SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-03-30-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഇ­രു­ട്ടി­ന്റെ കുതിര. അ­തി­ന്റെ പു­റ­ത്തു­ക­യ­റി നി­ശ്ശ­ബ്ദ­ത കു­ള­മ്പൊ­ച്ച­യി­ല്ലാ­തെ സ­ഞ്ച­രി­ക്കു­മ്പോൾ ഞാൻ എന്റെ കൂ­ട്ടു­കാ­ര­നോ­ടു് പ­റ­ഞ്ഞു: “ച­ങ്ങാ­തീ, ന­മ്മ­ളും കു­തി­ര­പ്പു­റ­ത്തു സ­ഞ്ച­രി­ക്കു­ക­യാ­ണു്. എ­ത്തേ­ണ്ടി­ട­ത്തു് എ­ത്തു­ന്ന­തു­വ­രെ നാ­മി­ങ്ങ­നെ പൊ­യ്ക്കൊ­ണ്ടി­രി­ക്കും. പക്ഷേ, ക­ടി­ഞ്ഞാ­ണി­ലെ പി­ടി­വി­ട­രു­തു്. വി­ട്ടാൽ നമ്മൾ താ­ഴെ­വീ­ഴും. ച­ത­ഞ്ഞ­ര­ഞ്ഞു പോകും”.

ഈ ക­ടി­ഞ്ഞാ­ണാ­ണു് കല.

“തന്റെ ഭാ­ര്യ­യാ­ണു് അവിടെ”
images/Neelapadmanabhan.jpg
നീല പ­ത്മ­നാ­ഭൻ

ഈ ക­ടി­ഞ്ഞാ­ണി­ല്ലാ­തെ നളിനി ബേ­ക്കൽ എന്ന ക­ഥ­യെ­ഴു­ത്തു­കാ­രി സ­ഞ്ച­രി­ക്കാൻ തു­ട­ങ്ങി­യി­ട്ടു കാലം വ­ള­രെ­യാ­യി. ശ്രീ­മ­തി താഴെ വീ­ഴാ­തി­രി­ക്ക­ട്ടെ. അ­വർ­ക്കു ക്ഷതം പ­റ്റാ­തി­രി­ക്ക­ട്ടെ. അ­വ­രു­ടെ ക­ഥ­യെ­ക്കു­റി­ച്ച് എ­ഴു­തു­ന്ന­തി­നു­മു­മ്പു് ഒരു യ­ഥാർ­ത്ഥ സം­ഭ­വ­ത്തെ­പ്പ­റ്റി പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. പ്ര­ശ­സ്ത­നാ­യ ക­ഥാ­കാ­രൻ നീല പ­ത്മ­നാ­ഭൻ എന്നെ അ­റി­യി­ച്ച­താ­ണി­തു്. സ­ത്യ­സാ­യി­ബാ­ബ യിൽ വി­ശ്വ­സി­ക്കു­ന്ന അ­ദ്ദേ­ഹ­വും സ­ഹ­ധർ­മ്മി­ണി­യും പെൺ­കു­ഞ്ഞ് ഇ­ല്ലാ­ത്ത ദുഃ­ഖ­ത്തോ­ടു­കൂ­ടി ബാ­ബ­യു­ടെ അ­ടു­ത്തെ­ത്തി. അ­ദ്ദേ­ഹം അവരെ അ­നു­ഗ്ര­ഹി­ച്ചി­ട്ടു് ഒരു കൊ­ല്ല­ത്തി­ന­കം പെൺ­കു­ഞ്ഞ് ജ­നി­ക്കു­മെ­ന്നു് അ­റി­യി­ച്ചു. ഈ­ശ്വ­ര­പൂ­ജ ചെ­യ്യേ­ണ്ട വി­ധ­ങ്ങ­ളും പ­റ­ഞ്ഞു­കൊ­ടു­ത്തു. നീല പ­ത്മ­നാ­ഭ­നും സ­ഹ­ധർ­മ്മി­ണി­ക്കും മകളെ കി­ട്ടി. അവർ ബാ­ബ­യോ­ടു കൃ­ത­ജ്ഞ­ത പ്ര­കാ­ശി­പ്പി­ക്കാൻ പു­ട്ട­പ്പർ­ത്തി­യി­ലെ­ത്തി. ന­ന്ദി­പ­റ­ഞ്ഞി­ട്ടു് ഭ­ക്ത­ജ­ന­ങ്ങ­ളോ­ടു­കൂ­ടി ഇ­രു­ന്നു. ഒ­രു­വ­ശ­ത്തു് നോ­ക്കെ­ത്താ­ത്ത ദൂ­ര­ത്തിൽ പു­രു­ഷ­ന്മാർ. മ­റു­വ­ശ­ത്തു് അ­തു­പോ­ലെ സ്ത്രീ­കൾ. തീ­വ­ണ്ടി പു­റ­പ്പെ­ടാ­നു­ള്ള സ­മ­യ­മാ­യി­യെ­ന്നു ക­ണ്ടു് നീ­ല­പ­ത്മ­നാ­ഭൻ എ­ഴു­ന്നേ­റ്റു­നി­ന്നു. സ്ത്രീ­ക­ളു­ടെ പാ­രാ­വാ­രം. അതിൽ തന്റെ സ­ഹ­ധർ­മ്മി­ണി എ­വി­ടെ­യി­രി­ക്കു­ന്നു­വെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന­റി­ഞ്ഞു­കൂ­ടാ. സ­മ­യ­ത്തു് തീ­വ­ണ്ടി­യാ­പ്പീ­സിൽ എ­ത്തു­ക­യി­ല്ല­ല്ലോ എന്നു വി­ചാ­രി­ച്ച് അ­ദ്ദേ­ഹം ആ­കു­ലാ­വ­സ്ഥ­യി­ലാ­യി. അ­ദ്ദേ­ഹം അ­ങ്ങ­നെ നിൽ­ക്കു­മ്പോൾ സ­ത്യ­സാ­യി­ബാ­ബ സ്ത്രീ­ക­ളി­രി­ക്കു­ന്ന വ­ശ­ത്തേ­ക്കു നോ­ക്കി ഒരു സ്ത്രീ­യോ­ടു് എ­ഴു­ന്നേൽ­ക്കാൻ വി­ര­ലു­കൊ­ണ്ടു് അ­ട­യാ­ളം കാ­ണി­ച്ചു. സ്ത്രീ എ­ഴു­ന്നേ­റ്റു­നി­ന്നു. നീ­ല­പ­ത്മ­നാ­ഭൻ അ­ന­ങ്ങു­ന്നി­ല്ലെ­ന്നു ക­ണ്ടു് ബാബ അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു: “എടോ, തന്റെ ഭാ­ര്യ­യാ­ണു് അവിടെ എ­ഴു­ന്നേ­റ്റു നിൽ­ക്കു­ന്ന­തു്. വി­ളി­ച്ചു­കൊ­ണ്ടു പോകൂ”. അവർ ത­ക്ക­സ­മ­യ­ത്തു തീ­വ­ണ്ടി­യാ­പ്പീ­സി­ലെ­ത്തി.

നളിനി ബേ­ക്കൽ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “മ­ഴ­യി­ലൊ­രു തിര” എന്ന ചെ­റു­ക­ഥ­യിൽ വാ­ക്കു­ക­ളു­ടെ ജ­ന­ക്കൂ­ട്ട­മാ­ണു. ക­ലാ­ദേ­വ­ത­യെ ഉ­പാ­സി­ക്കാ­നെ­ത്തി­യ വാ­ക്കു­കൾ. ജ­ന­ക്കൂ­ട്ട­ത്തി­ന്റെ സ്വ­ഭാ­വ­മ­റി­യാ­മ­ല്ലോ. ഒരു മ­നു­ഷ്യ­നും ഇ­ല്ലാ­തി­രു­ന്ന സ്ഥ­ല­മാ­ണു്. ക­ണ്ണ­ട­ച്ചു തു­റ­ക്കു­ന്ന­തി­നു മുൻ­പു് പ­തി­നാ­യി­ര­ക്ക­ണ­ക്കി­നു, ല­ക്ഷ­ക്ക­ണ­ക്കി­നു്, കോ­ടി­ക്ക­ണ­ക്കി­നു് ആളുകൾ വ­ന്നെ­ത്തി­ക്ക­ഴി­ഞ്ഞു. തി­ക്കും­തി­ര­ക്കും. ജ­ന­ക്കൂ­ട്ട­ത്തി­ന്റെ സ­വി­ശേ­ഷ­ത­യാ­കെ ഈ വാ­ക്കു­ക­ളാ­കു­ന്ന ജ­ന­ക്കൂ­ട്ട­ത്തി­നു­മു­ണ്ടു്. പ­ണ്ഡി­ത­നെ­ന്നും പാ­മ­ര­നെ­ന്നും വ്യ­ത്യാ­സ­മി­ല്ല. സ­മു­ന്ന­ത­നാ­യ ഉ­ദ്യോ­ഗ­സ്ഥ­നെ­ന്നും ശി­പാ­യി­യെ­ന്നും വ്യ­ത്യാ­സ­മി­ല്ല. ചിലർ ആ­ട­യാ­ഭ­ര­ണ­ങ്ങൾ അ­ണി­ഞ്ഞി­രി­ക്കു­ന്നു; വേറെ ചിലർ കീ­റി­പ്പ­റി­ഞ്ഞ വ­സ്ത്ര­ങ്ങ­ളും. ഒരു വ്യ­ത്യാ­സ­വു­മി­ല്ലാ­ത്ത അവർ ത­മ്മിൽ­ത്ത­മ്മിൽ ഉ­ന്തു­ക­യും ത­ള്ളു­ക­യും ചെ­യ്യു­ന്നു. ഈ അ­സ്പ­ഷ്ട­ത­യും വി­നാ­ശാ­ത്മ­ക­ത­യും ഇ­ക്ക­ഥ­യ്ക്കു­മു­ണ്ടു്. ആ­കു­ലാ­വ­സ്ഥ­യിൽ­പ്പെ­ട്ട സ­ഹൃ­ദ­യൻ എ­ഴു­ന്നേ­റ്റു­നി­ന്നു് ഭാവം എന്ന എന്റെ സ­ഹ­ധർ­മ്മി­ണി­യെ­വി­ടെ എന്നു ചോ­ദി­ക്കു­ന്നു. നാ­ലു­പാ­ടും പ­രി­ഭ്ര­മി­ച്ചു നോ­ക്കു­ന്നു. ചൂ­ണ്ടി­ക്കാ­ണി­ച്ചു­ത­രാൻ ഒരു സ­ത്യ­സാ­യി­ബാ­ബ­യി­ല്ല.

