SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-08-10-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഇ­രു­ട്ടി­നു കനം കൂ­ടു­ന്നു. ത­ണു­ത്ത കാ­റ്റു വീ­ശു­ക­യാ­ണു്. ഞാൻ ത­ണു­പ്പിൽ നി­ന്നു രക്ഷ നേ­ടാ­നാ­യി സ്വെ­റ്റർ എ­ടു­ത്തി­ട്ടു ചാ­രു­ക­സേ­ര­യി­ലേ­ക്കു് ച­രി­ഞ്ഞു. സ്വെ­റ്റ­റി­നു കാ­പ്പി­പ്പൊ­ടി­യു­ടെ നി­റ­മാ­ണു്. ഇ­തേ­നി­റ­മു­ള്ള വേ­റൊ­രു സ്വെ­റ്റ­റി­ട്ടു ത­ണു­പ്പു­കാ­ല­ത്തു് കെ. ബാ­ല­കൃ­ഷ്ണ­നു മായി ഒരു സ­മ്മേ­ള­ന­ത്തി­നു പോ­യ­പ്പോൾ അ­ദ്ദേ­ഹം എന്നെ സൂ­ക്ഷി­ച്ചു നോ­ക്കി­യി­ട്ടു പ­റ­ഞ്ഞു: “ഇതു പോ­ലൊ­രു സ്വെ­റ്റർ എ­നി­ക്കു­ണ്ട­ല്ലോ. ഇതേ നിറം. എ­ന്റേ­തു­ത­ന്നെ­യോ ഇതു് എന്നു സംശയം”. ഇതു് ക­മ്പി­ളി­യു­ടു­പ്പി­നെ­സ്സം­ബ­ന്ധി­ച്ച ഒ­രോർ­മ്മ മാ­ത്രം. മ­റ്റൊ­രോർ­മ്മ­യു­ണ്ടു്. അ­ന്നും ത­ണു­പ്പു കാലം. വ­യ­റ്റിൽ ശ­സ്ത്ര­ക്രി­യ ന­ട­ത്തി ആ­ശു­പ­ത്രി­യിൽ ഞാൻ കി­ട­ക്കു­ക­യാ­ണു്. പാ­റ­പ്പു­റ­ത്തും കെ. സു­രേ­ന്ദ്ര­നും എ­ന്നെ­ക്കാ­ണാൻ ആ­ശു­പ­ത്രി­യി­ലെ­ത്തി. ക­മ്പി­ളി­യു­ടു­പ്പു നോ­ക്കി­ക്കൊ­ണ്ടു് പാ­റ­പ്പു­റ­ത്തു ചോ­ദി­ച്ചു: “ഇത്ര വലിയ ത­ണു­പ്പോ? ഞ­ങ്ങൾ­ക്കു വി­യർ­ക്കു­ന്നു”. ഞാൻ മ­റു­പ­ടി നൽകി. ശ­സ്ത്ര­ക്രി­യ ന­ട­ത്തി­യ­ത­ല്ലേ. ശരീരം ക്ഷീ­ണി­ച്ച­തു കൊ­ണ്ടാ­വാം ത­ണു­പ്പു കൂ­ടു­തൽ തോ­ന്നു­ന്ന­തു്. ഞാൻ അല്പം മുൻ­പു് താ­ങ്ക­ളെ­ക്കു­റി­ച്ചു വി­ചാ­രി­ച്ച­തേ­യു­ള്ളൂ. നേ­ഴ്സ് വന്നു മ­രു­ന്നു കു­ത്തി­വ­ച്ചി­ട്ടു് പോയി. ഉടനെ താ­ങ്ക­ളെ­ഴു­തി­യ നേ­ഴ്സി­ന്റെ കഥ ഞാ­നോർ­മ്മി­ച്ചു. നോ­വ­ല­ല്ല, ചെ­റു­ക­ഥ. പാ­റ­പ്പു­റ­ത്തും സു­രേ­ന്ദ്ര­നും ചി­രി­ച്ചു. അവർ കു­റ­ച്ചു നേ­ര­മി­രു­ന്നു് സം­സാ­രി­ച്ച­തി­നു ശേഷം യാത്ര പ­റ­ഞ്ഞു. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ “നാലാൾ നാലു വഴി” എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­ലെ ആ കഥ ഓർ­മ്മി­ക്കു­ന്നു­ണ്ടാ­വും. എന്റെ ഓർ­മ്മ­യിൽ അ­തി­ന്റെ സ്ഥൂ­ല­രേ­ഖ­ക­ളേ­യു­ള്ളു. ക­ഥ­യു­ടെ പേരു പോലും മ­റ­ന്നി­രി­ക്കു­ന്നു. സ്ഥൂ­ല­രേ­ഖ­കൾ വീ­ണ്ടും വ­ര­യ്ക്കു­മ്പോൾ തെ­റ്റു­ണ്ടെ­ങ്കിൽ പൊ­റു­ക്ക­ണം. കഥ പ­റ­യു­ന്ന ആൾ തീ­വ­ണ്ടി­യിൽ സ­ഞ്ച­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് അ­ഭി­മു­ഖ­മാ­യി കാണാൻ കൊ­ള്ളാ­വു­ന്ന ചെ­റു­പ്പ­ക്കാ­രി. നേരേ ഇ­രി­ക്കു­ന്ന പു­രു­ഷ­ന്റെ നോ­ട്ട­ത്തിൽ­നി­ന്നു ര­ക്ഷ­പ്പെ­ടാ­നാ­വാം അവൾ ഒരു വാ­രി­ക­യെ­ടു­ത്തു വായന തു­ട­ങ്ങി. വാ­യി­ക്കു­ന്ന­തു് ഒരു തു­ടർ­ക്ക­ഥ­യു­ടെ ഭാ­ഗ­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി­യി­ട്ടു് അ­ദ്ദേ­ഹം ചോ­ദി­ച്ചു: “എന്തേ ഈ ക­ഥാ­കാ­ര­ന്റെ കഥ വാ­യി­ക്കു­ന്ന­തു്?” അവൾ: “എ­നി­ക്കു് ഈ ക­ഥ­യെ­ഴു­ത്തു­കാ­ര­നെ ഇ­ഷ്ട­മാ­ണു്. കാരണം ഇ­ദ്ദേ­ഹം ഞ­ങ്ങ­ളു­ടെ കഥകൾ എ­ഴു­തു­ന്ന ആ­ളാ­ണു്”. അ­ദ്ദേ­ഹം: “ഞ­ങ്ങ­ളു­ടെ ക­ഥ­ക­ളെ­ന്നു പ­റ­ഞ്ഞാ­ലോ?” അവൾ “നേ­ഴ്സു­ക­ളു­ടെ കഥകൾ. ഞാൻ പ­ട്ടാ­ള­ത്തിൽ നേ­ഴ്സാ­ണു്. അ­പ്പ­ച്ച­നു സു­ഖ­മി­ല്ലെ­ന്ന­റി­ഞ്ഞു നാ­ട്ടിൽ പോ­യി­ട്ടു് തി­രി­ച്ചു ജോ­ലി­സ്ഥ­ല­ത്തേ­ക്കു പോ­വു­ക­യാ­ണു്. നാ­ട്ടിൽ പോയ സ­മ­യ­ത്തു് കഥ വാ­യി­ക്കു­ന്ന­തു മു­ട­ങ്ങി­പ്പോ­യി”. തീ­വ­ണ്ടി പാ­യു­ന്നു. നേരം ഉ­ച്ച­യാ­യി. അ­ദ്ദേ­ഹം ഊണു ക­ഴി­ഞ്ഞ് ഒരു പൊ­തി­യു­മാ­യി തി­രി­ച്ചു വന്നു. “കു­ട്ടി ഊ­ണു­ക­ഴി­ക്കൂ” എ­ന്നു് അ­ദ്ദേ­ഹം. അവൾ ല­ജ്ജി­ച്ചു് ഇ­രി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ അ­ദ്ദേ­ഹം മാറി നി­ന്നു. അവൾ ഊണു ക­ഴി­ച്ചു. കഥ പ­റ­യു­ന്ന ആൾ പെ­ട്ടി തു­റ­ന്നു് ഒരു പുതിയ പു­സ്ത­ക­മെ­ടു­ത്തു­കൊ­ടു­ത്തി­ട്ടു പ­റ­ഞ്ഞു: “ഈ എ­ഴു­ത്തു­കാ­ര­ന്റെ ഏ­റ്റ­വും പുതിയ നോ­വ­ലാ­ണി­തു്”. അവൾ വായന തു­ട­ങ്ങി. തീ­വ­ണ്ടി­യു­ടെ പ്ര­യാ­ണ­വും ആ മ­നു­ഷ്യ­ന്റെ സാ­ന്നി­ദ്ധ്യ­വും അ­വ­ള­റി­ഞ്ഞ­തേ­യി­ല്ല. പെ­ട്ടെ­ന്നു പു­സ്ത­ക­മ­ട­ച്ചു­കൊ­ണ്ടു് അവൾ പ­റ­ഞ്ഞു: “എ­നി­ക്കി­റ­ങ്ങേ­ണ്ട തീ­വ­ണ്ടി­യാ­പ്പീ­സ് അ­ടു­ക്കാ­റാ­യി. ഇതാ പു­സ്ത­കം”. അ­ദ്ദേ­ഹം: “കു­ട്ടി എ­ടു­ത്തോ­ളു ഇതു്”. അവൾ: “അയ്യോ എ­നി­ക്കു വേണ്ട. പുതിയ പു­സ്ത­കം”. അ­ദ്ദേ­ഹം അതു വാ­ങ്ങി എന്തോ എഴുതി അ­വൾ­ക്കു തി­രി­ച്ചു നൽകി. അ­പ്പോൾ തീ­വ­ണ്ടി നി­ന്നു. തി­ടു­ക്ക­ത്തിൽ അവൾ പ്ലാ­റ്റ്ഫോ­മി­ലേ­ക്കു് ഇ­റ­ങ്ങി. എ­ഴു­തി­യ­തിൽ ക­ണ്ണോ­ടി­ച്ചു. “അ­ജ്ഞാ­ത­യാ­യ പെൺ­കു­ട്ടി­ക്കു്. പാ­റ­പ്പു­റ­ത്തു്” താൻ അ­ത്ര­യും സമയം സ­ഞ്ച­രി­ച്ച­തു് പ്ര­സി­ദ്ധ­നും താൻ ആ­രാ­ധി­ക്കു­ന്ന­വ­നു­മാ­യ ക­ഥാ­കാ­ര­നോ­ടു­കൂ­ടി­യാ­ണ­ല്ലോ എ­ന്ന­തു മ­ന­സ്സി­ലാ­ക്കി­യി­ട്ടു് ആ­ദ­രാ­ദ്ഭു­ത­ങ്ങൾ­കൊ­ണ്ടു കൂ­ടു­തൽ വി­ടർ­ന്ന ക­ണ്ണു­ക­ളോ­ടു കൂടി അവൾ നിൽ­ക്കു­മ്പോൾ തീ­വ­ണ്ടി പ­തു­ക്കെ­പ്പ­തു­ക്കെ നീ­ങ്ങു­ന്നു. പാ­റ­പ്പു­റ­ത്തു് കഥ അ­വ­സാ­നി­പ്പി­ക്കു­ന്നു. “അ­ജ്ഞാ­ത­യാ­യ പെൺ­കു­ട്ടീ നി­ന്റെ കഥ ഞാ­നെ­ഴു­തി. നീ ഇതു വാ­യി­ക്കു­മോ എ­ന്നെ­നി­ക്കു് അ­റി­ഞ്ഞു­കൂ­ടാ”.

images/Shakuntala.jpg

ഈ രണ്ടു വ്യ­ക്തി­ക­ളി­ലും നമ്മൾ ന­മ്മ­ളെ­ത്ത­ന്നെ കാ­ണു­ന്നു. അവർ നമ്മൾ ക­ണ്ടി­ട്ടി­ല്ലാ­ത്ത സ്ഥ­ല­ത്തു തീ­വ­ണ്ടി­യിൽ സ­ഞ്ച­രി­ച്ചു. ന­മ്മു­ടെ കാ­ല­മ­ല്ല അ­വ­രു­ടെ കാലം. എ­ങ്കി­ലും അവർ നമ്മൾ ത­ന്നെ­യാ­ണെ­ന്നു തോ­ന്നു­ന്നു. ക­ഥാ­കാ­രൻ വർ­ണ്ണി­ക്കു­ന്ന പ­രി­തഃ­സ്ഥി­തി­യിൽ ഓരോ യു­വ­തി­യും ഓരോ യു­വാ­വും അ­ദ്ദേ­ഹം ചി­ത്രീ­ക­രി­ച്ച മ­ട്ടി­ലേ പ്ര­വർ­ത്തി­ക്കൂ. ര­വി­വർ­മ്മ വരച്ച ശ­കു­ന്ത­ള­യു­ടെ ചി­ത്രം ക­ണ്ടി­ട്ടി­ല്ലേ? പ്രേ­മ­ത്തോ­ടെ അവൾ തി­രി­ഞ്ഞു നോ­ക്കു­ന്നു. കാലിൽ ദർ­ഭ­മു­ന കൊ­ണ്ടു എന്ന നാ­ട്യം. ശ­കു­ന്ത­ള മാ­ത്ര­മ­ല്ല സ­വി­ശേ­ഷ­ത­യാർ­ന്ന ആ പ­രി­തഃ­സ്ഥി­തി­യിൽ­പ്പെ­ട്ട ഏതു ചെ­റു­പ്പ­ക്കാ­രി­യും കാലിൽ എന്തോ കൊ­ണ്ടു എന്നു ഭാ­വി­ക്കും. ഇ­ല­പ്പ­ടർ­പ്പിൽ സാരി ഉ­ട­ക്കി­യെ­ന്നു ന­ടി­ക്കും. മാ­നു­ഷി­ക­ബ­ന്ധ­ങ്ങൾ സ­ത്യാ­ത്മ­ക­മാ­യി ആ­ലേ­ഖ­നം ചെ­യ്യു­മ്പോ­ഴാ­ണു് ഈ തോ­ന്ന­ലു­ണ്ടാ­കു­ന്ന­തു്. പൈ­ങ്കി­ളി എന്നു പ­രി­ഹ­സി­ക്ക­പ്പെ­ടു­ന്ന കഥകളോ നോ­വ­ലു­ക­ളോ വാ­യി­ച്ചാൽ ഈ തോ­ന്നൽ ജ­നി­ക്കു­ക­യി­ല്ല. അവിടെ മാ­നു­ഷി­ക ബ­ന്ധ­ങ്ങൾ­ക്കു സ­ത്യാ­ത്മ­ക­ത­യി­ല്ല എ­ന്ന­തു സ്പ­ഷ്ടം.

