images/Edgar_Degas_Art.jpg
Two Dancers on a Stage, a painting by Edgar Degas (1834–1917).
‘കരുണ’യ്ക്കു മു­മ്പും പി­മ്പും
സി. ജെ. തോമസ്

തീ­വ്ര­മാ­യ നി­ര­വ­ധി വി­മർ­ശ­ന­ങ്ങൾ­ക്കു­ശേ­ഷ­വും മ­ല­യാ­ള­സം­ഗീ­ത­നാ­ട­കം നി­ല­നിൽ­ക്കു­ക­യാ­ണു്. അ­തി­ന്റെ അ­ധ­മാ­വ­സ്ഥ­യില്‍ത്ത­ന്നെ നി­ല­നിൽ­ക്കു­ക­യു­മാ­ണു്. ഗ­ണ്യ­മാ­യ സാ­മ്പ­ത്തി­ക­വി­ജ­യം അതിനെ അ­നു­ഗ്ര­ഹി­ക്കു­ന്നു­ണ്ടു്. ഈ വാ­സ്ത­വം മ­നു­ഷ്യ­സ്വ­ഭാ­വ­ത്തി­ന്റെ ഒരു വൈ­കൃ­ത­മാ­ണോ എ­ന്നാ­ലോ­ചി­ക്കേ­ണ്ട­താ­ണു്. അതോ, സം­ഗീ­ത­നാ­ട­ക­ത്തി­നു സ്വയം ഒരു ക­ലാ­ശാ­ഖ­യാ­യി നി­ല­നിൽ­ക്കാൻ അ­വ­കാ­ശ­മു­ണ്ടെ­ന്നും. അതു മ­ല­യാ­ളി­ക­ളെ കു­റേ­യൊ­ക്കെ ര­സി­പ്പി­ച്ചി­ട്ടു­ണ്ടെ­ന്നു­മു­ള്ള­താ­ണോ പ­ര­മാർ­ത്ഥം? മ­ല­യാ­ള­സം­ഗീ­ത­നാ­ട­ക­ത്തെ ഉ­ദ്ധ­രി­ക്ക­ണ­മെ­ന്നു് ആ­ഗ്ര­ഹി­ക്കു­ന്ന­വർ­ക്കു് ഈ പ്ര­ശ്നം ഒ­ഴി­ച്ചു­നി­റു­ത്തു­വാൻ നി­വൃ­ത്തി­യി­ല്ലാ­ത്ത ഒ­ന്നാ­ണു്.

മലയാള സം­ഗീ­ത­നാ­ട­കം ഒ­ട്ട­നേ­കം വി­ക്രി­യ­ക­ളു­ടെ രം­ഗ­മാ­ണു്. ആ­വർ­ത്ത­ന­മാ­വ­ശ്യ­മി­ല്ലാ­ത്ത രീ­തി­യിൽ അവ വി­മര്‍ശി­ക്ക­പ്പെ­ട്ടു­ക­ഴി­ഞ്ഞി­ട്ടു­മു­ണ്ടു്. പക്ഷേ, അ­തു­കൊ­ണ്ടു സം­ഗീ­ത­നാ­ട­കം ന­ശി­ക്കു­ക­യോ, ന­ന്നാ­വു­ക­യോ ചെ­യ്യു­ന്നി­ല്ല. അതു ന­ന്നാ­വ­ണ­മെ­ങ്കിൽ അ­തി­നു­പ­റ്റി­യ മാർ­ഗ്ഗ­ങ്ങൾ നിർ­ദ്ദേ­ശി­ക്കു­ക­യാ­ണു വേ­ണ്ട­തു്. ഗം­ഭീ­ര­മാ­യ ഒരു ഖ­ണ്ഡ­നം എ­ഴു­തി­ത്ത­ള്ളു­ക എ­ന്ന­തു്, പ്രാ­യോ­ഗി­ക­നിർ­ദ്ദേ­ശ­ങ്ങൾ പു­റ­പ്പെ­ടു­വി­ക്കു­ന്ന­തി­ലും എ­ളു­പ്പ­മാ­ണു്. സാ­ധാ­ര­ണ­യാ­യി വി­മർ­ശ­ന­ങ്ങൾ ഒ­ന്നും­ത­ന്നെ സം­ഗീ­ത­നാ­ട­ക­ത്തെ സ­ഹാ­യി­ക്കു­ന്നി­ല്ല. സം­ഗീ­ത­നാ­ട­ക­മെ­ന്ന ക­ലാ­സ­ര­ണി­യെ­പ്പ­റ്റി­യു­ള്ള അ­ടി­സ്ഥാ­ന­പ­ര­മാ­യ ഒരു തെ­റ്റി­ദ്ധാ­ര­ണ­യാ­ണി­തി­നു കാരണം.

സം­ഗീ­ത­നാ­ട­ക­ത്തെ­പ്പ­റ്റി സാ­ധാ­ര­ണ­യാ­യി പ­റ­യു­ന്ന വി­മർ­ശ­ന­മാ­ണു് ഈ തെ­റ്റി­നെ തെ­ളി­യി­ക്കു­ന്ന­തു്. സം­ഗീ­ത­നാ­ട­ക­ത്തിൽ സം­ഗീ­തം അ­ധി­ക­മാ­യി­പ്പോ­കു­ന്നു­വെ­ന്നാ­ണു് ഇ­ന്ന­ത്തെ പരാതി. പി­ന്നെ, സം­ഗീ­ത­നാ­ട­കം എ­ന്താ­ണു ചെ­യ്യേ­ണ്ട­തു്?