വി­ധി­യാ­ണു് ലോ­ക­ത്തെ ഭ­രി­ക്കു­ന്ന­തു്. അതിനെ ഭാ­ഗ്യ­മെ­ന്നോ ദൗർ­ഭാ­ഗ്യ­മെ­ന്നോ ഇം­ഗ്ലീ­ഷിൽ ‘ചാൻസ്’ എന്നോ വി­ളി­ച്ചു­കൊ­ള്ളു. അ­തു­ണ്ടു്. അ­ല്ലെ­ങ്കിൽ മ­ത്സ­ര­പ്പ­രീ­ക്ഷ­യിൽ ജ­യി­ച്ച്, ഭ­ര­ണ­ത­ല­ത്തി­ലെ സ­മു­ന്ന­ത­സ്ഥാ­ന­ത്തെ­ത്തി­യ വ്യ­ക്തി­യെ­ക്കാൾ ആയിരം മ­ട­ങ്ങു ബു­ദ്ധി­ശ­ക്തി­യു­ള്ള മ­നു­ഷ്യൻ ഒരു കൊ­ച്ചാ­പ്പീ­സിൽ ഗു­മ­സ്ത­നാ­യി ക­യ­റു­ക­യും ഗു­മ­സ്ത­നാ­യി­ത്ത­ന്നെ പെൻഷൻ പ­റ്റു­ക­യും ചെ­യ്യു­ന്ന­തെ­ങ്ങ­നെ?

വി­ധി­യാ­ണു് ലോ­ക­ത്തെ ഭ­രി­ക്കു­ന്ന­തു്. അതിനെ ഭാ­ഗ്യ­മെ­ന്നോ ദൗർ­ഭാ­ഗ്യ­മെ­ന്നോ ഇം­ഗ്ലീ­ഷിൽ ‘ചാൻസ്’ എന്നോ വി­ളി­ച്ചു­കൊ­ള്ളൂ. അ­തു­ണ്ടു്. അ­ല്ലെ­ങ്കിൽ മ­ത്സ­ര­പ്പ­രീ­ക്ഷ­യിൽ ജ­യി­ച്ച് ഭ­ര­ണ­ത­ല­ത്തി­ലെ സ­മു­ന്ന­ത­സ്ഥാ­ന­ത്തെ­ത്തി­യ വ്യ­ക്തി­യെ­ക്കാൾ ആയിരം മ­ട­ങ്ങു­ബു­ദ്ധി­ശ­ക്തി­യു­ള്ള മ­നു­ഷ്യൻ ഒരു കൊ­ച്ചാ­പ്പീ­സിൽ ഗു­മ­സ്ത­നാ­യി ക­യ­റു­ക­യും ഗു­മ­സ്ത­നാ­യി­ത്ത­ന്നെ പെൻഷൻ പ­റ്റു­ക­യും ചെ­യ്യു­ന്ന­തെ­ങ്ങ­നെ? ഞാ­നൊ­രു കോ­ളേ­ജി­ലെ പ്രൊ­ഫ­സ­റാ­യി­രു­ന്നു. പ്ര­തി­മാ­സം ര­ണ്ടാ­യി­ര­ത്തോ­ളം രൂപ ശ­മ്പ­ളം മേ­ടി­ച്ചു. എ­ന്നെ­ക്കാൾ പ­തി­നാ­യി­രം മ­ട­ങ്ങ് ബു­ദ്ധി­ശ­ക്തി­യു­ള്ള­വർ അന്നു പ്രൈ­മ­റി­സ്കൂ­ളിൽ­പ്പോ­ലും ഉ­ണ്ടാ­യി­രു­ന്നു. അ­വ­രെ­ന്തു­കൊ­ണ്ടു് മാ­സം­തോ­റും നാ­ല്പ­തു­രൂ­പ ശ­മ്പ­ളം വാ­ങ്ങി­ച്ചു സ്വ­ന്തം ജീ­വി­ത­വും കു­ടും­ബ­ജീ­വി­ത­വും ത­കർ­ത്തു? വി­ധി­ത­ന്നെ­യാ­ണി­തു്.

നളിനി ബേ­ക്ക­ലി­ന്റെ ക­ഥ­യു­ടെ ഉ­ള്ള­ട­ക്ക­മെ­ന്തു് എന്നു വ്യ­ക്ത­മാ­ക്കി­ത്ത­രാൻ എ­നി­ക്കാ­വി­ല്ല. പല പ­രി­വൃ­ത്തി ഞാൻ ജ­ന­ക്കൂ­ട്ട­ത്തിൽ പ­ര­തി­നോ­ക്കി. ഒ­ന്നും തി­രി­ച്ച­റി­യാൻ­വ­യ്യ. സ­ഹ­ധർ­മ്മി­ണി­യി­ല്ലാ­തെ ഓരോ മ­നു­ഷ്യ­നും തീ­വ­ണ്ടി­യാ­പ്പീ­സി­ലേ­ക്കു പോകാൻ ഇവിടെ വി­ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. ​​

യ­ഫ്തൂ­ഷൻ­കോ
images/EvgenyEvtushenko-c.jpg
യ­ഫ്തൂ­ഷൻ­കോ

വി­ധി­ത­ന്നെ­യാ­ണോ അനേകം ജൂ­ത­ന്മാ­രു­ടെ മ­ര­ണ­ത്തി­നും കാ­ര­ണ­മാ­യ­തു? ഹി­റ്റ്ലർ ല­ക്ഷ­ക്ക­ണ­ക്കി­നു ജൂ­ത­ന്മാ­രെ ഗ്യാ­സ് ചേ­യ്മ്പ­റി­ലി­ട്ടു ശ്വാ­സം മു­ട്ടി­ച്ചു­കൊ­ന്നു. അ­വ­രെ­ന്തു് അ­പ­രാ­ധം ചെ­യ്തു? സോ­വി­യ­റ്റ് യൂ­ണി­യ­ന്റെ തെ­ക്കു­പ­ടി­ഞ്ഞാ­റെ ഭാ­ഗ­ത്തു­ള്ള കീ­യി­ഫ് (Kiev) പ­ട്ട­ണ­ത്തിൽ­വ­ച്ച് ആ­യി­ര­ക്ക­ണ­ക്കി­നു ജൂ­ത­ന്മാ­രെ നാ­ത്സി­കൾ കൊ­ന്നൊ­ടു­ക്കി. ത­ങ്ങ­ളു­ടെ സ­ഹ­ജീ­വി­ക­ളാ­യ ജൂതരെ സോ­വി­യ­റ്റ് ജനത സം­ര­ക്ഷി­ച്ചി­ല്ല എന്ന അ­പ­വാ­ദ­മു­ണ്ടാ­കു­മ­ല്ലോ എന്നു ഭ­യ­ന്നു് ആ കൂ­ട്ട­ക്കൊ­ല­പാ­ത­ക­ത്തെ­ക്കു­റി­ച്ച് ആരും മി­ണ്ട­രു­തെ­ന്നു് പാർ­ട്ടി­ക്ക് അ­ഭി­പ്രാ­യ­മു­ണ്ടാ­യി­രു­ന്നു. റഷ്യൻ കവി യ­ഫ്തൂ­ഷെൻ­കോ (യ­വ്ജി­നീ ആ­ല­ക്സാ­ന്ദ്രോ­വി­ച്ച് യ­ഫ്തൂ­ഷെൻ കോ-​ജനനം 1933) പാർ­ട്ടി­യു­ടെ ചി­ന്താ­ഗ­തി വ­ക­വ­യ്ക്കാ­തെ Baby yar എന്ന കാ­വ്യം ര­ചി­ച്ചു. റഷ്യൻ ഗാ­ന­ര­ച­യി­താ­വു് ഷൊ­സ്റ്റാ­കോ­വി­ച്ചി ന്റെ ‘തർ­ട്ടീൻ­തു് സിം­ഫ­ണി’ ഈ കാ­വ്യ­ത്തെ അ­വ­ലം­ബി­ച്ചാ­യി­രു­ന്നു. അ­തു­കൊ­ണ്ടു­ത­ന്നെ അ­ദ്ദേ­ഹ­ത്തി­നു് അതു പിൻ­വ­ലി­ക്കേ­ണ്ടി­വ­ന്നു. യ­ഫ്തൂ­ഷെൻ­കോ തന്റെ നാ­ട്ടു­കാ­രെ കു­റ്റ­പ്പെ­ടു­ത്തു­ന്ന­തു കേ­ട്ടാ­ലും:

And I am one silent cry

over the many thousands of the buried;

am every old man killed here

every child killed here.

