SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-07-20-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

രാ­ജ­വാ­ഴ്ച അ­വ­സാ­നി­ച്ചു. മ­ന്ത്രി­സ­ഭ അ­ധി­കാ­ര­മേ­റ്റു. ആ­ദ്യ­ത്തെ പ്ര­ധാ­ന­മ­ന്ത്രി പട്ടം താ­ണു­പി­ള്ള യാ­യി­രു­ന്നു. എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­നും മറ്റു മ­ന്ത്രി­മാർ­ക്കും വ­ള­രെ­ക്കാ­ലം ഭ­രി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. മ­ന്ത്രി­സ­ഭ വീണ ദിവസം വൈ­കു­ന്നേ­രം തി­രു­വ­ന­ന്ത­പു­ര­ത്തെ പ­ഴ­വ­ങ്ങാ­ടി മൈ­താ­ന­ത്തു സ­മ്മേ­ള­ന­മു­ണ്ടാ­യി­രു­ന്നു. പ്ര­ധാ­ന മ­ന്ത്രി­യു­ടെ പ്ര­വർ­ത്തി­ക­ളെ നീ­തി­മ­ത്ക­രി­ക്കാ­നാ­യി കൂടിയ ആ സ­മ്മേ­ള­ന­ത്തി­ലെ പ്ര­ധാ­ന­പ്പെ­ട്ട പ്ര­ഭാ­ഷ­കൻ ഗാ­ന്ധി­ജി യുടെ ശി­ഷ്യ­നാ­യ ജി. രാ­മ­ച­ന്ദ്ര­നാ യി­രു­ന്നു. പട്ടം താ­ണു­പി­ള്ള­യെ അ­വ­ഹേ­ളി­ക്കാൻ സ­ന്ന­ദ്ധ­രാ­യി നിന്ന ആ­ളു­ക­ളെ നോ­ക്കി­ക്കൊ­ണ്ടു് വാ­ഗ്മി­ത­യോ­ടെ രാ­മ­ച­ന്ദ്രൻ പ്ര­സം­ഗി­ച്ചു. പ്ര­ഭാ­ഷ­ണം അ­ടി­ക്ക­ടി ഉ­ജ്ജ്വ­ല­മാ­യി വ­ന്ന­പ്പോൾ അതിനു യോ­ജി­ച്ച മ­ട്ടിൽ ആ­ളു­ക­ളു­ടെ ശ­ത്രു­ത­യും കു­റ­ഞ്ഞു വന്നു. ഒ­ടു­വിൽ വാ­ഗ്മി­യാ­യ രാ­മ­ച­ന്ദ്രൻ പ­റ­ഞ്ഞു: ഞാൻ ഇനി ഇ­വി­ടെ­നി­ന്നു “പട്ടം താ­ണു­പി­ള്ള കി… ” എന്നു പ­റ­യു­മ്പോൾ നി­ങ്ങൾ ‘ജേ’ എന്നു വി­ളി­ക്ക­ണം. രാ­മ­ച­ന്ദ്രൻ “പട്ടം താ­ണു­പി­ള്ള കി… ” എന്നു വി­ളി­ച്ചു. സ­ദ­സ്സാ­കെ ഇ­ള­കി­മ­റി­ഞ്ഞു ‘ജേ’ എ­ന്നും വി­ളി­ച്ചു. പി­ന്നെ ‘ജേ’ വി­ളി­ക­ളു­ടെ ബ­ഹ­ള­മാ­യി­രു­ന്നു. താ­ണു­പി­ള്ള­സ്സാ­റി­നു സ­ന്തോ­ഷ­മാ­യി. എ­നി­ക്കി­പ്പോൾ ഓർ­മ്മ­വ­ന്ന­തു് മാർ­ക്ക് ആ­ന്റ­ണി പ്ര­സം­ഗി­ച്ചു ബ്രൂ­ട്ട­സി നെ­തി­രാ­യി ആ­ളു­ക­ളെ ഇ­ള­ക്കി­വി­ട്ട­താ­ണു്. ക­ര­ഘോ­ഷ­ത്തി­നും ആർ­പ്പു­വി­ളി­കൾ­ക്കും­ശേ­ഷം ജ­ന­ങ്ങൾ പി­രി­ഞ്ഞ് വീ­ട്ടി­ലെ­ത്തി­യ­പ്പോ­ഴും അ­വർ­ക്കു് അതേ ചേ­തോ­വി­കാ­രം­ത­ന്നെ ഉ­ണ്ടാ­യി­രു­ന്നോ? ജ­ന­ക്കൂ­ട്ട­ത്തിൽ­നി­ന്നു് ഉ­ദ്ഭ­വി­ക്കു­ന്ന ഒ­രു­ത­രം വി­ഷം­കു­ടി­ച്ചു് മ­തി­മ­യ­ങ്ങി­യ­ല്ലേ അവർ ‘ജയ്’ ശ­ബ്ദം­മു­ഴ­ക്കി­യ­തു്? ആ വിഷം ജി. രാ­മ­ച­ന്ദ്ര­ന്റെ വാ­ഗ്മി­ത പ്ര­ദാ­നം ചെ­യ്ത­ത­ല്ലേ? ഈ ചോ­ദ്യ­ങ്ങൾ­ക്കു് എ­നി­ക്കു് ഉ­ത്ത­രം ന­ല്കാൻ അ­റി­ഞ്ഞു­കൂ­ടാ.

അ­ടു­ത്ത ദിവസം തി­രു­വ­ന­ന്ത­പു­ര­ത്തെ വൈ. ഡ­ബ്ലി­യൂ. സി. എ. ഹാ­ളി­നു് എ­തി­രു­വ­ശ­ത്തു­ള്ള ഒരു കൊ­ച്ചു­കെ­ട്ടി­ട­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ നി­ല­യിൽ­വ­ച്ചു് ചെറിയ സ­മ്മേ­ള­ന­മു­ണ്ടാ­യി­രു­ന്നു. അ­മ്പ­തു് ആളുകൾ വരും. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തിൽ പ­യ­റ്റി­ത്തെ­ളി­യാ­ത്ത ഒരു ചെ­റു­പ്പ­ക്കാ­രൻ പട്ടം താ­ണു­പി­ള്ള­യു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ സ്വാ­ഭാ­വം വി­ശ­ദീ­ക­രി­ച്ചു. അ­ദ്ദേ­ഹ­ത്തെ മ­ന്ത്രി­സ്ഥാ­ന­ത്തു­നി­ന്നു മ­റി­ച്ചി­ട്ട­തു ശ­രി­യാ­യി­ല്ല എന്നു ധ്വ­നി­പ്പി­ച്ചു പ്ര­സം­ഗി­ച്ചു. അ­ദ്ദേ­ഹം പ്ര­ഭാ­ഷ­ണം ക­ഴി­ഞ്ഞു് ഇ­രു­ന്ന­പ്പോൾ ആരും കൈ­യ­ടി­ച്ചി­ല്ല. ‘ജയ്’ എന്ന ശബ്ദം മു­ഴ­ങ്ങി­യി­ല്ല. എ­ങ്കി­ലും താ­ണു­പി­ള്ള­സ്സാ­റി­നെ ച­തി­ച്ച­തു ശ­രി­യാ­യി­ല്ല എന്ന തോ­ന്നൽ ഓരോ വ്യ­ക്തി­ക്കും ഉ­ണ്ടാ­യി. വി­ഷാ­ദ­ത്തോ­ടെ­യാ­ണു്, ആർ­ദ്ര­ന­യ­ന­ങ്ങ­ളോ­ടെ­യാ­ണു് ഓരോ ആളും വീ­ട്ടി­ലേ­ക്കു പോ­യ­തു്. ആ­ദ്യ­ത്തെ പ്ര­ഭാ­ഷ­ണം കേ­ട്ട­വർ സു­ഖ­മാ­യി ഉ­റ­ങ്ങി­യി­രി­ക്കും. ര­ണ്ടാ­മ­ത്തെ പ്ര­ഭാ­ഷ­ണം കേ­ട്ട­വർ ക­ട്ടി­ലിൽ താനേ തി­ര­ഞ്ഞും മ­റി­ഞ്ഞും കി­ട­ന്നു നേരം വെ­ളു­പ്പി­ച്ചി­രി­ക്കും. ഈ രണ്ടു സം­ഭ­വ­ങ്ങ­ളും ചില സ­ത്യ­ങ്ങൾ നമ്മെ ഗ്ര­ഹി­പ്പി­ക്കു­ന്നു. ജി. രാ­മ­ച­ന്ദ്രൻ ന­ട­ത്തി­യ­തു് നാ­ട­ക­മാ­ണു്. പ്ര­ധാ­ന­പ്പെ­ട്ട അ­ഭി­നേ­താ­വു് അ­ദ്ദേ­ഹം തന്നെ, ര­ണ്ടാ­മ­ത്തേ­തു് മ­നു­ഷ്യ­ത്വ­ത്തി­നു് പ­ര­മ­പ്ര­ധാ­ന്യ­മു­ള­ള സാ­ധാ­ര­ണ ജീ­വി­ത­ഭാ­ഗം. മാർ­ക്ക് ആ­ന്റ­ണി­യു­ടെ പ്ര­ഭാ­ഷ­ണം കേ­ട്ടു് അ­ക്കാ­ല­ത്തെ സ­ദ­സ്സു് കൈ­യ­ടി­ച്ച­തു­പോ­ലെ പ­ഴ­വ­ങ്ങാ­ടി മൈ­താ­ന­ത്തി­ലെ സ­ദ­സ്സു് രാ­മ­ച­ന്ദ്ര­ന്റെ പ്ര­സം­ഗം­കേ­ട്ടു് കൈ­യ­ടി­ച്ചു. അവിടെ ഇളകിയ വി­കാ­ര­ത്തി­നാ­ണു് പ്രാ­ധാ­ന്യം. ന­മു­ക്കു വേ­ണ്ട­ത്ത­ക്ക ഒ­രാ­ളി­നു വീ­ഴ്ച­വ­ന്നാൽ നി­ശ്ശ­ബ്ദ­ദുഃ­ഖ­ത്തി­നു വി­ധേ­യ­രാ­യി ന­മ്മ­ളി­രി­ക്കു­മ­ല്ലോ. അ­താ­ണു് ര­ണ്ടാ­മ­ത്തെ സം­ഭ­വ­ത്തെ­ക്കു­റി­ച്ചു് എ­ടു­ത്തു പ­റ­യാ­നു­ള്ള­തു്. ദൗർ­ഭാ­ഗ്യ­ത്താൽ അ­ഭി­നേ­താ­ക്ക­ന്മാർ­ക്കാ­ണു് എ­പ്പോ­ഴും സ്ഥാ­ന­മു­ള്ള­തു്. ആർ­ജ്ജ­വ­മു­ള്ള­വർ പു­റ­ന്ത­ള്ള­പ്പെ­ടു­ന്നു. സാ­ഹി­ത്യ­ത്തി­ലും ഇ­ങ്ങ­നെ­ത­ന്നെ. ക­വി­ത­യെ­ന്നു വി­ളി­ക്കാൻ വ­യ്യാ­ത്ത, ക­ഥ­യെ­ന്നു വി­ളി­ക്കാൻ വ­യ്യാ­ത്ത ‘റി­ട്ട­റി­ക്കൽ പെർ­ഫോ­മൻ­സ്’ ഇ­ന്നു് എ­ല്ലാ­വർ­ക്കും യ­ഥാർ­ത്ഥ­മാ­യ ക­വി­ത­യും യ­ഥാർ­ത്ഥ­മാ­യ ക­ഥ­യു­മാ­യി ഭ­വി­ച്ചി­രി­ക്കു­ന്നു. അ­ഭി­നേ­താ­ക്കൾ­ക്കാ­ണു് ഇ­ന്നു് അം­ഗീ­കാ­രം. സ­ത്യ­സ­ന്ധ­ന്മാർ­ക്ക­ല്ല.

