റി­യി­ല്ല.

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നീ ഇ­ണ­ങ്ങി കൊ­ണ്ടാ­ടി­യാൽ

എ­റു­മ്പു രു­ദ്ര­നാ­കി­ല്ലേ, ചൊ­ല്ല­യ്യാ!

46.

തെ­ര­ഞ്ഞു തണൽ തേ­ടി­യാൽ കാ­ക്കു­ന്ന ഗു­രു­വേ,

ജയ ജയ ഗു­രു­വേ,

ആരും അ­റി­യാ­തെ വെ­ളി­യിൽ

വെ­റു­വെ­ളി­യാ­യ് നിന്ന നിലയെ

എ­ടു­ത്തെ­ന്റെ കൈയിൽ കാ­ട്ടി­യ ഗു­രു­വേ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വാ, ഗു­രു­വേ,

ജയ ജയ ഗു­രു­വേ.

47.

ശിവ ശിവാ, ശ്രീ­ഗു­രു­ലിം­ഗ­യ്യ­ദേ­വൻ തന്റെ

ക­ര­സ്ഥ­ലം ത­ന്നു് എന്റെ ശി­ര­സ്ഥ­ല­ത്തി­ന്മേൽ

ഇ­രു­ത്തി­യ മേലെ, എന്റെ ഭവം നാ­സ്തി­യാ­യി,

എന്നെ ത­ന്നെ­പ്പോ­ലാ­ക്കി,

തന്നെ എ­ന്നെ­പ്പോ­ലാ­ക്കി;

എ­ന്നി­ലും ത­ന്നി­ലും ഇ­ട­യി­ല്ലാ­ത്ത മനം കാ­ട്ടി,

തന്റെ ക­ര­സ്ഥ­ല­ത്തി­രു­ന്ന ശി­വ­ലിം­ഗ­ദേ­വ­നെ

എന്റെ ക­ര­സ്ഥ­ല­ത്തു മൂർ­ത്തി­കൊ­ള്ളി­ച്ചു;

എന്റെ ക­ര­സ്ഥ­ല­ത്തി­രു­ന്ന ശി­വ­ലിം­ഗ­ദേ­വ­നെ

എന്റെ ത­നു­വി­ന്മേൽ മൂർ­ത്തി­കൊ­ള്ളി­ച്ചു.

എന്റെ ത­നു­വി­ന്മേ­ലി­രു­ന്ന ശി­വ­ലിം­ഗ­ദേ­വ­നെ

എന്റെ മ­ന­മെ­ന്ന മ­ണ്ഡ­പ­ത്തി­നു­ള്ളിൽ

മൂർ­ത്തി­കൊ­ള്ളി­ച്ചു.

എന്റെ മ­നോ­മ­ണ്ഡ­പ­ത്തി­ലി­രു­ന്ന ശി­വ­ലിം­ഗ­ദേ­വ­നെ

എന്റെ ജ്ഞാ­ന­മെ­ന്ന മ­ണ്ഡ­പ­ത്തിൽ

മൂർ­ത്തി­കൊ­ള്ളി­ച്ചു.

എന്റെ ജ്ഞാ­ന­മെ­ന്ന മ­ണ്ഡ­പ­ത്തി­നു­ള്ളി­ലെ ശി­വ­ലിം­ഗ­ദേ­വ­നെ

മ­ഹാ­ഘ­ന­ത്തിൽ മൂർ­ത്തി­കൊ­ള്ളി­ച്ചു.

ക­രി­മ്പി­ന്റെ ത­നി­ര­സം എ­ടു­ത്തു് ചണ്ടി വിടുമ്പോലെ-​

മ­ന­ത്തി­ന്മേൽ ശി­വ­ലിം­ഗ­ദേ­വൻ ഇ­രി­ക്കു­മ്പോൾ

ത­നു­വി­ന്മേ­ലി­രു­ന്ന ശി­വ­ലിം­ഗ­ദേ­വൻ പോ­യെ­ന്നു്

ആ­ത്മ­ഘാ­ത­കം ചെ­യ്യും

ബ്ര­ഹ്മാ­ദി­ശൂ­ന്യ­ക്കാ­രെ നോ­ക്ക­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

48.

നി­ത്യ­ത എന്റെ വീ­ട്ടി­ലേ­ക്കു ന­ട­ന്നു­വ­ന്നു ഇ­ന്നു്.

മു­ക്തി എന്റെ വീ­ട്ടി­ലേ­ക്കു ന­ട­ന്നു വന്നു ഇ­ന്നു്.

ജയ ജയ, ഹരഹരാ, ശങ്കര ശ­ങ്ക­രാ,

ഗു­രു­വേ നമോ, പ­ര­മ­ഗു­രു­വേ നമോ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ കാ­ട്ടി­ത്ത­ന്ന ഗു­രു­വേ,

നമോ നമോ.

49.

വ­റ്റി­വ­ര­ണ്ട ചി­റ­യിൽ പുഴ വ­ന്നു­ചേർ­ന്ന­പോ­ലാ­യി,

വാടിയ ചെ­ടി­യ്ക്കു മഴ ചൊ­രി­ഞ്ഞ­പോ­ലാ­യി,

ഇ­ന്നെ­നി­ക്കു്.

ഇ­ഹ­ത്തിൻ സു­ഖ­വും പ­ര­ത്തിൻ ഗ­തി­യും ചേർ­ന്നു

ന­ട­ന്നു വ­ന്ന­പോ­ലാ­യി, നോ­ക്കൂ, എ­നി­ക്കി­ന്നു്.

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

ഗു­രു­പാ­ദം ക­ണ്ടു് ധ­ന്യ­യാ­യി അയ്യാ.

50.

ഗു­രു­ത­ന്നെ കാ­ര­ണ­വ­രാ­യി

ലിം­ഗ­മേ മ­ണ­വാ­ള­നാ­യി

ഞാൻ­ത­ന്നെ മ­ണ­വാ­ട്ടി­യാ­യി,

ഈ ഭു­വ­ന­മെ­ല്ലാം അറിയട്ടെ-​

അ­സം­ഖ്യാ­ത­രെ­നി­ക്കു താ­യ്ത­ന്ത­മാർ,

സാ­ദൃ­ശ്യം നി­റ­ഞ്ഞ വരനെ നോ­ക്കി

എന്നെ കൊ­ടു­ത്തു, അവർ.

ഇതു കാരണം, ച­ന്ന­മ­ല്ലി­കാർ­ജു­ന­നേ

കാ­ന്തൻ എ­നി­ക്കു്;

ബാ­ക്കി ലോ­ക­രു­മാ­യി എ­നി­ക്കു

സം­ബ­ന്ധ­മി­ല്ല­യ്യാ, പ്ര­ഭു­വേ.

51.

മ­ര­ത­ക­ത്തിൻ നി­ല­ക്കെ­ട്ടു്,

ക­ന­ക­ത്തിൻ തോരണം,

വ­ജ്ര­ത്തിൻ തൂ­ണു­കൾ, പ­വി­ഴ­ത്തിൻ പന്തൽ,

മു­ത്തു മാ­ണി­ക്യ­ത്തിൻ മേൽ­ക്ക­ട്ടി കെ­ട്ടി

കെ­ട്ടി­ച്ചു­വി­ട്ടു അവർ, എ­ന്റെ­യോ­രെ­ന്നെ

കെ­ട്ടി­ച്ചു വി­ട്ടെ­ടോ!

ക­ങ്ക­ണം കൈ­നൂ­ലു സ്ഥി­ര­തി­ല­ക­വു­മി­ട്ടു്

ച­ന്ന­മ­ല്ലി­കാർ­ജു­നൻ എന്ന കെ­ട്ടി­യോ­നു്

എന്നെ കെ­ട്ടി­ച്ചു­വി­ട്ടെ­ടോ.

52.

ഗു­രു­പാ­ദ­തീർ­ത്ഥം ത­ന്നെ­യെ­നി­ക്കു മം­ഗ­ള­സ്നാ­നം,

വി­ഭൂ­തി­യേ കാ­ന്തി­യേ­റ്റും മഞ്ഞൾ എ­നി­ക്കു്,

ദി­ഗം­ബ­രം തന്നെ ദി­വ്യാം­ബ­രം,

ശി­വ­ഭ­ക്ത­രു­ടെ പാ­ദ­രേ­ണു താൻ അ­നു­ലേ­പ­നം,

രു­ദ്രാ­ക്ഷ­മേ ഉ­ടു­പ്പെ­നി­ക്കു്,

ശ­ര­ണ­രു­ടെ പാ­ദ­ര­ക്ഷ­കൾ എന്റെ

ശി­ര­സ്സി­നു് അ­ല­ങ്കാ­ര ചീർ­പ്പു­കൾ.

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ മ­ണ­വാ­ട്ടി­ക്കു്

ഇനി വേറെ അ­ല­ങ്കാ­ര­മെ­ന്തി­നു്,

ചൊ­ല്ലൂ, അ­മ്മ­മാ­രേ!

53.

ഹരനേ നീ­യെ­ന്റെ കാ­ന്ത­നാ­ക­ണ­മെ­ന്നു്

അ­ന­ന്ത­കാ­ലം ത­പി­ച്ചി­രു­ന്നേൻ, കാണൂ.

മ­ണി­യ­റ­യു­ടെ കാ­ര്യം പറയാൻ തു­ട­ങ്ങു­മ്പോൾ

ശ­ശി­ധ­ര­ന്ന­ടു­ത്തേ­ക്കു് അ­യ­ച്ച­വർ എ­ന്റ­വർ.

ഭ­സ്മ­വും പൂശി, ക­ങ്ക­ണ­വും കെട്ടിച്ചവർ-​

ച­ന്ന­മ­ല്ലി­കാർ­ജു­നൻ ത­നി­ക്കു

ഞാൻ തന്നെ വേ­ണ­മെ­ന്നു്.

54.

ജ­ല­ത്തിൻ മ­ണ്ഡ­പ­ത്തി­ന്മേൽ

എ­രി­തീ­യിൻ പ­ന്ത­ലി­ട്ടു്

ആ­ലി­പ്പ­ഴ­മെ­ത്ത­വി­രി­ച്ചു്, പ­ട്ട­വും കെ­ട്ടി

കാ­ലി­ല്ലാ­ത്ത പെ­ണ്ണി­നെ ത­ല­യി­ല്ലാ­ത്ത

ചെ­ക്കൻ വന്നു

ക­ല്യാ­ണം ചെ­യ്തു.

എ­ന്നെ­ന്നും വി­ടാ­ത്ത വാ­ഴ്‌­വി­നു കൊ­ടു­ത്തെ­ന്നെ,

ച­ന്ന­മ­ല്ലി­കാർ­ജു­നൻ എന്ന കാ­ന്തൻ

എന്നെ ക­ല്യാ­ണം ക­ഴി­ച്ച­മ്മാ.

55.

ഗു­രു­ക­രു­ണ­കൊ­ണ്ടു് ലിംഗം കണ്ടേ,

ജം­ഗ­മ­നെ കണ്ടേ,

ഗു­രു­ക­രു­ണ­കൊ­ണ്ടു് പാ­ദോ­ദ­കം കണ്ടേ,

പ്ര­സാ­ദം കണ്ടേ,

ഗു­രു­വി­ന്റെ ക­രു­ണ­യാൽ സ­ജ്ജ­ന­സ­ദ്ഭ­ക്ത­രു­ടെ

സദ്സഭ കണ്ടേ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

ഞാൻ പി­റ­ന്ന­പ്പോൾ­ത്ത­ന്നെ ശ്രീ­ഗു­രു

വി­ഭൂ­തി­യിൽ പട്ടം കെ­ട്ടി

ലിം­ഗ­സ്വാ­യ­തം ചെ­യ്ത­വ­ളാ­യി, ധ­ന്യ­യാ­യി ഞാൻ.

56.

ന­ര­ജ­ന്മം തു­ട­ച്ചു ഹ­ര­ജ­ന്മ­മാ­ക്കി­യ ഗു­രു­വേ, നമോ.

ഭ­വ­ബ­ന്ധ­നം വി­ടീ­ച്ചു് പ­ര­മ­സു­ഖം

കാ­ട്ടി­യ ഗു­രു­വേ, നമോ.

ഭ­വി­യു­ടെ ബന്ധം പി­രി­ച്ചു് ഭ­ക്ത­യെ­ന്നു

വി­ളി­പ്പി­ച്ച ഗു­രു­വേ, നമോ.

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ കൊ­ണ്ടു­വ­ന്നു് എന്റെ

കൈവശം തന്ന ഗു­രു­വേ, നമോ.

57.

പാ­താ­ളം ഇ­ങ്ങി­ങ്ങു്, പാ­ദ­ങ്ങൾ അ­ങ്ങ­ങ്ങു്;

ദ­ശ­ദി­ക്കും ഇ­ങ്ങി­ങ്ങു്, ദ­ശ­ഭു­ജ­ങ്ങൾ അ­ങ്ങ­ങ്ങു്;

ബ്ര­ഹ്മാ­ണ്ഡം ഇ­ങ്ങി­ങ്ങു്, മ­ണി­മ­കു­ടം അ­ങ്ങ­ങ്ങു്,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നീ എൻ­ക­ര­സ്ഥ­ല­ത്തു വന്നു ചു­രു­ങ്ങി­യ­ല്ലോ, ലിം­ഗ­മേ!

58.

മറവി വ­ന്നേ­ക്കു­മെ­ന്നു് ഗുരു അ­ട­യാ­ളം തന്നു;

അ­റി­വി­നു പ്രാ­ണ­ലിം­ഗം വേറെ, കാ­ണ­ണ്ണാ.

നിർ­ണ്ണ­യ­മി­ല്ലാ­ത്ത ഭ­ക്തി­യ്ക്കു

വെ­റു­തേ വ­ല­യു­ന്ന­തെ­ന്തി­നു്?

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ അ­റി­ഞ്ഞു പൂ­ജി­ച്ചാൽ

തി­രി­ച്ചു ഭ­വ­ത്തിൽ വരുമോ?

59.

സ­ജ്ജ­ന­യാ­യി മ­ജ്ജ­നം ചെ­യ്യി­ക്കാം.

ശാ­ന്ത­യാ­യി പൂ­ജ­യും ചെ­യ്യാം,

സ­മ­ര­തി­യോ­ടെ നി­ന്നെ പാടാം,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നീ അ­ക­ലാ­ത്ത പൂജ ത­ര­മാ­യി എ­നി­ക്കു്.

60.

അ­ക­ക്കൈ­യ്യി­ലെ ലിം­ഗ­ത്തെ പൂ­ജി­ച്ചു

മം­ഗ­ളാ­ര­തി­കൾ തി­ള­ക്കി

വി­ള­ങ്ങി­ക്കൊ­ണ്ടി­രു­ന്നേ­ന­യ്യാ,

കൺ­ക­ളു­ടെ നോ­ട്ടം, വാർ­ത്തെ­ടു­ത്ത ഭാവം,

ഒ­ടു­ങ്ങാ­ത്ത മോഹം-

ത­ര­മി­ല്ലാ­തി­രു­ന്നേൻ, നോ­ക്ക­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നീ അ­ക­ലാ­ത്ത പൂജ ത­ര­മാ­യി എ­നി­ക്കു്.

61.

അ­റി­ഞ്ഞേൻ എ­ന്നാൽ അ­റി­യാ­നാ­വി­ല്ല, കാണൂ,

ഘ­ന­ത്തി­നു ഘനം തന്നെ, നോ­ക്കൂ;

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ നിർ­ണ്ണ­യം ഇ­ല്ലാ­തെ തോ­റ്റു.

62.

അ­രി­യി­ല്ലാ­ത്ത പ­തി­രി­നു് തീർ­ത്ഥം ത­ളി­ച്ചാൽ

അതു് എ­ന്നേ­ക്കു ക­തി­രി­ട്ടു വി­ള­യു­മ­യ്യാ?

അ­റി­വി­ല്ലാ­ത്ത­വർ­ക്കു് ആ­ചാ­ര­മി­രി­ക്കി­ലും

ആ­ശ­യ­ഴി­ഞ്ഞു സു­ഖ­മെ­ന്നു വ­ന്നു­ചേ­രും അയ്യാ?

വി­ടർ­ന്ന പ­രി­മ­ളം സ്ഥി­ര­മാ­യി നി­ല്ക്കു­മോ?

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ

അ­റി­യാ­ത്തോർ­ക്കു്

ആ­ചാ­ര­മി­ല്ല, കാ­ണ­ണ്ണാ!

63.

ഹി­ത­മു­ണ്ടു് സ­ക­ല­ലോ­ക­ത്തി­ലെ ജ­ന­ത്തി­നും,

മ­ത­മു­ണ്ടു് ശ്രു­തി പു­രാ­ണാ­ഗ­മ­ത്തി­ന്റെ,

ഗ­തി­യു­ണ്ടു ഭ­ക്തി­യു­ടെ, വെ­ളി­ച്ച­ത്തിൻ ഉ­ന്ന­തി­യു­ണ്ടു്.

ശ്രീ­വി­ഭൂ­തി ധ­രി­ച്ചാൽ ഭവം അറും;

ഹ­ര­ന്റെ സാ­ലോ­ക്യ സാ­മീ­പ്യ സാ­രൂ­പ്യ

സാ­യു­ജ്യ­ത്തി­ലി­രു­ത്തും;

നിരതം ഇതു നമ്പു, ന­മ്പെ­ടോ, മനുജാ,

ജ­ന­ന­ഭീ­തി ഈ വി­ഭൂ­തി!

മ­ര­ണ­ഭ­യം കൊ­ണ്ടു് അ­ഗ­സ്ത്യ കാ­ശ്യ­പ ജ­മ­ദ­ഗ്നി­മാർ

ധ­രി­ച്ചി­രു­ന്നു അ­ന്നി­തു, നോ­ക്കൂ!

ശ്രീ­ശൈ­ല ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ

ഇ­ണ­ക്കു­ന്ന വി­ഭൂ­തി.

64.

ചേ­രു­ന്ന ശ്രീ­വി­ഭൂ­തി നെ­റ്റി­യിൽ ധ­രി­ച്ചു്

കൺ­കോ­ണി­ലൂ­ടെ നി­ന്നെ നോ­ക്കി­യാ­ലു­ടൻ

മ­ല­പോ­ലു­ള്ള തെ­റ്റു­ക­ളു­ണ്ടെ­ന്നാ­ലും

അവ തൊ­ടി­ല്ല, നോ­ക്കൂ.

ദുരിത അ­ന്യാ­യം പ­രി­ഹ­രി­ക്ക­ണ­മെ­ങ്കിൽ

‘ഓം ന­മഃ­ശി­വാ­യ’ ശരണം എ­ന്ന­തേ മ­ന്ത്രം.

അ­തെ­ങ്ങ­നെ­യെ­ന്നാൽ:

‘ന­മഃ­ശി­വാ­യേ­തി മ­ന്ത്രം യഃ കരോതി ത്രി­പു­ണ്ഡ്ര­കം

സ­പ്ത­ജ­ന്മ­കൃ­തം പാപം ത­ത്ക്ഷ­ണാ­ദേ­വ ന­ശ്യ­തി’

എ­ന്നു­ള്ള­തി­നാൽ,

സിം­ഹ­ത്തിൻ കു­ട്ടി­യെ ചെ­ന്നാ­യ് തി­ന്നെ­ന്നാൽ

ഭംഗം അ­താർ­ക്ക­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

65.

ഏ­ഴു­കോ­ടി മ­ഹാ­മ­ന്ത്രം,

ഉ­പ­മ­ന്ത്ര­ങ്ങൾ­ക്കു ക­ണ­ക്കി­ല്ല.

ചി­ത്ത­വ്യാ­കു­ല­നാ­യി ഭ്ര­മി­ക്കാ­തി­രി, എടോ, മനമേ!

ശി­വ­ശി­വ ശി­വ­ശി­വാ ശി­വ­ശി­വാ

ശി­വ­ശി­വാ ശി­വ­ശി­വാ നമോ നമോ

ശി­വ­ശി­വാ ശി­വ­ശി­വാ ശി­വ­ശി­വാ

ശി­വ­ശി­വാ ശി­വ­ശി­വാ

ശരണം എ­ന്നാൽ പോരേ?

അ­തെ­ന്തെ­ന്നാൽ ശി­വ­ധർ­മ്മ­ത്തിൽ:

‘ശി­വേ­തി മംഗളം നാമം യസ്യ വാചി പ്ര­വർ­ത്ത­തേ

ഭസ്മീ ഭ­വ­ന്തി ത­സ്യാ­ശു മ­ഹാ­പാ­ത­ക കോടയഃ’

എ­ന്നു­ള്ള­തി­നാൽ, എ­നി­ക്കി­തേ മ­ന്ത്രം,

എ­നി­ക്കി­തേ ത­ന്ത്രം,

എ­നി­ക്കി­തേ ഗതി, മതി, ചൈ­ത­ന്യം അയ്യാ.

സ­ദ്ഗു­രു ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ അ­റി­യി­ച്ച

ഇതു താ­നെ­നി­ക്കു സ­ഹ­ജ­മ­ന്ത്രം.

66.

സർ­പ്പ­ത്തിൻ വാ­യി­ലെ തവള

ഈച്ച പി­ടി­ക്കാൻ കു­തി­ക്കു­മ്പോ­ലെ?

ഉ­ദ­ര­നി­മി­ത്ത­പ്പാ­ച്ചിൽ[9] വി­ടി­ല്ല, നോ­ക്കൂ,

ദേഹം അർ­പ്പി­ത­മെ­ന്ന നുണ നോ­ക്കൂ,

ഞാൻ ഭ­ക്ത­യെ­ന്ന നാ­ണ­ക്കേ­ടു നോ­ക്കൂ,

ഞാൻ യു­ക്ത­യെ­ന്ന അ­മേ­ദ്യം നോ­ക്കൂ,

നൈ­വേ­ദ്യ­മി­നി­യി­ല്ല, പ്ര­സാ­ദം മു­മ്പി­ല്ല,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

ഉഭയം അ­ട­ങ്ങും­വ­രെ.

67.

ഗു­ണ­ദോ­ഷ­ങ്ങൾ സ­മ്പാ­ദി­ക്കു­ന്ന­ത്ര­യും

കാ­മ­ത്തി­ന്റെ ഉടൽ, ക്രേ­ാ­ധ­ത്തി­ന്റെ അ­റി­വു്,

ലോ­ഭ­ത്തി­ന്റെ ഉ­ള്ളു്, മോ­ഹ­ത്തി­ന്റെ മ­ന്ദി­രം,

മ­ദ­ത്തി­ന്റെ ആവരണം, മ­ത്സ­ര­ത്തി­ന്റെ പു­ത­പ്പു്?

ആ ഭാവം അ­റു­ത്താ­ല­ല്ലാ­തെ ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ

അ­റി­യാൻ ത­ര­മി­ല്ല, കാ­ണ­ണ്ണാ.

68.

സ­ത്ക്രി­യ­ക­ളു­ള്ളി­ട­ത്തൊ­രാ­ശ,

സ­ദ്ഭ­ക്ത­രു­ടെ വാ­ക്കു­കൾ കേൾ­ക്കു­ന്നി­ട­ത്തു് ഒരാശ,

ശ്രീ­ഗി­രി­യി­ലേ­റി നി­ന്നെ ചേർ­ന്നാൽ

എന്റെ ആശ അറുമോ, അയ്യാ?

യാ­തൊ­രു ആ­ശ­യു­മി­ല്ലാ­തെ

നി­ന്നെ നമ്പി വ­ന്നു­കെ­ട്ടേ­ന­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

69.

ക്രി­യ­കൾ­ക്കു തൊ­ടാ­നാ­കി­ല്ല­ല്ലോ,

നി­ന്നെ എ­ങ്ങ­നെ പൂ­ജി­ക്കും?

നാ­ദ­ബി­ന്ദു­ക്കൾ തൊ­ടി­ല്ല­ല്ലോ,

നി­ന്നെ എ­ങ്ങ­നെ പാടും?

ദേഹം തൊ­ടു­മെ­ന്നാൽ

കാ­ണാ­നാ­കാ­ത്ത ഘനം,

നി­ന്നെ എ­ങ്ങ­നെ ക­ര­സ്ഥ­ല­ത്തു ധ­രി­ക്കാൻ?

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ, ഞാൻ എ­ന്തെ­ന്ന­റി­യാ­തെ

നി­ന്നെ നോ­ക്കി നോ­ക്കി വി­റ­ളി­പി­ടി­ച്ചേ.

70.

കോ­ലി­ന­റ്റ­ത്തെ കു­ര­ങ്ങ­നെ­പ്പോ­ലെ,

നൂ­ലി­ന­റ്റ­ത്തെ പാ­വ­പോ­ലെ?

