SFNസായാഹ്ന ഫൌണ്ടേഷൻ
images/Rembrandt_Harmensz.jpg
Landscape with a Stone Bridge, a painting by Rembrandt (1606–1669).
പു­ളി­മാ­ന­യു­ടെ സ­മ­ത്വ­വാ­ദി
സി ജെ തോമസ്
images/pulimana-parameswarapilla.png
പു­ളി­മാ­ന പ­ര­മേ­ശ­രൻ­പി­ള്ള

വ­ള­രെ­ക്കാ­ല­മാ­യി മു­ട­ങ്ങി­ക്കി­ട­ന്നി­രു­ന്ന ഒരു കർ­ത്ത­വ്യം നിർ­വ­ഹി­ക്കു­ക­യാ­ണു് ഞാ­നി­വി­ടെ ചെ­യ്യു­ന്ന­തു്. ശ്രീ. പു­ളി­മാ­ന പ­ര­മേ­ശ­രൻ­പി­ള്ള, അ­ദ്ദേ­ഹ­ത്തി­ന്റെ “സ­മ­ത്വ­വാ­ദി” എന്ന നാടകം അ­ച്ച­ടി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ, അ­തി­നെ­പ്പ­റ്റി ഒരു നി­രൂ­പ­ണ­മെ­ഴു­ത­ണ­മെ­ന്നു എ­ന്നോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു. ആ കൃ­തി­യിൽ അ­ദ്ദേ­ഹം പ്ര­തി­പാ­ദി­ച്ചി­ട്ടു­ള്ള വി­ഷ­യ­ങ്ങ­ളെ സം­ബ­ന്ധി­ച്ചു കു­റെ­യൊ­ക്കെ അ­ദ്ദേ­ഹം എ­ന്നോ­ടു സം­സാ­രി­ക്കു­ക­യു­ണ്ടാ­യി. ക­ഥാ­വ­സ്തു എന്നെ അ­തി­യാ­യി ആ­കർ­ഷി­ച്ച­തു­കൊ­ണ്ടു ഞാൻ അ­ദ്ദേ­ഹ­ത്തി­നു വാ­ക്കു­കൊ­ടു­ത്തു. അ­ച്ച­ടി ക­ഴി­ഞ്ഞ ഉടനെ പു­സ്ത­കം എ­നി­ക്ക­യ­ച്ചു ത­രു­ക­യും­ചെ­യ്തു. പക്ഷേ, ഞാൻ എന്റെ വാ­ഗ്ദാ­നം നി­റ­വേ­റ്റി­യി­ല്ല. അതിനു കാരണം എന്റെ ഭീ­രു­ത്വം മാ­ത്ര­മാ­യി­രു­ന്നു. ഞാൻ ആ പു­സ്ത­കം പല സ്നേ­ഹി­ത­ന്മാ­രേ­യും കാ­ണി­ച്ചു. അ­വ­രെ­ല്ലാം അതിനെ പു­ച്ഛി­ച്ചു. ചി­ല­രോ­ടു ഞാൻ അ­തി­നെ­പ്പ­റ്റി അല്പം പ്ര­ശം­സി­ച്ചു പ­റ­ഞ്ഞു. അ­വ­രിൽ­നി­ന്നു ര­ക്ഷ­പ്പെ­ടാൻ­വേ­ണ്ടി, ഞാൻ “സ­മ­ത്വ­വാ­ദി”യെ ത­ള്ളി­പ്പ­റ­യേ­ണ്ട­താ­യും വ­ന്നു­കൂ­ടി. അത്ര ഭ­യ­ങ്ക­ര­മാ­യി­രു­ന്നു, അ­വ­രു­ടെ ഖ­ണ്ഡ­നം. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ അന്നു യാ­തൊ­രാ­ളും “സ­മ­ത്വ­വാ­ദി”യെ സ്വാ­ഗ­തം ചെ­യ്തി­ല്ല. ആർ­ക്കും വേ­ണ്ടാ­ത്ത ഒ­ന്നി­നെ താ­ങ്ങി നി­റു­ത്തു­വാൻ മാ­ത്രം എന്റെ ചു­മ­ലി­നു ബ­ല­വു­മു­ണ്ടാ­യി­രു­ന്നി­ല്ല. വാ­ഗ്ദ­ത്ത­ലം­ഘ­ന­ത്തി­നു സ്വ­ന്തം അജ്ഞത ഒരു ഉ­പാ­യ­മാ­ക്കി ഞാൻ സ്വയം നീ­തീ­ക­രി­ച്ചു. ഞാൻ “സ­മ­ത്വ­വാ­ദി” പി­ന്നേ­യും പി­ന്നേ­യും വാ­യി­ച്ചു. നാടകം ന­ല്ല­താ­ണെ­ന്ന ബോധം എ­ന്നിൽ ശ­ക്തി­പ്പെ­ട്ടു­വ­ന്നു. ചു­രു­ക്കം ചില സ്നേ­ഹി­ത­ന്മാർ അ­തി­ന്റെ മേ­ന്മ­യെ മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്തു. മു­മ്പു­ചെ­യ്ത വാ­ഗ്ദാ­നം പാ­ലി­ക്ക­ണ­മെ­ന്നു ഞാൻ തീ­രു­മാ­നി­ച്ചു. പി­ന്നീ­ടു് ഓരോ കാ­ര­ണ­ങ്ങ­ളാൽ അ­ക്കാ­ര്യം നീ­ണ്ടു­നീ­ണ്ടു പോയി. വി­ധി­വൈ­പ­രീ­ത്യ­ത്താൽ, അ­ദ്ദേ­ഹം യ­ശഃ­ശ­രീ­ര­നാ­യി­ത്തീർ­ന്ന­തി­നു­ശേ­ഷ­മാ­ണു് ആ തീ­രു­മാ­നം പ്ര­യോ­ഗ­ത്തിൽ വ­രു­ത്താൻ ക­ഴി­ഞ്ഞി­രി­ക്കു­ന്ന­തു്. ഭീ­രു­ത്വം­കൊ­ണ്ടു­ചെ­യ്ത അ­പ­രാ­ധ­ത്തി­നു് അ­ദ്ദേ­ഹം എ­നി­ക്കു മാ­പ്പു­ന­ല്ക­ട്ടെ.

