SFNസായാഹ്ന ഫൌണ്ടേഷൻ
images/Macbeth.jpg
Macbeth and the Witches, a painting by Thomas Barker of Bath .
‘ച­ത്തും കൊ­ന്നും…’
സി. ജെ. തോമസ്

എല്ലാ ദു­ര­ന്ത­ങ്ങ­ളും ട്രാ­ജ­ഡി­യ­ല്ല. ‘ട്രാ­ജ­ഡി’ക്കു നാ­ട­ക­ശാ­സ്ത്ര­ത്തിൽ പ്ര­ത്യേ­ക­മാ­യ ഒ­രർ­ത്ഥ­മു­ണ്ടു്. വെറും നിർ­ഭാ­ഗ്യം നാ­ട­ക­വ­സ്തു­വാ­യി­കൂ­ടെ­ന്നി­ല്ല. പക്ഷേ, ഒ­രു­ന­ല്ല ദു­ര­ന്ത­നാ­ട­ക­ത്തി­നു ലൈ­ല­യു­ടേ­യോ ജു­ലി­യ­റ്റി­ന്റേ­യോ നിർ­ഭാ­ഗ്യം മ­തി­യാ­വു­ക­യി­ല്ല. ഇ­ടി­വെ­ട്ടേ­റ്റു മാ­താ­പി­താ­ക്ക­ന്മാർ മ­രി­ച്ചു­പോ­യ അ­നാ­ഥ­ക്കു­ട്ടി­കൾ ക­ഷ്ട­ത­യു­ടെ ദൃ­ശ്യ­രൂ­പ­ങ്ങ­ളാ­ണു്. പക്ഷേ, അക്കഥ നാ­ട­കീ­യ­മ­ല്ല. പാ­ശ്ചാ­ത്യ നാ­ട­കാ­ദർ­ശ­പ്ര­കാ­രം (ദു­ര­ന്ത­നാ­ട­ക­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പൗ­ര­സ്ത്യാ­ദർ­ശ­ത്തെ അ­വ­ഗ­ണി­ക്കു­ന്ന­തിൽ തെ­റ്റി­ല്ലെ­ന്നു തോ­ന്നു­ന്നു ദു­രി­ത­മ­നു­ഭ­വി­ക്കു­ന്ന­വർ­ക്കു് ആ ദു­രി­തം വ­രു­ത്തി­ക്കൂ­ട്ടു­ന്ന­തിൽ ഒരു പ­ങ്കു­ണ്ടാ­യി­രി­ക്ക­ണം. എ­ങ്കിൽ­മാ­ത്ര­മേ, നാ­ട­ക­ത്തി­നാ­വ­ശ്യ­മാ­യ സം­ഘ­ട്ട­ന­മു­ണ്ടാ­വാൻ വ­ഴി­തെ­ളി­യു. ലൈ­ല­യും ജു­ലി­യ­റ്റും നിർ­ദ്ദ­യ­മാ­യ വി­ധി­യു­ടെ മു­മ്പിൽ ത­കർ­ന്നു­വീ­ഴു­ക­യാ­ണു­ചെ­യ്യു­ന്ന­തു്. അ­തു­കൊ­ണ്ടു നാ­ട­ക­മെ­ന്ന നി­ല­യ്ക്കു ‘ലൈലാ മ­ജ്നു­വും’ ‘റോ­മി­യോ ജൂ­ലി­യ­റ്റും’ ത­രം­താ­ഴു­ന്നു. നേ­രേ­മ­റി­ച്ചു ലീ­യ­റും, ഹാം­ലെ­റ്റും, മാൿ­ബ­ത്തും സ്വയം വിന വ­രു­ത്തി­ക്കൂ­ട്ടു­ന്ന­വ­രാ­ണു്. വി­ധി­ക്കു് അവിടെ സ്ഥാ­ന­മി­ല്ലെ­ന്ന­ല്ല. പക്ഷേ, ചെ­യ്ത­തെ­റ്റു­മാ­യി യാ­തൊ­രു പൊ­രു­ത്ത­വു­മി­ല്ലാ­ത്ത ഭ­യ­ങ്ക­ര­ദുർ­വി­ധി­യാ­ണ­വ­രു­ടെ­മേൽ പ­തി­ക്കു­ന്ന­തെ­ങ്കിൽ അതു ക­ഷ്ട­മാ­ണ­ല്ലോ. ശി­ക്ഷ­ത­ന്നെ­യോ ദുർ­വി­ധി മാ­ത്ര­മോ പോരാ ട്രാ­ജ­ഡി­ക്ക്. നാ­യ­ക­നും അ­ന്യ­രു­മാ­യി­ട്ടു­ള്ള സം­ഘ­ട്ട­ന­ത്തേ­ക്കാൾ പ്രാ­ധാ­ന്യം നാ­യ­ക­ന്റെ ആ­ത്മാ­വിൽ­ത്ത­ന്നെ­യു­ള്ള സം­ഘ­ട്ട­ന­ത്തി­നാ­ണു്. മാൿ­ബ­ത്തു പ്ര­ഭ്വി­ദു­ഷ്ട­സ്ത്രീ­യാ­ണു്. പക്ഷേ, അ­വ­രു­ടെ ആ­ത്മാ­വിൽ കോ­ളി­ള­ക്ക­മൊ­ന്നു­മി­ല്ല. ല­ക്ഷ്യം പ­രാ­ജ­യ­പ്പെ­ട്ടെ­ന്നു കാ­ണു­മ്പോൾ അവർ വെ­റു­തേ അങ്ങു ച­ത്തു­ക­ള­യു­ന്നു. അ­ങ്ങ­നെ ട്രാ­ജ­ഡി­യിൽ­നി­ന്നു ര­ക്ഷ­പ്പെ­ടു­ന്നു. അ­വ­രു­ടെ മരണം പ്രേ­ക്ഷ­ക­രിൽ വലിയ വേ­ദ­ന­യു­ണ്ടാ­ക്കു­ന്നി­ല്ല. നേ­രേ­മ­റി­ച്ചു്, മ­രി­ക്കാ­തി­രി­ക്കു­ന്ന മാൿ­ബ­ത്തി­ന്റെ സ്ഥി­തി­യാ­ണു് കഷ്ടം. പ്ര­ഭ്വി മ­രി­ച്ചു രാ­ജാ­വാ­ക­ണ­മെ­ന്ന ആശയും ത­കർ­ന്നു. ചെയ്ത പാതകം അ­ങ്ങാ­ടി­പ്പാ­ട്ടാ­യി­ത്തീർ­ന്നു. ഈ നി­ല­യിൽ മ­രി­ക്കാൻ ക­ഴി­ഞ്ഞി­രു­ന്നെ­ങ്കി­ല­തൊ­രാ­ശ്വാ­സ­മാ­കു­മാ­യി­രു­ന്നു. പക്ഷേ, അ­ത്ത­ര­മൊ­രു