SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-10-05-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/DoktorMurkesgesammeltesSchweigen.jpg

അ­യാൾ­ക്കു റേ­ഡി­യോ­സ്റ്റേ­ഷ­നിൽ ജോ­ലി­യാ­ണു്. ചി­ല­ത­ര­ത്തി­ലു­ള്ള ഉ­ച്ഛി­ഷ്ട­ങ്ങൾ ശേ­ഖ­രി­ക്കാ­നാ­ണു് അ­യാ­ളു­ടെ കൗ­തു­കം. ഏ­തു­വി­ധ­മാ­ണു് ഉ­ച്ഛി­ഷ്ടം? നി­ശ്ശ­ബ്ദ­ത­കൾ. റേ­ഡി­യോ­സ്റ്റേ­ഷ­നിൽ പ്ര­ഭാ­ഷ­ക­രു­ടെ പ്ര­ഭാ­ഷ­ണ­ങ്ങൾ ടേ­പ്പി­ലാ­ക്കു­മ്പോൾ അവർ ഒരു നി­മി­ഷം മി­ണ്ടാ­തി­രു­ന്നെ­ന്നു വരും. ഒരു വാ­ക്യം തീർ­ന്ന­തി­നു ശേഷം അ­ടു­ത്ത­വാ­ക്യം തു­ട­ങ്ങു­ന്ന­തി­നു­മു­മ്പു ശ്വാ­സ­മെ­ടു­ക്കേ­ണ്ട ആ­വ­ശ്യ­മു­ണ്ടു്. അ­പ്പോൾ നി­ശ്ശ­ബ്ദ­ത­യു­ണ്ടാ­കും. ഈ നി­ശ്ശ­ബ്ദ­ത­ക­ളൊ­ക്കെ ശേ­ഖ­രി­ക്കു­ക­യാ­ണു് അ­യാ­ളു­ടെ പ്ര­വൃ­ത്തി. ടേ­പ്പ് മു­റി­ക്കു­മ്പോൾ ശ­ബ്ദ­മി­ല്ലാ­ത്ത തു­ണ്ടു­ടേ­പ്പു­കൾ അയാൾ ടി­ന്നി­ലി­ട്ടു വ­യ്ക്കും. വൈ­കു­ന്നേ­രം അവ വീ­ട്ടിൽ കൊ­ണ്ടു­പോ­യി ഒ­ട്ടി­ച്ചു തി­രി­ച്ചു ‘പ്ലേ’ ചെ­യ്തു കേൾ­ക്കും. ഇ­പ്പോൾ മൂ­ന്നു മി­നി­റ്റ് നേരം കേൾ­ക്കാ­നു­ള്ള തു­ണ്ടു­ക­ളെ­യു­ള്ളു. അയാൾ അ­ധി­ക­നേ­രം മൗനം അ­വ­ലം­ബി­ക്കാ­റി­ല്ല­ല്ലോ. “ടേ­പ്പ് വീ­ട്ടിൽ കൊ­ണ്ടു­പോ­കു­ന്ന­തു നി­യ­മ­വി­രു­ദ്ധ­മ­ല്ലേ?” എ­ന്നു് റേ­ഡി­യോ­സ്റ്റേ­ഷ­നി­ലെ വേ­റൊ­രു ജോ­ലി­ക്കാ­രൻ ചോ­ദി­ച്ചു. “നി­ശ്ശ­ബ്ദ­ത­ക­ളും പാ­ടി­ല്ലേ?” എ­ന്നു് അയാൾ അ­ങ്ങോ­ട്ടൊ­രു ചോ­ദ്യം.

ഇനി വേ­റൊ­രു രംഗം നോ­ക്കി­യാ­ലും.

നി­ശ്ശ­ബ്ദ­ത­കൾ ശേ­ഖ­രി­ക്കു­ന്ന റേ­ഡി­യോ സ്റ്റേ­ഷൻ ജോ­ലി­ക്കാ­രൻ വീ­ട്ടിൽ കി­ട­ക്കു­ക­യാ­ണു്. അ­യാ­ളു­ടെ അ­ടു­ത്തു ഒരു സു­ന്ദ­രി­പ്പെൺ­കു­ട്ടി. അ­വ­ളു­ടെ സ­മീ­പ­ത്തു് ഒരു ടേ­പ്പ് റി­ക്കോർ­ഡർ. പെൺ­കു­ട്ടി പ­റ­ഞ്ഞു: “എ­നി­ക്കു ആ­വ­തി­ല്ല. എ­ന്നോ­ടു നി­ങ്ങൾ അതു് ആ­വ­ശ്യ­പ്പെ­ടു­ന്ന­തു മ­നു­ഷ്യ­ത്വ­മി­ല്ലാ­യ്മ­യാ­ണു്. പെൺ­കു­ട്ടി അ­സാ­ന്മാർ­ഗ്ഗി­ക­ങ്ങ­ളാ­യ കാ­ര്യ­ങ്ങൾ ചെ­യ്യ­ണ­മെ­ന്നു പ്ര­തീ­ക്ഷി­ക്കു­ന്ന ചില ആ­ണു­ങ്ങ­ളു­ണ്ടു്. അ­വ­യെ­ക്കാ­ളേ­റെ അ­സാ­ന്മാർ­ഗ്ഗി­ക­മാ­ണു് നി­ങ്ങൾ ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്”.

ജോ­ലി­ക്കാ­രൻ:
പ്രി­യ­പ്പെ­ട്ട റീന, ഇ­പ്പോൾ പ­റ­ഞ്ഞ­തൊ­ക്കെ എ­നി­ക്കു മു­റി­ച്ചു­ക­ള­യേ­ണ്ടി­യി­രി­ക്കു­ന്നു. നല്ല കു­ട്ടി­യ­ല്ലേ നീ. അഞ്ചു മി­നി­റ്റ് കൂടി നി­ശ്ശ­ബ്ദ­ത ടേ­പ്പി­ലേ­ക്കു് ഇടൂ.
പെൺ­കു­ട്ടി:
ടേ­പ്പിൽ വാ­ക്കു­ക­ളി­ടാൻ എ­നി­ക്കു മ­ടി­യി­ല്ല… എ­ന്നാൽ നി­ശ്ശ­ബ്ദ­ത­യി­ടാൻ.
images/HeinrichBoll1983.jpg
ഹൈൻ­റിം­ഗ് ബോയ്ൽ

1972-ൽ സാ­ഹി­ത്യ­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ ഹൈൻ­റിം­ഗ് ബോയ്ൽ എ­ഴു­തി­യ Murke’s Collected Silences എന്ന ചെ­റു­ക­ഥ­യി­ലെ രണ്ടു ഭാ­ഗ­ങ്ങ­ളാ­ണി­വ. ശബ്ദം നി­റ­ഞ്ഞ­താ­ണു് ഈ ലോകം. ഓരോ മ­നു­ഷ്യ­നും സ്വ­ന്തം ശബ്ദം മ­റ്റു­ള്ള­വ­രെ കേൾ­പ്പി­ക്കാൻ വെ­മ്പു­ന്നു. അതു കേൾ­ക്കാൻ കൂ­ട്ടാ­ക്കാ­ത്ത­വ­രെ പി­ടി­ച്ചു­നി­റു­ത്തി കാതിൽ അ­ല­റു­ന്നു. ടേ­പ്പ് റി­ക്കോർ­ഡ­റി­ന്റെ­യും റേ­ഡി­യോ­യു­ടെ­യും ടെ­ലി­വി­ഷ­ന്റെ­യും ശബ്ദം അ­ടു­ത്ത വീ­ട്ടിൽ നി­ന്നു വന്നു നമ്മെ ആ­ക്ര­മി­ക്കു­ന്നു. റോ­ഡി­ലേ­ക്കു പോ­കാ­മെ­ന്നു വി­ചാ­രി­ച്ചാൽ ജാ­ഥ­ക­ളു­ടെ ശബ്ദം, മു­ദ്രാ­വാ­ക്യ­ങ്ങ­ളു­ടെ നിർ­ഘോ­ഷം. മ്യൂ­സി­യം പാർ­ക്കിൽ ചെ­ന്നി­രി­ക്കാ­മോ? ഇ­രി­ക്കൂ. ലൗഡ് സ്പീ­ക്ക­റി­ലൂ­ടെ വ­രു­ന്ന ശബ്ദം നി­ങ്ങ­ളു­ടെ കാതു പൊ­ട്ടി­ക്കും. രാ­ത്രി പ­ന്ത്ര­ണ്ടു മ­ണി­വ­രെ അ­ങ്ങു­മി­ങ്ങും അ­ല­ഞ്ഞ­തി­നു­ശേ­ഷം വീ­ട്ടിൽ വ­ന്നു­കി­ട­ന്നു് ഉ­റ­ങ്ങാ­മെ­ന്നു ക­രു­തി­യാൽ അ­മ്പ­ല­ത്തി­ലെ ഉ­ച്ച­ഭാ­ഷി­ണി “മു­റു­ക്കി­ത്തു­പ്പി­യ­താ­രാ­ണു്? മു­റു­ക്കി­ത്തു­പ്പി­യ­താ­രാ­ണു്?” എന്നു ചോ­ദി­ച്ച് ഉ­റ­ക്ക­മി­ല്ലാ­തെ­യാ­ക്കു­ന്നു. പാ­ട്ടു­പോ­ലും ഒരു സ­മ­യ­പ­രി­ധി­ക്ക­പ്പു­റം ന­മു­ക്കു കേൾ­ക്കാൻ വയ്യ. അ­പ്പോൾ ക­വി­യ­ര­ങ്ങി­ന്റെ കാ­ര്യം എന്തു പ­റ­യാ­നി­രി­ക്കു­ന്നു? ക­വി­ത­ചൊ­ല്ലൽ എന്ന പേരിൽ ഗർ­ജ്ജ­ന­ങ്ങ­ളാ­ണു് എ­ങ്ങും. ന­മ്മു­ടെ ‘ഈ­യർ­ഡ്രം’ പൊ­ട്ടി­ക്ക­ലാ­ണു് ഈ ക­വി­ക­ളു­ടെ ജോലി. ഇ­ങ്ങ­നെ ശബ്ദം നി­റ­ഞ്ഞ ഈ ലോ­ക­ത്തു് നി­ശ്ശ­ബ്ദ­ത­യ്ക്കു പ­ര­മ­പ്രാ­ധാ­ന്യ­മി­ല്ലേ? അ­തി­നു­ത­ന്നെ ഒ­ര­ത്ഭു­താം­ശ­മി­ല്ലേ? ഉ­ണ്ടെ­ന്നാ­ണു് ബോയ്ൽ ആ ചി­ന്തോ­ദ്ദീ­പ­ക­മാ­യ ചെ­റു­ക­ഥ­യി­ലൂ­ടെ പ­റ­യു­ന്ന­തു്.