images/Kuttikrishnamarar.jpg
കു­ട്ടി­കൃ­ഷ്ണ­മാ­രാർ

സ്വെ­റ്റ­റി­ന്റെ കാ­ര്യം പ­റ­ഞ്ഞു­കൊ­ണ്ടാ­ണ­ല്ലോ ഈ ലേഖനം തു­ട­ങ്ങി­യ­തു്. കു­ട്ടി­കൃ­ഷ്ണ­മാ­രാർ അതു് ധ­രി­ച്ചു് പു­ള­യു­ന്ന­തു് എ­നി­ക്കൊ­രി­ക്കൽ കാ­ണാ­നി­ട­യാ­യി. മു­ണ്ട­ശ്ശേ­രി യുടെ വീടു്. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള, പി. കേ­ശ­വ­ദേ­വ്, കെ. ബാ­ല­കൃ­ഷ്ണൻ ഇവർ ഒരു മു­റി­യി­ലി­രി­ക്കു­ന്നു. കു­ട്ടി­കൃ­ഷ്ണ­മാ­രാ­രും ഞാനും മ­റ്റൊ­രു മു­റി­യിൽ. അ­ദ്ദേ­ഹം ‘തി­രി­യു­ക­യും പി­രി­യു­ക­യും ചെ­യ്യു­ന്നു’. ‘എന്താ മാഷേ’ എന്നു എന്റെ ചോ­ദ്യം. കു­ട്ടി­കൃ­ഷ്ണ­മാ­രാർ പു­ഞ്ചി­രി­യോ­ടെ പ­റ­ഞ്ഞു “മ­ഴ­ക്കാ­ല­മ­ല്ലേ. ത­ണു­പ്പു കാ­ണു­മെ­ന്നു വി­ചാ­രി­ച്ചു് ഷർ­ട്ടി­ന­ടി­യിൽ സ്വെ­റ്റർ എ­ടു­ത്തി­ട്ടു. ഇ­പ്പോൾ ഉ­ഷ്ണി­ച്ചി­ട്ടു് ഇ­രി­ക്കാൻ വയ്യ” “അ­ത­ങ്ങു മാ­റ്റ­രു­തോ?” എ­ന്നു് എന്റെ ചോ­ദ്യം. എന്റെ മുൻ­പിൽ­വ­ച്ചു് ഷർ­ട്ട് അ­ഴി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു മടി. ഞാനതു മ­ന­സ്സി­ലാ­ക്കി വ­രാ­ന്ത­യി­ലേ­ക്കു് ഇ­റ­ങ്ങി നി­ന്നു. അല്പം ക­ഴി­ഞ്ഞു തി­രി­ച്ചു ചെ­ന്ന­പ്പോൾ സ്വ­സ്ഥ­ത­യോ­ടെ ഇ­രി­ക്കു­ന്നു മാരാർ. അ­ടു­ത്തു് ഒരു സ്വെ­റ്റർ ഭം­ഗി­യാ­യി മ­ട­ക്കി­വ­ച്ചി­രി­ക്കു­ന്നു. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ­ക്കു് അ­റി­യാ­മോ? ര­ച­ന­ക­ളിൽ ഉ­ദ്ധ­ത­നാ­യി കാ­ണ­പ്പെ­ട്ട കു­ട്ടി­കൃ­ഷ്ണ­മാ­രാർ കു­ഞ്ഞി­നെ­പ്പോ­ലെ നി­ഷ്ക­ള­ങ്ക­നാ­യി­രു­ന്നു. മൃ­ദു­ല­മ­ന­സ്കർ എ­ഴു­തു­മ്പോൾ ഔ­ദ്ധ­ത്യ­മു­ള്ള­വ­രാ­യി മാറും. ക­ഠി­ന­ഹൃ­ദ­യ­ത്തി­ന്റെ ഉ­ട­മ­സ്ഥർ ര­ച­ന­ക­ളിൽ വി­ന­യ­സ­മ്പ­ന്ന­രാ­യി കാ­ണ­പ്പെ­ടും. സ്വ­ത്വ­ത്തി­ന്റെ സമനില പാ­ലി­ക്കാൻ­വേ­ണ്ടി­യാ­ണ­തു്.

ഹ­സ്താ­ഭി­മർ­ദ്ദം

വ­ട­ക്കൊ­രു കോ­ളേ­ജിൽ ജോലി നോ­ക്കി­യി­രു­ന്നു ഞാൻ. ഹോ­ട്ട­ലി­ലാ­ണു് താമസം. കാ­ല­ത്തു ക­ഴി­യു­ന്ന­തും വേഗം അ­വി­ടെ­നി­ന്നു ര­ക്ഷ­പ്പെ­ടും. ഇ­ല്ലെ­ങ്കിൽ സ്നേ­ഹം ഭാ­വി­ച്ചു ചി­ല­യാ­ളു­കൾ മു­റി­യിൽ ക­യ­റി­വ­രും. അ­വർ­ക്കു ഹോ­ട്ട­ലി­ന്റെ താ­ഴ­ത്തെ നി­ല­യി­ലു­ള്ള ബാറിൽ നി­ന്നു വി­സ്കി വാ­ങ്ങി­കൊ­ടു­ക്കേ­ണ്ടി വരും. വാ­ങ്ങി­ക്കൊ­ടു­ത്താൽ വീ­ക്കെൻ­ഡിൽ ബി­ല്ലി­ന്റെ പണം കൊ­ടു­ക്കാൻ സാ­ധി­ക്കാ­തെ വ­ന്നേ­ക്കും. അ­ങ്ങ­നെ കാ­ല­ത്തു് കോ­ളേ­ജി­ലെ­ത്തി­യ­പ്പോൾ ഒരു പ്രൊ­ഫ­സർ സ്വ­ന്തം ഡി­പ്പാർ­ട്ട്മെ­ന്റിൽ എ­ത്തി­യി­രി­ക്കു­ന്ന­താ­യി കണ്ടു. കാണാൻ കൊ­ള്ളാ­വു­ന്ന തൂ­പ്പു­കാ­രി­യു­ടെ കൈ­യിൽ­നി­ന്നു ചൂലു വാ­ങ്ങി­ക്കു­ന്നു. അ­തു­കൊ­ണ്ടു് മ­ച്ചിൽ രണ്ടു തട്ടു ത­ട്ടു­ന്നു. ചൂലു് അ­വ­ളു­ടെ കൈയിൽ കൊ­ടു­ക്കു­ന്നു. പി­ന്നീ­ടും വാ­ങ്ങു­ന്നു. പി­ന്നീ­ടും കൊ­ടു­ക്കു­ന്നു. അ­വി­രാ­മ­മാ­യ പ്ര­വർ­ത്ത­നം.

ഇങ്ങു തെ­ക്കു് ഒരു കോ­ളേ­ജിൽ ജോ­ലി­യാ­യി­രു­ന്ന കാലം. ബോ­ട്ട­ണി ഡി­പ്പാർ­ട്ട്മെ­ന്റിൽ പു­തു­താ­യി എ­ത്തി­യ സു­ന്ദ­രി­യാ­യ ജൂ­നി­യർ ലെ­ക്ച­റ­റു­ടെ കൈ­യിൽ­നി­ന്നു് പ്രിൻ­സി­പ്പൽ, മ­റ്റൊ­രു കോ­ളേ­ജിൽ­നി­ന്നു് അവർ കൊ­ണ്ടു­വ­ന്ന റി­ലീ­വി­ങ് ഓർഡർ വാ­ങ്ങു­ന്നു. ഒ­പ്പി­ടു­ന്നു. തി­രി­ച്ചു­കൊ­ടു­ക്കു­ന്നു. പി­ന്നെ­യും വാ­ങ്ങു­ന്നു. തീയതി നോ­ക്കു­ന്നു. തി­രി­ച്ചു നൽ­കു­ന്നു. തൂ­പ്പു­കാ­രി­ക്കു സ­ന്തോ­ഷ­മേ­യു­ള്ളു പ്രൊ­ഫ­സ­റു­ടെ ഹ­സ്താ­ഭി­മർ­ദ്ദ­ത്തിൽ. ജൂ­നി­യർ ലെ­ക്ച­റർ­ക്കു പ്രിൻ­സി­പ്പ­ലി­ന്റെ ജ­ഠ­ര­ഹ­സ്ത­സ്പർ­ശം സ­ന്തോ­ഷാ­വ­ഹ­മാ­യി­രി­ക്കാ­നി­ട­യി­ല്ല. എ­ങ്കി­ലും കൃ­ത്രി­മ­പ്പു­ഞ്ചി­രി അ­വ­രു­ടെ ചു­ണ്ടു­ക­ളിൽ ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നാ­ണു് ചി­റ്റൂർ കോ­ളേ­ജി­ലെ ഇ­ന്ന­ത്തെ ത­മി­ഴു് പ്രൊ­ഫ­സർ ആർ. എച്ച്. എസ്. മണി എ­ന്നോ­ടു പ­റ­ഞ്ഞ­തു്.

സു­ന്ദ­രി­ക­ളു­ടെ ക­ര­ങ്ങൾ ക­ണ്ടാൽ തൊ­ടാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ? കു­ങ്കു­മം വാരിക ചേ­തോ­ഹ­രാം­ഗി­യു­ടെ സു­ന്ദ­ര­ക­ര­മാ­ണെ­ന്നു പ­റ­ഞ്ഞാൽ അതു ക­ല്പ­നാ­ഭാ­സ­മാ­യി­യെ­ന്നു് ആ­രെ­ങ്കി­ലും ഉ­ദ്ഘോ­ഷി­ച്ചേ­ക്കു­മോ? അ­റി­ഞ്ഞു­കൂ­ടാ. എ­ങ്കി­ലും അ­ങ്ങ­നെ­യെ­ഴു­ത­ട്ടെ. ആ ക­രം­ക­ണ്ടു ദേ­വ­സ്സി ചി­റ്റ­മ്മൽ ആ­ക്ര­മ­ണം ന­ട­ത്തു­ന്നു. കാ­ഴ്ച­ക്കാ­രാ­യ ഞ­ങ്ങൾ­ക്കു ജു­ഗു­പ്സ­യും. ‘സ­ഞ്ജ­യ്ന­ഗ­റി’ലു­ണ്ടാ­യ ല­ഹ­ള­യെ­ക്കു­റി­ച്ചാ­ണു് കഥ. ല­ഹ­ള­യു­ടെ ഒരു പ്ര­തീ­തി­യു­മി­ല്ല. ആ­കെ­ക്കൂ­ടി­യു­ള്ള­തു് വാ­ക്കു­ക­ളു­ടെ ലഹള. ആ­വേ­ശ­ത്തി­ന്റെ ഫ­ല­മാ­യി­ട്ടു­ള്ള ചൂ­ലു­വാ­ങ്ങ­ലും തി­രി­ച്ചു­കൊ­ടു­ക്ക­ലും. അ­പ്പോ­ഴൊ­ക്കെ­യു­ള്ള അ­മർ­ത്തി­പ്പി­ടി­ക്ക­ലും.

ക­ല്ലേ­റു്
images/Carsonmccullers.jpg
കർസൻ മാ­ക്ക­ല്ലേ­ഴ്സ്

ത­ല­മു­ടി­യാ­കെ നരച്ച ഒ­ര­റു­പ­തു വ­യ­സ്സു­കാ­രി പ­നി­നീർ­പ്പൂ തലയിൽ ചൂടി അ­മ്പ­ല­ത്തി­ലേ­ക്കു പോ­കു­ന്നു. അതു കാ­ണു­ന്ന ഞാൻ പൂ­വ­ണി­യാ­ത്ത ചെ­റു­പ്പ­ക്കാ­രി­യു­ടെ ക­റു­ത്ത­ത­ല­മു­ടി­യു­ടെ ഭംഗി മ­ന­സ്സിൽ കാ­ണു­ന്നു. ഇ­ന്ന­ലെ ഒ­രാ­വ­ശ്യ­മാ­യി ആ­ശു­പ­ത്രി­യിൽ പോ­കേ­ണ്ടി വന്നു. ത­ല­വേ­ദ­ന­കൊ­ണ്ടു പി­ട­യു­ന്ന ഒ­രു­ത്ത­ന്റെ തലയിൽ എ­ന്തോ­വ­യ്ക്കു­ന്നു നേ­ഴ്സ്. ഐ­സാ­യി­രി­ക്കും. അതു ക­ണ്ട­പ്പോൾ ആ­രോ­ഗ്യ­മു­ള്ള യു­വാ­വി­നെ എന്റെ അ­ന്തർ­നേ­ത്രം കണ്ടു. അ­മ്പ­ല­പ്പു­ഴ­യ്ക്ക­ടു­ത്തു് ഒരു സ­മ്മേ­ള­ന­ത്തി­നു പോ­യ­പ്പോൾ തോ­ട്ടി­ന­രി­കെ ക­രു­മാ­ടി­ക്കു­ട്ട­ന്റെ പ്ര­തി­മ. ആ­ദ്ധ്യാ­ത്മി­ക­ശോ­ഭ പ്ര­സ­രി­പ്പി­ക്കു­ന്ന ശ്രീ­നാ­രാ­യ­ണ­ന്റെ പ്ര­തി­മ തോ­ട്ട­പ്പ­ള്ളി­യി­ലു­ള്ള­തു്. കു­റി­ച്ചി­യി­ലു­ള്ള­തു് ഞാൻ ഓർ­മ്മി­ച്ചു. സ്നേ­ഹം ല­ഭി­ക്കാ­ത്ത ഊർ­മ്മി­ള ഭ്രാ­ന്തി­യാ­യി­മാ­റു­ന്ന ചെ­റു­ക­ഥ മനോരമ ആ­ഴ്ച­പ്പ­തി­പ്പിൽ വാ­യി­ച്ച ഞാൻ (വേ­രു­ക­ളിൽ കു­രു­ങ്ങി­യ­വർ—മീന) ലോ­ക­സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ പ്രേ­മ­ക­ഥ­ക­ളെ­ക്കു­റി­ച്ചു് ഓർ­ത്തു­പോ­യി; കർസൻ മാ­ക്ക­ല്ലേ­ഴ്സി ന്റെ The Sojourner, ഡി. എച്ച്. ലോ­റൻ­സി ന്റെ The Lady Bird, പെർ­ഹൽ­സ്ട്രോ­മി­ന്റെ Amor, ടർ­ജ­നീ­വി ന്റെ (തുർ­ഗ­ന്യ­ഫ്) First Love ഇ­വ­രൊ­ക്കെ പ­ദ­ങ്ങൾ എ­ടു­ത്തെ­റി­ഞ്ഞു് അ­നു­ഭ­വ­ത്തി­ന്റെ ത­രം­ഗ­ങ്ങൾ ഉ­ള­വാ­ക്കി. മീന വാ­ക്കു­ക­ളെ­റി­ഞ്ഞു് വാ­യ­ന­ക്കാ­രു­ടെ നെ­റ്റി­പൊ­ട്ടി­ക്കു­ന്നു. മ­നോ­ര­മ­യു­ടെ താ­ളു­കൊ­ണ്ടു­ത­ന്നെ ചോ­ര­യൊ­പ്പി­യാ­ലും.