O my Russian people, I know you.

യ­ഫ്തൂ­ഷെൻ­കോ സോ­വി­യ­റ്റ് യൂ­ണി­യ­ന­ക­ത്തു് റെ­ബ­ലാ­യി വർ­ത്തി­ച്ചു. അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചാ­ണു എൻ. വി. കൃ­ഷ്ണ­വാ­രി­യർ കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്ന­തു്. (‘കവിത ജ­ന­പ്രീ­തി നേ­ട­ണ­മെ­ങ്കിൽ’ എ­ന്ന­ലേ­ഖ­നം). 34,000 ജൂ­ത­ന്മാ­രെ­യാ­ണു് നാ­ത്സി­കൾ കീ­യി­ഫിൽ വച്ച് വ­ധി­ച്ച­തു്.

And now on the cross I perish crucified,

and to this day the marks of the nails are on me

എ­ന്നു് യ­ഫ്തൂ­ഷെൻ­കോ പ­റ­ഞ്ഞെ­ങ്കി­ലും ആ­ണി­ക­ളു­ടെ പാടു് ഇ­തെ­ഴു­തു­ന്ന എന്റെ ശ­രീ­ര­ത്തി­ലു­മു­ണ്ടു്. ഇതു വാ­യി­ക്കു­ന്ന­വ­രു­ടെ ശ­രീ­ര­ങ്ങ­ളി­ലു­മു­ണ്ടു്. ഇ­രു­പ­താം ശ­താ­ബ്ദ­ത്തി­ലെ ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ കാ­വ്യ­ങ്ങ­ളിൽ ഒ­ന്നാ­യ Baby yar ര­ചി­ച്ച ക­വി­യെ­ക്കു­റി­ച്ച് എൻ. വി. കൃ­ഷ്ണ­വാ­രി­യർ എ­ഴു­തി­യ­തു് അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ചി­ത­ജ്ഞ­ത­യെ­യും മ­നു­ഷ്യ­സ്നേ­ഹ­ത്തെ­യും കാ­ണി­ക്കു­ന്നു.

മ­നു­ഷ്യൻ ഇവിടെ ആ­വിർ­ഭ­വി­ച്ചി­ട്ടു് ശ­താ­ബ്ദ­ങ്ങ­ളേ­റെ ക­ഴി­ഞ്ഞി­രി­ക്കു­ന്നു. ഈ ശ­താ­ബ്ദ­ങ്ങ­ളെ­ല്ലാം നി­ശ്ശ­ബ്ദ­ങ്ങൾ. ഇവിടെ കേൾ­ക്കു­ന്ന­തു് ക­വി­യു­ടെ കാ­ലൊ­ച്ച­കൾ­മാ­ത്രം. ആ പാ­ദ­വി­ന്യാ­സ­ത്തി­ന്റെ ശ­ബ്ദ­മാ­ണു് ന­മു­ക്കു ജീ­വി­ക്കാ­നു­ള്ള പ്രേ­ര­ണ­കൾ നൽ­കു­ന്ന­തു്.

മെ­ന­ക്കെ­ടു­ത്തൽ
images/VShantaram.jpg
ശാ­ന്താ­റാം

ഈ പ്രേ­ര­ണ­ക­ളെ ന­ശി­പ്പി­ക്കും ഭം­ഗി­യി­ല്ലാ­ത്ത സാ­ഹി­ത്യം. ശാ­ന്താ­റാംപഡോസി’ എന്ന ച­ല­ച്ചി­ത്ര­ത്തി­ലൂ­ടെ­യും ല­ളി­താം­ബി­ക അ­ന്തർ­ജ്ജ­നം ഒരു ചെ­റു­ക­ഥ­യി­ലൂ­ടെ­യും മ­നോ­ഹ­ര­മാ­യി ചി­ത്രീ­ക­രി­ച്ച ഹി­ന്ദു–മു­സ്ലീം മൈ­ത്രി എന്ന ആ­ശ­യ­ത്തെ ചി­ന്താ­ദ­രി­ദ്ര­വും ഭാ­വ­നാ­ദ­രി­ദ്ര­വു­മാ­യ മാർ­ഗ്ഗ­ത്തി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന­തിൽ വിജയം പ്രാ­പി­ച്ചി­രി­ക്കു­ന്നു പി. എ. മു­ഹ­മ്മ­ദ് കോയ. (‘അമ്മ’ എന്ന കഥ കു­ങ്കു­മം വാരിക) ഒരു മു­സ്ലിം­കു­ഞ്ഞ് അ­ടു­ത്ത വീ­ട്ടി­ലെ കു­ഞ്ഞി­രാ­മ­നെ അ­ച്ഛ­നെ­ന്നും അ­യാ­ളു­ടെ ഭാ­ര്യ­യെ അ­മ്മ­യെ­ന്നും വി­ളി­ക്കു­ന്ന­തും വീ­ടു­മാ­റു­മ്പോൾ ആ കൊ­ച്ച് അവരെ കാ­ണാ­തെ ദുഃ­ഖി­ക്കു­ന്ന­തു­മൊ­ക്കെ­യാ­ണു മു­ഹ­മ്മ­ദ്കോ­യ­യു­ടെ “ഹി­ന്ദു–മു­സ്ലീം മൈ­ത്രീ­ചി­ത്രീ­ക­ര­ണ­ത്തി­ന്റെ” ഡക്കു വേലകൾ. ക്ഷു­ദ്ര­സം­ഭ­വ­ങ്ങ­ളെ സർ­ഗ്ഗ­ശ­ക്തി­കൊ­ണ്ടു് അ­ദ്ഭു­ത­സം­ഭ­വ­ങ്ങ­ളാ­ക്കി മാ­റ്റു­ന്ന വിദ്യ ന­മ്മു­ടെ ക­ഥാ­കാ­ര­നു് അ­റി­ഞ്ഞു­കൂ­ടാ. ആ ക്ഷു­ദ്ര­സം­ഭ­വ­ങ്ങൾ­ക്കു പുതിയ രൂപം നൽ­കാ­നോ പുതിയ അർ­ത്ഥം പ്ര­ദാ­നം ചെ­യ്യാ­നോ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­വി­ല്ല. ഒരു പ­ഴ­ഞ്ചൻ കഥ തി­ക­ച്ചും പ­ഴ­ഞ്ച­നാ­യ മ­ട്ടിൽ പ­റ­ഞ്ഞ് അ­ദ്ദേ­ഹം വാ­യ­ന­ക്കാ­രെ മെ­ന­ക്കെ­ടു­ത്തു­ന്നു.

കാ­റ്റ­ടി­ച്ച­പ്പോൾ മു­റ്റ­ത്തെ ഒരു മ­ര­ത്തിൽ­നി­ന്നു് ഇലകൾ ഇ­ള­കി­പ്പ­റ­ക്കു­ന്നു. ശ­ക്തി­യാർ­ന്ന കാ­റ്റു്. ഇലകളെ അതു് എ­വി­ടെ­ക്കൊ­ണ്ടു­പോ­കു­ന്നോ എന്തോ? വി­മർ­ശ­ന­ത്തി­ന്റെ കാ­റ്റു് ആ­ഞ്ഞ­ടി­ച്ചെ­ങ്കി­ലേ കു­ത്സി­ത­ങ്ങ­ളാ­യ ക­ഥാ­പാ­ത്ര­ങ്ങൾ അ­ടർ­ന്നു പ­റ­ക്കു­ക­യു­ള്ളൂ.