ടി. പ­ത്മ­നാ­ഭൻ

സത്യം സൂ­ര്യ­നെ­പ്പോ­ലെ­യാ­ണു്. പ­ലർ­ക്കും അതിനെ നേരെ നോ­ക്കാൻ വയ്യ. അ­തി­ന്റെ പ്ര­ച­ണ്ഡ­ര­ശ്മി­കൾ വന്നു ക­ണ്ണിൽ വീ­ഴു­മ്പോൾ ഓരോ ആളും ഓരോ വി­ധ­ത്തി­ലാ­ണു പ്ര­തി­ക­രി­ക്കു­ന്ന­തു്. ചിലർ ആ­ശ്ര­മ­ങ്ങ­ളി­ലേ­ക്കു് ഓ­ടി­പ്പോ­കു­ന്നു. കാ­ഷാ­യ­വ­സ്ത്രം ധ­രി­ച്ചു് ഈ­ശ്വ­ര­ധ്യാ­ന­ത്തിൽ മു­ഴു­കു­ന്ന­താ­യി ഭാ­വി­ക്കു­ന്നു. വേറെ ചിലർ ഭ്രാ­ന്ത­ന്മാ­രാ­യി മാ­റു­ന്നു. ഏ­താ­നും വ്യ­ക്തി­കൾ ക­ലാ­കാ­ര­ന്മാ­രാ­യോ ക­ലാ­സ്വാ­ദ­ക­രാ­യോ മാ­റു­ന്നു. ഇവരിൽ ഓരോ ആളും ത­ന്റേ­താ­യ ലോകം സൃ­ഷ്ടി­ക്കു­ക­യാ­ണു്. ആ ലോ­ക­ത്തു് വേ­ദ­നി­പ്പി­ക്കു­ന്ന വ­സ്തു­ത­ക­ളി­ല്ല. സത്യം വേ­ദ­നി­പ്പി­ക്കു­ന്ന­താ­യ­തു­കൊ­ണ്ടു് പീ­ഡ­നാ­ജ­ന­ക­ങ്ങ­ളാ­യ അം­ശ­ങ്ങ­ളെ അ­തിൽ­നി­ന്നും ദൂ­രീ­ക­രി­ച്ചി­ട്ടു് സ­ഹി­ക്കാ­വു­ന്ന സ­ത്യ­ത്തി­ന്റെ ലോകം തനിയെ സൃ­ഷ്ടി­ക്കു­ക­യാ­ണു് വ്യ­ക്തി. (ഈ ചി­ന്താ­ഗ­തി­യിൽ ഫ്രാ­യി­റ്റി ന്റെ സ്വാ­ധീ­ന­ശ­ക്തി­യു­ണ്ടു്.) ടി. പ­ത്മ­നാ­ഭൻ ‘ക­ലാ­കൗ­മു­ദി’യിൽ എ­ഴു­തി­യ ‘സ്വ­പ്ന­സ­ന്നി­ഭം’ എന്ന ചെ­റു­ക­ഥ­യിൽ നി­ത്യ­ജീ­വി­ത­സ­ത്യ­ത്തിൽ­നി­ന്നു പ­രാ­ങ്മു­ഖ­നാ­യി മ­ദ്യ­ത്തി­ന്റെ­യും ക­ല­യു­ടെ­യും ലോ­ക­ത്തു് അ­ഭി­ര­മി­ക്കു­ന്ന ഒ­രു­ത്ത­നെ കാണാം. അ­യാ­ളു­ടെ ജീ­വി­ത­രീ­തി­കൊ­ണ്ടാ­ക­ണം ഭാ­ര്യ­യ്ക്കു രോഗം; മകൻ മ­രി­ച്ചു; ജോലി ന­ഷ്ട­പ്പെ­ടാ­റാ­യി­രി­ക്കു­ന്നു: മാ­നേ­ജർ താ­ക്കീ­തു ന­ല്കി­ക്ക­ഴി­ഞ്ഞു. എ­ങ്കി­ലും നാ­ട­കാ­ഭി­ന­യ­ത്തി­ന്റെ മാ­ന്ത്രി­ക­ശ­ക്തി­ക്കു് അയാൾ അ­ടി­മ­യാ­യി­പ്പോ­കു­ന്നു. ഇനി ഒരു ദിവസം ഓ­ഫീ­സിൽ വ­ന്നി­ല്ലെ­ങ്കിൽ ജോ­ലി­പോ­കു­മെ­ന്ന അ­ധി­കാ­ര­ത്തി­ന്റെ പ­രു­ഷ­ശ­ബ്ദം തൃ­ണ­വൽ­ഗ­ണി­ച്ചു് അയാൾ കൂ­ട്ടു­കാ­ര­ന്റെ അ­പേ­ക്ഷ മാ­നി­ച്ചു് നാ­ട­ക­ത്തി­ന്റെ റി­ഹേ­ഴ്സൽ കാണാൻ പോ­കു­ന്നു. ക­ല­യു­ടെ അ­ദ­മ്യ­ശ­ക്തി­യാ­ണോ അയാളെ ഇ­തി­ലേ­ക്കു ന­യി­ക്കു­ന്ന­തു്? അതേ എന്നു പറയാൻ വയ്യ. ഇവിടെ കല രോ­ഗ­മാ­യി മാ­റു­ക­യാ­ണു്. അയാൾ അ­ങ്ങ­നെ രോ­ഗാർ­ത്ത­നും. ജീ­വി­ത­ത്തി­ന്റെ പാ­രു­ഷ്യ­ത്തെ നി­രാ­ക­രി­ച്ചു് ഫാ­ന്റ­സി­യി­ലൂ­ടെ ആ ജീ­വി­ത­ത്തി­ന്റെ സു­ഖ­സ­ന്ദാ­യ­ക­മാ­യ അംശം സാ­ക്ഷാ­ത്ക­രി­ക്കു­ക­യാ­ണു് അയാൾ. നല്ല ആശയം. പക്ഷേ, പ­ത്മ­നാ­ഭ­ന്റെ കഥ ദുർ­ബ്ബ­ല­മാ­ണു്. എ­ങ്ങ­നെ ദൗർ­ബ്ബ­ല്യം വ­ന്നു­വെ­ന്നു് അ­റി­യ­ണ­മെ­ങ്കിൽ അതു വാ­യി­ച്ചു­ത­ന്നെ നോ­ക്ക­ണം.