ര­ണ്ടാം തരം

മാ­റാ­ദോ­ന ഇ­ട­തു­കാ­ലു­കൊ­ണ്ടു് പ­ന്ത­ടി­ക്കു­മ്പോൾ ടെ­ലി­വി­ഷൻ സെ­റ്റി­ന്റെ മുൻ­പി­ലി­രി­ക്കു­ന്ന­വ­രിൽ ചി­ല­രും കളി നേ­രി­ട്ടു ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ന്ന­വ­രിൽ പലരും ത­ങ്ങ­ള­റി­യാ­തെ ഇ­ട­തു­കാ­ലു പൊ­ക്കി­പ്പോ­കും. വേ­റൊ­രു­ത്ത­ന്റെ അ­നു­ഭൂ­തി അതേ മ­ട്ടിൽ ദൃ­ഷ്ടാ­വി­നു­ണ്ടാ­കു­മ്പോൾ അതിനെ ഇം­ഗ്ലീ­ഷിൽ ‘എംപതി’ എന്നു വി­ളി­ക്കും. പ്രൊ­ഫ­സർ എസ്. ഗു­പ്തൻ­നാ­യ­രു ടെ നി­ഘ­ണ്ടു­വിൽ ഇ­തി­നു് ‘ത­ദ­നു­ഭൂ­തി’ എന്നു തർ­ജ്ജ­മ ന­ല്കി­യി­രി­ക്കു­ന്നു. സി­നി­മ­യിൽ നായകൻ നാ­യി­ക­യെ ആ­ലിം­ഗ­നം ചെ­യ്യു­മ്പോൾ അ­തു­ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ന്ന സ്ത്രീ­യും പു­രു­ഷ­നും ആ­ശ്ലേ­ഷ­ത്തി­ല­മ­രു­ന്ന­തു് എം­പ­തി­യാ­ണു്. സിം­പ­തി—സ­ഹാ­നു­ഭൂ­തി—ഇ­തിൽ­നി­ന്നു വി­ഭി­ന്ന­മാ­ണു്. ക­ഷ്ട­പ്പെ­ടു­ന്ന­വ­നെ നോ­ക്കി ദുഃ­ഖി­ക്കു­ന്ന­തു് സ­ഹാ­നു­ഭൂ­തി­യ­ത്രേ. സാ­ഹി­ത്യ­ത്തിൽ എം­പ­തി­യും സിം­പ­തി­യു­മു­ണ്ടു്. ച­ടു­ല­മാ­യ ആ­ഖ്യാ­ന­ത്തിൽ പ്ര­ഗ­ല്ഭ­നാ­ണു് തുളസി. അ­ദ്ദേ­ഹം മ­നോ­രാ­ജ്യം വാ­രി­ക­യി­ലെ­ഴു­തി­യ “പു­തി­യ­ശാ­പം” എന്ന കഥയിൽ ഏ­താ­ണ്ടു കി­റു­ക്ക­നാ­യ ഒരു യു­വാ­വി­നെ കാണാം. അവൻ ത­നി­ക്കു ദോശ വാ­ങ്ങി­ക്കൊ­ടു­ക്കു­ന്ന­വ­നെ അ­ച്ഛ­നെ­ന്നു വി­ളി­ക്കു­ന്നു. മ­സാ­ല­ദോ­ശ വാ­ങ്ങാൻ രണ്ടു രൂപ കൊ­ടു­ക്കു­ന്ന മു­ത­ലാ­ളി­യെ അ­ച്ഛ­നെ­ന്നു വി­ളി­ക്കു­ന്നു. സ്വ­ന്തം നാ­ട്ടിൽ­നി­ന്നു് ഒരു കാ­റിൽ­ക്ക­യ­റി­പ്പോ­ന്ന അവനെ ഡ്രൈ­വർ ച­തി­ച്ചു കൊ­ണ്ടു­പോ­ന്ന­താ­ണെ­ന്നു വി­ചാ­രി­ച്ച അ­വ­ന്റെ അമ്മ ബ­ഹ­ള­ത്തി­നെ­ത്തു­ന്നു. അച്ഛാ എന്ന വി­ളി­കേ­ട്ടു് സ­ഹി­ഷ്ണു­ത ന­ശി­ച്ച മു­ത­ലാ­ളി­യാ­ണു് അ­വ­ന്റെ തി­രോ­ധാ­ന­ത്തി­നു കാ­ര­ണ­ക്കാ­രൻ എന്നു ധ­രി­ച്ച അ­വ­ന്റെ അമ്മ മു­ത­ലാ­ളി­യെ അ­മ്പ­ല­ത്തിൽ വച്ചു ശ­പി­ക്കു­ന്നു. അ­ര­ക്കി­റു­ക്ക­ന്റെ സ്വ­ഭാ­വ­ചി­ത്രീ­ക­ര­ണം വി­ശ്വാ­സ്യ­ത ഉ­ള­വാ­ക്കു­ന്നു. അ­വ­ന്റെ ഭ്രാ­ന്തു ക­ണ്ടു് അ­ന്യർ­ക്കു­ണ്ടാ­കു­ന്ന റി­യാ­ക്ഷൻ സ്വാ­ഭാ­വി­ക­മ­ത്രേ. ആ­ഖ്യാ­ന­ത്തി­ന്റെ ചടുലത ആ­ദ­ര­ണീ­യം. പക്ഷേ, എം­പ­തി­യു­ണ്ടോ? ഇല്ല. സിം­പ­തി­യോ? അ­തു­മി­ല്ല. ഭ്രാ­ന്ത­ന്റെ തി­രോ­ധാ­ന­മോ അ­വ­ന്റെ അ­മ്മ­യു­ടെ ദുഃ­ഖ­മോ ന­മ്മ­ളെ ച­ലി­പ്പി­ക്കി­ല്ല. സാ­ഹി­ത്യ­സൃ­ഷ്ടി­യു­ടെ മൂ­ല്യ­മി­രി­ക്കു­ന്ന­തു് ഞാൻ പ­ല­പ്പോ­ഴും പ­റ­യാ­റു­ള്ള ഉൾ­ക്കാ­ഴ്ച­യു­ടെ ആ­ഴ­ത്തി­ലാ­ണു്. ഇ­തി­ന്റെ കു­റ­വാ­ണു് തു­ള­സി­യെ ര­ണ്ടാം­ത­രം ക­ഥാ­കാ­ര­നാ­ക്കി­മാ­റ്റു­ന്ന­തു്.

കീ­റ്റ്സുംഷെ­ല്ലി യും പാ­ടി­യ­പ്പോൾ ബ്രൗ­ണി­ങ് ഗർ­ജ്ജി­ച്ച­തേ­യു­ള്ളു എ­ന്ന­തു് പ്ര­സി­ദ്ധ­മോ കു­പ്ര­സി­ദ്ധ­മോ ആയ ചൊ­ല്ലാ­ണു്. ബ്രൗ­ണി­ങ് വെറും ഗർ­ജ്ജ­ന­ക്കാ­ര­നാ­ണോ? ആ­ണെ­ങ്കിൽ ആ­യി­ക്കൊ­ള്ള­ട്ടെ. പക്ഷെ, ഇ­നി­പ്പ­റ­യു­ന്ന­വ­രി­കൾ സ­ഹ­ജാ­വ­ബോ­ധ­മു­ള്ള മ­ഹാ­ക­വി­ക്കേ എ­ഴു­താൻ പറ്റൂ.

“I see my way as birds their trackless way…

In sometime, His good time, I shall arrive.

He guides me and the bird”.

വലിയ എ­ഴു­ത്തു­കാർ പ­ക്ഷി­യെ­പ്പോ­ലെ സ­ഞ്ച­രി­ച്ചു ല­ക്ഷ്യ­ത്തി­ലെ­ത്തു­ന്നു. കാ­ല്പാ­ടു­കൾ മാ­ത്രം നോ­ക്കി സ­ഞ്ച­രി­ക്കു­ന്ന­വർ ല­ക്ഷ്യ­ത്തി­ലെ­ത്തു­ന്നി­ല്ല. അവർ അ­നു­കർ­ത്താ­ക്കൾ മാ­ത്രം.

ഒ. വി. വിജയൻ, ജെ. കൃ­ഷ്ണ­മൂർ­ത്തി

ജെ. കൃ­ഷ്ണ­മൂർ­ത്തി യോടു് ഒ. വി. വിജയൻ പ­റ­ഞ്ഞു: ഇ­ന്ന­ത്തെ പ്ര­തി­സ­ന്ധി­ക്കു് ന­വീ­ന­ത­യു­ണ്ടോ എ­ന്നു് എ­നി­ക്കു സംശയം. സ്ഥി­ര­മാ­യ പ്ര­തി­സ­ന്ധി സ­മ­കാ­ലി­ക സ്വ­ഭാ­വം ആ­വ­ഹി­ച്ചി­രി­ക്കു­ക­യ­ല്ലേ? സാ­ന്മാർ­ഗ്ഗി­ക­ത്വ­ത്തി­നു ത­കർ­ച്ച വരാൻ കാ­ര­ണ­മെ­ന്തു്?

ഇതിനു കൃ­ഷ്ണ­മൂർ­ത്തി സ­മാ­ധാ­നം നല്കി. സാ­ന്മാർ­ഗ്ഗി­ക­ത്വ­ത്തി­ലോ മൂ­ല്യ­ങ്ങ­ളി­ലോ അല്ല പ്ര­തി­സ­ന്ധി. ബോ­ധ­മ­ണ്ഡ­ല­ത്തി­ലും (Consciousness) ജ്ഞാ­ന­ത്തി­ലു­മാ­ണു് അതു സം­ഭ­വി­ച്ചി­രി­ക്കു­ന്ന­തു്. മ­നു­ഷ്യർ ഈ ബോ­ധ­മ­ണ്ഡ­ല­ത്തി­നു മാ­റ്റം വ­രു­ത്തി­യി­ല്ലെ­ങ്കിൽ എ­ല്ലാം യു­ദ്ധ­ത്തി­ല­വ­സാ­നി­ക്കും. ജ്ഞാ­ന­മൊ­രി­ക്ക­ലും മ­നു­ഷ്യ­നു പ­രി­വർ­ത്ത­നം വ­രു­ത്തി­യി­ട്ടി­ല്ല. ഇതാണു പ്ര­തി­സ­ന്ധി. ഇ­രു­പ­ത്ത­യ്യാ­യി­രം വർ­ഷ­ങ്ങ­ളാ­യി മ­നു­ഷ്യൻ ഇവിടെ ജീ­വി­ക്കു­ന്നു. ഇ­ത്ര­യും കാ­ല­മാ­യി­ട്ടും അവനു മാ­റ്റ­മി­ല്ല. അവനു് ഉ­ത്ക­ണ്ഠ­യു­ണ്ടു്, പേ­ടി­യു­ണ്ടു്, നി­രാ­ശ­ത­യു­ണ്ടു്, സ­ന്തോ­ഷ­ക്കു­റ­വു­ണ്ടു്. അവൻ അ­ക്ര­മ­ണോൽ­സു­ക­നാ­ണു്. ഏ­കാ­ന്ത­ത­യു­ടെ ദുഃ­ഖ­മു­ണ്ടു് അവനു്. ഈ ഉ­ത്ക­ണ്ഠ­യും ഭ­യ­വു­മൊ­ക്കെ­യാ­ണു് മ­നു­ഷ്യ­ന്റെ ബോ­ധ­മ­ണ്ഡ­ലം.

തി­ക­ച്ചും അ­സ്പ­ഷ്ട­മാ­ണു് കൃ­ഷ്ണ­മൂർ­ത്തി­യു­ടെ ഉ­ത്ത­രം. മ­നു­ഷ്യ­നു് എ­ങ്ങ­നെ ഉ­ത്ക­ണ്ഠ­യും ഭയവും നി­രാ­ശ­ത­യു­മു­ണ്ടാ­യി എന്ന ചോ­ദ്യ­ത്തി­നു് സാം­ഗ­ത്യ­മു­ണ്ടു്. അതിനു മ­റു­പ­ടി­യി­ല്ല കൃ­ഷ്ണ­മൂർ­ത്തി­ക്കു്. മ­നു­ഷ്യ­ന്റെ ബോ­ധ­മ­ണ്ഡ­ല­മെ­ന്ന­തു് ഉ­ത്ക­ണ്ഠ­യു­ടെ­യും ഭ­യ­ത്തി­ന്റെ­യും മ­റ്റും സ­ങ്ക­ല­ന­മാ­ണു് എ­ന്ന­തും ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­യ ചി­ന്ത­യാ­ണു് (വി­ജ­യ­ന്റെ ചോ­ദ്യ­വും കൃ­ഷ്ണ­മൂർ­ത്തി­യു­ടെ ഉ­ത്ത­ര­വും Illustrated Weekly, July 13–19 ല­ക്ക­ത്തിൽ).

ജെ­യിം­സ് ജോ­യി­സി ന്റെ യു­ലി­സീ­സ് വാ­യി­ക്കു­ക­യാ­ണു് ഞാൻ. സി­നോ­പ്റ്റി­ക് എ­ഡി­ഷ­ന്റെ 170-ാം പുറം വരെ എ­ത്തി­യ­പ്പോൾ വാ­യി­ച്ച ചില വാ­ക്യ­ങ്ങൾ ഇവിടെ കു­റി­ച്ചി­ടാൻ കൗ­തു­കം.

The son unborn mars beauty: born he brings pain, divides affection, increase care. He is a new male: his growth is his father’s decline, his youth his father’s envy, his friend his father’s enemy.

(പഴയ പ്ര­സാ­ധ­ന­ങ്ങ­ളിൽ He is a male: എ­ന്നേ­യു­ള്ളൂ. new എന്ന വാ­ക്കു് ഇല്ല.)

(ജ­നി­ക്കാ­ത്ത മകൻ സൗ­ന്ദ­ര്യ­ത്തി­നു കെ­ടു­തി വ­രു­ത്തു­ന്നു. ജ­നി­ച്ചാൽ അവൻ വേ­ദ­ന­യ്ക്കു കാ­ര­ണ­ക്കാ­രൻ. സ്നേ­ഹം ന­ശി­പ്പി­ക്കു­ന്നു. ക്ലേ­ശം വർ­ദ്ധി­പ്പി­ക്കു­ന്നു. അവൻ ഒരു പുതിയ പു­രു­ഷ­പ്ര­ജ: അ­വ­ന്റെ വ­ളർ­ച്ച അ­ച്ഛ­ന്റെ താഴ്ച, അ­വ­ന്റെ യൗ­വ്വ­നം അ­ച്ഛ­ന്റെ അ­സൂ­യ­യ്ക്കു­കാ­ര­ണം, അ­വ­ന്റെ സ്നേ­ഹി­തൻ അ­ച്ഛ­ന്റെ ശത്രു.)

