SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-03-29-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

സൃ­ഷ്ടി ആൽ­മ­രം­പോ­ലെ­യാ­ണു്. പ­ക്ഷി­കൾ അതിലെ പ­ഴ­ങ്ങൾ തി­ന്നാൻ വ­രു­ന്നു. അ­ല്ലെ­ങ്കിൽ അ­തി­ന്റെ കൊ­മ്പു­ക­ളിൽ ആ­ശ്ര­യം തേ­ടു­ന്നു. ആളുകൾ അ­തി­ന്റെ ത­ണ­ലി­ലി­രു­ന്നു ത­ണു­പ്പു് അ­നു­ഭ­വി­ക്കു­ന്നു. എ­ന്നാൽ ചിലർ അതിൽ തൂ­ങ്ങി­ച്ചാ­വു­ക­യും ചെ­യ്യു­ന്നു. എ­ന്നി­ട്ടും മരം ശാ­ന്ത­ജീ­വി­തം ന­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു.

അ­ദ്ധ്യാ­പ­ക­രാ­യ ഞങ്ങൾ ‘സ്റ്റാ­ഫ്റൂ’മി­ലി­രു­ന്നു സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു. ഭ­ക്ഷ­ണ­ത്തി­ലും ധ­ന­സ­മ്പാ­ദ­ന­ത്തി­ലും മാ­ത്രം ത­ല്പ­ര­നാ­യ ഒരു പ്രൊ­ഫ­സർ തന്റെ വീ­ട്ടി­ലു­ണ്ടാ­യ മോ­ഷ­ണ­ത്തെ­ക്കു­റി­ച്ചു പറയാൻ തു­ട­ങ്ങി. “ ‘ആ­ഭ­ര­ണ­ങ്ങൾ ന­ന്നാ­ക്കാ­നു­ണ്ടോ? ആ­ഭ­ര­ണ­ങ്ങൾ ന­ന്നാ­ക്കാ­നു­ണ്ടോ?’ റോ­ഡിൽ­നി­ന്നു് ഈ ശ­ബ്ദ­മു­യർ­ന്ന­പ്പോൾ ഞാൻ അയാളെ വീ­ട്ടി­ലേ­ക്കു വി­ളി­ച്ചു. ഒൻപതു പ­വ­ന്റെ മാല കു­റ­ച്ചു­കാ­ല­മാ­യി പൊ­ട്ടി­ക്കി­ട­ക്കു­ക­യാ­യി­രു­ന്നു. ‘ഇ­തൊ­ന്നു വി­ള­ക്കി­ത്ത­രു’ എന്നു പ­റ­ഞ്ഞ് ഞാൻ അ­തെ­ടു­ത്തു് അ­യാ­ളു­ടെ കൈയിൽ കൊ­ടു­ത്തു. നെ­രി­പ്പോ­ടിൽ­വ­ച്ചു് പൊ­ട്ടി­യ ഭാഗം വി­ള­ക്കു­ന്നു­വെ­ന്നു കാ­ണി­ച്ചി­ട്ടു് അയാൾ പെ­ട്ടെ­ന്നു് അതു ച­രു­വ­ത്തിൽ നി­റ­ച്ചു­വ­ച്ച വെ­ള്ള­ത്തി­ലേ­ക്കു് ഇട്ടു. ഞാൻ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു. വളരെ സ­മർ­ത്ഥ­മാ­യി അയാൾ മാ­ല­യു­ടെ ഒരു ഭാഗം മു­റി­ച്ചു വെ­ള്ള­ത്തി­ലി­ട്ടു. വീ­ണ്ടും മാ­ല­യെ­ടു­ത്തു തീയിൽ വ­യ്ക്കാൻ ഭാ­വി­ച്ച­പ്പോൾ ഞാൻ ഒ­റ്റ­യ­ടി അ­യാ­ളു­ടെ ചെ­കി­ട്ടിൽ കൊ­ടു­ത്തു. ക­ര­ഞ്ഞു മാ­പ്പു പ­റ­ഞ്ഞ­തു­കൊ­ണ്ടു് പൊ­ലീ­സി­നെ വി­ളി­ച്ചി­ല്ല” പ്രൊ­ഫ­സർ ഇ­ത്ര­യും അ­റി­യി­ച്ചി­ട്ടു് അ­ഭി­മാ­ന­ത്തോ­ടെ ഇ­രു­ന്ന­പ്പോൾ ഡോ­ക്ടർ ഗോ­ദ­വർ­മ്മ ഒരു ക­ണ്ണു് ഒ­ന്ന­ട­ച്ചി­ട്ടു പു­ച്ഛ­ത്തോ­ടെ ചി­രി­ച്ചു. ആ­രെ­യും ആ­ക്ഷേ­പി­ക്കാ­ത്ത കോ­ന്നി­യൂർ മീ­നാ­ക്ഷി അമ്മ “ങ്ഹാ, വീ­ട്ടിൽ ഒൻപതു പ­വ­ന്റെ മാ­ല­യു­ണ്ടോ?” എന്നു ചോ­ദി­ച്ചു. അ­ധ്യാ­പ­ക­നു മ­ന­സ്സി­ലാ­യി അതു ക­ളി­യാ­ക്ക­ലാ­ണെ­ന്നു് അ­തു­കൊ­ണ്ടാ­വാം അ­ദ്ദേ­ഹം മ­റു­പ­ടി നൽ­കി­യ­തു് ഇ­ങ്ങ­നെ­യാ­ണു്. “ഒൻപതു പ­വ­ന്റെ മാല മാ­ത്ര­മ­ല്ല പ­തി­ന­ഞ്ചു പ­വ­ന്റെ മാ­ല­യു­മു­ണ്ടു്.” ഇ­ദ്ദേ­ഹം കോ­ളേ­ജി­ലെ­ത്തി­യാൽ ആ­ഭ­ര­ണ­ങ്ങ­ളെ­ക്കു­റി­ച്ചേ സം­സാ­രി­ക്കൂ. “അ­ന­ന്ത­ര­വൾ­ക്കു സ്വർ­ണ്ണ­കൊ­ലു­സ്സു് ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്തു. ഓ­രോ­ന്നും നാലു പ­വ­നാ­ണു്. മകനു സ്വർ­ണ്ണ­മാ­ല­യി­ട­ണം എ­ന്നൊ­രാ­ഗ്ര­ഹം. അ­വ­ന്റെ ആ­ഗ്ര­ഹം സാ­ധി­ക്ക­ട്ടെ­യെ­ന്നു കരുതി സേ­ഫിൽ­നി­ന്നു് അ­ഞ്ചു­പ­വ­നെ­ടു­ത്തു കൊ­ടു­ത്തു”, ഇ­ങ്ങ­നെ പലതും. സാ­ഹി­ത്യ­ത്തിൽ താ­ല്പ­ര്യ­മി­ല്ല. ‘നേ­രേ­ചൊ­വ്വേ’ പ­ഠി­പ്പി­ക്കാ­ന­റി­ഞ്ഞു­കൂ­ടാ. നാ­ക്കെ­ടു­ത്തു വ­ള­ച്ചാൽ വ­രു­ന്ന­തൊ­ക്കെ അ­ബ­ദ്ധം. വ­ള­രെ­ക്കാ­ലം അ­ങ്ങ­നെ ജീ­വി­ച്ചു. പെൻ­ഷൻ­പ­റ്റി. മ­രി­ച്ചു­പോ­കു­ക­യും ചെ­യ്തു. അ­ദ്ഭു­ത­പ്പെ­ടാ­നി­ല്ല ഇ­തി­ലൊ­ന്നും. മ­ന­സ്സു് ഒരു കാ­ര്യ­ത്തിൽ മാ­ത്രം വ്യാ­പ­രി­ച്ചാൽ വേ­റൊ­ന്നി­ലേ­ക്കും അതിനു പോകാൻ ഒ­ക്കു­ക­യി­ല്ല. ഓഫീസ് ഫ­യ­ലി­നെ­ക്കു­റി­ച്ചു­മാ­ത്രം സം­സാ­രി­ക്കു­ന്ന­വ­നു് ഇ­ന്ത്യ­യു­ടെ പ്ര­സി­ഡ­ന്റ് ആ­രെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ­യി­രി­ക്കും. ചെ­മ്പ­ക­പ്പൂ­വി­ന്റെ തീ­ക്ഷ­ണ സൗ­ര­ഭ്യം മാ­ത്രം മ­തി­യെ­ന്നു പ­റ­യു­ന്ന­വൻ പ­നി­നീർ­പ്പൂ­വി­ന്റെ സ്നി­ഗ്ദ്ധ സൗ­ര­ഭ്യം അ­റി­യു­ന്നി­ല്ല. മാ­ന­ത്തു് എ­പ്പോ­ഴും നോ­ക്കു­ന്ന­വൻ ഭൂ­മി­യെ കാ­ണു­ന്നി­ല്ല. കു­ന്നു­ക­യ­റു­ന്ന­വൻ കടലിൽ ഇ­റ­ങ്ങു­ന്നി­ല്ല. പ­ട്ടി­ക്കു­ട്ടി­യെ ലാ­ളി­ക്കു­ന്ന­വൻ സിം­ഹ­ക്കു­ട്ടി­യെ ഓർ­മ്മി­ക്കു­ന്നി­ല്ല. കു­മാ­ര­നാ­ശാ­നെ ക്കു­റി­ച്ചു മാ­ത്രം എ­പ്പോ­ഴും പ­റ­യു­ന്ന­വൻ വ­ള്ള­ത്തോ­ളി നെ അ­റി­യു­ന്നി­ല്ല. വ­ള്ള­ത്തോ­ളി­ന്റെ കാ­വ്യ­ങ്ങൾ മാ­ത്രം വാ­യി­ക്കു­ന്ന­വൻ കു­മാ­ര­നാ­ശാ­ന്റെ കാ­വ്യ­ങ്ങൾ വാ­യി­ക്കു­ന്നി­ല്ല. തൊ­ടു­ത്തി­നു് അ­ഞ്ഞൂ­റു­വ­ട്ടം ടോൾ­സ്റ്റോ­യി എന്നു ഉ­രു­വി­ടു­ന്ന­വൻ ഹെർ­മാൻ ബ്രോ­ഹി ന്റെ “വെർ­ജി­ലി­ന്റെ മരണ ”ത്തെ­ക്കു­റി­ച്ചു് ഒ­ന്നും മി­ണ്ടു­ന്നി­ല്ല. ചി­ലർ­ക്കു ശ­ങ്ക­ര­ക്കു­റു­പ്പി നെ അ­റി­യാം, ക­ട­മ്മ­നി­ട്ട യെ അ­റി­ഞ്ഞു­കൂ­ടാ. മറ്റു ചി­ലർ­ക്കു ക­ട­മ്മ­നി­ട്ട­യെ അ­റി­യാം, ശ­ങ്ക­ര­ക്കു­റു­പ്പി­നെ അ­റി­ഞ്ഞു­കൂ­ടാ. ഹി­മാ­ല­യ­പർ­വ്വ­ത­ത്തെ മാ­ത്ര­മ­ല്ല അ­റേ­ബ്യൻ സ­മു­ദ്ര­ത്തെ­യും അ­റി­യ­ണം. സിം­ഹ­ത്തെ മാ­ത്ര­മ­ല്ല ക­ടു­വ­യെ­യും അ­റി­യ­ണം.

