SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-09-07-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Myhomemyprison.jpg

ഇ­സ്രാ­യേ­ലി­ലെ പേ­രു­കേ­ട്ട എ­ഴു­ത്തു­കാ­രി­യാ­ണു് റേ­മ­ണ്ട ഹാവ തവിൽ. അ­വ­രു­ടെ ആ­ത്മ­ക­ഥാ­പ­ര­മാ­യ “എന്റെ വീടു്, എന്റെ തടവറ” എന്ന പു­സ്ത­ക­ത്തിൽ പെൺ­കു­ട്ടി­ക­ളിൽ രതി ആ­വിർ­ഭ­വി­ച്ചു വി­കാ­സം കൊ­ള്ളു­ന്ന­തെ­ങ്ങ­നെ­യെ­ന്നു മ­നോ­ഹ­ര­മാ­യി വർ­ണ്ണി­ച്ചി­ട്ടു­ണ്ടു്. അ­റ­ബി­പ്പെൺ­കു­ട്ടി­യാ­യ തവിൽ ഇ­സ്രാ­യേ­ലി­ലെ പ­ട്ട­ണ­മാ­യ ഹൈ­ഫ­യി­ലെ ഒരു കോൺ­വെ­ന്റ് സ്ക്കൂ­ളിൽ പ­ഠി­ക്കാ­നെ­ത്തി. ഫ്ര­ഞ്ച് ക­ന്യാ­സ്ത്രീ­ക­ളാ­യി­രു­ന്നു ത­വി­ലി­നെ­യും കൂ­ട്ടു­കാ­രി­ക­ളെ­യും പ­ഠി­പ്പി­ച്ചി­രു­ന്ന­തു്. അവർ പെൺ­കു­ട്ടി­ക­ളു­ടെ ലൈം­ഗി­കാ­ഭി­ലാ­ഷ­ങ്ങ­ളെ നി­യ­ന്ത്രി­ക്കാൻ ശ്ര­മി­ച്ചി­രു­ന്നു; പക്ഷേ, വിജയം പ്രാ­പി­ച്ചി­ല്ല. ജീ­വി­ത­ത്തെ­ക്കു­റി­ച്ചും വി­ശേ­ഷി­ച്ച് ലൈം­ഗി­ക ജീ­വി­ത­ത്തെ­ക്കു­റി­ച്ചും അ­രോ­ഗ­മാ­യ ജി­ജ്ഞാ­സ­യു­ള്ള ആ­രോ­ഗ്യ­മു­ള്ള പെൺ­കു­ട്ടി­ക­ളാ­യി­രു­ന്നു അവർ. ക­ന്യാ­സ്ത്രീ­കൾ പ­ള്ളി­യിൽ പ്രാർ­ത്ഥി­ക്കാൻ പോ­കു­മ്പോൾ കു­ട്ടി­കൾ പ­ഠി­ച്ചു­കൊ­ള്ള­ണ­മെ­ന്നാ­ണു് നിയമം. പക്ഷേ, അ­വ­രി­ലൊ­രാൾ അ­പ്പോൾ എ­ഴു­ന്നേ­റ്റു് അ­വ­രു­ടെ അ­ച്ഛ­ന­മ്മ­മാർ ശ­യ­നീ­യ­ങ്ങ­ളിൽ അ­നു­ഷ്ഠി­ക്കു­ന്ന­തു് എ­ന്താ­ണെ­ന്നു വി­ശ­ദീ­ക­രി­ച്ചു പ്ര­സം­ഗി­ക്കും. പ­ട­ങ്ങ­ളും വ­ര­യ്ക്കും ബ്ലാ­ക്ക് ബോർ­ഡിൽ. അവ കാ­ണു­ന്ന പെൺ­കു­ട്ടി­കൾ ചി­രി­ക്കും. ഒരു ദിവസം ഒരു ക­ന്യാ­സ്ത്രീ അവിടെ ക­യ­റി­വ­ന്നു. ചി­രി­യു­ടെ കാ­ര­ണ­മെ­ന്തെ­ന്നു് അ­വർ­ക്കു് പ­റ­ഞ്ഞു കൊ­ടു­ക്കാൻ പ­റ്റു­മോ? വളരെ തി­ടു­ക്ക­ത്തിൽ അവർ ഒരു കാരണം ക­ണ്ടു­പി­ടി­ച്ചു.

ഒരു ദിവസം ഒരു ക­ന്യാ­സ്ത്രീ അവരെ ക­ട­പ്പു­റ­ത്തു കൊ­ണ്ടു­പോ­യി. ‘സാ­ഹ­സ­ങ്ങൾ’ അ­ന്വേ­ഷി­ച്ച് അവർ ന­ട­ക്കു­ക­യാ­യി. ക­ന്യാ­സ്ത്രീ അങ്ങു ദൂരെ നിൽ­ക്കു­ക­യാ­ണു്. അ­ങ്ങ­നെ ന­ട­ക്കു­മ്പോൾ ഒരു കാഴ്ച അ­വ­രു­ടെ ക­ണ്ണിൽ­പ്പെ­ട്ടു. കാ­മു­കി­യും കാ­മു­ക­നും ക­ടൽ­ത്തീ­ര­ത്തു് പ്രേ­മ­ലീ­ല­ക­ളിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്നു. പെൺ­കു­ട്ടി­കൾ മ­ര­ത്തിൽ ക­യ­റി­നി­ന്നു നോ­ക്കി. അ­ന­ന്ത­കാ­ല­ത്തി­ന്റെ പ്ര­തീ­തി ഉ­ള­വാ­ക്കി­ക്കൊ­ണ്ടു് അവർ ലൈം­ഗി­ക­വേ­ഴ്ച­യു­ടെ അ­നു­ഷ്ഠാ­ന മു­റ­ക­ളിൽ വ്യാ­പ­രി­ക്കു­ന്നു. തവിൽ നോ­ക്കി; മോ­ഹ­ത്തി­നു് അ­ടി­മ­യാ­യി. ജി­ജ്ഞാ­സ­യു­ടെ­യും ഉ­ത്ക­ട­വി­കാ­ര­ത്തി­ന്റെ­യും സ­ങ്ക­ല­നം അവളെ സ­മാ­ക്ര­മി­ച്ചു. ആ ഇ­ന്ദ്രി­യാ­നു­ഭൂ­തി അവൾ മ­റ­ക്കു­ക­യേ­യി­ല്ല. തന്റെ പ­ഞ്ചേ­ന്ദ്രി­യ­ങ്ങ­ളും തു­റ­ക്ക­പ്പെ­ട്ടു എ­ന്നു് അ­വൾ­ക്കൊ­രു തോ­ന്നൽ. ഒ­റ്റ­ച്ചാ­ട്ട­ത്തി­നു് തവിൽ ശൈ­ശ­വ­ത്തിൽ നി­ന്നു് യൗ­വ്വ­ന­ത്തി­ന്റെ പ്രാ­രം­ഭ­ത്തി­ലെ­ത്തി. കാ­മു­കി­യും കാ­മു­ക­നും വി­ര­മി­ച്ച­പ്പോൾ പെൺ­കു­ട്ടി­കൾ ആ­ഹ്ലാ­ദാ­ധി­ക്യ­ത്തോ­ടു കൂടി “എത്ര സു­ന്ദ­രം” എന്നു തു­ട­ങ്ങു­ന്ന പാ­ട്ടു­പാ­ടി. സം­ഭ്ര­മി­ച്ച കാ­മു­കി­യും കാ­മു­ക­നും വ­സ്ത്ര­ങ്ങ­ളി­ലേ­ക്കു തി­ടു­ക്ക­ത്തോ­ടെ വ­ലി­ഞ്ഞു­ക­യ­റി­യ­പ്പോൾ താൻ അ­രു­താ­ത്ത­തു ചെ­യ്ത­ല്ലോ എന്നു വി­ചാ­രി­ച്ചു ത­വി­ലി­നു വ­ല്ലാ­യ്മ­യു­ണ്ടാ­യി. എ­ങ്കി­ലും താൻ ക­ണ്ട­തു് അ­വൾ­ക്കു മ­റ­ക്കാ­നാ­യി­ല്ല.

