SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-06-15-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

പ­നി­നീർ­പ്പൂ­വി­ന്റെ ഇതളിൽ പ­തു­ക്കെ തൊടു. മൃ­ദു­ത്വ­മാ­യി­രി­ക്കും അ­നു­ഭ­വം. അ­മർ­ത്തി­ത്തൊ­ട്ടാ­ലോ? അ­പ്പോ­ഴും മാർ­ദ്ദ­വം തന്നെ. എ­ന്നാൽ ക­ള്ളി­മു­ള്ളിൽ ചെ­റു­താ­യി ഒന്നു തൊ­ട്ടാൽ ചെറിയ വേ­ദ­ന­യാ­വും ഫലം. സ്പർ­ശ­ത്തി­ന്റെ ബലം കൂ­ട്ടി­യാൽ വേദന സ­ഹി­ക്കാ­നാ­വു­ക­യി­ല്ല. വിരലു മു­റി­ഞ്ഞു ചോ­ര­യൊ­ലി­ക്കും. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ സാ­ഹി­ത്യ­സൃ­ഷ്ടി­കൾ ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­ണു് പാ­രാ­യ­ണ­മെ­ങ്കി­ലും സുഖം ന­ല്കും. ആ­ഴ­ത്തി­ലു­ള്ള വാ­യ­ന­യാ­ണു നിർ­വ്വ­ഹി­ക്കു­ന്ന­തെ­ങ്കിൽ വർ­ദ്ധി­ച്ച സു­ഖ­മ­രു­ളും. അ­ധ­മ­ര­ച­ന­കൾ ഉ­പ­രി­പ്ല­വ­മാ­യ വാ­യ­ന­യ്ക്കു ദുഃ­ഖ­ദാ­യ­ക­ങ്ങ­ളാ­യി ഭ­വി­ക്കും. പാ­രാ­യ­ണം അ­ഗാ­ധ­ത­യി­ലേ­ക്കു ചെ­ന്നാൽ കൊ­ടു­മ്പി­രി­കൊ­ണ്ട ദുഃ­ഖ­മാ­യി­രി­ക്കും പ­രി­ണ­ത­ഫ­ലം. വ­ള്ള­ത്തോ­ളി ന്റെ­യും ച­ങ്ങ­മ്പു­ഴ യു­ടെ­യും പി. കു­ഞ്ഞി­രാ­മൻ നായരു ടെയും കവിത റോ­സാ­പ്പൂ­ക്ക­ളാ­ണു്. പ­തു­ക്കെ തൊ­ട്ടാ­ലും അ­മർ­ത്തി­ത്തൊ­ട്ടാ­ലും ആ­ഹ്ളാ­ദാ­നു­ഭൂ­തി­ത­ന്നെ. ക­ള്ളി­മു­ള്ളാ­യ ക­വി­ത­യ്ക്കു ഉ­ദാ­ഹ­ര­ണം ന­ല്കേ­ണ്ട­തി­ല്ല.

മ­ല­യാ­റ്റൂർ: എസ്. കെ. നായർ

പ­നി­നീർ­പ്പൂ­വി­ന്റെ മാർ­ദ്ദ­വ­മാ­യി­രു­ന്നു മ­ല­യാ­ള­നാ­ടു് പ­ത്രാ­ധി­പർ എസ്. കെ. നാ­യ­രു­ടെ സ്വ­ഭാ­വ­ത്തി­നു്. അ­തു­കൊ­ണ്ടാ­ണു് പ­ലർ­ക്കും അ­ദ്ദേ­ഹ­ത്തെ ച­തി­ക്കാൻ ക­ഴി­ഞ്ഞ­തു്. ആ പലരിൽ സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണു് ഏറെ. ആർ­ക്കും എ­പ്പോ­ഴും ചെ­ന്നു പണം വാ­ങ്ങാ­വു­ന്ന ബാ­ങ്കു­പോ­ലെ­യാ­യി­രു­ന്നു മ­ല­യാ­ള­നാ­ടു് ഓഫീസ്.

പ­നി­നീർ­പ്പൂ­വി­ന്റെ മാർ­ദ്ദ­വ­മാ­യി­രു­ന്നു മ­ല­യാ­ള­നാ­ടു് പ­ത്രാ­ധി­പർ എസ്. കെ. നായരു ടെ സ്വ­ഭാ­വ­ത്തി­നു്. അതു കൊ­ണ്ടാ­ണു് പ­ലർ­ക്കും അ­ദ്ദേ­ഹ­ത്തെ ച­തി­ക്കാൻ ക­ഴി­ഞ്ഞ­തു്. ആ ‘പലരിൽ’ സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണു് ഏറെ. ആർ­ക്കും എ­പ്പോ­ഴും ചെ­ന്നു് പണം വാ­ങ്ങാ­വു­ന്ന ബാ­ങ്ക് പോ­ലെ­യാ­യി­രു­ന്നു മ­ല­യാ­ള­നാ­ടു് ഓഫീസ്. ആരു് എത്ര പണം ചോ­ദി­ച്ചാ­ലും സ­ന്തോ­ഷ­ത്തോ­ടെ അ­ദ്ദേ­ഹം അതു കൊ­ടു­ക്കു­മാ­യി­രു­ന്നു. കൊ­ടു­ക്കു­ന്ന­തു് എസ്. കെ. കടം മേ­ടി­ച്ചു­വ­ച്ച തു­ക­യാ­ണെ­ന്നു നമ്മൾ ഓർ­മ്മി­ക്ക­ണം. അ­ങ്ങ­നെ വാ­ങ്ങി­ക്കൊ­ണ്ടു­പോ­യ­വർ പി­ന്നീ­ടെ­ന്തെ­ങ്കി­ലും വാ­രി­ക­യ്ക്കു് എ­ഴു­തി­ക്കൊ­ടു­ത്തി­ട്ടി­ല്ല. കു­റെ­പ്പേർ തി­രി­ഞ്ഞു നോ­ക്കി­യി­ട്ടു­മി­ല്ല. അ­ങ്ങ­നെ ഔ­ദാ­ര്യം പ്ര­ദർ­ശി­പ്പി­ച്ചു പ്ര­ദർ­ശി­പ്പി­ച്ചു് അ­ദ്ദേ­ഹം ക­ട­ക്കാ­ര­നാ­യി. കൂ­ടു­തൽ എ­ഴു­തു­ന്ന­തു ശ­രി­യ­ല്ല. സ്വാ­ഭാ­വി­ക മ­ര­ണ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റേ­തു്. പക്ഷേ, അതിനെ ആ­ത്മ­ഹ­ത്യ­യിൽ പൊ­തി­ഞ്ഞ സ്വാ­ഭാ­വി­ക മ­ര­ണ­മാ­യി ഞാൻ കാ­ണു­മ്പോൾ എന്റെ ഉ­ദ്യേ­ശ്യ­ശു­ദ്ധി­യും അ­ദ്ദേ­ഹ­ത്തോ­ടു് എ­നി­ക്കു­ള്ള നിർ­വ്യാ­ജ­മാ­യ സ്നേ­ഹ­വും ഓർ­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ ബ­ന്ധു­ക്കൾ എ­നി­ക്കു മാ­പ്പു നൽ­ക­ണ­മെ­ന്നു് അ­പേ­ക്ഷി­ക്കു­ന്നു. ഇ­മ്മ­ട്ടിൽ ചോ­ദി­ക്കു­ന്ന­വർ­ക്കൊ­ക്കെ പണം വാ­രി­ക്കൊ­ടു­ക്കു­ന്ന­തു ക­ണ്ടു് ‘ഇതു ശ­രി­യാ­ണോ’ എന്നു ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു ചോ­ദി­ച്ചു. “സാർ, സ­ഹാ­യി­ക്കു­ന്നെ­ങ്കിൽ ഗ്രെ­യ്സ്ഫു­ളാ­യി അതു ചെ­യ്യ­ണം. കൈയിൽ പ­ണ­മു­ണ്ടെ­ങ്കിൽ ഉടനെ കൊ­ടു­ക്ക­ണം. അ­ല്ലാ­തെ ഒ­രാ­ഴ്ച ക­ഴി­യ­ട്ടെ എന്നു പ­റ­യ­രു­തു്”. എസ്. കെ. നാ­യ­രു­ടെ ‘ഗ്രെ­യ്സ്’ കൂ­ടി­പ്പോ­യി. അ­തു­കൊ­ണ്ടു് നാ­ല്പ­ത്തി­യെ­ട്ടാ­മ­ത്തെ വ­യ­സ്സിൽ അ­ദ്ദേ­ഹ­ത്തി­നു് ഇവിടം വി­ട്ടു പോ­കേ­ണ്ട­താ­യി വന്നു. മ­ഹാ­ത്മാ ഗാ­ന്ധി വെ­ടി­യേ­റ്റു മ­രി­ച്ച­പ്പോൾ ഷാ പ­റ­ഞ്ഞി­ല്ലേ ഈ ലോ­ക­ത്തു് ന­ന്മ­കൂ­ടി­യ­വ­നാ­യി ജീ­വി­ക്കു­ന്ന­തു് ആ­പ­ത്താ­ണെ­ന്നു്. നന്മ കൂടിയ എസ്. കെ. നായർ ആ­പ­ത്തിൽ വീണു. അ­ദ്ദേ­ഹ­ത്തി­ന്റെ വി­യോ­ഗം ജ­നി­പ്പി­ച്ച ദുഃഖം ഇ­തെ­ഴു­തു­മ്പോ­ഴും എ­നി­ക്കു­ണ്ടു്. “പി­ന്നെ­യും കാലം ക­ഴി­ഞ്ഞു വേ­ണ്ട­പ്പെ­ട്ട എ­ത്ര­യോ വ്യ­ക്തി­കൾ മൺ­മ­റ­ഞ്ഞു. ജ­ന­യു­ഗ­ത്തി­ലെ സി. ആർ. എൻ. പി­ഷാ­ര­ടി, കാ­മ്പി­ശ്ശേ­രി ക­രു­ണാ­ക­രൻ, സ­ഖാ­വു് ടി. വി. തോമസ്, ഒ­ടു­വിൽ പ്രി­യ­പ്പെ­ട്ട എസ്. കെ. നാ­യ­രും” എന്നു മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ­തു വാ­യി­ച്ച­പ്പോൾ ഭൂ­ത­കാ­ലം ചു­റ്റ­ഴി­ഞ്ഞു് ‘വെ­ള്ളി­ത്തി­ര­ശ്ശീ­ല’യി­ലെ­ന്ന പോലെ ഞാൻ കാ­ണു­ക­യാ­യി. ക­ണ്ണീ­ര­ട­ക്കി­ക്കൊ­ണ്ടു് ഞാ­നി­ത്ര­യും കു­റി­ക്കു­ക­യാ­യി. “പൂ­ക്കൾ വാ­ടു­ന്ന­തു കാ­ണ­രു­തു്. ച­ന്ദ്രൻ ച­ക്ര­വാ­ള­ത്തിൽ താ­ഴു­ന്ന­തു കാ­ണ­രു­തു്. സു­ന്ദ­രി­ക­ളാ­യ ചെ­റു­പ്പ­ക്കാ­രി­കൾ ചെ­റു­പ്പ­ത്തിൽ­ത്ത­ന്നെ മ­രി­ക്കു­ന്ന­തു് കാ­ണ­രു­തു്” എ­ന്നു് ഒരു ത­ത്ത്വ­ചി­ന്ത­കൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. യൗവനം ക­ഴി­യാ­ത്ത പ­രോ­പ­കാ­ര­തൽ­പ­രർ അ­ന്ത­രി­ക്കു­ന്ന­തും കാ­ണ­രു­തു് എ­ന്നാ­ണു് എന്റെ പക്ഷം. എ­ങ്കി­ലും ഏ­താ­ണ്ടു മൂ­ന്നു കൊ­ല്ലം മുൻ­പു് ഞാൻ ആ മരണം മ­ന­ക്ക­ണ്ണു­കൊ­ണ്ടു് കണ്ടു. സു­കൃ­തി­യാ­യ എസ്. കെ. നായർ പോയി. “സാ­ധി­ച്ചു­വേ­ഗ­മ­ഥ­വാ നിജ ജ­ന്മ­കൃ­ത്യം സാ­ധി­ഷ്ഠർ പോ­ട്ടി­ഹ സദാ നി­ശി­പാ­ന്ഥ­പാ­ദം ബാ­ധി­ച്ചു രൂ­ക്ഷ­ശി­ല വാ­ഴ്‌­വ­തിൽ നി­ന്നു മേ­ഘ­ജ്യോ­തി­സ്സു­തൻ ക്ഷ­ണി­ക­ജീ­വി­ത­മ­ല്ലി കാ­മ്യം?”