ഗ­ദ്യ­നാ­ട­ക­വും, സം­ഗീ­ത­നാ­ട­ക­വും ര­ണ്ടു­ക­ലാ­സ­ര­ണി­ക­ളാ­ണെ­ന്നും ര­ണ്ടി­ന്റെ­യും രൂ­പ­വും ല­ക്ഷ്യ­വും ഭി­ന്ന­മാ­ണെ­ന്നു­മു­ള്ള­താ­ണു് പ­ര­മാർ­ത്ഥം. ഗ­ദ്യ­നാ­ട­കം ക­ളി­ക്കു­ന്ന­തി­നി­ട­യിൽ രണ്ടു രാഗ വി­സ്താ­രം ന­ട­ത്തി ഹ­സ്ത­ദാ­നം വാ­ങ്ങി­ക്കു­ക എ­ന്ന­ത­ല്ല സം­ഗീ­ത­നാ­ട­ക­ത്തി­ന്റെ ല­ക്ഷ്യം. ഗ­ദ്യ­നാ­ട­ക­ത്തിൽ ഗദ്യം ആ­ശ­യ­വി­നി­മ­യ­ത്തി­നു­ള്ള ഉ­പ­ക­ര­ണ­മാ­യി ഉ­പ­യോ­ഗി­ക്ക­പ്പെ­ടു­ന്ന­തു­പോ­ലെ സം­ഗീ­ത­നാ­ട­ക­ത്തിൽ സം­ഗീ­തം പ്ര­യോ­ഗി­ക്ക­പ്പെ­ടു­ന്നു. പക്ഷേ, ഗ­ദ്യ­നാ­ട­ക­ത്തിൽ ഇ­തി­വൃ­ത്ത­ത്തി­നു­ള്ള പ്രാ­ധാ­ന്യ­വും സം­ഗീ­ത­നാ­ട­ക­ത്തിൽ സം­ഗീ­ത­ത്തി­നു ത­ന്നെ­യാ­ണു്. വി­വി­ധ­ര­സ­മ്മി­ളി­ത­മാ­യ ഗാ­ന­ങ്ങൾ കോർ­ത്തി­ണ­ക്കി­യ ഒരു സം­ഗീ­ത­സ­ദ­സ്സു­മാ­ത്ര­മാ­ണു് സം­ഗീ­ത­നാ­ട­കം. ഇ­തി­വൃ­ത്തം രം­ഗ­ങ്ങ­ളെ­ല്ലാം കോർ­ത്തി­ടാ­നു­ള്ള ഒരു ച­ര­ടു­മാ­ത്ര­മാ­ണു്. ഗ­ദ്യ­നാ­ട­ക­ക്ര­മ­ക്കാ­രു­ടെ വി­മർ­ശ­ന­ങ്ങൾ സം­ഗീ­ത­നാ­ട­ക­ക്കാർ ഗ­ണ്യ­മാ­ക്കേ­ണ്ട­തി­ല്ല. ഇ­ന്ന­ത്തെ സം­ഗീ­ത­നാ­ട­ക­ത്തി­നു­ള്ള കു­റ­വു് സം­ഗീ­തം അ­ധി­ക­മാ­യി­പ്പോ­കു­ന്നു­വെ­ന്ന­ത­ല്ല; കു­റ­ഞ്ഞു­പോ­കു­ന്നു­വെ­ന്ന­താ­ണു്. ഗ­ദ്യ­മാ­ണു് അ­തി­രു­ക­വി­ഞ്ഞു­പോ­കു­ന്ന­തു്. സം­ഗീ­ത­നാ­ട­ക­ത്തി­നു മാ­തൃ­ക­യാ­യി എ­ടു­ക്കേ­ണ്ട­തു് പാ­ശ്ചാ­ത്യ­സം­ഗീ­ത­നാ­ട­ക­ങ്ങ­ളാ­ണു്. ഓ­പ്പെ­റ എന്നു പ­റ­യു­ന്ന ഈ നാ­ട­ക­ങ്ങ­ളിൽ സം­ഭാ­ഷ­ണം­വ­ള­രെ കു­റ­ച്ചേ­യു­ള്ളൂ. സം­ഗീ­തം യ­ഥാർ­ത്ഥ­ജീ­വി­ത­ത്തിൽ ആ­ശ­യാ­വി­ഷ്ക­ക്ക­ര­ണ­ത്തി­നു് ഉ­പ­യോ­ഗി­ക്ക­പ്പെ­ടു­ന്ന മാർ­ഗ്ഗ­മ­ല്ലാ­ത്ത­തു­കൊ­ണ്ടു്. അതു നാ­ട­ക­ത്തിൽ ഉ­പ­യോ­ഗി­ച്ചു­കൂ­ടാ എന്നു വാ­ദി­ക്കു­ന്ന­തും അ­സം­ബ­ന്ധ­മാ­ണു്. അ­ങ്ങ­നെ യാ­ന്ത്രി­ക­മാ­യ പ്ര­തി­ഫ­ല­ന­മി­ല്ലെ­ങ്കിൽ സൗ­ന്ദ­ര്യ­മി­ല്ലെ­ന്നു­വ­ന്നാൽ, കലയേ ഇ­ല്ലെ­ന്നാ­വും. പ്ര­ത്യേ­കി­ച്ചും സം­ഗീ­ത­നാ­ട­ക­ത്തി­നു്, സ്വാ­ഭാ­വി­ക­ത­യോ­ടും റീ­യ­ലി­സ­ത്തോ­ടും ഏ­റ്റ­വും കു­റ­ച്ചു ക­ട­പ്പാ­ടേ ഉ­ള്ളൂ­താ­നും. പ­രി­പൂര്‍ണ്ണ­മാ­യ സം­ഗീ­ത­മ­യ­മാ­യ ഒരു രൂ­പ­ത്തി­ലേ­ക്കാ­ണു് സം­ഗീ­ത­നാ­ട­കം ഉ­യ­രേ­ണ്ടി­യി­രു­ന്ന­തു്. പക്ഷേ, പ്ര­ത്യേ­ക ച­രി­ത്ര­പ­രി­ത­സ്ഥി­തി­കൾ ഈ ല­ക്ഷ്യ­ത്തെ പ­രാ­ജ­യ­പ്പെ­ടു­ത്തു­ക­യാ­ണു­ണ്ടാ­യ­തു്.

‘സ­ദാ­രാ­മ’യാ­ണ­ല്ലോ മ­ല­യാ­ള­ത്തി­ലെ പ്രഥമ സം­ഗീ­ത­നാ­ട­കം. അ­തി­ന്റെ അ­ച്ഛ­നു­മ­മ്മ­യു­മെ­ല്ലാം തമിഴ് സം­ഗീ­ത­നാ­ട­ക­മാ­യി­രു­ന്നു. തമിഴ് സം­ഗീ­ത­നാ­ട­ക­ത്തി­ന്റെ വി­ജ­യ­മാ­ണു് മ­ല­യാ­ള­സം­ഗീ­ത­നാ­ട­ക­ത്തി­ന്നു പ്ര­ചോ­ദ­നം നല്‍കി­യ­തു്. ഈ വി­ജ­യ­ത്തി­ന്റെ അ­ടി­സ്ഥാ­നം ക­ഥാ­വ­സ്തു­വോ, സം­ഭാ­ഷ­ണ­മോ, അ­ഭി­ന­യ­മോ ഒ­ന്നു­മ­ല്ലാ­യി­രു­ന്നു. പാ­ണ്ടി­ക്കാ­ര­ന്നു് അതു