SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Ophelia_by_Konstantin_Makovsky.jpg
Ophelia, a painting by Konstantin Makovsk (1839–1915).
images/parethar-0-t.png

ചോര ഉ­റ­വ­കൂ­ടി­യ മു­റി­യി­ലെ ത­ണു­പ്പിൽ അ­പ്പ­ന്റെ മണം ക­ല­രു­ന്ന­ത­റി­ഞ്ഞു് ആ­റാം­വാ­രി­യിൽ ക­ടി­ച്ചു തൂ­ങ്ങി­യ കൊ­തു­കു­ക­ളെ അ­ടി­ച്ചു ച­മ്മ­ന്തി­യാ­ക്കി­ക്കൊ­ണ്ടു് ആന്തോ അലറി.

“അ­പ്പ­നി­തെ­ന്നാ കോ­പ്പി­ലെ ഏർ­പ്പാ­ടാ കാ­ണി­ച്ചേ ഈ കൊ­ച്ചു­വെ­ളു­പ്പി­നു് ഇ­ക്ക­ണ്ട മ­ഴ­യെ­ല്ലാം ന­ന­ഞ്ഞു­കു­ളി­ച്ചി­ങ്ങോ­ട്ടു് ക­യ­റി­വ­ന്ന നേരം വേ­ണ്ടാ­രു­ന്ന­ല്ലോ ച­ത്തു­കെ­ട­ന്ന­പ്പോ ശ­വ­ത്തി­ലു് ശ്വാ­സ­മാ­യി­ട്ടു വരാൻ”

ഏ­താ­ണ്ടു് രണ്ടു ക­ഷ­ണ­മാ­യ തല താ­ടി­യോ­ടു് ചേർ­ത്തു് തോർ­ത്തി­നു­കെ­ട്ടി അപ്പൻ വെ­റും­നി­ല­ത്തു് കു­റേ­നേ­രം കു­ന്തി­ച്ചി­രു­ന്നു. പി­ന്നെ പ­തി­ഞ്ഞ ഒ­ച്ച­യിൽ പ­റ­ഞ്ഞു­തു­ട­ങ്ങി.

“ഈ കൊ­തൂ­ളൊ­ക്കെ ച­ത്തോ­രെ പ്രേ­ത­ങ്ങ­ളാ­ടാ കു­ഞ്ഞേ ഇ­ങ്ങ­നെ കൊ­ന്നാ­ലു് ഗ­തി­കി­ട്ടാ­ണ്ടു് അ­ല­ഞ്ഞു­ന­ട­ക്കേ­ണ്ടി വരും, എ­ത്രെ­ണ്ണ­ത്തി­നെ കൊ­ന്നോ അ­ത്രേം വട്ടം”

“ദേണ്ട വി­ഷ­യൊ­ന്നും മാ­റ്റ­ണ്ട എ­ല്ലാ­രും കൂ­ടി­യെ­ന്നെ എ­ടു­ത്തി­ട്ടു ഞെ­രി­ച്ച­പ്പ­ഴും അപ്പൻ തി­രി­ച്ചു­വ­രൂ­ന്നു ഞാ­ങ്കെ­ട­ന്ന­ല­റി എ­ന്നി­ട്ടും അ­വ­ര­പ്പ­ന്റെ ശവോം കൊ­ണ്ടു് പോയി. അ­പ്പാ­പ്പ­ന്മാ­രെ­ല്ലാം വ­ന്ന­പോ­ലെ അ­പ്പ­നെ­ന്നാ നേ­ര­ത്തും കാ­ല­ത്തും വ­രാ­ഞ്ഞേ…?”.

ചു­റ്റാ­കെ മൂ­ളി­പ്പ­റ­ക്കു­ന്ന കൊ­തു­കു­ക­ളെ നോ­ക്കി ആന്തോ ക­ണ്ണീ­രു­പാ­യി­ച്ചു.

“വെ­ഷ­മി­ക്കാ­തെ­ടാ കു­ഞ്ഞേ… നീയീ പ­റ­യു­മ്പോ­ലൊ­ന്നു­മ­ല്ല. ച­ത്തു­ക­ഴി­ഞ്ഞാ ഏണും കോണും തി­രി­യാൻ­ത­ന്നെ കൊ­റേ­നേ­രം പി­ടി­ക്കും. പിന്ന പ­ഴ­യോ­രൊ­ക്ക ചാവും മു­ന്നേ ലോകം മോ­ത്തോം ക­ണ്ടോ­രാ, വ­ലി­യോ­രാ. അ­തു­പോ­ലെ­ങ്ങാ­നു­മ­പ്പ­നെ­ക്കൊ­ണ്ടു­പ­റ്റു­മോ­ടാ. എന്റെ ശ­വ­ത്തി­ലു് നോ­ക്കി പ­ള്ളി­ക്കാ­രു് പ­റ­ഞ്ഞ­തു് നീയും കേ­ട്ടി­ല്ല്യോ­ടാ കു­ഴി­ച്ചി­ടു­ന്ന മ­ണ്ണു് നാ­റൂ­ന്നു്. അ­തു­ണ്ട­ല്ലി­യോ അ­വ­രെ­ന്നെ ക്രി­സ്ത്യാ­നി­ക്കു നെ­ര­ക്കാ­തെ ക­ത്തി­ച്ചു ക­ള­ഞ്ഞ­തു്. ഒ­ന്നി­നും കൊ­ള്ളാ­ത്ത അ­ശു­വാ­ടാ ഞാൻ നാ­റ്റം വച്ച വെറും തീ­ട്ടം.”

അ­പ്പ­ന്റെ തൊ­ണ്ട­യി­ട­റി. മ­രി­ക്കും മു­മ്പു് വ­ലി­ച്ച ബീഡി മണം കൊ­ക്കി ചു­മ­ച്ചു് പു­റ­ത്തു് ചാടി.

“ആ നാ­യ്ക്ക­ളു് കൊ­ര­യ്ക്ക­ട്ടു്. ന­മ്മ­ള­തു് കേ­ക്കാൻ പോ­വ­ണ്ട. അ­പ്പ­നെ­ന്റെ മു­ത്തു­മ­ണി­യ­ല്ലേ­പ്പാ.”