images/KahlilGibran1913.jpg
കലീൽ ജി­ബ്രാൻ

ജീ­വി­ത­സ­ത്യ­ത്തി­ന്റെ ഈ പ്ര­ച­ണ്ഡ­ത­യിൽ നി­ന്നു ര­ക്ഷ­പ്പെ­ടാ­ന­ല്ലേ ആളുകൾ വി­ദേ­ശ­ങ്ങ­ളി­ലേ­ക്കു പോ­കു­ന്ന­തു്? പ­ണ­മി­ല്ലാ­ത്ത­തു­കൊ­ണ്ടോ സൗ­ക­ര്യ­മി­ല്ലാ­ത്ത­തു­കൊ­ണ്ടോ ഞാൻ ഇ­വി­ടെ­ത്ത­ന്നെ ക­ഴി­യു­ന്നു. പക്ഷേ, ഞാനും വി­ദേ­ശ­സ­ഞ്ചാ­രം ന­ട­ത്തു­ന്നു­ണ്ടു്. പ­ല­രെ­യും കാ­ണു­ന്നു. കലീൽ ജി­ബ്രാ­നോ ടൊ­രു­മി­ച്ചു ല­ബ­ന­ണി­ലെ ദേ­വ­ദാ­രു­ക്ക­ളെ സ്പർ­ശി­ക്കു­ന്നു. കാ­സാൻ­ദ്സാ­ക്കി­സി നോ­ടൊ­രു­മി­ച്ചു ഗ്രീ­സി­ലെ സോർ­ബ­യെ കാ­ണു­ന്നു. റ്റോ­മാ­സ് മാനി നോ­ടു­കൂ­ടി സ്വി­സ് പർ­വ്വ­ത­ങ്ങൾ­ക്കി­ട­യി­ലു­ള്ള ഒരു ചി­കി­ത്സാ­കേ­ന്ദ്ര­ത്തിൽ താ­മ­സി­ക്കു­ന്നു. മാർ­ക്കേ­സി നോ­ടൊ­രു­മി­ച്ചു സ­മു­ദ്ര­ത്തിൽ ഒഴുകി ന­ട­ക്കു­ന്നു. അ­ങ്ങ­നെ ഞാനും ലോ­ക­മാ­കെ ദർ­ശി­ക്കു­ന്നു. എ­നി­ക്കു ഭാ­ഗ്യ­മു­ണ്ടു്. മ­റു­നാ­ടു­ക­ളി­ലേ­ക്കു പോ­കു­ന്ന­വർ­ക്കും ഭാ­ഗ്യം.

ഒ. വി. വിജയൻ
images/OVVijayan.jpg
ഒ. വി. വിജയൻ

പർ­വ്വ­ത­ത്തിൽ നി­ന്നു ചാ­ടി­യി­റ­ങ്ങി. കു­ലം­കു­ത്തി, മാ­മ­ര­ങ്ങ­ളെ ക­ട­പു­ഴ­ക്കി നിർ­ഘോ­ഷ­ത്തോ­ടെ സ­മു­ദ്ര­ത്തിൽ വീ­ഴു­ന്ന ന­ദി­ക­ളു­ണ്ടു്. ‘വീ­ഴു­ന്ന’ എന്നു പ­റ­ഞ്ഞ­തു തെ­റ്റു്. ക­ട­ലി­നെ­ത്ത­ന്നെ ഹു­ങ്കാ­ര­ത്തോ­ടെ ആ­ക്ര­മി­ക്കു­ക­യാ­ണു് അവ. ക­ടൽ­വെ­ള്ളം അവ വ­ലി­ച്ചു­കു­ടി­ക്കു­ന്ന ശബ്ദം നി­ങ്ങൾ­ക്കു കേൾ­ക്കാം. ഷ്ടെ­ഫാൻ സ്വൈ­ഹി ന്റെ മി­ക്ക­ക­ഥ­ക­ളും ഇ­മ്മ­ട്ടി­ലാ­ണു്. കു­റെ­ക്കൂ­ടി പ­രി­ചി­ത­മു­ള്ള പേരു വേണോ? എ­ന്നാൽ ദ­സ്തെ­യെ­വ്സ്കി ആ­യി­ക്കൊ­ള്ള­ട്ടെ. മലയിൽ നി­ന്നു മ­ന്ദ­മാ­യി ഒ­ലി­ച്ചു മറ്റു കൊ­ച്ചു പ്ര­വാ­ഹ­ങ്ങ­ളോ­ടു ചേർ­ന്നു കരകളെ തഴുകി പൂ­ക്ക­ളെ­യും ചി­ല്ല­ക­ളെ­യും മാ­റി­ലൂ­ടെ ഒ­ഴു­ക്കി ക­ട­ലി­നെ പ­രി­രം­ഭ­ണം­ചെ­യ്യു­ന്ന ന­ദി­ക­ളു­ണ്ടു്. അ­വ­യ്ക്കു ക്ഷോ­ഭ­മി­ല്ല. പേ­ടി­പ്പെ­ടു­ത്തു­ന്ന ച­ല­നാ­ത്മ­ക­ത­യി­ല്ല. ശീ­ഘ്ര­ഗ­തി­യി­ല്ല. പക്ഷേ, സ­മു­ദ്ര­ത്തോ­ടു അ­ടു­ക്കു­മ്പോൾ ന­ദി­യു­ടെ വീതി വർ­ദ്ധി­ക്കും. ഉ­ദാ­ത്ത­ത എന്ന സ്വ­ഭാ­വം ആ­വ­ഹി­ക്കും. ടോൾ­സ്റ്റോ­യു ടെ ‘ഇവാൻ ഇ­ലീ­ച്ചി­ന്റെ മരണം’ എന്ന നി­രു­പ­മ­ക­ലാ­സൃ­ഷ്ടി ഈ രീ­തി­യി­ലു­ള്ള­താ­ണു്. ഇ­ക്വേ­റ്റ് ചെ­യ്തു പ­റ­യു­ക­യ­ല്ല. ഒ. വി. വിജയൻ മാ­തൃ­ഭൂ­മി വി­ശേ­ഷാൽ പ്ര­തി­യിൽ എ­ഴു­തി­യ ‘ക­ടൽ­ത്തീ­ര­ത്തു് ’ എന്ന ചെ­റു­ക­ഥ ഈ സ്വ­ഭാ­വ സ­വി­ശേ­ഷ­ത പ്ര­ക­ടി­പ്പി­ക്കു­ന്നു. മ­ന്ദ­ഗ­തി­യി­ലു­ള്ള പ്രാ­രം­ഭം. കരകൾ വ­ഴ­ങ്ങി­ക്കൊ­ടു­ക്കാ­മെ­ന്നു സ­മ്മ­തി­ച്ചി­ട്ടും വേണ്ട എന്ന മ­ട്ടിൽ, തൊ­ട്ടു­തൊ­ട്ടി­ല്ല എന്ന രീ­തി­യി­ലു­ള്ള ഒ­ഴു­ക്കു്. നല്ല ആ­ഴ­മു­ണ്ടെ­ങ്കി­ലും അ­ടി­ത്ത­ട്ടു കാ­ണാ­വു­ന്ന ജലം. എ­ത്ര­യെ­ത്ര പൂ­ക്ക­ളും പ­ച്ച­യി­ല­ക­ളും അ­തി­ലൂ­ടെ ഒ­ഴു­കു­ന്നു. സ­മാ­പ­ന­മാ­കു­മ്പോൾ എ­ന്തെ­ന്നി­ല്ലാ­ത്ത വി­ശാ­ല­ത. അ­ല­ങ്കാ­ര­മൊ­ക്കെ ഉ­പേ­ക്ഷി­ച്ചു പ­റ­യ­ട്ടെ. അ­ടു­ത്ത കാ­ല­ത്തെ­ങ്ങും ഇത്ര ആർ­ദ്രീ­ക­ര­ണ­ശ­ക്തി­യു­ള്ള വേ­റൊ­രു കഥ ഞാൻ വാ­യി­ച്ചി­ട്ടി­ല്ല.

വെ­ള്ളാ­യി­പ്പൻ വീ­ട്ടിൽ­നി­ന്നു യാ­ത്ര­യാ­രം­ഭി­ച്ചു. ക­ണ്ണൂർ­ക്കാ­ണു് യാത്ര. പ്ര­യാ­സ­പ്പെ­ട്ടു സ­ഞ്ച­രി­ച്ചു തീ­വ­ണ്ടി­യാ­പ്പീ­സി­ലി­റ­ങ്ങി. ജ­യി­ലി­ലേ­ക്കു വഴി ഏ­തെ­ന്നു തി­ര­ക്കി. കി­ഴ­വ­നെ പലരും ക­ളി­യാ­ക്കി. അത്ര വെ­ളു­പ്പാൻ­കാ­ല­ത്തു ജ­യി­ലി­ലേ­ക്കു വഴി ചോ­ദി­ക്കു­ന്ന­വ­നെ ക­ളി­യാ­ക്കാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ? ഒ­ടു­വിൽ കാ­രാ­ഗൃ­ഹ­ത്തി­ലെ­ത്തി പാ­റാ­വു­കാ­ര­നെ കു­റി­പ്പു് ഏ­ല്പി­ച്ച­പ്പോൾ “നാ­ളെ­യാ­ണു് അല്ലേ?” എന്ന ചോ­ദ്യം അ­യാ­ളിൽ­നി­ന്നു­ണ്ടാ­യി. അതേ നാ­ളെ­ത്ത­ന്നെ. അ­വി­ടെ­വ­ച്ചു് ക­ഥാ­പ്ര­വാ­ഹ­ത്തി­നു ഗാം­ഭീ­ര്യ­വും ഔ­ജ്ജ്വ­ല്യ­വും ഉ­ണ്ടാ­വു­ക­യാ­ണു്. കൊ­ല­പാ­ത­ക­ക്കു­റ്റ­ത്തി­നു വ­ധ­ശി­ക്ഷ കി­ട്ടി­യ മകൻ അ­ടു­ത്ത ദിവസം തൂ­ക്കി­ക്കൊ­ല്ല­പ്പെ­ടു­ക­യാ­ണു്. അ­ച്ഛ­നും മകനും ത­മ്മിൽ കാ­ണു­ന്നു. ഹൃ­ദ­യ­ഭേ­ദ­ക­മാ­യ രംഗം. സ­മ­യ­മാ­യ­പ്പോൾ അ­ച്ഛ­നു് പി­ന്മാ­റേ­ണ്ടി­വ­ന്നു. മകനു കൊ­ടു­ക്കാൻ വേ­ണ്ടി അമ്മ കെ­ട്ടി­ക്കൊ­ടു­ത്ത പ­ഴ­ഞ്ചോ­റു­മാ­യി മ­ക­ന്റെ മൃ­ത­ദേ­ഹ­ത്തെ ക­ട­പ്പു­റ­ത്തോ­ളം അയാൾ അ­നു­ഗ­മി­ച്ചു. അതു താഴെ വീണു. ബ­ലി­ക്കാ­ക്ക­കൾ അതു കൊ­ത്തി­ത്തി­ന്നാൻ വ­രു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു. സ്നേ­ഹം ജ­നി­പ്പി­ച്ച യാ­ത­ന­യെ—അ­ച്ഛ­ന്റെ­യും അ­മ്മ­യു­ടെ­യും മ­ക­ന്റെ­യും യാ­ത­ന­യെ—ക­ലാ­രാ­ഹി­ത്യ­മെ­ന്നു തോ­ന്നി­ക്കു­ന്ന­തും എ­ന്നാൽ തി­ക­ച്ചും ക­ലാ­ത്മ­ക­വു­മാ­യ ആ­ഖ്യാ­ന­ത്തി­ലൂ­ടെ ആ­വി­ഷ്ക­രി­ക്കു­ന്ന ഈ കഥ ഉ­ത്കൃ­ഷ്ട­മാ­ണു്.