ജീർ­ണ്ണ­ത ഒ­ഴി­വാ­ക്കാൻ
images/TheDeathOfVirgil.jpg

‘സ്കി­റ്റ്സോ­ഫ്രീ­നി­യ’ എ­ന്നൊ­രു മാ­ന­സി­ക രോ­ഗ­മു­ണ്ടു്. ചി­ന്ത­യു­ടെ അ­വ്യ­ക്ത­ത ഇ­തി­ന്റെ സ­വി­ശേ­ഷ­ത­യാ­ണു് ചി­ല­പ്പോൾ ചില മാ­ന­സി­ക പ്ര­തി­രൂ­പ­ങ്ങ­ളും (images) സം­വേ­ദ­ന­ങ്ങ­ളും രോ­ഗി­യെ വ­ല്ലാ­ത്ത­വി­ധ­ത്തിൽ ആ­ക്ര­മി­ക്കും. വ്യാ­മോ­ഹ­ങ്ങ­ളു­മു­ണ്ടാ­കും. ‘ഞാൻ ജ­വാ­ഹർ­ലാൽ നെ­ഹ്റു വാണു്’ എ­ന്നു് ഈ മാ­ന­സി­ക രോഗി പ­റ­ഞ്ഞെ­ന്നു വരാം. പൈ­ങ്കി­ളി­ക്ക­ഥ എ­ഴു­തു­ന്ന­വ­രാ­കെ സ്കി­റ്റ്സോ­ഫ്രീ­നി­യ ബാ­ധി­ച്ച­വ­രാ­ണു്. ‘ഞാൻ സാ­ഹി­ത്യ­കാ­രൻ’ എന്ന തോ­ന്ന­ലിൽ വ്യാ­മോ­ഹ­മു­ണ്ടു്. പ്രേ­മ­രം­ഗ­ങ്ങ­ളെ സം­ബ­ന്ധി­ച്ച ഇ­മേ­ജു­കൾ ഈ എ­ഴു­ത്തു­കാ­ര­നെ ശ­ക്തി­യോ­ടെ ആ­ക്ര­മി­ക്കു­ന്നു. ആ­വി­ഷ്ക­രി­ക്കു­ന്ന ചി­ന്ത­യു­ടെ അ­വ്യ­ക്ത­ത ഇ­വി­ട­ത്തെ­യും സ­വി­ശേ­ഷ­ത­ത­ന്നെ. സ്കി­റ്റ്സോ­ഫ്രീ­നി­യ ചി­കി­ത്സി­ച്ചു ഭേ­ദ­മാ­ക്കേ­ണ്ട രോ­ഗ­മാ­ണ­ല്ലോ. പൈ­ങ്കി­ളി­ക്ക­ഥാ­കാ­ര­ന്മാ­രെ­യും ചി­കി­ത്സ­യ്ക്കു വി­ധേ­യ­രാ­ക്ക­ണം. അ­ല്ലെ­ങ്കിൽ അവരും ‘അ­വ­രു­ടെ രചനകൾ വാ­യി­ക്കു­ന്ന­വ­രും ഉ­ന്മാ­ദ­ത്തി­ലെ­ത്തും.

പ­ല­പ്പോ­ഴും പറഞ്ഞ ഇ­ക്കാ­ര്യം ഇ­പ്പോ­ഴും പ­റ­യേ­ണ്ട­താ­ണെ­ന്നു തോ­ന്നി ടി. കെ. ആർ. ആ­നി­ക്കാ­ടൻ എ­ക്സ്പ്ര­സ്സ് വാ­രി­ക­യി­ലെ­ഴു­തി­യ “ഒരു വേ­നൽ­പ്പ­ക്ഷി­യു­ടെ ദുഃഖം” എന്ന കഥ വാ­യി­ച്ച­പ്പോൾ. കാ­മു­ക­ന്റെ നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു് കാ­മു­കി അ­യാൾ­ക്കു വേ­ണ്ടി കാ­ത്തി­രു­ന്നു. കാ­ത്തി­രി­പ്പു് വ്യർ­ത്ഥ­മാ­ണെ­ന്നു കൂ­ട്ടു­കാ­രി അ­റി­യി­ച്ചി­ട്ടും അവൾ വ­ക­വ­ച്ചി­ല്ല. അ­ങ്ങ­നെ­യി­രി­ക്കെ കാ­മു­കൻ ഭാ­ര്യ­യോ­ടു­കൂ­ടി വ­രു­ന്ന­തു് അവൾ കണ്ടു. അ­യാ­ളു­ടെ ഭാര്യ അ­വൾ­ക്കു് ഉ­പ­ദേ­ശം ന­ല്കി­യ കൂ­ട്ടു­കാ­രി­ത­ന്നെ. ജീ­വി­ത­ത്തോ­ടു് ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത, ക­ല­യോ­ടു ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത ഈ കഥ സ­ത്യ­ത്തെ അ­സ­ത്യ­മാ­ക്കു­ക­യും അ­സ­ത്യ­ത്തെ സ­ത്യ­മാ­ക്കു­ക­യും ചെ­യ്യു­ന്നു. ഇ­തു­ത­ന്നെ­യാ­ണു് സ്കി­റ്റ്സോ­ഫ്രീ­നി­യ. ഇതു പി­ടി­പെ­ട്ട­വ­രെ ചി­ത്ത­രോ­ഗാ­ശു­പ­ത്രി­യി­ലാ­ക്കും. പൈ­ങ്കി­ളി­ക്ക­ഥാ­കാ­ര­ന്മാ­രെ­യും അ­ങ്ങോ­ട്ടേ­ക്കാ­ണു് അ­യ­യ്ക്കേ­ണ്ട­തു്. ആ വി­യോ­ജ­നം വ­രു­ത്തി­യി­ല്ലെ­ങ്കിൽ സ­മു­ദാ­യം ജീർ­ണ്ണി­ക്കും.

തകഴി ശ­ങ്ക­ര­നാ­രാ­യ­ണൻ

എവിടെ നി­ന്നെ­വി­ടേ­ക്കു പാ­റു­ന്നു നീ മ­ഹാ­കാ­ല­പ­തം­ഗ­മേ? ധ്രു­വ­താ­ര­ക­ങ്ങൾ നിൻ ചൂ­ടേ­റ്റു­വി­ട­രു­ന്നു നി­റ­കാ­ന്തി വ­ഴി­യു­ന്ന സൗ­ര­വ്യൂ­ഹ­ങ്ങൾ നിൻ­ചി­റ­കൊ­ലി­യി­ലു­ണ­രു­ന്ന താ­ള­ങ്ങ­ളാ­വു­ന്നു.