ചോ­ര­യു­ണ­ങ്ങി­യ ചി­റി­ക­ളിൽ ആന്തോ മാറി മാറി മു­ത്തി.

“അല്ല. ആ­ണേ­പ്പി­ന്നെ എ­ന്നാ­ത്തി­നാ നീ എന്റ ത­ല­മ­ണ്ട അ­ടി­ച്ചു പൊ­ട്ടി­ച്ചേ? പ­ഴ­യോ­രെ പെ­ട്ടി­ക്കു് മേ­ണ്ടീ­ട്ടാ­ണാ? തൊ­ട്ട­പ്പ­ന്മാ­രെ ദി­ക്ക­രി­ച്ചു് അതു് തൊ­റ­ക്കാ­നാ­ണു് നെന്റ ഭാ­വോ­ങ്കി ഞാൻ പ­റ­ഞ്ഞി­ട്ടു­ണ്ടേ… ”

വി­റ­പ്പി­ക്കു­ന്ന ഒ­ച്ച­യിൽ ത­ല­പ്പാ­ളി­കൾ ആ­ടി­യു­ല­യു­ന്ന­തു് നോ­ക്കി ആന്തോ വേഗം പ­റ­ഞ്ഞു.

“ആ അ­തു­ശ­രി വേ­ണ്ടാ­ത്ത ക­ഥ­യൊ­ക്കെ ഇ­രു­ന്നു് പ­റ­ഞ്ഞു ത­ന്നി­ട്ട­ല്ലേ. പ­ഴ­യോ­രെ­ല്ലാ­വ­രും ച­ത്തെ­ണീ­റ്റു് വ­ന്ന­പോ­ലെ അ­പ്പ­നും വ­രൂ­ന്നു് ഞാൻ നി­രീ­ച്ചു. അ­പ്പ­നൊ­ന്നാ­ലോ­ചി­ച്ചു നോ­ക്കി­ക്കേ ച­ത്തി­ട്ടു് ഒരു റീ എൻ­ട്രി­യൊ­ക്കെ അ­ടി­ച്ചു് ഇ­ങ്ങോ­ട്ടു് വന്നാ എന്റ അപ്പൻ പി­ന്നി­വി­ടെ ആരാ…? സ്വ­ന്തം അ­പ്പ­നെ ഒരു രാ­ജാ­വാ­യി­ട്ടു് കാണാൻ ഏതു് മ­ക്ക­ളേം പോലെ എ­നി­ക്കും ആ­ഗ്ര­ഹം ഉ­ണ്ടാ­വൂ­ല്ലേ­പ്പാ ”

ചാ­രാ­യം കട്ട പെ­രു­കി­യ കൺ­പോ­ള­കൾ പൊ­ക്കി മു­ന്നി­ലി­രി­ക്കു­ന്ന ത­ക­ര­പ്പെ­ട്ടി­യി­ലേ­ക്കാ­ക്കി­ക്കൊ­ണ്ടു് ആന്തോ പി­ന്നെ­യും കു­റേ­നേ­രം ചീ­വീ­ടു­കൾ­ക്കൊ­പ്പം ക­ര­ഞ്ഞു.

ഇ­രു­ട്ടു് ഇ­ട­ഭി­ത്തി കെ­ട്ടി­യ മു­റി­യിൽ ര­ണ്ടു­പേ­രും മു­ഖാ­മു­ഖം നോ­ക്കി­യി­രു­ന്നു. നി­ശ്ശ­ബ്ദ­ത വെ­ളു­പ്പിൻ വെ­ട്ടം തേ­ടി­യി­റ­ങ്ങി­യ­പ്പോൾ മൂ­ക്കു് പി­ഴി­ഞ്ഞെ­റി­ഞ്ഞു­കൊ­ണ്ടാ­ന്തോ പതിയെ ചോ­ദി­ച്ചു.

“ച­ത്തെ­ഴു­നേ­റ്റി­ട്ടു് അ­പ്പ­ന്റ­പ്പ­നു് ശെ­രി­ക്കും എ­ന്ന­താ പി­ന്നെ ഉ­ണ്ടാ­യേ…?”

ഒരു തെ­റു­പ്പു് ബീ­ഡി­ക്കു് തീ­വെ­ച്ചു് അ­പ്പ­നും മോനും കു­റേ­നാൾ മു­മ്പു­ള്ള ഒ­രു­ച്ച നേ­ര­ത്തോ­ട്ടു് മാറി മാറി പു­ക­യൂ­തി­വി­ട്ടു.

വ­ലി­യ­പ­ള്ളി പി­താ­വി­ന്റെ പൊ­ന്തി­ഫി­ക്കൽ ബലി ദിവസം കു­ഴി­തൊ­റ­ന്നു­ള്ള തി­രു­ശേ­ഷി­പ്പു് പ്രാർ­ത്ഥ­ന­ക­ഴി­ഞ്ഞു കു­ടി­ച്ചു­പേ­ഞ്ഞു­വ­ന്ന അ­ന്നു് കു­രു­മു­ള­കി­ട്ടു വ­റ­ട്ടി­യ പോർ­ക്കു് കഷ്ണം വാ­യി­ലി­ട്ടു ച­വ­ച്ചു­കൊ­ണ്ട­പ്പൻ ചോ­ദി­ച്ചു.

“എടാ ആന്തോ എ­ന്റ­പ്പൻ ഔതായെ നീ ഫോ­ട്ടോ­യി­ലെ­ങ്കി­ലും ക­ണ്ടി­ട്ടൊ­ണ്ടോ­ഡാ?”

“ഇ­ല്ല­പ്പാ… അ­പ്പാ­പ്പൻ ആ­ളെ­ങ്ങ­നാ­രു­ന്നു?”