ശോ­ഭ­രാ­ജ് എന്ന ‘സാം­സ്കാ­രി­ക പ്ര­തീ­കം’

പക്ഷേ, കാ­മ്യ­മാ­യ അ­ത്ത­രം ജീ­വി­ത­ങ്ങ­ളെ ആ­ദ­രി­ക്കു­ന്ന­വർ വളരെ കു­റ­വാ­ണു് ഇ­ക്കാ­ല­ത്തു്. അതിനു പകരം ഭൂ­രി­പ­ക്ഷ­വും കൊ­ല­പാ­ത­കി­ക­ളെ­യും ക­ള്ള­ന്മാ­രെ­യും സ്നേ­ഹി­ക്കു­ന്നു, ബ­ഹു­മാ­നി­ക്കു­ന്നു. ശോ­ഭ­രാ­ജ് എന്ന ത­സ്ക­ര­നു്, കൊ­ല­പാ­ത­കി­ക്കു് ബ­ഹു­ജ­നം കൊ­ടു­ക്കു­ന്ന പ്രാ­ധാ­ന്യം നോ­ക്കു­ക. അയാളെ എ­ത്ര­യെ­ത്ര സ്ത്രീ­ക­ളാ­ണു് സ്നേ­ഹി­ക്കു­ന്ന­തു് ! ഇതിനു കാ­ര­ണ­മെ­ന്തെ­ന്നു് ആ­ലോ­ചി­ക്കു­ക­യാ­ണു് എ. സോമൻ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, ശോ­ഭ­രാ­ജ് സാം­സ്കാ­രി­ക പ്ര­തീ­ക­മാ­കു­ന്നു­വോ). വി­ചാ­ര­ത്തി­ന്റെ ഫലമായ അ­നു­മാ­ന­ങ്ങൾ ശൈ­ലി­യു­ടെ പ്രാ­കൃ­ത­ത്വം കൊ­ണ്ടു് അ­സ്പ­ഷ്ട­ങ്ങ­ളാ­ണു്. എ­ങ്കി­ലും ചിലതു ഞാൻ ഊ­ഹി­ച്ചെ­ടു­ക്കാൻ ശ്ര­മി­ക്കു­ക­യാ­ണു്. സ്വ­വർ­ഗ്ഗാ­നു­രാ­ഗം, മോഷണം, കൊ­ല­പാ­ത­കം ഇവയെ നോ­വ­ലു­ക­ളിൽ പ്ര­തി­പാ­ദി­ച്ച ഷാങ് ഷെനെ വാ­യ­ന­ക്കാ­രെ ആ തി­ന്മ­ക­ളി­ലേ­ക്കു ത­ള്ളി­വി­ട്ടി­ല്ല. ഷാങ് പോൾ സാർ­ത്ര് അ­ദ്ദേ­ഹ­ത്തെ പു­ണ്യ­വാ­ള­നാ­യി ക­ണ്ട­തേ­യു­ള്ളു. എ­ന്നാൽ ശോ­ഭ­രാ­ജി­ന്റെ തി­ന്മ­കൾ, തി­ന്മ­കൾ തന്നെ. അവ സ്ത്രീ­ക­ളെ­പ്പോ­ലും ആ­കർ­ഷി­ക്കു­ന്നു. ശോ­ഭ­രാ­ജ് ന­മ്മു­ടെ സം­സ്കാ­ര­ത്തി­ന്റെ പ്ര­തീ­ക­മാ­യി മാ­റു­ന്ന മ­ട്ടു­ണ്ടു്.