ആ­ടി­യ­യ്യാ, നീ ആ­ട്ടി­യ­പോ­ലെ,

ഞാൻ പ­റ­ഞ്ഞ­യ്യാ നീ പ­റ­യി­ച്ച­പോ­ലെ,

ഞാ­നി­രു­ന്ന­യ്യാ, നീ­യി­രു­ത്തി­യ­പോ­ലെ,

ജ­ഗ­ത്തിൻ യ­ന്ത്ര­വാ­ഹ­കൻ

ച­ന്ന­മ­ല്ലി­കാർ­ജു­നൻ മതി എ­ന്ന­വ­രെ­യും.

71.

ഭാവം വി­ര­സ­മാ­യി, മനം മൃ­ത്യു­വെ പു­ണർ­ന്നു;

ഏ­നെ­ന്തു ചെ­യ്യു­മ­യ്യാ?

വ­ണ്ടി­നെ­പ്പോ­ലു­ള്ള മനം ത­ല­കീ­ഴാ­യി,

ഏ­നെ­ന്തു ചെ­യ്യു­മ­യ്യാ?

വി­ട്ടു വേ­റാ­കാ­ത്ത ഭാ­വ­മാ­യി

ക­ലർ­ന്നൊ­രി­ക്കൽ നി­ന്റെ നി­ത്യ­സു­ഖ­ത്തിൽ

എ­ന്നി­രി­ക്കു­മ­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ?

72.

മു­ണ്ഡി­ത­നെ­ന്നു ന­മ്പ­ണ്ട, വ­ഞ്ച­കൻ ഇവൻ

ജ­ഗ­ത്തിൻ വി­ജ്ഞാ­നി;

ബാ­ണ­മ­യൂ­ര കാ­ളി­ദാ­സ ഓഹില

ഉദ്ഭട മ­ലു­ഹ­ണർ­ക്കു

കൊ­ടു­ത്ത വഴി വേറെ,

മു­ക്തി കാ­ട്ടി ഭ­ക്തി­യെ മ­റ­യ്ക്കും

ച­ന്ന­മ­ല്ലി­കാർ­ജു­നൻ.

73.

വാർ­ത്തെ­ടു­ത്ത പ്ര­തി­മ അ­ര­ക്കിൻ

കി­ളി­പ്പാ­വ­യെ ഓതിക്കുമ്പോലെ-​

ഓ­തി­ക്കു­ന്ന­തി­നു ജീ­വ­നി­ല്ല,

കേൾ­ക്കു­ന്ന­തി­നു് ജ്ഞാ­ന­മി­ല്ല,

ച­ന്ന­മ­ല്ലി­കാർ­ജു­ന ദേ­വ­യ്യാ,

നി­ന്നെ അ­റി­യാ­ത്തോ­ന്റെ ഭക്തി

വാർ­ത്തു­വ­ച്ച പ്ര­തി­മ കി­ളി­പ്പാ­വ­യെ

ഓ­തി­ക്കും പോലെ.

74.

ഊ­ട്ടി­യാൽ ഉ­ണ്ണി­ല്ല, കൊ­ടു­ത്താൽ പ്ര­സാ­ദി­ക്കി­ല്ല,

തൊ­ടി­ല്ല, കേൾ­ക്കി­ല്ല, പ്ര­സാ­ദി­ക്ക­യു­മി­ല്ല;

ഊ­ട്ടി­യാൽ ഉ­ണ്ടു്, കൊ­ടു­ത്താൽ പ്ര­സാ­ദി­ച്ചു്

വേണ്ട വരം ത­രു­ന്ന

ജം­ഗ­മ­ലിം­ഗ­ത്തിൻ പാദം പി­ടി­ച്ചു ര­ക്ഷ­പെ­ട്ടേൻ,

അല്ലേ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

75.

ഒ­രു­മ­യോ­ടെ ഒ­ത്ത­വർ കു­ല­ഛ­ലം നോ­ക്കു­മോ?

മ­യ­ങ്ങി വീണവർ നാണം അ­റി­യു­മോ?

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വ­നു് ഇ­ണ­ങ്ങി­യോർ

ലോ­കാ­ഭി­മാ­നം അ­റി­യു­മോ?

76.

ഭൃ­ത്യ­നാ­യാൽ പി­ന്നെ പ്ര­ഭു­വി­നു്

ഉ­ത്ത­മ­വ­സ്തു­വേ കൊ­ടു­ക്ക­ണം,

ഇതേ പ്രഭു ഭൃ­ത്യ­രു­ടെ ഭേദം.

ലിം­ഗ­ഭ­ക്ത­നാ­യാൽ ജംഗമ

പാ­ദ­തീർ­ത്ഥ പ്ര­സാ­ദ­ത്തെ

മജ്ജന ഭോജന നൈ­വേ­ദ്യ­ങ്ങ­ളാ­ക്കി

പ്ര­സാ­ദം സ്വീ­ക­രി­ക്ക­ണം.

ഇതേ വർ­മ്മം, ഇതേ ധർ­മ്മം,

അല്ലേ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

77.

ഉ­പ­മാ­തീ­ത­രാ­ണു രു­ദ്ര­ഗ­ണ­ങ്ങൾ,

അ­വ­രെ­നി­ക്കു ബ­ന്ധു­മി­ത്ര­ങ്ങൾ.

ന­മ്മു­ടെ ശ്രീ­ശൈ­ല ച­ന്ന­മ­ല്ലി­കാർ­ജു­നൻ

അ­രു­ളി­യാൽ

തി­രി­ച്ചി­തി­ലേ വ­രി­ല്ല ഞാൻ, തായേ.

78.

പ­ഞ്ചേ­ന്ദ്രി­യ­ത്തി­ന്റെ ബാധ-

മദം നി­റ­ഞ്ഞ യൌ­വ്വ­ന­ത്തിൻ ഉടൽ

വൃഥാ പോ­യ­ല്ലോ!

തു­മ്പി പ­രി­മ­ളം നു­കർ­ന്നു

നി­വ­രു­ന്ന ത­ര­ത്തിൽ

ഇ­നി­യെ­ന്നു് ഉൾ­ക്കൊ­ള്ളു­മ­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ?

79.

ആ­യു­സ്സു പോ­കു­ന്നു, ഭാവി തു­ല­യു­ന്നു,

കൂ­ടി­യി­രു­ന്ന സ­തി­സു­തർ ത­നി­ത­നി­യെ

പൊ­ഴി­ഞ്ഞു­പോ­കു­ന്നു;

വേണ്ട, വേ­ണ്ടെ­ടോ, വ­ന്ധ്യ­യാ­യി കെ­ട­ണ്ട,

വൃഥാ, മനമേ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ ശ­ര­ണ­രു­ടെ സം­ഗ­ത്തിൽ

അ­ടി­ചേർ­ന്നു വാ­ഴെ­ന്റെ മനമേ.

80.

പകലു നാ­ലു­യാ­മം അ­ശ­ന­ത്തി­നു കു­തി­പ്പോർ,

ഇരുളു നാ­ലു­യാ­മം വ്യ­സ­ന­ത്തി­നു കു­തി­പ്പോർ,

രജകൻ നീ­രിൽ­ത്ത­ന്നെ ഇ­രു­ന്നും

വായ് വറ്റി ചത്തപോലെ-​

ത­നി­ക്കു­ള്ളി­ലി­രി­ക്കും മ­ഹാ­ഘ­ന­ത്തെ

അ­റി­വ­വ­രി­ല്ല, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

81.

ന­മു­ക്കു് ന­മ്മു­ടെ ലിം­ഗ­ത്തി­ന്റെ ചിന്ത,

ന­മു­ക്കു് ന­മ്മു­ടെ ഭ­ക്ത­രു­ടെ ചിന്ത,

ന­മു­ക്കു് ന­മ്മു­ടെ ആ­ദ്യ­രു­ടെ ചിന്ത,

ന­മു­ക്കു് ന­മ്മു­ടെ ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ ചി­ന്ത­യ­ല്ലാ­തെ

ലോ­ക­ത്തിൻ വാർ­ത്ത ന­മു­ക്കെ­ന്തി­നു് അണ്ണാ?

82.

ഭ­ക്ത­രു­ടെ വീ­ട്ടു­മു­റ്റം തന്നെ

വാ­ര­ണാ­സി എ­ന്ന­തു പൊ­ളി­യോ?

ഭ­ക്ത­രു­ടെ വീ­ട്ടു­മു­റ്റ­ത്തു്

അ­ഷ്ടാ­ഷ­ഷ്ടി തീർ­ത്ഥ­ങ്ങ­ളും

നി­ല­കൊ­ള്ളു­ന്നു എ­ന്ന­തും?

അ­തെ­ങ്ങ­നെ­യെ­ന്നാൽ, അ­തി­നു് ആഗമം സാക്ഷിഃ-​

‘കേ­ദാ­ര­സ്യേ­ാ­ദ­കേ പീതേ വാ­ര­ണാ­സ്യാം മൃതേ സതി,

ശ്രീ­ശൈ­ല­ശി­ഖ­രേ ദൃ­ഷ്ടേ പു­നർ­ജ­ന്മം ന­വി­ദ്യ­തേ’

എന്ന ശ­ബ്ദ­ത്തി­ലും അധികം.

ചു­റ്റി­വ­ന്നാൽ ശ്രീ­ശൈ­ലം, ഇ­ട­വ­ല­ത്തു കേ­ദാ­രം,

അ­തി­നും പു­റ­ത്തു വാ­ര­ണാ­സി.

വി­ര­ക്തി വി­ത­യാ­യി, ഭക്തി മു­ള­യാ­യി,

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നി­ന്റെ ഭ­ക്ത­രു­ടെ വീ­ട്ടു­മു­റ്റം

വാ­ര­ണാ­സി­യേ­ക്കാൾ കു­ന്നി­ക്കു­രു അധികം, നോ­ക്കൂ.

83.

അയ്യാ, ഇ­രു­ളി­നെ ക­ള­ഞ്ഞു­നി­ല്ക്കും

സ­ത്യ­ശ­ര­ണ­രു­ടെ വഴിയെ എന്തു പ­റ­യാ­ന­യ്യാ!

ഘ­ന­ത്തെ ഉൾ­ക്കൊ­ണ്ട മ­ന­ത്തിൻ

മ­ഹാ­നു­ഭാ­വി­ക­ളു­ടെ

വഴി പി­ടി­ച്ചു ക­ര­കേ­റു­മ­യ്യാ;

അയ്യാ, നി­ന്നു­ള്ളിൽ നി­ല­നി­ന്നു് വേ­റൊ­ന്നു­മ­റി­യാ­ത്ത

ലിം­ഗ­സു­ഖി­ക­ളു­ടെ സം­ഗ­ത്തിൽ

നാൾ ക­ഴി­ക്കു­മാ­റാ­ക്ക­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

84.

ലിം­ഗ­ത്തെ­യും പു­രാ­ത­ന­രെ­യും

അ­ന്യ­രു­ടെ വീ­ട്ടിൽ­ച്ചെ­ന്നു പു­ക­ഴ്ത്തു­ന്നോർ,

തന്റെ ഒരു ഉദരം കാരണം

ലിം­ഗ­വും പു­രാ­ത­ന­രും അ­ങ്ങോ­ട്ടു വരുമോ?

അ­ന്യ­മെ­ല്ലാം മ­റ­ന്നു് നി­ന്നെ നി­ന­പ്പ­വ­രെ

എ­നി­ക്കൊ­ന്നു കാ­ണി­ക്കൂ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

85.

സു­ഖ­ത്തിൻ സു­ഖി­ക­ളു­ടെ സം­ഭാ­ഷ­ണ­ത്താൽ

ദുഃ­ഖ­ത്തി­നു വി­ശ്ര­മ­മാ­യി,

ഭാ­വ­ത്തി­നു ഭാവം സാ­ക്ഷി­യാ­യ­പ്പോൾ

നി­ന­വി­നു വി­ശ്ര­മ­മാ­യി,

ക­ലർ­ന്നു ചേർ­ന്ന ഉടൽ

ഉ­ള്ളിൽ വീണു, മു­ദ്ര­യാ­യി

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നി­ന്റെ ശ­ര­ണ­രു­ടെ സം­ഗ­ത്താൽ.

86.

നോ­ക്കി പ­റ­ഞ്ഞു് ഉ­രി­യാ­ടി­യാൽ

അതൊരു സുഖം;

എന്തു ചെ­യ്യി­ല്ല­യ്യാ, നി­ന്റെ ശ­ര­ണ­രു­ടെ അ­നു­ഭ­വം!

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നി­ന്റെ ശ­ര­ണ­രു­ടെ സ­ത്സം­ഗം

എ­ന്തു­ത­ന്നെ ചെ­യ്യി­ല്ല!

87.

അ­റി­വി­ല്ലാ­ത്ത­വ­രോ­ടു സംഗം വ­ന്നാൽ

ക­ല്ലു­കൂ­ട്ടി ഉ­ര­ച്ചു് തീ­യു­ണ്ടാ­ക്കു­മ്പോ­ലെ,

അ­റി­വു­ള്ള­വ­രോ­ടു് സംഗം ഉ­ണ്ടാ­യാൽ

തൈരു ക­ട­ഞ്ഞു വെണ്ണ എ­ടു­ക്കു­മ്പോ­ലെ.

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നി­ന്റെ ശ­ര­ണ­രോ­ടു ചേ­രു­ന്ന­തു്

കർ­പ്പൂ­ര­ക്കു­ന്നി­നു തീ പി­ടി­ക്കു­മ്പോ­ലെ.

88.

മു­ടി­വി­ട്ടു, മുഖം വാടി, തനു ഉ­രു­കി­യ­വൾ ഞാൻ-

എന്നെ എ­ന്തി­നു പ­റ­യി­പ്പി­ക്കു­ന്നു?

അ­ണ്ണ­ന്മാ­രേ, എ­ന്നെ­യെ­ന്തി­നു പ­റ­യി­പ്പി­ക്കു­ന്നു?

എടോ, ത­ന്ത­മാ­രേ, വ­ല­ഞ്ഞു­വി­ളി­ച്ചു്,

ഭവം കെ­ട്ടു്, ഛലം വി­ട്ടു്,

ഭ­ക്ത­യാ­യി ച­ന്ന­മ­ല്ലി­കാർ­ജു­ന­നോ­ടു ചേർ­ന്നു്

കുലം കെ­ട്ട­വ­ളെ.

89.

അം­ഗ­വി­കാ­ര­ത്തിൻ സംഗം മ­റ­ന്നു്

ലിം­ഗ­ത്തോ­ടു് ഒ­ന്നു­ചേർ­ന്നി­രി­പ്പോ­രെ കാ­ട്ടെ­നി­ക്കു്,

കാ­മ­വി­കാ­ര­ത്തിൻ കൂ­രി­രു­ട്ടൊ­ഴി­ഞ്ഞു്

ഭ­ക്തി­പ്രാ­ണ­നാ­യി­രി­പ്പോ­രെ കാ­ട്ടെ­നി­ക്കു്,

ത്രി­ക­ര­ണം ശു­ദ്ധ­മാ­യി നി­ന്നെ നി­റ­ന­മ്പി­യ

സ­ദ്ഭ­ക്ത­രെ കാ­ട്ടി­ത്ത­രൂ എ­നി­ക്കു്,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

90.

വ്യ­സ­ന­ത്തിൻ ധ്യാ­ന­ത്താൽ ഓ­ട്ട­മാ­യി­രു­ന്നു,

ജ്യേ­ാ­തിർ­ലിം­ഗം കാ­ണാ­നാ­കു­ന്നി­ല്ല,

വാ­ക്കിൻ മാ­ല­ക­ളിൽ പെ­ട്ടു­കി­ട്ടു­വോ­ന­ല്ല.

ധാതു കെ­ടു­ത്തി മ­ന­ത്തെ നോ­ക്കി

ഞെ­ക്കി ഞെ­രു­ക്കു­വോൻ.

ആ­ത്മ­നോ­ടൊ­ത്തു് പരവും അ­റി­യു­കിൽ

അവനേ ശി­വ­യോ­ഗി;

അ­വ­ന്റെ പാ­ദ­ങ്ങൾ­ക്കു ശ­ര­ണ­മെ­ന്നേ­ന­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

91.

ര­ത്ന­ച്ച­ങ്ങ­ല­യാ­യാ­ലും തു­ട­ല­ല്ല­യോ?

മു­ത്തിൻ വ­ല­യാ­യാ­ലും ബ­ന്ധ­ന­മ­ല്ല­യോ?

പൊ­ന്നിൻ­ക­ത്തി­കൊ­ണ്ടു് ത­ല­യ­റു­ത്താൽ

ചാ­കാ­തി­രി­ക്കു­മോ?

ലോ­ക­ത്തിൻ ഭ­ജ­ന­യു­ടെ ഭ­ക്തി­യിൽ പെ­ട്ടെ­ന്നാൽ

ജ­ന­ന­മ­ര­ണം വി­ടു­മോ?

ച­ന്ന­മ­ല്ലി­കാർ­ജു­നാ?

92.

അയ്യാ, നി­ന്റെ ശ­ര­ണ­രു­ടെ വ­ര­വി­നു്

കോവിൽ തോരണം ചാർ­ത്തു­മേ,

അയ്യാ, നി­ന്റെ ശ­ര­ണ­രു­ടെ വ­ര­വി­നു്

മു­ടി­യിൽ പ­ട്ട­വും കെ­ട്ടു­മേ,

അയ്യാ, നി­ന്റെ ശരണർ എന്റെ വീ­ട്ടിൽ വ­ന്നാൽ

അ­വ­രു­ടെ ശ്രീ­പാ­ദ­മെ­ന്റെ ഹൃ­ദ­യ­ത്തിൽ

പ്ര­തി­ഷ്ഠി­ക്കും, നോ­ക്കൂ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

93.

ലിം­ഗ­ത്തിൽ നി­ന്നു­ദി­ച്ചു് ഉടൽ പൂ­ണ്ടി­രി­ക്കും

പു­രാ­ത­ന­രു­ടെ ഇം­ഗി­തം എ­ന്തെ­ന്നു ചൊ­ല്ലാൻ!

അ­വ­രു­ടെ ന­ട­പ്പേ ആഗമം, അ­വ­രു­ടെ വാ­ക്കേ വേദം;

അവരെ ലോ­ക­ത്തിൻ മാനവർ

എന്നു പ­റ­യാ­മോ, അയ്യാ?

അ­തെ­ന്തെ­ന്നാൽ സാ­ക്ഷി:

‘വൃ­ക്ഷാ­ദ്ഭ­വ­തി ബീജം ഹി തദ് വൃ­ക്ഷേ ലീയതേ പുനഃ

രു­ദ്ര­ലോ­കം പ­രി­ത്യ­ക്ത്വാ ശി­വ­ലോ­കേ ഭ­വി­ഷ്യ­തി’,

എ­ന്നു­ള്ള­തി­നാൽ,

അ­ങ്കോ­ല­വൃ­ക്ഷ­ത്തിൽ നി­ന്നു് മരം ഉ­ണ്ടാ­യി,

ആ വൃ­ക്ഷം വീ­ണ്ടും ആ ബീ­ജ­ത്തിൽ അ­ട­ങ്ങു­മ്പോ­ലെ,

ലിം­ഗ­ത്തിൽ­നി­ന്നു് പു­രാ­ത­നർ ഉ­ദ്ഭ­വി­ച്ചു്

വീ­ണ്ടും ആ ലിം­ഗ­ത്തിൽ ക­ലർ­ന്നു ചേരും.

ഇ­ത്ത­രം പു­രാ­ത­ന­രിൽ ശ­ര­ണ­മാ­യി

ഞാൻ പി­റ­പ്പൊ­ഴി­ഞ്ഞേ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

94.

ആ­ടു­ന്ന­തും പാ­ടു­ന്ന­തും

പ­റ­യു­ന്ന­തും കേൾ­ക്കു­ന്ന­തും

ന­ട­ക്കു­ന്ന­തും ചി­രി­ക്കു­ന്ന­തും

സ­ര­സ­സ­മ്മേ­ള­ന­മ­യ്യാ, ശ­ര­ണ­രോ­ടൊ­ത്തു്;

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നീ തന്ന ആ­യു­സ്സു­ള്ള­ത്ര­യും നാൾ

ലിം­ഗ­സു­ഖി­ക­ളു­ടെ സം­ഗ­ത്തിൽ ക­ഴി­ക്കും ഞാൻ.

95.

ആയത സ്വാ­യ­ത അ­നു­ഭാ­വ­ങ്ങ­ളെ­പ്പ­റ്റി

ഞാ­നെ­ന്ത­റി­യാ­ന­യ്യാ?

ഗുരു ലിഗ ജം­ഗ­മ­ങ്ങൾ­ക്കു്

അർ­ത്ഥ­പ്രാ­ണാ­ഭി­മാ­ന­ങ്ങ­ളർ­പ്പി­ച്ച

നി­ന്റെ ഭ­ക്ത­രു­ടെ ഭൃ­ത്യർ­ക്കു ദാ­സി­യാ­യി­രി­ക്കും ഞാൻ;

ഇതു കാരണം, നി­ന്റെ ശ­ര­ണ­രു­ടെ സം­ഗ­മ­ല്ലാ­തെ

വേ­റൊ­ന്നും വേ­ണ്ടെ­നി­ക്കു്, ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

96.

ശി­വ­ഭ­ക്ത­രു­ടെ രോമം നൊ­ന്തെ­ന്നാൽ

ശി­വ­നും നോവും, നോ­ക്കെ­ടോ,

ശി­വ­ഭ­ക്തർ പ­രി­ണ­മി­ച്ചാൽ ശി­വ­നും പ­രി­ണ­മി­യ്ക്കും;

ഭ­ക്ത­ദേ­ഹി­കൻ ദേവൻ എന്നു

ശ്രു­തി പു­ക­ഴ്ത്തു­ന്ന­തി­നാൽ

അ­വ­രു­ടെ സു­ഖ­ദുഃ­ഖ­ങ്ങൾ ശിവനെ തൊ­ടു­ന്നു;

അ­മ്മ­യ്ക്കു നൊ­ന്താൽ ഉ­ള്ളി­ലെ

ശി­ശു­വി­നും നോ­വും­പോ­ലെ

ച­ന്ന­മ­ല്ലി­കാർ­ജു­ന­നു്, ഭ­ക്തർ­ക്കു നൊ­ന്താൽ

ത­നി­യ്ക്കും നോവും.

97.

ഭ­വ­ഭ­വ­ങ്ങ­ളിൽ ചു­ഴ­ന്നു വ­ല­ഞ്ഞി­തെൻ മനം;

എന്തു ചെ­യ്യ­ട്ടെ ഞാൻ അയ്യാ?

വി­ശ­ന്നു് ഉണ്ടു എ­ന്നാൽ ഉ­ണ്ടും വി­ശ­ന്നു.

ഇന്നു നീ അ­രു­ളു­ക­യാൽ

എ­നി­ക്കു് അ­മൃ­ത­ത്തിൻ നി­റ­വൂ­ണു്,

ഇ­തു­കൊ­ണ്ടു്, നീ­യി­ട്ട മായയെ

ഇനി ഞാൻ തൊ­ടു­ക­യോ?

ഇ­ല്ലി­ല്ല, തീർ­ച്ച, നി­ന്നാ­ണെ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

98.

ഉ­യി­രി­നു പ­രി­മ­ള­മു­ണ്ടെ­ങ്കിൽ

പൂ­വി­ന്റെ ഡം­ഭെ­ന്തി­നു്?

ക്ഷമ, ദയ, ശാ­ന്തി, സ­ഹ­ന­ങ്ങ­ളു­ണ്ടെ­ങ്കിൽ

സ­മാ­ധി­യു­ടെ ഹു­ങ്കെ­ന്തി­നു്?

ലോകമേ താ­നാ­യാൽ പി­ന്നെ

ഏ­കാ­ന്ത­ത്തി­ന്റെ വ­മ്പെ­ന്തി­നു്,

ച­ന്ന­മ­ല്ലി­കാർ­ജു­നാ?

99.

ഉ­ടു­ക്കും ഞാൻ ലിം­ഗ­ത്തി­നാ­യ്

ഒ­രു­ങ്ങും ഞാൻ ലിം­ഗ­ത്തി­നാ­യ്

ചെ­യ്യും ഞാൻ ലിം­ഗ­ത്തി­നാ­യ്,

നോ­ക്കും ഞാൻ ലിം­ഗ­ത്തി­നാ­യ്,

എ­ന്ന­ന്ത­രം­ഗ ബ­ഹി­രം­ഗ­മെ­ല്ലാം ലിം­ഗ­ത്തി­നു്,

ചെ­യ്തും ചെ­യ്യാ­ത്ത പോ­ലി­രി­ക്കും ഞാൻ, നോ­ക്കൂ.

ഞാ­നെ­ന്റെ ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ ഉ­ള്ളി­ലാ­യി,

പ­ത്തി­നോ­ടു പ­തി­നൊ­ന്നാ­യി ഇ­രി­പ്പ­തു്

എ­ങ്ങ­നെ, എന്തു ചൊ­ല്ലാ­ന­മ്മാ?

100.

പാ­മ്പി­ന്റെ പ­ല്ലു­ക­ള­ഞ്ഞു

പാ­മ്പാ­ട്ടാ­മെ­ങ്കിൽ പാ­മ്പി­ന്റെ സംഗം കൊ­ള്ളാം.