ശ്രീ. പു­ളി­മാ­ന സം­തൃ­പ്ത­നാ­യി­ട്ട­ല്ല മ­രി­ച്ച­തെ­ന്നാ­ണു ഞാ­നൂ­ഹി­ക്കു­ന്ന­തു്. യൗ­വ്വ­ന­ത്തിൽ­ത്ത­ന്നെ ആ അ­ത്യാ­ഹി­തം സം­ഭ­വി­ച്ച­തു­കൊ­ണ്ട­ല്ല ഞാ­നി­തു പ­റ­യു­ന്ന­തു്. അ­ദ്ദേ­ഹം ഏ­റ്റ­വും സ്നേ­ഹി­ച്ച­കൃ­തി “സ­മ­ത്വ­വാ­ദി”യാ­യി­രു­ന്നു. വ­ള­രെ­യ­ധി­കം ഗ­ഹ­ന­ചി­ന്ത­കൾ അതിൽ അ­ദ്ദേ­ഹം അ­ട­ക്കം ചെ­യ്തി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ പു­രോ­ഗ­മ­നേ­ച്ഛ മു­ഴു­വ­നും “സ­മ­ത്വ­വാ­ദി” പ്ര­തി­ഫ­ലി­പ്പി­ക്കു­ന്നു­ണ്ടു്. ആ ചി­ന്ത­കൾ­ക്കൊ­ന്നി­നും നാ­ട­ക­ത്തിൽ വ്യ­ക്ത­മാ­യ രൂപം ല­ഭി­ച്ചി­ട്ടി­ല്ലെ­ന്നു് ഒരു വാദം ഉ­ന്ന­യി­ക്ക­പ്പെ­ട്ടേ­ക്കാം. ഇ­ല്ലാ­യി­രി­ക്കാം. അ­തു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ഈ വി­മർ­ശ­നം എ­ഴു­തേ­ണ്ടി വ­ന്നി­രി­ക്കു­ന്ന­തും. അ­ദ്ദേ­ഹം എ­ന്തു­ദ്ദേ­ശി­ച്ചു­വെ­ന്നു് ഒന്നു വി­ശ­ദീ­ക­രി­ക്കു­ക­യാ­ണു് എന്റെ ചുമതല. ചോ­ദ്യോ­ത്ത­ര­രൂ­പ­ത്തിൽ ഒരു ചി­ന്താ­വി­ഷ­യം വി­ശ­ദീ­ക­രി­ക്കു­ന്ന ഏർ­പ്പാ­ടു് നാ­ട­ക­മാ­വു­മെ­ന്നു ശ്രീ. പു­ളി­മാ­ന ധ­രി­ച്ചി­ട്ടു­മി­ല്ലാ­യി­രു­ന്നു. പ്ര­ക­ട­ന­രീ­തി, എ­ങ്ങി­നെ­യു­മി­രി­ക്ക­ട്ടെ. “സ­മ­ത്വ­വാ­ദി”യുടെ വി­ഷ­യ­ത്തെ­ക്കു­റി­ച്ചാ­ണു തൽ­കർ­ത്താ­വി­നു് ഏ­റ്റ­വും വേ­ദ­ന­യു­ണ്ടാ­യി­രി­ക്കാ­വു­ന്ന­തു്. വിഷയം പു­രോ­ഗ­മ­ന­പ­ര­മാ­ണെ­ങ്കി­ലും പു­രോ­ഗ­മ­ന­വാ­ദി­കൾ അതിനെ അം­ഗീ­ക­രി­ച്ചി­ല്ല എ­ന്ന­താ­ണു് “സ­മ­ത്വ­വാ­ദി­യു­ടെ നിർ­ഭാ­ഗ്യം.” അന്നു ഞാൻ അതിനു കാ­ര­ണ­മാ­യി­ക്ക­ണ്ട­തു പ്ര­ക­ട­ന­രീ­തി­യു­ടെ ക­ഴി­വി­ല്ലാ­യ്മ­യാ­ണു്. എ­ന്നാൽ, വാ­യി­ച്ച­വ­രു­ടെ ആ­സ്വാ­ദ­ന­ശ­ക്തി­യു­ടെ കു­റ­വാ­ണു് അതിനു കാ­ര­ണ­മെ­ന്നു പി­ന്നീ­ടു മ­ന­സ്സി­ലാ­യി. ക­ഥാ­ബീ­ജ­ത്തി­ന്റേ­യും, അ­നർ­ഘ­നി­മി­ഷ­ത്തി­ന്റേ­യും, ശ­ബ്ദ­ങ്ങ­ളു­ടേ­യും അ­നു­ഭ­വ­ങ്ങൾ എന്റെ ധാ­ര­ണ­യെ ദൃ­ഢീ­ക­രി­ച്ചു. സാ­ധാ­ര­ണ­യിൽ­നി­ന്നു ഭി­ന്ന­മാ­യ ക­ലാ­രൂ­പ­ങ്ങൾ­ക്കെ­ല്ലാം, പി­ക്കാ­സോ­യു­ടെ ചി­ത്ര­മാ­യാ­ലും ഓ­മ­റി­ന്റെ ക­വി­ത­യാ­യാ­ലും മാ­ധ­വ­ന്റെ നൃ­ത്ത­മാ­യാ­ലും, ആ­സ്വാ­ദ­ന­ത്തി­നു് അല്പം വി­ശ­ദീ­ക­ര­ണം കൂ­ടി­യേ തീരു. “സ­മ­ത്വ­വാ­ദി”യാ­ണെ­ങ്കിൽ പ­ല­ത­ര­ത്തി­ലും അ­സാ­ധാ­ര­ണ­മാ­യ ഒരു നാ­ട­ക­വു­മാ­ണു്. അ­തു­കൊ­ണ്ടു് അതു് അ­ത്ര­യ്ക്കു­വേ­ഗം മ­ന­സ്സി­ലാ­കു­ന്ന­ത­ല്ല, ന­മ്മു­ടെ ചില പേ­രെ­ടു­ത്ത സാ­ഹി­ത്യ വി­മർ­ശ­ക­ന്മാർ­ക്കു­പോ­ലും.

