SFNസായാഹ്ന ഫൌണ്ടേഷൻ
images/Young_girl_with_a_muff.jpg
Young girl with a muff, a painting by Kate Greenaway (1846–1901).
ആ­ദ്യ­ത്തെ മ­റു­നാ­ടൻ പ്ര­സം­ഗം
എം. എൻ. കാ­ര­ശ്ശേ­രി

ആ ഫോൺ കി­ട്ടി­യ­പ്പോൾ ഞാൻ ഒ­ന്ന­മ്പ­ര­ന്നു—മ­ദി­രാ­ശി ന­ഗ­ര­ത്തിൽ ഞാൻ പ്ര­സം­ഗി­ക്ക­ണം. പ­ത്തി­രു­പ­ത്തെ­ട്ടു് കൊ­ല്ലം മു­മ്പാ­ണു്, കേ­ട്ടോ. അ­താ­യ­തു് 1976 കാലം. ഞാ­ന­ന്നു് കോ­ഴി­ക്കോ­ട്ട് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­ണു്—വ­യ­സ്സു് 25.

മ­ദി­രാ­ശി­യി­ലെ ന്യൂ കോ­ള­ജിൽ ഇം­ഗ്ലീ­ഷ് അ­ധ്യാ­പ­ക­നും എ­ഴു­ത്തു­കാ­ര­നും എന്റെ സു­ഹൃ­ത്തു­മാ­യ ടി. കെ. അ­ബ്ദുൽ മ­ജീ­ദി­ന്റേ­താ­ണു് ഫോൺ. വിഷയം, അവിടെ മ­ല­ബാ­റു­കാ­രു­ടെ ഒരു സം­ഘ­ട­ന­യു­ണ്ടു്. ഒരു വെൽ­ഫെ­യർ അ­സോ­സി­യേ­ഷൻ. അ­തി­ന്റെ വാർ­ഷി­കം. കെ. വി. അ­ബൂ­ബ­ക്കർ കു­ട്ടി (മൂ­പ്പ­രു് അ­ന്നു് വാലു് മു­റി­ഞ്ഞു് കെ. വി. അ­ബൂ­ട്ടി­യാ­യി­ക്ക­ഴി­ഞ്ഞി­ട്ടി­ല്ല) ന­യി­ക്കു­ന്ന മാ­പ്പി­ള­ഗാ­ന­മേ­ള. ഉ­ദ്ഘാ­ട­കൻ ഞാ­നാ­ണു്. മ­ദി­രാ­ശി ന­ഗ­ര­ത്തി­ലെ ‘ക­ലൈ­വാ­ണർ’ അരംഗം എന്നു പേരായ ബ­ഡാ­ബ­മ്പൻ ഹാ­ളി­ലാ­ണു് പ­രി­പാ­ടി. ആ ഹാ­ളി­ലാ­ണു് പ­ണ്ടു് നി­യ­മ­സ­ഭ കൂ­ടി­യി­രു­ന്ന­തു്! നി­യ­മ­സ­ഭാ മ­ന്ദി­രം പ­ണി­തീർ­ന്ന­തോ­ടെ­യാ­ണു് ക­ലൈ­വാ­ണർ അ­രം­ഗ­ത്തി­ന്റെ പ­ത്രാ­സു് ഒ­ന്നു് താ­ണ­തു്. അ­ങ്ങ­നെ എ­ല്ലാ­വർ­ക്കും എ­പ്പോ­ഴും വാ­ട­ക­യ്ക്കു് കി­ട്ടി­ല്ല. വളരെ സാ­ഹ­സ­പ്പെ­ട്ടാ­ണു് ഹാൾ സം­ഘ­ടി­പ്പി­ച്ച­തു്. അവിടെ മ­ല­യാ­ളി­ക­ളു­ടെ ആ­ദ്യ­ത്തെ പ­രി­പാ­ടി­യാ­വും ഇതു്. നി­ശ്ച­യ­മാ­യും വരണം.

ഫോൺ വെ­ച്ച­പ്പോൾ എ­നി­ക്കു് മേ­ലാ­കെ മ­ധു­രി­ക്കു­ന്ന­പോ­ലെ തോ­ന്നി. ഇ­തി­നു് പോ­കാ­തി­രി­ക്കു­ക­യോ? ചി­ല്ല­റ കാ­ര്യ­മാ­ണോ? മ­ദി­രാ­ശി ന­ഗ­ര­ത്തിൽ അതിനു മു­മ്പും മൂ­ന്നു­നാ­ലു് തവണ പോയി വ­ന്നി­ട്ടു­ണ്ടു്. എ­ല്ലാം കൂറ ക­പ്പ­ലിൽ പോയ പോ­ലു­ള്ള പോ­ക്കു്. ഇ­ത­ങ്ങ­നെ­യ­ല്ല­ല്ലോ—ഉ­ദ്ഘാ­ട­കൻ!

വി. വി. ഐ. പി.!!

മുഖം മു­ഴു­വൻ പരന്ന ചിരി ക­ണ്ടാ­വ­ണം, തൊട്ട സീ­റ്റി­ലി­രി­ക്കു­ന്ന വി. ര­വീ­ന്ദ്ര­നാ­ഥ് ചോ­ദി­ച്ചു:

‘എ­ന്താ­ടോ, ഇത്ര വലിയ സ­ന്തോ­ഷം?’

അ­പ്പോ­ഴാ­ണു് സ്വ­ന്തം മു­ഖ­ഭാ­വ­ത്തി­ന്റെ ചേ­പ്ര­ത്ത­രം എ­നി­ക്കു് തി­രി­ഞ്ഞു­കി­ട്ടി­യ­തു്. ഞാൻ ശ്ര­മ­പ്പെ­ട്ടു് ആ ചിരി ഓ­ഫാ­ക്കി കാ­ര്യം പ­റ­ഞ്ഞു.

ഉടനെ രവി:

“ത­നി­ക്കു് വേറെ പ­ണി­യി­ല്ലേ? ര­ണ്ടു് മൂ­ന്നു് ലീവ് കളയണം. കാശു് കളയണം. എ­ത്ര­നേ­രം വ­ണ്ടി­യിൽ കു­ത്തി­യി­രി­ക്ക­ണം? എ­ല്ലാം കൂടി അ­ര­മ­ണി­ക്കൂർ പ്ര­സം­ഗ­ത്തി­നു്.”