ഭീ­രു­ത്വം­കൊ­ണ്ടു ര­ക്ഷ­പ്പെ­ടാൻ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­മാ­നം സ­മ്മ­തി­ക്കു­ന്നി­ല്ല. ത­നി­ക്കാ­വ­ശ്യ­മി­ല്ലാ­ത്ത ഒരു ജീ­വി­ത­വും­പേ­റി, ത­നി­ക്കി­ഷ്ട­മി­ല്ലാ­ത്ത ഒരു സ­മ­ര­വും ന­ട­ത്തി, ആ­ത്മാ­വിൽ ഉ­മി­ത്തീ­യു­മാ­യി ക­ഴി­യു­ന്ന ആ ജീ­വി­തം ആയിരം മ­ര­ണ­ങ്ങ­ളേ­ക്കാൾ ക­ഷ്ട­മാ­ണു്. ഭ്രാ­ന്ത­നാ­യ ലീ­യ­റും, അ­സ്ഥി­ര­ചി­ത്ത­നാ­യ ഹാം­ലെ­റ്റും ഇ­തു­പോ­ലെ ദു­രി­ത­മ­നു­ഭ­വി­ക്കു­ന്ന­വ­രാ­ണു്. ഭാ­ര്യ­യും പു­ത്ര­നും മ­രി­ച്ച, ഭാ­ഗി­നേ­യി­യു­ടെ ഘാ­ത­ക­നാ­യി, ജ­ന­ങ്ങ­ളാൽ വെ­റു­ക്ക­പ്പെ­ട്ടും ദേ­വ­ക­ളാൽ ശ­പി­ക്ക­പ്പെ­ട്ടു, മ­രി­ക്കാ­തെ ജീ­വി­ക്കു­ന്ന ക്രി­യോൺ രാ­ജാ­വും ഇ­ക്കു­ട്ട­ത്തിൽ­പെ­ടും. ഈ വം­ശ­പാ­ര­മ്പ­ര്യ­മ­വ­കാ­ശ­പ്പെ­ടു­ന്ന ഒരു മ­ല­യാ­ളി­യാ­ണു് ‘നീ മ­നു­ഷ്യ­നെ കൊ­ല്ല­രു­തു്’ എന്ന നാ­ട­ക­ത്തി­ലെ അ­ധി­കാ­രി. ഇ­വി­ടെ­യെ­ല്ലാം ഒരു കാ­ര്യ­മാ­ണു് മു­ന്നി­ട്ടു­നി­ല്ക്കു­ന്ന­തു്. മ­ര­ണ­ത്തേ­ക്കാൾ ഭീ­ക­ര­മാ­യ ചി­ല­തൊ­ക്കെ ലോ­ക­ത്തി­ലു­ണ്ടെ­ന്ന­തു്. മരണം ഒ­ര­വ­സാ­ന­മാ­യി­ട്ടാ­ണു് സാ­ധാ­ര­ണ ക­ണ­ക്കാ­ക്ക­പ്പെ­ടാ­റു­ള്ള­തു്, സു­ഖ­ത്തി­ന്റെ­യെ­ന്ന­തു­പോ­ലെ ദുഃ­ഖ­ത്തി­ന്റെ­യും. മി­ക്ക­വാ­റും അ­ങ്ങ­നെ­യാ­ണു­താ­നും. എ­ങ്കി­ലും, ചില ചില സ­ന്ദർ­ഭ­ങ്ങ­ളിൽ ഈ ധാ­ര­ണ­യെ അ­പ­ഹ­സി­ച്ചു­കൊ­ണ്ടും, തു­ടർ­ന്നു­ള്ള ദു­രി­ത­ങ്ങ­ളു­ടെ­യെ­ല്ലാം ഉ­റ­വി­ട­മാ­യി മരണം പ്ര­ത്യ­ക്ഷ­പ്പെ­ടാ­റു­ണ്ടു്. സ്വ­ന്തം ജീ­വ­നേ­ക്കാൾ വി­ല­മ­തി­ക്കു­ന്ന ആ­ദർ­ശ­ങ്ങ­ളോ, അ­ഭി­മാ­ന­മോ, വി­ശ്വാ­സ­മോ മറ്റോ ത­കർ­ന്നു­പോ­വു­ക­യും, അ­ങ്ങ­നെ ജീ­വി­തം ശു­ന്യ­വും നി­രർ­ത്ഥ­ക­വു­മാ­യി­ത്തീ­രു­ക­യും ചെ­യ്യു­മ്പോൾ മരണം ഒ­രാ­ശ്വാ­സ­മാ­യി­ത്തീ­രു­ന്നു. അ­ങ്ങ­നെ­യു­ള്ള ഒ­രി­തി­വൃ­ത്ത­മാ­ണു് ദു­ര­ന്ത­നാ­ട­ക­ത്തി­നു­യോ­ജി­ച്ച­തു്.

മു­മ്പു­പ­റ­ഞ്ഞ അ­ധി­കാ­രി ആ­രെ­യും കൊ­ല്ലു­ന്നി­ല്ല. അ­ദ്ദേ­ഹം കൊ­ല്ല­പ്പെ­ടു­ന്നു­മി­ല്ല. പു­ത്ര­ന്റെ മരണം ധീ­ര­മാ­യി സ­ഹി­ക്കാ­നു­ള്ള മ­നഃ­ക­രു­ത്തും അ­ദ്ദേ­ഹ­ത്തി­നു­ണ്ടു്. പക്ഷേ, സം­ഭ­വ­ഗ­തി­കൾ അ­ദ്ദേ­ഹ­ത്തെ ഒരു കൊ­ല­പാ­ത­കി­യേ­ക്കാൾ നി­കൃ­ഷ്ട­നാ­ക്കി­ത്തീർ­ക്കു­ന്നു. പു­ത്ര­ന്റെ മ­ര­ണ­ത്തെ­പ്പ­റ്റി ഖേ­ദി­ക്കേ­ണ്ടി­ട­ത്തു് അ­ദ്ദേ­ഹം അതിൽ വെ­ള്ള­യ­ടി­ക്കു­ന്നു. ര­ണ്ടാ­മ­നേ­യും അ­ദ്ദേ­ഹം ച­തി­ക്കു­ഴി­യി­ലേ­ക്കു­ത­ള്ളി­വി­ടു­ന്നു. ഇ­തെ­ല്ലാം ചെ­യ്തു­ക­ഴി­ഞ്ഞു്, തന്റെ പൊ­ങ്ങ­ച്ച­ത്തി­ന്റെ പൊ­ള്ള­ത്ത­രം മ­ന­സ്സി­ലാ­ക്കി, ഇ­തി­കർ­ത്ത­വ്യ­താ­മു­ഢ­നാ­യി നി­ല്ക്കു­ന്ന ആ ദ­യ­നീ­യ­പാ­ത്രം തി­ക­ഞ്ഞ ഒരു ദു­ര­ന്ത­നാ­യ­കൻ­ത­ന്നെ.