അ­പ്പ­ന്റെ ആ­വേ­ശ­ത്തി­നു­മേൽ ഒരു കു­പ്പി ക­ള്ളു­കൂ­ടി ച­ര­ച്ചു് ആന്തോ കൂ­ടെ­പ്പി­ടി­ച്ചു. ഉ­ച്ച­വെ­യിൽ നിഴൽ ചി­ത്ര­ങ്ങൾ വരച്ച വ­രാ­ന്ത­യി­ലേ­ക്കു് അപ്പൻ ക­ഥ­യു­ടെ തോർ­ത്തു­വി­രി­ച്ചു.

പണ്ടീ ക­ട­യ്ക്ക­ലെ ദാ­ദ­യാ­ര്ന്ന്ഡാ എ­ന്റ­പ്പൻ, നെ­ന്റ­പ്പാ­പ്പൻ. അ­പ്പ­ന്റ ത­ല­വെ­ട്ടം ക­ണ്ടാ­മ­തി ഇ­വി­ടു­ത്ത വല്യ കൂ­ത്താ­ടി­ക­ള് നി­ക്ക­റി­മു­ള്ളും. നല്ല പ­ച്ച­പ്പാ­തി­രാ­പോ­ലെ­നി­ക്കി­പ്പ­ഴും ഓർ­മ്മ­യൊ­ണ്ടു്. ന­മ്മ­ക്കു് സ്വാ­ത­ന്ത്ര്യം കി­ട്ടി­യ കൊ­ല്ല­ത്തെ വലിയ പെ­രു­ന്നാ­ളി­നു് അ­റ­ക്കാൻ കൊ­ണ്ടു­വ­ന്ന പോ­ത്ത­ന്മാ­രിൽ പെ­ര­വ­ണ്ണ­മൊ­ള്ള ഒ­ന്നി­നെ നോ­ക്കി അപ്പൻ അ­ഴി­ച്ചോ­ണ്ടി­ങ്ങു പോ­ന്നു. പ­ള്ളി­വി­കാ­രി­യും പ­ഞ്ചാ­യ­ത്തു­മെ­മ്പ­റു­മൊ­ക്കെ അ­പ്പ­ന്റെ അ­ടു­ത്തൂ­ന്നു് ഒരു ക­യ്യ­ക­ലം മാ­റി­നി­ന്നു് ആ­ജ്ഞാ­പി­ച്ചും കാ­ലു­പി­ടി­ച്ചു­മൊ­ക്കെ നോ­ക്കി ആരു കേൾ­ക്കാൻ. പോ­ത്തി­നെ എ­രി­ത്തി­ലിൽ കേ­റ്റി കെ­ട്ടി­യി­ട്ടു് എന്റെ കൂ­ടെ­പ­റ­ഞ്ഞു. “നെ­ന്റെ തള്ള ഒ­ണ്ടാ­യി­രു­ന്നേ­ലു് അ­വ­ക്കൊ­രു കൂ­ട്ടാ­യേ­ന അ­ല്ലി­യോ­ടാ”.

images/parethar-2.jpg

അ­മ്മ­ച്ചി­യെ­പ്പ­റ്റി ചോ­ദി­ച്ച­പ്പോ­ഴൊ­ക്കെ “ച­ത്തി­ട്ടി­ല്ല” എ­ന്നു് മാ­ത്രം അപ്പൻ പ­റ­ഞ്ഞി­ട്ടൊ­ണ്ടു്. പി­ന്നേം അ­തേ­പ്പ­റ്റി വ­ല്ലോം ചോ­ദി­ച്ചാ അ­പ്പ­ന്റെ സ്വ­ഭാ­വ­ത്തി­നു് എന്റെ പ­ള്ള­യ്ക്കു് ച­വി­ട്ടു വീഴും.

അ­പ്പ­നി­ല്ലാ­ത്ത നേ­ര­ത്തു് വർ­ത്താ­നം പ­റ­ഞ്ഞി­രി­ക്കാൻ ഒ­രാ­ളാ­യ­തി­ന്റെ സു­ഖ­ത്തി­ലു് വ­യ്യു­ന്നേ­ര­ത്തു് കഞ്ഞി മോ­ന്തി­ക്കൊ­ണ്ടി­രു­ന്ന­പ്പോ­ഴാ­ണു് പോ­ത്തും­വ­ണ്ണ­മു­ള്ള ഏ­ഴെ­ട്ടു ഗു­ണ്ട­ക­ള് ക­ത്തീം വ­ടി­വാ­ളു­മാ­യി­ട്ടു് പ­ടി­കേ­റി വ­ന്ന­തു്.