ആശയം
images/MarcusTulliusCicero.jpg
സിസറോ

ലോകം കണ്ട വാ­ഗ്മി­ക­ളിൽ അ­ദ്വി­തീ­യ­നാ­യ സിസറോ (Cicero, B. C. 106-43) Orator എ­ന്നൊ­രു ഗ്ര­ന്ഥ­മെ­ഴു­തി­യി­ട്ടു­ണ്ടു്. വാ­ഗ്മി­ത­യു­ടെ സ്വ­ഭാ­വം വി­ശ­ദീ­ക­രി­ക്കു­ന്ന ആ ഗ്ര­ന്ഥ­ത്തിൽ അ­ന്യൂ­ന­ത­യാർ­ന്ന വാ­ഗ്മി­യെ “ആശയ”ത്തോ­ടു് ഉ­പ­മി­ക്കു­ന്നു. ഈ “ആശയ”ത്തെ ന­മു­ക്കു് അ­നു­ഭ­വം കൊ­ണ്ടു സാ­ക്ഷാ­ത്ക­രി­ക്കാൻ പ­റ്റി­ല്ല. സ­ങ്ക­ല്പി­ക്കാ­നേ ആവൂ. അതു ക­ലാ­കാ­ര­ന്റെ മ­ന­സ്സിൽ ഒരു ബിം­ബ­മാ­യി മാ­ത്രം നിൽ­ക്കു­ന്നു. ഈ ലോ­ക­ത്തെ ഏ­റ്റ­വും സു­ന്ദ­ര­മാ­യ മുഖം നി­ങ്ങൾ കാ­ണു­ന്നു­വെ­ന്നി­രി­ക്ക­ട്ടെ. അ­തി­നേ­ക്കാൾ സു­ന്ദ­ര­മാ­യ മുഖം ഈ ലോ­ക­ത്തി­ല്ലെ­ന്നു­മി­രി­ക്ക­ട്ടെ. എ­ങ്കി­ലും ആ മു­ഖ­ത്തെ­ക്കാൾ സൗ­ന്ദ­ര്യ­മു­ള്ള വേ­റൊ­രു മുഖം ന­മു­ക്കു മ­ന­സ്സു­കൊ­ണ്ടു്, ചി­ന്ത­കൊ­ണ്ടു് പി­ടി­ച്ചെ­ടു­ക്കാം. ന­മു­ക്കു് അ­ങ്ങ­നെ­യൊ­രു സു­ന്ദ­ര­മാ­യ മുഖം സ­ങ്ക­ല്പി­ക്കാം. ഇ­താ­ണു് “ആശയം”. പ്ലേ­റ്റോ പ­റ­ഞ്ഞ­തു് ഈ “ആശയ”ത്തെ­ക്കു­റി­ച്ചാ­ണു്. പ­ര­കോ­ടി­യി­ലെ­ത്തി­യ വാ­ഗ്മി­ത ഈ ലോ­ക­ത്തു­ണ്ടു്. എ­ന്നാൽ അ­തി­നെ­ക്കാൾ അ­ന്യൂ­ന­മാ­യ വാ­ഗ്മി­ത ന­മു­ക്കു സ­ങ്കൽ­പി­ക്കാം. ഇതു തന്നെ “ആശയം”. (സി­സ­റോ­യു­ടെ പു­സ്ത­കം ഞാൻ വാ­യി­ച്ചി­ട്ടി­ല്ല. Erwin Panofsky എ­ഴു­തി­യ Idea—A concept in Art Theory എന്ന പു­സ്ത­ക­ത്തിൽ നി­ന്നു ല­ഭി­ച്ച­താ­ണു് ഈ വിവരം.)

images/ErwinPanofsky.jpg
Erwin Panofsky

മ­രു­മ­ക­ളു­ടെ സ്വ­ഭാ­വ­ശു­ദ്ധി­യെ പ്ലേ­റ്റോ­യു­ടെ “ആശയ”ത്തോ­ള­മു­യർ­ത്തി­ക്കാ­ണി­ക്കു­ന്നു പി. അ­ജ­യ­കു­മാർ. (“അവൾ” എന്ന ചെ­റു­ക­ഥ—മ­ല­യാ­ള­മ­നോ­ര­മ ആ­ഴ്ച്ച­പ്പ­തി­പ്പു്) പക്ഷേ, അ­ത്ര­യ്ക്കു് അ­ന്യൂ­ന­ത­യു­ള്ള ഗുണം മ­ന­സ്സിൽ ഒരു ബിം­ബ­മാ­യി­ട്ടേ ഇ­രി­ക്കൂ. അ­തു­കൊ­ണ്ടു് തന്റെ വി­ചാ­രം വെ­റു­മൊ­രു ‘ഫാ­ന്റ­സി’ മാ­ത്ര­മാ­ണെ­ന്നു സൂ­ചി­പ്പി­ച്ചു­കൊ­ണ്ടു് അ­ജ­യ­കു­മാർ കഥ അ­വ­സാ­നി­പ്പി­ക്കു­ന്നു. നല്ല വിഷയം. വി­ഷ­യ­ത്തി­നു നന്മ വ­ന്നാൽ ക­ഥ­യാ­യി­ക്കൊ­ള്ള­ണ­മെ­ന്നി­ല്ല­ല്ലോ. ഭേ­ദ­പ്പെ­ട്ട ഒരു ഉ­പ­ന്യാ­സ­മാ­യി­ട്ടു­ണ്ടു് അ­ജ­യ­കു­മാ­റി­ന്റെ ചെ­റു­ക­ഥ. ക­ഥ­യാ­വ­ണ­മെ­ങ്കിൽ അ­ടി­സ്ഥാ­ന­പ­ര­ങ്ങ­ളാ­യ മാ­നു­ഷി­ക ബ­ന്ധ­ങ്ങ­ളെ സൂ­ക്ഷ്മ­ത­യോ­ടും സാ­ന്ദ്ര­ത­യോ­ടും കൂടി പ്ര­തി­പാ­ദി­ക്ക­ണം. അതിനു ക­ഴി­വി­ല്ല അ­ജ­യ­കു­മാ­റി­നു്.

images/TheBell.jpg

ഡോറ തീ­വ­ണ്ടി­യിൽ സ­ഞ്ച­രി­ക്കു­ക­യാ­ണു്. ഇ­രു­പ­തു മി­നി­ട്ടു ക­ഴി­ഞ്ഞാൽ അ­വൾ­ക്കു് ഇ­റ­ങ്ങേ­ണ്ട സ്റ്റേ­ഷ­നാ­വും. തീ­വ­ണ്ടി­യാ­പ്പീ­സിൽ പോൾ കാ­ത്തു നിൽ­ക്കു­ന്നു­ണ്ടാ­വും. അ­പ്പോ­ഴാ­ണു് എ­തി­രെ­യി­രി­ക്കു­ന്ന യാ­ത്ര­ക്കാ­ര­ന്റെ ബൂ­ട്ട്സി­ട്ട കാ­ലു­കൾ­ക്കി­ട­യി­ലാ­യി തറയിൽ ഒരു ചി­ത്ര­ശ­ല­ഭം നീ­ങ്ങു­ന്ന­തു് അവൾ ക­ണ്ട­തു്. മ­റ്റെ­ല്ലാ ചി­ന്ത­ക­ളും ഡോ­റ­യിൽ നി­ന്നു ഓ­ടി­പ്പോ­യി. ചി­ത്ര­ശ­ല­ഭം ബൂ­ട്ട്സി­ന­ടു­ത്തേ­ക്കു നീ­ങ്ങു­ക­യാ­ണു്. അവ ചലനം കൊ­ള്ളു­ന്നു. ചി­ത്ര­ശ­ല­ഭം ത­കർ­ക്ക­പ്പെ­ടും. ഡോറ കു­നി­ഞ്ഞ് അതിനെ കൈ­യി­ലെ­ടു­ത്തു. അതു് ഉ­ള്ളം­കൈ­ക­ളി­ലി­രു­ന്നു സ്പ­ന്ദി­ക്കു­ന്നു. ചി­ത്ര­ശ­ല­ഭ­ത്തെ എന്തു ചെ­യ്യ­ണം? ജ­ന­ലിൽ­ക്കൂ­ടി പു­റ­ത്തേ­ക്കു് ആ­ക്കി­യാൽ തീ­വ­ണ്ടി­യു­ടെ ചു­ഴ­ലി­ക്കാ­റ്റിൽ­പ്പെ­ട്ടു് അതു മ­രി­ക്കും. തീ­വ­ണ്ടി നി­ന്നു. ഡോറ ത­മ്മിൽ­ച്ചേർ­ത്ത കൈ­ക­ളു­മാ­യി പ്ലാ­റ്റ്ഫോ­മി­ലേ­ക്കി­റ­ങ്ങി. പോൾ അ­വി­ടെ­യു­ണ്ടു്. “നി­ന്റെ പെ­ട്ടി­യെ­വി­ടെ?” എ­ന്നു് അയാൾ ചോ­ദി­ച്ചു. “ദൈവമേ” എ­ന്നു് ഡോറ. അ­വ­ള­തു് തീ­വ­ണ്ടി­യിൽ വ­ച്ചു­മ­റ­ന്നു. പോ­ളി­നു ദേ­ഷ്യം. അയാൾ ചോ­ദി­ച്ചു: “വരൂ. നി­ന്റെ കൈ­യെ­ന്താ­ണു് ഇ­ങ്ങ­നെ വ­ച്ചി­രി­ക്കു­ന്ന­തു? പ്രാർ­ത്ഥി­ക്കു­ക­യാ­ണോ നീ?” ഡോറ ക­ണ­ങ്കൈ­കൾ ചേർ­ത്തു കൈകൾ വി­ടർ­ത്തി. പൂ­പോ­ലെ അതു വി­ടർ­ന്നു. ഉ­ജ്ജ്വ­ല­വർ­ണ്ണ­മാർ­ന്ന ശലഭം ഉ­യർ­ന്നു. അ­വർ­ക്കു ചു­റ്റും അതു ഒരു നി­മി­ഷം പ­റ­ന്നു. എ­ന്നി­ട്ടു് സൂ­ര്യ­പ്ര­കാ­ശം വീണ പ്ലാ­റ്റ്ഫോ­മിൽ തെ­ല്ലു­നേ­രം ചി­റ­ക­ടി­ച്ചി­ട്ടു് വി­ദൂ­ര­ത­യി­ലേ­ക്കു പ­റ­ന്നു­പോ­യി. ഐറിസ് മർ­ഡോ­ക്കി ന്റെ “The Bell ” എന്ന നോ­വ­ലി­ലെ ഒരു ഭാ­ഗ­മാ­ണി­തു്. ഇതാണു കല.

