SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-03-16-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

എന്റെ മുൻ­പിൽ ഭാ­വി­കാ­ലം തു­റ­ന്നു കി­ട­ക്കു­ന്നു. ഭൂ­ത­കാ­ലം അ­ട­ഞ്ഞു കി­ട­ക്കു­ന്നു എ­ന്നാ­ണു് സ്വാ­ഭാ­വി­ക­മാ­യും പ­റ­യേ­ണ്ട­തു്. പക്ഷേ അ­ങ്ങ­നെ പ­റ­യു­ന്നി­ല്ല. ക­ഴി­ഞ്ഞ­കാ­ലം പ്ര­കാ­ശ­പൂർ­ണ്ണ­മാ­യി­ത്ത­ന്നെ പ്ര­ത്യ­ക്ഷ­മാ­കു­ന്നു. ആ പ്ര­കാ­ശ­ത്തിൽ മു­ങ്ങി മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് ‘ഭ­ദ്രാ­ല­യ’ത്തി­ന്റെ പൂ­മു­ഖ­ത്തു പ­ടി­ഞ്ഞാ­റോ­ട്ടു നോ­ക്കി ധ്യാ­ന­നി­ര­ത­നാ­യി ഇ­രി­ക്കു­ന്നു. സ­ന്ധ്യാ­സ­മ­യം. ഞാൻ അ­ടു­ത്തു­ചെ­ന്നു നി­ന്നി­ട്ടും അ­ദ്ദേ­ഹം അ­ത­റി­യു­ന്നി­ല്ല. അ­തു­കൊ­ണ്ടു് “മാഷേ” എ­ന്നു് എ­നി­ക്കു വി­ളി­ക്കേ­ണ്ടി വന്നു. കവി പൊ­ടു­ന്ന­ന­വേ ഉ­ണർ­ന്നു് “ങ്ഹാ, വരൂ, ഇ­രി­ക്കൂ” എന്നു സ്നേ­ഹ­ത്തോ­ടെ പ­റ­ഞ്ഞു. “സു­ഭ­ദ്ര­യും കു­ട്ടി­ക­ളും ഇ­വി­ടി­ല്ല. എന്തോ മേ­ടി­ക്കാൻ കടയിൽ പോ­യി­രി­ക്കു­ക­യാ­ണു്”. ഞാ­നി­രു­ന്നു. സം­ഭാ­ഷ­ണം തു­ട­ങ്ങി. എ­ങ്കി­ലും ക­വി­യു­ടെ മ­ന­സ്സു് മ­റ്റേ­തോ വി­ഷ­യ­ത്തിൽ വ്യാ­പ­രി­ക്കു­ക­യാ­ണെ­ന്നു തോ­ന്നി.

1941 അ­ല്ലെ­ങ്കിൽ 1942. ശ­ബ­രി­മ­ല­യിൽ പോകാൻ മാ­ല­യി­ട്ടു്, താടി വ­ളർ­ത്തി­യ ച­ങ്ങ­മ്പു­ഴ കൃ­ഷ്ണ­പി­ള്ള ഒരു ദിവസം സ­ന്ധ്യ­യ്ക്ക് തി­രു­വ­ന­ന്ത­പു­ര­ത്തെ ആർ­ട്സ് കോ­ളേ­ജി­ന്റെ പ­ടി­ഞ്ഞാ­റു വ­ശ­ത്തു­ള്ള ചെറിയ ഗേ­റ്റി­ന­ടു­ത്തു് ചി­ന്താ­ധീ­ന­നാ­യി നി­ല്ക്കു­ന്ന­തു് ഞാൻ കണ്ടു. പ­രി­ച­യ­മു­ണ്ടാ­യി­രു­ന്നി­ട്ടും ഞാൻ അ­ദ്ദേ­ഹ­ത്തെ ആ അ­വ­സ്ഥ­യിൽ നി­ന്നു മോ­ചി­പ്പി­ക്കാൻ പോ­യി­ല്ല.

അർ­ദ്ധ­രാ­ത്രി. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള തി­രു­വ­ന­ന്ത­പു­ര­ത്തെ പ്ര­ധാ­ന­പ്പെ­ട്ട റോ­ഡി­ലൂ­ടെ ന­ട­ന്നു വ­രു­മ്പോൾ ഇ­ട­പ്പ­ള്ളി രാഘവൻ പിള്ള പ­ഴ­വ­ങ്ങാ­ടി ഓവർ ബ്രി­ജ്ജിൽ സ്വ­യ­മ­റി­യാ­തെ നി­ല്ക്കു­ന്ന­തു കാ­ണു­ന്നു. തകഴി അ­ദ്ദേ­ഹ­ത്തോ­ടു് എന്തോ ചോ­ദി­ച്ചി­ട്ടു ന­ട­ന്ന­ക­ന്നു. ഇ­ട­പ്പ­ള്ളി അ­വി­ടെ­ത്ത­ന്നെ നി­ന്നു ചി­ന്താ­മ­ണ്ഡ­ല­ത്തിൽ വീ­ണ്ടും വ്യാ­പ­രി­ക്കു­ക­യാ­യി (ത­ക­ഴി­യു­ടെ സ്മ­ര­ണ­കൾ വാ­യി­ച്ച ഓർ­മ്മ­യിൽ നി­ന്നു്).

ഏ­കാ­ന്ത­ത­യോ­ടു­ള്ള ഈ അ­ഭി­നി­വേ­ശം ‘സെൻ­സി­റ്റീ­വ്’ ആയ ഹൃ­ദ­യ­മു­ള്ള­വർ­ക്കെ­ല്ലാം കാണും. കോർ­ക്ക് പ­തി­ച്ച നാലു ഭി­ത്തി­കൾ­ക്ക­ക­ത്തു് പകൽ സമയം മു­ഴു­വ­നും ക­ഴി­ഞ്ഞു കൂ­ടി­യി­ട്ടു് രാ­ത്രി­യിൽ ന­ട­ക്കാ­നി­റ­ങ്ങു­മാ­യി­രു­ന്നു ഫ്ര­ഞ്ച് നോ­വ­ലി­സ്റ്റ് പ്രൂ­സ്ത്. “മ­നു­ഷ്യർ ശ­താ­ബ്ദ­ങ്ങ­ളി­ലൂ­ടെ സ­ഞ്ച­രി­ച്ചു സ­ഞ്ച­രി­ച്ചു് സ­ത്യ­ത്തി­ന്റെ ഏ­കാ­ന്ത­ത­യിൽ എ­ത്തു­ന്നു” എന്നു കവി പ­റ­ഞ്ഞ­താ­ണു് ശരി. ഞാൻ കണ്ട ജി. ശ­ങ്ക­ര­ക്കു­റു­പ്പും ച­ങ്ങ­മ്പു­ഴ­യും തകഴി കണ്ട ഇ­ട­പ്പ­ള്ളി രാഘവൻ പി­ള്ള­യും ആ സ­മ­യ­ങ്ങ­ളിൽ ദുഃ­ഖാ­കു­ല­രാ­യി­രു­ന്നി­ല്ല. അവർ സ­ത്യ­മ­ന്വേ­ഷി­ക്കു­ക­യാ­യി­രു­ന്നു. ആ സ­ന്ദർ­ഭ­ത്തിൽ വി­ര­ലു­കൾ­ക്കി­ട­യിൽ തൂലിക വച്ചു കൊ­ടു­ത്തി­രു­ന്നെ­ങ്കിൽ! സ­ത്യ­ത്തി­ന്റെ നാ­ദ­മു­യ­രു­ന്ന മ­നോ­ജ്ഞ കാ­വ്യ­ങ്ങൾ ന­മു­ക്കു ല­ഭി­ക്കു­മാ­യി­രു­ന്നു.

ചവറു്
images/BorisPasternak1969.jpg
പ­സ്റ്റർ­ന­ക്ക്

ഇ­സ്രാ­യേ­ലി­ലെ രാ­ജാ­വാ­യി­രു­ന്ന സോളമൻ വലിയ മ­ജീ­ഷ്യ­നാ­യി­രു­ന്നു­വെ­ന്നു് ബൈ­ബി­ളിൽ നി­ന്നു്, അ­റേ­ബ്യൻ ഗ്ര­ന്ഥ­ങ്ങ­ളിൽ നി­ന്നു് നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്നു. അ­ദ്ദേ­ഹം പ­റ­ക്കു­ന്ന പ­ര­വ­താ­നി ഉ­ണ്ടാ­ക്കി കൊ­ട്ടാ­ര­ത്തി­ലെ എല്ലാ ആ­ളു­ക­ളെ­യും അതിൽ ക­യ­റ്റി സ­ഞ്ച­രി­ക്കു­മാ­യി­രു­ന്നു പോലും. ഖു­റാ­നി­ലും ഈ അ­ദ്ഭു­ത­പു­രു­ഷ­നെ­ക്കു­റി­ച്ചു് പ­രാ­മർ­ശ­മു­ണ്ടു്.

