SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-02-01-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

അ­മ്പ­തു കൊ­ല്ലം മുൻ­പാ­ണു്. ഞാൻ വ­രാ­പ്പു­ഴെ താ­മ­സി­ക്കു­ന്ന കാലം. അ­ക്കാ­ല­ത്തു കൊ­ച്ചി­യിൽ­നി­ന്നു് അ­രി­യും മ­റ്റും ക­യ­റ്റി വ­രു­ന്ന കെ­ട്ടു­വ­ള്ള­ങ്ങൾ പ­രി­ശോ­ധി­ച്ചു് മ­രു­ന്നു ത­ളി­ക്കാ­നാ­യി ഒരു ഡോ­ക്ടർ വ­രാ­പ്പു­ഴെ വ­ന്നെ­ത്തി. അ­തി­സു­ന്ദ­ര­നാ­യി­രു­ന്ന ആ ചെ­റു­പ്പ­ക്കാ­രൻ മ­ധ്യ­വ­യ­സ്ക­നാ­യ എന്റെ അ­ച്ഛ­ന്റെ കൂ­ട്ടു­കാ­ര­നാ­യി തീർ­ന്നു. ഡോ­ക്ടർ പ­ല­പ്പോ­ഴും ഊണു ക­ഴി­ക്കാൻ വീ­ട്ടിൽ വ­ന്നി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­നു ചോറു വി­ള­മ്പി­ക്കൊ­ടു­ത്തി­രു­ന്ന ഞ­ങ്ങ­ളു­ടെ വീ­ട്ടി­ലെ പ­രി­ചാ­രി­ക “ക­ണ്ണു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ സൗ­ന്ദ­ര്യം പാനം ചെ­യ്യു”ന്ന­തു് വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന ഞാൻ ക­ണ്ടു­പി­ടി­ച്ചു. ഒരു ദിവസം രാ­ത്രി പ­ത്തു­മ­ണി­യോ­ടു് അ­ടു­പ്പി­ച്ചു് അ­വൾ­ക്കു വ­ല്ലാ­ത്ത വ­യ­റ്റു­വേ­ദ­ന വന്നു. അമ്മ ഇഞ്ചി ത­ല്ലി­പ്പി­ഴി­ഞ്ഞ് പ­ഞ്ചാ­ര­യി­ട്ടു കൊ­ടു­ത്തു. ഒരു വൈ­ദ്യ­ന്റെ വീ­ട്ടി­ലോ­ടി മ­രു­ന്നു വാ­ങ്ങി­ക്കൊ­ണ്ടു കൊ­ടു­ത്തു ഞാൻ. വേദന കു­റ­യു­ന്നേ ഇല്ല. വേ­ദ­ന­കൊ­ണ്ടു് പു­ള­യു­ന്ന­തി­നി­ട­യിൽ പ­രി­ചാ­രി­ക അ­റി­യാ­തെ പ­റ­ഞ്ഞു പോയി. “ച­വു­ക്ക­യി­ലെ ഡോ­ക്ട­റെ കൊ­ണ്ടു­വ­ര­ണം.” ഡോ­ക്ടർ വേ­മ്പ­നാ­ട്ടു കാ­യ­ലി­ന­ക്ക­രെ­യു­ള്ള ക­സ്റ്റം­സ് ഹൗ­സി­ലാ­ണു് പാർ­ത്തി­രു­ന്ന­തു്. അ­മ്മ­യു­ടെ ആ­ജ്ഞ­യ­നു­സ­രി­ച്ചു് ഞാൻ വ­ള്ള­ത്തിൽ കയറി മു­ക്കാൽ മ­ണി­ക്കൂ­റോ­ളം തു­ഴ­ഞ്ഞു് ക­സ്റ്റം­സ് ഹൗ­സി­ലെ­ത്തി. ഡോ­ക്ടർ വലിയ വൈ­മ­ന­സ്യ­മൊ­ന്നു­മി­ല്ലാ­തെ എന്റെ കൂടെ വ­ള്ള­ത്തിൽ വന്നു. മു­റി­യ­ട­ച്ചു് പ­രി­ചാ­രി­ക­യെ പ­രി­ശോ­ധി­ച്ചു. അ­വ­ളു­ടെ വ­യ­റ്റി­ലും മ­റ്റും അ­ദ്ദേ­ഹം പി­തു­ക്കി­യി­രി­ക്ക­ണം. മ­രു­ന്നെ­ഴു­തി­ത്ത­ന്നി­ട്ടു് അ­ദ്ദേ­ഹം യാത്ര പ­റ­ഞ്ഞു. ഞാൻ വീ­ണ്ടും വഞ്ചി തു­ഴ­ഞ്ഞു. രാ­ത്രി സ­മ­യ­ത്തു എ­വി­ടെ­നി­ന്നു മ­രു­ന്നു കി­ട്ടും. എ­ങ്കി­ലും പ­രി­ശോ­ധ­ന­യു­ടെ ഫ­ല­മാ­യി അ­വ­ളു­ടെ വേദന പോയി. നേരം വെ­ളു­ത്തി­ട്ടും ആരും മ­രു­ന്നു വാ­ങ്ങാൻ പോ­യ­തു­മി­ല്ല. പക്ഷേ, ഇ­വി­ടം­കൊ­ണ്ടു് അ­വ­സാ­നി­ച്ചി­ല്ല അ­ക്കാ­ര്യം. പ­രി­ചാ­രി­ക­യ്ക്കു് ആ­ഴ്ച­യി­ലൊ­രി­ക്കൽ രാ­ത്രി പ­ത്തു­മ­ണി­ക്കു ശേഷം വ­യ­റ്റു­വേ­ദ­ന വ­രു­മാ­യി­രു­ന്നു. രണ്ടോ മൂ­ന്നോ ത­വ­ണ­കൂ­ടി ഞാൻ വഞ്ചി തു­ഴ­ഞ്ഞു. “ച­വു­ക്ക­യി­ലെ ഡോ­ക്ട­റെ കൊ­ണ്ടു­വ­ര­ണം” എന്നു പ­രി­ചാ­രി­ക നാ­ലാ­മ­ത്തെ തവണ പ­റ­ഞ്ഞ­പ്പോൾ എ­നി­ക്കും സം­ശ­യ­മാ­യി. എ­ങ്കി­ലും സം­ശ­യ­ത്തെ അ­വ­ലം­ബി­ച്ച് അ­വൾ­ക്കു വ­യ­റ്റു­വേ­ദ­ന­യി­ല്ലെ­ന്നു് എ­നി­ക്കെ­ങ്ങ­നെ തീ­രു­മാ­നി­ക്കാൻ ക­ഴി­യും? യ­ഥാർ­ത്ഥ­ത്തിൽ വ­യ­റ്റു­വേ­ദ­ന­യു­ണ്ടെ­ങ്കിൽ ഡോ­ക്ട­റെ കൊ­ണ്ടു­വ­രാൻ പോ­കാ­ത്ത ഞാൻ പാ­പി­യാ­യി­ത്തീ­രു­ക­യി­ല്ലേ? എ­ന്തു­മാ­ക­ട്ടെ ഞാൻ ക­സ്റ്റം­സ് ഹൗ­സി­ലേ­ക്കു പോ­യി­ല്ല. പ­രി­ചാ­രി­ക അതോടെ ഞ­ങ്ങ­ളു­ടെ വീ­ടു­പേ­ക്ഷി­ച്ചു പോ­കു­ക­യും ചെ­യ്തു. “ച­വു­ക്ക­യി­ലെ ഡോ­ക്ട­റെ കൊ­ണ്ടു­വ­ര­ണം” എന്നു പെ­ണ്ണു പ­റ­യു­മ്പോൾ അതു് തി­ക­ച്ചും സെ­ക്സി­നോ­ടു ബ­ന്ധ­പ്പെ­ട്ട­താ­ണെ­ന്നു് സ്ഥാ­പി­ക്കാൻ എ­നി­ക്കു യു­ക്തി­ക­ളി­ല്ല. എ­ങ്കി­ലും എന്റെ മ­ന­സ്സു് അന്നു പ­റ­ഞ്ഞു അതു ക­ള്ള­മാ­ണെ­ന്നു്. ഇ­ന്നും പ­റ­യു­ന്നു അതു ക­ള്ള­മാ­യി­രു­ന്നു­വെ­ന്നു്. നവീന നി­രൂ­പ­ണ സാ­ഹി­ത്യ­ത്തി­ന്റെ സ്ഥി­തി­യും ഇതു തന്നെ. സ്റ്റ്ര­ക്ച­റ­ലി­സ­ത്തി­ലൂ­ടെ­യും പോ­സ്റ്റ് സ്റ്റ്ര­ക്ച­റ­ലി­സ­ത്തി­ലൂ­ടെ­യും ന­മ്മു­ടെ ചില ഛോ­ട്ടാ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ സാ­ഹി­ത്യ കൃ­തി­ക­ളെ നവീന നി­രൂ­പ­കർ സം­വീ­ക്ഷ­ണം ചെ­യ്യു­മ്പോൾ അതു തെ­റ്റാ­ണെ­ന്നു സ്ഥാ­പി­ക്കാൻ യു­ക്തി­ക­ളി­ല്ല ന­മു­ക്കു്. എ­ങ്കി­ലും സ­ഹൃ­ദ­യ­രു­ടെ മ­ന­സ്സു പ­റ­യു­ന്നു, ഹാ ഇതു് “കു­ലീ­ന­മാം കള്ളം!” എ­ന്നു്. ‘നെ­ഞ്ചു കീറി നേ­രി­നെ’ കാ­ണി­ക്കാൻ ഒരു നി­രൂ­പ­ക­നും ത­യ്യാ­റാ­വു­ന്നി­ല്ല. നമ്മൾ അ­ക്കൂ­ട്ട­രെ വി­ശ്വ­സി­ച്ചു് വ­ഞ്ചി­യി­റ­ക്കു­ന്നു, തു­ഴ­യു­ന്നു, വി­യർ­ക്കു­ന്നു, ശ­രീ­ര­ത്തി­നു ത­ളർ­ച്ച­യു­ണ്ടാ­ക്കു­ന്നു. എ­ന്നാ­ലും മ­ന­സ്സു പ്ര­ഖ്യാ­പി­ച്ചു തു­ട­ങ്ങി­യി­രി­ക്കു­ന്നു ഇതാകെ അ­സ­ത്യ­മാ­ണെ­ന്നു്. നവീന നി­രൂ­പ­ണ­ത്തി­ന്റെ വി­ള­യാ­ട്ടം ഇനി അധിക കാലം ഉ­ണ്ടാ­വി­ല്ല. വ­ട­ക്കൻ പ­റ­വൂർ­കാ­രി­യാ­യ വേ­ല­ക്കാ­രി വ­രാ­പ്പു­ഴെ­നി­ന്നു കൂ­ന­മ്മാ­വി­ലൂ­ടെ, ചെ­റി­യ­പ്പ­ള്ളി­യി­ലൂ­ടെ ഓടി സ്വ­ന്തം നാ­ട്ടി­ലെ­ത്തി­യ­തു­പോ­ലെ കേ­ര­ള­ത്തി­ന്റെ നാ­നാ­ഭാ­ഗ­ങ്ങ­ളി­ലു­മു­ള്ള നവീന നി­രൂ­പ­കർ പ­ടി­ഞ്ഞാ­റൻ ദേ­ശ­ങ്ങ­ളി­ലേ­ക്കു ഓ­ടി­ത്തു­ട­ങ്ങും.

