SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-03-09-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/GSankaraKurup02-c.jpg
ജി. ശ­ങ്ക­ര­ക്കു­റു­പ്പ്

“മാഷ് എന്റെ മാ­സി­ക­യ്ക്കു കവിത അ­യ­ച്ചു ത­രാ­ത്ത­തു ശ­രി­യാ­യി­ല്ല”, പ­ത്രാ­ധി­പർ ജി. ശ­ങ്ക­ര­ക്കു­റു­പ്പി നോടു പ­റ­ഞ്ഞു. പ­രി­ഭ­വ­സ്വ­ര­ത്തി­ലു­ള്ള ആ ഉ­ദീ­ര­ണം കേ­ട്ട­യു­ട­നെ കവി മ­റു­പ­ടി നൽകി: “ക­രു­തി­ക്കൂ­ട്ടി­യ­ല്ല അ­യ­യ്ക്കാ­ത്ത­തു്. കവിത തോ­ന്നി­യി­ല്ല”. അതു കേ­ട്ടു പ­ത്രാ­ധി­പർ വി­ശ്വാ­സം ഒ­ട്ടു­മി­ല്ലാ­ത്ത രീ­തി­യിൽ “മാ­ഷ്ക്കാ­ണോ ക­വി­ത­യ്ക്കു പ്ര­യാ­സം?” ജി­യു­ടെ പ്ര­ത്യ­ല്പ­ന്ന­മ­തി­ത്വം പ്ര­ദർ­ശി­പ്പി­ച്ചു­കൊ­ണ്ടു­ള്ള ഉ­ത്ത­രം: “ശ­രീ­ര­ത്തിൽ രോ­മ­മു­ണ്ടെ­ന്നു വി­ചാ­രി­ച്ചു ആ­വ­ശ്യ­പ്പെ­ടു­മ്പോ­ഴെ­ല്ലാം രോ­മാ­ഞ്ച­മു­ണ്ടാ­ക­ണ­മെ­ന്നു­ണ്ടോ?” കവി പ­റ­ഞ്ഞ­തു സത്യം. പക്ഷേ പ്യേർ മെസി എന്ന ഒരു ഫ്ര­ഞ്ച് ‘ആ­ക്റ്റർ’ താൻ വി­ചാ­രി­ക്കു­മ്പോ­ഴെ­ല്ലാം രോ­മാ­ഞ്ച­മു­ണ്ടാ­ക്കി­യി­രു­ന്നു. അതു ആ­വ­ശ്യ­മു­ള്ള സമയം മു­ഴു­വൻ നി­ല­നി­റു­ത്താ­നും ആ അ­ഭി­നേ­താ­വി­നു ക­ഴി­ഞ്ഞി­രു­ന്നു (Shocking Book of Records എന്ന പു­സ്ത­ക­ത്തിൽ നി­ന്നു).

ജി. ശ­ങ്ക­ര­ക്കു­റു­പ്പി­നു മൂ­ക്കി­ന്റെ അ­റ്റ­ത്താ­ണു ദേ­ഷ്യം. പക്ഷേ, സം­സ്കാ­ര­ഭ­ദ്ര­മാ­യ രീ­തി­യി­ലേ അ­ദ്ദേ­ഹം അതു പ്ര­ക­ടി­പ്പി­ക്കു. ഒ­രി­ക്കൽ കേ­ശ­വ­ദേ­വും ജിയും ത­മ്മി­ലി­ട­ഞ്ഞു. ദേവ് കോ­പാ­ക്രാ­ന്ത­നാ­യി ഗർ­ജ്ജി­ച്ചു: “കു­റു­പ്പേ ഒരു നാ­ഴി­യെ­ടു­ത്തു വേ­റൊ­രു നാ­ഴി­ക്ക­ക­ത്തു വ­യ്ക്കാൻ ശ്ര­മി­ക്ക­രു­തു്. കേ­ട്ടോ?” കവി പി­ന്നെ മി­ണ്ടി­യി­ല്ല. ര­ണ്ടു­പേ­രും തു­ല്യ­രാ­യ പ്ര­തി­ഭാ­ശാ­ലി­ക­ളാ­ണെ­ന്നാ­ണു ദേവ് പ­റ­ഞ്ഞ­തു. അതു കേ­ട്ടു­കൊ­ണ്ടി­രു­ന്ന ഞാൻ മ­ന­സ്സിൽ പ­റ­ഞ്ഞു: “ഇ­ട­ങ്ങ­ഴി­യെ­ടു­ത്തു നാ­ഴി­ക്ക­ക­ത്തു വ­യ്ക്കാൻ ശ്ര­മി­ക്ക­രു­തു കു­റു­പ്പേ എന്നു കേ­ശ­വ­ദേ­വ് പ­റ­ഞ്ഞി­ല്ല­ല്ലോ. ഭാ­ഗ്യം”.

ഒ. വി. വിജയൻ ആ­ദ്യ­മാ­യി എന്റെ വീ­ട്ടിൽ വന്ന ദിവസം വളരെ നേരം സം­സാ­രി­ച്ച­തി­നു ശേഷം അ­ദ്ദേ­ഹം പോ­കാ­നെ­ഴു­ന്നേ­റ്റു. അ­പ്പോൾ വീ­ട്ടു­മു­റ്റ­ത്തു ഒരു പൂച്ച ക­ര­ഞ്ഞു. വിജയൻ അതു കേ­ട്ടു പേ­ടി­ച്ചു. “അയ്യോ പൂച്ച” എ­ന്നാ­യി അ­ദ്ദേ­ഹം. വീ­ട്ടിൽ നി­ന്നു റോ­ഡി­ലേ­ക്കു പോകാൻ പ­ടി­ക്കെ­ട്ടു­ള്ള ഒ­രി­ട­വ­ഴി ഇ­റ­ങ്ങേ­ണ്ടി­യി­രു­ന്നു. ഒ. വി. വിജയൻ പൂ­ച്ച­യെ പേ­ടി­ച്ചു എന്റെ കരതലം ഗ്ര­ഹി­ച്ചു കൊ­ണ്ടാ­ണു ന­ട­ന്ന­തു്. പൂ­ച്ച­യെ പേ­ടി­ച്ചി­രു­ന്ന മ­റ്റൊ­രു ധി­ഷ­ണാ­ശാ­ലി­യു­ണ്ടാ­യി­രു­ന്നു—നെ­പ്പോ­ളി­യൻ ബോ­ണ­പ്പാർ­ട്ട്. പൂച്ച മു­റി­യി­ലെ­ത്തി­യാൽ അ­ദ്ദേ­ഹം മേ­ശ­പ്പു­റ­ത്തു കയറി നിൽ­ക്കും. പൂ­ച്ച­യെ സം­ബ­ന്ധി­ച്ച ഈ പേ­ടി­യ്ക്കു് ഐ­ലു­റ­ഫോ­ബി­യ—ailuro-​phobia—എ­ന്നാ­ണു് ഇം­ഗ്ലീ­ഷിൽ പറയുക. ailouros എ­ന്നാൽ ഗ്രീ­ക്ക് ഭാ­ഷ­യിൽ പൂച്ച എ­ന്നർ­ത്ഥം. വി­ജ­യ­നു് ഇ­പ്പോൾ പൂ­ച്ച­യെ പേ­ടി­യി­ല്ലെ­ന്നും അ­തി­നെ­യാ­ണു് വലിയ ഇ­ഷ്ട­മെ­ന്നും ഒ­ര­ഭി­മു­ഖ­സം­ഭാ­ഷ­ണ­ത്തി­ന്റെ റി­പ്പോർ­ട്ടിൽ കണ്ടു. സത്യം എ­ന്താ­ണാ­വോ?

ജി. ശ­ങ്ക­ര­ക്കു­റു­പ്പും കെ. ദാ­മോ­ദ­ര­നും സാ­ഹി­ത്യ­ത്തി­ന്റെ പേരിൽ ശണ്ഠ കൂ­ടു­ന്ന കാലം. ജി­യു­ടെ ‘ഇന്നു ഞാൻ നാളെ നീ’ എ­ന്ന­തു കാ­വ്യ­മ­ല്ലെ­ന്നു ദാ­മോ­ദ­രൻ എഴുതി. റേ­ഡി­യോ സ്റ്റേ­ഷ­നിൽ ഒരു പ്ര­ഭാ­ഷ­ണം റി­ക്കോർ­ഡ് ചെ­യ്യാൻ എ­ത്തി­യ ഞാൻ ക­വി­യു­ടെ ശ്ര­ദ്ധ­യിൽ ആ ലേഖനം കൊ­ണ്ടു വന്നു. “എ­നി­ക്കി­ഷ്ട­മു­ള്ള­തു ഞാൻ എ­ഴു­തും. ദാ­മോ­ദ­രൻ ആരാ ചോ­ദി­ക്കാൻ?” എന്നു അ­ദ്ദേ­ഹം ദേ­ഷ്യ­പ്പെ­ട്ടു് ഗർ­ജ്ജി­ച്ചു. യു­ക്തി­ഭ­ദ്ര­മാ­യ വി­മർ­ശ­ന­ത്തിൽ കവി കോ­പി­ച്ച­തു് എ­നി­ക്കി­ഷ്ട­മാ­യി­ല്ല. ദാ­മോ­ദ­ര­നെ ക­ണ്ട­പ്പോൾ ആ പ്ര­തി­ക­ര­ണം ഞാൻ അ­റി­യി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ മ­റു­പ­ടി ഇ­ങ്ങ­നെ: വ്യ­ഭി­ച­രി­ക്കു­ന്ന സ്ത്രീ­യോ­ടു് അവൾ ചെ­യ്യു­ന്ന­തു് പാ­പ­മാ­ണെ­ന്നു പ­റ­ഞ്ഞു നോ­ക്കൂ. അവൾ തി­രി­ച്ച­ടി­ക്കും. “വ്യ­ഭി­ച­രി­ക്കു­ന്ന­തു് എന്റെ ഇ­ഷ്ട­മാ­ണു്. നി­ങ്ങ­ളാ­രാ ചോ­ദി­ക്കാൻ?”