ര­സി­ച്ചേ­ക്കാ­മെ­ങ്കി­ലും, കോ­വി­ല­ന്റെ കഥ ആ­സ്വ­ദി­ക്കാൻ മാ­ത്രം അ­പ­രി­ഷ്കൃ­ത­നാ­യി­രു­ന്നി­ല്ല മ­ല­യാ­ളി. കേ­ര­ള­ത്തിൽ വേ­ലാ­മ്മാ­ളു­ടെ­യും, ചെ­ല്ലാ­മ്മാ­ളു­ടെ­യും മാം­സ­ക്കൊ­ഴു­പ്പു് ഉത്തമ അ­ഭി­ന­യ­മാ­യി തെ­റ്റി­ദ്ധ­രി­ക്ക­പ്പെ­ടു­ക­യു­ണ്ടാ­യി­ല്ല. മ­ല­യാ­ളി ത­മി­ഴ­ന്റെ നാടകം കാണാൻ പണം കൊ­ടു­ത്ത­തു് നല്ല പാ­ട്ടു­കേൾ­ക്ക­ണ­മെ­ന്ന ഉ­ദ്ദേ­ശ്യ­ത്തോ­ടെ­യാ­യി­രു­ന്നു. ചു­രു­ക്ക­ത്തിൽ, തമിഴ് സം­ഗീ­ത­നാ­ട­കം വിവിധ ര­സ­ങ്ങൾ­ക്ക­നു­യോ­ജ്യ­മാ­യ പ­ശ്ചാ­ത്ത­ല­ത്തോ­ടു­കൂ­ടി­യ ഒരു പാ­ട്ടു­ക­ച്ചേ­രി­യാ­യി­രു­ന്നു. അ­വ­യ്ക്കു നാ­ട­ക­രൂ­പം കി­ട്ടി­യ­തി­നു് കാ­ര­ണ­മു­ണ്ടു്. ഒരു രാ­ഗ­ത്തി­ന്റെ­യോ, ഗാ­ന­ത്തി­ന്റെ­യോ രസം പൂര്‍ണ്ണ­മാ­യി ആ­സ്വ­ദി­ക്കു­ന്ന­തു് സാ­ധാ­ര­ണ­ക്കാ­രൻ അല്പം വി­ഷ­മ­മാ­ണു്. എ­ന്നാല്‍. സ­ന്തോ­ഷ­മോ സ­ങ്ക­ട­മോ മ­റ്റേ­തെ­ങ്കി­ലും വി­കാ­ര­മോ നി­റ­ഞ്ഞേ ഒരു സ­ന്ദർ­ഭ­ത്തിൽ അതു പാ­ടി­ക്കേ­ട്ടാൽ ആ­സ്വാ­ദ­നം കു­റേ­ക്കൂ­ടി സു­ഗ­മ­മാ­വും. ഈ ആശയം ശാ­സ്ത്രീ­യ­മാ­യി വി­ശ­ക­ല­നം ചെ­യ്ത­ല്ല ആ­ദ്യ­കാ­ല­ങ്ങ­ളി­ലെ നാ­ട­ക­കർ­ത്താ­ക്ക­ളും ന­ട­ന്മാ­രും പ്ര­വർ­ത്തി­ച്ച­തു്. ത­മി­ഴ­നോ­ടു താ­ര­ത­മ്യ­പ്പെ­ടു­ത്തി നോ­ക്കി­യാൽ മ­ല­യാ­ളി­ക്കു് സം­ഗീ­ത­വാ­സ­ന കു­റ­വാ­ണു്. അ­തു­കൊ­ണ്ടു­ത­ന്നെ മ­ല­യാ­ള­സം­ഗീ­ത­നാ­ട­കം ത­മി­ഴി­നേ­ക്കാൾ താ­ഴ്‌­ന്ന­താ­യി­രു­ന്നു. ഈ കുറവു നി­ക­ത്താൻ ചെയ്ത പ­രി­ശ്ര­മം ഒരു പ്ര­ത്യേ­ക­പ്ര­സ്ഥാ­ന­ത്തെ സൃ­ഷ്ടി­ക്കു­ക­യാ­ണു ചെ­യ്ത­തു്. കെ. സി. കേ­ശ­വ­പ്പി­ള്ള ഒരു ഗാ­യ­ക­ക­വി­യാ­യി­രു­ന്ന­തു കൂ­ടാ­തെ സം­സ്കൃ­ത­പ­ണ്ഡി­ത­നു­മാ­യി­രു­ന്നു. ത­മി­ഴി­നെ അ­നു­ക­രി­ച്ചു് നാ­ട­ക­മെ­ഴു­തി­യ കെ. സി.യുടെ കൃ­തി­യിൽ സം­സ്കൃ­ത­നാ­ട­ക­ത്തി­ന്റെ ഘ­ട­ക­ങ്ങൾ ക­ട­ന്നു­കൂ­ടി. നാ­ന്ദി, ശ്ലോ­ക­ങ്ങള്‍, ഭ­ര­ത­വാ­ക്യം എ­ന്നി­ങ്ങ­നെ പലതും. ഒരു തമിഴ് നാ­ട­ക­ത്തോ­ടു ചേർ­ത്തു­ണ്ടാ­ക്കി­യ കൃ­തി­യാ­ണു് ‘സ­ദാ­രാ­മ’. സം­ഗീ­ത­ത്തി­ന്റെ കു­റ­വു്, ഗദ്യം കൊ­ണ്ടും അ­ഭി­ന­യം­കൊ­ണ്ടും നി­ക­ത്താ­നു­ള്ള ഒരു പ­രി­ശ്ര­മ­മാ­യി­രു­ന്നു അതു്. ചു­രു­ക്ക­ത്തിൽ സം­ഗീ­ത­നാ­ട­ക­വും ഗ­ദ്യ­നാ­ട­ക­വും കൂ­ട്ടി­ച്ചേർ­ത്ത ഒരു പുതിയ ക­ലാ­ശാ­ഖ­യാ­ണു് മ­ല­യാ­ള­ത്തിൽ ഉദയം ചെ­യ്ത­തു്. ‘സ­ദാ­രാ­മ’ മുതൽ ‘കരുണ’ വരെ ഈ രൂപം വ­ള­രു­ക­യാ­ണു ചെ­യ്ത­തു്. ഈ ഗ­തി­യു­ടെ ഏ­റ്റ­വും ശ്രേ­ഷ്ഠ­മാ­യ സൃ­ഷ്ടി ‘കരുണ’യാണു്. സം­ഗീ­ത­ത്തി­നും, സം­ഭാ­ഷ­ണ­ത്തി­നും ഏ­ക­കാ­ല­ത്തു പ്രാ­ധാ­ന്യം നല്‍കി­യ ഒരു നാ­ട­ക­മ­താ­യി­രു­ന്നു. ശ്രീ. സെ­ബാ­സ്റ്റ്യൻ കു­ഞ്ഞു­കു­ഞ്ഞു് പാ­ടു­മ്പോൾ ക­ണ്ണു­ക­ണ്ടു­കൂ­ടാ എ­ന്നും, സം­സാ­രി­ക്കു­ന്ന­തു ച­തു­ര­വ­ടി­വി­ലാ­ണു് എ­ന്നും മ­റ്റും ചില പ­തി­വു­വി­മർ­ശ­ന­ങ്ങൾ ഉ­ണ്ടു്. എ­ന്തൊ­ക്കെ­യാ­ണെ­ങ്കി­ലും