SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Scythian_comb.jpg
Scythian comb, Soloha kurgan, Hermitage museum, St. Petersburg, Russia, a photograph by Maqs .
കേ­ര­ള­സം­സ്കാ­ര­ത്തി­ന്റെ പ­ശ്ചാ­ത്ത­ലം
കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള
images/Aeclanum_Ruins.jpg
ബി. സി. 89-ൽ സല്ല പി­ടി­ച്ച­ട­ക്കി­യ എ­ക്ലാ­നം പ­ട്ട­ണ­ത്തി­ന്റെ അ­വ­ശി­ഷ്ട­ങ്ങൾ.

മ­നു­ഷ്യർ­ക്കു് ചില ജ­ന്മ­വാ­സ­ന­കൾ പ്ര­കൃ­തി ന­ല്കി­യി­ട്ടു­ണ്ട­ല്ലോ. സ്വ­സ്ഥ­മാ­യി­രി­ക്കു­വാ­നും പ്ര­വൃ­ത്തി­യിൽ ഏർ­പ്പെ­ടു­വാ­നു­മു­ള്ള വാ­സ­ന­കൾ ഇവയിൽ ഉൾ­പ്പെ­ടു­ന്ന­താ­ണു്. പ­ര­സ്പ­ര­വി­രു­ദ്ധ­ങ്ങ­ളാ­യ പ്ര­സ്തു­ത ര­ണ്ടു­വാ­സ­ന­ക­ളിൽ പ്ര­വൃ­ത്തി­വാ­സ­ന നി­വൃ­ത്തി­വാ­സ­ന­യെ ജ­യി­ച്ചു മ­നു­ഷ്യ­രെ പ­രി­ണാ­മാ­ത്മ­ക­ങ്ങ­ളാ­യ പ്ര­വൃ­ത്തി­കൾ മുഖേന ത­ങ്ങ­ളു­ടെ നൈ­സർ­ഗ്ഗി­ക­ശ­ക്തി­ക­ളെ പോ­ഷി­പ്പി­ക്കു­വാൻ—മ­റ്റൊ­രു­വി­ധ­ത്തിൽ പ­റ­യു­ന്ന­താ­യാൽ, സൃ­ഷ്ടി­പ­ര­ങ്ങ­ളാ­യ പ്ര­വൃ­ത്തി­ക­ളിൽ ഏർ­പ്പെ­ടു­വാൻ—പ്രേ­രി­പ്പി­ക്കു­മ്പോൾ, സം­സ്കാ­രം ജ­നി­ച്ചു­തു­ട­ങ്ങും. “സൃ­ഷ്ടി സ­ക­ല­ക­ല­ക­ളു­ടെ­യും പ്രാ­ഥ­മി­ക പ്രേ­ര­ക­ശ­ക്തി­യാ­ണെ”ന്നു് ഒരു ചി­ന്ത­കൻ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ള്ള­തി­നാൽ, ‘കല’ എന്ന പ­ദ­ത്തി­ന്റെ ഏ­റ്റ­വും വ്യാ­പ­ക­മാ­യ അർ­ത്ഥ­ത്തിൽ കലയും സം­സ്കാ­ര­വും ഒ­ന്നു­ത­ന്നെ­യാ­ണെ­ന്നു പ­റ­യാ­വു­ന്ന­താ­ണു്. പ്ര­വൃ­ത്തി­വാ­സ­ന നി­വൃ­ത്തി­വാ­സ­ന­യെ അ­ട­ക്കി­വ­ച്ചി­രി­ക്കു­ന്നി­ട­ത്തോ­ളം കാലം സം­സ്കാ­രം സ­ജീ­വ­മാ­യി നി­ല­നി­ല്ക്കും. നി­വൃ­ത്തി­വാ­സ­ന­യ്ക്കു മ­റ്റേ­തി­ന്റെ മേൽ ജയം കി­ട്ടു­മ്പോൾ, സം­സ്കാ­രം പു­രോ­ഗ­തി­യി­ല്ലാ­തെ ജ­ഡ­ത്വം പ്രാ­പി­ക്കു­ന്നു. പി­ന്നെ­യും പ്ര­വൃ­ത്തി­വാ­സ­ന­യ്ക്കു നി­വൃ­ത്തി­വാ­സ­ന­യു­ടെ മേൽ മുൻകൈ കി­ട്ടു­മ്പോൾ, വീ­ണ്ടും സം­സ്കാ­രം സ­ജീ­വ­മാ­യി ഭ­വി­ക്കു­ന്നു. ഇ­പ്ര­കാ­രം പ്ര­വൃ­ത്തി­യും നി­വൃ­ത്തി­യും മ­നു­ഷ്യ­രു­ടെ ഇ­ട­യ്ക്കു സദാ മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന­താ­ണു്. നി­വൃ­ത്തി­വാ­സ­ന­യ്ക്കു ‘യിൻ’ എ­ന്നും പ്ര­വൃ­ത്തി­വാ­സ­ന­യ്ക്കു ‘യാങ്’ എ­ന്നും ചീനർ പേ­രി­ട്ടി­ട്ടു­ണ്ടു്. ഇ­ട­വി­ട്ടു­ള്ള പ്ര­വൃ­ത്തി­യും നി­വൃ­ത്തി­യും കൊ­ണ്ടു­ണ്ടാ­കു­ന്ന ഈ താളം വി­ശ്വ­ത്തി­ലും കാ­ണാ­വു­ന്ന­താ­ണു്. അതു് അ­തി­ന്റെ മൗ­ലി­ക­ഘ­ട­ക­മാ­ണു­താ­നും. സം­സ്കാ­ര­ങ്ങൾ ജീ­വി­കൾ (ഓർ­ഗാ­നി­സം) ആ­ണെ­ന്നു ഹെർ­ബർ­ട്ട് സ്പെൻ­സ­റും അവ അ­തി­ജീ­വി­ക­ളും (സു­പ്പർ ഓർ­ഗാ­നി­സം), ബാ­ല്യം, പൗ­രു­ഷം, വാർ­ധ­ക്യം എന്നീ ദ­ശ­ക­ളി­ലൂ­ടെ ക­ട­ന്നു മ­ര­ണ­മ­ട­യു­ന്ന­വ­യു­മാ­ണെ­ന്നു് സ്പെം­ഗ്ല­റും അ­ഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്ന­തു ശ­രി­യ­ല്ലെ­ന്നാ­ണു് ഇ­വ­യെ­ക്കു­റി­ച്ചു് ച­രി­ത്ര­പ­ര­മാ­യ ഗ­വേ­ഷ­ണം ന­ട­ത്തി­യി­ട്ടു­ള്ള പെ­ട്രി, ജോഡ് മു­ത­ലാ­യ പ­ണ്ഡി­ത­ന്മാ­രു­ടെ മതം. സം­സ്കാ­ര­ങ്ങ­ളു­ടെ താ­ളാ­ത്മ­ക­മാ­യ സ്വ­ഭാ­വം ചുവടെ ചേർ­ക്കു­ന്ന പ്ര­കാ­രം ഹി­ബേർ­ട്ട ജേർ­ണ­ലിൽ മാർ­ച്ച­ന്റ് ചൂ­ണ്ടി­ക്കാ­ണി­ച്ചി­രി­ക്കു­ന്നു: “മ­നു­ഷ്യർ വർ­ഗ്ഗം മ­ഹാ­സ­മു­ദ്ര­വും, കാ­ല­ത്തി­ന്റെ ഈ മ­ണൽ­ത്തി­ട്ട­യിൽ ഒ­ന്നി­നു പി­റ­കിൽ ഒ­ന്നാ­യി ജ­നി­ച്ചു­വ­ന്നു ത­ല്ലു­ന്ന തിരകൾ ആ­നു­ക്ര­മി­ക­മാ­യി ഉ­ത്ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന സം­സ്കാ­ര­ങ്ങ­ളു­മാ­ണു്. ഒ­രി­ക്കൽ ഇ­വ­യി­ലൊ­ന്നു പൌ­ര­സ്ത്യ­ലോ­ക­ത്തും, മ­റ്റൊ­രി­ക്കൽ ഇ­വ­യി­ലൊ­ന്നു പാ­ശ്ചാ­ത്യ­ലോ­ക­ത്തും, ജ­നി­ക്കു­ന്ന­തു­കാ­ണാം. പ്രൊ­ഫ­സർ ഫ്ലിൻ­ഡേർ­സ് പെ­ട്രി­യു­ടെ അ­ഭി­പ്രാ­യ­ത്തിൽ, ഇ­വ­യി­ലോ­രോ­ന്നും ശ­രാ­ശ­രി 1330 കൊ­ല്ലം നി­ല­നി­ന്ന­തി­നു­ശേ­ഷം ചി­ന്നി­ച്ചി­ത­റി­യ തി­ര­കൾ­ക്കു തു­ല്യം പ്ര­ത്യ­ക്ഷ­ത്തിൽ അ­ന്ത­മി­ല്ലാ­ത്ത മ­നു­ഷ്യ­ജീ­വി­ത­ക്ക­ട­ലിൽ തി­രി­ച്ചു വി­ഴു­ന്ന­താ­ണു്… ബാ­ല്യ­ത്തിൽ തു­ട­ങ്ങി വാർ­ദ്ധ­ക്യം വ­രേ­യു­ള്ള ദ­ശ­ക­ളി­ലൂ­ടെ സം­സ്കാ­ര­ങ്ങൾ­ക്കു ക­ട­ന്നു­പോ­കാ­തെ ഗ­ത്യ­ന്ത­ര­മി­ല്ലെ­ന്നു­ള്ള അ­ഭി­പ്രാ­യ­ത്തെ പി­ന്താ­ങ്ങു­ന്ന തെ­ളി­വു­കൾ ഒ­ന്നു­മി­ല്ല. പ്രൊ­ഫ­സർ പെ­ട്രി മു­ത­ലാ­യ­വ­രു­ടെ ഗ­വേ­ഷ­ണ­ങ്ങ­ളിൽ സം­സ്കാ­ര­ങ്ങ­ളു­ടെ ഇ­ട­വി­ട്ടു­ള്ള, അഥവാ, താ­ളാ­ത്മ­ക­മാ­യ, സ്വ­ഭാ­വ­മാ­ണു് പ്ര­ത്യ­ക്ഷ­പ്പെ­ട്ടി­ട്ടു­ള്ള­തു്. ഒ­രു­പ­ക്ഷേ, ഈ ച­രി­ത്ര­സം­ഭ­വ­ങ്ങൾ­ക്കു­ള്ള ഒരു സൂ­ക്ഷ്മ­മാ­യ ഉ­ദാ­ഹ­ര­ണം പ­രി­വർ­ത്തി­ച്ചു കൊ­ണ്ടും, എ­ന്നാൽ സദാ ആ­വർ­ത്തി­ച്ചു് ആ­വിർ­ഭ­വി­ച്ചു കൊ­ണ്ടു­മി­രി­ക്കു­ന്ന സം­വ­ത്സ­ര­ത്തി­ലെ ഋ­തു­ക്ക­ളാ­ണെ­ന്നു പറയാം. ഗ്രീ­ഷ്മ­വും ഹേ­മ­ന്ത­വും ശി­ശി­ര­വും വ­സ­ന്ത­വു­മു­ള്ള ‘പ­രി­ഷ്കാ­ര’ത്തി­ന്റെ മ­ഹാ­വർ­ഷ­ത്തെ—365 ദി­വ­സ­ങ്ങ­ളു­ള്ള­ത­ല്ല, പി­ന്നെ­യോ ന­മ്മു­ടെ അ­നേ­കാ­യി­രം വർ­ഷ­ങ്ങൾ അ­ട­ങ്ങി­യ മ­ഹാ­വർ­ഷ­ത്തെ—കു­റി­ച്ചു പ്രാ­ചീ­ന മ­നു­ഷ്യർ പ­റ­യു­മ്പോൾ, അവർ പ­രി­ഷ്കാ­ര­ത്തി­നു പ്ര­സ്തു­ത വ്യാ­ഖ്യാ­ന­മാ­ണു് നൽ­കി­യി­ട്ടു­ള്ള­തും.”

images/Hammurabi_law_code.jpg
യ­ഥാർ­ത്ഥ ലോ കോഡ് സ്റ്റീ­ലി­ന്റെ ചെറിയ പ­തി­പ്പാ­യ ഹ­മ്മു­റാ­ബി­യു­ടെ ലോ കോഡ്. ഇ­റാ­ഖി­ലെ നി­പ്പൂ­രിൽ നി­ന്നു­ള്ള ടെ­റാ­ക്കോ­ട്ട ടാ­ബ്ലെ­റ്റ്, സി. 1790 ബി. സി. പു­രാ­ത­ന ഓ­റി­യ­ന്റ് മ്യൂ­സി­യം, ഇ­സ്താം­ബുൾ.

സം­സ്കാ­ര­ങ്ങ­ളു­ടെ താ­ളാ­ത്മ­ക­മാ­യ പ്ര­സ്തു­ത സ്വ­ഭാ­വം ഇ­ന്ന­ത്തെ ഒരു പുതിയ ക­ണ്ടു­പി­ടി­ത്ത­മ­ല്ല. അതു ച­രി­ത്രാ­തീ­ത­കാ­ല­ങ്ങ­ളി­ലെ പശ്ചിമ-​ഏഷ്യാനിവാസികളും ക­ണ്ടു­പി­ടി­ച്ചി­രു­ന്നു. അ­വ­രു­ടെ ഇ­ട­യ്ക്കു് ഉ­ത്ഭ­വി­ച്ച­തും, പാർ­സി­മ­ത­കൃ­തി­ക­ളി­ലും ഭാ­ര­തീ­യ പു­രാ­ണ­ങ്ങ­ളി­ലും വി­വ­രി­ച്ചി­ട്ടു­ള്ള­തു­മാ­യ ബ്ര­ഹ്മ­ക­ല്പ­ഗ­ണ­നം അവർ അതു് അ­റി­ഞ്ഞി­രു­ന്നു എന്നു കാ­ണി­ക്കു­ന്നു­ണ്ടു്. ഈ ബ്ര­ഹ്മ­ക­ല്പ­ഗ­ണ­ന­ത്തെ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ “ക­ല്പ­ങ്ങ­ളും യു­ഗ­ങ്ങ­ളും” എന്ന ലേ­ഖ­ന­ത്തിൽ ഏ­റെ­ക്കു­റെ ശാ­സ്ത്രീ­യ­മാ­ക്കി ഈ ലേഖകൻ വി­വ­രി­ച്ചി­രു­ന്നു. ബ്ര­ഹ്മാ­വി­ന്റെ ഒരു പകൽ, അഥവാ, ആയിരം വർഷം അ­ട­ങ്ങി­യ ഓരോ കല്പം ക­ഴി­യു­മ്പോൾ ബ്ര­ഹ്മാ­വി­നെ മാ­ത്രം സം­ബ­ന്ധി­ക്കു­ന്ന നൈ­മി­ത്തി­ക­മെ­ന്ന ഒരു പ്ര­ള­യ­മു­ണ്ടാ­കു­മെ­ന്നും, അ­പ്പോൾ ബ്ര­ഹ്മാ­വു വീ­ണ്ടും സൃ­ഷ്ടി­ച്ചു­തു­ട­ങ്ങു­മെ­ന്നും, ബ്ര­ഹ്മാ­വി­ന്റെ ഒരു രാവും പകലും, അഥവാ, ര­ണ്ടാ­യി­രം വർഷം അ­ട­ങ്ങി­യ ഓരോ മ­ഹാ­ക­ല്പം ക­ഴി­യു­മ്പോൾ ഉ­ണ്ടാ­കു­ന്ന പ്ര­ള­യ­ത്തി­നു പ്രാ­കൃ­ത­പ്ര­ള­യം ബ്ര­ഹ്മാ­വി­നെ സം­ബ­ന്ധി­ച്ച­തു മാ­ത്ര­മാ­ണെ­ന്നു പ­റ­യാ­യ്ക­യാ­ലും, അ­തി­ന്റെ പ്രാ­കൃ­ത­പ്ര­ള­യ­മെ­ന്ന പേരിൽ നി­ന്നും, അതു പ്ര­കൃ­തി­യി­ലുൾ­പ്പെ­ടു­ന്ന മ­നു­ഷ്യ­രെ സം­ബ­ന്ധി­ക്കു­ന്ന­താ­ണെ­ന്നു് അ­നു­മാ­നി­ക്കാം.

images/Herbert_Spencer.jpg
ഹെർ­ബർ­ട്ട് സ്പെൻ­സർ.