പൈ­ങ്കി­ളി­യ­ല്ല

തി­രു­വ­ന­ന്ത­പു­ര­ത്തെ ശ്രീ­മൂ­ല­വി­ലാ­സം ഇം­ഗ്ലീ­ഷ് ഹൈ­സ്കൂ­ളിൽ ഞാൻ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന­പ്പോൾ എന്നെ ക­ണ­ക്കു പ­ഠി­പ്പി­ച്ച­തു് പി. ജി. സു­ന്ദ­രം സാ­റാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ച് എം. കെ. കെ. നായർ “ആ­രോ­ടും പ­രി­ഭ­വ­മി­ല്ലാ­തെ”, എന്ന ലേഖന പ­ര­മ്പ­ര­യിൽ എ­ഴു­തി­ക്ക­ഴി­ഞ്ഞു. ക­ണ­ക്കി­നു മോ­ശ­മാ­ണു് ഞാ­നെ­ന്നു മ­ന­സ്സി­ലാ­ക്കി­യ സു­ന്ദ­രം സാറ് എ­ന്നോ­ടു ചോ­ദ്യ­മൊ­ന്നും ചോ­ദി­ക്കി­ല്ല. അതല്ല, ചാല ഇം­ഗ്ലീ­ഷ് ഹൈ­സ്കൂ­ളിൽ എന്നെ ക­ണ­ക്കു പ­ഠി­പ്പി­ച്ച സു­ന്ദ­ര­മ­യ്യർ സാ­റി­ന്റെ രീതി. അ­ദ്ദേ­ഹം എ­ന്നോ­ടു മാ­ത്ര­മേ ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കൂ. മു­ഖ­ക്ഷൗ­രം ക­ഴി­ഞ്ഞു­വ­രു­ന്ന ദിവസം സാ­റി­നു വലിയ ദേ­ഷ്യ­മാ­ണു്. നീ­റ്റൽ ഉ­ണ്ടാ­കു­മാ­യി­രി­ക്കും. അ­ങ്ങ­നെ­യു­ള്ള ഒരു ദിവസം സാറ് ക്ലാ­സ്സിൽ വ­ന്നു് എന്നെ തു­റി­ച്ചു­നോ­ക്കി. “എടാ കൃ­ഷ്ണാ, പി­ത്ത­ഗ്ര­സ് തിയറം കേൾ­ക്ക­ട്ടെ”. ഞാൻ പേ­ടി­ച്ച് എ­ഴു­ന്നേ­റ്റു “ദി സ്ക്വ­യർ ഓൺ ദി ഹൈ­പ്പോ­റ്റി­ന്യൂ­സ് ഒഫ് എ റൈ­റ്റ് ആ­ങ്കിൾ­ഡ്… ” തീർ­ന്നു. ശേ­ഷ­മ­റി­ഞ്ഞു­കൂ­ടാ. സാറ് അ­ടു­ത്തു­വ­ന്നു് ക­ര­ണ­ക്കു­റ്റി നോ­ക്കി ഒരടി. ഇന്നു നെ­ടു­മ­ങ്ങാ­ടു് എം. എൽ. എ. ആ­യി­രി­ക്കു­ന്ന കെ. വി. സു­രേ­ന്ദ്ര­നാ­ഥ് അ­ന്നു് എന്റെ സ­ഹ­പാ­ഠി. ക്ലാ­സ്സി­ലെ ഏ­റ്റ­വും ബു­ദ്ധി­മാ­നാ­യ അ­ദ്ദേ­ഹം പൊ­ട്ടി­ച്ചി­രി­ച്ചു. ഇ­ന്നും എന്റെ വ­ല­തു­കാ­തു് കേ­ഴ്‌­വി­ക്കു് അ­സ­മർ­ത്ഥ­മാ­ണു്. സു­ന്ദ­ര­മ­യ്യർ സാ­റി­ന്റെ അ­ടി­യാ­ണ­തി­നു കാരണം. ചെ­വി­ക്കു­റ്റി­യി­ല­ടി­ച്ചു എ­ന്ന­റി­ഞ്ഞ­യു­ട­നെ വി­ദ്യാ­ഭ്യാ­സ ഡ­യ­റ­ക്ട­റെ കണ്ടു പ­രാ­തി­പ്പെ­ടാൻ എന്റെ അച്ഛൻ സ­ന്ന­ദ്ധ­നാ­യി. അതു വേ­ണ്ടെ­ന്നു പ­റ­ഞ്ഞി­ട്ടു് ഞാൻ സാ­റി­നെ­ക്ക­ണ്ടു പ­റ­ഞ്ഞു: “സാർ, ഓരോ ആ­ളി­ന്റെ­യും ബു­ദ്ധി­ക്കു് റെ­യ്ഞ്ച് ഉ­ണ്ടു്. ആ പരിധി വി­ട്ടു പോ­കാ­നൊ­ക്കു­ക­യി­ല്ല. ഇം­ഗ്ലീ­ഷി­നും മ­ല­യാ­ള­ത്തി­നും എ­പ്പോ­ഴും ഒ­ന്നാ­മ­നാ­ണു് ഞാൻ. ക­ണ­ക്കി­നു മോ­ശ­വും. സാറ് അ­ടി­ച്ച­തു­കൊ­ണ്ടു് ക­ണ­ക്കി­നെ­സ്സം­ബ­ന്ധി­ച്ച എന്റെ ബു­ദ്ധി­യു­ടെ പരിധി കൂ­ടു­ക­യി­ല്ല”. സാറ് പി­ന്നെ എന്നെ ഉ­പ­ദ്ര­വി­ച്ചി­ട്ടി­ല്ല. സ്നേ­ഹ­ത്തോ­ടെ പെ­രു­മാ­റു­ക­യും ചെ­യ്തു.

