SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Umberto_Boccioni_-_Laughter.jpg
Laughter, a painting by Umberto Boccioni (1882–1916).
ക­ഥ­യാ­ണു് കാ­ര്യം
സി. ജെ. തോമസ്

‘ബാ­ല്യ­കാ­ല­സ­ഖി’ ഒരു ഫി­ലിം­ക­ഥ­യാ­ക്കി ന­ന്നാ­ക്കു­വാൻ­വേ­ണ്ടി തെ­ക്കെ ഇ­ന്ത്യ­യി­ലെ അ­ത്യു­ന്ന­ത­നാ­യ ഒരു ഡ­യ­റ­ക്ടർ മൂ­ന്നു നിർ­ദ്ദേ­ശ­ങ്ങൾ നൽ­കു­ക­യു­ണ്ടാ­യി; ഒ­ന്നു്, പാ­ത്ര­ങ്ങ­ളൊ­ന്നും മു­സ്ലീ­മാ­യി­രി­ക്ക­രു­തു്. ഹി­ന്ദു­വാ­യി­രി­ക്ക­ണ­മെ­ന്നു­മാ­ത്ര­മ­ല്ല, യാ­തൊ­രു പ്ര­ത്യേ­ക ജാതി ഹി­ന്ദു­വാ­യി­രു­ന്നും കൂടാ. ര­ണ്ടു്, സം­ഭാ­ഷ­ണ­ങ്ങ­ളെ­ല്ലാം മ­ല­യാ­ള­സം­ഗീ­ത­നാ­ട­ക­ങ്ങ­ളി­ലെ­പ്പോ­ലെ മാ­റ്റി എ­ഴു­ത­ണം. മൂ­ന്നു്, കഥ ശു­ഭ­പ­ര്യ­വ­സാ­യി ആ­യി­രി­ക്ക­ണം. ഇ­ങ്ങ­നെ ബാ­ല്യ­കാ­ല­സ­ഖി­ക്കു് ഒരു രൂ­പാ­ന്ത­രം വ­രു­ത്തി­യാൽ അ­തൊ­രൊ­ന്നാ­ന്ത­രം സി­നി­മാ­ക്ക­ഥ­യാ­കു­മ­ത്രേ! ക­ഷാ­യ­ത്തിൽ മേ­മ്പൊ­ടി­യെ­ന്നോ­ണം, “നി­ങ്ങൾ­ക്കൊ­ന്നും ഇ­തി­ന്റെ ടെ­ക്നി­ക്ക­റി­ഞ്ഞു­കൂ­ടാ” എ­ന്നൊ­രു താ­ക്കീ­തും.

എ­ന്താ­ണി­ങ്ങ­നെ­യൊ­രു ദു­ര­വ­സ്ഥ തെ­ക്കെ ഇ­ന്ത്യ­യി­ലെ ച­ല­ച്ചി­ത്ര­ലോ­ക­ത്തി­നു വന്നു ഭ­വി­ക്കാൻ കാരണം? പ­തി­വു­പോ­ലെ അ­തി­നു­ള്ള ഉ­ത്ത­ര­വാ­ദി­ത്വ­വും സാ­ധാ­ര­ണ­ക്കാ­ര­ന്റെ മു­തു­ക­ത്തു­ത­ന്നെ­യാ­ണു വീ­ഴു­ന്ന­തു്. സ­ക­ല­ക­ലാ­വ­ല്ല­ഭ­നാ­യ ഡ­യ­റ­ക്ട­റ­ദ്ദേ­ഹം വി­ശ­ദീ­ക­രി­ക്കു­ക­യു­ണ്ടാ­യി: “കേ­ട്ടോ, ഇ­തൊ­ന്നും നി­ങ്ങൾ­ക്കു മ­ന­സ്സി­ലാ­വു­ക­യി­ല്ല. സ്റ്റാർ വാ­ല്യു, സെ­ക്സ­പ്പീൽ, കാ­മ­റാ­ക­ട്ട് അ­ങ്ങ­നെ എ­ന്തെ­ല്ലാം കാ­ര്യ­ങ്ങൾ ഉ­ണ്ടെ­ന്നു നി­ങ്ങൾ­ക്ക­റി­യാ­മോ? ഫിലിം ഒരു വ്യ­വ­സാ­യ­മാ­ണു്, മി­ഷ­ണ­റി­വേ­ല­യ­ല്ല. ബോ­ക്സ് ഓഫീസ് പ­രി­ഗ­ണ­ന­യാ­ണു് ചി­ത്ര­നിർ­മ്മാ­ണ­ത്തി­ന്റെ വി­ധാ­താ­വു്.” ചു­രു­ക്കി­യ­ങ്ങു­പ­റ­ഞ്ഞാൽ സാ­ധാ­ര­ണ­ജ­ന­ങ്ങൾ­ക്കു് ഈ ചെ­റു­ക­ഥ­കൾ മാ­ത്ര­മേ ര­സി­ക്കൂ എ­ന്നാ­ണു വാദം (ഡ­യ­റ­ക്ടർ­ക്കു് യ­ഥാർ­ത്ഥ ക­ലാ­ബോ­ധ­മു­ണ്ടു്! അ­താ­രും സം­ശ­യി­ച്ചു­കൂ­ടാ) നല്ല ചി­ത്ര­ങ്ങൾ നിർ­മ്മി­ച്ചാൽ സാ­മ്പ­ത്തി­ക പ­രാ­ജ­യ­മാ­യി­പ്പോ­കും, ആ­ളു­കൾ­ക്കു ബു­ദ്ധി­യി­ല്ല. അ­ങ്ങ­നെ­യാ­ണു് ആ ത­ത്ത്വ­ശാ­സ്ത്ര­ത്തി­ന്റെ പോ­ക്കു്.