നി­രൂ­പ­ക­രെ­യും വി­മർ­ശ­ക­രെ­യും താൻ വെ­റു­ക്കു­ന്നു­വെ­ന്നു ച­ങ്ങ­മ്പു­ഴ പല തവണ എ­ന്നോ­ടു് പ­റ­ഞ്ഞി­ട്ടു­ണ്ടു്. എ­ങ്കി­ലും ഉ­ള്ളിൽ അ­ദ്ദേ­ഹം നി­രൂ­പ­ക­രെ സ്നേ­ഹി­ച്ചി­രു­ന്നു. വി­മർ­ശ­ക­രെ പേ­ടി­ച്ചി­രു­ന്നു. ‘സു­ധാം­ഗ­ദ’യുടെ അ­വ­താ­രി­ക­യെ ആ­ക്ഷേ­പി­ച്ചു­കൊ­ണ്ടു് പി. കെ. പ­ര­മേ­ശ്വ­രൻ നായർ അ­ക്കാ­ല­ത്തു എ­ഴു­തി­യ­തു വാ­യി­ച്ചി­ട്ടു കവി എ­ന്നോ­ടു പ­റ­ഞ്ഞു: “വലിയ മു­തൽ­മു­ട­ക്കൊ­ന്നും കൂ­ടാ­തെ പ്ര­മാ­ണി­യാ­കാൻ അ­ക്ഷ­ര­ശൂ­ന്യ­രെ സ­ഹാ­യി­ക്കു­ന്ന­താ­ണു് വി­മർ­ശ­നം. യ­ഥാർ­ത്ഥ­ത്തിൽ വി­മർ­ശ­ന­ത്തി­നു ഒരു പ­ങ്കു­മി­ല്ല സാ­ഹി­ത്യ­ത്തി­ന്റെ പു­രോ­ഗ­തി­യിൽ”.

തീ­വ്ര­വേ­ദ­ന

“എ­നി­ക്കു് ശൈ­ശ­വ­ത്തിൽ ര­ണ്ടു് ഇ­ട­തു­കൈ­ക­ളു­ണ്ടാ­യി­രു­ന്നു”—ഫ്രാ­യി­റ്റ്

ഞാൻ ഈ ലേ­ഖ­ന­മെ­ഴു­തു­മ്പോൾ മുൻ­പു് ആർ­ജ്ജി­ച്ച സം­സ്കാ­ര­ത്തി­ന്റെ­യും ഗ്ര­ന്ഥ­പാ­രാ­യ­ണ­ത്തി­ന്റെ­യും സഹായം എ­നി­ക്കു­ണ്ടാ­യി­രു­ന്നു. എന്റെ ത­ല­ച്ചോ­റു പ്ര­വർ­ത്തി­ക്കു­ന്നു. തി­ര­ഞ്ഞെ­ടു­ക്ക­ലു­കൾ ന­ട­ത്തു­ന്നു. ത്യാ­ജ്യ­ഗ്രാ­ഹ്യ­വി­വേ­ച­നം ശ­രി­യാ­യി ന­ട­ക്കു­ന്നു­ണ്ടെ­ങ്കിൽ എന്റെ ലേഖനം വാ­യ­ന­ക്കാ­രു­ടെ സ­മ്മ­തി നേടും. ഇ­ല്ലെ­ങ്കിൽ അവർ പ്ര­തി­ഷേ­ധി­ക്കും. ലേ­ഖ­ന­മെ­ഴു­തു­മ്പോൾ വ­സ്തു­നി­ഷ്ഠ­ത­യ്ക്കാ­ണു് പ്രാ­ധാ­ന്യം. എ­ന്നാൽ എന്റെ പേ­ര­ക്കു­ട്ടി മ­ന്ദ­സ്മി­തം പൊ­ഴി­ച്ചു് അ­ടു­ത്തെ­ത്തു­മ്പോൾ ഞാൻ പേന താ­ഴെ­വ­ച്ചു് ആ കു­ട്ടി­യെ കൈ­യി­ലെ­ടു­ക്കു­ന്ന­തു കർ­ത്തൃ­നി­ഷ്ഠ­ത­യാ­ലാ­ണു്. വി­കാ­രം കർ­ത്തൃ­നി­ഷ്ഠ­ത­യോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. സു­ന്ദ­രി­യാ­യ പൂർ­വ്വ­കാ­മു­കി സു­ന്ദ­ര­ന­ല്ലാ­ത്ത, മ­ദ്ധ്യ­വ­യ­സ്ക­നാ­യ ഭർ­ത്താ­വി­നോ­ടൊ­രു­മി­ച്ചു് താ­മ­സി­ക്കു­ന്നി­ട­ത്തു് യു­വാ­വാ­യ പൂർ­വ്വ­കാ­മു­കൻ എ­ത്തു­ന്നു. കു­റ­ച്ചു­കാ­ലം മു­മ്പു് അവളെ ആ­ശ്ലേ­ഷി­ച്ച­തും ചും­ബി­ച്ച­തും ഒക്കെ ഓർ­മ്മി­ച്ചു് കാ­മ­പ­ര­വ­ശ­നാ­യി അയാൾ അവളെ കെ­ട്ടി­പ്പി­ടി­ക്കു­ന്നു. സ്വാ­ഭാ­വി­ക­മാ­യ പ്ര­ത്യാ­ഘാ­തം. ‘എന്നെ ഇ­വി­ടെ­യും ജീ­വി­ക്കാൻ സ­മ്മ­തി­ക്കു­ക­യി­ല്ലേ?’ എന്ന ചോ­ദ്യം അവളിൽ നി­ന്നു­ണ്ടാ­കു­ന്നു. ഇവിടെ പൂർ­വ്വ കാ­മു­ക­ന്റെ ആ­ശ്ലേ­ഷം വി­കാ­ര­ത്താ­ലാ­ണു്—കർ­ത്തൃ­നി­ഷ്ഠ­ത­യാ­ലാ­ണു്. പൂർ­വ്വ കാ­മു­കി­യു­ടെ ദേ­ഷ്യ­മാർ­ന്ന ചോ­ദ്യം വ­സ്തു­നി­ഷ്ഠ­ത­യാ­ലാ­ണു് —വി­കാ­ര­രാ­ഹി­ത്യ­ത്താ­ലാ­ണു്. ഈ വ­സ്തു­നി­ഷ്ഠ­ത­യാ­ണു് സ്ത്രീ­യ്ക്കു് എ­ല്ലാ­ക്കാ­ല­ത്തു­മു­ള്ള­തു്. അ­നു­രൂ­പ­നാ­യ വരനെ ല­ഭി­ക്കാ­നു­ള്ള ശ്ര­മ­മാ­ണു് ഏതു കാ­മു­ക­നോ­ടു­മു­ള്ള വേഴ്ച. അ­യാ­ളെ­ക്കൊ­ണ്ടു് വലിയ പ്ര­യോ­ജ­ന­മി­ല്ലെ­ന്നു കാ­ണു­മ്പോൾ അവൾ അയാളെ നി­രാ­ക­രി­ക്കു­ന്നു. ജീ­വി­ത­ത്തി­ന്റെ സു­ര­ക്ഷി­ത­ത്വ­ത്തെ­ക്ക­രു­തി സ്ത്രീ ക­ഷ­ണ്ടി­ക്കാ­ര­നും മ­ധ്യ­വ­യ­സ്ക്ക­നു­മാ­യ ഒ­രു­ത്ത­നെ ഭർ­ത്താ­വാ­യി സ്വീ­ക­രി­ച്ചു ക­ഴി­ഞ്ഞാൽ വി­വേ­ക­മു­ള്ള പൂർ­വ്വ­കാ­മു­കൻ അവിടെ കയറി ചെ­ല്ലു­ക­യി­ല്ല. ചെ­ന്നാൽ അ­പൂർ­വ്വ­മാ­യേ അയാൾ മ­ര്യാ­ദ­യി­ല്ലാ­തെ പെ­രു­മാ­റൂ. പി. ബി. സ­നൽ­കു­മാർ കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ ‘പ­ട്ട­ണ­ത്തി­ലേ­യ്ക്കു­ള്ള ബസ്സ്’ എന്ന ചെ­റു­ക­ഥ­യിൽ ഇ­പ്പ­റ­ഞ്ഞ അ­വ­സ്ഥാ­വി­ശേ­ഷ­മാ­ണു­ള്ള­തു്. ക­ഥാ­കാ­ര­ന്റെ സ്ത്രീ­ക­ഥാ­പാ­ത്രം സു­ജ­ന­മ­ര്യാ­ദ­യോ­ടെ പെ­രു­മാ­റു­ന്നു. പു­രു­ഷ­ക­ഥാ­പാ­ത്രം മാ­ന്യ­ത­യോ­ടെ പെ­രു­മാ­റാ­ത്ത­തു­കൊ­ണ്ടു് ‘അടി’ കി­ട്ടു­ന്നു. സ്വാ­ഭാ­വി­ക­ത­യു­ണ്ടു് ക­ഥ­യ്ക്കു്. പക്ഷേ ക­ല­യു­ടെ മാ­ന്ത്രി­ക­പ്ര­ഭാ­വ­മി­ല്ല. ആ­യി­ര­മാ­യി­രം വർ­ഷ­ങ്ങ­ളാ­യി പലരും ച­വ­ച്ചു­തു­പ്പി­യ വി­ഷ­യ­മാ­ണി­തു്. വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ നവീനത എ­ന്തെ­ന്നി­ല്ലാ­ത്ത ‘സൈ­ക്കോ­ളോ­ജി­ക്കൽ ഇം­പാ­ക്റ്റ്’ ഉ­ണ്ടാ­ക്കി­യി­രി­ക്കു­ന്ന ഈ കാ­ല­യ­ള­വിൽ, ഇ­മ്മ­ട്ടി­ലു­ള്ള പ­ന്ന­ക്ക­ഥ­കൾ വാ­യി­ക്കു­ന്ന­തു് യാ­ത­നാ­നിർ­ഭ­ര­മാ­യ പാ­ഴ്‌­വേ­ല­യാ­ണു്.