കാ­യ­ത്തിൻ സംഗം വി­വ­രി­ക്കാ­നാ­വു­കിൽ

കാ­യ­ത്തിൻ സം­ഗ­വും കൊ­ള്ളാം, അയ്യാ!

അമ്മ രാ­ക്ഷ­സി­യാ­യ­പോ­ലെ കാ­മ­വി­കാ­രം,

ഇതു നോ­ക്ക­യ്യാ!

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നീ­യി­ണ­ങ്ങി­യോർ ഉ­ട­ലെ­ടു­ത്ത­വ­രെ­ന്നു ചൊ­ല്ലേ­ണ്ട.

101.

ഇ­ന്ദ്രി­യം വി­ട്ടു കാ­യ­മി­ല്ല,

കാ­യ­മി­ല്ലാ­തെ ഇ­ന്ദ്രി­യ­വു­മി­ല്ല;

എ­ങ്ങ­നെ നി­ഷ്ക്കാ­മി­യെ­ന്നു്,

എ­ങ്ങ­നെ നിർ­ദ്ദോ­ഷി­യെ­ന്നു ചൊ­ല്ലും?

നീ­യി­ണ­ങ്ങി­യി­ല്ലെ­ങ്കിൽ ദുഃ­ഖി­യാ­യി­രി­ക്കും

ഞാൻ, അയ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

102.

ഉ­ദ­യാ­സ്ത­മ­യ­മെ­ന്ന രണ്ടു കു­ട്ട­ക­ളിൽ

ആ­യു­സ്സെ­ന്ന ധാ­ന്യ­രാ­ശി അ­ള­ന്നു തീ­രു­മ്മു­മ്പു്,

ശിവനെ നി­ന­യ്ക്കെ­ടോ, ശിവനെ നി­ന­യ്ക്കൂ.

ഈ ജന്മം വീ­ണ്ടു­മി­ല്ല;

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വ­ദേ­വ­നെ നി­ന­ച്ചു്

പ­ഞ്ച­മ­ഹാ­പാ­ത­ക­രെ­ല്ലാം മു­ക്തി­നേ­ടി അ­ന്നു്.

103.

ഗുരു എന്ന ബന്ധു എ­നി­ക്കു്

ലിം­ഗ­മെ­ന്ന കത്തി മ­നോ­നി­ഷ്ഠ­യെ­ന്ന

കൈയിൽ തന്നു,

അ­ട­രാ­ടി ജ­യി­ച്ചു ഞാൻ കാമൻ എ­ന്ന­വ­നെ,

ക്രേ­ാ­ധാ­ദി­കൾ കെ­ട്ടു്, വി­ഷ­യ­ങ്ങ­ളോ­ടി­പ്പോ­യി.

അലക് എ­ന്നു­ള്ളിൽ ന­ട്ടു്

ഞാൻ ഒ­ഴി­ഞ്ഞ കാരണം

ച­ന്ന­മ­ല്ലി­കാർ­ജു­ന­ലിം­ഗം കൈയിൽ പി­ടി­ച്ചേൻ.

104.

അ­ഷ്ട­ദ­ള­ക­മ­ല­ത്തിൻ ആ­ത്മാ­വി­നു­ള്ളിൽ

സൃ­ഷ്ടി ജ­നി­ച്ചു്,

കൂർ­മ്മം ദി­ഗ്ദ­ന്തി­ക­ളെ, ദി­ഗ്വ­ല­യ­ങ്ങ­ളെ വി­ഴു­ങ്ങി,

നി­ജ­ശൂ­ന്യം താനായശേഷം-​

തന്നെ താൻ അ­റി­യു­ന്ന നി­ജ­പ­ദം

ഭി­ന്ന­യോ­ഗ­ത്തി­നു സാ­ദ്ധ്യ­മോ?

കൺ­ക­ളു­ടെ നോ­ട്ട­ത്തിൽ, മ­ന­ത്തിൻ പ്രി­യ­ങ്ങ­ളിൽ

അ­ന­ങ്ഗ­ന്റെ പോ­രി­നെ അ­ക­ന്ന­വൾ ഞാൻ അണ്ണാ.

മ­രീ­ചി­കാ­ജ­ല­ത്തി­ലെ പ്രാ­ണി

വ്യാ­ധ­ന്റെ വലയിൽ പെ­ടു­മോ?

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­നൻ ഒഴികെ

പ­ര­പു­രു­ഷൻ ന­മു­ക്കു് ആ­കി­ല്ല­ണ്ണാ.

105.

അം­ഗ­ത്തിൻ ഭം­ഗ­ത്തെ ലിം­ഗ­മു­ഖ­ത്താൽ ജ­യി­ച്ചു,

മ­ന­ത്തിൻ ഭം­ഗ­ത്തെ അ­റി­വിൻ മു­ഖ­ത്താൽ ജ­യി­ച്ചു,

ജീ­വ­ന്റെ ഭം­ഗ­ത്തെ ശി­വാ­നു­ഭ­വ­ത്താൽ ജ­യി­ച്ചു,

ക­ര­ണ­ത്തിൻ ഇ­രു­ളി­നെ വെ­ളി­ച്ചം ഉ­ടു­ത്തു ജ­യി­ച്ചു,

യൗ­വ്വ­ന­ത്തിൻ പു­റ­മി­ന്ന­ലിൽ നി­ങ്ങ­ളു­ടെ

ക­ണ്ണിൽ കാ­ണു­ന്ന­തു്

കാമനെ ചു­ട്ടെ­രി­ച്ച ഭ­സ്മ­മാ­ണു, നോ­ക്ക­യ്യാ.

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­നൻ കൊന്ന കാമൻ

മ­ന­സ്സി­ജ­നാ­യി ശേ­ഷി­ച്ചാൽ

അ­വ­ന്റെ ത­ല­യി­ലെ­ഴു­ത്തു തു­ട­ച്ചു മാ­യ്ക്കും ഞാൻ.

106.

ശി­വ­നോ­ടു് ഇടഞ്ഞ കാലൻ

ഭ­സ്മ­മാ­യ­തു് അ­റി­യി­ല്ലേ?

ശി­വ­നോ­ടു് ഇടഞ്ഞ കാമൻ എ­രി­ഞ്ഞ­തു് അ­റി­യി­ല്ലേ?

ശി­വ­നോ­ടു് ഇടഞ്ഞ ബ്ര­ഹ്മ­ന്റെ

ത­ല­പോ­യ­തു് അ­റി­യി­ല്ലേ?

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ പാ­ദ­ത്തോ­ടു് ഇ­ട­ഞ്ഞാൽ

ഭവം ഘോ­ര­ന­ര­കം എ­ന്ന­റി­യി­ല്ലേ?

107.

ആ­രു­മി­ല്ലാ­ത്തോ­ളെ­ന്നു് വ­ഞ്ചി­ക്ക­വേ­ണ്ട, കേ­ട്ടോ,

എ­ന്തു­ത­ന്നെ ചെ­യ്താ­ലും അ­ഞ്ചു­വോ­ള­ല്ല ഞാൻ,

ക­രി­യി­ല ച­വ­ച്ചു ഞാൻ ക­ഴി­യു­ന്നു,

വാ­ളി­ന്മേൽ ചാരി ഞാൻ ഇ­രി­ക്കു­ന്നു,

ച­ന്ന­മ­ല്ലി­കാർ­ജു­നാ, ക­ടും­കൈ കാ­ട്ടി­യാൽ

ഉടലും പ്രാ­ണ­നും നി­ന­ക്കർ­പ്പി­ച്ചു്

ശു­ദ്ധ­യാ­കും ഞാൻ.

108.

അയ്യാ, നീ കേ­ട്ടാൽ കേൾ­ക്കു്,

കേൾ­ക്കി­ല്ലെ­ങ്കിൽ വിടു്-​

ഞാൻ നി­ന്നെ പാ­ടി­യ­ല്ലാ­തെ അ­ട­ങ്ങി­ല്ല, അയ്യാ;

അയ്യാ, നീ നോ­ക്കി­യാൽ നോ­ക്കു്,

നോ­ക്കി­ല്ലെ­ങ്കിൽ വിടു്-​

ഞാൻ നി­ന്നെ നോ­ക്കി, കൺ­നി­റ­ഞ്ഞു്,

പു­ല്കി­യ­ല്ലാ­തെ അ­ട­ങ്ങി­ല്ല­യ്യാ;

അയ്യാ, നീ അ­രു­ളു­മെ­ങ്കിൽ അരുളു,

അ­രു­ളി­ല്ലെ­ങ്കിൽ വിടൂ,

അയ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ,

ഞാൻ നി­ന്നെ­യർ­ച്ചി­ച്ചു് പൂ­ജി­ച്ചു്

ഹർ­ഷ­ത്തിൽ ഊ­ഞ്ഞാ­ലാ­ടു­മ­യ്യാ.

109.

നാളെ വ­രു­ന്ന­തു ന­മു­ക്കു് ഇന്നേ വ­ര­ട്ടെ.

ഇന്നു വ­രു­ന്ന­തു ന­മു­ക്കു് ഇ­പ്പൊ­ഴേ വ­ര­ട്ടെ,

അ­പ്പോൾ, ഇ­പ്പോൾ എ­ന്നു് ഇ­ല്ലാ­തി­രി,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

110.

വി­ശ­ന്നാൽ ഊ­രു­ക­ളിൽ ഭി­ക്ഷാ­ന്ന­മു­ണ്ടു്,

ദാ­ഹി­ച്ചാൽ ചിറകൾ, കി­ണ­റു­കൾ, തോ­ടു­ക­ളു­ണ്ടു്.

കി­ട­ക്കാൻ പാ­ഴു­ദേ­വാ­ല­യ­ങ്ങ­ളു­ണ്ടു്,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

ആ­ത്മ­ച­ങ്ങാ­ത്ത­ത്തി­നു് നീ എ­നി­ക്കു­ണ്ടു്.

111.

അ­ന്നും നീയേ, ഇ­ന്നും നീയേ,

എ­ന്നും നീയേ, കേൾ­ക്കൂ തന്തെ,

നി­ന്നെ വി­ടാ­തെ പുൽ­കു­ന്ന ഇ­ള­യ­മ­കൾ ഞാ­ന­യ്യാ.

അ­ന്നും ഇ­ന്നും എ­ന്നും നി­ന്നെ ന­മ്പി­യ

അ­രു­മ­ശി­ശു ഞാ­ന­യ്യാ,

ഒ­ന്ന­ല്ലാ­തെ ര­ണ്ടു് അ­റി­യി­ല്ലെ­നി­ക്ക­യ്യാ.

എന്റെ തന്തേ, കേൾ­ക്കു ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നി­ന്റെ എ­ച്ചി­ലു­ണ്ണു­ന്ന പഴയവൾ ഞാ­ന­യ്യാ.

112.

വ­ണ്ടിൻ­നി­ര­ക­ളേ, മാ­മ­ര­മേ,

വെൺ­തി­ങ്ക­ളേ, കോ­കി­ല­മേ

നി­ങ്ങ­ളോ­ടെ­ല്ലാം ഞാൻ ഒന്നേ കേ­ഴു­ന്നു:

എ­ന്നു­ട­യോൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വ­നെ

ക­ണ്ട­യു­ടൻ വി­ളി­ച്ചു കാ­ണി­ക്കൂ.

113.

അ­ഷ്ട­വി­ധാർ­ച്ച­ന ചെ­യ്തു് നി­ന്നെ

പ്ര­സാ­ദി­പ്പി­ക്കാ­നോ, അയ്യാ?

നീ ബ­ഹി­രം­ഗ­വ്യ­വ­ഹാ­ര ദൂ­ര­സ്ഥൻ.

അ­ന്ത­രം­ഗ­ത്തിൽ ധ്യാ­നി­ച്ചു­നി­ന്നെ

പ്ര­സാ­ദി­പ്പി­ക്കാ­നോ അയ്യാ,

നീ വാ­ങ്മ­നാ­തീ­തൻ.

ജ­പ­സ്തോ­ത്ര­ങ്ങ­ളാൽ പ്ര­സാ­ദി­പ്പി­ക്കാ­നോ അയ്യാ.

നീ നാ­ദാ­തീ­തൻ.

ഭാ­വ­ജ്ഞാ­ന­ത്താൽ പ്ര­സാ­ദി­പ്പി­ക്കാ­നോ അയ്യാ.

നീ മ­തി­യ്ക്ക­തീ­തൻ

ഹൃ­ദ­യ­ക­മ­ല­മ­ദ്ധ്യ­ത്തിൽ ഇ­മ്പം­കൊ­ള്ളു­മോ അയ്യാ.

നീ സർ­വ്വാം­ഗ പ­രി­പൂർ­ണ്ണൻ.

പ്ര­സാ­ദി­പ്പി­ക്കൽ എ­ന്നാൽ ആ­വ­ത­ല്ല,

നീ പ്ര­സാ­ദി­ക്ക­ലേ സു­ഖ­മ­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

114.

എ­ല്ലാ­മെ­ല്ലാം അ­റി­ഞ്ഞു ഫ­ല­മെ­ന്ത­യ്യാ?

ത­ന്ന­ത്താൻ അ­റി­യ­ണം അ­ല്ല­യോ.

അറിവു ത­ന്നു­ള്ളിൽ സ്വ­യ­മാ­യി­രി­ക്കു­മ്പോൾ

അ­ന്യ­രോ­ടു ചോ­ദി­ച്ചി­ട്ടെ­ന്തു?

ച­ന്ന­മ­ല്ലി­കാർ­ജു­നാ,

നീ അ­റി­വാ­യി എ­നി­ക്കു വ­ഴി­കാ­ട്ടി­യ­തി­നാൽ

നി­ന്നിൽ നി­ന്നു് നി­ന്നെ അ­റി­ഞ്ഞു ഞാൻ.

115.

അ­മൃ­തു­ണ്ണും ശി­ശു­വി­നു വി­ഷ­മൂ­ട്ടു­മോ, അയ്യാ,

നി­ഴ­ലിൻ തണലിൽ വ­ളർ­ന്ന ചെ­ടി­ക്കു് തീ വേ­ലി­കെ­ട്ടു­വോ­രോ, അയ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നി­ന്റെ ക­രു­ണ­യിൻ മ­ക­നോ­ടു്

ശൂ­ന്യ­ക്കാ­രു­ടെ വാർ­ത്ത­യോ­തു­മോ, അയ്യാ.

116.

അർ­ത്ഥ­സ­ന്ന്യാ­സി ആ­യാ­ലെ­ന്തു്, അയ്യാ,

ഏതു് അം­ഗ­ത്തിൽ­നി­ന്നു വ­ന്നാ­ലും

സ്വീ­ക­രി­ക്കാ­തി­രി­ക്ക­ണം.

രു­ചി­സ­ന്ന്യാ­സി ആ­യാ­ലെ­ന്തു്, അയ്യാ,

നാവിൻ തു­മ്പിൽ മ­ധു­ര­മ­റി­യാ­തി­രി­ക്ക­ണം

സ്ത്രീ­സ­ന്ന്യാ­സി ആ­യാ­ലെ­ന്തു്, അയ്യാ,

ജാ­ഗ്ര­ത് സ്വ­പ്ന­സു­ഷു­പ്തി­ക­ളിൽ തെ­റ്റി­ല്ലാ­തി­രി­ക്ക­ണം.

ദി­ഗം­ബ­രി ആ­യാ­ലെ­ന്തു് അയ്യാ,

മനം ന­ഗ്ന­മാ­യി­രി­ക്ക­ണം.

ഇ­ങ്ങ­നെ ഈ ച­തുർ­വ്വി­ധ മർ­മ്മം അ­റി­യാ­തെ

വൃഥാ കെ­ട്ടു­പോ­യി, അവർ,

നോ­ക്കൂ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

117.

അ­ശ­ന­ത്തി­നു കു­തി­ച്ചു്, വ്യ­സ­ന­ത്താൽ വെ­ന്തു്,

അ­ത്യാ­ശ­യാൽ വ­ല­ഞ്ഞു്, വി­ഷ­യ­ങ്ങ­ളി­ലേ­ക്കു് ഒ­ഴു­കും

ജീ­വി­കൾ­ക്കു് നി­ന്നെ അ­റി­യാ­നാ­വി­ല്ല,

കാല ക­ല്പി­ത­പ്ര­ള­യ ജീ­വി­ക­ളെ­ല്ലാം

നി­ന്നെ എ­ങ്ങ­നെ അ­റി­യു­മ­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

118.

അപാര ഘ­ന­ഗം­ഭീ­ര­ത്തിൻ അം­ബു­ധി­യിൽ

താ­രാ­പ­ഥ­വും നോ­ക്കി ന­ട­ക്ക­വേ

നൗ­ക­യാൽ ദ്വീ­പ­ദ്വീ­പാ­ന്ത­ര­ങ്ങ­ളി­ലേ­ക്കു

സകല പ­ദാർ­ത്ഥ­ങ്ങ­ളും കൊ­ണ്ടു­പോ­കു­ന്ന­തു്,

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ സമീപം

തു­ര്യ­സം­ഭാ­ഷ­ണ­മ­റി­യു­മെ­ങ്കിൽ

മു­മ്പ­ത്തെ­പ്പോ­ലെ ആ­ക്കു­മ­വൻ.

119.

മഞ്ഞൾ പൂശി, പൊ­ന്ന­ണി­ഞ്ഞു്,

പ­ട്ടു­ട­യാ­ട ഉ­ടു­ത്തു ഞാൻ, എന്റെ പു­രു­ഷാ, വരൂ,

പു­രു­ഷ­ര­ത്ന­മേ, വരൂ.

നി­ന്റെ വ­ര­വെ­ന്റെ പ്രാ­ണ­ന്റെ വ­ര­വാ­യി, ഇ­പ്പോൾ,

വരൂ, അയ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നീ വ­ന്നേ­ക്കു­മെ­ന്നു് വ­ഴി­യും നോ­ക്കി­യി­രു­ന്നു

വായ് വ­ര­ണ്ടെ­നി­ക്കു്.

120.

അഗ്നി സർവ്വ വ്യാ­പ­ക­നാ­യി ഇ­രി­ക്കു­മ്പോ­ലെ

ചി­ദ്വ­ഹ്നി­രൂ­പ­നാ­യ ശിവൻ

സർവ്വ വ്യാ­പ­ക­നാ­യി­രി­പ്പ­വൻ.

ഹൃ­ദ­യ­ക­മ­ലം ക­ണ്ണാ­ടി­പോ­ലെ

പ്ര­കാ­ശി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

ആ ക­ണ്ണാ­ടി­പോ­ലു­ള്ള ഹൃ­ദ­യ­ക­മ­ല­ത്തിൽ

വ്യാ­പ­ക­നാ­യ ശിവൻ

ആ­ത്മാ­വെ­ന്ന­പേ­രിൽ

പ്ര­തി­ബിം­ബി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

വേ­ദോ­പ­നി­ഷ­ദ് ഗാ­യ­ത്രി പ്ര­സി­ദ്ധ­മാ­മീ ര­ഹ­സ്യം

ഗു­രൂ­പ­ദേ­ശ­ത്താൽ തെ­ളി­യു­മ­യ്യാ,

ശ്രീ ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വാ.

121.

അ­നു­താ­പ­ത്തിൻ ഉ­ട­ലിൻ­നി­ന്നു­വ­ന്ന

നോവു് ഉ­ണ്ണു­ന്ന­തു്

ഉടലോ, പ്രാ­ണ­നോ, ആരു്, ചൊ­ല്ലൂ.

എ­ന്നു­ട­ലി­നു് നീ പ്രാ­ണ­നാ­യ­ശേ­ഷം

എന്റെ ഉടലിൻ സു­ഖ­ദഃ­ഖ­ങ്ങൾ

ആരെ തൊടും, ചൊ­ല്ല­യ്യാ.

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

ഞാൻ നൊന്ത നോവു്, വെന്ത വേവു്,

നി­ന്നെ തൊ­ടാ­തെ പോ­കു­മോ, അയ്യാ?

122.

ച­ന്ദ്ര­കാ­ന്ത­ത്തിൻ ശി­ല­യോ­ടു്

ഒരു ആന പൊരുതുമ്പോലെ-​

തന്റെ നി­ഴ­ലി­നോ­ടു പൊ­രു­തി താൻ ചാ­വു­മ്പോ­ലെ.

ആ­ന­യു­ടെ ഗതി, ആ­ന­യു­ടെ മതി,

ആ­ന­യാ­ണു്, ആ­ന­യ­ല്ല, അ­തെ­ന്തു പറയാൻ!

നീ­യെ­ന്റെ ക­ര­സ്ഥ­ല­ത്തു് നി­ല്ക്കു­മ്പോൾ

നീ ഞാൻ എന്ന ഭ്രാ­ന്തെ­ന്തി­നു്?

ഞാൻ നീ അ­ല്ലാ­തെ ത­ര­മി­ല്ല, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

123.

മൂ­ലാ­ധാ­ര­ത്തിൻ വേരു

ച­വി­ട്ടി ഭൂ­മ­ണ്ഡ­ല­ത്തി­ലേ­റി,

ആ­ചാ­ര­ത്തിൻ വേരിൽ പി­ടി­ച്ചു്

ഐ­ക്യ­ത്തിൻ ശി­ഖ­ര­മേ­റി,

വൈ­രാ­ഗ്യ­ത്തിൻ സോ­പാ­ന­ത്താൽ

ശ്രീ­ഗി­രി കയറി ഞാൻ,

കൈ­പി­ടി­ച്ചു് ക­രേ­റ്റെ­ന്നെ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

124.

ദേവാ, എന്റെ ഹൃ­ദ­യ­ക­മ­ല­ത്തി­നു­ള്ളിൽ

പ്രോ­ജ്ജ്വ­ലി­ക്കും വി­ള­ക്കേ,

ദേവാ, എന്റെ മ­നോ­വീ­ട്ടിൽ വി­ള­ങ്ങും വെ­ളി­ച്ച­ത്തിൽ

ഗു­രു­വേ വരൂ, പരമേ വരൂ, വരമേ വരൂ, ദേ­വ­ദേ­വാ,

ഹരനേ വരൂ, സു­കൃ­ത­സാ­ര,

സർ­പ്പ­ഹാ­രാ, വരൂ ദേവാ,

വീ­ര­ഭ­ദ്രാ, രു­ദ്രാ, ദു­രി­ത­ദൂ­രാ, വി­ശ്വ­രൂ­പാ വരൂ,

മാ­ര­മ­ഥ­നാ, പു­ണ്യ­ക­ഥ­നാ, സ­ഹ­ജ­മി­ഥു­ന­രൂ­പാ, വരൂ,

താ­ര­ഗി­രി­യിൻ പ്രി­യാ, ശ്രീ­യാ,

സ­ത്യ­ശ­ര­ണ­ഭ­ര­ണാ, വരൂ,

വരൂ ഫലമേ, ഫ­ല­ത്തിൻ രസമേ,

ര­സ­ത്തിൻ മ­ധു­ര­സു­ഖ­മേ, വരൂ,

വരൂ ഗു­രു­വേ, വരൂ പരമേ, വരൂ വരമേ, മ­ല്ലി­നാ­ഥാ,

വരൂ ധനമേ, വരൂ സു­കൃ­ത­സാ­രാ, വരൂ മ­ല്ലി­നാ­ഥാ,

വരൂ സി­ദ്ധാ, ഭ­വ­വി­രു­ദ്ധാ, സു­പ്ര­സി­ദ്ധാ, മ­ല്ലി­നാ­ഥാ.

125.

തനു ഉ­രു­കാ­ത്ത­വ­രു­ടെ മ­ജ്ജ­നം

സ്വീ­ക­രി­ക്കി­ല്ല­യ്യാ നീ,

മ­ന­മു­രു­കാ­ത്ത­വ­രു­ടെ പൂ­ക്ക­ളും സ്വീ­ക­രി­ക്കി­ല്ല­യ്യാ, നീ,

സ­ന്തു­ഷ്ട­ര­ല്ലാ­ത്ത­വ­രു­ടെ ച­ന്ദ­നാ­ക്ഷ­ത­വും

സ്വീ­ക­രി­ക്കി­ല്ല­യ്യാ, നീ,

അറിവു കൺ­തു­റ­ക്കാ­ത്ത­വ­രു­ടെ ആ­ര­തി­യും

സ്വീ­ക­രി­ക്കി­ല്ല­യ്യാ, നീ,

ഭാ­വ­ശു­ദ്ധി­യി­ല്ലാ­ത്ത­വ­രു­ടെ ധൂപം

സ്വീ­ക­രി­ക്കി­ല്ല­യ്യാ, നീ,

പ­രി­ണാ­മി­ക­ള­ല്ലാ­ത്ത­വ­രു­ടെ നൈ­വേ­ദ്യം

സ്വീ­ക­രി­ക്കി­ല്ല­യ്യാ, നീ.