‘നെ­ന്റ­ത­ന്ത എ­ന്തി­യെ­ടാ കൊ­ച്ചു­കൂ­രോ­ളി’ എ­ന്നും പ­റ­ഞ്ഞു വാ­തി­ലു് ത­ള്ളി­ത്തു­റ­ന്നു പൊ­ര­യ്ക്കു­ള്ളിൽ കയറിയ ഒ­രു­ത്തൻ അ­പ്പ­ന്റെ ഒ­റ്റ­ച്ച­വി­ട്ടി­നു രണ്ടു കരണം മ­റി­ഞ്ഞു മി­റ്റ­ത്തു് തെ­റി­ച്ചു വീണു. പി­ന്ന­യാ­രു­ന്നു രസം. ത­ടി­യ­ന്മാ­രെ­യൊ­ക്കെ ത­ള്ളി­മാ­റ്റി അപ്പൻ നേരെ പി­ന്നാ­മ്പ­റ­ത്തേ­ക്കോ­ടി പോ­ത്തി­നെ അ­ഴി­ച്ച­തി­ന്റെ പെ­റ­ത്തു കയറി. അ­പ്പ­നെ കു­ത്തി­മ­ല­ത്തു­ന്ന­തു് കാണാൻ തൊ­ടി­യിൽ ത­ടി­ച്ചു­കൂ­ടി­യ­വ­ന്മാ­രെ­യൊ­ക്കെ തൂ­ക്കി­യെ­റി­ഞ്ഞു­കൊ­ണ്ടു ശരം വി­ട്ട­പോ­ലെ പാഞ്ഞ അ­പ്പ­നും പോ­ത്തും, എ­ല്ലാ­വ­രും ഓ­ടി­ക്കി­ത­ച്ചാ­റ്റി­ങ്ക­ര­യിൽ എ­ത്തു­ന്നൊ­രെ അവിടെ നി­ന്നു. പിന്ന ആ­റ്റി­ലോ­ട്ടൊ­റ്റ­മ­റി­ച്ചി­ലു്. പെ­ണ്ണു­ങ്ങ­ള് അ­ടി­ക്കേം ന­ന­യ്ക്കേം ചെ­യ്യു­ന്ന ആ­റ്റു­കു­ഴി­യി­ലു് ര­ണ്ടും പൊ­ങ്ങി. പോ­ത്തി­നു ക­ഴു­ത്തോ­ളം വെ­ള്ളം അ­പ്പ­നു് അ­ര­യോ­ളം. വെ­ള്ള­ത്തി­ക്കെ­ട­ന്നു തന്നെ എ­ല്ലാ­വ­നെ­യും അ­ടി­ച്ചു ശെ­രി­പ്പെ­ടു­ത്തി ര­ണ്ടു­പേ­രും ക­ര­യ്ക്കു കയറി. അ­ന്നു് തൊ­ട്ടു് പോ­ത്ത­ന്റ പെ­റ­ത്താ­യി ഞ­ങ്ങ­ളു­ടെ സർ­ക്കീ­ട്ടു്. പോ­ത്തി­ന്റെ പെ­റ­ത്തി­രി­ക്കു­മ്പോ എ­നി­ക്കും, അപ്പൻ പൊ­റ­ത്തി­രി­ക്കു­മ്പോ പോ­ത്തി­നും പ­യ­ങ്ക­ര ഗ­മ­യാ­യി­രു­ന്നു്. അ­പ്പ­നെ കേ­ക്കാ­തെ­യും എന്നെ കേ­ക്ക­യും ആ­ള്ക്കാ­രു് പോ­ത്ത­നെ­ന്നും പോ­ത്ത­ന്റെ മോ­നേ­ന്നും വി­ളി­ച്ചു. വ­ട്ട­പ്പേ­രു­വി­ളി­ച്ചു് മു­മ്പിൽ­വ­ന്നു ചാ­ടു­ന്ന­വ­ന്മാ­രു­ടെ­യെ­ല്ലാം ക­യ്യും കാലും ത­ല്ലി­യൊ­ടി­ച്ചി­ട്ടു് അ­വ­രു­ടെ വീ­ടു­ക­ളി­ലെ പെ­ണ്ണു­ങ്ങ­ളോ­ടു് അപ്പൻ രാ­ത്രി­യു­ദ്ധ­ത്തി­നു പോ­കു­മാ­യി­രു­ന്നു. ഞാ­യ­റാ­ഴി­ച്ച കുർ­ബ്ബാ­ന ക­ഴി­ഞ്ഞു മ­ട­ങ്ങു­ന്ന എ­ല്ലാ­വ­രെ­യും പേ­ടി­പ്പി­ച്ചു കൊ­ണ്ട­പ്പ­നും പോ­ത്തും ത­ല­ങ്ങ­നേം വെ­ല­ങ്ങ­നേം പാ­ഞ്ഞു ആ­റ്റു­കു­ഴി­യി­ലോ­ട്ടു മ­റി­യും. അ­ന്നൊ­ക്കെ വലിയ വീ­ട്ടി­ലെ പെ­ണ്ണു­ങ്ങ­ളു­പോ­ലും അ­പ്പ­ന്റെ അ­ഭ്യാ­സ­ങ്ങ­ള് കാണാൻ തോ­ട്ടു ക­ര­യി­ലു് തി­രി­ഞ്ഞു നി­ന്നി­രു­ന്നു.

അ­ങ്ങ­നെ ഒരു പ്രാർ­ത്ഥ­നാ ദെവസം കു­ളി­ക്കാൻ­പോ­യ അപ്പൻ തി­രി­ച്ചു­വ­ന്ന­തു് ശ­വ­മാ­യി­ട്ടാ­ണു്. ആറ്റു കു­ഴി­ലു് ഏതോ കള്ള നാ­റി­ക­ള് അ­ല­ക്കു­പാ­റ ച­രി­ച്ചി­ട്ടി­രു­ന്നു. അ­ടീ­ലു് നി­ക്ക­റി­ട­ണ പ­തി­വി­ല്ലാ­ത്തോ­ണ്ടു തു­ണി­യൊ­ന്നു­മി­ല്ലാ­ണ്ടു് ച­ത്തു് മ­ല­ച്ചു കെ­ട­ക്ക­ണ അ­പ്പ­നെ ക­ണ്ട­പ്പോ എ­നി­ക്കു് ചി­രി­വ­ന്നു. വെഷമം തോ­ന്നി­യ­തു് പോ­ത്ത­നെ ആ­രാ­ണ്ടൊ­ക്കെ ചേർ­ന്നു് കൊ­ന്നു ക­റി­വ­ച്ചെ­ന്നു കേ­ട്ട­പ്പോ­ഴാ­ണു്. മൊരടൻ സ്വ­ഭാ­വം കാരണം ചാ­വി­നു് പോലും അ­പ്പ­ന്റെ വാ­റ്റു­ക­മ്പി­നി­ക്കാ­ര­ല്ലാ­തെ വേ­റാ­രും കൂ­ടീ­ല്ല. സംഭവം അതല്ല, കുഴീം വെ­ട്ടി ശ­വ­മെ­ടു­ക്കാൻ ചെ­ന്ന­പ്പോ അപ്പൻ ദേ ഒ­റ­ക്ക­ത്തീ­ന്ന പോലെ നെ­ല­ത്തു് ച­ട­ഞ്ഞി­രി­ക്കു­വാ. കൊ­റേ­നേ­രം ആർ­ക്കും ഏണു് വ­ന്നി­ല്ല. ശം­ഖു­വ­ര­യൻ പോലെ ക­ഴു­ത്തിൽ­ത്തൂ­ങ്ങി­ക്കെ­ട­ന്ന കൊ­ന്ത­ച്ചേർ­ത്തു് കു­രി­ശു വ­ര­ച്ചു പ്രാർ­ത്ഥി­ക്കു­ന്ന­തു് അ­ന്നു് ആ­ദ്യ­മാ­യി­ട്ടാ­ണു്. വലിയ പ­ള്ളീ­ല­ച്ചൻ ഉൾ­പ്പ­ടെ എ­ല്ലാ­രും അ­പ്പ­ന്റെ പ്രേ­ത­മാ­ണി­തെ­ന്നു പ­റ­ഞ്ഞു പേ­ടി­ച്ചു­മാ­റി.” ഞാൻ ച­ത്തി­ട്ടൊ­ന്നു­മി­ല്ല­ടാ പ­ട്ടി­ക­ളെ “ചോ­ര­യൊ­ലി­ക്കു­ന്ന തലയും പൊ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടു നെ­ല­ത്തി­രു­ന്നു് അപ്പൻ അലറി. കു­രി­ശ്ശേ­റി മൂ­ന്നാം ദിവസം പൊ­ങ്ങി­യ കർ­ത്താ­വു് ത­മ്പു­രാ­നെ പോലെ അ­പ്പ­നും ചത്ത് ജീ­വി­ച്ച കാ­ര്യം എ­ല്ലാ­ട­ത്തും പാ­ട്ടാ­യി. അതോടെ അ­പ്പ­നെ­ന്തോ ദൈവിക ശ­ക്തി­യൊ­ണ്ടെ­ന്നും പ­റ­ഞ്ഞു വ­ന്ന­വ­രെ­യൊ­ക്കെ അപ്പൻ പള്ളു വി­ളി­ച്ചോ­ട്ടി­ച്ചു. ഗ­വൺ­മെ­ന്റ് ആ­ശൂ­ത്രീ­ന്നു ഡോ­ക്ട്ട­റു­മാ­രു­വ­ന്നു ഒരു കോ­ഴ­പ്പോം ഇ­ല്ല­ന്നു് പ­റ­ഞ്ഞി­ട്ടും കൊ­റേ­സം ക­ഴി­ഞ്ഞി­ട്ടാ ഞാ­മ്പോ­ലും അ­പ്പ­ന്റ­ടു­ത്തു് പോ­യ­തു്.

