SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-02-22-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു കി­ളി­മാ­നൂ­രി­ലേ­ക്കു പോ­കു­മ്പോൾ വ­ഴി­വ­ക്കി­ലൊ­രി­ട­ത്തു് ഒരു വലിയ പാ­റ­ക്കെ­ട്ടു കാണാം. അ­തിൽ­നി­ന്നു വളരെ വർ­ഷ­ങ്ങ­ളാ­യി പാ­റ­ക്ക­ഷ­ണ­ങ്ങൾ പൊ­ട്ടി­ച്ചെ­ടു­ക്കു­ന്നു. പാ­ഞ്ചാ­ലി­യു­ടെ അ­ക്ഷ­യ­പാ­ത്ര­ത്തി­ന്റെ മ­ട്ടി­ലാ­ണു് അ­തി­ന്റെ നില. ‘എത്ര കല്ലു വേ­ണ­മെ­ങ്കി­ലും അ­ടർ­ത്തി­യെ­ടു­ക്കൂ; ഞാൻ ഇ­ങ്ങ­നെ­ത­ന്നെ നി­ല്ക്കും’ എന്ന മ­ട്ടാ­ണു് അ­തി­നു്. ഞാൻ അതിലേ പോ­യി­ട്ടു­ള്ള­പ്പോ­ഴെ­ല്ലാം ആ പാ­റ­ക്കെ­ട്ടി­ന­ടു­ത്തു വലിയ ആൾ­ക്കൂ­ട്ടം ക­ണ്ടി­ട്ടു­ണ്ടു്. ഒരു കാ­ല­ത്തു് അ­തു­തീ­രെ ശോ­ഷി­ച്ചാൽ? ക­രി­ങ്കൽ­ക്ക­ഷ­ണ­ങ്ങൾ ഇനി അ­ടർ­ത്തി­യെ­ടു­ക്കാ­നി­ല്ല എന്ന അവസ്ഥ വ­ന്നാൽ? ഒ­രു­ത്തൻ­പോ­ലും അ­തി­ന്റെ­യ­ടു­ത്തു് വ­രി­കി­ല്ല. വലിയ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ­യും മ­ന്ത്രി­മാ­രു­ടെ­യും നില ഇ­തു­പോ­ലെ­ത­ന്നെ­യാ­ണു്. അ­ധി­കാ­ര­ത്തി­ലി­രി­ക്കു­ന്ന കാ­ല­മ­ത്ര­യും ആളുകൾ ചു­റ്റി­പ്പ­റ്റി നി­ല്ക്കും. എ­പ്പോൾ മ­ന്ത്രി­യ­ല്ലാ­താ­വു­ന്നു­വോ, എ­പ്പോൾ ജോ­ലി­യിൽ­നി­ന്നു പെൻഷൻ പറ്റി വി­ര­മി­ക്കു­ന്നു­വോ അ­പ്പോൾ മുതൽ ആ വ്യ­ക്തി ഒ­റ്റ­യ്ക്കു്. അ­ധി­കാ­ര­ത്തി­ലി­രി­ക്കു­മ്പോൾ ആർ­ക്കെ­ങ്കി­ലും ഉ­പ­കാ­രം ചെ­യ്തി­ട്ടു­ണ്ടെ­ങ്കിൽ അവൻ റോ­ഡിൽ­വ­ച്ചു ക­ണ്ടാൽ ഒരു ‘ന­മ­സ്തേ’ കൊ­ടു­ത്തെ­ന്നു വരും. മ­ത്സ­ര­പ്പ­രീ­ക്ഷ­യിൽ ജ­യി­ച്ചു ജോ­ലി­യിൽ കയറി, ബി. എ­യ്ക്കും, എം. എ­യ്ക്കും ദ്രോ­ഹം തന്റെ ഐ­ച്ഛി­ക വി­ഷ­യ­മാ­യി­രു­ന്നു­വെ­ന്നു തെ­ളി­യി­ക്കു­ന്ന­വ­നാ­ണു് പെൻഷൻ പ­റ്റി­യ­തി­നു­ശേ­ഷം റോ­ഡിൽ­ക്കൂ­ടെ പോ­കു­ന്ന­തെ­ങ്കിൽ അ­യാ­ളു­ടെ അ­ധി­കാ­ര­ത്തി­നോ ദ്രോ­ഹ­ത്തി­നോ വി­ധേ­യ­നാ­യ മ­നു­ഷ്യൻ കാർ­ക്കി­ച്ചു ഒരു തു­പ്പു­തു­പ്പും. എന്തു കൊ­ണ്ടാ­ണു് മ­ത്സ­ര­പ്പ­രീ­ക്ഷ ജ­യി­ച്ച ആൾ കൂ­ട്ടു­കാ­ര­നെ, സ­ഹ­പാ­ഠി­യെ, സ­ഹ­പ്ര­വർ­ത്ത­ക­നെ നി­ന്ദി­ക്കു­ന്ന­തു്? അയാളെ കാ­ണു­മ്പോൾ കാ­ണാ­ത്ത­മ­ട്ടിൽ പോ­കു­ന്ന­തു്? ശു­പാർ­ശ­യ്ക്കോ മറ്റോ ചെ­ല്ലു­മെ­ന്നു ക­രു­തി­യാ­ണോ? ആ­യി­രി­ക്കാം. സൗ­ജ­ന്യ­മാ­ധു­ര്യം കാ­ണി­ക്കു­ന്ന ഏ­തൊ­രു­വ­ന്റെ­യും തൊ­ണ്ട­ക്കു­ഴി­വ­രെ കൈ ക­യ­റ്റു­ന്ന­വ­രാ­ണ­ല്ലോ ന­മ്മു­ടെ ആളുകൾ. എ­നി­ക്കു ഒരു ത­ര­ത്തി­ലും അ­ധി­കാ­ര­മി­ല്ല. അ­ങ്ങ­നെ­യു­ള്ള എ­ന്നെ­പ്പോ­ലും ഏ­തെ­ല്ലാം വി­ധ­ത്തി­ലാ­ണു് ആളുകൾ ഉ­പ­ദ്ര­വി­ക്കു­ന്ന­തു്! അ­തി­നാൽ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ത­ണ്ടി­നെ­ക്കു­റി­ച്ചു് അ­ധി­ക­മൊ­ന്നും കു­റ്റം പ­റ­യേ­ണ്ട­തി­ല്ല. പി­ന്നെ ഒരു ത­ര­ത്തി­ലു­മു­ള്ള അ­പേ­ക്ഷ­യു­മാ­യി ചെ­ല്ലു­കി­ല്ല എന്നു ഉ­റ­പ്പി­ച്ചു വി­ശ്വ­സി­ക്കാ­വു­ന്ന വ്യ­ക്തി­യോ­ടും “ഇ­ല­യി­ല്ലാ­ത്ത അവസ്ഥ” കാ­ണി­ക്കു­ന്ന ഉ­ദ്യോ­ഗ­സ്ഥ­നെ­പ്പ­റ്റി ആ­രെ­ങ്കി­ലും എ­തിർ­ത്തു സം­സാ­രി­ച്ചാൽ അതിൽ പ­രി­ഭ­വി­ക്കേ­ണ്ട­തു­മി­ല്ല. ആ ത­ണ്ടി­നു് ഒരു നീ­തി­മ­ത്ക­ര­ണ­വു­മി­ല്ല­ത­ന്നെ. ഇ­തൊ­ക്കെ ഞാൻ എ­ഴു­താ­റു­ണ്ടു്, പ്ര­സം­ഗി­ക്കാ­റു­ണ്ടു്. അതു വാ­യി­ച്ചു ഒരാൾ, കേട്ട ഒരാൾ എ­ന്നോ­ടു പ­റ­ഞ്ഞു: “നി­ങ്ങ­ളു­ടെ ഈ ശ­കാ­ര­ത്തിൽ ഒരു ക­ഴ­മ്പു­മി­ല്ല. കൊ­ച്ചു­കു­ട്ടി­യാ­യി­രു­ന്ന­വൻ യു­വാ­വാ­കു­ന്നു. മ­ത്സ­ര­പ്പ­രീ­ക്ഷ ജ­യി­ക്കു­ന്നു. ജോ­ലി­യിൽ ക­യ­റു­ന്നു. ഒരു അ­വ­സ്ഥ­യിൽ നി­ന്നു് വേ­റൊ­രു അ­വ­സ്ഥ­യി­ലേ­ക്കു­ള­ള വി­കാ­സ­മാ­ണ­തു്. കോ­ളേ­ജിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തു് കൂ­ട്ടു­കാ­രൻ അയാളെ ‘എടാ പോടാ’ എ­ന്നൊ­ക്കെ വി­ളി­ച്ചി­രി­ക്കും. പക്ഷേ, വലിയ ഉ­ദ്യോ­ഗ­സ്ഥ­നാ­യാൽ അ­ങ്ങ­നെ വി­ളി­ക്കാൻ അ­നു­വ­ദി­ക്കി­ല്ല. വി­കാ­സം വന്ന അ­വ­സ്ഥ­യാ­ണു് അതിനു ഹേതു. അ­തി­നെ­യാ­ണു് നി­ങ്ങൾ ത­ണ്ടാ­യി, അ­ഹ­ങ്കാ­ര­മാ­യി കാ­ണു­ന്ന­തു്. നി­ങ്ങൾ­ക്കു മ­ത്സ­ര­പ്പ­രീ­ക്ഷ എഴുതി ജ­യി­ക്കാൻ ക­ഴി­യാ­ത്ത­തി­ലു­ള്ള അ­സൂ­യ­യാ­ണു് നി­ങ്ങ­ളെ­ക്കൊ­ണ്ടു് ഇതു പ­റ­യി­ക്കു­ന്ന­തു്.” അ­സൂ­യ­യെ­ക്കു­റി­ച്ചു­ള്ള ഈ പ്ര­സ്താ­വ­മൊ­ക്കെ ഇ­രി­ക്ക­ട്ടെ. വി­കാ­സ­മാ­ണോ ഇ­വി­ടെ­യു­ള്ള­തു്? ഒരു മൂ­ല്യ­പ­ദ്ധ­തി­യിൽ നി­ന്നു മ­റ്റൊ­രു മൂ­ല്യ­പ­ദ്ധ­തി­യി­ലേ­ക്കു­ള്ള പോ­ക്കാ­ണു് വി­കാ­സം. ശൃം­ഗാ­ര­കാ­വ്യ രചന ഒരു മൂ­ല്യ­പ­ദ്ധ­തി. അ­തിൽ­നി­ന്നു കു­മാ­ര­നാ­ശാൻ ഭ­ക്തി­കാ­വ്യ ര­ച­ന­യി­ലേ­ക്കു ചെ­ന്ന­പ്പോൾ മ­റ്റൊ­രു മൂ­ല്യ­പ­ദ്ധ­തി­യാ­യി. അ­വി­ടെ­നി­ന്നു് ‘നളിനി’യിലെ വേ­റൊ­രു മൂ­ല്യ­സം­ഹി­ത­യി­ലേ­ക്കു അ­ദ്ദേ­ഹം പോയി. ഇ­തെ­ല്ലാം വി­കാ­സം. എ­ന്നാൽ കൂ­ടെ­പ്പ­ഠി­ച്ച­വൻ ദ­രി­ദ്ര­നാ­യ അ­വ­സ്ഥ­യിൽ വലിയ ഉ­ദ്യോ­ഗ­സ്ഥ­നെ കാ­ണാ­നാ­യി കാർഡ് കൊ­ടു­ക്കു­മ്പോൾ “സ­ന്ദർ­ശ­ന സമയം നാലു ക­ഴി­ഞ്ഞു് അ­പ്പോൾ വരാൻ പറയു” എ­ന്നു് അ­ദ്ദേ­ഹം ആ­ജ്ഞാ­പി­ച്ചാൽ അവിടെ മൂല്യ സം­ഹി­ത­യി­ല്ല, ക്രൂ­ര­ത­യേ­യു­ള്ളു. ഗെ­യി­റ്റ് പൂ­ട്ടി­ക്കൊ­ണ്ടു് ഭാ­ര്യ­യു­മാ­യി റോ­ഡി­ലേ­ക്കി­റ­ങ്ങു­ന്ന ഉ­ദ്യേ­ഗ­സ്ഥൻ പ­ണ്ട­ത്തെ ഉ­പ­കർ­ത്താ­വി­നെ ക­ണ്ടാ­ലു­ടൻ തി­രി­ഞ്ഞു പൂ­ട്ടു ശ­രി­ക്കു വീണോ എന്നു പ­രി­ശോ­ധി­ച്ചു നി­ല്ക്കു­ന്ന­തു് മൂ­ല്യ­ബോ­ധ­ത്താ­ല­ല്ല. മൂ­ല്യ­രാ­ഹി­ത്യ­ത്താ­ലാ­ണു്. പ­ച്ച­യാ­യി പ­റ­ഞ്ഞാൽ ന­ന്ദി­കേ­ടു­കൊ­ണ്ടാ­ണു്, അ­ഴു­ക്കു­ചാ­ലിൽ വീണു കി­ട­ക്കു­ന്ന­വ­നാ­യ­തു­കൊ­ണ്ടാ­ണു്. സാ­ഹി­ത്യ­ത്തി­ലേ­ക്കു വരാം. പഴയ സാ­ഹി­ത്യം മൂ­ല്യ­ങ്ങ­ളിൽ അ­ടി­യു­റ­ച്ചി­രി­ക്കു­ന്നു. അതിനെ നി­രാ­ക­രി­ച്ചി­ട്ടു പുതിയ സാ­ഹി­ത്യം സൃ­ഷ്ടി­ക്കു­മ്പോൾ പുതിയ മൂ­ല്യ­പ­ദ്ധ­തി­യാ­ണു് അ­തി­നു് അ­വ­ലം­ബ­മെ­ന്നു തെ­ളി­യി­ക്ക­ണം. അതിനു ക­ഴി­യു­ന്നി­ല്ല ഇ­പ്പോ­ഴ­ത്തെ സാ­ഹി­ത്യ­ത്തി­നു്. അ­തി­നാൽ സി. വി. രാ­മൻ­പി­ള­ള യിൽ നി­ന്നു് നവീന ക­ഥാ­കാ­ര­നി­ലേ­ക്കു­ള്ള പ്ര­യാ­ണം വി­കാ­സ­മ­ല്ല. കു­മാ­ര­നാ­ശാ­നിൽ നി­ന്നു കെ. ജി. ശ­ങ്ക­ര­പ്പി­ള്ള യി­ലേ­ക്കു­ള്ള പോ­ക്കു് വി­കാ­സ­മ­ല്ല.

