SFNസായാഹ്ന ഫൌണ്ടേഷൻ
images/Beacon_of_Hope.jpg
Beacon of Hope, Belfast, a photograph by Alexey Komarov .
മതവും രാ­ഷ്ട്രീ­യ­വും വർ­ത്ത­മാ­ന­കാ­ല­ത്തു്
വൈ. ടി. വി­ന­യ­രാ­ജ്
ആമുഖം

കൊ­റോ­ണാ­യു­ടെ നീ­രാ­ളി­പ്പി­ടു­ത്ത­ത്തി­ലാ­യി­രി­ക്കു­മ്പോ­ഴും മത വർ­ഗ്ഗീ­യ­ത­യ്ക്കും വം­ശീ­യ­ത­യ്ക്കും സാം­സ്കാ­രി­ക അ­പ­ര­ത്വ നിർ­മ്മി­തി­കൾ­ക്കും സാ­മ്പ­ത്തി­ക­മാ­യ പ്ര­വർ­ജ്ജ­ന­ത്തി­നും മൂർ­ച്ച കൂ­ട്ടു­ന്ന കോർ­പ്പ­റേ­റ്റ് ക്യാ­പ്പി­റ്റ­ലി­സ­ത്തെ പൊ­ളി­ച്ചെ­ഴു­തു­ക ശ്ര­മ­ക­ര­മാ­ണെ­ങ്കി­ലും അതു് മാ­ത്ര­മാ­ണു് ‘ന്യൂ നോർമൽ’ ജ്ഞാ­ന­പ­രി­സ­ര­ത്തെ യാ­ഥാർ­ത്ഥ്യ­മാ­ക്കു­ന്ന­തെ­ന്ന ചി­ന്ത­യിൽ നി­ന്നാ­ണു് ഈ അ­ന്വേ­ഷ­ണം ആ­രം­ഭി­ക്കു­ന്ന­തെ­ന്നു് ആ­മു­ഖ­മാ­യി രേ­ഖ­പ്പെ­ടു­ത്ത­ട്ടെ.

അ­സാ­ധാ­ര­ണ­മാ­യൊ­രു കാ­ല­ത്തി­ലൂ­ടെ­യാ­ണു് മാ­ന­വ­രാ­ശി ക­ട­ന്നു­പോ­കു­ന്ന­തു്. കോ­വി­ഡ് 19-ന്റെ പ്ര­ത്യേ­ക പ­ശ്ചാ­ത്ത­ലം അ­സാ­ധാ­ര­ണ­ത്വ­ത്തി­ന്റെ ആക്കം വർ­ദ്ധി­പ്പി­ക്കു­ക­യാ­ണു്. ഇ­നി­യൊ­ന്നും പ­ഴ­യ­തു­പോ­ലെ ആ­വി­ല്ലെ­ന്നും അ­തു­കൊ­ണ്ടു് ‘ന്യൂ നോർ­മ­ലി’നെ­ക്കു­റി­ച്ചു് ചി­ന്തി­ക്ക­ണ­മെ­ന്നും ആ­ഹ്വാ­നം ചെ­യ്ത­തു് സ്ലൊ­വേ­നി­യൻ ത­ത്വ­ചി­ന്ത­ക­നാ­യ സ്ലാ­വോ­യ് സി­സെ­ക്കാ­ണു്.[1] സി­സെ­ക്കി­ന്റെ ആ­ഹ്വാ­നം ഈ കാ­ല­ഘ­ട്ട­ത്തി­ലെ ചി­ന്തി­ക്കു­ന്ന തലമുറ ഗൗ­ര­വ­മാ­യി ത­ന്നെ­യാ­ണു് കാ­ണു­ന്ന­തു്. മ­ത­ത്തെ­യും രാ­ഷ്ട്രീ­യ­ത്തെ­യും നൈ­തി­ക­ത­യെ­യും മാ­ന­വി­ക­ത­യു­ടെ ലാ­വ­ണ്യ­ദർ­ശ­ന­ങ്ങ­ളെ­യും ഒക്കെ പു­ന­രാ­ഖ്യാ­നം ചെ­യ്യു­ന്ന പു­തി­യൊ­രു ജ്ഞാ­ന­മ­ണ്ഡ­ല­ത്തെ­യാ­ണു് സി­സെ­ക് ന­മ്മു­ടെ മു­മ്പിൽ അ­നാ­വ­ര­ണം ചെ­യ്യു­ന്ന­തു്. പ്ര­സ്തു­ത ജ്ഞാ­ന­മ­ണ്ഡ­ല­ത്തെ ന­വ­ചി­ന്ത­കൾ­കൊ­ണ്ടു് പ­രി­പോ­ഷി­പ്പി­ക്കു­ന്ന ഒ­ട്ട­ന­വ­ധി ചി­ന്ത­ക­രു­ണ്ടു്. ഗീൽ ദെ­ലേ­സും അലൻ ബാ­ദി­യോ­യും മിഷേൽ ഹാർ­ട്ടും അ­ന്റോ­ണി­യോ നെ­ഗ്രി­യും കാ­ത­റിൻ മ­ല­ബൂ­വും ജോർ­ജി­യോ അ­ഗം­ബ­നും റോസി ബ്രെ­യ്ഡോ­റ്റി­യും ഒക്കെ ഉൾ­പ്പെ­ടു­ന്ന ഒരു ചി­ന്താ­ധാ­ര­യെ­യാ­ണു് സി­സെ­ക്കും പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­തു്. പ്ര­സ്തു­ത ജ്ഞാ­ന­മ­ണ്ഡ­ല­ത്തി­ലെ ഒരു ചി­ന്ത­മാ­ത്ര­മാ­ണു് സി­സെ­ക്കി­ന്റെ ‘ന്യൂ­നോർ­മൽ’. അതു മ­ന­സ്സി­ലാ­ക്കാ­തെ ‘ന്യൂ നോർ­മ­ലി’നെ­ക്കു­റി­ച്ചു് മാ­ത്ര­മാ­യി ചി­ന്തി­ക്കാ­നാ­വി­ല്ല. കോർ­പ്പ­റേ­റ്റ് ക്യാ­പ്പി­റ്റ­ലി­സ­ത്തി­ന്റെ അ­നി­യ­ന്ത്രി­ത­മാ­യ ക­ട­ന്നു­ക­യ­റ്റ­ത്തിൽ സൃ­ഷ്ടി­ക്ക­പ്പെ­ടു­ന്ന സാ­മൂ­ഹി­ക സാ­മ്പ­ത്തി­ക അ­രാ­ജ­ക­ത്വ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ രൂ­പ­പ്പെ­ടേ­ണ്ട ബദൽ സം­സ്കൃ­തി എ­ന്നാ­ണു് ‘ന്യൂ­നോർ­മ­ലി’നെ­ക്കു­റി­ച്ചു് സി­സെ­ക്ക് വ്യ­ക്ത­മാ­ക്കു­ന്ന­തു്. ഈ ചി­ന്താ­ധാ­ര­യു­ടെ ജ്ഞാ­ന­മ­ണ്ഡ­ല­ത്തെ­ക്കു­റി­ച്ചു് അ­ന്വേ­ഷി­ക്കു­ക­യാ­ണി­വി­ടെ.

പാ­ശ്ചാ­ത്യ ചി­ന്ത­യു­ടെ ഉ­ത്ത­രാ­ധു­നി­ക മാനം അ­ട­യാ­ള­പ്പെ­ടു­ത്തു­ന്നു­വെ­ന്ന കാ­ര­ണ­ത്താൽ ‘പോ­സ്റ്റ് കോ­ണ്ടി­നെ­ന്റൽ ഫി­ലോ­സ­ഫി’ (Post-​continental Philosophy) എ­ന്നു് ഈ ചി­ന്താ­ധാ­ര­യെ വി­ളി­ക്കാ­റു­ണ്ടു്. യൂ­റോ­പ്പ് ഇതര സ­മൂ­ഹ­ങ്ങ­ളും അ­വ­രു­ടെ സാ­മൂ­ഹി­ക­വും രാ­ഷ്ട്രീ­യ­വും സാം­സ്കാ­രി­ക­വു­മാ­യ മൂ­ല്യ­ബോ­ധ­ങ്ങ­ളെ അ­ഴി­ച്ചു­പ­ണി­യു­ന്ന­തി­നു് പ്ര­സ്തു­ത ചി­ന്താ­പ­ദ്ധ­തി­യെ പ്ര­യോ­ജ­ന­പ്പെ­ടു­ത്തു­ന്നു­വെ­ന്ന­തു് കൊ­ണ്ടു് ഒരു കോ­ള­നി­യ­ന­ന്ത­ര (Post-​colonial) മാ­ന­വും അ­തി­നു് കൈ­വ­ന്നി­ട്ടു­ണ്ടു്. എ­ന്നാൽ പ­ര­മ്പ­രാ­ഗ­ത­മാ­യ ഉ­ത്ത­രാ­ധു­നി­ക­ത­യ്ക്കും (ആ­ധു­നി­ക വി­രു­ദ്ധ­ത എന്ന കേവല അർ­ത്ഥ­ത്തിൽ) കോ­ള­നി­യ­ന­ന്ത­ര പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­നും (യൂ­റോ­പ്പ് വി­രു­ദ്ധ­ത എന്ന കേവല അർ­ത്ഥ­ത്തിൽ) അ­പ്പു­റ­മാ­യി മുൻ­പ­റ­ഞ്ഞ ചി­ന്ത­കർ നെ­യ്തെ­ടു­ക്കു­ന്ന ഒരു ബദൽ ജ്ഞാ­ന­മ­ണ്ഡ­ല­മു­ണ്ടു്. അതു് പാ­ശ്ചാ­ത്യ ത­ത്വ­ചി­ന്ത­യി­ലെ സ്പിനോസ-​മാർക്സ്-നീഷേ എന്ന ഭൗ­തി­ക­വാ­ദ ചി­ന്താ­ധാ­ര­യാ­ണു്. എ­ന്നാൽ, പ്ര­സ്തു­ത അ­ച്ചു­ത­ണ്ടിൽ നി­ന്നും പ്ര­ചോ­ദ­ന­മുൾ­ക്കൊ­ണ്ടു് പ­ര­മ്പ­രാ­ഗ­ത ഭൗ­തി­ക­വാ­ദ­ത്തി­നു് ഒരു അ­പ­നിർ­മ്മാ­ണ­വാ­യ­ന­യ്ക്കും പ്ര­യോ­ഗ­ത്തി­നും ശ്ര­മി­ക്കു­ന്നു­വെ­ന്ന കാ­ര­ണ­ത്താൽ ഇതിനെ ന­വ­ഭൗ­തി­ക­വാ­ദം (New Materialism) എന്നു വി­ളി­ക്കാ­മെ­ന്നു് ക്ലെ­യ്റ്റൻ ക്രോ­ക്ക­റ്റ്, ജെ­ഫ്രി റോ­ബിൻ­സ്, ജോർജ് റെ­യ്ഗർ തു­ട­ങ്ങി­യ ചി­ന്ത­കർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു.[2] പ്ര­സ്തു­ത ന­വ­ഭൗ­തി­ക­വാ­ദം മു­ന്നോ­ട്ടു് വ­യ്ക്കു­ന്ന ‘ന്യൂ നോർമൽ’ മതവും രാ­ഷ്ട്രീ­യ­വും ദൈ­വ­ശാ­സ്ത്ര­വും പ­ര്യാ­ലോ­ച­ന­യ്ക്ക് വി­ഷ­യീ­ഭ­വി­പ്പി­ക്കു­ക­യെ­ന്ന­താ­ണു് ഈ ലേ­ഖ­ന­ത്തി­ന്റെ ല­ക്ഷ്യം. കൊ­റോ­ണാ­യു­ടെ നീ­രാ­ളി­പ്പി­ടു­ത്ത­ത്തി­ലാ­യി­രി­ക്കു­മ്പോ­ഴും മത വർ­ഗ്ഗീ­യ­ത­യ്ക്കും വം­ശീ­യ­ത­യ്ക്കും സാം­സ്കാ­രി­ക അ­പ­ര­ത്വ നിർ­മ്മി­തി­കൾ­ക്കും സാ­മ്പ­ത്തി­ക­മാ­യ പ്ര­വർ­ജ്ജ­ന­ത്തി­നും മൂർ­ച്ച കൂ­ട്ടു­ന്ന കോർ­പ്പ­റേ­റ്റ് ക്യാ­പ്പി­റ്റ­ലി­സ­ത്തെ പൊ­ളി­ച്ചെ­ഴു­തു­ക ശ്ര­മ­ക­ര­മാ­ണെ­ങ്കി­ലും അതു് മാ­ത്ര­മാ­ണു് ‘ന്യൂ നോർമൽ’ ജ്ഞാ­ന­പ­രി­സ­ര­ത്തെ യാ­ഥാർ­ത്ഥ്യ­മാ­ക്കു­ന്ന­തെ­ന്ന ചി­ന്ത­യിൽ നി­ന്നാ­ണു് ഈ അ­ന്വേ­ഷ­ണം ആ­രം­ഭി­ക്കു­ന്ന­തെ­ന്നു് ആ­മു­ഖ­മാ­യി രേ­ഖ­പ്പെ­ടു­ത്ത­ട്ടെ.

ന­വ­ഭൗ­തി­ക­വാ­ദം

ന­വ­ഭൗ­തി­ക­വാ­ദം ആ­ധു­നി­കാ­ന­ന്ത­ര ജ്ഞാ­ന­മ­ണ്ഡ­ല­ത്തെ­യാ­ണു് അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­തെ­ന്നു് പ­റ­ഞ്ഞു­വ­ല്ലോ. പാ­ശ്ചാ­ത്യ ആ­ധു­നി­ക ചി­ന്ത­യോ­ടു് സാ­മൂ­ഹി­ക­വും സാം­സ്കാ­രി­ക­വും രാ­ഷ്ട്രീ­യ­വു­മാ­യി ഉ­ന്ന­യി­ക്ക­പ്പെ­ട്ട ക­ല­ഹ­ങ്ങ­ളിൽ നി­ന്നാ­ണു് പ്ര­ധാ­ന­മാ­യും ന­വ­ഭൗ­തി­ക­വാ­ദം രൂ­പ­പ്പെ­പ്പെ­ടു­ന്ന­തു്. കോ­ള­നി­യ­ന­ന്ത­ര പ്ര­ത്യ­യ­ശാ­സ്ത്ര­ങ്ങ­ളും ന­വ­ഫെ­മി­നി­സ്റ്റ് ചി­ന്ത­ക­ളും യൂ­റോ­പ്പ് ഇതര സ­മൂ­ഹ­ങ്ങ­ളിൽ നി­ന്നും രൂ­പ­പ്പെ­ട്ട പ്ര­തി­മാ­ന­വി­ക വാ­ദ­ങ്ങ­ളും ഉൾ­പ്പെ­ടു­ന്ന ആ­ധു­നി­കാ­ന­ന്ത­ര ജ്ഞാ­ന­പ­രി­സ­ര­ത്തി­നു­ള്ളിൽ ത­ന്നെ­യാ­ണു് പ്ര­സ്തു­ത ചി­ന്താ­ധാ­ര ഉരുവം കൊ­ള്ളു­ന്ന­തു്. ഭൗതിക ശാ­സ്ത്ര­വും ജീ­വ­ശാ­സ്ത്ര­വും ഉൾ­പ്പെ­ടു­ന്ന മാ­ന­വി­ക ശാ­സ്ത്ര­ങ്ങ­ളും മാ­ത്ര­മ­ല്ല, മീഡിയ തിയറി, ലാ­വ­ണ്യ­ശാ­സ്ത്രം, പ­രി­സ്ഥി­തി വി­ജ്ഞാ­നീ­യം, നൈ­തി­ക­ശാ­സ്ത്രം, രാ­ഷ്ട്രീ­യ ത­ത്വ­ചി­ന്ത തു­ട­ങ്ങി ഒ­ട്ട­ന­വ­ധി വി­ഭാ­ഗ­ങ്ങ­ളി­ലെ നൂതന ചി­ന്ത­ക­ളും ന­വ­ഭൗ­തി­ക വാ­ദ­ത്തി­ന്റെ രൂ­പീ­ക­ര­ണ­പ്ര­ക്രി­യ­യിൽ പ­ങ്കു­ചേ­രു­ന്നു­ണ്ടു്. വ്യ­ത്യ­സ്ത വ്യ­വ­ഹാ­ര­ങ്ങ­ളു­മാ­യി കൈ­കോർ­ക്കു­ന്ന ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ ഈ പ്ര­വ­ണ­ത­യെ ‘തി­ര­ശ്ചീ­ന­ത’ (Transversality) എ­ന്നാ­ണു് ഡോൾ­ഫി­ജി­നും ഐറിസ് വാൻഡർ ടൂ­യി­നും വി­ളി­ക്കു­ന്ന­തു്.[3]

ആ­ധു­നി­ക പാ­ശ്ചാ­ത്യ ചി­ന്താ­ലോ­കം താ­ലോ­ലി­ച്ചി­രു­ന്ന ദ്വ­ന്ദ­വാ­ദ­ത്തെ (Dualism) ആ­ധു­നി­കാ­ന­ന്ത­ര­മാ­യൊ­രു ഏ­ക­താ­ബോ­ധ്യം (Monism) കൊ­ണ്ടു് മ­റി­ക­ട­ക്കാ­നു­ള്ള ശ്ര­മ­മാ­ണു് ന­വ­ഭൗ­തി­ക­വാ­ദ­ത്തി­നു് രൂപം നൽ­കി­യെ­ന്നു് പറയാം.

വൈ­വി­ധ്യ­മാ­യ സം­വാ­ദ­മ­ണ്ഡ­ലം ന­വ­ഭൗ­തി­ക­വാ­ദ­ത്തി­നു് അ­വ­കാ­ശ­പ്പെ­ടാ­മെ­ങ്കി­ലും പ്ര­ധാ­ന­മാ­യും ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ഉ­ത്ത­രാർ­ദ്ധ­ത്തി­ലു­ണ്ടാ­യ ന­വ­ഫെ­മി­നി­സ്റ്റ് ചി­ന്താ­ധാ­ര­ക­ളു­മാ­യി­ട്ടാ­ണു് അതു് ഏറെ ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. എ­ലി­സ­ബേ­ത്ത് ഗ്രോ­സ്സ്, ഡോണ ഹാരവെ, റോസി ബ്രെ­യ്ഡോ­റ്റി, കേരൻ ബരാഡ് തു­ട­ങ്ങി­യ ഉ­ത്ത­രാ­ധു­നി­ക ഫെ­മി­നി­സ്റ്റ് ചി­ന്ത­കർ സ്ത്രീ­ക­ളു­ടെ കർ­തൃ­ത്വ­ത്തെ അ­വ­രു­ടെ ഭൗതിക സാ­ഹ­ച­ര്യ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തി ചി­ന്തി­ക്കാൻ തു­ട­ങ്ങി­യി­രു­ന്നു. അതേ സമയം തന്നെ ക്വിൻ­ട്ടിൻ മെ­യ്ലാ­സ്സ­ക്സ്, ബ്രൂ­നോ ലെ­യ്റ്റൂർ, കാ­ത­റിൻ മലബൂ എ­ന്നി­വർ പ­ര­മ്പ­രാ­ഗ­ത­മാ­യ അതീത യാ­ഥാർ­ത്ഥ്യ­വാ­ദ­ത്തെ (Transcendentalism) നി­ഷേ­ധി­ച്ചു് അ­ന്തഃ­സ്ഥി­തി യാ­ഥാർ­ത്ഥ്യ­ത്തെ (Immanence) ജ്ഞാ­ന­സി­ദ്ധാ­ന്ത രൂ­പീ­ക­ര­ണ­ത്തി­നു് ഉ­പ­യോ­ഗി­ക്കാൻ തു­ട­ങ്ങി­യി­രു­ന്നു. ഏ­റെ­ക്കാ­ല­മാ­യി പാ­ശ്ചാ­ത്യ ചി­ന്താ­മ­ണ്ഡ­ല­ത്തെ നി­യ­ന്ത്രി­ച്ചി­രു­ന്ന ആ­ശ­യ­വാ­ദ­ത്തി­നും (Idealism), അ­സ്തി­ത്വ­വാ­ദ­ത്തി­നും (Existentialism), പ്ര­തി­നി­ധാ­ന ചി­ന്ത­യ്ക്കും (Representation) വി­രു­ദ്ധ­മാ­യൊ­രു ആ­ഹ്വാ­ന­മാ­യി­രു­ന്നു അതു്. മ­നു­ഷ്യ­നെ നി­യ­ന്ത്രി­ക്കു­ന്ന­തു് (അ­ല്ലെ­ങ്കിൽ ലോ­ക­ത്തെ നി­യ­ന്ത്രി­ക്കു­ന്ന­തു്) ലോ­ക­ത്തി­നു് പു­റ­ത്തു­ള്ള ഒരു അ­തീ­ത­യാ­ഥാർ­ത്ഥ്യ­മാ­ണെ­ന്നും ലോകം എ­പ്പോ­ഴും പ­രാ­ശ്ര­യ­ത്തി­ലാ­ണെ­ന്നു­മു­ള്ള ചിന്ത പ്ര­സ്തു­ത ചി­ന്ത­കർ നി­ഷേ­ധി­ച്ചു.

ഡ­യാ­ന­കു­ലെ യും സാ­മ­ന്താ­ഫ്രോ­സ്റ്റും മ­നു­ഷ്യ­ന്റെ ശാ­സ്ത്ര­ബോ­ധ­ത്തിൽ ഉ­ത്ത­രാ­ധു­നി­ക­ത വ­രു­ത്തി­യ മാ­റ്റ­ങ്ങ­ളെ­യും ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ രൂ­പീ­ക­ര­ണ­ത്തി­നു് കാ­ര­ണ­മാ­യെ­ന്നു് വാ­ദി­ക്കു­ന്നു. പ്ര­ത്യേ­കി­ച്ചും പ­ദാർ­ത്ഥം കേവലം നി­ശ്ച­ല­മാ­യ വ­സ്തു­നി­ഷ്ഠ യാ­ഥാർ­ത്ഥ്യ­മാ­ണെ­ന്ന ദെ­ക്കാർ­ത്തി­ന്റെ­യും ന്യൂ­ട്ട­ന്റെ യും ആ­ധു­നി­ക ചി­ന്താ­പ­ദ്ധ­തി­ക­ളെ നി­ഷേ­ധി­ച്ചു് പ­ദാർ­ത്ഥ­ങ്ങൾ അ­തി­നു­ള്ളിൽ തന്നെ ച­ല­നാ­ത്മ­ക­മാ­യൊ­രു ശക്തി സ്രോ­ത­സ്സാ­ണെ­ന്നും അ­തു­കൊ­ണ്ടു­ത­ന്നെ വ­സ്തു­വും ആ­ത്മാ­വും ആ­ശ­യ­ലോ­ക­വും വ­സ്തു­നി­ഷ്ഠ­യാ­ഥാർ­ത്ഥ്യ­ലോ­ക­വും ഒ­ക്കെ­ത്ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യ­ങ്ങൾ അ­സ്ഥാ­ന­ത്തു­ള്ള­താ­ണെ­ന്നു­മു­ള്ള ആ­ധു­നി­കാ­ന­ന്ത­ര ഭൗ­തി­ക­ശാ­സ്ത്ര ബോ­ധ്യ­ങ്ങൾ (ഉദാ: ക്വാ­ണ്ടം മെ­ക്കാ­നി­ക്സ്) ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ അ­ടി­സ്ഥാ­ന­മാ­ണു്.[4] മാ­ത്ര­വു­മ­ല്ല; ജീ­വ­ശാ­സ്ത്ര­ബോ­ധ്യ­ങ്ങ­ളി­ലു­ണ്ടാ­യ വ­ളർ­ച്ച­യും സാ­ങ്കേ­തി­ക അ­റി­വു­ക­ളും മ­നു­ഷ്യ­നും പ്ര­കൃ­തി­യും പ്ര­കൃ­തി­യും സം­സ്കാ­ര­വു­മൊ­ക്കെ­ത്ത­മ്മി­ലു­ണ്ടാ­യി­രു­ന്ന വി­രു­ദ്ധ­ത­ക­ളെ ചോ­ദ്യം ചെ­യ്യാൻ സ­ഹാ­യ­ക­ര­മാ­യി­രു­ന്നു. ചു­രു­ക്ക­ത്തിൽ, ആ­ധു­നി­ക പാ­ശ്ചാ­ത്യ ചി­ന്താ­ലോ­കം താ­ലോ­ലി­ച്ചി­രു­ന്ന ദ്വ­ന്ദ­വാ­ദ­ത്തെ (Dualism) ആ­ധു­നി­കാ­ന­ന്ത­ര­മാ­യൊ­രു ഏ­ക­താ­ബോ­ധ്യം (Monism) കൊ­ണ്ടു് മ­റി­ക­ട­ക്കാ­നു­ള്ള ശ്ര­മ­മാ­ണു് ന­വ­ഭൗ­തി­ക­വാ­ദ­ത്തി­നു് രൂപം നൽ­കി­യെ­ന്നു് പറയാം. എ­ന്നാൽ, ഈ ആ­ധു­നി­കാ­ന­ന്ത­ര ഏ­ക­താ­ബോ­ധ്യം പൗ­രാ­ണി­ക പാ­ശ്ചാ­ത്യ പ്ലേ­റ്റോ­ണി­ക് ഏ­ക­താ­ബോ­ധ്യ­ത്തി­ന്റെ നി­ഷേ­ധ­വും പ­ദാർ­ത്ഥ­ലോ­ക­ത്തെ ആ­ശ­യ­ലോ­ക­ത്തി­ന്റെ അ­നു­ബ­ന്ധ­മാ­യി (Appendix) കൂ­ട്ടി­കെ­ട്ടു­ന്ന ആ­ധി­പ­ത്യ ഭാ­വ­ന­യു­ടെ പൊ­ളി­ച്ചെ­ഴു­ത്തു­മാ­യി­രു­ന്നു­വെ­ന്നു് നാം മ­ന­സ്സി­ലാ­ക്ക­ണം.

