SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-04-13-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

“നേരു ക­ഥി­ക്ക­ണാ­മ­ങ്ങു­വി­ളി­ക്കെ­യെൻ

പേരു മ­ധു­ര­മാ­യ്ത്തീ­രു­ന്ന­തെ­ങ്ങ­നെ?

നേരു ക­ഥി­ക്ക­ണ­മ­ങ്ങു­തൊ­ടു­മ്പോൾ ഞാൻ

താ­രു­പോ­ലെ മൃ­ദു­വാ­കു­ന്ന­തെ­ങ്ങ­നെ?

അ­ങ്ങ­യി­ലെ­ന്തു നി­ഗൂ­ഢ­മാം ശ­ക്തി­യാ–

ണി­ങ്ങ­നെ­യെ­ന്നെ രോ­മാ­ഞ്ച­മാ­യ് മാ­റ്റു­വാൻ?”

പ്രി­യ­ത­മ­നോ­ടു പ്രി­യ­ത­മ­യു­ടെ ചോ­ദ്യ­മാ­ണി­തു്. ഇവിടെ പു­രു­ഷ­ന്റെ ശബ്ദം കേ­ട്ടും സ്പർ­ശം അ­നു­ഭ­വി­ച്ചും സ്ത്രീ വി­കാ­ര­വി­വ­ശ­യാ­കു­ന്നു. പക്ഷേ, സ്ത്രീ­യു­ടെ ശബ്ദം കേൾ­ക്കാ­നും സ്പർ­ശം അ­നു­ഭ­വി­ക്കാ­നു­മാ­ണു പു­രു­ഷ­ന്റെ കൊതി. ടെ­ലി­വി­ഷ­നി­ലും റേ­ഡി­യോ­യി­ലും സ്ത്രീ വാർ­ത്ത വാ­യി­ക്കു­ന്ന­തു കേൾ­ക്കാ­നാ­ണു് പു­രു­ഷ­ന്റെ താ­ല്പ­ര്യം. ഹോ­ട്ട­ലു­ക­ളിൽ റി­സ­പ്ഷ­നി­സ്റ്റു­ക­ളാ­യി സ്ത്രീ­ക­ളെ നി­യ­മി­ക്കു­ന്ന­തി­ന്റെ ര­ഹ­സ്യം ഇ­തു­ത­ന്നെ­യാ­ണു്. ‘ഹലോ ഈസ് ഇറ്റ് ഹോ­ട്ടൽ നാഷനൽ?’ എന്നു പു­രു­ഷ­ന്റെ സ്വരം. ‘യെസ് പ്ലീ­സ്’ എ­ന്നു് കി­ളി­നാ­ദം. ചി­ല­പ്പോൾ ‘വാ­ട്ട് ക്യാൻ ഐ ഡൂ ഫോർ യൂ’ എ­ന്നും കി­ളി­നാ­ദം ഉ­യർ­ന്നേ­ക്കും. കൂ­ടു­തൽ ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കാൻ പു­രു­ഷ­നു പ്ര­വ­ണ­ത. ടെ­ലി­ഫോൺ ക­മ്പി­യി­ലൂ­ടെ പൗ­ഡ­റി­ന്റെ മണം. അ­തി­ലൂ­ടെ തേ­നൊ­ഴു­കു­ന്നു. അയാളെ നി­രാ­ശ­പ്പെ­ടു­ത്താ­ത്ത ഉ­ത്ത­ര­ങ്ങൾ. ആ ഉ­ത്ത­ര­ങ്ങൾ ഇ­ള­ക്കി­വി­ടു­ന്ന സ്നേ­ഹ­വി­കാ­രം ഹോ­ട്ട­ലി­ന്റെ നേർ­ക്കു ചെ­ല്ലു­ന്നു. അയാൾ ബാ­ഗെ­ടു­ത്തു് ടാ­ക്സി­ക്കാ­റിൽ കയറി അവിടെ ചെ­ല്ലു­ന്നു. താ­മ­സ­മാ­കു­ന്നു. റി­സ­പ്ഷ­നി­സ്റ്റി­നോ­ടു­ള്ള രാ­ഗ­ത്തെ ഹോ­ട്ട­ലി­നോ­ടു­ള്ള രാ­ഗ­മാ­ക്കി മാ­റ്റു­ന്ന­തിൽ വിജയം വ­രി­ക്കു­ന്നു ഉ­ട­മ­സ്ഥൻ. വന്നു താ­മ­സി­ക്കു­ന്ന­വൻ ബി­ല്ലി­ന്റെ പണം കൊ­ടു­ത്തു പോ­കു­മ്പോൾ മാ­ധു­ര്യം­ക­ലർ­ന്ന ചി­രി­യും മ­ധു­വൊ­ഴു­കു­ന്ന നാ­ലു­വാ­ക്കും അ­വ­ളിൽ­നി­ന്നു് ഉ­ണ്ടാ­കും. പി­ന്നെ­യും ആ പ­ട്ട­ണ­ത്തിൽ വ­ന്നാൽ അയാൾ അ­വി­ടെ­ത്ത­ന്നെ­യെ­ത്തും.

images/AStudyofHistory.jpg

സ­ത്യ­മി­താ­ണെ­ങ്കി­ലും കവി പ­റ­ഞ്ഞ­തു് മ­റ്റൊ­ന്നാ­ണു്. അയാൾ അ­വ­ളു­ടെ പേരു വി­ളി­ക്കു­മ്പോൾ ആ പേ­രി­നു മാ­ധു­ര്യം വ­രു­ന്നു. അയാൾ സ്പർ­ശി­ക്കു­മ്പോൾ അവൾ പൂ­വു­പോ­ലെ മൃ­ദു­ല­മാ­കു­ന്നു. ശ­രി­യാ­വാം. സ്ത്രീ­യും പു­രു­ഷ­നും യ­ഥാ­ക്ര­മം ഭാ­ര്യ­യും ഭർ­ത്താ­വു­മ­ല്ലെ­ങ്കിൽ, കാ­മു­കി­യും കാ­മു­ക­നു­മാ­ണെ­ങ്കിൽ ഈ മാ­ധു­ര്യ­വും മൃ­ദു­ത്വ­വു­മു­ണ്ടാ­കും. അയാൾ വി­ളി­ച്ചാ­ലേ, തൊ­ട്ടാ­ലേ ഇ­തൊ­ക്കെ ഉ­ണ്ടാ­വൂ. ഇവിടെ എ­നി­ക്കോർ­മ്മ­വ­രു­ന്ന­തു് കവി ഒവിഡി ന്റെ ഒരു വ­രി­യാ­ണു്:—“ആ­ന­ക്കൊ­മ്പു് അ­യാ­ളു­ടെ സ്പർ­ശ­ത്തിൽ മൃ­ദു­ല­മാ­യി മാ­റു­ന്നു. കാ­ഠി­ന്യം ന­ഷ്ട­പ്പെ­ട്ടു് അതു് അ­യാ­ളു­ടെ വി­ര­ലു­കൾ­ക്കു വ­ഴ­ങ്ങു­ന്നു”. വാ­ക്കു­കൾ ദ­ന്ത­മാ­ണു്; ആ­ന­ക്കൊ­മ്പാ­ണു്. ശി­ല്പി തൊ­ട്ടാൽ അതു വ­ഴ­ങ്ങും. ക­ലാ­കാ­ര­നാ­ണു് വാ­ക്കു­ക­ളെ തൊ­ടു­ന്ന­തെ­ങ്കിൽ അവ മൃ­ദു­ല­ങ്ങ­ളാ­കും; അ­യാൾ­ക്കു വ­ഴ­ങ്ങി­ക്കൊ­ടു­ക്കു­ക­യും ചെ­യ്യും. ക­ലാ­കാ­ര­ന­ല്ല സ്പർ­ശി­ക്കു­ന്ന­തെ­ങ്കിൽ അവ കാ­ഠി­ന്യ­ത്തോ­ടെ തന്നെ നിൽ­ക്കും.

പഴകിയ ത­രു­വ­ല്ലി മാ­റ്റി­ടാം

പു­ഴ­യൊ­ഴു­കും വഴി വേ­റെ­യാ­ക്കി­ടാം

ക­ഴി­യു­മി­വ മ­ന­സ്വി­മാർ മന–

സ്സൊ­ഴി­വ­ത­ശ­ക്യ­മൊ­രാ­ളി­ലൂ­ന്നി­യാൽ

ഇവിടെ പഴകിയ, അ­ശ­ക്യം, ഊ­ന്നു­ക ഇ­വ­യൊ­ക്കെ മൃ­ദു­ല­പ­ദ­ങ്ങ­ള­ല്ല. പക്ഷേ, കാ­മു­ക­നാ­യ കവി തൊ­ടു­മ്പോൾ അ­വ­യ്ക്കു മൃ­ദു­ത്വ­വും മാ­ധു­ര്യ­വും വ­രു­ന്നു. ഭാ­ഷ­യെ­സ്സം­ബ­ന്ധി­ച്ച്, ദ­ന്ത­ത്തെ­സ്സം­ബ­ന്ധി­ച്ചു് എല്ലാ നല്ല ക­ലാ­കാ­ര­ന്മാ­രും കാ­മു­ക­ന്മാർ തന്നെ.

