SFNസായാഹ്ന ഫൌണ്ടേഷൻ
images/Michelangelo_Pieta.jpg
Pietà, a sculpture by Michelangelo (1475–1564).
ആമുഖം

വലിയ നോ­മ്പു­കാ­ല­ത്തു് ക്രി­സ്ത്യൻ വീ­ടു­ക­ളിൽ പാ­ടു­ന്ന­താ­ണു് പു­ത്തൻ­പാ­ന. കൂ­താ­ശ­പ്പാ­ന, മി­ശി­ഹാ­യു­ടെ പാന എ­ന്നും പു­ത്തൻ പാന, ര­ക്ഷാ­ച­രി­ത കീർ­ത്ത­നം എ­ന്നൊ­ക്കെ പേ­രു­ക­ളു­ള്ള ഈ കൃതി പു­തി­യ­നി­യ­മ­ത്തെ ആ­ധാ­ര­മാ­ക്കി ബ­ഹു­ഭാ­ഷാ­പ­ണ്ഡി­ത­നും മലയാള-​സംസ്കൃതഭാഷകളിൽ നി­പു­ണ­നു­മാ­യ അർ­ണ്ണോ­സ് പാ­തി­രി (Johann Ernst Hanxleden) ര­ചി­ച്ച­താ­ണു്. ജർ­മ്മൻ­കാ­ര­നാ­യ ഒരു ഈ­ശോ­സ­ഭാ വൈ­ദി­ക­നാ­യി­രു­ന്ന അ­ദ്ദേ­ഹം, 1699-ൽ കേ­ര­ള­ത്തി­ലെ­ത്തി. തൃ­ശൂ­രി­ന­ടു­ത്തു­ള്ള അ­മ്പ­ഴ­ക്കാ­ട്, വേലൂർ, പഴയൂർ, പഴുവ് എന്നീ സ്ഥ­ല­ങ്ങ­ളി­ലാ­യി അ­ദ്ദേ­ഹം കൂ­ടു­തൽ കാലം ചി­ല­വ­ഴി­ച്ചു. അ­ദ്ദേ­ഹം മ­ല­യാ­ള­വും സം­സ്കൃ­ത­വും പ­ഠി­ച്ചു് പ്രാ­വീ­ണ്യം നേടി.

ഈ കാ­വ്യ­ത്തി­നു് പു­ത്തൻ­പാ­ന എന്നു പേരു വി­ളി­ക്കാ­നു­ള്ള മുഖ്യ ഹേതു ഇതിലെ പ­ന്ത്ര­ണ്ടാം പാ­ദ­മെ­ന്നു പ­റ­യു­ന്ന­വ­രു­മു­ണ്ടു്. നാലാം നൂ­റ്റാ­ണ്ടിൽ ജീ­വി­ച്ചി­രു­ന്ന പൂ­ന്താ­നം ന­മ്പൂ­തി­രി­യു­ടെ ജ്ഞാ­ന­പ്പാ­ന­യു­ടെ ചുവടു പി­ടി­ച്ചാ­ണു് പു­ത്തൻ­പാ­ന ര­ചി­ച്ചി­ട്ടു­ള്ള­തെ­ന്നു് അ­നു­മാ­നി­ക്കാ­വു­ന്ന­താ­ണു്. പു­ത്തൻ­പാ­ന­യു­ടെ ഏറ്റം പ്ര­ധാ­ന ഭാഗം 10, 11, 12 പാ­ദ­ങ്ങ­ളാ­യാ­ണു് ക­രു­തി­പ്പോ­രു­ന്ന­തു്. ജ്ഞാ­ന­പ്പാ­ന­യ്ക്കു് ശേഷം വന്ന പാന എന്ന അർ­ത്ഥ­ത്തിൽ പു­ത്തൻ­പാ­ന എന്ന പേരു് പ്ര­ചാ­ര­ത്തി­ലാ­യ­തു­മാ­കാം.

ഹി­ന്ദു­ക്കൾ രാ­മാ­യ­ണം പാ­രാ­യ­ണം ചെ­യ്യു­ന്ന­തി­നു സ­മാ­ന­മാ­യാ­ണു് പു­ത്തൻ പാന ഒരു കാ­ല­ത്തു് കേ­ര­ള­ത്തി­ലെ ക്രി­സ്തീ­യ വീ­ടു­ക­ളിൽ പാ­രാ­യ­ണം ചെ­യ്യ­പ്പെ­ട്ടി­രു­ന്ന­തു്. ശ­വ­സം­സ്കാ­ര­ത്തി­ന്റെ ത­ലേ­രാ­ത്രി­യിൽ പാ­ന­വാ­യി­ക്കു­ന്ന പ­തി­വു് കേരള ക്രൈ­സ്ത­വ­രു­ടെ ഇടയിൽ ഇ­പ്പോ­ഴു­മു­ണ്ടു്. 1500-ൽ പരം വ­രി­ക­ളി­ലാ­യി, പ­തി­നാ­ലു പാ­ദ­ങ്ങ­ളി­ലാ­യി എ­ഴു­ത­പ്പെ­ട്ട ഈ കൃ­തി­യിൽ ലോ­ക­സൃ­ഷ്ടി മുതൽ മി­ശി­ഹാ­യു­ടെ ജ­ന­ന­മ­ര­ണ­ങ്ങൾ വരെ പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്നു.

പു­ത്തൻ പാ­ന­യി­ലെ പ­ന്ത്ര­ണ്ടാം പാദം മൈ­ക്ക­ലാ­ഞ്ച­ലോ­യു­ടെ പി­യേ­ത്താ എന്ന ശി­ല്പ­ത്തി­ന്റെ പ­ശ്ചാ­ത്ത­ലം ഉൾ­കൊ­ണ്ടു­കൊ­ണ്ടി­ട്ടു­ണ്ടു്. പൊ­തു­വേ സർ­പ്പി­ണി വൃ­ത്ത­ത്തി­ലും പ­ന്ത്ര­ണ്ടാം പാദം ന­തോ­ന്ന­ത വൃ­ത്ത­ത്തി­ലു­മാ­യി ര­ചി­ച്ചി­ട്ടു­ള്ള ഈ കൃതി പ­തി­നാ­ലു പാ­ദ­ങ്ങ­ളാ­യാ­ണു് പ്ര­സി­ദ്ധം ചെ­യ്തി­രി­ക്കു­ന്ന­തു്.

ഭാഷ ല­ളി­ത­വും ഹൃ­ദ്യ­വു­മാ­ണു്. സം­സ്കൃ­ത പ­ദ­ങ്ങൾ മറ്റു കൃ­തി­ക­ളെ അ­പേ­ക്ഷി­ച്ചു് കു­റ­വാ­ണു്. അ­ച്ച­ടി­പ്പി­ശ­കു­ക­ളും ലേഖക പ്ര­മാ­ദ­ങ്ങ­ളും ക­ട­ന്നു കൂ­ടി­യി­രി­ക്കാ­നി­ട­യു­ള്ള­തി­നാൽ പാ­തി­രി­യു­ടെ രചനാ ശൈ­ലി­യെ­ക്കു­റി­ച്ചു പ­റ­യു­ന്ന­തു് ശ്ര­മ­ക­ര­മാ­ണു്.

പു­ത്തൻ­പാ­ന അഥവാ ര­ക്ഷാ­ക­ര­വേ­ദ­കീർ­ത്ത­നം
ഒ­ന്നാം പാദം

ദൈ­വ­ത്തി­ന്റെ സ്ഥി­തി­യും താൻ ആ­കാ­ശ­വും ഭൂ­മി­യും സൃ­ഷ്ടി­ച്ച­തും, ദൈ­വ­ദൂ­ത­ന്മാ­രെ സൃ­ഷ്ടി­ച്ച­ശേ­ഷം അവരിൽ ചിലർ പി­ഴ­ച്ചു­പോ­യ­തും അ­തി­നാൽ അവരെ ശി­ക്ഷി­ച്ച­തും, മ­നു­ഷ്യ­സൃ­ഷ്ടി­യും ആ­ദി­മാ­താ­പി­താ­ക്ക­ന്മാ­രെ ച­തി­പ്പാൻ പി­ശാ­ചു സർ­പ്പ­ത്തി­ന്റെ വേഷം ധ­രി­ച്ചു­കൊ­ണ്ടു് ഹാ­വാ­യു­ടെ പക്കൽ ചെ­ന്ന­തും…

ആദം ചെയ്ത പി­ഴ­യാ­ലെ വ­ന്ന­തും,

ഖേ­ദ­നാ­ശ­വും ര­ക്ഷ­യു­ണ്ടാ­യ­തും,

ശി­ക്ഷ­യാം­വ­ണ്ണം ചൊ­ല്ലു­ന്നു സ­ത്വ­രം,

സൂ­ക്ഷ്മ­മാം കഥ കേൾ­ക്കേ­ണ­മേ­വ­രും.

എല്ലാ മംഗള കാരണ ദൈവമേ!

നല്ല ചി­ന്ത­ക­ളു­ദി­പ്പി­ക്കേ­ണ­മെ.

ജ­ന്മ­ദോ­ഷ­മൊ­ഴി­ച്ചു ര­ക്ഷി­ച്ചൊ­രു

നിർ­മ്മ­ല­നീ­ശോ­കാ­രു­ണ്യ­മേ­കേ­ണം.

അ­മ്മ­ക­ന്യ­കേ! ശുദ്ധ ശോ­ഭാ­നി­ധേ,

എ­ന്മ­ന­സ്ത­മ­സ്സൊ­ക്കെ നീ­ക്കേ­ണ­മെ.

വാനവർ നി­വി­യ­ന്മാർ ശ്ലീ­ഹ­ന്മാ­രും,

വാ­ന­തിൽ വി­ള­ങ്ങും­പു­ണ്യ­വാ­ള­രും

വ­ന്നി­നി­ക്കു സ­ഹാ­യ­മാ­യു­ള്ളി­ലെ,

മന്ദം നീ­ക്കി വെ­ളി­വു­ദി­പ്പി­ക്കേ­ണം

സ­ത്യ­മി­ങ്ങ­റി­യി­ച്ച ഗു­രു­വ­രൻ,

മാർ­ത്തോ­മ്മാ­യേ! സ­ഹാ­യ­മേ­ക­ണ­മേ!

ഇത്ഥം കേരള സ­ത്യ­വേ­ദി­ക­ളെ

നി­ത്യം ചി­ന്ത­യാ­ല്പാ­ല­നം ചെ­യ്യു­ന്ന

റ­മ്പാ­ന്മാ­രു­ടെ സഞ്ചയ ശോഭനൻ,

മേ­ല്പ­ട്ട­ത്തി­ന്ന­ല­ങ്കാ­ര വർ­ദ്ധ­നൻ,

മെ­ത്രാ­ന്മാ­രി­ല­ഗ്രേ­സ­ര­നു­ത്ത­മൻ,

ശാ­സ്ത്ര­ജ്ഞ­ന്മാ­രി­ലാ­ദ്യൻ ത­പോ­നി­ധി,

കു­റ­വ­റ്റ ഗു­ണാ­ന്വി­ത ശീലൻ,

മാ­റ­ന്തോ­നീ­സെ­ന്നോ­ടു ക­ല്പി­ച്ച നാൾ,

അ­ങ്ങേ­യാ­ശീർ­വ്വാ­ദ­ത്തി­ന്ന­നു­ഗ്ര­ഹം,

മംഗലം വ­രു­ത്തു­മ­ത­റി­ഞ്ഞു ഞാൻ.

സാ­ര­വാർ­ത്ത­കൾ ചൊ­ന്നു തു­ട­ങ്ങു­ന്നു

സാ­ര­സ്യ­മി­തു കേ­ട്ടു­കൊ­ള്ളേ­ണ­മേ.

ആ­ദി­ക്കു മു­മ്പിൽ സർ­വ്വ­ഗു­ണ­ങ്ങ­ളാൽ

സാ­ദ­മെ­ന്നി­യെ സം­പൂർ­ണ്ണ­മം­ഗ­ലൻ,

ആ­ദി­താ­നു­മ­നാ­ദി­യാ­ന്ത­മ്പു­രാൻ,

ഖേ­ദ­നാ­ശ­നാം സ്വ­സ്ഥ­ന­നാ­ര­തൻ,

ഇ­ട­മൊ­ക്കെ­യും വ്യാ­പി­ച്ച സ്വാ­മി­യും,

ഇ­ട­ത്തി­ല­ട­ങ്ങാ­ത്ത മ­ഹ­ത്വ­വും,

സർ­വ്വ­കർ­മ്മ­ങ്ങൾ­ക്കാ­ദി­യു­മ­ന്ത­വും,

സർ­വ്വ­വ­സ്തു­ക്കൾ­ക്ക­ദ്വ­യ­നാ­ഥ­നും.

എല്ലാ രൂ­പ­ത്തി­ന്ന­രൂ­പ­രൂ­പ­വും,

എ­ല്ലാം തൃ­പ്തി നി­ര­ന്ത­ര­പ്രാ­പ്തി­യും,

എ­ല്ലാം ബു­ദ്ധി­യാൽ ക­ണ്ട­റി­യു­ന്ന­വൻ,

എ­ല്ലാം സാ­ധി­പ്പാ­നും വ­ശ­മു­ള്ള­വൻ,

ഒ­ന്നി­നാ­ലൊ­രു മു­ട്ടു വ­രാ­ത്ത­വൻ

ഒ­ന്നും തി­ട്ട­തി­യി­ല്ലാ­ത്ത ഭാ­ഗ്യ­വാൻ.

തന്റെ മു­ഷ്ക്ക­രം കാ­ട്ടു­വാൻ കാരണം

മ­റ്റും സൃ­ഷ്ടി­കൾ നിർ­മ്മി­ച്ചാ­രം­ഭി­ച്ചു.

ആ­കാ­ശ­മു­ടൻ ഭൂ­മി­യു­മാ­ദി­യാ­യ്

വാ­ക്കിൻ ശ­ക്തി­യാൽ ഭൂ­ത­മാ­യ് വ­ന്നി­തു്.

എത്ര ഭാ­ര­മാ­യു­ള്ള ലോ­ക­ങ്ങ­ളെ

ചി­ത്ര­മർ­ദ്ധ ക്ഷണം കൊ­ണ്ടു സൃ­ഷ്ടി­ച്ചു.

എ­ത്ര­യ­ത്ഭു­ത­മാ­യ­തിൽ നിർ­മ്മി­ച്ച

ചി­ത്ര­കൗ­ശ­ല­മെ­ത്ര മ­നോ­ഹ­രം!

മാ­ലാ­ഖാ­മാ­രാം പ്ര­താ­പ­മേ­റി­യ

സ്വർ­ല്ലോ­ക­പ്ര­ഭു സ­മൂ­ഹ­വും തദാ.

സൂ­ക്ഷ്മ, മ­ക്ഷ­യം, ദീ­പ്തി, ല­ഘു­ത്വ­വും,

ര­ക്ഷ­കൻ നൽകി ഭൃ­ത്യ­വൃ­ന്ദ­ത്തി­നു്.

ധീ­ര­സ്മ­ര­ണ, മ­ന­സ്സി­തു ത്രി­വ­ശം

വി­സ്മ­യ­നാ­ഥൻ നൽകി സ്വ­സാ­ദൃ­ശ്യം.

തൽ പ്ര­താ­പ­പ്പെ­രു­മ­യ­റി­വാ­നും,

ഇ­പ്ര­കാ­ര­മ­രൂ­പി­സ­മൂ­ഹ­ത്തെ

താൻ പ്രി­യ­ത്തോ­ടെ സൃ­ഷ്ടി­ച്ച­ന­വ­ധി

അ­വർ­ക്കാ­ന­ന്ദ മോ­ക്ഷ­ത്തെ പ്രാ­പി­പ്പാൻ

ദേവൻ ക­ല്പി­ച്ചു ന്യാ­യ­പ്ര­മാ­ണ­വും,

അ­രൂ­പ­രൂ­പ­മാ­യ­വ­നി­യ­തിൽ

ന­ര­വർ­ഗ്ഗ­ത്തെ സൃ­ഷ്ടി­ക്കും ദാ­സ­രാ­യ്

ഭൂ­ന­ര­ക­ത്തി­ലാ­യ് വലയും വിധൗ

ഭൂ­ന­ര­ത്രാ­ണ­ത്തി­ന്നു മമ സുതൻ

ഭൂതലേ ന­ര­നാ­യ­വ­ത­രി­ക്കും

ഭൂ­ത­നാ­ഥ­നെ വ­ന്ദി­ച്ചാ­രാ­ധി­ച്ചു

നീ­തി­സ­മ്മ­ത­ഞ്ചെ­യ്തു കൃ­പാ­ഫ­ലം

സ­ത­താ­ന­ന്ദ മോ­ക്ഷ­ത്തെ നേ­ടു­വിൻ.

മേ വി­ധി­യ­തു സ­മ്മ­ത­മ­ല്ലെ­ങ്കിൽ

ഭ­വി­ക്കും സദാ സ­ങ്ക­ടം നി­ശ്ച­യം.

പ­രീ­ക്ഷി­പ്പ­തി­ന്നാ­യൊ­രു കല്പന

പ­ര­മ­ദേ­വൻ ക­ല്പി­ച്ച­ന­ന്ത­രം

സ്വാ­മി­ത­ന്നു­ടെ ന്യാ­യ­ദ­യ­വി­ധി

സു­മ­ന­സ്സോ­ടെ സ­മ്മ­തി­ച്ചു പലർ

അ­സ­മേ­ശ­നെ­ക്ക­ണ്ട­വ­ര­ക്ഷ­ണേ

അ­സ­മ­ഭാ­ഗ്യ­പ്രാ­പ്തി­യെ നേ­ടി­നാർ.

മോ­ക്ഷ­ഭാ­ഗ്യം ഭ­വി­ച്ച മാ­ലാ­ഖ­മാർ

അ­ക്ഷ­യ­സു­ഖം വാ­ഴു­ന്നാ­ന­ന്ദ­മാ­യ്.

ശേ­ഷി­ച്ച മഹാ മുഖ്യ സ്വ­രൂ­പി­കൾ,

ഭോ­ഷ­ത്വം നി­രൂ­പി­ച്ചു­മ­ദി­ച്ചു­ടൻ.

അ­വർ­ക്കു ദേവൻ നൽകിയ ഭാ­ഗ്യ­ങ്ങൾ

അവർ കണ്ടു നി­ഗ­ളി­ച്ച­നേ­ക­വും.

ദേ­വ­നോ­ടു സ­മ­മെ­ന്നു ഭാ­വി­ച്ച്,

ദേ­വ­ക­ല്പ­ന ലംഘനം ചെ­യ്തു­വർ.

നിന്ദ ചെ­യ്ത­തു ക­ണ്ട­ഖി­ലേ­ശ്വ­രൻ

നി­ന്ദാ ഭാജന നീ­ച­വൃ­ന്ദ­ത്തി­നെ

സ്വ­രൂ­പ­ശോ­ഭ നീ­ക്കി വി­രൂ­പ­വും

അ­രൂ­പി­കൾ­ക്കു നൽകി നി­രാ­മ­യം.

ദേ­വ­കോ­പ­മ­ഹാ­ശാ­പ­വും ചെ­യ്തു്,

അ­വ­നി­യു­ടെ ഉ­ള്ളി­ല­ധോ­ലോ­കേ,

നി­ഷ്ഠൂ­രി­ക­ളെ­ത്ത­ട്ടി­ക്ക­ള­ഞ്ഞു­ടൻ,

ക­ഷ്ട­മാ­യ മഹാ ന­ര­കാ­ഗ്നി­യിൽ

ദു­ഷ്ട­രാ­യ പി­ശാ­ചു­ക്ക­ളൊ­ക്കെ­യും

ന­ഷ്ട­പ്പെ­ട്ട­തിൽ വീണു ന­ശി­ക്കി­ലും,

ദു­ഷ്ട­ത, ഗു­ണ­ദ്വേ­ഷ,പൈ­ശൂ­ന്യ­വും

ഒ­ട്ടു­മേ കു­റ­വി­ല്ല­വർ­ക്കൊ­ന്നു­മേ…

മു­ന്ന­മി­ഗ്ഗ­ണം സൃ­ഷ്ടി­ച്ച ത­മ്പു­രാൻ

പി­ന്നെ മ­ന്നി­ലു­ണ്ടാ­ക്കി പലതരം.

ആറാം നാ­ള­തിൽ മർ­ത്ത്യ­രിൽ മു­മ്പ­നെ

അ­റാ­വു­ത്താ­യിൽ സൃ­ഷ്ടി­ച്ചു ത­മ്പു­രാൻ.

മ­ണ്ണു­കൊ­ണ്ടൊ­രു യോഗ്യശരീരത്തെ-​

യു­ണ്ടാ­ക്കി­യ­തിൽ ജീവനെ പൂ­കി­ച്ചു.

ബു­ദ്ധി ചി­ത്ത­വും പ­ഞ്ചേ­ന്ദ്രി­യ­ങ്ങ­ളും

ആ­ദ­മെ­ന്നൊ­രു പേരും കൊ­ടു­ത്തി­തു.

പ­റു­ദീ­സാ­യി­ലി­രു­ത്തി­യാ­ദ­ത്തെ

ഏ­റെ­സ്സൗ­ഖ്യ­മു­ള്ള സ്ഥ­ല­മാ­യ­തു്…

സ്വ­പ്ന­ത്തി­ല­വ­ന്റെ­യൊ­രു വാ­രി­യാൽ

ത­മ്പു­രാൻ സ്ത്രീ­യെ നിർ­മ്മി­ച്ചു തൽ­ക്ഷ­ണം…

ആ­ദി­നാ­ഥ­നു പു­ത്ര­രി­തെ­ന്ന­പോൽ

ആദം ഹാ­വാ­യും ന­ര­പി­താ­ക്ക­ളാ­യ്.

തൽ ബു­ദ്ധി­യും മ­ന­സ്സു­മ­തു­പോ­ലെ

നൽകി ദേ­വ­ന­വർ­ക്കു ക­രു­ണ­യാൽ.

നേ­രു­ബു­ദ്ധി­യിൽ തോ­ന്നി­ടും നേ­രി­ന്നു

വൈ­ര­സ്യ­മ­വർ­ക്കി­ച്ഛ­യാ­യ് വ­ന്നി­ടാ

ന്യാ­യം പോൽ ന­ട­പ്പാൻ വി­ഷ­മ­മി­ല്ല

മാ­യ­മെ­ന്ന­തു ബു­ദ്ധി­യിൽ തോ­ന്നി­ടാ.

ദൃ­ഷ്ടി­ക്കെ­ത്തു­ന്ന വ­സ്തു­ക്ക­ളൊ­ക്കെ­യും,

സൃ­ഷ്ട­മാ­യൊ­രീ ഭൂ­മി­യും വ്യോ­മ­വും,

അ­വർ­ക്കു­പ­കാ­ര­ത്തി­നു ത­മ്പു­രാൻ

കീ­ഴ­ട­ക്കി­ക്കൊ­ടു­ത്തു ദ­യ­വോ­ടെ.

സിം­ഹ­വ്യാ­ഘ്ര­ങ്ങൾ പ­ക്ഷി­നാ­ല്ക്കാ­ലി­കൾ

അ­ങ്ങു­ന്നൊ­ക്കെ മാ­നു­ഷർ­ക്കു നൽ­കി­നാൻ

മൃ­ഗ­ങ്ങൾ വി­ധി­യാ­യ വ­ണ്ണ­മു­ടൻ.

വർ­ഗ്ഗ­ത്താൽ സ്വർ­ഗ്ഗ­നാ­ഥ­നെ ശ­ങ്കി­ക്കും.

നക്ര, ചക്രം മ­ക­രാ­ദി­മ­ത്സ്യ­ങ്ങൾ,

ഭ­ക്ഷ്യ­കാ­ക­നി കൂ­ടെ­യു­മ­വ്വ­ണ്ണം

വൃ­ക്ഷ­ങ്ങൾ പു­ല്ലും പു­ഷ്പാ­ദി­വർ­ഗ്ഗ­വും

ഒ­ക്കെ­യാ­ദ­ത്തിൻ കല്പന കേൾ­ക്കു­മേ.

ക­ണ്ട­തെ­ല്ലാ­മ­നു­ഭ­വി­പ്പാൻ വശം

ദ­ണ്ഡ­ത്തി­ന്നു­ടെ പേ­രു­മി­ല്ല സദാ.

കേടും ക്ലേ­ശ­വും എ­ന്തെ­ന്ന­റി­വി­ല്ലാ,

പേ­ടി­ക്കു­മൊ­രു ശ­ക്ത­രി­പു­വി­ല്ലാ.

പൈയും ദാ­ഹ­വും തീർ­പ്പ­തി­നൊ­ക്ക­വേ

വി­യർ­പ്പെ­ന്നി­യേ ഭൂമി കൊ­ടു­ത്തി­ടും!

ചി­ന്തി­ച്ച­തെ­ല്ലാം സാ­ധി­ച്ചു­കൊ­ള്ളു­വാൻ

അ­ന്ത­മി­ല്ലാ­ത്തൊ­രീ­ശൻ ദ­യാ­പ­രൻ.

തൻ പി­താ­വു ത­ന­യ­ന്മാർ­ക്കെ­ന്ന­പോൽ

താൻ പ്രി­യ­ത്തോ­ടു സൃ­ഷ്ടി­ച്ചു നൽ­കി­നാൻ.

പിൻ­പ­വർ­ക്കൊ­രു പ്ര­മാ­ണം ക­ല്പി­ച്ചു.

അൻ­പി­നോ­ടി­തു കാ­ക്കേ­ണം പ­ഥ്യ­മാ­യ്.

ത­ല്പ­ര­നെ­ന്നൊ­രുൾ­ഭ­യ­മെ­പ്പോ­ഴും

ഉൾ­പ്പൂ­വി­ല­വ­രോർ­ക്കേ­ണ­മെ­ന്നി­ട്ട്.

വൃ­ക്ഷ­മൊ­ന്നു വി­ല­ക്കി സർ­വ്വേ­ശ്വ­രൻ,

അ­ക്ഷി­ഗോ­ച­ര­മൊ­ക്കെ­യും ദ­ത്ത­മാ­യ്.

ഒ­ന്നു­മാ­ത്ര­മ­രു­തൊ­രു കാകനി,

തി­ന്നാൽ ദോ­ഷ­വും നാ­ശ­വു­മാ­മ­ത്.

എ­പ്പോ­ഴു­മെ­ന്നെ­യോർ­ത്തു പ്രി­യ­ത്താ­ലെ

ഇ­പ്ര­മാ­ണം വ­ഴി­പോ­ലെ കാ­ക്കേ­ണം…

ഇ­ക്ക­ല്പ­ന­യ്ക്കൊ­രീ­ഷൽ വ­രു­ത്താ­യ്കിൽ

എല്ലാ ഭാ­ഗ്യ­വു­മ­ന്ത­രി­ക്ക­യി­ല്ല.

അ­വർ­ക്കു­മ­വർ­ക്കു­ള്ള ജ­ന്മ­ത്തി­ന്നും

നിർ­വ്വി­ശേ­ഷ­സൗ­ഖ്യം ര­സി­ക്കാം സദാ.

ക­ല്പ­ന­യ്കൊ­രു വീ­ഴ്ച­വ­രു­ത്തി­യാൽ

അ­പ്പോൾ ദുർ­ഗ്ഗ­തി വാതൽ തു­റ­ന്നു­പോം.

അ­നർ­ത്ഥ­ങ്ങ­ള­നേ­ക­മു­ണ്ടാ­യ് വരും

സ­ന്ത­തി­യും ന­ശി­ക്കു­മ­ന­ന്ത­രം

ഇ­ഗ്ഗു­ണ ശു­ഭ­ഭാ­ഗ്യ­വും നാ­സ്തി­യാം,

നിർ­ഗു­ണ­താ­പ­വാ­രി­യിൽ വീ­ണു­പോം.

ഇ­പ്പ­ടി ഗു­ണ­ദോ­ഷ­ഫ­ല­ങ്ങ­ളും

തൽ­പ്പ­ര­ന­രു­ളി­ച്ചെ­യ്തി­രു­ത്തി­നാൻ.

ചൊൽ­പെ­രി­യ­വൻ ക­ല്പി­ച്ച­തു­പോ­ലെ

ഉൾ­പ്ര­സാ­ദി­ച്ച­വ­രി­രി­ക്കും വിധൗ

അ­പ്പോ­ഴെ ന­ര­ക­ത്തി­ല­സു­ര­കൾ

ഉൾ­പൂ­വി­ല­തി­ദ്വേ­ഷം ക­ലർ­ന്നു­ടൻ

മൂ­ന്നാം വാ­ന­തി­ലാ­ഞ്ചു­ക്ക­ളാ­യി നാം

ഉ­ന്ന­ത­പ്ര­ഭ­യോ­ടെ വി­ള­ങ്ങു­ന്നാൾ

അന്നു ദേ­വ­തി­രു­വു­ള്ള­ക്കേ­ടി­നാൽ

വൻ ന­ര­ക­ത്തിൽ പോ­ന്ന­തി­വർ മൂലം,

മർ­ത്ത്യ­ദേ­വ­നെ വ­ന്ദി­ച്ചാ­രാ­ധി­പ്പാൻ

കീർ­ത്തി­ഹീ­നം ന­മു­ക്കു വി­ധി­ച്ച­തു്

ഒത്തു സ­മ്മ­തി­ച്ചി­ല്ലെ­ന്ന കാ­ര­ണാൽ

കർ­ത്താ­വു നമ്മെ ശി­ക്ഷി­ച്ച­ധോ­ലോ­കേ

അന്നു നാശം ന­മു­ക്കു ഭവിച്ചതു-​

മി­ന്ന­ര­കു­ല­ത്തി­ന്നു­ടെ കാരണം.

എ­ന്ന­തു­കൊ­ണ്ടീ­മാ­നു­ഷ­വർ­ഗ്ഗ­ത്തെ

ഇ­ന്ന­ര­ക­ത്തിൽ കൂടെ മു­ടി­ക്കേ­ണം.

ദേവൻ നമ്മെ ശി­ക്ഷി­ച്ച­തി­നു­ത്ത­രം

ദേ­വ­സേ­വ­ക­രെ ന­ശി­പ്പി­ക്കേ­ണം.

ദേ­വ­നോ­ടും മാലാഖ വൃ­ന്ദ­ത്തോ­ടും

ആ­വ­ത­ല്ലി­വ­രോ­ടെ ഫ­ലി­ച്ചീ­ടൂ

എ­ന്ന­തി­നെ­ന്തു­പാ­യം ന­മു­ക്കെ­ന്നു

വ­ന്ന­ര­ക പി­ശാ­ചു­ക്കൾ ചി­ന്തി­ച്ചു.

ദേ­വ­നി­ഷ്ഠൂ­ര­വ­ര­തു കാരണം

ആ­വ­തി­ല്ല ന­മു­ക്ക­വ­രോ­ടി­പ്പോൾ

അവരിൽ തി­രു­വു­ള്ളം കു­റ­യു­മ്പോൾ

അ­വ­രോ­ടു ഫ­ലി­ക്കും ന­മു­ക്ക­ഹോ

തി­രു­വു­ള്ളം കു­റ­യ­ണ­മെ­ങ്കി­ലോ

അ­രു­ള­പ്പാ­ട­വ­രു ക­ട­ക്കേ­ണം

ദേ­വ­ക­ല്പ­ന ലം­ഘി­ക്കി­ലാ­രേ­യും

ദേവൻ ശി­ക്ഷി­ക്കു­മെ­ന്നു ഗ്ര­ഹി­ച്ച­ല്ലോ.

എ­ങ്കി­ലോ­യി­വർ­ക്കു­മൊ­രു പ്ര­മാ­ണം

സ­ക­ലേ­ശ്വ­രൻ ക­ല്പി­ച്ചി­ട്ടു­ണ്ട­ല്ലോ.

എ­ന്നാ­ലാ­വി­ധി­ലം­ഘ­നം ചെ­യ്യി­പ്പാൻ

ചെ­ന്നു വേല ചെ­യ്തീ­ടേ­ണം നാ­മി­പ്പോൾ.

എ­ന്നു­റ­ച്ചു പി­ശാ­ചു പു­റ­പ്പെ­ട്ടു

അന്നു വ­ഞ്ച­കൻ തൻ വ്യാജ ക്രി­യ­യ്ക്കു്

തക്ക വാ­ഹ­ന­മാ­യ്ക്ക­ണ്ടു സർ­പ്പ­ത്തെ

എ­ക്കാ­ല­ത്തും മർ­ത്ത്യർ­ക്കു രിപു സർ­പ്പം

അ­റ­പ്പാൻ യോ­ഗ്യൻ വിഷം ധൂ­ളു­ന്ന­വൻ,

മ­റ­ഞ്ഞി­ഴ­ഞ്ഞു ഭൂ­മി­യിൽ മേ­വു­ന്നോൻ,

നീചൻ ഘാതകൻ ജാ­ത്യാ­രി­പു­സാ­ത്താൻ

നീച സർ­പ്പ­ത്തിൽ ചെ­ന്നു ഹാവാ മു­ന്നിൽ

ഒ­ന്നാം പാദം സ­മാ­പ്തം.

ര­ണ്ടാം പാദം

ഹാ­വാ­യെ­ടു പി­ശാ­ചു ചൊ­ല്ലി­യ വ­ഞ്ച­ന­യും, അവൾ ആ­യ­തി­നെ വി­ശ്വ­സി­ച്ചു കനി തി­ന്ന­തും, ഭാ­ര്യ­യു­ടെ വാ­ക്കും സ്നേ­ഹ­വും നി­മി­ത്തം ആദവും ആ ക­നി­തി­ന്നു ഇ­രു­വ­രും പി­ഴ­ച്ച­തും, ദൈ­വ­നാ­ദം കേ­ട്ടു അ­നു­ത­പി­ച്ച­തും, ആ പാപം കാ­ര­ണ­ത്താൽ വ­ന്നു­കൂ­ടി­യ ചേ­ത­നാ­ശ­വും അ­വ­രു­ടെ മ­ന­സ്താ­പ­ത്താൽ സർ­വ്വേ­ശ്വ­രൻ അ­നു­ഗ്ര­ഹി­ച്ചു പു­ത്രൻ ത­മ്പു­രാ­ന്റെ മ­നു­ഷ്യാ­വ­താ­ര­ത്തിൽ രക്ഷ ക­ല്പി­ച്ചാ­ശ്വ­സി­പ്പി­ച്ച­തും,മി­ശി­ഹാ­യു­ടെ അ­വ­താ­ര­ത്തെ പൂർ­വ്വ­പി­താ­ക്ക­ന്മാർ പ്രാർ­ത്ഥി­ച്ചു­വ­ന്ന­തും…

മാ­നു­ഷ­രെ പി­ഴ­പ്പി­ച്ചു­കൊ­ള്ളു­വാൻ

മാ­ന­സ­ദാ­ഹ­മോ­ടു പി­ശാ­ച­വൻ,

തൻ ക­രു­ത്തു മ­റ­ച്ചി­ട്ടു­പാ­യ­മാ­യ്

ശ­ങ്ക­കൂ­ടാ­തെ ഹാ­വാ­യോ­ടോ­തി­നാൻ

മ­ങ്ക­മാർ മണി മാ­ണി­ക്യ­ര­ത്ന­മേ,

പെൺ­കു­ല­മൗ­ലേ കേൾ മമ വാ­ക്കു നീ

നല്ല കാ­യ്ക­നി­യും വെ­ടി­ഞ്ഞി­ങ്ങ­നെ

അ­ല്ല­ലാ­യി­രി­പ്പാ­നെ­ന്ത­വ­കാ­ശം?

എ­ന്ന­സു­രൻ മധുരം പ­റ­ഞ്ഞ­പ്പോൾ

ചൊ­ന്ന­വ­നോ­ടു നേരായ വാർ­ത്ത­കൾ.

ക­ണ്ട­തെ­ല്ലാ­മ­ട­ക്കി വാ­ണി­ടു­വാൻ

ദ­ണ്ഡ­മെ­ന്നി­യെ ക­ല്പി­ച്ചു ത­മ്പു­രാൻ.

വേ­ണ്ടു­ന്ന­തെ­ല്ലാം സാ­ധി­ച്ചു­കൊ­ള്ളു­വാൻ

വേ­ണ്ടു­ന്ന വരവും തന്നു ഞ­ങ്ങൾ­ക്ക്.

പി­ന്നെ­യീ­മ­ര­ത്തി­ന്റെ ക­നി­യി­തു്

തി­ന്ന­രു­തെ­ന്ന പ്ര­മാ­ണം ക­ല്പി­ച്ചു.

ദൈ­വ­ക­ല്പ­ന കാ­ത്തു കൊ­ണ്ടി­ങ്ങ­നെ

ദേ­വ­സേ­വി­ക­ളാ­യി­രി­ക്കു­ന്നി­താ.

ഹാ­വാ­യി­ങ്ങ­നെ ചൊ­ന്ന­തി­നു­ത്ത­രം

അവൾ സ­മ്മ­തി­പ്പാ­ന­സു­രേ­ശ­നും.

വ­ഞ്ച­ന­യാ­യ വൻ ച­തി­വാ­ക്കു­കൾ

നെ­ഞ്ച­കം തെ­ളി­വാ­നും ചെ­യ്ത­വൻ.

കണ്ട കാ­യ്ക്ക­നി­വു­ണ്ടു­കൊ­ണ്ടി­ങ്ങ­നെ

കു­ണ്ഠ­രാ­യ് നി­ങ്ങൾ വാ­ഴ്‌­വ­ത­ഴ­ക­തോ?

സാ­ര­മാ­യ കനി ഭു­ജി­ച്ചി­ടാ­തെ,

സാ­ര­ഹീ­ന­ഫ­ല­ങ്ങ­ളും ഭ­ക്ഷി­ച്ചു്,

നേ­ര­റി­യാ­തെ സാ­ര­ര­ഹി­ത­രാ­യി,

പാരിൽ മൃ­ഗ­സ­മാ­ന­മെ­ന്തി­ങ്ങ­നെ.

എത്ര വി­സ്മ­യ­മാ­യ ക­നി­യി­തു്!

ഭ­ദ്ര­മാ­ണെ­ന്റെ വാ­ക്കെ­ന്ന­റി­ഞ്ഞാ­ലും,

ന­ന്മ­യേ­റ്റം വ­ളർ­ത്തു­മി­തിൻ കനി

തി­ന്മാ­നും രു­ചി­യു­ണ്ട­തി­നേ­റ്റ­വും,

ഭാ­ഗ്യ­മാ­യ ക­നി­യി­തു തി­ന്നു­വാൻ

യോ­ഗ്യ­രോ നി­ങ്ങ­ളെ­ന്ന­റി­ഞ്ഞി­ല്ല ഞാൻ.

അ­റ്റ­മി­ല്ലി­തു തി­ന്നാ­ല­തിൻ ഗുണം

കു­റ്റ­മ­വർ­ക്ക­റി­യാ­മെ­ന്ന­തേ വേ­ണ്ടൂ.

ദി­വ്യ­മാ­യ ക­നി­യി­തു തി­ന്നു­കിൽ

ദേവനു സ­മ­മാ­യ് വരും നി­ങ്ങ­ളും.

ആ­യ­തു­കൊ­ണ്ടു ദേവൻ വി­രോ­ധി­ച്ചു.

ആ­യു­പാ­യ­ത്ത­ട്ടി­പ്പു ഗ്ര­ഹി­ച്ചു ഞാൻ.

സ്നേ­ഹം നി­ങ്ങ­ളെ­യു­ണ്ടെ­ന്ന­തു­കൊ­ണ്ടു

മ­ഹാ­സാ­ര ര­ഹ­സ്യം പ­റ­ഞ്ഞു ഞാൻ.

ചൊന്ന സാരം ഗ്ര­ഹി­ച്ചി­തു തി­ന്നു­കിൽ

വ­ന്നി­ടു­മ്മ­ഹാ­ഭാ­ഗ്യ­മ­റി­ഞ്ഞാ­ലും,

ദു­ഷ്ട­നി­ഷ്ടം പ­റ­ഞ്ഞ­തു കേ­ട്ട­പ്പോൾ

ക­ഷ്ട­മാ­ക്ക­നി­തി­ന്നു പി­ഴ­ച്ച­ഹോ.

ന­ഷ്ട­മാ­യെ­ന്ന­റി­യാ­തെ പി­ന്നെ­യും

ഇ­ഷ്ട­ഭ­ക്ഷ്യ­മാ­യി നൽകി ഭർ­ത്താ­വി­നും,

ഹാ­വാ­ത­ങ്കൽ മ­നോ­രു­ചി­യാ­ക­യാൽ

അ­വൾ­ക്കി­മ്പം വ­രു­വ­തി­ന്നാ­ദ­വും

ദേ­വ­ക­ല്പ­ന ശ­ങ്കി­ച്ചി­ടാ­ത­ന്നു

അവൾ ചൊ­ന്ന­തു സ­മ്മ­തി­ച്ച­ക്ക­നി

തി­ന്ന­വൻ പി­ഴ­പെ­ട്ടോ­ര­ന­ന്ത­രം

പി­ന്നെ­യും ദേ­വ­ഭീ­തി ധ­രി­ച്ചി­ല്ല.

ഉ­ന്ന­ത­നാ­യ ദേ­വ­ന­തു­ക­ണ്ടു

ത­ന്നു­ടെ നി­തി­ലം­ഘ­നം ചെ­യ്ത­യാൽ,

താതൻ ത­ന്നു­ടെ ത­ന­യ­നോ­ടെ­ന്ന­പോൽ

നീ­തി­മാ­ന­ഖി­ലേ­ശ്വ­രൻ കോ­പി­ച്ചു.

ആദം! നീ­യെ­വി­ടെ­യെ­ന്ന­രുൾ ചെയ്ത

നാദം കേ­ട്ടു കു­ലു­ങ്ങി പ­റു­ദീ­സാ.

ആ­ദ­വു­മ­ഴ­കേ­റി­യ ഭാ­ര്യ­യും

ഭീ­തി­പൂ­ണ്ടു ഭ്ര­മി­ച്ചു വി­റ­ച്ചു­ടൻ.

ദൈ­വ­മം­ഗ­ല­നാ­ദ­ങ്ങൾ കേ­ട്ട­പ്പോൾ

ദൈ­വി­ക­മു­ള്ളിൽ പു­ക്കു­ട­നാ­ദ­വും,

ദൈ­വ­ന്യാ­യം ക­ട­ന്ന­തു ചി­ന്തി­ച്ചു

ദൈവമേ പി­ഴ­ച്ചെ­ന്ന­വൻ തേ­റി­നാൻ

നാ­ണ­മെ­ന്തെ­ന്ന­റി­യാ­ത്ത മാ­നു­ഷർ

നാ­ണി­ച്ചു പ­ത്ര­വ­സ്ത്രം ധ­രി­ച്ചു­ടൻ.

ചെയ്ത ദോ­ഷ­ത്തി­ന്നു­ത്ത­ര­മ­പ്പോ­ഴെ

സു­താ­പ­ത്തോ­ട­നു­ഭ­വി­ച്ചാ­ര­വർ.

അ­മ്പൊ­ഴി­ഞ്ഞു പി­ശാ­ചി­നോ­ടൊ­ന്നി­ച്ചു

പാ­മ്പു ദേ­വാ­ജ്ഞ ലം­ഘി­പ്പി­ച്ചെ­ന്ന­താൽ.

നി­ന്റെ വായാൽ നീ വ­ചി­ച്ച­തു­കൊ­ണ്ടു

നി­ന്റെ ദോഷം നിൻ­വാ­യിൽ വി­ഷ­മെ­ന്നും

പൂ­ണ്ടു മ­ണ്ണി­ലി­ഴ­ഞ്ഞു വ­ല­കെ­ന്നും,

ക­ണ്ട­വർ കൊ­ല്ലു­മെ­ന്നും ശ­പി­ച്ചു­ടൻ,

സർ­വ്വ­നാ­ഥ­നെ­യാ­ദ­മ്മ­റ­ക്ക­യാൽ

സർ­വ്വ­ജ­ന്തു­ക്ക­ളും മ­റ­ന്നാ­ദ­ത്തെ

ത­മ്പു­രാൻ മു­മ്പ­വർ­ക്കു­കൊ­ടു­ത്തൊ­രു

വ­മ്പു­കൾ വരം നീ­ക്കി വി­ധി­ച്ചി­തു്

പൈയും ദാഹം ക്ഷ­മി­ക്കേ­ണ­മെ­ന്ന­തും,

വി­യർ­പ്പോ­ടു പൊ­റു­ക്ക­ണ­മെ­ന്ന­തും,

വ്യാ­ധി ദുഃ­ഖ­ങ്ങ­ളാൽ വ­ല­കെ­ന്ന­തും,

ആ­ധി­യോ­ടു മ­രി­ക്ക­ണ­മെ­ന്ന­തും,

ഈറ്റു സ­ങ്ക­ടം­കൊ­ണ്ടു പ്ര­സൂ­തി­യും,

ഏ­റ്റ­മാ­യു­ള്ള ദ­ണ്ഡ­സ­മൂ­ഹ­വും,

മു­ള്ളു­കൾ ഭൂമി ത­ന്നിൽ മു­ള­ച്ചി­തു്

പ­ള്ള­ക്കാ­ടു പ­ര­ന്നു ധ­രി­ത്രി­യിൽ.

സ്വൈ­ര­വാ­സ­ത്തിൽ നി­ന്ന­വ­രെ­യു­ടൻ

ന്യാ­യം ക­ല്പി­ച്ചു തള്ളി സർ­വ്വേ­ശ്വ­രൻ

മൃ­ഗ­തു­ല്യ­മ­വർ ചെയ്ത ദോ­ഷ­ത്താൽ

മൃ­ഗ­വാ­സ­ത്തിൽ വാ­ഴു­വാൻ യോ­ഗ്യ­രാ­യ്.

ഇ­മ്പ­മോ­ടു പി­ഴ­ച്ച­തി­ന്റെ ഫലം

പി­മ്പിൽ കണ്ടു തു­ട­ങ്ങി പി­താ­ക്ക­ന്മാർ

ന­ല്ല­തെ­ന്ന­റി­ഞ്ഞീ­ടി­ലും ന­ല്ല­തിൽ

ചൊ­ല്ലു­വാൻ മടി പ്രാ­പി­ച്ചു മാനസെ

വ്യാ­പി­ച്ചു ഭുവി തി­ന്മ­യെ­ന്നു­ള്ള­തും,

മു­മ്പിൽ തി­ന്മ­യ­റി­യാ­ത്ത മാ­നു­ഷർ,

തിന്മ ചെ­യ്ത­വർ തി­ന്മ­യി­ലാ­യ­പ്പോൾ

നന്മ പോ­യ­തി­നാൽ ത­പി­ച്ചേ­റ്റ­വും

ഉള്ള ന­ന്മ­യ­റി­ഞ്ഞീ­ടു­വാൻ പണി

ഉള്ള തി­ന്മ­യ­റി­യാ­യ് വാനും പണി,

അ­ശു­ഭ­ത്തി­ലെ വിരസം കണ്ടവ-​

രാ­ശു­മു­ങ്ങീ­തു ദുഃ­ഖ­സ­മു­ദ്ര­ത്തിൽ,

വീണു താണതി ഭീ­തി­മ­ഹാ­ധി­യാൽ

കേ­ണ­പ­ജ­യ­മെ­ണ്ണി­ക്ക­ര­യു­ന്നു

ജ­ന്മ­വ­ര്യ­ന്തം ക­ല്പി­ച്ച ന­ന്മ­കൾ

ദുർ­മ്മോ­ഹം­കൊ­ണ്ട­ശേ­ഷം ക­ള­ഞ്ഞ­യ്യോ.

നല്ല കാ­യ്ക്ക­നി തോ­ന്നി­യ­തൊ­ട്ടു­മെ

ന­ല്ല­ത­ല്ല­തു ദോ­ഷ­മ­ന­വ­ധി.

സ്വാ­മി­ത­ന്നു­ടെ പ്ര­ധാ­ന കല്പന

ദുർ­മ്മോ­ഹ­ത്തി­നാൽ ലംഘനം ചെ­യ്ത­തു്,

ക­ഷ്ട­മെ­ത്ര­യും സ്വർ­ല്ലോ­ക നാഥനെ

ദു­ഷ്ട­രാ­യ നാം മ­റ­ന്ന­തെ­ങ്ങി­നെ

സ­ത്താം ദേ­ഹ­വും തന്ന സ്ര­ഷ്ടാ­വി­നെ

എ­ന്തു­കൊ­ണ്ടു നാം നി­ന്ദ­നം ചെ­യ്ത­യ്യോ,

ആ­പ­ത്തെ­ല്ലാം വ­രു­ത്തി­ച്ച­മ­ച്ചു നാം

താ­പ­വാ­രി­യിൽ വീണു മു­ഴു­കി­യേ,

വീ­ഴ്ച­യാ­ല­ടി നാ­ശ­വും വന്നു നാം

താ­ഴ്ച­യേ­റും കു­ഴി­യ­തിൽ വീ­ണി­തു്.

പൊയ് പോയ ഗുണം ചി­ന്തി­ച്ചു­ചി­ന്തി­ച്ചു

താ­പ­ത്തി­ന്നു മറുകര കാ­ണാ­തെ

പേർ­ത്തു പേർ­ത്തു ക­ര­ഞ്ഞ­വർ മാനസേ

ഓർ­ത്തു ചി­ന്തി­ച്ചു പി­ന്നെ­പ്പ­ല­വി­ധം,

ശി­ക്ഷ­യാ­യു­ള്ള നന്മ ക­ള­ഞ്ഞു നാം

ര­ക്ഷ­ക്കെ­ന്തൊ­രു­പാ­യം ന­മു­ക്കി­നി

ഇ­ഷ്ട­വാ­രി­ധി സർ­വ്വൈ­ക­നാ­ഥ­നെ

സാ­ഷ്ടാം­ഗ സ്തു­തി­ചെ­യ്തു സേ­വി­ക്കേ­ണം

അ­വി­ടെ­നി­ന്നി­നി മം­ഗ­ല­മേ വരൂ

അവിടെ ദ­യാ­ലാ­ഭ മാർ­ഗ്ഗ­മു­ണ്ടാ­കും.

അ­റ്റ­മാം ദ­യാ­നി­ധി സ്വാമിയേ-​

ക്കു­റ്റം പോ­വ­തി­നേ­റെ സേ­വി­ച്ച­വർ.

സർ­പ്പൈ­ക­ഗു­ണ­സ്വ­രൂ­പ ദൈവമേ.

അവധി തവ ക­രു­ണ­യ്ക്കി­ല്ല­ല്ലോ.

പാപം ചെയ്ത നാ­മേ­റെ പീ­ഡി­ക്കു­ന്നു

താപം നീ­ക്കു­ക സർ­വ്വ­ദ­യാ­നി­ധേ

ന്യാ­യം ക­ല്പി­ച്ച ദൈവമേ നി­ന്നു­ടെ

ന്യാ­യം നി­ന്ദി­ച്ച­ഞ­ങ്ങൾ ദു­രാ­ത്മാ­ക്കൾ

ന്യാ­യ­ലം­ഘ­നം കാരണം നി­ന്നു­ടെ

ന്യാ­യ­ശി­ക്ഷ തി­ക­യ്ക്ക­ല്ലേ നായകാ

ക­ണ്ണി­ല്ലാ­തെ പി­ഴ­ക്ക­യാൽ ഞ­ങ്ങൾ­ക്കു

ദ­ണ്ഡ­മി­പ്പോൾ ഭ­വി­ച്ചു പ­ല­വി­ധം.

ദ­ണ്ഡ­ത്തിൽ നി­ങ്ങൾ­തി­രു­വു­ള്ള­ക്കേ­ടാൽ

ദ­ണ്ഡ­മേ­റ്റം­ന­മു­ക്ക­യ്യോ ദൈവമേ

ആർ­ത്തെ­രി­യു­ന്നോ­രാർ­ത്തി­യ­മർ­ത്തു­വാൻ

പേർ­ത്തു നീ­യൊ­ഴി­ഞ്ഞാ­രു ദ­യാ­നി­ധേ

സർ­വ്വേ­ശാ നി­ന്റെ കാ­രു­ണ്യ ശീതളം

സർ­വ്വ­തൃ­പ്തി സുഖം സ­ക­ല­ത്തി­ന്നും

ദേ­വ­ഗീ­തം ഞ­ങ്ങൾ­ക്കു കു­റ­ക­യാൽ

അ­വ­ധി­ഹീ­ന സം­ഭ്ര­മ വേദന,

അയ്യോ പാപം നി­ര­ന്ത മ­ഹ­ത്വ­മേ.

അയ്യോ ബു­ദ്ധി­ക്ക­ന്ധ­ത്വം ദുർ­ഭാ­ഗ്യ­മേ,

നിൻ തൃ­ക്കൈ ബലം ര­ക്ഷി­ച്ചി­ല്ലെ­ങ്കി­ലൊ

ഗ­തി­യെ­ന്നി­യേ മു­ടി­ഞ്ഞു നാം സദാ

ഇ­പ്ര­കാ­ര­മ­നേ­ക വി­ലാ­പ­മാ­യ്

സു­പീ­ഡ­യൊ­ട­വ­രി­രി­ക്കും വിധൗ

ക­ണ്ണു­നീ­രും തൃ­ക്കൺ­പാർ­ത്തു നായകൻ

ത്രാ­ണം ക­ല്പി­ച്ച­നു­ഗ്ര­ഹി­ച്ചു പുനർ

സ്ത്രീ, പാ­ദ­ത്തി­ന്നു കേടു വ­ന്നി­ടാ­തെ

സർ­പ്പ­ത്തി­നു­ടെ തല ത­കർ­ത്തീ­ടും.

ആ ദോ­ഷ­ത്തി­ന്റെ നാ­ശ­മേ­ല്ക്കാ­തെ ക-

ണ്ടാ­ദ­ത്തി­നു­ടെ ജ­ന്മ­നി­ഭൂ­ത­യാ­യ്.

ക­റ­കൂ­ടാ­തെ നിർ­മ്മ­ല ക­ന്യ­കാ

സർ­വ്വ­പാ­ല­നു ജ­ന­നി­യാ­യ് വരും.

പു­ത്രൻ­ത­മ്പു­രാൻ ന­രാ­വ­താ­ര­ത്തിൽ

ധാ­ത്രി­ദോ­ഷ വി­നാ­ശ­മൊ­ഴി­ച്ചീ­ടും.

ദി­വ്യ­വാ­ക്കു­കൾ കേ­ട്ടോ­ര­ന­ന്ത­രം

ഉൾ­വ്യാ­ധി കു­റ­ഞ്ഞാ­ശ്വ­സി­ച്ചാ­ര­വർ.

ര­ക്ഷ­ക്ക­ന്ത­രം വ­രാ­തി­രി­പ്പാ­നാ­യ്

ശി­ക്ഷ­യാം വണ്ണ. മി­രു­ന്നു സ­ന്ത­തം.

അ­വർ­ക­ളു­ടെ കാലം ക­ഴി­ഞ്ഞി­ട്ടു്

അ­പ­ജ­യ­മൊ­ഴി­ക്കും പ്ര­കാ­ര­ങ്ങൾ.

മു­മ്പി­ലാ­ദ­ത്തോ­ട­രു­ളി­ച്ചെ­യ്ത­പോൽ

ത­മ്പു­രാൻ പി­ന്നെ ഔ­റാ­ഹ­ത്തി­നോ­ടും,

ദാ­വീ­ദാ­കു­ന്ന പു­ണ്യ­രാ­ജാ­വോ­ടും,

അ­വർ­ക്കാ­ത്മ­ജ­ന്മി­ശി­ഹാ­യാ­യ് വരും.

എ­ന്നു­ള്ള ശു­ഭ­വാർ­ത്ത­യ­റി­യി­ച്ച്,

മാ­ന­സാ­ശ­യു­മേ­റെ. വർ­ദ്ധി­ച്ചു.

ലോ­ക­മാ­നു­ഷ­രാ­യ മ­ഹാ­ജ­നം

ലോ­ക­നാ­യ­ക­നെ സ്തു­തി­ച്ചീ­ടി­നാർ.

ലോ­കൈ­ക­നാ­ഥ! സർവ്വ ദ­യാ­നി­ധേ!

ലോ­ക­ര­ക്ഷ­യ്ക്കു വ­ന്നു­കൊ­ള്ളേ­ണ­മേ

മേഘം പെ­യ്യു­ന്ന മ­ഞ്ഞ­തി­ലെ­ങ്കി­ലും

ശീ­ഘ്രം നീയും വ­രാ­ത്ത­തി­നെ­ന്ത­യ്യോ

ആകാശം വെ­ടി­ഞ്ഞി­റ­ങ്ങും ര­ക്ഷ­കാ,

ആകെ നിൻ കൃ­പ­യി­ല്ലാ­തെ­ന്തു ഗതി

നീ­ക്കൂ താമസം പാർ­ക്കാ­തെ വേദന

പോ­ക്കി­ക്കൊ­ള്ളു­ക വേ­ഗ­മെ­ന്നാ­ര­വർ.

ര­ണ്ടാം പാദം സ­മാ­പ്തം.

മൂ­ന്നാം പാദം

ജ­ന്മ­ദോ­ഷം കൂ­ടാ­തെ ദേ­വ­മാ­താ­വു­ത്ഭ­വി­ച്ചു പി­റ­ന്ന­തും താൻ പ­ള്ളി­യിൽ പാർ­ത്തു ക­ന്യാ­വ്ര­ത­വും നേർ­ന്നു­കൊ­ണ്ടു കർ­ത്താ­വി­ന്റെ മ­നു­ഷ്യാ­വ­താ­ര­ത്തെ എ­ത്ര­യും ആ­ശ­യോ­ടു­കൂ­ടെ പ്രാർ­ത്ഥി­ച്ച­തും ഈ ക­ന്യാ­സ്ത്രീ­യു­ടെ വി­വാ­ഹ­നി­ശ്ച­യ­ത്തി­നു­വേ­ണ്ടി ദൈ­വ­നി­യോ­ഗ­ത്തിൽ യൌ­സേ­പ്പു പു­ണ്യ­വാ­ന്റെ വടി കി­ളുർ­ത്ത­തും അ­വ­രു­ടെ പു­ണ്യ­വി­വാ­ഹ­വും ക­ന്യാ­സ്ത്രീ തന്റെ ഉത്തമ ഭർ­ത്താ­വോ­ടു­കൂ­ടെ ന­സ­റ­സ്സിൽ പോ­യ­തും…

പു­ഷ്പം മു­മ്പിൽ പി­ന്നെ­യു­ണ്ടാ­കും ഫലം

വൃ­ഷ്ടി­ക്കു മു­മ്പിൽ മേ­ഘ­മു­ണ്ടാ­യ് വരും.

സൂ­ര്യാ­ഗ്രേ­സ­ര പ്ര­ത്യൂ­ഷ ന­ക്ഷ­ത്രം

വരും നേ­ര­മ­ഹ­സ്സ­ടു­ക്കും ദ്രു­തം

കാ­ല­ത്തി­നു­ടെ മ­ദ്ധ്യ­മ­ടു­ത്ത­പ്പോൾ

ഭൂ­ലോ­ക­ത്തി­നു ര­ക്ഷ­യു­ദി­പ്പാ­നാ­യ്

വെ­ളി­ച്ച­മേ­റും ന­ക്ഷ­ത്ര­മെ­ന്ന­പോൽ

തെ­ളി­വൊ­ടി­ങ്ങു­ദി­ച്ചു ക­ന്യാ­മ­ണി.

വെന്ത ഭൂ­മി­ക്കു ശീ­ത­വർ­ഷ­ത്തി­ന്നാ­യ്

അ­ത്യ­ന്ത ഗു­ണ­വാ­ഹ­മേ­ഘ­മി­തു്

ഉ­ത്ത­മ­ഫ­ലം പൂ­വി­ന്നു­ണ്ടാ­കു­വാൻ

ചി­ത്താ­പ­ഹ­ര രൂ­പ­പു­ഷ്പ­മി­തേ,

ദേ­വ­സൂ­ര്യ­നു­ദി­പ്പാ­ന­വ­നി­യിൽ

ദേ­വാ­നു­ഗ്ര­ഹ താ­ര­മു­ദി­ച്ചി­തു്

രാ­ജ­രാ­ജൻ ധ­രെ­യെ­ഴു­ന്നെ­ള്ളു­വാൻ

രാ­ജ­സിം­ഹാ­സ­നം പ­ണി­യി­ച്ചി­തു്

രാ­ജ­മു­ഷ്ക്ക­ര­ത്വ­ത്തി­ന്ന­ടു­ത്തോ­രു

രാ­ജ­ധാ­നി പ­ണി­ചെ­യ്തു ശോ­ഭ­യിൽ.