എ­ന്താ­ണു് “സ­മ­ത്വ­വാ­ദി”യിലെ ക­ഥാ­വ­സ്തു? സാ­മൂ­ഹ്യ­വി­പ്ല­വ പ്ര­വാ­ഹ­ത്തിൽ­പെ­ട്ടു് ത­കർ­ന്നു­പൊ­ടി­യു­ന്ന പ്ര­ഭു­വർ­ഗ്ഗ­ത്തി­ലെ ഒരു കു­ടും­ബം. ആ കു­ടും­ബ­ത്തി­ന്റെ ഘ­ട­ന­യും അതിലെ അം­ഗ­ങ്ങ­ളും മാ­ത്ര­മ­ല്ല മാ­റു­ക­യും ത­ക­രു­ക­യും ചെ­യ്യു­ന്ന­തു്. അ­വ­രു­ടെ ജീ­വി­ത­രീ­തി­യും, വി­ശ്വാ­സ­പ്ര­മാ­ണ­ങ്ങ­ളും, ക­ട­പ്പാ­ടു­ക­ളും എ­ല്ലാം അ­പ്ര­തി­ഹ­ത­മാ­യ പ­രി­വർ­ത്ത­ന­ത്തി­നി­ര­യാ­കു­ന്നു­ണ്ടു്. “സ­മ­ത്വ­വാ­ദി”യിൽ കാ­ണു­ന്ന പ്ര­ഭു­ത്വം ഫ്യൂ­ഡ­ലി­സ­ത്തി­നോ മു­ത­ലാ­ളി­ത്ത­ത്തി­നോ പ്ര­തി­നി­ധീ­ഭ­വി­ക്കു­ന്ന­തെ­ന്നു് ഒരു ചോ­ദ്യ­ത്തി­ന­വ­കാ­ശ­മു­ണ്ടു്. അതു വ്യ­ക്ത­മാ­യി കാ­ണി­ക്കാൻ ക­ഴി­ഞ്ഞി­ട്ടി­ല്ലെ­ന്നു­ള്ള ഒരു തെ­റ്റു തീർ­ച്ച­യാ­യും ഈ നാ­ട­ക­ത്തി­ലു­ണ്ടു്. ‘പ്ര­തി­ശ്രു­ത­നാ­യ കാ­മു­ക­നും’ മ­റ്റു് അ­നു­സാ­രി­ക­ളു­മാ­യി ചി­ത്രീ­ക­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന ആ കു­ടും­ബം ഒരു ഇം­ഗ്ലീ­ഷ് പ്ര­ഭു­കു­ടും­ബ­ത്തോ­ടു് അ­ന്യാ­ദൃ­ശ­മാ­യ സാ­മ്യം വ­ഹി­ക്കു­ന്നു­ണ്ടെ­ന്നു­ള്ള­തു പ­ര­മാർ­ത്ഥ­മാ­ണു്. ബുർ­ഷ്വാ­കു­ടും­ബ­ത്തി­ന്റെ അ­വ­ശ്യ­സ്വ­ഭാ­വ­ഗ­തി­കൾ പലതും അവിടെ കാ­ണു­ന്നി­ല്ലെ­ന്നും പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. എ­ങ്കി­ലും, ന­ശി­ക്കു­ന്ന ആ വ്യ­വ­സ്ഥ­യോ­ടു പോ­ര­ടി­ക്കു­ന്ന­തു് ഒരു “സ­മ­ത്വ­വാ­ദി”യാ­യ­തു­കൊ­ണ്ടു് (നാ­മ­മാ­ത്ര­മെ­ങ്കി­ലും) ഈ നാ­ട­ക­ത്തി­ലെ പ്രഭു മു­ത­ലാ­ളി­ത്ത­ത്തി­ന്റെ സിം­ബ­ലാ­യാ­ണു് നാം ഗ­ണി­ക്കേ­ണ്ട­തു്. പ്ര­ത്യേ­കി­ച്ചും മ­ല­യാ­ള­നാ­ട്ടി­ലെ പ്ര­ത്യേ­ക­പ­രി­ത­സ്ഥി­തി­ക­ളും ഓർ­മ്മി­ക്കേ­ണ്ട­താ­ണു്. ഇവിടെ ഫ്യൂ­ഡ­ലി­സ­വും, കാ­പ്പി­റ്റ­ലി­സ­വും ഒരു കു­ടും­ബ­ത്തിൽ­ത­ന്നെ കൂ­ടി­ക്കു­ഴ­ഞ്ഞു­കി­ട­ക്കു­ന്നു­ണ്ടു്. ആ നി­ല­യ്ക്കു പ­ണ­ത്തി­ന്റേ­യും പ്ര­താ­പ­ത്തി­ന്റേ­യും കു­ത്ത­ക­ക്കാ­രാ­യ ന്യൂ­ന­പ­ക്ഷ­ത്തി­ന്റെ പ്ര­തി­നി­ധി­യാ­യി രം­ഗ­പ്ര­വേ­ശം ചെ­യ്യു­ന്ന പ്രഭു, അതും ഒരു എ­ക്സ്പ്ര­ഷ­നി­സ്റ്റ് നാ­ട­ക­ത്തിൽ ബാ­ങ്ക­റോ, ന­മ്പൂ­തി­രി ജ­ന്മി­യോ എന്നു തി­ട്ട­പ്പെ­ടു­ത്താൻ ക­ഴി­യാ­തെ­വ­രു­ന്നെ­ങ്കിൽ അ­തി­ല­ത്ഭു­ത്തി­ന­വ­കാ­ശ­മി­ല്ല.