ആയിരം വർഷം നി­ല­നിൽ­ക്കു­ന്ന സം­സ്കാ­ര­ത്തി­ന്റെ പ്ര­വൃ­ത്തി­യും, അഥവാ, ഏ­റ്റ­വും പി­ന്നീ­ടു് ആയിരം വർഷം നി­ല­നി­ല്ക്കു­ന്ന അ­തി­ന്റെ നി­വൃ­ത്തി­യും, അഥവാ, ഇ­റ­ക്ക­വും, സദാ ഉ­ണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന­താ­ണെ­ന്നു­ള്ള ആശയം മ­ഹാ­ക­ല്പ­മെ­ന്ന ആ­ശ­യ­ത്തിൽ കാ­ണാ­വു­ന്ന­താ­ണു്. ഇ­തിൽ­നി­ന്നു് അ­തി­പ്രാ­ചീ­ന­കാ­ല­ങ്ങ­ളിൽ പ­ശ്ചി­മ­ഏ­ഷ്യാ­നി­വാ­സി­കൾ പെ­ട്രി­യു­ടെ 1330 കൊ­ല്ലം വീ­ത­മ­ല്ല, പി­ന്നെ­യോ, 1000 കൊ­ല്ലം വീതം മാ­ത്ര­മാ­ണു് ഓരോ സം­സ്കാ­ര­ത്തി­ന്റെ­യും ഏ­റ്റ­ത്തി­നും ഇ­റ­ക്ക­ത്തി­നും ന­ല്കി­യി­രു­ന്ന­തെ­ന്നു മ­ന­സ്സി­ലാ­ക്കാം. കൂ­ടു­തൽ ശാ­സ്ത്രീ­യ­മാ­യ പെ­ട്രി­യു­ടെ കാ­ല­മാ­യ 1330 വർഷം വീതം ഓരോ സം­സ്കാ­ര­ത്തി­ന്റെ­യും ഏ­റ്റ­ത്തി­നും ഇ­റ­ക്ക­ത്തി­നും ന­മു­ക്കു് ഇവിടെ സ്വീ­ക­രി­ക്കാം. ഇതിൽ നി­ന്നു് കേ­ര­ളീ­യ സം­സ്കാ­ര­ത്തി­ന്റെ ഏ­റ്റ­ക്കാ­ല­വും ഇ­റ­ക്ക­ക്കാ­ല­വും 1330 വർഷം വീ­ത­മാ­ണെ­ന്നു സി­ദ്ധി­ക്കു­ന്നു­ണ്ട­ല്ലോ. എന്നു മു­തൽ­ക്കാ­ണു് കേ­ര­ളീ­യ സം­സ്കാ­ര­ത്തി­ന്റെ ഈ ഏറ്റം തു­ട­ങ്ങി­യ­തെ­ന്നു ക­ണ്ടു­പി­ടി­ക്കാൻ ഇനി ന­മു­ക്കു ശ്ര­മി­ക്കാം.

images/Karo-Batak.jpg
കരോ വർ­ഗ്ഗ­ക്കാർ.

ഇ­ന്ന­ത്തെ ഭാ­ര­ത­ത്തി­ലെ നിഷാദ, അഥവാ, ആ­സ്ത്രേ­ലി­യൻ ന­ര­വം­ശ­ക്കാർ ഒ­ഴി­ച്ചു­ള്ള നി­വാ­സി­ക­ളു­ടെ പൂർ­വ്വി­ക­ന്മാർ ക­ല്പാ­ദി­കാ­ല­മാ­യ ബി. സി. 6246-നു സ­മീ­പി­ച്ചു് പു­ന്ത് എന്നു പ്രാ­ചീ­ന ഈ­ജി­പ്തു­കാർ പേ­രി­ട്ടി­രു­ന്ന കി­ഴ­ക്കേ അ­റേ­ബ്യ­യിൽ തുർ­ക്കി­ക­ളു­ടെ പൂർ­വ്വി­ക­രാ­യ സു­മേ­റി­യൻ­മാ­രു­മൊ­ന്നി­ച്ചു പാർ­ത്തി­രു­ന്നു എ­ന്നും, ഇവർ ക്ര­മേ­ണ ബാ­ബി­ലോ­ണി­യ, പേർ­ഷ്യ, അ­ഫ്ഗാ­നി­സ്ഥാൻ, ബ­ലൂ­ചി­സ്ഥാൻ, ഓ­ക്സ­സ് തീ­ര­ങ്ങൾ എന്നീ ദേ­ശ­ങ്ങ­ളി­ലൂ­ടെ സ­ഞ്ച­രി­ച്ചു ബി. സി. 1000-നു സ­മീ­പ­കാ­ല­ത്തു ബ­ഹാ­വൽ­പ്പു­രിൽ കൂ­ടി­യൊ­ഴു­കി­യി­രു­ന്ന വ­ഹി­ന്ദ് ന­ദി­ക്കു കി­ഴ­ക്കു­ള്ള ഇ­ന്ന­ത്തെ ഭാ­ര­ത­ത്തിൽ സ്ഥി­ര­താ­മ­സ­മു­റ­പ്പി­ച്ചു എ­ന്നും, ച­രി­ത്രാ­തീ­ത­കാ­ല­ത്തെ കേ­ര­ള­ച­രി­ത്ര­ത്തെ­യും സം­സ്കാ­ര­ത്തെ­യും പറ്റി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ഈ ലേഖകൻ തുടരെ എ­ഴു­തി­വ­ന്ന ലേ­ഖ­ന­പ­ര­മ്പ­ര­യിൽ സ്ഥാ­പി­ച്ചി­ട്ടു­ണ്ടു്. നി­ഷാ­ദേ­ത­ര­രാ­യ ഭാ­ര­തീ­യ­രിൽ ശ­രീ­ര­ഘ­ട­ന, മാ­ന­സി­ക­പ്ര­കൃ­തി, പ­ര­ശു­രാ­മ­ക­ഥ മു­ത­ലാ­യ ഏ­റ്റ­വും പ്രാ­ചീ­നൈ­തി­ഹ്യ­ങ്ങൾ എ­ന്നി­വ­യെ ആ­സ്പ­ദി­ച്ചു കേ­ര­ളീ­യ­രെ­യും ആ­ന്ധ്ര­രെ­യും, തെ­ക്കൻ ഒ­റീ­സ­ക്കാ­രെ­യും ഒ­ന്നാ­യി ചേർ­ക്കാ­മെ­ന്നും, ഇ­വ­രു­ടെ പൂർ­വ്വി­കർ അൽ­പ്പൈൻ ന­ര­വം­ശ­ക്കാ­രാ­യ സു­മേ­റി­യൻ­മാ­രോ­ടും, നോർ­ഡി­ക് ന­ര­വം­ശ­ക്കാ­രാ­യ ഇ­റാ­നി­യ­ന്മാ­രോ­ടും വർ­ണ്ണ­സ­ങ്ക­ര­മു­ണ്ടാ­കാ­ത്ത പ്രാ­ചീ­ന ബ­ദു­വിൻ സെ­മൈ­റ്റ് അ­റ­ബി­ക­ളാ­യ മെ­ഡി­റ്റ­റേ­നി­യൻ ന­ര­വം­ശ­ക്കാ­രാ­ണെ­ന്നും, പ്രാ­ചീ­ന ഈ­ജി­പ്തു­കാ­രും ഇ­വ­രു­ടെ സ­ന്താ­ന­ങ്ങ­ളാ­ണെ­ന്നും, ത­ന്നി­മി­ത്തം പ്രാ­ചീ­ന കേ­ര­ളീ­യ­രു­ടെ­യും, പ്രാ­ചീ­ന ആ­ന്ധ്ര­രു­ടെ­യും, ബ­ദൂ­വിൻ സെ­മൈ­റ്റ് അ­റ­ബി­ക­ളു­ടെ­യും, പ്രാ­ചീ­ന ഈ­ജി­പ്തു­കാ­രു­ടെ­യും സം­സ്കാ­ര­ങ്ങൾ­ക്കു ത­മ്മിൽ വ­ള­രെ­യ­ധി­കം അ­ടു­പ്പ­മു­ണ്ടെ­ന്നും പ്ര­സ്തു­ത ലേ­ഖ­ന­പ­ര­മ്പ­ര­യിൽ ഈ ലേഖകൻ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു. ഇ­വ­രു­ടെ ഈ പ്രാ­ചീ­ന­സം­സ്കാ­ര­ത്തിൽ അ­തി­പ­രി­ഷ്കൃ­ത­രാ­യി­രു­ന്ന സു­മേ­റി­യൻ­മാ­രു­ടെ­യും, ആ­ദി­കാ­ല­ങ്ങ­ളിൽ പേർ­ഷ്യൻ ഉൾ­ക്ക­ടൽ­വ­രെ­യു­ള്ള ദേ­ശ­ങ്ങ­ളിൽ പാർ­ത്തി­രു­ന്ന പ്ര­സ്തു­ത നിഷാദ ന­ര­വം­ശ­ക്കാ­രു­ടെ­യും സം­സ്കാ­ര­ഘ­ട­ക­ങ്ങൾ ധാ­രാ­ളം ക­ട­ന്നി­രു­ന്നു­വെ­ങ്കി­ലും, ഇ­വ­യ്ക്കു് അ­തി­ന്റെ സെ­മൈ­റ്റ് പ്ര­കൃ­തി പാടേ ഭേ­ദ­പ്പെ­ടു­ത്തു­വാൻ സാ­ധി­ച്ചി­രു­ന്നി­ല്ല.

images/Oswald_Spengler.jpg
സ്പെം­ഗ്ലർ.

ശേ­ഷി­ച്ച നി­ഷാ­ദേ­ത­ര­വർ­ഗ്ഗ­ക്കാ­രിൽ ശ­രീ­ര­ഘ­ട­ന­യെ സം­ബ­ന്ധി­ച്ചു വ­ട­ക്കു­പ­ടി­ഞ്ഞാ­റൻ ഇ­ന്ത്യ, പ­ഞ്ചാ­ബ്, ഉ­ത്ത­ര­രാ­ജ­പു­ട്ടാ­ണ, പ­ശ്ചി­മ യു. പി. എന്നീ ദേ­ശ­ങ്ങ­ളി­ലെ നി­വാ­സി­ക­ളെ ഒ­രു­ത­രം ന­ര­വം­ശ­ക്കാ­രാ­യും, ബംഗാൾ, ഉത്തര ഒറീസ, ഗു­ജ­റാ­ത്ത് മു­തൽ­ക്കു് മൈസൂർ വ­രെ­യു­ള്ള ദ­ക്ഷി­ണാ­പ­ഥം, ത­മി­ഴ്‌­നാ­ടു് എന്നീ ദേ­ശ­ങ്ങ­ളി­ലെ നി­വാ­സി­ക­ളെ മ­റ്റൊ­രു­ത­രം ന­ര­വം­ശ­മാ­യും വേർ­തി­രി­ക്കാ­മെ­ന്നു് പ്രൊ­ഫ­സർ ബി. സി. ഗുഹൻ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. ഇവരിൽ ആ­ദ്യ­ത്തെ കൂ­ട്ടർ ആ­ര്യ­ന്മാ­രെ­ന്നു മാ­ക്സ്മു­ള്ള­രും ശി­ഷ്യ­രും പേ­രി­ട്ടു­ള്ള നോർ­ഡി­ക് ന­ര­വം­ശ­ക്കാ­രും, ര­ണ്ടാ­മ­ത്തെ കൂ­ട്ടർ സു­മേ­റി­യൻ, സെ­മൈ­റ്റ്, നി­ഷാ­ദർ എന്നീ ന­ര­വം­ശ­ക്കാർ ത­മ്മി­ലു­ണ്ടാ­യ വർ­ണ്ണ­സ­ങ്ക­ര­ത്തിൽ നി­ന്നു ജ­നി­ച്ച­വ­രു­മാ­ണു്. ഈ ഇ­രു­കൂ­ട്ട­രും ഒ­ന്നു­പോ­ലെ, ഒരു സു­മേ­റി­യ­നും, സ­പ്തർ­ഷി എന്ന ബി­രു­ദം വ­ഹി­ച്ചി­രു­ന്ന­വ­നു­മാ­യ ഓസിറിസ്-​ശിവൻ വ­രു­ത്തി­വ­ച്ച ഭേ­ദ­ഗ­തി­കൾ ഉൾ­ക്കൊ­ണ്ടി­രു­ന്ന­തി­നാൽ ആർ­ഷ­സം­സ്കാ­ര­മെ­ന്നു ഭാ­ര­തീ­യർ പേ­രു­കൊ­ടു­ത്തി­ട്ടു­ള്ള സു­മേ­റി­യൻ സം­സ്കാ­ര­ത്തെ ആ­ദി­കാ­ലം മു­തൽ­ക്കു് അ­തേ­പ­ടി സ്വീ­ക­രി­ക്കു­ക­യും ചെ­യ്തി­രു­ന്നു. ഇ­വ­രു­ടെ ഈ സം­സ്കാ­ര­ത്തിൽ സെ­മൈ­റ്റ് സം­സ്കാ­ര­ഘ­ട­ക­ങ്ങ­ളും, നി­ഷാ­ദ­സം­സ്കാ­ര­ഘ­ട­ക­ങ്ങ­ളും ധാ­രാ­ളം ക­ട­ന്നു­കൂ­ടി­യി­രു­ന്നു­വെ­ങ്കി­ലും, ഇ­വ­യ്ക്കു് അ­തി­ന്റെ മൌ­ലി­ക­മാ­യ സു­മേ­റി­യൻ പ്ര­കൃ­തി­യെ ഭേ­ദ­പ്പെ­ടു­ത്തു­വാൻ ക­ഴി­ഞ്ഞി­രു­ന്നി­ല്ല. സു­മേ­റി­യൻ, സെ­മൈ­റ്റ്, നിഷാദ എന്നീ സം­സ്കാ­ര­ങ്ങ­ളു­ടെ ക­ലർ­പ്പു­കൊ­ണ്ടു് ജ­നി­ച്ചി­ട്ടു­ള്ള ഇ­ന്ന­ത്തെ ഭാ­ര­തീ­യ സം­സ്കാ­ര­ത്തി­ന്റെ സെ­മൈ­റ്റ് ഘ­ട­ക­ങ്ങ­ളെ അ­ധി­ക­മാ­യും വി­ശ­ദ­മാ­യും കാ­ണി­ക്കു­ന്ന പ്രാ­ദേ­ശി­ക സം­സ്കാ­ര­മെ­ന്ന­തി­നാൽ കേ­ര­ള­സം­സ്കാ­ര­പ­ഠ­നം ഒ­ഴി­ച്ചു­കൂ­ടു­വാൻ പാ­ടി­ല്ലാ­ത്ത­താ­യി ഭ­വി­ച്ചി­രി­ക്കു­ന്ന­തു്. ഇന്നു ത്രി­വ്യ­ഞ്ജ­ന ധാ­തു­ക്കൾ കൊ­ണ്ടു­നി­റ­ഞ്ഞി­രി­ക്കു­ന്ന സെ­മി­റ്റി­ക് ഭാഷ ഒരു കാ­ല­ത്തു ദ്വി­വ്യ­ജ്ഞ­ന­ധാ­തു­ക്കൾ കൊ­ണ്ടു­നി­റ­ഞ്ഞ ഒ­ന്നാ­യി­രു­ന്നു എ­ന്നും, ഈ ഘ­ട്ട­ത്തിൽ മൂല ദ്രാ­വി­ഡ­ഭാ­ഷ­യും, പ്രാ­ചീ­ന ഈ­ജി­പ്ഷ്യൻ ഭാ­ഷ­യും, അ­ബി­സീ­നി­യൻ ഭാ­ഷ­ക­ളും അതിൽ നി­ന്നു ജ­നി­ച്ചു എ­ന്നും ഈ ലേ­ഖ­ക­നാ­ഭി­പ്രാ­യ­മു­ണ്ടു്. ഭാ­ര­ത­ത്തി­ലെ മ­റ്റെ­ല്ലാ പ്രാ­ദേ­ശി­ക സം­സ്കാ­ര­ങ്ങ­ളെ­യും അ­പേ­ക്ഷി­ച്ചു് കേ­ര­ള­സം­സ്കാ­ര­ത്തി­നു സം­സ്കാ­ര­വീ­ക്ഷ­ണ­കോ­ടി­യെ ആ­സ്പ­ദി­ച്ചു് ഒരു പ്ര­ത്യേ­ക­സ­ത്ത­യും, ഏ­റ്റ­വും അധികം പ്രാ­ധാ­ന്യ­മു­ള്ള­തും ഈ സെ­മൈ­റ്റ് ഘ­ട­ക­പ്രാ­ചു­ര്യം നി­മി­ത്ത­മാ­കു­ന്നു.

images/hut.jpg
ബി. സി. എ­ട്ടാം നൂ­റ്റാ­ണ്ടി­ലെ വി­ല്ല­നോ­വൻ ഘ­ട്ട­ത്തി­ലെ സാ­ധാ­ര­ണ എ­ത്രു­സ്ക്കൻ വീ­ടി­നെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന ഒരു കുടിൽ.

ത­മി­ഴ­രു­ടെ പ്രാ­ദേ­ശി­ക സം­സ്കാ­ര­ത്തി­നാ­ണു്, പ്ര­സ്തു­ത പ്ര­ത്യേ­ക­സ­ത്ത­യും, പ്രാ­ധാ­ന്യ­മു­ള്ള­തെ­ന്നു­ള്ള ഇ­ന്ന­ത്തെ ധാരണ ശ­രി­യ­ല്ല. ബം­ഗാ­ളി­ക­ളു­ടെ പ്രാ­ദേ­ശി­ക സം­സ്കാ­ര­ത്തിൽ മ­റ്റെ­ല്ലാ പ്രാ­ദേ­ശി­ക­സം­സ്കാ­ര­ങ്ങ­ളെ­യും­കാൾ അധികം നി­ഷാ­ദ­സം­സ്കാ­ര­ഘ­ട­ക­ങ്ങൾ പൊ­ന്തി­നിൽ­ക്കു­ന്ന­തു­പോ­ലെ, തമിഴ് സം­സ്കാ­ര­ത്തിൽ കേ­ര­ള­സം­സ്കാ­ര­മൊ­ഴി­ച്ചു­ള്ള മ­റ്റെ­ല്ലാ പ്രാ­ദേ­ശി­ക സം­സ്കാ­ര­ങ്ങ­ളെ­യും­കാൾ അധികം സെ­മൈ­റ്റു സം­സ്കാ­ര­ഘ­ട­ക­ങ്ങൾ പൊ­ന്തി­നിൽ­ക്കു­ന്നു­ണ്ടെ­ന്നു­ള്ള­തു വാ­സ്ത­വം തന്നെ.

images/Flinders_Petrie.jpg
പെ­ട്രി.