മു­ട­ന്തു­ണ്ടോ?

പാ­ട്ടു­പോ­ലും ഒരു സ­മ­യ­പ­രി­ധി­ക്ക­പ്പു­റം ന­മു­ക്കു കേൾ­ക്കാൻ വയ്യ. അ­പ്പോൾ ക­വി­യ­ര­ങ്ങി­ന്റെ കാ­ര്യം എന്തു പ­റ­യാ­നി­രി­ക്കു­ന്നു? ക­വി­ത­ചൊ­ല്ലൽ എന്ന പേരിൽ ഗർ­ജ്ജ­ന­ങ്ങ­ളാ­ണു് എ­ങ്ങും. ന­മ്മു­ടെ ‘ഈ­യർ­ഡ്രം’ പൊ­ട്ടി­ക്ക­ലാ­ണു് ഈ ക­വി­ക­ളു­ടെ ജോലി. ഇ­ങ്ങ­നെ ശബ്ദം നി­റ­ഞ്ഞ ഈ ലോ­ക­ത്തു് നി­ശ്ശ­ബ്ദ­ത­യ്ക്കു പ­ര­മ­പ്രാ­ധാ­ന്യ­മി­ല്ലേ?

സി. പി. രാ­മ­സ്വാ­മി അയ്യർ തി­രു­വി­താം­കൂർ ദി­വാ­നാ­യി­രു­ന്ന കാലം. അ­ങ്ങേ­യ­റ്റ­ത്തെ അ­ധി­കാ­ര­സ്ഥാ­ന­ത്തു ‘സേവ’യു­ണ്ടാ­യി­രു­ന്ന ഒ­രാ­ളി­ന്റെ ജാ­മാ­താ­വി­നു് ഒരു ഉ­യർ­ന്ന ഉ­ദ്യോ­ഗം കൊ­ടു­ക്ക­ണം. ജാ­മാ­താ­വു് ഒരു കൊ­ച്ചു ഡി­പ്പാർ­ട്ടു­മെ­ന്റിൽ ജോലി നോ­ക്കു­ന്നു. 80 രൂപ ശ­മ്പ­ള­ത്തി­ലാ­ണു് ജോലി നോ­ക്കു­ന്ന­തു്. അ­യാൾ­ക്കൂ 250 രൂപ ശ­മ്പ­ള­ത്തി­ലാ­ണു് ജോലി നൽ­കേ­ണ്ട­തു്. അ­പേ­ക്ഷ­കൾ ക്ഷ­ണി­ച്ചു­കൊ­ണ്ടു പ­ര­സ്യം നല്കി സർ­ക്കാർ. അ­പേ­ക്ഷ­കർ­ക്കു വേ­ണ­മെ­ന്നു നിർ­ദ്ദേ­ശി­ച്ച യോ­ഗ്യ­ത­കൾ ആ കൊ­ച്ചു ജോ­ലി­ക്കാ­ര­നു് ഉ­ണ്ടാ­യി­രു­ന്ന യോ­ഗ്യ­ത­കൾ മാ­ത്രം. മു­പ്പ­ത്തി­യ­ഞ്ചു വ­യ­സ്സി­നും നാ­ല്പ­തു വ­യ­സ്സി­നു­മി­ട­യ്ക്കു പ്രാ­യം. ബി. എ. ജ­യി­ച്ചി­രി­ക്ക­ണം. മ­റ്റൊ­രു ഡി­പ്പാർ­ട്ടു­മെ­ന്റിൽ പത്തു കൊ­ല്ല­ത്തെ പ­രി­ച­യം. ഇ­ങ്ങ­നെ ചി­ല­തെ­ല്ലാം. ഈ യോ­ഗ്യ­ത­കൾ അ­യാൾ­ക്കു് അ­ന്നു­ണ്ടാ­യി­രു­ന്നു. അ­യാൾ­ക്കു മു­ട­ന്തു­ണ്ടാ­യി­രു­ന്നെ­ങ്കിൽ സർ­ക്കാർ വക പ­ര­സ്യ­ത്തിൽ അ­പേ­ക്ഷ­ക­നു മു­ട­ന്തും വേ­ണ­മെ­ന്നു പ­റ­ഞ്ഞേ­നെ. ഭാ­ഗ്യം­കൊ­ണ്ടു് ജാ­മാ­താ­വി­നു് അം­ഗ­ത്തി­നു ഭംഗം വ­ന്നി­രു­ന്നി­ല്ല. ജോലി അ­യാൾ­ക്കു­ത­ന്നെ കി­ട്ടി­യെ­ന്നു എ­ടു­ത്തു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ക്ലാർ­ക്കെ­ന്ന നി­ല­യിൽ, അ­യാ­ളു­ടെ ഫയൽ ‘ഡീൽ’ ചെയ്ത എന്നെ ഏ­റ്റ­വും ര­സി­പ്പി­ച്ച­തു് വി­ദ്യാ­ഭ്യാ­സ ഡ­യ­റ­ക്ട­റാ­യി­രു­ന്ന എ. ഗോ­പാ­ല­മേ­നോൻ അ­യാൾ­ക്കു ന­ല്കി­യ സർ­ട്ടി­ഫി­ക്ക­റ്റാ­ണു്. ആ­ദ്യ­ത്തെ ശ്ര­മ­ത്തിൽ­ത­ന്നെ അയാൾ ബി. എ. ജ­യി­ച്ചു­വെ­ന്നാ­യി­രു­ന്നു മേ­നോ­ന്റെ സാ­ക്ഷ്യ­പ­ത്രം.

എൻ. വി. പി. ഉ­ണി­ത്തി­രി ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ “സാ­ഹി­ത്യ­ത്തി­ന്റെ ഉ­റ­വി­ടം” എന്ന ലേഖനം വാ­യി­ച്ച­പ്പോ­ഴാ­ണു് ഈ നി­യ­മ­ന­ത്തെ­ക്കു­റി­ച്ച് എ­നി­ക്കു് ഓർമ്മ വ­ന്ന­തു്. സം­സ്കൃ­താ­ല­ങ്കാ­രി­ക­ന്മാർ ഭൗതിക വീ­ക്ഷ­ണം ഉ­ള്ള­വ­രാ­യി­രു­ന്നു­വെ­ന്നാ­ണു് ലേഖകൻ സ­മർ­ത്ഥി­ക്കാൻ ശ്ര­മി­ക്കു­ന്ന­തു്. എ­ന്നി­ട്ടു് അ­ദ്ദേ­ഹം ഇ­ങ്ങ­നെ പ­റ­ഞ്ഞു വ­യ്ക്കു­ന്നു:

“എ­ല്ലാം­കൂ­ടി ഒ­ത്തു­വ­ച്ചാ­ലോ­ചി­ച്ചാൽ, സാ­ഹി­ത്യ­ത്തി­നു് അ­ലൗ­കി­ക­മാ­യ പൂർ­വ­ജ­ന്മാർ­ജി­ത­മോ അ­ല്ലാ­ത്ത, ഭൗ­തി­ക­വും സാ­മൂ­ഹ്യ­വും മാ­ത്ര­മാ­യ ഉ­റ­വി­ട­മാ­ണു­ള്ള­തെ­ന്നു വാ­ദി­ച്ചു­പോ­ന്ന ഒരു ഗ­ണ്യ­മാ­യ വി­ഭാ­ഗം ഭാ­ര­തീ­യ സാ­ഹി­ത്യ പ­ണ്ഡി­ത­ന്മാ­രു­ടെ­യി­ട­ലി­ലു­ണ്ടാ­യി­രു­ന്നു­വെ­ന്നു് ന്യാ­യ­മാ­യും അ­നു­മാ­നി­ക്കാൻ ക­ഴി­യും”.

