SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-03-02-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

എന്റെ ബാ­ല്യ­കാ­ല­ത്തു് വീ­ട്ടി­ലെ ജോ­ലി­ക്ക് ആളിനെ കി­ട്ടാൻ ഒ­ട്ടും പ്ര­യാ­സ­മി­ല്ലാ­യി­രു­ന്നു. പെ­ണ്ണാ­യാ­ലും ആ­ണാ­യാ­ലും പ്ര­തി­മാ­സം ശ­മ്പ­ളം രണ്ടു രൂപ. ഓ­ണ­ത്തി­നു് ഒ­ന്നു് സ്വ­ന്തം വീ­ട്ടിൽ പോകണം. നാ­ലാ­മോ­ണം ക­ഴി­ഞ്ഞ് വീ­ട്ടിൽ നി­ന്നു് തി­രി­ച്ചെ­ത്തും. ആ ജോ­ലി­ക്കാ­രൻ അ­ല്ലെ­ങ്കിൽ ജോ­ലി­ക്കാ­രി പ്രൈ­മ­റി സ്കൂ­ളിൽ പോലും പോ­യി­രി­ക്കി­ല്ല. ഇ­ന്നു് അ­തൊ­ക്കെ മാ­റി­പ്പോ­യി. ജോ­ലി­ക്ക് ആളെ കി­ട്ടാൻ വലിയ പ്ര­യാ­സം. കി­ട്ടി­യാ­ലും സ്ത്രീ ആ­യി­രി­ക്കും. അവൾ വ­രു­ന്ന­തു് കാ­ല­ത്തു് ഒൻ­പ­തു­മ­ണി­ക്ക്. റി­സ്റ്റ് വാ­ച്ച് കെ­ട്ടി, ഫാ­ഷ­ണ­ബിൾ ചെ­രി­പ്പി­ട്ടു്, മ­നോ­ഹ­ര­മാ­യ സാരി, ബ്ലൗ­സ് ഇവ ധ­രി­ച്ച് അവൾ എ­ത്തും. എ­ത്തി­യാൽ മൂ­ന്നു മ­ണി­ക്കൂ­റി­ന­ക­ത്തു് തി­രി­ച്ചു പോകും. നല്ല വി­ദ്യാ­ഭ്യാ­സം. എന്റെ വീ­ട്ടിൽ ജോ­ലി­ക്ക് വന്ന ര­ണ്ടു് പെൺ­കു­ട്ടി­ക­ളും എസ്. എസ്. എൽ. സി. ജ­യി­ച്ച­വ­രാ­യി­രു­ന്നു. ഈ ത്രീ അവർ സെർ­വ­ന്റി­ന്റെ മാ­സ­ശ­മ്പ­ളം നൂറു രൂ­പ­യാ­ണു്. നൂറു രൂപ ഇ­ക്കാ­ല­ത്തു് വലിയ ശ­മ്പ­ള­മൊ­ന്നു­മ­ല്ല, സ­മ്മ­തി­ക്കു­ന്നു. പക്ഷേ ഈ തുക വാ­ങ്ങി­ക്കൊ­ണ്ടു് അവൾ ന­മ്മ­ളെ കു­റ്റ­പ്പെ­ടു­ത്തി ചോ­ദി­ക്കു­ന്ന ചില ചോ­ദ്യ­ങ്ങ­ളു­ണ്ടു്. “എന്താ ചേ­ച്ചീ, ഗ്രൈൻ­ഡർ വാ­ങ്ങാ­ത്ത­തു? ഞാൻ മുൻ­പു് നിന്ന സ്ഥ­ല­ത്തു് വാ­ഷി­ങ് മെ­ഷ്യ­നു­ണ്ടു്. ഇവിടെ അതും ഇ­ല്ല­ല്ലോ.” ഈ ചോ­ദ്യ­ങ്ങൾ കേ­ട്ടു് ഞാൻ അ­മ്പ­ര­ന്നി­ട്ടു­ണ്ടു്. സത്യം പ­റ­യു­ക­യാ­ണു് ഗ്രൈൻ­ഡ­റും വാ­ഷി­ങ് മെ­ഷ്യ­നും ഞാൻ ക­ണ്ടി­ട്ടി­ല്ല.

പ­രി­ചാ­ര­ക­രെ സം­ബ­ന്ധി­ച്ച ഈ മാ­റ്റം അ­ല്ലെ­ങ്കിൽ ഉ­യർ­ച്ച എല്ലാ മ­ണ്ഡ­ല­ങ്ങ­ളി­ലു­മു­ണ്ടു്. ഞാൻ കാ­പ്പി കു­ടി­ക്കാൻ പോ­കു­ന്ന ക­ട­യി­ലെ ഒരു പയ്യൻ—എ­നി­ക്ക് കാ­പ്പി­യും വടയും കൊ­ണ്ടു് ത­രു­ന്ന പയ്യൻ—ബി. കോം പ­രീ­ക്ഷ ജ­യി­ച്ച­വ­നാ­ണു്. ആ നല്ല പ­യ്യ­നെ കാ­ണു­മ്പോ­ഴെ­ല്ലാം വളരെ വൈ­കാ­തെ പി. എച്ച്. ഡി. ക­ര­സ്ഥ­മാ­ക്കി­യ­വർ ഹോ­ട്ട­ലി­ലും മ­റ്റും ജോ­ലി­ക്ക് എ­ത്തു­മ­ല്ലോ എ­ന്നു് ഞാൻ വി­ചാ­രി­ക്കാ­റു­ണ്ടു്. ഇം­ഗ്ലീ­ഷ് എം. എ. ജ­യി­ച്ച് The barrenness of modern life expressed in “The Waste Land ” എന്ന തീ­സീ­സ് എഴുതി പി. എച്ച്. ഡി. എ­ടു­ത്ത­യാൾ ഹോ­ട്ട­ലി­ലെ അ­ടു­ക്ക­ള­യി­ലേ­ക്ക് നോ­ക്കി, “ഒരു നെയ് റോ­സ്റ്റ്” എ­ന്നു് വി­ളി­ക്കാൻ പോ­കു­ന്നു. ‘The artificial production of organic molecules’ എന്ന വി­ഷ­യ­ത്തിൽ പി. എച്ച്. ഡി. നേടിയ ആ­ളി­നോ­ടു് ഐ. എ. എസ്. ഉ­ദ്യോ­ഗ­സ്ഥൻ “എടോ ശ­ങ്ക­ര­പ്പി­ള്ളേ, ഫ­യ­ലു­ക­ളെ­ല്ലാ­മെ­ടു­ത്തു് കാറിൽ വ­യ്ക്കൂ. സ­മ­യ­മാ­യി” എന്നു പ­റ­യു­ന്ന കാലം ഉടനെ വരാൻ പോ­കു­ന്നു. Determinathin of stellar structure on the basis of radiation എന്ന തീ­സീ­സ് കൊ­ണ്ടു് പി. എച്ച്. ഡി. നേടിയ ആൾ ഉ­ദ്യോ­ഗ­സ്ഥ­ന്റെ വീ­ട്ടി­നു് മുൻ­പിൽ വി­റ­ച്ച് നിൽ­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തെ­ക്ക­ണ്ടു് “എ­ന്താ­ണു്, ഡോ­ക്ടർ ഭാ­സ്ക­ര­പി­ള്ള ഇവിടെ നിൽ­ക്കു­ന്ന­തു? ആ­സ്ട്രോ ഫി­സി­ക്സി­നെ­ക്കു­റി­ച്ച് ആ­ലോ­ചി­ക്കു­ക­യാ­ണോ?” എന്നു ഞാൻ ചോ­ദി­ക്കു­ന്നു. മ­റു­പ­ടി: “അയ്യോ അല്ല സാറേ, ഏമാൻ ഡെൽ­ഹി­യിൽ നി­ന്നു് ഇ­ന്നു് മൂ­ന്നു് മ­ണി­ക്കു­ള്ള പ്ലെ­യി­നിൽ തി­രി­ച്ചു വരും. വ­ന്നാ­ലു­ടൻ ഓ­ഫീ­സിൽ പോ­യാ­ലോ? ഫ­യ­ലെ­ടു­ത്തു് വ­യ്ക്കാൻ ഞാൻ വേ­ണ്ടേ?”

ഇ­തൊ­ന്നും സ­ങ്കൽ­പ്പ­മ­ല്ല. നേ­ര­മ്പോ­ക്കു­മ­ല്ല. പി. എച്ച്. ഡി.-​ക്കാർ അ­ത്ര­യ്ക്ക് പെ­രു­കി വ­രു­ന്നു. സൂ­ക്ഷി­ക്ക­ണം.

മൗനം വി­ദ്വാ­നു ഭൂഷണം

സൂ­ക്ഷി­ക്ക­ണം എന്ന വാ­ക്കി­നു് പല അർ­ത്ഥ­ങ്ങ­ളാ­ണു­ള്ള­തു്.

പണം സൂ­ക്ഷി­ക്ക­ണം
ക­ണ്ട­മാ­നം ചെ­ല­വാ­ക്കാ­തെ അതു കരുതി വ­യ്ക്ക­ണം എ­ന്നർ­ത്ഥം.
അവനെ സൂ­ക്ഷി­ക്ക­ണം
ആൾ പി­ശ­കാ­ണു്, ഉ­പ­ദ്ര­വി­ക്കും എ­ന്നു് അർ­ത്ഥ­മാ­ക്കാം.