സിനിമ ഒരു വ്യ­വ­സാ­യ­മാ­ണെ­ന്ന­തു സ­മ്മ­തി­ക്കാം. ജ­ന­ങ്ങ­ളു­ടെ പണം വാ­ങ്ങു­വാൻ­വേ­ണ്ടി അതു് അ­വർ­ക്കു രു­ചി­ക്കു­ന്ന രീ­തി­യിൽ നിർ­മ്മി­ക്കു­ക­യും വേണം. പക്ഷേ, എ­ങ്ങ­നെ­യും പ­ണ­മു­ണ്ടാ­ക്കി­യാൽ മ­തി­യെ­ങ്കിൽ ക­ള്ള­നോ­ട്ട­ടി­ക്കാം, ക­രി­ഞ്ച­ന്ത ന­ട­ത്താം, ക­വർ­ച്ച­യു­മാ­കാം. ഫി­ലി­മി­ന്റെ കാ­ര്യം ഈ ബി­സി­ന­സ്സു­ക­ളിൽ­നി­ന്നു ഭി­ന്ന­മാ­ണ­ല്ലൊ. ഇതു പ­ര­സ്യ­മാ­യി ന­ട­ത്തു­ന്ന ഒ­രേർ­പ്പാ­ടാ­ണു്. ജ­ന­സാ­മാ­ന്യ­ത്തി­ന്റെ മാ­ന­സി­ക­നി­ല­യേ­യും സാ­മ്പ­ത്തി­ക­സ്ഥി­തി­യേ­യും സാ­ര­മാ­യി ബാ­ധി­ക്കു­ന്ന ഈ തൊഴിൽ വെറും ‘ദീ­പ­സ്തം­ഭം’ ത­ത്ത്വ­ത്തി­ന്മേൽ ന­ട­ത്താൻ അ­വർ­ക്ക­വ­കാ­ശ­മി­ല്ലെ­ന്നും, ന­ട­ത്താൻ ക­ഴി­യു­ക­യി­ല്ലെ­ന്നും അവർ മ­ന­സ്സി­ലാ­ക്കു­ന്ന­തു വ്യ­വ­സാ­യ­ത്തി­ന്റെ ഭാ­വി­ക്കു ന­ന്നു്. അ­വ­രു­ടെ അ­വ­കാ­ശം അ­തി­ര­റ്റ­തെ­ങ്കിൽ കുറെ സ്ത്രീ­ക­ളെ പൂർ­ണ്ണ­ന­ഗ്ന­ക­ളാ­ക്കി ചി­ത്ര­ത്തിൽ കാ­ണി­ച്ചു­നോ­ക്ക­ട്ടെ. നല്ല ബോ­ക്സോ­ഫീ­സാ­യി­രി­ക്കും. നി­സ്സ­ഹാ­യ­രാ­യ കാ­ണി­ക­ളു­ടെ നേരെ കൊ­ഞ്ഞ­നം കാ­ണി­ക്കു­ക­യും പ­ണം­പി­ടു­ങ്ങു­ക­യും ചെ­യ്യു­ന്ന ഇവർ ന­ഗ്ന­ത­ക്കെ­തി­രാ­യ നി­യ­മ­ങ്ങ­ളേ­യും ഒന്നു മാ­റ്റി­നോ­ക്ക­ട്ടെ. കുറെ കാ­ല­ത്തേ­ക്കു തു­ടർ­ച്ച­യാ­യി അ­റു­വ­ഷ­ളൻ­ചി­ത്ര­ങ്ങൾ പ്ര­ദർ­ശി­പ്പി­ച്ചു ജ­ന­ങ്ങ­ളു­ടെ മ­നഃ­സ്ഥി­തി അ­ധഃ­പ­തി­പ്പി­ച്ചാൽ തീർ­ച്ച­യാ­യും കുറെ പ­ണ­മു­ണ്ടാ­ക്കാൻ ക­ഴി­യും. പക്ഷേ, ഈ ക­ച്ച­വ­ടം ദീർ­ഘാ­യു­സ്സാ­ണെ­ന്നു ധ­രി­ക്കു­ന്ന­തു ബു­ദ്ധി­ശു­ന്യ­മാ­ണു്. ഇ­പ്പോൾ­ത­ന്നെ ഈ സ­മ്പ്ര­ദാ­യം പൊ­ളി­ഞ്ഞു­തു­ട­ങ്ങി എ­ന്ന­തി­നു വ്യ­ക്ത­മാ­യ തെ­ളി­വു­ണ്ടു്. ഒരു കോ­ടീ­ശ്വ­രൻ (ഹി­ന്ദു വി­ശേ­ഷാൽ­പ്ര­തി) എ­ഴു­തി­യി­രി­ക്കു­ന്ന­താ­യി കണ്ടു. വി­മർ­ശ­ക­ന്മാ­രു­ടെ പ്ര­വൃ­ത്തി വെറും ഈ­ച്ച­ക­ടി­യ­ല്ല. മ­ടി­ശ്ശീ­ല­യെ ക­ര­ളു­ന്ന പ്ര­വൃ­ത്തി­യാ­ണെ­ന്നു് നിർ­മ്മാ­താ­ക്കൾ­ക്കു് അ­നു­ഭ­വ­ജ്ഞാ­നം ഉ­ണ്ടാ­യി­രി­ക്കു­ന്നു­വെ­ന്നാ­ണ­തി­ന്റെ അർ­ത്ഥം. കുറെ ന­ഗ്ന­ഭാ­ഗ­ങ്ങൾ കാ­ണി­ക്കു­ക­യും രണ്ടു മ­നു­ഷ്യ­ജ­ന്തു­ക്ക­ളു­ടെ മു­തു­കൂ­ത്തു് കാ­ട്ടു­ക­യും ചെ­യ്താൽ കുറെ അധികം ആളുകൾ അതു ക­ണ്ടേ­ക്കാം എന്നു ഞാനും സ­മ്മ­തി­ക്കു­ന്നു. അ­നേ­ക­ചി­ത്ര­ങ്ങ­ളു­ടെ ആൾ­പ്പെ­രു­പ്പം ക­ണ്ടു് എന്റെ ജ­നാ­ധി­പ­ത്യ­മ­നഃ­സ്ഥി­തി­ക്കു­ത­ന്നെ ഉ­ട­വു­ത­ട്ടി­യി­ട്ടു­ണ്ടു്. പക്ഷേ, നല്ല ചി­ത്ര­ങ്ങൾ ആളുകൾ കാ­ണു­ക­യി­ല്ലെ­ന്നും അവ സാ­മ്പ­ത്തി­ക പ­രാ­ജ­യ­മാ­കു­മെ­ന്നും ഉള്ള വാദം സ്വീ­ക­രി­ക്കാൻ നി­വൃ­ത്തി­യി­ല്ല. ഇവിടെ ‘ഭി­ന്ന­രു­ചിർ­ഹി ലോകഃ’ എ­ന്നാ­രെ­ങ്കി­ലും അ­ട്ട­ഹ­സി­ക്കു­മെ­ന്നെ­നി­ക്ക­റി­യാം. ലോ­കാ­രം­ഭം മു­ത­ലു­ള്ള സകല ‘അ­മ്മേ­ത്ത­ല്ലി’ക­ളു­ടേ­യും മു­ദ്രാ­വാ­ക്യ­മാ­ണ­തു്. രു­ചി­കൾ ഭി­ന്ന­മാ­ണു്. പക്ഷേ, അനേകം കാ­ര്യ­ങ്ങ­ളിൽ പൊ­തു­ത­ത്ത്വ­ങ്ങ­ളു­ണ്ടു്. ഭ്രാ­ന്ത­നോ­ടു ഭി­ന്ന­രു­ചി­ത­ത്ത്വ­മ­നു­സ­രി­ച്ച­ല്ല­ല്ലൊ നാം പെ­രു­മാ­റു­ന്ന­തു്. പി­ന്നെ ന­ല്ല­ചി­ത്ര­ങ്ങൾ ഭൂ­രി­പ­ക്ഷം മ­നു­ഷ്യ­രും വെ­റു­ക്കു­മെ­ന്നാ­ണു് വാ­ദ­മെ­ങ്കിൽ, രാ­മാ­യ­ണം മുതൽ രമണൻ വ­രെ­യു­ള്ള ക­ലാ­സൃ­ഷ്ടി­കൾ ര­സി­ക്കു­ന്ന സാ­ധാ­ര­ണ­ക്കാ­ര­നു ഫി­ലി­മി­ന്റെ കാ­ര്യ­ത്തിൽ മാ­ത്രം എ­ന്താ­ണു കു­ഴ­പ്പം? ഒ­ന്നു­കിൽ ‘നല്ല ചി­ത്രം’ എന്ന പ്ര­യോ­ഗം­കൊ­ണ്ടു് ഇവർ അർ­ത്ഥ­മാ­ക്കു­ന്ന­തു് രാ­ജ­മു­ക്തി­യും വെ­ള്ളി­ന­ക്ഷ­ത്ര­വു­മാ­യി­രി­ക്കും. അ­ല്ലെ­ങ്കിൽ അവർ പ­റ­യു­ന്ന­തു വെറും ‘സ­ത്യ­മ­ല്ലാ­ത്ത­തു്’ മാ­ത്ര­മാ­ണു്. അത്ര വി­ശേ­ഷ­പ്പെ­ട്ട­വ­യ­ല്ലെ­ങ്കി­ലും ചില ചി­ത്ര­ങ്ങ­ളു­ടെ കാ­ര്യം ഒ­ന്നെ­ടു­ത്തു ചോ­ദി­ച്ചു­കൊ­ള്ള­ട്ടെ. ‘തമിഴ് ശാ­കു­ന്ത­ളം’ സ­മ്പ­ത്തി­ക­പ­രാ­ജ­യ­മാ­യി­രു­ന്നോ? തനി ഈ­ശ്വ­ര­വി­രു­ദ്ധ­മാ­യ ‘വേ­ല­ക്കാ­രി’ നിർ­മ്മി­ക്കാൻ കേ­ര­ള­ത്തി­ലെ ഒരു നിർ­മ്മാ­താ­വി­നു ച­ങ്കു­റ­പ്പു­ണ്ടാ­കു­മോ? അതും സാ­മ്പ­ത്തി­ക പ­രാ­ജ­യ­മാ­ണോ? തെ­ലു­ങ്ക­റി­യാൻ പാ­ടി­ല്ലാ­ത്ത ഈ നാ­ട്ടിൽ ദേവത മു­ത­ലാ­യ ചി­ത്ര­ങ്ങൾ­ക്കു് എ­ങ്ങ­നെ­യാ­ണു പ്ര­ചാ­രം ല­ഭി­ച്ച­തു്? ‘അ­മൂ­ല്യ­ഘ­ടി­കാ­രം’ മു­ത­ലാ­യ ചി­ത്ര­ങ്ങൾ ജ­ന­ങ്ങൾ സ്വീ­ക­രി­ച്ചി­ല്ലേ? ഇ­ത്ര­യും ഉ­ദാ­ഹ­ര­ണ­ങ്ങൾ മ­തി­യ­ല്ലോ, നല്ല ചി­ത്ര­ങ്ങൾ സാ­മ്പ­ത്തി­ക വി­ജ­യ­ങ്ങ­ളാ­യി­രി­ക്കു­മെ­ന്നു തെ­ളി­യി­ക്കാൻ. അ­തു­കൊ­ണ്ടു ഫി­ലി­മി­ലെ കഥകൾ മോ­ശ­മാ­കു­ന്ന­തു് ഉൽ­പാ­ദ­കർ ജ­ന­ങ്ങ­ളു­ടെ പുറകെ പോ­കേ­ണ്ടി­വ­രു­ന്ന­തു­കൊ­ണ്ടാ­ണെ­ന്ന ഒ­ഴി­ക­ഴി­വു് ഇ­നി­യെ­ങ്കി­ലും ആ­വർ­ത്തി­ക്കാ­തി­രി­ക്കു­ക.