സ്പേ­ഷ്യോ റ്റെം­പ­റൽ റി­യാ­ലി­റ്റി­യെ—സ്ഥ­ല­ത്തെ­യും കാ­ല­ത്തെ­യും സം­ബ­ന്ധി­ച്ച യാ­ഥാർ­ത്ഥ്യ­ത്തെ— ഒ­ഴി­വാ­ക്കി­ക്കൊ­ണ്ടു് ബ്ര­ഹ്മാ­ന­ന്ദ­സ­ദൃ­ശ­മാ­യ ആ­ഹ്ലാ­ദ­ത്തി­നു് പ്രാ­ധാ­ന്യം ക­ല്പി­ച്ച­വ­രാ­ണു് ഭാ­ര­ത­ത്തി­ലെ ആ­ല­ങ്കാ­രി­ക­ന്മാർ. അ­ങ്ങ­നെ തി­ക­ച്ചും ആ­ധ്യാ­ത്മി­ക­മാ­ണു് അ­വ­രു­ടെ ക­ലാ­സ­ങ്ക­ല്പം. അ­ങ്ങ­നെ­യു­ള്ള­വ­രിൽ ഭൗതിക വീ­ക്ഷ­ണ­ഗ­തി അ­ടി­ച്ചേൽ­പ്പി­ക്കു­ന്ന സാ­ഹ­സി­ക്യ­മാ­ണു് ഉ­ണി­ത്തി­രി­യു­ടേ­തു്. ഇതു സ­ത്യ­വു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ന്നി­ല്ല. ഈ ആ­ല­ങ്കാ­രി­ക­ന്മാർ ഡ­യ­ല­ക്ടി­ക്കൽ മെ­റ്റീ­രി­യ­ലി­സ­ത്തിൽ വി­ശ്വ­സി­ച്ചി­രു­ന്നു­വെ­ന്നു് ലേഖകൻ വാ­ദി­ക്കാ­ത്ത­തു് ന­മ്മു­ടെ ഭാ­ഗ്യ­മെ­ന്നേ പ­റ­യേ­ണ്ടു. കാറൽ മാർ­ക്സി നു മു­ട­ന്തി­ല്ലാ­യി­രു­ന്നു. ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഭാ­ര­ത­ത്തി­ലെ എല്ലാ ആ­ല­ങ്കാ­രി­ക­ന്മാർ­ക്കും മു­ട­ന്തു­ണ്ടാ­യി­രു­ന്നു­വെ­ന്നു് ഉ­ണി­ത്തി­രി വാ­ദി­ച്ചേ­നേ.

ശ­രി­യാ­യ മാർ­ക്സി­സ്റ്റു­കൾ (അവരെ ഈ ലേഖകൻ ബ­ഹു­മാ­നി­ക്കു­ന്നു) ആ­ധ്യാ­ത്മി­ക­ത്വ­ത്തെ മ­ന­സ്സി­ലാ­ക്കി അതു് ആ കാ­ല­യ­ള­വി­ന്റെ സ­വി­ശേ­ഷ­ത­യാ­ണെ­ന്നു മാ­ത്ര­മേ ഉ­ദ്ഘോ­ഷി­ക്കൂ. മെ­റ്റീ­രി­യ­ലി­സം സ്പി­രി­ച്ച ്വ­ലി­സ­ത്തെ­ക്കാൾ സ­ത്യാ­ത്മ­ക­മാ­ണെ­ന്നും അവർ സ്ഥാ­പി­ക്കും. വൾഗർ മാർ­ക്സി­സ്റ്റ് ആ­ധ്യാ­ത്മി­ക­ത്വ­ത്തെ­യും ഭൗ­തി­ക­ത്വ­മാ­ക്കി മാ­റ്റാൻ യ­ത്നി­ക്കും.

മ­മ്മ­ടൻ “ത­ദ­ദോ­ഷൌ ശ­ബ്ദാർ­തെ­ഥൗ സ­ഗു­ണാ­വ­ന­ല­ങ്കൃ­തി പു­നഃ­ക്വാ­പി” എന്നു കാ­വ്യ­ത്തി­നു ല­ക്ഷ­ണം ന­ല്കി­യി­ട്ടു­ണ്ടു്. (ദോ­ഷ­ങ്ങ­ളി­ല്ലാ­ത്ത­തും ഗു­ണ­ങ്ങ­ളു­ള്ള­തും ചില സ്ഥാ­ന­ത്തു് അ­ല­ങ്കാ­ര­മി­ല്ലാ­ത്ത­തു­മാ­യ ശ­ബ്ദ­വും അർ­ത്ഥ­വും ഒ­ന്നി­ച്ചു­ചേർ­ന്നു കാ­വ്യ­മാ­കു­ന്നു). മ­മ്മ­ട­ന്റെ ഈ വാ­ക്യം ഡ­യ­ല­ക്ടി­ക്കൽ മെ­റ്റീ­രി­യ­ലി­സ­മാ­ണെ­ന്നു സ്ഥാ­പി­ക്കാൻ ഒരു പ്ര­യാ­സ­വു­മി­ല്ല. ശബ്ദം തീ­സി­സ് അർ­ത്ഥം ആ­ന്റി­തീ­സി­സ്. കാ­വ്യം സി­ന്ത­സി­സ്. ഇ­പ്ര­കാ­രം ഞാൻ പ­റ­യു­മ്പോൾ ആ­രെ­ങ്കി­ലും എന്റെ സ്ഥാ­നം ഊ­ള­മ്പാ­റ­യി­ലാ­ണെ­ന്നു അ­ഭി­പ്രാ­യ­പ്പെ­ട്ടാൽ ഞാൻ പ­രി­ഭ­വി­ക്കി­ല്ല.

ഇ­ന്ദി­രാ­ഗാ­ന്ധി­യും അൽവിൻ ടൊ­ഫ്ള­റും
images/Previewsandpremises.jpg

ഫ്യൂ­ചർ ഷോ­ക്ക് ’ എന്ന പു­സ്ത­കം എ­ഴു­തി­യ അൽവിൻ ടൊ­ഫ്ള­റു ടെ Previews and premises എന്ന ഗ്ര­ന്ഥ­ത്തിൽ ഇ­ന്ദി­രാ ഗാ­ന്ധി യെ­ക്കു­റി­ച്ചു­ള്ള പ­രാ­മർ­ശ­ങ്ങ­ളു­ണ്ടു്. ടൊ­ഫ്ള­റും കൂ­ട്ടു­കാ­രും ന്യൂ­ഡൽ­ഹി­യി­ലെ­ത്തി. അ­ത­റി­ഞ്ഞ ഇ­ന്ദി­രാ­ഗാ­ന്ധി അവരെ ക്ഷ­ണി­ച്ചു. അ­ക്കാ­ല­ത്തു് അവർ പ്ര­ഭാ­ഷ­ണ­ങ്ങ­ളിൽ “ഫ്യൂ­ചർ ഷോ­ക്കി”ൽ നി­ന്നു ഉ­ദ്ധ­രി­ക്കു­മാ­യി­രു­ന്നു. ടൊ­ഫ്ളർ ഇ­ന്ദി­രാ­ഗാ­ന്ധി­യെ­ക്കു­റി­ച്ചു പ­റ­യു­ന്നു: We found it remarkable that, in the midst of all the immediate pressures on her, she would take time out to give us what amounted to an elementary lesson on the geopolitics of the sub-​continent.