ല­ക്ഷ്യ­വേ­ധി­യാ­യ അ­മ്പു്

വാ­ക്കു­കൾ ദ­ന്ത­മാ­ണു്; ആ­ന­ക്കൊ­മ്പാ­ണു്. ശി­ല്പി തൊ­ട്ടാൽ അതു വ­ഴ­ങ്ങും. ക­ലാ­കാ­ര­നാ­ണു് വാ­ക്കു­ക­ളെ തൊ­ടു­ന്ന­തെ­ങ്കിൽ അവ മൃ­ദു­ല­ങ്ങ­ളാ­കും, അ­യാൾ­ക്കു വ­ഴ­ങ്ങി­ക്കൊ­ടു­ക്കു­ക­യും ചെ­യ്യും. ക­ലാ­കാ­ര­ന­ല്ല സ്പർ­ശി­ക്കു­ന്ന­തെ­ങ്കിൽ അവ കാ­ഠി­ന്യ­ത്തോ­ടെ തന്നെ നിൽ­ക്കും.

ആ­ചാ­ര്യൻ ശി­ഷ്യ­ന്മാ­രെ അ­സ്ത്ര­വി­ദ്യ പ­ഠി­പ്പി­ക്കു­ക­യാ­ണു്. ഒരു ല­ക്ഷ്യം ചൂ­ണ്ടി­ക്കാ­ണി­ച്ചി­ട്ടു് അ­സ്ത്ര­മ­യ­യ്ക്കാൻ ഗു­രു­നാ­ഥൻ ഭീ­മ­നോ­ടു് ആ­ജ്ഞാ­പി­ച്ചു. ശി­ഷ്യൻ അമ്പു വ­ലി­ച്ചു­വി­ട്ട­പ്പോൾ ആ­ചാ­ര്യൻ പ­റ­ഞ്ഞു അതു ല­ക്ഷ്യ­ത്തിൽ ചെ­ന്നു ത­റ­യ്ക്കു­ക­യി­ല്ലെ­ന്നു്. ഇ­തു­കേ­ട്ട ഭീമൻ ല­ക്ഷ്യ­ത്തി­ലേ­ക്കു കു­തി­ച്ചു­ചെ­ന്നു­നി­ന്നു. പി­ന്നീ­ടു് അ­മ്പു് അ­തി­ന­ടു­ത്തെ­ത്തി­യ­പ്പോൾ അതു് പി­ടി­ച്ചെ­ടു­ത്തു­കൊ­ണ്ടു തി­രി­ച്ചു­പോ­ന്നു. ഭാ­സ­ന്റെ ഒരു നാ­ട­ക­ത്തി­ലു­ള്ള സം­ഭ­വ­വർ­ണ്ണ­ന­മാ­ണി­തു്. കാർ­ട്ടൂ­ണി­സ്റ്റ് ര­വി­ശ­ങ്കർ ല­ക്ഷ്യ­ത്തി­ലേ­ക്കു അ­മ്പ­യ­യ്ക്കു­ന്നു. അ­മ്പി­നെ­ക്കാൾ വേ­ഗ­ത്തിൽ കു­തി­ക്കാൻ അ­ദ്ദേ­ഹ­ത്തി­ന­റി­യാം. എ­ങ്കി­ലും ല­ക്ഷ്യ­ത്തിൽ അ­സ്ത്രം ത­റ­യ്ക്കു­മെ­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹം അ­ത­യ­ച്ചി­ട്ടു മി­ണ്ടാ­തെ നിൽ­ക്കു­ന്നു. ല­ക്ഷ്യ­വേ­ധി­യാ­യ ശ­ര­ത്തെ നോ­ക്കി നമ്മൾ കൈ­യ­ടി­ക്കു­ന്നു. ഈ­ക്കാ­ഴ്ച ക­ലാ­കൗ­മു­ദി­യു­ടെ 22-ആം പു­റ­ത്തിൽ കാണാം.

images/Attila.jpg
അറ്റല

ഹം­ഗ­റി­യി­ലെ രാ­ജാ­വാ­യി­രു­ന്ന അറ്റല ക്രൗ­ര്യ­ത്തി­ന്റെ മൂർ­ത്തി­മ­ദ്ഭാ­വ­മാ­യി­ട്ടാ­ണു് അ­റി­യ­പ്പെ­ടു­ന്ന­തു്. ഡൽഹി ആ­ക്ര­മി­ച്ചു് എൺ­പ­തി­നാ­യി­രം പേരെ ക­ഴു­ത്ത­റു­ത്തു കൊ­ന്ന­തി­നു­ശേ­ഷം അ­വ­രു­ടെ ത­ല­യോ­ടു­കൾ­കൊ­ണ്ടു ഗോ­പു­രം നിർ­മ്മി­ച്ച തിമൂർ ച­ക്ര­വർ­ത്തി. ച­രി­ത്ര­കാ­ര­നാ­യ റ്റോ­യിൻ­ബി A Study of History എ­ഴു­തി­യ­തു് ഇ­ത്ത­രം സം­ഭ­വ­ങ്ങൾ മ­ന­ക്ക­ണ്ണു­കൊ­ണ്ടു ക­ണ്ട­തി­നാ­ലാ­ണു്. ഹി­റ്റ്ലർ എ­ത്ര­യെ­ത്ര ജൂ­ത­ന്മാ­രെ കൊ­ന്നു! റൊൾഫ് ഹോ­ഹൂ­റ്റി ന്റെ (Rolf Hochhuth—ജനനം 1931) The Deputy എന്ന വി­ശ്രു­ത­മാ­യ നാടകം ഈ കൊ­ല­പാ­ത­ക­ങ്ങൾ ക­ണ്ടു­ണ്ടാ­യ ഹൃ­ദ­യ­വേ­ദ­ന­യു­ടെ ഫ­ല­മാ­ണു്. ക്രൂ­ര­ത ദർ­ശി­ച്ചി­ട്ടും റോമൻ ക­ത്തോ­ലി­ക്കാ പൗ­രോ­ഹി­ത്യം നാ­ത്സി­ക­ളോ­ടു് പ്ര­തി­ഷേ­ധി­ക്കാ­ത്ത­തി­ലു­ള്ള പ്ര­തി­ഷേ­ധ­മാ­ണു് ആ നാ­ട­ക­ത്തി­ലു­ള്ള­തു്. സ്റ്റാ­ലി­ന്റെ ക്രൂ­ര­ത സോൾ ഷെ­നി­റ്റ്സ്യ­ന്റെ നോ­വ­ലു­കൾ­ക്കും മറ്റു ര­ച­ന­കൾ­ക്കും മാർ­ഗ്ഗം തെ­ളി­ച്ചു. പാ­വ്ലോ നെറുദ യുടെ കാ­വ്യ­ങ്ങൾ ഫ്രാ­ങ്കോ യുടെ ദു­ഷ്ട­ത ക­ണ്ടു് ഉ­ണ്ടാ­യ­വ­യാ­ണു്. ലോ­ക­സാ­ഹി­ത്യ­ത്തി­ന്റെ ര­ക്ത­സാ­ക്ഷി­ക­ളാ­ണു് അ­റ്റ­ല­യും തി­മൂ­റും ഹി­റ്റ്ല­റു­മൊ­ക്കെ. ഇ­ത്ര­യും പ­റ­ഞ്ഞി­ട്ടു് ര­വി­ശ­ങ്കർ എ­ഴു­തു­ന്നു: “ന­മ്മു­ടെ മു­ഖ്യ­മ­ന്ത്രി­മാർ അല്പം സ­ഹ­ക­രി­ച്ചി­രു­ന്നെ­ങ്കിൽ മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­നു് എത്ര മെ­ച്ച­മു­ണ്ടാ­കു­മാ­യി­രു­ന്നു അല്ലേ?”

images/Toynbee.jpg
റ്റോ­യിൻ­ബി

ദർബാർ ഹാൾ. ശ­ര­റാ­ന്ത­ലു­ക­ളു­ണ്ടു്. ചു­മ­രു­ക­ളിൽ അ­ല­ങ്കാ­ര­പ്പ­ണി­യു­ണ്ടു്. പ­ര­വ­താ­നി­ക­ളു­ണ്ടു്. വേ­ദി­യിൽ സിം­ഹാ­സ­ന­മു­ണ്ടു്. ഈ മ­നോ­ഹാ­രി­ത പൂർ­ണ്ണ­മാ­കാൻ ച­ക്ര­വർ­ത്തി കൂടെ വേണം. അ­ദ്ദേ­ഹം വേ­ഷാ­ല­ങ്കാ­ര­ങ്ങ­ളോ­ടു­കൂ­ടി വ­രു­ന്നു. സിം­ഹാ­സ­ന­ത്തിൽ ഇ­രി­ക്കു­ന്നു. ശോഭ വർ­ദ്ധി­ക്കു­ന്നു എ­ങ്ങും. ഈ ഹാസ്യ ചി­ത്ര­ങ്ങൾ ക­ലാ­കൗ­മു­ദി­യു­ടെ തി­ള­ക്കം കൂ­ട്ടു­ന്നു.