പി­ന്നെ­വി­ടെ­യാ­ണു കു­ഴ­പ്പം? തു­റ­ന്ന­ങ്ങു പ­റ­ഞ്ഞാൽ, ഉൽ­പാ­ദ­ക­നു് അ­വ­ന്റെ തൊഴിൽ അ­റി­ഞ്ഞു­കൂ­ടാ എ­ന്നു­മാ­ത്രം. കു­റ­ച്ചു ഫോ­ട്ടോ­ഗ്രാ­ഫി (അതും ശ­രി­യാ­യി­ട്ട­ല്ല), ചില രം­ഗ­ങ്ങ­ളെ­പ്പ­റ്റി അല്പം മു­റി­വൈ­ദ്യം ഇ­ത്ര­യും ഉ­ണ്ടെ­ന്ന­ല്ലാ­തെ ചി­ത്ര­നിർ­മ്മാ­ണ­ത്തി­ന്റെ ഒ­രൊ­റ്റ ശാ­സ്ത്രീ­യ­വ­ശ­മെ­ങ്കി­ലും അ­റി­യാ­വു­ന്ന ഡ­യ­റ­ക്ടർ­മാർ തെ­ക്കേ­ഇൻ­ഡ്യ­യി­ലു­ണ്ടെ­ന്നു് ഇ­തു­വ­രെ കണ്ട ചി­ത്ര­ങ്ങ­ളിൽ­നി­ന്നു വി­ശ്വ­സി­ക്കാൻ ക­ഴി­യു­ന്നി­ല്ല. ഉ­ണ്ടാ­യി­രി­ക്കാം. പക്ഷേ, അ­തൊ­ന്നും ഇ­തു­വ­രെ പ്ര­യോ­ഗി­ച്ചി­ല്ലെ­ന്നെ­ങ്കി­ലും പ­റ­യാ­തെ നി­വൃ­ത്തി­യി­ല്ല. സാ­ഹി­ത്യ­ത്തെ­പ്പ­റ്റി ജ്ഞാ­ന­മി­ല്ലാ­തെ ഒ­രു­ത്ത­നും ഡ­യ­റ­ക്ട­റാ­കാൻ ക­ഴി­യി­ല്ല. ക­ഥ­യാ­ണു് ചി­ത്ര­ത്തി­ന്റെ അ­ടി­സ്ഥാ­നം. അ­തി­നെ­പ്പ­റ്റി ശ­രി­യാ­യി അ­റി­ഞ്ഞി­രി­ക്കു­ക എ­ന്ന­താ­ണു് അ­ടി­സ്ഥാ­ന­നി­യ­മം. ഇ­ത­റി­യാ­ത്ത­താ­ണു് സകല മ­ല­യാ­ള­ചി­ത്ര­ങ്ങ­ളു­ടേ­യും പ­രാ­ജ­യ­കാ­ര­ണം. ക­ഥ­യെ­ഴു­തു­ന്ന­തു മ­റ്റാ­രെ­ങ്കി­ലു­മാ­ണെ­ന്നു പ­റ­ഞ്ഞു് ഡ­യ­റ­ക്ടർ ഒ­ഴി­ഞ്ഞു­ക­ള­ഞ്ഞേ­ക്കാം. എ­ങ്കി­ലും, അ­ങ്ങ­നെ ര­ക്ഷ­പ്പെ­ടാൻ ഇവിടെ നി­വൃ­ത്തി­യി­ല്ല. ഒ­ന്നു­കിൽ തൊ­ഴി­ല­റി­യാ­ത്ത എ­ഴു­ത്തു­കാ­ര­നെ നി­യ­മി­ച്ചു; അ­ല്ലെ­ങ്കിൽ ഡ­യ­റ­ക്ട­റു­ടെ അജ്ഞത എ­ഴു­ത്തു­കാ­ര­ന്റെ­മേൽ കെ­ട്ടി­വെ­ച്ചു. ഇ­തെ­ല്ലാം ക­ഴി­ച്ചി­ട്ടും പി­ന്നെ­യും ഒന്നോ രണ്ടോ കഥകൾ (ശാ­കു­ന്ത­ളം പോലെ) ഫി­ലി­മിൽ പ്ര­വേ­ശി­ച്ചി­ട്ടു­ണ്ടെ­ങ്കിൽ അ­തി­നു­ത്ത­ര­വാ­ദി നിർ­മ്മാ­താ­വി­ന്റെ സാ­ഹി­ത്യ­ര­സി­ക­ത്ത­മ­ല്ല, ക­ഥ­യു­ടെ പ്ര­ചാ­ര­മാ­ണു്.