ദാർ­ശ­നി­ക വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചു് എ­ഴു­തു­ന്ന­വ­രിൽ എ­നി­ക്കേ­റ്റ­വും അ­ഭി­മ­തൻ റൈ­മു­ണ്ടോ പ­ണി­ക്ക­രാ ണു് (Raimundo Panikkar) അ­ദ്ദേ­ഹ­ത്തി­ന്റെ The Vedic Experience എന്ന ഗ്ര­ന്ഥം ഞാൻ വീ­ണ്ടും വീ­ണ്ടും വാ­യി­ക്കാ­റു­ണ്ടു്. ദാർ­ശ­നി­ക ചി­ന്ത­ന­ത്തി­നു­ള്ള പ്ര­ധാ­ന ഹേതു മോ­ഹ­ഭം­ഗ­മാ­ണെ­ന്നു് അ­ദ്ദേ­ഹം ആ ഗ്ര­ന്ഥ­ത്തിൽ വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നു. പ്ര­ത്യ­ക്ഷാ­നു­ഭ­വ­ങ്ങ­ളു­ടെ മായിക സ്വ­ഭാ­വം മ­നു­ഷ്യ­നെ അ­സ്വ­സ്ഥ­നാ­ക്കു­ന്നു. അവൻ ആ അ­നു­ഭ­വ­ങ്ങൾ ഭേ­ദി­ച്ചു് അ­ക­ത്തേ­ക്കു ചെ­ല്ലു­ന്നു. അ­ദ്ഭു­ത­ത്തെ­സ്സം­ബ­ന്ധി­ച്ച ബോ­ധ­മാ­ണു് ദാർ­ശ­നി­ക ചി­ന്ത­ന­ത്തി­നു കാ­ര­ണ­മാ­യി ഭ­വി­ക്കു­ന്ന­തെ­ന്നു വേ­റൊ­രു മ­ത­വു­മു­ണ്ടു്. ഇവ ര­ണ്ടും ഒരു സ­ങ്ക­ല്പ­ത്തിൽ­നി­ന്നാ­ണു ജ­നി­ക്കു­ന്ന­തു്. കണ്ണു കാ­ണു­ന്ന­തി­നെ­ക്കാൾ കൂ­ടു­ത­ലാ­യി എന്തോ ഉ­ണ്ടെ­ന്ന വ­സ്തു­ത. ഈ സ­ങ്ക­ല്പം ര­ണ്ടു­വി­ധ­ത്തി­ലു­ള്ള പ്ര­തി­ക­ര­ണ­ങ്ങൾ­ക്കു ഹേ­തു­വാ­യി­ത്തീ­രു­ന്നു. ഒരാൾ കൂ­ടു­തൽ പ്ര­തീ­ക്ഷി­ക്കു­ന്നു. ലോകം കൂ­ടു­തൽ ഭം­ഗി­യു­ള്ള­താ­ക­ണം, സ­ത്യാ­ത്മ­ക­മാ­ക­ണം, ഗ­ഹ­ന­മാ­ക­ണം, സ­മ്പൂർ­ണ്ണ­മാ­ക­ണം. ഈ പ്ര­സാ­ദാ­ത്മ­ക­ത്വ­ത്തി­നു് അ­ടി­യേ­ല്ക്കു­മ്പോൾ അ­യാൾ­ക്കു മോ­ഹ­ഭം­ഗം ഉ­ണ്ടാ­കു­ന്നു. ര­ണ്ടാ­മ­ത്തെ­യാ­ളി­നു് ആ­ദ്യ­ത്തെ­യാ­ളി­നു­ള്ള പ്ര­തീ­ക്ഷ­ക­ളി­ല്ല. ലോകം അ­ത്ര­ക­ണ്ടു വി­രൂ­പ­മ­ല്ല. നി­രാ­ശ­താ­ജ­ന­ക­മ­ല്ല എന്ന വി­ചാ­ര­മാ­ണു് അ­യാൾ­ക്കു് ഇവിടെ വി­ഷാ­ദാ­ത്മ­ക­ത്വ­മാ­ണു്. അതു് അ­ദ്ഭു­ത­ത്തി­ലേ­ക്കു ചെ­ല്ലു­ന്നു. ആ­ദ്യ­ത്തെ­യാ­ളി­നു് മോ­ഹ­ഭം­ഗം. കാരണം സ­ത്യ­മാ­യ­തു് കാ­ണ­പ്പെ­ടു­ന്നി­ല്ല എ­ന്ന­തു­ത­ന്നെ. ര­ണ്ടാ­മ­ത്തെ­യാ­ളി­നു് അ­ദ്ഭു­തം, ഹേതു വ­സ്തു­ക്കൾ യ­ഥാർ­ത്ഥ­ത്തിൽ ഉ­ള്ള­വ­ത­ന്നെ എ­ന്ന­താ­ണു് (P. 453, Vedic Experience).

images/RaimundoPanikkar.jpg
റൈ­മു­ണ്ടോ പ­ണി­ക്കർ

ഈ അ­ദ്ഭു­ത­മാ­ണു് തകഴി ശ­ങ്ക­ര­നാ­രാ­യ­ണ­ന്റെ “പു­ഷ്ക­ലാ­വർ­ത്ത­ച്ചി­റ­കിൽ” എന്ന നല്ല കാ­വ്യ­ത്തി­നു് അ­വ­ലം­ബം (മ­നോ­രാ­ജ്യം) കേ­ട്ടാ­ലും: വി­ഷ­യ­ത്തി­നു യോ­ജി­ച്ച ലയവും പ­ദ­വി­ന്യാ­സ­വും ഈ കാ­വ്യ­ത്തി­ന്റെ സ­വി­ശേ­ഷ­ത­ക­ളാ­ണു്.

ലോകം സൃ­ഷ്ടി­ക്ക­പ്പെ­ട്ട­തു സു­ഖ­ത്തി­നു വേ­ണ്ടി­യോ ദുഃ­ഖ­ത്തി­നു­വേ­ണ്ടി­യോ എന്ന ചോ­ദ്യ­ത്തി­നു മ­റു­പ­ടി­യാ­യി ര­മ­ണ­മ­ഹർ­ഷി പ­റ­ഞ്ഞു:

“സൃ­ഷ്ടി ന­ന്മ­യാർ­ന്ന­ത­ല്ല, തി­ന്മ­യാർ­ന്ന­തു­മ­ല്ല. അതു് എ­ങ്ങ­നെ­യോ അ­ങ്ങ­നെ­ത­ന്നെ. മ­നു­ഷ്യ­ന്റെ മ­ന­സ്സാ­ണു് അതിൽ എല്ലാ വി­ധ­ത്തി­ലു­മു­ള്ള കെ­ട്ടി­പ്പ­ടു­ക്ക­ലു­ക­ളും ന­ട­ത്തു­ന്ന­തു്. അ­തി­ന്റെ­മാ­ത്രം കോ­ണിൽ­ക്കൂ­ടെ വ­സ്തു­ക്ക­ളെ കാ­ണു­ന്നു. അ­തി­ന്റെ താ­ല്പ­ര്യ­ത്തി­നു മാ­ത്രം യോ­ജി­ക്കു­ന്ന­വി­ധ­ത്തിൽ അവയെ വ്യാ­ഖ്യാ­നി­ക്കു­ന്നു. സ്ത്രീ, സ്ത്രീ മാ­ത്രം. പക്ഷേ, ഒരു മ­ന­സ്സു് അവളെ അ­മ്മ­യെ­ന്നു വി­ളി­ക്കു­ന്നു, മ­റ്റൊ­ന്നു സ­ഹോ­ദ­രി­യെ­ന്നു വി­ളി­ക്കു­ന്നു, വേ­റൊ­ന്നു് അ­മ്മാ­യി­യെ­ന്നും അ­ങ്ങ­നെ പ­ല­വി­ധ­ത്തിൽ പു­രു­ഷ­ന്മാർ സ്ത്രീ­ക­ളെ സ്നേ­ഹി­ക്കു­ന്നു, പാ­മ്പു­ക­ളെ വെ­റു­ക്കു­ന്നു, പാ­ത­വ­ക്കി­ലു­ള്ള പു­ല്ലു്, ക­ല്ലു് ഇവയെ അ­വ­ഗ­ണി­ക്കു­ന്നു. ഈ മൂല്യ നിർ­ണ്ണ­യ­ങ്ങ­ളാ­ണു് ലോ­ക­ത്തെ എല്ലാ ക­ഷ്ട­പ്പാ­ടു­കൾ­ക്കും കാ­ര­ണ­ങ്ങൾ. സൃ­ഷ്ടി ആൽ­മ­രം­പോ­ലെ­യാ­ണു്: പ­ക്ഷി­കൾ അതിലെ പ­ഴ­ങ്ങൾ തി­ന്നാൻ വ­രു­ന്നു. അ­ല്ലെ­ങ്കിൽ അ­തി­ന്റെ കൊ­മ്പു­ക­ളിൽ ആ­ശ്ര­യം തേ­ടു­ന്നു. ആളുകൾ അ­തി­ന്റെ ത­ണ­ലി­ലി­രു­ന്നു ത­ണു­പ്പു് അ­നു­ഭ­വി­ക്കു­ന്നു. എ­ന്നാൽ ചിലർ അതിൽ തൂ­ങ്ങി­ച്ചാ­വു­ക­യും ചെ­യ്യു­ന്നു. എ­ന്നി­ട്ടും മരം ശാ­ന്ത­ജീ­വി­തം ന­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു; ഏ­തെ­ല്ലാം­വി­ധ­ത്തിൽ അതിനെ ഉ­പ­യോ­ഗി­ക്കു­ന്നു എ­ന്ന­തു് അ­റി­യാ­തെ­യും അ­തി­നെ­ക്കു­റി­ച്ചു പ­രി­ഗ­ണ­ന­യി­ല്ലാ­തെ­യും മ­നു­ഷ്യ­ന്റെ മ­ന­സ്സാ­ണു സ്വയം പ്ര­യാ­സ­ങ്ങ­ളു­ണ്ടാ­ക്കി­യി­ട്ടു് സ­ഹാ­യ­ത്തി­നു­വേ­ണ്ടി നി­ല­വി­ളി­ക്കു­ന്ന­തു്. ഒ­രാൾ­ക്കു സ­മാ­ധാ­ന­വും വേ­റൊ­രാൾ­ക്കു ദുഃ­ഖ­വും ന­ല്ക­ത്ത­ക്ക­വി­ധ­ത്തിൽ ഈ­ശ്വ­രൻ പ­ക്ഷ­പാ­തി­യാ­ണോ? സൃ­ഷ്ടി­യിൽ ഏ­തി­നും സ്ഥ­ല­മു­ണ്ടു്. പക്ഷേ, മ­നു­ഷ്യൻ നന്മ, ആ­രോ­ഗ്യം, സൗ­ന്ദ­ര്യം ഇവയെ കാണാൻ കൂ­ട്ടാ­ക്കു­ന്നി­ല്ല.”
സൗധം സാർ­ത്ഥ­കം
images/Ramana.jpg
ര­മ­ണ­മ­ഹർ­ഷി