ബ്രഷ് കൈ­യി­ല­ല്ല

“പി­ക്കാ­ക്സ് കൊ­ണ്ടെ­ഴു­തു­ന്ന ഈ അ­സി­സ്റ്റ­ന്റ് സെ­ക്ര­ട്ട­റി­യാ­രു്?” കൈ­യ­ക്ഷ­രം വി­രൂ­പ­മാ­യി ക­ണ്ട­തു­കൊ­ണ്ടു് ദിവാൻ സർ. സി. പി. രാ­മ­സ്വാ­മി­അ­യ്യർ ഫയലിൽ എ­ഴു­തി­യ ചോ­ദ്യ­മാ­ണി­തു്. ചീഫ് സെ­ക്ര­ട്ട­റി തന്റെ ബ­ന്ധു­വി­നെ സെ­ക്ര­ട്ട­റി­യേ­റ്റിൽ ക­യ­റ്റാൻ കാ­ത്തി­രി­ക്കു­ക­യാ­യി­രു­ന്നു. അയാൾ ആ പാ­വ­പ്പെ­ട്ട അ­സി­സ്റ്റൻ­റ് സെ­ക്ര­ട്ട­റി­യെ ഉടനെ സ്ഥ­ലം­മാ­റ്റി. പകരം സ്വ­ന്ത­ക്കാ­ര­നെ കൊ­ണ്ടു­വ­ന്നു. വ­ന്ന­യാൾ കോ­ടാ­ലി­കൊ­ണ്ടു് എ­ഴു­തു­ന്ന­വ­നാ­യി­രു­ന്നു. നി­ക്കൊ­ല­സ് റോ­റി­ക്ക് ബ്രഷ് ചാ­യ­ത്തിൽ മു­ക്കി കൈ­കൊ­ണ്ടു് ചി­ത്ര­ങ്ങൾ വ­ര­ച്ചു. നേ­രേ­മ­റി­ച്ചു് അ­ദ്ദേ­ഹം ച­ന്തി­യിൽ ബ്രഷ് വ­ച്ചു­കെ­ട്ടി വ­ര­ച്ചി­രു­ന്നെ­ങ്കി­ലോ? ആ­ര­റി­യു­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തെ? റോയി ചൌ­ദ്രി ശി­ല്പ­ങ്ങൾ നിർ­മ്മി­ച്ച­തു് കൈ­കൊ­ണ്ടു്. അ­സം­സ്കൃ­ത­വ­സ്തു­വി­ന്റെ വേ­ണ്ടാ­ത്ത ഭാ­ഗ­ങ്ങൾ മാറാൻ അ­ദ്ദേ­ഹം ഓരോ ചാ­ട്ടം ചാടി ഓരോ കടി ന­ട­ത്തി­യി­രു­ന്നെ­ങ്കിൽ? റോയി ചൌ­ദ്രി എന്ന ക­ലാ­കാ­രൻ ഉ­ണ്ടാ­വു­ക­യി­ല്ലാ­രു­ന്നു. സൈഗാൾ വാ കൊ­ണ്ടു­പാ­ടി. അ­തി­നു­പ­ക­രം അ­ദ്ദേ­ഹം… (ബാ­ക്കി എ­ഴു­താൻ വയ്യ). പി­ക്കാ­ക്സ് കൊ­ണ്ടു് സാ­ഹി­ത്യാം­ഗ­ന­യു­ടെ ദേ­ഹ­ത്തു് വെ­ട്ടു­ക­യും പി­റ­കു­വ­ശ­ത്തു വ­ച്ചു­കെ­ട്ടി­യ ബ്ര­ഷ്കൊ­ണ്ടു് അ­വ­ളു­ടെ ശ­രീ­ര­ത്തിൽ ചായം തേ­ക്കു­ക­യും മാറി തെ­ല്ലു­നേ­രം നി­ന്നി­ട്ടു് ചാടി അവളെ ക­ടി­ക്കു­ക­യും ചെ­യ്യു­ന്നു തൃ­ക്കൊ­ടി­ത്താ­നം സു­രേ­ന്ദ്രൻ. എ­ന്തി­നു് നമ്മൾ പൈ­ങ്കി­ളി­ക്ക­ഥ­ക­ളെ കു­റ്റം പ­റ­യു­ന്നു? അ­വ­യേ­ക്കാൾ ഹീ­ന­മാ­ണു് അ­ദ്ദേ­ഹം ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ ‘ആറടി മ­ണ്ണു്’ എന്ന കഥ. ഒ­രു­ത്തൻ വ­സ്തു­വി­റ്റു. അ­യാ­ളു­ടെ മകൾ തൂ­ങ്ങി­ച്ച­ത്തു. മകനെ അ­ന്വേ­ഷി­ച്ചു­ന­ട­ന്ന അയാളെ ക­ള്ള­നാ­യി­ക്ക­രു­തി പോ­ലീ­സ് അ­റ­സ്റ്റ്ചെ­യ്തു് മർ­ദ്ദി­ച്ചു. പക്ഷേ, പോ­ലീ­സ് ഇൻ­സ്പെ­ക്ടർ അ­യാ­ളു­ടെ മകൻ ത­ന്നെ­യാ­യി­രു­ന്നു. സാ­ഹി­ത്യ­ത്തി­ന്റെ പേ­രി­ലു­ള്ള ഈ നൃ­ശം­സ­ത­യ്ക്കു മാ­പ്പു­കൊ­ടു­ക്കാൻ വയ്യ.

“പ­രി­ണാ­മ”ത്തെ­ക്കു­റി­ച്ചു്
images/Alfwight.jpg
James Herriot

സാ­ഹി­ത്യ­വാ­ര­ഫ­ലം പ­തി­വാ­യി വാ­യി­ക്കു­ന്ന വെ­റ്റ്റി­ന­റി­ഡോ­ക്ടർ മോഹൻ എ­ന്നോ­ടു ചോ­ദി­ച്ചു James Herriot ന്റെ പു­സ്ത­ക­ങ്ങൾ വാ­യി­ച്ചി­ട്ടു­ണ്ടോ എ­ന്നു്. ര­സ­ക­ര­ങ്ങ­ളാ­യ ആ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ച്ചി­ട്ടു­ണ്ടെ­ന്നു് ഞാൻ മ­റു­പ­ടി പ­റ­ഞ്ഞു. വെ­റ്റ്റി­ന­റി സർ­ജ­നാ­യ ആ ഗ്ര­ന്ഥ­കാ­രൻ മൃ­ഗ­ങ്ങ­ളെ അ­വ­ത­രി­പ്പി­ക്കു­ന്ന­തു­ക­ണ്ടാൽ ന­മു­ക്കു് അ­വ­യോ­ടു സ്നേ­ഹം തോ­ന്നും. ര­ച­നാ­വൈ­ദ­ഗ്ദ്ധ്യം ക­ണ്ടു് അ­ദ്ദേ­ഹ­ത്തോ­ടു ബ­ഹു­മാ­ന­മു­ണ്ടാ­കും. “സാ­റി­നു മൃ­ഗ­ങ്ങ­ളെ ഇ­ഷ്ട­മാ­ണോ?” എന്നു മോ­ഹ­ന്റെ ചോ­ദ്യം വീ­ണ്ടും. “ഇ­ഷ്ട­മി­ല്ലെ­ന്നു മാ­ത്ര­മ­ല്ല, വെ­റു­പ്പു­മാ­ണു്. പ­ശു­വി­നെ­പ്പോ­ലും എ­നി­ക്കു വെ­റു­പ്പാ­ണു്. പ­ട്ടി­യു­ടെ കാ­ര്യം പ­റ­യാ­നു­മി­ല്ല. വാ­തോ­രാ­തെ പട്ടി കു­ര­യ്ക്കു­ന്ന­തു കേ­ട്ടാൽ ത­ല­വേ­ദ­ന­യു­ണ്ടാ­കു­മെ­നി­ക്കു്”. ഈ മാ­ന­സി­ക­നി­ല ത­ക­രാ­റു­ള്ള­താ­ണെ­ന്നു മോഹൻ പ­റ­ഞ്ഞി­ല്ല. പ­റ­ഞ്ഞി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ മു­ഖ­ഭാ­വം അതു വ്യ­ക്ത­മാ­ക്കി. “അനിമൽ എ­ക്സ്യൂ­ഡേ­ഷൻ’ എന്ന നി­ല­യിൽ പാ­ലു­പോ­ലും എ­നി­ക്കി­ഷ്ട­മി­ല്ല.” എ­ന്നും കൂടി ഞാൻ അ­ദ്ദേ­ഹ­ത്തെ അ­റി­യി­ച്ചു. പക്ഷേ, മൃ­ഗ­ങ്ങ­ളെ­ക്കു­റി­ച്ചു­ള്ള കഥകൾ എ­നി­ക്കി­ഷ്ട­മാ­ണു്. ത­ക­ഴി­യു­ടെ ‘വെ­ള്ള­പ്പൊ­ക്ക­ത്തിൽ’ എന്ന ക­ഥ­യി­ലെ പട്ടി മ­രി­ച്ച­തു് എന്നെ ദുഃ­ഖി­പ്പി­ച്ചു. വ്വാൻ റാമൊൻ ഹീ­മി­നെ­ത്തി ന്റെ (Juan Ramon Jimenez 1881–1958. നോബൽ സ­മ്മാ­നം 1956-ൽ) Platero and I എന്ന സു­ന്ദ­ര­മാ­യ ഗദ്യ കാ­വ്യ­ത്തി­ലെ ക­ഴു­ത­യു­ടെ അ­ന്ത്യം എന്നെ ശോ­കാ­കു­ല­നാ­ക്കി. ഫാ­ന്റ­സി­യോ­ടു പ­ല­പ്പോ­ഴും അ­ടു­ത്തു നിൽ­ക്കു­ന്ന കഥകൾ എം. പി. നാ­രാ­യ­ണ­പി­ള്ള എ­ഴു­തു­മ്പോൾ, മൃ­ഗ­ങ്ങൾ അവയിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­മ്പോൾ എ­നി­ക്കു സ­ഹാ­നു­ഭൂ­തി ജ­നി­ക്കാ­റു­ണ്ടു്. അ­തി­നു് ഹേതു ക­ലാ­വൈ­ദ­ഗ്ദ്ധ്യ­മ­ത്രേ. എസ്. ജ­യ­ച­ന്ദ്രൻ­നാ­യർ ‘ക­ഥ­യ്ക്കു പി­ന്നി­ലെ മ­നു­ഷ്യൻ’ എന്ന ലേ­ഖ­ന­ത്തിൽ എ­ടു­ത്തു കാ­ണി­ക്കു­ന്ന ‘മൃ­ഗാ­ധി­പ­ത്യം’ എന്ന കഥയെ സം­ബ­ന്ധി­ച്ചും എ­നി­ക്കു പ­റ­യാ­നു­ള്ള­തു് ഇ­തു­ത­ന്നെ. ഡി. എഫ്. ഒ. യെ തിന്ന പു­ലി­യെ റെ­യ്ഞ്ചർ കൊ­ല്ലു­ന്നി­ല്ല. കോടതി അയാളെ ശി­ക്ഷി­ച്ചേ­ക്കും. തോ­ക്കു­ണ്ടാ­യി­രു­ന്നി­ട്ടും അയാൾ പു­ലി­യെ വ­ധി­ച്ചി­ല്ല­ല്ലോ. സാ­ക്ഷി­യാ­യി പു­ലി­യെ­ത്ത­ന്നെ വി­ളി­ക്കാ­മെ­ന്നാ­ണു് പ്ര­തി­യു­ടെ നിർ­ദ്ദേ­ശം. എം. പി. നാ­രാ­യ­ണ­പി­ള്ള­യു­ടെ ത­ത്ത്വ­ചി­ന്ത­യാ­ണു് ഇ­ക്ക­ഥ­യി­ലു­ള്ള­തു്. അതു് ജ­യ­ച­ന്ദ്രൻ­നാ­യർ സ്പ­ഷ്ട­മാ­യി ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. മ­നു­ഷ്യ­രെ­യും മൃ­ഗ­ങ്ങ­ളെ­യും വി­ഭി­ന്ന­രാ­യി കാ­ണു­വാൻ നാ­രാ­യ­ണ­പി­ള്ള­യ്ക്കു് ക­ഴി­യു­ക­യി­ല്ല. ഈ ഭൂമി മ­നു­ഷ്യ­രു­ടേ­തു മാ­ത്ര­മ­ല്ല. പ­ക്ഷി­കൾ­ക്കും മൃ­ഗ­ങ്ങൾ­ക്കും മ­ര­ങ്ങൾ­ക്കും തു­ല്യ­മാ­യ അ­വ­കാ­ശ­മു­ണ്ടു്.

എം. പി. നാ­രാ­യ­ണ­പി­ള്ള­യു­ടെ ‘പ­രി­ണാ­മം’ എന്ന നോ­വ­ലി­നു പൂർ­വ­പീ­ഠി­ക­യെ­ന്ന നി­ല­യിൽ ജ­യ­ച­ന്ദ്രൻ നായർ എ­ഴു­തി­യ ഈ ലേഖനം നോ­വ­ലി­ലേ­ക്കും നോ­വ­ലി­സ്റ്റി­ന്റെ ത­ത്ത്വ­ചി­ന്ത­യി­ലേ­ക്കും പ്ര­കാ­ശം വീ­ഴ്ത്തു­ന്നു.

