SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/La_Ficelle.jpg
Illustration for G. de Maupassant’s story “The Piece of String”, a painting by Ch. Morel .
‘ജ­ന­സ­ഞ്ച­യ’ത്തി­ന്റെ മാ­ന്ത്രി­കാ­ഖ്യാ­ന­ങ്ങൾ
കെ. വി­നോ­ദ് ച­ന്ദ്രൻ
images/Jayaprakash_Narayan.jpg
ജ­യ­പ്ര­കാ­ശ് നാ­രാ­യ­ണൻ

ഇ­ന്ത്യാ­ച­രി­ത്ര­ത്തി­ലെ­യെ­ന്ന­ല്ല ലോ­ക­ച­രി­ത്ര­ത്തി­ലെ­ത്ത­ന്നെ അ­ഭൂ­ത­പൂർ­വ്വ­മാ­യ സംഭവം എ­ന്നു് ക­രു­താ­വു­ന്ന കർഷക പ്ര­ക്ഷോ­ഭ­ത്തെ വി­ല­യി­രു­ത്തു­വാൻ പ്ര­ത്യ­യ­ശാ­സ്ത്ര­പ­ര­മാ­യ മുൻ­ധാ­ര­ണ­ക­ളോ ഗ്ര­ന്ഥ­വ്യുൽ­പ്പ­ത്തി­യോ ത­ത്വ­ജ്ഞാ­ന­മോ നമ്മെ സ­ഹാ­യി­ക്കി­ല്ലെ­ന്നു­ള്ള മു­ന്ന­റി­യി­പ്പാ­ണു് ബി. രാ­ജീ­വ­ന്റെ ‘ര­ണ്ടാം സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ന്റെ പ്ര­ഭാ­ത ഭേരി’ എന്ന ലേഖനം (സാ­യാ­ഹ്ന, 2021). മാ­ത്ര­മ­ല്ല ഇ­ത്ത­രം സ­ന്ദർ­ഭ­ങ്ങ­ളിൽ ബു­ദ്ധി­ജീ­വി­ക­ളു­ടെ ടോൾ­ക്കി­റ്റു­കൾ, ന­മ്മു­ടെ ഗതി ത­ട­യു­ന്ന ബാ­രി­ക്കേ­ഡു­ക­ളോ വഴി തെ­റ്റി­ക്കു­ന്ന ദിശാ സൂ­ചി­ക­ളോ ആയി മാ­റാ­മെ­ന്നും അതു് സൂ­ചി­പ്പി­ക്കു­ന്നു.

കർഷക സ­മ­ര­ത്തെ അ­തി­വി­ശേ­ഷ­ണ­ങ്ങൾ കൊ­ണ്ടു് കീർ­ത്ത­നം ചെ­യ്യു­ന്ന ഈ ലേഖനം ഫ­ല­ത്തിൽ അതിനെ ല­ഘൂ­ക­രി­ക്കു­ക­യും അ­തി­ന്റെ സം­ഭ­വ­മാ­ന­ത്തെ ന്യൂ­നീ­ക­രി­ക്കു­ക­യും ചെ­യ്യു­ന്ന ബൗ­ദ്ധി­കാ­ഭ്യാ­സ­മാ­യി മാ­റു­ന്നു എ­ന്ന­താ­ണു് ഖേ­ദ­ക­ര­മാ­യ വ­സ്തു­ത. ഈ മ­ഹാ­പ്ര­ക്ഷോ­ഭ­ത്തി­ന്റെ അ­ന­ന്യ­ത­യെ, ന­വ­ന­വീ­ന­ത­യെ, വി­പ്ല­വ­ക­ര­മാ­യ അ­ന്തർ­ബ­ല­ത­ന്ത്ര­ത്തെ, ഉ­ന്മീ­ല­നം ചെ­യ്യു­ന്ന­തിൽ ലേഖനം പ­രാ­ജ­യ­പ്പെ­ടു­ന്നു. ‘ഭാവി രാ­ഷ്ട്രീ­യ­ത്തി­നൊ­രാ­മു­ഖം’ എന്ന കു­റി­മാ­ന­ത്തോ­ടെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന, ‘പുതിയ രാ­ഷ്ട്രീ­യ വി­പ്ല­വ­ത്തി­ന്റെ മാ­നി­ഫെ­സ്റ്റോ’ എ­ന്നു് ഡോ­ക്ടർ ആസാദ് വി­ശേ­ഷി­പ്പി­ക്കു­ന്ന, ഈ പ്ര­ബ­ന്ധം രാ­ഷ്ട്രീ­യ­ത്തെ സം­ബ­ന്ധി­ച്ച ചില മോ­ഹ­ചി­ന്ത­ക­ളെ പ്ര­ക്ഷേ­പ­ണം ചെ­യ്യു­ന്ന ഒരു ബൃ­ഹ­ദാ­ഖ്യാ­ന സ­മു­ച്ച­യം മാ­ത്ര­മാ­യി ഒ­ടു­ങ്ങു­ന്നു എ­ന്ന­താ­ണു് സത്യം.

സ്വാ­ത­ന്ത്ര്യ സമരം ഒരു തുടർ പ­ദ്ധ­തി­യോ?
images/Bipan_Chander.jpg
ബിപൻ ച­ന്ദ്ര

ര­ണ്ടാം സ്വാ­ത­ന്ത്ര്യ­സ­മ­രം എന്ന നാ­മ­ക­ര­ണം തന്നെ പ­രി­ശോ­ധി­ക്കു­ക. ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്തി­നെ­തി­രെ നടന്ന സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ തു­ടർ­ച്ച എന്ന അർ­ത്ഥ­ത്തി­ലാ­ണു് ഈ നാമം ഉ­പ­യോ­ഗി­ക്കു­ന്ന­തു്. അ­ടി­യ­ന്തി­രാ­വ­സ്ഥ­യ്ക്കെ­തി­രെ ജ­യ­പ്ര­കാ­ശ് നാ­രാ­യ­ണ ന്റെ നേ­തൃ­ത്വ­ത്തിൽ നടന്ന പ്ര­ക്ഷോ­ഭ­ത്തെ ര­ണ്ടാം സ്വാ­ത­ന്ത്ര്യ സമരം എ­ന്നാ­ണു് അ­ന്നു് വ്യാ­പ­ക­മാ­യി വി­ളി­ച്ചു വ­ന്ന­തു്. ഫ­ല­ത്തിൽ ഈ പദം ഒരു ക്ലി­ഷേ­യാ­യി മാ­റി­യ­തു് കൊ­ണ്ടും, സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ ബൃ­ഹ­ദാ­ഖ്യാ­ന­ങ്ങ­ളു­ടെ തു­ടർ­ച്ച­യാ­യി മാ­ത്രം കർഷക പ്ര­ക്ഷോ­ഭ­ത്തെ അതു് സ്ഥാ­ന­പ്പെ­ടു­ത്തു­മെ­ന്ന­തു് കൊ­ണ്ടും, അ­ങ്ങ­നെ ഈ പ്ര­ക്ഷോ­ഭ­ത്തി­ന്റെ അ­ന്തർ­വ്യ­ത്യ­സ്ഥ­ത­യെ­യും, അ­ന്യാ­ദൃ­ശ­ത്വ­ത്തെ­യും ഈ നാ­മ­ക­ര­ണം ദുർ­ബ്ബ­ല­പ്പെ­ടു­ത്തും എ­ന്നു് ക­രു­തു­ക­കൊ­ണ്ടും ര­ണ്ടാം സ്വാ­ത­ന്ത്ര്യ­സ­മ­രം എ­ന്ന­ല്ല ന­വ­സ്വാ­ത­ന്ത്ര്യ സമരം എ­ന്നാ­ണു് ഈ സ­മ­ര­ത്തെ വി­ളി­ക്കേ­ണ്ട­തെ­ന്നും രാ­ജീ­വ­ന്റെ ലേ­ഖ­ന­ത്തെ നേ­രി­ട്ടു് സ്പർ­ശി­ക്കാ­തെ തന്നെ മ­റ്റൊ­രു കു­റി­പ്പിൽ ഞാ­നെ­ഴു­തു­ക­യു­ണ്ടാ­യി.