ഈ ന­ഗ­ര­ത്തിൽ എ­ത്ര­വേ­ഗ­മാ­ണു് സൗ­ധ­ങ്ങൾ ഉ­യ­രു­ന്ന­ത്! നമ്മൾ കൂ­ട­ക്കൂ­ടെ ആ റോ­ഡി­ലൂ­ടെ ന­ട­ക്കു­ന്നു. ഒരു സൗ­ധ­ത്തി­ന­ടു­ത്തു് കു­റ്റി­ക്കാ­ടു­കൾ നി­റ­ഞ്ഞ പ്ര­ദേ­ശം കാ­ണു­ന്നു. കുറെ ദിവസം ക­ഴി­ഞ്ഞാ­ണു് അതിലേ പോ­കു­ന്ന­തെ­ങ്കിൽ ഒ­രി­ട­ത്തു ചുടു ക­ല്ലു­കൾ അ­ടു­ക്കി വ­ച്ചി­രി­ക്കു­ന്ന­തു കാണാം. മ­റ്റൊ­രി­ട­ത്തു് ക­രി­ങ്ക­ല്ലു­കൾ കൂ­ട്ടി­യി­ട്ടി­രി­ക്കു­ന്നു. മൂ­ന്നു മാ­സ­ത്തേ­ക്കു നി­ങ്ങൾ ആ വഴി പോ­കു­ന്നി­ല്ലെ­ന്നി­രി­ക്ക­ട്ടെ. എ­ന്നി­ട്ടു് ഒരു ദിവസം ആ വഴി ചെ­ന്നാൽ ചു­ടു­ക­ല്ലു­മി­ല്ല, ക­രി­ങ്ക­ല്ലു­മി­ല്ല. കു­റ്റി­ക്കാ­ടു­കൾ­ക്കു പകരം മ­നോ­ഹ­ര­മാ­യ പൂ­ന്തോ­ട്ടം. അതിനു പി­റ­കിൽ സൗധം. ക­രി­ങ്ക­ല്ലി­നും ചു­ടു­ക­ട്ട­യ്ക്കും ‘ഒ­രർ­ത്ഥ’വു­മി­ല്ല. എ­ന്നാൽ അവ കൊ­ണ്ടു­ണ്ടാ­ക്കി­യ സൗധം സാർ­ത്ഥ­കം. ഒ­റ്റ­പ്പ­ദ­ങ്ങൾ അർ­ത്ഥ­ര­ഹി­ത­ങ്ങൾ. എ­ന്നാൽ ഹ­രി­കു­മാർ എന്ന ക­ഥാ­കാ­രൻ അവയെ വേണ്ട വി­ധ­ത്തിൽ സ­ങ്ക­ല­നം ചെ­യ്തു­വ­യ്ക്കു­മ്പോൾ അ­തി­നു് സാർ­ത്ഥ­ക­സ്വ­ഭാ­വം വ­രു­ന്നു. സ്വാർ­ത്ഥ­ത­ല്പ­ര­നാ­യ ഒരു ചെ­റു­പ്പ­ക്കാ­രൻ. അയാൾ അ­മ്മ­യ്ക്കു് അ­യ­ച്ചു­കൊ­ടു­ക്കു­ന്ന പണം അവർ അ­വ­രു­ടെ ചേ­ട്ട­നും കു­ഞ്ഞു­ങ്ങൾ­ക്കും ചെ­ല­വാ­ക്കു­മ്പോൾ അ­യാൾ­ക്കു കോപം. ആ കോ­പ­വും അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട പ്ര­വൃ­ത്തി­ക­ളും ക­രി­ങ്ക­ല്ലു പോലെ, ചെ­ങ്ക­ല്ലു പോലെ അർ­ത്ഥ­ര­ഹി­തം. പക്ഷേ, ചേ­ട്ട­ന്റെ മ­ക­ളു­ടെ മക്കൾ അയാളെ സ്നേ­ഹ­പൂർ­വ്വം ഉ­മ്മ­വ­യ്ക്കു­മ്പോൾ അ­യാ­ളു­ടെ സ്വാർ­ത്ഥ ചിന്ത ഇ­ല്ലാ­താ­വു­ന്നു. അ­വ­രി­ലൂ­ടെ അയാൾ സാർ­ത്ഥ­ക­മാ­യ ഒരു സ്നേ­ഹ­സൗ­ധം നിർ­മ്മി­ക്കു­ക­യാ­ണു്. ക­ലാ­കൗ­മു­ദി­യിൽ ഹ­രി­കു­മാർ എ­ഴു­തി­യ ഈ കഥ—‘സൂ­ര്യ­കാ­ന്തി­പ്പൂ­ക്കൾ’ എ­നി­ക്കി­ഷ്ട­മാ­യി.

“മ­റ്റു­ള്ള­വർ­ക്കു ഉ­പ­കാ­ര­ങ്ങൾ ചെ­യ്യു­ന്ന­വൻ മ­ണ്ട­നാ­ണു്, കാരണം അവൻ സ്വ­ന്തം കാ­ര്യം നോ­ക്കു­ന്നി­ല്ല എ­ന്ന­താ­ണു്.” ഇ­മ്മ­ട്ടിൽ ഏതോ മഹാൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­നു മ­ഹ­ത്ത്വ­മു­ണ്ടെ­ങ്കി­ലും ഹൃ­ദ­യ­വി­ശാ­ല­ത­യി­ല്ല. സ്വാർ­ത്ഥം ത്യ­ജി­ച്ചു പ­രാർ­ത്ഥ­മാ­യി ജീ­വി­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന സുഖം സ്വാർ­ത്ഥ താ­ല്പ­ര്യ­ത്തിൽ നി­ന്നു് ഒ­രി­ക്ക­ലും ഉ­ണ്ടാ­വു­ക­യി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ഒ­രാ­ളി­നോ­ടു ചെ­യ്യാ­വു­ന്ന വലിയ അ­പ­രാ­ധ­മേ­തു?”

ഉ­ത്ത­രം: “അയാളെ ക­ണ്ട­യു­ട­നെ ‘ക്ഷീ­ണി­ച്ചു­പോ­യ­ല്ലോ’ എന്നു പറയുക.”

ചോ­ദ്യം: “നി­ങ്ങ­ളോ­ടു് അ­ങ്ങ­നെ ആ­രെ­ങ്കി­ലും പ­റ­ഞ്ഞാൽ നി­ങ്ങ­ളെ­ന്തു മ­റു­പ­ടി പറയും?”

ഉ­ത്ത­രം: “ഞാൻ അയാളെ എ­ന്തെ­ങ്കി­ലും പ­റ­ഞ്ഞു വേ­ദ­നി­പ്പി­ക്കു­ക­യി­ല്ല. അതു് എന്റെ ന­ന്മ­കൊ­ണ്ട­ല്ല. ഭീ­രു­ത്വം­കൊ­ണ്ടാ­ണു്. എൻ. ഗോ­പാ­ല­പി­ള്ള­സ്സാ­റി­നോ­ടു് ഒ­രി­ക്കൽ ഒരു സം­സ്കൃ­ത­പ­ണ്ഡി­തൻ ‘സാറ് വ­ല്ലാ­തെ ക്ഷീ­ണി­ച്ച­ല്ലോ. ആ­രോ­ഗ്യം നോ­ക്കാ­ത്ത­തെ­ന്തു?’ എ­ന്നു് സ്നേ­ഹം ന­ല്കു­ന്ന അ­ധി­കാ­ര­ത്തോ­ടെ പ­റ­ഞ്ഞു. സാറ് എ­ടു­ത്ത വാ­ക്കി­നു ചോ­ദി­ച്ചു: ‘എന്റെ ഭാ­ര്യ­ക്കി­ല്ലാ­ത്ത ചേ­ത­മാ­ണോ നി­ങ്ങൾ­ക്കു്? എന്റെ ആ­രോ­ഗ്യം ഞാൻ നോ­ക്കി­ക്കൊ­ള്ളാം. നി­ങ്ങ­ളു­ടെ ഉ­പ­ദേ­ശ­മൊ­ന്നും വേണ്ട.

ചോ­ദ്യം: “നി­ങ്ങൾ­ക്കു വി­സ്മ­യം ഉ­ള­വാ­ക്കി­യ ഒരു പ്ര­സ്താ­വം?”

ഉ­ത്ത­രം: “കൗ­മു­ദി­യു­ടെ പ­ത്രാ­ധി­പർ കെ. ബാ­ല­കൃ­ഷ്ണ­നോ ടൊ­രു­മി­ച്ചു് ഞാൻ ആ­ല­പ്പു­ഴെ ഒരു മീ­റ്റി­ങ്ങി­നു പോ­കു­ക­യാ­യി­രു­ന്നു. കൗ­മു­ദി ഓ­ഫീ­സിൽ­നി­ന്നു കെ. എസ്. ചെ­ല്ല­പ്പൻ എ­ടു­ത്തു­ത­ന്ന പുതിയ കൗ­മു­ദി വാ­രി­ക­യി­ലെ “പ­ത്രാ­ധി­പ­രു­ടെ കു­റി­പ്പു­കൾ” കാ­റി­ലി­രു­ന്നു വാ­യി­ക്കു­ക­യാ­യി­രു­ന്നു ഞാൻ. ബാ­ല­കൃ­ഷ്ണൻ അതു കണ്ടു. അ­ദ്ദേ­ഹം ദേ­ഷ്യ­ത്തോ­ടെ പ­റ­ഞ്ഞു: ‘ആ ഷി­റ്റി വീ­ക്ക്ലി ദൂ­രെ­ക്ക­ള അ­വ­ന്റെ ഒരു വാ­രി­ക­യും അ­വ­ന്റെ പ­ത്രാ­ധി­പ­ക്കു­റി­പ്പു­ക­ളും’”

ചോ­ദ്യം: “ഈ ലോ­ക­ത്തെ ഏ­റ്റ­വും വലിയ ‘ഇം­ബാ­ര­സ്സി­ങ് സി­റ്റ്യു­വേ­യ്ഷൻ’—ആ­കു­ലാ­വ­സ്ഥ ഏതു?”