images/SaintGenet.jpg

ഇ­പ്പ­റ­ഞ്ഞ­താ­ണു് സോ­മ­ന്റെ അ­നു­മാ­ന­ങ്ങ­ളെ­ങ്കിൽ അ­വ­യ്ക്കു സ­ത്യാ­ത്മ­ക­ത­യു­ണ്ടു്. മ­നു­ഷ്യൻ ആ­ര­ല്ല­യോ അ­താ­യി­ത്തീ­രു­വാൻ അവനു കൗ­തു­കം; അവൻ ആരാണോ അ­ത­ല്ലാ­താ­കു­വാൻ താ­ല്പ­ര്യം. ഇവ ര­ണ്ടും മ­നു­ഷ്യ­ന്റെ സ­വി­ശേ­ഷ­ത­ക­ളാ­ണു്. സ­മു­ദാ­യ­ത്തിൽ ന­ന്മ­യു­ടെ വ്യാ­ജ­പ്ര­കീർ­ത്ത­ന­മാ­ണു­ള്ള­തു്. അ­പ്പോൾ ശോ­ഭ­രാ­ജി­ന്റെ കു­റ്റ­ങ്ങ­ളെ ആ­കർ­ഷ­ക­മാ­യി പ്ര­തി­പാ­ദി­ച്ച ഇ­ല­സ്ട്രേ­റ്റ­ഡ് വീ­ക്കി­ലി­യെ ഞാൻ വി­മർ­ശി­ച്ച­തു് വ്യാ­ജ­മാ­യി­ട്ടാ­ണെ­ന്നു വ­രു­ന്നു. കാരണം എ­ന്നിൽ എ­പ്പോ­ഴും ഒരു ക്രി­മി­ന­ലു­ണ്ടു്. ആ ക്രി­മി­ന­ല­ല്ല ഞാ­നെ­ന്നു വ­രു­ത്താ­നാ­ണു് ഞാൻ വീ­ക്കി­ലി­യു­ടെ നേർ­ക്കു ശകാരം ചൊ­രി­ഞ്ഞ­തു്. ഞാൻ ക്രി­മി­ന­ലാ­ണെ­ന്ന സത്യം എ­നി­ക്ക­റി­യാം. അതിനെ മ­റ­ച്ചു വ­ച്ചി­ട്ടു് ഞാൻ ശോ­ഭ­രാ­ജി­നെ കു­റ്റ­പ്പെ­ടു­ത്തു­ന്നു. അ­യാ­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു് അ­മി­ത­പ്രാ­ധാ­ന്യം നൽകിയ വീ­ക്ക്ലി­യെ വി­മർ­ശി­ക്കു­ന്നു. ഇ­താ­ണു് സാർ­ത്ര് പറഞ്ഞ bad faith. (I must know the truth very exactly in order to conceal it more carefully എ­ന്നു് സാർ­ത്ര് Being and Nothingness, Chapter 2.) ഷെനെ ഈ സത്യം കണ്ടു; ഓരോ വ്യ­ക്തി­യും ക്രി­മി­ന­ലാ­ണെ­ന്ന സത്യം. അ­ദ്ദേ­ഹം അതു മ­റ­ച്ചു­വ­യ്ക്കാ­തെ പ്ര­തി­പാ­ദി­ച്ചു നോ­വ­ലു­ക­ളി­ലൂ­ടെ. ഭാ­വ­ന­യാ­ണു് അ­തി­നു് അ­ദ്ദേ­ഹ­ത്തെ സ­ഹാ­യി­ച്ച­തു്. ഭാ­വ­ന­കൊ­ണ്ടു് തി­ന്മ­യെ ചി­ത്രീ­ക­രി­ച്ച­പ്പോൾ ഒ­രു­വി­ധ­ത്തി­ലു­ള്ള ബാ­ധ­യൊ­ഴി­ക്കൽ ന­ട­ത്തു­ക­യാ­യി­രു­ന്നു ഷെനെ. അ­ങ്ങ­നെ ബാ­ധ­യൊ­ഴി­ച്ച ഷെനെ പു­ണ്യ­വാ­ള­നാ­യി മാറി. ഷെ­നെ­യു­ടെ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്കു­ന്ന ന­മ്മ­ളും ബാ­ധ­യൊ­ഴി­ഞ്ഞ­വ­രാ­യി മാ­റു­ന്നു. (Saint Genet എന്ന ഗ്ര­ന്ഥം വാ­യി­ച്ചി­ട്ടു് ഞാൻ ചെ­ന്നെ­ത്തി­യ ഈ അ­നു­മാ­ന­ങ്ങൾ എ­ത്ര­ക­ണ്ടു ശ­രി­യാ­ണെ­ന്നു അ­റി­ഞ്ഞു­കൂ­ടാ. അ­ത്ര­യ്ക്കു് ദുർ­ഗ്ര­ഹ­ത­യു­ണ്ടു് സാർ­ത്രി­ന്റെ ആ പു­സ്ത­ക­ത്തി­നു്.)

ശോ­ഭ­രാ­ജി­ന്റെ കു­ത്സി­ത­പ്ര­വർ­ത്ത­ന­ങ്ങ­ളെ വാ­ഴ്ത്തു­മ്പോൾ, ആ പ്ര­വർ­ത്ത­ന­ങ്ങൾ ക­ണ്ടു് സ്ത്രീ­കൾ അയാളെ സ്നേ­ഹി­ക്കു­മ്പോൾ തിന്മ എന്ന ബാധയെ ഒ­ഴി­ച്ചു ക­ള­യു­ക­യ­ല്ല; അതിനെ ക­രു­തി­ക്കൂ­ട്ടി ക്ഷ­ണി­ച്ചു വ­രു­ത്തു­ക­യാ­ണു്. ഇ­ങ്ങ­നെ ഓരോ വ്യ­ക്തി­യും തി­ന്മ­യെ ആ­വാ­ഹി­ക്കു­മ്പോൾ സ­മു­ദാ­യം ത­ക­രു­ന്നു, രാ­ഷ്ട്രം ത­ക­രു­ന്നു.

സ­മൂ­ഹ­ത്തി­നു വി­രു­ദ്ധ­ങ്ങ­ളാ­യ വാ­സ­ന­ക­ളും ചി­ന്ത­ക­ളും അ­ബോ­ധ­മ­ന­സ്സിൽ അ­ട­ങ്ങി­യി­ട്ടു­ണ്ടെ­ന്നു് ഫ്രാ­യി­റ്റും പ­റ­ഞ്ഞു. അവയെ നി­യ­ന്ത്രി­ച്ചി­ല്ലെ­ങ്കിൽ മ­നു­ഷ്യ­സ­മു­ദാ­യം ന­ശി­ച്ചു പോ­കു­മെ­ന്നും അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ച്ചു. ശോ­ഭ­രാ­ജി­നെ അ­ബോ­ധാ­ത്മ­ക­മാ­യി ആ­ദ­രി­ച്ചു­കൊ­ണ്ടു് പ­ര­സ്യ­മാ­യി അയാളെ നി­ന്ദി­ക്കു­ന്ന ഡ്യൂ­പ്ളി­സി­റ്റി—ഇ­ര­ട്ട­ത്താ­പ്പു്— എ­ന്നി­ലു­ണ്ടെ­ങ്കിൽ അതു് അവിടെ ഇ­രു­ന്നു കൊ­ള്ള­ട്ടെ. സ­മു­ദാ­യ­ത്തി­ന്റെ ന­ന്മ­യെ­ക്ക­രു­തി. ഞാ­ന­തി­നെ ഭാ­വ­ന­കൊ­ണ്ടു ഷെ­നെ­യെ­പ്പോ­ലെ ജ­യി­ച്ച­ട­ക്ക­ണം. ആ ഭാവന എ­നി­ക്കി­ല്ലെ­ങ്കിൽ പ­ര­സ്യ­മാ­യി നി­ന്ദ­നം ന­ട­ത്ത­ണം. അ­തു­കൊ­ണ്ടു് സ്തോ­ഭ­ജ­ന­ക­മാ­യും ആ­കർ­ഷ­ക­മാ­യും ശോ­ഭ­രാ­ജി­ന്റെ ഹീ­ന­കൃ­ത്യ­ങ്ങ­ളെ ചി­ത്രീ­ക­രി­ച്ച­തു് ശ­രി­യാ­യി­ല്ല എ­ന്നു് ഇ­പ്പോ­ഴും പ­റ­യു­ന്നു. സു­പ്ര­ധാ­ന­മാ­യ ഈ വി­ഷ­യ­മെ­ടു­ത്തു കൈ­കാ­ര്യം ചെയ്ത സോമനെ വി­ന­യ­ത്തോ­ടെ അ­ഭി­ന­ന്ദി­ക്കു­ക­യും ചെ­യ്യു­ന്നു.

