SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/camargolancret.jpg
Marie Camargo, a painting by Nicolas Lancret (1690–1743).
മ­ക­ളു­ടെ മകൾ
സി ജെ തോമസ്

ത­ക­ഴി­യു­ടെ ക­ഥ­കൾ­ക്കെ­ല്ലാ­മു­ള്ള­താ­ണു് ആ സ്വ­ഭാ­വം— ബൃ­ഹ­ദ്ഗ്ര­ന്ഥ­ത്തി­ല­ട­ങ്ങേ­ണ്ട കാ­ര്യ­ങ്ങ­ളെ­ല്ലാം­കൂ­ടി വാ­റ്റി­യെ­ടു­ത്തു ഗു­ളി­ക­പ്രാ­യ­മാ­ക്കി മ­ധു­ര­വും ചേർ­ത്തു് ചെ­റു­ക­ഥ­യാ­ക്കി വി­ള­മ്പു­ക­യെ­ന്ന­തു്. ഈ സ­മാ­ഹാ­ര­ത്തി­ലെ ഒ­മ്പ­തു ക­ഥ­ക­ളെ­ക്കു­റി­ച്ചും ഈ പ്ര­സ്താ­വ­ന അ­ന്വർ­ത്ഥ­മാ­ണു്. എ­ല്ലാ­റ്റി­നേ­യും സ്പർ­ശി­ച്ചു് ഒരു നി­രൂ­പ­ണ­മെ­ഴു­തി­യാൽ അതു വ­ലി­പ്പം­കൊ­ണ്ടു് എ. ബാ­ല­കൃ­ഷ്ണ­പ്പി­ള്ള­യു­ടെ അ­വ­താ­രി­ക­ക­ളെ­യും ല­ജ്ജി­പ്പി­ക്കും. പ്രാ­യോ­ഗി­ക­മാ­യി­ട്ടു­ള്ള­തു് ഒന്നോ രണ്ടോ ക­ഥ­ക­ളെ­ടു­ത്തു് അ­വ­യി­ലെ പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തെ പ­രി­ശോ­ധി­ക്കു­ക എ­ന്ന­തു­മാ­ത്ര­മാ­ണു്.