എ­ന്നാൽ കേ­ര­ള­സം­സ്കാ­ര­ത്തി­ലു­ള്ളി­ട­ത്തോ­ളം മൗ­ലി­ക­ങ്ങ­ളാ­യ സെ­മൈ­റ്റ് ഘ­ട­ക­ങ്ങൾ തമിഴ് സം­സ്കാ­ര­ത്തിൽ കാ­ണാ­വു­ന്ന­ത­ല്ല. മാർ­ഗ്ഗ­ത്തിൽ ചെ­ലു­ത്തു­ന്ന ശ്ര­ദ്ധ­യേ­ക്കാൾ അധികം ശ്ര­ദ്ധ ഉ­ദ്ദേ­ശ്യ­ത്തിൽ ചെ­ലു­ത്തു­ന്ന മൗ­ലി­ക­മാ­യ സെ­മൈ­റ്റ് സ്വ­ഭാ­വ­ഘ­ട­കം കേ­ര­ളീ­യ­രു­ടെ പ്ര­കൃ­തി­യി­ലും, ഇതിനു നേ­രെ­മ­റി­ച്ചു­ള്ള സു­മേ­റിൻ സ്വ­ഭാ­വ­ഘ­ട­കം ത­മി­ഴ­രു­ടെ പ്ര­കൃ­തി­യി­ലും കാ­ണു­ന്ന­തു് ഇതിനു ഒരു മ­കു­ടോ­ദാ­ഹ­ര­ണ­മാ­ണു്. ആ­ന്ധ്ര സം­സ്കാ­രം ഇന്നു സു­മേ­റി­യൻ സം­സ്കാ­ര­ഘ­ട­ക­ങ്ങ­ളെ മാ­ത്ര­മേ പൊ­ന്തി­ച്ചു കാ­ണി­ക്കു­ന്നു­ള്ളു. ത­ന്നി­മി­ത്ത­മാ­ണു് അതിനു തന്റെ സോ­ദ­രി­യാ­യ കേ­ര­ള­സം­സ്കാ­ര­ത്തി­നു­ള്ള പ്ര­ത്യേ­ക­സ­ത്ത ഇന്നു ന­ഷ്ട­പ്പെ­ട്ടി­രി­ക്കു­ന്ന­തും.

images/Ruined-fort-dessert.jpg
ബ­ഹാ­വൽ­പ്പു­രി­ന്റെ ച­രി­ത്രം.

സല്ല എന്ന പ്ര­സി­ദ്ധ പ്രാ­ചീ­ന റോ­മാ­വീ­ര­ന്റെ കാ­ല­ത്തു­ള്ള എ­ത്രു­സ്ക്കൻ വർ­ഗ്ഗ­ക്കാർ സൃ­ഷ്ടി മു­തൽ­ക്കു് അ­ന്നു­വ­രെ എ­ട്ടു­യു­ഗ­ങ്ങൾ ക­ഴി­ഞ്ഞി­രു­ന്നു എന്നു വി­ശ്വ­സി­ച്ചി­രു­ന്നു എ­ന്നു് പ്ലൂ­ട്ടാർ­ക്ക് സ­ല്ല­യു­ടെ ജീ­വ­ച­രി­ത്ര­ത്തിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. റോ­മ­ക്കാ­രു­ടെ അ­യൽ­പ­ക്ക­ക്കാ­രാ­യ എ­ത്രു­സ്ക്കൻ­മാർ ആ­ദി­യിൽ ലി­ഡി­യ­ക്കാ­രാ­യി­രു­ന്നു എ­ന്നു് ഹെ­റെ­ഡോ­ട്ട­സ് പ്ര­സ്താ­വി­ച്ചി­ട്ടു­ള്ള­തി­നാ­ലും ആ­ദി­ലി­ഡി­യ പു­ന്തി­ലെ ആദിമ ജം­ബു­ദ്വീ­പ്, അഥവാ ആ­ദി­ഭാ­ര­തം ആ­ണെ­ന്നു് ഈ ലേഖകൻ മാ­തൃ­ഭൂ­മി­യിൽ സ്ഥാ­പി­ച്ചി­ട്ടു­ള്ള­തി­നാ­ലും, എ­ത്രു­സ്ക്ക­ന്മാ­രു­ടെ എ­ട്ടു­യു­ഗ­ങ്ങൾ പു­ന്തിൽ പ്ര­ച­രി­ച്ചി­രു­ന്ന ബ്ര­ഹ്മ­ക­ല്പ­ഗ­ണ­ന­ത്തി­ലെ എ­ട്ടു­ക­ല്പ­ങ്ങ­ളാ­ണെ­ന്നു വി­ശ്വ­സി­ക്കാം. സല്ല ജീ­വി­ച്ചി­രു­ന്ന­തു് ബി. സി. ഒ­ന്നാം ശ­ത­ക­ത്തി­ലാ­ക­യാൽ അതിനു ഉ­ദ്ദേ­ശം 83 ക­ല്പ­ങ്ങൾ­ക്കു മു­മ്പു പു­ന്താ­യ അ­റേ­ബ്യ­യിൽ പ­രി­ഷ്കാ­രം ഉ­ദി­ച്ചു എ­ന്നു് അ­നു­മാ­നി­ക്കാം. സു­മേ­റി­യൻ സം­സ്കാ­രം ബി. സി. 6246-ൽ കി­ഴ­ക്കേ അ­റേ­ബ്യ­യി­ലു­ണ്ടാ­യ പ്ര­ള­യം മു­തൽ­ക്കു മാ­ത്ര­മേ ജ­നി­ച്ചി­രു­ന്നു­ള്ളു.

images/Matthew_Arnold.jpg
മാ­ത്യു അർ­നോൾ­ഡ്.

സു­മേ­റി­യൻ­മാ­രു­ടെ പ്രാ­ബ­ല്യ­ത്തി­നു മു­മ്പ് ഉ­ദ്ദേ­ശം രണ്ടു ക­ല്പ­ങ്ങ­ളോ­ളം നി­ല­നി­ന്ന ഒരു സി­തി­യൻ പ്രാ­ബ­ല്യ­കാ­ലം ഏ­ഷ്യ­യിൽ ഉ­ണ്ടാ­യി­രു­ന്നു എ­ന്നു­ള്ള പ്രാ­ചീ­നൈ­തി­ഹ്യ­ത്തെ­യാ­ണു് നി­ന­സി­നു (സു­മേ­റി­യ­നാ­യ ശിവ-​ഓസിറിസിനു) മു­മ്പു പ­തി­ന­ഞ്ചു ശ­താ­ബ്ദ­ങ്ങ­ളോ­ളം നി­ല­നി­ന്ന ഒരു സി­തി­യൻ പ്രാ­ബ­ല്യം ഏ­ഷ്യ­യിൽ ഉ­ണ്ടാ­യി­രു­ന്നു എ­ന്നു­ള്ള ജ­സ്തിൻ എന്നു പ്രാ­ചീ­ന ഭാ­ര­തീ­യ­രും, അ­ശ്ഗു­ഷാ­യ് എന്നു അ­സ്സീ­റി­യ­ന്മാ രും, അ­ശ്കെ­നാ­സ് എന്നു ഹെ­ബ്രാ­യ­രും പേ­രി­ട്ടി­രു­ന്നു എ­ന്നും, സി­ന്തി­യർ എന്നു പേ­രു­ണ്ടാ­യി­രു­ന്ന ഇ­വ­രു­ടെ ച­രി­ത്രാ­തീ­കാ­ല­ത്തെ കു­ടി­യേ­റി­പ്പാർ­പ്പു നി­മി­ത്ത­മാ­ണു് സി­ന്ദി­നു് അ­തി­ന്റെ പേരു ല­ഭി­ച്ച­തെ­ന്നും മാ­തൃ­ഭൂ­മി­യി­ലെ പ്ര­സ്തു­ത ലേ­ഖ­ന­പ­ര­മ്പ­ര­യിൽ ഈ ലേഖകൻ സ്ഥാ­പി­ക്കു­ന്ന­താ­ണു്. ഇ­വ­രു­ടെ ലേ­ലെ­ഗെ­സ് എന്ന പേരു ലേ­ലി­ഹാ­നം (പാ­മ്പു) എ­ന്ന­തി­ന്റെ ഒരു ഗ്രീ­ക്കു­രൂ­പം മാ­ത്ര­മാ­ണെ­ന്നും, ഇ­വ­രു­ടെ അ­ശ്ഗു­ഷാ­യ് എന്ന അ­സ്സീ­റി­യൻ നാ­മ­ത്തിൽ അഹി (പാ­മ്പു) എ­ന്ന­തി­ന്റെ അസ് (അശി) എന്ന രൂപം അ­ട­ക്കി­യി­രി­ക്കു­ന്നു എ­ന്നും ഗ­രു­ഡ­നും സർ­പ്പ­ങ്ങ­ളു­മാ­യു­ള്ള പോ­രി­നെ പ­റ്റി­യു­ള്ള പൌ­രാ­ണി­ക­ക­ഥ­കൾ പ­ക്ഷി­വർ­ഗ്ഗ­ക്കാ­രാ­യ സു­മേ­റി­യൻ­മാ­രും സർ­പ്പ­വർ­ഗ്ഗ­ക്കാ­രാ­യ സെ­മൈ­റ്റു­ക­ളും ത­മ്മി­ലു­ണ്ടാ­യ യു­ദ്ധ­ങ്ങ­ളെ­യാ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തെ­ന്നും മാ­ത്ര­മേ ഇവിടെ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­ള്ളു. ആദി കേ­ര­ള­മാ­യ അ­റേ­ബ്യ­യി­ലെ കടാർ ഉ­പ­ദ്വീ­പി­നെ വാ­സ­യോ­ഗ്യ­മാ­ക്കി അവിടെ സു­മേ­റി­യ­ന്മാ­രാ­യ ന­മ്പൂ­തി­രി­ക­ളിൽ ഒരു ഭാ­ഗ­ക്കാ­രെ സു­മേ­റി­യൻ രാ­ജാ­വാ­യ ആ­ദി­പ­ര­ശു­രാ­മൻ പാർ­പ്പി­ച്ച­പ്പോൾ, അ­വർ­ക്കു് ശ­ല്യ­മു­ണ്ടാ­ക്കി­യ­താ­യി ഐ­തി­ഹ്യം പ­റ­യു­ന്ന നാ­ഗൻ­മാർ കേ­ര­ളീ­യ പൂർ­വ്വി­ക­രാ­യ പ്ര­സ്തു­ത സി­തി­യ­ന്മാർ, അഥവാ, സെ­മൈ­റ്റു­ക­ളാ­ണു്. ച­രി­ത്ര­കാ­ല­ത്തെ സി­തി­യൻ­മാർ സെ­മൈ­റ്റു­ക­ളും സു­മേ­റി­യൻ­മാ­രും ത­മ്മി­ലു­ണ്ടാ­യ വർ­ണ്ണ­സ­ങ്ക­ര­ത്തിൽ നി­ന്നു ജ­നി­ച്ച­വ­രാ­ണെ­ന്നും, ആ­ദി­സി­തി­യ­ന്മാർ ഉ­പ­യോ­ഗി­ച്ചി­രു­ന്ന സെ­മൈ­റ്റ് ഭാ­ഷ­യ്ക്കു­പ­ക­രം ഒരു ഇ­റാ­നി­യൻ ഭാ­ഷ­യാ­ണു് ഉ­പ­യോ­ഗി­ച്ചി­രു­ന്ന­തെ­ന്നും ഇവിടെ ഓർ­ക്കേ­ണ്ട­താ­ണു്. ഇ­പ്ര­കാ­രം ബി. സി. 8246 മു­തൽ­ക്കു സു­മേ­റി­യൻ സം­സ്കാ­ര­ത്തി­ന്റെ ആ­രം­ഭ­കാ­ല­മാ­യ ബി. സി. 6246 വരെ പ­ശ്ചി­മേ­ഷ്യ­യിൽ നി­ല­നി­ന്നി­രു­ന്ന സം­സ്കാ­രം കേ­ര­ളീ­യ­രു­ടെ പൂർ­വ്വി­ക­രാ­യ സെ­മൈ­റ്റു­ക­ളു­ടെ സം­സ്കാ­ര­മാ­ണെ­ന്നു സി­ദ്ധി­ക്കു­ന്നു. ത­ന്നി­മി­ത്തം കേ­ര­ളീ­യ­പ­രി­ഷ്കാ­ര­ത്തി­ന്റെ ഏ­റ്റ­ക്കാ­ല­വും ഇ­റ­ക്ക­ക്കാ­ല­വും ക­ണ­ക്കു­കൂ­ട്ടി­തു­ട­ങ്ങേ­ണ്ട­തു് അ­തി­ന്റെ ഉ­ത്ഭ­വ­കാ­ല­മാ­യ ബി. സി. 8246 മു­തൽ­ക്കാ­ണെ­ന്നു സ്പ­ഷ്ട­മാ­കു­ന്നു­ണ്ട­ല്ലോ.

images/swastika.jpg
ബി. സി. 700–650 ൽ ഇ­റ്റ­ലി­യി­ലെ ബോൾ­സെ­ന­യിൽ നി­ന്നു­ള്ള സ്വ­സ്തി­ക ചി­ഹ്ന­ങ്ങ­ളു­ള്ള എ­ത്രു­സ്ക്കൻ പെൻ­ഡ­ന്റ്, ലൂ­വ്രെ.

മു­ക­ളിൽ പ്ര­സ്താ­വി­ച്ച പെ­ട്രി­യു­ടെ 1330 കൊ­ല്ല­ക്ക­ണ­ക്കു നാം ഇ­പ്പോൾ ക­ണ്ടു­പി­ടി­ച്ച കേ­ര­ള­പ­രി­ഷ്കാ­ര­ത്തി­ന്റെ ഉ­ത്ഭ­വ­കാ­ല­ത്തോ­ടു ചേർ­ത്തു ഉ­ത്ഭ­വം മു­തൽ­ക്കു­ള്ള കേ­ര­ള­പ­രി­ഷ്കാ­ര­ത്തി­ന്റെ ഏ­റ്റ­ക്കാ­ല­ങ്ങ­ളും ഇ­റ­ക്ക­ക്കാ­ല­ങ്ങ­ളും എ­ളു­പ്പം ക­ണ്ടു­പി­ടി­ക്കാ­വു­ന്ന­താ­ണു്. ഇവയെ ചുവടെ ചേർ­ത്തു­കൊ­ള്ളു­ന്നു: (1) ബി. സി. 8246–6916 ഏറ്റം; (2) ബി. സി. 6916–5586 ഇ­റ­ക്കം; (3) ബി. സി. 5586–4256 ഏറ്റം; (4) ബിസി. 4256–2926 ഇ­റ­ക്കം; (5) ബി. സി. 2926–1 596, ഏറ്റം; (6) ബി. സി. 1596–266 ഇ­റ­ക്കം; (7) ബി. സി. 266–എ. ഡി. 1064 ഏറ്റം; (8) എ. ഡി. 1064–എ. ഡി. 2394 ഇ­റ­ക്കം. ഈ കാ­ല­പ­ട്ടി­ക­യിൽ നി­ന്നു ബി. സി. 2926–1 596 എന്ന കാലം കേ­ര­ള­പ­രി­ഷ്കാ­ര­ത്തി­ന്റെ ഒരു ഏ­റ്റ­കാ­ല­മാ­ണെ­ന്നു കാ­ണാ­മ­ല്ലോ. ഇ­ക്കാ­ല­ത്തു കേ­ര­ളീ­യ­പൂർ­വ്വി­കർ പ­ശ്ചി­മ­ബ­ലൂ­ചി­സ്ഥാ­നി­ലെ ഗു­ദ്രി­ന­ദി­തീ­ര­ത്തി­നു സമീപം സർ ഓ­റെൽ­സ്റ്റൈ­യിൽ ക­ണ്ടു­പി­ടി­ച്ചി­ട്ടു­ള്ള ഷാ­ഹി­തും­ബ് എന്ന താ­മ്ര­ശി­ലാ­യു­ഗ പ­രി­ഷ്കാ­ര­കേ­ന്ദ്ര­ത്തി­നും ചു­റ്റും പാർ­ത്തി­രു­ന്നു എ­ന്നും, ത­ന്നി­മി­ത്തം ഇന്നു ക­ണ്ടു­പി­ടി­ച്ചി­ട്ടു­ള്ള ച­രി­ത്രാ­തീ­കാ­ല­ത്തെ സൈ­ന്ധ­വ­പ­രി­ഷ്കാ­ര­ത്തിൽ ഇവരും ഭാ­ഗ­ഭാ­ക്കു­ക­ളാ­യി­രു­ന്നു എ­ന്നും, ഇവിടെ നി­ന്നു ബി. സി. 1596 മു­തൽ­ക്കു ബി. സി. 266 വരെ നി­ല­നി­ന്ന ഇ­റ­ക്ക­കാ­ല­ത്താ­ണു് ഇവർ ഇ­ന്ന­ത്തെ ഭാ­ര­ത­ത്തി­ലേ­ക്കു പോ­ന്ന­തെ­ന്നും മാ­തൃ­ഭൂ­മി­യി­ലെ പ്ര­സ്തു­ത ലേ­ഖ­ന­പ­ര­മ്പ­ര­യിൽ ഈ ലേഖകൻ സ്ഥാ­പി­ക്കു­ന്ന­താ­ണു്.

images/Sadeq_Mohammad_Khan.jpg
സദീഖ് മു­ഹ­മ്മ­ദ് ഖാൻ V.