ലയം

തി­രു­വ­ന­ന്ത­പു­രം നഗരം. എ­ന്നും ഇതു് ഇ­മ്മ­ട്ടിൽ­ത്ത­ന്നെ­യാ­യി­രി­ക്കും. ഇവിടെ അപവാദ വ്യ­വ­സാ­യ­മ­ല്ലാ­തെ മ­റ്റൊ­രു വ്യ­വ­സാ­യ­മി­ല്ല. എ­ങ്ങും തി­ക്കും തി­ര­ക്കു­മാ­ണു്. ചൊൽ­ക്കാ­ഴ്ച­ക­ളും കാ­വ്യ­മേ­ള­ക­ളും. പ­ട്ട­ണ­ത്തി­ലെ­വി­ടെ­യും ശബ്ദം. ത­ങ്ങ­ളാ­ലാ­വു­ന്ന ധർ­മ്മ­ച്യു­തി­യൊ­ക്കെ ന­ട­ത്തി­യി­ട്ടു് സാ­ഹി­ത്യ­കാ­ര­ന്മാർ സ­ഭാ­വേ­ദി­ക­ളിൽ ക­യ­റി­നി­ന്നു് ധർ­മ്മ­ച്യു­തി­യെ­ക്കു­റി­ച്ചു് ഘോ­ര­ഘോ­രം പ്ര­സം­ഗി­ക്കു­ന്നു. ഈ പ­ട്ട­ണ­ത്തി­ന്റെ ഒ­രൊ­ഴി­ഞ്ഞ കോണിൽ—ഗ്രാ­മ­പ്ര­ദേ­ശം പോലെ പ്ര­ശാ­ന്ത­ത­യു­ള്ള ഒരു സ്ഥ­ല­ത്തു്—ഒരു ക­ലാ­കാ­രൻ ക­ലോ­പാ­സ­ന നിർ­വ­ഹി­ക്കു­ന്നു. അ­ദ്ദേ­ഹ­മാ­ണു് ആർ. സു­കു­മാ­രൻ. ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ അ­മ്പ­തോ­ളം ചി­ത്ര­ങ്ങൾ കണ്ടു. ഒ­രോ­ന്നും മ­നോ­ഹ­രം, ഉ­ജ്ജ്വ­ലം. വി­ശേ­ഷി­ച്ചും അ­മ്പ­ല­ന­ട­യിൽ­നി­ന്നു് കൈ­യു­യർ­ത്തി പ്രാർ­ത്ഥി­ക്കു­ന്ന സ­ന്ന്യാ­സി­യു­ടെ ചി­ത്രം. പ്ര­കാ­ശം ആ സ­ന്ന്യാ­സി­യിൽ വന്നു വീ­ഴു­ന്നു. സ­ത്യ­സാ­ക്ഷാ­ത്കാ­ര­ത്തെ ആ­വി­ഷ്ക­രി­ക്കു­ന്ന ഈ ചി­ത്രം മാ­സ്റ്റർ­പീ­സാ­ണു്. അ­ക്കാ­ര്യം ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു് പ­റ­യു­ക­യും ചെ­യ്തു. അപവാദ പ്ര­ചാ­ര­ണ­ത്തി­നി­റ­ങ്ങു­ന്ന­വർ വൈ­കു­ന്നേ­രം ഏ­തെ­ങ്കി­ലു­മൊ­രി­ട­ത്തു­കൂ­ടി അതു നിർ­വ­ഹി­ച്ചി­ട്ടു് രാ­ത്രി ക­നം­കൂ­ടി­യ മ­ന­സ്സു­മാ­യി വീ­ട്ടി­ലെ­ത്തു­ന്നു. സു­കു­മാ­രൻ എന്ന അ­നു­ഗൃ­ഹീ­തൻ നി­ശ്ശ­ബ്ദ­നാ­യി ചാ­യം­കൊ­ണ്ടു് ല­യാ­ത്മ­ക­ത്വം സൃ­ഷ്ടി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു കൂ­ടു­തൽ അ­റി­യാൻ സ­ഹാ­യി­ക്കും ക­ലാ­കൗ­മു­ദി­യിൽ ശി­വ­പ്ര­സാ­ദ് എ­ഴു­തി­യ ലേഖനം.

ജീ­വി­ത­ത്തി­ന്റെ അ­ത്ഭു­തം

വേദം, വേ­ദാ­ന്തം ഇ­വ­യി­ലെ അ­റി­വു­കൾ ര­ക്ത­ത്തിൽ ക­ലർ­ന്ന­വൻ പ്ര­ഭാ­ഷ­ണ­വേ­ദി­ക­ളിൽ നി­ന്നു് മ­റ്റു­ള്ള­വ­രെ ഭർ­ത്സി­ക്കു­ക­യി­ല്ല. മ­റ്റു­ള്ള­വ­ന്റെ തെ­റ്റു­കൾ ക­ണ്ടാ­ലും അവയെ വി­മർ­ശി­ക്കു­ക­യി­ല്ല. സ­ന്ദർ­ഭം ല­ഭി­ക്കു­മ്പോൾ അവരെ മ­റ്റാ­രും കേൾ­ക്കാ­തെ ഉ­പ­ദേ­ശി­ക്കു­ക­യേ­യു­ള്ളു.

ഞാൻ ലൗകിക ജീ­വി­തം ന­യി­ക്കു­ന്ന­വ­നാ­ണു്. അ­തി­നാൽ ശ്രീ­രാ­മ­കൃ­ഷ്ണൻ, വി­വേ­കാ­ന­ന്ദൻ, ര­മ­ണ­മ­ഹർ­ഷി, ശ്രീ­നാ­രാ­യ­ണൻ ഇ­വ­രെ­ക്കു­റി­ച്ചു് ഞാൻ പ്ര­സം­ഗി­ക്കാൻ പോ­കാ­റി­ല്ല. ആ മ­ഹാ­ന്മാ­രു­ടെ ഉ­പ­ദേ­ശ­ങ്ങ­ളിൽ ഒ­ന്നു­പോ­ലും എന്റെ ര­ക്ത­ത്തിൽ ക­ലർ­ന്നി­ട്ടി­ല്ല. അ­ങ്ങ­നെ­യു­ള്ള ഞാൻ പ്ലാ­റ്റ്ഫോ­മിൽ ക­യ­റി­നി­ന്നു് ശ്രീ­നാ­രാ­യ­ണ­നെ­ക്കു­റി­ച്ചോ ച­ട്ട­മ്പി­സ്സ്വാ­മി യെ­ക്കു­റി­ച്ചോ പ്ര­സം­ഗി­ക്കു­ന്ന­തു് ശ­രി­യ­ല്ല. ഒരു മ­ഹാ­ന്റെ ദി­വ്യ­സ­ന്ദേ­ശം ന­മ്മ­ളി­ലേ­ക്കു പ­ക­രു­മ്പോൾ നമ്മൾ വേ­റൊ­രാ­ളാ­യി മാറണം. ആ മാ­റ്റം ഉ­ത്കൃ­ഷ്ട­ത­യി­ലേ­ക്കാ­ണു്. ആ വി­ധ­ത്തി­ലു­ള്ള മാ­റ്റം ശ്രീ­രാ­മ­കൃ­ഷ്ണൻ തു­ട­ങ്ങി­യ­വ­രു­ടെ ഗ്ര­ന്ഥ­ങ്ങൾ പല പ­രി­വൃ­ത്തി­വാ­യി­ച്ചി­ട്ടും എ­നി­ക്കു­ണ്ടാ­യി­ല്ല. ഔ­പ­നി­ഷ­ദീ­യ ഗ്ര­ന്ഥ­ങ്ങൾ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അ­ങ്ങ­നെ ജ്ഞാ­ന­മാർ­ജ്ജി­ച്ചി­ട്ടു­ണ്ടു്. ജ്ഞാ­ന­മാർ­ജ്ജി­ച്ച­തു­കൊ­ണ്ടു് ഞാൻ വി­ജ്ഞ­നാ­യോ? ഇല്ല. വേദം, വേ­ദാ­ന്തം ഇ­വ­യി­ലെ അ­റി­വു­കൾ ര­ക്ത­ത്തിൽ ക­ലർ­ന്ന­വൻ പ്ര­ഭാ­ഷ­ണ­വേ­ദി­ക­ളിൽ നി­ന്നു് മ­റ്റു­ള്ള­വ­രെ ഭർ­ത്സി­ക്കു­ക­യി­ല്ല. മ­റ്റു­ള്ള­വ­ന്റെ തെ­റ്റു­കൾ ക­ണ്ടാ­ലും അവയെ വി­മർ­ശി­ക്കു­ക­യി­ല്ല. സ­ന്ദർ­ഭം ല­ഭി­ക്കു­മ്പോൾ അവരെ മ­റ്റാ­രും കേൾ­ക്കാ­തെ ഉ­പ­ദേ­ശി­ക്കു­ക­യേ­യു­ള്ളു.