ഇതിലെ ‘ത­ങ്ക­മ്മ’ എന്ന കഥ വാ­യി­ച്ചു നോ­ക്കു­മ്പോൾ വാ­യ­ന­ക്കാ­രൻ പു­സ്ത­ക­ത്തി­ന്റെ ആ­ദ്യ­ത്തെ പുറം ഒന്നു മ­റി­ച്ചു­നോ­ക്കി­പ്പോ­കും. ഗ്ര­ന്ഥ­കാ­ര­ന്റെ പേ­രി­നെ സം­ബ­ന്ധി­ച്ച വല്ല അ­ച്ച­ടി­പ്പി­ഴ­ക­ളും വ­ന്നി­ട്ടു­ണ്ടോ എന്ന സം­ശ­യ­മാ­ണ­തി­നു കാരണം. പക്ഷേ, തെ­റ്റൊ­ന്നു­മി­ല്ല. പു­സ്ത­കം പൊൻ­കു­ന്നം വർ­ക്കി­യു­ടേ­ത­ല്ല, ത­ക­ഴി­യു­ടേ­തു ത­ന്നെ­യാ­ണു്. ക­ന്യ­കാ­മാ­ത്തി­ന്റെ ക­രി­ങ്കൽ­ഭി­ത്തി­ക്കു­ള്ളിൽ ഞ­ര­ങ്ങി­യും ഇ­ഴ­ഞ്ഞും ക­ഴി­യു­ന്ന സ­ചേ­ത­ന­പ്രേ­ത­ങ്ങ­ളു­ടെ ദു­ര­ന്തം വർ­ക്കി­ക്കു മാ­ത്രം മ­ന­സ്സി­ലാ­ക്കാ­വു­ന്ന ഒരു പ­ര­മാർ­ത്ഥം. സ്ത്രീ­ത്വ­ത്തി­ന്റെ മഹിമ അമ്മ പെ­റ്റ­മ­ക്കൾ­ക്കെ­ല്ലാം അ­റി­വു­ള്ള­താ­ണ­ല്ലോ. മാ­തൃ­ത്വം നി­രോ­ധി­ക്ക­പ്പെ­ട്ട സ്ത്രീ­ജ­ന്മ­ത്തി­ന്റെ അ­ഭി­ശ­പ്ത­ത ക­ണ്ണു­ള്ള­വ­നു കാ­ണാ­നും പ്ര­യാ­സ­മി­ല്ല. കൃ­ത്രി­മ­വും പ്ര­കൃ­തി­വി­രു­ദ്ധ­വു­മാ­യ ഒരു ജീ­വി­ത­രീ­തി തെ­റ്റി­ദ്ധാ­ര­ണ­ക­ളു­ടെ സ­ഹ­ക­ര­ണ­ത്തോ­ടു­കൂ­ടി മതം മ­നു­ഷ്യ­ന്റെ­മേൽ കെ­ട്ടി­വെ­യ്ക്കു­മ്പോൾ വ്യ­ക്തി­ക്കു­ണ്ടാ­കു­ന്ന അ­ധഃ­പ­ത­ന­വും വർ­ക്കി­ക്കെ­ന്ന­പോ­ലെ ത­ക­ഴി­ക്കും മ­ന­സ്സി­ലാ­കു­ന്ന ഒ­ന്നാ­ണു്. സ്വ­ത­സ്സി­ദ്ധ­മാ­യ ക­ലാ­ചാ­തു­രി­യോ­ടെ തകഴി അതു പ്ര­ക­ടി­പ്പി­ച്ചി­രി­ക്കു­ന്നു എ­ന്നു­മാ­ത്രം.

ത­ങ്ക­മ്മ ഒ­ര­നി­യ­ത്തി­യാ­ണു്. ചേ­ട്ട­ത്തി­യു­ടെ വി­വാ­ഹ­ജീ­വി­ത­ത്തി­ലെ ക­ഷ്ട­ത­കൾ അവൾ കാ­ണു­ന്നു­ണ്ടു്. സ്ത്രീ­ത്വ­ത്തി­ന്റെ സ്പർ­ശ­മേൽ­ക്കാ­ത്ത ആ കൊ­ച്ചു­കു­ട്ടി വി­വാ­ഹ­ത്തെ ഭ­യ­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. സാ­ഹ­ച­ര്യ­ങ്ങൾ അ­വ­ളു­ടെ ആ­ശ­ങ്ക­ക­ളെ ബ­ല­പ്പെ­ടു­ത്തു­ന്നു. വി­വാ­ഹ­ത്തി­നു­മു­മ്പു­ത­ന്നെ അ­തി­ന്റെ ആ­ന­ന്ദം അ­റി­യു­വാൻ ക­ഴി­വി­ല്ലാ­ത്ത­തു­കൊ­ണ്ടു് ഈ ചി­ത്ര­ത്തി­ന്റെ മ­റു­വ­ശം അവൾ കാ­ണു­ന്നു­മി­ല്ല. വാ­ലു­പോ­യ കു­റു­ക്ക­നെ അ­നു­ക­രി­ച്ചു­കൊ­ണ്ടു് ഫ്രാൻ­സി­സ്ക്കാ­മ്മ ആ പാവം പെ­ണ്ണി­നെ കൽ­ത്തു­റു­ങ്കി­ന്റെ അ­ന്ധ­കാ­ര­ത്തി­ലേ­ക്കു വ­ലി­ച്ചി­ഴ­യ്ക്കു­ന്നു. അ­ജ്ഞ­ത­യു­ടെ­യും തെ­റ്റി­ദ്ധാ­ര­ണ­യു­ടെ­യും ഫ­ല­മാ­യി അ­ങ്ങ­നെ ത­ങ്ക­മ്മ ഒരു തീ­രു­മാ­ന­ത്തിൽ എ­ത്തി­ച്ചേ­രു­ന്നു—അതാണു വി­വാ­ഹം വേ­ണ്ട­യെ­ന്ന­തു്. സ്വ­ന്തം സൗ­ന്ദ­ര്യ­ക്കു­റ­വി­നെ­പ്പ­റ്റി­യു­ള്ള ബോ­ധ­വും ഈ തീ­രു­മാ­ന­ത്തി­നു് ഉ­പോൽ­ബ­ല­ക­മാ­ണു്.