ഉ­ത്ത­രം: “സ്ക്കൂ­ട്ട­റി­ന്റെ പി­റ­കി­ലി­രി­ക്കു­ന്ന സു­ന്ദ­രി­യെ ക­ണ്ണെ­ടു­ക്കാ­തെ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­മ്പോൾ വ­ണ്ടി­യോ­ടി­ക്കു­ന്ന അ­വ­ളു­ടെ ഭർ­ത്താ­വു് ഭ­ക്തി­പൂർ­വം നമ്മെ ത­ല­താ­ഴ്ത്തി വ­ന്ദി­ക്കു­ന്ന­തു്.”

ചോ­ദ്യം:ര­മ­ണ­മ­ഹർ­ഷി യോടു് ഒരു ചെ­റു­പ്പ­ക്കാ­രൻ ചോ­ദി­ച്ച ചോ­ദ്യം ഞാൻ നി­ങ്ങ­ളോ­ടു ചോ­ദി­ക്കാം. മ­റു­പ­ടി പറയൂ: ‘അയൽ വീ­ട്ടു­കാ­രി­യാ­യ ചെ­റു­പ്പ­ക്കാ­രി­യു­ടെ സ്ത­ന­ങ്ങൾ കാ­ണു­മ്പോൾ എ­നി­ക്കു വ­ല്ലാ­ത്ത പാ­ര­വ­ശ്യം. അ­വ­ളു­മാ­യി വ്യ­ഭി­ചാ­ര­കർ­മ്മ­ത്തിൽ ഏർ­പ്പെ­ടാൻ എ­നി­ക്കു പ്ര­ലോ­ഭ­നം, ഞാൻ എന്തു ചെ­യ്യ­ണം?’”

ഉ­ത്ത­രം: “എ­നി­ക്കി­തി­നു് ഉ­ത്ത­ര­മി­ല്ല. ര­മ­ണ­മ­ഹർ­ഷി ആ ചെ­റു­പ്പ­ക്കാ­ര­നു് ന­ല്കി­യ ഉ­ത്ത­രം ഞാ­നി­വി­ടെ എ­ഴു­താം. ‘നി­ങ്ങൾ എ­പ്പോ­ഴും വി­ശു­ദ്ധ­നാ­ണു്. നി­ങ്ങ­ളു­ടെ ഇ­ന്ദ്രി­യ­ങ്ങ­ളും ശ­രീ­ര­വു­മാ­ണു് നി­ങ്ങ­ളെ പ്ര­ലോ­ഭി­പ്പി­ക്കു­ന്ന­തു്. ഈ ഇ­ന്ദ്രി­യ­ങ്ങ­ളെ­യും ശ­രീ­ര­ത്തെ­യും നി­ങ്ങൾ ആ­ത്മാ­വാ­യി തെ­റ്റി­ദ്ധ­രി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ആ­ദ്യ­മാ­യി അ­റി­യേ­ണ്ട­തു് ആരെ പ്ര­ലോ­ഭി­പ്പി­ക്കു­ന്നു എ­ന്ന­താ­ണു്. പ്ര­ലോ­ഭി­പ്പി­ക്കാൻ ആ­രു­ണ്ടു് എ­ന്ന­താ­ണു്. നി­ങ്ങൾ വ്യ­ഭി­ചാ­ര­കർ­മ്മം അ­നു­ഷ്ഠി­ച്ചാൽ­ത്ത­ന്നെ­യും അ­തി­നെ­ക്കു­റി­ച്ചു പി­ന്നീ­ടു് വി­ചാ­രി­ക്കാ­തി­രി­ക്കു. കാരണം നി­ങ്ങൾ വി­ശു­ദ്ധ­നാ­ണു് എ­ന്ന­ത­ത്രേ. നി­ങ്ങ­ള­ല്ല പാപി.”

ചോ­ദ്യം: “നി­ങ്ങൾ­ക്കു മാ­ന­സി­ക­മാ­യ താ­ഴ്ച­യു­ണ്ടാ­ക്കി­യ ഒരു സംഭവം?”

ഉ­ത്ത­രം: “നാ­ല്പ­ത്ത­ഞ്ചു­കൊ­ല്ലം മുൻ­പു് ഞാൻ ആ­ല­പ്പു­ഴെ പൊ­ലീ­സ് സ്റ്റേ­ഷ­ന്റെ മുൻ­പിൽ ബസ്സ് കാ­ത്തു­നി­ല്ക്കു­ക­യാ­യി­രു­ന്നു. കൈ­യി­ലി­രു­ന്ന ടോർ­ച്ചി­ന്റെ ബാ­റ്റ­റി കൊ­ള്ളാ­മോ എ­ന്ന­റി­യാ­നാ­യി ഞാൻ അ­തി­ന്റെ സ്വി­ച്ച് ഒ­ന്ന­മർ­ത്തി. വെ­ളി­ച്ചം പൊ­ലീ­സ് സ്റ്റേ­ഷ­നിൽ ചെ­ന്നു വീണതു ഞാ­ന­റി­ഞ്ഞി­ല്ല. പെ­ട്ടെ­ന്നു സ്റ്റേ­ഷ­നിൽ നി­ന്നു് ഒരു ശബ്ദം ഉ­യർ­ന്നു: ഏതു് പു… മോ­നാ­ണ­ടാ സ്റ്റേ­ഷ­നിൽ ടോർ­ച്ച­ടി­ക്കു­ന്ന­തു? ഒരു കൺ­സ്റ്റ­ബിൾ ഓടി എന്റെ അ­ടു­ത്തു­വ­ന്നു. ഞാൻ വെ­പ്രാ­ള­ത്തോ­ടെ പ­റ­ഞ്ഞു: ക്ഷ­മി­ക്ക­ണം; അ­റി­യാ­തെ സ്വി­ച്ച് അ­മർ­ത്തി­പ്പോ­യ­താ­ണു്’ കൺ­സ്റ്റ­ബിൾ എന്നെ കൈ­വ­യ്ക്കാ­തെ തി­രി­ച്ചു­പോ­യി. പക്ഷേ, അയാൾ പറഞ്ഞ തെ­റി­യു­ണ്ട­ല്ലോ അതു് ഇ­ന്നും എ­നി­ക്കു മാ­ന്ദ്യം ജ­നി­പ്പി­ക്കു­ന്നു.”

ഷ­ണ്ഡ­ത്വം

ബീ­ഭ­ത്സ­ത എവിടെ തു­ട­ങ്ങു­ന്നു, എവിടെ അ­വ­സാ­നി­ക്കു­ന്നു? ഈ ചോ­ദ്യ­ത്തി­നു ഉ­ത്ത­രം ഞാൻ ന­ല്കാം. എം. എ. റ­ഹ്മാ­ന്റെ ‘പ­ദ­പ്ര­ശ്നം’ എന്ന ചെ­റു­ക­ഥ­യിൽ. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) ഏതു വഷളൻ കഥയും ഞാൻ ക്ഷ­മ­യോ­ടെ അ­വ­സാ­നം­വ­രെ­യും വാ­യി­ക്കാ­റു­ണ്ടു്. ര­ണ്ടു­ത­വ­ണ ശ്ര­മി­ച്ചി­ട്ടും ഈ കഥ പൂർ­ണ്ണ­മാ­യി വാ­യി­ക്കാൻ എ­നി­ക്കു ക­ഴി­ഞ്ഞി­ല്ല. അ­ന്യോ­ന്യ­ബ­ന്ധ­മി­ല്ലാ­ത്ത കുറെ വാ­ക്യ­ങ്ങൾ മാ­ത്ര­മേ ഇ­തി­ലു­ള്ളു.