ബർ­ട്രൻ­ഡ് റ­സ്സ­ലി ന്റെ ഏതോ പു­സ്ത­ക­ത്തിൽ ‘ഇ­ന്റ­ല­ക്ച്ച ്വൽ റബിഷ്’ എ­ന്നൊ­രു പ്ര­യോ­ഗം ക­ണ്ട­താ­യി ഓർ­മ്മ­യു­ണ്ടു്. ധി­ഷ­ണ­യോ­ടു ബ­ന്ധ­പ്പെ­ട്ട­താ­ണു ചി­ന്ത­കൾ. പക്ഷേ, അവ ച­വ­റു­മാ­ണു്. പ­ടി­ഞ്ഞാ­റൻ നവീന നി­രൂ­പ­ണം പ­ല­പ്പോ­ഴും ച­വ­റാ­ണു്. കേ­ര­ള­ത്തി­ലെ നവീന നി­രൂ­പ­ണം എ­പ്പോ­ഴും ച­വ­റാ­ണു്.

ഫാ­ന്റ­സി­യു­ടെ പേരിൽ
images/ItaloCalvino.jpg
ഇ­റ്റാ­ലോ കാൽ­വീ­നോ

ഇ­റ്റാ­ലോ കാൽ­വീ­നോ എന്ന മ­ഹാ­നാ­യ സാ­ഹി­ത്യ­കാ­രൻ മ­രി­ച്ച­പ്പോൾ അ­മേ­രി­ക്ക­യി­ലെ ടൈം വാരിക എ­ഴു­തി­യ ലേ­ഖ­ന­ത്തിൽ അ­ദ്ദേ­ഹ­ത്തെ ‘സെ­റി­ബ്രൽ ആർ­ടി­സ്റ്റ്’ എന്നു വി­ശേ­ഷി­പ്പി­ച്ചി­രു­ന്നു. മ­സ്തി­ഷ്ക­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട ര­ച­ന­ക­ളാ­ണോ കാൽ­വി­നോ­യു­ടേ­തു? ആ­ണെ­ങ്കിൽ ആ­യി­ക്കൊ­ള്ള­ട്ടെ. എ­ങ്കി­ലും ഭാ­വ­ന­കൊ­ണ്ടു് അ­ദ്ദേ­ഹം സൃ­ഷ്ടി­ക്കു­ന്ന ലോ­ക­ങ്ങൾ യ­ഥാർ­ത്ഥ­ങ്ങ­ളാ­യി എ­നി­ക്ക­നു­ഭ­വ­പ്പെ­ടു­ന്നു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ Invisible Cities എന്ന നോ­വ­ലി­നെ­ക്കു­റി­ച്ചു് ഈ പം­ക്തി­യിൽ എ­ഴു­തി­യി­ട്ടു­ണ്ടു്. താൻ സ­ന്ദർ­ശി­ച്ച ന­ഗ­ര­ങ്ങ­ളെ­ക്കു­റി­ച്ച് വെ­നീ­ഷൻ സ­ഞ്ചാ­രി­യാ­യ മാർകോ പോളോ ചൈ­ന­യി­ലെ മംഗോൾ വം­ശ­ത്തി­ന്റെ സ്ഥാ­പ­ക­നാ­യ കു­ബ്ലൈ ഖാനോ ടു പ­റ­യു­ന്നു. എ­ല്ലാം ഭാ­വ­ന­യാ­ണു്. ന­ഗ­ര­ങ്ങൾ യ­ഥാർ­ത്ഥ­ത്തിൽ ഇല്ല. പക്ഷേ, മാർകോ പോ­ളോ­യു­ടെ വാ­ക്കു­കൾ അവ സൃ­ഷ്ടി­ക്കു­ന്നു. ശ­ക്തി­യു­ള്ള സൗ­ന്ദ­ര്യ­മു­ള്ള ര­ച­ന­യാ­ണി­തു്. അതേ സമയം തി­ക­ഞ്ഞ ഫാ­ന്റ­സി­യും. ഫാ­ന്റ­സി­ക്കു­ണ്ടാ­യി­രി­ക്കേ­ണ്ട ഈ ശ­ക്തി­യും സൗ­ന്ദ­ര്യ­വും ടി. വി. കൊ­ച്ചു­ബാ­വ യുടെ “പ­റ­ക്കും ലോക”ത്തി­നി­ല്ല (ക­ലാ­കൗ­മു­ദി). ഒരു ബി­സ്ക­റ്റ് തി­ന്ന­യു­ട­നെ ഒരു കു­ഞ്ഞു് ബോ­ധം­കെ­ട്ടു വീണു. കു­ഞ്ഞി­നെ ര­ക്ഷി­ക്കാൻ ഡോ­ക്ടർ മു­ന്നൂ­റു രൂപ വി­ല­യു­ള്ള മ­രു­ന്നു കു­ത്തി­വ­യ്ക്കു­ന്നു. ശിശു എ­ഴു­ന്നേ­ല്ക്കു­ന്നി­ല്ല. വീ­ണ്ടും മ­റ്റൊ­രു കു­ത്തി­വ­യ്പു്. കു­ട്ടി കഷണം ക­ഷ­ണ­മാ­യി ചിതറി വീണു. ഓരോ ക­ഷ­ണ­വും അ­ന്ത­രീ­ക്ഷ­ത്തിൽ പ­റ­ന്നു­പോ­ലും. ആ ക­ഷ്ണ­ങ്ങൾ­ക്കു ചു­ണ്ടു­കൾ ഉ­ണ്ടാ­യി­പോ­ലും. ആ ചു­ണ്ടു­കൾ­ക്കി­ട­യിൽ ബി­സ്ക­റ്റ്. ഏ­തെ­ങ്കി­ലും ഒ­രാ­ശ­യം തോ­ന്നു­ക. ഉടനെ അതിനെ ‘നോൺ­സെൻ­സി­ക്ക’ലായി പ്ര­തി­പാ­ദി­ക്കു­ക.—ഇ­താ­ണു് ന­മ്മു­ടെ എ­ഴു­ത്തു­കാ­രു­ടെ രീതി. ഫാ­ന്റ­സി എ­ന്ന­തു് നോൺ­സെൻ­സ­ല്ല. അതു് യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ മ­റ്റൊ­രു രൂ­പ­മാ­ണു്.