മരണം
images/NNKakkad.jpg
ക­ക്കാ­ടു്

ഓ­രോ­ന്നും മ­രി­ക്കു­ന്ന­തു മ­റ്റൊ­രു രൂ­പ­ത്തിൽ ജ­നി­ക്കാ­നാ­ണെ­ന്നു കലീൽ ജി­ബ്രാൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. പാറ മ­രി­ക്കു­ന്ന­തു ദേ­വാ­ല­യ­ത്തി­ലെ തൂ­ണു­ക­ളാ­വാൻ. മെ­ഴു­കു­തി­രി മ­രി­ക്കു­ന്ന­തു പ്ര­കാ­ശ­മാ­കാൻ. മ­ര­ക്ക­ഷ­ണം മ­രി­ക്കു­ന്ന­തു് അ­തി­ന്റെ­ത­ന്നെ ഉ­ള­ളി­ലു­ള്ള അ­ഗ്നി­യാ­വാൻ. ഫലം മ­രി­ച്ചു വി­ത്താ­വു­ന്നു. വി­ത്തു മ­രി­ച്ചു മ­ര­മാ­വു­ന്നു. ജി­വീ­തം മു­ന്നോ­ട്ടു­ള്ള പോ­ക്കു്. മരണം തി­രി­ച്ചു വരവു്; ജീ­വി­തം രൂ­പ­മാർ­ന്ന ചിന്ത. മരണം രൂ­പ­മി­ല്ലാ­ത്ത ചിന്ത. ക­ക്കാ­ടു മ­രി­ച്ച­തു് ആരായി തി­രി­ച്ചു വ­രാ­നാ­ണു്? ന­മു­ക്ക­റി­ഞ്ഞു­കൂ­ടാ. അ­ദ്ദേ­ഹം എ­ഴു­തി­യെ­ഴു­തി മ­രി­ച്ച­തു് ക­വി­ത­യു­ടെ പ്ര­കാ­ശ­മാ­യി മാ­റാ­നാ­ണോ? ആ­യി­രി­ക്കാം. ആ മ­ര­ണ­ത്തെ­ക്കു­റി­ച്ച്, ആ ക­വി­ത­യു­ടെ പ്ര­കാ­ശ­ത്തെ­ക്കു­റി­ച്ച് ഭാ­വാ­ത്മ­ക­ത­യോ­ടെ എ­ഴു­തു­ന്നു എ. പി. നളിനൻ (കു­ങ്കു­മം വാരിക) “ഇ­ന്ന­ലെ എ­ന്ന­തു് ഇ­ന്നി­ന്റെ ഓർ­മ്മ­യാ­ണു്. നാളെ എ­ന്ന­തു് ഇ­ന്നി­ന്റെ സ്വ­പ്ന­വും” എ­ന്നും ജി­ബ്രാൻ എ­ഴു­തി­യി­ട്ടു­ണ്ടു്. മ­രി­ച്ച ക­ക്കാ­ടു് ഓർമ്മ മാ­ത്ര­മാ­ണി­പ്പോൾ. ഓർ­മ്മ­യാ­കു­ന്ന ‘ഇ­ന്ന­ലെ’ എന്ന ദി­ന­ത്തെ ‘ഇ­ന്നു്’ ആക്കി മാ­റ്റു­ന്ന ന­ളി­ന­ന്റെ ഹൃദയ സ്പർ­ശ­ക­മാ­യ വരികൾ. കേ­ട്ടാ­ലും:

‘നൊ­ന്തു­ക­ന­ക്കും ശിരസ്സാടിക്കഴിഞ്ഞൊ-​

രു­ത്സ­വ­പ്പ­റ­മ്പിൽ സാ­ദ­വും

ജ്വ­ലി­ക്കും തീ­നാ­ള­ങ്ങൾ തൻ സാ­ന്ദ്ര നാ­ദ­വും

മ­ങ്ങു­മി­രു­ളിൻ ശ്ല­ഥ­താ­ള­വും

ആ­കാ­ശ­ത്തി­ലെ നീ­ല­പ്പാ­ളി­ക­ളു­ടെ

ദീ­പ്ത­രൂ­ക്ഷ ഗ­ന്ധ­വും…

സ­ന്ധി­ക­ളി­ഴ­ഞ്ഞെ­ങ്ങോ പോകു-

മന്തി പു­ല­രി­യും…’

ഈ­ന്ത­പ്പ­ന­ക്കാ­ടു­കൾ അ­തി­രി­ടു­ന്ന

ഇ­ല്ല­പ്പ­റ­മ്പി­ന്റെ തെ­ക്കേ കോ­ണിൽ­നി­ന്നും

കവി പാ­ടു­ക­യാ­ണോ…?

images/VishnunarayananNambuthiri.jpg
വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി

അ­തി­ഭാ­വു­ക­ത്വം ഒ­ട്ടു­മി­ല്ലാ­തെ യ­ഥാർ­ത്ഥ­മാ­യ വി­കാ­ര­ത്തി­ലേ­ക്കു നമ്മെ ന­യി­ക്കു­ന്നു ഈ വരികൾ. ഇവ ആ മ­ര­ണ­രം­ഗ­ത്തി­ന്റെ പ­ങ്കാ­ളി­ക­ളാ­ക്കു­ന്നു ന­മ്മ­ളെ. മ­റ്റൊ­രു­വി­ധ­ത്തിൽ വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി യും ഇ­തു­ത­ന്നെ അ­നു­ഷ്ഠി­ക്കു­ന്നു. തന്റെ ‘കാ­ള­കൂ­ട­വും ശി­ര­ശ്ച­ന്ദ്രി­ക­യും’ എന്ന ലേ­ഖ­ന­ത്തി­ലൂ­ടെ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പു്). ആ പ്ര­ബ­ന്ധ­വും ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടോ­ളം ഇ­റ­ങ്ങി­ച്ചെ­ല്ലു­ന്നു. നി­സ്സം­ഗ­നാ­യി­ട്ടാ­ണു് വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യു­ടെ നില. സു­ഹൃ­ത്തി­ന്റെ ദേ­ഹ­വി­യോ­ഗ­ത്തിൽ അ­ദ്ദേ­ഹം പൊ­ട്ടി­ക്ക­ര­യു­ന്നി­ല്ല, ന­മ്മ­ളെ ക­ര­യി­ക്കാൻ ശ്ര­മി­ക്കു­ന്നി­ല്ല. അ­തി­രു­ക­ട­ന്ന സ്നേ­ഹ­ത്തി­ന്റെ പ്ര­ക­ട­ന­മി­ല്ല. പ­രി­ധി­വി­ട്ടു­ള്ള നി­രാ­ശ­ത­യി­ല്ല. എ­ങ്കി­ലും ഉ­ട­ക്കു­ളി­പോ­ലെ അതു് ഹൃ­ദ­യ­ത്തിൽ ഉ­ട­ക്കു­ന്നു. ജീ­വി­ത­ത്തി­ന്റെ ആ­ന്ത­ര­സ­ത്യ­ത്തി­ലേ­ക്കും മ­ര­ണ­ത്തി­ന്റെ ബാ­ഹ്യ­സ­ത്യ­ത്തി­ലേ­ക്കും മാ­റി­മാ­റി­ച്ചെ­ല്ലു­ന്നു വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യു­ടെ വി­ദ­ഗ്ദ്ധ­മാ­യ തൂലിക. അതോടെ മ­രി­ച്ച ക­ക്കാ­ടു് ന­മ്മു­ടെ എ­ല്ലാ­വ­രു­ടേ­യും സ­ഹോ­ദ­ര­നാ­യി മാ­റു­ന്നു. ന­മ്മു­ടെ അ­ന്ത­രം­ഗ­ത്തി­ലെ ‘സ്വ­കാ­ര്യ­ലോ­കം’ ബാ­ഹ്യ­ലോ­ക­വു­മാ­യി സ­മ്പർ­ക്കം പു­ലർ­ത്തി­യി­ല്ലെ­ങ്കിൽ ന­മു­ക്കു് ഇവിടെ ക­ഴി­ഞ്ഞു­കൂ­ടാ­നൊ­ക്കു­ക­യി­ല്ല. വി­ഷ്ണു­നാ­രാ­യ­ണൻ ന­മ്പൂ­തി­രി­യു­ടെ ‘സ്വ­കാ­ര്യ­ലോ­കം’ ന­മ്മു­ടെ ലോ­ക­വു­മാ­യി ചേ­രു­ന്നു.

ചൈന ഇ­ന്ത്യ­യെ ആ­ക്ര­മി­ച്ച­പ്പോൾ ആ ആ­ക്ര­മ­ണ­ത്തെ­ക്കാൾ അ­ധ­മ­ത്വ­മു­ള്ള പല കാ­വ്യ­ങ്ങ­ളു­മു­ണ്ടാ­യി. ക­ക്കാ­ടി­ന്റെ മ­ഹ­ച്ച­ര­മ­ത്തെ പ­രി­ഹാ­സ­ത്തി­ന്റെ ത­ല­ത്തി­ലേ­ക്കു താ­ഴ്ത്തു­ന്ന ചില കാ­വ്യ­ങ്ങൾ മാ­തൃ­ഭൂ­മി ആ­ഴ്ച­പ­തി­പ്പിൽ വ­ന്നി­രി­ക്കു­ന്നു. ആ ച­ര­മ­ത്തിൽ കേ­ര­ളീ­യർ വി­ല­പി­ക്കു­ന്നു­ണ്ടു്. ക­വി­കൾ­ക്കു ക­ര­യാ­നാ­വി­ല്ലെ­ങ്കിൽ അവരെ കൂ­ലി­ക്കെ­ടു­ത്തു ക­ര­യി­ക്കു­ന്ന­തെ­ന്തി­നു്. “ഏച്ചു വ­ച്ചാൽ മു­ഴ­ച്ചി­രി­ക്കും.”

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ചാ­ല­യിൽ കൊ­ച്ചു­രാ­മ­നെ­ക്കു­റി­ച്ചു കേ­ട്ടി­ട്ടു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ ആ­രാ­ണു് ആ ആളു്?

ഉ­ത്ത­രം: ക­മ്പ­ക്കെ­ട്ടു വി­ദ­ഗ്ദ്ധൻ.

ചോ­ദ്യം: നവീന നി­രൂ­പ­കർ­ക്കും കൊ­ച്ചു­രാ­മ­നും ത­മ്മിൽ എ­ന്തെ­ങ്കി­ലും സാ­ദൃ­ശ്യ­മു­ണ്ടോ?

ഉ­ത്ത­രം: കൊ­ച്ചു­രാ­മ­ന്റേ­തു് പൈ­റോ­ടെ­ക്നി­ക്സ്. നവീന നി­രൂ­പ­ക­രു­ടേ­തു് ഇ­ന്റ­ല­ക്ച്ച ്വൽ പൈ­റോ­ടെ­ക്നി­ക്സ്.

ചോ­ദ്യം: വ­ള്ള­ത്തോൾ, വൈ­ലോ­പ്പി­ള്ളി, ച­ങ്ങ­മ്പു­ഴ, അ­യ്യ­പ്പ­പ്പ­ണി­ക്കർ, സു­ഗ­ത­കു­മാ­രി, വയലാർ രാ­മ­വർ­മ്മ ഇ­വ­രു­ടെ കാ­വ്യ­ശൈ­ലി­ക­ളെ ഒ­റ്റ­വാ­ക്കു­കൊ­ണ്ടു നിർ­വ­ചി­ക്കാ­മോ?