ക­ലാ­സൃ­ഷ്ടി­യിൽ നി­ന്നു കി­ട്ടു­ന്ന അ­നു­ഭ­വ­ങ്ങ­ളോ? അവയും സ്വ­ന്തം ജീ­വ­ര­ക്ത­ത്തിൽ അ­ലി­ഞ്ഞു­ചേ­ര­ണം. അ­ലി­ഞ്ഞു­ചേ­രാ­തെ അവ മ­ന­സ്സി­ന്റെ ഉ­പ­രി­ത­ല­ത്തിൽ മാ­ത്രം ഇ­രു­ന്നാൽ അയാൾ ഒ­ന്നും നേ­ടി­യി­ട്ടി­ല്ലെ­ന്നു വ്യ­ക്തം. അ­മ്പ­ല­ത്തിൽ ചെ­ന്നി­രു­ന്നു് എ­ഴു­ത്ത­ച്ഛ­ന്റെ അ­ദ്ധ്യാ­ത്മ­രാ­മാ­യ­ണ­വും ഹ­രി­നാ­മ­കീർ­ത്ത­ന­വും വാ­യി­ക്കു­ന്ന­വൻ ജ­ന­ദ്രോ­ഹം ന­ട­ത്തു­ന്ന­വ­നാ­യി ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. ഭാ­ഗ­വ­തം വാ­യി­ച്ചു് സം­സ്കൃ­ത­ശ്ലോ­ക­ങ്ങ­ളു­ടെ അർ­ത്ഥം ശ്രോ­താ­ക്കൾ­ക്കു് പ­റ­ഞ്ഞു­കൊ­ടു­ക്കു­ന്ന­വൻ ആ ജോ­ലി­ക്കു കി­ട്ടു­ന്ന പണം പി­റ്റേ ദിവസം ബാ­ങ്കിൽ കൊ­ണ്ടി­ട്ടു് ബാ­ലൻ­സ് വർ­ദ്ധി­പ്പി­ച്ചാൽ അയാൾ ഭാ­ഗ­വ­ത­ത്തെ എ­ന്തി­നു് അ­ശു­ദ്ധ­മാ­ക്കി­യെ­ന്നു് വി­വേ­ക­മു­ള്ള­വർ ചോ­ദി­ക്കാ­തി­രി­ക്കി­ല്ല.

images/Sethu.jpg
സേതു

ക­ലാ­സൃ­ഷ്ടി­ക­ളി­ലെ അ­നു­ഭ­വ­ങ്ങൾ സ­ഹൃ­ദ­യ­ന്റെ ര­ക്ത­ത്തിൽ അ­ലി­ഞ്ഞു ചേ­ര­ണ­മെ­ങ്കിൽ ക­ലാ­കാ­ര­നും പ്ര­ഗൽ­ഭ­നാ­യി­രി­ക്ക­ണം. വ­ട­ക്കൻ ദി­ക്കു­ക­ളിൽ നി­ന്നു വ­രു­ന്ന വാ­രി­ക­ക­ളി­ലെ കഥകൾ ക്ഷു­ദ്ര­ങ്ങ­ളാ­യ­തു­കൊ­ണ്ടു് സ­ഹൃ­ദ­യ­ന്റെ ഉ­ള്ളി­ലേ­ക്കു ക­ട­ക്കു­ന്നി­ല്ല. അ­തി­ന്റെ കാരണം ര­ച­യി­താ­ക്ക­ളു­ടെ അ­വി­ദ­ഗ്ദ്ധ­ത­യ­ത്രേ. എ­ന്നാൽ സാ­മാ­ന്യ വി­ദ്യാ­ഭ്യാ­സ­വും ഒ­ട്ടൊ­ക്കെ സ­ഹൃ­ദ­യ­ത്വ­വു­മു­ള്ള എ­നി­ക്കു് സേതു മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘ജ­ഗ­ന്നാ­ഥൻ’ എന്ന ചെ­റു­ക­ഥ ഇ­ഷ്ട­മാ­യി. അതിലെ അ­നു­ഭ­വ­ങ്ങൾ എന്റെ ജീ­വി­ത­ത്തി­ന്റെ ഒരു ഭാ­ഗ­മാ­യി­ത്തീർ­ന്നു എ­ന്നർ­ത്ഥം. ആ­ശു­പ­ത്രി­യിൽ അം­ഗ­വൈ­ക­ല്യം വന്നു കി­ട­ക്കു­ന്ന ഒ­രാ­ളി­നെ കാണാൻ വേ­റൊ­രാൾ വ­രു­ന്നു. അവർ സം­ഭാ­ഷ­ണം ന­ട­ത്തു­ന്നു. ആഗതൻ പോ­കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. വാ­ക്കു­ക­ളി­ലൂ­ടെ ജീ­വി­ത­ത്തി­ന്റെ ‘മി­സ്റ്റ­റി’ ന­മു­ക്കു് അ­നു­ഭ­വ­പ്പെ­ടു­ത്തി­ത്ത­രു­ന്നു എ­ന്ന­താ­ണു് ഈ ക­ഥ­യു­ടെ സ­വി­ശേ­ഷ­ത.

സ്ത്രീ­ക്കു് ‘ഇ­ന്റ്യൂ­ഷൻ’—സ­ഹ­ജാ­വ­ബോ­ധം—വ­ള­രെ­ക്കൂ­ടു­ത­ലാ­ണു്. താൻ തീ­വ­ണ്ടി­ച്ച­ക്ര­ത്തി­നി­ട­യിൽ ത­ല­വ­ച്ചു മ­രി­ക്കു­മെ­ന്നു് അ­ന്ന­ക­രേ­നി­ന നേ­ര­ത്തേ മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു. താൻ നാടു വി­ട്ടു­പോ­കു­മെ­ന്നു് അ­വ­ളു­ടെ കാ­മു­കൻ പ്രോൺ­സ്കി ഗ്ര­ഹി­ച്ചി­രു­ന്നി­ല്ല.

കാ­മു­ക­നോ­ടൊ­രു­മി­ച്ചു് കടലിൽ എ­ടു­ത്തു­ചാ­ടു­മെ­ന്നു് ക­റു­ത്ത­മ്മ മ­ന­സ്സി­ലാ­ക്കി­യി­രു­ന്നു. തന്റെ ദു­ര­ന്ത­ത്തെ­ക്കു­റി­ച്ച് ഒ­ര­റി­വും പ­രീ­ക്കു­ട്ടി­ക്ക് ഉ­ണ്ടാ­യി­രു­ന്നി­ല്ല.

ഭർ­ത്താ­വി­ന്റെ അ­പ­ഥ­സ­ഞ്ചാ­ര­ങ്ങൾ ഭാര്യ ഇ­ന്റ്യൂ­ഷൻ കൊ­ണ്ടു് അ­റി­യും. ആ അ­റി­വിൽ അ­സ­ത്യം കാ­ണു­ക­യി­ല്ല താനും.

മാ­നി­പ്പു­ലേ­ഷൻ

ഭർ­ത്താ­വി­ന്റെ അ­പ­ഥ­സ­ഞ്ചാ­ര­ങ്ങൾ ഭാര്യ ഇ­ന്റ്യൂ­ഷൻ കൊ­ണ്ടു് അ­റി­യും. ആ അ­റി­വിൽ അ­സ­ത്യം കാ­ണു­ക­യി­ല്ല. സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു­ള്ളി­ട­ത്തോ­ളം ഹി­പ്രോ­ക്ര­സി രാ­ഷ്ട്രീ­യ­ക്കാർ­ക്കി­ല്ല. പെൻഷൻ പ­റ്റി­യ­വൻ: ആ­രെ­ക്ക­ണ്ടാ­ലും പെൻ­ഷ­നാ­യോ എന്നു ചോ­ദി­ക്കു­ന്ന­വൻ. ചെ­റു­പ്പ­ക്കാ­ര­നെ­യാ­ണു് കാ­ണു­ന്ന­തെ­ങ്കിൽ ഇ­നി­യെ­ത്ര കൊ­ല്ല­മു­ണ്ടു് എ­ന്നു് ചോ­ദി­ക്കു­ന്ന­വൻ.