കി­ഴ­ക്കൻ പാ­കി­സ്ഥാൻ പാ­കി­സ്ഥാ­നിൽ നി­ന്നു വേർ­പെ­ട്ടു് ബം­ഗ്ലാ­ദേ­ശ് രൂ­പ­വ­ത്ക­രി­ച്ച­കാ­ലം. ആ­ശ്ര­യം തേടി കോ­ടി­ക്ക­ണ­ക്കി­നു് ആളുകൾ ഇ­ന്ത്യ­യി­ലേ­ക്കു് പോ­ന്നു. കൊ­ല­പാ­ത­കി­കൾ­ക്കു നി­ക്സൺ ആ­യു­ധ­ങ്ങൾ നൽ­കി­ക്കൊ­ണ്ടി­രു­ന്നു. ഈ ജ­ന­പ്ര­വാ­ഹ­ത്തെ അ­തിർ­ത്തി­യ­ട­ച്ചു് ത­ട­യു­ന്നി­ല്ലേ­യെ­ന്നു് ടൊ­ഫ്ള­റും കൂ­ട്ടു­കാ­രും ഇ­ന്ദി­രാ­ഗാ­ന്ധി­യോ­ടു ചോ­ദി­ച്ചു. അതു സാ­ദ്ധ്യ­മ­ല്ല, ആ­ശ്ര­യ­സ്ഥാ­നം അ­ന്വേ­ഷി­ച്ചു­വ­രു­ന്ന­വ­രു­ടെ ബ­ന്ധു­ക്കൾ ഇ­ന്ത്യ­യിൽ­ത്ത­ന്നെ­യു­ണ്ടു് എ­ന്നാ­യി­രു­ന്നു അ­ന്ന­ത്തെ പ്ര­ധാ­ന­മ­ന്ത്രി­യു­ടെ മ­റു­പ­ടി. എ­ന്നി­ട്ടു് തന്നെ വ­ധി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു് ഇ­ന്ദി­രാ­ഗാ­ന്ധി അ­ഭ്യൂ­ഹം ന­ട­ത്തി. അതു് അവരെ അ­ദ്ഭു­ത­പ്പെ­ടു­ത്തി. അ­തിർ­ത്തി അ­ട­ച്ചാൽ താൻ വ­ധി­ക്ക­പ്പെ­ടു­മെ­ന്നു് അവർ അ­ഭി­പ്രാ­യ­പ്പെ­ട്ടു. യ­ഥാർ­ത്ഥ­ത്തിൽ ഉ­പ­ജാ­പ­മു­ണ്ടാ­യി­രു­ന്നോ അതോ അതു മാ­ന­സി­ക­വി­ഭ്ര­മ­മാ­യി­രു­ന്നോ എന്ന കാ­ര്യം ടൊ­ഫ്ളർ­ക്കും സൃ­ഹൃ­ത്തു­ക്കൾ­ക്കും നി­ശ്ച­യ­മി­ല്ലാ­യി­രു­ന്നു. പി­ന്നെ­യും കു­റെ­ക്കാ­ലം ക­ഴി­ഞ്ഞാ­ണു് ഇ­ന്ദി­രാ­ഗാ­ന്ധി വ­ധി­ക്ക­പ്പെ­ട്ട­തു്. തന്റെ ദു­ര­ന്ത­ത്തെ­ക്കു­റി­ച്ചു് ബു­ദ്ധി­ശാ­ലി­നി­യാ­യ അ­വർ­ക്കു് അ­റി­വു­ണ്ടാ­യി­രു­ന്നു എന്നു നമ്മെ ഗ്ര­ഹി­പ്പി­ക്കു­ന്നു ടൊ­ഫ്ള­റു­ടെ പു­സ്ത­കം.

അവർ പ­റ­ഞ്ഞു
  1. ജി. ശ­ങ്ക­ര­ക്കു­റു­പ്പു്: (ക­ത്തിൽ) ജോസഫ് മു­ണ്ട­ശ്ശേ­രി, ബി­ഷ­പ്പു് വ­ളർ­ത്തി­യ മു­യ­ലി­നെ­പ്പോ­ലെ­യാ­ണു്. മ­ല­തു­ര­ന്നു് ഇ­രി­ക്കാൻ മാ­ത്രം സ്ഥ­ല­മു­ണ്ടാ­ക്കി­യ മുയൽ അ­വി­ടെ­യി­രു­ന്നു­കൊ­ണ്ടു് ആ മലയെ ചു­മ­ക്കു­ന്ന­തു് അ­തു­ത­ന്നെ­യാ­ണെ­ന്നു വി­ചാ­രി­ച്ചു.
  2. വിനി മാൻ­ഡേ­ല: അവർ (റീ­ഗ­നും താ­ച്ച­റും) ത­ങ്ങ­ളു­ടെ കൊ­ട്ടാ­ര­ങ്ങൾ പ്ര­ദാ­നം ചെ­യ്യു­ന്ന സു­ഖ­ത്തി­ലി­രു­ന്നു­കൊ­ണ്ടു തീർ­ച്ച­യാ­യും അ­ങ്ങ­നെ മാ­ത്ര­മേ പറയൂ. ഞ­ങ്ങ­ളെ­പ്പോ­ലെ അവർ എല്ലാ ദി­വ­സ­വും മൃ­ത­ദേ­ഹ­ങ്ങൾ സം­സ്ക­രി­ക്കു­ന്നി­ല്ല. (വർ­ണ്ണ­വി­വേ­ച­നം മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നു റീ­ഗ­നും താ­ച്ച­റും പ­റ­ഞ്ഞ­താ­യി റേ­ഡി­യോ ഹവാന വി­നി­യു­ടെ ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­ന്ന­പ്പോൾ.)
  3. കാർ­ലോ­സ് റാഫേൽ റോ­ത്ത്റീ­ഗേ­സ്: One Hundred Years of Solitude എന്ന നോവൽ നോബൽ സ­മ്മാ­ന­ത്തി­ന്റെ പാ­ത­യി­ലേ­ക്കു മാർ­കേ­സി നെ ന­യി­ച്ചി­രു­ന്നി­ല്ലെ­ങ്കിൽ Love in Times of Cholera എന്ന നോവൽ തീർ­ച്ച­യാ­യും അ­ദ്ദേ­ഹ­ത്തെ അ­തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലും. മ­നു­ഷ്യ­ത്വ­ത്തി­ന്റെ അഗാധത ഈ നോ­വ­ലി­നു കൂ­ടു­ത­ലാ­യു­ണ്ടു്. സാ­ഹി­ത്യ­പ­ര­മാ­യ സാ­ന്ദ്ര­ത­യു­ടെ കു­റ­വും. ഈ വൈ­രു­ദ്ധ്യ­ത്തി­നു മാ­പ്പു്… മീഗൽ ഒതേറൊ സിൽവ യോടു ഒ­രി­ക്കൽ ചോ­ദി­ച്ചു മ­ണൽ­ക്കാ­ടാ­യ ഒരു ദ്വീ­പിൽ ജീ­വി­ത­ത്തി­ന്റെ ശേഷം ഭാഗം മു­ഴു­വൻ ഒറ്റ നോ­വ­ലോ­ടു­കൂ­ടി മാ­ത്രം ക­ഴി­ച്ചു­കൂ­ട്ടാൻ നിർ­ബ്ബ­ദ്ധ­നാ­യാൽ അ­ദ്ദേ­ഹം ഏതു നോവൽ കൊ­ണ്ടു­പോ­കു­മെ­ന്നു്. വാ­യി­ച്ചു തീർ­ക്കാൻ ക­ഴി­യു­മോ എന്നു പ­രി­ശോ­ധി­ക്കാൻ വേ­ണ്ടി റ്റോ­മ­സ് മാനി ന്റെ The Magic Mountain കൂടെ കൊ­ണ്ടു­പോ­കു­മെ­ന്നു് അ­ദ്ദേ­ഹം മ­റു­പ­ടി പ­റ­ഞ്ഞു. അതേ വി­ധ­ത്തി­ലു­ള്ള നാ­ട­കീ­യ­മാ­യ ഏ­കാ­ന്ത­ത­യിൽ പെ­ടു­ന്ന ഏ­തൊ­രാ­ളും ഒരു സം­ശ­യ­വും കൂ­ടാ­തെ മാർ­കേ­സി­ന്റെ നോവൽ കൊ­ണ്ടു­പോ­കു­ക­യും അതു വാ­യി­ച്ചു തീർ­ക്കു­ക­യും ചെ­യ്യും (ക്യൂ­ബ­യിൽ നി­ന്നു വ­രു­ന്ന ഗ്രാൻ­മ കൾ­ച്ച­റൽ ന്യൂ­സിൽ­നി­ന്നു്).
കാ­ക്ക­നാ­ടൻ
images/Kakkanadan3.jpg
കാ­ക്ക­നാ­ടൻ