ത്രി­ക­ര­ണ­ശു­ദ്ധി­യി­ല്ലാ­ത്ത­വ­രു­ടെ താം­ബൂ­ലം

സ്വീ­ക­രി­ക്കി­ല്ല­യ്യാ, നീ.

ഹൃ­ദ­യ­ക­മ­ലം വി­ട­രാ­ത്ത­വ­രിൽ ഇ­രി­ക്കാൻ

സ­മ്മ­തി­ക്കി­ല്ല­യ്യാ, നീ.

എ­ന്നിൽ എ­ന്തു­ണ്ടെ­ന്നു് ക­ര­സ്ഥ­ല­ത്തു്

ഇമ്പം കൊ­ണ്ടു നീ, ചൊ­ല്ലൂ

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

126.

നി­ന്നെ അ­റി­യും നരകമേ മോ­ക്ഷം, കാ­ണ­യ്യാ.

നി­ന്നെ അ­റി­യാ­ത്ത മു­ക്തി­യേ നരകം, നോ­ക്ക­യ്യാ,

നീ ഇ­ണ­ങ്ങാ­ത്ത സുഖമേ ദുഃഖം, കാ­ണ­യ്യാ,

നീ ഇ­ണ­ങ്ങു­ന്ന ദുഃ­ഖ­മേ പ­ര­മ­സു­ഖം, ക­ണ്ട­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നീ കെ­ട്ടി­പ്പെ­ടു­ത്തി­യ ബ­ന്ധ­ന­മേ വി­ടു­ത­ലെ­നി­ക്ക­യ്യാ.

127.

ച­ന്ദ­നം വെ­ട്ടി നു­റു­ക്കി അ­ര­ച്ചാൽ

നൊ­ന്തേ­ക്കു­മെ­ന്നു് സു­ഗ­ന്ധം വി­ടു­മോ?

സ്വർ­ണ്ണം കൊ­ണ്ടു­വ­ന്നു് ഉ­രു­ക്കി ഉ­ര­ച്ചാൽ

വെ­ന്തു ക­ള­ങ്കം പി­ടി­ക്കു­മോ?

മു­ട്ടു­മു­ട്ടി­നും മു­റി­ച്ചു ക­രി­മ്പു് ച­ക്കി­ലി­ട്ടു് അ­ര­ച്ചാൽ

വെ­ന്തു പാകം വ­ന്നു് ശർ­ക്ക­ര­യാ­യി

നൊ­ന്തേ­ക്കു­മെ­ന്നു് മധുരം വി­ടു­മോ?

ഞാൻ പണ്ടു ചെയ്ത ഹീ­ന­ത­ക­ളെ­ല്ലാം

തന്നു മു­ന്നി­ലി­ട്ടാൽ

നി­ന­ക്കു തന്നെ ഹാനി.

എന്റെ തന്തേ, ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വാ,

കൊ­ന്നാ­ലും ശ­ര­ണ­മെ­ന്ന­തു വി­ടി­ല്ല ഞാൻ.

128.

ഉടലിൻ ക­ല­മ്പൽ കാരണം

അ­ട­വി­യെ പു­ക്കു ഞാൻ

ചെ­ടി­മ­രം വി­ടാ­തെ ഇ­ര­ന്നെൻ അം­ഗ­ത്തി­നാ­യ്,

അവർ നീ­ട്ടി­ത്ത­ന്നു, ത­ങ്ങ­ളു­ടെ ലിം­ഗ­ത്തി­നെ­ന്നു്;

ഞാൻ ഇ­ര­ന്നു ഭ­വി­യാ­യി,

അവർ തന്നു ഭ­ക്ത­രാ­യി.

ഇ­നി­യും ഇ­ര­ന്നേ­നെ­ന്നാൽ, നോ­ക്കി­ക്കോ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ, നി­ന്നാ­ണ.

129.

ഗി­രി­യി­ലും വ­ന­ത്തി­ലും തരുമരങ്ങളിലുമൊക്കെ-​

ദേവാ, എന്റെ ദേവാ, വ­ര­ണ­മ­യ്യാ,

ത­ര­ണ­മ­യ്യാ നി­ന്റെ കരുണ എന്നു

തെ­ര­ഞ്ഞു് അ­ല­ഞ്ഞു് വ­ല­ഞ്ഞു കാ­ണാ­തെ ഓ­ടി­വ­ന്നു

കണ്ടു ഞാൻ ശ­ര­ണ­രു­ടെ സംഗം കൊ­ണ്ടു്;

തെ­ര­ഞ്ഞു­പി­ടി­ക്കാൻ എ­നി­ക്കു

നീ­യ­ട­ങ്ങും ഇടം ചൊ­ല്ലൂ

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

130.

ഇ­ടി­മി­ന്നൽ ചി­ത­റി­വീ­ണാൽ എ­നി­ക്കു്

വി­ശ­പ്പും ദാ­ഹ­വും അ­ട­ങ്ങി­യെ­ന്നെ­ണ്ണു­മേൻ.

മുകിൽ പ­റി­ഞ്ഞു­വീ­ണാൽ

എ­നി­ക്കു കു­ളി­ക്കാൻ ഒ­രു­ക്കി­യെ­ന്നും,

ഗിരി മേലെ വീണാൽ എ­നി­ക്കു

പൂ­വി­ട്ട­തെ­ന്നു­മീ ഞാൻ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ, ശി­ര­സ്സ­റ്റു വീണാൽ

പ്രാ­ണൻ നി­ന­ക്കു് അർ­പ്പി­ത­മെ­ന്നും ഞാൻ.

131.

തി­ള­ങ്ങും ചെ­ഞ്ചി­ട­യു­ടെ,[10] മ­ണി­മ­കു­ട­ത്തിൻ

ഒ­ക്കും കാ­ന്തി­യാൽ ഈരേഴു ഭു­വ­ന­വും വി­ള­ങ്ങു­ന്ന

ദി­വ്യ­സ്വ­രൂ­പ­നെ കണ്ടു ഞാൻ,

ക­ണ്ടെ­ന്റെ കൺ­ക­ളിൻ വ­രൾ­ച്ച തീർ­ന്നി­ന്നു്,

ആ­ണാ­ണു­ക­ളെ­യൊ­ക്കെ പെൺ­പെ­ണ്ണാ­ക്കി വാഴും

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ ക­ണ്ട­മ്മേ ഞാൻ.

132.

ഒ­രി­യ്ക്കൽ കാ­മ­ന്റെ കാ­ലു­പി­ടി­യ്ക്കും,

ഒ­രി­യ്ക്കൽ ച­ന്ദ്ര­മ­നോ­ടു കൈ­കൂ­പ്പി കേ­ഴു­മേൻ,

ചു­ട­ട്ടെ ഈ വി­ര­ഹ­ത്തെ,

ഞാൻ ആർ­ക്കാ­യി മ­തി­കെ­ടു­ന്നു?

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വൻ

എ­ന്നോ­ടി­ണ­ങ്ങാ­ത്ത കാരണം

എ­ല്ലാ­വർ­ക്കും പ­ക്കൃ­കാ­രി ആ­യേ­ന­മ്മാ.

133.

ചി­ലി­മി­ലി എ­ന്നോ­തും കി­ളി­ക­ളേ

നി­ങ്ങൾ ക­ണ്ടു­വോ, നി­ങ്ങൾ ക­ണ്ടു­വോ?

സ­രോ­വ­ര­ങ്ങ­ളിൽ ക­ളി­യാ­ടും ഹം­സ­ങ്ങ­ളേ

നി­ങ്ങൾ ക­ണ്ടു­വോ, നി­ങ്ങൾ ക­ണ്ടു­വോ?

സ്വ­ര­മു­യർ­ത്തി പാ­ടു­ന്ന കോ­കി­ല­ങ്ങ­ളേ

നി­ങ്ങൾ ക­ണ്ടു­വോ, നി­ങ്ങൾ ക­ണ്ടു­വോ?

ഇ­ള­കി­വ­ന്നാ­ടും തു­മ്പി­ക­ളേ,

നി­ങ്ങൾ ക­ണ്ടു­വോ, നി­ങ്ങൾ ക­ണ്ടു­വോ?

ഗി­രി­ഗ­ഹ്വ­ര­ങ്ങ­ളി­ലാ­ടും മ­യി­ലു­ക­ളേ

നി­ങ്ങൾ ക­ണ്ടു­വോ, നി­ങ്ങൾ ക­ണ്ടു­വോ?

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വൻ എ­വി­ടെ­യു­ണ്ടെ­ന്നു്

അ­റി­യാ­മെ­ങ്കിൽ നി­ങ്ങൾ പറയൂ.

134.

വ­ന­മെ­ല്ലാം നീയേ,

വ­ന­ത്തി­നു­ള്ളി­ലെ ദേ­വ­ത­രു­വെ­ല്ലാം നീയേ,

ത­രു­ക്ക­ളി­ലാ­ടു­ന്ന ഖ­ഗ­മൃ­ഗ­മെ­ല്ലാം നീയേ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ, സർ­വ്വ­ഭ­രി­ത­നാ­യി

എ­നി­ക്കെ­ന്തേ മുഖം കാ­ട്ടി­ല്ല?

135.

കാണവേ കാണവേ

ക­ണ്ണു­ക­ള­ട­ച്ചു ഞാൻ, നോ­ക്ക­മ്മാ,

കേൾ­ക്ക­വേ കേൾ­ക്ക­വേ

മെ­യ്മ­റ­ന്നു­ചാ­രി ഞാൻ, നോ­ക്ക­മ്മാ.

വി­രി­ച്ച കി­ട­ക്ക­യോ പ­ങ്കി­ല്ലാ­തെ പോയി,

ച­ന്ന­മ­ല്ലി­കാർ­ജു­നൻ മെ­യ്മ­നം ത­ണു­പ്പി­ച്ചു,

നോ­ക്ക­മ്മാ.

136.

സ­ന്താ­പം നി­റ­ഞ്ഞ മനം ത­ല­കീ­ഴാ­യ­മ്മാ,

ചു­ഴ­ന്നു വീശും കാ­റ്റു് എ­രി­തീ­യാ­യ­മ്മാ,

വെൺ­തി­ങ്കൾ വെ­യി­ലാ­യി, തോഴീ,

പു­ര­ദ്വാ­ര­ത്തി­ലെ ചു­ങ്ക­ക്കാ­ര­നെ­പ്പോ­ലെ

വ­ല­ഞ്ഞു തു­ല­യു­ന്നു ഞാ­ന­മ്മാ.

ബു­ദ്ധി ചൊ­ല്ലി­പ്പ­റ­ഞ്ഞു് കൊ­ണ്ടു­വ­രൂ, അമ്മാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­നു് ഇ­ര­ട്ടി മു­നി­പ്പാ­ണ­മ്മാ.

137.

മ­ല­മു­ക­ളിൽ ഒരു വീടു കെ­ട്ടി

മൃ­ഗ­ങ്ങൾ­ക്കു് അ­ഞ്ചി­യാൽ എ­ങ്ങ­നെ, അയ്യാ?

സ­മു­ദ്ര­തീ­ര­ത്തൊ­രു വീടു കെ­ട്ടി

നു­ര­തി­ര­കൾ­ക്കു് അ­ഞ്ചി­യാ­ലെ­ങ്ങ­ന­യ്യാ?

ച­ന്ത­യ്ക്ക­ക­ത്തൊ­രു വീ­ടു­കെ­ട്ടി

ശ­ബ്ദ­ത്തി­നു നാ­ണി­ച്ചാ­ലെ­ങ്ങ­ന­യ്യാ?

ച­ന്ന­മ­ല്ലി­കാർ­ജു­ന ദേവാ, കേൾ­ക്ക­യ്യാ,

ലോ­ക­ത്തിൽ പി­റ­ന്ന­ശേ­ഷം

സ്തു­തി­നി­ന്ദ­കൾ വ­ന്നെ­ന്നാൽ

മനം കോ­പി­യ്ക്കാ­തെ സ­മാ­ധാ­നി­യാ­യി­രി­ക്ക­ണം.

138.

ദൃ­ശ്യ­മാ­യ സൂ­ര്യ­ന്റെ വെ­ളി­ച്ചം,

ആ­കാ­ശ­ത്തി­ന്റെ വി­സ്തീർ­ണ്ണം,

വാ­യു­വിൻ ചലനം, ത­രു­ഗു­ല്മ­ല­താ­ദി­ക­ളു­ടെ

തളിരു പു­ഷ്പ­ങ്ങൾ,

ഷ­ഡ്വർ­ണ്ണ­ങ്ങ­ളെ­ല്ലാം പ­ക­ലി­ന്റെ പൂജ;

ച­ന്ദ്ര­പ്ര­കാ­ശം, ന­ക്ഷ­ത്രം, അഗ്നി, മി­ന്നൽ തു­ട­ങ്ങി

ദീ­പ്തി­മ­യ­മെ­ന്നു പ­റ­യു­ന്ന­തെ­ല്ലാം ഇ­രു­ളി­ന്റെ പൂജ;

പകലും ഇ­രു­ളും നി­ന്റെ പൂ­ജ­യിൽ

എന്നെ മ­റ­ന്നി­രി­പ്പേ­ന­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

139.

ഊരിൻ വി­ഴു­പ്പി­നു് അ­ല­ക്കു­കാ­രൻ

തി­ടു­ക്ക­പ്പെ­ടു­മ്പോ­ലെ

പൊ­ന്നെ­ന്റെ, മ­ണ്ണെ­ന്റെ­യെ­ന്നു

നി­ന­ച്ചു നി­ന­ച്ചു ത­ളർ­ന്നേൻ,

നി­ന്നെ­യ­റി­യാ­ത്ത കാരണം ചു­മ്മാ­തെ കെ­ട്ടേ­ന­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

140.

ക­ള­മേ­റി ഇ­റ­ങ്ങു­ക വീരനു മ­ത­മ­ല്ല,

ശി­വ­ശ­ര­ണർ­ക്കു് പി­ന്മാ­റൽ പ­ഥ­മ­ല്ല,

മ­ന­ത്തി­നു­ട­യോൻ മ­ന­ത്തിൽ ഇമ്പം കൊ­ള്ളും അയ്യാ.

ഏ­റാ­നാ­കി­ല്ല ശ്രീ­ശൈ­ലം,

ഏ­റി­യി­റ­ങ്ങി­യാൽ വ്ര­ത­ഭം­ഗം,

ക­ള­ത്തി­ലി­റ­ങ്ങി മു­റ­മ­റ­ന്നാൽ

പോർ­വീ­രൻ ച­ന്ന­മ­ല്ലി­കാർ­ജ്ജു­നൻ

നി­ന്നെ കാ­ണു­മ്പോൾ­ത­ന്നെ കൊ­ല്ലും.

141.

പ­ന്നി­യും മ­ദ­ഗ­ജ­വും ഒരു വ­ഴി­യിൽ സ­ന്ധി­ച്ചാൽ

പ­ന്നി­ക്കു് അഞ്ചി മദകരി ഓ­ര­ത്തേ­ക്കു മാ­റി­യാൽ

ആ പന്നി കേസരി ആകുമോ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ?

142.

മ­ല­യ്ക്കു് സാ­ര­മി­ല്ലെ­ന്നു ചൊ­ല്ലു­വോർ,

മ­ര­ങ്ങൾ പി­റ­ക്കും വിധം പി­ന്നെ­ന്ത­യ്യാ?

കൽ­ക്ക­രി­യ്ക്കു ര­സ­മി­ല്ലെ­ന്നു ചൊ­ല്ലു­വോർ,

ഇ­രു­മ്പു­രു­കും വിധം പി­ന്നെ­ന്ത­യ്യാ?

എ­നി­ക്കു് കാ­യ­മി­ല്ലെ­ന്നു ചൊ­ല്ലു­വോർ,

ച­ന്ന­മ­ല്ലി­കാർ­ജു­നൻ ഇ­ണ­ങ്ങും വിധം പി­ന്നെ­ന്ത­യ്യാ?

143.

ആധാര സ്വാ­ധി­ഷ്ഠാ­ന മ­ണി­പൂ­ര­കം

വി­ശു­ദ്ധി ആ­ജ്ഞേ­യ­ങ്ങൾ പ­റ­ഞ്ഞി­ട്ടെ­ന്തു്?

ആദി അ­നാ­ദി­ക­ളെ­പ്പ­റ്റി

ചോ­ദി­ച്ചി­ട്ടെ­ന്തു്, പ­റ­ഞ്ഞി­ട്ടെ­ന്തു്?

ത­ന്നി­ലി­രി­ക്കു­ന്ന­തു് താൻ അ­റി­യാ­ത്തി­ട­ത്തോ­ളം.

ഉ­ന്മ­നി­യു­ടെ ശീ­ഘ്ര­ത­യു­ള്ള മനം

വാ­യു­വിൻ മേലെ ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ

വേർ­പെ­ടു­ത്താ­ന­റി­യി­ല്ല­വർ­ക്കു്.

144.

ത­നു­വെ­ന്ന സാഗരം താ­ണ്ടാൻ

മ­ന­മെ­ന്ന­തു് ഊ­ന്നു­കോ­ലാ­യി, ക­ട­ത്തു­കാ­രാ,

എന്നെ പെ­ട്ടെ­ന്നെ­ടു­ത്തു ക­രേ­റ്റൂ, ക­ട­ത്തു­കാ­രാ

എ­ടു­ത്തു ക­ട­ത്തു­മെ­ന്ന പ്ര­ത്യാ­ശ­യാ­ണു് കൈ­മു­തൽ.

പെ­ട്ടെ­ന്നെ­ടു­ത്തു ക­രേ­റ്റൂ, ക­ട­ത്തു­കാ­രാ,

ശ്രീ­ശൈ­ല ച­ന്ന­മ­ല്ലി­കാർ­ജു­നാ,

നി­ന്നെ കാണാൻ വന്നു ഞാൻ, ക­ട­ത്തു­കാ­രാ.

145.

പഴം തി­ന്ന­ശേ­ഷം ആ മരം

ആരു ത­റി­ച്ചാ­ലെ­ന്തു്?

പെ­ണ്ണി­നെ വി­ട്ട­ശേ­ഷം അ­വ­ളോ­ടു്

ആ­രു­കൂ­ടി­യാ­ലെ­ന്തു്?

മ­ണ്ണു­വി­ട്ട­ശേ­ഷം ആ നി­ല­മാ­രു് ഉ­ഴു­താ­ലെ­ന്തു്?

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ അ­റി­യാ­ത്ത[11] കായം

നായ് തി­ന്നാ­ലെ­ന്തു്, നീരു കു­ടി­ച്ചാ­ലെ­ന്തു്?

146.

പു­രു­ഷ­ന്റെ മു­ന്നിൽ മായ

സ്ത്രീ­യെ­ന്ന അ­ഭി­മാ­ന­മാ­യി പീ­ഡി­പ്പി­ക്കു­ന്നു,

സ്ത്രീ­യു­ടെ മു­ന്നിൽ മായ

പു­രു­ഷ­നെ­ന്ന അ­ഭി­മാ­ന­മാ­യി പീ­ഡി­പ്പി­ക്കു­ന്നു,

ലോ­ക­മെ­ന്ന മാ­യ­യ്ക്കു് ശ­ര­ണ­ചാ­രി­ത്ര്യം

മ­ണ്ട­ത്ത­ര­മാ­യി തോ­ന്നു­ന്നു,

ച­ന്ന­മ­ല്ലി­കാർ­ജു­നൻ അ­രു­ളി­യ ശ­ര­ണ­നു്

മാ­യ­യി­ല്ല, മ­റ­വി­യി­ല്ല, അ­ഭി­മാ­ന­വു­മി­ല്ല.

147.

ചാ­വി­ല്ലാ­ത്ത, കേ­ടി­ല്ലാ­ത്ത,

രൂ­പ­മി­ല്ലാ­ത്ത ന­ല്ല­നു് ഞാ­നി­ണ­ങ്ങി,

ഇ­ട­യി­ല്ലാ­ത്ത, ഒ­ടു­ക്ക­മി­ല്ലാ­ത്ത,

ത­ര­മി­ല്ലാ­ത്ത, അ­ട­യാ­ള­മി­ല്ലാ­ത്ത

സു­ന്ദ­ര­നു് ഞാ­നി­ണ­ങ്ങി, അല്ലേ, അ­മ്മ­മാ­രേ;

ഭ­വ­മി­ല്ലാ­ത്ത, ഭ­യ­മി­ല്ലാ­ത്ത,

നിർ­ഭ­യൻ ന­ല്ല­നു് ഞാ­നി­ണ­ങ്ങി,

സീ­മ­യി­ല്ലാ­ത്ത നി­സ്സീ­മ­നി­ണ­ങ്ങി ഞാൻ.

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ­ന്ന കാ­ന്ത­നു് ന­ന്നാ­യി­ണ­ങ്ങി ഞാൻ, അ­മ്മ­മാ­രേ.

148.

പി­ടി­ക്കു­മെ­ന്നാൽ പി­ടി­യി­ലൊ­തു­ങ്ങി­ല്ല­വൻ, അമ്മാ,

ത­ട­യു­മെ­ന്നാൽ താ­ണ്ടി­പ്പോ­കു­വോൻ, അമ്മാ,

ഒ­രി­റ്റ­ക­ന്നാൽ­പോ­ലും വ്യാ­കു­ല­യാ­കും ഞാൻ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ കാ­ണാ­തെ

ഞാൻ ആ­രെ­ന്ന­റി­യി­ല്ല, നോ­ക്ക­മ്മാ.

149.

നാണം മ­റ­യ്ക്കും നൂലു പൊ­ട്ടി­യാൽ

നാ­ണി­ക്കു­ന്ന­വർ, നോ­ക്കൂ,

ആൺ­പെ­ണ്ണെ­ന്ന ജാ­തി­കൾ.

പ്രാ­ണ­ത്തി­നു­ട­യോൻ ജ­ഗ­ത്തിൽ

മു­ങ്ങാൻ ത­ര­മി­ല്ലാ­തി­രി­ക്കു­മ്പോൾ

ദേ­വ­ന്റെ മു­ന്നിൽ നാ­ണി­ക്കാൻ ഇ­ട­യു­ണ്ടോ?

ച­ന്ന­മ­ല്ലി­കാർ­ജു­നൻ ജ­ഗ­ത്തെ­ല്ലാം

ക­ണ്ണാ­യി നോ­ക്കി­യി­രി­ക്ക­വേ

മൂ­ടി­മ­റ­യ്ക്കു­ന്നി­ടം ഏതു്, ചൊ­ല്ല­യ്യാ!

150.

ഉ­ള്ളി­ലെ ഭർ­ത്താ­വു്, പു­റ­ത്തെ ജാരൻ.

ര­ണ്ടും­കൂ­ടി ന­ട­ത്താ­നാ­വി­ല്ല­യ്യാ.

ലൗകിക പ­ര­മാർ­ത്ഥ­ങ്ങൾ

ര­ണ്ടും­കൂ­ടി ന­ട­ത്താ­നാ­വി­ല്ല,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ

വി­ല്വ­വും വി­ളാ­പ്പ­ഴ­വും[12] ഒ­രു­മി­ച്ചു പി­ടി­യ്ക്കാ­നാ­വി­ല്ല.

151.

ഏൻ നൊ­ന്തേ­ന­യ്യാ, ഏൻ വെ­ന്തേ­ന­യ്യാ,

ഏൻ വെന്ത വേ­വി­നെ അ­റി­യാ­തെ കെ­ട്ടേ­ന­യ്യാ,

ഏൻ കെട്ട കേ­ടി­നെ എ­ന്തൊ­ന്നു വർ­ണ്ണി­ക്കാ­ന­യ്യാ!

ച­ന്ന­മ­ല്ലി­കാർ­ജ്ജു­ന­യ്യാ, നി­ന്റെ ശ­ര­ണ­രു­ടെ

നോവു കണ്ടു ഞാൻ വെ­ന്തേ­ന­യ്യാ.

152.

പകലിൻ കൂ­ട്ട­ത്തി­നു് പോ­രാ­ടി ത­ളർ­ന്നേൻ,

ഇ­രു­ളിൻ കൂ­ട്ട­ത്തിൽ ഇ­മ്പ­മ­റ്റു കയറി,

കി­നാ­വിൽ മ­ന­സ്സം­ഗ­മാ­യി മെ­യ്മ­റ­ന്നി­രു­ന്നേൻ.

മ­ന­സ്സിൽ മെ­യ്മ­റ­ന്നു ചാ­രി­യി­രു­ന്നു്

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ കണ്ടു കൺ­തു­റ­ന്നേൻ.

153.

അക്കാ, കേൾ­ക്ക­മ്മാ, ഞാ­നൊ­രു കി­നാ­വു കണ്ടു.

അ­രി­യും അ­ട­യ്ക്ക­യും ഓലയും തേ­ങ്ങ­യും കണ്ടു,

ചെ­റു­ചെ­റു ജ­ട­ക­ളും നി­ര­പ­ല്ലു­മു­ള്ള കുറവൻ[13]

ഭി­ക്ഷ­ക്കു വ­ന്ന­തു ക­ണ്ടേ­ന­മ്മാ,

അ­തി­ര­റ്റു പോ­മ­വ­ന്റെ പു­റ­കേ­യോ­ടി കൈ­പി­ടി­ച്ചു.