എ­ന്നാൽ ഇ­പ്പ­റ­ഞ്ഞ­തി­നേ­ക്കാൾ ഗു­രു­ത­ര­മാ­യ പ്ര­ശ്നം ഈ നാ­മ­ക­ര­ണ­ത്തിൽ, ഈ സാ­മ്യ­പ്പെ­ടു­ത്ത­ലിൽ, അ­ന്തർ­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നു് സൂ­ക്ഷ്മ വാ­യ­ന­യിൽ ന­മു­ക്കു് വെ­ളി­പ്പെ­ടും. ഈ ര­ണ്ടു് സ്വാ­ത­ന്ത്ര്യ സ­മ­ര­ങ്ങൾ­ക്കും രാ­ജീ­വൻ നൽ­കു­ന്ന നിർ­വ്വ­ച­നം അവ ര­ണ്ടി­ന്റെ­യും അ­ന­ന്യ­ത­യെ, സം­ഭ­വ­ത്വ­ത്തെ, വാ­സ്ത­വ­ത്തിൽ നി­ഹ­നി­ക്കു­ക­യാ­ണു് ചെ­യ്യു­ന്ന­തു്.

images/Ramachandra_guha.jpg
രാ­മ­ച­ന്ദ്ര ഗുഹ

സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തെ രാ­ജീ­വൻ നിർ­വ്വ­ചി­ക്കു­ന്ന­തി­ങ്ങ­നെ­യാ­ണു്: ‘ഗ്രാ­മീ­ണ കർ­ഷ­ക­രു­ടെ­യും കൈ­വേ­ല­ക്കാ­രു­ടെ­യും സ്വാ­ത­ന്ത്ര്യ­വാ­ഞ്ച­യെ ഏ­റ്റെ­ടു­ത്തു് കൊ­ണ്ടു് (ബ്രി­ട്ടീ­ഷ് കോളനി വാ­ഴ്ച­യ്ക്കെ­തി­രേ) ഇ­ന്ത്യൻ മു­ത­ലാ­ളി­വർ­ഗ്ഗം നേ­തൃ­ത്വം കൊ­ടു­ത്ത സമരം’. ഇ­ന്ത്യൻ സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ ജനകീയ സ്വ­ഭാ­വ­വും, അ­തി­ന്റെ ച­രി­ത്ര­പ­ര­വും രാ­ഷ്ട്രീ­യ­പ­ര­വു­മാ­യ അ­ന്തർ­ബ്ബ­ല­ങ്ങ­ളും അതിനെ മു­ന്നോ­ട്ടു് ന­യി­ച്ച ആ­ശ­യ­മൂ­ല്യ ഊർജ്ജ പ്ര­വാ­ഹി­നി­ക­ളും സം­ഭ­വ­വി­താ­ന­ങ്ങ­ളും ഒ­റ്റ­യ­ടി­ക്കു് നി­രാ­ക­രി­ക്ക­പ്പെ­ടു­ക­യാ­ണു് ഈ യാ­ന്ത്രി­ക നിർ­വ്വ­ച­ന­ത്തിൽ. കർഷകർ, കൈ­വേ­ല­ക്കാർ, തൊ­ഴി­ലാ­ളി­കൾ, മു­ത­ലാ­ളി­കൾ, തൊ­ഴിൽ­ര­ഹി­തർ, അ­ഭി­ഭാ­ഷ­കർ, ഭി­ഷ­ഗ്വ­ര­ന്മാർ, അ­ദ്ധ്യാ­പ­കർ, വി­ദ്യാർ­ഥി­കൾ, സ്ത്രീ­കൾ, യു­വാ­ക്കൾ, ബാ­ല­ന്മാർ, വൃ­ദ്ധർ, ആ­ദി­വാ­സി­കൾ, ദളിതർ, അ­വർ­ണ്ണർ, സ­വർ­ണ്ണർ, എ­ന്നി­ങ്ങ­നെ ഇ­ന്ത്യൻ സ­മൂ­ഹ­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലും മേൽ­ത്ത­ട്ടി­ലു­മു­ള്ള നി­ര­വ­ധി ധാരകൾ, വി­ഭാ­ഗ­ങ്ങൾ, ഒ­ന്നി­ച്ചും മൽ­സ­രി­ച്ചും പ­ങ്കെ­ടു­ത്ത ഒരു ജനകീയ മഹാ പ്ര­സ്ഥാ­ന­മാ­യി­രു­ന്നു ഇ­ന്ത്യൻ സ്വാ­ത­ന്ത്ര്യ സമരം എന്ന വ­സ്തു­ത ബിപൻ ച­ന്ദ്ര, രാ­മ­ച­ന്ദ്ര ഗുഹ തു­ട­ങ്ങി പ്ര­ഗൽ­ഭ­രാ­യ നി­ര­വ­ധി ച­രി­ത്ര­കാ­ര­ന്മാ­രും സാ­മൂ­ഹ്യ ശാ­സ്ത്ര­ജ്ഞ­രും അ­ത്യു­ജ്ജ്വ­ല­മാം വിധം രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ഒ­ന്നി­ച്ചും പ­ര­സ്പ­രം മൽ­സ­രി­ച്ചും, ഇ­ണ­ങ്ങി­യും പി­ണ­ങ്ങി­യും, മു­ന്നോ­ട്ടു് പോയ ഈ സമര പ്ര­സ്ഥാ­ന­ത്തി­ലൂ­ടെ­യാ­ണു് ഇ­ന്ത്യ­യി­ലെ ജ­ന­ങ്ങൾ ഒരു ‘ജനത’യാ­യി­ത്തീ­രു­ന്ന­തു് (ദെ­ല്യൂ­സി­യൻ വി­വ­ക്ഷ­ക­ളിൽ). ഇ­ന്ത്യ­ക്കാ­രു­ടെ ഈ ജ­ന­ത­യാ­യി­ത്തീ­ര­ലാ­ണു് (becoming people) സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ സം­ഭ­വ­ത്വം എ­ന്നു് ഞാൻ ക­രു­തു­ന്നു.