ഉ­ത്ത­രം: ശ്ര­മി­ക്കാം. യ­ഥാ­ക്ര­മം ഉ­ത്ത­ര­ങ്ങൾ, വൈ­ഷ­യി­കം, ധി­ഷ­ണാ­പ­രം, വി­ഷ­യാ­സ­ക്തം, യു­ക്ത്യ­ധി­ഷ്ഠി­തം, സ­ഹ­ജാ­വ­ബോ­ധ­പ­രം, അ­നു­ക­ര­ണാ­ത്മ­കം.

ചോ­ദ്യം: കാ­രാ­ഗൃ­ഹ­ത്തി­ലി­രു­ന്നു് എ­ഴു­തി­യ നവീന നോ­വ­ലു­ക­ളിൽ ഏ­റ്റ­വും ന­ല്ല­തേ­തു്?

ഉ­ത്ത­രം: ഷാങ് ഷെനെ യുടെ Our Lady of the Flowers.

ചോ­ദ്യം: ‘സാ­ഹി­ത്യ­വാ­ര ഫലം’ ലി­റ്റ­റ­റി ഗോ­സി­പ്പാ­ണെ­ന്നു് നി­ങ്ങൾ­ത­ന്നെ സ­മ്മ­തി­ക്കു­ന്ന­താ­യി ഗു­പ്തൻ നായർ പ­റ­യു­ന്നു (അഹല്യ ദ്വൈ­വാ­രി­ക) ശരിയോ?

ഉ­ത്ത­രം: ഗോ­സി­പ്പി­നു ഗു­പ്തൻ നായർ ന­ല്കു­ന്ന അർ­ത്ഥ­ങ്ങൾ ജ­ന­പ്ര­വാ­ദം, ജ­ല്പി­തം, പ്ര­ലാ­പം, അ­പ­വാ­ദം പ­റ­ച്ചിൽ ഇ­വ­യാ­ണു് (കൺ­സൈ­സ് ഇം­ഗ്ലീ­ഷ് മ­ല­യാ­ളം നി­ഘ­ണ്ടു). ഞാൻ അപവാദ വ്യ­വ­സാ­യ­ത്തിൽ ത­ല്പ­ര­ന­ല്ല. അ­തു­കൊ­ണ്ടു് എന്റെ കോ­ള­ത്തിൽ ഗോ­സി­പ്പേ­യി­ല്ല. ഇതു ലി­റ്റ­റ­റി ജേ­ണ­ലി­സ­മാ­ണെ­ന്നു സ­മ്മ­തി­ക്കാം.

ചോ­ദ്യം: നി­ങ്ങ­ളും സ്നേ­ഹി­ത­നും ഇ­രു­ന്നു സം­ഭാ­ഷ­ണം ചെ­യ്യു­ന്ന മു­റി­യിൽ ഒ­ര­തി­സു­ന്ദ­രി ക­ട­ന്നു വ­രു­ന്നു. നി­ങ്ങൾ അവളെ നോ­ക്കാ­തെ സ്നേ­ഹി­ത­ന്റെ ക­ണ്ണിൽ ഉ­റ്റു­നോ­ക്കു­ന്നു. നി­ങ്ങൾ ആ­രാ­ണെ­ന്നു വി­ചാ­രി­ക്ക­ണം?

ഉ­ത്ത­രം: ക­ള­ങ്ക­മു­ള്ള­വൻ.

ചോ­ദ്യം: ക­മ­ന്റ് ചെ­യ്യാ­റി­ല്ലെ­ങ്കി­ലും നി­ങ്ങൾ കൗ­തു­ക­ത്തോ­ടെ വാ­യി­ക്കു­ന്ന പം­ക്തി­കൾ?

ഉ­ത്ത­രം: മലയാള മനോരമ ആ­ഴ്ച­പ­തി­പ്പിൽ മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണൻ എ­ഴു­തു­ന്ന ‘ആ­ന്റി­ന.’ അതേ വാ­രി­ക­യിൽ യേ­ശു­ദാ­സൻ എ­ഴു­തു­ന്ന ‘കേൾ­ക്കാ­ത്ത ശബ്ദം.’

ചോ­ദ്യം: വി­ശേ­ഷ­മെ­ന്തു­ണ്ടു്?

ഉ­ത്ത­രം: എ­ന്നോ­ട­ല്ല ആ ചോ­ദ്യം ചോ­ദി­ക്കേ­ണ്ട­തു്. നി­ങ്ങൾ­ക്കി­ഷ്ട­മു­ള്ള സ്ത്രീ­യോ­ടു ചോ­ദി­ക്കൂ.

ബാ­ലി­ശം
images/NotreDamedesFleurs.jpg

എന്റെ ഒ­ര­മ്മൂ­മ്മ, അ­പ്പൂ­പ്പൻ കൊ­ണ്ടു­വ­രു­ന്ന പ­ണ­മെ­ല്ലാം സ്വർ­ണ്ണ­മാ­ക്കി മാ­റ്റി പെ­ട്ടി­യിൽ പൂ­ട്ടി­വ­യ്ക്കു­മാ­യി­രു­ന്നു. അ­പ്പൂ­പ്പൻ മ­രി­ച്ച­പ്പോൾ അ­മ്മൂ­മ്മ­യ്ക്കും അ­വ­രു­ടെ വ­ളർ­ത്തു­മ­കൾ­ക്കും ക­ഴി­ഞ്ഞു­കൂ­ടാൻ മാർ­ഗ്ഗ­മി­ല്ലാ­തെ­യാ­യി. എ­ന്നി­ട്ടും മു­ത്ത­ശ്ശി സ്വർ­ണ്ണ­മെ­ടു­ത്തു വി­ല്ക്കാൻ കൂ­ട്ടാ­ക്കി­യി­ല്ല. പവൻ പെ­ട്ടി­യിൽ വ­ച്ചു­കൊ­ണ്ടു് അവർ എ­ല്ലാ­വ­രോ­ടും ക­ടം­വാ­ങ്ങി­ച്ചു. വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന എ­നി­ക്കു പ­ണ­മെ­വി­ടെ? എ­ങ്കി­ലും ഞാനും അ­വർ­ക്കു കൂ­ട­ക്കൂ­ടെ രൂ­പ­കൊ­ടു­ത്തു. കൂ­ട്ടി­വ­ച്ച ആ കു­തി­ര­പ്പ­വ­നിൽ­നി­ന്നു് ഒ­രെ­ണ്ണം­പോ­ലു­മെ­ടു­ക്കാ­തെ അവർ അ­ന്ത­രി­ച്ചു. ദാ­രി­ദ്ര്യം അ­നു­ഭ­വി­ക്കു­മ്പോ­ഴും പവൻ പെ­ട്ടി­യി­ലി­രി­ക്കു­ന്ന­ല്ലോ എന്നു വി­ചാ­രി­ച്ചു് അവർ ആ­ഹ്ലാ­ദി­ച്ചി­രു­ന്നു. ആ ആ­ഹ്ലാ­ദം ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. മ­നഃ­ശാ­സ്ത്ര­ജ്ഞ­നാ­യ ആ­ഡ്ല­റു ടെ ഏതോ പു­സ്ത­ക­ത്തിൽ ദ­സ്തെ­യെ­വ്സ്കി യുടെ ‘കാ­ര­മാ­സോ­വ് സ­ഹോ­ദ­രൻ’മാ­രി­ലെ ഒരു സം­ഭ­വ­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞി­ട്ടു­ണ്ടു്. സ­ഹോ­ദ­ര­ന്മാ­രിൽ ഒരാൾ സൈ­ബീ­രി­യ­യിൽ ത­ട­വു­കാ­ര­നാ­യി­ക്ക­ഴി­യു­ന്നു. അയാൾ അ­പ­രാ­ധം ചെ­യ്ത­വ­ന­ല്ല. എ­ങ്കി­ലും ത­ട­വു­ശി­ക്ഷ അ­നു­ഭ­വി­ക്കു­ക­യാ­ണു്. താൻ അ­പ­രാ­ധം ചെ­യ്തി­ല്ല എന്ന സ­ത്യ­ത്തിൽ ആ­ഹ്ലാ­ദി­ച്ചു­കൊ­ണ്ടു് അയാൾ എ­ണ്ണ­മ­റ്റ പ്ര­യാ­സ­ങ്ങൾ തൃ­ണ­വൽ­ഗ­ണി­ക്കു­ന്നു. ഈ വി­ധ­ത്തി­ലു­ള്ള മാ­ന­സി­ക­നി­ല­യാ­യി­രി­ക്ക­ണം മനോരമ ആ­ഴ്ച­പ­തി­പ്പിൽ “ഒരു ചെറിയ ഉ­പ­കാ­രം” എന്ന ക­ഥ­യെ­ഴു­തി­യ തു­ള­സി­ക്കു­മു­ള്ള­തു്. ലോ­ഡ്ജിൽ വ­ന്ന­വ­നു കാ­ല­ത്തു നാ­ലു­മ­ണി­ക്കു പോകണം. ഹോ­ട്ട­ലി­ലെ പയ്യൻ അയാളെ സ­മ­യ­ത്തു വി­ളി­ച്ചു­ണർ­ത്തി­യാൽ അയാൾ അവനു പ­തി­ന­ഞ്ചു രൂപ കൊ­ടു­ക്കും. പയ്യൻ സ­മ്മ­തി­ച്ചു. പക്ഷേ, യാ­ത്ര­ക്കാ­രൻ അവനെ മൂ­ന്നു­മ­ണി­ക്കു വി­ളി­ച്ചു­ണർ­ത്ത­ണം എ­ന്നു് അവൻ പ­റ­ഞ്ഞു. അ­തി­നു­ശേ­ഷം അ­യാൾ­ക്കു് ഉ­റ­ങ്ങാം. പയ്യൻ ഉ­ണർ­ന്നി­രു­ന്നു് അയാളെ നാ­ലു­മ­ണി­ക്കു വി­ളി­ച്ചു­ണർ­ത്തും. ചി­ല­പ്പോൾ ഭേ­ദ­പ്പെ­ട്ട കഥകൾ എ­ഴു­തു­ന്ന തു­ള­സി­ക്കു് ഇ­തി­ന്റെ ബാ­ലി­ശ­ത്വം അ­റി­യാൻ പാ­ടി­ല്ലാ­തി­ല്ല. അ­ത­റി­ഞ്ഞു­കൊ­ണ്ടു­ത­ന്നെ, സ്വ­ന്തം പ്രാ­ഗൽ­ഭ്യ­ത്തി­ലു­ള്ള വി­ശ്വാ­സം­വി­ടാ­തെ ആ­ഹ്ലാ­ദി­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം ഇക്കഥ എ­ഴു­തി­യി­രി­ക്കു­ന്നു. നമ്മൾ അതു ബാ­ലി­ശ­മാ­ണെ­ന്നു പറയും. കലയെ നോ­ക്കി കൊ­ഞ്ഞ­നം കാ­ണി­ക്കു­ന്നു­വെ­ന്നു പറയും. നി­ങ്ങൾ അതു പ­റ­യു­ന്ന­തി­നു മുൻപു ഞാനതു മ­ന­സ്സി­ലാ­ക്കി­യ­ല്ലോ എ­ന്നാ­യി­രി­ക്കും തു­ള­സി­യു­ടെ മ­റു­പ­ടി.