പക്ഷേ, പ്ര­കൃ­തി­ക്കൊ­രു വ­ഴി­യു­ണ്ടു്. മ­നു­ഷ്യ നിർ­മ്മി­ത­മാ­യ നീ­തി­യും നി­യ­മ­വും മതവും മാ­മൂ­ലും വ­ക­വെ­ക്കാ­തെ അതു് അ­തി­ന്റെ ജൈ­ത്ര­യാ­ത്ര തു­ട­രും. വി­വാ­ഹ­ത്തെ എ­തിർ­ക്കാ­നു­ള്ള ധൈ­ര്യം സ­മ്പാ­ദി­ക്കു­ന്ന­തി­നു­വേ­ണ്ടി പ്രാർ­ത്ഥ­ന­യി­ലേർ­പ്പെ­ട്ട ത­ങ്ക­മ്മ­യ്ക്കു പ്ര­കൃ­തി സ­മ്മാ­നി­ക്കു­ന്ന­തു് അ­തി­നു­നേ­രെ വി­രു­ദ്ധ­മാ­യ ഒരു ധൈ­ര്യ­മാ­ണു്. തരളിത ഹൃ­ദ­യ­ത്തോ­ടെ അവൾ ഉ­ണ്ണി­യേ­ശു­വി­ന്റെ പ്ര­തി­മ കാ­ണു­ന്നു. വി­കാ­രം വി­കാ­ര­ത്തി­നു വ­ഴി­തെ­ളി­ച്ചു. ത­ങ്ക­മ്മ­യിൽ സ്ത്രീ­ത്വം ഉ­ണർ­ന്നു. അവൾ കണ്ട രൂപം ഈ­ശ്വ­ര­ന്റെ­യോ ചെ­കു­ത്താ­ന്റെ­യോ എ­ന്നു് അവൾ ആ­ലോ­ചി­ച്ചി­ല്ല. അതൊരു ശി­ശു­വി­ന്റെ രൂ­പ­മാ­യി­രു­ന്നു എ­ന്ന­താ­യി­രു­ന്നു അ­വൾ­ക്കു പ്ര­ധാ­നം. അവൾ ശി­ശു­വി­നെ വാ­രി­യെ­ടു­ക്കു­വാൻ മു­ന്നോ­ട്ടാ­ഞ്ഞു. മ­ത­നി­ബ­ന്ധ­ന­ക­ളു­ടെ കൊ­ടു­മ്പി­രി­ക്കൊ­ണ്ടു് ത­ത്ത്വാ­ഭാ­സ­ങ്ങൾ ഓ­ടി­യൊ­ളി­ച്ചു. മാ­തൃ­ത്വ­ത്തി­ന്റെ പാ­വ­ന­സ്വ­പ്ന­ങ്ങൾ അ­വ­ളു­ടെ ഹൃ­ദ­യ­ത്തിൽ അ­ങ്കു­രി­ച്ചു. ഇ­തു­പോ­ലെ­യു­ള്ള ശി­ശു­ക്ക­ളെ ല­ഭി­ക്കു­ന്ന സ­മ്പ്ര­ദാ­യം എത്ര പൂ­രി­ത­മാ­യി­രു­ന്നാ­ലും കാ­മ്യ­മാ­ണു്. വി­വാ­ഹം ത­ടു­ക്കേ­ണ്ട­ത­ല്ല. ത­ഴു­കേ­ണ്ട­താ­ണെ­ന്നു് ത­ങ്ക­മ്മ­യ്ക്കു തോ­ന്നി. വർ­ഷ­ങ്ങ­ളും ര­ണ്ടു­മൂ­ന്നു ക­ഴി­ഞ്ഞി­രു­ന്ന­ല്ലോ. ഫ്രാൻ­സി­സ്ക്കാ­മ്മ ആ­ശി­ച്ച­തിൽ­നി­ന്നു ഭി­ന്ന­മാ­യ ല­ക്ഷ്യ­ത്തോ­ടെ അവൾ വീ­ട്ടി­ലേ­ക്കു തി­രി­ച്ചു.