ന­ശി­ക്കു­ന്ന ശ­ക്തി­യെ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും, ഉ­യ­രു­ന്ന­തെ­ന്താ­ണെ­ന്നു പ്ര­ഖ്യാ­പി­ച്ചി­ട്ടി­ല്ല എ­ന്ന­താ­ണു് പലരും “സ­മ­ത്വ­വാ­ദി”യെ­പ്പ­റ്റി കൊ­ണ്ടു­വ­രു­ന്ന ആ­രോ­പ­ണം. മാ­ത്ര­മ­ല്ല, ശ്രീ. പു­ളി­മാ­ന ഉ­യ­രു­ന്ന ഒ­ന്നി­ലും വി­ശ്വ­സി­ക്കാ­ത്ത ഒരു വി­ഷാ­ദാ­ത്മ­ക­നാ­ണെ­ന്നു­കൂ­ടി ചിലർ അ­ഭി­പ്രാ­യ­പ്പെ­ട്ടു. സ­മ­ത്വ­വാ­ദി­യു­ടെ ആ ഹാ­സ്യ­ചി­ത്ര­ത്തിൽ പ്ര­തി­ഷേ­ധി­ക്കു­ക­യും ചെ­യ്തു. ഈ ചാർ­ജ­ജ് ഷീ­റ്റു­ത­ന്നെ­യാ­ണു് ശ്രീ. പു­ളി­മാ­ന­യ്ക്കു­ള്ള പ്ര­ശം­സാ­പ­ത്രം. അ­ദ്ദേ­ഹം തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തി­ന്റെ വി­പ്ല­വ­സ്വ­ഭാ­വം ഗ്ര­ഹി­ച്ചി­രു­ന്നോ എ­ന്നെ­നി­ക്ക­റി­ഞ്ഞു­കൂ­ടാ പക്ഷേ, മു­ത­ലാ­ളി­ത്ത­ത്തി­നു് അ­വ­ശേ­ഷി­ക്കു­വാൻ ക­ഴി­യു­ക­യി­ല്ല, അ­തി­നു് അ­വ­കാ­ശ­മി­ല്ല, എ­ന്നു് അ­ദ്ദേ­ഹം­ത­ന്നെ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ദ്ദേ­ഹം ഒ­ന്നു­കൂ­ടി വി­ശ്വ­സി­ച്ചി­രു­ന്നു; പ്ര­ഭു­വർ­ഗ്ഗ­ത്തി­ന്റെ ച­ങ്ങ­ല­ക്കൂ­ട്ടിൽ കി­ട­ന്നു ല­ഹ­ള­യു­ണ്ടാ­ക്കു­ന്ന ആ­ദർ­ശ­ശാ­ലി­ക­ളാ­യ യു­വാ­ക്ക­ന്മാ­രു­ടെ കൈ­യി­ല­ല്ല ഭാ­വി­യു­ടെ ഉ­ത്ത­ര­വാ­ദി­ത്വം എ­ന്നു്. അവരിൽ ഭൂ­രി­ഭാ­ഗ­വും പ­രാ­ജ­യ­മ­ട­യു­മെ­ന്ന­തു­ത­ന്നെ­യാ­ണു് “സ­മ­ത്വ­വാ­ദി’യിലെ പ്ര­ധാ­ന പ്ര­മേ­യം. പോ­ക്ക­റ്റിൽ­കൂ­ടി പു­റ­ത്തേ­യ്ക്കു­ന്തി­നി­ല്ക്കു­ന്ന കൈ­ത്തോ­ക്കു­മാ­യി ഭാ­വി­ശ്വ­ശു­ര­നെ വ­ധി­ച്ചു് മു­ത­ലാ­ളി­ത്ത­ത്തെ ന­ശി­പ്പി­ക്കാൻ പു­റ­പ്പെ­ട്ടി­രി­ക്കു­ന്ന ആ “സ­മ­ത്വ­വാ­ദി” ഒരു വി­പ്ല­വ­കാ­രി­യ­ല്ല; ആ­ണെ­ന്നു നാ­ട­ക­കൃ­ത്തു് ഒ­രി­ക്ക­ലും സ­ങ്ക­ല്പി­ച്ചി­ട്ടി­ല്ല. ആ­ദർ­ശ­ശാ­ലി­ക­ളാ­യ ഒ­ട്ടേ­റെ യു­വാ­ക്ക­ന്മാർ മു­ത­ലാ­ളി­വർ­ഗ്ഗ­ത്തിൽ ഉ­ണ്ടാ­കാ­റു­ണ്ടു്. പക്ഷേ, സാ­ധാ­ര­ണ­യാ­യി അവരിൽ മു­ക്കാൽ­പ­ങ്കും, ഉ­ദ്യോ­ഗം, വി­വാ­ഹം എന്ന പടികൾ ക­ട­ക്കു­മ്പോ­ഴേ­യ്ക്കും ക­ക്ഷി­മാ­റു­ന്നു. പി­ന്നേ­യും അ­വ­ശേ­ഷി­ക്കു­ന്ന­വ­രും ശാ­സ്ത്രീ­യ­മാ­യ രാ­ഷ്ട്രീ­യ­ത­ത്ത്വ­ചി­ന്ത­യി­ലെ­ത്തു­ക­യോ വി­പ്ല­വ­പ്ര­വർ­ത്ത­ന­ത്തി­ലേർ­പ്പെ­ടു­ക­യോ ചെ­യ്യാ­റി­ല്ല. ചു­രു­ക്കം ചി­ല­രൊ­ഴി­ച്ചു മ­റ്റു­ള്ള­വർ സ്വ­പ്ന­ഭ്ര­മ­ക്കാ­രാ­യോ ഭീ­ക­ര­പ്ര­സ്ഥാ­ന­ക്കാ­രാ­യോ തീ­രു­ന്നു. അവരെ ഭ­രി­ക്കു­ന്ന­തു ത­ല­ച്ചോ­റ­ല്ല, വി­കാ­ര­ങ്ങ­ളാ­ണു്. അ­തി­ന്റെ തീ­ക്ഷ്ണ­ത­യും, ഉ­പ­രി­പ്ല­വ­സ്വ­ഭാ­വ­വും, ഭോ­ഷ­ത്ത­വും എ­ല്ലാം അവരിൽ കാണാം. അ­വ­രു­ടെ പ­രാ­ജ­യ­ത്തി­ന്റെ ഒരു പ്ര­തി­രൂ­പ­മാ­ണു് ഈ നാ­ട­ക­ത്തി­ലെ “സ­മ­ത്വ­വാ­ദി”. പ്ര­ഭു­വി­ന്റെ ചൂ­ഷ­ണ­മ­വ­സാ­നി­പ്പി­ക്കാൻ അയാൾ ക­ണ്ടു­പി­ടി­ക്കു­ന്ന മാർ­ഗ്ഗം അയാളെ വെ­ടി­വെ­ച്ചു കൊ­ല്ലു­ക­യെ­ന്ന­താ­ണു്. അ­തേ­സ­മ­യം ആ കൃ­ത്യം നിർ­വ­ഹി­ക്കാ­നു­ള്ള ച­ങ്കു­റ­പ്പു് ആ സാ­ധു­വി­നി­ല്ല. അ­ങ്ങി­നെ പ്ര­യോ­ജ­ന­ശൂ­ന്യ­മാ­യ ഒരു ല­ക്ഷ്യം, അതു നിർ­വ­ഹി­ക്കേ­ണ്ടി­വ­രു­മ്പോ­ഴു­ള്ള അ­സ്ഥി­ര­ത, അ­തെ­ല്ലാം ക­ഴി­ഞ്ഞു് ഏ­താ­ണ്ട് ഭ്രാ­ന്തി­ന്റെ അ­വ­സ്ഥ­യിൽ ആ ഹീ­ന­കൃ­ത്യം ചെ­യ്യു­ക, ഉടനെ പ­ശ്ചാ­ത്ത­പി­ക്കു­ക, അ­വ­സാ­നം ദ­യ­നീ­യ­മാ­യി അ­ധഃ­പ­തി­ക്കു­ക, ഇ­ങ്ങ­നെ ഓരോ പ­ടി­യി­ലും ഒരു സ­മ­ത്വ­വാ­ദി ചെ­യ്യാ­ത്ത­തു­ത­ന്നെ­യാ­ണു് ഈ നാ­ട­ക­ത്തി­ലെ നാ­മ­ധാ­രി ചെ­യ്യു­ന്ന­തു്. അയാൾ വി­പ്ല­വ­കാ­രി­യാ­ണെ­ന്നു സ്വയം ഭ്ര­മി­ക്കു­ന്നു­ണ്ടെ­ങ്കി­ലും അ­തി­നു് അ­യാൾ­ക്കു ക­ഴി­വി­ല്ലെ­ന്ന സ്ഥാ­പി­ക്കു­ക­യാ­ണു് നാ­ട­ക­കൃ­ത്തി­ന്റെ ഉ­ദ്ദേ­ശ്യം. അ­തി­നു­വേ­ണ്ടി­ത്ത­ന്നെ­യാ­ണു് പ്ര­ഭു­വി­നെ വ­ധി­ക്കു­ന്ന സം­ഭ­വ­ത്തി­നു് ഇ­ത്ര­യ­ധി­കം പ്രാ­ധാ­ന്യം കൊ­ടു­ത്തി­രി­ക്കു­ന്ന­തും. വേ­ണ്ടി­വ­ന്നാൽ കൊ­ല­യ്ക്കു­പോ­ലും കൈ­വി­റ­യ്ക്കാ­ത്ത ഹൃ­ദ­യ­സ്ഥി­ര­ത തന്നെ ഒരു വി­പ്ല­വ­കാ­രി­ക്കു­ണ്ടാ­യി­രി­ക്ക­ണ­മെ­ന്നും, അ­തി­നു് അ­ത്യ­ഗാ­ധ­മാ­യ പ്ര­ചോ­ദ­ന­മു­ണ്ടാ­യി­രി­ക്ക­ണ­മെ­ന്നും നാ­ട­ക­കൃ­ത്തു് മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു. അ­തോ­ടൊ­പ്പം തന്നെ ഒരു പ്ര­ഭു­കു­മാ­ര­നു് അ­തു­ണ്ടാ­വു­ക­യി­ല്ലെ­ന്നും അ­ദ്ദേ­ഹ­ത്തി­നു­തോ­ന്നി. വർ­ഗ്ഗ­ബോ­ധ­മെ­ന്ന പദം ശ്രീ. പു­ളി­മാ­ന ഉ­പ­യോ­ഗി­ച്ചു ഞാൻ കേ­ട്ടി­ട്ടി­ല്ല. എ­ങ്കി­ലും, വർ­ഗ്ഗ­ബോ­ധ­ത്തി­ന്റെ അ­ടി­സ്ഥാ­ന­മാ­യ മാ­ന­സി­ക­പ­ശ്ചാ­ത്ത­ലം അ­ദ്ദേ­ഹം മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു. സ്നേ­ഹ­വും വെ­റു­പ്പും ഒരു നാ­ണ­യ­ത്തി­ന്റെ ഇ­രു­വ­ശ­ങ്ങ­ളാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി­യ ചു­രു­ക്കം ചി­ല­രി­ലൊ­രാ­ളാ­യി­രു­ന്നു അ­ദ്ദേ­ഹം. വെ­റു­ക്കാൻ­ക­ഴി­യാ­ത്ത­വ­നു സ്നേ­ഹി­ക്കാൻ ക­ഴി­യു­ക­യി­ല്ല. ഉ­ദാ­ഹ­ര­ണം വേ­ണ­മെ­ങ്കിൽ യെ­റു­ശ­ലേം ദേ­വാ­ല­യ­ത്തി­ലേ­യ്ക്കു നോ­ക്കു. സ്നേ­ഹ­ത്തി­ന്റെ പ്ര­വാ­ച­കർ ച­മ്മ­ട്ടി­യു­മാ­യി­നി­ന്നു ചി­ത­റു­ന്ന­തു് അവിടെ കാണാം. മ­നു­ഷ്യ­നോ­ടു സ്നേ­ഹ­മു­ണ്ടെ­ന്നു ഭാ­വി­ക്കു­ന്ന­വ­ന്റെ ആ­ത്മാർ­ത്ഥ­ത­യെ അ­ള­ക്കു­ന്ന­തു് അവൻ മ­നു­ഷ്യ­ന്റെ രക്തം കു­ടി­ച്ചു ചീർ­ക്കു­ന്ന ക­ണ്ണ­ട്ട­ക­ളെ വെ­റു­ക്കു­ന്നു­ണ്ടോ എന്നു നോ­ക്കി­യി­ട്ടാ­ണു്. പു­ളി­മാ­ന­യു­ടെ സ­മ­ത്വ­വാ­ദി­ക്കു് ഇ­ങ്ങ­നെ വെ­റു­ക്കു­വാ­നു­ള്ള ശ­ക്തി­യി­ല്ല. അ­തു­കൊ­ണ്ടു­ത­ന്നെ അ­യാ­ളു­ടെ സ­മ­ത്വ­വാ­ദ­വും അ­വ­ശേ­ഷി­ക്കു­വാ­നു­ള്ള അ­വ­കാ­ശ­വും പ­രാ­ജ­യ­പ്പെ­ടു­ന്നു. ഇ­ത്ര­യു­മെ­ല്ലാം മ­ന­സ്സി­ലാ­ക്കി­യ നാ­ട­ക­കൃ­ത്തു് വി­പ്ല­വ­ത്തി­ന്റെ യ­ഥാർ­ത്ഥ­രൂ­പ­വും, വി­പ്ല­വാ­ന­ന്ത­ര­ലോ­ക­സൃ­ഷ്ടി­യിൽ തൊ­ഴി­ലാ­ളി­വർ­ഗ്ഗ­ത്തി­ന്റെ കർ­മ്മ­കർ­ത്ത­വ്യ­ങ്ങ­ളും ഗ്ര­ഹി­ച്ചി­രി­ക്കു­മെ­ന്നാ­ണെ­ന്റെ അ­ഭ്യൂ­ഹം.