ദോ­ഷ­മു­ണ്ടെ­ങ്കി­ലും…

കു­റ­ച്ചു­കാ­ലം മുൻ­പു് പു­സ്ത­ക­ങ്ങൾ നി­റ­ച്ച അ­ഞ്ചു­പെ­ട്ടി­ക­ളു­മാ­യി ഞാൻ വ­ട­ക്കേ­യി­ന്ത്യ­യി­ലേ­ക്കു പോ­കു­ക­യാ­യി­രു­ന്നു. രണ്ടു ശ­ക്ത­ന്മാർ പൊ­ക്കി­യാ­ലും പൊ­ങ്ങാ­ത്ത രീ­തി­യിൽ ഭാ­ര­മു­ള്ള­താ­ണു് ഓരോ പെ­ട്ടി­യും. എ­നി­ക്കു് ഇ­റ­ങ്ങേ­ണ്ട തീ­വ­ണ്ടി­യാ­പ്പീ­സിൽ തീ­വ­ണ്ടി രണ്ടു മി­നി­റ്റേ നി­ല്ക്കൂ. എ­ന്താ­ണു ചെ­യ്യേ­ണ്ട­തെ­ന്ന­റി­യാ­തെ ഞാൻ വി­ഷ­മി­ച്ചു് ഇ­രു­ന്നു. സ്ഥ­ല­മ­ടു­ക്കാ­റാ­യി. ഓരോ പെ­ട്ടി­യും വ­ലി­ച്ചി­ഴ­ച്ചു് വാ­തി­ലി­നു് അ­ടു­ത്തു­കൊ­ണ്ടു­വ­യ്ക്കാൻ ഞാൻ തീ­രു­മാ­നി­ച്ചു. സീ­റ്റി­ന­ടി­യിൽ നി­ന്നു അതു് വ­ലി­ച്ചെ­ടു­ക്കാൻ ശ്ര­മി­ച്ചി­ട്ടു് ഒരു ഫ­ല­വു­മി­ല്ല. ഒ­രി­ഞ്ചു­പോ­ലും ഒരു പെ­ട്ടി­യും മു­ന്നോ­ട്ടു­വ­രു­ന്നി­ല്ല. ഇതു കണ്ട നാ­ല­ഞ്ചു ചെ­റു­പ്പ­ക്കാർ തി­ടു­ക്ക­ത്തിൽ­വ­ന്നു് “സാ­റ­ങ്ങു മാ­റി­നി­ന്നാ­ട്ടെ” എ­ന്നു­പ­റ­ഞ്ഞു് ഏ­താ­നും നി­മി­ഷ­ങ്ങൾ­കൊ­ണ്ടു് പെ­ട്ടി­ക­ള­ത്ര­യും വാ­തി­ലി­നു് അ­ടു­ത്താ­ക്കി. തീ­വ­ണ്ടി, സ്റ്റേ­ഷ­നി­ലെ­ത്തി. അവർ പ്ളാ­റ്റ്ഫോ­മിൽ ചാ­ടി­യി­റ­ങ്ങി എ­ല്ലാം വ­ലി­ച്ചു­താ­ഴെ­യി­റ­ക്കി. തീ­വ­ണ്ടി നീ­ങ്ങി. അ­വർ­ക്കു നന്ദി പറയാൻ ഞാൻ വ­ണ്ടി­ക്ക­ക­ത്തേ­ക്കു നോ­ക്കു­ക­യാ­ണു്. ആ­രെ­യും കാ­ണാ­നി­ല്ല. ഉ­പ­കാ­രം ചെ­യ്തി­ട്ടു് അവർ സ്വ­ന്തം ഇ­രി­പ്പി­ട­ങ്ങ­ളിൽ ചെ­ന്നു് ഇ­രി­ക്കു­ക­യാ­ണു്. ന­ല്ല­യാ­ളു­കൾ ഇ­ത്ത­ര­ത്തി­ല­ത്രേ. പ്ര­വർ­ത്തി­ക്കാ­നു­ള്ള­തു പ്ര­വർ­ത്തി­ച്ചി­ട്ടു് അവർ അ­ക­ന്നു­പോ­കു­ന്നു. തങ്ങൾ ഇ­ന്ന­തു ചെ­യ്തു എ­ന്നു് അവർ ഓർ­മ്മി­ക്ക­പോ­ലു­മി­ല്ല. ഞാൻ ഇ­തെ­ഴു­തു­ന്ന­തു് അ­വ­രി­ലാ­രെ­ങ്കി­ലും വാ­യി­ക്കു­മോ എ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. വാ­യി­ക്കു­ക­യാ­ണെ­ങ്കിൽ അവർ ഈ പഴയ കാ­ര്യം ഓർ­മ്മി­ച്ചെ­ന്നു­വ­രും, അ­ത്രേ­യു­ള്ളൂ.