മേ­ല്പ­റ­ഞ്ഞ നാടകം ഒരു ഏ­ക­പാ­ത്ര­നാ­ട­ക­മാ­ണു്. ഇ­ത­ര­പാ­ത്ര­ത­ങ്ങൾ അ­ധി­കാ­രി­യെ ശ്വാ­സ­മ­മു­ട്ടി­ക്കു­ന്ന അ­ന്ത­രീ­ക്ഷം സൃ­ഷ്ടി­ക്കാ­നു­ള്ള പ­ര­മാ­ണു­ക്കൾ മാ­ത്രം. പ്ര­ശ്നം അ­ധി­കാ­രി­യു­ടേ­താ­ണു്; അ­ധി­കാ­രി­യു­ടേ­തു­മാ­ത്രം. ആ പാ­ത്ര­ത്തി­ന്റെ സ്വ­ഭാ­വ­വി­ശ­ക­ല­ന­ത്തിൽ നാടകം അ­ട­ങ്ങി­യി­രി­ക്കു­ന്നു. നാ­ട­ക­ത്തി­ന്റെ വി­ജ­യ­ത്തി­നു് അ­ധി­കാ­രി­യു­ടെ ചി­ത്രീ­ക­ര­ണ­മാ­ണു് മു­ഖ്യോ­പാ­ധി. മ­ദി­രാ­ശി­യിൽ­വെ­ച്ചു് ഈ നാടകം അ­ര­ങ്ങേ­റി­യ­പ്പോൾ അ­ധി­കാ­രി­യാ­യി അ­ഭി­ന­യി­ച്ച ശ്രീ. ഗം­ഗാ­ധ­രൻ­കർ­ത്താ­വു് ന­ന്നാ­യി­ട്ട­ഭി­ന­യി­ച്ചു. എ­ങ്കി­ലും, ചില ഭാ­ഗ­ങ്ങ­ളിൽ സ­ദ­സ്യർ ഒരു ഫ­ലി­ത­മ­നോ­ഭാ­വം പ്ര­ക­ടി­പ്പി­ച്ചു. അതു് അ­ഭി­ന­യ­ത്തിൽ പ­റ്റി­യ എ­ന്തെ­ങ്കി­ലും പി­ശ­കു­കൊ­ണ്ടാ­ണോ, പാ­ത്ര­ത്തി­ന്റെ യ­ഥാർ­ത്ഥ­സ്വ­ഭാ­വം പ്രേ­ക്ഷ­കർ­ക്കു മ­ന­സ്സി­ലാ­കാ­ഞ്ഞി­ട്ടാ­ണോ എന്നു തീർ­ത്തു­പ­റ­ഞ്ഞു­കൂ­ടാ. എ­ന്തു­ത­ന്നെ­യാ­യി­രു­ന്നാ­ലും അ­ധി­കാ­രി­യു­ടെ സ്വ­ഭാ­വം വ്യ­ക്ത­മാ­യി മ­ന­സ്സി­ലാ­വു­ക­യെ­ന്ന­തു് അ­ഭി­ന­യ­ത്തി­നും ആ­സ്വാ­ദ­ന­ത്തി­നും അ­നു­പേ­ക്ഷ­ണീ­യ­മാ­ണു്.

അ­ധി­കാ­രി പ­രി­ഹാ­സ്യ­പാ­ത്ര­മ­ല്ല, ദു­ര­ന്ത­നാ­യ­ക­നാ­ണു്. ഒ­രു­ക­ണ­ക്കിൽ ഇ­ന്ന­ത്തെ സ­മു­ദാ­യ­ത്തി­ന്റെ ഒരു പ്ര­തീ­കം. എ­ങ്ങ­നെ?

യു­ദ്ധ­വി­രോ­ധം പ്ര­ഥ­മ­ദർ­ശ­ന­ത്തിൽ വളരെ എ­ളു­പ്പ­മാ­യി­ത്തോ­ന്നു­ന്ന ഒരു വി­ഷ­യ­മാ­ണു്. ബോം­ബു­വർ­ഷം, ഭാ­രി­ച്ച നി­കു­തി, റേഷൻ ഇ­ങ്ങ­നെ നി­ര­വ­ധി­യാ­യ യു­ദ്ധ­ക്കെ­ടു­തി­ക­ളെ­പ്പ­റ്റി ഒരു പ്ര­ബ­ന്ധം ത­യ്യാ­റാ­ക്കാ­നാ­ണെ­ങ്കിൽ അതു സ­മാ­ധാ­ന­ത്തി­നു വേ­ണ്ടി സ­മ­രം­ചെ­യ്യു­ന്ന­വർ­ക്കും, സ­മാ­ധാ­നം­കൊ­ണ്ടു സ­മ­രം­ചെ­യ്യു­ന്ന­വർ­ക്കും എ­ളു­പ്പ­ത്തിൽ സാ­ധി­ക്കും. പക്ഷേ, ഇതൊരു ക­ലാ­വ­സ്തു­വാ­യി­ട്ടെ­ടു­ക്കു­മ്പോൾ പ­രാ­ജ­യം വരാൻ എ­ളു­പ്പ­മാ­ണു്. മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ലി­ന്നും അ­വ­ശേ­ഷി­ക്കു­ന്ന കാ­ട്ടാ­ള­ത്ത­മു­ണ്ടു്. അ­തി­ന്റെ മു­മ്പിൽ യു­ദ്ധ­വി­രോ­ധം ഒ­രു­വ­ക­വ­ങ്ക­ത്ത­മാ­യി­ത്തോ­ന്നും. ‘വി­ദേ­ശി’ക­ളോ­ടും ‘ശത്രു’ക്ക­ളോ­ടും ‘മർ­ദ്ദ­ക­വർ­ഗ്ഗ’ത്തോ­ടു­മെ­ല്ലാം യു­ദ്ധം ചെ­യ്യു­ന്ന­തു ന­ല്ല­താ­ണെ­ന്നൊ­രു­പ­ക്ഷം. യു­ദ്ധം ന­ല്ല­തു­ണ്ടു്, ചീ­ത്ത­യു­മു­ണ്ടു്, ആ­വ­ശ്യ­മാ­യ­തും അ­നാ­വ­ശ്യ­മാ­യ­തും ഉ­ണ്ടു്. ‘നാം’ തോ­ല്ക്കു­ന്ന യു­ദ്ധ­ങ്ങ­ളെ­ല്ലാം അ­നാ­ശാ­സ്യ­മാ­ണു്. അ­വ­യ്ക്കെ­തി­രാ­യി സ­മാ­ധാ­ന­പ്ര­സ്ഥാ­നം കെ­ട്ടി­പ്പ­ടു­ക്ക­ണം. നാം ജ­യി­ക്കു­ന്ന യു­ദ്ധ­ങ്ങ­ളാ­ക­ട്ടെ സൽ­കർ­മ്മ­ങ്ങ­ളാ­ണു്. കൂ­ട്ട­ക്കൊ­ല­യ്ക്കു