ശ്രീ. പു­ളി­മാ­ന, പ­രി­വർ­ത്ത­ന­ത്തി­ന്റെ സാ­മൂ­ഹ്യ­സ്വ­ഭാ­വം മാ­ത്ര­മ­ല്ല ക­ണ്ട­തു്. അ­തി­ന്റെ താ­ത്ത്വി­ക­പ്ര­തി­ഫ­ല­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­നു വ്യ­ക്ത­മാ­യി­രു­ന്നു. ഒരു പുതിയ വ്യ­വ­സ്ഥി­തി­ക്കു ഒരു പുതിയ സ­ന്മാർ­ഗ്ഗ­ബോ­ധ­മു­ണ്ടു്. അതു സ്വീ­ക­രി­ക്കാൻ ക­ഴി­വി­ല്ലാ­തെ വ­രു­ന്ന­തും പ­രാ­ജ­യ­ത്തി­ന്റെ കാ­ര­ണ­മാ­ണു്. “സ­മ­ത്വ­വാ­ദി” പ­ഴ­യ­തി­നും പു­തി­യ­തി­നും മ­ദ്ധ്യേ വീ­ഴു­ക­യാ­ണു്. മ­റ്റൊ­രു രം­ഗ­ത്താ­ണെ­ങ്കി­ലും; മൂ­ത്ത­മ­ക­ളും തഥൈവ. പ­ഴ­യ­ലോ­ക­ത്തി­ലെ ക­ട­പ്പാ­ടു­കൾ­വെ­ച്ചു­പു­ലർ­ത്താ­നാ­ണു് ആ യുവതി പ­രി­ശ്ര­മി­ക്കു­ന്ന­തു്. ആ­ദർ­ശ­ശാ­ലി­യാ­യ ക­മി­താ­വി­നോ­ടു­ള്ള സ്നേ­ഹ­വും, പി­തൃ­ഭ­ക്തി­യും ത­മ്മിൽ ഇ­ട­യു­ന്നു. ഒ­ടു­വിൽ ഒ­ന്നും സാ­ധി­ക്കാ­തെ ഒരു മു­ഷി­പ്പൻ ജീ­വി­ത­ത്തി­ലേ­യ്ക്കു് ഇ­ഴ­ഞ്ഞി­റ­ങ്ങു­ന്നു. ആചാരം, മതം, പ്ര­ണ­യം ഇ­വ­യി­ലെ­ല്ലാം മൂ­ത്ത­മ­കൾ മ­രി­ച്ച ഒരു ലോ­ക­ത്തിൽ വി­ശ്വ­സി­ക്കു­ക­യും, മ­റ്റൊ­രു ലോ­ക­ത്തിൽ ജീ­വി­ക്കു­ക­യും ചെ­യ്യു­ന്നു. അ­തു­കൊ­ണ്ടു് അ­വൾ­ക്കു് എ­ല്ലാം­വി­ട്ടു കാ­മു­ക­നെ സ്നേ­ഹി­ക്കാൻ ക­ഴി­യു­ന്നി­ല്ല സ­മ­ത്വ­വാ­ദി ഒരു വി­പ്ല­വ­കാ­രി­യാ­ണെ­ന്നു സ്വയം ഭ്ര­മി­ക്കു­ന്നു. മൂ­ത്ത­മ­കൾ പ്രേ­മ­വ­തി­യാ­ണെ­ന്നു സ്വയം വ്യാ­മോ­ഹി­ക്കു­ക­യും ചെ­യ്യു­ന്നു: ര­ണ്ടു­പേർ­ക്കും പ­രാ­ജ­യം അ­ലം­ഘ­നീ­യ­മാ­യ പ്ര­തി­ഫ­ല­മാ­ണു്.