ഈ ലോ­ക­ത്തു് ഇ­ങ്ങ­നെ­യാ­ണു് ജീ­വി­ക്കേ­ണ്ട­തു് എന്ന ത­ത്ത്വം എന്നെ പ­ഠി­പ്പി­ച്ച ഒരു ചെ­റു­ക­ഥ കു­ങ്കു­മം വാ­രി­ക­യി­ലു­ണ്ടു്. ഗോ­പി­ക്കു­ട്ടൻ എ­ഴു­തി­യ ‘മ­നു­ഷ്യ­ച­രി­ത്ര­ത്തിൽ­നി­ന്നു് ഒ­രേ­ടു്’. ധി­ക്കൃ­ത­ശ­ക്ര­പ­രാ­ക്ര­മ­നാ­കി­ന ന­ക്ത­ഞ്ച­ര­നെ­പ്പോ­ലെ ക­ഴി­ഞ്ഞു­കൂ­ടി­യ ഒരു വ­ക്കീൽ. എല്ലാ കു­സൃ­തി­ത്ത­ര­ങ്ങ­ളും ഡ­ക്ക്വേ­ല­ക­ളും അ­യാ­ളു­ടെ കൈ­യി­ലു­ണ്ടു്. അ­വ­യു­ടെ സ­ഹാ­യ­ത്താൽ അയാൾ ജീ­വി­ത­ത്തിൽ ഉ­യർ­ന്നു. വളരെ ഉ­യർ­ന്നു. സെ­ക്സ്, അ­സ­ത്യം, വഞ്ചന ഇ­വ­യെ­ല്ലാ­മാ­ണു് അ­യാ­ളു­ടെ ഉ­റ്റ­തോ­ഴ­ന്മാർ. പക്ഷേ ഏതു് ആ­ക്ഷ­നും റി­യാ­ക്ഷ­നു­ണ്ടു്. ന്യൂ­ട്ട­ന്റെ സി­ദ്ധാ­ന്തം ശ­രി­യാ­ണു് നി­ത്യ­ജീ­വി­ത­ത്തെ­സ്സം­ബ­ന്ധി­ച്ചും. വ­ക്കീ­ലി­നു തൂ­ങ്ങി­ച്ചാ­കേ­ണ്ടി­വ­ന്നു. അയാൾ താ­മ­സി­ച്ചി­രു­ന്ന കെ­ട്ടി­ടം ഒരു ദന്ത വൈ­ദ്യൻ കു­റ­ഞ്ഞ­വി­ല­യ്ക്കു വാ­ങ്ങി. ഏ­താ­നും ദി­വ­സ­ങ്ങൾ­ക്ക­കം വ­ക്കീൽ വി­സ്മ­രി­ക്ക­പ്പെ­ട്ടു. ഗൗ­ര­വ­മാർ­ന്ന വി­ഷ­യ­ങ്ങ­ളെ ഹാ­സ്യം ക­ലർ­ത്തി വർ­ണ്ണി­ച്ചു് മ­നു­ഷ്യ­ജീ­വി­തം ഈ വി­ധ­ത്തി­ലു­ള്ള­താ­ണെ­ന്നു് ന­മ്മ­ളെ ഗ്ര­ഹി­പ്പി­ക്കാൻ ഗോ­പി­ക്കു­ട്ട­നു വൈ­ദ­ഗ്ദ്ധ്യ­മു­ണ്ടു്. മ­നു­ഷ്യ­രു­ടെ രൂ­പ­ങ്ങ­ളെ യ­ഥാർ­ത്ഥ­മാ­യ രീ­തി­യിൽ പ­കർ­ത്തി­യെ­ന്നു പ­റ­ഞ്ഞു് മീ­ക്ക­ലാ­ഞ്ച­ലോ യെ­പ്പോ­ലും വി­മർ­ശ­കർ കു­റ്റ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. പ്ര­തി­പാ­ദ്യ­വി­ഷ­യ­ത്തെ സ്ഥൂ­ലീ­ക­രി­ച്ചു് യാ­ഥാർ­ത്ഥ്യ­ത്തി­നു പ്രാ­മു­ഖ്യം നല്കി ന­മ്മു­ടെ ക­ഥാ­കാ­രൻ എന്നു വേ­ണ­മെ­ങ്കിൽ പറയാം. ആ ദോ­ഷ­മു­ണ്ടെ­ങ്കിൽ­ത്ത­ന്നെ­യും ഇതൊരു ഭേ­ദ­പ്പെ­ട്ട ക­ഥ­യാ­ണെ­ന്നാ­ണു് എന്റെ വി­ചാ­രം.

മാ­സ്റ്റർ പീസ്
images/OneDayofLife.jpg

എൽ സാൽ­വ­ഡോ­റി­ലെ (എൽ സാൽ­വ­ദോർ എന്നു സ്പാ­നി­ഷ് ഉ­ച്ചാ­ര­ണം) പ്ര­തി­ഭാ­ശാ­ലി­യാ­യ നോ­വി­ലി­സ്റ്റാ­ണു് മാ­നി­ലോ ആർ­ഗ്വീ­റ്റ (Manilo Argueta). കുറെ വർ­ഷ­ങ്ങൾ­ക്കു മുൻ­പു് അ­ദ്ദേ­ഹ­ത്തെ നാ­ട്ടിൽ­നി­ന്നു ബ­ഹി­ഷ്ക­രി­ച്ചു. ആർ­ഗ്വീ­റ്റ ഇ­പ്പോൾ കോ­സ്റ്റ­റി­ക്കാ­യിൽ താ­മ­സി­ക്കു­ന്നു (ജനനം 1935-ൽ). അ­ദ്ദേ­ഹ­ത്തി­ന്റെ നോ­വ­ലാ­യ A Day in the Life in El Salvador ഉ­ജ്ജ്വ­ല­മാ­യ കൊ­ച്ചു കൃ­തി­യാ­ണു്. അതിനെ major novel എന്നു വി­ശേ­ഷി­പ്പി­ച്ചാ­ലും ശ­രി­യാ­യി­രി­ക്കും. ഒരു ദിവസം കാ­ല­ത്തു് ആ­റു­മ­ണി­തൊ­ട്ടു് ഉ­ച്ച­യ്ക്കു­ശേ­ഷം ര­ണ്ടു­മ­ണി­വ­രെ­യു­ള്ള സം­ഭ­വ­ങ്ങ­ളെ ലൂപ് എന്നു കൃ­ഷി­ക്കാ­രി­യു­ടെ വി­ചാ­ര­ങ്ങ­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ക­യാ­ണു് ആർ­ഗ്വീ­റ്റ്. സാൽ­വ­ഡോ­റി­ലെ ഒരു ഗ്രാ­മ­ത്തിൽ­നി­ന്നും വ­ന്ന­വ­ളാ­ണു ലൂപ്. നേഷനൽ ഗാർ­ഡ്സ് സാൽ­വ­ഡോ­റിൽ മർ­ദ്ദ­ന­വും കൊ­ല­പാ­ത­ക­വും മു­റ­യ്ക്കു ന­ട­ത്തു­ക­യാ­ണു്. തന്റെ കു­ടും­ബാം­ഗ­ങ്ങ­ളെ സം­ര­ക്ഷി­ച്ചു­കൊ­ണ്ടു­പോ­കേ­ണ്ട ഭാ­ര­മാ­ണു ലൂ­പി­ന്. അവളെ ഗാർ­ഡ്സ് പീ­ഡി­പ്പി­ക്കു­ന്നു, മർ­ദ്ദി­ക്കു­ന്നു. അവർ ലൂ­പി­ന്റെ മകനെ കൊ­ന്നു ത­ല­യ­റു­ത്തെ­ടു­ത്തു. മ­റ്റു­ള്ള­വർ­ക്കു മു­ന്ന­റി­യി­പ്പു് എന്ന പോലെ വ­ഴി­വ­ക്കിൽ അതു് വച്ചു. അ­വ­ളു­ടെ മ­രു­മ­കൻ (മ­ക­ളു­ടെ ഭർ­ത്താ­വു്) ഒരു ദിവസം ആ­രു­മ­റി­യാ­തെ “അ­പ്ര­ത്യ­ക്ഷ­നാ­യി”. കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­കൾ­ക്കു മാ­ത്ര­മ­ല്ല ജീവൻ ഉ­പേ­ക്ഷി­ക്കേ­ണ്ടി­വ­ന്ന­തു്. ഒരു പാ­തി­രി പകുതി മ­രി­ച്ച നി­ല­യിൽ കാ­ണ­പ്പെ­ട്ടു. അവർ അയാളെ അ­ടി­ച്ചു് മുഖം തി­രി­ച്ച­റി­യാൻ വ­യ്യാ­ത്ത വി­ധ­ത്തി­ലാ­ക്കി. മ­ല­ദ്വാ­രം­വ­ഴി ഒരു ക­മ്പു് അ­ടി­ച്ചു­ക­യ­റ്റി­യി­ട്ടു­ണ്ടാ­യി­രു­ന്നു അവർ. നി­ല­വി­ളി­ക്കു­ന്ന, ന­ഗ്ന­നാ­യ പാ­തി­രി ഒരു കു­ഴി­യിൽ കി­ട­ക്കു­ന്ന­തു് അതിലേ പോയ ഒരു സ്ത്രീ കണ്ടു. റോ­ഡിൽ­നി­ന്നു അ­ല്പ­മ­ക­ലെ­യാ­യി പാ­തി­രി­യു­ടെ ളോഹ കി­ട­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. ലൂ­പ­യു­ടെ ഭർ­ത്താ­വു് ഹോസേ (Jose) ഒ­ളി­വി­ലാ­ണു്. കർ­ഷ­ക­ത്തൊ­ഴി­ലാ­ളി സം­ഘ­ട­ന­യി­ലെ അം­ഗ­മാ­യ അയാളെ ഗാർ­ഡ്സ് അ­ന്വേ­ഷി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ലൂ­പ­യു­ടെ ചെ­റു­മ­കൾ അ­ഡോൾ­ഫി­ന പ­ള്ളി­യിൽ പോ­യി­രി­ക്കു­ക­യാ­ണു്. ഗാർ­ഡ്സി­ന്റെ ക്രൂ­ര­ത­ക­ളിൽ പ്ര­തി­ഷേ­ധി­ക്കു­ന്ന ഒരു സ­മ്മേ­ള­ന­ത്തിൽ പ­ങ്കു­കൊ­ണ്ടി­ട്ടു് അവൾ മു­ത്ത­ശ്ശി­യു­ടെ അ­ടു­ക്ക­ലെ­ത്തു­മ്പോൾ നാലു ഗാർ­ഡ്സ് ജീ­പ്പിൽ നി­ന്നു് ശരീരം ത­ള്ളി­ത്താ­ഴെ­യി­ട്ടു് അ­വ­ളു­ടെ സ­മീ­പ­ത്തേ­ക്കു വ­ലി­ച്ചി­ഴ­ച്ചു കൊ­ണ്ടു­വ­രു­ന്ന­താ­ണു് ക­ണ്ട­തു്. ആ ശ­രീ­ര­ത്തി­ന്റെ മു­ഖ­മാ­കെ രക്തം. അതു് ഉ­ടു­പ്പി­ലേ­ക്കും ട്രൌ­സേ­ഴ്സി­ലേ­ക്കും ഒ­ഴു­കി­യി­രി­ക്കു­ന്നു. ക­ണ്ണു് വെ­ളി­യിൽ തൂ­ങ്ങി­ക്കി­ട­ക്കു­ന്നു. “നി­ന­ക്കു ഇവനെ അ­റി­യാ­മോ?” എ­ന്നു് ഒരു ഗാർഡ് ലൂ­പ­യോ­ടു് ചോ­ദി­ച്ചു. പട്ടി ക­ടി­ച്ചു മു­റി­വേ­ല്പി­ച്ച­തു­പോ­ലെ­യു­ള്ള ആ ശ­രീ­ര­ത്തെ നോ­ക്കി അവൾ പ­റ­ഞ്ഞു: “അ­റി­ഞ്ഞു­കൂ­ടാ”. പക്ഷേ, ലൂപ് ത­ന്നോ­ടു­ത­ന്നെ പ­റ­ഞ്ഞു: “അ­ങ്ങു്—അ­ങ്ങാ­ണു് ഹോസ. ആ ക­ണ്ണു് വേറെ ആ­രു­ടെ­യും ക­ണ്ണ­ല്ല­ല്ലോ. …ഒ­രി­ക്കൽ അ­ങ്ങു് എ­ന്നോ­ടു പ­റ­ഞ്ഞു ‘നി­ന­ക്കോ ന­മ്മു­ടെ കു­ടും­ബ­ത്തി­നോ എ­പ്പോ­ഴെ­ങ്കി­ലും ആ­പ­ത്തു­ണ്ടാ­യാൽ എന്നെ ത­ള്ളി­പ്പ­റ­യാൻ നീ മ­ടി­ക്ക­രു­തു്.’ അ­ങ്ങു് ആ വി­ധ­ത്തിൽ എ­ന്നെ­ക്കൊ­ണ്ടു സത്യം ചെ­യ്യി­ച്ചു. ഈ നി­ല­യിൽ അ­താ­കു­മെ­ന്നു ഞാൻ വി­ചാ­രി­ച്ച­തേ­യി­ല്ല­ല്ലോ”. ഇ­തു­കൊ­ണ്ടാ­ണു് ഹോ­സേ­യെ അ­റി­യി­ല്ലെ­ന്നു ലൂപ് പ­റ­ഞ്ഞ­തു്. പക്ഷേ, ഇ­തു­കൊ­ണ്ടൊ­ന്നും സാൽ­വ­ഡോ­റി­ലെ കർ­ഷ­ക­രു­ടെ വീ­ര്യം കെ­ട്ടു­പോ­കു­മെ­ന്നു മർ­ദ്ദ­കർ വി­ചാ­രി­ക്ക­രു­തു്. ലൂപ് പ­റ­ഞ്ഞു: “ഞാൻ കരയാൻ പോ­കു­ന്നി­ല്ല. എന്റെ ക­ണ്ണീ­രൊ­ഴു­കു­ന്ന­തു കണ്ടു തൃ­പ്തി­യ­ട­യാൻ എന്റെ ശ­ത്രു­ക്ക­ളെ ഞാൻ സ­മ്മ­തി­ക്കി­ല്ല. അവർ അ­നു­ഭ­വി­ക്കും. അ­താ­ണു് ഞാൻ എ­ന്നോ­ടാ­യി പ­റ­ഞ്ഞ­തു്. ഇ­ന്ന­ല്ലെ­ങ്കിൽ നാളെ. അവർ അ­നു­ഭ­വി­ക്കും. അ­താ­ണു് ഞാൻ എ­ന്നോ­ടാ­യി പ­റ­ഞ്ഞ­തു്. ആ കൊ­ല­പാ­ത­കി­കൾ എന്റെ മ­ക­നോ­ടു് എന്തു ചെ­യ്തു­വോ അതു് ആരും അ­നു­ഭ­വി­ക്കാൻ ഇ­ട­വ­ര­രു­തു്”. അ­സാ­ധാ­ര­ണ­മാ­യ ആർ­ദ്രീ­ക­ര­ണ­ശ­ക്തി­യു­ള്ള നോ­വ­ലാ­ണി­തു്. മർ­ദ്ദ­ന­മ­നു­ഭ­വി­ക്കു­ന്ന സാൽ­വ­ഡോ­റി­ന്റെ ചൈ­ത­ന്യം ഈ ക­ലാ­ശി­ല്പ­ത്തിൽ ജ്വ­ലി­ച്ചു­നിൽ­ക്കു­ന്നു. (Bill Brow തർ­ജ്ജ­മ ചെ­യ്ത­താ­ണു് ഈ കൃതി. Chatto and Windur, London പ്ര­സാ­ധ­കർ).