ഞാൻ ര­വി­യോ­ടു് തർ­ക്കി­ക്കാൻ നിൽ­ക്കാ­തെ ചി­രി­ച്ചു. ര­വി­ക്കെ­ന്ത­റി­യാം? പത്തു പ­ന്ത്ര­ണ്ടു് മ­ണി­ക്കൂർ അ­ങ്ങോ­ട്ടും പ­ത്തു് പ­ന്ത്ര­ണ്ടു് മ­ണി­ക്കൂർ ഇ­ങ്ങോ­ട്ടും കു­ത്തി­യി­രു­ന്നാ­ലെ­ന്താ? രണ്ടു മൂ­ന്നു് ലീവ് പോ­യാ­ലെ­ന്താ? ലീവ്, ലീവ് എ­ന്നൊ­ക്കെ­പ്പ­റ­യു­ന്ന­തു് ഇതിനു വേ­ണ്ടി­യ­ല്ല­യോ? പി­ന്നെ, പൈസ. അ­ത­വ­രു് തരും. ഞാൻ മ­ദി­രാ­ശി കീ­ഴ­ട­ക്കാൻ പോ­വു­ക­യാ­ണെ­ന്നു് പാവം ര­വി­ക്ക­റി­ഞ്ഞു­കൂ­ടാ. ഞാൻ മ­റു­നാ­ടൻ മ­ല­യാ­ളി­ക­ളോ­ടു് സ്നേ­ഹാ­ദ­ര­ങ്ങൾ പ്ര­ക­ടി­പ്പി­ക്കു­വാ­നും അ­വ­രു­ടെ സ്നേ­ഹാ­ദ­ര­ങ്ങൾ ഏ­റ്റു­വാ­ങ്ങാ­നും പോ­വു­ക­യാ­ണെ­ന്നു് ര­വി­ക്ക­റി­ഞ്ഞു­കൂ­ടാ. ര­വി­ക്കെ­പ്പോ­ഴും പണി, പണി എ­ന്നൊ­രു വി­ചാ­ര­മേ­യു­ള്ളു.

ന്യൂ­സ് എ­ഡി­റ്റർ വിം­സീ­യോ­ടു് ചെ­ന്നു് വിവരം പ­റ­ഞ്ഞ­പ്പോ­ഴും സ്ഥി­തി ഇ­തു­ത­ന്നെ­യാ­യി­രു­ന്നു. പ­ണി­പ്പി­രാ­ന്തിൽ മൂ­പ്പ­രു് ര­വി­യു­ടെ മൂ­ത്താ­പ്പ­യാ­ണു്! ഒ­ന്നും പ­റ­യ­ണ്ട, എ­ങ്ങ­നെ­യൊ­ക്കെ­യോ ലീവ് സം­ഘ­ടി­പ്പി­ച്ചു. ര­വി­യോ­ടു് പൈസ ക­ടം­വാ­ങ്ങി രണ്ടു ദി­വ­സ­ത്തി­ന­കം തീ­വ­ണ്ടി ബു­ക്ക് ചെ­യ്തി­ട്ടേ എ­നി­ക്കു് സ്വ­സ്ഥ­ത കി­ട്ടി­യു­ള്ളു.

സ്വ­സ്ഥ­ത കി­ട്ടി എ­ന്നൊ­ക്കെ ഒരു ഭം­ഗി­വാ­ക്കു് പ­റ­ഞ്ഞ­ത­ല്ലേ? എവിടെ സ്വ­സ്ഥ­ത? എ­ന്തു് സ്വ­സ്ഥ­ത? മ­ദി­രാ­ശി­യിൽ ഉ­ദ്ഘാ­ട­നം ചെ­യ്യാൻ പോ­കു­ന്ന­തി­ന്റെ മജ നാ­ലാ­ളോ­ടു് പ­റ­ഞ്ഞു ന­ട­ക്ക­ണ്ടേ? പി­ന്നെ, പ്ര­സം­ഗം; ഒ­രു­ങ്ങ­ണം. അതു് ജോ­റാ­വു­മോ? ന­ന്നാ­ക്കാൻ എ­ന്തു­വ­ഴി?

സു­ഹൃ­ത്തു­ക്ക­ളാ­യ ദ­യാ­ന­ന്ദൻ, കാ­നേ­ഷ് പൂ­നൂ­ര്, എ. പി. കു­ഞ്ഞാ­മു, എൻ. ബി. എസ്. ശ്രീ­ധ­രൻ മുതൽ പേ­രോ­ടെ­ല്ലാം വിവരം പ­റ­ഞ്ഞു.

പി­ന്നെ­യാ­ണു് പ്ര­സം­ഗ­ത്തി­ന്റെ ബേ­ജാ­റു് തു­ട­ങ്ങി­യ­തു്. എ­ന്തൊ­ക്കെ­പ്പ­റ­യ­ണം? എ­ത്ര­നേ­രം പറയണം? പ്ര­സം­ഗി­ക്കു­ന്ന­തു് സൈ­ക്കി­ള് ച­വി­ട്ടാൻ പ­ഠി­ക്കു­ന്ന­തു­പോ­ലെ­യാ­ണു്. സൈ­ക്കി­ളിൽ ക­യ­റാ­ന­ല്ല, ഇ­റ­ങ്ങാ­നാ­ണു് പ്ര­യാ­സം. അ­തു­പോ­ലെ പ്ര­സം­ഗം തു­ട­ങ്ങാ­ന­ല്ല, അ­വ­സാ­നി­പ്പി­ക്കാ­നാ­ണു് പ്ര­യാ­സം. പ്ര­സം­ഗം ന­ന്നാ­യി അ­വ­സാ­നി­പ്പി­ക്കു­ന്ന­വർ ക­മ്മി­യാ­ണു്.