ആ­ധു­നി­കാ­ന­ന്ത­ര ചി­ന്ത­ക­ളു­മാ­യി ന­വ­ഭൗ­തി­ക­വാ­ദ­ത്തെ ബ­ന്ധ­പ്പെ­ടു­ത്തു­മ്പോൾ നാം പു­ലർ­ത്തേ­ണ്ട ജാ­ഗ്ര­ത വളരെ പ്ര­ധാ­ന­മാ­ണു്. ഉ­ത്ത­രാ­ധു­നി­ക ചി­ന്ത­യിൽ ആ­ധു­നി­ക വി­രു­ദ്ധ കേ­വ­ല­വാ­ദ­വും (Anti-​modernism) അ­തേ­സ­മ­യം തന്നെ സം­ശു­ദ്ധ പൗ­രാ­ണി­ക­താ­വാ­ദ­വും (Traditionalism) അതീത-​അതീതയാഥാർത്ഥ്യവാദവും (Hyper transcendentalismliberation) ഉൾ­ക്കൊ­ള്ളു­ന്നു­ണ്ടു്.

images/Emmanuel_Levinas.jpg
ഇ­മ്മാ­നു­വേൽ ലെ­വി­നാ­സ്

ആ­ധു­നി­ക­വി­രു­ദ്ധ­കേ­വ­ല­വാ­ദം ആ­ധു­നി­ക­മാ­യ ചി­ന്താ­പ­ദ്ധ­തി­ക­ളെ കാ­ര­ണ­മി­ല്ലാ­തെ ത­ന്നെ­യും എ­തിർ­ക്കു­മ്പോൾ സം­ശു­ദ്ധ പൗ­രാ­ണി­ക­താ­വാ­ദം പ­ണ്ടെ­ങ്ങോ നി­ല­വി­ലു­ണ്ടാ­യി­രു­ന്ന (എന്നു പ­റ­യ­പ്പെ­ടു­ന്ന) ആ­ധു­നി­ക പൂർ­വ്വ മൂ­ല്യ­ബോ­ധ­ത്തി­ന്റെ സം­ശു­ദ്ധ­ത­യി­ലേ­ക്കാ­ണു് വിരൽ ചൂ­ണ്ടു­ന്ന­തു്. അതീത-​അതീതയാഥാർത്ഥ്യ വാ­ദ­മാ­ക­ട്ടെ പൗ­രാ­ണി­ക­ത­യി­ലേ­ക്കു­ള്ള മ­ട­ങ്ങി­പോ­ക്ക­ല്ല; മ­റി­ച്ചു്, ആ­ധു­നി­ക­ത­യ്ക്ക­പ്പു­റ­മു­ള്ള അ­തി­ഭൗ­തി­ക­യാ­ഥാർ­ത്ഥ്യ­ത്തെ സ്വ­പ്നം കാ­ണു­ന്നു. ഴാ­ക്ക് ദരിദ യും ഇ­മ്മാ­നു­വേൽ ലെ­വി­നാ­സും ഷീൻ-​ലക് മാ­രി­യോ­ണും ഒക്കെ അ­ത്ത­ര­ത്തിൽ ചി­ന്തി­ക്കു­ന്ന­വ­രാ­ണു്. ഭൗ­തി­ക­യാ­ഥാർ­ത്ഥ്യ­ത്തെ നേ­രി­ട്ടു് പ­രി­വർ­ത്തി­പ്പി­ക്കാ­തെ പു­റ­ത്തു് നി­ന്നും നി­യ­ന്ത്രി­ക്കു­ന്ന വി­മോ­ച­നം (liberation as exteriority) എ­ത്ര­ത്തോ­ളം യാ­ഥാർ­ത്ഥ്യ ബോ­ധ­മു­ള്ള­തും രാ­ഷ്ട്രീ­യ­പ­ര­വും (political) ആ­യി­രി­ക്കു­മെ­ന്നാ­ണു് ന­വ­ഭൗ­തി­ക­വാ­ദി­ക­ളാ­യ ജൂ­ഡി­ത്ത് ബ­ട്ല­റും അലൻ ബാ­ദി­യോ യും ചോ­ദി­ക്കു­ന്ന­തു്. അ­തു­കൊ­ണ്ടു് ന­വ­ഭൗ­തി­ക­വാ­ദം ഉ­ത്ത­രാ­ധു­നി­ക­ത­യിൽ­ത­ന്നെ വ്യ­തി­രി­ക്ത­മാ­യൊ­രു ജ്ഞാ­ന­മ­ണ്ഡ­ലം സൃ­ഷ്ടി­ക്കു­ന്നു­ണ്ടെ­ന്നാ­ണു് പ­റ­ഞ്ഞു­വ­രു­ന്ന­തു്. അതു്, ഭൗതിക യാ­ഥാർ­ത്ഥ്യ­ത്തെ അ­തി­ന്റെ സ്വ­യ­നിർ­ണ്ണ­യ കർ­തൃ­ത്വ­ത്തി­ലും (subjectivity) സ്വ­യ­വി­മോ­ച­ന സാ­ധ്യ­ത­യി­ലും (agency) അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന ന­വീ­ന­മാ­യ ഭൗതിക രാ­ഷ്ട്രീ­യ ചി­ന്ത­യാ­ണു്.

ഭൂ­മി­യെ പു­റ­ത്തു­നി­ന്നും നി­യ­ന്ത്രി­ക്കു­ന്ന ഒരു അതീത യാ­ഥാർ­ത്ഥ്യ­മോ ആ­ശ­യ­ലോ­ക­മോ അ­ഭൗ­മി­ക ശ­ക്തി­യോ നി­യ­മ­മോ ഒ­ന്നു­മി­ല്ല. പ­രി­വർ­ത്ത­നാ­ത്മ­ക­ത­യാ­ണു് ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ങ്കിൽ അതു് ഭൗ­തി­ക­ലോ­ക­ത്തിൽ തന്നെ ഉൾ­ച്ചേർ­ത്തി­രി­ക്കു­ന്നു­വെ­ന്ന­താ­ണു് ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ കാ­ഴ്ച­പ്പാ­ടു്.

ഭൗ­തി­ക­ലോ­ക­ത്തി­ന്റെ സ്വ­യ­നിർ­ണ്ണ­യ നിർ­വ്വാ­ഹ­ക­ത്വം (Agency of the material world) എന്ന ചിന്ത ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ അ­ടി­സ്ഥാ­ന­മാ­ണു്. നാം അ­ധി­വ­സി­ക്കു­ന്ന ഭൗ­തി­ക­ലോ­കം നി­ശ്ച­ല­മോ അ­തീ­ത­യാ­ഥാർ­ത്ഥ്യ­ത്താൽ നി­യ­ന്ത്രി­ത­മോ അല്ല. അതു് ജൈ­വി­ക­വും നൈ­സർ­ഗ്ഗി­ക­വു­മാ­യ പ­രി­വർ­ത്ത­ന­ശേ­ഷി ഉള്ള ഒ­ന്നാ­ണു്. ന­വ­ഭൗ­തി­ക­വാ­ദ­ത്തി­നു് ശ­ക്ത­മാ­യ പി­ന്തു­ണ നൽ­കു­ന്ന ജെനെ ബെ­ന്ന­റ്റ് ‘പ­ദാർ­ത്ഥ­ങ്ങ­ളു­ടെ കർ­തൃ­ത്വം’ (Agency of matter) എ­ന്നാ­ണ­തി­നെ വി­ളി­ക്കു­ന്ന­തു്. നി­ശ്ച­ല­വും നിർ­വ്വി­കാ­ര­വും പ­രാ­ശ്രി­ത­വു­മാ­യ പ­ദാർ­ത്ഥ­ങ്ങ­ളാ­യ­ല്ല; മ­റി­ച്ചു്, നി­ര­ന്ത­രം ച­ല­നാ­ത്മ­ക­വും സ്വയം പ­രി­വർ­ത്ത­ന­ത്തി­നു വി­ധേ­യ­മാ­യ­തു­മാ­യ പ­ദാർ­ത്ഥ­ങ്ങ­ളാ­യാ­ണു് (Vibrant Matter) ജെനെ ബെ­ന്ന­റ്റ് കാ­ണു­ന്ന­തു്. മിഷേൽ ഫു­ക്കോ യുടെ ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ രൂ­പീ­ക­ര­ണ­ത്തി­ന്റെ ച­രി­ത്രം (Genealogy) സ്വ­ന്തം ശ­രീ­ര­ത്തിൽ സ്വയം പേ­റു­ന്ന ചൈ­ത­ന്യ­വ­ത്താ­യ പ­ദാർ­ത്ഥ­ങ്ങൾ. പ­ദാർ­ത്ഥ­ങ്ങ­ളു­ടെ ഈ ച­ല­നാ­ത്മ­ക ഉൾ­ബോ­ധം അ­നു­ഭ­വ­പ­ര­മാ­ണു്. വി­ദ്യു­ച്ഛ­ക്തി­യു­ടെ പ­രി­വർ­ത്ത­നാ­ത്മ­ക­ത­യെ­ക്കു­റി­ച്ചു് ജെനെ ബെ­ന്ന­റ്റ് തന്റെ vibrant matterഎന്ന ഗ്ര­ന്ഥ­ത്തിൽ പ്ര­തി­പാ­ദി­ക്കു­ന്നു­ണ്ടു്. ക്ലെ­യ്റ്റൻ ക്രോ­ക്ക­റ്റും ജെ­ഫ്രി റോ­ബിൻ­സ­നും ഭൂ­മി­യെ ‘സ്വ­യ­നിർ­ണ്ണ­യ കർ­തൃ­ത്വ­മു­ള്ള ജൈവ ശരീരം’ (earth as subject) എ­ന്നു് വി­ളി­ക്കു­ന്നു­ണ്ടു്. ഇവിടെ, ഭൂ­മി­യെ പു­റ­ത്തു­നി­ന്നും നി­യ­ന്ത്രി­ക്കു­ന്ന ഒരു അതീത യാ­ഥാർ­ത്ഥ്യ­മോ ആ­ശ­യ­ലോ­ക­മോ അ­ഭൗ­മി­ക ശ­ക്തി­യോ നി­യ­മ­മോ ഒ­ന്നു­മി­ല്ല. പ­രി­വർ­ത്ത­നാ­ത്മ­ക­ത­യാ­ണു് ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ങ്കിൽ അതു് ഭൗ­തി­ക­ലോ­ക­ത്തിൽ തന്നെ ഉൾ­ച്ചേർ­ത്തി­രി­ക്കു­ന്നു­വെ­ന്ന­താ­ണു് ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ കാ­ഴ്ച­പ്പാ­ടു്.

പ്ര­പ­ഞ്ച­ത്തെ ജൈ­വി­ക­മാ­യൊ­രു ഉ­ണ്മാ­ബ­ന്ധ­മാ­യാ­ണി­വി­ടെ (Relational Ontology) മ­ന­സ്സി­ലാ­ക്കു­ന്ന­തു്. ദൈ­വി­ക­ത­യും അ­ത്ത­ര­ത്തിൽ ത­ന്നെ­യാ­ണു്. ഈ ജൈവിക ബ­ന്ധ­ത്തി­നു പു­റ­ത്തു­ള്ള അതീത യാ­ഥാർ­ത്ഥ്യ­മാ­യി ദൈ­വ­ത്തെ ഇവിടെ ക­ണ്ടെ­ത്താ­നാ­വി­ല്ല. മ­നു­ഷ്യ­ന്റെ സ്ഥാ­ന­വും ഈയൊരു ഉ­ണ്മാ­ബ­ന്ധ­ത്തി­ലാ­ണു് അ­ട­യാ­ള­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തു്. ന­വ­ഭൗ­തി­ക­വാ­ദ­ത്തിൽ മ­നു­ഷ്യ­നോ ദൈ­വ­ത്തി­നോ നി­യ­ന്ത്രി­താ­വി­ന്റെ­യോ ര­ക്ഷ­കർ­ത്താ­വി­ന്റെ­യോ റോ­ള­ല്ല; മ­റി­ച്ചു്, ഭൗ­മ­ണ്ഡ­ല­ത്തി­ലെ സ­ഹ­കാ­രി­ക­ളു­ടെ റോ­ളാ­ണു്. അ­തു­കൊ­ണ്ടു് ന­വ­ഭൗ­തി­ക­വാ­ദ­ത്തെ ദൈ­വ­ശാ­സ്ത്രാ­ന­ന്ത­ര­വാ­ദ­മെ­ന്നും (Post theological) മാ­ന­വാ­ന­ന്ത­ര­വാ­ദ­മെ­ന്നും (Post humanism) വി­ളി­ക്കാം. മാ­ന­വാ­ന­ന്ത­ര­വാ­ദം പ്ര­പ­ഞ്ച­ത്തി­ന്റെ നി­യ­ന്ത്രി­താ­വി­ന്റെ സ്ഥാ­ന­ത്തു­നി­ന്നും മ­നു­ഷ്യ­നെ സ്ഥാ­ന­ഭ്ര­ഷ്ട­നാ­ക്കു­ന്നു­വെ­ന്നു് മാ­ത്ര­മ­ല്ല; മ­നു­ഷ്യ­നെ­ന്ന സ്വ­ത­ന്ത്ര സ്വ­ത്വ­ത്തെ വെ­ല്ലു­വി­ളി­ക്കു­ന്ന­തു­മാ­ണു്. പ്ര­കൃ­തി­യോ­ടു് ചേർ­ന്നു­കി­ട­ക്കു­ന്ന ഉണ്മ മാ­ത്ര­മാ­ണു് മ­നു­ഷ്യ­നെ­ന്നു് സാരം (plenetary ontology). സാ­മൂ­ഹി­ക ശാ­സ്ത്ര­വും ജീ­വ­ശാ­സ്ത്ര­വും ഭൗ­തി­ക­ശാ­സ്ത്ര­വും ഒ­ക്കെ­ത്ത­മ്മി­ലു­ള്ള പാ­ര­സ്പ­രി­ക­ത മാ­ത്ര­മ­ല്ല ഇവിടെ വ്യ­ക്ത­മാ­ക്കു­ന്ന­തു്; മ­റി­ച്ചു്, മ­നു­ഷ്യ­നും മൃ­ഗ­ങ്ങ­ളും സ­സ്യ­ല­താ­ദി­ക­ളും സകല ച­രാ­ച­ര­ങ്ങ­ളും ത­മ്മി­ലു­ള്ള ബ­ന്ധു­ത്വ­ത്തി­ന്റെ ഉ­ണ്മാ­ബോ­ധ്യ­മാ­ണി­വി­ടെ തെ­ളി­യു­ന്ന­തു്. ഈ ഭൗതിക ഉ­ണ്മാ­ബോ­ധ്യ­മാ­ണു് ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ ഏ­ക­താ­ബോ­ധ്യം (Univocit).

ന­വ­ഭൗ­തി­ക­വാ­ദ­ത്തിൽ മ­നു­ഷ്യ­നോ ദൈ­വ­ത്തി­നോ നി­യ­ന്ത്രി­താ­വി­ന്റെ­യോ ര­ക്ഷ­കർ­ത്താ­വി­ന്റെ­യോ റോ­ള­ല്ല; മ­റി­ച്ചു്, ഭൗ­മ­ണ്ഡ­ല­ത്തി­ലെ സ­ഹ­കാ­രി­ക­ളു­ടെ റോ­ളാ­ണു്. അ­തു­കൊ­ണ്ടു് ന­വ­ഭൗ­തി­ക­വാ­ദ­ത്തെ ദൈ­വ­ശാ­സ്ത്രാ­ന­ന്ത­ര­വാ­ദ­മെ­ന്നും (Post theological) മാ­ന­വാ­ന­ന്ത­ര­വാ­ദ­മെ­ന്നും (Post humanism) വി­ളി­ക്കാം.

ന­വ­ഭൗ­തി­ക­വാ­ദ ചി­ന്ത­യ­നു­സ­രി­ച്ചു് മ­നു­ഷ്യ­ന്റെ ഓരോ ചി­ന്ത­യും അതു് നി­വർ­ത്തി­ക്കു­ന്ന പ്ര­വർ­ത്ത­ന­വും പ്ര­കൃ­തി­യും മ­നു­ഷ്യ­നും ദൈ­വി­ക­ത­യു­മെ­ല്ലാം സം­യോ­ജി­ക്കു­ന്ന ബ­ന്ധു­ത്വ­ത്തി­ന്റെ ഉ­ണ്മാ­ബോ­ധ്യ­ത്തി­ലാ­ണു് സം­ഭ­വി­ക്കു­ന്ന­തു്. ഈ ഭൗതിക ഉ­ണ്മാ­ബോ­ധ്യ­ത്തി­ന്റെ നി­ഷേ­ധം ജൈവ പ്ര­തി­സ­ന്ധി സൃ­ഷ്ടി­ക്കു­ന്നു. കോ­വി­ഡ് 19 മ­ഹാ­മാ­രി കാ­ല­ഘ­ട്ടം അതു് കൂ­ടു­തൽ കൂ­ടു­തൽ ബോ­ധ്യ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ന്നു. ഭൂ­വി­ഭ­വ­ങ്ങ­ളെ സാ­മ്പ­ത്തി­ക ലാ­ഭ­ത്തി­ന്റെ ഉ­ല്പ­ന്ന­ങ്ങ­ളാ­യി മാ­ത്രം വീ­ക്ഷി­ക്കു­ക­യും അ­തു­വ­ഴി ഉൽ­പാ­ദ­ന­വും ഉ­പ­ഭോ­ഗ­വും വി­ത­ര­ണ­വും കൈ­യ്യ­ട­ക്കി വ­യ്ക്കു­ക­യും ചെ­യ്യു­ന്ന കോർ­പ്പ­റേ­റ്റ് മൂലധന ശ­ക്തി­ക­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ, കോ­വി­ഡ് 19 മ­ഹാ­മാ­രി­യു­ടെ ആ­ധി­പ­ത്യ സാ­മ്പ­ത്തി­ക ഘ­ട­ന­യും ചൂ­ഷ­ണ­വ്യ­വ­സ്ഥ­യും മ­റ­നീ­ക്കി പു­റ­ത്തു­വ­രു­ന്നു. ഭൂ­വി­ഭ­വ­ങ്ങ­ളെ അ­തി­ജീ­വ­ന­ത്തി­ന്റെ സ­മ്പ­ദ്ഘ­ട­ന­യി­ലൂ­ടെ മാ­ത്രം സ­മീ­പി­ക്കു­ക­യും അ­തി­ന്റെ പു­ന­രുൽ­പ്പാ­ദ­ന­വും പു­നർ­ജീ­വ­ന­വും ആ­ഗ്ര­ഹി­ക്കു­ക­യും ചെ­യ്യു­ന്ന അ­ടി­സ്ഥാ­ന ജ­ന­സ­മൂ­ഹ­ങ്ങ­ളെ ക്ര­മേ­ണ ക്ര­മേ­ണ തു­ട­ച്ചു­നീ­ക്കു­ക­യെ­ന്ന മ­ര­ണ­ത്തി­ന്റെ പ്ര­ത്യ­യ­ശാ­സ്ത്ര­വും (Necropolitics) ഇ­ക്കാ­ല­ത്തു് നാം കാ­ണു­ന്നു. വി­ഭ­വ­ങ്ങ­ളു­ടെ മേ­ലു­ള്ള ആ­ധി­പ­ത്യ­ത്തി­നാ­യു­ള്ള രാ­ഷ്ട്രീ­യ പ­രി­ശ്ര­മ­ങ്ങൾ യു­ദ്ധ­ങ്ങ­ളി­ലാ­ണ­വ­സാ­നി­ക്കു­ന്ന­തു്. ജീവനെ പ­രി­ര­ക്ഷി­ക്കു­ന്ന ജീവൽ വി­ഭ­വ­ങ്ങ­ളു­ടെ സം­ര­ക്ഷ­ക­രെ നി­ല­നിർ­ത്തു­ന്ന ഭൗമ രാ­ഷ്ട്രീ­യ­ത്തി­നാ­യി­ട്ടാ­ണു് ന­വ­ഭൗ­തി­ക­വാ­ദം നി­ല­കൊ­ള്ളു­ന്ന­തു്. അതു് കേവലം ഭ­ര­ണ­ക്ര­മ­ങ്ങ­ളു­ടെ മാ­റ്റ­ങ്ങൾ­ക്കു­വേ­ണ്ടി­യോ പ്ര­ത്യ­യ­ശാ­സ്ത്ര­ങ്ങ­ളു­ടെ നി­ല­നിൽ­പ്പി­നു വേ­ണ്ടി­യോ ല­ക്ഷ്യ­മാ­ക്കി­യു­ള്ള­ത­ല്ല; മ­റി­ച്ചു്, മാ­ന­വാ­ന­ന്ത­ര ഭൗതിക ഉ­ണ്മാ­ബോ­ധ്യ­ത്തി­ലേ­ക്കു­ള്ള രാ­ഷ്ട്രീ­യ ചു­വ­ടു­മാ­റ്റ­മാ­ണു്.

മ­ന­സ്സു് അഥവാ ആ­ത്മാ­വു് ശ­രീ­ര­ത്തി­നു­ള്ളി­ലെ ഒരു പ്ര­ക്രി­യ മാ­ത്ര­മാ­ണു്. ന­വ­ഭൗ­തി­ക­വാ­ദ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ന­മ്മു­ടെ ഉ­ണ്മ­യെ നിർ­ണ്ണ­യി­ക്കു­ക­യും ഉ­ള്ളിൽ നി­ന്നും പ­രി­വർ­ത്തി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന ഭൗതിക ചി­ന്ത­കൾ ത­ന്നെ­യാ­ണു് പ­രി­വർ­ത്ത­ന­ത്തി­ന്റെ രാ­ഷ്ട്രീ­യ ചി­ന്ത­കൾ.