അതു മ­ന­സ്സി­ലാ­ക്കാ­തെ ഇ­ങ്ങ­നെ നി­രർ­ത്ഥ­ക­മാ­യി അ­തു­മി­തും പ­റ­യു­ന്ന­തു് നി­ഷ്പ്ര­യോ­ജ­ന­മ­ത്രേ.

images/JeanCocteau1923.jpg
ഷാങ് കൊ­ക്തൊ

ഫ്ര­ഞ്ച് കവി ഷാങ് കൊ­ക്തൊ എ­ഴു­തി­യ ഒരു കൊ­ച്ചു കഥ. അ­ദ്ദേ­ഹ­ത്തി­നു് മുൻ­പു് പലരും പ­റ­ഞ്ഞി­ട്ടു­ള്ള­താ­ണി­തു്. എ­ങ്കി­ലും ത­ന്റേ­താ­യ രീ­തി­യിൽ കൊ­ക്തൊ അതു പു­ന­രാ­ഖ്യാ­നം ചെ­യ്യു­ന്നു: യു­വാ­വാ­യ തോ­ട്ട­ക്കാ­രൻ രാ­ജ­കു­മാ­ര­നോ­ടു പ­റ­ഞ്ഞു. ‘എന്നെ ര­ക്ഷി­ക്കൂ. ഞാൻ ഇന്നു രാ­വി­ലെ പൂ­ന്തോ­ട്ട­ത്തിൽ വ­ച്ചു് മ­ര­ണ­ത്തെ കണ്ടു. അവൻ പേ­ടി­പ്പി­ക്കു­ന്ന ഒ­രാം­ഗ്യം കാ­ണി­ച്ചു. ഇന്നു രാ­ത്രി ഏ­തെ­ങ്കി­ലും അ­ദ്ഭു­ത പ്ര­വർ­ത്ത­ന­ത്തി­ലൂ­ടെ എ­നി­ക്കു് ഇ­സ്പ­ഹാ­നി­ലെ­ത്താൻ ക­ഴി­ഞ്ഞെ­ങ്കിൽ’. രാ­ജ­കു­മാ­രൻ വേഗം കൂടിയ കു­തി­ര­യെ തോ­ട്ട­ക്കാ­ര­നു് കൊ­ടു­ത്തു. അ­ന്നു­ച്ച­യ്ക്കു് പൂ­ന്തോ­ട്ട­ത്തിൽ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും നടന്ന രാ­ജ­കു­മാ­രൻ മ­ര­ണ­ത്തെ കണ്ടു. ‘നീ എ­ന്തി­നാ­ണു് ഇ­ന്നു് കാ­ല­ത്തു് എന്റെ ഉ­ദ്യാ­ന­പാ­ല­ക­നെ നോ­ക്കി ഭ­യ­ജ­ന­ക­മാ­യ ആം­ഗ്യം കാ­ണി­ച്ച­തു?’ എ­ന്നു് രാ­ജ­കു­മാ­രൻ ചോ­ദി­ച്ചു. മരണം മ­റു­പ­ടി നൽകി: ‘അതു് ഭീ­തി­ദ­മാ­യ ആം­ഗ്യ­മാ­യി­രു­ന്നി­ല്ല. അ­ദ്ഭു­ത­ത്തി­ന്റെ ഫലമായ ആം­ഗ്യ­മാ­യി­രു­ന്നു. ഞാ­നി­ന്നു് അയാളെ ഇ­സ്പ­ഹാ­നിൽ നി­ന്നു് വളരെ ദൂ­രെ­യാ­യി കണ്ടു. ഇ­ന്നു് അവിടെ വ­ച്ചാ­ണു് എ­നി­ക്ക­യാ­ളെ പി­ടി­കൂ­ടേ­ണ്ട­തു് ’. ഫാ­ന്റ­സി­യാ­ണി­തു്. പക്ഷേ, ഇതിൽ നി­ന്നു് സ­ത്യ­ത്തി­ന്റെ നാദം നമ്മൾ കേൾ­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സ­ന്മാർ­ഗ്ഗ­ത്തി­നു് എ­ന്തു് വി­ല­യു­ണ്ടു്?

ഉ­ത്ത­രം: ലോ­ക­മ­ല­യാ­ള സ­മ്മേ­ള­ന­ത്തി­നു് തി­രു­വ­ന­ന്ത­പു­ര­ത്തു നി­ന്നു് ബർലിൻ വരെ മാ­ത്രം പോ­കാ­നു­ള്ള വി­മാ­ന­ക്കൂ­ലി­യു­ടെ വി­ല­യു­ണ്ടു്.

ചോ­ദ്യം: ഒരു കാ­ര്യ­ത്തിൽ എല്ലാ സ്ത്രീ­ക­ളും ഒ­രു­പോ­ലെ­യാ­ണു്. എ­പ്പോൾ?

ഉ­ത്ത­രം: വ്യ­ഭി­ചാ­ര­കർ­മ്മ­ത്തിൽ­പ്പെ­ട്ട സ്ത്രീ­യെ ‘തൊ­ട്ട­കൈ­ക്കു് ’ ബന്ധു പി­ടി­ക്കു­മ്പോൾ അവൾ ധി­ക്കാ­രം കാ­ണി­ക്കു­ന്ന സ­ന്ദർ­ഭ­ത്തിൽ.

ചോ­ദ്യം: എന്നു പ­റ­ഞ്ഞാൽ?

ഉ­ത്ത­രം: ഇ­തെ­ന്റെ ഇ­ഷ്ട­മാ­ണു്. താ­നാ­രാ ചോ­ദി­ക്കാൻ?’ എ­ന്നു് അവൾ പറയും. ആ മ­റു­പ­ടി എല്ലാ വ്യ­ഭി­ചാ­രി­ണി­ക­ളും നൽകും.

ചോ­ദ്യം: ഏതു മ­ണ്ഡ­ല­ത്തി­ലും സ­ത്യ­മാ­യി­ത്തീ­രു­ന്ന പ്ര­സ്താ­വ­മു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. ക­വി­ത­യിൽ! ‘വെ­ള്ള­ത്താ­മ­ര­പോൽ വി­ശു­ദ്ധി വ­ഴി­യും സ്ത്രീ­ചി­ത്ത­മേ’ എന്നു കവി പ­റ­യു­മ്പോൾ സത്യം പ്ര­കാ­ശി­ക്കു­ന്നു. ‘അ­ങ്കു­ശ­മി­ല്ലാ­ത്ത ചാ­പ­ല്യ­മേ മ­ന്നി­ലം­ഗ­ന­യെ­ന്നു വി­ളി­ക്കു­ന്നു നി­ന്നെ ഞാൻ’ എ­ന്നു് അതേ കവി പ­റ­യു­മ്പോ­ഴും സത്യം.

ചോ­ദ്യം: എ­ന്തു­കൊ­ണ്ടാ­ണി­തു?

ഉ­ത്ത­രം: മീലാൻ കു­ന്ദേ­ര എന്ന സാ­ഹി­ത്യ­കാ­രൻ ഇ­തി­നു് മ­റു­പ­ടി പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഭാ­വാ­ത്മ­ക ക­വി­ക്കു് ഒ­ന്നും തെ­ളി­യി­ക്കേ­ണ്ട­താ­യി­ല്ല. സ്വ­ന്തം വി­കാ­ര­ത്തി­ന്റെ തീ­വ്ര­ത ത­ന്നെ­യാ­ണു് ആ തെ­ളി­വു്.

ചോ­ദ്യം: എ­വി­ടെ­യാ­ണു് കു­ന്ദേ­ര ഇ­തെ­ഴു­തി­യ­തു?

ഉ­ത്ത­രം:Life is Elsewhere’ എന്ന നോ­വ­ലിൽ. 1986-​ലാണു് അ­തി­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ ന­മു­ക്കു ല­ഭി­ച്ച­തു്.

ചോ­ദ്യം: ന­വീ­ന­സാ­ഹി­ത്യ­ത്തി­ലെ പ്ര­തി­ഭാ­ശാ­ലി­കൾ ആ­രെ­ല്ലാം?

ഉ­ത്ത­രം: മീലാൻ കു­ന്ദേ­ര, വാൾ­ട്ടർ അബിഷ്, ബ്രേ­തൻ ബ്രേ­തൻ ബാഹ്, കാ­വ്റീ­റ ഇൻ­ഫാ­ന്റേ, മാ­റി­യോ വാർ­ഗാ­സ് യോസ, അമാദു, ഏതൽ ഫൂ­ഗാ­ഡ്.

ചോ­ദ്യം: ഏതൽ ഫൂ­ഗാ­ഡാ­ണോ വൊള സൊ­യി­ങ്ക യാണോ വലിയ എ­ഴു­ത്തു­കാ­രൻ?