[തി­രു­വ­ന­ന്ത­പു­ര­ത്തു­കാർ “മണി സൂ­ക്ഷം എ­ത്ര­യാ­യി?” എ­ന്നു് ചോ­ദി­ക്കാ­റു­ണ്ടു്. അതു് അക്ഷര ശൂ­ന്യ­രു­ടെ ചോ­ദ്യ­മാ­ണു്. “മണി സൂ­ക്ഷ്മം എ­ത്ര­യാ­യി?” എ­ന്നാ­ണു് ചോ­ദി­ക്കേ­ണ്ട­ത്]. “അവനെ സൂ­ക്ഷി­ച്ചോ?” എന്ന ചോ­ദ്യ­ത്തി­നു് “അവനെ നോ­ക്കി­യോ?” “അവനെ കാ­ത്തു ര­ക്ഷി­ച്ചോ?” എ­ന്നെ­ല്ലാ­മർ­ത്ഥം. മ­ന­സ്സി­രു­ത്തി നോ­ക്കി­യി­ല്ല എന്ന അർ­ത്ഥ­ത്തിൽ ഞാൻ പ­റ­യു­ക­യാ­ണു്. ജി. ബാ­ല­ച­ന്ദ്രൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘അ­പ­രി­ചി­ത­ത്വ­ത്തി­ന്റെ പ്ര­തി­സ­ന്ധി­കൾ’ എന്ന മ­നോ­ഹ­ര­മാ­യ ലേ­ഖ­ന­ത്തി­ന്റെ ആ­ദ്യ­ത്തെ ഭാഗം ഞാൻ സൂ­ക്ഷി­ച്ച­തേ­യി­ല്ല. ഇ­ന്നു് യാ­ദൃ­ച്ഛി­ക­മാ­യി­ട്ടാ­ണു് ര­ണ്ടാം ഭാ­ഗ­ത്തിൽ കണ്ണു ചെ­ന്നു് വീ­ണ­തു്. പ്രി­സ­ത്തി­ലൂ­ടെ ക­ട­ന്നു­വ­ന്ന സൂ­ര്യ­ര­ശ്മി ഏ­ഴു­നി­റ­ങ്ങ­ളാ­യി വീ­ഴു­ന്ന പ്ര­തീ­തി ഒ­രി­ട­ത്തു്. ഞാൻ ആദ്യം തൊ­ട്ടു് അ­വ­സാ­നം വരെ വാ­യി­ച്ചു. വാ­യി­ക്കാ­തി­രു­ന്നെ­ങ്കിൽ വലിയ ന­ഷ്ട­മാ­യി­രു­ന്നു എന്ന തീ­രു­മാ­ന­ത്തി­ലെ­ത്തു­ക­യും ചെ­യ്തു. പക്ഷേ, ഇ­തി­ന്റെ സൗ­ന്ദ­ര്യ­മെ­വി­ടെ­യി­രി­ക്കു­ന്നു­വെ­ന്നു് എ­നി­ക്ക് വി­ശ­ദ­മാ­ക്കാൻ വയ്യ. പാ­ല­പൂ­ത്തു പ­രി­മ­ളം പ്ര­സ­രി­ക്കു­മ്പോൾ ആ സൗ­ര­ഭ്യ­ത്തെ അ­പ­ഗ്ര­ഥി­ക്കു­ന്ന­തെ­ങ്ങ­നെ? സു­ന്ദ­രി നെ­റ്റി­യിൽ തൊട്ട സി­ന്ദൂ­രം പൊ­ടി­ഞ്ഞ് അ­വ­ളു­ടെ നാ­സി­ക­യിൽ വീ­ണി­രി­ക്കു­ന്ന­തു് കാ­ണു­മ്പോൾ ‘എന്തു ഭംഗി’ എ­ന്നു് മ­ന­സ്സു് പറയും. ആ ഭം­ഗി­യെ വി­ശ­ദീ­ക­രി­ക്കാൻ ക­ഴി­യു­ക­യി­ല്ല. ന­മ്മ­ളോ­ടു് ബ­ഹു­മാ­ന­മു­ള്ള­വർ റോഡിൽ വച്ച് നമ്മെ കാ­ണു­മ്പോൾ ഉ­ള്ളി­ലു­ണ്ടാ­കു­ന്ന ആ­ഹ്ലാ­ദ­ത്തെ പ്ര­കാ­ശി­പ്പി­ക്കാ­തി­രി­ക്കു­ക­യും, ആ ആ­ഹ്ലാ­ദ­ത്തി­ന്റെ സ്പ­ന്ദ­ന­ങ്ങൾ അ­വ­രു­ടെ മ­ധു­രാ­ധ­ര­ത്തിൽ നി­ന്നു് രാ­ജ­വീ­ഥി­യി­ലേ­ക്ക് വീ­ഴ്ത്തു­ക­യും ചെ­യ്യു­മ്പോൾ ആ സ്പ­ന്ദ­ന­ങ്ങ­ളെ ന­മു­ക്ക് തൂ­ലി­ക­കൊ­ണ്ടു്, ചായം കൊ­ണ്ടു് ആ­വി­ഷ്ക­രി­ക്കാ­നാ­വു­മോ? അ­തു­കൊ­ണ്ടു് ഈ ലേ­ഖ­ന­ത്തി­ന്റെ സൗ­ന്ദ­ര്യ­ത്തെ­ക്കു­റി­ച്ചും ഞാൻ മൗനം അ­വ­ലം­ബി­ക്കു­ന്നു.

അ­ങ്ങ­നെ­യും ഒരു കഥ
images/GerhartHauptmann.jpg
ഹൗ­പ്റ്റ്മാൻ

എ­നി­ക്ക് അ­ഭി­മ­ത­നാ­യ ക­ഥാ­കാ­ര­ന­ല്ല സി. വി. ശ്രീ­രാ­മൻ. അ­ദ്ദേ­ഹ­ത്തി­ന്റെ ഒന്നോ രണ്ടോ കഥകൾ ഭേ­ദ­പ്പെ­ട്ട­വ­യാ­ണെ­ന്നു ഞാൻ എ­ഴു­തി­യി­ട്ടു­ണ്ടു്. പക്ഷേ സ­മ്മാ­നാർ­ഹ­മാ­യ ക­ഥാ­സ­മാ­ഹാ­രം മ­ന­സ്സി­രു­ത്തി വാ­യി­ച്ചി­ട്ടും ആ­സ്വാ­ദ്യ­മാ­യി തോ­ന്നി­യി­ല്ല. കു­റ്റം ചി­ല­പ്പോൾ എ­ന്റേ­താ­വാം. സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു ഞാൻ വച്ചു പു­ലർ­ത്തു­ന്ന ആ­ശ­യ­ങ്ങൾ­ക്കും സി­ദ്ധാ­ന്ത­ങ്ങൾ­ക്കും അ­നു­രൂ­പ­മ­ല്ല ശ്രീ­രാ­മ­ന്റെ കഥകൾ. എ­ന്തു­കൊ­ണ്ടാ­വാം ഈ വി­പ്ര­തി­പ­ത്തി. അ­ക്കാ­ര­ണ­ത്താ­ലാ­വ­ണം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘അ­ങ്ങ­നേ­യും ഒരു ദൃ­ശ്യം’ എന്ന ചെ­റു­ക­ഥ എ­നി­ക്കി­ഷ്ട­പ്പെ­ടാ­തെ പോ­യ­തു്. സത്യം പല വി­ധ­ത്തി­ലാ­ണു്. ശാ­ശ്വ­ത സ­ത്യ­മു­ണ്ടു്, താൽ­കാ­ലി­ക സ­ത്യ­മു­ണ്ടു്. (ഭൂമി ഉ­രു­ണ്ട­താ­ണു് എ­ന്ന­തു് ശാ­ശ്വ­ത സത്യം. ചില ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ത­ണ്ടു് താൽ­കാ­ലി­ക സത്യം. പെൻഷൻ പ­റ്റു­മ്പോൾ ത­ണ്ടു് പോകും. ന­മ്മ­ളോ­ടു് ഇ­ങ്ങോ­ട്ടു സം­സാ­രി­ക്കാൻ വരും.) അഗാധ സത്യം, സ­മു­ന്ന­ത സത്യം ഇ­ങ്ങ­നെ­യും പല സ­ത്യ­ങ്ങ­ളു­ണ്ടു്. ലോ­ക­ത്തെ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ അഞ്ചു നോ­വ­ലു­ക­ളിൽ ഒ­ന്നാ­യ The Death of Virgil എ­ന്ന­തിൽ അഗാധ സ­ത്യ­വും സ­മു­ന്ന­ത സ­ത്യ­വും ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. ജർ­മ്മൻ നാടക അർ­ത്താ­വാ­യ ഹൗ­പ്റ്റ്മാ­ന്റെവീ­വേ­ഴ്സ്’എന്ന നാ­ട­ക­ത്തിൽ ബ­ഹിർ­ഭാ­ഗ­സ്ഥ സ­ത്യ­മേ­യു­ള്ളൂ. അ­തു­കൊ­ണ്ടു് അതു് ഉ­ത്കൃ­ഷ്ട­മ­ല്ലെ­ന്നു പറയാൻ വയ്യ. സി. വി. ശ്രീ­രാ­മൻ സാ­മൂ­ഹി­ക സം­ഭ­വ­ങ്ങ­ളി­ലെ ബാഹ്യ സത്യം മാ­ത്രം കാ­ണു­ന്ന­യാ­ളാ­ണു് എ­ന്നാ­ണു് എന്റെ വി­ചാ­രം. ജീ­വി­ത­ത്തി­ന്റെ നി­രർ­ത്ഥ­ക­ത ക­ണ്ടു്, ശൂ­ന്യ­ത ക­ണ്ടു്, വി­ഷാ­ദം ക­ണ്ടു് ഏ­കാ­ന്ത­ത­യെ സ­മാ­ശ്ലേ­ഷി­ച്ചു ന­ട­ക്കു­ന്ന ഒ­രു­ത്തൻ ഒരു ഭ­ക്ഷ­ണ­ശാ­ല­യിൽ കാ­ണു­ന്ന ജീർ­ണി­ച്ച ജീ­വി­ത­ത്തെ ന­മു­ക്കു ചൂ­ണ്ടി­ക്കാ­ണി­ച്ചു ത­രു­ന്നു. അ­ത്ര­ത്തോ­ളം ക­ഥാ­കാ­ര­ന്റെ യത്നം ന­ന്നു്. എ­ന്നും ന­ട­ന്നു പ­രി­ച­യ­മു­ള്ള റോ­ഡാ­ണെ­ങ്കി­ലും പെ­ട്ടെ­ന്നു വി­ദ്യു­ച്ഛ­ക്തി ഇ­ല്ലാ­താ­യാൽ ഇ­രു­ട്ടിൽ നമ്മൾ കു­രു­ങ്ങും, പേ­ടി­ക്കും. ഈ വിവിധ വി­കാ­ര­ങ്ങ­ളോ­ടു കൂടി ത­പ്പി­യും ത­ട­ഞ്ഞും സ­ഞ്ച­രി­ക്കു­മ്പോൾ ‘ലൈ­റ്റ്’ തെ­ളി­ഞ്ഞാൽ ന­മു­ക്ക് ആ­ഹ്ലാ­ദ­മാ­ണു്. സു­പ­രി­ചി­ത­ങ്ങ­ളാ­ണു് ശ്രീ­രാ­മൻ അ­വ­ത­രി­പ്പി­ക്കു­ന്ന വ­സ്തു­ത­കൾ. പക്ഷേ, നമ്മെ ആ­ഹ്ലാ­ദ­ത്തി­ലേ­ക്കു വീ­ഴ്ത്തു­ന്ന പ്ര­കാ­ശം പ്ര­സ­രി­പ്പി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­യു­ന്നി­ല്ല.