തകഴി
images/Thakazhi.jpg
തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള

വി­ന­യ­ത്തോ­ടു­ള്ള ഈ അ­ഭി­ന­ന്ദ­നം തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യ്ക്കും ആ­യി­ക്കൊ­ള്ള­ട്ടെ. കാ­ര­ണ­മു­ണ്ടു്. എ­നി­ക്കു് ഇ­ഷ്ട­മു­ള്ള ഒരു വി­ഷ­യ­മാ­ണു് അ­ദ്ദേ­ഹം ‘മ­ര­ണാ­ന­ന്ത­രം’ എന്ന ചെ­റു­ക­ഥ­യിൽ പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്ന­തു് (ക­ലാ­കൗ­മു­ദി). മ­ര­ണാ­ന­ന്ത­ര വി­ലാ­പ­ങ്ങ­ളെ­ല്ലാം ആർ­ജ്ജ­വ­മി­ല്ലാ­ത്ത­വ­യാ­ണു്. മരണം നടന്ന വീ­ട്ടിൽ പോ­യി­ട്ടു­ള്ള­വർ­ക്കെ­ല്ലാം ഞാൻ പ­റ­യു­ന്ന­തു സ­ത്യ­മാ­ണെ­ന്നു ഗ്ര­ഹി­ക്കാൻ ക­ഴി­യും. കു­റ­ച്ചു­കാ­ലം മുൻ­പു്, മരണം നടന്ന ഒരു വീ­ട്ടിൽ എ­നി­ക്കു് പോ­കേ­ണ്ട­താ­യി വന്നു. മ­രി­ച്ച­യാൾ കു­ടി­യൻ, വ്യ­ഭി­ചാ­രി. അ­യാ­ളു­ടെ ദോ­ഷ­ങ്ങ­ളെ­ല്ലാം ഭാ­ര്യ­യ്ക്കു് അ­റി­യാം. എ­ത്ര­വേ­ഗം അയാൾ ഈ ലോകം വി­ട്ടു പോ­കു­മോ അ­ത്ര­ത്തോ­ളം ന­ന്നു് എ­ന്നു് അവർ അ­ബോ­ധാ­ത്മ­ക­മാ­യി­ട്ടെ­ങ്കി­ലും ആ­ഗ്ര­ഹി­ച്ചി­രി­ക്കും. ശവം കു­ളി­പ്പി­ച്ചു് നല്ല വ­സ്ത്ര­ങ്ങൾ ധ­രി­പ്പി­ച്ചു് വ­രാ­ന്ത­യിൽ കി­ട­ത്തി­യി­രി­ക്കു­ന്നു. ഞാ­നൊ­രു മ­ര­ച്ചു­വ­ട്ടിൽ ദൂരെ ഇ­രി­ക്കു­ന്നു. മൃ­ത­ദേ­ഹ­ത്തിൽ പൂ­മാ­ല­ക­ളേ­റെ. ഭാര്യ ഇ­ട­യ്ക്കി­ട­യ്ക്കു നി­ല­വി­ളി­ക്കു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ ശ­വ­മെ­ടു­ത്തു. പൊ­ടു­ന്ന­ന­വേ സ­ഹ­ധർ­മ്മി­ണി­യു­ടെ ദുഃ­ഖ­ത്തി­ന്റെ സ്ഫോ­ട­നം. “പൂവും ചൂടി എവിടെ പോ­കു­ന്നു? എ­ന്നെ­ക്കൂ­ടെ­കൊ­ണ്ടു പോ­കാ­ത്ത­തെ­ന്തു്? ഒ­രു­പാ­ടു പൂ ചൂ­ടി­യി­രി­ക്കു­ന്ന­ല്ലോ? ഞാനും കൂടെ വ­ര­ട്ടോ?” മൃ­ത­ദേ­ഹം മി­ണ്ടി­യി­ല്ല. മി­ണ്ടാൻ ക­ഴി­വു­ണ്ടാ­യി­രു­ന്നെ­ങ്കിൽ? അതു് ര­മ­ണ­ന്റെ മ­ട്ടിൽ “പോ­രേ­ണ്ട പോ­രേ­ണ്ട ച­ന്ദ്രി­കേ നീ പാറകൾ ചൂ­ഴു­മ­ക്കാ­ന­ന­ത്തിൽ” എന്നു പ­റ­യു­മാ­യി­രു­ന്നു. ദുഃ­ഖ­മു­ണ്ടെ­ങ്കിൽ ആ സ്ത്രീ ഈ സാ­ഹി­ത്യ­ഭാ­ഷ­യൊ­ന്നും പ്ര­യോ­ഗി­ക്കി­ല്ലാ­യി­രു­ന്നു. വേ­റൊ­രു കാ­ഴ്ച­യെ­ക്കു­റി­ച്ചു് ഞാൻ മുൻ­പു് എ­ഴു­തി­പ്പോ­യ­താ­ണു്. ഭർ­ത്താ­വി­ന്റെ മൃ­ത­ദേ­ഹ­ത്തി­ന­ടു­ത്തി­രി­ക്കു­ന്ന ഭാര്യ ഉ­റ­ക്കം തൂ­ങ്ങി വീ­ഴു­ക­യാ­യി­രു­ന്നു. ‘ശ്ശേ, എ­ന്ത­ര­മ്മാ ഇതു്’ എന്നു മകൾ ചോ­ദി­ക്കു­മ്പോൾ ഉ­ണർ­ന്നു് ‘അയ്യോ’ എന്നു വി­ളി­ക്കും. പി­ന്നെ ആ­ചാ­ര­ങ്ങ­ളെ­ല്ലാം ഭ­ദ്ര­മാ­യി­രി­ക്കും ഇ­വ­രു­ടെ. ഒരു വർ­ഷ­ത്തേ­ക്കു പു­റ­ത്തി­റ­ങ്ങി­ല്ല. സിനിമ കാണാൻ വലിയ ഭ്ര­മ­മാ­ണെ­ങ്കി­ലും വീ­ട്ടിൽ നി­ന്നും ഒ­രി­ട­ത്തും പോ­കു­ക­യി­ല്ല. ഒരു വർഷം ക­ഴി­ഞ്ഞാൽ വാശി തീർ­ത്തു­ള്ള സിനിമ കാ­ണ­ലാ­ണു്. ദിവസം ര­ണ്ടെ­ന്ന ക­ണ­ക്കി­നു ക­ണ്ടെ­ന്നും വരും. മ­റ്റൊ­രു സംഭവം അവർ മ­രി­ച്ചു. ജീ­വി­ച്ചി­രു­ന്ന­പ്പോൾ വി­ധ­വ­യാ­യ അ­വർ­ക്കു പത്തു പൈസ പോലും ബ­ന്ധു­ക്ക­ളി­ലാ­രും കൊ­ടു­ത്തി­രു­ന്നി­ല്ല. അ­ടു­ത്ത ബ­ന്ധു­ക്കൾ­ക്കു രാ­ജ­കീ­യ സൗ­ധ­ങ്ങ­ളു­ണ്ടു്; കോൺടസ, മാ­രു­തി കാ­റു­ക­ളു­ണ്ടു്. ദി­വ­സ­ന്തോ­റും പെ­ട്രോ­ളി­നു ചെ­ല­വാ­ക്കു­ന്ന പ­ണ­ത്തി­ന്റെ നൂ­റി­ലൊ­രം­ശം അ­വർ­ക്കു കൊ­ടു­ത്തി­രു­ന്നെ­ങ്കിൽ ക­ഞ്ഞി­വെ­ള്ളം കു­ടി­ച്ചു് അവർ ക­ഴി­ഞ്ഞു­കൂ­ടു­മാ­യി­രു­ന്നു. കൊ­ടു­ത്തി­ല്ല. പാവം മ­രി­ച്ചു. സ­മ്പ­ന്ന­യാ­യ ചേ­ച്ചി മൃ­ത­ദേ­ഹ­ത്തി­ന­ടു­ത്തു് കി­ട­ന്നു­കൊ­ണ്ടു വി­ളി­ക്കു­ന്നു: “എന്റെ ചെ­ല്ല­ക്കി­ളി പോ­യ­ല്ലോ. എന്റെ ത­ങ്ക­ക്കി­ളി പോ­യ­ല്ലോ”. ഞാൻ ഇ­വ­രെ­യാ­രെ­യും ആ­ക്ഷേ­പി­ക്കു­ക­യ­ല്ല. മ­നു­ഷ്യ­സ്വ­ഭാ­വ­മാ­ണി­തു്. ഞാൻ മ­രി­ച്ചാൽ എന്റെ ബ­ന്ധു­ക്ക­ളും പെ­രു­മാ­റു­ന്ന­തു് ഇ­മ്മ­ട്ടി­ലാ­യി­രി­ക്കും. മരണം ജ­നി­പ്പി­ക്കു­ന്ന ദുഃഖം താൽ­ക്കാ­ലി­ക­മാ­ണു്. അ­തു­കൊ­ണ്ടു് ആ ദുഃഖം ആ­രു­ടേ­യും ജീ­വി­ത­ത്തി­നു പ­രി­വർ­ത്ത­നം വ­രു­ത്താ­റി­ല്ല.

ഭർ­ത്താ­വി­ന്റെ മ­ര­ണ­ത്തി­നു ശേഷം ഭാ­ര്യ­യും കു­ട്ടി­ക­ളും വി­ഷാ­ദ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്ത രൂ­പ­ങ്ങ­ളാ­യി കാ­ണ­പ്പെ­ടു­ന്നു­ണ്ടെ­ങ്കിൽ അതു് മ­രി­ച്ച­യാ­ളി­നോ­ടു­ള്ള ആ­ത്മ­ബ­ന്ധ­ത്താ­ല­ല്ല; ആഹാരം ക­ഴി­ക്കാൻ വ­ക­യി­ല്ലാ­ത്ത­തു കൊ­ണ്ടാ­ണു്. ഭർ­ത്താ­വു മ­രി­ച്ചാൽ ഭാര്യ പുതിയ ബ­ന്ധ­ങ്ങൾ സ്ഥാ­പി­ക്കു­ന്നു. ഭാര്യ മ­രി­ച്ചാൽ ഭർ­ത്താ­വു് നൂതന ബ­ന്ധ­ത്തി­നു് ഒ­രു­മ്പെ­ടു­ന്നു. വീ­ണ്ടും പ­റ­യ­ട്ടെ. മ­നു­ഷ്യ­സ്വ­ഭാ­വം! സ­മു­ദാ­യ­ത്തി­ന്റെ നിയമം ആ­വ­ശ്യ­പ്പെ­ടു­ന്നു; “നീ ഭാ­ര്യ­യാ­ണോ? എ­ങ്കിൽ കരയൂ. ഒരു വർഷം വീ­ട്ടി­നു പു­റ­ത്തു പോ­കാ­തി­രി­ക്കൂ”. അവൾ ക­ര­യു­ന്നു. വീ­ട്ടിൽ­ത്ത­ന്നെ­യി­രി­ക്കു­ന്നു. ഈ നിയമം ആർ­ജ്ജ­വ­ത്തോ­ടു ബ­ന്ധ­പ്പെ­ടാ­ത്ത­തു­കൊ­ണ്ടു മാ­റ്റേ­ണ്ട­താ­ണു്. തി­രു­വ­ന­ന്ത­പു­ര­ത്തു് ഇ­പ്പോൾ വാ­യ്ക്ക­രി­യി­ടു­ന്ന­തും പ­ട്ടും ക­ച്ച­യു­മി­ടു­ന്ന­തും വി­ര­ള­മാ­ണു്. മൃ­ത­ദേ­ഹം കി­ട­ക്കു­മ്പോൾ അ­സ­ത്യ­പൂർ­ണ്ണ­മാ­യി അ­തു­മി­തും പു­ല­മ്പു­ന്ന­തും അ­വ­സാ­നി­പ്പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