ത­നി­ക്ക് അ­നു­കൂ­ല­മാ­യ വി­ധ­ത്തിൽ ശ­രി­പ്പെ­ടു­ത്തി­യെ­ടു­ക്കു­ന്ന­വ­രു­ണ്ടു്. ഇതിനെ ഇം­ഗ്ലീ­ഷിൽ ‘മാ­നി­പ്പു­ലേ­ഷൻ’ എന്നു പറയും. ആ വി­ധ­ത്തി­ലു­ള്ള ശ­രി­പ്പെ­ടു­ത്തി­യെ­ടു­ക്ക­ലാ­ണു് എം. പ­ര­മേ­ശ്വ­ര­ന്റെ ‘സു­ന­ന്ദ’ എന്ന ക­ഥ­യി­ലു­ള്ള­തു് (കു­ങ്കു­മം). ആ­ദി­വാ­സി­കൾ ന­ല്ല­വ­രാ­ണെ­ന്നു് ക­ഥാ­കാ­ര­നു് പറയണം. അ­തി­നു­വേ­ണ്ടി ഒ­ര­ദ്ധ്യാ­പ­ക­നെ­യും അ­യാ­ളു­ടെ ഭാര്യ ഡോ­ക്ട­റെ­യും അ­വ­ത­രി­പ്പി­ക്കു­ന്നു. ഡോ­ക്ടർ­ക്ക് ആദ്യം ആ­ദി­വാ­സി­ക­ളോ­ടു് വെ­റു­പ്പു്. പ­ര­മേ­ശ്വ­രൻ ചില ക­ഥാ­സ­ന്ദർ­ഭ­ങ്ങ­ളിൽ അ­വ­രെ­ക്കൊ­ണ്ടു് ചെ­ല്ലു­ന്നു. ആ­ദി­വാ­സി­ക­ളെ­ക്കൊ­ണ്ടു് സം­സാ­രി­പ്പി­ക്കു­ന്നു, പ്ര­വർ­ത്തി­പ്പി­ക്കു­ന്നു. സം­സാ­ര­വും പ്ര­വർ­ത്ത­ന­വു­മെ­ല്ലാം ന­ന്മ­യാർ­ന്ന­വ. അവ യ­ഥാ­ക്ര­മം കേ­ട്ടും ക­ണ്ടും ഡോ­ക്ടർ­ക്ക് മാ­ന­സാ­ന്ത­ര­മു­ണ്ടാ­കു­ന്നു. ഹാ! ആ­ദി­വാ­സി­കൾ എത്ര യോ­ഗ്യർ എന്ന ‘കൺ­ക്ലൂ­ഷ­നിൽ’ ഡോ­ക്ടർ ചെ­ന്നു­ചേ­രു­ന്നു. ഹാ! എ­ന്തൊ­രു മാ­നി­പ്പു­ലേ­ഷൻ എ­ന്നു് വാ­യ­ന­ക്കാ­ര­നാ­യ ഞാനും പ­റ­യു­ന്നു. കൃ­ത്രി­മ­മാ­യ കഥ.

തീ­വ­ണ്ടി­യാ­ത്ര­യു­ടെ ക്ലേ­ശ­ങ്ങ­ളാ­ണു് ശോഭാ വാ­ര്യർ­ക്ക് പ്ര­തി­പാ­ദി­ക്കാ­നു­ള്ള­തു് (ഒരു തീ­വ­ണ്ടി­യാ­ത്ര, കു­ങ്കു­മം). ഇവിടെ സ്വാ­ഭാ­വി­ക­ത­യു­ണ്ടു്. ‘ത­ര­പ്പെ­ടു­ത്തൽ’ തീ­രെ­യി­ല്ല. പക്ഷേ ഒരു പ­ത്ര­റി­പ്പോർ­ട്ട് ആ­ണി­തു്. ആ­ദ്യ­ത്തെ കഥ സൂ­ത്ര­പ്പ­ണി; ര­ണ്ടാ­മ­ത്തെ ഇക്കഥ ‘ഷാലോ’ (ആ­ഴ­മി­ല്ലാ­ത്ത­തു്).

Book of the Year എന്ന നി­ല­യിൽ എ­ട്ടു­ത­വ­ണ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട കാ­വ്യ­സ­മാ­ഹാ­ര ഗ്ര­ന്ഥ­മാ­ണു് പീ­റ്റർ പോർ­ട്ട­റു ടെ Collected Poems. സ്റ്റീ­ഫൻ സ്പെൻ­ഡ­റും ഈ കവിയെ പ്ര­ശം­സി­ച്ചി­ട്ടു­ണ്ടു്. പ­ല്ലു­വേ­ദ­ന­യും ‘സെ­ക്ഷ്വൽ റി­ജെ­ക്ഷ’നു­മാ­ണു് ഈ ലോ­ക­ത്തെ വലിയ വേ­ദ­ന­ക­ളെ­ന്നു് ഈ കവി പ­റ­ഞ്ഞി­ട്ടു­ണ്ടു്. പക്ഷേ ര­ണ്ടും ആ­വർ­ത്തി­ച്ചു വ­രു­ന്നു (ഓർ­മ്മ­യിൽ നി­ന്നു് എ­ഴു­തു­ന്ന­തു്).

ക്രൂ­ര­ത­യ­ല്ല

ക്രൂ­ര­ത­ക്ക് ‘താ­ര­ത­മ്യ ഭാവ’മു­ണ്ടു്. ക­നി­ഷ്ക­വി­മാ­ന­ത്തെ ബോംബ് വച്ച് ത­കർ­ത്തു് മു­ന്നൂ­റോ­ളം ആ­ളു­ക­ളെ കൊ­ല്ലു­മ്പോൾ ഇ­ലി­സ­ബ­ത്തു് രാ­ജ്ഞി യുടെ ഉ­റ­ക്ക­മു­റി­യിൽ ഒ­രു­ത്തൻ ക­യ­റി­ച്ചെ­ന്നു് അവരെ പേ­ടി­പ്പി­ക്കു­ന്ന­തു് അ­ത്ര­യ്ക്ക് ക്രൂ­ര­മ­ല്ല. ആ­ക്വി­നോ യെ വ­ധി­ച്ച­വൻ പി­ന്നീ­ടു് കോ­ടി­ക്ക­ണ­ക്കി­നു് പവനും കൊ­ണ്ടു് പ­ലാ­യ­നം ചെ­യ്യു­മ്പോൾ, പ­ലാ­യ­നം ക്ഷു­ദ്ര­സം­ഭ­വ­മാ­യി മാ­റു­ന്നു. വെ­ളി­ച്ചെ­ണ്ണ എ­ന്നു് പ­റ­ഞ്ഞ് റ­ബ്ബർ­ക്കു­രു­വി­ന്റെ തൈ­ല­വും, തോ­രൻ­പ­രി­പ്പു് എ­ന്നു­പ­റ­ഞ്ഞ് കേ­സ­രി­പ്പ­രി­പ്പും, ആ­ട്ടി­റ­ച്ചി­യെ­ന്നു പ­റ­ഞ്ഞ് പോ­ത്തി­റ­ച്ചി­യും ത­രു­മ്പോൾ പാലിൽ വെ­ള്ളം ചേർ­ത്തു് ത­രു­ന്ന­വൻ എത്ര പാവം! മാ­ന­സ­സ­രോ­വ­റിൽ ആ­യി­ര­ക്ക­ണ­ക്കി­നു് പെൺ­കു­ട്ടി­ക­ളെ യു­വാ­ക്ക­ന്മാർ ബ­ലാൽ­സം­ഗം ചെ­യ്യു­ക­യും അവരിൽ ചിലർ ഗർ­ഭോ­ല്പാ­ദ­നം പേ­ടി­ച്ച് ന­ദി­യി­ലെ­ടു­ത്തു ചാടി മ­രി­ക്കു­ക­യും ചെ­യ്യു­മ്പോൾ, ഇവിടെ ഒ­രു­ത്തൻ ഒ­രു­ത്തി­യോ­ടു് തെ­റി­വാ­ക്കു പ­റ­ഞ്ഞാൽ അതിൽ കു­റ്റ­പ്പെ­ടു­ത്താ­നെ­ന്തി­രി­ക്കു­ന്നു? എ­ല്ലാ­യി­ട­ത്തും ക്രൂ­ര­ത. ഗ്രീ­ക്ക് ത­ത്വ­ചി­ന്ത­കൻ പി­ത്ത­ഗ്ര­സ്സ്, മു­ക്കു­വർ ജീ­വ­നു­ള്ള മ­ത്സ്യ­ങ്ങ­ളെ വ­ല­കൊ­ണ്ടു പി­ടി­ച്ച് കരയിൽ ക­യ­റ്റു­മ്പോൾ അ­വ­യെ­ല്ലാം ഉടനെ വി­ല­കൊ­ടു­ത്തു് മേ­ടി­ച്ച് ക­ട­ലി­ലേ­ക്കു തന്നെ വി­ട്ടു­ക­ള­യു­മാ­യി­രു­ന്നു. പി­ത്ത­ഗ്ര­സ്സി­നു് ഇന്നു സ്ഥാ­ന­മി­ല്ല, ഈ ലോ­ക­ത്തു്.

ഛ­ന്ദ­സ്സി­ല്ലാ­തെ ദുഃ­ഖ­ക­ര­മാ­യ മ­ട്ടിൽ ആളുകൾ ഇവിടെ കാ­വ്യം ര­ചി­ക്കു­മ്പോൾ ഉ­പ­രി­പ്ല­വ­ങ്ങ­ളും സർ­വ്വ­സാ­ധാ­ര­ണ­ങ്ങ­ളു­മാ­യ ആ­ശ­യ­ങ്ങൾ ഉൾ­ക്കൊ­ള്ളി­ച്ച് കോ­ഴി­ക്കോ­ടൻ, വൈ­ലോ­പ്പി­ള്ളി യെ­ക്കു­റി­ച്ച് ഒരു പദ്യം നിർ­മ്മി­ച്ച­തു് കു­റ്റ­മേ­യ­ല്ല.