images/parethar-1.jpg

ത­ല­യി­ലും ക­യ്യി­ലും വെ­ച്ചു­കെ­ട്ടു­മാ­യി പാവം വ­ലി­ഞ്ഞും എ­ഴ­ഞ്ഞും തൂ­റാ­നും പെ­ടു­ക്കാ­നും പോ­ന്ന­തും കഞ്ഞി കോ­രി­യി­ട്ടു കു­ടി­ക്കു­ന്ന­തു­മൊ­ക്കെ ജാ­ളി­യി­ലൂ­ടെ നോ­ക്കി നി­ക്കു­മാ­രു­ന്നു.

വ­ലി­യ­വീ­ട­ന്റെ ശ­വ­മ­ട­ക്കി­നു് പ­ല­ഹാ­ര­പ്പൊ­തി­ക്കു­വേ­ണ്ടി ന­മ്മ­ള് പി­ള്ളാ­രു് അ­ടി­കൂ­ടി­ക്കൊ­ണ്ടി­രു­ന്ന­പ്പോ­ഴു് വ­ലി­യോ­രെ വാ­യിൽ­നി­ന്നാ­ണു് പ­ഴ­യൊ­രെ­പ്പ­റ്റി ആദ്യം കേ­ട്ട­തു്; വ­രാ­ലി­ന്റെ തൊലി ഉ­രി­ക്ക­ണ ഉശിരൻ പ­ള്ളു­ക­ള്.

പി­ന്ന­ങ്ങോ­ട്ടു് എ­ട­വ­ക­പ്പ­റ­മ്പു­ക­ളിൽ ക­ളി­ച്ചോ­ണ്ടി­രി­ക്കു­മ്പോൾ കൂ­ട്ട­ര വാ­യീ­ന്നും അ­തു­പോ­ലെ പ­ള്ളു­ക­ള് വീ­ണു­ത്തു­ട­ങ്ങി. അ­പ്പാ­പ്പ­ന്മാ­രൊ­ക്കെ­യും ചത്തു ജീ­വി­ച്ചോ­രാ­ണ­ന്നും പ­ഴ­യൊ­രെ­ല്ലാ­രും കൂ­ടോ­ത്ര­ന്നൊ­ക്കെ­യു­ള്ള കഥകള് പ­ള്ളി­ക്കും സെ­മി­ത്തേ­രി­ക്കും എ­ട­യ്ക്കു­ള്ള ഓ­ട്ടു­വ­ഴി­ക­ളിൽ കാ­തു­കൾ തേടി ന­ട­ന്നു.

അ­ന്ന­ത്തെ ക­പ്യാർ­ക്കൊ­പ്പം വ­ല്യ­പ്പാ­പ്പ­നാ­ണു് ആ­ദ്യ­മീ നാ­ട്ടി­ലോ­ട്ടു് വ­രു­ന്ന­തു്. അ­ങ്ങേ­ര­ട പേ­രു­പോ­ലും ആർ­ക്കും അ­റി­യ­ത്തി­ല്ല. എ­ന്നാ­ലും പഴേ കു­ഴി­മാ­ന്തീ­ന്നു് പ­റ­ഞ്ഞാ എ­ല്ലാ­രും അ­റി­യും. മൂ­പ്പ­ര കു­ടി­കെ­ട­പ്പൊ­ക്കെ പ­ള്ളി­ക്കാ­മ്പോ­ണ്ടിൽ ത­ന്നാ­രു­ന്നെ­ങ്കി­ലും പ­ള്ളി­ക്ക­ക­ത്തൊ­ന്നും കേ­റ്റീ­രു­ന്നി­ല്ല. ക­ല്യാ­ണോ­ന്നും അ­ങ്ങേ­രു് ക­ഴി­ച്ചി­ട്ടി­ല്ല. പിന്ന അ­പ്പ­നോ­ണ്ടാ­യ­തു് എ­ങ്ങാ­നാ­ന്നു് വച്ചാ മൂ­പ്പ­രു് ആ­ദ്യാ­യി­ട്ടു് കു­ഴി­വെ­ട്ടു­ന്ന­തു് തേ­ങ്ങീ­ന്നു വീണു ചത്ത ഒ­രു­ത്ത­നാ­ണു്. ക­ര­ഞ്ഞു ക­ല­ങ്ങി­യ ക­ണ്ണു­മാ­യി എ­നി­ക്കി­നി­യാ­രു­ണ്ടെ­ന്നു നെ­ഞ്ചു­ത­ല്ലി നെല വി­ളി­ച്ചു­കൊ­ണ്ടി­രു­ന്ന പെ­ണ്ണ­വ­ളെ നോ­ക്കി ഞാ­നു­ണ്ട­ടീ കൊ­ച്ചേ­ന്ന­ങ്ങു പ­റ­ഞ്ഞു. പ­റ­ച്ചി­ലു് മാ­ത്ര­മ­ല്ല ആശാൻ അ­വി­ടെ­ങ്ങു കൂ­ടു­ക­യും ചെ­യ്തു.