ഐ. എസ്. നാ­രാ­യ­ണ­പി­ള്ള

അ­ച്ഛ­ന­മ്മ­മാർ­ക്കു മ­ക്ക­ളെ­ക്കു­റി­ച്ചും മ­ക്കൾ­ക്കു് അ­ച്ഛ­ന­മ്മ­മാ­രെ­ക്കു­റി­ച്ചും ആർ­ജ്ജ­വ­ത്തോ­ടെ നല്ല വാ­ക്കു­കൾ പറയാൻ ക­ഴി­യു­ന്ന­താ­ണു് വലിയ ഭാ­ഗ്യം. ഈ ഭാ­ഗ്യം ഈ ലോ­ക­ത്തു പ­ലർ­ക്കു­മി­ല്ല. മകനും മകളും മാ­താ­പി­താ­ക്ക­ന്മാ­രെ വി­മർ­ശി­ക്കാ­റി­ല്ല. അതു് അ­ച്ഛ­ന്റെ­യും അ­മ്മ­യു­ടെ­യും ന­ന്മ­കൊ­ണ്ടാ­ണെ­ന്നു ക­രു­തേ­ണ്ട­തി­ല്ല. മകൻ അ­ല്ലെ­ങ്കിൽ മകൾ അ­ച്ഛ­നെ വി­മർ­ശി­ക്കു­മ്പോൾ ത­ന്നെ­ത്ത­ന്നെ­യാ­ണു് വി­മർ­ശി­ക്കു­ന്ന­തു്. അ­തി­നാൽ അ­ച്ഛ­ന്റെ എല്ലാ കൊ­ള്ള­രു­താ­യ്മ­ക­ളെ­യും മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് മകൻ മൗനം അ­വ­ലം­ബി­ക്കു­ന്നു. തെ­മ്മാ­ടി­യും ആ­ഭാ­സ­നു­മാ­ണു് അ­ച്ഛ­നെ­ന്നു മകനു് അ­റി­യാ­മെ­ന്നി­രി­ക്ക­ട്ടെ. വേ­റൊ­രാൾ അതു പറയാൻ മകൻ അ­നു­വ­ദി­ക്കി­ല്ല. കു­ടും­ബ­ത്തി­ന്റെ അ­ഭി­മാ­നം സം­ര­ക്ഷി­ക്കാൻ കൂ­ടി­യാ­ണ­തു്. ഇ­ക്കാ­ര്യ­ത്തിൽ മ­ക­നെ­ക്കാൾ കൂ­ടു­തൽ നിർ­ബ്ബ­ന്ധം മ­കൾ­ക്കാ­ണു്. മ­ക­ളു­ടെ ഭർ­ത്താ­വു് അ­വ­ളു­ടെ അ­ച്ഛ­നെ­ക്കു­റി­ച്ചു് ദോഷം പ­റ­ഞ്ഞാൽ അതു സ­ത്യ­മാ­ണെ­ന്നു് അ­റി­ഞ്ഞു­കൊ­ണ്ടു­ത­ന്നെ അവൾ എ­തിർ­ക്കാ­തി­രി­ക്കി­ല്ല. ശ­ണ്ഠ­കൂ­ടു­ക­യും ചെ­യ്യും. കു­ടും­ബ­ത്തി­ന്റെ അ­ഭി­മാ­ന­മാ­ണു് ഇ­വി­ടെ­യും “പ്ര­ശ്നം” (പ്ര­ശ്ന­ത്തി­നു ചോ­ദ്യം എന്ന അർ­ത്ഥ­മേ­യു­ള്ളൂ. എ­ങ്കി­ലും മ­ല­യാ­ള­ത്തിൽ പ്ര­യോ­ഗി­ക്കു­ന്ന രീ­തി­യിൽ ഇവിടെ പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്നു.)

ഈ ഖ­ണ്ഡി­ക­യു­ടെ ആദ്യം പ­റ­ഞ്ഞ­മ­ട്ടിൽ ല­ളി­താം­ബി­ക ഭാ­ഗ്യ­ശാ­ലി­നി­യാ­ണു്. അച്ഛൻ ഐ. എസ്. നാ­രാ­യ­ണ­പി­ള്ള­യെ­ക്കു­റി­ച്ചു് അവർ അ­ഭി­മാ­ന­ത്തോ­ടെ എ­ഴു­തു­ന്നു. (ക­ലാ­കൗ­മു­ദി—എന്റെ അച്ഛൻ) ഐ. എസ്. നാ­രാ­യ­ണ­പി­ള്ള പ്ര­ഗ്ല്ഭ­നും സ­ത്യ­സ­ന്ധ­നു­മാ­യ ഉ­ദ്യോ­ഗ­സ്ഥ­നാ­യി­രു­ന്നു. അ­തെ­നി­ക്കു നേ­രി­ട്ട­റി­യാം. അ­ദ്ദേ­ഹ­ത്തി­ന്റെ ഡി­പ്പാർ­ട്ട്മെ­ന്റിൽ ഞാൻ ക്ലാർ­ക്കാ­യി ക­ഴി­ഞ്ഞു­കൂ­ടി­യി­ട്ടു­ണ്ടു്. ദിവാൻ സി. പി. രാ­മ­സ്വാ­മി അ­യ്യ­രു­ടെ ഇ­ഷ്ടാ­നി­ഷ്ട­ങ്ങൾ നോ­ക്കാ­തെ അ­ദ്ദേ­ഹം നി­ഷ്പ­ക്ഷ ചി­ന്താ­ഗ­തി­യോ­ടെ എ­ഴു­തി­യ ഉ­ജ്ജ്വ­ല­ങ്ങ­ളാ­യ “നോ­ട്ടു­കൾ” ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. അ­പ്പോ­ഴൊ­ക്കെ അ­ദ്ദേ­ഹ­ത്തെ ബ­ഹു­മാ­നി­ച്ചി­ട്ടു­ണ്ടു്. ഒ­രോർ­മ്മ. ഞാൻ പ­ബ്ലിക്‍ലൈ­ബ്ര­റി­യി­ലെ ഷെൽ­ഫു­കൾ­ക്കി­ട­യിൽ പു­സ്ത­കം നോ­ക്കി­ന­ട­ക്കു­ക­യാ­ണു്. പി­റ­കി­ലൊ­രു ശബ്ദം “കൃ­ഷ്ണൻ­നാ­യർ, ഷെ­ല്ലി­യു­ടെ പ്രോ­സ് വർ­ക്ക്സ് എ­വി­ടെ­യി­രി­ക്കു­ന്നു?” “അ­റി­ഞ്ഞു­കൂ­ടാ സർ” എന്നു എന്റെ മ­റു­പ­ടി. “പി­ന്നെ നി­ങ്ങ­ളെ­ന്തി­നു് ഇവിടെ ദി­വ­സ­വും വ­രു­ന്നു?” എന്നു കനത്ത ശ­ബ്ദ­ത്തിൽ സ്നേ­ഹ­ത്തോ­ടെ­യു­ള്ള ചോ­ദ്യം. ഞാൻ പു­സ്ത­കം ക­ണ്ടു­പി­ടി­ച്ചു­കൊ­ടു­ത്തു. ഒരു ചി­രി­യോ­ടെ അ­ദ്ദേ­ഹം പോ­കു­ക­യും ചെ­യ്തു. ഫ­യ­ലു­ക­ളു­മാ­യി മ­ല്ലി­ടു­ന്ന വെ­റു­മൊ­രു ഉ­ദ്യോ­ഗ­സ്ഥ­ന­ല്ല ഐ. എസ്. നാ­രാ­യ­ണ­പി­ള്ള­യെ­ന്നു് അ­പ്പോ­ഴാ­ണു് ഞാൻ മ­ന­സ്സി­ലാ­ക്കി­യ­തു്. പി­തൃ­പി­താ­മ­ഹ­ബ­ന്ധ­ത്തെ ബ­ന്ധു­ക്കൾ സം­ശ­യ­ത്തോ­ടെ നോ­ക്കു­ന്ന കാ­ല­മാ­ണി­തു്. പി­താ­പു­ത്ര­ബ­ന്ധ­വും ശി­ഥി­ലം. മകൻ എ­തിർ­പ്പി­നു ത­യ്യാ­റാ­യി നി­ല്ക്കു­ന്നു. ചി­ല­പ്പോൾ അച്ഛൻ പ്ര­തി­കാ­ര­ത്തി­നും. അ­ങ്ങ­നെ­യു­ള്ള കാ­ല­യ­ള­വിൽ ഒരു മകൾ അ­ച്ഛ­നെ ബ­ഹു­മാ­ന­ത്തോ­ടും സ്നേ­ഹ­ത്തോ­ടും സം­വീ­ക്ഷ­ണം ചെ­യ്യു­ന്ന­തു് എ­ന്നെ­പ്പോ­ലു­ള്ള­വർ­ക്കു് ആ­ഹ്ലാ­ദ­ദാ­യ­ക­മ­ത്രേ.

ജർ­മ്മൻ എ­ക്സ്പ്ര­ഷ­നി­സ്റ്റ് നാടക കർ­ത്താ­വു് കൈസറി ന്റെ Coral എന്ന നാ­ട­ക­ത്തിൽ ഒരു ക­ഥാ­പാ­ത്രം: “Father and son strain away from one another. It is always struggle of life and death”.

പ­ത്രാ­ധി­പ­രോ­ടു ചോ­ദി­ക്ക­ട്ടെ

സാ­ഹി­ത്യ­വാ­ര­ഫ­ലം എന്ന പം­ക്തി 1968-​ലാണു് മ­ല­യാ­ള­നാ­ടു വാ­രി­ക­യിൽ ആ­രം­ഭി­ച്ച­തു്. അ­ക്കാ­ല­ത്തു് വാ­രി­ക­യിൽ­വ­ന്ന ഒരു ‘ന­വീ­ന­ക­ഥ’ എ­നി­ക്കു് ഒ­ട്ടും മ­ന­സ്സി­ലാ­യി­ല്ല. ആയിടെ ഞാൻ മ­ല­യാ­ള­നാ­ടു് ഓ­ഫീ­സിൽ ചെ­ന്ന­പ്പോൾ പ­ത്രാ­ധി­പ­രോ­ടു ചോ­ദി­ച്ചു: “…എന്ന ചെ­റു­ക­ഥ­യു­ടെ അർ­ത്ഥ­മെ­ന്താ­ണു്?” പ­ത്രാ­ധി­പർ കൈ­മ­ലർ­ത്തി­യി­ട്ടു പ­റ­ഞ്ഞു: “എ­നി­ക്കും അ­റി­ഞ്ഞു­കൂ­ടാ”. സൂ­ര്യ­ഗോ­പൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “ജ­ന്മ­ദി­നം” എന്ന കഥ മൂ­ന്നു തവണ വാ­യി­ച്ചി­ട്ടും എ­നി­ക്കൊ­ന്നും മ­ന­സ്സി­ലാ­യി­ല്ല. അ­പ്പോ­ഴാ­ണു് മേ­ല്പ­റ­ഞ്ഞ സംഭവം ഓർ­മ്മ­വ­ന്ന­തു്. ചീഫ് സബ്ബ് എ­ഡി­റ്റർ കെ. സി. നാ­രാ­യ­ണൻ എന്റെ ഉത്തമ സു­ഹൃ­ത്താ­ണു്. അ­ദ്ദേ­ഹ­ത്തി­നൊ­രു ക­ത്ത­യ­ച്ചു നോ­ക്ക­ട്ടെ പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രെ. അ­ദ്ദേ­ഹം അർ­ത്ഥം പ­റ­ഞ്ഞു­ത­രി­ക­യാ­ണെ­ങ്കിൽ ഞാ­നി­തി­നെ­ക്കു­റി­ച്ചു പി­ന്നീ­ടു് എ­ഴു­തി­ക്കൊ­ള്ളാം. ഇ­പ്പോ­ഴ­ത്തെ നി­ല­യി­ലാ­ണെ­ങ്കിൽ “പ­ട­ച്ച­വ­നാ­ണെ എ­നി­ക്കി­തു മ­ന­സ്സി­ലാ­യി­ല്ല”. അ­ല­ക്സാ­ണ്ട­റു ടെ പ്ര­തി­മ­യെ­ടു­ത്തു് പോ­കു­ന്നു­പോ­ലും. കൊ­ല്ലു­ന്നി­ല്ല. അ­ല­ക്സാ­ണ്ടർ­ക്കു് ഇതു വേണം. അയാൾ ചോ­ര­പ്പു­ഴ ഒ­ഴു­ക്കി­യ­വ­ന­ല്ലേ. സൂ­ര്യ­ഗോ­പ­ന്റെ പ്ര­തി­കാ­ര നിർ­വ്വ­ഹ­ണം ന­ന്നാ­യി.

ഭാ­ഗ്യ­ക്കേ­ടു്

ചാ­യ­ക്ക­ട­യിൽ കയറി ഓഡർ ചെ­യ്യു­ന്നു: “നമ്മൾ കേൾ­ക്കെ ചായ കൊ­ണ്ടു ത­രു­ന്ന പയ്യൻ അ­ക­ത്തോ­ട്ടു വി­ളി­ച്ചു­പ­റ­യു­ന്നു “ഒരു ലൈ­റ്റ് കോഫി, വി­ത്തൗ­ട്ട്”. ആരെടാ പ്ര­മേ­ഹ­രോ­ഗി എന്ന മ­ട്ടിൽ മ­റ്റു­ള്ള­വർ തു­റി­ച്ചു­നോ­ക്കു­മ്പോൾ നമ്മൾ ല­ജ്ജി­ച്ചു തല കു­നി­ക്കു­ന്നു. വി­ത്തൗ­ട്ട് കാ­പ്പി കു­ടി­ച്ചു­കൊ­ണ്ടു­പോ­കു­ന്നു. മഴ പെ­യ്യു­ക­യി­ല്ല എന്ന പ­റ­ഞ്ഞു് കു­ട­യെ­ടു­ക്കാ­തെ പോയാൽ മഴ പെ­യ്യും. മ­ഴ­യു­ണ്ടാ­കു­മെ­ന്നു കരുതി കു­ട­യും ഭേ­സി­പ്പോ­യാൽ മഴ പെ­യ്യു­ക­യി­ല്ല. പേരു കേട്ട വാ­രി­ക­യ­ല്ലേ നല്ല കഥ കാ­ണു­മെ­ന്നു വി­ചാ­രി­ച്ചു വാ­യി­ച്ചാൽ എ­ല്ലാ­ക്ക­ഥ­ക­ളും ച­വ­റു­ക­ളാ­യി­രി­ക്കും. ലി­റ്റിൽ മാ­ഗ­സിൻ! ഇ­തി­ലെ­വി­ടെ നല്ല കഥ എന്ന വി­ചാ­ര­ത്തോ­ടെ ദൂ­രെ­യെ­റി­യു­ന്നു. അതു് വാ­യി­ക്കു. ചി­ല­പ്പോൾ ക­ഥാ­ര­ത്ന­ങ്ങൾ കാണും. നമ്മൾ വി­ചാ­രി­ക്കു­ന്ന­തു­പാ­ലെ­യ­ല്ല ഒ­ന്നും ഈ ലോ­ക­ത്തു ന­ട­ക്കു­ന്ന­തു്.