ഇ­ത്ര­യും പ­റ­ഞ്ഞ­തു­കൊ­ണ്ടു കഥയിൽ അ­വ­ശേ­ഷി­ക്കു­ന്ന ഇ­ത­ര­പാ­ത്ര­ങ്ങൾ ആണു ജ­യി­ക്കു­ന്ന­തെ­ന്നു് ആരും വി­ചാ­രി­ക്കേ­ണ്ട­തി­ല്ല. അ­വ­രെ­യൊ­ന്നും ആ­ദർ­ശ­പാ­ത്ര­ങ്ങ­ളാ­ക്ക­ത്ത­ക്ക മൗ­ഢ്യം നാ­ട­ക­കൃ­ത്തി­നു­ണ്ടാ­യി­രു­ന്നി­ല്ല. പോ­രെ­ങ്കിൽ ആ ബാ­രി­സ്റ്റ­റും, ഇ­ള­യ­മ­ക­ളും, പ്ര­തി­ശ്രു­ത­നു­മെ­ല്ലാം ചില മാ­തൃ­ക­ക­ളാ­ണു്. യാ­തൊ­രു ആ­ദർ­ശ­വു­മി­ല്ലാ­തെ പ്രാ­യോ­ഗി­ക­ജീ­വി­ത­ത്തിൽ വി­ജ­യി­ക­ളാ­കു­ന്ന അനേകർ സ­മു­ദാ­യ­ത്തി­ലു­ണ്ടു്. ഭർ­ത്താ­ക്ക­ന്മാ­രെ സ­മ്പാ­ദി­ക്കാൻ ക­ഴി­വു­ള്ള യു­വ­തി­ക­ളും ഭാ­ര്യാ­ദാ­സ­ന്മാ­രാ­യി ക­ഴി­വാ­നി­ഷ്ട­പ്പെ­ടു­ന്ന സു­ന്ദ­ര­വി­ഡ്ഢി­ക­ളും, ഭർ­ത്താ­വു­ദ്യോ­ഗ­ത്തി­നു് അ­പേ­ക്ഷ­യു­മാ­യി ന­ട­ക്കു­ന്ന കേ­സി­ല്ലാ­വ­ക്കീ­ല­ന്മാ­രും എ­ല്ലാം ശ്രീ. പു­ളി­മാ­ന ക­ണ്ടി­ട്ടു­ള്ള രൂ­പ­ങ്ങ­ളാ­ണു്. അ­വ­രാ­രും വി­ജ­യി­ക്കു­ന്നി­ല്ല. കി­ട്ടി­യ­തു­കൊ­ണ്ടു തൃ­പ്തി­പ്പെ­ട്ട സ­മു­ദാ­യ­ത്തി­ന്റെ ച­വി­ട്ടു­മെ­ത്ത­ക­ളാ­യി അവർ അ­വ­ശേ­ഷി­ക്കു­ക മാ­ത്ര­മാ­ണു്.