കൊ­ച്ചു കു­ഞ്ഞി­നെ­പ്പോ­ലെ നി­ഷ്ക­ള­ങ്ക­ത­യാർ­ന്ന, മ­ഹാ­യ­സ്ക­നാ­യ ഒരു ച­ല­ച്ചി­ത്ര­താ­രം താ­മ­സി­ക്കു­ന്ന­തി­ന­ടു­ത്താ­ണു് എന്റെ താമസം. അ­ദ്ദേ­ഹ­ത്തി­ന്റെ സൗ­ജ­ന്യ മാ­ധു­ര്യ­വും സ്നേഹ മാ­ധു­ര്യ­വും ആ­സ്വ­ദി­ച്ചു­കൊ­ണ്ടു ഞാൻ രാ­ജ­വീ­ഥി­യി­ലൂ­ടെ മു­ന്നോ­ട്ടു നീ­ങ്ങു­മ്പോൾ വേറെ ചി­ല­രു­ടെ സ്നോ­ബി­ഷ്നെ­സ്സാ­കു­ന്ന കൂർ­ത്ത മു­ള്ളു­കൾ എന്റെ ദുർബല ശ­രീ­ര­ത്തിൽ വന്നു ത­റ­ക്കു­ന്നു. അ­പ്പോ­ഴും താ­ര­ങ്ങൾ നി­റ­ഞ്ഞ അ­ന്ത­രീ­ക്ഷ­ത്തി­ന്റെ ദൈ­വി­ക­ത്വ­മാ­വ­ഹി­ച്ച കവിത എന്നെ ത­ഴു­കു­ന്നു. ഈ ത­ഴു­ക­ലി­ല്ലെ­ങ്കിൽ ഞാൻ എന്നേ ആ­ത്മ­ഹ­ത്യ ചെ­യ്തേ­നെ.

ഒ. വി. വിജയൻ
images/WilhelmReich.jpg
രീഹ്

ഓ­സ്ട്രി­യൻ മ­നഃ­ശാ­സ്ത്ര­ജ്ഞ­നാ­യ രീഹ് (Wilhem Reich, 1897–1957) ഫ്രാ­യി­റ്റി ന്റെ സ­ഹ­പ്ര­വർ­ത്ത­ക­നാ­യി­രു­ന്നു. 1927-ൽ അവർ ശണ്ഠ കൂടി പി­രി­ഞ്ഞു. റീഹ് ഫാ­സ്സി­സ­ത്തെ­ക്കു­റി­ച്ചെ­ഴു­തി­യ പു­സ്ത­ക­ത്തിൽ “വി­ശേ­ഷ­പ്പെ­ട്ട” ഒരു സി­ദ്ധാ­ന്ത­മു­ണ്ടു്. സെ­ക്ഷ്വൽ റി­പ്ര­ഷ­ന്റെ ഫ­ല­മാ­ണു് ഫാ­സ്സി­സം എ­ന്നു് അ­ദ്ദേ­ഹം വാ­ദി­ക്കു­ന്നു. നേ­താ­ക്ക­ന്മാർ ജ­ന­ങ്ങൾ­ക്കു ത­കർ­ച്ച വ­രു­ത്തി ഫാ­സ്സി­സ­ത്തെ മു­ന്നോ­ട്ടു കൊ­ണ്ടു പോ­കു­ന്നു എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മതം. ഒ. വി. വി­ജ­യ­ന്റെ വാദം ഇതിൽ നി­ന്നും വി­ഭി­ന്ന­മാ­ണു്. ലൈം­ഗി­കോ­ദ്ദീ­പ­നം ഉ­ള­വാ­ക്കു­ന്ന അ­വ­യ­വ­ങ്ങൾ കാ­ണി­ച്ചു മാർ­ക്കോ­സി­ന്റെ ഭാര്യ ഫാ­സ്സി­സം നി­ല­നിർ­ത്തു­മെ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ന്നു. ക­ലാ­കൗ­മു­ദി­യിൽ വി­ജ­യ­നെ­ഴു­തി­യ സ­റ്റ­യ­റി­ലെ ഒരു ഭാ­ഗ­മി­ങ്ങ­നെ: “മാർ­ക്കോ­സി­ന്റെ സൗ­ന്ദ­ര്യ റാ­ണി­യാ­യ ഭാര്യ ഇമെൽഡ, ടെ­ലി­വി­ഷ­നിൽ ഊൺ മേ­ശ­യ്ക്ക­രി­കെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. അ­വ­ളു­ടെ മു­ല­ക­ളി­ലും കു­ത്തു­വി­ള­ക്ക്. പ­ന്നി­യി­റ­ച്ചി­യും വീ­ഞ്ഞും നു­ണ­യു­ന്ന പൗരൻ ആ മു­ല­ക­ളി­ലേ­ക്കു നോ­ക്കു­ന്നു. തേൻ വ­ഴി­യു­ന്ന ആ ചു­ണ്ടു­ക­ളി­ലേ­ക്കു നോ­ക്കു­ന്നു: ഇമൽഡ പ­റ­യു­ന്ന­തു ചെ­വി­ക്കൊ­ള്ളു­ന്നു. അ­യൽ­ക്കാ­രാ, കാ­മു­കാ എന്റെ ഈ സ­മ്പ­ത്തു­കൾ നോ­ക്കൂ. നി­ങ്ങൾ­ക്കെ­ന്നെ പി­ടി­ച്ചോ? പി­ടി­ച്ചു എ­ന്നെ­നി­ക്ക­റി­യാം, ഞാൻ നി­ങ്ങ­ളു­ടേ­താ­ണു്. എന്നെ നി­ങ്ങ­ളു­ടേ­താ­ക്കാൻ എന്റെ ഭർ­ത്താ­വി­നു സ­മ്മ­തി കൊ­ടു­ത്തു വി­ജ­യി­പ്പി­ക്കു­ക.

പ­ന്നി­യി­റ­ച്ചി­യും വീ­ഞ്ഞും നു­ണ­യു­ന്ന സ­മ്മ­തി­ദാ­യ­കൻ, ഉ­ദ്ധൃ­ത­മാ­യ ഉ­ള്ളി­ന്റെ ഉ­ള്ളിൽ നി­ല­വി­ളി­ക്കു­ന്നു. അയ്യോ, ഈ സു­ന്ദ­രി കൊ­ല­പാ­ത­കി­യാ­ണെ­ന്നു പറയാൻ എന്റെ ബു­ദ്ധി അ­നു­വ­ദി­ക്കാ­തി­രി­ക്ക­ട്ടെ; കു­ത്തു­വി­ള­ക്കിൽ തെ­ളി­യു­ന്ന ആ മുല തന്റെ ക­ണ്ണിൽ നി­ന്നു മാ­യാ­തി­രി­ക്ക­ട്ടെ.

ര­തി­സു­ഖ­സാ­രേ, ധീ­ര­സ­മീ­രേ. ഫാ­സ്സി­സം എത്ര മ­നോ­ഹ­രം.”