ഇ­ങ്ങ­നെ ഇ­ന്ന­ത്തെ ഭാ­ര­ത­ത്തിൽ സ്ഥി­ര­താ­മ­സം ഉ­റ­ച്ച­തി­നു­ശേ­ഷം വന്ന ഏ­റ്റ­ക്കാ­ല­മാ­യ ബി. സി. 266–എ. ഡി. 1064 എ­ന്ന­തി­ലാ­ണു് യ­ഥാർ­ത്ഥ­മാ­യ ആ­ധു­നി­ക കേ­ര­ളീ­യ പ­രി­ഷ്കാ­രം ജ­നി­ച്ച­തെ­ന്നു മ­ന­സ്സി­ലാ­ക്കാ­മ­ല്ലോ. കേ­ര­ള­ത്തി­ലെ പെ­രു­മാ­ക്ക­ന്മാ­രു­ടെ വാ­ഴ്ച­കാ­ലം ബി. സി. 113-ൽ തു­ട­ങ്ങി ഉ­ദ്ദേ­ശം എ. ഡി. 1046-ൽ അ­വ­സാ­നി­ച്ചു എന്നു മാ­തൃ­ഭൂ­മി­യിൽ ഈ ലേഖകൻ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു. അ­തി­നാൽ പെ­രു­മാൾ­വാ­ഴ്ച­ക്കാ­ലം ആ­ധു­നി­ക­കേ­ര­ളീ­യ പ­രി­ഷ്കാ­ര­ത്തി­ന്റെ ഏ­റ്റ­ക്കാ­ല­മാ­ണെ­ന്നു പ­റ­യാ­വു­ന്ന­താ­ണു്. എ. ഡി. 1049-ൽ സാ­മൂ­തി­രി പോ­ല­നോ­ടു പി­ടി­ച്ച­ട­ക്കി­യ­തോ­ടു­കൂ­ടി സാ­മൂ­തി­രി­മാ­രു­ടെ പ്രാ­ബ­ല്യ­കാ­ല­മാ­രം­ഭി­ച്ചു. ഇ­തോ­ടു­കൂ­ടി ആ­ധു­നി­ക പ­രി­ഷ്കാ­ര­ത്തി­ന്റെ ഇ­റ­ക്കം തു­ട­ങ്ങു­ക­യും ചെ­യ്തു. നാം ജീ­വി­ച്ചി­രി­ക്കു­ന്ന ഇ­ന്നു് എ. ഡി. 1064-ൽ തു­ട­ങ്ങി­യ ഇ­റ­ക്ക­ക്കാ­ല­മാ­ണെ­ന്നും, ഇതു് അ­വ­സാ­നി­ക്കു­ന്ന­തി­നു് ഇനി നാ­ന്നൂ­റ്റി­യ­മ്പ­തു കൊ­ല്ലം കൂടി ക­ഴി­യ­ണ­മെ­ന്നും മു­ക­ളിൽ ചേർ­ത്തി­ട്ടു­ള്ള കാ­ല­പ­ട്ടി­ക കാ­ണി­ക്കു­ന്നു­ണ്ട­ല്ലോ. ആ­ധു­നി­ക കേ­ര­ള­സം­സ്കാ­ര­ത്തി­ന്റെ പു­ഷ്പ­കാ­ലം പെ­രു­മാൾ­വാ­ഴ്ച കാ­ല­മാ­ക­യാൽ, കേ­ര­ള­സം­സ്കാ­രം മ­ന­സ്സി­ലാ­ക്കു­വാൻ ആ­ഗ്ര­ഹി­ക്കു­ന്ന­വർ, പെ­രു­മാൾ­വാ­ഴ്ച­ക്കാ­ല­ത്തെ കേ­ര­ള­സം­സ്കാ­ര­ത്തി­ലാ­ണു് ശ്ര­ദ്ധ­പ­തി­പ്പി­ക്കേ­ണ്ട­തു്.

images/Darawar_Fort.jpg
ദാ­രാ­വർ കോ­ട്ട­യ്ക്ക് മു­ന്നിൽ ഒരു യാ­ത്രാ­സം­ഘം.

സെ­മി­റ്റി­ക്ക് സം­സ്കാ­ര­ത്തി­ന്റെ പൂർ­വ്വ­ദേ­ശ­ശാ­ഖ­യാ­യി പ­രി­ഗ­ണി­ക്കാ­വു­ന്ന കേ­ര­ള­സം­സ്കാ­ര­ത്തി­ന്റെ പ്ര­സ്തു­ത ഏ­റ്റ­ക്കാ­ല­ങ്ങ­ളു­ടെ­യും ഇ­റ­ക്ക­ക്കാ­ല­ങ്ങ­ളു­ടെ­യും ച­രി­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു ന­മു­ക്കു­ള്ള അ­റി­വു് വളരെ കു­റ­വാ­ണെ­ങ്കി­ലും, സെ­മി­റ്റി­ക്ക് സം­സ്കാ­ര­ത്തി­ന്റെ പ­ശ്ചി­മ­ശാ­ഖ­യാ­യ ബാ­ബി­ലോ­ണി­യൻ, പ്രാ­ചീ­ന ഈ­ജി­പ്ഷ്യൻ, അറബി എന്നീ സം­സ്കാ­ര­ങ്ങ­ളു­ടെ ച­രി­ത്ര­ങ്ങ­ളെ­ക്കു­റി­ച്ചു് ഒ­രു­വി­ധം സ­മ്പൂർ­ണ്ണ­മാ­യ വി­വ­ര­ങ്ങൾ ന­മു­ക്കു ല­ഭി­ച്ചി­ട്ടു­ണ്ടു്. ഈ പ­ശ്ചി­മ­ശാ­ഖ­ക­ളു­ടെ ഏ­റ്റ­ക്കാ­ല­ങ്ങ­ളും ഇ­റ­ക്ക­ക്കാ­ല­ങ്ങ­ളും യ­ഥാ­ക്ര­മം പൂർ­വ്വ­ശാ­ഖ­യു­ടെ ഏ­റ്റ­ക്കാ­ല­ങ്ങ­ളോ­ടും ഇ­റ­ക്ക­ക്കാ­ല­ങ്ങ­ളോ­ടും യോ­ജി­ച്ചു­വ­രു­ന്ന­തു് പൂർ­വ്വ­ശാ­ഖ­യു­ടെ ഏ­റ്റ­ങ്ങൾ­ക്കും ഇ­റ­ക്ക­ങ്ങൾ­ക്കും മു­ക­ളിൽ ന­ല്കി­യി­ട്ടു­ള്ള കാ­ല­ങ്ങൾ സൂ­ക്ഷ്മ­മാ­ണെ­ന്നു കാ­ണി­ക്കു­ന്നു. ഇതിനു ചില ഉ­ദാ­ഹ­ര­ണ­ങ്ങൾ പറയാം: ബാ­ബി­ലോ­ണി­യ­യി­ലെ സെ­മി­റ്റി­ക്ക് സം­സ്കാ­ര­ത്തി­ന്റെ മാ­തൃ­കാ­പ്ര­തി­നി­ധി­കൾ അ­ഗാ­സി­ലെ സാർഗൻ സ്ഥാ­പി­ച്ച രാ­ജ­വം­ശ­ത്തി­ന്റെ വാ­ഴ്ച­കാ­ല­ത്തും, ബാ­ബി­ലോ­ണി­യ­യി­ലെ ഹ­മു­റാ­ബി യുടെ രാ­ജ­വം­ശ­ത്തി­ന്റെ വാ­ഴ്ച­കാ­ല­ത്തു­മു­ള്ള സം­സ്കാ­ര­ങ്ങ­ളാ­ണു്.

images/Vladimir_Nabokov.jpg
വ്ളാ­ഡി­മിർ ന­ബോ­ക്കോ­വ്.

ഇവ ര­ണ്ടും മു­ക­ളി­ല­ത്തെ കാ­ല­പ­ട്ടി­ക­യി­ലെ ഏ­റ്റ­ക്കാ­ല­മാ­യ ബി. സി. 2926–1 596 എ­ന്ന­തി­ലാ­ണു് നി­ല­നിൽ­ക്കു­ന്ന­തു്. ഈ കാ­ല­ഘ­ട്ട­ത്തി­ന­ക­ത്തു­ത­ന്നെ­യാ­ണു് പ്രാ­ചീ­ന ഈ­ജി­പ്ഷ്യൻ പ­രി­ഷ്കാ­ര­ത്തി­ന്റെ പു­ഷ്പ­കാ­ല­മാ­യ ഒ­ന്നു­മു­തൽ­ക്കു പ­തി­മൂ­ന്നു വ­രെ­യു­ള്ള രാ­ജ­വം­ശ­ങ്ങ­ളു­ടെ വാ­ഴ്ച­ക്കാ­ല­വും വ­രു­ന്ന­തും. ബി. സി. 266 എ. ഡി. 1064 എന്ന ഏ­റ്റ­ക്കാ­ലം അറബി പ­രി­ഷ്കാ­ര­ത്തി­ന്റെ ഏ­റ്റ­ക്കാ­ല­വു­മാ­യി­രു­ന്നു. സു­മേ­റി­യൻ സം­സ്കാ­ര­ഘ­ട­ക­ങ്ങൾ പൊ­ന്തി­ച്ചു നി­ല്ക്കു­ന്ന ഭാ­ര­തീ­യ സം­സ്കാ­ര­ത്തി­ന്റെ­യും, സെ­മി­റ്റി­ക് സം­സ്കാ­ര­ഘ­ട­ക­ങ്ങൾ പൊ­ന്തി­ച്ചു­നിൽ­ക്കു­ന്ന കേ­ര­ളീ­യ­സം­സ്കാ­ര­ത്തി­ന്റെ­യും ഏ­റ്റ­കാ­ല­ങ്ങ­ളും ഇ­റ­ക്ക­കാ­ല­ങ്ങ­ളും ഒ­ന്ന­ല്ലെ­ന്നും ഇവിടെ ചൂ­ണ്ടി­ക്കാ­ണി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. സു­മേ­റി­യൻ ഘ­ട­ക­ങ്ങൾ അ­ധി­ക­മു­ള്ള ഭാ­ര­തീ­യ സം­സ്കാ­ര­ത്തി­ന്റെ ഏ­റ്റ­ക്കാ­ല­ങ്ങ­ളും ഇ­റ­ക്ക­ക്കാ­ല­ങ്ങ­ളും ക­ണ്ടു­പി­ടി­ക്കേ­ണ്ട­തു സു­മേ­റി­യൻ പ­രി­ഷ്കാ­ര­ത്തി­ന്റെ ഉ­ത്ഭ­വ­കാ­ല­ത്തെ ആ­സ്പ­ദി­ച്ചു­വേ­ണം. ഈ ഉ­ത്ഭ­വ­കാ­ലം ബി. സി. 6246 ആ­ണെ­ന്നു മു­ക­ളിൽ പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ട­ല്ലോ. ഇതിൽ തു­ട­ങ്ങി 1330 കൊ­ല്ലം ഏ­റ്റ­ത്തി­നും, 1330 കൊ­ല്ലം ഇ­റ­ക്ക­ത്തി­നും നൽ­കേ­ണ്ട­താ­ണു്. ഇ­ങ്ങ­നെ ചെ­യ്യു­ന്ന­താ­യാൽ ഭാ­ര­തീ­യ (സു­മേ­റി­യൻ) സം­സ്കാ­ര­ത്തി­ന്റെ ഏ­റ്റ­ക്കാ­ല­ങ്ങ­ളും ഇ­റ­ക്ക­ക്കാ­ല­ങ്ങ­ളും ചുവടെ ചേർ­ത്തി­രി­ക്കു­ന്ന പ്ര­കാ­ര­മാ­യി­രി­ക്കും:

images/Interior_of_Central_Library_Bahawalpur.jpg
സെൻ­ട്രൽ ലൈ­ബ്ര­റി ഇ­ന്റീ­രി­യർ സെൻ­ട്രൽ ലൈ­ബ്ര­റി ബ­ഹാ­വൽ­പ്പുർ.

1. ബി. സി 6246–4916, ഏറ്റം 2. ബി. സി. 4916–3586, ഇ­റ­ക്കം. 3, ബി. സി. 3586–2256, ഏറ്റം. 4. ബി. സി. 2256–926, ഇ­റ­ക്കം 5. ബി. സി. 926–എ. ഡി. 404, ഏറ്റം, 6. എ. ഡി. 404–എ. ഡി. 1734, ഇ­റ­ക്കം 7. എ. ഡി. 1734–എ. ഡി 3064, ഏറ്റം ഇതിൽ നി­ന്നു നാം ജീ­വി­ച്ചി­രി­ക്കു­ന്ന ഇ­ന്ന­ത്തെ­കാ­ലം ഭാ­ര­തീ­യ സം­സ്കാ­ര­ത്തി­ന്റെ ഏ­റ്റ­ക്കാ­ല­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാ­മ­ല്ലോ. നേ­രെ­മ­റി­ച്ചു്, ഇ­ന്ന­ത്തെ­കാ­ലം കേ­ര­ളീ­യ­സം­സ്കാ­ര­ത്തി­ന്റെ ഇ­റ­ക്ക­കാ­ല­വു­മാ­ണു്.

images/Quaid-e-azam_with_Nawab_Sadiq_Abbas.jpg
ബ­ഹാ­വൽ­പ്പു­രി­ലെ ന­വാ­ബി­നൊ­പ്പം ക്വയ്ദ്-​ഇ-ആസാം.

ഒരു ജ­ന­ത­യു­ടെ സം­സ്കാ­ര­ത്തി­ന്റെ രൂപം അ­തി­ന്റെ ന­ര­വം­ശീ­യ­മാ­യ സ്വ­ഭാ­വ­ഘ­ട­ക­ങ്ങ­ളെ­യും, ആ ജ­ന­ത­യു­മാ­യി അധികം സ­മ്പർ­ക്ക­മു­ണ്ടാ­കു­ന്ന അ­ന്യ­ജ­ന­ത­ക­ളു­ടെ സ്വ­ഭാ­വ­ഘ­ട­ക­ങ്ങ­ളെ­യും, ആ ജ­ന­ത­യു­ടെ ഭൂ­മി­ശാ­സ്ത്ര­പ­ര­മാ­യും മ­റ്റു­മു­ള്ള പ­രി­തഃ­സ്ഥി­തി­ക­ളെ­യും ആ­ശ്ര­യി­ച്ചി­രി­ക്കു­ന്ന­താ­ണു്. കേ­ര­ളീ­യ സം­സ്കാ­ര­ത്തി­ന്റെ ന­ര­വം­ശ­ഘ­ട­ക­ങ്ങ­ളെ ഗ്ര­ഹി­ക്കു­ന്ന­തി­നു് അവർ ഒരു ശാ­ഖ­മാ­ത്ര­മാ­യി­ട്ടു­ള്ള സെ­മൈ­റ്റു­ക­ളു­ടെ ന­ര­വം­ശീ­യ സ്വ­ഭാ­വ­ഘ­ട­ക­ങ്ങ­ളെ വി­വ­രി­ച്ചു കേം­ബ്രി­ഡ്ജ് എൻ­ഷ്യ­ന്റ് ഹി­സ്റ്റ­റി ഒ­ന്നാം വാ­ല്യ­ത്തിൽ ഒരു വി­ദ­ഗ്ദ്ധൻ എ­ഴു­തി­യി­ട്ടു­ള്ള അ­ദ്ധ്യാ­യ­ത്തിൽ നി­ന്നു ചില ഭാ­ഗ­ങ്ങൾ പ­രി­ഭാ­ഷ­പ്പെ­ടു­ത്തി ചുവടെ ചേർ­ത്തു­കൊ­ള്ളു­ന്നു:

images/Darbar_Mahal_Mosque_by_Moiz.jpg
ദർബാർ മഹൽ പള്ളി.