ഒരു പകലു് മൂ­പ്പ­രു് ഒ­ണ­ന്നു് നോ­ക്കു­മ്പോ നെ­ല­ത്തു് ഒരു ചോര കു­ഞ്ഞു­മാ­ത്രം അ­രി­ച്ചു പെ­റു­ക്കി­യി­ട്ടും ത­ള്ള­ച്ചി­യെ പിന്ന ആരും ക­ണ്ടി­ട്ടി­ല്ല. ത­ള്ളേ­ക്കൊ­ന്നു കു­ഴി­ച്ചു­മൂ­ടേ­താ­ണെ­ന്നൊ­ക്കെ പ­റ­യു­ന്നൊ­രു­ണ്ടു്.

തോ­ട്ടു­വെ­ള്ള­ത്തി മു­ക്കി­വെ­ച്ച വാ­റ്റി­ന്റെ ത­ണു­പ്പു് ത­ല­യ്ക്കു് കേറണ രാ­ത്രി­ക­ളി­ലു് ആൺ തൊ­ണ­പോ­യ മി­ക്ക­വീ­ടു­ക­ളി­ലും പ­തി­വാ­യി­ട്ടു് സേവ ഉ­ണ്ടാ­രു­ന്നു. നല്ല പെ­ണ്ണു­ങ്ങ­ളൊ­ള്ള വീ­ട്ടി­ലെ ആൺ­പെ­റ­ന്നോ­ന്മാ­രു­ടെ കൂതാശ ചൊ­ല്ലു­ന്നേ­രം കു­ഴി­വെ­ട്ടി ദൂരെ മാ­റി­നി­ക്കു­ന്ന മൂ­പ്പ­രു­ടെ മു­ഖ­ത്തോ­ട്ടു് പ­ള്ളി­വി­കാ­രി ഒ­ളി­ക­ണ്ണി­ട്ടു നോ­ക്കും. അ­ങ്ങ­നെ ഒ­രി­ക്ക­ലു് ക­ഥ­ക­ള­യ­റി­യാൻ കൊ­തി­ച്ചി­ട്ടു ര­ഹ­സ്യാ­യി­ട്ടൊ­ന്നു കു­മ്പ­സാ­രി­പ്പി­ച്ചു. അതോടെ മൂ­ന്നു­മാ­സ­ത്തി­നു­ള്ളിൽ പ­ള്ളി­യ്ക്കു് പു­തി­യോ­ര­ച്ച­നെ­ക്കി­ട്ടി. അ­ങ്ങ­നെ എ­ത്ര­യെ­ത്ര കഥകൾ അ­ങ്ങേ­രു­ടെ പേരിൽ എ­ഴു­തി­വ­ക്കാ­തെ പ­റ­ന്നു ന­ട­ന്നെ­ന്ന­റി­യോ.

ഒ­രി­ക്ക­ലൊ­ര­ട­ക്കു ക­ഴി­ഞ്ഞു കാ­ല­ത്തു് സെ­മി­ത്തേ­രി­യിൽ വന്ന ക­പ്യാ­രു് കാ­ണു­ന്ന­തു് കുഴീട മ­ണ്ഡേ­ലു് സ്ളാ­ബും പി­ടി­ച്ചി­ട്ടു് ക­ള്ളും കു­ടി­ച്ചു കെ­ട­ന്നൊ­റ­ങ്ങു­ന്ന മൂ­പ്പ­രെ­യാ­ണു്. ക­പ്യാ­രെ­ത്ര കു­ലു­ക്കി വി­ളി­ച്ചി­ട്ടും ആള് ഒ­ണ­രു­ന്നി­ല്ല. പ­ള്ള­യ്ക്കു് നല്ല നാലു് ച­വു­ട്ടും പ­റ്റി­ച്ചു­നോ­ക്കി എ­ന്നി­ട്ടും ഒ­ണ­രാ­ത്ത­തു് കണ്ടു ക­പ്യാ­രു­ടെ കൈ കയറു് പി­ടി­ക്കാൻ വെ­റ­യി­ല് തൊ­ട­ങ്ങി. വി­വ­ര­മ­റി­ഞ്ഞു ഓ­ടി­വ­ന്ന അച്ചൻ മൂ­ക്ക­ത്തെ കാ­റ്റു് നോ­ക്കി പതിയെ ഒ­പ്പീ­സു­ചൊ­ല്ലി­ത്തു­ട­ങ്ങി. ഒ­ടു­ക്ക­ത്തെ ആമേൻ ഏറ്റു പ­റ­ഞ്ഞു­കൊ­ണ്ടു് കു­ഴി­മാ­ട­ത്തിൽ എ­ണീ­റ്റി­രി­ക്കു­ന്ന കു­ഴി­മാ­ന്തി­യെ ക­ണ്ട­തും അച്ചൻ ബൈ­ബി­ളും പു­ണ്യാ­ള­വു­മാ­യി നേരെ കു­ഴി­ലോ­ട്ടു­പോ­യി.