പ­ബ്ലിൿ ഫീ­സി­സ്
images/Cicero.jpg
സിസറോ

ക­ഥ­ക­ളെ­ക്കു­റി­ച്ചു­മാ­ത്രം എ­ന്തി­നു പ­റ­യു­ന്നു. വി­മർ­ശ­ന­ത്തിൽ കാ­ണു­ന്ന കു­ത്സി­ത­ത്വം ക­ഥാ­മ­ണ്ഡ­ല­ത്തി­ലെ കു­ത്സി­ത­ത്വ­ത്തെ­ക്കാൾ എ­ത്ര­യോ മ­ട­ങ്ങു­കൂ­ടു­ത­ലാ­ണു്. ‘സു­കു­മാർ അ­ഴീ­ക്കോ­ടി­നെ അ­റി­യു­ക’ എന്നോ മറ്റോ പേ­രു­ള്ള ഒരു പു­സ്ത­കം ഇ­ന്ന­ലെ തി­രു­വ­ന­ന്ത­പു­ര­ത്തെ നാഷനൽ ബു­ക്ക്സ്റ്റാ­ളിൽ ഇ­രി­ക്കു­ന്ന­തു കണ്ടു. ഒന്നു മ­റി­ച്ചു­നോ­ക്കി. പ­കു­തി­ഭാ­ഗം കേ­ര­ള­ത്തി­ലെ എ­ഴു­ത്തു­കാർ അ­ഴീ­ക്കോ­ടി­നു അയച്ച ര­ഹ­സ്യ­ക്ക­ത്തു­ക­ളാ­ണു. അ­ക്കൂ­ട്ട­ത്തിൽ എന്റെ രണ്ടു ക­ത്തു­കൾ കൂടി പ­ര­സ്യ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ഒരു യു­വാ­വി­നെ ഗ­വേ­ഷ­ണ­വി­ദ്യാർ­ത്ഥി­യാ­യി നി­യ­മി­ക്കാൻ വേ­ണ്ടി ഞാൻ സു­കു­മാർ അ­ഴീ­ക്കോ­ടി­നു് എ­ഴു­തി­യ ക­ത്തു് ആ യു­വാ­വു് സ­മ­യ­ത്തു് അ­ദ്ദേ­ഹ­ത്തി­നെ ഏ­ല്പി­ക്കാ­ത്ത­തി­ലു­ള്ള എന്റെ നീരസം പ്ര­ക­ടി­പ്പി­ക്കു­ന്ന­താ­ണു ഒരു ക­ത്തു്. താൽ­കാ­ലി­ക­മാ­യ ക്ഷോ­ഭ­ത്തി­നു വി­ധേ­യ­നാ­യി എ­ഴു­തു­മ്പോൾ ന­മ്മ­ളൊ­ക്കെ പ­രു­ക്കൻ ഭാഷ പ്ര­യോ­ഗി­ക്കു­മ­ല്ലോ. അതു് ര­ഹ­സ്യ­മാ­യി­ത്ത­ന്നെ­യി­രി­ക്കു­മെ­ന്ന ന­മ്മു­ടെ ഉ­റ­പ്പാ­ണു പ­രു­ഷ­ഭാ­ഷാ പ്ര­യോ­ഗ­ത്തി­നു ധൈ­ര്യം നൽ­കു­ന്ന­തു്. ര­ണ്ടാ­മ­ത്തെ ക­ത്തു് ഒരു ക­വി­യെ­യും ഒരു മ­ഹാ­പ­ണ്ഡി­ത­നെ­യും കു­റി­ച്ചു­ള്ള­താ­ണു്. കവി ആരെയോ അ­വ­ഗ­ണി­ച്ച­തി­ലു­ള്ള ധർ­മ്മ­രോ­ഷ­മാ­ണു എ­ന്നെ­ക്കൊ­ണ്ടു് ഗ്രാ­മ്യ­ഭാ­ഷ പ്ര­യോ­ഗി­പ്പി­ച്ച­തു്. എ­ങ്കി­ലും സ്വ­കാ­ര്യ­ക്ക­ത്തു­കൾ അയച്ച ആ­ളി­ന്റെ സ­മ്മ­ത­മി­ല്ലാ­തെ പ­ര­സ്യ­പ്പെ­ടു­ത്ത­രു­ത­ല്ലോ. ഈ പ്രാ­ഥ­മി­ക മ­ര്യാ­ദ ഇവിടെ ലം­ഘി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. സു­കു­മാർ അ­ഴീ­ക്കോ­ടു് എ­നി­ക്കു പല ക­ത്തു­ക­ളും എ­ഴു­തി­യി­ട്ടു­ണ്ടു്. അവയിൽ പ­ല­തി­നും വ്യ­ക്തി­പ­ര­ങ്ങ­ളാ­യ ഉ­പാ­ലം­ഭ­ങ്ങൾ ഉ­ണ്ടു്. എ­ന്നാ­ലും ഞാനവ പ­ര­സ്യ­പ്പെ­ടു­ത്തു­ക­യി­ല്ല.

സ­ന്മാർ­ഗ്ഗം, സ­ദാ­ചാ­രം ഇ­വ­യെ­ക്കു­റി­ച്ചു നേരിയ ബോ­ധ­മു­ള്ള­വ­രിൽ ആരും സ്വ­കാ­ര്യ­ക്ക­ത്തു­കൾ പ­ര­സ്യ­പ്പെ­ടു­ത്തു­ക­യി­ല്ല. പ­ര­സ്യ­പ്പെ­ടു­ത്തി­യാൽ അതു ചെ­യ്യു­ന്ന­വർ ക്രൂ­ര­ത­യു­ള്ള­വ­രാ­ണെ­ന്നേ മ­റ്റു­ള്ള­വർ വി­ചാ­രി­ക്കൂ. എല്ലാ തി­ന്മ­ക­ളു­ടെ­യും വി­ള­നി­ലം വ്യ­ക്തി­ശ­ത്രു­ത­യാ­ണു്. അതിനെ ച­ങ്ങ­ല­യി­ട്ടു പൂ­ട്ടി­ക്കി­ട­ത്തേ­ണ്ട­താ­ണു്. അ­ല്ല­തെ അ­ഴി­ച്ചു­വി­ട്ടു് അ­ന്യ­രെ ക­ടി­പ്പി­ക്ക­രു­തു്. “സു­കു­മാർ അ­ഴീ­ക്കോ­ടി­നെ അ­റി­യു­ക.” എ­ന്ന­ത­ല്ല ഈ ഗ്ര­ന്ഥ­ത്തി­നു പേ­രി­ടേ­ണ്ടി­യി­രു­ന്ന­തു്. പ­ബ്ലി­ക് ഫീ­സി­സ്—Public faeces—എ­ന്ന­താ­ണു് യോ­ജി­ച്ച പേരു്. ​​ “നന്മ, തിന്മ ഇ­വ­യെ­ക്കു­റി­ച്ചു­ള്ള ‘ആ­ന്ത­ര­ബോ­ധം’ വലിയ സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്തു­ന്നു. അ­തി­ല്ലാ­തെ­യാ­ക്കൂ. എ­ല്ലാം ന­ശി­ക്കും” —സിസറോ.

സ­ത്യ­വും സ്വാ­ഭാ­വി­ക­ത­യും
images/MSukumaran.jpg
സു­കു­മാ­രൻ

അ­സാ­ന്മാർ­ഗ്ഗി­ക­ത്വം പ്ര­കൃ­തി­യിൽ പൂ­തി­ഗ­ന്ധം പ്ര­സ­രി­പ്പി­ക്കു­മ്പോൾ സ­ന്മാർ­ഗ്ഗി­ക­ത്വം പ­രി­മ­ളം പ­ര­ത്തു­ന്നു. ആ പ­രി­മ­ള­മാ­ണു് എസ്. ഭാ­സു­ര­ച­ന്ദ്രൻ കേ­ര­ള­കൗ­മു­ദി വീ­ക്കെൻ­ഡ് മാ­ഗ­സി­നിൽ എ­ഴു­തി­യ ‘വി­ദൂ­ര­ത­യു­ടെ പ­ക്ഷി­കൾ’ എന്ന ലേ­ഖ­ന­ത്തി­നു­ള്ള­തു്. നല്ല ക­ഥാ­കാ­ര­നാ­യി രം­ഗ­പ്ര­വേ­ശം ചെ­യ്തി­ട്ടു് ഇ­പ്പോൾ മൗനം അ­വ­ലം­ബി­ച്ചി­രി­ക്കു­ന്ന സു­കു­മാ­ര­നെ ക്കു­റി­ച്ചാ­ണു് പ്ര­ബ­ന്ധം. അ­ദ്ദേ­ഹം വീ­ണ്ടും സാ­ഹി­ത്യ­കാ­ര­നാ­യി പ്ര­ത്യ­ക്ഷ­നാ­ക­ണം എന്നു ഭം­ഗ്യ­ന്ത­രേ­ണ ലേഖകൻ പ്ര­സ്താ­വി­ക്കു­മ്പോൾ അവിടെ സം­സ്കാ­ര­ത്തി­ന്റെ പേ­രി­ലു­ള്ള പ­രി­ഭ­വ­വും നൈ­രാ­ശ്യ­വും മാ­ത്ര­മേ­യു­ള്ളു. വി­സ്മ­രി­ക്ക­പ്പെ­ടു­ന്ന ഒരു ക­ഥാ­കാ­ര­നെ ബ­ഹു­ജ­ന­ത്തി­ന്റെ സ്മ­ര­ണ­മ­ണ്ഡ­ല­ത്തി­ലേ­ക്ക് ആ­ന­യി­ക്കു­ന്ന­തു­ത­ന്നെ സം­സ്കാ­ര ഭ­ദ്ര­മാ­യ ഏർ­പ്പാ­ടാ­ണു്. സാ­ന്മാർ­ഗ്ഗി­ക­ത്വം സ­ത്യ­ത്തോ­ടും സ്വാ­ഭാ­വി­ക­ത­യോ­ടും ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. അ­തി­നാൽ ഭാ­സു­ര­ച­ന്ദ്ര­ന്റെ ലേ­ഖ­ന­ത്തി­നു സ­ത്യാ­ത്മ­ക­ത­യു­ണ്ടു്; സ്വാ­ഭാ­വി­ക­ത­യു­ണ്ടു്.