മലയാള സം­ഗീ­ത­നാ­ട­ക­ച­രി­ത്ര­ത്തിൽ ഏ­റ്റ­വും പ്രാ­ധാ­ന്യ­മര്‍ഹി­ക്കു­ന്ന വ്യ­ക്തി അ­ദ്ദേ­ഹ­മാ­ണു്. ‘കരുണ’ മുതൽ മ­ല­യാ­ള­സം­ഗീ­ത­നാ­ട­കം അ­ധഃ­പ­തി­ച്ചു തു­ട­ങ്ങി. അതു് അ­നി­വാ­ര്യ­മാ­യി­രു­ന്നു. മോരും മു­തി­ര­യും പോ­ലു­ള്ള ഈ വേഴ്ച പു­രോ­ഗ­തി­ക്കു­ള്ള മാർ­ഗ്ഗ­മാ­യി­രു­ന്നി­ല്ല: ഒ­ന്നി­ന്റെ കു­റ­വു് മ­റ്റ­തു­കൊ­ണ്ടു് നി­ക­ത്തു­ക എന്ന പ­തി­വു് അവ ത­മ്മി­ലു­ള്ള അ­ടി­സ്ഥാ­ന­പ­ര­മാ­യ വൈ­രു­ദ്ധ്യം­കൊ­ണ്ടു് അ­ധഃ­പ­ത­ന­ത്തി­ല­വ­സാ­നി­ച്ചു. നാ­ട­ക­കൃ­ത്തു് പാ­ട്ടി­നും സം­ഭാ­ഷ­ണ­ത്തി­നും സ­മ­പ്രാ­ധാ­ന്യ­മു­ള്ള ക­ഥ­ക­ളെ­ഴു­തി­ക്കൊ­ടു­ക്കും. അ­ഭി­ന­യി­ക്കാ­നു­ള്ള­വർ ഏ­തെ­ങ്കി­ലു­മൊ­ന്നു­മാ­ത്ര­മേ വ­ശ­മാ­ക്കി­യി­രി­ക്കൂ. ശ്രീ. സെ­ബാ­സ്റ്റ്യൻ മാ­ത്ര­മാ­ണു് ര­ണ്ടി­ലും ഏ­താ­ണ്ടു് കു­റെ­യെ­ങ്കി­ലും കഴിവു കാ­ണി­ച്ചി­ട്ടു­ള്ള ഏ­ക­ന­ടന്‍. മൊ­ത്ത­ത്തി­ലു­ണ്ടാ­യ ഫലം ര­ണ്ടും അ­ധഃ­പ­തി­ക്ക­യെ­ന്ന­താ­യി­രു­ന്നു. സം­ഗീ­തം ഏ­റ്റ­വും മോ­ശ­മാ­യി­ത്തീർ­ന്നു; സം­ഭാ­ഷ­ണം വളരെ കൃ­ത്രി­മ­വും. ഇ­ങ്ങ­നെ­യാ­ണു് സം­ഗീ­ത­നാ­ട­കം ഇ­ന്ന­ത്തെ വി­കൃ­ത­രൂ­പ­മാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ട­തു്.

സം­ഗീ­ത­നാ­ട­കം ഉ­യ­ര­ണ­മെ­ങ്കിൽ അതു് ഒ­രി­ക്കൽ­ക്കൂ­ടി സംഗീത പ്ര­ധാ­ന­മാ­യി­ത്തീ­ര­ണം: ഒ­ന്നാ­മ­താ­യി, ഏ­തെ­ങ്കി­ലും ഒരു ക­ഥ­യെ­ടു­ത്തു് ഒരു സാ­ഹി­ത്യ­വി­ശാ­ര­ദ­നെ­ക്കൊ­ണ്ടു് പാ­ട്ടു­പോ­ലെ എ­ന്തെ­ങ്കി­ലു­മെ­ഴു­തി­ച്ചു സം­ഗീ­ത­നാ­ട­ക­മു­ണ്ടാ­ക്കു­ന്ന പതിവു നി­റു­ത്ത­ണം. അ­ത്ത­രം പാ­ട്ടു­കൾ ശ­രി­യാ­യ രാ­ഗ­ത്തിൽ പാ­ടി­യാൽ വാ­ക്കു­കൾ കു­റെ­യൊ­ക്കെ ഒ­ടി­ക്കേ­ണ്ടി­വ­രും. വാ­ക്കു­ക­ളെ സം­ര­ക്ഷി­ക്കാ­നു­ള്ള പ­രി­ശ്ര­മം അ­വ­താ­ള­ത്തി­ലും ക­ലാ­ശി­ക്കും. കു­റെ­യെ­ങ്കി­ലും പാടാൻ ക­ഴി­വു­ള്ള­വ­രാ­ണു് പാ­ട്ടെ­ഴു­തേ­ണ്ട­തു്. അ­വര്‍ത­ന്നെ കഥയും എ­ഴു­ത­ണം. സം­ഭാ­ഷ­ണം മി­ക്ക­വാ­റും വര്‍ജ്ജി­ക്ക­ണം. കഥ ഏ­താ­ണ്ടു­മു­ഴു­വ­നും സം­ഗീ­തം കൊ­ണ്ടു­ത­ന്നെ പറയണം. അ­തി­നാ­വ­ശ്യ­മെ­ന്നു­വ­ന്നാൽ ക­ഥ­യു­ടെ ഉ­പ­ക്ര­മ­മോ മറ്റു വി­ശ­ദീ­ക­ര­ണ­ങ്ങ­ളോ രം­ഗ­ത്തു­വ­ന്നു പാ­ട്ടാ­യി­ത്ത­ന്നെ പ­റ­യു­ന്ന പാ­ത്ര­ങ്ങ­ളു­മു­ണ്ടാ­കാം. അ­തി­ലൊ­ന്നും സ്വാ­ഭാ­വി­ക­ത നോ­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. ആ­ത്മ­ഗ­തം പാ­ടി­ല്ല എന്ന ത­ത്ത്വം സം­ഗീ­ത­നാ­ട­ക­ത്തെ ബാ­ധി­ക്കു­ക­യി­ല്ല. ആ­ത്മ­ഗ­ത­മി­ല്ലെ­ങ്കിൽ നല്ല പാ­ട്ടു­പാ­ടാൻ അ­വ­സ­ര­മേ ഉ­ണ്ടാ­കു­ന്ന­ത­ല്ല. സം­ഗീ­ത­രൂ­പ­ത്തിൽ പ്ര­ക­ടി­പ്പി­ക്കാ­വു­ന്ന വി­കാ­ര­ങ്ങൾ മാ­ത്ര­മേ സം­ഗീ­ത­നാ­ട­ക­ത്തിൽ ഉ­ണ്ടാ­യി­രി­ക്കാ­വൂ. കഥ ഒരു ഗാ­ന­ത്തിൽ­നി­ന്നു മ­റ്റൊ­ന്നി­ലേ­ക്കു സം­ഭ­ക്ര­മി­ച്ചു്, അ­ങ്ങ­നെ പോകണം.