(It was Our power That

Made) the violent (unruly)

Wind flow (tamely) for Solomon

To his order, to the land

Which We had blessed:

For We do know all things

(The meaning of the Glorious Quran, Translation and commentary by Abdullah Yusuf Ali, Vol I, p. 840, ഈ­ജി­പ്ഷ്യൻ പ്ര­സാ­ധ­നം, Sura XXI–81.)

Sura XXIV–12-ൽ ഇ­ങ്ങ­നെ­യും:

And to Solomon (We

Made) the Wind obedient

Its early morning (stride)

Was a month’s (journey).

(p. 1136)

സോളമൻ ആ­ജ്ഞാ­പി­ച്ചാൽ കാ­റ്റു് അ­ത­നു­സ­രി­ക്കു­മെ­ന്നു വ്യാ­ഖ്യാ­താ­വു്. ഒരു മാസം കൊ­ണ്ടു ന­ട­ന്നു ചെ­ല്ലാ­വു­ന്ന ദൂരം പ്ര­ഭാ­ത­ത്തി­ലെ ഒറ്റ പ്ര­യാ­ണം കൊ­ണ്ടു് ചെ­ന്നെ­ത്തു­മാ­യി­രു­ന്നു എ­ന്നും അ­ദ്ദേ­ഹം. സോ­ള­മ­ന്റെ ഈ ശ­ക്തി­വി­ശേ­ഷം ക­ണ്ടു് അ­ക്കാ­ല­ത്തെ ജ­ന­ങ്ങൾ അ­ദ്ഭു­ത­പ്പെ­ട്ടി­രി­ക്കും. ഓരോ ത­വ­ണ­യും അ­ദ്ദേ­ഹം പ­റ­ക്കും പ­ര­വ­താ­നി­യിൽ സ­ഞ്ച­രി­ക്കു­മ്പോ­ഴും ഉ­ണ്ടാ­കും അ­ദ്ഭു­തം. പക്ഷേ ക­ഥ­ക­ളി­ലെ ‘അ­ദ്ഭു­താ­ന്ത്യം’ ഒ­രി­ക്കൽ മാ­ത്ര­മേ ആ വി­സ്മ­യ­ത്തി­നു കാ­ര­ണ­മാ­കൂ. അ­തി­നാൽ surprise ending ഉള്ള ക­ഥ­ക­ളു­ടെ കാലം ക­ഴി­ഞ്ഞു പോയി. ആ സത്യം മ­ന­സ്സി­ലാ­ക്കി­യി­ല്ല. ത. രാ. സു­വി­ന്റെ ഒരു കഥ മ­ല­യാ­ള­ത്തി­ലേ­ക്കു തർ­ജ്ജ­മ ചെയ്ത എം. എസ്. ല­ക്ഷ്മ­ണാ­ചാർ (കു­ങ്കു­മം). കാലിൽ ബാൻ­ഡേ­ജ് ഉള്ള ഒരു സ്ത്രീ­യെ തീ­വ­ണ്ടി­യിൽ ക­യ­റ്റു­ന്നു അ­വ­ളു­ടെ ഭർ­ത്താ­വു്. ദയ കൊ­ണ്ടു് ഒരു യാ­ത്ര­ക്കാ­രൻ റി­സർ­വ്വ് ചെയ്ത തന്റെ ഇ­രി­പ്പി­ടം ഒ­ഴി­ഞ്ഞു കൊ­ടു­ക്കു­ന്നു. സ്ത്രീ­ക്കു് ഇ­റ­ങ്ങേ­ണ്ട തീ­വ­ണ്ടി­യാ­പ്പീ­സിൽ അ­വ­രു­ടെ മകൻ വന്നു നി­ല്ക്കു­ന്നു. ഭർ­ത്താ­വും മകനും താ­ങ്ങി­യി­റ­ക്കി­യ സ്ത്രീ­യെ അ­ധി­കാ­രി­കൾ പൊ­തി­യു­ന്നു. ബാൻ­ഡേ­ജ് അ­ഴി­ച്ച­പ്പോൾ സ്വർ­ണ്ണ ബി­സ്ക്ക­റ്റു­ക­ളും വി­ദേ­ശ­ത്തു­ണ്ടാ­ക്കി­യ റി­സ്റ്റ് വാ­ച്ചു­ക­ളും താഴെ വീ­ഴു­ന്നു. അ­ദ്ഭു­തം! പക്ഷേ, ഈ അ­ദ്ഭു­തം ര­ണ്ടാ­മ­തു കാണാൻ ആ­രു­മു­ണ്ടാ­വി­ല്ല. മൈബസ് എ­ലി­യു­ടെ രൂ­പ­ത്തി­ലാ­ക്കി താഴെ വ­ച്ചി­ട്ടു് അതു ത­ക­ര­പ്പാ­ത്രം കൊ­ണ്ടു മൂടി അതിനെ പ്രാ­വാ­ക്കി മാ­റ്റു­മെ­ന്നു പ്ര­ഖ്യാ­പി­ച്ച­തി­നു ശേഷം പ­ല്പൊ­ടി കൈ­യി­ലെ­ടു­ത്തു് പ്ര­സം­ഗം ത­കർ­ക്കു­ന്ന വഴി വാ­ണി­ഭ­ക്കാ­ര­ന്റെ വി­ദ്യ­യാ­ണു് ത. രാ. സു­വി­ന്റേ­തു്. കലയിൽ ഒ­ര­ദ്ഭു­താം­ശ­മ­ണ്ടു്. പക്ഷേ, അതു് ചീ­ട്ടു വിദ്യ കാ­ണി­ക്കു­ന്ന­വ­ന്റേ­ത­ല്ല. വ­ഴി­ക്ക­ച്ച­വ­ട­ക്കാ­ര­ന്റെ­തു­മ­ല്ല. രാ­ത്രി, വഴി വ­ക്കിൽ ഒ­തു­ങ്ങി നി­ല്ക്കു­ന്നു, ടാ­റി­ട്ട റോഡ്. വ­ണ്ടി­ച്ച­ക്ര­ങ്ങൾ ഉ­രു­ണ്ടു് അതു തേ­ഞ്ഞു പോ­യി­രി­ക്കു­ന്നു. ന­ക്ഷ­ത്രം നി­റ­ഞ്ഞ ആകാശം. അതു് ആ വീ­ഥി­യിൽ പ്ര­തി­ഫ­ലി­ക്കു­ന്നു. വ­ഴി­വ­ക്കി­ലെ­ത്തി­യ കവി (പ­സ്റ്റർ നക്ക്) ആ റോ­ഡി­നു കു­റു­കേ ക­ട­ക്കു­മ്പോൾ പ്ര­പ­ഞ്ച­ത്തി­ലൂ­ടെ സ­ഞ്ച­രി­ക്കു­ന്ന പ്ര­തീ­തി അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­കു­ന്നു. ഇതു ജ­നി­പ്പി­ക്കു­ന്ന അ­ദ്ഭു­ത­വി­കാ­രം ഉ­ത്ക്കൃ­ഷ്ട­മാ­യ ക­ല­യു­ടേ­താ­ണു്. മറ്റു ദേ­ശ­ങ്ങ­ളി­ലെ പൂ­ക്ക­ളെ കേ­ര­ള­ത്തിൽ കൊ­ണ്ടു­വ­രൂ. അ­വി­ട­ത്തെ കു­പ്പ­ത്തൊ­ട്ടി­യി­ലെ അ­ളി­ഞ്ഞ ച­വ­റു­കൾ ഇവിടെ കൊ­ണ്ടി­ടാ­തി­രി­ക്കൂ.

മി­സ്റ്റി­ക്കു­കൾ ധി­ഷ­ണ­യ്ക്കു് ഏ­കാ­ഗ്ര­ത വ­ത­ത്തി ഏതു ലോ­ഹ­ത്തെ­യും സ്വർ­ണ്ണ­മാ­ക്കി മാ­റ്റു­മെ­ന്നു് ഞാൻ എ­വി­ടെ­യോ വാ­യി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, അ­വർ­ക്കും തടിയെ സ്വർ­ണ്ണ­മാ­ക്കാൻ പ­റ്റി­ല്ല. ലോ­ഹ­ത്തെ സ്വർ­ണ്ണ­മാ­ക്കാ­നേ കഴിയൂ. പ­സ്റ്റർ­ന­ക്കി­നെ­പ്പോ­ലു­ള്ള ചു­രു­ക്കം ചില കവികൾ ദാ­രു­ഖ­ണ്ഡ­ങ്ങ­ളെ­യും സ്വർ­ണ്ണ­ക്ക­ട്ടി­ക­ളാ­ക്കി മാ­റ്റു­ന്നു. വി­ശ്വ­ക­വി­ത വാ­യി­ക്കു. ഈ റ­ഷ്യാ­ക്കാ­ര­നെ­പ്പോ­ലെ ഒരു കവിയെ വി­ര­ള­മാ­യേ നി­ങ്ങൾ കാണൂ.