ഗാ­ന്ധി­യും മാർ­ക്സും അം­ബേ­ദ്ക്ക­റും: മാ­ന്ത്രി­ക സം­ശ്ലേ­ഷ­ണ­ങ്ങൾ

സ്വാ­ത­ന്ത്ര്യ സ­മ­ര­ങ്ങ­ളെ, ‘സം­ഭ­വ­ങ്ങ­ളെ’ന്ന­തി­നേ­ക്കാൾ തു­ടർ­പ­ദ്ധ­തി­ക­ളാ­യി അ­വ­ത­രി­പ്പി­ക്കു­വാ­നു­ള്ള ശ്ര­മ­ത്തി­ന്റെ ഭാ­ഗ­മാ­യാ­വ­ണം സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തെ­യും കർഷക സ­മ­ര­ത്തെ­യും ഒരേ പോലെ ന്യൂ­നീ­ക­രി­ക്കു­ന്ന നിർ­വ്വ­ച­ന­ങ്ങൾ ലേഖകൻ ഉ­പ­യോ­ഗി­ക്കു­ന്ന­തു്. ഇതിനു വേ­ണ്ടി, പഴയ ക­മ്യൂ­ണി­സ്റ്റു­കാർ നി­ര­ന്ത­രം ആ­വർ­ത്തി­ച്ചി­രു­ന്ന­തും പിൽ­ക്കാ­ല­ത്തെ വി­വേ­കി­ക­ളാ­യ ക­മ്യൂ­ണി­സ്റ്റു ആ­ശ­യ­കാ­ര­ന്മാർ ത­ള്ളി­ക്ക­ള­ഞ്ഞ­തു­മാ­യ ആ പഴയ യാ­ന്ത്രി­ക­വും വ­ര­ട്ടു­വാ­ദ­പ­ര­വു­മാ­യ കാ­ഴ്ച­പ്പാ­ടു് പൊ­ടി­ത­ട്ടി­യെ­ടു­ക്കു­ന്നു, ദെ­ല്യൂ­സി ന്റെ­യും, ഫൂ­ക്കോ യു­ടെ­യും നെ­ഗ്രി യു­ടെ­യും വി­മർ­ശ­നാ­ത്മ­ക ത­ത്വ­ചി­ന്ത­യു­ടെ പ്ര­ണേ­താ­വാ­യി അ­റി­യ­പ്പെ­ടു­ന്ന രാ­ജീ­വൻ. ഇ­ന്ത്യൻ സ്വാ­ത­ന്ത്ര്യ സമരം ഒരു ബൂർ­ഷ്വാ വി­പ്ല­വ­മാ­യി­രു­ന്നു­വെ­ന്ന പഴയ യാ­ന്ത്രി­ക ക­മ്മ്യൂ­ണി­സ്റ്റ് സ­ങ്ക­ല്പ­ത്തെ, ഗാ­ന്ധി­യു­ടെ പൂർ­ണ്ണ സ്വ­രാ­ജ് എന്ന സ­ങ്ക­ല്പ­വു­മാ­യി ഘ­ടി­പ്പി­ക്കു­ന്ന സാ­ഹ­സി­ക പ്ര­ക്രി­യ­യി­ലൂ­ടെ­യാ­ണു് ര­ണ്ടാം സ്വാ­ത­ന്ത്ര്യ സമര സി­ദ്ധാ­ന്ത­ത്തെ രാ­ജീ­വൻ സ­മർ­ത്ഥ­നം ചെ­യ്യു­ന്ന­തു് എ­ന്ന­തും ശ്ര­ദ്ധേ­യ­മാ­ണു്.

images/Michel_Foucault.jpg
ഫൂ­ക്കോ

ഇ­ന്ത്യൻ സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തി­ന്റെ മു­ഖ്യ­ധാ­ര­ക­ളിൽ നി­ന്നു് അകലം പാ­ലി­ക്കു­ക­യും, പ്ര­തി­സ­ന്ധി നി­മി­ഷ­ങ്ങ­ളിൽ ബ്രി­ട്ടീ­ഷു­കാർ­ക്കൊ­പ്പം നിൽ­ക്കു­ക­യും ചെയ്ത ഇ­ന്ത്യൻ ക­മ്യൂ­ണി­സ്റ്റു­കാ­രു­ടെ വികല ‘സ്വാ­ത­ന്ത്ര്യ സമര’ സ­ങ്ക­ല്പ­മാ­ണു് രാ­ജീ­വൻ ഇവിടെ കൂ­ട്ടു പി­ടി­ക്കു­ന്ന­തെ­ന്ന­തു് ര­സാ­വ­ഹ­മ­ത്രെ. ഇ­ന്ത്യ­യി­ലെ ക­മ്മ്യൂ­ണി­സ്റ്റു­കാ­രു­ടെ യാ­ന്ത്രി­ക­വും വൈ­രു­ദ്ധ്യാ­ത്മ­ക­വു­മാ­യ ച­രി­ത്ര­പ­ദ്ധ­തി­യെ­യും, ഗാ­ന്ധി­യു­ടെ പൂർ­ണ്ണ സ്വ­രാ­ജ് പ­ദ്ധ­തി­യെ­യും, മാർ­ക്സി­യൻ ച­രി­ത്ര­ഭൗ­തി­ക­ത­യെ­യും, ഗാ­ന്ധി­യൻ നൈ­തി­ക­ത­യെ­യും, ഒ­റ്റ­യ­ടി­ക്കു് കൂ­ട്ടി­ച്ചേർ­ക്കു­ക­യാ­ണു് ഇവിടെ. ച­രി­ത്ര­പ്ര­ക്രി­യ­ക­ളെ ഷോർ­ട്ട് സർ­ക്യൂ­ട്ട് ചെ­യ്തു­കൊ­ണ്ടു് ഗാ­ന്ധി­യൻ രാ­ഷ്ട്രീ­യ­വും ക­മ്മ്യൂ­ണി­സ്റ്റ് രാ­ഷ്ട്രീ­യ­വും ത­മ്മി­ലു­ള്ള സർവ്വ വൈ­രു­ദ്ധ്യ­ങ്ങ­ളും മാ­ന്ത്രി­ക­മാ­യി മാ­യ്ച്ചു ക­ള­യു­ന്നു ഈ സം­ശ്ലേ­ഷ­ണ വൈഭവം. അ­ങ്ങ­നെ ഒ­ന്നാം സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തിൽ അ­പൂർ­ണ്ണ­മാ­യി­പ്പോ­യെ­ന്നു് ക­രു­ത­പ്പെ­ടു­ന്ന ക­മ്മ്യൂ­ണി­സ്റ്റ് പ­ദ്ധ­തി­യും ഗാ­ന്ധി­യൻ പ­ദ്ധ­തി­യും അം­ബേ­ദ്ക്ക­റു ടെ മൈ­ത്രീ­പ­ദ്ധ­തി­യും പൂർ­ത്തീ­ക­രി­ക്കു­വാ­നു­ള്ള ആ­സൂ­ത്രി­ത പ­രി­പാ­ടി­യാ­ണു് കാർ­ഷി­ക സമരം എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞു വ­യ്ക്കു­ന്നു. അ­താ­യ­തു് ഗാ­ന്ധി യു­ടെ­യും മാർ­ക്സി ന്റെ­യും അം­ബേ­ദ്ക്ക­റു­ടെ­യും സ്വ­പ്ന­പ­രി­പാ­ടി­ക­ളെ പൂർ­ത്തീ­ക­രി­ക്ക­ലാ­ണു് കർ­ഷ­ക­സ­മ­ര­ത്തി­ന്റെ ആ­ത്യ­ന്തി­ക ല­ക്ഷ്യം. സമഗ്ര സ്വാ­ത­ന്ത്ര്യം എന്ന വം­ശീ­യ­മാ­യ സ്വ­പ്ന­ത്തി­ന്റെ ആ­വി­ഷ്ക്കാ­രം കർഷക സ­മ­ര­ത്തിൽ അ­ട­ങ്ങി­യി­ട്ടു­ണ്ടെ­ന്ന കാ­ര്യ­ത്തിൽ സം­ശ­യ­മി­ല്ല. എ­ന്നാൽ അതു് ആ­സൂ­ത്രി­ത­മാ­യ ഒരു പ­ദ്ധ­തി­യു­ടെ­യും ഭാ­ഗ­മ­ല്ലെ­ന്നും സ­മ­ര­ത്തി­ന്റെ സം­ഭ­വ­മാ­ന­വു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണെ­ന്നു­മ­ത്രേ ഈ ലേഖകൻ ക­രു­തു­ന്ന­തു്.