മാ­പ്പി­ള­ഗാ­ന­മേ­ള­യാ­ണ­ല്ലോ. അ­പ്പോൾ മാ­പ്പി­ള­പ്പാ­ട്ടി­നെ­പ്പ­റ്റി കാ­ര്യ­മാ­യി ചി­ല­തു് പറയണം. പി­ന്നെ മ­റു­നാ­ടൻ മ­ല­യാ­ളി­ക­ളെ­പ്പ­റ്റി വേണം. 1975 കാ­ല­ത്തു് ഞാനും ഒരു മ­റു­നാ­ടൻ മ­ല­യാ­ളി­യാ­യി­രു­ന്നു. ഒരു ട്രാൻ­സ്പോർ­ട്ട് ക­മ്പ­നി മാ­നേ­ജ­രാ­യി കു­റ­ച്ചു­കാ­ലം ഞാൻ ബാം­ഗ്ലൂ­രിൽ ജോലി ചെ­യ്തി­ട്ടു­ണ്ടു്. അ­ക്കാ­ല­ത്തെ ചില അ­നു­ഭ­വ­ങ്ങൾ കാ­ച്ചാം. സ്വ­ന്തം അ­നു­ഭ­വം പ­റ­യു­മ്പോൾ കേൾ­വി­ക്കാ­രു­മാ­യി ഒ­ര­ടു­പ്പം വരും. തീർ­ച്ച­യാ­യും ഇ­ക്കാ­ല­ത്തെ കേ­ര­ളീ­യ സം­സ്കാ­ര­ത്തി­ന്റെ കൊ­ള്ള­രു­താ­യ്മ­കൾ ചി­ല­തു് തോലു് പൊ­ളി­ച്ചു കാ­ട്ട­ണം. അ­പ്പോൾ ഇ­ട­ശ്ശേ­രി­യു­ടെ ര­ണ്ടു­വ­രി കാ­ച്ചാം:

“ഇ­ത്ത­റ­വാ­ടി­ത്ത­ഘോ­ഷ­ണ­ത്തെ­പ്പോ­ലെ

വൃ­ത്തി കെ­ട്ടി­ട്ടി­ല്ല മ­റ്റൊ­ന്നു­മൂ­ഴി­യിൽ”

മോ­യിൻ­കു­ട്ടി വൈ­ദ്യ­രു­ടെ നാലു് വരി ഉ­ദ്ധ­രി­ക്കാ­തി­രു­ന്നാൽ മോ­ശ­മ­ല്ലേ? അതു പ­റ­ഞ്ഞാൽ മതിയോ? പാ­ട­ണ്ടേ? ഞാൻ പാ­ടി­യാൽ ആളു് കൂവും. കൂ­വു­ന്ന­തു് പാ­ടു­ന്ന­തി­ന്റെ കൊ­യി­ന്തം കൊ­ണ്ടാ­വും.

എ­ന്തു് നി­വൃ­ത്തി?

ഇതു് ത­ന്നെ­യാ­യി, എ­പ്പോ­ഴും ആലോചന.

പ്ര­സം­ഗ­ത്തി­നു് വേ­ണ്ടി രാ­പ്പ­കൽ ഒ­രു­ങ്ങു­ന്ന­തി­നി­ട­യിൽ സാധനം നീ­ണ്ടു­പോ­യാ­ലു­ള്ള ആ­പ­ത്തി­നെ­പ്പ­റ്റി ഞാൻ സ്വയം ശാ­സി­ച്ചു. അ­പ്പോ­ഴാ­ണു് നാ­ട്ടു­കാ­ര­നും മുൻ എ­ക്സി­ക്യൂ­ട്ടീ­വ് ഓ­ഫീ­സ­റും ആയ കെ. അബു പറഞ്ഞ ആ കഥ എ­നി­ക്കോർ­മ­വ­ന്ന­തു്.

ഞ­ങ്ങ­ളു­ടെ അ­യൽ­നാ­ടാ­യ കൊ­ടി­യ­ത്തൂ­രിൽ ആലി മ­മ്മ­ദ് എന്നു പേ­രാ­യി ഒരു ക­മ്യൂ­ണി­സ്റ്റു­കാ­ര­നു­ണ്ടാ­യി­രു­ന്നു. തീ­പ്പൊ­രി പ്ര­സം­ഗ­ക്കാ­രൻ. പ്ര­സം­ഗി­ക്കാൻ ചു­രു­ങ്ങി­യ­തു് നാലു് മ­ണി­ക്കൂർ വേണം. സമയം അതിൽ കു­റ­വാ­ണോ, മൂ­പ്പ­രെ നോ­ക്ക­ണ്ട. അ­തു­കൊ­ണ്ടു് അ­ത്ര­യും സമയം കൊ­ടു­ക്കാ­നു­ള്ള­പ്പോ­ഴേ ഈ സ­ഖാ­വി­നെ സ്റ്റേ­ജിൽ ക­യ­റ്റൂ.

images/Akg.jpg
എ. കെ. ജി.

ഒ­രി­ക്കൽ വ­ലി­യൊ­രു പ­രി­പാ­ടി­യിൽ മൂ­പ്പ­രെ­ക്കൊ­ണ്ടു് ഒ­ര­ത്യാ­വ­ശ്യം വന്നു. സംഗതി എ­ന്താ­ണെ­ന്നു് വെ­ച്ചാൽ, സ­ഖാ­വു് എ. കെ. ജി.-യുടെ ഒരു പ്ര­സം­ഗം. കൊ­ടി­യ­ത്തൂ­രി­ലാ­ണു്. വൈ­കു­ന്നേ­രം ആറു് മണി എ­ന്നാ­ണു് നോ­ട്ടീ­സിൽ വെ­ച്ചി­രി­ക്കു­ന്ന­തു്. അ­ന്ന­ത്തെ വലിയ ധൂർ­ത്താ­യ ഉ­ച്ച­ഭാ­ഷി­ണി­യും ഉ­ണ്ണി­ക്കാ­മ്പി­ന്റെ വെ­ളി­ച്ച­വും ഒ­ക്കെ­യു­ള്ള ഗംഭീര പ­രി­പാ­ടി­യാ­ണു് എ­ന്നോർ­ത്തു­കൊ­ള്ള­ണം. മൂ­ന്നു മ­ണി­ക്കേ പെ­ട്ടി­പ്പാ­ട്ടു് വെ­ച്ചു. അഞ്ചു മ­ണി­യോ­ടെ യോ­ഗ­സ്ഥ­ലം നി­റ­ഞ്ഞു­ക­വി­ഞ്ഞു. ആ­റു­മ­ണി­യോ­ടെ ഒരു ദൂതൻ വന്നു—എ. കെ. ജി. വരും. പക്ഷേ, കു­റ­ച്ചു വൈകും.

വ­രു­മ­ല്ലോ. മതി. പ്ര­ശ്ന­മി­ല്ല. ഇവിടെ സ­ഖാ­വു് ആലി മ­മ്മ­ദ് റെ­ഡി­സ്റ്റോ­ക്കു­ണ്ട­ല്ലോ. പെ­ട്ടി­പ്പാ­ട്ടു് നിർ­ത്തി കൃ­ത്യം ആറു് മ­ണി­ക്കു് യോഗം തു­ട­ങ്ങി. അ­ധ്യ­ക്ഷൻ എ. കെ. ജി. ഉടനെ വ­ന്നെ­ത്തു­മെ­ന്നു് പ­റ­ഞ്ഞ­ശേ­ഷം “ഈ നാ­ടി­ന്റെ ക­ണ്ണി­ലു­ണ്ണി­യും ന­മു­ക്കേ­വർ­ക്കും പ്രി­യ­ങ്ക­ര­നു­മാ­യ” സ­ഖാ­വു് ആ­ലി­മ­മ്മ­ദി­നെ ര­ണ്ടു­വാ­ക്കു് പ­റ­യു­വാൻ ക്ഷ­ണി­ച്ചു.