ഫ്രാ­യി­റ്റി­ന്റെ ഒരു കൂ­ട്ടു­കാ­രൻ “ഇ­ട­തു­കൈ­യ”നായ അ­ദ്ദേ­ഹ­ത്തെ ക­ളി­യാ­ക്കി. ഫ്രാ­യി­റ്റ് ചു­രു­ട്ടു് ഇ­ട­തു­കൈ­യിൽ നി­ന്നു വ­ല­തു­കൈ­യി­ലേ­യ്ക്കു മാ­റ്റി­യി­ട്ടു പ­റ­ഞ്ഞു “എ­നി­ക്കു ഓർ­മ്മി­ക്കാ­വു­ന്നി­ട­ത്തോ­ളം കാ­ല­ത്തു് ശൈ­ശ­വ­ത്തിൽ എ­നി­ക്കു രണ്ടു ഇ­ട­തു­കൈ­ക­ളു­ണ്ടാ­യി­രു­ന്നു. വലതു വ­ശ­ത്തു­ള്ള കൈ­ക്കാ­യി­രു­ന്നു മുൻ­ഗ­ണ­ന എ­ന്നു­മാ­ത്രം” ഈ സവ്യ സാ­ചി­ത്വ­മാ­ണു് ക­ലാ­കാ­ര­ന്മാർ­ക്കു വേ­ണ്ട­തു്. അ­തി­ല്ലാ­ത്ത­വർ മ­നു­ഷ്യ­രെ ക­ഷ്ട­പ്പെ­ടു­ത്ത­രു­തു്.

ആ­വർ­ത്ത­നം

ആ­വർ­ത്ത­ന­ത്തിൽ നി­ന്നു­ണ്ടാ­കു­ന്ന വൈ­ര­സ്യ­മാ­ണു് ഏതു ബ­ന്ധ­ത്തെ­യും ത­കർ­ക്കു­ന്ന­തു്; വി­ശേ­ഷി­ച്ചും ദാ­മ്പ­ത്യ­ജീ­വി­ത­ത്തെ. എത്ര ധ­ന­മു­ണ്ടാ­യാ­ലും എ­ന്തെ­ല്ലാം ജീവിത സൗ­ക­ര്യ­ങ്ങ­ളു­ണ്ടാ­യാ­ലും ഈ വൈ­ര­സ്യം ഒ­ഴി­വാ­ക്കാ­വു­ന്ന­ത­ല്ല. ദി­ന­കൃ­ത്യ­ങ്ങൾ ക­ഴി­ഞ്ഞു് പു­രു­ഷൻ ജോ­ലി­സ്ഥ­ല­ത്തു് പോ­കു­ന്നു. സ്ത്രീ അ­ടു­ക്ക­ള­യി­ലും. വൈ­കി­ട്ടെ­ത്തു­ന്ന അയാൾ മുഖം വീർ­പ്പി­ച്ചി­രി­ക്കും. സ്ത്രീ­യ്ക്കു­മു­ണ്ടു് ആ മുഖം വീർ­പ്പി­ക്കൽ. വൈ­ര­സ്യം മാ­റ്റാൻ ചിലർ സിനിമ കാണാൻ പോകും. വേറെ ചിലർ ടെ­ലി­വി­ഷൻ സെ­റ്റി­ന്റെ മുൻ­പി­ലി­രി­ക്കും. പക്ഷേ അതും വളരെ നാൾ ഗുണം ചെ­യ്യി­ല്ല. സി­നി­മ­യും ടെ­ലി­വി­ഷ­നും ആ­വർ­ത്ത­ന­ത്തിൽ നി­ന്നു മോചനം നേ­ടി­യ­വ­യ­ല്ല. ഈ ‘ത­പ്പും തുടി’യും ‘സ­മീ­ക്ഷ’യും ‘ക­വി­സ­ന്നി­ധി’യും എ­ത്ര­നാൾ സ­ഹി­ക്കാ­നാ­വും? വാർ­ത്ത­കൾ വാ­യി­ച്ചു ക­ഴി­ഞ്ഞ­തി­നു ശേ­ഷ­മു­ള്ള ആ ചിരി പോലും അ­സ­ഹ്യ­മ­ല്ലേ? മ­ന്ത്രി­മാ­രു­ടെ­യും ജ­ന­നേ­താ­ക്ക­ളു­ടെ­യും ഉ­ദ്ഘാ­ട­ന­ച്ച­ട­ങ്ങു­കൾ ക­ണ്ടു­ക­ണ്ടു് മ­ടു­ത്തു. ച­ല­ച്ചി­ത്ര­ങ്ങ­ളു­ടെ­യും സ്ഥി­തി ഇതു തന്നെ. ഒരേ കഥ ഒരേ അ­ഭി­ന­യം. ഈ മു­ഷി­പ്പിൽ നി­ന്നു രക്ഷ നേ­ടാ­നാ­യി പു­രു­ഷൻ കു­ടി­ക്കു­ന്നു. എ­ന്നെ­പ്പോ­ലു­ള്ള­വർ ക്യാൻ­സർ വ­രു­മെ­ന്നു മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് ഒ­രു­പാ­ടു് സി­ഗ­റ­റ്റ് വ­ലി­ക്കു­ന്നു. മറ്റു ചില പു­രു­ഷ­ന്മാർ സ്ത്രീ­ക­ളു­ടെ പിറകേ ന­ട­ക്കു­ന്നു. സ്ത്രീ­ക­ളിൽ വി­ദ്യാ­ഭ്യാ­സ­മു­ള്ള­വ­രും വി­ദ്യാ­ഭ്യാ­സ­മി­ല്ലാ­ത്ത­വ­രും സ­വി­ശേ­ഷ വി­ഭാ­ഗ­ത്തിൽ­പ്പെ­ട്ട വാ­രി­ക­കൾ വാ­യി­ക്കു­ന്നു. ആ പാ­രാ­യ­ണ­വും രക്ഷ നൽ­കു­ന്നി­ല്ല. കാ­പ­ട്യം ക­ലർ­ന്ന പ്രേ­മ­വർ­ണ്ണ­ന­യും ജു­ഗു­പ്സാ­വ­ഹ­മാ­യ കൊ­ല­പാ­ത­ക­വർ­ണ്ണ­ന­യും എത്ര നാൾ സ്ത്രീ­യെ ര­സി­പ്പി­ക്കും?

പാ­കി­സ്ഥാ­ന്റെ ഇ­ന്ന­ത്തെ അ­വ­സ്ഥ­യും സി­യ­യു­ടെ (ചുവടെ) പ്ര­വർ­ത്ത­ന­ങ്ങ­ളും കാ­ണു­മ്പോൾ ജി­ന്ന­യു­ടെ ആ­ഹ്ലാ­ദ­ത്തിൽ എ­ന്തർ­ത്ഥ­മി­രി­ക്കു­ന്നു!

മ­ഹാ­പു­രു­ഷ­ന്മാർ ജീ­വി­ത­ത്തെ സാർ­ത്ഥ­ക­മാ­ക്കി ജീ­വി­ച്ച­വ­ര­ല്ലേ എന്ന ചോ­ദ്യ­മു­ണ്ടാ­കാം. ശരി. മ­ഹാ­ത്മ­ഗാ­ന്ധി യുടെ ജീ­വി­തം നോ­ക്കൂ. ഇ­ന്ത്യ­യെ സ്വ­ത­ന്ത്ര­മാ­ക്കു­ന്ന­തി­നു­വേ­ണ്ടി താൻ ന­ട­ത്തി­യ ത്യാ­ഗ­ങ്ങൾ അ­ദ്ദേ­ഹ­ത്തി­നു് ചാ­രി­താർ­ത്ഥ്യ­മു­ള­വാ­ക്കി­യി­രി­ക്കാം. പക്ഷേ, ഇ­ന്ത്യ­യു­ടെ ഇ­ന്ന­ത്തെ സ്ഥി­തി കാ­ണു­മ്പോൾ ആ ചാ­രി­താർ­ത്ഥ്യം അർ­ത്ഥ­ര­ഹി­ത­മാ­ണെ­ന്നു് നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്നി­ല്ലേ. മു­സ്ലിം സ­മു­ദാ­യ­ത്തി­നു് പാ­കി­സ്ഥാൻ നേ­ടി­കൊ­ടു­ത്തു എന്ന ആ­ഹ്ലാ­ദ­ത്തോ­ടെ ജിന്ന മ­രി­ച്ചു. സിയാ ഉൾ ഹക്കി ന്റെ ഇ­ന്ന­ത്തെ പ്ര­വർ­ത്ത­ന­ങ്ങ­ളും പാ­കി­സ്ഥാ­ന്റെ ഇ­ന്ന­ത്തെ അ­വ­സ്ഥ­യും കാ­ണു­ന്ന നമ്മൾ ജി­ന്ന­യു­ടെ ആ­ഹ്ലാ­ദ­ത്തിൽ എ­ന്തർ­ത്ഥ­മി­രി­ക്കു­ന്നു എ­ന്നു് ചോ­ദി­ച്ചു പോ­കു­ന്നു. മ­ര­ണ­ത്തി­ലേ­ക്കു നീ­ങ്ങു­ന്ന അൻപതോ അ­റു­പ­തോ വ­യ­സ്സാ­യ മ­നു­ഷ്യൻ മ­റ്റു­ള്ള­വ­രു­മാ­യു­ള്ള ബ­ന്ധ­ങ്ങ­ളിൽ­നി­ന്നു പലതും പ­ഠി­ക്കു­ന്നു; സാ­മൂ­ഹി­ക­മാ­ന­ങ്ങ­ളെ­ക്കു­റി­ച്ചു പ­ഠി­ക്കു­ന്നു എ­ന്നൊ­ക്കെ സാർ­ത്ര് പ­റ­ഞ്ഞ­താ­യി സീമോൻ ദെ ബൊ­വ്വാർ എ­ഴു­തു­ന്നു. (Adieux—A Farewell to sartre എന്ന പു­സ്ത­കം). ഇ­തി­ലും വലിയ പ്ര­യോ­ജ­ന­മൊ­ന്നും കാ­ണു­ന്നി­ല്ല ഞാൻ. ഇ­ക്കാ­ര­ണ­ങ്ങ­ളാ­ലാ­ണു് മ­നു­ഷ്യൻ എ­ല്ലാ­മു­പേ­ക്ഷി­ച്ചു ഹി­മാ­ല­യ­ത്തി­ലോ മറ്റോ പോയി ഒ­റ്റ­യ്ക്കി­രു­ന്നു് ധ്യാ­നി­ക്കു­ന്ന­തു്. ധ്യാ­നി­ക്കാൻ വ­യ്യാ­ത്ത­വൻ “ആ­ത്മ­ഹ­ത്യ മാ­ത്ര­മേ മ­നു­ഷ്യ­നു അം­ഗീ­ക­രി­ക്കാ­നു­ള്ളൂ” എന്നു കമ്യു വി­നെ­പ്പോ­ലെ പ്ര­ഖ്യാ­പി­ക്കു­ന്നു.