ര­ണ്ടാ­മ­തൊ­ന്നു­ള്ള­തു് ന­ട­ന്മാർ­ക്കു ന­ന്നാ­യി പാടാൻ അ­റി­ഞ്ഞി­രി­ക്ക­ണ­മെ­ന്ന­താ­ണു്. രാ­ഗ­വി­സ്താ­രം കു­റെ­യൊ­ക്കെ ആ­കാ­മെ­ങ്കി­ലും അതു കാ­ണി­ക­ളെ മു­ഷി­പ്പി­ക്കു­ന്ന­താ­ക­രു­തു്. ഇന്നു ന­മ്മു­ടെ നാ­ട­ക­വേ­ദി­യിൽ ഹി­ന്ദി­ഗാ­ന­ങ്ങ­ളു­മാ­യി പ്ര­വേ­ശി­ക്കു­ന്ന­വർ പ്രാ­യേ­ണ അതിലെ അ­ക്ഷ­ര­ങ്ങ­ളും രാ­ഗ­വും ഒ­രു­പോ­ലെ തെ­റ്റി­ക്കാ­റു­ണ്ടു്. സാ­ധാ­ര­ണ­യാ­യി അ­ഭി­ന­യ­വി­ദ­ഗ്ദ്ധ­ന്മാ­രെ അ­ന്വേ­ഷി­ച്ചു­പോ­കു­ന്ന ഒരു പ­തി­വാ­ണു­ള്ള­തു്. ന­മു­ക്കു വേ­ണ്ട­തു് കൂ­ടു­തൽ ഭാ­ഗ­വ­തർ­മാ­രെ­യാ­ണു്. അ­വ­രെ­പ്പി­ടി­ച്ചു ത­ല­മു­ടി വെ­ട്ടി­ച്ചു്, ഫ­യല്‍വാൻ ഷർ­ട്ടൂ­രി മ­നു­ഷ്യ­വേ­ഷ­ത്തിൽ രം­ഗ­ത്തി­റ­ക്ക­ണ­മെ­ന്നു­മാ­ത്രം. ഡ്യൂ­വ­റ്റു­കൾ (സം­ഭാ­ഷ­ണ­ഗാ­നം) നാ­ട­ക­ത്തി­നു് ഒ­ന്നാം­ത­രം അ­ല­ങ്കാ­ര­മാ­ണു്. പക്ഷേ, ര­ണ്ടു­പേർ ത­മ്മിൽ ക­ല­ഹി­ക്കു­ന്ന­തി­നും മ­റ്റും അ­തു­പ­യോ­ഗി­ക്ക­രു­തെ­ന്നു­മാ­ത്രം.

മൂ­ന്നാ­മ­ത്തെ കാ­ര്യം പ­ശ്ചാ­ത്ത­ല­മാ­ണു്. പേ­രെ­ഴു­തി ഒ­ട്ടി­ച്ച ഹാര്‍മോ­ണി­യ­വും കസവു തു­പ്പ­ട്ടാ­വു­മാ­യി രം­ഗ­ത്തി­ന്റെ മു­മ്പില്‍വ­ന്നു സ്ഥാ­ന­മു­റ­പ്പി­ച്ചി­രി­ക്കു­ന്ന ഹാർ­മ്മോ­ണി­സ്റ്റി­നെ രം­ഗ­ത്തു­നി­ന്നു് ആ­ദ്യ­മാ­യി ഓ­ടി­ക്ക­ണം. ആ ഹാർ­മ്മോ­ണി­യ­വും എ­ടു­ത്തു പു­റ­ത്തെ­റി­യ­ണം. ഫിഡിൽ, ക്ലാര്‍ന­റ്റ് മു­ത­ലാ­യ നല്ല ഏഴോ എട്ടോ ഉ­പ­ക­ര­ണ­ങ്ങ­ളു­ള്ള ഒരു സം­ഗീ­ത­സം­ഘ­മി­ല്ലാ­തെ സം­ഗീ­ത­നാ­ട­കം ന­ന്നാ­ക്കാൻ ക­ഴി­യു­ന്ന­ത­ല്ല. പാ­ട്ടു­കൾ­ക്കു പി­ന്തു­ണ നല്‍കു­ന്ന­തു­കൂ­ടാ­തെ അവർ സാ­ധാ­ര­ണ­യാ­യി പ­ശ്ചാ­ത്ത­ല­സം­ഗീ­തം കൊ­ടു­ത്തു­കൊ­ണ്ടി­രി­ക്ക­ണം. ന­ട­ന്മാ­രു­ടെ മു­മ്പിൽ വ­ന്നി­രു­ന്നു കാ­ണി­ക­ളെ ക­ഷ്ട­പ്പെ­ടു­ത്തു­ക­യും ചെ­യ്തു­കൂ­ടാ. പ­ശ്ചാ­ത്ത­ല­സം­ഗീ­തം കൊ­ടു­ക്കു­ന്ന­തു ക­ഥാ­ഘ­ട്ട­ത്തി­നു് അ­നു­യോ­ജ്യ­മാ­യ വി­കാ­ര­ത്തെ സൃ­ഷ്ടി­ക്കു­ന്ന­താ­യി­രി­ക്ക­ണ­മെ­ന്നു­കൂ­ടി ശ്ര­ദ്ധി­ക്കേ­ണ്ട­താ­ണു്. ഇ­ന്ന­ത്തെ രം­ഗ­ത്തു് ഉ­പ­ക­ര­ണ­ങ്ങ­ളു­ടെ ശ­ബ്ദ­മ­ല്ലാ­തെ ഒ­ന്നും കേ­ട്ടു­കൂ­ടാ. ശ­രി­യാ­യ പ­ശ്ചാ­ത്ത­ല­സം­ഗീ­ത­മാ­ണെ­ങ്കിൽ വാ­യ്പാ­ടി­ന്റെ ശ­ബ്ദ­ത്തിൽ­നി­ന്നു താ­ഴെ­യേ അതു നിൽ­ക്കു­ക­യു­ള്ളൂ. സൈ­ഗാ­ളി­ന്റെ­യും പ­ങ്ക­ജ് മ­ല്ലി­ക്കി­ന്റെ­യും ഗാ­ന­ങ്ങൾ­ക്കു കൊ­ടു­ക്കു­ന്ന പ­ശ്ചാ­ത്ത­ല­ത്തി­ന്റെ രീതി ഒരു നല്ല മാ­തൃ­കാ­പാ­ഠ­മാ­ണു്. സം­ഗീ­ത­നാ­ട­കം മ­ല­യാ­ള­ക്ക­ര­യി­ലെ­ന്നു­മാ­ത്ര­മ­ല്ല, ത­മി­ഴ്‌­നാ­ട്ടി­ലും അ­ധഃ­പ­തി­ക്കാൻ മ­റ്റൊ­രു കാ­ര­ണം­കൂ­ടി­യു­ണ്ടു്. കര്‍ണ്ണാ­ട­ക­സം­ഗീ­തം മെ­ല­ഡി­യു­ടെ ഉ­ച്ച­കോ­ടി­യിൽ എ­ത്തി­യി­ട്ടു കാലം കു­റെ­യാ­യി. കാ­ര്യ­മാ­യ ഒരു വ­ളര്‍ച്ച­യും അ­തി­നു­കാ­ണു­ന്നി­ല്ലെ­ന്ന­തു­കൊ­ണ്ടു് മെലഡി എന്ന മാർ­ഗ്ഗ­ത്തിൽ­ക്കൂ­ടി ഇ­നി­മു­ന്നോ­ട്ടു­പോ­കാൻ വ­ഴി­യി­ല്ല എന്നു തോ­ന്നി­ക്കു­ന്നു­ണ്ടു്. അതു ശ­രി­യാ­ണെ­ങ്കി­ലും അ­ല്ലെ­ങ്കി­ലും ന­മ്മു­ടെ സം­ഗീ­ത­ത്തിൽ, പ്ര­ത്യേ­കി­ച്ചും നാ­ട­ക­ത്തിൽ, കുറെ ഹാര്‍മ­ണി­കൂ­ടി കൊ­ണ്ടു­വ­രേ­ണ്ട­തു് ആ­വ­ശ്യ­മാ­ണു്. പ­ലര്‍കൂ­ടി ഒ­രു­മി­ച്ചു­പാ­ടു­ന്ന ഏർ­പ്പാ­ടു­പോ­ലും ന­മ്മു­ടെ നാ­ട്ടി­ലി­ല്ലാ­താ­യി­രി­ക്കു­ന്നു. ഇതു് നാ­ട­ക­ത്തി­നു് അ­ത്യ­ന്താ­പേ­ക്ഷി­ത­വു­മാ­ണു്. ഇ­ങ്ങ­നെ സം­ഗീ­തം വർ­ദ്ധി­പ്പി­ക്കു­ക­യും ന­ന്നാ­ക്കു­ക­യും ചെ­യ്യു­ന്ന­തു­കൊ­ണ്ടു­മാ­ത്ര­മേ മ­ല­യാ­ള­സം­ഗീ­ത­നാ­ട­കം ഉ­യ­രു­ക­യു­ള്ളു.