“വ­ട­ക്കു് അ­ര­മേ­യൻ­മാർ (സു­റി­യാ­നി­കൾ മു­ത­ലാ­യ­വർ) എ­ന്നും, കി­ഴ­ക്കു ബാ­ബി­ലോ­ണി­യൻ­മാർ എ­ന്നും, അ­സ്സാ­രി­യൻ­മാർ എ­ന്നും, തെ­ക്കു് അ­റ­ബി­ക­ളെ­ന്നും, പ­ടി­ഞ്ഞാ­റു ഫി­നീ­ഷ്യർ, ഹെ­ബ്രാ­യർ, മൊ­വാ­ബൈ­റ്റു­കൾ മു­ത­ലാ­യ­വ­യെ­ന്നും പേ­രു­ക­ളു­ള്ള­വ­രെ­യാ­ണു് സാ­ധാ­ര­ണ­യാ­യി സെ­മൈ­റ്റു­ക­ളെ­ന്നു വി­ളി­ച്ചു­വ­രു­ന്ന­തു്. സെ­മി­റ്റി­ക് ഭാഷകൾ എ­ല്ലാ­കാ­ല­ങ്ങ­ളി­ലും (ആ­ഫ്രി­ക്ക­യി­ലൊ­ഴി­ച്ചു്) അ­വ­യു­ടെ പ്ര­ത്യേ­ക­വി­ശേ­ഷ­ത­ക­ളെ­വ­ച്ചു പു­ലർ­ത്തി­ക്കൊ­ണ്ടു പോ­ന്നി­രു­ന്നു; ഈ മർ­ക്ക­ട­മു­ഷ്ടി മ­രു­ഭൂ­നി­വാ­സി­ക­ളാ­യ ജ­ന­ത­ക­ളിൽ പ്ര­ത്യേ­ക­മാ­യി കാ­ണാ­വു­ന്ന ഒരു വി­ശേ­ഷ­ത്വ ഭാ­വ­മാ­ണു്. പ്ര­സ്തു­ത സം­ഗ­തി­കൾ, സെ­മൈ­റ്റു­ക­ളു­ടെ ജ­ന്മ­ഭൂ­മി അ­റേ­ബ്യ­യാ­ണെ­ന്നും, അറബി (ബ­ദു­വിൻ അറബി) മ­നോ­ഗ­തി സെ­മി­റ്റി­ക്ക് ചി­ന്താ­ഗ­തി­യെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്നു എ­ന്നു­മു­ള്ള വാ­ദ­ത്തെ ജ­നി­പ്പി­ച്ചി­ട്ടു­ണ്ടു്. ഈ വാ­ദ­ത്തെ സെ­മി­റ്റി­ക് ച­രി­ത്ര­ത്തി­ന്റെ­യും സം­സ്കാ­ര­ത്തി­ന്റെ­യും വ­ളർ­ച്ച­യെ മ­ന­സ്സി­ലാ­ക്കാ­നു­ള്ള സൂ­ത്ര­മാ­യി ഉ­പ­യോ­ഗ­പ്പെ­ടു­ത്തി വ­രു­ന്ന­തു നി­മി­ത്തം, ഇതു ന­മ്മു­ടെ ശ്ര­ദ്ധ­യിൽ പ­തി­യേ­ണ്ട­താ­ണു്. ഇൻഡോ-​യൂറോപ്യൻ ന­ര­വം­ശ­ത്തി­ന്റെ പ­ര­പ്പു­പോ­ലെ­യു­ള്ള­തു് ഒന്നു സെ­മൈ­റ്റു­ക­ളെ സം­ബ­ന്ധി­ച്ചു് ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്നു­ള്ള­തു് വാ­സ്ത­വം തന്നെ. ഈ പ­ര­പ്പി­ന്റെ പ­ര­മ­കോ­ടി­ക്കു് ഒരു ഉ­ദാ­ഹ­ര­ണം മാ­ത്ര­മാ­ണു് ഇ­സ്ലാ­മി­ന്റെ പ­ര­പ്പ്. ഫി­നീ­ഷ്യർ, മെ­ഡി­റ്റ­റേ­നി­യൻ, അ­റ്റ്ലാ­ന്റി­ക് എന്നീ ക­ട­ലു­ക­ളു­ടെ തീ­ര­ങ്ങ­ളി­ലു­ള്ള ത­ങ്ങ­ളു­ടെ കോ­ള­ണി­ക­ളോ­ടു ക­ച്ച­വ­ടം ന­ട­ത്തി­വ­ന്നി­രു­ന്ന­തി­ന്റെ പ്രാ­ധാ­ന്യം അ­മേ­യ­മ­ത്രേ… വ­ലി­യ­വ­ണി­ക്കു­ക­ളും, ആ­ഫ്രി­ക്ക­യും ഇ­ന്ത്യ­യു­മാ­യി ബ­ന്ധ­ങ്ങ­ളു­ണ്ടാ­യി­രു­ന്ന­വ­രു­മാ­യ തെ­ക്കൻ അ­റ­ബി­ക­ളെ­ക്കു­റി­ച്ചു ന­മു­ക്കു് അധികം അ­റി­വി­ല്ല… സു­റി­യാ­നി­കൾ ചീ­ന­വ­രെ കി­ഴ­ക്കോ­ട്ടു സ­ഞ്ച­രി­ച്ചി­രു­ന്നു… ത­ന്നി­മി­ത്തം സെ­മൈ­റ്റ് ലോകം ഇ­ടു­ങ്ങി­യ ഒ­ന്നാ­യി­രു­ന്നി­ല്ല. മി­ക്ക­വാ­റും സാർ­വ്വ­ദേ­ശീ­യ­ങ്ങ­ളാ­യ കാ­ല­ഘ­ട്ട­ങ്ങൾ അ­വ­രു­ടെ ച­രി­ത്ര­ത്തിൽ അ­ട­ങ്ങി­യി­രു­ന്നു. സെ­മൈ­റ്റു­ക­ളും, അവരെ ആ­ക്ര­മി­ച്ച സു­മേ­റി­യ­ന്മാ­രും ത­മ്മിൽ മ­ത­പ­ര­വും, സാ­ഹി­ത്യ­പ­ര­വും മ­റ്റു­മാ­യ സം­സ്കാ­ര­ഘ­ട­ക­ങ്ങൾ കൈ­മാ­റു­ക­യു­ണ്ടാ­യി. ബാ­ഗ്ദാ­ദി­ലെ അ­ബ്ബ­സൈ­സ് ഖ­ലീ­ഫ­ക­ളു­ടെ വാ­ഴ്ച­ക്കാ­ല­ത്തു സെ­മൈ­റ്റു­കൾ­ക്കു പാ­ര­സി­ക­രോ­ടു­ണ്ടാ­യ ക­ട­പ്പാ­ടു് പ്ര­ത്യേ­കം ദൃ­ശ്യ­മാ­ണു്; ഇതു് അ­ക്ക­മ­നി­ഡ് പാ­ര­സി­ക­രാ­ജ­വം­ശ­ത്തി­ന്റെ വാ­ഴ്ച­ക്കാ­ല­ത്തും അതിനു മു­മ്പും കൂടി കാണാം. മം­ഗോ­ളി­യ­ന്മാർ, തുർ­ക്കി­കൾ, പാ­ര­സി­കർ, എ­ന്നി­വർ സെ­മൈ­റ്റു­കാ­രെ­ക്കാൾ അധികം സെ­മൈ­റ്റു­ക­ളാ­യി ഭ­വി­ച്ചി­രു­ന്നു. ഹേ­ത്യർ, ക­ഷൈ­റ്റു­കൾ, മി­ത­ന്നി­യർ, ഫി­ലി­സ്തൈ­ന്മാർ മ­റ്റു­ള്ള­വ­രെ­പ്പ­റ്റി പ­റ­യു­ന്നി­ല്ല എ­ന്നി­വർ മുഖേന സെ­മി­റ്റി­ക് ലോകം വി­ദേ­ശി­ക­ളു­ടെ സ്വാ­ധീ­ന­ശ­ക്തി കൊ­ണ്ടു നി­റ­ഞ്ഞി­രു­ന്നു.”

images/music.jpg
കരോ വർ­ഗ്ഗ­ക്കാർ ഉ­പ­യോ­ഗി­ച്ചി­രു­ന്ന സംഗീത ഉ­പ­ക­ര­ണ­ങ്ങ­ളും മ­റ്റു് വ­സ്തു­ക്ക­ളും.

“ശു­ദ്ധ­വും, ആ­രോ­ഗ്യ­ക­ര­വു­മാ­യ മ­ണ­ലാ­ര­ണ്യ­വാ­യു മാ­ന­സി­ക ശ­ക്തി­ക­ളെ പോ­ഷി­പ്പി­ക്കു­ക­യും ആ­രോ­ഗ്യം, ശക്തി എ­ന്നി­വ­യു­ടെ തീ­ക്ഷ്ണ­ബോ­ധം ജ­നി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന­താ­ണു്. അതു വീ­ര്യ­വും, ഉ­ത്സാ­ഹ­വും, ആ­ക്ര­മ­ണ­ശീ­ല­വും അ­ങ്കു­രി­പ്പി­ക്കും. ആ­ക്ര­മ­ണ­ത്തിൽ ധീ­ര­രും ഭ­യ­ങ്ക­ര­രും മ­ര­ണ­ത്തെ തൃ­ണ­വൽ­ഗ­ണി­ക്കു­ന്ന­വ­രു­മാ­യ സെ­മൈ­റ്റു­കൾ ഗെ­റി­ല്ലാ­യു­ദ്ധ­ത്തി­ലാ­ണു്, നീ­ണ്ടു­നി­ല്ക്കു­ന്ന ആ­ക്ര­മ­ണ­ങ്ങ­ളി­ല­ല്ല, സാ­മർ­ത്ഥ്യം പ്ര­ക­ടി­പ്പി­ച്ചി­രി­ക്കു­ന്ന­തു്. അവർ എ­ളു­പ്പ­ത്തിൽ ഉ­ത്സാ­ഹ­ശൂ­ന്യ­രാ­യി ഭ­വി­ച്ചി­രു­ന്നു. തങ്ങൾ പി­ടി­ച്ച­ട­ക്കി­യ അ­സ്സീ­റി­യാ­യി­ലും, കാർ­ത്തേ­ജി­ലു­മ­ല്ലാ­തെ അവർ സം­ഘ­ട­നാ­സാ­മർ­ഥ്യം പ്ര­ദർ­ശി­പ്പി­ച്ചി­ട്ടി­ല്ല. മാർ­ഗ്ഗ­ത്തിൽ ചെ­ലു­ത്തി­യി­രു­ന്ന ശ്ര­ദ്ധ­യേ­ക്കാൾ അധികം ശ്ര­ദ്ധ അവർ ഉ­ദ്ദേ­ശ്യ­ത്തിൽ ചെ­ലു­ത്തി­യി­രു­ന്ന­തി­നാൽ, അ­വർ­ക്കു പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു വേണ്ട ഒരു പി­ന്ന­ണി­കേ­ന്ദ്ര­മോ, ഗ­താ­ഗ­ത­മാർ­ഗ്ഗ­ങ്ങ­ളോ ഉ­ണ്ടാ­യി­രു­ന്നി­ല്ല; വി­ജ­യ­ത്തി­നു­ള്ള കു­റു­ക്കു­വ­ഴി­ക­ളെ­യ­ത്രേ അവർ ആ­ശ്ര­യി­ച്ചി­രു­ന്ന­തും. എ­ന്നാ­ലും, പ­രാ­ജ­യ­വും ക­ഷ്ട­പ്പാ­ടും ക്ഷ­മാ­പൂർ­വ്വം നേ­രി­ടു­വാ­നും, പ­ഴ­ഞ്ചൊ­ല്ലാ­യി ഭ­വി­ച്ചി­ട്ടു­ള്ള ഒരു നാ­ല്പ­തു വർഷം പ്ര­തി­കാ­ര­ത്തി­നു കാ­ത്തി­രി­ക്കു­വാ­നും അ­വർ­ക്കു സാ­ധി­ച്ചി­രു­ന്നു. പ്ര­സാ­ദാ­ത്മ­ക­ത്വ­ത്തി­ന്റെ­യും ആ­ത്മ­വി­ശ്വാ­സ­ത്തി­ന്റെ­യും പ­ര­മ­കോ­ടി­ക­ളിൽ നി­ന്നും അവർ വേഗം വി­ഷാ­ദാ­ത്മ­ക­ത്വ­ത്തി­ന്റെ­യും നൈ­രാ­ശ്യ­ത്തി­ന്റെ­യും പ­ര­കോ­ടി­ക­ളി­ലേ­ക്കു ക­ട­ക്കു­ക­യും ചെ­യ്തി­രു­ന്നു. അവർ ഉ­പ­രി­പ്ല­വ­ബു­ദ്ധി­ക­ളും, അ­ഹം­ഭാ­വി­ക­ളും, പ്ര­ദു­മ­നഃ­സ്ഥി­തി­ക്കാ­രും അ­വ­മാ­ന­ബോ­ധ­ത്തി­നു് എ­ളു­പ്പം വ­ശം­വ­ദ­രാ­കു­ന്ന­വ­രു­മാ­ണെ­ന്നു പ­റ­യാ­റു­ണ്ടു്.

images/Xuanzang.jpg
സു­വാൻ­സാ­ങ്ങി­ന്റെ പെ­യി­ന്റിം­ഗ്.

യോ­ദ്ധാ­ക്കൾ­ക്കു സ­ഹ­ജ­മാ­യ കു­ല­ഭ­ക്തി, ആ­ത്മ­ത്യാ­ഗം, ബ­ല­വാ­ന്മാ­രാ­യ ശ­ത്രു­ക്ക­ളെ തൃ­ണ­വൽ­ഗ­ണി­ക്കു­ന്ന ശീലം, ത­ങ്ങ­ളു­ടെ കു­ല­ത്തിൽ­പ്പെ­ട്ട ദുർ­ബ­ല­രെ സം­ര­ക്ഷി­ക്കു­ന്ന സ്വ­ഭാ­വം എന്നീ വീ­ര­ഗു­ണ­ങ്ങൾ അവരിൽ കാണാം. പക്ഷേ, അ­വ­രു­ടെ അ­ന്ത­രീ­ക്ഷം ഇ­ടു­ങ്ങി­യ ഒ­ന്നു­മാ­ത്ര­മാ­ണു്. അ­വ­രു­ടെ വർ­ഗ്ഗീ­യ­മോ വം­ശീ­യ­മോ ആയ അ­ഭി­മാ­നം അ­വ­രു­ടെ പൌ­ര­ഭ­ക്തി­യേ­യും ജ­യി­ച്ചി­രു­ന്നു; ഇതു സ­ഞ്ചാ­രി­വർ­ഗ്ഗ­ക്കാർ സ്ഥി­ര­വാ­സം തു­ട­ങ്ങു­മ്പോൾ, ഒരു വി­യോ­ജ­ക ഘ­ട­ക­മാ­യി ഭ­വി­ക്കു­ക­യും ചെ­യ്യും. അ­വ­രു­ടെ ഇ­ട­യ്ക്കു വ്യ­ക്തി­പ­ര­മോ, വർ­ഗ്ഗീ­യ­മോ ആയ താ­ല്പ­ര്യ­ങ്ങൾ­ക്കു സർ­വ്വ­പ്രാ­ധാ­ന്യം സി­ദ്ധി­ച്ചി­രു­ന്നു; ഏ­റ്റ­വും ധീ­ര­മാ­യ കൃ­ത്യ­ങ്ങൾ പ­ല­പ്പോ­ഴും ഒ­റ്റ­യാ­നോ സാ­മു­ദാ­യി­ക പ്രാ­ധാ­ന്യ­ശു­ന്യ­മാ­യോ നി­ല­കൊ­ള്ളു­ക­യും ചെ­യ്തി­രു­ന്നു. വ്യ­ക്തി­കൾ വ്യ­ക്തി­പ­ര­ങ്ങ­ളാ­യ പ്രേ­ര­ണ­കൾ­ക്കു് എ­ളു­പ്പം വ­ശ­പ്പെ­ട്ടു­പോ­യി­രു­ന്നു. വി­കാ­ര­മാ­ണു് സ­ക­ല­ത്തി­ന്റെ­യും പ്രേ­ര­ക­ശ­ക്തി. ഒരു സെ­മൈ­റ്റി­ന്റെ ഭാ­വ­ന­യെ എ­ളു­പ്പം ഇ­ള­ക്കി­വി­ടാം; പക്ഷേ, അ­യാ­ളു­ടെ ബു­ദ്ധി­ശ­ക്തി­ക്കു മുർ­ച്ച­കൂ­ട്ടു­വാൻ എ­ളു­പ്പം സാ­ധി­ക്കു­ക­യി­ല്ല. അ­വ­രു­ടെ പ്ര­വൃ­ത്തി­യു­ടെ പ്രേ­ര­ക­ശ­ക്തി വ്യ­ക്തി­പ­ര­ങ്ങ­ളാ­യ വി­കാ­ര­ങ്ങ­ളാ­ണു്, പ്രാ­യോ­ഗി­ക­ബു­ദ്ധി­യോ, മുൻ­കൂ­ട്ടി നി­ശ്ച­യി­ച്ച പ്ലാ­നോ, സ­ന്മാർ­ഗ്ഗ­ബോ­ധ­മോ അല്ല. വ്യ­ക്തി­പ­ര­മാ­യ ഒരു അ­വ­കാ­ശം അവർ വ­ക­വ­ച്ചു­കൊ­ടു­ക്കാ­റു­ണ്ടു്. വ്യ­ക്തി­പ­ര­മാ­യ ശ­ക്തി­യേ­യും ശേ­ഷി­യേ­യും അ­വ­യു­ടെ ധാർ­മ്മി­ക­നി­ല­യേ­യും ഫ­ല­ങ്ങ­ളേ­യും പ­രി­ഗ­ണി­ക്കാ­തെ അവർ ബ­ഹു­മാ­നി­ച്ചു­വ­ന്നി­രു­ന്നു. നാ­ഥ­ത്വം, ശക്തി, അ­ധി­കാ­രം എ­ന്നി­വ­യോ­ടു് അ­വർ­ക്കു വ­ലു­താ­യ കൌ­തു­കം തോ­ന്നി­യി­രു­ന്നു. ഇ­വി­ടേ­യും അ­വ­യു­ടെ ധാർ­മ്മി­ക­വ­ശ­ങ്ങ­ളെ അവർ അ­പ്ര­ധാ­ന­മാ­ക്കു­ക­യാ­ണു് ചെ­യ്തി­രു­ന്ന­തും.”

images/Museo_Gregoriano.jpg
ദി മാർസ് ഓഫ് ടോഡി, എ­ത്രു­സ്ക്കൻ വെ­ങ്ക­ല ശി­ല്പം, സി. 400 ബി. സി.