ര­ണ്ടു് വാ­ക്കേ! ഏ­ണി­യി­ല്ലാ­തെ ക­യ­റു­ന്ന കു­ര­ങ്ങി­നു് ഏ­ണി­വെ­ച്ചു­കൊ­ടു­ത്തു എന്നു പറഞ്ഞ മാ­തി­രി, ഉ­ച്ച­ഭാ­ഷി­ണി­യി­ല്ലാ­തെ നാലു് മ­ണി­ക്കൂ­റിൽ ‘ചു­രു­ക്കി’ പ്ര­സം­ഗി­ക്കു­ന്ന ക­ണ്ണി­ലു­ണ്ണി­ക്കാ­ണു് ഉ­ച്ച­ഭാ­ഷി­ണി കൊ­ടു­ത്തി­രി­ക്കു­ന്ന­തു്. മു­മ്പി­ലാ­ണെ­ങ്കി­ലോ വെ­ളി­ച്ച­ത്തിൽ കു­ളി­ച്ചു­നിൽ­ക്കു­ന്ന മ­ഹാ­ജ­നം. മൂ­പ്പ­ര­ങ്ങു് തു­ട­ങ്ങി. നേരം പോ­യ­തു് ആ­രു­മാ­രും അ­റി­ഞ്ഞി­ല്ല. ഒന്നര മ­ണി­ക്കൂ­റു ക­ഴി­ഞ്ഞ­പ്പോൾ സ­ഖാ­വു് എ. കെ. ജി. ഹാജർ! ആ നേ­താ­വി­നെ ക­ണ്ടി­ട്ടും പ്ര­സം­ഗം നി­ന്നി­ല്ല. അ­ധ്യ­ക്ഷൻ കു­റി­പ്പു് കൊ­ടു­ത്തി­ട്ടും പ്ര­സം­ഗം നി­ന്നി­ല്ല. ജ­ന­ങ്ങൾ വി­ളി­ച്ചു­പ­റ­ഞ്ഞി­ട്ടും നി­ന്നി­ല്ല, പ്ര­സം­ഗം.

എ. കെ. ജി. ഒ­രി­ളം­ചി­രി­യോ­ടെ പ്ര­സം­ഗ­വും കേ­ട്ടു­നിൽ­ക്കു­ക­യാ­ണു്. ആലി മ­മ്മ­ദ് താൻ തന്നെ വി­ചാ­രി­ച്ചാ­ലും പ്ര­സം­ഗം നിർ­ത്താ­നാ­വു­ക­യി­ല്ലെ­ന്നു് പാവം ജ­ന­ങ്ങൾ­ക്ക­റി­ഞ്ഞു­കൂ­ടാ. അ­ധ്യ­ക്ഷൻ ദേ­ഷ്യ­ത്തോ­ടെ ര­ണ്ടാ­മ­ത്തെ കു­റി­പ്പു് നീ­ട്ടി­യ­പ്പോൾ നി­സ്സ­ഹാ­യ­നാ­യ പ്ര­സം­ഗ­ക­നിൽ­നി­ന്നും പു­റ­പ്പെ­ട്ട ദ­യ­നീ­യ­മാ­യ അ­പേ­ക്ഷ ഉ­ച്ച­ഭാ­ഷി­ണി­യി­ലൂ­ടെ എ­ല്ലാ­വ­രും കേ­ട്ടു:

“പൊ­ന്നാ­ര സഖാവേ, ന്റെ പ്ര­സം­ഗൊ­ന്ന് നിർ­ത്തി­ക്കൊ­ണ്ടാ.”

അ­ധ്യ­ക്ഷൻ ഉ­ട­നെ­ത്ത­ന്നെ ചാ­ടി­യെ­ണീ­റ്റ് “സ­ഖാ­വു് ആ­ലി­മ­മ്മ­ദി­ന്റെ പ്ര­സം­ഗം ഇവിടെ അ­വ­സാ­നി­പ്പി­ച്ചി­രി­ക്കു­ന്നു” എ­ന്നു് പ്ര­ഖ്യാ­പി­ച്ചു. ആ ശുഭ മു­ഹൂർ­ത്ത­ത്തിൽ മാ­നം­പൊ­ട്ടു­മാ­റു് ഉ­യർ­ന്ന മ­ഹാ­മ­ഹാ ക­യ്യ­ടി­യു­ടെ പ്ര­ക­മ്പ­ന­ത്തിൽ സ­ഖാ­വു് എ. കെ. ജി.-​ക്കു് നേ­രി­യ­താ­യ ഒരു ത­ല­ക­റ­ക്കം അ­നു­ഭ­വ­പ്പെ­ട്ടു എ­ന്നാ­ണു് ച­രി­ത്ര­കാ­ര­ന്മാർ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള­തു്.

പ­ണ്ട­ത്തെ എ­ഴു­ത്തു­കാർ പ­റ­യാ­റു­ള്ള­തു­പോ­ലെ, എ­ന്തി­നേ­റെ­പ്പ­റ­യു­ന്നു, ഒ­ടു­വിൽ ആ­റ്റു­നോ­റ്റി­രു­ന്ന ദിവസം വ­ന്നെ­ത്തി. കെ. വി. അ­ബൂ­ബ­ക്കർ കു­ട്ടി­യു­ടെ സം­ഘ­വും ഞാനും കോ­ഴി­ക്കോ­ട്ടു­നി­ന്നു് മ­ദി­രാ­ശി­ക്കു് വണ്ടി കയറി. സെൻ­ട്രൽ സ്റ്റേ­ഷ­നിൽ വ­ണ്ടി­യി­റ­ങ്ങി­യ­പ്പോൾ ടി. കെ. അ­ബ്ദുൽ മ­ജീ­ദും അ­സോ­സി­യേ­ഷ­ന്റെ നേ­താ­ക്ക­ന്മാ­രു­മൊ­ക്കെ സ്വീ­ക­രി­ക്കാ­നു­ണ്ടാ­യി­രു­ന്നു. അവർ ഞ­ങ്ങ­ളെ ഹോ­ട്ടൽ മു­റി­യി­ലേ­ക്കു് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി. ഒ­ന്നാം തരം മുറി. കു­ളി­ച്ചു് കു­പ്പാ­യം മാ­റ്റി മാ­ന്യ­ന്മാ­രാ­യി കോ­ഴി­യി­റ­ച്ചി­യും പ­ത്തി­രി­യും കൂ­ട്ടി ചായ കു­ടി­ച്ചു് പള്ള ബാ­റാ­ക്കി­യ­പ്പോൾ ഞാ­നോർ­ത്തു—പടച്ച റബ്ബേ! പ്ര­സം­ഗം ന­ന്നാ­വാ­തെ പോയാൽ…