ന­വ­ഭൗ­തി­ക­വാ­ദം, അ­തു­കൊ­ണ്ടു് ആഗോള സാ­മ്പ­ത്തി­ക ക്ര­മ­ങ്ങ­ളെ­ക്കു­റി­ച്ചും ബ­യോ­ടെ­ക്നോ­ള­ജി­യെ­ക്കു­റി­ച്ചും വെർ­ച്ച ്വൽ ടെ­ക്നോ­ള­ജി­യെ­ക്കു­റി­ച്ചും ക്ലൈ­മ­റ്റ് ചെ­യ്ഞ്ചി­നെ­ക്കു­റി­ച്ചു­മൊ­ക്കെ സം­സാ­രി­ക്കു­ക­യും വി­മർ­ശ­നാ­ത്മ­ക­മാ­യി വി­ല­യി­രു­ത്തു­ക­യും ചെ­യ്യു­ന്നു. ഇവിടെ സാ­മൂ­ഹി­ക­ശാ­സ്ത്ര­വും സാ­മ്പ­ത്തി­ക­ശാ­സ്ത്ര­വും ധാർ­മ്മി­ക­ബോ­ധ­വു­മെ­ല്ലാം അ­ത­തി­ന്റെ വി­ഭാ­ഗീ­യ അ­തി­രു­കൾ വി­ട്ടു് സം­വാ­ദാ­ത്മ­ക­മാ­യി ഒ­ത്തു­ചേ­രു­ക­യും പ­രി­വർ­ത്ത­നാ­ത്മ­ക­മാ­യ ചി­ന്ത­കൾ രൂ­പീ­ക­രി­ക്കു­ക­യും ചെ­യ്യു­ന്നു. നാം അ­ധി­വ­സി­ക്കു­ന്ന ലോ­ക­ത്തി­ലെ ഭൗ­തി­ക­സാ­ഹ­ച­ര്യ­ങ്ങൾ ത­ന്നെ­യാ­ണു് ന­മ്മു­ടെ ചി­ന്ത­ക­ളെ ഉൽ­പാ­ദി­പ്പി­ക്കു­ക­യും നി­യ­ന്ത്രി­ക്കു­ക­യും ചെ­യ്യു­ന്ന­തു്. ചി­ന്ത­കൾ അ­ല്ലെ­ങ്കിൽ മ­ന­സ്സു് ശ­രീ­ര­ത്തി­ന­തീ­ത­മാ­യി വർ­ത്തി­ക്കു­ന്ന അതീത യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ പ്ര­തി­ഫ­ല­നം മാ­ത്ര­മാ­ണെ­ന്ന ആ­ശ­യ­വാ­ദം ഇവിടെ നി­ഷേ­ധി­ക്ക­പ്പെ­ടു­ക­യാ­ണു്. മ­ന­സ്സു് അഥവാ ആ­ത്മാ­വു് ശ­രീ­ര­ത്തി­നു­ള്ളി­ലെ ഒരു പ്ര­ക്രി­യ മാ­ത്ര­മാ­ണു്. ന­വ­ഭൗ­തി­ക­വാ­ദ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ന­മ്മു­ടെ ഉ­ണ്മ­യെ നിർ­ണ്ണ­യി­ക്കു­ക­യും ഉ­ള്ളിൽ നി­ന്നും പ­രി­വർ­ത്തി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന ഭൗതിക ചി­ന്ത­കൾ ത­ന്നെ­യാ­ണു് പ­രി­വർ­ത്ത­ന­ത്തി­ന്റെ രാ­ഷ്ട്രീ­യ ചി­ന്ത­കൾ. അതു് ഭൗ­തി­ക­യാ­ഥാർ­ത്ഥ്യം മാ­ത്ര­മാ­ണു്. അതു് അ­നു­ഭ­വ­പ­രം കൂ­ടി­യാ­ണു്. ഇവിടെ ശ്ര­ദ്ധി­ക്കേ­ണ്ട പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യം, ഭൗ­തി­ക­യാ­ഥാർ­ത്ഥ്യ­ത്തെ അ­തീ­ത­യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ ദ്വ­ന്ദ്വാ­പ­ര­ത്വ­മാ­ണെ­ന്ന പ­ര­മ്പ­രാ­ഗ­ത ചി­ന്ത­യെ ന­വ­ഭൗ­തി­ക­വാ­ദം നി­ഷേ­ധി­ക്കു­ക­യും ഭൗ­തി­ക­യാ­ഥാർ­ത്ഥ്യം നി­ര­ന്ത­രം പ­ര­സം­ക്ര­മ­ണ (Becoming) ത്തി­ലൂ­ടെ സ്വയം വി­ന്യ­സി­ക്ക­യും പ­രി­വർ­ത്തി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന ച­ല­നാ­ത്മ­ക­മാ­യ കർ­തൃ­ത്വ­മാ­ണു് എ­ന്നു് വ്യ­ക്ത­മാ­ക്കു­ക­യും ചെ­യ്യു­ന്നു. ഇ­വി­ടെ­യാ­ണു് ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ ത­ത്വ­ശാ­സ്ത്രാ­ടി­സ്ഥാ­നം വ്യ­ക്ത­മാ­ക്കേ­ണ്ടി­വ­രു­ന്ന­തു്.

images/Hegel.jpg
ഹെഗൽ

ഭൗതിക യാ­ഥാർ­ത്ഥ്യ­ങ്ങ­ളെ പ­രി­വർ­ത്തി­പ്പി­ക്കാ­തെ മ­നു­ഷ്യ­മ­ന­സ്സി­ന്റെ പ്രാ­തി­ഭാ­സി­ക പ­രി­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ (Phenomenological) സാ­മൂ­ഹ്യ­മാ­റ്റം അ­സാ­ധ്യ­മാ­ണെ­ന്ന ത­ത്വ­ശാ­സ്ത്ര­ചി­ന്ത മു­ന്നോ­ട്ടു് വ­യ്ക്കു­ന്ന­തു് കാറൽ മാർ­ക്സാ ണു് (1818–1883). ഭൗ­തി­ക­സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ മാ­റ്റം നിർ­ണ്ണ­യി­ക്കു­ന്ന­തു് അതീത ബോ­ധ്യ­ങ്ങ­ളാ­ണെ­ന്ന ജോർജ് വി­ല്യം ഫ്രെ­ഡ­റി­ക് ഹെ­ഗ­ലി­ന്റെ (1770–1830) ആ­ശ­യ­വാ­ദ­ത്തെ­യും വൈ­രു­ദ്ധ്യ­വാ­ദ­ത്തെ­യും ആദ്യം എ­തിർ­ക്കു­ന്ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­നാ­യ ലൂ­ദ്വി­ഗ് ഫോയർ ബാഹ് (1804–1872) ആണു്. പി­ന്തി­രി­പ്പൻ മ­ത­ചി­ന്ത മാ­ത്ര­മാ­ണു് ഹെ­ഗ­ലി­ന്റെ­തെ­ന്നു് ഫോയർ ബാഹ് പ്ര­സ്താ­വി­ച്ചു. അതീത യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ കെ­ട്ടു­പാ­ടിൽ നി­ന്നും ഭൗതിക യാ­ഥാർ­ത്ഥ്യ­ത്തി­നു് സ്വ­ന്ത­മാ­യൊ­രു മേൽ­വി­ലാ­സം നൽ­കി­യ­തു് ഫോയർ ബാഹ് ആ­ണെ­ന്നു് പറയാം. ഇവിടെ ഹെ­ഗ­ലി­ന്റെ ആ­ശ­യ­വാ­ദ­ത്തി­നും ഫോയർ ബാ­ഹി­ന്റെ വൈ­രു­ദ്ധ്യ­വാ­ദ­ത്തി­നും അ­പ്പു­റ­മാ­യി വൈ­രു­ദ്ധ്യാ­ത്മ­ക ഭൗ­തി­ക­വാ­ദ­ത്തി­ന്റെ നൂതന ചി­ന്താ­മ­ണ്ഡ­ലം തു­റ­ന്നി­ട്ട­തു് മാർ­ക്സാ­ണു്. ‘ബാ­ഹ്യ­പ്ര­പ­ഞ്ചം മാ­യ­യ­ല്ല, ദൈ­വ­സൃ­ഷ്ടി­യ­ല്ല, ചി­ന്ത­യിൽ നി­ന്നു് ഉ­ത്ഭ­വി­ക്കു­ന്ന­തു­മ­ല്ല’ എ­ന്നു് മാർ­ക്സ് പ്ര­ഖ്യാ­പി­ച്ചു. ബാ­ഹ്യ­പ്ര­പ­ഞ്ച­ത്തി­ന്റെ തന്നെ സൃ­ഷ്ടി­യാ­യ ചി­ന്ത­ക­ളും ആ­ശ­യ­ങ്ങ­ളും കേവലം ചി­ന്ത­ക­ളും ആ­ശ­യ­ങ്ങ­ളു­മാ­യി നി­ല­നിൽ­ക്കു­ന്ന­തി­നു് പകരം ബാ­ഹ്യ­പ്ര­കൃ­തി­യിൽ തന്നെ മാ­റ്റം വ­രു­ത്തു­ന്ന­തി­നു­ത­കു­ന്ന പ്ര­വർ­ത്ത­ന­ങ്ങ­ളിൽ ഏർ­പ്പെ­ടു­ന്നു­വെ­ന്ന യാ­ഥാർ­ത്ഥ്യ­വും മാർ­ക്സ് ചൂ­ണ്ടി­ക്കാ­ണി­ച്ചു. ഭൗതിക സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ പൊ­ളി­ച്ചെ­ഴു­ത്തും കർ­തൃ­ത്വ­ത്തി­ന്റെ പു­നർ­നിർ­മ്മി­തി­യും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യാ­ത്മ­ക ബന്ധം വെ­ളി­പ്പെ­ടു­ത്തി­യ മാർ­ക്സി­യൻ ത­ത്വ­ചി­ന്ത ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ശി­ല­ക­ളി­ലൊ­ന്നാ­ണു്.

images/Slavoj_Zizek.jpg
സ്ലാ­വോ­യ് ഴീ­ഴെ­ക്

എ­ന്നാൽ മാർ­ക്സി­യൻ ചി­ന്ത­യെ സ­മ­കാ­ലി­ക കോർ­പ്പ­റേ­റ്റ് ക്യാ­പ്പി­റ്റ­ലി­സ­ത്തി­ന്റെ സൂ­ക്ഷ്മ രാ­ഷ്ട്രീ­യ (Biopolitics) പ­ശ്ചാ­ത്ത­ല­ത്തിൽ പു­ന­രാ­ഖ്യാ­നം ചെ­യ്യു­ന്ന മിഷേൽ ഹാർ­ട്ട്, അ­ന്തോ­ണി­യോ നെ­ഗ്രി, ഗീൽ ദെ­ലേ­സ്, ഫെ­ലി­ക്സ് ഗ­ത്താ­രി, അലൻ ബാ­ദി­യോ, ജോർ­ജ്ജി­യോ അഗംബൻ, സ്ലാ­വോ­യ് സി­സെ­ക് തു­ട­ങ്ങി­യ പോ­സ്റ്റ് കോ­ണ്ടി­നെ­ന്റൽ ചി­ന്ത­ക­രോ­ടാ­ണു് ന­വ­ഭൗ­തി­ക­വാ­ദം കൂ­ടു­തൽ മമത കാ­ട്ടു­ന്ന­തു്. കോർ­പ്പ­റേ­റ്റ് ക്യാ­പ്പി­റ്റ­ലി­സം അഥവാ ഡി­സാ­സ്റ്റർ ക്യാ­പ്പി­റ്റ­ലി­സം (നവോമി ക്ലെ­യിൻ) ഭ­ര­ണ­ക്ര­മ­ങ്ങ­ളെ­യും ജ­നാ­ധി­പ­ത്യ സം­സ്കൃ­തി­ക­ളെ­യും മാ­ത്ര­മ­ല്ല മ­നു­ഷ്യ ശ­രീ­ര­ങ്ങ­ളെ­യും ജൈ­വ­ശ­രീ­ര­ങ്ങ­ളെ­യും കീ­ഴ­ട­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന നവ സാ­മ്രാ­ജ്യ­ത്വ­ത്തി­ന്റെ ഈ കാലം പോ­സ്റ്റ് മാർ­ക്സി­യൻ ത­ത്വ­ചി­ന്ത­യു­ടെ കാ­ല­മാ­ണെ­ന്നും ഭൗ­തി­ക­ത­യു­ടെ വീ­ണ്ടെ­ടു­പ്പി­നു് ന­വ­ചി­ന്താ­പ­ദ്ധ­തി­കൾ രൂ­പീ­ക­രി­ക്കേ­ണ്ട­തു­ണ്ടെ­ന്നു­മു­ള്ള ഗീൽ ദെ­ലേ­സി­ന്റെ ചിന്ത ന­വ­ഭൗ­തി­ക­വാ­ദ­ത്തി­നു് പ­ര­മ­പ്ര­ധാ­ന­മാ­ണു്. ഇതു്, പാ­ശ്ചാ­ത്യ­ലോ­ക­ത്തു് സ്പി­നോ­സ തു­ട­ങ്ങി­വ­ച്ച ഭൗ­തി­ക­വാ­ദ ചി­ന്താ മ­ണ്ഡ­ല­ത്തി­ന്റെ തു­ടർ­ച്ച ത­ന്നെ­യാ­ണു്. ഭൗതിക ബ­ന്ധ­ങ്ങ­ളു­ടെ പ­രി­വർ­ത്ത­നാ­ത്മ­ക­ത (Becoming) എന്ന ദെ­ലേ­സ്യൻ ചിന്ത അ­തു­കൊ­ണ്ടു് തന്നെ ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ ഉൾ­ക്കാ­മ്പും വ­രാ­നി­രി­ക്കു­ന്ന കാ­ല­ത്തെ രാ­ഷ്ട്രീ­യ പ്ര­തീ­ക്ഷ­യു­മാ­ണു്.

ന­വ­ഭൗ­തി­ക­വാ­ദ­കാ­ല­ത്തെ മതം

ഭൗതിക സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ പൊ­ളി­ച്ചെ­ഴു­ത്തും കർ­തൃ­ത്വ­ത്തി­ന്റെ പു­നർ­നിർ­മ്മി­തി­യും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യാ­ത്മ­ക ബന്ധം വെ­ളി­പ്പെ­ടു­ത്തി­യ മാർ­ക്സി­യൻ ത­ത്വ­ചി­ന്ത ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ശി­ല­ക­ളി­ലൊ­ന്നാ­ണു്.

യൂ­റോ­പ്പി­ലെ ക്രി­സ്തു­മ­തം നിർ­മ്മി­ച്ചെ­ടു­ത്ത മത സാം­സ്കാ­രി­ക ജ്ഞാ­ന­മ­ണ്ഡ­ല­ത്തെ അ­പ­നിർ­മ്മി­ച്ചു­കൊ­ണ്ടാ­ണു് ഭൗ­തി­ക­വാ­ദ­വും ന­വ­ഭൗ­തി­ക­വാ­ദ­വും പാ­ശ്ചാ­ത്യ­ലോ­ക­ത്തു് ആ­വി­ഷ്ക­രി­ക്ക­പ്പെ­ട്ട­തു്. ആദ്യ നൂ­റ്റാ­ണ്ടു­ക­ളി­ലെ ക്രൈ­സ്ത­വ സ­ഭാ­കൗൺ­സി­ലു­ക­ളും ജ്ഞാ­ന­കേ­ന്ദ്ര­ങ്ങ­ളും പി­ന്തു­ടർ­ന്ന­തു് പ്ലേ­റ്റോ­ണി­സ­ത്തി­ന്റെ ആ­ശ­യ­വാ­ദ­ത്തെ­യും (Idealism) പ്ര­തി­നി­ധാ­ന­വാ­ദ­ത്തെ­യും (Representation) ആ­യി­രു­ന്നു. ഭൗ­തി­ക­ലോ­ക­ത്തെ നിർ­ണ്ണ­യി­ക്കു­ന്ന അതീത യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ (Transcendence) ഒരു ആ­ശ­യ­ലോ­ക­മു­ണ്ടെ­ന്നും പ്ര­സ്തു­ത വൈ­രു­ദ്ധ്യം നി­ല­നിൽ­ക്ക­വെ തന്നെ ഭൗ­തി­ക­ലോ­ക­വും ഭൗ­തി­ക­ത­ക്ക­തീ­ത­മാ­യ ലോ­ക­വും ത­മ്മിൽ ആ­ശ­യ­പ­ര­മാ­യൊ­രു ഏ­ക­താ­ന­ത­യു­ണ്ടെ­ന്നു­മു­ള്ള ചി­ന്ത­കൾ ത­ന്നെ­യാ­ണു് ക്രി­സ്തീ­യ മ­ത­ബോ­ദ്ധ്യ­വും ആ­ദ്യ­കാ­ല­ങ്ങ­ളിൽ പി­ന്തു­ടർ­ന്ന­തു്. മ­ദ്ധ്യ­കാ­ല­ഘ­ട്ട­ത്തി­ലും തോമസ് അ­ക്വി­നാ­സി ലൂ­ടെ­യൊ­ക്കെ ഈ ചി­ന്താ­ധാ­ര തു­ട­രു­ക­യാ­ണു­ണ്ടാ­യ­തു്. സാ­മൂ­ഹി­ക രാ­ഷ്ട്രീ­യ മ­ണ്ഡ­ല­ത്തിൽ ഈ മെ­റ്റ­ഫി­സി­ക്കൽ ഏ­ക­താ­ന­ത പ്ര­തി­ഫ­ലി­ച്ച­തു് സാ­മ്രാ­ജ്യ­ത്വ­ങ്ങ­ളു­ടെ ദൈ­വ­ശാ­സ്ത്ര ന്യാ­യീ­ക­ര­ണ­മാ­യി­ട്ടാ­യി­രു­ന്നു എ­ന്ന­താ­ണു് വാ­സ്ത­വം. പ്ര­സ്തു­ത മെ­റ്റ­ഫി­സി­ക്കൽ ഏ­ക­താ­ന­ത എന്ന ആ­ശ­യ­ത്തി­നു് റെനെ ദെ­ക്കാർ­ത്തും ഇ­മ്മാ­നു­വേൽ കാ­ന്റും ഹെ­ഗ­ലു­മൊ­ക്കെ­യാ­ണു് ആ­ധു­നി­ക­ത­യു­ടെ ജ്ഞാ­ന­മ­ണ്ഡ­ല­ത്തിൽ പു­ന­രാ­വി­ഷ്കാ­രം നൽ­കി­യ­തു്. അ­തീ­ത­യാ­ഥാർ­ത്ഥ്യ­മാ­യ ആ­ത്മാ­വി­നു് (Soul) പകരം അ­പാ­ര­മാ­യ ചി­ന്താ­ശേ­ഷി­യു­ള്ള മ­ന­സ്സു് (Infinitist Mind human) വ­ന്നു­വെ­ന്നു് മാ­ത്രം. പൗ­രാ­ണി­ക പാ­ശ്ചാ­ത്യ ചി­ന്ത­യിൽ ഏകത മെ­റ്റ­ഫി­സി­ക്ക­ലാ­യി­രു­ന്നെ­ങ്കിൽ ആ­ധു­നി­ക പാ­ശ്ചാ­ത്യ ചി­ന്ത­യിൽ അതു് മെ­ക്കാ­നി­ക്ക­ലാ­യെ­ന്നു മാ­ത്രം. ഫോയർ ബാഹും കാറൽ മാർ­ക്സും ഫ്രെ­ഡ­റി­ക് നീ­ഷേ­യും തു­ടർ­ന്ന സ്പി­നോ­സി­സ്റ്റ് ഭൗ­തി­ക­വാ­ദ ചി­ന്താ­ധാ­ര­യാ­ണു് പു­തു­വ­ഴി വെ­ട്ടി­ത്തു­റ­ന്ന­തു്.

images/Spinoza.jpg
സ്പി­നോ­സ

ഫോയർ ബാഹും കാറൽ മാർ­ക്സും ഉ­ന്ന­യി­ച്ച­തു് ജ്ഞാ­ന­സി­ദ്ധാ­ന്ത­പ­ര­മാ­യ പ്ര­ശ്ന­മാ­ണു്. ക്രൈ­സ്ത­വ മതം ആ­ശ­യ­വാ­ദ­ത്തി­ന്റെ­യും മെ­റ്റ­ഫി­സി­ക്സി­ന്റെ­യും ത­ല­ത്തിൽ മാ­ത്രം ഒ­തു­ങ്ങി­നിൽ­ക്കു­ന്ന മ­ത­മാ­ണെ­ന്നും മ­താ­ത്മ­ക­ത ഭൗ­തി­ക­പ­ര­വും ദൈ­വീ­ക­ത മാ­നു­ഷി­ക­പ­ര­വും ആ­ക­ണ­മെ­ന്നു­ള്ള മ­ത­വി­മർ­ശ­നം ആ­ദ്യ­മാ­യി ഉ­ന്ന­യി­ക്കു­ന്ന­തു് ഫോയർ ബാഹ് ആണു്. മതം കേവലം അ­നു­ഭ­വ­പ­ര­മാ­യ ഒ­ന്നാ­ണെ­ന്ന ഷ്ള­യർ­മാ­ഖ­റു­ടെ ചി­ന്ത­യെ ഗൗ­ര­വ­മാ­യെ­ടു­ക്കു­മ്പോ­ഴും ആ അ­നു­ഭ­വ­ത­ലം ഭൗതിക യാ­ഥാർ­ഥ്യ­ങ്ങ­ളിൽ നി­ന്നും ഉ­റ­വ­യെ­ടു­ത്ത­താ­ണെ­ന്ന ഫോയർ ബാ­ഹി­ന്റെ ചിന്ത ശ്ര­ദ്ധേ­യ­മാ­ണു്. ചി­ന്ത­ക­ളെ­യും ദർ­ശ­ന­ങ്ങ­ളെ­യും വ­സ്തു­നി­ഷ്ഠ യാ­ഥാർ­ത്ഥ്യ­വു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തു­ന്ന മതം ഒരു മാ­നു­ഷി­ക പ­ദ്ധ­തി­യാ­ണെ­ന്നു് (human project) ഫോയർ ബാഹ് പ്ര­ഖ്യാ­പി­ച്ചു. മതം മ­നു­ഷ്യ­നെ സം­ബ­ന്ധി­ക്കു­ന്ന­താ­ണെ­ന്നും മ­നു­ഷ്യ­ന്റെ ദൈ­വ­ചി­ന്ത­ക­ളെ വെ­ളി­പ്പെ­ടു­ത്തു­ന്ന­തു­മാ­ണെ­ന്നു് അ­ദ്ദേ­ഹം പ്ര­ഖ്യാ­പി­ച്ച­തു് ക്രൈ­സ്ത­വ­മ­ത­ത്തെ പ്ര­തി­സ­ന്ധി­യി­ലാ­ക്കി. ഫോയർ ബാ­ഹി­ന്റെ ചി­ന്ത­ക­ളെ പി­ന്തു­ടർ­ന്ന മാർ­ക്സും മ­ത­വി­മർ­ശ­ന­ത്തി­ന്റെ മൂർ­ച്ച കൂ­ട്ടി. മ­ത­ത്തി­ന്റെ മെ­റ്റ­ഫി­സി­ക്സ് സ­മൂ­ഹ­ത്തി­ന്റെ ശ്രേ­ണി­ബ­ദ്ധ­ത നി­ല­നിർ­ത്തു­ന്ന­തും അ­ധി­കാ­ര ഘ­ട­ന­ക­ളെ നി­യ­മ­വൽ­ക്ക­രി­ക്കു­ന്ന­തു­മാ­ണെ­ന്നു് മാർ­ക്സ് വി­ല­യി­രു­ത്തി. സാ­മ്പ­ത്തി­ക­വും രാ­ഷ്ട്രീ­യ­വും ലിം­ഗ­പ­ര­വു­മാ­യ വി­വേ­ച­ന­ങ്ങ­ളെ അതു് സാ­ധൂ­ക­രി­ക്കു­ന്നു­വെ­ന്നും മാർ­ക്സ് പ­റ­ഞ്ഞു. മ­ത­വി­മർ­ശ­ന­ത്തി­ന്റെ അ­നി­വാ­ര്യ­ത­യെ­ക്കു­റി­ച്ചു് ഇ­ത്ര­യും കൃ­ത്യ­മാ­യി വ്യ­ക്ത­മാ­ക്കി­യ മ­റ്റൊ­രാൾ ഉ­ണ്ടാ­വി­ല്ല: ‘മ­നു­ഷ്യൻ അ­വ­ന­വ­നു ചു­റ്റും ച­രി­ക്കാ­തി­രി­ക്കു­മ്പോൾ അവനെ ചു­റ്റി­ക്ക­റ­ങ്ങു­ന്ന മാ­യാ­സൂ­ര്യ­നാ­ണു് മതം’. മതം മ­നു­ഷ്യ­നെ മ­യ­ക്കു­ന്ന ക­റു­പ്പാ­ണെ­ന്നു് മാർ­ക്സ് പ­റ­യു­ന്ന­തി­നു് കാരണം ദുർ­ബ­ല­നാ­യ മ­നു­ഷ്യ­നെ ചില മി­ഥ്യാ­ബോ­ധ­ങ്ങ­ളാൽ ഭ്ര­മി­പ്പി­ക്കു­ക­യും ഭൗതിക സാ­ഹ­ച­ര്യ­ങ്ങ­ളെ പ­രി­വർ­ത്തി­പ്പി­ക്കു­ന്ന­തി­നു­ള്ള പ്ര­യോ­ഗ സാ­ധ്യ­ത­കൾ നി­ഷേ­ധി­ക്കു­ക­യും ചെ­യ്യു­ന്നു­വെ­ന്ന കാരണം കൊ­ണ്ടാ­കാം. സ­മ­കാ­ലി­ക നി­യോ­ലി­ബ­റൽ കാ­ല­ത്തി­ലാ­ക­ട്ടെ മതം ത­ന്നെ­യാ­ണു് (പ്ര­ത്യേ­കി­ച്ചും ക്രി­സ്തു­മ­തം) അ­തി­ന്റെ പ്ര­യോ­ക്താ­വും സം­ര­ക്ഷ­ക­യും. ഇ­വി­ടെ­യാ­ണു് മാർ­ക്സി­ന്റെ മ­ത­വി­മർ­ശ­നം കാലിക പ്ര­സ­ക്തി­യു­ള്ള­താ­കു­ന്ന­തു്.