“പ്രാ­ചീ­ന സെ­മി­റ്റി­ക് ഭാഷകൾ സ­ര­ള­ങ്ങ­ളും, വ­ള­ച്ചു­കെ­ട്ടി­ല്ലാ­ത്ത­വ­യും, അ­വ്യ­വ­ഹി­ത­ങ്ങ­ളും, ഇൻഡോ-​യുറോപ്യൻ ഭാ­ഷ­കൾ­ക്കു സു­ന­മ്യ­ത നൽ­കു­ന്ന­വ­യും വാ­ക്യ­ങ്ങ­ളെ സം­യോ­ജി­പ്പി­ക്കു­ന്ന­വ­യു­മാ­യി­രു­ന്നു. വാ­ച­ക­ത്തി­ലെ പദമുറ സ­ര­ള­വും, വാ­ച­ക­ങ്ങൾ അ­ഗം­ഗ­വാ­ക്യ­ങ്ങൾ കു­റ­ഞ്ഞ­വ­യു­മാ­യി­രു­ന്നു. അ­റ­ബി­യും, അ­ര­മെ­യി­ക്ക് ഭാ­ഷ­ക­ളും ഇ­വ­യേ­ക്കാൾ അധികം സ്വ­ത­ന്ത്ര­മാ­യി­രു­ന്നു എ­ന്നും ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ള്ള­ട്ടെ. സെ­മി­റ്റി­ക്ക് ആ­ശ­യ­ങ്ങൾ പ­രി­മി­ത­ങ്ങ­ളും അ­പ­രി­ഷ്കൃ­ത­ങ്ങ­ളു­മാ­യി­രു­ന്നി­രി­ക്കാ­മെ­ങ്കി­ലും, ഇ­തിൽ­നി­ന്നു് വി­ചാ­രി­ക്കാ­വു­ന്ന­തി­ലും അധികം വി­പു­ല­മാ­യ തോതിൽ സെ­മി­റ്റി­ക് ഭാ­ഷ­കൾ­ക്കു് ഒരു പ­ദ­സ­മൂ­ഹം ഉ­ണ്ടാ­യി­രു­ന്നു. സാ­മാ­ന്യാ­ശ­യ­ങ്ങ­ളെ ദ്യോ­തി­പ്പി­ക്കു­ന്ന പ­ദ­ങ്ങൾ കു­റ­ഞ്ഞ­തും, പ്ര­ത്യേ­ക ആ­ശ­യ­ങ്ങ­ളെ­യും ഐ­ന്ദ്രി­യ­ആ­ശ­യ­ങ്ങ­ളെ­യും പ്ര­കാ­ശി­പ്പി­ക്കു­ന്ന പ­ദ­ങ്ങൾ വളരെ അ­ധി­ക­മു­ള്ള­തു­മാ­യ ഒരു ഭാ­ഷ­യാ­ണു് ഹെ­ബ്രാ­യ­ഭാ­ഷ; ഓരോ ആ­ശ­യ­ത്തി­ലും അ­തി­ന്റെ ശ­ബ്ദാർ­ത്ഥം മാ­ത്ര­മേ അ­ട­ങ്ങി­യി­രു­ന്നു­ള്ളു എ­ന്നു് ഇ­തിൽ­നി­ന്നു് സി­ദ്ധാ­ന്തി­ക്കു­ന്നി­ല്ലെ­ന്നും ചൂ­ണ്ടി­ക്കാ­ണി­ച്ചു­കൊ­ള്ള­ട്ടെ. അ­തി­ന്റെ വ­ള­ച്ചു­കെ­ട്ടി­ല്ലാ­യ്മ­യും, പ്ര­ത്യേ­ക ആ­ശ­യ­ങ്ങ­ളെ ദ്യോ­തി­പ്പി­ക്കു­ന്ന പ­ദ­ങ്ങ­ളു­ടെ ബാ­ഹു­ല്യ­വു­മാ­ണു് (ബൈ­ബി­ളി­ലെ) പ­ഴ­യ­നി­യ­മ­ത്തി­നു് ഇ­ന്ദ്രി­യ­ങ്ങ­ളേ­യും വി­കാ­ര­ങ്ങ­ളേ­യും സ്പർ­ശി­ച്ചി­ള­ക്കു­വാ­നു­ള്ള ശക്തി നൽ­കി­യി­രി­ക്കു­ന്ന­തും. ഹെ­ബ്രാ­യ­ഭാ­ഷ­യു­ടെ മ­റ്റൊ­രു പ്ര­ത്യേ­ക­ത ഒരു വ്യ­ക്തി ഒരു വീ­ക്ഷ­ണ­കോ­ടി­യിൽ അ­നാ­യാ­സേ­ന ചാ­ടു­ന്ന­താ­കു­ന്നു… പി­ന്നെ­യും, ആ­സ­ന്ന­മോ, ഭാ­വി­യിൽ സം­ഭ­വി­ക്കു­വാൻ പോ­കു­ന്ന­തോ ആയ സം­ഭ­വ­ങ്ങ­ളെ ആ ഭാ­ഷ­യിൽ യ­ഥാർ­ത്ഥ­മാ­യ വർ­ത്ത­മാ­ന­കാ­ല­സം­ഭ­വ­ങ്ങ­ളാ­യി വർ­ണ്ണി­ക്കു­വാൻ സാ­ധി­ക്കും. അതിൽ കാ­ര­ണ­ങ്ങ­ളെ കാ­ര്യ­ങ്ങ­ളോ­ടു് കൂ­ട്ടി­ച്ചേർ­ക്കു­വാ­നും, ഒ­രി­ക്കൽ (ഏതോ ഒരു ഭൂ­ത­കാ­ല­ത്തെ­വീ­ക്ഷ­ണ­കോ­ടി­ക്കു്) ഒരു ഭാ­വി­കാ­ല­സം­ഭ­വ­മാ­യി­രു­ന്ന­തി­നെ ഇ­പ്പോ­ഴും സം­ഭ­വി­ക്കാ­ത്ത ഒ­ന്നാ­യി പ­രി­ഗ­ണി­ക്കു­വാ­നും സാ­ധി­ക്കു­ന്ന­തു­മാ­ണു്. ഹെ­ബ്രാ­യ ഭാ­ഷാ­വ്യാ­ക­ര­ണ­ത്തി­ലെ കാ­ല­ങ്ങൾ ന­മ്മു­ടെ വീ­ക്ഷ­ണ­കോ­ടി­യ­നു­സ­രി­ച്ചു­ള്ള കാ­ല­ത്തെ­യ­ല്ല, പി­ന്നെ­യോ, വ­ളർ­ച്ച­യു­ടെ ദ­ശ­ക­ങ്ങ­ളെ­യാ­ണു് പ്രാ­യേ­ണ പ്ര­കാ­ശി­പ്പി­ക്കു­ന്ന­തു്. സ­ജീ­വ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളും, ഭാഷ ഉ­പ­യോ­ഗി­ക്കു­ന്ന­വ­ന്റെ തീ­രു­മാ­ന­ങ്ങ­ളും ത­മ്മി­ലു­ള്ള സം­ഘ­ട്ട­ന­ങ്ങ­ളോ, യോ­ജി­പ്പു­ക­ളോ ആണു് ആ ഭാ­ഷ­യിൽ പൊ­ന്തി­ച്ചു­നി­ല്ക്കു­ന്ന­തും. ഇൻഡോ-​യൂറോപ്യൻ ഭാ­ഷ­ക­ളി­ലെ ഭൂതം, വർ­ത്ത­മാ­നം, ഭാവി എന്നീ മൂ­ന്നു പ്ര­ത്യേ­ക കാ­ല­ഘ­ട്ട­ങ്ങൾ അ­തി­ലി­ല്ല… ”

images/Tel_arad_all.jpg
ടെൽ ആറാഡ്, ബിസി 4000 മുതൽ ജ­ന­വാ­സ­മു­ണ്ടാ­യി­രു­ന്ന­തു്.

“ദൈ­വ­ത്തെ­പ്പ­റ്റി­യു­ള്ള ഭയം സെ­മൈ­റ്റു­കൾ­ക്കു വി­ജ്ഞാ­ന­ത്തി­ന്റെ പ്രാ­രം­ഭ­മോ, അ­തി­ന്റെ മു­ഴു­വൻ ഭാഗമോ ആ­യി­ത്തീർ­ന്നി­രു­ന്നു. വൈ­ദി­ക­രു­ടെ നി­യ­ന്ത്ര­ണ­ത്തിൻ­കീ­ഴി­ലു­ള്ള ദേ­വാ­ല­യ­ങ്ങൾ­ക്കും മ­ത­സ്ഥാ­പ­ന­ങ്ങൾ­ക്കും ചു­റ്റു­മാ­യും, ഇവയിൽ നി­ന്നും വി­ദ്യ­വ­ളർ­ന്നു­വ­ന്നി­രു­ന്നു… പ്രാ­ചീ­ന­ദേ­വാ­ല­യ­ങ്ങൾ പാ­ണ്ടി­ക­ശാ­ല­ക­ളും, ബാ­ങ്കു­ക­ളും, ക­ച്ച­വ­ട­സ്ഥാ­പ­ന­ങ്ങ­ളും കൂ­ടി­യാ­യി­രു­ന്ന­തി­നാൽ, അ­വ­യ്ക്കു വ­ള­രെ­യ­ധി­കം സ്വാ­ധീ­ന­ശ­ക്തി ല­ഭി­ച്ചി­രു­ന്നു… വാ­ണി­ജ്യം മ­ത­ത്തോ­ടു ബ­ന്ധ­പ്പെ­ട്ടി­രു­ന്ന­തു­കൂ­ടാ­തെ, ഈ ബന്ധം നി­മി­ത്തം അതിനു മ­ത­ത്തിൽ അ­തി­ന്റെ സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്തു­വാൻ കൂടി സാ­ധി­ച്ചി­രു­ന്നു. വാ­ണി­ജ്യ­പ­ര­മാ­യി വി­ദേ­ശി­ക­ളു­മാ­യു­ണ്ടാ­യ­സ­മ്പർ­ക്കം മ­ത­ത്തെ പ­ര­ത്തു­ക­യും, അതിൽ ഒ­രു­ത­രം സാർ­വ്വ­ദേ­ശീ­യ­ത്വം ജ­നി­പ്പി­ക്കു­ന്ന­തി­നു് ഉ­പ­ക­രി­ക്കു­ക­യും ചെ­യ്തി­രു­ന്നു.”

images/Israel_Tel_Beer_Sheva.jpg
താൽ അൽ-​സ്ബാ, ബി. സി. ഇ. 1100 മുതൽ ജ­ന­വാ­സ­മു­ണ്ടാ­യി­രു­ന്ന­തു്.

മു­ക­ളിൽ ഉ­ദ്ധ­രി­ച്ച ഭാ­ഗ­ത്തിൽ വി­സ്ത­രി­ച്ചു വി­വ­രി­ച്ചി­ട്ടു­ള്ള സെ­മൈ­റ്റ് സ്വ­ഭാ­വ­ഘ­ട­ക­ങ്ങ­ളോ­ടു സം­ഗീ­ത­നൃ­ത്ത­ക­ല­ക­ളിൽ ബ­ദു­വിൻ അ­റ­ബി­കൾ­ക്കു­ള്ള ജ­ന്മ­വാ­സ­ന­യും ഭ്ര­മ­വും കൂടി ചേർ­ക്കു­ന്ന­താ­യാൽ, ആ­ധു­നി­ക­കേ­ര­ള­സം­സ്കാ­ര­ത്തി­ന്റെ പു­ഷ്പ­കാ­ല­മാ­യ പെ­രു­മാൾ­വാ­ഴ്ച­ക്കാ­ല­ത്തെ സം­സ്കാ­ര­ത്തെ ജ­നി­പ്പി­ച്ച ന­ര­വം­ശീ­യ ഘ­ട­ക­ങ്ങൾ മി­ക്ക­വ­യും ന­മു­ക്കു ല­ഭി­ക്കു­ന്ന­തു­മാ­ണു്. ഇവയിൽ ചി­ല­തി­നെ­ക്കു­റി­ച്ചു സാ­മാ­ന്യ­മാ­യി ചില സം­ഗ­തി­കൾ പ്ര­സ്താ­വി­ക്കു­ന്ന­തി­നു­മാ­ത്ര­മേ ഇവിടെ സ്ഥ­ല­മു­ള്ളു. സെ­മൈ­റ്റു­ക­ളു­ടെ സ­ഞ്ചാ­ര­ശീ­ല­വും, വാ­ണി­ജ്യ­ത­ല്പ­ര­ത­യും പെ­രു­മാൾ­വാ­ഴ്ച­ക്കാ­ല­ത്തെ കേ­ര­ളീ­യർ­ക്കു­മു­ണ്ടാ­യി­രു­ന്നു എ­ന്നു് അ­ന്ന­ത്തെ ഒരു മ­ഹാ­കാ­വ്യ­മാ­യ മ­ണി­മേ­ക­ല­യും കേ­ര­ള­മാ­യ മ­ല­യ­കൂ­ട­ത്തി­ന്റെ വാ­ണി­ജ്യ­ത­ല്പ­ര­ത­യെ­പ്പ­റ്റി­യു­ള്ള ചു­വൻ­ചാ­ങ്ങി ന്റെ പ്ര­സ്താ­വ­ന­യും, സ­യാ­മിൽ ക­ണ്ടു­പി­ടി­ച്ചി­ട്ടു­ള്ള ചില ശാ­സ­ന­ങ്ങ­ളും, സു­മാ­ദ്ര­യി­ലെ ക­രോ­ബ­ട­ക് വർ­ഗ്ഗ­ത്തി­ന്റെ ഒരു ശാ­ഖ­യാ­യ മെർ­ഗ­ശ്യം ബ­രി­ങ്ങി­ന്റെ ഉ­പ­ശാ­ഖ­ക­ളിൽ ചോഴർ, പാ­ണ്ഡ്യർ, പ­ല്ല­വർ എ­ന്നി­വ­രോ­ടൊ­പ്പം മ­ല­യാ­ളി­ക­ളും ഉൾ­പ്പെ­ട്ടി­രു­ന്ന­തും സ്ഥാ­പി­ക്കു­ന്നു­ണ്ടു്. കേ­ര­ളീ­യ­രു­ടെ സ്വ­ന്ത­മാ­യ ആ­ദി­പ­ര­ശു­രാ­മ­നും ഗ­ണ­പ­തി­യും ഒ­ന്നാ­ണെ­ന്നു് ഈ ലേഖകൻ മാ­തൃ­ഭൂ­മി­യിൽ ചു­ണ്ടി­ക്കാ­ണി­ച്ചി­രു­ന്നു. മറ്റു സകല ഹി­ന്ദു­ദേ­വ­ന്മാ­രു­ടെ­യും ക്ഷേ­ത്ര­ങ്ങ­ളെ­ക്കാൾ അധികം ഗ­ണ­പ­തി­ക്ഷേ­ത്ര­ങ്ങൾ ജാ­വ­യി­ലു­ണ്ടാ­യി­രു­ന്നു എ­ന്നു് ആ­ലി­സ്ഗെ­റ്റി ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള­തു് പെ­രു­മാൾ­വാ­ഴ്ച­ക്കാ­ല­ത്തു കേ­ര­ളീ­യർ ജാ­വ­യി­ലും പോയി പാർ­ത്തി­രു­ന്നു എന്നു കാ­ണി­ക്കു­ന്നു­മു­ണ്ടു്.

images/Hammourabi.jpg
ഹ­മു­റാ­ബി (നിൽ­ക്കു­ന്നു), ഷ­മാ­ഷിൽ നി­ന്നു് (അ­ല്ലെ­ങ്കിൽ മർ­ദു­ക്കിൽ നി­ന്നു്) രാ­ജ­കീ­യ ചി­ഹ്നം സ്വീ­ക­രി­ച്ച­താ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു.

താ­മ്ര­ശി­ലാ­യു­ഗാ­ദി­യാ­യ പ്രാ­ചീ­ന­യു­ഗ­ങ്ങ­ളി­ലെ സം­സ്കാ­ര­ങ്ങൾ­ക്കു് ഒരു സാർ­വ്വ­ദേ­ശീ­യ സ്വ­ഭാ­വ­മു­ണ്ടാ­യി­രു­ന്നു എ­ന്നു് ഇ­ന്ന­ത്തെ പു­രാ­ത­ന­വ­സ്ത്വ­ന്വേ­ഷ­ണ­ഖ­ന­ന­ങ്ങൾ വെ­ളി­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. താ­മ്ര­ശി­ലാ­യു­ഗ­ത്തി­ലെ സെ­മൈ­റ്റ്, സു­മേ­റി­യൻ, നിഷാദ എന്നീ സം­സ്കാ­ര­ഘ­ട­ക­ങ്ങൾ ക­ലർ­ന്നു­ണ്ടാ­യ ഉ­ത്ഭ­വ­ത്തിൽ നി­ന്നും, പി­ന്നീ­ടു­ണ്ടാ­യ വി­ദേ­ശീ­യ സ­മ്പർ­ക്ക­ത്തി­ലും വാ­ണി­ജ്യ­ത്തി­ലും നി­ന്നും സെ­മൈ­റ്റു സം­സ്കാ­ര­ത്തി­നു ല­ഭി­ച്ച പ്ര­സ്തു­ത സാർ­വ്വ­ദേ­ശീ­യ സ്വ­ഭാ­വം പെ­രു­മാൾ­വാ­ഴ്ച­ക്കാ­ല­ത്തെ കേ­ര­ള­സം­സ്കാ­ര­ത്തി­നു­മു­ണ്ടാ­യി­രു­ന്നു എ­ന്നു് പ്രാ­ചീ­ന­കേ­ര­ളീ­യ ചി­ത്ര­രീ­തി­ക്കു മാ­തൃ­ക­യെ­ന്നു് ഈ ലേഖകൻ കേ­ര­ള­കൌ­മു­ദി­യു­ടെ ഒരു വി­ശേ­ഷാൽ പ്ര­തി­യിൽ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്ന അജന്ത ഗു­ഹാ­ചി­ത്ര­ങ്ങ­ളും, പ­റ­യി­പെ­റ്റ പ­ന്തി­രു­കാ­ല­ത്തെ­പ്പ­റ്റി­യു­ള്ള കേ­ര­ള­ഐ­തി­ഹ്യ­വും സ്ഥാ­പി­ക്കു­ന്നു­ണ്ടു്. അ­ജ­ന്ത­ഗു­ഹ­ക­ളി­ലെ ഏ­റ്റ­വും പ്രാ­ചീ­ന­മാ­യ ആൻമകൻ (പ­ര­ശു­മ­കൻ) അചലൻ—അ­താ­യ­തു് കേ­ര­ള­ത്തി­ലെ ആ­ദി­പെ­രു­മാ­ക്ക­ന്മാ­രു­ടെ വം­ശ­മാ­യ മൂ­ഷി­ക­വം­ശ­ത്തി­ന്റെ വ­ട­ക്കൻ­ശാ­ഖ­യാ­യ ഗോ­കർ­ണ­രാ­ജാ­ക്ക­ന്മാർ ഭ­രി­ച്ചി­രു­ന്ന പ­ശു­കൊ­ങ്ക­ണം സ്വ­ദേ­ശ­മാ­യി­ട്ടു­ള്ള അചലൻ ആ­ണെ­ന്നും, ത­ന്നി­മി­ത്തം അ­ദ്ദേ­ഹം ഉ­ത്ത­ര­കൊ­ങ്ക­ണ­ദേ­ശ­ത്തു­ള്ള അ­ജ­ന്ത­യിൽ വ­ര­പ്പി­ച്ചി­ട്ടു­ള്ള, ചു­മർ­ചി­ത്ര­ങ്ങ­ളെ സ­പ്ത­കൊ­ങ്ക­ണ­ങ്ങ­ളിൽ ഒ­ന്നാ­യ പ്രാ­ചീ­ന­കേ­ര­ള­ത്തി­ലെ ചി­ത്ര­രീ­തി­ക്കു മാ­തൃ­ക­ക­ളാ­യി പ­രി­ഗ­ണി­ക്കാ­മെ­ന്നും, ച­രി­ത്ര­പ­ര­മാ­യ ഈ കാ­ര­ണ­ത്തി­നു പുറമേ, ഉ­ത്ത­രേ­ന്ത്യ­യിൽ അ­ക്കാ­ല­ത്തു പ­തി­വി­ല്ലാ­ത്ത ബോ­ധി­സ­ത്വ­ചി­ത്രീ­ക­ര­ണം, ഗാ­ന്ധാ­ര­ചി­ത്ര­കാ­ര­ന്മാർ­ക്കു സു­പ­രി­ചി­ത­മാ­യി­രു­ന്ന ഉ­ജ്ജ്വ­ല­ത­യും ശ്യാ­മ­ത­യു­മെ­ന്ന സാ­ങ്കേ­തി­ക­മാർ­ഗ്ഗ­ത്തെ­പ്പ­റ്റി­യു­ള്ള അജന്ത ചി­ത്ര­കാ­ര­ന്മാ­രു­ടെ അജ്ഞത, വ­സ്ത്ര­ധാ­ര­ണ­രീ­തി മു­ത­ലാ­യ സാ­ങ്കേ­തി­ക­കാ­ര­ണ­ങ്ങ­ളും ഈ അ­ഭി­പ്രാ­യ­ത്തെ പി­ന്താ­ങ്ങു­ന്നു­ണ്ടെ­ന്നു­മാ­ണു് കേ­ര­ള­കൗ­മു­ദി ലേ­ഖ­ന­ത്തിൽ ഈ ലേഖകൻ ചൂ­ണ്ടി­ക്കാ­ണി­ച്ചി­രു­ന്ന­തു്.

images/Max_Muller.jpg
മാ­ക്സ്മു­ള്ളർ.