ഉ­ത്ത­രം: സം­ശ­യ­മി­ല്ല. ഏതൽ ഫൂ­ഗാ­ഡ്. അ­ദ്ദേ­ഹ­ത്തി­ന്റെ ‘റോഡ് റ്റു മെക്ക’ എന്ന നാ­ട­ക­ത്തി­ന്റെ അ­ടു­ത്തു വ­രു­ന്ന ഒരു നാടകം സൊ­യി­ങ്ക എ­ഴു­തി­യി­ട്ടി­ല്ല.

ഒ. വി. വിജയൻ
images/LifeIsElsewhere.jpg

സത്യം കാണാൻ ആ­ഗ്ര­ഹി­ക്കു­ന്ന­വർ ഋ­ജു­വാ­യി ചി­ന്തി­ക്ക­ണം. ബു­ദ്ധി­യു­ള്ള­വർ പോലും അ­ങ്ങ­നെ ചി­ന്തി­ക്കാ­തെ ആ­ത്മ­ര­ക്ഷാ­പ­ര­മാ­യ വാ­ചാ­ടോ­പ­ത്തിൽ മു­ഴു­കു­ന്നു എ­ന്ന­തി­നു് ഉ­ദാ­ഹ­ര­ണ­മാ­ണു് ഫാദർ വ­ട­ക്ക­ന്റെ ലേഖനം. (ക്രി­സ്തു­വി­നു് മു­റി­വേ­റ്റ­തു് ത­ങ്ക­മ­ണി­യിൽ ബ­ലാൽ­സം­ഗം ന­ട­ന്ന­പ്പോ­ഴാ­ണു് എന്ന മ­ട്ടി­ലു­ള്ള മൈ­താ­ന­പ്ര­സം­ഗം ഫാ­ദ­റി­ന്റെ ലേ­ഖ­ന­ത്തി­ലു­ണ്ടാ­യി­രു­ന്നു). വേറെ ചിലർ ദുർ­ബ്ബ­ല­മാ­യ സാ­മ്യാ­നു­മാ­ന­ത്തെ ആ­ശ്ര­യി­ക്കു­ന്നു. കാ­സാ­ന്ദ്സാ­ക്കീ­സി ന്റെ നോ­വ­ലിൽ യേ­ശു­ക്രി­സ്തു വേ­ശ്യ­യാ­യ മ­ഗ്ദ­ല­ന മ­റി­യ­ത്തെ ലൈം­ഗി­ക വേ­ഴ്ച­യ്ക്കാ­യി കൊ­തി­ച്ചു­വെ­ന്നു് വ്യ­ക്ത­മാ­യ പ്ര­സ്താ­വ­മു­ണ്ടു്. (it’s her I want, her I want) അ­വൾ­ക്കു് റോ­സാ­പ്പൂ നീ­ട്ടി­യി­ട്ടു് അ­പ­സ്മാ­ര രോ­ഗ­ത്തി­ന്റെ ആ­ക്ര­മ­ണ­ത്തി­നു വി­ധേ­യ­നാ­യി­വീ­ണു എ­ന്നും പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഇ­തി­ന്റെ തു­ടർ­ച്ച­യാ­ണു് കു­രി­ശിൽ കി­ട­ന്നു­കൊ­ണ്ടു­ള്ള സ്വ­പ്ന­ദർ­ശ­നം. മ­ഗ്ദ­ല­ന മ­റി­യ­വു­മാ­യു­ള്ള വേ­ഴ്ച­യ്ക്കു ശേഷം അ­വ­ളോ­ടു് “what shall we name the son we are going to have?” എ­ന്നു് യേശു ചോ­ദി­ക്കു­ന്നു. സു­വി­ശേ­ഷ­ങ്ങ­ളിൽ നി­ന്നു് രൂപം കൊ­ണ്ടു­വ­രു­ന്ന യേ­ശു­വി­നു് ഈ സ്വ­ഭാ­വ­മൊ­ന്നും ഇല്ല. അ­തു­ണ്ടെ­ന്നു് സ്ഥാ­പി­ച്ചു് യേ­ശു­വി­നെ നി­ന്ദി­ച്ച­തു് ശ­രി­യാ­യോ എ­ന്ന­താ­ണു് ചോ­ദ്യം. ‘ശ­രി­യാ­യി’ എ­ന്നു് വേ­ണ­മെ­ങ്കിൽ ഒ. വി. വി­ജ­യ­നു് പറയാം. എ­ന്നാൽ അ­ങ്ങ­നെ പ­റ­യാ­തെ ദുർ­ബ്ബ­ല­ങ്ങ­ളാ­യ സാ­മ്യാ­നു­മാ­ന­ങ്ങൾ­ക്കാ­യി അ­ദ്ദേ­ഹം യ­ത്നി­ക്കു­ന്നു. ഒ­ന്നാ­മ­ത്തേ­തു് ഇ­റ്റ­ലി­യി­ലെ നോ­വ­ലി­സ്റ്റാ­യ ജോ­വാ­നീ ഗ്വാ­റ­സ്കി യുടെ (Giovannino Guareschi) ഡൺ കമീലോ ക­ഥ­ക­ളെ­ക്കു­റി­ച്ചാ­ണു്. ക­മ്മ്യൂ­ണി­സ്റ്റ് മേയർ പുതിയ ഓ­ഡി­റ്റോ­റി­യ­മാ­യ People’s Palace-​ൽ സിനിമ കാ­ണി­ക്കാൻ തീ­രു­മാ­നി­ച്ചു. ഡൺ കമീലോ എന്ന പാ­രി­ഷ് പ്രീ­സ്റ്റി­നു് ഇതു സ­ഹി­ച്ചി­ല്ല. അ­ങ്ങ­നെ അയാൾ വി­ഷ­മി­ച്ചി­രി­ക്കു­മ്പോൾ വലിയ മഴയും കൊ­ടു­ങ്കാ­റ്റും ഉ­ണ്ടാ­യി. വി­ദ്യു­ച്ഛ­ക്തി പ്ര­വാ­ഹം നി­ല­ച്ച­തു കൊ­ണ്ടു് സി­നി­മ­യു­ടെ പ്ര­ദർ­ശ­നം സാ­ദ്ധ്യ­മ­ല്ലാ­തെ വന്നു. പാ­തി­രി ക്രി­സ്തു­വി­ന്റെ പ്ര­തി­മ­യു­ടെ മുൻ­പിൽ ചെ­ന്നു് മു­ട്ടു­കു­ത്തി.

“പ്രഭോ, ഞാൻ നന്ദി പ­റ­യു­ന്നു.”

“എ­ന്തി­നു് ഡൺ കമീലോ?”

“കൊ­ടു­ങ്കാ­റ്റ­യ­ച്ചു വി­ദ്യു­ച്ഛ­ക്തി­ക്കു ത­ട­സ്സ­മു­ണ്ടാ­ക്കി­യ­തി­നു്.”

“ഡൺ കമീലോ. വി­ള­ക്കു­കൾ കെ­ട്ട­തി­നു് ഞാ­ന­ല്ല കാ­ര­ണ­ക്കാ­രൻ. ഞാൻ ആ­ശാ­രി­യാ­ണു്, ഇ­ല­ക്ട്രീ­ഷ്യ­ന­ല്ല… ”

(ഈ കഥ തെ­റ്റാ­യി­ട്ടാ­ണു് വിജയൻ സം­ഗ്ര­ഹി­ച്ചി­രി­ക്കു­ന്ന­തു്) ഗ്വാ­റ­സ്കി­യു­ടെ ഈ ക­ഥാ­ഭാ­ഗം വിജയൻ ഒരു ഇ­റ്റാ­ല്യൻ പാ­തി­രി­യോ­ടു പ­റ­ഞ്ഞ­പ്പോൾ അയാൾ സ­ന്തോ­ഷി­ച്ച­തേ­യു­ള്ളു. ഈ പാ­തി­രി­യു­ടെ മ­നോ­ഭാ­വം ഇ­വി­ടു­ത്തെ പു­രോ­ഹി­ത­ന്മാർ­ക്കു് ഇ­ല്ല­ല്ലോ എ­ന്നാ­ണു് വി­ജ­യ­ന്റെ ഖേദം. എ­ന്തൊ­രു ‘അൻ­അ­ല­ജി’യാ­ണി­ത്! (analogy) ഗ്വാ­റ­സ്കി ഹാ­സ്യ­ത്തി­നു് ഊന്നൽ നല്കി യേ­ശു­ക്രി­സ്തു­വി­ന്റെ പാ­വ­ന­ത്വ­ത്തി­നു ക്ഷ­ത­മേ­ല്പി­ക്കാ­തെ എ­ഴു­തു­ക­യാ­ണു്. ക്രി­സ്തു വ്യ­ഭി­ച­രി­ച്ചു എ­ന്നെ­ഴു­തു­ന്ന­തി­നോ­ടു് ആ ര­ച­ന­യ്ക്കു് എന്തു സാ­ദൃ­ശ്യ­മി­രി­ക്കു­ന്നു?