ഈ സ­ത്യ­മൊ­ക്കെ മ­ന­സ്സി­ലാ­ക്കി­യ എ­ഴു­ത്തു­കാ­ര­നാ­ണു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ‘അ­പ­രി­ചി­ത­ത്വ­ത്തി­ന്റെ പ്ര­തി­സ­ന്ധി­കൾ’ എന്ന ലേ­ഖ­ന­മെ­ഴു­തു­ന്ന ജി. ബാ­ല­ച­ന്ദ്രൻ. അ­തെ­ല്ലാം ഗ്ര­ഹി­ച്ച­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം ക്ഷു­ദ്ര സം­ഭ­വ­ങ്ങ­ളിൽ അ­ട­ങ്ങി­യ ര­സാ­ത്മ­ക­ത­യും നർ­മ്മ­വും എ­ടു­ത്തു­കാ­ണി­ക്കു­ന്ന­തു്. അതും ര­സ­ക­ര­മാ­യി. ഒരു സംഭവം ക­ണ്ടാ­ലും: ഞാനും ആ­ന­ന്ദ­വ­ല്ലി­യും തി­രു­വ­ന­ന്ത­പു­ര­ത്തെ സി­റ്റി സർ­വീ­സിൽ ഇ­രി­ക്കു­മ്പോ­ഴാ­ണു് സംഭവം ഉ­ണ്ടാ­യ­തു്. വ­ഴി­യി­ലൊ­രി­ട­ത്തു് ബസ്സ് നി­റു­ത്തി­യ­പ്പോൾ ഒരു സ്ത്രീ­ര­ത്നം ബ­സ്സിൽ നി­ന്നും ചാ­ടി­യി­റ­ങ്ങി. ആ കു­തി­ര­ച്ചാ­ട്ട­ത്തി­നി­ട­യ്ക്ക് അ­വ­ളു­ടെ ത­ല­മു­ടി ബ­സ്സിൽ നിന്ന ഒരു സഫാരി സ്യൂ­ട്ടു­കാ­ര­ന്റെ ബ­ട്ടൻ­സിൽ കു­രു­ങ്ങി. പ­തി­വ്ര­ത, തല രണ്ടു മൂ­ന്നു തവണ വെ­ട്ടി­ച്ച­പ്പോ­ഴേ­ക്കും ബ­ട്ടൻ­സി­ലെ കു­രു­ക്ക് ഒ­ന്നു­കൂ­ടെ ഉ­റ­ച്ചു. മുടി സാ­ധാ­ര­ണ പ്ര­യോ­ഗ­ങ്ങൾ­കൊ­ണ്ടൊ­ന്നും വേർ­പ്പെ­ടു­ന്നി­ല്ലെ­ന്നു കണ്ട യുവതി വ­ല­തു­കൈ­കൊ­ണ്ടു് മുടി കൂ­ട്ടി­പി­ടി­ച്ച് ഒ­രൊ­റ്റ വെ­ട്ടി­പ്പു്. സ­ഫാ­രി­യു­ടെ ബ­ട്ടൻ­സ് പൊ­ട്ടി നി­ല­ത്തു­വീ­ണു. ചാ­രി­ത്ര­ഭം­ഗം സം­ഭ­വി­ക്കാ­തെ മു­ടി­യെ ര­ക്ഷി­ക്കാൻ ക­ഴി­ഞ്ഞ അ­ഭി­മാ­ന­ത്തോ­ടെ പെ­ണ്ണു് തല ഉ­യർ­ത്തി­പ്പി­ടി­ച്ചു ന­ട­ന്നു. ബ­ട്ടൻ­സ് തു­ന്നി­യി­രു­ന്ന സ്ഥലം അല്പം കീ­റി­പ്പോ­യെ­ങ്കി­ലും പെ­ണ്ണി­ന്റെ മു­ടി­യിൽ പി­ടി­ക്കേ­ണ്ടി വ­ന്നി­ല്ല­ല്ലോ­യെ­ന്നോർ­ത്തു് സ­ഫാ­രി­യും സ­മാ­ധാ­നി­ച്ചു. ഇ­ങ്ങ­നെ ഫ­ലി­താ­ത്മ­ക­ങ്ങ­ളാ­യ രം­ഗ­ങ്ങൾ കാ­ണു­ന്ന­തു് കൊ­ണ്ടു് ജീ­വി­ത­വൈ­ര­സ്യം മാ­റു­ന്നു­വെ­ന്നു ഞാൻ ധ­രി­ക്കു­ന്ന­താ­യി ക­രു­ത­രു­തേ. ഇ­ത്ര­യെ­ങ്കി­ലു­മാ­യി എന്നേ ഞാൻ വി­ചാ­രി­ക്കു­ന്നു­ള്ളൂ.

“ന­ക്ഷ­ത്ര­പൂർ­ണ്ണ­മാ­യ അ­ന്ത­രീ­ക്ഷം എന്റെ ത­ല­യ്ക്കു­മു­ക­ളിൽ. സാ­ന്മാർ­ഗ്ഗി­ക­നി­യ­മം എന്റെ ഉ­ള്ളിൽ” എ­ന്നു് ദാർ­ശ­നി­ക­നാ­യ കാ­ന്റ്. ഇ­ങ്ങ­നെ­യെ­ല്ലാം ക­വി­ത­യാ­യി പറയാം. സ­ത്യ­ത്തോ­ടു ഇതു പൊ­രു­ത്ത­പ്പെ­ടു­ന്നി­ല്ല.

ഡി. വി­ന­യ­ച­ന്ദ്ര­ന്റെ കവിത
images/DVinayachandran.jpg
ഡി. വി­ന­യ­ച­ന്ദ്രൻ

മ­റ്റൊ­രാ­ളി­ന്റെ ദൗർ­ഭാ­ഗ്യ­ത്തിൽ—വേ­റൊ­രു­ത്ത­ന്റെ കാ­ലൊ­ടി­ഞ്ഞാൽ, അ­വ­ന്റെ മാ­ന്യ­ത ന­ശി­ച്ചാൽ, പ്രേ­മ­ഭാ­ജ­നം മ­രി­ച്ചാൽ—അതു കാ­ണു­ന്ന­വ­നു് ആ­ഹ്ലാ­ദ­മാ­ണെ­ന്നു ദ­സ്തെ­യെ­വ്സ്കി പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­യൽ­വീ­ട്ടു­കാ­ര­നു് വി­പ­ത്തു സം­ഭ­വി­ക്കു­മ്പോൾ അതു ദർ­ശി­ക്കു­ന്ന­വ­നു് അ­നു­ക­മ്പ­യും ദുഃ­ഖ­വും ഒക്കെ ഉ­ണ്ടാ­കും. അതേ സമയം അവനു ആ­ത്മ­സം­തൃ­പ്തി­യും ജ­നി­ക്കും. ഇതും ദ­സ്തെ­യെ­വ്സ്കി­യു­ടെ മ­ത­മാ­ണു്. (Crime and Punishment എന്ന മ­നോ­ഹ­ര­മാ­യ സോ­വി­യ­റ്റ് പ്ര­സാ­ധ­ന­ത്തി­നും സോ­വി­യ­റ്റ് എ­ഴു­ത്തു­കാ­ര­നും “ദ­സ്തെ­യെ­വി­സ്കി പ­ണ്ഡി­ത­നു”മായ Daniil Granin എ­ഴു­തി­യ അ­വ­താ­രി­ക നോ­ക്കു­ക). മ­ഹാ­നാ­യ ദ­സ്തെ­യെ­വി­സ്കി­യു­ടെ അ­ഭി­പ്രാ­യം ഏതു വ്യ­ക്തി­യെ­ക്കു­റി­ച്ചും സ­ത്യ­മാ­ണു്. ഒരു സ്ത്രീ­യു­ടെ ചെ­റു­പ്പ­ക്കാ­ര­നാ­യ ഭർ­ത്താ­വു മ­രി­ച്ചെ­ന്നു കരുതൂ. മറ്റു സ്ത്രീ­കൾ നി­ല­വി­ളി­ക്കു­ന്ന­തും അവളെ സ­മാ­ശ്വ­സി­പ്പി­ക്കു­ന്ന­തും മ­റ്റും ദുഃ­ഖം­കൊ­ണ്ട­ല്ല. മ­രി­ച്ച­യാ­ളി­ന്റെ സ്ഥാ­ന­ത്തു സ്വ­ന്തം ഭർ­ത്താ­വി­നെ പ്ര­തി­ഷ്ഠി­ക്കു­ന്ന­തി­നാ­ലാ­ണു്. അ­യാൾ­ക്കു പകരം ‘എന്റെ ഭർ­ത്താ­വാ­ണു് പോ­യെ­തെ­ങ്കി­ലോ? അ­നാ­ഥ­മാ­യി തീ­രു­ക­യി­ല്ലേ എന്റെ ജീ­വി­തം’ എന്ന വി­ചാ­ര­മാ­ണു് അ­നു­ശോ­ച­ന­ത്തി­നെ­ത്തി­യ­വർ­ക്ക്. ശോകം യ­ഥാർ­ത്ഥ­മാ­ണെ­ങ്കി­ലും അതു ബോ­ധ­മ­ന­സ്സി­ലേ ഉള്ളൂ. അ­ബോ­ധ­മ­ന­സ്സിൽ ആ­ഹ്ലാ­ദ­മാ­യി­രി­ക്കും. മ­രി­ച്ച­യാ­ളി­ന്റെ സ്ഥാ­ന­മാ­ന­ങ്ങ­ളെ അ­വ­ലം­ബി­ച്ച് ഭാര്യ അ­ഹ­ങ്ക­രി­ച്ചു ന­ട­ന്നി­ട്ടു­ണ്ടെ­ങ്കിൽ ഈ ആ­ഹ്ലാ­ദ­ത്തി­നു് അ­തി­രി­ല്ലാ­യി­രി­ക്കു­മെ­ന്ന­തി­നും സം­ശ­യ­മി­ല്ല.