പ്ര­സം­ഗ­ത്തെ­പ്പ­റ്റി ബേ­ജാ­റാ­യാ­ലും കെ­ണി­യാ­ണു്. ‘ബേ­ജാർ­സിം­ഗു’മാ­രാ­ണു് സ്റ്റേ­ജിൽ കയറി ഓരോരോ ബ്ര­ഹ്മാ­ണ്ഡ വി­ഡ്ഢി­ത്ത­ങ്ങൾ എ­ഴു­ന്ന­ള്ളി­ക്കു­ക. ആ ബു­ദ്ധി­മാൻ എ­ങ്ങ­നെ ഈ വി­ഡ്ഢി­ത്തം പ­റ­ഞ്ഞു എ­ന്നു് നമ്മൾ അ­മ്പ­ര­ന്നു­പോ­കും… കാ­ര്യം: സ­ഭാ­ക­മ്പം എന്ന മൂ­ച്ചി­പ്പി­രാ­ന്തു് ക­യ­റി­യ­താ­ണു്! എ­ന്നാൽ ബു­ദ്ധി­ക്കു് വല്ല കു­റ­വും ഉണ്ടോ? അ­തി­ല്ല. ആ സ്റ്റേ­ജിൽ നി­ന്നി­റ­ങ്ങി­യാൽ ക­ലി­യ­ട­ങ്ങും. പി­ന്നെ പഴയ മാ­തി­രി മ­ഹാ­ബു­ദ്ധി­മാ­നാ­യാ­ണു് വീ­ട്ടി­ലേ­ക്കു് പോ­വു­ന്ന­തു്.

സ­ഞ്ജ­യൻ പറഞ്ഞ തമാശ എ­നി­ക്കു് ആ പ­രി­ഭ്ര­മ­ത്തി­നി­ട­യി­ലും തേ­ട്ടി വന്നു.

ഒരു വി­ദ്വാൻ പ്ര­സം­ഗം തു­ട­ങ്ങു­ക­യാ­ണു് “മാ­ന്യ­ന്മാ­രേ, മ­റ്റു­ള്ള­വ­രേ…”

അ­പ്പോൾ ന്യാ­യ­മാ­യും ഒരു സംശയം. ആരാണീ മ­റ്റു­ള്ള­വർ? ന്യാ­യ­മാ­യും ഒരു മ­റു­പ­ടി—ചോ­ദി­ക്കാ­നു­ണ്ടോ? പ­ത്ര­ക്കാർ!

ഇ­ങ്ങ­നെ വ­ല്ല­തും നാ­ക്ക­ബ­ദ്ധം വ­ന്നു­പോ­യാ­ല­ത്തെ ഹാ­ലെ­ന്താ­ണു്? ഞാൻ പി­ന്നെ­യും പി­ന്നെ­യും വി­വ­ര­ങ്ങ­ളും ആ­ശ­യ­ങ്ങ­ളും ഉ­ദ്ധ­ര­ണി­ക­ളു­മെ­ല്ലാം അ­യ­വെ­ട്ടി­ക്കൊ­ണ്ടി­രു­ന്നു.

“ഇ­ത്തി­രി നേ­ര­ത്തെ പോവാം” എ­ന്നു് മജീദ് പ­റ­ഞ്ഞ­തി­നാൽ ഏഴു് മ­ണി­ക്കു­ള്ള പ­രി­പാ­ടി­ക്കു് മൂ­ന്നു് മ­ണി­ക്കു് തന്നെ ഞങ്ങൾ ഹോ­ട്ട­ലിൽ­നി­ന്നു് പു­റ­പ്പെ­ട്ടു. എ­നി­ക്കു് ഒ­രേ­യൊ­രു പണി പ്ര­സം­ഗ­ത്തെ­പ്പ­റ്റി പ­രി­ഭ്ര­മി­ക്കു­ക­യാ­ണു്. അതു് ഹോ­ട്ട­ലിൽ ഇ­രു­ന്നാ­യാ­ലെ­ന്താ, ഹാ­ളി­ലി­രു­ന്നാ­യാ­ലെ­ന്താ?

മൂ­ന്ന­ര മ­ണി­ക്കു് തന്നെ ഞങ്ങൾ ഹാ­ളി­ലെ­ത്തി. ആ കെ­ട്ടി­ടം ക­ണ്ടു് ഞാൻ ‘മി­ഴു­ങ്ങ­സ്യ’ എ­ന്നു് നി­ന്നു. എന്റെ ആ­ദ്യ­ത്തെ മ­ദി­രാ­ശി പ്ര­സം­ഗം നടന്ന സ്ഥ­ല­മാ­യി ച­രി­ത്ര­ത്തിൽ സ്ഥാ­നം പി­ടി­ക്കാൻ പോ­കു­ന്ന ആ കൂ­റ്റൻ കെ­ട്ടി­ട­ത്തോ­ടു് എ­ന്തെ­ന്നി­ല്ലാ­ത്ത ഒരു സ്നേ­ഹം തോ­ന്നി­പ്പോ­യി.