പൗ­രാ­ണി­ക പാ­ശ്ചാ­ത്യ ചി­ന്ത­യിൽ ഏകത മെ­റ്റ­ഫി­സി­ക്ക­ലാ­യി­രു­ന്നെ­ങ്കിൽ ആ­ധു­നി­ക പാ­ശ്ചാ­ത്യ ചി­ന്ത­യിൽ അതു് മെ­ക്കാ­നി­ക്ക­ലാ­യെ­ന്നു മാ­ത്രം. ഫോയർ ബാഹും കാറൽ മാർ­ക്സും ഫ്രെ­ഡ­റി­ക് നീ­ഷേ­യും തു­ടർ­ന്ന സ്പി­നോ­സി­സ്റ്റ് ഭൗ­തി­ക­വാ­ദ ചി­ന്താ­ധാ­ര­യാ­ണു് പു­തു­വ­ഴി വെ­ട്ടി­ത്തു­റ­ന്ന­തു്.

ആ­ചാ­രാ­നു­ഷ്ഠാ­ന­ങ്ങ­ളു­ടെ അതിഭൗതിക-​പ്രതിനിധാന മ­ണ്ഡ­ല­ത്തിൽ നി­ന്നും മനുഷ്യ-​പ്രകൃതി ബ­ന്ധ­ത­ല­ത്തി­ലെ ഭൗ­തി­ക­മാ­യ സം­ഘർ­ഷ­ങ്ങ­ളും ദുഃ­ഖ­ങ്ങ­ളും നൊ­മ്പ­ര­ങ്ങ­ളും അ­ടി­സ്ഥാ­ന­മാ­യി­ത്തീ­രു­ന്ന ഭൗതിക മ­ത­ദർ­ശ­ന­ങ്ങൾ പ്ര­ധാ­ന­മാ­കു­ന്ന­തു് ഇ­വി­ടെ­യാ­ണു്. ഇ­ന്ത്യ­യി­ലെ ഹൈ­ന്ദ­വ മ­ത­ത്തോ­ടു­ള്ള ചാർ­വ്വാ­ക­ന്മാ­രു­ടെ­യും (ലോ­കാ­യ­താ) ബുദ്ധ-​ജൈന മ­ത­ങ്ങ­ളു­ടെ­യും വി­മർ­ശ­നം ഇവിടെ പ്ര­ധാ­ന­മാ­ണു്. ഹൈ­ന്ദ­വ മ­ത­ത്തി­ലെ ഒരു പ്ര­ബ­ല­വി­ഭാ­ഗം ബ്രാ­ഹ്മ­ണി­സ­ത്തി­ലൂ­ടെ മെ­റ്റ­ഫി­സി­ക്സും ആ­ധി­പ­ത്യ­ത്തി­ന്റെ ശു­ദ്ധാ­ശു­ദ്ധ­ക്ര­മ­ങ്ങ­ളും അ­നു­വർ­ത്തി­ച്ച­പ്പോൾ ചാർ­വ്വാ­ക­ന്മാർ അതിനെ പ്ര­തി­രോ­ധി­ച്ച­തു് ഇ­ന്ത്യ­യി­ലെ പൗ­രാ­ണി­ക ഭൗതിക ദർശനം രൂ­പീ­ക­രി­ച്ചു­കൊ­ണ്ടാ­യി­രു­ന്നു. ആ­ത്മാ­വാൽ നി­യ­ന്ത്രി­ക്ക­പ്പെ­ടു­ന്ന ഭൗ­തി­ക­ലോ­കം മി­ഥ്യ­യാ­ണെ­ന്നും ശ്രേ­ണീ­ബ­ദ്ധ­മാ­യ സം­സ്കാ­രം നി­ല­നിർ­ത്തു­ന്ന­തി­നു­ള്ള ഉ­പാ­ധി­യാ­യി ബ്രാ­ഹ്മ­ണ മത ബോ­ധ്യ­ങ്ങൾ മാ­റി­യി­രി­ക്കു­ന്നു­വെ­ന്നും ചാർ­വ്വാ­ക­ന്മാർ പ­റ­ഞ്ഞു. മ­റി­ച്ചു് സ്വയം പ­രി­വർ­ത്ത­നാ­ത്മ­ക­മാ­യ പ­ദാർ­ത്ഥ­ങ്ങ­ളെ­യും ഭൗതിക യാ­ഥാർ­ത്ഥ്യ­ത്തെ­യും കു­റി­ച്ചു് അവർ പ­ഠി­പ്പി­ച്ചു. എ­ന്നാൽ ബ്രാ­ഹ്മ­ണാ­ധി­പ­ത്യ­ത്തി­ന്റെ മത-​രാഷ്ട്രീയ പ്ര­സ്ഥാ­ന­ങ്ങൾ അതിനെ ‘നാ­സ്തി­കം’ എന്ന ചാ­പ്പ­കു­ത്തി ത­ള്ളി­ക്ക­ള­യു­ക­യാ­ണു് ചെ­യ്ത­തു്. ചാർ­വ്വാ­ക ദർ­ശ­ന­ത്തി­ന്റെ ധാര പി­ന്തു­ടർ­ന്ന ബു­ദ്ധ­മ­തം അ­തി­ഭൗ­തി­ക ദൈ­വീ­ക­ത­യെ ക­രു­ണ­യെ­ന്ന ഭൗതിക-​മനുഷ്യഭാവന കൊ­ണ്ടു് പു­നഃ­സ്ഥാ­നീ­ക­രി­ച്ചു. ബ്രാ­ഹ്മ­ണാ­ധി­കാ­ര­വും ആ­ധു­നി­ക കൊ­ളോ­ണി­യൽ ലിബറൽ സാ­മ്പ­ത്തി­ക ക്ര­മ­വും സം­ഘ­ടി­ച്ചെ­ത്തി­യ കൊ­ളോ­ണി­യൽ ആ­ധു­നി­ക­ത­യു­ടെ കാ­ല­ത്തു് മ­ത­ത്തെ­യും രാ­ഷ്ട്രീ­യ­ത്തെ­യും പ­രി­വർ­ത്ത­നോ­ന്മു­ഖ­മാ­യി വ്യാ­ഖ്യാ­നി­ക്കു­വാൻ അം­ബേ­ദ്ക്കർ ഉ­പ­യോ­ഗി­ച്ച­തു് ചാർ­വ്വാ­ക­ന്മാ­രെ­യും മാർ­ക്സി­യ­ത്തെ­യും ബു­ദ്ധി­സ­ത്തെ­യു­മാ­ണെ­ന്ന­തു് തി­ക­ച്ചും യാ­ദൃ­ശ്ചി­ക­മ­ല്ല.

images/Rene_Descartes.jpg
റെനെ ദെ­ക്കാർ­ത്ത്

ഇ­ക്കാ­ല­ത്തു് തന്നെ, പ­രി­പൂർ­ണ്ണ­മാ­യി (ഒ­ട്ടും വി­മർ­ശാ­ന­ത്മ­ക­മ­ല്ലാ­തെ തന്നെ) പാ­ശ്ചാ­ത്യ ലിബറൽ ആ­ശ­യ­ങ്ങ­ളെ ആ­ശ്ലേ­ഷി­ച്ച ജവഹർ ലാൽ നെ­ഹ്റു­വും പാ­ശ്ചാ­ത്യ ദർ­ശ­ന­ങ്ങ­ളെ­യും പൗ­രാ­ണി­ക ഇ­ന്ത്യൻ ദർ­ശ­ന­ങ്ങ­ളെ­യും സ­വി­ശേ­ഷ­മാ­യി സ­മ­ന്വ­യി­പ്പി­ക്കാൻ ശ്ര­മി­ച്ച മ­ഹാ­ത്മാ ഗാ­ന്ധി­യും പ­രി­ഗ­ണ­ന അർ­ഹി­ക്കു­ന്നു­ണ്ടു്. ഹി­ന്ദു­മ­ത­ത്തി­ന്റെ സാർ­വ്വ­ത്രി­ക­ത­യും പു­രോ­ഗ­മ­നാ­ത്മ­ക­ത­യും ഉ­യർ­ത്തി­പ്പി­ടി­ച്ച ഗാ­ന്ധി ഹി­ന്ദു­ത്വ വാ­ദി­കൾ­ക്ക് ഒ­ഴി­വാ­ക്കേ­ണ്ട ശത്രു ത­ന്നെ­യാ­യി­രു­ന്നു. വ്യ­ത്യ­സ്ത മ­ത­ധാ­ര­ക­ളു­ടെ സ­മ­ന്വ­യ­മെ­ന്ന ഗാ­ന്ധി­യൻ സ­ങ്ക­ല്പം പക്ഷേ, വ്യ­തി­രി­ക്ത­ത­യു­ടെ രാ­ഷ്ട്രീ­യം (Politics of difference) എന്ന ആ­ധു­നി­കാ­ന­ന്ത­ര ഭാ­വ­ന­ക്ക് വി­രു­ദ്ധ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു് ത­ന്നെ­യാ­ണു് Poona Pact (1930)-ലൂടെ അം­ബേ­ദ്ക­റി­ന്റെ സംവരണ ജ­നാ­ധി­പ­ത്യ രാ­ഷ്ട്രീ­യ­ത്തെ ഗാ­ന്ധി ന­ഖ­ശി­ഖാ­ന്തം എ­തിർ­ത്ത­തും. ഗാ­ന്ധി­യു­ടെ സ­മ­ന്വ­യ­പാ­ത, അ­തി­ന്റെ ജ്ഞാ­സി­ദ്ധാ­ന്ത­പ­ര­മാ­യ നി­ഷ്ക്രി­യ­ത്വം കൊ­ണ്ടു് (മെ­റ്റ­ഫി­സി­ക്കൽ എന്ന കാരണം കൊ­ണ്ടു്) തന്നെ ഹി­ന്ദു­ത്വ ശ­ക്തി­കൾ­ക്കു് എ­ളു­പ്പം പ്ര­തി­രോ­ധി­ക്കാ­നാ­വു­ന്ന­തും അം­ഗീ­ക­രി­ക്കാ­നാ­വു­ന്ന­തു­മാ­ണു്. സ്വ­ച്ഛ­ഭാ­ര­തം പോ­ലു­ള്ള ‘ശു­ചീ­ക­ര­ണ പ­ദ്ധ­തി’ക­ളി­ലൂ­ടെ ശു­ദ്ധാ­ശു­ദ്ധ ലോ­ജി­ക്കു­കൾ ഹി­ന്ദു­ത്വ­വാ­ദി­കൾ പു­ന­രാ­ന­യി­ക്കു­മ്പോൾ ഗാ­ന്ധി ഒരു ചി­ഹ്ന­മാ­യി­ട്ടെ­ങ്കി­ലും ക­ട­ന്നു­വ­രു­ന്ന­തു് അ­തു­കൊ­ണ്ടാ­ണു്. ഹി­ന്ദു­ത്വ­വാ­ദി­കൾ­ക്ക് ഒ­രി­ക്ക­ലും ദ­ഹി­ക്കാ­നാ­വാ­ത്ത പ്ര­ത്യ­യ­ശാ­സ്ത്ര­മാ­യി ബു­ദ്ധ­നും മാർ­ക്സും അം­ബേ­ദ്ക­റും അ­വ­ശേ­ഷി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. ഒരു പക്ഷേ, ഹി­ന്ദു­ത്വ മ­ത­മൗ­ലി­ക വാ­ദ­ത്തി­നെ­തി­രെ ഭാ­വി­യിൽ ഉ­യ­രാ­വു­ന്ന സം­ഘ­ടി­ത പ്ര­തി­രോ­ധ­ത്തി­ന്റെ മുൻ­നി­ര­യിൽ ഉ­ണ്ടാ­കേ­ണ്ട­വ­രും ബു­ദ്ധ­നും മാർ­ക്സും അം­ബേ­ദ്ക്ക­റു­മാ­യി­രി­ക്കും.

images/agamben.jpg
ജോർ­ജി­യോ അഗംബൻ

അ­ങ്ങ­നെ­യെ­ങ്കിൽ ന­വ­ഭൗ­തി­ക­വാ­ദം മു­ന്നോ­ട്ടു് വ­യ്ക്കു­ന്ന മ­ത­ദർ­ശ­ന­മെ­ന്താ­ണു്? അതു് പ്ര­ധാ­ന­മാ­യും നാം അ­ധി­വ­സി­ക്കു­ന്ന ഭൂ­മി­യോ­ടു­ള്ള സ്നേ­ഹ­വും ക­രു­ത­ലു­മാ­ണു്. ആ­ധു­നി­ക ജ്ഞാ­ന­മ­ണ്ഡ­ല­ത്തിൽ ഒരു ജീ­വൽ­ഭാ­വ­മാ­യി അതിനെ അ­വ­ത­രി­പ്പി­ച്ച­തു് ഇക്കോ-​ഫെമിനിസ്റ്റുകളായിരുന്നുവെന്നതും യാ­ദൃ­ശ്ചി­ക­മ­ല്ല. ജീ­വ­നോ­ടു­ള്ള ആ­ദ­ര­വും സ്ത്രീ­ത്വ­ത്തോ­ടു­ള്ള ആ­ദ­ര­വും തു­ല്യ­മാ­ണെ­ന്നു് വാ­ദി­ക്കു­മ്പോൾ പു­തി­യൊ­രു ഭൗതിക ജീവൽ ദർ­ശ­ന­വും മ­ത­ബോ­ധ­വും ശാ­സ്ത്ര­ദർ­ശ­ന­വും ഉ­റ­വ­യെ­ടു­ക്കു­ക­യാ­യി­രു­ന്നു. ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ പ്ര­ധാ­ന ജ്ഞാ­ന­സി­ദ്ധാ­ന്ത ഉ­റ­വി­ടം ആ­ധു­നി­കാ­ന­ന്ത­ര ഫെ­മി­നി­സ­മാ­യ­തും യാ­ദൃ­ശ്ചി­ക­മ­ല്ല.[5] മ­നു­ഷ്യ­നും പ്ര­കൃ­തി­യും ദൈ­വീ­ക­ത­യും ഭൗ­തീ­ക­മാ­യൊ­രു തി­ര­ശ്ചീ­ന­ത­യിൽ സം­യോ­ജി­ക്ക­പ്പെ­ടു­ന്നു എ­ന്നു് റോസി ബ്രെ­യ്ഡോ­റ്റി­യും ജെനെ ബെ­ന്ന­റ്റി­നെ­യും പോ­ലു­ള്ള ഉ­ത്ത­രാ­ധു­നി­ക ഫെ­മി­നി­സ്റ്റ് ചി­ന്ത­കർ വ്യ­ക്ത­മാ­ക്കി. മ­നു­ഷ്യ­ന്റെ വി­ഭാ­ഗീ­യ­ത­ക്ക­പ്പു­റ­മാ­യ ആ­യി­ത്തീ­രൽ (becoming) കേവലം ഭാ­ഷാ­പ­ര­മോ (linguistic) പ്ര­തി­ഭാ­സി­ക­മോ (phenomenological) ആ­ശ­യ­പ­ര­മോ (ideological) അ­ല്ലെ­ന്നും അതു് പ­ര­സം­ക്ര­മ­ണ­ത്തി­ന്റെ ഭൗ­തി­ക­ത­യാ­ണെ­ന്നും അവർ പ­റ­യു­ന്നി­ട­ത്തു് ന­വ­ഭൗ­തി­ക­വാ­ദം രൂ­പ­പ്പെ­ടു­ക­യാ­യി­രു­ന്നു. ഭൂ­മി­യോ­ടു­ള്ള സ്നേ­ഹം, ജീ­വ­നോ­ടു­ള്ള ആ­ദ­ര­വു് ദ്വ­ന്ദ്വാ­ത്മ­ക­ത (dualism) ക്ക­പ്പു­റ­മാ­യ ഭൗതിക ഏ­ക­ത­യു­ടെ രാ­ഷ്ട്രീ­യ ദർ­ശ­ന­മാ­ണെ­ന്നാ­ണു് അവർ പ­റ­ഞ്ഞു­വ­ച്ച­തു്. ന­വ­ഭൗ­തി­ക­ത­യു­ടെ മ­ത­ദർ­ശ­ന­ത്തി­ലെ സ്ത്രീ­പ­ക്ഷ ജ്ഞാ­ന­മ­ണ്ഡ­ലം ഇ­താ­ണു്. മ­ത­ങ്ങൾ ശ്ര­ദ്ധി­ക്കേ­ണ്ട­തു് അ­തീ­ന്ദ്രി­യ­മാ­യ ആ­ഹ്വാ­ന­ങ്ങ­ളെ­യ­ല്ല; മ­റി­ച്ചു് ശ­രീ­ര­ത്തി­ന്റെ ഭാ­വ­ങ്ങ­ളെ­യും നൊ­മ്പ­ര­ങ്ങ­ളെ­യും പ്ര­തീ­ക്ഷ­ക­ളെ­യു­മാ­ണെ­ന്ന ദെ­ലേ­സ്യൻ ചിന്ത ന­വ­ഭൗ­തി­ക­വാ­ദ കാ­ല­ത്തെ മ­ത­നിർ­വ്വ­ച­ന­ത്തി­നു് പ്ര­ധാ­ന­മാ­ണു്. ‘ലോ­ക­ത്തെ വി­ശ്വ­സി­ക്കാ­നു­ള്ള ന­മ്മു­ടെ ക­ഴി­വാ­ണു് ചി­ന്ത­കൾ­ക്ക­ടി­സ്ഥാ­നം’ (Thinking is our ability to believe in this world) എ­ന്നു് ദെ­ലേ­സ് പ­റ­യു­ന്ന­തും ‘തന്റെ ഏ­ക­ജാ­ത­നാ­യ പു­ത്ര­നെ ലോ­ക­ത്തി­ന്റെ നി­ത്യ­ജീ­വാ­നാ­യി നൽ­കു­വാൻ ത­ക്ക­വ­ണ്ണം ദൈവം ‘ലോ­ക­ത്തെ സ്നേ­ഹി­ച്ചു’ എ­ന്നു് വേ­ദ­പു­സ്ത­കം പ­റ­യു­ന്ന­തും ത­മ്മിൽ ബ­ന്ധ­മു­ണ്ടു്. ‘അ­ശു­ദ്ധ­മാ­ണെ­ന്റെ ദൈവം’ (Profane is my God) എ­ന്നു് ജോർ­ജി­യോ അഗംബൻ പ­റ­യു­ന്ന­തും വി­പ്ല­വാ­ത്മ­ക­മാ­യ മ­ത­ദർ­ശ­ന­മാ­ണു്. ജീവൻ എന്ന ഭൗതിക പ്ര­സ്ഥാ­ന­ത്തി­ന്റെ സ്വയം പ­രി­വർ­ത്ത­നാ­ത്മ­ക­ത­യാ­ണു് ദൈ­വി­ക­ത­യെ­ന്നു് ന­വ­ഭൗ­തി­ക­വാ­ദം പ­റ­യു­ന്നി­ട­ത്തു് മതം ഭൗതിക ലോ­ക­ത്തി­ലെ­ത­ന്നെ നി­ര­ന്ത­രം ചൈ­ത­ന്യ­വ­ത്താ­യ പ്ര­ചോ­ദ­ന­മാ­യി­ട്ടും ച­ല­നാ­ത്മ­ക­മാ­യ പ്ര­സ്ഥാ­ന­മാ­യി­ട്ടും വ്യാ­ഖ്യാ­നി­ക്ക­പ്പെ­ടു­ക­യാ­ണു്. അ­സെ­റ്റി­സ­ത്തി­ലും (സ­ന്യാ­സം) മി­സ്റ്റി­സി­സ­ത്തി­ലും (നി­ഗൂ­ഢ­വാ­ദം) അല്ല ഭൗതിക ചു­റ്റു­പാ­ടു­ക­ളി­ലെ ച­രി­ത്ര­പ­ര­മാ­യ ഇ­ട­പെ­ട­ലു­ക­ളി­ലാ­ണി­നി പ്ര­പ­ഞ്ച വി­മോ­ച­ന­ത്തി­ന്റെ സൗ­കു­മാ­ര്യം നി­ല­നിൽ­ക്കു­ന്ന­തെ­ന്ന ന­വ­ഭൗ­തി­ക വാ­ദ­ത്തി­ന്റെ പ്ര­ഖ്യാ­പ­നം ഈ കാ­ല­ഘ­ട്ടം കാ­ത്തി­രു­ന്ന ബദൽ മ­ത­ദർ­ശ­നം ത­ന്നെ­യാ­ണു്.