പ്ര­സ്തു­ത അ­ജ­ന്ത­ചി­ത്ര­ങ്ങ­ളിൽ പ്രാ­ചീ­ന­സെ­മൈ­റ്റു­ക­ളു­ടെ അർദ്ധ അ­ബ്സ്ട്രാ­ക്ട് അം­ഗ­ചി­ത്ര­രീ­തി­യും പ്രാ­ചീ­ന പാ­ര­സീ­ക­രു­ടെ തനി അ­ബ്സ്ട്രാ­ക്ട് ഭൂ­ഭാ­ഗ­ചി­ത്ര­രീ­തി­യും ക­ലർ­ന്നി­രി­ക്കു­ന്നു എ­ന്നു് സ്ത്രി­സി­ഗൌ­സ്ക്കി എന്ന പ്ര­സി­ദ്ധ­ക­ലാ­ച­രി­ത്ര­കാ­രൻ ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു­ള്ള­തു് പെ­രു­മാൾ­വാ­ഴ്ച­ക്കാ­ല­ത്തെ കേ­ര­ളീ­യ ചി­ത്ര­ക­ല­യു­ടെ സാർ­വ്വ­ദേ­ശീ­യ­ത്വം സ്ഥാ­പി­ക്കു­ന്നു­ണ്ടു്. സെ­മൈ­റ്റു­ക­ളു­ടെ ര­ജോ­ഗു­ണ­പൂർ­ണ്ണ­മാ­യ ജീ­വി­ത­മോ­ഹ­വും അ­ജ­ന്താ­ചി­ത്ര­ങ്ങൾ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. രാ­ജാ­ക്ക­ന്മാ­രു­ടെ­യും മ­റ്റു­ള്ള­വ­രു­ടെ­യും ക്ഷോ­ഭ­സ­ങ്കു­ല­മാ­യ ജീ­വി­തം മു­ത­ലാ­യ ഐ­ഹി­ക­സു­ഖാ­നു­ഭ­വ­ചി­ത്ര­ങ്ങ­ളും, ബോ­ധി­സ­ത്വ­ന്മാ­രു­ടെ ശാ­ന്ത­മാ­യ പാ­ര­ത്രി­ക­ജീ­വി­തം മു­ത­ലാ­യ പ­ര­ലോ­ക­സു­ഖാ­നു­ഭ­വ ചി­ത്ര­ങ്ങ­ളും വ­ശ­ത്തോ­ടു­വ­ശം വ­ര­ച്ചു്, അവ ത­മ്മിൽ താ­ര­ത­മ്യ­പ്പെ­ടു­ത്തി ഒ­ടു­ക്കം പ­റ­ഞ്ഞ­തി­ന്റെ ശ്രേ­ഷ്ഠ­ത കാ­ണി­ക്കു­ന്ന­താ­ണു് അജന്ത ചി­ത്ര­കാ­ര­ന്മാ­രു­ടെ പ്ര­ഖ്യാ­പി­ത ഉ­ദ്ദേ­ശ്യ­മെ­ങ്കി­ലും, ലൗ­കി­ക­ജീ­വി­ത­സു­ഖ­ത്തെ കാ­ണി­ക്കു­ന്ന ചി­ത്ര­ര­ച­ന­യിൽ അവർ കൂ­ടു­തൽ താ­ല്പ­ര്യം കാ­ണി­ച്ചി­രി­ക്കു­ന്ന­തു് അവർ ര­ജോ­ഗു­ണ­പ്ര­ധാ­ന­രാ­യ സെ­മൈ­റ്റ് ന­ര­വം­ശ­ക്കാ­രു­ടെ സ­ന്ത­തി­ക­ളാ­ണെ­ന്നു പ്ര­സ്പ­ഷ്ട­മാ­ക്കു­ന്നു.

images/Plate_6_fish_god.jpg
നി­മ്രൂ­ഡി­ലെ നി­നുർ­ത്ത ക്ഷേ­ത്ര­ത്തിൽ നി­ന്നു­ള്ള ഒരു അ­പ്ക­ല്ലു രൂ­പ­ത്തി­ന്റെ ബേസ്-​റിലീഫ്.

എ. ഡി. ഏഴാം ശ­താ­ബ്ദ­ത്തിൽ ജ­നി­ച്ച­താ­ണെ­ന്നു മാ­തൃ­ഭൂ­മി­യിൽ ഈ ലേഖകൻ സ്ഥാ­പി­ച്ചി­രു­ന്ന പ­റ­യി­പെ­റ്റ പ­ന്തി­രു­കു­ല ഐ­തി­ഹ്യം പെ­രു­മാൾ വാ­ഴ്ച­ക്കാ­ല­ത്തെ സം­സ്കാ­ര­ത്തി­ന്റെ സാർ­വ്വ­ദേ­ശീ­യ­സ്വ­ഭാ­വ­ത്തി­നു് ഒരു മ­കു­ടോ­ദാ­ഹ­ര­ണ­മാ­ണു്. നാ­നാ­ജാ­തി­മ­ത­സ്ഥ­രാ­യ ഈ പ­ന്ത്ര­ണ്ടു പേ­രിൽ­പ്പെ­ട്ട ഉ­ളി­യ­ന്നൂർ പെ­രു­ന്ത­ച്ചൻ ഏ­ഴാം­ശ­താ­ബ്ദാ­ന്ത്യ­ത്തിൽ പ­ശ്ചി­മ ഏ­ഷ്യ­യിൽ നി­ന്നു സു­റി­യാ­നി ക്രി­സ്ത്യാ­നി­ക­ളെ കേ­ര­ള­ത്തിൽ കൊ­ണ്ടു­വ­ന്നു കു­ടി­പാർ­പ്പി­ച്ച സു­പ്ര­സി­ദ്ധ­നാ­യ ക്നാ­യി­തൊ­മ്മൻ ആ­ണെ­ന്നു ഈ ലേഖകൻ കാ­ഞ്ഞി­ര­പ്പ­ള്ളി­യി­ലെ സ­ഹൃ­ദ­യ്ഗ്ര­ന്ഥ­ശാ­ല­ക്കാ­രു­ടെ പ്ര­സി­ദ്ധീ­ക­ര­ണ­മാ­യ സ­ഹൃ­ദ­യ­യി­ലും മ­റ്റും സ്ഥാ­പി­ച്ചി­രു­ന്നു. ക്രി­സ്ത്യാ­നി­യാ­യ ഇ­ദ്ദേ­ഹം ഒരു പെ­രു­മാ­ളി­ന്റെ മ­ന്ത്രി­യും, പ്രാ­ചീ­ന­കേ­ര­ള­ത്തി­ലെ ക­ലാ­സൌ­ന്ദ­ര്യം ക­ളി­യാ­ടു­ന്ന പല പ്ര­ധാ­ന ഹി­ന്ദു­ക്ഷേ­ത്ര­ങ്ങ­ളു­ടെ­യും, കൂ­ത്ത­മ്പ­ല­ങ്ങ­ളു­ടെ­യും ശി­ല്പി­യാ­ണെ­ന്നു­മു­ള്ള സം­ഗ­തി­ക­ളും പ്ര­സ്തു­ത സാർ­വ്വ­ദേ­ശീ­യ­ത്വ­ത്തെ സ്ഥാ­പി­ക്കു­ന്നു­ണ്ടു്. മ­ണി­മേ­ക­ല­യി­ലെ വ­ഞ്ചി­ന­ഗ­ര­വർ­ണ്ണ­ന­യും, മൂ­ഷി­ക­വം­ശ­കാ­വ്യ­വും കൂടി ഇതിനു സാ­ക്ഷ്യം വ­ഹി­ക്കു­ന്നു­ണ്ടു്. പെ­രു­മാൾ­വാ­ഴ്ച­ക്കാ­ല­ത്തെ സാ­ഹി­ത്യ­ത്തി­ന്റെ റി­യ­ലി­സ്റ്റി­ക് സ്വ­ഭാ­വം കേ­ര­ളീ­യ­നാ­യ സു­കു­മാ­ര­ന്റെ ശ്രീ­കൃ­ഷ്ണ­വി­ലാ­സം കാ­വ്യ­ത്തി­ലെ സ്വ­ഭാ­വോ­ക്ത്യ­ല­ങ്കാ­ര­പൂർ­ണ്ണ­മാ­യ പല ഭാ­ഗ­ങ്ങ­ളും, ത­മി­ഴ്സം­ഘ­കാ­ല­ത്തെ ഒരു ത­നി­കേ­ര­ളീ­യ ചെ­ന്ത­മി­ഴ് ക­വി­യാ­യ അ­മ്മു­വ­നാ­രു­ടെ ഖ­ണ്ഡ­കാ­വ്യ­ങ്ങ­ളും പ്ര­സ്പ­ഷ്ട­മാ­ക്കു­ന്ന­താ­ണു്. പെ­രു­മാൾ­വാ­ഴ്ച­ക്കാ­ല­ത്തെ വീ­രാ­രാ­ധ­ന­യ്ക്കു ചി­ല­പ്പ­തി­കാ­ര­വും, മാ­മാ­ങ്ക­മെ­ന്ന ആ­ഘോ­ഷ­വും സാ­ക്ഷ്യം വ­ഹി­ക്കു­ന്നു­ണ്ടു്. ഈ മാ­മാ­ങ്ക­ത്തി­നു തു­ല്യ­മാ­യ ആചാരം പ­ശ്ചി­മ­സെ­മൈ­റ്റു­ക­ളാ­യ പ്രാ­ചീ­ന ഈ­ജി­പ്തു­കാ­രു­ടെ “സെഡ്” ആ­ഘോ­ഷ­ത്തി­ലും പ്രാ­ചീ­ന­ക്രീ­റ്റു­കാ­രു­ടെ ചില ഉ­ത്സ­വ­ങ്ങ­ളി­ലും കാ­ണാ­വു­ന്ന­താ­ണു് എ­ന്നു് ലേഖകൻ മാ­തൃ­ഭൂ­മി­യിൽ ചൂ­ണ്ടി­ക്കാ­ണി­ക്കു­ക­യും ചെ­യ്തി­രു­ന്നു.

images/Amarna_Akkadian_letter.png
ബി. സി. പ­തി­നാ­ലാം നൂ­റ്റാ­ണ്ട് അ­ക്കാ­ഡി­യ­നി­ലെ ന­യ­ത­ന്ത്ര ക­ത്തു്, ഈ­ജി­പ്തി­ലെ അ­മർ­ന­യിൽ നി­ന്നു് ക­ണ്ടെ­ത്തി­യ­തു്.

പെ­രു­മാൾ­വാ­ഴ്ച­ക്കാ­ല­ത്തെ കേ­ര­ളീ­യ­രു­ടെ സം­ഗീ­ത­നൃ­ത്ത­ക­ല­ക­ളി­ലു­ള്ള വാ­സ­ന­യും ഭ്ര­മ­വും ഒരു കേ­ര­ളീ­യ­നാ­യ ചി­ല­പ്പ­തി­കാ­ര കർ­ത്താ­വു് ഇവയിൽ കാ­ണി­ച്ചി­ട്ടു­ള്ള ഭ്ര­മ­ത്തിൽ നി­ന്നു് ഗ്ര­ഹി­ക്കാ­വു­ന്ന­താ­ണു്. ദ്രാ­വി­ഡ വൃ­ത്ത­ങ്ങ­ളു­ടെ ഗാ­നാ­ത്മ­ക­ത്വ­വും പെ­രു­മാൾ­വാ­ഴ്ച­ക്കാ­ല­ത്തെ കൂ­ടി­യാ­ട്ട­വും പി­ന്നീ­ടു് ജ­നി­ച്ച ആ­ട്ട­ക്ക­ഥ­ക­ളും, തു­ള്ളൽ­ക്ക­ഥ­ക­ളും ഈ ര­ണ്ടു­ക­ല­ക­ളി­ലു­മു­ള്ള കേ­ര­ളീ­യ­രു­ടെ ക്ര­മ­ത്തി­നു സാ­ക്ഷ്യം വ­ഹി­ക്കു­ന്നു­ണ്ടു്. പ്രാ­ചീ­ന കേ­ര­ളീ­യ­രു­ടെ ഇ­ട­യ്ക്കു് ഈ രണ്ടു ക­ല­കൾ­ക്കും വ­ള­രെ­യ­ധി­കം പ്രാ­ധാ­ന്യ­മു­ണ്ടാ­യി­രു­ന്ന­തിൽ നി­ന്നു ചില സ്മ­ര­ണീ­യ­മാ­യ ഫ­ല­ങ്ങൾ ജ­നി­ക്കു­ക­യും ചെ­യ്തു. സം­ഗീ­ത­വും നൃ­ത്ത­വും സ­ക­ലർ­ക്കും അ­നാ­യാ­സേ­ന ആ­സ്വ­ദി­ക്കാ­വു­ന്ന­തി­നാൽ ഇ­വ­യു­ടെ പ്രാ­മു­ഖ്യം­മൂ­ലം അ­ന്ന­ത്തെ കേ­ര­ളീ­യ­ക­ല­യ്ക്കു് ഒരു ജനകീയ സ്വ­ഭാ­വം ല­ഭി­ക്കു­ക­യു­ണ്ടാ­യി; വ­ട­ക്കൻ പാ­ട്ടു­കൾ പെ­രു­മാൾ­വാ­ഴ്ച­കാ­ലം ക­ഴി­ഞ്ഞു ജ­നി­ച്ച­വ­യാ­ണെ­ങ്കി­ലും, അവയും ഈ ജ­ന­കീ­യ­സ്വ­ഭാ­വം ഉൾ­ക്കൊ­ണ്ടി­രു­ന്നു. പി­ന്നെ­യും നൃ­ത്ത­ത്തി­ന്റെ മു­ഖ്യ­ഘ­ട­ക­മാ­യ ആം­ഗ്യം അ­പ­ഗ്ര­ഥ­നം കൊ­ണ്ടു നിറം മാ­റാ­ത്ത­താ­യ ഒരു ജീ­വി­താ­നു­ഭ­വ­ത്തി­ന്റെ പ്ര­ക­ട­ന­മാ­ണെ­ന്നു ഹെ­പ്പൻ­സ്റ്റാൽ സ്ഥാ­പി­ച്ചി­ട്ടു­ണ്ടു്. അ­പ­ഗ്ര­ഥ­നം ചി­ന്ത­യേ­യും, ത­ന്നി­മി­ത്തം ത­ത്വ­ജ്ഞാ­ന­ത്തേ­യും ഉ­ത്ഭ­വി­പ്പി­ക്കും. സെ­മൈ­റ്റു­ക­ളു­ടെ­യും പ്രാ­ചീ­ന കേ­ര­ളീ­യ­രു­ടെ­യും ഇ­ട­യ്ക്കു ചി­ന്താ­ശൂ­ന്യ­ത കാ­ണി­ക്കു­ന്ന ആം­ഗ്യം മു­ഖ്യ­ഘ­ട­ക­മാ­യി­ട്ടു­ള്ള നൃ­ത്ത­ത്തി­നു പ്രാ­മു­ഖ്യം ല­ഭി­ച്ചി­രു­ന്ന­തി­നും, അ­വർ­ക്കു് മ­ഹാ­ന്മാ­രാ­യ ചി­ന്ത­ക­രെ­യോ, ത­ത്വ­ജ്ഞാ­നി­ക­ളെ­യോ ജ­നി­പ്പി­ക്കു­വാൻ സാ­ധി­ക്കാ­തെ വ­ന്ന­തി­നും കാരണം ഒ­ന്നു­ത­ന്നെ­യാ­ണു്. അ­താ­യ­ത്, ചി­ന്താ­വാ­സ­ന­യു­ടെ അഭാവം. പെ­രു­മാൾ വാ­ഴ്ച­ക്കാ­ല­ത്തെ കേ­ര­ളീ­യ­പ­ണ്ഡി­ത­ന്മാ­രു­ടെ ശ്ര­ദ്ധ കർ­മ്മ­കാ­ണ്ഡ­മാ­യ പൂർ­വ്വ­മീ­മാം­സ­യിൽ ക്രേ­ന്ദ്രീ­ക­രി­ച്ചി­രു­ന്ന­തും അ­വ­രു­ടെ ഇ­ട­യ്ക്കു­ള്ള ത­ത്വ­ജ്ഞാ­ന­വാ­സ­ന­ക്കു­റ­വി­നെ­യാ­ണു് കാ­ണി­ക്കു­ന്ന­തു്. ഈ കർ­മ്മ­കാ­ണ്ഡ­വ്യാ­പ്തി ത­ന്നെ­യാ­ണു് സെ­മൈ­റ്റു­ക­ളു­ടെ ഒരു പ­ശ്ചി­മ­ശാ­ഖ­യാ­യ പ്രാ­ചീ­ന ഈ­ജി­പ്തു­കാ­രും ത­ങ്ങ­ളു­ടെ സു­പ്ര­സി­ദ്ധ­ങ്ങ­ളാ­യ പി­ര­മി­ഡു­കൾ കെ­ട്ടു­മ്പോൾ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്ന­തും. പി­ന്നെ­യും, ത­ത്വ­ജ്ഞാ­നം പുതിയ ആ­ദർ­ശ­ങ്ങ­ളേ­യും, പുതിയ പ്രാ­പ്യ­സ്ഥാ­ന­ങ്ങ­ളെ­യും സൃ­ഷ്ടി­ക്കു­ക­യും, ഇവയെ സ­ഫ­ലീ­ക­രി­ക്കു­വാ­നും, ഇവയിൽ എ­ത്തി­ച്ചേ­രു­വാ­നും മ­നു­ഷ്യ­രെ പ്രേ­രി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന­താ­ണു്. ഇ­തി­ന്റെ അഭാവം പ­ഴ­യ­നി­ല­വ­ച്ചു പു­ലർ­ത്തി­ക്കൊ­ണ്ടു­പോ­കു­വാൻ സ­ഹാ­യി­ക്കു­ക മാ­ത്ര­മേ ചെ­യ്യു­ക­യു­ള്ളു. പ്രാ­ചീ­ന­രു­ടെ ഇ­ട­യ്ക്കു പ്ര­ത്യേ­കി­ച്ചു് ബം­ഗാ­ളി­ക­ളു­ടെ ഇ­ട­യ്ക്ക്, ത­ത്വ­ജ്ഞാ­നം സു­ല­ഭ­മാ­യി­രു­ന്ന­തി­നാൽ അവർ ത­ങ്ങ­ളു­ടെ പഴയ സം­സ്കാ­ര­ത്തിൽ പല പ­രി­വർ­ത്ത­ന­ങ്ങ­ളും വ­രു­ത്തി വ­യ്ക്കു­ക­യും ചെ­യ്തി­രു­ന്നു.

