SFNസായാഹ്ന ഫൌണ്ടേഷൻ
images/Albert_Bierstadt_California.jpg
Among the Sierra Nevada, California, a painting by Albert Bierstadt (1830–1902).
അ­ച്ച­ടി­ദാ­സൻ
സ­ക്ക­റി­യ
images/chicagoums.png
യൂ­ണി­വേ­ഴ്സി­റ്റി ഓഫ് ഷി­ക്കാ­ഗോ മാ­നു­വൽ ഓഫ് സ്റ്റൈ­ലി­ന്റെ ആദ്യ പ­തി­പ്പി­ലെ ഒരു താൾ.

ഞാ­നൊ­രു അ­ച്ച­ടി­ദാ­സ­നാ­യ­തി­ന്റെ ആ­രം­ഭ­കാ­ല­ക­ഥ­യാ­ണി­തു്. അ­ച്ച­ടി­വി­ദ്യ­യാ­യി­രു­ന്നു എന്റെ ജീ­വി­ത­ത്തി­ന്റെ ഇ­രു­പ­തോ­ളം വർ­ഷ­ങ്ങ­ളു­ടെ നാ­യ­ക­നും അ­ന്ന­ദാ­താ­വും.

അ­ച്ച­ടി­യോ­ടും അ­തു­മാ­യി ബ­ന്ധ­പ്പെ­ട്ടു് ഡിസൈൻ, ലേ-​ഔട്ട് തു­ട­ങ്ങി­യ ക­ല­ക­ളോ­ടു­മു­ള്ള എന്റെ ഭ്രമം എന്റെ പു­സ്ത­ക­പ്പു­ഴു­ജീ­വി­ത­ത്തി­ന്റെ സ്വാ­ഭാ­വി­ക­മാ­യ ശി­ഖ­ര­രൂ­പീ­ക­ര­ണ­മാ­യി­രു­ന്നി­രി­ക്ക­ണം. പു­സ്ത­കം വാ­യി­ക്കു­ക മാ­ത്ര­മ­ല്ല, പു­റം­താൾ മുതൽ ഇൻ­ഡ­ക്സും ബൈൻ­ഡി­ങ്ങും വരെ, ഭംഗി നോ­ക്കാ­നും ഞാൻ സ്വയം പ­ഠി­ച്ചി­രു­ന്നു. ഒ­രു­പ­ക്ഷേ, ഇ­ത്ത­ര­മൊ­രു ചി­ന്ത­യു­ടെ അ­ടി­ത്ത­റ എ­ന്നി­ലു­ണ്ടാ­കാൻ ഏ­റ്റ­വും കാ­ര­ണ­മാ­യ­തു് 1957–60 കാ­ല­ഘ­ട്ട­ത്തിൽ അ­മേ­രി­ക്ക­യിൽ­നി­ന്നു് ഒരു തൂ­ലി­കാ­സു­ഹൃ­ത്ത്—വ­ന്ദ്യ­വ­യോ­ധി­ക­നും മെയ്ൻ സം­സ്ഥാ­ന­വാ­സി­യു­മാ­യ ഡോൺ മ­ത്തീ­സൺ—എ­നി­ക്ക­യ­ച്ചു­ത­ന്നു കൊ­ണ്ടി­രു­ന്ന സാ­റ്റർ­ഡേ ഈ­വ­നി­ങ് പോ­സ്റ്റ്, ലൈഫ്, ലു­ക്ക് എന്നീ വാ­രി­ക­ക­ളാ­യി­രു­ന്നു. ഇവ മൂ­ന്നും അ­വ­ത­ര­ണ­ത്തി­ലും ച­ട്ട­ക്കൂ­ട്ടി­ലും ആ കാ­ല­ത്തി­ന്റേ­താ­യി­രു­ന്ന അ­ത്യ­ന്താ­ധു­നി­ക നി­ല­വാ­രം പു­ലർ­ത്തി­യി­രു­ന്ന പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളാ­യി­രു­ന്നു. ലൈഫ് അന്നു ലോ­ക­ത്തി­ലെ ഏ­റ്റ­വും പ്ര­ശ­സ്ത സ­ചി­ത്ര­വാ­രി­ക­യാ­യി­രു­ന്നു. ‘ഈ­വ­നി­ങ് പോ­സ്റ്റി’ലാ­യി­രു­ന്നു ഞാൻ, ത­പ്പി­ത്ത­ട­ഞ്ഞാ­ണെ­ങ്കി­ലും, ആ­ദ്യ­മാ­യി പെ­റി­മേ­സൺ ഡി­റ്റ­ക്ടീ­വ് നോ­വ­ലു­കൾ വാ­യി­ക്കു­ന്ന­തു്, ഖ­ണ്ഡഃ­ശ.

ആ­ദ്യ­മാ­യി­ട്ടാ­യി­രു­ന്നു ഞാൻ അ­ത്ത­രം ക­ട­ലാ­സും പ­ര­സ്യ­ങ്ങ­ളും വർണ അ­ച്ച­ടി­യും കാ­ണു­ന്ന­തു്. ഉ­രു­ളി­കു­ന്ന­ത്തെ മ­ര­ച്ചീ­നി­ക്കാ­ലാ­ക­ളിൽ­നി­ന്നു് എന്റെ ദി­വാ­സ്വ­പ്ന­ങ്ങൾ ബ്യൂ­ക്ക്കാർ പ­ര­സ്യ­ങ്ങ­ളി­ലേ­റി അ­മേ­രി­ക്ക­യി­ലൂ­ടെ പ­റ­ന്നു.

images/zacharia-ad-01.jpg

അ­ച്ച­ടി­യു­ടെ മ­റ്റൊ­രു ച­ക്ര­വാ­ള­ത്തി­ലേ­ക്കു് എ­നി­ക്കൊ­രു നീ­ക്ക­മു­ണ്ടാ­യ­തു് 1964–67 കാ­ല­ഘ­ട്ട­ത്തിൽ ബാം­ഗ്ലൂ­രി­ലാ­ണു്. സെൻ­ട്രൽ കോ­ളേ­ജിൽ ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­ത്തിൽ ബി­രു­ദാ­ന­ന്ത­ര­ബി­രു­ദ വി­ദ്യാർ­ഥി­ക­ളാ­യി­രു­ന്ന ഞ­ങ്ങ­ളി­ലൊ­രു ചെ­റു­സം­ഘ­ത്തി­ന്റെ ഊണും ഉ­റ­ക്ക­വും പ്ര­ണ­യ­വും ക­ല­ഹ­വും എ­ല്ലാം അ­ന്നു് സെ­ന്റ് മാർ­ക്സ് റോ­ഡി­ലെ കോ­ശീ­സ് പരേഡ് ക­ഫെ­ക്കു മു­ക­ളിൽ പ്ര­വർ­ത്തി­ച്ചി­രു­ന്ന ബ്രി­ട്ടീ­ഷ് കൗൺ­സിൽ ലൈ­ബ്ര­റി­യി­ലാ­യി­രു­ന്നു. ബാ­ക്കി­യു­ള്ള സമയം താഴെ പരേഡ് ക­ഫെ­യി­ലും പി­ന്നെ കോ­ളേ­ജി­ലും. ആ ലൈ­ബ്ര­റി­യു­ടെ വാ­യ­ന­മു­റി­യിൽ ചെ­ല­വ­ഴി­ച്ച അ­വ­സാ­ന­മി­ല്ലാ­ത്ത ദി­ന­ങ്ങ­ളി­ലൂ­ടെ ഞാൻ ബ്രി­ട്ട­നിൽ നി­ന്നു­ള്ള ഏ­റ്റ­വും പ്ര­മു­ഖ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളു­ടെ തൃ­പ്പാ­ദ­ദാ­സ­നാ­യി­ത്തീർ­ന്നു. വാ­യ­ന­യോ­ടൊ­പ്പം അ­വ­യു­ടെ അച്ചടി-​ഡിസൈൻ-സാങ്കേതികവിദ്യാ-മികവും ഞാൻ ആ­സ്വ­ദി­ച്ചു. അ­വ­യി­ലൂ­ടെ­യാ­ണു് ഞാൻ ആ­ദ്യ­മാ­യി പ­ര­സ്യം ഒരു ക­ല­യാ­ണെ­ന്നു ക­ണ്ടു­പി­ടി­ച്ച­തു്—പി­ടി­ച്ചു­നിർ­ത്തു­ന്ന വാ­ക്കു­ക­ളു­ടേ­യും ബിം­ബ­ങ്ങ­ളു­ടെ­യും കല.

images/zacharia-ad-16.jpg

അ­ന്ന­ത്തെ ബ്രി­ട്ട­നി­ലെ ഒ­രു­പ­ക്ഷേ, ഏ­റ്റ­വും പേ­രെ­ടു­ത്ത ബൗ­ദ്ധി­ക മാ­സി­ക­യാ­യി­രു­ന്ന എൻ­കൗ­ണ്ടർ മുതൽ ദി ടൈംസ് വ­രെ­യു­ള്ള പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങൾ വാ­യ­ന­മു­റി­യി­ലു­ണ്ടാ­യി­രു­ന്നു. ബി. ബി. സി. അന്നു പു­റ­ത്തി­റ­ക്കി­യി­രു­ന്ന ദി ലിസണർ എന്ന ബ്രോ­ഡ്കാ­സ്റ്റി­ങ് വാ­രി­ക­യു­ടെ അ­സാ­ധാ­ര­ണ­മാ­യ രൂ­പ­ക­ല്പ­നാ­വ്യ­ക്തി­ത്വം എ­നി­ക്കു് ഇ­ന്നും ഓർ­മ്മ­യു­ണ്ടു്. ബാം­ഗ്ലൂ­രിൽ അ­ന്നു­ണ്ടാ­യി­രു­ന്ന അ­മേ­രി­ക്കൻ കൾ­ച്ച­റൽ സെ­ന്റ­റി­ന്റെ വാ­യ­ന­മു­റി­യും അ­മേ­രി­ക്ക­യി­ലെ ത­നി­പ്പു­ത്തൻ അ­ച്ച­ടി­വി­ദ്യ­യു­ടെ ഒരു ഖ­നി­യാ­യി­രു­ന്നു. എ­ന്തു­കൊ­ണ്ടോ ആ വാ­യ­ന­മു­റി­ക്കു് ബ്രി­ട്ടീ­ഷ് കൗൺ­സി­ലി­ന്റെ സൗ­ഹൃ­ദ­സ്വ­ഭാ­വ­മി­ല്ലാ­യി­രു­ന്നു­വെ­ന്നു­മാ­ത്രം. നാഷണൽ ജി­യോ­ഗ്ര­ഫി­ക് മാ­ഗ­സിൻ അവിടെ എ­പ്പോ­ഴു­മു­ണ്ടാ­യി­രു­ന്നു. കൊ­തി­യോ­ടെ അ­ദ്ഭു­ത­പ­ര­ത­ന്ത്ര­നാ­യി ഞാ­ന­തി­ലെ മാ­യി­ക­ലോ­ക ചി­ത്ര­ങ്ങ­ളി­ലേ­ക്കു് ഊ­ളി­യി­ട്ടു.