ഹ­രി­കു­മാ­റി­ന്റെ കഥ
images/EHarikumar2.jpg
ഹ­രി­കു­മാർ

ഞാൻ കു­ഞ്ഞു­നാ­ളിൽ നി­ല­വി­ള­ക്കി­ന­ടു­ത്തി­രു­ന്നാ­ണു് “പൂ, പൂച്ച, പൂ­ച്ച­ട്ടി” എ­ന്നു് ഒ­ന്നാം­പാ­ഠം വാ­യി­ച്ചി­രു­ന്ന­തു്. കാലം ക­ഴി­ഞ്ഞ­പ്പോൾ എന്റെ നാ­ട്ടിൽ വി­ദ്യു­ച്ഛ­ക്തി­യു­ടെ പ്ര­കാ­ശം വന്നു. ഭാ­ഗ്യ­മു­ള്ള­വർ­ക്കു മാ­ത്രം ല­ഭി­ച്ചി­രു­ന്നു ആ പ്ര­കാ­ശം. അ­പ്പോ­ഴും സെ­ക്കൻ­ഡ് ഫോമിൽ പ­ഠി­ച്ചി­രു­ന്ന ഞാൻ മ­ണ്ണെ­ണ്ണ വി­ള­ക്കി­ന്റെ മുൻ­പി­ലി­രു­ന്നാ­ണു് വാ­യി­ച്ച­തു്. ഇ. വി. കൃ­ഷ്ണ­പി­ള്ള പ­റ­യു­ന്ന­തു പോലെ മ­ണ്ണെ­ണ്ണ വി­ള­ക്കി­നു് ഒരു വലിയ ദോ­ഷ­മു­ണ്ടാ­യി­രു­ന്നു. എ­ങ്ങോ­ട്ടു തി­രി­ച്ചു വ­ച്ചാ­ലും അ­തി­ന്റെ ക­രി­പ്പു­ക അ­ടു­ത്തി­രി­ക്കു­ന്ന­വ­ന്റെ മൂ­ക്കിൽ­ത്ത­ന്നെ കയറും. ഇ­ന്നു്, മ­ഹാ­ക­വി പറഞ്ഞ രീ­തി­യിൽ “സ്ഫ­ടി­ക മൂ­ടു­പ­ട­ത്തി­ലൂ­ടെ എന്നെ നോ­ക്കി പു­ഞ്ചി­രി പൊ­ഴി­ക്കു­ന്ന” മേ­ശ­വി­ള­ക്കി­ന്റെ അ­ടു­ത്തി­രു­ന്നു് എ­ഴു­തു­ന്നു വാ­യി­ക്കു­ന്നു. അവളെ തൊ­ട്ടാൽ തൊ­ടു­ന്ന­വൻ ഭസ്മം. നി­ല­വി­ള­ക്കി­ന്റെ ദീ­പ­നാ­ള­ത്തി­ലൂ­ടെ വി­ര­ലോ­ടി­ക്കാം. ചൂടു പോലും അ­നു­ഭ­വ­പ്പെ­ടി­ല്ല. മ­ണ്ണെ­ണ്ണ വി­ള­ക്കി­ന്റെ തി­രി­യിൽ മൂ­ക്കു­ത്തി­ക്ക­ല്ലു പോലെ ചു­വ­ന്ന ക­ല്ലു­കൾ ഉ­ണ്ടാ­കും. വിരലു കൊ­ണ്ടു ത­ട്ടി­ക്ക­ള­യാം. പൊ­ള്ളു­കി­ല്ല. മാ­റ്റം. സർ­വ­ത്ര മാ­റ്റം. ജ­ല­ദോ­ഷ­പ്പ­നി വ­ന്നാൽ പണ്ടു ക­രു­പ്പ­ട്ടി­ക്കാ­പ്പി­യാ­യി­രു­ന്നു ദി­വ്യ­മാ­യ ഔഷധം. ഒരു ചക്രം (പ­തി­നാ­റു­കാ­ശു്) ചെ­ല­വു്. ഇ­ന്നു് ആന്റി ബ­യോ­ട്ടി­ക്സ്, ഡോ­ക്ട­റു­ടെ ഫീ ഉൾ­പ്പെ­ടെ രൂപ ഇ­രു­ന്നൂ­റു വേണം. കു­ട്ടി­ക്കാ­ല­ത്തു് അ­മി­ട്ടു പൊ­ട്ടു­ന്ന­തു് ആ­ദ­രാ­ദ്ഭു­ത­ങ്ങ­ളോ­ടെ നോ­ക്കി നി­ന്നി­ട്ടു­ണ്ടു്. ഇ­ന്നു് ചൊ­വ്വ­യി­ലേ­ക്കു പോ­കു­ന്ന ഉ­പ­ക­ര­ണ­ത്തെ വേ­ണ­മെ­ങ്കിൽ എ­നി­ക്കു കാണം. വി­വാ­ഹം ക­ഴി­ഞ്ഞു് ഒരു കാ­ള­വ­ണ്ടി­യിൽ ക­യ­റി­യാ­ണു് ഞാനും വ­ധു­വും പുതിയ താ­മ­സ­സ്ഥ­ല­ത്തേ­ക്കു പോ­കു­ന്ന­തു്. വ­ധു­വി­ന്റെ പു­ട­വ­ക്ക­സ­വി­ന്റെ സ്വർ­ണ്ണ­പ്ര­ഭ ന­യ­ന­ങ്ങൾ­ക്കു് ആ­ഹ്ലാ­ദം പ­കർ­ന്നു. ഇ­ന്ന­ത്തെ വരനും വ­ധു­വും അ­മേ­രി­ക്ക­യി­ലേ­ക്കു പ­റ­ക്കു­ന്നു. അ­വ­ളു­ടെ ഫോറിൻ സാ­രി­ക്കു തീ­ക്ഷ്ണ­ശോ­ഭ. അന്നു നാ­ണി­ച്ചു് തല താ­ഴ്ത്തി­യി­രു­ന്നു വധു. ഇ­ന്നു് അവൾ തൊ­ട്ട­ടു­ത്തി­രു­ന്നു­കൊ­ണ്ടു് ‘ഹലോ ഡിയർ’ എന്നു വി­ളി­ക്കു­ന്നു. ല­ജ്ജ­യു­ടെ മൂ­ടു­പ­ടം നീ­ക്കി സൗ­ന്ദ­ര്യാ­തി­ശ­യം ക­ണ്ടി­രു­ന്നു എന്റെ യൗവന കാ­ല­ത്തെ ചെ­റു­പ്പ­ക്കാർ, ഇ­ന്നു് ല­ജ്ജ­യി­ല്ല. മൂ­ടു­പ­ട­മി­ല്ല. സൗ­ന്ദ­ര്യ­മു­ണ്ടെ­ങ്കി­ലും പാ­രു­ഷ്യം. ഈ പാ­രു­ഷ്യം – വ്യ­ക്തി­കൾ­ക്കു­ണ്ടാ­യി­രി­ക്കു­ന്ന പാ­രു­ഷ്യം – ലോ­ക­ത്തി­നാ­കെ ഉ­ണ്ടാ­യി­രി­ക്കു­ന്നു. പ­ണ്ടു് ലോ­ക­മാ­കെ ഒ­ന്നു്. ഇ­ന്നു് സാർ­ത്ര് പ­റ­യു­ന്ന Otherness. ഈ മാ­റ്റ­ത്തെ ക­ലാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ച്ചു് പ്രേ­മ­ത്തി­ന്റെ­യും പ്രേ­മ­ഭം­ഗ­ത്തി­ന്റെ­യും പാ­രു­ഷ്യ­ത്തി­ന്റെ­യും കഥ പ­റ­യു­ന്നു, ഹ­രി­കു­മാർ (ക­ലാ­കൗ­മു­ദി­യി­ലെ ‘നഗരം’ എന്ന കഥ). സ­മ­കാ­ലി­ക ലോ­ക­ത്തി­ന്റെ അ­ന്ധ­കാ­രം ഇ­തി­ലു­ണ്ടു്. സ്നേ­ഹ­നാ­ട്യ­ത്തി­ന്റെ­യും വ­ഞ്ച­ന­യു­ടെ­യും ചി­ത്ര­ങ്ങൾ ഇ­തി­ലു­ണ്ടു്. വഞ്ചന മ­നു­ഷ്യ­നെ മൃ­ഗീ­യ­ത­യി­ലേ­ക്കു ന­യി­ക്കു­ന്ന­തി­ന്റെ ചി­ത്ര­ങ്ങ­ളും ഇ­തി­ലു­ണ്ടു്.

തി­ര­ക­ളി­ല്ലാ­ത്ത ന­ദി­യിൽ കൊ­തു­മ്പു തോ­ണി­യി­ലൂ­ടെ സ­ഞ്ച­രി­ച്ചാൽ എ­ന്തൊ­രു ആ­ഹ്ലാ­ദാ­നു­ഭൂ­തി­യാ­യി­രി­ക്കും! ആ അ­നു­ഭൂ­തി­യാ­ണു് ഇ­ട­പ്പ­ള്ളി രാഘവൻ പി­ള്ള­യു­ടെ കവിത ന­ല്കു­ന്ന­തു്. പി. കു­ഞ്ഞി­രാ­മൻ നായരു ടെ ക­വി­ത­യും തോ­ണി­യാ­ത്ര പോ­ലെ­യാ­ണു്. പക്ഷേ, ഇ­മേ­ജ­റി­യു­ടെ തി­ര­മാ­ല­കൾ വന്നു വ­ഞ്ചി­യിൽ ആ­ഞ്ഞ­ടി­ക്കു­ന്നു. വഞ്ചി കു­ലു­ങ്ങു­ന്നു.