പ­ല്ലു­പൊ­ങ്ങി­യ ത­ങ്ക­മ്മ­യ്ക്കു ചെ­റു­ക്ക­നു­ണ്ടാ­യി. അ­വ­ളു­ടെ അ­പ്പ­ന്റെ പ­ണ­ത്തി­നു് ആ കു­റ­വി­നെ മ­റ­യ്ക്ക­ത്ത­ക്ക ഉ­യ­ര­മു­ണ്ടാ­യി­രു­ന്നു. പക്ഷേ, പി­ന്നെ­യും വിധി ഒ­ന്നി­ട­പെ­ട്ടു. ഭർ­ത്താ­ക്ക­ന്മാ­രു­ടെ സം­ശ­യ­ദൃ­ഷ്ടി എന്ന അ­ത്ഭു­തം ത­ങ്ക­മ്മ­യെ അ­ല­ട്ടി. പെ­ണ്ണി­നെ പി­ടി­ച്ചി­ല്ല എന്ന കിം­വ­ദ­ന്തി അവളെ നി­രാ­ശ­പ്പെ­ടു­ത്തി. ഫ്രാൻ­സി­സ്ക്കാ­മ്മ­യു­ടെ മൂ­ത്തു­ന­ര­ച്ച വി­ദ്വേ­ഷം തന്നെ ജ­യി­ച്ചു. ജീ­വി­ക്കാ­നും മ­രി­ക്കാ­നും ഒ­രു­പോ­ലെ അ­സാ­ദ്ധ്യ­മാ­യ ആ ക­ല്ല­റ­യി­ലേ­ക്കു ത­ങ്ക­മ്മ ഇ­ഴ­ഞ്ഞു­ക­യ­റി. അ­തോ­ടു­കൂ­ടി ഈ­ശ്വ­രൻ സ്ത്രീ­യെ സൂ­ക്ഷി­ച്ച­തി­ന്റെ പ­ര­മോ­ദ്ദേ­ശ്യ­വും അവൾ കൈ­വെ­ടി­ഞ്ഞു. അ­വ­ളു­ടെ പ്ര­വൃ­ത്തി തന്നെ സൗ­ന്ദ­ര്യ­മി­ല്ലാ­ത്ത­വ­ളാ­യി സൃ­ഷ്ടി­ച്ച ദൈ­വ­ത്തോ­ടു­ള്ള പ്ര­തി­കാ­ര­മാ­ണോ, ഈ­ശ്വ­രാ­രാ­ധ­ന­യ്ക്കു­ള്ള മാർ­ഗ്ഗ­മാ­ണോ എ­ന്നു് അ­വൾ­ക്കു തന്നെ നി­ശ്ച­യ­മു­ണ്ടാ­കാൻ മാർ­ഗ്ഗ­മി­ല്ല.