images/SamuelTaylorColeridge.jpg
കോൾ­റി­ജ്

സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ഭാ­വ­ന­യ്ക്കും പ­രി­ധി­യു­ണ്ടു്. ആ പ­രി­ധി­ക്ക­ക­ത്തു മാ­ത്ര­മേ അ­വർ­ക്കു വ്യാ­പ­രി­ക്കാ­നാ­വൂ. സി. വി. രാ­മൻ­പി­ള്ള യ്ക്കു് വൈ­ത്തി­പ്പ­ട്ട­രെ സൃ­ഷ്ടി­ക്കാൻ ക­ഴി­യു­ക­യി­ല്ല. ച­ന്തു­മേ­നോ­നു ഹ­രി­പ­ഞ്ചാ­ന­ന­നെ സൃ­ഷ്ടി­ക്കാ­നും സാ­ധി­ക്കി­ല്ല. വ­ള്ള­ത്തോ­ളി ന്റെ റെ­യ്ഞ്ച് ഒ­രു­വി­ധം. ശ­ങ്ക­ര­ക്കു­റു­പ്പി ന്റേ­തു മ­റ്റൊ­രു­വി­ധം. വ­ള്ള­ത്തോൾ ശ­ങ്ക­ര­ക്കു­റു­പ്പി­നെ­പ്പോ­ലെ എ­ഴു­തി­യി­ല്ല എന്നു പ­റ­യു­ന്ന­തും ശ­ങ്ക­ര­ക്കു­റു­പ്പു വ­ള്ള­ത്തോ­ളി­നെ­പ്പോ­ലെ എ­ഴു­തി­യി­ല്ല എ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തും ബു­ദ്ധി­ശൂ­ന്യം. പൈ­ങ്കി­ളി­ക്ക­ഥ­കൾ­ക്കു് ഒരു റെ­യ്ഞ്ചു­ണ്ടു്. തകഴി തു­ട­ങ്ങി­യ­വ­രു­ടെ കൃ­തി­കൾ­ക്കു വേ­റൊ­രു റെ­യ്ഞ്ചും. ഈ മ­ണ്ഡ­ല­ങ്ങൾ­ക്കു് ഇ­ട­യ്ക്കു­ള്ള ഒരു മ­ണ്ഡ­ല­ത്തി­ലാ­ണു് ജോസഫ് വൈ­റ്റി­ല­യു­ടെ സ്ഥാ­നം. അ­ദ്ദേ­ഹ­മെ­ഴു­തു­ന്ന­തു പൈ­ങ്കി­ളി­സ്സാ­ഹി­ത്യ­മാ­ണോ? അല്ല. തകഴി, ബഷീർ ഇ­വ­രു­ടെ സാ­ഹി­ത്യ­വു­മാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ഹി­ത്യ­ത്തി­നു് വല്ല ബ­ന്ധ­വു­മു­ണ്ടോ? ഇല്ല. ത­ന്റേ­താ­യ മ­ണ്ഡ­ല­ത്തിൽ അ­ദ്ദേ­ഹം വി­രാ­ജി­ക്കു­ന്നു. അതു് ഉ­ത്കൃ­ഷ്ട­മ­ല്ല, അ­ധ­മ­വു­മ­ല്ല. കൃ­ഷി­ക്കാ­ര­നാ­യ അച്ഛൻ മകനെ എം. എ വരെ പ­ഠി­പ്പി­ച്ചു. ജോ­ലി­കി­ട്ടാ­തെ അവൻ നന്നേ വി­ഷ­മി­ച്ചു. അച്ഛൻ ശ­കാ­രി­ച്ചെ­ങ്കി­ലും വ­ല്യ­മ്മ സ­മാ­ശ്വ­സി­പ്പി­ച്ചു. ഒ­രി­ന്റർ­വ്യൂ ബോർഡ്, കൂ­ടി­ക്കാ­ഴ്ച ന­ട­ന്ന­പ്പോൾ പ­രു­ഷ­മാ­യി പെ­രു­മാ­റി­യ അയാളെ അ­റ­സ്റ്റു ചെ­യ്യി­ച്ചു. ഈ സംഭവം അ­യാ­ളു­ടെ കണ്ണു തു­റ­പ്പി­ച്ചു. അയാൾ അതോടെ കൃ­ഷി­ക്കാ­ര­നാ­യി മാറി. അ­യാൾ­ക്കു് സ­ന്തോ­ഷം. അ­ച്ഛ­നും വ­ല്യ­മ്മ­യ്ക്കും സ­ന്തോ­ഷം. ജീ­വി­ത­ത്തി­ന്റെ അ­ദ്ഭു­താം­ശ­ങ്ങ­ളിൽ ഒ­ന്നി­ലേ­ക്കു­പോ­ലും കൈ ചൂ­ണ്ടാ­ത്ത ഇക്കഥ നോ­വ­ലെ­ന്ന പേരിൽ മ­നോ­രാ­ജ്യം വാ­രി­ക­യിൽ കി­ട­ക്കു­ന്നു. ഇതു ജർ­ണ്ണ­ലി­സം മാ­ത്ര­മാ­ണു്. ജർ­ണ്ണ­ലി­സ­ത്തി­ന്റെ പ­രി­ധി­വി­ട്ടു് ജോസഫ് വൈ­റ്റി­ല പോ­ക­ണ­മെ­ന്നു ഞാൻ പ­റ­യു­ക­യി­ല്ല. പ­റ­ഞ്ഞാൽ അതു് സാ­ഹി­ത്യ­വാ­ര­ഫ­ലം കോൾ­റി­ജ്ജി ന്റെ നി­രൂ­പ­ണം പോലെ ഉയരണം എ­ന്ന­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു­പോ­ലെ­യാ­വും. കു­ന്നി­ക്കു­രു മ­ഞ്ചാ­ടി­മു­ത്തു പോ­ലെ­യാ­വ­ണ­മെ­ന്നു പ­റ­യു­ന്ന­തു­പോ­ലെ­യാ­വും. മ­ഞ്ചാ­ടി കോ­ഹി­ന്നൂർ ര­ത്ന­മാ­ക­ണ­മെ­ന്നു പ­റ­യു­ന്ന­തു­പോ­ലെ­യാ­വും.

ശ­രീ­ര­സാ­ദാ­ദ സ­മ­ഗ്ര­ഭൂ­ഷ­ണാ

മു­ഖേ­ന­സാ­ല­ക്ഷ്യ­ത­ലോ­ധ്ര

പാ­ണ്ഡു­നാ

ത­നു­പ്ര­കാ­ശേ­ന വി­ചേ­യ­താ­ര­കാ

പ്ര­ഭാ­ത­ക­ല്പാ ശ­ശി­നേ­വ ശർവരി.

ശ­രീ­ര­സാ­ദാ­തു് (ശ­രീ­ര­ത്തി­ന്റെ ത­ളർ­ച്ച­കൊ­ണ്ടു്) അ­സ­മ­ഗ്ര­ഭൂ­ഷ­ണാ (പ­രി­മി­ത­ങ്ങ­ളാ­യ ആ­ഭ­ര­ണ­ങ്ങ­ള­ണി­ഞ്ഞ­വ­ളാ­യി) ലോ­ധ്ര­പാ­ണ്ഡു­നാ­മു­ഖേ­ന­സാ (പാ­ച്ചോ­റ്റി­പ്പൂ­പോ­ലെ വി­ളർ­ത്ത മു­ഖ­മു­ള്ള­വ­ളാ­യി) അവൾ (സു­ദ­ക്ഷി­ണ) വിചേയ താരകാ ത­നു­പ്ര­കാ­ശേ­ന ശ­ശി­നാ­പ്ര­ഭാ­ത കൽ­പ്പാ ശർ­വ്വ­രീ ഇവ അ­ല­ക്ഷ്യ­ത. (അ­ന്വേ­ഷി­ച്ചു കാ­ണേ­ണ്ട ന­ക്ഷ­ത്ര­ങ്ങ­ളും അ­ല്പ­കാ­ന്തി­യാർ­ന്ന ച­ന്ദ്ര­നു­മാ­യി പു­ല­രി­യോ­ടു് അ­ടു­ത്ത രാ­ത്രി എ­ന്ന­പോ­ലെ കാ­ണ­പ്പെ­ട്ടു.)

സു­ദ­ക്ഷി­ണ­യു­ടെ ഗർ­ഭ­ല­ക്ഷ­ണം വർ­ണ്ണി­ക്കു­ക­യാ­ണു് കാ­ളി­ദാ­സൻ (ര­ഘു­വം­ശം. മൂ­ന്നാം സർ­ഗ്ഗം ര­ണ്ടാം ശ്ലോ­കം). ഇതിനു സ­ദൃ­ശ­മാ­യി ഭം­ഗി­യാർ­ന്ന കാ­വ്യ­ഭാ­ഗ­ങ്ങൾ വി­ശ്വ­സാ­ഹി­ത്യ­ത്തിൽ­പ്പോ­ലും വി­ര­ള­മാ­യേ കാണൂ.