ഉ­ള്ളൂ­രി ന്റെ ക­വി­ത­യോ? കാ­യ­ലി­ലൂ­ടെ കെ­ട്ടു­വ­ള്ള­ത്തിൽ സ­ഞ്ച­രി­ക്കു­ന്ന പ്ര­തീ­തി. ക­ല്പ­നാ­ഭാ­സ­ങ്ങ­ളു­ടെ പാ­റ­ക്കെ­ട്ടു­ക­ളിൽ കൂ­ട­ക്കൂ­ടെ വള്ളം ഇ­ടി­ച്ചു നി­ല്ക്കും.

ഇ­വി­ടി­രു­ന്നു നോ­ക്കു­മ്പോൾ കു­ട്ടി­കൾ ശു­ഷ്കി­ച്ച ബ­ലൂ­ണു­കൾ എ­ടു­ത്തു് സ്വ­ന്തം ശ്വാ­സം പ്ര­യാ­സ­പ്പെ­ട്ടു് അവയിൽ ഊ­തി­ക്ക­യ­റ്റി നൂലു കൊ­ണ്ടു കെ­ട്ടി അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു പ­റ­ത്തി­വി­ടു­ന്നു. അതു കാ­ണു­ന്ന വലിയ ആ­ളു­കൾ­ക്കും സ­ന്തോ­ഷം. ബലൂൺ പൊ­ട്ടു­മെ­ന്നു പ­റ­ഞ്ഞാൽ കു­ട്ടി­കൾ കരയും. അ­വ­രു­ടെ ശ്വാ­സ­മാ­ണ­തിൽ. വ­ലി­യ­വർ­ക്കും അ­തി­ഷ്ട­മി­ല്ല. ബ­ലൂ­ണു­കൾ പ­റ­ക്കു­ന്ന­തു കാ­ണു­മ്പോൾ എ­നി­ക്കു വൈ­ഷ­മ്യ­വു­മി­ല്ല. ആ­ഹ്ലാ­ദ­വു­മി­ല്ല. ഞാൻ അതു കണ്ടു വയലാർ ക്ക­വി­ത­യെ ഓർ­മ്മി­ക്കു­ന്നു.

സ­വി­ശേ­ഷ­ത

തി­ര­ക­ളി­ല്ലാ­ത്ത ന­ദി­യിൽ കൊ­തു­മ്പു തോ­ണി­യി­ലൂ­ടെ സ­ഞ്ച­രി­ക്കു­മ്പോൾ തോ­ന്നു­ന്ന ആ­ഹ്ലാ­ദാ­നു­ഭൂ­തി­യാ­ണു് ഇ­ട­പ്പ­ള്ളി­യു­ടെ കവിത നൽ­കു­ന്ന­തു്. പി. കു­ഞ്ഞി­രാ­മൻ നാ­യ­രു­ടെ ക­വി­ത­യും തോണി യാത്ര പോ­ലെ­യാ­ണു്. പക്ഷേ, ഇ­മേ­ജ­റി­യു­ടെ തി­ര­മാ­ല­കൾ വ­ന്നു് ആ­ഞ്ഞ­ടി­ച്ചു് വഞ്ചി കു­ലു­ങ്ങു­ന്നു. ഉ­ള്ളൂ­രി­ന്റെ ക­വി­ത­യോ? കാ­യ­ലി­ലൂ­ടെ കെ­ട്ടു വ­ള്ള­ത്തിൽ സ­ഞ്ച­രി­ക്കു­ന്ന പ്ര­തീ­തി. ക­ല്പ­നാ­ഭാ­സ­ങ്ങ­ളു­ടെ പാ­റ­ക്കെ­ട്ടു­ക­ളിൽ കൂ­ട­ക്കൂ­ടെ വള്ളം ഇ­ടി­ച്ചു­നിൽ­ക്കും.

ഇം­ഗ്ലീ­ഷു­കാർ ‘ബേനൽ’ എ­ന്നും നമ്മൾ സർ­വ­സാ­ധാ­ര­ണ­മെ­ന്നും പ­റ­യു­ന്ന ഒരു വി­ഷ­യ­മാ­ണു് കെ. കെ. രമേഷ് ‘കീർ­ത്തി­മ’ എന്ന കഥയിൽ കൈ­കാ­ര്യം ചെ­യ്തി­ട്ടു­ള്ള­തു്. കോ­ളേ­ജിൽ വ­ച്ചു­ള്ള പ്രേ­മം. ആ പ്രേ­മ­ത്തി­നു ഭംഗം. രണ്ടു പേരും പി­രി­യു­ന്നു. പി­ന്നീ­ടു് ക­ണ്ടു­മു­ട്ടു­മ്പോൾ പു­രു­ഷൻ വി­വാ­ഹി­തൻ. സ്ത്രീ കം­പ്യൂ­ട്ടർ സെ­ന്റ­റിൽ ജോ­ലി­ക്കാ­രി. അ­യാൾ­ക്കു കു­ഞ്ഞി­ല്ല. കം­പ്യൂ­ട്ട­റി­നു് എ­തി­രാ­യി ബ­ഹു­ജ­ന­സ­മ­രം ഉ­ണ്ടാ­കാൻ പോ­കു­ന്നു. ‘ബേനൽ’ എന്ന വി­ശേ­ഷ­ണ­ത്തി­നു് ഇക്കഥ അർ­ഹ­മാ­ണെ­ന്ന­തിൽ സം­ശ­യ­മു­ണ്ടോ? ഇല്ല. എ­ങ്കി­ലും ഇതിനെ അ­ങ്ങ­നെ ത­ള്ളി­ക്ക­ള­യാ­നും വയ്യ. ആ­ഖ്യാ­ന­ത്തി­ന്റെ­യും “വീ­ക്ഷ­ണ­ബി­ന്ദു”വി­ന്റെ­യും സ­വി­ശേ­ഷ­ത­യാൽ ഇക്കഥ സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ക­ട­ന്നി­രി­ക്കു­ന്നു.

ന­ക്ഷ­ത്ര­വും നർ­ത്ത­കി­യും ഓ­ഫീ­സി­ലെ ജോ­ലി­ക്കാ­രി­യും സർ­വ­സാ­ധാ­ര­ണ­ത്വം ആ­വ­ഹി­ക്കു­ന്നു. എ­ന്നാൽ രണ്ടു മ­ര­ങ്ങൾ­ക്കി­ട­യിൽ­ക്കൂ­ടി ഏ­കാ­ന്ത­താ­ര­കം നി­ങ്ങ­ളെ നോ­ക്കി കണ്ണു ചി­മ്മു­മ്പോൾ, നൃ­ത്ത­ത്തി­നു ശേഷം മാ­ന്ത്രി­ക ശോ­ഭ­യോ­ടു കൂടി പിറകു വശം ച­ലി­പ്പി­ച്ചു നർ­ത്ത­കി ന­ട­ന്നു പോ­കു­മ്പോൾ, നി­ങ്ങ­ളെ ‘ഞാൻ പ­രി­ഗ­ണി­ച്ചി­ട്ടേ­യി­ല്ല’ എന്നു ഭാ­വി­ച്ചു് ക­രു­തി­ക്കൂ­ട്ടി സ്പർ­ശി­ച്ചു കൊ­ണ്ടു മി­ന്നൽ വേ­ഗ­ത്തിൽ ഓഫീസ് ജോ­ലി­ക്കാ­രി ബ­സ്സിൽ നി­ന്നി­റ­ങ്ങി­പ്പോ­കു­മ്പോൾ സർ­വ­സാ­ധാ­ര­ണ­ത്വ­ത്തി­നു സ­വി­ശേ­ഷ­ത­യു­ണ്ടാ­കു­ന്നു.