പൂ­ശു­ന്ന ഇ­ത്ത­രം നി­റ­പ്പ­കി­ട്ടു­ക­ളാ­ണു് തു­ട­ച്ചു­ക­ള­യേ­ണ്ട­തു്. ഇ­ക്കാ­ര്യം അത്ര എ­ളു­പ്പ­മാ­യ ഒരു പ്ര­വൃ­ത്തി­യ­ല്ല. വി­ശ്വ­സാ­ഹി­ത്യ­ത്തിൽ കൊ­ല­പാ­ത­ക­ത്തെ അ­പ­ഹ­സി­ക്കു­ന്ന ഓരോ കൃ­തി­ക്കും. അതിനെ പു­ക­ഴ്ത്തു­ന്ന പ­തി­നാ­യി­രം കൃ­തി­കൾ ഉ­ണ്ടാ­കും. കെർ­വാൻ­റീ­സി­ന്റെ ധീ­ര­വീ­ര­ശു­ര­പ­രാ­ക്ര­മി­യാ­യ ക്വി­ക്സോ­ട്ടു ക­ഴി­ഞ്ഞു് അ­ധി­ക­മാ­രും യു­ദ്ധ­ത്തി­ന്റെ റൊ­മാ­ന്റി­ക് പുറം തൊലി ഉ­രി­ഞ്ഞു­ക­ള­യാൻ പ­രി­ശ്ര­മി­ച്ചി­ട്ടി­ല്ല. കു­ട്ടി­കൾ­ക്കു ക­ളി­ക്കാൻ കൈ­ത്തോ­ക്കു്, ഭി­ത്തി­യി­ല­ല­ങ്ക­രി­ക്കാൻ ഖഡ്ഗം, വാ­യി­ക്കാൻ സ്കോ­ട്ടി­ന്റെ നോ­വ­ലു­കൾ—ഇ­താ­ണു് ന­മ്മു­ടെ സം­സ്കാ­ര­ത്തി­ന്റെ ര­ത്ന­ച്ചു­രു­ക്കം. ഇ­ന്നു­ള്ള പ­തി­വി­താ­ണു്: സ­മ­ര­മെ­ന്ന ആശയം വി­ശു­ദ്ധ­മാ­യി ക­ണ­ക്കാ­ക്കു­ക, സ­മ­ര­ത്തി­ന്റെ എ­ണ്ണ­മ­റ്റ കെ­ടു­തി­ക­ളെ­ല്ലാം ഭ­ട­ന്മാ­രു­ടെ മേൽ വ­ച്ചു­കെ­ട്ടു­ക. മ­നു­ഷ്യ­നെ കൊ­ന്നു പു­ലർ­ത്തേ­ണ്ട ഏ­തെ­ങ്കി­ലും മൂ­ല്യം മ­നു­ഷ്യ­നു­ണ്ടാ­ക്കി­യി­ട്ടു­ണ്ടെ­ന്നു ഗ­ണി­ക്കു­ന്ന­വർ ആദ്യം ചെ­യ്യേ­ണ്ട­തു കാ­പാ­ലി­ക­ന്മാ­രെ സം­ര­ക്ഷി­ക്കു­ക­യാ­ണു്. അവരും ആ­ത്മാർ­ത്ഥ­മാ­യി ഒ­രാ­ദർ­ശ­ത്തിൽ വി­ശ്വ­സി­ക്കു­ന്ന­വ­രാ­ണു്. അ­തോ­ടൊ­പ്പം­ത­ന്നെ നരബലി നി­റു­ത്താൻ­വേ­ണ്ടി ആ­സ്തെ­ക്കു­വം­ശ­വം­ശ­ത്തെ മു­ഴു­വ­നും കൂ­ട്ട­ക്കൊ­ല ന­ട­ത്തി­യ കോർ­ട്ട­സ്സി­നെ നീ­തീ­ക­രി­ക്ക­യും വേണം. ഇ­ത്ത­രം ത­ല­തി­രി­ഞ്ഞ കാ­ട്ടാ­ള­ത്ത­ത്തി­ന്റെ ഫ­ല­മാ­ണു് ച­ത്തും കൊ­ന്നും പി­ടി­ച്ച­ട­ക്കാ­നു­ള്ള ആ­ഹ്വാ­നം. ഇ­ന്നു­സ­മ­രം­പാ­ടി­ല്ലെ­ന്നു പ­റ­യു­ന്ന­വൻ ക്വി­ക്സോ­ട്ടാ­യി അ­പ­ഹ­സി­ക്ക­പ്പെ­ടും. അ­ത്ര­യ്ക്കു­ണ്ടു് ഖ­ഡ്ഗാ­രാ­ധ­ന­യു­ടെ ശക്തി, ച­ത്തും കൊ­ന്നും പി­ടി­ച്ച­ട­ക്കു­ക­യെ­ന്ന­തു് ഒരു വെറും സൈ­നി­ക­നിർ­ദ്ദേ­ശ­മ­ല്ല, ഒരു മ­ത­മാ­ണു്. വാ­ളി­നും പ­രി­ച­യ്ക്കും പകരം ച­ട്ടു­ക­വും ദോ­ശ­ക്ക­ല്ലും മാ­ത്ര­മാ­യി­ത്തീർ­ന്ന ഇ­ക്കാ­ല­ത്തും പ­ഴ­ശ്ശി­രാ­ജാ­വി­ന്റെ ആ­ത്മ­ഹ­ത്യ­യോർ­ത്തു ഞെ­ളി­യു­ന്ന­വ­രാ­ണു് നാം. ആ രോഗം പൊ­ട്ടി­യൊ­ഴു­കു­ന്ന ര്വ്ര വ്ര­ണ­ങ്ങ­ളാ­ണു് ന­മ്മു­ടെ വർ­ഗ്ഗീ­യ­ല­ഹ­ള­ക­ളും, ‘കീ­ശ­യി­ലെ വി­പ്ല­വ­ങ്ങൾ’ എ­ന്ന­റി­യ­പ്പെ­ടു­ന്ന ല­ഹ­ള­ക­ളും. ഇ­തി­നെ­ല്ലാം ഒ­ഴി­ക­ഴി­വു­ക­ളും നീ­തീ­ക­ര­ണ­ങ്ങ­ളും ക­ണ്ടു­പി­ടി­ക്കു­ക­യെ­ന്ന­തു് അല്പം വാ­ചാ­ല­ത­യു­ള്ള­വർ­ക്കു് എ­ളു­പ്പ­മാ­ണു്. വേ­ണ്ടി­വ­ന്നാൽ ‘ധർ­മ്മ­ക്ഷേ­ത്രേ കു­രു­ക്ഷേ­ത്രേ’, “ശ്രീ ഭ­ഗ­വാ­നു­വാ­ച…” പ­റ­യു­ന്ന ഭാഷ എ­ന്താ­യി­രു­ന്നാ­ലും ഇവർ ചെ­യ്യു­ന്ന­തു് കൊ­ല­യ്ക്കു കു­ര­വ­യി­ടു­ക­യാ­ണു്.