വി­ജ­യ­ന്റെ വാ­ക്യ­ങ്ങൾ സാ­ങ്ക­ല്പ­ജ­ന്യ­ങ്ങ­ള­ല്ല. “എന്റെ മുഖം നോ­ക്കു. ഞാൻ ചീത്ത സ്ത്രീ­യാ­ണെ­ങ്കിൽ എന്റെ മുഖം ഇ­ങ്ങ­നെ­യി­രി­ക്കു­മോ?” എന്നു മാർ­ക്കോ­സി­ന്റെ ഭാര്യ ചോ­ദി­ച്ച­താ­യി ‘റ്റൈ­മി’ലോ ‘ന്യൂ­സ് വീ­ക്കി’ലോ ‘ഏ­ഷ്യാ­വീ­ക്കി’ലോ വാ­യി­ച്ച­താ­യി എ­നി­ക്കോർ­മ­യു­ണ്ടു്. ‘ഞാൻ സു­ന്ദ­രി­യാ­ണു്’ എന്ന വി­ചാ­ര­ത്തെ ഒന്നു ‘സ്ട്രെ­ച്ച്’ ചെ­യ്താൽ ഇ­മെൽ­ഡ­യു­ടെ വാ­ക്യ­ങ്ങ­ളിൽ ന­മ്മ­ളെ­ത്തും. “കു­ട്ടി­കൾ പേ­നാ­ക്ക­ത്തി കൊ­ണ്ടു ക­ളി­ക്കു­ന്ന­തു പോലെ സ്ത്രീ­കൾ സൗ­ന്ദ­ര്യം കൊ­ണ്ടു ക­ളി­ക്കു­ന്നു”വെ­ന്നു വി­ക്തോർ യൂഗോപാ­വ­ങ്ങ’ളെന്ന നോ­വ­ലിൽ പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ഓർമ്മ. ഇമെൽഡ സൗ­ന്ദ­ര്യം കൊ­ണ്ടു ക­ളി­ക്കു­ക­യാ­ണു്. പ്രാ­യ­മേ­റെ­ച്ചെ­ന്നി­ട്ടും അവർ സു­ന്ദ­രി­യാ­ണു്. മാർ­ക്കോ­സി നെ തെ­ര­ഞ്ഞെ­ടു­പ്പിൽ എ­തിർ­ക്കു­ന്ന കൊ­റാ­സൻ ആ­ക്വി­നോ യും (വ­ധി­ക്ക­പ്പെ­ട്ട ആ­ക്വി­നോ യുടെ ഭാര്യ) സു­ന്ദ­രി തന്നെ. ര­ണ്ടു­പേ­രു­ടെ­യും സൗ­ന്ദ­ര്യ­ത്തി­നു വ്യ­ത്യാ­സ­മു­ണ്ടു്. കു­ലീ­ന­ത ക­ലർ­ന്ന സൗ­ന്ദ­ര്യ­മാ­ണു കൊ­റാ­സ­നു്. ഫി­ലി­പ്പീൻ­സി­ലെ സ്ത്രീ­കൾ മാ­ത്ര­മ­ല്ല മാർ­ക്കോ­സൊ­ഴി­ച്ചു­ള്ള എല്ലാ പു­രു­ഷ­ന്മാ­രും സു­ന്ദ­ര­ന്മാ­രാ­ണു്. മാർ­ക്കോ­സി­ന്റെ മു­ഖ­ത്തു മാ­ത്രം ഫാ­സ്സി­സ­ത്തി­ന്റെ വൈ­രൂ­പ്യം.

ക­ഥാ­മൃ­ഗം
images/EugeneIonesco01.jpg
യെ­ന­സ്കോ

യെ­ന­സ്കോ യുടെ Rhinoceros എന്ന നാടകം. ഫ്രാൻ­സി­ലെ ഒരു ചെറിയ പ­ട്ട­ണ­ത്തി­ലെ പൗ­ര­ന്മാ­രാ­കെ കാ­ണ്ടാ­മൃ­ഗ­ങ്ങ­ളാ­യി മാ­റു­ന്നു. രണ്ടു സ്നേ­ഹി­ത­ന്മാർ ത­മ്മിൽ സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോ­ഴാ­ണു് കാ­ണ്ടാ­മൃ­ഗ­ങ്ങ­ളു­ടെ ഓട്ടം. ആ രണ്ടു സു­ഹൃ­ത്തു­ക്ക­ളിൽ ഒ­രാ­ളാ­യ ഷാ­ങ്ങി­നും മാ­റ്റം വ­രു­ന്നു. തൊലി പ­ച്ച­യാ­യി മാ­റു­ന്നു. ത­ല­യി­ലെ മുഴ വ­ലു­താ­യി വ­രു­ന്നു. അയാൾ പ­രി­പൂർ­ണ്ണ­മാ­യും കാ­ണ്ടാ­മൃ­ഗ­മാ­കു­ന്ന­തി­നു മുൻ­പു് സ്നേ­ഹി­തൻ പ്രാ­ണ­നും­കൊ­ണ്ടു് ഓ­ടു­ന്നു.

സാ­ഹി­ത്യം ചി­ല­പ്പോൾ കാ­ണ്ടാ­മൃ­ഗ­മാ­യി മാറും. വേ­ണ­മെ­ങ്കിൽ ചി­ല­പ്പോൾ ചെ­ന്നാ­യ­യും. കാ­ണ്ടാ­മൃ­ഗ­ത്തി­ന്റെ­യും ചെ­ന്നാ­യു­ടെ­യും വൈ­രൂ­പ്യം ഒ­രു­മി­ച്ചു ചേർ­ന്നു് ഒരു മൃ­ഗ­മു­ണ്ടാ­യാൽ എ­ങ്ങി­നെ­യി­രി­ക്കും?…കാ­ണ്ടാ­മൃ­ഗ­ത്തിൽ നി­ന്നും ചെ­ന്നാ­യിൽ നി­ന്നും ന­മു­ക്കു ര­ക്ഷ­പ്പെ­ടാം. ഇ­ത്ത­രം ക­ഥാ­മൃ­ഗ­ങ്ങ­ളിൽ നി­ന്നു ര­ക്ഷ­പ്പെ­ടാൻ ഒരു മാർ­ഗ്ഗ­വു­മി­ല്ല.

കവി ഒവിഡ് ഒരു രാ­ജാ­വു് ചെ­ന്നാ­യാ­യി മാ­റു­ന്ന­തി­നെ വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. രാ­ജാ­വു് സം­സാ­രി­ക്കാൻ ശ്ര­മി­ച്ചു; സാ­ധി­ച്ചി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ വായിൽ പ­ത­വ­ന്നു നി­റ­ഞ്ഞു. ചോ­ര­യ്ക്കു വേ­ണ്ടി­യു­ള്ള ദാഹം. ദേഹം മു­ഴു­വൻ രോമം നി­റ­ഞ്ഞു. കൈയും കാലും കു­റു­കി വ­ള­ഞ്ഞു. രാ­ജാ­വു് ചെ­ന്നാ­യാ­യി.

സാ­ഹി­ത്യം ചി­ല­പ്പോൾ കാ­ണ്ടാ­മൃ­ഗ­മാ­യി മാറും. വേ­ണ­മെ­ങ്കിൽ ചി­ല­പ്പോൾ ചെ­ന്നാ­യാ­യും. കാ­ണ്ടാ­മൃ­ഗ­ത്തി­ന്റെ­യും ചെ­ന്നാ­യു­ടേ­യും വൈ­രൂ­പ്യം ഒ­രു­മി­ച്ചു­ചേർ­ന്നു് ഒരു മൃ­ഗ­മു­ണ്ടാ­യാൽ എ­ങ്ങ­നെ­യി­രി­ക്കും? ടി. പി. മ­ഹി­ളാ­മ­ണി മനോരമ ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘നി­ന്നെ ഞാൻ സ്നേ­ഹി­ക്കു­ന്നു’ എന്ന ക­ഥ­പോ­ലി­രി­ക്കും. അർ­ബു­ദം പി­ടി­ച്ചു് ഒ­രു­ത്തി ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ന്നു. ഒരു കൂ­ട്ടു­കാ­രി അവളെ കാണാൻ വ­രു­ന്നു. അവർ സം­സാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ രോ­ഗി­ണി രക്തം ഛർ­ദ്ദി­ച്ചു മ­രി­ക്കു­ന്നു. കാ­ണ്ടാ­മൃ­ഗ­ത്തിൽ­നി­ന്നും ന­മു­ക്കു ര­ക്ഷ­പ്പെ­ടാം. ഇ­ത്ത­രം ക­ഥാ­മൃ­ഗ­ങ്ങ­ളിൽ നി­ന്നു ര­ക്ഷ­പ്പെ­ടാൻ ഒരു മാർ­ഗ്ഗ­വു­മി­ല്ല.

ചോ­ദി­ക്കൂ

എന്റെ സു­ഹൃ­ത്തു് തോ­പ്പിൽ ഭാസി യോടു് പലരും ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ന്നു. എ­ന്നോ­ടു് ആരും ചോ­ദി­ക്കു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ചില “സാ­ങ്ക­ല്പി­ക വ്യ­ക്തി­ക­ളു”ടെ “സാ­ങ്കൽ­പി­ക ചോ­ദ്യ­ങ്ങൾ” നൽ­കു­ന്നു. ഉ­ത്ത­ര­ങ്ങ­ളും എ­ന്റേ­തു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: രാ­ജ­മ്മ (കൂ­വ­പ്പ­ടി): ഓ­ട്ടോ­റി­ക്ഷ­യ്ക്കു ചേ­ട്ട­നു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. അ­യാ­ളു­ടെ പേ­രാ­ണു് ‘മാ­രു­തി’. ചേ­ട്ട­നെ­ക്കാൾ ഭേദം അ­നി­യ­നാ­ണു്.