എസ്. കെ. ആർ. ക­മ്മ­ത്ത്

“ച­ക്ര­വർ­ത്തി രാ­ജ്യം ആ­ക്ര­മി­ച്ചു കീ­ഴ­ട­ക്കി. പക്ഷേ, ആ വി­ജ­യ­ത്തെ പ്ര­യോ­ജ­ന­പ്പെ­ടു­ത്താൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­ഞ്ഞി­ല്ല” എന്നോ മറ്റോ ഒരു കവി എ­ഴു­തി­യി­ട്ടു­ണ്ടു്. ഏതു ച­ക്ര­വർ­ത്തി എ­ന്നു് എ­നി­ക്കോർ­മ്മ­യി­ല്ല. പ്ര­തി­ഭ­കൊ­ണ്ടു് സാ­ഹി­ത്യ­സാ­മ്രാ­ജ്യ­ത്തി­ന്റെ ഒരു ഭാഗം സ്വാ­യ­ത്ത­മാ­ക്കി­യ ക­ഥാ­കാ­ര­നാ­യി­രു­ന്നു എസ്. കെ. ആർ. ക­മ്മ­ത്തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഈ ലോ­ക­ത്തു­നി­ന്നു­ള്ള തി­രോ­ധാ­നം എല്ലാ സ­ഹൃ­ദ­യ­ന്മാ­രെ­യും വേ­ദ­നി­പ്പി­ക്കും. ആ വേ­ദ­ന­യാ­ണു എം. എൻ. കു­റു­പ്പു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ “കൊ­ടു­ങ്കാ­റ്റു് ഇ­ള­ക്കി­വി­ട്ട ക­ഥാ­കാ­രൻ” എന്ന ലേ­ഖ­ന­ത്തിൽ ഞാൻ ക­ണ്ട­തു്. ചെറിയ ചെറിയ ജീ­വി­ത­സം­ഭ­വ­ങ്ങ­ളിൽ അ­ട­ങ്ങി­യ ‘മി­സ്റ്റ­റി’ തി­ക­ച്ചും സ്വ­കീ­യ­മാ­യ ടെ­ക്നി­ക്കി­ലൂ­ടെ ആ­വി­ഷ്ക­രി­ച്ച നല്ല ക­ഥാ­കാ­ര­നാ­യി­രു­ന്നു എസ്. കെ. ആർ. ക­മ്മ­ത്തു്. അ­വ­സാ­ന­മാ­യി ഞാൻ വാ­യി­ച്ച കഥ ജ­ന­യു­ഗം വാ­രി­ക­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­താ­യി­രു­ന്നു. ഏ­താ­നും വാ­ക്കു­കൾ­കൊ­ണ്ടു് ഒരു മാ­സ്റ്റർ­പീ­സ് സൃ­ഷ്ടി­ച്ചു ക­മ്മ­ത്തു്. ഈ പം­ക്തി­യിൽ ആ ക­ഥ­യു­ടെ ഉ­ത്കൃ­ഷ്ട­ത­യെ­ക്കു­റി­ച്ച് എ­ഴു­തി­യി­രു­ന്നു. ആ ക­മ­ന്റ് വാ­യി­ക്കു­ന്ന­തി­നു മുൻ­പു് കഥ വാ­യി­ച്ച ഒ. എൻ. വി. കു­റു­പ്പു് ക­മ്മ­ത്തി­ന്റെ ക­ഥ­യു­ടെ മ­നോ­ഹാ­രി­ത­യെ­ക്കു­റി­ച്ച് എ­ന്നോ­ടു പ­റ­ഞ്ഞു.

അ­ടു­ത്ത­കാ­ല­ത്താ­ണു് ഞാൻ എസ്. കെ. ആർ. ക­മ്മ­ത്തി­നെ പ­രി­ച­യ­പ്പെ­ട്ട­തു്. മ­നു­ഷ്യ­നു് പ്രാ­യം കൂ­ടു­ന്തോ­റും അ­വ­ന്റെ മു­ഖ­ത്തു് സ്വ­ന്തം സ്വ­ഭാ­വം പ്ര­തി­ഫ­ലി­ക്കു­മെ­ന്നു് ഒരു സി­ദ്ധാ­ന്ത­മു­ണ്ട­ല്ലോ. അതു സ­ത്യ­മാ­ണു്. ആ സത്യം അ­വ­ലം­ബി­ച്ചു പ­റ­യു­ക­യാ­ണെ­ങ്കിൽ ക­മ്മ­ത്തു് നി­ഷ്ക­ള­ങ്ക­നാ­യ വ്യ­ക്തി­യാ­യി­രു­ന്നു.

കൃ­ഷ്ണ­മൂർ­ത്തി
images/RomLandau.jpg
റൊം ലൻഡൗ

ആ­ധു­നി­ക­ലോ­ക­ത്തി­ലെ ക്രി­സ്തു വായും ബു­ദ്ധ­നാ യും കൊ­ണ്ടാ­ട­പ്പെ­ടു­ന്ന ജെ. കൃ­ഷ്ണ­മൂർ­ത്തി യെ­ക്കു­റി­ച്ച് പല ഗ്ര­ന്ഥ­ങ്ങ­ളും ഉ­ണ്ടാ­യി­ട്ടു­ണ്ടു്. എ­ങ്കി­ലും എന്നെ ഏ­റ്റ­വും ആ­കർ­ഷി­ച്ച പു­സ്ത­കം റൊം ലൻഡൗ എ­ഴു­തി­യ God is my Adventure എ­ന്ന­താ­ണു്. ഈ­സ്പെൻ­സ്കി, ഗുർ­ദ്ജീ­ഫ്, റു­ഡോൾ­ഫ് സ്റ്റൈ­നർ, കൃ­ഷ്ണ­മൂർ­ത്തി എന്നീ മ­ഹാ­ര­ഥ­ന്മാ­രെ നേ­രി­ട്ടു­ക­ണ്ട ഈ ഗ്ര­ന്ഥ­കാ­രൻ തന്റെ അ­നു­ഭ­വ­ങ്ങ­ളെ അ­തി­സു­ന്ദ­ര­മാ­യി ഈ പു­സ്ത­ക­ത്തിൽ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. ചില ഭാ­ഗ­ങ്ങൾ:

“ഞാൻ ക്രി­സ്തു­വാ­ണെ­ന്നോ അ­ല്ലെ­ന്നോ സ്ഥി­രീ­ക­രി­ച്ചി­ട്ടി­ല്ല. നി­ഷേ­ധി­ച്ചി­ട്ടി­ല്ല. ആ വി­ധ­ത്തി­ലു­ള്ള വി­ശേ­ഷ­ണ­ങ്ങൾ എന്നെ സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം തി­ക­ച്ചും നി­രർ­ത്ഥ­ക­ങ്ങ­ളാ­ണു്”.

“ര­സ­ജ­ന­ക­മാ­യ­തെ­ന്തും ഞാൻ വാ­യി­ക്കു­ന്നു—ഹ­ക്സ്ലി, ലോ­റൻ­സ്, ജോ­യി­സ്, ആ­ങ്ദ്രേ ഷീദ് ”.

“പു­സ്ത­ക­ങ്ങ­ളിൽ­നി­ന്നു കാ­ര്യ­ങ്ങൾ ഗ്ര­ഹി­ക്കാ­മെ­ന്നു് താ­ങ്കൾ യ­ഥാർ­ത്ഥ­ത്തിൽ വി­ശ്വ­സി­ക്കു­ന്നു­ണ്ടോ? ജ്ഞാ­നം വർ­ദ്ധി­പ്പി­ക്കാം താ­ങ്കൾ­ക്ക്. വ­സ്തു­ത­ക­ളും സ­ങ്കേ­ത­ങ്ങ­ളും പ­ഠി­ക്കാം. പക്ഷേ, സ­ത്യ­മെ­ന്തെ­ന്നു് ഗ്ര­ഹി­ക്കാൻ പ­റ്റു­ക­യി­ല്ല… ”

“സ­വി­ശേ­ഷ­മാ­യ വി­ഷ­യ­ത്തിൽ ഏ­കാ­ഗ്ര­ത­യോ­ടെ മ­ന­സ്സു വ­യ്ക്കു­ന്ന­തെ­ന്തി­നാ­ണെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ജീ­വി­ത­ത്തിൽ ക­ട­ന്നു­വ­രു­ന്ന എല്ലാ കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചും ധ്യാ­നി­ക്ക­ണം. മ­റ്റെ­ല്ലാ­കാ­ര്യ­ങ്ങ­ളെ­യും അ­ക­റ്റി നി­റു­ത്തി ഒരു വി­ചാ­ര­ത്തിൽ­മാ­ത്രം മ­ന­സ്സി­രു­ത്തി­യാൽ ആന്തര സം­ഘ­ട്ട­ന­മു­ണ്ടാ­കും”.

“പ്രാർ­ത്ഥ­ന ആ­ധ്യാ­ത്മി­ക­ത­യ­ല്ല, സാ­മ്പ­ത്തി­ക­ശാ­സ്ത്ര­മാ­ണു്”.

