images/Happy_Days.jpg
Happy Days, a painting by Karl Witkowski (1860–1910).
സ്ഥ­ല­ത്തെ പ്ര­ധാ­ന ചിരി
എം. എൻ. കാ­ര­ശ്ശേ­രി
images/Basheer.jpg
വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ

ബേ­പ്പൂർ കൊ­ട്ടാ­ര­ത്തിൽ സുൽ­ത്താ­നും കൊ­ച്ചു­കു­ടും­ബ­വും മാ­ത്ര­മേ­യു­ള്ളൂ. പ്ര­ജ­ക­ളി­ലാ­രു­ടേ­യും ബ­ഹ­ള­മി­ല്ലാ­ത്ത ‘വൈ­ലാ­ലിൽ’ എന്ന രാ­ജ­കീ­യ­ഗൃ­ഹ­ത്തി­ന്റെ പ്ര­ശാ­ന്തി ആ­രെ­യും ആ­കർ­ഷി­ക്കും. കോ­ഴി­ക്കോ­ടു് നി­ന്നു് ബേ­പ്പൂ­രി­ലേ­ക്കു പോ­കു­ന്ന നി­ര­ത്തി­ന്റെ ഓ­ര­ത്തു് തെ­ങ്ങു ക­വു­ങ്ങും പു­ളി­യും പി­ലാ­വും ത­ഴ­ച്ചു നി­ല്ക്കു­ന്ന ര­ണ്ടേ­ക്കർ പ­റ­മ്പു്. ന­ടു­ക്കു് ഇ­രു­പ­തു കൊ­ല്ലം മു­മ്പു് വാ­ങ്ങി റി­പ്പ­യർ ചെ­യ്തു് നേ­രെ­യാ­ക്കി­യ വീടു്. വീ­ടി­ന്റെ കോ­ലാ­യിൽ ചാ­രു­ക­സേ­ര­യിൽ സ്റ്റൈ­ലാ­യി ബീ­ഡി­യും വ­ലി­ച്ചി­രി­ക്കു­ന്ന ബേ­പ്പൂർ നവാബ് വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ.

മു­റ്റ­ത്തു ക­ഞ്ഞി­വെ­ള്ളം കു­ടി­ക്കു­ന്ന ആടു്. ചി­ക്കി­പ്പെ­റു­ക്കു­ന്ന പൂ­വൻ­കോ­ഴി­യും അ­വ­ന്റെ ഭാ­ര്യ­മാ­രാ­യ പി­ട­ക­ളും. ആ ഗാർ­ഹി­കാ­ന്ത­രീ­ക്ഷ­ത്തി­ന്റെ അ­ദ്ധ്യ­ക്ഷ­യെ­പ്പോ­ലെ അ­ക­ത്തു നി­ന്നു് ക­ട­ന്നു വ­രു­ന്ന ഫാബി തി­രി­ഞ്ഞു് വാ­തിൽ­പ്പാ­ളി­കൾ­ക്ക­പ്പു­റ­ത്തേ­ക്കു് മ­കൾ­ക്കു് എന്തോ കല്പന കൊ­ടു­ക്കു­ന്നു.

ചൂടു കു­റ­ഞ്ഞ പോ­ക്കു­വെ­യിൽ നി­ലാ­വു­പോ­ലെ മു­റ്റ­ത്തു് വീണു കി­ട­ന്നു. വെയിൽ മു­റ്റ­ത്തി­ന­ണി­യി­ക്കു­ന്ന പു­ള്ളി­ക്കു­പ്പാ­യം നോ­ക്കി നവാബ് അ­ങ്ങ­നെ ഇ­രി­ക്കു­ക­യാ­ണു്. അ­ടു­ത്ത ക­ണ്ട­ത്തി­ലെ­വി­ടെ­യോ പയ്യ് അമറി. സ്ക്കുൾ വി­ട്ടു് ഓ­ടി­വ­രു­ന്ന മ­ക­നി­ലേ­ക്കു് ബ­ഷീ­റി­ന്റെ ശ്ര­ദ്ധ തി­രി­ഞ്ഞൊ­ഴു­കു­ന്നു.

പ്ര­ശാ­ന്ത­വും സം­തൃ­പ്ത­വു­മാ­യ കു­ടും­ബ­ജീ­വി­തം. ബഷീർ വി­ശ്ര­മി­ക്കു­ക­യാ­ണു്. രണ്ടു ദ­ശ­ക­ത്തി­ലേ­റെ­യാ­യി തു­ട­രു­ന്ന വി­ശ്ര­മം. ജീ­വി­താ­രം­ഭ­ത്തി­ലെ പ­തി­റ്റാ­ണ്ടു­ക­ളു­ടെ അ­ല­ച്ചി­ലി­നും സു­ദീർ­ഘ­യാ­ത്ര­യ്ക്കും ശേഷം കൈ­വ­ന്ന വി­ശ്ര­മം.

ജീ­വി­ത­ത്തി­ന്റെ പൊ­രു­ള­ന്വേ­ഷി­ച്ചു­പോ­യ ഒ­ര­വ­ധൂ­ത­നാ­യി­രു­ന്നു ബഷീർ. ദ­ശ­ക­ങ്ങൾ നീ­ണ്ടു­നി­ന്ന അ­ന­ന്ത­മാ­യ യാത്ര. ന­മ്മു­ടെ നാ­ട്ടി­ലെ ഒരു സാ­ധാ­ര­ണ മ­നു­ഷ്യൻ അ­സാ­ധാ­ര­ണ മ­ട്ടിൽ സൂ­ഫി­യാ­യി ജീ­വി­തം രു­ചി­ച്ച ക­ഥ­യാ­യി­രു­ന്നു അതു്. അയാൾ ആ­ദ്യം­‌ കോൺ­ഗ്ര­സ്സു­കാ­ര­നാ­യി­രു­ന്നു; ഗാ­ന്ധി­ഭ­ക്ത­നാ­യി­രു­ന്നു; സ്വാ­ത­ന്ത്ര്യ­സ­മ­ര­ഭ­ട­നാ­യി­രു­ന്നു. പോ­ലീ­സി­ന്റെ ത­ല്ലു് ലോ­ഭ­മി­ല്ലാ­തെ കൊ­ണ്ടു. ജ­യി­ലിൽ കി­ട­ന്നു. പി­ന്നെ ഭ­ഗ­ത്സി­ങ്ങി­ന്റെ ഭ­ക്ത­നാ­യി. ഭീ­ക­ര­പ്ര­സ്ഥാ­ന­ക്കാ­ര­നാ­യി; പത്രം ന­ട­ത്തി; പോ­ലീ­സി­ന്റെ നോ­ട്ട­പ്പു­ള്ളി­യാ­യി; നാ­ടു­വി­ട്ടു. ഇ­ന്ത്യ മു­ഴു­വൻ ചു­റ്റി. അ­സ്വ­ത­ന്ത്ര­യാ­യ മാ­തൃ­ഭൂ­മി­യെ കാ­ണാ­നും അ­റി­യാ­നു­മു­ള്ള സു­ദീർ­ഘ­മാ­യ യാത്ര!