എം. കൃ­ഷ്ണൻ­നാ­യ­രു­ടെ പ­ത്മ­നാ­ഭ­നെ­പ്പ­റ്റി

ടി. പ­ത്മ­നാ­ഭൻ

‘ശ്രീ­രാ­ഗം’ മാ­സി­ക­യു­ടെ ജൂൺ ല­ക്ക­ത്തിൽ വി. ന­ട­രാ­ജൻ ഒരു ലേ­ഖ­ന­മെ­ഴു­തി­യി­ട്ടു­ണ്ടു്. ന­ട­രാ­ജ­നും ഞാ­നു­മാ­യി ന­ട­ത്തി­യ ഒരു അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­മാ­ണു് ലേ­ഖ­ന­ത്തി­ന്റെ വിഷയം. ഈ ലേ­ഖ­ന­ത്തി­ലൂ­ടെ വന്ന എന്റെ ചില അ­ഭി­പ്രാ­യ­ങ്ങൾ – പ്ര­ത്യേ­കി­ച്ചും ക­ഥ­യെ­ഴു­ത്തി­ന്റെ കാ­ര്യ­ത്തിൽ എം. ടി. വാ­സു­ദേ­വൻ­നാ­യർ എന്റെ വളരെ പി­റ­കി­ലാ­ണു് എന്നു പ­റ­ഞ്ഞ­തു് – എം. കൃ­ഷ്ണൻ­നാ­യ­രെ അ­സ്വ­സ്ഥ­നാ­ക്കി­യി­രി­ക്കു­ന്നു. ക­ലാ­കൗ­മു­ദി­യു­ടെ 567-ആം ല­ക്ക­ത്തിൽ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ കൃ­ഷ്ണൻ­നാ­യർ പ­റ­യു­ന്നു:

“പ­ത്മ­നാ­ഭൻ റൊ­മാൻ­സി­നോ­ടു് ചേർ­ന്നു­നി­ല്ക്കു­ന്ന റി­യ­ലി­സ്റ്റി­ക്ക് ക­ഥ­ക­ളെ­ഴു­തി­യ സാ­ഹി­ത്യ­കാ­ര­നാ­ണു്. പ­ല­പ്പോ­ഴും താൻ ക­വി­യാ­ണു് എന്നു വി­ളം­ബ­രം ചെ­യ്യു­ന്നു പ­ത്മ­നാ­ഭൻ തന്റെ ക­ഥ­ക­ളി­ലൂ­ടെ. (പ്ര­കാ­ശം പ­ര­ത്തു­ന്ന ഒരു പെൺ­കു­ട്ടി, മ­ഖൻ­സി­ങ്ങി­ന്റെ മരണം ഇവ ര­ണ്ടു­ദാ­ഹ­ര­ണ­ങ്ങൾ മാ­ത്രം) ഇ­താ­ണു് സത്യം: ഇതു മാ­ത്ര­മേ സ­ത്യ­മാ­യു­ള്ളു­താ­നും… ”

ഇതു വാ­യി­ച്ച­പ്പോൾ ക­ഴി­ഞ്ഞ ഒ­ട്ടേ­റെ കൊ­ല്ല­ങ്ങ­ളാ­യി കൃ­ഷ്ണൻ­നാ­യർ ജ­ന­യു­ഗം, മ­ല­യാ­ള­നാ­ടു്, ക­ലാ­കൗ­മു­ദി എന്നീ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളിൽ എ­ന്നെ­ക്കു­റി­ച്ചു് എ­ഴു­തി­വ­രാ­റു­ള്ള­തു് ഓർ­മ്മ­യി­ലെ­ത്തി. ഏ­റ്റ­വും ഒ­ടു­വി­ലാ­യി കൃ­ഷ്ണൻ­നാ­യർ എ­ഴു­തി­യ­തു് 1984 സെ­പ്റ്റം­ബർ 23-ആം തീ­യ­തി­യി­ലെ ക­ലാ­കൗ­മു­ദി­യി­ലാ­ണു്. ഞാൻ ക­ണ്ടേ­ട­ത്തോ­ളം, കൃ­ഷ്ണൻ­നാ­യർ ആ ല­ക്ക­ത്തിൽ എ­ന്നെ­ക്കു­റി­ച്ചു് ഇ­ങ്ങ­നെ പ­റ­യു­ന്നു:

“…ന­മ്മു­ടെ കേ­ര­ള­ത്തിൽ ആർ­ട്ടി­സ്റ്റു­കൾ വളരെ വിരളം. ആർ­ട്ടി­സ്റ്റു­ക­ളാ­യി ഭാ­വി­ക്കു­ന്ന ബാർ­ബേ­റി­യൻ­സ് വളരെ കൂ­ടു­തൽ. വൈരള ്യ­മു­ള്ള ആർ­ട്ടി­സ്റ്റു­ക­ളിൽ ശോ­ഭ­യാർ­ന്നു വി­രാ­ജി­ക്കു­ന്ന ന­ക്ഷ­ത്ര­മാ­ണു് ടി. പ­ത്മ­നാ­ഭ­നെ ന്നു് ഈ കഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു തോ­ന്നി … വാ­യ­ന­ക്കാ­രെ പ്ര­ക­മ്പ­നം കൊ­ള്ളി­ക്കു­ന്ന ഈ ട്രാ­ജ­ഡി­യി­ലെ ന്യൂ­നോ­ക്തി­യി­ലൂ­ടെ പ­ത്മ­നാ­ഭൻ ചി­ത്രീ­ക­രി­ക്കു­ന്ന­തി­ന്റെ ചാരുത കാ­ണ­ണ­മെ­ങ്കിൽ കഥ തന്നെ വാ­യി­ക്ക­ണം… ഓരോ ക­ഥാ­പാ­ത്ര­ത്തി­ന്റെ­യും അ­ന്ത­രം­ഗ­സ്ഥി­ത­മാ­യ കേ­ന്ദ്ര­ത്തിൽ­നി­ന്നു് ബ­ഹിർ­ഗ­മി­ക്കു­ന്ന ശ­ക്തി­ക­ളെ അ­നാ­യാ­സ­മാ­യി ചി­ത്രീ­ക­രി­ച്ചു് പ­ത്മ­നാ­ഭൻ വി­ശ്വ­സി­ക്കാ­വു­ന്ന – ക­ലാ­പ­ര­മാ­യ ദൃ­ഢ­പ്ര­ത്യ­യ­മു­ള­വാ­ക്കു­ന്ന – ക­ഥാ­പാ­ത്ര­ങ്ങ­ളെ സൃ­ഷ്ടി­ച്ചി­രി­ക്കു­ന്നു… ”

ഇതു വാ­യി­ച്ച­പ്പോൾ സ്വാ­ഭാ­വി­ക­മാ­യും എ­നി­ക്കു് വ­ള­രെ­യ­ധി­കം സ­ന്തോ­ഷം തോ­ന്നു­ക­യു­ണ്ടാ­യി. ഇ­തി­ലും ന­ല്ല­താ­യി ആർ­ക്കെ­ങ്കി­ലും ഒരു ക­ഥാ­കൃ­ത്തി­നെ­ക്കു­റി­ച്ചു് എ­ഴു­തു­വാൻ ക­ഴി­യു­മോ? എ­ന്തൊ­ക്കെ­യാ­ണു് കൃ­ഷ്ണൻ­നാ­യർ എ­ന്നെ­ക്കു­റി­ച്ചു് പ­റ­ഞ്ഞു­വ­ച്ച­തു്? കേ­ര­ള­ത്തിൽ യഥാർഥ ആർ­ട്ടി­സ്റ്റു­കൾ വ­ള­രെ­ക്കു­റ­വു്. ഉ­ള്ള­ത­ധി­ക­വും ബാർ­ബേ­റി­യൻ­സ് (മൃ­ഗ­സ­മാ­നർ?). യ­ഥാർ­ത്ഥ ആർ­ട്ടി­സ്റ്റു­ക­ളു­ടെ­യി­ട­യിൽ ഞാൻ ഒരു ന­ക്ഷ­ത്ര­മാ­ണു്. വെറും ന­ക്ഷ­ത്ര­മോ? അല്ല, ശോ­ഭ­യാർ­ന്നു­വി­രാ­ജി­ക്കു­ന്ന ന­ക്ഷ­ത്രം!

(ന­ക്ഷ­ത്ര­ങ്ങൾ ര­ണ്ടു­വി­ധം—തി­ള­ക്ക­മു­ള്ള­വ­യും അ­ല്ലാ­ത്ത­വ­യും. ര­ണ്ടും ന­ക്ഷ­ത്ര­ങ്ങ­ളെ­ന്ന നി­ല­യിൽ മി­ക­ച്ച­വ­ത­ന്നെ. എ­ങ്കി­ലും തി­ള­ക്ക­മു­ള്ള ന­ക്ഷ­ത്രം എ­ന്നെ­ടു­ത്തു­പ­റ­യു­മ്പോൾ ആ ന­ക്ഷ­ത്ര­ത്തി­ന്റെ നി­ല­യും വി­ല­യും ഒ­ന്നു­കൂ­ടി വർ­ദ്ധി­ക്കു­ന്നു.)

ഈ ന­ക്ഷ­ത്ര­ത്തെ­യാ­ണു്, എ­ന്നു­വെ­ച്ചാൽ ടി. പ­ത്മ­നാ­ഭൻ എന്നു ക­ഥാ­കൃ­ത്തി­നെ­യാ­ണു്, “ഇ­താ­ണു് സത്യം, ഇ­ത്ര­മാ­ത്ര­മേ സ­ത്യ­മാ­യു­ള്ളു­താ­നും” എന്നു ത­റ­പ്പി­ച്ചെ­ഴു­തി കൃ­ഷ്ണൻ­നാ­യർ ഇ­രു­ത്തി­ക്ക­ള­ഞ്ഞ­തു്!

കഥയിൽ റൊ­മാൻ­സ്, റി­യ­ലി­സം, കവിത എ­ന്നി­വ­യൊ­ക്കെ നി­ഷി­ദ്ധ­മാ­ണോ? അല്ല, മി­ക­ച്ച ക­ഥാ­കൃ­ത്താ­ക­ണ­മെ­ങ്കിൽ അയാൾ തന്റെ ക­ഥ­ക­ളിൽ ഇ­വ­യ്ക്കൊ­ക്കെ പുറമേ വെ­റെ­യും എ­ന്തെ­ങ്കി­ലും അ­മൂ­ല്യ­മാ­യ ചേ­രു­വ­കൾ ചേർ­ക്കേ­ണ്ട­തു­ണ്ടോ? എന്തോ, എ­നി­ക്കു് നി­ശ്ച­യ­മി­ല്ല. ഞാൻ കഥ എ­ഴു­താ­നേ ശീ­ലി­ച്ചി­ട്ടു­ള്ളു; ക­ഥ­യു­ടെ ത­ത്ത്വ­ശാ­സ്ത്ര­ങ്ങ­ളൊ­ക്കെ എന്റെ പ­രി­ധി­ക്കു പു­റ­ത്താ­ണു്.

ന­മു­ക്കു് കൃ­ഷ്ണൻ­നാ­യ­രു­ടെ വാ­ര­ഫ­ല­ത്തി­ലേ­ക്കു­ത­ന്നെ മ­ട­ങ്ങു­ക. അ­ദ്ദേ­ഹം പ­റ­യു­ന്നു:

“…തന്നെ ആരോ ഉ­പ­ദ്ര­വി­ക്കു­ന്നെ­ന്നോ ഉ­പ­ദ്ര­വി­ച്ചെ­ന്നോ ഉള്ള ഒരു വ്യാ­മോ­ഹ­ത്തിൽ­പ്പെ­ട്ടി­രി­ക്കു­ന്നു അ­ദ്ദേ­ഹം”.

ഇല്ല, ഇതു ശ­രി­യ­ല്ല. എ­നി­ക്കു­ണ്ടാ­യ ഒരു തി­ക്താ­നു­ഭ­വ­ത്തെ­ക്കു­റി­ച്ചാ­ണു് ഞാൻ ന­ട­രാ­ജ­നോ­ടു പ­റ­ഞ്ഞ­തു്. ഇ­ത്ത­രം അ­നു­ഭ­വ­ങ്ങൾ ന­മ്മു­ടെ വേ­റെ­യും പല എ­ഴു­ത്തു­കാർ­ക്കു­ണ്ടാ­യി­ട്ടു­ള്ള­താ­യും എ­നി­ക്ക­റി­യാം. ഇതിൽ വ്യാ­മോ­ഹ­മോ സ­ന്ദേ­ഹ­മോ ഒ­ന്നു­മി­ല്ല. കൂ­ടു­തൽ ഇ­തി­നെ­ക്കു­റി­ച്ചു് പ­റ­യാ­തി­രി­ക്കു­ന്ന­താ­ണു് ന­ല്ല­തു്. കൃ­ഷ്ണൻ­നാ­യർ തു­ട­രു­ന്നു:

“…ഔ­ന്ന­ത്യ­ത്തി­ലേ­ക്കു് തന്നെ വ­ലി­ച്ചു­കൊ­ണ്ടു ചെ­ല്ലു­ന്ന പ­ത്മ­നാ­ഭ­ന്റെ സ­വി­ശേ­ഷ­മാ­യ മാ­ന­സി­കാ­വ­സ്ഥ­യു­ടെ ഫ­ല­മാ­ണു് ഈ പ്ര­സ്താ­വം… ”

(എ­ന്നു­വെ­ച്ചാൽ ക­ഥ­യു­ടെ കാ­ര്യ­ത്തിൽ വാ­സു­ദേ­വൻ­നാ­യർ എന്റെ പി­റ­കി­ലാ­ണു് എന്നു പ­റ­ഞ്ഞ­തു്.)

ഇതു വളരെ ക­ടു­പ്പ­മാ­യി­പ്പോ­യി. കൃ­ഷ്ണൻ­നാ­യർ ഒ­രി­ക്ക­ലും ഇ­ങ്ങ­നെ പ­റ­യ­രു­താ­യി­രു­ന്നു. ഔ­ന്ന­ത്യ­ത്തി­ലേ­ക്കു് എന്നെ വ­ലി­ച്ചു­കൊ­ണ്ടു­ചെ­ല്ലേ­ണ്ട വല്ല ആ­വ­ശ്യ­വും എ­നി­ക്കു­ണ്ടോ? ശോ­ഭ­യാർ­ന്നു വി­രാ­ജി­ക്കു­ന്ന ന­ക്ഷ­ത്ര­മാ­ണു് ഞാ­നെ­ന്നു് ഒ­ന്നേ­മു­ക്കാൽ കൊ­ല്ലം­മു­മ്പു് കൃ­ഷ്ണൻ­നാ­യർ തന്നെ പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ന­ക്ഷ­ത്ര­ത്തെ ആ­രെ­ങ്കി­ലും പി­ടി­ച്ചു മു­ക­ളി­ലേ­ക്കു് ക­യ­റ്റ­ണ­മോ? ന­ക്ഷ­ത്രം എ­ന്നും മു­ക­ളിൽ­ത്ത­ന്നെ­യ­ല്ലേ?