എല്ലാ ഗു­രു­ക്ക­ന്മാ­രെ­യും നി­ഷേ­ധി­ക്കാൻ ആ­ഹ്വാ­നം ചെയ്ത ഈ ലോ­ക­ഗു­രു­വി­നെ­ക്കു­റി­ച്ചു രണ്ടു ലേ­ഖ­ന­ങ്ങ­ളു­ണ്ടു് ക­ലാ­കൗ­മു­ദി­യിൽ. എസ്. ജ­യ­ച­ന്ദ്രൻ നായരു ടെ ‘ജെ. കെ.’ കൃ­ഷ്ണ­മൂർ­ത്തി­യു­ടെ ജീ­വി­തം, ദർശനം ഇ­വ­യെ­ക്കു­റി­ച്ച് ല­ളി­ത­മാ­യി വി­വ­രി­ക്കു­ന്ന നല്ല ലേ­ഖ­ന­മാ­ണി­തു്. “മ­നു­ഷ്യ­ജീ­വി­ത­ത്തെ ആ­രാ­ധി­ക്കു­ന്ന­തി­നു പകരം മ­നു­ഷ്യ­നെ സ്നേ­ഹി­ക്കാ­നാ­ണു ജെ. കെ. മു­തിർ­ന്ന­തു്. ആ സ്നേ­ഹ­മാ­ക­ട്ടെ വ്യ­വ­സ്ഥ­ക­ളൊ­ന്നു­മി­ല്ലാ­ത്ത­താ­യി­രു­ന്നു. സ്നേ­ഹം നി­ജ­മാ­കാൻ സ്വ­ത­ന്ത്ര­നാ­ക­ണ­മെ­ന്നു് അ­ദ്ദേ­ഹം കണ്ടു” എ­ന്നു് കൃ­ഷ്ണ­മൂർ­ത്തി­യു­ടെ ആ­ന്ത­ര­മ­ണ്ഡ­ല­ത്തി­ലേ­ക്കു പ്ര­കാ­ശം പ്ര­സ­രി­പ്പി­ച്ചു­കൊ­ണ്ടു് ജ­യ­ച­ന്ദ്രൻ­നാ­യർ എ­ഴു­തു­ന്നു.

“ ഈ നൂ­റ്റാ­ണ്ടിൽ ഒരു ബു­ദ്ധ­നെ­പ്പോ­ലെ” എന്ന സ്റ്റാ­ഫ് ലേ­ഖ­ക­ന്റെ പ്ര­ബ­ന്ധ­ത്തിൽ ദർ­ശ­ന­ത്തി­ന്റെ വേ­റൊ­രു വശം നല്ല രീ­തി­യിൽ അ­നാ­വ­ര­ണം ചെ­യ്യ­പ്പെ­ട്ടി­രി­ക്കു­ന്നു. “ക­ഴി­ഞ്ഞ അ­റു­പ­തു­കൊ­ല്ല­വും മ­ന­സ്സി­ന്റെ സാ­ക­ല്യാ­വ­സ്ഥ­യെ­ക്കു­റി­ച്ച് ചി­ന്തി­ക്കു­ക­യാ­യി­രു­ന്നു കൃ­ഷ്ണ­മൂർ­ത്തി. ന­മ്മു­ടെ ലോ­ക­ത്തെ സ­ക­ല­മാ­ലി­ന്യ­ങ്ങ­ളും ആ ചി­ന്ത­യെ സ്പർ­ശി­ച്ചു­കൊ­ണ്ടു് ക­ട­ന്നു­പോ­യി­രു­ന്നു എന്ന കാ­ര്യം ന­മു­ക്കു മ­റ­ന്നു­കൂ­ടാ”.

സം­സ്കാ­ര­ത്തി­ന്റെ­യും അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട ത­ത്ത്വ­ചി­ന്ത­യു­ടെ­യും ച­ക്ര­വാ­ള­ത്തെ ബ­ഹു­ദൂ­രം വി­ക­സി­പ്പി­ച്ച ഈ മ­ഹാ­ന്റെ തി­രോ­ധാ­നം വലിയ ന­ഷ്ട­മാ­ണെ­ന്നും മ­റ്റു­മു­ള്ള ‘പ്ലാ­റ്റി­റ്റ്യൂ­ഡു’കൾ ഇവിടെ പ­റ­യു­ന്നി­ല്ല. ലോ­ക­ത്തി­നു് നന്മ മാ­ത്രം ചെയ്ത ഒരു മഹാൻ; ചെ­യ്യേ­ണ്ട­ത­ത്ര­യും ചെ­യ്തി­ട്ടു് അ­ദ്ദേ­ഹം പോയി. തൊ­ണ്ണൂ­റു­വ­യ­സ്സു തി­ക­ഞ്ഞ ആൾ കൂ­ടു­തൽ ക­ഷ്ട­പ്പെ­ടാ­തെ ഇ­വി­ടം­വി­ട്ടു പോ­യ­തു­ത­ന്നെ ന­ന്നു്. പക്ഷേ, ഒരു കാ­ര്യം ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ടു്. പാ­ങ്ക്രി­യ­സിൽ അർ­ബ്ബു­ദം വ­ന്നാ­ണു് അ­ദ്ദേ­ഹം യാതന അ­നു­ഭ­വി­ച്ചു മ­രി­ച്ച­തു്. അ­ന്യ­ന്റെ വ­സ്തു­ക്കൾ പി­ടി­ച്ചു­വാ­ങ്ങി­ക്കു­ക­യും വേ­ണ്ടി­വ­ന്നാൽ അ­വ­ന്റെ ക­ഴു­ത്ത­റു­ക്കു­ക­യും ചെ­യ്യു­ന്ന­വൻ വ­ള­രെ­ക്കാ­ലം സു­ഖ­മാ­യി ജീ­വി­ച്ചി­രു­ന്നു സു­ഖ­മാ­യി മ­രി­ക്കു­ന്നു. സാർ­ത്ര് പ­റ­ഞ്ഞി­ട്ടു­ണ്ടു്: “ഈ­ശ്വ­രൻ ഉ­ണ്ടെ­ങ്കി­ലും ഒ­ന്നി­നും മാ­റ്റം­വ­രി­ല്ല”. അ­തു­കൊ­ണ്ടു് ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സൻ തൊ­ണ്ട­യിൽ കാൻസർ വന്നു മ­രി­ക്കും. രമണ മഹർഷി ര­ക്ത­ത്തിൽ കാൻസർ വന്നു മ­രി­ക്കും. കൃ­ഷ്ണ­മൂർ­ത്തി പാ­ങ്ക്രി­യ­സിൽ കാൻസർ വന്നു മ­രി­ക്കും. ​​

  1. പേ­രി­ലെ­ന്തി­രി­ക്കു­ന്നു? റോ­സാ­പ്പൂ­വി­ന്റെ പേരു വേറെ എ­ന്താ­യാ­ലും അതിനു പ­രി­മ­ളം കാ­ണു­കി­ല്ലേ എന്നു ക­വി­യു­ടെ ചോ­ദ്യം—പേരിൽ വളരെ കാ­ര്യ­മു­ണ്ടു്. മ്യൂ­സി­യം പാർ­ക്കിൽ ക­യ­റി­യാൽ ഒരോ വൃ­ക്ഷ­ത്തി­ലും ത­ക­ര­ക്ക­ഷ­ണ­ത്തിൽ എ­ഴു­തി­വ­ച്ചി­ട്ടു­ള്ള പേ­രി­ലാ­ണു് ഞാൻ നോ­ക്കു­ക. പേ­രെ­ഴു­തി­വ­യ്ക്കാ­ത്ത ഒരു മരം ക­ണ്ടാൽ ഞാൻ അ­ധി­കാ­രി­ക­ളോ­ടു മനസാ കോ­പി­ക്കാ­റു­ണ്ടു്.
  2. സാ­ഹി­ത്യ­ത്തി­ലെ സർ­വ­സാ­ധാ­ര­ണ­ത്വ­മെ­ന്ന അ­സ­ഹ­നീ­യ­ത­യെ­ക്കാൾ വലിയ അ­സ­ഹ­നീ­യ­ത­യു­ണ്ടോ?—ഉ­ണ്ടു്. മ­ല­യാ­ളം സി­നി­മ­യി­ലെ പ്രേ­മ­രം­ഗ­ങ്ങൾ. നൃ­ത്ത­മ­ഭ്യ­സി­ച്ചി­ട്ടി­ല്ലാ­ത്ത പ്രാ­യം കൂടിയ പെ­ണ്ണു­ങ്ങൾ പ­തി­നാ­റു വ­യ­സ്സു­കാ­രി­യു­ടെ പാവാട ഉ­ടു­ത്തു­കൊ­ണ്ടു് ച­ന്തി­കു­ലു­ക്കി ഡാൻസ് എന്ന ഉ­ഡാൻ­സ് ന­ട­ത്തു­ന്നു. അ­പ്പൂ­പ്പ­ന്മാ­രു­ടെ വ­യ­സ്സു­ള്ള ആ­ണു­ങ്ങൾ യു­വാ­ക്ക­ന്മാ­രാ­യി ഭാ­വി­ച്ചു­കൊ­ണ്ടു് ബീ­ഭ­ത്സ­ങ്ങ­ളാ­യ ചേ­ഷ്ട­കൾ പ്ര­ദർ­ശി­പ്പി­ക്കു­ന്നു.
  3. റോഡേ പോ­കു­ന്ന യു­വാ­വി­ന്റെ പൊ­ക്കം, വണ്ണം, വേ­ഷ­വി­ധാ­നം, ആ­കൃ­തി­സൗ­ഭ­ഗം ഇ­വ­യൊ­ക്കെ ഒരു നി­മി­ഷം­കൊ­ണ്ടു് മ­ന­സ്സി­ലാ­ക്കി­യ­തി­നു­ശേ­ഷം ജനൽ വ­ലി­ച്ച­ട­യ്ക്കു­ന്ന യു­വ­തി­യെ­ക്കു­റി­ച്ച് എന്തു പ­റ­യു­ന്നു?— ക­പ­ട­മ­യ­മാ­ണു ജീ­വി­തം എന്ന സത്യം ആ പ്ര­വർ­ത്ത­നം നമ്മെ പ­ഠി­പ്പി­ക്കു­ന്നു.
  4. കണ്ണു കാ­ണു­ന്ന­താ­ണോ സത്യം?—അല്ല. സാ­ഹി­ത്യ­ത്തി­ന്റെ ലോചനം കാ­ണു­ന്ന­തു മാ­ത്ര­മേ സ­ത്യ­മാ­കൂ. പീ­കാ­സോ കണ്ട സത്യം ചെ­ഗു­വേ­ര ക­ണ്ടി­രി­ക്കി­ല്ല.
മ­ര­ണ­ത്തി­നു­ശേ­ഷം
images/AndreMalraux.jpg
ആ­ങ്ദ്രേ മൽറോ