സം­ഗീ­ത­നാ­ട­ക­ത്തിൽ സം­ഗീ­ത­മാ­ണു പ്ര­ധാ­ന­മെ­ന്നു പ­റ­ഞ്ഞ­തു­കൊ­ണ്ടു കഥ എ­ന്തു­മാ­കാം എ­ന്നർ­ത്ഥ­മി­ല്ല. സം­ഗീ­ത­നാ­ട­ക­ത്തി­ലെ ക­ഥ­യ്ക്കു ചില സ്വ­ഭാ­വ­വി­ശേ­ഷ­ങ്ങൾ ഉ­ണ്ടാ­യി­രി­ക്കേ­ണ്ട­തു­ണ്ടു്. സം­ഗീ­തം­കൊ­ണ്ടു­ത­ന്നെ മു­ഴു­വ­നും പ­റ­ഞ്ഞു­തീർ­ക്കാ­വു­ന്ന­ത­ര­ത്തിൽ ല­ളി­ത­മാ­യ ക­ഥ­ക­ളാ­ണു് സം­ഗീ­ത­നാ­ട­ക­ത്തി­നു പ­റ്റി­യ­തു്. ഒരു മ­ഹ­ത്താ­യ ഇ­തി­വൃ­ത്ത­ത്തി­നു­മാ­ത്ര­മേ ഈ ക­ഴി­വു­ണ്ടാ­യി­രി­ക്കു­ക­യു­ള്ളു. എ­ളു­പ്പ­ത്തിൽ മ­ന­സ്സി­ലാ­കു­ന്ന ഒരു സം­ഘ­ട്ട­ന­മാ­യി­രി­ക്ക­ണം വിഷയം. ഉ­ന്ന­ത­സ്ഥാ­ന­ത്തി­രി­ക്കു­ന്ന ക­ഥാ­പാ­ത്ര­ങ്ങ­ളാ­ണു് സം­ഗീ­ത­നാ­ട­ക­ത്തിൽ ശോ­ഭി­ക്കു­ന്ന­തു്. സാ­ധാ­ര­ണ­യാ­യി ച­രി­ത്ര­നാ­ട­ക­ങ്ങ­ളും പു­രാ­ണ­ക­ഥ­ക­ളും സം­ഗീ­ത­നാ­ട­ക­ത്തിൽ വി­ജ­യി­ക്കു­ന്ന­തി­ന്റെ ര­ഹ­സ്യം ഇ­താ­ണു്. അ­തു­കൊ­ണ്ടു മ­റ്റൊ­രു വി­ഷ­യ­വും സ്വീ­കാ­ര്യ­മ­ല്ലെ­ന്നർ­ത്ഥ­മി­ല്ല. ഈ കാ­ര്യ­ത്തി­ലും ‘കരുണ’ ഒരു വി­പ്ല­വ­ത്തെ കു­റി­ക്കു­ന്നു­ണ്ടു്. കോ­വി­ല­ന്റെ­യും അ­ക്ബ­റി­ന്റെ­യും അ­ടു­ത്തു­നി­ന്നു് നാടകം അ­ര­സി­ക­നും മൊ­ട്ട­ത്ത­ല­യ­നു­മാ­യ ഉ­പ­ഗു­പ്ത­ന്റെ അ­ടു­ത്തേ­ക്കി­റ­ങ്ങി­യ­തു് ഒരു വലിയ പ­രി­വർ­ത്ത­ന­മാ­യി­രു­ന്നു. ദൈ­വ­ങ്ങ­ളു­ടെ­യും രാ­ജാ­ക്ക­ന്മാ­രു­ടെ­യും കാ­മ­ചേ­ഷ്ട­കള്‍മാ­ത്രം നാ­ട­ക­വ­സ്തു­വാ­യി ഗ­ണി­ക്ക­പ്പെ­ട്ടി­രു­ന്ന കാ­ല­ത്തു് ഒ­രു­ന്ന­താ­ദര്‍ശം രം­ഗ­പ്ര­വേ­ശം­ചെ­യ്യി­ച്ച­തു് ഒരു വി­പ്ല­വം തന്നെ. ഉ­പ­ഗു­പ്ത­ന്റെ ഭ­ക്തി­യും, വാ­സ­വ­ദ­ത്ത­യു­ടെ പ്രേ­മ­വും എ­ല്ലാം ഒരു സം­ഗീ­ത­നാ­ട­ക­ത്തി­നു വേ­ണ്ട­ത്ര ശ­ക്തി­യോ­ടു­കൂ­ടി­യ വി­കാ­ര­ങ്ങ­ളാ­ണു്. പക്ഷേ, ‘കരുണ’യ്ക്കു­ശേ­ഷം ക­ഥാ­വ­സ്തു­വും അ­ധഃ­പ­തി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. മ­റ്റു­ചി­ല നാ­ട­ക­ങ്ങ­ളിൽ ഉല്‍കൃ­ഷ്ട­വും സു­ന്ദ­ര­വും ആയ ക­ഥാ­വ­സ്തു സ്വീ­ക­രി­ക്കാൻ യ­ത്നി­ച്ചു­കാ­ണു­ന്നു­ണ്ടു്. പക്ഷേ, നാ­ട­ക­കൃ­ത്തി­ന്റെ ശേ­ഷി­ക്കു­റ­വു­കൊ­ണ്ടാ­ണെ­ന്നു തോ­ന്നു­ന്നു, അതും പ­രാ­ജ­യ­പ്പെ­ടു­ക­യാ­ണു് ചെ­യ്ത­തു്. മ­റ്റു­നാ­ട­ക­ങ്ങ­ളെ സം­ബ­ന്ധി­ച്ചാ­ണെ­ങ്കിൽ, ലോ­ക­ത്തു­ള്ള എല്ലാ ര­സ­ങ്ങ­ളും­കൂ­ടി കാ­ണി­കൾ­ക്കു് ഒ­രു­മി­ച്ചു വി­ള­മ്പി­ക്കൊ­ടു­ക്കു­വാ­നു­ള്ള ഒ­രു­യ­ത്ന­മാ­ണു് അവയിൽ കാ­ണു­ന്ന­തു്. മ­നഃ­ശാ­സ്ത്ര­പ­ഠ­ന­ങ്ങ­ളോ, വ­ള­ഞ്ഞു­പു­ള­ഞ്ഞ ക­ഥാ­ഘ­ട­ന­യോ സം­ഗീ­ത­നാ­ട­ക­ത്തി­നു പ­റ്റി­യ­ത­ല്ല. മ­നഃ­ശാ­സ്ത്ര­പ­ര­മെ­ന്നു ഭാ­വി­ക്കു­ന്ന നാ­ട­ക­ങ്ങ­ളി­ലെ മ­നഃ­ശാ­സ്ത്രം ശ­രി­യാ­യി­രു­ന്നാല്‍പ്പോ­ലും അവ പ­രാ­ജ­യ­പ്പെ­ടു­മാ­യി­രു­ന്നു. പാ­ട്ടു­കേൾ­ക്കു­ന്ന­തി­നി­ട­യിൽ ശാ­സ്ത്ര­വി­ചാ­ര­ത്തി­ന­വ­സ­മ­ര­മി­ല്ല കഥ തു­ട­ങ്ങു­മ്പോൾ തെ­ണ്ടി­യാ­യി പ്ര­വേ­ശി­ക്കു­ന്ന നടൻ അ­വ­സാ­നം അരഡസൻ കൈ­ത്തോ­ക്കു­ക­ളു­മാ­യി പ്ര­വേ­ശി­ച്ചു താൻ രാ­ജ­കു­മാ­ര­നാ­ണെ­ന്നു പ്ര­ഖ്യാ­പ­നം­ചെ­യ്യു­ന്ന ഇ­തി­വൃ­ത്തം സാ­ഹി­ത്യ­ത്തി­ലെ­ന്ന­തു­പോ­ലെ­ത­ന്നെ നാ­ട­ക­ത്തി­ലും അ­നാ­ശാ­സ്യ­മാ­ണു്. ചില നാ­ട­ക­ങ്ങ­ളിൽ കാ­ണു­ന്ന സം­ഭ­വ­ങ്ങൾ ഏ­തെ­ങ്കി­ലും അ­പ­സർ­പ്പ­ക­ക­ഥ­യ്ക്കു പ­റ്റി­യ­താ­യി­രി­ക്കാം: സം­ഗീ­ത­നാ­ട­ക­ത്തിൽ അ­വ­യ്ക്കു സ്ഥാ­ന­മി­ല്ല, തീര്‍ച്ച. കുറെ സ­മു­ദാ­യ­ശാ­സ്ത്രം തി­രു­കി­ച്ചേർ­ത്തു­വെ­ന്ന­തു­കൊ­ണ്ടു­മാ­ത്രം നാ­ട­ക­ങ്ങൾ പു­രോ­ഗ­മ­ന­നാ­ട­ക­ങ്ങ­ളാ­ക­യി­ല്ല; സം­ഗീ­ത­നാ­ട­ക­ങ്ങ­ളു­മാ­ക­യി­ല്ല.

സം­ഗീ­ത­നാ­ട­ക­ങ്ങ­ളെ ബാ­ധി­ച്ചി­രി­ക്കു­ന്ന മ­റ്റൊ­രു രോഗം മെ­ലോ­ഡ്രാ­മ­യു­മാ­യി രം­ഗ­ത്തു ചാ­ടി­വി­ഴു­ന്ന വി­ല്ല­നും കൊ­മേ­ഡി­യ­നു­മാ­ണു്. സാ­ധാ­ര­ണ­യാ­യി ഇവരെ ര­ണ്ടു­പേ­രെ­യും തി­രി­ച്ച­റി­യാൻ വി­ഷ­മ­മാ­ണു്. നീ­ച­പാ­ത്ര­ത്തി­നു് ഏതു നാ­ട­ക­ത്തി­ലും സ്ഥാ­ന­മു­ണ്ടു്. പക്ഷേ, ഇ­ന്ന­ത്തെ വി­ല്ല­ന്മാർ സ­ദ­സ്യ­രെ ചി­രി­പ്പി­ക്കു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. ഫ­ലി­ത­മാ­ണെ­ങ്കിൽ അതു പ­ല­പ്പോ­ഴും ആ­ഭാ­സ­മാ­യി­ത്തീ­രാ­റു­ണ്ടു്. ഇ­ക്കാ­ര്യ­ത്തിൽ നാ­ട­ക­കൃ­ത്തും നടനും ഒ­രു­പോ­ലെ ശ്ര­ദ്ധി­ക്കു­ക­യ­ല്ലാ­തെ മാർ­ഗ്ഗ­മി­ല്ല. സം­ഭാ­ഷ­ണം കു­റ­യു­ന്ന­തോ­ടു­കൂ­ടി മെ­ലോ­ഡ്രാ­മ­യും മ­റ്റും കു­റ­ഞ്ഞു­കൊ­ള്ളു­മെ­ന്ന­താ­ണു് ആ­ശ്വാ­സം.