വൈ­ലോ­പ്പി­ള്ളീ മ­രി­ച്ചെ­ന്നു

വി­ശ്വ­സി­ക്കു­ക വയ്യ മേ

‘മാ­മ്പ­ഴം’ തൊ­ട്ടു ‘സഹ്യന്റെ-​

മകനു’ള്ള നാൾ­വ­രെ!

(ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പു്)

എന്ന മ­ട്ടി­ലാ­ണു് ‘കാവ്യ’ത്തി­ന്റെ പോ­ക്ക്.

പെൺ­പോ­ക്ക്
images/Royidis.jpg
Emmanuel Royidis

പോ­പ്പ് ജോൺ എ­ട്ടാ­മൻ യ­ഥാർ­ത്ഥ­ത്തിൽ സ്ത്രീ­യാ­യി­രു­ന്ന­ത്രേ. പു­രു­ഷ­ന്റെ വേഷം ധ­രി­ച്ച് ഏ­ഥൻ­സി­ലേ­ക്ക് കാ­മു­ക­നു­മാ­യി­പ്പോ­യ അവൾ അ­സാ­ധാ­ര­ണ­മാ­യ പാ­ണ്ഡി­ത്യം സ­മാർ­ജ്ജി­ച്ച് എ­ല്ലാ­വ­രു­ടേ­യും ബ­ഹു­മാ­ന­ത്തി­നു് പാ­ത്ര­മാ­യി. അ­ങ്ങ­നെ അവൾ ലി­യോ­യു­ടെ മ­ര­ണ­ത്തി­നു­ശേ­ഷം പോ­പ്പാ­യി നി­യ­മി­ക്ക­പ്പെ­ട്ടു. രണ്ടു കൊ­ല്ലം, ഒരു മാസം, നാലു ദിവസം അവൾ പോ­പ്പാ­യി വി­രാ­ജി­ച്ചു. ഈ പെൺ­പോ­പ്പി­നെ­ക്കു­റി­ച്ചാ­ണു് ബി­ജോ­യ് ‘ജ­ന­യു­ഗം’ വാ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്ന­തു്. ‘ജോ­വ­ന്ന’ എന്ന സ്ത്രീ ജോൺ എ­ട്ടാ­മ­നാ­യി പോ­പ്പി­ന്റെ സിം­ഹാ­സ­ന­ത്തിൽ ക­ഴി­ഞ്ഞു­കൂ­ടി­യ­തി­നെ­ക്കു­റി­ച്ച് അ­തി­സു­ന്ദ­ര­മാ­യ ഒരു റൊ­മാ­ന്റി­ക് ജീ­വ­ച­രി­ത്രം ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. ഗ്രീ­ക്ക് സാ­ഹി­ത്യ­കാ­ര­നാ­യ ‘Emmanuel Royidis’ എ­ഴു­തി­യ ‘Papissa Joanna’ എന്ന ഗ്ര­ന്ഥം വി­ശ്രു­ത­നാ­യ ലോ­റൻ­സ് ഡ്യൂ­റൽPope Joan’ എന്ന പേരിൽ ഇം­ഗ്ലീ­ഷി­ലേ­ക്ക് കൊ­ണ്ടു വ­ന്നി­ട്ടു­ണ്ടു്. അ­വ­ളു­ടെ അ­ന്ത്യം ക­ണ്ടാ­ലും:

“The crowd fixed its eyes upon the pallid face of the Pontiff, expecting to see the unclean spirit suddenly rush out of her mouth or ear; they were hardly prepared for what really happened. Great was the consternation when a premature infant was produced from among the voluminous folds of the papal vestments”. അ­വി­ശു­ദ്ധ­മാ­യ ആ­ത്മാ­വു് അ­വ­ളു­ടെ വായിൽ നി­ന്നോ ചെ­വി­യിൽ നി­ന്നോ പു­റ­ത്തു ചാ­ടു­ന്ന­തു് കാണാൻ ജ­ന­ക്കൂ­ട്ടം കാ­ത്തു­നി­ന്ന­പ്പോൾ പോ­പ്പി­ന്റെ പ­ദ­വി­വ­സ്ത്ര­ങ്ങൾ­ക്കി­ട­യിൽ നി­ന്നു് വ­ളർ­ച്ച­യെ­ത്താ­ത്ത ഒരു ശിശു പു­റ­ത്തേ­ക്ക് പോ­രു­ന്നു.

ഈ ഗ്ര­ന്ഥം മാ­സ്റ്റർ പീ­സാ­ണു്. ഇ­തെ­ഴു­തി­യ­തി­നു് ഗ്ര­ന്ഥ­കാ­ര­നെ പ­ള്ളി­വി­ല­ക്ക് ക­ല്പി­ച്ച് മ­ത­ത്തിൽ നി­ന്നു് ബ­ഹി­ഷ്ക­രി­ച്ചു.

images/RNarayanapanicker.jpg
ആർ. നാ­രാ­യ­ണ­പ്പ­ണി­ക്കർ

ഭാ­ഷാ­ച­രി­ത്ര­കാ­ര­നാ­യ ആർ. നാ­രാ­യ­ണ­പ്പ­ണി­ക്കർ എന്റെ ഗു­രു­നാ­ഥ­നാ­ണു്. 1950-ൽ ഞാൻ സാ­റി­നോ­ട്കൂ­ടി പ­ട്ടാ­ഴി­യിൽ ഒരു സ­മ്മേ­ള­ന­ത്തി­നു പോയി. കാ­റി­ലി­രു­ന്നു് സാറ് പല ക­ഥ­ക­ളും പ­റ­ഞ്ഞു. ഒ­ന്നു്: വ­ള്ള­ത്തോ­ളി നെ ക­ണ്ട­പ്പോൾ ഉ­ള്ളൂർ ക്ക­വി­ത­യെ­ക്കു­റി­ച്ച് എ­ന്താ­ണ­ഭി­പ്രാ­യം എന്നു പ­ണി­ക്കർ സാറ് ചോ­ദി­ച്ചു. വ­ള്ള­ത്തോൾ മ­റു­പ­ടി നൽകി: ഹേ ഉ­ള്ളൂർ ക­വി­യാ­ണോ? കുറേ നാൽ­ക്കാ­ലി­കൾ എ­ഴു­തും. അ­ത്ര­മാ­ത്രം. മാ­സ­ങ്ങൾ ക­ഴി­ഞ്ഞ് സാറ് ഉ­ള്ളൂ­രി­നെ ക­ണ്ടു് വ­ള്ള­ത്തോൾ­ക്ക­വി­ത­യെ കു­റി­ച്ചു ചോ­ദി­ച്ചു. ഉ­ള്ളൂർ പ­റ­ഞ്ഞ­തി­ങ്ങ­നെ: “വ­ള്ള­ത്തോൾ ക­വി­യാ­ണെ­ന്നു് ആരു പ­റ­ഞ്ഞു? ക­വി­യു­മ­ല്ല, ആ­രു­മ­ല്ല”. പ­ണി­ക്കർ സാറ് തു­ടർ­ന്നു് അ­റി­യി­ച്ചു. “ഒരു മാസം ക­ഴി­ഞ്ഞ­പ്പോൾ സാ­ഹി­ത്യ­പ­രി­ഷ­ത്തി­ന്റെ സ­മ്മേ­ള­നം. ഉ­ള്ളൂ­രും വ­ള്ള­ത്തോ­ളും ഒരേ വേ­ദി­യിൽ. ഉ­ള്ളൂർ വ­ള്ള­ത്തോ­ളി­നെ ദി­വ്യ­മ­ഹാ­ക­വി­യെ­ന്നു വി­ളി­ക്കു­ന്നു. വ­ള്ള­ത്തോൾ ഉ­ള്ളൂ­രി­നെ മ­ഹാ­ക­വി­ക­ളു­ടെ മ­ഹാ­ക­വി എന്നു വി­ളി­ക്കു­ന്നു”. സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു­ള്ളി­ട­ത്തോ­ളം ‘ഹി­പോ­ക്രി­സി’ രാ­ഷ്ട്രീ­യ­കാർ­ക്കി­ല്ല.