മ­ഹാ­നാ­യ ഫ്ര­ഞ്ച് സാ­ഹി­ത്യ­കാ­രൻ ആ­ങ്ദ്രേ മൽറോ യുടെ (Andre Malraux) ല കൊ­ങ്ദീ­സ്യോ­ങ് യൂമെൻ (La Condition Humaine) എന്ന വി­ശി­ഷ്ട­മാ­യ നോ­വ­ലിൽ ജീ­വി­ത­ത്തെ­ക്കു­റി­ച്ചും മ­ര­ണ­ത്തെ­ക്കു­റി­ച്ചും പ­റ­യു­ന്ന ഒരു ഭാ­ഗ­മു­ണ്ടു്: “അവർ പ­റ­യു­ന്ന­തെ­ന്താ­ണെ­ന്നു നി­ന­ക്ക­റി­യാ­മ­ല്ലോ”. ഒരു മ­നു­ഷ്യ­നെ സൃ­ഷ്ടി­ക്കാൻ ഒൻ­പ­തു­മാ­സം വേണം. ഒരു ദിവസം മാ­ത്രം മതി അവനെ ന­ശി­പ്പി­ക്കാൻ. മ­റ്റാർ­ക്കും അ­റി­യാൻ ക­ഴി­യു­ന്ന­തു­പോ­ലെ ന­മു­ക്കും ഈ സത്യം അ­റി­യാം… കേൾ­ക്കൂ: മ­നു­ഷ്യ­നെ സൃ­ഷ്ടി­ക്കാൻ ഒൻ­പ­തു­മാ­സം പോരാ. അ­മ്പ­തു­വർ­ഷം വേണം. ത്യാ­ഗ­ത്തി­ന്റെ അ­മ്പ­തു­വർ­ഷം, ദൃ­ഢ­നി­ശ്ച­യ­ത്തി­ന്റെ അ­മ്പ­തു­വർ­ഷം. മറ്റു പ­ല­തി­ന്റെ­യും [അ­മ്പ­തു­വർ­ഷം.] അ­ങ്ങ­നെ ആ മ­നു­ഷ്യൻ രൂ­പ­മെ­ടു­ക്കു­മ്പോൾ, അവനിൽ ബാ­ലി­ശ­ത്വം ഇ­ല്ലാ­താ­കു­മ്പോൾ, കൗ­മാ­രം ഇ­ല്ലാ­താ­കു­മ്പോൾ, അവൻ യ­ഥാർ­ത്ഥ­ത്തിൽ സ­മ്പൂർ­ണ്ണ­മ­നു­ഷ്യ­നാ­യി­ത്തീ­രു­മ്പോൾ—അ­വ­നെ­ക്കൊ­ണ്ടു കൊ­ള്ളാ­വു­ന്ന­തു മ­രി­ക്കാൻ മാ­ത്ര­മാ­ണു് (നോ­വ­ലി­ന്റെ അ­വ­സാ­ന­ത്തെ പുറം.)

ഹാ, ഇ­താ­ണ­ല്ലോ സത്യം! ഈ സ­ത്യ­ത്തെ­യാ­ണു ഡി. ച­ന്ദ്ര­ലേ­ഖ ‘യാ­ത്ര­യു­ടെ അ­വ­സാ­നം’ എന്ന ചെ­റു­ക­ഥ­യി­ലൂ­ടെ ചി­ത്രീ­ക­രി­ക്കു­ന്ന­തു്. (ദേ­ശാ­ഭി­മാ­നി വാരിക) ഇവിടെ കാൻസർ രോഗം പി­ടി­ച്ചു­ണ്ടാ­കു­ന്ന സ്വാ­ഭാ­വി­ക­മ­ര­ണ­ത്തിൽ പൊ­തി­ഞ്ഞ ആ­ത്മ­ഹ­ത്യ ന­ട­ത്തു­ന്ന­തു സ്ത്രീ­യാ­ണു് എ­ന്നൊ­രു വ്യ­ത്യാ­സം. എ­ന്തി­നു് ആ സ്ത്രീ അ­ങ്ങ­നെ മരണം വ­രി­ച്ചു. സു­ന്ദ­രി­യാ­യി­രു­ന്ന അവളെ വി­വാ­ഹം ചെ­യ്ത­വൻ അവളെ ഉ­പ­ക­ര­ണ­മാ­ക്കി “ഔ­ദ്യോ­ഗി­ക” ജീ­വി­ത­ത്തിൽ ഉ­യർ­ന്നു. ആ ര­ഹ­സ്യം പു­റ­ത്താ­യാൽ അ­യാ­ളു­ടെ മാ­ന്യ­ത ന­ശി­ക്കും. അ­തു­കൊ­ണ്ടു് അയാൾ അവളെ മാ­ന­സി­ക­രോ­ഗി­ണി­യാ­ക്കി. ഒരു ദു­ര­ന്ത­ത്തി­ന്റെ ക­ഥ­യാ­ണി­തു്. ഇതു പറയാൻ അ­ഭി­ന­ന്ദ­നാർ­ഹ­മാ­യ ടെ­ക്നി­ക്കാ­ണു് ച­ന്ദ്ര­ലേ­ഖ സ്വീ­ക­രി­ച്ച­തു്. ആ­ശു­പ­ത്രി­യിൽ­നി­ന്നു കൊ­ണ്ടു­വ­ന്ന മൃ­ത­ദേ­ഹം പൂർ­വ­കാ­ലാ­നു­ഭ­വ­ങ്ങ­ളി­ലേ­ക്കു സ­ഞ്ചാ­രം ന­ട­ത്തു­ന്ന­താ­യി­ട്ടാ­ണു സ­ങ്ക­ല്പം. പു­സ്ത­ക­ത്തി­ന്റെ രണ്ടു താ­ളു­കൾ­ക്കി­ട­യിൽ വച്ച റോ­സാ­പ്പൂ­വി­ന്റെ ക­രി­ഞ്ഞ ഇതൾ കാ­ണു­ന്ന­വ­നു് അതു നൽകിയ പ്രേ­മ­ഭാ­ജ­ന­ത്തെ­ക്കു­റി­ച്ച് ഓർ­മ്മ­വ­രും. ആ സ്മരണ ജ­നി­പ്പി­ക്കു­ന്ന വി­കാ­രം റോ­സാ­പ്പൂ­കൊ­ടു­ത്ത സ­ന്ദർ­ഭ­ത്തി­ലെ വി­കാ­ര­ത്തെ­ക്കാൾ ഉൽ­ക്ക­ട­മാ­യി­രി­ക്കും. പൂർ­വ­കാ­ലാ­നു­ഭ­ങ്ങ­ളു­ടെ പു­ന­രാ­ഖ്യാ­ന­ത്തി­നും ഈ സ­വി­ശേ­ഷ­ത­യു­ണ്ടു്. അ­തു­കൊ­ണ്ടാ­ണു് ച­ന്ദ്ര­ലേ­ഖ­യു­ടെ ടെ­ക്നി­ക്ക് ആ­ദ­ര­ണീ­യ­മാ­ണെ­ന്നു് മു­മ്പെ­ഴു­തി­യ­തു്. ഈ ടെ­ക്നി­ക്കി­ലൂ­ടെ ജീ­വി­ത­ത്തി­ലെ ദീർ­ഘ­കാ­ല­മ­ര­ണ­വും, യാ­ത­ന­കൊ­ണ്ടു­ള്ള പ­രി­വർ­ത്ത­ന­വും മ­ര­ണ­ത്തോ­ടു സ്ത്രീ­ക്കു­ള്ള ആ­ഭി­മു­ഖ്യ­വും യ­ഥാർ­ത്ഥ­മാ­യ മ­ര­ണ­വും ആ­വി­ഷ്ക­രി­ക്കു­ന്നു. ആ­ക്ര­മ­ണോ­ത്സു­ക­ത­യാർ­ന്ന ഒരു വ്യ­ക്തി—ഭർ­ത്താ­വു്—അ­പ­രാ­ധം ചെ­യ്യാ­ത്ത വേ­റൊ­രു വ്യ­ക്തി­യെ—ഭാ­ര്യ­യെ—മ­ര­ണ­ത്തി­ലേ­ക്കു ന­യി­ക്കു­ന്ന­തി­ന്റെ ചി­ത്രം ഇ­ക്ക­ഥ­യിൽ കാണാം.