കൃ­ത­ജ്ഞ­ത

“ഞാൻ തി­രു­വ­ന­ന്ത­പു­രം യൂണി. കോ­ളേ­ജിൽ പ­ഠി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരു ദിവസം ഞ­ങ്ങ­ളു­ടെ പ്രി­യ­ങ്ക­ര­നാ­യ പ്രൊ­ഫ­സർ രാ­വി­ലെ­യു­ള്ള ക്ലാ­സ്സു സമയം തീ­രാ­റാ­യ­പ്പോ­ഴേ­ക്ക് ഓ­ടി­ക്കി­ത­ച്ചെ­ത്തി. ഒ­രി­ക്ക­ലും താ­മ­സി­ച്ചു വ­രു­ന്ന­യാ­ള­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ത്തെ അ­സ്വാ­സ്ഥ്യം ഞ­ങ്ങ­ളെ ഉ­ത്ക്ക­ണ്ഠാ­കു­ല­രാ­ക്കി: “സാർ എന്തു പറ്റി. താ­മ­സി­ച്ചു പോ­യ­ല്ലോ?” അ­ദ്ദേ­ഹം നെ­ടു­വീർ­പ്പി­ട്ട ശേഷം പ­റ­ഞ്ഞു: “ഞാൻ രാ­വി­ലെ ക്ലാ­സ്സി­ലെ­ത്തി­യ­താ­ണു്. അ­പ്പോൾ ഒരു ഫോൺ കോൾ. എന്റെ മകൾ കാറു മു­ട്ടി മ­രി­ക്കാ­റാ­യി എ­ന്നു്. ജ­ന­റ­ലാ­ശു­പ­ത്രി­യിൽ എ­ത്തി­ച്ചി­രി­ക്കു­ന്നു. ഫോൺ കോൾ അ­റി­ഞ്ഞു് ഞാൻ തി­ര­ക്കി­ച്ചെ­ന്നു. അ­വ­സാ­ന­മാ­ണു് അതു് ആരോ കു­ബു­ദ്ധി­കൾ വ­ഞ്ചി­ക്കാൻ ന­ട­ത്തി­യ ഫോൺ കോ­ളാ­ണെ­ന്നു് അ­റി­ഞ്ഞ­തു്”.

സാ­ഹി­ത്യ വി­മർ­ശ­ക­നാ­യ പ്രൊ­ഫ­സ­റെ നല്ല പാഠം പ­ഠി­പ്പി­ക്കാൻ ആരോ ഒ­രു­ത്തൻ ഒ­രു­ക്കി­യ കെ­ണി­യാ­യി­രു­ന്നു ആ ഫോൺ കോൾ. പക്ഷേ, അ­ദ്ദേ­ഹം അ­തു­കൊ­ണ്ടു് വി­മർ­ശ­ന സാ­ഹി­ത്യ­രം­ഗ­ത്തു നി­ന്നു പിൻ­വ­ലി­ഞ്ഞോ? ഇല്ല. പൂർ­വ്വാ­ധി­കം തേ­ജ­സ്സോ­ടെ അ­ദ്ദേ­ഹ­മി­ന്നും വി­മർ­ശ­ന രം­ഗ­ത്തു് തി­ള­ങ്ങു­ന്നു­ണ്ടു്.

ഈ വാ­ക്യ­ങ്ങൾ ദീപിക ആ­ഴ്ച­പ്പ­തി­പ്പി­ന്റെ എ­ഡി­റ്റർ സെഡ്. എം. മൂഴൂർ ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ കു­റി­പ്പിൽ നി­ന്നെ­ടു­ത്ത­താ­ണു്. ഇതിൽ പ­റ­ഞ്ഞി­രി­ക്കു­ന്ന വ­ഞ്ച­ന­യ്ക്കു വി­ധേ­യ­നാ­യ വ്യ­ക്തി ഞാൻ ത­ന്നെ­യാ­ണു്. എന്റെ ശി­ഷ്യ­നാ­യ സെഡ്. എം. മൂഴൂർ എ­ന്നെ­ക്കു­റി­ച്ചു പറഞ്ഞ നല്ല വാ­ക്കു­കൾ­ക്കു ഞാൻ നന്ദി പ­റ­യു­ന്നു. ഈ വഞ്ചന ഒരു ദൗർ­ഭാ­ഗ്യ­മാ­ണു്. പക്ഷേ, അ­തി­നെ­ക്കാൾ വലിയ ദൗർ­ഭാ­ഗ്യ­ങ്ങൾ പലതും എന്റെ ജീ­വി­ത­ത്തി­ലു­ണ്ടാ­യി. അ­തി­നാൽ ആ­ദ്യ­ത്തെ ആ ദൗർ­ഭാ­ഗ്യം നി­സ്സാ­ര­മെ­ന്നു് ഇ­പ്പോൾ തോ­ന്നു­ന്നു. എ­ന്ന­ല്ല ഒരു വി­പ­ത്തും എന്നെ ഇന്നു ചലനം കൊ­ള്ളി­ക്കാ­റി­ല്ല. മു­പ്പ­ത്തി രണ്ടു വ­യ­സ്സു­ണ്ടാ­യി­രു­ന്ന ഒ­രേ­യൊ­രു മകൻ ആ­ക­സ്മി­ക­മാ­യി മ­രി­ച്ച­തു കണ്ട എ­നി­ക്കു് രാ­ജ­വീ­ഥി­യിൽ വച്ചു കാ­ണു­ന്ന ആ­ളു­ക­ളു­ടെ പ­രി­ഹാ­സ­മോ കു­ത്തു­വാ­ക്കോ അർ­ത്ഥം വ­ച്ചു­ള്ള വാ­ക്കോ വേ­ദ­ന­യു­ള­വാ­ക്കു­ന്നി­ല്ല. ക്ലേ­ശ­ത്താൽ വാ­ടി­പ്പോ­കാ­ത്ത ഹൃ­ദ­യ­വു­മാ­യി ഞാൻ ക്രൂ­ര­ത­യാർ­ന്ന ആ വാ­ക്കു­കൾ കേൾ­ക്കു­ന്നു; ക്രൗ­ര്യ­മാർ­ന്ന മു­ഖ­ങ്ങൾ കാ­ണു­ന്നു. ക്ഷ­മി­ക്കു­ന്നു. എ­ല്ലാം ക്ഷ­മ­യാ­യി മാറാൻ പോ­കു­ന്ന കാലം അ­ടു­ത്ത­ല്ലോ എന്നു വി­ചാ­രി­ച്ചു് ആ­ശ്വാ­സം കൊ­ള്ളു­ന്നു. സെഡ്. എം. മൂ­ഴൂ­രി­നു വീ­ണ്ടും കൃ­ത­ജ്ഞ­ത.