ചി­റ്റൂർ കോ­ളേ­ജിൽ ഒരു ത­മി­ഴു് ല­ക്ച­റർ ഉ­ണ്ടാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­ധർ­മ്മി­ണി­ക്കു് കോ­യ­മ്പ­ത്തൂർ പ­ട്ട­ണം കാ­ണ­ണ­മെ­ന്നു് ഒ­രാ­ഗ്ര­ഹം. അ­വ­രു­ടെ നിർ­ബ്ബ­ന്ധം കൂ­ടി­ക്കൂ­ടി വ­ന്ന­പ്പോൾ ല­ക്ച­റർ അ­ണി­ക്കോ­ടു് എന്ന സ്ഥ­ല­ത്തു­ചെ­ന്നു് ടാ­ക്സി­ക്കാർ വി­ളി­ച്ചു­കൊ­ണ്ടു­വ­ന്നു. ഭാ­ര്യ­യെ അതിൽ ക­യ­റ്റി കോ­യ­മ്പ­ത്തൂ­രേ­ക്കു പോയി അ­ദ്ദേ­ഹം. പ­ട്ട­ണ­ത്തി­ലെ­ത്തി­യ­പ്പോൾ കാറ് വേ­ഗ­ത്തിൽ ഓ­ടി­ക്കാൻ ഡ്രൈ­വ­റോ­ടു് പ­റ­ഞ്ഞു. ഏ­താ­ണ്ടു് മ­ണി­ക്കൂ­റിൽ നാ­ല്പ­തു നാഴിക സ്പീ­ഡിൽ കാറ് ന­ഗ­ര­ത്തി­ലാ­കെ ക­റ­ങ്ങി. ഒ­രി­ട­ത്തും ഒരു സെ­ക്കൻ­ഡ്പോ­ലും നി­റു­ത്തി­യി­ല്ല. കാ­പ്പി കു­ടി­ച്ചാൽ കൊ­ള്ളാ­മെ­ന്നു ഭാര്യ പ­റ­ഞ്ഞി­ട്ടും ഭർ­ത്താ­വു് കാറ് നി­റു­ത്താൻ സ­മ്മ­തി­ച്ചി­ല്ല. ഒരു അ­ര­മ­ണി­ക്കൂർ നേ­ര­ത്തെ ക­റ­ക്കം പ­ട്ട­ണ­ത്തിൽ. തി­രി­ച്ചു അ­തേ­മ­ട്ടിൽ ചി­റ്റൂ­രേ­ക്കു പോ­രു­ക­യും ചെ­യ്തു. എ­ന്തൊ­രു അർ­ത്ഥ­ശൂ­ന്യ­മാ­യ പ്ര­വൃ­ത്തി, അല്ലേ? അതേ. പ്ര­വൃ­ത്തി­കൾ സാർ­ത്ഥ­ക­മാ­ക­ണ­മെ­ങ്കിൽ വ്യ­ക്തി­കൾ അ­ല്ലെ­ങ്കിൽ വ­സ്തു­ക്കൾ ത­മ്മിൽ ഇ­ന്റ­റാ­ക്ഷൻ ഉ­ണ്ടാ­ക­ണം. ഞാ­നൊ­രു പു­സ്ത­കം വാ­യി­ക്കാ­തെ അ­ല­മാ­രി­യിൽ വ­ച്ചു­പൂ­ട്ടി­യാൽ ഞാനും പു­സ്ത­ക­വും ത­മ്മിൽ ഇ­ന്റ­റാ­ക്ഷൻ ഇല്ല. അ­പ്പോൾ പു­സ്ത­ക­ത്തി­നു വി­ല­യി­ല്ലാ­തെ­യാ­വു­ന്നു. ഞാൻ പു­സ്ത­കം വാ­യി­ച്ചാൽ “പ­ര­സ്പ­ര പ്ര­വർ­ത്ത­നം” കൊ­ണ്ടു് അതു സാർ­ത്ഥ­ക­മാ­യി­ത്തീ­രു­ന്നു. തരുണി ശ­ക്ത­നും സു­ന്ദ­ര­നു­മാ­യ ത­രു­ണ­നോ­ടു ചേ­രു­മ്പോൾ രണ്ടു പേർ­ക്കും വി­ല­യു­ണ്ടു്. ത­രു­ണി­ക്കു കി­ട്ടു­ന്ന­തു ഷ­ണ്ഡ­നെ­യാ­ണെ­ങ്കിൽ അ­വ­ളു­ടെ മൂ­ല്യം—വില—ന­ശി­ക്കു­ന്നു. ഷ­ണ്ഡ­ങ്ങ­ളാ­യ കുറെ വാ­ക്യ­ങ്ങൾ എ­ടു­ത്തു­നി­ര­ത്തു­ന്ന­തേ­യു­ള്ളു റ­ഹ്മാൻ. അവ വാ­രി­ക­യു­ടെ വില കൂടിയ മൂ­ന്നു പു­റ­ങ്ങ­ളിൽ വി­ല­യി­ല്ലാ­തെ കി­ട­ക്കു­ന്നു.

സ­ന്ധ്യാ­വേ­ള­യിൽ അർ­ദ്ധാ­ന്ധ­കാ­രം വ്യാ­പി­ച്ചി­രി­ക്കു­മ്പോൾ അവൾ കൊ­ച്ചു നി­ല­വി­ള­ക്കു ക­ത്തി­ച്ചു­കൊ­ണ്ടു­വ­രു­ന്നു. അതോടെ ഇ­രു­ട്ടു മാ­റു­ന്നു. സ്വർ­ണ്ണ­ദീ­പ­ത്തി­ന്റെ ര­ശ്മി­ക­ളേ­റ്റു് അ­വ­ളു­ടെ മുഖം കൂ­ടു­തൽ തി­ള­ങ്ങു­ന്നു. കല ഇ­തു­പോ­ലെ­യാ­ണു്. അ­ന്ധ­കാ­രം മാ­റ്റി അതു തി­ള­ക്കം പ്ര­ദാ­നം­ചെ­യ്യു­ന്നു.

ഫെ­റ്റി­ഷി­സം

ഏ­തെ­ങ്കി­ലും അചേതന വ­സ്തു­വിൽ കാ­മ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട താ­ല്പ­ര്യം ചെ­ന്നു വീ­ഴു­മ്പോൾ അതിനെ ഫെ­റ്റി­ഷി­സ­മെ­ന്നു മ­നഃ­ശാ­സ്ത്ര­ജ്ഞൻ വി­ളി­ക്കു­ന്നു. പു­രു­ഷൻ അ­ഭി­ല­ഷി­ക്കു­ന്ന സ്ത്രീ­യു­ടെ വ­സ്ത്രം അ­യാൾ­ക്കു അ­നി­യ­ത­മാ­യ വി­കാ­രം ഉ­ള­വാ­ക്കി­യെ­ന്നു വരാം. സ്ത്രീ­യെ­ക്കാൾ വ­സ്ത്ര­ത്തി­നു് അയാൾ പ്രാ­ധാ­ന്യം ക­ല്പി­ച്ചു­വെ­ന്നും വരാം. ഈ ഫെ­റ്റി­ഷി­സം ചി­ത്ത­വൃ­ത്തി­യെ സം­ബ­ന്ധി­ക്കു­ന്ന രോ­ഗ­മാ­ണു്.

ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­യ ജീ­വി­ത­സ­ത്യ­ത്തെ ഫെ­റ്റി­ഷാ­യി ക­രു­തു­ക­യും അ­തി­നെ­മാ­ത്രം എ­പ്പോ­ഴും ആ­വി­ഷ്ക­രി­ക്കു­ക­യും ചെ­യ്യു­മ്പോൾ വാ­യ­ന­ക്കാർ­ക്കു ഒ­രു­വി­ധ­ത്തി­ലു­ള്ള ‘മ­ടു­പ്പു്’ ഉ­ണ്ടാ­കും. ചൈ­ത­ന്യ­ധ­ന്യ­ങ്ങ­ളാ­യ വ­സ്തു­ത­ക­ളേ­യോ മൂ­ല്യ­ങ്ങ­ളേ­യോ ഈ ചി­ത്രീ­ക­ര­ണം അ­വ­ഗ­ണി­ക്കു­ന്നു. ഈ പ­രി­മി­തി­ഗ്ര­ഹി­ച്ചു­കൊ­ണ്ടു­ത­ന്നെ പറയാം ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ ‘ചിരി മറന്ന കോ­മാ­ളി’ (ടി. വി. എം. അലി എ­ഴു­തി­യ­തു്) ഭേ­ദ­പ്പെ­ട്ട ക­ഥ­യാ­ണെ­ന്നു്. ഒരു പോ­സ്റ്റ്മാ­ന്റെ­യും കു­ടും­ബ­ത്തി­ന്റെ­യും ദ­യ­നീ­യ­മാ­യ ചി­ത്ര­മാ­ണു് ഇ­തി­ലു­ള്ള­തു്. ഈ ചി­ത്രം നമ്മെ ദുഃ­ഖി­പ്പി­ക്കും. അ­തു­ത­ന്നെ­യാ­ണു് ഇ­ത്ത­രം ക­ഥ­ക­ളു­ടെ സ­വി­ശേ­ഷ­ത. കാ­രാ­ഗൃ­ഹ­ത്തി­ലി­രി­ക്കു­ന്ന മ­നു­ഷ്യ­നെ അ­ലി­യെ­പ്പോ­ലു­ള്ള ക­ഥാ­കാ­ര­ന്മാർ കാ­ണു­മ്പോൾ മറ്റു ചില സാ­ഹി­ത്യ­കാ­ര­ന്മാർ ത­ട­വ­റ­യു­ടെ ഭി­ത്തി­ക­ളെ മാ­ത്രം കാ­ണു­ന്നു. ത­ട­വ­റ­യെ വി­ട്ടു് ത­ട­വു­കാ­ര­നെ കാ­ണു­ന്ന­താ­ണു് മ­നു­ഷ്യ­ത്വം­കൂ­ടി­യ പ്ര­വൃ­ത്തി. സം­ശ­യ­മി­ല്ല.

സി­നി­മ­യു­ടെ ര­ണ്ടാ­മ­ത്തെ പ്ര­ദർ­ശ­നം ക­ഴി­ഞ്ഞു് രാ­ത്രി ഒരു മ­ണി­ക്കെ­ങ്കി­ലും ഭർ­ത്താ­വു് തി­രി­ച്ചെ­ത്തേ­ണ്ട­താ­ണു്. നവവധു കാ­ത്തി­രി­ക്കു­മ്പോൾ ഗെ­യ്റ്റി­ന­ടു­ത്തു കാ­ല്പെ­രു­മാ­റ്റം. ആ­കാം­ക്ഷ­യോ­ടെ അവൾ ജ­ന്ന­ലി­ലൂ­ടെ നോ­ക്കു­ന്നു. അതേ അ­യാൾ­ത­ന്നെ. ന­മു­ക്കി­ഷ്ട­പ്പെ­ട്ട ക­ഥാ­കാ­ര­ന്റെ കഥ വാ­രി­ക­യിൽ കാ­ണു­മ്പോൾ ന­മ്മു­ടെ മാ­ന­സി­ക­നി­ല ഇ­തു­ത­ന്നെ.