ചോ­ദ്യം: കമലം (ചെ­ങ്ങ­ഴ­ശ്ശേ­രി): എ­നി­ക്കു വ­ല്ലാ­ത്ത നെ­ഞ്ചു­വേ­ദ­ന. കാ­ല­ത്തു­തൊ­ട്ടു കി­ട­പ്പാ­ണു്. എ­ന്താ­ണു കാരണം?

ഉ­ത്ത­രം: ക­മ­ല­ത്തി­നു് പ­തി­നെ­ട്ടു­വ­യ­സ്സു­ക­ഴി­ഞ്ഞോ? ക­ഴി­ഞ്ഞാൽ ‘എ­നി­ക്കു വി­വാ­ഹ­പ്രാ­യ­മാ­യി’ എന്നു വീ­ട്ടു­കാ­രെ അ­റി­യി­ക്കാ­നു­ള്ള നെ­ഞ്ചു­വേ­ദ­ന വരും. ക­ല്യാ­ണ­ത്തി­ന്റെ തീയതി നി­ശ്ച­യി­ച്ചാൽ അ­ന്നു­തൊ­ട്ടു് ആ വേദന ഇ­ല്ലാ­താ­വും.

ചോ­ദ്യം: ശ­ങ്ക­രൻ­നാ­യർ (തി­രു­വ­ല്ല): കോൺ­വെ­ന്റു­ക­ളെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: ന­ഴ്സ­റി­യി­ലെ കു­ട്ടി സ­മ­യ­ത്തി­നു വീ­ട്ടി­ലെ­ത്തി­യി­ല്ലെ­ന്നു­ക­ണ്ടു് വെ­പ്രാ­ള­പ്പെ­ട്ടു് വീ­ട്ടു­കാർ ഫോ­ണി­ലൂ­ടെ കാ­ര്യം ചോ­ദി­ക്കു­മ്പോൾ പ­രു­ക്കൻ മ­റു­പ­ടി ത­രു­ന്ന സ്ഥ­ല­ങ്ങൾ.

ചോ­ദ്യം: പ­ര­മേ­ശ്വ­രൻ ന­മ്പൂ­തി­രി (പ­ന്ത­ളം): എ­ഴു­ത്ത­ച്ഛ­നോ കു­ഞ്ചൻ ന­മ്പ്യാ­രോ വലിയ കവി?

ഉ­ത്ത­രം: എ­ഴു­ത്ത­ച്ഛൻ. പക്ഷേ ത­മി­ഴു് നാ­ട്ടിൽ ഒ­രെ­ഴു­ത്ത­ച്ഛ­നു­ണ്ടാ­കാം. കേ­ര­ള­ത്തിൽ മാ­ത്ര­മേ കു­ഞ്ചൻ­ന­മ്പ്യാ­രു­ണ്ടാ­കൂ.

ചോ­ദ്യം: ശ­ങ്ക­ര­മേ­നോൻ (തൃ­ശ്ശൂർ): വ­ള്ള­ത്തോൾ വെറും ക്രാ­ഫ്റ്റ്സ്മാ­നാ­ണെ­ന്നു­ള്ള അ­ഭി­പ്രാ­യ­ത്തെ­ക്കു­റി­ച്ചു് എ­ന്താ­ണ­ഭി­പ്രാ­യം?

ഉ­ത്ത­രം: ഭ്രാ­ന്തു്.

ചോ­ദ്യം: ബഷീർ (കൊ­ല്ലം): ക­റു­ത്ത­മ്മ­യെ തകഴി യും സു­ഹ്റ­യെ ബ­ഷീ­റും ക­ണ്ടി­ടു­ണ്ടോ?

ഉ­ത്ത­രം: രണ്ടു സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ­യും സ­ഹ­ധർ­മ്മ­ണി­കൾ അ­റി­യാ­തെ ആ സാ­ഹി­ത്യ­കാ­ര­ന്മാ­രോ­ടു തന്നെ ചോ­ദി­ച്ചു­നോ­ക്കൂ.

ചോ­ദ്യം: രാ­ജ­പ്പൻ (കു­ള­ത്തൂർ): ഹൃ­ദ­യ­മെ­ന്നാൽ എ­ന്തു്?

ഉ­ത്ത­രം: രാ­ജ­പ്പ­നും എ­നി­ക്കും മ­റ്റു­ള്ള­വർ­ക്കു­മു­ള്ള ഒ­ര­വ­യ­വം. ക­വി­കൾ­ക്കു് ഈ അവയം ഇല്ല. അ­വർ­ക്കു ര­ക്താ­ശ­യ­മേ­യു­ള്ളൂ.

ചോ­ദ്യം: ജോൺ (ച­ങ്ങ­നാ­ശ്ശേ­രി): താ­ങ്ക­ള­റി­യു­ന്ന പു­രു­ഷ­ന്മാ­രിൽ ഏ­റ്റ­വും ഉ­ത്കൃ­ഷ്ട­നാ­രു്?

ഉ­ത്ത­രം: കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള. വി­ശു­ദ്ധി­കൊ­ണ്ടു് ജീ­വി­തം ധ­ന്യ­മാ­ക്കി­യ മഹാ വ്യ­ക്തി­യാ­ണു് അ­ദ്ദേ­ഹം.

മാർ­ക്സി­സ­വും ആ­ധ്യാ­ത്മ­ക­ത­യും
images/KainikkaraKumaraPillai.jpg
കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള

“വ്യ­ക്തി­ത്വ­ത്തി­ന്റെ പൂർ­ണ്ണ­വി­കാ­സം സം­ഭ­വി­ക്കു­ന്ന­തു് ഒ­ഴി­വു­സ­മ­യ­ത്താ­ണെ­ങ്കിൽ, ജോ­ലി­സ­മ­യ­ത്തു­ത­ന്നെ തീ­രു­മാ­ന­ങ്ങൾ എ­ടു­ക്കു­ന്ന­തി­ലൂ­ടെ­യാ­ണെ­ങ്കിൽ, ആ വി­കാ­സ­ത്തി­ന്റെ മു­ഖ്യ­ഘ­ട­ക­ങ്ങൾ ഭൗ­തി­ക­ങ്ങ­ളെ­ന്ന­തി­ലേ­റെ ആ­ധ്യാ­ത്മി­ക­ങ്ങ­ളാ­ണെ­ന്നു് വ­ന്നു­ചേ­രു­ന്നു. ’സ്പി­രി­ച്വൽ’ എന്ന വി­ശേ­ഷ­ണം ക­മ്മ്യു­ണി­സ്റ്റ് ചി­ന്ത­ക­രു­ടെ ലേ­ഖ­ന­ങ്ങ­ളിൽ കൂ­ടു­തൽ­കൂ­ടു­തൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു് ഈ പ­ശ്ചാ­ത്ത­ല­ത്തിൽ, മ­ന­സ്സി­ലാ­ക്കാ­വു­ന്ന­തേ­യു­ള്ളൂ.”

ഏതു വി­ഷ­യ­ത്തെ­ക്കു­റി­ച്ചും പ്ര­ഗൽ­ഭ­മാ­യി എ­ഴു­താൻ ക­ഴി­വു­ള്ള പ­ണ്ഡി­ത­നാ­ണു് എൻ. വി. കൃ­ഷ്ണ­വാ­രി­യർ. മാർ­ക്സി­സ­ത്തി­ന്റെ ആ­ധ്യാ­ത്മി­ക­ത്വ­ത്തി­ലേ­ക്കു­ള്ള ചാ­യ്വി­നേ­യാ­ണു് അ­ദ്ദേ­ഹം ഇവിടെ സൂ­ചി­പ്പി­ക്കു­ന്ന­തു്. (കു­ങ്കു­മം വാരിക) അ­ന്യ­വ­ത്ക­ര­ണ­ത്തി­നു വി­ധേ­യ­നാ­യ മ­നു­ഷ്യൻ മ­ത­ത്തി­ലേ­ക്കു തി­രി­യു­ന്നു എ­ന്നാ­ണു മാർ­ക്സി­സം പ്ര­സ്താ­വി­ക്കു­ന്ന­തു്. മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ തീ­ക്ഷ്ണ­ത­യാർ­ന്ന വേ­ദ­ന­യാ­ണു് മ­ത­ത്തിൽ കാണുക. ചൂഷണം ന­ട­ത്തു­ന്ന­വർ ജനതയെ അ­ടി­മ­ക­ളാ­ക്കി­നി­റു­ത്താൻ വേ­ണ്ടി മതം ഉ­പ­യോ­ഗി­ക്കു­ന്നു­വെ­ന്നും അതു് (മതം) മ­നു­ഷ്യ­ന്റെ ഓ­പ്യ­യാ­ണെ­ന്നു­മാ­ണു് മാർ­ക്സ് പ്ര­ഖ്യാ­പി­ച്ച­തു്. ഇതു് യാ­ഥാ­സ്ഥി­തി­ക മാർ­ക്സി­സ­ത്തി­ന്റെ ത­ത്ത്വം.

images/KarlMarx001-c.jpg
മാർ­ക്സ്

ഈ ത­ത്ത്വ­ത്തിൽ­നി­ന്നു വ്യ­തി­ച­ലി­ച്ചു­കൊ­ണ്ടു­ള്ള എൻ. വി.യുടെ അ­ഭി­പ്രാ­യം റി­വി­ഷ­നി­സ­മാ­യേ ക­രു­ത­പ്പെ­ടൂ. എ­ന്നാ­ലും അതിൽ തെ­റ്റി­ല്ല. എ­ല്ലാം ച­ല­നാ­ത്മ­ക­മാ­ണെ­ന്നു് മാർ­ക്സി­സം സ്ഥാ­പി­ച്ച­പ്പോൾ അതും (മാർ­ക്സി­സ­വും) ച­ല­നാ­ത്മ­ക­മാ­ണെ­ന്നു സ­മ്മ­തി­ക്കു­ക­യാ­യി­രു­ന്ന­ല്ലോ? മാർ­ക്സി ന്റെ ത­ത്ത്വ­ങ്ങൾ അ­തേ­പ­ടി അം­ഗീ­ക­രി­ച്ചി­ല്ല ലെനിൻ. മ­വോ­സെ­തു­ങ്ങും അം­ഗീ­ക­രി­ച്ചി­ല്ല. അ­തി­നാൽ എറിക് ഫ്ര­മ്മി നെയും അൽ­ത്തൂ­സ­റെ യും അ­ഡോർ­ന്രെ യും മർ­ക്കൂ­സി നെയും റി­വി­ഷ­നി­സ്റ്റു­കൾ എന്നു വി­ളി­ക്കു­ന്ന രീ­തി­യിൽ ലെ­നി­നെ­യും മവോ സേ തു­ങ്ങി­നെ­യും വി­വി­ഷ­നി­സ്റ്റു­കൾ എന്നു വി­ളി­ച്ചു കൂടെ? ഇ­തെ­ഴു­തു­ന്ന ആളിനു മാർ­ക്സി­സ­ത്തെ­ക്കു­റി­ച്ചു വ­ള­രെ­യൊ­ന്നു­മ­റി­ഞ്ഞു­കൂ­ടാ. സം­ശ­യ­ത്തി­ന്റെ രീ­തി­യിൽ ഈ വാ­ദ­ങ്ങൾ അ­വ­ത­രി­പ്പി­ച്ചെ­ന്നേ­യു­ള്ളൂ.

സി. വി. ശ്രീ­രാ­മ­നെ­ക്കു­റി­ച്ചു വീ­ണ്ടും

കോൺ­വെ­ന്റു­ക­ളെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം? ന­ഴ്സ­റി­യി­ലെ കു­ട്ടി സ­മ­യ­ത്തി­നു വീ­ട്ടി­ലെ­ത്തി­യി­ല്ലെ­ന്നു­ക­ണ്ടു് വെ­പ്രാ­ള­പ്പെ­ട്ടു് വീ­ട്ടു­കാർ ഫോ­ണി­ലൂ­ടെ കാ­ര്യം ചോ­ദി­ക്കു­മ്പോൾ പ­രു­ക്കൻ മ­റു­പ­ടി ത­രു­ന്ന സ്ഥ­ല­ങ്ങൾ.

ഞ­ങ്ങൾ­ക്കു് ഒരു മ­ല­യാ­ളം പ്രൊ­ഫ­സ­റു­ണ്ടാ­യി­രു­ന്നു. ഒരു ദിവസം ഉ­ച്ച­യ്ക്കു് ഞാൻ അ­ദ്ദേ­ഹ­മി­രു­ന്നി­ട­ത്തേ­യ്ക്കു ചെ­ന്ന­പ്പോൾ എ­ന്നോ­ടു­ചോ­ദി­ച്ചു: “കൃ­ഷ്ണൻ നായരേ, ‘അ­വ­നു­വു്’ എ­ന്നാൽ അർ­ത്ഥ­മെ­ന്തൂ്?” “അ­ങ്ങ­നെ­യൊ­രു പ്ര­യോ­ഗ­മി­ല്ല” എന്നു ഞാൻ പ­റ­ഞ്ഞു. ഉടനെ അ­ദ്ദേ­ഹം: “പ്ര­യോ­ഗ­മി­ല്ല എ­ന്ന­തൊ­ക്കെ അങ്ങു മ­ന­സ്സി­ലി­രി­ക്ക­ട്ടെ. നി­ങ്ങൾ­ക്ക­റി­യാ­മെ­ങ്കിൽ പറയണം” ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­യി­ലി­രു­ന്ന പു­സ്ത­കം വാ­ങ്ങി നോ­ക്കി. ‘അ­ഭി­ജ്ഞാ­ന­ശാ­കു­ന്ത­ളം’. അതിലെ ആ­ദ്യ­ത്തെ ശ്ലോ­ക­ത്തി­ലെ നാ­ലാ­മ­ത്തെ വ­രി­യി­ലാ­ണു് അ­ദ്ദേ­ഹം പറഞ്ഞ ഈ പ്ര­യോ­ഗം “പ്ര­ത്യ­ക്ഷാ­ഭിഃ പ്ര­പ­ന്ന­സ്ത­നു­ഭി­ര­വ­തു വ­സ്താ­ഭി­ര­ഷ്ടാ­ഭി­രീ­ശഃ” എ­ന്നു്. ഞാൻ സാ­റി­നെ അ­റി­യി­ച്ചു: “സാർ ‘അവനുവ’ എ­ന്ന­ല്ല “അവതു വഃ” എ­ന്നാ­ണു്. വഃ = നി­ങ്ങ­ളെ, അവതു = ര­ക്ഷി­ക്ക­ട്ടെ എ­ന്നു് അർ­ത്ഥം. സാറ് ഉ­ട­നെ­പ­റ­ഞ്ഞു. “ങ്, അ­ങ്ങ­നെ തന്നെ ഞാനും പ­റ­ഞ്ഞ­തു്.” (സം­സ്കൃ­ത­ലി­പി­കൾ ‘ത’ യും ‘ന’ യും ത­മ്മിൽ സാ­ദൃ­ശ്യ­മു­ണ്ടെ­ന്നു് ഓർ­മ്മി­ക്കു­ക—ലേഖകൻ.)

വേ­റൊ­രു ദിവസം അ­ദ്ദേ­ഹം എ­ന്നോ­ടു് ചോ­ദി­ച്ചു:
അജിനം എ­ന്നാൽ അർ­ഥ­മെ­ന്തു്?
ഞാൻ മ­റു­പ­ടി നൽകി:
മാ­നി­ന്റെ തോൽ
സാർ:
അല്ല, ആ­ന­ത്തോ­ലാ­ണു് അജിനം.

ഞാ­നു­ട­നെ ലൈ­ബ്ര­റി­യിൽ ചെ­ന്നു് “അ­മ­ര­കോ­ശ”മെ­ടു­ത്തു­കൊ­ണ്ടു­വ­ന്നു് അ­ജി­ന­ത്തി­ന്റെ അർ­ത്ഥം കാ­ണി­ച്ചു കൊ­ടു­ത്തു. അജിനം = മാൻ മു­ത­ലാ­യ­വ­യു­ടെ തോ­ലി­ന്റെ പേരു്. സാറ് വി­ട്ടി­ല്ല. “ങേ, അ­ത­ല്ലേ ഞാനും പ­റ­ഞ്ഞ­തു?” ഈ രണ്ടു സം­ഭ­വ­ങ്ങൾ­ക്കു­ശേ­ഷം സാറ് എ­ന്തു് സംശയം ചോ­ദി­ച്ചാ­ലും ‘എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ’ എന്നു പ­റ­ഞ്ഞ് ഞാ­ന­ങ്ങ് പോ­കു­മാ­യി­രു­ന്നു. പാവം, അ­ന്ത­രി­ച്ചു പോയി.