മ­നു­ഷ്യൻ അ­ടി­സ്ഥാ­ന­പ­ര­മാ­യി ‘വൃ­ത്തി­കെ­ട്ട’വ­രാ­ണു്. ‘വൃ­ത്തി­കെ­ട്ട’ ഈ മ­നു­ഷ്യൻ, സ­ഹൃ­ദ­യ­നാ­ണെ­ങ്കിൽ അ­ല്പ­നി­മി­ഷ­ത്തേ­ക്കെ­ങ്കി­ലും ഔ­ന്നി­ത്യ­ത്തി­ലേ­ക്കു ചെ­ല്ലു­ന്ന­തു് നല്ല കാ­വ്യം വാ­യി­ക്കു­മ്പോ­ഴാ­ണു്. അ­പൂർ­ണ്ണ­ത­യോ വൈ­ക­ല്യ­മോ ഉള്ള ഞാൻ താൽ­ക്കാ­ലി­ക­മാ­യി ഔ­ന്ന­ത്യ­ത്തി­ലെ­ത്തി ഡി. വി­ന­യ­ച­ന്ദ്ര­ന്റെ ‘കാ­യി­ക്ക­ര­യി­ലെ കടൽ’ എന്ന കാ­വ്യം വാ­യി­ച്ച­പ്പോൾ. കു­മാ­ര­നാ­ശാ­ന്റെ ക­വി­ത­യെ­ക്കു­റി­ച്ചു കാ­വ്യം ര­ചി­ക്കു­ന്ന­വർ അ­ദ്ദേ­ഹ­ത്തി­ന്റെ ‘നളിനി’ ‘ലീല’ ഈ കാ­വ്യ­ങ്ങ­ളു­ടെ പേ­രു­കൾ തി­രു­കി കാ­വ്യം ര­ചി­ക്കു­ക­യാ­ണു പ­തി­വു്. പ്ര­തി­ഭാ­ശാ­ലി­യാ­യ ച­ങ്ങ­മ്പു­ഴ പോലും അ­ങ്ങ­നെ­യാ­ണു പ്ര­വർ­ത്തി­ച്ച­തു്. വി­ന­യ­ച­ന്ദ്ര­നാ­ക­ട്ടെ ആശാൻ ക­വി­ത­യു­ടെ ആ­ന്ത­ര­ചൈ­ത­ന്യം ക­ണ്ടെ­ത്തി അതിനെ സു­ശ­ക്ത­മാ­യ രീ­തി­യിൽ ആ­വി­ഷ്ക­രി­ച്ചി­രി­ക്കു­ന്നു.

ക­ട­ലു­രു­കി­വെ­യി­ലു­രു­കി വെ­യിൽ­ചാ­ഞ്ഞ വൃ­ക്ഷ­ത്തി

ലൊ­രു­ഗ്രാ­മ­നൊ­മ്പ­രം പാ­ടു­ന്നി­താൺ­കു­യിൽ

ന­ളി­നി­യൊ­രു ഗ്രീ­ഷ്മ­താ­പ­ത്തിൽ ക­ല­മ്പു­ന്നു

ന­റു­ചെ­മ്പ­കം ശി­ശി­ര­താ­പം പു­ല­മ്പു­ന്നു

വ­ന­ന­ദി­ക­ള­വ­നി­മ­കൾ വൃ­ഥ­യേ­റ്റു പാ­ടു­ന്നു

വാ­ക­മ­രം­പൂ­ത്തു മാ­തം­ഗി­യാ­വു­ന്നു

മ­ഥു­ര­യു­ടെ ഭോ­ഗ­മൊ­രു തുഷിത മ­ന്ദാ­ര­മാ­യ്

മാധവം ചാ­ത്ത­ന്റെ ജാ­തി­യിൽ പൂ­ക്ക­യാ­യ്

അ­ടി­യി­ള­കി മു­ടി­യി­ള­കി ഭൂമി മ­ല­യാ­ള­മേ

ആ­ത്മ­പ്ര­രോ­ധ­നം കൊ­ണ്ട­ന്ധ ബ­ന്ധി­ര­മാ­യ്.

ഈ വ­രി­ക­ളു­ടെ­യും ഇ­തു­പോ­ലു­ള്ള മ­റ്റ­നേ­കം വ­രി­ക­ളു­ടെ­യും ഊർ­ജ്ജ­വും ഭം­ഗി­യും എന്നെ എ­ന്തെ­ന്നി­ല്ലാ­ത്ത വിധം ആ­കർ­ഷി­ച്ചു.

കാ­ക്ക­നാ­ടൻ
images/Kakkanadan3.jpg
കാ­ക്ക­നാ­ടൻ

അങ്ങു ദൂരെ—എന്നു പ­റ­ഞ്ഞാൽ വളരെ ദൂരെ—നടന്ന സം­ഭ­വ­മാ­ണി­തു്. ഞാൻ ഒരു കാ­ര്യ­മാ­യി ‘എ’യുടെ ഓ­ഫീ­സിൽ ചെ­ന്നു. അതു സം­സാ­രി­ച്ചു തീർ­ന്ന­പ്പോൾ രാ­ത്രി എ­ട്ടു­മ­ണി­യാ­യി. അ­വി­ട­ത്തെ മു­റി­യു­ടെ മൂ­ല­യിൽ ഒരു മ­ധ്യ­വ­യ­സ്സൻ കു­ടി­ച്ചു കു­ടി­ച്ചു ബോ­ധ­ര­ഹി­ത­നാ­യി ഇ­രി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അയാൾ തനിയെ വേ­ണ­മെ­ന്നു പ­റ­ഞ്ഞു കു­ടി­ക്കു­ക­യ­ല്ല. ഒരാൾ കൂ­ടെ­ക്കൂ­ടെ വി­സ്കി­യോ റമ്മോ ഒ­ഴി­ച്ചു­കൊ­ടു­ത്തു കു­ടി­പ്പി­ക്കു­ക­യാ­ണു. അതു കണ്ടു ദേ­ഷ്യ­ത്തോ­ടെ ഞാൻ ‘എ’യോടു പ­റ­ഞ്ഞു: “എ­ന്തി­നാ ആ മ­നു­ഷ്യ­നെ ഇ­ങ്ങ­നെ കു­ടി­പ്പി­ക്കു­ന്ന­തു?” “അ­യാൾ­ക്കു മദ്യം വേണം. അ­തു­കൊ­ണ്ടു തന്നെ” എന്നു മ­റു­പ­ടി.