അവൾ നോ­ക്കു­മ്പോൾ ഏതോ അ­പ­രി­ചി­തൻ കു­ടി­ച്ച് ആ­ടി­യാ­ടി­പ്പോ­കു­ന്നു. നി­രാ­ശ­ത­യും ജു­ഗു­പ്സ­യും ഫലം. പൈ­ങ്കി­ളി­ക്ക­ഥ വാ­രി­ക­യിൽ അ­ച്ച­ടി­ച്ചു കാ­ണു­മ്പോൾ സ­ഹൃ­ദ­യ­ന്റെ മ­നോ­ഭാ­വം ഇതു തന്നെ.

ജ­ന­പ്പെ­രു­പ്പം
images/NVKrishnaWarrier.jpg
എൻ. വി. കൃ­ഷ്ണ­വാ­ര്യർ

ഇ­ന്ത്യ­യി­ലെ ജ­ന­സം­ഖ്യാ­വർ­ദ്ധ­ന­യെ­ക്കു­റി­ച്ചു് പ്ര­ഗ­ല്ഭ­മാ­യി ഉ­പ­ന്യ­സി­ക്കു­ന്ന എൻ. വി. കൃ­ഷ്ണ­വാ­ര്യർ പ്ര­ബ­ന്ധം അ­വ­സാ­നി­പ്പി­ക്കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു്:

“ഇ­തി­ന്റെ­യെ­ല്ലാം ഫ­ല­മാ­യി, ക്രി­സ്തു വർഷം 2011-​ആണ്ടു് ആ­കു­മ്പോ­ഴേ­ക്കു് ലോ­ക­ത്തി­ലെ ഏ­റ്റ­വു­മ­ധി­കം ജ­ന­സം­ഖ്യ­യു­ള്ള രാ­ജ്യ­മെ­ന്ന പദവി ചൈ­ന­യിൽ­നി­ന്നു് ഇ­ന്ത്യ പി­ടി­ച്ചു­വാ­ങ്ങാ­നി­ട­യു­ണ്ടു്. അ­തോ­ടൊ­പ്പം മ­റ്റു­പ­ല പ­ദ­വി­ക­ളും ഇ­ന്ത്യ­യ്ക്കു് അ­നാ­യാ­സ­മാ­യി കൈ­വ­രും. ഏ­റ്റ­വു­മ­ധി­കം നി­ര­ക്ഷ­രർ ഉള്ള രാ­ജ്യം, ഏ­റ്റ­വു­മ­ധി­കം അ­ന്ധ­രും ബ­ധി­ര­രും മൂ­ക­രും വി­ക­ലാം­ഗ­രു­മു­ള്ള രാ­ജ്യം, ഏ­റ്റ­വു­മ­ധി­കം രോ­ഗി­ക­ളു­ള്ള രാ­ജ്യം, ഏ­റ്റ­വു­മ­ധി­കം വേ­ശ്യ­ക­ളു­ള്ള രാ­ജ്യം, ഏ­റ്റ­വു­മ­ധി­കം ദ­രി­ദ്ര­രു­ള്ള രാ­ജ്യം, ജീ­വി­ത­നി­ല­വാ­രം ഏ­റ്റ­വു­മ­ധി­കം താ­ഴ്‌­ന്നു­നി­ല്ക്കു­ന്ന രാ­ജ്യം, ഏ­റ്റ­വു­മ­ധി­കം കു­റ്റ­ങ്ങൾ ഉള്ള രാ­ജ്യം… അ­ങ്ങ­നെ എ­ന്തെ­ല്ലാ­മെ­ന്തെ­ല്ലാം ‘ഏ­റ്റ­വു­മ­ധി­ക’ങ്ങൾ!”

ഈ സ­ത്യം­ത­ന്നെ വേ­റൊ­രു­വി­ധ­ത്തിൽ പറയാം. ഒ­രാ­ളി­ന്റെ എല്ലാ പ്രാ­ഥ­മി­കാ­വ­ശ്യ­ങ്ങ­ളും നിർ­വ­ഹി­ക്കാൻ അ­യാൾ­ക്കു ര­ണ്ടേ­ക്കർ ഭൂമി വേ­ണ­മെ­ന്നു് ശാ­സ്ത്ര­ജ്ഞ­ന്മാർ ക­ണ­ക്കാ­ക്കി­യി­ട്ടു­ണ്ടെ­ന്നു ആൽഡസ് ഹ­ക്സി­ലി ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു. ഭൂ­മി­യി­ലെ ഇ­പ്പോ­ഴ­ത്തെ ജ­ന­സം­ഖ്യ­യ­നു­സ­രി­ച്ചു് ഒ­രു­ത്ത­നു് സൂ­ചി­കു­ത്താ­നു­ള്ള സ്ഥ­ലം­പോ­ലു­മി­ല്ല. അ­തു­കൊ­ണ്ടാ­ണു് ഇ­ന്നു് വി­പ്ല­വ­ങ്ങ­ളും മ­റ്റു് അ­സ്വ­സ്ഥ­ത­ക­ളും ധാ­രാ­ള­മാ­യി ഉ­ണ്ടാ­കു­ന്ന­തു്. എ. ഡി. 2011 ആ­കു­മ്പോ­ഴേ­ക്കു മ­നു­ഷ്യർ വ­ല്ലാ­തെ ക­ഷ്ട­പ്പെ­ടും. പ­രി­മി­ത­ങ്ങ­ളാ­ണു് സാ­മ്പ­ദി­ക വി­ഭ­വ­ങ്ങ­ളും, അവയിൽ ജ­ന­ക്കൂ­ട്ടം ചാ­ടി­വീ­ഴും. അ­പ്പോൾ ബ­ഹ­ള­വും ര­ക്ത­ച്ചൊ­രി­ച്ചി­ലു­മു­ണ്ടാ­കും. ഇവയെ നേ­രി­ടാൻ സർ­ക്കാർ കൂ­ടു­തൽ കൂ­ടു­തൽ അ­ധി­കാ­ര­ങ്ങ­ളു­പ­യോ­ഗി­ക്കും. പ്ര­ജാ­ധി­പ­ത്യം നി­ല­വി­ലു­ള്ള രാ­ജ്യം ഇ­ങ്ങ­നെ അ­ധി­കാ­ര­ങ്ങൾ പ്ര­യോ­ഗി­ക്കു­മ്പോൾ അതു സ­മ­ഗ്രാ­ധി­പ­ത്യ­സ്വ­ഭാ­വം ആ­വ­ഹി­ക്കും. അ­തി­നാൽ ലോ­ക­ത്തെ അ­വി­ക­സി­ത­രാ­ജ്യ­ങ്ങ­ളിൽ ഏ­താ­നും മാ­സ­ങ്ങൾ­കൊ­ണ്ടു് സ­മ­ഗ്രാ­ധി­പ­ത്യം ജ­ന­ന­മെ­ടു­ക്കു­മെ­ന്നു് ആൽഡസ് ഹ­ക്സി­ലി ദീർ­ഘ­ദർ­ശ­നം ചെ­യ്തി­ട്ടു­ണ്ടു്. ജ­വാ­ഹർ­ലാൽ പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രു­ന്ന കാ­ല­ത്തു് ബർ­ട്രൻ­ഡ് റസ്സൽ ഇ­തി­നൊ­രു പ­രി­ഹാ­രം നിർ­ദ്ദേ­ശി­ച്ചു. ഇ­ന്ത്യ­യി­ലെ ജ­ന­സം­ഖ്യാ­വർ­ദ്ധ­ന നി­യ­ന്ത്രി­ക്കാൻ കു­ടും­ബാ­സൂ­ത്ര­ണ പ­ദ്ധ­തി­കൾ നെ­ഹ്റു ത്വ­രി­ത­പ്പെ­ടു­ത്ത­ണ­മെ­ന്നു്.

ജ­ന­സം­ഖ്യ­യു­ടെ പെ­രു­പ്പം­ക­ണ്ടു പേ­ടി­ക്കു­ന്ന­തിൽ അർ­ത്ഥ­മി­ല്ലെ­ന്നു പ­റ­യു­ന്ന­വ­രും ധാ­രാ­ള­മു­ണ്ടു്. വി­റ്റ­മിൻ വേ­ണ്ടി­ട­ത്തോ­ള­മു­ള്ള ഭ­ക്ഷ­ണം­ക­ഴി­ച്ചാൽ സ­ന്ത­ത്യുൽ­പാ­ദ­ന­ത്തി­നു സ്വാ­ഭാ­വി­ക­മാ­യി കു­റ­വു­വ­രു­മെ­ന്നാ­ണു് അ­വ­രു­ടെ വാദം. ഒരു ഉ­ദാ­ഹ­ര­ണ­ത്തി­നു് അ­മേ­രി­ക്ക. സ­മ്പ­ന്ന­മാ­യ ആ രാ­ജ്യ­ത്തു പോ­ഷ­കാം­ശ­ങ്ങൾ ഏറിയ ഭ­ക്ഷ­ണം ല­ഭി­ക്കു­ന്ന­തു­കൊ­ണ്ടു് ജ­ന­സം­ഖ്യ­യു­ടെ പെ­രു­പ്പ­മി­ല്ല. ന­മ്മു­ടെ നാ­ട്ടി­ലേ­ക്കു നോ­ക്കു. ദാ­രി­ദ്ര്യ­മു­ള്ള കു­ടും­ബ­ങ്ങ­ളിൽ സ­ന്താ­ന­ങ്ങൾ ഏ­റെ­ക്കാ­ണും.