ആ യാത്ര ഏ­ഴെ­ട്ടു­കൊ­ല്ലം നീ­ണ്ടു­നി­ന്നു. അ­തി­നി­ട­യിൽ ഇ­ന്ത്യ­യി­ലെ മിക്ക ന­ഗ­ര­ങ്ങ­ളി­ലും ഗ്രാ­മ­ങ്ങ­ളി­ലും ബഷീർ താ­മ­സി­ച്ചി­ട്ടു­ണ്ടു്. ആ അ­ല­ച്ചി­ലി­നെ­ക്കു­റി­ച്ചു് ബഷീർ പ­റ­യു­ന്നു.

“അവൻ ആരെയോ അ­ന്വേ­ഷി­ക്കു­ക­യാ­ണു്. ആ­ളി­ക്ക­ത്തു­ന്ന തീ­ജ്വാ­ല­പോ­ലെ അ­ന്വേ­ഷ­ണം. വി­ങ്ങു­ന്ന ഹൃ­ദ­യ­ത്തോ­ടു­കൂ­ടി­യ അ­ന്വേ­ഷ­ണം. നി­ഴ­ലു­ക­ളെ പുൽ­കാൻ വെ­മ്പു­ന്ന ഭ്രാ­ന്തൻ… അ­ല­ഞ്ഞ­ല­ഞ്ഞു­ള്ള ഒ­ര­ന്വേ­ഷ­ണ­മാ­ണു് അവനു ജീ­വി­തം.” (ജീ­വി­തം—അ­നർ­ഘ­നി­മി­ഷം)

ഒ­ടു­ക്കം ബഷീർ മ­ട­ങ്ങി. “ഇ­ന്ത്യ തീർ­ന്നു പോയി”—ന്യാ­യം അ­താ­യി­രു­ന്നു. യാ­ത്ര­ക­ളു­ടെ നാ­ളു­ക­ളി­ലൊ­രി­ക്ക­ലും ബഷീർ ഒ­രെ­ഴു­ത്തു­കാ­ര­നാ­യി­രു­ന്നി­ല്ല. ഓരോ നാ­ട്ടി­ലെ­ത്തു­മ്പോ­ഴും ആ പ്ര­ദേ­ശ­ത്തെ­പ്പ­റ്റി വി­ശ­ദ­മാ­യ കു­റി­പ്പു­ക­ളെ­ടു­ക്കു­മാ­യി­രു­ന്നു—ഇം­ഗ്ലീ­ഷി­ലാ­ണു്. ഈ കു­റി­പ്പു­ക­ള­ത്ര­യും നാ­ട്ടിൽ എ­ത്തി­യ­പ്പോൾ ഒരു സു­ഹൃ­ത്തി­നു സ­മ്മാ­നി­ച്ചു. അത്ര തന്നെ!

അ­ടി­വ­ര­യി­ട്ടു മ­ന­സ്സി­ലാ­ക്ക­ണം. ഇ­ത്ര­യേ­റെ­കാ­ലം ഇ­ന്ത്യ മു­ഴു­വൻ ചു­റ്റി­യ­ടി­ച്ചു­ക­ണ്ട ബഷീർ ഒ­രൊ­റ്റ സ­ഞ്ചാ­ര­ക­ഥ­യും എ­ഴു­തി­യി­ട്ടി­ല്ല; ഒരു യാ­ത്രാ­വി­വ­ര­ണ­വും പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടി­ല്ല!

ബഷീർ തി­രി­ച്ചെ­ത്തി­യി­ട്ടു നി­ര­വ­ധി വർ­ഷ­ങ്ങ­ളാ­യി. 1958-ൽ അ­ദ്ദേ­ഹം വി­വാ­ഹി­ത­നാ­യി. പി­ന്നെ, വീ­ടു­വാ­ങ്ങി ബേ­പ്പൂ­രിൽ സ്ഥി­ര­താ­മ­സ­മാ­ക്കി. സ­ന്യാ­സ­ത്തിൽ നി­ന്നു് വാ­ന­പ്ര­സ്ഥ­ത്തി­ലേ­ക്കും അവിടെ നി­ന്നു് ഗാർ­ഹ­സ്ഥ്യ­ത്തി­ലേ­ക്കും അ­ദ്ദേ­ഹം തി­രി­ച്ചു­ന­ട­ന്നു എ­ന്നർ­ത്ഥം.

ഇ­രു­പ­ത്ത­ഞ്ചു വർ­ഷ­മാ­യി അ­ദ്ദേ­ഹം സ്വ­സ്ഥ­നാ­യി­രി­ക്കു­ന്നു. ഇ­പ്പോൾ യാത്ര തീ­രെ­യി­ല്ല. ഉമ്മ മ­രി­ച്ച­തി­നു­ശേ­ഷം വൈ­ക്ക­ത്തു­കൂ­ടി പോ­കാ­റി­ല്ല. എ­ന്നാ­ലും പ­ണ്ടെ­ന്ന­പോ­ലെ ഇ­ന്നും അ­ദ്ദേ­ഹം ശു­ഷ്കാ­ന്തി­യോ­ടെ യാ­ത്രാ­വി­വ­ര­ണ­ങ്ങൾ വാ­യി­ക്കു­ന്നു. ഇം­ഗ്ലീ­ഷി­ലും മ­ല­യാ­ള­ത്തി­ലു­മു­ള്ള ഒ­രു­പാ­ടു് യാ­ത്രാ­വി­വ­ര­ണ­ങ്ങൾ അ­ദ്ദേ­ഹം വാ­യി­ച്ചി­ട്ടു­ണ്ടു്.