നി­ഷ്ക­ള­ങ്ക­രാ­യ ജ­ന­ങ്ങൾ ബാ­ല­റ്റ്പേ­പ്പർ പെ­ട്ടി­യി­ലി­ട്ടു് ക്രൂ­ര­ന്മാ­രെ അ­ധി­കാ­ര­ത്തി­ലേ­റ്റു­ന്നു. അവർ അ­ധി­കാ­ര­മേ­റ്റാ­ലു­ടൻ ആ ജ­ന­ങ്ങ­ളു­ടെ നേർ­ക്കു വെ­ടി­യു­ണ്ട­കൾ പാ­യി­ക്കു­ന്നു. ഇ­തി­ന്റെ പേ­രാ­ണു് ഡെ­മോ­ക്ര­സി.

images/BenjaminFranklin.jpg
ബ­ഞ്ച­മിൻ ഫ്രാ­ങ്ക്ളിൻ

എത്ര നി­ഷ്പ­ക്ഷ ചി­ന്താ­ഗ­തി­ക്കാ­ര­നാ­യാ­ലും സ്നേ­ഹം മൂ­ല്യ­നിർ­ണ്ണ­യ­ത്തെ ബാ­ധി­ക്കും. പ­ന്ത­ളം സു­ധാ­ക­രൻ എന്റെ ദൃ­ഷ്ടി­യിൽ ബാ­ല­നാ­ണു്. എന്നെ കാ­ണു­മ്പോ­ഴെ­ല്ലാം സ്നേ­ഹ­ത്തോ­ടും ബ­ഹു­മാ­ന­ത്തോ­ടും­കൂ­ടി പെ­രു­മാ­റു­ന്ന അ­ദ്ദേ­ഹ­ത്തോ­ടു് എ­നി­ക്കു വാ­ത്സ­ല്യ­മാ­ണു്. അ­ടു­ത്ത കാ­ല­ത്തു് മ­ന്ത്രി രമേശ് ചെ­ന്നി­ത്ത­ല യു­മാ­യി അ­ദ്ദേ­ഹം പോ­കു­ക­യാ­യി­രു­ന്നു. മ­ന്ത്രി ഉ­ണ്ടാ­യി­രു­ന്നി­ട്ടും അ­ദ്ദേ­ഹം ഓടി അ­ടു­ത്തെ­ത്തി കു­ശ­ലാ­ന്വേ­ഷ­ണം ന­ട­ത്തി­യി­ട്ടു് പോയി. അ­ങ്ങ­നെ­യു­ള്ള ഒ­രാ­ളി­നെ വി­മർ­ശി­ക്കാൻ എന്റെ മ­ന­സ്സു് സ­മ്മ­തി­ക്കു­ന്നി­ല്ല. അ­തു­കൊ­ണ്ടു് മലയാള മനോരമ ആ­ഴ്ച­പ്പ­തി­പ്പിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ “ഇല്ല, ഇനി വ­രി­ല്ല” എന്ന കാ­വ്യം വാ­യി­ച്ചി­ട്ടു ഞാൻ മൗനം അ­വ­ലം­ബി­ക്കു­ന്നു..

ഭൂ­ഷ­ണ­ങ്ങൾ

ക­ട്വ­മ്ല­ല­വ­ണാ­ത്യു­ഷ്ണ­തീ­ക്ഷ്ണ­രൂ­ക്ഷ വി­ദാ­ഹി­നഃ

ആഹാരം രാ­ജ­സ­സ്യേ­ഷ്ടാ ദുഃ­ഖ­ശോ­കാ­മ­യ­പ്ര­ദഃ

യാ­ത­യാ­മം ഗതരസം പൂ­തി­പ­ര്യു­ഷി­തം ച യത്

ഉ­ച്ഛി­ഷ്ട­മ­പി ചാ­മേ­ദ്ധ്യം ഭോജനം താ­മ­സ­പ്രി­യം.

ക­യ്പു­ള്ള­തു്, പു­ളി­ച്ച­തു്, ഉ­പ്പു­കൂ­ട്ടി­യ­തു്, ചൂ­ടു­കൂ­ടി­യ­തു്, എ­രി­വു­കൂ­ടി­യ­തു്, ശു­ഷ്ക­മാ­യ­തു്, ക­ത്തു­ന്ന­തു് ഈ ആഹാരം രാ­ജ­സി­ക­ന്മാർ­ക്കാ­ണു് ഇഷ്ടം. ഇവ വേ­ദ­ന­യും ദുഃ­ഖ­വും രോ­ഗ­വും ജ­നി­പ്പി­ക്കു­ന്നു.