സർ­വ്വ­ദോ­ഷ­ത്താൽ വലയും മർ­ത്ത്യ­രെ

സർ­വ്വ­ദോ­ഷ­മ­ക­റ്റി ര­ക്ഷി­ച്ചീ­ടാൻ.

സർ­വ്വേ­ശൻ ന­ര­നാ­വാൻ ജ­ന­നി­യാ­യി

സർവ്വ നിർ­മ്മ­ല കന്നി പി­റ­ന്നി­തു്.

മാനുഷ കു­ല­ശ്രേ­ഷ്ഠ­ര­ത്ന­മി­തു്

തി­ന്മ­യ­റ്റ ഗുണഗണ ശാ­ലി­നി,

ദുർ­ല്ലോ­ക­ത്തി­ന്ന­പ­ജ­യ കാരണം,

സ്വർ­ല്ലോ­ക­ത്തി­നു മാ­ന്യ­മാം സ്ത്രീ­വ­ര

ക­റ­യ­റ്റ നൈർ­മ്മ­ല്യം ധ­രി­ച്ച­വൾ,

നി­റ­വു­ള്ള ധർ­മ്മ­ങ്ങ­ടെ ഭാജനം.

ജ­നി­ച്ച­ന്നേ സം­പൂർ­ണ്ണ­ച­ന്ദ്രൻ പോലെ

മ­നോ­ജ്ഞ­പ്ര­ഭ വീശി തു­ട­ങ്ങി­യാൾ.

പാ­പ­ത്തി­ന്നു­ടെ നി­ഴ­ലും തൊ­ട്ടി­ല്ല

ത­മ്പു­രാ­നി­ഷ്ട പു­ണ്യ­മെ­ല്ലാ­മു­ണ്ട്.

ജ­ന്മ­ദോ­ഷം നിഴൽ പോലും തീ­ണ്ടാ­തെ

ന­ന്മ­യിൽ മു­ള­ച്ചു­ണ്ടാ­യ നിർ­മ്മ­ലാ

റൂ­ഹാ­ദ­ക്കു­ദ­ശാ­യ­വ­ളെ­യു­ടൻ

മഹാ സ്നേ­ഹ­ത്താ­ല­ലം­ക­രി­ച്ചി­തു്.

ആ­ത്മാ­വി­ന്നു­ടെ സാ­മ്യർ­ത്ഥ്യ­മാ­യ­വ

സ­മ്മ­തി­ച്ചു­കൊ­ടു­ത്തു പ്രി­യ­ത്തോ­ടെ,

മാ­ലാ­ഖാ­മാർ­ക്കും മ­നു­ഷ്യർ­ക്കു­മു­ള്ള

ആ­ത്മ­പു­ഷ്ടി­യി­തി­നോ­ടൊ­ത്തു­വ­രാ.

പു­ത്രൻ­ത­മ്പു­രാൻ ജ­ന­നി­യാ­കു­വാൻ

മർ­ത്ത്യ­ര­ത്ന­ത്തെ വ­രി­ച്ചു കൈ­ക്കൊ­ണ്ടു

ബാവാ പു­ത്രി­യി­വ­ളെ­ന്ന­തു­പോ­ലെ

സർ­വ്വ­ത്തെ­ക്കാ­ളു­മേ­റെ സ്നേ­ഹി­ച്ചി­തു.

മാ­ലാ­കാ­മാ­രിൽ പ്ര­ധാ­നി­ക­ള­വർ

വേ­ല­യ്ക്കു­നി­ല്പാ­നേ­റെ­യാ­ഗ്ര­ഹി­ച്ചു

ഗൗ­റി­യേ­ലി­നെ ത­മ്പു­രാൻ ക­ല്പി­ച്ചു

സ്വർ­ന്നി­ധി­യാ­മ്മ­റി­യ­ത്തെ കാ­പ്പാ­നാ­യി

സർ­വ­ഭൂ­ത­രു­മാ­ദ­രി­പ്പാ­നാ­യി

മ­റി­യ­മെ­ന്ന നാ­മ­ധേ­യ­മി­തു്.

ത്രി­ലോ­ക­ത്തി­ലും പൂ­ജ്യ­മാം നാ­മ­ത്തെ

ക­ല്പി­ച്ചു പേ­രു­മി­ട്ടു സർ­വേ­ശ്വ­രൻ.

ജ­നി­ച്ച­ന്നെ തി­ക­ഞ്ഞു ബു­ദ്ധി­പ്ര­ഭാ

മാ­ന­സ­ത്തെ ന­ട­ത്തും യ­ഥോ­ചി­തം

അ­ങ്ങ­പേ­ക്ഷ­യ്ക്കു ലാ­ക്കി­തു ത­മ്പു­രാൻ

അ­ങ്ങേ­ക്കി­ഷ്ട­മി­ത­ങ്ങെ പ്ര­മാ­ണ­മാം.

ബു­ദ്ധി­ധ്യാ­ന­വും ചി­ത്ത­ര­സ­ങ്ങ­ളും

പ്ര­ധാ­ന ഗു­ണ­മി­ഛി­ക്കും സ­ന്ത­തം.

ഭൂ­ലോ­കം പ്ര­തി­യി­ഛ ഒ­രി­ക്ക­ലും

ഉ­ള്ളിൽ പൂ­കാ­തെ വാണു ത­പ­സ്വി­നി

മൂ­ന്നു വ­യ­സ്സിൻ കാലം ക­ഴി­ഞ്ഞ­പ്പോൾ

അ­ന്നോ­റ­ശെ­ലം പ­ള്ളി­യിൽ പാർ­ത്ത­വൾ

പി­താ­ക്ക­ന്മാ­രെ ചി­ന്തി­ക്കാ­തെ സദാ

ശാ­സ്ത്ര­ത്തി­ങ്ക­ലു­റ­പ്പി­ച്ചു മാനസം.

അ­ല്പ­ഭ­ക്ഷ­ണം ദേവ ജപം തപ-

സ്സെ­പ്പൊ­ഴു­മി­വ വൃ­ത്തി­ക­ള­യാ­തെ

ഉ­റ­ക്ക­ത്തി­ലും മ­ന­സ്സും ബു­ദ്ധി­യും

ഉ­റ­ക്ക­ത്തി­ന്റെ സു­ഖ­മ­റി­യാ­തെ

ദൈ­വ­മം­ഗ­ലം ചി­ന്തി­ച്ചും സ്നേ­ഹി­ച്ചും

ജീ­വി­തം ക­ഴി­ച്ചീ­ടു­മാ­റാ­വ­ത്.

പു­ണ്യ­വാ­സ­ത്തി­നു മാ­ലാ­കാ­മാ­രു­ടെ

ശ്രേ­ണി നിയതം ക­ന്നി­യെ സേ­വി­ക്കും.

ശാ­സ്ത്ര­ത്തി­ന്നു­ടെ പൊരുൾ തി­രി­ച്ചീ­ടും

ഉ­ത്ത­ര­ലോ­കേ വാർ­ത്ത­യ­റി­യി­ക്കും

ആ­ദ­ത്തി­ന്നു­ടെ ദോ­ഷ­മൊ­ഴി­പ്പാ­നാ­യ്

യൂ­ദ­ജ­ന്മ­ത്തിൽ ജ­നി­പ്പാൻ ത­മ്പു­രാൻ

ക­ല്പി­ച്ച കാ­ല­മൊ­ട്ടു തി­ക­ഞ്ഞ­തു്

ത­മ്പു­രാ­നെ­യീ ഭൂ­മി­യിൽ കാൺമതി-​

ന്നുപായമത്രേ-​വന്നിവയെന്നതും

മുൻ­പിൽ നി­വ്യ­ന്മാ­രോ­ട­രുൾ ചെ­യ്ത­പോൽ

സ­ത്യ­വാർ­ത്ത­ക­ള­റി­യി­ക്കും വിധൗ

ചേതസി ദാ­ഹ­മു­ജ്വ­ലി­ക്കും സദാ

ശ­ക്തി­യേ­റി­യ തീ­യി­ല­ന­ന്ത­രം.

ഘൃതം വീ­ഴ്ത്തി­യാൽ ക­ത്തു­മ­തു­പോ­ലെ

വ­ന്ന­രു­ളു­ക ദൈവമെ! താമസം

നീ­ങ്ങു­വാ­ന­നു­ഗ്ര­ഹി­ക്ക സ­ത്വ­രം

ഗു­ണ­മെ­ന്നും നീ­യ­ല്ലാ­തെ­യി­ല്ല­ല്ലോ,

പു­ണ്യം കൂ­ട്ടു­വാൻ വ­ന്ന­രു­ളേ­ണ­മെ!

പ്രാ­ണ­പ്രാ­ണൻ നീ സർവ്വ മം­ഗ­ല­മെ

പ്രാ­ണേ­ശാ എന്നെ വ­ന്നാ­ശ്വ­സി­പ്പി­ക്ക

ക­ണ്ണി­നു വെ­ളി­വെ­നി­ക്കു നീ­ത­ന്നെ

ഘൃ­ണ­യാ­ലിൽ പോ­വാ­നു­ദി­ക്ക നീ

പണ്ടു കാ­ര­ണ­വർ ചെ­യ്ത­തോർ­ക്കു­മ്പോൾ

കണ്ടു നി­ന്നെ ഞാൻ വ­ന്ദി­ച്ചു­കൊ­ള്ളു­വാൻ,

ഭാ­ഗ്യ­ത്തി­ന്നു­ടെ യോ­ഗ­മു­ണ്ടാ­കു­മോ?

അ­ഗ­തി­ക്കു സ­ഹാ­യ­മു­ണ്ടാ­കി­ലോ.

അ­ന്നി­നി­ക്കു­ള്ള ദാ­ഹ­വി­നാ­ശ­മാം

അന്നു തൽപരം ഭാ­ഗ്യം വേ­ണ്ടൂ ഭൂവി.

നീയീ ഭൂ­മി­യിൽ ജ­നി­ച്ചു­കൊ­ള്ളു­കിൽ

പ്രി­യ­ത്താ­ല­പ്പോൾ ദാ­സി­യ­മ്മ­യ്ക്കു ഞാൻ

കൂ­ലി­വേ­ണ്ട സ­മ്മാ­ന­വും ചെ­യ്യേ­ണ്ട

വേ­ല­യൊ­ക്കെ­യ്ക്കു­മാ­ളു ഞാൻ നി­ശ്ച­യം.

നി­ന്നെ­ക്കാർ­പ്പാ­നും നി­ന്നെ­യെ­ടു­പ്പാ­നും

എ­ന്നി­ലേ­തും മ­ടി­യി­ല്ല ദൈവമേ

ഉ­റ­ങ്ങു­ന്നേ­രം നി­ന്നെ ദ­യ­വോ­ടെ

ഉ­റ­ങ്ങാ­തെ ഞാൻ കാ­ത്തു കൊ­ണ്ടീ­ടു­വാൻ

ഉ­റ­ക്ക­ത്തി­നു ഭംഗം വ­രു­ത്താ­തെ

വെ­റു­പ്പി­ക്കാ­തി­രി­ക്കും തൃ­ക്കാൽ­ക്കൽ ഞാൻ.

തൃ­ക്കാൽ­മ­യ­ത്തിൽ പ­രി­ഭ­വി­ക്കാ­തെ

ഭ­ക്തി­യോ­ടു ഞാൻ മു­ത്തു­മ­തു­നേ­രം

ഉ­യർ­ന്നി­ട്ടി­ഛ­യൊ­ക്കെ­യും സാ­ധി­പ്പാൻ

ത­ണു­പ്പി­ച്ചീ­ടും ചൂ­ടു­ള്ള കാ­ല­ത്തിൽ

ശീതം പോ­ക്കു­വാൻ കു­ളിർ­ന്നി­രി­ക്കു­മ്പോൾ

ഒ­ത്ത­പോൽ സദാ ഇ­രി­ക്കു­ന്നു­ണ്ടു് ഞാൻ

ന­ട­പ്പാൻ കു­ഞ്ഞു­തൃ­ക്കാ­ലി­ള­ക്കു­മ്പോൾ

പി­ടി­ച്ചു­ണ്ണി­യെ ന­ട­ത്തി­കൊ­ള്ളു­വാൻ

പ്രേ­മ­ത്തി­ന്നു­ടെ കൂ­രി­ടം ദൈവമെ

എ­ന്മ­നോ­ര­സ­മു­ജ്ജ്വ­ലി­ക്കു­ന്ന­തു്

ക­ന്യ­കാ­ര­ത്ന­മി­ങ്ങ­നെ ചി­ന്തി­ച്ചു.

പി­ന്നെ­ത്ത­ന്നിൽ വി­ചാ­രി­ച്ച­പേ­ക്ഷി­ച്ചു.

ഇ­ക്കൃ­മി­യാ­യ ഞാ­നി­തു ചി­ന്തി­ച്ചാൽ

ഇ­ക്രി­യ­കൾ­ക്കു യോ­ഗ്യ­മി­നി­ക്കു­ണ്ടോ.

നീ­യ­ന­ന്ത­ഗു­ണ സ­ക­ലാം­ബു­ധി

നീ­യ­ഖി­ല­പ്ര­ഭു സർ­വ്വ­മു­ഷ്ക്ക­രൻ

ഒൻ­പ­തു­വൃ­ന്ദം മാ­ലാ­കാ­മാർ നി­ന്റെ

മുൻ­പി­ലാ­ദ­രി­ച്ചെ­പ്പോ­ഴും നിൽ­ക്കു­ന്നു.

ദേവാ നി­ന്നു­ടെ ശു­ശ്രൂ­ഷ­യാ­സ്ഥ­യാ­യ്

സേ­വി­ച്ച­ങ്ങ­വർ നി­ന്നു സ്തു­തി­ക്കു­ന്നു.

മൺ­പാ­ത്രം കി­ഴി­ഞ്ഞു­ള്ള­വൾ ഞാ­ന­ല്ലോ

ഇ­പ്ര­കാ­രം­ഞാ­നെ­ന്തു മോ­ഹി­ക്കു­ന്നു

കാ­രു­ണ്യ­ത്തി­ന്റെ വി­സ്മ­യ­ത്താ­ലെ നീ

പ­രി­പൂർ­ണ്ണ­മി­നി­ക്കു വ­രു­ത്തു­ക

സൂ­ര്യ­വേ­ഷ­ത്തെ നോ­ക്കു­മ­തു­പോ­ലെ

ദൂ­രെ­യെ­ങ്കി­ലും ക­ണ്ടാ­വു നിൻ പ്രഭാ

ഈ­വ­ണ്ണം നി­ത്യ­മ്മാ­ന­സേ ചി­ന്തി­ച്ചു

ദൈ­വാ­നു­ഗ്ര­ഹം പാർ­ത്തീ­ടും ക­ന്യ­കാ,

അ­ന്യ­ഭാ­വ­മു­ണ്ടാ­ക­രു­തെ­ന്നു­മേ

മാ­ന­സ­ത്തി­ലു­റ­ച്ചി­തു നി­ശ്ച­യം.

മാം­സ­മോ­ഹ­ങ്ങ­ളേ­റെ­യ­റ­ച്ച­വൾ

ക­ന്യാ­ത്വം നേർ­ന്നു സർ­വ്വേ­ശ­സാ­ക്ഷി­ണി

പ­ന്തി­ര­ണ്ടു­വ­യ­സ്സു തി­ക­ഞ്ഞ­പ്പോൾ

ഭർ­ത്താ­വാ­രി­വൾ­ക്കെ­ന്ന വി­ചാ­ര­മാ­യി

വി­വാ­ഹം ചെയ്ത ക­ന്യ­യ്ക്കു പു­ത്ര­നാ­യ്

ദേവൻ ജ­നി­പ്പാൻ ക­ല്പി­ച്ച കാരണം

സ്ത്രീ­വർ­ഗ്ഗ­മെ­ല്ലാം വേൾ­ക്ക­ണ­മെ­ന്ന­തു്

പൂർ­വ്വ­ക­ല്പ­ന­യാ­യ­ത­റി­ഞ്ഞാ­ലും

ഈ­വ­ണ്ണം ന­ര­ജ­ന്മ­ത്തി­ലാ­രു­മേ

ഭൂ­മി­യി­ലു­ണ്ടാ­യി­ല്ലെ­ന്നു നി­ശ്ച­യം

രൂ­പ­സൗ­ന്ദ­ര്യ മഹാ വി­ര­ക്തി­യും

ഉ­പേ­ക്ഷാ­പേ­ക്ഷ സു­ക്ര­മ നീ­തി­യും.

ദേ­വ­സേ­വ­യും ശാ­സ്ത്ര­വി­ജ്ഞാ­ന­വും

ഇ­വ­യ­ങ്ങ­നെ ക­ണ്ട­വ­രാ­രു­ള്ളു.

ഇ­ക്ക­ന്യ­യു­ടെ മു­ഖ­ത്തു നോ­ക്കു­മ്പോൾ

ശ­ങ്കാ­ചാ­ര­ങ്ങൾ പ­റ­ഞ്ഞു കൂ­ടു­മോ?

ദേ­വി­യി­ല്ലെ­ന്നു ശാ­സ്ത്ര­ത്തിൽ കണ്ടു നാം

ഇവൾ ദേ­വി­യെ­ന്നോർ­ത്തു പോ­മ­ല്ലെ­ങ്കിൽ

ഇ­വൾ­ക്കു തു­ണ­യാ­കു­വാൻ യോ­ഗ്യ­നെ

ദ്യോ­വിൽ നി­ന്ന­ങ്ങു വ­രു­ത്തി­ക്കൂ­ടു­മോ.

പ­ട്ട­ക്കാ­രി­തി­ങ്ങ­നെ­യെ­ണ്ണ­മ്പോൾ

കൂ­ടു­ന്നി­ല്ല. വി­ചാ­ര­ത്തിൽ ച­ഞ്ച­ലം.

ദേ­വ­ഭാ­വ­മ­ന്വേ­ഷി­ക്ക­യെ­ന്ന­തു്

നിർ­വ്വൈ­ഷ­മ്യ­മു­റ­ച്ചു­വെ­ച്ചു തദാ

ദേ­വ­ധ്യാ­ന­സ്ഥ­ല­മ­തി­ലേ­വ­രും

ദേ­വ­സേ­വ­ദ്ധ്യാ­നം ചെ­യ്ത­പേ­ക്ഷി­ച്ചു.

ദേവൻ താ­ന­റി­യി­ച്ചി­തു വാർ­ത്ത­കൾ

സേ­വ­ക­ര­റി­ഞ്ഞ­വ്വ­ണ്ണം ക­ല്പി­ച്ചു.

വി­വാ­ഹം ചെ­യ്യാ­തു­ള്ള പു­രു­ഷ­ന്മാർ

വി­വാ­ഹ­ത്തി­നു പ­ള്ളി­യിൽ കൂ­ടു­വാൻ

കൈ­വ­ടി­യാൽ വ­രു­വാ­ന­റി­യി­ച്ചു

കൈ­വ­ടി­യു­മെ­ടു­ത്തു­കൊ­ണ്ടാ­ര­വർ.

ക­ല്പി­ച്ച­പോ­ലെ വേഗം പു­റ­പ്പെ­ട്ടു

ശി­ല്പ­മാ­യൊ­ക്കെ ഭൂ­ഷ­ണ­വേ­ഷ­ത്തിൽ

പി­ന്നാ­ലെ വന്നു ധന്യൻ യ­വു­സേ­പ്പും

ചിൽ­പു­രു­ഷ­നു കൈ­വ­ടി­യി­ല്ലാ­ഞ്ഞു

കോ­പി­ച്ചു പ­ട്ട­ക്കാ­ര­ന­യാ­ളോ­ടു

ദേ­വ­ഭ­ക്തൻ മ­നോ­ഭീ­തി പൂ­ണ്ട­പ്പോൾ

കൈ­വ­ടി­യൊ­ന്നു നൽ­കി­യൊ­രു സഖി

മർ­ത്ത്യ­രാ­ജ­നാം പു­ണ്യ­വാ­ന്റെ കൈയിൽ

ചേർ­ത്ത ദണ്ഡു വ­ര­ണ്ട­ത­റി­ഞ്ഞാ­ലും.

പു­ണ്യ­ശാ­ല­യിൽ കൈവടി വ­ച്ചു­ടൻ

വീണു കു­മ്പി­ട്ട­പേ­ക്ഷി­ച്ചു സാ­ദ്ധ്യ­മാ­യ്.

ക­ന്യ­കാ­യി­നി­ക്കാ­ക­ണം ഭാ­ര്യ­യാ­യ്

എ­ന്ന­പേ­ക്ഷി­ച്ചു ബാ­ല­രെ­ല്ലാ­വ­രും.

ക­ന്യാ­ത്വ­ക്ഷ­യം വ­രാ­തി­രി­പ്പാ­നാ­യ്

ധ­ന്യ­നാം യ­വു­സേ­പ്പു­മ­പേ­ക്ഷി­ച്ചു.

ഒ­ട്ടു­നേ­രം ക­ഴി­ഞ്ഞോ­ര­ന­ന്ത­രം

എ­ടു­ത്തു വടി നോ­ക്കി­യ­നേ­ര­ത്തു്

ആ­ശ്ച­ര്യ­മൊ­രു ശു­ഷ്ക്ക­മാ­യ വടി

പ­ച്ച­വെ­ച്ചു കി­ളിർ­ത്തു ചി­ത്ര­മ­ഹോ

ശാ­ഖാ­പ­ത്ര­വും പു­ഷ്പ­ഫ­ല­ങ്ങ­ളും

ശാ­ഖാ­ത­ന്മേ­ലി­റ­ങ്ങി­തു റു­ഹാ­യും.

ദ­ണ്ഡെ­ല്ലാ­വ­രും നോ­ക്കി­യ നേ­ര­ത്തു്

പു­ണ്യ­നാം യൗ­സേ­പ്പെ­ന്ന­റി­ഞ്ഞു­ടൻ

ദാ­വീ­ദി­ന്നു­ടെ രാ­ജ­ജ­ന്മ­മു­ള്ള

സു­വി­നീ­തൻ യൗ­സേ­പ്പു ക­ന്യ­യെ

അ­ക്കാ­ലം യൂ­ദ­രു­ടെ മ­ര്യാ­ദ­യ്ക്കു്

ത­ക്ക­പോ­ലെ വി­വാ­ഹ­വും ചെ­യ്തു­ടൻ.

ഭാ­ര്യ­സു­വ്ര­തം നേർ­ന്ന­തു കേ­ട്ട­പ്പോൾ

വീ­ര്യ­വാൻ യൗ­സേ­പ്പു തെ­ളി­ഞ്ഞു­ടൻ.

ധർ­മ്മ­ത്തി­ന്നു സ­ഹാ­യ­മു­ണ്ടാ­യെ­ന്നു

ബ്ര­ഹ്മ­ചാ­രി­പ്ര­ധാ­നി സ്തു­തി­ചെ­യ്തു

ഭാ­ര്യ­യ്ക്കു­ള്ള മു­ഖ­പ്ര­ഭ നോ­ക്കു­മ്പോൾ

സൂ­ര്യൻ പോലെ തെ­ളി­ഞ്ഞു­വി­ള­ങ്ങു­ന്നു.

പു­ണ്യ­ഭാ­വ­മു­ദി­ച്ചു ശോ­ഭി­ക്കു­ന്നു,

ഗു­ണ­ത്തി­ന്നു ചെ­ലു­ത്തീ­ടും മാനസം.

ആ­യ­തു­കൊ­ണ്ടു യൗ­സേ­പ്പു ഭാ­ഗ്യ­വാൻ

ഭാ­ര്യ­യും കൊ­ണ്ടു­പോ­യി ന­സ­റ­സ്സിൽ

മൂ­ന്നാം പാദം സ­മാ­പ്തം.

നാലാം പാദം

മാ­താ­വും തന്റെ ഭർ­ത്താ­വും കൂടി എ­ത്ര­യും ഉന്നത പു­ണ്യ­വ്യാ­പാ­ര­ത്തോ­ടു­കൂ­ടെ ന­സ്ര­സ്സിൽ പാർ­ത്തു­വ­രു­മ്പോൾ ഗൗ­റി­യേൽ മാ­ലാ­കാ മാ­താ­വി­നോ­ടു മംഗല വാർ­ത്ത ചൊ­ന്ന­തും, ഉ­ദ­ര­ത്തിൽ പു­ത്രൻ ത­മ്പു­രാൻ അ­വ­ത­രി­ച്ച­തും ഇ­രു­വ­രും കൂടെ ഗ്ലീ­ലാ­യിൽ പോ­യ­തും, മാ­താ­വി­ന്റെ സ്വ­സ്തി കേ­ട്ട­പ്പോൾ ഏ­ലീ­ശ്വാ­യിൽ റൂ­ഹാ­ദ­ക്ക­ദ­ശാ നി­റ­ഞ്ഞു മാ­താ­വി­നെ സ്തു­തി­ച്ച­തും മാ­താ­വു കർ­ത്താ­വി­നെ പു­ക­ഴ്ത്തി പത്തു വാ­ക്യം ചൊ­ല്ലി­യ­തും, പി­ന്നെ­യും തി­രി­കെ ഇ­രു­വ­രും ന­സ്ര­സിൽ വന്നു പാർ­ക്കു­മ്പോൾ ഭാ­ര്യ­യു­ടെ ഗർ­ഭ­ത്തിൻ ര­ഹ­സ്യ­മ­റി­യാ­തെ യൌ­സേ­പ്പ­പു­ണ്യ­വാ­നു­ണ്ടാ­യ ദുഃഖം മാ­ലാ­കാ കാ­ണ­പ്പെ­ട്ടു തീർ­ത്ത­തും ദേ­വ­മാ­താ­വ് തന്റെ പു­ത്രൻ­റ ദർശനം ഏ­റ്റ­വും ആ­ഗ്ര­ഹി­ച്ചു­വ­ന്ന­തും.

ഉമ്മ കന്യക ന­സ്ര­സിൽ പോ­യ­പ്പോൾ

ന­ന്മ­ക്കും ഗു­ണ­വൃ­ത്തി ത­പ­സ്സി­ന്നും

തു­മ്പ­മേ­തും വ­രു­ത്താ­തെ നി­ഷ്ഠ­യാ­യ്,

മുൻ­പിൽ പ­ള്ളി­യിൽ പാർ­ത്തി­രി­ക്കും വണ്ണം

സ്വാ­മി­ത­ന്നു­ടെ­യി­ഷ്ട­മ­തു­പോ­ലെ

ശ്ര­മി­ച്ചു പു­ണ്യ­ഭർ­ത്താ­വും താ­നു­മാ­യ്

ഏ­ക­മാ­ന­സാൽ പു­ണ്യ­കാ­ര്യ­ത്തി­ന്നു

സ­ങ്ക­ല്പി­ച്ചു പു­റ­പ്പെ­ട്ടു സ­ന്ത­തം.

ഒ­ട്ടൊ­ഴി­യാ­തെ ധർ­മ്മ­ഗു­ണ­ത്തി­ന്നും

കൂടെ ക്ലേ­ശി­ച്ച വി­ഘ്നം വ­ന്നീ­ടാ­തെ

അ­വർ­ക­ളു­ടെ മം­ഗ­ല­വൃ­ത്തി­യെ

നാ­വി­നാ­ല്പ­റ­ഞ്ഞൊ­പ്പി­ച്ചു കൂ­ടു­മോ?

യൗ­സേ­പ്പു ശു­ഭ­പൂർ­ണ്ണ ന­ദി­യെ­ങ്കിൽ

ആ സ്ത്രീ­ര­ത്ന­മ­ബ്ധി­യോ­ടു­പ­മി­ക്കാം

അയാൾ മു­ഖ്യ­ത­കൊ­ണ്ട­ദ്രി­യെ­ങ്കി­ലോ

ആ­യു­മ്മാ­മ­ല­മു­ക­ളെ­ന്നു നൂനം

മാ­ണി­ക്യം കൊ­ണ്ട­യാൾ പൊ­ന്നെ­ന്നാ­കി­ലോ

മ­ണി­നാ­യ­ക­ക്ക­ല്ലാ­യു­മ്മാ­ത­ന്നെ

ഭൂ­ത­ല­ത്തി­ലും സം­ഭു­വ­ന­ത്തി­ലും

ആ സ്ത്രീ­ര­ത്ന­ത്തോ­ടൊ­പ്പ­മി­ല്ലാ­രു­മേ

സൃ­ഷ്ടി­ചെ­യ്ത കാർ­ത്താ­വി­ന്റെ മു­ഖ്യ­ത

സൃ­ഷ്ടി­മു­ഖ്യ­മി­തേ­റെ സ്തു­തി­ക്കു­ന്നു.

സ്വർ­ന്നി­ധി­ക­ളാൽ വ്യാ­പ്ത­മം­ഗ­ലം കൃതം

ത­മ്പു­രാ­ന്റെ­യി­രി­പ്പി­ന്നു പാ­ത്ര­മാ­യ്

എന്നു തോ­ന്നി­യ സമയം ത­മ്പു­രാൻ

ത­ന്നു­ടെ മ­നി­ഷ്പ­ത്തെ­യ­യ­ച്ചി­തു്,

ക­ന്യ­ക­യു­ടെ സ­മ്മ­തം കേ­ട്ടി­ട്ടു

ക­ന്യ­ക­യ്ക്കു സൂ­നു­വാ­കു­വാൻ ത­മ്പു­രാൻ

ദൂ­ത്യ­ത്തി­ന്നു­ടെ യോ­ഗ്യ­മാ­കും യഥാ

ദൂ­ത­രിൽ ബ­ഹു­മാ­ന്യ­നെ ക­ല്പി­ച്ചു

രാ­ത്രി പാതി ചെ­ന്നെ­ത്തി­യ നേ­ര­ത്തു

ഉ­ത്ത­മ­ധ്യാ­ന­യു­ക്ത­യു­മ്മാ­യു­മാ­യ്

ര­ഹ­സ്യ­ന­മ­സ്കാ­രം ചെ­യ്യു­ന്ന­പ്പോൾ

മഹാ ഭ­ക്ത­നാം ഗൗ­റി­യേൽ മാ­ലാ­കാ

സ്വ­നാ­ഥ­യി­തെ­ന്നെ­ത്ര­യും ഭ­ക്തി­യാൽ

ചെ­ന്നു വ­ന്ദി­ച്ചു­കു­മ്പി­ട്ടു­ണർ­ത്തി­നാൻ

സത്വം നി­ന്നിൽ സർ­വ്വേ­ശ തി­രു­വു­ള്ളം

ദ­ത്ത­മാം ഗു­ണം­കൊ­ണ്ടു നി­റ­ഞ്ഞോ­ളേ

നി­ന്നോ­ടു­കൂ­ടെ നാ­ഥ­നാം ത­മ്പു­രാൻ

നീ വ­ധു­ക്ക­ളി­ലാ­ശീർ­വ്വ­ദി­ക്ക­പ്പെ­ട്ടു

ഇ­ത്യാ­ദി വാ­ക്കു കേ­ട്ടു­ടൻ ക­ന്യ­കാ

അ­ത്യ­ന്തം പ­രി­ഭ്ര­മി­ച്ചു ശ­ങ്കി­ച്ചു

സ്തു­തി­രൂ­പ­മാം വാ­ക്കി­നെ­ന്തി­ങ്ങ­നെ

ചി­ന്തി­ച്ചു മ­ഹാ­വി­കാ­രം പൂ­ണ്ടു­ടൻ

മാ­ന­സ­ത്തി­ലെ ശങ്ക കാ­ണും­വി­ധൗ

വന്ന ദൂ­ത­നു­ണർ­ത്തി­ച്ച­തു­നേ­രം.

“ചിന്ത നീ­ക്കിൻ മറിയം, പേ­ടി­ക്കേ­ണ്ട

ത­മ്പു­രാ­ന്റെ പ്ര­സാ­ദം നി­ന­ക്കു­ണ്ട്.

നി­ന­ക്കു­ദ­രേ ഗർ­ഭ­മു­ണ്ടാ­യ് വരും

സൂ­നു­വെ പ്ര­സ­വി­ക്കു­മ­ന­ന്ത­രം

അ­വ­നെ­യീ­ശോ പേർ നീ വി­ളി­ക്കേ­ണം

ഭു­വ­ന­ങ്ങ­ളിൽ വ­ലി­യ­വ­നാ­കും”

ഏ­ക­ത­പ്പെ­ട്ട­വ­നു പു­ത്ര­നി­വൻ

സ­ക­ലേ­ശ­ന­ന­ന്ത ദ­യാ­പ­രൻ

ജ­ന­ക­നാ­കും ദാ­വീ­ദു­രാ­ജ­ന്റെ

ത­ന­യ­നീ­യാൾ വാഴും സിം­ഹാ­സ­നേ

എ­ങ്ങ­നെ ഭ­വി­ച്ചി­ടു­മി­തൊ­ക്ക­വേ?

പു­രു­ഷ­സം­ഗ­മ­റി­യു­ന്നി­ല്ല. ഞാൻ

ന­ര­സം­മോ­ഹ പ്ര­ത്യാ­ശ­മി­ല്ല­മേ

നിർ­മ്മ­ല­നാ­യ സർ­വ്വേ­ശ സാ­ക്ഷി­ണീ

നിർ­മ്മ­ല ക­ന്യാ­വ്ര­ത­വും നേർ­ന്നു ഞാൻ

ഉ­ത്ത­ര­മു­ണർ­ത്തി­ച്ചി­തു മാ­ലാ­കാ

സ­ത്വ­മാ­യ വ­ച­ന­ങ്ങൾ പി­ന്നെ­യും.

റൂ­ഹാ­ദ­ക്കു­ദ­ശാ­യി­റ­ങ്ങും നി­ന്നിൽ

സിം­ഹാ­സ­ന­മ­യാൾ­ക്കു നീ­യാ­കു­മേ,

പൂ­ര­ഭൂ­ത­മാം വി­സ്മ­യ­വൃ­ത്തി­യാൽ

നിൻ­വ­യ­റ്റിൽ ജ­നി­ച്ചി­ട്ടും സു­പ്ര­ജ

ക­ന്യാ­ത്വ­ത്തി­നു ക്ഷ­യ­മു­ണ്ടാ­കാ­തെ

ക­ന്യ­കേ! ദേ­വ­മാ­താ­വാ­കും നീയെ

ആലാഹാ പു­ത്രൻ നി­ന്മ­ക­നാ­യ് വരും

അലസി ന­രർ­ക്ക­യാ­ളൊ­ഴി­ച്ചീ­ടും

എ­ന്നു­ത­ന്നെ­യു­മ­ല്ല. വി­ശേ­ഷി­ച്ചും

നി­ന്നു­ടെ­യി­ള­യ­മ്മ­യാ­മേ­ലീ­ശ്വാ

വൃ­ദ്ധ­ത പൂ­ക്കി­രി­ക്കു­ന്ന­റി­വ­ല്ലോ?

വാർ­ദ്ധ­ക്യ­ത്തി­ങ്കൽ ഗർഭം ധ­രി­ച്ചി­ട്ടു

മാ­സ­മാ­റാ­യി മ­ച്ചി­പേ­രെ­ങ്കി­ലും

അ­സാ­ദ്ധ്യ കാ­ര്യം സർ­വ്വേ­ശ­നി­ല്ല­ല്ലൊ,

മാ­ലാ­കാ­യ­തു­ണർ­ത്തി­ച്ച­തു­നേ­രം

കാലം വൈ­കാ­തെ ക­ന്യ­യ­രുൾ­ചെ­യ്തു.

ദേ­വ­നു­ദാ­സി­യാ­കു­ന്നു ഞാ­നി­താ

ദേ­വ­നി­ഷ്ടം പോ­ലെ­യെ­നി­ക്കാ­ക­ട്ടെ

അൻ­പോ­ടി­ങ്ങ­നെ കന്യക ചൊ­ന്ന­പ്പോൾ

ത­മ്പു­രാൻ റൂ­ഹാ­ക്ക­ന്യാ­മ­ണി­യു­ടെ

ഉ­ദ­ര­ത്തി­ല­തി ശു­ദ്ധ­ചോ­ര­യാൽ

സു­ദേ­ഹം നിർ­മ്മി­ച്ചു­ണ്ടാ­ക്കി സ­ത്വ­രം

സർ­വ്വ­ബോ­ധം നി­റ­ഞ്ഞൊ­രാ­ത്മാ­വി­നെ

സർ­വ്വേ­ശൻ നിർ­മ്മി­ച്ചാ­ദേ­ഹം പൂ­കി­ച്ചു

പു­ത്രൻ­ത­മ്പു­രാൻ ക­ന്യാ­മ­ണി­യു­ടെ

പു­ത്ര­നാ­യി­യെ­ടു­ത്തു മ­നു­സു­ഖം

ആ­ത്മാ­വു­ദേ­ഹ­മാ­യു­സാൽ വർ­ദ്ധി­ച്ചു

ആ­ത്മ­നാ­ഥ­നു­മി­ങ്ങ­നെ­മർ­ത്ത്യ­നാ­യ്

പു­ത്രൻ­ത­മ്പു­രാൻ ര­ണ്ടു­മെ­ടു­ത്തി­ങ്ങു

പു­ത്ര­രാ­യ ന­രാ­ദി­യെ ര­ക്ഷി­പ്പാൻ

ദേ­വ­മർ­ത്യ­സ്വ­ഭാ­വ­മെ­ടു­ത്തി­തു

ദേ­വ­മാ­നു­ഷ­നാ­യി­യാ­ളി­ങ്ങ­നെ

സ്വ­ദ­യാ­വോ­ടി­ള­യ­മ്മ­യെ­ക്കാ­ണ്മാ­നാ­യ്

സാ­ദേ­വ­മാ­തൃ­ക­ന്യ­ക യാ­ത്ര­യാ­യ്

ഗ്ലീ­ലാ­പ്പർ­വ്വ­തം ക­ട­ന്നെ­ഴു­ന്നെ­ള്ളി

ഗ്ലീ­ലാ­ച­ന്ത­യിൽ സ്ക­റ്യാ­ഗൃ­ഹം­പു­ക്കു

അമ്മ കന്നി, ഇ­ള­യ­മ്മെ­ക്ക­ണ്ടു­ടൻ

ശ്ലാ­മ്മ ചൊ­ല്ലി­യ­ണ­ഞ്ഞു ത­ഴു­കി­നാൻ

സ്വ­ത്വം ചൊ­ന്ന­തു കേ­ട്ടൊ­രേ­ലീ­ശു­വാ

സ­ന്തോ­ഷാൽ പ­രി­പൂർ­ണ്ണ­ത പ്രാ­പി­ച്ചു

റൂ­ഹാ­ദ­ക്കു­ദ­ശാ­യു­മ­തു­നേ­രം

ര­ഹ­സ്യ­വി­ധ­മെ­ല്ലാ­മ­റി­യി­ച്ചു

സ­ത്യ­മേ­ലീ­ശ്വാ ഗർ­ഭ­ത്തി­ലെ പ്രജാ

അ­ത്യ­ന്തം തെ­ളി­ഞ്ഞോ­ടി­ച്ചാ­ടി­ക്കൊ­ണ്ട്

ക­ന്നി­ത­ന്നു­ദ­ര­ത്തി­ലെ നാഥനെ

വ­ന്ദി­ച്ചേ­ലീ­ശ്വാ­തൻ പ്ര­ജ­കു­മ്പി­ട്ടു

ഈ­ശോ­നാ­ഥ­നാം ക­ന്യൂ­ദ­ര­ഫ­ലം

ആ­ശീർ­വ്വാ­ദം കൊ­ടു­ത്തു യോ­ഹ­ന്നാ­നെ,

ശു­ദ്ധ­മാ­ക്കി­യു­ദ­ര­ത്തിൽ വച്ചു താൻ

സ്നി­ഗ്ദ്ധ­ഭൃ­ത്യ­നെ സർവ്വ ദ­യാ­പ­രൻ

അ­ന്നേ­രം ക­ന്നി­ത­ന്നെ­യേ­ലീ­ശു­വാ

വ­ന്ദി­ച്ചാ­ന­ന്ദ­ത്തോ­ട­വൾ ചൊ­ല്ലി­യാൾ

നീ വ­ധു­ക്ക­ളി­ലാ­ശീർ­വ്വാ­ദ­പ്പെ­ട്ട

നിൻ­വ­യ­റ്റി­ലെ പ്ര­ജ­യ്ക്കാ­ശീർ­വ്വാ­ദം

എന്റെ നാഥനു മാ­താ­വാ­യു­ള്ള­വൾ

എ­നി­ക്കു യോ­ഗ്യ­മു­ണ്ടാ­യ­തെ­ങ്ങി­നെ?

നി­ന­ക്കു­ള്ള പ്രി­യ­മെ­ന്ന­തേ വേ­ണ്ടൂ

നി­ന്നോ­ടു ദേവൻ ക­ല്പി­ച്ച­വ­യെ­ല്ലാം

നി­ന്നി­ലി­ന്നു തി­ക­ഞ്ഞി­ടും നിർ­ണ്ണ­യം.

വി­ശ്വ­സി­ച്ച നി­ന­ക്കു ഭാ­ഗ്യ­മ­ഹോ

നി­ശ്വാ­സം ന­ര­ജാ­തി­ക്കു പോ­ക്കി നി

നിൻ നാ­ദ­മെ­ന്റെ കർ­ണ്ണ­ത്തി­ല്ക്കൊ­ണ്ടു­ടൻ

എ­ന്നു­ള്ളിൽ പ്രജ ചാടി സ­ന്തോ­ഷി­ച്ചു.

അ­ന്നേ­രം ദേ­വ­മാ­താ­വ­രുൾ­ച്ചെ­യ്തു

എ­ന്നു­ടെ ജീവൻ ദേവം സ്തു­തി­ക്കു­ന്നു.

എ­ന്നു­ടെ­യാ­ത്മം സത്യ സർ­വ്വേ­ശ­നിൽ

ആ­ന­ന്ദം ധ­രി­ച്ചേ­റെ സ്മ­രി­ക്കു­ന്നു.

ത­നി­ക്കു­ള്ള ദാ­സി­യു­ടെ താ­ഴ്ച­യെ

അ­നു­ഗ്ര­ഹ­മാ­യ് തൃ­ക്കൺ പാർ­ത്ത­മൂ­ലം

എ­ന്ന­തു­കൊ­ണ്ടു ഭാ­ഗ്യ­മി­നി­ക്കെ­ന്നു

ജന്മം തോറും പ­റ­യു­മെ­ല്ലാ­വ­രും

മു­ഷ്ക്ക­ര­നെ­ന്നെ സ­ല്ക്ക­രി­ച്ചേ­റ്റ­വും

ശ്രേ­ഷ്ഠ­ത്വ­മ­ങ്ങെ നാ­മ­മ­തു­കൊ­ണ്ടു

നിർ­മ്മ­ലൻ­ത­ന്നെ പേ­ടി­യു­ള്ളോർ­ക­ളെ

ജ­ന്മ­ന്തോ­റു­മ­ങ്ങേ­ക്കു­ണ്ട­നു­ഗ്ര­ഹം

ത­ന്തൃ­ക്ക ബ­ല­മ­ങ്ങി­ന്നെ­ടു­ത്തു­ടൻ

ചി­ത­റി­ച്ച­ഹ­ങ്കാ­ര­മു­ള്ളോർ­ക­ളെ

മു­ഷ്ക­ര­ന്മാ­രെ­ത്താ­ഴ്ത്തി, താ­ണോർ­ക­ളെ

സൽ­ക്ക­രി­ച്ച­ങ്ങു­യ­ത്തി സർ­വ്വേ­ശ്വ­രൻ

ക്ഷു­ത്തു­ള്ളോർ­കൾ­ക്കു സം­പൂർ­ണ്ണം­നൽ­കി താൻ

വി­ത്ത­മു­ള്ളോ­രെ ശൂ­ന്യ­രാ­യും വി­ട്ട്

മുൻ­പി­റ­വാ­ള­രോ­ട­രുൾ ചെ­യ്ത­പോൽ,

ത­മ്പു­രാൻ തന്റെ വി­ശ്വാ­സ­ഭ­ക്ത­നാം

താ­ത­നാ­കു­മൗ­റാ­ഹ­ത്തി­നും തന്റെ

സ­ന്ത­തി­ശു­ഭ­മോർ­ക്കും മ­നോ­ഗു­ണം

ദാ­ഹി­ച്ചു തൻ ദ­യാ­വി­നെ­യോർ­ത്തൊ­രു

ദാ­സ­നാ­മി­സ­റാ­യേ­ലെ­പ്പാ­ലി­പ്പാൻ

അ­ന്ത­മി­ല്ലാ­ത്ത തന്റെ ദ­യ­വി­നാൽ

സ­ന്ത­തി­യാ­യി വന്നു ജ­നി­ച്ചു താൻ.

ഇ­സ്തു­തി­ചൊ­ല്ലി­യേ­റ്റം തെ­ളി­ഞ്ഞ­മ്മ

സ­ത്വ­ര­മി­ള­യ­മ്മ­യോ­ടൊ­ന്നി­ച്ചു.

പലനാൾ കൂടി പാർ­ത്താ­ള­വി­ട­ത്തിൽ

ഫ­ല­മേ­റ്റ­മ­തി­നാ­ലു­ണ്ടാ­യ­തു്

സൂ­ര്യ­നാ­ലി­രുൾ നീ­ങ്ങി­ത്തെ­ളി­ഞ്ഞു­പോം.

തീ­യ­ടു­ക്ക­യാൽ ശീ­ത­മ­ക­ന്നു പോം

എ­ന്ന­തു­പോ­ലെ ജ­ന്മ­ദോ­ഷ­ത്തി­രുൾ

നീ­ങ്ങി സൂ­ര്യ­നാ­ലു­മ്മാ­യു­ദ­ര­സ്ഥൻ

യോ­ഹ­ന്നാ­നിൽ നി­റ­ച്ചി­തു റൂ­ഹാ­യും,

സ്നേ­ഹ­മാ­താ­സു­ത­നു­ടെ ശ­ക്തി­യാൽ

ആ വീ­ട്ടി­ലു­ള്ള ശീതളം നീ­ക്കീ­ട്ടു

ദേ­വ­പ്രി­യ പ്ര­കാ­ശ­മു­റ­പ്പി­ച്ചു

സ്വർ­ന്നി­ധി­യ­വി­ട­ത്തി­രി­ക്കു­മ്പോൾ

എ­ന്നാ­ലാ വീ­ട്ടിൽ ദാ­രി­ദ്ര്യ­മു­ണ്ടാ­മോ

മൂ­ന്നു മാ­സ­മ­വി­ടെ­യി­രു­ന്നി­ട്ടു

ക­ന്യ­സ്വാ­ല­യം­പ്ര­തി­യെ­ഴു­ന്ന­ള്ളി

അർ­ക്കൻ മേ­ഘ­ത്തിൽ പൂ­ക്കി­രി­ക്കും വിധൗ

പ്ര­കാ­ശ­മ­തി­ന്നു­ണ്ടാ­ക്കു­മെ­ന്ന പോൽ,

സൂ­ര്യൻ­പോ­ലെ മനോഹര ശോ­ഭ­യും

ഭാരം കൂ­ടാ­തൊ­രു­ദ­ര­വൃ­ദ്ധി­യും

ഉമ്മാ ത­ന്നി­ലീ ല­ക്ഷ­ണ­മു­ണ്ടാ­യി

ക്ര­മ­ത്താ­ലെ പ്രജ വ­ളർ­ന്നി­ങ്ങ­നെ

ഭാര്യ ത­ന്നു­ടെ ല­ക്ഷ­ണം ക­ണ്ടി­ട്ടു

ഭർ­ത്താ­വി­നു­ള്ളി­ലു­ണ്ടാ­യി ച­ഞ്ച­ലം

വൃ­ത്തി­ദോ­ഷം വി­ചാ­രി­പ്പ­തി­നൊ­ന്നും

ഹേതു ക­ണ്ടി­ല്ല പു­ണ്യ­മേ ക­ണ്ടു­ള്ളു.

എ­ന്ത­വ­കാ­ശ­മി­ങ്ങി­നെ ക­ണ്ട­തു്

ചി­ന്ത­യാ­ല­തി­ന­ന്ത­വും ക­ണ്ടി­ല്ല.

നിർ­മ്മ­ല­വ്ര­തം ഞാ­നു­മെൻ ഭാ­ര്യ­യും

ധർ­മ്മ­ദോ­ഷ­മോ? എ­ന്തി­തു ദൈവമെ

ഗർ­ഭ­മെ­ന്ന­തു നി­ശ്ച­യ­മെ­ങ്കി­ലോ

കീർ­ത്തി­ഹാ­നി­യെ വ­രു­ത്തി­ക്കൊ­ള്ളാ­തെ

ഭാ­ര്യ­ത­ന്നെ ഉ­പേ­ക്ഷി­ക്കേ­ണ­മെ­ന്നു്

ധൈ­ര്യ­മു­ള്ളി­ലു­റ­ച്ചി­തു താപസൻ.

പു­ണ്യ­വാ­ന്റെ മ­ന­സ്സി­ലെ വേദന

ത­ണു­പ്പി­പ്പാൻ ദ­യാ­പ­രൻ ക­ല്പി­ച്ചു

മാ­ലാ­കാ­യു­മ­ന്നേ­ര­മ­യാ­ളോ­ടു

കാലം വൈ­കാ­തെ ചൊ­ല്ലി സു­വാർ­ത്ത­കൾ

സം­ശ­യ­മി­ല്ല പ­ത്നി­യെ ശ­ങ്കി­പ്പാൻ

മംഗല ഭാ­ര്യ­യെ­പ്പാ­ലി­ക്ക സാദരം,

ഗർഭം സർ­വ്വേ­ശ റൂ­ഹാ­യാ­ലെ­ന്ന­റി

നീ ഭയം നീ­ക്കി­സ്സ­ന്തോ­ഷി­ച്ചീ­ടു­ക.

പു­ത്ര­നെ­പ്പെ­റും നിർ­മ്മ­ല കന്യക

സു­ത­ന്നെ ഈശോ പേർ നീ വി­ളി­ക്കേ­ണം

ദോ­ഷ­ത്താ­ലു­ള്ള കേ­ടു­കൾ തീർ­ത്തീ­ടും

ര­ക്ഷി­ക്കു­മി­യ്യാൾ ത­നി­ക്കു­ള്ളോർ­ക­ളെ,

ദി­വ്യ­വാ­ക്കു­കൾ കേ­ട്ടോ­ര­ന­ന്ത­രം

ഉൾ­വ്യാ­ധി­യൊ­ഴി­ഞ്ഞാ­ന­ന്ദി­ച്ച­ന്ന­യ്യാൾ

വന്നു ഭാ­ര്യ­യെ­ക്കു­മ്പി­ട്ടു പു­ണ്യ­വാൻ

ത­നി­ക്കു­ണ്ടാ­യ ശ­ങ്ക­യും കേൾ­പ്പി­ച്ചു

ദേ­വ­മാ­താ­വോ­ടു­ള്ള­ഴി­വോ­ടു താൻ

സേ­വി­ച്ചെ­ന്റെ പിഴ നീ പൊ­റു­ക്കേ­ണം

ഉ­ള്ളി­ലാ­ധി­യൊ­ഴി­ഞ്ഞാ­റെ ത­ന്നു­ടെ

ഉ­ള്ളി­ലു­ള്ള സ­ന്തോ­ഷ­വും കേൾ­പ്പി­ച്ചു.

പു­ണ്യ­വാ­ളൻ പ­റ­ഞ്ഞ­തു കേ­ട്ട­പ്പോൾ

പുണ്യവാരിധികന്യയരുൾചെയ്തു-​

ഭർ­ത്താ­വി­നു­ള­ള ഭീ­തി­യ­റി­ഞ്ഞു ഞാൻ.

ചി­ന്ത­യും­ക­ണ്ടു ഭാ­വ­വി­കാ­ര­ത്താൽ

ദേ­വ­നാ­ലു­ള്ള ഗർ­ഭ­മി­തെ­ങ്കി­ലോ

ദേവൻ താ­ന­റി­യി­ച്ചീ­ടും നിർ­ണ്ണ­യം

എ­ന്നു­റ­ച്ചു ഞാൻ പാർ­ത്തി­രി­ക്കും വിധൗ

തീർ­ന്നു സംശയം അങ്ങേ ക­രു­ണ­യാൽ

എ­ന്നു­മ്മ ബഹു കാ­രു­ണ്യ­ഭാ­ഷ­യിൽ

മാ­ന്യ­നാം പ­തി­യോ­ട­രു­ളി­ച്ചെ­യ്തു.

അ­ന്നു­തൊ­ട്ടീ­യാ­ളെ­ത്ര­യും ഭ­ക്തി­യാൽ

ക­ന്യ­കാ­ര­ത്ന­ത്തെ­പ്പ­രി­പാ­ലി­ച്ചു.

സൂ­തി­മാ­സ­മ­ടു­ക്കു­ന്തോ­റു­മു­മ്മാ

ചി­ത്താ­പേ­ക്ഷ­ക­ളേ­റെ വർ­ദ്ധി­പ്പി­ച്ചു

വെ­ളി­ച്ച­ത്തു­ടൻ വ­ന്ന­രു­ളീ­ടു­ക!

എ­ണ്ണു­മ്മാ­സം ദിനം പ്രതി നാഴിക,

ക­ണ്ണിൽ കാ­ണ്മാ­നു­ഴ­റു­ന്നു മാനസം

കാൽ­ക്ഷ­ണം മഹാ യു­ഗ­മെ­ന്നു തോ­ന്നും

കാൽ­ക്ഷ­ണ­മ­ള­വി­ല്ലാ­ത­പേ­ക്ഷ­യും

സു­സാ­ദ്ധ്യ­ത്തോ­ടു­മ്മാ പാർ­ത്തി­രി­ക്കു­മ്പോൾ

പ്ര­സ­വ­ത്തി­ന്നു­കാ­ല­മ­ടു­ത്തി­തു്

നാലാം പാദം സ­മാ­പ്തം.

അ­ഞ്ചാം പാദം

ദേ­വ­മാ­താ­വും തന്റെ ഉത്തമ ഭർ­ത്താ­വും­കൂ­ടെ ബ­ത്ല­ഹേ­മിൽ കേ­സ­റി­ന്റെ ക­ല്പ­ന­യ­നു­സ­രി­ച്ചു പോ­യ­തും അവിടെ പാർ­പ്പാൻ സ്ഥലം കി­ട്ടാ­തെ ഒരു തൊ­ഴു­ത്തിൽ പാർ­ത്ത­തും അതിൽ ദൈ­വ­പു­ത്രൻ പി­റ­ന്ന­തും, മാ­ലാ­കാ­മാർ തന്നെ പാടി സ്തു­തി­ച്ച­തും, മാ­ലാ­കാ­യു­ടെ അ­റി­യി­പ്പാൽ ഇ­ട­യ­ന്മാ­രു വന്നു തന്നെ കു­മ്പി­ട്ടു സ്തു­തി­ച്ച­തും എ­ട്ടാ­ന്നാൾ ഛേ­ദ­നാ­ചാ­രം ക­ഴി­ച്ചു് ഈ­ശോ­യെ­ന്ന തി­രു­നാ­മ­മി­ട്ട­തും പു­ത്തൻ ന­ക്ഷ­ത്രം­കാ­ര­ണ­ത്താൽ മൂ­ന്നു രാ­ജാ­ക്കൾ വന്നു പൊ­ന്നും മു­രു­ളും കു­ന്തു­രു­ക്ക­വും കാ­ഴ്ച­വെ­ച്ചു കു­മ്പി­ട്ട­തും നാ­ല്പ­താം നാൾ ഉ­ണ്ണി­യെ പ­ള്ളി­യിൽ കാ­ഴ്ച­വെ­ച്ച­തും ശെ­മ­യോൻ എന്ന മൂ­പ്പ­നും അന്നാ എന്ന പു­ണ്യ­സ്ത്രീ­യും കർ­ത്താ­വി­നെ സ്തു­തി­ച്ച­തും, ശെ­മ­യോൻ മാ­താ­വി­നു വ­രു­വാ­നി­രു­ന്ന വ്യാ­കു­ല­വും മ­റ്റും അ­റി­യി­ച്ച­തും തി­രു­ക്കു­ടും­ബം മെ­സ്രേ­നിൽ ഒ­ളി­ച്ചോ­ടി­പ്പോ­യ­തും ഹേ­റോ­ദേ­സ് കു­ഞ്ഞി­പ്പൈ­ത­ങ്ങ­ളെ കൊ­ല്ലി­ച്ച­തും മെ­സ്രേ­നിൽ നി­ന്നു തി­രി­കെ വ­ന്ന­തും പ­ന്ത്ര­ണ്ടു തി­രു­വ­യ­സ്സിൽ കർ­ത്താ­വു തന്റെ മാ­താ­പി­താ­ക്ക­ളെ വി­ട്ടു­മ­റ­ഞ്ഞ­തും വീ­ണ്ടും മാ­താ­വി­നും തന്റെ വ­ളർ­ത്തു­പി­താ­വി­നും കീ­ഴ്‌­വ­ഴ­ങ്ങി പാർ­ത്ത­തും—

വൻ­പ­ന­ഗു­സ്തോ­സു് കേസർ മ­ഹാ­രാ­ജൻ

ക­ല്പി­ച്ചു തന്റെ ലോ­ക­രെ­യെ­ണ്ണു­വാൻ

നൂതനം തൽ­ക്കാ­ണ­വും വാ­ങ്ങി­ച്ചു്

സാ­ധ­ന­ത്തി­ലെ­ഴു­തേ­ണം ലോകരേ

ജ­ന്മ­മാ­യ ന­ഗ­രി­യിൽ കൂ­ടു­വാൻ

ത­ന്മ­ഹീ­പ­തി ക­ല്പി­ച്ച­റി­യി­ച്ചു

ദാ­വീ­ദു രാ­ജ­പു­ത്രൻ യൗ­സേ­പ്പും

ദേ­വ­മാ­താ­വും ദാ­വീ­ദു­ഗോ­ത്രി­കൾ

താതൻ രാ­ജാ­വു ദാ­വീ­ദു വാ­ണ­തു്

ബെ­സ്ല­ഹം ത­ന്നി­ലെ­ന്ന­തു കാരണം

പോ­കേ­ണ­മ­വർ ബസ് ലഹം ച­ന്ത­യിൽ

സ­ക­ലേ­ശ­വി­ധി­യു­മ­തു­പോ­ലെ

ഉ­മ്മാ­യും യ­വു­സേ­പ്പു­മെ­ളു­ന്ന­ള്ളി,

ജ­ന്മ­ഭൂ­മി­യ­വർ­ക്ക­ത­റി­ഞ്ഞാ­ലും,

ബെ­സ്ല­ഹം പു­ക്കു രാ­ജ­വി­ധി­പോ­ലെ

ബ­സ്ല­ഹേം ച­ന്ത­യാ­കെ ന­ട­ന്ന­വർ

ഇ­രി­പ്പാ­നൊ­രു വീടു തി­ര­ഞ്ഞാ­റെ

ആരും കൈ­ക്കൊ­ണ്ടി­ല്ല ന­ര­മു­ഖ്യ­രെ

മു­ഷ്ക­ര­ന്മാർ­ക്കു നൽകി ഭ­വ­ന­ങ്ങൾ

സ­ല്ക്ക­രി­ച്ചു കൊ­ടു­ക്കു­ന്നെ­ല്ലാ­വ­രും,

ഇ­വ­രെ­ത്ര­യും നിർ­ദ്ധ­ന­രാ­ക­യാൽ

ആ­വാ­സ­ത്തി­നു സ്ഥ­ല­മി­ല്ലാ­ഞ്ഞാ­റെ

ശ്രേ­ഷ്ഠ­നാ­ഥ­യ്ക്കു­നി­യോ­ഗ്യ­യോ­ഗ­ത്താൽ

ഗോ­ഷ്ഠാ­ന­ത്തി­ലി­റ­ങ്ങി പാർ­ത്താ­ര­വർ.