ന­വ­ഭൗ­തി­ക­വാ­ദ­കാ­ല­ത്തെ രാ­ഷ്ട്രീ­യം
images/Thomas_Hobbes.jpg
തോമസ് ഹോ­ബ്സ്

ന­വ­ഭൗ­തി­ക­വാ­ദ­കാ­ല­ത്തെ രാ­ഷ്ട്രീ­യം പ്ര­ധാ­ന­മാ­യും രാ­ഷ്ട്രീ­യ­ത്തെ­ക്കു­റി­ച്ചു­ള്ള അ­തി­ന്റെ നിർ­വ്വ­ച­ന വ്യ­ത്യ­സ്ത­ത­യി­ലാ­ണു് നി­ല­കൊ­ള്ളു­ന്ന­തു്. ഇവിടെ രാ­ഷ്ട്രീ­യ­വും (Politics) രാ­ഷ്ട്രീ­യ­പ­ര­വും (Political) ത­മ്മിൽ വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു. രാ­ഷ്ട്രീ­യ­മെ­ന്ന­തു് ഭ­ര­ണ­കൂ­ട­ക്ര­മ­മാ­ണു്. അ­തേ­സ­മ­യം രാ­ഷ്ട്രീ­യ­പ­ര­മെ­ന്ന­തു് ജ­ന­ങ്ങ­ളു­ടെ അ­ധി­കാ­ര­വു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണു്. ഭ­ര­ണ­കൂ­ട­വും അ­തി­ന്റെ രാ­ഷ്ട്രീ­യ­വും ഉ­ണ്ടെ­ങ്കി­ലും പ­ല­പ്പോ­ഴും ജ­ന­ങ്ങ­ളു­ടെ രാ­ഷ്ട്രീ­യ­പ­ര­മാ­യ അ­ധി­കാ­രം നിർ­വ്വ­ഹി­ക്ക­പ്പെ­ട­ണ­മെ­ന്നി­ല്ലാ­യെ­ന്നു് സാരം. ജ­ന­ങ്ങ­ളു­ടെ ഭ­ര­ണ­കൂ­ട­പൂർ­വ്വ രാ­ഷ്ട്രീ­യ അ­ധി­കാ­ര­ത്തെ­ക്കു­റി­ച്ചാ­ണു് ന­വ­ഭൗ­തി­ക­വാ­ദം സം­സാ­രി­ക്കു­ന്ന­തു്. ഭ­ര­ണ­കൂ­ട­ത്തി­ന്റെ നി­യ­മ­ക്ര­മ­ത്തി­നു­ള്ളി­ലു­ള്ള പൗ­ര­സ­മൂ­ഹ­ത്തി­ന്റെ രാ­ഷ്ട്രീ­യ അ­ധി­കാ­രം ആ­ധി­പ­ത്യ­ത്തി­ന്റെ തന്നെ ജൈ­വ­രാ­ഷ്ട്രീ­യ­പ്ര­ക്രി­യ­യാ­ണെ­ന്നു് പ­റ­ഞ്ഞ­തു് ജോർ­ജി­യോ അ­ഗം­ബ­നാ­ണു്.[6] ഭ­ര­ണ­കൂ­ടാ­ധി­പ­ത്യ­ത്തി­ന്റെ നി­യ­മ­ക്ര­മം പാ­ലി­ക്കു­വാൻ പൗ­ര­സ­മൂ­ഹം ബാ­ധ്യ­സ്ഥ­മാ­ണെ­ന്നും അ­തി­നു് ക­ഴി­ഞ്ഞി­ല്ലെ­ങ്കിൽ പൗ­ര­ത്വം സ്വയം റ­ദ്ദാ­ക്ക­പ്പെ­ടു­മെ­ന്നു­ള്ള രാ­ഷ്ട്രീ­യ­ചി­ന്ത ദുർ­ബ­ല­സ­മൂ­ഹ­ങ്ങ­ളെ­യും പ്ര­വാ­സ/കു­ടി­യേ­റ്റ സ­മൂ­ഹ­ങ്ങ­ളെ­യും അ­ഭ­യാർ­ത്ഥി­ക­ളെ­യും എ­ല്ലാ­യ്പ്പോ­ഴും ഒരു ‘അ­പ­വാ­ദ­ത്തി­ന്റെ അവസ്ഥ’ (State of Exception) യിൽ നിർ­ത്തു­ന്നു­വെ­ന്നു് അഗംബൻ പ­റ­ഞ്ഞു. ഇതു് ഭ­ര­ണ­കൂ­ടാ­ധി­പ­ത്യ രാ­ഷ്ട്രീ­യ പ്ര­ക്രി­യ­യി­ലെ തന്നെ ദു­ര­ന്ത­മാ­ണെ­ന്നാ­ണു് അ­ദ്ദേ­ഹം രേ­ഖ­പ്പെ­ടു­ത്തു­ന്ന­തു്. ഭ­ര­ണ­കൂ­ടം നിർ­മ്മി­ക്ക­പ്പെ­ടു­ന്ന­തി­നു് മുൻ­പു­ത­ന്നെ രൂ­പ­പ്പെ­ടു­ന്ന ജ­ന­ങ്ങ­ളു­ടെ അ­ധി­കാ­ര­മെ­ന്ന സ­ങ്ക­ല്പം ഒരു പ്ര­തി­രാ­ഷ്ട്രീ­യ സ­ങ്ക­ല്പ­മാ­യി മാ­റു­ന്ന­തി­വി­ടെ­യാ­ണു്. ഭ­ര­ണ­കൂ­ടാ­ധി­പ­ത്യ­ത്തി­ന്റെ നി­യ­മാ­വ­ലി­ക്ക­പ്പു­റ­മാ­യി ജ­ന­ങ്ങ­ളു­ടെ അ­ധി­കാ­ര നിർ­വ്വ­ഹ­ണ പ്ര­ക്രി­യ­യെ തി­രി­കെ പി­ടി­ക്കാൻ സാ­ധി­ക്കു­മെ­ന്ന­താ­ണു് ഇ­വി­ടു­ത്തെ സ­വി­ശേ­ഷ­ത.

ഹൈ­ന്ദ­വ മ­ത­ത്തി­ലെ ഒരു പ്ര­ബ­ല­വി­ഭാ­ഗം ബ്രാ­ഹ്മ­ണി­സ­ത്തി­ലൂ­ടെ മെ­റ്റ­ഫി­സി­ക്സും ആ­ധി­പ­ത്യ­ത്തി­ന്റെ ശു­ദ്ധാ­ശു­ദ്ധ­ക്ര­മ­ങ്ങ­ളും അ­നു­വർ­ത്തി­ച്ച­പ്പോൾ ചാർ­വ്വാ­ക­ന്മാർ അതിനെ പ്ര­തി­രോ­ധി­ച്ച­തു് ഇ­ന്ത്യ­യി­ലെ പൗ­രാ­ണി­ക ഭൗതിക ദർശനം രൂ­പീ­ക­രി­ച്ചു­കൊ­ണ്ടാ­യി­രു­ന്നു. ആ­ത്മാ­വാൽ നി­യ­ന്ത്രി­ക്ക­പ്പെ­ടു­ന്ന ഭൗ­തി­ക­ലോ­കം മി­ഥ്യ­യാ­ണെ­ന്നും ശ്രേ­ണീ­ബ­ദ്ധ­മാ­യ സം­സ്കാ­രം നി­ല­നിർ­ത്തു­ന്ന­തി­നു­ള്ള ഉ­പാ­ധി­യാ­യി ബ്രാ­ഹ്മ­ണ മത ബോ­ധ്യ­ങ്ങൾ മാ­റി­യി­രി­ക്കു­ന്നു­വെ­ന്നും ചാർ­വ്വാ­ക­ന്മാർ പ­റ­ഞ്ഞു.

ന­വ­ഭൗ­തി­ക­വാ­ദം ജ­ന­ങ്ങ­ളെ രാ­ഷ്ട്രീ­യ ശ­രീ­ര­ങ്ങ­ളാ­യി­ട്ടാ­ണു് കാ­ണു­ന്ന­തു്. ഭ­ര­ണ­കൂ­ട­ത്തി­ന്റെ നി­യ­മ­ക്ര­മ­ത്തി­ന­ക­ത്തും പു­റ­ത്തും ജ­ന­ങ്ങ­ളു­ടെ ജൈ­വ­ശ­രീ­ര­ങ്ങൾ എ­ങ്ങ­നെ­യാ­ണു് സ്വാ­ഭാ­വി­ക­മാ­യ രാ­ഷ്ട്രീ­യ പ്ര­തി­രോ­ധ­ങ്ങൾ സൃ­ഷ്ടി­ക്കു­ന്ന­തെ­ന്നാ­ണി­വി­ടെ ശ്ര­ദ്ധി­ക്കു­ന്ന­തു്. ജൈവ ശ­രീ­ര­ങ്ങ­ളു­ടെ പ്ര­തി­രോ­ധ­ങ്ങൾ എ­ങ്ങ­നെ­യാ­ണു് ഭരണകൂട-​സർവ്വാധിപത്യത്തിന്റെ ജൈ­വ­രാ­ഷ്ട്രീ­യ­ത്തെ അ­ട്ടി­മ­റി­ക്കു­ന്ന­തെ­ന്ന ക­ണ്ടെ­ത്തൽ പു­തി­യൊ­രു രാ­ഷ്ട്രീ­യ­പ­ര­മാ­യ നിർ­വ്വാ­ഹ­ക­ത്വ­ത്തെ­യാ­ണു് (Political agency) വെ­ളി­പ്പെ­ടു­ത്തു­ന്ന­തു്. എ­ന്നാൽ രാ­ഷ്ട്രീ­യ­ത്തെ­ക്കു­റി­ച്ചു­ള്ള ആ­ധു­നി­ക ചി­ന്താ­പ­ദ്ധ­തി­ക­ളിൽ പൗ­ര­സ­മൂ­ഹ­ത്തെ ഭ­ര­ണ­കൂ­ടാ­ധി­പ­ത്യ­ത്തി­ന്റെ വിനീത ദാ­സ­രാ­യി­ട്ടാ­ണു് ചി­ത്രീ­ക­രി­ക്കു­ന്ന­തു്. അ­ല്ലെ­ങ്കിൽ, ജ­നാ­ധി­പ­ത്യ­മെ­ന്ന­തു് ഭ­ര­ണ­കൂ­ട­ക്ര­മ­ത്തി­ന്റെ സർ­വ്വാ­ധി­പ­ത്യ യു­ക്തി­ക്കു­ള്ളി­ലെ പ­രു­വ­പ്പെ­ടു­ത്ത­ലാ­ണെ­ന്ന ചി­ന്ത­യോ അ­തു­മ­ല്ലെ­ങ്കിൽ അ­തി­നെ­തി­രെ­യു­ള്ള കലഹമോ ഒ­ക്കെ­യാ­യി­ട്ടാ­ണു് മ­ന­സ്സി­ലാ­ക്കു­ന്ന­തു്. ഈ പ­രു­വ­പ്പെ­ട­ലും ക­ല­ഹ­വു­മെ­ല്ലാം ഒ­രേ­സ­മ­യം തന്നെ ഭ­ര­ണ­കൂ­ടാ­ധി­പ­ത്യ­ത്തി­നു­ള്ളിൽ സം­ഭ­വി­ക്കു­ന്ന­തു് ത­ന്നെ­യാ­ണു്. എ­ന്നാൽ ന­വ­ഭൗ­തി­ക­വാ­ദ കാ­ല­ത്തെ രാ­ഷ്ട്രീ­യ­മെ­ന്ന­തു് തി­ക­ച്ചും റാ­ഡി­ക്ക­ലാ­യു­ള്ള ഒ­ന്നാ­ണു്. അതു് ജൈവ ശ­രീ­ര­ങ്ങ­ളു­ടെ സം­ഘാ­ത­വും (collective) ഭൗ­തി­ക­വു­മാ­യ (materialistic) ജൈ­വ­ശ­ക്തി­യി­ലാ­ണു് അ­ടി­സ്ഥാ­ന­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. ഴാക് റൻ­സി­യ­റും (Jacques Ranciere) അ­ന്റോ­ണി­യോ നെ­ഗ്രി­യും (Antonio Negri) ആണതു് സ­വി­സ്ത­രം വി­ശ­ക­ല­നം ചെ­യ്യു­ന്ന­തു്.

ഴാക് റൻ­സി­യ­റും അ­ന്റോ­ണി­യോ നെ­ഗ്രി­യും ഭ­ര­ണ­കൂ­ടാ­ധി­കാ­ര­ത്തി­നും ജ­നാ­ധി­പ­ത്യ­ക്ര­മ­ത്തി­നും ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന പ­രി­വർ­ത്ത­ന­ത്തെ­ക്കു­റി­ച്ചു് സം­സാ­രി­ക്കു­ന്നു. ഭ­ര­ണ­കൂ­ട­ത്തി­ന്റെ ജൈ­വാ­ധി­കാ­ര­ത്തി­നും ജ­ന­ങ്ങ­ളു­ടെ സം­ഘാ­ത­വും ഭൗ­തി­ക­വു­മാ­യ ജൈ­വാ­ധി­കാ­ര­ത്തി­നും മ­ദ്ധ്യേ നെ­ടു­ക­യു­ള്ള പി­ളർ­പ്പും ഭി­ന്ന­ത­യു­മാ­ണു് മാർ­ക്സ് ശ്ര­ദ്ധി­ച്ച­തു്. മു­ക­ളിൽ നി­ന്നും താ­ഴേ­ക്കോ താഴെ നി­ന്നും മു­ക­ളി­ലേ­ക്കോ പ്ര­യോ­ഗി­ക്ക­പ്പെ­ടു­ന്ന ഏ­ക­പ­ക്ഷീ­യ അ­ധി­കാ­രം ജ­ന­ങ്ങൾ­ക്കാ­യി അ­ട്ടി­മ­റി­ക്കു­ക­യെ­ന്ന­താ­യി­രു­ന്നു മാർ­ക്സി­സം മു­ന്നോ­ട്ടു് വച്ച രീതി. എ­ന്നാൽ ന­വ­മൂ­ല­ധ­ന­ത്തി­ന്റെ കാ­ല­ത്തു് ഭ­ര­ണ­കൂ­ട­വും ജ­ന­ങ്ങ­ളും ത­മ്മി­ലു­ള്ള ഭി­ന്ന­ത മാ­യി­ച്ചു­ക­ള­യു­ക­യും മൂ­ല­ധ­നാ­ധി­ഷ്ഠി­ത­മാ­യ കേ­ന്ദ്രീ­കൃ­ത­ത്വം രൂ­പ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. പഴയ ഭ­ര­ണ­കൂ­ട­നി­യ­മ ക്ര­മ­ത്തി­ന­പ്പു­റ­മു­ള്ള ലിബറൽ ജ­നാ­ധി­പ­ത്യ ബോ­ധ­ങ്ങ­ളും ക­മ്പോ­ളാ­ധി­ഷ്ഠി­ത­മാ­യ തൊഴിൽ ബോ­ധ്യ­ങ്ങ­ളും ലോ­ക­ത്തെ ഒ­ന്നാ­കെ ഒരു യ­ന്ത്ര­മാ­ക്കി മാ­റ്റു­ന്ന പ്ര­ക്രി­യ രൂ­പ­പ്പെ­ടു­ത്തു­ന്നു. ഇവിടെ മാ­ധ്യ­മ­ങ്ങ­ളും ശാ­സ്ത്ര­സാ­ങ്കേ­തി­ക വി­ദ്യ­ക­ളു­മെ­ല്ലാം ന­വ­മൂ­ല­ധ­ന­രാ­ഷ്ട്രീ­യ­ത്തി­ന്റെ പി­ണി­യാ­ളു­ക­ളാ­യി മാ­റു­ക­യും ചെ­യ്യു­ന്നു. ഇവിടെ, ഭ­രി­ക്ക­പ്പെ­ടു­ന്ന­വ­രു­ടെ ഭ­ര­ണ­കൂ­ട­പൂർ­വ്വ­മാ­യ ജൈ­വാ­ധി­കാ­ര­ത്തെ തി­രി­ച്ചു­പി­ടി­ക്കു­ക മാ­ത്ര­മാ­ണു് ക­ര­ണീ­യ­മാ­യി­ട്ടു­ള്ള­തെ­ന്നു് റൻ­സി­യ­റും നെ­ഗ്രി­യും വാ­ദി­ക്കു­ന്നു. നെ­ഗ്രി ഇതിനെ ജ­ന­സ­ഞ്ച­യ രാ­ഷ്ട്രീ­യം (Multitude) എന്ന രാ­ഷ്ട്രീ­യ പ­രി­ക­ല്പ­ന­യി­ലൂ­ടെ­യാ­ണു് വി­ശ­ദീ­ക­രി­ക്കു­ന്ന­തു്.

വ്യ­വ­സ്ഥാ­പി­ത മാ­ധ്യ­മ­ങ്ങ­ളു­ടെ­യും പ്രൊ­ഫ­ഷ­ണൽ രാ­ഷ്ട്രീ­യ­ക്കാ­രു­ടെ­യും പി­ന്തു­ണ­യി­ല്ലാ­തെ തന്നെ ഭ­രി­ക്ക­പ്പെ­ടു­ന്ന­വ­രു­ടെ—പാർ­ശ്വ­വൽ­ക്ക­രി­ക്ക­പ്പെ­ടു­ന്ന­വ­രു­ടെ ഭാ­വാ­ത്മ­ക­മാ­യ പ്ര­തി­രോ­ധ­ങ്ങ­ളിൽ നി­ന്നു­മാ­ണു് ഈ ജ­ന­സ­ഞ്ച­യ രാ­ഷ്ട്രീ­യം ഉ­ട­ലെ­ടു­ക്കു­ന്ന­തു്. കീഴാള ജ­നാ­ധി­പ­ത്യ രാ­ഷ്ട്രീ­യം എ­ന്നാ­ണു് ഇതിനെ പ്രൊഫ. ബി. രാ­ജീ­വൻ വി­ളി­ക്കു­ന്ന­തു്.[7] ഇവിടെ ഭ­രി­ക്ക­പ്പെ­ടു­ന്ന­വ­രു­ടെ സ്വ­ന്തം ജീ­വി­ത­പ്ര­വർ­ത്ത­നം തന്നെ രാ­ഷ്ട്രീ­യ­മാ­യി മാ­റു­ന്ന­തു­കൊ­ണ്ടു് രാഷ്ട്രം-​ജനം, സ്വകാര്യം-​പൊതുകാര്യം, രാഷ്ട്രീയം-​ജീവിതം തു­ട­ങ്ങി­യ ദ്വ­ന്ദ­ങ്ങൾ ഇ­ല്ലാ­താ­വു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. നെ­ഗ്രി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം വ­രാ­നി­രി­ക്കു­ന്ന ജ­നാ­ധി­പ­ത്യം ഇ­പ്പ­റ­ഞ്ഞ ജ­ന­സ­ഞ്ച­യ രാ­ഷ്ട്രീ­യ­മാ­ണു്. ഇവിടെ ജീ­വി­തം തന്നെ രാ­ഷ്ട്രീ­യ­മാ­യി മാ­റു­മ്പോൾ നാം ന­മ്മു­ടെ ദൈ­നം­ദി­ന ജീ­വി­ത­ത്തെ­ത്ത­ന്നെ നിർ­വ്വ­ചി­ക്കു­ന്ന­തു് ‘സ്വയം ന­വീ­ക­ര­ണ­ക്ഷ­മ­ത­യു­ള്ള സർ­ഗ്ഗാ­ത്മ­ക ശ­ക്തി­യു­ടെ സംഘാത’മാ­യി­ട്ടാ­ണു് (ബി. രാ­ജീ­വൻ, 2013: 17). ഇതു് പൗ­ര­ജീ­വി­ത­ത്തി­ന്റെ തന്നെ റാ­ഡി­ക്ക­ലാ­യു­ള്ള പു­ന­രാ­വി­ഷ്ക്കാ­ര­വും പ്ര­യോ­ഗ­വു­മാ­ണു്. ഈ ജൈ­വ­ശ­ക്തി അഥവാ ജൈവ പ്രേ­ര­ണ സ്വാ­ഭാ­വി­ക­വും ഭൗ­തി­ക­വും സം­ഘാ­ത­വു­മാ­ണു്. രാ­ഷ്ട്രീ­യ­ത്തി­ന്റെ സൗ­ന്ദ­ര്യാ­ത്മ­ക­ത (Aesthetics of Politics) എ­ന്നാ­ണി­തി­നെ ഴാക് റൻ­സി­യർ വി­ളി­ക്കു­ന്ന­തു്. വ്യ­വ­സ്ഥാ­പി­ത നിയമ സം­ഹി­ത­കൾ­ക്ക­പ്പു­റ­മാ­യി ഭ­രി­ക്ക­പ്പെ­ടു­ന്ന­വർ ത­ങ്ങ­ളു­ടെ ദുഃ­ഖ­ങ്ങൾ­ക്കും വേ­ദ­ന­കൾ­ക്കും സ്വ­പ്ന­ങ്ങൾ­ക്കും രാ­ഷ്ട്രീ­യാ­വി­ഷ്കാ­രം നൽകാൻ ശ്ര­മി­ക്കു­മ്പോൾ രൂ­പ­പ്പെ­ടു­ന്ന­താ­ണു് ജ­ന­സ­ഞ്ച­യ രാ­ഷ്ട്രീ­യം. അതു് പ­ര­സ്പ­ര സം­വാ­ദ­ത്തി­ലൂ­ടെ­യും വ്യ­തി­രി­ക്ത­ത­ക­ളു­ടെ അം­ഗീ­കാ­ര­ത്തി­ലൂ­ടെ­യും പ­ര­സം­ക്ര­മ­ണം ചെ­യ്യു­ക­യും വി­ന്യ­സി­ക്കു­ക­യും ചെ­യ്യു­ന്നു. അ­ങ്ങ­നെ രൂ­പ­പ്പെ­ടു­ന്ന കർ­തൃ­ത്വ­ശ­ക്തി­യു­ള്ള സ­മൂ­ഹ­ങ്ങ­ളെ Assemblages എ­ന്നാ­ണു് ഗീൽ ദെ­ലേ­സ് വി­ളി­ക്കു­ന്ന­തു്. ജൈവ ശ­രീ­ര­ങ്ങ­ളു­ടെ സം­ഘാ­ത­മാ­യ സർ­ഗ്ഗ­ശ­ക്തി­യാ­യി­ട്ടാ­ണു് അ­ധി­കാ­ര­ത്തെ ഇവിടെ നിർ­വ്വ­ചി­ക്ക­പ്പെ­ടു­ന്ന­തു്. ഇതു് ജ­നാ­ധി­പ­ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ റാ­ഡി­ക്ക­ലാ­യു­ള്ള കാ­ഴ്ച­പ്പാ­ടാ­ണു്.

ഹി­ന്ദു­ത്വ­വാ­ദി­കൾ­ക്ക് ഒ­രി­ക്ക­ലും ദ­ഹി­ക്കാ­നാ­വാ­ത്ത പ്ര­ത്യ­യ­ശാ­സ്ത്ര­മാ­യി ബു­ദ്ധ­നും മാർ­ക്സും അം­ബേ­ദ്ക­റും അ­വ­ശേ­ഷി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. ഒരു പക്ഷേ, ഹി­ന്ദു­ത്വ മ­ത­മൗ­ലി­ക വാ­ദ­ത്തി­നെ­തി­രെ ഭാ­വി­യിൽ ഉ­യ­രാ­വു­ന്ന സം­ഘ­ടി­ത പ്ര­തി­രോ­ധ­ത്തി­ന്റെ മുൻ­നി­ര­യിൽ ഉ­ണ്ടാ­കേ­ണ്ട­വ­രും ബു­ദ്ധ­നും മാർ­ക്സും അം­ബേ­ദ്ക്ക­റു­മാ­യി­രി­ക്കും.

ന­വ­ഭൗ­തി­ക­കാ­ല­ത്തെ രാ­ഷ്ട്രീ­യ­വും ജ­നാ­ധി­പ­ത്യ­വും പ­ര­മ്പ­രാ­ഗ­ത പാ­ശ്ചാ­ത്യ സർ­വ്വാ­ധി­പ­ത്യ ഭ­ര­ണ­കൂ­ട­ക്ര­മ­ത്തി­നും മ­താ­ധി­ഷ്ഠി­ത രാ­ഷ്ട്രീ­യ­ത്തി­നു­മു­ള്ള ഒരു പൊ­ളി­ച്ചെ­ഴു­ത്താ­ണു്. ദൈ­വ­ത്തി­ന്റെ സർ­വ്വാ­ധി­പ­ത്യ­വും ഭ­ര­ണ­കൂ­ടാ­ധി­പ­ത്യ­വും ത­മ്മിൽ ചേർ­ത്തു­വ­ച്ച മാ­ക്ക്യ­വ­ല്ലി യു­ടെ­യും തോമസ് ഹോ­ബ്സി ന്റെ­യും പാത പി­ന്തു­ടർ­ന്ന കാൾ­സ്മി­ത്തി­ന്റെ രാ­ഷ്ട്രീ­യ­ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ വ്യ­വ­ഹാ­ര പ­ഥ­ത്തിൽ നി­ന്നും രാ­ഷ്ട്രീ­യ­വും ദൈ­വ­ശാ­സ്ത്ര­വും രാ­ഷ്ട്രീ­യ­ദൈ­വ­ശാ­സ്ത്ര­വും ഇവിടെ വി­മോ­ചി­ത­മാ­വു­ക­യാ­ണു്. ക്രി­സ്തീ­യ ദൈ­വ­ശാ­സ്ത്രം എ­ല്ലാ­ക്കാ­ല­ത്തും സർ­വ്വാ­ധി­പ­ത്യ­ത്തി­ന്റെ യു­ക്തി­യി­ലാ­ണു് സ­ഞ്ച­രി­ച്ച­തെ­ന്നും അ­തു­കൊ­ണ്ടു­ത­ന്നെ അതു് ആ­ത്യ­ന്തി­ക­മാ­യി രാ­ഷ്ട്രീ­യ ഉ­ള്ള­ട­ക്ക­മു­ള്ള­താ­ണെ­ന്നും ജോർ­ജി­യോ അഗംബൻ പ­റ­യു­മ്പോൾ ആ­ധു­നി­ക രാ­ഷ്ട്രീ­യ ദൈ­വ­ശാ­സ്ത്ര­ങ്ങൾ തന്നെ വി­മർ­ശ­ന­ത്തി­നു് വി­ധേ­യ­മാ­വു­ക­യാ­ണു്. ആ­ധു­നി­ക­മോ ഉ­ത്ത­രാ­ധു­നി­ക­മോ ആയ രാ­ഷ്ട്രീ­യ ദൈ­വ­ശാ­സ്ത്ര­ങ്ങ­ളൊ­ന്നും തന്നെ ദൈ­വ­ത്തി­ന്റെ സർ­വ്വാ­ധി­പ­ത്യ സ്വ­ഭാ­വ­ത്തെ­യും അ­തു­വ­ഴി ഭ­ര­ണ­കൂ­ടാ­ധി­പ­ത്യ സ്വ­ഭാ­വ­ത്തെ­യും അ­പ­നിർ­മ്മി­ച്ചി­രു­ന്നി­ല്ല. മ­താ­ധി­ഷ്ഠി­ത­മാ­യ അ­ല്ലെ­ങ്കിൽ ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ­താ­യ ച­ട്ട­ക്കൂ­ടിൽ നി­ന്നും വി­മോ­ചി­ക്ക­പ്പെ­ടു­ന്ന രാ­ഷ്ട്രീ­യ­ത്തെ­യും ജ­നാ­ധി­പ­ത്യ­ത്തെ­യും കു­റി­ച്ചാ­ണു് ന­വ­ഭൗ­തി­ക­വാ­ദം സം­സാ­രി­ക്കു­ന്ന­തു്. എ­ന്നാൽ മ­ത­ത്തെ പു­റ­ത്തു് നിർ­ത്തി ആ­ധു­നി­ക­ത നിർ­മ്മി­ച്ചെ­ടു­ത്ത സെ­ക്കു­ലർ ജ­നാ­ധി­പ­ത്യ­മ­ല്ലി­തു്; മ­റി­ച്ചു്, മ­ത­ത്തെ­യും രാ­ഷ്ട്രീ­യ­ത്തെ­യും സെക്കുലർ-​അനന്തരവും (Post Secular) മ­താ­ന­ന്ത­ര­വും (Post Religious) ആയ ന­വ­ചി­ന്താ­ധാ­ര­യി­ലാ­ണു് ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ ജ­നാ­ധി­പ­ത്യ സം­സ്കാ­രം ഉ­ട­ലെ­ടു­ക്കു­ന്ന­തു്. അതു് തി­ക­ച്ചും ഭൗ­തി­ക­വും മ­ത­നി­ര­പേ­ക്ഷ­വും അ­ന്തഃ­സ്തി­ക­വു­മാ­ണു് എ­ന്ന­താ­ണു് സ­വി­ശേ­ഷ­ത.