images/cvsreeraman.jpg
സി. വി ശ്രീ­രാ­മൻ

അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ പെ­രു­മാ­റാൻ എ­നി­ക്ക് അല്പം പ്ര­യാ­സ­മു­ണ്ടു്. അ­തു­കൊ­ണ്ടു് സി. വി ശ്രീ­രാ­മൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ ‘മു­ത്ത­ശ്ശി­ക്ക­ഥ­യി­ലും മായം’ എന്ന നല്ല കഥ വാ­യി­ച്ചി­ട്ടു് ഈ ലേ­ഖ­ന­ത്തി­ന്റെ തു­ട­ക്ക­ത്തിൽ പറഞ്ഞ കാ­ര്യ­ങ്ങൾ മാ­റ്റി­പ്പ­റ­യു­ന്നി­ല്ല. ശ്രീ­രാ­മ­ന്റെ കഥകൾ പൊ­തു­വേ എ­നി­ക്ക് സ്വീ­ക­ര­ണീ­യ­ങ്ങ­ള­ല്ലെ­ങ്കി­ലും ഈ കഥ “സ്വീ­ക­ര­ണീ­യ­വും ആ­ദ­ര­ണീ­യ­വു”മത്രേ (സാ­ഹി­ത്യ പ­ഞ്ചാ­ന­നൻ പി. കെ. നാ­രാ­യ­ണ­പി­ള്ള യുടെ പ്ര­യോ­ഗം). ദു­ഷ്ട­യാ­യ ര­ണ്ടാ­ന­മ്മ­യു­ടെ (ചി­റ്റ­മ്മ­യു­ടെ) ചി­ത്ര­ത്തി­നു് ശ­താ­ബ്ദ­ങ്ങ­ളോ­ളം പ­ഴ­ക്ക­മു­ണ്ടു്. ആ ചി­ത്രം വീ­ണ്ടും വീ­ണ്ടും കാ­ണു­ന്ന­തിൽ ആർ­ക്കും ര­സ­മു­ണ്ടാ­കാ­നി­ട­യി­ല്ല. പക്ഷേ ശ്രീ­രാ­മ­ന്റെ വൈ­ദ­ഗ്ധ്യം അതിനെ ആ­കർ­ഷ­ക­മാ­ക്കി­യി­രി­ക്കു­ന്നു. തന്റെ മ­ക­ളു­ടെ കു­ഞ്ഞി­നെ മ­ക­ന്റെ ര­ണ്ടാ­മ­ത്തെ ഭാര്യ പീ­ഡി­പ്പി­ക്കു­ന്ന­തി­ന്റെ ചി­ത്രം വ­ര­യ്ക്കാ­നാ­യി മു­ത്ത­ശ്ശി പ്ര­സി­ദ്ധ­മാ­യ ഒരു ‘മു­ത്ത­ശ്ശി­ക്ക­ഥ’യെ വേ­റൊ­രു രീ­തി­യിൽ ആ­ഖ്യാ­നം ചെ­യ്യു­ന്നു. ആ ആ­ഖ്യാ­ന­ത്തിൽ നി­ന്നു് ചി­റ്റ­മ്മ­യു­ടെ ക്രൗ­ര്യം മു­ഴു­വൻ സ്പ­ഷ്ട­മാ­കു­ന്നു. സ്നേ­ഹ­ത്തി­ന്റെ­യും സ്നേ­ഹ­മി­ല്ലാ­യ്മ­യു­ടെ­യും ര­ണ്ടു് ലോ­ക­ങ്ങൾ സൃ­ഷ്ടി­ച്ച് കഥ പ­റ­യു­ന്ന മു­ത്ത­ശ്ശി­യി­ലേ­ക്കും കഥ കേൾ­ക്കു­ന്ന കു­ട്ടി­യി­ലേ­ക്കും സ­ഹ­താ­പ­ത്തി­ന്റെ നീർ­ച്ചാ­ലു് ക­ഥാ­കാ­രൻ ഒ­ഴു­ക്കി­വി­ടു­ന്നു എ­ന്ന­തി­ലാ­ണു് ഈ ക­ഥ­യു­ടെ വി­ജ­യ­മി­രി­ക്കു­ന്ന­തു്.

1976-ൽ അ­മേ­രി­ക്കൻ ഐ­ക്യ­നാ­ടു­ക­ളിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ നി­രൂ­പ­ണ­ഗ്ര­ന്ഥ­ങ്ങ­ളിൽ അ­ദ്വി­തീ­യ­മെ­ന്നു കണ്ടു സ­മ്മാ­നം കൊ­ടു­ത്ത ‘The uses of Enchantment’ (Bruno Bettelheim) എന്ന പു­സ്ത­കം പ­ഠ­നാർ­ഹ­മാ­ണു്. മു­ത്ത­ശ്ശി­ക്ക­ഥ­ക­ളി­ലെ ചി­റ്റ­മ്മ­മാ­രു­ടെ ക്രൂ­ര­ത­യെ മ­നഃ­ശാ­സ്ത്ര സി­ദ്ധാ­ന്ത­ങ്ങ­ളി­ലൂ­ടെ അതു് അ­പ­ഗ്ര­ഥി­ച്ചു കാ­ണി­ക്കു­ന്നു. 1977-ലെ നേഷണൽ ബു­ക്ക് അ­വാർ­ഡും ഈ ഗ്ര­ന്ഥ­ത്തി­നു് കി­ട്ടി. പ്ര­ശ­സ്ത­നാ­യ നോ­വ­ലി­സ്റ്റ് A. S. Byatt ഈ പു­സ്ത­ക­ത്തെ­ക്കു­റി­ച്ച് wise, profound, imaginative എന്നു പ­റ­ഞ്ഞു. ഗ്ര­ന്ഥം വാ­യി­ച്ചു തീർ­ന്ന­പ്പോൾ ഈ നി­രീ­ക്ഷ­ണം ശ­രി­യാ­ണെ­ന്നു് എ­നി­ക്കും തോ­ന്നി.

ഡി­മോ­റ­ലൈ­സേ­ഷൻ

ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ കഥകൾ ‘വെ­ളി­പാ­ടു­കൾ’ നൽ­കു­മ്പോൾ, അ­ധ­മ­ങ്ങ­ളാ­യ കഥകൾ നി­സ്സാ­ര­ത­യി­ലൂ­ടെ ന­മു­ക്ക് അ­പ­കർ­ഷം സം­ഭ­വി­പ്പി­ക്കു­ന്നു. പ്ര­കാ­ശം നി­റ­ഞ്ഞ മു­റി­യിൽ നി­ന്നു് ഇ­രു­ട്ടു നി­റ­ഞ്ഞ മു­റി­യി­ലേ­ക്ക് പെ­ട്ടെ­ന്നു് പ്ര­വേ­ശി­ച്ചാൽ എന്തു തോ­ന്നു­മോ, അതു തന്നെ തോ­ന്നി­ക്കു­ന്നു വെ­ണ്ണ­ല മോ­ഹ­ന്റെ ‘ബി­രി­യാ­ണി’ എന്ന കഥ (മ­നോ­രാ­ജ്യം). ഒരു മു­ക്കു­വ­ബാ­ല­നെ ക­ല്യാ­ണ­പ്പ­ന്ത­ലിൽ വച്ച് ഗൃ­ഹ­നാ­ഥൻ അ­പ­മാ­നി­ച്ചു വി­ടു­ന്നു എ­ന്നാ­ണു് ക­ഥാ­കാ­ര­നു് പ­റ­യാ­നു­ള്ള­തു്. ഇതിലെ അ­തി­ഭാ­വു­ക­ത്വം എ­ന്തെ­ന്നി­ല്ലാ­ത്ത ‘ഡി­മോ­റ­ലൈ­സേ­ഷൻ’ (സ­ന്മാർ­ഗ്ഗ­ച്യു­തി) ജ­നി­പ്പി­ക്കു­ന്നു. ഇ­തി­ന്റെ അ­ന്ത­രീ­ക്ഷം ക­ലാ­രാ­ഹി­ത്യ­ത്താൽ മ­ലീ­മ­സ­മാ­ണു്. കുറേ നേരം ഇ­മ്മാ­തി­രി ക­ഥ­ക­ളെ­ക്കു­റി­ച്ച് ഞാൻ വി­ചാ­രി­ച്ചു­കൊ­ണ്ടി­രു­ന്നു. എ­ന്നി­ട്ടു് ക്ഷീ­ണി­ച്ച് ചാ­രു­ക­സേ­ര­യി­ലേ­ക്ക് ചാരി കി­ട­ക്കു­ന്നു. ഇനി അ­ര­മ­ണി­ക്കൂ­റെ­ങ്കി­ലും ക­ഴി­ഞ്ഞേ പേന കൈ­യി­ലെ­ടു­ക്കൂ.

മീ­റ്റി­ങ് അ­നു­ഭ­വ­ങ്ങൾ

ച­ട­യ­മം­ഗ­ല­ത്തി­നും കൊ­ട്ടാ­ര­ക്ക­ര­ക്കും ഇ­ട­യ്ക്കു­ള്ള ഒരു സ്ഥ­ല­ത്തു് മീ­റ്റി­ങ്ങി­നു പോയി. കാ­റി­ന്റെ പി­റ­കിൽ മൂ­ന്നു് ആ­ളു­ക­ളേ ഇ­രി­ക്കാ­വൂ എ­ന്നു് അ­ധ്യ­ക്ഷ­ന്റെ നിർ­ബ­ന്ധം. ഞങ്ങൾ മൂ­ന്നു­പേർ മുൻ­പിൽ. ഡ്രൈ­വർ ‘സ്റ്റി­യ­റി­ങ്’ തി­രി­ക്കു­മ്പോ­ഴെ­ല്ലാം എന്റെ നെ­ഞ്ചിൽ അ­യാ­ളു­ടെ കൈ­മു­ട്ടി­ടി­ക്കും. മീ­റ്റി­ങ് ക­ഴി­ഞ്ഞ് തി­രി­ച്ചു­പോ­രാൻ ഭാ­വി­ച്ച­പ്പോൾ പ്ര­വർ­ത്ത­കർ അ­ധ്യ­ക്ഷ­നോ­ടു് പ­റ­ഞ്ഞു: “സാർ ഇവർ കൂടെ അ­ങ്ങോ­ട്ടു് വ­രു­ന്നു. ഇ­വ­രെ­ക്കൂ­ടെ തി­രു­വ­ന­ന്ത­പു­ര­ത്തു് പാ­ള­യ­ത്തിൽ ഇ­റ­ക്കി­യേ­ക്ക­ണം.” ‘ഇവർ’ എ­ന്നു് പ­റ­ഞ്ഞ­തു് മൂ­ന്നു ചെ­റു­പ്പ­ക്കാ­രി­ക­ളെ ചൂ­ണ്ടി­യാ­ണു്. കാ­റി­ന്റെ പിൻ­സീ­റ്റിൽ മൂ­ന്നു പേ­രെ­ക്കൂ­ടു­തൽ ഇ­രു­ത്താ­ത്ത അ­ധ്യ­ക്ഷൻ “വരൂ, വരൂ, ഇവിടെ ഇ­രി­ക്കാം” എന്നു വി­ളി­ച്ചു. മൂ­ന്നു ല­ല­നാ­മ­ണി­ക­ളും പിൻ­സീ­റ്റി­ലേ­ക്ക് കയറി. ഒരു സു­ന്ദ­രി ഇ­രു­ന്ന­തു് അ­ധ്യ­ക്ഷ­ന്റെ മ­ടി­യിൽ തന്നെ. പാ­ള­യ­മെ­ത്തു­ന്ന­തു­വ­രെ അ­ധ്യ­ക്ഷ­ന്റെ വെ­ളു­ത്ത ക­വി­ളു­ക­ളിൽ ചു­വ­ന്ന റോ­സാ­പ്പൂ­ക്കൾ.