കൃ­ഷ്ണൻ­നാ­യർ എന്റെ വേറെ ചില ക­ഥ­ക­ളെ­ക്കു­റി­ച്ചു് എ­ഴു­തി­യ­തു് ഞാ­നി­പ്പോൾ ഓർ­ക്കു­ന്നു:

“ഒരു ചെറിയ കഥ” എന്ന പേരിൽ ഏ­താ­നും കൊ­ല്ല­ങ്ങൾ­ക്കു­മു­മ്പു് ഞാ­നൊ­രു ക­ഥ­യെ­ഴു­തു­ക­യു­ണ്ടാ­യി. ഈ ക­ഥ­യെ­ക്കു­റി­ച്ചു് പ­രാ­മർ­ശി­ക്ക­വേ, “മ­നോ­ഹ­ര­മാ­യ ക­ര­ത­ല­ത്തിൽ­വ­ച്ച ചു­വ­ന്ന ക­ല്ലു­പോ­ലെ ഇതു തി­ള­ങ്ങു­ന്നു” എ­ന്നാ­ണു് അ­ദ്ദേ­ഹം 1972 സെ­പ്തം­ബർ 10-ആം തീ­യ­തി­യി­ലെ മ­ല­യാ­ള­നാ­ട്ടിൽ അ­ഭി­പ്രാ­യ­പ്പെ­ട്ട­തു്.

ഇതു് വളരെ ശ­രി­യാ­ണു്. ലോ­ക­ത്തി­ലെ ഏ­റ്റ­വും മി­ക­ച്ച ക­ഥ­ക­ളി­ലൊ­ന്നാ­ണി­തു്. കൃ­ഷ്ണൻ­നാ­യർ­ത­ന്നെ പ­റ­ഞ്ഞ­തു് ശ്ര­ദ്ധി­ക്കു­ക: “ഇതു ചു­വ­ന്ന കല്ലു പോലെ തി­ള­ങ്ങു­ന്നു” എ­ന്ന­ല്ല അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു്; മ­നോ­ഹ­ര­മാ­യ ക­ര­ത­ല­ത്തിൽ­വ­ച്ച ചു­വ­ന്ന­ക­ല്ലു പോലെ’ എ­ന്നാ­ണു്.

(ഇതേ ല­ക്ക­ത്തിൽ­ത്ത­ന്നെ എസ്. കെ. പൊ­റ്റെ­ക്കാ­ട്ടി ന്റെ ഒരു കഥയെ – ഈ കഥ എന്റെ കഥ വന്ന മാ­തൃ­ഭൂ­മി ഓ­ണ­പ്പ­തി­പ്പിൽ­ത­ന്നെ പ്ര­സി­ദ്ധീ­ക­രി­ച്ച­താ­ണു് – അ­ദ്ദേ­ഹം പി­ച്ചി­ച്ചീ­ന്തി­യ­തും ഞാ­നോർ­ക്കു­ന്നു. ഇ­തൊ­ക്കെ­യും ഞാൻ ന­ട­രാ­ജ­നോ­ടു് പ­റ­ഞ്ഞി­രു­ന്നു. പക്ഷേ, അ­ദ്ദേ­ഹം ഇ­തി­നെ­ക്കു­റി­ച്ചൊ­ന്നും എ­ഴു­തി­ക്ക­ണ്ടി­ല്ല. ഇ­നി­യും എ­ഴു­താൻ സ­മ­യ­മു­ണ്ടു്.)

ഇനി വേ­റൊ­രു ക­ഥ­യെ­ക്കു­റി­ച്ചു് കൃ­ഷ്ണൻ­നാ­യർ എ­ഴു­തി­യ­തു് പറയാം. പേരു് ‘മ­രി­ക്കു­ന്ന­വർ.’ ഈ ക­ഥ­യു­ടെ യോ­ഗ്യ­ത­ക­ളി­ലേ­ക്കു് വ­രു­ന്ന­തി­നു മു­മ്പാ­യി, താൻ പ­റ­യാൻ­പോ­കു­ന്ന കാ­ര്യ­ത്തി­നു് തി­ക­ച്ചും ഉ­ചി­ത­മാ­യ ഒ­ര­ന്ത­രീ­ക്ഷം സൃ­ഷ്ടി­ക്കു­ന്ന­തി­നാ­യി­രി­ക്കാം, കാ­വാ­ഫി എന്ന ഗ്രീ­ക്ക് മ­ഹാ­ക­വി­യു­ടെ­യും ചെ­ക്കോ­വി ന്റെ­യും മാർ­ക്കേ­സി ന്റെ­യും (ന­മ്മു­ടെ മാ­ജി­ക്ക് റി­യ­ലി­സം മാർ­ക്കേ­സ് തന്നെ) മി­ക­ച്ച സൃ­ഷ്ടി­ക­ളെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം സ­വി­സ്ത­രം പ്ര­തി­പാ­ദി­ക്കു­ന്നു­ണ്ടു്. (“സ­മീ­ക­രി­ച്ചു പ­റ­യു­ക­യാ­ണു് എന്നു വി­ചാ­രി­ക്ക­രു­തു്” എ­ന്നും കൃ­ഷ്ണൻ­നാ­യർ പ­റ­യു­ന്നു. 1981 ഒ­ക്ടോ­ബർ 11-ആം തീ­യ­തി­യി­ലെ മ­ല­യാ­ള­നാ­ടു്.)

ഇ­ങ്ങ­നെ പറയാൻ തു­ട­ങ്ങി­യാൽ ഇ­നി­യു­മു­ണ്ടു്. പക്ഷേ, ഇ­തൊ­ക്കെ­ത്ത­ന്നെ പോരേ? പോ­രെ­ങ്കിൽ ഒ­ര­നു­ഭ­വം­കൂ­ടി പ­റ­ഞ്ഞു­നി­റു­ത്താം. 1962 ഏ­പ്രിൽ 8-ആം തീ­യ­തി­യി­ലെ ജ­ന­യു­ഗം വാ­രി­ക­യിൽ വന്ന കൃ­ഷ്ണൻ­നാ­യ­രു­ടെ ലേ­ഖ­ന­ത്തെ­യാ­ണു് ഞാൻ ഉ­ദ്ദേ­ശി­ക്കു­ന്ന­തു്. ഈ ലേ­ഖ­ന­ത്തെ­ക്കു­റി­ച്ചു് ഞാൻ ഒ­ന്നും പ­റ­യു­ന്നി­ല്ലെ­ങ്കിൽ കൃ­ഷ്ണൻ­നാ­യ­രോ­ടു് കാ­ണി­ക്കു­ന്ന ഏ­റ്റ­വും വലിയ ന­ന്ദി­കേ­ടാ­യി­രി­ക്കും അതു്. ഈ ലേ­ഖ­ന­ത്തിൽ ന­മ്മു­ടെ തകഴി ശി­വ­ശ­ങ്ക­ര­പി­ള്ള യു­മാ­യി കൃ­ഷ്ണൻ­നാ­യർ എന്നെ താ­ര­ത­മ്യ­പ്പെ­ടു­ത്തു­ന്നു­ണ്ടു്. അ­ദ്ദേ­ഹം പ­റ­യു­ന്ന­തു് കേൾ­ക്കു­ക:

“…പ­ത്മ­നാ­ഭ­ന്റെ ക­ഥ­കൾ­ക്കു­ള്ള അ­ന്യൂ­ന­സൗ­ഭ­ഗം ത­ക­ഴി­യു­ടെ ക­ഥ­യി­ലും എ­നി­ക്കു് കാ­ണു­വാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല”.

എ­ന്നു­വെ­ച്ചാൽ, 1962-​ലെങ്കിലും ശി­വ­ശ­ങ്ക­ര­പി­ള്ള­യെ­ക്കാ­ളും വലിയ ക­ഥാ­കൃ­ത്തു് ഞാ­നാ­ണെ­ന്നു്!

ശിവ! ശിവ!

കൃ­ഷ്ണൻ­നാ­യർ ശ്രീ­രാ­ഗ­ത്തിൽ വന്ന ലേ­ഖ­ന­ത്തെ­ക്കു­റി­ച്ചു് തു­ട­രു­ന്നു:… “ടി പ­ത്മ­നാ­ഭൻ അ­ദ്ദേ­ഹ­ത്തി­ന്റെ­താ­യ രീ­തി­യിൽ നല്ല ക­ഥാ­കാ­രൻ. എം. ടി. വാ­സു­ദേ­വൻ­നാ­യ­രും അ­ദ്ദേ­ഹ­ത്തി­ന്റെ­താ­യ മ­ട്ടിൽ നല്ല ക­ഥാ­കാ­രൻ. ഈ പ­ര­മാർ­ത്ഥ­ത്തിൽ ക­വി­ഞ്ഞ ഏതു പ്ര­സ്താ­വ­വും അ­നി­യ­താ­വ­സ്ഥ­യു­ടെ സ­ന്ത­തി മാ­ത്ര­മാ­വും”.

എം. ടി. വാ­സു­ദേ­വൻ­നാ­യ­രെ­ക്കാൾ വലിയ ക­ഥാ­കൃ­ത്തു് ഞാ­നാ­ണു് എന്നു പ­റ­ഞ്ഞ­തി­നെ ചൊ­ല്ലി­യാ­ണ­ല്ലോ കൃ­ഷ്ണൻ­നാ­യർ ഇ­ത്ര­യൊ­ക്കെ എ­ഴു­തി­യ­തു്. ഞങ്ങൾ ഏതു ത­ട്ടു­ക­ളിൽ നി­ല്ക്കു­ന്നു എന്നു പ­റ­യു­വാ­നു­ള്ള സ്വാ­ത­ന്ത്ര്യം തീർ­ച്ച­യാ­യും കൃ­ഷ്ണൻ­നാ­യർ­ക്കു­ണ്ടു്. ഞാ­ന­തി­നെ ഒ­രി­ക്ക­ലും ചോ­ദ്യം ചെ­യ്യു­ക­യി­ല്ല. ഇ­തൊ­ക്കെ വ­ള­രെ­യ­ധി­കം ആ­ത്മ­നി­ഷ്ഠ­മാ­യ കാ­ര്യ­ങ്ങ­ളാ­ണു്. ല­ബോ­റ­ട്ട­റി­യിൽ അ­ന­ലൈ­സ് ചെ­യ്യാൻ ക­ഴി­യു­ന്ന ഫി­സി­ക്കൽ മാ­റ്റ­റ­ല്ല­ല്ലോ സാ­ഹി­ത്യം.

പക്ഷേ, തന്റെ വി­ശ്വാ­സം മാ­ത്ര­മാ­ണു് പ­ര­മാർ­ത്ഥ­മെ­ന്നും, ഈ പ­ര­മാർ­ത്ഥ­ത്തിൽ ക­വി­ഞ്ഞ ഏതു പ്ര­സ്താ­വ­വും അ­നി­യ­താ­വ­സ്ഥ­യു­ടെ സ­ന്ത­തി മാ­ത്ര­മാ­ണു് എ­ന്നു­മു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യ­ത്തോ­ടു് യോ­ജി­ക്കാൻ വയ്യ.

ഈ സ­ന്ദർ­ഭ­ത്തിൽ ഒരു കാ­ര്യം കൂടി പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ. വാ­സു­ദേ­വൻ­നാ­യ­രേ­ക്കാൾ വലിയ ക­ഥാ­കൃ­ത്താ­ണു് ഞാ­നെ­ന്നു് പ­റ­ഞ്ഞ­താ­ണ­ല്ലോ കൃ­ഷ്ണൻ­നാ­യർ­ക്കു് ര­സി­ക്കാ­തെ പോ­യ­തു്. ഏതു സാ­ഹ­ച­ര്യ­ത്തി­ലാ­ണു് എ­നി­ക്ക­ങ്ങ­നെ പ­റ­യേ­ണ്ടി­വ­ന്ന­തു് എ­ന്നു് ശ്രീ­രാ­ഗ­ത്തി­ലെ ലേഖനം വാ­യി­ക്കു­ന്ന­വർ­ക്കൊ­ക്കെ മ­ന­സ്സി­ലാ­കും. അ­തി­രി­ക്ക­ട്ടെ. ഇ­ങ്ങ­നെ­യൊ­ര­ഭി­പ്രാ­യം വി­വ­ര­മു­ള്ള വേ­റെ­യും ആളുകൾ പ­റ­ഞ്ഞി­ട്ടി­ല്ലേ? 1962-​ലാണു് കൃ­ഷ്ണൻ­നാ­യർ ത­ക­ഴി­യെ­ക്കാ­ളും വലിയ ക­ഥാ­കൃ­ത്തു് ഞാ­നാ­ണെ­ന്നു് സൂ­ചി­പ്പി­ച്ച­തു്. (ഈ ലേ­ഖ­ന­ത്തിൽ വാ­സു­ദേ­വൻ­നാ­യ­രേ­യും എ­ന്നോ­ടൊ­പ്പം ബ്രാ­ക്ക­റ്റ് ചെ­യ്തി­ട്ടു­ണ്ടെ­ന്ന കാ­ര്യം വി­സ്മ­രി­ക്കു­ന്നി­ല്ല.) ഇ­തി­നും നാലു കൊ­ല്ല­ങ്ങൾ­ക്കു മു­മ്പു് എം. പി. ശ­ങ്കു­ണ്ണി­നാ­യർ സതേൺ ലാം­ഗ്വേ­ജ്സ് ബു­ക്ക് ട്ര­സ്റ്റി­നു വേ­ണ്ടി മലയാള ക­ഥ­ക­ളു­ടെ ഒരു സ­മാ­ഹാ­രം എ­ഡി­റ്റു ചെ­യ്യു­ക­യു­ണ്ടാ­യി. ഈ സ­മാ­ഹാ­ര­ത്തിൽ മറ്റു ക­ഥാ­കൃ­ത്തു­ക­ളോ­ടൊ­പ്പം എ­ന്റെ­യും വാ­സു­ദേ­വൻ നാ­യ­രു­ടെ­യും ക­ഥ­ക­ളു­ണ്ടു്: ഓരോ ക­ഥാ­കൃ­ത്തി­നെ­ക്കു­റി­ച്ചും ആ­മു­ഖ­മാ­യി ഏ­താ­നും വാ­ച­ക­ങ്ങൾ ശ­ങ്കു­ണ്ണി­നാ­യർ പ­റ­യു­മ്പോൾ എ­ന്നെ­ക്കു­റി­ച്ചു് പ­റ­ഞ്ഞ­തു് “അ­ഭി­ഭാ­ഷ­ക­വൃ­ത്തി നോ­ക്കു­ന്ന ഈ യു­വാ­വു് തന്റെ ക­ഥ­ക­ളാ­ണു് ലോ­കോ­ത്ത­ര­ങ്ങ­ളെ­ന്നു പറയും. പ­റ­യു­ന്ന­തു വെറും ഭോ­ഷ്ക­ല്ല താനും” എ­ന്നാ­ണു്. ഇ­ത്ത­ര­മൊ­രു പ്ര­ശം­സാ­വ­ച­നം വാ­സു­ദേ­വൻ­നാ­യ­രെ­ക്കു­റി­ച്ചു് പ­റ­യു­മ്പോൾ ശ­ങ്കു­ണ്ണി­നാ­യർ ഈ പു­സ്ത­ക­ത്തിൽ ചെ­യ്തി­ല്ല എ­ന്നോർ­ക്ക­ണം. ഇ­തി­ന്റെ അർ­ത്ഥം എ­ന്താ­ണു്? ശ­ങ്കു­ണ്ണി­നാ­യ­രെ­പ്പോ­ലെ പ്ര­ഗ­ല്ഭ­ര­ല്ലാ­ത്ത മറ്റു ചി­ല­രെ­ഴു­തി­യ­തു് – ര­ണ്ടു­പേ­രെ­യും താ­ര­ത­മ്യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടാ­ണെ­ഴു­തി­യ­തു് – ന­മു­ക്കു ത­ല്ക്കാ­ലം വി­സ്മ­രി­ക്കു­ക. പീ­റ്റർ ലാ­ലി­നെ­പ്പോ­ലു­ള­ള­വ­രു­ടെ ലേ­ഖ­ന­ങ്ങ­ളാ­ണു് ഞാ­നു­ദ്ദേ­ശി­ക്കു­ന്ന­തു്. പക്ഷേ, ന­മ്മു­ടെ യു­വ­ക­ഥാ­കൃ­ത്തു­ക്ക­ളിൽ ഏ­റ്റ­വും ശ്ര­ദ്ധേ­യ­നും ക­ഥ­യെ­ഴു­ത്തിൽ ത­ന്റേ­താ­യ ഒരു പാത വെ­ട്ടി­ത്തു­റ­ന്ന ആ­ളു­മാ­യ വി. പി. ശി­വ­കു­മാർ ഞ­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ഴു­തി­യ­തു് കൃ­ഷ്ണൻ­നാ­യർ വാ­യി­ച്ചി­ട്ടു­ണ്ടോ? ഇ­ല്ലെ­ങ്കിൽ ഞാ­ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ ശ്ര­ദ്ധ­യിൽ വി­ന­യ­പൂർ­വ്വം പെ­ടു­ത്തി­ക്കൊ­ള്ള­ട്ടെ.