വി­ല്പ­ഞ്ച­വി­ശേ­തി ഞായർ, വാസരേ

സ്വ­പ്നം ഭൂ­മി­യിൽ വ്യാ­പി­ച്ച കാ­ല­ത്തിൽ

തി­ന്മ­യാ­ലു­ള്ള താ­പ­ങ്ങൾ നീ­ക്കു­വാൻ

ഭൂ­മി­ക്കാ­ന­ന്ദ­ത്തി­നു­ള്ള കാരണം

രാ­ത്രി പാതി ക­ഴി­ഞ്ഞോ­ര­ന­ന്ത­രം

ചി­ത്ര­മെ­ത്ര­യും നീ­ക്കി­യി­രു­ട്ടു­കൾ

മ­നോ­ജ്ഞ­നൊ­രു സൂ­ര്യോ­പ­മ­നാ­യി

ക­ന്യാ­പു­ത്രൻ ഭൂ­പാ­ലൻ പി­റ­ന്നി­തു

ക­ന്യ­ത്വ­ക്ഷ­യം വരാതെ നിർ­മ്മ­ലാ

ഊ­നം­കൂ­ടാ­തെ പെ­റ്റു സ­വി­സ്മ­യം

കു­പ്പി­ക്കു­ഛേ­ദം വ­രാ­തെ­യാ­ദി­ത്യൻ

കു­പ്പി­ത­ന്നിൽ­ക്ക­ട­ക്കു­മ­തു­പോ­ലെ

ഉ­ദ­ര­ത്തി­നു­ഛേ­ദം വ­രു­ത്താ­തെ

മേ­ദി­നി­യി­ലി­റ­ങ്ങി സർ­വ­പ്ര­ഭു

സൂതി ദുഃ­ഖ­ങ്ങ­ളു­മ്മാ­യ­റി­യാ­തെ

പു­ത്ര­നെ പു­രോ­ഭാ­ഗ­ത്തിൽ­ക­ണ്ടു­ടൻ

ഉ­ള്ള­ക­ത്തു­കൊ­ള്ളാ­യു­ള്ള സ­ന്തോ­ഷാൽ

പി­ള്ള­ത­ന്നെ­യെ­ടു­ത്തു­മ്മാ ഭ­ക്തി­യാൽ

ആ­ദ­രി­ച്ചു തൃ­ക്കാൽ മു­ത്തി ബാ­ല­ന്റെ

സ്നേ­ഹ­സാ­ധ­നം മാ­ന­സേ­പൂ­രി­ച്ചു

ദേ­വ­മർ­ത്ത്യ­നാ­യ് വന്നു പി­റ­ന്നൊ­രു

ദേ­വ­ബാ­ല­നെ മാ­തൃ­ക­കൊ­ണ്ടാ­ടി­നാൾ

ആ­ടു­കൾ­ക്കി­ട­യ­രു­ടെ സ­ഞ്ച­യം

ആടുകൾ മേ­ച്ചി­രു­ന്ന സ­മ­യ­ത്തിൽ

ആജനം മ­ഹാ­ശോ­ഭ­ക­ണ്ട­ക്ഷ­ണം

ര­ജ­നി­യി­ലീ വെ­ളി­വെ­ന്തി­ങ്ങ­നെ?

പ­ക­ച്ചു മ­ഹാ­പേ­ടി­യും പൂ­ണ്ടി­വർ

ആ­കാ­ശ­ത്തി­ലെ വി­കാ­ര­കാ­ര­ണം

മാ­ലാ­ഖ­യു­മി­റ­ങ്ങി­യ­വ­രോ­ടു

കാലം വൈ­കാ­തെ സം­ഭ്ര­മം നീ­ക്കു­വിൻ

ഭീ­തി­ക്കി­പ്പോ­ള­വ­കാ­ശ­മി­ല്ല­ല്ലോ

സ­ന്തോ­ഷ­ത്തി­ന്റെ കാ­ല­മി­താ­യ­തു്

അ­ത്യ­ന്തോ­ത്സ­വം പൂ­ണ്ടു­കൊ­ണ്ടാ­ടു­വിൻ

സ­ത്യ­വേ­ദ­വും വ­ന്നു­പി­റ­ന്നി­താ

ര­ക്ഷി­താ­വു നി­ങ്ങൾ­ക്കു ഭ­വി­ച്ച­യാൾ

അ­ക്ഷി­ഗോ­ച­ര­നാ­യീ­ടു­മ­പ്ര­ഭു

ദാ­വീ­ദി­ന്നു­ടെ നഗരേ ചെ­ല്ലു­വിൻ

ഞാൻ­പ­റ­ഞ്ഞ­പോ­ലു­ണ്ണി­യെ­ക്ക­ണ്ടീ­ടും

അ­സ­റോ­റെ­ന്ന ശീ­ല­യും ചു­റ്റി­ച്ച്

അ­സ­മേ­ശ­നെ ഗോ­ഷ്ഠാ­നം ത­ന്നി­ലെ

തൃ­ണ­ത്തി­മ്മേൽ­കി­ട­ക്കു­ന്ന നാഥനെ

കാ­ണു­വിൻ നി­ങ്ങൾ ത്രി­ലോ­കേ­ശ­ന­യാൾ

ഈ വണ്ണം ചൊ­ല്ലി­ക്കൂ­ടി­യ തൽ­ക്ഷ­ണം

ദി­വ്യ­ന്മാർ വ­ന്നു­കൂ­ടി­സം­ഖ്യ­വി­നാ

ഉ­ന്ന­ത­ത്തി­ലി­രി­ക്കു­ന്ന ദേ­വ­ന്നു,

നി­ര­ന്ത­ര­സ്തു­തി സർ­വ­ലോ­ക­ത്തി­ന്നും

സു­മ­ന­സ്സു­ള്ള­ഭൂ­മി ജ­ന­ത്തി­നും

അ­മേ­യാ­നു­കൂ­ല­മു­ണ്ടാ­യീ­ടു­ക

ഇ­ത്യാ­ദി ബ­ഹു­സു­ന്ദ­ര­ഭാ­ഷ­യിൽ

സ­ത്യ­വേ­ദാ­വിൻ ദൂ­ത­ന്മാർ പാ­ടി­നാർ

അ­ന്തോ­ന­ദേ­വ­പാ­ദ­വും വ­ന്ദി­ച്ചു

സ­ന്തോ­ഷി­ച്ചു നമനം ചെ­യ്താ­ര­വർ

ഇ­ട­യ­ന്മാ­രും നേരം ക­ള­യാ­തെ,

ഓ­ടി­ച്ചെ­ന്ന­വ­രു­ണ്ണി­യെ­ക്ക­ണ്ടു­ടൻ

മു­ട്ടും കു­ത്തി വ­ന്ദി­ച്ചു തി­രു­മേ­നി

സാ­ഷ്ടാം­ഗ­ന­മ­സ്കാ­ര­വും ചെ­യ്തു­ടൻ

ഇടയർ ഞ­ങ്ങ­ളെ­ന്നു വ­രി­കി­ലും

ആടുകൾ നി­ന­ക്ക­ഖി­ല­പാ­ല­കാ

ആടുകൾ ഞങ്ങൾ ര­ക്ഷി­ക്കു­മെ­ന്ന­പോൽ

ഇടയൻ നീയേ ഞ­ങ്ങ­ളെ പാ­ലി­ക്ക

ക­ണ്ണി­ന്നി­വി­ടെ ദുർ­ബ­ല­നെ­ങ്കി­ലും

ഉണ്ണി നീ തന്നെ സർ­വ­വ­ശ­ന­ല്ലോ

ദീ­ന­ന്മാർ ഞ­ങ്ങ­ളെ­ങ്കി­ലും നായകാ

അ­നു­ഗ്ര­ഹി­ക്കും നീ­യെ­ന്നു വി­ശ്വാ­സ­മാ­യ്

നിൻ മു­മ്പി­ലൊ­ന്നു­ണർ­ത്തി­ച്ചു­കൊ­ള്ളു­വാൻ

സാ­മർ­ത്ഥ്യം ഞ­ങ്ങൾ­ക്കി­ല്ലെ­ന്ന­റി­ഞ്ഞു നീ

ഉ­പേ­ക്ഷി­ക്കാ­തെ കൈ­ക്കൊ­ണ്ടു ഞ­ങ്ങ­ളെ

നീ പാ­ലി­ക്ക­ണം സർ­വ­ദ­യാ­നി­ധേ!

ഇതു ചൊ­ല്ലി­സ്തു­തി­ച്ചു തൃ­ക്കാൽ മു­ത്തി

സ­ന്തോ­ഷ­ത്തോ­ടു പോ­യാ­ര­വർ­ക­ളും

എ­ട്ടാം­നാൾ തി­ക­ഞ്ഞ­ന്നു വ­റു­കി­തും

ഇട്ടു നാ­മ­വു­മീ­ശോ വി­ളി­ച്ചി­തു്

അന്നു മു­മ്പിൽ ഭൂ­മി­യു­ടെ ര­ക്ഷ­യ്ക്കു്

തൻ തി­രു­മേ­നി ചി­ന്തി തി­രു­ര­ക്തം

ഈശോ നാ­മാർ­ത്ഥം ര­ക്ഷ­ക­നെ­ന്ന­തും

നി­ശ്ച­യി­ച്ചു­വ­രു­ത്തി പ­ര­മാർ­ത്ഥം

ഈ നാ­മ­ത്തി­നാ­ലാ­ണു മു­മ്പിൽ ജയം

മാനസേ പൂ­ണ്ടു ദുർ­ഗ്ഗ­തി­വാ­സി­കൾ

ഇ­തി­നാൽ പ­ര­ലോ­ക­പു­ണ്യ­ജ­നം

അ­ത്യ­ന്ത­സു­ഖം പ്രാ­പി­ച്ചു നി­ശ്ച­യം

സർ­വ­നാ­ഥ­നെ ഭൂ­മി­ക്കു കാ­ട്ടു­വാൻ

പൂർ­വാ­ദൃ­ഷ്ട­ശോ­ഭാ­ത ന­ക്ഷ­ത്രം

കി­ഴ­ക്കിൽ നി­ന്നു­ദി­ച്ചു പു­റ­പ്പെ­ട്ടു

കീ­ഴിൽ­കാ­ണാ­ത്ത താ­ര­കാ­ശ്മി­യാൽ

മൂ­ന്നു­ലോ­കേ­ശ രാ­ജ­പ്ര­സൂ­തി­യെ

മൂ­ന്നു രാ­ജാ­ക്കൾ ബോ­ധി­ച്ചാ­ര­ന്നേ­രം

സർ­വ­പാ­ല­പ്ര­ജ­യെ­ന്നു­ബോ­ധി­ച്ചു

കീ­ഴ്‌­വ­ഴ­ങ്ങേ­ണ­മെ­ന്ന ന്യാ­യ­വ­ശാൽ

ഗാം­ഗേ­യം കു­ന്തു­രു­ക്ക­വും മു­രു­ളും

വേഗം കാ­ഴ്ച­യും­കൊ­ണ്ടു പു­റ­പ്പെ­ട്ടു

ന­ക്ഷ­ത്രം വ­ഴി­കാ­ട്ടി­യ ശോ­ഭ­യാൽ

സൂ­ക്ഷ്മ­ത്തോ­ടു ന­ട­ന്നു രാ­ജാ­ക്ക­ന്മാർ

പ്രാ­പി­ച്ച­ങ്ങ­വ­രെ­റു­ശ­ലേം പുരേ

അ­പ്പോ­ളം­ബ­രേ ന­ക്ഷ­ത്രം മാ­ഞ്ഞു­പോ­യ്

പ­ക­ച്ചു മ­ഹാ­പ്ര­ഭു­വൃ­ന്ദ­മ­ന്നേ­രം

ലോ­ക­നാ­ഥ­നെ ചോ­ദി­ച്ച­ന്വേ­ഷി­ച്ചു

ഹെ­റോ­ദേ­ശ­തു­കേ­ട്ട­തി സം­ഭ്ര­മാൽ

ഏറെ ശാ­സ്ത്രി­ക­ളെ വ­രു­ത്തീ­ടി­നാൻ

ആ­ജ­ന­ത്തോ­ടു ചോ­ദി­ച്ച­വ­ന­പ്പോൾ

രാ­ജ­രാ­ജ­നാ­മു­ണ്ണീ സ്സു­വാർ­ത്ത­കൾ

ശാ­സ്ത്രോ­ക്തം­പോ­ലെ­മ്ശി­ഹേ­ടെ ജാതം

ശാ­സ്ത്ര­സി­ദ്ധ­മ­റി­ഞ്ഞ­വർ ചൊ­ല്ലു­വിൻ

ശാ­സ്ത്രി­ക്കാ­ര­തു­കേ­ട്ടു വി­ചാ­രി­ച്ചു

ശാ­സ്ത്ര­സാ­ക്ഷി­യിൽ ക­ണ്ട­തു­ണർ­ത്തി­ച്ചു

“ഇ­ക്ഷി­താ­വാ­യ ദാ­വീ­ദിൻ പു­ത്ര­നാ­യ്

ര­ക്ഷി­പ്പാൻ മി­ശി­ഹാ­വ­രും നി­ശ്ച­യം

ദാ­വീ­ദു­രാ­ജ ജ­ന്മ­ന­ഗ­രി­യാം

ബേ­ദ­ല­യിൽ മി­ശി­ഹാ­പി­റ­ന്നീ­ടും.”

ശാസ്ത്രക്കാരിതു-​ചൊന്നതുകേട്ടാറെ

മാ­ത്ര­നേ­രം വി­ചാ­രി­ച്ചു­ചൊ­ന്ന­വൻ

പോക നി­ങ്ങ­ള­ന്വേ­ഷി­ച്ചു കു­മ്പി­ട്ടു

പോ­കു­മ്പോൾ വ­ന്നി­ങ്ങെ­ന്നോ­ടു ചൊ­ല്ലേ­ണം

നി­ന്ദി­ച്ചു ഹിം­സി­പ്പാ­നു­റ­ച്ച ദു­ഷ്ടൻ

വ­ന്ദി­പ്പാ­നാ­ശ­യു­ണ്ടെ­ന്നു ചൊ­ല്ലി­നാൻ

ആയതു കേ­ട്ടു കുശ ത്രി­രാ­ജാ­ക്കൾ

ആ­യി­ട­ത്തീ­ന്നു വേഗം ന­ട­കൊ­ണ്ടു

പൂർ­വ­ന­ക്ഷ­ത്രം പി­ന്നെ­യും ക­ണ്ടു­ടൻ

ഉൾ­വ്യാ­ധി­യൊ­ഴി­ഞ്ഞു സ­ന്തോ­ഷ­മാ­യി

ബേ­ദ­ല­ന­ഗ­രി­യു­ടെ­യ­ന്തി­കേ

അ­ത്താ­രം തൊ­ഴു­ത്തിൻ­മീ­തേ നി­ന്നു­ടൻ

തൊ­ഴു­ക്കൂ­ട്ടിൽ പു­കി­ന്തു രാ­ജാ­ക്ക­ന്മാർ

തൊ­ഴു­താ­ദ­ര­വോ­ട­വർ നി­ന്നു­ടൻ

രാ­ജ­രാ­ജ­നാ­യു­ള്ളൊ­രു ബാലനെ

രാ­ജാ­ക്കൾ ഭ­ക്ത്യാ സൂ­ക്ഷ്മി­ച്ചു നോ­ക്കി­നാർ

ആനനം നല്ല പ്ര­താ­പ­ദൃ­ഷ്ടി­യും

മേനി സൂ­ര്യ­നെ­ത്തോ­ല്പി­ക്കും ശോ­ഭ­യും

സർ­വ­ല­ക്ഷ­ണ­മെ­ല്ലാം തി­ക­ഞ്ഞൊ­രു

സർ­വ­പാ­ല­നാം ബാ­ല­ക­നു­ണ്ണി­യെ

ക­ണ്ടു­കൊ­ണ്ടാ­ടി നി­ന്നാ­ന­ന്ദി­ച്ച­വർ

വീണു സാ­ഷ്ടാം­ഗം­ചെ­യ്ത­വർ നാഥനെ

കാ­ണി­ക്ക­യ­വർ­വെ­ച്ചു തി­രു­മു­മ്പിൽ

സ്വർ­ണ്ണം നല്ല കു­ന്തു­രു­ക്ക­മെ­ന്ന­തും

മ­ര­ത്തിൻ­പ­ശ­യാം മു­ര­ളെ­ന്നി­വ

പരൻ മു­മ്പിൽ­സ്വ­വി­ശ്വാ­സ­ഭ­ക്തി­യ്ക്ക്

രാ­ജ­സ­മ്മ­തം പൊ­ന്നും, കു­ന്തു­രു­ക്കം,

രാ­ജ­രാ­ജ­നാം ദേ­വ­നി­യാ­ളെ­ന്നും

മാ­നു­ഷ­നെ­ന്നും മ­രി­ക്കു­മെ­ന്ന­തും

ത­നു­വിൽ ക്ഷ­യ­ഹീ­ന­വും, മൂ­ന്നി­വ

ഉ­റ­ച്ചെ­ന്ന­തി­ന­ട­യാ­ള­മ­വർ

മു­രുൾ­ക്കാ­ഴ്ച കൊ­ടു­ത്തു ഭ­ക്തി­യോ­ടും

കു­ന്തു­രു­ക്ക­ത്താൽ­വി­ശ്വാ­സ­മെ­ന്ന­തും

പി­ന്നെ മു­രു­ളാൽ സു­പ്ര­തീ­ക്ഷാ­ഗു­ണം

പൊ­ന്നി­നാൽ സർ­വ്വ­നാ­യ­ക­സ്നേ­ഹ­വും

ചി­ഹ്ന­മാ­യി­വ­കാ­ഴ്ച­വെ­ച്ചാ­ര­വർ

തൃ­ക്കാ­ലും മു­ത്തി­യാ­ത്ര­യു­ണർ­ത്തി­ച്ചു.

അ­ക­ക്കാ­മ്പു തെ­ളി­ഞ്ഞു പി­രി­ഞ്ഞ­വർ

പോ­കു­ന്നേ­രം ഹേ­റോ­ദേ­ശ­റി­യാ­തെ

പോ­ക­ണ­മെ­ന്നു ദി­വ്യ­ന­റി­യി­ച്ചു

ത­ല്ക്കാ­ര­ണ­ത്താ­ല­ന്യ­മാർ­ഗ്ഗ­മാ­യി

സ്വർ­ല്ലോ­കം പ്ര­തി­പോ­യ­വർ സാദരം

നാ­ല്പ­താം­ദി­നം തി­ക­ഞ്ഞ കാ­ല­ത്തു്

സ്വ­പു­ത്ര­നെ­യോ­റേ­ശ­ലം പ­ള്ളി­യിൽ

ബാ­വാ­ത­മ്പു­രാൻ­മു­മ്പിൽ ക­ന്യാ­മ­ണി

സു­ഭ­ക്തി­യോ­ടു കാ­ഴ്ച­യാ­യ് നൾ­കി­നാൾ

അ­ന്നേ­രം വ­യ­സ്സേ­റി­യ ശെ­മ­യോൻ

ചെ­ന്നു ജ്ഞാ­ന­ദൃ­ശം ബ­ഹു­സാ­ദ­രം

പാർ­ത്തു­ക­ണ്ടു താൻ ബാലക മു­ഖ്യ­ത

ചി­ത്ത­സ­മ്മ­തം വ­ന്ദി­ച്ചു ചൊ­ല്ലി­നാൻ

ഭൂ­ന­ര­ന്മാർ­ക്കി­രു­ട്ടു­കൾ നീ­ക്കു­വാൻ

ഭൂ­ന­ര­നാ­യി വന്ന ദ­യാ­പ­രാ

തേ­ലോ­ക­രീ­സാ­റാ­യേ­ല്പെ­രി­മ­ക്കും

എ­ല്ലാ­ഭൂ­മി­ക്കും പ്ര­ത്യ­ക്ഷ­മാ­കു­ക

വെ­ളി­വാ­യെൻ ക­ണ്ണു­കൾ കാൺ­ക­യാൽ

വെ­ളി­വൊ­ക്കെ­യും നീ­യ­ല്ലോ ദൈവമേ

വെ­ളി­വു നി­ന്റെ ലോ­കർ­ക്കു­കാ­ട്ടു­വാൻ

തെ­ളി­വോ­ടി­ങ്ങു­വ­ന്ന സർ­വ്വ­പ്ര­ഭോ

ഇ­പ്പോൾ ദാസനെ അ­നു­കൂ­ല­ത്തോ­ടെ

പ്രേ­മ­പ്ര­ഭോ­യാ­ത്ര­യാ­ക്കി­ക്കൊൾ­ക നീ.

അ­മ്മ­യോ­ടു­ടൻ ചൊ­ല്ലി­വ­യോ­ധി­കൻ

നി­ന്മ­ക­നി­പ്പോൾ വി­രോ­ധ­ല­ക്ഷ്യ­മാം

പ­ലർ­ക്കു­മി­യ്യാ­ളാ­ലു­ണ്ടാം മംഗലം

പ­ലർ­ക്കു­മി­യാ­ളാൽ വരും നാ­ശ­വും

നി­ന്നു­ടെ­ചി­ത്തം­ദുഃ­ഖാ­സി ലംഘനം

സ­ങ്ക­ട­മേ­റെ ഭ­വി­ക്കും നിർ­ണ്ണ­യം

പു­ണ്യ­ദീർ­ഘ­ദർ­ശി­നി യ­ന്നാ­യും

ഗു­ണ­ത്തി­ന്നു­ടെ കാ­ല­മി­തെ­ന്ന­തും

ര­ക്ഷ­നാ­ഥ­നെ­ഴു­ന്ന­ള്ളി­യെ­ന്ന­തും

സാ­ക്ഷി­ച്ചു­റൂ­ഹാ­യാ­ല­ന്നേ­രം ചൊ­ന്നു

ക­ന്യ­ക­താ­ന­നു­മു­ണ്ണി­യേ­യും­കൊ­ണ്ട്.

ധ­ന്യ­നാം യ­വു­സേ­പ്പു­മ­വി­ടു­ന്നു്

കാലം വൈ­കാ­തെ പോയി ന­സ്സ­റ­സ്സിൽ

ബാ­ല­നെ­പ­രി­പാ­ലി­ച്ചി­രി­ക്കു­മ്പോൾ

അ­ക്കാ­ല­മൊ­രു മാ­ലാ­ഖ­തൽ­ക്ഷ­ണം

ഇ­ക്കാ­ല­മി­വി­ടെ പാർ­ക്ക­രു­തെ­ന്നും

മാർ യൗ­സേ­പ്പോ­ടും കന്യക ത­ന്നോ­ടും

കാ­ര്യ­കാ­ര­ണ­മൊ­ക്കെ­യും ചൊ­ല്ലി­നാൽ

ബാ­ല­ക­വ­ധം ഭാ­വി­ക്കു­ന്നു ചിലർ

കാലം വൈ­കാ­തെ പോ­കു­ു­മെ­സ­റേ­നിൽ

വൈ­രി­കൾ വ­ര­വി­ന്നു സ­മ­യ­മാ­യി.

വ­രും­മു­മ്പേ­ന­ട­കൊൾ­ക വേ­ഗ­ത്തിൽ

ഒ­ളി­ക്ക പ­ര­ദേ­ശ­ത്തിൽ ബാലനെ

വെ­ളി­ച്ച­ത്തു­വ­രു­വാൻ സ­മ­യ­മാ­യി.

പിൻ­തി­രി­ഞ്ഞി­ങ്ങു പോ­രു­വാൻ കാ­ല­ത്തിൽ

അ­ന്തോ­ന­വി­ധി ഞാൻ വ­ന്ന­റി­യി­ക്കാം

എ­ന്ന­തു­കേ­ട്ടു യൗ­സേ­പ്പു­മു­മ്മാ­യും

അ­ന്ന­വി­ടേ­ന്നു വാ­ങ്ങി­മെ­സ­റേ­നിൽ

ഉ­ണ്ണി­യെ­പ്പ­രി­പാ­ലി­ച്ചി­രു­പേ­രും

പു­ണ്യ­വൃ­ദ്ധി­യാൽ വാ­ണു­ചി­ര­കാ­ലം

ഹേ­റോ­ദേ­ശ­പ്പോ­ളു­ണ്ണി­യെ­ക്കാ­ണാ­ഞ്ഞു

ഏ­റെ­ക്കോ­പി­ച്ചു ശ­ങ്കി­ച്ചു ക­ശ്മ­ലൻ

മ­റ്റൊ­രു രാജനീ ഭൂമി വാ­ഴു­കിൽ

അറ്റു രാ­ജ്യം ത­നി­ക്കെ­ന്നു ബോ­ധ­മാ­യ്

ശ­ത്രു­വാ­രെ­ന്ന­റി­യാ­യ്ക­കാ­ര­ണം

ചി­ന്തി­ച്ചി­ട്ടു­മു­പാ­യ­ത്തെ ക­ണ്ടി­ല്ല,

എ­ങ്കി­ലാ­സ­മ­യ­ത്തിൽ പി­റ­ന്നോ­രെ

ഒ­ക്കെ­ക്കൊ­ല്ലേ­ണ­മെ­ന്നു ക­ല്പി­ച്ച­വൻ

ഒ­ക്കെ­ക്കൊ­ന്നി­ട്ടും­ത്രി­ലോ­ക­നാ­ഥ­ന്നു

സ­ങ്ക­ടം ഭ­വി­ച്ചി­ട്ടി­ല്ലി­വ­യൊ­ട്ടു­മേ

ഹേ­റോ­ദേ­ശി­തി­നു­ത്ത­രം വീ­ട്ടു­വാൻ

അ­റ­പ്പാം­വ­ണ്ണം പു­ഴു­ത്തു ച­ത്ത­വൻ

വർ­ത്ത­മാ­ന­മ­തൊ­ക്കെ­യും മാലാഖ

മാർ യൗ­സേ­പ്പി­ന്നു പ്ര­ത്യ­ക്ഷ­മാ­ക്കി­നാൻ

മെ­സ­റേ­നിൽ­നി­ന്നു­മ്മാ­യും യൗ­സേ­പ്പും

ന­സ്ര­സു­നാ­ട്ടിൽ­വ­ന്നു പാർ­ക്കു­ന്ന­നാൾ

പ­ന്തീ­ര­ണ്ടു വ­യ­സ്സിൽ മി­ശി­ഹാ­യും

അ­ന്നോ­റേ­ശ­ല­ത്തു­മ്മാ­യും യൗ­സേ­പ്പും

ചെ­ന്നു പ­ള്ളി­യിൽ കു­മ്പി­ട്ടാ­ന­ന­ന്ത­രം

അ­ന്നാ­ലോ­ക­രിൽ താൻ മ­റ­ഞ്ഞീ­ടി­നാൻ

ക­ണ്ണു­ീ­നീ­രാ­ലെ യൗ­സേ­പ്പു­മു­മ്മാ­യും

ഉ­ണ്ണി­യെ­ത്തി­ര­ഞ്ഞെ­ങ്ങു­മേ കാ­ണാ­ഞ്ഞു

കൂ­ട്ടം ത­ന്നി­ലും, വീ­ട്ടി­ലും, നാ­ട്ടി­ലും,

കാ­ട്ടി­ലും തി­ര­ഞ്ഞെ­ങ്ങു­മേ ക­ണ്ടി­ല്ല.

മൂ­ന്നാം­നാ­ളു­മ്മാ യൗ­സേ­പ്പും പ­ള്ളി­യിൽ

ചെ­ന്നു പു­ത്ര­നെ­ക്ക­ണ്ടു തെ­ളി­ഞ്ഞു­ടൻ

അ­ന്ന­വി­ട­ത്തിൽ ശാ­സ്ത്രി­ക­ളോ­ടൊ­ത്തു്

ഉ­ന്ന­ത­നാ­യ ഉണ്ണി മി­ശി­ഹാ താൻ

ശാ­സ്ത്ര­യു­ക്തി­കൾ ചോ­ദി­ച്ചും കേൾ­പ്പി­ച്ചും

ശാ­സ്ത്രി­ക­ളൊ­ക്കെ വി­സ്മ­യം കൊൾ­ക­യും

അ­ന്നേ­രം സു­ത­സ­ന്നി­ധാ­വു­മ്മാ­യും

ചെ­ന്നു ഭ­ക്തി­വി­ന­യ­ത്തോ­ടെ ചൊ­ന്നാൾ

എ­ന്തി­നി­ങ്ങ­നെ പു­ത്രാ ന­മ്മോ­ടു­നീ

എ­ന്ത­നി­ഷ്ടം ന­മ്മി­ലൊ­ന്നു ചൊ­ല്ലു­ക

നി­ന്റെ താ­ത­നും ഞാ­നും­സു­താ­പ­ത്താൻ

നി­ന്നെ­യ­ന്വേ­ഷി­ച്ചേ­റ്റം വ­ല­ഞ്ഞി­തു്

നി­ന്നെ­ക്കാ­ണാ­ഞ്ഞു നി­ശ്വാ­സ­പ്പെ­ട്ടാ­റെ

നി­ന്നെ­ക്ക­ണ്ടി­പ്പോ­ളാ­ശ്വാ­സ­മാ­യി നാം.

എ­ന്ന­മ്മാ ബ­ഹു­സ­ന്തോ­ഷ­ഭ­ക്തി­യാൽ

ചൊ­ന്ന­തു­കേ­ട്ടു പു­ത്ര­ന­രുൾ ചേ­യ്തു

സ്റ്റി­ഗ്ദ്ധ­നാ­മെൻ ജ­ന­ക­ന്റെ കാ­ര്യ­ങ്ങൾ

സാ­ധി­പ്പാൻ വി­ധി­യെ­ന്ന­റി­ഞ്ഞി­ല്ല­യോ

ത­ദ്ധ്വേ­തു­വെ­ന്നെ­യ­ന്വേ­ഷി­ക്കേ­ണ­മോ?

ബു­ദ്ധി ധ്യാ­ന­മു­ള്ളോർ­കൾ ഗ്ര­ഹി­പ്പാ­നാ­യ്

മി­ശി­ഹാ­യി­തു­ചൊ­ന്നോ­ര­ന­ന്ത­രം

സംശയം പോ­ക്കി കൂ­ടെ­യെ­ഴു­ന്ന­ള്ളി

അവരെ വ­ഴ­ക്ക­ത്തോ­ടു കൂടവേ

ആവാസം ചെ­യ്തു­ന­സ്സ­റ­സ്സു­പു­രേ.

അ­ഞ്ചാം പാദം സ­മാ­പ്തം.

ആറാം പാദം

യോ­ഹ­ന്നാ­ന്റെ മാ­മ്മോ­ദീ­സാ­യും, കർ­ത്താ­വു് അ­യാ­ളാൽ മാ­മ്മോ­ദീ­സാ മു­ങ്ങി­യ­തും ഉടൻ ത­ന്റെ­മേൽ റൂഹാ ഇ­റ­ങ്ങി­യ­തും ബാ­വാ­യിൽ­നി­ന്നു അ­ശ­രീ­രി­വാ­ക്യം കേൾ­ക്ക­പ്പെ­ട്ട­തും നാ­ല്പ­താം­നാൾ താ­നൊ­ന്നും തി­ന്നാ­തെ വ­ന­ത്തിൽ പാർ­ത്തു നോ­മ്പു നോ­റ്റ­തും, പി­ശാ­ചി­നാൽ പ­രീ­ക്ഷി­ക്ക­പ്പ­ട്ട­തും, യോ­ഹ­ന്നാൻ കർ­ത്താ­വി­നെ ചൂ­ണ്ടി­ക്കാ­ണി­ച്ചു ബോ­ധി­പ്പി­ച്ച­തും, ഗ്ലീ­ലാ­യിൽ വി­വാ­ഹ­ത്തി­ന്നു വെ­ള്ളം വീ­ഞ്ഞാ­ക്കി­യ­തും, പ­ള്ളി­യിൽ വി­ല്ക്ക­യും കൊൾ­ക­യും ചെ­യ്ത­വ­രെ ശി­ക്ഷി­ച്ച­തും, താൻ മാ­മ്മോ­ദീ­സാ മു­ങ്ങി­യ­തും, ശ­മ­റാ­യ­ക്കാ­ര­ത്തി­യെ തി­രി­ച്ച­തും, ഗ്ലീ­ലാ­യ്ക്ക പി­ന്നെ­യു­മെ­ഴു­ന്ന­ള്ളി­യ­തും പ്ര­ഭു­വി­ന്റെ മകനെ പൊ­റു­പ്പി­ച്ച­തും, തി­രു­വാ­ക്കാൽ ഗ്ലീ­ലാ­യിൽ അനേക രോ­ഗ­ങ്ങൾ പൊ­റു­പ്പി­ച്ച­തും, കേ­പ്പാ, അ­ന്ത്ര­യോ­സ്, യാ­ക്കോ, യോ­ഹ­ന്നാൻ, എന്ന നാലു ശി­ഷ്യ­രെ ചേർ­ത്ത­തും­ഒ­രു പ്ര­ഭു­വി­ന്റെ ഭൃ­ത്യ­നു­ണ്ടാ­യ സ­ന്നി­പാ­തം പൊ­റു­പ്പി­ച്ച­തും, ക­ട­ലി­ലെ ഓളം അ­ട­ക്കി­യ­തും, പി­ശാ­ചു­ക്ക­ളെ പു­റ­പ്പെ­ടു­ത്തി­യ­തും, അ­നു­വാ­ദ­ത്താൽ പി­ശാ­ചു­ക്കൾ പ­ന്നി­യിൽ പു­ക്കു് അവയെ കൊ­ന്ന­തും, ദോഷം പൊ­റു­ത്തെ­ന്നു് ക­ല്പി­ച്ചു­കൊ­ണ്ടു് സർ­വ്വാം­ഗം ത­ളർ­ച്ച­ക്കാ­ര­നെ സ്വ­സ്ത­പ്പെ­ടു­ത്തി­യ­തും, ഒ­രു­വ­ന്റെ മ­രി­ച്ച മകളെ ജീ­വി­പ്പി­ച്ച­തും, അവിടെ പോ­കും­വ­ഴി­യിൽ തന്റെ കു­പ്പാ­യ­ത്തി­ന്റെ വി­ളു­മ്പു­മേൽ തൊ­ട്ട­തി­നാൽ ഒരു സ്ത്രീ­യു­ടെ ര­ക്ത­സ്രാ­വം പൊ­റു­ത്ത­തും, മറ്റു പല പു­തു­മ­കൾ ചെ­യ്ത­തും.

ത്രിം­ശ­തി തി­രു­വ­യ­സ്സു ചെ­ന്ന­പ്പോൾ

മി­ശി­ഹാ സ്വ­ക­ത­ത്വ­മു­ദി­പ്പാ­നും

സ്വാ­മി തന്റെ വ­ര­വ­റി­യി­പ്പാ­നും

സ്വാ­മി ഭക്തൻ മഹാ മു­നി­ശ്രേ­ഷ്ഠ­നാം

യോ­ഹ­ന്നാൻ പു­രോ­ഗാ­മി­യെ ക­ല്പി­ച്ചു

മഹാ ഭ­ക്ത­ന­യ്യാൾ വന്നു ദൂ­ത­നാ­യ്

ആ­സ്ഥ­പ്പാ­ടാം പ്രാ­യ­ശ്ചി­ത്തം മാം­ദീ­സാ

ആ­സ്ഥ­യാ­യ് മു­ക്കി പ­ല­രേ­യു­മ­യ്യാൾ

ഭ­ക്ത­പ്രി­യൻ മി­ശി­ഹാ­യും മാം­ദീ­സാ

ഭ­ക്ത­നാ­മി­യ്യാ­ടെ ക­യ്യാൽ മു­ങ്ങി­നാൻ

ഇ­ഛ­യൊ­ത്ത മൽ­പു­ത്ര­നി­യാ­ളെ­ന്നും

ഉ­ച്ച­ത്തി­ലൊ­രു­നാ­ദം പ്ര­ത്യ­ക്ഷ­മാ­യ്.

സ്നേ­ഹാ­ല­യ­നി­യ്യാ­ളെ­ന്ന­റി­യി­പ്പാൻ

സ്നേ­ഹ­റൂ­ഹാ­യി­റ­ങ്ങി­യാ­ളു­ടെ­മേൽ

അ­വി­ടെ­ന്നു വ­ന­ത്തി­ലെ­ഴു­ന്ന­ള്ളി

അ­വി­ടെ­പ്പാർ­ത്തു നാ­ല്പ­തു­നാ­ളു­താൻ

ശി­ക്ഷ­യാം­വ­ണ്ണം ദേ­വ­ധ്യാ­നം ചെ­യ്തു

ഭ­ക്ഷ്യ­മൊ­ന്നും ര­സി­ക്കാ­തെ നി­ഷ്ഠ­യാൽ

ത­ല്ക്കാ­ലാ­ന്ത­രേ പി­ശാ­ചിൻ വ്യാ­ജ­ങ്ങൾ

ദൃ­ക്കിൻ­ഗോ­ച­ര­മാ­യ പ­രീ­ക്ഷ­കൾ

ക്ഷു­ത്താ­പ­ത്തോ­ടി­രി­ക്കാ­തെ നീ­യി­പ്പോൾ

ക്ഷു­ത്തി­ന്നി­ഛ­യാം ഭ­ക്ഷ­ണ­സാ­ധ­നം

ക­ല്പി­ക്ക­ദേ­വ­നെ­ങ്കിൽ നീ­യി­ക്ക­ല്ലു്

അ­പ്പ­മാ­ക്കീ­ട്ടു തി­ന്നു ജീ­വി­ക്കെ­ടോ

ഇ­പ്ര­കാ­രം പി­ശാ­ചു പ­റ­ഞ്ഞ­പ്പോൾ

തൽ­പ­ര­നു­ത്ത­ര­മ­രു­ളി­ച്ചെ­യ്തു

അ­പ്പ­ത്താൽ­മാ­ത്രം­മർ­ത്ത്യൻ ജീ­വി­ക്കി­ല്ലേ

തൽ­പ­ര­ന്റെ തി­രു­വു­ള്ളം­കൊ­ണ്ട­ത്രേ

പി­ന്നെ­നാ­ഥം വ­ഹി­ച്ചു ദേ­വാ­ല­യ

ഉ­ന്ന­ത­ചു­വ­രിൻ­മേൽ സ്ഥാ­പി­ച്ച­വൻ

ദേവൻ നീ­യെ­ങ്കിൽ ചാടുക തൽ­ക്ഷ­ണം

സേ­വ­ക­രാ­മ്മാ­ലാ­ഖ­മാർ താ­ങ്ങീ­ടും

പ­രീ­ക്ഷ­വാ­ക്കു ചൊന്ന പി­ശാ­ചോ­ടു

പരമ ദേ­വൻ­താ­ന­രു­ളീ­ടി­നാൻ

കോ­വ­ണി­യി­രി­ക്കു­ന്നേ­രം ചാ­ടു­വാൻ

അ­വ­കാ­ശ­വു­മി­ല്ലൊ­രു തി­ട്ട­തി

നി­ന്റെ നാഥനെ നീ പ­രീ­ക്ഷി­ക്കേ­ണ്ട

നി­ന്റെ വാ­ക്കി­ന്നെ­ടു­ത്തു പൊ­ട്ടു­ത്ത­രം

മൂ­ന്നാം­വ­ട്ടം പി­ശാ­ച­വൻ നാഥനെ

ഉ­ന്ന­താ­ദ്രി മു­ക­ളിൽ നി­റു­ത്തീ­ട്ടു

അ­വ­ധി­ഹീ­ന സ­മ്പൽ­സു­ഖ­ങ്ങ­ളെ

അവൻ മാ­യാ­വ്യാ­ജ­ത്താ­ല്ക്കാ­കൊ­ണ്ടു

നാ­ണം­കെ­ട്ടു പി­ശാ­ച­വൻ ചൊ­ല്ലി­നാൻ

കാ­ണു­ന്ന വ­സ്തു­വൊ­ക്കെ­യെ­നി­ക്കു­ള്ളു

വീ­ണു­നീ­യെ­ന്നെ­ക്കു­മ്പി­ടു­ന്നാ­കി­ലോ

വേ­ണ­മെ­ങ്കി­ലി­തെ­ല്ലാം ത­രു­വാൻ ഞാൻ

സർ­വ്വ­നി­ന്ദ­പ­റ­ഞ്ഞ­പി­ശാ­ചി­നെ

സർവ്വമുഷ്ക്കരനായകനാട്ടിനാൻ-​

പോക, നീചൻ നീ­യെ­ന്റെ­മു­മ്പിൽ­നി­ന്നു്

സ­ക­ലേ­ശ്വ­ര­ക­ല്പ­ന കേ­ട്ട­പ്പോൾ

ഭീ­തി­പൂ­ണ്ടു പി­ശാ­ചു വി­റ­ച്ചു­ടൻ

ഭീദിത ലോകേ പോയി മ­റ­ഞ്ഞൻ

ചി­ത്ത­നീ­തി­യും, വർ­ജ്ജ­ങ്ങ­ളെ­ന്ന­തും

വൃ­ത്തി­യിൽ­കാ­ട്ടി ന­മു­ക്ക­റി­വാ­നാ­യി

മർ­ത്ത്യ­ര­ക്ഷ­ക­നാ­യ മ് ശിഹാ താൻ

മർ­ത്ത്യർ­ക്കു ബോ­ധ­മാ­വാൻ ശ്ര­മി­ച്ചി­തു്

കർ­ത്താ­വീ­ശോ­യെ ക­ണ്ടൊ­രു­നാൾ പി­ന്നെ

കീർ­ത്തി­യു­ള്ള യോഹന്നാനുരചെയ്തു-​

മർ­ത്ത്യ­ദോ­ഷ­ങ്ങൾ നീ­ക്കു­വാൻ ത­മ്പു­രാൻ

യാ­ത്ര­യാ­ക്കി­യ ആ­ട്ടിൻ­കു­ട്ടി­യി­താ

ത­മ്പു­രാൻ പു­ത്ര­നി­യാ­ളെ­ന്ന­തു്

ത­മ്പു­രാ­നെ­ന്നോ­ട­രു­ളി­ച്ചെ­യ്തി­തു്

ഇ­യ്യാ­ളീ­ലോ­ക­ര­ക്ഷ­യ്ക്ക വ­ന്ന­വൻ

ഇ­യ്യാ­ളാൽ­ദേ­വ­ദ­ത്ത സം­പൂർ­ണ്ണ­വും

കി­ട്ടു­വാൻ വ­ഴി­യു­ള്ളു­വെ­ന്നി­ങ്ങ­നെ

പ­ട്ടാ­ങ്ങ­സാ­ക്ഷി മാം­ദാ­ന ചൊ­ല്ലി­നാൻ

യൂ­ദാ­വിൽ­നി­ന്നു മി­ശി­ഹാ ഗ്ലീ­ലാ­യിൽ

ത­ദ­ന­ന്ത­രം പോയ് ക­ല്യാ­ണ­ത്തി­ന്നു്

വി­വാ­ഹ­ത്തി­ന്നു മു­ന്തി­രി­ങ്ങാ­നീ­രു

സു­വി­സ്മ­യ­ത്താൽ വെ­ള്ളം­കൊ­ണ്ടാ­ക്കി­നാൻ

പെൺ­കെ­ട്ടി­നു ശുഭം കൂ­ട്ടി­യി­ങ്ങ­നെ

തൻ­ക­രു­ണ­യ്ക്ക­ട­യാ­ളം കാ­ട്ടി­നാൻ

അ­ക്കാ­ലം യൂ­ദ­ന്മാ­രാ­യ മൂ­ഢ­ന്മാർ

വി­ല്ക്കും­കൊ­ള്ളു­മോ­റേ­ശ­ലം പ­ള്ളി­യിൽ

എ­ന്ന­തു­കൊ­ണ്ടു­കോ­പി­ച്ചു നാ­ഥ­നും

നിന്ദ ചെ­യ്യു­ന്ന നീ­ച­വൃ­ന്ദ­ത്തി­നെ.

തി­ന്മ­യാ­യ പ്ര­വൃ­ത്തി­കൾ ചെ­യ്ക­യാൽ

ച­മ്മ­ട്ടി­കൊ­ണ്ടു­ദു­ഷ്കൃ­തം ശി­ക്ഷി­ച്ചു

പു­ണ്യ­പ്ര­വൃ­ത്തി­യാ­ലാ­ചാ­ര­യോ­ഗ്യ­മാം

പു­ണ്യ­മാ­യ സ്ഥ­ല­മെ­ന്ന­രു­ളി­നാൻ

ആ ദി­ക്കിൽ മു­മ്പിൽ മാ­മ്മോ­ദീ­സാ മു­ക്കി

യൂ­ദാ­യി­ല­തി­നാ­ജ്ഞ­യ­റി­യി­ച്ചു

ശമ് റായിൽ പ­ര­സ്ത്രീ­യ­വൾ­ക്കു ധർ­മ്മം

ദുർ­മ്മ­ത­മൊ­ഴി വാ­ന­രു­ളീ­ടി­നാൻ

ന­ല്ല­സാ­ധു­ത്വ­മു­ള്ള വ­ച­ന­ത്താൽ

ചൊ­ല്ലി­ദേ­വ­ദ­ത്താ­വു­മു­ദി­പ്പി­ച്ചു

അ­വ­ളു­മു­ടൻ മി­ശി­ഹാ വ­ന്ന­തും

സു­വൃ­ത്തി­ക­ള­തെ­ല്ലാ­മ­റി­യി­ച്ചു

നീളെ ചൊ­ല്ലി ന­ട­ത്തി­യ ലോ­ക­രും

ഉ­ള്ളിൽ വി­ശ്വാ­സ­ങ്കൊ­ണ്ട­വൾ വാ­ക്കി­നാൽ

പാർ­പ്പി­ച്ചു ര­ണ്ടു­നാ­ള­വർ നാഥനെ

ഓർ­പ്പി­ച്ചു ദേ­വ­ന്യാ­യ­മ­വ­രെ­ത്താൻ

ഇ­ഛ­യാം­വ­ണ്ണം നല്ല വ­ച­ന­ത്താൽ

നി­ശ്ച­യി­ച്ചു പ­ഠി­പ്പി­ച്ചു വേ­ദാർ­ത്ഥം

പ­ണ്ടു­കേ­ളാ­ത്ത വാ­ക്കി­ന്റെ ശ­ക്തി­യാൽ

കൊ­ണ്ടാ­ടി സ്തു­തി­ച്ച­വർ നാഥനെ

പി­ണ­ക്ക­മെ­ന്നി­യെ മ­നോ­ദാ­ഹ­ത്താൽ

ഗു­ണ­ത്തി­ന്നാ­യു­റ­പ്പി­ച്ചു മാനസം

ഗ്ലീ­ലാ­നാ­ട്ടി­ന്ന­വി­ടെ­ന്നെ­ഴു­ന്ന­ള്ളി

ഗ്ലീ­ലാ­ക്കാ­രു­മോ­റേ­ശ­ലം­പു­രേ

ചെയ്ത വി­സ്മ­യം ക­ണ്ടു­വി­ശ്വാ­സ­ത്താൽ

സ­ന്തോ­ഷ­ത്തോ­ടു കൈ­ക്കൊ­ണ്ടു­സ്വാ­മി­യെ

നാ­ടു­വാ­ഴി­യൊ­രു­ത്തൻ മ­ക­നു­ടെ

കേ­ടു­പോ­ക്കാൻ­കൂ­ട­വേ പോരണം

എ­ന്ന­പേ­ക്ഷി­ച്ചു വൈ­ഷ­മ്യം കേൾ­പ്പി­ച്ചു

അ­ന്നേ­രം­സ­ക­ലേ­ശ­ന­രുൾ ചെ­യ്തു

എ­ങ്കിൽ­നി­ന്മ­ക­നി­പ്പോൾ സു­ഖം­വ­ന്നു

സ­ങ്ക­ട­മൊ­ഴി­ഞ്ഞൊ­ന്നു­റ­ച്ചു പ്രഭു

പൊ­റു­ത്തെ­ന്ന­രു­ളി­ച്ചെ­യ്ത നേ­ര­ത്തു

പൊ­റു­തി­യ­ങ്ങു­വ­ന്നു പ്രഭു സുതൻ

സ­ങ്ക­ട­മെ­ല്ലാം തീർ­ന്നു സുഖം വന്നു

തങ്കൽ വി­സ്മ­യം പൂ­ണ്ടു തെ­ളി­ഞ്ഞ­വൻ

ഗ്ലീ­ലാ­യിൽ ചു­റ്റി­സ­ഞ്ച­രി­ച്ചു നാഥൻ

നല്ല നേർ­വ­ഴി സേ­വി­ക്കേ­ണ­മെ­ന്നും

തന്നെ വി­ശ്വ­സി­ച്ചീ­ടേ­ണ­മെ­ന്ന­തും

അ­ന്നാ­ലോ­ക­രോ­ടൊ­ക്കെ പ്ര­സം­ഗി­ച്ചു

എ­ന്നെ­ല്ലാ­ദി­ക്കി­ലു­ള്ള ന­രാ­മ­യം

അ­ന്നു­താൻ തി­രു­വാ­ക്കാ­ലൊ­ഴി­ച്ചു താൻ

കേ­പ്പ­ത­ന്നെ­യു­മ­ന്ത്ര­യോ­സി­നെ­യും

ചിൽ­പു­രു­ഷൻ യാ­ക്കോ, യോ­ഹ­ന്നാ­നെ­യും

കൂ­ട്ട­രാ­ക്കി­യ­രുൾ­ചെ­യ്തു വേ­ദ­ത്തിൻ

കൂ­ട്ട­ത്തി­ന്നു­ടെ, ശി­ഷ്യ­രാ­ക്കീ­ടി­നാൻ

ചൈ­ത്താൻ ക്ലേ­ശം പൊ­റു­പ്പി­ച്ച ത­മ്പു­രാൻ

ചെയ്ത വി­സ്മ­യ പ്ര­ത്യ­ക്ഷം കേ­ട്ടു­ടൻ

ശ­ത­പ­ത്തി­ക്ക­ധി­പ­നാ­യു­ള്ള­വൻ

ചിത്ത ദാ­ഹ­ത്താൽ വ­ന്നു­ട­ന­പ്ര­ഭു

സ­ന്നി­പാ­ത­ത്താൽ വലഞ്ഞ ഭൃ­ത്യ­നു

താ­നാ­രോ­ഗ്യം കൊ­ടു­പ്പാ­ന­പേ­ക്ഷി­ച്ചു

കൂ­ടെ­പ്പോ­രാ­മെ­ന്ന­പ്പോൾ മി­ശി­ഹാ­യും

കേ­ട്ടു ഭ­ക്ത­നു­ണർ­ത്തി­ച്ചു തൽ­ക്ഷ­ണം

കൂ­ടെ­പ്പോ­ന്നേ മ­തി­യാ­മെ­ന്നി­ല്ല­ല്ലോ

കേ­ടു­പോ­വാൻ ക­ല്പി­ച്ചാൽ മ­തി­താ­നും

ഭാ­ഗ്യ­നാ­ഥ­നാം നീ­യെ­ഴു­ന്നെ­ള്ളു­വാൻ

യോ­ഗ്യ­മി­ല്ലി­നി­ക്കു­മെ­ന്റെ വീ­ട്ടി­ന്നും

ചി­ന്ത­യു­മ­വൻ ഭ­ക്തി­യും ക­ണ്ടു­താൻ

സ­ന്തോ­ഷി­ച്ച­വ­ന്റെ വി­ശ്വാ­സ­ത്തി­നാൽ

പോക നി­ന്റെ വി­ശ്വാ­സ­മ­തു­പോ­ലെ

ആ­ക­ട്ടെ ന്ന­രുൾ­ചെ­യ്തു കേടും തീർ­ത്തു

ക­പ്പൽ­കേ­റി ശി­ഷ്യ­രു­മാ­യോ­ടു­മ്പോൾ

കോ­പി­ച്ചു ക­ട­ലോ­ള­വും വാ­യു­വാൽ

ശി­ഷ്യർ പേ­ടി­ച്ചു ര­ക്ഷ­യ­പേ­ക്ഷി­ച്ചു

തൽ­ക്ഷ­ണം കടൽ കോ­പ­മ­ട­ക്കി താൻ

ര­ക്ഷ­നാ­ഥൻ മി­ശി­ഹാ­ടെ വാ­ക്കി­നാൽ

അ­ക്ഷോ­ഭ്യം­പോ­ല­ട­ങ്ങി ക­ട­ല­പ്പോൾ

പി­ശാ­ചു­ക്ക­ളാൽ പീ­ഡി­ത­നെ­ക്ക­ണ്ടു

പി­ശാ­ചു­ക്ക­ളും ത­ന്നോ­ട­പേ­ക്ഷി­ച്ചു

ത­മ്പു­രാ­ന്റെ പു­ത്രൻ മി­ശി­ഹാ­യെ നീ

വൻപാ ഞ­ങ്ങ­ളെ ശി­ക്ഷി­ക്ക­ല്ലെ­യെ­ന്നു

ഇ­ങ്ങി­നെ പി­ശാ­ചു­ക്കൾ പ­റ­ഞ്ഞ­പ്പോൾ

വാ­ങ്ങു­വി­നെ ന്ന­വ­രോ­ട­രുൾ ചെ­യ്തു

ക­ല്പ­ന­യ­തു­കേ­ട്ടു പി­ശാ­ചു­ക്കൾ

ത­ല്പ­ര­നോ­ട­പേ­ക്ഷി­ച്ചു ചൊ­ല്ലി­നാർ

നി­ന്നു­കൂ­ടാ­മ­നു­ഷ്യ­രി­ലെ­ങ്കി­ലോ

പ­ന്നി­ക്കൂ­ട്ട­ത്തിൽ പോകാൻ ക­ല്പി­ക്ക­ണം

പോ­ക­യെ­ന്ന­നു­വാ­ദം കൊ­ടു­ത്ത­പ്പോൾ

പു­ക്കു പ­ന്നി­യ­ശേ­ഷ­വും കൊ­ന്നു­ടൻ

പോർ­ക്കു­പാ­ല­ക­ന്മാ­രോ­ടി­വ­ന്ന ക്ഷണം

പോർ­ക്ക­ശേ­ഷം­ന­ശി­ച്ചെ­ന്നു ചൊ­ല്ലി­നാർ

എ­ന്നാൽ നായകൻ മുൻ­പേ­യ­റി­ഞ്ഞ­ത്രെ

അ­ന്ന­വർ­ക്ക­നു­വാ­ദം കൊ­ടു­ത്തി­തു്

മാ­നു­ഷ­രോ­ടും വസ്തു സർ­വ്വ­ത്തോ­ടും

ദീ­ന­രാ­യ പി­ശാ­ചു ഗ­ണ­ങ്ങൾ­ക്ക്

പൈ­ശൂ­ന്യ­മ­വർ­ക്കു­ണ്ടെ­ന്ന­റി­യി­പ്പാൻ

മി­ശി­ഹാ­യ­നു­വാ­ദം കൊ­ടു­ത്തി­തു്

അ­പ്പു­രി­യ­തിൽ പാർ­ത്തി­രി­ക്കും­വി­ധൗ

ആൾ­പ്പെ­രു­പ്പ­ത്താൽ കൂടിയ യോ­ഗ­ത്തിൽ

സർ­വ്വാം­ഗം വാ­ത­മു­ള്ള വ്യാ­ധി­ക­നെ

പ­ര്യ­ങ്ക­ത്തി­ന്മേൽ വെ­ച്ചു കൊ­ണ്ട്വ­ന്ന­പ്പോൾ

തൻ­തി­രു­മു­മ്പിൽ കൊ­ണ്ടു­വ­ന്നീ­ടു­വാൻ

ചി­ന്തി­ച്ചാ­വ­തി­ല്ലാൾ­പ്പെ­രു­പ്പം­കൊ­ണ്ടു്

എ­ന്നാൽ­മേൽ­പ്പു­ര നീ­ക്കി­ത്തി­രു­മു­മ്പിൽ

അന്നാ രോ­ഗി­യെ വെ­ച്ച­പേ­ക്ഷി­ച്ച­വർ

ആ­ത്മ­ദോ,ത്താൽ വന്ന രോ­ഗ­മി­തു

ആ­ത്മ­നാ­ഥൻ പൊ­റു­ത്തെ­ന്ന­രുൾ ചെ­യ്തു

ര­ക്ഷി­താ­വി­ന്റെ കല്പന കേ­ട്ട­പ്പോൾ

ര­ക്ഷ­വ­ന്നു ന­ട­ന്നി­തു­രോ­ഗി­യും

ആ­രീ­യാ­ളെ­ന്നു ചി­ന്ത­ച്ചു ലോ­ക­രും

ദു­രി­ത­ങ്ങ­ളെ ത­മ്പു­രാ­നെ­ന്നി­യേ

പോ­ക്കു­വാ­നാർ­ക്കും മു­ഷ്ക്ക­ര­മി­ല്ല­ല്ലോ?

പോ­ക്കി ര­ക്ഷ­വ­രു­ത്തി യ­ത­ത്ഭു­തം

അ­പ്പോൾ സർ­വ്വേ­ശ­നി­യാ­ളാ­കു­ന്നി­തോ?

ഇ­പ്പ­ടി വി­ചാ­രി­ക്കു­ന്നു ലോ­ക­രും

അ­പ്പോൾ വ­ന്ന­യി­റോ­സെ­ന്ന വൻ­പ­നും

തൻ­പു­ത്രി­യു­ടെ സ­ങ്ക­ടം പോ­ക്കു­വാൻ

കൂ­ടെ­പ്പോ­ന്നേ മ­തി­യാ­മെ­ന്നേ­റ്റ­വും

ആ­ട­ലോ­ടെ­യ­പേ­ക്ഷി­ച്ചു നായകൻ

പോ­കു­ന്നേ­ര­ത്തൊ­രു സ്ത്രീ­യ­ടു­ത്തു­ടൻ

ര­ക്ത­സ്രാ­വം നി­ല്ക്കു­മെ­ന്ന­തോ­റ്റ­ത്താൽ

ത്രാ­താ­വി്ന്നു­ടെ കു­പ്പാ­യം തൊ­ട്ട­വൾ

ത്രാ­താ­വ­ന്നേ­രം ക­ല്പി­ച്ചു വി­സ്മ­യം

ആ­രെ­ന്നെ തൊ­ട്ട­തെ­ന്നു ചോ­ദി­ച്ചു­ടൻ

അരുൾ കേ­ട്ടാ­റെ ലോ­ക­രു­ണർ­ത്തി­ച്ചു

എ­ല്ലാ­രും ചു­റ്റി­യെ­ഴു­ന്ന­ള്ളും വിധൗ

പലരും തി­രു­മേ­നി­മേൽ തൊ­ട്ട­ല്ലോ

അ­ന്നേ­ര­മ­രുൾ ചെ­യ്തു, ത­മ്പു­രാൻ

എന്നെ തൊ­ട്ട­തു ചോ­ദി­പ്പാൻ കാരണം

എ­ന്നിൽ നി­ന്നു ഗുണം പു­റ­പ്പെ­ട്ടി­തു

എ­ന്ന­തു­കൊ­ണ്ടു ചോ­ദി­ച്ചു ഞാ­നി­പ്പോൾ

പി­ന്നെ­യു­മ­രു­ളി­ച്ചെ­യ്തു ത­മ്പു­രാൻ

എ­ന്നെ­ത്തൊ­ട്ട­വ­രാ­രെ­ന്നു ചൊ­ല്ലു­വിൻ

പേ­ടി­ച്ചു വീണു കു­മ്പി­ട്ടു സ്ത്രീ­യ­വൾ

പേ­ടി­പോ­ക്കി മി­ശി­ഹാ­യ­രുൾ­ചെ­യ്തു

നി­ന്റെ വി­ശ്വാ­സം നി­ന്നെ­പ്പൊ­റു­പ്പി­ച്ചു

നി­ന്റെ രോ­ഗ­മൊ­ഴി­ഞ്ഞു നീ പോ­യാ­ലും.