മരണം

രാ­ജാ­വു് മകനെ വി­ളി­ച്ചു പ­റ­ഞ്ഞു. ദ്വീ­പു­ക­ളി­ല്ല, രാ­ജ­കു­മാ­രി­ക­ളി­ല്ല, ഈ­ശ്വ­ര­നു­മി­ല്ല. രാ­ജ­കു­മാ­രൻ അച്ഛൻ പ­റ­ഞ്ഞ­തു് ശ­രി­യാ­ണെ­ന്നു കരുതി ന­ട­ന്നു. ഒ­രി­ക്കൽ അയാൾ കൊ­ട്ടാ­ര­ത്തിൽ­നി­ന്നു­പോ­യി. അ­ടു­ത്ത രാ­ജ്യ­ത്തി­ലെ­ത്തി. അവിടെ നി­ന്ന­പ്പോൾ അനേകം ദ്വീ­പു­കൾ കണ്ടു. ദ്വീ­പു­ക­ളിൽ ആ­കർ­ഷ­ക­ത്വ­മു­ള്ള ചി­ല­രും. അ­പ്പോൾ ഒ­രു­ത്തൻ രാ­ജ­കു­മാ­ര­ന്റെ അ­ടു­ക്ക­ലെ­ത്തി. ആഗതൻ പ­റ­ഞ്ഞു: അ­ക്കാ­ണു­ന്ന­തു ദ്വീ­പു­ക­ളാ­ണു്. അവയിൽ സ­ഞ്ച­രി­ക്കു­ന്ന­വർ രാ­ജ­കു­മാ­രി­ക­ളും. “നി­ങ്ങ­ളോ?” എന്നു രാ­ജ­കു­മാ­രൻ ചോ­ദി­ച്ചു. “ഞാൻ ഈ­ശ്വ­രൻ” എ­ന്നാ­യി­രു­ന്നു മ­റു­പ­ടി. രാ­ജ­കു­മാ­രൻ സ്വ­ന്തം കൊ­ട്ടാ­ര­ത്തി­ലെ­ത്തി താൻ കണ്ട കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു. രാ­ജാ­വു് അ­പ്പോൾ പ­റ­ഞ്ഞ­തു് ഇ­ങ്ങ­നെ­യാ­ണു്: യ­ഥാർ­ത്ഥ­ങ്ങ­ളാ­യ ദ്വീ­പു­ക­ള­ല്ല അവ. രാ­ജ­കു­മാ­രി­കൾ­ക്കും യാ­ഥാർ­ത്ഥ്യ­മി­ല്ല. യ­ഥാർ­ത്ഥം എന്നു പ­റ­യാ­വു­ന്ന ഈ­ശ്വ­ര­നു­മി­ല്ല. “ഞാൻ ക­ണ്ട­ല്ലോ” എ­ന്നാ­യി മകൻ. അ­പ്പോൾ രാ­ജാ­വു ചോ­ദി­ച്ചു: “ഈ­ശ്വ­രൻ കോ­ട്ടി­ന്റെ കൈ ചു­രു­ട്ടി വ­ച്ചി­രു­ന്നോ?” “അതേ” എന്നു രാ­ജ­കു­മാ­രൻ. “എ­ന്നാൽ അയാൾ മ­ജീ­ഷ്യ­നാ­ണു്. നീ ച­തി­ക്ക­പ്പെ­ട്ടു”. രാ­ജ­കു­മാ­രൻ വീ­ണ്ടും ആ നാ­ട്ടി­ലെ­ത്തി ഈ­ശ്വ­രൻ എന്നു അ­വ­കാ­ശ­പ്പെ­ട്ട ആ­ളി­നോ­ടു സം­സാ­രി­ച്ചു. “നി­ങ്ങൾ മ­ജീ­ഷ്യ­നാ­ണെ­ന്നും ദ്വീ­പു­ക­ളും രാ­ജ­കു­മാ­രി­ക­ളും യാ­ഥാർ­ത്ഥ്യ­ങ്ങ­ള­ല്ലെ­ന്നും എന്റെ അച്ഛൻ അ­റി­യി­ച്ച­ല്ലോ” അയാൾ ചി­രി­ച്ചി­ട്ടു പ­റ­ഞ്ഞു: “കു­ട്ടീ നീ­യാ­ണു് ച­തി­ക്ക­പ്പെ­ട്ട­തു്. നി­ന്റെ രാ­ജ്യ­ത്തു് ദ്വീ­പു­ക­ളു­ണ്ടു്, രാ­ജ­കു­മാ­രി­ക­ളു­ണ്ടു്. നീ നി­ന്റെ അ­ച്ഛ­ന്റെ മാ­ന്ത്രി­ക വി­ദ്യ­യ്ക്കു് അ­ടി­മ­പ്പെ­ട്ടി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടാ­ണു് അവയെ കാണാൻ ക­ഴി­യാ­ത്ത­തു്”. മകൻ തി­രി­ച്ചു­വ­ന്നു് അ­ച്ഛ­നോ­ടു ചോ­ദി­ച്ചു:

  • “അച്ഛാ, അച്ഛൻ ശ­രി­യാ­യ രാ­ജാ­വ­ല്ലേ? മ­ജീ­ഷ്യൻ മാ­ത്ര­മാ­ണോ?”
  • “മകനേ ഞാൻ മ­ജീ­ഷ്യ­നാ­ണു്”.
  • “എ­ന്നാൽ ഞാൻ കണ്ട മ­നു­ഷ്യൻ ഈ­ശ്വ­ര­നാ­ണു്”.
  • “അയാൾ വേ­റൊ­രു മ­ജീ­ഷ്യൻ”.
  • “എ­നി­ക്കു സ­ത്യ­മ­റി­യ­ണം. മാ­ജി­ക്കി­നു് അ­പ്പു­റ­ത്തു­ള്ള സത്യം”.
  • രാ­ജാ­വു് പ­റ­ഞ്ഞു: “മാ­ജി­ക്കി­നു് അ­പ്പു­റ­ത്തു് സ­ത്യ­മേ­യി­ല്ല”.
  • “എ­ന്നാൽ ഞാൻ ആ­ത്മ­ഹ­ത്യ ചെ­യ്യും” എ­ന്നാ­യി രാ­ജ­കു­മാ­രൻ.
images/JohnFowles.jpg
ജോൺ ഫൗൾസ്

രാ­ജാ­വു് മാ­ജി­ക് കൊ­ണ്ടു് മ­ര­ണ­ത്തെ വ­രു­ത്തി. മരണം രാ­ജ­കു­മാ­ര­നെ മാ­ടി­വി­ളി­ച്ചു. വി­റ­ച്ചു­കൊ­ണ്ടു് അയാൾ സു­ന്ദ­ര­ങ്ങ­ളെ­ങ്കി­ലും അ­യ­ഥാർ­ത്ഥ­ങ്ങ­ളാ­യ ദ്വീ­പു­ക­ളേ­യും അ­യ­ഥാർ­ത്ഥ­ങ്ങ­ളെ­ങ്കി­ലും സു­ന്ദ­രി­ക­ളാ­യ രാ­ജ­കു­മാ­രി­ക­ളെ­യും ഓർ­മ്മി­ച്ചു. “ശരി. എ­നി­ക്കി­തു സ­ഹി­ക്കാ­നാ­വും” എന്നു മകൻ. അ­തു­കേ­ട്ടു രാ­ജാ­വു് പ­റ­ഞ്ഞു: “മകനേ, നീയും ഇ­പ്പോൾ മ­ജീ­ഷ്യ­നാ­യി മാ­റു­ക­യാ­ണു്”. ഈ ലോ­ക­ത്തു­ള്ള­തെ­ല്ലാം മാ­ജി­ക്കാ­ണു്. മരണമേ സ­ത്യ­മാ­യു­ള്ളൂ. ഈ സത്യം സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു മു­ക­ളി­ലെ­ഴു­തി­യ അർ­ത്ഥ­വാ­ദ­ക­ഥ (വി­ഖ്യാ­ത­നാ­യ ആ­ധു­നി­ക നോ­വ­ലി­സ്റ്റ് ജോൺ ഫൗൾസി ന്റേ­താ­ണു് ഇക്കഥ). മാ­ജി­ക് മാ­ത്ര­മാ­യ ഈ ലോ­ക­ത്തു് മരണം സർ­വാ­ധി­പ­ത്യം ന­ട­ത്തു­ന്ന­തി­നെ ക­ലാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു രമേശൻ നായർ (‘അ­നു­ഭ­വം’ എന്ന കാ­വ്യം ക­ലാ­കൗ­മു­ദി­യിൽ).

ആ­ര­റി­യു­ന്നൂ സ­ത്യ­മി­ന്ന­ലെ­ക്കൂ­ടി­ത്താ­ങ്കൾ

പാ­തി­ര­യു­ടെ­യൂ­ടു­വ­ഴി­യി­ലൂ­ടെ

നി­ദ്രി­ത­മെ­ന്റെ നാ­ലു­കെ­ട്ടി­ന്റെ­യു­മ്മ­റ­ത്തും

എ­ത്തി­പോൽ, പ്പൊ­ടു­ന്ന­നെ­പ്പോ­യി പോലും.

എന്നു തു­ട­ങ്ങു­ന്നു കാ­വ്യം. മ­ര­ണ­ത്തി­ന്റെ അ­ജ്ഞേ­യ­ത­യും ഗ­ഹ­ന­ത­യും ഒക്കെ ഇ­തി­ലു­ണ്ടു്. ഇ­തെ­ല്ലാം മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് നമ്മൾ ജീ­വി­ക്കു­ന്നു. എ­ന്തു­കൊ­ണ്ടു്? ഒരു കവി സ­മാ­ധാ­നം നൽ­കു­ന്നു: “കത്തി നി­ങ്ങ­ളെ വേ­ദ­നി­പ്പി­ക്കും; ന­ദി­ക്കു ത­ണു­പ്പു്; ആസിഡു പാടു വീ­ഴ്ത്തും; വിഷം വേ­ദ­നി­പ്പി­ക്കും; തോ­ക്കു് നി­യ­മാ­നു­സൃ­ത­മ­ല്ല; കു­രു­ക്കു് അ­ഴി­ഞ്ഞു­പോ­കും; ഗ്യാ­സ് വ­ല്ലാ­തെ നാറും—നി­ങ്ങൾ ജീ­വി­ച്ചി­രി­ക്കു­ന്ന­താ­ണു് ന­ല്ല­തു്”.