ച­ടു­ല­മാ­യ ആ­ഖ്യാ­ന­ത്തിൽ പ്ര­ഗ­ല്ഭ­നാ­ണു് കാ­ക്ക­നാ­ടൻ, ആ ആ­ഖ്യാ­ന­ത്തി­ലൂ­ടെ തന്റെ ക­ഥാ­പാ­ത്ര­ങ്ങ­ളെ ജീ­വ­നു­ള്ള­വ­യാ­ക്കി പ്ര­ദർ­ശി­പ്പി­ക്കാൻ അ­ദ്ദേ­ഹ­ത്തി­ന­റി­യാം. അ­വർ­ക്കു് എന്തു സം­ഭ­വി­ക്കു­ന്നു­വെ­ന്ന ആ­കാം­ക്ഷ­യോ­ടെ നാം ക­ഥ­യോ­ടൊ­ത്തു പ്ര­യാ­ണം ചെ­യ്യു­ന്ന­തും ക­ഥാ­കാ­ര­ന്റെ വൈ­ദ­ഗ്ദ്ധ്യ­ത്താ­ലാ­ണു്. ഈ ഗു­ണ­ങ്ങ­ളാൽ സ­മ്പ­ന്ന­മാ­യി­രി­ക്കു­ന്നു അ­ദ്ദേ­ഹം ജ­ന­യു­ഗം വി­ശേ­ഷാൽ പ്ര­തി­യിൽ എ­ഴു­തി­യ ‘നാ­യാ­ട്ടു്’ എന്ന ദീർ­ഘ­മാ­യ ചെ­റു­ക­ഥ. പപ്പു അ­തി­ശ­ക്ത­നാ­ണു്, ആർ­ക്കും വ­ഴ­ങ്ങാ­ത്ത­വ­നാ­ണു്. അവൻ ശ­രീ­ര­ദാർ­ഢ്യ­വും സ്വ­ഭാ­വ­ദാർ­ഢ്യ­വു­മു­ള്ള ഒരു പെ­ണ്ണി­നെ­ക്ക­ണ്ടു കാ­മ­ത്തിൽ വീ­ഴു­ന്നു. അവളെ വ­ശ­പ്പെ­ടു­ത്ത­ണ­മെ­ങ്കിൽ ഒരു പ­ന്ത­യ­ത്തിൽ അവൻ ജ­യി­ക്ക­ണം. പെ­ണ്ണു ചു­മ­ന്നു­കൊ­ണ്ടു വന്ന ഒരു ത­ടി­ക്ക­ഷ­ണം വെ­ട്ടി­ക്കീ­റ­ണം. ആർ­ക്കും സാ­ധി­ക്കാ­ത്ത ആ കൃ­ത്യം അ­നു­ഷ്ഠി­ച്ചു് അവൻ പെ­ണ്ണി­നെ വീ­ഴ്ത്തു­ന്നു. അ­വൾ­ക്കു് അ­വ­ന്റെ ഭാ­ര്യ­യാ­യി വർ­ത്തി­ച്ചാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്. അതു ഫ­ലി­ക്കാ­ത്ത ആ­ഗ്ര­ഹം. അവൻ അ­ക­ന്നു പോ­കു­ന്നു. പെ­ണ്ണി­നു് മാ­റാ­ത്ത രോഗം. ക­ലാ­കാ­രൻ കൂ­ടി­യാ­യ പപ്പു രണ്ടു പാ­റ­ക­ളിൽ ആ പെ­ണ്ണി­ന്റെ­യും അവൻ പി­ടി­ച്ച മീ­നി­ന്റെ­യും ശി­ല്പ­ങ്ങൾ കൊ­ത്താൻ തീ­രു­മാ­നി­ക്കു­മ്പോൾ കഥ അ­വ­സാ­നി­ക്കു­ന്നു.

വി­റ­കു­മു­ട്ടി പൊ­ട്ടി­ച്ചു് പെ­ണ്ണി­നെ കൈ­ക്ക­ലാ­ക്കു­ന്ന ഭാ­ഗം­വ­രെ അ­സ്സ­ലാ­യി­ട്ടു­ണ്ടു്. അ­തി­നു­ശേ­ഷം ഒരു വീഴ്ച. കാ­ക്ക­നാ­ടൻ നല്ല സാ­ഹി­ത്യ­കാ­ര­നാ­ണെ­ങ്കി­ലും ഉ­ദ്ഗ്ര­ഥി­ത­മാ­യ ഭാ­വ­നാ­ശ­ക്തി­കൊ­ണ്ടു് വി­ഷ­യ­ത്തെ സാ­ക­ല്യാ­വ­സ്ഥ­യിൽ കാ­ണു­ന്നി­ല്ല. ചി­ത്രീ­ക­രി­ക്കു­ന്നി­ല്ല. പ്രാ­കൃ­ത­ങ്ങ­ളാ­യ ശ­ക്തി­വി­ശേ­ഷ­ങ്ങ­ളു­ടെ പ്ര­തി­നി­ധി­ക­ളാ­യ രണ്ടു ക­ഥാ­പാ­ത്ര­ങ്ങൾ റൊ­മാൻ­സി­ന്റെ “മ­ധു­ച­ന്ദ്രി­ക­യിൽ” മു­ങ്ങി ന­മ്മു­ടെ മുൻ­പിൽ വ­ന്നു­നി­ന്ന­തി­നു ശേഷം പൊ­ടു­ന്ന­ന­വേ അ­പ്ര­ത്യ­ക്ഷ­രാ­കു­ന്നു. ഒ­രാൾ­ക്കു്—പെ­ണ്ണി­ന്—രോഗം. മ­റ്റൊ­രാൾ­ക്കു കലയിൽ അ­ഭി­നി­വേ­ശം. പ­പ്പു­വി­ന്റെ പ്രാ­കൃ­ത­ത്വ­വും കല ജ­നി­പ്പി­ക്കേ­ണ്ട മൃ­ദു­ത്വ­വും ത­മ്മിൽ ഒരു ചേർ­ച്ച­യു­മി­ല്ല. ആ­കെ­ക്കൂ­ടി അ­സ­ത്യാ­വ­സ്ഥ. ‘തീ­യ­റ്റ്രി­ക്കൽ ഫാൾ­സ്നെ­സ്സ്’ എന്നു ഇം­ഗ്ലീ­ഷിൽ പ­റ­ഞ്ഞാ­ലേ ഞാ­നു­ദ്ദേ­ശി­ക്കു­ന്ന­തു് പൂർ­ണ്ണ­മാ­യും സ്പ­ഷ്ട­മാ­വു­ക­യു­ള്ളു.

ഓ­ട­യിൽ­നി­ന്നു്

പ്ര­ശ­സ്ത­നാ­യ ഒരു ഗായകൻ പ­റ­ഞ്ഞു: ഞാൻ ദി­വ­സ­വും പ­രി­ശീ­ല­നം ന­ട­ത്തും. ഒരു ദിവസം അതു മു­ട­ങ്ങി­യാൽ ഞാൻ തന്നെ അതു ക­ണ്ടു­പി­ടി­ക്കും. ര­ണ്ടു­ദി­വ­സം മു­ട­ങ്ങി­യാൽ നി­രൂ­പ­കർ ക­ണ്ടു­പി­ടി­ക്കും. മൂ­ന്നു­ദി­വ­സം അതു മു­ട­ങ്ങി­യാൽ ബ­ഹു­ജ­നം ക­ണ്ടു­പി­ടി­ക്കും. ബ­ഹു­ജ­ന­ത്തി­നോ നി­രൂ­പ­കർ­ക്കോ ക­ലാ­കാ­ര­നാ­യ കേ­ശ­വ­ദേ­വി ന്റെ ന്യൂ­ന­ത­കൾ ക­ണ്ടു­പി­ടി­ക്കാ­നാ­യി­ല്ല. താൻ ടോൾ­സ്റ്റോ­യി ക്കു തു­ല്യ­നാ­ണെ­ന്നു വി­ശ്വ­സി­ച്ചി­രു­ന്ന കേ­ശ­വ­ദേ­വി­നു് സ്വ­ന്തം ക­ഴി­വി­ന്റെ യാ­ഥാർ­ത്ഥ്യം ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. വ­ങ്ക­ത്തം വ­രു­മ്പോൾ അ­ന്ധ­ത്വം വന്നു പോകും. ന­മ്മു­ടെ റി­യ­ലി­സ്റ്റി­ക് സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ പലരും മി­നി­യേ­ച്ച­റി­സ്റ്റു­ക­ളാ­ണു്. ചെറിയ കാൻ­വാ­സ്സിൽ തീ­രെ­ച്ചെ­റി­യ ചി­ത്രം വ­ര­യ്ക്കു­ന്ന ആളാണു മി­നി­യേ­ച്ച­റി­സ്റ്റ്. അ­വ­രെ­ക്കു­റി­ച്ചെ­ഴു­തു­ന്ന നി­രൂ­പ­കർ ആ പ­ര­മാർ­ത്ഥം മ­റ­ക്കു­ന്നു. ഫലം അ­ത്യു­ക്തി­യും സ്ഥൂ­ലീ­ക­ര­ണ­വും. കേ­ശ­വ­ദേ­വി­ന്റെ ‘ഓടയിൽ നി­ന്നു്’ എന്ന കൊ­ച്ചു­കൃ­തി­യെ­ക്കു­റി­ച്ചു നി­രൂ­പ­കർ എ­ഴു­തി­യി­ട്ടു­ള്ള­പ്പോ­ഴെ­ല്ലാം ഈ അ­ത്യു­ക്തി­യും സ്ഥൂ­ലീ­ക­ര­ണ­വും ഉ­ണ്ടാ­യി­ട്ടു­ണ്ടു്.