അ­പ്പോൾ വൻ­പ­ന്റെ പു­ത്രി മ­രി­ച്ചെ­ന്നു

കേൾ­പ്പി­ച്ചാ­ളു­ക­ളോ­ടി­വ­ന്ന­ക്ഷ­ണം

ഏ­റെ­പ്പീ­ഡി­ത­നോ­ട­രുൾ­ച്ചെ­യ്തു­താൻ

തേ­റി­ക്കൊൾ­ക നിൻ­പു­ത്രി ജീ­വി­ച്ചീ­ടും

എ­ന്ന­രുൾ­ചെ­യ്താ വീ­ട്ടി­ലെ­ഴു­ന്ന­ള്ളി

ചെ­ന്നു­താൻ കൈ­പി­ടി­ച്ച­രു­ളി­ച്ചെ­യ്തു

എ­ഴു­ന്നേ­ല്ക്ക പെ­ണ്ണേ­യ­പ്പോൾ ബാ­ല­യും

എ­ഴു­ന്നേ­റ്റു ജീ­വി­ച്ചു സു­ഖ­ത്തോ­ടും

ഇ­പ്ര­കാ­ര­ത്തിൽ സർ­വ്വേ­ശ­സ്വ­യ­മാം

സൽ­പ്ര­വർ­ത്തി­കൾ ചെ­യ്തു സം­ഖ്യം­വി­നാ

അ­ന്ധ­ന്മാർ­ക്കു വെ­ളി­വു­കൊ­ടു­ത്ത­തും

വ്യാ­ധി­ശാ­ന്തി­യെ­വാ­ക്കി­നാൽ ചേർ­ത്ത­തും

ചൈ­ത്താ­ന്മാ­രെ താൻ കല്പന കേൾ­പ്പി­ച്ചു

ച­ത്തോ­രെ­യൊ­രു­വാ­ക്കാ­ലു­യർ­പ്പി­ച്ചു

അ­തി­നാൽ സ­ക­ലേ­ശ്വ­രൻ­താ­നെ­ന്നു

മർ­ത്ത്യർ­ക്കു ബോ­ധ­മാ­വാൻ ക­ല്പി­ച്ചി­തു

ബോ­ധി­പ്പി­പ്പാൻ താ­നാ­ഗ്ര­ഹി­ക്കു­ന്നി­തു

ബു­ദ്ധി­യിൽ­കൊൾ­വാൻ വേ­ല­മ­ഹാ­പ­ണി,

മാ­നു­ഷ­ര­റി­യേ­ണ്ടു­ന്ന കാ­ര്യ­ത്തിൽ

മ­ന­സ്സാ­ശ­യു­ള്ളോ­രു ചു­രു­ക്ക­മേ

അ­തീ­ന്ദ്രി­യ­ങ്ങൾ ബോ­ധി­ച്ചു­കൊ­ള്ളു­വാൻ

അ­ത്യ­ന്തം­വി­ഷ­മം ന­ര­ദൃ­ഷ്ടി­യാൽ

നിർ­വ്വി­ക­ല്പ­നും സർ­വ്വ­ശ­ക്ത­നും ഞാൻ

സർ­വ്വ­ജ്ഞാ­ന നി­ധി­യാം ഗു­രു­വും താൻ

ദു­ഷ്ട­മാ­ന­സേ ശ­ക്തി­യാൽ നൽ­കു­കിൽ

ശ്രേ­ഷ്ഠ­ശാ­സ്ത്ര­മു­റ­ച്ചീ­ടും ചേതസി

അ­തു­കൊ­ണ്ടു താ­നാ­രെ­ന്ന­താ­ദി­യിൽ

പ്ര­ത്യ­ക്ഷ­മാ­ക്കി­യ­റു­ത്തു സംശയം

ആറാം പാദം സ­മാ­പ്തം.

ഏഴാം പാദം

ദൈ­വ­ഗു­രു­വാ­യ ഈ­ശോ­ത­മ്പു­രാൻ ആദ്യം പ­ന്ത്ര­ണ്ടു­പേ­രെ ശി­ഷ്യ­രാ­യി­ട്ടു കൈ­ക്കൊ­ണ്ടു. അ­വ­രോ­ടു ഏ­വൻ­ഗേ­ലി­ക്ക­ടു­ത്ത എട്ടു ഭാ­ഗ്യ­ങ്ങൾ ക­ല്പി­ച്ച­തും, പി­ന്നെ മറ്റു സ­മ­യ­ങ്ങ­ളിൽ അ­രു­ളി­ച്ചെ­യ്ത അനേകം വേ­ദ­സാ­ര­ങ്ങ­ളും ജ്ഞാ­ന­ങ്ങ­ളും…

തൻ വാ­ക്കി­ലൂ­ന­മി­ല്ലാ­ത്ത ത­മ്പു­രാൻ

സർ­വ്വ­ത്തെ­യ­റി­യു­ന്ന സർ­വേ­ശ്വ­രൻ

പൂർവം ദ്വാ­ദ­ശ ശ്ലീ­ഹാ­ജ­ന­ങ്ങ­ളെ

വ­രി­ച്ചു വേ­ദ­സാ­ര­മ­രുൾ ചെ­യ്തു.

അർ­ത്ഥ­ദാ­ഹ­മി­ല്ലാ­ത്തോർ­ക്കു ഭാ­ഗ്യ­മേ

സ്വർ­ല്ലോ­കാർ­ത്ഥ­മ­വർ­ക്കാ­മ­ന­ന്ത­രം

സാ­ധു­ക്കൾ­ക്കു ഭാ­ഗ്യ­മ­വർ­ക­ളു­ടെ

ബു­ദ്ധി സ­ന്തോ­ഷം­പൂ­ണ്ടി­രി­ക്കും സദാ

ദോഷം ചെ­യ്ത­തു­കൊ­ണ്ടു ദുഃ­ഖി­ച്ചോർ­ക്കു

തു­ഷ്ടി­വ­ന്നീ­ടും ഭാ­ഗ്യ­മ­വർ­ക്ക­ഹോ

പു­ണ്യ­ത്വ­ത്തി­ന്നു ദാ­ഹ­മു­ള്ളോർ­കൾ­ക്കു

പൂർ­ണ്ണ­ത വരും നി­ത്യ­സ­മ്മാ­ന­വും

കാ­രു­ണ്യം കി­ട്ടും ക­രു­ണ­യു­ള്ളോർ­ക്കും

അ­ന­ഘ­മു­ള്ളോർ ദൈ­വ­ത്തെ­ക്ക­ണ്ടീ­ടും

നി­ര­പ്പു­ശീ­ല­മു­ള്ളാർ­ക്കു ഭാ­ഗ്യ­മേ

സർ­വേ­ശൻ പു­ത്ര­രെ­ന്നു വി­ളി­ച്ചീ­ടും

ന്യാ­യ­ത്തെ­പ്ര­തി ക്ഷ­മി­ക്കു­ന്നോർ­ക്കു­ഹോ

ആ­യ­തിൻ­ഫ­ലം മോ­ക്ഷ­രാ­ജ്യ­ലാ­ഭം

സാ­മർ­ത്ഥ്യ­മു­ള്ളോർ­ക്ക­യ്യോ നിർ­ഭാ­ഗ്യ­മേ

ഭൂ­മി­ത­ന്നി­ല­നു­കൂ­ല­മേ­യു­ള്ളൂ

ഇവിടെ പ­രി­പൂർ­ണ­മു­ള്ളോർ­ക്ക­യ്യോ

അവർ മേലിൽ വി­ശ­ക്കു­മ­ന­ന്ത­രം

ഭൂ­മി­ത­ന്നിൽ സ­ന്തോ­ഷ­മു­ള്ളോർ­കൾ­ക്കു്

പി­ന്നെ ദുഃ­ഖ­വും ക­ണ്ണു­നീ­രും വരും

ധാ­ത്രി­യിൽ സ്തു­തി­യു­ള്ള­വ­രൊ­ക്ക­യും

ഉ­ത്ത­ര­ലോ­കേ നി­ന്ദി­ത­രാ­യ് വരും

സർ­വ­നാ­ഥ­നെ സർ­വ­കാ­ല­ത്തി­ലും

സർ­വാ­ത്മാ­വാ­ലും സ്നേ­ഹി­ച്ചു­കൊ­ള്ള­ണം

ബാ­വാ­യെ­ന്നും തന്റെ പു­ത്രൻ ഞാ­നെ­ന്ന­തും

സർ­വ്വ­നാ­ഥൻ റൂ­ഹാ­യെ­ന്നി­തി­ങ്ങി­നെ

ദൈ­വൈ­ക­ത്വ­ത്തി­ലീ മൂ­വ­രെ­ന്ന­തും

നിർ­വി­ക­ല്പ വി­ശ്വാ­സ­മാ­യീ­ടേ­ണം

തൻ­നാ­മ­ത്തിൽ മാ­മ്മോ­ദീ­സാ മു­ങ്ങേ­ണം

അന്നേ മർ­ത്ത്യ­നു മോ­ക്ഷം കി­ട്ടി­ക്കൂ­ടു

കു­റു­ബാ­ന­യും കൂ­ദാ­ശ­യ­ശേ­ഷ­വും

കു­റ്റം­വാ­രാ­തെ കൈ­ക്കൊ­ള്ള­ണ­മ­ഹോ

ദൈ­വീ­ക­ത്വ­മി­ല്ലാ­ത്ത മ­റ്റൊ­ന്നി­നെ

ദൈ­വ­ഭ­ക്തി­യാൽ സേ­വി­ച്ചീ­ടു­കി­ലോ

ചോ­ദി­പ്പാൻ ഞാ­ന­വ­നോ­ടു നി­ശ്ച­യം

ആ ദോ­ഷ­ത്തി­ന്നു ന­ര­ക­മു­ത്ത­രം

എ­നി­ക്കു­ള്ള സ്തു­തി മ­റ്റൊ­രു­ത്ത­നു

ദാനം ചെ­യ്കി­ലെ­നി­ക്ക­തു വൈ­ര­മാം

ര­ണ്ടീ­ശ­ന്മാർ­ക്കു വേ­ല­സാ­ദ്ധ്യ­മ­ല്ല

പ്ര­ണ­യ­ത്തി­ന്ന­ത­ന്ത­ര­മാ­യ് വരും

ഞാൻ വി­ളി­ച്ചാൽ മ­ടി­യു­ള്ള ദുർ­ജ്ജ­നം

എന്റെ വേ­ല­യ്ക്കു യോ­ഗ്യ­ര­വ­ര­ല്ല

എ­ന്നെ­സ്നേ­ഹി­ക്കു­മ്പോൽ മ­റ്റൊ­രു­ത്ത­നെ

നി­ന്നെ­യെ­ങ്കി­ലും സ്നേ­ഹി­ക്കിൽ ദോ­ഷ­മാം

എ­ല്ലാ­മെ­ന്നെ പ്ര­തി­യു­പേ­ക്ഷി­ക്കി­ലോ

നല്ല ശി­ഷ്യ­ന­വ­നെ­ത്തെ­ളി­ഞ്ഞു ഞാൻ

ഏ­ക­നാ­ഥ­നു­ള്ളു­വെ­ന്ന ബു­ദ്ധി­യാൽ

തൻ­ക­ല്പ­ന­കൾ കേൾ­ക്കേ­ണം കേവലം

ആ നാ­ഥ­നു­ടെ ശിക്ഷ പേ­ടി­ക്ക­ണം

അ­ന്യ­രാൽ­ദ­ണ്ഡ­മ­സാ­ര­മോർ­ക്ക­ണം

മാ­നു­ഷർ ത­മ്മിൽ കൂ­ടെ­പ്പി­റ­ന്നോ­രെ

എ­ന്ന­പോൽ പ്രി­യം ചി­ത്തേ ധ­രി­ക്കേ­ണം

നി­ന­ക്കു വേ­ണ­മെ­ന്നി­ച്ഛി­ക്കു­ന്ന­തു

മാ­നു­ഷർ ശേ­ഷ­ത്തോ­ടു നീ ചെ­യ്യേ­ണം

ന്യാ­യ­മ­ല്ലാ­ത്ത ക്രിയ നി­ന­യ്ക്കേ­ണ്ട,

രാ­ജ­ക­ല്പ­ന സ­മ്മ­തി­ച്ചീ­ടേ­ണം,

പി­താ­ക്ക­ന്മാ­രെ സ്നേ­ഹ­മു­ണ്ടാ­കേ­ണം

ചേ­ത­സ്താ­പ­മ­വർ­ക്കു­വ­രു­ത്തൊ­ല്ലെ

കൊ­ല്ല­രു­ത­തു­കൊ­ണ്ടു­ത­ന്നെ പോരാ

ചൊൽ­കൊ­ണ്ടു­മൊ­രു­പ­ദ്ര­വം ദോ­ഷ­മാം

ചി­ത്ത­ത്തി­ങ്ക­ലും വൈ­ര­മൊ­ഴി­ക്കേ­ണം

ശ­ത്രു­ഭാ­വ­മ­തൊ­ക്കെ­യും നീ­ക്കേ­ണം

ഇ­ഷ്ട­ന്മാ­രെ പ്രി­യ­മു­ണ്ടാ­യാൽ പോരാ

ദ്വേ­ഷ­മു­ള്ളോ­രെ സ്നേ­ഹ­മു­ണ്ടാ­ക­ണം

പൊ­റു­ക്ക പ­രാ­പ­കൃ­തം, നി­ന്നു­ടെ

കർ­മ്മ­പാ­പം പൊ­റു­ത്തീ­ടു­മ­വ്വ­ണ്ണം

പൊ­റു­ക്കാ­യ്കി­ലോ സ­ത്യ­മ­റ­ഞ്ഞി­രി

പൊ­റു­തി നി­ന­ക്കെ­ന്നു മു­മ്പാ­യ് വരാ

ക­വി­ളി­ല­ടി­കൊ­ണ്ടി­ട്ടു പി­ന്നെ­യും

കവിൾ നി­യ­മി­ച്ചീ­ടു­വാൻ കാ­ട്ടു­കിൽ

ആ­യ­തെ­ത്ര­യു­മി­മ്പ­മെ­നി­ക്കാ­കും

പ്രി­യ­ത്തോ­ടു ഞാൻ സ­മ്മാ­നം ന­ല്കു­വൻ

പകരം ശ്ര­മി­ക്കേ­ണ്ട നീ ഭൂ­മി­യിൽ

പ­ക­ര­ത്തെ ഞാൻ ക­ല്പി­ക്കും നീ­തി­മാൻ

അന്യ സ്ത്രീ­ദോ­ഷ­മ­രു­ളെ­ന്നു­ണ്ട­ല്ലോ

മാ­ന­സ­ത്താ­ലു­മാ­ഗ്ര­ഹം ദോ­ഷ­മാം

മോ­ഹ­ചി­ന്ത വി­ഷ­മെ­ന്ന­റി­ക­നീ.

ദേ­ഹാ­ന­ന്ത­നാ­ശ­മ­തു­കാ­ര­ണം

കു­റ്റം നി­ന്നിൽ നീ പോ­ക്കു­വാ­നോർ­ക്ക­ണം

മ­റ്റൊ­രു­ത്തർ­ക്കും കു­റ്റം വി­ധി­ക്ക­ല്ലെ

കു­റ്റം കാൺ­കി­ലോ സ്നേ­ഹ­ത്താൽ നീ­യ­തു്

മാ­റ്റു­വാൻ വേ­ല­ചെ­യ്തു കൊ­ണ്ടി­ട­ണം

ദ്വേ­ഷം­പൂ­ണ്ടു ശ്ര­മി­ക്കി­ലോ നിർ­ണ്ണ­യം

ശേ­ഷി­ക്കും കു­റ്റം, നി­ന­ക്കു നാ­ശ­വും

അ­ന്യ­രെ ബ­ഹു­മാ­നി­ച്ചു­കൊ­ള്ള­ണം

നി­ന്ദി­ച്ചീ­ടു­കിൽ പ­ക­രം­വീ­ട്ടു­വാൻ

അ­ന്യ­ദോ­ഷ­ത്തി­ന്നാ­രോ­പം ചെ­യ്തി­ലോ

നി­ന­ക്കു ദോഷം സം­ഖ്യ­വി­നാ­യ­റി

നി­ന്നോ­ളം ദു­ഷ്ട­രാ­രു­മി­ല്ലെ­ന്ന­തു്

മ­ന­സ്സി­ലോർ­ക്ക­യി­ച്ചി­ന്ത സ­ന്ത­തം

ഒ­ന്നി­നാൽ ക്ഷ­യ­മി­ല്ലാ­ത്ത സ്വർ­ന്നി­ധി

ധ­ന്യ­ലാ­ഭ­മി­ച്ഛി­ക്ക നീ സ­ന്ത­തം

സ്വാ­മി സ്വാ­മി­യെ­ന്നു വി­ളി­ച്ചാൽ പോരാ

ന­ന്മ­ചെ­യ്കി­ലേ സ­മ്മ­ത­മാ­യ് വരു

എ­ന്നോ­ടു­കൂ­ടെ വാ­ഴേ­ണ­മെ­ങ്കി­ലോ

എൻ­പ്ര­മാ­ണ­ങ്ങൾ മാ­നി­ച്ചു കാ­ക്കേ­ണം

കേ­ട്ടി­ല്ലെ­ങ്കി­ലോ വൃ­ത്തി­ഫ­ലം വരാ

അ­ടി­സ്ഥാ­ന­മി­ല്ലാ­ത്ത പ­ണി­യി­തു്

എ­ല്ലാ­വ­സ്തു­ക്കൾ­ക്കീ­ശൻ ഞാ­നെ­ന്നു­ടെ

ക­ല്പ­ന­യ്ക്കൊ­രു വീഴ്ച വ­രു­ത്തി­യാൽ

ഉ­ത്ത­ര­മി­തി­നു­ണ്ടെ­ന്ന­റി­യേ­ണം

അ­ത്യ­ല്പം മ­റ­ന്നി­ടു­ക­യി­ല്ല ഞാൻ

ദേ­ഹ­ത്താൽ പി­ഴ­യു­ള്ള ദോ­ഷ­ത്തി­ന്നു്

ദേഹം കൂടവേ ദുഃ­ഖി­ക്കും നിർ­ണ്ണ­യം

ച­ത്തു­പോ­കു­മെ­ന്നോർ­ക്കേ­ണ്ട നീ ബലാൽ

ച­ത്ത­വർ­ക­ളെ ജീ­വി­പ്പി­ച്ചീ­ടും ഞാൻ

ന­ല്ലോർ ദേ­ഹ­ത്തിൽ സ്തു­തി­യു­ണ്ടാ­യ് വരും

അല്ലൽ വ­ന്നീ­ടും ദു­ഷ്ട­ജ­ന­ങ്ങൾ­ക്കു്

ചോ­ദി­ച്ചീ­ടും ഞാൻ സർ­വ­ജ­ന­ത്തോ­ടും

ചോ­ദി­ക്കും നാളിൽ ദ­യ­വു­ണ്ടാ­യ് വരാ

എന്നെ സ­മ്മ­ത­മി­ല്ലാ­ത്ത ദുർ­ജ്ജ­നം

ഞാ­നാ­രെ­ന്ന­റി­ഞ്ഞീ­ടു­മെ­ല്ലാ­വ­രും

ഇ­ന്നാ­ന­ന്ദി­ച്ചു വരും ഞാൻ മേ­ഘ­ത്തിൽ

എ­ന്നു­ടെ മു­മ്പി­ലാ­കെ വ­രു­ത്തും ഞാൻ

അന്ധർ സേ­വി­ച്ച ദേ­വ­ന്മാ­രാ­രെ­ന്നും

ഞാ­നാ­രെ­ന്നും കാ­ണു­ന്ന മൂ­ഢ­ന്മാ­രും

സൽ­കൃ­ത്യം നി­ന്ദി­ച്ചി­ഷ്ടം­പോൽ ധാ­ത്രി­യിൽ

ദു­ഷ്കൃ­ത്യം ചെയ്ത പാ­പി­ക­ളേ­വ­രും

“ഞ­ങ്ങ­ളെ മ­ല­ക­ള­ട­ക്കീ­ടു­വിൻ

ഞ­ങ്ങ­ളെ ധര വി­ഴു­ങ്ങി­ക്കൊ­ള്ളു­വിൻ”

എ­ന്ന­പേ­ക്ഷി­ച്ചു പീ­ഡി­ക്കും ദുർ­ജ്ജ­നം

എ­ന്നേ­യു­ള്ളോ­രു ഘോ­ര­ഭ­യ­ത്തി­നാൽ

ദേ­വ­സ­ന്നി­ധി ഭീ­തി­ക്കൊ­പ്പ­മി­ല്ല

ഭീ­വ­ഹ­ങ്ങ­ളിൽ സം­ഭ്ര­മ­മാ­യ­തു്

ദുർ­ഗ്ഗ­ത്യാ­ഗ്നി­യ­തി­ല­തി­സ­ഹ്യ­മാം

ഭാ­ഗ്യ­ഹീ­ന­രെ­ല്ലോ ഞ­ങ്ങ­ളെ­ന്ന­വർ

സു­കൃ­ത­ത്തോ­ടു ന­ട­ന്ന­വർ സദാ

അ­ക­ക്കാ­മ്പു­തെ­ളി­ഞ്ഞു സ­ന്തോ­ഷി­ക്കും

സൂ­ര്യൻ പോലെ ശോ­ഭി­ക്കും മ­നോ­ഹ­രം

ഭയവും നാ­ശ­വു­മി­ല്ല­വർ­ക്കെ­ന്നു­മേ

അ­ന­ന്ത­സ്നേ­ഹ­ത്തി­ല­തി­ര­ഞ്ജ­നാൽ

ആ­ന­ന്ദി­ച്ചീ­ടും കാ­മ്യ­ത്തി­ലേ­റ്റ­വും

ആ­മോ­ദ­ത്തി­ന്നൊ­ടു­ക്ക­മി­ല്ലെ­ന്നു­മേ

സ്വാ­മി­യോ­ടൊ­രു­മി­ച്ച­വർ തോ­ഷി­ക്കും

വ­മ്പ­രെ­ങ്കി­ലും ദീ­ന­രാ­യീ­ടി­ലും

ത­മ്പു­രാൻ മു­മ്പി­ലൊ­ക്കു­മെ­ല്ലാ­വ­രും

ന­ല്ല­വൃ­ത്തി­യാൽ ഭാ­ഗ്യ­ലാ­ഭം വരും

അ­ല്ലാ­തൊ­ന്നി­നാ­ലും പകരം വരാ

ദ­രി­ദ്ര­ന്മാർ­ക്കെ­ന്നെ പ്രതി വർ­ജ്ജി­ക്കിൽ

അർ­ത്ഥം ഞാ­ന­പ്പോൾ­സ്വർ­ല്ലാ­ഭം നൽ­കു­വാൻ

ജീ­വി­ത­കാ­ലേ­യെ­ന്നെ­പ്പേ­ടി­ക്കേ­ണം

ഭാ­വി­കാ­ല­ത്തി­ലെ­ന്നേ സുഖം വരു

സം­ക്ഷ­യ­വ­സ്തു ബ­ഹു­മാ­ന്യ­മ­ല്ല

അ­ക്ഷ­യാ­ന­ന്ദ­മേ­കം മാ­ന്യ­മ­ഹോ

അർ­ത്ഥം കൂ­ട്ടു­വാ­നെ­ന്തു ശ്ര­മി­ക്കു­ന്നു?

മൃ­ത്യു വ­രു­മ്പോൾ തൻ ഫ­ല­മെ­ന്തു ചൊൽ

നി­ന്റെ ദേഹം നീ­യേ­റെ സ്നേ­ഹി­ക്കി­ലോ

നി­ന്റെ സ്നേ­ഹ­ത്താൽ നാശം നി­ന­ക്ക­തു

ഇ­ന്ദ്രി­യ­ത്തി­ന്നു സുഖം വ­രു­ത്തു­കിൽ

പി­ന്നെ ഖേ­ദി­പ്പാ­നാ­കു­മി­തു ശ്രമം

ദേ­ഹ­മാ­ഗ്ര­ഹി­ച്ചി­ടേ­ണ്ട നീ ബലാൽ

ദേഹി സൗ­ഖ്യ­ത്താൽ കൂ­ടെ­യു­ണ്ടാ­മ­തു്

ഇ­ച്ഛ­യ്ക്കൊ­ക്കെ­യ്ക്കും സ­മ്മ­തി­ച്ചീ­ട­ല്ലേ

നി­ശ്ച­യ­മാ­ശ നാശം വ­രു­ത്തു­മേ

ദേഹം ശ­ത്രു­വെ­ന്നോർ­ത്തു നടക്ക നീ

ദേ­ഹ­ര­ക്ഷ­യ­തി­നാ­ലു­ണ്ടാ­യ് വരും

ഭൂ­മി­യി­ലു­ള്ള­തൊ­ക്കെ ല­ഭി­ക്കി­ലും

ആ­ത്മ­നാ­ശം വ­ന്നാൽ ഫ­ല­മെ­ന്തു­ചൊൽ?

ഏ­കാ­ത്മാ­വെ­ന്നും നി­ത്യാ­ത്മാ­വെ­ന്ന­തും

ഏ­ക­കാ­ര്യം തൽ­ക്കാ­ര്യ­വി­ചാ­ര­വും

ആ­ത്മ­ര­ക്ഷ­യാൽ ര­ക്ഷ­സ­ക­ല­വും

ആ­ത്മ­നാ­ശ­ത്താൽ നാ­ശ­ങ്ങ­ളൊ­ക്കെ­യും

ഇവ സ­ന്ത­തം ചി­ത്ത­ത്തി­ലോർ­ത്തു നീ

ത­വാ­ത്മാ­വി­നു­വേ­ണ്ടി ശ്ര­മി­ക്ക­ഹോ

ന­ശ്വ­ര­മാ­യ ദേ­ഹ­ചേ­ത­ത്തി­നാൽ

അ­ചേ­ത­മെ­ന്നു ബോ­ധി­ക്ക­ബു­ദ്ധി­മാൻ

അ­ക്ഷ­യ­മാ­യ ദേ­ഹ­മ­ന­ന്ത­രം

തൽ­ക്ഷ­യ­ഫ­ല­മെ­ന്നു ധ­രി­ക്ക നീ

ഞാൻ ന­ട­ക്കു­ന്ന മാർ­ഗ്ഗേ നടക്ക നീ

അ­ന്ധ­കാ­ര­മൊ­ഴി­ഞ്ഞീ­ടു­മെ­പ്പേ­രും

ദു­സ്സ­ഹ­ങ്ങ­ളെ ഞാൻ സ­ഹി­ച്ചീ­ടു­ന്നു

നീ സ­ഹി­പ്പാ­നെ­ന്നോ­ടു പ­ഠി­ക്ക­ടോ

എ­ന്നോ­ടു­കൂ­ടെ ക്ഷ­മ­യി­ഛി­ക്ക നീ

എ­ന്നാ­ലെ­ന്നെ സ്നേ­ഹ­മെ­ന്നു സ­മ്മ­തം

ദുഃ­ഖ­ത്താൽ ഭൂ­വ­നാ­ന്ത­രെ സ­ന്ത­തം

സു­ഖ­ലാ­ഭ­മെൻ ക്ഷ­മ­യാൽ കാൺക നീ

അ­ല്പ­കാ­ല­മീ­ഭൂ­മി­യിൽ വാഴും നീ

സ്വ­ല്പ­ക്ലേ­ശാൽ സു­ഭാ­ഗ്യ­മ­ഭാ­ഗ്യ­വും

അ­ന­ന്ത­ഭാ­ഗ്യം സു­ഗു­ണ­വൃ­ത്തി­യാൽ

അനന്ത നാശം ദു­ഷ്ട­കർ­മ്മ­ത്തി­ന്നും

സു­കാ­ര്യം പ്രതി ക്ലേ­ശി­ക്ക വേ­ഗ­ത്തിൽ

അ­കാ­ര്യ­മെ­ല്ലാം നി­സ്സാ­ര­മോർ­ക്ക നീ

ദുർ­ബോ­ധം­കൊ­ണ്ടു ദോ­ഷ­ത്തിൽ വീ­ണു­നീ

സു­ബോ­ധം­കൊ­ണ്ടു പി­ന്നെ പി­ഴ­യ്ക്ക­ല്ലേ.

ചെ­യ്ത­ദോ­ഷ­മ­റ­ച്ചെ­ന്നെ സേ­വി­ക്ക

പുത്ര! താതൻ ഞാൻ നി­ന്നെ­ക്ക­ള­യു­മോ

ഭാരം നീ­ങ്ങു­വാ­നെൻ പക്കൽ വ­ന്നാ­ലും

ആർ­ത്തി തീർ­ത്തു­ഞാൻ ത­ണു­പ്പു­ന­ല്കു­വാൻ

ഭാരം ക­ല്പി­ച്ച­തോർ­ത്തു പേ­ടി­ക്ക­ല്ലേ

കാ­രു­ണ്യ­ത്തോ­ടു ഞാൻ തു­ണ­യു­ണ്ട­ല്ലോ

ഇ­ത്ത­ര­മു­പ­ദേ­ശ­മ­രുൾ ചെ­യ്തു്

ത­ത്ത്വ­ജ്ഞാ­ന­മു­ദി­പ്പി­ച്ചു ഭൂ­മി­യിൽ

ഏഴാം പാദം സ­മാ­പ്തം.

എ­ട്ടാം പാദം

മറിയം മ­ഗ്ദ­ലൈ­ത്താ­യോ­ടു ദോഷം പൊ­റു­ത്തു­വെ­ന്നു അ­രു­ളി­ച്ചെ­യ്ത­തും വ­ന­ത്തിൽ­വെ­ച്ചു് അ­ഞ്ച­പ്പം­കൊ­ണ്ടും രണ്ടു പൊ­രി­ച്ച­മീൻ­കൊ­ണ്ടും അ­യ്യാ­യി­രം­പേർ­ക്കു ഭ­ക്ഷ­ണം കൊ­ടു­ത്ത­തും ത­നി­ക്കു രാ­ജ­പ­ട്ടം നി­ശ്ച­യി­ച്ച­വ­രിൽ­നി­ന്നു് താൻ മ­റ­ഞ്ഞ­തും ഓ­ള­ത്തി­ന്മേൽ താൻ ന­ട­ന്നു ചെ­ല്ലു­ന്ന­തു­ക­ണ്ടു് തോ­ണി­യിൽ ഇ­രു­ന്ന തന്റെ ശി­ഷ്യർ പേ­ടി­ച്ചു നി­ല­വി­ളി­ച്ച­തും അവരെ ആ­ശ്വ­സി­പ്പി­ച്ച­തും കേ­പ്പാ­യെ ക­ടൽ­മീ­തെ ന­ട­ത്തി­യ­തും കുളി മു­ത­ലാ­യ പു­റ­മെ­യു­ള്ള ശു­ദ്ധി­കൊ­ണ്ടു കർ­ത്താ­വു ക­ല്പി­ച്ച­തും ഏ­ഴ­പ്പം­കൊ­ണ്ടും കുറേ മീൻ­കൊ­ണ്ടും നാ­ലാ­യി­രം­പേർ­ക്കു ഭ­ക്ഷ­ണം കൊ­ടു­ത്തു തൃ­പ്തി­യാ­ക്കി­യ­തും കേ­പ്പാ കർ­ത്താ­വി­നെ ദൈ­വ­പു­ത്ര­നെ­ന്നു മു­മ്പി­നാൽ ചൊ­ല്ലി­യ­തും കേ­പ്പാ­യ്ക്കു കൊ­ടു­പ്പാ­നി­രു­ന്ന അ­ധി­കാ­രം അ­റി­യി­ച്ച­തും താൻ പാ­ടു­പെ­ട്ടു മ­രി­ക്കു­മെ­ന്നും മൂ­ന്നാം­നാൾ ഉ­യിർ­ക്കു­മെ­ന്നും മുൻ­കൂ­ട്ടി ക­ല്പി­ച്ച­തും, താ­ബോ­റെ­ന്ന മലയിൽ വടിവു പ­കർ­ന്ന­തും താഴെ ഇ­റ­ങ്ങി­യ­പ്പോൾ ഒരു പി­റ­വി­ക്കു­രു­ട­നു കാഴ്ച കൊ­ടു­ത്ത­തും അവനെ യൂ­ദ­ന്മാർ കൂ­ട്ട­ത്തിൽ­നി­ന്നു ത­ള്ളി­യ­തും അവൻ മി­ശി­ഹാ­യിൽ വി­ശ്വ­സി­ച്ചു മാ­മ്മോ­ദീ­സാ മു­ങ്ങി­യ­തും ശ­നി­യാ­ഴ്ച രോഗം പൊ­റു­പ്പി­ച്ച­തി­നു­ള്ള ന്യാ­യം ക­ല്പി­ച്ച­തും തന്നെ കൊ­ല്ലു­വാൻ ഭാ­വി­ച്ച­തും, പാ­പി­ക­ളെ ര­ക്ഷി­പ്പാൻ ത­നി­ക്കു­ണ്ടാ­യ കൃ­പ­യും

അ­ങ്ങ­നെ ദ­യ­യോ­ടു സർ­വേ­ശ്വ­രൻ

ഞ­ങ്ങ­ളെ പ്രതി ക്ലേ­ശി­ച്ചീ­ടും വിധൗ

പ്രീ­ശ­ന്മാ­രി­ലൊ­രു­ത്തൻ വ­ന്ന­ക്കാ­ലം

മി­ശി­ഹാ­യെ വി­ളി­ച്ചു വി­രു­ന്നി­ന്നു്

ഭ­ക്ഷ­ണം ക­ഴി­ഞ്ഞീ­ടു­ന്ന­ശാ­ല­യിൽ

തൽ­ക്ഷ­ണ­മൊ­രു സ്ത്രീ വന്നു കു­മ്പി­ട്ടു

വീണു തൃ­ക്കാ­ലും മു­ത്തി ഭ­ക്തി­യോ­ടെ

ക­ണ്ണു­നീർ കൊ­ണ്ടു കഴുകി കാലിണ,

ക­ണ്ട­വ­രു­ടൻ തൽ­കൃ­തം നി­ന്ദി­ച്ചു

തൊ­ട്ടു­പോ­യ­തു­മ­റ­ച്ചു മാനസേ

സർ­വ­ജ്ഞ­നി­വ­നെ­ന്നു വ­രു­കി­ലോ

ഇ­വ­ളാ­രെ­ന്ന­റി­ഞ്ഞീ­ടും നിർ­ണ്ണ­യം

ദു­ഷ്ട­സ്ത്രീ­യ­വൾ മ­ഹാ­ലോ­ക­ത്തി­ലും

ദോ­ഷ­കാ­ര­ണ­മെ­ന്നു വ­രു­മ്പോ­ഴേ

ഇ­വ­ളെ­യ­ധി­ക­മ­റ­പ്പാൻ വിധി

ഈ­വ­ണ്ണ­മ­ടു­പ്പി­ക്കു­ന്ന­തെ­ന്തി­വൻ

ഇ­പ്പ­ടി­യു­ള്ളിൽ ചി­ന്തി­ച്ച­തൊ­ക്കെ­യും

ത­മ്പു­രാൻ ക­ണ്ട­വ­രോ­ട­രുൾ ചെ­യ്തു.

ഒരുവൻ മു­ത­ലാ­ളി­യു­ടെ പണം

ഇ­രു­വർ­ക്കു ക­ട­മാ­ക­പ്പെ­ട്ടി­തു

ഒ­രു­ത്തൻ പ­ണ­മ­ഞ്ഞൂ­റു­കൊ­ണ്ട­വൻ

മ­റ്റ­വൻ പ­ണ­മൻ­പ­തു­കൊ­ണ്ട­വൻ

വീ­ട്ടു­വാ­നി­രു­വർ­ക്കും വ­ക­യി­ല്ല,

കേ­ട്ടി­ള­ച്ചു­ട­യോ­നി­രു­വ­രോ­ടും

ആർ­ക്കി­തി­ലേ­റെ സ്നേ­ഹ­മു­ട­യോ­നെ

ന്നോർ­ക്ക്, ചി­ന്തി­ച്ചു ചൊൽക നീ­യു­ത്ത­രം

ആ­രോ­ടു­മു­ത­ലേ­റെ­യി­ള­ച്ച­വൻ

നേ­രോ­ടേ­റെ സ്നേ­ഹി­പ്പാ­ന­വ­കാ­ശം

എ­ന്ന­തു കേ­ട്ടു നാ­ഥ­ന­രുൾ ചെ­യ്തു.

നന്നു നീ ചൊ­ന്ന­പോ­ലെ­യി­വ­ളെ­ന്നെ

ഏറെ സ്നേ­ഹി­ച്ച­പേ­ക്ഷി­ച്ച­കാ­ര­ണം

ഏറെ ദോഷം പൊ­റു­ത്ത­വ­ളോ­ടു ഞാൻ

പി­ന്നെ നാ­ഥ­ന­വ­ളോ­ട­രുൾ ചെ­യ്തു

“നി­ന്നു­ടെ ദോ­ഷ­മെ­ല്ലാം പൊ­റു­ത്തു ഞാൻ”

തൃ­ക്കാൽ തൊ­ട്ട­വൾ നൽവഴി ബോ­ധി­ച്ചു

സു­കൃ­ത­ത്തോ­ടു ന­ട­ന്നു സ­ന്ത­തം

മറിയം മ­ഗ്ദ­ലൈ­ത്താ­യ­വ­ളിൽ തൻ

തി­രു­വു­ള്ളം കു­റ­യാ­തെ വർ­ദ്ധി­ച്ചു

ലോ­കാർ­ത്ഥം ലോ­ക­നാ­യ­ക­നാം ഗുരു

ലോകരെ പ­ഠി­പ്പി­ച്ചൊ­രു കാ­ല­ത്തിൽ

ആ­ര­ണ്യം ത­ന്നിൽ കൂ­ടി­യെ­ല്ലാ­വ­രും

നാരീ,ബാ­ല­രും കൂ­ടാ­ത­യ്യാ­യി­രം

വൈ­കി­നേ­ര­വും ഭ­ക്ഷി­ച്ചി­ല്ലാ­രു­മേ,

ഏ­ക­നാ­ഥൻ മി­ശി­ഹാ ദ­യ­യോ­ടെ,

അ­രു­ളി­ച്ചെ­യ്തു, ലോ­ക­രെ­ല്ലാ­രെ­യും

ഇ­രു­ത്തി മേ­ശ­യ്ക്കാ­വ­ന­ദേ­ശ­ത്തിൽ.

അ­പ്പ­മ­ഞ്ചും വ­റു­ത്ത­മീൻ ര­ണ്ടി­നാൽ

അ­പ്പോ­ഴാ­ലോ­കർ­ക്കൊ­ക്കെ നി­റ­ച്ചു­താൻ

പ­രി­പൂർ­ണ്ണം വ­രു­ത്തി­യെ­ല്ലാ­വർ­ക്കും.

പരൻ നാഥൻ മി­ശി­ഹാ­ടെ വി­സ്മ­യം!

ശേ­ഷി­ച്ചീ­രാ­റു­കൊ­ട്ട നു­റു­ക്കു­കൾ

ശേഷം ചി­ന്തി­ച്ചു­കൂ­ടി­യ ലോ­ക­രും!

ഈശോ നാഥനെ രാ­ജാ­വാ­ക്കീ­ടു­വാൻ

ആശ ലോ­കർ­ക്ക­റി­ഞ്ഞു മി­ശി­ഹാ­താൻ

ര­ക്ഷ­ക­നെ­ന്ന ഭ­ക്തി­കൊ­ണ്ട­ല്ല­തു

ഭക്ഷണ രു­ചി­ലാ­ഭ­മോർ­ത്തി­ട്ട­ത്രേ

വി­ശ്വാ­സ­ഹീ­ന­ന്മാ­രെ­യ­ക­റ്റു­വാൻ

വി­ശ്വ­നാ­യ­കൻ ക­ല്പി­ച്ചു­പാ­യ­മാ­യ്

ക­ടൽ­ക്ക­രെ അ­യ­ച്ചു ശി­ഷ്യ­രെ

അ­ട­വി­ത­ന്നിൽ താ­നു­മൊ­ഴി­ഞ്ഞു­പോ­യ്

ശി­ഷ്യർ തോ­ണി­യിൽ പോ­കു­ന്ന നേ­ര­ത്തു

തൽ­ക്ഷ­ണം കടൽ കോ­പി­ച്ച­നേ­ക­വും

ഓ­ള­മേ­റി­യ­ല­റു­ന്ന വാ­യു­വാൽ

ത­ള്ളി­ത്തോ­ണി­യെ മു­ക്കി­ത്തു­ട­ങ്ങീ­തു്

അ­ന്നേ­രം ക­ട­ലോ­ള­ത്തിൽ ന­ട­ന്നു

വ­ന്നോ­രു മർ­ത്ത്യ­ദേ­ഹം പ്ര­ത്യ­ക്ഷ­മാ­യ്

പേ­ടി­പൂ­ണ്ടു ക­ര­ഞ്ഞി­തു ശി­ഷ്യ­രും

പേ­ടി­പോ­ക്കി മി­ശി­ഹാ­യ­രുൾ ചെ­യ്തു.

ദുഃഖം നീ­ക്കു­വാൻ, വ­ന്ന­തു­ഞാൻ തന്നെ

ഉൾ­ക്ക­നി­വോ­ടു ക­ല്പ­ന­കേ­ട്ട­പ്പോൾ

ഉടനെ കേ­പ്പാ­താ­നു­ണർ­ത്തീ­ടി­നാൻ.

ഉടയോൻ നീ­യീ­വ­ന്ന­വ­നെ­ങ്കി­ലോ

കടൽ മീ­തെ­ത­ന്നെ വ­രു­ത്തി­ക്കൊ­ള്ളു­ക

കടൽ, ഭൂ സ­ക­ലേ­ശ­ന­വ­നോ­ടു

വ­ന്നു­കൊൾ­കെ­ന്നു തൻ തി­രു­വാ­ക്കി­നാൽ

ചെ­ന്നു കേ­പ്പാ ക­ല്ലിൻ മീ­തെ­യെ­ന്ന­പോൽ

അ­ക്കാ­ലം കടൽ കോ­പി­ച്ചു കേ­പ്പാ­യും

ശ­ങ്കി­ച്ചു ര­ക്ഷ­യ­പേ­ക്ഷി­ച്ചീ­ടി­നാൻ

മി­ശി­ഹാ തൃ­ക്കൈ­നീ­ട്ടി­പ്പി­ടി­ച്ചു­ടൻ

“വി­ശ്വാ­സാ­ല്പാ! നീ­യെ­ന്തു പ­ക­ച്ച­തു?”

എന്നു കു­റ്റ­മ­രുൾ ചെ­യ്തു തോ­ണി­യിൽ

താനും കൂ­ടെ­യെ­ഴു­ന്നെ­ള്ളി­യ­ക്ക­രെ

പു­ക്ക­വി­ടെ വ­സി­ച്ചോ­ര­ന­ന്ത­രം

അ­ക്കു­ല­ത്തോ­ടു മാർ­ഗ്ഗ­മ­റി­യി­ച്ചു

അവിടെ പല വ­മ്പ­രും ശി­ഷ്യർ­ക്കു

തീൻ­വി­ശു­ദ്ധി­യി­ല്ലെ­ന്നു പ­റ­ഞ്ഞി­തു്

കു­ളി­യാ­തെ­യും കൈകഴുകാതെയു-​

മുള്ള ഭക്ഷണ ദോ­ഷ­മ­റി­യി­ച്ചു

ഉ­ത്ത­ര­മ­പ്പോൾ നാ­ഥ­ന­രുൾ ചെ­യ്തു.

ഏ­തു­ക­ല്പ­ന­കൊ­ണ്ട­തു ദോ­ഷ­മാ­യ്

പു­റ­ത്തു­ള്ള­തു­കൊ­ണ്ടൊ­രു ദോ­ഷ­ത്തിൻ

കറ ദേ­ഹി­ക്കു വ­രു­വ­ത­ല്ല­ഹോ

ഉ­ള്ളിൽ­നി­ന്നു­ള്ള ദോ­ഷ­മ­ല­ത്തി­ന്നു

ക്ഷാ­ള­നം കൊ­ണ്ടു ശു­ദ്ധി­യു­ണ്ടാ­കു­മോ?

നാ­ട്ടാ­ചാ­ര­ത്തെ­യേ­റ്റ­വും വർ­ദ്ധി­ച്ചു്

കാ­ടു­ള്ളിൽ വച്ചു തേ­റി­ക്കാ­ട്ടും ചിലർ

ദൈ­വ­ക­ല്പ­ന ലം­ഘി­ക്കാ­തെ കറ

ഭ­വി­ക്കു­മെ­ന്നു ശ­ങ്കി­ക്കേ­ണ്ടാ ബലാൽ

ഇ­തു­കേ­ട്ട­വർ കോപം മു­ഴു­ത്തു­ടൻ

അ­തി­നു­ശേ­ഷ­മ­രുൾ ചെ­യ്തു ത­മ്പു­രാൻ

“ക­ണ്ണി­ല്ലാ­തു­ള്ളോൻ കു­രു­ട­ക്കൂ­ട്ട­ത്തെ

ഗു­ണ­മാം­വ­ണ്ണം ന­ട­ത്തി­ക്കൂ­ടു­മോ?

വ­ഴി­ക്കു­പു­റ­പ്പെ­ട്ട­വർ പോ­കി­ലോ

കു­ഴി­യി­ല­വർ വീ­ഴു­മൊ­രു­പോ­ലെ”

ത­ന്നു­ടെ സാ­ര­വാ­ക്യ­ര­സ­ത്തി­നാൽ

പി­ന്നെ­യും കൂടി നാ­ലാ­യി­രം ജനം

മൂ­ന്നു­നാൾ കൂടെ പാർ­ത്ത­വ­രൊ­ക്കെ­യും

അ­നു­ഗ്ര­ഹി­ച്ചു ത­മ്പു­രാ­ന­ന്നേ­രം

ഏ­ഴ­പ്പം കൊ­ണ്ടും കു­റ­ഞ്ഞ മീൻ കൊ­ണ്ടും

അഴകാം വണ്ണം വി­രു­ന്നു­മൂ­ട്ടി­നാൻ

എ­ല്ലാ­വ­രും തി­ന്നു പ­രി­പൂർ­ണ്ണം വന്നു

നല്ല തീൻ തരം ശേ­ഷി­ച്ചു പി­ന്നെ­യും

ഒ­രേ­ഴു­കൊ­ട്ട മി­ഞ്ചൽ നി­റ­ച്ചു­താൻ

നേ­രോ­ടീ­ശോ­മി­ശി­ഹാ­ടെ വി­സ്മ­യം

ര­ക്ഷ­നാ­ഥൻ മി­ശി­ഹാ­യ­തിൻ ശേഷം

ശി­ഷ്യ­രെ വി­ളി­ച്ചീ­വ­ണ്ണം ചോ­ദി­ച്ചു:

“ഞാനീ കാ­ട്ടി­യ പ്ര­ത്യ­ക്ഷം ക­ണ്ടി­ട്ടു്

ഞാ­നാ­രെ­ന്നു പ­റ­യു­ന്നു ലോ­ക­രും?”

എ­ന്ന­രുൾ ചെ­യ്ത­നേ­ര­ത്തു ശി­ഷ്യ­രും

അ­ന്നാ­ലോ­ക­രിൽ കേ­ട്ട­തു­ണർ­ത്തി­ച്ചു.

നി­വ്യ­ന്മാ­രി­ലൊ­രു­ത്ത­നെ­ന്നു ചിലർ

ഭൂ­വാർ­ത്ത ചിലർ മാം­ദാ­ന­യെ­ന്ന­തും

അ­ന്നേ­രം ശി­ഷ്യ­രോ­ട­രു­ളി­ച്ചെ­യ്തു:

എ­ന്നാൽ നി­ങ്ങൾ­ക്കു നേ­രെ­ന്തു­റ­ച്ചി­തു?

ഞാ­നാ­രെ­ന്നും ശി­ഷ്യർ നി­ങ്ങൾ ചൊ­ല്ലു­വിൻ

അ­ന്ന­വ­നി­തു ക­ല്പി­ച്ച­നേ­ര­ത്തു്

ത­മ്പു­രാ­നോ­ടും കേ­പ്പാ­യു­ണർ­ത്തി­ച്ചു.

ത­മ്പു­രാൻ പു­ത്രൻ നീ­യെ­ന്നു നി­ശ്ച­യം.

കേ­പ്പാ! ഭാ­ഗ്യ­വാൻ നീയതു മാ­നു­ഷൻ

കേൾ­പ്പി­ച്ചി­ല്ല, സർ­വേ­ശ്വ­രൻ ത­മ്പു­രാൻ

എൻ പി­താ­വ­ത്രേ നി­ന്നെ ചൊ­ല്ലി­ച്ച­തു

കേ­പ്പാ, നി­ന്റെ നാ­മാർ­ത്ഥ­വും ക­ല്ല­ല്ലോ?

എന്റെ ലോ­ക­സ­ഭ­യ്ക്ക­ടി­സ്ഥാ­നം നീ

നി­ന്റെ മേ­ലെ­ന്റെ പള്ളി പണി ചെ­യ്യും

അല്ലൽ ഭ­വി­ക്കാ­മി­തി­ന­ല്ലാ­തെ

വെ­ല്ലു­വാൻ നരകം മ­തി­യാ­യ് വരാ

സു­ലോ­ക­ത്തി­ന്റെ താ­ക്കോൽ ത­രു­വാൻ ഞാൻ

ഈ­ലോ­ക­ത്തിൽ നീ കെ­ട്ടി­യ­ഴി­ച്ച­പോൽ

മോ­ക്ഷ­ലോ­ക­ത്തും ഞാൻ തി­ക­ച്ചീ­ടു­വാൻ

മു­ഷ്ക­ര­മ­തി­ന്നൊ­ക്കെ­ത്ത­രു­വൻ ഞാൻ

ഇ­ക്കാ­ര്യാ­ന്ത­രം ഭൂ­മ്യ­ന്ത­വും വരാ

ഉൾ­കൃ­പാ­ലി­തു ക­ല്പി­ച്ച­തിൻ­ശേ­ഷം

പി­ന്നെ­ത്താൻ മ­രി­ച്ചീ­ടും പ്ര­കാ­ര­ങ്ങൾ

ത­ന്നു­ടെ ശി­ഷ്യ­രോ­ട­രു­ളി­ച്ചെ­യ്തു:

ആ­ദ­മാ­ദി ന­ര­കു­ല­ര­ക്ഷ­യ്ക്ക്

ആ­ദ­രാ­ലെ ഞാ­നോ­റോ­ശ­ലം പുരേ

യൂദർ കൈ­യാ­ലെ പാ­ടു­ക­ളേ­റ്റീ­ടും

ഖേ­ദാ­വ­ദ്യം ക്ഷ­മി­ച്ചു മ­രി­ച്ചീ­ടും

ഇ­മ്പ­മോ­ടു­ഞാൻ ത്രി­ദി­നം ജീ­വി­ക്കും

മു­മ്പേ വ്യ­ക്ത­മ­രുൾ­ചെ­യ്തു സർ­വ­തും

ഈ­വ­ണ്ണ­മ­രു­ളി­ച്ചെ­യ്തു കേ­ട്ട­പ്പോൾ

ദേ­വ­ശി­ഷ്യൻ മ­നോ­താ­പ­മുൾ­ക്കൊ­ണ്ടു

കേ­വ­ല­മു­ണർ­ത്തി­ച്ചി­തു കേ­പ്പാ­താൻ

ദേവ! മൽ­ഗു­രു­വേ! കൃ­പാ­വാ­രി­ധേ!

നീ­യേ­വം ദുഃഖം കൈ­ക്കൊ­ള്ള­രു­ത­യ്യോ

ആയതു നി­ന­ക്കൊ­ട്ടു­മ­ഴ­ക­ല്ല

ഇവ കേ­പ്പാ­യു­ണർ­ത്തി­ച്ച­തു­നേ­രം

അ­വ­നോ­ടു തി­രു­വു­ള്ള­ക്കേ­ടു­മാ­യ്

ഇവ ചൊ­ല്ലാ­തെ പോ­ക­യെ­ന്നാ­ട്ടി താൻ

നീ വ­പു­സ്സിൻ സു­ഖ­മ­റി­യും നീചൻ

നീ വൃഷലൻ മൽ കാ­ര്യ­മ­റി­വി­ല്ല

ദേ­വ­നി­ഷ്ട­മ­തു കാ­ര്യ­മെ­ന്ന­റി

ദേ­വ­കാ­ര്യം പ്രതി മ­രി­ച്ചീ­ടു­വാൻ

ഭു­വ­നി­യിൽ പി­റ­ന്നു ഞാൻ മർ­ത്ത്യ­നാ­യ്

സർ­വേ­ശ്വ­രൻ ചി­ങ്ങ­മാ­സ­മാ­റാം­ദി­നം

പർ­വ്വ­ത­മേ­റി താ­വോ­റ­ഗ്രേ നാഥൻ

കേ­പ്പാ,യാ­ക്കോ, യോ­ഹ­ന്നാ­നെ­യും കണ്ടു

അ­പ്പർ­വ്വ­ത മു­ക­ളിൽ ചെ­ന്ന­പ്പോൾ

മൂശാ, യേ­ലി­യാ­യെ­ന്ന നി­വി­യ­ന്മാർ

ഈ­ശോ­മു­ന്നിൽ പ്ര­ത്യ­ക്ഷ­മാ­യ­ത്ഭു­തം

ആ­ത്മ­നാ­ഥ­ന്റെ­യാ­ത്മാ­വി­ലെ­മോ­ക്ഷം

ആ­ത്മാ­വിൽ നി­ന്നു ദേ­ഹ­ത്തിൽ ചി­ന്തി­ച്ചു

ചി­ന്തി­യ­ന­ല്പ­മോ­ക്ഷ നി­ഴ­ല­ത്രേ

തൻ­തി­രു­മേ­നി സൂ­ര്യ­നെ തോ­ല്പി­ക്കും

കു­പ്പാ­യ­ത്തി­ന്റെ നിർ­മ്മ­ല വെ­ണ്മ­യാൽ

കൺ പ­റി­ക്കു­ന്ന പ്ര­കാ­ശ­യു­ക്ത­മാം

ഭാ­വി­ഭാ­വ പ്ര­ഭാ­വ പ്ര­ഭ­യെ­ന്നു്

അവൻ ക­ണ്ട­പ്പോൾ ബു­ദ്ധി പ­ക­ച്ച­തു്

മൂ­ശ­യോ­ടു­മേ­ലി­യാ­യോ­ടു­മ­പ്പോൾ

ഈശോ നാ­ഥ­ന­രു­ളി­ച്ചെ­യ്തീ­ടി­നാൻ

ശ­ത്രു­വാ­ല്പ­ല പാ­ടു­പെ­ടു­മെ­ന്നും

ശ­ത്രു­കൈ­യാ­ലേ താൻ മ­രി­ക്കു­മെ­ന്നും

ലോ­ക­ദോ­ഷോ­ത്ത­രം ചെ­യ്യു­മെ­ന്ന­തും

ലോ­ക­ര­ക്ഷ വ­രു­ത്തും പ്ര­കാ­ര­വും

ശ­ക്ത­നാ­യ ദ­യാ­പ­രൻ ത­മ്പു­രാൻ

വ്യ­ക്ത­മാം­വ­ണ്ണം സർ­വ­മ­രുൾ ചെ­യ്തു

അ­പ്പോ­ളാ­സ്ഥ­ല­ശോ­ഭ­കൾ ക­ണ്ടാ­റെ

കേ­പ്പാ സ­ന്തോ­ഷം പൂ­ണ്ടു­ണർ­ത്തി­ച്ചു­ടൻ

എത്ര ന­ല്ലൊ­രി­ട­മി­വി­ട­ത്തിൽ നാം

ചി­ത്ര­മാ­യ്ക്കു­ടിൽ മൂ­ന്നു­ച­മ­യ്ക്കേ­ണം

ഒന്നു സ്വാ­മി­ക്കൊ­ന്നേ­ലി­യാ­യി­ക്കി­തു്

ഒന്നു മൂശ നി­വി­യാ­യി­ക്കാ­കേ­ണം

നല്ല വി­സ്മ­യ­മെ­ന്തെ­ന്ന­റി­യാ­തെ

ചൊ­ല്ലി ശി­ഷ്യ­രി­ലു­ത്ത­മ­നി­ങ്ങ­നെ

അ­ന്നേ­രം മേഘം മു­ടി­യെ­ല്ലാ­രെ­യും,

അന്നു ദ്യോ­വി­ലെ നാ­ദ­വും കേ­ട്ടു­ടൻ:

ഇ­യ്യാൾ പു­ത്ര­നി­നി­ക്കു മ­ഹാ­പ്രി­യൻ,

ഇ­യ്യാൾ ചൊ­ല്ലു­ന്ന­തെ­ല്ലാ­രും കേൾ­ക്കേ­ണം.

വി­സ്മ­യ­മെ­ല്ലാം മാ­ഞ്ഞു­പോ­യ­ന്നേ­രം

വി­സ്മ­യ­നാ­ഥൻ താനും ശി­ഷ്യ­രു­മാ­യ്

അ­മ്മ­ല­യിൽ നി­ന്ന­പ്പോ­ളെ­ഴു­ന്ന­ള്ളി

നിർ­മ്മ­ല­നാ­ഥൻ താ­ഴ്‌­വ­രെ വ­ന്ന­പ്പോൾ

പി­റ­ന്ന­പ്പോ­ളേ കാ­ഴ്ച­യി­ല്ലാ­ത്ത­വൻ

പു­റ­ത്തെ വഴി ത­ന്നി­ലി­രു­ന്നി­തു്

നാദം കേ­ട്ട­പ്പോൾ നാഥനെ കു­മ്പി­ട്ടു

ഖേ­ദം­പൂ­ണ്ട­പേ­ക്ഷി­ച്ചോ­ര­ന­ന്ത­രം

മ­ണ്ണിൽ തു­പ്പൽ കു­ഴ­ച്ചു കു­ഴ­മ്പ­തു

ക­ണ്ണിൽ തേ­ച്ചു വെ­ളി­വു കൊ­ടു­ത്തു താൻ

യൂ­ദ­ന്മാ­രു­ടെ പ്ര­ധാ­ന­ദുർ­ജ്ജ­നം

വേ­ദാ­വു­ചെ­യ്ത പ്ര­ത്യ­ക്ഷം മൂ­ടു­വാൻ

നാഥൻ കാ­ഴ്ച­കൊ­ടു­ത്ത പു­രു­ഷ­നെ

യഥാ മു­മ്പിൽ വ­രു­ത്തീ­ട്ടു ചൊ­ന്ന­വർ

ദു­ഷ്ട­നാം ദോ­ഷ­ത്താ­ള­നി­വൻ നി­ന്റെ

ദൃ­ഷ്ടി­നൽ­കു­വാൻ യോ­ഗ്യ­ന­ല്ലാ­ത്ത­വൻ

മു­മ്പി­ല­ങ്ങു കു­രു­ടൻ നീ­യെ­ങ്കി­ലോ

ഇ­പ്പോൾ പു­ത്ത­നാ­യ് കണ്ടു നീ­യെ­ങ്ങി­നെ?

ചി­ന്തി­ച്ചു­ത്ത­രം ചൊ­ന്ന­വ­രോ­ടു­ടൻ:

എ­ന്തു­വേ­ണ്ടു ര­ഹ­സ്യ­മി­ത­ല്ല­ല്ലോ

ഈ­ശോ­യെ­ന്ന­യാൾ ചെയ്ത ദ­യാ­വി­നാൽ

ദർ­ശ­ന­മി­നി­ക്കു­ണ്ടാ­യി നി­ശ്ച­യം

ദോ­ഷ­മു­ള്ള­വ­നെ­ന്ന­റി­ഞ്ഞി­ല്ല ഞാൻ

ദു­ഷ്ടർ­ക്കു ദേ­വ­സ­ഹാ­യ­മി­ല്ല­ല്ലോ

ജ­നി­ച്ച­പ്പൊ­ളേ ദൃ­ഷ്ടി­യി­ല്ലാ­ത്ത­തു്

ക­നി­വോ­ടി­യാൾ ത­ന്നി­നി­ക്കി­ങ്ങി­നെ

നേ­ര­വ­നി­തു ചൊ­ല്ലി­യ കാരണം

വൈ­ര­ത്താ­ല­വ­നെ­പ്പു­റ­ത്താ­ക്കി നാർ

കേ­ട്ടി­തു നാഥൻ തൻ കാ­രു­ണ്യാ­ധി­ക്യം

കാ­ട്ടി വീ­ണ്ടു­മ­വ­നെ­ക്ക­ണ്ടെ­ത്തി­യ­പ്പോൾ

ത­മ്പു­രാ­ന­രുൾ­ച്ചെ­യ്തു ദ­യ­വോ­ടെ

ത­മ്പു­രാ­ന്റെ സുതനെ വി­ശ്വാ­സ­മൊ?

നി­ന്മ­ന­ക്കാ­മ്പി­ലെ­ന്ന­തി­നു­ത്ത­രം

നിർ­മ്മ­ല­നാ­ഥ­നോ­ടു­ണർ­ത്തി­ച്ച­വൻ

ത­മ്പു­രാ­ന്റെ പു­ത്ര­നെ നീ കാ­ട്ടു­കിൽ

അൻ­പി­നോ­ടു ഞാൻ വി­ശ്വ­സി­ച്ചീ­ടു­വാൻ

ത­മ്പു­രാൻ ചൊ­ല്ലി: “നി­ന്നോ­ടു ചൊന്ന ഞാൻ

ത­മ്പു­രാ­ന്റെ പു­ത്ര­നെ­ന്ന­റി­ഞ്ഞാ­ലും”

ഇ­തു­കേ­ട്ട­പ്പോൾ കു­മ്പി­ട്ടു വീണവൻ.