അ­ന്നൊ­ന്നും റ­ബ്ബർ­ക്കൃ­ഷി, റബ്ബർ വ്യ­വ­സാ­യം തു­ട­ങ്ങി­യ­വ സാം­സ്കാ­രി­ക­മാ­യി ഇ­ത്ര­മാ­ത്രം കു­റ്റ­ക­ര­മാ­ണെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ­യി­രു­ന്നു. തെ­ങ്ങ്, കാ­പ്പി, ചായ, ഇഞ്ചി, കു­രു­മു­ള­ക് തു­ട­ങ്ങി­യ നാ­ണ്യ­വി­ള­കൾ പോ­ലെ­യു­ള്ള മ­റ്റൊ­രു വി­ള­യാ­യാ­ണു് ഞാ­ന­തി­നെ ക­ണ്ട­തു്. പ­ര­മ്പ­രാ­ഗ­ത മ­ല­യാ­ളി ബു­ദ്ധി­ജീ­വി­ക­ളിൽ റബ്ബർ, പ്ര­ത്യേ­കി­ച്ചും പാലാ, കോ­ട്ട­യം പ്ര­ദേ­ശ­ങ്ങ­ളിൽ കൃഷി ചെ­യ്യു­ന്ന റബ്ബർ, എ­ത്ര­മാ­ത്രം ക്രോ­ധം ജ­നി­പ്പി­ക്കു­ന്നു­വെ­ന്നു പി­ന്നീ­ടാ­ണു് എ­നി­ക്കു മ­ന­സ്സി­ലാ­യ­തു്.

പക്ഷേ, അ­ച്ച­ടി­യു­ടെ ഭംഗി നോ­ക്കാൻ മാ­ത്ര­മേ എ­നി­ക്കു് അ­റി­യു­മാ­യി­രു­ന്നു­ള്ളൂ. അ­തി­ന്റെ സാ­ങ്കേ­തി­ക­വി­ദ്യ­യെ­പ്പ­റ്റി ഞാൻ പ­രി­പൂർ­ണ്ണ­മാ­യും അ­ജ്ഞ­നാ­യി­രു­ന്നു. ആ­ദ്യ­മാ­യി എന്റെ അ­ച്ച­ടി­സ്നേ­ഹം പ­രീ­ക്ഷി­ക്കാൻ എ­നി­ക്കു് അവസരം കി­ട്ടി­യ­തു കാ­ഞ്ഞി­ര­പ്പ­ള്ളി സെ­ന്റ് ഡോ­മ­നിൿ­സ് കോ­ളേ­ജി ൽ പ­ഠി­പ്പി­ക്കു­മ്പോൾ, കോ­ളേ­ജ് മാ­ഗ­സി­ന്റെ ചുമതല വ­ഹി­ച്ച­പ്പോ­ഴാ­ണു്. 1967–71 കാ­ല­ഘ­ട്ട­ത്തിൽ. മാ­ഗ­സി­ന്റെ അ­ച്ച­ടി ച­ങ്ങ­നാ­ശ്ശേ­രി രൂപത വക പ്ര­സ്സി­ലാ­യി­രു­ന്നു. ച­ങ്ങ­നാ­ശ്ശേ­രി­യി­ലെ സെ­ന്റ് ബർ­ക്മാൻ­സ് കോ­ളേ­ജി നു് എ­തിർ­വ­ശ­ത്തു് റോ­ഡി­റ­മ്പ­ത്തു് ഒരു ചെറിയ കെ­ട്ടി­ട­മാ­ണു് പ്ര­സ്സ്. അ­തി­ന്റെ മേൽ­നോ­ട്ടം വ­ഹി­ച്ചി­രു­ന്ന സൗ­മ്യ­നാ­യ പി­ഷാ­ര­ടി­സാ­റു­മാ­യി ഞാൻ പു­ത്ത­ന­ച്ചി­യു­ടെ പു­ര­പ്പു­റം തൂ­പ്പു­പോ­ലെ ന­ട­ത്തി­യ അ­ച്ച­ടി­സം­വാ­ദ­ങ്ങ­ളോർ­ക്കു­മ്പോൾ ല­ജ്ജ­കൊ­ണ്ടു തല കു­നി­യു­ന്നു. ആ പ്ര­സ്സു­മാ­യി എ­നി­ക്കു് മ­റ്റൊ­രു വൈ­കാ­രി­ക­ബ­ന്ധം കൂ­ടി­യു­ണ്ടു്. അവിടെ അ­ച്ച­ടി­ച്ചു പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്ന കേരള ഡൈ­ജ­സ്റ്റ് എന്ന മാ­സി­ക­യി­ലെ ഒരു ലേ­ഖ­ന­ത്തി­ലാ­യി­രു­ന്നു ഞാൻ ആ­ദ്യ­മാ­യി എന്റെ പേരു് ക­ഥാ­കൃ­ത്തു് എന്ന നി­ല­യിൽ പ­രാ­മർ­ശി­ക്ക­പ്പെ­ട്ടു­ക­ണ്ട­തു്. (എ­നി­ക്കു് സാ­ഹി­ത്യ­സൂ­ര്യ­നു കീ­ഴി­ലൊ­രി­ടം നൽകിയ നി­രൂ­പ­ക­ന്റെ പേരു് നിർ­ഭാ­ഗ്യ­വ­ശാൽ ഓർ­മ­യി­ല്ല.) ബാം­ഗ്ലൂ­രി­ലെ തെ­രു­വു­ക­ളിൽ ധാ­രാ­ള­മു­ണ്ടാ­യി­രു­ന്ന, ഉ­പ­യോ­ഗി­ച്ച പുസ്തക-​മാസികക്കമ്പോളങ്ങളിൽനിന്നു് ഞാൻ വാ­ങ്ങി സൂ­ക്ഷി­ച്ചു­വെ­ച്ചി­രു­ന്ന എൻ­കൗ­ണ്ടർ മാ­സി­ക­ക­ളി­ലൊ­ന്നി­ന്റെ കവർ ഡി­സൈ­നാ­ണു് ഞാൻ കോ­ളേ­ജ് മാ­ഗ­സി­നു­വേ­ണ്ടി മോ­ഷ്ടി­ച്ച­തു്.