പ്ര­ത്യ­ക്ഷ­ര പ്ര­തി­പാ­ദ­നം അ­ല്ലെ­ങ്കിൽ ലി­റ്റ­റൽ സ്റ്റേ­റ്റ്മെ­ന്റ് ജർ­ണ­ലി­സ­ത്തി­ലേ­ക്കാ­ണു് വാ­യ­ന­ക്കാ­ര­നെ ന­യി­ക്കു­ക; ക­ല­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്ക­ല്ല… ‘കടൽ നീ­ല­മാ­ണു് ’ എ­ന്ന­തു് പ്ര­ത്യ­ക്ഷ­ര പ്ര­തി­പാ­ദ­നം. ‘ജ­ല­വി­താ­ന­ത്തി­ന്റെ മു­ക­ളിൽ നീ­ല­സം­ഗീ­ത­ത്തി­ന്റെ പ്ര­വാ­ഹം’ എ­ന്ന­തു് വാ­ങ്മ­യ ചി­ത്ര­ത്തി­ലൂ­ടെ­യു­ള്ള പ്ര­തി­പാ­ദ­നം. ആ­ദ്യ­ത്തേ­തു് സത്യം, ര­ണ്ടാ­മ­ത്തേ­തു് സ­ത്യാ­ത്മ­കം.

മ­ര­ണാ­ന­ന്ത­ര­ദുഃ­ഖം ക­ള്ള­മെ­ന്ന സത്യം ത­ന്നെ­യാ­ണു് തകഴി ‘മ­ര­ണാ­ന­ന്ത­രം’ എന്ന കൊ­ച്ചു ക­ഥ­യി­ലൂ­ടെ അ­ഭി­വ്യ­ഞ്ജി­പ്പി­ക്കു­ന്ന­തു്. ക­ഥ­യ്ക്കു് ആ­ന്റി­ക്ലൈ­മാ­ക്സു­ണ്ടു്. എ­ങ്കി­ലും സത്യം പ്ര­കാ­ശി­ക്കു­ന്നു. ആ­ഖ്യാ­ന­വും സം­ഭ­വ­നി­വേ­ശ­ന­വും ന­ന്നു്. ആന്റി ക്ലൈ­മാ­ക്സ് ഒ­ഴി­വാ­ക്കി­യി­രു­ന്നെ­ങ്കിൽ ഇതു നല്ല ക­ഥ­യാ­കു­മാ­യി­രു­ന്നു.

ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സൻ പറഞ്ഞ ഒരു കഥ കൂടി ഓർമ്മ വ­രു­ന്നു. ഭർ­ത്താ­വി­ന്റെ മ­ര­ണ­ത്തിൽ ഭാര്യ ക­ണ­ക്കി­ലേ­റെ ദുഃ­ഖി­ക്കു­ന്നു. മൃ­ത­ദേ­ഹം വീ­ട്ടി­നു പു­റ­ത്തേ­ക്കു് എ­ടു­ക്ക­ണ­മെ­ങ്കിൽ വാതിൽ ഇ­ടി­ച്ചു പൊ­ളി­ക്ക­ണം. ഇ­ല്ലെ­ങ്കിൽ ശവം മു­റി­ക്ക­ണം. എ­ന്താ­ണു് ചെ­യ്യേ­ണ്ട­തെ­ന്നു ഭാ­ര്യ­യോ­ടു ചോ­ദി­ച്ച­പ്പോൾ ശവം മു­റി­ച്ചാൽ മ­തി­യെ­ന്നു് അവർ പ­റ­ഞ്ഞു.

images/TheManOutside.jpg

ഇ­രു­പ­ത്തി­യാ­റാ­മ­ത്തെ വ­യ­സ്സിൽ മ­രി­ച്ചു പോയ വോൾ­ഫ്ഗ­ങ് ബൊർ­ഹേർ­റ്റ് (Wolfgang Borchert, 1921–1947) അ­സാ­ധാ­ര­ണ­നാ­യ പ്ര­തി­ഭാ­ശാ­ലി­യാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ The Man Outside എന്ന നാടകം വാ­യി­ച്ചാൽ നമ്മൾ വി­സ്മ­യ­സ്ത­ബ്ധ­രാ­യി ഇ­രി­ക്കും. ബൊർ­ഹേർ­റ്റി­ന്റെ ഒരു കൊ­ച്ചു­ക­ഥ: ഒ­രി­ക്കൽ ഒ­രി­ട­ത്തു് രണ്ടു മ­നു­ഷ്യ­ജീ­വി­കൾ ഉ­ണ്ടാ­യി­രു­ന്നു. അ­വർ­ക്കു് രണ്ടു വ­യ­സ്സാ­യ­പ്പോൾ അവർ കൈകൾ കൊ­ണ്ടു അ­ന്യോ­ന്യം അ­ടി­ച്ചു.

പ­ന്ത്ര­ണ്ടു വ­യ­സ്സാ­യ­പ്പോൾ അവർ ത­മ്മിൽ കമ്പു കൊ­ണ്ട­ടി­ക്കു­ക­യും ക­ല്ലു­കൾ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും എ­റി­യു­ക­യും ചെ­യ്തു.

ഇ­രു­പ­ത്തി­ര­ണ്ടു വ­യ­സ്സാ­യ­പ്പോൾ അവർ തോ­ക്കു കൊ­ണ്ടു് അ­ന്യോ­ന്യം വെ­ടി­വ­ച്ചു.

നാ­ല്പ­ത്തി­ര­ണ്ടു വ­യ­സ്സാ­യ­പ്പോൾ അവർ പ­ര­സ്പ­രം ബോം­ബെ­റി­ഞ്ഞു.

അ­റു­പ­ത്തി­ര­ണ്ടു വ­യ­സ്സാ­യ­പ്പോൾ അവർ ബാ­ക്ടീ­രി­യ ഉ­പ­യോ­ഗി­ച്ചു.

എൺ­പ­ത്തി­ര­ണ്ടു വ­യ­സ്സാ­യ­പ്പോൾ അവർ മ­രി­ച്ചു. അ­ടു­ത്ത­ടു­ത്താ­യി അവരെ കു­ഴി­ച്ചി­ട്ടു. നൂറു കൊ­ല്ലം ക­ഴി­ഞ്ഞു് ഒരു കൃമി ആ ശ­വ­ക്കു­ഴി­ക­ളി­ലേ­ക്കു് അ­രി­ച്ച­രി­ച്ചു ചെ­ന്ന­പ്പോൾ രണ്ടു വി­ഭി­ന്ന­രാ­യ ആ­ളു­ക­ളെ അവിടെ അ­ട­ക്കി­യി­രു­ന്നു­വെ­ന്നു് അ­ത­റി­ഞ്ഞ­തേ­യി­ല്ല. അതു് ഒരേ മ­ണ്ണു്. എ­ല്ലാം ഒരേ മ­ണ്ണു്.