അ­ങ്ങ­നെ ഗീ­ത­യും മാർ­ക്സും, ക്വി­ക്സോ­ട്ടും പെ­രു­മാ­ളും ആറ്റം ബോം­ബും ആസിഡ് ബൾബും എ­ല്ലാം­കൂ­ടി കെ­ട്ടി­മ­റി­ഞ്ഞ ഒരു നൂ­ലാ­മാ­ല­യാ­ണു് ഇ­ന്ന­ത്തെ സാ­മൂ­ഹ്യ­മ­ന­സ്സു്. നാം ഹൈ­ഡ്ര­ജൻ ബോംബു നി­രോ­ധി­ക്ക­ണ­മെ­ന്നു പ­റ­യു­മ്പോൾ, അ­തി­നർ­ത്ഥം അതു ന­മ്മു­ടെ രാ­ജ്യ­ത്തി­ട­രു­തെ­ന്നു­മാ­ത്ര­മാ­ണു്. ‘വിദേശ’ത്തു് അതു പ്ര­യോ­ഗി­ക്കു­ന്ന­തി­നു നാ­മെ­തി­ര­ല്ല. അവർ ‘നൊ­മ്മ­ടെ ശ­ത്രു­ക്ക­ളാ’ണല്ലോ! ദീർ­ഘ­കാ­ല­മാ­യി നി­ല­നി­ന്നു­വ­രു­ന്ന ഒരു തെ­റ്റി­ന്റെ മു­മ്പിൽ ശരി മാ­പ്പു­പ­റ­യേ­ണ്ടി­വ­രും. യാ­തൊ­രു സ­മ­ര­വും നീ­തീ­ക­രി­ക്ക­ത്ത­ക്ക­ത­ല്ല എന്നു പ­റ­യു­ന്ന­വ­ന്റെ അ­നു­ഭ­വ­വും അ­താ­ണു്. പക്ഷേ, രാ­ജാ­വു് ന­ഗ്ന­നാ­ണു് എന്നു പ­റ­യാ­നും ഒരു ബാലൻ വേ­ണ­മ­ല്ലോ. ആ ഭാഗം താ­ന­റി­യാ­തെ അ­ഭി­ന­യി­ക്കു­ന്ന­യാ­ളാ­ണു് അ­ധി­കാ­രി. മ­നു­ഷ്യ­നെ കൊ­ല്ലു­ന്ന ഏർ­പ്പാ­ടു്, ഏ­തെ­ല്ലാം വി­ശ­ദി­ക­ര­ണ­ങ്ങൾ­കൊ­ണ്ടു മൂ­ടി­പ്പൊ­തി­ഞ്ഞാ­ലും, മ­നു­ഷ്യോ­ചി­ത­മ­ല്ല എ­ന്നാ­ണു് അ­ധി­കാ­രി­യു­ടെ അ­നു­ഭ­വം. അ­നു­ഭ­വ­മെ­ന്നു പറയാൻ കാ­ര്യ­മു­ണ്ടു്. ഇതു തർ­ക്കി­ച്ചു സ്ഥാ­പി­ക്കാൻ ക­ഴി­യു­ന്ന കാ­ര്യ­മ­ല്ല. മ­നു­ഷ്യർ കാ­ട്ടാ­ള­ത്ത­ത്തിൽ­നി­ന്നു­യ­ര­ണ­മെ­ന്നു ന്യാ­യ­വാ­ദം ചെ­യു­ണ­മെ­ങ്കിൽ കാ­ട്ടാ­ള­ത്തം മോ­ശ­മാ­ണെ­ന്നൊ­രു ബോധം ഹൃ­ദ­യ­ത്തി­ലു­ണ്ടാ­ക­ണ­മ­ല്ലോ. ആ ബോധം അ­നു­ഭ­വ­ങ്ങ­ളിൽ­നി­ന്നു മാ­ത്ര­മേ­യു­ണ്ടാ­കൂ. അ­ധി­കാ­രി­യു­ടെ അ­നു­ഭ­വം നാടകം മുഖേന ന­മ്മി­ലേ­യ്ക്കു പ­ക­രു­ന്നു. അ­ധി­കാ­രി­യി­ലു­ണ്ടാ­കു­ന്ന മാ­റ്റ­ത്തി­ന്റെ പഠനം ഒരു ക­ണ­ക്കിൽ ന­മ്മു­ടെ­മ­ന­സ്സി­ന്റെ­ത­ന്നെ ഒരു വി­ശ­ക­ല­ന­മാ­യി­രു­ന്നേ­ക്കാം.