മ­റ്റൊ­ന്നു­കൂ­ടി പ­റ­യു­വാൻ ശ്രീ. പു­ളി­മാ­ന ആ­ഗ്ര­ഹി­ച്ചു. അതു് അ­ദ്ദേ­ഹം വളരെ വി­ജ­യ­പ്ര­ദ­മാ­യി നിർ­വ­ഹി­ക്കു­ക­യും ചെ­യ്തു. ദു­ര­ന്ത­ങ്ങ­ളെ­ല്ലാം വ്യ­ക്തി­പ­ര­മാ­ണെ­ന്ന­താ­ണ­തു്. ഗാ­ന്ധി­ജി മ­രി­ച്ചാ­ലും പ്ര­കൃ­തി­യു­ടെ യാ­തൊ­രു ച­ട­ങ്ങും മു­ട­ങ്ങു­ന്നി­ല്ല. അതു നിർ­വി­ഘ്നം ന­ട­ന്നു­കൊ­ണ്ടി­രി­ക്കും. “സ­മ­ത്വ­വാ­ദി”ക്കെ­ന്തെ­ങ്കി­ലും സം­ഭ­വി­ക്ക­ട്ടെ. മ­റ്റു­ള്ള­വർ, നി­ര­ങ്ങി­യാ­ണെ­ങ്കി­ലും മു­ന്നോ­ട്ടു­ത­ന്നെ നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കും.

“സ­മ­ത്വ­വാ­ദി”യുടെ റ്റെ­ക്നി­ക്കി­നെ­പ്പ­റ്റി­യും ഒന്നു മ­ന­സ്സി­ലാ­ക്കേ­ണ്ട­തു­ണ്ടു്. ഇതൊരു റി­യ­ലി­സ്റ്റ് നാ­ട­ക­മ­ല്ല. ആ­ണെ­ന്നു­ള്ള തെ­റ്റി­ദ്ധാ­ര­ണ­യിൽ­നി­ന്നാ­ണു പല വി­മർ­ശ­ന­ങ്ങ­ളും പു­റ­പ്പെ­ട്ടി­ട്ടു­ള്ള­തു്. ഇതൊരു എ­ക്സ്പ്ര­ഷ­നി­സ്റ്റ് നാ­ട­ക­മാ­ണു്. ഒരു പാ­ത്ര­ത്തി­നും പേ­രു­കൾ കൊ­ടു­ത്തി­ട്ടി­ല്ലെ­ന്നു­ള്ള­തു പ്ര­ത്യേ­കം ഓർ­മ്മി­ക്കേ­ണ്ട­താ­ണു്. അ­വ­രെ­ല്ലാം ഓരോ ആ­ശ­യ­ത്തി­ന്റെ പ്ര­തി­രൂ­പ­ങ്ങ­ളാ­ണു്, സാ­ധാ­ര­ണ­വ്യ­ക്തി­ക­ള­ല്ല. അ­തു­കൊ­ണ്ടു് അവരിൽ പ്ര­ത്യേ­ക വ്യ­ക്തി­ത്വ­ത്തി­ന്റെ സ്വ­ഭാ­വ­ങ്ങൾ ഒ­ന്നും കാ­ണു­ക­യി­ല്ല. ഒരു ആ­ശ­യ­ത്തി­ന്റെ പ്ര­ധാ­ന­ഘ­ട­ക­ങ്ങ­ളാ­യി­രി­ക്കും അവരിൽ നി­ഴ­ലി­ക്കു­ന്ന­തും. അ­തു­ത­ന്നെ­യാ­യി­രി­ക്കും അ­വ­രു­ടെ സം­ഭാ­ഷ­ണ­ങ്ങ­ളിൽ പ്ര­ക­ടി­പ്പി­ക്ക­പ്പെ­ടു­ന്ന­തും. ഇ­തു­കൊ­ണ്ടു് ഒരു ഗു­ണ­വും ഒരു ദോ­ഷ­വും ഉ­ണ്ടാ­യി­ട്ടു­ണ്ടു്. മെ­ലോ­ഡ്രാ­മാ അല്പം കൂ­ടു­ത­ലാ­യി­പ്പോ­യി എ­ന്ന­താ­ണു് ദോഷം. പക്ഷേ, ഇ­ത്ത­ര­ത്തി­ലു­ള്ള ഒരു നാ­ട­ക­ത്തിൽ മെ­ലോ­ഡ്രാ­മാ അ­ല്പ­മ­ധി­ക­മാ­യാ­ലും വലിയ തെ­റ്റി­ല്ല. ഗു­ണ­മെ­ന്നു പ­റ­ഞ്ഞ­തു് അതിലെ സം­ഭാ­ഷ­ണ­രീ­തി­യു­ടെ മെ­ച്ച­മാ­ണു്. അർ­ത്ഥ­ഗർ­ഭ­മാ­യ ചെറിയ ചെറിയ വാ­ച­ക­ങ്ങൾ മ­ണി­നാ­ദം­പോ­ലെ പ്ര­തി­ദ്ധ്വ­നി­ക്കു­ന്നു­ണ്ടു്. ഇ­ക്കാ­ര്യ­ത്തിൽ ശ്രീ. പു­ളി­മാ­ന­യു­ടെ വിജയം മ­ല­യാ­ള­ത്തിൽ മ­റ്റൊ­രു നാ­ട­ക­കൃ­ത്തി­നും ല­ഭി­ച്ചി­ട്ടി­ല്ലെ­ന്നു നി­സ്സം­ശ­യം പറയാം. പ­റ­ഞ്ഞ­തി­ന്റെ പ­ത്തി­ര­ട്ടി ഗ്ര­ഹി­ക്കു­വാ­നു­ള്ള സം­ഭാ­ഷ­ണ­മാ­ണു സ­മ­ത്വ­വാ­ദി­യി­ലേ­തു്. ധ്വ­ന്യാ­ത്മ­ക­ത്വം ദ­ഹി­ക്കാ­ത്ത­വർ­ക്കു് അ­വ­യെ­ല്ലാം നി­രർ­ത്ഥ­ക­ജ­ല്പ­ന­ങ്ങ­ളു­മാ­യി­രി­ക്കും. അതു ശ്രീ. പു­ളി­മാ­ന­യു­ടെ പ­രാ­ജ­യ­മ­ല്ല, വി­ജ­യ­മാ­ണു്. ശ്രീ. പു­ളി­മാ­ന ഒരു ക­വി­യും­കൂ­ടി­യാ­യി­രു­ന്നു­വെ­ന്നു “സ­മ­ത്വ­വാ­ദി”യിലെ പല ഭാ­ഗ­ങ്ങ­ളും തെ­ളി­യി­ക്കു­ന്നു­ണ്ടു്. റി­യ­ലി­സ്റ്റി­ന്റെ വീ­ക്ഷ­ണ­കോ­ണ­ത്തിൽ­നി­ന്നു “സ­മ­ത്വ­വാ­ദി”യെ പ­രി­ശോ­ധി­ക്ക­രു­തെ­ന്നു പ­റ­യു­ന്ന­തി­ന്റെ പ്ര­ധാ­ന കാരണം, ആ പ്രേ­ത­ത്തി­ന്റെ പ്ര­വേ­ശ­ന­മാ­ണു്. ആദ്യം മു­ത­ല്ക്കേ വി­ങ്ങി­നി­ല്ക്കു­ന്ന അ­ന്ത­രീ­ക്ഷ­ത്തിൽ തീ­പി­ടി­പ്പി­ക്കു­ന്ന ഒരു ദീ­പ­ശി­ഖ­യാ­ണു് ആ പ്രേ­തം. അ­തു­ത­ന്നെ­യാ­ണു് ആ നാ­ട­ക­ത്തി­ന്റെ മർ­മ്മ­വും. “സ­മ­ത്വ­വാ­ദി”യുടെ വ­ഴി­പി­ഴ­ച്ച പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ പ­രാ­ജ­യ­ത്തി­ന്റെ സിം­ബ­ലാ­ണു് ആ പ്രേ­തം.