ലോ­ക­സാ­ഹി­ത്യ­ത്തി­ലെ ഒരു ലാൻഡ് മാർ­ക്കാ­യി - ചി­ര­സ്മ­ര­ണീ­യ­മാ­യ സം­ഭ­വ­മാ­യി - ഡോ­ക്ടർ ഷി­വാ­ഗോ എന്ന നോ­വ­ലി­ന്റെ ആ­വിർ­ഭാ­വം ക­രു­ത­പ്പെ­ടു­ന്നു. ഡോ­ക്ടർ ഷി­വാ­ഗോ വി­വാ­ഹി­ത­നാ­ണെ­ങ്കി­ലും ലാറ എന്ന നേ­ഴ്സിൽ അ­നു­ര­ക്ത­നാ­വു­ന്നു. അ­വൾ­ക്കും ഷി­വാ­ഗോ­യോ­ടു പ്രേ­മം. അർ­ദ്ധ­രാ­ത്രി­ക­ഴി­ഞ്ഞു. ഷി­വാ­ഗോ എ­ഴു­തു­ക­യാ­ണു്; ലാറ ഉ­റ­ങ്ങു­ന്നു. ഏതോ ശബ്ദം കേ­ട്ടു് അ­ദ്ദേ­ഹം നോ­ക്കി. പെൻ­സിൽ വ­ര­ക­ളെ­ക്കാൾ കനം കൂ­ടാ­ത്ത നാലു നീണ്ട നി­ഴ­ലു­കൾ. മഞ്ഞു വീണ വ­യ­ലി­ന്റെ അ­രി­കി­ലാ­ണു് അവ. ചെ­ന്നാ­യ്ക്കൾ. ഉ­യർ­ത്തി­യ ത­ല­യോ­ടു­കൂ­ടി അവ ച­ന്ദ്ര­നെ നോ­ക്കി കു­ര­യ്ക്കു­ക­യാ­വാം. അ­ല്ലെ­ങ്കിൽ ഷി­വാ­ഗോ­യു­ടെ ഭ­വ­ന­ത്തി­ലെ ക­ണ്ണാ­ടി ജ­ന­ലു­ക­ളി­ലെ പ്ര­തി­ഫ­ല­നം കണ്ടു കു­ര­യ്ക്കു­ക­യാ­വാം. ഷി­വാ­ഗോ­യു­ടെ ചി­ന്ത­കൾ മ­ന­സ്സി­ലാ­ക്കി­യെ­ന്ന­തു­പോ­ലെ അവ തി­രി­ഞ്ഞ് ഓ­ടി­ക്ക­ള­ഞ്ഞു. ലാറ ഉ­ണർ­ന്നു. നി­ദ്ര­കൊ­ണ്ടു കനത്ത ശ­ബ്ദ­ത്തിൽ അവൾ ചോ­ദി­ച്ചു: “Still at work, my love? Burning and shinning like a candle in the night. Come and sit beside me for a moment. I’ll tell you my dream”. He put out the light. (ഇതു തർ­ജ്ജ­മ ചെ­യ്തു് വി­ക­ല­മാ­ക്കാൻ എന്റെ മ­ന­സ്സു് അ­നു­വ­ദി­ക്കു­ന്നി­ല്ല).

ടി. വി. വർ­ക്കി
images/KAnirudhan.jpg
കെ. അ­നി­രു­ദ്ധൻ

രാ­ഷ്ട്ര വ്യ­വ­ഹാ­ര­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ ഉ­ന്ന­ത­സ്ഥാ­ന­മു­ള്ള കെ. അ­നി­രു­ദ്ധൻ എന്റെ അ­ഭി­വ­ന്ദ്യ­സു­ഹൃ­ത്താ­ണു്. അ­ടു­ത്ത­കാ­ല­ത്തു് അ­ദ്ദേ­ഹം എന്റെ വീ­ട്ടിൽ വ­രാ­നു­ള്ള സ­ന്മ­ന­സ്സു പ്ര­ദർ­ശി­പ്പി­ച്ചു. കൂടെ “ഈ­നാ­ടു് ” പ­ത്രാ­ധി­പർ വി. ജ­ഗ­ന്നാ­ഥ­പ്പ­ണി­ക്ക­രു­മു­ണ്ടാ­യി­രു­ന്നു. ഒരു ഉ­ദ്യോ­ഗ­സ്ഥ­നെ­ക്കു­റി­ച്ച് സം­സാ­രി­ക്കേ­ണ്ടി­വ­ന്നു ഞ­ങ്ങൾ­ക്കു്. പൊ­ടു­ന്ന­നെ ഞാൻ പ­റ­ഞ്ഞു: “ഹി ഈസ് എ ഹി­പ­ക്രി­റ്റ്”. അ­തു­കേ­ട്ട­യു­ട­നെ അ­നി­രു­ദ്ധൻ ‘ശരി’യെ­ന്നു പ­റ­യു­മെ­ന്നാ­ണു് ഞാൻ വി­ചാ­രി­ച്ച­തു്. എ­ന്റേ­തു തെ­റ്റാ­യ വി­ചാ­രം. ‘ശരി’യെ­ന്നു് അ­നി­രു­ദ്ധൻ പ­റ­ഞ്ഞാൽ അ­ദ്ദേ­ഹം അ­നി­രു­ദ്ധ­ന­ല്ല. അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു് ഇ­ങ്ങ­നെ­യാ­ണു്: “ന­മ്മ­ളെ­ല്ലാം ഒ­ര­ള­വിൽ ഹി­പ­ക്രി­റ്റു­ക­ളാ­ണു് സാർ”. അ­ദ്ദേ­ഹ­ത്തി­ന്റെ ഈ പ്ര­സ്താ­വം എന്റെ കണ്ണു തു­റ­പ്പി­ച്ചു. ഞാൻ ഹി­പ­ക്രി­റ്റാ­ണോ? അതേ. സം­ശ­യ­മി­ല്ല. പ്ര­സം­ഗ­ത്തി­നു പോ­കാ­മെ­ന്നു് ഏ­റ്റി­ട്ടു് എ­നി­ക്കി­ഷ്ട­മി­ല്ലാ­ത്ത ഒരാൾ കൂടി വ­രു­ന്നു­വെ­ന്ന­റി­ഞ്ഞ് ഞാൻ സ­മ­യ­ത്തി­നു വീ­ട്ടിൽ­നി­ന്നു് ഇ­റ­ങ്ങി­പ്പോ­യി­ട്ടു­ണ്ടു്. ആയിരം പു­റ­ങ്ങ­ളു­ള്ള നോ­വ­ലി­ന്റെ കൈ­യെ­ഴു­ത്തു­പ്ര­തി വാ­യി­ക്കാ­മെ­ന്നു പ­റ­ഞ്ഞ് വാ­ങ്ങി വ­ച്ചി­ട്ടു് മൂ­ന്നു­മാ­സം ക­ഴി­ഞ്ഞ് വാ­യി­ക്കാ­തെ ‘വാ­യി­ച്ചു ന­ന്നാ­യി­രി­ക്കു­ന്നു’ എന്നു പ­റ­ഞ്ഞ് പാ­വ­പ്പെ­ട്ട എ­ഴു­ത്തു­കാ­ര­നു തി­രി­ച്ചു­കൊ­ടു­ത്തി­ട്ടു­ണ്ടു്. ഗ്ര­ന്ഥം വി­മർ­ശി­ക്കാ­മെ­ന്നു പലതവണ വാ­ക്കു കൊ­ടു­ത്തി­ട്ടു് മി­ണ്ടാ­തി­രു­ന്നി­ട്ടു­ണ്ടു്. ഒരു തവണ - ഒരു തവണ മാ­ത്രം - സ­മ്മേ­ള­ന­ത്തി­ന്റെ ന­ട­ത്തി­പ്പു­കാർ മീ­റ്റിം­ഗ് സ്ഥ­ല­ത്തു കൊ­ണ്ടു­പോ­കാൻ വ­ന്ന­പ്പോൾ വീ­ട്ടി­ന­ക­ത്തു ഒ­ളി­ച്ചി­രു­ന്നു­കൊ­ണ്ടു് “ഇവിടെ ഇല്ല. കാ­ല­ത്തു് എ­വി­ടെ­യോ പോയി” എന്നു സ­ഹ­ധർ­മ്മി­ണി­യെ­ക്കൊ­ണ്ടു് പ­റ­യി­ച്ചി­ട്ടു­ണ്ടു്. പി­ന്നീ­ടു് അ­ങ്ങ­നെ ചെ­യ്യാ­ത്ത­തു് സ­ദാ­ചാ­ര­നി­ഷ്ഠ കൊ­ണ്ട­ല്ല. ന­മ്മു­ടെ­യൊ­ക്കെ വീ­ട്ടി­ലെ സ്ത്രീ­കൾ­ക്കു കള്ളം ക­ള്ള­മാ­യി പറയാൻ അ­റി­ഞ്ഞു­കൂ­ടാ. “ഇവിടെ ഇല്ല” എ­ന്നു് അവർ പ­റ­ഞ്ഞാൽ “ഇവിടെ ഉ­ണ്ടു്; അ­ക­ത്തി­രി­ക്കു­ന്നു. നിർ­ബ്ബ­ന്ധി­ച്ച­തു­കൊ­ണ്ടു് ഞാൻ നി­ങ്ങ­ളോ­ടു് ഇ­ങ്ങ­നെ പ­റ­യു­ക­യാ­ണു്” എന്നു വ­ന്ന­വൻ ഗ്ര­ഹി­ക്കും. അ­മ്മ­ട്ടി­ലാ­ണു് അവർ അസത്യ പ്ര­സ്താ­വം ന­ട­ത്തു­ന്ന­തു്. വ­ന്ന­വർ പൊ­യ്ക്ക­ഴി­ഞ്ഞാൽ “എ­ന്നോ­ടു് ഇ­ങ്ങ­നെ കള്ളം പറയാൻ ആ­വ­ശ്യ­പ്പെ­ട­രു­തു്. എ­ന്നെ­ക്കൊ­ണ്ടു് അതു വയ്യ” എന്നു പ­രു­ഷ­മാ­യി ന­മ്മോ­ടു പ­റ­യു­ക­യും ചെ­യ്യും. ശ­രി­യാ­ണു് അ­നി­രു­ദ്ധൻ പ­റ­ഞ്ഞ­തു്. ന­മ്മെ­ളെ­ല്ലാ­വ­രും ഒ­ര­ള­വിൽ ഹി­പ­ക്രി­റ്റു­ക­ള­ത്രേ.

ഞാനും കൂടി ഉൾ­പ്പെ­ട്ട ഹി­പ­ക്രി­റ്റു­ക­ളിൽ ഒ­രു­ത്ത­നെ ടി. വി. വർ­ക്കി പ്ര­ഗ­ല്ഭ­മാ­യി അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്നു. “ഞാൻ വെറും ഞാൻ” എന്ന ചെ­റു­ക­ഥ­യിൽ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). ആ­ത്മ­ക­ഥ­യ്ക്കു് അ­വ­താ­രി­ക വേണം ഇ­ട്ടി­യ­വ­രാ­ഗു­രു­ജി­ക്കു്. കഥ പ­റ­യു­ന്ന ആൾ വി­മർ­ശ­കൻ. ആ­ത്മ­ക­ഥ­യ്ക്കു് ക­ലാ­മൂ­ല്യ­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് വി­മർ­ശ­ക­നു് അ­തെ­ഴു­താൻ വയ്യ. എ­ന്നാൽ ഗ്ര­ന്ഥ­കാ­ര­ന്റെ മു­ഖ­ത്തു­നോ­ക്കി സത്യം പ­റ­യാ­നും ക­ഴി­വി­ല്ല. വി­മർ­ശ­ക­ന്റെ വീ­ട്ടിൽ അയാൾ “ആയിരം തവണ” വന്നു. അ­പ്പോ­ഴൊ­ക്കെ ഭാ­ര്യ­യെ­ക്കൊ­ണ്ടു കള്ളം പ­റ­യി­ച്ചു. സാറ് കാ­ല­ത്തെ പോ­യ­ല്ലോ എ­ന്നൊ­ക്കെ. ഒ­ടു­വിൽ അ­വ­താ­രി­ക കി­ട്ടാ­തെ തന്നെ ഗു­രു­ജി മ­രി­ച്ചു. ഇനി അ­യാ­ളെ­ക്കൊ­ണ്ടു ഉ­പ­ദ്ര­വ­മി­ല്ല­ല്ലോ എ­ന്നു് വി­മർ­ശ­ക­നു് ആ­ശ്വാ­സം. എ­ങ്കി­ലും അയാൾ മ­നു­ഷ്യ­ന­ല്ലേ? പ­ശ്ചാ­ത്താ­പം ഉ­ണ്ടാ­യി അ­യാൾ­ക്കു്. ഗു­രു­ജി­യു­ടെ മൃ­ത­ദേ­ഹ­മെ­ങ്കി­ലും കാ­ണാ­മെ­ന്നു് വി­ചാ­രി­ച്ച് അയാൾ ശ­വ­പ്പ­റ­മ്പി­ലേ­ക്കു പോയി. ഫ­ല­മു­ണ്ടാ­യി­ല്ല. ശവം അയാൾ ചെ­ല്ലു­ന്ന­തി­നു­മുൻ­പു തന്നെ അ­ട­ക്കി­ക്ക­ഴി­ഞ്ഞു. അ­തി­ഭാ­വു­ക­ത്വ­മി­ല്ലാ­ത്ത നല്ല ക­ഥ­യാ­ണി­തു്. സ­ഹ­താ­പം പ്ര­ക­ട­മാ­കു­ന്നി­ല്ല. അതു മ­റ­ഞ്ഞി­രി­ക്കു­ന്നു. മ­രി­ച്ച ഗു­രു­ജി­യോ­ടും അയാളെ വേ­ദ­നി­പ്പി­ച്ച വി­മർ­ശ­ക­നോ­ടും ന­മു­ക്കു സ­ഹാ­നു­ഭൂ­തി.

അതി സു­ന്ദ­ര­മാ­യ ഒരു പു­സ്ത­കം വാ­യി­ച്ചു. ഗാ­ബ്രീ­യൽ ഗാർ­സീ­ആ മാർ­കേ­സ് (Gabriel Garcia Marquez, 1928) എ­ഴു­തി­യ The story of a Shipwrecked Sailor (Borzoi book, Alfred. A. Knopf, വില $13.95, പ്ര­സാ­ധ­നം 1986-ൽ) ഇതു സാ­ങ്കൽ­പി­ക­മാ­യ ക­ഥ­യ­ല്ല; യാ­ഥാർ­ത്ഥ്യം. യ­ഥാർ­ത്ഥ­മാ­യ കഥ ഹൃ­ദ­യ­ഹാ­രി­യാ­കും, എ­ങ്ങ­നെ ഉ­ത്കൃ­ഷ്ട­മാ­യ ക­ല­യാ­വും എ­ന്ന­തു ഇതു തെ­ളി­യി­ക്കു­ന്നു.

images/Thestoryofashipwreckedsailorcover.jpg

കൊ­ള­മ്പി­യൻ നേ­വി­യു­ടെ വകയായ കാൽ­ഡാ­സ് കപ്പൽ അ­മേ­രി­ക്ക­യി­ലെ മോബീൽ (Mobile) പ­ട്ട­ണ­ത്തിൽ നി­ന്നു കൊ­ള­മ്പി­യ­യി­ലെ കാർ­ട്ടാ­ജീ­ന പ­ട്ട­ണ­ത്തി­ലേ­ക്കു (Cartagena—കാർ­ട്ടാ­ഹി­നാ എ­ന്നു് സ്പാ­നി­ഷ് ഉ­ച്ചാ­ര­ണം) പോ­രു­ക­യാ­യി­രു­ന്നു. മാർ­ഗ്ഗ­മ­ദ്ധ്യേ അ­തി­ലു­ണ്ടാ­യി­രു­ന്ന­വ­രിൽ എ­ട്ടു­പേർ കടലിൽ വീണു് അ­പ്ര­ത്യ­ക്ഷ­രാ­യി­യെ­ന്നു് 1955 ഫെ­ബ്രു­വ­രി 28-നു വാർ­ത്ത വന്നു. അ­ന്വേ­ഷ­ണ­ങ്ങൾ ആ­രം­ഭി­ച്ചു. പക്ഷേ, ആ­രെ­യും ക­ണ്ടെ­ത്താ­നാ­യി­ല്ല. ഒ­രാ­ഴ്ച്ച ക­ഴി­ഞ്ഞ് പകുതി മ­രി­ച്ച നി­ല­യിൽ ഒരാൾ വ­ട­ക്കേ­ക്കൊ­ള­മ്പി­യ­യു­ടെ ക­ടൽ­ത്തീ­ര­ത്തു് വന്നു കയറി. ഒരു ലൈഫ് റാ­ഫ്റ്റിൽ ആ മ­നു­ഷ്യൻ പത്തു ദിവസം കടലിൽ ഒഴുകി ന­ട­ന്നു; ആ­ഹാ­ര­മി­ല്ലാ­തെ, വെ­ള്ള­മി­ല്ലാ­തെ. അ­യാ­ളു­ടെ പേരു ലൂ­യി­സ് അ­ലേ­ഹാ­ന്ദ്രോ വേ­ലാ­സ്കോ. (Luis Alejandro Velasco) മ­ര­ണ­ത്തെ പല തവണ അ­ടു­ത്തു കണ്ട ആ ഹ­ത­ഭാ­ഗ്യൻ മാർ­കേ­സി­നോ­ടു സ്വ­ന്തം അ­നു­ഭ­വ­ങ്ങൾ പ­റ­ഞ്ഞു. അ­തി­ന്റെ പു­ന­രാ­വി­ഷ്ക­ര­ണ­മാ­ണു് ഈ പു­സ്ത­കം. വി­ന­യ­ത്തോ­ടു­കൂ­ടി മാർ­കേ­സ് അതിനെ Journalistic reconstruction എന്നു വി­ളി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ക­ലാ­സൃ­ഷ്ടി­യിൽ കു­റ­ഞ്ഞ ഒ­ന്നു­മ­ല്ല അതു്. കൊ­ള­മ്പി­യ­യു­ടെ ത­ല­സ്ഥാ­ന­മാ­യ ബൊ­ഗൊ­റ്റ­യി­ലെ ഒരു പത്രം മാർ­കേ­സ് എ­ഴു­തി­യ വർ­ണ്ണ­നം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. അതോടെ അ­തി­ന്റെ സർ­ക്കു­ലേ­ഷൻ ഇ­ര­ട്ടി­യാ­യി. വേ­ലാ­സ്കോ ഒരു ദിവസം കൊ­ണ്ടു ഹീ­യ്റോ (Hero) ആയി. ബ­ഹു­മ­തി­കൾ അ­യാ­ളിൽ വന്നു വീണു. റേ­ഡി­യോ­യിൽ അ­യാ­ളു­ടെ പ്ര­ഭാ­ഷ­ണ­ങ്ങൾ കേൾ­ക്കാ­റാ­യി. ടെ­ലി­വി­ഷ­നിൽ അയാൾ പ്ര­ത്യ­ക്ഷ­നാ­യി. ബ്യൂ­ട്ടി­ക്വീൻ­സ് (beauty queens) അയാളെ ചും­ബി­ച്ചു.