അ­ധി­കാ­രി ഒരു ശു­ദ്ധ­നാ­ണു്. അ­ദ്ദേ­ഹം ചില പ­ഴ­ങ്ക­ഥ­ക­ളു­ടെ പൊ­ങ്ങ­ച്ചം കൊ­ണ്ടു ജീ­വി­ക്കു­ക­യാ­ണു്. വ­ലി­യ­മ്മാ­വ­ന്റെ തോ­ക്കു് അ­ദ്ദേ­ഹം സൂ­ക്ഷി­ച്ചി­ട്ടു­ണ്ടു്. മാ­നി­ച്ച­വി­ക്ര­മ­ന്മാർ ഒരു മാ­റാ­ത്ത സ്വ­പ്ന­വു­മാ­ണു്. ഇ­തൊ­ക്കെ­യാ­ണെ­ങ്കി­ലും അ­ദ്ദേ­ഹം രക്തം ക­ണ്ടി­ട്ടി­ല്ല. മൂ­ത്ത­പു­ത്ര­നെ അ­ദ്ദേ­ഹം വീ­ര­സ്വർ­ഗ്ഗ­ത്തി­നു പ­റ­ഞ്ഞ­യ­ച്ചു. ഇയവനെ ര­ക്ഷി­ച്ചാൽ കൊ­ള്ളാ­മെ­ന്നു മോ­ഹ­മി­ല്ലാ­ഞ്ഞി­ട്ട­ല്ല അ­വ­നെ­യും യു­ദ്ധ­ത്തി­ന­യ­ക്കു­ന്ന­തു്. ആ­രെ­ങ്കി­ലും ‘ത­ടി­ത­പ്പി’ എന്നു വി­ളി­ച്ചാ­ലോ എ­ന്നാ­ണു് ഭയം. ഇ­ത്ത­രം ഭീ­രു­ത്വം­കൊ­ണ്ടു കൊ­ല­പാ­ത­കി­ക­ളാ­യി­ത്തീർ­ന്ന­വ­രു­ണ്ടു്. ഒ­രു­ത­ര­ത്തിൽ അ­ധി­കാ­രി­യും അ­ങ്ങ­നെ­ത­ന്നെ.‘ഒരു യോഗം ക­ല­ക്കി’യുടെ ചോ­ദ്യ­ത്തി­ന്റെ മു­മ്പിൽ ന­ല്ല­വ­നാ­യ ആ മ­നു­ഷ്യൻ ചൂ­ളി­പ്പോ­യി. മകനെ അ­ദ്ദേ­ഹം കൊ­ല­ക്കു­കൊ­ടു­ക്കു­ന്നു ഒരു മി­ത്ഥ്യാ­ഭി­മാ­ന­ത്തി­നു­വേ­ണ്ടി അ­ദ്ദേ­ഹം ത­റ­വാ­ടു് മു­ടി­ക്കു­ക­യാ­ണു്. കൃഷി വെറും താ­ഴ്‌­ന്ന തൊ­ഴി­ലാ­ണെ­ന്ന ക­ണ്ടു­പി­ടു­ത്തം! അ­മ്മ­യു­ടെ പു­ത്ര­സ്നേ­ഹ­ത്തേ­ക്കൂ­ടി അ­ദ്ദേ­ഹ­ത്തി­നി­ടി­ച്ചു­താ­ഴ്ത്തേ­ണ്ട­താ­യി വ­രു­ന്നു. ഒരു മ­ഠ­യ­ത്ത­ര­ത്തെ നീ­തി­ക­രി­ക്കാൻ­വേ­ണ്ടി അ­ദ്ദേ­ഹം ചെ­യ്തു­കൂ­ട്ടു­ന്ന തെ­റ്റു­കൾ­ക്കു ക­ണ­ക്കി­ല്ല. മാ­നി­ച്ച­വി­ക്ര­മ­ന്മാ­രു­ടെ പ്രേ­തം അ­ദ്ദേ­ഹ­ത്തെ ന­ര­ക­ത്തി­ലേ­ക്കു വ­ലി­ച്ചി­ഴ­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹം ചെ­യ്യു­ന്ന കൃ­ത്യ­ങ്ങ­ളൊ­ന്നു­മ­ല്ല ട്രാ­ജ­ഡി­ക്കു­നി­ദാ­നം. അ­ദ്ദേ­ഹ­ത്തി­ന്റെ ശ­പ്ത­മാ­യ ആ­ദർ­ശ­മാ­ണു് അ­ദ്ദേ­ഹ­ത്തെ ന­ശി­പ്പി­ക്കു­ന്ന­തു്. ശാ­ന്ത­നാ­യ അ­ദ്ദേ­ഹം ക്ഷു­ഭി­ത­നാ­കു­ന്ന രം­ഗ­ങ്ങൾ നോ­ക്കൂ. പു­ത്ര­ന്റെ മ­ര­ണ­ത്തേ­ക്കാ­ള­ധി­കം അ­ദ്ദേ­ഹ­ത്തെ വേ­ദ­നി­പ്പി­ക്കു­ന്ന­തു് അ­ക്കാ­ര്യം ഭാ­ര്യ­യു­ടെ മു­മ്പിൽ­വെ­ച്ചു സം­സാ­രി­ക്കു­ന്ന­താ­ണു്. രണ്ടു പു­ത്ര­ന്മാ­രു­ടെ­യും ജീ­വ­നെ­ക്കാൾ അ­ദ്ദേ­ഹ­ത്തി­നു വില വീ­ര­സ്വർ­ഗ്ഗ­മെ­ന്ന ആ­ശ­യ­ത്തി­നാ­ണു്. ആ വ്യാ­മോ­ഹം ത­ക­രു­ന്ന­താ­ണു് അ­ധി­കാ­രി­ക്കേ­റ്റം ദുർ­വ­ഹ­മാ­യ ദു­ര­ന്തം. അ­വ­സാ­ന­മാ­യി മ­ക്ക­ളെ­ക്കൊ­ന്നു സ്വ­ന്ത­പ­രാ­ജ­യ­ബോ­ധ­ത്തിൽ­നി­ന്നു മു­ക്തി­നേ­ടാ­മെ­ന്നു­ധ­രി­ച്ച അ­ദ്ദേ­ഹ­ത്തി­നു പി­ന്നെ­യും വ­രാ­നു­ണ്ടു് വിനകൾ. ര­ണ്ടാ­മ­ത്തെ പു­ത്ര­നും മ­രി­ച്ചി­രു­ന്നെ­ങ്കിൽ അതും സ­ഹി­ക്കാ­മാ­യി­രു­ന്നു. പക്ഷേ, വി­ജ­യ­ശ്രീ­ലാ­ളി­ത­നാ­യി മ­ട­ങ്ങി­യെ­ത്തി­യ ആ മു­ട­ന്തൻ ‘ടൈമൂർ’ അ­ധി­കാ­രി­യു­ടെ മ­ര­ണം­വ­രെ അ­ദ്ദേ­ഹ­ത്തി­നു­നേ­രെ കോ­ക്രി­കാ­ട്ടു­ന്ന ഒരു രൂ­പ­മാ­ണു്. ആ ഒ­റ്റ­ക്കാ­ല­നിൽ അ­ധി­കാ­രി­ക്കു­പോ­ലും യാ­തൊ­രു വീ­ര­ശ്രീ­യും ദർ­ശി­ക്കാൻ ക­ഴി­യു­ന്നി­ല്ല.