നാ­നാ­വി­ഷ­യ­കം
  1. എത്ര വാ­യി­ച്ചാ­ലും എ­നി­ക്കു മ­തി­യാ­കാ­ത്ത രണ്ടു ചെ­റു­ക­ഥ­ക­ളു­ണ്ടു്. ഒ­ന്നു്: കാരൂർ നീ­ല­ക­ണ്ഠ­പി­ള­ള യുടെ ‘മ­ര­പ്പാ­വ­കൾ.’ ര­ണ്ടു്: റ്റോ­മാ­സ് മന്നി ന്റെ ‘ശ്മ­ശാ­ന­ത്തി­ലേ­ക്കു­ള്ള പാത.’
  2. പേ­ര­ക്കു­ട്ടി ചോ­ക്കെ­ടു­ത്തു ചു­വ­രി­ലെ­ഴു­തി­യ­തു കണ്ടു ഞാൻ അവളെ ശാ­സി­ച്ചു. കു­ട്ടി­യൊ­ന്നു ചൂളി. വ­ഴ­ക്കു­പ­റ­ഞ്ഞ­തു ഫ­ല­പ്പെ­ട്ടു എന്ന ചാ­രി­താർ­ത്ഥ്യ­ത്തോ­ടെ ഞാൻ ചാ­രു­ക­സേ­ര­യിൽ വ­ന്നു­കി­ട­ന്നു പു­സ്ത­കം വാ­യി­ക്കാൻ തു­ട­ങ്ങി. ക­ത­കി­ന്റെ വി­ട­വിൽ­ക്കൂ­ടി നോ­ക്കി­യ­പ്പോൾ പേ­ര­ക്കു­ട്ടി വീ­ണ്ടും ചോ­ക്കു­കൊ­ണ്ടു ചു­വ­രി­ലെ­ഴു­തു­ന്നു. ടാ­റ്റാ­പു­രം സു­കു­മാ­രൻ എ­ഴു­തു­ന്ന ക­ഥ­കൾ­ക്കു സാ­ഹി­ത്യ­വു­മാ­യി ഒരു ബ­ന്ധ­വു­മി­ല്ലെ­ന്നു പലതവണ ഞാൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. എ­ങ്കി­ലും അ­ദ്ദേ­ഹം എ­ഴു­തു­ന്നു, പി­ന്നെ­യും പി­ന്നെ­യും. കു­ഞ്ഞി­ന്റെ നി­ഷ്ക­ള­ങ്ക­ത­യും ‘തൻ­പ്ര­മാ­ണി­ഭാ­വ­വും’ അ­ദ്ദേ­ഹ­ത്തി­നു­ണ്ടെ­ന്നു വ്യ­ക്തം. മ­നോ­രാ­ജ്യം വാ­രി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ വേ­ഴാ­മ്പൽ എന്ന കഥ നോ­ക്കൂ. ചോ­ക്കു­കൊ­ണ്ടു ചു­വ­രി­ലെ­ഴു­തു­ന്ന കു­ട്ടി­യാ­ണു അ­ദ്ദേ­ഹ­മെ­ന്ന സത്യം ഗ്ര­ഹി­ക്കാം.
  3. മു­പ്പ­ത്ത­ഞ്ചു വർഷം മുൻ­പാ­ണു ഞാൻ കെ. ബാ­ല­കൃ­ഷ്ണ­ന്റെ കൗ­മു­ദി വാ­രി­ക­യിൽ വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറി ന്റെ ‘ബാ­ല്യ­കാ­ല­സ­ഖി’യെ­ക്കു­റി­ച്ചെ­ഴു­തി­യ­തു്. അ­തി­നു­ശേ­ഷം അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു ചെ­റു­ക­ഥ­യെ­ക്കു­റി­ച്ചും എഴുതി. ഞാൻ ചൂ­ണ്ടി­ക്കാ­ണി­ച്ച ക­ട­പ്പാ­ടു് ശരിയോ തെ­റ്റോ എ­ന്ന­തു് ഇ­രി­ക്ക­ട്ടെ, ആ ചൂ­ണ്ടി­ക്കാ­ണി­ക്ക­ലി­ന്റെ ഫ­ല­മാ­യി ബ­ഷീ­റി­നു അ­സു­ഖ­മു­ണ്ടാ­യി. പ­രോ­ക്ഷ­മാ­യി­ട്ടാ­ണെ­ങ്കി­ലും ഞാ­ന­തി­നു കാ­ര­ണ­ക്കാ­ര­നാ­ണ­ല്ലോ എന്നു വി­ചാ­രി­ച്ചു് എ­നി­ക്കു ദുഃ­ഖ­മു­ണ്ടാ­യി. ബഷീർ സ്വ­ഭാ­വ­ശു­ദ്ധി­യു­ള്ള വലിയ മ­നു­ഷ്യ­നാ­ണെ­ന്നും എ­നി­ക്ക­റി­യാം. എത്ര വി­മർ­ശി­ച്ചാ­ലും അ­ദ്ദേ­ഹം മ­ര്യാ­ദ ലം­ഘി­ച്ചു മ­റു­പ­ടി പ­റ­യു­ക­യി­ല്ല. അ­തെ­ല്ലാം­കൊ­ണ്ടു ഞാൻ പ്ര­തി­ജ്ഞ ചെ­യ്തു ‘ഇനി ഈ നല്ല മ­നു­ഷ്യ­നെ ഞാൻ വേ­ദ­നി­പ്പി­ക്കി­ല്ല’ എ­ന്നു്. ചില പ്ര­ഭാ­ഷ­ണ­വേ­ദി­ക­ളിൽ ഞാൻ നി­ല്ക്കു­മ്പോൾ ബ­ഷീ­റി­നെ­ക്കു­റി­ച്ചു് ചോ­ദി­ക്കു­ന്ന ചോ­ദ്യ­ങ്ങൾ­ക്കു സ­ത്യ­സ­ന്ധ­മാ­യി ഉ­ത്ത­രം പ­റ­യേ­ണ്ടി വ­ന്നി­ട്ടു­ണ്ടു് എ­നി­ക്കു്. എ­ങ്കി­ലും ല­ക്ഷ­ക്ക­ണ­ക്കി­നാ­ളു­കൾ അ­റി­യ­ത്ത­ക്ക­വി­ധ­ത്തിൽ ഞാൻ അ­ദ്ദേ­ഹ­ത്തെ­പ്പ­റ്റി എ­ഴു­തി­യി­ട്ടി­ല്ല. ഇ­പ്പോൾ, ഞാൻ ബ­ഹു­മാ­നി­ക്കു­ന്ന ച­ന്ദ്രി­ക­പ്പ­ത്രാ­ധി­പർ തന്നെ എന്നെ ‘ഭാർ­ഗ്ഗ­വീ­നി­ല­യ’ത്തി­ലേ ഗോ­സ്റ്റ് എന്നു വി­ളി­ക്കു­ന്നു. വെ­സ്റ്റ് ഹി­ല്ലി­ലെ എം. പ­ദ്മ­നാ­ഭൻ എന്നെ പ­രി­ഹ­സി­ക്കു­ന്നു. (ക­ഥ­യെ­ഴു­തു­ന്ന പ­ദ്മ­നാ­ഭ­നാ­ണു് വെ­സ്റ്റ് ഹി­ല്ലി­ലെ പ­ദ്മ­നാ­ഭ­നെ­ങ്കിൽ ഈ പ­രി­ഹാ­സ­ത്തി­നു നീ­തി­മ­ത്ക­ര­ണ­മു­ണ്ടു്) ബേ­ങ്ക­ളൂ­രി­ലെ കെ. അ­ബ്ദുൾ ല­ത്തീ­ഫും “ക്ഷ­ത­ങ്ങ­ളിൽ അ­പ­മാ­ന­നം കൂ­ട്ടി­ച്ചേർ­ക്കു­ന്നു.” ഒന്നേ എ­നി­ക്കു് അ­പേ­ക്ഷി­ക്കാ­നു­ള്ളു. ബ­ഷീർ­ക്ക­ഥ­ക­ളു­ടെ വി­മർ­ശ­നം ‘അടച്ച അ­ദ്ധ്യാ­യ’മാണു്. ക­രി­ഞ്ഞ­വ്ര­ണ­മാ­ണു്. അതിനെ തോ­ണ്ടി വീ­ണ്ടും പു­ണ്ണാ­ക്ക­രു­തു്. പു­രു­ഷ­ര­ത്ന­മാ­യ വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റി­നെ­ക്ക­രു­തി­യെ­ങ്കി­ലും അതു ചെ­യ്യ­രു­തു്. ഇതു് ഒരു അ­പേ­ക്ഷ മാ­ത്രം.
  4. എ­ട­ത്വാ പ­ര­മേ­ശ്വ­രൻ ഹി­ന്ദു­വാ­യ­തു­കൊ­ണ്ടു പൂർ­വ­ജ­ന്മ­ത്തിൽ വി­ശ്വ­സി­ക്കു­ന്നു­ണ്ടാ­വ­ണം. ക­ഴി­ഞ്ഞ ജ­ന്മ­ത്തിൽ അ­ദ്ദേ­ഹം ക­ഥ­യെ­ഴു­തി­യി­രി­ക്കും. അ­പ്പോ­ഴൊ­ക്കെ അ­റി­വു­ള്ള­വർ പ­റ­ഞ്ഞു­കൊ­ടു­ത്തി­രി­ക്കും നല്ല ക­ഥ­യേ­തു് ചീ­ത്ത­ക്ക­ഥ­യേ­തു് എ­ന്നു്. ജന്മം ഒന്നു ക­ഴി­ഞ്ഞ­തു­കൊ­ണ്ടു് വി­സ്മൃ­തി സം­ഭ­വി­ച്ച­തു സ്വാ­ഭാ­വി­കം. ആ മ­റ­വി­കൊ­ണ്ടാ­ണു് ഈ ജ­ന്മ­ത്തിൽ “അ­മ്മ­യു­ടെ ദുഃഖം” എന്ന പ­ര­മ­ബോ­റൻ കഥ അ­ദ്ദേ­ഹ­ത്തി­നു് എ­ഴു­തേ­ണ്ടി­വ­ന്ന­തു്. കു­ടി­ച്ചു് എ­ല്ലാം ന­ശി­പ്പി­ക്കു­ന്ന മകൻ തൂ­ങ്ങി­ച്ചാ­കു­ന്ന­ത്രേ. തി­രു­വ­ന­ന്ത­പു­ര­ത്തെ ബ­സ്റ്റാൻ­ഡിൽ ചെ­ന്ന­പ്പോൾ നൂ­റു­ക­ണ­ക്കി­നു ബ­സ്സു­കൾ കൊ­ട്ടാ­ര­ക്ക­ര­യ്ക്കു്, കൊ­ല്ല­ത്തേ­ക്കു്, ഗു­രു­വാ­യൂ­രേ­ക്കു്, കോ­ട്ട­യ­ത്തേ­ക്കു്— അ­ങ്ങ­നെ പലതും. എ­നി­ക്കു കാ­ഞ്ഞി­രം­കു­ള­ത്തേ­ക്കാ­ണു പോ­കേ­ണ്ട­തു്. അ­ങ്ങോ­ട്ടേ­ക്കു­ള്ള ബസ്സ് മാ­ത്ര­മി­ല്ല. കഥകൾ അ­സം­ഖ്യം. പക്ഷേ, ആ­വ­ശ്യ­മു­ള്ള­തു മാ­ത്ര­മി­ല്ല.
  5. പ്ര­കൃ­തി ന­മു­ക്കു ത­ന്ന­തു് പ്ര­യോ­ജ­ന­ക­ര­മാ­യി, ആ­കർ­ഷ­ക­മാ­യി മാ­റ്റാൻ കൂ­ലി­വേ­ല­ചെ­യ്തു ജീ­വി­ക്കു­ന്ന­വർ­ക്കു് അ­റി­യാം. കൊ­ട്ടാ­രം­പോ­ലു­ള്ള കെ­ട്ടി­ട­ങ്ങ­ളിൽ താ­മ­സി­ക്കു­ക­യും കോ­ണ്ട­സ കാ­റു­ക­ളോ­ടി­ക്കു­ക­യും ചെ­യ്യു­ന്ന ധ­നി­കർ­ക്കു് അ­ത­റി­ഞ്ഞു­കൂ­ടാ. ചു­ട്ടെ­ടു­ത്ത കി­ഴ­ങ്ങും കൂ­ട്ടും മു­ള­ങ്കു­ഴ­ലിൽ വ­ച്ചു് ആ­ദി­വാ­സി പാ­ക­പ്പെ­ടു­ത്തി­യെ­ടു­ക്കു­ന്ന പ­ല­ഹാ­ര­ത്തി­നു് എ­ന്തെ­ന്നി­ല്ലാ­ത്ത സ്വാ­ദാ­ണു്. നാ­ഗ­രി­ക­നു് കി­ഴ­ങ്ങും മു­ള­ങ്കു­ഴ­ലും കൈയിൽ കി­ട്ടി­യാൽ അവൻ അവ ദൂരെ എ­റി­യു­ക­യേ­യു­ള്ളു. ഭാഷ പ്ര­കൃ­തി ത­ന്ന­താ­ണു്. അ­തു­പ­യോ­ഗി­ച്ചു് നല്ല ഗാ­ന­ങ്ങൾ നിർ­മ്മി­ക്കു­ന്നു പ്രാ­കൃ­തൻ. നാ­ഗ­രി­കൻ ക­ഥ­യെ­ഴു­തി മ­നു­ഷ്യ­രെ കൊ­ല്ലു­ന്നു.
എം. കെ. കെ. നായർ
images/VaikomMuhammadBasheerstamp.jpg
വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ

കാക്ക പ­റ­ന്നു പ­റ­ന്നു ക്ഷീ­ണി­ച്ചാൽ രാ­ജ­വീ­ഥി­യി­ലൂ­ടെ അ­ല­സ­ഗ­മ­നം ചെ­യ്യു­ന്ന കാ­ള­വ­ണ്ടി­യു­ടെ പി­റ­കിൽ ക­യ­റി­യി­രി­ക്കും. ര­ണ്ടു­നി­ല ബ­സ്സി­ന്റെ മു­ക­ളി­ലി­രു­ന്നു് ഒരു കാക്ക യാ­ത്ര­ചെ­യ്യു­ന്ന­തു് ഞാൻ ഒരു ദിവസം കണ്ടു. തി­രു­വ­ന­ന്ത­പു­ര­ത്തെ ‘യു­ദ്ധ­സ്മാ­ര­ക’ത്തി­നു മു­ക­ളിൽ ഒരു വാ­ട്ടർ പൈ­പ്പു­ണ്ടു്. അ­തി­ന്റെ ടാ­പ്പ് മു­ക­ളി­ലേ­ക്കു ആ­ക്കി­യാ­ലേ വെ­ള്ളം കു­ഴ­ലിൽ­നി­ന്നു വരൂ. ഒരു പശു അവിടെ പ­തി­വാ­യി വ­രു­ന്നു. മോ­ന്ത­യു­ടെ അ­റ്റം­കൊ­ണ്ടു് ആ ടാ­പ്പ് ഉ­യർ­ത്തു­ന്നു. പ്ര­വ­ഹി­ക്കു­ന്ന വെ­ള്ളം വേ­ണ്ടു­വോ­ളം കു­ടി­ച്ചി­ട്ടു് അങ്ങു പോ­കു­ന്നു. ഒ­രിം­ഗ്ലീ­ഷ് ബാ­രി­സ്റ്റ­റു­ടെ സ­ഹാ­യ­ത്തോ­ടെ സേ­വ­ന­മർ­പ്പി­ക്കാ­നെ­ന്ന മ­ട്ടിൽ നെ­ഹ്രു വിനെ സ­മീ­പി­ച്ച എം. ഒ. മ­ത്താ­യി കാ­ള­വ­ണ്ടി­യു­ടെ പി­റ­കി­ലും ര­ണ്ടു­നി­ല ബ­സ്സി­ന്റെ മു­ക­ളി­ലും ക­യ­റി­സ­ഞ്ച­രി­ച്ച കാ­ക്ക­യാ­യി­രു­ന്നു. മൂ­ക്കു­കൊ­ണ്ടു് അ­ദ്ദേ­ഹം ടാ­പ്പു് ഉ­യർ­ത്തി വെ­ള്ളം കു­ടി­ച്ചി­രു­ന്നു. ഒ­ടു­വിൽ വ­ണ്ടി­യേ­യും ബ­സ്സി­നെ­യും ടാ­പ്പി­നെ­യും പു­ല­ഭ്യം പ­റ­ഞ്ഞി­ട്ടു പ­റ­ന്നു­പോ­കു­ക­യും ചെ­യ്തു. എം. ഒ. മ­ത്താ­യി ആ­രാ­ണെ­ന്നു് എം. കെ. കെ. നായർ ആ­ത്മ­ക­ഥ­യിൽ ന­മു­ക്കു­വേ­ണ്ടി വി­ശ­ദീ­ക­രി­ക്കു­ന്നു. ആ വി­ശ­ദീ­ക­ര­ണ­ത്തി­ലൂ­ടെ നെ­ഹ്രു­വി­ന്റെ വ്യ­ക്തി­പ്ര­ഭാ­വം വി­ല­സു­ന്നു. ക­ലാ­കൗ­മു­ദി­യിൽ ഈ ലേഖനം വാ­യി­ച്ച­പ്പോൾ ഒരു പുതിയ അറിവു കി­ട്ടി­യ­ല്ലോ എന്നു വി­ചാ­രി­ച്ചു ഞാൻ ആ­ഹ്ലാ­ദി­ച്ചു. വലിയ കാൻ­വാ­സ്, അതിൽ നമ്മൾ കാ­ണേ­ണ്ട ചി­ത്ര­ങ്ങൾ, ചിലതു പ്ര­ചോ­ദ­നാ­ത്മ­കം, ചിലതു വി­കാ­ര­വി­ജൃം­ഭി­തം. ഈ ആ­ത്മ­ക­ഥ തു­ടർ­ന്നു­വ­ര­ട്ടെ.