മ­ജീ­ദി­നെ കാണാൻ അവിടെ ഒരു മ­ദാ­മ്മ വന്നു. അതോടെ ഞങ്ങൾ ഉ­ഷാ­റാ­യി. ഏതോ ഇം­ഗ്ലീ­ഷ് സി­നി­മാ വാ­രി­ക­ക്കു് വേ­ണ്ടി ആ സു­ന്ദ­രി­യെ ഇ­ന്റർ­വ്യൂ ചെ­യ്യു­ക­യാ­ണു് മൂ­പ്പർ. അവിടെ ഉ­ദ്ഘാ­ട­ക­നാ­യി വ­ന്നെ­ത്തി­യ എന്നെ ഒ­ട്ടും ഗൗ­നി­ച്ചി­ല്ല. വേണ്ട. പ­രി­പാ­ടി തു­ട­ങ്ങ­ട്ടെ. മ­ല­യാ­ള­ത്തി­ലാ­ണെ­ങ്കി­ലും ഞാൻ പ്ര­സം­ഗി­ക്കു­ന്നു­ണ്ടു്. സ­ദ­സ്സി­ന്റെ പ്ര­തി­ക­ര­ണം ക­ണ്ടു് മ­ദാ­മ്മ വി­ര­ളും. ഈ ക­റു­ത്തു­മെ­ലി­ഞ്ഞ പ­യ്യ­ന്റെ ത­ദ്സ്വ­രൂ­പം അ­പ്പോൾ കാണാം!

ചായ വന്നു. സം­ഘാ­ട­ക­രിൽ­പ്പെ­ട്ട ചി­ല­രൊ­ക്കെ വ­ന്നു് പ­രി­ച­യ­പ്പെ­ട്ടു. ചി­രി­കൾ. വെറും വർ­ത്ത­മാ­നം. എ­നി­ക്കു് ബോ­റ­ടി­ച്ചു. ഏഴു് മ­ണി­യാ­യി­ക്കി­ട്ടി­യെ­ങ്കിൽ… നൊ­മ്പ­ലം കെ­ട്ടി­യ ഗർ­ഭി­ണി­യെ­പ്പോ­ലെ ഞാൻ പ്ര­സം­ഗി­ക്കാൻ മു­ട്ടി ഇ­രി­ക്കു­ക­യാ­ണു്. മണി ഏഴായി. ഏ­ഴ­ര­യാ­യി. ഹാൾ ഇ­നി­യും തു­റ­ന്നി­ട്ടി­ല്ല. ഒരു കു­ഞ്ഞും ആ വ­ഴി­ക്കു് വ­ന്നി­ല്ല. മജീദ് പു­തു­താ­യി ഒ­ന്നും സം­ഭ­വി­ച്ചി­ട്ടി­ല്ലാ­ത്ത മാ­തി­രി അ­പ്പോ­ഴും നാ­ട്ടു­വർ­ത്ത­മാ­ന­ത്തി­ലാ­ണു്. റൂമിൽ പോയി തി­രി­ച്ചു­വ­രാം എ­ന്നും പ­റ­ഞ്ഞു് മ­ദാ­മ്മ സ്ഥ­ലം­വി­ട്ടി­രി­ക്കു­ന്നു.

ഞാൻ ശകലം ഈ­റ­യോ­ടെ ചോ­ദി­ച്ചു: “എന്താ മജീദ്, ആ­രെ­യും കാ­ണു­ന്നി­ല്ല­ല്ലോ?”

“എന്റെ കാ­ര­ശ്ശേ­രീ, അ­ട­ങ്ങി­യി­രി­ക്കു്. ന­മ്മു­ടെ ആൾ­ക്കാ­ര­ധി­ക­വും ഹോ­ട്ടൽ തൊ­ഴി­ലാ­ളി­ക­ളാ­ണു്. പണി ക­ഴി­ഞ്ഞു് കു­ളി­ച്ചു് കു­പ്പാ­യം മാറി അവർ വരാൻ അൽപം വൈകും.”

“സാ­ധാ­ര­ണ എത്ര മ­ണി­ക്കാ­ണു് നി­ങ്ങൾ പ­രി­പാ­ടി തു­ട­ങ്ങു­ന്ന­തു്?”

ഒരു സാ­ധാ­ര­ണ­കാ­ര്യം മാ­തി­രി മജീദ് പ­റ­ഞ്ഞു:

“പത്തു മ­ണി­യാ­വും.”

“പ­ത്തു­മ­ണി­യോ?” അ­പ്പോൾ പി­ന്നെ ഇതു് തീ­രു­ന്ന­തെ­പ്പ­ഴാ?”

“ശകലം വൈകും. നാളെ അ­വർ­ക്കൊ­ക്കെ ലീവാ.”

ഞാൻ ദേ­ഷ്യം വരാതെ പി­ടി­ച്ചു­നി­ന്നു. ദേ­ഷ്യം വ­ന്നാൽ പ്ര­സം­ഗം കു­ന്ത­ത്തി­ലാ­വും. ഉ­ദ്ഘാ­ട­ന­പ്ര­സം­ഗ­മ­ല്ല­യോ? അതു ക­സ­റേ­ണ്ട­യോ?

ഒ­റ്റ­യും തെ­റ്റ­യു­മാ­യി ആളുകൾ വന്നു തു­ട­ങ്ങി. നേരം പോ­യി­ക്കി­ട്ടാൻ ഞാൻ ചി­ല­രോ­ടൊ­ക്കെ വർ­ത്ത­മാ­ന­ത്തി­നു് നി­ന്നു. വൈ­കു­ന്നേ­രം മൂ­ന്ന­ര മുതൽ അവിടെ കാ­ത്തു­കെ­ട്ടി­ക്കി­ട­ക്കു­ക­യാ­ണു് ഉ­ദ്ഘാ­ട­കൻ എ­ന്നു് അ­വ­ര­റി­ഞ്ഞോ എന്തോ. അ­തി­നി­ട­യി­ലാ­ണു് ആ വർ­ത്ത­മാ­നം ഞാ­ന­റി­ഞ്ഞ­തു്—പ­രി­പാ­ടി­ക്കു് എ­തി­രു­ണ്ടു്!

കാ­ര്യ­മെ­ന്താ­ണെ­ന്നോ: സം­ഘ­ട­നാ­തെ­രെ­ഞ്ഞെ­ടു­പ്പി­നെ­പ്പ­റ്റി പ­രാ­തി­കൾ—മെ­മ്പർ­ഷി­പ്പ് കൊ­ടു­ത്ത­തി­നെ­പ്പ­റ്റി, ക­ണ­ക്കു­ക­ളെ­പ്പ­റ്റി… യോഗം ക­ല­ക്കും എ­ന്നു് ഒരു കൂ­ട്ടർ പ­റ­ഞ്ഞി­ട്ടു­ണ്ടു്. നേരു് പ­റ­യാ­മ­ല്ലോ, ഞാൻ ശ­രി­ക്കും പ­രി­ഭ്ര­മി­ച്ചു. പ­ട­ച്ചോ­നേ! ഇവിടെ വ­ന്നു് ക­ണ്ട­വ­ന്റെ ത­ല്ലു­കൊ­ണ്ടു് മ­ട­ങ്ങേ­ണ്ടി­വ­രു­മോ?