വി­മർ­ശ­ന­ങ്ങൾ സൃ­ഷ്ടി­പ­ര­മ­ല്ല എ­ന്നാ­ണ­ല്ലോ ഒരു പരാതി. തി­ക­ച്ചും സൃ­ഷ്ടി­പ­ര­മാ­യി ചിലതു പറയാം. എ­ങ്ങ­നെ­യാ­ണു ചി­ത്ര­നിർ­മ്മാ­ണ­ത്തി­നു­വേ­ണ്ടി ഒരു കഥ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­തു്? അതു് എ­ങ്ങ­നെ­യാ­ണു് ഒരു സി­നി­മാ­ക്ക­ഥ­യാ­ക്കി രൂ­പ­പ്പെ­ടു­ത്തു­ന്ന­തു്?

ര­സ­ക­ര­മാ­യ ഏതു കഥയും ചി­ത്ര­ത്തി­നു കൊ­ള്ളാ­മെ­ന്നു പ­റ­ഞ്ഞാൽ വലിയ അ­തി­ശ­യോ­ക്തി ഉ­ണ്ടാ­യി­രി­ക്ക­യി­ല്ല. പു­രാ­ണ­ക­ഥ­കൾ നി­ഷി­ദ്ധ­മാ­ണെ­ന്നു­ള്ള വാദം അ­ത്ര­യ്ക്കു ശ­രി­യ­ല്ല. ‘രാ­മ­രാ­ജ്യം’ ക­ണ്ടു­ക­ഴി­ഞ്ഞു് ആരും പു­രാ­ണ­ക­ഥ­ക­ളെ അ­ട­ച്ചു് ആ­ക്ഷേ­പി­ക്കു­ക­യി­ല്ല. ഒ­ന്നാ­മ­തു്, ക­ഥ­യു­ടെ ല­ക്ഷ്യം മ­ന­സ്സി­ലാ­ക്ക­ണം. ശീ­ലാ­വ­തി­പോ­ലു­ള്ള വൃ­ത്തി­കെ­ട്ട ക­ഥ­ക­ളാ­ണു് ത­മി­ഴിൽ കാ­ണാ­റു­ള്ള­തു്. ഭർ­ത്താ­വു് വേ­ശ്യ­ക­ളു­ടെ പുറകെ പോവുക, വേ­ണ്ടി­ട­ത്തോ­ളം സു­ഖി­ച്ചു് മ­ട­ങ്ങി­വ­രു­ന്ന­തു­വ­രെ ഭാര്യ കാ­ത്തി­രി­ക്കു­ക. ഇ­ത്ര­യും പ­റ­ഞ്ഞാൽ അവ ക­ഥ­ക­ളു­ടെ സം­ക്ഷേ­പ­മാ­യി. അ­വ­യ­ല്ലാ­തെ പു­രാ­ണ­ങ്ങ­ളിൽ ക­ഥ­ക­ളു­ണ്ടു്. ര­ണ്ടാ­മ­തു്, ദേ­വ­ന്മാ­രെ നാ­യ്ക്ക­ന്മാ­രും കു­ളം­കോ­രി­ക­ളു­മാ­ക്ക­രു­തു്; ദേ­വി­കൾ നെ­ഞ്ചു കു­ലു­ക്കു­ന്ന­തി­നൊ­ര­തി­രു­വേ­ണം. മൂ­ന്നാ­മ­തു്, അ­ത്ഭു­ത­ങ്ങ­ളു­ടെ എണ്ണം കു­റ­ഞ്ഞി­രി­ക്ക­ണം. ച­രി­ത്ര­ക­ഥ­കൾ ന­ല്ല­താ­ണു്. പക്ഷേ, ത­ല്ക്കാ­ലം ന­മു­ക്ക­തി­നു വേണ്ട സാ­ങ്കേ­തി­ക­ജ്ഞാ­നം ഇല്ല. സാ­മൂ­ഹ്യ­ക­ഥ­ക­ളാ­ണു് ഏ­റ്റ­വും ലാ­ഭ­ക­ര­വും സു­ന്ദ­ര­വും എ­ങ്കി­ലും അ­വ­യു­ടെ ഇ­ന്ന­ത്തെ നില തൃ­പ്തി­ക­ര­മ­ല്ല. പ്ര­ധാ­ന­മാ­യി പ­റ്റു­ന്ന തെ­റ്റു് ഏ­തെ­ങ്കി­ലു­മൊ­രു കഥ ഫി­ലി­മി­നു­വേ­ണ്ടി മാ­റ്റി എ­ഴു­തു­മ്പോൾ സം­ഭ­വി­ക്കു­ന്ന­താ­ണു്. അതിനു ല­ളി­ത­മാ­യ ചില നി­യ­മ­ങ്ങ­ളു­ണ്ടു്.