images/FoliofromKathasaritsagara.jpg

ക്യാ­ബ­റേ നർ­ത്ത­കി­കൾ വി­ഷ­ക­ന്യ­ക­ക­ളാ­ണോ എന്ന ചോ­ദ്യ­ത്തി­നു് വി­ദ്വ­ജ്ജ­നോ­ചി­ത­മാ­യി തോ­പ്പിൽ ഭാസി മ­റു­പ­ടി പ­റ­ഞ്ഞി­രി­ക്കു­ന്നു (കു­ങ്കു­മം). പ്രാ­ചീ­ന കാ­ല­ത്തു് ശത്രു രാ­ജാ­ക്ക­ന്മാ­രെ കൊ­ല്ലു­ന്ന­തി­നു വി­ഷ­ക­ന്യ­ക­ക­ളെ അ­യ­ച്ചി­രു­ന്ന­ത്രേ. അ­ല­ക്സാ­ണ്ടർ ഇ­ന്ത്യ­യെ ആ­ക്ര­മി­ച്ച­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ കൂ­ടാ­ര­ത്തിൽ ഒരു വി­ഷ­ക­ന്യ­ക എത്തി. പക്ഷേ, ബു­ദ്ധി­മാ­നാ­യ അ­ല­ക്സാ­ണ്ടർ ആ ചതി നേ­ര­ത്തേ ക­ണ്ടു­പി­ടി­ച്ചു് അവളെ കൊ­ന്നു ക­ള­ഞ്ഞു. മു­ദ്രാ­രാ­ക്ഷ­സം നാ­ട­ക­ത്തി­ലാ­ണോ എ­ന്ന­റി­യി­ല്ല; വി­ഷ­ക­ന്യ­ക­യെ അ­യ­യ്ക്കു­ന്ന പ്ര­സ്താ­വം വാ­യി­ച്ച ഓർ­മ്മ­യു­ണ്ടെ­നി­ക്കു്. ക­ഥാ­സ­രി­ത്സാ­ഗ­രം ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തു പല വാ­ല്യ­ങ്ങ­ളാ­യി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. അവയിൽ ഒരു വാ­ല്യ­ത്തി­ന്റെ അ­നു­ബ­ന്ധ­മെ­ന്ന നി­ല­യ്ക്ക് Poison Damsels എ­ന്നൊ­രു ദീർ­ഘ­മാ­യ പ്ര­ബ­ന്ധം ചേർ­ത്തി­ട്ടു­ണ്ടു്. അതു തന്നെ പിൽ­ക്കാ­ല­ത്തു് ഗ്ര­ന്ഥ­രൂ­പ­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­മു­ണ്ടു്. ആ ഗ്ര­ന്ഥ­ത്തിൽ The Romance of Betal Chewing എ­ന്നൊ­രു ര­സ­ക­ര­മാ­യ പ്ര­ബ­ന്ധ­വും ഉൾ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ഈ പു­സ്ത­കം തി­രു­വ­ന­ന്ത­പു­ര­ത്തെ സം­സ്കൃ­ത കോ­ളേ­ജ് ലൈ­ബ്ര­റി­യി­ലു­ണ്ടു്. വാ­യി­ക്കേ­ണ്ട ഗ്ര­ന്ഥ­മാ­ണു് Poison Damsels. ഗവേഷണ വൈ­ദ­ഗ്ദ്ധ്യ­ത്തി­ന്റെ പാ­ര­മ്യം അതിൽ ദർ­ശി­ക്കാം.

‘ചക്രം’

എം. എം. മേ­നോ­ന്റെ ‘ചക്രം’ എന്ന നോവൽ അ­ത്യാ­കർ­ഷ­ക­മാ­ണെ­ന്നു് മ­നോ­രാ­ജ്യ­ത്തി­ന്റെ മൂ­ന്നാം പു­റ­ത്തു് ക­ണ്ട­തു കൊ­ണ്ടു് ഞാനതു മ­ന­സ്സി­രു­ത്തി വാ­യി­ച്ചു. ഭാ­ര­ത­ത്തി­ന്റെ ച­രി­ത്രം മൂ­ന്ന­വ­സ്ഥ­ക­ളി­ലൂ­ടെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. ബ്രി­ട്ടീ­ഷ് ഭരണം നി­ല­വി­ലി­രു­ന്ന കാലം പു­തു­മ­ന കൃ­ഷ്ണൻ നായർ എന്ന ദേ­ശ­സ്നേ­ഹി ബ്രി­ട്ടീ­ഷ് പൊ­ലീ­സി­നോ­ടു് എ­തി­രി­ട്ടു് മർ­ദ്ദ­ന­മേ­റ്റു മ­രി­ച്ചു. അ­യാ­ളു­ടെ മൂത്ത മകൾ പീ­ഡ­യ­നു­ഭ­വി­ച്ചു് ഉ­ന്മാ­ദാ­വ­സ്ഥ­യി­ലാ­യി. ര­ണ്ടാ­മ­ത്തെ മകൾ ലോ­ക്ക­പ്പിൽ കി­ട­ക്കു­ന്ന അ­നി­യ­നെ പ്ര­തീ­ക്ഷി­ച്ചു് ക­ഴി­ഞ്ഞു കൂ­ടു­ന്നു. ഇ­തി­നി­ട­യ്ക്ക് ഇം­ഗ്ളീ­ഷു­കാർ പോയി. കോൺ­ഗ്ര­സ് ഭ­ര­ണ­മേ­റ്റു. പക്ഷേ അ­പ്പോ­ഴും ഇ­ടി­വ­ണ്ടി­ക­ളും മർ­ദ്ദ­ന­വും തന്നെ. പുതിയ സർ­ക്കാ­രി­ന്റെ പൊ­ലീ­സാ­ണു് കൃ­ഷ്ണൻ നാ­യ­രു­ടെ മ­ക്ക­ളെ അ­വ­ശ­നി­ല­യി­ലാ­ക്കി­യ­തു്. അ­ങ്ങ­നെ­യി­രി­ക്കെ, അ­തി­ന­കം ക­മ്മ്യൂ­ണി­സ്റ്റാ­യി മാറിയ അനിയൻ ജ­യി­ലിൽ നി­ന്നു പു­റ­ത്തു വന്നു. കോൺ­ഗ്ര­സ് നേ­താ­വു് ഒ­രു­ക്കി­യ വധ പ­രി­പാ­ടി ജ­യി­ച്ചു. അനിയൻ കു­ത്തേ­റ്റു മ­രി­ച്ചു. ഇ­താ­ണു് ‘സൂ­പർ­ഫി­ഷൽ ലവലിൽ’ ച­ക്ര­ത്തി­ന്റെ കഥ. ക­ഥ­യ്ക്ക് ഏതു ഇ­തി­വൃ­ത്ത­വു­മാ­കാം. ആ ഇ­തി­വൃ­ത്തം പ്ര­തി­രൂ­പാ­ത്മ­ക­ങ്ങ­ളാ­യ മാ­ന­ങ്ങ­ളി­ലൂ­ടെ ക­ലാ­സൃ­ഷ്ടി­യാ­കു­ന്ന­തി­ലേ വാ­യ­ന­ക്കാ­ര­നു് താൽ­പ­ര്യ­മു­ള്ളു. എം. എം. മേനോൻ ഇതിൽ ആ­വി­ഷ്ക­രി­ക്കു­ന്ന രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ആ­ശ­യ­ങ്ങ­ളോ­ടു എ­നി­ക്കു് എ­തിർ­പ്പി­ല്ല. വാ­ദ­ത്തി­നു വേ­ണ്ടി അവ ശ­രി­യാ­ണെ­ന്നും ഞാൻ സ­മ്മ­തി­ക്കാൻ ത­യ്യാ­റാ­ണു്. പക്ഷേ, ക­ഥാ­കാ­ര­ന്റെ ഈ കഥ അ­ന്ത­രം­ഗ­സ്പർ­ശി­യ­ല്ല, അ­നു­ഭൂ­തി­ജ­ന­ക­മ­ല്ല. അതു വെറും ‘പ്ര­ത്യ­ക്ഷ­ര പ്ര­തി­പാ­ദ­ന’മായി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു.

പ്ര­ത്യ­ക്ഷ­ര­പ്ര­തി­പാ­ദ­നം അ­ല്ലെ­ങ്കിൽ ലി­റ്റ­റൽ സ്റ്റേ­റ്റ്മെ­ന്റ് ജർ­ണ്ണ­ലി­സ­ത്തി­ലേ­ക്കാ­ണു് വാ­യ­ന­ക്കാ­ര­നെ ന­യി­ക്കു­ക; ക­ല­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്ക­ല്ല. ജർ­ണ്ണ­ലി­സ­ത്തി­ന്റെ സ­ത്യ­വും ക­ല­യു­ടെ സ­ത്യ­വും വി­ഭി­ന്ന­ങ്ങ­ളാ­ണു്. ഈ പ­ര­മാർ­ത്ഥം എം. എം. മേനോൻ വി­സ്മ­രി­ച്ചി­രി­ക്കു­ന്നു. ഇതിനു കാരണം അ­ദ്ദേ­ഹ­ത്തി­ന്റെ മൂ­ല്യ­ബോ­ധ­ത്തെ­യും മൂ­ല്യ­നിർ­ണ്ണ­യ­പ്ര­ക്രി­യ­യെ­യും ബാ­ധി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ഇന്ന രീ­തി­യി­ലേ കഥ അ­വ­സാ­നി­ക്കാ­വൂ എ­ന്നു് അ­ദ്ദേ­ഹം തീ­രു­മാ­നി­ക്കു­ന്നു. ആ തീ­രു­മാ­ന­മ­നു­സ­രി­ച്ചു് അ­ദ്ദേ­ഹം കഥ പ­ര്യ­വ­സാ­ന­ത്തിൽ എ­ത്തി­ക്കു­ക­യും ചെ­യ്യു­ന്നു. യാ­നീ­സ് റീ­റ്റ്സോ­സ്, പാ­വ്ലോ നെറൂത എന്നീ ക­മ്മ്യൂ­ണി­സ്റ്റ് കവികൾ ത­ങ്ങ­ളു­ടെ കാ­വ്യ­ങ്ങ­ളി­ലൂ­ടെ ചു­വ­ന്ന കൊ­ടി­കൾ എ­ടു­ത്തു വീ­ശി­ക്കാ­ണി­ക്കാ­റു­ണ്ടു്. അ­പ്പോൾ ഭേഷ് എന്നു പ­റ­ഞ്ഞു ഞാനും എന്റെ കൈ­യി­ലി­ല്ലാ­ത്ത ചു­വ­ന്ന കൊടി അ­ന്വേ­ഷി­ക്കു­ന്നു, ഉ­യർ­ത്തി വീശാൻ. അതിനു യോ­ജി­ച്ച വി­ധ­ത്തി­ലാ­ണു് അവർ കാ­വ്യാ­നു­ഭ­വ­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. എം. എം. മേ­നോ­നു് ആ­രെ­യെ­ങ്കി­ലും കൊ­ണ്ടു ചു­മ­ന്ന കൊടി വീ­ശി­ച്ചാൽ മതി. അ­ദ്ദേ­ഹം വീ­ശി­പ്പി­ക്കു­ന്നു. പക്ഷേ, അതു ലൗകിക ജീ­വി­ത­ത്തി­ലെ കൊ­ടി­വീ­ശൽ മാ­ത്രം. ക­ലാ­ലോ­ക­ത്തെ അ­രു­ണ­പ­താ­ക­യു­ടെ വീ­ജ­ന­മ­ല്ല.