കാളകൾ വീ­ഴു­ന്നു

ടെ­ലി­വി­ഷ­നിൽ വാർ­ത്ത­കൾ വാ­യി­ക്കു­ന്ന­തി­നു മുൻ­പു് ചില ‘ദൃശ്യ’ങ്ങൾ കാ­ണി­ക്കാ­റു­ണ്ട­ല്ലോ. ഒരു ഗോ­പു­രം, കഥകളി വേഷം, ഹ­ജ്ജൂർ­ക്ക­ച്ചേ­രി ഇ­ങ്ങ­നെ പലതും. അ­വ­യു­ടെ കൂ­ട്ട­ത്തിൽ കാ­ള­മ­ത്സ­ര­വും. രണ്ടു കാ­ള­ക­ളെ ഓ­ടി­ച്ചു കൊ­ണ്ടു വ­രു­ന്ന ഒ­രു­ത്തൻ പൊ­ടു­ന്ന­ന­വേ ചെളി വെ­ള്ള­ത്തിൽ വീ­ഴു­ന്നു. അ­മ്മ­ട്ടിൽ വീ­ഴു­ക­യാ­ണു് ജോ­സ്കു­ര്യൻ (മ­നോ­രാ­ജ്യം വാ­രി­ക­യിൽ ‘ന­ഷ്ട­പ്പെ­ട്ട മു­ഖ­ങ്ങൾ’ എ­ഴു­തി­യ വ്യ­ക്തി). കഥ പ­റ­യു­ന്ന ആ­ളി­ന്റെ ഗു­രു­നാ­ഥൻ വി­ദേ­ശ­ത്തു വച്ചു മ­രി­ച്ചു. മൃ­ത­ദേ­ഹം പെ­ട്ടി­യി­ല­ട­ച്ചു കൊ­ണ്ടു വന്നു. അതു തു­റ­ന്നാൽ ജീർ­ണ്ണി­ച്ച മുഖം കാണാം. തു­റ­ന്നു; കണ്ടു. കഥ പ­റ­യു­ന്ന ആളിനു ഒരു കാ­ല­ത്തു് ആ­കർ­ഷ­ക­മാ­യ മു­ഖ­മു­ണ്ടാ­യി­രു­ന്നു. ചി­ക്കൻ­പോ­ക്സ് വ­ന്നു് അതു വി­രൂ­പ­മാ­യി. മ­രി­ച്ച­യാ­ളി­ന്റെ മു­ഖ­വും അ­പ്പോൾ വി­രൂ­പം. അ­തു­കൊ­ണ്ടാ­ണു് ന­ഷ്ട­പ്പെ­ട്ട മു­ഖ­ങ്ങൾ എ­ന്നു് ക­ഥ­യ്ക്ക് പേരു വ­ന്ന­തു്. ഓ­ടു­ന്ന കാ­ള­കൾ­ക്കു യു­ക്തി ചി­ന്ത­യി­ല്ലെ­ങ്കി­ലും ഋ­ജു­രേ­ഖ­യി­ലൂ­ടെ­യാ­ണു് അ­വ­യു­ടെ ഓട്ടം. കാ­ള­ക്കാ­രൻ വീണു പോ­യ­തു് ഓ­ട്ട­ത്തി­ന്റെ വേഗം കൂ­ടി­യ­തി­നാ­ലാ­ണു്. ഇവിടെ ക­ഥാ­സ­ന്ദർ­ഭ­ങ്ങ­ളാ­കു­ന്ന കാളകൾ ഋ­ജു­രേ­ഖ­യിൽ­ക്കൂ­ടി ഓടി ല­ക്ഷ്യ­ത്തി­ലെ­ത്തി. വാ­യ­ന­ക്കാ­ര­നു് സം­തൃ­പ്തി നൽ­കു­ന്നി­ല്ല. അവ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും പോ­കു­ന്നു. അ­തി­നി­ട­യ്ക്ക് അവയെ ഓ­ടി­ക്കു­ന്ന ആൾ വീ­ണു­പോ­കു­ക­യും ചെ­യ്യു­ന്നു.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. എൻ. കൃ­ഷ്ണ­പി­ള്ള യും എസ്. ഗു­പ്തൻ­നാ­യ­രും: കേ­ര­ള­ത്തി­ലു­ള്ള­വർ അവരെ ബ­ഹു­മാ­നി­ക്കു­ന്ന­തു് യ­ഥാ­ക്ര­മം ഒരാൾ നാ­ട­ക­കർ­ത്താ­വും മ­റ്റൊ­രാൾ നി­രൂ­പ­ക­നും ആയതു കൊ­ണ്ടു മാ­ത്ര­മ­ല്ല. രണ്ടു പേരും പി. എച്ച്. ഡി.ക്കു ഗ­വേ­ഷ­ണം ചെ­യ്തെ­ങ്കി­ലും അതു പൂർ­ണ്ണ­മാ­ക്കി ഡി­ഗ്രി സ­മ്പാ­ദി­ച്ചി­ല്ല എ­ന്ന­തു­കൊ­ണ്ടു് കൂ­ടി­യാ­ണു്.
  2. പെൻഷൻ പ­റ്റി­യ­വൻ: ആ­രെ­ക്ക­ണ്ടാ­ലും പെൻ­ഷ­നാ­യോ എന്നു ചോ­ദി­ക്കു­ന്ന­വൻ. ചെ­റു­പ്പ­ക്കാ­ര­നെ­യാ­ണു് കാ­ണു­ന്ന­തെ­ങ്കിൽ ‘ഇനി എത്ര കൊ­ല്ല­മു­ണ്ടു്’ എന്നു ചോ­ദി­ക്കു­ന്ന­വൻ.
  3. സിനിമ തീ­യ­റ്റർ: സി­നി­മ­യ്ക്കു വ­രു­ന്ന ഓരോ സ്ത്രീ­യും ഉ­ടു­ത്തി­രി­ക്കു­ന്ന സാ­രി­യെ­ന്താ­ണെ­ന്നു്, മ­റ്റൊ­രു സ്ത്രീ­ക്കു നോ­ക്കി അ­തു­പോ­ലൊ­രു സാരി വാ­ങ്ങ­ണ­മെ­ന്നു തീ­രു­മാ­നി­ക്കാ­നു­ള്ള സ്ഥലം.
  4. ജ­വ­ഹർ­ന­ഗർ: തി­രു­വ­ന­ന്ത­പു­ര­ത്തു താ­മ­സി­ക്കാൻ പ­റ്റി­യ സ്ഥലം. അ­മ്പ­ല­മി­ല്ലാ­ത്ത­തു കൊ­ണ്ടു് ലൗ­ഡ്സ്പീ­ക്ക­റി­ന്റെ ശ­ല്യ­മി­ല്ല. കൂ­ടെ­പ്പ­ഠി­ച്ച­വ­രെ­യും സ­ഹ­പ്ര­വർ­ത്ത­ക­രാ­യി­രു­ന്ന­വ­രെ­യും ഉ­പ­കർ­ത്താ­ക്ക­ളെ­യും അ­ബ­ദ്ധ­ത്തിൽ വ­ഴി­ക്കു വച്ചു കാ­ണാ­നി­ട­വ­രു­ന്ന ഉ­ദ്യോ­ഗ­സ്ഥ­ന്മാർ മുഖം തി­രി­ച്ചു ഗൗ­ര­വ­ഭാ­വ­ത്തിൽ പൊ­യ്ക്കൊ­ള്ളും. കേ­ര­ള­കൗ­മു­ദി എ­ഡി­റ്റർ എൻ. രാ­മ­ച­ന്ദ്രൻ മാ­ത്രം സൗ­ജ­ന്യ മാ­ധു­ര്യ­ത്തോ­ടെ സം­സാ­രി­ക്കും. ഓരോ വീ­ട്ടി­ലും കാ­റ­ല്ല ഉ­ള്ള­തു്. കാ­റു­ക­ളാ­ണു്. അവ ര­ണ്ട­ല്ല, മൂ­ന്ന­ല്ല.
  5. മ­ഹാ­ഭാ­ര­ത­ത്തി­ലെ ഭീമൻ: തീ­റ്റി­മാ­ടൻ. ഇം­ഗ്ലീ­ഷിൽ പ­റ­ഞ്ഞാൽ ഗ്ല­ട്ടൻ. അ­ച്ഛ­ന­മ്മ­മാ­രിൽ നി­ന്നും പി­ന്നീ­ടു് ഭാ­ര്യ­യിൽ നി­ന്നും സ്നേ­ഹം കി­ട്ടാ­ത്ത­വ­രാ­ണു് തീ­റ്റി­മാ­ട­ന്മാ­രാ­കു­ന്ന­തെ­ന്നു് മ­നഃ­ശാ­സ്ത്ര സി­ദ്ധാ­ന്തം. പാ­ഞ്ചാ­ലി അർ­ജ്ജു­ന­നെ സ്നേ­ഹി­ച്ച പോലെ ഭീമനെ സ്നേ­ഹി­ച്ചി­ല്ല­ല്ലോ.
  6. ലോ­ക­ത്തെ ഏ­റ്റ­വും വലിയ ഭാ­ഗ്യ­ഹീ­നൻ: ന്യൂ­റോ­ട്ടി­ക്കാ­യ ഭാ­ര്യ­യു­ള്ള­വൻ.
  7. ഗൗ­ര­വ­മു­ള്ള ഉ­ദ്യോ­ഗ­സ്ഥൻ: ഭാ­ര്യ­യു­ടെ ന്യൂ­റോ­സി­സ് സ്വ­ന്തം മു­ഖ­ത്തെ ഗൗ­ര­വ­മാ­ക്കി മാ­റ്റി­യ­വൻ.
കെ. എൽ. മോ­ഹ­ന­വർ­മ്മ
images/KLMohanaVarma.jpg
കെ. എൽ. മോ­ഹ­ന­വർ­മ്മ