കാറ് സ്റ്റാർ­ട്ടു ചെ­യ്തു. ഞാനും എയും അ­തി­മ­ദ്യ­പ­നും കാ­റി­ന­ക­ത്തു്. എന്റെ താ­മ­സ­സ്ഥ­ല­ത്തു എന്നെ കൊ­ണ്ടു വി­ടാ­മെ­ന്നു പ­റ­ഞ്ഞാ­ണു എന്നെ കാറിൽ ക­യ­റ്റി­യ­തു്. എ­നി­ക്കു പ­രി­ച­യ­മി­ല്ലാ­ത്ത ആ പ­ട്ട­ണ­ത്തിൽ കാറ് ഒരു മ­ണി­ക്കൂ­റോ­ളം ചു­റ്റി­ക്ക­റ­ങ്ങി. എ­ന്നി­ട്ടു ഒരു ഹോ­ട്ട­ലി­ന്റെ മുൻ വ­ശ­ത്തെ­ത്തി. പൂ­മു­ഖ­ത്തു ‘എ’യും ഞാ­നു­മി­രു­ന്നു. കാറ് ഞ­ങ്ങ­ളി­ല്ലാ­തെ പോയി. അ­ര­മ­ണി­ക്കൂർ കാ­ത്തി­രു­ന്ന­പ്പോൾ റോഡിൽ കാ­റി­ന്റെ ശബ്ദം. ഓ­ടി­ക്കു­ന്ന­യാൾ തി­രി­ച്ചെ­ത്തി. എ: ങ്ഹു, അങ്ഹു, ങ്? ഡ്രൈ­വർ: ങ്, ങ ഹു ങ് (എന്തു ഭാ­ഷ­യാ­ണി­തെ­ന്നു എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ). ‘എ’യ്കു സ­ന്തോ­ഷ­മാ­യി. ഞങ്ങൾ റോ­ഡി­ലേ­ക്കി­റ­ങ്ങി. കാ­റി­ന്റെ പി­റ­കി­ല­ത്തെ സീ­റ്റിൽ ആ മ­ദ്യ­പ­നും ഒരു അ­തി­സു­ന്ദ­രി­യാ­യ ചെ­റു­പ്പ­ക്കാ­രി­യും (അ­ച്ഛ­നാ­ണു മ­ദ്യ­പൻ). അവൾ എ­ന്നെ­ക്ക­ണ്ടു കാറിൽ നി­ന്നി­റ­ങ്ങി, അ­ടു­ത്തു വന്നു തൊ­ട്ടു തൊ­ട്ടി­ല്ല എന്ന മ­ട്ടിൽ നി­ന്നി­ട്ടു തൊ­ഴു­തു. പു­ഞ്ചി­രി­യോ­ടെ പ­റ­ഞ്ഞു: “ആ­ഴ്ച­തോ­റും വാ­യി­ക്കു­ന്നു. എത്ര മ­നോ­ഹ­രം. എ­ങ്ങ­നെ ഇ­തെ­ഴു­തു­ന്നു?” “പേ­ന­കൊ­ണ്ടു” എന്നു മ­ന­സ്സിൽ മ­റു­പ­ടി വന്നു. പക്ഷേ പു­റ­ത്തു പ­റ­ഞ്ഞി­ല്ല. ഗൗ­ര­വ­ത്തോ­ടെ­യാ­ണു ഞാൻ നി­ന്ന­തു്. കാറ് യാത്ര തു­ടർ­ന്നു. മുൻ സീ­റ്റിൽ ഞാൻ. പി­റ­കിൽ അ­തി­മ­ദ്യ­പൻ ഒ­ര­റ്റ­ത്തു. ആ പി­താ­വി­ന്റെ തല കു­ഴ­ഞ്ഞു കി­ട­ക്കു­ന്നു; ന­ടു­ക്കു അ­തി­സു­ന്ദ­രി. ‘എ’ മ­റ്റേ­യ­റ്റ­ത്തും. കുറേ നേരം സ­ഞ്ച­രി­ച്ചു വാഹനം. ഒരു നി­മി­ഷം പോലും ഞാൻ തി­രി­ഞ്ഞു നോ­ക്കി­യി­ല്ല. നോ­ക്കാൻ പാ­ടി­ല്ല. മ­റ്റൊ­രു പ­ട്ട­ണ­ത്തി­ലെ ഒരു വലിയ ഹോ­ട്ട­ലി­ന്റെ മുൻ­പിൽ കാറ് എത്തി. ‘എ’ ഡ്രൈ­വ­റെ വി­ളി­ച്ചു ‘കൃ­ഷ്ണൻ നായരെ… ലോ­ഡ്ജിൽ കൊ­ണ്ടു വി­ട്ടി­ട്ടു് നേരെ ബ­സ്സ്സ്റ്റേ­ഷ­നി­ലേ­ക്കു ചെ­ല്ലു. അവിടെ ‘ബി’ കാണും. ‘വി­ളി­ച്ചു­കൊ­ണ്ടു വരു’ എന്നു പ­റ­ഞ്ഞി­ട്ടു ആ­രെ­യും പ­രി­ച­യ­മി­ല്ലാ­ത്ത­മ­ട്ടിൽ ലി­ഫ്റ്റി­ലേ­ക്കു പോയി. എന്നെ ഹോ­ട്ട­ലു­കാർ തെ­റ്റി­ദ്ധ­രി­ക്കു­മെ­ന്നു വി­ചാ­രി­ച്ചു അർ­ദ്ധാ­ന്ധ­കാ­ര­മു­ള്ള ഒരു മ­ര­ച്ചു­വ­ട്ടി­ലേ­ക്കു ഞാൻ മാ­റി­നി­ന്നു. അ­തി­സു­ന്ദ­രി ഓ­ടി­വ­ന്നു നെ­ഞ്ചിൽ കൈ കെ­ട്ടി നിൽ­ക്കു­ന്ന എന്റെ വ­ല­തു­കൈ­യിൽ ബ­ല­മാ­യി പി­ടി­ച്ചു വ­ലി­ച്ചു ‘വരു എന്റെ മു­റി­യിൽ വ­ന്നി­ട്ടു പോകാം. സാറു എ­ഴു­തു­ന്ന­തു എത്ര മ­നോ­ഹ­രം’ എന്നു പ­റ­ഞ്ഞു. എന്റെ നരച്ച ത­ല­മു­ടി ഉ­യിർ­ത്തെ­ഴു­ന്നേ­റ്റു. ചു­ക്കി­ച്ചു­ളി­ഞ്ഞ കൈ പ്ര­ക­മ്പ­നം കൊ­ണ്ടു. എ­ങ്കി­ലും പ­നി­നീർ­പ്പൂ­വു­പോ­ലെ മൃ­ദു­ല­മാ­യ ആ കൈ ത­ട്ടി­യെ­റി­ഞ്ഞി­ട്ടു ‘മോളേ ഇതു പാ­പ­ത്തി­ന്റെ മാർ­ഗ്ഗ­മാ­ണു്’ എന്നു പ­റ­ഞ്ഞു. ഗ്രാ­മ്യ­ഭാ­ഷ­യിൽ പ­റ­ഞ്ഞാൽ അവൾ ‘അ­ന്തി­ച്ചു നി­ന്നു’. ഞാൻ കാറിൽ കയറി എന്റെ ലോ­ഡ്ജി­ലേ­ക്കു പോ­ന്നു. മ­ദ്യ­പാ­ന­ത്താൽ ബോ­ധ­ശൂ­ന്യ­നാ­യി കി­ട­ക്കു­ന്ന അ­ച്ഛ­ന്റെ മു­റി­യിൽ നി­ന്നു ആ പാ­വ­പ്പെ­ട്ട ചെ­റു­പ്പ­ക്കാ­രി ‘എ’യും ‘ബി’യും കി­ട­ക്കു­ന്ന മു­റി­യി­ലേ­ക്കു പോ­കു­ന്ന­തും… അ­തെ­ല്ലാം ഞാൻ മ­ന­ക്ക­ണ്ണാൽ കണ്ടു. എന്റെ ബാ­ഹ്യ­നേ­ത്ര­ങ്ങൾ ആർ­ദ്ര­ങ്ങ­ളാ­യി. മ­നു­ഷ്യ­ന്റെ ക്രൂ­ര­ത ഓർ­മ്മി­ച്ചു ഞാൻ ഞെ­ട്ടി. ഉ­റ­ക്കം വ­രാ­ത്ത­തു കൊ­ണ്ടു രണ്ടു വാ­ലി­യം ഗുളിക ഒ­രു­മി­ച്ചു വി­ഴു­ങ്ങി. കാ­ല­ത്തു പ­ത്തു­മ­ണി­ക്കു ഹോ­ട്ടൽ ബോയ് വാ­തി­ലിൽ ഇ­ടി­ക്കു­ന്ന ശബ്ദം കേ­ട്ടാ­ണു ഞാൻ ഉ­ണർ­ന്ന­തു്.

ഞാൻ കണ്ട ഈ ചെ­റു­പ്പ­ക്കാ­രി അ­വ­ളെ­പ്പോ­ലു­ള്ള അനേകം ചെ­റു­പ്പ­ക്കാ­രി­ക­ളു­ടെ പ്ര­തി­രൂ­പ­മാ­ണു്. ഈ വി­ധ­ത്തിൽ ജീ­വി­ക്കു­ന്ന അനേകം യു­വ­തി­ക­ളു­ടെ­യും അനേകം യു­വാ­ക്ക­ന്മാ­രു­ടെ­യും പ്ര­തീ­ക­ങ്ങ­ളാ­യി യ­ഥാ­ക്ര­മം ഒരു ചെ­റു­പ്പ­ക്കാ­രി­യേ­യും ഒരു ചെ­റു­പ്പ­ക്കാ­ര­നേ­യും കാ­ക്ക­നാ­ടൻ ‘എതിരെ ഇ­രു­ന്ന പെൺ­കു­ട്ടി’ എന്ന ചെ­റു­ക­ഥ­യിൽ അ­വ­ത­രി­പ്പി­ക്കു­ന്നു (ക­ലാ­കൗ­മു­ദി). കാ­ക്ക­നാ­ട­ന്റെ ഭാ­ഷ­യ്ക്കു ഊർ­ജ്ജ്വ­സ്വ­ല­ത­യു­ണ്ടു്. പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തി­നു യോ­ജി­ച്ച വാ­ങ്മ­യ ചി­ത്ര­ങ്ങൾ നി­വേ­ശി­പ്പി­ക്കാൻ അ­ദ്ദേ­ഹ­ത്തി­ന­റി­യാം. തീ­വ­ണ്ടി­യിൽ വച്ചു പ­രി­ച­യ­പ്പെ­ടു­ന്ന പെൺ­കു­ട്ടി­യോ­ടു വേഴ്ച നേ­ടു­ന്ന­തു­വ­രെ­യു­ള്ള­തു പൂർ­വ്വ ഭാഗം. അ­തി­നു­ശേ­ഷം അവളെ വി­സ്മ­രി­ച്ചി­ട്ടു മ­റ്റൊ­രു­ത്തി­യെ കാ­ണു­ന്ന­തു ഉ­ത്ത­ര­ഭാ­ഗം—ഇ­ങ്ങ­നെ ക­ഥ­യ്ക്കു രണ്ടു ഭാ­ഗ­ങ്ങൾ ക­ല്പി­ക്കാം. ഉ­ത്ത­ര­ഭാ­ഗം തീരെ ഹ്ര­സ്വ­മാ­യി­പ്പോ­യ­തു­കൊ­ണ്ടു അ­നു­പാ­തം എന്ന ഗുണം ക­ഥ­യ്ക്കു ന­ഷ്ട­മാ­യി­പ്പോ­കു­ന്നു. എ­ങ്കി­ലും മൗ­ലി­ക­വും ആശയ പ്ര­ധാ­ന­വു­മാ­യ നല്ല ക­ഥ­യാ­ണി­തു്.