തീ­ര­ത്തു വ­ന്ന­ടി­ച്ചി­ട്ടു് ത­കർ­ന്നു­പോ­കു­ന്ന തിര, മ­ര­ത്തിൽ­നി­ന്നു പ­റ­ന്നു താ­ഴ­ത്തേ­ക്കു പോ­രു­ന്ന ഇല, കൊ­ച്ചു സ്റ്റീൽ നി­ല­വി­ള­ക്കി­ലെ കെ­ടാ­റാ­യ ദീ­പ­നാ­ളം ഇ­വ­യെ­ല്ലാം മ­ര­ണ­ത്തി­ന്റെ പ്ര­തി­രൂ­പ­ങ്ങ­ളാ­ണു്.

ധർ­മ്മ­രോ­ഷം

“മ­ഹാ­ക­വി­ക­ളേ, മ­ര­ക്ക­വി­ക­ളേ ഈ ച­ക്ര­വർ­ത്തി­യെ നി­ങ്ങൾ­ക്കു പ­രി­ച­യ­മു­ണ്ടോ?” എന്ന പേരിൽ എന്റെ സു­ഹൃ­ത്തു് വി. ബി. സി. നായർ ‘ലേഖ’ വാ­രി­ക­യിൽ എ­ഴു­തി­യ ലേഖനം വൈ­ലോ­പ്പി­ള്ളി യുടെ മ­ര­ണ­ത്തെ­ക്കു­റി­ച്ചാ­ണു്; ശ­വ­സം­സ്കാ­ര­ച്ച­ട­ങ്ങിൽ പ­ങ്കു­കൊ­ള്ളാ­ത്ത ക­വി­ക­ളെ­ക്കു­റി­ച്ചാ­ണു്. പ്ര­കാ­ശ­ത്തെ­ക്കാൾ ചൂ­ടു­ള്ള ആ ലേ­ഖ­ന­ത്തി­ന്റെ പി­റ­കി­ലു­ള്ള നല്ല മാ­ന­സി­കാ­വ­സ്ഥ എ­നി­ക്കു ഊ­ഹി­ക്കാൻ ക­ഴി­ഞ്ഞു. അ­ന്ത­രി­ച്ച ക­വി­യു­ടെ മൃ­ത­ദേ­ഹ­ത്തെ മാ­നി­ക്കാ­ത്ത­തി­നു് ഞാനും കു­റ്റ­പ്പെ­ടു­ത്തി എ­ഴു­തി­യി­രു­ന്നു. എ­ങ്കി­ലും എല്ലാ മ­ര­ണ­ത്തി­നും എല്ലാ ആ­ളു­കൾ­ക്കും ചെ­ന്നെ­ത്താൻ ക­ഴി­ഞ്ഞി­ല്ലെ­ന്നു വരും എന്ന സ­ത്യം­കൂ­ടെ നമ്മൾ ഓർ­മ്മി­ക്ക­ണം. മ­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള സ­ങ്ക­ല്പ­ത്തി­നു വ­ള­രെ­യേ­റെ മാ­റ്റം വ­ന്നി­ട്ടു­ണ്ടു് ഇ­ക്കാ­ല­ത്തു്. അച്ഛൻ മ­രി­ച്ചാൽ­പ്പോ­ലും മ­ക്ക­ളെ­ല്ലാ­വ­രും ഇ­പ്പോൾ വ­രാ­റി­ല്ല. വ­ന്നാൽ­ത്ത­ന്നെ കാ­ഷ്വൽ­ലീ­വ് തീർ­ന്നു­വെ­ന്നു പ­റ­ഞ്ഞും മ­ക്കൾ­ക്കു പ­രീ­ക്ഷ­യാ­ണെ­ന്നു പ­റ­ഞ്ഞും ഉടനെ സ്ഥലം വി­ടു­ന്ന­വ­രാ­ണു് അ­ധി­കം­പേ­രും. ഒരു സ്നേ­ഹി­ത­നെ ഞാൻ കി­ഴ­ക്കേ­കോ­ട്ട­യ്ക്ക് അ­ടു­ത്തു­വ­ച്ചു കണ്ടു. “എ­ന്തെ­ല്ലാം വി­ശേ­ഷ­ങ്ങൾ?” എന്നു ചോ­ദി­ച്ച­പ്പോൾ അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു് ഇ­ങ്ങ­നെ­യാ­ണു. “ഹായ്, കുറെ അ­നാ­മ­ത്ത്ചെ­ല­വു­കൾ­വ­ന്നു ക­ഴി­ഞ്ഞ­യാ­ഴ്ച. അച്ഛൻ കേ­റി­യ­ങ്ങു ചത്തു. വലിയ ചെ­ല­വു­മാ­യി” മിക്ക മ­ക്ക­ളു­ടേ­യും രീതി ഇ­താ­ണു്. അ­പ്പോൾ ദൂരെ ഒരു കവി മ­രി­ച്ചാൽ ഉടനെ അ­ങ്ങോ­ട്ടു് എ­ല്ലാ­വ­രും ചെ­ന്നു­കൊ­ള്ള­ണ­മെ­ന്നു ശ­ഠി­ച്ചാൽ അതു ന­ട­ക്കു­ന്ന കാ­ര്യ­മ­ല്ലെ­ന്നു ചൂ­ണ്ടി­ക്കാ­ണി­ക്കേ­ണ്ടി­വ­രും. ജീ­വി­ച്ചി­രി­ക്കു­ന്ന­വർ മ­ര­ണ­ത്തെ­ക്കു­റി­ച്ച് അ­ങ്ങ­നെ വി­ചാ­രി­ക്കാ­റി­ല്ല. പക്ഷേ ന­മ്മ­ളു­ടെ­യെ­ല്ലാം ഇ­ഹ­ലോ­ക­വാ­സം സു­ദീർ­ഘ­മാ­യ മ­ര­ണ­മാ­ണു്. ആ കാ­ല­യ­ള­വിൽ ഒരു നി­മി­ഷം നമ്മൾ ജീ­വി­ച്ചാ­ലാ­യി. അ­ത്രേ­യു­ള്ളൂ. “ത­ന്ന­ത്താൻ ദീ­പ­മാ­കു­ന്ന മ­നു­ഷ്യൻ ത­നി­ക്കു മാ­ത്ര­മ­ല്ല, ലോ­ക­ത്തി­നും വിജയം കൈ­വ­രു­ത്തു­ന്നു” എ­ന്നു് സി­ദ്ധാർ­ത്ഥൻ ‘മ­നോ­രാ­ജ്യ’ത്തിൽ. ദീ­പ­മാ­യി വിലസി ക­വി­യെ­ന്ന നി­ല­യിൽ വൈ­ലോ­പ്പി­ള്ളി. മ­നു­ഷ്യ­നെ­ന്ന നി­ല­യിൽ എ­ല്ലാ­യ്പ്പോ­ഴും അ­ദ്ദേ­ഹം ദീ­പം­ത­ന്നെ­യാ­യി­രു­ന്നു­വോ?

ഇ­ന്ന­ത്തെ (മാർ­ച്ച് 8) ഹി­ന്ദു പ­ത്ര­ത്തിൽ മാർ­കോ­സി­ന്റെ മർ­ദ്ദ­ന­മു­റ­കൾ വി­വ­രി­ച്ചി­ട്ടു­ണ്ടു്. ക­മ്മ്യൂ­ണി­സ്റ്റ്പാർ­ട്ടി ചെ­യർ­മാ­നാ­യി­രു­ന്ന ജോസ് മേ­രി­യ­സൈ­സ­നെ പ­തി­നെ­ട്ടു­മാ­സം ക­ട്ടി­ലി­നോ­ടു­ചേർ­ത്തു കൈ­യാ­മം­വ­ച്ച് ഇ­ട്ടി­രു­ന്നു. മൂ­ക്കിൽ­കൂ­ടി വെ­ള്ളം അ­ടി­ച്ചു­ക­യ­റ്റി­യി­ട്ടു് അ­ദ്ദേ­ഹ­ത്തെ ഒരു ‘ചെറിയ പെ­ട്ടി’യിൽ പൂ­ട്ടി­യി­ടു­മാ­യി­രു­ന്നു. ഇ­നി­യു­മു­ണ്ടു് മർ­ദ്ദ­ന­മു­റ­കൾ. മു­ഴു­വ­നും വാ­യി­ക്കേ­ണ്ട­തി­ല്ല. അ­തി­നു­മുൻ­പു് വാ­യ­ന­ക്കാ­രാ­യ നമ്മൾ പൊ­ട്ടി­ക്ക­ര­യും. മാർ­കോ­സ് എന്ന ഈ ദു­ഷ്ട­നെ അ­നു­കൂ­ലി­ക്കാ­നും കുറെ ആ­ളു­ക­ളു­ണ്ടാ­യ­ല്ലോ ഫി­ലി­പ്പീൻ­സിൽ! എ­ന്തൊ­രു ലോകം!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-03-30.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.