അ­ന്തോ­ണി­യോ ഗ്രാം­ഷി­യും നെഗ്രി-​ഹാർട്ടും: മാ­ന്ത്രി­കാ­ഖ്യാ­ന­ങ്ങൾ

ഈ മാ­സ്മ­രി­ക സം­ശ്ലേ­ഷ­ണ­ങ്ങ­ളിൽ നി­ന്നു് വ­ള­രെ­പെ­ട്ട­ന്നു്, മ­റ്റൊ­രു മാ­ന്ത്രി­കാ­ഖ്യാ­ന­ത്തി­ലേ­ക്കു് ലേഖകൻ കു­തി­ക്കു­ക­യാ­ണു്. ആ­ഗോ­ള­മൂ­ല­ധ­ന ‘സാ­മ്രാ­ജ്യ’വാ­ഴ്ച­യും ‘കീഴാള ജ­ന­സ­ഞ്ച­യ­വും’ ത­മ്മിൽ നേർ­ക്കു് നേർ ഏ­റ്റു­മു­ട്ടു­ന്ന ഇ­രു­പ­ത്തൊ­ന്നാം നൂ­റ്റാ­ണ്ടി­ലെ ‘ബദൽ ജ­നാ­ധി­പ­ത്യ വി­പ്ല­വ സ­മ­ര­മാ­ണു് ’ പ്ര­മേ­യം.

‘കീഴാള ജ­ന­സ­ഞ്ച­യം’ എന്ന പ്ര­യോ­ഗ­ത്തിൽ രണ്ടു ക­ഥ­ന­ങ്ങൾ ഇ­ര­ട്ടി­ക്കു­ന്നു: ഗ്രാം­ഷി യു­ടെ­യും നെ­ഗ്രി­യു­ടെ­യും വി­പ്ല­വ­ക­ഥ­ന­ങ്ങൾ. കർഷക സ­മ­ര­ത്തെ­യും, ലോ­ക­മെ­മ്പാ­ടും വ­ന്നു­ക­ഴി­ഞ്ഞ­തും വ­രാ­നി­രി­ക്കു­ന്ന­തു­മാ­യ സ­മ­ര­ങ്ങ­ളെ­യും ഈ ആ­ഖ്യാ­ന സ­മു­ച്ച­യ­ത്തി­ലൂ­ടെ ഒ­ന്നി­പ്പി­ക്കു­മ്പോൾ, അ­വ­യു­ടെ­യെ­ല്ലാം തന്നെ വ്യ­ത്യ­സ്ത­ത­ക­ളും ച­രി­ത്ര­സ­വി­ശേ­ഷ­ത­ക­ളും ബ­ലി­ക­ഴി­ക്ക­പ്പെ­ടു­ക­യ­ല്ലേ?

images/Gramsci.png
ഗ്രാം­ഷി

ര­ണ്ടു് സ്വാ­ത­ന്ത്ര്യ സ­മ­ര­ങ്ങ­ളും ത­മ്മിൽ ബ­ന്ധി­പ്പി­ക്ക­പ്പെ­ടു­ന്ന­തു് ‘സാ­മ്രാ­ജ്യ’(ത്വ?)ത്തി­നെ­തി­രേ­യു­ള്ള സമരം എന്ന നി­ല­യ്ക്കാ­ണു്. ഒ­ന്നാം സ്വാ­ത­ന്ത്ര്യ സമരം ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്വ­ത്തി­നെ­തി­രേ­യെ­ങ്കിൽ കർഷക പ്ര­ക്ഷോ­ഭം/ ര­ണ്ടാം സ്വാ­ത­ന്ത്ര്യ സമരം ആഗോള മൂലധന ‘സാ­മ്രാ­ജ്യ’ത്തി­നും അ­തി­ന്റെ ‘സാ­മ­ന്ത­ന്മാ­രാ­യ’ പ്ര­തി­ലോ­മ രാ­ഷ്ട്രീ­യ ശ­ക്തി­കൾ­ക്കു­മെ­തി­രെ­യ­ത്രേ. ഗാ­ന്ധി­യു­ടെ ഭാ­ഷ­യിൽ ഇതു് പ­രാ­വർ­ത്ത­നം ചെ­യ്യു­ന്നു­മു­ണ്ടു് ലേഖകൻ: ‘പാർ­ല­മെ­ന്റ­റി സ്വ­രാ­ജിൽ നി­ന്നും കർ­ഷ­ക­രും കൈ­വേ­ല­ക്കാ­രും ദ­ളി­ത­രും സ്ത്രീ­ക­ളു­മെ­ല്ലാം അ­ട­ങ്ങു­ന്ന പൂർ­ണ്ണ­സ്വ­രാ­ജി­നു വേ­ണ്ടി­യു­ള്ള സമരം’ സ്ഥൂ­ല­വാ­യ­ന­യിൽ ഈ സാമ്യ പ്ര­സ്താ­വ­ങ്ങൾ നിർ­ദ്ദോ­ഷ­ക­ര­മെ­ന്നു് തോ­ന്നാ­മെ­ങ്കി­ലും സൂ­ക്ഷ്മ­വി­ശ­ക­ല­ന­ത്തിൽ പി­ഴ­വു­കൾ വ്യ­ക്ത­മാ­കും.