കു­ഞ്ചൻ ന­മ്പ്യാർ ഹൈ­ന്ദ­വ ദേ­വ­ത­ക­ളെ പ­രി­ഹാ­സ­ത്തി­ലൂ­ടെ ആ­രാ­ധി­ച്ച­തു് വാ­യി­ച്ചു നോ­ക്കാൻ ഞാൻ ശ്രീ ജേ­ക്ക­ബ്ബി­നോ­ടു് അ­ഭ്യർ­ത്ഥി­ക്കു­ന്നു” എ­ന്നെ­ഴു­തി വിജയൻ ന­മ്പ്യാ­രു­ടെ പ­രി­ഹാ­സ­ത്തി­നും കാ­സാൻ­ദ്സാ­ക്കീ­സി­ന്റെ നി­ന്ദ­ന­ത്തി­നും സാ­ദൃ­ശ്യം ക­ല്പി­ക്കു­ന്നു. ഈ ലോ­ജി­ക്കൽ ഫാലസി ഒ. വി. വി­ജ­യ­നിൽ നി­ന്നു­ണ്ടാ­യ­തിൽ ഞാൻ അ­ദ്ഭു­ത­പ്പെ­ടു­ന്നു. ക്രി­സ്തു­വി­നെ വ്യ­ഭി­ചാ­രി­യാ­യി ചി­ത്രീ­ക­രി­ക്കു­മ്പോൾ നമ്മൾ ഉ­ത്കൃ­ഷ്ട­മൂ­ല്യ­ങ്ങ­ളെ നി­ര­സി­ക്കു­ക­യാ­ണു്, നി­ന്ദി­ക്കു­ക­യാ­ണു്. അവ ര­ണ്ടും ന­മ്മു­ടെ സം­സ്കാ­ര­ത്തെ ത­കർ­ക്കും. (ഒ. വി. വി­ജ­യ­ന്റെ ലേഖനം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ).

എ­ന്തൊ­രു ദിവസം
images/Nietzsche187.jpg
നീ­ച്ചെ

“അ­ടു­ത്ത കാ­ല­ത്തെ ഏ­റ്റ­വും വലിയ സംഭവം ‘ഈ­ശ്വ­രൻ മ­രി­ച്ചു’ എ­ന്ന­താ­ണു്. ‘ക്രി­സ്ത്യാ­നി­ക­ളു­ടെ ഈശ്വര’നി­ലു­ള്ള വി­ശ്വാ­സം വി­ശ്വാ­സ്യ­മ­ല്ല എ­ന്ന­തു് അ­തി­ന്റെ ആ­ദ്യ­ത്തെ നി­ഴ­ലു­കൾ യൂ­റോ­പ്പിൽ വീ­ഴ്ത്താൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു. (Cast its first shadows എന്ന ഇം­ഗ്ലീ­ഷ് തർ­ജ്ജി­മ­യിൽ. വ­രാ­നി­രി­ക്കു­ന്ന ദൗർ­ഭാ­ഗ്യ­ത്തെ­യാ­ണു് ആ പ്ര­യോ­ഗം സൂ­ചി­പ്പി­ക്കു­ന്ന­തു്. ഇവിടെ ശൈലി അതേ രീ­തി­യിൽ തർ­ജ്ജ­മ ചെ­യ്തി­രി­ക്കു­ന്നു—ലേഖകൻ) നീ­ച്ചെ യുടെ The Gay Science എന്ന ഗ്ര­ന്ഥ­ത്തി­ലെ ഒ­ര­ദ്ധ്യാ­യം ഇ­ങ്ങ­നെ­യാ­ണു് ആ­രം­ഭി­ക്കു­ന്ന­തു്. ‘ക്രൈ­സ്ത­വ­ദൈ­വ’ത്തി­ലു­ള്ള വി­ശ്വാ­സ­ത്തി­ന്റെ ത­കർ­ച്ച­യും നി­രീ­ശ്വ­ര വി­ശ്വാ­സ­ത്തി­ന്റെ വി­ജ­യ­വും തി­ക­ച്ചും അ­ഭി­ന­ന്ദ­നാർ­ഹ­മാ­ണെ­ന്നു നീ­ച്ചേ വീ­ണ്ടും പ­റ­യു­ന്നു.” “ന­മു­ക്കു കാ­ല­ത്തു വി­ള­ക്കു­കൾ ക­ത്തി­ക്കേ­ണ്ടേ? ഈ­ശ്വ­ര­നെ കു­ഴി­ച്ചു­മൂ­ടു­ന്ന ശ­വ­ക്കു­ഴി തോ­ണ്ടു­ന്ന­വ­രു­ടെ ശ­ബ്ദ­മ­ല്ലാ­തെ വേറെ വ­ല്ല­തും നമ്മൾ കേൾ­ക്കു­ന്നു­ണ്ടോ? ദൈ­വ­ത്തി­ന്റെ അ­ഴു­ക­ലിൽ­നി­ന്നു­യ­രു­ന്ന നാ­റ്റ­മ­ല്ലാ­തെ വേ­റെ­ന്താ­ണു് നാം ശ്വ­സി­ക്കു­ന്ന­തു? ഈ­ശ്വ­ര­ന്മാ­രും അഴകും, ഈ­ശ്വ­രൻ മ­രി­ച്ചു” എന്നു അ­ദ്ദേ­ഹം എ­ഴു­തു­ന്നു.

images/AnatoleFranceyoung.jpg
അനതോൽ ഫ്രാ­ങ്സ്

സം­വ­ത്സ­ര­ങ്ങൾ­ക്കു­മുൻ­പു് നീ­ച്ചേ ആ­വി­ഷ്ക­രി­ച്ച ഈ ആശയം വി. ജി. മാ­രാ­മു­റ്റം ഇ­പ്പോൾ ഒരു ചെ­റു­ക­ഥ­യി­ലൂ­ടെ സ്ഫു­ടീ­ക­രി­ച്ചി­രി­ക്കു­ന്നു. ഈ പാ­ഴ്‌­വേ­ല വേ­ണ്ടി­യി­രു­ന്നി­ല്ല. ഒ­രു­ത്തൻ തൂ­ങ്ങി­നി­ല്ക്കു­ന്നു. ശവം കൈ­കൊ­ണ്ടു മുഖം പൊ­ത്തി­യി­രു­ന്നു. അ­തു­കൊ­ണ്ടു് ആ­ത്മ­ഹ­ത്യ ചെ­യ്ത­വൻ ആ­രെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ. ര­ണ്ടു­പേ­രെ സം­ശ­യി­ച്ചു. അവരെ പി­ന്നീ­ടു് ജീ­വ­നോ­ടെ ക­ണ്ട­പ്പോൾ സംശയം മാറി. ഒ­ടു­വിൽ ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞു ച­ത്ത­തു് ഈ­ശ്വ­രൻ ത­ന്നെ­യാ­ണെ­ന്നു്. ക­ഥാ­കാ­ര­ന്റെ ഈ ദാ­സ്യ­മ­നോ­ഭാ­വം ല­ജ്ജാ­വ­ഹ­മാ­ണെ­ന്നു മാ­ത്രം പ­റ­യ­ട്ടെ.

“ഒരു കാ­ര്യം പ­റ­ഞ്ഞു­ക­ഴി­ഞ്ഞാൽ, നല്ല പോലെ പ­റ­ഞ്ഞു­ക­ഴി­ഞ്ഞാൽ വൈ­ഷ­മ്യ­മേ വേണ്ട. അ­തെ­ടു­ക്കൂ, പ­കർ­ത്തൂ. റെ­ഫ്റൻ­സ­സ് ന­ല്ക­ണോ? എ­ന്തി­നു്? നി­ങ്ങ­ളു­ടെ വാ­യ­ന­ക്കാർ­ക്കു് അ­റി­യാം എ­വി­ടെ­നി­ന്നാ­ണു് നി­ങ്ങൾ ആ ഭാ­ഗ­മെ­ടു­ത്ത­തെ­ന്നു്. അ­തു­കൊ­ണ്ടു് മു­ന്ന­റി­യി­പ്പു് പ്ര­യോ­ജ­ന­ശൂ­ന്യ­മാ­ണു്. അ­ല്ലെ­ങ്കിൽ വാ­യ­ന­ക്കാർ­ക്കു് അ­ത­റി­ഞ്ഞു­കൂ­ടാ. അ­പ്പോൾ റെ­ഫ്റൻ­സ് ന­ല്കി­യാൽ നി­ങ്ങൾ അവരെ പീ­ഡി­പ്പി­ക്കു­ക­യാ­രി­ക്കും”—അനതോൽ ഫ്രാ­ങ്സ്.