images/zacharia-ad-06.jpg

അ­ച്ച­ടി­യിൽ സാ­ങ്കേ­തി­ക­ബു­ദ്ധി­മു­ട്ടു­ക­ളു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും മോ­ഷ്ടി­ച്ച ഡിസൈൻ എ­ങ്ങ­നെ­യോ വലിയ മോ­ശ­മാ­വാ­തെ അ­ച്ച­ടി­ക്ക­പ്പെ­ട്ടു. താ­മ­സി­യാ­തെ ഞാൻ കോ­ളേ­ജു­മാ­യി വി­ട­പ­റ­ഞ്ഞു. കാ­ഞ്ഞി­ര­പ്പ­ള്ളി വി­ട്ടു് കോ­യ­മ്പ­ത്തൂ­രി­ലെ­ത്തി­യ­തു് ട്രെ­ഡ് റ­ബ്ബർ­ക്ക­ച്ച­വ­ട­ക്കാ­ര­നാ­യാ­ണു്. ആ ഒരു വർഷം അ­ച്ച­ടി­യൊ­ഴി­കെ ബാ­ക്കി­യെ­ല്ലാം ഉ­ണ്ടാ­യി. ജോൺ എ­ബ്ര­ഹാം, വയലാർ രാ­മ­വർ­മ്മ, ഒ. വി. വിജയൻ തു­ട­ങ്ങി അനവധി സു­ഹൃ­ത്തു­ക്ക­ളു­മാ­യു­ള്ള വാഴൽ, ബാം­ഗ്ലൂ­രിൽ നി­ന്നു് ഒ­ളി­ച്ചോ­ടി­യ കാ­മു­കീ­കാ­മു­ക­ജോ­ഡി­ക്കു് അഭയം, എന്റെ വി­വാ­ഹം, സ്റ്റേ­റ്റ് ബാ­ങ്ക് ഓഫ് മൈ­സൂ­രി­ലെ ആർ. ആർ. വർ­മ­യു­മാ­യു­ള്ള കൂ­ട്ടു­കെ­ട്ടു­കൾ, ത­മി­ഴ്‌­നാ­ട്ടി­ലെ­ങ്ങും ചു­റ്റി­യ­ടി­ക്കൽ. അ­ന്നൊ­ന്നും റ­ബ്ബർ­ക്കൃ­ഷി, റ­ബ്ബർ­വ്യ­വ­സാ­യം തു­ട­ങ്ങി­യ­വ സാം­സ്കാ­രി­ക­മാ­യി ഇ­ത്ര­മാ­ത്രം കു­റ്റ­ക­ര­മാ­ണെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ­യി­രു­ന്നു. തെ­ങ്ങ്, കാ­പ്പി, ചായ, ഇഞ്ചി, കു­രു­മു­ള­കു് തു­ട­ങ്ങി­യ നാ­ണ്യ­വി­ള­കൾ­പോ­ലെ­യു­ള്ള മ­റ്റൊ­രു വി­ള­യാ­യാ­ണു് ഞാ­ന­തി­നെ ക­ണ്ട­തു്. പ­ര­മ്പ­രാ­ഗ­ത മ­ല­യാ­ളി ബു­ദ്ധി­ജീ­വി­ക­ളിൽ റബ്ബർ, പ്ര­ത്യേ­കി­ച്ചും പാലാ, കോ­ട്ട­യം പ്ര­ദേ­ശ­ങ്ങ­ളിൽ കൃഷി ചെ­യ്യു­ന്ന റബ്ബർ, എ­ത്ര­മാ­ത്രം ക്രോ­ധം ജ­നി­പ്പി­ക്കു­ന്നു­വെ­ന്നു പി­ന്നീ­ടാ­ണു് എ­നി­ക്കു മ­ന­സ്സി­ലാ­യ­തു്. കാ­ല­ക്ര­മേ­ണ, ബു­ദ്ധി­ജീ­വി­ക­ളു­ടെ കാ­റു­ക­ളോ­ടു­ന്ന­തു് ഞാൻ വി­റ്റി­രു­ന്ന ട്രെ­ഡ് ഒ­ട്ടി­ച്ച റബ്ബർ ട­യ­റു­ക­ളി­ലാ­ണെ­ന്നും അ­വ­രു­ടെ കൃ­തി­കൾ അ­ച്ച­ടി­ക്കു­ന്ന യ­ന്ത്ര­ങ്ങ­ളിൽ റബ്ബർ പാർ­ട്ടു­കൾ ധാ­രാ­ള­മു­ണ്ടെ­ന്നും മ­ന­സ്സി­ലാ­യ­പ്പോൾ എന്റെ കു­റ്റ­ബോ­ധ­ത്തി­നു് അല്പം ആ­ശ്വാ­സ­മാ­യി. ബു­ദ്ധി­ജീ­വി­യു­ടെ കാറും സ്കൂ­ട്ട­റും അ­ദ്ദേ­ഹം ക­യ­റു­ന്ന ഓ­ട്ടോ­റി­ക്ഷ­യും ബ­സ്സു­പോ­ലും ഓ­ടു­ന്ന­തു് റ­ബ്ബർ­ച്ച­ക്ര­ങ്ങ­ളി­ലാ­ണ­ല്ലോ. അ­വ­രു­ടെ ഹവായ് ച­പ്പ­ലും റബ്ബർ തന്നെ.

റ­ബ്ബ­റി­നെ­യും കോ­യ­മ്പ­ത്തൂ­രി­ലെ സു­ഖ­ജീ­വി­ത­ത്തെ­യും കൈ­വി­ട്ടു് ഡൽ­ഹി­യി­ലെ­ത്തി­യ­തോ­ടെ­യാ­ണു് ഞാൻ പൂർ­ണ­മാ­യും അ­ച്ച­ടി­ദാ­സ­നാ­യി മാ­റി­യ­തു്. ഡൽ­ഹി­പോ­ലെ­യൊ­രു മ­ഹാ­ന­ഗ­ര­ത്തി­ലെ മ­ഹാ­ജീ­വി­തം ഉ­രു­ളി­കു­ന്ന­ത്തെ പൊ­യ്ക­വ­ക്കി­ലി­രു­ന്നു് പണ്ടേ സ്വ­പ്നം ക­ണ്ടി­രു­ന്ന­തും­കൊ­ണ്ടും എന്റെ ന­വ­വ­ധു­വി­നു് ജോലി അ­വി­ടെ­യാ­യി­രു­ന്ന­തു­കൊ­ണ്ടു­മാ­ണു്, ഞാൻ കോ­യ­മ്പ­ത്തൂ­രി­ലെ ത­കി­ടം­മ­റി­ഞ്ഞ ആ­ന­ന്ദ­ജീ­വി­തം മ­തി­യാ­ക്കി ഡൽ­ഹി­ക്കു പു­റ­പ്പെ­ട്ട­തു്. അവിടെ എന്നെ കാ­ത്തി­രി­ക്കു­ന്നു­വെ­ന്നു് ഞാൻ ക­രു­തി­യ ജോലി അ­ച്ച­ടി­വി­ദ്യ­യു­ടെ ലോ­ക­ത്താ­യി­രു­ന്നു. നാഷണൽ ബു­ക്കു് ട്ര­സ്റ്റിൽ മ­ല­യാ­ളം അ­സി­സ്റ്റ­ന്റ് എ­ഡി­റ്റ­റു­ടെ ജോ­ലി­ക്കു ഞാൻ അ­പേ­ക്ഷി­ച്ചി­രു­ന്നു. ബുക് ട്ര­സ്റ്റി­നു­ള്ളിൽ എ­നി­ക്കു് ശ­ക്ത­നാ­യൊ­രു അ­ഭ്യു­ദ­യ­കാം­ക്ഷി­യു­ണ്ടാ­യി­രു­ന്നു. ഒ. വി. വി­ജ­യ­ന്റെ ഭാ­ര്യ­സ­ഹോ­ദ­ര­നും അവിടെ ഇം­ഗ്ലീ­ഷ് വി­ഭാ­ഗം എ­ഡി­റ്റ­റു­മാ­യി­രു­ന്ന എം. സി. ഗ­ബ്രി­യേൽ. പു­റ­ത്തു് വി­ജ­യ­നും മറ്റു സു­ഹൃ­ത്തു­ക്ക­ളും എന്നെ പി­ന്തു­ണ­ച്ചു. പക്ഷേ, ജോലി മ­റ്റൊ­രാൾ­ക്കു് ല­ഭി­ച്ചു. ഇ­ന്റർ­വ്യൂ ബോർ­ഡി­ലു­ണ്ടാ­യി­രു­ന്ന പ്ര­ശ­സ്ത നാ­ട­ക­കൃ­ത്തു് ഓം­ചേ­രി പിൽ­ക്കാ­ല­ത്തു് ആ­ശ്വാ­സ­ത്തോ­ടെ എ­ന്നോ­ടു പ­റ­ഞ്ഞു. “ഞാൻ സ­ക്ക­റി­യ­യെ സർ­ക്കാർ ജോ­ലി­യിൽ നി­ന്നു് അന്നു ര­ക്ഷി­ച്ചി­ല്ലാ­യി­രു­ന്നെ­ങ്കിൽ… ” അ­ന്നു് ആ ജോലി കി­ട്ടാ­തി­രു­ന്ന­തിൽ നി­രാ­ശ­യു­ണ്ടാ­യെ­ങ്കി­ലും ഓം­ചേ­രി പ­റ­ഞ്ഞ­തു­പോ­ലെ, അതു് എന്റെ ര­ക്ഷ­പ്പെ­ട­ലാ­യി­രു­ന്നു. സർ­ക്കാ­രു­ദ്യോ­ഗം എ­നി­ക്കോ ഞാൻ സർ­ക്കാ­രു­ദ്യോ­ഗ­ത്തി­നോ ഗുണം ചെ­യ്യു­മാ­യി­രു­ന്നു എന്നു തോ­ന്നു­ന്നി­ല്ല.