സി­നി­മാ­ക്ക­ഥ, നോവലോ ചെ­റു­ക­ഥ­യോ നാ­ട­ക­മോ അല്ല. ഇവ മൂ­ന്നി­ന്റെ­യും ചില ഘ­ട­ക­ങ്ങൾ തള്ളി, മറ്റു ചിലതു സ്വീ­ക­രി­ച്ചാ­ണു് സി­നി­മാ­ക്ക­ഥ സൃ­ഷ്ടി­ക്കു­ന്ന­തു്. ഒരു നോ­വ­ലി­ന്റെ ദൈർ­ഘ്യ­വും, ഇഴഞ്ഞ ഗ­തി­യും, എ­ണ്ണ­മ­റ്റ രം­ഗ­ങ്ങ­ളും മ­നഃ­ശാ­സ്ത്ര­വി­ശ­ദീ­ക­ര­ണ­ങ്ങ­ളും വർ­ണ്ണ­ന­ക­ളും സി­നി­മാ­ക്ക­ഥ­യിൽ വ­ന്നു­കൂ­ടാ. ഏ­താ­ണ്ടു് ര­ണ്ടു­മ­ണി­ക്കൂർ മാ­ത്ര­മാ­ണു് ഫി­ലി­മി­ന്റെ നീളം. അ­തു­കൊ­ണ്ടു് ഒരു നോവൽ സി­നി­മ­യാ­കു­മ്പോൾ ഒരു നോ­വ­ലെ­റ്റി­നോ­ള­മാ­ക്കി ചു­രു­ക്ക­ണം. വി­ട്ടു­ക­ള­യു­ന്ന സം­ഭ­വ­ങ്ങ­ളും പാ­ത്ര­ങ്ങ­ളും ക­ഥ­യു­ടെ മൂ­ല­ത­ന്തു­വിൽ­നി­ന്നു് ഏ­റ്റ­വും അ­ക­ന്നു­നിൽ­ക്കു­ന്ന­വ­യാ­യി­രി­ക്ക­ണ­മെ­ന്ന­തു് എ­ടു­ത്തു­പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. മ­നഃ­ശാ­സ്ത്ര­ചർ­ച്ച­ക­ളും മ­റ്റും വി­ട്ടു­ക­ള­യ­ണം. ഉ­പ­ന്യാ­സം വാ­യി­ക്കു­ന്ന­തു കേൾ­ക്കാ­ന­ല്ല കാ­ണി­കൾ വ­ന്നി­രി­ക്കു­ന്ന­തു്. മാ­ന­സി­കാ­പ­ഗ്ര­ഥ­ന­ത്തി­ന്റെ ഫലം കാ­ണി­ക­ളിൽ ഉ­ണ്ടാ­ക്ക­ത്ത­ക്ക­രീ­തി­യിൽ കഥ സം­വി­ധാ­നം­ചെ­യ്യു­ക­യാ­ണു വേ­ണ്ട­തു്. വർ­ണ്ണ­ന­യു­ടെ കാ­ര്യ­വും തഥൈവ. സു­ന്ദ­ര­മാ­യ ഒരു രംഗം തി­ര­ശ്ശീ­ല­യിൽ കാ­ണി­ച്ചി­ട്ടു് അതിനെ വർ­ണ്ണി­ച്ചു പാ­ട്ടു­പാ­ടു­ന്ന ഏർ­പ്പാ­ടു് ദു­സ്സ­ഹ­മാ­ണു്. ചി­ത്രം ക­ണ്ട­പ്പോൾ­ത­ന്നെ കാ­ണി­കൾ അതിലെ ആ­മ്പ­ലും ച­ന്ദ്രി­ക­യു­മെ­ല്ലാം ക­ണ്ടു­ക­ഴി­ഞ്ഞു. ഇനി അ­തി­ന്റെ ലി­സ്റ്റ് വാ­യി­ച്ചു­കേൾ­ക്ക­ണ­മെ­ന്നി­ല്ല. ഇ­ങ്ങ­നെ­യെ­ല്ലാ­മു­ള്ള മാ­റ്റ­ങ്ങൾ ചെ­യ്യേ­ണ്ടി­വ­രു­മെ­ങ്കി­ലും നോ­വ­ലാ­ണു് സാ­ധാ­ര­ണ­യാ­യി നല്ല സി­നി­മാ­ക്ക­ഥ­കൾ.

ചെ­റു­ക­ഥ­യും സി­നി­മാ­ക്ക­ഥ­യു­മാ­യി ചില സാ­മ്യ­ങ്ങ­ളെ­ല്ലാ­മു­ണ്ടു്. ചെ­റു­ക­ഥ­യി­ലെ കോൺ­സെൻ­ട്രേ­ഷൻ ഫി­ലി­മി­ലും അ­ത്യാ­വ­ശ്യ­മാ­ണു്. ഉ­പ­ക­ഥ­ക­ളും ബ­ന്ധ­മി­ല്ലാ­ത്ത സം­ഭ­വ­ങ്ങ­ളും ചെ­റു­ക­ഥ­യി­ലെ­ന്ന­തു­പോ­ലെ ഫി­ലി­മി­ലും വർ­ജ്ജ്യ­മാ­ണു്. ചെ­റു­ക­ഥ­യിൽ­നി­ന്നു് സി­നി­മാ­ക്ക­ഥ­യു­ണ്ടാ­ക്കാൻ സാ­ധി­ക്കും. പക്ഷേ, അതു വളരെ വി­ഷ­മം­പി­ടി­ച്ച പ­ണി­യാ­ണു്. ചെ­റു­ക­ഥ­കൾ­ക്കു നീളം പോരാ. രം­ഗ­ങ്ങൾ തീരെ കു­റ­വാ­യി­രി­ക്കും. ഒരു ഫി­ലി­മി­നു വേ­ണ്ട­ത്ര പാ­ത്ര­ങ്ങ­ളും ചെ­റു­ക­ഥ­യിൽ ഉ­ണ്ടാ­യി­രി­ക്കു­ക സാ­ധാ­ര­ണ­മ­ല്ല. ഒരു തി­ക­ഞ്ഞ സാ­ഹി­ത്യ­കാ­രൻ ഡ­യ­റ­ക്ടു് ചെ­യ്യു­മ്പോൾ മാ­ത്ര­മേ ചെ­റു­ക­ഥ­യിൽ­നി­ന്നു ഫി­ലി­മെ­ടു­ക്കാൻ കഴിയൂ.