അ­തി­പി­ന്നെ അ­പ്പാ­പ്പൻ ചാ­വു­ന്നൊ­രെ പ­ള്ളി­മേ­ട­യി­ലി­രു­ന്നു് സു­വി­ശേ­ഷം ചൊ­ല്ലി; എ­ഴു­ത്തും വാ­യ­ന­യും ഒ­ന്നും അ­റി­ഞ്ഞൂ­ടാ­രു­ന്നെ­ങ്കി­ലും.

ബീ­ടി­പ്പു­ക­യും ചീ­വീ­ടു് ചി­ല­പ്പും അ­ക­മ്പ­ടി സേ­വി­ച്ചു­കൊ­ണ്ടു ആ­ന്തോ­യോ­ടൊ­ട്ടി­യി­രു­ന്നു അപ്പൻ ക­ഥ­യു­ടെ ബാ­ക്കി പ­റ­ഞ്ഞു­തു­ട­ങ്ങി.

“ക­യ്യി­ലേം ത­ലേ­ലേം മു­റി­വൊ­ക്കെ ഒ­ണ­ങ്ങി­യെ­ങ്കി­ലും ച­ത്തെ­ണീ­റ്റു് വ­ന്ന­തോ­ടെ അപ്പൻ ആകെ മാ­റി­പ്പോ­യ­ഡാ. ഏതു് നേരോം അ­ങ്ങേ­ര­ട ക­ണ്ണു് അ­പ്പാ­പ്പൻ ബാ­ക്കി­വ­ച്ച ഈ ത­ക­ര­പ്പെ­ട്ടി­യി­ലു് ആ­യി­രു­ന്നു. ഊണും ഓ­റ­ക്കോം ഇ­ല്ലാ­തെ അ­തി­ന്റ മു­മ്പി­ലു് ഒ­രേ­യി­രി­പ്പു്. എന്റെ കൊ­ച്ചു­ന്നാ­ള് മൊ­ത­ലു­ള്ള ആ­ഗ്ര­ഹ­മാ­ണു് ആ പെ­ട്ടി തൊ­റ­ന്നു കാ­ണ­ണോ­ന്നു്. എന്നാ അപ്പൻ പോലും അതു് ഇ­ന്നു­വ­രെ തൊ­റ­ക്കു­ന്ന­തു് ഞാ­ങ്ക­ണ്ടി­ട്ടി­ല്ല.

“തൊ­റ­ക്ക­ണ്ട നേരം ആ­വു­മ്പം നെ­ന­ക്കു് വിളി ഒ­ണ്ടാ­വും” നെ­ല­ത്തെ­ഴ­ഞ്ഞു വ­രു­ന്ന രാ­ത്രി­ക­ളിൽ പെ­ട്ടി തൊ­റ­ക്കാൻ പി­രി­കേ­റ്റു­മ്പോ­ളെ­ല്ലാം അ­പ്പാ­പ്പൻ അ­പ്പ­നോ­ടു് പ­റ­ഞ്ഞ­തു­ത­ന്നെ, നാ­ക്കു­കു­ഴ­യാ­തെ അപ്പൻ എന്റെ നേ­രെ­യും തു­പ്പി­ത്ത­രും.

മ­ഴ­മാ­ന­ത്തു് തങ്ങി നിന്ന ഒരു പാ­തി­രാ­ത്രി­യി­ലു് അപ്പൻ മ­രോ­ട്ടി വെ­ട്ട­ത്തിൽ ക­റു­ത്ത ച­ട്ട­യൊ­ള്ള ഒരു പു­സ്ത­കം വാ­യി­ക്കു­ന്ന­തും ത­ക­ര­പ്പെ­ട്ടീ­ന്നു എ­ന്തൊ­ന്നോ പൊ­തി­ഞ്ഞെ­ടു­ത്തു­കൊ­ണ്ടു പൊ­റ­ത്തെ­റ­ങ്ങി­പ്പോ­ണ­തും കണ്ടു. തി­രി­ച്ചു­വ­രു­ന്ന അ­പ്പ­നേം നോ­ക്കി കൊ­റേ­നേ­രം കി­ട­ന്നെ­ങ്കി­ലും വെ­ളു­ത്ത­പ്പോ അപ്പൻ അ­ടു­ത്തു­ത­ന്നെ ഉ­ണ്ടു്. ദെ­വ­സ­ങ്ങൾ ക­ഴി­യു­ന്തോ­റും അ­പ്പ­ന്റെ സ്വ­ഭാ­വ­ത്തിൽ പ­തി­വി­ല്ലാ­ത്ത മാ­റ്റ­ങ്ങ­ള് ക­ണ്ടു­തൊ­ട­ങ്ങി. വീ­ട്ടി­ലു് വ­ച്ചി­രു­ന്ന മാ­താ­വി­ന്റ പടം ദൂരെ എ­ടു­ത്തു ക­ള­ഞ്ഞു. ബൈ­ബി­ള് ക­ത്തി­ച്ചു. എ­നി­ക്കാ­ക­ക്കൂ­ട പേ­ടി­യാ­യി. ആ­രോ­ടെ­ങ്കി­ലും പ­റ­യാ­നോ പൊ­റ­ത്തെ­റ­ങ്ങാ­നോ പോലും അപ്പൻ വി­ല­ക്കി. ച­ത്താ­ലും തി­രി­ച്ചു­വ­രാൻ അ­പ്പ­നു് പ­റ്റും എ­ന്നെ­നി­ക്കു് തോ­ന്നി. അ­ങ്ങ­നെ­യാ­ണു് ഞാൻ അ­പ്പ­നെ അ­ടി­ച്ചു­കൊ­ന്നു വീ­ട്ടി­ന്റ­ക­ത്തു് തന്ന കു­ഴി­ച്ചി­ട്ടു് ചാ­ണ­കോം ത­ളി­ച്ച­തു്. ര­ണ്ടു­മൂ­ന്നു ദെവസം നോ­ക്കീ­ട്ടും അപ്പൻ വ­ന്നി­ല്ല. പിന്ന ഞാ­ന­തു് ആ­രോ­ടും പ­റ­യാ­നും പോ­യി­ല്ല. അ­പ്പ­നെ­ച്ചോ­ദി­ച്ച­വ­ര­ടു­ത്തെ­ല്ലാം കർ­ത്താ­വു് മ­രി­ച്ചെ­ടം കാണാൻ പോ­യെ­ന്നു് പ­റ­ഞ്ഞു.”