images/zacharia-ad-08.jpg
images/zacharia-ad-05.jpg

അ­ങ്ങ­നെ ഞാൻ ജോലി തേ­ടു­ന്ന കോ­ടി­ക്ക­ണ­ക്കി­നു് പൗ­ര­ന്മാ­രിൽ ഒ­രാ­ളാ­യി­ത്തീർ­ന്നു. ജോ­ലി­യി­ല്ലാ ഭർ­ത്താ­വാ­യി ഭാ­ര്യ­യു­ടെ സം­ര­ക്ഷ­ണ­യിൽ ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തി­ന്റെ ജാള ്യവും ഞാൻ പി­ടി­ച്ചെ­ടു­ക്കാ­നാ­ഗ്ര­ഹി­ച്ച മ­ഹാ­ന­ഗ­ര­ത്തി­ന്മേൽ പി­ടി­മു­റു­ക്കാൻ ക­ഴി­യാ­ത്ത­തി­ന്റെ വൈ­ക്ല­ബ്യ­വും ആ­ഴ്ച­കൾ ക­ഴി­യു­ന്തോ­റും വർ­ദ്ധി­ച്ചു­വ­ന്നു. അ­തേ­സ­മ­യം വി. ഗോ­പ­കു­മാർ എന്ന സിം­ഗ­പ്പൂർ ഗോ­പ­കു­മാ­റു­മാ­യു­ള്ള ന­ഗ­രം­ചു­റ്റ­ലു­ക­ളും വി­ജ­യ­ന്റെ സ്റ്റു­ഡി­യോ­യി­ലി­രു­ന്നു­ള്ള ബി­യർ­കു­ടി­യും സൊ­ള്ള­ലും തൊ­ഴി­ലി­ല്ലാ­യ്മ­യു­ടെ മറവിൽ വി­ജ­യ­ക­ര­മാ­യി മു­ന്നേ­റി. എന്റെ തൊ­ഴി­ലി­ല്ലാ­യ്മ ഒരു തരം സു­ഖ­ഭോ­ഗ­മാ­യി മാ­റു­ക­യാ­യി­രു­ന്നു. എ­ങ്കി­ലും ജോ­ലി­ക്കു­ള്ള ശ്ര­മ­ങ്ങൾ ഉ­ഷാ­റാ­യി തു­ടർ­ന്നു. ഇം­ഗ്ലീ­ഷ് പ­രി­ജ്ഞാ­ന­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടു് ഡൽ­ഹി­യി­ലെ ഇം­ഗ്ലീ­ഷ് അ­ച്ച­ടി­രം­ഗ­ത്തേ­ക്കു് എന്റെ തൊ­ഴി­ല­ന്വേ­ഷ­ണ­ങ്ങൾ മാ­റ്റി. വിജയൻ, ഗോപൻ തു­ട­ങ്ങി­യ സു­ഹൃ­ത്തു­ക്കൾ, ഭാ­ര്യ­യു­ടെ സു­ഹൃ­ത്തു­ക്കൾ, ബ­ന്ധു­ക്കൾ തു­ട­ങ്ങി­യ­വ­രു­ടെ പിൻ­ബ­ല­ത്തോ­ടെ­യാ­യി­രു­ന്നു പ­രി­ശ്ര­മ­ങ്ങൾ. ഡൽ­ഹി­യി­ലെ പ്ര­ധാ­ന­വും അ­പ്ര­ധാ­ന­വു­മാ­യ പ­ത്ര­മോ­ഫീ­സു­ക­ളി­ലും വാ­രി­ക­യോ­ഫീ­സു­ക­ളി­ലും പു­സ്ത­ക­പ്ര­സാ­ധ­ക ഓ­ഫീ­സു­ക­ളി­ലും ക­യ­റി­യി­റ­ങ്ങി. പ്ര­മു­ഖ പ­ത്രാ­ധി­പ­രാ­യി­രു­ന്ന ഇ­ട­ത്ത­ട്ട നാ­രാ­യ­ണ നെ ഞാൻ ആ­ദ്യ­മാ­യും അ­വ­സാ­ന­മാ­യും കാ­ണു­ന്ന­തു്, വി­ജ­യ­ന്റെ ശു­പാർ­ശ­യിൽ ജോലി തേ­ടി­ച്ചെ­ന്ന എന്നെ അ­ദ്ദേ­ഹം നി­ഷ്കാ­സ­നം ചെ­യ്യാ­നെ­ടു­ത്ത ചു­രു­ങ്ങി­യ നി­മി­ഷ­ങ്ങ­ളി­ലാ­ണു്. എന്റെ ഓർമ്മ ശ­രി­യാ­ണെ­ങ്കിൽ പേ­ട്രി­യ­ട്ടു് ഓ­ഫീ­സിൽ­ത്ത­ന്നെ അ­വ­രു­ടെ ശാ­സ്ത്ര­മാ­സി­ക­യിൽ പ­ണി­യെ­ടു­ത്തി­രു­ന്ന സി. രാ­ധാ­കൃ­ഷ്ണ­ന്റെ അ­ടു­ത്തു ചെ­ന്നി­രു­ന്നാ­ണു് ഞാൻ ആ­ശ്വ­സി­ച്ച­തു്. ഇ­ട­ത്ത­ട്ട എ­ന്നോ­ടു് പ്ര­ത്യേ­ക­മാ­യി അക്ഷമ പ്ര­ദർ­ശി­പ്പി­ച്ച­തൊ­ന്നു­മാ­യി­രു­ന്നി­ല്ല. അ­ദ്ദേ­ഹ­മൊ­രു മുൻ­ശു­ണ്ഠി­ക്കാ­ര­നാ­യി­രു­ന്നു. എന്റെ ജോ­ലി­യ­ന്വേ­ഷ­ണ­ങ്ങ­ളിൽ വ­ള­രെ­യ­ധി­കം സ­ഹാ­യി­ച്ച ആ­ളു­ക­ളി­ലൊ­രാ­ളാ­ണു് കരിയർ ആൻഡ് കോ­ഴ്സ­സ്, വു­മൺ­സ് ഇറ, കാരവൻ തു­ട­ങ്ങി­യ ഡൽഹി പ്ര­സ്സ് പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളിൽ പ്ര­വർ­ത്തി­ച്ചി­രു­ന്ന കു­ഞ്ചു. അ­ന്ന­ത്തെ­പ്പോ­ലെ ഇ­ന്നും അ­ദ്ദേ­ഹം ഒ­രു­റ­ച്ച ആ­ദർ­ശ­വാ­ദി­യും ഇ­ട­തു­പ­ക്ഷ­വി­ശ്വാ­സി­യു­മാ­ണു്. ഇ­തി­ന്റെ­യെ­ല്ലാം ആ­ക­ത്തു­ക എ­നി­ക്കൊ­രു ജോ­ലി­യാ­യി­രു­ന്നി­ല്ല. മ­റി­ച്ചു് കു­റ­ഞ്ഞൊ­രു കാ­ലം­കൊ­ണ്ടു്, ന­വാ­ഗ­ത­നാ­യ ഞാൻ ഡൽ­ഹി­യി­ലെ പത്ര-​പുസ്തക-പ്രസാധക ലോ­ക­ത്തു­കൂ­ടി വ­ഴി­ന­ട­ക്കാൻ പ­ഠി­ച്ചു. ഊ­ടു­വ­ഴി­ക­ളും നേർ­വ­ഴി­ക­ളും പ­ഠി­ച്ചു. യു. എൻ. ഐ.യി­ലെ­യും ഹി­ന്ദു­സ്ഥാൻ ടൈംസി ലെയും ഐ. ഇ. എൻ. എ­സ്സി­ലെ­യു­മെ­ല്ലാം കാ­ന്റീ­നു­ക­ളി­ലെ ചാ­യ­യു­ടെ­യും വ­ട­യു­ടെ­യും സ­മോ­സ­യു­ടെ­യും രു­ചി­ഭേ­ദ­ങ്ങ­ളിൽ വി­ദ­ഗ്ദ്ധ­നാ­യി. ധാ­രാ­ളം സു­ഹൃ­ത്തു­ക്ക­ളെ­യും സ­മ്പാ­ദി­ച്ചു. ജോലി തേ­ടി­യാ­ണു് ഞാൻ സി. പി. രാ­മ­ച­ന്ദ്ര­നെ പ­രി­ച­യ­പ്പെ­ട്ട­തു്. അ­ദ്ദേ­ഹ­ത്തി­ലൂ­ടെ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ന­ന്ത­ര­വൻ കെ. ഗോ­പാ­ല­കൃ­ഷ്ണ­നെ­യും. ഗോ­പാ­ല­കൃ­ഷ്ണ­നും ഞാനും ഒരേ പാ­ത­ക­ളി­ലൂ­ടെ—പ­ല­പ്പോ­ഴും ഒ­ന്നി­ച്ചും ജോലി തേ­ടി­യി­ട്ടു­ള്ള­വ­രാ­ണു്. അ­ന്നൊ­ന്നും ഞാൻ വി. കെ. മാ­ധ­വൻ­കു­ട്ടി യെ പ­രി­ച­യ­പ്പെ­ട്ടി­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. എ­നി­ക്കു ഡൽ­ഹി­യി­ലെ മലയാള പ­ത്ര­രം­ഗ­ത്തേ­ക്കു് അ­പ്പോൾ ല­ഭി­ച്ചി­രു­ന്ന പ­രി­ച­യ­പ്പെ­ടു­ത്തൽ—ഭാ­ര്യ­യു­ടെ ബ­ന്ധു­വ­ഴി—കേ­ര­ള­കൗ­മു­ദി­യു­ടെ ഡൽഹി ബ്യൂ­റോ ചീഫും പ്ര­ശ­സ്ത പ­ത്ര­പ്ര­വർ­ത്ത­ക­നു­മാ­യി­രു­ന്ന, പ­രേ­ത­നാ­യ ന­രേ­ന്ദ്ര­നോ­ടാ­യി­രു­ന്നു. അ­ദ്ദേ­ഹ­വും എ­നി­ക്കു് ഡൽ­ഹി­യി­ലെ അ­ച്ച­ടി­ലോ­ക­ത്തി­ലേ­ക്കു ക­യ­റാ­നൊ­രു വാതിൽ തു­റ­ന്നു­കി­ട്ടാൻ പല ശ്ര­മ­ങ്ങ­ളും ന­ട­ത്തി.