ബഷീർ വലിയ വാ­യ­ന­ക്കാ­ര­നാ­ണു് എ­ന്നു് വി­ചാ­രി­ക്കു­രു­തു്. യാ­ത്രാ­വി­വ­ര­ണ­ത്തി­ലു­ള്ള കമ്പം അ­ദ്ദേ­ഹ­ത്തി­നു മ­റ്റൊ­രു സാ­ഹി­ത്യ­ശാ­ഖ­യി­ലു­മി­ല്ല. ഇ­പ്പോ­ഴെ­ന്ന­ല്ല, പ­ണ്ടും. അ­ദ്ദേ­ഹം ക­ഥ­ക­ളും നോ­വ­ലു­ക­ളും അ­ങ്ങ­നെ വാ­യി­ക്കാ­റി­ല്ല. മ­ല­യാ­ള­ത്തി­ലെ ക­ഥാ­സ­ഹി­ത്യം തീരെ വാ­യി­ച്ചി­ട്ടി­ല്ലെ­ന്നു പറയാം. കേ­ട്ടാൽ ബേ­ജാ­റ് തോ­ന്നും, ‘ചെ­മ്മീ­നും’ ‘ഓടയിൽ നി­ന്നും’ വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ വാ­യി­ച്ചി­ട്ടി­ല്ല! ആ ബ­ഷീ­റാ­ണു്, മ­ല­യാ­ള­ത്തി­ലെ ഓരോ യാ­ത്രാ­വി­വ­ര­ണ­വും തേ­ടി­പ്പി­ടി­ച്ചു വാ­യി­ക്കു­ന്ന­തു്!

അ­ദ്ദേ­ഹ­ത്തി­ന്റെ മ­ന­സ്സ് ഇ­ന്നും അ­ല­ഞ്ഞു ന­ട­ക്കു­ക­യാ­ണു്. യാ­ത്രാ വി­വ­ര­ണ­ങ്ങ­ളി­ലൂ­ടെ സ­ഞ്ച­രി­ച്ചു് ബഷീർ ആ പ­ഴ­യ­കാ­ലം പു­നഃ­സൃ­ഷ്ടി­ക്കു­ക­യാ­യി­രി­ക്കു­മോ?

വി­ചി­ത്ര­മാ­യ പല ദർ­ശ­ന­ങ്ങ­ളും ബ­ഷീ­റി­നു ഉ­ണ്ടാ­വാ­റു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യ­ത്തിൽ കാ­ണു­ന്ന അ­ഭൗ­മ­ത­ലം ആ ദർ­ശ­ന­ങ്ങ­ളു­ടെ ആ­വി­ഷ്ക്കാ­രം മാ­ത്രം. ദൈ­വ­ത്തിൽ മാ­ത്ര­മ­ല്ല, പി­ശാ­ചി­ലും അ­ദ്ദേ­ഹ­ത്തി­നു വി­ശ്വാ­സ­മു­ണ്ടു്. ‘അ­ദൃ­ശ്യ­ജീ­വി­കൾ’ എ­ന്നു് നാം പ­റ­യു­ന്ന പ­ല­രെ­യും അ­ദ്ദേ­ഹം നേരിൽ ക­ണ്ടി­ട്ടു­ണ്ട­ത്രെ! നീ­ല­വെ­ളി­ച്ചം, ‘നി­ലാ­വു കാ­ണു­മ്പോൾ’, ‘നി­ലാ­വു നി­റ­ഞ്ഞ പെ­രു­വ­ഴി­യിൽ’, ‘പൂ­നി­ലാ­വിൽ’ എന്നീ ക­ഥ­ക­ളിൽ കാ­ണു­ന്ന പ്രേ­ത­ദർ­ശ­നം വാ­സ്ത­വ­മാ­ണെ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ന്നു. ക­ഴി­ഞ്ഞാ­ഴ്ച കൂടി ഒരു യ­ക്ഷി­യെ ക­ണ്ടു­വ­ത്രെ. ത­മാ­ശ­യ­ല്ല, നേരായ കാ­ര്യം—ആ അ­നു­ഭ­വം അ­ദ്ദേ­ഹം വി­വ­രി­ക്കു­ന്നു:

“ഞാൻ ഈ ഈ­സി­ചെ­യ­റിൽ ഏതോ ഒരു യാ­ത്രാ­വി­വ­ര­ണം വാ­യി­ച്ചു് കി­ട­ക്കു­ക­യാ­ണു്. തൊ­ട്ടു­ടു­ത്തു് ഒരു വെ­ളു­പ്പു നിറം പ്ര­ത്യ­ക്ഷ­പ്പെ­ട്ട­പ്പോൾ ത­ല­പൊ­ന്തി­ച്ചു നോ­ക്കി. യ­ക്ഷി­യാ­ണു്. സാ­മാ­ന്യം സു­ന്ദ­രി. ഒ­ന്ന­ര­യാ­ളു­ടെ പൊ­ക്ക­മു­ണ്ടു്. മെ­ലി­ഞ്ഞു­നീ­ണ്ട പെ­ണ്ണു്. തൂ­വെ­ള്ള­യാ­യ സാരി പു­ത­ച്ചി­രി­ക്കു­ന്നു. സാ­മാ­ന്യ­ത്തി­ല­ധി­കം നീ­ള­മു­ള്ള ക­ണ്ണു­കൾ. ഞാൻ നോ­ക്കി. അവൾ എ­ന്നെ­യും നോ­ക്കി. പത്തു മി­നി­ട്ടോ­ളം നോ­ക്കി­ക്കാ­ണും. എ­നി­ക്കൊ­ന്നും മി­ണ്ട­ണ­മെ­ന്നു തോ­ന്നി­യി­ല്ല. അവളും ഒ­ന്നും­‌ മി­ണ്ടി­യി­ല്ല. കു­റ­ച്ചു് ക­ഴി­ഞ്ഞു് അവൾ മു­റ്റ­ത്തി­റ­ങ്ങി. പി­ന്നെ ദാ, അ­ക്കാ­ണു­ന്ന തെ­ങ്ങി­ന്റെ മു­ക­ളി­ലൂ­ടെ പ­റ­ന്നു­പോ­യി.”

“പ്രേ­ത­വും പി­ശാ­ചും ഉ­ണ്ടെ­ന്നു താ­ങ്കൾ സ­ത്യ­മാ­യും വി­ശ്വ­സി­ക്കു­ന്നു­ണ്ടോ?”

“ഉ­ണ്ടു്. അ­ല്ലാ­ഹു­വി­ന്റെ സൃ­ഷ്ടി­ക­ളാ­ണ­വ എന്റെ ക­ണ്ണു­കൊ­ണ്ടു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്.”