“നളിനി”
images/Kumaranasan.jpg
കു­മാ­ര­നാ­ശാൻ

മ­ഹാ­ക­വി കു­മാ­ര­നാ­ശാ­ന്റെനളിനി ” വേ­ദാ­ന്ത­പ­ര­മാ­യ കാ­വ്യ­മാ­ണു്. “യ­സ്മിൻ സർ­വ്വാ­ണി­ഭൂ­താ­നി ആ­ത്മൈ­വാ­ഭൂ­ത്വി­ജാ­ന­തഃ തത്ര കോ മോഹഃ കഃ ശോക ഏ­ക­ത്വ­മ­നു­പ­ശ്യ­തഃ” (എ­ല്ലാം സ്വ­ന്തം ആ­ത്മാ­വാ­യി­ക്ക­ണ്ടു് ജീ­വി­ത­ത്തി­ന്റെ ഐക്യം സാ­ക്ഷാ­ത്ക­രി­ച്ച­വ­നു മോ­ഹ­മെ­വി­ടെ? ശോ­ക­മെ­വി­ടെ?) എന്നു ഉ­പ­നി­ഷ­ത്തു് ചോ­ദി­ക്കു­ന്നു. ഈ ഐ­ക്യ­ത്തി­ന്റെ – സ്നേ­ഹ­ത്തി­ന്റെ – പ്ര­തി­രൂ­പ­മാ­ണു് ന­ളി­നീ­കാ­വ്യ­ത്തി­ലെ സ­ന്ന്യാ­സി. അ­ദ്ദേ­ഹം “അ­ഹം­ബ്ര­ഹ്മാ­സ്മി” എ­ന്ന­തി­ലെ സത്യം സാ­ക്ഷാ­ത്ക­രി­ച്ച­വ­നാ­ണു്. ആ നി­ല­യി­ലെ­ത്തി­യ മ­ഹാ­നു് ഹൃദയ പ­രി­പാ­കം ആർ­ജ്ജി­ച്ച ന­ളി­നി­ക്കു മ­ഹാ­വാ­ക്യ­മു­പ­ദേ­ശി­ച്ചു് മോ­ക്ഷം ന­ല്കാ­ന­റി­യാം. നളിനി അ­ങ്ങ­നെ മോ­ക്ഷം പ്രാ­പി­ക്കു­ന്നു. ഈ­ശ്വ­രൻ സ്നേ­ഹ­സ്വ­രൂ­പ­നാ­യ­തു കൊ­ണ്ടു് പ്ര­പ­ഞ്ചം സ്നേ­ഹ­മ­യം. അതു സാ­ക്ഷാ­ത്ക­രി­ച്ച സ­ന്ന്യാ­സി­യും ന­ളി­നി­യും സ്നേ­ഹ­ത്തി­ന്റെ പ്ര­തി­രൂ­പ­ങ്ങൾ. ഇ­തൊ­ക്കെ കണ്ടു കൊ­ണ്ടാ­ണു് കവി “സ്നേ­ഹ­മാ­ണ­ഖി­ല സാ­ര­മൂ­ഴി­യിൽ സ്നേ­ഹ­സാ­ര­മി­ഹ സ­ത്യ­മേ­ക­മാം” എന്നു സ­ന്ന്യാ­സി­യെ­ക്കൊ­ണ്ടു പ­റ­യി­ച്ച­തു്. ‘നളിനി’ ഇ­ങ്ങ­നെ വേ­ദാ­ന്ത­പ­ര­മാ­യ കാ­വ്യ­മാ­യി പ­രി­ല­സി­ക്കു­ന്നു. പക്ഷേ അ­ക്കാ­ല­ത്തു് കു­മാ­ര­നാ­ശാ­നു­ണ്ടാ­യി­രു­ന്ന മാ­ന­സി­ക സം­ഘ­ട്ട­ന­ങ്ങൾ അ­ദ്ദേ­ഹ­മ­റി­യാ­തെ തന്നെ സ­ന്ന്യാ­സി­യു­ടെ­യും ന­ളി­നി­യു­ടെ­യും സ്വ­ഭാ­വ ചി­ത്രീ­ക­ര­ണ­ത്തിൽ വന്നു പോയി. അ­തു­കൊ­ണ്ടാ­ണു് ആ ചി­ത്രീ­ക­ര­ണ­ത്തിൽ ന്യൂ­ന­ത­കൾ സം­ഭ­വി­ച്ച­തും. എ­ങ്കി­ലും കാ­വ്യ­ഭാ­ഷ­ണ­ത്തിൽ – poetic utterance – നളിനി അ­ന്യൂ­ന­മാ­യി വി­ള­ങ്ങു­ന്നു. എ. പി. ഉ­ദ­യ­ഭാ­നു മ­നോ­രാ­ജ്യം വാ­രി­ക­യിൽ എ­ഴു­തി­യ “എന്റെ ഏക ധ­ന­മ­ങ്ങു്” എന്ന നല്ല ലേഖനം വാ­യി­ച്ച­പ്പോൾ ഇ­ത്ര­യും എ­ഴു­ത­ണ­മെ­ന്നു് എ­നി­ക്കു തോ­ന്നി. ‘നളിനി’യിലെ സ­ന്ന്യാ­സി­യെ ദി­വാ­ക­രൻ എന്നു വി­ളി­ക്കു­ന്ന­തു് അത്ര ശ­രി­യ­ല്ല. “യോ­ഗി­യാം ദി­വാ­ക­ര­നെ” എന്നോ മറ്റോ കവി പ്ര­യോ­ഗി­ച്ച­തി­നെ അ­വ­ലം­ബി­ച്ചാ­കാം സ­ന്ന്യാ­സി­ക്കു് ഈ പേരു നി­രൂ­പ­കർ ന­ല്കി­യ­തു്. ബ്ര­ഹ്മൈ വേദം വി­ശ്വ­മി­ദം വ­രി­ഷ്ഠം (ബ്ര­ഹ്മ ഏവ ഇദം വ­രി­ഷ്ഠം) എന്ന സത്യം മ­ന­സ്സി­ലാ­ക്കി­യ സ­ന്ന്യാ­സി­ക്കു ദി­വാ­ക­രൻ എന്നു കവി പേ­രി­ടു­മോ?

ചോ­ദ്യ­ങ്ങൾ
images/Adieux.jpg

ആരും ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കേ­ണ്ട­തി­ല്ല. അ­മ്പ­തു പൈസ – തെ­റ്റി­പ്പോ­യി അ­മ്പ­ത്ത­ഞ്ചു­പൈ­സ – മു­ട­ക്കി ചോ­ദ്യ­മ­യ­യ്ക്കാൻ ആർ­ക്കും ബു­ദ്ധ്യ­മാ­ന്ദ്യം സം­ഭ­വി­ച്ചി­ട്ടി­ല്ല. ചോ­ദ്യ­ങ്ങൾ ഞാൻ ഉ­ണ്ടാ­ക്കി­ക്കൊ­ള്ളാം. ഒരു വൈ­ഷ­മ്യ­മേ­യു­ള്ളു. അധികം പേ­രു­ക­ളും സ്ഥ­ല­ങ്ങ­ളും അ­റി­ഞ്ഞു­കൂ­ടാ എ­നി­ക്കു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ജോൺ (പ­ന്ത­ളം): ആ­തി­ഥ്യ­മെ­ന്നാ­ലെ­ന്തു്?

ഉ­ത്ത­രം: വ­ഴി­യിൽ­വ­ച്ചു ന­മ്മ­ളെ കാ­ണു­മ്പോൾ ‘എന്താ വീ­ട്ടി­ലേ­ക്കു വ­രാ­ത്ത­തു്?’ എന്നു ചോ­ദി­ക്കും. ആ ചോ­ദ്യം കേ­ട്ടു വി­ശ്വ­സി­ച്ചു അവിടെ ചെ­ന്നു ക­യ­റി­യാൽ ആ­തി­ഥേ­യ­ന്റെ മുഖം കർ­ക്ക­ട­ക മാ­സ­ത്തി­ലെ അ­മാ­വാ­സി പോലെ ക­റു­പ്പി­ക്കു­ന്ന­തെ­ന്തോ അ­താ­ണു് ആ­തി­ഥ്യം.

ചോ­ദ്യം: സലിം (വ­ട­ക്കൻ പറവൂർ): ക­ഷ­ണ്ടി ബു­ദ്ധി­ശ­ക്തി­യു­ടെ ല­ക്ഷ­ണ­മാ­ണോ?

ഉ­ത്ത­രം: അ­ങ്ങ­നെ­യാ­ണെ­ങ്കിൽ തലയിൽ ഒരു രോ­മ­ക്കാ­ടും കൊ­ണ്ടു നടന്ന ഐൻ­സ്റ്റൈ­നാ ണു് ഈ ലോ­ക­ത്തെ ഏ­റ്റ­വും വലിയ മണ്ടൻ.

ചോ­ദ്യം: രാ­മ­കൃ­ഷ്ണൻ (കൊ­ല്ലം): സ്നേ­ഹി­ത­രു­ടേ­യും ബ­ന്ധു­ക്ക­ളു­ടെ­യും വീ­ടു­ക­ളിൽ ചെ­ല്ലു­ന്ന­തി­നു് നിയമം വ­ല്ല­തു­മു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. ക­ഴി­യു­ന്നി­ട­ത്തോ­ളം പോ­ക­രു­തു്. പോയാൽ പത്തു മി­നി­റ്റിൽ കൂ­ടു­തൽ ഇ­രി­ക്ക­രു­തു്.

ചോ­ദ്യം: വി­ലാ­സി­നി (നാ­ഗർ­കോ­വിൽ): ച­ങ്ങ­മ്പു­ഴ എന്ന മ­നു­ഷ്യ­നെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം.

ഉ­ത്ത­രം: ഹാ, അ­ദ്ദേ­ഹ­ത്തി­നു കി­ട്ടി­യ പ്രേ­മ­ലേ­ഖ­ന­ങ്ങൾ കാണണം. ഞാൻ കുറെ ക­ണ്ടി­ട്ടു­ണ്ടു്. പ­ണ്ടൊ­രി­ക്കൽ ഞാ­നെ­ഴു­തി­യ­തു പോലെ അവ കൂ­ട്ടി­യി­ട്ടു ക­ത്തി­ച്ചാൽ തീ കെ­ടു­ത്താൻ ഫയർ എ­ഞ്ചിൻ വി­ളി­ക്കേ­ണ്ടി വരും.

ചോ­ദ്യം: ഹമീദ് (കൊ­ല്ല­ങ്കോ­ടു്): എന്റെ ചോ­ദ്യ­ത്തി­നു് മറു ചോ­ദ്യം തരാമോ?

ഉ­ത്ത­രം: അതിനു ഞാൻ രാ­ഷ്ട്രീ­യ­ക്കാ­ര­ന­ല്ല­ല്ലൊ.

ചോ­ദ്യം: രാ­മൻ­പി­ള്ള (കേ­ശ­വ­ദാ­സ­പു­രം): നി­ങ്ങൾ അ­ടു­ത്ത കാ­ല­ത്തു വാ­യി­ച്ച ഉ­ത്കൃ­ഷ്ട­മാ­യ പു­സ്ത­ക­മേ­തു്?

ഉ­ത്ത­രം: സീമൊൻ ദ ബോ­വ്വാ­റി ന്റെ Adieux—A Farewell to Sartre, പെൻ­ഗ്വിൻ ബു­ക്കു്, വില £4.95.