images/zacharia-ad-11.jpg

അ­വ­സാ­നം ഒരു സു­ദി­ന­ത്തിൽ ഡൽ­ഹി­യി­ലെ എന്റെ ആ­ദ്യ­ത്തെ ജോലി സ­മാ­ഗ­ത­മാ­യി—അ­ച്ച­ടി സ്ഥാ­പ­ന­ത്തിൽ തന്നെ. തൊ­ഴി­ലി­ല്ലാ­യ്മ­യു­ടെ ഹ്ര­സ്വ­കാ­ല­സു­ഖ­ഭോ­ഗം അ­വ­സാ­നി­ച്ചു. അ­ഫി­ലി­യേ­റ്റ­ഡ് ഈസ്റ്റ്-​വെസ്റ്റ് പ്ര­സ്സ് എന്ന പുസ്തകവിതരണ-​പ്രസാധന സ്ഥാ­പ­ന­ത്തി­ലാ­ണു് എ­നി­ക്കു ജോലി കി­ട്ടി­യ­തു്. അ­തി­ന്റെ മാ­നേ­ജി­ങ് ഡ­യ­റ­ക്ടർ, പദ്ദു എന്നു ഞങ്ങൾ വി­ളി­ക്കു­ന്ന കെ. എസ്. പ­ദ്മ­നാ­ഭ നാ­യി­രു­ന്നു. എന്റെ ഭാ­ര്യ­യു­ടെ അ­മ്മാ­വൻ ഡൽ­ഹി­യിൽ പ്രിൻ­സി­പ്പൽ ഇൻ­ഫർ­മേ­ഷൻ ഓ­ഫീ­സ­റാ­യി­രു­ന്ന പ­രേ­ത­നാ­യ എസ്. സു­ന്ദ­ര­രാ­ജൻ തി­യോ­സ­ഫി പ്ര­സ്ഥാ­ന­ത്തി­ന്റെ ത­ല­പ്പ­ത്തെ ആ­ളു­ക­ളി­ലൊ­രാ­ളാ­യി­രു­ന്നു. പദ്ദു ഉറച്ച തി­യോ­സ­ഫി­സ്റ്റും ഭാ­ര്യ­യു­ടെ കു­ടും­ബ­സു­ഹൃ­ത്തു­മാ­യി­രു­ന്നു. അ­ങ്ങ­നെ­യാ­ണു് മദേം ബ്ലാ­വ­റ്റ്സ്കി യു­ടെ­യും ആനി ബ­സ­ന്റി ന്റേ­യും ലെ­ഡ്ബീ­റ്റ­റു ടേയും ജെ. കൃ­ഷ്ണ­മൂർ­ത്തി യു­ടേ­യും ആ­ദ്ധ്യാ­ത്മി­ക­പ്ര­സ്ഥാ­ന­ത്തി­ന്റെ ബ­ന്ധ­ങ്ങൾ എന്റെ ഭാ­ര്യ­യി­ലൂ­ടെ ഡൽ­ഹി­യിൽ എ­നി­ക്കു പി­ടി­ച്ചു­നി­ല്ക്കാ­നൊ­രു വ­ഴി­യു­ണ്ടാ­ക്കി­ത്ത­ന്ന­തു്. (1975-ൽ പദ്ദു ചെ­ന്നൈ തന്റെ ആ­സ്ഥാ­ന­മാ­ക്കി. ഞാൻ ഈസ്റ്റ്-​വെസ്റ്റ് വി­ട്ടു. പ­ദ്ദു­വി­ന്റെ നേ­തൃ­ത്വ­ത്തിൽ ഈസ്റ്റ്-​വെസ്റ്റ് പു­സ്ത­ക­വി­ത­ര­ണ­ത്തി­നൊ­പ്പം ‘മ­ന­സ്സ്’ എന്ന പ്ര­സാ­ധ­ന­ശാ­ല ആ­രം­ഭി­ച്ചു. അ­താ­ണു് ഇ­ന്നു് ഇ­ന്ത്യ­യി­ലെ പ്ര­മു­ഖ പ്ര­സാ­ധ­ന­സ്ഥാ­പ­ന­ങ്ങ­ളി­ലൊ­ന്നാ­യ വെ­സ്റ്റ്ലാ­ന്റ്. പ­ദ്ദു­വി­ന്റെ മകൻ ഗൗതം ആണു് അ­തി­ന്റെ മേ­ധാ­വി. ര­ണ്ടു­വർ­ഷം മു­മ്പു് വെ­സ്റ്റ്ലാ­ന്റിൽ ആമസോൺ പ­ങ്കാ­ളി­യാ­യി. അ­തി­നു­ശേ­ഷം ആ­രം­ഭി­ച്ച പ്ര­സാ­ധ­ന­സം­രം­ഭ­മാ­ണു് കോൺ­ടെ­ക്സ്റ്റ് (Context). മ­ല­യാ­ളി­യാ­യ വി. കെ. കാർ­ത്തി­ക­യാ­ണു് അ­തി­ന്റെ ത­ല­പ്പ­ത്തു്. 1994-ൽ എന്റെ ക­ഥ­ക­ളു­ടെ ആ­ദ്യ­ത്തെ ഇം­ഗ്ലീ­ഷ് വി­വർ­ത്ത­ന സ­മാ­ഹാ­രം (Bhaskara Pattelar and other Stories) പ്ര­സി­ദ്ധീ­ക­രി­ച്ച­തു് ‘മ­ന­സ്സ്’ ആ­യി­രു­ന്നു. 2019-ൽ കോൺ­ടെ­ക്സ്റ്റ് എന്റെ നോവൽ A Secret History of Compassion പ്ര­സി­ദ്ധീ­ക­രി­ച്ചു. പദ്ദു 2013-ൽ മ­രി­ച്ചു. ത­ന്റെ­യും ക­മ­ലി­ന്റെ­യും ശി­ഷ്യ­ന്റെ ഇം­ഗ്ലീ­ഷ് നോവൽ അ­ക്ഷ­ര­ത്തെ­റ്റും വ്യാ­ക­ര­ണ­പ്പി­ശ­കു­മി­ല്ലാ­തെ ഭം­ഗി­യാ­യി പു­റ­ത്തു­വ­ന്ന­തു ക­ണ്ടു് പദ്ദു സ­ന്തോ­ഷി­ക്കു­മാ­യി­രു­ന്നു എ­ന്ന­തിൽ സം­ശ­യ­മി­ല്ല.)

ഈസ്റ്റ്-​വെസ്റ്റ് പ്ര­സ്സി­ന്റെ സ്ഥാ­പ­കൻ ഡ­ള്ള­സ്സ് എന്ന അ­മേ­രി­ക്ക­ക്കാ­രൻ തി­യോ­സ­ഫി­സ്റ്റാ­യി­രു­ന്നു. അ­ദ്ദേ­ഹം അ­മേ­രി­ക്ക­യി­ലേ­ക്കു മ­ട­ങ്ങാൻ തീ­രു­മാ­നി­ച്ച­പ്പോൾ സ്ഥാ­പ­നം സ­ഹ­പ്ര­വർ­ത്ത­ക­രാ­യി­രു­ന്ന പ­ദ്മ­നാ­ഭ­നും കമൽ മ­ല്ലി­ക്കി­നും കൈ­മാ­റു­ക­യാ­യി­രു­ന്നു. അ­മേ­രി­ക്ക­യു­ടെ വി­വാ­ദ­മാ­യി­ത്തീർ­ന്ന പി. എൽ-480 ധ­ന­സ­ഹാ­യ­പ­ദ്ധ­തി­യി­ലൂ­ടെ സർ­വ­ക­ലാ­ശാ­ലാ­ത­ല­ത്തി­ലു­ള്ള അ­മേ­രി­ക്കൻ പാ­ഠ­പു­സ്ത­ക­ങ്ങ­ളു­ടെ വില കു­റ­ഞ്ഞ ഇ­ന്ത്യൻ പ­തി­പ്പു­ക­ളി­റ­ക്കു­ക­യാ­യി­രു­ന്നു ഈസ്റ്റ്-​വെസ്റ്റിന്റെ ആ­രം­ഭ­കാ­ല­പ്ര­വർ­ത്ത­നം. ഞാൻ ചേ­രു­മ്പോൾ പ­ദ്ധ­തി­യു­ടെ കാ­ല­ഘ­ട്ടം അ­വ­സാ­നി­ക്കു­ക­യാ­യി­രു­ന്നു. അ­മേ­രി­ക്ക­യി­ലെ അ­ക്കാ­ല­ത്തെ ശാസ്ത്രീയ-​സാങ്കേതിക പു­സ്ത­ക­പ്ര­സാ­ധ­ന­രം­ഗ­ത്തെ ഭീ­മ­നാ­യി­രു­ന്ന വാൻ-​നോസ്ട്രൻഡ് റെ­യിൻ­ഹോൾ­ഡ് ക­മ്പ­നി­യു­ടെ പു­സ്ത­ക­ങ്ങ­ളു­ടെ ഇ­ന്ത്യ­യി­ലെ വി­ത­ര­ണ­വും സർ­വ­ക­ലാ­ശാ­ലാ ത­ല­ത്തി­ലേ­ക്കു് ഇ­ന്ത്യാ­ക്കാർ എ­ഴു­തി­യ ശാ­സ്ത്ര­പാ­ഠ­പു­സ്ത­ക­ങ്ങ­ളു­ടെ പ്ര­സാ­ധ­ന­വു­മാ­യി­രു­ന്നു പ്ര­ധാ­ന പ്ര­വർ­ത്ത­നം. എ­ഡി­റ്റോ­റി­യൽ അ­സി­സ്റ്റ­ന്റാ­യി ചേർ­ന്ന എന്റെ ജോലി പ്ര­ധാ­ന­മാ­യും ഇ­റ­ക്കു­മ­തി ചെ­യ്യു­ന്ന പു­സ്ത­ക­ങ്ങ­ളു­ടെ വി­വ­ര­ങ്ങൾ ഇ­ന്ത്യ­യി­ലെ പു­സ്ത­ക­വി­പ­ണി­ക­ളിൽ എ­ത്തി­ക്കു­വാ­നാ­യി ഒരു ബു­ള്ള­റ്റിൻ പ്ര­സി­ദ്ധീ­ക­രി­ക്കു­ക എ­ന്ന­താ­യി­രു­ന്നു. വാൻ-​നോസ്ട്രൻഡ് പുതിയ പു­സ്ത­ക­ങ്ങ­ളു­ടെ കവർ പേ­ജു­ക­ളും ഉ­ള്ള­ട­ക്ക­ത്തെ­പ്പ­റ്റി­യു­ള്ള വി­ശ­ദ­വി­വ­ര­ങ്ങ­ളും കാ­ലേ­ക്കൂ­ട്ടി അ­യ­യ്ക്കും. മ­നോ­ഹ­ര­ങ്ങ­ളാ­യ പു­റം­താ­ളു­ക­ളും ല­ഘു­ലേ­ഖ­ക­ളു­മാ­യി­രു­ന്നു അവ. പു­സ്ത­ക­ങ്ങ­ളു­ടെ ഉ­ദ്ഭ­വ­കേ­ന്ദ്ര­ത്തിൽ ഞാൻ ആ­ദ്യ­മാ­യി തൊ­ടു­ക­യാ­യി­രു­ന്നു. ചില പു­സ്ത­ക­ങ്ങ­ളു­ടെ പ്രൂ­ഫ് കോ­പ്പി തന്നെ ല­ഭി­ക്കു­മാ­യി­രു­ന്നു. നൊ­ബേൽ­സ­മ്മാ­ന­ജേ­താ­ക്ക­ളു­ടെ പു­സ്ത­ക­ങ്ങ­ളു­ടെ പ്രൂ­ഫ് കോ­പ്പി കൈ­യ്യിൽ പി­ടി­ച്ചു് ഞാൻ രോ­മാ­ഞ്ചം­കൊ­ണ്ടി­രു­ന്നി­ട്ടു­ണ്ടു്.