ശി­വ­കു­മാർ എ­ഴു­തു­ന്നു:

images/VPSivakumar.jpg
വി. പി. ശി­വ­കു­മാർ

“…ടി. പ­ത്മ­നാ­ഭ­ന്റെ തി­ര­ഞ്ഞെ­ടു­ത്ത കഥകൾ എസ്. പി. സി. എസ് പ്ര­സി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ടു്. മ­ല­യാ­ള­ക­ഥ­യി­ലെ കാ­ല്പ­നി­ക­ത­യു­ടെ സാ­ഫ­ല്യം പ­ത്മ­നാ­ഭ­നി­ലാ­ണു്. അ­ല്ലാ­തെ പലരും പ­റ­ഞ്ഞു­ന­ട­ക്കു­ന്ന­തു­പോ­ലെ എം. ടി. വാ­സു­ദേ­വൻ­നാ­യ­രു­ടെ ക­ഥ­ക­ളി­ല­ല്ല. മ­ല­യാ­ള­ത്തിൽ കഥ എന്ന മാ­ധ്യ­മ­ത്തി­ന്റെ അ­ന്ത­സ്സു് വർ­ദ്ധി­പ്പി­ച്ച­തു് ടി. പ­ത്മ­നാ­ഭ­നാ­ണു്. നോവൽ എന്ന ജീ­വി­ത­വി­ജ­യ­ത്തി­ലേ­ക്കു­ള്ള ഏ­ണി­പ്പ­ടി­യാ­യി­രു­ന്നി­ല്ല പ­ത്മ­നാ­ഭ­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം കഥ. ഒരു ക­ലാ­കാ­രൻ തന്റെ മാ­ധ്യ­മ­ത്തോ­ടു് എ­ത്ര­മാ­ത്രം ഇ­ഴു­കി­ച്ചേ­രു­ന്നു എ­ന്നു് പ­ത്മ­നാ­ഭ­ന്റെ കഥകൾ ന­മു­ക്കു് കാ­ട്ടി­ത്ത­രു­ന്നു. എത്ര സൂ­ക്ഷ്മ­മാ­യാ­ണു് ഈ ക­ഥാ­കൃ­ത്തു് വാ­ക്കു­കൾ പ്ര­യോ­ഗി­ക്കു­ന്ന­തു് എന്നു നോ­ക്കു­ക… മ­ല­യാ­ള­ക­ഥ­യു­ടെ വി­കാ­സ­പ­രി­ണാ­മ­ങ്ങൾ സൂ­ക്ഷ്മ­മാ­യി അ­റി­യു­വാൻ താ­ല്പ­ര്യ­മു­ള്ള­വ­രോ­ടും എ­ഴു­തി­ത്തു­ട­ങ്ങു­ന്ന യുവ ക­ഥാ­കൃ­ത്തു­ക­ളോ­ടും (ആ­ധു­നി­ക ക­ഥ­യ­ല്ലാ­തെ മ­റ്റൊ­ന്നും വാ­യി­ക്കു­ക­യി­ല്ലെ­ന്ന നിർ­ബ്ബ­ന്ധ­ബു­ദ്ധി­ക്കാ­രാ­യ എന്റെ ചില പ­രി­ച­യ­ക്കാ­രെ ഓർ­ത്തു­കൊ­ണ്ടാ­ണു് ഇതു് പ­റ­യു­ന്ന­തു്) ഈ കൃതി ഒരു വട്ടം വാ­യി­ച്ചു­നോ­ക്കു­വാൻ ഞാൻ പ്ര­ത്യേ­കം അ­പേ­ക്ഷി­ക്കു­ന്നു”. (1980 ഡി­സം­ബർ 14—“പടയണി”)

“ആർ­ട്ടി­സ്റ്റ് മറ്റു ക­ലാ­കാ­ര­ന്മാ­രെ കു­റ്റം പ­റ­യ­രു­തു്” എ­ന്നു­പ­ദേ­ശി­ച്ചു കൊ­ണ്ടാ­ണു് കൃ­ഷ്ണൻ­നാ­യർ തന്റെ കു­റി­പ്പ­വ­സാ­നി­പ്പി­ക്കു­ന്ന­തു്. ഞാ­നി­തു് പൂർ­ണ്ണ­മാ­യും അം­ഗീ­ക­രി­ക്കു­ന്നു. മ­റ്റു­ള്ള­വ­രെ കു­റ്റം പ­റ­യു­ന്ന­തും താ­നാ­ണു് മ­റ്റു­ള്ള­വ­രേ­ക്കാൾ ന­ല്ല­വൻ എന്നു പ­റ­യു­ന്ന­തു­മൊ­ന്നും വളരെ ഭൂ­ഷ­ണ­മാ­യ കാ­ര്യ­ങ്ങ­ള­ല്ല. എ­ങ്കി­ലും ഇ­തൊ­ക്കെ അ­റി­ഞ്ഞു­കൊ­ണ്ടു­ത­ന്നെ നമ്മൾ ചി­ല­പ്പോൾ ഇ­തിൽ­നി­ന്നൊ­ക്കെ വ്യ­തി­ച­ലി­ച്ചു പോ­കു­ന്നു! ന­മ്മു­ടെ ഭാ­ഷ­യി­ലെ കാ­ര്യം­ത­ന്നെ­യെ­ടു­ക്കു­ക. ആ­ശാ­നും വ­ള്ള­ത്തോ­ളും പ­ര­സ്പ­രം എ­ന്തൊ­ക്കെ പ­റ­ഞ്ഞു, എഴുതി? ര­ണ്ടു­പേ­രും ക­വി­ക­ളാ­യി­രു­ന്നു. അ­ങ്ങ­നെ ഇവിടെ കവി ക­വി­യേ­യും നോ­വ­ലി­സ്റ്റ് നോ­വ­ലി­സ്റ്റി­നേ­യും, ക­ഥാ­കൃ­ത്തു് ക­ഥാ­കൃ­ത്തി­നേ­യും, നി­രൂ­പ­കൻ നി­രൂ­പ­ക­നേ­യും കു­റി­ച്ചു് എ­ഴു­തി­യ ഒ­ട്ടേ­റെ ഉ­ദാ­ഹ­ര­ണ­ങ്ങ­ളി­ല്ലേ? ഇവിടെ മാ­ത്ര­മാ­ണോ? മറ്റു ദി­ക്കു­ക­ളി­ലു­മി­ല്ലേ?

കൃ­ഷ്ണൻ­നാ­യർ തന്നെ ചില നി­രൂ­പ­ക­ന്മാ­രെ അ­തി­ക­ഠി­ന­മാ­യി കീ­റി­മു­റി­ച്ചു­വി­ട്ട ഉ­ദാ­ഹ­ര­ണ­ങ്ങ­ളി­ല്ലേ?

images/MuhammadAli.jpg
മു­ഹ­മ്മ­ദ­ലി

ഇനി ആ­ത്മ­പ്ര­ശം­സ­യു­ടെ കാ­ര്യം. ആ­ത്മ­പ്ര­ശം­സ ചെ­യ്യാ­തി­രി­ക്കു­ന്ന­തു­ത­ന്നെ­യാ­ണു് ന­ല്ല­തു്. എ­ന്നാ­ലും ചില പ്ര­ത്യേ­ക സാ­ഹ­ച­ര്യ­ങ്ങ­ളിൽ ക­ഴി­വു­ള്ള­വൻ അ­ങ്ങ­നെ ചെ­യ്തു പോയാൽ നാം അ­ത്ര­യ­ധി­കം അ­സ്വ­സ്ഥ­രാ­കാ­റു­ണ്ടോ? മു­ഹ­മ്മ­ദ­ലി താ­നാ­ണു് ഏ­റ്റ­വും വ­ലി­യ­വൻ എന്നു പ­റ­യു­മ്പോൾ മ­റ്റു­ള്ള­വ­രെ­ന്തി­നു് വി­ഷ­മി­ക്ക­ണം? മു­ഹ­മ്മ­ദ­ലി പ­റ­യു­ന്ന­തിൽ സ­ത്യ­മി­ല്ലേ? അ­ദ്ദേ­ഹം പ­റ­യു­ന്ന­തി­നേ­ക്കാ­ളും മ­റ്റു­ള്ള­വർ ഈ കാ­ര്യം പ­റ­യു­ന്ന­താ­ണു് ഭംഗി എന്നു ഞാൻ സ­മ്മ­തി­ക്കു­ന്നു. എ­ന്നാ­ലും…

ഇനി കൃ­ഷ്ണൻ­നാ­യ­രു­ടെ കാ­ര്യം­ത­ന്നെ പ­റ­യ­ട്ടെ. കൃ­ഷ്ണൻ­നാ­യർ എ­റ­ണാ­കു­ളം മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ പ്രൊ­ഫ­സ­റാ­യി­രു­ന്ന കാ­ല­ത്തു് അ­ദ്ദേ­ഹ­ത്തി­ന്റെ ക്ലാ­സ്സു­കൾ കേൾ­ക്കു­വാൻ ആ കോ­ളേ­ജി­ലെ മറ്റു ക്സാ­സ്സു­ക­ളിൽ­നി­ന്നു മാ­ത്ര­മ­ല്ല ന­ഗ­ര­ത്തി­ലെ വേറെ കോ­ളേ­ജു­ക­ളിൽ­നി­ന്നു­പോ­ലും വി­ദ്യാർ­ത്ഥി­കൾ ത­ങ്ങ­ളു­ടെ ക്സാ­സ്സു­കൾ കട്ട് ചെ­യ്തു് വ­രാ­റു­ള്ള­താ­യി ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. ഈ കാ­ര്യ­ത്തെ ആ­നു­ഷം­ഗി­ക­മാ­യി സ്പർ­ശി­ച്ച­തി­നു­ശേ­ഷം താൻ ആ­ത്മ­പ്ര­ശം­സ ചെ­യ്യു­ക­യാ­ണു് എന്നു വി­ചാ­രി­ക്ക­രു­തേ എ­ന്നു് അ­ദ്ദേ­ഹം എ­വി­ടെ­യോ എ­ഴു­തി­യ­തു് ഞാൻ വാ­യി­ച്ച­താ­യോർ­ക്കു­ന്നു. കൃ­ഷ്ണൻ നായർ ത­ന്നെ­ക്കു­റി­ച്ചു­ത­ന്നെ ഇ­ങ്ങി­നെ എഴുതി എന്ന കാ­ര­ണ­ത്താൽ അ­ദ്ദേ­ഹം അ­സാ­ധാ­ര­ണ­മാ­യി­രു­ന്നു എന്ന സത്യം സ­ത്യ­മ­ല്ലാ­താ­യി­ത്തീ­രു­മോ? ഒ­രി­ക്ക­ലു­മി­ല്ല.

ഞാൻ കൂ­ടു­ത­ലെ­ഴു­തി­പ്പോ­യി. നി­റു­ത്ത­ട്ടെ. കൃ­ഷ്ണൻ­നാ­യർ, ഭാ­വി­യിൽ ഞാ­നെ­ഴു­തി­യേ­ക്കാ­വു­ന്ന ക­ഥ­ക­ളെ­ക്കു­റി­ച്ചു് എന്തു തന്നെ മോ­ശ­മാ­യെ­ഴു­തി­യാ­ലും – അ­ദ്ദേ­ഹം അ­ങ്ങ­നെ വി­ദ്വേ­ഷ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ എ­ഴു­തു­ന്ന ആ­ളാ­ണു് എ­ന്ന­ല്ല ഞാൻ പ­റ­യു­ന്ന­തു് – എ­നി­ക്കു് പ­രാ­തി­യി­ല്ല. മ­ല­യാ­ള­ത്തി­ലെ മ­റ്റേ­തൊ­രു ക­ഥാ­കൃ­ത്തി­ന്റെ­മേൽ ചൊ­രി­ഞ്ഞ­തി­നേ­ക്കാ­ളും വലിയ പ്ര­ശം­സാ­വ­ച­ന­ങ്ങൾ അ­ദ്ദേ­ഹം പ­ല­പ്പോ­ഴാ­യി എ­ന്റെ­മേൽ ചൊ­രി­ഞ്ഞി­ട്ടു­ണ്ടു്. എ­നി­ക്ക­തിൽ സ­ന്തോ­ഷ­മു­ണ്ടു്; ന­ന്ദി­യു­മു­ണ്ടു്. “വി­ജ്ഞ­ന്മാ­ര­ഭി­ന­ന്ദി­ച്ചേ വി­ജ്ഞാ­നം സാ­ധു­വാ­യ്വ­രൂ” എ­ന്നു് വി­ശ്വ­സി­ക്കു­ന്ന ഒ­രു­വ­നാ­ണു് ഞാൻ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-08-10.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 1, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.