സ­ക്ക­റി­യ­യു­ടെ കഥ
images/Zakaria.jpg
സ­ക്ക­റി­യ

സ­ക്ക­റി­യ യുടെ ‘കു­ഴി­യാ­ന­ക­ളു­ടെ ഉ­ദ്യാ­നം’ എന്ന ചെ­റു­ക­ഥ­യ്ക്കു സ­മ­കാ­ലി­ക­ങ്ങ­ളാ­യ മ­റ്റെ­ല്ലാ­ക്ക­ഥ­ക­ളിൽ നി­ന്നും വ്യ­ത്യ­സ്ത­ത­യു­ണ്ടു്. ശൈ­ലി­യിൽ, ഇ­മേ­ജു­ക­ളു­ടെ നി­വേ­ശ­ന­ത്തിൽ, ടെ­ക്നി­ക്കി­ന്റെ പ്ര­യോ­ഗ­ത്തിൽ, കാ­വ്യാ­ത്മ­ക­ത്വ­ത്തിൽ ഇ­വ­യി­ലെ­ല്ലാം ഇക്കഥ മറ്റു ക­ഥ­ക­ളിൽ നി­ന്നു് അ­തി­ദൂ­രം അ­ക­ന്നു നിൽ­ക്കു­ന്നു. ഒരു തി­രു­മ്മു­കാ­രൻ വൈ­ദ്യ­നെ­യും ഉ­ളു­ക്കു പ­റ്റി­യ ഒരു പെ­ണ്ണി­നെ­യും അ­വ­ത­രി­പ്പി­ച്ചി­ട്ടു ക­ഥാ­കാ­രൻ ന­ന്മ­യു­ടെ­യും തി­ന്മ­യു­ടെ­യും ലൈം­ഗി­ക­ത്വ­ത്തി­ന്റെ­യും ലോകം സൃ­ഷ്ടി­ക്കു­ന്നു. ലോകം എന്നു പ­റ­യു­ന്ന­തി­നെ­ക്കാൾ ശക്തി വി­ശേ­ഷ­ങ്ങൾ എന്നു പ­റ­യു­ന്ന­താ­വും ശരി. ഈ ശക്തി വി­ശേ­ഷ­ങ്ങൾ നമ്മെ അ­നു­ധാ­വ­നം ചെ­യ്യു­ന്നു.

ഭാ­വാ­ത്മ­ക­ത­യാ­ണു് ഇ­ക്ക­ഥ­യു­ടെ മുദ്ര. ഭാ­വാ­ത്മ­ക­ത ഒരു വി­കാ­ര­ത്തി­ന്റെ സൂ­ക്ഷ്മാം­ശ­ത്തെ വ്യ­ക്ത­മാ­ക്കി­ത്ത­രു­മെ­ങ്കി­ലും അ­സ്പ­ഷ്ട­ത ആ­വ­ഹി­ക്കാ­തി­രി­ക്കി­ല്ല. പോൾ ബർ­ലേ­ന്റെ­യോ ച­ങ്ങ­മ്പു­ഴ­യു­ടെ­യോ ഭാ­വ­ഗാ­ന­ത്തിൽ നമ്മൾ ആ­മ­ജ്ജ­നം ചെ­യ്യു­മ്പോൾ ഉള്ളു കു­ളിർ­ക്കും എ­ന്ന­തിൽ സം­ശ­യ­മി­ല്ല. പക്ഷേ, കു­ളിർ­മ്മ ന­ല്കു­ന്ന എല്ലാ അം­ശ­ങ്ങ­ളു­ടെ­യും സ്വ­ഭാ­വം മ­ന­സ്സി­ലാ­കു­ക­യു­മി­ല്ല. ഭാ­വാ­ത്മ­ക­മാ­യ ഇ­ക്ക­ഥ­യ്ക്കു­മു­ണ്ടു് ഒ­ര­സ്പ­ഷ്ഠ­ത.

കാ­മ്പി­ശ്ശേ­രി
images/Kambissery.jpg
കാ­മ്പി­ശ്ശേ­രി ക­രു­ണാ­ക­രൻ

കാ­മ്പി­ശ്ശേ­രി ക­രു­ണാ­ക­ര­നെ ക്കു­റി­ച്ചു് തോ­പ്പിൽ കൃ­ഷ്ണ­പി­ള്ള ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ­തു് വാ­യി­ച്ച­പ്പോൾ കാ­മ്പി­ശ്ശേ­രി വയലാർ രാ­മ­വർ­മ്മ­യോ­ടു കൂടി ഞാൻ ജോലി നോ­ക്കി­യി­രു­ന്ന സം­സ്കൃ­ത കോ­ളേ­ജിൽ ഒ­രി­ക്കൽ വ­ന്ന­തു് ഓർ­മ്മി­ച്ചു. കാ­മ്പി­ശ്ശേ­രി­ക്കും രാ­മ­വർ­മ്മ­യ്ക്കും സം­സ്കൃ­തം ന­ല്ല­പോ­ലെ അ­റി­യാ­മാ­യി­രു­ന്നു. ഏതോ ഒരു സം­സ്കൃ­ത ഗ്ര­ന്ഥം വേ­ണ­മെ­ന്നു പ­റ­ഞ്ഞാ­ണു് അ­വ­രെ­ത്തി­യ­തു്. കോ­ളേ­ജോ­ഫീ­സി­ലെ ഒരു ക്ലാർ­ക്ക് ഭം­ഗി­യാ­യി പാ­ടു­മാ­യി­രു­ന്നു. ശ­നി­യാ­ഴ്ച­യാ­യി­രു­ന്ന­തി­നാൽ വി­ദ്യാർ­ത്ഥി­ക­ളി­ല്ല. ഞങ്ങൾ സ്റ്റാ­ഫ് റൂ­മി­ലി­രു­ന്നു. ക്ലാർ­ക്കു് രാ­മ­വർ­മ്മ­യു­ടെ ‘ശ­കു­ന്ത­ളേ നി­ന്നെ ഓർമ്മ വരും’ എന്ന പാ­ട്ടു പാടി. അ­ദ്ദേ­ഹ­ത്തി­നു സ­ന്തോ­ഷ­മാ­യി. കാ­മ്പി­ശ്ശേ­രി പ­തി­ഞ്ഞ ശ­ബ്ദ­ത്തിൽ നേ­ര­മ്പോ­ക്കു­കൾ പ­റ­ഞ്ഞു കൊ­ണ്ടി­രു­ന്നു. മൗ­ലി­ക­ത­യു­ള്ള, കേ­ട്ടാൽ ആരും സ്വ­യ­മ­റി­യാ­തെ ചി­രി­ച്ചു പോ­കു­ന്ന ഹൃ­ദ്യ­ങ്ങ­ളാ­യ ഹാ­സ്യോ­ക്തി­ക­ളാ­യി­രു­ന്നു കാ­മ്പി­ശ്ശേ­രി­യു­ടേ­തു്. അ­ങ്ങ­നെ ഞ­ങ്ങ­ളെ ചി­രി­പ്പി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യിൽ­ത്ത­ന്നെ അ­ദ്ദേ­ഹം എ­ന്നോ­ടു പ­റ­ഞ്ഞു:“ഞാൻ സം­സ്കൃ­ത കോ­ളേ­ജി­ലാ­ണു പ­ഠി­ച്ച­തു്. പ്രിൻ­സി­പ്പ­ലാ­യി­രു­ന്ന എൻ. ഗോ­പാ­ല­പി­ള്ള സ്സാർ എന്നെ കോ­ളേ­ജിൽ നി­ന്നു് ഡി­സ്മി­സ് ചെ­യ്തു്. ആ ഫ­യ­ലൊ­ന്നു എ­ടു­ത്തു തരുമോ?” അ­ക്കാ­ല­ത്തു് എ­നി­ക്കു പ്രിൻ­സി­പ്പ­ലി­ന്റെ ‘ചാർ­ജ്ജ്’ ഉ­ണ്ടാ­യി­രു­ന്നു. എ­ങ്കി­ലും സർ­ക്കാർ ഫയൽ എ­ടു­ത്തു കൊ­ടു­ക്കു­ന്ന­തു ശ­രി­യ­ല്ല­ല്ലോ. അ­തു­കൊ­ണ്ടു് എ­നി­ക്കു കാ­മ്പി­ശ്ശേ­രി­യോ­ടു കള്ളം പ­റ­യേ­ണ്ട­താ­യി­വ­ന്നു. “ഇൻ­ഡി­സി­പ്ലിൻ സം­ബ­ന്ധി­ച്ച ഫ­യ­ലു­കൾ മൂ­ന്നു വർഷമേ സൂ­ക്ഷി­ച്ചു വ­യ്ക്കൂ. അതിനു ശേഷം അവ ക­ത്തി­ച്ചു കളയും. താ­ങ്ക­ളെ ഡി­സ്മി­സ് ചെ­യ്ത­തി­നെ സം­ബ­ന്ധി­ച്ച ഫയൽ ഇ­പ്പോൾ കാ­ണു­കി­ല്ല”. അ­ദ്ദേ­ഹം എന്നെ നോ­ക്കി ഒന്നു ചി­രി­ച്ചു. യാത്ര പ­റ­ഞ്ഞു പോ­കു­ക­യും ചെ­യ്തു. വയലാർ രാ­മ­വർ­മ്മ ആർഷ സം­സ്കാ­ര­ത്തി­ന്റെ മ­ഹ­നീ­യ­ത­യെ­ക്കു­റി­ച്ചു എ­ന്തൊ­ക്കെ­യോ ഉ­ദീ­ര­ണം ചെ­യ്തു കൊ­ണ്ടാ­ണു് കോ­ളേ­ജി­ന്റെ പ­ടി­ക്കെ­ട്ടു­കൾ ഇ­റ­ങ്ങി­യ­തു്. അ­വി­ശ്വാ­സം പ്ര­ക­ടി­പ്പി­ക്കു­ന്ന ക­ണ്ണു­ക­ളിൽ വി­ശ്വാ­സ­ജ­ന­ക­മാ­യി നോ­ക്കാൻ കാ­മ്പി­ശ്ശേ­രി­ക്കു് അ­റി­യാ­മാ­യി­രു­ന്നു. അ­ങ്ങ­നെ നോ­ക്കു­മ്പോൾ സം­ശ­യ­ത്തി­ന്റെ നിഴൽ പോലും ആ ക­ണ്ണു­ക­ളിൽ ഉ­ണ്ടാ­യി­രി­ക്കി­ല്ല. ജീ­വി­ത­ത്തെ ഹാ­സ്യാ­ത്മ­ക­ത­യോ­ടെ വീ­ക്ഷി­ച്ച ആ നല്ല മ­നു­ഷ്യ­ന്റെ തി­രോ­ധാ­ന­ത്തിൽ എ­നി­ക്കി­ന്നും വ­ല്ലാ­യ്മ­യു­ണ്ടു്.