‘ കടൽ നീ­ല­നി­റ­മാ­ണു്’ എ­ന്ന­തു് പ്ര­ത്യ­ക്ഷ­ര പ്ര­തി­പാ­ദ­നം. ‘ജ­ല­വി­താ­ന­ത്തി­ന്റെ മു­ക­ളിൽ നീ­ല­സം­ഗീ­ത­ത്തി­ന്റെ പ്ര­വാ­ഹം’ എ­ന്ന­തു് വാ­ങ്മ­യ ചി­ത്ര­ത്തി­ലൂ­ടെ­യു­ള്ള പ്ര­തി­പാ­ദ­നം. ആ­ദ്യ­ത്തേ­തു് സത്യം. ര­ണ്ടാ­മ­ത്തേ­തു് സ­ത്യാ­ത്മ­കം. അതു ക­ല­യു­ടെ സ­ത്യ­വും. ഇ­താ­ണു് എം. എം. മേ­നോ­ന്റെ ര­ച­ന­യിൽ ഇ­ല്ലാ­ത്ത­തു്.

അവർ ര­ണ്ടു­പേ­രും—യു­വാ­വും യു­വ­തി­യും—സ­ന്ധ്യ­യു­ടെ അരണ്ട വെ­ളി­ച്ച­ത്തി­ലി­രു­ന്നു ഹൃ­ദ­യ­ര­ഹ­സ്യ­ങ്ങൾ കൈ­മാ­റു­ക­യാ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് അ­വ­ളു­ടെ അ­നു­ജ­ത്തി പൂ­മു­ഖ­ത്തെ മൺ­ചെ­രാ­തിൽ നെ­യ്ത്തി­രി ക­ത്തി­ച്ചു വ­ച്ച­തു്. ദീ­പ­നാ­ള­ത്തി­ന്റെ പ്ര­കാ­ശം യു­വ­തി­യു­ടെ മു­ഖ­ത്തു വീ­ണ­പ്പോൾ അ­വ­ളു­ടെ സ്വ­ത്വ­ത്തെ­ക്കു­റി­ച്ചു് അ­യാൾ­ക്കു കൂ­ടു­തൽ ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞു. ക­ലാ­സൃ­ഷ്ടി­യിൽ വീ­ഴു­ന്ന പ്ര­കാ­ശ­മാ­ണു് നി­രൂ­പ­ക­ന്റെ വാ­ക്കു­കൾ.

കൺഡെം ചെയ്ത ആശയം
images/WalterBenjamin1928.jpg
വൊൾ­ട്ടർ ബൻ­യ­മിൻ

“നാം ഇ­പ്പോ­ഴും കമ്യൂ, കാഫ്ക, ബ­ക്ക­റ്റ് എ­ന്നി­വ­രു­ടെ ദർ­ശ­ന­ങ്ങ­ളും ക­ലാ­മാ­തൃ­ക­ക­ളും എ­ക്കാ­ല­ത്തെ­യും കലാ മാ­തൃ­ക­ക­ളാ­യി പ്ര­ച­രി­പ്പി­ക്കു­ന്നു എ­ന്ന­താ­ണു ഖേ­ദ­ക­ര­മാ­യ അവസ്ഥ” പി. വിജയൻ എ­ഴു­തി­യ­താ­ണു് ഈ വാ­ക്യം (‘യു­വ­ധാ­ര’, ആംഗല നോവൽ ഇ­ന്നു്). ആർ­ക്കും പ്ര­തി­ഷേ­ധ­മി­ല്ല. അ­സ്തി­ത്വ­വാ­ദ­ത്തിൽ വി­ശ്വ­സി­ക്കാ­ത്ത­വർ­ക്കു് ഇതു പറയാൻ സ്വാ­ത­ന്ത്ര്യ­മു­ണ്ടു്. ടോൾ­സ്റ്റോ­യി യുടെ ‘യു­ദ്ധ­വും സ­മാ­ധാ­ന­വും’ എന്ന നോവൽ മാ­തൃ­ക­യാ­യി­രി­ക്കെ ക­മ്യൂ­വി­ന്റെ ‘അന്യൻ’ മാ­തൃ­ക­യാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ടു­ന്ന­തു ശ­രി­യ­ല്ല. സ­മ്മ­തി­ക്കു­ന്നു. പക്ഷേ, വി­ജ­യ­ന്റെ ലേ­ഖ­ന­ത്തി­ന്റെ അ­വ­സാ­ന­ത്തെ ഖ­ണ്ഡി­ക­യിൽ ഇ­ങ്ങ­നെ­യും ചില വാ­ക്യ­ങ്ങൾ: “റി­ച്ചാർ­ഡ് ഹ്യൂ­ഗ്സ്, വി. എസ്. നെ­യി­പ്പാൾ, പാൾ­സ്കോ­ട്ട് മു­ത­ലാ­യ എ­ഴു­ത്തു­കാർ നോ­വ­ലി­നെ അ­തി­ന്റെ യഥാതഥ പാ­ര­മ്പ­ര്യ­ത്തി­ലേ­ക്കു തി­രി­ച്ചു­കൊ­ണ്ടു­വ­ന്നു. അവർ ച­രി­ത്ര­നോ­വ­ലി­നെ സ­മ­കാ­ലീ­ന യാ­ഥാർ­ത്ഥ്യ­ത്തെ വി­ശ­ക­ല­നം ചെ­യ്യാൻ ഉ­പ­യോ­ഗി­ച്ചു… സ­മ­കാ­ലീ­ന ലോ­ക­ത്തി­ന്റെ പ്ര­ശ്ന­ങ്ങൾ അവർ മ­ഹ­ത്താ­യ മാ­ന­വി­ക­ത­യു­ടെ മൂ­ല്യ­ബോ­ധ­ത്തിൽ വച്ചു നി­ഷ്ക­പ­ട­മാ­യി, നി­ഷ്ഠൂ­ര­മാ­യി പ­രി­ശോ­ധി­ക്കു­ന്നു”. ഈ വാ­ക്യ­ങ്ങ­ളി­ലെ­ത്തു­മ്പോൾ വി­ജ­യ­ന്റെ “സ­ഞ്ചി­യിൽ സം­ഭൃ­ത­മാ­യ പൂച്ച” പു­റ­ത്തേ­ക്കു ചാ­ടു­ന്നു. റി­ച്ച­ഡ് ഹ്യൂ­സ് (റി­ച്ചാർ­ഡ് ഹ്യൂ­ഗ്സ് എ­ന്നൊ­രു നോ­വ­ലി­സ്റ്റ് ഇല്ല) പേ­രു­കേ­ട്ട രണ്ടു നോ­വ­ലു­ക­ളു­ടെ ര­ച­യി­താ­വാ­ണെ­ങ്കി­ലും കാ­ഫ്ക­യെ­ക്കാൾ, ക­മ്യൂ­വി­നെ­ക്കാൾ, ബ­ക്ക­റ്റി­നെ­ക്കാൾ വലിയ എ­ഴു­ത്തു­കാ­ര­നാ­ണെ­ന്നു് ഇ­പ്പോ­ഴാ­ണ­റി­ഞ്ഞ­തു്. ഇ­ന്ത്യ­യി­ലെ ബ്രി­ട്ടീ­ഷ് ഭ­ര­ണ­ത്തി­ന്റെ അ­വ­സാ­ന­ത്തെ കാ­ല­യ­ള­വി­നെ ചി­ത്രീ­ക­രി­ക്കു­ന്ന നോ­വ­ലെ­ഴു­തി­യ പോൾ സ്കോ­ട്ട് സൂപർ ജർ­ണ്ണ­ലി­സ്റ്റ് പോ­ലു­മ­ല്ല; വെറും ജർ­ണ്ണ­ലി­സ്റ്റാ­ണു്. അ­ദ്ദേ­ഹ­ത്തെ­യാ­ണു് ലേഖകൻ മ­ഹ­ത്താ­യ മാ­ന­വി­ക­ത­യു­ടെ ഉ­ദ്ഘോ­ഷ­ക­നാ­യി പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തു്. ഇ­മ്മ­ട്ടി­ലു­ള്ള വി­രൂ­പ­ണ­ങ്ങൾ വി­വ­ര­മു­ള്ള ക­മ്മ്യൂ­ണി­സ്റ്റു­കാർ നിർ­വ്വ­ഹി­ക്കാ­റി­ല്ല. റ്റോ­മ­സ്മൻ എന്ന ജർ­മ്മൻ നോ­വ­ലി­സ്റ്റി­നെ ‘ഗ്രെ­യ്റ്റ് ബൂർ­ഷ്വാ നോ­വ­ലി­സ്റ്റ്’ എന്നേ മാർ­ക്സി­സ്റ്റ് നി­രൂ­പ­കർ വി­ശേ­ഷി­പ്പി­ക്കു. എ­ഴു­ത്തു­കാ­രെ­ന്ന നി­ല­യിൽ കാ­ഫ്ക­യും ക­മ്യൂ­വും ഗ്രെ­യ്റ്റാ­ണെ­ന്നു് അവർ സ­മ്മ­തി­ക്കു­ക­യും ചെ­യ്യു­ന്നു. മ­ഹാ­നാ­യ മാർ­ക്സി­സ്റ്റ് നി­രൂ­പ­കൻ വൊൾ­ട്ടർ ബൻ­യ­മിൻ പ­റ­യു­ന്ന­തു കേ­ട്ടാ­ലും: “And it is precisely its unanswerability which Brecht regards as an indication of the fact that Kafka, whom he considers to be a great writer, is, like Kleist, Grabbe or Buchner, a failure”. (Conversations with Brecht, Walter Benjamin, Aesthetics and politics, Verso Edition) (കാഫ്ക മ­ഹാ­നാ­യ എ­ഴു­ത്തു­കാ­ര­നാ­ണെ­ന്നു് ബ്ര­ഹ്റ്റ്). സൂ­ര്യ­നെ വി­മർ­ശി­ക്കാം. പക്ഷേ ‘അ­യാൾ­ക്കു്’ പ്ര­കാ­ശ­മി­ല്ല എന്നു പ­റ­യ­രു­തു്.