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ കണ്ടു കൺ­തു­റ­ന്ന­മ്മാ.

154.

മ­റു­കു് മു­ദ്ര­യാ­യി ഒ­ത്തി­ണ­ങ്ങി­യ വിധം നോ­ക്കൂ,

എ­യ്താൽ (അ­മ്പിൻ) തൂ­വ­ലും പു­റ­ത്തു­കാ­ണ­രു­തു്;

പു­ണർ­ന്നാൽ അ­സ്ഥി­കൾ നു­റു­ങ്ങി­പ്പൊ­ടി­യ­ണം;

കൂ­ടി­ച്ചേർ­ന്നാൽ വി­ള­ക്കി­ച്ചേർ­ന്ന­തു

മു­റി­യാ­തി­രി­ക്ക­ണം;

മു­റു­കു് ഇ­ണ­ങ്ങി, ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ സ്നേ­ഹം,

തായേ.

155.

പശിയേ നീ നി­ല്ക്കു്, നി­ല്ക്കു്,

തൃഷയേ നീ നി­ല്ക്കു് നി­ല്ക്കു്,

നി­ദ്രേ നീ നി­ല്ക്കു്, നി­ല്ക്കു്,

കാമമേ നീ നി­ല്ക്കു് നി­ല്ക്കു്,

ക്രേ­ാ­ധ­മേ നീ നി­ല്ക്കു് നി­ല്ക്കു്,

മോഹമേ നീ നി­ല്ക്കു് നി­ല്ക്കു്,

ലോഭമേ നീ നി­ല്ക്കു്, നി­ല്ക്കു്,

മദമേ നീ നി­ല്ക്കു്, നി­ല്ക്കു്,

മ­ത്സ­ര­മേ നീ നി­ല്ക്കു്, നി­ല്ക്കു്,

സ­ച­രാ­ച­ര­ങ്ങ­ളേ നി­ല്ക്കു് നി­ല്ക്കു്,

ഞാൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ

തി­ടീ­രെ­ന്നു് വരും എ­ഴു­ത്തോ­ല­യും

കാ­ത്തി­രി­ക്കു­ന്നു, ശ­ര­ണാർ­ത്ഥി­യാ­യി.

156.

ഭ­വ­ത്തിൻ വ­ഴി­യു­ടെ ദൂരം

എ­ന്തെ­ന്നു പ­റ­യു­വാ­ന­യ്യാ?

എൺ­പ­ത്തി­നാ­ലു ലക്ഷം

ഊ­രു­ക­ളിൽ ഇടം നേടണം,

ഒ­രൂ­രി­ലെ ഭാഷ ഒ­രൂ­രി­ലി­ല്ല,

ഒ­രൂ­രിൽ കി­ട്ടു­ന്ന ആഹാരം മ­റ്റൊ­ന്നി­ലി­ല്ല,

ഇ­ത്ത­രം ഊരിൽ പോയ തെ­റ്റി­നു്

കാ­യ­ത്തെ ഭൂ­മി­യ്ക്കു ചു­ങ്കം കൊ­ടു­ത്തു്

ജീവൻ ര­ക്ഷി­ച്ചു­കൊ­ണ്ടു വ­രേ­ണ്ടി­വ­ന്നു,

ഇ­ങ്ങ­നെ­യീ മ­ഹാ­ഘ­ന­ത്തിൻ വെ­ളി­ച്ച­ത്തിൽ

ക­ള­ഞ്ഞു­ശേ­ഷി­ച്ചു് ചു­ഴ­ന്നാ­ടി

നി­ന്റെ പാദം കണ്ടു സു­വി­ധാ­നി­യാ­യേൻ,

കണ്ടോ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

157.

ഇ­ന്നെ­ന്റെ വീ­ട്ടി­ലേ­യ്ക്കു കാ­ന്തൻ വ­രു­ന്ന­മ്മാ,

നി­ങ്ങ­ളെ­ല്ലാ­വ­രും അ­ല­ങ്കാ­ര­ക്കോ­പ്പു ചാർ­ത്തൂ;

ച­ന്ന­മ­ല്ലി­കാർ­ജു­നൻ ഇ­പ്പൊ­ഴേ വ­രു­ന്ന­മ്മാ,?

എ­തി­രേ­ല്ക്കാൻ വരൂ നി­ങ്ങൾ അ­മ്മ­മാ­രേ.

158.

മ­ര­മി­രു­ന്നു ഫ­ല­മെ­ന്തു്, നി­ഴ­ലി­ല്ലാ­ത്തി­ട­ത്തോ­ളം?

ധ­ന­മി­രു­ന്നു ഫ­ല­മെ­ന്തു്, ദ­യ­യി­ല്ലാ­ത്തി­ട­ത്തോ­ളം?

പ­ശു­വി­രു­ന്നു ഫ­ല­മെ­ന്തു്, പാ­ലി­ല്ലാ­ത്തി­ട­ത്തോ­ളം?

രൂ­പ­മി­രു­ന്നു ഫ­ല­മെ­ന്തു്, ഗു­ണ­മി­ല്ലാ­ത്തി­ട­ത്തോ­ളം?

ഞാ­നി­രു­ന്നു ഫ­ല­മെ­ന്തു്,

നി­ന്റെ ജ്ഞാ­ന­മി­ല്ലാ­ത്തി­ട­ത്തോ­ളം,

അയ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

159.

കായം ക­റു­ത്തു ക­രി­വാ­ളി­ച്ചാ­ലെ­ന്ത­യ്യാ?

കായം മി­നു­മി­നെ മി­ന്നി­യാ­ലെ­ന്ത­യ്യാ?

അ­ന്ത­രം­ഗം ശു­ദ്ധ­മെ­ങ്കിൽ

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ, നീ­യി­ണ­ങ്ങി­യ കായം

എ­ങ്ങ­നെ­യി­രു­ന്നാ­ലും എ­ന്ത­യ്യാ?

160.

ദേഹം ഉ­ള്ളി­ട­ത്തോ­ളം ല­ജ്ജ­വി­ടി­ല്ല,

അ­ഹ­ങ്കാ­രം വി­ടി­ല്ല;

ദേ­ഹ­ത്തി­നു­ള്ളിൽ മനം ഉ­ള്ളി­ട­ത്തോ­ളം

അ­ഭി­മാ­നം വി­ടി­ല്ല, നി­ന­വിൻ വ്യാ­പ്തി വി­ടി­ല്ല;

ദേ­ഹ­വും മ­ന­സ്സു­മി­രി­ക്കു­മ്പോൾ സം­സാ­രം വി­ടി­ല്ല;

സം­സാ­ര­മു­ള്ള­പ്പോൾ ഭവം മു­തു­കീ­ന്നി­റ­ങ്ങി­ല്ല,

ഭ­വ­ത്തിൻ കു­രു­ക്കു­ള്ളി­ട­ത്തോ­ളം വി­ധി­വ­ശം വി­ടി­ല്ല;

ച­ന്ന­മ­ല്ലി­കാർ­ജു­നൻ ഇ­ണ­ങ്ങി­യ ശ­ര­ണർ­ക്കു്

ദേ­ഹ­മി­ല്ല, മ­ന­മി­ല്ല, അ­ഭി­മാ­ന­വു­മി­ല്ല.

കണ്ടോ, മഠയാ.

161.

നോ­ക്കും ക­ണ്ണു­കൾ­ക്കു് രൂപം ഇ­മ്പ­മാ­ക­യാൽ

നീ മനം നാ­ണി­യ്ക്കാ­തെ വ­ന്ന­ല്ലോ, അണ്ണാ.

കേട്ട കേൾ­വി­യു­ടെ സു­ഖ­ത്തിൽ

മ­യ­ങ്ങി നീ വ­ന്ന­ല്ലോ, അണ്ണാ.

നാ­രി­യെ­ന്ന രൂ­പ­ത്തെ മോ­ഹി­ച്ചു നീ വ­ന്ന­ല്ലോ, അണ്ണാ.

മൂ­ത്രം തു­ള്ളി­യി­റ്റു വീ­ഴു­ന്ന നാ­ള­മെ­ന്നു

കൺ­കാ­ണാ­തെ, തു­മ്പു­കെ­ട്ടു നീ വ­ന്ന­ല്ലോ, അണ്ണാ.

ബു­ദ്ധി­ക്കു­റ­വി­നാൽ പ­ര­മാർ­ത്ഥ­സു­ഖ­ത്തെ

ആ­ട്ടി­യോ­ടി­ച്ചു്,

ഇ­തെ­ന്തു കാ­ര­ണ­മെ­ന്ന­റി­യാ­തെ,

ഇതു ന­ര­ക­ഹേ­തു­വെ­ന്ന­റി­ഞ്ഞു് മനം മ­ടു­ക്കാ­തെ

നീ വ­ന്ന­ല്ലോ, അണ്ണാ.

ച­ന്ന­മ­ല്ലി­കാർ­ജു­നൻ ഒഴികെ മറ്റു പു­രു­ഷ­ന്മാർ

എ­നി­ക്കു സ­ഹോ­ദ­രർ,

ഛീ വിടൂ, പോകൂ, മഠയാ.

162.

മ­ദ്ധ്യാ­ഹ്ന­ത്തെ­ക്കാൾ മൂ­പ്പ­രി­ല്ല,

അ­സ്ത­മ­യ­ത്തെ­ക്കാൾ ജി­തേ­ന്ദ്രി­യ­രി­ല്ല,

വി­ധി­യെ മ­റി­ക­ട­ക്കു­ന്ന അ­മ­ര­രി­ല്ല,

ക്ഷു­ദ് വിധി വ്യ­സ­ന­ത്തി­നു് അഞ്ചി

ഞാൻ നി­ന്റെ ത­ണൽ­പ­റ്റി ര­ക്ഷ­പെ­ട്ട­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

163.

തു­ളു­മ്പും മു­ല­ക­ളു­ടെ, നി­റ­ഞ്ഞ യൗ­വ്വ­ന­ത്തി­ന്റെ

ചേലു കണ്ടു വ­ന്നു­വോ, അണ്ണാ?

അണ്ണാ, ഞാൻ പെ­ണ്ണ­ല്ല, അണ്ണാ, ഞാൻ വേ­ശ്യ­യ­ല്ല,

അണ്ണാ, പി­ന്നെ എ­ന്നെ­ക്ക­ണ്ടു ക­ണ്ടു്

ആ­രെ­ന്നു വന്നു നീ അണ്ണാ?

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന­ല്ലാ­തെ മറ്റു പു­രു­ഷ­ന്മാർ

ന­മു­ക്കു ചേ­രാ­ത്ത മു­റ­യാ­ണു്, നോ­ക്ക­ണ്ണാ.

164.

ഇ­ഹ­ത്തി­നൊ­രു കാ­ന്തൻ,

പ­ര­ത്തി­നൊ­രു കാ­ന്ത­നോ?

ലൗ­കി­ക­ത്തി­നൊ­രു കാ­ന്തൻ,

പ­ര­മാർ­ത്ഥ­ത്തി­നൊ­രു കാ­ന്ത­നോ?

എന്റെ കാ­ന്തൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വൻ അ­ല്ലാ­തെ

ബാ­ക്കി കാ­ന്ത­ന്മാ­രെ­ല്ലാം

മു­കി­ലിൻ മ­റ­യി­ലെ ബൊ­മ്മ­ക­ളെ­പ്പോ­ലെ.

165.

പെ­ണ്ണു് പെ­ണ്ണെ­ങ്കിൽ ആ­ണി­ന്റെ സൂതകം,

ആണു് ആ­ണെ­ങ്കിൽ പെ­ണ്ണി­ന്റെ സൂതകം,

മ­ന­സ്സിൻ സൂതകം നീ­ങ്ങി­യാൽ പി­ന്നെ

ത­നു­വിൻ സൂ­ത­ക­ത്തി­നു ത­ര­മു­ണ്ടോ?

അയ്യാ, മു­മ്പി­ല്ലാ­ത്ത സൂ­ത­ക­ത്തിൽ

മ­യ­ങ്ങി­പ്പോ­യി ജ­ഗ­മെ­ല്ലാം,

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ­ന്ന ശെൽ­വ­നു്

ജ­ഗ­മെ­ല്ലാം പെ­ണ്ണു്, നോ­ക്ക­യ്യാ.

166.

ഓ­തി­ഓ­തി വേദം വാ­ദ­ത്തിൽ കു­ടു­ക്കി,

കേ­ട്ടു കേ­ട്ടു് ശാ­സ്ത്രം സ­ന്ദേ­ഹ­ത്തിൽ കു­ടു­ക്കി,

അ­റി­ഞ്ഞു അ­റി­ഞ്ഞു എ­ന്നു് ആഗമം പാ­റ­പോ­ലാ­യി,

പൂർ­ത്തി­യാ­ക്കി പൂർ­ത്തി­യാ­ക്കി എ­ന്നു് പു­രാ­ണം

പൂർ­വ്വാ­ദ്രി­യേ­റി­പ്പോ­യി,

ഞാൻ എ­ങ്ങു്, താൻ എ­ങ്ങു്?

ബ്ര­ഹ്മം വെ­റു­വെ­ളി­യ­ല്ലോ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

167.

വേ­ദ­ശാ­സ്ത്ര ആ­ഗ­മ­പു­രാ­ണ­ങ്ങ­ളെ­ല്ലാം

ഉ­ര­ലി­ലി­ട്ടു­കു­ത്തി­യ നു­റു­ക്കും ത­വി­ടു­മാ­ണു ഭോ!

ഇതു കു­ത്തു­ന്ന­തെ­ന്തി­നു്, പാ­റ്റു­ന്ന­തെ­ന്തി­നു്?

അ­ങ്ങു­മി­ങ്ങും ഒ­ഴു­കു­ന്ന മ­ന­ത്തെ ശി­വ­നു് അർ­പ്പി­ച്ചാൽ

പ­ച്ച­പ്പ­ര­വെ­ളി­യ­ല്ലോ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

168.

ഞാൻ നി­ന­ക്കി­ണ­ങ്ങി, നീ­യെ­നി­ക്കി­ണ­ങ്ങി,

നീ എന്നെ അ­ക­ലാ­തി­രി­ക്കു­ന്നു,

ഞാൻ നി­ന്നെ­യ­ക­ലാ­തി­രി­ക്കു­ന്നു,

നി­ന­ക്കും എ­നി­ക്കും മ­റ്റൊ­രി­ട­മു­ണ്ടോ?

നീ ക­രു­ണാ­വാ­നെ­ന്ന­റി­യു­ന്നു ഞാൻ,

നീ­യി­രു­ത്തി­യ ഗ­തി­യിൽ ഇ­രി­പ്പ­വൾ ഞാൻ,

നി­ന­ക്ക­റി­യി­ല്ലേ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

169.

ക­ന­ലി­ല്ലാ­ത്ത തീയിൽ വെ­ന്തേ­ന­മ്മാ,

മു­റി­വി­ല്ലാ­ത്ത വ്ര­ണ­ത്താൽ നൊ­ന്തേ­ന­മ്മാ,

സുഖം കാ­ണാ­തെ­യു­ഴ­റി പാ­ഞ്ഞ­ല­ഞ്ഞേ­ന­മ്മാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­നു് ഇ­ണ­ങ്ങി

അ­രു­താ­ത്ത ഭ­വ­ങ്ങ­ളിൽ വ­ന്നേ­ന­മ്മാ.

170.

കാ­മ­ന്റെ ത­ല­യ­രി­ഞ്ഞു്, കാ­ല­ന്റെ ക­ണ്ണു­ക­ള­ഞ്ഞു്

സോ­മ­സൂ­ര്യ­രെ വ­റു­ത്തു­പൊ­ടി­ച്ചു തി­ന്നു­ന്നോൾ­ക്കു

സി­ന്ദൂ­രം ചാർ­ത്താൻ ആർ­ക്കാ­കും, ചൊ­ല്ല­യ്യാ,

നീ മ­ണ­വാ­ള­നാ­യി, ഞാൻ മ­ണ­വാ­ട്ടി­യാ­യി,

വേ­ഗ­ത­യും കാ­റ്റും ചേർ­ന്ന പോലെ

അല്ലേ, ശ്രീ­ഗി­രി, ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ?

171.

ഒ­രു­വ­നു് ഇ­ഹ­മു­ണ്ടു്, ഒ­രു­വ­നു പ­ര­മു­ണ്ടു്,

ഒ­രു­വ­നു് ഇ­ഹ­മി­ല്ല, ഒ­രു­വ­നു പ­ര­മി­ല്ല,

ഒ­രു­വ­നു് ഇ­ഹ­പ­ര­ങ്ങൾ ര­ണ്ടു­മി­ല്ല,

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ ശ­ര­ണർ­ക്കു്

ഇ­ഹ­പ­ര­ങ്ങൾ ര­ണ്ടു­മു­ണ്ടു്.

172.

ഒ­രു­വ­ന്റെ വീ­ട്ടിൽ പി­റ­ന്നു്,

ഒ­രു­വ­ന്റെ വീ­ട്ടിൽ ഉ­ണ്ടു്,

ഒ­രു­വ­ന്റെ വാതിൽ കാ­ത്താൽ, ന­മു­ക്കെ­ന്ത­യ്യാ?

നീ ആർ­ക്കി­ണ­ങ്ങി­യാ­ലും ന­മു­ക്കെ­ന്ത­യ്യാ?

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

ഭ­ക്തി­ക്കാ­യി കേണു വായ് വ­ര­ണ്ട­യ്യാ.

173.

കായം നി­ന­ക്കർ­പ്പി­ത­മാ­യി,

കരണം നി­ന­ക്കർ­പ്പി­ത­മാ­യി,

എ­നി­ക്കൊ­ന്നു­മ­റി­യി­ല്ല­യ്യാ,

എന്റെ ഗതി നീ­യാ­യി, എന്റെ മതി നീ­യാ­യി,

പ്രാ­ണൻ നി­ന­ക്കർ­പ്പി­ത­മാ­യി;

നി­ന്നെ വി­ട്ടു മ­റ്റൊ­ന്നു നി­ന­ച്ചാൽ

നോ­ക്കി­ക്കോ, ച­ന്ന­മ­ല്ലി­കാർ­ജു­നാ, നി­ന്നാ­ണ.

174.

സാ­ക്ഷി ചത്തു, പത്രം വെ­ന്തു, ക­ണ­ക്കു തീർ­ന്നു,

ജീ­വ­ജീ­വി­ത­ത്തിൻ ആശ നി­ന്നു, ഭാഷ ഒ­ടു­ങ്ങി.

ദേ­ശ­മൊ­ട്ടു­ക്ക­റി­ഞ്ഞു, എന്റെ ദേവൻ

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ നമ്പി

ഞാൻ ഇടരു മ­റ­ന്നെ­ന്നു്.

175.

ക­ണ്ണു­കൾ­ക്കു­ള്ളിൽ തി­ള­ങ്ങി വി­ള­ങ്ങു­ന്ന

ദി­വ്യ­രൂ­പം കണ്ടു മെ­യ്മ­റ­ന്നേ­ന­മ്മാ,

മ­ണി­മ­കു­ട­ത്തി­ന്റെ, ഫ­ണി­ക­ങ്ക­ണ­ത്തി­ന്റെ,

ചി­രി­മു­ഖ­ത്തി­ന്റെ,

നി­ര­പ്പ­ല്ലി­ന്റെ സൗ­ന്ദ­ര്യം കണ്ടു മനം തോ­റ്റ­മ്മാ,

ഇ­ങ്ങ­നെ ച­ന്ന­മ­ല്ലി­കാർ­ജു­നൻ എന്റെ മ­ണ­വാ­ളൻ,

ഞാൻ മ­ണ­വാ­ട്ടി, കേൾ­ക്കൂ, തായേ.

176.

തനു ഇ­ണ­ങ്ങി, മ­ന­മി­ണ­ങ്ങി,

പ്രാ­ണ­നും ഇ­ണ­ങ്ങി,

മു­നി­ഞ്ഞു്, വ­രാ­തി­രി­പ്പ­തെ­ന്തേ, ഇ­നി­യും നീ?

എന്റെ പ്രാ­ണ­നിൽ ക­ലർ­ന്നു­ചേർ­ന്നു്,

മ­ന­സ്സിൻ മ­ന­മാ­യി നിന്ന

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ കാ­ണാ­തെ

ഞാ­നെ­ങ്ങ­നെ ജീ­വ­നോ­ടി­രി­ക്കു­മ­യ്യാ?

177.

ക­ട്ടി­നെ­യ്ക്കും തെ­ളി­നെ­യ്ക്കും വ്യ­ത്യാ­സ­മു­ണ്ടോ, അയ്യാ?

ദീ­പ­ത്തി­നും ദീ­പ്തി­യ്ക്കും ഭേ­ദ­മു­ണ്ടോ, അയ്യാ?

അം­ഗ­ത്തി­നും ആ­ത്മാ­വി­നും ഭി­ന്ന­ത­യു­ണ്ടോ, അയ്യാ?

എന്റെ അം­ഗ­ത്തെ ശ്രീ­ഗു­രു

മ­ന്ത്ര­മാ­ക്കി കാ­ട്ടി­യ­തി­നാൽ

സാ­വ­യ­വ­ത്തി­നും നി­ര­വ­യ­വ­ത്തി­നും ഭി­ന്ന­മി­ല്ല­യ്യാ.

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വ­നിൽ ക­ലർ­ന്നു്

മ­തി­കെ­ട്ടി­രി­ക്കു­ന്നോ­ളെ,

എ­ന്തി­നു പ­റ­യി­പ്പി­ക്കു­ന്ന­യ്യാ?

178.

ഭാ­നു­വെ­പ്പോ­ലി­രി­ക്കു­ന്നു ജ്ഞാ­നം,

ഭാ­നു­കി­ര­ണം പോ­ലി­രി­ക്കു­ന്നു ഭക്തി,

ഭാ­നു­വി­നെ വി­ട്ടു കി­ര­ണ­ങ്ങ­ളി­ല്ല,

കി­ര­ണ­ങ്ങൾ വി­ട്ടു ഭാ­നു­വു­മി­ല്ല.

ജ്ഞാ­ന­മി­ല്ലാ­ത്ത ഭക്തി, ഭ­ക്തി­യി­ല്ലാ­ത്ത ജ്ഞാനം-​

അ­തെ­ങ്ങ­നെ­യി­രി­ക്കും, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

179.

എന്റെ മ­ന­പ്രാ­ണ­ഭാ­വ­ങ്ങൾ

നി­ന്നിൽ നി­ന്ന­ശേ­ഷം

കാ­യ­ത്തിൻ സു­ഖ­മ­തെ­ന്തെ­ന്ന­റി­യി­ല്ല, എ­നി­ക്കു്,

ആരു തൊ­ട്ടു, തോ­ണ്ടി­യെ­ന്നു­മ­റി­യി­ല്ല,

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ മ­ന­സ്സിൽ

ഉ­രു­കി­ച്ചേർ­ന്ന പി­ന്നെ

പു­റ­ത്തെ­ന്താ­യി എ­ന്നൊ­ന്നു­മ­റി­യി­ല്ല.

180.

വ­ന്ധ്യ പേ­റ്റു­നോ­വ­റി­യു­മോ?

വ­ളർ­ത്ത­മ്മ മു­ത്ത­മ­റി­യു­മോ?

നൊ­ന്ത­വ­രു­ടെ നോവ്

നോ­വാ­ത്ത­വർ എ­ങ്ങ­നെ­യ­റി­യാൻ?

ച­ന്ന­മ­ല്ലി­കാർ­ജു­നൻ തി­രു­കി­യ അലക്

ഉടലിൽ മു­റി­ഞ്ഞി­രി­ക്കും എ­ന്ന­ഴ­ല്

നി­ങ്ങ­ളെ­ന്ത­റി­യാൻ, എന്റെ അ­മ്മ­മാ­രേ!

181.

തീ­യി­ട്ടാൽ ശീ­ത­ള­മെ­നി­ക്കു്,

മല മേലെ വീണാൽ പു­ഷ്പ­മെ­നി­ക്കു്,

സ­മു­ദ്ര­ത്തിൽ മു­ക്കി­യാൽ നീർ­ച്ചാ­ലെ­നി­ക്കു്,

ച­ന്ന­മ­ല്ലി­കാർ­ജു­നാ, നി­ന്റെ ആണ എ­ന്ന­തു്

ത­ല­യി­ലേ­റ്റാൻ വ­യ്യാ­ത്ത ഭാ­ര­മെ­നി­ക്കു്.

182.

ത­നു­വി­ന­പ്പു­റം, മ­ന­ത്തി­ന­പ്പു­റം,

ഘ­ന­ത്തി­ന­പ്പു­റം.