നാ­ട­ക­ത്തി­ന്റെ ഫോ­ട്ടോ എ­ടു­ക്കു­ന്ന­താ­ണു് ഫിലിം എന്നു ധ­രി­ച്ചു­വ­ച്ചി­ട്ടു­ള്ള­വർ അ­നേ­ക­മു­ണ്ടു്. നിർ­മ്മാ­താ­ക്ക­ളു­ടെ ഇ­ട­യി­ലും. നാ­ട­ക­ത്തി­ന്റെ അ­ടി­സ്ഥാ­നം ഒരു സം­ഘ­ട്ട­ന­മാ­ണു്. ഈ ഘടകം ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ങ്കിൽ ഫി­ലി­മി­ന്റെ ശക്തി പൂ­ജ്യ­മാ­യി­രി­ക്കും. മ­റ്റൊ­ന്നു­കൂ­ടി നാ­ട­ക­ത്തി­ലേ­തു­പോ­ലെ ആ­കാ­വു­ന്ന­തു­ണ്ടു്. നാ­ട­ക­ത്തി­ലും ഫി­ലി­മി­ലും പാ­ത്ര­ങ്ങ­ളെ അല്പം അ­തി­ശ­യോ­ക്തി­യോ­ടു­കൂ­ടി ചി­ത്രീ­ക­രി­ക്കാം. സം­ഭാ­ഷ­ണ­ത്തി­ലും പെ­രു­മാ­റ്റ­ത്തി­ലു­മ­ല്ല, അ­വ­രു­ടെ അ­ടി­സ്ഥാ­ന­സ്വ­ഭാ­വ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം. സം­ഭാ­ഷ­ണം ഒ­രി­ക്ക­ലും നാ­ട­കീ­യ­മാ­ക­രു­തു്. നേ­രി­ട്ടു രം­ഗ­ത്തു വ­ന്നു് നീണ്ട ഒരു ഹാ­ളി­ലി­രി­ക്കു­ന്ന കേൾ­വി­ക്കാ­രോ­ടു പ­റ­യു­ന്ന­തു­പോ­ലെ കൃ­ത്രി­മ­മാ­യി ഫി­ലി­മിൽ സം­സാ­രി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. സം­ഭാ­ഷ­ണ­ത്തെ അ­തു­പ­ടി പ­കർ­ത്തി­യെ­ടു­ത്തു് കൊ­ട്ട­ക­യി­ലെ എല്ലാ മൂ­ല­യി­ലും എ­ത്തി­ക്കാൻ ക­ഴി­വു­ള്ള ശാ­സ്ത്രീ­യ ക­ഴി­വു­കൾ ഉ­ള്ള­പ്പോൾ വെറും സ്വാ­ഭാ­വി­ക­മാ­യ സം­ഭാ­ഷ­ണം മാ­ത്ര­മാ­ണു് ആ­വ­ശ്യം. രം­ഗ­ങ്ങ­ളാ­യി മു­റി­ക്കു­ന്ന പ­തി­വും നാ­ട­ക­ത്തി­ന്റേ­താ­ണു്. സി­നി­മ­യി­ലാ­ക­ട്ടെ അനേക രം­ഗ­ങ്ങൾ ഉ­ണ്ടെ­ങ്കി­ലും അ­വ­യെ­ല്ലാം ചേർ­ത്തു് ഒരു പ്ര­വാ­ഹ­മെ­ന്ന­പോ­ലെ കഥ പ­റ­ഞ്ഞു­പോ­വു­ക­യാ­ണു വേ­ണ്ട­തു്. ഇതു സാ­ധി­ക്ക­ണ­മെ­ങ്കിൽ രം­ഗ­ങ്ങൾ ചെ­റു­താ­യി­രി­ക്കു­ക­യും. ഓരോ രം­ഗ­വും അ­തി­ന­ടു­ത്ത­തി­ലേ­ക്കു ക്ര­മേ­ണ അ­ലി­ഞ്ഞു­ചേ­രു­ക­യും വേണം. ക­ഥ­യു­ടെ ഒരു ച­ര­ടിൽ­നി­ന്നു് മ­റ്റൊ­ന്നി­ലേ­ക്കു മാ­റി­യേ­തീ­രൂ എന്നു വ­രു­ന്ന സ­ന്ദർ­ഭ­ങ്ങൾ ഏ­റ്റ­വും കു­റ­യ്ക്ക­ണം.