ഞാൻ ചെ­ന്നു് സം­ഘാ­ട­ക­രിൽ ചി­ല­രോ­ടു് സംഗതി ചോ­ദി­ച്ചു. ഓ, അ­തൊ­ക്കെ അ­ല്ല­റ­ചി­ല്ല­റ എ­ല്ലാ­യി­ട­ത്തും കാണും എ­ന്നു് ജവാബ്.

ആളുകൾ വ­ന്നു­കൊ­ണ്ടേ­യി­രു­ന്നു.

അ­ങ്ങ­നെ പത്തര മ­ണി­ക്കു് യോഗം തു­ട­ങ്ങി. പുറമേ നി­ന്നു് ക­ണ്ട­തി­നേ­ക്കാൾ ഗം­ഭീ­ര­മാ­ണു് ഹാ­ളി­ന്റെ ഉൾവശം. നല്ല സ­ദ­സ്സു­ണ്ടു്. പക്ഷേ, ഒ­ട്ടും അ­ച്ച­ട­ക്ക­മി­ല്ല. യോഗം തു­ട­ങ്ങി­യാൽ നേ­രെ­യാ­യി­ക്കൊ­ള്ളും എന്ന സ­മാ­ധാ­ന­ത്തിൽ ഞാൻ ഘ­ന­ഗം­ഭീ­ര­മാ­വാൻ പോ­കു­ന്ന എന്റെ പ്ര­സം­ഗ­ത്തി­ലെ പോ­യ­ന്റു­ക­ളും ഉ­ദ്ധ­ര­ണി­ക­ളും ഓർ­ത്തി­രി­ക്കു­ക­യാ­ണു്.

സ്വാ­ഗ­ത­പ്ര­സം­ഗം തു­ട­ങ്ങി­യ ഉടനെ കൈ­യ­ടി­യും തു­ട­ങ്ങി. സൂചന വളരെ ല­ളി­ത­മാ­യി­രു­ന്നു—പ്ര­സം­ഗി­ക്കാൻ സ­മ്മ­തി­ക്കി­ല്ല. കൈ­യ­ടി­ച്ചു് ത­ളർ­ന്ന­പ്പോൾ കൂ­ക്കി­വി­ളി­യാ­യി. അ­ധ്യ­ക്ഷ­പ്ര­സം­ഗ­ത്തി­ന്റെ ഗ­തി­യും ഇതു തന്നെ. പ്ര­സം­ഗി­ക്കു­ന്ന താ­ന­ട­ക്കം ആരും ഒ­ന്നും കേൾ­ക്കു­ന്നി­ല്ലെ­ന്നു് ഉ­റ­പ്പു­ണ്ടാ­യി­ട്ടും അ­ധ്യ­ക്ഷൻ അഞ്ചു മി­നി­ട്ട് പ്ര­സം­ഗി­ച്ചു.

ഉ­ദ്ഘാ­ട­ന­പ്ര­സം­ഗ­ത്തി­നു് എന്നെ ക്ഷ­ണി­ച്ച­തോ­ടെ സ­ദ­സ്സു് നി­ശ്ശ­ബ്ദ­മാ­യി. എ­ന്നോ­ടു് അ­വർ­ക്കാർ­ക്കും ഇ­ഷ്ട­മോ അ­നി­ഷ്ട­മോ ഉ­ണ്ടാ­വേ­ണ്ട കാ­ര്യ­മി­ല്ല. എ­ന്നാ­ലും കൂവും എ­ന്നു് തീർ­ച്ച!

ഞാൻ മൈ­ക്കി­ന­ടു­ത്തെ­ത്തി­യ­പ്പോൾ സ­ദ­സ്സിൽ­നി­ന്നു് വൻ­ശ­ബ്ദ­ത്തിൽ ‘ങ്ആ’ എ­ന്നൊ­രു പ്ര­യോ­ഗം കേ­ട്ടു. ഞാൻ ആ ഭാ­ഗ­ത്തേ­ക്കു് നോ­ക്കി. അ­ന­ക്ക­മി­ല്ല. പെ­ട്ടെ­ന്നു് എ­നി­ക്കു് ഒരു വാശി തോ­ന്നി. നാ­ട്ടു­കാ­രു­ടെ കൂവൽ കേ­ട്ടു് ഈ മ­റു­നാ­ട്ടിൽ­നി­ന്നു് മ­ട­ങ്ങി­ക്കൂ­ടാ. ത­ങ്ങൾ­ക്ക­റി­ഞ്ഞു­കൂ­ടാ­ത്ത ഒരാൾ എന്തു പറയും എ­ന്നു് ഒരു നി­മി­ഷം അവർ ശ്ര­ദ്ധി­ച്ചേ­ക്കാം…

സം­ബോ­ധ­ന പോ­ലു­മി­ല്ലാ­തെ ഞാൻ തു­ട­ങ്ങി:

“നാ­ട്ടിൽ­നി­ന്നു് എ­ത്ര­യോ അകലെ ആ­യി­രി­ക്കു­മ്പോ­ഴും മ­ല­യാ­ള­ക്ക­ര­യു­ടെ സം­ഗീ­ത­ക­ലാ­പാ­ര­മ്പ­ര്യ­ങ്ങ­ളോ­ടു് നി­ങ്ങൾ കാ­ണി­ക്കു­ന്ന ഈ താൽ­പ­ര്യ­ത്തെ അ­ഭി­വാ­ദ്യം ചെ­യ്തു­കൊ­ണ്ടു് വേ­ദി­യു­ടെ­യും സ­ദ­സ്സി­ന്റെ­യും അ­നു­വാ­ദ­ത്തോ­ടെ ഈ പ­രി­പാ­ടി ഉ­ദ്ഘാ­ട­നം ചെ­യ്ത­താ­യി ഞാൻ പ്ര­ഖ്യാ­പി­ക്കു­ന്നു.”

അതും പ­റ­ഞ്ഞു് ഞാൻ ഇ­രു­ന്ന­തും സ­ദ­സ്സി­ന്റെ ഉഗ്രൻ കൈയടി. കൂ­ക്കി വി­ളി­ക്കാൻ അവർ ആ­ലോ­ചി­ക്കു­മ്പോ­ഴേ­ക്കു് പ്ര­സം­ഗം തീർ­ന്നു. ആ വെ­ള­വു് അ­വർ­ക്കു് ര­സി­ച്ചി­രി­ക്ക­ണം!