അ­തി­ന്ന­പ്പു­റം ഭാ­വു­ക­രി­ല്ലാ­ത്ത­തി­നാൽ സാ­ക്ഷി­യി­ല്ല;

ച­ന്ന­മ­ല്ലി­കാർ­ജു­നൻ

ക­ല­രാ­നാ­വാ­ത്ത നി­ജ­ത­ത്ത്വം.

183.

ഗി­രി­യി­ല­ല്ലാ­തെ പുൽ­പ്പ­റ­മ്പി­ലാ­ടു­മോ, മയിൽ?

ത­ടാ­ക­ത്തി­ല­ല്ലാ­തെ കൈ­ത്തോ­ട്ടി­ലി­റ­ങ്ങു­മോ,

ഹംസം?

മാമരം ത­ളിർ­ത്ത­ല്ലാ­തെ സ്വ­ര­മു­യർ­ത്തി

പാ­ടു­മോ കുയിൽ?

പ­രി­മ­ള­മി­ല്ലാ­ത്ത പു­ഷ്പം നു­ക­രു­മോ ഭ്ര­മ­രം?

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­നി­ല­ല്ലാ­തെ

അ­ന്യ­ത്തിൽ തു­നി­യു­മോ എൻ മനം?

പറയൂ, തോ­ഴി­മാ­രേ.

184.

പി­റ­പ്പു­ചാ­വു­ക­ളു­ടെ കെ­ട്ടു­കൾ ക­ള­ഞ്ഞു,

പൊ­ന്നിൻ, മ­ണ്ണിൻ, മായയെ അവൻ മാ­റ്റി­യ­മ്മാ,

എന്റെ ത­നു­വിൻ ല­ജ്ജ­യെ ഇ­റ­ക്കി,

എന്റെ മ­ന­സ്സിൻ ഇ­രു­ട്ടി­നെ ക­ള­ഞ്ഞു,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യ­നു­ള്ളി­ലാ­യ­വ­ളെ

എ­ന്തൊ­ന്നു പ­റി­യി­പ്പി­ക്കാ­ന­മ്മാ?

185.

ഉ­ട­ലി­ല്ലാ­ത്ത, ഉ­രി­യാ­ടാ­ത്ത, ഒ­ടു­ക്ക­മി­ല്ലാ­ത്ത

ന­ല്ലോ­നോ­ടൊ­ത്തു­കൂ­ടി സു­ഖി­യാ­യി, കേൾ­ക്ക­യ്യാ,

ഭാഷാ വ്യ­വ­ഹാ­ര­മി­ല്ല, ഇ­ണ­ങ്ങി­ല്ലി­നി അ­ന്യ­ത്തി­നു്,

ആ­ശി­ക്ക­യു­മി­ല്ലി­നി ഞാൻ സു­ഖ­ത്തെ,

ആ­റ­ഴി­ഞ്ഞു മൂ­ന്നാ­യി, മൂ­ന്ന­ഴി­ഞ്ഞു ര­ണ്ടാ­യി,

ര­ണ്ട­ഴി­ഞ്ഞു് ഒ­ന്നാ­യി നി­ന്നേ­ന­മ്മാ.

ബ­സ­വ­ണ്ണൻ മു­ത­ലാ­യ ശ­ര­ണർ­ക്കു ശ­ര­ണാർ­ത്ഥി

ആ പ്ര­ഭു­വി­നാൽ കൃ­ത­കൃ­ത്യ­യാ­യി ഈ ഞാൻ,

മ­റ­ക്കാ­നാ­വി­ല്ല; നി­ങ്ങ­ളു­ടെ ശി­ശു­വാ­യൊ­രീ­യെ­ന്നെ

ച­ന്ന­മ­ല്ലി­കാർ­ജു­ന­നോ­ടു ക­ലർ­ത്തെ­ന്നു

കേ­ണി­ടു­ന്നേൻ.

186.

സ­പ്ത­ധാ­തു­ക്ക­ളിൽ നി­ന്നു­ണ്ടാ­യ

ഈ ശരീരം തന്നെ

ശി­വ­ന്റെ പ­ട്ട­ണ­മെ­ന്നു് കേൾ­വി­പ്പെ­ട്ട­തു്.

ഈ പി­ണ്ഡ­മെ­ന്ന പ­ട്ട­ണ­ത്തിൽ,

സൂ­ക്ഷ്മ­മാ­യ അ­ന്ത­രാ­കാ­ശ­ത്തിൽ

മ­നോ­ഹ­ര­മാ­യി­രി­ക്കും

ഹൃ­ദ­യ­ക­മ­ല­മാ­ണു് അ­ന്തഃ­പു­രം.

അവിടെ നി­ത്യ­പ­രി­പൂർ­ണ്ണ­ത­യാൽ സി­ദ്ധ­നാ­യി

സ­ച്ചി­ദാ­ന­ന്ദം തന്നെ അ­ട­യാ­ള­മാ­യു­ള്ള പ­ര­മ­ശി­വൻ

ജ­ല­ത്തിൽ കാ­ണ­പ്പെ­ടു­ന്ന ആ­കാ­ശം­പോ­ലെ

പ്ര­ത്യ­ക്ഷ­നാ­യി, പ്ര­കാ­ശം­ത­ന്നെ

സ്വ­രൂ­പ­മാ­യു­ള്ള­വ­നാ­യി ഇ­രി­ക്കു­ന്നു;

ആ ജ­ല­മ­ദ്ധ്യ­ത്തി­ലെ ആ­കാ­ശ­ബിം­ബ­ത്തി­ലി­രി­ക്കു­ന്ന

ഘ­ടാ­കാ­ശ­ത്തി­ന്റെ ഉ­പാ­ധി­യിൽ

അ­ഖ­ണ്ഡി­ത­നാ­യി­രി­ക്കും ചി­ദ്രൂ­പ­നാ­യി ശിവനെ

ഭാ­വി­ക്കു­ന്നേ­ന­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

187.

വ­ന­മെ­ല്ലാം ക­ല്പ­ത­രു, ചെ­ടി­യെ­ല്ലാം സ­ഞ്ജീ­വ­നി,

ശി­ല­യെ­ല്ലാം സ്പർ­ശ­മ­ണി,

നി­ല­മെ­ല്ലാം അ­വി­മു­ക്തി­ക്ഷേ­ത്രം,

ജ­ല­മെ­ല്ലാം നിർ­ജ്ജ­രാ­മൃ­തം, മൃ­ഗ­മെ­ല്ലാം പു­രു­ഷാ­മൃ­ഗം,

ഇടരും ച­ര­ലെ­ല്ലാം ചി­ന്താ­മ­ണി,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യ­ന്റെ പ്രി­യ­യീ ഗി­രി­സു­ത

തെ­ര­ഞ്ഞു­വ­ന്നു് ക­ദ­ളീ­വ­നം ക­ണ്ടേ­ന­യ്യാ.

188.

നി­ത്യ­മെ­ന്ന നി­ജ­പ­ദം എ­ന്ന­ടു­ത്തേ­ക്കു്

ഇ­റ­ങ്ങി­വ­ന്ന­തു ക­ണ്ട­മേ­ലെ

ചി­ത്ത­മു­രു­കി മ­നം­തു­ര­ന്നു് ഹൃദയം

വി­ടർ­ന്നു, നോ­ക്ക­യ്യാ.

വ­രി­ഞ്ഞു­കെ­ട്ടി­യ ബ­ന്ധ­ന­ത്തിൽ

അ­ങ്ങു­മി­ങ്ങു­മൊ­ന്നും അ­റി­യാ­തെ

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ പാ­ദ­ത്തിൽ

മ­റ­ന്നു­ചാ­രി ഞാൻ, നോ­ക്ക­യ്യാ.

189.

കൈ­യി­ലെ ധനം എ­ടു­ക്കാം, മെ­യ്യു­ടെ ഭാഷ പി­ടി­ച്ചെ­ടു­ക്കാ­നാ­കു­മോ,

ഉ­ടു­ത്ത ഉടയാട വ­ലി­ച്ചൂ­രി­യെ­ടു­ക്കാം

ആകവേ മൂ­ടു­ന്ന ന­ഗ്ന­ത­യെ വ­ലി­ച്ചൂ­രി എ­ടു­ക്കു­മോ?

നോ­ക്കു­വിൻ എന്റെ അ­ണ്ണ­ന്മാ­രേ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വ­ന്റെ വി­ള­ക്കു­ടു­ത്തു്

ല­ജ്ജ­കെ­ട്ട­വൾ­ക്കു് ഉ­ട­യാ­ട­യു­ടെ,

ആ­ഭ­ര­ണാ­ല­ങ്കാ­ര­ങ്ങ­ളു­ടെ ഹു­ങ്കെ­ന്തി­നു്, മഠയരേ?

190.

മരവും മരവും ഉ­രു­മ്മി തീ­പ്പൊ­രി പി­റ­ന്നു്

ചു­റ്റു­മു­ള്ള ത­രു­മ­രാ­ദി­ക­ളെ ചു­ട്ടു.

ആ­ത്മാ­വും ആ­ത്മാ­വും മ­ഥി­ച്ചു് അ­നു­ഭ­വം പി­റ­ന്നു്,

പു­ത­ച്ചി­രു­ന്ന ത­നു­ഗു­ണാ­ദി­ക­ളെ ചു­ട്ടു.

ഇ­ത്ത­രം അ­നു­ഭ­വി­ക­ളു­ടെ അ­നു­ഭ­വം കാ­ണി­ച്ചു്

എന്റെ ഉ­ട­ലി­നെ കാ­ത്തു­കൊൾ­ക

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

191.

കാ­ന്തൻ നീ കാന്ത ഞാൻ, വേ­റൊ­രു­ത്ത­രു­മി­ല്ല;

നി­ന്റെ പി­മ്പേ ഞാൻ ഇ­ഷ്ട­പ്പെ­ട്ടു് ഓ­ടി­വ­ന്നേ.

കണ്ടു ക­ണ്ട­വ­രെ­ല്ലാം ബ­ല­ത്താൽ

കൈ­പി­ടി­ച്ചെ­ന്നാൽ,

കാ­ന്താ, നി­ന­ക്കു സ­ഹി­ക്കാ­നെ­ങ്ങ­നെ ക­ഴി­യു­ന്നു,

ചൊ­ല്ലൂ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നി­ന്റെ തോളിൽ നി­ന്നി­വ­ളെ

അന്യർ വ­ലി­ച്ചി­ഴ­ക്കു­ന്ന­തും

നോ­ക്കി­യി­രി­പ്പ­തു് ഉ­ചി­ത­മോ

കാ­രു­ണി­കർ­ക്ക­ര­ച­നേ?

192.

മു­ല­യും മു­ടി­യും ഉ­ണ്ടെ­ങ്കി­ലെ­ന്തു്,

മൂ­ക്കി­ല്ലാ­ത്തൊ­രു­വൾ­ക്കു്?

തലമേൽ ത­ട്ട­മെ­ന്തി­നു്

സ­ഹ­ജ­സ­ങ്ക­ല്പ­മി­ല്ലാ­ത്തോൾ­ക്കു്?

ജ­ല­ത്തിൽ പി­റ­ന്നു് കുമിള ജാ­തി­സ്മ­ര­ണ ഒ­ഴി­ഞ്ഞു,

പ­ല­രു­ടെ വ­ഴി­ക­ളിൽ ഹ­രി­സു­രർ­ക്കു്

നി­ന്റെ നി­ല­കാ­ട്ടി­യ­ല്ലോ,

ശ്രീ­ഗി­രി ച­ന്ന­മ­ല്ലി­കാർ­ജു­നാ!

193.

മു­ത്തു് നീ­രി­ലു­ണ്ടാ­യി, ആ­ലി­പ്പ­ഴ­വും നീ­രി­ലു­ണ്ടാ­യി,

ഉ­പ്പും നീ­രി­ലു­ണ്ടാ­യി.

ഉ­പ്പു് അ­ലി­ഞ്ഞു, ആ­ലി­പ്പ­ഴ­വും അ­ലി­ഞ്ഞു,

മു­ത്തു് അ­ലി­ഞ്ഞ­തു ക­ണ്ട­വ­രാ­രു­മി­ല്ല;

ഈ സം­സാ­രി­മാ­ന­വർ ലിം­ഗ­ത്തെ

തൊ­ട്ടു് ഭ­വ­ഭാ­രി­ക­ളാ­യി,

ഞാൻ നി­ന്നെ­ത്തൊ­ട്ടു് രൂ­പം­കൊ­ണ്ടേ­ന­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

194.

വീ­ടൊ­ന്നും വി­ടാ­തെ കൈ­നീ­ട്ടി

ഇ­ര­ക്കു­മ്പോ­ലാ­ക്ക­യ്യാ,

ഇ­ര­ന്നാ­ലും അ­വ­രൊ­ന്നും തരാതെ ആ­ക്ക­യ്യാ.

ത­ന്നാ­ലും നി­ല­ത്ത­തു വീ­ഴു­മാ­റാ­ക്ക­യ്യാ,

നി­ല­ത്തു­വീ­ണ­തു ഞാ­നെ­ടു­ക്കും മു­മ്പ്

നായ് എ­ടു­ക്കു­മാ­റാ­ക്ക­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

195.

മ­ദ­നാ­രി­യെ­ന്ന മഴ ചൊ­രി­യു­മ്പോൾ,

ശി­വ­യോ­ഗ­മെ­ന്ന പുഴ പൊ­ങ്ങി­വ­രു­മ്പോൾ

കാ­മൻ­ത­ന്നെ ക­ട­ത്തു­കാ­ര­നാ­യി, നോ­ക്കൂ,

കർ­മ്മ­ത്തിൻ കടൽ എന്നെ വ­ലി­ച്ചാ­ഴ്ത്തു­മ്പോൾ

കൈ­ത­ന്നു ക­ര­യേ­റ്റൂ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

196.

ചത്ത പിണം എ­ഴു­ന്നേ­റ്റ­തു­ണ്ടു്,

പൂ­ഴ്ത്തി­വ­ച്ച ആശ കൂ­കി­വി­ളി­ച്ച­തു­മു­ണ്ടു്,

ഉ­റ­യൊ­ഴി­ച്ച പാലു ക­ട്ട­പി­ടി­ച്ചു് മ­ധു­രി­ച്ച­തു­ണ്ടു്,

ഇതു നി­ശ്ച­യി­ച്ചു നോ­ക്കൂ,

ച­ന്ന­മ­ല്ലി­കാർ­ജു­ന ദേ­വ­നിൽ.

197.

മ­റ­ന്നു­റ­ങ്ങി, സ്വ­പ്നം ക­ണ്ടെ­ഴു­ന്നേ­റ്റ­പ്പോൾ

ചത്ത പിണം എ­ഴു­ന്നേ­റ്റു.

തന്റെ ഋണമായ നിധി കൂ­കി­വി­ളി­ച്ചു.

ഉ­റ­യൊ­ഴി­ച്ച പാലു ക­ട്ടി­നെ­യ്യാ­യി മ­ധു­രി­ച്ചു,

ഇതിൽ കു­റ്റം ചാർ­ത്തു­വ­തെ­ന്തി­നു്

ച­ന്ന­മ­ല്ലി­കാർ­ജു­ന ദേ­വ­ദേ­വ­നിൽ, അ­ണ്ണ­ന്മാ­രേ?

198.

വെ­ളി­യിൽ നി­ന്നു പി­റ­ന്ന പരം എ­ന്നൊ­ര­മ്മ­യ്ക്കു്

ഐവർ മക്കൾ ജ­നി­ച്ചി­രു­ന്നു.

ഒ­രു­വ­നു് ഭാ­വ­രൂ­പം, ഒ­രു­വ­നു് പ്രാ­ണ­രൂ­പം,

ഒരുവൻ അ­ഞ്ചു­മു­ഖ­മാ­യി കാ­യ­രൂ­പ­നാ­യി.

ഇരുവർ ഉ­ത്പ­ത്തി­സ്ഥി­തി­കൾ­ക്കു കാ­ര­ണ­മാ­യി.

ഐ­മു­ഖ­ന്റെ അരമന സു­ഖ­മി­ല്ലി­തെ­ന്നു്

കൈ­ലാ­സ­ത്തി­ലേ­ക്കു പോ­കു­മേൻ,

മർ­ത്ത്യ­ത്തി­ലി­നി അ­ടി­യി­ടി­ല്ല,

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വാ,

നീയേ സാ­ക്ഷി.

199.

മ­ന­മെ­ന്റെ­തു്, ത­നു­വെ­ന്റെ­തു്,

ധ­ന­മെ­ന്റെ­തു് എന്നു പ­റ­യി­ല്ല ഞാൻ,

മനം നി­ന്റെ­തു്, തനു നി­ന്റെ­തു്,

ധനം നി­ന്റെ­തു് എ­ന്നി­രി­ക്കും ഞാൻ,

സതി ഞാൻ, പ­തി­യു­ണ്ടു്, സു­ഖ­മു­ണ്ടെ­ന്ന­തു്

മ­ന­ഭാ­വ­ത്തിൽ അ­റി­ഞ്ഞെ­ന്നാൽ, നി­ന്നാ­ണ, അയ്യാ,

നീ­യി­രു­ത്തി­യ ഗൃ­ഹ­ത്തിൽ

നി­ന്നി­ച്ഛ­പോ­ലി­രി­ക്കു­ക­യ­ല്ലാ­തെ

അന്യം ഞാ­ന­റി­യി­ല്ല, നോ­ക്കൂ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

200.

നോ­ക്കി­ല്ലെ­ന്ന­വ­രെ നോ­ക്കി­ക്കും,

മി­ണ്ടി­ല്ലെ­ന്ന­വ­രെ മി­ണ്ടി­ക്കും,

ഇ­ണ­ങ്ങി­ല്ലെ­ന്ന­വ­രെ ഇ­ണ­ക്കും,

ഇ­ണ­ങ്ങി­യെ­ന്ന­വ­രെ തു­ല­യ്ക്കും, നോ­ക്ക­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നീ­യ­ല്ലാ­ത­ന്യ­രു­ടെ മുഖം നോ­ക്കി­ല്ലെ­ന്നാൽ

നോ­ക്കു­മാ­റാ­ക്കി­യ­ല്ലോ, തന്തേ.

201.

കൈ­യി­ലെ ചങ്ങല ക­ള­ഞ്ഞ­ല്ലോ,

കാലിൽ ചു­റ്റി­യ പാശം അ­റു­ത്ത­ല്ലോ,

ചു­റ്റി­വ­രി­ഞ്ഞ വ­ല­യു­ടെ

കു­ടു­ക്കിൽ­നി­ന്നു് പു­റ­ത്തു­വി­ട്ട­ല്ലോ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ, നീ തന്ന അവധി തീ­രു­മ്മു­മ്പേ

ചേരും ഞാൻ നി­ന്നിൽ.

202.

വെ­ട്ടി­യി­ട്ട മു­ള­യിൽ വീ­ണ്ടും കൂ­മ്പു മു­ള­യ്ക്കു­മോ?

ചു­ട്ട­മൺ­ക­ലം വീ­ണ്ടും മ­ണ്ണോ­ടു ചേ­രു­മോ?

ഞെ­ട്ട­റ്റു വീണ പഴം വീ­ണ്ടും മ­ര­ത്തി­ലി­രി­ക്കു­മോ?

ക­ഷ്ട­കർ­മ്മി­മ­നു­ജർ കാ­ണാ­തെ ഒന്നു പ­റ­ഞ്ഞാ­ലും

നി­ഷ്ഠ­യു­ള്ള ശരണർ വീ­ണ്ടും

മർ­ത്ത്യ­ലോ­ക­ത്തി­ലേ­ക്കു വരുമോ

ച­ന്ന­മ­ല്ലി­കാർ­ജു­നാ?

203.

അ­ന്ത­മി­ല്ലാ­ത്ത ഭക്തി,

ദൃ­ഢ­ത­യി­ല്ലാ­ത്ത ഭരണം,

മൃഡൻ അ­രു­ള­ണ­മെ­ന്നു പ­റ­ഞ്ഞാൽ

എ­ങ്ങ­നെ അ­രു­ളു­മ­യ്യാ?

കാ­ട്ടാ­നാ­വി­ല്ല ദുർ­മ്മ­നം,

കാ­ട്ടി­യാൽ മ­ന­ത്തി­നു­ട­യോൻ അ­റി­യാ­തി­രി­ക്കു­മോ?

ഇ­ട­വി­ടാ­തെ ജപമണി എ­ണ്ണി­യോൻ

നീ­യെ­ന്നു ചൊ­ല്ലി­ലും

ധൂർ­ത്താ, ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യൻ

എ­ങ്ങ­നെ നി­ന്നോ­ടി­ണ­ങ്ങു­മ­യ്യാ?

204.

ധ­ന­ത്തിൻ മേലെ വ­ന്ന­വ­രൊ­ക്കെ

അ­നു­സാ­രി­ക­ള­ല്ലാ­തെ,

മ­തി­യാ­ക്കാൻ വ­ന്ന­വ­ര­ല്ല;

മ­ന­ത്തി­ന്മേൽ വന്നു നി­ന്നു് ഞെ­രി­ച്ചു്

പ­റ­ഞ്ഞു് പഥം കാ­ട്ടാ­നാ­കു­വോ­നേ സം­ബ­ന്ധി;

അ­ത­ല്ലാ­തെ ത­ന്നി­ച്ഛ­പോ­ലെ പ­റ­ഞ്ഞ്

ത­ന്നു­ദ­രം പേറി ന­ട­ക്കും

വി­ട­ന്മാ­രോ­ടി­ണ­ങ്ങു­മോ

ച­ന്ന­മ­ല്ലി­കാർ­ജു­നൻ?

205.

വ­ട­വൃ­ക്ഷ­ത്തി­ല­ട­ങ്ങി­യ സ­മ­ര­സ­ബീ­ജം

ഭി­ന്ന­ഭാ­വ­ത്തി­ലേ­ക്കു വരുമോ?

കൺ­ക­ളു­ടെ നോ­ട്ടം,

നി­ല­കൊ­ണ്ട മ­ന­സ്സിൻ സൗ­ഭാ­ഗ്യം,

അ­നം­ഗ­ന്റെ പോ­രി­നെ വെ­ന്ന­തു്, കാണൂ.

ഈ മ­രീ­ചി­കാ­ജ­ല­ത്തി­ല­ട­ങ്ങി­യ പ്രാ­ണി

വ്യാ­ധ­ന്റെ വലയിൽ പെ­ടു­മോ?

നി­ന്റെ കൈവശം കി­ട്ടി­പ്പോ­യി­വൾ

എ­ന്ന­തു മ­റ­ന്നേ­ക്കൂ, മഠയാ.

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന­ല്ലാ­ത്ത പ­ര­പു­രു­ഷൻ

ന­മു­ക്കാ­കാ­ത്ത മുറ, നോ­ക്ക­ണ്ണാ.

206.

മു­ത്തു് ഉ­ട­ഞ്ഞാൽ വി­ള­ക്കാ­നാ­കു­മോ?

മ­ന­സ്സു മു­റി­ഞ്ഞാൽ സ്വാ­ന്ത്വ­നി­പ്പി­ക്കാ­നാ­കു­മോ?

പുണരൽ വേർ­പ്പെ­ട്ട സുഖം

വീ­ണ്ടും തെ­ര­ഞ്ഞാൽ ഉണ്ടോ?

നോ­ക്കാ­തി­രി­ക്കൂ, പീ­ഡി­പ്പി­ക്കാ­തി­രി­ക്കൂ,

മനം വ­ള­യ്ക്കാ­തി­രി­ക്കൂ.

ഭാഷ തെ­റ്റി­യാൽ മുൾ­മു­ന­യു­ടെ ക­നൽ­പോ­ലെ,

പ്രി­യ­വും കോ­പ­വും പോ­കാ­തി­രി­ക്കു­മ്പോൾ

ച­ന്ന­മ­ല്ലി­കാർ­ജു­ന­നോ­ടു ചേർ­ന്നു

ധാ­തു­കെ­ടു­ക സാ­ധ്യ­മോ?

207.

ഗം­ഗ­യോ­ടു ക­ളി­ച്ച ഘ­ട്ട­പർ­വ്വ­ത­ങ്ങൾ

കെട്ട കേടു നോ­ക്ക­യ്യാ,

അ­ഗ്നി­യോ­ടു ക­ളി­ച്ച കാ­ഷ്ഠ­ങ്ങൾ

കെട്ട കേടു നോ­ക്ക­യ്യാ,

ജ്യേ­ാ­തി­സ്സോ­ടു ക­ളി­ച്ച ഇ­രു­ട്ടു കെട്ട കേടു നോ­ക്ക­യ്യാ,

ജ്ഞാ­നി­യോ­ടു ക­ളി­ച്ച അ­ജ്ഞാ­നി

കെട്ട കേടു നോ­ക്ക­യ്യാ,

അ­ല്ല­യോ പ­ര­ശി­വ­മൂർ­ത്തി ഹരനേ,

നി­ന്റെ ജം­ഗ­മ­ലിം­ഗ­ത്തോ­ടു ക­ളി­ച്ചു്

എന്റെ ഭ­വാ­ദി­ഭ­വ­ങ്ങൾ കെട്ട കേടു നോ­ക്ക­യ്യാ

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

208.