നേ­വി­യു­ടെ വകയായ യാ­ന­പാ­ത്ര­ത്തിൽ വ്യാ­ജ­ച­ര­ക്കു­കൾ ക­യ­റ്റി­ക്കൂ­ടാ. എ­ങ്കി­ലും ഉ­ദ്യോ­ഗ­സ്ഥ­ന്മാർ അതിൽ റെ­ഫ്രി­ജി­റെ­യ്റ്റ­റു­കൾ, ടെ­ലി­വി­ഷൻ സെ­റ്റു­കൾ, വാ­ഷിം­ഗ് യ­ന്ത്ര­ങ്ങൾ ഇവ ക­യ­റ്റി­യി­രു­ന്നു. ക­പ്പ­ലി­നു താ­ങ്ങാ­നാ­വാ­ത്ത ഭാരം. വേ­ലാ­സ്കോ സം­ശ­യി­ച്ച­തു­ത­ന്നെ സം­ഭ­വി­ച്ചു. ന­ടു­ക്ക­ട­ലിൽ എ­ത്തി­യ­പ്പോൾ വലിയ കാ­റ്റു­ണ്ടാ­യി. തിരകൾ ക­പ്പ­ലിൽ അ­ടി­ച്ചു­ക­യ­റി. തി­ര­ക­ളു­ടെ ആ­ഘാ­ത­ത്തിൽ­പ്പെ­ട്ടു് അയാൾ ഉൾ­പ്പെ­ടെ എ­ട്ടു­പേർ കടലിൽ മു­ങ്ങി­പ്പോ­യി. വേ­ലാ­സ്കൊ ഒരു ലൈഫ് റാ­ഫ്റ്റിൽ (കോർ­ക്കു­കൊ­ണ്ടു­ണ്ടാ­ക്കി­യ­തും വെ­ളു­ത്ത ചാ­യ­മ­ടി­ച്ച­തു­മാ­യ ഒരു കൊ­ച്ചു യാ­ന­പാ­ത്രം) കടലിൽ ഒ­ഴു­കു­ക­യാ­യി. സ്നേ­ഹി­ത­ന്മാർ മു­ങ്ങി­മ­രി­ക്കു­ന്ന­തു് അയാൾ കണ്ടു. വൈ­കു­ന്നേ­ര­മാ­കു­മ്പോൾ സ്രാ­വു­കൾ ആ­ക്ര­മി­ക്കാ­നെ­ത്തും. ക­ടു­ത്ത ദാഹം, കൊടിയ വി­ശ­പ്പു്. ദാഹം സ­ഹി­ക്കാ­തെ­യാ­യ­പ്പോൾ രണ്ടു മൂ­ന്നു തവണ അയാൾ ഉ­പ്പു­വെ­ള്ളം കോ­രി­ക്കു­ടി­ച്ചു. ഒരു ക­ടൽ­പ്പ­ക്ഷി­യെ പി­ടി­ച്ചെ­ടു­ത്തു് തി­ന്നാൻ ശ്ര­മി­ച്ചു. പച്ച നി­റ­മാർ­ന്ന ഒരു മൽ­സ്യ­ത്തെ ച­വ­ച്ച­ര­ച്ചു­തി­ന്നു. ബൽ­റ്റു ച­വ­ച്ചു. ഷൂ­സി­ന്റെ സോൾ ക­ടി­ച്ചു­തി­ന്നാൻ ശ്ര­മി­ച്ചു. ഇ­ട­യ്ക്കി­ട­യ്ക്കു് മതി വി­ഭ്ര­മ­ങ്ങ­ളും. മ­രി­ച്ചു ക­ഴി­ഞ്ഞ സ്നേ­ഹി­ത­നാ­ണു് ലൂ­യി­സ്റെ­ഞ്ചി­ഫോ. കാ­റ്റി­ന്റെ ഗർ­ജ്ജ­ന­ത്തി­നി­ട­യിൽ വേ­ലാ­സ്കോ ആ സ്നേ­ഹി­ത­ന്റെ ശബ്ദം കേ­ട്ടു. “ഈ വഴി തു­ഴ­ഞ്ഞു വരൂ, ഈ വഴി തു­ഴ­ഞ്ഞു വരൂ”. മ­രി­ച്ച മ­റ്റൊ­രു സ്നേ­ഹി­തൻ അ­യാ­ളോ­ടു പല തവണ സം­സാ­രി­ച്ചു. അ­തി­രി­ല്ലാ­ത്ത കടൽ. ആ കടലിൽ അയാൾ കര കണ്ടു. അ­ങ്ങ­നെ എ­ന്തെ­ല്ലാം മ­തി­വി­ഭ്ര­മ­ങ്ങൾ. ഇ­ങ്ങ­നെ മ­ര­ണ­ത്തി­ന്റെ അ­തി­ഥി­യാ­യി പത്തു ദിവസം ക­ഴി­ഞ്ഞി­ട്ടു് അയാൾ ക­ര­യി­ല­ടു­ത്തു. അതിലേ പോയ ഒ­രാ­ളി­നോ­ടു് ‘ഈ സ്ഥ­ല­മേ­തു?’ എന്നു വേ­ലാ­സ്കോ ചോ­ദി­ച്ചു. “കൊ­ളം­ബി­യ” എന്നു മ­റു­പ­ടി കി­ട്ടി. കാർ­ട്ടാ­ജീ­നി­യ­യിൽ നി­ന്നു എ­ത്ര­യോ നാഴിക അ­ക­ലെ­യു­ള്ള ഒരു സ്ഥ­ല­ത്താ­ണു് അയാൾ എ­ത്തി­യ­തു്. ജീ­വി­ത­ത്തി­ന്റെ സം­ഘ­ട്ട­ന­ങ്ങ­ളും പ്ര­യാ­സ­ങ്ങ­ളും ഇ­വി­ടെ­യു­ണ്ടു്. ഏ­കാ­ന്ത­ത­യു­ടെ ഭീകരത ഇ­വി­ടെ­കാ­ണാം. അ­സു­ഖ­ദാ­യ­ക­ങ്ങ­ളാ­യ ഈ അ­നു­ഭ­വ­ങ്ങ­ളെ മാർ­കേ­സ് മാ­ന്ത്രി­ക ശ­ക്തി­കൊ­ണ്ടു് ക­ലാ­ത്മ­ക­ങ്ങ­ളാ­ക്കു­ന്നു. വേ­ലാ­സ്കോ സ്വ­ന്തം അ­നു­ഭ­വ­ങ്ങൾ ആ­വി­ഷ്ക്ക­രി­ക്കു­ന്നു എന്ന മ­ട്ടി­ലാ­ണു് ഗ്ര­ന്ഥ­ത്തി­ന്റെ രചന. അതു് അ­വ­സാ­നി­ക്കു­ന്ന­തു് ഇ­ങ്ങ­നെ: “ചില ആളുകൾ പ­റ­യു­ന്നു ഇക്കഥ ഫാ­ന്റ­സി­യാ­ണെ­ന്നു്. ഞാൻ അ­വ­രോ­ടു ചോ­ദി­ക്കു­ന്നു: അ­ങ്ങ­നെ­യാ­ണെ­ങ്കിൽ കടലിൽ പത്തു ദിവസം ഞാ­നെ­ന്താ­ണു ചെ­യ്ത­തു?”

ഇം­ഗ്ലീ­ഷിൽ ഏ­റ്റ­വു­മ­ധി­കം ഉ­പ­യോ­ഗി­ക്ക­പ്പെ­ടു­ന്ന വാ­ക്കു് ‘the’ എ­ന്ന­താ­ണു്. മ­ല­യാ­ള­ത്തിൽ ‘ഒരു’ എ­ന്ന­തും. എ­ന്നാൽ അ­ടു­ത്ത­കാ­ല­ത്തു് ഈ ‘ഒരു’വിനെ രണ്ടു വാ­ക്കു­കൾ പ­രാ­ജ­യ­പ്പെ­ടു­ത്തി. 1) കമ്മി; 2) പ്ര­തി­ച്ഛാ­യ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-09-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 3, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.