പ­ഴ­കി­യ­തു്, രു­ചി­യി­ല്ലാ­ത്ത­തു്, അ­ഴു­കി­യ­തു്, ഉ­ച്ഛി­ഷ്ട­മാ­യ­തു്, ശു­ദ്ധി­യി­ല്ലാ­ത്ത­തു് ഈ ആഹാരം താ­മ­സി­കർ­ക്കു ഇ­ഷ്ട­മാ­ണു്.

ഭ­ഗ­വ­ദ്ഗീ­ത­യി­ലെ ഈ ശ്ലോ­ക­ങ്ങൾ എ­ല്ലാ­വ­രും ഹൃ­ദി­സ്ഥ­മാ­ക്ക­ണം. അ­വ­യി­ലെ ആ­ശ­യ­മ­നു­സ­രി­ച്ചു പ്ര­വർ­ത്തി­ക്കു­യും വേണം. വി­ശേ­ഷി­ച്ചും ക­ട­ക­ളിൽ കയറി ചി­ക്കൻ­ഫ്രൈ എന്ന പേരിൽ കാ­ക­മാം­സ­വും മ­ട്ടൺ­ക­റി­യെ­ന്ന പേരിൽ മ­ഹി­ഷ­മാം­സ­വും ‘ത­ട്ടു­ന്ന­വർ.’ ആഹാരം വ­രു­ത്തു­ന്ന ദോ­ഷ­ങ്ങ­ളെ­ക്കു­റി­ച്ചും അതു നി­യ­ന്ത്രി­ക്കേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത­യെ­ക്കു­റി­ച്ചും സി­ദ്ധാർ­ത്ഥൻ ‘മ­നോ­രാ­ജ്യ’ത്തി­ലെ­ഴു­തു­ന്നു. ഈ ആ­ഴ്ച­പ്പ­തി­പ്പി­നു ഭൂ­ഷ­ണ­ങ്ങ­ളാ­ണു സി­ദ്ധാർ­ത്ഥ­ന്റെ കൊ­ച്ചു പ്ര­ബ­ന്ധ­ങ്ങൾ.

നി­രീ­ക്ഷ­ണ­ങ്ങൾ
പ­രീ­ക്ഷ ന­ട­ക്കു­ന്ന മു­റി­കൾ:
അ­ദ്ധ്യാ­പി­ക­ന്മാർ­ക്കു വാ­തോ­രാ­തെ ചേ­ട്ട­നെ­ക്കു­റി­ച്ചും പുതിയ സാ­രി­ക­ളെ­ക്കു­റി­ച്ചും സം­സാ­രി­ക്കാ­നു­ള്ള സ്ഥ­ല­ങ്ങൾ. ഒ­ന്നാം­ക്ലാ­സ് കി­ട്ടേ­ണ്ട പല കു­ട്ടി­ക­ളും ഇ­ത്ത­രം സം­സാ­രം കേ­ട്ടു് വേ­ണ്ട­പോ­ലെ ഉ­ത്ത­ര­മെ­ഴു­താൻ ക­ഴി­യാ­തെ തോ­റ്റി­ട്ടു­ണ്ടു്. (ഈ സം­സാ­ര­ത്തെ­ക്കു­റി­ച്ചു പല കു­ട്ടി­ക­ളും എ­ന്നോ­ടു പരാതി പ­റ­ഞ്ഞി­ട്ടു­ണ്ടു്.)
ടെ­ലി­വി­ഷൻ­സെ­റ്റ്:
റി­പ്പ­യ­റർ ഒന്നു തു­റ­ന്നു­നോ­ക്കി­യാൽ ഉ­ട­മ­സ്ഥ­നു് അ­മ്പ­തു രൂപ ന­ഷ്ട­പ്പെ­ടു­ന്ന­തി­നു സ­ഹാ­യ­മ­രു­ളു­ന്ന ഒരു ഉ­പ­ക­ര­ണം.
കാ­റി­ന്റെ ബാ­ക്ക്സീ­റ്റി­നു മു­ക­ളി­ലു­ള്ള സ്ഥലം:
ക്ലാർ­ക്കാ­യി കയറി സീ­നി­യോ­റി­റ്റി­യു­ടെ ഫ­ല­മാ­യി സെ­ക്ര­ട്ട­റി­യാ­കു­ന്ന­വർ­ക്കു നൂ­റ്റു­ക­ണ­ക്കി­നു് ഫ­യ­ലു­കൾ അ­ടു­ക്കി­വ­യ്ക്കാ­നു­ള്ള സ്ഥലം. അ­ങ്ങ­നെ ഫ­യ­ലു­കൾ പ്ര­ദർ­ശി­പ്പി­ച്ചു­കൊ­ണ്ടു് അവർ ഗമയിൽ വീ­ട്ടി­ലേ­ക്കു പോ­കു­ന്ന­തു് കാ­ണേ­ണ്ട കാ­ഴ്ച­യാ­ണു്. (കി­രാ­ത­നെ­ന്നു വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്നെ­ങ്കി­ലും ഒ­ട്ടും ക­റ­പ്റ്റ് അ­ല്ലാ­തി­രു­ന്ന സി. പി. രാ­മ­സ്വാ­മി അയ്യർ ക­ല്പി­ച്ചി­രു­ന്നു ഒ­രു­ദ്യോ­ഗ­സ്ഥ­നും ഫയൽ വീ­ട്ടിൽ കൊ­ണ്ടു­പോ­ക­രു­തെ­ന്നു്.)
ലോ­ക­ക­പ്പു് ഫു­ട്ബോൾ മ­ത്സ­രം:
ഒരു ക­ളി­ക്കാ­രൻ മ­റ്റൊ­രു ക­ളി­ക്കാ­ര­ന്റെ ജ­ന­നേ­ന്ദ്രി­യം നോ­ക്കി ച­വി­ട്ടു­ന്ന ബാർ­ബ­റി­സം. ദ്യോ­ഗോ മാ­റാ­ദോ­ന യെ­പ്പോ­ലു­ള്ള ചില മാ­ന്യ­ന്മാർ ഇ­വ­രു­ടെ കൂ­ട്ട­ത്തി­ലു­ണ്ടു് എ­ന്ന­തു വി­സ്മ­രി­ക്കു­ന്നി­ല്ല (Diego Maradona).
ബ്യൂ­ട്ടി പാർ­ല­റു­കൾ:
ചെ­റു­പ്പ­ക്കാ­രി­ക­ള­ല്ലാ­ത്ത­വർ­ക്കു് പു­രി­കം വ­ടി­ച്ചി­റ­ക്കി വേറെ വ­ര­യ്ക്കാ­നും രാ­സ­ദ്ര­വ്യം­കൊ­ണ്ടു മു­ഖ­ത്തി­നു വൈ­രൂ­പ്യം വ­രു­ത്താ­നു­മു­ള്ള സ്ഥ­ല­ങ്ങൾ.
ഹോ­ക്കർ (ആ­ക്രി­ക്ക­ച്ച­വ­ട­ക്കാ­രൻ):
പഴയ വർ­ത്ത­മാ­ന­പ്പ­ത്ര­ത്തി­ന്റെ ഭാരം പത്തു കി­ലോ­യാ­ണെ­ങ്കിൽ അതു് ത്രാ­സി­ലി­ട്ടു് മൂ­ന്നു കി­ലോ­യാ­ക്കി പ്ര­ദർ­ശി­പ്പി­ക്കു­ന്ന മ­ജീ­ഷ്യൻ.
ചില പുതിയ വി­വാ­ഹ­ങ്ങൾ:
കു­റ­ഞ്ഞ­തു നൂറു പ­വ­ന്റെ ആ­ഭ­ര­ണ­ങ്ങ­ളും ആയിരം രൂ­പ­യു­ടെ കാ­ഞ്ചീ­പു­രം സാ­രി­യും ചാർ­ത്തി­യ പെ­ണ്ണി­ന്റെ ത­ന്ത­യു­ടെ കൈ­യിൽ­നി­ന്നു് സ­ക­ല­മാ­ന വ­സ്തു­ത­ക­ളും എഴുതി മേ­ടി­ച്ചി­ട്ടു് അവളെ തു­രു­മ്പു പി­ടി­ച്ച ക­സേ­ര­യി­ലി­രു­ത്തി ക­ഴു­ത്തിൽ ഒരു ചു­വ­പ്പു മാ­ല­യി­ട്ടു് കൊ­ണ്ടു­പോ­കു­ക­യും വി­ളി­ച്ചു­വ­രു­ത്തി­യ മാ­ന്യ­ന്മാർ­ക്കു് പ­ഞ്ചാ­ര­യി­ടാ­ത്ത നാ­ര­ങ്ങാ­വെ­ള്ളം മാ­ത്രം കൊ­ടു­ത്ത­യ­യ്ക്കു­ക­യും ചെ­യ്യു­ന്ന ഏർ­പ്പാ­ടു­കൾ.
പ്ര­തി­ബിം­ബം
images/DiegoMaradona.jpg
ദ്യോ­ഗോ മാ­റാ­ദോ­ന