ബു­ള്ള­റ്റി­നി­ലേ­ക്കാ­വ­ശ്യ­മു­ള്ള വി­വ­ര­ങ്ങൾ ഇ­വ­യിൽ­നി­ന്നെ­ടു­ത്തു് ഉ­ള്ള­ട­ക്കം ആ­സൂ­ത്ര­ണം ചെ­യ്യും. അവ ഞാൻ­ത­ന്നെ എന്റെ രണ്ടു ചൂ­ണ്ടു­വി­ര­ലു­കൾ­കൊ­ണ്ടു­ള്ള ടൈ­പ്പി­ങ്ങി­ലൂ­ടെ അ­ടി­ച്ചെ­ടു­ത്തു് പ്ര­സ്സി­നു മാർ­ക്കു ചെ­യ്യും. (അ­മ്പ­തു­ക­ളിൽ, ഞാ­നൊ­രു സ്കൂൾ വി­ദ്യാർ­ഥി­യാ­യി­രു­ന്ന­പ്പോൾ, വേ­നൽ­ക്കാ­ല­ത്തു്, അ­മ്മ­യു­ടെ പി­തൃ­സ­ഹോ­ദ­ര­പു­ത്ര­നാ­യി­രു­ന്ന ജോർജ് തോമസ് കൊ­ട്ടു­കാ­പ്പ­ള്ളി­യു­ടെ വ­ട­ക്കൻ മ­ല­ബാ­റി­ലെ ചീ­മേ­നി­യി­ലു­ള്ള തോ­ട്ട­ത്തി­ന്റെ ഓ­ഫീ­സി­ലെ ടൈ­പ്പ്റൈ­റ്റ­റിൽ ഒരു മ­ഹാ­ദ്ഭു­ത­മാ­യി ഞാൻ ക­ണ്ടെ­ത്തി­യ വിദ്യ—വിരൽ തൊ­ടു­മ്പോൾ ഒരു അ­ക്ഷ­രം ക­ട­ലാ­സിൽ ജ­നി­ക്കു­ന്ന അ­തി­ശ­യം—ഇ­പ്പോൾ എ­നി­ക്കു് ഉ­പ­ക­രി­ച്ചു.) മ­ഷി­യും ഓ­യി­ലും പു­ര­ണ്ട ഗാലി പ്രൂ­ഫു­കൾ മു­റി­ച്ചു് ഒ­തു­ക്കി വാ­യി­ക്കും. ഒ­ന്നു്, ര­ണ്ടു്, മൂ­ന്നു്, നാലു്, എ­ന്നി­ങ്ങ­നെ പ്രൂ­ഫു­കൾ നീളും. ബു­ള്ള­റ്റി­ന്റെ നാ­മ­ഫ­ല­കം ഞാൻ തന്നെ ഡിസൈൻ ചെ­യ്തു വ­ര­പ്പി­ച്ചെ­ടു­ത്തു. മാ­റ്റർ പേ­ജു­ക­ളിൽ ഒ­ട്ടി­ച്ചു് പേജ് രൂ­പീ­ക­രി­ച്ചു. ബ്ലോ­ക്ക് മേ­ക്കി­ങ്ങി­ന്റെ ഇ­ട­പാ­ടു­കൾ പ­ഠി­ച്ചു. വി­വി­ധ­യി­നം ക­ട­ലാ­സു­ക­ളു­മാ­യി പ­രി­ച­യ­പ്പെ­ട്ടു. ബൈൻ­ഡി­ങ് എന്ന ക­ല­യു­ടെ രീ­തി­കൾ മ­ന­സ്സി­ലാ­ക്കി. അ­ങ്ങ­നെ അ­ക്കാ­ല­ത്തെ അ­ച്ച­ടി­വി­ദ്യ­യു­ടെ ലോ­ക­ത്തി­ലേ­ക്കു ഞാൻ താ­റാ­വു വെ­ള്ള­ത്തി­ലേ­ക്കെ­ന്ന പോലെ ഊ­ളി­യി­ട്ടു. ഹി­ന്ദി­യിൽ അ­ച്ച­ടി­ക്കാ­ര്യ­ങ്ങൾ പറയാൻ പ­ഠി­ച്ചു. പ്ര­സ്സു­കാ­രു­ടെ വാ­ഗ്ദാ­ന­ലം­ഘ­ന­ങ്ങ­ളും

images/zacharia-ad-14.jpg

താ­മ­സി­പ്പി­ക്ക­ലും ജീ­വി­ത­യാ­ഥാർ­ഥ്യ­ങ്ങ­ളാ­യി മാറി. എത്ര തവണ വാ­യി­ച്ചാ­ലും അ­വ­സാ­നം പ്രൂ­ഫിൽ ഒരു ന­ശി­ച്ച തെ­റ്റു് ഒ­ളി­ഞ്ഞു­കി­ട­ക്കും എന്ന ജീ­വി­ത­സ­ത്യം അം­ഗീ­ക­രി­ച്ചു. പ്രൂ­ഫു­ക­ളു­ടെ മ­ഷി­യും ഗ­ന്ധ­വു­മാ­യി ഇ­ണ­ങ്ങി. ബ്ലോ­ക്കു­ക­ളു­ടെ എ­ച്ചി­ങ്ങി­ലെ ച­തി­ക്കു­ഴി­കൾ തി­രി­ച്ച­റി­യാൻ പ­ഠി­ച്ചു. രണ്ടുവിരൽ-​ടൈപ്പിങ്ങിൽ ഞാൻ തീ­വ്ര­വേ­ഗ­വാ­നാ­യി. സ്പെ­ല്ലി­ങ്ങി­നെ­പ്പ­റ്റി, ഒരു ജീ­വ­ന്മ­ര­ണ­ക്കാ­ര്യ­മെ­ന്ന­പോ­ലെ ശ്ര­ദ്ധാ­ലു­വാ­യി­ത്തീർ­ന്നു. ഇ­തെ­ല്ലാം കൂ­ടാ­തെ, മെ­യി­ലി­ങ് ലി­സ്റ്റു­കൾ രൂ­പീ­ക­രി­ക്കാ­നും അവ വി­പു­ലീ­ക­രി­ക്കു­ക­യും ന­വീ­ക­രി­ക്കു­ക­യും ചെ­യ്തു­കൊ­ണ്ടി­രി­ക്കാ­നും പ­ഠി­ച്ചു. ത­പാ­ലോ­ഫീ­സു­മാ­യു­ള്ള ബൾക്ക്-​മെയിലിങ് ബ­ന്ധ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യാൻ ശേഷി നേടി. ഇ­തെ­ല്ലാം തു­ട­ക്ക­ത്തി­ന്റെ തു­ട­ക്കം മാ­ത്ര­മാ­യി­രു­ന്നു എ­ന്ന­താ­ണു് വാ­സ്ത­വം. കാരണം, താ­മ­സി­യാ­തെ ഈസ്റ്റ്-​വെസ്റ്റ്, ഹ്യൂ­മാ­നി­റ്റീ­സ് പു­സ്ത­ക­ങ്ങ­ളു­ടെ പ്ര­സാ­ധ­ന­ത്തി­ന്റെ തു­ട­ക്ക­മി­ട്ടു. അതോടെ കമൽ മ­ല്ലി­ക്കു് എന്ന വ്യ­ക്തി എന്റെ ജീ­വി­ത­ത്തി­ലേ­ക്കു ക­ട­ന്നു­വ­ന്നു. ഞാൻ പ­ബ്ലി­സി­റ്റി അ­സി­സ്റ്റ­ന്റ് എ­ന്ന­തി­നൊ­പ്പം കോ­പ്പി എ­ഡി­റ്റർ കൂ­ടി­യാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ക­യും ചെ­യ്തു. ശാ­സ്ത്ര­പു­സ്ത­ക­ങ്ങ­ളു­ടെ എ­ഡി­റ്റി­ങ്ങി­ന്റെ ചുമതല വ­ഹി­ച്ചി­രു­ന്ന കമൽ ക­മ്പ­നി­യു­ടെ ഡ­യ­റ­ക്ടർ കൂ­ടി­യാ­യി­രു­ന്നു. പദ്ദു മാ­നേ­ജി­ങ് ഡ­യ­റ­ക്റ്റ­റും. ഹ്യൂ­മാ­നി­റ്റീ­സ് പു­സ്ത­ക­ങ്ങ­ളു­ടെ ടൈ­പ്പ് ചെയ്ത മാ­റ്റർ സ്ക്രി­പ്റ്റു­കൾ വ­ന്നു­ചേ­രാ­നാ­രം­ഭി­ക്കു­ക­യും അവ എ­ഡി­റ്റ് ചെ­യ്യു­ന്ന ചുമതല എ­ന്റേ­താ­യി­ത്തീ­രു­ക­യും ചെ­യ്ത­തോ­ടെ എ­ഡി­റ്റി­ങ് സം­ബ­ന്ധി­ച്ച­കാ­ര്യ­ങ്ങ­ളിൽ ഞാൻ ക­മ­ലി­നോ­ടു് ഉ­ത്ത­ര­വാ­ദി­ത്വ­പ്പെ­ട്ട­വ­നാ­യി­ത്തീർ­ന്നു. എഡിറ്റിങ്-​അച്ചടി-പ്രസാധനകലയിലെ എന്റെ ഒ­ന്നാ­മ­ത്തെ­യും അ­വ­സാ­ന­ത്തെ­യും ഗു­രു­നാ­ഥ­നാ­ണു് കമൽ മ­ല്ലി­ക്ക്. കമൽ എന്നെ വി­ശ്വ­സി­ക്കാൻ പ­ഠി­പ്പി­ച്ച വേ­ദ­പു­സ്ത­ക­മാ­ണു് “യൂ­ണി­വേ­ഴ്സി­റ്റി ഓഫ് ഷി­ക്കാ­ഗോ മാ­നു­വൽ ഓഫ് സ്റ്റൈൽ ”.