കൂ­ട്ടി­ക്കു­ഴ­യ്ക്കൽ

ഞാ­നൊ­രു രാ­ത്രി­യിൽ ശം­ഖു­മു­ഖം ക­ട­പ്പു­റ­ത്തു് ഇ­രി­ക്കു­ക­യാ­യി­രു­ന്നു. പ­ഞ്ചാ­ര­മ­ണൽ. അതിൽ പല നി­റ­മാർ­ന്ന ചി­പ്പി­കൾ. ക­പ്പ­ല­ണ്ടി­ത്തോ­ടു­കൾ. കു­ട്ടി­കൾ കു­ഴി­ച്ചു­വ­ച്ച കു­ഴി­കൾ. ക­ട­ലി­നു മ­ഷി­യു­ടെ നിറം. ഇ­ര­മ്പി­ക്കൊ­ണ്ടു് തീ­ര­ത്തു­വ­ന്ന­ടി­ച്ച് സ്വയം ത­ക­രു­ന്ന തി­ര­കൾ­ക്കു ഇളം നീ­ല­നി­റം. ദൂരെ ത­ക­രു­ന്ന തി­ര­കൾ­ക്കു് ഇളം നീ­ല­നി­റം. ദൂരെ വ­ള്ള­ങ്ങൾ ക­യ­റ്റി­വ­ച്ചി­രി­ക്കു­ന്നു. രണ്ടു വ­ള്ള­ങ്ങൾ­ക്കി­ട­യിൽ വല്ല ക­റു­ത്ത­മ്മ­യും അ­വ­ളു­ടെ പ­രീ­ക്കു­ട്ടി­യും ഇ­രു­ന്നു സം­സാ­രി­ക്കു­ക­യാ­വാം. ക­റു­ത്ത­മ്മ അ­ച്ഛ­ന­മ്മ­മാ­രെ­യും സ­മു­ദാ­യ­ത്തെ­യും ഭ­യ­ന്നു് എ­ഴു­ന്നേ­റ്റു പോ­യി­രി­ക്കാം. പ­രീ­ക്കു­ട്ടി വ­ള്ള­ത്തിൽ ചാ­രി­യി­രു­ന്നു പാ­ടു­ന്നു­ണ്ടാ­വും. ദൂരം കൂ­ടി­യ­തു­കൊ­ണ്ടു് ഞാൻ കേൾ­ക്കാ­ത്ത­താ­വാം. എന്റെ അ­ടു­ത്തേ­ക്കു് ഒരു യു­വാ­വും യു­വ­തി­യും വ­രു­ന്നു­ണ്ടു്. എ­ന്നെ­ക്ക­ണ്ട മാ­ത്ര­യിൽ ചെ­റു­പ്പ­ക്കാ­രൻ ഷർ­ട്ടി­ന്റെ ബട്ടൺ പി­ടി­ച്ചു തി­രി­ക്കാൻ തു­ട­ങ്ങി. അ­തിൽ­നി­ന്നു മ­ന­സ്സി­ലാ­യി അയാൾ അ­വ­ളു­ടെ ഭർ­ത്താ­വ­ല്ലെ­ന്നു്; കാ­മു­ക­ന­ല്ലെ­ന്നു്; അ­ല്ലെ­ങ്കിൽ ഒരു രാ­ത്രി­യി­ലേ­ക്കു മാ­ത്ര­മു­ള്ള പ­രി­ച­യ­ക്കാ­ര­നാ­ണെ­ന്നു്—സം­ഭ­വ­ങ്ങ­ളു­ടെ­യും വ്യ­ക്തി­ക­ളു­ടെ­യും സ­ങ്ക­ല്പ­ങ്ങ­ളു­ടെ­യും ഈ കൂ­ട്ടി­ക്കു­ഴ­യ്ക്കൽ വാ­യ­ന­ക്കാർ­ക്കു വൈ­ഷ­മ്യം ഉ­ള­വാ­ക്കു­ന്നു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ നി­റു­ത്തി­യേ­ക്കാം. നി­റു­ത്തി­യി­തി­നു­ശേ­ഷം ഒ­ര­ഭ്യർ­ത്ഥ­ന­കൂ­ടി. ജ­ന­യു­ഗം വാ­രി­ക­യിൽ എ. പി. ഐ. സാ­ദ്ദി­ഖ് എ­ഴു­തി­യ ‘അ­ന്യ­വൽ­ക്ക­ര­ണം’ എന്ന കഥ വാ­യി­ക്ക­രു­തു്. വാ­യി­ച്ചാൽ ഇതേ വ്യാ­മി­ത്ര­ത കാണും. അതു് അ­സ്വ­സ്ഥ­ത ജ­നി­പ്പി­ക്കു­ക­യും ചെ­യ്യും. ക­ഥ­യു­ടെ പേരിൽ എ­ന്തെ­ല്ലാ­മാ­ണു് അ­ദ്ദേ­ഹം പ­റ­ഞ്ഞു­വ­യ്ക്കു­ന്ന­തു്. എ­ന്നി­ട്ടു് ആ മാ­ലി­ന്യ­ക്കൂ­മ്പാ­ര­ത്തി­ന്റെ അ­ഗ്ര­ത്തിൽ എ­ഴു­ന്നേ­റ്റു നി­ല്ക്കു­ക­യും ചെ­യ്യു­ന്നു. വ്യ­ക്തി­ക­ളാ­ണു് സാ­ഹി­ത്യം സൃ­ഷ്ടി­ക്കു­ന്ന­തു്. സി. വി. രാ­മൻ­പി­ള­ള, ച­ന്തു­മേ­നോൻ, തകഴി, കേ­ശ­വ­ദേ­വ്, ഉറൂബ് ഇ­ങ്ങ­നെ പലരും സാ­ഹി­ത്യം സൃ­ഷ്ടി­ച്ചു. അവർ സൃ­ഷ്ടി­ച്ച സാ­ഹി­ത്യ സാ­മ്രാ­ജ്യ­ത്തിൽ നി­ശീ­ഥി­നി വ­ന്നു­കൂ­ടു­മ്പോൾ ഗോ­സ്റ്റി­നെ­പ്പോ­ലെ ചിലർ പ്ര­ത്യ­ക്ഷ­രാ­കും. അ­വ­രു­ടെ ‘കലപില’ ശബ്ദം ന­മ്മ­ളെ പേ­ടി­പ്പി­ക്കും. തൂ­ലി­കേ അ­ട­ങ്ങ്. ദു­ഷ്ട­ര­ച­ന കാ­ണു­മ്പോൾ നി­ന­ക്കു രോ­ഷ­മു­ണ്ടാ­കു­ന്ന­തു സ്വാ­ഭാ­വി­കം. എ­ങ്കി­ലും അതു അതിരു ക­ട­ന്നാൽ വാ­യ­ന­ക്കാർ­ക്കു് ഇ­ഷ്ട­മാ­വി­ല്ല. അ­തു­കൊ­ണ്ടു് അ­ട­ങ്ങ്.

പലരും പലതും
  1. ഒ­ര­തി­മ­ദ്യ­പ­നു് പ­ട്ടി­ണി കി­ട­ക്കു­ന്ന ഭാ­ര്യ­യെ­യും മ­ക്ക­ളെ­യും ക­ണ്ട­പ്പോൾ ദുഃഖം. അ­യാൾ­ക്കു് വേ­ണ്ടു­വോ­ളം മദ്യം വാ­ങ്ങി­ക്കൊ­ടു­ക്കു­ന്ന ഓരോ കൂ­ട്ടു­കാ­ര­നോ­ടും പണം കടം ചോ­ദി­ച്ചു. ആരും കോ­ടു­ത്തി­ല്ല— വിജയൻ വി­ള­ക്കു­മാ­ടം ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “സ­ത്യ­ത്തി­ന്റെ ഗന്ധം” എന്ന ക­ഥ­യു­ടെ സാ­ര­മാ­ണി­തു്. ഏതു സാ­ധ­ന­വും ന­മു­ക്കു വി­ല്ക്കാം. വിജയൻ വി­ള­ക്കു­മാ­ട­ത്തി­ന്റെ ഉ­പ­ന്യാ­സ­മെ­ന്ന ഈ ച­ര­ക്കു വാ­ങ്ങാൻ ഈ ലോ­ക­ത്തു് ഒ­രു­ത്ത­നു­മു­ണ്ടാ­വി­ല്ല.
  2. താൻ സ്നേ­ഹി­ച്ചി­രു­ന്ന ദാസ് മ­രി­ച്ച­പ്പോൾ യ­മു­ന­യ്ക്കു ദുഖം—മുരളി ചേ­ത്തേ­ക്കു­ട­ത്തു് സഖി വാ­രി­ക­യിൽ എ­ഴു­തി­യ “വി­റ­ങ്ങ­ലി­ച്ച ഓർ­മ്മ­കൾ” എന്ന ക­ഥ­യാ­ണി­തു്. ഓരോ ദിവസം ക­ഴി­യു­ന്തോ­റും നമ്മൾ മ­ര­ണ­ത്തി­ലേ­ക്കു നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ഇ­ത്ത­രം കഥകൾ പ­തി­വാ­യി വാ­യി­ച്ചാൽ ആ­യു­സ്സ് എ­ത്തു­ന്ന­തി­നും മുൻ­പു­ത­ന്നെ മ­രി­ച്ചു­പോ­കും നാം.
  3. “വി­കാ­ര­ങ്ങ­ളെ അ­ട­ക്കി­നിർ­ത്താ­നു­ള്ള മ­രു­ന്നും മ­ന്ത്ര­വും അ­ങ്ങാ­ടി­യിൽ കി­ട്ടി­ല്ല; സ­യൻ­സി­ന്റെ പ­രീ­ക്ഷ­ണ­ശാ­ല­ക­ളി­ലു­മി­ല്ല; ധാർ­മ്മി­ക­ത­യു­ടെ ദി­വ്യ­സ­ങ്കേ­ത­ങ്ങ­ളി­ലേ ഉള്ളൂ—സി­ദ്ധാർ­ത്ഥൻ മ­നോ­രാ­ജ്യം വാ­രി­ക­യിൽ എ­ഴു­തി­യ­താ­ണി­തു്. വ­ലി­യൊ­രു ത­ത്ത്വ­ചി­ന്ത­കൻ പ­റ­ഞ്ഞു. സ­ദാ­ചാ­ര­ത്തെ­സ്സം­ബ­ന്ധി­ച്ചാ­ണെ­ങ്കിൽ മ­റ്റു­ള്ള­വർ ചെ­യ്യു­ന്ന­തു­പോ­ലെ ചെ­യ്യൂ.”