കാരണം പ­റ­യാ­തെ ഉ­പാ­ലം­ഭം

ഭർ­ത്താ­വി­നു ചായ കൊ­ണ്ടു­പോ­യ സ്വ­ന്തം അ­നു­ജ­ത്തി­യെ ജലസി കൊ­ണ്ടു് ഭാര്യ ശാ­സി­ച്ചു. അ­നു­ജ­ത്തി സൗ­ക­ര്യം കി­ട്ടി­യ­പ്പോൾ അ­യാ­ളു­മാ­യി ലൈം­ഗി­ക­വേ­ഴ്ച ന­ട­ത്തി ചേ­ച്ചി­യോ­ടു് പ്ര­തി­കാ­രം ചെ­യ്തു. ഇതു് വ­ഴി­ത്ത­ല രവി ‘ചെ­മ്പ­കം’ വാ­രി­ക­യി­ലെ­ഴു­തി­യ ‘പകരം ഒരു സ­ന്ധ്യ’ എന്ന ക­ഥ­യു­ടെ സാരം— വ­ള­രെ­ക്കാ­ല­മാ­യി വ­ഴി­ത്ത­ല രവി സ്വ­ന്തം രചനകൾ കൊ­ണ്ടു് വാ­യ­ന­ക്കാ­രെ ക­ഷ്ട­പ്പെ­ടു­ത്തു­ന്നു. ഇ­ന്ന­ലെ പ­ഞ്ചാ­ബിൽ പത്തു നി­ര­പ­രാ­ധ­രെ വെ­ടി­വ­ച്ചു കൊ­ന്നു. അ­തി­നോ­ടു താ­ര­ത­മ്യ­പ്പെ­ടു­ത്തു­മ്പോൾ ര­വി­യു­ടെ പ്ര­വൃ­ത്തി നി­സ്സാ­രം.

“ക്രൂ­ര­മീ വ­രൾ­ച്ച­യിൽ പാ­ര­വ­ശ്യം പൂ­ണ്ടെ­ത്ര ദൂ­ര­മീ­പ്പാ­വം കി­ളി­പ­റ­ന്നൂ നി­രാ­ശ­യാ­യ്” എന്നു തു­ട­ങ്ങു­ന്നു രാജൻ കൈ­ലാ­സി­ന്റെ ‘യു­ഗ­പ്പി­റ­വി’ എന്ന കാ­വ്യം (ജ­ന­യു­ഗം വാരിക). കിളി, വാ­യ­ന­ക്കാ­രൻ. അയാൾ പ­റ­ക്കു­ന്ന­തു ക­ലാ­രാ­ഹി­ത്യ­ത്തി­ന്റെ ക്രൂ­ര­മാ­യ വ­രൾ­ച്ച­യി­ലും.

ഡോ­ക്ടർ എം. എം. ബഷീർ Arabic Speaking Course എന്ന പു­സ്ത­ക­ത്തെ­പ്പ­റ്റി ച­ന്ദ്രി­ക വാ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്നു— ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള നി­രൂ­പ­ണ­ങ്ങ­ളും വി­മർ­ശ­ന­ങ്ങ­ളു­മാ­ണു് വാ­യ­ന­ക്കാർ ബ­ഷീ­റിൽ നി­ന്നു പ്ര­തീ­ക്ഷി­ക്കു­ന്ന­തു്. അ­ദ്ദേ­ഹം പു­സ്ത­ക­ക്ക­ച്ച­വ­ട­ക്കാ­രു­ടെ പ്ര­ചാ­ര­ക­നാ­യി മാ­റ­രു­തു്.

സ്ത്രീ­ധ­ന­ത്തി­ന്റെ ബാ­ക്കി കൊ­ടു­ക്കാ­ത്ത­തു­കൊ­ണ്ടു് മ­രു­മ­കൻ അ­മ്മാ­വ­നെ പു­ല­ഭ്യം പ­റ­യു­ന്നു. ആ മ­രു­മ­കൻ അ­മ്മാ­വ­നാ­യ­പ്പോൾ അ­യാ­ളും തന്റെ മ­രു­മ­ക­നിൽ നി­ന്നു തെറി കേൾ­ക്കു­ന്നു. ഒരു ദു­ഷി­ച്ച­വ­ല­യം. വി. പി. മ­നോ­ഹ­രൻ ട്രയൽ വാ­രി­ക­യി­ലെ­ഴു­തി­യ ‘ക­ത്തു­കൾ, ക­ത്തു­കൾ’ എന്ന ക­ഥ­യാ­ണി­തു്—റി­ഡി­ക്കു­ല­സ്.

images/GeorgKaiser.jpg
കൈസർ

അ­നർ­ഹ­മാ­യ വി­ധ­ത്തിൽ വാ­ഴ്ത്ത­പ്പെ­ടു­ന്ന സാ­ഹി­ത്യ­കാ­ര­നാ­ണു് പു­ളി­മാ­ന പ­ര­മേ­ശ്വ­രൻ പിള്ള. ഒ­രി­ക്കൽ ഞാനും അ­ദ്ദേ­ഹ­വു­മൊ­രു­മി­ച്ചു് തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു സ്റ്റേ­ഡി­യ­ത്തി­ലി­രു­ന്നു ഫു­ട്ബോൾ കളി കാ­ണു­ക­യാ­യി­രു­ന്നു. പു­ളി­മാ­ന ആ­ത്മ­ഗ­ത­മെ­ന്ന മ­ട്ടിൽ പ­റ­ഞ്ഞു: “കളി കാ­ണു­ന്ന ന­മു­ക്കു രസം. പക്ഷേ ഓരോ ക­ളി­ക്കാ­ര­ന്റെ­യും ചങ്കു പൊ­ട്ടു­ക­യാ­ണി­പ്പോൾ. സാ­ഹി­ത്യ­ത്തിൽ ഇ­ങ്ങ­നെ­യ­ല്ല. ക­വി­ത­യെ­ഴു­തു­ന്ന­വ­നു രസം. വാ­യി­ക്കു­ന്ന­വ­നും രസം”. പു­ളി­മാ­ന പ­റ­ഞ്ഞ­തു ശരി. പക്ഷേ അ­നു­കർ­ത്താ­വി­നോ? “ജർ­മ്മൻ നാടക കർ­ത്താ­വു് കൈസറു ടെ Coral, Gas ഈ നാ­ട­ക­ങ്ങ­ളെ “സ­മ­ത്വ­വാ­ദി ”യാ­ക്കി എ­ഴു­തി­യ­പ്പോൾ താ­ങ്കൾ­ക്കു ര­സ­മാ­യി­രു­ന്നോ?” എന്നു ചോ­ദി­ക്കാൻ തോ­ന്നി എ­നി­ക്കു്, ചോ­ദി­ച്ചി­ല്ല. അ­നു­കർ­ത്താ­വി­നു അ­നു­ക­രി­ക്കു­ന്ന വേ­ള­യിൽ ദുഃ­ഖ­മേ­യു­ള്ളു. ‘സ­മ­ത്വ­വാ­ദി’ വാ­യി­ക്കു­ന്ന എ­നി­ക്കും ദുഃഖം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-06-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: November 23, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.