നാ­നാ­വി­ഷ­യ­കം
  1. ട്രയൽ വാ­രി­ക­യിൽ സി. ആർ. കേശവൻ വൈ­ദ്യ­രെ­ക്കു­റി­ച്ച് ഒരു ലേഖനം വന്നു. അതു് എ­ഴു­തു­ന്ന­തി­നു് എ­ത്ര­രൂ­പ പ­ത്രാ­ധി­പർ­ക്കു കി­ട്ടി എ­ന്നു് എം. കെ. മു­ര­ളീ­ധ­രൻ അ­ന്വേ­ഷി­ക്കു­ന്നു. ഈ അ­ന്വേ­ഷ­ണ­ത്തി­നു പ­ത്രാ­ധി­പ­രു­ടെ മ­റു­പ­ടി: “കാ­ശു­കൊ­ടു­ത്തു രണ്ടു നല്ല വാ­ക്കു ട്ര­യ­ലി­ലെ­ഴു­തി­ക്കാൻ സി. ആർ. കേശവൻ വൈ­ദ്യ­ര­ല്ല സാ­ക്ഷാൽ ശ്രീ­പ­ര­മേ­ശ്വ­രൻ വി­ചാ­രി­ച്ചാൽ പ­റ്റി­ല്ല.”
  2. ഒ. വി. വിജയൻ കേ­ര­ള­ദേ­ശം വാ­രി­ക­യിൽ ‘ഇ­ന്ദ്ര­പ്ര­സ്ഥം’ എന്ന പം­ക്തി ആ­രം­ഭി­ച്ചി­രി­ക്കു­ന്നു. അ­തി­ല­ദ്ദേ­ഹം പ­റ­യു­ന്നു: “ഇ­ന്ദി­ര ഇന്നു ര­ക്ത­സാ­ക്ഷി­യാ­ണു്. താൻ സൃ­ഷ്ടി­ച്ച പ­ഞ്ചാ­ബ് പ്ര­ശ്ന­ത്തി­ന്റെ, തന്റെ രൂ­ക്ഷ­ത­യേ­റ്റി­യ വർ­ഗ്ഗീ­യ അ­ന്യ­വ­ല്ക­ര­ണ­ത്തി­ന്റെ ര­ക്ത­സാ­ക്ഷി­യാ­യി­രു­ന്നു അവർ എന്ന കാ­ര്യം ഇ­നി­മേൽ സ്മ­രി­ച്ചു­കൂ­ടാ. കാരണം ര­ക്ത­സാ­ക്ഷി­ത്വ­ത്തി­ന്നു ചു­റ്റും ക­ഠി­ന­മാ­യ മ­ര്യാ­ദ­ക­ളാ­ണു്.”
  3. ഡോ­ക്ടർ എം. എം. ബഷീർ ച­ന്ദ്രി­ക വാ­രി­ക­യിൽ ഡോ­ക്ടർ വൈ­ക്കം മു­ഹ­മ്മ­ദ് ബ­ഷീ­റി­നെ ക്കു­റി­ച്ചെ­ഴു­തി­യ ലേ­ഖ­ന­ത്തിൽ ഇ­ങ്ങ­നെ­യും ഒ­രു­ഭാ­ഗം: “ഡോ­ക്ടർ വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ, ന­മ്മ­ളെ­ല്ലാം നാളെ മ­രി­ച്ചു മ­ണ്ണ­ടി­ഞ്ഞു­പോ­യേ­ക്കാം. പക്ഷേ, ഇവിടെ നി­ന്നു പോ­യാ­ലും താ­ങ്കൾ ഇവിടെ ജീ­വി­ക്കും. സ­ഹൃ­ദ­യ­രു­ടെ മ­ന­സ്സു­ക­ളിൽ എ­ന്നും താ­ങ്ക­ളു­ണ്ടാ­വും. താ­ങ്ക­ളു­ടെ വെ­ളി­ച്ച­ത്തി­ലൂ­ടെ ഈ കാ­ല­ഘ­ട്ടം നാ­ളെ­യി­ലേ­ക്കു നീളും… താ­ങ്ക­ളു­ടെ കാ­ല­ഘ­ട്ട­ത്തിൽ ജീ­വി­ക്കാൻ അവസരം കി­ട്ടി­യ­തു­ത­ന്നെ എത്ര ധന്യം.” ട്രയൽ പ­ത്രാ­ധി­പ­രു­ടെ­യും ഒ. വി. വി­ജ­യ­ന്റെ­യും പ്ര­സ്താ­വ­ങ്ങൾ­ക്കു വ­സ്തു­നി­ഷ്ഠ­ത്വ­മു­ണ്ടു്. എം. എം. ബ­ഷീ­റി­ന്റെ പ്ര­സ്താ­വം ഇൻ­സിൻ­സി­റി­റ്റി­യു­ടെ സ­ന്ത­തി­യാ­യ അ­ന്യു­ക്തി. ടോൾ­സ്റ്റോ­യി യുടെ കാ­ല­ത്തു ജീ­വി­ച്ച ആ­ളി­നു­പോ­ലും പ­റ­യാ­നൊ­ക്കു­ക­യി­ല്ല അ­യാ­ളു­ടെ ജീ­വി­തം ധ­ന്യ­മാ­യി­രു­ന്നെ­ന്നു്. മ­ഹാ­വി­ഷ്ണു­വി­നെ പി­ടി­ക്കാൻ വൈ­കു­ണ്ഠ­ത്തു് എ­ലി­പ്പ­ത്താ­യ­വും­കൊ­ണ്ടു ക­യ­റ­രു­തു്. എലിയെ പാർ­പ്പി­ക്കാൻ വൈ­കു­ണ്ഠം നിർ­മ്മി­ക്കു­ക­യു­മ­രു­തു്.
images/Sigmundfreud1905.jpg
ഫ്രാ­യി­റ്റ്

എ­നി­ക്കു ജീ­വി­താ­സ്ത­മ­യം. അ­ദ്ദേ­ഹ­ത്തി­നു് എ­ന്നെ­ക്കാൾ പത്തു വ­യ­സ്സു­കൂ­ടും. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ ക­ണ്ടു­ക­ള­യാ­മെ­ന്നു വി­ചാ­രി­ച്ചു്, പോയി. വീ­ട­റി­ഞ്ഞു­കൂ­ടാ. ഭാ­ഗ്യ­വ­ശാൽ വ­ഴി­യിൽ­വ­ച്ചു എ­നി­ക്കു പ­രി­ച­യ­മു­ള്ള ഒരു സു­ന്ദ­രി­യെ കണ്ടു. “…ന്റെ വീ­ടെ­വി­ടെ?” എ­ന്നു് എന്റെ ചോ­ദ്യം. “ഞാൻ കൂ­ടെ­വ­ന്നു കാ­ണി­ച്ചു­ത­രാം. സാ­റി­നു തനിയെ ക­ണ്ടു­പി­ടി­ക്കാ­നൊ­ക്കു­ക­യി­ല്ല” എ­ന്നു് അ­വ­രു­ടെ മ­റു­പ­ടി. അവർ കൂ­ടെ­വ­ന്നു. വീ­ട്ടി­ന്റെ പ­ടി­പ്പു­ര­യി­ലെ­ത്തി. പ­ടി­പ്പു­ര­യിൽ­നി­ന്നു് അ­ര­ഫർ­ലോ­ങ് അ­ക­ലെ­യാ­ണു് വീ­ടി­രി­ക്കു­ന്ന­തു്. സ്ത്രീ ബ­ല്ലി­ന്റെ സ്വി­ച്ച് അ­മർ­ത്തി. അ­ദ്ദേ­ഹം വ­രാ­ന്ത­യിൽ പ്ര­ത്യ­ക്ഷ­നാ­യി. സ­ഹാ­യ­ത്തി­നു വന്ന സ്ത്രീ ഉടനെ തി­രി­ച്ചു­പോ­യി. പൊ­ക്കം­കൂ­ടി­യ എന്നെ മാ­ത്ര­മേ അ­ദ്ദേ­ഹം ക­ണ്ടി­രി­ക്കാൻ ഇ­ട­യു­ള്ളു. പ­തു­ക്കെ ന­ട­ന്നു് അ­ദ്ദേ­ഹം പ­ടി­പ്പു­ര­യിൽ എത്തി: “ആങ്ഹാ കൃ­ഷ്ണൻ­നാ­യ­രോ? ക്യാ­റ്റ്റാ­ക്ട് കൊ­ണ്ടു് കാഴ്ച ശ­രി­ക്കി­ല്ല. അ­തു­കൊ­ണ്ടു നി­ങ്ങ­ളാ­ണെ­ന്നു് അ­ടു­ത്തെ­ത്തു­ന്ന­തു­വ­രെ മ­ന­സ്സി­ലാ­യി­ല്ല. നി­ങ്ങ­ളു­ടെ­കൂ­ടെ വ­ന്നി­ട്ടു­പോ­യ­തു് പ­ങ്ക­ജ­മാ­ണോ?” “അതേ” എന്നു ഞാൻ. (പ­ങ്ക­ജം എ­ന്ന­തു ശ­രി­യാ­യ പേ­ര­ല്ല). വാർ­ദ്ധ­ക്യ­ത്തി­ലും ലി­ബി­ഡോ­ക്കു് എ­ന്തൊ­രു ശക്തി. ഫ്രാ­യി­റ്റ് ജ­യി­ക്ക­ട്ടെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-03-29.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.