മ­ല­യാ­ള­സം­ഗീ­ത­നാ­ട­ക­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള മ­റ്റൊ­രു വി­മർ­ശ­ന­ത്തെ­പ്പ­റ്റി­യും ഒരു വാ­ക്കു പ­റ­യേ­ണ്ട­തു­ണ്ടു്. സം­ഗീ­ത­നാ­ട­ക­വേ­ദി­യി­ലെ­സ്ത്രീ­ക­ളു­ടെ സ­ന്മാർ­ഗ്ഗ­ത്തെ­പ്പ­റ്റി­യാ­ണ­തു്. നാടകം കണ്ടു ര­സി­ച്ചു തി­രി­ച്ചു­പോ­കു­ന്ന വ­ഴി­യാ­ണു് ഈ വി­മർ­ശ­ന­ങ്ങൾ പു­റ­പ്പെ­ടു­ന്ന­തു്. ന­ടി­കൾ­ക്കു സ­ന്മാർ­ഗ്ഗ­ബോ­ധ­മി­ല്ലെ­ന്ന­താ­ണു് ആ­രോ­പ­ണ­ത്തി­ന്റെ ചു­രു­ക്കം. ഈ വി­മർ­ശ­ക­ന്മാ­രു­ടെ ആ­ത്മ­നി­യ­ന്ത്ര­ണ­ത്തി­ന്റെ ബ­ല­ഹീ­ന­ത­കൊ­ണ്ടാ­ണു് മി­ക്ക­വാ­റും അ­വ­ര­ങ്ങ­നെ പ­റ­യു­ന്ന­തെ­ന്ന­തു­പോ­ക­ട്ടെ, സ്ത്രീ­ക­ളെ മാ­ത്ര­മാ­ണു് അവർ വി­മര്‍ശി­ക്കു­ന്ന­തെ­ന്ന­തും പോ­ക­ട്ടെ, സാ­ധാ­ര­ണ­ക്കാ­രൻ എ­ന്താ­ണു് ഇ­തി­നെ­പ്പ­റ്റി പ­റ­യാ­നു­ള്ള­തു്? അ­സ­ന്മാർ­ഗ്ഗി­ക­ന­ട­പ­ടി­കൾ തെ­റ്റു­ത­ന്നെ. ന­ടി­ക­ളിൽ പലരും അ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ന്നും വരാം. പക്ഷേ, നാടകം കാ­ണു­ക­യും­വേ­ണം അവരെ അ­ധി­ക്ഷേ­പി­ക്കു­ക­യും വേണം എന്ന ഏർ­പ്പാ­ടു് മ­ന­സ്സി­ലാ­കാ­ത്ത ഒ­ന്നാ­ണു്. അവർ നാ­ട­ക­വേ­ദി­യെ അ­ശു­ദ്ധ­മാ­ക്കു­ന്നെ­ങ്കിൽ ഈ വി­മർ­ശ­ക­ന്മാർ അ­വ­രു­ടെ സ്വ­ന്തം സ്ത്രീ­ജ­ന­ങ്ങ­ളെ രം­ഗ­ത്തി­റ­ക്കി ആ ക­ലാ­വി­ഭാ­ഗം ശു­ദ്ധീ­ക­രി­ക്കു­ക­യാ­ണു വേ­ണ്ട­തു്. ഇ­ന്ന­ത്തെ ന­ടി­ക­ളു­ടെ ഉ­ദ്ദേ­ശ്യം പ­ണ­മു­ണ്ടാ­ക്കു­ക മാ­ത്ര­മാ­യി­രി­ക്കാം. എ­ന്താ­യാ­ലും, അവർ അ­ത്ര­ത­ന്നെ സു­ഖ­ക­ര­മ­ല്ലാ­ത്ത ഒരു ജീ­വി­തം ന­യി­ച്ചു് ഒരു കലയെ നി­ല­നി­റു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തി­നു് ന­മ്മു­ടെ കൃ­ത­ജ്ഞ­ത­യര്‍ഹി­ക്കു­ന്നു­ണ്ടു്. തൊ­ട്ടാൽ പൊ­ടു­ന്ന സ­ന്മാർ­ഗ്ഗ ഭാ­ണ്ഡ­വു­മാ­യി നാ­ട­ക­മെ­ന്നു കേ­ട്ടാൽ ഞെ­ട്ടി­വി­റ­ച്ച അ­ടു­ക്ക­ള­യ്ക്ക­ക­ത്തു ക­യ­റു­ന്ന ന­മ്മു­ടെ കൊ­ച്ചു­മ്മ­മാ­രേ­ക്കാൾ സ­ന്മാർ­ഗ്ഗം നിര്‍ഭാ­ഗ്യ­വ­തി­ക­ളാ­യ ഈ ന­ടി­കൾ­ക്കു­ത­ന്നെ­യാ­ണു്. ന­ടി­ക­ളു­ടെ പ്ര­ണ­യ­ക­ഥ­ക­ളും സം­ഗ്ര­ഹി­ച്ചു്, ആ­ഭാ­സ­മാ­യ അ­ഭി­പ്രാ­യ­പ്ര­ക­ട­ന­ങ്ങ­ളും ന­ട­ത്തി ര­സി­ക്കു­ന്ന വി­മർ­ശ­ക­ന്മാ­രും അധികം ഞെ­ളി­യേ­ണ്ട­തി­ല്ല. ഈ അ­വ­സ്ഥ­യ്ക്കു പ­രി­ഹാ­ര­മു­ണ്ടാ­ക­ണം. ഇ­ന്നു് ഈ ദുഃ­സ്ഥി­തി നി­ല­നി­ന്നു വ­രു­ന്ന­തി­ന്റെ കാരണം നാടക പ്ര­സ്ഥാ­നം ചില വ്യ­ക്തി­ക­ളു­ടെ വ്യ­വ­സാ­യ­മാ­യി­രി­ക്കു­ന്നു­വെ­ന്ന­താ­ണു്. അതിൽ ചെ­ന്നു­പെ­ട്ടു­ക­ഴി­ഞ്ഞി­ട്ട ‘ക­മ്പ­നി പ്രൊ­പ്രൈ­റ്റ­റു’ടെ ഹി­ത­ങ്ങ­ളെ ചെ­റു­ത്തു­നിൽ­ക്ക­ണ­മെ­ന്നു­പ­റ­യു­ന്ന­തു് ന­ട­ക്കു­ന്ന കാ­ര്യ­മ­ല്ല. സ്ത്രീ­കൾ­ക്കു നാ­ട­ക­വേ­ദി­യിൽ ര­ക്ഷ­കി­ട്ട­ണ­മെ­ങ്കിൽ നാടകം ക­ലാ­സം­ഘ­ട­ന­ക­ളു­ടെ ഉ­ത്സാ­ഹ­ത്തിൽ ന­ട­ത്തു­ന്ന പ­തി­വു­ണ്ടാ­ക­ണം. സ്ത്രീ­ക­ളെ വ­ശ­പ്പെ­ടു­ത്താൻ മാ­ത്ര­മാ­യി ചിലർ നാ­ട­ക­ക്ക­മ്പ­നി­കൾ ന­ട­ത്തു­ന്നു­വെ­ന്നും കേ­ടി­ട്ടു­ണ്ടു്. സ­മു­ദാ­യം ഒ­ട്ടാ­കെ ര­സി­ക്കു­ന്ന ഒരു ക­ല­യാ­ണു് നാടകം. അതിൽ പ­ങ്കെ­ടു­ക്കു­ന്ന­തു തെ­റ്റാ­ണെ­ങ്കിൽ ര­സി­ക്കു­ന്ന­തും തെ­റ്റാ­ണ­ല്ലോ. വീ­ട്ടി­ലു­ള്ള സ്ത്രീ­ക­ളെ നാ­ട­കം­കാ­ണാൻ കൊ­ണ്ടു­പോ­കാ­മെ­ങ്കിൽ അ­ഭി­ന­യി­ക്കു­വാ­നും അ­നു­വ­ദി­ക്കേ­ണ്ട­താ­ണു്.

സി ജെ തോ­മ­സി­ന്റെ ലഘു ജീ­വ­ച­രി­ത്രം

Colophon

Title: Karunak munpum pimpum (ml: ക­രു­ണ­യ്ക്കു മു­മ്പും പി­മ്പും).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-05-21.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Karunak munpum pimpum, സി. ജെ. തോമസ്, ക­രു­ണ­യ്ക്കു മു­മ്പും പി­മ്പും, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 20, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Two Dancers on a Stage, a painting by Edgar Degas (1834–1917). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.