images/cms-cover.jpg

ഇ­ത്ര­യും കർ­ക്ക­ശ­നാ­യ ഒരു ഗു­രു­നാ­ഥ­നെ ആർ­ക്കും ല­ഭി­ക്കാ­തി­രി­ക്ക­ട്ടെ എന്നു പ്രാർ­ഥി­ക്കു­ന്ന­തി­നോ­ടൊ­പ്പം ക­മ­ലി­ന്റെ ഒ­ത്തു­തീർ­പ്പു­ക­ളി­ല്ലാ­ത്ത പ്രൊ­ഫ­ഷ­ണ­ലി­സ­ത്തി­നു മുൻ­പിൽ ഞാൻ തല കു­നി­ക്കു­ക­യും ചെ­യ്യു­ന്നു. കമൽ ചി­രി­ച്ചു ഞാൻ ക­ണ്ടി­ട്ടി­ല്ല. ഒരു സി­ഗ­ര­റ്റിൽ­നി­ന്നു് അ­ടു­ത്ത­തു് കൊ­ളു­ത്തു­മ്പോ­ഴു­ള്ള ഇ­ട­വേ­ള­യിൽ മാ­ത്ര­മാ­ണു് എ­ഡി­റ്റു ചെ­യ്യു­ന്ന പേ­ജിൽ­നി­ന്നു ശ്ര­ദ്ധ മാ­റു­ന്ന­തു്. അ­ത­ല്ലെ­ങ്കിൽ പ്രി­ന്റർ­മാ­രും ചി­ത്രം­വ­ര­ക്കാ­രും ബൈൻ­ഡർ­മാ­രും മ­റ്റു­മാ­യി ദീർ­ഘ­മാ­യ തർ­ക്ക­ങ്ങ­ളിൽ പ്ര­വേ­ശി­ക്കു­മ്പോ­ഴും. കോ­പ്പി എ­ഡി­റ്റി­ങ്ങി­ന്റെ അ­ത്യു­ന്ന­ത­ല­ത്തിൽ എ­ത്തി­ച്ചു എന്നു ഞാൻ ക­രു­തി­യ പേ­ജു­കൾ ക­മ­ലി­ന്റെ മുൻ­പിൽ വെ­ക്കു­മ്പോ­ഴാ­ണു്, എ­ത്ര­യോ പ്ര­കാ­ശ­വർ­ഷ­ങ്ങൾ പി­ന്നി­ലാ­ണു് ഞാൻ എന്നു മ­ന­സ്സി­ലാ­ക്കി­യ­തു്. ഒരു സ്ഥാ­നം മാറിയ കോമ, ഒരു ആ­വ­ശ്യ­മി­ല്ലാ­ത്ത കോളൺ, ഹൈ­ഫ­നും ഡാഷും ത­മ്മി­ലു­ള്ള ‘എം’ വ്യ­ത്യാ­സ­ത്തി­ലെ ഒരു പി­ഴ­വു്, ഒരു അ­നാ­വ­ശ്യ­മാ­യ കാ­പ്പി­റ്റൽ ലെ­റ്റർ—ചു­ണ്ടി­ലെ സി­ഗ­ര­റ്റി­ന്റെ പു­ക­യിൽ ചു­ളി­ഞ്ഞ ക­മ­ലി­ന്റെ ക­ണ്ണു­കൾ ഓരോ അ­ശ്ര­ദ്ധ­യി­ലേ­ക്കും സൂ­ക്ഷ്മ­സൂ­ക്ഷ്മ­മാ­യ പാ­ളി­ച്ച­യി­ലേ­ക്കും നേരേ ചെ­ന്നു പ­തി­ക്കും. നി­സ്സാ­ര­മെ­ന്നു് എ­നി­ക്ക­ന്നു തോ­ന്നി­യി­രു­ന്ന പ്ര­ശ്ന­ങ്ങൾ­പോ­ലും—ഉ­ദാ­ഹ­ര­ണ­മാ­യി, ആ­ശ്ച­ര്യ­ചി­ഹ്ന­വും അതിനു തൊ­ട്ടു­മുൻ­പി­ലെ അ­ക്ഷ­ര­വും ത­മ്മി­ലു­ള്ള അകലം—കമൽ ഷി­ക്കാ­ഗോ മാ­നു­വൽ ഓഫ് സ്റ്റൈ­ലി­ന്റെ വി­ധി­ന്യാ­യ­ത്തി­നു വി­ധേ­യ­മാ­ക്കും. ഓരോ സംശയം തീർ­ക്ക­ലി­നും ഷി­ക്കാ­ഗോ മാ­നു­വൽ ഓഫ് സ്റ്റൈ­ലി­ലേ­ക്കു തി­രി­യാൻ കമൽ ക­ഠി­ന­പാ­ഠ­ങ്ങ­ളി­ലൂ­ടെ എന്നെ പ­ഠി­പ്പി­ച്ചു. എ­ഡി­റ്റി­ങ്ങി­ലെ അ­ടി­സ്ഥാ­ന­പാ­ഠം കമൽ എ­നി­ക്കു നല്കി—ടേ­ക്കു് ന­ത്തി­ങ് ഫോർ ഗ്രാൻ­ഡ­ഡ്. ശ­രി­യാ­യി­രി­ക്കാ­നാ­ണു വഴി എ­ന്നു­ള്ളിൽ കരുതി ഒ­ന്നി­നെ­യും ക­ട­ന്നു­പോ­ക­രു­തു്. ഭാ­ഷ­യു­ടെ­യും വ­ര­ക­ളു­ടേ­യും ചി­ത്ര­ങ്ങ­ളു­ടെ­യും അ­ച്ച­ടി­വി­ന്യാ­സ­ത്തെ­പ്പ­റ്റി ഞാൻ അ­തു­വ­രെ ക­ണ്ടി­ട്ടി­ല്ലാ­തി­രു­ന്ന ഒരു ലോകം എന്റെ മുൻ­പിൽ ഉ­ദി­ച്ചു­യർ­ന്നു.