സ­മ­ത്വ­വാ­ദി­യി­ലെ ചി­ന്താ­ഗ­തി അ­തി­ഗ­ഹ­ന­വും വി­സ്തൃ­ത­വു­മാ­ണു്. ജീ­വി­ത­ത്തി­ന്റെ ആ­ത്യ­ന്തി­ക­പ്ര­ശ്ന­ങ്ങ­ളി­ലേ­യ്ക്കു് എ­ത്തി­നോ­ക്കൽ ശ്രീ. പു­ളി­മാ­ന നിർ­വ­ഹി­ച്ചി­രി­ക്കു­ന്നു. ഈ ഗം­ഭീ­ര­മാ­യ പ­ശ്ചാ­ത്ത­ല­ത്തി­ന്റെ അ­ന്ത­സ്സി­നു യോ­ജി­ച്ച ഫലിതം പ്ര­യോ­ഗി­ക്കാൻ ക­ഴി­ഞ്ഞു­വെ­ന്ന­തു് നാ­ട­ക­കൃ­ത്തി­ന്റെ മ­റ്റൊ­രു വി­ജ­യ­മാ­ണു്. അവയിൽ ചി­രി­ക്കാ­നു­ണ്ടു്. പക്ഷേ, ആ ചി­രി­യൊ­ന്നും ഒരു വി­ഡ്ഢി­യു­ടെ പൊ­ട്ടി­ച്ചി­രി­യാ­യി­രി­ക്കു­ക­യി­ല്ല. നേ­രേ­മ­റി­ച്ചു ക­ണ്ണീ­രിൽ കു­ളി­ച്ച ശാ­ന്ത­മാ­യ പു­ഞ്ചി­രി­ക­ളാ­യി­രി­ക്കും. സ­മ­ത്വ­വാ­ദി­യി­ലെ പ്രേ­മ­ക­ഥ­യു­ടെ സ­വി­ശേ­ഷ­മാ­യ ശ്ര­ദ്ധ­യെ ആ­കർ­ഷി­ക്കു­ന്നു­ണ്ടു്. പ്രേ­മ­ത്തെ­പ്പ­റ്റി ബാ­രി­സ്റ്റ­റു­ടെ നിർ­വി­കാ­ര­മാ­യ പ്ര­സം­ഗ­ങ്ങൾ യാ­ഥാർ­ത്ഥ്യ­ത്തി­ന്റ പുളി നി­റ­ഞ്ഞ നെ­ല്ലി­ക്ക­ക­ളാ­ണു്. മൂ­ത്ത­മ­ക­ളും ഇ­ള­യ­മ­ക­ളും സ­മ­ത്വ­വാ­ദി­യും ബാ­രി­സ്റ്റ­റു­ടെ പ്രേ­മ­ലാ­ബ­റ­ട്ട­റി­യി­ലെ പ­രീ­ക്ഷ­ണ­വ­സ്തു­ക്ക­ളു­മാ­ണു്. അ­തോ­ടൊ­പ്പം­ത­ന്നെ സ­മ­ത്വ­വാ­ദി­യി­ലെ പ്രേ­മ­ക­ഥ­യ്ക്കു് അ­തി­രു­ക­വി­ഞ്ഞ പ്രാ­ധാ­ന്യം കൊ­ടു­ക്കാ­തി­രി­ക്കു­വാ­നും നാ­ട­ക­കൃ­ത്തു് പ­രി­ശ്ര­മി­ച്ചി­ട്ടു­ണ്ടു്. അതു പ്ര­ധാ­ന­പ്ര­മേ­യ­ത്തിൽ കൂ­ടു­തൽ വ്യ­ക്ത­മാ­യി കാ­ണി­ക്കാൻ ഉ­പ­ക­രി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്. ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ വാ­യി­ക്കാ­നും അ­ഭി­ന­യി­ക്കാ­നും മാ­ത­മ­ല്ല, ചി­ന്തി­ക്കാൻ­കൂ­ടി കൊ­ള്ളാ­വു­ന്ന ഒരു നാ­ട­ക­മാ­ണു് “സ­മ­ത്വ­വാ­ദി.”

ശ്രീ. പു­ളി­മാ­ന മ­രി­ച്ചു­പോ­യി. “സ­മ­ത്വ­വാ­ദി”യെ­ങ്കി­ലും മ­രി­ക്കാ­തി­രി­ക്ക­ട്ടെ.

മം­ഗ­ളോ­ദ­യം ഫെ­ബ്രു­വ­രി 1942.

വി­ല­യി­രു­ത്തൽ 1951.

സി ജെ തോ­മ­സി­ന്റെ ലഘു ജീ­വ­ച­രി­ത്രം

Colophon

Title: Pulimanayude Samathvavadi (ml: പു­ളി­മാ­ന­യു­ടെ സ­മ­ത്വ­വാ­ദി).

Author(s): CJ Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 2022-01-03.

Deafult language: ml, Malayalam.

Keywords: Article, CJ Thomas, Pulimanayude Samathvavadi, സി ജെ തോമസ്, പു­ളി­മാ­ന­യു­ടെ സ­മ­ത്വ­വാ­ദി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 19, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape with a Stone Bridge, a painting by Rembrandt (1606–1669). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Proofing: Abdul Gafoor; Typesetter: LJ Anjana; Editor: PK Ashok; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.