സി. ജെ. തോ­മ­സ്സി ന്റെ ‘അവൻ വീ­ണ്ടും വ­രു­ന്നു’ എന്ന നാടകം. ഉ­പ­ദ്ര­വ­ക്കാ­ര­നാ­യ ഭർ­ത്താ­വു് അ­പ്ര­ത്യ­ക്ഷ­നാ­യ­പ്പോൾ സ­മു­ദാ­യ­ത്തെ­ക്ക­രു­തി ഭാര്യ ദുഃഖം പ്ര­ക­ടി­പ്പി­ച്ചു. എ­ങ്കി­ലും ഉ­ള്ളി­ലു­ള്ള സ­ന്തോ­ഷം പു­ഞ്ചി­രി­യാ­യി അ­വ­രു­ടെ ചു­ണ്ടു­ക­ളിൽ പ­ര­ന്നു. സ്ത്രീ­യാ­യി അ­ഭി­ന­യി­ച്ച­തു വീ­ര­രാ­ഘ­വൻ നായർ. ക­ഥാ­പാ­ത്ര­ത്തി­ന്റെ മാ­ന­സി­ക­നി­ല സ­ഹ­ജാ­വ­ബോ­ധ­ത്താൽ ക­ണ്ട­റി­യാൻ അ­ദ്ദേ­ഹ­ത്തി­നു­ള്ള ഈ വൈ­ദ­ഗ്ദ്ധ്യ­ത്തെ ഞാൻ മ­ന­സ്സു­കൊ­ണ്ടു് അ­ഭി­ന­ന്ദി­ച്ച് വി­ക്ടോ­റി­യ ജൂ­ബി­ലി ടൗൺ ഹാ­ളി­ലെ ക­സേ­ര­യി­ലി­രി­ക്കു­ക­യാ­യി­രു­ന്നു. നാടകം അ­വ­സാ­നി­ച്ച­പ്പോൾ എന്നെ ഇ­പ്പോൾ ഗോ­സി­പ്പു­കാ­രൻ എന്നു വി­ളി­ക്കു­ന്ന ഗു­പ്തൻ നായർ എ­ന്നോ­ടു പ­റ­ഞ്ഞു. “വീ­ര­ന്റെ ആ പു­ഞ്ചി­രി കണ്ടോ? ഭർ­ത്താ­വു് അ­ക­ന്ന­തി­ലു­ള്ള ആ­ഹ്ലാ­ദം എത്ര ന­ന്നാ­യി ആ­വി­ഷ്ക­രി­ച്ചു!” പി­ന്നീ­ടു് ഞാൻ ര­ണ്ടു­ത­വ­ണ­കൂ­ടി ആ നാടകം കാണാൻ പോയി. ‘യ­ഥാർ­ത്ഥ­ത്തിൽ നാടകം കാ­ണാ­ന­ല്ല; സ്ത്രീ­ക­ഥാ­പാ­ത്ര­ത്തി­ന്റെ ചു­ണ്ടിൽ പ­ര­ക്കു­ന്ന പു­ഞ്ചി­രി കാണാൻ. കാണാൻ ക­ഴി­ഞ്ഞി­ല്ല, കാരണം വീ­ര­രാ­ഘ­വൻ നാ­യ­ര­ല്ല ആ ക­ഥാ­പാ­ത്ര­ത്തി­ന്റെ വേഷം കെ­ട്ടി­യ­തു് എ­ന്ന­തു­ത­ന്നെ.