images/zacharia-ad-02.jpg

ഓ­ഫീ­സി­ലെ സയൻസ് എ­ഡി­റ്റർ­മാ­രു­ടേ­തു­മാ­യി താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോൾ വാ­സ്ത­വ­ത്തിൽ എന്റെ ക്ലേ­ശ­ങ്ങൾ നി­സ്സാ­ര­മാ­യി­രു­ന്നു. ശാ­സ്ത്ര­പു­സ്ത­ക­ങ്ങ­ളു­ടെ കോ­പ്പി എ­ഡി­റ്റി­ങ് ഹ്യു­മാ­നി­റ്റീ­സി­ന്റേ­തി­നെ­ക്കാൾ എ­ത്ര­യോ മ­ട­ങ്ങു് സ­ങ്കീർ­ണ­മാ­ണെ­ന്ന­തും ക­മ­ലി­ന്റെ വി­ട്ടു­വീ­ഴ്ച­യി­ല്ലാ­യ്മ­യും കൂ­ടി­ച്ചേർ­ന്ന­പ്പോൾ അ­വ­രു­ടെ കാ­ര്യം പ­രി­താ­പ­ക­രാ­മാ­യി­രു­ന്നു. മി­സ്സി­സ് ഫെർ­ണാ­ണ്ട­സ് എന്ന സയൻസ് എ­ഡി­റ്റർ ക­ണ്ണീ­രു­മാ­യി ക­മ­ലി­ന്റെ പ­ക്കൽ­നി­ന്നു മ­ട­ങ്ങി­വ­രു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. കമൽ ഹ്യു­മാ­നി­റ്റീ­സി­നെ വെ­റു­മൊ­രു ഫ­ലി­ത­മാ­യേ ക­ണ്ടി­രു­ന്നു­ള്ളൂ. എ­ഡി­റ്റി­ങിൽ യാ­തൊ­രു വെ­ള്ളം ചേർ­ക്ക­ലും അ­നു­വ­ദി­ച്ചി­ല്ലെ­ങ്കി­ലും. പക്ഷേ, ക­മ­ലി­ന്റെ നി­ഷ്ഠൂ­ര­മാ­യ എ­ഡി­റ്റോ­റി­യൽ നി­ഷ്കർ­ഷ­യാ­ണു് പ്രൊ­ഫ­സർ സി. എൻ. ആർ. റാവു വി­നെ­പ്പോ­ലെ­യു­ള്ള പ്ര­ശ­സ്ത ശാ­സ്ത്ര­ജ്ഞ­ന്മാ­രെ പ്ര­സി­ദ്ധീ­ക­ര­ണ­ത്തി­നാ­യി ഞ­ങ്ങ­ളെ തേ­ടി­വ­രാൻ പ്രേ­രി­പ്പി­ച്ച­തു്. ക­മ­ലി­നെ ഞാൻ ശ­പി­ച്ച ര­ഹ­സ്യ­ശാ­പ­ങ്ങ­ളെ­ല്ലാം തി­രി­ച്ച­റി­വി­ല്ലാ­ത്ത ഒരു ശി­ഷ്യ­ന്റെ വി­ഡ്ഢി­ത്ത­ങ്ങ­ളാ­യി­രു­ന്നു. ക­മ­ലി­ന്റെ കീഴിൽ ഞാൻ പ­ഠി­ച്ച അ­ച്ച­ടി­പാ­ഠ­ങ്ങൾ അ­ടു­ത്ത പ­തി­നെ­ട്ടോ­ളം വർ­ഷ­ങ്ങൾ ഡൽ­ഹി­യിൽ എ­നി­ക്കു് അ­മൂ­ല്യ­ധ­ന­ങ്ങ­ളാ­യി മാറി. അ­ഫി­ലി­യേ­റ്റ­ഡ് ഈസ്റ്റ്-​വെസ്റ്റ് പ്ര­സ്സിൽ­നി­ന്നു് ഓൾ ഇ­ന്ത്യാ മാ­നേ­ജ്മെ­ന്റ് അ­സോ­സി­യേ­ഷ­നി­ലേ­ക്കും എന്റെ സ്വ­ന്തം പ്ര­സി­ദ്ധീ­ക­ര­ണ­സ്ഥാ­പ­ന­ത്തി­ലേ­ക്കും പി. ടി. ഐ.യി­ലേ­ക്കും ഇ­ന്ത്യാ ടുഡെ-​യിലേക്കുമെല്ലാം ഡൽ­ഹി­യി­ലെ ജീ­വി­ത­സ­മ­ര­പാ­ത­ക­ളെ പി­ന്തു­ട­രാൻ അ­വ­യെ­ന്നെ പ്രാ­പ്ത­നാ­ക്കി. കേ­ര­ള­ത്തി­ലെ അ­ച്ച­ടി പ്ര­സാ­ധ­ന­രം­ഗ­ത്തു് ധാ­രാ­ള­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന പ്രൊ­ഫ­ഷ­ണ­ലി­സ­മി­ല്ലാ­യ്മ­യും മാ­ന­ദ­ണ്ഡ­ബോ­ധ­മി­ല്ലാ­യ്മ­യും ഒ­ട്ടേ­റെ അ­വ­സ­ര­ങ്ങ­ളിൽ തി­ക­ഞ്ഞ അ­ജ്ഞ­ത­യും എന്നെ രോ­ഷാ­കു­ല­നാ­ക്കു­മ്പോൾ ഡൽ­ഹി­യി­ലെ എന്റെ അ­ച്ച­ടി­പാ­ഠ­ങ്ങ­ളാ­ണു് എ­ന്നി­ലൂ­ടെ പ്ര­തി­ക­രി­ക്കു­ന്ന­തു്. ഷി­ക്കാ­ഗോ മാ­നു­വൽ ഓഫ് സ്റ്റൈൽ ഞ­ങ്ങ­ളെ അ­ഭ്യ­സി­പ്പി­ച്ച, പ്ര­യോ­ഗ­കൃ­ത്യ­ത­യു­ടെ­യും ഉ­പ­യോ­ഗ­ശു­ദ്ധി­യു­ടെ­യും യു­ക്തി­യു­ടെ­യും ലാ­ളി­ത്യ­ത്തി­ന്റേ­യും സൗ­ന്ദ­ര്യ­ബോ­ധ­ത്തി­ന്റേ­യും സു­വർ­ണ­നി­യ­മ­ങ്ങൾ വാ­സ്ത­വ­ത്തിൽ ഏതു ക­ല­യ്ക്കും ബാ­ധ­ക­മാ­ണു്. ആ നി­യ­മാ­വ­ലി­കൾ ഒരു ത­ട­വ­റ­യാ­യി­രു­ന്നി­ല്ല. മ­റി­ച്ചു് ക­ട­ലാ­സും അ­ച്ചും ചേർ­ന്നു­ണ്ടാ­കു­ന്ന സൗ­ന്ദ­ര്യ­ശാ­സ്ത്ര­ത്തി­ന്റേ­യും അർ­ഥ­ശാ­സ്ത്ര­ത്തി­ന്റേ­യും വ­ഴി­കാ­ട്ടി­ക­ളാ­യി­രു­ന്നു. ഇ­ന്നും ഷി­ക്കാ­ഗോ മാ­നു­വൽ ഓഫ് സ്റ്റൈൽ ഒരു നോവൽ പോലെ വാ­യി­ക്കാൻ എ­നി­ക്കു ക­ഴി­യും. അ­തി­ന്റെ ഓരോ പുതിയ പ­തി­പ്പും മാ­റു­ന്ന സാ­ങ്കേ­തി­ക­വി­ദ്യ­യും സം­വേ­ദ­നാ­വ­ശ്യ­ങ്ങ­ളു­മാ­യി പുതിയ സ­മ­ന്വ­യ­ങ്ങൾ ഉ­ണ്ടാ­ക്കു­ന്നു.

images/zacharia-ad-19.jpg

നാ­ല­ഞ്ചു വർ­ഷം­മുൻ­പ് അ­താ­യ­തു്, ഏ­താ­ണ്ടു് മു­പ്പ­തോ­ളം വർ­ഷ­ത്തി­നു­ശേ­ഷം ഞാൻ ക­മ­ലി­നെ ഡൽ­ഹി­യിൽ­വെ­ച്ചു കണ്ടു. ക­മ­ലി­നു പ്രാ­യ­മാ­യി­രി­ക്കു­ന്നു. ഹൃ­ദ്രോ­ഗി­യാ­ണു്. എ­ന്നെ­ക്ക­ണ്ടു് വെ­ളു­ക്കെ ചി­രി­ച്ചു. കമൽ ചി­രി­ക്കു­ന്ന­തു് ഒ­രു­പ­ക്ഷേ, ആ­ദ്യ­മാ­യി ക­ണ്ട­തു് അ­പ്പോ­ഴാ­ണു്, ഞാ­നൊ­രു എ­ഴു­ത്തു­കാ­ര­നാ­യി അ­റി­യ­പ്പെ­ടു­ന്നു, എന്റെ ക­ഥ­ക­ളു­ടെ ഇം­ഗ്ലീ­ഷ് വി­വർ­ത്ത­നം ഈസ്റ്റ്-​വെസ്റ്റ് പ്ര­സ്സ് തന്നെ പ്ര­സി­ദ്ധീ­ക­രി­ച്ചു എ­ന്ന­തി­ന്റെ­താ­യി­രു­ന്നു ആ നല്ല ചിരി. എ­ന്നി­ലെ മാ­ന­ദ­ണ്ഡ­ബോ­ധ­മു­ള്ള മ­നു­ഷ്യ­ന്റെ ഒരു നല്ല പങ്ക് ക­മ­ലി­ന്റെ സൃ­ഷ്ടി­യാ­ണെ­ന്നു പറയാൻ എ­നി­ക്കു മ­ടി­യി­ല്ല. കാരണം, ക­മ­ലി­ലൂ­ടെ ഞാൻ ആർ­ജ്ജി­ച്ച അ­ച്ച­ടി­യെ സം­ബ­ന്ധി­ച്ച നി­ല­വാ­ര­ബോ­ധം ജീ­വി­ത­ത്തി­നും ക­ല­യ്ക്കും ഒ­രു­പോ­ലെ ബാ­ധ­ക­മാ­ണു്. ഇ­ന്നും റോ­ജ­റ്റ്സ് തി­സാ­റ­സി നും

images/zacharia-ad-10.jpg

നി­ഘ­ണ്ടു­വി­നു­മൊ­പ്പം എ­നി­ക്കു് മ­റ്റൊ­രു വേ­ദ­പു­സ്ത­ക­മേ­യു­ള്ളൂ; കമൽ എന്നെ വി­ശ്വ­സി­ക്കാൻ പ­ഠി­പ്പി­ച്ച “യൂ­ണി­വേ­ഴ്സി­റ്റി ഓഫ് ഷി­ക്കാ­ഗോ മാ­നു­വൽ ഓഫ് സ്റ്റൈൽ” ബൈ­ബി­ളി­നെ­യും ഖുർ­ആ­നെ­യും ഭ­ഗ­വ­ദ്ഗീ­ത­യെ­യു­മെ­ല്ലാം പ്ര­തി­രോ­ധി­ക്കാൻ അ­തി­ന്റെ ല­ളി­ത­മാ­യ രീ­തി­ശാ­സ്ത്രം മതി. ഭൂ­മി­കു­ലു­ക്കു­ന്ന ത­ത്ത്വ­ജ്ഞാ­ന­ങ്ങ­ളൊ­ന്നും ആ­വ­ശ്യ­മി­ല്ല.

മൂ­ന്നു­നാ­ലു് വർഷം മു­മ്പു് എന്റെ മകൾ ഒരു യാ­ത്രാ­മാ­സി­ക­യു­ടെ പ­ത്രാ­ധി­പ­രാ­യി ജോ­ലി­യിൽ പ്ര­വേ­ശി­ച്ച­പ്പോൾ ഞാ­ന­വൾ­ക്കു് ‘യൂ­ണി­വേ­ഴ്സി­റ്റി ഓഫ് ഷി­ക്കാ­ഗോ മാ­നു­വൽ ഓഫ് സ്റ്റൈൽ’ അ­യ­ച്ചു­കൊ­ടു­ത്തു് പ­റ­ഞ്ഞു: “ഞാ­നി­തു­വ­രെ നി­ന­ക്കു് ഒരു വേ­ദ­പു­സ്ത­ക­വും ത­ന്നി­ട്ടി­ല്ല. ഇനി ഇതു വേ­ണ്ടി­വ­രും”. അവൾ മ­റു­പ­ടി അ­യ­ച്ചു: “Too late! I already have it!” എ­നി­ക്കു് സ­ന്തോ­ഷ­മാ­യി എ­ന്നു് പ­റ­ഞ്ഞാൽ മ­തി­യ­ല്ലൊ.

images/Paul_Sakaria.jpg

ചി­ത്ര­ങ്ങൾ: മു­ഹ­മ്മ­ദ് അ­ഷ്റ­ഫ്

Colophon

Title: Achadidasan (ml: അ­ച്ച­ടി­ദാ­സൻ).

Author(s): Zacharia.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-03.

Deafult language: ml, Malayalam.

Keywords: Memoir, Zacharia, Achadidasan, സ­ക്ക­റി­യ, അ­ച്ച­ടി­ദാ­സൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Among the Sierra Nevada, California, a painting by Albert Bierstadt (1830–1902). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.