“കർ­ത്താ­വേ! തേറി വി­ശ്വ­സി­ച്ചേ­ന­ഹം.”

ആ­ജ്ഞ­സ­മ്മ­തം ചെയ്ത പു­രു­ഷ­നു

സു­ജ്ഞാ­ന­ശോ­ഭ നൽകി സർ­വ്വേ­ശ്വ­രൻ

മാ­നു­ഷ­നാ­യി വന്ന സർ­വേ­ശ്വ­രൻ

ശ­നി­യാ­ഴ്ച പൊ­റു­പ്പി­ച്ചു രോ­ഗ­ങ്ങൾ

എ­ന്ന­തു കേ­ട്ടു യൂ­ദ­ന്മാ­രെ­ത്ര­യും

അന്നു കോ­പി­ച്ചു വി­സ്മ­യം പൂ­ണ്ട­വർ

വ്യാ­ധി­യു­ള്ളാ­രു നാ­രി­യെ­പ്പി­ന്നെ­യും

ആ­ധി­പോ­ക്കി മി­ശി­ഹാ പൊ­റു­പ്പി­ച്ചു

അ­ന്നാ­ളി­ല­തു ചെ­യ്തോ­രു കാരണം

ആ നഗർ വി­ചാ­ര­ത്തി­ന്നു­ടെ വമ്പൻ

കു­റ്റം നാഥനെ നീചൻ പ­റ­ഞ്ഞ­പ്പോൾ

കു­റ്റ­മ­റ്റ സർ­വ്വേ­ശ്വ­രൻ ക­ല്പി­ച്ചു.

കേൾ­ക്ക നീ, ശ­നി­യാ­ഴ്ച ദി­വ­സ­ത്തിൽ

നാ­ല്ക്കാ­ലി­യൊ­ന്നു വീണു കു­ഴി­യ­തിൽ

പാർ­ക്കു­മോ, ശ­നി­യാ­ഴ്ച ക­രേ­റ്റു­മോ?

ഓർക്ക മർ­ത്ത്യ­ന­തിൽ വ­ലു­ത­ല്ല­യോ!

ന്യാ­യ­മു­ള്ള­വ­രെ­ന്നു പ­റ­ക­യും

ന്യാ­യ­ക്കേ­ട­നേ­കം നി­ങ്ങൾ ചെ­യ്ക­യും

ഇ­പ്ര­കാ­ര­ങ്ങൾ കേ­ട്ടു പ്ര­ധാ­നി­യും

കോ­പ­പൈ­ശു­ന്യം വർ­ദ്ധി­ച്ചു മാനസേ

അ­വർ­ക­ളു­ടെ ദു­ഷ്കൃ­ത വ്യ­ക്ത­ത

അ­വ­രോ­ട­രു­ളി­ച്ചെ­യ്ത ഹേ­തു­വാൽ

പ­ല­നാ­ളിൽ മി­ശി­ഹാ­യെ­ക്കൊ­ല്ലു­വാൻ,

ഫ­ല­മെ­ന്നി­യെ വേ­ല­ചെ­യ്താ­ര­വർ,

നാ­ശ­മേ­ല്പാ­നു­റ­ച്ചു­താ­നെ­ങ്കി­ലും

മി­ശി­ഹാ മ­ന­സ്സാ­കും കാ­ല­ത്തി­ലും

താൻ ക­ല്പി­ച്ച­ദി­വ­സം വ­രു­മ്പോ­ളും

താൻ ക­ല്പി­ക്കാ­തെ­യാ­വ­തി­ല്ലാർ­ക്കു­മേ

രോ­ഗ­ക്കാ­രെ­പ്പൊ­റു­പ്പി­ച്ചു­കൊ­ള്ളു­വാൻ

വേഗം വൈ­ദ്യ­നെ­യ­വ­ര­ന്വേ­ഷി­ക്കും

ക­ണ്ടാ­ലേ­റ്റ­മ­വ­നെ പ്രി­യ­പ്പെ­ടും

പ­ണ്ടൊ­രു­നാ­ളും ക­ണ്ടി­ട്ടി­ല്ലെ­ങ്കി­ലും

ആ­ത്മ­നാ­ഥൻ മി­ശി­ഹാ­യു­മ­വ്വ­ണ്ണം

ആ­ത്മ­രോ­ഗി­ക­ളെ ര­ക്ഷി­ച്ചീ­ടു­വാൻ,

പാ­പ­ദു­ഷ്ട­രെ ര­ക്ഷി­ച്ചു­കൊ­ള്ളു­വാൻ,

പാ­പി­ക­ളോ­ട­ണ­യും ക­രു­ണ­യാൽ,

സ്നേ­ഹ­മോ­ട­വ­രെ ബ­ഹു­മാ­നി­ക്കും;

മ­ഹാ­ക­ഷ്ട­മ­തെ­ന്നു ചിലർ ചൊ­ല്ലും.

ലോ­ക­നാ­യ­കൻ സർ­വ­മ­റി­ഞ്ഞ­വൻ

തൽ­കൃ­ത­ത്തി­നു സാ­മ്യ­മ­രുൾ­ച്ച­യ്തു

നൂ­റാ­ടു­ള്ള­വ­നൊ­ന്നി­നെ­ക്കാ­ണാ­ഞ്ഞാൽ

നൂ­റ­തി­ലൊ­ന്നൊ­ഴി­ഞ്ഞെ­ന്ന ഖേ­ദ­ത്താൽ

അ­ക്കൂ­ട്ട­ത്തെ­യ­വി­ടെ­വെ­ച്ചേ­ച്ച­വൻ

പൊ­യ്ക്ക­ഴി­ഞ്ഞോ­ര­ജ­ത്തി­നെ തേ­ടു­മേ

ഇ­ന്നു­ഞാ­ന­തു­പോ­ലെ ക്ലേ­ശി­ക്കു­ന്നു

വന്നു ഞാൻ പാ­പി­ക്കൂ­ട്ട­ത്തെ ര­ക്ഷി­പ്പാൻ

എ­ട്ടാം പാദം തി­ക­ഞ്ഞു.

ഒൻ­പ­താം പാദം

മ­രി­ച്ചു് അ­ട­ക്ക­പ്പെ­ട്ടു നാ­ലു­നാ­ളാ­യ ലാ­സ­റി­നെ, ഉ­യർ­പ്പി­ച്ച­തും, യൂ­ദ­ന്മാ­രു­ടെ മേ­ല്പ­ട്ട­ക്കാ­രും പ്ര­ധാ­നി­ക­ളും കൂ­ടി­വി­ചാ­രി­ച്ചു കർ­ത്താ­വി­നെ കൊ­ല്ലു­വാൻ ഉ­റ­ച്ച­തും, ലാ­സ­റി­ന്റെ വി­രു­ന്നിൽ മ­റി­യം­മ­ഗ്ദ­ലൈ­ത്താ കർ­ത്താ­വി­ന്റെ തൃ­ക്കാ­ലു­ക­ളിൽ വി­ല­യേ­റി­യ സു­ഗ­ന്ധം പൂ­ശി­യ­തും അതു കാ­ര­ണ­ത്താൽ ശി­ഷ്യ­രോ­ടു കൽ­പ്പി­ച്ച­തും, താൻ പ്ര­താ­പ­ത്തോ­ടു­കൂ­ടെ ഓ­റേ­ശ­ലം പ­ള്ളി­യിൽ ക­ഴു­ത­മേൽ എ­ഴു­ന്ന­ള്ളി­യ­തും അ­പ്പോ­ഴു­ണ്ടാ­യ സ്തു­തി­യും, ഓ­റേ­ശ­ലം ന­ഗ­രി­യെ­ക്ക­ണ്ടു കർ­ത്താ­വു­ക­ര­ഞ്ഞു് അ­തി­ന്റെ­മേൽ അ­ശ­രീ­രി വാ­ക്യ­മു­ണ്ടാ­യ­തും, തന്റെ തി­രു­മ­ര­ണ­ത്തെ പി­ന്നെ­യും ശി­ഷ്യ­രോ­ടു് അ­റി­യി­ച്ച­തും, യൂ­ദ­സ്ക്ക­റി­യോ­ത്ത കർ­ത്താ­വി­നെ ഒ­റ്റി­ക്കാ­ണി­ച്ചു കൊ­ടു­പ്പാൻ കൂലി പ­റ­ഞ്ഞൊ­ത്ത­തും, കർ­ത്താ­വു തന്റെ അ­മ്മ­യു­ടെ പ­ക്കൽ­ചെ­ന്നു് എ­ത്ര­യും ദുഃ­ഖ­ത്തോ­ടെ യാത്ര ചൊ­ല്ലി പി­രി­ഞ്ഞ­തും…

പാപം തീർ­ന്നു മ­ഗ്ദ­ലൈ­ത്താ­യും സദാ

തൻ­പ്രി­യ­മൊ­ക്കെ­യീ­ശോ­മേ­ലാ­ക്കി­നാൾ

അ­വൾ­ക്കു­ള്ളാ­രു ഭ്രാ­താ­വി­ന്നാ­മ­യം

സു­വൈ­ഷ­മ്യ­മാ­യേ­റ്റ­വും വർ­ദ്ധി­ച്ചു

അ­വ­സ്ഥ­യ­തു­ചൊ­ല്ലി വി­ട്ടാ­ളു­ടൻ

ജീ­വ­ര­ക്ഷ­നാ­ഥ­നോ­ടു­ണർ­ത്തി­ക്കാൻ

തൻ പ്രി­യ­നാ­യ ലാ­സ­റി­ന്നാ­മ­യം

ത­മ്പു­രാ­നോ­ടു ദൂ­ത­ര­റി­യി­ച്ചു

കർ­ത്താ­വീ­മൊ­ഴി കേ­ട്ടി­ട്ടു ര­ണ്ടു­നാൾ

പാർ­ത്തു­പി­ന്നെ­യും പോ­യി­ല്ല ര­ക്ഷ­കൻ

ഇ­ഷ്ട­നാ­ഥൻ ശി­ഷ്യ­രോ­ടു ക­ല്പി­ച്ചു:

“ഇ­ഷ്ട­നാ­മെ­ന്റെ ലാസർ മ­രി­ച്ചെ”ന്നു്

ഒ­ടു­ക്ക­മെ­ഴു­ന്നെ­ള്ളി സർ­വ­പ്ര­ഭു

ഓ­ടി­വ­ന്ന­പ്പോൾ മാർ­ത്താ­യു­ണർ­ത്തി­ച്ചു

ഉടയോൻ നീ­യി­വി­ടെ­യു­ണ്ടെ­ങ്കി­ലോ

ഉ­ട­പ്പി­റ­ന്ന­വൻ മരണം വരാ

ഇ­പ്പോ­ഴും നീ പി­താ­വോ­ട­പേ­ക്ഷി­ച്ചാൽ

ത­ല്പി­താ­വ­തു കേൾ­ക്കു മ­റി­ഞ്ഞു­ഞാൻ.

വി­ശ്വ­നാ­ഥൻ മി­ശി­ഹാ­യ­രുൾ ചെ­യ്തു

“വി­ശ്വ­സി­ക്ക! നിൻ ഭ്രാ­താ­വു ജീ­വി­ക്കും”

മറിയം മ­ഗ്ദ­ലൈ­ത്താ­യ­തു­നേ­രം

അ­റി­ഞ്ഞ­പ്പോ­ള­വ­ളോ­ടി വ­ന്നു­ടൻ

ചേതസി പ്രി­യ­മു­ള്ള­വർ­ക­ളു­ടെ

ചേ­ത­സ്താ­പ­ത്തെ­ക്ക­ണ്ട ദ­യാ­പ­രൻ

അല്പം കൊ­ണ്ടു പു­റ­പ്പെ­ട്ടു ക­ണ്ണു­നീർ

ത­ല്പ­രൻ തന്റെ പ്രി­യ­ത്തെ­ക്കാ­ട്ടി­നാൻ

മു­ഖ്യ­ന്മാ­ര­വ­രാ­കു­ന്ന കാരണം

ദുഃഖം പോ­ക്കു­വാൻ കൂടി മ­ഹാ­ജ­നം

ഭൂ­മി­ര­ന്ധ്ര­ത്തിൽ വെ­ച്ചു­മു­മ്പേ ശവം,

ഭൂമി നാ­ഥ­ന­വി­ടേ­യ്ക്കെ­ഴു­ന്ന­ള്ളി

ക­ല്ല­ട­പ്പ­തു നീ­ക്കു­വാൻ ക­ല്പി­ച്ചു

“നാ­ലു­വാ­സ­രം ചെ­ന്ന­വൻ ച­ത്തി­ട്ടു്

കർ­ത്താ­വേ! പാരം നാ­റീ­ടു­മി­ശ്ശ­വം”

മാർ­ത്താ­യി­ങ്ങി­നെ വാർ­ത്ത­യു­ണർ­ത്തി­ച്ചു

വി­ശ്വ­നാ­ഥൻ പി­ന്നെ­യും ക­ല്പി­ച്ചു.

“വി­ശ്വ­സി­ച്ചാൽ മ­രി­ച്ച­വൻ ജീ­വി­ക്കും”

ത്രാ­താ­വു താൻ പി­താ­വോ­ട­പേ­ക്ഷി­ച്ചു,

പി­താ­വേ!യെ­ന്റെ­യ­പേ­ക്ഷ കേ­ട്ടു നീ

അ­തു­കാ­ര­ണം നി­ന്നെ സ്തു­തി­ക്കു­ന്നു

ഇ­തി­ഹ­യി­പ്പോൾ ഞാ­ന­പേ­ക്ഷി­ക്കു­ന്നു

ഞാ­ന­പേ­ക്ഷി­ക്കും കാ­ര്യ­ങ്ങ­ളൊ­ക്കെ­യും

അ­നു­കൂ­ല­മ­റി­ഞ്ഞി­രി­ക്കു­ന്നു ഞാൻ

ഈ മ­ഹാ­ജ­നം കണ്ടു വി­ശ്വ­സി­പ്പാൻ

ആ­മ­യ­മി­തു പ­റ­ഞ്ഞു­കേൾ­പ്പി­ച്ചു

അ­തി­നു­ശേ­ഷ­മ­ന­ന്ത­ദ­യാ­പ­രൻ

പു­ത്രൻ­ത­മ്പു­രാ­നു­ന്ന­താ­ന­ന്ദ­ത്താൽ

ലാസർ നീ പു­റ­പ്പെ­ട്ടു വാ,യി­ങ്ങി­നെ

ലാ­സ­റു­മ­പ്പോൾ ജീ­വി­ച്ചു വി­സ്മ­യം!

ഇ­ടി­പോ­ലൊ­രു നാദം കേൾ­ക്കാ­മ­പ്പോൾ

ഉടൻ ച­ത്ത­വൻ ജീ­വി­ച്ചെ­ഴു­ന്നേ­റ്റു

പ­ല­രു­മീ­യാൾ ര­ക്ഷി­താ­വെ­ന്ന­തും

കലുഷം നീ­ക്കി വി­ശ്വ­സി­ച്ചീ­ടി­നാർ

ചി­ല­രി­ക്ക­ഥ പ­ട്ട­ക്കാ­ര­രോ­ടും

വലിയ ജ­ന­ത്തോ­ടു­മ­റി­യി­ച്ചു

പൈ­ശൂ­ന്യ­മ­വർ വ്യാ­പി­ച്ചു മാനസേ

മി­ശി­ഹാ­ടെ സ്തു­തി­യ­റ­ച്ചേ­റ്റ­വും

യോഗം കൂടി വി­ചാ­രി­ച്ചു­യൂ­ദ­രും

വേ­ഗ­മീ­ശോ­വെ കൊ­ല്ല­ണ­മെ­ന്ന­തും;

അ­ഗ്നി­വർ­ദ്ധി­ച്ചു പെ­രു­കീ­ടും മു­മ്പേ

അ­ഗ്നി­വേ­ഗം കെ­ടു­ത്തേ­ണ­മ­ല്ലെ­ങ്കിൽ

ശ­ക്തി­പ്പെ­ട്ടെ­ന്നാ­ല­ഗ്നി കെ­ടു­ത്താ­മോ?

ശ­ക്തി­യേ­റി വ­രു­ന്ന­തു­പോ­ലി­പ്പോൾ

ഇവൻ ചെ­യ്യു­ന്ന വി­സ്മ­യം കാൺ­ക­യാൽ

ദേ­വ­നെ­ന്ന­തു ലോ­ക­രു­റ­ച്ചു­പോം

അ­വ­ന്റെ ചൊ­ല്ലിൽ നി­ല്ക്കു­മെ­ല്ലാ­വ­രും

അ­വ­സ്ഥ­കൊ­ണ്ടു കാ­ണാ­മ­ത­പ്പോ­ഴേ

റോ­മ്മാ­രാ­ജാ­വും പ­രി­ഭ­വി­ച്ചീ­ടും

ന­മ്മു­ടെ നാ­ട്ടി­ന്ന­ന്ത­ര­വും വരും

എ­ന്തു­വേ­ണ്ടു­വെ­ന്നെ­ല്ലാ­രും നോ­ക്കു­വാൻ

അ­ന്ത­ര­മാ­യെ­ല്ലാ­വ­രും ഗ്ര­ഹി­ച്ച­ല്ലോ

കൈ­യ്യേ­പ്പാ­യെ­ന്ന മേ­ല്പ­ട്ട­മു­ള്ള­വൻ

ന്യാ­യ­ത്തെ­യ­വൻ തന്നെ വി­ധി­ച്ച­തു്

ലോ­ക­മൊ­ക്കെ­യും ര­ക്ഷി­പ്പ­തി­ന്നാ­യി

ലോ­ക­രി­ലൊ­രു­ത്തൻ മ­രി­ക്ക­ന­ല്ലു

മ­ര­ണം­കൊ­ണ്ടു രക്ഷ ലോ­ക­ത്തി­ന്നു

വ­രു­മെ­ന്ന­റി­യാ­തെ പ­റ­ഞ്ഞ­വൻ

ഹിം­സി­പ്പാ­നു­ള്ള മ­ന­സ്സു­കൊ­ണ്ട­ത്രേ

ഈ സാ­ദ്ധ്യ­മെ­ന്നു പ­റ­ഞ്ഞു കൈ­യ്യേ­പ്പാ

അ­ന്നു­തൊ­ട്ടു മി­ശി­ഹാ­യെ­ക്കൊ­ല്ലു­വാൻ

വ­ന്ന­വർ­ക്കു മ­ന­സ്സി­ലെ നി­ശ്ച­യം

പെസഹാ പെ­രു­ന്നാ­ള­ടു­ക്കു­ന്ന­തിൻ

വാ­സ­ര­മാ­റു മു­മ്പിൽ മി­ശി­ഹാ­താൻ

ലാ­സ­റോ­ടെ വി­രു­ന്നി­ലി­രു­ന്ന­പ്പോൾ

അ­സ്ഥ­ല­ത്തിൽ മ­ഗ്ദ­ല­ത്താ­ചെ­ന്നു­ടൻ

മാ­ണി­ക്യ­മാ­യ സു­ഗ­ന്ധ­മീ­ലി­സം

പു­ണ്യ­കാൽ­ക­ളിൽ പൂശി ഭ­ക്തി­യോ­ടെ

സ്ക­റി­യോ­ത്ത ദു­രാ­ത്മാ­വ­തു­നേ­രം

പ­റ­ഞ്ഞു: “മഹാ ചേ­ത­മി­തെ­ന്ന­വൻ

ഇ­തി­ന്റെ വില മു­ന്നൂ­റു കാ­ശു­ണ്ടു്

ഇ­തി­നാ­ലെ­ത്ര ദാ­ന­ധർ­മ്മം ചെ­യ്യാം?

കള്ളൻ മോ­ഷ്ടി­പ്പാ­നാ­ഗ്ര­ഹം പൂ­ണ്ട­വൻ

ഉ­ള്ളിൽ ദീ­ന­ദ­യ­വു­കൊ­ണ്ട­ല്ല­തു”

അ­ന്നേ­ര­മ­രു­ളി­ച്ചെ­യ്തു ര­ക്ഷ­കൻ:

എ­ന്നു­ടെ ദേഹം പൂ­ശി­യ­തു­കാ­ലം

അവൾ ചെ­യ്ത­തി­നർ­ത്ഥ­മു­ണ്ടെ­ന്ന­റി

ശ­വ­ത്തെ­യ­ട­ക്കു­മ്പോ­ളി­തു ക്രിയ

കാ­ല­വു­മ­തി­ന­ടു­ത്തി­രി­ക്കു­ന്നു

എ­ല്ലാ­രും കൃതം ന­ന്നെ­ന്നു ചൊ­ല്ലീ­ടും

മർ­ത്ത്യ­പൗ­രു­ഷം നാ­ണി­പ്പി­ച്ചീ­ടു­ന്നു”

പ്ര­താ­പ­ത­ല്യ­നാ­ഥ­നേ­റോ­ശ­ലം

പൂ­കു­വാൻ തി­രു­മ­ന­സ്സിൽ ക­ല്പി­ച്ചു,

അ­ക്കോ­പ്പെ­ത്ര­യും ചി­ത്രം ചി­ത്ര­മ­ഹോ

തേ­രി­ലാ­ന­ക്ക­ഴു­ത്തി­ലു­മ­ല്ല­ല്ലോ

വീ­ര്യ­മേ­റു­മ­ശ്വ­ത്തി­ന്മേ­ലു­മ­ല്ല

ക­ഴു­ത­യേ­റി മ­ഹാ­ഘോ­ഷ­ത്തോ­ടും

എ­ഴു­ന്നെ­ള്ളി മി­ശി­ഹാ പു­റ­പ്പെ­ട്ടു

സ്വർ­ണ്ണം സു­വർ­ണ്ണ പ­ങ്ക­ത്തി­ലെ­ങ്കി­ലും

വർ­ജ്യം പ­ങ്ക­വും പൊ­ന്നി­ലി­രി­ക്കി­ലും

സ്വർ­ണ്ണ­ത്തിൻ കാ­ന്തി­മാ­നം മ­ങ്ങാ­ത്ത പോൽ

സ്വർ­ണ്ണ­വർ­ണ്ണ സ്വ­രൂ­പി­യാം നാഥനെ

അ­സം­ഖ്യം ലോ­കർ­കൂ­ടി­യെ­തി­രേ­റ്റു

പ്ര­സാ­ദം മഹാ സ്തു­തി­ഘോ­ഷ­ത്തോ­ടും

ഓശാന ദാ­വീ­ദി­ന്നു­ടെ പു­ത്ര­നും;

ആ­ശീർ­വാ­ദം സർ­വ്വേ­ശ്വ­ര­ന്റെ നാ­മ­ത്താൽ

സാ­ധു­വാം­വ­ണ്ണം വ­രു­ന്ന നാ­ഥ­നും;

സാ­ധു­ലോ­ക­ജ­ന­ത്തി­നു സ്വ­ത്വ­വും

ഉ­ന്ന­ത­ത്തി­ലും ത­മ്പു­രാ­നും സ്തു­തി;

എ­ന്നെ­ല്ലാ­വ­രും സ്തു­തി­ച്ചു­ഘോ­ഷി­ച്ചു.

വൈ­ര­നു­ള്ള­വ­ര­തു മു­ട­ക്കി­നാർ

ഗു­രു­വേ­യെ­ന്തി­നെ­ന്ന­തു­കേ­ട്ടാ­റെ

ദുർ­ജ്ജ­ന­മി­തു ചൊ­ന്ന­തി­നു­ത്ത­രം

സ­ജ്ജ­ന­സർ­വ­നാ­ഥ­ന­രുൾ ചെ­യ്തു.

ഇ­ജ്ജ­ന­ത്തെ മു­ട­ക്കി­യാൽ ക­ല്ലു­കൾ

ആ­ജ്ഞ­കേ­ട്ടെ­ന്നെ സ്തു­തി­ച്ചീ­ടു­മു­ടൻ

എ­ന്ന­തു­കേ­ട്ടു ശ­ത്രു­മ­ന­സ്സി­ങ്കൽ

അന്നു കോ­പാ­ഗ്നി ജ്വ­ലി­പ്പി­ച്ചു ദൃഢം

രാ­ജ­ധാ­നി­ക്ക­ടു­ത്തു മി­ശി­ഹാ­യും

യ­ശ­സ്സു­മ­തിൻ മു­ഖ്യ­വും പാർ­ത്തു­താൻ

വാർ­ത്തു ക­ണ്ണു­നീ­രി­നു­ടെ ധാരകൾ

“പേർ­ത്തോ­റേ­ശ­ല­മേ!”യെ­ന്ന­രുൾ ചെ­യ്തു.

മു­ന്നം നീ നി­വി­യ­ന്മാ­രെ­ക്കൊ­ന്ന­വൾ

വ­ന്നു­കൂ­ടും നി­ന­ക്ക­തി­ന്റെ ഫലം

ചി­ന്തി­ക്കാ­തെ നി­ന­ക്കു­ള്ള ഭാ­ഗ്യം നീ

അ­ന്ധ­ത്വം കൊ­ണ്ടു കാ­ണാ­തെ നി­ന്ദി­ച്ചു

കൂ­ട്ടും കു­ഞ്ഞി­നെ കു­ക്കു­ട­പ്പെ­ട­പോൽ

കൂ­ട്ടു­വാൻ നി­ന്നെ­യാ­സ്ഥ­യാ­യെ­ത്ര ഞാൻ

കി­ട്ടി­യി­ല്ലാ നി­ന­ക്ക­തി­ന്റെ ഫലം

വീ­ട്ടു­വാ­നു­ള്ള കാലം വ­രു­ന്ന­ഹോ

ശ­ത്രു­കൂ­ടും വളയും ഞെരുക്കീടു-​

മ്മി­ത്ര­ര­ന്നു നി­ന­ക്കാ­രു­മി­ല്ലാ­തെ

ചി­ന്ത­വെ­ന്ത­തി സം­ഭ്ര­മ­ഭീ­തി­യാൽ

അ­ന്ത­വും നി­ന­ക്കാ­വ­ഹി­ക്കും പുനർ

ക­ല്ലി­ന്മേ­ലൊ­രു­ക­ല്ലു ശേ­ഷി­ക്കാ­തെ

എ­ല്ലാം നി­ന്നി­ലൊ­ടു­ങ്ങു­മ­സം­ശ­യം

പ­ത്ത­ന­ത്തിൽ ചൊ­ല്ലി മ­ഹാ­യോ­ഗ­ത്തിൽ

“പി­താ­വേ­യി­പ്പോൾ കാ­ട്ടു­ക പു­ത്ര­നെ”

ഇ­ടി­പോ­ലൊ­രു നാദം കേൾ­ക്കാ­യു­ടൻ

കാ­ട്ടി നി­ന്നെ ഞാൻ കാ­ട്ടു­വ­ന്മേ­ലി­ലും

ശി­ഷ്യ­രോ­ടു­താൻ പി­ന്നെ­യ­രുൾ ചെ­യ്തു

ദ്വേ­ഷി­ക­ളു­ടെ പക്കൽ ക­യ്യാ­ളി­ച്ചു.

കു­രി­ശി­ലെ­ന്നെ തൂ­ക്കു­വാൻ ക­ല്പി­ക്കും

ധ­രി­ക്ക­യി­പ്പോൾ കാ­ല­മ­ടു­ക്കു­ന്നു

ന­ത്തി­ന്നു പ്ര­ഭ­പോ­ലെ മി­ശി­ഹാ­ടെ

സ്തു­തി മു­ഖ്യ­ജ­ന­ത്തി­ന­സ­ഹ്യ­മാ­യ്

അ­തു­കാ­ര­ണം മേൽ­പ്പ­ട്ട­ക്കാ­ര­നും

ശ­ത്രു­യോ­ഗ­വും കൂ­ടി­യൊ­രു­മ്പെ­ട്ടു

ഇവൻ ചെ­യ്യു­ന്ന ക്രി­യ­കൾ ക­ണ്ടി­ട്ടു

സർ­വ­ലോ­ക­ര­നു­സ­രം ചെ­യ്യു­ന്നു

ച­തി­യാ­ലി­വ­നെ വ­ധി­പ്പി­ക്കേ­ണം

അ­ത­ല്ലാ­തൊ­രു­പാ­യ­വും ക­ണ്ടി­ല്ല

പെ­രു­ന്നാ­ളി­ല­തു കൂ­ടു­വാൻ പണി

വി­രോ­ധി­ച്ചീ­ടും ലോ­ക­രൊ­രു­പോ­ലെ

സ്ക­റി­യോ­ത്ത­ദ്ര­വ്യ­ത്തി­നു­മോ­ഹി­തൻ

നെ­റി­വു­കെ­ട്ട ദു­ഷ്ടൻ ന­രാ­ധ­മൻ

എ­ന്തി­നി­ക്കു­ത­രും നി­ങ്ങൾ ചൊ­ല്ലു­വിൻ

ചി­ന്തി­ച്ച­പോ­ലെ സാ­ധി­പ്പി­ച്ചീ­ടു­വൻ

നി­ങ്ങൾ­ക്കു­ള്ള പ്ര­ത്യർ­ത്ഥി ജ­ന­ത്തി­നെ

നി­ങ്ങൾ­ക്കു ഞാ­ന­വ­കാ­ശ­മാ­ക്കു­വൻ

മു­പ്പ­തു വെ­ള്ളി­ക്കാ­ശു വി­ല­യ­തു

അ­പ്പോ­ഴെ­ല്ലാ­രു­മൊ­ത്തു ബോ­ധി­പ്പി­ച്ചു

സ­ത്ഗു­രു­വാ­യ സർ­വേ­ശ­നെ­യ­വൻ

നിർ­ഗു­ണ­നി­ധി മു­ഢ­രിൽ നീചകൻ

വി­റ്റ­വൻ വി­ല­വാ­ങ്ങി മ­ടി­യാ­തെ

ഒ­റ്റു­വാൻ ത­രം­നോ­ക്കി ന­ട­ന്നി­തു്

സ്വാ­മി­ത­ന്റെ മ­ര­ണ­മ­ടു­ത്ത­പ്പോൾ

സ്വ­മാ­താ­വി­നെ­ക്ക­ണ്ടു മി­ശി­ഹാ­താൻ

യാത്ര ചൊ­ല്ലി, വ­രു­ന്ന ദുഃ­ഖ­ങ്ങ­ളും

പി­താ­വി­നു­ടെ­യാ­ജ്ഞ­യും കേൾ­പ്പി­ച്ചു.

സർവ സൃ­ഷ്ടി­യിൽ മേ പ്രി­യ­ക­ന്യ­കേ

ഭാ­വി­യാ­കു­ന്ന വ­സ്തു­ക്കൾ ചൊ­ല്ലു­വാൻ

മ­ടി­യെ­ങ്കി­ലും പീ­ഡ­യെ­ന്നാ­കി­ലും

മൂ­ടു­വാൻ യോ­ഗ്യ­മ­ല്ലെ­ന്നു­റ­ച്ചു ഞാൻ

ഞാൻ പി­താ­വി­ന്റെ രാ­ജ്യ­ത്തു­പോ­കു­വാൻ

ഇ­പ്പോൾ കാലം വ­രു­ന്നു സ­മ­യ­മാ­യ്

പോ­കു­മ്മു­മ്പിൽ ഞാൻ നി­ന്നോ­ടു­വാർ­ത്ത­കൾ

ആ­കെ­യു­മ­റി­യി­പ്പാ­നാ­യ് വ­ന്നി­തു്

96 ഇ­ഷ്ട­മാ­താ­വേ! കേ­ട്ടു­കൊ­ണ്ടാ­ലു­മെ

ദു­ഷ്ട­ന്മാ­രു­ടെ കൈ­ക­ളാൽ ഞാൻ മഹാ

നി­ഷ്ഠൂ­ര ദു­ഷ്കർ­മ്മ­ങ്ങ­ള­നേ­ക­വും

ഇ­ഷ്ട­പാ­ല­ന­ത്തി­ന്നു ക്ഷ­മി­ക്കും ഞാൻ

എന്നെ വി­റ്റു­ക­ഴി­ഞ്ഞ­ത­റി­ഞ്ഞു­ടൻ

പി­ന്നെ ശ­ത്രു­ക്ക­ളെ­ന്നെ­പ്പി­ടി­ച്ചീ­ടും

കെ­ട്ടും ത­ല്ലു­മി­ഴ­യ്ക്കും നി­ഷ്ഠു­ര­മാ­യ്

അ­ടി­ക്കും ദേഹം പൊ­ളി­ക്കും ത­ല്ലി­നാൽ

മുൾ­മു­ടി­വ­യ്ക്കും, കു­രി­ശിൽ തൂ­ക്കീ­ടും,

തു­ള­യ്ക്കും ഹൃ­ദ­യ­ത്തെ കു­ന്ത­ത്തി­നാൽ

ഇ­തെ­ല്ലാം ക്ഷ­മി­പ്പാ­നു­മു­റ­ച്ചു­ഞാൻ

പി­താ­വു­മ­തു ക­ല്പി­ച്ചു നി­ശ്ച­യം

ലോക ദോഷത്തിനുത്തരഞ്ചെയ്യേണ-​

മെ­ങ്കി­ലി­തി­ന്നു സ­മ്മ­ത­മാ­കേ­ണം

ഭൂ­മി­ദ­ണ്ഡ­വും ത­മ്പു­രാ­നെ പ്രതി

ശ­ങ്കി­പ്പാൻ യോ­ഗ്യ­മ­ല്ലെ­ന്നു­കാ­ട്ടു­വേൻ

പരലോകസുഖമേകമാദ്യമേ-​

സർ­വ്വി­ലോ­ക­രി­തി­നാ­ല­റി­യേ­ണം

എ­ന്നു­ടെ ദുഃ­ഖം­കൊ­ണ്ടു വലയും നീ

ഞാ­ന­തു­കൊ­ണ്ടു സ­ഹി­ക്കു­മേ­റ്റ­വും

മ­ന­സ്സിൽ സ്ഥി­രം­കൊ­ള്ളു­ക നാ­മി­നി,

ത­നി­ക്കു­ള്ള­വർ ക­ല്പ­ന­കേ­ട്ടീ­ടും

നി­വ്യ­ന്മാ­രി­തു മു­മ്പേ­യ­റി­യി­ച്ചു

സർ­വ­തും തി­ക­ഞ്ഞീ­ടു­മി­തു­കാ­ലം

ഇ­ടി­കൊ­ണ്ട­പോൽ ത­പി­ച്ചു സ്ത്രീ­വ­ര,

വാടി ക­ണ്ണു­കൾ പെ­യ്തു പെ­രു­മ­ഴ

ഒ­ട്ടു­നേ­ര­മ­ഭാ­ഷ­യാ­യ് നി­ന്നി­ട്ടു

‘ഇ­ട­മു­ട്ടി­പ്പ­റ­ഞ്ഞു’ വ­ധൂ­ത്ത­മാ

ഇത്ര ദുഃ­ഖ­മി­നി­ക്കു മ­റ്റൊ­ന്നി­നാൽ

വ­സ്തു­വൊ­ക്ക­യും മു­ടി­ഞ്ഞാ­ലും വരാ

ദേ­വ­ക­ല്പ­ന കേ­ട്ടേ മ­തി­യാ­വു

ത­ദ്വി­രോ­ധ­മ­യോ­ഗ്യ­മ­ല്ലൊ­ട്ടു­മേ

ദു­ഷ്കർ­മ്മം കൂ­ടെ­ക്കൊ­ണ്ടു ഞാൻ നി­ന്നു­ടെ

സ­ങ്ക­ടം കു­റ­പ്പാൻ മമ വാ­ഞ്ഛി­തം

അ­തു­കൊ­ണ്ടൊ­രു ത­ണു­പ്പു­ണ്ടാം മമ

ചേ­ത­സ്സി­ല­തു കൂ­ടാ­തെ­ന്തു ഗതി

സർ­വ­നാ­ഥ­നാം പു­ത്ര­നി­തു­കേ­ട്ടു

സർ­വ­സ്നേ­ഹ­മാ­താ­വോ­ട­രുൾ ചെ­യ്തു

ഇ­രു­വ­രു­ടെ ദുഃഖം പൊ­റു­ക്ക നീ

ഇ­രു­വ­രു­ടെ ദുഃ­ഖ­വും ഞാൻ തഥാ

എന്നു പു­ത്രൻ അരുൾ ചെ­യ്ത­നേ­ര­ത്തു

അ­ന്നേ­രം ദേ­വ­മാ­താ­വ­രുൾ ചെ­യ്തു

നി­ന്നു­ടെ ദുഃ­ഖ­ത്തി­നു പ്ര­തി­ശ്രു­തി

എ­ന്നാ­ത്മാ­വി­ല­തേൽ­ക്കു മു­ഗ്രം യഥാ

ലോ­ക­പു­ത്രാ! വി­രോ­ധ­മെ­ന്നാ­കി­ലും,

ലോ­ക­ര­ക്ഷ­യ­തി­നാ­ലു­ണ്ടാ­മ­ല്ലോ

എ­ന്നി­ലു­മെ­ന്നെ­ക്കാ­ളെ­നി­ക്കി­ഷ്ട­മാം

നി­ന്നി­ലും പി­തൃ­ക­ല്പ­ന സ­മ്മ­തം

അ­ന്നേ­രം സുതൻ മൂ­ന്നാം നാൾ രാ­വി­ലെ

നി­ന്നെ­ക്കാ­ണ്മ­തി­ന്നാ­യ് വ­രു­ന്നു­ണ്ടു­ഞാൻ

പി­ന്നെ­യെ­ന്നും മ­ര­ണ­മു­ണ്ടാ­യ് വരാ

അ­ന്നേ­രം നി­ന്നെ­ത്ത­ണു­പ്പി­ച്ചീ­ടു­വാൻ

ഈ വണ്ണം പ്രഭു യാത്ര വ­ഴ­ങ്ങീ­ട്ടു

പോയ് വി­ധി­പോ­ലെ പെ­സ­ഹാ­ക­ല്പി­ച്ചു

ഒൻ­പ­താം പാദം സ­മാ­പ്തം.

പ­ത്താം പാദം

പെസഹാ ആ­യ­ത്ത­മാ­ക്കു­വാൻ തന്റെ ശി­ഷ്യ­രോ­ടു് ക­ല്പി­ച്ച­തിൻ­വ­ണ്ണം ആ­യ­ത്ത­മാ­ക്കി­യ­തും, തന്റെ ആ ഒ­ടു­ക്ക­ത്തെ അ­ത്താ­ഴ­ത്തിൽ ശി­ഷ്യ­രു­ടെ കാൽ ക­ഴു­കു­ക­യും, യൂ­ദ­സ്ക്ക­റി­യോ­ത്ത തന്നെ ഒ­റ്റി­ക്കൊ­ടു­ക്കു­ന്ന­വി­വ­രം അ­റി­യി­ക്ക­യും അ­പ്പ­ത്തി­ന്റേ­യും വീ­ഞ്ഞി­ന്റെ­യും സാ­ദൃ­ശ്യ­ത്തിൽ ത­ന്നെ­ത്ത­ന്നെ മു­ഴു­വ­നും തന്റെ ബാ­വാ­യ്ക്കു പൂ­ജ­യാ­യി­ട്ടും മ­നു­ഷ്യ­രു­ടെ ആ­ത്മാ­വി­ന്റെ ഭ­ക്ഷ­ണ­മാ­യി­ട്ടും ക­ല്പി­ക്ക­യും ചെ­യ്ത­തും, താൻ ചാ­വു­പൊ­രുൾ അ­രു­ളി­ച്ചെ­യ്ത­തും, പ­ത്രോ­സു തന്നെ മൂ­ന്നൂ­ഴം ഉ­പേ­ക്ഷി­ക്കു­മെ­ന്നു് അ­രു­ളി­ച്ചെ­യ്ത­തും, അ­ത്താ­ഴം ക­ഴി­ഞ്ഞു തന്റെ പി­താ­വി­നെ സ്തു­തി­ച്ചു­കൊ­ണ്ടു മൂ­ന്നു­ശി­ഷ്യ­രോ­ടു­കൂ­ടെ ഒരു തോ­പ്പിൽ ചെ­ന്നു തന്റെ ബാ­വാ­യോ­ടു പ്രാർ­ത്ഥി­ച്ചു ചോര വി­യർ­ത്ത­തും, ഒ­ടു­ക്കം മാ­ലാ­ഖാ വന്നു ആ­ശ്വ­സി­പ്പി­ച്ച­തും അ­തി­ന്റെ ശേഷം ശി­ഷ്യ­രെ ഉ­ണർ­ത്തി­ക്കൊ­ണ്ടു് ശ­ത്രു­ക്ക­ളു­ടെ എതിരെ ചെ­ന്ന­തും, തി­രു­വാ­ക്കി­ന്റെ ശ­ക്തി­യാൽ ശ­ത്രു­ക്കൾ വീ­ണ­തും അവരെ എ­ഴു­ന്നേ­ല്പി­ച്ച­തും, യൂ­ദ­സ്ക്ക­റി­യോ­ത്ത കർ­ത്താ­വി­നെ മു­ത്തി ഒ­റ്റി­ക്കൊ­ടു­ത്ത­തും, കേ­പ്പാ ഒ­രു­ത്ത­ന്റെ ചെവി ചെ­ത്തി­യാ­റെ ആ­യ­തി­നെ സ്വ­സ്ഥ­ത­യാ­ക്കി­യ­തും, കർ­ത്താ­വി­നെ ശ­ത്രു­ക്കൾ പി­ടി­ച്ചു­കെ­ട്ടി ഹ­ന്നാ­ന്റെ പക്കൽ കൊ­ണ്ടു­ചെ­ന്ന­തും, ഒ­രു­നീ­ചൻ ത­ന്റെ­തി­രു­ക്കു­ന്ന­ത്തിൽ അ­ടി­ച്ച­തും, പി­ന്നീ­ടു് ക­യ്യേ­പ്പാ­യു­ടെ പക്കൽ കൊ­ണ്ടു­പോ­യ­തും, തന്നെ കൊ­ല്ലു­വാൻ ത­ക്ക­വ­ണ്ണം പ­ല­കൂ­ട്ടം ക­ള്ള­സാ­ക്ഷി ഉ­ണ്ടാ­ക്കു­ക­യും പി­ന്നെ­യും പ­ല­വി­ധ­ത്തിൽ കർ­ത്താ­വി­നെ ക­ഷ്ട­പ്പെ­ടു­ത്തി­യ­തും…

പു­ളി­യാ­ത്ത­പ്പം തി­ന്നേ­ണ്ടും മു­മ്പി­ലേ

നാളിൽ ശി­ഷ്യ­ര­ടു­ത്തു ചോ­ദി­ച്ചി­തു്

ഇ­പ്പെ­സ­ഹാ­ടെ ഭ­ക്ഷ­ണ­മെ­വി­ടെ

കോ­പ്പു­കൂ­ട്ടേ­ണ­മെ­ന്ന­രു­ളീ­ടു­ക

പ­ര­മ­പ­രൻ മി­ശി­ഹാ­ത­മ്പു­രാൻ

അ­രു­ളി­ച്ചെ­യ്തു ശി­ഷ്യ­ജ­ന­ത്തോ­ടു്

പു­ര­ത്തിൽ നി­ങ്ങൾ ചെ­ല്ലു­മ്പോൾ നീർ­ക്കു­ടം

ഒ­രു­ത്തൻ കൊ­ണ്ടു­പോ­കു­മ­വ­നു­ടെ

സ്ഥ­ല­ത്തിൽ നി­ങ്ങൾ കൂടവേ ചെ­ല്ലു­വിൻ

ശാ­ല­കാ­ട്ടു­മാ­വീ­ട്ടി­ലെ നായകൻ

അതിൽ പെസഹാ വി­രു­ന്നു കു­ട്ടു­വിൻ

ഇതു ക­ല്പ­ന­പോ­ലെ ചെ­യ്താ­ര­വർ

അ­ക്രൂ­ര­മു­ള്ളോ­രാ­ടു­പോൽ ത­മ്പു­രാൻ

അ­ക്കാ­ലം മ­രി­ക്കു­മെ­ന്ന­കാ­ര­ണം

നിർ­മ്മ­ല സർ­വ്വ­ജ്ഞാ­നി­യാം ദേ­വ­നും

നിർ­മ്മ­ല­മു­ള്ളോ­രാ­ടു­പൂ­ജി­ക്ക­ണം

ആ­ട­തു­ചു­ട്ടു പ­ത്തി­റാ­യും ദ്രു­തം

വീ­ടു­തോ­റും ഭ­ക്ഷി­ക്കേ­ണ­മെ­ല്ലാ­രും

എന്നു പ­ണ്ടൊ­രു പ്ര­മാ­ണം ക­ല്പി­ച്ചു

തന്റെ ലോ­കർ­ക്കി­തെ­ത്ര­യു­മാ­ദ­രം

ഇ­ല്പ­ക്ക­ന വി­ഷ­യ­വും സാ­മ്യ­വും

തി­ക­പ്പാ­നീ­ശോ പെസഹാ തി­ന്നി­തു്

അ­ത്താ­ഴം ക­ഴി­യു­ന്ന നേ­ര­മു­ടൻ

വ­സ്തു­വൊ­ക്കെ­യ്ക്കു­മീ­ശ്വ­ര­മു­ള്ള­വൻ

ചി­ത്ര­മെ­ത്ര താൻ ചെ­യ്തൊ­രു വി­സ്മ­യം

ചി­ത്ത­ഭ­ക്തി­യെ­ളി­മ വി­ന­യ­ത്താൽ

ശീ­ല­ചു­റ്റി തന്റെ ശി­ഷ്യ­ജ­ന­ങ്ങ­ടെ

കാൽ­ക­ഴു­കി വി­ശു­ദ്ധി വ­രു­ത്തി­നാൻ

അ­തി­ന്റെ­ശേ­ഷ­മ­രുൾ ചെ­യ്തു ത­മ്പു­രാൻ

കർ­ത്താ­വെ­ന്ന­തും ഗു­രു­ഞാ­നെ­ന്ന­തും

എ­ല്ലാ­രും നി­ങ്ങ­ളെ­ന്നെ വി­ളി­ക്കു­ന്നു

ഉ­ള്ള­പോ­ലി­തു ചൊ­ല്ലു­ന്നി­തെ­ന്നു­ടെ

എ­ളി­മ­യു­ള്ള വൃ­ത്തി­യിൽ ക­ണ്ട­പോൽ

തെ­ളി­വോ­ടി­തു ചെ­യ്യേ­ണം നി­ങ്ങ­ളും

ഇ­വ­ചൊ­ല്ലീ­ട്ട­ന്തർ­വി­കാ­ര­ത്തോ­ടെ

ഭാ­വി­ദർ­ശ­നം കൊ­ണ്ട­രു­ളി­ച്ചെ­യ്തു:

സത്യം നി­ങ്ങ­ളി­ലൊ­രു­ത്ത­നൊ­റ്റാ­നാ­യ്

ശ­ത്രു­ക്കൾ­ക്കെ­ന്നെ കൈ­യാ­ളി­ക്കു­മി­തു്

ആ­രെ­ന്നെ­ല്ലാ­രും ചോ­ദി­ച്ചീ­ടും വിധൗ

തി­രി­ച്ചു സ്ക­റി­യോ­ത്താ­യെ­ക്കാ­ട്ടി­നാൻ

അ­തി­ന്റെ ശേഷം വാ­ക്കി­ന്ന­ഗോ­ച­രം

അ­തു­ല­പ്രി­യ­ത്തി­ന്നു­ടെ ര­ക്ഷ­ക്കും

അർ­ച്ചർ­ക്കു­മാ­ത്മാ­വി­ന്നു­ടെ ര­ക്ഷ­യ്ക്കും

അർ­ച്ച­ശീ­ഷ്ട കുർ­ബാ­ന നൽ­കി­നാൻ

തൻ വി­ശു­ദ്ധ­ശ­രീ­ര­വും ചോ­ര­യും

രണ്ടു മാ­നു­ഷ­മം­ഗ­ല­ദ­ത്ത­മാ­യ്

ഉ­ള്ളിൽ ചേർ­ന്നി­രി­പ്പാൻ പ്രി­യ­ത്താ­ല­തു

കൊ­ള്ളു­ക­യെ­ന്നു മി­ശി­ഹാ ക­ല്പി­ച്ചു

എ­പ്പോ­ഴു­മു­ള്ള ഭ­ക്ഷ­ണ­സാ­ധ­നം

അപ്പം കൊ­ണ്ടു ശ­രീ­ര­ബ­ലം വരും

മു­ന്തി­രി­ങ്ങാ­ഫ­ല­ര­സ പാ­ന­ത്താൽ

സ­ന്തോ­ഷ­മു­ണ്ടാം ന­ശി­ക്കും ദാ­ഹ­വും

ഈ ര­ണ്ടിൽ ഗു­ണം­കൊ­ള്ളു­മാ­ത്മാ­വി­നും

വ­രു­മെ­ന്ന­തി­നർ­ത്ഥ­മ­റി­യി­പ്പാ

ത­ദ്രു­പ­ങ്ങ­ളിൽ ര­ഹ­സ്യ­മാ­യ­തു

ത­ദ്രു­പ­ങ്ങ­ളിൽ തന്നെ മ­റ­ച്ചു­താൻ

എ­ന്നു­മേ­യ­ക­ന്നി­ടാ­തി­രി­പ്പാ­നാ­യ്

ഇ­സ്നേ­ഹോ­പാ­യം ക­ല്പി­ച്ചു ത­ന്നി­തു്

അന്നു ശി­ഷ്യർ­ക്കു പട്ടം കൊ­ടു­ത്തു താൻ

പി­ന്നെ­ച്ചാ­വു­പൊ­രു­ള­രു­ളി­ച്ചെ­യ്തു

കേ­ട്ടു­കൊ­ള്ളു­വി­നെ­ന്റെ യു­ണ്ണി­ക­ളേ!

ഒ­ട്ടും വൈ­കാ­തെ പോ­കു­ന്നു­ഞാ­നി­താ

പു­ത്ത­നാ­യു­ള്ള പ്ര­മാ­ണം നൽ­കു­ന്നു

അ­താ­കു­മെ­ന്റെ ശി­ഷ്യർ­ക്കു ല­ക്ഷ­ണം

നി­ങ്ങ­ളെ ഞാൻ സ്നേ­ഹി­ച്ച­തു­പോ­ലെ

നി­ങ്ങൾ ത­ങ്ങ­ളിൽ സ്നേ­ഹ­മു­ണ്ടാ­ക­ണം

ഞാൻ പോ­കു­ന്ന സ്ഥ­ല­ത്തി­ങ്ക­ലെ­ത്തു­വാൻ

ഉപായം നി­ങ്ങൾ­ക്കി­പ്പോ­ളു­ണ്ടാ­യ് വരാ

ഇ­പ്പോൾ കൂ­ടാ­ത്ത­തെ­ന്തു­കൊ­ണ്ടെ­ന്ന­തും

കേ­പ്പാ; കൂടെ മ­രി­പ്പാൻ ഞാ­നെ­ന്ന­വൻ

നീ മരിക്കുമോയെന്നരുളിച്ചെയ്തു-​

ശെമോൻ കേ­പ്പാ­യെ­കേ­ട്ടു­കൊൾ­കെ­ങ്കിൽ നീ

ഇ­ന്നി­ശാ കോ­ഴി­കു­കു­ന്ന­തിൻ മു­മ്പേ

മൂ­ന്നു­വ­ട്ടം നീ­യെ­ന്നെ­യു­പേ­ക്ഷി­ക്കും

ഞാൻ പോ­കും­വ­ഴി നി­ങ്ങൾ­ക്കു­ണ്ടാ­കു­വാൻ

ഞാൻ പ്ര­മാ­ണി­ക്കും ക­ല്പ­ന­കേ­ട്ടാ­ലും

എ­ന്നോ­ടു­കൂ­ടെ വാ­ഴേ­ണ­മെ­ങ്കി­ലോ

എന്നെ സ്നേ­ഹ­മു­ണ്ടാ­കി­ലും കല്പന

ഉ­പേ­ക്ഷി­ക്കാ­ത­നു­സ­രി­ച്ചീ­ടേ­ണം

ഞാൻ പോ­യി­ട്ടു നി­ങ്ങൾ­ക്കു­ള്ള പീഡകൾ

പോ­ക്കി റൂ­ഹാ­യെ­യ­യ­പ്പൻ സ­ത്വ­രം

നീ­ക്കീ­ടു­മ­യ്യാൾ ചി­ത്ത­ത­മ­സ്സി­നെ

മു­ന്തി­രി­ങ്ങാ­വ­ള്ളി­യ­തു­തൻ കൊ­മ്പ­തിൽ

നി­ന്നു വേർ­പെ­ട്ടാൽ കാ­യു­ണ്ടാ­യീ­ടു­മോ?

എന്റെ സ്നേ­ഹ­ത്തിൽ നി­ന്നു വേർ­പെ­ട്ട­വൻ

അ­ഗ്നി­ക്കു­മാ­ത്രം കൊ­ള്ളു­മ­ക്കൊ­മ്പു­കൾ

ഞാൻ സ­ഹാ­യ­മി­ല്ലാ­തൊ­രു­കാ­ര്യ­വും

നി­ങ്ങൾ­ക്കു സാ­ധ്യ­മാ­യ് വരാ നിർ­ണ്ണ­യം

എ­ന്നിൽ നി­ന്ന­ക­ലാ­തെ നി­ന്നീ­ടു­വിൻ

എ­ന്നാൽ നി­ങ്ങൾ­ക്കു­ഞാൻ തു­ണ­സ­ന്ത­തം

ഞാൻ പോ­കു­ന്ന­തി­നാൽ വരും മു­ട്ടു­കൾ

അ­പാ­യ­മ­തു­കൊ­ണ്ടു­ള്ള സം­ഭ്ര­മം

നീ­ക്കു­വിൻ, ശുഭം കൂ­ട്ടു­വിൻ നി­ങ്ങൾ­ക്കു

സ­ങ്ക­ടം നി­ങ്ങൾ­ക്കാ­വ­ശ്യ­മാ­യ­തു്

എൻ­നാ­മ­ത്താ­ല­പേ­ക്ഷി­ച്ച­തൊ­ക്ക­യും

ഞാൻ നി­ങ്ങൾ­ക്കു വ­രു­ത്തി­ത്ത­ന്നീ­ടു­വൻ

ഇതരുൾ ചെ­യ്ത­ശേ­ഷ­വും ത­ന്നു­ടെ

പി­താ­വിൻ­സ്തു­തി ചൊ­യ്ത­തിൻ­ശേ­ഷ­വും

ചി­ത്തെ­തെ­ളി­വും ഭൂ­മി­ക്കു­വെ­ളി­വും

അ­സ്ത­മി­ച്ചി­ട്ടെ­ഴു­ന്നെ­ള്ളി ര­ക്ഷ­കൻ

തൻ­പു­ര­ത്തി­ലെ സൗ­ഖ്യ­മ­തൊ­ക്ക­വേ

അ­പ്പോൾ കൂ­ടെ­പ്പു­റ­പ്പെ­ട്ടു നി­ശ്ച­യം

ഈ­ശോ­നാ­യ­കൻ ചെ­ന്നൊ­രു തോ­ട്ട­ത്തിൽ

തൻ­ശി­ഷ്യ­ന്മാ­രെ ദൂ­ര­ത്തു­പാർ­പ്പി­ച്ചു

തൻ പ്ര­താ­പ­സാ­ക്ഷി­ക­ളാം മൂവരെ

താൻ തി­രി­ച്ചു­കൊ­ണ്ടു­പോ­യ­രുൾ ചെ­യ്തു

മ­ര­ണാ­ധി മേ മാ­ന­സേ­പ്രാ­പി­ച്ചു

പ­രീ­ക്ഷ­ത­ന്നിൽ വീ­ഴാ­തി­രി­പ്പാ­നാ­യ്

ഉ­ണർ­ന്നു നി­ങ്ങൾ­ക്കി­പ്പോൾ ദേ­വ­ബ­ലം

ഉ­ണ്ടാ­വാ­നാ­യി പ്രാർ­ത്ഥി­ച്ചു­കൊ­ള്ള­ണം

മേ പ്രാ­ണ­യാ­ത്ര­യ­ടു­ത്തി­രി­ക്കു­ന്നു

അല്പം പി­ന്നെ­യും നീ­ങ്ങീ­ട്ടു കു­മ്പി­ട്ടു

സ്വ­പി­താ­വോ­ട­പേ­ക്ഷി­ച്ചു ചൊ­ന്ന­തു്

മേ പി­താ­വേ നിൻ സ­മ്മ­ത­മെ­ങ്കി­ലോ

ദു­സ്സ­ഹ­മീ ദുഃ­ഖ­മൊ­ഴി­ക്ക നീയെ

മ­ന­ക്കാ­മ്പു­നിൻ തി­കെ­യ്ക്ക­കേ­വ­ലം

ഒ­ഴി­പ്പാൻ തെ­ളി­ഞ്ഞി­ല്ലെ­ങ്കിൽ നി­ന്നാ­ജ്ഞ

വ­ഴി­പോ­ലെ നി­ന്നിൽ പൂർ­ത്തി­യാ­കെ­ട്ടെ­ന്നും

പി­ന്നെ ശി­ഷ്യ­രെ­ക്കാൺ­മാ­നെ­ഴു­ന്നെ­ള്ളി

സ്വ­പ്ന­ത്തി­ല­ക­പ്പെ­ട്ട­തു ക­ണ്ടു­താൻ

എ­ന്നോ­ടു­കൂ­ടെ ഉണർന്നിരിപ്പതി-​

നി­ന്നു നി­ങ്ങൾ­ക്കു സാ­ധ്യ­മ­തി­ല്ല­യോ

മ­ന­സ്സാ­കി­ലും ദുർ­ബ­ല­പാ­ത്ര­ങ്ങൾ

എ­ന്ന­റി­ഞ്ഞു ഞാ­നെ­ന്നു പ്ര­ഭോ­ത്ത­മൻ

ത­മ്പു­രാൻ പി­ന്നെ­യും ന­മ­സ്ക­രി­ച്ചു

മു­മ്പോ­ലെ­യു­റ­ങ്ങി ശി­ഷ്യ­ന്മാ­രും

മൂ­ന്നാം­വ­ട്ടം വ­രു­ന്ന ദുഃ­ഖ­ങ്ങ­ളും

ത­ന്നു­ടെ ക്ഷ­മ­യ­നു­സ­രി­പ്പോ­രും

ചു­രു­ക്ക­മെ­ന്നു­മാ­ളു­ക­ളേ­റെ­യും

ന­ര­ക­ത്തി­ങ്കൽ വീ­ഴു­വോ­രെ­ന്ന­തും

ചി­ന്തി­ച്ചി­ട്ടു­ള്ള താ­പ­മ­ഹ­ത്ത്വ­ത്താൽ

തൻ­തി­രു­മേ­നി ചോര വി­യർ­ത്തു­താൻ

ചി­ന്തി­ക­ണ്ണിൽ ക്ഷ­ത­ജ­മൊ­ഴു­കീ­ട്ടു

ര­ക്ത­സ്വേ­ദ­ത്താൽ ന­ന­ച്ചു­ഭൂ­ത­ലം

അ­ന്നേ­ര­മൊ­രു മാ­ലാ­കാ വ­ന്നു­ടൻ

തന്നെ വ­ന്ദി­ച്ചു­ണർ­ത്തി­നാ­നി­ങ്ങ­നെ

ആ, ജയ പ്രഭു നീ­യ­ല്ലോ നി­ന്നു­ടെ

തേ­ജ­സ്സി­ന്നു സമമോ ജ­ഗ­ത്ര­യം

അ­ന­ന്ത­നൃ­ദോ­ഷ മ­ഹ­ത്ത്വ­ത്തി­ന്നു

ഹീ­നാ­ന്ത ധർ­മ്മ­മ­ഹ­ത്ത്വം കൊ­ണ്ടു നീ

ദേ­ഹ­നീ­തി­ക്കു പകരം വീ­ട്ടു­വാൻ

ഭൂ­വി­ങ്കൽ നരനായ സർ­വ്വ­പ്ര­ഭോ

നി­ന്തി­രു­നാ­മാർ­ത്ഥ­മ­റി­ഞ്ഞ­ല്ലോ നീ

നിൻ പി­താ­വി­ന്നി­ഷ്ട­വു­മ­റി­ഞ്ഞു നീ

സാ­മ്യ­മ­ല്ലാ­ത്ത ദ­യാ­വു­ക­ണ്ട­വർ

സ്വാ­മി! നിൻ­ജ­യം ഘോ­ഷി­ക്കും ഞ­ങ്ങ­ളും

ചൈ­ത്താ­ന്മാർ­ക്കു മ­ഹാ­തോൽ­വി­യെ­ങ്കി­ലും

ചൈ­ത്താ­ന്മാ­രാൽ വി­രോ­ധം വ­ശ­മ­ല്ല

പു­ണ്യ­വാ­ന്മാ­രാം സ­ജ്ജ­ന­മൊ­ക്ക­യും

ത്രാ­ണം നി­ന്നോ­ടു പ്രാർ­ത്ഥി­ച്ചി­രി­ക്കു­ന്നു

എ­ന്തി­തൊ­ക്കെ ഞാൻ കേൾ­പ്പി­ക്കു­ന്നു വൃഥാ

അ­ന്തോ­നേ­ശ്വ­രൻ നീ­യ­ല്ലോ ത്രാ­ണേ­ശാ

സർ­വ­ജ്ഞ­നാം നീ സർ­വ­മ­റി­യു­ന്നു

സർ­വ­സാ­ര­നി­ധി മ­ഹാ­വീ­ര്യ­വാൻ.