മ­ത­ങ്ങൾ ശ്ര­ദ്ധി­ക്കേ­ണ്ട­തു് അ­തീ­ന്ദ്രി­യ­മാ­യ ആ­ഹ്വാ­ന­ങ്ങ­ളെ­യ­ല്ല; മ­റി­ച്ചു് ശ­രീ­ര­ത്തി­ന്റെ ഭാ­വ­ങ്ങ­ളെ­യും നൊ­മ്പ­ര­ങ്ങ­ളെ­യും പ്ര­തീ­ക്ഷ­ക­ളെ­യു­മാ­ണെ­ന്ന ദെ­ലേ­സ്യൻ ചിന്ത ന­വ­ഭൗ­തി­ക­വാ­ദ കാ­ല­ത്തെ മ­ത­നിർ­വ്വ­ച­ന­ത്തി­നു് പ്ര­ധാ­ന­മാ­ണു്. ‘ലോ­ക­ത്തെ വി­ശ്വ­സി­ക്കാ­നു­ള്ള ന­മ്മു­ടെ ക­ഴി­വാ­ണു് ചി­ന്ത­കൾ­ക്ക­ടി­സ്ഥാ­നം’ (Thinking is our ability to believe in this world) എ­ന്നു് ദെ­ലേ­സ് പ­റ­യു­ന്ന­തും ‘തന്റെ ഏ­ക­ജാ­ത­നാ­യ പു­ത്ര­നെ ലോ­ക­ത്തി­ന്റെ നി­ത്യ­ജീ­വാ­നാ­യി നൽ­കു­വാൻ ത­ക്ക­വ­ണ്ണം ദൈവം ‘ലോ­ക­ത്തെ സ്നേ­ഹി­ച്ചു’ എ­ന്നു് വേ­ദ­പു­സ്ത­കം പ­റ­യു­ന്ന­തും ത­മ്മിൽ ബ­ന്ധ­മു­ണ്ടു്.

ജൈ­വ­മ­ണ്ഡ­ല­ത്തെ സ്വയം ന­വീ­ക­രി­ക്കു­ന്ന സർ­ഗ്ഗാ­ത്മ­ക ശക്തി (Potentia) എന്ന നി­ല­യിൽ ജ­നാ­ധി­പ­ത്യ അ­ധി­കാ­രം വി­മോ­ച­നാ­ത്മ­ക­മാ­ണു്. അതു് ജ­ന­സ­ഞ്ച­യ രാ­ഷ്ട്രീ­യ­മാ­യി ച­രി­ത്ര സ­ന്നി­ഗ്ദ­ത­ക­ളിൽ രൂ­പ­പ്പെ­ടു­ക­യും സ്വയം വി­ന്യ­സി­ക്കു­ക­യും ചെ­യ്യും. അ­മേ­രി­ക്ക­യി­ലെ കു­ടി­യേ­റ്റ സ­മ­ര­ങ്ങ­ളിൽ (Occupy movement) അതു് വെ­ളി­പ്പെ­ട്ട­താ­ണെ­ന്നു് ജോർജ് റെ­യ്ഗ­റും ക്വാ­ക്ക് പൂ­യി­ലാ­നും അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. ക്യാ­മ്പ­സു­ക­ളി­ലും നി­ര­ത്തു­ക­ളി­ലും രൂ­പ­പ്പെ­ട്ട ഇ­ന്ത്യ­യി­ലെ പൗ­ര­ത്വ പ്ര­ക്ഷോ­ഭ­ങ്ങ­ളി­ലും അതു് നി­ഴ­ലി­ട്ടി­രു­ന്നു എ­ന്നു് പ്രൊഫ. ബി. രാ­ജീ­വൻ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. രാ­ഷ്ട്രീ­യ­മെ­ന്ന­തു് അ­ധി­കാ­ര­ത്തി­ന്റെ ഇ­ട­നാ­ഴി­ക­ളിൽ ഇ­ര­ക­ളാ­ക്ക­പ്പെ­ടു­ന്ന­വ­രു­ടെ ബദൽ സ്വ­പ്ന­ങ്ങൾ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന ന­വ­സ്വ­ത്വ­കാം­ക്ഷ­യാ­ണെ­ന്ന നിർ­വ്വ­ച­നം ന­വ­ജ­നാ­ധി­പ­ത്യ സം­സ്കാ­ര­ത്തി­ലേ­ക്കു് ന­യി­ക്കു­ന്ന ഭാ­വു­ക­ത്വ­മാ­ണു്. ആ­ത്മ­ബോ­ധ­ത്തി­ന്റെ പു­നർ­നിർ­മ്മി­തി­യാ­ണു് രാ­ഷ്ട്രീ­യം (Politics is Ontology) എന്ന ചിന്ത പ­ര­മ്പ­രാ­ഗ­ത ജ­നാ­ധി­പ­ത്യ പ്ര­വർ­ത്ത­ന­ങ്ങ­ളെ പൊ­ളി­ച്ചെ­ഴു­തു­ക­യും ഭ­ര­ണ­കൂ­ട­ക്ര­മ­ങ്ങൾ­ക്കും പ്ര­ത്യ­യ­ശാ­സ്ത്ര­ങ്ങൾ­ക്കും അ­പ്പു­റ­മാ­യി പ്രാ­ദേ­ശി­ക­വും ജൈ­വി­ക­വു­മാ­യ സം­ഘാ­ത­സ്വ­ത്വ നിർ­മ്മി­തി­യെ­ന്ന നി­ല­യി­ലേ­ക്കു് (Assemblages) രാ­ഷ്ട്രീ­യം മാ­റു­ക­യും ചെ­യ്യു­ന്നു. സ്വകാര്യം-​പൊതുവായതു് എന്ന ദ്വ­ന്ദ്വാ­ത്മ­ക­ത­യി­ല്ലാ­തെ ജൈ­വ­ശ­രീ­രം തന്നെ രാ­ഷ്ട്രീ­യ ഇ­ട­മാ­യി പ­രി­വർ­ത്തി­പ്പി­ക്ക­പ്പെ­ടു­മ്പോൾ ജാതി, മത, വർണ്ണ, വർഗ്ഗ, ലിംഗ, ദേശീയ വി­വേ­ച­ന­ങ്ങൾ­ക്ക­പ്പു­റ­മാ­യി ന­വ­രാ­ഷ്ട്രീ­യ ജൈ­വ­ശ­രീ­ര­മാ­യി സമൂഹം മാ­റ്റ­പ്പെ­ടു­ക­യാ­ണു്. സാർ­വ്വ­ലൗ­കി­ക­ത­യു­ടെ ഭൗ­തി­കാ­ത്മ­ക­മാ­യൊ­രു തി­രു­ത്തെ­ഴു­ത്തും പ്രാ­ദേ­ശി­ക­വു­മാ­യു­ള്ള പു­ന­രാ­ഖ്യാ­ന­വു­മാ­ണി­തു്. കോർ­പ്പ­റേ­റ്റ് മൂ­ല­ധ­നാ­ധി­പ­ത്യ­ത്തി­ന്റെ സ­മ­കാ­ലി­ക പ­ശ്ചാ­ത്ത­ല­ത്തിൽ ഈ ഭൗതിക രാ­ഷ്ട്രീ­യ ചിന്ത ഏ­റ്റ­വും പ്രാ­യോ­ഗി­ക­വും പ­രി­വർ­ത്ത­നോ­ന്മു­ഖ­വു­മാ­ണെ­ന്നു് ദെ­ലേ­സ് വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. ജനകീയ ക­ല­യാ­യും സം­ഗീ­ത­മാ­യും എ­ഴു­ത്താ­യും ഒക്കെ രൂ­പ­പ്പെ­ടു­ന്ന ഭൗതിക സർ­ഗ്ഗാ­ത്മ­ക ശക്തി ലോ­ക­ത്തെ പു­ന­രാ­ഖ്യാ­നം ചെ­യ്യു­ന്ന രാ­ഷ്ട്രീ­യ പ്ര­ക്രി­യ­യാ­യി മാ­റു­ക­യാ­ണു്. ജ­നാ­ധി­പ­ത്യ ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യോ മൂ­ല­ധ­നാ­ധി­ഷ്ഠി­ത പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­ന്റെ­യോ അ­തി­ഭൗ­തി­ക മത/ദൈ­വ­ബോ­ധ­ത്തി­ന്റെ­യോ അതീത ശ­ക്തി­യ­ല്ല; മ­റി­ച്ചു് അ­ന്തഃ­സ്തി­ത­മാ­യ സർ­ഗ്ഗാ­ത്മ ശ­ക്തി­ത­ന്നെ­യാ­ണു് (Potentia) വ­രാ­നി­രി­ക്കു­ന്ന ജ­നാ­ധി­പ­ത്യ സം­സ്കാ­ര­ത്തി­ന്റെ ഉ­ള്ള­ട­ക്ക­മെ­ന്നാ­ണു് ന­വ­ഭൗ­തി­ക­വാ­ദം നമ്മെ ഓർ­മ്മ­പ്പെ­ടു­ത്തു­ന്ന­തു്. ഇവിടെ രാ­ഷ്ട്രീ­യം ജീവനെ പു­ന­രാ­ഖ്യാ­നം ചെ­യ്യു­ന്ന ലാ­വ­ണ്യ­ദർ­ശ­ന­മാ­യി ഭ­വി­ക്കു­ക­യാ­ണു്. ജൈ­വ­ശ­രീ­ര­ങ്ങ­ളു­ടെ ജ­നാ­ധി­പ­ത്യ­പ­ര­മാ­യ പു­ന­ര­ട­യാ­ള­പ്പെ­ത്ത­ലി­ലൂ­ടെ­യാ­ണ­തു് സം­ഭ­വി­ക്കു­ന്ന­തു്. പുതിയ ലോ­ക­ത്തി­ന്റെ തു­ട­ക്കം പുതിയ ശ­രീ­ര­ങ്ങ­ളി­ലാ­ണെ­ന്ന ചിന്ത ബ­ന്ധു­ത്വ­ത്തി­ന്റെ ജ­നാ­ധി­പ­ത്യ, മ­ത­നി­ര­പേ­ക്ഷ ബോ­ധ­ത്തെ­യാ­ണു് ഉ­ണർ­ത്തു­ന്ന­തു്. അതു ത­ന്നെ­യാ­ണു് കാലം കാ­ത്തി­രി­ക്കു­ന്ന മാ­ന­വി­ക­ത­യും.

ന­വ­ഭൗ­തി­ക­വാ­ദ­കാ­ല­ത്തെ ദൈ­വ­ശാ­സ്ത്രം

വ്യ­വ­സ്ഥാ­പി­ത നിയമ സം­ഹി­ത­കൾ­ക്ക­പ്പു­റ­മാ­യി ഭ­രി­ക്ക­പ്പെ­ടു­ന്ന­വർ ത­ങ്ങ­ളു­ടെ ദുഃ­ഖ­ങ്ങൾ­ക്കും വേ­ദ­ന­കൾ­ക്കും സ്വ­പ്ന­ങ്ങൾ­ക്കും രാ­ഷ്ട്രീ­യാ­വി­ഷ്കാ­രം നൽകാൻ ശ്ര­മി­ക്കു­മ്പോൾ രൂ­പ­പ്പെ­ടു­ന്ന­താ­ണു് ജ­ന­സ­ഞ്ച­യ രാ­ഷ്ട്രീ­യം. അതു് പ­ര­സ്പ­ര സം­വാ­ദ­ത്തി­ലൂ­ടെ­യും വ്യ­തി­രി­ക്ത­ത­ക­ളു­ടെ അം­ഗീ­കാ­ര­ത്തി­ലൂ­ടെ­യും പ­ര­സം­ക്ര­മ­ണം ചെ­യ്യു­ക­യും വി­ന്യ­സി­ക്കു­ക­യും ചെ­യ്യു­ന്നു.

ന­വ­ഭൗ­തി­ക­വാ­ദ­കാ­ല­ത്തു് ഏ­റ്റ­വു­മ­ധി­കം വി­മർ­ശ­ന­ത്തി­നു് വി­ധേ­യ­മാ­കു­ന്ന­തു് പ­ര­മ്പ­രാ­ഗ­ത ക്രൈ­സ്ത­വ ദൈ­വ­ശാ­സ്ത്ര­മാ­ണു്. കാരണം, ദൈ­വ­വും ലോ­ക­വും, ആ­ത്മീ­യ­ത­യും ഭൗ­തി­ക­ത­യും, സെ­ക്കു­ല­റും സേ­ക്ക്ര­ട്ടും ഒ­ക്കെ­ത്ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യ­ത്തെ നി­യ­മ­വൽ­ക്ക­രി­ച്ച ഗ്രീക്കോ-​റോമൻ ത­ത്വ­ചി­ന്ത­കൾ ത­ന്നെ­യാ­യി­രു­ന്നു പ­ര­മ്പ­രാ­ഗ­ത ക്രൈ­സ്ത­വ ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ­യും ജ്ഞാ­നാ­ടി­ത്ത­റ. പ്ലേ­റ്റോ­ണി­സ­വും അ­രി­സ്റ്റോ­ട്ടി­ലി­യൻ മെ­റ്റ­ഫി­സി­ക്സും നിർ­മ്മി­ച്ചെ­ടു­ത്ത അ­തീ­ത­യാ­ഥാർ­ത്ഥ്യ­വാ­ദ­ത്തി­ന്റെ (Transcendentalism) മൂ­ശ­യിൽ നി­ന്നാ­ണു് ദൈ­വ­ശാ­സ്ത്രം സർ­വ്വാ­തി­ശാ­യി­യാ­യ ദൈ­വ­ത്തെ­ക്കു­റി­ച്ചു­ള്ള (Sovereign God) വി­ശ്വാ­സ പ്ര­മാ­ണ­ങ്ങൾ നെ­യ്തെ­ടു­ത്ത­തു്. എ­ന്നാൽ, ദൈവ-​ലോക വൈ­രു­ദ്ധ്യ­ങ്ങൾ­ക്കു­ള്ളി­ലും അതിനെ മെ­റ്റ­ഫി­സി­ക്ക­ലാ­യി മ­റി­ക­ട­ക്കു­ന്ന അ­തീ­ത­യാ­ഥാർ­ത്ഥ്യ­ബോ­ധ്യ­മാ­യി ദൈ­വ­ത്തെ പ്ര­തി­ഷ്ഠി­ക്കാ­നു­ള്ള പൗ­രാ­ണി­ക ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ താൽ­പ­ര്യം സാ­മ്രാ­ജ്യ­ത്വ­ങ്ങ­ളു­ടെ ന്യാ­യീ­ക­ര­ണ­മാ­യി­ട്ടാ­ണു് ച­രി­ത്ര­ത്തിൽ സം­ഭ­വി­ച്ച­തു്. കോൺ­സ്റ്റൻ­റ്റൈൻ ച­ക്ര­വർ­ത്തി­ക്കു ശേ­ഷ­മു­ള്ള ദൈ­വ­ശാ­സ്ത്രം സാ­മ്രാ­ജ്യ­ത്വ ആ­ധി­പ­ത്യ­ഘ­ട­ന­ക­ളു­ടെ നീ­തി­മ­ത്ക്ക­ര­ണ­മാ­യാ­ണു് സം­ഭ­വി­ച്ച­തെ­ന്ന വി­മർ­ശ­നം ശ­ക്ത­മാ­ണു്. ദൈ­വ­ന­ഗ­ര­ത്തി­ന്റെ­യും മ­നു­ഷ്യ­ന­ഗ­ര­ത്തി­ന്റെ­യും വൈ­രു­ദ്ധ്യ­ത്തി­ലൂ­ടെ സെ­ന്റ് അ­ഗ­സ്റ്റിൻ ശ്ര­മി­ച്ച­തു് നി­ല­വി­ലി­രു­ന്ന സാ­മ്രാ­ജ്യ­ത്വ­ഘ­ട­ന­യു­ടെ നി­യ­മ­വൽ­ക്ക­ര­ണ­മാ­ണെ­ന്നു് ന­വ­ഭൗ­തി­ക രാ­ഷ്ട്രീ­യ ദൈ­വ­ശാ­സ്ത്ര­ജ്ഞ­ന്മാർ വാ­ദി­ക്കു­ന്നു. തോമസ് അ­ക്വി­നാ­സി­ന്റെ അ­നാ­ള­ജി­ക്കൽ തി­യോ­ള­ജി മ­ദ്ധ്യ­കാ­ല­ഘ­ട്ട­ത്തിൽ നിർ­വ്വ­ഹി­ച്ച ധർ­മ്മ­വും ഇതു ത­ന്നെ­യാ­യി­രു­ന്നു­വെ­ന്നു് ജോർജ് റീഗർ വ്യ­ക്ത­മാ­ക്കു­ന്നു.[8] പാ­പ്പ­സി­യി­ലേ­ക്ക് വ­ഴി­പി­രി­ഞ്ഞ ക­ത്തോ­ലി­ക്കാ­സ­ഭ കേ­ന്ദ്രീ­കൃ­ത അ­ധി­കാ­ര ഘ­ട­ന­യാ­ണു് പി­ന്തു­ടർ­ന്ന­തു്. സ­ഭ­യു­ടെ അ­ധി­കാ­ര­വും രാ­ജ്യ­ത്തി­ന്റെ അ­ധി­കാ­ര­വും ഒ­രു­പോ­ലെ ത­ന്നെ­യാ­ണു് പോ­പ്പ് കൈ­യ്യാ­ളു­ന്ന­തു്. പ്രൊ­ട്ട­സ്റ്റ­ന്റ് സ­ഭ­യാ­ക­ട്ടെ ന­വീ­ക­ര­ണ­ധാ­ര തു­ട­രാ­നാ­വാ­തെ ക്യാ­പ്പി­റ്റ­ലി­സ­ത്തി­നു് കീ­ഴ­ട­ങ്ങി­യെ­ന്നു് മാ­ക്സ് വെബർ ദ പ്രൊ­ട്ട­സ്റ്റ­ന്റ് എ­ത്തി­ക് ആന്റ് ദ സ്പി­രി­റ്റ് ഓഫ് ക്യാ­പ്പി­റ്റ­ലി­സം എന്ന ഗ്ര­ന്ഥ­ത്തിൽ ഇ­രു­പ­താം­നൂ­റ്റാ­ണ്ടി­ന്റെ ആ­രം­ഭ­ത്തിൽ തന്നെ വ്യ­ക്ത­മാ­ക്കി­യി­രു­ന്നു. ആ­ധു­നി­കാ­ന­ന്ത­ര ക്രൈ­സ്ത­വ­സ­ഭ­യും അ­തി­ന്റെ ദൈ­വ­ശാ­സ്ത്ര­വും ആ­ധി­പ­ത്യ­ഘ­ട­ന­യു­ടെ­യും മൂ­ല­ധ­നാ­ധി­ഷ്ഠി­ത സ­മ്പ­ദ്ഘ­ട­ന­യു­ടെ­യും ജ്ഞാ­ന­പ­രി­സ­ര­ത്തു് ത­ന്നെ­യാ­ണു് നി­ല­യു­റ­പ്പി­ക്കു­ന്ന­തു്.

ആ­ധു­നി­ക പാ­ശ്ചാ­ത്യ പ്ര­ബു­ദ്ധ­ത­യു­ടെ പ­ശ്ചാ­ത്ത­ല­ത്തിൽ റെനെ ദെ­ക്കാർ­ത്തും ഇ­മ്മാ­നു­വേൽ കാ­ന്റും ഹെ­ഗ­ലു­മാ­ക്കെ പൗ­രാ­ണി­ക വൈ­രു­ദ്ധ്യാ­ത്മി­ക വാ­ദ­ത്തെ കൂ­ടു­തൽ ദൃ­ഢീ­ക­രി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. സെ­ക്കു­ല­റി­നും സേ­ക്ക്ര­ട്ടി­നും മ­ദ്ധ്യേ നെ­ടു­കെ­യു­ള്ള പി­ളർ­പ്പു് കൂ­ടു­തൽ കൂ­ടു­തൽ വെ­ളി­പ്പെ­ടു­ത്തു­ക­യാ­ണു് അവർ ചെ­യ്ത­തു്. എ­ന്നാൽ, പാ­ശ്ചാ­ത്യ പ്ര­ബു­ദ്ധ­ത, ദൈ­വ­ത്തി­ന്റെ സർ­വ്വാ­തി­ശാ­യി­ത്വ­ത്തെ യു­ക്തി­ഭ­ദ്ര­ത­യു­ള്ള മ­നു­ഷ്യ­നെ­ക്കൊ­ണ്ടും സേ­ക്ര­ട്ടി­നെ സെ­ക്കു­ലർ കൊ­ണ്ടും മെ­റ്റ­ഫി­സി­ക്സി­നെ മെ­ക്കാ­നി­ക്ക­ലാ­യും അ­ട്ടി­മ­റി­ച്ചു­വോ­യെ­ന്ന സംശയം പ്ര­ബ­ല­പ്പെ­ട്ട­തു­കൊ­ണ്ടാ­ണു് കാൾ­ബാർ­ത്തി­നെ­യും യൂർഗൻ മോൾ­ട്ടു­മാ­നെ­യും പോ­ലു­ള്ള ആ­ധു­നി­കാ­ന­ന്ത­ര ദൈ­വ­ശാ­സ്ത്ര­ജ്ഞൻ­മാർ നി­യോ­തോ­മി­സ­ത്തി­ലേ­ക്കും നിയോ ഓർ­ത്ത­ഡോ­ക്സി­യി­ലേ­ക്കും മ­ട­ങ്ങി­പോ­കാൻ ശ്ര­മി­ച്ച­തു്. ദൈ­വ­ത്തി­ന്റെ സർ­വ്വാ­തി­ശാ­യി­ത്വ­ത്തി­ലേ­ക്കും ശ്രേ­ണീ­ബ­ദ്ധ­മാ­യ മ­ത­ശാ­സ­ന­ങ്ങ­ളി­ലേ­ക്കും മ­ട­ങ്ങി­പ്പോ­കാ­നു­ള്ള ശ്രമം ക്രൈ­സ്ത­വ ദൈ­വ­ശാ­സ്ത്ര­ത്തെ വീ­ണ്ടും ദ­ന്ത­ഗോ­പു­ര ജ്ഞാ­ന­സി­ദ്ധാ­ന്ത­മാ­ക്കി ചു­രു­ക്കി. സ്പിനോസ-​മാർക്സ്-നീഷേ ചി­ന്താ­ധാ­ര­യാ­ണു് അ­തി­നോ­ടു് ശ­ക്ത­മാ­യ വി­മർ­ശ­നം ഉ­ന്ന­യി­ച്ച­തു്.