‘ആഗോള മൂ­ല­ധ­ന­സാ­മ്രാ­ജ്യ­വും’ ‘സാ­മ­ന്ത­ന്മാ­രും’

ഒ­ന്നു് മാ­ത്രം ഇവിടെ സൂ­ചി­പ്പി­ക്ക­ട്ടെ. പഴയ ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്തിൽ നി­ന്നു് വ്യ­ത്യ­സ്ഥ­മാ­യി കർഷക പ്ര­ക്ഷോ­ഭം ഇ­ന്നു് നേ­രി­ടു­ന്ന­തു് ആഗോള സാ­മ്രാ­ജ്യ­ത്വ­ശ­ക്തി­യെ (‘സാ­മ്രാ­ജ്യം’ എ­ന്നു് നെ­ഗ്രി) മാ­ത്ര­മ­ല്ല, അ­തി­നോ­ടു് ച­ങ്ങാ­ത്തം പു­ലർ­ത്തു­ന്ന, ബ്രി­ട്ടീ­ഷ് സാ­മ്രാ­ജ്യ­ത്തെ­ക്കാൾ ഭീ­ഷ­ണ­മാ­യ, ഒരു ഫാ­സി­സ്റ്റ് ഭ­ര­ണ­സ്വ­രൂ­പ­ത്തെ­യു­മാ­ണു്. ഭ­ര­ണ­ഘ­ട­നാ­പ­ര­മാ­യ സർവ്വ പൗ­രാ­വ­കാ­ശ­ങ്ങ­ളും നി­ഷേ­ധി­ക്കു­ന്ന, ഇ­ല­ക്ട­റൽ ഭൂ­രി­പ­ക്ഷം ഉ­പ­യോ­ഗി­ച്ചു് പാർ­ല­മെ­ന്റ­റി ജ­നാ­ധി­പ­ത്യ­ത്തെ­ത്ത­ന്നെ അ­ട്ടി­മ­റി­യ്ക്കു­ന്ന, സ­മ­ഗ്രാ­ധി­പ­ത്യ­വും ഫാ­സി­സ­വും സ­ന്ധി­ക്കു­ന്ന, ഒരു പൈ­ശാ­ചി­ക ഭ­ര­ണ­സ്വ­രൂ­പം. ഫാ­സി­സ്റ്റ് ഭ­ര­ണ­കൂ­ട­ത്തെ വെറും ഒരു സാ­മ­ന്ത ശക്തി എന്നു പ­റ­ഞ്ഞു കൊ­ണ്ടു­ള്ള ല­ഘൂ­ക­ര­ണം ‘ഫാ­സി­സ­ത്തി­ലേ­ക്കി­നി­യും എ­ത്തി­ച്ചേ­രാ­ത്ത ഒരു സ­മ­ഗ്രാ­ധി­പ­ത്യം എ­ന്നു് മോദി ഭ­ര­ണ­കൂ­ട­ത്തെ നിർ­വ്വ­ചി­ക്കു­ന്ന പ്ര­കാ­ശ് കാ­രാ­ട്ടി­ന്റെ ന്യൂ­നീ­ക­ര­ണ ശ്ര­മ­ത്തെ’ ഓർ­മ്മി­പ്പി­ക്കു­ന്നു. പാർ­ല­മെ­ന്റ­റി സ്വ­രാ­ജി­നെ തന്നെ ത­കർ­ത്തു് കൊ­ണ്ടു് ഭ­ര­ണ­ഘ­ട­നാ­സ്ഥാ­പ­ന­ങ്ങ­ളെ­യും മ­റി­ക­ട­ന്നു ഭ­രി­ക്കു­ന്ന ഒരു ‘അപവാദ’ഭ­ര­ണ­കൂ­ട­മാ­ണു് (State of exception) മോദി ഭ­ര­ണ­കൂ­ട­മെ­ന്നും, സ്വാ­ത­ന്ത്ര്യ സ­മ­ര­ത്തിൽ നേ­ടി­യെ­ടു­ത്ത ജ­നാ­ധി­പ­ത്യ സം­വി­ധാ­ന­ങ്ങൾ എ­ല്ലാം തന്നെ ധ്വം­സി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്നു­മു­ള്ള വർ­ത്ത­മാ­ന യാ­ഥാർ­ത്ഥ്യം ഇവിടെ വി­സ്മ­രി­ക്ക­പ്പെ­ടു­ന്നു. 2014-ൽ അ­ധി­കാ­ര­ത്തിൽ വന്ന മോദി ഗ­വ­ണ്മെ­ന്റിൽ ‘ആഗോള-​കോർപ്പറേറ്റ് മൂലധന സാ­മ്രാ­ജ്യ­ത്തി­ന്റെ ശ­ക്തി­ക­ളും ഇ­ന്ത്യൻ നവ ഫാ­സി­സ്റ്റ് രാ­ഷ്ട്രീ­യ ശ­ക്തി­ക­ളും’ ഒത്തു ചേ­രു­ന്ന­താ­യി ഈ ലേ­ഖ­ന­ത്തിൽ തന്നെ മ­റ്റൊ­രി­ട­ത്തു് രാ­ജീ­വൻ നി­രീ­ക്ഷി­ക്കു­ന്നു­ണ്ടു്. എ­ന്നാൽ നെ­ഗ്രി­യു­ടെ സാ­മ്രാ­ജ്യ­ബൃ­ഹ­ദാ­ഖ്യാ­ന­ത്തെ പി­ന്തു­ടർ­ന്നു കൊ­ണ്ടു് ആഗോള ‘സാ­മ്രാ­ജ്യ’വാ­ഴ്ച­യ്ക്കു് (Empire) ഊ­ന്നൽ­കൊ­ടു­ക്കു­ക­യും അ­തി­ന്റെ സാ­മ­ന്ത­പ­ദ­വി മാ­ത്രം ചാർ­ത്തി­ക്കൊ­ടു­ത്തു് കൊ­ണ്ടു് മോദി ഗ­വ­ണ്മെ­ന്റി­ന്റെ കോർ­പ്പ­റേ­റ്റ് സൗഹൃദ-​ഫാസിസ്റ്റ് സ്വ­രൂ­പ­ത്തെ മ­യ­പ്പെ­ടു­ത്തി­യെ­ടു­ക്കു­ക­യു­മാ­ണു് രാ­ജീ­വൻ ഇവിടെ.