മാ­ലാ­ഖ­യി­തു­ണർ­ത്തി­ച്ചു കു­മ്പി­ട്ടു

കാലം വൈ­കാ­തെ നാഥൻ മി­ശി­ഹാ­യും

ചെ­ന്നു ശി­ഷ്യ­രെ­ക്ക­ണ്ട­രു­ളി­ച്ചെ­യ്തു:

എ­ന്നെ­യൊ­റ്റി­യ ശ­ത്രു­വ­രു­ന്നി­താ

ഇ­ങ്ങു­വ­ന്ന­വ­രെ­ത്തു­ന്ന­തിൻ മു­മ്പേ

അ­ങ്ങോ­ട്ടു ചെ­ല്ലേ­ണം മ­ടി­യാ­തെ നാം

എ­ന്ന­രുൾ ചെ­യ്തെ­ഴു­ന്നെ­ള്ളി ര­ക്ഷ­കൻ

അ­ന്നേ­രം ശ­ത്രു­വൃ­ന്ദം വരവതാ

പന്തം, കു­ന്തം, വാൾ, മുൾ­ത്ത­ടി, വടി,

ച­ന്ത­ത്തിൽ ശൂലം, വെ­ണ്മ­ഴു, ചാ­ട്ട­യും

സ­ന്നാ­ഹ­മോ­ട്റ്റ­നും കൂ­ട്ട­രും

വന്നു നാ­ഥ­നാം മി­ശി­ഹാ­ടെ നേരെ

അ­ന്നേ­ര­മ­ടു­ത്തു സ്ക­റി­യോ­ത്താ­യും

മു­ന്ന­മൊ­ത്ത­പോൽ മു­ത്തി മി­ശി­ഹാ­യെ

എ­ന്തി­നു­വ­ന്നു നീ­യി­ങ്ങു സ്നേ­ഹി­താ,

എ­ന്തി­തു ചും­ബി­ച്ചെ­ന്നെ­യേൽ­പ്പി­ക്കു­ന്നു.

എന്നു യൂ­ദാ­യോ­ട­രു­ളി­യ­ശേ­ഷം

വന്ന മ­റ്റു­ള്ളോ­രോ­ടു ചൊ­ന്നീ­ശോ­താൻ

“നി­ങ്ങ­ളാ­രെ­യ­ന്വേ­ഷി­ച്ചു വ­ന്നി­തു?”

ഞ­ങ്ങ­ളീ­ശോ ന­സ­റാ­യെ­യെ­ന്ന­വർ

ഈശോ ഞാൻ ത­ന്നെ­യെ­ന്ന­രുൾ­ചെ­യ്ത­പ്പോൾ

നീ­ച­വൃ­ന്ദ­മ­തു­കേ­ട്ടു വീ­ണു­ടൻ

ച­ത്ത­പോ­ല­വർ വീ­ണു­കി­ട­ക്കി­ലും

ശ­ത്രു­ത്വ­ത്തി­ന്നി­ള­ക്ക­മി­ല്ല­താ­നും

എ­ന്തു­കൊ­ണ്ട­വർ വീ­ണ­തു­കാ­ര­ണം

തൻ­തി­രു­ദേ­വ­വാ­ക്കി­ന്റെ ശ­ക്തി­യാൽ

ലോ­ക­മൊ­ക്കെ­യും ലോ­ക­രെ­യൊ­ക്കെ­യും

ഏ­ക­വാ­ക്കി­നാൽ സൃ­ഷ്ടി­ച്ച­വ­നി­യാൾ

ത­ന്മ­നോ­ഗു­ണാൽ ദാ­സ്യ­ര­ക്ഷാർ­ത്ഥ­മാ­യ്

താൻ മ­രി­പ്പാ­നു­റ­ച്ചി­തെ­ന്നാ­കി­ലും

താ­ന­നു­വ­ദി­ച്ചീ­ടാ­തെ­യാർ­ക്കു­മേ

ത­ന്നോ­ടാ­വ­തി­ല്ലെ­ന്ന­റി­യി­ച്ചു­താൻ

പി­ന്നെ­ശ്ശ­ത്രു­ക്ക­ളോ­ട­രു­ളി­ച്ചെ­യ്തു

ഉ­ന്ന­ത­നാ­യ നാഥൻ മി­ശി­ഹാ­യും

ഊ­ഴി­ത­ന്നിൽ ശ­യ­ന­മെ­ന്തി­ങ്ങി­നെ

എ­ഴു­ന്നേ­റ്റു­ര­ചെ­യ്താ­ലും വാർ­ത്ത­കൾ

അ­ട­യാ­ള­മ­റി­ഞ്ഞു ശ­ത്രു­ക്ക­ളും

അ­ടു­ത്തു­പി­ടി­പ്പാ­നു­ള്ളിൽ വൈ­ര­ത്താൽ

ശെമോം കേ­പ്പാ വാ­ളൂ­രി­യൊ­രു­ത്ത­നെ

തി­ന്മ­യ്ക്ക­ധീ­ന­മാം ചെ­വി­ഛേ­ദി­ച്ചു

മി­ശി­ഹാ­യ­തു വി­ല­ക്കി­യ­ച്ചെ­വി

ആ­ശ്ച­ര്യം വ­ച്ചു­താൻ കേ­ടു­പോ­ക്കി­നാൻ

അ­ന്നേ­രം വി­ശ­പ്പേ­റി­യ വ്യാ­ഘ്രം പോൽ

ചെ­ന്നു കെ­ട്ടി­വ­ലി­ച്ചു മി­ശി­ഹാ­യെ

ഉന്തി-​ത്താഡിച്ചിടിച്ചു ച­വി­ട്ടി­യും

(മാ­ന്തി നു­ള്ളി മു­ഖ­ത്ത­വർ തു­പ്പി­യും

ത­മ്മിൽ­ത്ത­മ്മിൽ പി­ണ­ങ്ങി വ­ലി­ക്ക­യും

നിർ­മ്മ­രി­യാ­ദ­വാ­ക്കു പ­റ­ക­യും

ഇ­മ്മ­ഹാ­ദുഃ­ഖ കൃ­പ്ശ്ര­മ­ള­വു­ണ്ടോ)

ന­മ്മു­ടെ മ­ഹാ­ദോ­ഷ­മു­ഴു­പ്പ­യ്യോ

പി­ന്നെ­യു­ന്ന­ത­നാ­യ മി­ശി­ഹാ­യെ

ഹ­ന്നാ­ടെ മു­മ്പിൽ കൊ­ണ്ടു നി­റു­ത്തി­നാർ

അ­വി­ടെ­ക­യ്യേ­പ്പാ­യു­ടെ വാ­സ­ത്തിൽ

തൻ­വി­ധി കേൾ­പ്പാൻ നാ­ഥ­നെ­കൊ­ണ്ടു­പോ­യ്

മേൽ­പ്പ­ട്ട­ക്കാ­ര­നാ­കു­ന്ന­വ­ന­പ്പോൾ

തൽ­പ്പ­രൻ മി­ശി­ഹാ­യോ­ടു ചോ­ദി­ച്ചു

കേൾ­ക്ക­ട്ടെ നി­ന്റെ ശാ­സ്ത്ര­ങ്ങൾ യു­ക്തി­യും

വ്യ­ക്ത­മാ­യു­ള്ള വ്യാ­പ്തി വ­ച­ന­വും

നി­ന്ദ­വാ­ക്ക­വ­നി­ങ്ങി­നെ ചൊ­ന്ന­പ്പോൾ

അ­ന്നേ­രം സ­ക­ലേ­ശ­ന­രുൾ ചെ­യ്തു:

എ­ന്നോ­ടെ­ന്തി­ന്നു ചോ­ദി­ക്കു­ന്നു വൃഥാ

അ­ന്നേ­രം പലർ കേ­ട്ട­വ­രു­ണ്ട­ല്ലോ!?

അ­ന്വേ­ഷി­ക്ക നീ നേ­രെ­ല്ലാം ബോ­ധി­ക്കാം

എ­ന്ന­രുൾ ചെയ്ത നേ­ര­ത്തൊ­രു ഖലൻ

പ­ട്ട­ക്കാ­ര­നോ­ടി­തോ നീ­യെ­ന്ന­വൻ

അ­ടി­ച്ചു മി­ശി­ഹാ­ടെ ക­വി­ളി­ന്മേൽ

അ­ന്നേ­ര­മ­വ­നോ­ട­രു­ളി­ച്ചെ­യ്തു:

ചൊ­ന്ന­തിൽ കു­റ്റ­മു­ണ്ടെ­ങ്കിൽ കാ­ട്ടു­നീ

ന്യാ­യ­മ­ത്രേ പ­റ­ഞ്ഞു ഞാ­നെ­ങ്കി­ലോ

ന്യാ­യ­മോ നീ­യ­ടി­ച്ച­തു ചൊ­ല്ലു­ക

മേ­ല്പ­ട്ട­ക്കാ­ര­നി­രി­ക്കും മ­ന്ദി­രേ

കേ­പ്പാ പി­ന്നാ­ലെ ചെ­ന്നു ഗു­രു­പ്രി­യൻ

ഒരു സ്ത്രീ­യ­വ­നോ­ടു ചോ­ദി­ച്ച­പ്പോൾ

ഗു­രു­വി­നെ­യു­പേ­ക്ഷി­ച്ചു പേ­ടി­യാൽ

മൂ­ന്നു­വ­ട്ട­വും താ­നാ­ഗു­രു­വി­ന്റെ

സു­സ്നേ­ഹ ശി­ഷ്യ­ന­ല്ലെ­ന്നു ചൊ­ന്ന­പ്പോൾ

കോ­ഴി­കൂ­കി, മി­ശി­ഹാ­ടെ നോ­ക്കി­നാൽ

അഴൽ പൂ­ണ്ട­വ­ന­റി­ഞ്ഞു ദു­ഷ്കൃ­തം

കോഴി കൂ­കു­ന്ന­ത­യാൾ കേ­ട്ടാൽ മനം

അ­ഴി­വോ­ടു കരയും പി­ന്നെ­സ്സ­ദാ

ഭ­വി­ക്കും മു­മ്പിൽ തോ­ന്നും മ­ന­സ്ഥി­രം

ഭ­വി­പ്പാ­ന­ട­ക്കു­മ്പോൾ മ­ടു­ത്തു­പോം

മി­ശി­ഹാ­ടെ സ­ഭ­യ്ക്കു കൽ­ത്തൂ­ണി­തു്

പ്ര­ശം­സി­ച്ച പോ­ലെ­വി­ടെ­യുൾ സ്ഥി­രം

കൈ­യ്യേ­പ്പാ­യു­മാ­ലോ­ക­രിൽ മു­ഖ്യ­രും

ഭയം വി­ട്ടു മി­ശി­ഹാ­യെ­ക്കൊ­ല്ലു­വാൻ

ന്യാ­യ­കാ­ര­ണം വേ­ണ­മെ­ന്നു­ണ്ട­ല്ലോ

ആ­യ­തി­ന്ന­വർ സാ­ക്ഷി നി­റു­ത്തി­നാർ

സാ­ക്ഷി­ത്വ­മ­തു­കൊ­ണ്ടു പോ­രാ­ഞ്ഞി­ട്ടു്

സൂ­ക്ഷ്മം ചൊ­ല്ലു നീ സർ­വ്വേ­ശ­നാ­മ­ത്താൽ

ത­മ്പു­രാ­ന്റെ പു­ത്ര­നോ? നീ ചൊ­ല്ലു­ക

ത­മ്പു­രാ­നോ­ടു ചോ­ദി­ച്ചു കൈ­യ്യേ­പ്പാ

ത­മ്പു­രാ­ന­വ­നോ­ട­രു­ളി­ച്ചെ­യ്തു:

ത­മ്പു­രാ­ന്റേ­ക­നാം പു­ത്രൻ ഞാ­ന്ത­ന്നെ

ത­മ്പു­രാ­ന്റെ പ്രാ­ബ­ല്യ­ത്തോ­ടു­കൂ­ടെ

ത­മ്പു­രാൻ പു­ത്രൻ ഞാൻ വരും മേ­ഘ­ത്തിൽ

സർ­വ്വ­ഭൂ­ത­രു­മ­ന്നെ­ന്നെ­ക്കാ­ണു­മ്പോൾ

സർ­വ്വ­സം­ശ­യം തീർ­ന്നു വി­ശ്വാ­സ­മാം.

എ­ന്നീ­വ­ണ്ണ­മ­രുൾ ചെ­യ്തു ത­മ്പു­രാൻ

അ­ന്നേ­രം കൈ­യ്യേ­പ്പാ­യു­മു­ര­ചെ­യ്തു.

എ­ന്തി­നി­ന്നി­പ്പ­ല­ത­രം സാ­ക്ഷി­ത്വം?

ചി­ന്തി­ച്ചാ­ലി­തു സാ­ക്ഷി­ക്കു­പോ­രാ­യോ?

സർ­വ്വേ­ശൻ പു­ത്ര­നാ­കു­മി­വ­നെ­ന്നു

സർ­വ്വേ­ശൻ തന്നെ നി­ന്ദി­ച്ചു ചൊ­ന്ന­പ്പോൾ

മ­ര­ണ­ത്തി­നു യോ­ഗ്യ­നി­വൻ നൂനം

കാ­രു­ണ്യം­വേ­ണ്ട ചത്തേ മ­തി­യാ­വു

കാ­ര്യ­ക്കാ­രി­വ­നെ കൊ­ടു­ക്കേ­ണം

ദു­രി­ത­ത്തി­ന്റെ ശിക്ഷ വേണം താനും

ഈ­വ­ണ്ണ­മ­വൻ ചൊ­ല്ലി­യാ­ലോ­ക­രും

അ­വ്വ­ണ്ണം തന്നെ ക­ല്പി­ച്ചു­റ­പ്പി­ച്ചു

തല്ലി, നു­ള്ളി, യടി-​ച്ചിടിച്ചാരവർ

തലയിൽ മുടി പ­റി­ച്ചു ഭാ­ഷി­ച്ചു

ത­ന്മു­ഖ­ത്തി­ലും തു­പ്പി ക­ഷ്ട­മ­ഹോ

ജ­ന്തു­വോ­ടി­തു കാ­ട്ടു­മോ മാ­നു­ഷർ

ഭൂ­മ­ഹാ­ദോ­ഷം പൊ­റു­ക്കാ­നാ­യ­തും

ക്ഷ­മി­ച്ചൊ­ക്കെ മ­ഹാ­ദുഃ­ഖ­വാ­രി­ധി

മാ­നു­ഷ­രു­ടെ രക്ഷ ദാ­ഹ­ത്താ­ലും

തീർ­ന്നു വൈരം വൈ­ര­സ്യ­ഫ­ല­മി­തു്

കൃ­ച്ശ്ര­ത്തി­ന്നു­ടെ സ­മു­ദ്രേ­വാ­ങ്ങു­ന്നോർ

കൃ­ഛ്രാ­ദി മ­ഹാ­സ­ങ്ക­ടം പു­ക്കി­തു

മി­ശി­ഹാ മ­ഹാ­ദുഃ­ഖാ­ഗാ­ധാ­ബ്ധി­യിൽ

നാ­ശ­ഭൈർ­യ്യ­വം­വീ­ണു മു­ഴു­കി­നാൻ

പ­ത്താം പാദം തി­ക­ഞ്ഞു.

പ­തി­നൊ­ന്നാം പാദം

കർ­ത്താ­വി­നെ പീ­ലാ­ത്തോ­സി­ന്റെ പക്കൽ കൊ­ണ്ടു­പോ­യ­തും, സ്ക്ക­റി­യോ­ത്ത കെ­ട്ടി ഞാണു ച­ത്ത­തും, യൂ­ദ­ന്മാ­രോ­ടു പീ­ലാ­ത്തോ­സു കർ­ത്താ­വി­ന്റെ കു­റ്റം ചോ­ദി­ച്ച­തും, താൻ രാ­ജാ­വാ­കു­ന്നോ എ­ന്നു് പീ­ലാ­ത്തോ­സു ചോ­ദി­ച്ച­തി­നു് ഉ­ത്ത­രം അ­രു­ളി­ച്ചെ­യ്ത­തും, കൊ­ല­യ്ക്കു കു­റ്റം ക­ണ്ടി­ല്ലാ­യെ­ന്നു് പ­റ­ഞ്ഞു് കർ­ത്താ­വി­നെ പീ­ലാ­ത്തോ­സ് ഹേ­രോ­ദേ­ശിൻ പക്കൽ അ­യ­ച്ച­തും, തന്നെ വെ­ള്ള­ക്കു­പ്പാ­യം ധ­രി­പ്പി­ച്ചു് വീ­ണ്ടും പീ­ലാ­ത്തോ­സിൻ­പ­ക്കൽ ഹേ­റോ­ദേ­സ് അ­യ­ച്ച­തും, ത­ന്നോ­ടു് വധം ചെ­യ്യ­രു­തെ­ന്നു് പീ­ലാ­ത്തോ­സി­ന്റെ ഭാര്യ ആ­ളു­വി­ട്ടു പ­റ­ഞ്ഞ­തും, കർ­ത്താ­വി­നെ­യും ബ­റ­അം­ബാ­യെ­ന്ന കൊ­ല­പാ­ത­ക­നേ­യും ഇ­ണ­യാ­ക്കി പെ­രു­ന്നാ­ളി­നു് ആരെ വി­ട്ടു­വി­ടേ­ണ­മെ­ന്നു പീ­ലി­ത്തോ­സു ചോ­ദി­ച്ചാ­റെ ബ­റ­അം­ബാ­യെ വി­ട്ട­യ­ച്ച­തും കർ­ത്താ­വി­നെ ത­ല്ലി­ച്ച­തും മുൾ­മു­ടി വെ­ച്ച­തും, തന്നെ ശ­ത്രു­ക്കൾ­ക്കു് കാ­ണി­ച്ചു­കൊ­ണ്ടു് ഇതാ മ­നു­ഷ്യൻ എന്നു പ­റ­ഞ്ഞ­തും, കു­രി­ശിൽ തൂ­ക്ക­ണ­മെ­ന്നു് യൂ­ദ­ന്മാർ നി­ല­വി­ളി­ച്ചു­കൊ­ണ്ടു് പ­റ­ഞ്ഞ­തും, പി­ന്നേ­യും കേ­സ­റി­ന്റെ ഇ­ഷ്ട­ക്കേ­ടു് പ­റ­ഞ്ഞ­തു­കേ­ട്ടു് പീ­ലാ­ത്തോ­സു ഭ­യ­ന്നു് ഇ­വ­ന്റെ ചോ­ര­യ്ക്കു് പ­ങ്കി­ല്ലാ­യെ­ന്നു പ­റ­ഞ്ഞു കൈ ക­ഴു­കി­യ­തും, കൊ­ല­യ്ക്കു് വി­ധി­ച്ച­തും സ്ത്രീ­കൾ മു­റ­യി­ട്ട­തും, ഒരു സ്ത്രീ മുഖം തു­ട­ച്ച­തും, തന്നെ കു­രി­ശി­ന്മേൽ ത­റ­ച്ചു­തൂ­ക്കി­യ­തും, സൂ­ര്യ­ഗ്ര­ഹ­ണ­വും മ­റ്റും പല പുതുമ ഉ­ണ്ടാ­യ­തും, തന്റെ ശ­ത്രു­ക്ക­ളെ­ക്കു­റി­ച്ചു അ­പേ­ക്ഷി­ച്ച­തു മു­ത­ലാ­യി ഏഴു തി­രു­വാ­ക്യം അ­രു­ളി­ച്ചെ­യ്ത­തും, തന്റെ ജീവൻ പി­രി­ഞ്ഞ­ശേ­ഷം തന്റെ തി­രു­വി­ലാ­വിൽ ഒ­റ്റ­ക്ക­ണ്ണൻ കു­ത്തി­യ­തും, തി­രു­ശ­രീ­രം ക­വ­റ­ട­ക്കം ചെ­യ്ത­തും…

ആ­കാ­ശ­ത്തിൽ നി­ന്നൊ­ഴി­ഞ്ഞ താമസി,

ആ­കാ­ന്ധ­കാ­രം മു­ഴു­ത്തു മാനസേ

പ്ര­കാ­ശം നീളെ വ്യാ­പി­ച്ചി­രി­ക്കി­ലും

അ­ക­ക്കാ­മ്പിൽ പു­ലർ­ച്ച­യ­ടു­ത്തി­ല്ല

പു­ലർ­കാ­ലേ മ­ഹാ­യോ­ഗ­വും കൂടി

കൊ­ല­യ്ക്കു് വ­ട്ടം­കൂ­ട്ടി പു­റ­പ്പെ­ട്ടു

വീ­ര്യ­വാ­നാ­യ സർ­വേ­ശ­പു­ത്ര­നെ

കാ­ര്യ­ക്കാ­രൻ പക്കൽ കൈ­യ്യാ­ളി­ച്ചു

സ്ക­റി­യോ­ത്ത മി­ശി­ഹാ­യെ­ക്കൊ­ല്ലു­വാൻ

ഉ­റ­ച്ചെ­ന്ന­ത­റി­ഞ്ഞ­വ­ന­ന്നേ­രം

ഖേ­ദി­ച്ചു പ­ട്ട­ക്കാ­ര­നെ­ക്ക­ണ്ട­വൻ

ത­ദ്ര­വ്യം വീ­ണ്ടു­കൊ­ടു­ത്തു പീ­ഡി­തൻ

ദോ­ഷ­മി­ല്ലാ­ത്ത ഈശോയെ വി­റ്റ­തു്

ദോ­ഷ­മ­ത്രേ ക­ഷ്ട­മി­നി­ക്കെ­ന്ന­വൻ

വാ­ങ്ങി­യ കാ­ശെ­റി­ഞ്ഞ­വി­ടെ­യ­വൻ

ത­ന്ന­ത്താൻ തൂ­ങ്ങി ദുർ­ജ്ജ­നം ച­ത്തി­തു്

ആ ദി­ക്കിൽ ശ­വ­മ­ട­ക്കു­വാൻ നിലം

ആ ദ്ര­വ്യം കൊ­ടു­ത്തു കൊ­ണ്ടു യൂ­ദ­രും

നി­വ്യ­ന്മാ­രി­തു മു­മ്പെ­ഴു­തി വച്ചു

അ­വ്വ­ണ്ണ­മ­തി­ന്റെ തി­ക­വാ­യ­തു്

പീ­ലാ­ത്തോ­സി­ന്റെ ന്യാ­യ­ത്തിൽ നാഥനെ

ഏ­ല്പി­ച്ച­നേ­രം കു­റ്റം ചോ­ദി­ച്ച­വൻ;

“ദു­ഷ്ട­ന­ല്ലെ­ങ്കി­ലി­വ­നെ­യി­വി­ടെ

കൊ­ണ്ടു­വ­രു­വാൻ സം­ഗ­തി­യാ­കു­മോ?”

ഇ­ങ്ങി­നെ യുദർ; പീ­ലാ­ത്തോ­സു­ത്ത­രം:

നി­ങ്ങ­ടെ ന്യാ­യ­ത്തൊ­ടൊ­ത്തീ­ടും യഥാ

ശി­ക്ഷി­പ്പി­നെ­ന്നാൽ നി­ങ്ങൾ­ക്കു­തോ­ന്നു­മ്പോൽ

ശി­ക്ഷി­പ്പാൻ കു­റ്റം ക­ണ്ടി­ല്ലി­വ­ന്നു ഞാൻ

പീ­ലാ­ത്തോ­സി­തു ചൊ­ന്ന­തി­നു­ത്ത­രം

ആ ലോ­ക­ര­വ­നോ­ട­റി­യി­ച്ചി­തി

സാ­ക്ഷാൽ ഞ­ങ്ങൾ­ക്കു ശി­ക്ഷി­ച്ചാൽ മു­ഷ്ക്ക­രം

ശി­ക്ഷി­പ്പാ­നി­ല്ലെ­ന്നി­ങ്ങി­നെ യൂ­ദ­രും

രാ­ജ­ദൂ­ത­നീ­ശോ­യോ­ടു ചോ­ദി­ച്ചു:

“രാ­ജാ­വാ­കു­ന്നോ നീ നേ­രു­ചൊ­ല്ലു­ക”

അ­ന്നേ­രം നാഥൻ, “രാ­ജാ­വു ഞാൻ തന്നെ

എ­ന്നു­ടെ രാ­ജ്യം ഭൂ­മി­ക്ക­ടു­ത്ത­ല്ല

ഞാൻ രാ­ജാ­വാ­യ് പി­റ­ന്നു പ­ട്ടാ­ങ്ങ­ക്കു

ഞാൻ സാ­ക്ഷി­പ്പാ­നാ­യ് ഭൂ­മി­യിൽ വ­ന്നി­തു്”

ആ ലോ­ക­രോ­ട­ധി­കാ­രി ചൊ­ന്ന­പ്പോൾ

കൊ­ല­യ്ക്കു് യോ­ഗ്യം ക­ണ്ടി­ല്ലി­യാൾ­ക്കു ഞാൻ

ശ്ലീ­ല­ക്കാ­ര­നീ­ശോ­യെ­ന്ന­റി­ഞ്ഞ­പ്പോൾ

പീ­ലാ­ത്തോ­സ­യ­ച്ചേ­റോ­ദേ­ശിൻ പക്കൽ

ഹെ­റോ­ദേ­ശു പലപല ചോ­ദ്യ­ങ്ങൾ

അ­റ­പ്പു കെ­ട്ടു നീചകൻ ചോ­ദി­ച്ചു

മി­ശി­ഹാ­യും മി­ണ്ടാ­തെ നി­ന്നു തദാ

ഈ­ശോ­യെ­യ­വൻ നി­ന്ദി­ച്ചു ക­ശ്മ­ലൻ

വെ­ളു­ത്തോ­രു കു­പ്പാ­യ­മി­ടു­വി­ച്ചു

ഇ­ള­പ്പ­ത്തോ­ട­യ­ച്ച­വൻ നാഥനെ

വീ­ണ്ടും പീ­ലാ­ത്തോ­സിൻ­പ­ക്കൽ നാഥനെ

കൊ­ണ്ടു­വ­ന്നു ന­രാ­ധ­മ­സ­ഞ്ച­യം

പൈ­ശൂ­ന്യ­ത്താ­ലെ ഈ­ശോ­യെ­ക്കൊ­ല്ലു­വാൻ

ആശ യൂ­ദർ­ക്ക­റി­ഞ്ഞ­ധി­കാ­ര­വും

ഇയാളെ ര­ക്ഷി­പ്പാ­നു­മ­യ­പ്പാ­നും

ആ­യ­തി­ന്നു പീ­ലാ­ത്തോ­സു വേ­ല­യാ­യ്

ഭാ­ര്യ­യ­ന്നു ചൊ­ല്ലി വി­ട്ടു തൽ­ക്ഷ­ണം

നീ­യ­തി­ക്ര­മി­പ്പാൻ തു­ട­ങ്ങു­ന്ന­വൻ

ന്യാ­യ­സ­മ്മ­ത­മു­ള്ള­വൻ പു­ണ്യ­വാൻ

നീ­യ­വ­നോ­ടു നി­ഷ്കൃ­പ­ചെ­യ്യ­ല്ലേ

അ­വ­ന്മൂ­ല­മീ രാ­ത്രി വ­ല­ഞ്ഞു ഞാൻ

അ­വ­നോ­ടു­പ­ദ്ര­വി­പ്പാൻ പോ­ക­ല്ലേ.

എ­ന്ന­വൾ ചൊ­ല്ലി­വി­ട്ട­തു­കേ­ട്ട­പ്പോൾ

എ­ന്ന­തു­ക­ണ്ടു ശ­ങ്കി­ച്ച­ധി­കാ­രി

എ­ന്നാ­ലെ­ന്തൊ­രു­പാ­യ­മി­തി­നെ­ന്നു

ത­ന്നു­ള്ളി­ല­വൻ ചി­ന്തി­ച്ച­നേ­ക­വും

മു­ന്ന­മേ പെ­രു­ന്നാൾ സ­മ്മ­ത­ത്തി­ന്നു്

അ­ന്നൊ­രു പി­ഴ­യാ­ളി­യെ വീ­ടു­വാൻ

ന്യാ­യ­മു­ണ്ട­ല്ലോ യൂ­ദർ­ക്ക­തു­കൊ­ണ്ടു്

ആ­യ­തി­നെ­ന്നാൽ ഈശോയെ ര­ക്ഷി­പ്പാൻ

ഇ­ന്ന­തി­ന്നൊ­ഴി­വു­ണ്ടാ­കു­മി­ങ്ങ­നെ

ന­ന്നാ­യു­ള്ളി­ലു­റ­ച്ചു തെ­ളി­ഞ്ഞ­വൻ

അ­തു­കൊ­ണ്ടു പി­ഴ­യാ­ത്ത നാഥനെ

ഘാ­ത­ക­നാ­യ മറ്റു പാ­പി­യെ­യും

വ­രു­ത്തി ലോ­ക­രോ­ട­വൻ ചോ­ദി­ച്ചു:

“ആ­രെ­യി­പ്പോ­ള­യ­ക്കേ­ണം ചൊ­ല്ലു­വിൻ”

ശി­ഷ്ട­നെ വേണ്ട ദ­യ­യി­ല്ലൊ­ട്ടു­മേ

ദു­ഷ്ട­നാം മ­ഹാ­പാ­പി­യെ വീ­ണ്ട­വർ

സർ­വ്വ­മം­ഗ­ല നി­ധി­യെ­ക്കാ­ള­വർ

സർ­വ്വ­ദു­ഷ്ട­നെ സ്നേ­ഹി­ച്ചു ര­ക്ഷി­ച്ചു

അ­ന്നേ­രം യൂ­ദ­ന്മാ­രോ­ട­ധി­കാ­രി

“എ­ന്നാ­ലീ­ശോ­യെ­ക്കൊ­ണ്ടെ­ന്തു വേ­ണ്ട­തു?

ചൊ­ല്ലി­ക്കൊ­ള്ളു­വി­നെ”ന്നു പീ­ലാ­ത്തോ­സു

ചൊ­ല്ലി­യൂ­ദ­ര­ധി­കാ­രി­യോ­ടു­ടൻ

“കു­രി­ശി­ലി­വ­നെ തൂ­ക്കി­ക്കൊ­ല്ലു­ക”

അ­രി­ശ­ത്താ­ല­വ­രി­തു ചൊ­ന്ന­പ്പോൾ

ക­ല്ലു­പോ­ലെ­യു­റ­ച്ച മ­ന­സ്സ­തിൽ

അല്ലൽ തോ­ന്നി­ച്ച­ലി­വു വ­രു­ത്തു­വാൻ

ചൊ­ല്ലി പീ­ലാ­ത്തോ­സ­തി­ന്നു­പാ­യ­മാ­യ്

ത­ല്ലു­ക­ല്പി­ച്ചു; കെ­ട്ടി­ച്ചു നാഥനെ

വൈ­രി­പ­ക്ഷ­ത്തി­ലാ­കു­ന്ന സേവകർ

ശ­രീ­ര­മു­ള്ളാ­നി­യ്യാ­ളെ­ന്നോർ­ക്കാ­തെ

ച­മ്മ­ട്ടി, വടി, കോൽ, മുൾ­ത്തു­ട­ലു­കൾ,

മാംസം ചി­ന്തു­വാ­നാ­ണി­ക്കെ­ട്ടു­ക­ളും

കോ­പ്പു­കൾ കൂ­ട്ടി കെ­ട്ടി മു­റു­ക്കി നാർ

കു­പ്പാ­യം നീ­ക്കി ദ­യ­വി­ല്ലാ­ത­വർ

ത­ല്ലി­ട്ടാ­ല­സ്യ­മു­ള്ള­വർ നീ­ങ്ങീ­ട്ടു

ത­ല്ലീ­വൈ­രി­കൾ പി­ന്നെ­യും പി­ന്നെ­യും

ആളുകൾ പ­ല­വ­ട്ടം പ­കർ­ന്നി­ട്ടു

ധൂ­ളി­ച്ചു തന്റെ മാം­സ­വും ചോ­ര­യും

അ­ന്ത­മ­റ്റ ദ­യാ­നി­ധി സ്വ­ദേ­ഹം

ചി­ന്തി വീ­ഴു­ന്ന­തെ­ന്തു പ­റ­യാ­വു

ത­ല­തൊ­ട്ട­ടി­യോ­ള­വും നോ­ക്കി­യാൽ

തൊ­ലി­യി­ല്ലാ­തെ സർവം മു­റി­വു­കൾ

ഒ­ഴു­കു­ന്ന പു­ഴ­യെ­ന്ന­തു പോലെ

ഒ­ഴു­കി­ച്ചോ­ര മാം­സ­ഖ­ണ്ഡ­ങ്ങ­ളാൽ

പു­ലി­പോ­ലെ തെ­ളി­ഞ്ഞ­വ­ര­ന്നേ­രം

പല പാ­ടു­ക­ളേ­ല്പി­ച്ച കാരണം,

മ­രി­ക്ക­ത്ത­ക്ക ശിക്ഷ പ­ല­വ­ട്ടം

ധീ­ര­ത­യോ­ടു ചെ­യ്ത­വ­രെ­ങ്കി­ലും

മ­ര­ണ­സ്ഥ­ല­മ­വി­ടെ­യ­ല്ലാ­ഞ്ഞു

മ­രി­ച്ചി­ല്ല­താ­നെ­ന്നേ പ­റ­യാ­വു

മു­ള്ളാ­ലെ മു­ടി­ച­മ­ച്ചു തലയിൽ

കൊ­ള്ളു­വാൻ വച്ചു ത­ല്ലി­യി­റ­ക്കി­നാർ

ഭാ­ഷി­ച്ചു പി­ന്നെ രാ­ജാ­വി­നെ­പ്പോ­ലെ

തൊ­ഴു­തു നി­ന്ദി­ച്ചേ­റ്റം പ­റ­ഞ്ഞ­വർ

ഈ­ശോ­താ­നു­മൊ­ര­ക്ഷ­രം മി­ണ്ടാ­തെ

കൃ­ഛ്റ­മെ­ല്ലാം ക്ഷ­മി­ച്ചു ലോകം പ്രതി

മാ­നു­ഷ­രി­തു ക­ണ്ടാൽ മനം പൊ­ട്ടും

ദീ­ന­രാ­യ മ­ഹാ­ദു­ഷ്ട­രെ­ങ്കി­ലും

ഇ­ങ്ങി­നെ പല പാ­ടു­കൾ ചെ­യ്തി­ട്ടു്

അങ്ങു യൂ­ദ­രെ­ക്കാ­ട്ടി മി­ശി­ഹാ­യെ

അ­തു­കൊ­ണ്ട­വർ വൈ­ര­മൊ­ഴി­പ്പാ­നാ­യ്

ഇതാ! മാ­നു­ഷൻ’ എന്നു ചൊ­ന്നാ­ന­വർ

നാ­ശ­സം­ശ­യം പോ­ക്കു­വാ­നെ­ന്ന­പോൽ

ആ­ശ­പൂ­ണ്ടു പീ­ലാ­ത്തോ­സു ചൊ­ന്ന­പ്പോൾ

ലേ­ശാ­നു­ഗ്ര­ഹം കൂ­ടാ­തെ പി­ന്നെ­യും

നീ­ച­ഘാ­ത­ക­യൂ­ദ­രു­ചൊ­ല്ലി­നാർ

“കു­രി­ശിൽ തൂ­ക്കു­കെ”ന്ന­തി­നു­ത്ത­രം

കാരണം ക­ണ്ടി­ല്ലെ­ന്നു പീ­ലാ­ത്തോ­സ്സും

എ­ന്ന­തു­കേ­ട്ടു യൂ­ദ­രു­ര­ചെ­യ്തു.

(അ­ന്നേ­രം സ­ക­ലേ­ശ­നു കു­റ്റ­മാ­യ്)

ത­മ്പു­രാൻ പു­ത്ര­നാ­കു­ന്നി­വ­നെ­ന്നു്

ത­മ്പു­രാ­നെ നി­ന്ദി­ച്ചു പ­റ­ഞ്ഞി­വൻ

ഇ­മ്മ­ഹാ നിന്ദ വാ­ക്കു പ­റ­ക­യാൽ

ത­ന്മൂ­ലം മ­ര­ണ­ത്തി­ന്നു യോ­ഗ്യ­നാ­യ്

ഇ­ങ്ങി­നെ യൂദർ ചൊ­ന്ന­തു­കേ­ട്ട­പ്പോൾ

അങ്ങു പീ­ലാ­ത്തോ­സ്സേ­റെ ശ­ങ്കി­ച്ച­വൻ

ഉ­ത്ത­മൻ മി­ശി­ഹാ­യോ­ടു ചോ­ദി­ച്ചു

(ഉ­ത്ത­ര­മൊ­ന്നും കേ­ട്ടി­ല്ല തൽ­ക്ഷ­ണേ)

“എ­ന്നോ­ടെ­ന്തി­പ്പോൾ നീ പ­റ­യാ­ത്ത­തു്

നി­ന്നെ കൊ­ല്ലി­പ്പാൻ മു­ഷ്ക­രൻ ഞാൻ­ത­ന്നെ

വീ­ണ്ടും നി­ന്നെ­യ­യ­പ്പാ­നും ശക്തൻ ഞാൻ

ര­ണ്ടി­നും മു­ഷ്ക­ര­മി­നി­ക്കു­ണ്ട­ല്ലോ

എ­ന്ന­റി­ഞ്ഞു നീ­യെ­ന്നോ­ടു നേ­രു­കൾ

ചൊ­ന്നു­കൊ­ള്ളു­ക”യെ­ന്നു പീ­ലാ­ത്തോ­സും

അ­ന്നേ­രം മി­ശി­ഹാ­യ­രു­ളി­ച്ചെ­യ്തു:

തന്നു മേൽ­നി­ന്നു നി­ന­ക്കു­മു­ഷ്ക­രം

അ­ല്ലെ­ങ്കി­ലൊ­രു മു­ഷ്ക­ര­ത്വം വരാ

എ­ല്ലാം മു­മ്പേ­യ­റി­ഞ്ഞി­രി­ക്കു­ന്നു ഞാൻ

അ­തു­കൊ­ണ്ടെ­ന്നെ ഏ­ല്പി­ച്ച­വ­നു­ടെ

വൃ­ത്തി­ക്കു ദോ­ഷ­മേ­റു­മെ­ന്നീ­ശോ താൻ

കാ­ര്യ­ക്കാ­ര­ന­യ­പ്പാൻ മ­ന­സ്സ­തു്

വൈ­രി­കൾ കണ്ടു നി­ല­വി­ളി­ച്ച­തു്

കേസർ തന്റെ തി­രു­വു­ള്ള­ക്കേ­ട­തും

അ­സം­ശ­യം­നി­ന­ക്കു­വ­രും ദൃഢം

അ­യ്യാ­ള­ല്ലാ­തെ രാജൻ ന­മു­ക്കി­ല്ല

ആ­യ­ങ്ക­ചു­ങ്ക­മി­വൻ വി­രോ­ധി­ച്ചു

താൻ രാ­ജാ­വെ­ന്നു ന­ട­ത്തി ലോകരെ

നേ­രെ­ചൊ­ല്ലി­ക്കീ­ഴാ­ക്കി­യ­വ­നി­വൻ

കു­രി­ശി­ന്മേൽ പ­തി­ക്ക മ­ടി­യാ­തെ

കാ­ര്യ­ക്കാ­ര­ന­തു­കേ­ട്ടു ശ­ങ്കി­ച്ചു

കു­റ്റ­മി­ല്ലാ­ത്ത­വ­നു­ടെ ചോ­ര­യാൽ

കു­റ്റ­മി­ല്ലെ­നി­ക്കെ­ന്നു­ര ചെ­യ്ത­വൻ

ക­ഴു­കി­ക­യ്യും യൂ­ദ­ര­തു­ക­ണ്ടു

പി­ഴ­യെ­ല്ലാം ഞ­ങ്ങൾ­ക്കാ­യി­രി­ക്ക­ട്ടെ

എന്നു യൂ­ദ­ന്മാർ ചൊ­ന്ന­തു­കേ­ട്ട­പ്പോൾ

അ­ന്നേ­രം പീ­ലാ­ത്തോ­സു കാ­ര്യ­ക്കാ­രൻ

കു­രി­ശി­ലി­പ്പോ­ളീ­ശോ­യെ തൂ­ക്കു­വാൻ

വൈ­രി­കൾ­ക്ക­നു­വാ­ദം കൊ­ടു­ത്ത­വൻ

വ­ലി­യ­ത­ടി­യാ­യ കു­രി­ശ­തു്

ബ­ല­ഹീ­ന­നീ­ശോ­യെ­യെ­ടു­പ്പി­ച്ചു്

ഉ­ന്തി­ത്ത­ള്ളി ന­ട­ത്തി മി­ശി­ഹാ­യെ

കു­ത്തി പു­ണ്ണി­ലും പു­ണ്ണു­വ­രു­ത്തി­നാർ

ച­ത്തു­പോ­യ മൃ­ഗ­ത്തി­നെ ശ്വാ­ക്കൾ പോൽ

എത്തി വൈ­ര­ത്താൽ മാ­ന്തു­ന്നു നു­ള്ളു­ന്നു

പാ­പി­കൾ ബ­ഹു­മ­ത്സ­രം കൃ­ഛ്ര­ങ്ങൾ

കൃ­പ­യ­റ്റ­വർ ചെ­യ്യു­ന്ന­ന­വ­ധി

അതു ക­ണ്ടി­ട്ടു സ്ത്രീ­കൾ മു­റ­യി­ട്ടു

സു­താ­പ­മീ­ശോ ക­ണ്ട­രു­ളി­ച്ചെ­യ്തു:

എന്തേ? നി­ങ്ങൾ ക­ര­യു­ന്നു സ്ത്രീ­ക­ളേ?

സ­ന്ത­തി നാ­ശ­മോർ­ത്തു ക­ര­ഞ്ഞാ­ലും

എന്റെ സ­ങ്ക­ടം­കൊ­ണ്ടു ക­ര­യേ­ണ്ട

തന്റെ തന്റെ ദോ­ഷ­ങ്ങ­ളെ ഓർ­ത്തി­ട്ടും

നി­ങ്ങ­ടെ പു­ത്ര­നാ­ശ­ത്തെ ചി­ന്തി­ച്ചും

നി­ങ്ങൾ­ക്കേ­റി­യ പീ­ഡ­യ്ക്ക­വ­കാ­ശം

ഒരു സ്ത്രീ­യ­പ്പോൾ ശീ­ല­യെ­ടു­ത്തു­ടൻ

തി­രു­മു­ഖ­ത്തിൻ ശു­ദ്ധി വ­രു­ത്തി നാൾ

ശീല പി­ന്നെ വി­രി­ച്ചു­ടൻ ക­ണ്ട­പ്പോൾ

ശീ­ല­യിൽ തി­രു­മു­ഖ­രൂ­പ­മു­ണ്ടു്

ഇ­തു­ക­ണ്ട­വർ വി­സ്മ­യം പൂ­ണ്ടു­ടൻ

അ­തി­ന്റെ ശേഷം സർ­വ്വ­ദ­യാ­പ­രൻ

‘വ­ല­ഞ്ഞു­വീ­ണു’ ഗാ­ഗുൽ­ത്താ­മ­ല­യിൽ

ആ­ല­സ്യ­ത്തോ­ടു­ചെ­ന്നു മി­ശി­ഹാ­താൻ

കു­പ്പാ­യ­മു­ടൻ പ­റി­ച്ചു യൂ­ദ­ന്മാർ

അ­പ്പോ­ള­ക്കു­രി­ശി­ന്മേൽ മി­ശി­ഹാ­യെ

ച­രി­ച്ച­ങ്ങു കി­ട­ത്തി നി­ഷ്ഠൂ­ര­മാ­യ്

കരം ര­ണ്ടി­ലും കാ­ലു­കൾ ര­ണ്ടി­ലും

ആണി ത­റ­ച്ചു­ടൻ തൂ­ക്കി മി­ശി­ഹാ­യെ

നാ­ണ­ക്കേ­ടു­പ­റ­ഞ്ഞു­പ­ല­ത­രം

കു­രി­ശി­മ്മേൽ കു­റ്റ­ത്തി­ന്റെ വാചകം

കാ­ര്യ­ക്കാ­ര­നെ­ഴു­തി ത­റ­ച്ചി­തു്

ത­ദർ­ത്ഥ­മീ­ശോ ന­സ്രാ­യി­ലു­ള്ള­വൻ

യൂ­ദ­ന്മാ­രു­ടെ രാ­ജാ­വി­യാ­ളെ­ന്നും

ല­ത്തീ­നിൽ, യ­വു­നാ­യിൽ എ­ബ്രാ­യി­ലും

ഇ­ത്ത­രം മൂ­ന്നു­ഭാ­ഷ­യെ­ഴു­ത്തി­തു്

കു­രി­ശും പൊ­ക്കി­നി­റു­ത്തി­പ്പാ­റ­യിൽ

ഞ­ര­മ്പു­വ­ലി ദുഃ­ഖ­മൊ­പ്പി­ക്കാ­മോ?

സൂ­ര്യ­ന­ന്നേ­രം മ­യ­ങ്ങി, ഭൂതലേ

ഇ­രു­ട്ടി മൂ­ടി­ക്ക­റു­ത്തു രാ­ത്രി­പോൽ

ഉ­ച്ച­നേ­ര­ത്തെ­ന്തി­ങ്ങ­നെ ക­ണ്ട­തു

ആ­ശ്ച­ര്യ­മൊ­രു നി­ഷ്ഠൂ­ര­കർ­മ്മ­ത്താൽ

ശ­ത്രു­മാ­ന­സേ കാ­ഠി­ന്യ­മേ­യു­ള്ളു

അ­ത്താ­പ­ത്താ­ലു­മാ­ന­ന്ദി­ച്ചാ­ര­വർ

നി­ന്ദ­വാ­ക്കും പ­ല­പ­രി­ഹാ­സ­വും

സ­ന്തോ­ഷ­ത്തോ­ടു പ്ര­യോ­ഗി­ച്ചാ­ര­വർ

മ്ശി­ഹാ­താ­നും കാ­രു­ണ്യ­ചി­ത്ത­നാ­യ്

തൻ­ശ­ത്രു­ക്ക­ളെ പ്ര­തി­യ­പേ­ക്ഷി­ച്ചു

ചെ­യ്ത­തെ­ന്ത­ന്ന­വ­ര­റി­യു­ന്നി­ല്ല

പി­താ­വെ യതു പൊ­റു­ക്ക­യെ­ന്നു­താൻ

കൂ­ടെ­ത്തൂ­ങ്ങി­യ ക­ള്ള­രി­ലൊ­രു­ത്തൻ

ദു­ഷ്ടൻ നി­ന്ദി­ച്ചു മ്ശി­ഹാ­യെ­യ­വൻ

മ­റ്റ­വ­ന­പ്പോ­ളെ­ന്തു നീ­യി­ങ്ങ­നെ?

കു­റ്റം ചെ­യ്ത­വർ ഞങ്ങൾ ക്ഷ­മി­ക്കു­ന്നു

ഈ­യാൾ­ക്കെ­ന്തൊ­രു കു­റ്റം സർ­വേ­ശ്വ­രാ

ഭ­യ­മി­ല്ല­യോ മ­ര­ണ­കാ­ല­ത്തും

പി­ന്നെ മി­ശി­ഹാ­യോ­ടു­ണർ­ത്തി­ച്ച­വൻ

“എന്നെ നീ മ­റ­ന്നീ­ട­ല്ലേ നായകാ

നി­ന്നു­ടെ രാ­ജ്യ­ത്തി­ങ്ക­ലെ­ത്തീ­ടു­മ്പോൾ

എ­ന്നോ­ടു നീ­യ­നു­ഗ്ര­ഹി­ക്കേ­ണ­മേ”

എ­ന്ന­വ­ന­പേ­ക്ഷി­ച്ച­തു­കേ­ട്ടാ­റെ

അ­ന്നേ­രം ത­ന്നെ­യ­നു­ഗ്ര­ഹി­ച്ചു­താൻ

ഇ­ന്നു­ത­ന്നെ നീ പ­റു­ദീ­സ­യ­തിൽ

എ­ന്നോ­ടു ചേ­രു­മെ­ന്നു മി­ശി­ഹാ­യും

അമ്മ കന്യക പു­ത്ര­ദുഃ­ഖ­മെ­ല്ലാം

ആ­ത്മാ­വി­ല്ക്കൊ­ണ്ടു സ­മീ­പെ­നിൽ­ക്കു­ന്നു

അവരെ തൃ­ക്കൺ­പാർ­ത്ത­രു­ളി­ച്ചെ­യ്തു:

അ­വ­ര­മ്മ­യോ­ഹ­ന്നാ­നെ­ന്നി­ങ്ങ­നെ

യോ­ഹ­ന്നാ­ന­വർ­ക്കു പു­ത്ര­നാ­യ­തും

മ­ഹാ­ദുഃ­ഖ­ത്തിൽ ത­ണു­പ്പ­താ­കു­മോ?

ത­മ്പു­രാ­നും യോ­ഹ­ന്നാ­നു­മൊ­ക്കു­മോ?

താ­പ­ത്തിൽ മ­ഹാ­താ­പ­മി­താ­യ­തു്

പി­ന്നെ ര­ക്ഷ­കൻ മഹാ സ്വ­ര­ത്തോ­ടും

ത­ന്നു­ടെ മ­നോ­ശ്ര­ദ്ധ­യ­റി­യി­ച്ചു.

“എൻ ത­മ്പു­രാ­നെ എന്റെ ത­മ്പു­രാ­നെ

എ­ന്തു­കൊ­ണ്ടു നീ എന്നെ കൈ­വി­ട്ട­ഹോ?”

അ­തിൻ­ശേ­ഷം ദാ­ഹ­ത്താൽ വ­ല­ഞ്ഞു­താൻ,

ശ­ത്രു­ക്കൾ ചൊ­റു­ക്കാ കു­ടി­പ്പി­ച്ചു­ടൻ

അ­പ്പോ­ളെ­ല്ലാം തി­ക­ഞ്ഞെ­ന്ന­രുൾ­ചെ­യ്തു

ത­മ്പു­രാ­ന­രുൾ ചെ­യ്ത­പോൽ സർ­വ്വ­തും

ഉ­ച്ച­യ്ക്കു് പി­മ്പേ­യേ­ഴ­ര നാഴിക

മി­ശി­ഹാ യാത്ര കാ­ല­മ­റി­ഞ്ഞു­താൻ

എൻ പി­താ­വേ! നിൻ കൈ­യി­ലാ­ത്മാ­വി­നെ

ഞാൻ കൈ­യാ­ളി­ക്കു­ന്നേ­നെ­ന്ന­രുൾ ചെ­യ്തു

തലയും ചാ­യ്ച്ചു മരണം പ്രാ­പി­ച്ചു–

തൽ പ്രാ­ണ­ന­ധോ­ഭൂ­മി­ഗ­ത­നു­മാ­യ്

ആ­ത്മാ­വും ദേഹം വി­ട്ടു­യെ­ന്നാ­കി­ലും

ആ­ത്മാ­വിൽ നി­ന്നും ശ­രീ­ര­ത്തിൽ­നി­ന്നും

ദേ­വ­സ്വ­ഭാ­വം വേർ­പെ­ട്ടി­ല്ല­താ­നും

അ­വ­റ്റൊ­ടു ര­ഞ്ജി­ച്ചി­രു­ന്നു സദാ

മ­ന്ദി­ര­ത്തിൽ തി­ര­ശ്ശീ­ല തൽ­ക്ഷ­ണം

ഭി­ന്ന­മാ­യ്ക്കീ­റി, ഖേ­ദാ­ധി­ക്യ­മ­യ്യോ

കു­ലു­ങ്ങി ഭൂമി ക­ഷ്ട­മ­റ­ച്ചി­തു്

ക­ല്ലു­കൾ പൊ­ട്ടി ഹാ ഹാ ദുഖം യഥാ

ആ­ത്മാ­വും പല ശ­വ­ങ്ങ­ളിൽ പു­ക്കു

ഭൂ­മി­യിൽ­നി­ന്നു­പു­റ­പ്പെ­ട്ടു­പ­ലർ.

പ്രാ­ണ­നി­ല്ലാ­ത്ത­വർ കൂടെ ദു­ഖി­ച്ചു

പ്രാ­ണ­നു­ള്ള­വർ­ക്കി­ല്ലാ­യ­നു­ഗ്ര­ഹം

സൈ­നി­കേ­ശ­ന­ധി­കൃ­ത­നാ­യ­വൻ

ഉ­ന്ന­ത­ത്തോ­ടു­ള്ള മ­ര­ണ­മി­തു്

ക­ണ്ട­നേ­ര­ത്തി­യാൾ ത­മ്പു­രാൻ പു­ത്രൻ

പ­ട്ടാ­ങ്ങ­യ­തു ക­ണ്ട­വൻ തേ­റി­നാൻ

ച­ത്തു­വെ­ന്ന­തു­ക­ണ്ടൊ­രു സേവകൻ

കു­ത്തി കു­ന്തം­കൊ­ണ്ടു തൻ വി­ലാ­വ­തിൽ

ചോ­ര­യും നീരും ചി­ന്തി­യ­വ­നു­ടെ

ഒരു ക­ണ്ണി­ന്നു കാഴ്ച കൊ­ടു­ത്തു താൻ

മ­ന­സ്സി­ങ്ക­ലും വെ­ളി­വു­ക­ണ്ട­വൻ

ലോ­ങ്കി­നോ­സ­വൻ തേറി പി­ഴ­യാ­തെ

ഈശോ നാഥൻ മ­രി­ച്ച­തി­ന്റെ ശേഷം

തൻ­ശി­ഷ്യ­രി­ലൊ­രു­ത്തൻ യോ­സേ­പ്പു­താൻ

കാ­ര്യ­ക്കാ­ര­നെ­ക്ക­ണ്ടു മി­ശി­ഹാ­ടെ

ശരീരം ത­രു­വാ­ന­പേ­ക്ഷി­ച്ച­വൻ

പീ­ലാ­ത്തോ­സ­നു­വാ­ദം കൊ­ടു­ത്ത­പ്പോൾ

കാലം വൈ­കാ­തെ ശി­ഷ്യ­രും ചെ­ന്നു­ടൻ

കു­രി­ശിൽ നി­ന്നു ദേ­ഹ­മി­റ­ക്കീ­ട്ടു

ശരീരം പൂ­ശി­യ­ട­ക്കി സാദരം

ദ്വേ­ഷി­ക­ള­ന്നു പീ­ലാ­ത്തോ­സ്സോ­ടു­ടൻ

വൈ­ഷ­മ്യം ചെ­ന്നു കേൾ­പ്പി­ച്ചു ചൊ­ല്ലി­നാൻ:

മ­രി­ച്ചി­ട്ടു മൂ­ന്നാം­ദി­വ­സ­മു­ടൻ

നിർ­ണ്ണ­യം ജീ­വി­ച്ചു­യിർ­ക്കു­ന്നു­ണ്ടു ഞാൻ

എ­ന്നി­ക്ക­ള്ളൻ പ­റ­ഞ്ഞ­തു­കേ­ട്ടു നാം

ഇ­ന്ന­തി­നൊ­രു­പാ­യം നീ ചെ­യ്യ­ണം

കൽ­ക്കു­ഴി­യ­തിൽ കാവൽ ക­ല്പി­ക്ക­ണം

അ­ല്ലെ­ങ്കിൽ ശി­ഷ്യർ ക­ട്ടീ­ടു­മ­ശ്ശ­വം

ഉ­യിർ­ത്തു­വെ­ന്നു നീളെ ന­ട­ത്തീ­ടും

ആ­യ­തു­കൊ­ണ്ടു ഛി­ദ്രം വ­ളർ­ന്നു­പോം

മു­മ്പി­ലു­ള്ള­തിൽ വൈ­ഷ­മ്യ­മാ­യ് വരും

നിൻ­മ­ന­സ്സി­പ്പോൾ ഞ­ങ്ങൾ­ക്കു­ണ്ടാ­കേ­ണം

അ­പ്പോൾ പീ­ലാ­ത്തോ­സീ­ശോ­ടെ ക­ല്ക്കു­ഴി

കാ­പ്പ­തി­ന്നാ­ളെ­യാ­ക്കു­വാൻ ക­ല്പി­ച്ചു

ക­ല്ല­ട­പ്പി­ന്മേ­ലൊ­പ്പു കു­ത്തി­ച്ച­വർ

ന­ല്ല­കാ­വ­ലും ചു­റ്റി­ലു­റ­പ്പി­ച്ചു

ക­ല്പി­ച്ച­പോ­ലെ സാ­ധി­ച്ചു കേവലം

മേൽ­പ­ട്ട­ക്കാ­ര­തി­നാൽ തെ­ളി­ഞ്ഞു­പോ­യ്.

പ­തി­നൊ­ന്നാം പാദം തി­ക­ഞ്ഞു.

പ­ന്ത്ര­ണ്ടാം പാദം

ദൈ­വ­മാ­താ­വി­ന്റെ വ്യാ­കു­ല­പ്ര­ലാ­പം

അ­മ്മ­ക­ന്യാ മ­ണി­ത­ന്റെ,നിർ­മ്മ­ല­ദുഃ­ഖ­ങ്ങ­ളി­പ്പോൾ

ന­ന്മ­യാ­ലെ മ­ന­സ്സു­റ്റു കേ­ട്ടു­കൊ­ണ്ടാ­ലും

ദുഃ­ഖ­മൊ­ക്കെ­പ്പ­റ­വാ­നോ,വാ­ക്കു­പോ­രാ മാ­നു­ഷർ­ക്കു്

ഉൾ­ക്ക­നെ ചി­ന്തി­ച്ചു­കൊൾ­വാൻ­ബു­ദ്ധി­യും പോരാ

എ­ന്മ­നോ­വാ­ക്കിൻ വശം പോൽ­പ­റ­ഞ്ഞാ­ലൊ­ക്ക­യു­മി­ല്ല

അമ്മ കന്നി തു­ണ­യെ­ങ്കിൽ പ­റ­യാ­മ­ല്പം

സർ­വ­മാ­നു­ഷർ­ക്കു വന്ന,സർ­വ­ദോ­ഷോ­ത്ത­ര­ത്തി­ന്നാ­യ്

സർ­വ­നാ­ഥൻ മി­ശി­ഹാ­യും മ­രി­ച്ച­ശേ­ഷം

സർ­വ­ന­ന്മ­ക്ക­ട­ലോ­ന്റെ, സർ­വ­പ­ങ്ക­പ്പാ­ടു­ക­ണ്ടു

സർ­വ­ദുഃ­ഖം നി­റ­ഞ്ഞു­മ്മാ പു­ത്ര­നെ നോ­ക്കി

കുന്ത,മമ്പു, വെടി ച­ങ്കിൽ കൊ­ണ്ട­പോ­ലെ­മ­നം വാടി

തൻ­തി­രു­ക്കാൽ ക­ര­ങ്ങ­ളും ത­ളർ­ന്നു­പാ­രം

ചി­ന്ത­വെ­ന്തു ക­ണ്ണിൽ നി­ന്നു,ചി­ന്തി വീഴും ക­ണ്ണു­നീ­രാൽ

എ­ന്തു­ചൊ­ല്ലാ­വ­തു ദുഃഖം പ­റ­ഞ്ഞാ­ലൊ­ക്കാ

അ­ന്ത­മ­റ്റ സർ­വ­നാ­ഥൻ,തൻ­തി­രു­ക­ല്പ­ന­യോർ­ത്തു

ചി­ന്ത­യൊ­ട്ട­ങ്ങു­റ­പ്പി­ച്ചു തു­ട­ങ്ങി ദുഃഖം:

എ­ന്മ­ക­നെ! നിർ­മ്മ­ല­നെ! ന­ന്മ­യെ­ങ്ങും­നി­റ­ഞ്ഞോ­നെ

ജ­ന്മ­ദോ­ഷ­ത്തി­ന്റെ ഭാ­ര­മൊ­ഴി­ച്ചോ പുത്ര!