images/LaBelleDamesansMerci1893.jpg

ഞാൻ യ­ഥാർ­ത്ഥ­മാ­യും കാ­ക്ക­നാ­ടൻ സ­ങ്ക­ല്പ­ത്തി­ലും കണ്ട ആ ചെ­റു­പ്പ­ക്കാ­രി­കൾ ആരു്? ഹെ­റോ­ദി­ന്റെ മുൻ­പിൽ നൃ­ത്തം ചെയ്ത സ­ലോ­മി­യാ­ണോ? കീ­റ്റ്സി ന്റെ La Belle Dame Sans Merci എന്ന ക­വി­ത­യി­ലെ നീണ്ട ത­ല­മു­ടി­യു­ള്ള ആ­നി­യാ­ണോ? ര­ണ്ടു­പേ­രു­മ­ല്ല. ജീ­വി­ത­ത്തി­നു വേ­ണ്ടി സൗ­ന്ദ­ര്യം കൊ­ണ്ടു ക­ളി­ച്ച രണ്ടു പാ­വ­ങ്ങൾ മാ­ത്രം. വീ­ണ്ടും യൂഗോ യുടെ അ­ല­ങ്കാ­രം ഓർ­മ്മ­യി­ലെ­ത്തു­ന്നു. കു­ഞ്ഞു­ങ്ങൾ പേ­നാ­ക്ക­ത്തി­കൊ­ണ്ടു ക­ളി­ക്കു­ന്ന­തു­പോ­ലെ സ്ത്രീ­കൾ സൗ­ന്ദ­ര്യം­കൊ­ണ്ടു ക­ളി­ക്കു­ന്നു.

നിഷാ നായർ

സർ­ക്ക­സ്സു­കാ­രി ട്ര­പ്പീ­സിൽ ഭ­യ­ജ­ന­ക­ങ്ങ­ളാ­യ വി­ദ്യ­കൾ കാ­ണി­ക്കു­ന്നു. ശ്വാ­സം പി­ടി­ച്ചാ­ണു് ന­മ്മു­ടെ ഇ­രി­പ്പു്. ശൂ­ന്യാ­കാ­ശ­ത്താ­ണു് പ്ര­വർ­ത്ത­ന­ങ്ങൾ. ഒരു കൊ­ച്ചു് ഊ­ഞ്ഞാ­ലിൽ­നി­ന്നു് കൈ­വി­ട്ടു് ശൂ­ന്യ­ത­യി­ലൂ­ടെ കൈ­നീ­ട്ടി നീ­ങ്ങു­മ്പോൾ അ­തു­പോ­ലൊ­രു കൊ­ച്ചൂ­ഞ്ഞാൽ അ­വ­ളു­ടെ അ­ടു­ത്തേ­ക്ക് ഒഴുകി വരും. അതിൽ പി­ടി­കി­ട്ടി­യാൽ മ­രി­ക്കി­ല്ല. പ്രേ­ക്ഷ­കർ­ക്കു് ഈ സ­ന്ദർ­ഭ­ത്തിൽ കാലം നി­ശ്ച­ല­മാ­ണു്. കാ­ല­ത്തെ­പി­ടി­ച്ചു കെ­ട്ടി­ക്കൊ­ണ്ടു­ള്ള ഏതു വി­ദ്യ­യും വേദന ജ­നി­പ്പി­ക്കും. എ­ന്നാൽ അ­നു­ഗൃ­ഹീ­ത­യാ­യ കൊ­ച്ചു നർ­ത്ത­കി നി­ഷാ­നാ­യർ സ്പേ­സി­ലൂ­ടെ ല­യാ­ത്മ­ക­മാ­യി നീ­ങ്ങു­മ്പോൾ പ്രേ­ക്ഷ­കർ­ക്കു കാ­ല­വും അ­തി­നോ­ടൊ­രു­മി­ച്ചു ചലനം കൊ­ള്ളു­ന്നു. നൃ­ത്തം ക­ലാ­പ­ര­മാ­കു­ന്തോ­റും ച­ല­ന­വും കാ­ല­വും ആ­ഹ്ലാ­ദ­ദാ­യ­ക­മാ­കു­ന്നു. ഇ­ങ്ങ­നെ പ്രേ­ക്ഷ­ക­രെ ആ­ഹ്ലാ­ദ­ത്തി­ന്റെ പ­ര­കോ­ടി­യി­ലെ­ത്തി­ക്കു­ന്നു നി­ഷാ­നാ­യർ. ജവഹർ നഗർ കോ­ള­നി­യി­ലെ വാർ­ഷി­കാ­ഘോ­ഷ­ത്തിൽ ഈ കു­ട്ടി നൃ­ത്തം ചെ­യ്യു­ന്ന­തു് ഞാൻ കണ്ടു. നി­ഷാ­നാ­യ­രു­ടെ സി­ദ്ധി­ക­ളെ­ക്കു­റി­ച്ചു് ട്രയൽ വാ­രി­ക­യിൽ എസ്. അ­ശോ­ക്കു­മാർ എ­ഴു­തി­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തെ പ്ര­ബ­ന്ധ­ര­ച­ന­യിൽ മ­റ്റു­ള്ള­വർ സ­ഹാ­യി­ച്ചി­ട്ടു­മു­ണ്ടു്. ച­ങ്ങ­മ്പു­ഴ­യു­ടെ ‘കാ­വ്യ­നർ­ത്ത­കി’ എന്ന കാ­വ്യം­പോ­ലെ ഭം­ഗി­യാർ­ന്ന­താ­ണു് നി­ഷാ­നാ­യ­രു­ടെ നൃ­ത്തം. ആ കു­ട്ടി­യെ­ക്കു­റി­ച്ചു് ട്രയൽ വാ­രി­ക­യിൽ എ­ഴു­തി­യ­തു് ന­ന്നാ­യി.

നി­രീ­ക്ഷ­ണ­ങ്ങൾ

അച്ഛൻ മ­കൾ­ക്കു കു­ഞ്ഞു­ന്നാൾ­തൊ­ട്ടു് കഥ പ­റ­ഞ്ഞു­കൊ­ടു­ക്കു­ന്നു. മകൾ പ്രാ­യ­മാ­യ­പ്പോൾ വാ­സ­വ­ദ­ത്ത യുടെ കഥ പ­റ­ഞ്ഞു­കൊ­ടു­ക്കാൻ അ­ച്ഛ­നു പേടി. മകൾ വ­ഴി­പി­ഴ­ച്ചു­പോ­യാ­ലോ? വ­ട്ട­പ്പാ­റ ശ­ശി­യു­ടെ മി­നി­ക്ക­ഥ­യാ­ണി­തു് (മ­നോ­രാ­ജ്യം)—പ­ഞ്ചാ­ര ഒരു ത­രി­യാ­ണെ­ങ്കി­ലും മ­ധു­രി­ക്കും. വിഷം നാ­നാ­ഴി­വേ­ണ്ട മരണം സം­ഭ­വി­പ്പി­ക്കാൻ. ശ­ശി­യു­ടെ മി­നി­ക്ക­ഥ വി­ഷ­ത്തി­ന്റെ ത­രി­യാ­ണു്. ക­ലാം­ശ­മി­ല്ലാ­ത്ത ഉ­പ­ന്യാ­സ­മെ­ന്ന വിഷം.

images/Demosthenes.jpg
ഡി­മോ­സ്ത­നീ­സ്

ഒരു പാവം ഗ്രാ­മീ­ണൻ വ­ധി­ക്ക­പ്പെ­ട്ടു. കൊ­ല­പാ­ത­കി കു­റ്റം സ­മ്മ­തി­ച്ചി­ല്ലെ­ങ്കിൽ പ­ട്ടു­താ­ല­പ്പൊ­ലി­ദി­വ­സം പ്രതി ആ­രാ­ണെ­ന്നു എ­ല്ല­വ­രു­മ­റി­യു­മെ­ന്നു് നാ­ട്ടു­പ്ര­മാ­ണി കു­മാ­ര­മേ­നോൻ പ്ര­ഖ്യാ­പി­ച്ചു. എ­ല്ലാ­വർ­ക്കും പേടി. പ­ട്ടു­താ­ല­പ്പൊ­ലി­ദി­വ­സം കൊ­ല­യാ­ളി ച­ത്തു­കി­ട­ന്നു. കു­മാ­ര­മേ­നോൻ തന്നെ. മു­ണ്ടൂർ സേ­തു­മാ­ധ­വൻ ‘കഥാ’ ദ്വൈ­വാ­രി­ക­യി­ലെ­ഴു­തി­യ ‘ഉ­റ­ക്കം ന­ഷ്ട­പ്പെ­ട്ട ഗ്രാ­മം’ എന്ന ക­ഥ­യു­ടെ സാ­ര­മി­ത­ത്രേ. കൃ­ത­ഹ­സ്ത­നാ­യ ക­ഥാ­കാ­ര­നു­മാ­ത്രം ല­ഭി­ക്കു­ന്ന ആ­ഖ്യാ­ന­പാ­ട­വം ഇവിടെ ദൃ­ശ്യ­മാ­ണു്. വി­ഷ­യ­ത്തി­നു­കൂ­ടി പുതുമ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ എ­ന്നാ­ണു് എന്റെ അ­ഭി­ലാ­ഷം. ലോകം കണ്ട പ്ര­ഭാ­ഷ­ക­രിൽ അ­ദ്വി­തീ­യ­നാ­യി­രു­ന്നു ഡി­മോ­സ്ത­നീ­സ്. അ­ദ്ദേ­ഹം വി­ക്കു് മാ­റ്റി­യ­തു് കൊ­ച്ചു­ക­ല്ലു­കൾ വാ­യ്ക്ക­ക­ത്തു് ഇട്ടു പ്ര­സം­ഗി­ച്ചാ­ണു്. വി­ഷ­യ­മെ­ന്ന കൊ­ച്ചു ക­ല്ലു­കൾ വേ­ണ്ട­പോ­ലെ­വ­ച്ചാൽ പ്ര­ഹ­സ­ദൃ­ശ­മാ­യ പ്ര­ഭാ­ഷ­ണ­ത്തി­നു്—ആ­ഖ്യാ­ന­ത്തി­നു്—ചാരുത ഉ­ണ്ടാ­കും.