സൂ­ഫി­സ­ത്തി­ന്റെ­യും അ­പൂർ­വ­ദർ­ശ­ന­ങ്ങ­ളു­ടേ­യും ക­ലർ­പ്പു് ബ­ഷീ­റി­ന്റെ എ­ഴു­ത്തി­ലും ചി­ന്ത­യി­ലും എ­ന്നും കാണാം. അ­ദ്ദേ­ഹം എ­ന്നും ഈ­ശ്വ­ര­വി­ശ്വ­സി­യാ­യി­രു­ന്നു. മ­ല­ബാ­റി­ലെ ഒരു സാ­ധാ­ര­ണ മു­സ്ലിം കു­ടും­ബ­ത്തെ­പ്പോ­ലെ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കു­ടും­ബ­വും ക­ഴി­ഞ്ഞു­പോ­രു­ന്ന­തു്.

മു­സ്ലിം­കൾ­ക്കി­ട­യി­ലെ അ­ജ്ഞ­ത­യെ­പ്പ­റ്റി­യും അ­ന്ധ­വി­ശ്വാ­സ­ത്തെ­പ്പ­റ്റി­യും അ­ദ്ദേ­ഹം വ­ള­രെ­യേ­റെ എ­ഴു­തി­യി­ട്ടു­ണ്ടു്. പ­രി­ഷ്ക­ര­ണ­പ്ര­വ­ണ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ എ­ഴു­ത്തു്. അ­ത്ത­രം ക­ഥ­ക­ളും നോ­വ­ലു­ക­ളും വല്ല ഗു­ണ­വും ചെ­യ്തി­ട്ടു­ണ്ടോ എന്നു ചോ­ദി­ച്ച­പ്പോൾ ബഷീർ പ­റ­ഞ്ഞു:

“ഇല്ല. ഒ­രെ­ഴു­ത്തു­കാ­രൻ വി­ചാ­രി­ച്ചാൽ മാ­റ്റാ­വു­ന്ന സാ­ധ­ന­മ­ല്ല ജ­ന­ങ്ങൾ എന്നു എ­നി­ക്കു് ബോ­ധ്യ­മാ­യി­രി­ക്കു­ന്നു. അവരെ മാ­റ്റാൻ ഭ­ര­ണാ­ധി­കാ­രി­ക്കേ സാ­ധി­ക്കൂ. പി­ന്നെ, എന്റെ എ­ഴു­ത്തു തീരെ നി­ഷ്പ്ര­യോ­ജ­ന­മാ­യി­രു­ന്നു എ­ന്നും പ­റ­ഞ്ഞു­കൂ­ടാ. എ­നി­ക്കു് വാ­യ­ന­ക്കാ­രെ കു­റെ­യൊ­ക്കെ സ്വാ­ധീ­നി­ക്കാൻ ക­ഴി­ഞ്ഞി­ട്ടു­ണ്ടു്. അ­തി­ന്റെ ഗു­ണ­വും കാണും.”

“ആ സ്വാ­ധീ­ന­ത്തി­നു വല്ല ഉ­ദാ­ഹ­ര­ണ­വും?”

“അധികം ഉ­ദാ­ഹ­ര­ണ­മൊ­ന്നും വേണ്ട. ബഷീർ എന്ന പേരു തന്നെ നോ­ക്കൂ. എ­നി­ക്കു മു­മ്പു കേ­ര­ള­ത്തി­ലെ മു­സ്ലീം­കൾ­ക്കി­ട­യിൽ അത്ര സാ­ധാ­ര­ണാ­മാ­യി­രു­ന്നി­ല്ല അതു്. ഇ­ന്നു് തി­രു­വി­താം­കൂ­റി­ലും മ­ല­ബാ­റി­ലും മിക്ക വീ­ട്ടി­ലും ബ­ഷീ­റു­ണ്ടു്. അതു പോലെ മ­ജീ­ദും സു­ഹ്ര­യും നിസാർ അ­ഹ­മ്മ­ദു­മൊ­ക്കെ പെ­രു­ത്തി­രി­ക്കു­ന്നു. ഇതു് കാ­ണി­ക്കു­ന്ന­തു് എന്റെ ചില ആ­ശ­യ­ങ്ങ­ളു­ടെ പ്ര­ചാ­ര­മ­ല്ലേ?”

“മു­സ്ലിം സ­മു­ദാ­യ­ത്തി­ലെ വൃ­ത്തി­കേ­ടു­ക­ളെ വി­മർ­ശി­ച്ച­തി­നു വല്ല ക­ഷ്ട­വും അ­നു­ഭ­വി­ക്കേ­ണ്ടി വ­ന്നി­ട്ടു­ണ്ടോ?”

images/CHmohammedKoya.jpg
സി. എച്ച്. മു­ഹ­മ്മ­ദ്കോ­യ

“ഇല്ല. ചില ആ­ളു­കൾ­ക്കു് എന്നെ ഇ­ഷ്ട­മി­ല്ല എ­ന്നേ­യു­ള്ളൂ. അ­ക്ഷ­രാ­ഭ്യാ­സം കു­റ­വു്. അ­താ­ണു് സംഗതി. ‘ന്റു­പ്പു­പ്പാ­ക്കൊ­രാ­നേ­ണ്ടാർ­ന്നു’ എന്ന നോ­വ­ലിൽ മെ­തി­യ­ടി­യെ­പ്പ­റ്റി ഞാൻ എ­ഴു­തി­യി­ട്ടു­ണ്ടു്. ഏതോ ഒരു മീ­റ്റിം­ഗിൽ ഒരു ജ്ഞാ­നി പ്ര­സം­ഗി­ച്ചു. മെ­തി­യ­ടി നി­സ്ക്കാ­ര­വു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണെ­ന്നും അ­തെ­ഴു­തി­യ­തു് മു­സ്ലിം­ക­ളെ ആ­ക്ഷേ­പി­ക്കാ­നെ­ന്നും. ആ യോ­ഗ­ത്തിൽ സി. എച്ച്. മു­ഹ­മ്മ­ദ്കോ­യ ഒരു പ്ര­സം­ഗ­ക്കാ­ര­നാ­യി­രു­ന്നു. ലീ­ഗു­കാർ മു­മ്പൊ­ക്കെ എന്നെ ചീത്ത പ­റ­യു­മാ­യി­രു­ന്നു എ­ന്നോർ­ക്ക­ണം. സി. എച്ച്. ആ യോ­ഗ്യ­നെ വേ­ണ്ട­മാ­തി­രി കൈ­കാ­ര്യം ചെ­യ്തു. ഞാൻ അ­തു­കേ­ട്ട് ചി­രി­ച്ചു. ശ്രീ­രാ­മ­ന്റെ പ­ട്ടാ­ഭി­ഷേ­ക­വു­മാ­യി ബ­ന്ധ­പ്പെ­ടു­ത്തി­യാ­ണു് ഇ­ന്ത്യ­യിൽ പ­ണ്ടു­പ­ണ്ടേ­മെ­തി­യ­ടി­യെ­പ്പ­റ്റി പ­റ­ഞ്ഞു­വ­രാ­റു­ള്ള­തു്. അതു നി­സ്ക്ക­രി­ക്കാ­നാ­ണോ?”

“മതം കൊ­ണ്ടു് ചില അ­നർ­ത്ഥ­ങ്ങ­ളും രാ­ഷ്ട്രീ­യ­സാ­മൂ­ഹ്യ­രം­ഗ­ങ്ങ­ളിൽ വ­ന്നു­പെ­ടു­ന്നു­ണ്ട­ല്ലോ. ഇ­പ്പോ­ഴും താ­ങ്കൾ ഒ­രു­റ­ച്ച മ­ത­വി­ശ്വാ­സി­യാ­യി­രി­ക്കു­ന്ന­തെ­ന്തു്?”

“അ­ത്ത­രം അ­നർ­ത്ഥം മ­ത­ത്തി­ന്റെ കു­റ്റ­മ­ല്ല. ഒരു മതവും അ­ത്ത­രം കു­റ്റം ചെ­യ്യു­ന്നി­ല്ല. അ­ധി­കാ­ര­ത്തി­നും പ­ണ­ത്തി­നും വേ­ണ്ടി മ­നു­ഷ്യ­നാ­ണു് കു­റ്റം ചെ­യ്യു­ന്ന­തു്. മ­ത­ത്തി­ന്റെ പേ­രി­ലെ­ന്ന­പോ­ലെ മറ്റു പ­ല­തി­ന്റെ പേ­രി­ലും അ­ക്ര­മം ന­ട­ക്കു­ന്നു­ണ്ടു്. ഞാൻ ഒരു മു­സ്ലി­മാ­ണു്. അ­തു­കൊ­ണ്ടു തന്നെ ഞാൻ എല്ലാ മ­ത­ങ്ങ­ളെ­യും വി­ല­മ­തി­ക്കു­ന്നു. ഇവിടെ എല്ലാ ജാ­തി­ക്കാ­രും പിച്ച തെ­ണ്ടി­വ­രും. ഞങ്ങൾ എ­ല്ലാ­വർ­ക്കും അരിയോ കാശോ കൊ­ടു­ക്കും. അ­ടു­ത്തു­ള്ള ഏതു ജാ­തി­ക്കാ­ര­ന്റെ ക­ല്ല്യാ­ണ­ത്തി­നും ഞാൻ പോ­കാ­റു­ണ്ടു്. ചു­റ്റു­മു­ള്ള പ­ള്ളി­കൾ­ക്കും അ­മ്പ­ല­ങ്ങൾ­ക്കു­മൊ­ക്കെ സം­ഭാ­വ­ന കൊ­ടു­ക്കാ­റു­ണ്ടു്. എ­നി­ക്കു അ­തി­ലൊ­ന്നും ഒരു വ്യ­ത്യാ­സ­വു­മി­ല്ല.”

ജീ­വി­താം­രം­ഭ­ത്തി­ലെ ആ തീ­വ്രാ­ന്വേ­ഷ­ണം ഇ­ക്കാ­ര്യ­ത്തിൽ ഇ­ത്ത­ര­മൊ­രു സ്വാ­സ്ഥ്യ­ത്തി­ലാ­ണു് ബ­ഷീ­റി­നെ കൊ­ണ്ടു­ചെ­ന്നെ­ത്തി­ച്ച­തു്. മ­ത­ത്തി­ന്റെ പൊ­രു­ളു് തേ­ടി­യ­ല­ഞ്ഞ ആ സൂഫി ഇ­ന്നു് എ­ല്ലാ­വർ­ക്കും ക­യ്യ­യ­ച്ചു് സം­ഭാ­വ­ന ന­ല്ക്കു­ന്ന സുൽ­ത്താ­നാ­ണു്.

സുൽ­ത്താൻ ജീ­വി­ത­ത്തിൽ ഒ­രു­ദ്യോ­ഗ­വും നോ­ക്കി­യി­ട്ടി­ല്ല. അ­ല­ഞ്ഞു­തി­രി­ഞ്ഞ കാ­ല­ത്തു് ചെ­യ്യാ­ത്ത പ­ണി­ക­ളൊ­ന്നും ഇ­ല്ലാ­താ­നും. എ­ങ്കി­ലും സാ­ധാ­ര­ണ­മാ­യ അർ­ത്ഥ­ത്തിൽ അ­ദ്ദേ­ഹം എ­ഴു­തു­ന്ന­തി­ന­പ്പു­റം ജോ­ലി­ക­ളൊ­ന്നും ചെ­യ്തി­ട്ടി­ല്ല. ഇ­തൊ­ക്കെ­യാ­ണെ­ങ്കി­ലും അ­ദ്ദേ­ഹം ഇ­ന്നു് സാ­മ്പ­ത്തി­ക­മാ­യും സ്വ­സ്ഥ­നാ­ണു്.

വൈ­ക്ക­ത്തെ തന്റെ ‘ക­ഥാ­പാ­ത്ര­ങ്ങൾ’ക്കു് അ­ദ്ദേ­ഹം ഇ­പ്പോ­ഴും കാ­ശ­യ­ച്ചു കൊ­ടു­ക്കാ­റു­ണ്ടു്. ക­ഥ­ക­ളി­ലെ വ­രു­മാ­ന­ത്തിൽ നി­ന്നു് ഒരു പ­ങ്കു് ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു് കൊ­ടു­ക്കു­ന്നു ഈ കാ­ഥി­കൻ.

“പാ­ത്തു­മ്മ­യു­ടെ ആ­ടി­ന്റെ സ്ഥി­തി­യെ­ന്തു്?”