കലയെ സം­ബ­ന്ധി­ച്ചാ­ണെ­ങ്കിൽ അ­തൊ­രി­ക്ക­ലു­മ­രു­തു്. മ­റ്റു­ള്ള­വർ എന്നു പ­റ­ഞ്ഞ­തു് ഉ­ന്ന­ത­ന്മാ­രാ­യ വ്യ­ക്തി­ക­ളെ­ക്കു­റി­ച്ചാ­വ­ണം. ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സ­നും വി­വേ­കാ­ന­ന്ദ­നും ഗാ­ന്ധി­ജി യും യേശു ക്രി­സ്തു വും പ്ര­വർ­ത്തി­ച്ച­തു­പോ­ലെ എ­ല്ലാ­വ­രും പ്ര­വർ­ത്തി­ച്ചാൽ ഈ ലോകം വാ­സ­യോ­ഗ്യ­മാ­യി ഭ­വി­ക്കും.

ഫ്ര­ഞ്ച് ജോ­ത്സ്യ­നാ­യി­രു­ന്ന നൊ­സ്റ്റ്ര­ഡേ­മ­സി ന്റെ ഭാ­വി­ക­ഥ­ന­ങ്ങ­ളെ­ക്കു­റി­ച്ചു പി. വി. ര­വീ­ന്ദ്രൻ ചോ­ദി­ച്ച ചോ­ദ്യ­ത്തി­നു് ഉ­ത്ത­ര­മാ­യി തി­ക്കു­റി­ശ്ശി സു­കു­മാ­രൻ നായർ പ­റ­യു­ന്നു: “(നൊ­സ്റ്റ്ര­ഡേ­മ­സി­ന്റെ)” പല പ്ര­വ­ച­ന­ങ്ങ­ളും യാ­ഥാർ­ത്ഥ്യ­മാ­യി എ­ന്നെ­നി­ക്ക­റി­യാം. എ­ന്നാൽ അ­ദ്ദേ­ഹം കു­റ­ഞ്ഞ കാ­ല­യ­ള­വി­നു­ള്ളിൽ വ­ച്ചു് മു­സ്ലീം മതം ഇ­ല്ലാ­തെ­യാ­യി­ത്തീ­രും എന്നു പ്ര­വ­ചി­ച്ചി­രു­ന്നു. ഇ­ന്ന­ത്തെ ചു­റ്റു­പാ­ടു­കൾ വ­ച്ചു­നോ­ക്കു­മ്പോൾ ഇവിടെ മു­സ്ലീ­ങ്ങൾ കൂ­ടു­തൽ വ്യാ­പി­ക്കു­ക­യും വ്യാ­പ­രി­ക്കു­ക­യും ചെ­യ്യു­ന്നു­വെ­ന്നു് സാ­മാ­ന്യ­ബു­ദ്ധി­യു­ള്ള­വർ­ക്കു ഗ്ര­ഹി­ക്കു­വാൻ ക­ഴി­യു­ന്നു (കു­ങ്കു­മം വാരിക).

നൊ­സ്റ്റ്ര­ഡേ­മ­സി­ന്റെ പല ഭ­വി­ഷ്യ­ത്ക­ഥ­ന­ങ്ങ­ളും യാ­ഥാർ­ത്ഥ്യ­മാ­യി എന്നു തി­ക്കു­റി­ശ്ശി എ­ഴു­തു­ന്ന­തു ശ­രി­യാ­ണു്. The blood of the just requires London to be burned with fire in sixty six എന്നു നൊ­സ്റ്റ്ര­ഡേ­മ­സ് പ്ര­ഖ്യാ­പി­ച്ചു. ല­ണ്ട­നിൽ 1666-ൽ വലിയ അ­ഗ്നി­ബാ­ധ­യു­ണ്ടാ­യി. ഇം­ഗ്ല­ണ്ടി­ലെ രാ­ജ്ഞി­യാ­യി ഇ­ലി­സ­ബ­ത്ത് വ­രു­ന്ന­തി­നു മുൻ­പു് നൊ­സ്റ്റ്ര­ഡേ­മ­സ് എഴുതി:

The rejected one shall accede to the throne.

Her enemies shall be found to be conspirators.

Her time shall triumph as never before.

At 70 she shall surely die, in the 3rd year of the century.

ഇ­തെ­ല്ലാം സം­ഭ­വി­ച്ചു. ഇ­ലി­സ­ബ­ത്തു് 1603-​ലാണു് മ­രി­ച്ച­തു്.

ഞാൻ നൊ­സ്റ്റ്ര­ഡേ­മ­സി­ന്റെ “Prophecies” എന്ന ഗ്ര­ന്ഥം വാ­യി­ച്ചി­ട്ടു­ണ്ടു്. തി­ടു­ക്ക­ത്തിൽ വാ­യി­ച്ച­തു­കൊ­ണ്ടാ­ണോ എ­ന്ന­റി­വി­ല്ല. ഇ­സ്ലാം മ­ത­ത്തെ­ക്കു­റി­ച്ചു­ള്ള പ്ര­സ്താ­വം എ­നി­ക്കു കാണാൻ ക­ഴി­ഞ്ഞി­ല്ല.