ക­ഥാ­ദ്വൈ­വാ­രി­ക­യിൽ കെ. എൽ. മോ­ഹ­ന­വർ­മ്മ യുടെ പടം നൽ­കി­യി­ട്ടു് ഇ­ങ്ങ­നെ ചേർ­ത്തി­രി­ക്കു­ന്നു: “മലയാള സാ­ഹി­ത്യ രം­ഗ­ത്തു് ത­ന­താ­യൊ­രു വ്യ­ക്തി മുദ്ര പ­തി­പ്പി­ച്ച എ­ഴു­ത്തു­കാ­ര­നാ­ണു് കെ. എൽ. മോ­ഹ­ന­വർ­മ്മ. നർ­മ്മ­ര­സ­ത്തോ­ടെ ജീ­വി­ത­ത്തെ നോ­ക്കി കാ­ണു­ന്ന അ­ദ്ദേ­ഹം പ്ര­സാ­ദ മ­ധു­ര­മാ­യൊ­രു ശൈ­ലി­യു­ടെ ഉടമ കൂ­ടി­യാ­ണു്”. ശ­രി­യാ­ണു് ഈ പ്ര­സ്താ­വം. എ­നി­ക്കു മോ­ഹ­ന­വർ­മ്മ­യെ നേ­രി­ട്ട­റി­യാം. പ്ര­സ­ന്ന­വ­ദ­ന­നാ­ണു് അ­ദ്ദേ­ഹം എ­പ്പോ­ഴും. നേരിയ ഹാ­സ്യം ക­ലർ­ത്തി, അ­ന്യ­നെ കു­റ്റ­പ്പെ­ടു­ത്താ­തെ സം­സാ­രി­ക്കു­ന്ന­തിൽ അ­ദ്ദേ­ഹ­ത്തി­നു് വൈ­ദ­ഗ്ദ്ധ്യ­മേ­റും. നി­ത്യ­ജീ­വി­ത­ത്തി­ലെ ഈ ഗു­ണ­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ ര­ച­ന­ക­ളി­ലു­മു­ണ്ടു്. അതിനു ഒരു തെ­ളി­വു് ക­ഥാ­ദ്വൈ­വാ­രി­ക­യി­ലെ ‘പ്രൊ­ഫ­സ­റും കു­ര­ങ്ങും’ എന്ന കഥ തന്നെ. സെ­ക്സി­നെ അ­വ­ലം­ബി­ച്ചാ­ണു് ഹാ­സ്യ­ക­ഥ­ക­ളിൽ ഏറിയ കൂറും രൂപം കൊ­ള്ളു­ന്ന­തു്. സം­സ്ക്കാ­ര­സ­മ്പ­ന്ന­മാ­യ ഹാ­സ്യ­ത്തി­നു സെ­ക്സ് വേ­ണ്ടെ­ന്നു് മോ­ഹ­ന­വർ­മ്മ ഇ­ക്ക­ഥ­യി­ലൂ­ടെ സ്പ­ഷ്ട­മാ­ക്കി ത­രു­ന്നു.

ക്രി­സ്തു­വി­നു മുൻ­പു്—ഏറെ ശ­താ­ബ്ദ­ങ്ങൾ­ക്കു മുൻ­പു്—ഗ്രീ­സി­ലെ ഒ­രെ­ഴു­ത്തു­കാ­രൻ ദേ­വാ­ല­യ­ങ്ങ­ളി­ലും പൊ­തു­ഭ­വ­ന­ങ്ങ­ളി­ലും രേ­ഖ­പ്പെ­ടു­ത്തി­യി­രു­ന്ന സൂ­ക്ത­ങ്ങൾ സ­മാ­ഹ­രി­ച്ചു. ആ സ­മാ­ഹർ­ത്താ­വു് വലിയ സേ­വ­ന­മാ­ണു് അ­നു­ഷ്ഠി­ച്ച­തു്. പിൽ­ക്കാ­ല­ത്തു് പലരും അതു വി­പു­ല­മാ­ക്കി. അ­തി­നെ­യാ­ണു് ഗ്രീ­ക്ക് അ­ന്തോ­ള­ജി എന്നു വി­ളി­ക്കു­ന്ന­തു്. ഞാൻ കൂ­ടെ­ക്കൂ­ടെ ഇതു വാ­യി­ച്ചു ര­സി­ക്കാ­റു­ണ്ടു്. ഒ­രെ­ണ്ണം എന്റെ അ­വി­ദ­ഗ്ധ­മാ­യ തർ­ജ്ജ­മ­യി­ലൂ­ടെ. “ഇ­വ­ളാ­ണു് സ്വർ­ണ്ണ­ദേ­വ­ത. ചെ­റു­പ്പ­ക്കാർ­ക്കും വൃ­ദ്ധ­ന്മാർ­ക്കും ല­ജ്ജാ­ശീ­ലർ­ക്കും ധീ­ര­ന്മാർ­ക്കും ഇവൾ കൂ­ട്ടു­കാ­രി­യാ­ണു്. സ്നേ­ഹ­ത്തി­നു വേ­ണ്ടി ഇവൾ, തന്നെ ഔ­ദാ­ര്യ­ത്തോ­ടെ നൽ­കു­ന്നു—സ്നേ­ഹം വേ­ണ്ടി­ട­ത്തോ­ളം, സ്വർ­ണ്ണ­വു­മാ­യി വ­രി­ക­യാ­ണെ­ങ്കിൽ”.

ദേ­ശാ­ഭി­മാ­നി­യി­ലേ­ക്ക്

സ്വ­ന്തം കു­ഞ്ഞു­ങ്ങൾ അ­ച്ഛ­ന­മ്മ­മാർ­ക്ക് ഓ­മ­ന­ക­ളാ­ണു്. സൗ­ന്ദ­ര്യ­മു­ള്ള­വ­രും. പക്ഷേ, അ­ടു­ത്ത വീ­ട്ടു­കാർ­ക്ക് ആ കു­ഞ്ഞു­ങ്ങൾ പേടി സ്വ­പ്ന­ങ്ങ­ള­ത്രേ. മു­ട്ട­ത്തു­വർ­ക്കി­ക്ക് സ്വ­ന്തം നോ­വ­ലു­കൾ മ­നോ­ഹ­ര­ങ്ങൾ. പക്ഷേ, എ­നി­ക്ക്…

43 × 34 സെ­ന്റി­മീ­റ്റ­റി­ലു­ള്ള മാ­നി­ഫോൾ­ഡ് പേ­പ്പർ. അതു ഇ­രു­പ­തു ഷീ­റ്റെ­ഴു­തു­മ്പോൾ ലേഖനം അ­വ­സാ­നി­പ്പി­ക്ക­ണം. എ­ങ്കി­ലേ ക­ലാ­കൗ­മു­ദി­യു­ടെ നാ­ലു­പു­റ­ത്തിൽ അതു നിൽ­ക്കൂ. അ­ങ്ങ­നെ ഇ­രു­പ­തു ഷീ­റ്റ് ആ­യ­തു­കൊ­ണ്ടു് ചു­രു­ക്കി­പ്പ­റ­യു­ക­യാ­ണു്. തെ­റ്റി­ദ്ധാ­ര­ണ പാ­ടി­ല്ല. ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ ‘പൈ­ങ്കി­ളി­യും റി­പ്പ­റും’ എന്ന കഥയും ‘പ­ക­ലി­ര­വു്’ എന്ന കാ­വ്യ­വും (യ­ഥാ­ക്ര­മം കെ. ആർ. മ­ല്ലി­ക, എസ്. രാ­ജ­ശേ­ഖ­രൻ ഇവർ ര­ച­യി­താ­ക്കൾ) ന­ന്നു്. ‘പൈ­ങ്കി­ളി­യും റി­പ്പ­റും’ വാ­യി­ച്ച് ഞാൻ പു­ഞ്ചി­രി പൊ­ഴി­ച്ചു. പൊ­ട്ടി­ചി­രി­പ്പി­ക്കു­ന്ന­തു് നല്ല ഹാ­സ്യ­മ­ല്ല­ല്ലോ.

സ്വ­ന്തം കു­ഞ്ഞു­ങ്ങൾ അ­ച്ഛ­ന­മ്മ­മാർ­ക്ക് ഓ­മ­ന­ക­ളാ­ണു്. സൗ­ന്ദ­ര്യ­മു­ള്ള­വ­യും. പക്ഷേ, അ­ടു­ത്ത വീ­ട്ടു­കാർ­ക്ക് ആ കു­ഞ്ഞു­ങ്ങൾ പേടി സ്വ­പ്ന­ങ്ങ­ള­ത്രേ. മു­ട്ട­ത്തു­വർ­ക്കി ക്ക് സ്വ­ന്തം നോ­വ­ലു­കൾ മ­നോ­ഹ­ര­ങ്ങൾ. പക്ഷേ, എ­നി­ക്ക്…

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-04-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 22, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.