“ങ്ഹാ! അതു് ആ­ഹാ­ര­മാ­യി­പ്പോ­യി. പാ­ത്തു­മ്മ­ക്കു ഇ­പ്പോ­ഴും ആ­ടു­ക­ളു­ണ്ടു്. എന്റെ ക­ഥാ­പാ­ത്ര­മാ­യ അ­ജ­സു­ന്ദ­രി­യു­ടെ സ­ന്ത­തീ­പ­ര­മ്പ­ര­കൾ.”

“മറ്റു ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ കഥയോ?”

“പ­റ­ഞ്ഞി­ല്ലേ, ഉമ്മാ മ­രി­ച്ചു. പാ­ത്തു­മ്മ­യു­ടെ കെ­ട്ടി­യോൻ കൊ­ച്ചു­ണ്ണി­യും മ­രി­ച്ചു. അനുജൻ അ­ബ്ദുൽ­ഖാ­ദ­ര് മാ­സ്റ്റർ­പ്പ­ണി രാ­ജി­വെ­ച്ചു് ക­ച്ച­വ­ടം തു­ട­ങ്ങി. ഇ­സ്ലാ­മി­നു പ­റ­ഞ്ഞി­ട്ടു­ള്ള­തു് ക­ച്ച­വ­ട­മാ­ണ­ല്ലോ. വെ­ച്ച­ടി വെ­ച്ച­ടി ക­യ­റ്റ­മാ­യി­രു­ന്നു. ഇ­പ്പോൾ അവൻ മു­ത­ലാ­ളി­യാ­ണു്. പി­ന്നെ കു­ട്ടി­ക­ളൊ­ക്കെ വ­ളർ­ന്നു.”

“വീ­ട്ടി­ലെ കഥകൾ എ­ഴു­തി­യ­തു­കൊ­ണ്ടു് അ­വർ­ക്കാർ­ക്കും ഇ­ഷ്ട­ക്കേ­ടു് തോ­ന്നി­യി­ട്ടി­ല്ലേ?”

“ഇല്ല. ഇ­ഷ്ട­മാ­യി­രു­ന്നു. പണ്ടേ എ­ല്ലാ­വർ­ക്കും എന്നെ വ­ലി­യ­കാ­ര്യ­മാ­ണു്. എ­ല്ലാ­വ­രും എ­ന്നോ­ടു കാശു ചോ­ദി­ക്കും. ഞാൻ കൊ­ടു­ക്കും. കാശ് ചോ­ദി­ച്ചു­കൊ­ണ്ടു് ഇ­പ്പോ­ഴും ഇ­വി­ടേ­ക്കു് ക­ത്തു് വ­രാ­റു­ണ്ടു്. ഞാൻ പണം അ­യ­ച്ചു­കൊ­ടു­ക്കും. ഒരു സ്വ­കാ­ര്യം പറയാം. അ­വ­രു­ടെ വി­ചാ­രം വലിയ ഇ­ക്കാ­ക്കാ വലിയ മു­ത­ലാ­ളി­യാ­ണെ­ന്നാ­ണു്.”

ഇ­ത്ര­യൊ­ക്കെ പണം എ­വി­ടെ­നി­ന്നാ­ണെ­ന്ന­ല്ലേ: റോ­യൽ­റ്റി വകയിൽ ബ­ഷീ­റി­നു് നല്ല വ­രു­മാ­ന­മു­ണ്ടു്. മാ­സാ­മാ­സം അ­ഞ്ഞൂ­റ് ഉ­റു­പ്പി­ക ഡി. സി. ബു­ക്സ് അ­യ­ച്ചു­കൊ­ടു­ക്കും. മറ്റു പ്ര­സാ­ധ­ക­രിൽ നി­ന്നു­ള്ള വരായ വേ­റെ­യും. കേ­ന്ദ്ര­ഗ­വൺ­മെ­ണ്ടും കേരള ഗ­വൺ­മെ­ണ്ടും ബ­ഷീ­റി­നു സ്വാ­ത­ന്ത്ര്യ­സ­മ­ര­പെൻ­ഷൻ കൊ­ടു­ത്തി­രു­ന്നു. വ­രു­മാ­നം കൂ­ടു­ത­ലു­ണ്ടു് എ­ന്ന­തു­കൊ­ണ്ടു് ഇ­പ്പോൾ അതു് ര­ണ്ടും നി­ന്നു.

സുൽ­ത്താ­നു സു­ഖ­മാ­ണു്. മകൾ ഷാ­ഹി­ന­യെ നി­ക്കാ­ഹ് ക­ഴി­ച്ചു് കൊ­ടു­ത്തു. പു­തി­യാ­പ്പി­ള സൗദി അ­റേ­ബ്യ­യി­ലാ­ണു്. മകൻ അനീസ് ബഷീർ നാലാം ത­ര­ത്തിൽ പ­ഠി­ക്കു­ന്നു. ഈ വീടും പ­റ­മ്പും സ്വ­ന്ത­മാ­ണു്. സാ­ധാ­ര­ണ­നി­ല­യിൽ ബേ­ജാ­റൊ­ന്നു­മി­ല്ല. ജീ­വി­തം ബ­ഹു­ത്ത് ജോർ! സ്റ്റൈൽ!

തമാശ അതല്ല. പ­ല­രു­ടേ­യും ധാരണ ബ­ഷീ­റി­നു വളരെ മു­ട്ടാ­ണെ­ന്നാ­ണു്. ചില അ­നു­ഭ­വ­ങ്ങൾ അ­ദ്ദേ­ഹം ഓർ­മ്മി­ക്കു­ന്നു:

“ഈയിടെ മ­ല­പ്പു­റം ജി­ല്ല­യി­ലെ ഒ­ര­ദ്ധ്യാ­പ­കൻ ഇവിടെ വന്നു. സാധു മ­നു­ഷ്യൻ. നാ­യ­രാ­ണു്. എന്റെ ഒ­രാ­രാ­ധ­കൻ. കുറേ നേരം വർ­ത്ത­മാ­നം പ­റ­ഞ്ഞു. ഞാൻ ചായ കൊ­ടു­ത്തു. പോവാൻ നേ­ര­ത്തു് അയാൾ എ­നി­ക്കു് കുറേ രൂപാ വെ­ച്ചു­നീ­ട്ടി. ഞാൻ ദേ­ഷ്യ­പ്പെ­ട്ടി­ല്ല. കാ­ര്യം പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കി അയാളെ മ­ട­ക്കി അ­യ­ച്ചു. പി­ന്നെ, ഞാൻ പു­റ­ത്തു­പോ­യ നേ­ര­ത്തു് അയാൾ കുറേ ഹ­ലു­വ­യും പ­ല­ഹാ­ര­വു­മൊ­ക്കെ ഇവിടെ വാ­ങ്ങി­ക്കൊ­ടു­ത്തു പോയി.”