images/Sulla.jpg
ബി. സി. 54-ൽ സ­ല്ല­യു­ടെ ചെ­റു­മ­ക­നാ­യ പോം­പി­യ­സ് റൂഫസ് വരച്ച ഡെ­നാ­രി­യ­സി­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ത്രം.

ഒരു ജ­ന­ത­യു­ടെ സം­സ്കാ­ര­ത്തി­നു രൂപം കൊ­ടു­ക്കു­ന്ന അ­തി­ന്റെ ന­ര­വം­ശീ­യ ഘ­ട­ക­ങ്ങ­ളെ­പ്പ­റ്റി മു­ക­ളിൽ പ്ര­സ്താ­വി­ച്ചു­ക­ഴി­ഞ്ഞു. ഇനി അതിനു രൂപം നൽ­കു­ന്ന ശേ­ഷി­ച്ച രണ്ടു പ്രേ­ര­ക­ശ­ക്തി­ക­ളെ­പ്പ­റ്റി ചി­ന്തി­ക്കാം. ഇ­വ­യി­ലൊ­ന്നു് ആ ജ­ന­ത­യു­മാ­യി അധികം സ­മ്പർ­ക്ക­മു­ണ്ടാ­കു­ന്ന അ­ന്യ­ജ­ന­ത­ക­ളു­ടെ ന­ര­വം­ശീ­യ സ്വ­ഭാ­വ­ങ്ങ­ളാ­ണ­ല്ലോ. പെ­രു­മാൾ­വാ­ഴ്ച­ക്കാ­ല­ത്തും കേ­ര­ളീ­യ­രു­മാ­യി അധികം സ­മ്പർ­ക്ക­മു­ണ്ടാ­യി­രു­ന്ന വി­ദേ­ശി­കൾ, കേ­ര­ളീ­യ­രു­ടെ പൂർ­വ്വി­കർ, ക­ല്പാ­ദി­കാ­ല­ങ്ങ­ളിൽ പാർ­ത്തി­രു­ന്ന അ­റേ­ബ്യ­യി­ലെ നി­വാ­സി­ക­ളാ­യ മു­സ്ലി­മീ­ങ്ങൾ, സു­റി­യാ­നി ക്രി­സ്ത്യാ­നി­കൾ, ജൂ­ത­ന്മാർ എ­ന്നി­വ­രാ­ണു്. കേ­ര­ള­ത്തിൽ ക്നാ­യി­തൊ­മ്മൻ കൊ­ണ്ടു­വ­ന്നു കു­ടി­പാർ­പ്പി­ച്ച സു­റി­യാ­നി ക്രി­സ്ത്യാ­നി­കൾ സി­റി­യ­യെ­ന്നു പണ്ടു പേ­രു­ണ്ടാ­യി­രു­ന്ന കി­ഴ­ക്കേ അ­റേ­ബ്യ­യിൽ നി­ന്നു വ­ന്ന­വ­രാ­ണെ­ന്നും, ഇന്നു വി­ചാ­രി­ച്ചു വ­രു­ന്ന­തു­പോ­ലെ അവർ മെ­ഡി­റ്റ­റേ­നി­യൻ ക­ടൽ­തീ­ര­ത്തു­ള്ള സി­റി­യ­യിൽ നി­ന്നു വ­ന്ന­വ­ര­ല്ലെ­ന്നും ഈ ലേഖകൻ മാ­തൃ­ഭൂ­മി­യിൽ സ്ഥാ­പി­ച്ചി­രു­ന്നു. കേ­ര­ള­ത്തി­ലെ ജു­ത­ന്മാ­രും അ­റേ­ബ്യ­യിൽ നി­ന്നു് വ­ന്ന­വ­രാ­ണ­ല്ലോ. കി­ഴ­ക്കേ അ­റേ­ബ്യ­യിൽ നി­ന്നു പു­റ­പ്പെ­ട്ടു് ഒരു മൂ­വാ­യി­രം കൊ­ല്ലം വ­രു­ന്ന കാലം കൊ­ണ്ടു പേർ­സ്യ­യി­ലും ബ­ലൂ­ചി­സ്ഥാ­നി­ലും കൂടി അ­ന്ന­ത്തെ ഭാ­ര­ത­ത്തിൽ എ­ത്തി­ച്ചേർ­ന്ന പ്രാ­ചീ­ന കേ­ര­ളീ­യ­രും, ഇവർ ഇവിടെ എ­ത്തി­ച്ചേർ­ന്ന­തി­നു­ശേ­ഷം അതേ ഉൽ­പ്പ­ത്തി­സ്ഥാ­ന­ത്തു നി­ന്നു് പു­റ­പ്പെ­ട്ടു് ഇ­വ­രു­ടെ ഇ­ട­യ്ക്കു വന്നു കു­ടി­യേ­റി­പ്പാർ­ത്ത സു­റി­യാ­നി ക്രി­സ്ത്യാ­നി­ക­ളും, മു­സ്ലീ­മി­ങ്ങ­ളും, ജു­ത­ന്മാ­രും, ഒ­ന്നു­പോ­ലെ, ഈ ദീർ­ഘ­കാ­ല­ത്തി­നി­ട­യ്ക്കു മതം മാ­റു­ക­യു­ണ്ടാ­യെ­ങ്കി­ലും, യാ­ഥാ­സ്ഥി­ത­ക­ത്വം നി­മി­ത്തം ത­ങ്ങ­ളു­ടെ ഉൽ­പ്പ­ത്തി­സ്ഥാ­ന­ത്തി­ലെ സാർ­വ്വ­ദേ­ശീ­യ­ത്വാ­ത്മ­ക­മാ­യ പ്രാ­ചീ­ന സം­സ്കാ­ര­ത്തെ മൌ­ലി­ക­ങ്ങ­ളാ­യ ഭേ­ദ­ഗ­തി­കൾ കൂ­ടാ­തെ വ­ച്ചു­പു­ലർ­ത്തി­ക്കൊ­ണ്ടു പോ­ന്നി­രു­ന്നു. പോർ­ട്ടു­ഗീ­സു­കാ­രു­ടെ ആ­ഗ­മ­ന­കാ­ല­ത്തു കേ­ര­ള­ത്തി­ലെ ഹി­ന്ദു­ക്കൾ­ക്കും, ക്രി­സ്ത്യാ­നി­കൾ­ക്കും, മു­സ്ലീ­ങ്ങൾ­ക്കും, ജൂ­ത­ന്മാർ­ക്കും ത­മ്മിൽ സം­സ്കാ­ര­പ­ര­മാ­യും ആ­ചാ­ര­പ­ര­മാ­യും യാ­തൊ­രു വ്യ­ത്യാ­സ­വും ഉ­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നു­ള്ള സംഗതി ഇതു സ്ഥാ­പി­ക്കു­ന്നു­ണ്ടു്. ക്നാ­യി­തൊ­മ്മ­ന്റെ വ­ര­വി­നു ക്രി­സ്ത്യൻ ഐ­തി­ഹ്യം നൽ­കി­യി­ട്ടു­ള്ള കാ­ല­വാ­ക്യ­മാ­യ “ശോവാല” എ­ന്ന­തു ച­രി­ത്രാ­തീ­കാ­ല­ങ്ങ­ളിൽ പ­ശ്ചി­മേ­ഷ്യ­യിൽ പ്ര­ച­രി­ച്ചി­രു­ന്ന ബ്ര­ഹ്മ­കാ­ല­ഗ­ണ­ന­ത്തിൽ ആ­സ്പ­ദി­ച്ചി­ട്ടു­ള്ള­താ­ണു്. ഇതും മു­ക­ളിൽ പു­റ­പ്പെ­ടു­വി­ച്ച അ­ഭി­പ്രാ­യ­ത്തെ പിൻ­താ­ങ്ങു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. ഇതു ഹേ­തു­വാ­യി സു­റി­യാ­നി ക്രി­സ്ത്യാ­നി­ക­ളോ­ടും, മു­സ്ലീ­ങ്ങ­ളോ­ടും, ജൂ­ത­ന്മാ­രോ­ടും പ്രാ­ചീ­ന കേ­ര­ളീ­യർ­ക്കു­ണ്ടാ­യ ഗാ­ഢ­സ­മ്പർ­ക്കം ഇ­വ­രു­ടെ സം­സ്കാ­ര­ത്തിൽ പുതിയ ഘ­ട­ക­ങ്ങൾ കൊ­ണ്ടു­വ­രു­ന്ന­തി­നു കാ­ര­ണ­മാ­യി ഭ­വി­ച്ചി­രു­ന്നി­ല്ല. സാർ­വ്വ­ദേ­ശീ­യ­ത്വം എന്ന പ്രാ­ചീ­ന സം­സ്കാ­ര­ങ്ങ­ളു­ടെ മൌ­ലി­ക­മാ­യ ആ­ശ­യ­ത്തെ പ­രി­ത്യ­ജി­ച്ചു ദേ­ശീ­യ­ത്വ­മെ­ന്ന­തി­ന്റെ ബീ­ജ­ങ്ങൾ, വെ­ള്ള­ത്തൊ­ലി­ക്കു ചെ­മ­ന്ന­തും ക­റു­ത്ത­തു­മാ­യ തൊ­ലി­ക­ളേ­ക്കാൾ അധികം മ­ഹി­മ­യു­ണ്ടെ­ന്നു­ള്ള ബോധം, ഭി­ന്നി­പ്പി­ച്ചു ഭ­രി­ക്കു­ക എ­ന്നു­ള്ള രാ­ഷ്ട്രീ­യ­ന­യം മു­ത­ലാ­യ ഘ­ട­ക­ങ്ങൾ അ­ട­ങ്ങി­യ ഒരു വി­ഭി­ന്ന സം­സ്കാ­ര­ത്തി­ന്റെ വാ­ഹ­ക­രാ­യ പോർ­ട്ടു­ഗീ­സു­കാർ സു­പ്ര­സി­ദ്ധ­മാ­യ ഉ­ദ­യം­പേ­രൂർ സു­ന്ന­ഹ­ദോ­സി­ലെ നി­ശ്ച­യ­ങ്ങൾ മുഖേന—കേ­ര­ള­ത്തി­ലെ ഹി­ന്ദു­ക്ക­ളേ­യും, ക്രി­സ്ത്യാ­നി­ക­ളേ­യും, മു­സ്ലീ­ങ്ങ­ളേ­യും, ജൂ­ത­ന്മാ­രേ­യും ത­മ്മിൽ­ത­മ്മിൽ വേർ­തി­രി­ക്കു­ക­യും, അവരിൽ ത­ങ്ങ­ളു­ടെ ദേ­ശീ­യ­ത്വ­ത്തി­ന്റെ ഒരു രൂ­പ­ഭേ­ദ­മാ­യ വർ­ഗ്ഗീ­യ­ത്വ­മെ­ന്ന ആശയം കു­ത്തി­വ­യ്ക്കു­ക­യും ചെ­യ്യു­ക­യു­ണ്ടാ­യി. ഇതും കൂ­ടി­യാ­യ­പ്പോൾ അ­വ­രു­ടെ ആ­ഗ­മ­ന­കാ­ല­ത്തു തന്നെ ഇ­റ­ക്കം തു­ട­ങ്ങി­യി­രു­ന്ന കേ­ര­ളീ­യ­സം­സ്കാ­രം പൂർ­വ്വാ­ധി­കം വേ­ഗ­ത്തിൽ ഇ­റ­ങ്ങു­ക­യും ചെ­യ്തു.

images/Josef_Strzygowski.jpg
വി­യ­ന്ന­യി­ലെ സ്ട്രി­ഗോ­വ്സ്കി.

പ്രാ­ചീ­ന കേ­ര­ളീ­യർ­ക്കു ക­ല്പാ­ദി മു­തൽ­ക്കു അവർ ഇ­ന്ന­ത്തെ ഭാ­ര­ത­ത്തിൽ വന്നു പാർ­പ്പു­റ­പ്പി­ക്കു­ന്ന­തു­വ­രെ ഏ­റെ­ക്കു­റെ ഒരേ ഭൂ­മി­ശാ­സ്ത്ര­പ­ര­മാ­യ പ­രി­തഃ­സ്ഥി­തി തന്നെ നേ­രി­ടേ­ണ്ടി­വ­ന്നി­രു­ന്നു. ഇ­ന്ന­ത്തെ ഭ­യ­ങ്ക­ര­മാ­യ മ­ണ­ലാ­ര­ണ്യ­മാ­യി­രു­ന്നി­ല്ല ക­ല്പാ­ദി­യി­ലെ അ­റേ­ബ്യ­യു­ടെ ഭൂ­രി­ഭാ­ഗ­വും. അ­ന്നു് അതു തേനും പാലും ഒ­ഴു­കു­ന്ന ഒരു രാ­ജ്യ­മാ­യി­രു­ന്നു. ഈ ഫ­ല­പു­ഷ്ടി അവർ പാർ­ത്തി­രു­ന്ന പ­ണ്ട­ത്തെ പേർ­ഷ്യ­ക്കും, ബ­ലൂ­ചി­സ്ഥാ­നും ഉ­ണ്ടാ­യി­രു­ന്നു. ഇ­ന്ന­ത്തെ ഭാ­ര­ത­ത്തി­ന്റെ പ­ശ്ചി­മ­തീ­ര­ത്തി­ന്റെ സ്ഥി­തി­യും ഇതു ത­ന്നെ­യാ­ണ­ല്ലോ. അവർ പാർ­ത്തി­രു­ന്ന രാ­ജ്യ­ങ്ങ­ളി­ലെ മാ­നു­ഷി­ക­പ­രി­തഃ­സ്ഥി­തി­യും ഒ­ന്നു­പോ­ലെ­യാ­യി­രു­ന്നു. ഇ­വി­ടെ­യെ­ല്ലാം അ­വർ­ക്കു് നി­ഷാ­ദ­വം­ശ­ക്കാ­രോ­ടും സു­മേ­റി­യൻ­മാ­രിൽ നി­ന്നു ജ­നി­ച്ച വർ­ഗ്ഗ­ക്കാ­രോ­ടു­മാ­ണു് സ­മ്പർ­ക്ക­മു­ണ്ടാ­യ­തു്. ത­ന്നി­മി­ത്തം സാ­ര­മാ­യ പുതിയ ഘ­ട­ക­ങ്ങ­ളൊ­ന്നും പോർ­ട്ടു­ഗീ­സു­കാ­രു­ടെ വ­ര­വു­വ­രെ അ­വ­രു­ടെ സം­സ്കാ­ര­ത്തിൽ ക­ട­ന്നി­രു­ന്നി­ല്ല.

കേ­സ­രി­യു­ടെ ല­ഘു­ജീ­വ­ച­രി­ത്രം

Colophon

Title: Keralasamskaraththinte Pachaththalam (ml: കേ­ര­ള­സം­സ്കാ­ര­ത്തി­ന്റെ പ­ശ്ചാ­ത്ത­ലം).

Author(s): Kesari Balakrishna Pillai.

First publication details: Sayahna Foundation; Trivandrum, Kerala; 2021-01-31.

Deafult language: ml, Malayalam.

Keywords: Article, Kesari Balakrishna Pillai, Keralasamskaraththinte Pachaththalam, കേസരി ബാ­ല­കൃ­ഷ്ണ­പി­ള്ള, കേ­ര­ള­സം­സ്കാ­ര­ത്തി­ന്റെ പ­ശ്ചാ­ത്ത­ലം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 28, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Scythian comb, Soloha kurgan, Hermitage museum, St. Petersburg, Russia, a photograph by Maqs . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.