രാ­ഷ്ട്രീ­യ­മെ­ന്ന­തു് അ­ധി­കാ­ര­ത്തി­ന്റെ ഇ­ട­നാ­ഴി­ക­ളിൽ ഇ­ര­ക­ളാ­ക്ക­പ്പെ­ടു­ന്ന­വ­രു­ടെ ബദൽ സ്വ­പ്ന­ങ്ങൾ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന ന­വ­സ്വ­ത്വ­കാം­ക്ഷ­യാ­ണെ­ന്ന നിർ­വ്വ­ച­നം ന­വ­ജ­നാ­ധി­പ­ത്യ സം­സ്കാ­ര­ത്തി­ലേ­ക്കു് ന­യി­ക്കു­ന്ന ഭാ­വു­ക­ത്വ­മാ­ണു്.

സ്പിനോസ-​മാർക്സ്-നീഷേ ചി­ന്താ­ധാ­ര മു­ന്നോ­ട്ടു­വ­ച്ച ഭൗ­തി­ക­വാ­ദം ദൈ­വ­ശാ­സ്ത്ര മേ­ഖ­ല­യിൽ ഗു­ണാ­ത്മ­ക­മാ­യി ചെ­ലു­ത്തി­യ സ്വാ­ധീ­ന­ത്തി­നു­ദാ­ഹ­ര­ണ­മാ­ണു് 1980 കളിൽ ലാ­റ്റി­ന­മേ­രി­ക്ക­യി­ലു­ണ്ടാ­യ വി­മോ­ച­ന ദൈ­വ­ശാ­സ്ത്രം. യൂ­റോ­പ്പി­ലും വ­ട­ക്കേ അ­മേ­രി­ക്ക­യി­ലും രൂ­പം­കൊ­ണ്ട സോ­ഷ്യൽ ഗോ­സ്പൽ പ്ര­സ്ഥാ­ന­ത്തി­ന്റെ­യും ക­റു­ത്ത ദൈ­വ­ശാ­സ്ത്ര പ്ര­സ്ഥാ­ന­ത്തി­ന്റെ­യും തു­ടർ­ച്ച­യാ­യി­രു­ന്നു അതു്. മൂ­ല­ധ­നാ­ധി­ഷ്ഠി­ത ചി­ന്ത­യി­ലേ­ക്കും കേ­ന്ദ്രീ­കൃ­ത ഭ­ര­ണ­ക്ര­മ­ത്തി­ലേ­ക്കും വ­ഴി­മാ­റി­യി­രു­ന്ന ക­ത്തോ­ലി­ക്കാ സഭയിൽ ദ­രി­ദ്ര­രു­ടെ പു­തി­യൊ­രു മു­ന്നേ­റ്റ­മാ­യി­ട്ടാ­ണു് അതു് സം­ഭ­വി­ച്ച­തു്. ഏ­ഷ്യ­യി­ലും അ­തി­ന്റെ അ­നു­ര­ണ­ന­ങ്ങൾ ഉ­ണ്ടാ­യി. മിൻ­ചു­ങ്ങ് തി­യോ­ള­ജി­യാ­യും ദലിത്-​ആദിവാസി ദൈ­വ­ശാ­സ്ത്ര­മാ­യും ഫെ­മി­നി­സ്റ്റ് ദൈ­വ­ശാ­സ്ത്ര­മാ­യും യൂ­റോ­പ്പ് ഇതര രാ­ജ്യ­ങ്ങ­ളി­ലും വി­മോ­ച­ന ദൈ­വ­ശാ­സ്ത്രം പ­ടർ­ന്നു­ക­യ­റി. മൂ­ന്നാം ലോ­ക­രാ­ജ്യ­ങ്ങ­ളിൽ ഇ­ക്കാ­ല­ത്തു് രൂ­പം­കൊ­ണ്ട മു­ത­ലാ­ളി­ത്ത വി­രു­ദ്ധ വ്യ­വ­ഹാ­ര­ങ്ങ­ളും ദ­രി­ദ്ര­രു­ടെ മു­ന്നേ­റ്റ­ങ്ങ­ളും അ­തി­നു് ഉ­പോൽ­ബ­ല­ക­മാ­യി. എ­ന്നാൽ, പ­ര­മ്പ­രാ­ഗ­ത ദൈ­വ­ശാ­സ്ത്രം പ­റ­ഞ്ഞു­വ­ച്ച സർ­വ്വാ­തി­ശാ­യി­യാ­യ ദൈവം ദ­രി­ദ്ര­രെ ക­രു­തു­ന്ന ദൈ­വ­മാ­ണെ­ന്നു് പ­റ­ഞ്ഞ­തി­ന­പ്പു­റം ആ­ധി­പ­ത്യ മ­ത­ഘ­ട­ന­യേ­യോ മെ­റ്റ­ഫി­സി­ക്കൽ ജ്ഞാ­നാ­ടി­ത്ത­റ­യേ­യോ അ­പ­നിർ­മ്മി­ക്കാൻ വി­മോ­ച­ന ദൈ­വ­ശാ­സ്ത്ര­ധാ­ര­യ്ക്കു് ക­ഴി­ഞ്ഞി­ല്ലാ­യെ­ന്നു് ന­വ­ഭൗ­തി­ക­വാ­ദ ദൈ­വ­ശാ­സ്ത്ര­ജ്ഞ­ന്മാർ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. ഇ­റ്റാ­ലി­യൻ ദൈ­വ­ശാ­സ്ത്ര­ജ­ഞ­നും ത­ത്വ­ചി­ന്ത­ക­നു­മാ­യ ജോർ­ജി­യോ അ­ഗം­ബ­നാ ണു് ഇവിടെ ഏ­റ്റ­വു­മ­ധി­കം വി­മർ­ശ­നം ഉ­ന്ന­യി­ക്കു­ന്ന­തു്. സർ­വ്വാ­ധി­കാ­രി­യാ­യ ദൈ­വ­ചി­ന്ത­യു­ടെ അ­ടി­സ്ഥാ­ന­ത്തിൽ സെ­ക്കു­ല­റി­നു­മേൽ സേ­ക്ര­ട്ടി­ന്റെ ആ­ധി­പ­ത്യം സൃ­ഷ്ടി­ച്ചെ­ടു­ത്തു് കേ­ന്ദ്രീ­കൃ­ത അ­ധി­കാ­ര ഘ­ട­ന­ക­ളി­ലും ശു­ദ്ധാ­ശു­ദ്ധ ലി­റ്റർ­ജി­ക്കൽ ബോ­ധ്യ­ങ്ങ­ളി­ലും വി­രാ­ജി­ക്കു­ന്ന ക്രൈ­സ്ത­വ സഭ ഈ കാ­ല­ഘ­ട്ട­ത്തി­ലെ മ­റ്റൊ­രു സാ­മ്രാ­ജ്യ­ത്വ­മാ­ണു് എ­ന്നാ­ണു് അഗംബൻ പ­റ­യു­ന്ന­തു്.[9]

സാ­മ്രാ­ജ്യ­ത്വ­ത്തി­ന്റെ കേ­ന്ദ്രീ­കൃ­ത­ഘ­ട­ന സ്വയം ഏ­റ്റെ­ടു­ത്ത ക്രൈ­സ്ത­വ­സ­ഭ പൗ­രോ­ഹി­ത്യാ­ധി­കാ­ര­വും (Clericalism) ശ്രേ­ണീ­ബ­ദ്ധ­ഘ­ട­ന­യും (Ecclesial Hierarchy) ദൈ­നം­ദി­ന ശീ­ല­ങ്ങ­ളി­ലും പ­ഠി­പ്പി­ക്ക­ലു­ക­ളി­ലും ന­ട­പ്പി­ലാ­ക്കി. പുരോഹിത-​അൽമായ/സ്ത്രീ-​പുരുഷ/സെക്കുലർ-​സേക്ക്രട്ട് ശ്രേ­ണീ­ബ­ദ്ധ­ത ഉ­ള്ളിൽ­നി­ന്നും ചോ­ദ്യം ചെ­യ്യാ­നാ­വാ­തെ വി­മോ­ച­ന ദൈ­വ­ശാ­സ്ത്ര­ധാ­ര പിൽ­ക്കാ­ല­ത്തു് മ­ദ്ധ്യ­വർ­ഗ്ഗം കൈ­യ്യ­ട­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. മ­താ­ധി­കാ­ര­വും രാ­ഷ്ട്രീ­യാ­ധി­കാ­ര­വും കൈ­യ്യ­ട­ക്കി­വ­ച്ചി­രി­ക്കു­ന്ന പോ­പ്പി­ന്റെ കേ­ന്ദ്രീ­കൃ­ത അ­ധി­കാ­ര­ത്തെ ചോ­ദ്യം ചെയ്ത വി­മോ­ച­ന ദൈ­വ­ശാ­സ്ത്ര­ജ്ഞ­ന്മാ­രാ­ക­ട്ടെ സഭയിൽ നി­ന്നും പു­റ­ത്താ­ക്ക­പ്പെ­ടു­ക­യും ചെ­യ്തു. സർ­വ്വാ­തി­ശാ­യി­യാ­യ ദൈ­വ­സ­ങ്ക­ല്പ­ത്തെ­യോ സ­ഭ­യു­ടെ ശ്രേ­ണീ­ബ­ദ്ധ­ത­യെ­യോ ചോ­ദ്യം ചെ­യ്യ­പ്പെ­ടു­മ്പോ­ഴു­ണ്ടാ­യ ദൈ­വ­ശാ­സ്ത്ര­ക­ല­ഹ­ങ്ങ­ളി­ലാ­ണു് അ­ലോ­ഷ്യ­സ് പെ­രി­സും ഫാ. സെ­ബാ­സ്റ്റ്യൻ കാ­പ്പ­നു­മൊ­ക്കെ സ­ഭ­യ്ക്കു് അ­ന­ഭി­മ­ത­രാ­യ­തു്. അ­ത്ത­രം ക്രി­യാ­ത്മ­ക­മാ­യ ക­ല­ഹ­ങ്ങ­ളെ­യാ­ണു് ന­വ­ഭൗ­തി­ക­വാ­ദം ദൃ­ശ്യ­വൽ­ക്ക­രി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു്. അതു് വർ­ത്ത­മാ­ന­കാ­ല­ത്തു് സഭയെ കൂ­ടു­തൽ ജ­ന­കീ­യ­വും ജ­നാ­ധി­പ­ത്യ­പ­ര­വും തി­ര­ശ്ചീ­ന­വു­മാ­ക്കു­ന്നു­വെ­ന്നാ­ണു് ക­രു­ത­പ്പെ­ടു­ന്ന­തു്. ഈ വർ­ത്ത­മാ­ന­കാ­ല­ത്തു് ദ­രി­ദ്ര­രു­ടെ­യും ദ­ലി­ത­രു­ടെ­യും സ്ത്രീ­ക­ളു­ടെ­യു­മൊ­ക്കെ നി­ശ്ശ­ബ്ദ­മാ­ക്ക­പ്പെ­ട്ട ശ­ബ്ദ­ങ്ങൾ വി­മോ­ച­ന ദൈ­വ­ശാ­സ്ത്ര­ത്തി­ന­പ്പു­റം ഉ­യർ­ത്തെ­ഴു­ന്നേ­ല്ക്കു­മെ­ന്നാ­ണു് ന­വ­ഭൗ­തി­ക­വാ­ദ ദൈ­വ­ശാ­സ്ത്രം വി­വ­ക്ഷി­ക്കു­ന്ന­തു്.

സ­ഭ­യു­ടെ അ­ധി­കാ­ര­വും രാ­ജ്യ­ത്തി­ന്റെ അ­ധി­കാ­ര­വും ഒ­രു­പോ­ലെ ത­ന്നെ­യാ­ണു് പോ­പ്പ് കൈ­യ്യാ­ളു­ന്ന­തു്. പ്രൊ­ട്ട­സ്റ്റ­ന്റ് സ­ഭ­യാ­ക­ട്ടെ ന­വീ­ക­ര­ണ­ധാ­ര തു­ട­രാ­നാ­വാ­തെ ക്യാ­പ്പി­റ്റ­ലി­സ­ത്തി­നു് കീ­ഴ­ട­ങ്ങി­യെ­ന്നു് മാ­ക്സ് വെബർ ദ പ്രൊ­ട്ട­സ്റ്റ­ന്റ് എ­ത്തി­ക് ആന്റ് ദ സ്പി­രി­റ്റ് ഓഫ് ക്യാ­പ്പി­റ്റ­ലി­സം എന്ന ഗ്ര­ന്ഥ­ത്തിൽ ഇ­രു­പ­താം­നൂ­റ്റാ­ണ്ടി­ന്റെ ആ­രം­ഭ­ത്തിൽ തന്നെ വ്യ­ക്ത­മാ­ക്കി­യി­രു­ന്നു.

എ­ന്നാൽ, ലാ­റ്റി­ന­മേ­രി­ക്കൻ വി­മോ­ച­ന ദൈ­വ­ശാ­സ്ത്രം കേ­വ­ല­മൊ­രു ഭൗ­തി­ക­വാ­ദം മാ­ത്ര­മാ­ണെ­ന്നു് വി­മർ­ശി­ച്ചു­കൊ­ണ്ടു് ഉ­ത്ത­രാ­ധു­നി­ക കാ­ല­ത്തു് പല വ­ല­തു­പ­ക്ഷ ദൈ­വ­ശാ­സ്ത്ര ധാ­ര­ക­ളും യൂ­റോ­പ്പി­ലും അ­മേ­രി­ക്ക­യി­ലും ഉ­ണ്ടാ­യി. അ­തി­ലൊ­ന്നു് ഇം­ഗ്ല­ണ്ടി­ലു­ണ്ടാ­യ റാ­ഡി­ക്കൽ ഓർ­ത്ത­ഡോ­ക്സി (Radical Orthodoxy) എന്ന ചി­ന്താ­ധാ­ര­യാ­ണു്. ജോൺ മിൽ­ബാ­ങ്ക്, ജെ­യിം­സ് കെ. എ. സ്മി­ത്തു്, കാ­ത­റിൻ പി­ക്സ്റ്റോ­ക്ക് തു­ട­ങ്ങി­യ കേം­ബ്രി­ഡ്ജ് യൂ­ണി­വേ­ഴ്സി­റ്റി­യി­ലെ ദൈ­വ­ശാ­സ്ത്ര­ജ്ഞ­ന്മാ­രാ­യി­രു­ന്നു അതിനു പി­ന്നിൽ. ഭൗ­തി­ക­വാ­ദം, സേ­ക്ക്ര­ട്ടി­നെ സെ­ക്കു­ല­റി­സ­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്ക് ച­വി­ട്ടി­ത്താ­ഴ്ത്തു­ന്നു­വെ­ന്നും എ­ന്നാൽ അ­ങ്ങ­നെ­യ­ല്ല; സെ­ക്കു­ല­റി­നെ കൂ­ടു­തൽ ഉ­ദാ­ത്ത­മാ­ക്കു­ന്ന സേ­ക്ര­ട്ടാ­ണു് ഹ­യ­റാർ­ക്കി­യിൽ കൂ­ടു­തൽ മു­ക­ളിൽ നിൽ­ക്കേ­ണ്ട­തെ­ന്നും അവർ വാ­ദി­ച്ചു. അ­തു­കൊ­ണ്ടു്, സർ­വ്വാ­തി­ശാ­യി­യാ­യ ദൈ­വ­സ­ങ്ക­ല്പ­ത്തെ ന്യാ­യീ­ക­രി­ക്കു­ന്ന പൗ­രാ­ണി­ക മെ­റ്റ­ഫി­സി­ക്സി­ലേ­ക്ക് മ­ട­ങ്ങ­ണ­മെ­ന്നാ­ണു് അവർ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു്. അതീത-​അതീത യാ­ഥാർ­ത്ഥ്യ­വാ­ദ­ത്തെ (Transcendentalism) ത­ത്വ­ചി­ന്ത­യു­ടെ ജ്ഞാ­നാ­ടി­ത്ത­റ­യാ­ക്കി­യ ഴാ­ക്ക് ദ­രി­ദ­യും ഇ­മ്മാ­നു­വേൽ ലെ­മി­നാ­സും ഴീൻ-​ലക്ക് മാ­രി­യോ­ണും മ­റ്റൊ­രു ദൈ­വ­ശാ­സ്ത്ര­ധാ­ര­യ്ക്കു് വ­ഴി­യൊ­രു­ക്കി. നെ­ഗ­റ്റീ­വ് തി­യോ­ള­ജി­യെ­ന്നാ­ണ­തി­നെ വി­ളി­ക്കു­ക. ജോൺ ഡി. ക­പ്യൂ­ച്ചോ യും കെവിൻ ഹാർ­ട്ടു­മൊ­ക്കെ­യാ­ണു് അ­തി­നു് പി­ന്നിൽ. ക്രൂ­ശി­ത­നാ­യ ദൈവം തന്റെ സർ­വ്വാ­ധി­പ­ത്യ­ഭാ­വ­ത്തെ സ്വയം നി­ഷേ­ധി­ക്കു­ന്ന­വ­നാ­ണെ­ന്നും അ­തു­കൊ­ണ്ടു് ദൈ­വ­ശാ­സ്ത്ര­ത്തി­നു് ദുർ­ബ­ല­രു­ടെ ക­ര­ച്ചിൽ ശ്ര­വി­ക്കാ­നാ­വു­മെ­ന്നും അവർ വാ­ദി­ച്ചു. എ­ന്നാൽ ഇ­വി­ടെ­യും ദുർ­ബ­ല­ത മേ­ലാ­ള­ന്മാ­രു­ടെ ഔ­ദാ­ര്യ­മാ­ണെ­ന്ന ചിന്ത ധ്വ­നി­പ്പി­ക്കു­ന്നു­വെ­ന്നും അ­തു­ത­ന്നെ­യ­ല്ല; ഇ­ത്ത­ര­ത്തി­ലു­ള്ള കീ­ഴാ­ള­വൽ­ക്ക­ര­ണം ദൈ­വ­ശാ­സ്ത്ര­ത്തെ എ­ല്ലാ­ക്കാ­ല­ത്തും മേ­ലാ­ള­രു­ടെ ശു­ശ്രൂ­ഷാ­മ­നോ­ഭാ­വ­ത്തി­ന്റെ അ­നു­ബ­ന്ധ­മാ­ക്കി­മാ­റ്റു­മെ­ന്നും ന­വ­ഭൗ­തി­ക­വാ­ദ ദൈ­വ­ശാ­സ്ത്ര­ജ്ഞ­ന്മാർ വ്യ­ക്ത­മാ­ക്കു­ന്നു. അ­തു­കൊ­ണ്ടു്, പി­ന്നി­ട്ട ദൈ­വ­ശാ­സ്ത്ര­ധാ­ര­ക­ളിൽ നി­ന്നും പാ­ഠ­ങ്ങൾ ഉൾ­ക്കൊ­ണ്ടു് ഒരു ‘ന്യൂ­നോർ­മൽ’ ദൈ­വ­ശാ­സ്ത്ര­ധാ­ര നിർ­മ്മി­ച്ചെ­ടു­ക്കാ­നാ­ണു് ന­വ­ഭൗ­തി­ക­വാ­ദം ശ്ര­മി­ക്കു­ന്ന­തു്.

പുരോഹിത-​അൽമായ/സ്ത്രീ-​പുരുഷ/സെക്കുലർ-​സേക്ക്രട്ട് ശ്രേ­ണീ­ബ­ദ്ധ­ത ഉ­ള്ളിൽ­നി­ന്നും ചോ­ദ്യം ചെ­യ്യാ­നാ­വാ­തെ വി­മോ­ച­ന ദൈ­വ­ശാ­സ്ത്ര­ധാ­ര പിൽ­ക്കാ­ല­ത്തു് മ­ദ്ധ്യ­വർ­ഗ്ഗം കൈ­യ്യ­ട­ക്കു­ക­യാ­ണു­ണ്ടാ­യ­തു്. മ­താ­ധി­കാ­ര­വും രാ­ഷ്ട്രീ­യാ­ധി­കാ­ര­വും കൈ­യ്യ­ട­ക്കി­വ­ച്ചി­രി­ക്കു­ന്ന പോ­പ്പി­ന്റെ കേ­ന്ദ്രീ­കൃ­ത അ­ധി­കാ­ര­ത്തെ ചോ­ദ്യം ചെയ്ത വി­മോ­ച­ന ദൈ­വ­ശാ­സ്ത്ര­ജ്ഞ­ന്മാ­രാ­ക­ട്ടെ സഭയിൽ നി­ന്നും പു­റ­ത്താ­ക്ക­പ്പെ­ടു­ക­യും ചെ­യ്തു.

ന­വ­ഭൗ­തി­ക­വാ­ദ­കാ­ല­ത്തു് ക്രൈ­സ്ത­വ ദൈ­വ­ശാ­സ്ത്രം രീ­തി­ശാ­സ്ത്ര­പ­ര­മാ­യ പൊ­ളി­ച്ചെ­ഴു­ത്തി­നു് വി­ധേ­യ­മാ­കു­ന്നു. അ­തി­ലേ­റ്റ­വും പ്ര­ധാ­നം ദൈ­വ­വും ലോ­ക­വും ആ­ത്മീ­യ­ത­യും ഭൗ­തി­ക­ത­യും സേ­ക്ക്ര­ട്ടും സെ­ക്കു­ല­റും ഒ­ക്കെ­ത്ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യം ഇ­ല്ലാ­തെ­യാ­കു­ന്നു­വെ­ന്ന­താ­ണു്. ഇവിടെ, ഭൗ­തി­ക­ത ആ­ത്മീ­യ­ത­യു­ടെ വിരുദ്ധ-​അപരത്വമോ വീ­ണ്ടെ­ടു­ക്കാ­നു­ള്ള ഓ­ബ്ജ­ക്ടോ അല്ല; പ്ര­ത്യു­ത, ജീ­വ­ന്റെ ആ­കെ­ത്തു­ക­യാ­ണു്—ജീവൻ ത­ന്നെ­യാ­ണു്. ദൈ­വ­വും മ­നു­ഷ്യ­നും പ്ര­പ­ഞ്ച­വു­മെ­ല്ലാം ഇവിടെ ജീ­വ­ന്റെ സ­മ­ത­ല­ത്തി­ലാ­ണു്. സർ­വ്വാ­തി­ശാ­യി­യാ­യ ദൈവം സ­മ­ഗ്രാ­ധി­പ­ത്യ സാ­മൂ­ഹി­ക ക്ര­മ­ത്തി­ന്റെ ഉ­റ­വി­ട­മാ­ണെ­ന്നു­ള്ള ചിന്ത ഇവിടെ നി­ഷേ­ധി­ക്ക­പ്പെ­ടു­ക­യാ­ണു്. സൃ­ഷ്ടി­യും സ്ര­ഷ്ടാ­വും ത­മ്മി­ലു­ള്ള ഉ­ണ്മാ­വ്യ­ത്യാ­സ­ത്തെ (Ontological difference) നി­ഷേ­ധി­ച്ചു­കൊ­ണ്ടു­ള്ള ഈ ബദൽ ദൈ­വി­ക­ത, ജീവൻ (Life) എന്ന ബ­ന്ധ­ങ്ങ­ളു­ടെ ജൈ­വാ­വ­സ്ഥ­യെ (Ecology of Relations) വെ­ളി­പ്പെ­ടു­ത്തു­ന്നു. ഈ ദൈ­വി­ക­ത അ­ല്ലെ­ങ്കിൽ ജൈ­വീ­ക­ത ഒ­രേ­സ­മ­യം തന്നെ അ­ന്തഃ­സ്ഥി­ത­വും (Immanent) പ­രി­വർ­ത്ത­നോ­ന്മു­ഖ­വും (transformative) പ­ര­സം­ക്ര­മ­ണ­ത്തി­ന്റെ­തു­മാ­ണു് (becoming). അ­തു­കൊ­ണ്ടു­ത­ന്നെ, ന­വ­ഭൗ­തി­ക ദൈ­വീ­ക­ത, ഒരു അ­ന്തഃ­സ്തി­ത­മാ­യ രാ­ഷ്ട്രീ­യ അ­നു­ഭ­വ­മാ­ണു്. ഈ ബദൽ ദൈ­വീ­ക­ത ആ­ധി­പ­ത്യ­ഘ­ട­ന­ക­ളെ പൊ­ളി­ച്ചെ­ഴു­തു­ക­യും ബ­ഹു­സ്വ­രാ­ത്മ­ക ജ­നാ­ധി­പ­ത്യ പ്ര­ക്രി­യ­യെ നി­ര­ന്ത­രം പ­രി­പോ­ഷി­പ്പി­ക്കു­ക­യും ചെ­യ്യും.

ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ ജ്ഞാ­നാ­ടി­ത്ത­റ­യിൽ ക്രൈ­സ്ത­വ ദൈ­വ­ശാ­സ്ത്ര­ത്തെ പു­ന­രാ­വി­ഷ്ക്ക­രി­ക്കാൻ സ്ലാ­വൊ­യ് സി­സെ­ക് ആ­ശ്ര­യി­ക്കു­ന്ന­തു് ജ­ഢ­ധാ­ര­ണ (incarnation) സി­ദ്ധാ­ന്ത­ത്തെ­യാ­ണു്. ക്രി­സ്തു­വി­ലൂ­ടെ­യു­ള്ള ദൈ­വ­ത്തി­ന്റെ ജ­ഢ­ധാ­ര­ണം പാ­പ­ങ്ങ­ളു­ടെ പ­രി­ഹാ­രാർ­ത്ഥ­മാ­ണെ­ന്നാ­ണു് പ­ര­മ്പ­രാ­ഗ­ത ദൈ­വ­ശാ­സ്ത്രം പ­ഠി­പ്പി­ക്കു­ന്ന­തെ­ങ്കിൽ സി­സെ­ക്കി­നെ സം­ബ­ന്ധി­ച്ച­ട­ത്തോ­ളം അതു് ഭൗ­തി­ക­ത­യു­ടെ യാ­ഥാർ­ത്ഥ്യ­ത്തെ­യും വി­മോ­ച­നാ­ത്മ­ക­ത­യെ­യും വ്യ­ക്ത­മാ­ക്കു­ന്ന ഒ­ന്നാ­ണു്. ദൈ­വ­ത്തി­ന്റെ ജ­ഢ­ധാ­ര­ണ തി­ക­ച്ചും ഭൗ­തി­ക­വും അ­തു­കൊ­ണ്ടു­ത­ന്നെ രാ­ഷ്ട്രീ­യ­പ­ര­വു­മാ­യ നി­ല­പാ­ടി­ന്റെ വ്യ­ക്ത­മാ­ക്ക­ലാ­ണു്. ജ­ഢ­ധാ­ര­ണ­ത്തി­ലൂ­ടെ ദൈവം സർ­വ്വാ­ധി­ശാ­യി­ത്വ­ത്തി­ന്റെ പ­രി­ര­ക്ഷ ഉ­രി­ഞ്ഞു­ക­ള­യു­ക­യും ലോ­ക­ത്തി­ന്റെ സാ­ധ്യ­ത­ക­ളി­ലേ­ക്കു് ഊ­ളി­യി­ടു­ക­യും ചെ­യ്യു­ന്നു­വെ­ന്നു് സി­സെ­ക് വ്യ­ക്ത­മാ­ക്കി.[10] ക്രൂ­ശു­മ­ര­ണ­വും അതു ത­ന്നെ­യാ­ണു് അ­ടി­വ­ര­യി­ടു­ന്ന­തു്. മ­നു­ഷ്യ­വി­മോ­ച­ന­ത്തി­ന്റെ സാ­ധ്യ­ത മു­ക­ളി­ലെ­വി­ടെ­യോ പൊ­ട്ടി­പ്പു­റ­പ്പെ­ടാ­നി­രി­ക്കു­ന്ന ഒ­ന്ന­ല്ല; മ­റി­ച്ചു്, അതു് ദുർബല മ­നു­ഷ്യ­ന്റെ ദൈ­നം­ദി­ന പ്ര­തി­രോ­ധ­ങ്ങ­ളി­ലും അ­തി­ജീ­വ­ന­ങ്ങ­ളി­ലും ഉ­ട­ലെ­ടു­ക്കു­ന്ന ഒ­ന്നാ­ണു്. ക്രൂ­ശി­ന്റെ രാ­ഷ്ട്രീ­യം (Cross as the fulcrum of politics) എ­ന്നാ­ണു് ജോർ­ജി­യോ അഗംബൻ ഇതിനെ വി­ളി­ക്കു­ന്ന­തു്. കേ­ന്ദ്രീ­കൃ­താ­ധി­കാ­രം മ­നു­ഷ്യാ­വ­സ്ഥ­യെ ചി­ത­റി­ക്കു­ന്ന സാ­മൂ­ഹി­ക പ­ശ്ചാ­ത്ത­ല­ത്തിൽ രാ­ഷ്ട്രീ­യ ഇ­ര­യു­ടെ ഭൗ­തി­ക­ശ­രീ­രം സ്വയം ഏ­റ്റെ­ടു­ത്ത ക്രി­സ്തു പ്ര­തി­രോ­ധ­ത്തി­ന്റെ സർ­ഗ്ഗാ­ത്മ­ക രാ­ഷ്ട്രീ­യ­മാ­ണു് വെ­ളി­പ്പെ­ടു­ത്തു­ന്ന­തെ­ന്നു് അഗംബൻ പ­റ­യു­ന്നു. ജ­ന­ന­ത്തി­ന്റെ­യും മ­ര­ണ­ത്തി­ന്റെ­യും ഉ­യിർ­പ്പി­ന്റെ­യും ഇ­ട­നാ­ഴി­ക­ളി­ലൂ­ടെ ക­ട­ന്നു­പോ­കു­ന്ന ക്രി­സ്തു ചി­ത­റി­ക്ക­പ്പെ­ട്ട­വ­ന്റെ ജൈ­വ­ശ­രീ­ര­ത്തി­ന്റെ നൊ­മ്പ­ര­വും അ­നി­ശ്ചി­ത­ത്വ­വും സ­ങ്കീർ­ണ്ണ­ത­ക­ളും മാ­ത്ര­മ­ല്ല; ബ­ഹു­ത്വ­മാർ­ന്ന സാ­ധ്യ­ത­ക­ളും ഒ­ടു­ങ്ങാ­ത്ത പ്ര­തീ­ക്ഷ­ക­ളു­മാ­ണു് അ­വ­ശേ­ഷി­പ്പി­ക്കു­ന്ന­തു്. സാ­മൂ­ഹ്യ­ബ­ന്ധ­ങ്ങ­ളി­ലെ സൂ­ക്ഷ്മ­യി­ട­ങ്ങ­ളിൽ പോലും ക­ട­ന്നു­ക­യ­റി­യി­രി­ക്കു­ന്ന ആ­ധി­പ­ത്യ­ത്തി­ന്റെ­യും മു­ത­ലാ­ളി­ത്ത­ത്തി­ന്റെ­യും കാ­മ­ന­ക­ളെ അതേ സൂ­ക്ഷ്മ­യി­ട­ങ്ങ­ളിൽ വ­ച്ചു­ത­ന്നെ ചെ­റു­ക്കു­ന്ന സർ­ഗ്ഗാ­ത്മ­ക ചോ­ദ­ന­ക­ളാ­യി, പ്രേ­ര­ണ­ക­ളാ­യി, രാ­ഷ്ട്രീ­യ ഇ­ച്ഛ­ക­ളാ­യി ക്രൂ­ശി­ത­ന്റെ സർ­ഗ്ഗാ­ത്മ­ക രാ­ഷ്ട്രീ­യം മാ­റു­ക­യാ­ണി­വി­ടെ. പ്ര­ത്യ­ക്ഷ­വും പ­രോ­ക്ഷ­വു­മാ­യ സം­ഘാ­ത­ശ­രീ­ര­ങ്ങ­ളെ (Assemblages) ജ­നാ­ധി­പ­ത്യ­പ­ര­മാ­യി നി­ര­ന്ത­രം പു­നർ­നിർ­ണ്ണ­യി­ക്കു­ന്ന ഉ­ണ്മാ­രാ­ഷ്ട്രീ­യ­മാ­യി ദൈ­വ­ശാ­സ്ത്രം ഇവിടെ പു­ന­രാ­വി­ഷ്ക്ക­രി­ക്ക­പ്പെ­ടു­ന്നു.

കു­റി­പ്പു­കൾ

[1] Slavoj Zizek, Pandemic! COVID 19 Shakes the World (New York: OR Books, 2020).

[2] Joerg Rieger and Edward Waggoner, eds. Religious Experiences and New Materialism: Movement Matters (New York: Palgrave Macmillan, 2016).

[3] Dolphijn and Iris van der Tuin, eds. New Materialism: Interviews and Cartographics (Ann Arbor, MI: Open Humanities Press, 2012).

[4] Diana Coole and Samantha Frost, eds., New Materialisms: Ontology, Agency and Politics (Durham, NC: Duke University Press, 2010).

[5] ന­വ­ഭൗ­തി­ക­വാ­ദം എന്ന പേരു് തന്നെ നിർ­ദ്ദേ­ശി­ക്കു­ന്ന­തു് റോസി ബ്രെ­യ്ഡോ­റ്റി­യെ­പ്പോ­ലു­ള്ള ഉ­ത്ത­രാ­ധു­നി­ക ഫെ­മി­നി­സ്റ്റു­ക­ളാ­ണു്.

[6] Giorgio Agamben, Humo Sacer: Sovereign Power and Bare Life (Stanford: Stanford University Press, 1998).

[7] പ്രൊഫ. ബി. രാ­ജീ­വൻ, കീഴാള മാർ­ക്സി­സ­വും കീഴാള ജ­നാ­ധി­പ­ത്യ­വും (കോ­ഴി­ക്കോ­ടു്: പു­സ്ത­ക പ്ര­സാ­ധ­ക സംഘം, 2020).

[8] Jeorg Rieger, Christ and Empire: From Paul to Postcolonial Times (Minneapolis: Fortess Press, 2007).

[9] Giorgio Agamben, The Church and the Kingdom (London: Seagull Books, 2012).

[10] Slavoj Zizek and John Milbank, The Monstrocity of Christ: Paradox or Dialectic (Cambridge: MIT Press, 2009).

എ­ന്നാൽ ഇ­വി­ടെ­യും ദുർ­ബ­ല­ത മേ­ലാ­ള­ന്മാ­രു­ടെ ഔ­ദാ­ര്യ­മാ­ണെ­ന്ന ചിന്ത ധ്വ­നി­പ്പി­ക്കു­ന്നു­വെ­ന്നും അ­തു­ത­ന്നെ­യ­ല്ല; ഇ­ത്ത­ര­ത്തി­ലു­ള്ള കീ­ഴാ­ള­വൽ­ക്ക­ര­ണം ദൈ­വ­ശാ­സ്ത്ര­ത്തെ എ­ല്ലാ­ക്കാ­ല­ത്തും മേ­ലാ­ള­രു­ടെ ശു­ശ്രൂ­ഷാ­മ­നോ­ഭാ­വ­ത്തി­ന്റെ അ­നു­ബ­ന്ധ­മാ­ക്കി­മാ­റ്റു­മെ­ന്നും ന­വ­ഭൗ­തി­ക­വാ­ദ ദൈ­വ­ശാ­സ്ത്ര­ജ്ഞ­ന്മാർ വ്യ­ക്ത­മാ­ക്കു­ന്നു. അ­തു­കൊ­ണ്ടു്, പി­ന്നി­ട്ട ദൈ­വ­ശാ­സ്ത്ര­ധാ­ര­ക­ളിൽ നി­ന്നും പാ­ഠ­ങ്ങൾ ഉൾ­ക്കൊ­ണ്ടു് ഒരു ‘ന്യൂ­നോർ­മൽ’ ദൈ­വ­ശാ­സ്ത്ര­ധാ­ര നിർ­മ്മി­ച്ചെ­ടു­ക്കാ­നാ­ണു് ന­വ­ഭൗ­തി­ക­വാ­ദം ശ്ര­മി­ക്കു­ന്ന­തു്.

ന­വ­ഭൗ­തി­ക­വാ­ദ­കാ­ല­ത്തെ ദൈ­വ­ശാ­സ്ത്ര­ത്തി­നു് സം­ഭ­വി­ക്കു­ന്ന കാ­ത­ലാ­യ മാ­റ്റം അ­തി­ന്റെ ജൈ­വ­കേ­ന്ദ്രീ­കൃ­ത­ത്വ­മാ­ണു്. ജീവൻ (Life) എന്ന ഭൗതിക-​രാഷ്ട്രീയ ഘ­ട­ന­യിൽ നി­ന്നും അ­ന്യ­മാ­യി ദൈ­വ­ത്തെ­യോ മ­നു­ഷ്യ­നെ­യോ മ­റ്റേ­തൊ­രു ജീ­വാ­വ­സ്ഥ­യെ­യോ കാ­ണാ­നാ­വി­ല്ലാ­യെ­ന്ന ചിന്ത ഇവിടെ പ്ര­ബ­ല­മാ­ണു്. ഏതൊരു ജീ­വാ­വ­സ്ഥ­യു­മി­വി­ടെ വൈ­വി­ധ്യ­മാ­യ ബ­ന്ധ­ങ്ങ­ളിൽ (multiplicities) ക­ണ്ണി­ചേർ­ക്ക­പ്പെ­ടു­ക­യും അതു് നൈ­ര­ന്ത­ര്യ­ങ്ങ­ളു­ടെ­യും (repititons) വ്യ­തി­രി­ക്ത­ത­ക­ളു­യൈ­ും (differences) പ­ര­സം­ക്ര­മ­ണ­ത്തി­ന്റെ­യും (becoming) സൂ­ക്ഷ്മാ­നു­ഭ­വ­മാ­യി തി­രി­ച്ച­റി­യു­ക­യും ചെ­യ്യു­ന്നു. ദൈവം, മ­നു­ഷ്യൻ, പ്ര­കൃ­തി, സമൂഹം, രക്ഷ തു­ട­ങ്ങി­യ ഒ­ട്ടേ­റെ അ­ന­ന്യ­ത­ക­ളെ ജൈ­വ­ശ­രീ­ര­ത്തി­ന്റെ നൈ­ര­ന്ത­ര്യ­ങ്ങ­ളാ­യി തി­രി­ച്ച­റി­യു­ന്ന പുതിയ കാലം ദൈ­വ­ശാ­സ്ത്ര­ത്തി­ന്റെ അ­ഴി­ച്ചു­പ­ണി­യു­ടെ കാ­ല­മാ­ണു്. അ­ത്ത­രം അ­ഴി­ച്ചു­പ­ണി­കൾ­ക്ക് (അതു് മ­നു­ഷ്യാ­സ്തി­ത്വ­ത്തി­ന്റെ­യാ­യാ­ലും സാ­മൂ­ഹ്യ­ഘ­ട­ന­യു­ടെ­താ­യാ­ലും) സ­ഹാ­യ­ക­ര­മ­ല്ലെ­ങ്കിൽ ദൈ­വ­ശാ­സ്ത്രം കേവലം നി­ശ്ച­ല­മാ­യ ആ­ചാ­രാ­നു­ഷ്ഠാ­ന­ങ്ങ­ളു­ടെ­യും ചേ­ത­ന­യ­റ്റ ലി­റ്റർ­ജി­ക­ളു­ടെ­യും ജഢപൂജ (Necrolatry) മാ­ത്ര­മാ­യി മാ­റു­മെ­ന്നു­ള്ള ഫാ. സെ­ബാ­സ്റ്റ്യൻ കാ­പ്പ­ന്റെ മു­ന്ന­റി­യി­പ്പു് പ്ര­ധാ­ന­മാ­ണു്. അ­തു­കൊ­ണ്ടു് ത­ന്നെ­യാ­ണു് ന­വ­ഭൗ­തി­ക­വാ­ദം സ­മ­കാ­ലി­ക ദൈ­വ­ശാ­സ്ത്ര­ത്തി­നു് പുതിയ പ്ര­തീ­ക്ഷ­ക­ളും ഉ­ണർ­വ്വു­ക­ളും നൽ­കു­ന്നു­വെ­ന്നു് പ­റ­യു­ന്ന­തി­ന്റെ കാ­ര­ണ­വും.

ഉ­പ­സം­ഹാ­രം

Pandemic! COVID 19 Shakes the world എന്ന ഗ്ര­ന്ഥ­ത്തിൽ സി­സെ­ക്ക് പ­റ­യു­ന്ന ‘ന്യൂ­നോർ­മൽ’ വർ­ത്ത­മാ­ന­കാ­ലം ന­വ­ഭൗ­തി­ക­വാ­ദ­ത്തി­ന്റെ അ­നു­ഭ­വ­കാ­ല­മാ­ണു്. മൂ­ല­ധ­നാ­ധി­ഷ്ഠി­ത ക്ര­മ­ങ്ങ­ളു­ടെ അ­പ­ര്യാ­പ്ത­ത­യും പ­രാ­ജ­യ­വും അ­തി­ദാ­രു­ണ­മാ­യി വെ­ളി­പ്പെ­ടു­ന്ന ഈ കോ­വി­ഡ് കാലം ന­വ­ക­മ്മ്യൂ­ണി­സ­ത്തി­ന്റെ കാ­ല­മാ­ണു് ആ­വ­ശ്യ­പ്പെ­ടു­ന്ന­തെ­ന്നു് സി­സെ­ക്ക് വാ­ദി­ക്കു­ന്നു. ഉൽ­പ്പാ­ദ­ന­വും വി­ത­ര­ണ­വും ക­മ്പോ­ള­ത്തി­ന്റെ പി­ടി­യിൽ നി­ന്നും വി­മോ­ചി­പ്പി­ക്കു­ക മാ­ത്ര­മ­ല്ല സർ­വ്വാ­തി­ശാ­യി­യാ­യ ഭ­ര­ണ­കൂ­ട പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­ന്റെ­യും ആ­ധി­പ­ത്യ മ­ത­ബോ­ധ്യ­ത്തി­ന്റെ­യും പി­ടി­യിൽ നി­ന്നു് ജ­നാ­ധി­പ­ത്യ­ത്തെ തി­രി­ച്ചു­പി­ടി­ക്കു­ക­കൂ­ടി­യാ­ണു്. പ­ര­സ്പ­രാ­ശ്ര­യ­ത്വ­ത്തി­ന്റെ­യും കൂ­ട്ടാ­യ്മ­യു­ടെ­യും ആ­ഗോ­ള­ക്ര­മ­ങ്ങൾ രൂ­പ­പ്പെ­ടു­ത്തു­ക­യെ­ന്ന­താ­ണു്. അ­തി­ന്റെ പ്ര­ദേ­ശി­ക പ്ര­തി­ഫ­ല­ന­ങ്ങ­ളും ആ­ഖ്യാ­ന­ങ്ങ­ളും മൂ­ല­ധ­നാ­ധി­ഷ്ഠി­ത ആ­ഗോ­ള­ക്ര­മ­ത്തി­നു് പ്ര­തി­രോ­ധ­ങ്ങൾ തീർ­ക്കും. അ­ത്ത­രം സർ­ഗ്ഗാ­ത്മ­ക പ്ര­തി­രോ­ധ­ങ്ങൾ ക­ല­യാ­യും ക­വി­ത­യാ­യും എ­ഴു­ത്താ­യും സാം­സ്കാ­രി­ക രാ­ഷ്ട്രീ­യ പ്ര­വർ­ത്ത­ന­മാ­യും ബദൽ വി­ശ്വാ­സ­ധാ­ര­യാ­യും സ­മൂ­ഹ­ത്തിൽ അ­നു­ര­ണ­ന­ങ്ങൾ സൃ­ഷ്ടി­ക്കും. പ്രൊഫ. സുനിൽ പി. ഇ­ള­യി­ടം ഓർ­മ്മി­പ്പി­ക്കു­ന്ന­തു­പോ­ലെ ‘സാ­മൂ­ഹി­ക ബ­ന്ധ­ങ്ങ­ളു­ടെ സ­മു­ച്ച­യം’ (Ensemble of Social Relations) എന്ന മാർ­ക്സി­യൻ രീ­തി­യി­ലേ­ക്കു­ള്ള മ­ട­ങ്ങി­വ­ര­വി­ന്റെ കാ­ല­മാ­ണി­തു്. അതു് ഒ­രേ­സ­മ­യം ഭൗ­തി­ക­വും അ­ന്തഃ­സ്തി­ത­വും രാ­ഷ്ട്രീ­യ­പ­ര­വു­മാ­ണു്. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ന­വ­ഭൗ­തി­ക­വാ­ദം കോ­വി­ഡാ­ന­ന്ത­ര കാ­ല­ഘ­ട്ട­ത്തി­ലെ മതവും രാ­ഷ്ട്രീ­യ­വും ദൈ­വ­ശാ­സ്ത്ര­വും നിർ­ണ്ണ­യി­ക്കു­മെ­ന്നു് പ­റ­യു­ന്ന­തും.

(ഈ ലേ­ഖ­ന­ത്തി­ന്റെ ആ­ദ്യ­ഭാ­ഗം പ­ച്ച­ക്കു­തി­ര, 2020 ഒ­ക്ടോ­ബർ ല­ക്ക­ത്തിൽ പ്ര­സി­ദ്ധീ­ക­രി­ച്ച­താ­ണു്.)

വൈ. ടി. വി­ന­യ­രാ­ജ്
images/vinayaraj.jpg

ഫാ. ഡോ. വൈ. ടി. വി­ന­യ­രാ­ജ് കോ­ട്ട­യം മാർ­ത്തോ­മ്മാ വൈദിക സെ­മി­നാ­രി­യി­ലും, ഫെ­ഡ­റേ­റ്റ­ഡ് ഫാ­ക്കൽ­റ്റി ഫോർ റി­സേർ­ച്ച് ഇൻ റി­ലി­ജി­യൻ ആന്റ് സൊ­സൈ­റ്റി­യി­ലും ദൈ­വ­ശാ­സ്ത്ര അ­ദ്ധ്യാ­പ­ക­നാ­ണു്. ഷി­ക്കാ­ഗോ ലൂഥറൻ സ്കൂൾ ഓഫ് തി­യോ­ള­ജി­യിൽ നി­ന്നും പൊ­ളി­റ്റി­ക്കൽ ഫി­ലോ­സ­ഫി­യിൽ ഡോ­ക്ട­റേ­റ്റ് നേ­ടി­യി­ട്ടു­ണ്ടു്.

മുഖ്യ കൃ­തി­കൾ: Intercessions: Theology, Liturgy and Poilitics (2016); Dalit Theology after Continental Philosophy (2016); Theology after Spivak (2016); Empire, Multitude and the Church: Theology after Hardt and Negri (2017); Church and Empire: Detailing Theological Musings (2019); Faith in the Age of Empire (2020) and Political Theology in Transition (2020).

(ചി­ത്ര­ങ്ങൾ­ക്കു് വി­ക്കി­പ്പീ­ഡി­യോ­ടു് ക­ട­പ്പാ­ടു്.)

Colophon

Title: Mathavum Rashtreeyavum Varththamanakalaththu (ml: മതവും രാ­ഷ്ട്രീ­യ­വും വർ­ത്ത­മാ­ന­കാ­ല­ത്തു്).

Author(s): Y. T. Vinayaraj.

First publication details: Sayahna Foundation; Trivandrum, Kerala; 2020-11-26.

Deafult language: ml, Malayalam.

Keywords: Article, Y. T. Vinayaraj, Mathavum Rashtreeyavum Varththamanakalaththu, വൈ. ടി. വി­ന­യ­രാ­ജ്, മതവും രാ­ഷ്ട്രീ­യ­വും വർ­ത്ത­മാ­ന­കാ­ല­ത്തു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 21, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Beacon of Hope, Belfast, a photograph by Alexey Komarov . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.