ജീ­വ­ശാ­സ്ത്ര­പ­ര­മാ­യ ഒരു നി­യ­മ­ത്തെ ലം­ഘി­ച്ചു മാ­ന­സി­ക­മാ­യും ശാ­രീ­രി­ക­മാ­യും അ­ധഃ­പ­തി­ക്കു­ന്ന ഒരു രീ­തി­യിൽ ജീ­വി­ക്കു­ന്ന­തു് ഈ­ശ്വ­രാ­രാ­ധ­ന­യാ­ണെ­ന്നു പ­റ­ഞ്ഞു­പോ­ലും നീ­തീ­ക­രി­ക്കാൻ ക­ഴി­യാ­ത്ത ഒരു പാ­ത­ക­മാ­ണു്. സൃ­ഷ്ടി­കർ­ത്താ­വെ­ന്നു സകല മ­ത­ങ്ങ­ളും ഉ­ദ്ഘോ­ഷി­ക്കു­ന്ന ഈ­ശ്വ­ര­ന്റെ മ­ഹ­ത്വ­ത്തി­നു സൃ­ഷ്ടി­യു­ടെ സ്വാ­ഭാ­വി­ക­ഗ­തി­യെ ത­ട­ഞ്ഞു നിർ­ത്തി പാ­വ­പ്പെ­ട്ട സ്തീ­ക­ളെ വീർ­പ്പു­മു­ട്ടി­ക്കു­ന്ന­തും ആ­വ­ശ്യ­മാ­യി­രി­ക്കാ­നി­ട­യി­ല്ല­ല്ലോ.

ദു­ഷി­ച്ച ഈ സ­മ്പ്ര­ദാ­യ­ത്തി­ന്റെ മാ­ന­സി­ക—സാ­ന്മാർ­ഗി­ക­വ­ശ­ങ്ങൾ മാ­ത്ര­മ­ല്ല ത­ക­ഴി­യെ ആ­കർ­ഷി­ക്കു­ന്ന­തു്. അ­തി­ന്റെ സാ­മ്പ­ത്തി­ക പ്ര­ത്യാ­ഘാ­ത­ങ്ങ­ളും അ­ദ്ദേ­ഹം ചി­ത്രീ­ക­രി­ക്കു­ന്നു­ണ്ടു്. ‘അ­വ­ന്റെ മുതൽ മു­ഴു­വ­നും ന­മു­ക്ക­ല്ലേ’ എന്ന ഒരു ചോ­ദ്യം തകഴി കൊ­ണ്ടു­വ­രു­ന്നു. സ­ഹോ­ദ­ര­ന്മാ­രെ­യും സ­ഹോ­ദ­രി­ക­ളെ­യും പു­രോ­ഹി­ത­ന്മാ­രും ക­ന്യാ­സ്ത്രീ­ക­ളു­മാ­ക്കി വി­ട്ടി­ട്ടു് അ­വ­രു­ടെ ന­ശ്വ­ര­മാ­യ ഇ­ഹ­ലോ­ക­സ­മ്പ­ത്തു കൈ­വ­ശ­പ്പെ­ടു­ത്തു­ന്ന ജനം ത­ക­ഴി­യോ­ടു പി­ണ­ങ്ങി­യേ­ക്കും. പ­ല­പ്പോ­ഴും സ്ത്രീ­ധ­നം കൊ­ടു­ത്തു വി­വാ­ഹം­ചെ­യ്യാൻ നി­വൃ­ത്തി­യി­ല്ലാ­ത്ത യു­വ­തി­ക­ളെ­യാ­ണു് ഇ­ങ്ങ­നെ കു­രു­തി­ക­ഴി­ക്കേ­ണ്ടി­വ­രു­ന്ന­തു്. സ്ത്രീ­ധ­ന­ത്തി­നു വേണ്ട തു­ക­യിൽ­നി­ന്നു വളരെ കൂ­ടു­ത­ലാ­യ ഒ­രു­സം­ഖ്യ പ­ല­ത­വ­ണ­ക­ളാ­യി മ­ഠാ­ധി­പ­തി­കൾ ഈ­ടാ­ക്കി­ക്കൊ­ള്ളു­മെ­ന്ന­തു് സാ­ധു­വാ­യ പി­താ­വു ശ­ങ്കി­ച്ചി­രി­ക്കാ­ത്ത കാ­ര്യ­മാ­ണു്.