അ­ധി­കാ­രി­യിൽ നാം കാ­ണു­ന്ന­തു് അ­ടി­ക്ക­ടി വ­ള­രു­ന്ന ഒരു സ്വ­ഭാ­വ­ത്തെ­യ­ല്ല. അ­ധി­കാ­രി­യു­ടെ വ്യ­ക്തി­ത്വം ഏ­താ­ണ്ടു് സ്ഥി­ര­മാ­യ­ഒ­ന്നാ­ണു്. സം­ഭ­വ­ഗ­തി­കൾ അ­തി­ന്റെ ഓരോ വ­ശ­ങ്ങ­ളിൽ വെ­ളി­ച്ചം വീ­ശു­ന്നു. അ­വ­സാ­ന­മാ­യി അ­ദ്ദേ­ഹം പ­രാ­ജ­യ­പ്പെ­ട്ടു ത­കർ­ന്നു പോ­വു­ന്ന­തേ­യു­ള്ളു. അ­ദ്ദേ­ഹം ഒ­രു­റ­ച്ച വി­ശ്വാ­സി­യാ­ണു്. ചി­ല്ല­റ പ­രാ­ജ­യ­ങ്ങൾ അ­ദ്ദേ­ഹ­ത്തെ വി­ഷ­മി­പ്പി­ക്കു­ക­യി­ല്ല. വളയാൻ ക­ഴി­യാ­ത്ത ആ ആ­ദർ­ശ­ശാ­ലി­ക്കു് ഒ­ടി­യാ­നേ കഴിയൂ. പക്ഷേ, അ­നു­വാ­ച­ക­നി­ലു­ണ്ടാ­വു­ന്ന ഫ­ല­മെ­ന്താ­ണു്? അ­ധി­കാ­രി­യോ­ടു് അ­നു­ക­മ്പ­യു­ണ്ടാ­കാ­തെ വയ്യ. എ­ങ്കി­ലും, കു­റെ­യൊ­ക്കെ സ്വ­യം­കൃ­താ­നർ­ത്ഥ­മാ­ണു് എന്നേ ന­മു­ക്കു തോ­ന്നു. എ­ന്തെ­ന്നാൽ നാ­ട­കാ­വ­സാ­ന­മാ­കു­മ്പോ­ഴേ­ക്കും അ­ധി­കാ­രി­യു­ടെ ജീ­വി­ത­ദർ­ശ­ന­ത്തിൽ­നി­ന്നു നാം വളരെ അ­ക­ന്നു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു.

ഇ­ന്ന­ത്തെ ലോ­ക­ത്തിൽ സ­മ­ര­പ്ര­ധാ­ന­മാ­യ ഒരു ഇ­തി­വൃ­ത്ത­ത്തി­നു് ഒരു ഫ്യൂ­ഡൽ­പാ­ത്രം വ­ന്നു­കൂ­ടു­ന്ന­തി­ലെ­ന്തു­മാ­ത്രം ഔ­ചി­ത്യ­മു­ണ്ട്? നിർ­ഭാ­ഗ്യ­വ­ശാൽ അ­താ­ണു് ന­മ്മു­ടെ ശാപം. സാ­മൂ­ഹ്യ­വ്യ­വ­സ്ഥി­തി­യു­ടെ മാ­റ്റം­കൊ­ണ്ടു തെ­രു­വു­തെ­ണ്ടി­ക­ളാ­യി­ത്തീർ­ന്ന കു­ലീ­ന­ന്മാ­രാ­ണു് ന­മ്മു­ടെ ര­ക്ത­സ­ന്ദേ­ശ­ക്കാർ—ന­മ്മു­ടെ ക്വി­ക്സോ­ട്ടു­മാർ. അ­വർ­ക്കാ­ണു് നി­ല­വി­ലു­ള്ള വ്യ­വ­സ്ഥി­തി­യോ­ടു് അ­ന്ധ­മാ­യ വെ­റു­പ്പും, ക­ഴി­ഞ്ഞു­പോ­യ കാ­ല­ങ്ങ­ളെ­പ്പ­റ്റി അ­ന്ധ­മാ­യ മ­തി­പ്പും കാ­ണാ­റു­ള്ള­തു്. ഒ­ന്നും ന­ട­ന്നി­ല്ലെ­ങ്കിൽ­ത്ത­ന്നെ­യും അ­വർ­ക്കു മിശറു ക­ടി­ച്ചു മ­രി­ക്കു­ന്ന­തു­പോ­ലെ പ­ട­വെ­ട്ടി മ­രി­ക്കു­ന്ന­തി­ലു­മു­ണ്ടു് ഒരു സുഖം. ഇതു മ­ല­നാ­ട്ടി­നു സ്വ­ന്ത­മാ­യി­ട്ടു വ­ന്നു­പെ­ട്ട ഒരു കെ­ടു­തി­യാ­ണു്. ത­കർ­ന്ന ഫ്യൂ­ഡ­ലി­സ­ത്തി­ന്റെ നി­സ്സ­ഹാ­യ­മാ­യ വാ­ലു­കൾ­ക്കേ ഇ­ത്ത­രം കാ­ട്ടാ­ള­ത്തം ഫി­ലോ­സ­ഫി­യാ­യി­ത്തീ­രു­ക­യു­ള്ളൂ. ഇ­ന്ന­ത്തെ ലോ­ക­ത്തോ­ടു് കു­റെ­യെ­ങ്കി­ലും പൊ­രു­ത്ത­പ്പെ­ട്ട മു­ത­ലാ­ളി­ക്കും തൊ­ഴി­ലാ­ളി­ക്കും ഇ­ത്ത­രം വീ­ര­സാ­ഹ­സി­ക­ത്വ­ത്തെ പു­ച്ഛ­മാ­ണു്. അ­വർ­ക്കു് ഇ­ത്ത­രം ‘മഹത്വ’ങ്ങ­ളൊ­ന്നും പ­റ­യാ­നി­ല്ല. ഈ ബ­ല­ഹീ­ന­ത­യു­ടെ ഒരു വ­ക­ഭേ­ദ­മാ­ണു് വ­ട­ക്കേ ഇൻ­ഡ്യ­യി­ലും മ­റ്റും ക­ണ്ട­തു്. മുകില സാ­മ്രാ­ജ്യ­ത്തി­ന്റെ മ­ഹി­മ­യ്ക്കും ഹൈ­ന്ദ­വ­സം­സ്കാ­ര­ത്തി­ന്റെ നി­ല­നി­ല്പി­നും­വേ­ണ്ടി അവിടെ എത്ര ധീ­ര­സ­മ­ര­ങ്ങ­ളാ­ണു് ന­ട­ന്ന­തു്! അതിലെ ര­ണ­ധീ­ര­ന്മാ­രെ­പ്പ­റ്റി ചരിതം ഒ­ന്നും പ­റ­യാ­ത്ത­തെ­ന്തു­ക­ഷ്ട­മാ­ണു്! എത്ര