മൂ­ന്നു ചെ­റു­പ്പ­ക്കാ­രാ­യ ക­വി­ക­ളും മീ­റ്റി­ങ്ങി­ന്റെ സം­ഘാ­ട­ക­രാ­യ രണ്ടു യു­വാ­ക്ക­ന്മാ­രും വീ­ട്ടി­ലെ­ത്തി. കാ­പ്പി കു­ടി­ക്കാ­തെ ഞാൻ കാറിൽ കയറി. മീ­റ്റി­ങ് സ്ഥലം നാ­ല്പ­തു കി­ലോ­മീ­റ്റ­റ­ക­ലെ. ചെ­ന്നു. ഒരു ചെറിയ മലയിൽ ആളുകൾ ബാ­ലൻ­സ് പി­ടി­ച്ച് ഇ­രി­ക്കു­ന്നു. അ­വ­രു­ടെ മുൻ­പിൽ നാ­ലാൾ­പ്പൊ­ക്ക­ത്തിൽ സ­ഭാ­വേ­ദി. കയറാൻ കോ­ണി­പ്പ­ടി­ക­ളി­ല്ല, ഏ­ണി­യി­ല്ല. പലക ച­രി­ച്ചു വ­ച്ചി­രി­ക്കു­ന്നു. ക­വി­ക­ളി­ലൊ­രാൾ സ്നേ­ഹ­ത്തോ­ടെ എന്നെ പി­ടി­ച്ചു ക­യ­റ്റി. കൃ­ത­ജ്ഞ­താ പ്ര­സം­ഗം ഉൾ­പ്പെ­ടെ­യു­ള്ള എല്ലാ പ്ര­ഭാ­ഷ­ണ­ങ്ങ­ളും ഉഗ്രൻ. പ­തി­നൊ­ന്ന­ര­മ­ണി­യോ­ടു് അ­ടു­പ്പി­ച്ച് സ­മ്മേ­ള­നം തീർ­ന്നു. നേരേ കാ­റി­ലേ­ക്ക് ക­യ­റ്റി, ഞ­ങ്ങ­ളെ. വ­ഴി­ക്ക് എ­വി­ടെ­യെ­ങ്കി­ലും നി­റു­ത്തി ഉ­ണ­ക്ക­പ്പു­ട്ടെ­ങ്കി­ലും വാ­ങ്ങി­ത്ത­രു­മെ­ന്നു് ഞാൻ വി­ചാ­രി­ച്ചു. ഒ­ന്നു­മു­ണ്ടാ­യി­ല്ല. വി­ശ­ന്നു പ്രാ­ണൻ പോ­കു­ന്ന മ­ട്ടി­ലാ­യി­രു­ന്നു ഞാൻ. അ­തു­കൊ­ണ്ടു് ഒരു വാ­ക്കും കാ­റി­ലി­രു­ന്നു പറയാൻ പ­റ്റി­യി­ല്ല. “എന്താ മി­ണ്ടാ­ത്ത­തു?” എന്നു സ്നേ­ഹ­ത്തോ­ടെ ഒരു കവി ചോ­ദി­ച്ച­പ്പോൾ “വ­ല്ലാ­ത്ത പ­ല്ലു­വേ­ദ­ന” എന്നു ഞാൻ മ­റു­പ­ടി പ­റ­ഞ്ഞു. രാ­ത്രി ഒരു മ­ണി­യോ­ട­ടു­പ്പി­ച്ച് വീ­ട്ടി­ലെ­ത്തി. “ഗു­ഡ്നൈ­റ്റ്” എന്നു കവികൾ. ഒരു മണി ക­ഴി­ഞ്ഞ­തു­കൊ­ണ്ടു് “ഗുഡ് മോർ­ണിം­ഗ്” എ­ന്നു് ഞാൻ. പി­ന്നീ­ടു് ഒ­ന്നും ക­ഴി­ക്കാൻ വയ്യ. ക­ഴി­ച്ചാൽ രോഗം വരും. അ­തു­കൊ­ണ്ടു് ഒരു വാ­ലി­യം ഗുളിക വി­ഴു­ങ്ങി. കാ­ല­ത്തു് പത്തു മ­ണി­ക്ക് എ­ഴു­ന്നേ­റ്റു. ഇ­ന്നു് ഒരു ലേഖനം ക­ലാ­കൗ­മു­ദി­ക്ക് കൊ­ടു­ക്ക­ണം. അ­തു­കൊ­ണ്ടു് ഇതു് എ­ഴു­തു­ന്നു. ഈ ആ­ഴ്ച­ത്തെ ലേ­ഖ­ന­ത്തി­ന്റെ ഈ അ­വ­സാ­ന­ഭാ­ഗ­ത്തു പോ­രാ­യ്മ­യു­ണ്ടെ­ങ്കിൽ ആ തെ­റ്റു് എ­ന്റേ­ത­ല്ല. മീ­റ്റി­ങ്ങി­നു് വി­ളി­ച്ചു­കൊ­ണ്ടു് പോയി പ­ട്ടി­ണി­യി­ട്ട­വ­രു­ടേ­താ­ണു്. ഒരു ശി­ഷ്യൻ അ­ഭ്യർ­ത്ഥി­ച്ച­തു­കൊ­ണ്ടു് സ­മ്മേ­ള­ന­ത്തി­നു പോയി. ഇനി ഒരു ശി­ഷ്യൻ വി­ളി­ച്ചാ­ലും പോ­കി­ല്ല. ആ­ന­ക്കാ­ര്യ­ത്തിൽ ചേ­ന­ക്കാ­ര്യം. അല്ലേ? ദി­വ­സ­വും ദി­വ­സ­വും പ­ഞ്ചാ­ബിൽ വെ­ടി­യേ­റ്റു് ആളുകൾ മ­രി­ക്കു­ന്നു. ആ വാർ­ത്ത­കൾ വാ­യി­ച്ച് ന­മ്മു­ടെ ഹൃദയം പൊ­ട്ടു­ന്നു. അ­പ്പോ­ഴാ­ണു് ഒരു നേരം പ­ട്ടി­ണി കി­ട­ന്ന­തി­നെ­ക്കു­റി­ച്ചു­ള്ള പ­രി­ദേ­വ­നം. ശരി തെ­ന്നെ. ക്ഷ­മി­ക്കൂ പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രേ.

വർ­ഷ­ങ്ങൾ­ക്ക് മുൻ­പു് ദേ­വി­കു­ള­ത്തെ ഒരു കാ­ടി­ന്റെ ന­ടു­വി­ലു­ള്ള ഒരു ഭ­വ­ന­ത്തിൽ ഞാൻ വാ­തി­ല­ട­ച്ചു കി­ട­ന്നു് ഉ­റ­ങ്ങു­ക­യാ­യി­രു­ന്നു. രാ­ത്രി ഒന്നര മണി. വാ­തി­ലിൽ ആരോ ത­ട്ടു­ന്നു. കാ­ട്ടാ­ന തു­മ്പി­ക്കൈ­കൊ­ണ്ടു് അ­ടി­ക്കു­ക­യാ­ണോ? മറ്റു വല്ല വ­ന്യ­മൃ­ഗ­ങ്ങ­ളും അ­ക­ത്തേ­ക്കു ക­ട­ക്കാൻ ശ്ര­മി­ക്കു­ക­യാ­ണോ? അതോ കൊ­ടു­ങ്കാ­റ്റു് വ­ന്നു് ത­ട്ടു­ക­യാ­ണോ? ഞാൻ പേ­ടി­ച്ചു, ശ്വാ­സം പി­ടി­ച്ചു കി­ട­ന്നു. കുറേ നേ­ര­ത്തേ­ക്കു കൂടി ശബ്ദം. അ­തി­നു­ശേ­ഷം നി­ശ്ശ­ബ്ദ­ത. ആന പോ­യി­രി­ക്കാം. മറ്റു വ­ന്യ­മൃ­ഗം തി­രി­ഞ്ഞു ന­ട­ന്നി­രി­ക്കാം. കൊ­ടു­ങ്കാ­റ്റു് ധീ­ര­ന്മാ­രെ അ­ന്വേ­ഷി­ച്ച് പോ­യി­രി­ക്കാം. അ­ധ­മ­സാ­ഹി­ത്യം വാ­തി­ലിൽ ത­ട്ടു­മ്പോൾ അ­ന­ങ്ങാ­തി­രി­ക്കൂ കൂ­ട്ടു­കാ­രേ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-03-02.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 21, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.