“മ­റ്റൊ­രു സാ­ഹി­ത്യ­കാ­ര­നു­വേ­ണ്ടി ഫ­ണ്ടു­പി­രി­ച്ച കേ­ര­ള­ത്തി­ലെ ഒരു വാരിക എ­നി­ക്കു­വേ­ണ്ടി ഫണ്ടു പി­രി­ക്കാ­നാ­ലോ­ചി­ച്ചു. അതു് ആരോ പ­റ­ഞ്ഞു­കേ­ട്ട ഉടനെ ഞാ­ന­വർ­ക്കു് എഴുതി: ‘ദയവു ചെ­യ്തു ഉ­പ­ദ്ര­വി­ക്ക­രു­തേ.’”

“ഗൾഫിൽ നി­ന്നു് ചിലർ പണം അ­യ­യ്ക്ക­ട്ടെ എ­ന്നു് ചോ­ദി­ച്ചു് എ­ഴു­താ­റു­ണ്ടു്. ഞാൻ എ­ല്ലാ­വർ­ക്കും ഒരേ മ­റു­പ­ടി എ­ഴു­തും: ‘കു­ഞ്ഞു­ങ്ങ­ളേ! പ­ട­ച്ച­വ­ന്റെ തൗ­ഫീ­ഖ് കൊ­ണ്ടു് ഞാനും കു­ടും­ബ­വും സു­ഖ­മാ­യി­രി­ക്കു­ന്നു. ഇ­പ്പോൾ ഒ­ന്നും ആ­വ­ശ്യ­മി­ല്ല. നല്ല മ­ന­സ്സി­നു നന്ദി.’”

“ന­മ്മു­ടെ നാ­ട്ടിൽ എ­ഴു­ത്തു­കാർ­ക്കു് നല്ല വ­രു­മാ­ന­മു­ണ്ടു്. ബം­ഗ്ലാ­വും കാറും ഫോണും ഒ­ക്കെ­യാ­യി­ട്ടാ­ണു് ബു­ദ്ധി­മു­ട്ടു്. എ­നി­ക്കു് ഫോ­ണ­നു­വ­ദി­ച്ചു. ഞാൻ ഓർ­ത്തു­നോ­ക്കി എ­നി­ക്കെ­ന്തി­നാ­ണു ഫോൺ? ആ­രോ­ടു് വർ­ത്ത­മാ­നം പറയാൻ? ഞാനതു വേ­ണ്ടെ­ന്നു­പ­റ­ഞ്ഞു. ആ­വ­ശ്യ­മു­ള്ള പ­ത്രാ­സ് മതി. സു­ഖ­മാ­യി ജീ­വി­ക്കാം.”

“ആ­രോ­ഗ്യ­സ്ഥി­തി എ­ങ്ങ­നെ?”

“മോ­ശ­മാ­ണു്. വ­യ­സ്സാ­യി­ല്ലേ? എത്ര വ­യ­സ്സാ­യെ­ന്നു ചോ­ദി­ച്ചാൽ അ­റി­ഞ്ഞു­കൂ­ടാ. പ­ത്തെ­ഴു­പ­തു് ആ­യി­ക്കാ­ണും. വ­യ­റു­വേ­ദ­ന­യു­ണ്ടു്. ആ­സ്ത്മ­യു­ണ്ടു്. ഇ­വ­ന്റെ­യൊ­ക്കെ അ­ക­മ്പ­ടി­ക്കാ­രാ­യി വേ­റേ­യും രോ­ഗ­ങ്ങൾ. മ­രു­ന്നാ­ണു് ഇ­പ്പോൾ പ്ര­ധാ­ന­ഭ­ക്ഷ­ണം. ആ­ഹാ­ര­ത്തി­നു് രു­ചി­യി­ല്ല. ആകെ എ­ടു­ക്കു­ന്ന പണി ക­ത്തു­കൾ­ക്കു് മ­റു­പ­ടി എ­ഴു­തു­ക­യാ­ണു്. ആ­ഴ്ച­യിൽ പ­ത്തു­മു­പ്പ­തു് ക­ത്തെ­ങ്കി­ലും വരും. എ­ല്ലാ­റ്റി­നും മ­റു­പ­ടി എ­ഴു­തും. ഉ­റ­ക്കം പണ്ടേ കു­റ­വു്. അ­ല്പ­സ്വ­ല്പം വാ­യി­ക്കും. പി­ന്നെ വീ­ട്ടു­കാ­ര്യ­ങ്ങൾ നോ­ക്കു­ന്നു. പു­റ­ത്തു­പോ­കൽ ക­മ്മി­യാ­ണു്. സാ­ഹി­ത്യ അ­ക്കാ­ദ­മി മീ­റ്റിം­ഗു­കൾ­ക്കു പോലും പോ­കാ­റി­ല്ല.”

“ഈ­യി­ടെ­യാ­യി ഒ­ന്നും എ­ഴു­താ­ത്ത­തെ­ന്തു്?”

“ഞാൻ ഒരു കാ­ല­ത്തും തു­ടർ­ച്ച­യാ­യി എ­ഴു­തി­യി­രു­ന്നി­ല്ല. ര­ണ്ടും മൂ­ന്നും കൊ­ല്ലം മി­ണ്ടാ­തി­രു­ന്നി­ട്ടാ­ണു് വ­ല്ല­തും എ­ഴു­തു­ക. പു­തു­താ­യി ഒരു നോ­വ­ലെ­ഴു­തു­ന്നു­ണ്ടു്.”

“എ­ന്താ­ണു് പ്ര­ശ്നം?”

“അതു് പ­റ­യി­ല്ല. പ­റ­ഞ്ഞാൽ പി­ന്നെ ഞാൻ എ­ഴു­ത­ലു­ണ്ടാ­വി­ല്ല.”

എ­ഴു­ത്തു് ബ­ഷീ­റി­നു് ജീ­വി­ത­മാ­യി­രു­ന്നു. വി­ശ്വാ­സ­വും എ­ഴു­ത്തും ത­മ്മി­ലു­ള്ള ഗാ­ഢ­ബ­ന്ധം അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­ക­ളിൽ കാണാം. സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി എ­ഴു­തു­ക­യും പ്ര­വർ­ത്തി­ക്കു­ക­യും ചെയ്ത ബ­ഷീ­റി­ന്റെ സേ­വ­ന­ങ്ങ­ളെ താ­മ്ര­പ­ത്രം നല്കി സർ­ക്കാർ ആ­ദ­രി­ച്ചി­ട്ടു­ണ്ടു്.