ഇ­ങ്ങ­നെ എ­ഴു­തു­ന്ന സി­നി­മാ­ക്ക­ഥ എ­ങ്ങ­നെ­യി­രി­ക്കും? ശ്ര­ദ്ധ­യെ ആ­കർ­ഷി­ക്കു­ന്ന ഒരു സം­ഭ­വ­ത്തിൽ ആ­രം­ഭി­ച്ചു്, കാ­ണി­ക­ളെ സാ­വ­ധാ­ന­ത്തിൽ ക­ഥ­യി­ലേ­ക്കു പ്ര­വേ­ശി­പ്പി­ച്ചു്, ക്ര­മേ­ണ അ­വ­രു­ടെ ചി­ന്താ­ഗ­തി­യെ ക­ഥാ­കൃ­ത്തി­ന്റെ ഭാ­വ­ന­യോ­ടു യോ­ജി­പ്പി­ച്ചു്, ചില ആ­കാം­ക്ഷ­ക­ളും ആ­ശ­ക­ളും ആ­ശ­ങ്ക­ക­ളും അവരിൽ അ­ങ്കു­രി­പ്പി­ച്ചു­കൊ­ണ്ടു്, അ­വ­സാ­ന­ത്തോ­ടു­കൂ­ടി ക­ഥാ­ക­ഥ­നം ത്വ­രി­ത­പ്പെ­ടു­ത്തി, വേ­ഗ­ത­യു­ടെ­യും വി­കാ­രാ­ധി­ക്യ­ത്തി­ന്റെ­യും മൂർ­ദ്ധ­ന്യ­ത്തിൽ ഒ­പ്പ­മെ­ത്തി, അ­വ­സാ­നം കൊ­ടും­പി­രി അ­ഴി­ച്ചു­കൊ­ണ്ട­വ­സാ­നി­പ്പി­ക്കു­ക­യാ­ണു് സി­നി­മാ­ക്ക­ഥ­യു­ടെ സാ­ധാ­ര­ണ സ­മ്പ്ര­ദാ­യം. പക്ഷേ, അ­വ­സാ­ന­ഭാ­ഗ­ത്തെ ആ­കാം­ക്ഷ വർ­ദ്ധി­പ്പി­ക്കു­വാൻ­വേ­ണ്ടി ഉ­ന്ന­യി­ക്കു­ന്ന സ്തം­ഭ­ന­ങ്ങൾ അധികം നീ­ണ്ടു പോ­കാ­തി­രി­ക്കാൻ നി­ഷ്ക്കർ­ഷി­ക്കേ­ണ്ട­താ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, നാ­യി­ക­യെ ര­ക്ഷി­ക്കാൻ നായകൻ ഓ­ടി­വ­രു­ന്നു­വെ­ന്നി­രി­ക്ക­ട്ടെ. സ്തം­ഭ­ന­ത്തി­നു­വേ­ണ്ടി അയാൾ അ­ര­മ­ണി­ക്കൂർ താ­മ­സി­ച്ചാൽ അ­പ്പോ­ഴേ­ക്കും കാ­ണി­ക­ളു­ടെ ക്ഷമ അ­സ്ത­മി­ച്ചി­രി­ക്കും. വി­യർ­ത്തൊ­ലി­ച്ചു ക­യ­റി­വ­രു­ന്ന ആ നാ­യ­ക­നെ കാ­ണി­കൾ സ്വാ­ഗ­തം­ചെ­യ്യു­ന്ന­തു വി­കാ­രാ­ധി­ക്യ­ത്തോ­ടു കൂ­ടി­യാ­യി­രി­ക്കു­ക­യി­ല്ല. ഇതു വെറും ക­ഥ­യാ­ണ­ല്ലോ എന്ന ത­ണു­ത്തു മ­ര­വി­ച്ച വേ­ദാ­ന്ത­വു­മാ­യി­ട്ടാ­യി­രി­ക്കും.

ഇ­തി­നോ­ടു ബ­ന്ധ­മു­ള്ള മ­റ്റൊ­രു കാ­ര്യ­മാ­ണു് ക­ഥ­യി­ലെ ഭി­ന്ന­ഭാ­ഗ­ങ്ങൾ ത­മ്മി­ലു­ള്ള വ­ലു­പ്പ­വ്യ­ത്യാ­സ­ങ്ങൾ (Proportion). നോ­വ­ലി­നു ബാ­ധ­ക­മാ­യ സാ­ങ്കേ­തി­ക­നി­യ­മ­ങ്ങൾ സി­നി­മാ­ക്ക­ഥ­യ്ക്കും ബാ­ധ­ക­മാ­ണു്. നൃ­ത്തം, സം­ഗീ­തം, ഫലിതം എ­ന്നി­വ­യ്ക്കു­വേ­ണ്ടി ചില ഭാ­ഗ­ങ്ങൾ കുറെ വ­ലു­താ­ക്കേ­ണ്ടി വരും. പക്ഷേ, അ­തി­നും ഒരു ക­ണ­ക്കൊ­ക്കെ­യു­ണ്ടു്. മൂ­ല­ക­ഥ­യിൽ കാ­ണി­കൾ­ക്കു ര­സി­ക്ക­യി­ല്ലെ­ന്ന മൂ­ഢ­ബു­ദ്ധി കൊ­ണ്ടു് നൃ­ത്തം, ഫലിതം, പ്ര­കൃ­തി­ചി­ത്ര­ണം, യു­ദ്ധം മു­ത­ലാ­യി കുറെ വ­സ്തു­ക്കൾ­കൊ­ണ്ടു് ചി­ത്രം കു­ത്തി­നി­റ­ച്ചാൽ ഒ­ട്ട­ക­ത്തി­നു കൂ­ടാ­ര­ത്തിൽ ത­ല­വെ­യ്ക്കാൻ സ്ഥലം കൊ­ടു­ത്ത­തു­പോ­ലെ­യാ­യി­രി­ക്കും ഫലം. അ­വ­സാ­നം ക­ഥ­യ്ക്കു സ്ഥലം കാ­ണു­ക­യി­ല്ല. ഇ­ങ്ങ­നെ കാ­ലി­നും കൈ­യ്ക്കും മ­ന്തു­പി­ടി­ച്ച ചി­ത്ര­ങ്ങൾ നി­ര­വ­ധി­യാ­ണു്. ഹി­ന്ദി­ചി­ത്ര­ങ്ങൾ­ക്കു നൃ­ത്ത­വും, ത­മി­ഴി­നു സം­ഗീ­ത­വു­മാ­ണു ബാ­ധി­ക്കു­ന്ന­തു്. ഈ അ­ല­ങ്കാ­ര­ങ്ങ­ളെ­ല്ലാം വെ­ച്ചു­കെ­ട്ടി പെ­ണ്ണി­നെ പു­റ­ത്തി­റ­ക്കി­യാൽ, ആ­ഭ­ര­ണ­ബാ­ഹു­ല്യം കൊ­ണ്ടു പെ­ണ്ണി­നെ കാണാൻ വയ്യ എന്ന സ്ഥി­തി­യാ­കും. പെ­ണ്ണു് ക­ണ്ണു­കു­ഴി­ഞ്ഞു്, ക­വി­ളൊ­ട്ടി ക­ഷ­ണ്ടി­യാ­യ­താ­ണെ­ങ്കിൽ മാ­ത്ര­മേ ഈ പ­രി­പാ­ടി നീ­തീ­ക­രി­ക്കാ­നാ­വൂ.