പണ്ടു മു­ന്നോർ കടം കൊ­ണ്ടു­കൂ­ട്ടി­യ­തു­വീ­ട്ടു­വാ­നാ­യ്

ആ­ണ്ട­വൻ നീ മ­ക­നാ­യി പി­റ­ന്നോ പുത്ര!

ആ­ദ­മാ­ദി ന­ര­വർ­ഗ്ഗം ഭീ­തി­കൂ­ടാ­തെ പി­ഴ­ച്ചു

ഹേ­തു­വ­തി­നു­ത്ത­രം നീ ചെ­യ്തി­തോ പുത്ര!

ന­ന്നു­ന­ന്നു ന­ര­ര­ക്ഷ ന­ന്ദി­യ­ത്ര ചെ­യ്ത­തും നീ

ഇ­ന്നി­വ ഞാൻ കാ­ണു­മാ­റു വി­ധി­ച്ചോ പുത്ര!

മു­ന്ന­മേ ഞാൻ മ­രി­ച്ചി­ട്ടു പി­ന്നെ­നീ ചെ­യ്തി­വ­യെ­ങ്കിൽ

ന­ന്നി­ത­യ്യോ! മു­ന്ന­മേ നീ മ­രി­ച്ചോ പുത്ര!

വാർ­ത്ത മു­മ്പേ­യ­റി­യി­ച്ചു, യാ­ത്ര­നീ­യെ­ന്നോ­ടു ചൊ­ല്ലി

ഗാ­ത്ര­ദ­ത്തം മാ­നു­ഷർ­ക്കു കൊ­ടു­ത്തോ പു­ത്രാ!

മാ­നു­ഷർ­ക്കു നിൻ പി­താ­വു­മ­നോ­ഗു­ണം നൽ­കു­വാ­നാ­യ്

മ­നോ­സാ­ധ്യ­മ­പേ­ക്ഷി­ച്ചു കേ­ണി­തോ പുത്ര!

ചി­ന്ത­യു­റ്റ­ങ്ങ­പേ­ക്ഷി­ച്ചു ചി­ന്ത­വെ­ന്ത­സം­ഭ്ര­മ­ത്താൽ

ചി­ന്തി ചോ­ര­വി­യർ­ത്തു നീ കു­ളി­ച്ചോ പുത്ര!

വി­ണ്ണി­ലോ­ട്ടു നോ­ക്കി നി­ന്റെ ക­ണ്ണി­ലും­നീ ചോ­ര­ചി­ന്തി

മ­ണ്ണു­കൂ­ടെ ചോ­ര­യാ­ലെ ന­ന­ച്ചോ പുത്ര!

ഭൂമി ദോഷാൽ വ­ല­ഞ്ഞാ­റെ, സ്വാ­മി­നി­ന്റെ­ചോ­ര­യാ­ലെ

ഭൂ­മി­ത­ന്റെ ശാ­പ­വും നീ­യൊ­ഴി­ച്ചോ പുത്ര!

ഇ­ങ്ങി­നെ മാ­നു­ഷർ­ക്കു നീ, മം­ഗ­ലം­വ­രു­ത്തു­വാ­നാ­യ്

തി­ങ്ങി­ന സ­ന്താ­പ­മോ­ടു ശ്ര­മി­ച്ചോ പുത്ര!

വേല നീ­യി­ങ്ങി­നെ ചെ­യ്തു, കൂ­ലി­സ­മ്മാ­നി­പ്പ­തി­ന്നാ­യ്

കാലമേ പാ­പി­കൾ നി­ന്നെ വ­ള­ഞ്ഞോ പുത്ര!

ഒ­ത്ത­പോ­ലെ ഒറ്റി കള്ളൻ,മു­ത്തി­നി­ന്നെ കാ­ട്ടി­യ­പ്പോൾ

ഉ­ത്ത­മ­നാം നി­ന്നെ നീചർ പി­ടി­ച്ചോ പുത്ര!

എ­ത്ര­നാ­ളാ­യ് നീ­യ­വ­നെ­വ­ളർ­ത്തു­പാ­ലി­ച്ചു, നീചൻ

ശ­ത്രു­കൈ­യിൽ വി­റ്റു­നി­ന്നെ­കൊ­ടു­ത്തോ പുത്ര!

നീ­ച­നി­ത്ര കാ­ശി­നാ­ശ­യ­റി­ഞ്ഞ­ങ്കി­ലി­രു­ന്നി­ട്ടും

കാ­ശു­നൽ­കാ­യി­രു­ന്ന­യ്യോ ച­തി­ച്ചോ പുത്ര!

ചോ­ര­നെ­പ്പോ­ലെ പി­ടി­ച്ചു ക്രൂ­ര­മോ­ടെ­ക­രം­കെ­ട്ടി

ധീ­ര­ത­യോ­ട­വർ നി്ന്നെ­യ­ടി­ച്ചോ പുത്ര!

പി­ന്നെ­ഹ­ന്നാൻ­ത­ന്റെ മു­മ്പിൽ­വെ­ച്ചു­നി­ന്റെ ക­വി­ളി­ന്മേൽ

മ­ന്നി­ലേ­യ്ക്കു നീ­ച­പാ­പി­യ­ടി­ച്ചോ­പു­ത്ര!

പി­ന്നെ­ന്യാ­യം വി­ധി­പ്പി­പ്പാൻ­ചെ­ന്നു­കൈ­യേ­പ്പാ­ടെ­മു­മ്പിൽ

നി­ന്ദ­ചെ­യ്തു നി­ന്നെ നീചൻ വി­ധി­ച്ചോ­പു­ത്ര!

സർ­വ്വ­രേ­യും വി­ധി­ക്കു­ന്ന, സർ­വ്വ­സൃ­ഷ്ടി­സ്ഥി­തി­നാ­ഥ

സർ­വ്വ­നീ­ച­ന­വൻ നി­ന്നെ വി­ധി­ച്ചോ പുത്ര!

കാരണം കൂ­ടാ­തെ നി­ന്നെ കൊ­ല­ചെ­യ്യാൻ­വൈ­രി വൃ­ന്ദം

കാ­രി­യ­ക്കാ­രു­ടെ പക്കൽ, കൊ­ടു­ത്തോ പുത്ര!

പി­ന്നെ ഹേ­റോ­ദേ­സു­പ­ക്കൽ,നി­ന്നെ­യ­വർ കൊ­ണ്ടു ചെ­ന്നു

നി­ന്ദ­ചെ­യ്തു പ­രി­ഹ­സി­ച്ച­യ­ച്ചോ പുത്ര!

പി­ന്നെ­യ­ധി­കാ­രി­പ­ക്കൽ­നി­ന്നെ­യ­വർ­കൊ­ണ്ടു ചെ­ന്നു

നി­ന്നെ­യാ­ക്ഷേ­പി­ച്ചു കു­റ്റം പ­റ­ഞ്ഞോ­പു­ത്ര!

എ­ങ്കി­ലും നീ­യൊ­രു­ത്ത­ക്കും സ­ങ്ക­ടം­ചെ­യ്തി­ല്ല നൂനം

നി­ങ്ക­ലി­ത്ര വൈ­ര­മി­വർ­ക്കെ­ന്തി­തു പുത്ര!

പ്രാ­ണ­നു­ള്ളോ­നെ­ന്നു ചി­ത്തേ,സ്മ­രി­ക്കാ­തെ വൈ­ര­മോ­ടെ

തൂ­ണു­ത­ന്മേൽ കെ­ട്ടി­നി­ന്നെ­യ­ടി­ച്ചോ പുത്ര!

ആളു മാ­റി­യ­ടി­ച്ച­ല്ലോ! ധൂ­ളി­നി­ന്റെ ദേ­ഹ­മെ­ല്ലാം

ചീ­ളു­പെ­ട്ടു മു­റി­ഞ്ഞു നീ വ­ല­ഞ്ഞോ പുത്ര!

ഉ­ള്ളി­ലു­ള്ള വൈ­ര­മോ­ടെ, യൂ­ദാ­നി­ന്റെ ത­ല­യി­ന്മേൽ

മു­ള്ളു­കൊ­ണ്ടു മു­ടി­വെ­ച്ചു ത­റ­ച്ചോ പുത്ര!

ത­ല­യെ­ല്ലാം മു­റി­ഞ്ഞ­യ്യോ ഒ­ലി­ക്കു­ന്ന­ചോ­ര­ക­ണ്ടാൽ

അ­ല­സി­യെ­ന്നു­ള്ളി­ലെ­ന്തു പറവൂ പുത്ര!

ത­ല­തൊ­ട്ട­ങ്ങ­ടി­യോ­ളം തൊ­ലി­യി­ല്ല­മു­റി­വ­യ്യോ

പു­ലി­പോ­ലെ നി­ന്റെ ദേഹം മു­റി­ച്ചോ പുത്ര!

നിൻ തി­രു­മേ­നി­യിൽ ചോര കു­ടി­പ്പാ­നാ­വൈ­രി­കൾ­ക്കു

എ­ന്തു­കൊ­ണ്ടു ദാ­ഹ­മി­ത്ര വ­ളർ­ന്നു പുത്ര!

നിൻ തി­രു­മു­ഖ­ത്തു തു­പ്പി നി­ന്ദ­ചെ­യ്തു­തൊ­ഴു­ത­യ്യോ

ജ­ന്തു­വോ­ടി­ങ്ങ­നെ കഷ്ടം ചെ­യ്യു­മോ പുത്ര!

നി­ന്ദ­വാ­ക്കു പ­രി­ഹാ­സം, പലപല ദു­ഷി­ക­ളും

പി­ന്നെ­യാ­ക്ഷേ­പി­ച്ചു ഭാ­ഷി­ച്ചെ­ന്തി­തു പുത്ര

ബ­ല­ഹീ­ന­നാ­യ നി­ന്നെ വ­ലി­യൊ­രു കു­രി­ശ­തു

ബലം ചെ­യ്തി­ട്ടെ­ടു­പ്പി­ച്ചു ന­ട­ത്തി പുത്ര

തല്ലി, നു­ള്ളി, യ­ടി­ച്ചു­ന്തി, തൊ­ഴി­ച്ചു വീ­ഴി­ച്ചി­ഴ­ച്ചു

അ­ല്ല­ലേ­റ്റം വ­രു­ത്തി നീ വ­ല­ഞ്ഞോ പുത്ര!

ച­ത്തു­പോ­യ മൃഗം ശ്വാ­ക്ക­ളെ­ത്തി­യ­ങ്ങു­പ­റി­ക്കു­മ്പോൽ

കു­ത്തി­നി­ന്റെ പു­ണ്ണി­ലും പു­ണ്ണാ­ക്കി­യോ പുത്ര!

ദു­ഷ്ട­രെ­ന്നാ­കി­ലും ക­ണ്ടാൽ മ­നം­പൊ­ട്ടും മാ­നു­ഷർ­ക്കു

ഒ­ട്ടു­മേ­യി­ല്ല­നു­ഗ്ര­ഹ­മി­വർ­ക്കു പുത്ര!

ഈ­യ­തി­ക്ര­മ­ങ്ങൾ ചെയ് വാൻ­നീ­യ­വ­രോ­ടെ­ന്തു­ചെ­യ്തു.

നീ­യ­ന­ന്ത ദ­യ­യ­ല്ലോ ചെ­യ്ത­തു പുത്ര!

ഈ മ­ഹാ­പാ­പി­കൾ ചെ­യ്ത­യീ­മ­ഹാ­നി­ഷ്ഠൂ­ര കൃ­ത്യം

നീ മ­ഹാ­കാ­രു­ണ്യ­മോ­ടു ക്ഷ­മി­ച്ചോ പുത്ര!

ഭൂ­മി­മാ­നു­ഷർ­ക്കു വന്ന ഭീ­മ­മ­ഹാ­ദോ­ഷം പൊ­റു­പ്പാൻ

ഭൂ­മി­യേ­ക്കാൾ ക്ഷ­മി­ച്ചു നീ സ­ഹി­ച്ചോ പുത്ര!

ക്രൂ­ര­മാ­യ ശി­ക്ഷ­ചെ­യ്തു­പ­രി­ഹ­സി­ച്ച­വർ നി­ന്നെ

ജ­റു­ശ­ലേം നഗർ നീളെ ന­ട­ത്തീ പുത്ര!

വ­ല­ഞ്ഞു­വീ­ണെ­ഴു­ന്നേ­റ്റു, കു­ല­മ­രം ചു­മ­ന്ന­യ്യോ!

കു­ല­മ­ല­മു­ക­ളിൽ നീ­യ­ണ­ഞ്ഞോ പുത്ര!

ചോ­ര­യാൽ നിൻ ശ­രീ­ര­ത്തിൽ­പ­റ്റി­യ കു­പ്പാ­യ­മ­പ്പോൾ

ക്രൂ­ര­മോ­ടെ വ­ലി­ച്ച­വർ പ­റി­ച്ചോ പുത്ര!

ആ­ദ­മെ­ന്ന­പി­താ­വി­ന്റെ ത­ല­യിൽ­വ­ന്മ­രം ത­ന്നിൽ

ആ­ദി­നാ­ഥ കു­രി­ശിൽ നീ തൂ­ങ്ങി­യോ പുത്ര!

ആ­ണി­യി­ന്മേൽ തു­ങ്ങി നി­ന്റെ­ഞ­ര­മ്പെ­ല്ലാം വ­ലി­യു­ന്നു

പ്രാ­ണ­വേ­ദ­ന സകലം സ­ഹി­ച്ചോ പുത്ര!

ആ­ണി­കൊ­ണ്ടു നി­ന്റെ ദേ­ഹം­തു­ള­ച്ച­തിൽ ക­ഷ്ട­മ­യ്യോ!

നാ­ണ­ക്കേ­ടു പ­റ­ഞ്ഞ­തി­ന്ന­ള­വോ പുത്ര!

വൈ­രി­കൾ­ക്കു മാ­ന­സ­ത്തി­ലെ­ന്മ­ക­നെ­ക്കു­റി­ച്ച­യ്യോ!

ഒരു ദയ ഒ­രി­ക്ക­ലു­മി­ല്ല­യോ പുത്ര!

അരിയ കേ­സ­രി­ക­ളെ നി­ങ്ങൾ പോ­യ­ഞാ­യ­റി­ലെൻ

തി­രു­മ­കൻ മു­മ്പിൽ വ­ന്നാ­ച­രി­ച്ചു പുത്ര!

അ­രി­ക­ത്തു­നി­ന്നു നി­ങ്ങൾ­സ്തു­തി­ച്ചോ­ശാ­ന­യും ചൊ­ല്ലി

പ­രി­ചിൽ കൊ­ണ്ടാ­ടി­യാ­രാ­ധി­ച്ചു­മേ പുത്ര!

അ­തിൽ­പ്പി­ന്നെ­യെ­ന്തു­കു­റ്റം­ചെ­യ്ത­തെ­ന്റെ പു­ത്ര­ന­യ്യോ!

അ­തി­ക്ര­മം ചെ­യ്തു­കൊൾ­വാ­നെ­ന്തി­തു പുത്ര

ഓ­മ­ന­യേ­റു­ന്ന നി­ന്റെ തി­രു­മു­ഖ­ഭം­ഗി­ക­ണ്ടാൽ

ഈ മ­ഹാ­പാ­പി­കൾ­ക്കി­തു തോ­ന്നു­മോ പുത്ര!

ഉണ്ണീ നി­ന്റെ തി­രു­മു­ഖം, തി­രു­മേ­നി­ഭം­ഗി­ക­ണ്ടാൽ

ക­ണ്ണി­നാ­ന­ന്ദ­വും ഭാ­ഗ്യ­സു­ഖ­മേ പുത്ര

ക­ണ്ണി­നാ­ന­ന്ദ­ക­ര­നാ­മു­ണ്ണി നി­ന്റെ തി­രു­മേ­നി

മ­ണ്ണു­വെ­ട്ടി­ക്കി­ള­യ്ക്കും പോൽ മു­റി­ച്ചോ പുത്ര!

ക­ണ്ണു­പോ­യ കൂ­ട്ട­മ­യ്യോ, ദ­ണ്ഡ­മേ­റ്റം­ചെ­യ്തു ചെ­യ്തു

പു­ണ്ണു­പോ­ലെ നി­ന്റെ ദേഹം ച­മ­ച്ചോ പുത്ര!

അ­ടി­യോ­ടു­മു­ടി ദേഹം ക­ടു­കി­ട­യി­ട­യി­ല്ല

ക­ഠി­ന­മാ­യ് മു­റി­ച്ച­യ്യോ! വ­ല­ഞ്ഞോ പുത്ര!

നി­ന്റെ ച­ങ്കിൽ ച­വ­ള­ത്താൽ കൊ­ണ്ട­കു­ത്തു­ടൻ വേലസു

എന്റെ നെ­ഞ്ചിൽ കൊ­ണ്ടു­ച­ങ്കു­പി­ളർ­ന്നോ പുത്ര!

മാ­നു­ഷ­ന്റെ മ­ര­ണ­ത്തെ, കൊ­ന്നു­നി­ന്റെ മ­ര­ണ­ത്താൽ

മാ­നു­ഷർ­ക്കു മാ­ന­ഹാ­നി­യൊ­ഴി­ച്ചോ പുത്ര!

സൂ­ര്യ­നും പോ­യ്മ­റ­ഞ്ഞ­യ്യോ­ഇ­രു­ട്ടാ­യി ഉ­ച്ച­നേ­രം

വീ­ര്യ­വാ­നെ നീ മ­രി­ച്ച ഭീ­തി­യോ പുത്ര!

ഭൂ­മി­യിൽ നി­ന്നേ­റി­യൊ­രു ശ­വ­ങ്ങ­ളും­പു­റ­പ്പെ­ട്ടു

ഭൂ­മി­നാ­ഥ! ദുഃ­ഖ­മോ­ടെ ദുഃ­ഖ­മേ പുത്ര!

പ്രാ­ണ­നി­ല്ലാ­ത്ത­വർ കൂ­ടെ­ദുഃ­ഖ­മോ­ടെ പു­റ­പ്പെ­ട്ടു

പ്രാ­ണ­നു­ള്ളോർ­ക്കി­ല്ല ദുഃ­ഖ­മെ­ന്തി­തു പുത്ര?

ക­ല്ലു­ക­ളും മ­ര­ങ്ങ­ളും പൊ­ട്ടി നാദം മു­ഴ­ങ്ങീ­ട്ടു

അ­ല്ല­ലോ­ടു ദുഃ­ഖ­മെ­ന്തു പറവൂ പുത്ര!

ക­ല്ലി­നേ­ക്കാ­ളു­റ­പ്പേ­റും യൂ­ദർ­ത­ന്റെ മ­ന­സ്സ­യ്യോ!

തെ­ല്ലു­കൂ­ടെ­യ­ലി­വി­ല്ലാ­തെ­ന്തി­തു പുത്ര!

സർ­വ­ലോ­ക­നാ­ഥ­നാ­യ നി­ന്മ­ര­ണം­ക­ണ്ട­നേ­രം

സർ­വ­ദുഃ­ഖം, മ­ഹാ­ദുഃ­ഖം, സർ­വ­തും ദുഃഖം

സർ­വ­ദുഃ­ഖ­ക്ക­ട­ലി­ന്റെ ന­ടു­വിൽ­ഞാൻ വീ­ണു­താ­ണു

സർ­വ­സ­ന്താ­പ­ങ്ങ­ളെ­ന്തു പറവു പുത്ര!

നി­ന്മ­ര­ണ­ത്തോ­ടു­കൂ­ടെ­യെ­ന്നെ­യും­നീ മ­രി­പ്പി­ക്കിൽ

ഇ­മ്മ­ഹാ ദുഃ­ഖ­ങ്ങ­ളൊ­ട്ടു ത­ണു­ക്കും പുത്ര!!

നി­ന്മ­ന­സ്സി­ന്നി­ഷ്ട­മെ­ല്ലാം,സ­മ്മ­തി­പ്പാ­നു­റ­ച്ചു ഞാൻ

എ­ന്മ­ന­സ്സിൽ ത­ണു­പ്പി­ല്ല നിർ­മ്മ­ല പുത്ര!

വൈ­രി­കൾ­ക്കു മാ­ന­സ­ത്തിൽ,വൈ­ര­മ­ല്ലാ­തി­ല്ല­യേ­തും

വൈ­ര­ഹീ­ന­പ്രി­യ­മ­ല്ലോ നി­ന­ക്കു പുത്ര!

നിൻ ചരണം ചോ­ര­യാ­ദം,തൻ ശി­ര­സ്സി­ലൊ­ഴു­കി­ച്ചു

വൻ­ച­തി­യാൽ വന്ന ദോ­ഷ­മൊ­ഴി­ച്ചോ പുത്ര!

മ­ര­ത്താ­ലെ വന്ന ദോ­ഷം­മ­ര­ത്താ­ലെ­യൊ­ഴി­പ്പാ­നാ­യ്

മ­ര­ത്തി­ന്മേൽ തൂ­ങ്ങി­നീ­യും മ­രി­ച്ചോ പുത്ര!

നാ­രി­കൈ­യാൽ ഫ­ലം­തി­ന്നു,ന­ര­ന്മാർ­ക്കു­വ­ന്ന ദോഷം

നാ­രി­യാം മേ­ഫ­ല­മാ­യ് നീ­യൊ­ഴി­ച്ചോ പുത്ര!

ച­ങ്കി­ലും ഞ­ങ്ങ­ളെ­യ­ങ്ങു, ചേർ­ത്തു­കൊൾ­വാൻ­പ്രി­യം നി­ന്റെ

ച­ങ്കു­കൂ­ടെ മാ­നു­ഷർ­ക്കു തു­റ­ന്നോ പുത്ര!

ഉ­ള്ളി­ലേ­തും ച­തി­വി­ല്ലാ­തു­ള്ള­കൂ­റെ­ന്ന­റി­യി­പ്പാൻ

ഉ­ള്ള­കൂ­ടെ തു­റ­ന്നു നീ കാ­ട്ടി­യോ പുത്ര!

ആ­ദി­ദോ­ഷം കൊ­ണ്ട­ട­ച്ച,സ്വർ­ഗ­വാ­തിൽ തു­റ­ന്നു നീ

ആ­ദി­നാ­ഥാ! മോ­ക്ഷ­വ­ഴി തെ­ളി­ച്ചോ പുത്ര!

മു­മ്പു­കൊ­ണ്ട ക­ട­മെ­ല്ലാം,വീ­ട്ടി­മേ­ലിൽ വീ­ട്ടു­വാ­നാ­യ്

അൻ­പി­നോ­ടു ധനം നേ­ടി­വ­ച്ചി­തോ പുത്ര!

പ­ള്ളി­ത­ന്റെ­യു­ള്ള­ക­ത്തു, വ­ച്ചു­നി­ന്റെ ധ­ന­മെ­ല്ലാം

ക­ള്ള­രി­ല്ലാ­തു­റ­പ്പു­ള്ള സ്ഥ­ല­ത്തു പുത്ര

പ­ള്ളി­യ­ക­ത്തു­ള്ള­വർ­ക്കു, വ­ല­യു­മ്പോൾ­കൊ­ടു­പ്പാ­നാ­യ്

പ­ള്ളി­യ­റ­ക്കാ­ര­നേ­യും വി­ധി­ച്ചോ പുത്ര!

ഇ­ങ്ങി­നെ മാ­നു­ഷർ­ക്കു നീ, മം­ഗ­ല­ലാ­ഭം­വ­രു­ത്തി

തി­ങ്ങി­ന­താ­പം ക്ഷ­മി­ച്ചു മ­രി­ച്ചോ പു­ത്രി

അമ്മ കന്നി നി­ന്റെ ദുഃഖം, പാ­ടി­വ­ന്ദി­ച്ച­പേ­ക്ഷി­ച്ചു

എ­ന്മ­നോ­താ­പം ക­ള­ഞ്ഞു­തെ­ളി­ക്ക­താ­യേ

നി­ന്മ­ക­ന്റെ ചോ­ര­യാ­ലെ,യെ­ന്മ­നോ­ദോ­ഷം കഴുകി

വെ­ണ്മ­നൽ­കീ­ടേ­ണ­മെ­ന്നിൽ­നിർ­മ്മ­ല തായേ!

നി­ന്മ­ക­ന്റെ മ­ര­ണ­ത്താ­ലെ­ന്റെ­യാ­ത്മ­മ­ര­ണ­ത്തെ

നിർ­മ്മ­ലാം­ഗി! നീ­ക്കി നീ­കൈ­തൂ­ക്കു­ക തായേ!

നി­ന്മ­കൻ കാ­ല­ണ­ച്ചെ­ന്നെ­നിർ­മ്മ­ല­മോ­ക്ഷം നി­റ­ച്ചു്

അമ്മ നീ മ­ല്പി­താ­വീ­ശോ ഭ­വി­ക്ക ത­സ്മാൽ

പ­ന്ത്ര­ണ്ടാം പാദം സ­മാ­പ്തം.

പ­തി­മൂ­ന്നാം പാദം

കർ­ത്താ­വു­യർ­ത്ത­തും ആദ്യം തന്റെ മാ­താ­വി­നു കാ­ണ­പ്പെ­ട്ട­തും, ഉ­യർ­പ്പി­ന്റെ പ­ട്ടാ­ങ്ങ മ­റ­പ്പാൻ വേ­ണ്ടി യൂ­ദ­ന്മാ­രും മേ­ല്പ­ട്ട­ക്കാ­രും മ­റ്റും വേ­ല­ചെ­യ്ത­തും, മ­ഗ്ദ­ലൈ­ത്ത കൽ­ക്കു­ഴി കണ്ട വിവരം കേ­പ്പാ­യോ­ടും യോ­ഹ­ന്നാ­നോ­ടും അ­റി­യി­ച്ചാ­റെ നേ­രെ­ന്നു­റ­യ്ക്കാ­തെ കേ­പ്പാ കൽ­ക്കു­ഴി നോ­ക്കി­ക്ക­ണ്ട­തും, മ­ഗ്ദ­ലൈ­ത്താ­യ്ക്കു് കർ­ത്താ­വു കാ­ണ­പ്പെ­ട്ട­തും, ആയതു് ശി­ഷ്യ­രോ­ടു് ചൊ­ല്ലി­യ­തും, കു­ഴി­മാ­ട­ത്തി­ങ്കൽ­വെ­ച്ചു് സ്ത്രീ­കൾ­ക്കു മാലാഖ കാ­ണ­പ്പെ­ട്ട­തും, അവർ ഗ്ലീ­ലാ­യിൽ പോ­കും­വ­ഴി കർ­ത്താ­വി­നെ ക­ണ്ടു­കു­മ്പി­ട്ട­തും, ശി­ഷ്യ­രോ­ടു് അ­റി­യി­പ്പാൻ ക­ല്പി­ച്ച­തും, അ­മ്മാ­വോ­സെ­ന്ന കോ­ട്ട­ക്കൽ പോ­കു­ന്ന രണ്ടു ശി­ഷ്യർ­ക്കു് താൻ കാ­ണ­പ്പെ­ട്ടു. അ­വ­രോ­ടു് ഉ­യർ­പ്പി­ന്റെ പ­ട്ടാ­ങ്ങ സാ­ക്ഷി­ച്ചു­റ­പ്പി­ച്ച­തും, അപ്പം വാ­ഴ്ത്തി അ­വർ­ക്കു കൊ­ടു­ത്ത­ശേ­ഷം താൻ മ­റ­ഞ്ഞ­തും, കേ­പ്പാ­യ്ക്കു് താൻ കാ­ണ­പ്പെ­ട്ട വിവരം അ­യാ­ളും ശേഷം ശി­ഷ്യ­രും തങ്ങൾ പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­മ്പോൾ മു­റി­യിൽ അ­വ­രു­ടെ ഇടയിൽ വാതിൽ തു­റ­ക്കാ­തെ താൻ കാ­ണ­പ്പെ­ട്ടു സ്വ­ത്വം ചൊ­ല്ലി­യ­തും, തൃ­ക്ക­ര­ങ്ങ­ളും കാ­ലു­ക­ളും അവരെ കാ­ണി­ച്ചു് അ­വ­രു­ടെ ഇടയിൽ ഭ­ക്ഷി­ച്ചു് അവരെ വി­ശ്വാ­സ­ത്തിൽ ഉ­റ­പ്പി­ച്ച­തും, തോ­മ്മാ­യു­ടെ സംശയം തീർ­പ്പാൻ­വേ­ണ്ടി പി­ന്നെ­യും വീ­ട്ടി­നു­ള്ളിൽ ശി­ഷ്യർ­ക്കു കാ­ണ­പ്പെ­ട്ടു അയാളെ വി­ശ്വ­സി­പ്പി­ച്ച­തും, കടലിൽ വ­ല­യി­ട്ടി­രു­ന്ന കേ­പ്പാ­യ്ക്കും യോ­ഹ­ന്നാ­നും കാ­ണ­പ്പെ­ട്ടു, അ­വ­രോ­ടു­കൂ­ടെ ഭ­ക്ഷി­ച്ച­തും, അ­തി­ന്റെ ശേഷം എന്നെ നീ സ്നേ­ഹി­ക്കു­ന്നോ എ­ന്നു് മൂ­ന്നൂ­ഴം കേ­പ്പാ­യോ­ടു് ക­ല്പി­ച്ചു­കൊ­ണ്ടു് തന്റെ ജ്ഞാന ആ­ട്ടിൻ­കൂ­ട്ട­ത്തെ മേ­യി­ക്കു­ന്ന­തി­നു് അയാളെ ഏ­ല്പി­ച്ച­തും, യോ­ഹ­ന്നാ­ന്റെ കാ­ര്യ­ത്തി­നു് ഉ­ത്ത­രം അ­രു­ളി­ച്ചെ­യ്ത­തും…

ശ­നി­യാ­ഴ്ച ക­ഴി­ഞ്ഞോ­ര­ന­ന്ത­രം

അ­ന്ധ­കാ­ര­മ­ക­ന്നു പ്ര­ഭാ­ത­മാ­യ്

സൂ­ര്യ­ന­ങ്ങു­ദി­ച്ചീ­ടു­ന്ന­തിൻ മു­മ്പേ

ഉ­യിർ­ത്തു സ്വ­ദേ­ഹ­ത്തെ ജീ­വി­പ്പി­ച്ചു

പ്ര­ഭ­യ്ക്കൊ­ക്ക­യ്ക്കും കാ­ര­ണ­മു­ള്ള­വൻ

പ്ര­ഭാ­വ­ത്തോ­ടു­കൂ­ടെ ര­ക്ഷാ­ക­രൻ

സ്വ­പു­ത്ര­ദുഃ­ഖ­മോർ­ത്തു ക­ന്യാ­മ­ണി

മു­മ്പിൽ താ­ദൃ­ശ്യ­വേ­ദ­ന പോ­ക്കി­നാൻ

സ്വ­രൂ­പം മ­ഹാ­സു­ന്ദ­ര ദൃ­ഷ്ടി­യാൽ

പൂർ­വ­സ­ങ്ക­ടം മ­റ­ന്നു കന്യക

‘മാ­താ­വേ’യെ­ന്ന­രുൾ ചെ­യ്തു ര­ക്ഷ­കൻ

പ്ര­താ­പ­ത്തി­നു താപം മു­മ്പാ­യ­തു

ആ­യി­രോ­ഹ­ണം മമ സ്തു­തി­യു­ടെ

ആ­ദി­പി­താ­വി­നി­ക്കു ക­ല്പി­ച്ച­തു

ദോ­ഷ­ത്തി­ന്നു­ടെ വി­ഷ­മി­റ­ക്കു­വാൻ

ഔഷധം കൈ­ച്ചു­വെ­ങ്കി­ലും സേ­വി­ച്ചേൻ

ക­ടു­ത്ത­ഭാ­രം­കൊ­ണ്ടു വ­ല­ഞ്ഞു­ഞാൻ

ക­ടു­ത്ത­ഭാ­ര­മി­റ­ക്കി വ­ന്നി­പ്പോൾ

ദുഃ­ഖം­പോ­ക്കു­ക നിർ­മ്മ­ല മാ­താ­വേ!

സുഖം മേ­ലി­ലി­നി­ക്കു­ണ്ടു സ­ന്ത­തം

എ­നി­ക്കു­ള്ള ശു­ഭം­കൊ­ണ്ടു­മ്മ­യു­ടെ

മ­നോ­സൗ­ഖ്യ­മ­റി­ഞ്ഞി­രി­ക്കു­ന്നു ഞാൻ

എ­നി­ക്കു­ള്ള ദുഃ­ഖ­ത്താൽ വ­ല­ഞ്ഞ­പോൽ

എ­ന്നു­ടെ സുഖം കൊ­ണ്ടു തെ­ളി­ഞ്ഞാ­ലും

ക­ഴി­ഞ്ഞ­വർ­ഷം വേ­ന­ലി­താ­യ­തു്

മഴയും പോയി കാലം തെ­ളി­ഞ്ഞി­തു്

താൻ ക­ല്പി­ച്ച­പോ­ലൊ­ക്കെ­ത്തി­ക­ച്ചു ഞാൻ

തൻ ക­രു­ണ­യ്ക്കൊ­രീ­ഷൽ വ­രു­ത്താ­തെ

അ­തു­പോ­ലെ­ന്നെ സ­മ്മ­തി­ക്കു­മു­ടൻ

മാ­താ­വ­ന്നേ­രം സാദരം ചൊ­ല്ലി­യാൾ:

പു­ത്രാ! നി­ന­ക്കു സ്തു­തി­യു­ണ്ടാ­കേ­ണം

നി­ന്തി­രു­വ­ടി സ­മ്മോ­ദം വാ­ഴേ­ണം

അ­തി­നാൽ മമ ചിത്ത സ­മ്പൂർ­ണ­ത

അ­ത­ല്ലാ­തൊ­രു ശ്ര­ദ്ധ­യി­നി­ക്കി­ല്ല

ഞാൻ ന­ശി­ക്കി­ലും നീ സ്വ­സ്ഥ­നെ­ങ്കി­ലോ

ആ നാ­ശ­ത്തി­ലു­മ­നാ­ശ­യാ­കും­ഞാൻ

ഇ­ത­മ്മ­യു­ണർ­ത്തി­ച്ചു സ­ന്തോ­ഷി­ച്ചു.

പു­ത്ര­നെ­പ്പി­ന്നെ­ക്ക­ണ്ടു പ­ല­വ­ട്ടം

പു­ലർ­കാ­ല­ത്തിൽ കു­ലു­ങ്ങി ഭൂതലം

മാ­ലാ­ഖ­മാ­രി­റ­ങ്ങി­യ­തു­നേ­രം

ന­ന്മു­ഖ­പ്ര­ഭ മി­ന്നു­മ­തു­പോ­ലെ

നിർ­മ്മ­ല വെ­ളു­പ്പു­ള്ള കു­പ്പാ­യ­വും

ക­ല്ക്കു­ഴി­യു­ടെ­യ­ട­പ്പു നീ­ക്കു­മ്പോൾ

മേ­ല്ക്ക­ല്ലി­ന്മീ­തെ­യി­രു­ന്നു കാ­ത്തോ­രു

കാ­വൽ­ക്കാ­ര­ര­തി­നാൽ ഭ­യ­പ്പെ­ട്ടു

ജീവൻ പൊ­യ്പോ­കു­മി­പ്പോ­ളെ­ന്ന­പോ­ലെ

അ­വി­ടെ­ന്ന­വ­രോ­ടി ഭ്ര­മ­ത്താ­ലെ

അവസ്ഥ പ­ട്ട­ക്കാ­രോ­ട­റി­യി­ച്ചു

അവർ കൂടി വി­ചാ­രി­ച്ചു­വ­ച്ചു­ടൻ

കാ­വൽ­ക്കാർ­ക്കു ദ്ര­വ്യം കൊ­ടു­ത്തി­ട്ടു്

അ­വ­സ്ഥ­യി­തു മി­ണ്ട­രു­തെ­ന്ന­വർ

അ­പേ­ക്ഷി­ച്ച­തി­നു­പാ­യം ചൊ­ന്നി­തു്

“അന്നു നി­ങ്ങ­ളു­റ­ങ്ങും സ­മ­യ­ത്തിൽ

വന്നു ശി­ഷ്യർ ശവം ക­ട്ടു­കൊ­ണ്ടു­പോ­യ്

എന്നു ലോ­ക­രോ­ടൊ­ക്കെ­പ്പ­റ­യ­ണം”

എ­ന്ന­പോ­ല­വർ ന­ട­ത്തി വേ­ളു­സം

ക­ല്ല­റ­യ്ക്കു­ള്ളി­രു­ന്ന ശ­രീ­ര­ത്ത

ക­ല്ലി­ന്മീ­ത­വർ കാ­ത്തി­രി­ക്കും വിധൗ

ക­ള്ള­ന്മാ­ര­തു ക­ട്ടെ­ന്നു ചൊ­ല്ലി­യാൽ

ഉ­ള്ള­തെ­ന്നു കേൾ­ക്കു­ന്നോർ­ക്കു തോ­ന്നു­മോ?

മ­ഗ്ദ­ലൈ­ത്താ പു­ല­രു­ന്ന­തിൻ മു­മ്പേ

എത്തി ക­ല്ക്കു­ഴി­നോ­ക്കു­ന്ന തൽ­ക്ഷ­ണം

ക­ല്ല­ട­പ്പു നീ­ക്കി­യ­തു ക­ണ്ട­പ്പോൾ

കാലം വൈ­കാ­തെ ഓ­ടി­പ്പോ­യാ­ന­വൾ

വാർ­ത്ത കേ­പ്പാ­യോ­ടും യോ­ഹ­ന്നാ­നോ­ടും

കീർ­ത്തി­ച്ച­പ്പോ­ളാ­യ­വ­രും ചെ­ന്നു­ടൻ

കേ­പ്പാ ക­ല്ക്കു­ഴി­പു­ക്കു സൂ­ക്ഷി­ച്ച­തു്

അ­പ്പൊ­ഴു­യിർ­ത്തി­തെ­ന്നു വി­ശ്വാ­സ­മാ­യ്

മ­ഗ്ദ­ലൈ­ത്താ­യും നി­ന്നു പി­രി­യാ­തെ

പാർ­ത്തു ക­ല്ക്കു­ഴി നോ­ക്കി­ക്ക­ര­ഞ്ഞ­വൾ

വെ­ളു­പ്പു­ള്ള കു­പ്പാ­യ­ധാ­രി­ക­ളാ­യ്

ബാ­ല്യ­മു­ള്ളോ­രി­രു­വ­രെ­ക്ക­ണ്ടു­ടൻ

അവർ ചോദി“ച്ചെ­ന്ത്യേ ക­ര­യു­ന്നു നീ?”

അ­വ­രോ­ടു­ര­ചെ­യ്തു പുണ്യവതി-​

എന്റെ നാ­ഥ­നെ­യെ­വി­ടെ­ക്കൊ­ണ്ടു­പോ­യ്

തന്റെ ദേഹം വ­ച്ചെ­ന്ന­ത­റി­ഞ്ഞി­ല്ല

പി­ന്തി­രി­ഞ്ഞു­ടൻ നോ­ക്കി­യൊ­രു­ത്ത­നെ

കണ്ടു തോ­ട്ടം നോ­ക്കു­ന്ന­വ­നെ­ന്ന­പോൽ

അ­യ്യാൾ ചൊല്ലി-​സ്ത്രീയെന്ത്യേ ക­ര­യു­ന്നു

നീ­യാ­രെ­ത്തി­ര­യു­ന്ന­തു ചൊ­ല്ലു­ക

അ­വ­ള­ന്നേ­രം, നീ­യെ­ടു­ത്തെ­ങ്കി­ലോ

എ­വി­ടെ­വെ­ച്ചീ­ശോ ദേഹം ചൊ­ല്ലു­ക

നാ­ഥ­ന്റെ ദേഹം ഞാ­നെ­ടു­ക്കു­ന്നു­ണ്ടു്

നാ­ഥ­ന­പ്പോ­ള­വ­ളോ­ട­രുൾ ചെ­യ്തു.

“മ­റി­യ­മെ­ന്നു കേ­ട്ട­വൾ നാഥനെ

അ­റി­ഞ്ഞു ഗു­രു­വേ”യെ­ന്നു­ണർ­ത്തി­ച്ചു

പി­താ­വി­ന്നു­ടെ സമീപെ പോ­യി­ല്ല

അ­തു­കൊ­ണ്ടെ­ന്നെ­ത്തൊ­ട­ല്ലെ­യി­ക്കാ­ലം

എന്റെ ശി­ഷ്യ­രോ­ടി­ത­റി­യി­ക്ക നീ

നി­ങ്ങൾ­ക്കു­മി­നി­ക്കു­മു­ള്ള താ­ത­നാം

ത­മ്പു­രാൻ പക്കൽ പോ­കു­ന്നു ഞാ­നി­താ

ഇ­പ്ര­കാ­ര­മ­രുൾ ചെ­യ്തു.ത­മ്പു­രാൻ

മ­ഗ്ദ­ല­ത്താ­യി­തൊ­ക്കെ­യും കേൾ­പ്പി­ച്ചു

അ­തു­നേ­രെ­ന്നു­റ­ച്ചി­ല്ല ശി­ഷ്യർ­ക്കു

പ­ല­നാ­രി­കൾ പോ­യ­വി­ടെ­പ്പി­ന്നെ

മാ­ലാ­ഖ­യെ­ക്ക­ണ്ടു ക­ല്ക്കു­ഴി­യ­തിൽ

‘ഉൾ­ക്ക­നി­വോ­ടു നി­ന്ന­വർ പേ­ടി­യാൽ

അ­ക്കാ­ലം’ ദി­വ്യൻ ചൊ­ല്ലി­യ­വ­രോ­ടു:

ഇ­ങ്ങി­വി­ട­ത്തി ലീ­ശോ­യെ­ക്കാൺ­മാ­നാ­യ്

നി­ങ്ങൾ വ­ന്ന­തു കാ­ര്യ­മ­റി­ഞ്ഞു ഞാൻ

നി­ങ്ങൾ പേ­ടി­ച്ചി­ടേ­ണ്ട മാലാഖ ഞാൻ

നി­ങ്ങ­ടെ മനോ ശ്ര­ദ്ധ­യ­തു­പോ­ലെ

ഭയം നീ­ക്കി വ­ന്നി­ങ്ങു നോ­ക്കി­ക്കൊൾ­വിൻ

അ­യാ­ളീ­സ്ഥ­ല­ത്തി­ല്ല, ജീ­വി­ച്ച­തു്

ഗ്ലീ­ല­യിൽ നി­ങ്ങ­ള­യാ­ളെ­ക്ക­ണ്ടീ­ടും

ചെ­ല്ലു­വിൻ നി­ങ്ങൾ സ­ത്യ­മ­റി­ഞ്ഞീ­ടാം

അ­ക്കാ­ല­മ­വി­ടെ­ന്നു ന­ട­ന്ന­വർ

പോ­കു­ന്ന വ­ഴി­ക­ണ്ടു മി­ശി­ഹാ­യെ

സ­ത്യ­മാ­യ­രുൾ കേ­ട്ട­റി­ഞ്ഞാ­ര­വർ

ആ സ്ത്രീ­കൾ തൃ­ക്കാൽ ന­മ­സ്ക­രി­ച്ചു­ടൻ

അ­ന്നേ­ര­മ­രു­ളി­ച്ചെ­യ്തു: ഗ്ലീ­ല­യിൽ

ചെ­ന്ന­റി­യി­പ്പി­നെ­ന്റെ ശി­ഷ്യ­രോ­ടും

അ­വി­ടെ­യെ­ന്നെ ക­ണ്ടീ­ടും നിർ­ണ്ണ­യം

അ­വ­രാ­യ­തു ചെ­ന്ന­റി­യി­ച്ച­പ്പോൾ

“ഭ്രാ­ന്തു ചൊ­ന്നി­വ­രെ”ന്നു ശി­ഷ്യർ ചൊ­ല്ലി

മാ­ന­സ­ത്തി­ലും വി­ശ്വാ­സം പു­ക്കി­ല്ല

അന്നു ര­ണ്ടു­ശി­ഷ്യ­ന്മാർ പു­റ­പ്പെ­ട്ടു

ചെ­ന്നു കൊ­ള്ളു­വാ­ന­മ്മാ­വോ­സ്ക്കോ­ട്ട­യ്ക്കൽ

പോ­കു­ന്നേ­രം മി­ശി­ഹാ­ടെ വാർ­ത്ത­കൾ

ആ­കെ­ത്ത­ങ്ങ­ളി­ല്പേ­ശി വ­ഴി­യ­തിൽ

അ­ന്നേ­രം മി­ശി­ഹാ വ­ഴി­പോ­ക്ക­നാ­യ്

ചെ­ന്ന­വ­രോ­ടു­കൂ­ടെ ന­ട­ന്നു താൻ

ചോ­ദി­ച്ചു: “നി­ങ്ങ­ളെ­ന്തു പ­റ­യു­ന്നു.

ഖേ­ദ­വും നി­ങ്ങൾ­ക്കെ­ന്തെ­ന്നു ചൊ­ല്ലു­വിൻ?”

എന്നു നാ­ഥ­ന­വ­ര­തി­ന്നു­ത്ത­രം

ചൊ­ന്നു: താ­ന­റി­ഞ്ഞി­ല്ല­യോ വാർ­ത്ത­കൾ

ഈ­ശോ­യെ­ന്ന­യാൾ ന­സ­റാ­യ­ക്കാ­രൻ

ആ­ശ്ച­ര്യ­വാ­ക്കു സു­വൃ­ത്തി­യു­ള്ള­വൻ

പൈ­ശൂ­ന്യ­ജ­നം തൂ­ക്കി കു­രി­ശ­തിൽ

മി­ശി­ഹാ­യ­യ്യാ­ളെ­ന്നു നാം പാർ­ത്തി­തു

താ­നീ­ലോ­ക­രെ ര­ക്ഷി­ക്കു­മെ­ന്നൊ­രു

മാ­ന­സാ­ഗ്ര­ഹം പു­ക്കു വ­ഴി­പോ­ലെ

മൂ­ന്നാ­ന്നാ­ളിൽ മ­രി­ച്ചാ­ലു­യിർ­ക്കും ഞാൻ

എ­ന്ന­യ്യാൾ പ­റ­ഞ്ഞാ­യ­തും ക­ണ്ടി­ല്ല

കാ­ല­ത്തു ചില നാ­രി­കൾ ചെ­ന്ന­വർ

മാ­ലാ­ഖ­മാ­രെ­ക്ക­ണ്ട­വ­രെ­ന്ന­തും

അങ്ങു നാ­ഥ­നു­യിർ­ത്തെ­ന്നും ക­ണ്ടെ­ന്നും

ഞ­ങ്ങൾ­ക്കാ­യ­തി­നാൽ പല ചി­ന്ത­യാ­യ്

എ­ന്ന­വ­രു­ണർ­ത്തി­ച്ച­തി­നു­ത്ത­രം

അ­ന്നേ­രം സ­ക­ലേ­ശ­ന­രുൾ ചെ­യ്തു.

ഇന്നു നി­ങ്ങൾ പ­ക­ച്ച­തെ­ന്തി­ങ്ങി­നെ

മ­ന്ദ­മാ­ന­സ­മു­ള്ള മൂ­ഢ­ന്മാ­രേ

മു­മ്പിൽ നി­വ്യ­ന്മാർ ചൊ­ന്ന­തു ചി­ന്തി­പ്പിൻ

തു­മ്പ­മു­ണ്ടോ വ­രു­ത്തി­യ­യ്യാ­ള­തിൽ

ഇ­ങ്ങ­നെ­യീ­ശോ പാ­ടു­പെ­ടു­മെ­ന്നും

അ­ങ്ങ­യാ­ള­തെ­ല്ലാം ക്ഷ­മി­ക്കു­മെ­ന്നും

സത്യം മു­മ്പ­റി­വാ­ള­രെ­ഴു­തി­യ

ശാ­സ്ത്ര­ത്തിൽ സി­ദ്ധ­മി­ല്ല­യോ നി­ങ്ങൾ­ക്കു

ശാ­സ്ത്ര­ത്തി­ന്നു­ടെ പൊരുൾ തി­രി­ച്ചു താൻ

സ­ത്യ­മ­ങ്ങു ബോ­ധി­പ്പി­ച്ചെ­ഥോ­ചി­തം

പ­ക­ല­സ്ത­മി­ച്ചീ­ടു­ന്ന കാ­ല­ത്തിൽ

അ­ക്കാ­ലം പി­രി­ഞ്ഞീ­ടു­വാൻ ഭാ­വി­ച്ചു

അവരും ചോ­ദി­ച്ചെ­ങ്ങു­പോ­കു­ന്നു താൻ

ദിവസം പോയി രാ­ത്രി­യു­മാ­യെ­ല്ലോ

പാർ­ത്തു­കൊ­ള്ളു­ക കർ­ത്താ­വെ­യെ­ന്ന­വർ

ഓർ­ത്തി­ല്ലാ­രെ­ന്ന­റി­യാ­തെ ചൊ­ന്നി­തു

അ­പ്പോ­ളീ­ശോ താൻ പാർ­ത്തു­വി­രു­ന്ന­തിൽ

അപ്പം വാ­ഴ്ത്തി­യ­വർ­ക്കു കൊ­ടു­ത്തു താൻ

മി­ശി­ഹാ­യെ­യ­റി­ഞ്ഞു ശി­ഷ്യ­ന്മാ­രും

ഈ­ശോ­താ­ന­പ്പോൾ മാ­ഞ്ഞു മി­ന്നൽ­പോ­ലെ

അ­വി­ടെ­ന്ന­വ­രോ­ടി­യു­ടൻ ചെ­ന്നു്

അവസ്ഥ ശി­ഷ്യ­രോ­ട­റി­യി­ച്ച­പ്പോൾ

ഇ­ങ്ങി­നെ­യ­വർ ചൊ­ന്ന­തു കേ­ട്ട­പ്പോൾ,

ഞ­ങ്ങ­ളും ഗ്ര­ഹി­ച്ചെ­ന്നി­വ­രോ­ട­വർ

കർ­ത്താ­വു­യിർ­ത്തു ശെമോൻ കേ­പ്പാ­യി­ക്കു്

പ്ര­ത്യ­ക്ഷ­നാ­യെ­ന്ന­യാൾ പ­റ­ഞ്ഞ­ഹോ

ഇതു ത­മ്മിൽ പ­റ­ഞ്ഞി­രി­ക്കും­വി­ധൗ

പ്ര­ത്യ­ക്ഷ­നാ­യി വാതിൽ തു­റ­ക്കാ­തെ

അടച്ച വീ­ട്ടി­നു­ള്ളിൽ ശി­ഷ്യ­രു­ടെ

ന­ടു­വിൽ­ച്ചെ­ന്നു­നി­ന്നു മി­ശി­ഹാ­താൻ

സ്വ­ത്വം ചൊ­ല്ലി ശി­ഷ്യർ­ക്കു ഗു­രു­ത്ത­മൻ

ചി­ത്ത­ഭീ­തി നീ­ക്കീ­ടു­വിൻ, ഞാൻ തന്നെ

കൈയും കാലും ശ­രീ­ര­വും നോ­ക്കു­വിൻ

ആ­യ­തി­നാ­ലും വി­ശ്വാ­സം പു­ക്കി­ല്ല

അ­ന്നേ­ര­മീ­ശോ ഭ­ക്ഷ­ണം ചോ­ദി­ച്ചു

അന്നു തേൻ കൂടും മീൻ നു­റു­ക്കു­മീ­ശോ

തി­ന്നു ശി­ഷ്യർ­ക്കു വ­രു­ത്തി വി­ശ്വാ­സം

പി­ന്നെ ദൈ­വ­വാ­ക്കി­ന്നു­ടെ സ­ത്യ­വും

കാ­ട്ടി വി­ശ്വാ­സ­മാ­ക്കി­യ­വർ­ക­ളെ

കേ­ട്ടു­ക­ണ്ട­വർ സ­മ്മ­തി­ച്ചാ­ദ­രാൽ

തൊ­മ്മാ­യ­സ്ഥ­ല­ത്തി­ല്ലാ­ഞ്ഞ­കാ­ര­ണം

ത­ന്മ­ന­സ്സി­ങ്കൽ സംശയം തീർ­ന്നി­ല്ല

ഇതു ശി­ഷ്യ­രു ചൊ­ന്ന­തു കേ­ട്ടാ­റെ

അ­തി­നു­ത്ത­രം ചൊ­ല്ലി­യ­വ­രോ­ടു്

എന്റെ നാഥനെ ഞാൻ തന്നെ കാ­ണേ­ണം

തന്റെ ദ­യാ­വി­ലാ­വിൻ മു­റി­വ­തിൽ

എന്റെ കൈ­വി­രൽ തൊ­ട്ടൊ­ഴി­ഞ്ഞെ­ന്നി­യേ

എന്റെ സംശയം തീ­രു­ക­യി­ല്ല­ഹോ

എന്നു തോ­മ്മാ പ്ര­തി­ജ്ഞ പ­റ­ഞ്ഞാ­റെ

പി­ന്നെ­യെ­ട്ടു­നാൾ ചെന്ന ഞാ­യർ­വാ­രേ

വീ­ട്ട­ക­ത്തു ശിഷ്യ ജ­ന­മെ­ല്ലാ­വ­രും

പൂ­ട്ടി വാ­തിൽ­ക്ക­ക­ത്തി­രി­ക്കു­ന്ന­പ്പോൾ

അ­തി­നു­ള്ളി­ലെ­ഴു­ന്നെ­ള്ളി ത­മ്പു­രാൻ

പ്ര­ത്യ­ക്ഷ­നാ­യ­രുൾ ചെ­യ്തു സ­ത്വ­രം:

തോ­മ്മാ­വാ, നീ മു­റി­വ­തിൽ തൊ­ട്ടു­കൊൾ

നി­ന്മ­ന­സ്സി­ലെ­സ്സം­ശ­യം തീർ­ക്കെ­ടോ.

ചെ­ന്നു കൈ­വി­രൽ തൊ­ട്ടു മു­റി­വ­തിൽ

തീർ­ന്നു സംശയം, വി­ശ്വ­സി­ച്ചാ­ന­വൻ

തന്റെ തൃ­ക്കാൽ വ­ന്ദി­ച്ചു­ണർ­ത്തി­ച്ചു­ടൻ:

എന്റെ നാ­ഥ­നും ത­മ്പു­രാ­നും നീയേ

എന്നു തൊ­മ്മാ പ­റ­ഞ്ഞ­പ്പോൾ നായകൻ

ഇന്നു നീ­യെ­ന്നെ­ക്ക­ണ്ടു വി­ശ്വാ­സ­മാ­യ്

എ­ന്നെ­ക്കാ­ണാ­തെ കേ­ട്ടു­ള്ള­ഴി­വോ­ടെ

എന്നെ വി­ശ്വ­സി­ക്കു­ന്ന­വൻ ഭാ­ഗ്യ­വാൻ.

മീൻ­പി­ടി­പ്പാ­നാ­യ­ക്കാ­ലം ശി­ഷ്യ­രിൽ

കേ­പ്പാ, യോ­ഹ­ന്നാൻ പോയി ക­ട­ല­തിൽ

ആ രാ­ത്രി­യൊ­രു മീനും ല­ഭി­ച്ചി­ല്ല

നേ­ര­വും വെ­ളു­ത്തീ­ടു­ന്ന കാ­ല­ത്തു

കടൽതൻ ക­രെ­നി­ന്നു മി­ശി­ഹാ­താൻ

കൂ­ട്ടു­വാൻ ശി­ഷ്യ­രോ­ടു ചോ­ദി­ച്ച­പ്പോൾ

ആ­ള­റി­യാ­തെ­യി­ല്ലെ­ന്നു ചൊ­ന്ന­വർ

വളരെ വേ­ല­ചെ­യ്തു ല­ഭി­ച്ചി­ല്ല

അ­വ­രി­ങ്ങ­നെ ചൊ­ന്ന­തു­കേ­ട്ട­പ്പോൾ

അ­വ­രോ­ട­രുൾ ചെ­യ്തു മി­ശി­ഹാ­താൻ

തോ­ണി­ക്കു വ­ല­ഭാ­ഗ­ത്തു വീ­ശു­വിൻ

കാണും മ­ത്സ്യ­ങ്ങൾ കി­ട്ടു­മെ­ന്നി­ങ്ങി­നെ

ക­ല്പ­ന­കേ­ട്ടു വീശി വലയില-​

നല്പം മീനും നി­റ­ഞ്ഞോ­ര­ന­ന്ത­രം

അ­പ്പോ­ളാ­വ­ല പൊ­ക്കു­വാൻ ദ­ണ്ഡ­മാ­യ്

കേ­പ്പാ നാ­ഥ­നി­യാ­ളെ­ന്ന­റി­ഞ്ഞു­ടൻ

ചാടി തോ­ണി­യിൽ­നി­ന്നു ക­ട­ല­തിൽ

ഉടൻ നീ­ന്തി­യ­ണ­ഞ്ഞു ക­ര­യ്ക്ക­യാൾ

ക­ര­ക്കെ­ല്ലാ­രും വ­ന്ന­ണ­ഞ്ഞ­ക്ഷ­ണം

ആ­രെ­ന്നെ­ല്ലാ­രും ചി­ന്തി­ച്ചു മാനസേ

അ­ന്നേ­ര­മ­പ്പം തീ­ക്ക­നൽ മീ­നു­മാ­യ്

വന്നു ശി­ഷ്യർ ഭ­ക്ഷി­ച്ച­ന­ന്ത­രം

മീ­നു­മ­പ്പ­വും പ­കു­ത്തു തി­ന്മാ­നാ­യ്

താ­ന­വർ­ക്കു കൊ­ടു­ത്തു ക­രു­ണ­യാൽ

ഭ­ക്ത­പ്രി­യൻ പരൻ ക­രു­ണാ­ക­രൻ

ഭ­ക്ത­വാ­ത്സ­ല്യ­മി­ങ്ങി­നെ കാ­ട്ടി­നാൻ

തീൻ ക­ഴി­ഞ്ഞു കേ­പ്പാ­യോ­ടു ചോ­ദി­ച്ചു:

കേൾ­ക്ക കേ­പ്പാ നീ­യെ­ന്നെ സ്നേ­ഹി­ക്കു­ന്നോ?

കർ­ത്താ­വേ­യ­തു നീ­യ­റി­യു­ന്ന­ല്ലോ

ഉ­ത്ത­ര­മി­തു­കേ­ട്ടു മി­ശി­ഹാ­താൻ

എന്റെ ആടുകൾ മേ­യ്ക്ക നീ­യെ­ന്നു­ടൻ

പി­ന്നെ­യു­മ­തു ചോ­ദി­ച്ചു കേ­ട്ടി­തു

മൂ­ന്നാം­വ­ട്ട­വും ചോ­ദി­ച്ച­കാ­ര­ണം

മ­നോ­സം­ഭ്ര­മ­ത്തോ­ടു­ണർ­ത്തി­ച്ച­യ്യാൾ

നി­ന്റെ ക­ണ്ണി­ന്നു ര­ഹ­സ്യ­മി­ല്ല­ല്ലോ?