കു­ല­ഗി­രി ശി­ഖ­ര­ത്തിൻ­മേൽ

വാ­ഴ­വി­ള­യു­ന്നു­വെ­ന്നു പ­റ­ഞ്ഞാൽ

വാഴ വി­ള­യു­ന്ന­യ്യാ എന്നു പറയണം.

ഉ­ര­ക­ല്ലു് ഇ­ടി­ച്ചു പൊ­ടി­ച്ചു് ച­വ­യ്ക്കാ­മെ­ന്നു പ­റ­ഞ്ഞാൽ

അതു് അ­ത്യ­ന്തം മൃ­ദു­വാ­ണു്, ച­വ­യ്ക്കാ­മെ­ന്നു പറയണം.

കി­ട്ടി­യി­ട­ത്തെ­ല്ലാം ഉ­ചി­ത­മാ­യ് പ­റ­യു­ന്ന­തു കാരണം

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ, മർ­ത്ത്യ­ത്തിൽ വ­ന്ന­തി­നു് ഇതു തന്നെ ജയം.

209.

ക­ണ്ടാൽ ഒരു സുഖം,

മി­ണ്ടി­പ്പ­റ­ഞ്ഞാൽ അ­ന­ന്ത­സു­ഖം,

ഇ­ണ­ങ്ങി­ച്ചേർ­ന്നാൽ ഒ­ടു­ങ്ങാ­ത്ത ഹർഷം.

ചേർ­ന്ന സു­ഖ­മ­ക­ന്നാൽ പ്രാ­ണൻ

പോ­യ­പോ­ലെ, നോ­ക്ക­യ്യാ.

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വ­യ്യാ, നി­ന്നെ കാ­ട്ടി­ത്ത­ന്ന

ശ്രീ­ഗു­രു­വിൻ പാദം തന്നെ നീ­യെ­ന്നു കാണും ഞാൻ.

210.

കാ­യ­ത്തിൻ ചന്തം ഒരുവൻ കണ്ടു കൊ­തി­ച്ചു,

അവനു് മാംസം തൂ­ക്കി വി­ല­യ്ക്കു കൊ­ടു­ക്കും ഞാൻ,

എന്റെ പ്രാ­ണ­ന്നു­ട­യോ­നു്

എന്റെ ഹൃദയം ചൊ­രി­ഞ്ഞു­കൊ­ടു­ക്കും,

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വൻ മു­നി­ഞ്ഞു് ഭ­വി­യ്ക്കു വി­റ്റെ­ന്നാൽ

തു­മ്പു­കെ­ടാ­തി­രി­യെ­ടോ, മനമേ.

211.

ഇ­ന്ദ്ര­നീ­ല­ത്തിൻ ഗി­രി­യി­ലേ­റി­ക്കൊ­ണ്ടു്.

ച­ന്ദ്ര­കാ­ന്ത­ത്തിൻ ശി­ല­യെ­പ്പു­ണർ­ന്നു­കൊ­ണ്ടു്,

കൊ­മ്പു­വാ­യി­ച്ചു­കൊ­ണ്ടു് എ­ന്നി­രി­ക്കു­മേൻ ശിവനേ,

നി­ന്നെ നി­ന­ച്ചു­കൊ­ണ്ടു് എ­ന്നി­രി­ക്കും ഞാൻ?

അം­ഗ­ഭം­ഗം, മ­ന­ഭം­ഗം അ­ഴി­ഞ്ഞ്

നി­ന്നോ­ടു് എ­പ്പൊ­ഴൊ­ന്നു ചേരും ഞാൻ

ച­ന്ന­മ­ല്ലി­കാർ­ജു­നാ?

212.

മു­മ്പു ചെ­യ്ത­തി­നെ­യാർ­ക്കും ക­ള­യാ­നാ­വി­ല്ല.

അതു് മു­തു­കിൻ പി­മ്പെ വ­ന്നു­കൊ­ണ്ടി­രി­യ്ക്കും.

അ­തി­നെ­യി­നി ക­ള­ഞ്ഞെ­ന്നാൽ

എ­ന്നി­ച്ഛ­യു­ണ്ടോ, അയ്യാ?

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ­നി­ക്കു കെ­ട്ടി­യ കെ­ട്ടു­പാ­ട്

എ­ന്നിൽ ഞാൻ തന്നെ അ­നു­ഭ­വി­ച്ചു­ക­ള­ഞ്ഞേ!

213.

ചി­ത­യി­ലെ ശ­വം­പോ­ലെ,

നൂലു പൊ­ട്ടി­യ പാ­വ­പോ­ലെ,

ജലം വ­റ്റി­യ തടാകം പോലെ,

വെന്ത നൂ­ലു­പോ­ലെ?

വീ­ണ്ടും പി­മ്പോ­ട്ടു­ണ്ടോ, അണ്ണാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ അം­ഗം­ത­ന്നെ

ആ­ശ്ര­യ­മാ­യ­വൾ­ക്കു്?

214.

ലോ­ക­ത്തെ പി­ടി­ച്ചു് ലോ­ക­ത്തിൻ

സംഗം പോ­ലി­രി­ക്കും,

ആകാരം പൂ­ണ്ടു് സാ­കാ­ര­സ­ഹി­തം ന­ട­ക്കും,

പുറമേ ക­ലർ­ന്നു് അകമേ മ­റ­ന്നി­രി­ക്കും,

വെന്ത നൂൽ­പോ­ലെ കൂ­ടി­പ്പി­ണ­യാ­തി­രി­ക്കും,

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

പ­ത്തി­നു­ള്ളിൽ പ­തി­നൊ­ന്നാ­യി,

നീരിൽ താ­മ­ര­പോ­ലി­രി­ക്കും.

215.

ഭാവം വി­ര­സ­മാ­യി, മനം മൃ­ത്യു­വെ­പ്പു­ണർ­ന്നു,

ഞാ­നെ­ന്തു ചെ­യ്യാ­ന­യ്യാ?

അഴൽ നി­റ­ഞ്ഞ മനം ത­ല­കീ­ഴാ­യി,

ഞാ­നെ­ന്തു ചെ­യ്യാ­ന­യ്യാ?

അ­ഴി­ഞ്ഞു വേർ­പെ­ടാ­ത്ത ഭാ­വ­മാ­യി

ക­ലർ­ന്നൊ­രി­ക്കൽ നി­ന്റെ നി­ത്യ­സു­ഖ­ത്തിൽ

എ­ന്നി­രി­ക്കു­മേ­ന­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ?

216.

ക­ണ്ണു­കാ­ണ­ണ­മെ­ന്നു് കൂ­രി­രു­ട്ടി­ലേ­ക്കു

പോ­യാ­ലെ­ങ്ങ­നെ അയ്യാ?

മ­ല­മു­ക­ളി­ലെ­ത്ത­ണ­മെ­ന്നു്

പ­ടു­കു­ഴി­ക­ളി­ലി­റ­ങ്ങി­യാ­ലെ­ങ്ങ­ന­യ്യാ?

നീ തന്ന ഭി­ക്ഷ­യിൽ തൃ­പ്തി­പ്പെ­ടാ­തെ

വേറെ ആ­ശി­ച്ചാ­ലെ­ങ്ങ­ന­യ്യാ?

ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ ഘ­ന­ത്തെ­യ­റി­യ­ണ­മെ­ന്നു്

കു­രു­ത്ത­ക്കേ­ടു കാ­ട്ടി­യാ­ലെ­ങ്ങ­ന­യ്യാ?

217.

നു­ണ­യും നേ­രു­മെ­ന്നീ ര­ണ്ടും

പി­ടി­ച്ചു­ന­ട­ക്കു­ന്നു ലോ­ക­മെ­ല്ലാം,

നു­ണ­യും നേ­രു­മെ­ന്നീ­ര­ണ്ടും

പി­ടി­ച്ചു­പ­റ­യു­ന്നു ലോ­ക­മെ­ല്ലാം,

നു­ണ­യും നേ­രു­മെ­ന്നീ ര­ണ്ടും

പി­ടി­ച്ചു­ന­ട­ക്കു­മോ നി­ന്റെ ശരണൻ?

ഗു­രു­ലിം­ഗ­ജം­ഗ­മ­രിൽ നുണ ചെ­യ്താൽ

അവൻ ത്രി­വി­ധ­ത്തി­നും ദ്രേ­ാ­ഹി, അഘോര നരകം,

അവൻ ഉ­ണ്ണു­ന്ന­തെ­ല്ലാം തു­രു­മ്പു്,

തി­ന്നു­ന്ന­തെ­ല്ലാം മലം,

കു­ടി­ക്കു­ന്ന­തെ­ല്ലാം സുര;

നു­ണ­യെ­ന്ന­തേ പുല, ശി­വ­ഭ­ക്ത­നു പു­ല­യു­ണ്ടോ അയ്യാ?

നു­ണ­പ­റ­ഞ്ഞു് ലിം­ഗ­പൂ­ജ ചെ­യ്താൽ

പതിരു വി­ത­ച്ചി­ട്ടു് വിള കാ­ത്തി­രി­ക്കു­മ്പോ­ലെ,

അല്ലേ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

218.

ഫലം ഉ­ള്ളിൽ പ­ക്വ­മാ­യാ­ല­ല്ലാ­തെ

പു­റം­തോൽ പൊ­ളി­യി­ല്ല,

കാ­മ­ന്റെ മു­ദ്ര­ക­ണ്ടു് നി­ങ്ങൾ­ക്കു

നോ­വു­ണ്ടാ­യേ­ക്കു­മെ­ന്ന

ഭാ­വ­ത്താൽ മെയ് മ­റ­ച്ചു ഞാൻ;

ഇതിനു നോ­വെ­ന്തി­നു്? ഉ­പ­ദ്ര­വി­ക്കാ­തി­രി­ക്ക­ണ്ണാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വ­ന്റെ ഉ­ള്ളി­ലാ­യ­വ­ളെ.

219.

പ­ഞ്ചേ­ന്ദ്രി­യ­ഗു­ണ­ങ്ങ­ളി­ലൊ­ന്നി­നു്

പ്രി­യ­നാ­യാൽ പോരേ?

സ­പ്ത­വ്യ­സ­ന­ങ്ങ­ളിൽ ഒ­ന്നി­നു പ്രി­യ­നാ­യാൽ പോരേ?

ര­ക്ത­ത്തിൻ ച­ങ്ങ­ല­യാ­യാ­ലെ­ന്തു്,

ബ­ന്ധ­നം വി­ടു­മോ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

220.

ഏതു വിദ്യ പ­ഠി­ച്ചാ­ലെ­ന്തു്?

ചാവിൻ വിദ്യ മു­തു­കിൽ കേ­റി­യി­രി­ക്കു­ന്നു,

അശനം വി­ട്ടാ­ലെ­ന്തു്, വ്യ­സ­നം മ­റ­ന്നാ­ലെ­ന്തു്?

ശ്വാ­സം പി­ടി­ച്ചാ­ലെ­ന്തു്, വയർ മു­റു­ക്കി­യാ­ലെ­ന്തു്

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വ­യ്യാ,

നി­ലം­ത­ന്നെ കാ­വൽ­ക്കാ­ര­നാ­യാൽ,

ക­ള്ള­നെ­വി­ടെ­പ്പോ­കാൻ?

221.

വി­ള­ങ്ങും ചെ­ഞ്ചി­ട­മേ­ലെ ഇ­ള­യ­വെൺ­തി­ങ്കൾ,

ഫ­ണി­മ­ണി­കർ­ണ്ണ­കു­ണ്ഡ­ലം, കാ­ണ­മ്മാ,

ത­ല­യോ­ട്ടി­മാ­ല­ക­ള­ണി­ഞ്ഞ­വ­നെ ക­ണ്ടാൽ

ഒ­ന്നു­വ­രാൻ പ­റ­യ­മ്മാ,

ഗോ­വി­ന്ദ­ന്റെ നയനം കാൽ­വി­ര­ലിൽ ഉ­ള്ള­തേ

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വ­ന്റെ അ­ട­യാ­ള­മ­മ്മാ.

222.

ആ­ശ­ക­ള­റ്റു, പൊ­ളി­വി­ഷ­യ­ങ്ങൾ പി­ന്മാ­റി,

സം­ശ­യ­സം­ബ­ന്ധം വി­സം­ബ­ന്ധ­മാ­യി, നോ­ക്കൂ,

എന്റെ മ­ന­സ്സി­നു­ള്ളി­ലെ ഘ­ന­പ­രി­ണാ­മം കണ്ട്

മനം മൗ­ന­മാ­യ­യ്യാ;

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ,

നി­ന്റെ ശരണൻ പ്ര­ഭു­ദേ­വ­രു­ടെ ക­രു­ണ­യാൽ

ഞാൻ ര­ക്ഷ­പ്പെ­ട്ട­യ്യാ.

223.

തനു ശു­ദ്ധം, മനം ശു­ദ്ധം, ഭാവം ശു­ദ്ധ­മാ­യ­വ­രെ

എ­നി­ക്കൊ­ന്നു കാ­ട്ടി­ത്ത­രൂ,

ന­ട­ത്ത­യിൽ സ­ദാ­ചാ­രം, മൊ­ഴി­യിൽ ശിവാഗമം-​

നി­ത്യ­ശു­ദ്ധ­രാ­യ­വ­രെ എ­നി­ക്കൊ­ന്നു കാ­ട്ടി­ത്ത­രൂ.

ഇ­രു­ളി­നെ മെ­തി­ച്ചു വി­ള­ങ്ങു­ന്ന,

അകവും പു­റ­വും ഒ­ന്നാ­യി­നി­ന്ന

നി­ന്റെ ശ­ര­ണ­രെ­യെ­നി­ക്കൊ­ന്നു കാ­ട്ടി­ത്ത­രൂ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

224.

പ­ക­ലി­ല്ലാ­തെ ഇ­രു­ളി­ല്ലാ­തെ,

ഉ­ദ­യ­മി­ല്ലാ­തെ അ­സ്ത­മ­യ­മി­ല്ലാ­തെ,

പി­മ്പി­ല്ലാ­തെ മു­മ്പി­ല്ലാ­തെ,

നീ­യ­ല്ലാ­തെ ഒ­ന്നു­മി­ല്ലാ­തെ,

മനം ഘ­ന­മാ­കു­ന്നി­ല്ല­യ്യാ.[14]

ഇ­രു­ളിൽ ക­ണ്ണാ­ടി­നോ­ക്കി ഞാൻ വ്യാ­കു­ല­യാ­യി;

നി­ന്റെ ശരണൻ ബ­സ­വ­ണ്ണ­ന്റെ തേ­ജ­സ്സി­ല്ലാ­തെ

ഞാ­നി­നി­യെ­ങ്ങു കാണും, ചൊ­ല്ലൂ,

ച­ന്ന­മ­ല്ലി­കാർ­ജു­നാ.

225.

ഇ­ന്നെ­ന്റെ വീ­ട്ടി­ലേ­ക്കു് ഉടയോർ വ­ന്നാൽ

ത­നു­വെ­ന്ന ക­ല­ശ­ത്തി­ലു­ദ­കം നി­റ­ച്ചു്

കൺ­കോ­ണി­ന്ന­രു­വി­യാൽ പാ­ദാർ­ച്ച­ന ചെ­യ്യും;

നി­ത്യ­ശാ­ന്തി­യെ­ന്ന ശൈ­ത്യ­ത്തോ­ടെ

സു­ഗ­ന്ധം പൂശും,

അക്ഷയ സ­മ്പ­ദ­മെ­ന്ന­റി­ഞ്ഞു് അ­ക്ഷ­ത­മൊ­രു­ക്കും,

ഹൃ­ദ­യ­ക­മ­ല­പു­ഷ്പ­ത്തോ­ടെ പൂ­ജി­ക്കും,

സ­ദ്ഭാ­വ­ന­യോ­ടെ ധൂപം വീശും,

ശി­വ­ജ്ഞാ­ന­പ്ര­കാ­ശ­ത്തോ­ടെ മം­ഗ­ളാ­ര­തി ഉ­ഴി­യും,

നി­ത്യ­തൃ­പ്തി­യോ­ടെ നൈ­വേ­ദ്യം കൈ­ക്കൊ­ള്ളി­ക്കും,

പ­രി­ണാ­മ­ത്തോ­ടെ കർ­പ്പൂ­ര താം­ബൂ­ലം കൊ­ടു­ക്കും,

പ­ഞ്ച­ബ്ര­ഹ്മ­രോ­ടെ പ­ഞ്ച­മ­ഹാ­വാ­ദ്യം കേൾ­പ്പി­ക്കും,

ഹർ­ഷ­ത്തോ­ടെ നോ­ക്കും,

ആ­ന­ന്ദ­ത്തോ­ടെ കു­ണു­ങ്ങി­യാ­ടും,

പാ­ര­വ­ശ്യ­ത്തോ­ടെ പാടും, ഭ­ക്തി­യോ­ടെ വ­ണ­ങ്ങും,

നി­ത്യ­ത­യോ­ടെ നൃ­ത്തം ചെ­യ്യും,

ച­ന്ന­മ­ല്ലി­കാർ­ജു­നാ, നി­ന്റെ നില കാ­ട്ടി­യ

ഗു­രു­വി­ന്ന­ടി­യിൽ മെ­ഴു­കാ­യി ഉ­രു­കും.

226.

പൊ­ന്നു മു­റി­ഞ്ഞാൽ വി­ള­ക്കാ­മെ­ന്ന­ല്ലാ­തെ

മു­ത്തു് ഉ­ട­ഞ്ഞാൽ വി­ള­ക്കാ­നാ­കു­മോ?

മ­ന­സ്സു മു­റി­ഞ്ഞാൽ മ­ന­സ്സി­നൊ­രു­വൻ

ഉ­ട­യോ­നു­ണ്ടോ?

ച­ന്ന­മ­ല്ലി­കാർ­ജു­നൻ സാ­ക്ഷി­യാ­യി

ഉൾ­ച്ചേ­രു­മെ­ങ്കിൽ ചേർ­ച്ച ഘനം.

227.

ഭ­യ­ക്കാ­തി­രു മനമേ, വി­ര­ളാ­തി­രു തനുവേ,

നി­ജ­മ­റി­ഞ്ഞു നി­ശ്ചി­ന്ത­നാ­യി­രു.

ഫ­ല­മു­ള്ള­മ­ര­ത്തെ ക­ല്ലെ­റി­യു­വോർ ഒ­രു­കോ­ടി,

ഇലവിൻ മ­ര­ത്തി­ലെ­റി­യു­വോ­രാ­രു­മി­ല്ല, നോ­ക്കൂ.

ഭ­ക്തി­യു­ള്ള­വ­രെ പ­ഴി­പ്പ­വ­രൊ­രു കോടി,

ഭ­ക്തി­യി­ല്ലാ­ത്തോ­രെ പ­ഴി­പ്പ­വ­രാ­രു­മി­ല്ല, നോ­ക്കൂ.

നി­ന്റെ ശ­ര­ണ­രു­ടെ മൊ­ഴി­യേ എ­നി­ക്കു ഗതി, സോ­പാ­നം, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

228.

ക­ണ്ണു­കൾ ക­ള­ഞ്ഞു്, കുടൽ പ­റി­ച്ചു്,

കാ­മ­ന്റെ മൂ­ക്കു മു­റി­ച്ചു്.

ഭം­ഗ­ത്തിൻ വ­ഴി­യു­ടെ ഭ­വ­ത്തെ വെ­ന്ന­വൾ­ക്കു്

അം­ഗ­മെ­വി­ടു­ണ്ടു്, ചൊ­ല്ലൂ.

ശൃം­ഗാ­ര­മെ­ന്ന പക പ­ല്ലി­ളി­ച്ചാ­ലെ­ന്തു­ണ്ടു്?

അംഗമേ ലിം­ഗ­മെ­ന്ന വ­ഴി­യെ­നി­ക്കു ചൊ­ല്ലി­ത്ത­രൂ,

ശ്രീ­ഗി­രി ച­ന്ന­മ­ല്ലി­കാർ­ജു­നാ.

229.

വാ­ന­ര­ന്മാർ­ക്കു്, കപ്പൽ ചേതം വന്ന

മു­ത്തു­മാ­ണി­ക്യ­ന­വ­ര­ത്ന­ങ്ങ­ളു­ടെ

പെ­ട്ടി­കൾ കി­ട്ടി; എ­ന്നാൽ

ആ വാ­ന­ര­ന്മാർ­ക്കെ­ന്ത­റി­യാൻ മു­ത്തി­ന്റെ രക്ഷ?

ന­വ­ര­ത്ന­പ്പെ­ട്ടി­കൾ തു­റ­ന്നു­നോ­ക്കി, കൈ­യി­ലെ­ടു­ത്തു്,

ച­വ­ച്ചു­നോ­ക്കി, പ­ഴ­ങ്ങ­ള­ല്ലെ­ന്നു് വി­ട്ടു­ക­ള­യും.

ലോ­ക­ത്തിൽ ശരണൻ ന­ട­ന്നാൽ

ആ ശ­ര­ണ­ന്റെ വാ­ക്ച­ര്യ­ചാ­രി­ത്ര്യം

കർ­മ്മി­കൾ എ­ന്ത­റി­യാൻ?

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

നി­ന്റെ ശ­ര­ണ­രു­ടെ വാ­ഴ്‌­വു് നി­ന്റെ ശ­ര­ണർ­ക്ക­റി­യാം,

അ­ല്ലാ­തെ ആ വാ­ന­ര­ന്മാ­രെ­പ്പോ­ലു­ള്ള

മനുജർ എ­ന്ത­റി­യാൻ!

230.

ഭീ­രു­വി­നു സു­ഖ­മി­ല്ല, എന്തു ചെ­യ്താ­ലു­മെ­ന്ത­യ്യാ?

ധീരനു ഭ­യ­മി­ല്ല, എ­വി­ടെ­പ്പോ­യാ­ലു­മെ­ന്ത­യ്യാ?

ശാ­ന്ത­നു് അ­വ­ഗു­ണ­മി­ല്ല, ക­രു­ണാ­വാ­നു ശാ­പ­മി­ല്ല,

നി­ന്നെ നമ്പി, പരധന പ­ര­സ്ത്രീ­യു­ടെ കാം­ക്ഷ വി­ട്ട­വ­നു്

പി­ന്നെ ഭ­യ­മി­ല്ല, അല്ലേ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

231.

ത­നു­വി­നെ­യൊ­ക്കെ ഞെ­രു­ക്കി

മ­ന­ത്തി­നു­ള്ളി­ലി­രു­ത്തി,

ഘ­ന­സു­ഖ­ത്തിൽ ആ­റാ­ടും വ­ഴി­കാ­ട്ട­യ്യാ, എ­നി­ക്കു്.

ഭാ­വ­മി­ല്ലാ­ത്ത വെ­ളി­യു­ടെ സുഖം

ഭാ­വി­ച്ചാൽ അതു വരുമോ ബ­ഹിർ­മ്മു­ഖർ­ക്കു്?

കേൾ­ക്ക­യ്യാ, ശ്രീ­ശൈ­ല ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വാ,

ഞാ­നൊ­ഴി­ഞ്ഞു് നീ നി­ല്ക്കും വ­ഴി­കാ­ട്ടെ­നി­ക്ക­യ്യാ,

പ്രഭോ.

232.

മൂങ്ങ ക­ണ്ണു­കാ­ണാ­ത്ത­തി­നു രവിയെ പ­ഴി­ക്കു­ന്നു,

കാക്ക കണ്ണു കാ­ണാ­ത്ത­തി­നു

ശശിയെ പ­ഴി­ക്കു­ന്നു,

കു­രു­ടൻ ക­ണ്ണു­കാ­ണാ­ത്ത­തി­നു

ക­ണ്ണാ­ടി­യെ പ­ഴി­ക്കു­ന്നു,

ഇ­വ­രൊ­ക്കെ പ­റ­യു­ന്ന­തു് സഹജം തന്നെ;

ഘോ­ര­സം­സാ­ര­ത്തിൽ ത­പി­ച്ചെ­രി­യ­വേ

‘ശി­വ­നി­ല്ല, മു­ക്തി­യി­ല്ല, എ­ല്ലാം പൊളി’

എ­ന്ന­വ­നെ ന­ര­ക­ത്തി­ലി­ടാ­തെ വി­ടു­മോ

ച­ന്ന­മ­ല്ലി­കാർ­ജു­നൻ?

233.

പാ­ലി­ക്കാ­ത്ത വാ­ക്കു്, പ്ര­യോ­ഗി­ക്കാ­ത്ത പ­ഠി­പ്പു്,

ചി­ത്ര­ത്തി­ലെ സ്ത്രീ­യു­ടെ ശൃം­ഗാ­രം,

അ­തെ­ന്തു പ്ര­യോ­ജ­നം?