സി­നി­മാ­ക്ക­ഥ ല­ളി­ത­വും ഋ­ജു­വും ആ­യി­രി­ക്ക­ണം. സ­ങ്കീർ­ണ്ണ­മാ­യ ആ­ശ­യ­ഗ­തി­ക­ളും കെ­ട്ടു­പി­ണ­ഞ്ഞ ഇ­തി­വൃ­ത്ത­ങ്ങ­ളും ഫി­ലി­മിൽ കൊ­ണ്ടു­വ­ന്നാൽ ആർ­ക്കും ഒരു ചു­ക്കും മ­ന­സ്സി­ലാ­വു­ക­യി­ല്ല. അഥവാ വ­ല്ല­തും മ­ന­സ്സി­ലാ­യാൽ അതു ക­ഥ­യു­ടെ കാ­ത­ലാ­യ ഭാ­ഗ­വു­മാ­യി­രി­ക്ക­യി­ല്ല. ഭാ­ഷ­യ­റി­ഞ്ഞു­കൂ­ടാ­ത്ത­വർ­ക്കും കഥ മ­ന­സ്സി­ലാ­ക­ണ­മെ­ന്ന ല­ക്ഷ്യ­ത്തോ­ടു­കൂ­ടി ചി­ത്രം നിർ­മ്മി­ച്ചാൽ ഇ­ക്കാ­ര്യ­ത്തിൽ വളരെ വി­ജ­യ­മു­ണ്ടാ­കും.

ഇ­തി­ലെ­ല്ലാം പ്ര­ധാ­ന­മാ­യി ക­ഥാ­കൃ­ത്തു് അ­റി­ഞ്ഞി­രി­ക്കേ­ണ്ട ഒ­ന്നു­ണ്ടു്. ഫി­ലി­മിൽ കഥ പ­റ­യു­ന്ന രീ­തി­യു­ടെ പ്ര­ത്യേ­ക­സ്വ­ഭാ­വ­മാ­ണി­തു്. ഇവിടെ കഥ പ­റ­യു­ക­യ­ല്ല, വാ­യി­ക്കു­ക­യ­ല്ല, അ­ഭി­ന­യി­ക്കു­ക­യ­ല്ല, കഥ കാ­ണി­ക്കു­ക­യാ­ണു്. നടനും കാ­ണി­ക­ളു­മാ­യി ന­ട­ന്നി­രു­ന്ന ഒ­രേർ­പ്പാ­ടി­ന്നി­ട­യ്ക്കു് രണ്ടു വ­സ്തു­ക്കൾ വ­ന്നു­കൂ­ടി­യി­ട്ടു­ണ്ടു്. ഒ­ന്നു്, കാമറ, ര­ണ്ടു്, മൈ­ക്രോ­ഫോൺ. അ­തി­വി­ദൂ­ര­രം­ഗ­ങ്ങൾ, രം­ഗ­ത്തു് ഒ­രി­ക്ക­ലും സാ­ദ്ധ്യ­മ­ല്ലാ­ത്ത സം­ഭ­വ­ങ്ങൾ മു­ത­ലാ­യ­തെ­ല്ലാം കാ­മ­റ­യു­ടെ സ­ഹാ­യ­ത്തോ­ടു­കൂ­ടി കാ­ണി­ക്കാൻ ക­ഴി­യും. ഒരു കൊ­ടു­ങ്കാ­റ്റോ, ഭൂ­ക­മ്പ­മോ കഥയിൽ നി­ന്നു മാ­റ്റേ­ണ്ട­തി­ല്ല. അ­ങ്ങ­നെ കാ­മ­റ­യു­ടെ മു­ഴു­വൻ ക­ഴി­വു­കൾ ഉ­പ­യോ­ഗ­പ്പെ­ടു­ത്താ­വു­ന്ന രീ­തി­യും സൂ­ക്ഷി­ക്കേ­ണ്ട­താ­ണു്. ഒരു ക്ലോ­സ് അപ്പ് (close up) തന്നെ നോ­ക്കു­ക. വി­സ്തൃ­ത­മാ­യ തി­ര­ശ്ശീ­ല­യിൽ ഒരു തല മാ­ത്ര­മാ­ണു് കാ­ണി­ക്കു­ന്ന­തു്. അവിടെ ഓവർ ആ­ക്ടിം­ഗ് വ­ന്നാ­ല­ത്തെ കഥ എ­ന്താ­ണു്? ഒരു ത­മ­ഴ്‌­ന­ടൻ കോപം അ­ഭി­ന­യി­ക്കു­ന്ന­തി­ന്റെ ക്ലോ­സ് അപ്പ് എ­ടു­ത്താൽ എത്ര വി­നോ­ദ­മാ­യി­രി­ക്കും അതു്. ശ­ബ്ദ­ത്തി­ന്റെ കാ­ര്യ­വും ഇ­ങ്ങ­നെ­ത­ന്നെ. ദീർ­ഘ­നി­ശ്വാ­സം ചെ­യ്യാ­നും ര­ഹ­സ്യം പ­റ­യാ­നു­മെ­ല്ലാം ഇവിടെ സൗ­ക­ര്യ­മു­ണ്ടു്. പക്ഷേ, അ­തെ­ല്ലാം കഥയിൽ നി­ന്നു് ക­ട­ന്നു് ഡ­യ­റ­ക്ഷ­നി­ലെ­ത്തു­ന്ന കാ­ര്യ­മാ­ണു്. സി­നി­മാ­ക്ക­ഥ എ­ഴു­തു­ന്ന ആൾ­ക്കു് അ­തി­നെ­പ്പ­റ്റി­യെ­ല്ലാം ഒരു പൊ­തു­ജ്ഞാ­ന­മു­ണ്ടാ­യി­രി­ക്ക­ണ­മെ­ന്നേ­യു­ള്ളൂ.

ഇനി ഈ മു­ഴ­ക്കോ­ലു­കൊ­ണ്ടു ബാ­ല്യ­കാ­ല­സ­ഖി­യെ ഒ­ന്ന­ള­ന്നു നോ­ക്കൂ. ഇ­ന്ന­ത്തെ ഫിലിം നിർ­മ്മാ­ണ­ത്തി­ന്റെ കു­ത്ത­ക­ക്കാ­രു­ടെ സാ­ഗ­ര­സ­മാ­ന­മാ­യ സാ­ങ്കേ­തി­ക­ജ്ഞാ­നം ന­മു­ക്കി­നി­യും നല്ല സ­മ്മാ­ന­ങ്ങൾ ത­രു­മെ­ന്ന­തി­നെ­ന്തെ­ങ്കി­ലും സം­ശ­യ­മു­ണ്ടോ?

സി ജെ തോ­മ­സി­ന്റെ ലഘു ജീ­വ­ച­രി­ത്രം

Colophon

Title: Kadhayanu karyam (ml: ക­ഥ­യാ­ണു് കാ­ര്യം).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-07-04.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Kadhayanu karyam, സി. ജെ. തോമസ്, ക­ഥ­യാ­ണു് കാ­ര്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 4, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Laughter, a painting by Umberto Boccioni (1882–1916). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.