ക്ഷു­ദ്ര­വി­കാ­ര­ങ്ങ­ളെ ചൂ­ഷ­ണം­ചെ­യ്തു ര­ചി­ക്ക­പ്പെ­ടു­ന്ന നോ­വ­ലു­ക­ളെ­യും ചില വാ­രി­ക­ക­ളിൽ വ­രു­ന്ന കൊ­ല­പാ­ത­ക വർ­ണ്ണ­ന­ക­ളെ­യും തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള നി­ന്ദി­ക്കു­ന്നു. (ജ­ന­യു­ഗ്ഗം വാരിക) ഈ നി­ന്ദ­ന­ത്തിൽ ഒ­ട്ടും തെ­റ്റി­ല്ല. നല്ല സാ­ഹി­ത്യ­കൃ­തി­കൾ­പോ­ലും വാ­യ­ന­ക്കാ­രെ അ­പ­ഥ­സ­ഞ്ചാ­രം ചെ­യ്യി­ക്കും. ദ­സ്തെ­യെ­വ്സ്കി യുടെ കു­റ്റ­വും ശി­ക്ഷ­യും എന്ന നോ­വ­ലി­ലെ റസ്കൽ നി­ക്ക­ഫ് എന്ന ഒരു വൃ­ദ്ധ­യെ നി­ഗ്ര­ഹി­ച്ചു­വോ അതേ മ­ട്ടിൽ­ത്ത­ന്നെ­യാ­ണു് മെർ­കേ­ഡർ മ­ഹാ­നാ­യ ട്രോ­ഡ്സ്കി യെ കോ­ടാ­ലി­കൊ­ണ്ടു ത­ല­യി­ല­ടി­ച്ചു­കൊ­ന്ന­തു്. മെർ­കേ­ഡർ­ക്കു പ്ര­ചോ­ദ­നം നൽ­കി­യ­തു ദ­സ്തെ­യെ­വ്സ്കി­യാ­ണു്. ഗോ­യ്ഥെ യുടെ ‘വെർഥ’റും ച­ങ്ങ­മ്പു­ഴ യുടെ ‘രമണ’നും യു­വാ­ക്ക­ന്മാ­രെ ആ­ത്മ­ഹ­ത്യ­യി­ലേ­ക്കു ന­യി­ച്ചി­ട്ടു­ണ്ടു്.

എന്റെ അ­ഭി­വ­ന്ദ്യ സു­ഹൃ­ത്താ­ണു് എം. എൻ. കു­റു­പ്പു്. സു­ഹൃ­ത്തി­നെ സ്നേ­ഹി­ക്കു­ന്നു­വെ­ന്നു പ­റ­ഞ്ഞാൽ പു­ന­രു­ക്തി­യാ­വും. അ­ദ്ദേ­ഹം കേ­ശ­വ്ദേ­വി­ന്റെ ‘ക­ണ്ണാ­ടി’ എന്ന നോ­വ­ലി­ന്റെ പ്രാ­ധാ­ന്യം വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നു. (ദേ­ശാ­ഭി­മാ­നി വാരിക) എം. എൻ. കു­റു­പ്പി­ന്റെ ഈ മതം അത്ര ശരിയോ? ഒരു ‘പൊ­ളി­റ്റി­ക്കൽ ഡോ­ക്യു­മെ­ന്റ്’ എ­ന്ന­ല്ലാ­തെ ‘ക­ണ്ണാ­ടി’ക്കു് എ­ന്തെ­ങ്കി­ലും ക­ലാ­മൂ­ല്യ­മു­ണ്ടോ?

ഒരു ചി­ത്രം കണ്ട ഓർമ്മ. കാ­മു­ക­ന്റെ മ­ടി­യിൽ കാ­മു­കി­യി­രി­ക്കു­ന്നു. അ­പ്പോ­ഴാ­ണു് ടെ­ലി­ഫോ­ണി­ന്റെ ബല്ലു അ­ടി­ക്കു­ന്ന­തു്. വി­ളി­ച്ച­തു് അ­വ­ളു­ടെ മ­റ്റൊ­രു കാ­മു­കൻ. അയാൾ കൂ­ടു­തൽ സു­ന്ദ­രൻ. കൂ­ടു­തൽ ധനികൻ. യു­വ­തി­ക്കു് അയാളെ പി­ണ­ക്കാൻ വയ്യ. മധുര ഭാഷണം തു­ട­ങ്ങി അവൾ ടെ­ല­ഫോ­ണിൽ­ക്കൂ­ടി. മ­ടി­യി­ല­മർ­ന്ന ഭാരം താ­ഴെ­യി­റ­ക്കി­വ­യ്കാൻ വ­യ്യാ­തെ, ഭാരം താ­ങ്ങാ­നാ­വാ­തെ പാവം വി­ഷ­മി­ച്ചു. പോ­സ്റ്റി­ലെ­ത്തി­യ ഒരു കാ­വ്യം (പാലാ നാ­രാ­യ­ണൻ നായരു ടേതു്) വാ­യി­ച്ചേ മ­തി­യാ­വൂ. ഇ­പ്പോൾ വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തു ‘മംഗളം’ വാ­രി­ക­യിൽ സ­ലാം­കാ­രാ­ട്ടിൽ എ­ഴു­തി­യ ‘ഉ­ണർ­ത്തു പാ­ട്ടു്’ എന്ന ക്ഷു­ദ്ര­കാ­വ്യം. എ­ഴു­തേ­ണ്ടി­യി­രി­ക്കു­ന്നു ഈ ലേഖനം. അ­തു­കൊ­ണ്ടു് ‘മംഗളം’ താ­ഴെ­വ­യ്കാ­നും വയ്യ. പാ­ലാ­യു­ടെ കാ­വ്യം വാ­യി­ച്ചു­തു­ട­ങ്ങാ­നും വയ്യ.

images/GiacomoCasanova.jpg
കാ­സാ­നോ­വ

കാ­സാ­നോ­വ യെ­ക്കു­റി­ച്ചു കേ­ട്ടി­ട്ടി­ല്ലേ പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ. അ­ദ്ദേ­ഹം സ്ത്രീ­ജി­ത­നെ­ന്ന­തി­നെ­ക്കാൾ സ്വ­വർ­ഗ്ഗാ­നു­രാ­ഗ ത­ല്പ­ര­നാ­യി­രു­ന്നു. തെ­രു­വിൽ­ക്ക­ണ്ട ആ­കൃ­തി­സൗ­ഭ­ഗ­മു­ള്ള ഒരു യു­വാ­വി­നെ അ­ദ്ദേ­ഹം വീ­ട്ടിൽ കൂ­ട്ടി­ക്കൊ­ണ്ടു വന്നു. അ­പ്പോ­ഴാ­ണു് അവൻ അ­വ­ളാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി­യ­തു്. അ­ക്കാ­ല­ത്തു് യു­വ­തി­കൾ യു­വാ­ക്ക­ന്മാ­രു­ടെ വേഷം ധ­രി­ച്ചു ന­ട­ക്കു­മാ­യി­രു­ന്നു. കാ­സാ­നോ­വാ അവളെ ആ­ട്ടി­പ്പു­റ­ത്താ­ക്കി.

ശി­വ­പ്ര­സാ­ദ് സി. വേ­ലു­ക്കു­ട്ടി വാ­സ­വ­ദ­ത്ത­യു­ടെ വേഷം കെ­ട്ടി നാ­ട­ക­വേ­ദി­യിൽ വ­ന്ന­പ്പോൾ ‘അവൾ’ അവൾ ത­ന്നെ­യാ­ണെ­ന്നും പു­രു­ഷ­ന­ല്ലെ­ന്നും പ്രേ­ക്ഷ­കർ പ­റ­ഞ്ഞു. ഒ­രു­കൂ­ട്ട­മാ­ളു­കൾ പ­രി­ശോ­ധി­ച്ചേ അ­ട­ങ്ങൂ എ­ന്നാ­യി. നാടകം ന­ട­ത്ത­ണ­മ­ല്ലോ ക­ണ്ട്രാ­ക്ടർ­ക്ക്. പ­രി­ശോ­ധി­ച്ചു.

സാ­ഹി­ത്യ­ര­ച­ന­ക­ളെ ക­ണ്ണു­മ­ട­ച്ചു സ്വീ­ക­രി­ക്കു­ന്ന­തി­നു­മുൻ­പു് ഒന്നു പ­രി­ശോ­ധി­ക്കൂ. ഉ­പ­ദ്ര­വം ഒ­ഴി­വാ­ക്കാം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-03-09.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.