ഇ­ല­യി­ല്ലാ­ത്ത മരം, ജ­ല­മി­ല്ലാ­ത്ത നദി,

ഗു­ണ­മി­ല്ലാ­ത്ത അ­വ­ഗു­ണി­യു­ടെ സംഗം,

അ­തെ­ന്തു പ്ര­യോ­ജ­നം?

ദ­യ­യി­ല്ലാ­ത്ത ധർ­മ്മം, ഉ­ഭ­യ­മി­ല്ലാ­ത്ത ഭക്തി,

ന­യ­മി­ല്ലാ­ത്ത ശബ്ദം, അ­തെ­ന്തു പ്ര­യോ­ജ­നം,

എന്റെ ദേവാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ?

234.

ഉ­ണ്ണ­ട്ടെ­യെ­ന്നു വന്ന സുഖം ഉ­ണ്ട­ല്ലാ­തെ തീ­രി­ല്ല,

കാ­ണ­ട്ടെ­യെ­ന്നു വന്ന ദുഃഖം ക­ണ്ട­ല്ലാ­തെ തീ­രി­ല്ല,

ത­നു­വി­നു വന്ന കർ­മ്മം അ­റു­ന്ന കാ­ല­ത്ത്

ച­ന്ന­മ­ല്ലി­കാർ­ജു­ന­ദേ­വൻ ക­ട­ക്ക­ണ്ണാൽ നോ­ക്കും.

235.

അഘടിത[15] ഘ­ടി­ത­ങ്ങ­ളു­ടെ ഒ­രു­മ­യിൻ ശിശു

ഞാൻ കെ­ട്ടി­യീ ജ­ഗ­ത്തെ വ­രി­ഞ്ഞു­മു­റു­ക്കി,

കാ­മ­ക്രേ­ാ­ധ­ലോ­ഭ­മോ­ഹ മദ മ­ത്സ­ര­ങ്ങൾ­ക്കു്

ഇട്ടു ഞാൻ കാലിൽ തു­ട­ലു­കൾ;

ഗു­രു­കൃ­പ­യെ­ന്ന തൈ­ലം­പൂ­ശി,

മ­ഹാ­ശ­ര­ണ­ത്തിൻ തി­ല­ക­മി­ട്ടു്.

കൊ­ല്ലും ഞാൻ നി­ന്നെ വെ­ല്ലും

ശി­വ­ശ­ര­ണ­മെ­ന്ന അ­ല­കെ­ടു­ത്തു്;

വിടു വിടൂ കർ­മ്മ­മേ,

നി­ന്നെ കൊ­ല്ലാ­തെ വി­ടി­ല്ല ഞാൻ.

കെ­ട്ടു­പോ­കാ­തെ­ന്റെ വാ­ക്കു കേൾ­ക്കൂ.

കെ­ടാ­ത്ത ശി­വ­ശ­ര­ണ­മെ­ന്ന അ­ല­കു­വാ­ങ്ങി

കൊ­ന്നി­ടും വെ­ന്നി­ടും ഞാൻ.

ബ്ര­ഹ്മ­പാ­ശ­മെ­ന്ന കളഭം ചാർ­ത്തി

വി­ഷ്ണു­മാ­യ­യെ­ന്ന ഇ­ട­ങ്കോൽ തി­രു­കി,

എ­ന്നു­ട­യോൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യൻ

ത­ല­യാ­ട്ടി­യാ­ലു­ട­നെ ഞാൻ പോ­രാ­ടും.

236.

എ­ളി­യോർ ഉ­ണ്ടു് അ­റി­ഞ്ഞ­വർ, അ­ല്ലാ­തെ

വ­ലി­യോർ ഇ­ത­റി­വ­വ­രി­ല്ല, നോ­ക്കൂ.

ഭ­ക്ത­നു­ണ്ടു് അ­റി­ഞ്ഞു്, അ­ല്ലാ­തെ­യി­ല്ല, നോ­ക്കൂ.

അ­ട­യാ­ള­മു­ള്ള­തി­നെ അ­റി­ഞ്ഞ­ത­ല്ലാ­തെ

നി­രാ­കു­ല­മ­തു് അ­റി­വ­വ­രി­ല്ല,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

237.

വാടിയ പൂവിൽ പ­രി­മ­ളം തേ­ടു­മോ?

മകനിൽ കു­റ്റം പ­ര­തു­മോ?

അ­ല്ല­യോ ദേവാ, സ്നേ­ഹ­മി­രു­ന്നി­ട­ത്ത്

ദ്രേ­ാ­ഹ­മാ­യാൽ പി­ന്നെ

വീ­ണ്ടു­മ­വി­ടെ സ­ദ്ഗു­ണം കാ­ണു­മോ?

അ­ല്ല­യോ ദേവാ, വെന്ത പു­ണ്ണി­നെ

വീ­ണ്ടും വേ­വി­ക്ക­യോ?

ചൊ­ല്ല­യ്യാ, ശ്രീ­ശൈ­ല ച­ന്ന­മ­ല്ലി­കാർ­ജു­നാ,

പുഴ വ­റ്റി­യാൽ­പി­ന്നെ തോ­ണി­ക്കാ­ര­നെ­ന്തി­നു്?

238.

അയ്യാ, സർ­വ്വ­മൂ­ല­മാ­യ അ­ഹ­ങ്കാ­രം പി­ടി­ച്ചു്

കു­ല­ഭ്ര­മം, ഛ­ല­ഭ്ര­മം ജാ­തി­ഭ്ര­മം,

നാ­മ­വർ­ണ്ണ ആശ്രമ മത ശാ­സ്ത്ര­ഭ്ര­മം,

തർ­ക്ക­ഭ്ര­മം രാ­ജ്യ­ഭ്ര­മം,

ധ­ന­ധാ­ന്യ പു­ത്ര­മി­ത്ര­ഭ്ര­മം,

ഐ­ശ്വ­ര്യ ത്യാഗ ഭോ­ഗ­യോ­ഗ ഭ്രമം,

കാ­യ­ക­ര­ണ വി­ഷ­യ­ഭ്ര­മം,

വായു മനഭാവ ജീ­വ­മോ­ഹ ഭ്രമം,

നാഹം കോഹം സോഹം മാ­യാ­ഭ്ര­മം മു­ത­ലാ­യ

മു­പ്പ­ത്തി­ര­ണ്ടു പാ­ശ­ങ്ങ­ളാൽ ഭ്ര­മി­ത­രാ­യി തി­രി­യു­ന്ന

വേ­ഷ­ധാ­രി­ക­ളെ­ക്ക­ണ്ടു്,

ശി­വ­ശ­ക്തി ശി­വ­ഭ­ക്ത ശി­വ­പ്ര­സാ­ദി

ശി­വ­ശ­ര­ണൻ ശി­വൈ­ക്യൻ ശി­വ­ജം­ഗ­മൻ

എന്നു പ­റ­യാ­നാ­കാ­തെ നാ­ണി­ച്ചു് എന്റെ മനം

നി­ന്ന­ടി­കൾ­ക്കു് അ­ഭി­മു­ഖ­മാ­യ­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

239.

മനം ക­ല­ങ്ങി­യാൽ പ്രാ­ണൻ

പോയതു പോ­ലാ­കും, അയ്യാ,

ത­നു­ക­ര­ണ­ങ്ങൾ മാ­റ്റി­വ­ച്ചു് മനം സ­മ­ര­സ­മാ­യ­യ്യാ,

അ­ന്യ­മ­റി­യി­ല്ല, ഭി­ന്ന­മ­റി­യി­ല്ല,

എന്റെ ദേവൻ ച­ന്ന­മ­ല്ലി­കാർ­ജു­ന­ന്റെ

വ­ഴി­യ­വൾ ഞാൻ,

കേൾ­ക്ക­മ്മാ, തായേ.

240.

എന്റെ അണ്ണാ, നീ മണ്ടൻ ത­ന്നെ­യ­ണ്ണാ,

എന്നെ നീ എ­ന്ത­റി­യാൻ!

പ­തി­ന്നാ­ലു ലോ­ക­വും വി­ഴു­ങ്ങി­യ

കാ­മ­ബാ­ണ­ത്തിൻ ഗുണം!

എന്നെ നീ എ­ന്ത­റി­യാൻ,

കുതിര ഇ­ട­റി­യാൽ പ­ട­യാ­ളി പി­ന്മാ­റു­മോ?

ഇടറിയ ഭംഗം മു­ന്നെ ര­ണ­ത്തിൽ തെ­ളി­യും;

നീ നി­ന്നെ­ത്ത­ന്നെ സം­ഹ­രി­ച്ചു് പോ­രി­ന്നി­റ­ങ്ങു­ന്നോ?

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ­ന്ന പ­ക­യ്ക്ക്

ഇ­ര­യാ­കാ­തി­രി­യ്ക്ക­ണ്ണാ.

241.

അ­ശ­ന­ത്തി­ന്നാ­ശ­യെ, തൃ­ശ­യു­ടെ തൃ­ഷ്ണ­യെ,

വ്യ­സ­ന­ത്തിൻ വേ­വി­നെ,

വി­ഷ­യ­ത്തിൻ വി­ഹ്വ­ല­ത­യെ,

താ­പ­ത്ര­യ­ത്തിൻ ക­ല്പ­ന­ക­ളെ വെ­ന്നേൻ,

ഇ­നി­യെ­ന്തി­നി­യെ­ന്താ­ണു നി­ന്നി­ച്ഛ?

ച­ന്ന­മ­ല്ലി­കാർ­ജു­നാ, നി­ന­ക്ക­ഞ്ചു­കി­ല്ല­ഞ്ചു­കി­ല്ല.

242.

ഊരു മു­മ്പിൽ പാൽ­പ്പു­ഴ ഉ­ള്ള­പ്പോൾ

നീ­രു­തേ­ടി വ­ന്ന­ല്ലോ ഞാൻ, അയ്യാ.

വൻ­പു­ഴ­യൊ­ഴു­ക്കിൽ പോയവൾ ഞാൻ

എന്നെ പു­ണ­രാ­തി­രി­ക്ക­യ്യാ.

നീ നിർ­ബ്ബ­ന്ധി­ച്ച­തി­നാൽ വ­ന്നേ­ന­യ്യാ.

പേ­റി­നി­രു­ന്ന­വ­ളെ പി­ടി­ച്ചു പു­ണ­രു­മോ?

എ­ന്റെ­യോർ വി­റ്റെ­ന്നെ നി­ന­ക്കു്,

എ­ന്നോ­ടെ­ടു­ത്തു ചാ­ട­ണ്ട, എന്റെ മേൽ കാ­ലി­ട­ണ്ട,

ച­ന്ന­മ­ല്ലി­കാർ­ജു­ന­നു സ്വയം വി­റ്റു­പോ­യ­വൾ ഞാൻ.

243.

തനു പി­ടി­ച്ച ഇ­ന്ദ്രി­യ­സു­ഖം

തീ­പ്പൊ­രി­പോ­ലെ തോ­ന്നി അ­ട­ങ്ങു­ന്നു,

ഗ­ഗ­ന­ത്തി­ലെ രൂ­പം­പോ­ലെ തനു,

ക­ണ്ടു­ക­ണ്ടി­രി­ക്ക­വേ­ത­ന്നെ മ­റ­ഞ്ഞു­പോ­കു­ന്നു,

ഇ­വ­ക­ളൊ­ക്കെ തു­ട­ച്ചു­മാ­റ്റി

നി­ന്റെ ഘ­ന­നി­ന­വിൽ ഇ­രു­ത്ത­യ്യാ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ.

244.

എടീ തായേ, നീ­യ­വി­ടെ­യി­രി,

എടോ തന്തേ, നീ­യ­വി­ടെ­യി­രി,

എടോ ബ­ന്ധു­വേ, നീ­യ­വി­ടെ­യി­രി,

എടോ കുലമേ, നീ­യ­വി­ടെ­യി­രി,

എടോ ബലമേ നീ­യ­വി­ടെ­യി­രി,

ച­ന്ന­മ­ല്ലി­കാർ­ജു­ന­നോ­ടു ചേ­രു­വാൻ

തി­ടു­ക്ക­പ്പെ­ട്ടു പോ­കു­ന്നേൻ,

നി­ങ്ങൾ­ക്കു ശരണം, ശരണം.

245.

പി­ടി­ക്കു­മെ­ന്നാൽ പി­ടി­യി­ലൊ­തു­ങ്ങി­ല്ല­മ്മാ,

ത­ട­യു­മെ­ന്നാൽ ക­ട­ന്നു­പോ­കു­മ­മ്മാ,

ഒ­രി­റ്റ­ക­ന്നാൽ പോലും വ്യാ­കു­ല­യാ­കു­മേൻ,

ച­ന്ന­മ­ല്ലി­കാർ­ജു­ന­നെ കാ­ണാ­തെ

ഞാ­നാ­രെ­ന്ന­റി­യി­ല്ല, കേൾ­ക്കൂ തായേ.

246.

കാ­യ­ത്തിൻ ക­ലാ­പ­ത്തെ കെ­ടു­ത്തി

മ­ന­സ്സിൻ മായയെ മാ­റ്റി,

എന്റെ വാ­ഴ്‌­വി­നെ മേ­ലേ­യെ്ക്ക­ടു­ത്തു്

ര­ക്ഷി­ച്ച­ല്ലോ അയ്യാ.

ശി­വ­ശി­വാ, എന്റെ ഭ­വ­ബ­ന്ധ­നം വി­ടീ­ച്ച്

നി­ന്ന­ടു­ത്തു കാ­ണി­ച്ച ഘ­ന­സു­ഖം

ഉ­പ­മി­ക്കാ­നാ­വ­തി­ല്ല­യ്യാ.

ഇ­രു­ളാൻ കാ­ത്തി­രി­ക്കും ച­ക്ര­വാ­ക­ത്തെ­പ്പോ­ലെ

ഞാ­നി­ന്നു നി­ന്റെ ശ്രീ­പാ­ദ­ത്തിൽ ഇമ്പം കൊ­ണ്ടു്

ആ­ന­ന്ദ­ത്തി­ലൂ­ഞ്ഞാ­ലാ­ടു­മ­യ്യാ, ച­ന്ന­മ­ല്ലി­കാർ­ജു­നാ.

247.

ലിം­ഗാം­ഗ­സം­ഗ­സ­മ­ര­സ സു­ഖ­ത്തിൽ

മനം വേ­ദ്യ­മാ­യി,

നി­ന്റെ ശ­ര­ണ­രു­ടെ അ­നു­ഭാ­വ­ത്താൽ

എന്റെ തനുമന പ്രാണ പ­ദാർ­ത്ഥ­ങ്ങൾ

ഗു­രു­ലിം­ഗ­ജം­ഗ­മ­നർ­പ്പി­ച്ചു്

ശു­ദ്ധ­സി­ദ്ധ­പ്ര­സി­ദ്ധ­പ്ര­സാ­ദി­യാ­യി ഞാൻ;

ആ മ­ഹാ­പ്ര­സാ­ദ­ത്തിൻ രൂ­പ­രു­ചി തൃ­പ്തി­കൾ

ഇ­ഷ്ട­പ്രാ­ണ­ഭാ­വ­ലിം­ഗ­ത്തിൽ ശ്ര­ദ്ധ­യോ­ടർ­പ്പി­ച്ചു്

മഹാഘന പ്ര­സാ­ദി­യാ­യി ഞാൻ.

ഇ­ങ്ങ­നെ­യീ സർ­വ്വാ­ചാ­ര­സ­മ്പ­ത്തും

എന്റെ ത­നു­മ­ന­വേ­ദ്യ­മാ­യി;

ഇ­നി­യെ­വി­ട­യ്യാ, എ­നി­ക്കു നി­ന്നിൽ നി­ര­വ­യ­വം?

ഇ­നി­യെ­വി­ട­യ്യാ നി­ന്നിൽ ക­ല­രു­വാൻ?

പ­ര­മ­സു­ഖ­ത്തിൻ പ­രി­ണാ­മം മ­ന­സ്സീ­മ തെ­റ്റി

ഞാൻ നി­ജ­ത്തി­ലെ­ത്തു­മി­ടം ചൊ­ല്ലൂ,

ച­ന്ന­മ­ല്ലി­കാർ­ജു­ന പ്ര­ഭു­വേ.

248.

തനു നി­ന്റെ രൂ­പ­മാ­യാൽ­പ്പി­ന്നെ

ആർ­ക്കാ­യി ചെ­യ്യാൻ?

മനം നി­ന്റെ രൂ­പ­മാ­യാൽ­പ്പി­ന്നെ

ആരെ നി­ന­യ്ക്കാൻ?

പ്രാ­ണൻ നി­ന്റെ രൂ­പ­മാ­യാൽ­പ്പി­ന്നെ

ആരെ ആ­രാ­ധി­യ്ക്കാൻ?

അ­റി­വു് നി­ന്നിൽ സ്വ­യ­മാ­യാൽ­പ്പി­ന്നെ

ആ­രെ­യ­റി­യാൻ?

ച­ന്ന­മ­ല്ലി­കാർ­ജു­ന­യ്യാ, നി­ന്നിൽ നി­ന്നു് നീ­ത­ന്നെ

ആ­യി­രി­ക്ക­യാൽ നി­ന്നെ­യ­റി­ഞ്ഞേൻ.

കു­റി­പ്പു­കൾ

[1] ‘മറെ ഹൊ­ക്ക­ടെ’—മ­റ­പോ­യാൽ—അടി പ­ണി­ഞ്ഞാൽ, ആ­ശ്ര­യി­ച്ചാൽ, ന­മി­ച്ചാൽ എ­ന്നൊ­ക്കെ അർ­ത്ഥം.

[2] ‘ധർ­മ്മം’—കർ­ത്ത­വ്യം. ചെ­യ്യേ­ണ്ട­തു്.

[3] ‘ബയലു’—വയൽ, ആകാശം, വെ­ളി­ച്ചം. ഉദാ… ‘വെളി മു­ത­ലാ­യ വി­ഭൂ­തി­യ­ഞ്ചു­മോർ­ത്താൽ…’ (നാ­രാ­യ­ണ­ഗു­രു, ആ­ത്മോ­പ­ദേ­ശ­ശ­ത­കം)

[4] ‘എ­ര­ട­ക്കു ബിട്ട ക­രു­വം­തെ’—കൃ­ത്യ­മാ­യൊ­രർ­ത്ഥം കന്നഡ പ­ണ്ഡി­ത­രും പ­റ­യു­ന്നി­ല്ല. രണ്ടു (പ­ശു­ക്കൾ­ക്കും) വി­ട്ട­കി­ടാ­വി­നെ­പ്പോ­ലെ?

[5] വി­ളാ­പ്പ­ഴം—wood-​apple; പു­ളി­യും മ­ധു­ര­വും ചേർ­ന്നൊ­രു ഫലം. വി­ല്വ­വു­മാ­യി സാ­മ്യ­മു­ള്ള­തു്. ഡെ­ക്കൻ പീ­ഠ­ഭൂ­മി­യിൽ ക­ണ്ടു­വ­രു­ന്നു. പാ­ന­ക­മു­ണ്ടാ­ക്കാൻ ഉ­പ­യോ­ഗി­ക്കു­ന്നു.

[6] ‘മറെ ഹൊ­ക്ക­ടെ’—മ­റ­ചേർ­ന്നാൽ, അഭയം ഗ­മി­ച്ചാൽ, ആ­ശ്ര­യി­ച്ചാൽ. പ­ല­വു­രു ആ­വർ­ത്തി­ക്ക­പ്പെ­ടു­ന്നൊ­രു പ്ര­യോ­ഗം.

[7] ‘നെ­ന­വു­ഘ­ന­വെം­ബൊ­ടെ’—നിനവു ഘ­ന­മെ­ങ്കിൽ—സ്മൃ­തി നി­ജ­മെ­ങ്കിൽ.

[8] ‘ഘന’—പ­ര­മ്പൊ­രുൾ, ബ്ര­ഹ്മം.

[9] ‘ആ­പ്യാ­യ­നം’—പോഷണം തേടൽ, വർ­ദ്ധി­ക്കൽ, ത­ടി­യ്ക്കൽ വളരൽ-

[10] ‘കെം­ജെ­ഡെ’—ചെ­മ­ന്ന ജട, ‘ചെ­ഞ്ചി­ട’ എന്നു നാ­രാ­യ­ണ­ഗു­രു.

[11] ‘അറിയദ’? അ­റി­യാ­ത്ത; ‘അറിദ’, അ­റി­ഞ്ഞ എ­ന്നു­മാ­കാം. രണ്ടു പാ­ഠ­ങ്ങ­ളും നി­ല­വി­ലു­ണ്ടു്.

[12] ബെ­ള­വ­ല­കാ­യി? വി­ളാ­പ്പ­ഴം (വുഡ് ആ­പ്പിൾ) വി­ല്വം? കൂവളം ര­ണ്ടി­ന്റെ­യും കാ­യ്കൾ ഒ­രു­പോ­ലി­രി­ക്കും.

[13] ‘ഗൊരവ’? കു­ു­റ­വൻ (ജാ­തി­പ്പേ­ര­ല്ല) ഭി­ക്ഷു, സ­ന്ന്യാ­സി, പാടി ന­ട­ന്നു് ഉ­പ­ജീ­വി­ക്കു­ന്ന­വൻ.

[14] ‘ഘന’.—ഘനം. ‘സ­ദ്ഘ­നം’ എ­ന്ന­തി­ലെ­പ്പോ­ലെ ധ­രി­ക്ക­ണം. അക്ക പ­ല­വു­രു ഉ­പ­യോ­ഗി­ക്കു­ന്ന വാ­ക്കാ­ണു്.

[15] അഘടിത ഘടിതം? ചേർ­ച്ച­യി­ല്ലാ­യ്മ, ചേർ­ച്ച; വി­യോ­ജി­പ്പു്, യോ­ജി­പ്പു്.

വിനയ ചൈ­ത­ന്യ
images/vinaya_chaitanya.jpg

മു­വാ­റ്റു­പു­ഴ­യിൽ ജ­നി­ച്ചു. വി­ദ്യാർ­ത്ഥി­യാ­യി­രി­ക്കേ ന­ട­രാ­ജ­ഗു­രു­വി­നെ ക­ണ്ടു­മു­ട്ടി­യ­തു മുതൽ ഗു­രു­വി­ന്റെ അ­ന്തേ­വാ­സി­യാ­യി ക­ഴി­യു­ന്നു.

ഗു­രു­വിൽ നി­ന്നു് ബ്രഹ്മചര്യ-​ഗാർഹസ്ഥ്യ ദീ­ക്ഷ­ക­ളും ഗുരു നി­ത്യ­ചൈ­ത­ന്യ­യ­തി­യിൽ നി­ന്നു് വാനപ്രസ്ഥ-​സന്ന്യാസ ദീ­ക്ഷ­ക­ളും കൈ­ക്കൊ­ണ്ടു.

1973 മുതൽ 2009 വരെ ബാം­ഗ്ലൂർ നാ­രാ­യ­ണ­ഗു­രു­കു­ല­ത്തി­ന്റേ­യും ഈ­സ്റ്റ് വെ­സ്റ്റ് യൂ­ണി­വേ­ഴ്സി­റ്റി ഓഫ് ബ്ര­ഹ്മ­വി­ദ്യ­യു­ടെ സൗ­ന്ദ­ര്യ­ശാ­സ്ത്ര­പ­ഠ­ന വി­ഭാ­ഗ­ത്തി­ന്റേ­യും അ­ദ്ധ്യ­ക്ഷ­നാ­യി­രു­ന്നു. ഇ­പ്പോൾ അ­ധ്യാ­ശ്ര­മി­യും പ­രി­വ്രാ­ജ­ക­നു­മാ­ണു്.

കൃ­തി­കൾ:

Songs for Siva, അ­ക്ക­മ­ഹാ­ദേ­വി­യു­ടെ വ­ച­ന­ങ്ങ­ളു­ടെ ഇം­ഗ്ലീ­ഷ് വി­വർ­ത്ത­നം, Bouquet of Meditation, ദൈ­വ­ദ­ശ­കം­നാ­രാ­യ­ണ­ഗു­രു ജീ­വ­ച­രി­ത്രം, (കന്നഡ) തോ­മ­സി­ന്റെ സു­വി­ശേ­ഷം, മി­ല­രേ­പ (വി­വർ­ത്ത­നം) എ­ന്നി­വ­യാ­ണു് മറ്റു കൃ­തി­കൾ.

ചി­ത്ര­ങ്ങൾ: വി. മോഹനൻ

Colophon

Title: Akkamahadevi (ml: അ­ക്ക­മ­ഹാ­ദേ­വി).

Author(s): Vinaya Chaitanya.

First publication details: Sayahna Foundation; Trivandrum, Kerala; 2020-10-16.

Deafult language: ml, Malayalam.

Keywords: Poem, Vinaya Chaitanya, Akkamahadevi, വിനയ ചൈ­ത­ന്യ, അ­ക്ക­മ­ഹാ­ദേ­വി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sculpture, Shiva as the Destroyer of the Three Cities of the Demons (Tripurantaka), Sandalwood with silver fittings, a photograph by N. Sivappa . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.