ക്വോ­ട്ട­ബിൾ ക്വോ­ട്ട്സ്

“നേ­താ­ക്ക­ന്മാ­രേ നി­ങ്ങൾ ആ­ത്മ­ഹ­ത്യ ചെ­യ്യൂ. എ­ന്തു­കൊ­ണ്ടെ­ന്നാൽ എ­നി­ക്കു നി­ങ്ങ­ളെ കൊ­ല്ലാ­നു­ള്ള ക­ഴി­വി­ല്ല”—കു­ഞ്ഞു­ണ്ണി ട്രയൽ വാ­രി­ക­യിൽ.

ഭൂ­ട്ടാ­സി­ങ്ങി ന്റെ പ്ര­സം­ഗം വാ­യി­ക്കു­ന്ന­തി­നെ­ക്കാൾ എ­നി­ക്കു താ­ല്പ­ര്യം ആ­ല­പ്പു­ഴ മെ­ഡി­ക്കൽ­കോ­ളേ­ജ് ആ­ശു­പ­ത്രി­യി­ലെ പ്ര­കൃ­തി­ചി­കി­ത്സ­യെ­പ്പ­റ്റി ഈയിടെ വന്ന റി­പ്പോർ­ട്ടാ­ണു്”—എം. പി. നാ­രാ­യ­ണ­പി­ള്ള ട്രയൽ വാ­രി­ക­യിൽ.

“ഇ­ന്ന­ത്തെ കവികൾ റെ­ഡി­മെ­യ്ഡ് ആ­രാ­ധ­ക­രെ­യും കൊ­ണ്ടാ­ണു് അ­ര­ങ്ങേ­റു­ന്ന­തു്”—ഡോ­ക്ടർ ജോർ­ജ്ജ് ഇ­രു­മ്പ­യം ദീപിക ദി­ന­പ­ത്ര­ത്തിൽ.

“ത­മ്പ്രാ­ന്റെ വീ­ട്ടി­ലെ വേ­ല­ക്കാ­ര­നാ­യ കു­ട്ടി­രാ­മൻ ഒ­രി­ക്കൽ സു­ന്ദ­രി യായ ഒരു യു­വ­തി­യെ വി­വാ­ഹം ക­ഴി­ച്ചു് ത­മ്പ്രാ­നെ മുഖം കാ­ണി­ക്കാൻ ചെ­ന്ന­പ്പോൾ അ­രു­ള­പ്പാ­ടി­ങ്ങ­നെ­യാ­യി­രു­ന്നു. “എടാ കു­ട്ടി­രാ­മ, നി­ന്റെ പെ­ണ്ണു ര­സി­ക­ത്തി തന്നെ. അവൾ ഇവിടെ നി­ല്ക്ക­ട്ടെ. നീ തൊ­ഴു­ത്തിൽ നി­ന്നു് ഒ­രാ­ടി­നെ അ­ഴി­ച്ചു കൊ­ണ്ടു പൊ­യ്ക്കോ. നി­ന­ക്ക­തു­മ­തി”—പി. ഗോ­വി­ന്ദ­പ്പി­ള്ള ട്രയൽ വാ­രി­ക­യിൽ.

തീ­വ­ണ്ടി­യിൽ
  1. മേ­ഘ­മാ­ല­ക­ളു­ടെ വെ­ണ്മ­യെ വെ­ല്ലു­വി­ളി­ച്ചു­കൊ­ണ്ടു് ഒരു പ­ച്ച­ത്ത­ത്ത ഇ­ല­യി­ല്ലാ­ത്ത മ­ര­ത്തി­ന്റെ കൊ­മ്പി­ലി­രി­ക്കു­ന്നു.
  2. വേഗം കൂടിയ തീ­വ­ണ്ടി­യു­ടെ രണ്ടു വ­ശ­ത്തേ­ക്കു­മു­ള്ള ആ­ട്ട­ത്തി­നു യോ­ജി­ച്ചു്, ക­മി­ഴ്‌­ന്നു കി­ട­ക്കു­ന്ന ഒരു ത­മി­ഴ­ത്തി­യു­ടെ നിതംബ ചലനം. അതു മാ­ത്രം നോ­ക്കി നടന്ന ടി­ക്ക­റ്റ് എ­ക്സാ­മി­നർ എന്റെ പു­റ­ത്തു വന്നു വീ­ഴു­ന്നു. ‘സോറി’ എന്ന ഇം­ഗ്ലീ­ഷ് വാ­ക്കു് അ­യാ­ളിൽ നി­ന്നു. എ­ന്തി­നു സോറി? എന്റെ പു­റ­ത്തു വീ­ണ­തി­നോ? അതോ തീ­വ­ണ്ടി­യിൽ മ­റ്റാ­ളു­കൾ ഉ­ള്ള­തു കൊ­ണ്ടോ?
  3. വി­ദർ­ഭ­യി­ലൂ­ടെ­യാ­ണു് തീ­വ­ണ്ടി­യു­ടെ പ്ര­യാ­ണം. ദർ­ഭ­യി­ല്ലാ­ത്ത സ്ഥലം വിദർഭ. വൈ­ദർ­ഭി (ദ­മ­യ­ന്തി) അവിടെ ന­ട­ന്ന­പ്പോൾ കാലിൽ ദർഭ കൊ­ണ്ടി­രി­ക്കി­ല്ല.
  4. ഭർ­ത്താ­വി­ന്റെ മ­ര­ണ­മ­റി­ഞ്ഞു് ഡൽ­ഹി­യി­ലേ­ക്കു് ഒ­റ്റ­യ്ക്കു പോ­കു­ന്ന ഒരു ചെ­റു­പ്പ­ക്കാ­രി തോ­രാ­തെ ക­ണ്ണീ­രൊ­ഴു­ക്കു­ന്നു. ജാ­ല­ക­ത്തി­ലൂ­ടെ പു­റ­ത്തേ­ക്കു നോ­ക്കു­ന്ന ഞാൻ കൊ­ച്ചു കൊ­ച്ചു കു­ള­ങ്ങൾ കര ക­വി­ഞ്ഞൊ­ഴു­കു­ന്ന­തു കാ­ണു­ന്നു. ഭൂ­മി­യു­ടെ ദുഃഖം.

തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള­യെ­ക്കു­റി­ച്ചു അ­ധി­ക­മാ­ളു­കൾ അ­റി­ഞ്ഞി­ട്ടി­ല്ലാ­ത്ത ഒരു പ­ര­മാർ­ത്ഥം എ­ഴു­താൻ എ­നി­ക്കു കൗ­തു­കം. ആ­രു­ടെ­യും കാ­വ്യ­ങ്ങ­ളെ അ­നു­ക­രി­ച്ചു് അ­ദ്ദേ­ഹം പാ­ര­ഡി­കൾ അ­നാ­യാ­സ­മാ­യി നിർ­മ്മി­ക്കും. ഒരു ദിവസം അ­ദ്ദേ­ഹ­വു­മൊ­രു­മി­ച്ചു് തൃ­ശ്ശൂ­രിൽ നി­ന്നു് അ­മ്പ­ല­പ്പു­ഴ­യ്ക്കു വ­രി­ക­യാ­യി­രു­ന്നു ഞാൻ. ജി. ശ­ങ്ക­ര­ക്കു­റു­പ്പി­ന്റേ­തെ­ന്നു പ­റ­ഞ്ഞു അ­ദ്ദേ­ഹം ചില ക­വി­ത­കൾ ചൊ­ല്ലി. കേ­ട്ട­പ്പോൾ ജി­യു­ടേ­തെ­ന്നു തോ­ന്നി. യ­ഥാർ­ത്ഥ­ത്തിൽ തകഴി അ­പ്പോൾ നിർ­മ്മി­ച്ച­വ­യാ­യി­രു­ന്നു അവ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-03-16.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.