നി­ന്നെ സ്നേ­ഹ­മു­ണ്ടെ­ന്ന­റി­ഞ്ഞ­ല്ലോ നീ

അ­ന്നേ­ര­മീ­ശോ കേ­പ്പാ­യെ കേ­ട്ടു­കൊൾ

എ­ന്റെ­യാ­ടു­കൾ മേ­യ്ക്കു വ­ഴി­പോ­ലെ

ബാ­ല്യ­മു­ള്ള­പ്പോൾ പോം നി­ന്മ­ന­സ്സു­പോൽ,

കാലം വ­ന്നീ­ടു­മെ­ന്നു മ­റ്റൊ­രു­ത്തൻ

നി­ന്നെ­ക്കെ­ട്ടീ­ടും നീ­ട്ടും നീ കൈ­ക­ളും

എ­ന്നെ­യോർ­ത്തു ക്ഷ­മി­ക്കും നീ­യൊ­ക്കെ­യും

മു­മ്പേ പേ­ടി­ക്കു­മെ­ന്ന­രുൾ ചെ­യ്ത­പോൽ

ഇ­പ്പോൾ ത­ന്നെ­പ്ര­തി മ­രി­ക്കു­മെ­ന്നും

ഈ­വ­ണ്ണ­മ­രു­ളി­ച്ചെ­യ്തു കേ­ട്ട­പ്പോൾ

ദേ­വ­നോ­ടു­ണർ­ത്തി­പ്പി­ച്ചു കേ­പ്പാ­താൻ

ഇവ യോ­ഹ­ന്നാ­നെ­ങ്ങ­നെ­യെ­ന്ന­പ്പോൾ

ഞാൻ വ­രു­വോ­ളം പാർ­ക്കു­മെ­ന്നി­ങ്ങ­നെ

നി­ന­ക്കെ­ന്ത­തി­നാ­ലെ­ന്ന­രുൾ ചെ­യ്തു

അ­വ­നി­തു ക­ല്പി­ച്ച­തു കേ­ട്ടു­ടൻ

എ­ന്ന­തു­കൊ­ണ്ടി­രി­ക്കും മ­രി­ക്കാ­തെ

എ­ന്നൊ­രു ബോധം ശി­ഷ്യർ­ക്കു­തോ­ന്നി­പ്പോ­യ്

ത­മ്പു­രാ­ന­രു­ളി­ച്ചെ­യ്തി­ല്ല­താ­നും

ഞാൻ വ­രു­വോ­ളം പാർ­ക്കു­മ­തേ­യു­ള്ളൂ

പ­തി­മൂ­ന്നാം പാദം സ­മാ­പ്തം.

പ­തി­ന്നാ­ലാം പാദം

കർ­ത്താ­വു തന്റെ മാ­താ­വി­നും ശി­ഷ്യർ­ക്കും ഒ­ടു­ക്കം കാ­ണ­പ്പെ­ട്ടു. തന്റെ മോ­ക്ഷാ­രോ­ഹ­ണ­വും റൂ­ഹാ­ദ്ക്കു­ദ­ശാ­യെ യാ­ത്ര­യാ­ക്കു­ന്ന വി­വ­ര­വും, ശി­ഷ്യർ­ക്കു­വ­രു­ന്ന സ­ങ്ക­ട­ങ്ങ­ളിൽ അവരെ സ­ഹാ­യി­ക്കു­മെ­ന്നും മ­റ്റും അ­രു­ളി­ച്ചെ­യ്ത­തും, അ­വ­രു­ടെ മു­മ്പാ­കെ കർ­ത്താ­വു മോ­ക്ഷ­ത്തിൽ എ­ഴു­ന്ന­ള്ളി­യ­തും, പ­ത്താം­നാൾ റൂ­ഹാ­ദ്ക്കു­ദ­ശാ ഇ­റ­ങ്ങി­യ­തും, തന്റെ ശി­ഷ്യ­രിൽ റൂ­ഹാ­ദ്ക്കു­ദ­ശാ­യു­ടെ വെ­ളി­വു പ്ര­കാ­ശി­ച്ച­തും ശ്ലീ­ഹ­ന്മാർ പല ഭാഷകൾ സം­സാ­രി­ക്കു­ന്ന­തി­നെ കേ­ട്ടു് എല്ലാ ജ­ന­ങ്ങ­ളും അ­ത്ഭു­ത­പ്പെ­ട്ട­തും, കേ­പ്പാ പ്ര­സം­ഗി­ച്ച­തി­ന്മേൽ എ­ല്ലാ­വ­രും അ­റി­ഞ്ഞു് ആ­ഗ്ര­ഹ­പ്പെ­ട്ടു­കൊ­ണ്ടു് അവരിൽ മൂ­വാ­യി­രം ജ­ന­ങ്ങൾ സ­ത്യ­ത്തെ അ­നു­സ­രി­ച്ചു് മാ­മ്മോ­ദീ­സാ കൈ­ക്കൊ­ണ്ട­തും, ശ്ലീ­ഹ­ന്മാർ സ­ത്യ­വേ­ദം അ­റി­യി­പ്പാ­നാ­യി എർ­ദ്ദി­ക്കി­ലേ­ക്കു തി­രി­ഞ്ഞ­തും.

ഇ­ന്നി­വാ­സ­മി­നി­ക്കി­ല്ല ഭൂ­മി­യിൽ

എ­ന്ന­മ്മ­യോ­ടും ശി­ഷ്യ­ജ­ന­ത്തോ­ടും

എൻ പി­താ­വെ­ന്നെ­പ്പാർ­ത്തു വി­ളി­ക്കു­ന്നു

ഞാൻ പോവാൻ വട്ടം കൂ­ട്ടു­ന്നു ക­ന്യ­കേ

ഞാൻ പോ­യാ­ലു­മ­മ്മേ നി­ന്റെ ബു­ദ്ധി­യിൽ

മാ­ന­സ­ത്തി­ലും പാർ­ക്കു­ന്ന­ല്ലോ സദാ

സൂ­ര്യൻ ക­ണ്ണാ­ടി­യി­ലെ­ന്ന­തു­പോ­ലെ

ആര്യൻ നി­ന്റെ­യാ­ത്മാ­വിൽ വി­ള­ങ്ങു­ന്നു

എ­ന്നെ­ക്കാ­ണ്മ­തി­ന്നാ­ശ വർ­ദ്ധി­ക്കി­ലോ

ഞാൻ സ­മീ­പ­ത്തു­ണ്ടെ­ന്നു ധ­രി­ച്ചാ­ലും

സർ­വ്വ­മം­ഗ­ല­പ്രാ­പ്തി­ക്കു കാ­ല­മാ­യ്

സർവ്വ സു­ലോ­ക­രാ­രാ­ധി­ക്കു­ന്നി­തു്

സ്വർ­ലോ­കം പ്രതി പു­റ­പ്പെ­ടു­ന്നു ഞാൻ

ആ­ലോ­ക­മെ­ന്നേ­യാ­ഗ്ര­ഹി­ക്കു­ന്നി­തു്

നി­ന്നെ­ക്കൂ­ട­വേ കൊ­ണ്ടു­പോ­യീ­ടു­വാൻ

ഇന്നു ബാ­വാ­ടെ ക­ല്പ­ന­യി­ല്ല­ല്ലോ

സ്വർ­ന്നി­ധി നി­ന­ക്കി­ന്നി­യും കൂ­ടു­വാൻ

നിൻ­വൃ­ത്തി ഫ­ല­മി­ത­ല്ലോ ക­ന്യ­കേ

ഭൂ­മി­യിൽ ജീ­വി­ച്ചി­രി­ക്കു­ന്ന നാളിൽ

സം­ഗ­തി­യ­തി­നെ­ന്ന­റി­ഞ്ഞ­ല്ലോ നീ

ഭാ­ഗ്യ­ലോ­കേ സു­ഖ­മേ­ക­മേ­യു­ള്ളു

ഭാ­ഗ്യ­കാ­ര­ണ­ധ­ന­ങ്ങ­ളെ നേടുക

ഈ­ലോ­ക­ത്തി­ലെ­യ­തി­നു­ള്ളു യത്നം

ആ­ലോ­ക­ത്തി­ലാ­ന­ന്ദി­ച്ചു വാ­ഴു­വാൻ

ച­ന്ദ്രാ­ദി­ത്യ­നു­മൊ­ന്നി­ച്ചു വാ­ങ്ങു­മ്പോൾ

മന്ദം ഭൂ­മി­യിൽ കൂ­രി­രു­ട്ടാ­യ് വരും

മാ­താ­പി­താ­വ­ങ്ങൊ­ന്നി­ച്ചു വാ­ങ്ങി­യാൽ

പു­ത്ര­ന്മാർ­ക്ക­പ്പോ­ളെ­ന്തു ത­ണു­പ്പു­ള്ളു?

ഞാൻ ഫ­ല­വൃ­ക്ഷം ന­ട്ടു­മു­ള­പ്പി­ച്ചു

നി­ന്റെ ദ­യ­യാ­ല­തു വ­ള­രേ­ണം1

എ­ന്തു­വേ­ണ്ടു­വ­തൊ­ക്ക­യും ചൊൽക നീ?

ഒ­ത്ത­പോ­ലെ ഞാൻ കൽ­പ്പി­പ്പാൻ സർ­വ്വ­തും

പോയാൽ ഞാൻ പി­ന്നെ റൂ­ഹാ­യെ­യ­യ­പ്പാൻ

അ­യ്യാൾ നി­ന്നെ­യു­മേ­റെ സ്നേ­ഹി­ക്കു­ന്നു

നി­ന്നിൽ വാ­സ­മ­യ്യാൾ­ക്കു വേ­ണ­മ­തും

തൻ­തി­രു­മ­ന­സ്സാ­വി­ധ­മാ­യ­തു്

അ­പ­രി­ച്ഛേ­ദ്യ­ഗു­ണ­സ­ഞ്ച­യ­ത്താൽ

സ­മ്പൂർ­ണ്ണം നി­ന­ക്ക­യ്യാൾ വ­രു­ത്തീ­ടും

നി­ന്നെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­വ­തി­ന്നു ഞാൻ

പി­ന്നെ­യും വ­രു­മെ­ന്ന­ത­റി­ഞ്ഞാ­ലും

എന്റെ ശ്ലീ­ഹാ­ക­ളെ­ന്റെ ശി­ഷ്യ­ന്മാ­രും

എ­നി­ക്കു­ള്ള­വ­രെ­ന്ന­ത­റി­വ­ല്ലോ?

അ­വർ­ക്കു ഗുണം ചൊ­ല്ലി­ക്കൊ­ടു­ക്കേ­ണം

ഞാൻ വൃഥാ നി­ന്നോ­ടെ­ന്തു പ­റ­യു­ന്നു?

ഞാൻ ചൊ­ല്ലാ­ഞ്ഞാ­ലും നീയതു ചെ­യ്തീ­ടും

ഞാൻ ക­ല്പി­ച്ചി­ട്ടു ചെ­യ്യു­ന്ന­തി­ഷ്ട­മാം

എ­ന്നാൽ ചെ­യ്താ­ലും പി­താ­വി­തി­ങ്ങ­നെ

നി­ന്നോ­ടു ക­ല്പി­ച്ചെ­ന്ന­ത­റി­ഞ്ഞാ­ലും

നി­ന്റെ­യ­പേ­ക്ഷ­കൊ­ണ്ടു മമ സഭ

ജ­ന­നി­യെ! വർ­ദ്ധി­ക്കേ­ണം ഭൂ­മി­യിൽ

എ­നി­ക്ക­മ്മ പോ­ലെ­യെ­ന്നു­മ­മ്മ നീ

സ­ന്തോ­ഷം വാഴ്ക മൽ പ്രിയ ക­ന്യ­കേ

പു­ത്രാ! പോക നീ­യെ­ന്നു നാ­രീ­മ­ണി

ധാ­ത്രി നി­ന­ക്കു യോ­ഗ്യ­സ്ഥ­ല­മ­ല്ല

ആ­കാ­ശ­ത്തി­ലെ സു­രൂ­പാ­രൂ­പി­കൾ

ഉ­ത്കൃ­ഷ്ട ജ­യ­വ­ന്ദ­നം ചൊ­ല്ലു­ന്നു

സ്രാ­പ്പേ­യാ­ദി മാ­ലാ­ഖ­മാർ ഘോ­ഷ­മാ­യ്

സ്വ­പ്ര­ഭു­വി­നെ­യാ­ഗ്ര­ഹി­ച്ചീ­ടു­ന്നു

പോ­ക­ത്രി­ലോ­ക­രാ­ജ്യം വാ­ണീ­ടു­ക

സ­ങ്ക­ട­ലോ­കേ­യി­രു­ന്ന­തു­മ­തി

എന്റെ കാ­ര്യം നി­ന­ക്കൊ­ത്തീ­ടും പോലെ

എൻ മ­ന­സ്സു നീ ക­ല്പി­ക്കും­പോൽ സദാ

നി­ന്റെ ദാസി ഞാ­നെ­ന്നൊ­ര­നു­ഗ്ര­ഹം

നി­ന­ക്കു­ള്ള­തെ­നി­ക്കു മ­തി­മ­തി.

നീ­പോ­യാൽ മമ പ്രാ­ണൈ­ക നായകാ

നിൻ പ­രി­ശ്ര­മം മ­റ­ന്നു പോ­ക­ല്ലേ

നി­ന്റെ ചോര വി­ല­യാ­ലെ നീ കൊ­ണ്ട­തു

നിൻ­കാ­രു­ണ്യ­ത്താൽ ര­ക്ഷി­ച്ചു­കൊ­ള്ളു­ക

ബ­ല­ഹീ­ന­ജ­ന­മെ­ന്ന­റി­വ­ല്ലോ

ബാ­ല­രെ­പ്പോ­ലെ താ­ങ്ങി ന­ട­ത്തു­ക

ക­യ്യ­യ­യ്ക്കു­മ്പോൾ വീ­ണീ­ടും ബാലകർ

നായകാ. ന­ര­രി­ങ്ങ­നെ­യ­ല്ല­യോ?

നീ തു­ട­ങ്ങി­യ വൃ­ത്തി തി­ക­യ്ക്ക­ഹോ

സ­ന്ത­ത­മ­വർ നി­ന്നെ സ്തു­തി­ക്ക­ട്ടെ

ഇ­ത­മ്മ­ദ­യാ­വി­ന്നു­ടെ­യ­മ്മ­പോൽ

തൻ തൃ­ക്കാൽ മു­ത്തി തഴുകി പു­ത്ര­നെ

സ­ന്തോ­ഷ­ത്തി­ന്റെ മഴയും ക­ണ്ണു­ി­നാൽ

വീ­ഴ്ത്തി മി­ശി­ഹാ താ­നു­മെ­ഴു­ന്നെ­ള്ളി

പി­ന്നെ­യു­മീ­ശോ ഭൂ­മി­ര­ക്ഷാ­ക­രൻ

ചെ­ന്നു ശി­ഷ്യ­രെ­ക്ക­ണ്ട­രു­ളി­ച്ചെ­യ്തു

“എന്റെ പു­ത്ര­രേ യെ­റോ­ശ­ലം പുരേ

നി­ങ്ങൾ പാർ­ക്കേ­ണ”മെ­ന്ന­രു­ളി­ച്ചെ­യ്തു

പി­താ­വൊ­ത്ത പോ­ല­വി­ടെ റൂ­ഹാ­ടെ

ശക്തി നി­ങ്ങൾ­ക്കു­ണ്ടാ­കു­മ­വി­ടു­ന്നു്

ഞാൻ പി­താ­വി­ന്റെ പ­ക്കൽ­പ്പോ­കു­ന്നി­തു

എ­ന്ന­രുൾ ചെ­യ്ത­നേ­ര­ത്തു ശി­ഷ്യ­രും

അ­ന്നേ­രം യൂ­ദ­ന്മാ­രു­ടെ രാ­ജ്യ­ത്തെ

ന­ന്നാ­ക്കു­ന്ന­തെ­പ്പോ­ളെ­ന്നു­ചോ­ദി­ച്ചു.

അ­വ­രോ­ടി­പ്പോ­ളി­ത­റി­ഞ്ഞീ­ടു­വാൻ

ആ­വ­ശ്യ­മി­ല്ല, നി­ങ്ങൾ­ക്ക­ടു­ത്തി­ല്ല

താതൻ ക­ല്പി­ക്കും­പോൽ വരും സർ­വ­വും

അ­ത­റി­ഞ്ഞി­ട്ടു­കാ­ര്യം നി­ങ്ങൾ­ക്കെ­ന്തു?

റൂ­ഹാ­ദ­ക്കു­ദ­ശാ­യി­റ­ങ്ങും നേരം

സഹായം നി­ങ്ങൾ­ക്കു­ണ്ടാ­കും ശ­ക്തി­യും

എ­നി­ക്കു നി­ങ്ങൾ സാ­ക്ഷി­ക­ളാ­ക­ണം

എന്റെ വേ­ദ­വും നീളെ ന­ട­ത്ത­ണം

വി­ശ്വ­സി­ച്ച­വർ രക്ഷ ല­ഭി­ച്ചീ­ടും

വി­ശ്വ­സി­ക്കാ­ത്തോർ­ക്കു­ണ്ടാ­കും ശി­ക്ഷ­യും

വ­മ്പ­രു­ടെ­യും രാ­ജാ­ക്കൾ ത­ങ്ങ­ടെ

മു­മ്പി­ലും കൊ­ണ്ടു­പോ­യീ­ടും നി­ങ്ങ­ളെ

നി­ങ്ങ­ളെ­ശ്ശാ­സി­ക്കും ഭയം നീ­ക്കു­വിൻ

നി­ങ്ങ­ടെ ദേ­ഹ­ത്തോ­ടെ­യാ­വ­തു­ള്ളു

നി­ങ്ങ­ടെ­യാ­ത്മാ­വോ­ടാ­വ­തി­ല്ല­ല്ലോ

നി­ങ്ങ­ളിൽ റൂഹാ പ­റ­ഞ്ഞീ­ടും തദാ

വേ­ദ­നേ­രി­ന്നു പ്ര­ത്യ­ക്ഷം കാ­ട്ടു­വാൻ

ഞാൻ ദാനം ചെ­യ്വാൻ നി­ങ്ങ­ളാൽ­പ്രാർ­ത്ഥി­തം

നി­ങ്ങൾ­ക്കു വേ­ണ്ടു­ന്ന­തെ­ല്ലാം തോ­ന്നി­പ്പാൻ

“നി­ങ്ങ­ളി­ന്നു പ­റ­യു­ന്നോ­ര­ല്ല­ഹോ

ഭൂ­മ്യ­ന്ത­ത്തോ­ള­വും സ­ഹി­ച്ചീ­ടു­വിൻ

സ­മ്മാ­നം പി­ന്നെ ക­ല്പി­ച്ചു നൽ­കു­വാൻ

ഇ­പ്ര­കാ­രം മി­ശി­ഹാ­യ­രുൾ ചെ­യ്തു”

തൻ പ്ര­താ­പ­യാ­ത്ര­യ്ക്കു് സ­മ­യ­മാ­യ്

സാ­യി­ത്തെ­ന്ന മ­ല­യി­ലെ­ഴു­ന്നെ­ള്ളി,

ദ­യാ­വി­ന്നു­ടെ ര­ശ്മി­യും വീ­ശി­ച്ചു.

പർ­വ്വ­താ­ഗ്രേ താൻ പ്രാ­പി­ച്ചു­ത­മ്പു­രാൻ

അ­വി­ടെ­നി­ന്നു­യാ­ത്ര തു­ട­ങ്ങി­നാൻ.

തൃ­ക്കൈ­യും പൊ­ക്കി­യാ­ശീർ­വ്വാ­ദം ചെ­യ്തു

തൃ­ക്കൺ­പാർ­ക്ക­യും മാ­തൃ­ശി­ഷ്യ­രെ­യും

ത്രി­ലോ­കം വി­ള­ങ്ങു­ന്ന പ്ര­ഭാ­വ­ത്താൽ

ത്രി­ലോ­ക­പ്ര­ഭു ഭൂമി ര­ക്ഷാ­ക­രൻ

മ­ന്ദ­സ്മി­തം ദ­യാ­ഭാ­വ­ത്തോ­ടു­താൻ

മന്ദം മന്ദം പൊ­ങ്ങി തന്റെ ശ­ക്തി­യാൽ

തൻ ശി­ഷ്യർ­ക്കു ക­ണ്ണെ­ത്തു­വോ­ള­മി­വ

ദർ­ശ­ന­ത്തി­ങ്കൽ നി­ന്നു­മ­ന­ന്ത­രം

തേർ­പോ­ലെ മേ­ഘ­മ­ടു­ത്തു­പൊ­ങ്ങി­ച്ചു

താൻ പി­ന്നെ ദ്രു­തം സ്വ­ദേ­ശം പ്രാ­പി­ച്ചു

സർ­വ്വേ­ശൻ സിം­ഹാ­സ­നം പു­ക്കു­ശേ­ഷം

സർ­വ്വ­മം­ഗ­ല­ഘോ­ഷ­മ­ന­വ­ധി

വെ­ളു­ത്തു­ള്ള കു­പ്പാ­യ­ത്താ­ല­ന്നേ­രം

ആളുകൾ ര­ണ്ടി­റ­ങ്ങി­പ്പ­റ­ഞ്ഞി­തു്

ഗ്ലീ­ലാ­ക്കാ­രേ! നി­ങ്ങ­ളെ­ന്തി­ങ്ങ­നെ

മേ­ല്പോ­ട്ടു­നോ­ക്കി നി­ല്ക്കു­ന്നു? ര­ക്ഷ­കൻ

സ്വർ­ല്ലോ­ക­ത്തി­ലെ­ഴു­ന്ന­ള്ളി നായകൻ

വരും പി­ന്നെ­യു­മെ­ന്ന­തു­റ­ച്ചാ­ലും

സ്വർ­ലോ­ക­ത്തി­ലെ സ­ജ്ജ­ന­ഘോ­ഷ­വും

ന­ര­വർ­ഗ്ഗ­ത്തി­ന്ന­സ്ത­മ­ഹ­ത്വ­വും

വാ­ക്കി­നാൽ വി­ഷ­യ­മ­ല്ല നിർ­ണ്ണ­യം

സ­ക­ലേ­ശ­ത്വം പി­താ­വും നൽ­കി­നാൻ,

ഇ­തു­കേ­വ­ലം പറയാ ശേ­ഷ­വും

ചി­ത്ത­ത്തിൽ നി­രൂ­പി­പ്പാ­ന­വ­കാ­ശം

ഏറെ ചി­ന്തി­ച്ചു­കൊ­ണ്ടു­വെ­ന്നാ­കി­ലും

ഏ­റെ­ചി­ന്തി­ച്ചാൽ ശേ­ഷി­ക്കും പി­ന്നേ­യും

സർ­വേ­ശ­ത്വം കൊ­ടു­ത്ത­തു­കേൾ­ക്കു­മ്പോൾ

ദൈ­വ­പു­ത്ര­നി­യ്യാ­ളെ­ന്നി­രി­ക്കി­ലും

സ്വ­ഭാ­വ­ത്താ­ല­തു­ണ്ടാ­യി സ­ന്ത­തം

പ്ര­ഭു­ത്വം നി­ന­ക്കും സ്വ­തേ­യു­ള്ള­തും

താൻ മാ­നു­ഷ­സ്വ­ഭാ­വ­ത്തി­ന്നു­മ­തു്

ത­മ്പു­രാൻ കൊ­ടു­ത്തെ­ന്ന­റി­വാ­ന­ത്രേ

ദ­ക്ഷി­ണ­മാ­യ ബാ­വാ­ടെ ഭാ­ഗ­ത്തു

ര­ക്ഷ­ക­നി­രി­ക്കു­ന്നെ­ന്നു ചൊ­ന്ന­തു്

അവിടെ നി­ന്നു പ­ത്താം നാൾ പു­ലർ­കാ­ലേ

സു­വി­ശ്വാ­സി­കൾ ശ്ലീ­ഹാ­ജ­ന­ങ്ങ­ളും

കൂ­ടി­യെ­ല്ലാ­വ­രും പാർ­ക്കു­ന്ന ശാ­ല­യിൽ

കൊ­ടു­ങ്കാ­റ്റി­ന്റെ വ­ര­വി­തെ­ന്ന­പോൽ

സ്വരം കേൾ­ക്കാ­യി വീ­ടു­നി­റ­ച്ചി­തു്

തീ­രൂ­പ­ത്തി­ലും നാ­വു­കൾ കാ­ണാ­യി

ശീതളം പോ­ക്കും നല്ല നി­രു­പ­ണ

ചേ­ത­സി­ദ­യാ­വോ­ടു ശോ­ഭി­ക്കു­ന്നു

പാവനം വ­രു­ത്തീ­ടു­മ­ക്കാ­ര­ണം

പാ­വ­ക­രൂ­പ­ത്തി­ങ്ക­ലി­റ­ങ്ങി നാൻ

ഓ­രോ­രു­ത്തൻ മേ­ലി­രു­ന്നു കൃ­പ­യാൽ

സർ­വ­ജ­ന­വും നി­റ­ഞ്ഞു റൂ­ഹാ­യാൽ

ബാ­വാ­ഭൂ­മി­യെ സൃ­ഷ്ടി­ച്ച­ന­ന്ത­രം

ദേവജൻ ര­ക്ഷി­ച്ചു റൂ­ഹാ­യെ നൽകി

ഇന്നു റൂ­ഹാ­യി­റ­ങ്ങി­യ കാരണം

സർ­വ­ലോ­ക­രു­മാ­ന­ന്ദി­ച്ചീ­ടു­വി­േൻ

തിന്മ നീ­ക്കാ­നും ന­ന്മ­നി­റ­പ്പാ­നും

നിർ­മ്മ­ല മ­ന­സ്സ­വർ­ക്കു­ണ്ടാ­വാ­നും

പേ­ടി­പോ­ക്കു­വാൻ കേ­ടു­കൾ തീർ­പ്പാ­നും

നാ­ടെ­ല്ലാം ഭയം നീ­ക്കി ന­ട­പ്പാ­നും

ഇ­പ്പോൾ റൂ­ഹാ­ദ­ക്കു­ദ­ശാ ത­മ്പു­രാൻ

കല്പന മാ­ന­സ­ത്തി­ങ്കൽ വാ­സ­മാ­യ്

മു­മ്പിൽ മി­ശി­ഹാ ചൊ­ന്ന­പോൽ വ­ന്നി­തു

ത­മ്പു­രാൻ പു­ത്ത­നാ­യി ക­ല്പി­ച്ച­തു്

സ്വാ­മി­ത­ന്നു­ടെ ദേ­ഹ­ദ­ഗു­ണ­വ­ഴി

ഭൂ­മി­യിൽ നീളെ ന­ട­ത്തി­ക്കൊ­ള്ളു­വാൻ

മാ­ന്ദ്യം ക്ഷ­യി­ച്ചി­ട്ടു­ഷ്ണ­മു­ണ്ടാ­കേ­ണം

ത­ന്മൂ­ലം തീ­നാ­വാ­യി­ട്ടി­റ­ങ്ങി താൻ

അ­ങ്ങു­ന്നു­ള്ളിൽ തോ­ന്നി­ച്ച­തെ­പ്പേ­രു­മെ

അ­ന്നെ­ല്ലാ­വ­രും ചൊ­ല്ലി മ­ടി­യാ­തെ

മു­മ്പിൽ സ്ത്രീ­യു­ടെ വാ­ക്കി­നാൽ പേ­ടി­ച്ച

കേ­പ്പാ­താ­ന­പ്പോൾ സം­ഭ്ര­മം നീ­ക്കി­നാൻ

വ­മ്പ­ന്മാ­രു­ടെ സ­മ­ക്ഷ­ത്തി­ങ്ക­ലും

ത­മ്പു­രാൻ മി­ശി­ഹാ­യെ­യ­റി­യി­ച്ചു

പ­ല­ഭാ­ഷ­ക­ളി­വർ പ­ഠി­ക്കാ­തെ

ന­ല്ല­പോ­ലെ പ­റ­യു­ന്ന­ത­ത്ഭു­തം

മാ­നു­ഷർ­ക്ക­റി­യാ­ത്ത പ്ര­വൃ­ത്തി­കൾ

അ­നേ­ക­വി­ധം ദർ­ശി­ച്ചാ ലോ­ക­രും

ആ­ശ്ച­ര്യം കണ്ടു നേ­രി­നെ ബോ­ധി­ച്ചു

മി­ശി­ഹാ­യെ വി­ശ്വ­സി­ച്ചു തേ­റി­നാർ

ചിലർ ചൊ­ല്ലു­ന്നു: പാ­ന­മ­ത്താ­ലി­വർ

വി­ലാ­സി­ച്ചു പു­റ­പ്പെ­ട്ടി­രി­ക്കു­ന്നു.

ശേമോൻ കേപ്പായന്നേരമുരചെയ്തു-​

ഇ­മ്മ­നു­ഷ്യ­രി­ലെ­ന്തി­തു തോ­ന്നു­വാൻ

പാ­ന­ത്താൽ പലഭാഷ പ­റ­യു­മോ?

മു­മ്പി­ലാ­രി­തു ക­ണ്ട­തും കേ­ട്ട­തും

അതല്ല, ദി­ന­മി­പ്പോ­ളു­ദി­ച്ച­തു്

മ­ത്ത­ന്മാ­രു­ടെ സം­സാ­ര­മ­ല്ലി­തു

നി­ങ്ങൾ കൊ­ല്ലി­ച്ച മി­ശി­ഹാ ത­മ്പു­രാൻ

തന്റെ റൂ­ഹാ­യെ­യി­പ്പോ­ളി­റ­ക്കി താൻ

നി­വ്യ­ന്മാ­രി­തു മു­മ്പി­ല­റി­യി­ച്ചു

അ­വർ­ക­ളു­ടെ വാചകം നോ­ക്കു­വിൻ

അയാൾ വ­ന്നി­പ്പോൾ വി­സ്മ­യം കാ­ട്ടു­ന്നു

പ്രി­യ­ത്തോ­ടു മി­ശി­ഹാ­യെ­ത്തേ­റു­വിൻ

കൺ­തു­റ­ന്നു ക­ണ്ടീ­ടു­വാൻ കാ­ല­മാ­യ്

ചെ­യ്ത­തു­മി­പ്പോ­ളു­റ­ച്ചു­കൊ­ള്ളു­വിൻ

കാ­രു­ണ്യ­ത്തി­ന്റെ കാ­ല­മി­പ്പോ­ളു­ണ്ടു്

നി­രു­പ­കാ­ര­മ­തു ക­ള­യ­ല്ലെ

അ­തു­കേ­ട്ടി­ട്ടു മൂ­വാ­യി­രം ജനം

സ­ത്യ­വേ­ദ­വും ബോ­ധി­ച്ചു സ­ത്വ­രം

ശ്ലീ­ഹ­ന്മാർ സ­ത്യ­വേ­ദം ന­ട­ത്തു­വാൻ

മ­ഹി­തോ­റും ന­ട­ന്നു പലവഴി.

പ­തി­ന്നാ­ലാം പാദം സ­മാ­പ്തം.

അർ­ണ്ണോ­സ് പാ­തി­രി
images/Ernst_von.jpg

ഒരു വൈ­ദേ­ശി­ക സ­ന്ന്യാ­സി­യാ­ണു് അർ­ണ്ണോ­സ് പാ­തി­രി (ജനനം 1681–മരണം: 1732 മാർ­ച്ച് 20). യ­ഥാർ­ത്ഥ­നാ­മം Johann Ernst Hanxleden എ­ന്നാ­ണു്. (യൊവാൻ ഏർണസ് ഹാ­ങ്സിൽ­ഡൻ). ജെ­ഷ്വി­തു് (jesuit,) അഥവാ ‘ഈശോ സഭ’ സ­ന്ന്യ­സി­യാ­യാ­ണു് അ­ദ്ദേ­ഹം പ്ര­വർ­ത്തി­ച്ച­തു്. യൊവാൻ ഏർണസ് ഹാ­ങ്സിൽ­ഡൻ എ­ന്നാ­യി­രു­ന്നു പേ­രെ­ങ്കി­ലും നാ­ട്ടു­ഭാ­ഷ­യിൽ അതു് അർ­ണ്ണോ­സ് എ­ന്നാ­യി.

1681-ൽ ജർ­മ്മ­നി­യി­ലെ ഹാ­നോ­വ­റിൽ ഓ­സ്നാ­ബ്റൂ­ക്കി­നു സ­മീ­പ­മു­ള്ള ഓ­സ്റ്റർ കാ­പ്ലൻ എന്ന സ്ഥ­ല­ത്താ­ണു് അ­ദ്ദേ­ഹം ജ­നി­ച്ച­തു്. എ­ന്നാൽ അ­ന്നാ­ളു­ക­ളിൽ ഇതു് ഹം­ഗ­റി­യു­ടെ ഭാ­ഗ­മാ­യി­രു­ന്നെ­ന്നും അ­തി­നാൽ അ­ദ്ദേ­ഹം ഹം­ഗ­റി­ക്കാ­ര­നാ­ണെ­ന്നു ചില ച­രി­ത്ര­കാ­ര­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ട്ടു­കാ­ണു­ന്നു­ണ്ടു്.

പ്രാ­ഥ­മി­ക വി­ദ്യാ­ഭ്യാ­സ­ത്തെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങൾ ഒ­ന്നും ല­ഭ്യ­മ­ല്ല. എ­ങ്കി­ലും ഏ­താ­ണ്ടു് പ­തി­നെ­ട്ടു ഇ­രു­പ­തു വ­യ­സ്സു­വ­രെ അ­ന്നാ­ട്ടി­ലെ നാ­ട്ടു­ന­ട­പ്പ­നു­സ­രി­ച്ചു­ള്ള വി­ദ്യാ­ഭ്യാ­സ­വും ത­ത്ത്വ­ശാ­സ്ത്ര­വും പ­ഠി­ച്ചു എന്നു ക­രു­തു­ന്നു.

പ­ഠി­ച്ചു കൊ­ണ്ടി­രി­ക്കു­മ്പോൾ ഈശോ സഭാ സ­ന്ന്യാ­സി­യാ­യ വെ­ബ്ബർ പാ­തി­രി­യെ കാണാൻ ഇ­ട­യാ­യ­താ­ണു് ത­ന്നെ­യാ­ണു് ജീ­വി­ത­ത്തി­ലെ വ­ഴി­ത്തി­രി­വാ­യി അർ­ണ്ണോ­സ് പാ­തി­രി ക­ണ­ക്കാ­ക്കി­യ­തു്. ഇ­ന്ത്യ­യി­ലെ ആ­ത്മീ­യ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു് സ­ന്ന­ദ്ധ പ്ര­വർ­ത്ത­ക­രെ തി­ര­ഞ്ഞെ­ടു­ക്കു­വാ­നാ­യാ­ണു് അ­ന്നു് വെ­ബ്ബർ പാ­തി­രി ഓ­സ്നാ­ബ്രൂ­ക്കിൽ എ­ത്തു­ന്ന­തു്. കോ­ഴി­ക്കോ­ട്ടു് കേ­ന്ദ്ര­മാ­ക്കി അന്നു പ്ര­വർ­ത്തി­ച്ചി­രു­ന്ന ഈശോ സ­ഭ­യു­ടെ അ­ധി­കാ­രി­ക­ളാൽ നി­യു­ക്ത­നാ­യി­രു­ന്നു ഫാ. വെ­ബ്ബർ. ഫാ, വെ­ബ്ബ­റി­ന്റെ വ്യ­ക്തി മ­ഹാ­ത്മ്യം ചെ­റു­പ്പ­ക്കാ­ര­നാ­യ അർ­ണ്ണോ­സി­നെ­യും അർ­ണ്ണോ­സി­ന്റെ വി­ന­യ­വും വി­ജ്ഞാ­ന­തൃ­ഷ്ണ­യും സ്നേ­ഹ­ശീ­ല­വും വെ­ബ്ബർ പാ­തി­രി­യേ­യും ആ­കർ­ഷി­ച്ചു. മാതാ പി­താ­ക്ക­ളോ­ടും സ­ഹോ­ദ­ര­ങ്ങ­ളോ­ടും വി­ട­പ­റ­ഞ്ഞു് അ­ദ്ദേ­ഹം വെ­ബ്ബ­റി­ന്റെ സം­ഘ­ത്തിൽ ചേർ­ന്നു.

ആ­ഗ്സ്ബർ­ഗി­ലെ­ത്തി പ്ര­ഥ­മി­ക പ­രീ­ക്ഷ തൃ­പ്തി­ക­ര­മാ­യി വി­ജ­യി­ച്ച അ­ദ്ദേ­ഹം സ­ന്ന്യാ­സാർ­ത്ഥി­പ­ട്ടം നേടി. 1699 ഒ­ക്ടോ­ബർ 3-നു് ഇ­ന്ത്യ­യി­ലേ­യ്ക്കു് തി­രി­ച്ചു. നവംബർ 3-നു് ആ­രം­ഭി­ച്ചു് ഡി­സം­ബർ 15-നു് സി­റി­യ­യിൽ ആ­ദ്യ­ഘ­ട്ടം പൂർ­ത്തി­യാ­യി. ഈ യാ­ത്ര­ക്കി­ട­യിൽ വെ­ബ്ബർ ഈശോ സ­ഭ­യു­ടെ സ­ന്ന്യാ­സ മു­റ­ക­ളി­ലും നി­യ­മാ­വ­ലി­ക­ളി­ലും ഉള്ള അ­വ­ശ്യ­വി­ജ്ഞാ­നം ആ യു­വാ­വി­നു് പ­കർ­ന്നു കൊ­ടു­ത്തു. ഈ യാ­ത്ര­ക്കി­ട­യിൽ 1699 നവംബർ 30-നു് അർ­ണ്ണോ­സ് ഈ­ശോ­സ­ഭാം­ഗ­മാ­യി സ­ന്യാ­സ വ്ര­ത­വാ­ഗ്ദാ­നം ചെ­യ്തു.

സി­റി­യ­യിൽ­നി­ന്നു് അർ­മേ­നി­യ വഴി പേർ­ഷ്യൻ ഗൾ­ഫി­ലെ ബന്ദർ അ­ബ്ബാ­സ് തു­റ­മു­ഖ­ത്തേ­ക്കു് ക­ര­മാർ­ഗ്ഗം സ­ഞ്ച­രി­ച്ചു. അവിടെ നി­ന്നു സൂ­റ­ത്തി­ലേ­യ്ക്കു കപ്പൽ കയറി.

അ­ഞ്ചു് ആ­ഴ്ച­യും അ­ഞ്ചു­ദി­വ­സ­വും ക­പ്പ­ലിൽ യാത്ര ചെ­യ്തു് 1700 ഡി­സം­ബർ 13-നു് സൂ­റ­ത്തി­ലെ­ത്തി. അ­വി­ടെ­വെ­ച്ചു് രോ­ഗാ­തു­ര­രാ­യ വെ­ബ്ബർ പാ­തി­രി­യും ഫാ. വി­ല്യം മേ­യ­റും മൃ­തി­യ­ട­ഞ്ഞു. തു­ടർ­ന്നു് പാ­തി­രി ഗോ­വ­യി­ലേ­യ്ക്കു യാത്ര തി­രി­ച്ചു. 1701-ന്റെ ആ­രം­ഭ­ത്തിൽ ഗോ­വ­യി­ലെ­ത്തി. ഗോ­വ­യിൽ നി­ന്നു് അർ­ണ്ണോ­സ് കൊ­ച്ചി രാ­ജ്യ­ത്തി­ലു­ള്ള സ­മ്പാ­ളൂർ എ­ത്തു­ക­യും (ഇ­ന്നു് കാ­ടു­കു­റ്റി ഗ്രാ­മ­പ­ഞ്ചാ­യ­ത്തിൽ) വൈദിക പട്ടം സ്വീ­ക­രി­ക്കു­ക­യും ചെ­യ്തു. ഭാഷാ പ­ഠ­ന­ത്തിൽ മുൻ­പ­ന്തി­യി­ലാ­യി­രു­ന്ന അ­ദ്ദേ­ഹം സം­സ്കൃ­തം പ­ഠി­ക്കാൻ കാ­ണി­ച്ചി­രു­ന്ന താ­ല്പ­ര്യം മാ­നി­ച്ചു് അ­ന്ന­ത്തെ സാം­സ്കാ­രി­ക പ­ണ്ഡി­ത­ന്മാ­രു­ടെ ആ­സ്ഥാ­ന­മാ­യി­രു­ന്ന തൃ­ശൂ­രി­ലേ­യ്ക്കു് അ­യ­ച്ചു. അ­ദ്ദേ­ഹം പല സാ­ഹി­ത്യ­കാ­ര­ന്മാ­രോ­ടും സു­ഹൃ­ദ്ബ­ന്ധം സ്ഥാ­പി­ച്ചു. എ­ന്നാൽ സം­സ്കൃ­തം പ­ഠി­ക്കു­ക അത്ര എ­ളു­പ്പ­മ­ല്ലാ­യി­രു­ന്നു. അ­ന്നു് ശൂ­ദ്ര­ന്മാ­രെ­പോ­ലും സം­സ്കൃ­തം പ­ഠി­ക്കാൻ സ­മ്മ­തി­ച്ചി­രു­ന്നി­ല്ല. കടൽ ക­ട­ന്നു­വ­ന്ന ഒരു വി­ദേ­ശി­യെ സം­സ്കൃ­തം അ­ഭ്യ­സി­പ്പി­ക്കാൻ അ­ന്ന­ത്തെ ന­മ്പൂ­രി­മാർ ഒ­ട്ടും ത­യ്യാ­റാ­യി­ല്ല. എ­ന്നാൽ ന­മ്പൂ­തി­രി­മാ­രിൽ ഉൽ­പ്പ­തി­ഷ്ണു­ക്ക­ളാ­യ ചിലർ പാ­തി­രി­യു­ടെ വ്യ­ക്തി­പ്ര­ഭാ­വ­ത്തി­ലും വിനയ, വി­ജ്ഞാ­ന­ത്തി­ലും പ്രാ­ഭാ­വി­ത­രാ­യി അ­ദ്ദേ­ഹ­വു­മാ­യി അ­ടു­ത്തി­രു­ന്നു. ഇ­പ്ര­കാ­രം പാ­തി­രി­യു­ടെ ച­ങ്ങാ­തി­മാ­രാ­യി മാ­റി­യ­വ­രാ­യി­രു­ന്നു അ­ങ്ക­മാ­ലി­ക്കാ­രാ­യ കു­ഞ്ഞൻ, കൃ­ഷ്ണൻ എന്നീ രണ്ടു ന­മ്പൂ­തി­രി­മാർ. അവർ അ­ദ്ദേ­ഹ­ത്തി­നെ സം­സ്കൃ­തം അ­ഭ്യ­സി­പ്പി­ച്ചു. താ­ളി­യോ­ല­യി­ലെ­ഴു­തി­യ സി­ദ്ധ­രൂ­പം അവർ അ­ദ്ദേ­ഹ­ത്തി­നു് നൽകി. മ­ഹാ­ഭാ­ര­തം, രാ­മാ­യ­ണം എന്നീ ഇ­തി­ഹാ­സ­കൃ­തി­കൾ പ­ഠി­ച്ചു. ഒ­ട്ടു­മി­ക്ക യൂ­റോ­പ്യ­ന്മാർ­ക്കു ബാ­ലി­കേ­റാ­മ­ല­യാ­യി­രു­ന്ന സം­സ്കൃ­തം അ­ദ്ദേ­ഹം ഗു­രു­മു­ഖ­ത്തു­നി­ന്നു­ത­ന്നെ പ­ഠി­ച്ചെ­ടു­ത്തു. അതു പോ­രാ­ഞ്ഞു് യൂ­റോ­പ്യൻ ഭാ­ഷ­യിൽ സം­സ്കൃ­ത­ത്തി­നു വ്യാ­ക­ര­ണ­ഗ്ര­ന്ഥ­വും എഴുതി. ഇതിനു അ­ദ്ദേ­ഹ­ത്തി­ന്റെ ന­മ്പൂ­തി­രി ച­ങ്ങാ­തി­മാർ ന­ല്ല­വ­ണ്ണം സഹായം ചെ­യ്തി­രു­ന്നു. കൊ­ടു­ങ്ങ­ല്ലൂർ രൂപതാ മെ­ത്രാൻ ജോൺ റി­ബെ­റോ­യു­ടെ കൂടെ നാ­ലു­വർ­ഷ­ത്തോ­ളം സ­ഹ­വ­സി­ച്ചു് പഠനം നിർ­വ്വ­ഹി­ച്ച­താ­യി രേ­ഖ­ക­ളു­ണ്ടു്. പു­ത്തൻ­ചി­റ­യിൽ വെ­ച്ചു് ഉ­ദ­ര­സം­ബ­ന്ധി­യാ­യ അ­സു­ഖ­ബാ­ധി­ത­നാ­യ അർ­ണോ­സ് പാ­തി­രി ചി­കി­ത്സാർ­ത്ഥം വേലൂർ ഗ്രാ­മ­ത്തി­ലേ­യ്ക്കു് മാ­റി­ത്താ­മ­സി­ച്ച­താ­യി ക­രു­ത­പ്പെ­ടു­ന്നു. ച­തു­രം­ഗം, വാ­സ്തു­വി­ദ്യ, ജ്യോ­തി­ഷം, ഭാ­ഷാ­ശാ­സ്ത്രം, കാ­വ്യ­ര­ച­ന എ­ന്നി­വ­യെ കു­റി­ച്ചു് വി­മർ­ശ­നാ­ത്മ­ക­മാ­യ പഠനം ന­ട­ത്തി­യ ആ­ദ്യ­കാ­ല യൂ­റോ­പ്യ­ന്മാ­രിൽ ഒ­രാ­ളാ­യി­രു­ന്നു അർ­ണോ­സ് പാ­തി­രി.

വേ­ലൂ­രി­ലെ പള്ളി

വേ­ലൂ­രി­ലെ പ­ഴ­യ­ങ്ങാ­ടി­യി­ലെ­ത്തി­യ അർ­ണോ­സ് ആദ്യം അവിടെ താൽ­ക്കാ­ലി­ക­മാ­യി ഒരു ചെറിയ പള്ളി പ­ണി­യാൻ ശ്രമം ആ­രം­ഭി­ച്ചു. അ­തി­നാ­യി സ്ഥലം നൽ­കാ­മെ­ന്നു കൊ­ച്ചി രാ­ജാ­വു് ആദ്യം സ­മ്മ­തി­ച്ചെ­ങ്കി­ലും പി­ന്നീ­ടു് പിൻ­മാ­റു­ക­യാ­ണു­ണ്ടാ­യ­തു്. എ­ന്നാൽ, സാ­മൂ­തി­രി­ക്കെ­തി­രെ­യു­ള്ള യു­ദ്ധ­ത്തിൽ കൊ­ച്ചി­രാ­ജാ­വി­നെ സ­ഹാ­യി­ച്ച ക­മാ­ന്റർ ബെർ­ണാർ­ഡ് കെ­റ്റെൽ നിന്ന അർ­ണോ­സി­നെ സ­ഹാ­യി­ച്ചു. എ­ന്നാൽ ഇതു് നാ­ടു­വാ­ഴി ആ­യി­രു­ന്ന ചെ­ങ്ങ­ഴി ന­മ്പ്യാർ, കൊ­ച്ചി രാ­ജാ­വു­മാ­യും ഉള്ള അ­സ്വാ­ര­സ്യ­ങ്ങൾ­ക്കു് വഴി തെ­ളി­യി­ച്ചു. എ­ങ്കി­ലും ആ­ഴ്‌­വാ­ഞ്ചേ­രി ത­മ്പ്രാ­ക്കൾ, ഇ­ല്ലി­ക്കൾ ഇ­ള­യ­തു് എ­ന്നി­വ­രു­മാ­യി പാ­തി­രി സൗ­ഹൃ­ദ­ത്തി­ലാ­കു­ന്നു. പാ­തി­രി­യ്ക്കു താ­മ­സി­ക്കാ­നു­ള്ള പ­ടി­പ്പു­ര മാളിക പ­ണി­യി­ച്ച­തു് ആ­ഴ്‌­വാ­ഞ്ചേ­രി ത­മ്പ്രാ­ക്ക­ളാ­ണെ­ന്നു് അ­ഭി­പ്രാ­യ­മു­ണ്ടു്. പ­ടി­പ്പു­ര­മാ­ളി­ക എന്ന ഗോ­പു­ര­മാ­ണു് ആദ്യം നിർ­മ്മി­ച്ച­തു് അവിടെ താ­മ­സി­ച്ചു­കൊ­ണ്ടാ­ണു് അർ­ണോ­സ് പാ­തി­രി പള്ളി പ­ണി­യു­ന്ന­തി­നു­ള്ള മേൽ­നോ­ട്ടം നിർ­വ്വ­ഹി­ച്ച­തു്. രാ­ജാ­വിൽ നി­ന്നും, ത­ദ്ദേ­ശീ­യ­രാ­യ അ­ക്രൈ­സ്ത­വ­രിൽ നി­ന്നും എ­തിർ­പ്പു­കൾ നേ­രി­ടേ­ണ്ടി വ­ന്ന­തു കാരണം അർ­ണോ­സ് പാ­തി­രി വേ­ലൂ­രി­നു് തൊ­ട്ട­ടു­ത്തു­ള്ള ചി­റ­മൻ­കാ­ടു് (ശ്ര­മം­കാ­ടു്) വെ­ങ്ങി­ല­ശേ­രി അ­യ്യ­പ്പൻ കു­ന്നി­ലേ­യ്ക്കു താമസം മാ­റ്റു­ക­യു­ണ്ടാ­യി. അ­വി­ടെ­യി­രു­ന്നാ­ണു് നിർ­മ്മാ­ണ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു് നേ­തൃ­ത്വം കൊ­ടു­ത്ത­തു്. പള്ളി നിർ­മ്മാ­ണ­ത്തി­നു് അ­നു­മ­തി നൽ­കി­യു­ള്ള ചെ­മ്പോ­ല­യി­ലെ വ­ട്ടെ­ഴു­ത്തിൽ കു­ന്ന­ത്തു് കീ­ഴൂ­ട്ടു് കു­മാ­രൻ ത­മ്പി­മാ­രും കു­ന്ന­ത്തു പ­റ­മ്പി­ന്റെ പ­ടി­ഞ്ഞാ­റേ അ­തിർ­ത്തി­യിൽ പത്തു പ­റ­യ്ക്കു സ്ഥലം ചി­റ­മ­ങ്ങാ­ട്ടു് പ­ള്ളി­യിൽ പി­റ­ഞ്ചാ­ങ്കു­ന്നു് പു­ണ്യാ­ളൻ തീ­രു­മാ­ന­പ്പേ­രിൽ ചാ­മ്പാ­ളൂ­രു­കാ­രൻ അർ­ണോ­സ് പാ­തി­രി­ക്കും… എന്നു രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു.

വേ­ലൂ­രിൽ അർ­ണോ­സ് പാ­തി­രി­യെ വ­ധി­ക്കാൻ ചില ജ­ന്മി­ക­ളും, അ­വ­രു­ടെ ആ­ജ്ഞാ­നു­വർ­ത്തി­ക­ളാ­യ കു­ടി­യാ­ന്മാ­രും ചേർ­ന്നു് ശ്ര­മി­ച്ചെ­ങ്കി­ലും അതു പ­രാ­ജ­യ­പ്പെ­ടു­ക­യു­ണ്ടാ­യി. തന്നെ വ­ധി­ക്കാ­നു­ള്ള ഗൂ­ഢാ­ലോ­ച­ന­യിൽ നി­ന്നു ര­ക്ഷ­പ്പെ­ട്ട പാ­തി­രി പ­ഴു­വിൽ എന്ന സ്ഥ­ല­ത്തെ­ത്തി വി­ശു­ദ്ധ അ­ന്തോ­ണീ­സി­ന്റെ പ­ള്ളി­യിൽ അഭയം തേടി. പി­ന്നീ­ടു് അവിടെ ജീ­വി­ച്ചു­കൊ­ണ്ടാ­ണു് പ്രേഷിത-​സാഹിത്യ പ്ര­വർ­ത്ത­ന­ങ്ങൾ തു­ടർ­ന്ന­തു്. മു­പ്പ­തു വർ­ഷ­ത്തോ­ളം സേ­വ­ന­നി­ര­ത­മാ­യ താപസ ജീ­വി­തം ന­യി­ച്ചു് കേ­ര­ളീ­യ­നാ­യി ജീ­വി­ച്ച അ­ദ്ദേ­ഹം പഴയൂർ (പ­ഴു­വിൽ) പ­ള്ളി­യിൽ വ­ച്ചു് നി­ര്യാ­ത­നാ­യി എന്നു ക­രു­ത­പ്പെ­ടു­ന്നു. എ­ന്നാൽ വേലൂർ വ­ച്ചാ­ണു് മ­രി­ച്ച­തെ­ന്നും അ­ഭി­പ്രാ­യ­മു­ണ്ടു്. പാ­തി­രി­യു­ടെ മരണം സം­ഭ­വി­ച്ച­തു് 907 മീനം 20-നു് (1832 ഏ­പ്രിൽ 3) ആ­ണെ­ന്നും, അതല്ല 1732 മാർ­ച്ച് 20-നു് ആ­ണെ­ന്നും ഭി­ന്നാ­ഭി­പ്രാ­യ­ങ്ങ­ളു­ണ്ടു്. പ­ഴു­വി­ലെ പ­ള്ളി­യിൽ ത­ന്നെ­യാ­ണു് അ­ദ്ദേ­ഹ­ത്തെ സം­സ്ക­രി­ച്ച­തു്. 1732 ജൂലൈ 27-നു് ജർ­മ്മൻ­കാ­ര­നാ­യ ഫാദർ ബെർ­ണാർ­ഡ് ബി­ഷോ­പ്പി­ങ്ക് അർ­ണോ­സ് പാ­തി­രി­യു­ടെ മ­ര­ണ­ക്കു­റി­പ്പു് റോ­മി­ലേ­യ്ക്കു് അ­യ­ച്ച­തി­നു് രേ­ഖ­ക­ളു­ണ്ടു്. ആർ­ച്ച് ബി­ഷ­പ്പ് പി. മെൻറൽ പൊ­ട്ടി­ക്ക­ര­ഞ്ഞു­വെ­ന്നും കൊ­ച്ചി രാ­ജാ­വു് വരെ അ­നു­ശോ­ച­നം അ­റി­യി­ച്ചു­വെ­ന്നും ച­രി­ത്ര­കാ­ര­ന്മാർ രേ­ഖ­പ്പെ­ടു­ത്തു­ന്നു.

അർ­ണ്ണോ­സ് പാ­തി­രി­യു­ടെ സം­ഭാ­വ­ന­കൾ

ഉ­ള്ളൂർ എസ്. പ­ര­മേ­ശ്വ­ര­യ്യർ പാ­തി­രി­യെ പറ്റി പ­റ­യു­ന്ന­തു് ഇ­പ്ര­കാ­ര­മാ­ണു് “വി­ദേ­ശീ­യ­നാ­യ ക്രി­സ്ത്യാ­നി­ക­ളിൽ ക­വി­ത്വം കൊ­ണ്ടു് പ്ര­ഥ­മ­ഗ­ണ­നീ­യ­നാ­യി പ­രി­ശോ­ഭി­ക്കു­ന്ന­തു് അർ­ണ്ണോ­സു പാ­തി­രി­യാ­കു­ന്നു.” ഗ­ദ്യ­ഗ്ര­ന്ഥ­ങ്ങൾ ഒ­ന്നും എ­ഴു­തി­യി­ട്ടി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ സം­സ്കൃ­ത വ്യാ­ക­ര­ണ­ഗ്ര­ന്ഥ­വും (സിദ്ധ രൂ­പ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­യി­ട്ടു­ള്ള­തു്) പോർട്ടുഗീസ്-​മലയാള നി­ഘ­ണ്ടു­വും ആ വിടവു നി­ക­ത്തു­ന്ന­വ­ണ്ണം ഉ­ള്ള­താ­ണു്. അ­ദ്ദേ­ഹം ത­യ്യാ­റാ­ക്കി­കൊ­ണ്ടി­രു­ന്ന നി­ഘ­ണ്ടു ‘ത’ എ­ന്ന­ക്ഷ­രം വരെ പൂർ­ത്തീ­ക­രി­ക്കാ­നേ­യാ­യു­ള്ളൂ. ആ നി­ഘ­ണ്ടു പൂർ­ത്തി­യാ­ക്കി­യ­തു് അ­ടു­ത്ത നൂ­റ്റാ­ണ്ടിൽ ജീ­വി­ച്ച ബി­ഷ­പ്പ് പി. മെൻറൽ ആണു്. നാ­നാ­ജാ­തി മ­ത­സ്ഥ­രാ­യ കേ­ര­ളീ­യ വി­ദ്യാർ­ത്ഥി­കൾ വ­ള­രെ­ക്കാ­ലം ആ­ധാ­ര­മാ­ക്കി­യി­രു­ന്ന­തു് പാ­തി­രി­യു­ടെ വൃ­ക്ഷ­സി­ദ്ധ­രൂ­പ­മാ­ണെ­ന്നു് ഉ­ള്ളൂർ പ­റ­യു­ന്നു­ണ്ടു്. അ­ന്നു് നി­ല­വി­ലു­ണ്ടാ­യി­രു­ന്ന ഗദ്യം സം­സ്കൃ­ത­ത്തി­ന്റെ അതി പ്ര­സ­രം മൂലം സാ­ധാ­ര­ണ­ക്കാർ­ക്കു മ­ന­സ്സി­ലാ­ക്കാൻ പ­റ്റാ­ത്ത­വ­യാ­യി­രു­ന്നു. ഇതിനു മാ­റ്റം വ­രു­ത്തി­യ അ­ന്ന­ത്തെ പാ­ശ്ചാ­ത്യ സ­ന്ന്യാ­സി­മാ­രിൽ അ­ഗ്ര­ഗ­ണ്യൻ അർ­ണ്ണോ­സ് പാ­തി­രി ആ­യി­രു­ന്നു.

അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന­കൃ­തി­കൾ താഴെ പ­റ­യു­ന്ന­വ­യാ­ണു്:

  1. ച­തു­ര­ന്ത്യം മലയാള ക്രി­സ്തീ­യ­കാ­വ്യം
  2. പു­ത്തൻ പാന മലയാള ക്രി­സ്തീ­യ­കാ­വ്യം
  3. ഉ­മ്മാ­പർ­വ്വം മലയാള ക്രി­സ്തീ­യ­കാ­വ്യം
  4. ഉ­മ്മാ­ടെ ദുഃഖം
  5. വ്യാ­കു­ല­പ്ര­ബ­ന്ധം മലയാള കാ­വ്യം
  6. ആ­ത്മാ­നു­താ­പം മലയാള കാ­വ്യം
  7. വ്യാ­കു­ല­പ്ര­യോ­ഗം മലയാള കാ­വ്യം
  8. ജനോവ പർ­വ്വം മലയാള കാ­വ്യം
  9. മലയാള-​സംസ്കൃത നി­ഘ­ണ്ടു
  10. മലയാളം-​പോർട്ടുഗീസു നി­ഘ­ണ്ടു
  11. മലയാളം-​പോർട്ടുഗീസ് വ്യാ­ക­ര­ണം (Grammatica Malabarico-​Lusitana)
  12. സംസ്കൃത-​പോർട്ടുഗീസ് നി­ഘ­ണ്ടു (Dictionarium Samscredamico-​Lusitanum)

സം­സ്കൃ­ത­ഭാ­ഷ­യെ അ­ധി­ക­രി­ച്ചു് ല­ത്തീൻ ഭാ­ഷ­യിൽ എ­ഴു­തി­യ പ്ര­ബ­ന്ധ­ങ്ങൾ

  1. വാ­സി­ഷ്ഠ­സാ­രം
  2. വേ­ദാ­ന്ത­സാ­രം
  3. അ­ഷ്ടാ­വ­ക്ര­ഗീ­ത
  4. യു­ധി­ഷ്ഠി­ര വിജയം

മ­റ്റൊ­രു സം­ഭാ­വ­ന ഭാഷാ പ­ഠ­ന­ത്തി­ലാ­ണു്. നേ­രി­ട്ട­ല്ലെ­ങ്കിൽ കൂ­ടി­യും പാ­തി­രി­യു­ടെ സം­സ്കൃ­ത നി­ഘ­ണ്ടു­വും ര­ച­ന­ക­ളും കാ­ണാ­നി­ട­യാ­യ സർ വി­ല്യം ജോൺസ് ല­ത്തീൻ ഭാ­ഷ­യി­ലും സം­സ്കൃ­ത­ത്തി­ലു­മു­ള്ള സാ­മ്യ­ങ്ങൾ ശ്ര­ദ്ധി­ക്കു­ക­യും അതു വഴി ഭാ­ഷ­യു­ടെ വി­കാ­സ­ത്തെ­പ­റ്റി പ­ഠി­ക്കു­ക­യും ചെ­യ്തു. ഇതു് ഭാഷാ പ­ഠ­ന­ത്തി­ലെ ഒരു വ­ഴി­ത്തി­രി­വാ­ണു്.

Colophon

Title: Puthenpana (ml: പു­ത്തൻ­പാ­ന).

Author(s): Arnose Pathiri.

First publication details: Sayahna Foundation; Trivandrum, Kerala; 2023-02-15.

Deafult language: ml, Malayalam.

Keywords: Poem, Arnose Pathiri, Puthenpana, അർ­ണ്ണോ­സ് പാ­തി­രി, പു­ത്തൻ­പാ­ന, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 26, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Pietà, a sculpture by Michelangelo (1475–1564). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Mrs. Philomina Mathew; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.