സ്ത്രീ­കൾ മറ്റു സ്ത്രീ­ക­ളു­ടെ വേ­ഷം­നോ­ക്കി മ­ന­സ്സി­ലാ­ക്കു­ന്ന­തു­പോ­ലെ പു­രു­ഷ­ന്മാർ മറ്റു പു­രു­ഷ­ന്മാ­രു­ടെ വേ­ഷ­മെ­ന്താ­ണെ­ന്നു ശ്ര­ദ്ധി­ക്കാ­റു­ണ്ടോ? ഇ­ല്ലെ­ന്നാ­ണു് എന്റെ വി­ചാ­രം. ഞാൻ മ­റ്റൊ­രാൾ ഇ­ട്ടി­രി­ക്കു­ന്ന ഷർ­ട്ട് ഏതു ത­ര­ത്തി­ലാ­ണെ­ന്നു നോ­ക്കാ­റേ­യി­ല്ല. ഒരു മ­ണി­ക്കൂർ അ­യാ­ളു­ടെ അ­ടു­ത്തു­നി­ന്നു സം­സാ­രി­ച്ചാ­ലും അ­യാ­ളി­ട്ടി­രു­ന്ന­തു് കോ­ട്ടൺ ഷർ­ട്ടാ­ണോ ടെ­റി­ക്കോ­ട്ടൺ ഷർ­ട്ടാ­ണോ എ­ന്നു് എ­നി­ക്കു പ­റ­യാ­നാ­വി­ല്ല. സ്ത്രീ­യു­ടെ വേ­ഷ­വി­ധാ­ന­വും സാർ­ട്ടോ­റി­യൽ സ്പ്ലെൻ­ഡർ (Sartorial splendour=വേ­ഷ­ത്തി­ന്റെ ഔ­ജ്ജ്വ­ല്യം) ഇ­ല്ലെ­ങ്കിൽ എന്റെ ക­ണ്ണിൽ പെ­ടു­ക­യി­ല്ല. ന­മു­ക്കു സ്വാ­ത­ന്ത്ര്യ­മു­ള്ള സ്ത്രീ­യോ­ടു് ‘ഞാൻ ശാ­സ്ത­മം­ഗ­ല­ത്തു­വ­ച്ചു് ക­മ­ല­മ്മ­യെ കണ്ടു’ എന്നു പ­റ­ഞ്ഞു­നോ­ക്കു. ഉടനെ അവർ ചോ­ദി­ക്കു­ന്ന­തു് “ക­മ­ല­മ്മ ഏതു സാ­രി­യു­ടു­ത്തി­രു­ന്നു” എ­ന്നാ­യി­രി­ക്കും. നമ്മൾ അ­റി­ഞ്ഞു­കൂ­ടാ എന്ന മ­ട്ടിൽ കൈ­മ­ലർ­ത്തും.

സ­ത്യ­മി­താ­ണെ­ങ്കി­ലും സ്വ­ന്തം വേ­ഷ­ത്തി­ലെ­ന്ന­പോ­ലെ മ­റ്റു­ള്ള­വ­രും വേ­ഷ­ത്തി­ലും ശ്ര­ദ്ധി­ക്കു­ന്ന ചില പു­രു­ഷ­ന്മാ­രു­ണ്ടു്. സം­സ്കൃ­ത കോ­ളേ­ജിൽ നി­ന്നു റോ­ഡി­ലേ­ക്കു­ള്ള ക­യ­റ്റം ക­യ­റി­വ­രു­മ്പോൾ എ­നി­ക്ക­ഭി­മു­ഖ­മാ­യി ഒരു സ്നേ­ഹി­തൻ വ­രു­ന്നു. ഞാൻ അ­ദ്ദേ­ഹ­ത്തെ കണ്ടു ചി­രി­ച്ചു. ഉടനെ ആ മ­നു­ഷ്യൻ പ­റ­യു­ക­യാ­ണു്: “മ­ന­സ്സി­ലാ­യി, എന്റെ ഷാർ­ക്ക് സ്കിൻ ബു­ഷ്കോ­ട്ട് നോ­ക്കു­ക­യാ­ണു്. അല്ലേ?” ഇ­തു­കേ­ട്ടു് ഞാൻ അ­മ്പ­ര­ന്നു­പോ­യി. ഞാൻ ആ സു­ഹൃ­ത്തി­ന്റെ ക­ള്ള­ച്ചി­രി­യ­ല്ലാ­തെ വേ­റൊ­ന്നും ക­ണ്ടി­ല്ല. ഒരു മ­നഃ­ശാ­സ്ത്ര­ത­ത്ത്വം ഇതിൽ ഒ­ളി­ച്ചി­രി­ക്കു­ന്നു­ണ്ടു്. സു­ഹൃ­ത്തു് തന്റെ രൂപം ഷാർ­ക്ക് സ്കിൻ കോ­ട്ടി­ലൂ­ടെ കാ­ണു­ക­യാ­യി­രു­ന്നു. ആ കോ­ട്ടു് ക­ണ്ടു് അ­ദ്ദേ­ഹ­ത്തെ വേ­റൊ­രാൾ അ­ഭി­ന­ന്ദി­ക്കു­മ്പോൾ തന്റെ രൂ­പ­മെ­ത്ര ന­ല്ല­തു്, താ­നെ­ത്ര കേമൻ എ­ന്നു് അ­ദ്ദേ­ഹം വി­ചാ­രി­ച്ചു് അ­ഹ്ലാ­ദി­ക്കും. വീ­ട്ടി­ലാ­ണെ­ങ്കിൽ ക­ണ്ണാ­ടി­യിൽ നോ­ക്കാം. റോ­ഡിൽ­വ­ച്ചാ­ണെ­ങ്കിൽ മ­റ്റാ­ളു­ക­ളു­ടെ അ­ഭി­ന­ന്ദ­ന­മാ­കു­ന്ന ദർ­പ്പ­ണ­ത്തിൽ മാ­ത്ര­മേ തന്റെ പ്ര­തി­ബിം­ബം അ­ദ്ദേ­ഹ­ത്തി­നു ദർ­ശി­ക്കാ­നാ­വൂ. (പ്ര­തി­ബിം­ബം എന്ന വാ­ക്കി­നു പകരം പ്ര­തി­ച്ഛാ­യ എ­ന്നെ­ഴു­താൻ ഭാ­വി­ച്ച­താ­ണു ഞാൻ. അതൊരു ‘നാ­ണം­കെ­ട്ട’വാ­ക്കാ­ണി­ന്നു്. അ­തി­നാൽ അതു വേ­ണ്ടെ­ന്നു­വ­ച്ചു.) തി­രു­വ­ന­ന്ത­പു­ര­ത്തു് ഒരു പ­ണ്ഡി­ത­നു­ണ്ടു്. എ­ന്നും വൈ­കു­ന്നേ­രം ആ­രാ­ധ­കർ അ­ദ്ദേ­ഹ­ത്തോ­ടു് “അ­ങ്ങ­യ്ക്കു തു­ല്യ­നാ­യി ഒരു പ­ണ്ഡി­തൻ വേറെ എ­വി­ടെ­യു­ണ്ടു്?” എന്നു ചോ­ദി­ക്ക­ണം. ആ ചോ­ദ്യ­ത്തി­ലൂ­ടെ തന്റെ പ്ര­തി­ബിം­ബം ക­ണ്ടാൽ അ­ന്നു് അ­ദ്ദേ­ഹ­ത്തി­നു ഉ­റ­ക്കം സു­ഖ­മാ­വും. ചോ­ദി­ക്കാൻ ആരും വ­ന്നി­ല്ലെ­ങ്കിൽ ഉ­റ­ങ്ങു­ക­യു­മി­ല്ല. സ്ത്രീ­കൾ­ക്കു സ്വ­ന്തം രൂപം ക­ണ്ണാ­ടി­യി­ലും മ­റ്റു­ള്ള­വ­രു­ടെ വാ­ക്കു­ക­ളി­ലും കണ്ടേ മ­തി­യാ­വൂ. ഇ­ല്ലെ­ങ്കിൽ അവർ ചോ­ദി­ക്കും: “എ­നി­ക്കു് ഈ സാരി ചേ­രു­മോ?” ആ ചോ­ദ്യ­ത്തി­ന്റെ അർ­ത്ഥം “ഞാൻ സു­ന്ദ­രി­യാ­ണോ?” എ­ന്നാ­ണു്.