മ്ലേ­ച്ഛ­ന്മാ­രെ­യും, കാ­ഫ­റു­മാ­രെ­യും ഉ­ത്ത­മ­വി­ശ്വാ­സ­ത്തി­നു­വേ­ണ്ടി അവർ കൊ­ന്നു! എ­ന്നി­ട്ടും, ന­മ്മു­ടെ ച­രി­ത്ര­കാ­ര­ന്മാർ അവരെ മ­റ­ക്കു­ക­യാ­ണു്! മ­താ­ന്ധ­ത­യ്ക്കു­വേ­ണ്ടി കൂ­ട്ട­ക്കൊ­ല­ചെ­യ്യു­ന്ന­തു ശ­രി­യ­ല്ലെ­ന്നു­ള്ള ബോധം ന­മ്മി­ലു­ണ്ടാ­വാൻ തു­ട­ങ്ങി­യി­ട്ടു­ണ്ടെ­ന്നു സാരം. രാ­ഷ്ട്രീ­യ­മാ­യ കൊ­ല­പാ­ത­ക­ങ്ങൾ നി­ഷി­ദ്ധ­മാ­യി­ത്തീ­രാ­ത്ത­തു­കൊ­ണ്ടാ­ണു് ‘ര­ക്തം­കൊ­ണ്ടു ച­രി­ത്ര­മെ­ഴു­തു­ക­യും’ മ­റ്റും തു­ടർ­ന്നു പോ­രു­ന്ന­തു്. ഈ ര­ക്ത­ത്തി­ന്റെ മ­നഃ­ശാ­സ്ത്ര­ത്തിൽ­നി­ന്നു് മ­ല­യാ­ളി മു­ക്തി­നേ­ടു­ന്ന കാ­ല­ത്തു്, ന­മു­ക്കു­ള്ള പ­രാ­ക്ര­മം മു­ഴു­വൻ കാ­ട്ടി­ലെ ക­രി­മ്പാ­റ­യു­ടെ­നേ­രെ തി­രി­യു­ന്ന കാ­ല­ത്തു്, മ­നു­ഷ്യൻ മ­നു­ഷ്യ­നാ­യി­ത്തീ­രും. ഇന്നു പ­ട്ടാ­ള­ത്തിൽ­പ്പോ­യി വെ­യി­ല­ത്തു ക­വാ­ത്തെ­ടു­ത്തു് ഗോ­ത­മ്പു­തി­ന്നാൻ ന­മു­ക്കു മ­ടി­യി­ല്ല. വെ­യി­ല­ത്തു കൃ­ഷി­ചെ­യ്തു കൊ­ള്ളി­ക്കി­ഴ­ങ്ങു തി­ന്നു­ന്ന­തു് അ­വ­മാ­ന­ക­ര­മാ­ണു്. ആ­ശു­പ­ത്രി­യി­ലെ ഡോ­ക്ടർ ക­ള്ള­നെ­യും യാ­ച­ക­നെ­യും ശ­സ്ത്ര­ക്രി­യ­ചെ­യ്യു­മ്പോൾ സൂ­ക്ഷ്മ­ത പാ­ലി­ച്ചി­ല്ലെ­ങ്കിൽ നാം പൊ­റു­ക്കു­ക­യി­ല്ല. യു­ദ്ധ­ക്ക­ള­ത്തിൽ ഭ­ട­ന്മാർ മെ­ഷിൻ­ഗൺ പ്ര­വർ­ത്ത­നം ന­ട­ത്തു­മ്പോൾ നാം ആർ­ത്ത­ട്ട­ഹ­സി­ക്കു­ന്നു. എ­ങ്കി­ലും, മ­നു­ഷ്യ­നി­ന്നും വെറും മൃ­ഗ­മാ­യി­ട്ടി­ല്ല. ഒരു പ­ട്ടാ­ള­ക്കാ­ര­നോ­ടു­ത­ന്നെ ചോ­ദി­ക്കൂ. വെ­ടി­വെ­യ്ക്കു­ന്ന­തി­നോ­ളം എ­ളു­പ്പ­മാ­ണോ ബ­യ­ണ­ന­റ്റു­കൊ­ണ്ടു കു­ത്തു­ന്ന­തെ­ന്നു്. നാം കാ­ട്ടാ­ള­ത്ത­ത്തെ പി­ന്നി­ട്ടു വഴി വ­ള­രെ­യ­ധി­കം പോ­ന്നി­രി­ക്കു­ന്നു. ഇ­ട­യ്ക്കി­ട­യ്ക്കു്, ആ­ന­യ്ക്കു മ­ദം­പൊ­ട്ടു­മ്പോ­ലെ, അതു തി­ള­ച്ചു­വ­രാ­റു­ണ്ടെ­ന്നു മാ­ത്ര­മേ­യു­ള്ളു. അ­ത്ത­രം സ­ന്ദർ­ഭ­ങ്ങ­ളിൽ, മാ­യാ­ത്ത ഒരു ദർ­ശ­ന­മാ­യി ന­മ്മു­ടെ മു­മ്പിൽ പ്ര­ത്യ­ക്ഷ­പ്പെ­ട­ട്ടെ, ശു­ദ്ധ­നും ധീ­ര­നു­മാ­യ ആ അ­ധി­കാ­രി.

മാ­തൃ­ഭൂ­മി 4 ജൂ­ലാ­യ് 1954.

ധി­ക്കാ­രി­യു­ടെ കാതൽ 1955.

സി ജെ തോ­മ­സി­ന്റെ ലഘു ജീ­വ­ച­രി­ത്രം

Colophon

Title: Chathum Konnum (ml: ‘ച­ത്തും കൊ­ന്നും…’).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-08-13.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Chathum Konnum, സി. ജെ. തോമസ്, ച­ത്തും കൊ­ന്നും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 3, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Macbeth and the Witches, a painting by Thomas Barker of Bath . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.