ക­ന­പ്പെ­ട്ട ആ വെ­ളി­പ്പെ­ടു­ത്ത­ലിൽ ആന്തോ കു­ലു­ങ്ങി­ച്ചി­രി­ച്ചു.

അ­പ്പ­നും ചി­രി­ച്ചു­കൊ­ണ്ടേ­ന്തോ പ­റ­യാ­നാ­ഞ്ഞു­വെ­ങ്കി­ലും ചിതൽ കൊ­ത്തു­പ­ണി ചെയ്ത ജ­നാ­ല­ക­ളി­ലൂ­ടെ മു­റി­യി­ലേ­യ്ക്കു് തു­ള­ച്ചി­റ­ങ്ങി­യ പകൽ വെ­ളി­ച്ചം അ­പ്പോ­ഴേ­ക്കും ക­റു­പ്പി­നെ മു­ഴു­വ­നാ­യും വി­ഴു­ങ്ങി­ക­ഴി­ഞ്ഞി­രു­ന്നു.

ഇ­ട­മു­റി­ഞ്ഞ വാ­ക്കു­ക­ളെ­റി­ഞ്ഞു­കൊ­ണ്ടു വെ­ളി­ച്ച­ത്തി­നു് വി­ധേ­യ­പ്പെ­ട്ടു് ഇ­ല്ലാ­താ­കു­മ്പോ­ഴും അ­പ്പ­ന്റെ നോ­ട്ടം വെ­ട്ടം കേ­റാ­ത്ത ആ പെ­ട്ടി­യി­ലേ­യ്ക്കാ­യി­രു­ന്നു.

images/parethar-3.jpg

ചെ­റി­യൊ­രു പാ­റ­ക്ക­ല്ലു­കൊ­ണ്ടു് ദ്ര­വി­ച്ചു തീ­രാ­റാ­യ പൂ­ട്ടിൽ നി­ന്നും പെ­ട്ടി­യെ സ്വ­ത­ന്ത്ര­മാ­ക്കി­യ ആ നി­മി­ഷം വെ­ളി­ച്ചം ന­ട­ത്തി­യ പരകായ പ്ര­വേ­ശ­ത്തിൽ മ­ര­ണ­ത്തി­ന്റെ ഒ­ടി­വി­ദ്യ ഉ­ട­ലു­രു­ക്കു­ന്ന ചൂ­ടാ­യി ആ­ന്തോ­യെ പൊ­തി­ഞ്ഞു.

പെ­ട്ടി­ക്കു­ള്ളി­ലെ ശൂ­ന്യ­ത അനേകം ചോ­ദ്യ­ങ്ങൾ­ക്കു­ള്ള ഉ­ത്ത­ര­മാ­യി.

വി­ല­ക്ക­പ്പെ­ട്ട നി­ധി­പോ­ലെ അ­ടു­ത്ത ത­ല­മു­റ­യി­ലേ­ക്കു് പെ­ട്ടി താ­ഴി­ട്ടു് കു­രി­ശു മു­ത്തി­യ നേരം ചു­ണ്ടിൽ പ­ടർ­ന്ന ചോര ത­ല­മു­റ­കൾ പ­ഴ­ക്ക­മു­ള്ള വീ­ഞ്ഞു പോലെ മ­ധു­രി­ച്ചു. ആന്തോ പ­ഴ­യോ­രെ ഓർ­ത്തു് പു­ഞ്ചി­രി­ച്ചു.

ഡി. പി. അ­ഭി­ജി­ത്ത്
images/dpabhijith.jpg

കൊ­ല്ലം ജി­ല്ല­യി­ലെ ക­ട­ക്കൽ സ്വ­ദേ­ശി. നി­ല­മേൽ NSS കോ­ളേ­ജിൽ നി­ന്നു് മ­ല­യാ­ള­ത്തിൽ ബി­രു­ദ­വും കാലടി സം­സ്കൃ­ത സർ­വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ബി­രു­ദാ­ന­ന്ത­ര ബി­രു­ദ­വും. 2019-ലെ മാ­തൃ­ഭൂ­മി കെ വി അനൂപ് പു­ര­സ്കാ­രം പ­രേ­ത­രു­ടെ പു­സ്ത­കം എന്ന ചെ­റു­ക­ഥ­യ്ക്ക് ല­ഭി­ച്ചു. 2020-ലെ ഫൈൻ ആർ­ട്സ് സൊ­സൈ­റ്റി കഥാ അ­വാർ­ഡ്, ഉ­ള്ളൂർ സ്മാ­ര­ക സാ­ഹി­ത്യ പു­ര­സ്കാ­രം (കഥ: ഒ­ന്നാം സ­മ്മാ­നം), 2021-ലെ മാ­തൃ­ഭൂ­മി വി­ഷു­പ്പ­തി­പ്പു് ക­ഥാ­മ­ത്സ­രം മൂ­ന്നാം സ­മ്മാ­നം എ­ന്നി­വ ല­ഭി­ച്ചി­ട്ടു­ണ്ടു്.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്രീ­ക­ര­ണം: വി. പി. സു­നിൽ­കു­മാർ

Colophon

Title: Paretharude Pusthakam (ml: പ­രേ­ത­രു­ടെ പു­സ്ത­കം).

Author(s): D. P. Abhijith.

First publication details: Sayahna Foundation; Trivandrum, Kerala; 2021-05-01.

Deafult language: ml, Malayalam.

Keywords: Short Story, D. P. Abhijith, Paretharude Pusthakam, ഡി. പി. അ­ഭി­ജി­ത്ത്, പ­രേ­ത­രു­ടെ പു­സ്ത­കം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 12, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Ophelia, a painting by Konstantin Makovsk (1839–1915). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.