അ­തി­ഭാ­വു­ക­ത്വം, സ്യൂ­ഡോ­റി­യ­ലി­സം ഇവ ചേർ­ന്ന വീ­ക്ഷ­ണ­ഗ­തി പ്ര­ക­ടി­പ്പി­ക്കു­ന്ന­വ­യാ­ണു കേ­ശ­വ­ദേ­വി­ന്റെ നോ­വ­ലു­ക­ളും ചെ­റു­ക­ഥ­ക­ളും. അവയിൽ അ­ഗ്രി­മ­സ്ഥാ­ന­ത്തെ­ത്തി­യ ‘ഓ­ട­യിൽ­നി­ന്നു്’ എന്ന ദീർ­ഘ­മാ­യ ചെ­റു­ക­ഥ വി­ക്തോർ യൂഗോ യുടെ ‘പാ­വ­ങ്ങൾ’ എന്ന മ­ഹാ­ഗ്ര­ന്ഥ­ത്തി­ന്റെ ഇ­തി­വൃ­ത്തം സം­ഗ്ര­ഹി­ച്ച­താ­ണു്. ഷാ­ങ്ങ് വൽ­ഷാ­ങ്ങി­ന്റെ പ്ര­തി­രൂ­പ­മാ­ണു് പപ്പു. കോ­സ­ത്തി­ന്റെ പ്ര­തി­രൂ­പം ല­ക്ഷ്മി­യും. വി­ശ­ദീ­ക­രി­ക്കാൻ ഇവിടെ സ്ഥ­ല­മി­ല്ല. ‘ഓ­ട­യിൽ­നി­ന്നു്’ എന്ന പേ­രു­പോ­ലും ‘പാ­വ­ങ്ങ­ളി’ൽ നി­ന്നു് സ്വീ­ക­രി­ച്ച­താ­ണു്. കോ­സ­ത്തി­ന്റെ കാ­മു­ക­നെ ഷാ­ങ്ങ്വൽ­ഷാ­ങ്ങ് ഗ­ട്ട­റി­ലൂ­ടെ പൊ­ക്കി­യെ­ടു­ത്തു­കൊ­ണ്ടു ന­ട­ക്കു­ന്ന­തു് ഓർ­മ്മി­ച്ചാ­ലും. ‘പാ­വ­ങ്ങൾ’ മുൻ­പു് എ­ഴു­തി­യ­തു­പോ­ലെ മ­ഹാ­ഗ്ര­ന്ഥം; ‘ഓടയിൽ നി­ന്നു്’ ക്ഷു­ദ്ര­ഗ്ര­ന്ഥം. ഈ ക്ഷു­ദ്ര­കൃ­തി­യു­ടെ ക്ഷു­ദ്ര­ത്വം വ്യ­ക്ത­മാ­ക്കു­മ്പോൾ മാ­ത്ര­മേ നി­രൂ­പ­ണം സ­ത്യ­സ­ന്ധ­മാ­വൂ. അതു് അം­ഗീ­ക­രി­ക്ക­പ്പെ­ടേ­ണ്ട കൃ­തി­യാ­ണെ­ന്ന മ­ട്ടിൽ എ. ഡി. രാജൻ എ­ഴു­തു­മ്പോൾ (കു­ങ്കു­മം വാരിക) വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ മാ­സ്റ്റർ പീ­സു­കൾ ക­ണ്ടി­ട്ടു­ള്ള­വ­രു­ടെ നെ­റ്റി ചു­ളി­യു­ന്നു. എ­ന്തി­നു് മാ­സ്റ്റർ പീ­സു­ക­ളി­ലേ­ക്കു പോ­കു­ന്നു? ആർതർ ഹെ­യ്ലി, ദ്യു­മോ­റീ­യേ ഇ­വ­രൊ­ക്കെ സാ­ഹി­ത്യ­ത്തോ­ടു ബ­ന്ധ­മു­ള്ള­വ­ര­ല്ല. അ­വർ­ക്കു­ള്ള ക­ഴി­വി­ന്റെ ആ­യി­ര­ത്തി­ലൊ­രം­ശം പോലും കേ­ശ­വ­ദേ­വി­നി­ല്ല.

മലയാള സാ­ഹി­ത്യ­ത്തിൽ കേ­ശ­വ­ദേ­വി­നു ച­രി­ത്ര­പ­ര­മാ­യ സ്ഥാ­ന­മേ­യു­ള്ളു. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് വി­ശ്വ­സാ­ഹി­ത്യ­ത്തിൽ അ­വ­ഗാ­ഹ­മു­ള്ള ആ­രെ­ങ്കി­ലും മലയാള സാ­ഹി­ത്യ­ത്തി­ന്റെ ച­രി­ത്ര­മെ­ഴു­തു­മ്പോൾ കേ­ശ­വ­ദേ­വി­നെ­ക്കു­റി­ച്ചു് പത്തു വാ­ക്യ­ങ്ങൾ എ­ഴു­തി­യെ­ന്നു വരും. അ­ത്രേ­യു­ള്ളൂ. അന്നു ദേ­വ­സ്തോ­താ­ക്ക­ളെ കേ­ര­ളീ­യർ മ­റ­ന്നി­രി­ക്കും. “എടാ ഉവ്വേ. ഞാൻ ടോൾ­സ്റ്റോ­യി­യെ­ക്കാൾ കേ­മ­നാ­ണ­ടാ” എ­ന്നു് എ­ന്നോ­ടും മറ്റു പ­ല­രോ­ടും കേ­ശ­വ­ദേ­വ് പലതവണ പ­റ­ഞ്ഞ­തും അ­ന്നു് കേ­ര­ളീ­യർ ഓർ­മ്മി­ക്കി­ല്ല.

images/TomasidiLampedusa-01.jpg
ജൂ­സേ­പ്പേ ഡീ ലാ­മ്പേ­ഡൂ­സാ

അ­ത്ര­ക­ണ്ടു പ്ര­സി­ദ്ധ­ങ്ങ­ള­ല്ലാ­ത്ത­വ­യും എ­ന്നാൽ വി­ശി­ഷ്ട­ങ്ങ­ളു­മാ­യ ചില നോ­വ­ലു­ക­ളു­ടെ പേ­രു­കൾ പറയൂ. പറയാം. ജൂ­സേ­പ്പേ ഡീ ലാ­മ്പേ­ഡൂ­സാ യുടെ (Guseppe of Lampedusa, 1896–1957) The Leopard എന്ന നോവൽ, ഇ­റ്റാ­ലി­യൻ നോ­വ­ലി­സ്റ്റാ­ണു് ലാ­മ്പേ­ഡൂ­സാ. അ­ദ്ദേ­ഹം മ­രി­ച്ച­തി­നു­ശേ­ഷ­മാ­ണു് നോവൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. ആ­ന്ദ്രേ ബൈലി യുടെ (Andrei Bely, 1880–1934) ‘Petersburg’. അ­ദ്ദേ­ഹം റഷ്യൻ നോ­വ­ലി­സ്റ്റാ­ണു്. റു­മേ­നി­യൻ നോ­വ­ലി­സ്റ്റാ­യ Petru Dumitriu (ജനനം 1924) എ­ഴു­തി­യ ‘Incognito’—ഈ മൂ­ന്നു നോ­വ­ലു­ക­ളു­ടെ­യും ഔ­ജ്ജ്വ­ല്യം ക­ണ്ടു് ഈ ലേഖകൻ വി­സ്മ­യി­ച്ചി­ട്ടു­ണ്ടു്.

ഗു­രു­ത്വാ­കർ­ഷ­ണം

ഓ­ണ­ക്കാ­ലം. കു­ട്ടി­കൾ പട്ടം പ­റ­ത്തു­ന്ന­തു കാണാൻ എ­നി­ക്കു ര­സ­മാ­ണു്. ച­തു­ര­മൊ­ത്ത ഒരു വർ­ണ്ണ­ക്ക­ട­ലാ­സു് ഉ­യർ­ന്നു­യർ­ന്നു പോ­കു­മ്പോൾ ഞാൻ കു­ട്ടി­യെ കാ­ണാ­റി­ല്ല. നൂലു കാ­ണാ­റി­ല്ല. പ­ട്ട­ത്തി­ന്റെ നി­റ­മെ­ന്താ­ണെ­ന്നു അ­റി­യു­ന്നി­ല്ല. ഗു­രു­ത്വാ­കർ­ഷ­ണ സി­ദ്ധാ­ന്ത­ത്തി­നു് എ­തി­രാ­യി പ­ട്ട­മെ­ങ്ങ­നെ ഉ­യ­രു­ന്നു­വെ­ന്നും ആ­ലോ­ചി­ക്കാ­റി­ല്ല. അ­തി­ന്റെ അ­നു­നി­മി­ഷ­മു­ള്ള ഉ­യർ­ച്ച­യാ­ണു് എന്നെ ആ­ഹ്ലാ­ദി­പ്പി­ക്കു­ന്ന­തു്. ഉ­ത്കൃ­ഷ്ട­മാ­യ സാ­ഹി­ത്യ­കൃ­തി ആ­ധ്യാ­ത്മി­ക­ത്വ­ത്തി­ന്റെ മ­ണ്ഡ­ല­ത്തി­ലേ­ക്കു കു­തി­ച്ചു­യ­രു­മ്പോൾ ഞാൻ അതിലെ വാ­ക്കു­കൾ ഏ­വ­യെ­ന്നു് ഓർ­മ്മി­ക്കു­ന്നി­ല്ല. നല്ല കൃ­തി­ക­ളെ ഗു­രു­ത്വാ­കർ­ഷ­ണ­ത്തി­നു് ഒ­ന്നും ചെ­യ്യാൻ വയ്യ. ക­ലാ­ശൂ­ന്യ­ങ്ങ­ളാ­യ ര­ച­ന­ക­ളെ ഭൂമി വ­ലി­ച്ചു താ­ഴ്ത്തു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-10-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.