പി­ന്നെ വന്ന ആ­ശം­സ­ക്കാ­രൊ­ക്കെ ര­ണ്ടു­മൂ­ന്നു് വാ­ക്യ­ങ്ങ­ളിൽ പ്ര­സം­ഗി­ച്ചി­ട്ടും കൂവൽ വാ­രി­ക്കെ­ട്ടി. ആ നേ­ര­ത്തു് ഞാൻ ആ­ലോ­ചി­ക്കു­ക­യാ­യി­രു­ന്നു: രവി ഇതു് ക­ണ്ടാൽ എന്തു പറയും? ഈ ഒരു വാ­ക്യം പ­റ­യാ­നാ­ണോ താൻ ഇത്ര സ­മ­യ­വും അ­ധ്വാ­ന­വും ചെ­ല­വാ­ക്കി­യ­തു്? നല്ല കഥ. ആ സ­ദ­സ്സി­ന്റെ ‘കൈയടി’ വേറെ മ­ട്ടി­ലും വ­ന്നേ­ക്കും എന്നു തോ­ന്നി­പ്പോ­യി­രു­ന്നു. അ­ങ്ങ­നെ വ­ന്നി­രു­ന്നെ­ങ്കിൽ, പ­ണ്ടാ­രോ പറഞ്ഞ പോലെ, മുഖം കൊ­ണ്ടു് ത­ടു­ക്കേ­ണ്ടി­വ­ന്നേ­നെ. അ­ഴീ­ക്കോ­ട് മാ­സ്റ്റർ എം. എ. ക്ലാ­സ്സിൽ പറഞ്ഞ ഒരു നേ­ര­മ്പോ­ക്കു് അ­പ്പോൾ ഓർ­മ­യാ­യി—“ഓ­രോ­രു­ത്തർ­ക്കും ഓരോ അ­ടി­സ്ഥാ­ന­മു­ണ്ടു്. ചി­ലർ­ക്കു് അതു് മു­ഖ­മാ­ണു്.”

ലോ­ക­ത്തി­ലെ ഏ­റ്റ­വും ഹ്ര­സ്വ­മാ­യ ഒ­റ്റ­വാ­ക്യ­ത്തി­ലു­ള്ള ഉ­ദ്ഘാ­ട­ന പ്ര­സം­ഗം ചെ­യ്ത­തി­ന്റെ അ­ന്ത­സ്സിൽ (ഒരു വാ­ക്യ­ത്തിൽ കു­റ­ച്ചു് ആർ­ക്കും പ്ര­സം­ഗി­ക്കാൻ ക­ഴി­യി­ല്ല­ല്ലോ) ഞാൻ അ­ങ്ങ­നെ ഇ­രി­ക്കു­മ്പോൾ കെ. വി. അ­ബൂ­ബ­ക്കർ കു­ട്ടി­യും സം­ഘ­വും പാ­ട്ടു് തു­ട­ങ്ങി:

‘ബദറുൽ ഹുദാ യാ­സീൻ­ന­ബി ഖ­റ­ജാ­യ­ന്നേ­രം’

സ­ദ­സ്സിൽ കശപിശ മൂ­ക്കു­ന്നു. ആളുകൾ ത­മ്മിൽ ഉ­ന്തും ത­ള്ളും. പാ­ട്ടു് നി­രു­പാ­ധി­കം മു­ന്നേ­റു­ന്നു. സ­ദ­സ്സിൽ കൈ­യാ­ങ്ക­ളി തു­ട­ങ്ങു­ന്നു. പാ­ട്ടു് തു­ട­രു­ന്നു. അ­ടി­പൊ­ട്ടു­ന്ന ഒച്ച. വേ­ദി­യിൽ സം­ഗീ­ത­വും സ­ദ­സ്സിൽ ഒ­ന്നാം­ന­മ്പ­രു് ത­ല്ലും. പോ­ലീ­സ് ക­ട­ന്നു­വ­രു­ന്നു! സ­ദ­സ്സി­ലു­ള്ള ചില മ­ല­യാ­ള­ത്താ­ന്മാ­രെ പോ­ലീ­സു­കാർ പൊ­ക്കി­ക്കൊ­ണ്ടു­പോ­വു­ന്നു…

റബ്ബേ! പോ­ലീ­സ് പി­ടി­ക്കു­മോ എന്ന ബേ­ജാ­റു­മാ­യി ഇ­രു­ന്ന ഉ­ദ്ഘാ­ട­ക­നെ മ­ജീ­ദും കൂ­ട്ടു­കാ­രും സൂ­ത്ര­ത്തിൽ സ്റ്റേ­ജി­ന്റെ പി­ന്നാ­മ്പു­റ­ത്തു­കൂ­ടി പു­റ­ത്തെ­ത്തി­ച്ചു. തടി സ­ലാ­മ­ത്താ­യ­തി­ന്റെ ആ­ശ്വാ­സ­ത്തിൽ ഞാൻ നിൽ­ക്കു­മ്പോൾ പാ­ട്ടു് തു­ട­രു­ന്ന­തു് കേ­ട്ടു.

ഗ­താ­ഗ­ത­ത്തി­ര­ക്കേ­റി­യ ആ റോ­ഡി­ന്റെ ഓ­ര­ത്തു­നി­ന്നു് ഞാൻ ആ­ലോ­ചി­ച്ചു—ഞാൻ ഇ­തു­വ­രെ ന­ട­ത്തി­യ­തി­ലേ­ക്കു് വെ­ച്ചു് ഏ­റ്റ­വും നല്ല പ്ര­സം­ഗം ഇ­ന്ന­ത്തേ­താ­ണു്. ഞാൻ ഇനി ന­ട­ത്താൻ പോ­വു­ന്ന പ്ര­സം­ഗ­ങ്ങ­ളി­ലേ­ക്കും ഏ­റ്റ­വും ന­ല്ല­തു് ഇ­തു­ത­ന്നെ!

വാ­രാ­ദ്യ­മാ­ധ്യ­മം: 22 ആ­ഗ­സ്റ്റ് 2004

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Adyaththe Marunadan Prasangam (ml: ആ­ദ്യ­ത്തെ മ­റു­നാ­ടൻ പ്ര­സം­ഗം).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Adyaththe Marunadan Prasangam, എം. എൻ. കാ­ര­ശ്ശേ­രി, ആ­ദ്യ­ത്തെ മ­റു­നാ­ടൻ പ്ര­സം­ഗം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 31, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Young girl with a muff, a painting by Kate Greenaway (1846–1901). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.