കർഷക കർ­ത്തൃ­ത്വ­മോ? ജ­ന­സ­ഞ്ച­യ കർ­ത്തൃ­ത്വ­മോ?
images/AntonioNegri.jpg
നെ­ഗ്രി

സ­മ­ര­ത്തി­ലേർ­പ്പെ­ടു­ന്ന കൃ­ഷി­ക്കാ­രെ–അതിൽ എ­ല്ലാ­ത്ത­ട്ടി­ലു­ള്ള കൃ­ഷി­ക്കാ­രും പെടും—‘കീ­ഴാ­ളർ’ അ­ല്ലെ­ങ്കിൽ ‘ജ­ന­സ­ഞ്ച­യം’, എന്ന സ­ന്ദി­ഗ്ധ സം­ജ്ഞ­കൾ കൊ­ണ്ടു് സാ­മാ­ന്യ­വൽ­ക്ക­രി­ക്കു­ന്ന­തു് അ­നു­ചി­ത­മ­ല്ലേ? കൊറോണ ഉ­യർ­ത്തു­ന്ന ബ­യോ­ഭീ­ക­ര­ത­യു­ടെ­യും ഭ­ര­ണ­കൂ­ട ഭീ­ക­ര­ത­യു­ടെ­യും സ­ന്ദർ­ഭ­ത്തിൽ, എല്ലാ പ്ര­തി­രോ­ധ­ങ്ങ­ളും അ­ടി­ച്ചൊ­തു­ക്ക­പ്പെ­ട്ട ഈ നീ­ച­സ­ന്ധി­യിൽ, മു­ഖ്യ­മാ­യും കൃ­ഷി­ക്കാർ മാ­ത്ര­മാ­ണു് ജ­നാ­ധി­പ­ത്യ ര­ക്ഷ­യ്ക്കാ­യി മു­ന്നോ­ട്ടു് വ­ന്ന­തെ­ന്നും അ­വ­രാ­ണു് സ­മ­ര­ത്തി­ന്റെ പ്രാ­ണ­ശ­ക്തി­യെ­ന്നും ഇ­രി­ക്കെ, ഈ പ്ര­ക്ഷോ­ഭ­ത്തി­ന്റെ കർ­ത്തൃ­സ്ഥാ­ന­ത്തിൽ ‘കർ­ഷ­ക­വർ­ഗ്ഗ­ത്തെ’ത്ത­ന്നെ പ്ര­തി­ഷ്ഠി­ക്കു­വാൻ ലേഖകൻ മ­ടി­കാ­ട്ടു­ന്ന­തെ­ന്തു് കൊ­ണ്ടു്? ലോ­ക­ത്തിൽ ഇന്നു ന­ട­ക്കു­ന്ന എല്ലാ പ്ര­തി­രോ­ധ സ­മ­ര­ങ്ങ­ളെ­യും കീ­ഴാ­ള­രു­ടെ­യും ജ­ന­സ­ഞ്ച­യ­ത്തി­ന്റെ­യും സ­മ­ര­ങ്ങ­ളാ­യി സാ­മാ­ന്യ­വൽ­ക്ക­രി­ക്കു­ന്ന­തു് അ­വ­യു­ടെ­യെ­ല്ലാം അ­ന­ന്യ­ബ­ഹു­ത്വ­ത്തെ­യും, വ്യ­ത്യ­സ്ത­ത­ക­ളെ­യും മ­ന­സ്സി­ലാ­ക്കു­ന്ന­തിൽ നി­ന്നു് നമ്മെ ത­ട­യു­ക­യ­ല്ലേ ചെ­യ്യു­ന്ന­തു്? മാർ­ക്സി­ന്റെ­യും ഗ്രാം­ഷി­യു­ടെ­യും നെ­ഗ്രി­യു­ടെ­യും ഒക്കെ വി­പ്ല­വാ­ഖ്യാ­ന­ങ്ങ­ളെ എ­ല്ലാ­ക്കാ­ല­ത്തും എല്ലാ പ്ര­ശ്ന­ങ്ങൾ­ക്കും ഏതു് വ്യ­ത്യ­സ്ഥ–സംസ്ക്കാര-​സന്ദർഭങ്ങളിലും നി­രു­പാ­ധി­കം പ്ര­യോ­ഗി­ക്കാ­വു­ന്ന മാ­ന്ത്രി­ക ഫോർ­മു­ല­ക­ളാ­യി അ­വ­ത­രി­പ്പി­ക്കു­ന്ന­തു് പു­ത്തൻ രാ­ഷ്ട്രീ­യ സ­മ­ര­രൂ­പ­ങ്ങ­ളെ തി­രി­ച്ച­റി­യു­ന്ന­തിൽ നി­ന്നു് നമ്മെ (ലേ­ഖ­ക­നെ­യും) അ­ക­റ്റു­ക­യ­ല്ലേ ചെ­യ്യു­ന്ന­തു്?

മാ­സ്മ­രി­ക­മാ­യ രൂ­പാ­ന്ത­രീ­ക­ര­ണ­ങ്ങൾ

കീഴാള ജ­ന­സ­മൂ­ഹ­ങ്ങൾ ദേശീയ ജനത എന്ന ‘പ­രി­മി­തി’യിൽ നി­ന്നു് പു­റ­ത്തു ക­ട­ന്നു് ‘ജ­ന­സ­ഞ്ച­യം’ എന്ന രാ­ഷ്ട്രീ­യ ശ­ക്തി­യാ­യി മാ­റു­ന്ന­തി­നെ­പ്പ­റ്റി രാ­ജീ­വൻ അ­വ­ത­രി­പ്പി­ക്കു­ന്ന ആ­ഖ്യാ­നം രാ­ഷ്ട്രീ­യ നി­രൂ­പ­ണ­ത്തി­ലും മാ­ജി­ക്കൽ റി­യ­ലി­സം പ്ര­യോ­ഗ­ക്ഷ­മ­മാ­ണെ­ന്ന­തി­ന്റെ ഉ­ദാ­ഹ­ര­ണ­മാ­യി മാ­റു­ന്നു. നെഗ്രി-​ഹാർട്ടിന്റെ ജ­ന­സ­ഞ്ച­യ­ക­ഥ­ന­മാ­ണു് ഈ ആ­വ­ശ്യ­ത്തി­നാ­യി രാ­ജീ­വൻ നിർ­ലോ­ഭം ഉ­പ­യോ­ഗി­ക്കു­ന്ന­തു്. ‘ആഗോള മൂലധന സാ­മ്രാ­ജ്യ’ത്തി­ന്റെ ഭാ­ഗ­മാ­യി കീഴാള സ­മൂ­ഹ­ങ്ങൾ (ഇവിടെ കർഷകർ) മാ­റു­ന്ന­തോ­ടെ­യാ­ണു് മാ­സ്മ­രി­ക­മാ­യ ഈ രൂ­പാ­ന്ത­രീ­ക­ര­ണം—‘ജനത’ ജ­ന­സ­ഞ്ച­യ­മാ­യി മാ­റു­ന്ന മാ­ന്ത്രി­ക പ്ര­ക്രി­യ—സം­ഭ­വി­ക്കു­ന്ന­തു്:

അ­ങ്ങ­നെ കീ­ഴാ­ള­രെ ജ­ന­സ­ഞ്ച­യ­മാ­ക്കി ഉ­യർ­ത്തി അവരെ വി­പ്ല­വ­ക­ര­മാ­യ രാ­ഷ്ട്രീ­യ ശ­ക്തി­യാ­ക്കി മാ­റ്റി­യ­തി­ന്റെ എല്ലാ ക്രെ­ഡി­റ്റു­ക­ളും രാ­ജീ­വൻ ആഗോള മൂലധന സാ­മ്രാ­ജ്യ­ത്തി­നു തന്നെ നൽ­കു­ന്നു. ‘ദേശീയ ജനത’ എന്ന അ­സ്തി­ത്വ­ത്തിൽ നി­ന്നു് സാർ­വ്വ­ദേ­ശീ­യ സ്വ­ഭാ­വ­മു­ള്ള ‘ജ­ന­സ­ഞ്ച­യ’മായി കർഷകർ മാ­റു­ന്ന­തോ­ടെ ആഗോള മൂലധന സാ­മ്രാ­ജ്യ­ത്തി­നെ­തി­രേ നേ­രി­ട്ടു് പൊ­രു­തു­വാ­നു­ള്ള സാ­ഹ­ച­ര്യം ല­ഭി­ക്കു­ന്നു. അ­ങ്ങ­നെ­യാ­ണു് രാ­ജീ­വ­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ‘പഴയ കാ­ല­ത്തെ ദേശീയ ജനത’ ‘സ്വ­ത­ന്ത്ര ജ­ന­സ­ഞ്ച­യ­മാ­യി’ മാ­റു­ന്ന­തു്. ‘ദേ­ശീ­യ­ത­യു­ടെ പ­രി­മി­തി­ക­ളിൽ നി­ന്നു് പു­റ­ത്തു ക­ട­ക്കു­ന്ന ഒരു ബദൽ ആഗോള രാ­ഷ്ട്രീ­യ പ്ര­തി­ഭാ­സ­മാ­ണു് കർഷക ജ­ന­സ­ഞ്ച­യം’ (‘ച­മ്പാ­ര­നിൽ നി­ന്നു് കൊ­ളു­ത്തു­ന്ന പുതിയ കർഷക സ­മ­ര­ജ്വാ­ല’, True Copy Web Magazine, 30th November, 2020), ഇ­ത്ത­രം പ്ര­സ്താ­വ­ങ്ങ­ളി­ലൂ­ടെ ക­ട­ന്നു­പോ­വു­മ്പോൾ നെഗ്രി-​ഹാർട്ടിന്റെ ആഗോള ‘സാ­മ്രാ­ജ്യ’ കഥനം എ­ങ്ങ­നെ­യാ­ണു് രാ­ജീ­വ­ന്റെ ക­ണ്ണു­കെ­ട്ടു­ന്ന­തു് എ­ന്നു് ന­മു­ക്കു് വെ­ളി­വാ­കു­ന്നു.

ആഗോള സാ­മ്രാ­ജ്യ­മോ? സാ­മ്രാ­ജ്യ­ത്വ­മോ?
images/Gilles_Deleuze.jpg
ദെ­ല്യൂ­സ്

ആ­ഗോ­ളീ­ക­ര­ണ പ്ര­ക്രി­യ സാ­മ്രാ­ജ്യ­ത്വ­ത്തെ­യും അ­തി­ന്റെ വൈ­രു­ദ്ധ്യ­ങ്ങ­ളെ­യും പു­റ­ന്ത­ള്ളി­ക്കൊ­ണ്ടു്, കേ­ന്ദ്രം, ഒരേ സമയം അ­സ­ന്നി­ഹി­ത­വും സ­ന്നി­ഹി­ത­വു­മാ­യ ഒരു പുതിയ ക്ര­മ­ത്തെ—‘സാ­മ്രാ­ജ്യ’ത്തെ—പകരം പ്ര­തി­ഷ്ഠി­ക്കു­ന്നു­വെ­ന്നും അതോടെ ദേ­ശീ­യ­ത, ‘ജനത’, എന്നീ സ­ങ്ക­ല്പ­ങ്ങൾ റ­ദ്ദാ­ക്ക­പ്പെ­ടു­ന്നു­വെ­ന്നു­മ­ത്രേ നെഗ്രി-​ഹാർട്ടിന്റെ ‘സാ­മ്രാ­ജ്യ’ (Empire) പു­രാ­ണം നിർ­ദ്ദേ­ശി­ക്കു­ന്ന­തു്. സാ­മ്രാ­ജ്യ­ത്വ (Imperialist) ബ­ന്ധ­ത്തെ നിർ­വ്വ­ചി­ക്കു­ന്ന കേന്ദ്ര-​പ്രാന്ത-വൈപരീത്യങ്ങൾ ‘സാ­മ്രാ­ജ്യ’ത്തി­ന്റെ ആ­വിർ­ഭാ­വ­ത്തോ­ടെ ഇ­ല്ലാ­താ­യി­ത്തീർ­ന്നു­വെ­ന്നും ദേ­ശീ­യ­ഭ­ര­ണ­കൂ­ട­ങ്ങൾ ഇനി മേൽ അ­പ്ര­സ­ക്ത­ങ്ങ­ളെ­ന്നും അവർ വി­ധി­ക്കു­ന്നു. എ­ന്നാൽ, പ്ര­ശ­സ്ത പോസ്റ്റ്-​കൊളോണിയൽ ചി­ന്ത­ക­നാ­യ സമീർ അമീൻ സ­മർ­ത്ഥി­ക്കു­ന്ന പോലെ ലോ­ക­മു­ത­ലാ­ളി­ത്ത­ത്തി­ന്റെ ത­ല­പ്പ­ത്തു് ഇ­ന്നും നി­ല­കൊ­ള്ളു­ന്ന­തു് യു. എസ്. എ., ബ്രി­ട്ടൻ, ജർ­മ്മ­നി, ജ­പ്പാൻ, എ­ന്നി­വി­ട­ങ്ങ­ളി­ലെ ശ­ക്ത­മാ­യ ദേശീയ സ്വ­ഭാ­വ­മു­ള്ള സ­മ്പ­ന്ന വി­ഭാ­ഗ­ങ്ങ­ളാ­ണു് എ­ന്ന­ത­ത്രേ യാ­ഥാർ­ത്ഥ്യം (Samir Amin, ‘Empire and Multitude’ Monthly Review, Oct.1, 2005).

മു­ത­ലാ­ളി­ത്ത ഭ­ര­ണ­കൂ­ട­മി­ല്ലെ­ങ്കിൽ മു­ത­ലാ­ളി­ത്ത സ­മ്പ­ദ്വ്യ­വ­സ്ഥ സാ­ധ്യ­മ­ല്ലെ­ന്നും ശ­ക്ത­മാ­യ ദേശീയ ഭ­ര­ണ­കൂ­ട­ങ്ങ­ളു­ടെ അ­സാ­ന്നി­ദ്ധ്യ­ത്തിൽ നവ സാ­മ്രാ­ജ്യ­ക്ര­മം അ­സം­ഭ­വ്യ­മെ­ന്നും ‘സാ­മ്രാ­ജ്യം’ എ­ന്നു് നെ­ഗ്രി വി­ളി­ക്കു­ന്ന ലോ­ക­ക്ര­മം പൂർ­വ്വാ­ധി­കം ശ­ക്ത­വും ചൂ­ഷ­ണോ­ന്മു­ഖ­വു­മാ­യ ന­വ­സാ­മ്രാ­ജ്യ­ത്വ­രൂ­പ­മാ­ണെ­ന്നും ഉള്ള സമീർ അ­മീ­ന്റെ നി­രീ­ക്ഷ­ണ­ങ്ങൾ നെ­ഗ്രി ഹാർ­ട്ടി­ന്റെ സ്വ­പ്ന­പ്ര­മേ­യ­ത്തെ ഖ­ണ്ഢ­നം ചെ­യ്യു­ന്നു (Samir Amin, ‘Multitude or Generalized Proletarianization?’ Monthly Review, Nov.1, 2014). പുതിയ ലോ­ക­ക്ര­മ­ത്തിൽ ഫാ­സി­സം ശ­ക്ത­മാ­യി തി­രി­ച്ചു­വ­രു­ന്ന­തും ദേശീയ ഭ­ര­ണ­കൂ­ട­ങ്ങൾ ശോ­ഷി­ക്കു­ന്ന­തി­നു പകരം കൂ­ടു­തൽ പ്ര­ബ­ല­വും കേ­ന്ദ്രീ­കൃ­ത­വും ഭീ­ഷ­ണ­വു­മാ­യ സ്വ­രൂ­പ­മാർ­ജ്ജി­ക്കു­ന്ന­തു­മ­ല്ലേ നാം കാ­ണു­ന്ന­തു്?