‘തെ­ണ്ടി­ച്ചെ­റു­ക്കൻ’ എന്ന കഥയിൽ വളരെ കു­ഴ­ഞ്ഞ ഒരു പ്ര­ശ്ന­ത്തി­ന്റെ ഉ­ത്ത­രം പ­റ­യാ­നാ­ണു് തകഴി ശ്ര­മി­ക്കു­ന്ന­തു്; അതു് ഒ­ട്ടൊ­ക്കെ സാ­ധി­ക്കു­ന്നു­ണ്ടു­താ­നും. ലോ­ക­ത്തി­ലെ അവശരെ കാ­ണു­ക­യും അ­ത്ത­രം കൃ­മി­ക­ളെ സൃ­ഷ്ടി­ക്കു­ന്ന സ­മു­ദാ­യ­വ്യ­വ­സ്ഥി­തി­യെ അ­പ­ല­പി­ക്കു­ക­യും ചെ­യ്യു­ന്ന സ­ഹൃ­ദ­യാ­ലു­ക്ക­ളു­ടെ മു­മ്പി­ലേ­ക്കു് അ­ന്ധ­രാ­യ ചിലർ വ­ലി­ച്ചി­ഴ­ച്ചു­കൊ­ണ്ടു ചെ­ല്ലു­ന്ന ചോ­ദ്യ­ചി­ഹ്ന­മാ­ണു് തെ­ണ്ടി. അവൻ ജോ­ലി­ചെ­യ്യാൻ ഇ­ഷ്ട­പ്പെ­ടു­ന്നി­ല്ല. അവൻ ത­രം­കി­ട്ടി­യാൽ മോ­ഷ്ടി­ക്കും; ചു­രു­ക്ക­ത്തിൽ തെ­റ്റെ­ന്നു വി­ളി­ക്കാ­വു­ന്ന­വ­യെ­ല്ലാം അവൻ ചെ­യ്യും. അവനും ക­ള്ള­നും ഒരു വർ­ഗ്ഗ­ത്തി­ന്റെ രണ്ടു വി­ഭാ­ഗ­ങ്ങൾ മാ­ത്ര­മാ­ണു്. ന­മ്മു­ടെ നാ­ട്ടി­ലെ ഒരു വി­ഭാ­ഗ­ക്കാർ സാ­മ്പ­ത്തി­ക­സ­മ­ത്വ­വാ­ദി­ക­ളു­ടെ മു­മ്പിൽ­ചെ­ന്നു് ഈ വർ­ഗ്ഗ­ത്തെ ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ണ്ടു് സർ­വ­ജ്ഞ­ഭാ­വ­ത്തിൽ ചോ­ദി­ക്കു­ക­യാ­ണു്, ‘ഈ ക­ള്ള­ന്മാർ­ക്കു­വേ­ണ്ടി­യാ­ണോ നി­ങ്ങൾ വാ­ദി­ക്കു­ന്ന­തു്’ എ­ന്നു്. ഉ­ത്ത­രം പറയാൻ പലരും വി­ഷ­മി­ച്ചേ­ക്കും. തകഴി ആ വർ­ഗ്ഗ­ത്തി­ലൊ­ന്നി­നെ എ­ടു­ത്തു പ­രി­ശോ­ധി­ക്കു­ന്നു. അവൻ ക­ള്ള­നാ­ണു്. തെ­ണ്ടി ജീ­വി­ക്കു­ന്ന­താ­ണു്, ജോ­ലി­ചെ­യ്യു­ന്ന­തി­നേ­ക്കാൾ അ­വ­നി­ഷ്ടം. അവൻ പ­ലി­ശ­യ്ക്കു കൊ­ടു­ക്കു­ന്ന വർ­ഗ്ഗ­മാ­ണു്. അവൻ വ­ഴ­ക്കാ­ളി­യാ­ണു്. കോ­ട­തി­യിൽ കയറി പ­ണ­മു­ണ്ടാ­ക്കു­ന്ന­തും അവനു ര­സ­മാ­ണു്. ഇ­ക്കാ­ല­ത്തി­നി­ട­യ്ക്കു് അവനിൽ കാ­ര്യ­മാ­യ വ്യ­ത്യാ­സ­ങ്ങൾ ഒ­ന്നും വ­രു­ന്നി­ല്ല. തെ­ണ്ട­ലും നേ­രി­ട്ടു­ള്ള മോ­ഷ­ണ­വും അവൻ നിർ­ത്തി. ഇ­പ്പോൾ പുതിയ മാർ­ഗ്ഗ­ങ്ങ­ളാ­ണു്. പക്ഷേ, അ­ടി­സ്ഥാ­ന­പ­ര­മാ­യി അ­വ­ന്റെ ജീ­വി­ത­ത­ത്ത്വം പ­ഴ­യ­തു­ത­ന്നെ­യാ­ണു്—ധ­ന­സ­മ്പാ­ദ­നം. ത­ക­ഴി­യു­ടെ ശ്രമം അ­വ­ന്റെ അ­ച്ഛ­നാ­രെ­ന്നു ക­ണ്ടു­പി­ടി­ക്കാ­നാ­യി­രു­ന്നു. ഇ­ത്ര­യു­മാ­യ­പ്പോ­ഴേ­ക്കു് ആ തെ­ണ്ടി­ച്ചെ­റു­ക്ക­ന്റെ തന്ത മു­ത­ലാ­ളി­ത്ത­മാ­ണെ­ന്നു തെ­ളി­ഞ്ഞു. തെ­ണ്ടി­യേ­യും ക­ള്ള­നേ­യും മ­ടി­യ­നേ­യും സൃ­ഷ്ടി­ക്കു­ന്ന­തും അ­വ­രു­ടെ ചി­ന്താ­ഗ­തി രൂ­പീ­ക­രി­ക്കു­ന്ന­തും മു­ത­ലാ­ളി­ത്ത­മാ­ണെ­ന്നു തെ­ളി­ഞ്ഞു. സ­മ­ത്വ­വാ­ദി­യു­ടെ മു­മ്പിൽ കൊ­ണ്ടു­വ­ര­പ്പെ­ട്ടി­രി­ക്കു­ന്ന ആ ചോ­ദ്യം, കൊ­ണ്ടു­വ­ന്ന ആ­ളി­ന്റെ സ­ന്താ­ന­മാ­ണു്. അ­തു­കൊ­ണ്ടു് അവനു ധൈ­ര്യ­മാ­യി പറയാം. ‘ഇവനു വേ­ണ്ടി­യ­ല്ല ഞാൻ വാ­ദി­ക്കു­ന്ന­തു്. ഇവൻ നി­ന്റെ സ­ന്താ­ന­മാ­ണു്. ഇവനും നീയും ഇ­ല്ലാ­താ­കു­വാ­നാ­ണു്, ഇ­വ­നെ­യും നി­ന്നെ­യും പു­ലർ­ത്തു­വാ­ന­ല്ല ഞാൻ പ­ണി­യെ­ടു­ക്കു­ന്ന­തു്!’ വളരെ കു­ഴ­ഞ്ഞ ഒരു പ്ര­ശ്ന­ത്തി­നു് തകഴി ഉ­ത്ത­രം നൽ­കി­ക്ക­ഴി­ഞ്ഞു. ‘മ­ക­ളു­ടെ മകൾ’ എന്ന നിർ­ദ്ദോ­ഷ­മാ­യ പേ­രി­ട്ടി­രി­ക്കു­ന്ന കഥ ത­ക­ഴി­യു­ടെ ആ­വ­നാ­ഴി­യി­ലെ പാ­ശു­പ­ത­മാ­ണെ­ന്നു തോ­ന്നു­ന്നു. ഇ­ത്ര­യും ഹൃ­ദ­യ­ഭേ­ദി­യാ­യ മ­റ്റൊ­രു കഥ തകഴി എ­ഴു­തി­യി­ട്ടു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. പല പ­രി­ശു­ദ്ധ­ന്മാ­രും ക­ലി­കൊ­ണ്ടു വി­റ­യ്ക്കു­ന്നു­ണ്ടാ­യി­രി­ക്കും. പക്ഷേ, ആ ക­ഥ­യു­ടെ ഫ­ല­മെ­ന്താ­ണെ­ന്നു് ആ­ലോ­ചി­ച്ചു നോ­ക്കാ­നു­ള്ള ബു­ദ്ധി­യും ശാ­ന്ത­ത­യു­മു­ള്ള­വർ­ക്കു വേ­റൊ­രു അ­ഭി­പ്രാ­യ­മാ­ണു് തോ­ന്നാ­വു­ന്ന­തു്. ആ അ­ച്ഛ­നും മകളും അ­നു­ഭ­വി­ക്കു­ന്ന ഹൃ­ദ­യ­വ്യ­ഥ­യു­ടെ ഭ­യ­ങ്ക­ര­ത്വം വാ­യ­ന­ക്കാ­ര­ന്റെ ഹൃ­ദ­യ­ത്തിൽ പ­തി­യു­ന്നു. അ­യാ­ളു­ടെ തെ­റ്റി­ന്റെ ഗൗരവം മ­ന­സ്സി­ലാ­ക്കു­ന്ന­തിൽ കൂ­ടു­ത­ലാ­യി നല്ല ഒ­രു­പ­ദേ­ശം കൊ­ടു­ക്കാ­നി­ല്ല­ല്ലോ. അതിൽ തകഴി പ­രി­പൂർ­ണ്ണ­മാ­യി വി­ജ­യി­ച്ചി­ട്ടു­ണ്ടു്. ഈ ക­ഥ­യി­ലെ സാ­ങ്കേ­തി­ക­മാർ­ഗ്ഗ­മാ­ണെ­ന്നു തോ­ന്നു­ന്നു ആ വി­ജ­യ­ത്തി­ന്റെ മു­ഖ്യ­കാ­ര­ണം.

ക­ണ്ണു­ള്ള ഒരു വാ­യ­ന­ക്കാ­ര­നു് പ­ല­വു­രു വാ­യി­ച്ചാ­ലും മ­തി­വ­രാ­ത്ത ഒ­മ്പ­തു കഥകൾ അ­ട­ങ്ങി­യ ഈ സ­മാ­ഹാ­ര­ത്തി­നു വി­ജ­യ­മാ­ശം­സി­ക്കാ­നേ കഴിയൂ.

പ്ര­സ­ന്ന­കേ­ര­ളം, 6 സെ­പ്തം­ബർ 1946.

സി. ജെ. വി­ചാ­ര­വും വീ­ക്ഷ­ണ­വും 1985.

സി ജെ തോ­മ­സി­ന്റെ ലഘു ജീ­വ­ച­രി­ത്രം

Colophon

Title: Makalude makal (ml: മ­ക­ളു­ടെ മകൾ).

Author(s): CJ Thomas.

First publication details: Prasannakeralam; Kerala; 06-09-1946.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Makalude makal, സി ജെ തോമസ്, മ­ക­ളു­ടെ മകൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 24, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Marie Camargo, a painting by Nicolas Lancret (1690–1743). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: JS Aswathy; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.