എം. എം. മേനോൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ ‘ചി­കി­ത്സ’ എന്ന കഥ വാ­യി­ക്കു. പ­ല­പ്പോ­ഴും രാ­ത്രി ഡ്യൂ­ട്ടി­നോ­ക്കി­യി­രു­ന്ന ഒരു പ­ട്ടാ­ള­ക്കാ­ര­നു് പെൻഷൻ പ­റ്റി­വ­ന്ന­പ്പോൾ ഉ­റ­ക്കം വ­രു­ന്നി­ല്ല. പല ചി­കി­ത്സ­ക­ളും ന­ട­ത്തി. ഫ­ല­മി­ല്ല. ഒ­ടു­വിൽ അ­ര­ക്കി­റു­ക്ക­നാ­യ ഒരു ഡോ­ക്ടർ അ­യാൾ­ക്കു് നൈ­റ്റ് വാ­ച്ച­റു­ടെ ജോലി വാ­ങ്ങി­ക്കൊ­ടു­ത്തു. കാ­ക്കി­യു­ടു­പ്പി­നു­ള്ളിൽ കയറി പഴയ പ­ട്ടാ­ള­ക്കാ­ര­നെ­പ്പോ­ലെ നി­ന്ന­പ്പോൾ അ­യാൾ­ക്കു് അ­സ്വ­സ്ഥ­ത മാറി. വാ­ച്ച­റു­ടെ ജോ­ലി­യി­ലൂ­ടെ അയാൾ ത­നി­ക്ക­ഭി­മി­ത­മാ­യ പ്രി­തി­ബിം­ബം ദർ­ശി­ച്ചു­വെ­ന്നു സാരം. എം. എം. മേനോൻ വൈ­ദ­ഗ്ദ്ധ്യ­ത്തോ­ടെ, ര­സാ­ത്മ­ക­ത­യോ­ടെ കഥ പ­റ­ഞ്ഞി­രി­ക്കു­ന്നു.

ബോർ­ഹെ­സ്

“ഹാ സു­ഖ­ങ്ങൾ വെറും ജാലം, ആ­ര­റി­വൂ നിയതി തൻ

ത്രാ­സു­പൊ­ങ്ങു­ന്ന­തും താനേ താണു പോ­വ­തും”

എന്ന കരുണ യിലെ വരികൾ എ­ടു­ത്തെ­ഴു­തി­യി­ട്ടു് മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് മു­ണ്ട­ശ്ശേ­രി യെ ല­ക്ഷ്യ­മാ­ക്കി എ­ന്നോ­ടു പ­റ­ഞ്ഞു. ഈ­ശ്വ­രൻ വാ­സ­വ­ദ­ത്ത­യെ ത്രാ­സി­ന്റെ ഒരു ത­ട്ടി­ലും അ­വ­ളു­ടെ പ്ര­വൃ­ത്തി­ക­ളെ മ­റ്റേ­ത്ത­ട്ടി­ലും വ­ച്ചി­ട്ടു് തൂ­ക്കി നോ­ക്ക­ന്ന­തു് കാ­ണാ­ത്ത നി­രൂ­പ­കർ അ­ന്ത­രം­ഗ­സ്പർ­ശി­യാ­യ നി­രൂ­പ­ണം നിർ­വ്വ­ഹി­ക്കു­ന്ന ആ­ളാ­ണെ­ന്നു പറയാൻ വയ്യ. (മ­ഹാ­ക­വി­യു­ടെ വാ­ക്കു­കൾ ഓർ­മ്മ­യിൽ­നി­ന്നു് കു­റി­ക്കു­ക­യാ­ണി­വി­ടെ. ക­ത്തു് കൈ­യി­ലി­ല്ല. ആ­രു­ടെ­യോ പ്രേ­ര­ണ­യിൽ­പ്പെ­ട്ടു് അ­ദ്ദേ­ഹം എ­നി­ക്ക­യ­ച്ച നൂ­റോ­ളം ക­ത്തു­കൾ തി­രി­ച്ചു വാ­ങ്ങി­ച്ചു.) നി­രൂ­പ­ണം ജി. എ­ഴു­തി­യ­തു­പോ­ലെ അ­ന്ത­രം­ഗ­സ്പർ­ശി­യാ­യി­രി­ക്ക­ണം; മർ­മ്മ­പ്ര­കാ­ശ­ക­വു­മാ­യി­രി­ക്ക­ണം. ക­ലാ­കൗ­മു­ദി­യി­ലെ ‘ബോർ­ഹെ­സ് എന്ന വി­സ്മ­യം’ എന്ന ലേഖനം ഇവ ര­ണ്ടു­മാ­ണു്. ജീ­വി­ത­ത്തെ, ലോ­ക­ത്തെ ലാ­ബ­റിൻ­താ­യി—ബ­ഹു­വ­ക്ര­മാർ­ഗ്ഗ­മാ­യി ബോർ­ഹെ­സ് ക­രു­തു­ന്നു എ­ന്ന­തു സത്യം.

images/JorgeLuisBorges1951.jpg
ബോർ­ഹെ­സ്

ബോർ­ഹെ­സി­ന്റെ വി­ശി­ഷ്ട­മാ­യ ക­ഥ­യാ­ണു് ‘The Garden of Forking Paths’ എ­ന്ന­തു്. ഡോ­ക്ടർ സ്റ്റീ­ഫൻ ആൽ­ബെർ­ട്ടി­നെ ജ­ന­നം­കൊ­ണ്ടു് ചൈ­നാ­ക്കാ­ര­നാ­യ ഒരു ജർ­മ്മൻ ചാരൻ കൊ­ല്ലു­ന്നു. കാലം ഒ­ന്നാം ലോ­ക­മ­ഹാ­യു­ദ്ധ­ത്തി­ന്റേ­തു്. മ­രി­ച്ച ആർ­ബെർ­ട്ടി­ന്റെ പേ­രു­ത­ന്നെ­യാ­ണു് പ­ട്ട­ണ­ത്തി­ന്റേ­തും. അ­വി­ടെ­നി­ന്നാ­ണു് ബ്രീ­ട്ടീ­ഷു­കാർ ജർ­മ്മൻ­കാ­രെ ആ­ക്ര­മി­ക്കാൻ സ­ന്ന­ദ്ധ­രാ­വു­ന്ന­തു്. അതു് അവരെ (ജർ­മ്മൻ­കാ­രെ) അ­റി­യി­ക്കാ­നാ­ണു് വധം ആ സ്ഥ­ല­ത്തു­വ­ച്ചു­ത­ന്നെ ന­ട­ത്തു­ന്ന­തു്. അ­പ്പോൾ ബ്രീ­ട്ടീ­ഷ് സൈ­ന്യം എ­വി­ടെ­നി­ന്നു് ആ­ക്ര­മ­ണം ആ­രം­ഭി­ക്കു­ന്നു­വെ­ന്നു് ജർ­മ്മൻ സൈ­ന്യം അ­റി­യു­മ­ല്ലൊ.

വധം ന­ട­ക്കു­ന്ന­തി­നു­മുൻ­പു് ഒരു ഗ്ര­ന്ഥ­ത്തെ­ക്കു­റി­ച്ചു രണ്ടു പേരും വാ­ദ­പ്ര­തി­വാ­ദ­ത്തിൽ ഏർ­പ്പെ­ടു­ന്നു. ഒരു ചൈ­നീ­സ് പ­ണ്ഡി­തൻ താ­നൊ­രു പു­സ്ത­ക­മെ­ഴു­തു­മെ­ന്നും ഒരു ലാ­ബി­റിൻ­ത് നിർ­മ്മി­ക്കു­മെ­ന്നും ശപഥം ചെ­യ്ത­ത്രെ. അയാൾ അ­തു­പോ­ലെ പ്ര­വർ­ത്തി­ച്ചു. പക്ഷേ, ഗ്ര­ന്ഥ­മെ­ഴു­ത്തു­ത­ന്നെ ലാ­ബ­റിൻ­ത് നിർ­മ്മാ­ണ­മാ­യി പ­രി­ണ­മി­ച്ചു. പു­സ്ത­ക­ത്തി­ന്റെ മൂ­ന്നാ­മ­ത്തെ അ­ദ്ധ്യാ­യ­ത്തിൽ നായകൻ മ­രി­ക്കു­ന്നു. നാ­ലാ­മ­ത്തേ­തിൽ അയാൾ ജീ­വി­ച്ചി­രി­ക്കു­ന്നു. എല്ലാ നോ­വ­ലു­ക­ളി­ലും പല വി­ധ­ത്തി­ലു­ള്ള മാർ­ഗ്ഗ­ങ്ങൾ കാ­ണു­മ്പോൾ നായകൻ ഏ­തെ­ങ്കി­ലു­മൊ­ന്നി­നെ അം­ഗീ­ക­രി­ക്കു­ന്നു. ഈ ചൈ­നീ­സ് നോ­വ­ലി­ലെ നാ­യ­ക­നാ­വ­ട്ടെ എ­ല്ലാം സ്വീ­ക­രി­ക്കു­ന്നു. ഉ­ദാ­ഹ­ര­ണം പറയാം. ഫാ­ങ്ങി­ന്റെ വീ­ട്ടിൽ ഒ­രു­ത്തൻ വ­ന്നു­ക­യ­റു­ന്നു. ഫാ­ങ്ങി­നു് അയാളെ കൊ­ല്ലാം. വ­ന്നെ­ത്തി­യ­വ­നു ഫാ­ങ്ങി­നെ കൊ­ല്ലാം. ര­ണ്ടു­പേർ­ക്കും ര­ക്ഷ­പ്പെ­ടാം. ര­ണ്ടു­പേർ­ക്കും മ­രി­ക്കാം. ഒ­രി­ട­ത്തു് നി­ങ്ങ­ളെ­ന്റെ ശത്രു. വേ­റൊ­രി­ട­ത്തു് എന്റെ മി­ത്ര­മാ­ണു് നി­ങ്ങൾ. കാലം ഇവിടെ infinite series ആണു്. അവ സ­മാ­ന്ത­ര­ങ്ങ­ളാ­യി വ­രു­ന്നു. ത­മ്മിൽ കൂ­ട്ടി­മു­ട്ടു­ന്നു. അ­ല്ലെ­ങ്കിൽ ഒരു കാ­ല­രേ­ഖ മ­റ്റൊ­രു കാ­ല­രേ­ഖ­യെ അ­വ­ഗ­ണി­ക്കു­ന്നു. ഒ­ന്നിൽ നി­ങ്ങൾ ജീ­വി­ച്ചി­രി­ക്കു­ന്നു, ഞാ­നി­ല്ല. മ­റ്റൊ­ന്നിൽ ഞാ­നു­ണ്ടു് ജീ­വ­നോ­ടെ, നി­ങ്ങ­ളി­ല്ല. വേ­റൊ­ന്നിൽ ര­ണ്ടു­പേ­രും ജീ­വി­ച്ചി­രി­ക്കു­ന്നു. കാ­ല­ത്തെ­ക്കു­റി­ച്ചു­ള്ള സ­മാ­ന്ത­ര സ­ങ്ക­ല്പ­മു­ണ്ടു് ന­വീ­ന­ശാ­സ്ത്ര­ത്തിൽ. അ­താ­ണു് ഈ കഥയിൽ കാ­ണു­ന്ന­തെ­ന്നു് Mysticism and the New Physics എന്ന ഗ്ര­ന്ഥ­മെ­ഴു­തി­യ ടാൽ­ബ­ട്ട് പ­റ­യു­ന്നു.