  1. ഈ ഭ­വി­ഷ്യ­ത്ക­ഥ­ന­ങ്ങൾ എ­ത്ര­ക­ണ്ടു ശ­രി­യാ­ണു്? ഹി­റ്റ്ല­റെ പ്പോ­ലും പേ­ടി­പ്പി­ച്ച ഇ­വ­യ്ക്കു സ­ത്യാ­ത്മ­ക­ത­യു­ണ്ടോ? ഉ­ത്ത­രം നൽകാൻ പ്ര­യാ­സ­മു­ണ്ടു്. നവീന ഭൗ­തി­ക­ശാ­സ്ത്രം, ഭൂതം, വർ­ത്ത­മാ­നം, ഭാവി ഇവ ഒ­രു­മി­ച്ചു വർ­ത്തി­ക്കു­ന്നു­വെ­ന്നു സ്ഥാ­പി­ക്കു­ന്നു. ന­മ്മു­ടെ ബോധം മാ­ത്ര­മേ ച­ല­നം­കൊ­ള്ളു­ന്നു­ള്ളു. അ­തി­നാൽ ഭാവി ക­ഥ­ന­ങ്ങൾ തെ­റ്റാ­ണെ­ന്നു പറയാൻ വയ്യ എ­ന്നു് ഐൻ­സ്റ്റൈ­ന്റെ ശി­ഷ്യ­ന്മാർ അ­ഭി­പ്രാ­യ­പ്പെ­ട്ടേ­ക്കും (ഈ ആശയം മൗ­ലി­ക­മ­ല്ല).
  2. അവൾ അയാളെ സ്നേ­ഹി­ച്ചു. അ­ച്ഛ­ന­മ്മ­മാ­രു­ടെ നിർ­ബ്ബ­ന്ധ­ത്താൽ അവൾ ഗൾഫ് രാ­ജ്യ­ത്തു് ജോ­ലി­യു­ള്ള ഒരാളെ വി­വാ­ഹം ക­ഴി­ച്ചു. അ­വി­ട­ത്തെ അ­സാ­ന്മാർ­ഗ്ഗി­ക ജീ­വി­ത­ത്തി­നു­ശേ­ഷം തി­രി­ച്ചു വ­രു­ന്നു. ദുഃ­ഖി­ക്കു­ന്നു.—എൻ. കെ. ബാ­ല­കൃ­ഷ്ണൻ എ­ക്സ്പ്ര­സ്സ് വാ­രി­ക­യി­ലെ­ഴു­തി­യ “ന­ഷ്ട­സ്മൃ­തി­കൾ” എന്ന കഥ വാ­യി­ച്ച­പ്പോൾ ആ­ശു­പ­ത്രി­ക­ളിൽ പ­തി­വാ­യി കാ­ണു­ന്ന കാ­ഴ്ച­യാ­ണു് എന്റെ മ­ന­ക്ക­ണ്ണി­ന്റെ മുൻ­പിൽ വ­ന്ന­തു്. അത്ര പ്രാ­യ­മാ­കാ­ത്ത രോഗി മ­രി­ക്കു­ന്നു. പഴയ ഒരു വാൻ (van) കൊ­ണ്ടു വ­രു­ന്നു. അ­തി­ന­ക­ത്തു് ആ­ശു­പ­ത്രി ജീ­വ­ന­ക്കാർ പ്രേ­ത­മെ­ടു­ത്തു തി­രു­കു­ന്നു. കൂടെ മ­രി­ച്ച­യാ­ളി­ന്റെ ഭാ­ര്യ­യും കു­ഞ്ഞു­ങ്ങ­ളും. അ­വ­രു­ടെ നി­ല­വി­ളി­യെ വ­ക­വ­യ്ക്കാ­തെ വാൻ ഭ­യ­ങ്ക­ര­മാ­യ ശബ്ദം കേൾ­പ്പി­ച്ചു­കൊ­ണ്ടു് ഒ­റ്റ­ച്ചാ­ട്ട­വും മുൻ­പോ­ട്ടു­ള്ള പോ­ക്കും. തങ്ങൾ ചെ­യ്യേ­ണ്ട­തു ചെ­യ്തു­വെ­ന്നു ആ­ശു­പ­ത്രി ജോ­ലി­ക്കാ­രു­ടെ ഭാവം. ക­ഥ­യു­ടെ രൂ­പ­ശി­ല്പം പഴയ വാ­നാ­ണു്. അതിൽ പ­ഴ­ഞ്ചൻ ആ­ശ­യ­മാ­കു­ന്ന ഡെഡ് ബോഡി ബാ­ല­കൃ­ഷ്ണൻ എ­ടു­ത്തു­കേ­റ്റു­ന്നു. കൂ­ടെ­യി­രി­ക്കാൻ ന­മ്മ­ളും. പേ­ടി­യോ­ടെ, വെ­റു­പ്പോ­ടെ നമ്മൾ ഇ­രി­ക്കു­ന്നു. ആ­ശു­പ­ത്രി­യ­ല്ലേ? ദി­നം­പ്ര­തി മ­ര­ണ­മു­ണ്ടാ­വും. വാൻ വരും. മൃ­ത­ദേ­ഹ­ങ്ങൾ ജീ­വ­നു­ള്ള ബ­ന്ധു­ക്ക­ളോ­ടു­കൂ­ടി മു­ന്നോ­ട്ടു നീ­ങ്ങും. സാ­ഹി­ത്യ­മ­ല്ലേ. പൈ­ങ്കി­ളി­ക്ക­ഥ­ക­ളു­ടെ ജ­ഡ­ങ്ങൾ രൂ­പ­ത്തിൽ ക­യ­റ്റി­ക്കൊ­ണ്ടു­പോ­കും. ഇതു വി­ധി­യോ­ടു (fate) ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു. സ­ഹി­ച്ചേ മ­തി­യാ­കൂ. ഇ­ക്കാ­ഴ്ച ഒ­ഴി­വാ­ക്ക­ണ­മെ­ന്നു­ണ്ടെ­ങ്കിൽ ആ­ശു­പ­ത്രി­യു­ടെ അ­ടു­ത്തു പോ­കാ­തി­രി­ക്ക­ണം.
യോസ
images/vargasllosa.jpg
മാ­റി­യോ വാർ­ഗാ­സ് യോസ

പെ­റു­വി­ലെ പ്ര­സി­ഡ­ന്റ് ഫേർ­നാൻ­ഡോ ബേ­ലാ­ഊ­ണ്ടേ റ്റേ­റി (Fernando Belaunde Terry) മ­ഹാ­നാ­യ നോ­വ­ലി­സ്റ്റ് മാ­റി­യോ വാർ­ഗാ­സ് യോസ യെ (Mario Vargas Llosa) പ്ര­ധാ­ന­മ­ന്ത്രി­യാ­കാൻ 1984-ൽ ക്ഷ­ണി­ച്ചു. അ­ദ്ദേ­ഹം ആ ക്ഷണം നി­ര­സി­ച്ചു. സാ­ഹി­ത്യ­ത്തിൽ മാ­ത്ര­മ­ല്ല രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ലും വി­ദ­ഗ്ദ്ധ­നാ­ണു് യോ­സ­യെ­ന്നു ഇതു തെ­ളി­യി­ക്കു­ന്നു.

നോബൽ സ­മ്മാ­നം കി­ട്ടേ­ണ്ട ഈ പെ­റു­വി­യൻ നോ­വ­ലി­സ്റ്റി­ന്റെ ഏ­റ്റ­വും പുതിയ നോ­വ­ലി­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ ഇം­ഗ്ല­ണ്ടിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു.—ആ­ലേ­ഹാ­ന്ദ്രോ മാ­യി­റ്റ­യു­ടെ യ­ഥാർ­ത്ഥ ജീ­വി­തം The Real Life of Alejandro Mayta എ­ന്നാ­ണു് നോ­വ­ലി­ന്റെ പേരു്. തന്റെ ജ­ന്മ­ഭൂ­മി­യാ­യ പെ­റു­വിൽ മുൻ­പു­ണ്ടാ­യ ഒരു യ­ഥാർ­ത്ഥ വി­പ്ല­വ­ത്തെ ആ­സ്പ­ദ­മാ­ക്കി­യാ­ണു് ഈ നോവൽ യോസ എ­ഴു­തി­യ­തു്. സോ­വി­യ­റ്റ് യൂ­ണി­യൻ, ക്യൂബ, ബൊ­ളീ­വി­യ ഈ രാ­ജ്യ­ങ്ങ­ളു­ടെ സ­ഹാ­യ­ത്തോ­ടെ വി­പ്ല­വ­കാ­രി­കൾ പെ­റു­വി­യൻ സർ­ക്കാ­രി­നെ തകിടം മ­റി­ക്കാൻ ശ്ര­മി­ക്കു­ന്നു. സർ­ക്കാ­രി­നു് അ­മേ­രി­ക്ക­യു­ടെ സ­ഹാ­യ­മു­ണ്ടു്.

images/TheRealLifeofAlejandroMayta.jpg

പെ­റു­വി­യൻ സർ­ക്കാർ പ­രാ­ജ­യ­പ്പെ­ടു­ന്ന­തോ­ടൊ­പ്പം രാ­ജ്യ­വും ജീർ­ണ്ണി­ക്കു­ന്നു. ഈ പ­ശ്ചാ­ത്ത­ല­ത്തിൽ കഥ പ­റ­യു­ന്ന­യാൾ തന്റെ കൂ­ടെ­പ്പ­ഠി­ച്ച ട്രോ­ട്സ്കി­യി­സ്റ്റ് ആ­ലേ­ഹാ­ന്ദ്രോ മാ­യി­റ്റ­യെ അ­ന്വേ­ഷി­ക്കു­ന്നു. ആ അ­ന്വേ­ഷ­ണ­ത്തി­ലൂ­ടെ, അ­തി­ന്റെ ആ­വി­ഷ്ക്കാ­ര­ത്തി­ലൂ­ടെ ആ വി­പ്ല­വ­കാ­രി­യു­ടെ രൂപം തെ­ളി­യു­ന്നു. വി­പ്ല­വാ­സ­ക്തി­യു­ടെ ട്രാ­ജ­ഡി­യി­ലാ­ണു് യോ­സ­യ്ക്കു താ­ല്പ­ര്യം; തന്റെ രാ­ജ്യ­ത്തി­ന്റെ ജീർ­ണ്ണ­ത എ­ടു­ത്തു കാ­ണി­ക്കു­ന്ന­തി­ലും. നോവൽ തു­ട­ങ്ങു­മ്പോൾ ലീ­മ­പ്പ­ട്ട­ണ­ത്തിൽ എ­ച്ചി­ലി­ന്റെ നാ­റ്റം—stinking garbage എന്നു യോസ. ചേ­രി­ക­ളു­ടെ വൈ­രൂ­പ്യം (But if you think that just because there is misery in these slums they must contain revolutionary potential, you’re mistaken). നോവൽ അ­വ­സാ­നി­ക്കു­മ്പോ­ഴും ന­ഗ­ര­ത്തിൽ കു­ന്നു കൂ­ടു­ന്ന എ­ച്ചി­ലി­ന്റെ നാ­റ്റം (I’m ending it by speaking about the garbage that is invading every neighbourhood in the capital or Peru). മാ­ന്ത്രി­ക ശ­ക്തി­യു­ള്ള നോ­വ­ലാ­ണു് ഇ­തെ­ന്നു് നി­രൂ­പ­കർ പ­റ­യു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-02-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.