കേ­ന്ദ്ര­സാ­ഹി­ത്യ അ­ക്കാ­ദ­മി ഫെ­ല്ലോ­ഷി­പ്പ് നല്കി ബ­ഷീ­റി­ന്റെ സാ­ഹി­ത്യ­സം­ഭാ­വ­ന­ക­ളെ ബ­ഹു­മാ­നി­ച്ചു. അ­ക്കാ­ദ­മി­യു­ടെ ഒ­മ്പ­താ­മ­ത്തെ ഫെ­ല്ലോ ആയി തെ­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട ബഷീർ ആ ബ­ഹു­മ­തി നേ­ടു­ന്ന ആ­ദ്യ­ത്തെ കേ­ര­ളീ­യ­നാ­യി­രു­ന്നു. അ­ക്കാ­ദ­മി ന­ല്കി­യ താ­മ്ര­ഫ­ല­കം ചൂ­ണ്ടി­ക്കാ­ട്ടി അ­ദ്ദേ­ഹം ചി­രി­ച്ചു:

“കണ്ടോ. ഇ­ന്ത്യ­യിൽ എ­നി­ക്കു് മാ­ത്ര­മേ രണ്ടു തവണ താ­മ്ര­പ­ത്രം കി­ട്ടി­യി­ട്ടു­ള്ളൂ.”

മ­നു­ഷ്യ­ന്റെ സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചെ­ന്ന­പോ­ലെ പ്ര­കൃ­തി­യു­ടെ സ്വാ­ത­ന്ത്ര്യ­ത്തെ­ക്കു­റി­ച്ചും ബഷീർ ആ­ലോ­ചി­ച്ചി­ട്ടു­ണ്ടു്. അ­ന്ത­രീ­ക്ഷ­മ­ലി­നീ­ക­ര­ണ­ത്തി­നെ­തി­രെ ‘ഭൂമി മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്’ എന്ന അ­ദ്ദേ­ഹ­ത്തി­ന്റെ താ­ക്കീ­തു് പ്ര­സി­ദ്ധ­മാ­ണ­ല്ലോ. സൈ­ല­ന്റു­വാ­ലി പ­ദ്ധ­തി­യെ­പ്പ­റ്റി ചോ­ദി­ച്ച­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞു:

“എന്താ പറയുക? സൈ­ല­ന്റു­വാ­ലി­യി­ലു­ള്ള തരം കാടു് ഇ­ന്ത്യ­യി­ലെ­ങ്ങു­മി­ല്ല. അതു ന­ശി­പ്പി­ക്കു­ന്ന­തു് ക­ഷ്ട­മാ­ണു്. പ­റ­ഞ്ഞാൽ രാ­ഷ്ട്രീ­യ­ക്കാർ­ക്കു് മ­ന­സ്സി­ലാ­വി­ല്ല.”

മ­രു­ഭൂ­മി­പോ­ലെ­യാ­യ ക­ഷ­ണ്ടി ത­ട­വി­ക്കൊ­ണ്ടു് സുൽ­ത്താൻ തു­ടർ­ന്നു: “ന­ശി­പ്പി­ക്ക­ട്ടെ. പ­ദ്ധ­തി­വ­ര­ട്ടെ. കേരളം മ­രു­ഭൂ­മി­യാ­കും. മ­രു­ഭൂ­മി­യാ­യാൽ എണ്ണ കു­ഴി­ച്ചെ­ടു­ക്കാ­മ­ല്ലോ. ഇ­സ്ലാ­മീ­ങ്ങൾ­ക്കു് കാ­ര­ക്ക­യും കി­ട്ടും­‌. ന­ല്ല­തു തന്നെ.”

ഏതു സ­ങ്ക­ട­ത്തി­ന്റെ മ­രു­ഭൂ­മി­യി­ലും ചി­രി­യു­ടെ മ­രു­പ്പ­ച്ച ക­ണ്ടെ­ത്തു­ന്ന പ­ഥി­ക­നാ­ണ­ല്ലോ ബഷീർ. അ­ദ്ദേ­ഹം പ­റ­ഞ്ഞു നിർ­ത്തി.

“കു­ഞ്ഞു­ങ്ങ­ളേ! മ­നു­ഷ്യ­നു മാ­ത്ര­മേ ന­ന്മ­യെ­പ്പ­റ്റി ബോ­ധ­മു­ള്ളൂ. മ­റ്റൊ­രു ജീ­വി­വർ­ഗ്ഗ­ത്തി­നു­മി­ല്ല. അതു മ­റ­ന്നു ക­ള­യ­രു­തു്. നന്മ മാ­ത്ര­മേ നി­ല­നിൽ­ക്കൂ.”

ബഷീർ എന്ന വാ­ക്കി­നു് സു­വി­ശേ­ഷ­കൻ എ­ന്നാ­ണർ­ത്ഥം. ന­ന്മ­യു­ടെ­യും ജീ­വി­ത­സ്നേ­ഹ­ത്തി­ന്റെ­യും ഒരു പുതിയ സു­വി­ശേ­ഷ­വു­മാ­യി ക­ട­ന്നു­വ­ന്ന ഈ സൂഫി സ്വയം സുൽ­ത്താൻ എന്നു വി­ളി­ച്ചു. സൂ­ഫി­ക­ളു­ടെ പതിവു മ­ട്ടിൽ അ­ദ്ദേ­ഹം ചി­രി­ച്ചി­രു­ന്നു; ചി­രി­പ്പി­ച്ചി­രു­ന്നു. സ്ഥ­ല­ത്തെ പ്ര­ധാ­ന ചിരി ഇ­ന്നും അ­ദ്ദേ­ഹ­ത്തി­ന്റേ­തു് തന്നെ.

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Sthalaththe Pradhana Chiri (ml: സ്ഥ­ല­ത്തെ പ്ര­ധാ­ന ചിരി).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Sthalaththe Pradhana Chiri, എം. എൻ. കാ­ര­ശ്ശേ­രി, സ്ഥ­ല­ത്തെ പ്ര­ധാ­ന ചിരി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 4, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Happy Days, a painting by Karl Witkowski (1860–1910). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.