images/MysticismandtheNewPhysics.jpg

ഈ പു­സ്ത­ക­ത്തിൽ സ്റ്റീ­ഫൻ ആൽ­ബർ­ട്ടു­മു­ണ്ടു്. വ­ധ­കർ­ത്താ­വാ­യ ചാ­ര­നു­മു­ണ്ടു്. പു­സ്ത­ക­മാ­കു­ന്ന ആ ലാ­ബ­റിൻ­തിൽ അ­ന­ന്ത­ങ്ങ­ളാ­യ സാ­ദ്ധ്യ­ത­കൾ. ലോകം അല്ല പ്ര­പ­ഞ്ചം­ത­ന്നെ ലാ­ബ­റിൻ­താ­ണു്. ഈ ആ­ശ­യ­ത്തെ ആ­ന്യാ­ദൃ­ശ­മാ­യ രീ­തി­യിൽ ആ­വി­ഷ്ക­രി­ച്ച ബോർ­ഹെ­സ് മ­രി­ച്ച­പ്പോൾ റ്റൈം വാരിക ആ വാർ­ത്ത മൂ­ന്നോ നാലോ വാ­ക്യ­ങ്ങ­ളി­ലൊ­തു­ക്കി. ന്യൂ­സ്വീ­ക്ക് ആറു വാ­ക്യ­ങ്ങ­ളി­ലെ­ഴു­തി­യെ­ന്നാ­ണു് ഓർമ്മ. ‘അ­ണ്ട­നെ­യും അ­ട­കോ­ട­നെ’യും കു­റി­ച്ചു് അവർ ആന്റി ക­മ്മ്യൂ­ണി­സ്റ്റു­കാർ ആ­ണെ­ങ്കിൽ ദീർ­ഘ­ങ്ങ­ളാ­യ ലേ­ഖ­ന­ങ്ങൾ എ­ഴു­തു­ന്ന­വർ­ക്കു് ഈ ശ­താ­ബ്ദ­ത്തി­ലെ അ­തു­ല്യ­പ്ര­തി­ഭാ­ശാ­ലി­യെ­ക്കു­റി­ച്ചു് ഇത്ര മാ­ത്ര­മേ കു­റി­ക്കാൻ തോ­ന്നി­യു­ള്ളു.

ക­ളി­പ്പാ­ട്ടം വേണോ?

ഡോ­ക്ടർ ന­ളി­നി­യു­ടെ കാ­മു­കൻ മോഹനൻ ഒരു സമയം നി­ശ്ച­യി­ച്ചു് വ­രാ­മെ­ന്നു പ­റ­ഞ്ഞി­രു­ന്നു. അ­തി­നി­ട­യ്ക്ക് ഒരു ചെ­റു­പ്പ­ക്കാ­രൻ സ്കൂ­ട്ട­റ­പ­ക­ട­ത്തിൽ മ­രി­ച്ചു. മ­രി­ച്ച­തു് അ­യാ­ളാ­വാ­മെ­ന്നു വി­ചാ­രി­ച്ചു് ന­ളി­നി­ക്കു് വെ­പ്രാ­ളം. പല സ്ഥ­ല­ത്തും ‘ഫോൺ­ചെ­യ്തു’ അവൾ. മ­രി­ച്ച­യാ­ളി­ന്റെ സ്കൂ­ട്ട­റിൽ To Ammu with love എ­ന്നെ­ഴു­തി­യ ഒരു പൊ­തി­യു­ണ്ടാ­യി­രു­ന്ന­തു് അ­വ­ളു­ടെ വൈ­ഷ­മ്യം വർ­ദ്ധി­പ്പി­ച്ചു. അ­വ­ളു­ടെ ചെ­ല്ല­പ്പേ­രു് അമ്മു എ­ന്നാ­ണു്. മാ­ത്ര­മ­ല്ല, അ­ന്നു് അയാൾ സ­മ്മാ­നം കൊ­ണ്ടു­വ­രു­മെ­ന്നും അ­റി­യി­ച്ചി­രു­ന്നു. മ­രി­ച്ച­തു് വേ­റൊ­രു­ത്ത­നാ­ണെ­ന്നു് വ്യ­ക്ത­മാ­യ­തു് മോഹനൻ അ­തേ­മ­ട്ടിൽ ഒരു പൊ­തി­യു­മാ­യി വ­ന്ന­പ്പോ­ഴാ­ണു്. ഇ­താ­ണു് എൻ. ടി. ബാ­ല­ച­ന്ദ്ര­ന്റെ “അ­മ്മു­വി­നു സ്നേ­ഹ­ത്തോ­ടെ” എന്ന കഥ. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) മ­രി­ച്ച­വൻ, ശവം സൂ­ക്ഷി­ക്കു­ന്ന മു­റി­യിൽ കി­ട­ക്കു­ന്നു. ഡോ­ക്ടർ ന­ളി­നി­ക്കു് അ­വി­ടെ­ച്ചെ­ന്നു് ആ ശവം ഒന്നു നോ­ക്കി­ക്കൂ­ടേ? നോ­ക്കി­യാൽ ക­ഥ­യി­ല്ല­ല്ലോ. അ­തു­കൊ­ണ്ടു് ക­ഥാ­കാ­രൻ അ­വ­ളെ­ക്കൊ­ണ്ടു് ഫോൺ ചെ­യ്യി­ക്കു­ന്നു. അവൾ പാ­ര­വ­ശ്യം കാ­ണി­ക്കു­ന്ന­തു് വർ­ണ്ണി­ക്കു­ന്നു. ബാ­ലി­ശ­മെ­ന്നു പ­റ­ഞ്ഞാ­ലും ഈ ക­ഥ­യു­ടെ ഗർ­ഹ­ണീ­യ­ത മു­ഴു­വൻ സ്പ­ഷ്ട­മാ­കി­ല്ല. ബാ­ല­ച­ന്ദ്രൻ എന്റെ സ്നേ­ഹി­ത­നാ­ണു്. എ­ങ്കി­ലും പ­റ­യ­ട്ടെ. അ­ദ്ദേ­ഹ­ത്തി­നു ക­ട­ലാ­സും മ­ഷി­യു­മ­ല്ല ആ­വ­ശ്യം. ചു­റ്റു കമ്പി മു­റു­ക്കി താഴെ വ­ച്ചാൽ ഓ­ടു­ന്ന ടോയി കാറ്, പാ­മ്പും കോ­ണി­യും ക­ളി­ക്കാ­നു­ള്ള ബോർ­ഡും പ്ളാ­സ്റ്റി­ക് ക­ട്ട­ക­ളും, എ­ടു­ത്തു­യർ­ത്തി­യാൽ കണ്ണു തു­റ­ക്കു­ന്ന പാവ ഇ­വ­യൊ­ക്കെ­യാ­ണു് ബാ­ല­ച­ന്ദ്ര­നു ന­ല്കേ­ണ്ട­തു്. കഥയിൽ ആ വി­ധ­ത്തി­ലു­ള്ള ബാ­ല­ചാ­പ­ല്യ­മാ­ണു് കാണുക.

സു­ന്ദ­രി ചി­രി­ച്ചാൽ ഭംഗി. അവൾ ന­മ്മു­ടെ മുൻ­പിൽ­നി­ന്നു തൊ­ണ്ട­ക്കു­ഴി കാ­ണ­ത്ത­ക്ക വി­ധ­ത്തിൽ കോ­ട്ടു­വാ­യി­ട്ടാ­ലോ? ക­ഥാ­കാ­ര­ന്മാർ ക­ലാം­ഗ­ന­യെ­ക്കൊ­ണ്ടു കോ­ട്ടു­വാ ഇ­ടീ­ക്ക­രു­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-07-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 31, 2021.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.