images/Samir_Amin.jpg
സമീർ അമീൻ

ന­വ­സാ­മ്രാ­ജ്യ­ക്ര­മം കർ­ഷ­ക­രെ വി­മോ­ച­ന­ത്തി­ലേ­ക്ക­ല്ല ദാ­രി­ദ്ര്യ­ത്തി­ലേ­ക്കും ആ­ത്മ­ഹ­ത്യ­യി­ലേ­ക്കും പൂർ­ണ്ണ­വി­നാ­ശ­ത്തി­ലേ­ക്കു­മാ­ണു് ന­യി­ക്കു­ന്ന­തെ­ന്നു് സ­മ­കാ­ലീ­ന ച­രി­ത്ര സ­ന്ദർ­ഭ­ത്തിൽ കർഷകർ നേ­രി­ടു­ന്ന ദു­ര­നു­ഭ­വ­ങ്ങൾ സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു. ഇ­ന്ത്യൻ കാർ­ഷി­ക വ്യ­വ­സ്ഥ­യെ കോർ­പ്പ­റേ­റ്റു­കൾ­ക്കു് തീ­റെ­ഴി­ക്കൊ­ണ്ടു് കർ­ഷ­ക­രു­ടെ സ്വയം നിർ­ണ്ണ­യ­ന­ത്തെ­യും ഇ­ന്ത്യ­യു­ടെ ഭ­ക്ഷ്യ പ­ര­മാ­ധി­കാ­ര­ത്തെ­യും ഫെ­ഡ­റ­ലി­സ­ത്തെ­യും ത­കർ­ക്കു­ക എന്ന ല­ക്ഷ്യ­ത്തോ­ടു കൂടി മോ­ദി­യു­ടെ കോർ­പ്പ­റേ­റ്റ് ചങ്ങാത്ത-​ഫാസിസ്റ്റ് ഭ­ര­ണ­കൂ­ടം പാ­സ്സാ­ക്കി­യ മൂ­ന്നു കാർ­ഷി­ക നി­യ­മ­ങ്ങൾ­ക്കെ­തി­രേ കർഷകർ സ­മ­ര­രം­ഗ­ത്തി­റ­ങ്ങു­ന്ന­തു് ഈ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണു്. ദേ­ശീ­യ­മാ­യ അ­സ്തി­ത്വ­ത്തിൽ നി­ന്നു് വി­ടു­തൽ നേടി ആ­ഗോ­ള­മാ­യ ഒരു കർ­ത്തൃ­ത്വ­ത്തി­ലേ­ക്കു് കർഷകർ കൂ­ടു­മാ­റു­ന്ന­തി­നെ­യാ­ണു് കർഷക സമരം സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്ന­തെ­ന്ന രാ­ജീ­വ­ന്റെ വാദം കർഷക സ­മ­ര­ത്തി­ന്റെ ആ­ന്ത­രി­ക­ബ­ല­ത­ന്ത്ര­ത്തെ വി­സ്മ­രി­ക്കു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. കർഷക പ്ര­ക്ഷോ­ഭ­ത്തി­ന്റെ സാർ­വ്വ­ദേ­ശീ­യ വി­വ­ക്ഷ­ക­ളെ അ­വ­ഗ­ണി­ക്കാ­നാ­വി­ല്ലെ­ങ്കി­ലും അ­ടി­സ്ഥാ­ന­പ­ര­മാ­യും അതു് നി­ല­കൊ­ള്ളു­ന്ന­തു് ഭ­ര­ണ­കൂ­ടേ­ത­ര­മാ­യ ഒരു ജനകീയ ദേ­ശീ­യ­ത­യു­ടെ ഊർ­ജ്ജ­സ്രോ­ത­സ്സി­ലാ­ണെ­ന്നും, സൂ­ക്ഷ്മ­ദേ­ശീ­യ­മെ­ന്നു് പ­റ­യാ­വു­ന്ന ജീ­വാ­വാ­സ­മൂ­ല്യ­വ്യ­വ­സ്ഥ­ക­ളു­ടെ പ്ര­തി­ഷ്ഠാ­പ­ന­വും ‘വരും’ ജനതയെ (‘The people to come’) ക­ണ്ടെ­ത്ത­ലു­മാ­ണു് ഈ സ­മ­ര­ത്തെ ലോക ച­രി­ത്ര­ത്തി­ലെ­ത്ത­ന്നെ അനന്യ സം­ഭ­വ­മാ­ക്കു­ന്ന­തെ­ന്നു­മാ­ണു് ഈ ലേഖകൻ ക­രു­തു­ന്ന­തു്.

കെ. വി­നോ­ദ് ച­ന്ദ്രൻ
images/Vinod_chandran.jpg

പ്ര­സി­ദ്ധ നി­രൂ­പ­ക­നും പ­ത്ര­പ്ര­വർ­ത്ത­ക­നും വാ­ഗ്മി­യു­മാ­യി­രു­ന്ന സി. പി. ശ്രീ­ധ­ര­ന്റെ മകൻ. 2004-ൽ JNU, Centre For Historical Studies-​ൽ നി­ന്നു് പി. എച്. ഡി. ബി­രു­ദം. ഡോ: കെ. എൻ. പ­ണി­ക്ക­രു­ടെ മേൽ­നോ­ട്ട­ത്തിൽ ന­ട­ത്തി­യ തീ­സി­സ്സി­ന്റെ ശീർ­ഷ­കം: “The Counter-​Narratives of Power and Identity in Colonial Keralam—A Reading of C. V. RamanPilla’s Historical Novels”. തൃശൂർ കേ­ര­ള­വർ­മ്മ കോ­ളേ­ജി­ലെ ച­രി­ത്ര­വി­ഭാ­ഗം മേ­ധാ­വി­യാ­യി വി­ര­മി­ച്ചു.

Colophon

Title: “Janasanchaya”ththinte Manthriakhyanangal (ml: “ജ­ന­സ­ഞ്ച­യ”ത്തി­ന്റെ മാ­ന്ത്രി­കാ­ഖ്യാ­ന­ങ്ങൾ).

Author(s): K. Vinod Chandran.

First publication details: Sayahna Foundation; Trivandrum, Kerala; 2021-03-16.

Deafult language: ml, Malayalam.

Keywords: Article, K. Vinod Chandran, “Janasanchaya”ththinte Manthriakhyanangal, കെ. വി­നോ­ദ് ച­ന്ദ്രൻ, “ജ­ന­സ­ഞ്ച­യ”ത്തി­ന്റെ മാ­ന്ത്രി­കാ­ഖ്യാ­ന­ങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 5, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Illustration for G. de Maupassant’s story “The Piece of String”, a painting by Ch. Morel . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.