മു­ഖം­മൂ­ടി­സ്സാ­ഹി­ത്യം
images/Balyakalasakhi.jpg

ഈ കാ­ല­യ­ള­വി­ലെ സാ­ഹി­ത്യം ആന്റി റൊ­മാ­ന്റി­ക്കാ­ണു്. റൊ­മാ­ന്റി­സ­ത്തി­ന്റെ പ്ര­ധാ­ന­ഘ­ട­കം വി­കാ­ര­മാ­ണ­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ ആന്റി റൊ­മാ­ന്റി­ക് സാ­ഹി­ത്യം വി­കാ­ര­ശൂ­ന്യ­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു. വി­കാ­ര­ശൂ­ന്യ­മാ­യ­തു് സാ­ഹി­ത്യ­മെ­ന്നു ക­രു­ത­പ്പെ­ടു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. വി­കാ­ര­ര­ഹി­ത­മാ­യ­തി­നു വ­ളർ­ച്ച­യി­ല്ല. സൂ­ര്യ­കാ­ന്തി­ച്ചെ­ടി അ­നു­ദി­നം വ­ളർ­ന്നു് അ­ഗ്ര­ത്തിൽ മ­ണ­പ്പൂ വി­ടർ­ത്തു­ന്ന­തു­പോ­ലെ ക­ലാ­സൃ­ഷ്ടി വ­ള­രു­ക­യും പു­ഷ്പി­ക്കു­ക­യും ചെ­യ്യു­ന്നു. അ­തു­കാ­ണു­മ്പോൾ സ­ഹൃ­ദ­യർ­ക്കു് ആ­ഹ്ലാ­ദം. വി­കാ­ര­മി­ല്ലാ­ത്ത രചന ക­രി­ങ്കൽ­ക്ക­ഷ­ണം പോലെ റോഡിൽ കി­ട­ക്കു­ന്നേ­യു­ള്ളൂ. റൊ­മാ­ന്റി­ക് ആ­യ­തെ­ന്തും സ്വാ­ഭാ­വി­ക­മാ­ണു്. ആന്റി റൊ­മാ­ന്റി­ക്കാ­യ­തു് എ­ന്തും കൃ­ത്രി­മ­മാ­ണു്. ഈ കൃ­ത്രി­മ­ത്വ­മാ­ണു എ. കെ. ഉണ്ണി ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ “ദേ­വ­പു­ര­ത്തു് മു­ഖം­മൂ­ടി വിൽ­ക്കു­ന്ന കരുണൻ” എന്ന ക­ഥ­യു­ടെ മുദ്ര. കരുണൻ മുഖം മൂ­ടി­കൾ ധാ­രാ­ളം വി­റ്റു. അതു ധ­രി­ച്ചു് ആളുകൾ ആ­ഹ്ലാ­ദി­ച്ചു ന­ട­ന്നു. പക്ഷേ, എ­ല്ലാ­ക്കാ­ല­ത്തേ­ക്കും എ­ല്ലാ­വ­രേ­യും പ­റ്റി­ക്കാ­നൊ­ക്കു­കി­ല്ല­ല്ലോ. വഞ്ചന മ­ന­സ്സി­ലാ­ക്കി­യ ജ­ന­ങ്ങൾ മു­ഖം­മൂ­ടി­കൾ­കൊ­ണ്ടു് ക­രു­ണ­നെ എ­റി­യു­ന്നു. ആ മു­ഖം­മൂ­ടി­ക്കൂ­മ്പാ­ര­ത്തി­ന­ക­ത്തു­ത­ന്നെ ആ­യി­പ്പോ­കു­ന്നു അയാൾ. ലാ­ക്ഷ­ണി­ക­ത്വ­മാ­വ­ഹി­ക്കു­ന്ന ഈ ര­ച­ന­യ്ക്കു് ക­ഥ­യു­ടെ ഒരു സ്വ­ഭാ­വ­വു­മി­ല്ല. ശു­ഷ്ക­മാ­യ പ്ര­ബ­ന്ധ­മാ­ണി­തു്. ഭാ­ഷ­യു­ടെ ലയവും സൗ­ന്ദ­ര്യ­വും ക­ല്പ­ന­ക­ളു­ടെ ശ­ക്തി­യും ക­ലാ­സൃ­ഷ്ടി­ക­ളു­ടെ സ­വി­ശേ­ഷ­ത­ക­ളാ­ണെ­ങ്കിൽ അ­വ­യി­ലൊ­ന്നു­പോ­ലും ഈ ര­ച­ന­യ്ക്കി­ല്ല. എ­ന്നി­ട്ടും ര­ച­യി­താ­വു് ഇതു ക­ഥ­യാ­ണെ­ന്നു പ­റ­യു­ന്നു. എ­ന്തൊ­രു വൈ­രു­ദ്ധ്യം!

ദേ­ശാ­ഭി­മാ­നി വാ­രി­ക­യു­ടെ ഈ ല­ക്ക­ത്തിൽ­ത്ത­ന്നെ പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള ‘ക­ഥ­യു­ടെ ജ­ന്മ­ന­ക്ഷ­ത്രം’ എ­ന്നൊ­രു ലേഖനം എ­ഴു­തി­യി­ട്ടു­ണ്ടു്. അതിലെ, താ­ഴെ­ച്ചേർ­ക്കു­ന്ന വാ­ക്യ­ങ്ങൾ എ. കെ. ഉ­ണ്ണി­യെ­പ്പോ­ലു­ള്ള­വർ­ക്കു മാർ­ഗ്ഗം ചൂ­ണ്ടി­ക്കാ­ണി­ക്ക­ട്ടെ:

വാ­ക്കു­കൾ­കൊ­ണ്ടു പറയാൻ ക­ഴി­യാ­ത്ത കാ­ര്യ­ത്തെ കാ­ഥി­കൻ ചി­ത്രം കൊ­ണ്ടു പ­റ­യു­ന്നു. ഈ ചി­ത്രം വ­ര­യ്ക്ക­ലി­നു ക­ഥ­യു­ടെ ജ­ന­ന­പ്ര­ക്രി­യ­യിൽ യാ­തൊ­രു സീ­മ­യും ഇല്ല. കാ­ണു­വാൻ വേ­ണ്ടി ക­ണ്ണാ­കു­ന്ന പക്ഷി പ­റ­ക്കു­ന്നു എ­ന്നു­വ­രെ ക­ഥാ­കൃ­ത്തി­നു പറയാൻ അ­വ­കാ­ശ­മു­ണ്ടാ­കു­ന്ന­തു് ചി­ത്ര­ത്തി­ന്റെ ഈ സം­ഭാ­വ­ന­നി­മി­ത്ത­മാ­ണു്. പ­ക്ഷി­യെ­പ്പോ­ലെ ക­ണ്ണു് മേ­ലോ­ട്ടു് പ­റ­ന്നു­പോ­കു­ന്ന­തു് ചി­ത്രം കൊ­ണ്ട­ല്ലാ­തെ മ­റ്റെ­ന്തു­കൊ­ണ്ടു് പ്ര­കാ­ശി­പ്പി­ക്കു­വാൻ ക­ഴി­യും.

സ്ത്രീ­ക­ളും പു­രു­ഷ­ന്മാ­രും ഇ­പ്പോൾ വേ­ഷം­ധ­രി­ക്കു­ന്ന­തു് കോ­മാ­ളി­ക­ളാ­യി­ട്ടാ­ണു്. കാ­ല­ത്തു കോ­ളേ­ജിൽ പോ­കു­ന്ന പെൺ­കു­ട്ടി­ക­ളെ­ക്ക­ണ്ടാൽ പ­രി­ഹാ­സ­ച്ചി­രി­യു­ണ്ടാ­കും ന­മു­ക്കു്. ഫ്രോ­ക്ക്, പാവാട, ബ്ലൗ­സ് ഇ­വ­യെ­ല്ലാം അ­ന്തർ­ദ്ധാ­നം ചെ­യ്തു­ക­ഴി­ഞ്ഞു. പകരം എ­നി­ക്കു പേ­ര­റി­യാൻ പാ­ടി­ല്ലാ­ത്ത ചില വി­ശേ­ഷ­വ­സ്ത്ര­ങ്ങൾ. ആൺ­കു­ട്ടി­ക­ളു­ടെ വേ­ഷ­വും അ­ങ്ങ­നെ­ത്ത­ന്നെ. കോൺ­വെ­ന്റിൽ പോ­കു­ന്ന കൊ­ച്ചു­കു­ട്ടി­കൾ­ക്കു ബൂ­ട്ട്സും ടൈയും കൂ­ടി­യേ തീരൂ. ത­ണു­പ്പു­ള്ള പ­ടി­ഞ്ഞാ­റൻ രാ­ജ്യ­ങ്ങ­ളിൽ ആ ശൈ­ത്യം നെ­ഞ്ചി­ലേ­ക്കു ക­ട­ക്കാ­തി­രി­ക്കാൻ വേ­ണ്ടി ‘ടൈ’ കെ­ട്ടു­ന്നു. കാലു ത­ണു­ക്കാ­തി­രി­ക്കാൻ ബൂ­ട്ട്സും. ചൂ­ടു­കൊ­ണ്ടു് മ­നു­ഷ്യർ മ­രി­ക്കു­ന്ന ഈ രാ­ജ്യ­ത്തു് ടൈ എ­ന്തി­നു്? സോ­ക്സ് എ­ന്തി­നു്? വ­സ്ത്ര­ധാ­ര­ണ­ത്തി­ലെ ഈ കോ­മാ­ളി­ത്തം സാ­ഹി­ത്യ­ത്തി­ലി­ല്ല. ക­ല്പ­നാ­ക­ഞ്ചു­ക­ങ്ങൾ ദൂ­രെ­യെ­റി­ഞ്ഞു് അതു് എ­ല്ലിൻ­കൂ­ടു് കാ­ണി­ച്ചു­ന­ട­ക്കു­ന്നു.

സ്ത്രീ­കൾ മാ­ത്രം ന­ട­ത്തു­ന്നു ചില സ്ഥാ­പ­ന­ങ്ങ­ളിൽ ചില പു­രു­ഷ­ന്മാർ­ക്കു കയറാൻ മ­ടി­യാ­ണു്. പെ­ണ്ണു­ങ്ങ­ളു­ടെ ബാ­ങ്ക്, പെ­ണ്ണു­ങ്ങ­ളു­ടെ കടകൾ ഇ­വി­ടെ­യെ­ല്ലാം കൊ­ന്നു­ക­ള­യു­മെ­ന്നു പ­റ­ഞ്ഞാൽ­പ്പോ­ലും അവർ ക­ട­ക്കി­ല്ല. എ­ന്നാർ അ­ങ്ങ­നെ­യു­ള്ള­വർ ഒ­റ്റ­യ്ക്കു സ്ത്രീ­യെ കി­ട്ടി­യാൽ ഇ­ന്ന­തേ പ്ര­വർ­ത്തി­ക്കൂ എ­ന്നി­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-02-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.